121

Powered By Blogger

Friday, 27 August 2021

വിപണിമൂല്യത്തിൽ കുതിപ്പ്: ഒരു ലക്ഷം കോടി ക്ലബിൽ ഇടംപിടിച്ച് 47 കമ്പനികൾ

വിപണിമൂല്യത്തിൽ മികച്ചനേട്ടവുമായി രാജ്യത്തെ കമ്പനികൾ. ഒരു ലക്ഷം കോടി വിപണിമൂല്യം 19 കമ്പനികൾക്കൂടി സ്വന്തമാക്കിയതോടെ ഒരുവർഷത്തിനിടെ ഈവിഭാഗത്തിൽ ഉൾപ്പെടുന്ന കമ്പനികളുടെ എണ്ണം 47 ആയി. ഒരുവർഷംമുമ്പ് 28 കമ്പനികളാണ് ഈ ഗണത്തിൽ ഉൾപ്പെട്ടിരുന്നത്. അദാനി എന്റർപ്രൈസസ്, ബിപിസിഎൽ, ഡാബർ, ഗോദ്റേജ് കൺസ്യൂമർ, ജെഎസ്ഡബ്ല്യു, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, എൻടിപിസി, പിഡിലൈറ്റ്, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളാണ് പുതിയതായി ലക്ഷംകോടി ക്ലബിൽ അംഗമായത്. ഓഹരി വിപണിയിൽകുതിപ്പുണ്ടാകുമ്പോൾ മികച്ച കമ്പനികളുടെ വിപണിമൂല്യം ഉയരുന്നത് സ്വാഭാവികമാണെന്നാണ് വിലിയരുത്തൽ. എക്കാലത്തെയും ഉയരംകുറിച്ച് ഓഗസ്റ്റ് 27ന് 56,124.7 നിലവാരത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. ഒരു ലക്ഷം കോടിയിലധികം വിപണിമൂല്യം സ്വന്തമാക്കിയവയിൽ പൊതുമേഖല സ്ഥാപനങ്ങളും ഇടംപിടിച്ചു. എൻടിപിസിയും ബിപിസിഎലും വീണ്ടും ക്ലബിലെത്തി. എസ്ബിഐ, ഒഎൻജിസി എന്നീ കമ്പനികളെക്കൂടാതെ പവർഗ്രിഡ് കോർപറേഷനും നേട്ടംസ്വന്തമാക്കി. എസ്ബിഐയുടെ വിപണിമൂല്യത്തിൽ ഒരുവർഷത്തിനിടെ 49ശതമാനവും ഒഎൻജിസിയുടേത് 24ശതമാനവുമാണ്വർധനവുണ്ടായത്.

from money rss https://bit.ly/2XVyvPI
via IFTTT

എൽ.ഐ.സി. ഐ.പി.ഒ. കൈകാര്യം ചെയ്യാൻ പത്ത് നിക്ഷേപക ബാങ്കുകൾ

മുംബൈ: എൽ.ഐ.സി.യുടെ ഐ.പി.ഒ. കൈകാര്യം ചെയ്യാനായി പത്തു നിക്ഷേപക ബാങ്കുകളെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു. ഗോൾഡ്മാൻ സാഷെ, സിറ്റി ഗ്രൂപ്പ്, കൊടക് മഹീന്ദ്ര, എസ്.ബി.ഐ. കാപ്സ്, ജെ.എം. ഫിനാൻഷ്യൽ ലിമിറ്റഡ്, ആക്സിസ് കാപിറ്റൽ, നോമുറ, ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ്, ജെ.പി. മോർഗൻ ഇന്ത്യ, ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസ് എന്നിവയാണ് പട്ടികയിലുള്ളത്. ആകെ 16 നിക്ഷേപക ബാങ്കുകളാണ് രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ.യുടെ ഭാഗമാകാൻ അപേക്ഷ നൽകിയിരുന്നത്. എൽ.ഐ.സി. വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ജൂലായിലാണ് കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അനുമതി നൽകിയത്. പത്തു ശതമാനംവരെ ഓഹരികൾ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ മന്ത്രിസഭാ സമിതിയുടെ തീരുമാനം ഉടനുണ്ടായേക്കും. പത്തുശതമാനം ഓഹരികൾക്ക് ഒന്നുമുതൽ ഒന്നരലക്ഷം കോടി രൂപവരെ വില വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ രണ്ടുഘട്ടമായിട്ടാവും ഓഹരി വിൽപ്പനയെന്നും സൂചനകളുണ്ട്. ഈ സാമ്പത്തിക വർഷം അവസാനത്തോടെ ഐ.പി.ഒ. നടത്താനാണ് നടപടികൾ പുരോഗമിക്കുന്നത്. 34 ലക്ഷം കോടി രൂപയുടെ ആസ്തികൾ ഉള്ള എൽ.ഐ.സി.ക്ക് സിങ്കപ്പൂരിൽ ഒരു ഉപകമ്പനികൂടിയുണ്ട്. കൂടാതെ ബഹ്റൈൻ, കെനിയ, ശ്രീലങ്ക, സൗദി അറേബ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സംയുക്ത സംരംഭങ്ങളുമുണ്ട്.

from money rss https://bit.ly/3zBNCvy
via IFTTT

വ്യവസായങ്ങൾക്ക് വൈദ്യുതി: ചട്ടങ്ങൾ പൊളിച്ചെഴുതുന്നു

തിരുവനന്തപുരം: വ്യവസായങ്ങൾക്ക് വൈദ്യുതി കണക്ഷൻ കിട്ടുന്നത് എളുപ്പമാക്കാൻ ചട്ടങ്ങൾ പൊളിച്ചെഴുതുന്നു. ഇതിനുള്ള നിർദേശങ്ങൾ സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചു. വ്യവസായങ്ങൾ തുടങ്ങുന്നത് അനായാസമാക്കാൻ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയങ്ങളുടെ ഭാഗമായാണിത്. 2014-ലെ ഇലക്ട്രിസിറ്റി സപ്ലൈകോഡ്, കേരള ലിഫ്റ്റ്സ് ആൻഡ് എസ്കലേറ്റേഴ്സ് റൂൾസ്, കേരള സിനിമ റെഗുലേഷൻ റൂൾ എന്നിവയും സർക്കാർ ഉത്തരവുകളുമാണ് ഭേദഗതി ചെയ്യാൻ സർക്കാർ സമ്മതിച്ചത്. കേന്ദ്ര വൈദ്യുതി നിയമത്തിന്റെ ചില ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടിവരും. നിർദേശിച്ച പ്രധാന മാറ്റങ്ങൾ • പുതിയ കണക്ഷൻ കിട്ടാൻ ഇപ്പോൾ തദ്ദേശസ്ഥാപനങ്ങളിൽനിന്നോ റവന്യൂ വകുപ്പിൽനിന്നോ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള സർട്ടിഫിക്കറ്റ് നിർബന്ധം. ഇതിനു പകരം വിൽപ്പനക്കരാറോ മറ്റ് തിരിച്ചറിയൽ രേഖകളോ സ്വീകരിക്കാമെന്നാണു നിർദേശം. ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് ഇത് ഗുണകരമാവും. • ലൈനിന്റെ നീളവും വേണ്ടിവരുന്ന പോസ്റ്റിന്റെ എണ്ണവും ഉൾപ്പെടെയുള്ളവയുടെ ചെലവ് കണക്കാക്കിയാണ് ഇപ്പോൾ പുതിയ വൈദ്യുതി കണക്ഷൻ നൽകുന്നത്. ഇതിനുപകരം റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന തുകയൊടുക്കണം. ഈ നയംമാറ്റം ഗാർഹിക കണക്ഷനെടുക്കുന്നത് അനായാസമാക്കും. • വ്യവസായ ഉപഭോക്താക്കൾ ഇപ്പോൾ കണക്ഷൻ സംബന്ധിച്ച് വൈദ്യുതി ബോർഡുമായി കരാറിൽ ഏർപ്പെടണം. കരാർ ലംഘിച്ചാൽ പിഴയൊടുക്കണം. ഈ കരാർ സമ്പ്രദായം അവസാനിപ്പിക്കും. പകരം കണക്ഷനെ സംബന്ധിച്ച വിവരവും മാറ്റങ്ങളും അറിയിച്ചാൽ മതി. • വ്യവസായ ശാലകളുടെ പരിസരത്ത് വൈദ്യുതിബോർഡിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർക്കേ ഇപ്പോൾ ലൈനിലും മറ്റും അറ്റകുറ്റപ്പണി നടത്താൻ അനുവാദമുള്ളൂ. ഇനി ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ള, വ്യവസായ സ്ഥാപനം ചുമതലപ്പെടുത്തുന്നവർക്ക് അത് ചെയ്യാം. • ലിഫ്റ്റുകളുടെ ലൈസൻസ് രണ്ടുവർഷത്തിലൊരിക്കൽ പുതുക്കുന്നത് ഇനി മൂന്നുവർഷത്തിലൊരിക്കലാക്കും. ഇപ്പോൾ പത്ത് കെ.വി. എ.ക്കു മുകളിൽ ശേഷിയുള്ള ജനറേറ്ററുകൾ സ്ഥാപിക്കാൻ മുൻകൂർ അനുമതി വേണം. ഇത് 30 കെ.വി.എ. ആയി ഉയർത്തും. അനധികൃത വൈദ്യുതി ഉപയോഗം കണ്ടെത്തിയാൽ ഈടാക്കുന്ന അസസ്മെന്റ് ചാർജ് കുറയ്ക്കും. ചട്ടങ്ങൾ മാറ്റാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ കൺസ്യൂമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.ആർ. സതീഷ് പറഞ്ഞു. തിയേറ്ററിനും പുതുചട്ടം സിനിമാ തിയേറ്ററുകളുടെ നടത്തിപ്പിലും ഇളവുകൾ വരുത്തുന്നത് സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഓപ്പറേറ്റർ ലൈസൻസ് പുതുക്കുന്നത് മൂന്നിൽനിന്ന് അഞ്ചുവർഷത്തിലൊരിക്കലാക്കും. സ്ക്രീൻ ഒന്നിന് ഒരു ഓപ്പറേറ്റർ എന്ന നിബന്ധന ഒഴിവാക്കും. മൾട്ടിപ്ലക്സിൽ രണ്ട് സ്ക്രീനിന് ഒരു ഓപ്പറേറ്റർ മതിയെന്നാണ് പുതിയ നിർദേശം.

from money rss https://bit.ly/3jlJw5h
via IFTTT

സെൻസെക്‌സ് വീണ്ടും 56,000ന് മുകളിൽ ക്ലോസ്‌ചെയ്തു: മിഡ്, സ്‌മോൾ ക്യാപുകളിലും നേട്ടംതുടർന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ മികച്ച ഉയരംകുറിച്ച് ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്തെ സൂചികകൾക്കും കരുത്തായത്. സെൻസെക്സ് 176 പോയന്റ് നേട്ടത്തിൽ 56,124.72ലും നിഫ്റ്റി 68 പോയന്റ് ഉയർന്ന് 16,705.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അൾട്രടെക് സിമെന്റ്, ഹിൻഡാൽകോ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എൽആൻഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, സൺ ഫാർമ, ഭാരതി എയർടെൽ, സിപ്ല, ഗ്രാസിം, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.04ശതമാനവും സ്മോൾ ക്യാപ് സൂചിക 0.93ശതമാനവും ഉയർന്നു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ, ഫാർമ സൂചികകൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

from money rss https://bit.ly/3zzzB1q
via IFTTT

റിലയൻസിന്റെ കോവിഡ് വാക്‌സിൻ ഉടനെ: പരീക്ഷണം ആരംഭിച്ചു

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ലൈഫ് സയൻസ് ഉടനെ കോവിഡ് വാക്സിൻ നിർമാണംതുടങ്ങിയേക്കും. ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂർത്തിയാക്കും. തുടർന്നാകും രണ്ട്, മൂന്ന് ഘട്ടങ്ങൾക്ക് അനുമതിതേടുക. എന്നാൽ ഇക്കാര്യം റിലയൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ രാജ്യത്ത് ആറ് വാക്സിനുകൾക്കാണ് അടിയന്തിര ഉപയോഗത്തിന് അനുമതിയുള്ളത്. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവീഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് എന്നിവക്കും മൊഡേണ, ജോൺസൺ ആൻഡ് ജോൺസൻ, കാഡിലഎന്നിവയുടെ വാക്സിനുമാണ് അനുമതിയുള്ളത്. അതേസമയം, കുട്ടികൾക്കുള്ള വാക്സിന് ഇതുവരെ രാജ്യത്ത് അംഗീകാരം ലഭിച്ചിട്ടില്ല. എങ്കിലും സ്കൂളുകൾ തുറക്കുന്നകാര്യം പരിഗണിക്കുന്നതിനാൽ അധ്യാപകർക്ക് മുൻഗണന നൽകി രണ്ടുകോടിയിലേറെ ഡോസുകൾ ഉടനെ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ അഞ്ചിലെ അധ്യാപക ദിനത്തിനുമുമ്പ് സ്കൂൾ അധ്യാപകരുടെ കുത്തിവെപ്പ് പൂർത്തിയാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

from money rss https://bit.ly/2Y3o4tC
via IFTTT

Thursday, 26 August 2021

ഇടത്തരം, ചെറുകിട ഓഹരികളിൽ നിക്ഷേപം കുറച്ച് വൻകിട ഓഹരികളിലേക്ക് മാറുക

ചെറുകിട ഓഹരികൾക്ക് അങ്ങേയറ്റം വിലക്കൂടുതലുള്ള ഇപ്പോൾ വൻതോതിൽ ഓഹരി വിപണിയിൽ മുതൽ മുടക്കുന്നത് ഗുണകരമല്ല. അതേസമയം, സാമ്പത്തിക നിരീക്ഷണങ്ങളനുസരിച്ച് യഥാർത്ഥ സമ്പദ് വ്യവസ്ഥയ്ക്ക് നല്ലകാലമാണു താനും. 2022, 2023 വർഷങ്ങളിൽ സാമ്പത്തികരംഗം ശക്തമായ തിരിച്ചുവരവു നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഓഹരി വിപണിയെ ശാന്തമാക്കി മൂല്യനിർണയങ്ങൾ നിലനിർത്തുമെന്നാണ് കരുതേണ്ടത്. 10 വർഷ കാലയളവിൽ നിഫ്റ്റി 50 ദീർഘകാല ശരാശരിയേക്കാൾ 33 ശതമാനം മുകളിലാണ്. എന്നാൽ ഇടത്തരം, ചെറുകിട ഓഹരികൾ യഥാക്രമം 20 ശതമാനം, 58 ശതമാനം എന്ന ക്രമത്തിൽ ഉയരത്തിലും. 5 വർഷത്തിന്റെ ഇടക്കാലയളവിൽ നിഫ്റ്റി 50 ശരാശരിയേക്കാൾ 19 ശതമാനം മുകളിലാണ്. ഇടത്തരം ഓഹരികൾ 1 ശതമാനവും ചെറുകിട ഓഹരികൾ 37.5 ശതമാനവും മുകളിലാണ്. വളരുന്ന വികസ്വര സമ്പദ് വ്യവസ്ഥ എന്നനിലയ്ക്ക് ഇന്ത്യയുടെ മൂല്യ നിർണയം തുടർച്ചയായി മുന്നേറിക്കൊണ്ടിരിക്കയാണ്. സർക്കാരിന്റെ നിരന്തരമായ പരിഷ്കരണ നടപടികൾ മുന്നേറ്റത്തെ സഹായിച്ചുകൊണ്ടിരിക്കുന്നു. വിദേശ സ്ഥാപന നിക്ഷേപങ്ങളും വിദേശ വ്യക്തിഗത നിക്ഷേപങ്ങളും അഭ്യന്തര നിക്ഷേപങ്ങളും നൽകുന്ന പിന്തുണയോടെ ഇന്ത്യയുടെ ദീർഘകാല, ഇടക്കാല മൂല്യ നിർണയം 15 X എന്ന സങ്കൽപത്തിൽ നിന്ന് 16 X, 18 X എന്നിങ്ങനെയായി കുതിച്ചിട്ടുണ്ട്. ആഗോള സാങ്കേതികവിദ്യയ്ക്കും നിലവാരത്തിനുമനുസരിച്ച് ഉൽപന്നങ്ങളും സേവനങ്ങളും നിരന്തരമായി നവീകരിക്കപ്പെടുന്നതിനാൽ ഇന്ത്യൻ ഇടത്തരം ഓഹരികളുടെ നിലവാരം പുരോഗമിച്ചുകൊണ്ടിരിക്കയായിരുന്നു. വരുമാനവും സ്ഥിരവളർച്ചയും കാരണം ഇത്തരം കമ്പനികൾ വൻകിട ഓഹരികളേക്കാൾ ഉയരത്തിലാണ് ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. വ്യാപാര, നിക്ഷേപ മേഖലകളിൽ വികസിത രാജ്യങ്ങൾ ഈയിടെയായി കൈക്കൊണ്ട ചൈനാവിരുദ്ധനയങ്ങൾ ഇന്ത്യയുടെ ഭാവി വളർച്ചയ്ക്ക് സഹായകമാവും. ഇതിന്റെ ഫലമായി, ലാഭ വളർച്ചയും ശുഭപ്രതീക്ഷയുംമൂലം മികച്ച മൂല്യനിർണയങ്ങൾ ഭാവിയിലും നിലനിർത്താൻ പര്യാപ്തമാണ്. എങ്കിലും, ഹ്രസ്വകാല പരിധിയിൽ വിപണിയിൽ ജാഗ്രതപുലർത്തേണ്ടിയിരിക്കുന്നു. ആഗോളമായി കൂടിയവിലകളും മൂല്യനിർണയവുമാണ് ഓഹരി വിപണികളുടെ ഭാവിപ്രകടനത്തിന്റെ അടിസ്ഥാനം. കുറഞ്ഞ പലിശയ്ക്ക് യഥേഷ്ടം ലഭ്യമാകുന്ന പണവും ധനപരമായ പുരോഗതിയും ഓഹരി വിപണിയെ നിർണയിക്കുന്ന ഘടകങ്ങളായിരിക്കും. പണപ്പെരുപ്പവും പലിശയിലെ വ്യതിയാനവുംകാരണം ഭാവിയിൽ സമ്പദ് വ്യവസ്ഥ കൂടുതൽ കൊഴുക്കും. ഇടത്തരം, ചെറുകിട ഓഹരികളിൽ തിരുത്തൽ സാധ്യത ഇപ്പോഴും തുടരുന്നു. ഇന്നു കാണുന്ന അതേ വീര്യത്തോടെ നിലവിലുള്ള തരംഗം തുടർന്നുപോവുകയാണെങ്കിൽ 2022 സാമ്പത്തികവർഷം, മൂന്നും നാലും പാദങ്ങളിൽ ഈ പ്രവണത നിലനിർത്തുക പ്രയാസകരമായിരിക്കും. ഇപ്രകാരം കുതിക്കുന്ന വിപണിയിൽ, സമ്പദ് വ്യവസ്ഥയിലെ മാറ്റവും രൂപപരിണാമവും മുന്നിൽകണ്ട് വിലകൾ വളരെകൂടതലായ ഘട്ടത്തിൽ വിപണിയിൽ എന്താണു ചെയ്യേണ്ടതെന്ന് മനസിലാക്കുക പ്രധാനമാണ്. പോർ്ടഫോളിയോയിലെ റിസ്ക് ഇല്ലാതാക്കുകയാണ് ആദ്യമായി വേണ്ടത്. ഇതിനായി ചെറുകിട, ഇടത്തരം ഓഹരികളിൽ നിന്നു മോചനംനേടുക. പകരം വൻകിട ഓഹരികളിലും കുതിക്കുന്ന ഇടത്തരം ഓഹരികളിലും ശ്രദ്ധകേന്ദ്രീകരിക്കുക. കാരണം അവ വിപണിയെ കവച്ചുവെക്കുന്ന പ്രകടനം നടത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. സർക്കാർ നയപരമായ പരിഷ്കരണങ്ങൾ കൊണ്ടുവരുന്ന മേഖലകളിൽ നിക്ഷേപിക്കുക. അഭ്യന്തരരംഗത്തും ആഗോളതലത്തിലും വർധിക്കുന്ന ഡിമാന്റിനനുസരിച്ച് ഉൽപാദനം നടത്താനുള്ളശേഷിയും സംവിധാനവുമുള്ള കമ്പനികളിലാണ് നിക്ഷേപിക്കേണ്ടത്. ഹ്രസ്വകാലം മുതൽ ഇടക്കാലംവരെ വിപണിയിൽ ജാഗ്രതയോടെയുള്ള സമീപനം നിലനിൽക്കും. ഐടി, എഫ്എംസിജി, ഫാർമ, ടെലികോം മേഖലകളിൽ നിക്ഷേപിക്കുക. ഓഹരികൾക്കു പുറമെ മ്യൂച്വൽ ഫണ്ട് കടപ്പത്ര പദ്ധതികളിലും, ഉന്നത ഗുണനിലവാരമുള്ള കോർപറേറ്റ്, സർക്കാർ ഹ്രസ്വകാല ബോണ്ടുകളിലും നിക്ഷേപം നടത്താവുന്നതാണ്. പണപ്പെരുപ്പത്തിന്റേയും ബോണ്ട് യീൽഡിന്റേയും റിസ്ക് കണക്കിലെടുത്ത് പരമാവധി 10 ശതമാനംവരെ സ്വർണത്തിലോ ഗോൾഡ് ബോണ്ടിലോ നിക്ഷേപം നടത്താം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3BjZHGb
via IFTTT

സ്വർണവില പവന് 160 രൂപ കൂടി 35,520 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,520 രൂപയായി. ഗ്രാമിനാകട്ടെ 20 രൂപ വർധിച്ച് 4440 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,793.68 ഡോളർ നിലവാരത്തിലാണ്. യുഎസ് ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനത്തിന് കാതോർത്തിരിക്കുകയാണ് നിക്ഷേപകർ. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 0.4ശതമാനം ഉയർന്ന് 47,430 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/38gr3Ay
via IFTTT

സൂചികകളിൽ നഷ്ടത്തോടെ തുടക്കം: ജെറോം പവലിന്റെ പ്രഖ്യാപനത്തിന് കാതോർത്ത് നിക്ഷേപകർ

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസവും സെപ്റ്റംബർ സീരിസിന്റെ തുടക്കവുമായ വെള്ളിയാഴ്ച ഓഹരി സൂചികകളിൽ നേട്ടമില്ലാതെ തുടക്കം. സെൻസെക്സ് 32 പോയന്റ് നഷ്ടത്തിൽ 55,916ലും നിഫ്റ്റി 7 പോയന്റ് താഴ്ന്ന് 16,630ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസർവ് ചെയർമാൻ ജെറോ പവലിന്റെ പ്രഖ്യാപനംവരാനിരിക്കുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകരുടെ നീക്കം. ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ഐടിസി, റിലയൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, നെസ് ലെ, എച്ച്സിഎൽ ടെക്, ടിസിഎസ്, പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്സിസ് ബാങ്ക്, ടൈറ്റാൻ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പ്രധാന സൂചികകൾ നഷ്ടംനേരിട്ടെങ്കിലും ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.40ശതമാനത്തോളം നേട്ടത്തിലാണ്.

from money rss https://bit.ly/3jrbdd7
via IFTTT

ആഗോള സമ്മർദം: കാര്യമായ നേട്ടമില്ലാതെ സൂചികകൾ ക്ലോസ്‌ചെയ്തു

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ്ചെയ്തു. സെൻസെക്സ് 4.89 പോയന്റ് ഉയർന്ന് 55,949.10ലും നിഫ്റ്റി 2.20 പോയന്റ് നേട്ടത്തിൽ 16,636.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദുർബലമായ ആഗോള സാഹചര്യത്തിൽ നിക്ഷേപകർ കരുതലോടെയാണ് വിപണിയിൽ ഇടപെട്ടത്. ചൈനയും യുഎസും തമ്മിലുള്ള പുതിയ പിരിമുറക്കുവും ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും നേട്ടത്തിന് തടയിട്ടു. ബ്രിട്ടാനിയ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, എച്ച്ഡിഎഫ്സി ലൈഫ്, ബിപിസിഎൽ, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, മാരുതി സുസുകി, ഹിൻഡാൽകോ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. മെറ്റൽ സൂചികക്ക് ഒരുശതമാനത്തിലേറെ നഷ്ടമായി. ഓട്ടോ, ഫാർമ, പൊതുമേഖല ബാങ്ക് ഓഹരികളും സമ്മർദംനേരിട്ടു. എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, പവർ സൂചികകളാണ് നേട്ടത്തിൽ ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടംനിലനിർത്തി.

from money rss https://bit.ly/3jifIq8
via IFTTT

ആർബിഐ എക്‌സിക്യുട്ടീവ് ഡയറക്ടറായി അജയ് കുമാറിനെ നിയമിച്ചു

റിസർവ് ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായി അജയ് കുമാറിനെ നിയമിച്ചു. നേരത്തെ ആർബിഐയുടെ ഡൽഹി റീജിയണൽ ഓഫീസ് മേധാവിയായിരുന്നു കുമാർ. 30 വർഷത്തെ സേവനത്തിനിടയിൽ, വിദേശവിനിമയം, ബാങ്കിങ്, കറൻസി മാനേജുമെന്റ് തുടങ്ങിയമേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശ കറൻസി വിനിമയം, കറൻസി മാനേജുമെന്റ് തുടങ്ങിയ മേഖലകളിലെ ചുമതലയാകും എക്സിക്യൂട്ടീവ് ഡയറക്ടറെന്ന നിലയിൽ അദ്ദേഹത്തിന് ലഭിക്കുക. പട്ന സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഐസിഎഫ്എഐയിൽനിന്ന് ബാങ്കിങിൽ എംഎസും നേടിയിട്ടുണ്ട്. ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജുമെന്റ് റിസർച്ചിൽനിന്ന് സർട്ടിഫൈഡ് ബാങ്ക് മാനേജർ കോഴ്സ്, ചിക്കാഗോയിലെ കെല്ലോഗ് സ്കൂൾ ഓഫ് മാനേജുമെന്റിൽനിന്ന് എക്സിക്യൂട്ടീവ് മാനേജുമെന്റ് പ്രോഗ്രാം എന്നിവ ഉൾപ്പടെയുള്ള പ്രൊഫഷണൽ യോഗ്യതകളും അദ്ദേഹം നേടിയിട്ടുണ്ട്. RBI appoints Ajay Kumar as Executive Director.

from money rss https://bit.ly/3mxJx8f
via IFTTT

വൻവളർച്ച ലക്ഷ്യമിട്ട് ബാർക്ലെയ്‌സ് രാജ്യത്ത് 3000 കോടി രൂപ നിക്ഷേപിക്കും

വളർച്ചാ സാധ്യത മുന്നിൽകണ്ട് യു.കെ ആസ്ഥാനമായുള്ള ബാർക്ലെയ്സ് ബാങ്ക് രാജ്യത്ത് 3000 കോടി നിക്ഷേപിക്കുന്നു. ഇതോടെ ബാർക്ലെയ്സിന്റെ രാജ്യത്തെ മൊത്തം നിക്ഷേപം 8,300 കോടിയാകും. മൂലധന നിക്ഷേപം കോർപറേറ്റ്, നിക്ഷേപ ബാങ്കിങ് തുടങ്ങിയ മേഖലകളിൽ കൂടുതൽ വളർച്ച സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റീട്ടെയിൽമേഖലയിൽനിന്ന് 2011ൽ പിന്മാറിയ ബാങ്ക് കോർപറേറ്റ്, നിക്ഷേപ ബാങ്കിങ് മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനുമുമ്പ് 540 കോടി രൂപയാണ് 2009-10 സാമ്പത്തിക വർഷത്തിൽ നിക്ഷേപം നടത്തിയത്. ഇന്ത്യയിലെ പ്രാദേശിക ധനകാര്യ സ്ഥാപനങ്ങൾക്കുപുറമെ, എച്ച്എസ്ബിസി, സ്റ്റാൻഡേഡ് ചാർട്ടേഡ്, സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, ബിഎൻപി പാരിബാസ് എന്നിവ ഉൾപ്പെടുയുള്ള വിദേശ ബാങ്കുകളുമായിട്ടായിരിക്കും ബാർക്ലെയ്സിന് മത്സരിക്കേണ്ടിവരിക.

from money rss https://bit.ly/3ku5DWo
via IFTTT

ഡിജിറ്റൽ ഗോൾഡ് വില്പനക്ക് എൻഎസ്ഇയുടെ വിലക്ക്

ഡിജിറ്റൽ ഗോൾഡ് വില്പന നിർത്താൻ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി ബ്രോക്കർമാരോട് ആവശ്യപ്പെട്ടു. സെബിയുടെ നിർദേശത്തെതുടർന്നാണ് അംഗങ്ങളോടും ഓഹരി ബ്രോക്കർമാരോടും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 10നകം ഡിജിറ്റൽ ഗോൾഡ് ഇടപാട് നിർത്തണമെന്നാണ് നിർദേശം. ഓഹരി ഇടപാട് പ്ലാറ്റ്ഫോം വഴി ഡിജിറ്റൽ ഗോൾഡ് വാങ്ങാനും വിൽക്കാനുമുള്ള സൗകര്യം പല ഓഹരി ബ്രോക്കർമാരും ഒരുക്കിയിരുന്നു. 1957ലെ സെക്യൂരിറ്റീസ് കോൺട്രാക്ട് റെഗുലേഷൻ ആക്ട് പ്രകാരമാണ് സെബിയുടെ വിലക്ക്. ഓഹരി, കമ്മോഡിറ്റി എന്നീ ഇടപാടുകൾക്കുമാത്രമെ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താവൂ എന്നാണ് വ്യവസ്ഥ. ആക്ട് പ്രകാരം ഡിജിറ്റൽ ഗോൾഡ് സെക്യൂരിറ്റീസിന്റെ നിർവചനത്തിൽ വരുന്നില്ല.

from money rss https://bit.ly/3gBXFcC
via IFTTT

റെക്കോഡ് കുറിച്ച് എസ്ബിഐയുടെ എൻഎഫ്ഒ:ബാലൻസ്ഡ് ഫണ്ട് സമാഹരിച്ചത് 12,000 കോടി

പുതിയ ഫണ്ട് ഓഫർവഴി എസ്ബിഐ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട് നിക്ഷേപകരിൽനിന്ന് സമാഹരിച്ചത് 12,000 കോടി രൂപ. സജീവമായി കൈകാര്യംചെയ്യുന്ന ഫണ്ടുകളിൽ ഇത്രയും തുക എൻഎഫ്ഒവഴി സമാഹരിക്കുന്നത് ഇതാദ്യമായാണ്. ബുധനാഴ്ച അർധരാത്രിവരെ നിക്ഷേപം സ്വീകരിക്കാൻ അനുമതിയുള്ളതിനാൽ 1000 കോടി രൂപയോളം ഇതിനുപുറമെ ഓൺലൈനിൽ നിക്ഷേപമായെത്തിയിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഫണ്ട് കമ്പനി പറയുന്നു. ഓഹരി വിപണി എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുന്നതിനാൽ പുതിയ ഫണ്ടുകളിലും വൻതോതിലാണ് നിക്ഷേപമെത്തുന്നത്. ഐസിഐസിഐ ഫ്ളക്സി ക്യാപ് ഫണ്ട് ഈയിടെ എൻഎഫ്ഒ വഴി സമാഹരിച്ചത് 9,808 കോടി രൂപയാണ്. ഇതിനുമുമ്പ്, 2017ൽ ഭാരത് 22 എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്) 14,499 കോടി രൂപ സമാഹരിച്ചിരുന്നു. നഗരങ്ങളിൽനിന്നുപുറമെ ഗ്രാമങ്ങളിൽനിന്നും വൻതുകയുടെ നിക്ഷേപമാണെത്തിയതെന്ന് എസ്ബിഐ മ്യൂച്വൽ ഫണ്ട് അധികൃതർ പറയുന്നു. ബാങ്ക് വഴിയുള്ള വിതരണശൃംഖലയിലൂടെയാണ് പകുതിയിലധികം തുകയുടെ നിക്ഷേപവുമെത്തിയത്. വിപണി റെക്കോഡ് ഉയരത്തിലായതിനാൽ സമീപഭാവിയിൽ തിരുത്തലുണ്ടായേക്കാമെന്നതിനാൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ടുകളിൽ നിക്ഷേപക താൽപര്യം വർധിച്ചിട്ടുണ്ട്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം നടപ്പ് സാമ്പത്തികവർഷംമാത്രം 7,500 കോടി രൂപയുടെ നിക്ഷേപമാണ് ഈ ഫണ്ടുകളിൽമാത്രമെത്തിയത്. ജൂലായ് അവസാനംവരെയുള്ള കണക്കുപ്രകാരം ബാലൻസ്ഡ് അഡ്വാന്റേ്ജ് ഫണ്ടുകൾ മൊത്തം കൈകാര്യംചെയ്യുന്ന ആസ്തി 1.22 ലക്ഷം കോടി രൂപയാണ്. ഡൈനാമിക് അസറ്റ് അലോക്കേഷൻ വിഭാഗത്തിലുള്ളതാണ് എസ്ബിഐയുടെ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട്. ഓഹരികളിലും സ്ഥിര നിക്ഷേപ പദ്ധതികളിലുമാണ് നിക്ഷേപം നടത്തുക. സ്ഥിര നിക്ഷേപ പദ്ധതികളുടെ വിഭാഗത്തിൽപ്പെടുത്തിയായിരുന്നു നേരത്തെ ഈ വിഭാഗത്തിലെ ഫണ്ടുകൾ തെറ്റായി വിതരണംചെയ്തിരുന്നത്. കഴിഞ്ഞവർഷം ഓഹരി വിപണി തകർച്ചനേരിട്ടപ്പോൾ നിക്ഷേപതുകയിൽപോലും ഇടിവുണ്ടായത് ഈ വിഭാഗം ഫണ്ടുകളിൽനിന്ന് പിൻവാങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിച്ചിരുന്നു.

from money rss https://bit.ly/3sORTJI
via IFTTT

Wednesday, 25 August 2021

നേട്ടമില്ലാതെ സെൻസെക്‌സും നിഫ്റ്റിയും: മിഡ്-സ്‌മോൾ ക്യാപുകളിൽ മുന്നേറ്റം തുടരുന്നു

മുംബൈ: ഓഹരി സൂചികകളിൽ കാര്യമായ നേട്ടമില്ലാതെ തുടക്കം. സെൻസെക്സ് 3 പോയന്റ് ഉയർന്ന് 55,947ലും നിഫ്റ്റി 2 പോയന്റ് നേട്ടത്തിൽ 16,637ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, റിലയൻസ്, എച്ച്സിഎൽ ടെക്, നെസ് ലെ, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ് 0.52ശതമാനവും സ്മോൾക്യാപ് 0.39ശതമാനവും നേട്ടത്തിലാണ്. ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഐടിസി, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മികച്ച മൂല്യനിർണയവും അതോടൊപ്പം കോവിഡിന്റെ അനിശ്ചിതത്വവുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ് അനിശ്ചിതത്വത്തിനിടയിലും വിപണിക്ക് കരുത്താകുന്നത്.

from money rss https://bit.ly/3DiFeDF
via IFTTT

വർക്ക് ഫ്രം ഹോം വർക്ക് ഫ്രം ലൊക്കേഷനിലേക്ക് മാറുന്നു

തൃശ്ശൂർ: വർക്ക് ഫ്രം ഹോം രീതി, വർക്ക് ഫ്രം ലൊക്കേഷനിലേക്ക് മാറുന്നു. കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ താമസിച്ചുള്ള ജോലിയാണ് പുതിയത്. മെട്രോ നഗരങ്ങളിലാണ് ഇതിന് തുടക്കമായത്. ബെംഗളൂരു ആസ്ഥാനമായ ചില കമ്പനികൾ ഇതിനായി ഓഗസ്റ്റ് അവസാനംതന്നെ ജീവനക്കാരെ ഘട്ടങ്ങളായി തിരിച്ചുവിളിക്കുന്നുണ്ട്. കമ്പനിക്ക് ചുറ്റുമായി ചലനമറ്റുപോയ വിപണിക്കാണ് ഇതേറ്റവും ഗുണം ചെയ്യുക. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ എത്തുകയും ബാക്കിദിവസം കമ്പനിക്കടുത്ത് താമസിച്ച് വർക്ക് ഫ്രം ഹോം ചെയ്യുന്ന 'ഹൈബ്രിഡ്' രീതിയും നിർദേശിക്കുന്നുണ്ട്. ബെംഗളൂരുവിൽ 2022 ഡിസംബർ വരെ വർക്ക് ഫ്രം ഹോം തുടരണമെന്ന് ഐ.ടി. കമ്പനികൾക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. കമ്പനികൾ കൂടുതലുള്ള ഔട്ടർ റിങ് റോഡ് ഭാഗത്ത് മെട്രോയുടെ പണികൾ നടക്കുന്നതാണ് കാരണം. എന്നാൽ, ഇങ്ങനെയുള്ള വർക്ക് ഫ്രം ഹോം ബെംഗളൂരുവിൽത്തന്നെ ആക്കുന്നതിനാണ് കമ്പനികളുടെ ശ്രമം നടക്കുന്നത്. സർക്കാർതലത്തിലും താത്പര്യം വർക്ക് ഫ്രം ലൊക്കേഷൻ നടപ്പാക്കുന്നതിൽ സർക്കാർതലത്തിലുള്ള താത്പര്യംകൂടിയുണ്ടെന്നാണ് വിവരം. ഐ.ടി. അടക്കമുള്ള മേഖലകളിലെ വർക്ക് ഫ്രം ഹോം മൂലം നിർജീവമായത് കമ്പനികൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലെ വിപണിയാണ്. ആയിരക്കണക്കിന് ജീവനക്കാരാണ് വിവിധ കമ്പനികളിൽനിന്നായി അവരവരുടെ വീടുകളിലേക്ക് പോയത്. വാഹനസൗകര്യം ഏർപ്പെടുത്തിയിരുന്ന കാബ് ഇൻഡസ്ട്രി, ടീ-കോഫിഷോപ്പുകൾ, പേയിങ് ഗസ്റ്റ് സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇത് ബാധിച്ചിട്ടുണ്ട്. ലോക്ഡൗണും തുടർന്ന് വർക്ക് ഫ്രം ഹോമും വന്നതോടെ ബെംഗളൂരു നഗരത്തിൽ നൂറുകണക്കിന് ഫ്ലാറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ വരണമെന്ന രീതി നടപ്പാക്കുമ്പോഴും ജീവനക്കാർക്ക് കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലത്ത് തങ്ങാതെ പറ്റില്ല. എന്നാൽ, കുറച്ചുകൂടി അടുത്ത സ്ഥലങ്ങളിൽ ഓഫീസ്സൗകര്യം ചെയ്തുകൊടുക്കുന്ന രീതിയുമുണ്ട്. ബെംഗളൂരുവിലെ കമ്പനിയിൽ ജോലിചെയ്യുന്ന വിദൂരദേശക്കാർക്കായി ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം എത്തുന്ന വിധത്തിലുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുമുണ്ട്. ഇങ്ങനെവരുമ്പോഴും ഫലത്തിൽ ഈ സ്ഥലങ്ങളിൽത്തന്നെ താമസിച്ച് ബാക്കിദിവസം വർക്ക് ഫ്രം ഹോം ചെയ്യേണ്ടിവരും. ഓഫീസുള്ള ലൊക്കേഷനിലേക്ക് സൗകര്യം ഓഫീസുള്ള സ്ഥലത്ത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ വരുന്ന ശൈലി ഉണ്ടായിവരുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ ജീവനക്കാർ മെച്ചപ്പെട്ട ജീവിതസാഹചര്യം കണക്കിലെടുത്ത് പട്ടണപ്രദേശത്തേക്ക് മാറും. ഇത് ഒരുപക്ഷേ ഐ.ടി. അനുബന്ധ സാമൂഹികജീവിതത്തിന് ചലനമുണ്ടാക്കിയേക്കാം. ജി. വിജയരാഘവൻ, സ്ഥാപക സി.ഇ.ഒ., ടെക്നോപാർക്ക്, തിരുവനന്തപുരം.

from money rss https://bit.ly/3mtJDOa
via IFTTT

നേട്ടമില്ലാതെ സൂചികകൾ ക്ലോസ്‌ചെയ്തു: അദാനി പോർട്‌സ് 4ശതമാനം ഉയർന്നു

മുംബൈ: ഓഗസ്റ്റിലെ ഫ്യച്ചർ കരാറുകൾ അവസാനിക്കാൻ ഒരുദിവസം ബാക്കിനിൽക്കെ ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്സ് പുതിയ ഉയരംകുറിച്ച് 56,188ലെത്തിയെങ്കിലും 14.77 പോയന്റ് നഷ്ടത്തിൽ 55,944.21ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റിയാകട്ടെ 16,712ലെത്തിയെങ്കിലും ഒടുവിൽ 10.10 പോയന്റ് മാത്രം നേട്ടത്തിൽ 16,634.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോർട്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഹിൻഡാൽകോ, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിൻസർവ്, ടൈറ്റാൻ കമ്പനി, മാരുതി സുസുകി, ഭാരതി എയർടെൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ഫാർമ, റിയാൽറ്റി, ബാങ്ക്, ഓട്ടോ തുടങ്ങിയവ ഒഴികെയുള്ള സൂചികകൾ നേട്ടത്തിലായിരുന്നു. പവർ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ലാർജ് ക്യാപുകൾ പിന്നിലായപ്പോൾ, കഴിഞ്ഞയാഴ്ചകളിൽ തിരുത്തൽ ഭീഷണനേരിട്ട മിഡ്ക്യാപ്, സ്മോൾ ക്യാപുകൾ തിരിച്ചുവരുന്നതായാണ് വിപണിയിൽ കണ്ടത്. Sensex, Nifty end flat; Adani Ports gains 4%.

from money rss https://bit.ly/3mxB5pi
via IFTTT

ഫ്രഷ് ടു ഹോമിന് യുഎഇയിൽ കോഡലാറ്റിസ് സാങ്കേതിക സംവിധാനമൊരുക്കും

യുഎഇയിലെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുവേണ്ടി ഫ്രഷ് ടു ഹോമിന്റെ ബിൽഡ് ഓൺ ഓപറേറ്റ് ട്രാൻസ്ഫർ കരാർ കോഴിക്കോട്ടെ സ്റ്റാർട്ടപ്പായ കോഡലാറ്റിസ് സ്വന്തമാക്കി. ഉന്നത നിലവാരത്തിലുള്ള സാങ്കേതിക സംവിധാനമാണ് ഫ്രഷ് ടു ഹോമിനായി യുഎഇയിൽ തയ്യാറാക്കുക. മത്സ്യം, മാംസം എന്നിവയുടെ ചില്ലറ വില്പന മേഖലയിൽ മികച്ച സാന്നിധ്യമുള്ള കമ്പനിയാണ് ഫ്രഷ് ടു ഹോം. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയാകും പുതിയ സാങ്കേതിക വിദ്യ കോഡലാറ്റിസ് ഒരുക്കുക. പുതു സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതോടൊപ്പം പിന്തുണാ സേവനങ്ങളും ഒരേ ശ്രേണിയിൽ കൊണ്ടുവന്ന് പരിശീലനം നൽകുകയാണ് ലക്ഷ്യം. കമ്പനിയിലെ 100ലേറെ ഡെവലപ്പർമാരുടെ സേവനം പുതിയ പദ്ധതിക്ക് പ്രയോജനകരമാകുമെന്ന് ദുബായ് ഫ്രെഷ് ടു ഹോം സിഒഒ അരുൺ കൃഷ്ണൻ പറഞ്ഞു.

from money rss https://bit.ly/3zcohbw
via IFTTT

Tuesday, 24 August 2021

പാഠം 139| ഹരിത നിക്ഷേപം: സാമൂഹിക പ്രതിബദ്ധത നേട്ടമാക്കാനാകുമോ?

തോമാച്ചൻ തനി നാടനാണ്. അതുകൊണ്ടാണ് 49-ാംവയസ്സിൽ യുഎസിലെ താമസം മതിയാക്കി ഇങ്ങ് പുൽപ്പള്ളിയിൽ പത്തേക്കർ ഭൂമിവാങ്ങി കൊച്ചുവീടുവെച്ച് താമസമാക്കിയത്. പ്രകൃതിയോടൊത്തുള്ള ജീവിതത്തിന്റെ ഭാഗമാകാൻ വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷിയുംതുടങ്ങി. ദീർഘകാലത്തെ പ്രവാസി ജീവിതത്തിനുശേഷമാണ് ഭാര്യ ആനിയോടൊപ്പം വയനാട്ടിലേക്ക് തിരിച്ചെത്തിയത്. കുറച്ചൊക്കെ സാമൂഹിക പ്രതിബന്ധതയും പ്രകൃതിസൗഹൃദ നിലപാടുമൊക്കെയാണ് അദ്ദേഹത്തെ വീണ്ടും കേരളത്തിലേക്കെത്തിച്ചത്. വിശാലമായ ലോകത്തേക്ക് കണ്ണോടിക്കാൻ പച്ചത്തുരുത്തുനിറഞ്ഞ പുൽപ്പള്ളിമതിയെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തന്റെ ആശയങ്ങൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാനും അദ്ദേഹം മറന്നില്ല. പുതുമകൾതേടിയുള്ള യാത്രയിലാണ് നിക്ഷേപലോകം. വികസിത വിപണികളിൽ ജനപ്രീതിനേടിയവയുടെ പിൻപറ്റി കാലക്രമേണ പുതിയ തന്ത്രങ്ങളും മാതൃകകളും സംവിധാനങ്ങളും മറ്റിടങ്ങളിലേക്കുമെത്തുന്നു. പരിസ്ഥതി സംരക്ഷണത്തിന്റെ ആവശ്യകത മുമ്പെങ്ങുമില്ലാത്തവിധം സമസ്തമേഖലകളിലും ബോധ്യമായ കാലഘട്ടമാണിത്. പ്ലാസ്റ്റിക് ഉത്പന്ന ബഹിഷ്കരണംമാത്രമല്ല, വ്യവസായം, വാഹനം തുടങ്ങിയ മേഖലകളും പരിഷ്കരണത്തിന്റെ സാധ്യതകളാണ് ഇപ്പോൾ മുന്നോട്ടുവെക്കുന്നത്. രാജ്യത്ത് ഹരിത ഭൂപടം തീർക്കുന്നതിൽനിന്ന് സാമൂഹിക പ്രതിബദ്ധതയുള്ളവർക്ക് ഒഴിഞ്ഞുമാറാൻ കഴിയാത്ത സാഹചര്യമുണ്ടായിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഹരിത നിക്ഷേപ ഉത്പന്നങ്ങളുടെ പ്രസക്തിവർധിക്കുന്നത്. രാജ്യത്തെ ഫണ്ട് ഹൗസുകൾ ഇഎസ്ജിയെന്ന പുതി ആശയംമുന്നോട്ടുവെച്ചത് അതിന്റെ ഭാഗമായികൂടിയാണ്. 2020 ഡിസംബറിൽ അവസാനിച്ച കലണ്ടർവർഷത്തിൽ ഏഴ് ഇഎസ്ജി ഫണ്ടുകളാണ് നിക്ഷേപകർക്കുമുന്നിലെത്തിയത്. ഗ്രീൻ എഫ്ഡിയുമാകാം ബാങ്കിതര ധനകാര്യസ്ഥാപനമായ എച്ച്ഡിഎഫ്സിയാണ് ആദ്യമായി രാജ്യത്ത് ഹരിത സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചത്. യുഎൻ മുന്നോട്ടുവെക്കുന്ന സുസ്ഥിര വികസനലക്ഷ്യങ്ങളെ പിന്തുണക്കുന്ന പദ്ധതികളിൽ പങ്കാളിത്തം വർധിപ്പിക്കുന്നതും പരിസ്ഥിതിയിലും സമൂഹത്തിലും നല്ലരീതിയിൽ സ്വാധീനംചെലുത്തുന്ന സാമ്പത്തിക ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ നിക്ഷേപകരെ പ്രാപ്തമാക്കുന്നതുമാണ് നിക്ഷേപ പദ്ധതിയെന്ന് കമ്പനി പറയുന്നു. സാധാരണ എഫ്ഡിയെ അപേക്ഷിച്ച് പലിശ കുറവാണ്. ഉദാഹരണത്തിന് രണ്ടുകോടി വരെയുള്ള റെഗുലർ നിക്ഷേപങ്ങൾക്ക് 6.20ശതമാനം(കാലാവധി 33 മാസം) പലിശ നൽകുമ്പോൽ ഈ വിഭാഗത്തിലെ എഫ്ഡിക്ക് 6.10ശതമാനമാണ് വാഗ്ദാനംചെയ്യുന്നത്. എച്ച്ഡിഎഫ്സിക്കുപിന്നാലെ ബാങ്കുകളും മറ്റ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സമാനമായ പദ്ധതികളുമായി രംഗത്തുവന്നേക്കാം. ഇഎസ്ജി ഫണ്ടുകൾ മ്യൂച്വൽ ഫണ്ട് കമ്പനികൾ നിക്ഷേപകരിലെത്തിച്ച പുതു ആശയമാണ് ഇഎസ്ജി. പരിസ്ഥിതി-സാമൂഹിക-ഭരണനിർവഹണ ഫണ്ടുകളെന്ന് ഇതിനെ വിളിക്കാം. ഇഎസ്ജി മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. പരിസ്ഥിതിമാത്രമല്ല, സാമൂഹിക പ്രതിബദ്ധത, ഭരണനിലവാരം തുടങ്ങിയവയും അതോടൊപ്പം പരിഗണിക്കുന്നു. ഏകീകൃതമായ ചട്ടക്കൂട് ഇല്ലെങ്കിലും ഫണ്ടുഹൗസുകൾ ഓരോരുത്തരും തയ്യാറാക്കിയ മാനദണ്ഡമനുസരിച്ചാണ് നിക്ഷേപ പദ്ധതി തയ്യാറാക്കുന്നത്. നേട്ടസാധ്യത എത്രത്തോളമുണ്ട്? ഹരിത നിക്ഷേപസാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ത്യാഗമായി കരുതേണ്ടതുണ്ടോ? അത്രതന്നെ ത്യാഗം സഹിക്കാതെ മികച്ചനേട്ടമുണ്ടാക്കാനുള്ള സാധ്യതകളാണ് ഇത്തരം ഫണ്ടുകൾ മുന്നോട്ടുവെക്കുന്നത്. മികച്ച നേട്ടസാധ്യതകളുള്ള നിരവധി കമ്പനികൾ ഈ മേഖലയിലുണ്ട്. കൽക്കരി, എണ്ണ, ഗ്യാസ് തുടങ്ങിയ മേഖലകളിലെ കമ്പനികളെ ഒഴിവാക്കി പുനരുപയോഗ ഊർജമേഖലയിലെ സ്ഥാപനങ്ങൾ നിക്ഷേപത്തിന് തിരഞ്ഞെടുക്കാം. ടെസ് ലയെപോലുള്ള ഇലക്ട്രിക് വാഹന നിർമാതാക്കൾ ഉദാഹരണമാത്രം. ഭാവിയിൽ മികച്ച വളർച്ചാസാധ്യതയാണ് ഇ.വി തുറന്നിടുന്നത്. എല്ലാ ഗ്രീൻ നിക്ഷേപങ്ങളും ഹരിതമല്ലെന്നും മനസിലാക്കണം. കൽക്കരിയേക്കാൾ പ്രകൃതി സൗഹൃദമായി പ്രകൃതി വാതകത്തിന്റെ ഉപയോഗം പരിഗണിക്കാം. എന്നാൽ, പ്രകൃതി വാതക ഖനനവും വേർതിരിച്ചെടുക്കുന്നതിനുമുള്ള പ്രകൃയയും അത്രതന്നെ പ്രകൃതി സൗഹൃദമല്ലെന്നകാര്യം ഓർക്കേണ്ടതുണ്ട്. ഇഎസ്ജി നിക്ഷേപത്തിന്റെ ഭാഗമാകാൻ ഏതൊക്കെ കമ്പനികൾ യോഗ്യതനേടുന്നു എന്നതാണ് പ്രധാനം. ഇതുംസബന്ധിച്ച് പൊതുവായ അടിസ്ഥാനങ്ങളൊന്നുമില്ല. ഇക്കാര്യം വിലയിരുത്തുന്നതിനും മൂല്യംനിർണയത്തിനും റേറ്റിങ് ഏജൻസികളിൽനിന്നുള്ള ഡാറ്റയോടൊപ്പം ഫണ്ട് കമ്പനികൾ സ്വന്തമായുള്ള ഗവേഷണ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ESG FUNDS Fund Lauch Expense Ratio* Net Assets(Cr) ABSL ESG Fund Dec-20 0.42 1,006 Axis ESG Equity Fund Feb-20 0.54 1,963 ICICI Prudential ESG Fund Oct-20 0.60 1,861 Invesco India ESG Equity Fund Mar-21 0.59 691 Kotak ESG Opp Fund Dec-20 0.32 1,735 Mirae Asset ESG Nov-20 0.40 125 Quant ESG Equity Fund Nov-20 1.35 23 Quantum India ESG Equity Fund Jul-19 0.93 47 SBI Magnum Equity ESG Fund Jan-13 1.29 4,025 *Direct plan തീരുമാനം വ്യക്തിപരം സമൂഹത്തിനുകൂടി ഉപകാരപ്രദമാകുന്ന നിക്ഷേപം തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. യുഎസിൽനിന്ന് നാട്ടിലേക്ക് തിരിച്ചെത്തി വയനാട്ടിലെ പച്ചത്തുരുത്തിൽസ്വയംപര്യാപ്തതനേടിയ തോമാച്ചന്റെ നിലപാട് ഇതിനോട് കൂട്ടിവായിക്കാം. സമൂഹത്തിന് എന്തെങ്കിലും തിരികെ നൽകാനും പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളിയാകാനും കഴിയുന്ന മികച്ച മാർഗമാണ് മുന്നിലുള്ളത്. കമ്പനികളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിക്ഷേപകരുടെ പിന്തുണ എന്തുകൊണ്ടും പ്രചോദനകരമാണ്. വൻകിട ടെക് കമ്പനികൾപോലും കാർബൺ രഹിത ലക്ഷ്യങ്ങൾ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. പാരിസ്ഥിതികമായി ചിന്തിച്ചാൽ എത്രയോ ഉന്നതമാണ് ഈതീരുമാനമെന്ന് മനസിലാക്കാം. അതേസമയം, ഈ കമ്പനികളുടെ ഡാറ്റ സ്വകാര്യതയുമായി ബന്ധപ്പെട്ട നയങ്ങൾ സാമൂഹികപരമായ നിലപാടിനെ ചോദ്യചെയ്യാനിടയാക്കുന്നകാര്യവും ഇവിടെ പ്രസക്തമാണ്. അതുകൊണ്ടുതന്നെ ഇഎസ്ജി-യുടെ മൂന്നുഘടകങ്ങൾക്കും ഒരേപോലെ പ്രധാന്യംനൽകുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്നത് വെല്ലുവിളിയാണ്. ഇഎസ്ജിയുടെ അതിരുകൾ ഇരുമ്പുമറകൊണ്ട് വേർതിരിക്കാനും എളുപ്പമല്ല. വിപണിമൂല്യംകൊണ്ട് ലോകംതന്നെ കീഴടക്കിയ ജനപ്രിയ വൈദ്യുതി വാഹന നിർമാതാവ് കോംഗോയിലെ ഖനനഭീമനുമായി സഹകരിച്ച് കോബാൾട്ട് ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നു. എന്നാൽ, ബാലവേല സംബന്ധിച്ച് മനുഷ്യാവകാശ സംഘടനകൾ ആശങ്ക ഉയർത്തിയ കമ്പനിയുമായുള്ള സഹകരണം ചോദ്യംചെയ്യപ്പെടുക സ്വാഭാവികമാണ്. വാഹന നിർമാതാവ് ഇഎസ്ജി മാനദണ്ഡത്തന്റെ നഗ്നമായ ലംഘനംനടത്തുന്നില്ലെങ്കിലും അതിന്റെ ഭാഗമാകുന്ന നിക്ഷേപകർ അവർ ഉദ്ദേശിച്ച സാമൂഹിക മാനദണ്ഡങ്ങൾ ലംഘിക്കുകയാണ് ചെയ്യുന്നത്. നേട്ടസാധ്യത റിസ്കിന് അനുസരിച്ചുള്ള വരുമാനം ഉണ്ടാക്കുക എന്നതാണ് ഏതൊരു നിക്ഷേപ തീരുമാനത്തിന്റെയും പ്രാഥമിക ലക്ഷ്യം. ഇക്വിറ്റി നിക്ഷേപകരെടുക്കുന്ന റിസ്ക് പരിഗണിക്കുമ്പോൾ പണപ്പെരുപ്പ നിരക്കിനേക്കാൾ ഉയർന്നവരുമാനം പ്രതീക്ഷിക്കുക സ്വാഭാവികം. അതുകൊണ്ടുതന്നെ ഇഎസ്ജി ഫണ്ടുകൾക്കും ഈ പ്രതീക്ഷ നിറവേറ്റാൻ കഴിയണം. പരിമിതമായ ചരിത്രമുള്ള ഇത്തരം ഫണ്ടുകളുടെ ട്രാക്ക് റെക്കോഡ് വിലയിരുത്താതെ ഇക്കാര്യത്തിൽ ഒരു നിർദേശം മുന്നോട്ടുവെക്കാനാവില്ല. എങ്കിലും മികച്ച ആശയം മുന്നോട്ടുവെക്കുന്ന കമ്പനികൾക്ക് വളരാൻ ഏറെ സാധ്യതകൾ മുന്നിലുണ്ട്. മനുഷ്യ സമൂഹം പുരോഗമിക്കുമ്പോൾ ഇത് വർധിക്കുകയേയുള്ളൂ. വിപണിയുടെ ചലനത്തിൽ വിദേശ നിക്ഷേപകർ നിർണായക പങ്കുവഹിക്കുന്ന സാഹചര്യം നിലനിൽക്കുവോളം സുസ്ഥിര ബിസിനസുകൾക്ക് കൂടുതൽ വിദേശമൂലധനം ആകർഷിക്കാനാകും. കറയറ്റ ഭരണനിർവഹണം മൂലധന സമാഹരണം എളുപ്പമാക്കുമെന്നകാര്യത്തിൽ സംശയമില്ല. ഇത്തരം കമ്പനികളുടെ ഓഹരികൾ നയംകൊണ്ട് ശക്തരായവരുടെ കൈവശമായിരിക്കുമെന്നതിനാൽ അസ്ഥിരത കുറവുമായിരിക്കും. നികുതി ആനുകൂല്യം? ഗ്രീൻ എഫ്ഡിക്കോ ഇഎസ്ജി ഫണ്ടുകൾക്കോ പ്രത്യേകം നികുതി ആനുകൂല്യങ്ങളൊന്നും നിലവിൽ ലഭ്യമല്ല. സാധാരണ എഫ്ഡികൾക്ക് ബാധകമായ നികുതിതന്നെയാണ് ഗ്രീൻ എഫ്ഡികൾക്കുമുള്ളത്. മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിലും മാറ്റമില്ല. അതായത് ഹ്രസ്വകാല മൂലധനനേട്ടത്തിന് 15ശതമാനവും ദീർഘകാല മൂലധനനേട്ടത്തിന് 10ശതമാനവുമാണ് നികുതി. കമ്പനികൾക്ക് ലഭിക്കുന്ന സബ്സിഡികളും ഇളവുകളും പരോക്ഷമായി പ്രയോജനംചെയ്യും. പോർട്ട്ഫോളിയോ രൂപപ്പെടുത്താം ഇതേ ആശയത്തോട് യോജിച്ച് പ്രവർത്തിക്കുന്ന മികച്ച കമ്പനികളുടെ പോർട്ട്ഫോളിയോ രൂപപ്പെടുത്തി അവയുടെ ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കാനുള്ള അവസരവും നിക്ഷേപകർക്ക് പ്രയോജനപ്പെടുത്താം. പാരിസ്ഥിതിക ആഘാതം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയകാര്യങ്ങൾ വിലയിരുത്തി യോജിച്ച കമ്പനികൾ തിരഞ്ഞെടുക്കുകയാണ് അതിന് ചെയ്യേണ്ടത്. കമ്പനികളുടെ ഉത്പന്നങ്ങൾ വിലയിരുത്തി, പ്രവർത്തനചരിത്രം വിശകലനംചെയ്ത് ഈ തീമിലേക്ക് സ്വതന്ത്രമായി ഓഹരികൾ തിരഞ്ഞെടുക്കാം. നിലവിലുള്ള ഇഎസ്ജി ഫണ്ടുകളുടെ പോർട്ട്ഫോളിയോ പരിശോധിച്ചാൽ 134 സ്റ്റോക്കുകളാണ് കാണാൻ കഴിയുക. (പട്ടിക കാണുക). മാനദണ്ഡത്തിൽ വ്യതിയാനംവരുന്നുഎന്നുള്ളതാണ് വളരെ വലിയൊരുപട്ടിക നൽകുന്ന സൂചന. ക്രമവത്കരണത്തിന്റെ അഭാവം ലോകമെമ്പാടുമുള്ള ഇഎസ്ജി ഫണ്ടുകൾ നേരിടുന്ന വിമർശനത്തിന് കാരണമാണ്. നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം ഉയർന്ന ലക്ഷ്യത്തിനുള്ള നിക്ഷേപമെന്നത് ഇപ്പോഴും സ്വപ്നമായി തുടരുമെന്നുതന്നെയാണ് അതിൽനിന്ന് വ്യക്തമാകുന്നത്. വൈവിധ്യവത്കരണം വൈവിധ്യവത്കരണത്തിനാണ് ഈ വിഭാഗം ഫണ്ടിൽ നിക്ഷേപിക്കുന്നതെങ്കിൽ അത് എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. വിവിധ ഫണ്ടുകളുടെ നിക്ഷേപ പോർട്ട്ഫോളിയോ പരിശോധിച്ചാൽ അത് ബോധ്യമാകും. ഇഎസ്ജി ഫണ്ടുകൾ ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടുകളുമായി താരതമ്യംചെയ്താൽ ഓവർലാപിങ് ഓഹരികളുടെ എണ്ണം 11 മുതൽ 17 വരെയാണെന്ന് കാണാം. feedback to: antonycdavis@gmail.com കുറിപ്പ്:സമൂഹികപ്രതിബദ്ധതയോടൊപ്പം പരിസ്ഥിതി സൗഹൃദവുംകറയറ്റ ഭരണനിർവഹണവുമുള്ള പ്രവർത്തനരീതിയും മനോഭാവവും വളർത്തുന്ന ബിസിനസുകൾ രൂപപ്പെടുത്താൻ ഇഎസ്ജി എന്ന ആശയം ഭാവിയിലെങ്കിലും ഉപകരിക്കുമെന്നകാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ ഉന്നത ലക്ഷ്യംമുന്നോട്ടുവെക്കുന്ന ഇഎസ്ജി ഫണ്ടുകൾ മറ്റ് സെക്ടറൽ-തീമാറ്റിക് ഫണ്ടുകളെ അപേക്ഷിച്ച് എന്തുകൊണ്ടും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. നിലവിലെ മറ്റ് ഫണ്ടുകൾ വാഗ്ദാനംചെയ്യാത്ത സാധ്യത ഇഎസ്ജി ഫണ്ടുകൾ നൽകുന്നുണ്ടോയെന്ന് പരിശോധിച്ച് നിക്ഷേപകനെന്ന നിലയിൽ തീരുമാനമെടുക്കാം. ഭാവിയിൽ ഈ ആശയത്തോട് യോജിക്കുന്നതരത്തിൽ കമ്പനികൾ അവരുടെ പ്രവർത്തനരീതികളിൽ മാറ്റംവരുത്തുമ്പോൾ നിക്ഷേപലോകവും വിശാലമാകും.

from money rss https://bit.ly/3DgRCUD
via IFTTT

സംസ്ഥാനത്തെ വ്യാപാരികളും ഓൺലൈൻ വ്യാപാരരംഗത്തേക്ക്: വി ഭവൻ ആപ്പ് അവതരിപ്പിക്കും

കോഴിക്കോട്: ഓൺലൈൻ വ്യാപാരത്തിന് മൊബൈൽ ആപ്പ് ഒരുക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വൻകിട കമ്പനികളുടെ ഓൺലൈൻ വ്യാപാരം കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ പത്തുലക്ഷത്തിലേറെയുള്ള വ്യാപാരികൾക്ക് വേണ്ടിയാണ് 'വി ഭവൻ' എന്ന പേരിലുള്ള ഇ-കൊമേഴ്സ് ആപ്പ് അവതരിപ്പിക്കുന്നതെന്ന് സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 'വി ഭവൻ' ലോഗ് ചെയ്യുന്ന ഉപഭോക്താവിന് ഇഷ്ടാനുസരണം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനും ഡെലിവറി സംവിധാനംവഴി സാധനങ്ങൾ വീട്ടിലെത്തിക്കാനും കഴിയും. ഇലക്ട്രോണിക്സ്, ടെക്സ്റ്റൈൽസ്, സ്റ്റേഷനറി തുടങ്ങിയവയെല്ലാം വ്യാപാരികൾക്ക് ആപ്പ് വഴി വിൽപ്പന നടത്താം. ഒരു പ്രദേശത്തുള്ള വ്യാപാരികളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഹൈപ്പർ ഓൺലൈൻ മാർക്കറ്റ് ഡെലിവറി സിസ്റ്റം ആപ്പിന്റെ സവിശേഷതയാണ്. ഇതുവഴി ഉപഭോക്താവിന് അടുത്തുള്ള കടകളിൽ ഓർഡർ നൽകി അപ്പോൾത്തന്നെ സാധനങ്ങൾ വീട്ടിലെത്തിക്കാം. മറ്റ് ജില്ലകളിൽനിന്നുള്ള ഉത്പന്നങ്ങൾ കുറിയർ സർവീസുകളുടെ സഹായത്തോടെ 24 മണിക്കൂറിനകം ഉപഭോക്താവിന് എത്തിച്ചുനൽകാനും സംവിധാനമുണ്ട്. എല്ലാ ഡിജിറ്റൽ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്. ആപ്പിൽ അംഗമാവുന്ന വ്യാപാരികൾക്ക് മാസം 125 രൂപയാണ് അഡ്മിനിസ്ട്രേഷൻ ഫീസ്. സെപ്റ്റംബർ 15-മുതൽ ആപ്പ് സേവനം ലഭ്യമാവും. വി ഭവൻ ആപ്പ് ലോഗോ പ്രകാശനം ടി. നസിറുദ്ദീൻ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. സേതുമാധവൻ, അമോസ് ടാംടൺ, എം. ഷാഹുൽ ഹമീദ്, വി. സുനിൽകുമാർ, കെ.പി. അബ്ദുൾ റസാഖ്, ഷഫീഖ് പട്ടാട്ട് എന്നിവർ സംസാരിച്ചു.

from money rss https://bit.ly/2WriUqE
via IFTTT

നേട്ടംതുടരുന്നു: സെൻസെക്‌സ് വീണ്ടും 56,000ഉം നിഫ്റ്റി 16,650ഉം കടന്നു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. നിഫ്റ്റി 16,650 മറികടന്നു. സെൻസെക്സ് 124 പോയന്റ് ഉയർന്ന് 56,083ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തിൽ 16,670ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിലെനേട്ടവും ആഭ്യന്തര വിപണിയിൽ നിക്ഷേപ താൽപര്യംവർധിച്ചതുമാണ് സൂചികകളിൽ പ്രതിഫലിച്ചത്. ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, എൻടിപിസി, ഐസിഐസിഐ ബാങ്ക്, നെസ് ലെ, എൽആൻഡ്ടി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, ആക്സിസ് ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. മാരുതി, റിലയൻസ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, സൺ ഫാർമ, എച്ച്സിഎൽ ടെക്, പവർഗ്രിഡ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.44ശതമാനവും സ്മോൾ ക്യാപ് 0.70ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മെറ്റൽ തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്. ഫാർമയാണ് സമ്മർദത്തിൽ.

from money rss https://bit.ly/3sK7uKw
via IFTTT

ധനസ്ഥിതി മോശമായ സഹകരണ ബാങ്കുകളെ നിർബന്ധിതമായി ലയിപ്പിക്കാം

മുംബൈ: ധനസ്ഥിതി മോശമായ അർബൻ സഹകരണബാങ്കുകളെ നിർബന്ധിതമായി ലയിപ്പിക്കുന്നത് പരിഗണിക്കാമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച വിദഗ്ധസമിതി. അർബൻ സഹകരണ ബാങ്കുകളുടെ പ്രശ്നങ്ങളും സാധ്യതകളും വിലയിരുത്തി മേഖലയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ തയ്യാറാക്കാൻ മുൻ ഡെപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച സമിതിയുടേതാണ് റിപ്പോർട്ട്. ഇതനുസരിച്ച് സഹകരണബാങ്കുകൾ ആർ.ബി.ഐ. നടപടിക്കുള്ള മാർഗനിർദേശ ചട്ടക്കൂടിന്റെ മൂന്നാം ഘട്ടത്തിലായാൽ പുനരുജ്ജീവനത്തിന് അല്ലെങ്കിൽ നിർബന്ധിതലയനത്തിന് നടപടിയെടുക്കാം. മൂലധന പര്യാപ്തതാ അനുപാതം 4.5 ശതമാനത്തിനു താഴെയുള്ളതും അറ്റ നിഷ്ക്രിയ ആസ്തി 12 ശതമാനത്തിനു മുകളിലുള്ളതുമായ സഹകരണ ബാങ്കുകളാണ് ഈ വിഭാഗത്തിൽ വരുക. ലയന നിർദേശങ്ങൾ സമർപ്പിക്കുന്നതിൽ ബന്ധപ്പെട്ട ബാങ്കിന്റെ ബോർഡുകൾക്കു കഴിഞ്ഞില്ലെങ്കിൽ നിയന്ത്രണം ആർ.ബി. ഐ. ഏറ്റെടുക്കണം. ഇത്തരം സാഹചര്യങ്ങളിൽ നിർബന്ധിതലയനത്തിന് അല്ലെങ്കിൽ പുനരുജ്ജീവനത്തിന് ആർ.ബി.ഐ. പ്രത്യേക പദ്ധതി തയ്യാറാക്കണം. നിർബന്ധിത ലയനമെന്നാൽ മറ്റൊരു ബാങ്കിങ് സ്ഥാപനത്തിൽ ലയിപ്പിക്കുക അല്ലെങ്കിൽ ആസ്തികളും ബാധ്യതകളും മറ്റൊരു സാമ്പത്തികസ്ഥാപനത്തിന് കൈമാറുകയാണ് ലക്ഷ്യം. സഹകരണ ബാങ്കുകൾക്കേർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ, ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 45-ാം വകുപ്പുപ്രകാരം ബാങ്കുകൾക്കേർപ്പെടുത്തുന്ന മൊറട്ടോറിയത്തിനു സമാനമായി പരിഗണിക്കണം. ഇത്തരം നിയന്ത്രണങ്ങളിൽ നിക്ഷേപകർക്ക് പണം പിൻവലിക്കാനുൾപ്പെടെ നിയന്ത്രണങ്ങളുള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതു മുൻനിർത്തി നിയന്ത്രണ കാലപരിധി പരമാവധി നീട്ടുന്നത് മൂന്നു മാസത്തിൽ കൂടുതലാകരുത്. നിലവിൽ അമ്പതോളം അർബൻ സഹകരണബാങ്കുകൾ റിസർവ് ബാങ്കിന്റെ നിയന്ത്രണ നിർദേശത്തിനു കീഴിലുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. നാലായി തിരിച്ച് നിയന്ത്രിക്കാം നിക്ഷേപത്തിന്റെയും മൂലധനലഭ്യതയുടെയും അടിസ്ഥാനത്തിൽ നാലുവിഭാഗങ്ങളായിത്തിരിച്ച് സഹകരണബാങ്കുകൾക്കായി നിയന്ത്രണ ചട്ടക്കൂടുണ്ടാക്കണം. ഇതനുസരിച്ച് 100 കോടിരൂപ വരെമാത്രം നിക്ഷേപമുള്ള ചെറുസഹകരണ ബാങ്കുകൾ ടയർ-1 വിഭാഗത്തിലും 100 മുതൽ 1000 കോടി രൂപവരെയുള്ളവ ടയർ-2 വിഭാഗത്തിലും വരും. 1000 കോടി മുതൽ 10,000 കോടി രൂപവരെ നിക്ഷേപമുള്ളവ ടയർ-3 വിഭാഗത്തിലാകും. മൂലധനപര്യാപ്തതാ അനുപാതം 15 ശതമാനമെന്ന വ്യവസ്ഥ പാലിച്ചാൽ ഇവയ്ക്ക് സ്മോൾ ഫിനാൻസ് ബാങ്കിന്റെ (എസ്.എഫ്.ബി.) മാതൃകയിൽ പ്രവർത്തിക്കാൻ അനുമതി നൽകാം. 10,000 കോടി രൂപയിലധികം നിക്ഷേപമുള്ള ടയർ-4 വിഭാഗത്തിലുള്ളവയ്ക്ക് യൂണിവേഴ്സൽ ബാങ്കുകളുടെ മാതൃകയിൽ പ്രവർത്തനാനുമതി നൽകാം. അതിനായി മൂലധന പര്യാപ്തതാ അനുപാതം ഒമ്പതുശതമാനമുണ്ടാവണം. കൂടാതെ ചീഫ് എക്സിക്യുട്ടീവും മികച്ച ബോർഡ് സംവിധാനവും ഉണ്ടായിരിക്കണം. അർബൻ സഹകരണബാങ്കുകൾക്കായി 300 കോടി രൂപ മൂലധനത്തിൽ ഒരു നിയന്ത്രണസംവിധാനം (അംബ്രല്ല ഓർഗനൈസേഷൻ-യു.ഒ.) രൂപവത്കരിക്കണം. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കു സമാനമായി നിയന്ത്രണ ചട്ടക്കൂടും ഒരുക്കണം. കൃത്യമായ ഓഡിറ്റ്, പരിശോധനാ സംവിധാനങ്ങളും നിയന്ത്രണ നിർവഹണവകുപ്പും സജ്ജമാകുന്ന മുറയ്ക്ക് കാലക്രമത്തിൽ ചെറു സഹകരണബാങ്കുകൾക്കുള്ള സ്വയംനിയന്ത്രിത സംവിധാനമായി ഇതിനെ മാറ്റാവുന്നതാണെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

from money rss https://bit.ly/38a3Y2q
via IFTTT

സെൻസെക്‌സ് 403 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: ബാങ്ക്, ഫാർമ ഓഹരികൾ കുതിച്ചു

മുംബൈ: മെറ്റൽ, ഫാർമ, ബാങ്ക് ഓഹരികളുടെ കുതിപ്പിൽ സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 16,600 തിരിച്ചുപിടിച്ചു. ആഗോള കാരണങ്ങളാണ് വിപണിയിൽ കുതിപ്പുണ്ടാക്കിയത്. സെൻസെക്സ് 403.19 പോയന്റ് ഉയർന്ന് 55,958.98ലും നിഫ്റ്റി 128.10 പോയന്റ് നേട്ടത്തിൽ 16,624.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ സെൻസെക്സ് 56,000 പിന്നിട്ടിരുന്നു. ബജാജ് ഫിൻസർവ്, അദാനി പോർട്സ്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. ഐടി, എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2XH1OFB
via IFTTT

ലോക്കൽ ട്രെയിനുകളുടെ വേഗംകൂടും: ഇനി 110 കിലോമീറ്റർ വേഗത്തിൽ കുതിക്കും

ലോക്കൽ ട്രെയിനുകളുടെ വേഗംകൂട്ടാൻ റെയിൽവെ പദ്ധതി തയ്യാറാക്കുന്നു. കോവിഡ് വ്യാപനം കുറയുന്നമുറക്ക് തീവണ്ടികൾഓടിത്തുടങ്ങുമ്പോൾ വേഗംകൂട്ടാനാണ് പദ്ധതി. നിലവിൽ ലോക്കൽ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർവരെയാണ്. ഇത് 110 കിലോമീറ്ററായാണ് വർധിപ്പിക്കുന്നത്. എട്ടു കോച്ചുകളുള്ള മെമു ഉപയോഗിച്ച് പരീക്ഷണ ഓട്ടം ഇതിനകം പൂർത്തിയാക്കിയിതായി റെയിൽവെ അധികൃതർ അറിയിച്ചു. ഡൽഹി ഡിവിഷനിൽ ഉടനെ കൂടുതൽ വേഗത്തിൽ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

from money rss https://bit.ly/3ye1F96
via IFTTT

തകരാർ പരിഹരിക്കാനായില്ല: റിട്ടേൺ ഫയൽചെയ്യേണ്ട തിയതി വീണ്ടും നീട്ടിയേക്കും

2020-21 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി വീണ്ടും നീട്ടിയേക്കും. പുതിയതായി പുറത്തിറക്കിയ പോർട്ടലിലെ തകരാർ ഇതുവരെ പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. പുതിയ വെബ്സൈറ്റിനെതിരെ വ്യാപകമായി പരാതിഉയർന്നിട്ടും പ്രശ്നംപരിഹരിക്കാതെവന്നതോടെ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് എംഡി സലിൽ പേഖിനെ ധനമന്ത്രാലയം കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയിരുന്നു. സെപ്റ്റംബർ 15നകം തകരാറുകൾ പരഹരിക്കാൻ അന്ത്യശാസനവും നൽകിയിട്ടുണ്ട്. ഇതിനുമുമ്പ് ജൂൺ 22നും ഇൻഫോസിസുമായി ധനമന്ത്രാലയം ചർച്ച നടത്തിയിരുന്നു. മൂന്നാഴ്ച സമയംനൽകിയിട്ടും പരിഹാരം ഇല്ലാതെവന്നതോടെയാണ് എംഡിയെ വിളിച്ചുവരുത്തിയത്. ജൂൺ ഏഴിനാണ് പോർട്ടൽ നിലവിൽവന്നത്. പുതിയ പോർട്ടൽ അവതരിപ്പിച്ചത് കണക്കിലെടുത്തും കോവിഡ് വ്യാപനംമൂലവും റിട്ടേൺ നൽകേണ്ട അവസാന തിയതി ജൂലായ് 31ൽനിന്ന് സെപ്റ്റംബർ 30ലേക്ക് നേരത്തെ നീട്ടിയിരുന്നു. സെപ്റ്റംബർ 15നകം തകരാർ പരിഹരിച്ചാൽ 15 ദിവസമാണ് റിട്ടേൺ ഫയൽ ചെയ്യാൻ ലഭിക്കുക. ചുരുങ്ങിയ സമയംകൊണ്ട് പുതിയ സംവിധാനത്തിൽ റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ചാർട്ടേണ്ട് അക്കൗണ്ടന്റുമാർപോലും പറയുന്നു. നിലവിലെ സാഹചര്യത്തിൽ റിട്ടേൺ ചെയ്യേണ്ട തിയതി നീട്ടിനൽകണമെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് സൊസൈറ്റി പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മൂന്നുതവണയാണ് തിയതി നീട്ടിയത്. ജൂലായ് 31ൽനിന്ന് നവംബർ 30 ആയും പിന്നീട് ഡിസംബർ 31ആയും നീട്ടി. അവസാനം ജനുവരി 10വരെ റിട്ടേൺ ഫയൽ ചെയ്യാൻ അനുമതി നൽകി.

from money rss https://bit.ly/3jcGkbX
via IFTTT

സൊമാറ്റോയുടെ ഓഹരി വില താഴ്ന്നത് 15ശതമാനം: കാരണമറിയാം

വൻകിട നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമെടുത്തതോടെ രണ്ടുദിവസത്തിനിടെ സൊമാറ്റോയുടെ ഓഹരി 15ശതമാനം തകർച്ചനേരിട്ടു. ആങ്കർ നിക്ഷേപകരുടെ ലോക്ക് ഇൻ പിരിഡ് കഴിഞ്ഞതോടെയാണ് വൻതോതിൽ ഓഹരി വിറ്റത്. ഇതോടെ ഓഹരി വില ചൊവാഴ്ച 120 രൂപ നിലവാരത്തിലെത്തി. 141.20 രൂപയായിരുന്നു വെള്ളിയാഴ്ചയിലെ ക്ലോസിങ്. കഴിഞ്ഞ ദിവസം ആറ് ശതമാനമായിരുന്നു താഴ്ന്നത്. വില്പന സമ്മർദംനേരിട്ടതോടെ കമ്പനിയുടെ വിപണിമൂല്യം 97,250 കോടി രൂപയായി താഴ്ന്നു. ലിസ്റ്റ്ചെയ്ത ഉടനെ വിപണിമൂല്യം ഒരു ലക്ഷം കോടി രൂപയിലേറെയായിരുന്നു.

from money rss https://bit.ly/386r8Xt
via IFTTT

Monday, 23 August 2021

സ്വർണവില കൂടുന്നു: പവന് 35,560 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. ചൊവാഴ്ച പവന്റെ വില 160 രൂപ കൂടി 35,560 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വർധിച്ച് 4445 രൂപയുമായി. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ നേരിയ ഇടിവുണ്ടായി. ട്രോയ് ഔൺസിന് 1,801.78 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഡോളർ സൂചിക ഉയർന്നതാണ് സ്വർണത്തെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില 0.19ശതമാനംതാഴ്ന്ന് 47,495 രൂപയിലെത്തി. മുൻവ്യാപാര ദിനത്തിലുണ്ടായ കുതിപ്പ് നിലനിർത്താനായില്ല.

from money rss https://bit.ly/3kcsmpK
via IFTTT

സെൻസെക്‌സിൽ 148 പോയന്റ് നേട്ടത്തോടെ തുടക്കം: മെറ്റൽ, ഐടി സൂചികകളിൽ മുന്നേറ്റം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 148 പോയന്റ് ഉയർന്ന് 55,704ലിലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 16,553ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീൽ, എൻടിപിസി, ടെക് മഹീന്ദ്ര, പവർഗ്രിഡ്, എൽആൻഡ്ടി, ഇൻഫോസിസ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ടൈറ്റാൻ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഐടിസി, നെസ് ലെ, ബജാജ് ഓട്ടോ, റിലയൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.5ശതമാനവും സ്മോൾ ക്ാപ് സൂചിക 0.27ശതമാനവും നേട്ടത്തിലാണ്.നിഫ്റ്റി ഐടി 0.8ശതമാനവും ഉയർന്നു.

from money rss https://bit.ly/2XVEdRX
via IFTTT

നികുതിത്തർക്ക കേസുകൾ ഒഴിവാക്കാൻ മുൻകൈയെടുത്ത് കേന്ദ്രസർക്കാർ

മുംബൈ: ആദായനികുതി നിയമഭേദഗതിയിലൂടെ പൂർവകാല പ്രാബല്യമുള്ള മൂലധനനേട്ട നികുതി ഒഴിവാക്കിയതിനുപിന്നാലെ 17 കമ്പനികളുമായുള്ള നികുതിത്തർക്ക കേസുകൾ ഒഴിവാക്കുന്നതിന് കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. കമ്പനികൾ സർക്കാരിനെ സമീപിക്കുന്നതുവരെ കാത്തിരിക്കാതെ കമ്പനികളെ അങ്ങോട്ടുസമീപിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇതിന്റെ ഭാഗമായി, പുതിയ നിയമപ്രകാരം ഒത്തുതീർപ്പിന് അർഹമായ കേസുകൾ കണ്ടെത്താനും വിശദാംശങ്ങൾ അറിയിക്കാനും കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ചെയർമാൻ ജെ.ബി. മൊഹപത്ര ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണർമാർക്ക് നിർദേശം നൽകിയതായാണ് വിവരം. ഇത്തരം കേസുകൾ സർക്കാരിനും വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ കമ്പനികൾ കേസുകൾ പിൻവലിക്കാതിരുന്നാൽ അതു സർക്കാരിനു വെല്ലുവിളിയാകും. അതുകൊണ്ടുതന്നെ ഇവ എത്രയുംവേഗം തീർപ്പാക്കാനാണ് തീരുമാനം. നിലവിൽ 2012-ലെ നിയമഭേദഗതിയിലൂടെ മൂന്നുകമ്പനികളിൽ നിന്നായി സർക്കാർ 8,000 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതിൽ 7,900 കോടിയും കെയിൻ എനർജിയുടേതാണ്. വോഡഫോണിൽനിന്ന് 44.7 കോടിയും ഡബ്ല്യു.എൻ.എസിൽനിന്ന് 48 കോടിയുമാണ് പിടിച്ചത്. ഒത്തുതീർപ്പുവ്യവസ്ഥയനുസരിച്ച് ഇതുമാത്രമാണ് തിരിച്ചുനൽകേണ്ടതായി വരുക. അതുകൊണ്ടുതന്നെ മറ്റുകമ്പനികളുടെ കേസുകൾ പിൻവലിക്കാൻ എളുപ്പമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. കേസുകൾ ഒത്തുതീർപ്പാക്കുന്നതിന് സർക്കാർ ചില വ്യവസ്ഥകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. നഷ്ടപരിഹാരമോ പലിശയോ ആവശ്യപ്പെടരുതെന്നും കേസുകളെല്ലാം പിൻവലിക്കണമെന്നുമാണ് ഇതിൽ പ്രധാനം. നിർദേശങ്ങൾ അംഗീകരിച്ചാൽ പിടിച്ചെടുത്ത പണം തിരിച്ചുനൽകാമെന്നാണ് സർക്കാർ വാഗ്ദാനം. ഇവ നിയമഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, പണം എപ്പോൾ തിരികെ ലഭിക്കും, മറ്റെന്തെങ്കിലും നിയമപ്രശ്നങ്ങൾ വരുമോ തുടങ്ങിയ ആശങ്കകൾ കമ്പനികളും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത തേടി ഏഴുകമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇന്ത്യ പിടിച്ചെടുത്ത നികുതി തിരിച്ചുപിടിക്കാൻ അന്താരാഷ്ട്ര ആർബിട്രേഷൻ ട്രിബ്യൂണലിൽ നിന്ന് അനുമതി ലഭിച്ച കെയിൻ എനർജി വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ ആസ്തികൾ പിടിച്ചെടുക്കാൻ നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് സർക്കാർ നിയമഭേദഗതി പിൻവലിച്ച് ഒത്തുതീർപ്പിനൊരുങ്ങുന്നത്.

from money rss https://bit.ly/3jag2qM
via IFTTT

മിഡ്, സ്‌മോൾ ക്യാപുകൾ നഷ്ടംനേരിട്ടു: സെൻസെക്‌സ് 226 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി ഓഹരികളിലെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. മിഡ്, സ്മോൾ ക്യാപ്ഓഹരികൾ നഷ്ടംനേരിട്ടു. സെൻസെകസ് 226.47 പോയന്റ് നേട്ടത്തിൽ 55,555.79ലും നിഫ്റ്റി 46 പോയന്റ് ഉയർന്ന് 16,496.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്സിഎൽ ടെക്, നെസ് ലെ, ടിസിഎസ്, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗ്രാസിം, അദാനി പോർട്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഐടി സൂചികയാണ് നേട്ടത്തിൽ മുന്നിൽ. 1.7ശതമാനം ഉയർന്നു. മെറ്റൽ, ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ 0.5-1.5ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 0.9ശതമാനവും സ്മോൾ ക്യാപ് 1.5ശതമാനവും താഴ്ന്നു.

from money rss https://bit.ly/3gmdSCz
via IFTTT

ഇന്ത്യയിലെ റിന്യൂ പവർ നാസ്ദാക്കിൽ ലിസ്റ്റ്‌ചെയ്യും: ലക്ഷ്യം 7400 കോടി രൂപ

പുനരുപയോഗ ഊർജമേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയായ റിന്യു പവർ നാസ്ദാക്കിൽ ലിസ്റ്റ്ചെയ്യും. 100 കോടി ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം. യുഎസ് വിപണിയിൽ ലിസ്റ്റ്ചെയ്യുന്ന ആദ്യ ഇന്ത്യൻ റിന്യുവബ്ൾ കമ്പനിയാണ് റിന്യൂ പവർ. യുഎസിൽ പ്രാരംഭ ഓഹരി വില്പനയിലൂടെ 2020 ഡിസംബറിൽ 34.5 കോടി ഡോളർ കമ്പനി സമാഹരിച്ചിരുന്നു. നാസ്ദാക്കിൽകൂടി ലിസ്റ്റ്ചെയ്യുന്നതോടെ കമ്പനിയുടെ വിപണിമൂല്യം 400 കോടി ഡോളറാകും. ഗോൾഡ്മാൻ സാക്സ്, സിപിപി ഇൻവെസ്റ്റ്മെന്റ്സ്, അബുദാബി ഇൻവെസ്റ്റുമെന്റ് അതോറിറ്റി തുടങ്ങിയവയാണ് റിന്യൂ പവറിലെ പ്രധാന നിക്ഷേപകർ. ലിസ്റ്റിങ് പൂർത്തിയായാൽ ഗോൾഡ്മാൻ സാക്സിന്റെ നിക്ഷേപം 49ശതമാനത്തിൽനിന്ന് 33ശതമാനമാകും. സിപിപിയുടെയും അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെയും ഓഹരി വിഹിതം യഥാക്രമം 17ശതമാനം, 13ശതമാനം എന്നിങ്ങനെയായി കുറയും. പുതിയ ആഗോള നിക്ഷേപ സ്ഥാപനങ്ങൾ കമ്പനിയിൽ 20ശതമാനം ഓഹരി പങ്കാളിത്തംനേടും. 2025ഓടെ 18.5 ജിഗാവാട്സ് പ്രവർത്തനശേഷി ലക്ഷ്യമിട്ടുള്ള വിപുലീകരണ പദ്ധതികൾക്കായി ഐപിഒയിൽനിന്നുള്ള വരുമാനം ഉപയോഗിക്കും. നിലവിൽ കമ്പനിക്ക് 6 ജിഗാ വാട്ട് പ്രവർത്തനശേഷിയാണുള്ളത്. 4.5 ജിഗാവാട്ടിന്റെ പ്ലാന്റ് നിർമാണത്തിലാണ്. യുഎസിൽ ലിസ്റ്റ്ചെയ്യുമെങ്കിലും കമ്പനിയുടെ പ്രധാന പ്രവർത്തനം ഇന്ത്യയിൽതന്നെയായിരിക്കും. ആഗോളതലത്തിൽ സാന്നിധ്യമുള്ള കമ്പനിയായി മാറാൻ ലിസ്റ്റിങ് സഹായിക്കും. Indias ReNew Power to list on Nasdaq, aims to raise $1 billion

from money rss https://bit.ly/3y7twb1
via IFTTT

Sunday, 22 August 2021

സ്വർണവില പവന് 80 രൂപ വർധിച്ച് 35,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന്റെ വില 80 രൂപകൂടി 35,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 4425 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. പത്തുദിവസത്തിനിടെ 750 രൂപയുടെ വർധനവാണുണ്ടായത്. ഡോളർ കരുത്താർജിച്ചതോടെ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ കുറഞ്ഞു. ട്രോയ് ഔൺസിന് 1,779.12 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഡൽറ്റ വകഭേദത്തിന്റെ വ്യാപനം വിലയിൽ കാര്യമായ ഇടിവുണ്ടാകുന്നതിന് തടസ്സമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 47,208 രൂപയാണ്. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3j8zGn5
via IFTTT

ഏഷ്യയിൽ ആവശ്യകത കുറയുന്നു: എണ്ണവിലവർധനവിന് സാധ്യതമങ്ങി

ഏഷ്യയിൽ ഡിമാന്റിലുണ്ടായകുറവും ആഗോള ഉൽപാദന വർധനാ പ്രതീക്ഷയുമായി ക്രൂഡോയിൽ വില ജൂലൈയിലെ ഉയരങ്ങളിൽനിന്നു ഗണ്യമായി താഴ്ന്നു. യുഎസ് എണ്ണ സൂചികയായ നൈമെക്സ് ഡബ്ള്യുടിഐ ഓഹരിക്കമ്പോളത്തിൽ എണ്ണ വില 18 ശതമാനം കുറഞ്ഞ് ബാരലിന് 63 ഡോളറിൽ താഴെവന്നു. ഏഷ്യൻ സൂചികയായ ബ്രെന്റ് ക്രൂഡ് വിലയും 15 ശതമാനം നഷ്ടത്തിൽ ബാരലിന് 66 ഡോളർ നിരക്കിലാണ് ട്രേഡിംഗ് നടന്നത്. സാമ്പത്തിക വീണ്ടെടുപ്പും ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപാദനത്തിൽ വരുത്തിയ കുറവും കാരണം എണ്ണവില ഏഴുവർഷത്തെ ഏറ്റവും ഉയരത്തിൽ എത്തിയിരുന്നു. സാമ്പത്തിക വീണ്ടെടുപ്പിനെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലും യുഎസിലും എണ്ണയുടെ ഡിമാന്റ് വർധിച്ചപ്പോൾ ഏഷ്യയിലെ ഡിമാന്റ് ഇനിയും ഉയർന്നിട്ടില്ല. ലോകത്ത് ഉൽപാദിപ്പിക്കുന്ന എണ്ണയുടെ 37 ശതമാനവും ഉപയോഗിക്കുന്ന ഏഷ്യയാണ് എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ. കൂടിയവിലയും പല ഏഷ്യൻ രാജ്യങ്ങളിലും കോവിഡിനെതിരായ പോരാട്ടം ഇപ്പോഴും തുടരുന്നതും എണ്ണവില കുറയാൻ ഇടയാക്കിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവുംവലിയ എണ്ണ ഉപഭോക്താക്കളായ ചൈനയിൽ നിന്ന് ഈയിടെ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത് അവരുടെ സാമ്പത്തിക വീണ്ടടുപ്പിന് വേഗംനഷ്ടപ്പെട്ടു എന്നാണ്. വെള്ളപ്പൊക്കവും പുതുതായി പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 വൈറസ് വകഭേദവും ഫാക്ടറി പ്രവർത്തനങ്ങളേയും ചില്ലറ വിപണനത്തേയും ബാധിച്ചതായാണ് ജൂലൈയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കയറ്റുമതി വളർച്ചയും നിക്ഷേപവും ഓഗസ്റ്റിൽ വീണ്ടും കുറഞ്ഞു. പ്രതീക്ഷിച്ച വ്യാവസായിക വളർച്ച ജൂലൈയിൽ 7.8 ശതമാനം ആയിരുന്നെങ്കിലും 6.4 ശതമാനം വളർച്ച മാത്രമാണു രേഖപ്പെടുത്തിയത്. ജൂണിൽ ഇത് 8.3 ശതമാനമായിരുന്നു. മുൻ വർഷത്തയപേക്ഷിച്ച് ചില്ലറ വിൽപനയിലെ വളർച്ച 11.5 ശതമാനമാണു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും 8.5 ശതമാനം മാത്രമാണുണ്ടായത്. ചൈനയിലെ എണ്ണ ഉൽപാദനവും കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 2020 മാർച്ചിലുണ്ടായ ഡിമാന്റ് തകർച്ചയുടെ നിലവാരത്തിലേക്കു താഴുകയായിരുന്നു. നിയമവിരുദ്ധമായ പെർമിറ്റ് വിൽപന നിയന്ത്രിക്കുന്നതിനുംമറ്റുമായി സർക്കാർ നിയമങ്ങൾ കർശനമാക്കുകയും ക്വാട്ടയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തപ്പോൾ രാജ്യത്തെ പല സ്വതന്ത്ര പ്ളാന്റുകളും ഉൽപാദനം വെട്ടിക്കുറച്ചു. ചെലവുകളിലെ വർധനയും ലാഭത്തിലുണ്ടായകുറവും എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. യുഎസിൽ നിന്നുള്ള ഷേൽ എണ്ണയുടെ ഉൽപാദനമാകട്ടെ വർധിക്കുകയും ചെയ്തു. 2020 സെപ്തംബറിനു ശേഷമുള്ള ഏറ്റവും വലിയ ഉൽപാദന വർധനയിലെത്തുമെന്നാണ് യുഎസ് എനർജി ഇൻഫർമേഷൻ വിഭാഗത്തിന്റെ പ്രതിമാസ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ കുറവിൽ നിന്ന് എണ്ണവില മുന്നോട്ടു പോകാൻ തുടങ്ങിയതോടെ യുഎസിലെ ഊർജ്ജ നിലയങ്ങൾ എണ്ണ ഖനന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി. ഒരു വർഷം മുമ്പ് 172 ആയിരുന്ന എണ്ണക്കിണറുകളുടെ എണ്ണം കഴിഞ്ഞ വാരം 397 ആയി ഉയർന്നു. ഒപെക് ഉൾപ്പടെയുള്ള രാജ്യങ്ങൾ ഉൽപാദനം വർധിപ്പിച്ചത് അമിതോൽപാദന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജൂലൈയിൽ ഉൽപാദകരുടെ സംഘം പ്രതിദിന ഉൽപാദനം 400000 ബാരൽ വീതം ഓഗസ്റ്റ് മുതൽ വർധിപ്പിക്കാൻ തീരുമാനിച്ചത് വിപണിയിൽ എണ്ണയുടെ സാന്നിധ്യം വർധിപ്പിക്കും. വിപണിയിൽ എണ്ണയുടെ അമിത സംഭരണം ഒഴിവാക്കുന്നതിന് കഴിഞ്ഞവർഷം ഉൽപാദനം പ്രതിദിനം 10 മില്യൺ ബാരൽവീതം കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾ തീരുമാനമെടുത്തിരുന്നു. പിന്നീടിത് ക്രമേണ വർധിപ്പിക്കുകയാണുണ്ടായത്. യുഎസ് സിഎഫ്ടിസി കണക്കുകൾ പ്രകാരം യുഎസ് ക്രൂഡിന് ഡിമാന്റ് കുറഞ്ഞിട്ടുണ്ട്. ന്യൂയോർക്ക്, ലണ്ടൻ ഓഹരി സൂചികകളിൽ ഊഹക്കച്ചവടക്കാരുടെ നിലപാട് ഇതിനെ സാധൂകരിക്കുന്നു. ആഗോള ഉൽപാദനം വൈകാതെ ഡിമാന്റിനെ മറികടക്കാനിടയുള്ളതുകൊണ്ട് എണ്ണ വില പ്രതികൂലമായിത്തന്നെ തുടരാനാണ് സാധ്യത. ചൈനയിൽ പുതിയ വൈറസ് വകഭേദം വ്യാപിക്കുന്നതിനാൽ യാത്ര നിയന്ത്രണത്തിനുംമറ്റും സാധ്യതയുള്ളതുകൊണ്ട് ഏഷ്യയിൽ എണ്ണയുടെ ഡിമാന്റിൽ കാര്യമായ വീണ്ടെടുപ്പ് വൈകുമെന്നാണ് നിരീക്ഷണം. എന്നാൽ യുഎസിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള കൂടിയ ഡിമാന്റ് വിലയിൽ ഇനിയും ഇടിവുണ്ടാകുന്നതിനെ തടഞ്ഞു നിർത്തിയേക്കും.

from money rss https://bit.ly/3ze2YXg
via IFTTT

സെൻസെക്‌സിൽ 384 പോയന്റ് നേട്ടത്തോടെ തുടക്കം: സ്‌മോൾ ക്യാപിൽ കുതിപ്പ് തുടരുന്നു

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് വിപണി. സെൻസെക്സ് 384 പോയന്റ് നേട്ടത്തിൽ 55,713ലും നിഫ്റ്റി 111 പോയന്റ് ഉയർന്ന് 16,562ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഓഗസ്റ്റിൽമാത്രം 7,245 കോടി രൂപയാണ് രാജ്യത്തെ മൂലധന വിപണിയിൽ മുടക്കിയത്. സാമ്പത്തിക സൂചകകങ്ങൾ നൽകിയ പ്രതീക്ഷയാണ് നിക്ഷേപകരെ ആകർഷിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. മെറ്റൽ, പൊതുമേഖല ബാങ്ക്, റിയാൽറ്റി, ഫാർമ ഓഹരികളും കുതിപ്പ് നിലനിർത്തി. ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, എൽആൻഡ്ടി, എസ്ബിഐ, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. Sensex up 384 pts; small-caps outperform.

from money rss https://bit.ly/3yk8VAJ
via IFTTT

Friday, 20 August 2021

സെൻസെക്‌സ് 300 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: മെറ്റൽ സൂചികയിലെ നഷ്ടം 6ശതമാനത്തിലേറെ

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 300 പോയന്റ് നഷ്ടത്തിൽ 55,329.32ലും നിഫ്റ്റി 118.30 താഴ്ന്ന് 16,450.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2021 അവസാനത്തോടെ സാമ്പത്തിക പാക്കേജിൽ മാറ്റംവരുത്തുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ നിർദേശംപുറത്തുവന്നത് വിപണിയെ ബാധിച്ചു. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. ടാറ്റ സ്റ്റീൽ, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ എഫ്എംസിജി ഒഴികെയുള്ള സെക്ടറൽ സൂചികകൾ തകർച്ചനേരിട്ടു. ബിഎസ്ഇ മെറ്റൽ സൂചിക 6.9ശതമാനമാണ് താഴ്ന്നത്. എക്കാലത്തെയും മികച്ച ഉയരംകുറിച്ച് ബുധനാഴ്ച 56,000 പിന്നിട്ടശേഷമാണ് സെൻസെക്സിന്റെ പിൻവാങ്ങൽ.

from money rss https://bit.ly/3j2Aaev
via IFTTT

ഈ ഓഹരിയിൽ പത്തുവർഷംമുമ്പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ 41 ലക്ഷമാകുമായിരുന്നു

കോവിഡ് വ്യാപനത്തെതുടർന്ന് 2020 ഏപ്രിലിൽ വിപണി തകർച്ചനേരിട്ടതിനുശേഷമുണ്ടായ ഉയർത്തെഴുന്നേൽപിൽ ഇരട്ടിയിലേറെ നേട്ടമാണ് നിഫ്റ്റി സൂചികയിലുണ്ടായത്. ശക്തമായ ഈ തിരുച്ചുവരവിൽ എല്ലാസെക്ടറുകളും മികച്ചനേട്ടമുണ്ടാക്കിയപ്പോൾ സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികൾ റെക്കോഡ് ഉയരം കീഴടക്കി. ഈ കുതിപ്പിൽ നിരവധി ഓഹരികളാണ് നിക്ഷേപകരെ ഉയരങ്ങളിലെത്തിച്ചത്. ആ ഗണത്തിൽപ്പെട്ട ഓഹരികളിലൊന്നാണ് മൈൻഡ് ട്രീ. 10 വർഷംമുമ്പത്തെ 81.75 രൂപ നിലവാരത്തിൽനിന്ന് ഈ ഓഹരി കുതിച്ചത് 3,355ലേക്കാണ്. അതായത് 41 ഇരട്ടിയിലേറെ നേട്ടം. അഞ്ച് വ്യാപാര ദിനങ്ങൾക്കിടെ 2,930 രൂപയിൽനിന്ന് 3,355 നിലവാരത്തിലേക്കാണ് വില കുതിച്ചത്. കഴിഞ്ഞ ആറ് മാസത്തെ കണക്കെടുത്താൽ 107ശതമാനമാണ് നേട്ടം. 1,614 രൂപയിൽനിന്ന് 3,355 രൂപയായാണ് ഉയർന്നത്. ഒരുവർഷത്തിനിടെ 185ശതമാനവും ഓഹരി നേട്ടമുണ്ടാക്കി. 569രൂപയിൽനിന്ന് 3355 രൂപയിലെത്തുകയുംചെയ്തു. നിക്ഷേപകന് ലഭിച്ചനേട്ടം ഒരുമാസം മുമ്പ് മൈൻഡ് ട്രീയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ 1.21 ലക്ഷമായി ഉയരുമായിരുന്നു. ആറ് മാസംമുമ്പായിരുന്നു നിക്ഷേപമെങ്കിൽ 2.07 ലക്ഷം രൂപയാകുമായിരുന്നു. അഞ്ചുവർഷം മുമ്പായിരുന്നെങ്കിൽ 5.86 ലക്ഷമായും പത്തുവർഷം മുമ്പായിരുന്നെങ്കിൽ 41 ലക്ഷം രൂപയുമായും നിക്ഷേപം ഉയരുമായിരുന്നു. മുന്നറിയിപ്പ്: ഒരുവർഷത്തിനിടെ ഓഹരി വിപണിയിലുണ്ടായ കുതിപ്പിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ പരിചയപ്പെടുത്തുകമാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നിക്ഷേപത്തിനുള്ള ശുപാർശയായി കാണേണ്ടതില്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപം നടത്താൻ.

from money rss https://bit.ly/3yZA4Ka
via IFTTT

റീട്ടെയ്ൽ വില്പന കോവിഡിനു മുൻപുള്ള നിലയിലേക്ക്

കൊച്ചി:മിക്ക സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങളിൽ അയവു വന്നു തുടങ്ങിയതോടെ രാജ്യത്ത് ചില്ലറ വ്യാപാര മേഖലയിലെ (റീട്ടെയ്ൽ) വില്പന മെച്ചപ്പെട്ടു തുടങ്ങി. ഈ വർഷം ജൂലായിൽ റീട്ടെയ്ൽ വിഭാഗത്തിൽനിന്നുള്ള വില്പന കോവിഡിനു മുൻപുള്ളതിന്റെ 72 ശതമാനത്തിലേക്കെത്തിയതായി റീട്ടെയ്ലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (റായ്) സർവേ വ്യക്തമാക്കുന്നു. ഈ വർഷം ജൂണിൽ ഇത് 50 ശതമാനമായിരുന്നു. ഈ ഉത്സവ സീസണിൽ വ്യാപാരികൾക്ക് പ്രതീക്ഷ നൽകുന്ന റിപ്പോർട്ടാണ് റായ് പങ്കുവെച്ചിട്ടുള്ളത്. കേരളം ഉൾപ്പെടെയുള്ള ദക്ഷണിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള റീട്ടെയ്ൽ വില്പനയിൽ ശക്തമായ തിരിച്ചുവരവ് പ്രകടമായിട്ടുണ്ട്. മേഖലയിൽ വില്പന 2019 ജൂലായിൽ രേഖപ്പെടുത്തിയതിന്റെ 82 ശതമാനം വരെയായി ഉയർന്നിട്ടുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്. അതായത്, 18 ശതമാനത്തിന്റെ മാത്രം കുറവ്. പശ്ചിമേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡിനു മുൻപുള്ളതിന്റെ 57 ശതമാനമായും വടക്കേ ഇന്ത്യയിൽ 78 ശതമാനമായും വില്പന ഉയർന്നു. വിപണി ഉണർന്നു വിഭാഗങ്ങൾ തിരിച്ചുള്ള കണക്കെടുത്താൽ വില്പനയിൽ ഏറ്റവും മികച്ച പുരോഗതി നിരീക്ഷിച്ചിട്ടുള്ളത് ക്വിക് സർവീസ് റെസ്റ്റോറന്റ്സ് മേഖലയിലാണ്. ഈ മേഖലയിലെ വില്പന കഴിഞ്ഞ മാസം കോവിഡിനു മുൻപുള്ളതിന്റെ 97 ശതമാനമായിട്ടുണ്ട്. ബ്യൂട്ടി ആൻഡ് വെൽനസ് വിഭാഗത്തിൽ 50 ശതമാനത്തിലേക്കും വസ്ത്രവ്യാപാര മേഖലയിൽ 63 ശതമാനത്തിലേക്കും വില്പന എത്തി. ജൂവലറി വില്പന 2019 ജൂലായിൽ രേഖപ്പെടുത്തിയതിന്റെ 69 ശതമാനം വരെയായി. ഭക്ഷണ, പലചരക്ക് വിഭാഗത്തിൽ 88 ശതമാനമായും കൺസ്യൂമർ ഡ്യൂറബിൾസ് ആൻഡ് ഇലക്ട്രോണിക്സ് വില്പന 72 ശതമാനമായും മെച്ചപ്പെട്ടു.

from money rss https://bit.ly/3D00Vbr
via IFTTT

വളർത്തുമൃഗങ്ങൾക്ക് ബാലരാമപുരം കൈത്തറി

കൊച്ചി: ഈ ഓണത്തിന് കൊച്ചിയിൽ നായ്ക്കളും പൂച്ചകളുമുൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്കും ഓണക്കോടി. കൊച്ചി പനമ്പിള്ളി നഗറിലെ ജസ്റ്റ് ഡോഗ്സ് എന്ന പെറ്റ് ഷോപ്പിലാണ് ആൺവർഗത്തിലും പെൺവർഗത്തിലും പെട്ട വളർത്തുമൃഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഓണക്കോടികൾ എത്തിയിരിക്കുന്നത്. കേരളത്തിന്റെ തനതു ശൈലിയിലുള്ള കസവുകരയിട്ട ഷർട്ടുകൾ ആൺമൃഗങ്ങൾക്കും കസവിന്റെ ബോ ടൈ വെച്ച ഉടുപ്പ് പെൺമൃഗങ്ങൾക്കുമുണ്ട്. ഇവയക്കു പുറമെ ഡ്രെസ്സുകൾ, ബന്ധനാസ്, ബോ ടൈകൾ എന്നിവയുമുണ്ട്. 399 രൂപ മുതൽ 2299 രൂപ വരെയാണ് വില നിലവാരം. കുട്ടികളുടെ ബ്രാൻഡായ മിറാലി ക്ലോത്തിംഗുമായി സഹകരിച്ചാണ് പെറ്റ്സ് ഓണക്കോടി വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് ജസ്റ്റ് ഡോഗ്സ് പാർട്ണർമാരിലൊരാളായ എബി സാം തോമസ് പറഞ്ഞു. കേരള സർക്കാരിന്റെ കൈത്തറി ചലഞ്ചിനുള്ള പിന്തുണയുമായി ബാലരാമപുരത്ത് നിർമിച്ച 100% കൈത്തറിവസ്ത്രങ്ങളാണ് ഇവയെന്ന സവിശേഷതയുമുണ്ട്. കോവിഡ് മൂലം മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സ്നേഹോഷ്മളമായതിന്റെ പശ്ചാത്തലത്തിലാണ് നായ്ക്കൾക്കും ഓണക്കോടി വിപണിയിലെത്തിക്കുന്ന കാര്യം ആലോചിച്ചതെന്ന് എബി സാം തോമസ് പറഞ്ഞു. കുട്ടികളുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഏതാണ്ട് 24 മണിക്കൂറും വീടിനകത്തു തന്നെ കഴിയുന്ന കാലമാണ് കടന്നുപൊയ്ക്കോണ്ടിരിക്കുന്നത്. ഇതു മൂലം വളർത്തമൃഗങ്ങളുമായുള്ള ബന്ധം ഏറെ ദൃഡമാവുകയാണ്. വളർത്തുമൃഗങ്ങളെ വിൽക്കുന്ന കടയിലും വിൽപ്പന വർധിക്കുന്നുണ്ട്. വളർത്തുനായ്ക്കളെ ഭംഗിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുന്ന രീതി പുതുതല്ല. എന്നാൽ ഓണക്കോടി ഇതാദ്യമായിരിക്കും. തൃശൂർ ജില്ലയുടെ ചില ഭാഗങ്ങളിൽ വിഷുവിന് പശുക്കളേയും നായ്ക്കളേയും വിഷുക്കണി കാണിക്കുകയും ഓണത്തിന് ഒരു തൃക്കാക്കരപ്പനെയെങ്കിലും തൊഴുത്തിലും വെയ്ക്കുന്ന രീതിയുണ്ട്. എന്നാൽ മാറുന്ന കാലത്തിനനുസരിച്ച് ഓണക്കോടിയുടെ കാര്യത്തിലും വളർത്തുമൃഗങ്ങളെ അവഗണിയ്ക്കേണ്ടതില്ല എന്ന ചിന്തയാണ് ഈ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യാൻ പ്രേരണയായതെന്നും എബി സാം തോമസ് പറഞ്ഞു. ഇന്ത്യയിലെവിടെയും ഡെലിവറി സൗകര്യവുമുണ്ട്.

from money rss https://bit.ly/3BbgX0D
via IFTTT

സെൻസെക്‌സിൽ 400ലേറെ പോയന്റ് നഷ്ടം: നിഫ്റ്റി 16,500ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകളിൽ കനത്തനഷ്ടം. സെൻസെക്സ് 419 പോയന്റ് നഷ്ടത്തിൽ 55,210ലും നിഫ്റ്റി 161 പോയന്റ് താഴ്ന്ന് 16,407ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡറൽ റിസർവിന് ഉത്തേജകനടപടികളുമായി മുന്നോട്ടുപോകാനാകുമോയെന്ന ആശങ്കയും ഡെൽറ്റ വകഭേദത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനവും ചൈനീസ് സമ്പദ് വ്യവസ്ഥയിലെ തളർച്ചയുമൊക്കെയാണ് വിപണിയെ പുറകോട്ടടിച്ചത്. ഇൻഫോസിസ്, നെസ് ലെ, ടൈറ്റാൻ, എൻടിപിസി, ബജാജ് ഫിൻസർവ്, റിലയൻസ്, ഐടിസി, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, മാരുതി സുസുകി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം നഷ്ടത്തിലായി. മെറ്റൽ സൂചിക മൂന്നുശതമാനത്തിലേറെ താഴ്ന്നു. അതേസമയം, ഐടി സൂചിക 0.50ശതമാനത്തോളം ഉയരുകയുംചെയ്തു.

from money rss https://bit.ly/3j0V6m0
via IFTTT

Thursday, 19 August 2021

21 കോടി രൂപയുടെ തട്ടിപ്പ്: രാജ്യവ്യാപകമായി ഇപിഎഫ് ഓഫീസുകളിൽ പരിശോധന

21 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതിനെതുടർന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ(ഇപിഎഫ്ഒ) രാജ്യമൊട്ടാകെയുള്ള ഓഫീസുകളിൽ പരിശോധന നടത്തുന്നു. സമീപകാലയളവിലെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പടെയുള്ളവയാണ് സൂക്ഷ്മപരിശോധന നടത്തുക. മുംബൈയിലെ ഇപിഎഫ് ഓഫീസിൽ ഈയിടെ നടത്തിയ ഓഡിറ്റിനെതുടർന്നാണ് തട്ടിപ്പ് കണ്ടെത്തിയത്. മുംബൈയിലെ കാന്ധിവിളി ഓഫീസിലെ ക്ലാർക്ക് 817 ബാങ്ക് അക്കൗണ്ടുകൾവഴി 21.5 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കാന്ധിവിളി ഓഫീസിലെ ആറ് ജീവനക്കാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപകമായപ്പോൾ വരുമാനനഷ്ടമുണ്ടായതിനെതുടർന്ന് ജീവനക്കാർക്ക് നിക്ഷേപം പിൻവലിക്കാൻ അനുമതി നൽകിയിരുന്നു. ഇതുപ്രകാരം മെയ് 31വരെ 18,700 കോടി രൂപയാണ് പിൻവലിക്കപ്പെട്ടത്. ഇത്തരത്തിൽ പിൻവലിച്ച നിക്ഷേപങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും.

from money rss https://bit.ly/2UzJayq
via IFTTT

ക്രിപ്‌റ്റോകറൻസി നിക്ഷപം: ലോകത്ത് രണ്ടാംസ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻവർധന. യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളെക്കാൾ ഏറെമുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ബ്ലോക്ക്ചെയിൻ ഡാറ്റ പ്ലാറ്റ്ഫോമായ ചെയിനലാസിസിന്റെ 2021 ഗ്ലോബൽ ക്രിപ്രറ്റോ അഡോപ്ഷൻ ഇൻഡക്സ് പ്രകാരം ഇന്ത്യക്ക് രണ്ടാംസ്ഥാനമാണുള്ളത്. വിയറ്റ്നാമാണ് ഒന്നാമത്. 2020 ജൂണിനും 2021 ജൂലായ്ക്കുമിടയിൽ ലോകമെമ്പാടുമുള്ള ക്രിപ്റ്റോ അഡോപ്ഷനിൽ 880ശതമാനം വർധനവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ പ്ലാറ്റ്ഫോമായ ഫൈൻഡറിന്റെ റിപ്പോർട്ട് പ്രകാരം ക്രിപ്റ്റോ കറൻസി ഇടപാടിന്റെകാര്യത്തിൽ മുന്നിലുള്ള അഞ്ച് രാജ്യങ്ങളിൽ എല്ലാം ഏഷ്യയിൽനിന്നുള്ളതാണ്. ലോകമമ്പാടുമുള്ള 47,000 പേരിൽ സർവെ നടത്തിയാണ് റിപ്പോർട്ട് തയ്യാറായക്കിട്ടുള്ളത്. ഇന്ത്യയിൽനിന്ന് സർവെയിൽ പങ്കെടുത്തവരിൽ 30ശതമാനംപേരും ക്രിപ്റ്റോയിൽ നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തി. ബിറ്റ്കോയിനാണ് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസി. റിപ്പിൾ, എതേറിയം, ബിറ്റ്കോയിൻ ക്യാഷ് എന്നിവയിലും ഇന്ത്യക്കാർ കാര്യമായി നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രവാസികളുടെ എണ്ണത്തിലെ വർധനവാണ് രാജ്യത്തെ ക്രിപ്റ്റോകറൻസികളിലെ നിക്ഷേപകരുടെ വർധനവിന് പിന്നിലെന്നാണ് വിലയിരുത്തൽ. 2021 ജനുവരിയിലെ യുഎന്റെ കണക്കുപ്രകാരം 1.8 കോടി പേരാണ് പ്രവാസികളായുള്ളത്. പ്രവാസി ജനസംഖ്യയുടെ കാര്യത്തിൽ ലോകത്ത് ഒന്നാംസ്ഥാനം ഇന്ത്യക്കാണ്. രാജ്യത്തെ ചെറുപട്ടണങ്ങളിൽനിന്നുള്ളവരാണ് ക്രിപ്റ്റോയിലെ നിക്ഷേപകരിലേറെയുമെന്നാണ് ക്രിപ്റ്റോ എക്സ്ചേഞ്ചായ വാസിർഎക്സ് പറയുന്നത്.

from money rss https://bit.ly/3j5Ek5z
via IFTTT

ഡി മാർട്ടിന്റെ രാധാകൃഷ്ണൻ ദമാനി ബ്ലൂംബർഗ് ലോക കോടീശ്വര പട്ടികയിൽ

ഡി മാർട്ട് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ പ്രൊമോട്ടറും നിക്ഷേപകനുമായ രാധാകൃഷ്ണൻ എസ് ദമാനി ലോകത്തെ ശതകോടീശ്വരപട്ടികയിൽ സ്ഥാനംപിടിച്ചു. 100 കോടീശ്വരന്മാരുടെ ബ്ലൂംബർഗ് പട്ടികയിൽ 98-ാംസ്ഥാനമാണ് ദമാനിക്കുള്ളത്. 19.2 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, ശിവ് നാടാർ, ലക്ഷ്മി മിത്തൽ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. അവന്യൂ സൂപ്പർമാർക്കറ്റിനു പുറമെ, വിഎസ്ടി ഇൻഡസ്ട്രീസ്, ഇന്ത്യ സിമെന്റ്സ്, സുന്ദരം ഫിനാൻസ്, ട്രന്റ് തുടങ്ങിയ കമ്പനികളിലും ദമാനിക്ക് നിക്ഷേപമുണ്ട്. 75ശതമാനം പ്രൊമോട്ടർ ഓഹരികളിൽ 60ശതമാനവും ദമാനിക്കും കുടുംബത്തിനുമാണ്. 2017ൽ വിപണിയിൽ ലിസ്റ്റുചെയ്തതിനുശേഷം അവന്യു സൂപ്പർമാർക്കറ്റിന്റെ വിപണിമൂല്യത്തിൽ ആറിരട്ടിയാണ് വർധനവുണ്ടായത്. 39,813 കോടി രൂപയിൽനിന്ന് മൂല്യം 2.36 ലക്ഷം കോടിയായാണ് ഉയർന്നത്. വിപണിയിൽ ലിസ്റ്റ്ചെയ്തപ്പോഴുണ്ടായ ഓഹരി വില വർധനവിനെതുടർന്ന് രാജ്യത്തെ ഏറ്റവും സമ്പന്നരായ പത്ത് വ്യക്തികളിൽ ഒരാളായി ദമാനി മാറിയിരുന്നു. മുംബൈയിലെ മലബാർ ഹിൽസിൽ 1,000 കോടി രൂപ മുടക്കി അടുത്തയിടെ ആഢംബര വസതി അദ്ദേഹം സ്വന്തമാക്കിയിരുന്നു. മുംബൈയിലെ ഒരുമുറി അപ്പാർട്ടുമെന്റിൽനിന്നായിരുന്നു തുടക്കം.

from money rss https://bit.ly/37WrBf6
via IFTTT

Wednesday, 18 August 2021

ഡി മാർട്ടിന്റെ രാധാകൃഷ്ണൻ ദമാനി ബ്ലൂംബർഗ് ലോക കോടീശ്വര പട്ടികയിൽ

ഡി മാർട്ട് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ പ്രൊമോട്ടറും നിക്ഷേപകനുമായ രാധാകൃഷ്ണൻ എസ് ദമാനി ലോകത്തെ ശതകോടീശ്വരപട്ടികയിൽ സ്ഥാനംപിടിച്ചു. 100 കോടീശ്വരന്മാരുടെ ബ്ലൂംബർഗ് പട്ടികയിൽ 98-ാംസ്ഥാനമാണ് ദമാനിക്കുള്ളത്. 19.2 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, ശിവ് നാടാർ, ലക്ഷ്മി മിത്തൽ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. അവന്യൂ സൂപ്പർമാർക്കറ്റിനു പുറമെ, വിഎസ്ടി ഇൻഡസ്ട്രീസ്, ഇന്ത്യ സിമെന്റ്സ്, സുന്ദരം ഫിനാൻസ്, ട്രന്റ് തുടങ്ങിയ കമ്പനികളിലും ദമാനിക്ക് നിക്ഷേപമുണ്ട്. 75ശതമാനം പ്രൊമോട്ടർ ഓഹരികളിൽ 60ശതമാനവും ദമാനിക്കും കുടുംബത്തിനുമാണ്. 2017ൽ വിപണിയിൽ ലിസ്റ്റുചെയ്തതിനുശേഷം അവന്യു സൂപ്പർമാർക്കറ്റിന്റെ വിപണിമൂല്യത്തിൽ ആറിരട്ടിയാണ് വർധനവുണ്ടായത്. 39,813 കോടി രൂപയിൽനിന്ന് മൂല്യം 2.36 ലക്ഷം കോടിയായാണ് ഉയർന്നത്. വിപണിയിൽ ലിസ്റ്റ്ചെയ്തപ്പോഴുണ്ടായ ഓഹരി വില വർധനവിനെതുടർന്ന് രാജ്യത്തെ ഏറ്റവും സമ്പന്നരായ പത്ത് വ്യക്തികളിൽ ഒരാളായി ദമാനി മാറിയിരുന്നു. മുംബൈയിലെ മലബാർ ഹിൽസിൽ 1,000 കോടി രൂപ മുടക്കി അടുത്തയിടെ ആഢംബര വസതി അദ്ദേഹം സ്വന്തമാക്കിയിരുന്നു. മുംബൈയിലെ ഒരുമുറി അപ്പാർട്ടുമെന്റിൽനിന്നായിരുന്നു തുടക്കം.

from money rss https://bit.ly/3gfHh1f
via IFTTT

പാഠം 138| എസ്ബി അക്കൗണ്ടിലെ പലിശക്കും ആദായനികുതി: കൂടുതൽ ഇളവിന് ഈ രീതി സ്വീകരിക്കാം

കോവിഡ് വ്യാപനത്തെതുടർന്ന് ജോലി ഉപേക്ഷിച്ച് ഗൾഫിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയ വിജയകൃഷ്ണന്റെ കയ്യിൽ 50 ലക്ഷം രൂപയാണ് നീക്കിയിരിപ്പുണ്ടായിരുന്നത്. നാട്ടിലുണ്ടായിരുന്ന സ്ഥലം നല്ല വിലകിട്ടിയപ്പോൾ വിറ്റതും മറ്റ് നിക്ഷേപങ്ങളും ഉൾപ്പടെയായിരുന്നു ഈ തുക. റിസ്കെടുത്ത് സംരംഭം തുടങ്ങാനുള്ള മാനസീകാവസ്ഥയിലായിരുന്നില്ല 55 വയസ്സ് പിന്നിട്ട വിജയകൃഷ്ണൻ. 50 ലക്ഷം രൂപയിലൊരുഭാഗം അത്യാവശ്യകാര്യങ്ങൾക്ക് വേണ്ടിവന്നാൽ ഉപയോഗിക്കാൻ സേവിങ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. പലിശയിനത്തിൽ അതിൽനിന്ന് ലഭിച്ചത് 25,000 രൂപയിലേറെയാണ്. ബാങ്ക് ടിഡിഎസ് പിടിക്കുകയുംചെയ്തു. ഇതോടെ ആദായനികുതി റിട്ടേൺ ഇതുവരെ ഫയൽ ചെയ്യാതിരുന്ന അദ്ദേഹം ആശങ്കാകുലനായി. സേവിങ്സ് അക്കൗണ്ടിൽ പണം സൂക്ഷിക്കുന്നവരുടെ എണ്ണത്തിൽപതിവിൽക്കവിഞ്ഞ് വൻവർധനയാണ് ഈയിടെയുണ്ടായത്. അത്യാവശ്യംവന്നാൽ പെട്ടെന്ന് പണംപിൻവലിക്കേണ്ട സാഹചര്യംമുന്നിൽകണ്ടായിരുന്നു ഇത്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളിൽ പലരും മുന്നോട്ടുള്ള പ്രയാണത്തിന് ഉതകുന്ന ജീവിതചര്യ അന്വേഷിച്ചുകൊണ്ടിരുന്നതിനാൽ ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപം കുമിഞ്ഞുകൂടി. നിക്ഷേപ പലിശക്കുമാത്രമല്ല എസ്ബി അക്കൗണ്ടിലെ വരുമാനത്തിനും ആദായനികുതി ബാധകമാണെന്ന് പലർക്കും അറിയില്ല. റിട്ടേൺ നൽകുമ്പോൾ ഇക്കാര്യം കാണിക്കാറുമില്ല. ഈ സാഹചര്യത്തിൽ നിക്ഷേപപലിശയിൽനിന്നുള്ള നികുതി ബാധ്യതകുറക്കാൻ സ്വീകരിക്കേണ്ട സാധ്യതകൾ പരിശോധിക്കാം. വകുപ്പ് 80ടിടിഎ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (വകുപ്പ് 80ടിടിഎ പ്രകാരം) സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശക്ക് വർഷത്തിൽ 10,000 രൂപവരെ കിഴിവിന് അർഹതയുണ്ട്. സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയിലെ എസ്ബി അക്കൗണ്ടുകൾക്കും ഇത് ബാധകമാണ്. അതേസമയം, സ്ഥിര നിക്ഷേപം, റിക്കറിങ് ഡെപ്പോസിറ്റ്, ടൈം ഡെപ്പോസിറ്റ് എന്നിവയിലെ പലിശക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ജോയിന്റ് അക്കൗണ്ടുകളിലെ രണ്ട് വ്യക്തികൾക്കും 80ടിടിഎ പ്രകാരം ഇളവ് ഒരുപോലെ ലഭിക്കും. അതായത് ഓരോ വ്യക്തികൾക്കും 10,000 രൂപവരെ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് ചുരുക്കം. ഉദാഹരണത്തിന് 18,000 രൂപയാണ് സാമ്പത്തിക വർഷം എസ്ബി അക്കൗണ്ടിൽനിന്ന് പലിശയിനത്തിൽ ലഭിച്ചിട്ടുള്ളതെങ്കിൽ ജോയിന്റ് അക്കൗണ്ടിലെ രണ്ടുപേർക്കും 50ശതമാനംവീതം ഇളവ് ലഭിക്കും. ഇതുപ്രകാരം ഓരോരുത്തർക്കും 9000 രൂപവീതം കിഴിവായി അവകാശപ്പെടാം. വകുപ്പ് 80 ടിടിബി ഇതുപ്രകാരം മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിലെ പലിശയിൽ 50,000 രൂപവരെ നികുതി കിഴിവ് അവകാശപ്പെടാം. ബാങ്ക്, ധനകാര്യസ്ഥാപനം, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ നിക്ഷേപങ്ങൾക്കെല്ലാം ഇത് ബാധകമാണ്. വകുപ്പ് 10(15)(i) ഈ വകുപ്പ് പ്രകാരം അധികമായി കിഴിവ് ലഭിക്കുമെന്നകാര്യം പലർക്കും അറിയില്ല. പോസ്റ്റ് ഓഫീസ് സേവിങ്സ് പദ്ധതികളിൽനിന്ന് വ്യക്തികൾക്ക് 3,500 രൂപയും ജോയിന്റ് അക്കൗണ്ട് ഉടമകൾക്ക് മൊത്തം 7,000 രൂപയുമാണ് ഇളവ് ലഭിക്കുക. കേന്ദ്ര സർക്കാരിന്റെ സെക്യൂരിറ്റികൾ, ബോണ്ട്, ആന്വിറ്റി സർട്ടിഫിക്കറ്റ്, സേവിങ്സ് സർട്ടിഫിക്കറ്റ് എന്നിവക്കും ഇത് ബാധകമാണ്. ശ്രദ്ധിക്കേണ്ടകാര്യം വകുപ്പ് 80ടിടിഎ, വകുപ്പ് 80ടടിബി ഈ രണ്ട് വകുപ്പുകളിൽനിന്നുള്ള കിഴിവ് ഒരുമിച്ച് അവകാശപ്പെടാനാവില്ല. അതേസമയം, വകുപ്പ് 10(15)(i) ലേത് ഇതിനോടൊപ്പം ലഭിക്കും. സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശയിൽനിന്ന് വ്യക്തികൾക്ക് പരമാവധി ലഭിക്കുക 17,000 രൂപയുടെ കിഴിവാണ്. അതായത് ഒരാൾമാത്രമുള്ള അക്കൗണ്ടാണെങ്കിൽ 13,500 രൂപയും രണ്ടുപേരുള്ള ജോയിന്റ് അക്കൗണ്ടാണെങ്കിൽ 17,000 രൂപയും അവകാശപ്പെടാം. ഐടിആറിൽ പലിശ വരുമാനം എങ്ങനെകാണിക്കണം? മറ്റ് സ്രോതസ്സുകളിൽനിന്നുള്ള വരുമാനത്തിൽ ഉൾപ്പെടുത്തിയാണ് വകുപ്പ് 80ടിടിഎ പ്രകാരം പലിശവരുമാനം കാണിക്കേണ്ടത്. നികുതിയള് ലഭിക്കാൻ ഒഴിവാക്കുന്ന വരുമാനത്തിന്റെ വിഭാഗത്തിൽ രേഖപ്പെടുത്തുകയുംവേണം. മുൻകൂട്ടി പൂരിപ്പിച്ച ഐടിആർ ഫോമുകളാകും പോർട്ടലിലുണ്ടാകുക. ഇതുപ്രകാരം എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ കൃത്യമായി രേഖപ്പെടുത്തുകയുമാകാം. feedback to: antonycdavis@gmail.com കുറിപ്പ്: 80ടിടിഎ അല്ലെങ്കിൽ 80ടിടിബി ഏതെങ്കിലും ഒന്നുമാത്രമെ കിഴിവിനായി പ്രയോജനപ്പെടുത്താൻ കഴിയൂ. സ്ഥിര നിക്ഷേപ പദ്ധതികൾ ഉൾപ്പടെയുള്ളവയിലെ പലിശക്ക് ആനുകൂല്യത്തിന് അർഹതയില്ല. പലിശ വരുമാനവും അതിൽനിന്ന് ഈടാക്കിയ ടിഡിഎസ് വിവരങ്ങളും ഫോം 26എഎസ് പരിശോധിച്ച് ഉറപ്പുവരുത്തുക. ആദായനികുതി എങ്ങനെ കണക്കുകൂട്ടാം| Infographics

from money rss https://bit.ly/3CZHgZf
via IFTTT

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4430 രൂപയുമായി. 35,440 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണം 43,305 നിലവാരത്തിലാണ് വ്യാപാരം നടന്നത്. മുഹറം പ്രമാണിച്ച് കമ്മോഡിറ്റി വിപണി വ്യാഴാഴ്ച പ്രവർത്തിക്കുന്നില്ല. ആഗോള വിപണിയിലും വിലയിടിവുണ്ടായി. സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,778.34 ഡോളറാണ്.

from money rss https://bit.ly/3z04Imx
via IFTTT

മുഹറം: ഓഹരി വിപണിക്ക് ഇന്ന് അവധി

മുഹറം പ്രമാണിച്ച് ഓഹരി വിപണി വ്യാഴാഴ്ച പ്രവർത്തിക്കുന്നില്ല. ബിഎസ്ഇക്കും എൻഎസ്ഇക്കും അവധിയാണ്.കമ്മോഡിറ്റി, ഫോറക്സ് വിപണികളും പ്രവർത്തിക്കുന്നില്ല. സെൻസെക്സ് 56,000 പിന്നിട്ടെങ്കിലും 162 പോയന്റ് താഴ്ന്ന് 55,629ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തിൽ 16,568ലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/37STMeI
via IFTTT

റബ്ബർവില എട്ടുവർഷത്തെ ഉയർന്ന നിലയിൽ

ആലപ്പുഴ: രാജ്യത്ത് റബ്ബർവില എട്ടുവർഷത്തെ ഏറ്റവും ഉയർന്നനിലയിൽ. ബുധനാഴ്ച ആർ.എസ്.എസ്.-4 ഇനത്തിന്റെ വില കിലോയ്ക്ക് 178.50 രൂപയാണ്. 2013 ജൂലായിൽ 196 രൂപ വരെ വിലയെത്തിയശേഷം വില താഴേക്കുപോകുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണു വില ഇത്രയും ഉയരുന്നത്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് 180-185 രൂപവരെ വിലയെത്തിയേക്കാമെന്നാണു കരുതുന്നത്. മഴക്കാലമായതിനാൽ ടാപ്പിങ് കുറവാണ്. അതുകൊണ്ടുതന്നെ വിപണിയിൽ റബ്ബർ എത്താത്തതും വിലകൂടാൻ കാരണമായിട്ടുണ്ട്. ഇനിയും വില കൂടുമെന്നുകരുതി കൈയിലുള്ള റബ്ബർ വിൽക്കാതെ സൂക്ഷിക്കുന്ന കർഷകരുമുണ്ട്. സർക്കാർ 170 രൂപ തറവില പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കർഷകർക്ക് ആത്മവിശ്വാസം വർധിച്ചതാണ് ഇതിനുകാരണം. ഇപ്പോഴത്തെ സ്ഥിതിയിൽ വിപണി വിലസ്ഥിരതയിൽ തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്. റബ്ബർപ്പാലിനും 180 രൂപയോളം വിലയുണ്ട്. ഇപ്പോൾ പാൽ വിൽക്കുന്നവരുടെ എണ്ണവും കൂടുകയാണ്. വിവിധ കാരണങ്ങളാൽ ഇറക്കുമതി കുറഞ്ഞതും നാട്ടിലെ വിലകൂടാൻ കാരണമായി. അന്താരാഷ്ട്രവില കണക്കാക്കുന്ന ബാങ്കോക്കിൽ ബുധനാഴ്ച ആർ.എസ്.എസ്.-3 ഇനത്തിന് (നാട്ടിലെ ആർ.എസ്.എസ്.-4 നു തുല്യം) 143.37 രൂപയാണ്. വ്യവസായികൾ സാധാരണ ബ്ലോക്ക് റബ്ബറാണ് ഇറക്കുമതിചെയ്യുന്നതെങ്കിലും കടത്തുകൂലിയും 25 ശതമാനം ഇറക്കുമതിത്തീരുവയും നൽകണം. കണ്ടെയ്നർ ക്ഷാമംമൂലം കൃത്യമായി നടക്കണമെന്നുമില്ല. നാട്ടിൽനിന്ന് ചെറിയതോതിലെങ്കിലും ഇപ്പോഴവർ റബ്ബർ വാങ്ങുന്നുണ്ട്.

from money rss https://bit.ly/3ghTT8b
via IFTTT

റെക്കോഡ് കുറിച്ച് 56,000 കടന്ന് പടിയിറക്കം: സെൻസെക്‌സ് 162 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാരത്തിനിടെ എക്കാലത്തെയും ഉയരംകുറിച്ച് സെൻസെക്സ് 56,000 പിന്നിട്ടെങ്കിലും വില്പന സമ്മർദത്തിൽ വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 162.78 പോയന്റ് താഴ്ന്ന് 55,629.49ലും നിഫ്റ്റി 45.80 പോയന്റ് നേട്ടത്തിൽ 16,568.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ സെൻസെക്സ് 56,118 എന്ന പുതിയ ഉയരംതൊട്ടു. നിഫ്റ്റിയാകട്ടെ 16,702ലുമെത്തി. ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, അൾട്രടെക് സിമെന്റ്സ്, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി മെറ്റൽ, ബാങ്ക് സൂചികകൾ 0.8ശതമാനം താഴ്ന്നു. എഫ്എംസിജി, ഫാർമ, പൊതുമേഖല ബാങ്ക് ഓഹരികൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.26ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.18ശതമാനം താഴുകയുംചെയ്തു. ആഴ്ചയിലെ ഫ്യുച്ചർ ആൻഡ് ഓപ്ഷൻസ് കരാറുകൾ അവസാനിക്കുന്നതും വിപണിയെ പന്നോട്ടടിക്കാൻ കാരണമായി. നാല് വ്യാപാര ദിനങ്ങൾക്കൊണ്ടാണ് സെൻസെക്സ് 1000 പോയന്റ് കുതിച്ച് 56,000 കടന്നത്. ഓഗസ്റ്റ് 13നാണ് 55,000 പിന്നിട്ടത്.

from money rss https://bit.ly/3y1Lz2q
via IFTTT

സ്വർണവില എങ്ങോട്ട്: തിളക്കംമങ്ങൽ താൽക്കാലികമോ?

സ്വർണവിലയുടെ അളവുകോലാണ് യുഎസ് ഡോളർ. ഡോളർ കരുത്തുകാട്ടുമ്പോൾ സ്വർണത്തിന്റെ ആകർഷണംകുറയും. യുഎസിലെ തൊഴിൽ രംഗം പ്രതീക്ഷിച്ചതിലും മികവ് പ്രകടിപ്പിച്ചതിനാലാണ് ഡോളർ കരുത്തു വീണ്ടെടുത്തത്. യുഎസ് ഡോളർ കരുത്താർജിച്ചതും യുഎസിൽനിന്നുള്ള ധനകാര്യ കണക്കുകളും ആഗോളതലത്തിൽ ഓഹരികൾ ശക്തിയാർജ്ജിച്ചതും സ്വർണത്തിന്റെ സുരക്ഷിത ലോഹമെന്ന പദവിക്കു മങ്ങലേൽപ്പിച്ചു. യുഎസ് ട്രഷറി ആദായത്തിലുണ്ടായ വർധനവും ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം കാരണം പ്രധാന ഏഷ്യൻ രാജ്യങ്ങളിൽനിന്നു ഡിമാന്റ് കുറയുമെന്ന ആശങ്കയും സ്വർണത്തിന്റെ നിറംമങ്ങലിനു കാരണമായിട്ടുണ്ട്. നിക്ഷേപകർക്ക് യുഎസ് സമ്പദ് വ്യവസ്ഥയിലും ഡോളറിലും വിശ്വാസം വർധിച്ചതോടെ സ്വർണംപോലുള്ള സുരക്ഷിത നിക്ഷേപങ്ങൾക്ക് ആവശ്യം കുറഞ്ഞു. യുഎസ് സാമ്പത്തിക ഉൽപാദനം 7 ശതമാനം വളരുമെന്നാണ് അന്തർദേശീയ നാണ്യനിധിയുടെ കണക്ക്.1984 നുശേഷമുള്ള ഏറ്റവും വലിയ വളർച്ചയാണിത്. യുഎസിൽ തൊഴിലിന്റെ എണ്ണംകൂടിയതോടെ ഈ മാസം സ്വർണത്തിന്റെ ലണ്ടൻ സ്പോട് വില 5 മസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഓഗസ്റ്റ് ആദ്യവാരം 8 ശതമാനത്തിന്റെ നഷ്ടമുണ്ടായെങ്കിലും പിന്നീട് ചെറുതായി വീണ്ടെടുപ്പുനടത്തി. ആഭ്യന്തര വിപണിയിലും സ്വർണ വിലയിലെ കുതിപ്പു കുറഞ്ഞിട്ടുണ്ട്. എന്നാൽ രൂപയുടെ മൂല്യ ശോഷണവും സീസണിലെ ഡിമാന്റും ഇതിന്റെ ആഴംകുറച്ചു. ജൂലൈയിൽ യുഎസിലെ തൊഴിൽ ദാതാക്കൾ 9,43,000 പുതിയ തൊഴിലുകളാണ് സൃഷ്ടിച്ചത്. ഇതോടെ തൊഴിലില്ലായ്മാനിരക്ക് 5.4 ശതമാനത്തിലേക്കുതാഴ്ന്നു. കോവിഡ് 19ന്റെ വിപരീത ഫലങ്ങളിൽനിന്ന് സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നതിന്റെ സൂചനകളാണിതെല്ലാം. വാക്സിൻ വ്യാപകമായത് കൂടുതൽ തൊഴിലാളികളുടെ സാന്നിധ്യം ഉറപ്പാക്കുകയും ബിസിനസ് മേഖലയിൽ ഊർജ്ജം പകരുകയും ചെയ്തു. കണക്കുകളനുസരിച്ച് മെയ് മാസംമാത്രം 9.2 ദശലക്ഷം പുതിയ തൊഴിലവസരങ്ങളാണു സൃഷ്ടിക്കപ്പെട്ടത്. അതേസമയം തൊഴിലവസരങ്ങളിലെ കുതിപ്പും സാമ്പത്തിക വികസനത്തിലെ വർധിച്ച പ്രതീക്ഷയും യുഎസ് കേന്ദ്ര ബാങ്ക് അതിന്റെ വൻസാമ്പത്തിക ഉത്തേജക പദ്ധതിയിൽ മാറ്റംവരുത്തുമെന്ന ഉൽക്കണ്ഠയ്ക്കിടയാക്കിയിട്ടുണ്ട്. പണ നയത്തിലുണ്ടാകാവുന്നമാറ്റം സ്വർണ വിലയിൽ ശക്തമായി പ്രതിഫലിക്കും. ധനകാര്യനയങ്ങൾ കർശനമാക്കുന്നത് സ്വർണവിലയിൽ പ്രകടമാകാറുണ്ട്. മറിച്ച് സ്വർണ വിലയിലെ വ്യതിയാനം ധനനയങ്ങളേയും ബാധിക്കും. ഓഹരികളിലുണ്ടായ കുതിപ്പും സ്വർണവിലയെ ബാധിച്ചു. ആഗോള ഓഹരി സൂചികകളിലധികവും റിക്കാർഡുയരത്തിലോ പലവർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലോ ആണ്. യുഎസ് സെനറ്റ് ഒരുട്രില്യൺ ഡോളറിന്റെ അടിസ്ഥാന വികസന പാക്കേജ് പ്രഖ്യാപിച്ചതോടെ ഡൗജോൺസ്, എസ് ആന്റ് പി 500 സൂചികകൾ സർവകാല ഉയരത്തിലെത്തി. രാജ്യത്തും ഓഹരി സൂചികകൾ ഈ വാരം റിക്കാർഡുയരത്തിലെത്തിയിട്ടുണ്ട്. വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസന പാക്കേജ് യുഎസ് സെനറ്റ് പാസാക്കിയതോടെ യുഎസ് ട്രഷറി യീൽഡ് ജൂലായ് പകുതിക്കു ശേഷമുള്ള ഏറ്റവുംവലിയ ഉയരത്തിലെത്തി. ബോണ്ട് യീൽഡ് വർധിക്കുന്നത് പലിശ രഹിത ആസ്തികൾ കൈവശം വയ്ക്കുന്നതിലെ അവസരചെലവ് വർധിപ്പിക്കുമെന്നതിനാൽ സ്വർണത്തിന്റെ ആകർഷണം കുറയ്ക്കാറുണ്ട്. വിപണിയിൽ കുഴപ്പങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകുമ്പോൾസുരക്ഷിത നിക്ഷേപ ഉപാധിയായി കണക്കാക്കപ്പെടുന്നത് സ്വർണമാണ്. പല ഏഷ്യൻ രാജ്യങ്ങളിലും വൈറസ് വകഭേദം വ്യാപിക്കുന്നതിനാൽ വിശാല ധനകാര്യ വിപണിയിൽ റിസ്കെടുക്കാനുള്ള താൽപര്യം കുറച്ചിട്ടുണ്ട്. ഇത് സാമ്പത്തിക മുന്നേറ്റത്തിനു ഭീഷണി സൃഷ്ടിക്കുകയും ചില നിക്ഷേപകരെ സ്വർണം പോലെയുള്ള സുരക്ഷിത ആസ്തികളിലേക്ക്ആകർഷിക്കാനിടയാക്കുകയുംചെയ്യും. നിലവിലെ ഗതിവിഗതികൾ സ്വർണത്തിന്റെ ഹൃസ്വകാല ചലനങ്ങളെ സ്വാധീനിക്കും. യീൽഡ്, പണനയം, സാമ്പത്തിക വളർച്ചാ സാധ്യതകൾ എന്നീ ഘടകങ്ങൾക്കനുസരിച്ചായിരിക്കും വിലകൾ നിർണയിക്കപ്പെടുക. ബോണ്ട് യീൽഡ് വർധിക്കുന്നത് സ്വർണത്തിന് പ്രതികൂലമാണ്. അത് അവസര ചിലവ് വർധിപ്പിക്കുന്നു എന്നതാണ് കാരണം. യുഎസ് കേന്ദ്ര ബാങ്കിന്റെ നയപരമായ നടപടികളും യുഎസ് തൊഴിലുകളെ നേരിട്ടു ബാധിക്കും. യുഎസ് ഡോളർ ശക്തിയാർജ്ജിക്കുന്നത് മറ്റുകറൻസികൾ സൂക്ഷിക്കുന്നവരെ സംബന്ധിച്ചേടത്തോളം സ്വർണ വില വർധിപ്പിക്കും. ഇത് തിരിച്ചും സംഭവിക്കാം. എന്നാൽ രൂപയുടെ മൂല്യത്തകർച്ച കാരണം ഇന്ത്യൻ വിപണിയിൽ വൻതോതിലുള്ള ഇടിവ് പ്രതീക്ഷിക്കുന്നില്ല. (ജിയോജിത് ഫിനാന്ഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3yWPizF
via IFTTT

Tuesday, 17 August 2021

ആദായ നികുതി എങ്ങനെ കണക്കാക്കാം |Infographics

ശമ്പളം, വാടക, ബിസിനസ്-പ്രൊഫഷൻ, മൂലധനനേട്ടം, പലിശ തുടങ്ങിയവയിൽനുന്നുള്ള വരുമാനം വിലയിരുത്തി എങ്ങനെ ആദായനികുതി കണക്കാക്കാം.

from money rss https://bit.ly/2W8v5si
via IFTTT

കല്യാൺ ജൂവലേഴ്‌സ്‌ പുതിയ ഷോറൂം കൊല്ലം ചിന്നക്കടയിൽ ഓഗസ്റ്റ്‌ 18 മുതൽ

കൊല്ലം: പുത്തൻ ഷോപ്പിങ് അനുഭവവുമായി കല്യാൺ ജൂവലേഴ്സ് കൊല്ലത്ത് കൂടുതൽ സൗകര്യങ്ങളുള്ള പുതിയ ഷോറൂമിലേക്കു മാറുന്നു. കൊല്ലം ചിന്നക്കടയിൽ ആർപി മാളിനു സമീപം പുതിയ ഷോറൂം ഈ മാസം 18-ന് പ്രവർത്തനം തുടങ്ങും. പരമ്പരാഗത രൂപകല്പനയിലുള്ള ആഭരണങ്ങൾക്കു പുറമേ നവവധുക്കൾക്കായി ഇന്ത്യയിലെങ്ങുനിന്നുമായി തിരഞ്ഞെടുത്ത പുതിയ മുഹൂരത്ത് ആഭരണങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ ഇളവുകളിലൂടെ ഉപയോക്താക്കൾക്ക് പരമാവധി മൂല്യം ലഭ്യമാക്കും. സ്വർണാഭരണങ്ങൾക്ക് മൂന്നു ശതമാനം മുതലാണ് പണിക്കൂലി ആരംഭിക്കുക. കൂടാതെ പണിക്കൂലിയിൽ 25 ശതമാനംവരെ ഇളവും ലഭിക്കും. ഡയമണ്ട്, അൺകട്ട്, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ശതമാനം വരെ ഇളവ് ലഭിക്കും. ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലെ നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. 2007-ൽ കൊല്ലത്ത് ഷോറൂം തുടങ്ങിയപ്പോൾ മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.

from money rss https://bit.ly/3AQP6m5
via IFTTT