121

Powered By Blogger

Tuesday, 30 December 2014

നാല് ചിത്രങ്ങളുമായി 2015 ആഘോഷിക്കാന്‍ എല്‍.ജെ ഫിലിംസ്‌











ലാല്‍ജോസിന്റെ പ്രൊഡക്ഷന്‍ ബാനറായ എല്‍.ജെ ഫിലിംസ് 2015 ല്‍ നാല് ചിത്രങ്ങള്‍ പ്രദര്‍ശനത്തിക്കുന്നു. ജയിംസ് ആല്‍ബര്‍ട്ടിന്റെ മറിയംമുക്ക്, ജി. പ്രജിത്തിന്റെ ഒരു വടക്കന്‍ സെല്‍ഫി, ലാല്‍ജോസിന്റെ നീന, മൊഹ്‌സിന്‍ പരാരിയുടെ കെ എല്‍ 10 - പത്ത് എന്നിവയാണ് എല്‍.ജെ ഫിലിംസ് തിയേറ്ററുകളിലെത്തിക്കുക. ഇതില്‍ ജനുവരി 23ന് മറിയംമുക്ക് തിയേറ്ററുകളിലെത്തും.

ക്ലാസ്‌മേറ്റ്‌സ് എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നിന്റെ രചയിതാവായ ജെയിംസ് ആല്‍ര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന മറിയംമുക്ക് എ. കെ. കബീറിന്റെ പ്രഥമ നിര്‍മാണസംരംഭം കൂടിയാണ്. കൊല്ലം തീരദേശം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലാണ്. നായിക പുതുമുഖം സന അല്‍ത്താഫ്. ജോയ് മാത്യു, മനോജ് കെ ജയന്‍, പ്രതാപചന്ദ്രന്‍, അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിയ താരനിര മറിയം മുക്ക ില്‍ അണിനിരക്കുന്നു. വിദ്യാസാഗര്‍ ഈണം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരന്‍.





നവാഗതനായ ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമായ ഒരു വടക്കന്‍ സെല്‍ഫി എല്‍.ജെ. ഫിലിംസ് മാര്‍ച്ച് അവസാനവാരം തിയറ്ററിലെത്തിക്കുന്നു. വടക്കേ മലബാറിന്റെ ഹൃദയത്തില്‍ നിന്നും ഇന്നത്തെ തലമുറയുടെ രസകരമായ ഒരു ഛായാ ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫി. നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചിട്ടുള്ള വിനോദ് ഷൊര്‍ണൂര്‍ നിര്‍മിച്ച്, കാസ്റ്റ് ആന്‍ഡ് ക്രൂവിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതുന്നു.

തട്ടത്തിന്‍ മറയത്തിനു ശേഷം വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബാലതാരമായി വന്നു പ്രേക്ഷകമനം കവര്‍ന്ന മഞ്ജിമ മോഹനാണ് നായിക. ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍.എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം. കലാസംവിധാനം അജയ് മാങ്ങാട്.





വിക്രമാദിത്യന്റെ വന്‍വിജയത്തിനു ശേഷം എല്‍ ജെ ഫിലിംസ് നിര്‍മിക്കുന്ന ലാല്‍ ജോസ് ചിത്രമാണ് നീന. പരസ്യചിത്രരംഗത്തു നിന്നും വന്ന്, ഗാനരചനയിലൂടെ സിനിമാരംഗത്ത് ശ്രദ്ധേയനായി തീര്‍ന്ന ആര്‍. വേണുഗോപാല്‍ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണിത്. വിജയ് ബാബു ആദ്യമായി നായകനാകുന്ന ചിത്രത്തില്‍ നീന, നളിനി എന്നീ രണ്ടു നായികമാരാണുള്ളത്. ആന്‍ അഗസ്റ്റിനാണ് നളിനിയെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ നീനയെ അവതരിപ്പിക്കാന്‍ അനുയോജ്യയായ നടിക്കായുള്ള അന്വേഷണത്തിലാണ്. ജോമോന്‍ ടി ജോണ്‍ നീനയുടെ ഛായാഗ്രഹണം നിര്‍വഹിക്ക

ുന്നു.



ആഷിക് അബുവിന്റെ അസിസ്റ്റന്റായിരുന്ന മൊഹ്‌സിന്‍ പരാരി ആദ്യമായി സംവിധാനം ചെയ്യുന്ന കെ എല്‍ 10 എല്‍ ജെ ഫിലിംസ് തീയറ്ററില്‍ എത്തിക്കുന്നു. മലപ്പുറത്തിന്റെ സാംസ്‌കാരികത്തനിമ രസകരമായി ആവിഷ്‌കരിക്കുന്ന റൊമാന്റിക് കോമഡിയാണ് കെ എല്‍ 10. ഉണ്ണി മുകുന്ദനാണ് നായകന്‍. ടോം ചാക്കോ, ശ്രീനാഥ് ഭാസി, മാമുക്കോയ, അഹമ്മദ് സിദ്ധിക്ക്, അനീഷ് മേനോന്‍, സൗബിന്‍ ശഹീര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഗീരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം ബിജിബാല്‍.









from kerala news edited

via IFTTT

മലയാളസിനിമയുടെ കുലപതി







മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള പ്രമുഖരായ അപൂര്‍വം നിര്‍മാതാക്കളില്‍ ഒരാളാണ് ടി.ഇ. വാസുദേവന്‍. മലയാള സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയോടൊപ്പം കടന്നുവന്ന വ്യക്തി. അപൂര്‍വമായി സിനിമാരംഗത്ത് കാണപ്പെടുന്ന വ്യക്തിത്വം. സ്വഭാവമഹിമയിലും സത്യസന്ധതയിലും ഉന്നതനുമാണ് ഇദ്ദേഹം. ഇപ്പോള്‍ സജീവമായി ചലച്ചിത്രരംഗത്തില്ലെങ്കിലും മറ്റുള്ള പ്രവര്‍ത്തകര്‍ക്ക് ഉപദേശകനും മാര്‍ഗദര്‍ശിയുമായി വിശ്രമജീവിതം നയിക്കുന്നു.

എറണാകുളത്തിനടുത്ത് തൃപ്പുണിത്തുറയിലാണ് ടി.ഇ. വാസുദേവന്‍ ജനിച്ചത്. പിതാവ് ശങ്കരമേനോനും അമ്മ യശോദയും. സാമാന്യ വിദ്യാഭ്യാസം നേടുന്നതിനേ ടി.ഇ.യ്ക്ക് കഴിഞ്ഞുള്ളൂ. എസ്.എസ്.എല്‍.സി. പാസ്സായതിന് ശേഷം ഒരു ജോലി കണ്ടെത്തുന്നതിനുള്ള ശ്രമമായിരുന്നു. ആദ്യം ഒരു ക്ലാര്‍ക്കിന്റെ ജോലി ലഭിച്ചെങ്കിലും സിനിമയായിരുന്നു ടി.ഇ.യുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. വരും കാലങ്ങളില്‍ ഇതൊരു നല്ല വ്യവസായവും കൂടിയാണെന്ന് മനസ്സിലാക്കിയപ്പോള്‍, ആ വഴിക്ക് പോകാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു വിതരണക്കമ്പനി സ്വന്തമായി തുടങ്ങാന്‍ തീരുമാനിച്ചു.


ടി.ഇ. ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന കാലത്ത് വളരെക്കുറച്ച് ചിത്രങ്ങള്‍ മാത്രമേ നിര്‍മിച്ചിരുന്നുള്ളൂ. അന്ന് കൂടുതലും തമിഴ്-ഹിന്ദി ചിത്രങ്ങളായിരുന്നു മലയാളക്കരയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ആദ്യകാലങ്ങളില്‍ വളരെയധികം ത്യാഗങ്ങള്‍ സഹിച്ചാണ് ടി.ഇ. മുന്നോട്ട് വന്നത്.

സ്വന്തമായി പണം മുടക്കാനുള്ള സാമ്പത്തികശേഷി ടി.ഇ.യ്ക്ക് ഇല്ലായിരുന്നു. ഹിന്ദിയിലും തമിഴിലുമുള്ള ചിത്രങ്ങള്‍ വിലയ്‌ക്കെടുത്ത് കേരളത്തിന്റെ പല ഭാഗങ്ങളിലുമുള്ള തിയേറ്ററുകളില്‍ ഒറ്റയ്ക്ക് പോകേണ്ടിവന്നിട്ടുണ്ട്.


1941-ലാണ് 'അസോസിയേറ്റഡ് പിക്‌ചേഴ്‌സ്' എന്ന പേരില്‍ ഒരു വിതരണക്കമ്പനിക്ക് രൂപം നല്‍കിയത്. ആദ്യം തമിഴ്, ഹിന്ദി ചിത്രങ്ങള്‍ വിതരണത്തിനുവേണ്ടി വിലയ്ക്കുവാങ്ങി. പല തിയേറ്ററുകളിലും കൊണ്ടുനടന്ന് പ്രദര്‍ശിപ്പിച്ചു.


1951-ലെ 'അമ്മ' എന്ന ചിത്രമായിരുന്നു ടി.ഇ. നിര്‍മിച്ച ആദ്യചിത്രം. 'അമ്മ'യുടെ കഥയും സംഭാഷണവുമെഴുതിയത് പ്രശസ്ത സാഹിത്യകാരനായ നാഗവള്ളി ആര്‍.എസ്. കുറുപ്പായിരുന്നു. നാഗവള്ളി സിനിമാരംഗത്ത് പുതുമുഖമായിരുന്നില്ല. ഇതിനുമുന്‍പ് 'ചന്ദ്രിക' എന്ന ചിത്രത്തിനുവേണ്ടി സംഭാഷണം എഴുതുകയും ഒരു റോള്‍ അഭിനയിക്കുകയും ചെയ്തിരുന്നു.


'ആശാദീപം' എന്ന പേരില്‍ ടി.ഇ. നിര്‍മിച്ച രണ്ടാമത്തെ ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചത് പൊന്‍കുന്നം വര്‍ക്കിയായിരുന്നു. തൊട്ടടുത്ത വര്‍ഷംതന്നെ 'സ്‌നേഹസീമ'യും പുറത്തുവന്നു. ഇതില്‍ സത്യന്‍, പത്മിനി, കൊട്ടാരക്കര, എസ്.പി. പിള്ള, മുതുകുളം എന്നിവരെ കൂടാതെ ഇപ്പോഴും രംഗത്തുള്ള ജി.കെ. പിള്ള എന്ന നടന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത് ഈ ചിത്രത്തിലായിരുന്നു.

ടി.ഇ. നിര്‍മിച്ച മറ്റൊരു ചിത്രമായിരുന്നു 'ജ്ഞാനസുന്ദരി'. മലയാളത്തിലെ അതിപ്രശസ്തനായി മാറിയ കെ.എസ്. സേതുമാധവനെ ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തിച്ചു.


നിര്‍മാണരംഗത്ത് മേല്‍വിലാസം നേടിയ ടി.ഇ. 'ജയമാരുതി' എന്ന പേരില്‍ സ്വന്തമായി ചിത്രനിര്‍മാണം തുടങ്ങാന്‍ തീരുമാനിച്ചു. ഈ സ്ഥാപനത്തിന്റെ ആദ്യചിത്രം 'വിയര്‍പ്പിന്റെ വില'യായിരുന്നു. കഥ ടി.ഇ. തന്നെ രചിച്ചു; സംഭാഷണം പൊന്‍കുന്നം വര്‍ക്കിയും. വിനോദചിത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്കിക്കൊണ്ട് മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ എന്ന് ബോധ്യം വന്നപ്പോള്‍, വി. ദേവന്‍ എന്ന പേരിലാണ് കഥകള്‍ക്ക് രൂപം നല്‍കിയത്. ഇതിനകം പല ചിത്രങ്ങളും മലയാളത്തില്‍ പുറത്തുവന്നുകഴിഞ്ഞു. പല സംവിധായകരും നിര്‍മാതാക്കളും രംഗത്തേക്ക് പ്രവേശിച്ചു. മെരിലാന്റില്‍നിന്ന് പരിശീലനം ലഭിച്ച് പുറത്തുവന്ന എം. കൃഷ്ണന്‍നായര്‍ എന്ന സംവിധായകനെ ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കാന്‍ ക്ഷണിച്ചു. ടി.ഇ.യുടെ കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളത് എം. കൃഷ്ണന്‍നായരാണ്. തുടര്‍ന്ന് തോപ്പില്‍ ഭാസിയുടെ 'പുതിയ ആകാശം പുതിയ ഭൂമി', 'സത്യഭാമ' എന്നീ ചിത്രങ്ങള്‍ ഒരുക്കി.


'വിയര്‍പ്പിന്റെ വില' എന്നൊരു കഥ എഴുതി എം. കൃഷ്ണന്‍നായരെ സംവിധാനചുമതല ഏല്പിച്ചു. അടുത്തുതന്നെ രണ്ടു ചിത്രങ്ങള്‍ നിര്‍മിക്കുവാന്‍ ഉറച്ചു. 'ഭര്‍ത്താവ്' എന്ന പേരിലുള്ള കഥ വി. ദേവന്‍തന്നെ എഴുതി. മറ്റൊന്ന് മൊയ്തു പടിയത്ത് എന്ന സാഹിത്യകാരന്റെ പ്രത്യേകതയുള്ള ഒരു പ്രമേയമായിരുന്നു ചിത്രമാക്കാന്‍ തുനിഞ്ഞത്. രണ്ടിന്റേയും സംവിധായകന്‍ എം. കൃഷ്ണന്‍നായരായിരുന്നു. 'കുട്ടിക്കുപ്പായം' എന്ന നോവലിനെ ആസ്പദമാക്കിയുള്ള കഥയില്‍ പ്രേംനസീര്‍, മധു, അടൂര്‍ ഭാസി, അംബിക, ഷീല തുടങ്ങിയ വലിയ താരനിര തന്നെയുണ്ടായിരുന്നു. 'കുട്ടിക്കുപ്പായം' വളരെ സാമ്പത്തിക നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു. ആദ്യം 'കുട്ടിക്കുപ്പായ'മാണ് തിയേറ്ററിലെത്തിച്ചത്. എങ്കിലും ഈ ചിത്രത്തിന്റെ വിജയത്തോടെ ശക്തനാകാന്‍ കഴിഞ്ഞു എന്ന സംതൃപ്തി നിര്‍മാതാവിനുണ്ടായി. 'ഭര്‍ത്താവ്' ശ്രദ്ധ നേടിയതുമില്ല.


പ്രേക്ഷകരെ ഏറെ വശീകരിച്ചിട്ടുള്ള ടി.ഇ.യുടെ മറ്റൊരു ചിത്രമായിരുന്നു 'കാവ്യമേള'. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ ജയമാരുതിയുടെ ബാനറില്‍ ടി.ഇ. നിര്‍മിക്കുകയുണ്ടായി. അക്കൂട്ടത്തില്‍ 'സ്ഥാനാര്‍ഥി സാറാമ്മ' എടുത്തുകാട്ടാവുന്ന ഒരു ചിത്രമാണ്. അടൂര്‍ ഭാസി എന്ന അതുല്യ ഹാസ്യനടന്റെ അഭിനയചാതുരികൊണ്ടും ഗാനാലാപനംകൊണ്ടും ചിത്രം ആസ്വാദ്യപ്രദമായിരുന്നു. പ്രശസ്തരായ താരങ്ങളായിരുന്നു ഇതിലും അഭിനയിച്ചത്.


നിര്‍മാതാക്കളുടെ സംഘടനയില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന ടി.ഇ. മലയാള ചലച്ചിത്ര പരിഷത്തിന് തുടക്കം കുറിച്ചവരില്‍ ഒരാളായിരുന്നു. നീണ്ട പതിമ്മൂന്ന് വര്‍ഷക്കാലം ഈ സംഘടനയുടെ പ്രസിഡന്റായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.


സംവിധായകരെക്കൂടാതെ തിരക്കഥാകൃത്തുക്കളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. എസ്.എല്‍. പുരം സദാനന്ദനാണ് ടി.ഇ.യ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ളത്. മൊയ്തു പടിയത്ത്, പൊന്‍കുന്നം വര്‍ക്കി, മുട്ടത്തു വര്‍ക്കി, നാഗവള്ളി, ഉറൂബ്, തോപ്പില്‍ ഭാസി, ചെമ്പില്‍ ജോണ്‍, ജി. വിവേകാനന്ദന്‍, കെ. സുരേന്ദ്രന്‍, ഡോക്ടര്‍ ബാലകൃഷ്ണന്‍, കാനം ഇ.ജെ., സി.എന്‍. ശ്രീകണ്ഠന്‍നായര്‍, പി.ആര്‍. ചന്ദ്രന്‍, മുഹമ്മദ് മാനി, ജഗതി എന്‍.കെ. ആചാരി തുടങ്ങിയവരെല്ലാം അദ്ദേഹത്തിനുവേണ്ടി കഥകളും തിരക്കഥകളുമെഴുതിയിട്ടുണ്ട്.


ഭാര്യ വള്ളംകുളത്ത് കൊച്ചുകുഞ്ഞ് പണിക്കരുടെ പുത്രി എം.കെ. രാധമ്മ. ഏക മകള്‍ വത്സല.











from kerala news edited

via IFTTT

ടി.ഇ വാസുദേവന്‍ അന്തരിച്ചു









കൊച്ചി: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ടി.ഇ വാസുദേവന്‍(98) അന്തരിച്ചു. കൊച്ചി പമ്പള്ളി നഗറിലെ വസതിയില്‍ വൈകുന്നേരം ആറരയോടെയായിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

'ജയ് മാരുതി വാസുദേവന്‍' എന്ന പേരില്‍ പ്രശസ്തനായ ടി.ഇ മലയാള സിനിമയ്ക്ക് 50 ഓളം ചലച്ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള പഴയ തലമുറയിലെ പ്രശസ്തനായ നിര്‍മാതാവാണ്. ലോ ബജറ്റ് ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. കഥകള്‍ക്ക് വ്യത്യസ്തതയും ഉണ്ടായിരുന്നു. ചലച്ചിത്രരംഗത്തിന് നല്‍കിയ സംഭാവന കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ആദ്യമായി ലഭിച്ചത് ടി.ഇ വാസുദേവനായിരുന്നു.


വാസുദേവന്‍ വി. ദേവന്‍ എന്ന പേരില്‍ അദ്ദേഹം സംഭാവന ചെയ്ത കഥകളാണ് റെയില്‍വേ ബാക്ക്ഗ്രൗണ്ടില്‍ എടുത്ത കൊച്ചിന്‍ എക്‌സ്പ്രസ്, ബസ് ബാക്ക്ഗ്രൗണ്ടില്‍ എടുത്ത കണ്ണൂര്‍ ഡീലക്‌സ്, പത്തേമാരി ബാക്ക്ഗ്രൗണ്ടില്‍ എടുത്ത ഡെയ്ഞ്ചര്‍ ബിസ്‌കറ്റ് എന്നിവ. ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, ഭാര്യമാര്‍ സൂക്ഷിക്കുക, പാടുന്ന പുഴ, കാവ്യമേള, മറുനാട്ടില്‍ ഒരു മലയാളി, ഫുട്‌ബോള്‍ ചാമ്പ്യന്‍, എഴുതാത്ത കഥ, പ്രിയംവദ തുടങ്ങിയവ വാസുദേവന്‍ നിര്‍മിച്ച ഹിറ്റ് ചിത്രങ്ങളാണ്.


സേതുമാധവന്‍ സംവിധാനം ചെയ്ത സ്ഥാനാര്‍ഥി സാറാമ്മ, രാമു കാര്യാട്ട് സംവിധാനം ചെയ്ത മായ, ശശികുമാര്‍ സംവിധാനം ചെയ്ത എല്ലാം നിനക്കുവേണ്ടി, ഹരിഹരന്‍ സംവിധാനം ചെയ്ത മധുരപ്പതിനേഴ്, കുടുംബം ഒരു ശ്രീകോവില്‍, കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത മൈലാഞ്ചി, മണിയറ, മണിത്താലി, കാലം മാറി കഥ മാറി മൊത്തത്തില്‍ അമ്പതോളം ചിത്രങ്ങള്‍.


പിന്നീട് പ്രശസ്തരായ നിരവധി തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും സംഗീതസംവിധായകരെയും മലയാളത്തില്‍ അവതരിപ്പിച്ച നിര്‍മാതാവാണ് ടി.ഇ. എസ്.എല്‍ പുരം സദാനന്ദന്‍ അദ്ദേഹത്തിന്റെ 18 ചിത്രങ്ങള്‍ക്കും മൊയ്തു പടിയത്ത് ആറു ചിത്രങ്ങള്‍ക്കും പൊന്‍കുന്നം വര്‍ക്കി നാലു ചിത്രങ്ങള്‍ക്കും മുട്ടത്തുവര്‍ക്കി രണ്ടു ചിത്രങ്ങള്‍ക്കും വേണ്ടി രചന നടത്തിയിട്ടുണ്ട്. ആര്‍.എസ്. കുറുപ്പ്, ഉറൂബ്, തോപ്പില്‍ ഭാസി, ചെമ്പില്‍ ജോണ്‍, ജി. വിവേകാനന്ദന്‍, കെ. സുരേന്ദ്രന്‍, ഡോ. ബാലകൃഷ്ണന്‍, കാനം ഇ.ജെ., സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, പി.ആര്‍. ചന്ദ്രന്‍, ജഗതി എന്‍.കെ. ആചാരി, മുഹമ്മദ് മാനി, കുരിയന്‍ തുടങ്ങി യവരും ടി.ഇ.യ്ക്കുവേണ്ടി കഥകള്‍ എഴുതിയിട്ടുണ്ട്.


രാമു കാര്യാട്ട്, പി. ഭാസ്‌കരന്‍, എം. കൃഷ്ണന്‍ നായര്‍, കെ.എസ്. സേതുമാധവന്‍, എ.ബി. രാജ്, എം.എസ്. മണി, ശശികുമാര്‍, ഹരിഹരന്‍, എസ്.എസ്. രാജന്‍ തുടങ്ങി 15ഓളം സംവിധായകര്‍ ടി.ഇ.യുടെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


വാസുദേവന്റെ 30ല്‍ പരം ചിത്രങ്ങള്‍ക്ക് ദക്ഷിണാമൂര്‍ത്തി സംഗീതസംവിധാനം നിര്‍വഹിച്ചു. ഇതൊരു റെക്കോഡാണ്. എ.ടി. ഉമ്മര്‍, ബാബുരാജ്, കെ. രാഘവന്‍, എം.ബി. ശ്രീനിവാസന്‍, എല്‍.പി.ആര്‍. വര്‍മ തുടങ്ങിയവരും ടി.ഇ.യുടെ ചിത്രങ്ങളില്‍ സംഗീതസംവിധായകരായിരുന്നു. 19 ചിത്രങ്ങള്‍ക്ക് ശ്രീകുമാരന്‍ തമ്പിയും 15 ചിത്രങ്ങള്‍ക്ക് പി. ഭാസ്‌കരനും 12 ചിത്രങ്ങള്‍ക്ക് അഭയദേവും 3 ചിത്രങ്ങള്‍ക്ക് വയലാര്‍ രാമവര്‍മയും പാട്ടുകളെഴുതി.


കഴിഞ്ഞ തലമുറയിലെ നടീനടന്മാരില്‍ ആരുംതന്നെ വാസുദേവന്റെ ചിത്രങ്ങളില്‍ അഭിനയിക്കാത്തവരായി ഇല്ല. 1988ല്‍ സിനിമയുടെ പ്ലാറ്റിനം ജൂബിലി കൊണ്ടാടിയ സമയത്ത് രാഷ്ട്രം ആദരിച്ച 75 പ്രമുഖ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു വാസുദേവന്‍.











from kerala news edited

via IFTTT

ചുംബനസമരത്തെ വിമര്‍ശിച്ച് നടി ഷീല







തിരുവനന്തപുരം: ചുംബനസമരത്തില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് നടി ഷീല. ആള്‍കേരള ഷീല ഫാന്‍സ് അസോസിയേഷന്റെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ അവരുടെ പരിമിതികള്‍ കാത്തുസൂക്ഷിക്കണമെന്ന് ഷീല അഭിപ്രായപ്പെട്ടു.

സാമൂഹിക പ്രവര്‍ത്തനങ്ങളാണ് അസോസിയേഷന്‍ ലക്ഷ്യംവെയ്ക്കുന്നത്. സ്ത്രീകള്‍ക്കായി തയ്യല്‍പരിശീലനം, നിയമസഹായം എന്നിവയും കുട്ടികള്‍ക്കായുള്ള വിവിധ പദ്ധതികളും അസോസിയേഷന്‍ നടപ്പാക്കും. പഞ്ചായത്തുകള്‍ തോറും അമ്മവീട് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും ഷീല പറഞ്ഞു.











from kerala news edited

via IFTTT

'പ്രവാചക സ്‌നേഹം' ഫനാര്‍ മലയാള പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു.








'പ്രവാചക സ്‌നേഹം' ഫനാര്‍ മലയാള പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു.


Posted on: 30 Dec 2014



ദോഹ: പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ സന്ദേശത്തെയും വ്യക്തിത്വത്തെയും പരിചയപ്പെടുത്തി ശൈഖ് അബ്ദുല്ലാഹിബ്‌നു സെയ്ദ് ആല്‍മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഫനാര്‍) ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മലയാള പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 30 ന് ഇശാനമസ്‌കാരത്തിനു ശേഷം നജ്മ മൗസ മുഹമ്മദ് യൂസുഫ് സുറൂര്‍ മസ്ജിദില്‍ നടക്കുന്ന പരിപാടിയില്‍ യുവ പണ്ഡിതര്‍ മുഹമ്മദ് സാകിര്‍ നദ്‌വി 'പ്രവാചകന്‍ അനുപമ വ്യതിത്വം' എന്ന വിഷയത്തില്‍ സംസാരിക്കും. ജനവരി 2 ന് ഇശാനമസ്‌കാരനന്തരം 'പ്രവാചക സ്‌നേഹം' എന്ന വിഷയത്തില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് പ്രഭാഷണം നടക്കുക. മദീന ഖലീഫ (ശമാലിയ്യ) സുറാഖത്തുബിന്‍ മാലിക് മസ്ജിദില്‍ നടക്കുന്ന പരിപാടിയില്‍ ഹുസൈന്‍ കടന്നമണ്ണ, മുഗളിന സൈദുബ്‌നുല്‍ ഖതാബ് മസ്ജിദില്‍ മുഹമ്മദ് സാകിര്‍ നദ്‌വി, മദീന ഖലീഫ സൗത്ത് അഹമ്മദബിന്‍ റാഷിദ് അല്‍ മുറാഖി മസ്ജിദില്‍ താജ് ആലുവ എന്നിവര്‍ സംസാരിക്കും. ജനുവരി 23 ന് ഇശാനമസ്‌കാരാനന്തരം ബിന്‍ മഹമൂദ് ഇസ്മയില്‍ ബിന്‍ അലി അല്‍ ഇമാദി മസ്ജിദില്‍ 'പ്രവാചക സ്‌നേഹം' എന്ന വിഷയത്തില്‍ അതീഖുര്‍റഹ്മാന്‍ പ്രഭാഷണം നടത്തും. പ്രഭാഷണങ്ങള്‍ ശ്രവിക്കാന്‍ സ്ത്രീകള്‍ക്കും സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

മൈന്‍ഡ് ക്രിസ്മസ് പുതുവത്സരാഘോഷം








മൈന്‍ഡ് ക്രിസ്മസ് പുതുവത്സരാഘോഷം


Posted on: 30 Dec 2014







ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മലയാളി സംഘടന മൈന്‍ഡ് ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു. ഗ്രിഫിത്ത് അവന്യൂവിലുള്ള സ്‌കോയില്‍ മുറേ ബോയ്‌സ് സ്‌കൂളിലായിരുന്നു ആഘോഷങ്ങള്‍.

റോയല്‍ കാറ്റേഴ്‌സ് ഒരുക്കിയ കാന്‍ഡില്‍ ലിറ്റ് ഡിന്നറും ധര്‍മ്മേന്ദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സ് ബോളിവുഡ് ഡാന്‍സും ഒരുക്കിയിരുന്നു.


മൈന്‍ഡിന്റെ ഒരു വര്‍ഷത്തെ എല്ലാ പരിപാടികളും സ്‌പോണ്‍സര്‍ ചെയ്തിരുന്ന ഓസ്‌കാര്‍ ട്രാവല്‍സ് തന്നെയായിരുന്നു ഈ ആഘോഷങ്ങളുടെയും മുഖ്യസ്‌പോണ്‍സര്‍.





വാര്‍ത്ത അയച്ചത് : ജിജി ജേക്കബ്












from kerala news edited

via IFTTT

കാമുകനൊപ്പം ഒളിച്ചോടിയ യുവതി തിരിച്ചെത്തിയത്‌ മറ്റൊരാളുടെ ഭാര്യയായി









Story Dated: Tuesday, December 30, 2014 05:21



mangalam malayalam online newspaper

അഹമ്മദാബാദ്‌: അഹമ്മദാബാദിലെ ഗോട്ടയില്‍ വ്യത്യസ്‌ത മതത്തില്‍പെട്ട കമിതാക്കളായിരുന്നു രാധയും മാധവും. പ്രണയം വീട്ടുകാര്‍ വിലക്കിയതോടെ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചു. അങ്ങനെ 1997ല്‍ ഇരുവരും ഗുജറാത്തിലെ ഭാവന്‍ നഗറിലേക്ക്‌ നാടുവിട്ടു. സംഭവത്തിന്‌ ശേഷം കമിതാക്കളെ കുറിച്ച്‌ യാതൊരു വിവരവും കുടുംബങ്ങള്‍ക്ക്‌ ലഭിച്ചിരുന്നില്ല.


അങ്ങനെ നീണ്ട 17 വര്‍ഷങ്ങള്‍ക്ക്‌ ശേഷം തന്റെ കുടുംബത്തെ കാണാന്‍ രാധ തിരികെ ഗോട്ടയില്‍ എത്തി. പക്ഷെ മാധവിന്റെ സ്‌ഥാനത്ത്‌ ഭര്‍ത്താവായി മറ്റൊരാളെ കണ്ടതോടെ മാധവിന്റെ കുടുംബം രാധയ്‌ക് എതിരെ തിരിഞ്ഞു. രാധ, മാധവിനെ കൊലപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ ഇവര്‍ പോലീസിനെ സമീപിച്ചതോടെ സംഭവം വിവാദമായി.


എന്നാല്‍ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ, വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച്‌ ഒളിച്ചോടിയ രാധയും മാധവും ഗുജറാത്തിലെ ഭാവന്‍ നഗറിലെത്തി. പക്ഷെ താന്‍ ചെയ്യുന്നത്‌ ശരിയല്ലെന്ന ചിന്ത മാധവിനെ അലട്ടിയതോടെ അയാള്‍ വിവാഹത്തില്‍ നിന്നും പിന്മാറി. കുറച്ച്‌ പണം നല്‍കി രാധയെ തിരിച്ചയക്കാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും മടങ്ങിപ്പോകാന്‍ രാധ തയ്യാറായില്ല. ഒടുവില്‍ രാധയെ ഉപേക്ഷിച്ച്‌ മാധവ്‌ കടന്നു. എന്ത്‌ ചെയ്യണമെന്ന്‌ അറിയാതെനിന്ന രാധയ്‌ക്ക് സംരക്ഷണം നല്‍കാന്‍ പ്രദേശത്തെ ജോത്സ്യന്‍ തയ്യാറായി. ഇയാള്‍ പിന്നീട്‌ മാധവിനെ കണ്ടെത്തിയെങ്കിലും വിവാഹം കഴിക്കില്ലെന്ന നിലപാടില്‍ മാധവ്‌ ഉറച്ചുനിന്നു. അങ്ങനെ ജോത്സ്യന്‍ രാധയെ വിവാഹം കഴിച്ചു.


നീണ്ട 17 വര്‍ഷങ്ങള്‍ക്ക്‌ ശേഷം സഹോദരനെ ഗുജറാത്തില്‍വെച്ച്‌ അവിചാരിതമായി കണ്ടതാണ്‌ കുടുംബത്തെ കാണണമെന്ന മോഹം രാധയ്‌ക്ക് ഉണ്ടായത്‌. അങ്ങനെ ഭര്‍ത്താവുമൊത്ത്‌ രാധ ഗോട്ടയില്‍ തിരികെ എത്തി. എന്നാല്‍ ഇത്‌ വെറും കെട്ടുകഥ മാത്രമാണെന്ന നിലപാടിലാണ്‌ മാധവിന്റെ കുടുംബം. രാധ, മാധവിനെ കൊലപ്പെടുത്തിയതാണെന്ന വാദം ശക്‌തമായതോടെ ജോത്സ്യനായ ഭര്‍ത്താവ്‌ മാധവിനെ അന്വേഷിച്ച്‌ ഇറങ്ങി. ഒടുവില്‍ മാധവിനെ ജീവനോടെ കുടുംബത്തിന്‌ മുമ്പിലെത്തിച്ചാണ്‌ ഇയാള്‍ തന്റെ ഭാര്യയുടെ നിരപരാധിത്വം തെളിയിച്ചത്‌.










from kerala news edited

via IFTTT

ധോണിയുടേത്‌ അപ്രതീക്ഷിത പടിയിറക്കം; ടെസ്‌റ്റ് കരിയറില്‍ 4879 റണ്‍സ്‌ സമ്പാദ്യം









Story Dated: Tuesday, December 30, 2014 05:15



mangalam malayalam online newspaper

അപ്രതീക്ഷിതമായി ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ച ഇന്ത്യന്‍ നായകന്‍ എം.എസ്‌ ധോണി എന്ന ജാര്‍ഖണ്ഡുകാരന്റെ ടെസ്‌റ്റ് കരിയറില്‍ 90 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്‌. 4876 റണ്‍സാണ്‌ ധോണിയുടെ ടെസ്‌റ്റ് കരിയറിലെ സമ്പാദ്യം. ഇതില്‍ അഞ്ച്‌ സെഞ്ചുറിയും, ഒരു ഇരട്ട സെഞ്ചുറിയും, 33 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഇന്ത്യയെ ഏറ്റവുമധികം ടെസ്‌റ്റുകളില്‍ വിജയത്തിലേക്ക്‌ നയിച്ച നായകന്‍ എന്ന റെക്കോര്‍ഡ്‌ ധോണിയുടെ പേരിലാണ്‌. ഇന്ത്യയെ 60 ടെസ്‌റ്റുകളില്‍ നയിച്ച ധോണി 30 ടെസ്‌റ്റുകളില്‍ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചു. എന്നാല്‍ വിദേശ മണ്ണില്‍ അടിപതറി.


2005 ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റ ടെസ്‌റ്റ്. 2006ല്‍ പാകിസ്‌ഥാനെതിരെ നടന്ന ടെസ്‌റ്റ് മത്സരത്തില്‍ ധോണി തന്റെ ആദ്യ ടെസ്‌റ്റ് സെഞ്ചുറി (148) നേടി. തുടര്‍ന്ന്‌ 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെ രണ്ട്‌ സെഞ്ചുറികള്‍ നേടിയ ധോണി 2010ല്‍ ദക്ഷിണാഫ്രിക്കക്ക്‌ എതിരെയും, 2011ല്‍ വെസ്‌റ്റിന്‍ഡീസിനെതിരെയും സെഞ്ചുറി നേടി. 2013ല്‍ ഓസ്‌ട്രേലിക്കെതിരെ നടന്ന മത്സരത്തില്‍ ടെസ്‌റ്റിലെ ധോണിയുടെ ഉയര്‍ന്ന വ്യക്‌തിഗത സ്‌കോറായ 224 റണ്‍സ്‌ നേടി.


വിക്കറ്റ്‌ കീപ്പര്‍ എന്ന നിലയിലും തന്റേതായ വ്യക്‌തി മുദ്ര പതിപ്പിക്കുവാന്‍ ധോണിക്ക്‌ സാധിച്ചു. 256 ക്യാച്ചുകളാണ്‌ അദ്ദേഹത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങിയത്‌. ടെസ്‌റ്റില്‍. 38 സ്‌റ്റമ്പിംഗുകളും ധോണിയുടെ റെക്കോര്‍ഡിലുണ്ട്‌. ഏറ്റവും കൂടുതല്‍ സ്‌റ്റംമ്പിംഗുകള്‍ ചെയ്‌ത ക്യാപ്‌റ്റന്‍ എന്ന റെക്കോഡും ധോണിയുടെ പേരില്‍ തന്നെ. 460 ഇന്നിംഗ്‌സുകളില്‍ നിന്ന്‌ 134 സ്‌റ്റംമ്പിംഗുകളാണ്‌ ധോണി നേടിയത്‌. ഇന്ത്യന്‍ വിക്കറ്റ്‌ കീപ്പര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടിയ താരം, ടെസ്‌റ്റില്‍ 4000 റണ്‍സ്‌ തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ്‌ കീപ്പര്‍ തുടങ്ങിയ റെക്കോര്‍ഡുകളും ധോണിക്ക്‌ സ്വന്തം


ഏകദിനത്തിലും ട്വന്റി ട്വന്റിയിലും ധോണി തുടര്‍ന്നും കളിക്കും. ട്വന്റി ട്വന്റി, ഏകദിന ലോകകപ്പുകളും ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടി. 2007ലാണ്‌ ഇന്ത്യ ധോണിയുടെ നേതൃത്വത്തില്‍ ട്വന്റി ട്വന്റി ലോകകപ്പ്‌ നേടിയത്‌. 28 വര്‍ഷത്തിന്‌ ശേഷം 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ്‌ കിരീടം നേടിയപ്പോള്‍ ധോണിയാണ്‌ ടീമിനെ നയിച്ചത്‌. ഏകദിനത്തില്‍ 250 മത്സരങ്ങളില്‍ നിന്നായി 8192 റണ്‍സാണ്‌ ധോണിയുടെ പേരിലുള്ളത്‌. ഇതില്‍ ഒന്‍പത്‌ സെഞ്ചുറികളും, 33 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. 183 റണ്‍സാണ്‌ ധോണിയുടെ ഏകദിനത്തിലെ ഉയര്‍ന്ന വ്യക്‌തിഗത സ്‌കോര്‍. ട്വന്റി ട്വന്റിയില്‍ 50 കളികളില്‍ നിന്നും 849 റണ്‍സ്‌ ധോണി നേടി.










from kerala news edited

via IFTTT

സിപിഎം ബ്രാഞ്ച്‌ സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍









Story Dated: Tuesday, December 30, 2014 05:04



mangalam malayalam online newspaper

തിരുവനന്തപുരം : നേമം കാക്കാമൂലയില്‍ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാക്കാമൂല ബ്രാഞ്ച്‌ സെക്രട്ടറി സുവര്‍ണത്തില്‍ കെ. സനല്‍ കുമാര്‍ (40) നെയാണ്‌ വീടിന്‌ പിന്നിലെ ചായ്‌പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. കാക്കാമൂല കാര്‍ഷിക കോളജ്‌ ബ്രാഞ്ചിലെ വാച്ചറായി ജോലി ചെയ്‌തു വരികയായിരുന്നു ഇദ്ദേഹം.


സാമ്പത്തിക പ്രശ്‌നമാണ്‌ മരണകാരണമെന്ന്‌ പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT

മദ്യനയത്തിനെതിരേ കെ.സി.ബി.സിയുടെ വായ്‌മൂടിക്കെട്ടി നില്‍പ്‌ സമരം











Story Dated: Saturday, December 27, 2014 03:12


mangalam malayalam online newspaper

കോഴിക്കോട്‌: സംസ്‌ഥാനസര്‍ക്കാര്‍ മദ്യനയം തിരുത്തിയതിനെതിരേ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ വായ്‌മൂടി കെട്ടി നില്‍പ്‌ സമരം. കോഴിക്കോട്‌, താമരശേരി രൂപതകളുടെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ റോഡില്‍ ഒരു മണി മുതല്‍ വൈകിട്ട്‌ നാലുവരെയായിരുന്നു സമരം.

തിരുത്തിയ മദ്യനയം പുനസ്‌ഥാപിക്കുക, ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ്‌ നല്‍കരുത്‌, കുട്ടിക്കുടിയന്മാരെ സൃഷ്‌ടിക്കുന്ന മദ്യനയം പിന്‍വലിക്കുക, സഭയെ വിമര്‍ശിക്കുന്ന മന്ത്രി കെ.സി. ജോസഫിനെ സര്‍ക്കാരും പാര്‍ട്ടിയും നിയന്ത്രിക്കുക, അബ്‌കാരി പ്രീണനം അവസാനിപ്പിക്കുക, കോഴവിവാദത്തില്‍ ശക്‌തമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

കോഴിക്കോട്‌ രൂപതാ ഡയറക്‌ടര്‍ ഫാ.ഡാനി ജോസഫ്‌, ഫാ.പോള്‍ പേഴ്‌സി ഡിസില്‍വ, റീജണല്‍ ആനിമേറ്റര്‍ സിസ്‌റ്റര്‍ മൗറില്ല, മദ്യവിരുദ്ധ സമിതിസംസ്‌ഥാന സെക്രട്ടറി ആന്റണി ജേക്കബ്‌ ചാവറ, സോഫി തോമസ്‌, സിസ്‌റ്റര്‍ റോയിസ്‌, സിസ്‌റ്റര്‍ എല്‍സ, സിസ്‌റ്റര്‍ സീമ പീറ്റര്‍, ബാബു. പി അഗസ്‌റ്റ്യന്‍, ജോര്‍ജ്‌, പി.എ.ജോസഫ്‌, ബര്‍ണാഡ്‌ എന്നിവര്‍ നേതൃത്വം നല്‍കി.


മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക്‌ ക്വട്ടേഷന്‍ നല്‍കിയെന്ന്‌ മദ്യവിരുദ്ധ സമിതി

കോഴിക്കോട്‌: ഒടിക്കാനും വളയ്‌ക്കാനും കഴിയുന്ന ബാഹ്യശക്‌തികളാണു സര്‍ക്കാരിനെയും മദ്യനയത്തെയും നിയന്ത്രിക്കുന്നതെന്നു കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ആരോപിച്ചു.

മദ്യവിരുദ്ധ സമിതിയെ തകര്‍ക്കാനും എതിരേ സംസാരിക്കാനും മുഖ്യമന്ത്രി മന്ത്രിമാരായ കെ.സി ജോസഫിനും കെ. ബാബുവിനും ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ്‌. സമരക്കാര്‍ക്കു കത്തോലിക്കാസഭയുടെ പിന്തുണയില്ലെന്ന മന്ത്രി കെ.സി. ജോസഫിന്റെ പ്രസ്‌താവന ശരിയല്ലെന്നും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി പത്രക്കുറിപ്പില്‍ പറഞ്ഞു.










from kerala news edited

via IFTTT