121

Powered By Blogger

Sunday, 5 January 2020

ഗ്രാമത്തില്‍ ഐടി കമ്പനി തുടങ്ങിയ സംരംഭക ദമ്പതിമാര്‍

ജോബിൻ ജോസും ജിസ്മിയും നാൽപ്പത് ലക്ഷം രൂപയുടെ കടമുള്ളപ്പോൾ ജോലി രാജിവെച്ച് ഐ.ടി. സംരംഭം തുടങ്ങുക...! കൊച്ചിയും തിരുവനന്തപുരവും വേണ്ടെന്നുവച്ച്, ആ സംരംഭം ചാലക്കുടിയിലെ 'കോട്ടാറ്റ്' എന്ന ഗ്രാമത്തിൽ സ്ഥാപിക്കുക...! അതും പോരാഞ്ഞ്, 'ജോബിൻ ആൻഡ് ജിസ്മി ഐ.ടി. സർവീസസ്' എന്ന് സംരംഭത്തിന് പേരിടുക...! കേൾക്കുമ്പോൾ വട്ടാണെന്ന് തോന്നുമെങ്കിലും വ്യത്യസ്ത തീരുമാനങ്ങളാണ് ജോബിൻ ജോസ്-എ.ഐ. ജിസ്മി ദമ്പതിമാരുടെ ജീവിതം മാറ്റിമറിച്ചത്. തങ്ങളുടെ തീരുമാനങ്ങളിൽ പൂർണ വിശ്വാസമായിരുന്നുവെന്ന് തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് സമീപം കോട്ടാറ്റ് ഈയിടെ നിർമാണം പൂർത്തിയാക്കിയ ഓഫീസ് സമുച്ചയത്തിലിരുന്ന് ഇരുവരും ഓർക്കുന്നു. ആ വിശ്വാസം ശരിയാണെന്ന് കാലം തെളിയിച്ചപ്പോൾ ഐ.ടി. മേഖലയിലെ പല പരമ്പരാഗത സങ്കൽപ്പങ്ങളും പൊളിഞ്ഞുവീണു. 2011-12-ൽ സ്ഥാപിച്ച സംരംഭം ഇപ്പോൾ 'ഒറാക്കിൾ നെറ്റ്സ്യൂട്ട്' എന്ന സോഫ്റ്റ് വേറിന്റെ കേരളത്തിലെ ഏക അലയൻസ് പാർട്ണറാണ്. വിവിധതരം കമ്പനികൾക്ക് ബിസിനസ് ഫിനാൻസ്, ഓപ്പറേഷൻസ്, കസ്റ്റമർ റിലേഷൻസ് എന്നിവ കൈകാര്യം ചെയ്യാൻ പറ്റുന്ന 'ക്ലൗഡ്' അധിഷ്ഠിത 'എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ്' (ഇ.ആർ.പി.) സോഫ്റ്റ്വേർ ആണ് 'നെറ്റ് സ്യൂട്ട്.' ഇൻഫോസിസ് പോലുള്ള വമ്പൻ കമ്പനികളാണ് നെറ്റ് സ്യൂട്ടിന്റെ മറ്റ് അലയൻസ് പാർട്ണർമാരെന്ന് അറിയുമ്പോഴാണ് 'ജോബിൻ ആൻഡ് ജിസ്മി'യുടെ വലിപ്പം മനസ്സിലാകുക. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിറ്റുവരവ് 2.5 കോടി രൂപയും നടപ്പു സാമ്പത്തികവർഷത്തെ പ്രതീക്ഷിക്കുന്ന വിറ്റുവരവ് നാല് കോടി രൂപയുമാണ്. വാർഷിക വളർച്ചയാകട്ടെ 2016-ന് ശേഷം 60-70 ശതമാവും. തുടക്കം രണ്ട് ലാപ്ടോപ്പിൽ 2010-ലായിരുന്നു ബിസിനസ് അനലിസ്റ്റായ ജോബിനും മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പറായ ജിസ്മിയും തമ്മിലുള്ള വിവാഹം. കല്യാണത്തോടെ ജിസ്മി ജോലി രാജിവച്ചിരുന്നു. വീട്ടിൽ ഇരിക്കുമ്പോഴും ചെറിയ വർക്കുകളൊക്കെ ലഭിച്ചു. അങ്ങനെയാണ് 'സ്വന്തം സംരംഭം' എന്ന ആഗ്രഹം മനസ്സിൽ വരുന്നത്. വീടുവച്ച വകയിൽ കടത്തിൽ മുങ്ങിയ സമയമായിരുന്നു അപ്പോൾ. പലരും എങ്ങനെയെങ്കിലും കടം വീട്ടാനുള്ള മാർഗങ്ങൾ ആലോചിക്കുമ്പോൾ, സംരംഭം തുടങ്ങാൻ ജോലി രാജിവയ്ക്കുകയാണ് ജോബിൻ ചെയ്തത്. മറ്റുള്ളവർക്ക് 'കിറുക്ക്' എന്നു തോന്നുന്ന കാര്യങ്ങളാണ് ജോബിനും ജിസ്മിക്കും ശരിയാണെന്ന് തോന്നിയത്. രണ്ടു പേരുടെ ലാപ്ടോപ്പ് ആയിരുന്നു മൂലധനം. രണ്ടുമാസം കഴിഞ്ഞപ്പോൾ അത്യാവശ്യം വർക്കുകൾ കിട്ടാൻ തുടങ്ങി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സ്വന്തം കെട്ടിടം ബിസിനസ് നല്ലരീതിയിൽ കിട്ടാൻ തുടങ്ങിയപ്പോൾ കൂടുതൽ സ്ഥലം വേണമെന്നായി. 2013-14 കാലഘട്ടത്തിൽ സ്ഥലം അന്വേഷിച്ച് കൊരട്ടി ഇൻഫോപാർക്കിൽ പോയപ്പോൾ നല്ല പ്രതികരണമല്ല അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ആ വാശിക്കാണ് 'സ്വന്തം കെട്ടിടം' എന്ന ആശയം രൂപംകൊണ്ടത്. തത്കാലം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു. ഇതിനിടെ, 28 സെന്റ് സ്ഥലം വാങ്ങി. അവിടെ 10,000 ചതുരശ്രയടിയുള്ള കെട്ടിടം 2019-ൽ പൂർത്തിയാക്കിയപ്പോൾ ആ സ്വപ്നവും പൂവണിഞ്ഞു. 2.2 കോടി രൂപയായിരുന്നു നിക്ഷേപം. കോട്ടാറ്റ് പോലുള്ള ഗ്രാമത്തിൽ ഐ.ടി. കമ്പനി നടത്തിയാൽ വിജയിക്കുമെന്ന് അതോടെ ആളുകൾക്ക് ബോധ്യമായെന്ന് ഫൗണ്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ജോബിൻ പറഞ്ഞു. ഇന്റർനെറ്റും വൈദ്യുതിയും ഐ.ടി. കമ്പനി തുടങ്ങാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നല്ല സ്പീഡുള്ള ഇന്റർനെറ്റ് കണക്ഷനും വൈദ്യുതിയുമാണ് എന്ന് ജോബിൻ പറയുന്നു. മറ്റു കാര്യങ്ങൾ രണ്ടാമതാണ് വരുന്നത്. കോട്ടാറ്റ് ഇവ രണ്ടും ലഭ്യമായിരുന്നു. വീട് കോട്ടാറ്റിനു സമീപത്തെന്നതും ഇവിടെതന്നെ ഓഫീസ് പണിയുന്നതിനെ സ്വാധീനിച്ചു. നല്ല ജീവനക്കാരെ കിട്ടാനാണ് ഐ.ടി. കമ്പനികൾ നഗരങ്ങളിൽ കേന്ദ്രീകരിക്കുന്നത്. എന്നാൽ, ഗ്രാമപ്രദേശത്തുള്ള, ഉന്നതനിലവാരം പുലർത്തുന്ന ജീവനക്കാരെ കമ്പനികൾ കാണുന്നില്ലെന്ന് ജോബിൻ പറഞ്ഞു. ഒരുപാട് കഴിവുള്ള സ്ത്രീകൾ ഗ്രാമപ്രദേശത്തെ വീടുകളിൽ വെറുതെ ഇരിക്കുന്നുണ്ട്. നഗരങ്ങളിൽ വന്ന് ജോലിചെയ്യാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടാണ് ഇവർ വീട്ടിൽത്തന്നെ ഇരിക്കുന്നത്. കുടുംബകാര്യങ്ങൾ കൂടി നോക്കാനുള്ള സാഹചര്യം ഒരുക്കുകയാണെങ്കിൽ ഇവരിൽനിന്ന് മികച്ച പ്രകടനമാണ് ലഭിക്കുകയെന്ന് കോ-ഫൗണ്ടറും ചീഫ് ടെക്നോളജി ഓഫീസറുമായ ജിസ്മി പറഞ്ഞു. 51 ജീവനക്കാർ ഉള്ള സ്ഥാപനത്തിൽ 35 പേരും സ്ത്രീകളാണ്. കൂടാതെ, 75 ശതമാനം ജീവനക്കാരും സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരും. വിജയരഹസ്യം 'പ്രീമിയം സർവീസ്' ആണ് കൊടുക്കുന്നത്. ഗുണമേന്മയിലും വേഗത്തിലും കാര്യങ്ങൾ ചെയ്തുതീർക്കും. അതിനാൽ, നല്ല 'ബില്ലിങ്' നടത്താൻ സാധിക്കുന്നു. 2022-ഓടെ കണ്ണൂരിന്റെ ഉൾപ്രദേശത്ത് ഐ.ടി. കേന്ദ്രം തുടങ്ങുകയാണ് അടുത്ത ലക്ഷ്യമെന്നും ജോബിൻ പറഞ്ഞു. sanishwyd@gmail.com The entrepreneurial couple who started the IT company in the village

from money rss http://bit.ly/36s8ozp
via IFTTT

Friday, 3 January 2020

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: തട്ടിപ്പ് നടത്തിയ 171 ആശുപത്രികള്‍ക്കെതിരെ നടപടി

ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ തട്ടിപ്പ് നടത്തിയ 171 ആശുപത്രികൾക്കെതിരെ സർക്കാർ നടപടി. ഇവരെ എം പാനൽ ലിസ്റ്റിൽനിന്ന് ഒഴിവാക്കി. 4.5 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പുറത്താക്കിയ ആശുപത്രികളുടെ പട്ടിക പിഎംജെഎവൈ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗുജറാത്ത്, ചത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തരാഗണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപ്രതികളാണ് കൂടുതലായി തട്ടിപ്പ് നടത്തിയിട്ടുള്ളത്. രാജ്യത്തെ പത്തുകോടി ദരിദ്രകുടുംബങ്ങൾക്ക് വർഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് അവകാശപ്പെട്ട് 2018ലെ കേന്ദ്ര ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ചിലതരം ശസ്ത്രക്രിയകൾ, ആൻജിയോപ്ലാസ്റ്റി, ഇടുപ്പെല്ല് പുനഃസ്ഥാപനം തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് നിരക്ക് ഏകീകരിക്കാത്തതുകൊണ്ട് ആശുപ്രതികൾ രോഗികളുടെമേൽ അമിതചെലവ് അടിച്ചേൽപ്പിക്കുന്നതായി തുടക്കത്തിലെ പരാതികളുയർന്നിരുന്നു. Ayushman Bharat: 171 hospitals de-empanelled

from money rss http://bit.ly/2QpFjPE
via IFTTT

നികുതിയുമായി ബന്ധപ്പെട്ട അവസാന തിയതികള്‍ അറിയാം

നികുതിയുമായി ബന്ധപ്പെട്ട തിയതികൾ രേഖപ്പെടുത്തിയ 2020ലെ കലണ്ടർ ആദായ നികുതി വകുപ്പ് പുറത്തിറക്കി. സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ നികുതിദായകരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യംകൂടി കലണ്ടറിനുപിന്നിലുണ്ട്. ഇ-ഫയലിങ് ഉൾപ്പടെയുള്ള തിയതികൾ മറന്നുപോകാതിരിക്കാൻ കലണ്ടർ ഉപകരിക്കും. ആദായ നികുതി വകുപ്പ് നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. ജനുവരി 2019 ഡിസംബർ 31ന് അവസാനിച്ച പാദത്തിലെ ടിസിഎസ്, ടിഡിഎസ് ഡെപ്പോസിറ്റുകൾ ജനുവരി മാസത്തിലാണ് നൽകേണ്ടതെന്ന് കലണ്ടർ ഓർമിപ്പിക്കുന്നു. 2020-21 വർഷത്തെ അവസാന പാദത്തിലെ മുൻകൂർ നികുതി അടയ്ക്കേണ്ട തിയതി മാർച്ച് 15 ആണ്. വൈകിയുള്ളതോ പുതുക്കിയതോ ആയ 2019-20 വർഷത്തെ നികുതി ഫയൽ ചെയ്യേണ്ട അവസാന തിയതി മാർച്ച് 31 ആണ്. മെയ് 15: 2019-20 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ ടിസിഎസ് സ്റ്റേറ്റ്മെന്റ് നൽകേണ്ട അവസാന തിയതി. മെയ് 31: മുൻ പാദത്തിലെ ടിഡിഎസ് ഡെപ്പോസിറ്റ് ചെയ്തതിന്റെ സ്റ്റേറ്റ്മെന്റ് നൽകേണ്ട അവസാന തിയതി. ജൂൺ 15: 2021-22 അസസ്മെന്റ് വർഷത്തെ ആദ്യ ഗഡു മുൻകൂർ നികുതി നൽകേണ്ട അവസാനതിയതി. ജൂലായ് 31: ആദായ നികുതി ഇ-ഫയൽ ചെയ്യേണ്ട അവസാന തിയതി. സെപ്റ്റംബർ 15: രണ്ടാമത്തെ ഗഡു മുൻകൂർ നികുതി അടയ്ക്കേണ്ട അവസാന തിയതി. സെപ്റ്റംബർ 30: കോർപ്പറേറ്റ് നികുതി ദായകരുടെ ഐടിആർ ഫയൽ ചെയ്യേണ്ട അവസാന തിയതി. ഡിസംബർ 15: 2020-21 വർഷത്തെ മൂന്നാമത്തെ ഗഡു മുൻകൂർ നികുതി നൽകേണ്ട അവസാന തിയതി. കലണ്ടർ ഡൗൺലോഡ് ചെയ്യാം Income tax department issues new 2020 calendar

from money rss http://bit.ly/36rQiNW
via IFTTT

2019-ൽ കേന്ദ്രബാങ്കുകൾ വാങ്ങിക്കൂട്ടിയത് 668 ടൺ സ്വർണം

മുംബൈ: ആഗോളതലത്തിൽ കേന്ദ്രബാങ്കുകൾ 2019-ൽ വാങ്ങിക്കൂട്ടിയത് 668 ടൺ സ്വർണം. 19 കേന്ദ്രബാങ്കുകളാണ് ഇത്രയും സ്വർണം വാങ്ങിയത്. 2008- ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനുശേഷമാണ് സുരക്ഷിതനിക്ഷേപമെന്ന നിലയിൽ കേന്ദ്രബാങ്കുകൾ കരുതൽശേഖരം സ്വർണത്തിലേക്കു മാറ്റിത്തുടങ്ങുന്നത്. ഡോളറിലുള്ള കരുതൽശേഖരം കുറയ്ക്കുകയാണ് ലക്ഷ്യം. നിലവിൽ വിവിധ മേഖലകളിലായി നിലനിൽക്കുന്ന രാജ്യാന്തരസംഘർഷങ്ങളും യുദ്ധഭീതിയും വാണിജ്യ അസ്ഥിരതയുമെല്ലാം ഈ തീരുമാനത്തിനു പിന്നിലുണ്ട്. കേന്ദ്രബാങ്കുകൾ ഒരു വർഷം വാങ്ങിയ സ്വർണത്തിൽ ഏറ്റവുമുയർന്ന അളവുകൂടിയാണിത്. 2018-ൽ 651.5 ടൺ സ്വർണം വാങ്ങിയിരുന്നു. 1970-കളിലാണ് ഇതിനുമുമ്പ് 668 ടണ്ണിനു മുകളിൽ സ്വർണം വാങ്ങിയിട്ടുള്ളത്. സ്വർണം വാങ്ങുന്നതിൽ റഷ്യ, ചൈന, തുർക്കി എന്നീ രാജ്യങ്ങളാണ് കഴിഞ്ഞവർഷം മുന്നിൽ. 2019 ഡിസംബറിലെ കണക്കുപ്രകാരം ലോകത്താകെ കേന്ദ്രബാങ്കുകളിൽ 34,500.85 ടൺ സ്വർണം കരുതൽശേഖരമായുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പറയുന്നു. അന്താരാഷ്ട്ര നാണയനിധിയിലേതടക്കമാണിത്. ലോകത്തിലെതന്നെ ഏറ്റവും വലിയ മൂന്നാം സ്വർണശേഖരമാണിതെന്നും സംഘടന പറയുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും 2019-ൽ സ്വർണശേഖരം വർധിപ്പിച്ചു. 60 ടൺ സ്വർണമാണ് ഇക്കാലത്ത് വാങ്ങിയത്. 2018- ൽ ഇത് 40.5 ടൺ ആയിരുന്നു. 2008-ലെ സാമ്പത്തികമാന്ദ്യത്തിനു പിന്നാലെ 2009 -ൽ ഇന്ത്യ അന്താരാഷ്ട്ര നാണയനിധിയിൽനിന്ന് 200 ടൺ സ്വർണം ശേഖരിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ സ്വർണശേഖരം 618.17 ടണ്ണിലെത്തി. രൂപയിൽ കണക്കാക്കിയാൽ 1,92,925 കോടി രൂപയുടെ മൂല്യം വരുമിതിന്. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള കേന്ദ്രബാങ്ക് അമേരിക്കയുടേതാണ്. 8,133.5 ടൺ. അമേരിക്കയുടെ കരുതൽ ശേഖരത്തിന്റെ 77 ശതമാനം വരുമിത്. ശേഖരത്തിൽ ഇന്ത്യ പത്താമതാണ്. അതേസമയം ഇന്ത്യയുടെ ആകെ കരുതൽ ശേഖരത്തിന്റെ ഏഴു ശതമാനം മാത്രമാണ് സ്വർണം. സ്വർണശേഖരം കൂടുതലുള്ള രാജ്യങ്ങൾ രാജ്യം - ശേഖരം (ടണ്ണിൽ) അമേരിക്ക - 8,133.5 ജർമനി- 3,366.5 ഐ.എം.എഫ്. - 2,814 ഇറ്റലി - 2,451.8 ഫ്രാൻസ് - 2,436 റഷ്യ - 2,252.1 ചൈന - 1948.3 സ്വിറ്റ്സർലൻഡ് - 1,040 ജപ്പാൻ - 765.2 ഇന്ത്യ 618.2 അവലംബം: വേൾഡ് ഗോൾഡ് കൗൺസിൽ Content Highlights:Banks Gold

from money rss http://bit.ly/37AWu6t
via IFTTT

അത്യാവശ്യമല്ലാത്ത ചൈനീസ് ഉത്പന്നങ്ങൾ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: അത്യാവശ്യമല്ലാത്ത ഉത്പന്നങ്ങളുടെ ചൈനയിൽനിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നടപടി ശക്തമാക്കുന്നു. 371 ഉത്പന്നങ്ങളുടെ ഗുണനിലവാരമാനദണ്ഡം കർശനമാക്കുന്ന ചട്ടങ്ങൾ വരുന്ന മാർച്ചോടെ പുറത്തിറക്കാനാണ് ഒരുങ്ങുന്നത്. വാണിജ്യമന്ത്രാലത്തിന്റെ നേതൃത്വത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ സഹകരണത്തോടെ വിവിധ മന്ത്രാലയങ്ങളാണ് ചട്ടം കൊണ്ടുവരുന്നത്. ഗുണനിലവാരം കർശനമാക്കുന്നതിലൂടെ ചൈനയിൽനിന്നുള്ള ഇറക്കുമതിയും അതുവഴി വ്യാപാരക്കമ്മിയും കുറയ്ക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്. മുൻവർഷത്തേതിൽനിന്ന് 71,000 കോടി രൂപയുടെ കുറവുണ്ടായെങ്കിലും 2019-ൽ ഇന്ത്യ-ചൈന വ്യാപാരക്കമ്മി 3.7 ലക്ഷം കോടി രൂപയാണ്. ഇതിൽ ഗണ്യമായ കുറവുവരുത്താനാണ് ലക്ഷ്യമിടുന്നത്. ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, കായികോപകരണങ്ങൾ, ഫർണിച്ചർ തുടങ്ങിയവയുടെ ഗുണനിലവാര മാനദണ്ഡങ്ങളാണ് ഇന്ത്യ കർശനമാക്കുന്നത്. ലോക വ്യാപാരസംഘടനയുടെ നിബന്ധനകൾക്കുവിധേയമായി നടപ്പാക്കുന്ന ഗുണനിലവാരനിയന്ത്രണം ഇന്ത്യൻ വ്യവസായികൾക്കും ബാധകമായിരിക്കും. 371 ഇനങ്ങളിൽ 111 എണ്ണം രാസവസ്തു, പെട്രോകെമിക്കൽ വകുപ്പിനുകീഴിൽ വരുന്നവയാണ്. 68 എണ്ണം ഘനവ്യവസായ വകുപ്പിനും 62 എണ്ണം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും 61 എണ്ണം വ്യവസായ വകുപ്പിനും 44 എണ്ണം ഉരുക്കുമന്ത്രാലയത്തിനും 25 എണ്ണം ടെലികോം വകുപ്പിനും കീഴിൽ വരുന്നതാണ്. ചൈനയിൽനിന്നുള്ള അത്യാവശ്യമല്ലാത്ത ഉത്പന്നങ്ങളുടെ ഇറക്കുമതി പ്രതിവർഷം നാലുലക്ഷം കോടി രൂപയുടേതാണെന്നാണ് വാണിജ്യമന്ത്രാലയം കണക്കാക്കുന്നത്. Content Highlights:India to restrict non essential imports from China

from money rss http://bit.ly/2ZTuHf0
via IFTTT

സെന്‍സെക്‌സ് 162 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: പുതുവർഷത്തെ തുടർച്ചയായ രണ്ടുദിവസത്തെ നേട്ടം ഓഹരി വിപണിക്ക് നിലനിർത്താനായില്ല. അമേരിക്കൻ വ്യോമാക്രമണത്തിൽ ഇറാന്റെ സേനാത്തലവൻ കൊല്ലപ്പെട്ടതിനെതുടർന്നുള്ള അനിശ്ചിതത്വം വിപണിയെ ബാധിച്ചു. സെൻസെക്സ് 162.03 പോയന്റ് നഷ്ടത്തിൽ 41464.61ലും നിഫ്റ്റി 55.50 പോയന്റ് താഴ്ന്ന് 12,226.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1246 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1257 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയൻമെന്റ്, ഭാരതി ഇൻഫ്രടെൽ, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളായിരുന്നു നഷ്ടത്തിൽ. സൺഫാർമ, ടിസിഎസ്, എച്ച്സിഎൽ ടെക്, ഗെയിൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഐടി, ഫാർമ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ വാഹനം, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി, ലോഹം ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Nifty ends below 12,250, Sensex falls 162 pts

from money rss http://bit.ly/2u7VgB4
via IFTTT

പട്ടം ബിആര്‍ ലൈഫ് എസ് യുടി ആശുപത്രിയില്‍ പുതുവത്സരം ആഘോഷിച്ചു

തിരുവനന്തപുരം: പട്ടം ബി.ആർ. ലൈഫ് എസ്.യു.ടി ആശുപത്രിയിൽ പുതുവത്സരം ആഘോഷിച്ചു. ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ നവീകരണവും രോഗികളെ അതിഥികളായിക്കരുതി മികച്ചരീതിയിൽ പരിചരണം നൽകലുമായിരിക്കും പുതുവർഷത്തെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, ഡോ.അജിത് ആർ. നായർ തുടങ്ങിയവർ പങ്കെടുത്തു.

from money rss http://bit.ly/37v7Dpb
via IFTTT

രാജ്യത്തെ സമ്പദ്ഘടന 10 വര്‍ഷത്തിനുള്ളില്‍ ഏഴ് ട്രില്യണ്‍ ഡോളറാകുമെന്ന് ജര്‍മന്‍ ബാങ്ക്

ന്യൂഡൽഹി: രാജ്യത്തെ സമ്പദ്ഘടന 2030ആകുമ്പോഴേക്കും 7 ട്രില്യൺ ഡോളർ ആയിവളരുമെന്ന് ഡോയിഷ് ബാങ്ക്. പത്തുവർഷത്തിനിടെ ജിഡിപിയിൽ 10 ശതമാനം വർധനവുണടാകുമെന്നാണ് ബാങ്കിന്റെ ഇമേജിൻ 2030 റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയാകും ഇന്ത്യയുടേത്. കഴിഞ്ഞ ദശാബ്ദത്തിലെ സാമ്പത്തിക തളർച്ചയൊന്നും അടുത്ത ദശാബ്ദത്തിലുണ്ടാകില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഹ്രസ്വകാലയളവിൽ രാജ്യത്തെ സമ്പദ്ഘടന വെല്ലുവിളികൾ നേരിടുമെങ്കിലും സർക്കാരിന്റെ നടപടികൾ ഭാവിയിൽ മികച്ച നേട്ടത്തിന് സഹായിക്കും. 2019 സെപ്റ്റംബറിൽ കോർപ്പറേറ്റ് നികുതി കുറച്ചത് തളർച്ചയെ ഒരുപരിധിവരെ മറികടക്കാൻ സഹായിക്കും. വിദേശ നിക്ഷേപത്തെ ആകർഷിക്കാനും സ്വകാര്യ നിക്ഷേപം വർധിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.2019 കലണ്ടർ വർഷത്തിൽ റിപ്പോ നിരക്ക് 1.35 ശതമാനം കുറച്ചത് വളർച്ചത്വരിതഗതിയിലാക്കുമെന്നുമാണ് ബാങ്കിന്റെ വിലയിരുത്തൽ. എന്നാൽ ഇന്ത്യയുടെ ലക്ഷ്യം 2024-25 ഓടെ അഞ്ച് ട്രില്യൺ ഡോളർ ജിഡിപി കൈവരിക്കുകയെന്നതാണ്. Indian economy likely to grow to $7 trillion by 2030: Deutsche Bank

from money rss http://bit.ly/2Qmm2hT
via IFTTT

Thursday, 2 January 2020

ജനുവരി 8ന് പണിമുടക്ക്: ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും

ന്യൂഡൽഹി: മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ബാങ്ക് ജീവനക്കാർ ജനുവരി എട്ടിന് പണിമുടക്കുന്നു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ(എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി)യുമാണ് പണമുടക്കിന് ആഹ്വാനംചെയ്തിട്ടുള്ളത്. പണിമുടക്കായതിനാൽ എട്ടിന് ബാങ്ക് ശാഖകൾ പ്രവർത്തിക്കാനിടയില്ല. എടിഎം സേവനവും തടസ്സപ്പെട്ടേക്കാം. അതേസമയം, എൻഇഎഫ്ടി, ഐഎംപിഎസ്, ആർജിടിഎസ് തുടങ്ങിയ ഓൺലൈൻ ഇടപാടുകൾ തടസ്സമില്ലാതെ നടക്കും. Bank strike next week

from money rss http://bit.ly/2QhyhMG
via IFTTT

രണ്ടാഴ്ചക്കിടെ സ്വര്‍ണവില ഉയര്‍ന്നത് 1,440 രൂപ

കൊച്ചി: സ്വർണവില പവന് 29,440 രൂപയായി. രണ്ടുദിവസംകൊണ്ട് 440 രൂപയാണ് വർധിച്ചത്. ഗ്രാമിന് 3680 രൂപയാണ് വെള്ളിയാഴ്ചയിലെ വില. 19 ദിവസംകൊണ്ട് സ്വർണവില പവന് 1,440 രൂപയാണ് കൂടിയത്. 2019 ഡിസംബർ 13ന് 28,000 രൂപയായിരുന്നു പവന്റെ വില. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വിലവർധിക്കുകയായിരുന്നു. ഇറാഖിലെ യുഎസ് ആക്രമണത്തെതുടർന്ന് എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് ഒരുശതമാനം(400 രുപ)ഉയർന്ന് 39,680 രൂപയായി. രണ്ടാഴ്ചക്കിടെ 10 ഗ്രാം സ്വർണത്തിന്റെ വിലയിൽ 1,700 രൂപയുടെ വർധനവാണുണ്ടായത്. ആഗോള വിപണിയിൽ നാല് മാസത്തെ ഉയർന്ന നിലവാരത്തിലാണ് സ്വർണ വില. ഒരു ഔൺസിന് 1,538.42 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതും ആഭ്യന്തര വിപണിയിൽ സ്വർണവില ഉയരാനിടയാക്കി. Gold prices surge today

from money rss http://bit.ly/2ueutDo
via IFTTT

ഇറാഖിലെ യുഎസ് ആക്രമണം: അസംസ്‌കൃത എണ്ണവില കുതിക്കുന്നു

ന്യൂഡൽഹി: ഇറാഖിൽ യുഎസ് നടത്തിയ ആക്രമണത്തെതുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില നാലുശതമാനത്തോളം കുതിച്ചു. ബ്രന്റ് ക്രൂഡ് വില മൂന്നു ഡോളർ വർധിച്ച് 69.16 ഡോളറായി. 2019 സെപ്റ്റംബർ 17നുശേഷം ഇതാദ്യമായാണ് അസംസ്കൃത എണ്ണവില ഇത്രയും കൂടുന്നത്. ആഗോള വിപണിയിലെ വിലവർധനയ്ക്ക് ആനുപാതികമായി തുടർന്നുള്ള ദിവസങ്ങളിൽ ആഭ്യന്തര വിപണിയിലും വിലകുത്തനെ കൂടാനാണ് സാധ്യത. പൊതുമേഖല എണ്ണക്കമ്പനികൾ ഇതിനകം വില വർധിപ്പിച്ചു. പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 15 പൈസയുമാണ് കൂട്ടിയത്. പുതുക്കിയ വില പ്രകാരം ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 75.35 രൂപയായി. ഡീസലിനാകട്ടെ 68.25 രൂപയുമാണ്. മുംബൈയിൽ 80.94 രൂപയാണ് പെട്രോളിന്. ഡീസലിനാകട്ടെ 71.56 രൂപയും. ബെംഗളുരുവിൽ യഥാക്രമം 77.87 രൂപയും 70.52രൂപയുമാണ്. ചെന്നൈയിൽ പെട്രോളിന് 78.28 രൂപയും ഡീസലിന് 72.12 രൂപയുമാണ് ഇന്നത്തെ വില. ഡിസംബറിനുശേഷം പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ വ്യത്യാസത്തിൽ കുറവുണ്ടായി. പെട്രോളിന് ചെറിയതോതിൽ വിലകൂടിയപ്പോൾ ഡീസലിന് രണ്ടുരുപയിലധികമാണ് വർധിച്ചത്. കേരളത്തിലെ പെട്രോൾ വില കൊച്ചി-77.31 രൂപ കോഴിക്കോട്-77.61 തൃശ്ശൂർ-77.81 തിരുവനന്തപുരം-78.80 ഡീസൽ വില കൊച്ചി-72.01 കോഴിക്കോട്-72.31 തൃശ്ശൂർ-72.48 തിരുവനന്തപുരം-73.40 Petrol, diesel prices jump after crude oil rates soar 4%

from money rss https://ift.tt/2sG1Dew
via IFTTT

സെന്‍സെക്‌സില്‍ 116 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: അമേരിക്കയുടെ വ്യോമാക്രമണത്തിൽ ഇറാൻ ചാരത്തലവൻ കൊല്ലപ്പെട്ടതിനെതുടർന്നുണ്ടായ അനിശ്ചിതാവസ്ഥിയിൽ അസംസ്കൃത എണ്ണവില വർധിച്ചത് ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 116 പോയന്റ് താഴ്ന്ന് 41510ലും നിഫ്റ്റി 42 പോയന്റ് നഷ്ടത്തിൽ 12239ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 828 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 733 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക് ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക് എന്നിവ 0.5ശതമാനം മുതൽ ഒരു ശതമാനംവരെ താഴ്ന്നു. എണ്ണക്കമ്പനിയായ ഒഎൻജിസിയുടെ ഓഹരിവില നാലുശതമാനത്തോളം ഉയർന്നു. ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയവയുടെ ഓഹരികളും നേട്ടത്തിലാണ്. സീ എന്റർടെയൻമെന്റ്, ബിപിസിഎൽ, ഐഷർ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ ഒരുമാസത്തെ താഴ്ന്ന നിലവാരമായ 71.61ലെത്തി. sensex down 116 pts

from money rss http://bit.ly/2MQPIlf
via IFTTT

സ്മാര്‍ട്ട്‌ഫോണും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ആയാസമില്ലാതെ സമ്പാദിക്കാം

ഒരു സ്മാർട്ട്ഫോണും അല്പം ആത്മവിശ്വാസവും കൈയിലുണ്ടെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാം... ആരിൽനിന്നും സമ്മർദമില്ലാതെ, സമയത്തിന്റെ അതിർവരമ്പുകളില്ലാതെ കൂളായി, ആയാസരഹിതമായി വരുമാനം നേടാനുള്ള മാർഗമാണ് 'വ്ലോഗിങ്'. കഴിഞ്ഞ മൂന്നുവർഷത്തിനിടയിലാണ് വ്ലോഗിങ് തരംഗമായി മാറിയത്. ഇതോടെ യാത്രകളും ഭക്ഷണവും മേക്കപ്പും വസ്ത്രധാരണവുമെല്ലാം യൂട്യൂബ് ചാനലുകളിൽ അവസരങ്ങളായി മാറി. പാർട്ട് ടൈം ആയും അല്ലാതെയും വ്ലോഗിങ് ചെയ്യുന്ന നിരവധി പേരുണ്ട്. വിദ്യാഭ്യാസമോ പ്രായമോ ഒന്നും ഈ വ്ലോഗിങ് ചെയ്യാൻ ഒരു പ്രശ്നമല്ല. ഒരു സ്മാർട്ട്ഫോൺ കൈയിലുണ്ടെങ്കിൽ വീഡിയോ എടുത്ത് അതിൽ തന്നെ എഡിറ്റ് ചെയ്ത് യൂട്യൂബ് ചാനലിലേക്ക് അപ്ലോഡ് ചെയ്യാം. വരുമാന മാർഗം എന്നതിലുപരി, കൂടുതൽ വ്യൂവേഴ്സിലേക്ക് എത്തിച്ചേരാനാണ് ഒരു വ്ലോഗർ ആദ്യം ശ്രമിക്കേണ്ടത്. പ്രേക്ഷകരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് വരുമാനം വന്നുചേരും. ബ്ലോഗിങ്ങും വ്ലോഗിങ്ങും വാക്കുകൾകൊണ്ട് ഒരു വിഷയത്തെ കുറിച്ച് പറയുന്ന രീതിയാണ് 'ബ്ലോഗിങ്' എങ്കിൽ, വീഡിയോ ദൃശ്യങ്ങളിലൂടെ കാര്യങ്ങൾ പറയുന്ന രീതിയാണ് 'വ്ലോഗിങ്'. രണ്ട് മേഖലയിലും ഒരുപോലെ തിളങ്ങി സ്വന്തമായൊരു സംരംഭം ആരംഭിച്ചയാളാണ് ടോണി ജോൺ. യു.എസിൽ സോഫ്റ്റ്വെയർ ആർക്കിടെക്ട് ആയിരുന്ന ടോണി 1998-ലാണ് ബ്ലോഗിങ്ങിലേക്ക് കടക്കുന്നത്. കേരളത്തിലെ ആദ്യകാല ബ്ലോഗർമാരിലൊരാൾ. വീഡിയോസിന് അത്ര പ്രചാരം ഇല്ലാതിരുന്ന, 'ബ്ലോഗ്' എന്നൊരു വാക്ക് തന്നെ പ്രാബല്യത്തിൽ വരുന്നതിനുമുൻപ് ഈ രംഗത്ത് തന്റെ പേര് പതിപ്പിച്ചയാളാണ് ടോണി. ജോലിയിലെ സമ്മർദം കുറയ്ക്കുന്നതിനും ഒഴിവുസമയം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുമായിരുന്നു ടോണി ബ്ലോഗിങ് തുടങ്ങിയത്. സോഫ്റ്റ്വേർ ഡെവലപ്മെന്റ് സംബന്ധിച്ച കാര്യങ്ങളും ടിപ്സുമൊക്കെയാണ് അതിൽ ഉൾപ്പെടുത്തിയിരുന്നത്. 'ബ്ലോഗെഴുതി തുടങ്ങി നാലഞ്ച് വർഷത്തിനുശേഷമാണ് ഇതൊരു വരുമാന സ്രോതസ്സാക്കി മാറ്റാൻ ആലോചിച്ചുതുടങ്ങിയത്. കുറച്ചുകാലം കഴിഞ്ഞപ്പോൾ ബ്ലോഗിങ്ങിനായി കൂടുതൽ സമയം ചെലവഴിച്ചു. ബ്ലോഗുകൾക്ക് പ്രചാരം ലഭിച്ചുതുടങ്ങിയതോടെ ലക്ഷക്കണക്കിന് സന്ദർശകർ ഉണ്ടായി' -ടോണി ജോൺ പറഞ്ഞു. ജോലിയിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ വരുമാനം ബ്ലോഗിങ്ങിൽ നിന്നും ലഭിച്ചുതുടങ്ങിയതോടെ ടോണി ജോലി ഉപേക്ഷിക്കുകയായിരുന്നു. തിരിച്ച് നാട്ടിലെത്തിയ ജോലി ബ്ലോഗിങ്ങിനൊപ്പം ഡിജിറ്റൽ മാർക്കറ്റിങ്, വെബ്സൈറ്റ് ഡെവലപ്മെന്റ്് തുടങ്ങിയ സേവനങ്ങൾ കൂടി നൽകുന്ന 'സ്പൈഡർ വർക്ക്സ് ടെക്നോളജി' എന്ന കമ്പനി ആരംഭിച്ചു. പുതുതായി വ്ലോഗിങ്ങോ ബ്ലോഗിങ്ങോ ചെയ്യാൻ താത്പര്യമുള്ളവർക്കുള്ള സാങ്കേതിക സഹായങ്ങളും ടോണി ഇതോടൊപ്പം നൽകുന്നുണ്ട്. ഇംഗ്ലീഷിലാണ് ടോണി വ്ലോഗും ബ്ലോഗും ചെയ്യുന്നത്. വീഡിയോസിനൊപ്പം ആർട്ടിക്കിളും പങ്കുവെക്കുന്ന 'ഇന്ത്യ ട്രാവൽ വ്ലോഗ്', പുതിയ സാങ്കേതികവിദ്യകളും സോഫ്റ്റ്വേർ അപ്ഡേറ്റുകളും പങ്കുവെക്കുന്ന 'ടെക്കുലേറ്റർ ഡോട്ട് കോം', കുട്ടികൾക്കായുള്ള 'സ്റ്റഡി വില്ലേജ്' എന്നിവയാണ് ടോണിയുടെ ബ്ലോഗുകൾ. പ്രതിമാസം 50 ലക്ഷത്തോളം വ്യൂവേഴ്സ്. ഒരു ലക്ഷം രൂപയിലധികം വരുമാനം ഇതുവഴി നേടുന്നുണ്ട്. 2020 വ്ലോഗിങ് ട്രെൻഡാകും പുതുവർഷം വ്ലോഗിങ്ങിന്റേതു കൂടിയായിരിക്കുമെന്നാണ് ടെക്നോളജി വ്ലോഗറും ടെക് ഇൻഫ്ലുവൻസറുമായ ഇബാദ് റഹ്മാൻ പറയുന്നത്. ടെക്നോളജി പ്രോഡക്ടുകളെ കുറിച്ചും ലൈഫ്സ്റ്റൈലിനെക്കുറിച്ചും സംരംഭകരെക്കുറിച്ചുമാണ് ഇബാദ് വീഡിയോകൾ ചെയ്യുന്നത്. ഒപ്പം, 12-ഓളം യൂട്യൂബ് ചാനലുകൾ കൈകാര്യം ചെയ്യുന്നുണ്ട്. വ്ലോഗിങ്ങിനൊപ്പം ഇതിലേക്ക് വരാൻ താത്പര്യമുള്ളവരെയും ഇബാദ് സഹായിക്കുന്നു. 2017-ലാണ് ഉണ്ടായിരുന്ന ജോലി രാജിവെച്ച് മുഴുവൻ സമയ വ്ലോഗിങ്ങിലേക്ക് ഇബാദ് എത്തിയത്. 'ഇബാദ് റഹ്മാൻ ടെക്' എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. ഒരു വ്ലോഗിന്റെ വിജയം എന്നുപറയന്നുത് അത് പങ്കുവെക്കുന്ന ആശത്തിലാണ്. 'വൈറൽ വീഡിയോസ് സൃഷ്ടിക്കപ്പെടുന്നവയല്ല, അവ ആകസ്മികമായി സംഭവിക്കേണ്ടവയാണ്' എന്നും ഇബാദ് പറഞ്ഞു. 'വ്ലോഗ് ചെയ്യുമ്പോൾ പല ആളുകൾക്കും നിരാശ സംഭവിക്കാനുള്ള സാഹചര്യം കൂടുതലാണ്. അതുകൊണ്ട്, വരുമാനത്തേക്കാളുപരി ഒരു പാഷനായിരിക്കണം വ്ലോഗിങ്. ആളുകൾ തേടി നടക്കുന്ന എന്തെങ്കിലും ഒരു സൊലൂഷൻ, പങ്കുവെക്കുന്ന വിഷയത്തിൽ ഉണ്ടായാൽ ആ വ്ലോഗ് വിജയിക്കും' -ഇബാദ് പറയുന്നു. 5.8 ലക്ഷം ഫോളോവേഴ്സാണ് ഇബാദിനുള്ളത്. 1.5 ലക്ഷത്തിലധികമാണ് ഇബാദിന്റെ പ്രതിമാസ വരുമാനം. എല്ലാ മേഖലയിലും വ്ലോഗിങ് ഇന്ന് ഉപയോഗിക്കുന്നുണ്ട്. മാർക്കറ്റിങ്ങിന്റെ ഒരു ഭാഗമായി വ്ലോഗിങ് മാറിക്കൊണ്ടിരിക്കുകയാണ്. 2020 അവസാനിക്കുന്നതോടെ വ്ലോഗിങ് അടുത്ത തലത്തിലേക്ക് മാറുമെന്നും ഇബാദ് വ്യക്തമാക്കി. ഫാഷൻ പാഷനായ ബ്യൂട്ടി വ്ലോഗർ വ്ലോഗിങ് കരിയറാക്കിയവരുടെ കൂട്ടത്തിൽ സിമ്പിളാണ് ഉണ്ണിമായ. ബ്യൂട്ടി ടിപ്സുകളുമായാണ് 23-കാരിയായ ഉണ്ണിമായ വ്ലോഗിങ്ങിലേക്ക് ചുവടുവെച്ചത്. പാഷനായ ഫാഷനെ യൂട്യൂബിലാക്കിയാണ് ഉണ്ണിമായയുടെ വ്ലോഗ് ശ്രദ്ധ നേടിയത്. ബ്യൂട്ടി ടിപ്സും മേക്കപ്പ് ഉത്പന്നങ്ങളുടെ റിവ്യൂവും പുത്തൻ ട്രെൻഡുകളുമൊക്കെയാണ് ഉണ്ണിമായയുടെ 'സിംപ്ലി മൈ സ്റ്റൈൽ' എന്ന വ്ലോഗിലെ ഉള്ളടക്കം. സ്വന്തം ആവശ്യങ്ങൾക്കായി വീട്ടുക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പാർട്ട് ടൈം ആയി ജോലി നോക്കിയാലോ എന്ന ചിന്തയാണ് വ്ലോഗിങ്ങിലേക്ക് ഉണ്ണിമായയെ എത്തിച്ചത്. ബി.കോം രണ്ടാം വർഷം പഠിക്കുമ്പോഴാണിത്. സ്ഥിരമായി യൂട്യൂബ് ചാനലുകൾ കണ്ടുതുടങ്ങിയതോടെ ഓൺലൈനിൽ നിന്നുള്ള വരുമാനസാധ്യതകളെ കുറിച്ച് മനസ്സിലാക്കുകയായിരുന്നു. അങ്ങനെ ഒരു സ്മാർട്ട്ഫോണും സെൽഫി സ്റ്റിക്കും വെച്ചാണ് ഉണ്ണിമായ വ്ലോഗിങ്ങ് ആരംഭിച്ചത്. ഇന്ന് ഒരു ലക്ഷത്തിലധികം വരുമാനം ഇതുവഴി ഉണ്ണിമായ നേടുന്നുണ്ട്. എട്ട് ലക്ഷത്തിലേറെ പേരാണ് യുട്യൂബിൽ ഉണ്ണിമായയെ പിന്തുടരുന്നത്. വ്ളോഗറാകണോ?​ ആശയങ്ങൾ ആഴത്തിലും പരപ്പിലും ആശയവിനിമയം ചെയ്യാൻ കഴിയണം. ക്യാമറയെ പേടിക്കരുത്. ആത്മവിശ്വാസത്തോടെ കാമറയ്ക്കുമുന്നിൽ നിൽക്കാൻ കഴിയണം. വരുമാനം മുന്നിൽക്കണ്ട് വ്ലോഗിങ് തുടങ്ങരുത്. ഫോളോവേഴ്സിന്റെ എണ്ണം കൂട്ടുന്നതിൽ ഫോക്കസ് ചെയ്യുക. പഠനവും ജോലിയും ഉപേക്ഷിച്ച്, നേരെ വ്ലോഗിങ്ങിലേക്ക് വരരുത്. പാർട്ട് ടൈം ആയി ചെയ്ത് വിജയമുറപ്പായ ശേഷം മാത്രം മുഴുവൻസമയ വ്ലോഗർ ആകുക. നാണിക്കാതെ പൊതുജനങ്ങൾക്കിടയിൽ നിന്ന് സംസാരിക്കാനുള്ള ശേഷി ഉണ്ടായിരിക്കണം. വിഷയത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കി വീഡിയോ ദൈർഘ്യം നിശ്ചയിക്കാം. ട്രാവൽ വ്ലോഗ് ആണെങ്കിൽ വലിച്ചുനീട്ടി ബോറടിപ്പിക്കാതെ/ കാര്യങ്ങൾ ലളിതമായി പറയുക. അതേസമയം ടിപ്സും മറ്റും നൽകുമ്പോൾ വിശദമായി സമയമെടുത്ത് വിവരിക്കണം. sanilakllyaden@gmail.com

from money rss http://bit.ly/2rOwqW7
via IFTTT

സെന്‍സെക്‌സ് 320 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: പുതുവർഷ കലണ്ടറിലെ രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 320.62 പോയന്റ് ഉയർന്ന് 41626.64ലിലും നിഫ്റ്റി 99.70 പോയന്റ് നേട്ടത്തിൽ 12,282.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1722 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 770 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, അൾട്രടെക് സിമെന്റ്, ടാറ്റ സ്റ്റീൽ, ഗ്രാസിം, വേദാന്ത തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഐഷർ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ബിപിസിഎൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ലോഹം, ഓട്ടോ, അടിസ്ഥാനസൗകര്യവികസനം, ബാങ്ക്, ഊർജം തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐടി ഓഹരികൾ നഷ്ടത്തിലായിരുന്നു.

from money rss http://bit.ly/2stxbV7
via IFTTT

സുഗന്ധം പരത്തുന്ന വിപണി

എല്ലാവർക്കും ഇഷ്ടമാണ് 'ഊദി'ന്റെയും 'അത്തറി'ന്റെയും ഗന്ധം... ഒരുതവണ പുരട്ടിയാൽ രണ്ടുദിവസത്തോളം ആ സുഗന്ധം നിലനിൽക്കും. ഊദിന്റെയും അത്തറിന്റെയും പ്രിയനഗരങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് കൊച്ചി. ചെറിയ കുട്ടികൾ മുതൽ സിനിമാ താരങ്ങൾ വരെ ഈ സുഗന്ധത്തിന്റെ ആരാധകരാണ്. 'ഫ്രഞ്ച് ഓയിൽ', 'അറബിക് ഫ്ലേവർ', 'ഊദ്' എന്നിവയാണ് വിപണിയിൽ ഉള്ളത്. ഇതിൽ ഇന്ത്യനും ഉൾപ്പെടുന്നു. ഊദിന് തീക്ഷ്ണമായ സുഗന്ധമാണ്. രണ്ടുദിവസത്തോളം മങ്ങാതെ നിൽക്കും ഊദ് ഗന്ധം. അതേസമയം അറബിക് ഫ്ളേവറിന് ഊദിനെക്കാൾ ഗന്ധം കുറവാണ്. ഫ്രഞ്ച് ഓയിലുകൾക്ക് നേരിയ സുഗന്ധമാണ്. ഇവയുടെ വിലയിലും വ്യത്യാസമുണ്ട്. ഓരോ വിഭാഗത്തിൽ തന്നെ വ്യത്യസ്ത ഗുണനിലവാരമുള്ളതും സുഗന്ധമുള്ളവയുമുണ്ട്. സുഗന്ധം നൽകുന്ന ഐഡന്റിറ്റി സുഗന്ധം നമ്മുടെ ഐഡന്റിറ്റിയും കൂടിയാണ്. ഒരാൾ സ്ഥിരമായി ഉപയോഗിക്കുന്ന ഫ്ളേവർ അയാളുടെ ഐഡന്റിറ്റിയായി മാറും. ആളെ കാണാതെ, ഉപയോഗിക്കുന്ന ഊദിന്റെ ഗന്ധത്തിലൂടെ അയാളെ തിരിച്ചറിയാൻ സാധിക്കും. പോയ വഴിയിലെല്ലാം ആ ഗന്ധം നിറഞ്ഞുനിൽക്കും. ഓരോ ഫ്ളേവർ ചോദിച്ചുവാങ്ങുന്ന ഉപഭോക്താക്കളുണ്ട്. ഇതിൽ ചെറിയ കൂട്ടികൾ 'ഫ്രൂട്ട് ഓയിൽ', 'ചോക്ലേറ്റ്', 'ബിസ്കറ്റ്' തുടങ്ങിയ ഫ്ളേവറുകളാണ് ഉപയോഗിക്കുന്നത്. ശരാശരി 28 വയസ്സുവരെയുള്ളവർ കൂടുതലായും 'ബ്രാൻഡഡ് പെർഫ്യൂമു'കളുടെ ഫ്ളേവർ ഉപയോഗിക്കുന്നു. 30 വയസ്സിന് മുകളിലുള്ളവർ പ്രധാനമായും 'ഊദി'ന്റെ ആരാധരാണ്. ഉപഭോക്താവിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള സുഗന്ധങ്ങൾവരെ വിപണിയിൽ ലഭ്യമാണ്. ഫെർഫ്യൂമിനെക്കാൾ ഡിമാൻഡ് ഇപ്പോൾ ഇത്തരം ഊദിനും അത്തറിനുമായി മാറി. സ്വദേശികളെ കൂടാതെ, വിദേശികൾ അടക്കം ഊദിന്റെയും അത്തറിന്റെയും വലിയ ഉപഭോക്താക്കളാണെന്ന് എം.ജി. റോഡിലെ 'പെർഫ്യൂം ഫോർ എവർ' ഷോപ്പ് ഉടമ അനീഷ് ജെയ്ൻ പറഞ്ഞു. 12 മില്ലി ലിറ്റർ, ആറ്മില്ലി ലിറ്റർ എന്നിവയാണ് നഗരത്തിൽ കൂടുതൽ വിറ്റുപോകുന്നത്. 100 രൂപ മുതൽ ആറ്് മില്ലിലിറ്ററും 200 രൂപ മുതൽ 12 മില്ലിലിറ്ററും ലഭിക്കും. കാലാവസ്ഥ അനുസരിച്ച് ഉപയോഗിക്കാവുന്ന ഊദുകളും വിപണിയിലെ താരമാണ്. ഒറിജിനൽ ഊദിന് വില കൂടുതലാണ്. ഒരു ലക്ഷം രൂപ വരെയുള്ള ഊദുകൾ വിപണിയിലുണ്ട്. ഊദ് ഒായിൽ കൂടാതെ, മരക്കഷണങ്ങൾക്കും ആവശ്യക്കാരുണ്ട്. പ്രധാന പരിപാടികളിൽ പുകയ്ക്കാനാണ് മരക്കഷ്ണങ്ങൾ ഉപയോഗിക്കുന്നത്. മരക്കഷണങ്ങൾക്ക് 10,000 രൂപയോളം വിലയുണ്ട്. കൊച്ചിയിൽ വിൽപ്പന കൂടുതൽ പെരുന്നാൾ, ഓണം, ക്രിസ്മസ് പോലുള്ള സീസണുകളിലും ടൂറിസ്റ്റ് സീസണുകളിലുമാണ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വിദേശത്ത് ഡിമാൻഡ് കൂടുതലാണെന്ന് 'ഖലീഫ പെർഫ്യൂംസ്' അധികൃതർ പറഞ്ഞു. ഫെർഫ്യൂമിന് ആവശ്യക്കാരുണ്ടെങ്കിലും ഇവയുടെ ഗന്ധം ശരാശരി ഏഴ് മണിക്കൂർ മാത്രമായതിനാലാണ് ഊദിനും ഫ്രഞ്ച് ഓയിലിനും ആവശ്യക്കാർ കൂടുന്നത്. നിലവിൽ വിപണിയിൽ ലഭിക്കുന്ന ബ്രാൻഡഡ് പെർഫ്യൂമുകളുടെ എല്ലാം ഫ്ളേവറിൽ ഒായിൽ ലഭ്യമാണ്. കൊച്ചിയിൽ മാത്രം മാസം അഞ്ചുകോടി രൂപയുടെ ബിസിനസാണ് ഈ മേഖലയിൽ നടക്കുന്നത്. reshmaccbhaskaran@gmail.com

from money rss http://bit.ly/37q4hUD
via IFTTT

നവീകരിച്ച ആധുനിക സൗകര്യങ്ങളുള്ള കോച്ചുകളുമായി വന്ദേ ഭാരത് എക്‌സ്പ്രസ്

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ സെമി-ഹൈസ്പീഡ് തീവണ്ടിയായ വന്ദേ ഭാരതിന് ആധുനിക രീതിയിൽ പണികഴിപ്പിച്ച 44 കോച്ചുകൾ റെയിൽവെ വാങ്ങി. താനെ അടയുന്ന വാതിലുകൾ, ലഗേജ് റാക്ക്, എൽഇഡി, മൊബൈൽ ചാർജിങ് പോയന്റ്, സിസിടിവി തുടങ്ങിയ സംവിധാനങ്ങൾ കോച്ചിലുണ്ട്. നിലവിൽ ന്യൂഡൽഹി വാരണാസി റൂട്ടിലും ഡൽഹി വൈഷ്ണോ ദേവി കാത്ര റൂട്ടിലുമാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഇന്ത്യയിൽ നിർമിക്കുക-പദ്ധതിപ്രകാരമാണ് കോച്ചുകൾ നിർമിച്ചത്. പ്രത്യേകതകൾ 140 സെക്കൻഡുകൊണ്ട് 160 കിലോമീറ്റർ വേഗതയാർജിക്കാൻ കോച്ചുകൾക്കാകും. വെള്ളപ്പൊക്കത്തെ അജീവിക്കാനുള്ള സംവിധാനം. യാത്രാസമയത്തിൽ 20 ശതമാനം ലാഭിക്കാം. എല്ലാ കോച്ചുകളിലുമുള്ളത് ചെയർ കാർ. കോച്ചുകളെല്ലാം ശീതീകരിച്ചതാണ്. വാതിലുകൾ താനെ അടയും. ലഗേജ് റാക്കിനൊപ്പം വായിക്കാൻ സൗകര്യത്തിന് ക്രമീകരിച്ച ലൈറ്റുകളുമുണ്ട്. മോഡുലാർ പാൻട്രി കാർ. എല്ലാ കോച്ചുകളിലും ജിപിഎസ് ആന്റിന യാത്രക്കാരുടെ സീറ്റിനുസമീപം മൊബൈൽ, ലാപ്ടോപ് ചാർജിങ് സോക്കറ്റുകൾ. എല്ലാ കോച്ചുകളിലും സിസിടിവിയും എമർജൻസി ടോക്ക് ബാക്ക് സംവിധാനവും. പൊട്ടത്തെറിയെ ചെറുക്കുന്നതാണ് കോച്ചുകൾ. മൂന്നുമണിക്കൂർവരെ ബായ്ക്ക് അപ്പ് ലഭിക്കുന്ന കനംകുറഞ്ഞ ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററിയും കോച്ചിലുണ്ട്. यात्रियों को परिवहन की उत्कृष्ट सुविधा देने को समर्पित रेलवे अब वंदे भारत एक्सप्रेस के 44 रेक खरीदेगा।#MakeInIndia के तहत बनने वाली यह रेक ऑटोमेटिक दरवाजे, कोच डिस्प्ले, लगेज रैक, LED, मोबाइल चार्जिंग प्वाइंट, CCTV जैसी आधुनिक सुविधाओं से लैस होंगी व इससे समय की बचत भी होगी। pic.twitter.com/ouAQyP7iGK — Piyush Goyal (@PiyushGoyal) January 1, 2020

from money rss http://bit.ly/35gFfWv
via IFTTT

Wednesday, 1 January 2020

പുതുവര്‍ഷത്തില്‍ രണ്ടാംദിനവും നേട്ടം: സെന്‍സെക്‌സ് 170 പോയന്റ് ഉയര്‍ന്നു

മുംബൈ: പുതുവർഷത്തിൽ ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 170 പോയന്റ് ഉയർന്ന് 41476ലും നിഫ്റ്റി 48 പോയന്റ് നേട്ടത്തിൽ 12230ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 828 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 285 ഓഹരികൾ നഷ്ടത്തിലുമാണ്. 46 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, വേദാന്ത, റിലയൻസ്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഗ്രാസിം, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സീ എന്റർടെയൻമെന്റ്, കോൾ ഇന്ത്യ, ടൈറ്റൻ കമ്പനി, ഡോ.റെഡ്ഡീസ് ലാബ്, യുപിഎൽ, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സമ്പദ്ഘടനയ്ക്ക് കരുത്തുപകരുന്ന നടപടികളുമായി ചൈനീസ് സർക്കാർ മുന്നോട്ടുപോകുന്നത് ഏഷ്യൻ വിപണികളിലെ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകി. ജനുവരി 15ന് ചൈന-യുഎസ് വ്യാപാര കരാർ ഒപ്പിടുമെന്ന സൂചനയും വിപണിക്ക് കരുത്തേകി. Nifty above 12,200, Sensex up 170 pts

from money rss http://bit.ly/2QjBmvT
via IFTTT

ബിസിനസുകാര്‍ക്കിടയില്‍ താരമായി സുംബ ഡാന്‍സ്‌

'സമ്മർദങ്ങളെ എങ്ങനെ അതിജീവിക്കാം...?' -എല്ലാ ബിസിനസുകാരും ചിന്തിക്കുന്ന കാര്യമാണിത്. കാരണം, ടെൻഷന്റെ ലോകത്താണ് ബിസിനസുകാരുടെ ജിവിതം. പലരും പല മാർഗങ്ങൾ ഉപയോഗിച്ചാണ് സമ്മർദങ്ങൾ കുറയ്ക്കുന്നത്. യോഗ, സൈക്ലിങ്, ധ്യാനം, നടത്തം തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കുന്ന മാർഗങ്ങൾ. എന്നാൽ, ഇപ്പോൾ ബിസിനസുകാർക്കിടയിൽ പ്രചാരമേറിക്കൊണ്ടിരിക്കുന്ന ഒരു മാർഗമാണ് 'സുംബ' ഡാൻസ്. ഡാൻസ് രൂപത്തിലുള്ള വ്യായാമ രീതിയാണ് സുംബ ഡാൻസ്. പാട്ടിന്റെ താളത്തിനനുസരിച്ച് ആളുകൾ നൃത്തംവയ്ക്കുകയാണ് ഇതിൽ ചെയ്യുന്നത്. ഫിറ്റ്നസിനൊപ്പം മാനസിക ഉല്ലാസവും ലഭിക്കുമെന്നതാണ് മെച്ചം. ആരോഗ്യം സംരക്ഷിക്കാൻ പലരും ജിമ്മിൽ പോകുന്നുണ്ട്. എന്നാൽ, എന്തൊക്കെ കാര്യങ്ങൾ ആണോ നമ്മളെ അലട്ടുന്നത്. അത് 'വർക്കൗട്ട്' ചെയ്യുമ്പോഴും നമ്മളെ അലട്ടികൊണ്ടിരിക്കും. കാരണം, ചിന്തിക്കാൻ ജിമ്മിൽ സമയം കിട്ടുന്നുണ്ട്. എന്നാൽ, ഈ പ്രശ്നം സുംബ ഡാൻസിൽ ഇല്ല. കാരണം ചിന്തിക്കാൻ സുംബയിൽ സമയമില്ല. ശരാശരി ഒരു മണിക്കൂർ നീളുന്ന സെഷനിൽ 16-17 പാട്ടുകൾ 'പ്ലേ' ചെയ്യുകയാണ് സുംബ ഡാൻസിൽ ചെയ്യുന്നത്. 'അടുത്തത് എന്ത് സ്റ്റെപ്പ് ആയിരിക്കും...?' എന്ന ചിന്തയായിരിക്കും കളിക്കുന്നവർക്ക്. സ്വാഭാവികമായും അവർ സമ്മർദചിന്തകളിൽ നിന്ന് സുംബയുടെ ലോകത്തിലേക്ക് പോകും. അതിനാൽ, 'എന്ത് ടെൻഷൻ ഉണ്ടെങ്കിലും സുംബ ചെയ്താൽ മാറും' എന്നാണ് ഈ രംഗത്തുള്ളവരുടെ സാക്ഷ്യം. ശരീരഘഭാരം കുറയ്ക്കാൻ ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നും സുംബയാണ്. മാനസിക ഉല്ലാസം ലഭിക്കുന്നതുകൊണ്ട് തന്നെ സുംബ ചെയ്യുമ്പോൾ ബോറടിക്കുകയുമില്ല. ഗ്രൂപ്പ് ആയിട്ടാണ് സുംബ ചെയ്യുക. രണ്ടുപേർ ചേർന്നാണ് പൊതുവേ ഡാൻസ് കളിക്കുന്നത്. അതിനാൽത്തന്നെ, പലരെയും പരിചയപ്പെടാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. എല്ലാ പ്രായക്കാർക്കും ചെയ്യാൻ കഴിയുന്ന സുംബ ഡാൻസ് ഉണ്ട്. എന്നാൽ, കൊച്ചിയിൽ 50 വയസ്സു വരെയുള്ളവരാണ് സാധാരണ സുംബ ചെയ്യുന്നത്. സ്ത്രീകൾക്കാണ് കൂടുതൽ താത്പര്യമെങ്കിലും ഇപ്പോൾ പുരുഷന്മാരും സുംബയിലേക്ക് തിരിയുന്നുണ്ട്. രാവിലെയും വൈകീട്ടുമാണ് കൊച്ചിയിലെ കേന്ദ്രങ്ങളിലെ ക്ലാസുകൾ. ഇതിൽ ബിസിനസുകാർ പൊതുവേ തിരഞ്ഞെടുക്കുന്നത് രാവിലത്തെ സെഷനാണ്. മീറ്റിങ്ങുകളും മറ്റും വൈകീട്ടാവുന്നതു കൊണ്ടാണ് ബിസിനസുകാർ രാവിലെ തിരിഞ്ഞടുക്കുന്നത്. ഓഫീസിൽ പോകുന്നവർക്ക് വൈകിട്ടാണ് സൗകര്യം. ശരാശരി 3,000 രൂപയാണ് വിവിധ കേന്ദ്രങ്ങൾ ഫീസായി മാസം ഈടാക്കുന്നത്. 'നേരത്തേ ജിമ്മിൽ പോകുന്ന വ്യക്തിയായിരുന്നു. ഇപ്പോൾ നാലുവർഷമായി സുംബയാണ് ചെയ്യുന്നത്. ഫിറ്റ്നെസിനും ടെൻഷൻ കുറയ്ക്കാനും സുംബയാണ് ബെസ്റ്റ്' അരുൺ ദാസ്, മാനേജിങ് ഡയറക്ടർ, ഭവാനി കൺസൾട്ടന്റ്സ്, കൊച്ചി 'ടെൻഷൻ കുറയ്ക്കാൻ ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് സുംബ. ഡാൻസിലൂടെയുള്ള വ്യായാമ മുറയായതുകൊണ്ട് സമ്മർദങ്ങൾ കുറയ്ക്കാൻ സാധിക്കും.' പൂർണിമ വിശ്വനാഥൻ, ട്രെയ്നർ, സ്വാഗ് ഫിറ്റ്നസ് സ്റ്റുഡിയോ, കൊച്ചി sanishwyd@gmail.com

from money rss http://bit.ly/37tosAS
via IFTTT

2020ല്‍ ഈ ദിവസങ്ങളില്‍ ഓഹരി വിപണി പ്രവര്‍ത്തിക്കില്ല

മുംബൈ: 2020ൽ ഓഹരി വിപണിയ്ക്ക് 12 ദിവസം മാത്രമാണ് അവധി. 2019ൽ 17 അവധി ദിനങ്ങളാണ് ഉണ്ടായിരുന്നത്. ട്രേഡിങ് ഇല്ലാത്ത ശനിയും ഞായറും ഒഴികെ ഈവർഷം 12 അവധി ദിനങ്ങളാകും ഉണ്ടാകുക. പൊതു അവധി ദിനങ്ങളിൽ പലതും ആഴ്ചയുടെ അവസാനം വരുന്നതിനാലാണിത്. ജനുവരി 26ലെ റിപ്പബ്ലിക് ഡെ ഞായറാഴ്ചയാണ്. ബക്രീദ് ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ചയും സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന് ശനിയാഴ്ചയും ഗണേഷ് ചതുർത്ഥി ഓഗസ്റ്റ് 22ന് ശനിയാഴ്ചയും മുഹറം ഓഗസ്റ്റ് 30ന് ഞായറാഴ്ചയും ദസ്സറ ഒക്ടോബർ 25ന് ഞായറാഴ്ചയും ദീപാവലി നവംബർ 14ന് ശനിയാഴ്ചയുമാണ്. ജനുവരി ഒന്നിന് ലോകത്തെ പ്രധാന വിപണികളൊന്നും പ്രവർത്തിക്കുന്നില്ല. എന്നാൽ ബിഎസ്ഇക്കും എൻഎസ്ഇക്കും അവധിയില്ല. അതേസമയം, കമ്മോഡിറ്റി ഡെറിവേറ്റീവ് സെഗ്മെന്റുകൾക്ക് അവധിയാണ്. 2020ലെ ബിഎസ്ഇ, എൻഎസ്ഇ അവധി ദിനങ്ങൾ ജനുവരി-ഇല്ല ഫെബ്രുവരി 21-മഹാശിവരാത്രി മാർച്ച് 10-റാം നവമി ഏപ്രിൽ 6-മഹാവീർ ജയന്തി ഏപ്രിൽ 10-ദുഃഖവെള്ളി ഏപ്രിൽ 14-അംബേദ്കർ ജയന്തി മെയ് 1-മഹാരാഷ്ട്ര ഡെ മെയ് 25-ഈദുൽ ഫിത്തർ ഒക്ടോബർ2-ഗാന്ധിജയന്തി നവംബർ 16-ദീപാവലി പലിപ്രതിപദ നവംബർ 30-ഗുരുനാനാക് ജയന്തി ഡിസംബർ 25-ക്രിസ്മസ് നവംബർ 14ന് ദീപാവലി പ്രമാണിച്ച് അവധിയാണെങ്കിലും മുഹൂർത്ത വ്യാപാരത്തിന്റെ ഭാഗമായി കുറച്ചുസമയം പ്രവർത്തിക്കും. Share markets to be closed on these days in 2020

from money rss http://bit.ly/2ZFonYe
via IFTTT

Tuesday, 31 December 2019

പാഠം 54: പുതുവര്‍ഷത്തിലെ ഈ ചെറിയ തീരുമാനങ്ങള്‍ നിങ്ങളെ കോടീശ്വരനാക്കും

പുതിയ ദശാബ്ദമായ 2020ലേയ്ക്ക് കടന്നു. പതിവുപോലെ തീരുമാനങ്ങളുടെ ഒരുകൂമ്പാരം മനസിലുണ്ടാകും. പതിവായി വ്യായാമം ചെയ്യുക. ഹോബികളിലേർപ്പെടുക. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക... പലരും സൗകര്യപൂർവം മറക്കുന്ന ഒന്നാണ് സാമ്പത്തിക തീരുമാനങ്ങൾ. സമ്പാദിക്കുകയെന്നുകേട്ടാൽ പലർക്കും അലർജിയാണ്. അതിന് ലക്ഷങ്ങൾ വേണമെന്നാണ് പലരുടെയും വിചാരം. ഒന്നുമനസിലാക്കുക. ദിവസം 50 രൂപ നീക്കിവെയ്ക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് കോടീശ്വരനാകാം.പുതുവർഷത്തിൽ എടുക്കേണ്ട അടിസ്ഥാന സാമ്പത്തിക തീരുമാനങ്ങൾ ഏതൊക്കെയന്ന് നോക്കാം. കരുതൽധനം സ്വരൂപിക്കുക ബാങ്കുകൾ ആർബിഐയിൽ കരുതൽധനം സൂക്ഷിക്കുന്നതുപോലെ എമർജൻസി ഫണ്ടായി ഓരോരുത്തരും പണം കരുതിവെയ്ക്കണം. അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ ഒരു നിശ്ചിത തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ, ബാങ്ക് എഫ്ഡിയിലോ നിക്ഷേപിക്കുന്നതാണ് നല്ലത്. 3-6 മാസത്തെ ശമ്പളമാണ് എമർജൻസി ഫണ്ടായി കരുതേണ്ടത്. ഏതെങ്കിലും സാഹചര്യത്തിൽ ജോലി നഷ്ടമായാൽ പുതിയ ജോലി ലഭിക്കുന്നതുവരെ ജീവിക്കാൻ കരുതൽധനം സഹായിക്കും. പെട്ടെന്നുണ്ടാകുന്ന ചികിത്സാചെലവ്, അപ്രതീക്ഷിതമായുണ്ടാകുന്ന മറ്റ് ചെലവുകൾ എന്നിവയ്ക്കും ഈതുക ഉപയോഗിക്കാം. ഇന്നുതന്നെ എമർജൻസി ഫണ്ടിലേയ്ക്ക് തുക മാറ്റിവെച്ചുതുടങ്ങാം. ഒറ്റയടിക്ക് പണം മാറ്റിവെയ്ക്കാനില്ലാത്തവർ ഒരു ആർഡി ചേർന്ന് പ്രതിമാസം നിശ്ചിത തുക നിക്ഷേപിച്ച് എമർജൻസി ഫണ്ട് ഉണ്ടാക്കുക. കടംചോദിച്ചാൽപോലും ഈ പണം ആർക്കും കൊടുക്കരുതെന്നകാര്യം മറക്കേണ്ട! ദുർവ്യയം ഒഴിവാക്കാം സമ്പത്തുനേടാൻ ഏറ്റവും മികച്ച മാർഗം ദുർവ്യയം ഒഴിവാക്കുകയെന്നതാണ്. ഇങ്ങനെ മിച്ചംപിടിക്കുന്ന തുക, അത് ഒരു രൂപയിലായാലും നിക്ഷേപം നടത്തുക. ആവശ്യത്തിന് പണം ഉപയോഗിക്കാതെ കൂട്ടിവെയ്ക്കുന്നതല്ല ഇവിടെ ഉദ്ദേശിച്ചത്. ചെലവുകൾക്ക് കടിഞ്ഞാണിടാതെ ധാരാളിയായി ജീവിക്കുന്നതിനെക്കുറിച്ചാണ്. മൾട്ടിപ്ലക്സിൽ സിനിമകാണുന്നതോ വല്ലപ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതോ നിങ്ങൾക്കിഷ്ടപ്പെട്ട ബ്രാൻഡ് ഷൂ വാങ്ങുന്നതോ നിക്ഷേപത്തിന് തടസ്സമാകില്ലെന്ന് മനസിലാക്കുക. നിക്ഷേപിക്കാനുള്ള മനോഭാവം വളർത്തുകയെന്നതാണ് പ്രധാനം. ആ മനോഭാവം എങ്ങനെ ഉണ്ടാക്കാം? പേഴ്സിൽനിന്ന് പണമെടുക്കുമ്പോഴെല്ലാം ഒരുചിന്ത മനസിൽ ഉയരണം. ഇതെനിക്ക് ഇപ്പോൾ അത്യാവശ്യമുള്ളതാണോ? ഈ പണം നിക്ഷേപത്തിനായി ഉപയോഗിച്ചാലോ? വേണ്ട ഷൂതന്നെയാകട്ടെ എന്നാണ് മനസ് പറയുന്നതെങ്കിൽ മടിക്കേണ്ട. സമയവും കളയേണ്ട. വിപണിയിൽനിന്ന് എന്തുവാങ്ങുകയാണെങ്കിലും ഈയൊരുചിന്ത മനസിലുണ്ടായാൽമതി. നിങ്ങൾക്കും ധനവാനാകാം. നിങ്ങൾക്കുമുമ്പ് നിക്ഷേപം തുടങ്ങിയവരുടെ ഒപ്പമെത്താനോ അവരെ മറികടക്കാനോ എളുപ്പമല്ലെന്ന് മനസിലാക്കുക. ഒരുദിവസംപോലും വൈകുന്നത് നിങ്ങളുടെ ദീർഘകാല നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കും. വായ്പയോട് നോ പറയുക മിക്കവർക്കും അറിയാം വായ്പയെടുക്കുന്നത് സാമ്പത്തിക ആരോഗ്യത്തിന് നല്ലതല്ലെന്ന്. എന്നിരുന്നാലും ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും മറ്റുമായി ആദ്യംതന്നെ വായ്പയെക്കുറിച്ച് ആലോചിക്കുന്നവരാണേറെയും. സീറോ പലിശനിരക്കിൽ ആകർഷിക്കപ്പെട്ട് കടക്കെണിയിൽ കുടുങ്ങുന്നവരാണേറെയും. ഇത്തരം ലോണുകൾ നിങ്ങളുടെ പ്രതിമാസ ബജറ്റിനെ ബാധിക്കും. ഭവനവായ്പയൊഴികെ മറ്റൊരുവായ്പയും എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുക. നിലിവിലുള്ള വായ്പകൾ അടച്ചുതീർക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. 2020 ലോൺ രഹിത വർഷമാകട്ടെ. ആവശ്യത്തിന് ടേം കവറേജ് ഏർപ്പെടുത്തുക വരുമാനദാതാവിന്റെ അഭാവത്തിൽ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ ടേം ഇൻഷുറൻസാണ് അനുയോജ്യം. കുടുംബത്തിന്റെ വാർഷികവരുമാനത്തിന്റെ 10 മുതൽ 15 ഇരട്ടിവരെയുള്ള തുകയ്ക്കാണ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടത്. അഞ്ച് ലക്ഷം രൂപ വാർഷികവരുമാനമുള്ളയാൾ മിനിമം 50 ലക്ഷം രൂപയുടെ കവറേജെങ്കിലും നൽകുന്ന പോളിസി എടുക്കണമെന്ന് ചുരുക്കം. നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതായത് ലൈഫ് ഇൻഷുറൻസ്, എൻഡോവ്മെന്റ് പോളിസി, മണി ബാക്ക് പോളിസി തുടങ്ങിയവ ഒഴിവാക്കി ടേം ഇൻഷുറൻസ് മാത്രം എടുക്കുക. 50 ലക്ഷം കവറേജ് ലഭിക്കാൻ 30വയസ്സുള്ള ഒരാൾക്ക് പ്രതിവർഷം 10,000 രൂപയോളമാണ് പ്രീമിയമായി നൽകേണ്ടിവരിക. ഇങ്ങനെ ക്രോഡീകരിക്കാം നിക്ഷേപം ചെറിയതുകയിൽ ഇന്നുതന്നെ തുടങ്ങാം. നാളേയ്ക്കായി മാറ്റിവെയ്ക്കരുത്. അതിനായി ദിവസം 50 രൂപയെങ്കിലുംനീക്കിവെയ്ക്കുക. മുകളിൽ വിശദമാക്കിയ തീരുമാനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക. ദീർഘകാല ജീവിത ലക്ഷ്യങ്ങളുടെ തുടക്കമാകട്ടെ ഈ പുതുവർഷം. പുതുവർഷത്തിൽ ജീവിതം അടിച്ചുപൊളിക്കാം അതിനുള്ള വഴികൾക്കായി പാഠം 55നായി കാത്തിരിക്കാം. feedbacks to: antonycdavis@gmail.com

from money rss http://bit.ly/35jAFXH
via IFTTT