121

Powered By Blogger

Tuesday, 11 February 2020

നിരക്കു കൂട്ടാതെ പിടിച്ചു നിൽക്കാൻ ബി.എസ്.എൻ.എൽ.

തൃശ്ശൂർ: പ്രത്യക്ഷത്തിൽ നിരക്കുവർധന തോന്നിക്കാതിരിക്കുകയും എന്നാൽ, വരുമാന വർധന നേടുകയും ചെയ്യുന്ന വിപണിതന്ത്രവുമായി ബി.എസ്.എൻ.എൽ. വാലിഡിറ്റി പീരീഡ് കുറച്ചാണ് വരുമാന വർധനയ്ക്കുള്ള വഴി കമ്പനി തേടിയത്. ചില പ്ലാനുകളിൽ സൗജന്യ കോളുകൾ, പ്രതിദിന നിശ്ചിത ഡേറ്റ എന്നിവയ്ക്ക് ഉണ്ടായിരുന്ന കാലാവധിയാണ് കുറച്ചത്. ചെറിയ തോതിലുള്ള കുറവാണ് വരുത്തിയതെങ്കിലും അതിലൂടെ വരുമാനവർധന ഉണ്ടാവുന്നു എന്നാണ് ലഭിക്കുന്ന വിവരം. 153 രൂപയുടെ പ്ലാനിൽ മുമ്പ് 24 ദിവസം സൗജന്യമായിരുന്നത് 21 ആക്കി കുറച്ചു. എന്നാൽ, ഈ പ്ലാൻ മൂന്ന് മാസം റീച്ചാർജ് ചെയ്തില്ലെങ്കിലും ആക്ടീവ് ആയി നിൽക്കും. ഒരു ദിവസം 250 മിനിറ്റ് കോൾ സമയവും 1.5 ജി.ബി.ഡേറ്റയും 100 എസ്.എം.എസും ഈ പ്ലാനിൽ നിലനിർത്തിയിട്ടുണ്ട്. 186 -ന്റെ പ്ലാനിന്റെ സൗജന്യ ദിവസങ്ങൾ 28-ൽ നിന്ന് 24 ആക്കിയാണ് കുറച്ചത്. 446 രൂപയുടെ പ്ലാനിൽ ഉണ്ടായിരുന്ന 84 ദിവസത്തെ സൗജന്യം 75 ലേക്ക് കുറച്ചു. എന്നാൽ, ആറുമാസം വരെ ഈ പ്ലാൻ നിലനിൽക്കും. 666 -ന്റെ പ്ലാനിൽ ഉണ്ടായിരുന്ന 132 ദിവസം എന്നത് 120-ലേക്ക് കുറച്ചു. ദിവസങ്ങൾ കുറച്ചതിനൊപ്പം പുതിയ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികൾ നിരക്കുകൾ കൂട്ടിയപ്പോൾ ബി.എസ്.എൻ.എൽ. വർധന പ്രഖ്യാപിച്ചിരുന്നില്ല. ഡിസംബർ ആദ്യ ആഴ്ചയാണ് സ്വകാര്യ കമ്പനികൾ നിരക്കുവർധന നടപ്പാക്കിയത്. ബി.എസ്.എൻ.എലും വർധന നടപ്പാക്കും എന്നായിരുന്നു അന്ന് പുറത്തു വന്ന വിവരം. എന്നാൽ, നിരക്കുകളിലെ വർധനയ്ക്ക് മുതിരാതെയുള്ള തന്ത്രമാണ് കമ്പനി നടപ്പാക്കിയത്.

from money rss http://bit.ly/37pMAUU
via IFTTT

ഫോബ്‌സ് 30 അണ്ടർ 30 പട്ടികയിൽ മലയാളി സംരംഭകൻ

അജീഷ് അച്യുതൻ കൊച്ചി: ഫോബ്സ് മാസികയുടെ ഇന്ത്യ പതിപ്പ് പുറത്തുവിട്ട ഈ വർഷത്തെ '30 അണ്ടർ 30' പട്ടികയിൽ മലയാളിയായ അജീഷ് അച്യുതൻ സ്ഥാനം പിടിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും വേണ്ടിയുള്ള നിയോ ബാങ്കിങ് പ്ലാറ്റ്ഫോമായ 'ഓപ്പണി'ന്റെ സഹ സ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് അജീഷ്. ദക്ഷിണേന്ത്യൻ ചലച്ചിത്ര താരം സായ് പല്ലവി, യുട്യൂബർ ഭുവൻ ഭാം, റാപിഡോ, ഭാരത് അഗ്രി, സേട്ടു എന്നിവയുടെ സ്ഥാപകർ തുടങ്ങിയ പ്രമുഖർക്കൊപ്പമാണ് അജീഷും സ്ഥാനംപിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ വലിയ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സംരംഭകരുടെയും സ്വാധീന ശക്തികളായ വ്യക്തിത്വങ്ങളുടെയും ഒപ്പം 'ഫോബ്സ് ഇന്ത്യ 30 അണ്ടർ 30' യുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അംഗീകാരമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു. അനീഷ് അച്യുതൻ, മേബൽ ചാക്കോ, ടാക്സി ഫോർ ഷുവറിന്റെ സി.എഫ്.ഒ. ആയിരുന്ന ഡീന ജേക്കബ് എന്നിവരോടൊപ്പം ചേർന്നാണ് ബെംഗളൂരു ആസ്ഥാനമായി അജീഷ് ഓപ്പണിന് തുടക്കമിട്ടത്. പെരിന്തൽമണ്ണ സ്വദേശിയാണ് അദ്ദേഹം.

from money rss http://bit.ly/2Hcvgbc
via IFTTT

നിഫ്റ്റി വീണ്ടും 12,100ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ:രണ്ടുദിവസത്തെ വില്പന സമ്മർദത്തിനുശേഷം ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 236.52 പോയന്റ് ഉയർന്ന് 41,216.14ലിലും നിഫ്റ്റി 76.40 പോയന്റ് നേട്ടത്തിൽ 12,170.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1094 ഓഹരികൾ നേട്ടത്തിലും 1372 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, ജെഎസ്ഡബ്ല്യു, ഭാരതി ഇൻഫ്രടെൽ, എൻടിപിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. യെസ് ബാങ്ക്, ബ്രിട്ടാനിയ, ബിപിസിഎൽ, ഭാരതി എയർടെൽ, എംആന്റ്എം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി വിഭാഗം സൂചിക ഒഴികെയുള്ളവയെല്ലാം നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.3 ശതമാനം ഉയർന്നു. സ്മോൾ ക്യാപ് ആകട്ടെ 0.18ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends above 12,100

from money rss http://bit.ly/31KFoRU
via IFTTT

Monday, 10 February 2020

പെട്രോള്‍ വില അഞ്ചുമാസത്തെയും ഡീസല്‍വില ഏഴുമാസത്തെയും താഴ്ന്ന നിലവാരത്തില്‍

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ വില അഞ്ചുമാസത്തെയും ഡീസൽ വില എഴുമാസത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതും രൂപയുടെ മൂല്യം സ്ഥിരതയാർജിച്ചതുമാണ് വില കുറയാനിടയാക്കിയത്. പ്രധാന നഗരങ്ങളിൽ ചൊവാഴ്ച പെട്രോളിന് 17പൈസവരെയും ഡീസലിന് 22 പൈസവരെയുമാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ പെട്രോൾ വില 71.94 രൂപയും ഡീസൽവില 64.87 രൂപയിലുമെത്തി. ചൈനയിൽ ആവശ്യകത കുറഞ്ഞതും കൊറോണ വൈറസ് ഭീതിയും ജനുവരിയിലെ കൂടിയ വിലയിൽനിന്ന് അസംസ്കൃത എണ്ണവില 25 ശതമാനം കുറയാൻ ഇടയാക്കി. ബാരലിന് 54 ഡോളർ നിലവാരത്തിലാണ് ഇപ്പോൾ ക്രൂഡ് വില. പെട്രോൾവില കൊച്ചി-73.76 രൂപ കോഴിക്കോട്-74.06 തിരുവനന്തപുരം-75.34 ഡീസൽ വില കൊച്ചി-68.36 കോഴിക്കോട്-68.67 തിരുവനന്തപുരം-69.85

from money rss http://bit.ly/2wal7JX
via IFTTT

ഓഹരി വിപണിയില്‍ മുന്നേറ്റം: സെന്‍സെക്‌സില്‍ 417 പോയന്റ് നേട്ടം

മുംബൈ: കഴിഞ്ഞ രണ്ടുദിവസത്തെ നഷ്ടത്തെ മറികടന്ന് ഓഹരി വിപണിയിൽ മികച്ച മുന്നേറ്റത്തോടെ തുടക്കം. സെൻസെക്സ് 417 പോയന്റ് ഉയർന്ന് 41397ലും നിഫ്റ്റി 122 പോയന്റ് നേട്ടത്തിൽ 12153ലുമാണ് വ്യാപാരം നടക്കുന്നത്. റിലയൻസ്, ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികൾ ഒന്നുമുതൽരണ്ടുശതമാനംവരെ നേട്ടത്തിലാണ്. മിക്കവാറും ഏഷ്യൻ വിപണികൾ നേട്ടത്തിലാണ്. യുഎസ് സൂചികകളും ഉയർന്നാണ് ക്ലോസ് ചെയ്തത്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞെതിന്റെ ആശങ്കയിലാണെങ്കിലും വിപണിയെ അത് ബാധിച്ചില്ല. ഗെയിൽ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഐടിസി, വേദാന്ത, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എംആന്റ്എം, മാരുതി സുസുകി, ഐഷർ മോട്ടോഴ്സ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. Sensex up 417 pts

from money rss http://bit.ly/31GOhvE
via IFTTT

ബാങ്ക്‌ നിക്ഷേപത്തിന്‌ ഇനി ഉയർന്ന പരിരക്ഷ: വിശദാംശങ്ങളറിയാം

ബാങ്കുകളുടെ കിട്ടാക്കടങ്ങൾ പെരുകിവരികയും നഷ്ടക്കണക്കുകൾ ഉയരുകയും ചെയ്തപ്പോഴാണ് നിക്ഷേപകർ തങ്ങളുടെ ബാങ്കുകളിലെ നിക്ഷേപം എത്രമാത്രം സുരക്ഷിതമാണെന്ന് ചിന്തിച്ചുതുടങ്ങിയത്. ബാങ്കുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് അതിലുള്ള നിക്ഷേപത്തിന്മേലുള്ള പരിരക്ഷ കേവലം ഒരു ലക്ഷം രൂപ മാത്രമാണെന്ന് അപ്പോഴാണ് പലരും തിരിച്ചറിഞ്ഞത്. 1978 മുതൽ 2020 ജനുവരി വരെ തുടർന്നുവന്നിരുന്ന ഒരുലക്ഷം രൂപയുടെ പരിരക്ഷയാണ് ഈ ബജറ്റിൽ അഞ്ചുലക്ഷം രൂപയായി ഉയർത്തിയത്. സുരക്ഷിതം ഏതൊക്കെ ബാങ്കുകളിൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷനി (ഡി.ഐ. സി.ജി.സി.)ലൂടെ ലഭ്യമാകുന്ന ഈ പരിരക്ഷ രാജ്യത്ത് പ്രവർത്തിക്കുന്ന വാണിജ്യ ബാങ്കുകൾ, വിദേശ ബാങ്കുകളുടെ ശാഖകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, സ്റ്റേറ്റ്-ഡിസ്ട്രിക്ട്-റീജണൽ റൂറൽ-അർബൻ കോ-ഓപ്പേറേറ്റീവ് ബാങ്കുകൾ എന്നിവിടങ്ങളിലെ നിക്ഷേപങ്ങൾക്ക് ലഭ്യമാണ്. നിങ്ങളുടെ ബാങ്കിലെ ഡെപ്പോസിറ്റിന് ഈ പരിരക്ഷ ലഭ്യമാണോ എന്നറിയാൻ http://bit.ly/2OHlotW എന്ന വെബ്സൈറ്റ് നോക്കിയാൽ മതിയാവും. സുരക്ഷിതത്വം കണക്കാക്കുന്നതെങ്ങനെ? മുതലും പലിശയുമടക്കം അഞ്ചുലക്ഷം രൂപയുടെ സുരക്ഷയാണ് ഇതിലൂടെ ലഭ്യമാക്കാനാവുക. ഒരാൾക്ക് തന്റെ പേരിലുള്ള എല്ലാ ഡെപ്പോസിറ്റുകൾക്കും ചേർത്താണ് ഈ പരിരക്ഷ ലഭിക്കുക. ഉദാഹരണത്തിന് ഒരാൾക്ക് 'എ' ബാങ്കിലെ കറന്റ് അക്കൗണ്ടിൽ രണ്ട് ലക്ഷവും സേവിങ്സ് അക്കൗണ്ടിൽ മൂന്ന് ലക്ഷവും ഫിക്സഡ് ഡെപ്പോസിറ്റിൽ മൂന്ന് ലക്ഷവും ഉണ്ടെന്ന് കരുതുക. ഇദ്ദേഹത്തിന്റെ ആകെ ഡെപ്പോസിറ്റ് എട്ട് ലക്ഷം ആണെങ്കിലും സുരക്ഷ അഞ്ച് ലക്ഷത്തിനാവും ലഭിക്കുക. ഒരേ ബാങ്കിന്റെ തന്നെ വിവിധ ശാഖകളിൽ നിക്ഷേപിച്ചാലും അത് അയാളുടെ ആ ബാങ്കിലെ ഒറ്റ നിക്ഷേപമായാവും പരിഗണിക്കുക. എന്നാൽ, ഇയാൾക്ക് 'ബി' എന്ന ബാങ്കിൽ ആറ്് ലക്ഷം രൂപയുടെ ഡെപ്പോസിറ്റ് ഉണ്ടെന്നിരിക്കട്ടെ, അങ്ങനെയെങ്കിൽ 'എ' ബാങ്കിൽ അഞ്ച് ലക്ഷം രൂപയും 'ബി' ബാങ്കിൽ അഞ്ച് ലക്ഷം രൂപയും വെവ്വേറെ പരിരക്ഷ ലഭ്യമാകും. കൂടുതൽ സുരക്ഷിതത്വം നിക്ഷേപകൻ അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുതയാണ് ഒരേ അവകാശത്തിനും കിഴിവിനുമുള്ള സുരക്ഷിതത്വം. ഒരാൾക്ക് സ്വന്തം പേരിൽ അഞ്ച് ലക്ഷം രൂപയും തന്റെ മകളുടെ പിതാവ്/രക്ഷകർത്താവ് എന്ന പേരിൽ മറ്റൊരു അഞ്ച് ലക്ഷവും ഉണ്ടെന്നു കരുതുക. അങ്ങനെ എങ്കിൽ ഈ രണ്ട് നിക്ഷേപങ്ങൾക്കും വെവ്വേറെ പരിരക്ഷ അഞ്ച് ലക്ഷം വീതം ലഭ്യമാക്കാം. ഇവിടെ ഇത് 10 ലക്ഷമായി ഉയരുമെന്നർഥം. ഭാര്യയുടെ/ഭർത്താവിന്റെ പേരിൽ ആരംഭിക്കുന്ന ജോയിന്റ് അക്കൗണ്ടിനും ഇത്തരത്തിൽ അധിക പരിരക്ഷ ലഭ്യമാക്കാനാകും. ഇനി ഇതേ ആൾക്ക് ഇതേ ബാങ്കിൽ ഒരു പാർട്ണർഷിപ്പ് അക്കൗണ്ട് ഉണ്ടെങ്കിൽ ആ അക്കൗണ്ടിനും അഞ്ച് ലക്ഷത്തിന്റെ പ്രത്യേക പരിരക്ഷ ലഭിക്കും. ഈ ഉദാഹരണത്തിൽ അയാളുടെ ഡെപ്പോസിറ്റ് സുരക്ഷ ഇപ്രകാരമാവും: manojthomask@yahoo.co.uk

from money rss http://bit.ly/2Sf5AAQ
via IFTTT

രണ്ടാംദിവസവും വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സ് 41,000ന് താഴെ

മുംബൈ: ആഗോള കാരണങ്ങളും വൻതോതിലുള്ള ലാഭമെടുപ്പും തുടർച്ചയായ രണ്ടാമത്തെ ദിവസവും വിപണിയെ ബാധിച്ചു. സെൻസെക്സ് 162.23 പോയന്റ് താഴ്ന്ന് 40979.62ലും നിഫ്റ്റി 66.90 പോയന്റ് നഷ്ടത്തിൽ 12031.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 976 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1518 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയൻമെന്റ്, എംആന്റ്എം, ടാറ്റ സ്റ്റീൽ, ഗ്രാസിം, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. യുപിഎൽ, ബജാജ് ഫിനാൻസ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. മിക്കവാറും സെക്ടറർ സൂചികകൾ നഷ്ടത്തിലായിരുന്നു. ലോഹം സൂചിക മൂന്നുശതമാനം താഴ്ന്നു. വാഹനം, ഊർജം, ബാങ്ക്, ഫാർമ, ഇൻഫ്ര, എഫ്എംസിജി സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Market falls for second day, Sensex ends below 41K

from money rss http://bit.ly/2SgFfTg
via IFTTT

ഓണ്‍ലൈന്‍ വിപണിക്ക് അടിമയാണോ നിങ്ങള്‍?

നാലാംവർഷ എൻജിനീയറിങ് പഠനവിദ്യാർഥികളും യുവ എൻജിനീയർമാരുമുള്ള സദസ്സിൽ 'മണി മാനേജ്മെന്റ്' എന്ന വിഷയത്തെക്കുറിച്ച് ഞാൻ ക്ലാസെടുക്കുകയായിരുന്നു. എന്തിനാണ് വിദ്യാർഥികളെയും കൂടി സംഘടിപ്പിച്ചത്, അവർക്ക് വരുമാനമായില്ലല്ലോ എന്നായിരുന്നു എന്റെ സംശയം. അതിന് സംഘാടകരുടെ ഉത്തരം ഇവർ ഉടൻതന്നെ ജോലിയിൽ പ്രവേശിക്കാനുള്ളവരാണെന്നും ഈ വിഷയം മുൻകൂട്ടി മനസ്സിലാക്കുന്നത് ഉചിതമാണെന്നുമായിരുന്നു. എന്നാൽ, എനിക്ക് അദ്ഭുതമായി തോന്നിയത് ഈ വിദ്യാർഥികളുടെതന്നെ സംശയങ്ങളായിരുന്നു. പലരും ഓൺലൈൻ വാങ്ങലിന് അടിമകളാണ്. ഫീസ് അടയ്ക്കാനും മറ്റുമായി വീട്ടിൽനിന്ന് ലഭിക്കുന്ന പണം അതിനാൽത്തന്നെ മറിഞ്ഞുപോവുന്നു. സ്വന്തമായി അദ്ധ്വാനിക്കാതെ കിട്ടുന്ന പോക്കറ്റ് മണിയായതുകൊണ്ടാണതെന്ന് കരുതാൻ ശ്രമിച്ചപ്പോൾ അവർക്കും ഇതേ അസുഖമുണ്ടെന്ന് യുവ എൻജിനീയർമാർമാരും പറഞ്ഞു. സാമ്പത്തികശാസ്ത്രത്തിൽ വിപണിയെ നിർവചിച്ചിരിക്കുന്നത് ഒരു സ്ഥലമോ പ്രദേശമോ ആയിട്ടല്ല, മറിച്ച് 'പണവിനിമയത്തിലൂടെ കൊടുക്കൽ വാങ്ങൽ നടക്കുന്ന പ്രക്രിയ' ആയിട്ടാണ്. അതിനാൽ, ഫോൺ വഴിയോ ഇന്റർനെറ്റ് വഴിയോ നടക്കുന്ന വ്യാപാരവും വിപണിയിൽപ്പെടുന്നു. ഓൺലൈൻ വ്യപാരത്തിന് ധാരാളം ഗുണങ്ങൾ ഉണ്ട്. കടകൾതോറും നടന്ന് സമയം കളയേണ്ട കാര്യമില്ല. ഇന്റർനെറ്റ് കണക്ഷനുള്ള ഫോണോ ലാപ്ടോപ്പോ മതി. 'കാഷ് ഓൺ ഡെലിവറി' സാധ്യതകളുള്ളതിനാൽ നിശ്ചിതസമയത്തിനുള്ളിൽ പണം സംഘടിപ്പിച്ചാൽ മതി. സേവനം തൃപ്തികരമല്ലെങ്കിൽ തിരിച്ചുനൽകാനും നഷ്ടപരിഹാരത്തിനുമുള്ള സാധ്യതകളുണ്ട്. നമ്മൾ എന്തെങ്കിലും സാധനം അന്വേഷിക്കന്നതറിഞ്ഞാൽമതി, സമാനരൂപത്തിലുള്ള നിരവധി ഉത്പന്നങ്ങളുടെ പരസ്യം നമ്മളെ തേടിയെത്തും. നമ്മുടെ രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ വ്യാപാരശൃംഖല നമ്മുടെ ഇക്കോണമിയെ വളരെ ത്വരിതപ്പെടുത്തുന്നുമുണ്ട്. എന്നാൽ, ഒബ്സസീവ് കമ്പൽസീവ് ഡിസോർഡർ (ഒ.സി.ഡി.) എന്ന മാനസികവൈകല്യത്തിന് അടിമകളായവരുടെ എണ്ണമേറുകയാണ്. ഓൺലൈൻ ഷോപ്പിങ് അഡിക്ഷൻ പതിനാറിനും മുപ്പതിനും വയസ്സിനിടയിൽ പ്രായമുള്ളവരിലാണ് ഏറെ കണ്ടുവരുന്നത്. ഷോപ്പിങ് അടിമത്തമെന്നത് സാമ്പത്തികപ്രശ്നം മാത്രവുമല്ല, വരുമാനമുണ്ടായിട്ടും അതിരുകവിഞ്ഞ നിരാശ, ആകാംക്ഷ തുടങ്ങിയ മാനസിക വൈകല്യത്തിനും ഇടയാക്കുന്നു. കാരണം, തലമുറകൾക്കിടയിൽ ജീവിതലക്ഷ്യങ്ങൾ മാറി. പഴയ തലമുറയ്ക്ക് വീട്ടിലെ കടംവീട്ടണം, പെങ്ങളെ കെട്ടിക്കണം, അച്ഛനും അമ്മയ്ക്കും താമസിക്കാൻ കുറച്ചുകൂടി മെച്ചപ്പെട്ട വീടുണ്ടാക്കണം തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. നിങ്ങൾ ഈ ആസക്തിക്ക് അടിമയാണോയെന്ന് കണ്ടെത്താനുള്ള ചില അടയാളങ്ങൾ പരിശോധിക്കാം. • വാങ്ങിക്കുന്ന സാധനങ്ങൾ മറ്റുള്ളവർകാണാതെ തത്കാലത്തേക്ക് ഒളിപ്പിക്കുന്നുണ്ടോ? • മാസബഡ്ജറ്റ് പ്രതീക്ഷിക്കുന്നതിലധികമായി കൂടുന്നുണ്ടോ? • സ്റ്റോർചെയ്യാനാവാത്തവിധം സാധനങ്ങൾ നിങ്ങളുടെ പക്കൽ കുന്നുകൂടുന്നുണ്ടോ? • ഇതുമായി ബന്ധപ്പെട്ട് മറ്റ് കുടുംബാംഗങ്ങളുമായി നിരന്തരം വഴക്കുണ്ടാകുന്നുണ്ടോ? • ഷോപ്പിങ്ങിന് ശേഷമോ ഏതെങ്കിലും സാധനം മേടിക്കാൻ പറ്റാതെപോയതിന്റെയോ കുറ്റബോധം തോന്നാറുണ്ടോ? • ഓഫറുകൾ ഉള്ളതുകൊണ്ട് മാത്രം മേടിക്കാനുള്ള പ്രവണതയുണ്ടോ? • മറ്റുള്ളവർക്കുള്ളതുകൊണ്ടു മാത്രം എനിക്കും വേണം എന്ന ചിന്തയിൽ നിന്നാണോ വാങ്ങിക്കുന്നത്? ഈ പ്രവണതയെ പോസിറ്റീവായി നേരിടാനും പഠിക്കാം. അതിന്.............. • ആവശ്യമില്ലാത്ത വിപണിസൈറ്റുകളുടെ ആപ്പുകൾ നീക്കുക • അടുത്ത ഒരു മാസത്തേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക • ആവശ്യമുള്ളപ്പോൾ മാത്രം സാധനങ്ങൾ വാങ്ങിക്കുക,. • ഓഫറുകളുടെ നിജസ്ഥിതി മനസ്സിലാക്കുക • ക്രെഡിറ്റ്കാർഡിന്റെ ഉപയോഗം നിയന്ത്രണവിധേയമാക്കുക, • സമ്പാദ്യം ഒരു സാമ്പത്തികലക്ഷ്യമാക്കുക ഇങ്ങനെ നിരവധി തീരുമാനങ്ങൾ എടുക്കണം. ഭർത്താവ് തനിക്ക് ഡയമണ്ട് മേടിച്ച് തരുന്നത് ഭാര്യ സ്വപ്നംകാണുമ്പോൾ, ഭാര്യാപിതാവ് അതിന്റെ ബില്ല് അടയ്ക്കുന്നതായിട്ടാണ് ഭർത്താവ് സ്വപ്നംകാണുന്നത് എന്നതും ഷോപ്പിങ് മേഖലയിൽ പോസിറ്റീവായി ചിന്തിപ്പിക്കുന്നതാണ്.

from money rss http://bit.ly/2H7IG8g
via IFTTT

ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ'ജോയ്‌ഹോംസ്'പദ്ധതി റീ ബില്‍ഡ് കേരളയ്ക്ക് കരുത്ത് പകരുന്നത്: മുഖ്യമന്ത്രി

തിരുവല്ല: കേരളത്തിന്റെ പുനർ നിർമ്മാണത്തിൽ ജോയ്ആലുക്കാസ്് ഫൗണ്ടേഷൻ വഹിച്ച പങ്ക് മഹത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവല്ല ഡോ. അലക്സാണ്ടർ മാർ തോമ ഓഡിറ്റോറിയത്തിൽ നടന്ന പ്രളയബാധിതരുടെ പുനരധിവാസത്തിനായി ജോയിആലുക്കാസ് ഫൗണ്ടേഷൻ ആരംഭിച്ച ഭവനപദ്ധതി ജോയ് ഹോംസ് ഗുണഭോക്താക്കളുടെ രണ്ടാമത് സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റീബിൽഡ് കേരളയ്ക്ക് കരുത്ത് പകരുന്ന ജോയ് ഹോംസ് പദ്ധതി യാഥാർത്ഥ്യമാക്കിയ ജോയ്ആലുക്കാസ് ഫൗണ്ടേഷന് കേരള സർക്കാരിന്റെ നന്ദിയും മുഖ്യമന്ത്രി രേഖപ്പെടുത്തി. പ്രളയ ദുരിതത്തിൽ കിടപ്പാടം നഷ്ടപ്പെട്ട 250 കുടുംബങ്ങൾക്ക് 15 കോടി രൂപ മുതൽമുടക്കിലാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഭവനം നിർമ്മിച്ചു നൽകിയത്. പ്രളയകാലഘട്ടത്തിലും സന്നദ്ധ സേവന പ്രവർത്തനത്തിലും ജോയ്ആലുക്കാസ് ക്രിയാത്മകമായ പങ്കു വഹിച്ചതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.കാലാനുസൃതമായ സങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കേരളത്തെ പുനർനിർമ്മിക്കുന്ന നടപടികളാണ് ഇപ്പോൾ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ എ.എം ആരിഫ് എം.പി ജോയ് ഹോംസ് ഉപഭോക്താക്കളുടെ മെമന്റോ വിതരണോദ്ഘാടനവും ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ ഹാൻഡ് ബുക്ക് പ്രകാശനം മാത്യു റ്റി തോമസ് എംഎൽഎയും എൻ.കെ പ്രേമചന്ദ്രൻ എംപി ഡയാലിസിസ് കിറ്റ് വിതരണവും നിർവഹിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം,ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള ജോയ് ഹോംസ് ഗുണഭോക്താക്കളായ നൂറു കുടുംബങ്ങളാണ് കൂട്ടായ്മയിൽ പങ്കെടുത്തത്. തിരുവല്ല മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ ജോയ്ആലുക്കാസ് സിഎംഡി ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർമാരായ ജോളി ജോയ് ആലുക്കാസ്, എൽസ ജോയ് ആലുക്കാസ്, പത്തനംതിട്ട എംപി ആന്റോ ആന്റണി, എംൽഎമാരായ വീണ ജോർജ്ജ്, രാജു എബ്രഹാം, സജി ചെറിയാൻ, റവ. ഡോ. ജോസഫ് മാർ തോമ മെത്രാപൊലീത്ത( മാർ തോമ സിറിയൻ പള്ളി), ചിങ്ങവനം അതിരൂപത ആർച്ച്ബിഷപ്പ് മാർ സെവറിയോസ് കുര്യാക്കോസ് , റവ. ഡോ. ജോഷുവ മാർ ഇഗ്നാതിയോസ് ബിഷപ്പ്്, വള്ളംകുളം സിറിയൻ ഓർത്തഡോക്സ് ബിഷപ്പ് മാർ ഗ്രിഗോറിയോസ് കുര്യാക്കോസ്, ബ്രഹ്മശ്രീ.അക്കീരമൻ കാളിദാസഭട്ടതിരിപ്പാട്, ബിഷപ്പ് തോമസ് സാമുവൽ തിരുമേനി, ടൗൺ മസ്ജിദ് ഇമാം കെ.ജെ സലാം സഖഫി, ഡിവൈഎസ്പി ജോസ് ഇ.ആർ എന്നിവർ പങ്കെടുത്തു. നിലവിൽ 160 ഓളം കുടുംബങ്ങൾ പുതിയ ഭവനങ്ങളിൽ താമസം തുടങ്ങിയെന്നും മറ്റു ഭവനങ്ങൾ ഉടൻ തന്നെ ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു.

from money rss http://bit.ly/39m0ybx
via IFTTT

എസ്ബിഐ നിക്ഷേപ പലിശ കുറച്ചു: നിരക്കുകള്‍ പ്രാബല്യത്തില്‍

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നിക്ഷേപ പലശ കുറച്ചു. പുതുക്കിയ നിരക്കുകൾ തിങ്കളാഴ്ച(ഫെബ്രവരി 10) മുതൽ നലവിൽവന്നു. സ്ഥിര നിക്ഷേപങ്ങൾക്ക് 10 മുതൽ 15 ബേസിസ് പോയന്റുവരെയാണ് കുറച്ചത്. രണ്ടുകോടിയിലും കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 25 മുതൽ 50 ബേസിസ് പോയന്റുവരെയാണ് കുറവുവരുത്തിയിട്ടുള്ളത്. റിപ്പോ നിരക്ക് 5.15 ശതമാനത്തൽ നിലനിർത്തിക്കൊണ്ടുള്ള ആർബിഐയുടെ വായ്പ നയം പുറത്തുവന്നതിനുശേഷമാണ് ബാങ്ക് പലിശ കുറച്ചത്. 7 മുതൽ 45 ദിവസംവരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കുമാത്രം നിരക്കിൽ മാറ്റമില്ല. 46 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് അരശതമാനമാണ് പലിശ കുറച്ചത്. ഇതോടെ ഈ കാലയളവിലെ പലിശ അഞ്ചുശതമാനമായി. ഒരുവർഷം മുതൽ 10 വർഷംവരെ കാലാവധിയുള്ള പലിശയുടെ നിരക്കിൽ 10 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ പലിശ ആറുശതമാനമായി. 7 മുതൽ 45 ദിവസംവരെ-4.50 ശതമാനം 46 ദിവസം മുതൽ 179 ദിവസംവരെ-5 ശതമാനം 180 ദിവസം മുതൽ 210 ദിവസംവരെ-5.50 ശതമാനം 211 ദിവസം മുതൽ ഒരു വർഷംവരെ-5.50ശതമാനം ഒരുവർഷം മതുൽ 2 വർഷംവരെ-6 ശതമാനം 2 വർഷം മതുൽ 3 വർഷംവരെ-6 ശതമാനം 3 മുതൽ 5 വർഷംവരെ-6 ശതമാനം 5 മുതൽ 10 വർഷംവരെ-6 ശതമാനം മുതിർന്ന പൗരന്മാർക്ക് അരശതമാനം പലിശ അധികം ലഭിക്കും.

from money rss http://bit.ly/37gZRyK
via IFTTT

പുതി ഒരുരൂപ നോട്ട് ഉടനെ: സവിശേഷതകളറിയാം

ഒരു രൂപയുടെ പുതിയ നോട്ട് ഉടനെ വിപണിയിലെത്തും. മറ്റ് നോട്ടുകൾ റിസർവ് ബാങ്കാണ് പുറത്തിറക്കുന്നതെങ്കിലും ഒരുരൂപയുടെ നോട്ട് കാലാകാലങ്ങളിലായി ധനമന്ത്രാലയമാണ് അച്ചടിച്ച് വിതരണത്തിനെത്തിക്കുന്നത്. നോട്ടിലെ സവിശേഷതകൾ ഗവ ഓഫ് ഇന്ത്യയ്ക്കുപകരം ഭാരത് സർക്കാർ-എന്നാകും അച്ചടിച്ചിട്ടുണ്ടാകുക. ധനമന്ത്രാലയം സെക്രട്ടറിയുടെ ദ്വിഭാഷയിലുള്ള ഒപ്പ് ഉണ്ടാകും. ഒരൂ രൂപയുടെ പുതിയ കോയിനിലുള്ള രൂപയുടെ (₹)ചിഹ്നവും സത്യമേവ ജയതേ-എന്നും ആലേഖനം ചെയ്തിട്ടുണ്ടാകും. വലത്തെ് താഴെയായിരിക്കും നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടാകുക. ഇടത്തുനിന്ന് വലത്തോട്ട് അക്കങ്ങളുടെ വലുപ്പത്തിൽ വർധനവുണ്ടാകും. ആദ്യത്തെ മൂന്ന് അക്കങ്ങളും അക്ഷരങ്ങളും ഒരേ വലുപ്പത്തിലായിരിക്കും. ധാന്യത്തിന്റെ രൂപം കൂടിച്ചേർന്നുള്ള രൂപകല്പനയിലായിരിക്കും രൂപയുടെ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ടാകുക. രാജ്യത്തെ കാർഷിക മുന്നേറ്റത്തിന്റെ സൂചകമായാണിത്. 15 ഇന്ത്യൻ ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും. പിങ്ക്, പച്ച കളറുകൾക്ക് മുൻതൂക്കമുള്ള നോട്ടിന് 9.7X 6.3 സെന്റീമീറ്ററായിരിക്കും വലുപ്പം.

from money rss http://bit.ly/31EnnVa
via IFTTT

പത്ത് മാസത്തെ ഉയരത്തില്‍: ജനുവരിയില്‍ മ്യൂച്വല്‍ ഫണ്ടിലെത്തിയ നിക്ഷേപം 21,921 കോടി

ജനുവരിയിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമായെത്തിയത് 21,921 കോടി രൂപ. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തുകയാണിത്. ഇതുപ്രകാരം മാസംതോറുമുള്ള നിക്ഷേപ വർധന 10 ശതമാനമാണ്. ജനുവരിയിൽ എസ്ഐപിയായി മാത്രം 8,531.90 കോടി രൂപ സമാഹരിച്ചതായും ആംഫിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഡിവിഡന്റ് യീൽഡ്, വാല്യു ഫണ്ട് എന്നീ വിഭാഗം ഫണ്ടുകളിലൊഴികെ മറ്റ് ഫണ്ട് വിഭാഗങ്ങളിലിലെ നിക്ഷേപത്തിൽ കാര്യമായ വർധനവുണ്ട്. എസ്ഐപി ഫോളിയോകളുടെ എണ്ണം ഇതാദ്യമായി മൂന്നുകോടി കടന്നു. എസ്ഐപി വഴിയുള്ള നിക്ഷേപം ജനുവരിയിൽ 8,532 കോടി വർധിച്ച് 3.35 ലക്ഷം കോടി രൂപയായി. ജനുവരിയിൽ പുതിയതായി ചേർന്ന എസ്ഐപികളുടെ എണ്ണം 12.07 ലക്ഷം കോടിയാണ്. 5.95 ലക്ഷം എസ്ഐപികൾ നിർത്തുകയോ കാലാവധി പൂർത്തിയാക്കുകയോ ചെയ്തു. ജനുവരിയിലെ കണക്കുപ്രകാരം മ്യൂച്വൽ ഫണ്ടുകൾ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 27.85 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേസമയവുമായി താരതമ്യം ചെയ്യുമ്പോൾ ആസ്തിയിലെ വർധന 19 ശതമാനമാണ്. Equity mutual funds inflows hit 10-month high

from money rss http://bit.ly/37cuzZV
via IFTTT

Sunday, 9 February 2020

ഓഹരി വിറ്റാൽ എൽ.ഐ.സി.തുലയുമോ?

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സി.യുടെ ഓഹരികൾ വിറ്റഴിച്ച് സർക്കാരിന് വരുമാനം നേടാനുള്ള ബജറ്റ് നിർദേശം വ്യാപകമായ വിമർശനമാണ് ക്ഷണിച്ചുവരുത്തിയത്. എൽ.ഐ.സി.യെയും സർക്കാർ വിറ്റുതുലയ്ക്കുന്നുവെന്നാണ് വിമർശകർ ആരോപിക്കുന്നത്. ഇത്തരം വിമർശനങ്ങളിൽ എത്രത്തോളം കഴമ്പുണ്ട്? പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുക എന്നത് നിലവിലുള്ള സർക്കാർ തുടങ്ങിവച്ച ഒരു നയമല്ല, മുൻസർക്കാരുകളും ഈ നയം തന്നെയാണ് പിന്തുടർന്നിരുന്നത്. ധനക്കമ്മി ലക്ഷ്യമിടുന്ന പരിധിക്കുള്ളിൽ നിലനിർത്താൻ സർക്കാരുകൾ വർഷങ്ങളായി സ്വീകരിച്ചുവരുന്ന മാർഗമാണ് പൊതുമേഖലാ ഓഹരിവിൽപ്പന. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പന നടത്തുമ്പോൾ ജീവനക്കാർ ഉൾപ്പെടെ പ്രതിഷേധിക്കുന്നത് പതിവാണ്. ഏതാനും വർഷങ്ങൾക്കു മുമ്പ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊച്ചിൻ ഷിപ്പ്യാർഡ് ഐ.പി.ഒ. നടത്തിയപ്പോഴും 'വിറ്റുതുലയ്ക്കൽ' ആരോപണം ഉയർന്നിരുന്നു. കൊച്ചിൻ ഷിപ്പ്യാർഡ് ഐ.പി.ഒ. നടത്തിയപ്പോൾ ജീവനക്കാർക്കായി മാറ്റിവച്ച ഓഹരികൾ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത് 48 ശതമാനം മാത്രമാണ്. പൊതുമേഖലാ കമ്പനികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത് അസ്വീകാര്യമാണെന്ന നിലപാടിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓഹരിവിപണിയെ കുറിച്ചുള്ള തെറ്റായ ധാരണയാണ് ഇത്തരം നിലപാടിന് പിന്നിലുള്ളത്. മൂലധനവിപണിയും സ്റ്റോക്ക് എക്സ്ചേഞ്ചുകളും ആധുനിക രാജ്യങ്ങളിലെ സമ്പദ്ഘടനയുടെ ഭാഗമാണ്. ഒരു കമ്പനിയുടെ ഓഹരികളുടെ നിശ്ചിത ശതമാനം ഐ.പി.ഒ. വഴി വിൽക്കുക എന്നതിനർഥം ആ കമ്പനിയെ വിറ്റുതുലയ്ക്കുക എന്നല്ല. ഐ.പി.ഒ.യ്ക്ക് ശേഷം സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്ന ഒരു കമ്പനിയുടെ നിശ്ചിത ശതമാനം ഓഹരികൾ നിക്ഷേപ സ്ഥാപനങ്ങളും റീട്ടെയിൽ നിക്ഷേപകരും ഉൾപ്പെടെയുള്ളവരുടെ 'പബ്ലിക് ഷെയർ ഹോൾഡിങ്' ആയി മാറുക മാത്രമാണ് ചെയ്യുന്നത്. ഐ.പി.ഒ. ഇറക്കുന്നതിലൂടെ 'എൽ.ഐ.സി.യെ സർക്കാർ സ്വകാര്യവത്കരിക്കുന്നു' എന്ന മട്ടിലുള്ള കോലാഹലങ്ങളിൽ കഴമ്പൊന്നുമില്ല. തുടക്കത്തിൽ പത്തോ പതിനഞ്ചോ ശതമാനം മാത്രമാണ് ഓഹരികൾ വിൽക്കുന്നതെങ്കിലും പിന്നീട് ഓഹരികൾ പൂർണമായും വിറ്റ് കമ്പനിയെ സ്വകാര്യവത്കരിക്കുകയല്ലേ കേന്ദ്രസർക്കാരിന്റെ നീക്കമെന്ന സംശയമാണ് വിമർശകർ ഉന്നയിക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂരിഭാഗം ഓഹരികളും കേന്ദ്രസർക്കാർ തന്നെയാണ് ഇപ്പോഴും കൈവശം വച്ചിരിക്കുന്നത്. ഈ കമ്പനികളിൽ സർക്കാരിന്റെ ഉടമസ്ഥതയ്ക്കോ നിയന്ത്രണാധികാരത്തിനോ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. സ്വകാര്യ മേഖലയിലെ പല കമ്പനികളുടെ പ്രൊമോട്ടർമാരും നിയന്ത്രണാധികാരത്തിന് വേണ്ട 51 ശതമാനം ഓഹരിപങ്കാളിത്തം പോലും വേണ്ടെന്നു വച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ സ്റ്റീലിൽ പ്രൊമോട്ടർമാർക്ക് 35.84 ശതമാനം ഓഹരിപങ്കാളിത്തമേയുള്ളു. ആദിത്യ ബിർള ഗ്രൂപ്പിൽ ഉൾപ്പെട്ട ഹിൻഡാൽകോയിൽ അതിന്റെ ഉടമസ്ഥർ കൈവശം വക്കുന്നത് 36.5 ശതമാനം ഓഹരികൾ മാത്രമാണ്. ഐ.ഡി.ബി.ഐ. ബാങ്കിന്റെ 47 ശതമാനം ഓഹരികൾ കൂടി വിറ്റഴിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ഐ.ഡി.ബി.ഐ. ബാങ്കിനെ റിസർവ് ബാങ്ക് സ്വകാര്യമേഖലാ ബാങ്കായി പുനർവർഗീകരണം നടത്തിയിട്ടുണ്ട്. ഐ.ഡി.ബി.ഐ. ബാങ്കിൽ എൽ.ഐ.സി.യുടെ പങ്കാളിത്തം 51 ശതമാനമായി ഉയർന്നതിനു ശേഷമാണ് റിസർവ് ബാങ്കിന്റെ ഈ നടപടിയുണ്ടായത്. ഐ.ഡി.ബി.ഐ. ബാങ്ക് പോലെ നഷ്ടത്തിലോടുന്ന ബാങ്കുകൾ സർക്കാരിന് അമിത സാമ്പത്തികബാധ്യതയാണ് വരുത്തിവെക്കുന്നത്. ഗണ്യമായ നിഷ്ക്രിയ ആസ്തിയുമായി മല്ലിടുന്ന പൊതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ മൂലധനം നൽകുന്നത് സർക്കാരിന്റെ ചെലവ് കൂടുന്നതിനാണ് വഴിവെക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ മൂന്നുലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളിൽ സർക്കാർ നിക്ഷേപിച്ചത്. പൊതുഖജനാവിൽ നിന്ന് ചെലവഴിക്കുന്ന ഈ പണം പൊതുമേഖലാ ബാങ്കുകളുടെ പിടിപ്പുകേടിന് നൽകേണ്ടിവരുന്ന വിലയാണ്. പ്രധാനം സമയം യഥാർഥത്തിൽ ഓഹരിവിൽപ്പനയുടെ ശരിയും തെറ്റുമല്ല ചർച്ച ചെയ്യപ്പെടേണ്ട വിഷയം. വിൽപ്പന നടക്കുന്നത് യഥാസമയം ഓഹരികൾക്ക് മികച്ച വില കിട്ടാൻ അനുകൂലമായ സാഹചര്യം നിലനിൽക്കുമ്പോഴാണോ എന്നതാണ് കാതലായ കാര്യം. വിപണി മികച്ച നിലയിലായിരിക്കുമ്പോൾ ഓഹരികൾ ഉയർന്ന പ്രീമിയത്തിൽ വിൽക്കാൻ സാധിക്കുമെന്നിരിക്കെ, അത്തരം അനുകൂല സാഹചര്യത്തിന് കാത്തിരിക്കാതെ ധനകമ്മി ലക്ഷ്യമിട്ട നിലയിലെത്തിക്കുന്നതിനായി സാമ്പത്തികവർഷം അവസാനമാകുമ്പോഴേക്കും ഓഹരികൾ ഒരുവിധം വിറ്റഴിക്കുന്നതിന് തത്രപ്പാട് കാട്ടുന്നതാണ് മുൻകാലങ്ങളിൽ പലപ്പോഴും കണ്ടിട്ടുള്ളത്. 2013-14 കാലയളവിൽ കമ്മോഡിറ്റി വില തകർന്നടിഞ്ഞ വേളയിൽ പൊതുമേഖലയിലെ കമ്മോഡിറ്റി ഉത്പാദക കമ്പനികളുടെ ഓഹരികൾ വിറ്റഴിച്ചത് തീർത്തും നിരുത്തരവാദപരമായ രീതിയിലായിരുന്നു. മൂല്യനിർണയത്തിലെ പാളിച്ചകൾ എൽ.ഐ.സി.യെയും ബാധിക്കാവുന്നതാണ്. നിലവിൽ ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഉയർന്ന മൂല്യത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ എൽ.ഐ.സി. ഓഹരിനിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഏറെ ആകർഷകമാണ്. എന്നാൽ, വിപണി കാലാവസ്ഥ അനുകൂലമല്ലാത്ത സമയത്ത് ഐ.പി.ഒ. നടത്തിയാൽ മികച്ച വില ലഭ്യമാകുന്ന തരത്തിൽ നിക്ഷേപകരുടെ പങ്കാളിത്തമുണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ, ഓഹരിവിൽപ്പന ഉദ്ദേശിക്കുന്ന വില ലഭ്യമാകുന്ന രീതിയിൽ നടത്തുന്നതിനുള്ള ആസൂത്രണം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. aravindkraghav@gmail.com

from money rss http://bit.ly/31IaSb7
via IFTTT

സെന്‍സെക്‌സില്‍ 250 പോയന്റ് നഷ്ടം; നിഫ്റ്റി 12,000ന് താഴെ

മുംബൈ: ഏഷ്യൻ വിപണകളുടെ ചുവടുപിടിച്ച് രാജ്യത്തെ ഓഹരി സൂചികകൾ നഷ്ടത്തിൽ. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 900 കടന്നതോടെ ഓഹരി വിപണിയിൽ പടർന്ന ആശങ്കയാണ് പ്രധാനകാരണം. സെൻസെക്സ് 250 പോയന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 12,000 നിലവാരത്തിന് താഴെയുമാണ്. ലോഹവിഭാഗം ഓഹരികളെയാണ് നഷ്ടം പ്രധാനമായും ബാധിച്ചത്. ടാറ്റ സ്റ്റീൽ നാലുശതമാനവം ഹിൻഡാൽകോ, വേദാന്ത തുടങ്ങിയവ ഒന്നരശതമാനവും താഴ്ന്നു. ബിഎസ്ഇയിലെ 844 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1255 ഓഹരികൾ നഷ്ടത്തിലുമാണ്. യുപിഎൽ, ഭാരതി ഇൻഫ്രടെൽ, സിപ്ല, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, എൻടിപിസി, സൺ ഫാർമ, ഗെയിൽ, വിപ്രോ, റിലയൻസ് തുടങ്ങിയവയാണ് നഷ്ടത്തിലുള്ള മറ്റ് ഓഹരികൾ. sensex dwon 250 pts

from money rss http://bit.ly/37jvhos
via IFTTT

Saturday, 8 February 2020

പുതിയ നികുതി ഘടന സ്വീകരിക്കുന്നവര്‍ക്ക് ആരുടെയും സഹായമില്ലാതെ റിട്ടേണ്‍ നല്‍കാം

ന്യൂഡൽഹി: പുതിയ നികുതി സ്ലാബിലേയ്ക്ക് മാറുന്നവർക്ക് റിട്ടേൺ ഫയൽചെയ്യാൻ ഇനി ചാർട്ടേർഡ് അക്കൗണ്ടുന്റുമാരുടെയോ നികുതി വിദഗ്ധരുടെയോ സഹായം തേടേണ്ടതില്ല. പുതിയ നിരക്ക് സ്വീകരിക്കുന്നവർക്ക് നികുതിയിളവുകളും നികുതിയൊഴിവുകളും ബാധകമല്ലാത്തതിനാൽ എളുപ്പത്തിൽതന്നെ റിട്ടേൺ ഫയൽചെയ്യാം. ഇൻകം ടാക്സ് ഇ-ഫയലിങ് പോർട്ടൽ ലോഗിൻ ചെയ്ത് ഐടിആർ ഫോം തിരഞ്ഞെടുക്കമ്പോൾതന്നെ നിങ്ങളുടെ വരുമാനം സംബന്ധിച്ച വിവരങ്ങളും നികുതിയും അതിൽ നേരത്തെതന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. പഴയരീതി തുടരുന്നവർമാത്രം കൂടുതൽ വിവരങ്ങൾ പൂരിപ്പിച്ചാൽമതിയെന്നും പുതിയ നികുതി ഘടന സ്വീകരിക്കുന്നവർക്ക് പൂരിപ്പിച്ച ഫോം തന്നെ ലഭ്യമാകുമെന്നും റവന്യു സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.

from money rss http://bit.ly/38bFZhM
via IFTTT

Friday, 7 February 2020

ബാങ്ക് നിക്ഷേപമോ ഡെറ്റ് ഫണ്ടോ ഏതാണ് മെച്ചം?

റിസ്ക് എടുക്കാൻ താല്പര്യമില്ലാതെ സുരക്ഷിത പദ്ധതികൾ തേടിപോകുന്നവർക്ക് യോജിച്ച മികച്ച നിക്ഷേപ പദ്ധതിയാണ് ബാങ്ക് എഫ്ഡി. എന്നിരുന്നാലും ഡെറ്റ് ഫണ്ടുകൾ മുന്നോട്ടുവെയ്ക്കുന്ന സാധ്യതകൾ അവഗണിക്കാൻ കഴിയില്ലെന്ന് മനസിലാക്കുക. ആദായം, സുരക്ഷിതത്വം, നികുതി, പണമാക്കൽ എന്നിവയ്ക്കാണ് നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ മുൻഗണന നൽകേണ്ടത്. സ്ഥിര നിക്ഷേപ പദ്ധതികളുടെ പ്രത്യേകത സുരക്ഷിതത്വമാണ്. ഡെറ്റ് ഫണ്ടുകൾക്കാകട്ടെ അതില്ല, എന്നാൽ നികുതി ആനുകൂല്യവും ഉയർന്ന നേട്ടസാധ്യതയുമുണ്ട്. ആദ്യം സുരക്ഷിതത്വമാകട്ടെ നിശ്ചിത ശതമാനം നേട്ടവും അതോടൊപ്പം സുരക്ഷിതത്വവും ഉറപ്പു നൽകുന്നതാണ് ബാങ്ക് നിക്ഷേപം. പുതിയ ബജറ്റിൽ ബാങ്ക് നിക്ഷേപത്തിന്മേലുള്ള ഇൻഷുറൻസ് പരിരക്ഷ അഞ്ചു ലക്ഷം രൂപവരെയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. മ്യൂച്വൽ ഫണ്ടിന്റെ ഡറ്റ് പദ്ധതികളാകട്ടെ വിപണിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഒന്നിനും ഉറപ്പൊന്നും നൽകാൻ കഴിയില്ല. ആദായത്തിലാകട്ടെ വ്യതിയാനവും വന്നേക്കാം. സെബിയുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഫണ്ട് കമ്പനികൾ പ്രവർത്തിക്കുന്നതെന്നതിനാൽ മറ്റൊരുതരത്തിലുമുള്ള തട്ടിപ്പുകൾക്ക് സാധ്യതകളില്ല. ഫണ്ടുകളുടെ നഷ്ടസാധ്യത സംബന്ധിച്ച് നിക്ഷേപകരെ വ്യക്തമായി അറിയിക്കണമെന്ന സെബിയുടെ നിർദേശം ഫണ്ടുകൾ പാലിക്കണമെന്നത് നിർബന്ധമാണ്. നിക്ഷേപ കാലയളവിനനുസരിച്ച് വ്യത്യസ്ത ഫണ്ടുകളാണ് വിപണിയിലുള്ളത്. അതും സെബിയുടെ നിർദേശപ്രകാരമാണ് ക്രമീകരിച്ചിട്ടുള്ളത്. വിപണിയിലുള്ള കടപ്പത്രങ്ങളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. അടുത്തയിടെ ഐഎൽആന്റ്എഫ്എസ്, ഡിഎച്ച്എഫ്എൽ തുടങ്ങിയ കമ്പനികളുടെ തകർച്ചയും ഐഡിയ വൊഡാഫോൺ കുടിശികയിൽ വീഴ്ചവരുത്തിയതും ഡെറ്റ് ഫണ്ടുകളുടെ ആദായത്തെ കാര്യമായി ബാധിച്ചിരുന്നു. നികുതി ബാധ്യത ബാങ്ക് നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന ആദായം നിങ്ങളുടെ മൊത്തംവരുമാനത്തോടൊപ്പം ചേർത്ത് ആദായനികുതി നൽകാൻ ബാധ്യതയുണ്ട്. ലഭിക്കുന്ന പശിയിൽനിന്ന് 10 ശതമാനം ഡിടിഎസ് കിഴിച്ചുള്ള തുകയാണ് നിങ്ങൾക്ക് ബാങ്ക് നൽകുക. നിങ്ങളുടെ നികുതി സ്ലാബിനനുസരിച്ച് ബാക്കിയുള്ള തുകകൂടി നൽകേണ്ടിവരും. 30 ശതമാനം നികുതി സ്ലാബിലാണ് നിങ്ങൾവരുന്നതെങ്കിൽ കാര്യമായ ആദായമൊന്നും ബാങ്ക് നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കേണ്ട. മൂന്നുവർഷത്തിൽതാഴെമാത്രം(36 മാസം)കൈവശംവെച്ച് പണം പിൻവലിക്കുകയാണെങ്കിൽ ഫണ്ട് നിക്ഷേപത്തിലും നികുതി ബാധ്യത ഇതുപോലെതന്നെയാണ്. ടിഡിഎസ് ബാധകമല്ലെന്നുമാത്രം. എന്നാൽ 36 മാസത്തിനുശേഷമാണ് ഫണ്ടിലെ നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതിക്ക് ഇൻക്സേഷൻ ബെനഫിറ്റ് ലഭിക്കും. അതായത് പണപ്പെരുപ്പ നിരക്കുകൾ കിഴിച്ചുള്ളതുകയ്ക്ക് നികുതി നൽകിയാൽ മിതയാകും. പണലഭ്യത ഫണ്ടിലെ നിക്ഷേപം ഇന്ന് പിൻവലിച്ചാൽ അക്കൗണ്ടിൽ നാളെ പണമെത്തും. പരമാവധി രണ്ടുദിവസമാണ് വേണ്ടിവരിക. എപ്പോൾ വേണമെങ്കിലും പിൻവലിക്കുകയുമാകാം. നിശ്ചിതകാലം കൈവശംവെച്ചിരിക്കണമെന്ന് നിർബന്ധമൊന്നുമില്ല(ദീർഘകാലാവധിയുള്ള ഡെറ്റ് ഫണ്ടുകൾക്ക് ഒരുവർഷംവരെ എക്സിറ്റ് ലോഡ് ബാധകമാണ്). എഫ്ഡിയും എപ്പോൾ വേണമെങ്കിലും ബാങ്കിലെത്തി തിരിച്ചെടുക്കാം. നിശ്ചിത കാലാവധിക്കുമുമ്പാണ് പണം പിൻവലിക്കുന്നതെങ്കിൽ പിഴപ്പലിശ ബാധകമാണ്. ആദായം ബാങ്ക് നിക്ഷേപത്തേക്കാൾ നേട്ടം സാധാരണയായി ഡെറ്റ് ഫണ്ടുകളിൽനിന്ന് ലഭിക്കും. പലിശ നിരക്ക് താഴുന്നതിനനുസരിച്ച് ഡെറ്റ് ഫണ്ടിൽനിന്നുള്ള ആദായം കൂടും. ആദായ നികുതിയിൽ ഇളവുള്ളതിനാൽ ഈയിനത്തിലും നേട്ടമുണ്ടാക്കാം. കാലയളവിലും നിക്ഷേപ സ്വഭാവത്തിലും റിസ്കിലും വ്യത്യാസമുള്ള നിരവധി ഡെറ്റ് ഫണ്ടുകൾ വിപണിയിലുണ്ട്. അവ കണക്കിലെടുത്തൂവേണം ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപം നടത്താൻ. antony@mpp.co.in Which is better, bank investment or a debt fund?

from money rss http://bit.ly/2SbCKBE
via IFTTT

കെവൈസി പാലിച്ചില്ലെങ്കില്‍ 28നുശേഷം ബാങ്ക് അക്കൗണ്ടില്‍ ഇടപാട് നടത്താനാവില്ല

ഫെബ്രുവരി 28നുമുമ്പ് കെവൈസി മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇടപാടുകൾ നടത്താനാവില്ല. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ബാങ്ക് ഉപഭോക്താക്കൾക്ക് എസ്ബിഐ അറിയിപ്പ് നൽകി. കെവൈസി മാനദണ്ഡങ്ങൾ പാലിക്കാത്ത അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിച്ചതായും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 2020 ഫെബ്രുവരി 28നകം അക്കൗണ്ട് ഉടമകൾ കെവൈസി മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്ന് ആർബിഐ നിർദേശം നൽകിയിരുന്നു. അല്ലെങ്കിൽ ബാങ്കുകൾ വൻതുക പിഴനൽകേണ്ടിവരുമെന്നും ആർബിഐയുടെ നിർദേശിച്ചിരുന്നു. 2002 ലെ കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമത്തിലാണ് ബാങ്ക് അക്കൗണ്ടുകൾക്ക് കെവൈസി മാനദണ്ഡം നിർബന്ധമാക്കിയത്. എങ്ങനെ കെവൈസി മാനദണ്ഡം പാലിക്കാം ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസികൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ബാങ്കിന്റെ അടുത്തുള്ള ശാഖയിൽ പോയി രേഖകൾ നൽകിയാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. ആവശ്യമുള്ള രേഖകൾ പാസ്പോർട്ട് വോട്ടർ ഐഡി ഡ്രൈവിങ് ലൈസൻസ് ആധാർ കാർഡ് പാൻ കാർഡ് എന്നിവയിലേതെങ്കിലും മതി വിലാസം തെളിയിക്കാൻ. അതോടൊപ്പം ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോയും മൊബൈൽ നമ്പറും നൽകിയാൽമതി. KYC: Bank may block your account after 28th February

from money rss http://bit.ly/2ODvkVn
via IFTTT

ജനറേഷൻ സെഡിന് ലോൺ പ്രേമം

ഇരുപത്തിയഞ്ചു വയസ്സിന് താഴെയുള്ള ചെറുപ്പക്കാർക്ക് ഒരു ഓമനപ്പേരുണ്ട് - 'ജനറേഷൻ സെഡ്'. ഈ വിഭാഗത്തിൽപ്പെട്ട യുവാക്കൾ ധാരാളമായി വായ്പയെടുക്കാൻ തുടങ്ങിയിരിക്കുകയാണ്. ട്രാൻസ്യൂണിയന്റെ റിപ്പോർട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 1995-ലോ അതിന് ശേഷമോ ജനിച്ച 90 ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ഇന്ത്യൻ വായ്പാമേഖലയിൽ സജീവമായുള്ളത്. ഇരുചക്ര വാഹനങ്ങൾക്കാണ് ഇവർ കൂടുതലായി വായ്പ എടുത്തിട്ടുള്ളത്. 21 ശതമാനം വരും ഈ മേഖലയുടെ വിഹിതം. ഇതിന് പിന്നിലായി ഉപഭോക്തൃ വസ്തുക്കളും (13 ശതമാനം) ക്രെഡിറ്റ് കാർഡുകളുമാണ് (11 ശതമാനം) ഉള്ളത്. ഇന്ത്യ, കൊളംബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വികസിച്ചുവരുന്ന വായ്പാ വിപണികളും കാനഡ, ഹോങ് കോങ്, അമേരിക്ക പോലുള്ള ഇതിനകംതന്നെ ശക്തമായിട്ടുള്ള വിപണികളും ട്രാൻസ്യൂണിയൻ പഠനത്തിന് വിധേയമാക്കിയിരുന്നു. 25 വയസ്സിന് താഴെയുള്ള 60.9 കോടി പേർ ഇന്ത്യയിലുണ്ട്. അതിൽ 18 വയസ്സ് കഴിഞ്ഞ അർഹരായ 14.7 കോടി പേരുണ്ട്. എന്നാൽ, ഇതിന്റെ വെറും ആറു ശതമാനം വരുന്ന 90 ലക്ഷം പേർ മാത്രമാണ് വായ്പാസൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതെന്നും ട്രാൻസ്യൂണിയൻ പഠനം ചൂണ്ടിക്കാട്ടുന്നു. ഇവരിൽ 80 ശതമാനം പേരും ഏതെങ്കിലും ഒരു വായ്പാപദ്ധതി മാത്രമേ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ.

from money rss http://bit.ly/38ltfVO
via IFTTT

കോട്ടയം ആവശ്യപ്പെട്ടത് 43 കോടി; അനുവദിച്ചത് 100 രൂപ ടോക്കൺ

കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. 17 പദ്ധതികൾക്കുവേണ്ടി 43.05 കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ, ആകെ അനുവദിച്ചത് ചിങ്ങവനം സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന് 40ലക്ഷം രൂപ മാത്രം. ബാക്കിയുള്ള പദ്ധതികൾക്ക് ലഭിച്ചത് 100 രൂപ ടോക്കണും. പദ്ധതികളും തുകയും ചുവടെ ക്രമനമ്പർ പദ്ധതിയുടെ പേര് എസ്റ്റിമേറ്റ് തുക വർക്ക്സ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന തുക1 അറുപുഴ-പാറേച്ചാൽ റോ‍ഡ് അഭിവൃദ്ധിപ്പെടുത്തൽ അഞ്ച് കോടി 100 രൂപ2 കഞ്ഞിക്കുഴി ഫ്ളൈ ഒാവർ ഒരുകോടി 100 രൂപ3 ഗാന്ധിനഗർ-മെഡിക്കൽ കോളേജ്-നാലുവരിപ്പാത ഏഴ് കോടി 100 രൂപ4 കാലാവസ്ഥാ വ്യതിയാന ഇൻസ്റ്റിറ്റ്യൂട്ട് കെ‌ട്ടിട നിർമ്മാണം രണ്ട് കോടി 100 രൂപ5 വടവാതൂർ അയ്യപ്പക്ഷേത്രം മുതൽ ബണ്ടുറോഡ് വരെ സംരക്ഷണഭിത്തികെട്ടി റോഡ് വികസിപ്പിക്കൽ-ബി.എം.ആൻഡ് ബി.സി. റോഡ് നിർമാണം അഞ്ച് കോടി 100 രൂപ6 വട്ടമൂട് പാലത്തിന് സമീപം മീനച്ചിൽ നദിയുടെ പാർശ്വതീരം കെട്ടി സംരക്ഷിക്കൽ 75 ലക്ഷം രൂപ 100 രൂപ7 താഴത്തങ്ങാടി അറുപുഴ കളപ്പുരക്കടവ്‌ ഭാഗത്തെ മീനച്ചിലാറിനെ സൈഡുകെട്ടി വള്ളംകളിക്ക്‌ ഉപയുക്തമാക്കുന്ന പ്രവൃത്തി 80 ലക്ഷം 100 രൂപ8 കൊട്ടുപ്പള്ളിക്കടവ്-സംരക്ഷണഭിത്തി നിർമാണം 70 ലക്ഷം രൂപ 100 രൂപ9 കോട്ടയം പട്ടണത്തിന്റെ പടിഞ്ഞാറൻഭാഗം ഉൾപ്പെടുന്ന വേളൂർ കുടിവെള്ളപദ്ധതി 1.5 കോടി 100 രൂപ10 കോട്ടയം പടിഞ്ഞാറൻ ഭാഗം-ചിങ്ങവനം കുടിവെള്ള പദ്ധതി 1.5 കോടി 100 രൂപ11 വട്ടമൂട് പാലത്തിന് സമീപം (വട്ടമൂട് കടവ്-കോട്ടയം നഗരസഭയുടെ 14-ാം വാർഡ്) മീനച്ചിൽ നദിയുടെ വലത് പാർശ്വതീരം സംരക്ഷിക്കൽ 80 ലക്ഷം 100 രൂപ.12 വിജയപുരം കുടിവെള്ള പദ്ധതി 1.5 കോടി 100 രൂപ13 മൈലപ്പള്ളി കടവ്-സംരക്ഷണഭിത്തി നിർമാണം 75 ലക്ഷം 100 രൂപ14 അഞ്ചുകണ്ടം കടവ്-സംരക്ഷണഭിത്തി നിർമാണം 75 ലക്ഷം 100 രൂപ15 നട്ടാശ്ശേരി സൂര്യകാലടി റഗുലേറ്റർ കം ബ്രിഡ്ജ് ഒരുകോടി 100 രൂപ16 കോട്ടയം നാഗന്പടം നെഹ്റു സ്റ്റേഡിയം-ഗ്രീൻഫീൽഡ് സ്റ്റേഡിയം മാതൃക നിർമാണം 10 കോടി 100 രൂപ17 ഇല്ലിക്കൽ മൈതാനം-നവീകരണം ഒരുകോടി 100 രൂപ

from money rss http://bit.ly/2OC7idv
via IFTTT

Thursday, 6 February 2020

പൊതുകടം 84,491 കോടിയാകും, 2020-21 ലെ ബജറ്റ് എസ്റ്റിമേറ്റ് ഇങ്ങനെ

തിരുവനന്തപുരം:ധനക്കമ്മി മൂന്ന് ശതമാനത്തിൽ താഴെനിലനിർത്തിക്കൊണ്ടുള്ള 2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ തനത് വരുമാനം ഉയർത്തുന്നതിനുള്ള നിർദ്ദേശങ്ങളും ബജറ്റിലുണ്ട്. ഇതിന്റെ ഫലമായി റവന്യു കമ്മി 2019-20ലെ പുതുക്കിയ കണക്കായ 2.01 ശതമാനത്തിൽ നിന്ന് 1.55 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്. 2020-21ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റവന്യു വരുമാനം 1,14,635 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റവന്യു ചിലവ്- 1,29,837 കോടിയും റവന്യു കമ്മി- 15,201 കോടിയുമാകുമെന്ന് എസ്റ്റിമേറ്റിൽ പറയുന്നു. എന്നാൽ 2019-20ലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റവന്യു വരവ് 99,042 കോടി. റവന്യു ചിലവ് 1,16,516 കോടി. റവന്യു കമ്മി- 17,474 കോടി എന്നിങ്ങനെ ആയിരുന്നു. 2020-21ലെ ചിലവ് നടപ്പ് വർഷത്തേക്കാൾ 15 ശതമാനം കൂടുതലാണ്. സംസ്ഥാനത്തിന്റെ പൊതുകടം 2020-21 സാമ്പത്തിക വർഷത്തിൽ 84,491 കോടിയാകും. നടപ്പ് സാമ്പത്തിക വർഷത്തിൽ 19,987 കോടിയായിരുന്നു. വികസന ചിലവുകൾ വെട്ടിക്കുറയ്ക്കാതെ സംസ്ഥാനത്തെ നവീകരണത്തിന്റെ പാതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിനായി 1,103 കോടിയുടെ അധിക വിഭവ സമാഹരണവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlights:Kerala budget estimate 2020-21

from money rss http://bit.ly/2Sno7Kc
via IFTTT