121

Powered By Blogger

Tuesday, 21 July 2020

വിവരങ്ങള്‍ കൈമാറാന്‍ ധാരണാപത്രം: നികുതിദായകര്‍ ആശങ്കപ്പെടേണ്ടതുണ്ടോ?

വ്യക്തികളുടെ വിവരങ്ങൾ കൈമാറാൻ ആദായനികുതി വകുപ്പ് വ്യത്യസ്ത ഏജൻസികളും മന്ത്രാലയങ്ങളുമായി ധാരണാപത്രം ഒപ്പിട്ടു. പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നിലവിൽ കൈമാറാറുണ്ടെങ്കിലും ഇതാദ്യായാണ് ധാരണാപത്രത്തിൽ(എംഒയു)ഒപ്പുവെയ്ക്കുന്നത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി), എംഎസ്എംഇ മിനിസ്ട്രി, കസ്റ്റംസ് ന്നിവയുമായാണ് പ്രത്യക്ഷ നികുതി ബോർഡ് ഇക്കാര്യത്തിൽ ഔദ്യോഗികമായി ധാരണയായിലെത്തിയത്. ഇതുപ്രകാരം തടസ്സങ്ങളില്ലാതെതന്നെ സ്ഥിരമായി നികുതിദായകരുടെ വിവരങ്ങൾ ഇനി കൈമാറാനാകും. ധാരണാപത്രമില്ലാതെതന്നെ ബാങ്കുകളിൽനിന്നും മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളിൽനിന്നും വലിയ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ആദായനികുതി വകുപ്പിന് ലഭിക്കുന്നുണ്ട്. സെക്ഷൻ 285ബിഎ പ്രകാരമാണ് ബാങ്കുകളുംമറ്റും ഇത് ചെയ്യുന്നത്. നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് കൂടുതൽ സുതാര്യത ധാരണാപത്രത്തിലൂടെ കൈവരുമെന്നാണ് നികുതിവകുപ്പിന്റെ വിശദീകരണം. നിലവിൽതന്നെ ആദായനികുതി പോർട്ടലിൽ ലഭ്യമായ 26എഎസിൽ ഇടപാടുസംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്താൻ കഴിയുന്നുണ്ട്. ആധാറും പാനും ബന്ധിപ്പിച്ചതോടെ വിവരകൈമാറ്റാം എളുപ്പത്തിലായി. പെർമനെന്റ് അക്കൗണ്ട് നമ്പറി(പാൻ)നായി അപേക്ഷിച്ചാൽ മിനുട്ടുകൾക്കുള്ളിൽ ഇ-പാൻ നൽകാൻ കഴിയുന്നത് ഇത്തരം നടപടിക്രമങ്ങൾ പാലിക്കുന്നതിലൂടെയാണെന്നും നികുതിവകുപ്പ് പറയുന്നു.

from money rss https://bit.ly/3jqjonP
via IFTTT

നിഫ്റ്റി 11,150ന് മുകളില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നേട്ടം 511 പോയന്റ്

മുംബൈ: കോവിഡ് വ്യാപനത്തിനിടയിലും ഓഹരി വിപണിയെ കാളകൾ പിടിമുറുക്കി. തുടർച്ചയായി അഞ്ചാം ദിവസവും സൂചികകൾ മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 511.34 പോയന്റ് നേട്ടത്തിൽ 37930.33ലും നിഫ്റ്റി 140.10 പോയന്റ് ഉയർന്ന് 11162.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1427 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1223 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികൾക്ക് മാറ്റമില്ല. കോവിഡ് വാക്സിന്റെ പരീക്ഷണം ഒരുഘട്ടംകൂടി പിന്നിട്ടതും ആഗോള വിപണിയിലെ നേട്ടവുമാണ് വിപണിയിൽ പ്രതിഫലിച്ചത് പവർഗ്രിഡ്, ഐഒസി, ബിപിസിഎൽ, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ബ്രിട്ടാനിയ, ഭാരതി ഇൻഫ്രടെൽ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, ബാങ്ക്, ഊർജം, ലോഹം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഫാർമ, എഫ്എംസിജി ഓഹരികൾ സമ്മർദംനേരിട്ടു. Nifty ends above 11,150, Sensex jumps 511 pts

from money rss https://bit.ly/3eO7WPk
via IFTTT

സ്വര്‍ണ ഇറക്കുമതി 17 വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍:കുറവ് 50ശതമാനം

കോവിഡ് വ്യാപനംമൂലം രാജ്യം അടച്ചിട്ടതും വിലകൂടിയതും സ്വർണ ഇറക്കുമതിയിൽ കുത്തനെ കുറവുണ്ടാക്കി. നടപ്പ് വർഷം സ്വർണത്തിന്റെ ഇറക്കുമതിയിൽ 50ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. 350 ടൺ സ്വർണമാകും ഈവർഷം രാജ്യത്ത് ഇറക്കുമതി ചെയ്യുകയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് 17 വർഷത്തെ ഏറ്റവും താഴ്ന്ന അളവാണ്. 2003ലെ നിലവാരത്തിനോടടുത്തുമാണിത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുപ്രകാരം 2019 കലണ്ടർവർഷത്തിൽ 647 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2020 ജനുവരി മുതൽ മാർച്ചുവരെയുള്ള ഇറക്കുമതി 78.4 ടണ്ണും ജൂണിലവസാനിച്ച പാദത്തിലാകട്ടെ 11 ടണ്ണുമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. മൂന്നുമാസത്തോളം സ്വർണാഭരണകടകൾ അടച്ചിട്ടതും നിക്ഷേപകർ പലരും ഗോൾഡ് ബോണ്ടിലേയ്ക്കും ഇടിഎഫിലേയ്ക്കും തിരിഞ്ഞതുമാണ് സ്വർണ ഇറക്കുമതിയിൽ കുറവുണ്ടാകാൻ കാരണമായി പറയുന്നത്. രാജ്യത്തെ ഇറക്കുമതി ബില്ലിൽ കാര്യമായ കുറവുണ്ടാക്കാൻ ഇത് സാഹയിച്ചു. സ്വർണം കൈവശമുള്ളവരിൽ പലരും വിറ്റ് കാശാക്കിയതും വിപണിയിൽ സ്വർണംകൂടുതലായി എത്താനിടയാക്കി. രാജ്യത്ത് ആവശ്യകത കുറഞ്ഞെങ്കിലും 2020 കലണ്ടർവർഷത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയ നിക്ഷേപ ആസ്തി സ്വർണമാണ്. Gold Imports Year $Billion Tonne 2009 21.00 559 2010 38.5 959 2011 53.9 949 2012 52.8 843 2013 39.2 876 2014 31.3 899 2015 35.00 914 2016 23.1 551 2017 36.3 879 2018 31.8 756 2019 31.2 647 H1CY $Billion Tonne 2019 19.6 425 2020 5.9 90* *Industry estimate

from money rss https://bit.ly/3jrEuC8
via IFTTT

പരസ്യ ചിത്രങ്ങളുടെ സര്‍ഗാത്മകതയ്ക്ക് വിദൂര പ്രവര്‍ത്തന രീതി അഭികാമ്യമല്ല : ദീപു അന്തിക്കാട്

മാതൃഭൂമി മാക്സഡ് വെബ്ബിനാർ പരമ്പരയിൽ ജൂലൈ19 നു നടന്ന മൂന്നാമത്തെ സെഷനിൽ പരസ്യ വിപണിയിൽ കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധികളെയെയും പുതിയ സാധ്യതകളെയും കുറിച്ച് ചർച്ച നടന്നു. പ്രശസ്ത സിനിമ സംവിധായകനും അഡ്വെർടൈസിംഗ് സൃഷ്ടാവുമായ ദീപു അന്തിക്കാടായിരുന്നു മുഖ്യ അതിഥി.വെബ്ബിനാറിന്റെ റെക്കോർഡിങ് യൂട്യൂബ് ചാനലിൽ ലഭ്യമാണ്. മഹാമാരിയുടെ കാലത്തു ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും അവ സൃഷ്ടിക്കുന്ന ആകാംക്ഷകളും അവരുടെ ജീവന ശൈലിയിലും ഷോപ്പിംഗ് ഇഷ്ടാനിഷ്ടങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ പ്രവണതകൾ മനസ്സിലാക്കി പരസ്യങ്ങൾ തയ്യാറാക്കാൻ ബ്രാൻഡുകളും പരസ്യ നിർമാതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. പരസ്യ കമ്പനികൾ വിദൂരത്തുള്ള ടെക്നിക്കൽ ടീമിനെ ഉപയോഗിച്ച് പരസ്യചിത്രങ്ങൾ ഷൂട്ട് ചെയ്യാനുള്ള പുതിയ രീതികൾ ഉപയോഗിക്കാൻ തയ്യാറാകണമെന്നും ഇത് വഴി വിവിധ മേഖലകളിലുള്ള പ്രഗത്ഭരെ പരസ്യ പ്രക്രിയയിൽ പങ്കെടുപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ വിദൂര പ്രവർത്തനം പരസ്യചിത്രങ്ങൾ വിഭാവനം ചെയ്യാനുള്ള സംഘത്തിന്റെ സർഗാത്മ ചിന്താശക്തിയെ സാരമായി ബാധിക്കുന്നുണ്ടെന്നും ഇത് തരണം ചെയ്യുകയായിരിക്കും ഏറ്റവും വലിയ വെല്ലുവിളി എന്നുംദീപു ചോദ്യോത്തര വേളയിൽ പറഞ്ഞു. ഇമേജസ് ആഡ് ഫിലിംസ് എന്ന കമ്പനിയുടെ സഹ സ്ഥാപകനായദീപു ഇരുപത്തിയഞ്ചു വർഷത്തിലധികമായി കേരളത്തിലെ പല പ്രമുഖ ബ്രാൻഡുകൾക്കും പരസ്യ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. Content highlights :deepu anthikad is talk about advertising crisis on maxed webinar series

from money rss https://bit.ly/2OWdbCd
via IFTTT

Monday, 20 July 2020

സ്വര്‍ണവില പവന് 36,760 രൂപയായി: ഈവര്‍ഷംമാത്രം കൂടിയത് 7,760 രൂപ

സ്വർണവിലയിൽ റെക്കോഡ് കുതിപ്പ് തുടരുന്നു. ചൊവാഴ്ച പവന് 160 രൂപകൂടി എക്കാലത്തെയും ഉയർന്ന നിലവാരമായ 36,760 രൂപയിലെത്തി. 4595 രൂപയാണ് ഗ്രാമിന്റെ വില. ജൂലായ് ആറിന് 35,800 നിലവാരത്തിയേല്ക്ക് പവന്റെ വില താഴ്ന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വില കൂടുന്ന പ്രവണതയായിരുന്നു വിപണിയിൽ കണ്ടത്. ഇതോടെ ഈവർഷം പവന്റെ വിലയിൽ 7,760 രൂപയാണ് കൂടിയത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില ഒമ്പത് വർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. ഔൺസിന് 1,818.53 ഡോളറായാണ് വർധിച്ചത്. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാമിന്റെ വില 49,085 രൂപ നിലവാരത്തിലുമെത്തി. കോവിഡ് വ്യാപനംമൂലം വിവിധ രാജ്യങ്ങൾ സമ്പദ്ഘടനയ്ക്ക് കരുത്തുപകരാൻ സാമ്പത്തിക പാക്കേജുകളുമായി മുന്നോട്ടുപോകുമെന്ന പ്രതീക്ഷയാണ് സ്വർണവില തുടർച്ചയായി വർധിക്കുന്നതിനുപിന്നിൽ.

from money rss https://bit.ly/2Bhmf14
via IFTTT

പാഠം 83: ബാങ്ക് എഫ്ഡിയിലെ 'യഥാര്‍ത്ഥ ആദായം' പൂജ്യത്തിനുതാഴെ, കൂടുതല്‍നേട്ടത്തിനിതാ പുതുവഴി

പ്രമുഖ പൊതുമേഖല ബാങ്കിലെ നിക്ഷേപം പുതുക്കിയിടാനെത്തിയതായിരുന്നു വിജയ മോഹൻ. നിക്ഷേപ സർട്ടിഫിക്കറ്റകൾ കൗണ്ടറിലിരുന്ന ഉഗ്യോസ്ഥയുടെ കയ്യിൽനിന്നുവാങ്ങി സന്ദർശകർക്കുള്ള കസേരയിലിരുന്ന് അവപരിശോധിച്ചു. സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ പലിശ ശ്രദ്ധയിൽപ്പെട്ട അദ്ദേഹം ആശങ്കാകുലനായി. സ്ഥിര നിക്ഷേപത്തിൽനിന്നുള്ള പലിശയകൊണ്ടാണ് സർവീസിൽനിന്നുവിരമിച്ച വിജയമോഹൻ ജീവിക്കുന്നത്. മുതിർന്ന പൗരന്മാർക്കുള്ള 5.60ശതമാനം പലിശയാണ് വിജയമോഹന് ലഭിക്കുന്നത്. സാധാരണക്കാർക്ക് ലഭിക്കുന്ന പലിശയാകട്ടെ 5.1ശതമാനവുമാണ്. എന്തുകൊണ്ട് നിക്ഷേപ പലിശ ഇത്രയും കുറഞ്ഞു? റിസർവ് ബാങ്ക് തുടർച്ചയായി നിരക്കുകൾ കുറച്ചതാണ് നിക്ഷേപ പലിശയെ ബാധിച്ചത്. മാർച്ചിനും മെയ്ക്കുമിടയിൽ റിപ്പോ നിരക്ക് 1.15ശതമാന(115 ബേസിസ് പോയന്റ്)മാണ് കുറച്ചത്. കോവിഡ് വ്യാപനത്തെതടർന്ന് രാജ്യമൊട്ടാകെയുള്ള അടച്ചിട്ടപ്പോഴുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കുകയെന്ന ദൗത്യംകൂടി ഇതിനുപിന്നിലുണ്ട്. 5.60ശതമാനം പലിശ ലഭിക്കുമ്പോൾ ആദായമെങ്ങനെ പൂജ്യത്തിനുതാഴെയാകുമെന്ന് സംശയമുണ്ടായേക്കാം. രാജ്യത്തെ വിലക്കയറ്റവുമായി താരതമ്യംചെയ്താണ് യഥാർഥ ആദായം കണക്കാക്കുക. യഥാർഥ ആദായം? പൊതുവെ പണപ്പെരുപ്പത്തെക്കുറിച്ച് നിക്ഷേപകരിൽ അധികമാരും ചിന്തിക്കാറില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലകയറുന്നതുമാത്രമെ അവർക്കറിയൂ. പരിപ്പിനും ഉഴുന്നിനും പാചകവാതകത്തിനുംമറ്റും വിലകയറുമ്പോഴാണ് ഇതേക്കുറിച്ച് ആലോചിക്കുന്നതുതന്നെ. പരണപ്പെരുപ്പ നിരക്കുമായി നിക്ഷേപ പലിശ താരതമ്യംചെയ്യുമ്പോൾ നിക്ഷേപകനുണ്ടാകുന്ന നേട്ടമെത്രയാണ്? ജൂണിൽ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് 6.09ശതമാനമായി ഉയർന്നിരിക്കുന്നു. ബാങ്ക് പലിശയാകട്ടെ 5.10ശതമാനവും. പലിശയേക്കാൾ ഒരുശതമാനത്തോളംകൂടുതലായി പണപ്പെരുപ്പം. അങ്ങനെയാണ് ബാങ്ക് നിക്ഷേപത്തിൽനിന്നുള്ള ആദായം നഗറ്റീവ് ശതമാനത്തിലെത്തിയത്. ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ബാധ്യതകൂടിവരുമ്പോൾ നേട്ടം പിന്നെയുംകുറയും. നികുതിയിളവുകളില്ല ബാങ്ക് നിക്ഷേപത്തിൽനിന്നുലഭിക്കുന്ന പലിശയ്ക്ക് ഓരോരുത്തരുടെയും നികുതി സ്ലാബിനനുസരിച്ച് ആദായനികുതി നൽകണം. അങ്ങനെവരുമ്പോൾ ലഭിക്കുന്ന ആദായത്തിൽവീണ്ടും കുറവുവരും. ഉദാഹരണത്തിന് 10 ലക്ഷം രൂപ ഒരുവർഷത്തേയ്ക്ക് 5.60ശതമാനം പലിശനിരക്കിൽ ബാങ്കിൽ നിക്ഷേപിച്ചെന്നുകരുതുക. കാലാവധിയെത്തുമ്പോൾ മുതലും പലിശയും ചേർത്ത് ലഭിക്കുക 10,57,167 രൂപയാണ്. 30 ശതമാനം നികുതി സ്ലാബിലുള്ളവരാണെങ്കിൽ പലിശയായി ലഭിച്ച 57,187 രൂപയിൽനിന്ന് 17,407 രൂപ നികുതിയും നൽകണം. അതുകിഴിച്ചാൽ ബാക്കിലഭിക്കുക 39,780 രൂപമാത്രമാണ്. അതായത് യഥാർഥത്തിൽ നിങ്ങൾക്കുലഭിക്കുന്ന ആദായം 3.90ശതമാനംമാത്രം. വിലക്കയറ്റമാകട്ടെ ആറുശതമാനത്തിലേറെയും. യഥാർഥ ആദായമാകട്ടെ മൈനസ് 2.60ശതമാനവും! കുറഞ്ഞ പലിശയും അതിന്മേലുള്ള നികുതിയും പണപ്പെരുപ്പ നിരക്കുകളും നേട്ടത്തെ വിഴുങ്ങുമ്പോൾ എങ്ങനെയാണ് ബാങ്ക് നിക്ഷേപകൻ സമ്പനന്നനാകുക? നിക്ഷേപകർ ചെയ്യേണ്ടത് ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങളുള്ളവർ ഓഹരി അധിഷ്ഠി മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കുക. അല്ലാത്തവർ ബാങ്ക് നിക്ഷേപങ്ങൾക്ക് ബദലായുള്ള ഡെറ്റ് പദ്ധതികൾ തിരഞ്ഞെടുക്കുക. ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം ഈയിടെ നിർത്തിയത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കൂടുതൽ നേട്ടംനൽകുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിനുപകരം മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ പരിഗണിക്കുക. ട്രിപ്പിൾ എ-റെറ്റിങ് ഉള്ള ഫണ്ടുകളും പൊതുമേഖല സ്ഥാനങ്ങളുടെയും ബാങ്കുകളുടെയും കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളും താരതമ്യേന മികച്ച ആദായംനൽകുന്നവയും റിസ്ക് കുറഞ്ഞവയുമാണ്(പട്ടിക കാണുക). Debt: Short Duration & Banking and PSU Fund 1Yr Return(%)* 3Yr Return(%)* Debt: Short Duration Axis Short Term Fund 12.05 9.19 HDFC Short Term Debt Fund 12.08 9.09 IDFC Bond Fund Short Term Plan 11.78 8.96 Debt: Banking and PSU IDFC Banking & PSU Debt Fund 12.94 9.87 Axis Banking & PSU Debt Fund 11.64 9.62 Aditya Birla Sun Life Banking & PSU Debt Fund 11.62 9.11 *Return as on July 20,2020. Investment in Direct Plan of Funds നികുതിയിളവുംനേടാം ഡെറ്റ് ഫണ്ടിലെ നിക്ഷേപത്തിൽനിന്നുള്ള നേട്ടത്തിന് ആദായ നികുതി ആനുകൂല്യവും ലഭിക്കും. മൂന്നുവർഷം കൈവശംവെച്ചശേഷം പണംതിരിച്ചെടുക്കുമ്പോൾ ഇൻഡക്സേഷൻ ആനുകൂല്യമാണ് ബാധകമാകുക. അതായത് പണപ്പെരുപ്പ നിരക്ക് കുറച്ചതിനുശേഷംമാത്രം നേട്ടത്തിന് ആദായനികുതി നൽകിയാൽ മതിയാകും. feedbacks to: antonycdavis@gmail.com കുറിപ്പ്: സംസ്ഥാന സർക്കാരിന്റെ ട്രഷറിയിലെ നിക്ഷേപത്തിന് 8.5ശതമാനവും സ്മോൾ ഫിനാൻസ് ബാങ്കുകളിലേതിന് 8ശതമാനംവരെയും പലിശ ലഭിക്കും. ഇവിടങ്ങളിലെ നിക്ഷേപത്തിന് നികുതി ആനുകൂല്യമില്ലെന്നകാര്യം മറക്കേണ്ട. ഹ്രസ്വാകല(ഒരുവർഷം മുതൽ മുന്നുവർഷംവരെ)നിക്ഷേപത്തിനായാണ് ഡെറ്റ് ഫണ്ടുകൾ അനുയോജ്യം. വിപണിയിൽ പലിശ കുറയുമ്പോഴാണ് ഡെറ്റ് ഫണ്ടുകളിൽനിന്ന് കൂടുതൽ ആദായം ലഭിക്കുക. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ദീർഘകാല ലക്ഷ്യത്തിനുമാത്രം എസ്ഐപിയായി നിക്ഷേപിക്കുക.

from money rss https://bit.ly/2WDeiLi
via IFTTT

നിഫ്റ്റി 11,150ന് മുകളില്‍: സെന്‍സെക്‌സിലെ നേട്ടം 484 പോയന്റ്

മുംബൈ: തുടർച്ചയായി അഞ്ചാം ദിവസവും ഓഹരി വിപണിയിൽ നേട്ടം. യുഎസ് ഉൾപ്പടെയുള്ള ആഗോള വിപണികളിലെ നേട്ടമാണ് വിപണിയിൽ പ്രതിഫലിച്ചത്. നിക്ഷേകർ ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതും വിപണിക്ക് തുണയായി. സെൻസെക്സ് 484 പോയന്റ് ഉയർന്ന് 37903ലും നിഫ്റ്റി 137 പോയന്റ് നേട്ടത്തിൽ 11159ലുമെത്തി. ബിഎസ്ഇയിലെ 1200 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 437 ഓഹരികൾ നഷ്ടത്തിലുമാണ്. 88 ഓഹരികൾക്ക് മാറ്റമില്ല. ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, അദാനി പോർട്സ്, കൊട്ടക് മഹീന്ദ്ര, ഗ്രാസിം, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, വേദാന്ത, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സീ എന്റർപ്രൈസസ്, ഭാരതി ഇൻഫ്രടെൽ, ബജാജ് ഫിൻസർവ്, ഐടിസി തുടങ്ങിയ ഓഹികളാണ് നഷ്ടത്തിൽ.

from money rss https://bit.ly/3hkfw5P
via IFTTT

ഇന്ത്യയുടെ പൊതുകടം കൂടുന്നു: ജി.ഡി.പി.യുടെ 87.6 ശതമാനമാകും

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതും അത് തടയാനുള്ള അടച്ചിടലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുമെന്ന് പഠനം. രാജ്യത്തിന്റെ പൊതുകടം നടപ്പുസാമ്പത്തിക വർഷം മൊത്തം ആഭ്യന്തര ഉത്പാദത്തിന്റെ (ജി.ഡി.പി.) 87.6 ശതമാനമായി ഉയരുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ പ്രസിദ്ധീകരണമായ 'ഇക്കോറാപ്പ് റിപ്പോർട്ടി'ൽ പറയുന്നത്. പൊതുകടവും ജി.ഡി.പിയും തമ്മിലുള്ള അനുപാതം നാല് ശതമാനമെങ്കിലും ഉയർത്തുമെന്നാണ് നിരീക്ഷണം. 2019-20-ൽ ജി.ഡി.പി.യുടെ 72.2 ശതമാനമായിരുന്നു പൊതുകടം. അതായത്, 146.9 ലക്ഷം കോടി രൂപ. ഇത് 170 ലക്ഷം കോടി രൂപയിലേക്ക് ഉയരുമെന്നാണ് എസ്.ബി.ഐ. റിപ്പോർട്ട്. സർക്കാരിന്റെ ബാഹ്യ കടമെടുപ്പ് 6.8 ലക്ഷം കോടി രൂപയായി ഉയരും, ജി.ഡി.പി.യുടെ 3.5 ശതമാനം. സംസ്ഥാനങ്ങളുടെ കടം ജി.ഡി.പി.യുടെ 27 ശതമാനമാകുമെന്നും വിലയിരുത്തുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ പൊതുകടവും ജി.ഡി.പി.യും തമ്മിലുള്ള അനുപാതത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2011-12-ൽ 58.8 ലക്ഷം കോടി രൂപയായിരുന്നു പൊതുകടം. ജി.ഡി.പി.യുടെ 67.4 ശതമാനം. 2019-20-ൽ ഇത് ജി.ഡി.പി.യുടെ 72.2 ശതമാനമായ 146.9 ലക്ഷം കോടി രൂപയായി ഉയർന്നു. 2023-ഓടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത പൊതുകടം ജി.ഡി.പി.യുടെ 60 ശതമാനമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പൊതുകടം ഉയരുന്നത് സർക്കാരിന്റെ സാമ്പത്തിക ഉത്തരവാദിത്വവും ബജറ്റ് മാനേജ്മെന്റും സംബന്ധിച്ച ഈ പ്രഖ്യാപിത ലക്ഷ്യത്തിന് വിലങ്ങുതടിയായേക്കും. ഇങ്ങനെപോയാൽ 2030-ൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂവെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ അടിസ്ഥാന പലിശ നിരക്കുകളും ജി.ഡി.പി.യും കുറയാനാണ് സാധ്യത. പലിശനിരക്ക് കൂടുകയാണെങ്കിൽ വായ്പയ്ക്കു മേലുള്ള ഭാരവും കൂടും. പൊതുകടം എടുക്കുന്നത് ഇങ്ങനെ... രണ്ട് രീതിയിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വായ്പയെടുക്കുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും. വാണിജ്യ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ആർ.ബി.ഐ., കോർപ്പറേറ്റ് ഹൗസുകൾ, മ്യൂച്വൽ ഫണ്ട് കമ്പനികൾ എന്നിവ വഴിയാണ് രാജ്യത്തിനകത്തു നിന്നുള്ള കടമെടുപ്പ്. സ്വകാര്യ വാണിജ്യ ബാങ്കുകൾ, വിദേശ സർക്കാരുകൾ, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ, ലോക ബാങ്ക്, ഐ.എം.എഫ്., ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് തുടങ്ങിയവ വഴിയാണ് പുറത്തുനിന്നും രാജ്യം വായ്പയെടുക്കുന്നത്.

from money rss https://bit.ly/2WFIwxg
via IFTTT

നിഫ്റ്റി 11,000 തിരിച്ചുപിടിച്ചു: സെന്‍സെക്‌സ് 399 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി നേട്ടമുണ്ടാക്കി. ഐടി, ബാങ്ക് ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 11,000 കടന്നു. സെൻസെക്സ് 398.85 പോയന്റ് ഉയർന്ന് 37,418.99ലും നിഫ്റ്റി 120.50 പോയന്റ് നേട്ടത്തിൽ 11022.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1487 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1154 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 181 ഓഹരികൾക്ക് മാറ്റമില്ല. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, എച്ച്സിഎൽ ടെക്, ബജാജ് ഫിൻസർവ്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, സിപ്ല, സീ എന്റർടെയ്ൻമെന്റ്, ബിപിസിഎൽ, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ ഒഴികെയുള്ള സൂചികകളാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു.

from money rss https://bit.ly/2ZI9ciA
via IFTTT

Mammootty's The Priest: Here Is A Major Announcement!

Mammootty's The Priest: Here Is A Major Announcement!
The Priest, the highly anticipated upcoming Mammootty starrer is nearing the final stage of its production. The Mammootty starrer has been making headlines recently, after a set of new posters started doing rounds in social media. However, the makers of The

* This article was originally published here

കഫേ കോഫീ ഡെയുടെ 280ലേറെ ഔട്ട്‌ലെറ്റുകള്‍ പൂട്ടി

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ പ്രമുഖ കോഫീ ഷോപ്പായ കഫെ കോഫീ ഡെ 280ലേറെഔട്ട്ലെറ്റുകൾ പൂട്ടി. കോഫീ ഡെ ഗ്ലോബലിന്റെസ്ഥാപനമായ കോഫീ ഡെ എന്റർപ്രൈസസ് ലിമിറ്റഡിന് രാജ്യത്തൊട്ടാകെ നിലവിൽ 1480 കോഫീ ഷോപ്പുകളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേപാദത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ സ്ഥാപനത്തിലെ ശരാശരി പ്രതിദിന വില്പന 15,739ൽനിന്ന് 15,445 ആയി കുറഞ്ഞിരുന്നു. പ്രവർത്തന ചെലവിലുണ്ടായ അന്തരംമൂലം ലാഭംവർധിപ്പിക്കുന്നതിനാണ് 280 ഔട്ട്ലെറ്റുകൾ പൂട്ടിയതെന്ന് കമ്പനി പറയുന്നു. പ്രൊമോട്ടറായിരുന്ന വി.ജി സിദ്ധാർത്ഥയുടെ മരണത്തെതുടർന്ന് കമ്പനിയുടെ ആസ്തികൾ വിറ്റ് കോഫീ ഡെ എന്റർപ്രൈസസ് കടവീട്ടിവരികയാണ്. 13 വായ്പാദാതാക്കൾക്കായി 1,644 കോടി രൂപ ഇതിനകം തിരിച്ചുനൽകി. ബെംഗളുരുവിലെ ഗ്ലോബൽ വില്ലേജ് ടെക് പാർക്ക് കഴിഞ്ഞ സെപറ്റംബറിൽതന്നെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്ക്സ്റ്റോണിന് കൈമാറിയിരുന്നു. 2,700 കോടി രൂപയുടേതായിരുന്നു ഇടപാട്. 90 ഏക്കറിലായി പരന്നുകിടക്കുന്നതാണ് ഗ്ലോബൽ വില്ലേജ്. ഐടി കമ്പനിയായ മൈൻഡ് ട്രീയിലെ കമ്പനിയുടെ ഓഹരികൾ എൽആൻഡ്ടിയ്ക്കും കൈമാറിയിരുന്നു.

from money rss https://bit.ly/39eLUnI
via IFTTT

5ജി സേവനം ഉടനെ: സ്‌പെക്ട്രത്തിനായി ജിയോ ടെലികോം വകുപ്പിനെ സമീപിച്ചു

പ്രഖ്യാപനം നടത്തി രണ്ടുദിവസം പിന്നിടുമ്പോഴേയ്ക്കും റിലയൻസ് ജിയോ 5ജി സ്പെക്ട്രത്തിനുവേണ്ടി ശ്രമംതുടങ്ങി. ഇതിനായി കമ്പനി ടെലികോം വകുപ്പിനെ സമീപിച്ചു. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ പരീക്ഷണം നടത്താനാണ് ജിയോയുടെ നീക്കം. പദ്ധതി വിജയിച്ചാൽ 5ജി സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇന്ത്യമാറും. മറ്റ് രാജ്യങ്ങൾക്ക് സാങ്കേതിക വിദ്യകൈമാറാനും ജിയോയ്ക്ക് അവസരം ലഭിക്കും. സ്പെക്ട്രം ലഭിച്ചാലുടനെ ട്രയൽ തുടങ്ങാൻ കഴിയുമെന്നാണ് ടെലികോം വകുപ്പിനെ ജിയോ അറിയിച്ചിട്ടുള്ളത്. നിരവധി വിദഗ്ധരുടെ മൂന്നുവർഷത്തോളം നീണ്ട പരിശ്രമമാണ് വിജയത്തിലെത്തിയതെന്ന് കമ്പനി അവകാശപ്പെടുന്നു. രാജ്യത്ത് ട്രയൽ നടത്തിയാൽമാത്രമെ സാങ്കേതിത വിദ്യ വിദേശരാജ്യങ്ങൾക്ക് വിൽക്കാനാകൂയെന്നും ടെലികോം വകുപ്പിനെ ജിയോ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയും ഉപകരണങ്ങളുമാകും കമ്പനി ഇതിനായി ഉപയോഗിക്കുന്നത്. ആഗോള ടെലികോം ഭീമന്മാരായ ഹുവായ്, ഇസെഡ്ടിഇ, എറിക്സൺ, നോക്കിയ, സാംസങ് എന്നിവരുമായാകും ആഗോള വിപണിയിൽ ജിയയോക്ക് മത്സരിക്കേണ്ടിവരിക.

from money rss https://bit.ly/30rL5E1
via IFTTT

Sunday, 19 July 2020

കാമ്പയിന്‍ തുടങ്ങി: സാമ്പത്തിക ഇടപാടുകള്‍ അറിയിച്ചിട്ടില്ലെങ്കില്‍ ഐടി വകുപ്പ് നിങ്ങളെ തേടിവരും

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാതെ ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ ഇതാ ആദായനികുതി വകുപ്പ് നിങ്ങളുടെ അടുത്തെത്തിക്കഴിഞ്ഞു. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുകയും ഇതുവരെ നികുതി റീഫണ്ട് ലഭിക്കാതിരിക്കുകയുംചെയ്തിട്ടുണ്ടെങ്കിൽ ഇടപാടുകൾ സംബന്ധിച്ച തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്. വിശദപരിശോധനയ്ക്കായി ജൂലായ് 20 മുതൽ 11 ദിവസത്തെ ഇ-കാമ്പയിൻ ഐടി വകുപ്പ് തുടങ്ങിക്കഴിഞ്ഞു. 2018-19 സാമ്പത്തിക വർഷത്തെ ഇടപാടുകളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. റിട്ടേൺ നൽകാതിരിക്കുകയോ തെറ്റായി നൽകുകയോ ചെയ്തവർക്ക് വീണ്ടും അവസരം നൽകുന്നതിനാണ് കാമ്പയിൻ. ഇത്തരത്തിൽ തിരുത്തൽ വരുത്തിയവർക്ക് നോട്ടീസ് ലഭിക്കില്ലെന്നുമാത്രമല്ല സൂക്ഷമപരിശോധനയുമുണ്ടാവില്ലെന്നും ആദായ നികുതിവകുപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. ബാങ്കുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങി വിവിധ ധനകാര്യ സ്ഥാപനങ്ങൾ നൽകിയ ഇടപാടു വിവരങ്ങൾ വിശകലനംചെയ്തായിരിക്കും പരിശോധന നടത്തുക. ഉറവിടത്തിൽനിന്ന് നികുതികിഴിച്ചതിന്റെ രേഖകൾ, വിദേശത്തുനിന്നുമെത്തിയ പണം തുടങ്ങിയവ പരിശോധനയ്ക്കുവിധേയമാക്കും. കാമ്പയിൻ കാലയളവിൽ എസ്എംഎസ്, ഇ-മെയിൽ എന്നിവവഴിയാണ് നികുതിദായകന് സന്ദേശം കൈമാറുക. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ അറിയാൻ ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ലോഗിൻ ചെയ്താൽമതി. നിങ്ങൾ നടത്തിയതും എന്നാൽ റിട്ടേണിൽ കാണക്കാത്തതുമായ ഇടപാടുകൾ സംബന്ധിച്ച വിശദവിവരങ്ങൾ പോർട്ടലിൽനിന്ന് അറിയാം. ഉടനെ അതിന് മറുപടി നൽകിയാൽ സൂക്ഷ്മപരിശോധനയിൽനിന്ന് മാറാനും അവസരമുണ്ട്.

from money rss https://bit.ly/3jiLjG5
via IFTTT

സെന്‍സെക്‌സ് 37,350ന് മുകളില്‍: നേട്ടം 367 പോയന്റ്

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 367 പോയന്റ് നേട്ടത്തിൽ 37,387ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തിൽ 11005ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1197 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 589 ഓഹരികൾ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, യുപിഎൽ, ബ്രിട്ടാനിയ, കോൾ ഇന്ത്യ, ഇൻഫോസിസ്, എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഐഒസി, വേദാന്ത, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, ടാറ്റ മോട്ടോഴ്സ്, സിപ്ല, നെസ് ലെ, ബിപിസിഎൽ, ടൈറ്റാൻ കമ്പനി, ഐടിസി, ഒഎൻജിസി, റിലയൻസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3fICzag
via IFTTT

ആദിത്യ പുരിയുടെ ശമ്പളം 18.92 കോടി രൂപ

ബാങ്ക് മേധാവികളിൽ കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവുമധികം ശമ്പളം പറ്റിയത് എച്ച്.ഡി.എഫ്.സി. ബാങ്ക് മാനേജിങ് ഡയറക്ടർ ആദിത്യ പുരി. അദ്ദേഹത്തിന്റെ ശമ്പളവും ആനുകൂല്യങ്ങളും കൂടി 38 ശതമാനം വർധിച്ച് 2019-20 സാമ്പത്തികവർഷം 18.92 കോടി രൂപയായി. അതായത്, ഒരു മാസം ഏതാണ്ട് ഒന്നര കോടിയിലേറെ രൂപ. ഇതിന് പുറമെ, സ്റ്റോക്ക് ഓപ്ഷൻ പദ്ധതി പ്രകാരം കിട്ടിയ ഓഹരികളുടെ കൈമാറ്റത്തിലൂടെ 161.56 കോടി രൂപയും നേടി. കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കൊണ്ട് ആസ്തിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായി എച്ച്.ഡി.എഫ്.സി. ബാങ്കിനെ വളർത്തിയത് അദ്ദേഹമാണ്. 70 വയസ്സ് തികയുന്നതിനെ തുടർന്ന്, വരുന്ന ഒക്ടോബറിൽ അദ്ദേഹം സ്ഥാനമൊഴിയും. ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ മാനേജിങ് ഡയറക്ടർ സന്ദീപ് ബക്ഷിക്ക് കഴിഞ്ഞവർഷം കിട്ടിയ പ്രതിഫലം 6.31 കോടി രൂപയാണ്.

from money rss https://bit.ly/399Vl7Z
via IFTTT

ഫാർമർ പ്രൊഡ്യൂസർ കമ്പനി തുടങ്ങാം; നേട്ടങ്ങളേറെ

കോവിഡ് ദുരന്തത്തിന്റെ ബാക്കിപത്രം എന്നോണം നാല് ലക്ഷത്തോളം വിദേശ മലയാളികളാണ് കൊച്ചുകേരളത്തിൽ തിരിച്ചെത്താൻ പോകുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവർ വേറെയും. കോവിഡ്-19 മഹാമാരി വിതച്ച ദുരന്തങ്ങളിൽ പകച്ചുനിൽക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം, സ്വന്തമായി കൃഷിചെയ്തും കൃഷി അനുബന്ധ വ്യവസായങ്ങൾ ചെയ്തും ജീവിക്കാം എന്ന് ഉറപ്പുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒരു മേഖലയാണ് 'ഫാർമർ പ്രൊഡ്യൂസർ കമ്പനി'കളിലൂടെയുള്ള സംരംഭങ്ങൾ. മറ്റു മേഖലകളെ അപേക്ഷിച്ച് ഒട്ടേറെ ആനുകൂല്യങ്ങൾ ഉണ്ടെന്നതാണ് ഇതിനെ ആകർഷകമാക്കുന്നത്. കൈത്തറി സംരംഭങ്ങൾ, കുടിൽ വ്യവസായങ്ങൾ എന്നിവയൊക്കെ ഇത്തരത്തിൽ പ്രവർത്തിപ്പിക്കാനാകും. എന്താണ് പ്രൊഡ്യൂസർ കമ്പനികൾ? 1956-ലെ കമ്പനി നിയമത്തിൽ 2002 ഫെബ്രുവരി മാസം ആറാം തീയതി കൊണ്ടുവന്ന നിയമ ഭേദഗതിയിലൂടെയാണ് ഇന്ത്യയിൽ പ്രൊഡ്യൂസർ കമ്പനികൾ എന്ന ആശയം നിലവിൽ വന്നത്. 1956-ലെ കമ്പനി നിയമത്തിലെ 581 എ മുതൽ 581 സെഡ്.ടി. വരെയുള്ള വകുപ്പുകളാണ് ഇന്ത്യയിൽ പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. 1956-ലെ കമ്പനി നിയമം മാറി 2013-ലെ പുതിയ കമ്പനി നിയമം വന്നപ്പോഴും പഴയ നിയമത്തിലെ വ്യവസ്ഥകൾ നിലനിർത്തിക്കൊണ്ടാണ് ഇപ്പോഴും പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നത്. ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ പ്ലാനിങ് കമ്മിഷൻ അംഗവുമായിരുന്ന യോഗീന്ദർ കെ. അലഖിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പ്രൊഡ്യൂസർ കമ്പനികളുടെ ഉത്ഭവം. സഹകരണ തത്ത്വങ്ങളും കമ്പനി നിയമങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവർത്തന രീതിയാണ് പ്രൊഡ്യൂസർ കമ്പനികൾക്ക്. സഹകാരികളെക്കൊണ്ട് കമ്പനി നിയമത്തിന്റെ കീഴിലുള്ള പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കുന്നതിനും നിലവിലുള്ള ചില സഹകരണ സ്ഥാപനങ്ങളെ (മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പോലുള്ളവ) പ്രൊഡ്യൂസർ കമ്പനികളായി മാറ്റുന്നതിനുമുള്ള വ്യവസ്ഥകളാണ് ഈ നിയമ ഭേദഗതിയിൽ പറഞ്ഞിരിക്കുന്നത്. കമ്പനി രൂപവത്കരണം കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഓൺലൈൻ ആയി പ്രൊഡ്യൂസർ കമ്പനികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. അംഗീകൃത മൂലധനത്തിനനുസരിച്ച് ഒരു ചെറിയ തുക ഫീസ് ആയി അടയ്ക്കേണ്ടതുണ്ട്. 1. ഉത്പാദകർക്കോ ഉത്പാദക സ്ഥാപനങ്ങൾക്കോ ആയാണ് അംഗത്വം പരിമിതപ്പെടുത്തിയിരിക്കുന്നത്. 2. വോട്ടവകാശം ഒരാൾക്ക് ഒരു വോട്ട് എന്ന രീതിയിലാണ്. ലിമിറ്റഡ് കമ്പനികളുടേതുപോലെ അടച്ചുതീർക്കപ്പെട്ട ഓഹരി മൂലധനത്തിന് അനുസരിച്ചല്ല. 3. പത്തോ അതിലധികം ഉത്പാദകരോ അല്ലെങ്കിൽ രണ്ടോ അതിലധികം ഉത്പാദക സ്ഥാപനങ്ങളോ അല്ലെങ്കിൽ പത്തോ അതിലധികമോ ഉത്പാദകരുടെയും ഉത്പാദക സ്ഥാപനങ്ങളുടെയും ഒരു കൂട്ടായ്മയ്ക്കോ പ്രൊഡ്യൂസർ കമ്പനികൾ തുടങ്ങാവുന്നതാണ്. 4. സെക്ഷൻ 581എ-യിൽ പറഞ്ഞിരിക്കുന്ന ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കു വേണ്ടി മാത്രമേ പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കാവൂ. കൃഷിയും കൃഷി അനുബന്ധ വ്യവസായങ്ങളും തേനീച്ചവളർത്തൽ മുതൽ കൈത്തറി വ്യവസായങ്ങളും മറ്റു കുടിൽ വ്യവസായങ്ങളുമാണ് പ്രസ്തുത വകുപ്പിൽ പറഞ്ഞിരിക്കുന്നത്. 5. അംഗങ്ങളുടെ ലയബിലിറ്റി മറ്റു പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ പോലെ ലിമിറ്റഡ് ആയിരിക്കും. പരമാവധി അംഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ പരിധി നിശ്ചയിച്ചിട്ടില്ല. 6. ചുരുങ്ങിയ അടച്ചുതീർക്കപ്പെട്ട ഓഹരിമൂലധനം അഞ്ചുലക്ഷം രൂപ ആയിരിക്കും. ഓഹരികൾ നിയന്ത്രിതമായ രീതിയിൽ കൈമാറ്റം ചെയ്യാവുന്നതാണ്. 7. അഞ്ചു മുതൽ പരമാവധി 15 വരെ അംഗങ്ങളുള്ള ഒരു ഡയറക്ടർ ബോർഡ് ആണ് കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നത്. 8. ഒരു ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ (സി.ഇ.ഒ.) നിയമനം നിർബന്ധമാണ്. അദ്ദേഹം എക്സ് ഒഫീഷ്യോ ഡയറക്ടർ ആയിരിക്കും. പക്ഷേ, വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. അദ്ദേഹത്തെ നിയമിക്കാനുള്ള അവകാശം ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിക്ഷിപ്തമായിരിക്കും. 9. വിതരണത്തിനും വിപണനത്തിനും വേണ്ടി അംഗങ്ങളിൽനിന്ന് സമാഹരിക്കുന്ന ഉത്പന്നങ്ങൾക്ക് വില നിർണയിക്കുന്നതിനുള്ള അവകാശം ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിക്ഷിപ്തമായിരിക്കും. ആ തുക പണമായോ ഓഹരിയായോ മറ്റു രീതിയിലോ അംഗങ്ങൾക്ക് വിതരണം ചെയ്യാവുന്നതാണ്. അംഗങ്ങൾക്ക് തങ്ങളുടെ ഓഹരി മൂലധനത്തിന് അനുസരിച്ച് ബോണസ് ഓഹരികൾക്ക് അർഹതയുണ്ടായിരിക്കും. 10. ഉത്പാദനത്തെയും ഉത്പാദകരെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പേട്രണേജ് ബോണസ് (Patronage Bonus) എന്ന ഒരു രീതി കൊണ്ടുവന്നിട്ടുണ്ട്. കമ്പനിയുടെ വരുമാനത്തിൽ നിന്ന് ഒരു നിശ്ചിത തുക അംഗങ്ങൾക്ക് അവരുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന രീതിയാണിത്. ഈ തുക നിശ്ചയിക്കുന്നതിനുള്ള അധികാരം ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിക്ഷിപ്തമായിരിക്കും. 11. കമ്പനിയുടെ രൂപവത്കരണവും കണക്കുകളുടെ ഓഡിറ്റിങ്ങും വാർഷിക പൊതുയോഗവും ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അധികാരങ്ങളും മറ്റു കാര്യങ്ങളുമെല്ലാം കമ്പനീസ് ആക്ടിന്റെ വ്യവസ്ഥകൾക്കനുസരിച്ചാണ് നീങ്ങേണ്ടത്. 12. കമ്പനികാര്യ മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാർ ഓഫ് കമ്പനീസിനാണ് പ്രൊഡ്യൂസർ കമ്പനികൾക്കുമേൽ നിയന്ത്രണാധികാരം ഉള്ളത്. 13. ഇൻകം ടാക്സ് ആക്ട് 1961-ന്റെ സെക്ഷൻ 10 (1) പ്രകാരം അഗ്രികൾച്ചറൽ ഇൻകം, ഇൻകം ടാക്സിന് വിധേയമല്ലെങ്കിൽക്കൂടി പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തന മേഖലയ്ക്ക് അനുസൃതമായിട്ടായിരിക്കും ഇൻകം ടാക്സിൽനിന്ന് ഒഴിവ് ലഭിക്കുന്നത്. 10 ലക്ഷം വരെ സഹായധനവും ഈടില്ലാത്ത വായ്പയും കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം (എസ്.എഫ്.എ.സി.), ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കുന്നതിനു വേണ്ടി, വിവിധ സംസ്ഥാന സർക്കാരുകളെ സഹായിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികൾ 2014 മുതൽ തയ്യാറാക്കിയിട്ടുണ്ട്. അതുപ്രകാരം കമ്പനികളുടെ അടച്ചുതീർക്കപ്പെട്ട മൂലധനത്തിന് അനുസരിച്ച് 10 ലക്ഷം രൂപ വരെ ഓരോ പ്രൊഡ്യൂസർ കമ്പനികൾക്കും ഗ്രാന്റ് ആയി നൽകി, പ്രൊഡ്യൂസർ കമ്പനികളുടെ മൂലധന പര്യാപ്തത നടപ്പിൽ വരുത്താനും അതുപോലെ 'ക്രെഡിറ്റ് ഗാരന്റി ഫണ്ട്' എന്ന പേരിൽ പ്രൊഡ്യൂസർ കമ്പനികൾക്ക് ബാങ്കിൽ നിന്ന് ഒരു കോടി രൂപ വരെ ഈടില്ലാത്ത വായ്പ എടുക്കാനുള്ള പദ്ധതിയും നിലവിലുണ്ട്. കേന്ദ്ര സർക്കാരിന്റെ ഒരു പദ്ധതിയുടെ അടിസ്ഥാനത്തിൽ 10,000 പുതിയ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കുമെന്ന് 2019 ജൂലായിൽ പ്രഖ്യാപിച്ചിരുന്നു. 60 ശതമാനത്തിലധികം ജനങ്ങളും കൃഷിയെ അടിസ്ഥാനമാക്കി ജീവിക്കുന്ന ഒരു രാജ്യത്ത് ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ നബാർഡ്, സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം (എസ്.എഫ്.എ.സി.), നാഷണൽ ഹോർട്ടി കൾച്ചറൽ ബോർഡ് പോലുള്ള സ്ഥാപനങ്ങൾ പ്രൊഡ്യൂസർ കമ്പനികളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. (തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രാക്ടീസിങ് കമ്പനി സെക്രട്ടറിയാണ് ലേഖകൻ) sureshmv1966@gmail.com

from money rss https://bit.ly/3fFxwHs
via IFTTT

ക്രെഡിറ്റ് കാർഡ് തട്ടിപ്പ് വ്യാപകം: മുന്നറിയിപ്പുമായി സർക്കാർ

ന്യൂഡൽഹി:ഇ-കൊമേഴ്സ് വെബ് സൈറ്റുകളിലൂടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നത് പരമാവധി ഒഴിവാക്കാൻ സർക്കാരിന്റെ സൈബർ സുരക്ഷാ ഏജൻസി ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്-ഇൻ) മുന്നറിയിപ്പ് നൽകി. കോവിഡിൽ ഓൺലൈൻവ്യാപാരം കൂടിയ സാഹചര്യത്തിൽ ഷോപ്പിങ് സൈറ്റുകളെയാണ് തട്ടിപ്പുസംഘം ലക്ഷ്യംവെക്കുന്നത്. എ.എസ്.പി.നെറ്റ് വെബ് ആപ്ലിക്കേഷൻ ഫ്രെയിംവർക്കിനൊപ്പം പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഐ.ഐ.എസ്. സർവറിൽ ഹോസ്റ്റുചെയ്തിട്ടുള്ള സൈറ്റുകളും ലിനക്സ്, അപ്പാച്ചെ, മൈഎസ്ക്യുഎൽ, പി.എച്ച്.പി. പ്ലാറ്റ്ഫോമുകളിലുള്ള ഇ-കൊമേഴ്സ് സൈറ്റുകളുമാണ് വിവരങ്ങൾചോർത്തി പണം തട്ടാൻ ഉപയോഗിക്കുന്നതെന്ന് സെർട്ട്-ഇൻ അറിയിച്ചു. ക്രെഡിറ്റ് കാർഡ് സ്കിമ്മിങ് നടക്കുന്നത് എങ്ങനെ ഉപഭോക്താവ് ഷോപ്പിങ് വെബ് സൈറ്റ് പണമിടപാടുനടത്താൻ ഇടനിലക്കാരായ സൈറ്റുകൾ ഉപഭോക്താവ് ക്രെഡിറ്റ് കാർഡ് നമ്പർ രേഖപ്പെടുത്തുന്നു. തട്ടിപ്പ് സംഘം സുരക്ഷിതമല്ലാത്ത ഇടനിലക്കാരുടെ സർവർ സ്കിമ്മിങ് കോഡ് ഉപയോഗിച്ച് ഹാക്ക് ചെയ്യുന്നു. ക്രെഡിറ്റ് കാർഡ് നമ്പർ ഹാക്കറുടെ സർവറിൽ ശേഖരിക്കുന്നു. പണം ഹാക്കറുടെ അക്കൗണ്ടിൽ. തട്ടിപ്പിനിരയായ വെബ്സൈറ്റ് പ്ലാറ്റ്ഫോമുകൾ *എ.എസ്.പി.നെറ്റ് 4.0.30319 *ലിനക്സ്, അപ്പാച്ചെ, മൈഎസ്ക്യുഎൽ, പി.എച്ച്.പി *ഐ.ഐ.എസ്. വെബ് സർവർ *ഡേറ്റാബേസ് സർവർ

from money rss https://bit.ly/3fNAMRk
via IFTTT

Anchor Meera Anil Enters Wedlock With Vishnu In A Private Ceremony!

Anchor Meera Anil Enters Wedlock With Vishnu In A Private Ceremony!
Popular anchor Meera Anil has tied the knot with Vishnu amid the COVID-19 lockdown. The wedding was held at a temple in Thiruvananthapuram with close friends and family in attendance. Beautiful pictures of the couple from the traditional Kerala wedding is

* This article was originally published here

Saturday, 18 July 2020

ഗെലോട്ടിനെ പിന്തുണക്കാൻ കോൺഗ്രസ് എംഎൽഎമാരോട് വസുന്ധര രാജെ ആവശ്യപ്പെട്ടതായി ബിജെപി സഖ്യകക്ഷി നേതാവ്

രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റേയും മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിന്റേയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ്പുപോരിനിടെ വിവാദ വെളിപ്പെടുത്തലുമായി ബിജെപിയുടെ സഖ്യകക്ഷി നേതാവ്. മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രമുഖ ബിജെപി നേതാവുമായ വസുന്ധര രാജെ സിന്ധ്യ, ഗെലോട്ടിനെ പിന്തുണക്കാന്‍ തനിക്ക് അടുപ്പമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരോട് ആവശ്യപ്പെട്ടു എന്നാണ് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എംപിയായ ഹനുമാന്‍ ബേനിവാള്‍ പറഞ്ഞിരിക്കുന്നത്.

സിക്കാര്‍, നാഗോര്‍ മേഖലകളിലെ ജാട്ട് വിഭാഗക്കാരായ കോണ്‍ഗ്രസ് എംഎല്‍എമാരോട് മുന്‍ മുഖ്യമന്ത്രി വസുന്ധര ആവശ്യപ്പെട്ടത്, അശോക് ഗെലോട്ടിനെ പിന്തുണക്കാനും സച്ചിന്‍ പൈലറ്റുമായി അകലം പാലിക്കാനുമാണ്. എന്റെ കയ്യില്‍ ഇതിന് തെളിവുണ്ട് - നാഗോര്‍ എംപിയായ ഹനുമാന്‍ ബേനിവാള്‍ പറഞ്ഞു. വസുന്ധര രാജെയുടെ കടുത്ത വിമര്‍ശകനമായ ഹനുമാന്‍ ബേനിവാള്‍, 2018ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപി വിട്ടത്. ഹിന്ദിയിലാണ് ഹനുമാന്റെ ട്വീറ്റ്.  


രാജസ്ഥാന്‍ കോണ്‍ഗ്രസ്സിലെ പ്രതിസന്ധിയില്‍ വസുന്ധര രാജെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ബിജെപിയും ഈ വിഷയത്തില്‍ കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ്. വസുന്ധര രാജെ പങ്കെടുക്കാനിരുന്ന ബിജെപി യോഗം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. വിശ്വാസവോട്ടിന് വേണ്ടിയുള്ള ആവശ്യങ്ങളുയര്‍ത്തുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ വിട്ടുനിന്നിരുന്നു. 20 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് സച്ചിന്‍ പൈലറ്റിന്റെ അവകാശവാദം. ഹരിയാനയില്‍ മനേസറിലുള്ള ഹോട്ടലില്‍ നിന്ന് 16 എംഎല്‍എമാരുടെ വീഡിയോ പുറത്തുവന്നിരുന്നു.

സച്ചിന്‍ പൈലറ്റുമായുള്ള ചര്‍ച്ചകള്‍ ബിജെപി നിര്‍ത്തിവച്ചതായും ഇതിന് പിന്നില്‍ വസുന്ധര രാജെയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ തങ്ങളെ അയോഗ്യരാക്കിയതിനെതിരെ സച്ചിന്‍ പൈലറ്റും ഒപ്പമുള്ള മറ്റ് കോണ്‍ഗ്രസ് വിമത എംഎല്‍എമാരും രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അയോഗ്യരാക്കിയതിന് എതിരാണ് കോടതി വിധിയെങ്കില്‍ അത് ഗെലോട്ട് സര്‍ക്കാരിന് തലവേദനയാകം.



* This article was originally published here

സമാഹരിച്ച കോടികള്‍ മുകേഷ് അംബാനി നിക്ഷേപിച്ചതെവിടെ?

വിദേശ നിക്ഷേപകർക്ക് ഓഹരി വിറ്റതിലൂടെയും അവകാശ ഓഹരിയിലൂടെയും സമാഹരിച്ച കോടികൾ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി നിക്ഷേപിച്ചതെവിടെ? മ്യൂച്വൽ ഫണ്ടിന്റെ വിവിധ ഡെറ്റ് പദ്ധതികളിലാണ് നിക്ഷേപമേറെയും. അൾട്ര ഷോർട്ട്ടേം, മണിമാർക്കറ്റ്, ഷോട്ട് ഡ്യൂറേഷൻ ഫണ്ടുകളിലായാണ് പ്രധാനമായും നിക്ഷേപം നടത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. നിക്ഷേപം സംബന്ധിച്ച കരാറുകളായെങ്കിലും പണംലഭിച്ചുതുടങ്ങിയിട്ടേയുള്ളൂ. ഇതിനകം രാജ്യത്തെ മ്യൂച്വൽ ഫണ്ടുഹൗസുകളിലായി 35,000 കോടി രൂപയുടെ നിക്ഷേപം റിലയൻസിൽനിന്നെത്തിയതാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്ക് മുതൽ ഗൂഗിൾവരെയുള്ള നിക്ഷേപകരിൽനിന്നായി 2000 കോടി ഡോളറാണ് മാസങ്ങൾക്കുള്ളിൽ അംബാനി ജിയോ പ്ലാറ്റ്ഫോമിലൂടെ സമാഹരിച്ചത്.

from money rss https://bit.ly/3jdWqjD
via IFTTT