121

Powered By Blogger

Monday, 14 September 2020

Kalavaani Neeyaadyam Lyrics | Deepasthambham Mahascharyam Malayalam Movie Song

Movie : Deepasthambham Mahascharyam
Year : 1999
Singer : K. J. Yesudas
Lyrics : Yusuf Ali Kechery
Music : Mohan Sitara
Actor : Dileep
Actress : Sangeetha


Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri
Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri
Kalavaani...

Valayilla Thalayilla Maan Kannil Mashiyilla
Ennittum Sakhi Ninne Thiricharinju Njan Thiricharinju
Valayilla Thalayilla Maan Kannil Mashiyilla
Ennittum Sakhi Ninne Thiricharinju Njan Thiricharinju
Poyppoya Janmathin Pottaatha Charadinmel
Mani Muthe Vidhi Ninne Korthu Vachu Korthu Vachu

Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri

Kathayonnum Parayaathe Hridayangal Ariyaathe
Varamaayi Sakhi Ninne Thirichu Thannu Enne Vilichu Thannu
Kathayonnum Parayaathe Hridayangal Ariyaathe
Varamaayi Sakhi Ninne Thirichu Thannu Enne Vilichu Thannu
En Mauna Gaanathil Ponnomal Poovaayi
Aathmaavin Vani Ninne Vidarthi Nirthi Vidarthi Nirthi

Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri
Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri
Kalavaani...


* This article was originally published here

ഏഴ് റൂട്ടുകളില്‍കൂടി ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍

രാജ്യത്ത് പത്തുലക്ഷം കോടി രൂപ മുതൽമുടക്കിൽ ഏഴ് ബുള്ളറ്റ് ട്രെയിൻ പദ്ധതികൂടി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ഡൽഹി-വാരണാസി(865 കിലോമീറ്റർ), മുംബൈ-നാഗ്പുർ(753 കിലോമീറ്റർ), ഡൽഹി- അഹമ്മദാബാദ്(886 കിലോമീറ്റർ), ചെന്നൈ-മൈസൂർ(435 കിലോമീറ്റർ), ഡൽഹി-അമൃത് സർ(459 കിലോമീറ്റർ), മുംബൈ-ഹൈദരാബാദ്(760 കിലോമീറ്റർ), വാരണാസി-ഹൗറ(760 കിലോമീറ്റർ) എന്നീ ഇടനാഴികളാണ് പരിഗണനയിലുള്ളത്. ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഡിപിആർ തയ്യാറാക്കിയാൽമാത്രമെ ചെലവ് എത്രവരുമെന്ന് കൃത്യമായി കണക്കാക്കാൻ കഴിയൂവെന്ന് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനത്തെ തുടർന്ന് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നീളുന്നതിനെടെയാണ് പുതിയ ഏഴ് റൂട്ടുകളിൽകൂടി അതിവേഗ ട്രെയിൻ ഓടിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ പ്രതിസന്ധിമൂലം ഭൂമി ഏറ്റെടുക്കാൻ വൈകിയതിനാൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർത്തിയാക്കാനുള്ള സമയപരിധി പുതുക്കേണ്ടതുണ്ടെന്ന് റെയിൽവെ ബോർഡ് ചെയർമാനും സിഇഒയുമായ വി.കെ യാദവ് ഈയിടെ പറഞ്ഞിരുന്നു. ഇതിന് മൂന്നുമാസം മുതൽ ആറുമാസംവരെയെടുത്തേക്കാം. Centre plans 7 more bullet train projects

from money rss https://bit.ly/2GRuR0M
via IFTTT

സ്വര്‍ണവില പവന് 120 രൂപകൂടി 37,920 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 37,920 രൂപയായി. 4740 രൂപയാണ് ഗ്രാമിന്റെ വില. മൂന്നിദിവസം 37,800 നിലവാരത്തിൽ തുടർന്നശേഷമണ് വിലവർധന. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,941.11 ഡോളർ നിലവാരത്തിലാണ്. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 51,532 രൂപയാണ്. യുഎസ് ഫെഡ് റിസർവിന്റെ മോണിറ്ററി പോളിസി തീരുമാനം ഈയാഴ്ച അവസാനം പുറത്തുവരുന്നതിനാൽ കരുതലോടെയാണ് സ്വർണനിക്ഷേപകരുടെ നീക്കം.

from money rss https://bit.ly/32tj7dg
via IFTTT

Sunday, 13 September 2020

ഇറക്കുമതി തീരുവ: അടുത്തമാസംമുതല്‍ ടി.വിക്ക് വിലകൂടും

ടെലിവിഷനുകൾക്ക് അടുത്തമാസത്തോടെ വിലഉയർന്നേക്കും. ടിവി പാനലുകൾക്ക് നൽകിയിരുന്ന അഞ്ചുശതമാനം ഇറക്കുമതി തീരുവ ഇളവിന്റെ കാലാവധി അവസാനിച്ചതിനാലാണിത്. രാജ്യത്ത് ടെലിവിഷൻ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്കിളവ് തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്അനുകൂല സമീപനമാണ് ഇതിനോടുള്ളത്.ഇക്കാര്യത്തിൽ അന്തിമതീരുമാനം ധനമന്ത്രാലയമാകും എടുത്തേക്കുക. അതിനിടെ സാസംങ് ഉൾപ്പടെയുള്ള കമ്പനികൾ ഉത്പാദനം വിയറ്റ്നാമിൽനിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റിയിരുന്നു.ഇളവ്തുടർന്നില്ലെങ്കിൽ വിലവർധിക്കാൻ സാധ്യതയുണ്ടെന്ന് എൽജി, പാനസോണിക്, തോംസൺ, സാൻസുയി എന്നീ കമ്പനികൾ പ്രതികരിച്ചു. 32 ഇഞ്ച് വലിപ്പമുള്ള ടെലിവിഷന് നാലുശതമാനം(കുറഞ്ഞത് 600 രൂപ)വിലവർധിച്ചേക്കും. 42 ഇഞ്ചിന് 1,500 രൂപവരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. പാനലുകൾക്ക് 50ശതാനത്തോളം വിലവർധനയുണ്ടായതും നിരക്ക്വർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നു.

from money rss https://bit.ly/3iwDGeC
via IFTTT

ബിസിനസ് രംഗത്ത് കേരളത്തിനുമുന്നിലെത്താന്‍...

ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 28-ാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരിക്കുന്നു. സംരംഭ രംഗത്ത് നിൽക്കുന്നവരെ അദ്ഭുതപ്പെടുത്തിയ ഒരു റിപ്പോർട്ടാണ് ഇവിടെ പുറത്തുവന്നത്. 21-ാം സ്ഥാനത്തുനിന്നാണ് ഈ വീഴ്ച. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടങ്ങുന്ന പട്ടികയിലാണ് ഈ സ്ഥാനം എന്നത് ആശ്വാസത്തിന് വക നൽകുന്നില്ല. ആന്ധ്രപ്രദേശ് ഒന്നാം സ്ഥാനത്തും യു.പി. രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാം സ്ഥാനത്തുമാണ്. തമിഴ്നാടിനു പോലും 14-ാം സ്ഥാനമുണ്ട്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രീസ് ആൻഡ് ഇന്റേണൽ ട്രേഡ് ആണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും റാങ്കിങ്ങുകൾ നിശ്ചയിക്കുന്നത്. 10 ഘടകങ്ങൾ/മാനദണ്ഡങ്ങൾ 1. ഒരു ബിസിനസ് ആരംഭിക്കുക. 2. നിർമാണ അനുമതികൾ ലഭ്യമാക്കുക. 3. വൈദ്യുതി കണക്ഷൻ ലഭ്യമാക്കുക. 4. വസ്തു വാങ്ങുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും ക്രയവിക്രയം ചെയ്യുന്നതിനും എടുക്കുന്ന സമയവും ചെലവും. 5. വായ്പ നേടുക. 6. നിക്ഷേപകരെ സംരക്ഷിക്കുക. 7. നികുതി അടയ്ക്കൽ പ്രക്രിയ. 8. അതിർത്തികൾ ഇല്ലാതെ വ്യാപാരം ചെയ്യുന്നതിനുള്ള രേഖകൾ, ചെലവ്, സമയം. 9. കരാറുകൾ പാലിക്കുക, അത് നടപ്പാക്കുന്നതിലെ സമയവും ചെലവും. 10. പാപ്പരത്വ നടപടികൾക്കുള്ള സമയം, ചെലവ് (Resolving insolvency). ഈ 10 ഘടകങ്ങൾ/മാനദണ്ഡങ്ങൾ ആണ് സംരംഭ സൗഹൃദത്തിന്റെ ഉരകല്ലായി പരീക്ഷിച്ചുവരുന്നത്. സംസ്ഥാനതലത്തിൽ മാത്രമല്ല ജില്ലാ തലത്തിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ച് വ്യവസായ സൗഹൃദ അന്തരീക്ഷത്തെ വിലയിരുത്തുന്നത് സംരംഭ സമൂഹത്തിന് ഏറെ ഗുണം ചെയ്യും. കേരളത്തിന്റെ സവിശേഷ സാഹചര്യം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം നേടിയ മേൽക്കൈ സംരംഭ വികസന രംഗത്തും നേടാനായാൽ സ്വിറ്റ്സർലൻഡ്, സിങ്കപ്പൂർ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലെ ആളോഹരി വരുമാനത്തിലേക്ക് കേരളത്തേയും എത്തിക്കാൻ കഴിയും. സാങ്കേതിക യോഗ്യതയുള്ള ഏറെ യുവാക്കൾ തൊഴിൽരഹിതരായി മാറുന്ന സാഹചര്യത്തിലും നൈപുണ്യമുള്ള പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്ന സാഹചര്യത്തിലും കേരളം കൂടുതൽ സംരംഭ സൗഹൃദമാകേണ്ടിയിരിക്കുന്നു. കേരളത്തെ സംരംഭ സൗഹൃദമാക്കാൻ ക്രിയാത്മകമായ പല നടപടികളും കേരള സർക്കാർ കൈക്കൊണ്ടു. ആയതിന്റെ ഫലങ്ങൾ ഇനിയുള്ള വർഷങ്ങളിലേ പ്രതിഫലിക്കുകയുള്ളൂ. 2018-ലെ കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട് നിലവിൽ വന്നത് 2018 ഏപ്രിൽ 13-നു മാത്രമാണ്. ഈ രംഗത്ത് കേരളം നടത്തിയ വലിയ ചുവടുവയ്പായിരുന്നു ഇത്. ലൈസൻസിങ് സമ്പ്രദായത്തെ അപ്പാടെ മാറ്റിമറിച്ചു. നടപടികൾ സുതാര്യവും ലളിതവും സമയബന്ധിതവും ആക്കി. ഇതിന്റെ ഓൺലൈൻ സംവിധാനം നിലവിൽ വന്നത് 2019 ജനുവരിയിലാണ്. എന്നിട്ടും മാസങ്ങൾ എടുത്തു 'കെ-സ്വിഫ്റ്റ്' എന്ന ഓൺലൈൻ പ്ളാറ്റ്ഫോം പ്രവർത്തന സജ്ജമാകാൻ. അതുകൊണ്ടുതന്നെ, 2019-ലെ റാങ്കിങ്ങിൽ ഈ ആക്ടിന്റെ ഗുണവശങ്ങൾ പരിഗണിക്കാൻ സാധ്യതയില്ല. മുൻകൂർ ലൈസൻസുകൾ എടുക്കാതെ ബിസിനസ് തുടങ്ങാനുള്ള നിയമം സംസ്ഥാന സർക്കാർ കൊണ്ടുവന്നത് 2019-ലാണ്. കേരള മൈക്രോ, േസ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഫെസിലിറ്റേഷൻ ആക്ട്-2019 നിലവിൽ വന്നത് 2019 ഡിസംബർ ഏഴിനാണ്. ഇതിന്റെ ഗുണവശങ്ങൾ ഇനിയും പരിഗണിക്കപ്പെടാൻ പോകുന്നതേയുള്ളു. മലിനീകരണ നിയന്ത്രണ ബോർഡുകൾ പോലുള്ള കേന്ദ്ര ഏജൻസികളുടെ അനുമതിയിൽനിന്ന് ഇളവ് നൽകാത്തതിനാൽ ഈ നിയമം സംരംഭകർക്ക് ഉദ്ദേശിച്ച പ്രയോജനം നൽകാനായിട്ടില്ല. അടിയന്തര നടപടികൾ വേണം സംസ്ഥാനം കൊണ്ടുവന്ന നിക്ഷേപ സൗഹൃദ നിയമങ്ങൾ ഫലപ്രാപ്തിയിൽ എത്താൻ തുടർ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു. മുൻകൂർ ലൈസൻസുകൾ എടുക്കാതെ സംരംഭങ്ങൾ തുടങ്ങുന്നതിന് കൊണ്ടുവന്നതാണ് 2019-ലെ എം.എസ്.എം.ഇ. ഫെസിലിറ്റേഷൻ നിയമം. അതനുസരിച്ച് 10 കോടിയിൽ താഴെ നിക്ഷേപമുള്ളതും റെഡ് കാറ്റഗറിയിൽ വരാത്തതുമായ സംരംഭങ്ങൾ മാത്രമേ തുടങ്ങാൻ കഴിയൂ. അതുകൊണ്ടുതന്നെ, കേന്ദ്ര നിയമങ്ങളിൽ കൂടി ഇളവ് സമ്പാദിക്കുക എളുപ്പമാണ്. അതിലേക്കുള്ള നടപടികൾ ത്വരിതപ്പെടുത്താനും എല്ലാത്തരം ഫാമുകൾക്കും സംരംഭ വികസന പ്രവൃത്തികൾക്കും ഈ നിയമമനുസരിച്ച് അനുമതി നൽകാനും കഴിയണം. വ്യവസായ സ്ഥാപനങ്ങളിൽനിന്ന് കെട്ടിട നികുതിയും തൊഴിൽ നികുതിയും ഈടാക്കാൻ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുവദിക്കാവൂ. ലൈസൻസ്, പരിശോധനാ അധികാരങ്ങൾ പൂർണമായും എടുത്തുമാറ്റണം. സംരംഭങ്ങൾക്കുള്ള വസ്തു രജിസ്ട്രേഷന് പ്രത്യേക നിയമ നിർമാണം കൊണ്ടുവരണം. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് നൽകണമെന്നില്ല. നടപടികൾ ലളിതവും പ്രത്യേകവും ആക്കണം. നിക്ഷേപകരെ സംരക്ഷിക്കുന്നതിന് ഒരു പ്രത്യേക നിധി രൂപവത്കരിക്കണം. സംസ്ഥാന സർക്കാരും കേരള ബാങ്കും (അല്ലെങ്കിൽ കെ.എസ്.ഐ.ഡി.സി./കെ.എഫ്.സി) സംയുക്തമായി ഇതിലേക്ക് സംഭാവന ചെയ്യണം. നിക്ഷേപങ്ങൾക്ക് പരിരക്ഷ നൽകാൻ ഈ തുക ഉപയോഗിക്കണം. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സംരംഭ സൗഹൃദ മനോഭാവം സൃഷ്ടിക്കുന്നതിനു കൂടി പരിഗണന നൽകണം. ട്രേഡ് യൂണിയൻ നേതാക്കളെ നല്ല രീതിയിൽ ബോധവത്കരിക്കണം. സംരംഭ വായ്പകൾ ലഭ്യമാക്കുന്നതിൽ സർക്കാർ ഇടപെടൽ ശക്തമാക്കണം. പല ധനകാര്യ സ്ഥാപനങ്ങളുടെയും മനോഭാവം സംരംഭ സൗഹൃദമല്ല. ഉദാഹരണം: ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിലേക്ക് പി.എം. ഇ.ജി.പി. പദ്ധതി പ്രകാരം 2019-20-ൽ കേരളത്തിൽനിന്ന് അയച്ചത് 1,280 അപേക്ഷകളാണ്. 393 അപേക്ഷൾ അനുവദിച്ചു. 973 അപേക്ഷകൾ നിരസിച്ചു. ഇതിനെക്കുറിച്ച് പ്രത്യേക അന്വേഷണം പോലും നടക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ നിക്ഷേപകരെയും പ്രവാസി നിക്ഷേപകരെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനും സംരംഭ നടത്തിപ്പിനും ഒരു ടാസ്ക് ഫോഴ്സിന് രൂപം നൽകുന്നത് ഏറെ ഗുണം ചെയ്യും. ഒരു ബിസിനസ് സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതിനുമുള്ള നടപടികൾ എളുപ്പമാക്കുക എന്നതാണ് ബിസിനസ് എളുപ്പമാക്കൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പരിഷ്കരണമാണ് വേണ്ടത്. (സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറും സംരംഭകത്വ പരിശീലകനുമാണ് ലേഖകൻ) chandrants666@gmail.com

from money rss https://bit.ly/2RnCqOL
via IFTTT

സ്മാര്‍ട്ട് നിക്ഷേപകരാകൂ: തപാല്‍ നിക്ഷേപകര്‍ക്ക് ഇനി സൗജന്യ ചിപ്പ് കാര്‍ഡ്

കോഴിക്കോട്: തപാൽ നിക്ഷേപകരുടെ പഴയ മാഗ്നറ്റിക് എ.ടി.എം. കാർഡ് ഇനി ഓർമ്മ. എസ്.ബി. ഉൾപ്പെടെ എല്ലാ തപാൽ നിക്ഷേപകർക്കും ഇനി ചിപ്പ് ഘടിപ്പിച്ച സ്മാർട്ട എ.ടി.എം. കാർഡുകൾ സ്വന്തമാവുന്നു. രാജ്യത്തെ എല്ലാ തപാൽ എ.ടി.എമ്മുകളിലും, സഹകരണ ബാങ്കുകളൊഴികെ എല്ലാ സ്വകാര്യമേഖലാ-പൊതുമേഖലാ ബാങ്കുകളുടെ എ.ടി.എമ്മുകളിലും പുതിയ കാർഡ് ഉപയോഗിക്കാംകാലാവധി നിക്ഷേപങ്ങളില്ലാത്ത സാധാരണ ഇടപാടുകാർക്കും ഈ കാർഡ് ലഭിക്കും. പഴയ കാർഡുകളുള്ളവർക്ക് പുതിയ ചിപ്പ് കാർഡ് മാറ്റിനല്കുന്നത് സൗജന്യമായാണ്. പുതുതായി അക്കൗണ്ട് എടുക്കുന്നവർക്കും തികച്ചും സൗജന്യമായി കാർഡ് നൽകും. പ്രധാന തപാൽ ഓഫീസുകളിൽ ഇതിന്റെ വിതരണം ആരംഭിച്ചു. പുതിയ കാർഡ് കൂടുതൽ സുരക്ഷിതത്വം നല്കുന്നുവെന്നതാണ് പ്രത്യകത. ചിപ്പ് ഘടിപ്പിച്ചിട്ടുള്ളതിനാൽ കൃത്രിമമായുണ്ടാക്കാനോ, ഡ്യൂപ്ലിക്കേറ്റ് ചെയ്യാനോ കഴിയില്ല. രാജ്യമെമ്പാടുമുള്ള തപാൽ എ.ടി.എം . ശൃംഖലയിലും ഇടപാടുകൾ നടത്താം. ഇതിന് സർവ്വീസ് ചാർജുണ്ടാവില്ല. കേരള സർക്കിളിൽ മാത്രം തപാൽ വകുപ്പിന് 51 എ.ടി.എമ്മുകളുണ്ട്. ാജ്യത്ത പുതിയ കാർഡ് ഉപയോഗിക്കാവുന്നവ 997 എണ്ണവും. നിലവിൽ എ.ടി.എം. കാർഡില്ലാത്ത തപാൽ ഇടപാടുകാർക്കും പുതിയ ചിപ്പ് കാർഡ് സ്വന്തമാക്കാം. ബാങ്ക് എ.ടി.എമ്മുകൾ ഉപയോഗിക്കുമ്പോൾ അതത് ബാങ്കുകളുടെ സേവനനിരക്കുകളും നിബന്ധനകളും ബാധകമായിരിക്കും. ഇവ മാറുന്നതനുസരിച്ച് കാർഡ് ഉപയോഗരീതിയും മാറാം. പുതിയ എ.ടി.എം. കാർഡ് റുപേ ഡെബിറ്റ് കാർഡ് കൂടിയാണ്. ഓരോ കാർഡിലും യുണീക് ഐ.ഡി. നമ്പർ ഉണ്ടാവും. തപാൽ ബാങ്കിങ്ങിന്റെ വിവിധ ഇടപാടുകൾക്ക് പുതിയ കാർഡ് ഉപയോഗിക്കാം. എന്നാൽ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ മൊബൈൽ ബാങ്കിങ്ങിനും പണമിടപാടുകൾക്കും മാത്രം വേറൊരുതരം ക്യു.ആർ. കാർഡ് വേണ്ടിവരും. രാജ്യത്തെ 1,55,080 തപാൽ ഓഫീസുകളിലും നിക്ഷേപം നടത്താമെന്നതും വിപുലമായ എ.ടി.എം. ശൃംഖല ഉപയോഗിക്കാമെന്നതും നിക്ഷേപകർക്ക് പ്രയോജനകരമാവും. യാത്രയിലും മറ്റും കൂടുതൽ പണം കൊണ്ടുനടക്കുന്നതിലെ റിസ്ക്ക് ഒഴിവാക്കാം. തപാൽ നിക്ഷേപത്തിന് പരിധികളില്ല. എസ്.ബി.യിൽ നാലു ശതമാനവും കാലാവധി നിക്ഷേപത്തിന് ഒന്ന്, രണ്ട്, മൂന്ന് വർഷത്തേക്ക് 5.5 ശതമാനവും, അഞ്ച് വർഷത്തിന് 6.7 ശതമാനവും പലിശ ലഭിക്കും. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ പലിശ 6.8 ശതമാനമാണ്. Free chip card for postal account holders

from money rss https://bit.ly/2GZhHPx
via IFTTT

ഓഹരി സൂചികകളില്‍ മുന്നേറ്റം: സെന്‍സെക്‌സ് 358 പോയന്റ് ഉയര്‍ന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ തുടക്കം. സെൻസെക്സ് 358 പോയന്റ് നേട്ടത്തിൽ 39,213ലും നിഫ്റ്റി 93 പോയന്റ് 11,557ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1404 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 312 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. എച്ചിസിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, റിലയൻസ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഒഎൻജിസി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ. ഹിന്ദുസ്ഥാൻ യുണിലിവർ, ബിപിസിഎൽ, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മൾട്ടി ക്യാപ് ഫണ്ടുകളിലെ നിക്ഷേപ രീതിയിൽ സെബി മാറ്റംവരുത്തിയതോടെ മിഡ് ക്യാപ് സ്മോൾ ക്യാപ് ഓഹരികളിൽ മുന്നേറ്റം പ്രകടമായി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 1.18ശതമാനവും സ്മോൾ ക്യാപ് സൂചിക രണ്ടുശതമാനവും ഉയർന്നു. അപ്പോളോ ഹോസ്പിറ്റൽ, ഫ്യൂച്വർ റീട്ടെയിൽ, ഹഡ്കോ, പിവിആർ തുടങ്ങി 446 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Sensex gains 358 points; mid-,small-cap indices outperform

from money rss https://bit.ly/32rhIDT
via IFTTT

Ente Ulludukkum Kotti Lyrics : Deepasthambham Mahascharyam Malayalam Movie Song

Movie : Deepasthambham Mahascharyam
Year : 1999
Singer : K. J. Yesudas, Radhika Thilak
Lyrics : Yusuf Ali Kechery
Music : Mohan Sitara
Actor : Dileep
Actress : Jomol

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Ooh Ooh Ninte Kayyil Kaiyyum Korthu
Tholil Ente Tholum Cherth
Koode Varan Kathirunnu Njan
Ponne Ninte Koode Varan Kathirunnu Njan

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Naazhi Mannum Thulasi Tharayum
Man Chuvarum Maali Purayum
Naazhi Mannum Thulasi Tharayum
Man Chuvarum Maali Purayum
Avide Ennodothu Porukkan
Asha Kiliye Poramo

Ninte Nenjinakathundallo
Neela Vaanam Poloru Manassu
Ninte Nenjinakathundallo
Neela Vaanam Poloru Manassu
Avide Chirakum Chirakum Othungi
Atta Kiliyaayi Parkamallo

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Koda Manjum Chuzhali Katum
Kooriruttil Oridiyum Mazhayum
Koda Manjum Chuzhali Katum
Kooriruttil Oridiyum Mazhayum
Ente Kudilu Polikkan Vannal
Enthu Cheyyum Painkiliye

Pedi Thonnum Rathriyilellam
Veethiyerum Ninnude Maaril
Pedi Thonnum Rathriyilellam
Veethiyerum Ninnude Maaril
Ente Kaiyyal Ingane Ingane
Ninne Pulki Urangamallo

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Ooh Ooh Ninte Kayyil Kaiyyum Korthu
Tholil Ente Tholum Cherth
Koode Varan Kathirunnu Njan
Ponne Ninte Koode Varan Kathirunnu Njan

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan


* This article was originally published here

Saturday, 12 September 2020

Happy Birthday Mammootty: Mohanlal, Prithviraj Sukumaran & Others Wish The Megastar!

Happy Birthday Mammootty: Mohanlal, Prithviraj Sukumaran & Others Wish The Megastar!
Mammootty, the megastar of Malayalam cinema is celebrating his 69th birthday, today. Unlike the previous years, Mammootty is planning to have a simple, intimate birthday celebration this year, with his family. To the unversed, the megastar is currently enjoying some quality

* This article was originally published here

മള്‍ട്ടിക്യാപ് ഫണ്ടുകളുടെ നിക്ഷേപരീതി മാറ്റി: വിശദാംശങ്ങള്‍ അറിയാം

മൾട്ടി ക്യാപ് ഫണ്ടുകളുടെ നിക്ഷേപ രീതിയിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)മാറ്റംവരുത്തി. മൊത്തം നിക്ഷേപത്തിൽ 75ശതമാനവും ഓഹരി, ഓഹരി അധിഷ്ഠിത പദ്ധതികളിലാകണം ഇനി നിക്ഷേപിക്കേണ്ടത്. ഇതുവരെ 65ശതമാനമായിരുന്നു ഈ നിബന്ധന. പുതിയ നിർദേശ പ്രകാരം ലാർജ്, മിഡ്, സ്മോൾ ക്യാപ് ഓഹരികളിലായി 25ശതമാനം മിനിമം നിക്ഷേപവും വേണം. ഇതോടെ നിലവിൽ ഈ വിഭാഗത്തിലെ ഫണ്ടുകൾ പിന്തുടർന്നിരുന്ന നിക്ഷേപരീതിയിൽ കാതലായമാറ്റം അനിവാര്യമാകും. മൾട്ടിക്യാപ് ഫണ്ടുകളിൽ ലാർജ്, മിഡ്, സ്മോൾ ക്യാപ് കാറ്റഗറികളിൽ നിശ്ചിത ശതമാനം നിക്ഷേപം വേണമെന്ന നിബന്ധന ഇതുവരെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഫണ്ടുമാനേജർമാർക്ക് വിവിധ കാറ്റഗറികളിൽ മാറിമാറി നിക്ഷേപിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. 2021 ഫെബ്രുവരി അവസാന ആഴ്ചയോടെ പുതിയ നിർദേശം പൂർണമായും ഫണ്ട് കമ്പനികൾ നടപ്പാക്കേണ്ടിവരും.ഓഗസ്റ്റ് അവസാനത്തെ കണക്കുപ്രകാരം മൾട്ടിക്യാപ് ഫണ്ടുകളിലെ മൊത്തം ആസ്തി 1.46 ലക്ഷം കോടി രൂപയാണ്. SEBI announced changes to the constitution of multi-cap funds

from money rss https://bit.ly/33k0KXq
via IFTTT

ഫ്രാങ്ക്‌ളിന്റെ ഫണ്ടുകളില്‍ കൂടുതല്‍ പണമെത്തി: തിരിച്ചനല്‍കണമെന്ന് നിക്ഷേപകര്‍

ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രവർത്തനം മരവിപ്പിച്ച ആറുഫണ്ടുകളിൽ നാലെണ്ണത്തിൽ കൂടുതൽ പണമെത്തിയതോടെ നിക്ഷേപം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ. ഒരു നിക്ഷേപകന് രണ്ടുലക്ഷം രൂപയെങ്കിലും തിരിച്ചുനൽകണമെന്നാണ് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആറുഫണ്ടുകളിലായി ഇതുവരെ 6,486 കോടി രൂപയുടെ നിക്ഷേപം തിരിച്ചെത്തിയിട്ടുണ്ട്. ഇതിൽ നാലുഫണ്ടുകളിൽ മിച്ചം പണവുമുണ്ട്. ഈതുകയിൽനിന്ന് പണം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാൽ എഎംസിക്ക് ഇതുമായി മുന്നോട്ടുപോകാൻ തടസ്സമുണ്ട്. നിലവിൽ കർണാടക ഹൈക്കോടതിയാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും പരിഗണിക്കുന്നത്. സ്റ്റേ നീക്കി പണം തിരിച്ചുനൽകാൻ നടപടി സ്വീകരിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. നിക്ഷേപം വൻതോതിൽ പിൻവലിച്ചതിനെതുടർന്നാണ് കോവിഡ് ലോക്ക്ഡൗണിനിടെ ഏപ്രിൽ 23ന് ആറു ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചത്.

from money rss https://bit.ly/2ZMQUfZ
via IFTTT

Friday, 11 September 2020

20ശതമാനം ആദായത്തിലെത്തിയ നിക്ഷേപം ഇപ്പോള്‍ തിരിച്ചെടുക്കാമോ?

ഗൾഫിൽനിന്ന് ജോലി ഉപേക്ഷിച്ച് തിരിച്ചെത്തിയയാളാണ്. എസ്ഐപി നിക്ഷേപത്തിൽ ഒരു ഫണ്ട് 20ശതമാനം നേട്ടത്തിലാണ്. അത് വിറ്റ് ഇപ്പോൾ പണം തിരിച്ചെടുക്കുന്നത് ഉചിതമാണോ? തോമസ് വർഗീസ് മാർച്ചിലെ കനത്ത നഷ്ടത്തിൽനിന്ന് ഓഹരി വിപണി കുതിച്ചപ്പോൾ പലരുടെയും നിക്ഷേപം മികച്ച നേട്ടത്തിലായി. അപ്പോൾ നിരവധി നിക്ഷേപകരാണ് ഇത്തരത്തിലുള്ള ചോദ്യം ഉന്നയിച്ചത്. കോവിഡിനെതുടർന്ന് വിപണി തകർന്നപ്പോൾ പലരുടെയും പോർട്ട്ഫോളിയോ നഷ്ടത്തിലായിരുന്നു. ഇപ്പോൾ മികച്ചനേട്ടത്തിലെത്തിയപ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന സംശയമാണിത്. ആദ്യമായി നിങ്ങളുടെ നിക്ഷേപ ലക്ഷ്യം പരിശോധിക്കുക. അതിനുള്ള കാലയളവ് അടുത്തെങ്കിൽ സംശയിക്കേണ്ട നിക്ഷേപം പിൻവലിക്കാം. അല്ലാത്തപക്ഷം മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന ഫണ്ടുകളിലെ എസ്ഐപി തുടരുക. വിപണയിലെ കയറ്റഇറക്കങ്ങളിൽ ദീർഘകാല എസ്ഐപി നിക്ഷേപകർ വ്യാകുലപ്പെടേണ്ടതില്ല. ഫണ്ടിന്റെ പ്രവർത്തനത്തിൽ മികവില്ലെങ്കിലും നിക്ഷേപം പിൻവലിക്കാം. തോമസ് ഈ പ്രശ്നം നേരിടുന്നില്ലെന്ന് ചോദ്യത്തിൽനിന്ന് മനസിലാക്കുന്നു.

from money rss https://bit.ly/3hv8r2g
via IFTTT

യെസ് ബാങ്ക് 50,000 കോടിയുടെ ആര്‍ബിഐ വായ്പ തിരിച്ചടച്ചു

റിസർവ് ബാങ്കിന്റെ സ്പെഷൽ ലിക്വിഡിറ്റി സൗകര്യമുപയോഗിച്ച് എടുത്ത 50000 കോടി രൂപ വായ്പ യെസ് ബാങ്ക് കാലാവധിക്കുമുമ്പേ തിരിച്ചടച്ചു.ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ സുനിൽ മേത്ത അറിയിച്ചതാണിത്. സ്ഥാപനങ്ങൾക്കും റീട്ടെയിൽ നിക്ഷേപകർക്കും ബാങ്കിന്റെ പുനസംഘടന പദ്ധതിയിലുള്ള ആത്മവിശ്വാസമാണ് 15000 കോടി രൂപയുടെ ഓഹരി ഇഷ്യുവിന്റെ(എഫ്പിഒ) വിജയം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തയിടെ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ബാങ്കിന്റെ റേറ്റിംഗ് സ്റ്റേബിൽ ഔട്ട്ലുക്കിലേക്ക് ഉയർത്തിയിരുന്നു. ഡിപ്പോസിറ്റ് റേറ്റിംഗ് എ2വിൽനിന്ന് എ2 പ്ലസിലേക്ക് ക്രിസിലും ഉയർത്തി.

from money rss https://bit.ly/32kUEXC
via IFTTT

ജിഎസ്ടി നഷ്ടപരിഹാരം: ഒരു വിട്ടുവീഴ്ചയുമില്ല

ജി.എസ്.ടി. നഷ്ടപരിഹാരത്തർക്കം കേന്ദ്രസംസ്ഥാന ബന്ധങ്ങളെ വഷളാക്കിയിരിക്കുകയാണ്. ജി.എസ്.ടി. വരുമാനത്തിൽ മൂന്നുലക്ഷം കോടിയാണ് ഇടിവ്. കോമ്പൻസേഷൻ സെസിൽ നിന്നുള്ള വരുമാനം വെറും 70,000 കോടിയും. ഇതിൽനിന്നാണല്ലോ നഷ്ടപരിഹാരം കൊടുക്കേണ്ടത്. അപ്പോൾ ബാക്കി 2.3 ലക്ഷം കോടിയുടെ വിടവ് എങ്ങനെ നികത്തും? കടമെടുക്കേണ്ടിവരും ഇങ്ങനെയെങ്കിൽ താത്കാലികമായി കടമെടുക്കുകയല്ലാതെ വേറെ വഴിയില്ല. ഇപ്പോൾ അഞ്ചു വർഷമാണ് കോമ്പൻസേഷൻ സെസ് പിരിവിന്റെ കാലാവധി. അതു ദീർഘിപ്പിച്ച് ഈ നഷ്ടം നികത്താം. മറ്റാരുമല്ല, മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി തന്നെയാണ് ഈ നിർദേശം ജി.എസ്.ടി. കൗൺസിലിൽ മുന്നോട്ടുവെച്ചത്. ആ നിലപാടിൽനിന്നാണ് കേന്ദ്രസർക്കാർ പിന്നാക്കം പോകുന്നത്. സെസ് ഫണ്ടിലെ കുറവു നികത്താൻവേണ്ടി കടമെടുക്കാൻ അവർ തയ്യാറല്ല. വൻതോതിലുള്ള ഈ കടമെടുപ്പ് പലിശനിരക്ക് ഉയർത്തുമെന്നാണ് അവരുടെ ഭീതി. ബാങ്ക് വായ്പയെമാത്രം ആശ്രയിച്ച് 21 ലക്ഷം കോടിയുടെ ഉത്തേജകപാക്കേജ് പ്രഖ്യാപിച്ചവരിൽനിന്ന് ഇത്തരമൊരു നിലപാടുണ്ടാകുന്നത് വിചിത്രമെന്നേ പറയാനാവൂ. കടം മൊണിെറ്റെസ് ചെയ്യാം ഇനി ഇങ്ങനെയൊരു ആധിയുണ്ടെങ്കിൽ, വേറെ വഴി നോക്കണം. കടം മോണിറ്റൈസ് ചെയ്യാം എന്ന മാർഗം പല സാമ്പത്തികവിദഗ്ധരും മുന്നോട്ടുവെച്ചിട്ടുണ്ട്. ലോകമെമ്പാടും സർക്കാരുകൾ അതു ചെയ്യുന്നുമുണ്ട്. പ്രതിസന്ധി മറികടക്കാൻ ഏറ്റവും നല്ല മാർഗം ഇതാണെന്ന് മുൻ ആർ.ബി.ഐ. ഗവർണർ സി. രംഗരാജനടക്കമുള്ളവർ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, കേന്ദ്രസർക്കാരിന്റെ ചെവിയിൽ കയറിയിട്ടില്ല. ധനക്കമ്മി കൂടുമെന്ന പ്രതിവാദമാണ് അവരുയർത്തുന്നത്. സംസ്ഥാന സർക്കാരുകൾ കടമെടുത്താലും ധനക്കമ്മി കൂടും. സെസ് ഫണ്ടിലെ ഇടിവ് നികത്താനുള്ള വായ്പ കേന്ദ്രസർക്കാർ എടുക്കുന്നതുതന്നെയാണ് ഉചിതം. സംസ്ഥാനങ്ങളുടെ ധനക്കമ്മിയുടെ പരിധി ഉയർത്തണം. വിവിധ സംസ്ഥാനങ്ങൾക്ക് ലഭിക്കാനുള്ള ജി.എസ്.ടി. നഷ്ടപരിഹാരത്തുക വ്യത്യസ്തമാണ്. അതിനാൽ ഓരോ സംസ്ഥാനത്തിന്റെയും ധനക്കമ്മി, അതനുസരിച്ച് പ്രത്യേകമായിത്തന്നെ ഉയർത്തണം. കേന്ദ്രത്തിന് ധാർമികബാധ്യത അതുമാത്രമല്ല, സെസ് ഫണ്ടിലെ ഇടിവ് നികത്താൻ കേന്ദ്രത്തിന് ധാർമികമായ ബാധ്യതയുമുണ്ട്. ആദ്യ രണ്ടു വർഷങ്ങളിൽ സെസ് ഫണ്ടിൽ മിച്ചം തുകയുണ്ടായിരുന്നു. അത് കേന്ദ്രസർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിക്ഷേപിക്കുകയാണ് ചെയ്തത്. ഐ.ജി.എസ്.ടി.യിൽ വിതരണം ചെയ്യാതെ മിച്ചമുണ്ടായിരുന്ന ഒരു ലക്ഷംകോടി രൂപയാണ് ഇന്ത്യാ സർക്കാരിന്റെ പബ്ലിക് അക്കൗണ്ടിൽ അന്ന് നിക്ഷേപിച്ചത്. സ്വാഭാവികമായും സെസ് ഫണ്ടിൽ കുറവുണ്ടാകുമ്പോൾ നികത്തേണ്ട ബാധ്യത, ആ ഫണ്ടിലെ അധിക തുക എടുത്തവർക്കുണ്ട്. മിച്ചം വരുന്ന തുക ഞങ്ങൾക്കു വേണം, കുറവു വന്നാൽ അത് സംസ്ഥാനം സഹിക്കണം എന്ന ധാർഷ്ട്യം ഫെഡറൽ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല. കഴിഞ്ഞ ജി.എസ്.ടി. കൗൺസിൽ മീറ്റിങ്ങിലെ ചർച്ച ഏതാണ്ട് ഈ ഗതിയിലാണ് മുന്നേറിയത്. യോഗം അവസാനിക്കാറായപ്പോൾ പൊടുന്നനെ തൊപ്പിയിൽനിന്ന് പുതിയൊരു വാദം കേന്ദ്രസർക്കാർ പുറത്തെടുത്തു. ജി.എസ്.ടി. നടപ്പാക്കുന്നതു കാരണമുണ്ടാകുന്ന നഷ്ടം നികത്താനാണ് ഭരണഘടനാ ബാധ്യതയെന്നും ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് കോവിഡ്-19 കാരണമാണെന്നും അത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നുമായിരുന്നു ആ വാദം. എന്തെല്ലാം മുട്ടാപ്പോക്കുകളാണ് കേന്ദ്രം പറയുന്നതെന്നു നോക്കുക. കേന്ദ്രം നിയമപരമായി നിർവഹിക്കേണ്ട ബാധ്യതയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഒഴിഞ്ഞുമാറാൻ ബാലിശമായ കാരണങ്ങൾ അന്വേഷിക്കുകയാണവർ. എല്ലാ സംസ്ഥാനത്തെയും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ ആരായുമ്പോഴാണ് കേന്ദ്രം ഇത്തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നത്. ജനകീയാധികാരമാണ് കേന്ദ്രസർക്കാരിനുള്ളത്, രാജാധികാരമല്ല എന്നവരെ ഓർമിപ്പിക്കേണ്ടിവരുന്നത് ഈ സാഹചര്യത്തിലാണ്. ഈ നിലപാടിന് നിയമസാധുതയില്ല കേന്ദ്രസർക്കാരിന്റെ നിലപാടിന് ഒരു നിയമസാധുതയുമില്ല. ജി.എസ്.ടി. നടപ്പാക്കുമ്പോഴുണ്ടാകുന്ന നഷ്ടം എങ്ങനെ കണക്കാക്കണമെന്ന് നഷ്ടപരിഹാര നിയമത്തിലെ ഏഴാം വകുപ്പിൽ നിർവചിച്ചിട്ടുണ്ട്. സംരക്ഷിതവരുമാനവും യഥാർഥവരവും തമ്മിലുള്ള വ്യത്യാസമാണത്. എല്ലാ രണ്ടുമാസവും ആ തുക സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൊടുക്കണം. അതാണ് നിയമം. ദൈവത്തിന്റെയും പ്രകൃതിയുടെയും മനുഷ്യരുടെയുമൊന്നും ഇടപെടലുകൾക്ക് അതിൽ ഒരുകാര്യവുമില്ല. ഫെഡറൽ മൂല്യങ്ങൾക്കെതിരാണ് ഈ നിലപാട്. സംസ്ഥാനങ്ങളോടു കാട്ടുന്ന വഞ്ചനയും. സംസ്ഥാന നികുതിമേഖലയുടെ 70 ശതമാനവും അടിയറ വെച്ചുകൊണ്ടാണ് ജി.എസ്.ടി. ഏർപ്പെടുത്താൻ സമ്മതിച്ചത്. അത് ചെയ്യുമ്പോൾ നൽകിയ വാഗ്ദാനമാണ് നഷ്ടപരിഹാരത്തുക. അത് കേന്ദ്രസർക്കാരിന്റെ ഭരണഘടനാബാധ്യതയായി ഉറപ്പുവരുത്തുകയും ചെയ്തു. ആ ബാധ്യത നിറവേറ്റുകതന്നെ വേണം. അതിൽനിന്ന് പിന്നോട്ടുപോകാൻ കേന്ദ്രസർക്കാരിനെ അനുവദിക്കാനാവില്ല. ബി.ജെ.പി.യിതര സംസ്ഥാന സർക്കാരുകളുടെ പൊതുനിലപാട് ഇതാണ്. ബജറ്റ് താറുമാറാകും നഷ്ടപരിഹാരത്തുക ലഭിക്കാത്തതുകാരണം സംസ്ഥാന സർക്കാരുകളുടെ ബജറ്റ് താറുമാറാകും. ജി.എസ്.ടി. വരുമാനത്തിൽ 14 ശതമാനം വർധന പ്രതീക്ഷിച്ചാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ആ ചെലവ് നടത്താനുള്ള പിന്തുണയാണ് കേന്ദ്രസർക്കാരിൽനിന്ന് ആവശ്യപ്പെടുന്നത്. ഇന്ത്യാ സർക്കാരിന്റെ ചെലവുകളിൽ 60 ശതമാനവും സംസ്ഥാന സർക്കാരുകളുടേതാണ്. ചെലവ് വർധിപ്പിച്ച് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ ഒരുവശത്ത് അവകാശപ്പെടുകയും മറുവശത്ത് സംസ്ഥാന സർക്കാരുകളുടെ ചെലവ് വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് അസംബന്ധമാണെന്നു മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി മൂർച്ഛിപ്പിക്കുകയും ചെയ്യും. ഈ ധനകാര്യവർഷത്തിലെ ആദ്യപാദത്തിൽ ലോകരാജ്യങ്ങളുടെ സമ്പദ്ഘടനയുടെ സങ്കോചത്തിന്റെ കണക്കു വന്നിട്ടുണ്ട്. 60 രാജ്യങ്ങളുടെ ശരാശരി സങ്കോചം 12 ശതമാനമാണ്. ഇന്ത്യയുടേത് 24 ശതമാനവും. ഇതെന്തുകൊണ്ട് സംഭവിച്ചു? ഇന്ത്യയുടെ സമ്പദ്ഘടനയുടെ ഈ ദയനീയപ്രകടനത്തിനു കാരണം കേന്ദ്രസർക്കാരാണ്. നോട്ടു നിരോധനംകാരണം നടുവൊടിഞ്ഞ സമ്പദ്ഘടനയുടെ ചുമലിൽ അയുക്തികമായ ലോക്ഡൗൺ പദ്ധതികളും ദുർബലമായ ഉത്തേജകപാക്കേജുമാണ് കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചത്. ജി.ഡി.പി.യുടെ ഒരു ശതമാനം മാത്രമാണ് യഥാർഥ ഉത്തേജകം. ഉപഭോഗ ഡിമാൻഡ് 27 ശതമാനം കൂപ്പുകുത്തി. സംസ്ഥാനങ്ങളുടെ ചെലവുകൂടി വെട്ടിച്ചുരുക്കിയാൽ സ്ഥിതി ഇനിയും പരിതാപകരമാകും. മറ്റൊരു ദുരന്തമുണ്ടാക്കരുത് ജി.എസ്.ടി. കോമ്പൻസേഷൻ വിവാദത്തിൽനിന്നും തലയൂരുന്നത് എങ്ങനെയെന്ന് അറിയാതെ കേന്ദ്രധനമന്ത്രി നട്ടംതിരിയുകയാണ്. കൗൺസിലിൽ പറഞ്ഞതുപോലെയല്ല പുറത്തു പറഞ്ഞത്. അപ്പോൾ പറഞ്ഞതല്ല ഇപ്പോൾ പറയുന്നത്. കോവിഡ് നഷ്ടപരിഹാരത്തിന് അർഹതയില്ലായെന്നു പറഞ്ഞിട്ടേയില്ല എന്നാണ് ഏറ്റവും പുതിയ പത്രക്കുറിപ്പ്. മുഴുവൻ ഇപ്പോൾ തരാൻ പറ്റില്ലപോലും. പകുതിയെങ്കിലും സാമ്പത്തിക സ്ഥിതി സാധാരണനിലയിലാകുംവരെ മാറ്റിവെക്കണമത്രേ. അതെന്തു യുക്തിയാണ്? നഷ്ടപരിഹാരം മാറ്റിവെക്കുക എന്നു പറഞ്ഞാൽ ആ തുകയ്ക്കുള്ള ചെലവ് നല്ലകാലം വരുന്നതുവരെ മാറ്റിവെക്കണമെന്നാണ്. ദൈനംദിന ചെലവു നടത്താതെയും വികസനപ്രവർത്തനങ്ങൾക്ക് പണം മുടക്കാതെയുമിരുന്നാൽ എങ്ങനെ നല്ലകാലം വരുമെന്നാണ് കേന്ദ്രധനമന്ത്രി കരുതുന്നത്? വീട്ടുചെലവിന്റെ യുക്തി പ്രയോഗിച്ച് സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനാവില്ല. ഞങ്ങളെപ്പോലെയുള്ള ഇടതുപക്ഷക്കാർ പോട്ടെ, രഘുറാം രാജനെപ്പോലെ നിയോ ലിബറൽ ഗോത്രത്തിൽപ്പെട്ടവർപോലും കേന്ദ്ര ധനമന്ത്രിയുടെ ഈ നിലപാടിനെ അസംബന്ധം എന്നേ വിശേഷിപ്പിക്കൂ. നല്ലകാലം വന്നിട്ട് പണം ചെലവഴിക്കാൻ കാത്തിരുന്നാൽ ആ നല്ലകാലത്തിന്റെ വരവു വൈകും. നോട്ടുനിരോധന വങ്കത്തം പോലുള്ള മറ്റൊരു ദുരന്തമായി ഈ നയം മാറും. ജി.എസ്.ടി. നഷ്ടപരിഹാരം വാങ്ങാനുള്ള സമരത്തിനുമുന്നിൽ കേരളമുണ്ട്.

from money rss https://bit.ly/32lwufp
via IFTTT

ഭവനവായ്പയിൽ ജപ്തിനടപടികളുമായി ധനകാര്യസ്ഥാപനങ്ങൾ മുന്നോട്ട്

തൃശ്ശൂർ: മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനു മുൻപ് ജപ്തിക്ക് കോടതിയുടെ അനുമതി ലഭിച്ച ഭവനവായ്പകളിൽ ധനകാര്യസ്ഥാപനങ്ങൾ സർഫാസി നിയമപ്രകാരം നടപടികളുമായി മുന്നോട്ട്. മൊറൊട്ടോറിയം സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമവിധിക്ക് കാത്തുനിൽക്കാതെയാണ് സ്ഥാപനങ്ങൾ നടപടി തുടങ്ങിയിരിക്കുന്നത്. ജപ്തിക്ക് കോടതി അനുമതി ലഭിച്ച വായ്പകളിൽ കുടിശ്ശികത്തുക മുഴുവനായി അടയ്ക്കാതെ വായ്പ പുനഃക്രമീകരണത്തിനടക്കം അവസരം നൽകാനാവില്ലെന്നാണ് ചില സ്ഥാപനങ്ങളുടെ നിലപാട്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ വരുമാനം നഷ്ടമായ കുടിശ്ശികക്കാരിൽ പലർക്കും ഈ നിലപാട് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൊറൊട്ടോറിയത്തിൽ സ്വീകരിക്കേണ്ട തുടർനിലപാട് സംബന്ധിച്ച വിഷയം കോടതിയുടെയും സർക്കാരിന്റെയും പരിഗണനയിലാണ്. തിരിച്ചടവ് മുടങ്ങിയ വായ്പകളിൽ റിക്കവറി നടപടികൾ തുടങ്ങുന്നതിന് അനുമതി ആവശ്യപ്പെട്ടുള്ള ബാങ്കുകളുടെ അപേക്ഷകളിൽ സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കാനാണ് െഹെക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി വിധി വരുന്നതുവരെ ജപ്തിക്ക് അനുമതി ലഭിച്ച വായ്പകളിലും റിക്കവറി നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് ഭവനവായ്പയെടുത്ത് ജപ്തിനോട്ടീസ് ലഭിച്ച ഇടപാടുകാർ കേന്ദ്രധനമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി. ഇക്കാര്യത്തിൽ അടിയന്തരമായി കോടതിയും സർക്കാരും അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ തങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നതാണ് അവസ്ഥയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

from money rss https://bit.ly/3bQNjC5
via IFTTT

Onam 2020: Mammootty, Mohanlal, And Others Wish The Fans And Followers!

Onam 2020: Mammootty, Mohanlal, And Others Wish The Fans And Followers!
The Keralites are celebrating the most-loved festival, Onam, today. Unlike the previous years, the excitement level is a bit lower for this Onam, as the world is fighting the novel coronavirus pandemic. The Kerala government has canceled all celebrations this year

* This article was originally published here

ഓഹരി വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 14 പോയന്റ് ഉയർന്ന് 38,854.55ലും നിഫ്റ്റി 15 പോയന്റ് നേട്ടത്തിൽ 11,464.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1406 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1277 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ, ടെക് മഹീന്ദ്ര, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, എൻടിപിസി, എച്ച്സിഎൽ ടെക്, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, എംആൻഡ്എം, ഐടിസി, സൺ ഫാർമ, എച്ച്ഡിഎഫ്സി, മാരുതി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.58ശതമാനവും 0.52ശതമാനവും നേട്ടമുണ്ടാക്കി. Market ends flat, Nifty holds 11,450

from money rss https://bit.ly/3meA82A
via IFTTT

ഭവനവായ്പയ്ക്ക് എസ്ബിഐ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പുതിയതായി ഭവനവായ്പയെടുക്കുന്നവർക്ക് ആനുകൂല്യംപ്രഖ്യാപിച്ചു. മൂന്നുതരത്തിലാണ് ആനുകൂല്യം ലഭിക്കുകയെന്ന് എസ്ബിഐയുടെ ട്വീറ്റിൽ പറയുന്നു. പ്രൊസസിങ് ഫീസ് ഒഴിവാക്കി. ഉയർന്ന സിബിൽ സ്കോർ ഉള്ളവർക്ക് പലിശ നിരക്കിൽ 0.10ശതമാനം കിഴിവ്(30 ലക്ഷത്തിനുമുകളിൽ ഒരുകോടി രൂപവരെ വായ്പയെടുക്കുന്നവർക്ക്). എസ്ബിഐ യോനോ ആപ്പുവഴി വായ്പയ്ക്ക് അപേക്ഷിച്ചാൽ പലിശയിൽ അധികമായി 0.5ശതമാനം കുറവുംനേടാം. Knock Knock! Whos there? Concessions on SBI Home Loans through YONO. Apply now: https://bit.ly/3k5wCWz *T&C Apply#YONOSBI #HomeLoan #DreamHome #SBI #StateBankOfIndia pic.twitter.com/7uQiKNecPM — State Bank of India (@TheOfficialSBI) September 9, 2020 നിലവിൽ ഭവനവായ്പയ്ക്ക് ശമ്പള വരുമാനക്കാരിൽനിന്ന് 6.95 ശതമാനംമുതൽ 7.45ശതമാനംവരെയാണ് പലിശ ഈടാക്കുന്നത്. സ്വയം തൊഴിൽ ചെയ്യുന്നവരിൽനിന്ന് ഇത് 7.10ശതമാനം മുതൽ 7.60ശതമാനംവരെയുമാണ്. റിപ്പോ നിരക്കു(ഇബിആർ)പോലുള്ളവയുമായി ബന്ധിപ്പിച്ചിട്ടുള്ള പുതിയ വായ്പകളുടെ പലിശ നിരക്ക് 6.65ശതമാനമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് ആർബിഐ റിപ്പോ നിരക്ക് നാലുശതമാനത്തിലേയ്ക്ക് കുറച്ചതോടെ ഒരുദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഭവനവായ്പയ്ക്ക് ബാങ്കുകൾ ഈടാക്കുന്നത്. SBI announces special offers on home loans

from money rss https://bit.ly/35sJeTp
via IFTTT

കമ്പനികളെ ആകര്‍ഷിക്കാന്‍ 1,70,000 കോടിയുടെ പദ്ധതികള്‍ ഉടനെ പ്രഖ്യാപിച്ചേക്കും

കോവിഡ് വ്യാപനത്തെതുടർന്ന് തളർച്ചയിലായ സമ്പദ് വ്യവസ്ഥ പുനഃരുജ്ജീവിപ്പിക്കുന്നതിന് സർക്കാൻ വൻകിട പദ്ധതികൾ ആസുത്രണം ചെയ്യുന്നു. രാജ്യത്ത് നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് കമ്പനികളെ ആകർഷിക്കുന്നതിനായി 23 ബില്യൺ ഡോളറി(1,70,000 കോടി രൂപ)ന്റെ ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതികളാണ് തയ്യാറാക്കുന്നത്. ഓട്ടോമൊബൈൽ, സോളാർ പാനൽ, ഉപഭോക്തൃ ഉത്പന്നങ്ങൾ, തുണിവ്യവസായം, ഭക്ഷ്യ സംസ്കരണം, മരുന്ന് നിർമാണം തുടങ്ങിയ മേഖലകളിലെ കമ്പനികൾക്കാകും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുക. ഈ വർഷമാദ്യം സർക്കാർ കൊണ്ടുവന്ന ഉത്പാദനവുമായി ബന്ധപ്പെട്ട(പിഎൽഐ)ആനുകൂല്യ പദ്ധതിക്കുകീഴിൽതന്നെയാണ് ഇതും രൂപകല്പനചെയ്തിട്ടുള്ളത്. പദ്ധതിയുടെ വിശദമായ രൂപരേഖ ഉടനെ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരത്തിനായെത്തും. ഭാവിയൽ സാധ്യതയുള്ള സൗരോർജം, ഇലക്ട്രോണിക്സ് മേഖലകളിലെ നിർമാണ കമ്പനികളെ ആകർഷിക്കുന്നത് രാജ്യത്തിന് ഗുണംചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സാമ്പത്തിക ഉന്നമനത്തിന് സാധ്യതയുള്ള എല്ലാ മേഖലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഫർണീച്ചർ, പ്ലാസ്റ്റിക്, കളിപ്പാട്ടം, വിലകുറഞ്ഞ ഉപഭോക്തൃ ഉത്പന്നങ്ങൾ എന്നീമേഖലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും. ഇവയിൽ ഭൂരിഭാഗം ഉത്പന്നങ്ങളും ചൈനയിൽനിന്ന് നിലവിൽ ഇറക്കുമതിചെയ്യുകയാണ്. സാംസങ്, ഫോക്സ്കോൺ, വിസ്ട്രോൺ തുടങ്ങിയ വൻകിട കമ്പനികൾ രാജ്യത്തെ മൊബൈൽ നിർമാണ പ്ലാന്റുകൾ നിർമിക്കുന്നതിന് 1.5 ബില്യൺ ഡോളർ നിക്ഷേപം ഇതിനകം വാഗ്ദാനംചെയ്തിട്ടുണ്ട്. സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനം(ജിഡിപി) 23.9ശതമാനമാണ് ഇടിഞ്ഞത്. സമ്പദ് വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കാൻ നിക്ഷേപം ആകർഷിക്കേണ്ടത് ആവശ്യമാണെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. എളുപ്പത്തിൽ ബിസിനസ് നടത്താൻ പാപ്പരത്ത നിയമത്തിൽപ്പോലും മാറ്റംവരുത്തി. കോർപ്പറേറ്റ് നികുതികളും ഏഷ്യയിലെ ഏറ്റവുംതാഴ്ന്ന നിരക്കിലാക്കി. എന്നിരുന്നാലും വിയറ്റ്നാമാണ് വൻകിട നിർമാണ കമ്പനികൾക്ക് ഇപ്പോഴും പ്രിയപ്പെട്ട ഇടം.

from money rss https://bit.ly/35q3WU5
via IFTTT

Thursday, 10 September 2020

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 37,800 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 120 രൂപകുറഞ്ഞ് 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. തുടർച്ചയായി നാലുദിവസം വിലകൂടിയശേഷമാണ് വീണ്ടും കുറവുണ്ടായത്. ഡോളർ കരുത്താർജിച്ചതിനെതുടർന്ന് ആഗോള വിപണിയിൽ സ്വർണവിലയിൽ കാര്യമായ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,947.41 നിലാവരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില ഒരുശതമാനത്തോളം ഇടിഞ്ഞ് 51,306 നിലവാരത്തിലെത്തി. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

from money rss https://bit.ly/3bLUdso
via IFTTT