121

Powered By Blogger

Wednesday, 15 December 2021

കോഴിക്കോടും കോട്ടയത്തും മാളുകളും കൊച്ചിയില്‍ മത്സ്യ സംസ്‌കരണകേന്ദ്രവും സ്ഥാപിക്കും: എം.എ യൂസഫലി

തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനമായതിനാൽ കേരളത്തിൽ ലുലു ഗ്രൂപ്പ് കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് എം.എ. യൂസഫലി. തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും കോട്ടയത്തും മാളുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങൾ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം ഒരുക്കും. കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽനിന്ന് കടൽ മത്സ്യങ്ങൾ ശേഖരിച്ച് വിദേശത്തെ ലുലു മാളുകളിൽകൂടി വിറ്റഴിക്കുകയാണ് പദ്ധതി. വിഴിഞ്ഞം തുറമുഖം വന്നതിനുശേഷം തിരുവനന്തപുരത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലിങ് കേന്ദ്രം സ്ഥാപിക്കുമെന്നും അതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലുമാളിന്റെ പ്രവർത്തനം രണ്ടുകൊല്ലത്തോളം തടസപ്പെടുന്ന സാഹചര്യമുണ്ടായി. 220 കോടിയോളം രൂപ നിർമാണം തടസപ്പെട്ടതിനെതുടർന്ന് അധികമായി വേണ്ടിവന്നു. തിരുവനന്തപുരത്തേത് ഞങ്ങളുടെ സ്വപ്ന പദ്ധതിയാണ്-അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ലുലു മാൾ നാളെ ഔദ്യോഗികമായി നാടിന് സമർപ്പിക്കും. പതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ശശിതരൂർ എം.പി, സംസ്ഥാന മന്ത്രിമാർ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 2000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷം ചതുരശ്രഅടി വിസ്തീർണത്തിലാണ് ലുലുമാൾ പണികഴിപ്പിച്ചിരിക്കുന്നത്. ടെക്നോപാർക്കിന് സമീപം ആക്കുളത്താണ് മാൾ. 15,000 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. ജില്ലയിൽ നിന്നുള്ള 600 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ 100 ലധികം ആളുകൾ മാൾ സ്ഥിതിചെയ്യുന്ന ആക്കുളത്തിന് അഞ്ച് കിലോമീറ്റർ പരിധിയിൽ ഉള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. കുട്ടികൾക്കുള്ള വിനോദകേന്ദ്രമായ ഫൺട്യൂറ, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മാളിനകം ചുറ്റിക്കറങ്ങാനുള്ള സിപ് ലൈൻ എന്നിവയുമുണ്ട്. 3000 കാർ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിശാലമായ പാർക്കിങ് ഒരുക്കുന്നതിലെ പ്രായോഗിക പരിമിതിയും നഗരത്തിലെ തിരക്കും കണക്കിലെടുത്താണ് ലുലുമാൾ ആക്കുളത്ത് സ്ഥാപിക്കാൻ തീരുമാനിച്ചത്. കൊച്ചിയിലേതുപോലെ ഈ പ്രദേശത്ത് ഭാവിയിൽ കൂടുതൽ വികസനം വരാൻ ഇതുവഴിയൊരുക്കുമെന്നും യൂസഫലി പറഞ്ഞു.

from money rss https://bit.ly/3ywPvdA
via IFTTT

ഇലക്ട്രോണിക് ഹബ്ബാക്കും: ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ 76,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ന്യൂഡൽഹി: ആഗോളതലത്തിലുള്ള ചിപ്പ് ക്ഷാമം പരിഹരിക്കാൻ രാജ്യത്ത് സെമി കണ്ടക്ടർ നിർമാണത്തിന് കേന്ദ്ര സർക്കാർ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചേക്കും. ഉത്പാദനവുമായി ബന്ധപ്പെട്ട ആനൂകല്യ പദ്ധതി(പിഎൽഐ)യിൽ ഉൾപ്പെടുത്തി 76,000 കോടിയാകും നീക്കിവെക്കുക. ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മൈക്രോചിപ്പുകളുടെ കുറവ് വ്യാവസായികോത്പാദനത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. രാജ്യത്തെ ഇലക്ട്രോണിക് ഹബ് ആക്കിമാറ്റുകയെന്ന ലക്ഷ്യവും പദ്ധതിക്കുപിന്നിലുണ്ട്. അടുത്ത ആറ് വർഷത്തിനുള്ളിൽ അർധചാലക ഉത്പാദനത്തിനായി 76,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. കോമ്പൗണ്ട് സെമികണ്ടക്ടർ വേഫർ ഫാബ്രിക്കേഷൻ(ഫാബ്) അസംബ്ലി, ടെസ്റ്റിങ്, പാക്കേജിങ് എന്നിവ ഉൾപ്പടെയുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിന് മൂലധനചെലവിന്റെ 25ശതമാനംവരെ ആനുകൂല്യം നൽകുന്നതാണ് പദ്ധതി. അർധചാലക ഘടകങ്ങൾ രൂപകല്പനചെയ്യുന്നതിനും നിർമിക്കുന്നതിനുമായി 10 യൂണിറ്റുകളും സെമികണ്ടക്ടർ ഡിസ്പ്ലെകൾക്കായി രണ്ടുയൂണിറ്റുകളും സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 1.7 ലക്ഷംകോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക്, ഇന്റൽ, ക്വാൽകോം, ടെക്സാസ് ഇൻസ്ട്രുമെന്റ്സ് തുടങ്ങിയ ആഗോള കമ്പനികളെ ആകർഷിക്കാൻ പദ്ധതിക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർധചാലകങ്ങൾ രൂപകല്പന ചെയ്യാനും വികസിപ്പിക്കാനും തയ്യാറാകുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനവും നൽകും. ഇലക്ട്രോണിക് ഉത്പന്നങ്ങളിലെ പ്രധാനഘടകമായഅർധചാലകങ്ങളുടെ ലഭ്യതക്കുറവ് ലോകമാകെ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്താണ് പദ്ധതിയെന്നത് ശ്രദ്ധേയമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് ഉത്പാദനകേന്ദ്രങ്ങൾ അടച്ചിട്ടതും വിതരണമേഖലയിലുണ്ടായ തടസ്സവുംമൂലം ആഗോളതലത്തിൽ ചിപ്പിന്റെ ലഭ്യതയിൽ വൻകുറവുണ്ടായിരുന്നു. സ്മാർട്ഫോൺ, ലാപ്ടോപ്, കാറ്, വീട്ടുപകരണങ്ങൾ എന്നിവയുടെ ഉത്പാദനത്തെ ചിപ്പ് ക്ഷാമം കാര്യമായി ബാധിക്കുകയുംചെയ്തു. ക്ഷാമംകാരണം ആഗോളതലത്തിൽ കാറുകളുടെ ഉത്പാദനത്തിലും കഴിഞ്ഞമാസങ്ങളിൽ കുത്തനെ ഇടിവുണ്ടായി. Content Highlights : India to become Electronic Hub;Government has come up with a Rs 76,000 crore plan to overcomechip shortage

from money rss https://bit.ly/3dQw1Hl
via IFTTT

Tuesday, 14 December 2021

പാഠം 154| എന്‍പിഎസ്‌-മ്യൂച്വല്‍ഫണ്ട്: മാസം ഒരുലക്ഷം പെന്‍ഷന്‍ ലഭിക്കാന്‍ എത്രതുക നിക്ഷേപിക്കണം?

ബെംഗളുരുവിലെ ഐടി കമ്പനിയിൽ ജോലിചെയ്യുന്ന ഐശ്വര്യക്ക് 60-ാമത്തെ വയസ്സുമുതൽ പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കണം. ഇപ്പോൾ 30 വയസാണ് പ്രായം. ഷാർജയിലെ സ്കൂളിൽ ജോലിചെയ്യുന്ന വിശാഖിനും അതുതന്നെയാണ് അറിയേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലും അസംഘടിതമേഖലകളിലും ജോലിചെയ്യുന്നവർക്ക് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നതുപോലെയുള്ള പെൻഷൻ ലഭിക്കാൻ അവസരമുണ്ട്. കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയായ എൻപിഎസിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപംനടത്തിയാൽമതി. നിർബന്ധമായും അംഗമാകണമെന്ന് വ്യവസ്ഥയുള്ളതിനാലാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ഇപിഎഫ് പോലുള്ള ദീർഘകാല പദ്ധതികളിൽ ചേരുന്നത്. ഇപിഎസ്(ഇപിഎഫ്ഒയുടെപെൻഷൻ സ്കീം)വഴി ലഭിക്കുന്ന വരുമാനംകൊണ്ട് ജീവിക്കാനാകില്ലെന്ന് പഴയതലമുറ തിരിച്ചറിഞ്ഞത് ജോലിയിൽനിന്ന് വിരമിച്ചതിനുശേഷം പെൻഷൻ ലഭിച്ചുതുടങ്ങിയപ്പോഴാണ്. 5,000 രൂപയിൽതാഴെ പെൻഷൻ ലഭിച്ചാൽ അത് എന്തിന് തികയുമെന്ന ചോദ്യമാണ് പലർക്കുമുണ്ടയത്. ഈ സാഹചര്യത്തിലാണ് പുതിയ തലമുറയ്ക്കുവേണ്ടി കൂടുതൽ വരുമാന സാധ്യതയുള്ള നിക്ഷേപ പദ്ധതികൾ മുന്നോട്ടുവെയ്ക്കുന്നത്. എൻപിഎസ്(നാഷണൽ പെൻഷൻ സിസ്റ്റം) കേന്ദ്ര സർക്കാർ അവതരിപ്പിച്ച സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ശ്രദ്ധേയമായ ഒന്നാണ് നാഷണൽ പെൻഷൻ സിസ്റ്റം(എൻപിഎസ്). സർക്കാർ ജീവനക്കാർക്കുമാത്രമല്ല, സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും(ആർക്കുവേണമെങ്കിലും)പദ്ധതിയിൽ അംഗമാകാമെന്നതാണ് പ്രത്യകത. ആദായനികുതി ആനുകൂല്യം ഓരോ സാമ്പത്തികവർഷവും 80സി പ്രകാരം 1.50 ലക്ഷം രൂപവരെയും 80 സിസിഡി പ്രകാരം 50,000 രൂപവരെയുമുള്ള നിക്ഷേപത്തിന് ആദായനികുതിയിളവ് ലഭിക്കുമെന്ന സവിശേഷതയും എൻപിഎസിനുണ്ട്. കാലാവധിയെത്തി നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന് ആദായനികുതിയും നൽകേണ്ടതില്ല. ഇത്രയും ആനുകൂല്യങ്ങൾ ലഭിക്കുന്ന ദീർഘകാല നിക്ഷേപ(പെൻഷൻ)പദ്ധതി ഇല്ലെന്നുതന്നെ പറയാം. 40ശതമാനം പെൻഷന് കാലാവധിയെത്തുമ്പോൾ മൊത്തം നിക്ഷേപത്തിലെ 40ശതമാനം തുകയെങ്കിലും പ്രതിമാസം പെൻഷൻ ലഭിക്കുന്നതിനായി ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണമെന്നുണ്ട്. കൂടുതൽതുക പെൻഷൻ ലഭിക്കണമെങ്കിൽ ഈവിഹതം ഉയർത്താനുംകഴിയും. വിരമിക്കുമ്പോൾ നല്ലൊരു തുക ഒറ്റത്തവണയായി കയ്യിൽ ലഭിക്കുന്നതോടൊപ്പം പ്രതിമാസം പെൻഷനും ഉറപ്പാക്കാമെന്ന് ചുരുക്കം. പെൻഷനോടൊപ്പം വിരമിക്കുന്ന സമയത്തെ ആവശ്യങ്ങൾക്ക് നല്ലൊരുതുക സമാഹരിക്കാനും പദ്ധതിയിലൂടെ കഴിയും. നിലവിൽ ആന്വിറ്റി പ്ലാനുകളിൽ നിന്ന് ലഭിക്കുന്ന ആദായം ശരാശരി ആറുശതമാനമാണ്. 40ശതമാനംതുക ആന്വിറ്റി പ്ലാനിൽ നിക്ഷേപിച്ച് ബാക്കിയുള്ളതിലെ ഒരുഭാഗം കൂടുതൽ ആദായം ലഭിക്കുന്ന സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, ഡെറ്റ് മ്യൂച്വൽ ഫണ്ട് തുടങ്ങിയവയിൽ നിക്ഷേപിച്ചും പരമാവധി ആദായംനേടാം. നിക്ഷേപ സാധ്യതകൾ ഇക്വിറ്റി, കോർപറേറ്റ് ബോണ്ട്, സർക്കാർ സെക്യൂരിറ്റീസ് എന്നിങ്ങനെ വ്യത്യസ്ത നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താൻ നിക്ഷേപകർക്ക് കഴിയും. ആക്ടീവ് ചോയ്സ് വഴി പരമാവധി 75ശതമാനം തുകവരെ ഓഹരിയിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നുണ്ട്. എത്രതുക നിക്ഷേപിക്കേണ്ടിവരും പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കാൻ 30 വയസ്സുള്ള ഒരാൾ പ്രതിമാസം 15,000 രൂപ എൻപിഎസിൽ നിക്ഷേപിച്ചാൽ മതിയാകും. 60ഃ40 ഇക്വിറ്റി, ഡെറ്റ് അനുപാതത്തിൽ നിക്ഷേപം നടത്തുമ്പോഴുള്ള ആദായമാണ് കണക്കിലെടുത്തിട്ടുള്ളത്. ഇത്രയുംതുക പെൻഷൻ ലഭിക്കാൻ, കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന മൊത്തംതുകയിൽ 60ശതമാനം ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കേണ്ടിവരും. വിരമിക്കുന്നതുവരെയുള്ള നിക്ഷേപത്തിന് 10ശതമാനവും അതിനുശേഷംമുള്ള ആന്വിറ്റി നിക്ഷേപത്തിൽനിന്ന് ആറുശതമാനവും വാർഷിക ആദായം ലഭിക്കുമെന്ന നിഗമനത്തിലാണ് ഈ വിലിയരുത്തൽ. പെൻഷൻ കൂടുതൽ ലഭിക്കാൻ 75ഃ25 അനുപാതത്തിൽ ഓഹരിയിലും ബോണ്ടിലും നിക്ഷേിപിക്കുകയാണെങ്കിൽ പരമാവധി ആദായംനേടാനുള്ള അവസരമുണ്ട്. 12ശതമാനം വാർഷിക ആദായ പ്രകാരം പ്രതിമാസം 15,000 രൂപ നിക്ഷേപിച്ചാൽ 60വയസാകുമ്പോൾ 5,29,48,707(5.29 കോടി) രൂപ സമാഹരിക്കാനാകും. 54 ലക്ഷം രൂപയാകും ആകെ നിക്ഷേപിച്ചിട്ടുണ്ടാകുക. ഈതുകയിൽ 40ശതമാനം അതായത് 2,11,79,483(2.11 കോടി) രൂപ ആന്വിറ്റി പ്ലാനിൽ നിക്ഷേപിച്ചാൽ മാസംതോറും 1,05,897 രൂപ പെൻഷൻ ലഭിക്കും. ബാക്കി 60ശതമാനം തുകയായ 3,17,69,224 രൂപ(3.17 കോടി)മറ്റ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുകയുംചെയ്യാം. 60ശതമാനം തുക ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ പ്രതിമാസം നിക്ഷേപിക്കേണ്ടതുക 10,000മായി കുറയ്ക്കാം. പെൻഷനായി ലഭിക്കുന്ന തുകയിൽ മാറ്റമുണ്ടാവില്ല. വ്യവസ്ഥകളിൽമാറ്റംവന്നേക്കാം പെൻഷൻ ലഭിക്കുന്നതിനായി നിർബന്ധമായും നിക്ഷേപിക്കേണ്ട ആന്വിറ്റി പ്ലാനുകളിൽനിന്ന് നിലവിൽ ലഭിക്കുന്ന ആദായം മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് കുറവാണെന്നത് പരമിതിയാണ്. ഭാവിയിൽ ഇക്കാര്യത്തിൽ മാറ്റംവന്നേക്കാം. എൻപിഎസിന്റെ ചുമതലയുള്ള പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെപരിഗണനയിലാണ് ഇക്കാര്യം. വിരമിക്കുന്ന സമയത്ത് 40ശതമാനമോ അതിൽകൂടുതലോ തുക എൻപിഎസിലെ ഡെറ്റ് വിഭാഗത്തിൽ നിലനിർത്തി പ്രതിമാസം പിൻവലിക്കാൻ (എസ്ഡബ്ല്യുപി)കഴിയുന്നതരത്തിൽ ക്രമീകരിച്ചാൽ ഇതിന് പരിഹാരമാകും. മ്യൂച്വൽഫണ്ടിന്റെ വഴി എൻപിഎസിൽ നിക്ഷേപിക്കുന്ന തുക മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചും മികച്ചവരുമാനം ഉറപ്പാക്കാം. 15,000 രൂപവീതം 30 വർഷം എസ്ഐപിയായി നിക്ഷേപിച്ചാൽ ചുരുങ്ങിയത് 12ശതമാനം ആദായനിരക്കിൽ മൊത്തം 5,29,48,672 രൂപ (5.29കോടി) സമാഹരിക്കാനാകും. ഇതിൽ 40ശതമാനംതുകയായ 2,11,79,483(2.11കോടി)രൂപ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിച്ച് പ്രതിമാസം ഒരു ലക്ഷം രൂപ വീതം സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)വഴി പിൻവലിക്കാം. 85വയസ്സുവരെ ഇപ്രകാരം(25വർഷം അതായത് 300 മാസം)പിൻവലിക്കേണ്ടിവരിക മൂന്നുകോടി രൂപയാണ്. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽനിന്ന് 8ശതമാനം ആദായം ലഭിച്ചാൽ 85 വയസ്സാകുമ്പോൾ 5,97,24,474(5.97കോടി രൂപ)ബാക്കിയുണ്ടാകും. അതായത് നിക്ഷേപിച്ചതിനേക്കാൾ കൂടിയ തുക! പ്രതിമാസം ഒരുലക്ഷം വീതം 300മാസം പിൻവലിച്ചത് മൂന്നുകോടി രൂപയുമാണ്. ഇതുപ്രകാരം മൊത്തം ലഭിച്ചതുക 6,85,44,990 (6.85കോടി)രൂപയാണെന്ന് മനസിലാക്കുക. കൂടുതൽ തുക ആവശ്യംവരികയാണെങ്കിൽ ഡെറ്റ് മ്യൂച്വൽ ഫണ്ടിൽനിന്ന് എപ്പോൾവേണമെങ്കിലും പണം പിൻവലിക്കാനും കഴിയും. എൻപിഎസ്\ മ്യൂച്വൽഫണ്ട് മ്യൂച്വൽ ഫണ്ടിനെ അപേക്ഷിച്ച് എൻപിഎസിനുള്ള നേട്ടം നികുതി ആനുകൂല്യമാണ്. നിക്ഷേപിക്കുമ്പോൾ രണ്ടുലക്ഷം രൂപവെയുള്ള നിക്ഷേപത്തിന് നികുതി ആനുകൂല്യം ലഭിക്കുന്നതിനുപുറമെ, കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന മൊത്തം തുകയ്ക്കും നികുതി ബാധ്യതയില്ല. എന്നാൽ, മ്യൂച്വൽ ഫണ്ടിന്റെകാര്യം വ്യത്യസ്തമാണ്. ടാക്സ് സേവിങ് ഫണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കിൽ 80സി പ്രകാരം ഒരുവർഷം 1.5ലക്ഷം രൂപവരെയുള്ള തുകയ്ക്ക് നികുതിയിളവുണ്ടാകും. കാലാവധിയെത്തി പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന്മേൽ ഒരുലക്ഷം രൂപവരെയുള്ള തുകയ്ക്കാണ് നികുതിയിളവ് ലഭിക്കുക. അതിനുമുകളിലുള്ള നേട്ടത്തിന് 10ശതമാനം ആദായനികുതി നൽകണം. നിക്ഷേപതന്ത്രം: രണ്ടുലക്ഷം രൂപവരെ നികുതി ആനുകൂല്യം ലഭിക്കണമെന്നുള്ളവർ ഓരോവർഷവും രണ്ടുലക്ഷം രൂപവീതം എൻപിഎസിൽ നിക്ഷേപിക്കാം. അല്ലെങ്കിൽ 1.50 ലക്ഷം രൂപവരെ ടാക്സ് സേവിങ് ഫണ്ടിലും 50,000 രൂപവീതം എൻപിഎസിലും നിക്ഷേപിക്കാം. 50,000 രൂപ എൻപിഎസിൽ നിക്ഷേപിക്കുന്നതിലൂടെ 30ശതമാനം നികുതി സ്ലാബിലുള്ളവർക്ക് ഓരോ വർഷവും 15,000 രൂപയിലേറെ നികുതി ലാഭിക്കാം. feedback to: antonycdavis@gmail.com കുറിപ്പ്: പുതിയകാലഘട്ടത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് എൻപിഎസിലെ നിക്ഷേപം. ഇനിയും തുടങ്ങിയിട്ടില്ലെങ്കിൽ വൈകിക്കേണ്ട. പ്രതിമാസം നിക്ഷേപിക്കുന്ന രീതി സ്വീകരിക്കാം. ഭാവിയിൽ വ്യവസ്ഥകളിൽമാറ്റംവരുത്തുന്നതോടെ വിരമിച്ചശേഷമുള്ള ആദായത്തിൽ കാര്യമായ വ്യത്യാസം ഉണ്ടാകും. Loading…

from money rss https://bit.ly/322SfmP
via IFTTT

വിപണിയില്‍ നഷ്ടംതുടരുന്നു: വിലക്കയറ്റഭീഷണിയില്‍ കരുതലെടുത്ത് നിക്ഷേപകര്‍ | Opening

മുംബൈ: വിപണിയിൽ ദുർബലാവസ്ഥ തുടരുന്നു. ഉപഭോക്തൃ-മൊത്തവില സൂചികകൾ തുടർച്ചയായ മാസങ്ങളിൽ ഉയർന്നത് വിപണിയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനം വൈകീട്ട് പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ കരുതലോടെയാണ് നിങ്ങുന്നത്. ഫെഡ് റിസർവിനെക്കൂടാതെ നാല് പ്രധാനരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ യോഗവും ഈയാഴ്ച നടക്കുന്നുണ്ട്. ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമായതിനാൽ നിരക്ക് ഉയർത്തുന്നതുൾപ്പടെയുള്ളവ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. സെൻസെക്സ് 121 പോയന്റ് നഷ്ടത്തിൽ 57,9994ലിലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 17,289ലുമാണ് വ്യാപാരം നടക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ടിസിഎസ്, ഇൻഫോസിസ്, ടെക്മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ്, ആക്സിസ് ബാങ്ക്, എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 0.24ശതമാനംനേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3IKa2A1
via IFTTT

അരിവില കിലോഗ്രാമിന് 15 രൂപവരെ കൂടി

തൃശ്ശൂർ:നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റപ്പട്ടികയിലേക്ക് അരിയും ചേരുന്നു. പാലക്കാടൻ മട്ട ഒഴികെയുള്ള എല്ലാ അരികളുടെയും വില അടുത്ത കാലത്ത് വലിയതോതിൽ ഉയർന്നു. കർണാടകത്തിൽനിന്ന് എത്തുന്ന വടിമട്ടക്ക് 15 രൂപ കൂടി. കിലോഗ്രാമിന് 33-ൽ നിന്ന് 48 ആയി . ആന്ധ്രപ്രദേശിൽനിന്നെത്തുന്ന ജയ, പൊന്നി, തമിഴ്നാട്ടിൽനിന്നെത്തുന്ന കുറുവ, പൊന്നി തുടങ്ങിയ അരികളുടെ വില രണ്ടാഴ്ചയിൽ കിലോവിന് മൂന്നു രൂപ വീതം ഉയർന്നു. ഫെബ്രുവരി ആകുമ്പോഴേക്കും കനത്ത വിലക്കയറ്റവും ക്ഷാമവും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ദക്ഷിണേന്ത്യയിൽ ഉണ്ടായ കനത്ത മഴയാണ് പാടങ്ങളിൽ ഉത്പാദന നഷ്ടത്തിനും അതുവഴി വിലക്കയറ്റത്തിനും കാരണമായത്. ലക്ഷക്കണക്കിന് ഹെക്ടറിലുള്ള നെൽകൃഷിയാണ് ദക്ഷിണേന്ത്യയിലെ പാടങ്ങളിൽ നശിച്ചത്. ഉത്പാദന നഷ്ടത്തിനു പുറമേ ഇന്ധനവില വർധനയും വിലക്കയറ്റ കാരണമായിട്ടുണ്ടെന്ന് അരി മൊത്തവ്യാപാരികൾ പറയുന്നു. കേരളത്തിൽ വിൽക്കുന്നത് 3.3 ലക്ഷം ടൺ അരി കേരളത്തിൽ ഓരോ മാസവും 3.3 ലക്ഷം ടൺ അരിയാണ് വിൽക്കുന്നത്. ഇതിൽ 1.83 ലക്ഷം ടൺ വെള്ള അരിയും 1.5 ലക്ഷം ടൺ മട്ടയുമാണ്. കേരളത്തിലെ റൈസ് മിൽ ഉടമ സംഘത്തിന്റെ കണക്കാണിത്. പൊതുവിപണിയിലെ അരിയുടെ വിലക്കയറ്റം കാരണം കേരളം ഒരു മാസം ഏതാണ്ട് 100 കോടി രൂപ അധികം ചെലവാക്കേണ്ടിവരുന്നു. കേരളത്തിൽ അരി ഉത്പാദനം കുറവായതിനാൽ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ വഴിയില്ല. കേരളത്തിൽ രണ്ട് വിളകളായി ഉത്പാദിപ്പിക്കുന്ന അരിയുടെ ബഹുഭൂരിപക്ഷവും സപ്ലൈകോ വഴി പൊതുവിതരണ കേന്ദ്രങ്ങളിൽ എത്തുകയാണ്. കേരളത്തിൽ ആവശ്യമായതിന്റെ മൂന്നിലൊന്നു ഭാഗം പോലും ഉത്പാദിപ്പിക്കാൻ സംസ്ഥാനത്തിന് സാധിക്കുന്നില്ല. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 6.05 ലക്ഷം ടൺ ആയിരുന്നു അരി ഉത്പാദനം. ഈ വർഷം പ്രതീക്ഷിക്കുന്നത് 6.71 ലക്ഷം ടണ്ണാണ്. കൃഷിവകുപ്പിന്റെ കണക്കാണിത്. ഇതുപ്രകാരം രണ്ടു മാസത്തേക്ക് ആവശ്യമായ അരി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പൊതുവിതരണകേന്ദ്രങ്ങൾ വഴി വിലകുറച്ച് അരി വിതരണംചെയ്യുന്നുണ്ട്.

from money rss https://bit.ly/3226B6W
via IFTTT

Monday, 13 December 2021

16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്: ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം

പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനംചെയ്തു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്(യുഎഫ്ബിയു)ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 16, 17 തിയതികളിലാണ് പണമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. എസ്ബിഐ, പിഎൻബി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ തുടങ്ങിയ ബാങ്കുകൾ ഇടപാടുകൾ തടസ്സപ്പെട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ നടപടികളെടുത്തിട്ടുണ്ടെന്ന് ബാങ്കുകൾ അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷംതന്നെ രണ്ട് പൊതുമേഖല ബാങ്കുകൾ സ്വകാര്യ വത്കരിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/3EVEEfo
via IFTTT

വിദേശ നിക്ഷേപകരുടെ നീക്കങ്ങള്‍ അവഗണിക്കാം; വാങ്ങാം ബാങ്ക് ഓഹരികള്‍

നാം സംസാരിക്കുന്നത് സോക്സിനെക്കുറിച്ചായാലും സ്റ്റോക്സിനെക്കുറിച്ചായാലും ഗുണനിലവാരമുള്ളവ താഴ്ന്ന നിലയിലായിരിക്കുമ്പോൾ വാങ്ങാനാണ് എനിക്കിഷ്ടം -വാറൻ ബഫെറ്റ് നിഫ്റ്റിയെ 2020 മാർച്ചുമാസത്തെ താഴ്ചയായ 7511ൽനിന്ന് റെക്കോഡ് ഉയരമായ 18,604 ലേക്കെത്തിച്ച മുന്നേറ്റം കാര്യമായ തിരുത്തലുകളില്ലാത്ത അപൂർവമായ ഒരുഏകദിശാ കുതിപ്പായിരുന്നു. റെക്കോഡ് ഉയരത്തിൽനിന്ന് 10 ശതമാനം തിരുത്തലോടെയാണ് ഈ കുതിപ്പ് അവസാനിച്ചത്. ഈ ബുൾ തരംഗത്തിലെ എളുപ്പം പണമുണ്ടാക്കാവുന്നഘട്ടം അവസാനിച്ചു കഴിഞ്ഞു. 2022ലെ നേട്ടങ്ങൾ ഒതുങ്ങിയ നിലയിലുള്ളതായിരിക്കും. അതായത് വൻ നേട്ടങ്ങൾ ഇനി ദുഷ്കരമാകുമെന്ന് ചുരുക്കം. അതേസമയം, ശരിയായ ഓഹരികൾ തെരഞ്ഞെടുക്കുന്നതിൽ വിജയിച്ചാൽ ഇനിയും നേട്ടംസ്വന്തമാക്കാം. 17000ത്തിൽ നിഫ്റ്റിയുടെ പിഇ അനുപാതം 20 ആണ്. (22-23 സാമ്പത്തിക വർഷത്തെ കോർപറേറ്റ് ലാഭത്തിന്റെ അടിസ്ഥാനത്തിൽ) തിരുത്തലിനു ശേഷവും വിലകൾ ഉയർന്നനിലയിൽതന്നെ തുടരുകയാണ്. എങ്കിലും അതിരുകടന്നത് എന്ന് ഇപ്പോൾ പറയാൻകഴിയില്ല. കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം സൃഷ്ടിച്ചതുപോലുള്ള അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങൾ വിപണിക്കു മുകളിലുണ്ട്. എന്നാൽ ഇതിനിടയിലും സാമ്പത്തികരംഗത്ത് പ്രതീക്ഷയുടെ നിരവധി വെള്ളിരേഖകൾ തെളിഞ്ഞു കാണാം. വിദേശ സ്ഥാപനങ്ങളുടെ തുടർച്ചയായ വിൽപന വിപണിയിൽ തിരുത്തലുണ്ടാക്കി വിപണിയിൽ ഈയിടെയുണ്ടായ തിരുത്തലിനു പ്രധാനകാരണം വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഓഹരി വിൽപനയാണ്. ഒക്ടോബർ മുതൽ തന്നെ ആരംഭിച്ച വിദേശസ്ഥാപനങ്ങളുടെ വിൽപന നവംബറിലും ഡിസംബറിന്റെ തുടക്കത്തിലും ശക്തമായി തുടരുകയാണ്. ഒക്ടോബറിൽ 14,475 കോടി രൂപ മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ചപ്പോൾ നവംബറിൽ ഇത് 33,799 കോടിയായി ഉയർന്നു. ഡിസംബർ ഏഴുവരെ 14,222.64 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾ വിറ്റത്. അതിരുകടന്ന വിലകളെച്ചൊല്ലിയുള്ള ഉൽക്കണ്ഠ നവംബർ ആദ്യം പ്രധാനപ്പെട്ട പലവിദേശ ബ്രോക്കർ സ്ഥാപനങ്ങളും ഇന്ത്യൻ വിപണിയെ തരംതാഴ്ത്തുകയുണ്ടായി. അതിരുകടന്ന വിലകളായിരുന്നു കാരണം. ഇന്ത്യൻ വിപണിയുടെ പിഇ അനുപാതം മറ്റു എമേർജിംഗ് വിപണികളേക്കാൾ 60 ശതമാനം കൂടുതലും, വില-ബുക്ക് വാല്യു അനുപാതം 100 ശതമാനം കൂടുതലുമാണ്. വിപണി മൂല്യവും ജിഡിപിയുമായുള്ള അനുപാതം 120 ശതമാനമെന്നതും കൂടുതലാണ്. ഉയർന്നു നിൽക്കുന്ന ഈമൂല്യ മാനദണ്ഡങ്ങളാണ് വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിൽപനയ്ക്കുള്ള കാരണം. സാമ്പത്തികരംഗം ശക്തിയാർജ്ജിക്കുന്നു; കോർപറേറ്റ് വരുമാന വളർച്ച ഉയരുന്നു അനുകൂലമായ സാമ്പത്തിക വാർത്തകളാണ് വെള്ളിരേഖ. 2022 സാമ്പത്തികവർഷം രണ്ടാംപാദത്തിലെ 8.4 ശതമാനം ജിഡിപി വളർച്ചാ നിരക്ക് പ്രതീക്ഷയ്ക്കപ്പുറമാണ്. സർക്കാർ ചിലവുകൾ കൂടിയനിലയിൽ തുടരാൻ പാകത്തിന് ജിഎസ്ടി പിരിവ് ഗണ്യമായി ഉയർന്നു. നവംബർ മാസത്തിൽ ഇത് 1.31 ലക്ഷം കോടി രൂപയായിരുന്നു. മൂലധന രൂപീകരണം ജിഡിപിയുടെ 28 ശതമാനമായി ഉയർന്നിട്ടുണ്ട്. 2022 സാമ്പത്തിക വർഷം 10 ശതമാനം ജിഡിപി വളർച്ചാനിരക്കോടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ രാജ്യം എന്നപദവിയിലേക്ക് ഇന്ത്യ ഉയരും. അടുത്ത മൂന്നു വർഷക്കാലയളവിൽ ഏഴു ശതമാനത്തിലധികം വളർച്ച നേടാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കു സാധിക്കും. കോർപറേറ്റുകളുടെ ലാഭം ഉയരുന്ന ഘട്ടത്തിലായതുകൊണ്ട് വരുന്ന മൂന്നു വർഷക്കാലയളവിൽ ശരാശരി 20 ശതമാനം വാർഷിക ലാഭ വർധന കൈവരിക്കാനാകും. ഇതു സാധ്യമാവുകയാണെങ്കിൽ ഓഹരി വിലകൾ അത്ര അധികമല്ലെന്നു കാണാൻ കഴിയും. റെക്കോഡുയരത്തിൽ നിന്നുള്ള 10 ശതമാനം തിരുത്തൽ ചില മേഖലകളേയും ഓഹരികളേയും ആകർഷകമാക്കിയിട്ടുണ്ട്. ധനകാര്യ സ്ഥപനങ്ങളും പ്രത്യേകിച്ച് ബാങ്കുകൾ, ഐടി മേഖലയും ഉയർന്ന ലാഭം നൽകാൻ കെൽപ്പുള്ളതിനാൽ നിലവിലുള്ള വിലകളിൽ അവ ആകർഷണീയം തന്നെയാണ്. വിദേശ സ്ഥാപനങ്ങളുടെ തുടർച്ചയായ വിൽപനയാണ് ഈ ബുൾ തരംഗത്തിലും ബാങ്ക് ഓഹരികളുടെ പ്രകടനം മോശമാകാൻ കാരണം. നവംബർ മാസത്തിൽ മാത്രം 15,606 കോടി രൂപ മൂല്യമുള്ള ബാങ്ക് ഓഹരികൾ വിദേശ നിക്ഷേപകർ വിറ്റിട്ടുണ്ട്. വിദേശ നിക്ഷേപകരുടെ പോർട്ഫോളിയോ ഘടനയാണ് പ്രധാനമായും ഇതിനു കാരണം. വിദേശ നിക്ഷേപകരുടെ ഏറ്റവും വലിയ നിക്ഷേപം ബാങ്കിംഗ് ഓഹരികളാണ്- 2021 നവംബർ 30 ലെ കണക്കനുസരിച്ച് 818524 കോടി രൂപ- ബാങ്കിംഗ് മേഖലയിൽ പ്രശ്നങ്ങളൊന്നുമില്ല; മറിച്ച് സാഹചര്യങ്ങൾ അനുകൂലമാവുകയാണ്. ഒന്നും രണ്ടും പാദഫലങ്ങൾ കാണിക്കുന്നത് നിഷ്ക്രിയ ആസ്തികൾ കുറയുകയും വായ്പകൾ വർധിക്കുകയും ചെയ്യുന്നതായാണ്. ഉയർന്ന ഗുണമേയുള്ള വൻകിട സ്വകാര്യ ബാങ്കുകളിലും ഏതാനും പൊതുമേഖലാ ബാങ്കുകളിലും നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ അവസരമാണിത്. കൂടിയവിലകൾ നിലനിൽക്കുമ്പോഴും ഐടി ഓഹരികൾ ആകർഷകമായ നിക്ഷേപ സാധ്യതകൾ തന്നെയാണ് തുറന്നിടുന്നത്. കാരണം ഈ മേഖലയിൽ വർഷങ്ങൾ നീണ്ടുനിൽക്കുന്ന വളർച്ചാ സാധ്യതയാണുള്ളത്. ധനകാര്യസ്ഥാപനങ്ങളിലും ഐടി മേഖലയിലും സാധ്യതകൾ കൂടുതൽ വികസിക്കുന്നതായാണ് സൂചന. പ്രമുഖ ബാങ്കുകളുടെ വായ്പാ വളർച്ച രണ്ടക്കനിരക്ക് രേഖപ്പെടുത്തുന്നു. ഏറ്റവും വലിയ ഭവന വായ്പാ പദ്ധതി ഒക്ടോബർ മാസം ചരിത്രത്തിലെ ഏറ്റവും കൂടുതൽ വായ്പയാണ് വിതരണം ചെയ്തത്. ഐടി കമ്പനികൾ വലിയ തോതിൽ നിയമനങ്ങൾ നടത്തുന്നു. നല്ലലാഭം മുന്നിൽ കാണുന്നതിനാൽ ബാങ്കിംഗ്, ഐടി മേഖലയിലെ സാധ്യതകൾ വലുതാണ്. അതിനാൽ, ദീർഘകാല നിക്ഷേപകർക്ക് തിരുത്തലിന്റെ ഈഘട്ടം ബാങ്കിംഗ്, ഐടി ഓഹരികൾ വാങ്ങാൻ ഉപയോഗിക്കാവുന്നതാണ്. വിദേശ നിക്ഷേപകർ എന്തു ചെയ്യുന്നുവെന്ന് പരിഗണിക്കേണ്ടതില്ല. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3ETbnC1
via IFTTT

സെന്‍സെക്‌സില്‍ 382 പോയന്റ് നഷ്ടം: നിഫ്റ്റി 17,300ന് താഴെ |Market Opening

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 382 പോയന്റ് താഴ്ന്ന് 57,900ലും നിഫ്റ്റി 109 പോയന്റ് നഷ്ടത്തിൽ 17,258ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒമിക്രോൺ വകഭേദത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചതും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്(എഡിബി) വളർച്ചാ അനുമാനം കുറച്ചതുമാണ് വിപണിയെ ബാധിച്ചത്. നെസ് ലെ, അൾട്രടെക് സിമെന്റ്സ്, ഏഷ്യൻ പെയിന്റ്സ്, എൽആൻഡ്ടി, ടെക് മഹീന്ദ്ര, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പവർഗ്രിഡ് കോർപ്, ഐടിസി, എൻടിപിസി, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനം നഷ്ടത്തിലാണ്.

from money rss https://bit.ly/3pOMaT4
via IFTTT

റബ്ബര്‍ സീസണില്‍ വില കുത്തനെ ഇടിഞ്ഞു

ആലപ്പുഴ: മഴ മാറി ടാപ്പിങ് പുനരാരംഭിച്ചതോടെ റബ്ബർവില കുത്തനെ വീണു. 192 രൂപവരെ ഉയർന്ന വില ഏതാനും ദിവസങ്ങൾകൊണ്ട് 179 ആയി കുറഞ്ഞു. എങ്കിലും അധികംവൈകാതെ വിലസ്ഥിരത നേടുമെന്നാണ് വിപണി നിരീക്ഷിക്കുന്നവർ പറയുന്നത്. ഒമിക്രോൺ വൈറസിന്റെ വ്യാപനത്തോടെ ചൈനയിലെ ഷാങ്ഹായി വിപണിയിൽ നെഗറ്റീവ് പ്രവണത കാണിച്ചിരുന്നെങ്കിലും ഇവിടത്തെ വിലക്കുറവിന് ഇതുകാരണമല്ല. ടാപ്പിങ് കൂടി വിപണിയിലേക്ക് കൂടുതൽ റബ്ബർ എത്തിയതാണ് വിലകുറയാൻ മുഖ്യകാരണം. വില കുറയുന്നതു മനസ്സിലാക്കി സ്റ്റോക്ക് കൈയിലുള്ളവർ വിറ്റുതീർക്കുന്നതും ഡിമാൻഡ് കുറച്ചു. കടത്തുകൂലി മൂന്നിരട്ടിയോളം കൂടിയിട്ടും ഇറക്കുമതിചെയ്യാൻ വൻകിട കമ്പനികൾ ശക്തമായി രംഗത്തുണ്ട്. നവംബറിലെ ഇറക്കുമതി 56000 ടണ്ണായി ഉയർന്നു. നാട്ടിലെ വിലയിൽ കുറവുവരുത്തുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണിതെന്നു പറയുന്നു. എന്നാൽ, പ്രമുഖ റബ്ബറുത്പാദക രാജ്യങ്ങളിലെല്ലാം ഡിസംബറിൽ സീസൺ അവസാനിക്കുകയാണ്. കമ്പനികൾക്ക് കരുതൽശേഖരത്തിലേക്കും അടുത്ത പീക്ക് സീസണിലേക്കും ആവശ്യമുള്ള റബ്ബർ കിട്ടാൻ ഇറക്കുമതികൊണ്ടു മാത്രം കഴിയില്ല. അതിനാൽ നാട്ടിൽനിന്നു വാങ്ങാൻ അവർ നിർബന്ധിതരാകുമെന്ന് വിപണി നിരീക്ഷകർ പറയുന്നു. ഇറക്കുമതിക്ക് പുതിയ കരാറുകളിൽ ഏർപ്പെടാൻ ഇനി സമയമില്ല. നേരത്തേയുള്ള കരാറനുസരിച്ചുള്ള ഇറക്കുമതിയാണ് ഇപ്പോൾ നടക്കുന്നത്. എങ്കിലും നാട്ടിൽനിന്ന് അത്യാവശ്യം വാങ്ങുന്നുമുണ്ട്. കേരളത്തിലെ സീസൺ ഫെബ്രുവരി പകുതിയോടെയേ തീരൂ. ഈവർഷം തുടർച്ചയായി മഴയായിരുന്നതിനാൽ വിപണിയിലേക്ക് റബ്ബർ ആവശ്യത്തിനു വന്നിട്ടില്ല. സീസൺ തീരുന്നതിനുമുൻപുള്ള ദിനങ്ങൾ കുറവായതിനാൽ അധികദിവസം കമ്പനികൾക്കു വിട്ടുനിൽക്കാൻ കഴിയില്ലെന്നാണു വിലയിരുത്തൽ. വൈകാതെ വിലസ്ഥിരതയുണ്ടാകുമെന്നു കണക്കാക്കാൻ ഇതാണുകാരണം. 200 രൂപയിലേക്കു വിലയെത്തുമെന്ന സ്ഥിതിയിൽനിന്നാണ് വില പെട്ടെന്നുവീണത്. കേരളത്തിലെ ഏറ്റവും പീക്ക് സീസണാണ് ഈ മാസങ്ങൾ. ഇപ്പോഴും വില ഭേദപ്പെട്ട നിലയിലായതിനാൽ കർഷകർ റബ്ബർവെട്ട് ഊർജിതമാക്കുമെന്നുറപ്പാണ്. ഇതോടെ കൂടുതൽ റബ്ബർ വിപണിയിലെത്തുകയും വില താഴെപ്പോകുകയും ചെയ്യുന്നതാണ് എല്ലാ സീസണിലെയും പതിവ്. എന്നാൽ, ഈ വർഷം വാങ്ങൽദിനങ്ങൾ ഇനി കുറവായതും ഇറക്കുമതിച്ചെലവു കൂടിയതും വലിയ തകർച്ചയുണ്ടാകാതെ വിലസ്ഥിരതയ്ക്കു സഹായിക്കുമെന്നാണു വിലയിരുത്തൽ.

from money rss https://bit.ly/3ymol98
via IFTTT

15 വര്‍ഷംകൊണ്ട് ഒരുകോടി രൂപ സമാഹരിക്കാന്‍ എത്രതുക നിക്ഷേപിക്കണം?

റാഞ്ചിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രൂപേഷിന് അറിയേണ്ടത് 15 വർഷംകൊണ്ട് ഒരുകോടി രൂപ സമാഹരിക്കാൻ കഴിയുമോയെന്നാണ്. അതിനുയോജിച്ച നിക്ഷേപ പദ്ധതി നിർദേശിക്കാമോയെന്നാണ് അദ്ദേഹം ചോദിച്ചത്. നിലവിൽ 23 വയസ്സാണ് പ്രായം. ജോലിയിൽ പ്രവേശിച്ചിട്ട് ആറുമാസമെ ആയിട്ടുള്ളൂ. 40,000 രൂപ പ്രതിമാസം ശമ്പളയിനത്തിൽ ലഭിക്കുന്നുണ്ട്. ചെലവുകഴിഞ്ഞ് 20,000 രൂപയിലേറെ നിക്ഷേപിക്കാൻ രൂപേഷിന് കഴിയും. പ്രതിമാസം 15,000 രൂപ വീതം ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ 15 വർഷംകൊണ്ട് ഒരുകോടിയിലേറെ രൂപ സമാഹരിക്കാൻ കഴിയും. 12ശതമാനം വാർഷിക ആദായപ്രകാരമാണിത്. വർഷംതോറും എസ്ഐപിതുകയിൽ 10ശതമാനം വർധനവരുത്തുകയുംവേണം. ഇതുപ്രകാരം 1.12 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിക്കുക. നിക്ഷേപിക്കുന്നതുകയാകട്ടെ 45.90 ലക്ഷം രൂപയുമാണ്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തിൽനിന്ന് 15ശതമാനം ആദായം ലഭിച്ചാൽ ഈതുക 1.46 കോടി വളർന്നിട്ടുണ്ടാകും. വൻകിട ഓഹരികളിൽ നിക്ഷേപിക്കുന്ന ലാർജ് ക്യാപ് ഫണ്ടിലോ, മിഡ്ക്യാപിലുംകൂടി നിക്ഷേപം നടത്തുന്ന ലാർജ് ആൻഡ് മിഡ്ക്യാപ് ഫണ്ടിലോ നിക്ഷേപിക്കാം. ലാർജ് ക്യാപ് വിഭാഗത്തിലെ ആക്സിസ് ബ്ലൂചിപ്പ് ഫണ്ട് പത്തുവർഷത്തിനിടെ നൽകിയ ആദായം 17.16ശതമാനമാണ്. ലാർജ് ആൻഡ് മിഡ് ക്യാപ് വിഭാഗത്തിലെ കാനാറ റോബേകോ എമേർജിങ് ഇക്വിറ്റീസ് പത്തുവർഷത്തിനിടെ 23.67ശതമാനവും നേട്ടം നിക്ഷേപകന് നൽകി. ശ്രദ്ധിക്കാൻ: വിവിധ കാറ്റഗറികളിലായി ആയിരത്തിലേറെ ഫണ്ടുകൾ നിക്ഷേപലോകത്തുണ്ട്. നൽകിയ ആദായമല്ല, റിസ്കെടുക്കാനുള്ള ശേഷിയാണ് ഫണ്ടുകൾ തിരഞ്ഞെടുക്കാൻ മാനദണ്ഡമാകേണ്ടത്. അതുകൊണ്ടുതന്നെ റിസ്ക് പ്രൊഫൈൽ പരിശോധിച്ചശേഷംമാത്രം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ നിക്ഷേപംനടത്തുക.

from money rss https://bit.ly/3m0pTRc
via IFTTT

ഫ്രാങ്ക്‌ളിന്റെ നിക്ഷേപകര്‍ക്ക് 985 കോടി രൂപകൂടി ഈയാഴ്ച ലഭിക്കും

ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം നിർത്തിയ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് 985 കോടി രൂപ ഉടനെ വിതരണംചെയ്യും. ഈ ആഴ്ചതന്നെ നിക്ഷേപകരുടെ അക്കൗണ്ടിൽ പണമെത്തും. എട്ടാമത്തെ ഘട്ടമായാണ് ഫ്രാങ്ക്ളിൻ പണം നിക്ഷേപകർക്ക് കൈമാറുന്നത്. പ്രവർത്തനം നിർത്തുമ്പോഴുണ്ടായിരുന്ന മൊത്തം ആസ്തിയുടെ 103.5ശതമാനം(26,098.2 കോടി രൂപ) തുക ഫ്രാങ്ക്ളിൻ നിക്ഷേപകർക്ക് കൈമാറി. ഇതോടെ ആറ് ഫണ്ടുകളിലായി വിതരണംചെയ്ത തുക 25,114 കോടി രൂപയാകും. കഴിഞ്ഞ ഫെബ്രുവരിയിൽ 9,122 കോടിയും ഏപ്രിലിൽ 2,962 കോടിയും മെയ് മാസത്തിൽ 2,489 കോടിയും ജൂണിൽ 3,205 കോടിയും ജൂലായിൽ 3,303 കോടി രൂപയും സെപ്റ്റംബറിൽ 2,918 കോടിയും നവംബറിൽ 1,115 കോടി രൂപയുമാണ് വിതരണംചെയ്തത്. എസ്ബിഐ മ്യൂച്വൽ ഫണ്ട്സിനാണ് വിതരണചുമതല. കോവിഡ് വ്യാപനത്തെതുടർന്ന് കടപ്പത്ര വിപണിയിലുണ്ടായ പണലഭ്യത പ്രതിസന്ധിയിലാണ് 2020 ഏപ്രിൽ 23ന് ഫ്രാങ്ക്ളിന് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കേണ്ടിവന്നത്. Franklin MF holders to get Rs 985 cr.

from money rss https://bit.ly/3lYV1R9
via IFTTT

Sunday, 12 December 2021

സെന്‍സെക്‌സ് 59,000 തിരിച്ചുപിടിച്ചു: നിഫ്റ്റി 17,600കടന്നു |Market Opening

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,600ന് മുകളിലെത്തി. സെൻസെക്സ് 354 പോയന്റ് ഉയർന്ന് 59,141ലും നിഫ്റ്റി 107 പോയന്റ് നേട്ടത്തിൽ 17,618ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. മെറ്റൽ, പൊതുമേഖല ബാങ്ക് ഓഹരികളിലാണ് പ്രധാനമായും മുന്നേറ്റം. എസ്ബിഐ, പവർഗ്രിഡ് കോർപ്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, യുപിഎൽ, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, എൻടിപിസി, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ടൈറ്റാൻ കമ്പനി, ഏഷ്യൻ പെയിന്റ്സ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.66ശതമാനവും സ്മോൾ ക്യാപ് 0.94ശതമാനവും ഉയർന്നു. Sensex reclaims 59,000; Nifty above 17,600.

from money rss https://bit.ly/3GACN04
via IFTTT

Friday, 10 December 2021

യുഎസിലെ പണപ്പെരുപ്പം 39 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍: ഇന്ത്യയെ എപ്രകാരം ബാധിക്കും?

ആഗോളതലത്തിൽ ആശങ്ക ഉയർത്തി യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ കുതിക്കുന്നു. ഉപഭോക്തൃ വില സൂചിക 40വർഷ ചരിത്രത്തിലെ ഉയർന്നനിരക്കാണ് രേഖപ്പെടുത്തിയത്. ഇതോടെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പണനയത്തിൽ മാറ്റംവരുത്താനുള്ള സാധ്യതയേറി. യു.എസ് തൊഴിൽ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 2020നവംബറിനുശേഷം ഉപഭോക്തൃ വില സൂചിക 6.8ശതമാനമാണ് ഉയർന്നത്. ഒക്ടോബറിലെ നിരക്കിനേക്കാൾ 0.8ശതമാനമാണ് സൂചികയിലെ വർധന. ഇന്ധനം, താമസം, ഭക്ഷണം, വാഹനം തുടങ്ങിയ മേഖലകളിലെ വിലവർധനവാണ് പണപ്പെരുപ്പ സൂചിക ഉയരാൻ പ്രധാനകാരണമായി വിലയിരുത്തുന്നത്. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും ചെലവ് വർധിച്ചതിനാൽ ജനങ്ങൾക്ക് കൂടുതൽ പണംചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ ആഗോളതലത്തിൽ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സമ്മർദത്തിലാണ്. അടുത്തയാഴ്ച നടക്കുന്ന ഫെഡറൽ റിസർവിന്റെ ഈ വർഷത്തെ അവസാന യോഗത്തിൽ ബോണ്ട് തിരികെവാങ്ങൽ പദ്ധതി വേഗത്തിലാക്കാനുള്ള തീരുമാനമെടുത്തേക്കും. കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ യുഎസ് ഫെഡ് റിസർവ് പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകൾ പലിശ നിരക്ക് ഉയർത്തി ഘട്ടംഘട്ടമായി പിൻവലിക്കാൻ നിർബന്ധിതമാകുന്ന സാഹചര്യമാണുള്ളത്. 1982ൽ പണപ്പെരുപ്പത്തിൽ സമാനമായ ഉയർച്ചയുണ്ടായപ്പോൾ ഫെഡറൽ റിസർവിന്റെ നിരക്ക് 19.10ശതമാനമായിരുന്നു എന്നകാര്യം ഓർക്കണം. നിലവിൽ ഇത് അരശതമാനത്തിൽ താഴെയാണ്. ഇന്ത്യയെ എപ്രകാരം ബാധിക്കും? ആഗോളതലത്തിലെ വിലക്കയറ്റം രാജ്യത്തെ ഇറക്കുമതി ചെലവ് വർധിപ്പിക്കും. അതായത്, രാജ്യത്ത് ഇറക്കുമതിചെയ്യുന്നവയുടെയല്ലാം വിലയിൽ വർധനവുണ്ടാകും. യുഎസ് പോലുള്ള വികസിത രാജ്യങ്ങളിലെ പണപ്പെരുപ്പം ഉയർന്നാൽ അയഞ്ഞ പണനയം ഉപേക്ഷിക്കാൻ കേന്ദ്ര ബാങ്കുകൾ നിർബന്ധിതാരാകും. പണനയം കർശനമാക്കുന്നതോടെ പലിശ നിരക്കുകളിൽ വർധനവുണ്ടാകുമെന്ന് ചുരുക്കം. പലിശ നിരക്കിൽ വർധനവുണ്ടാകുന്നതോടെ കടംവാങ്ങുന്നതിന് നിയന്ത്രണംവരും. സമ്പാദ്യത്തിനാകും ഉത്തേജനമുണ്ടാകുക. അതുകൊണ്ടതുന്നെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെയും അത് ബാധിക്കും. രാജ്യത്തിനുപുറത്തുനിന്ന് പണം സ്വരൂപിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ചെലവേറും. അതുമാത്രമല്ല, പലിശ നിരക്ക് വർധിപ്പിക്കാൻ റിസർവ് ബാങ്ക് നിർബന്ധിതമാകും. അതാകട്ടെ ഉത്പാദനചെലവിൽ വർധനുണ്ടാക്കുകയും രാജ്യത്തെ വിലക്കയറ്റം രൂക്ഷമാക്കുകയുംചെയ്യും. US Inflation and Impact on India.

from money rss https://bit.ly/31UcoeI
via IFTTT

സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു: പൊതുമേഖല ബാങ്ക് ഓഹരികള്‍ കുതിച്ചു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ സൂചികകൾക്ക് നേട്ടംനിലനിർത്താനായില്ല. നഷ്ടത്തോടെയാണ് ചാഞ്ചാട്ടത്തിന്റെ ആഴ്ച സൂചികകൾ പിന്നിടുന്നത്. സെൻസെക്സ് 20.46 പോയന്റ് താഴ്ന്ന് 58,786.67ലും നിഫ്റ്റി 5.50ശതമാനം നഷ്ടത്തിൽ 17,511.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ പുറത്തുവരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. മറ്റ് ഏഷ്യൻ സൂചികകളും നഷ്ടത്തിലായിരുന്നു. സെൻസെക്സ് സൂചികയിൽ ഏഷ്യൻ പെയിന്റ്സാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരി വില മൂന്നുശതമാനം ഉയർന്ന് 3,277 നിലവാരത്തിലെത്തി. എസ്ബിഐ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരിളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടൈറ്റാൻ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, കൊട്ട്ക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 0.8ശതമാനവും മിഡ് ക്യാപ് 0.3ശതമാനവും ഉയർന്നു. റിയാൽറ്റി, പൊതുമേഖല ബാങ്ക് സൂചികകൾ മൂന്നുശതമാനം നേട്ടമുണ്ടാക്കി. Sensex, Nifty end flat amid volatility.

from money rss https://bit.ly/3INwKY2
via IFTTT

ആസ്തി വിറ്റഴിക്കല്‍ പദ്ധതി: കോഴിക്കോട് ഉള്‍പ്പടെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും

അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ 25 വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കാൻ സർക്കാർ പദ്ധതി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങൾ 2022 മുതൽ 2025വരെയുള്ള കാലയളവിലാകും സ്വകാര്യവത്കരണ നടപടികൾ പൂർത്തിയാക്കുക. വ്യോമയാന സഹമന്ത്രി വി.കെ. സിങ്ങാണ് ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ ആസ്തി വിറ്റഴിക്കൽ പദ്ധതി(നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ)യിൽപ്പെടുത്തായാണ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നത്. ഭൂവനേശ്വർ, വാരണാസി, അമൃത്സർ, തിരുച്ചിറപ്പിള്ളി, ഇൻഡോർ, റായ്പൂർ, കോഴിക്കോട്, കോയമ്പത്തൂർ, നാഗ്പൂർ, പട്ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പൂർ, ഡെറാഡൂൺ, രാജമുണ്ട്രി എന്നീ എയർപോർട്ടുകളാണ് പദ്ധതിക്കുകീഴിൽവരിക. 2019-20 സാമ്പത്തിക വർഷത്തിൽ നാലു ലക്ഷത്തിലേറെ പേർ യാത്ര ചെയ്ത എയർ പോർട്ടുകളെയാണ് ഇതിനായി പരിഗണിച്ചത്. തിരുച്ചിറപ്പിള്ളി ഉൾപ്പടെ 13 വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളത്തത്തിലുമാകും പ്രവർത്തിക്കുക. പദ്ധതി നടപ്പിൽ വന്നാലും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കു തന്നെയായിരിക്കും ഈ വിമാനത്താവളങ്ങളുടെ ഉടമസ്ഥത. അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ, ഗുവാഹട്ടി, തിരുവന്തപുരം, മംഗളുരു എന്നീ വിമാനത്താവളങ്ങൾ ഇപ്പോൾതന്നെ പൊതു-സ്വകാര്യ പങ്കാളത്തത്തിലാണ് പ്രവർത്തിക്കുന്നത്. കോവിഡ് ആദ്യമായി വ്യാപിച്ച 2020-21 സാമ്പത്തിക വർഷത്തിൽ 137 വിമാനത്താവളങ്ങളിൽ നാലെണ്ണമൊഴികെയുള്ളവ ലാഭത്തിലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

from money rss https://bit.ly/31OrIJE
via IFTTT

Thursday, 9 December 2021

എസ്.ഐ.പി ടോപപ്: ദീര്‍ഘകാലയളവില്‍ മികച്ച ആദായംനേടനുള്ളവഴി

മിക്കവാറും എല്ലാ സേവനങ്ങൾക്കും ടോപപ് അഥവാ കൂട്ടിച്ചേർക്കൽ ഇപ്പോൾ സാധ്യമാണ്. ഡാറ്റ പ്ലാനിനും ഭവന വായ്പക്കും വ്യക്തിഗത വായ്പയ്ക്കും ടോപപ് സൗകര്യമുണ്ട്. വരുമാനം വ്യത്യാസമില്ലാതെ നിലനിർത്തിക്കൊണ്ടുതന്നെ ടോപപിലൂടെ കൂടുതൽ വായ്പ നേടാൻ കഴിയും. ഇതുപോലെ ഇൻഷുറൻസ് പോളിസിക്കും ടോപപ് അവസരമുണ്ട്. എന്നാൽ മ്യൂച്വൽ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റ് പ്ലാ(എസ്ഐപി)നിലും ടോപപ്പ് ചെയ്യാനുള്ള അവസരമുണ്ട്. മ്യൂച്വൽ ഫണ്ടിലേക്ക് ഓരോ മാസവും നിക്ഷേപിക്കുന്ന അടവുതുക വർധിപ്പിക്കാൻ ടോപപ് എസ്ഐപിയിലൂടെ കഴിയും. നിങ്ങൾ തീരുമാനിക്കുന്ന നിശ്ചിതശതമാനമോ, യഥാർത്ഥ എസ്ഐപിയുടെ നിശ്ചിത തുകയോടോപപ് ചെയ്യാം. ദീർഘകാലത്തേക്കുള്ള എസ്ഐപിയിലൂടെ നിശ്ചിതതുക ഓരോമാസവും നിക്ഷേപിക്കുന്നു എന്നിരിക്കട്ടെ, ദീർഘകാലയളിൽ സമ്പത്തിന് കോംപൗണ്ടിംഗിന്റെ ഗുണംലഭിക്കും. എസ്ഐപി ടോപപ് ചെയ്യുന്നിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം വേഗത്തിൽ കരഗതമാക്കാനും സാധിക്കും. ഉദാഹരണംനോക്കാം 11 ശതമാനം പലിശ കണക്കാക്കി 20 വർത്തേക്ക് 20,000 രൂപയുടെ പ്രതിമാസ എസ്ഐപി ആരംഭിച്ചു എന്നുകരുതുക. ഈ എസ്ഐപിയിലൂടെ 48 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 11 ശതമാനം പലിശ സഹിതം 1.75 കോടി രൂപയാണ് ലഭിക്കാൻ പോകുന്നത്. വരുമാനത്തിലെ വളർച്ചയ്ക്കനുസരിച്ച് പ്രതിമാസ എസ്ഐപി 10 ശതമാനം ടോപപ് ചെയ്യാൻ തീരുമാനിക്കുക. ഇതിലൂടെ 93.60 ലക്ഷം രൂപ നിക്ഷേപിക്കുന്ന നിങ്ങൾക്കു തിരിച്ചു കിട്ടുക 2.82 കോടി രൂപയായിരിക്കും. പ്രതിമാസ എസ്ഐപി തുക 10 ശതമാനം വർധിപ്പിക്കുകയോ ടോപപ് ചെയ്യുകയോ ചെയ്താൽ 1 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിക്കുകയെന്ന് ചുരുക്കം. സാധാരണ എസ്ഐപിയും ടോപപ് സൗകര്യമുള്ള എസ്ഐപിയും തമ്മിലുള്ള വ്യത്യാസമെന്താണെന്നു നോക്കാം. താഴേക്കാണുന്ന പട്ടിക പരിശോധിച്ചാൽ ഒരേ കാലയളവിൽ സാധാരണ എസ്ഐപിയേക്കാൾ എത്രയോ കൂടുതലായിരിക്കും ടോപപ് എസ്ഐപിയിലൂടെ ലഭിക്കുന്നത് എന്നുകാണാം. എങ്ങനെയാണ് എസ്ഐപി ടോപപ് ചെയ്യേണ്ടതെന്നു നോക്കാം കൂടിയ വരുമാനത്തിനനുസരിച്ച് എസ്ഐപി തുകയും കൂടുന്നു. എത്രയാണ് നിക്ഷേപിക്കേണ്ടത് എന്നത് നിങ്ങളുടെ വരുമാനത്തിനനുസരിച്ച് നിലകൊള്ളുന്നു. ഒരു പക്ഷേ കരിയറിന്റെ തുടക്കകാലത്ത് എസ്ഐപി നിക്ഷേപം കുറവായിരിക്കും. എന്നാൽ ഇൻക്രിമെന്റോ, വാർഷിക ബോണസൊ, ശമ്പള വർധനയോ മുഖേന ശമ്പളത്തിൽ വർധനവുണ്ടാകുമ്പോൾ നിലവിലുള്ള എസ്ഐപി ടോപപ് ചെയ്യാൻ സഹായിക്കും. ടോപപ് ചെയ്യപ്പെട്ട എസ്ഐപി ഏകീകൃത നിക്ഷേപം നിലനിർത്തുന്നു. എസ്ഐപി തുക ക്രമേണ വർധിപ്പിച്ച് സമ്പത്ത് വേഗത്തിൽ ആർജ്ജിക്കുന്നതിനുള്ള അവസരം അതു നിങ്ങൾക്കു നൽകുന്നു. സാമ്പത്തിക ലക്ഷ്യങ്ങളുടെ വേഗത വർധിപ്പിക്കുന്നു. എത്ര ചെറുതായാലും, എസ്ഐപി നിക്ഷേപത്തിലെ നേരിയവർധനപോലും ഗുണകരമാണ്. വേഗത്തിൽ ലക്ഷ്യത്തിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിക്ഷേപങ്ങൾ വർധിപ്പിക്കുകയോ എസ്ഐപി ടോപപ് ചെയ്യുകയോ ചെയ്യുന്നത് ഫലപ്രദമായ മാർഗമാണ്. പണപ്പെരുപ്പംനേരിടാൻ സഹായിക്കുന്നു. ഓരോവർഷവും പണപ്പെരുപ്പ നിരക്കു വർധിച്ചുകൊണ്ടിരിക്കുകയും സ്ഥിരമായി പണത്തിന്റെമൂല്യം ശോഷിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, പണപ്പെരുപ്പത്തോടൊപ്പം പിടിച്ചു നിൽക്കാൻ ദീർഘകാലത്തേക്കുള്ള നിക്ഷേപത്തുക വർധിപ്പിക്കേണ്ടിവരും. ടോപപ് എസ്ഐപിയാണ് ഇതിനുള്ള ഏറ്റവും ഉചിതമായ മാർഗമാണ്. ക്രമാനുഗതമായി നിക്ഷേപത്തുകയിൽ വരുത്തുന്ന വർധന ഭാവിയിലെ വർധിക്കുന്ന ജീവിത നിലവാരത്തിനൊത്ത് പിടിച്ചുനിൽക്കാനും സഹായിക്കുന്നു. ലളിതവും ആയാസരഹിതവുമാണ് നടപടിക്രമം. ഓരോ ലക്ഷ്യവും മുൻനിർത്തി ഓരോ എസ്ഐപികൾ തുടങ്ങുന്നത് പ്രായോഗികമല്ല. ചിലപ്പോൾ പുതിയ നിക്ഷേപ അവസരം പഠിക്കാൻ നിങ്ങൾക്ക് സമയം കിട്ടിയെന്നുമിരിക്കില്ല. അതിനാൽ, നിലവിലുള്ള എസ്ഐപി ടോപപ് ചെയ്യുന്നതാണ് ഉചിതമായ മാർഗം. എസ്ഐപി ടോപപ് ചെയ്യുംമുമ്പ് അറിയാം എസ്ഐപിയിൽ ചേരുമ്പോൾതന്നെ ടോപപ് അവസരം തെരഞ്ഞെടുക്കുക. മിക്കവാറും എല്ലാ ആസ്തി പരിപാലന സ്ഥാപനങ്ങളും(എഎംസി) കുറഞ്ഞ ടോപപ് തുകയായി 500 രൂപയും അതിന്റെ ഗണിതങ്ങളും അനുവദിച്ചിട്ടുണ്ട്. ചില കമ്പനികൾ ഒരു നിശ്ചിത തുക എല്ലാ വർഷവും വർധിപ്പിക്കാനും അനുവദിക്കുന്നു. ടോപപ് എസ്ഐപികളിൽ ചേർന്നശേഷം, അതിന്റെ വിശദാംശങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ല. എന്തെങ്കിലും മാറ്റംവരുത്തണമെന്നുണ്ടെങ്കിൽ നിലവിലുള്ള എസ്ഐപി അവസാനിപ്പിക്കുകയും ടോപപ് അവസരത്തോടെ പുതിയതൊന്നു തുടങ്ങുകയും വേണം. പൊതുവേ, എല്ലാ എസ്ഐപികൾക്കും ടോപപ് അവസരമുണ്ട്. എസ്ഐപിയിൽ ടോപപ് അവസരംനേടുമ്പോൾ, ഇസിഎസ് ഡെബിറ്റ് നിബന്ധനകൾ സംബന്ധിച്ച ഫോറം പൂരിപ്പിക്കേണ്ടതില്ല. മിക്കനിക്ഷേപകരും കരുതിയിരിക്കുന്നത് സമ്പത്ത് സൃഷ്ടിക്കാൻ ധാരാളം പണം ആവശ്യമുണ്ടെന്നാണ്. എന്നാൽ എസ്ഐപി നിക്ഷേപത്തിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് പണംവളർത്തിയെടുക്കാൻ കഴിയും. കൂടാതെ ടോപപ് എസ്ഐപിയിലൂടെ നടത്തുന്ന അൽപം അധിക നിക്ഷേപത്തിന് സമ്പത്തുണ്ടാക്കാനുള്ള നിങ്ങളുടെപദ്ധതിയിൽ വലിയമാറ്റം വരുത്താനും കൂടുതൽ വേഗത്തിൽ ലക്ഷ്യംസഫലമാക്കാനും കഴിയും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അസോഷ്യേറ്റ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3dHY0bO
via IFTTT

സെന്‍സെക്‌സില്‍ 148 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,500ന് താഴെയെത്തി

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ നേട്ടത്തിനുശേഷം വിപണിയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,500ന് താഴെയെത്തി. യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ പുറത്തുവരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയിൽ പ്രതിഫലിച്ചത്. ഏഷ്യൻ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് 148 പോയന്റ് താഴ്ന്ന് 58,658ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തിൽ 17,478ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസർവ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ടിസിഎസ്, എസ്ബിഐ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇൻഡസിൻഡ് ബാങ്ക്, ഐടിസി, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3DB5NTy
via IFTTT

നിഫ്റ്റി 17,500 തിരിച്ചുപിടിച്ചു; സെന്‍സെക്‌സിലെ നേട്ടം 157 പോയന്റ് |Closing

മുംബൈ: മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 157.45 പോയന്റ് ഉയർന്ന് 58,807.13ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തിൽ 17,516.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്താതിരുന്നതും ഒമിക്രോൺ ഭീതിയൊഴിഞ്ഞതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. എങ്കിലും പിന്നിട്ട രണ്ടുദിവസങ്ങളിലെ മുന്നേറ്റം സൂചികകൾക്ക് തുടരാനായില്ല. ദിനവ്യാപാരത്തിനിടയിൽ കനത്ത ചാഞ്ചാട്ടമാണ് വിപണി നേരിട്ടത്. ഐടി, ധനകാര്യ ഓഹരികൾ സമ്മർദംനേരിട്ടു. റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് സൂചികകൾക്ക് കരുത്തേകിയത്. ഏഷ്യൻ പെയിന്റ്സ്, യുപിഎൽ, ഐഷർ മോട്ടോഴ്സ്, ബ്രിട്ടാനിയ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ കമ്പനി, നെസ് ലെ, എൻടിപിസി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക്, റിയാൽറ്റി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ് സൂചികകൾ ഒരുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex ends 157 pts higher, Nifty reclaims 17,500

from money rss https://bit.ly/31zdFrP
via IFTTT

ജീവനക്കാര്‍ക്ക് 1.2 ലക്ഷം രൂപ അധിക ബോണസായി ഈ ടെക് കമ്പനി നല്‍കും

ആഗോള ടെക് ഭീമനായ ഗൂഗിൾ (ആൽഫബെറ്റ്) ജീവനക്കാർക്ക് 1.2 ലക്ഷം രൂപ ബോണസ് പ്രഖ്യാപിച്ചു. എല്ലാ ജീവനക്കാർക്കും ബോണസ് ലഭിക്കും. 1,600 ഡോളറോ അവരവരുടെ രാജ്യത്തെഅതിന് തത്തുല്യമായ തുകയോ ആണ് നൽകുക. കോവിഡ് വ്യാപന സമയത്ത് ജീവനക്കാർക്ക് അനുവദിച്ച വർക്ക് ഫ്രം ഹോം അലവൻസിനും ക്ഷേമ ബോണസിനും പുറമെയാണിത്. കഴിഞ്ഞ മാർച്ചിൽ നടത്തിയ ആഭ്യന്തര സർവെയിൽ ജീവനക്കാരുടെ സുസ്ഥിതിയിൽ ഇടിവുണ്ടായതായി കണ്ടെത്തിയതിനെതുടർന്നാണ് ക്ഷേമ ബോണസ് അനുവദിച്ചത്. 500 ഡോളറിനോടൊപ്പം മറ്റ് ആനുകൂല്യങ്ങളും അടങ്ങുന്നതായിരുന്നു അത്. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനവും വാക്സിനേഷനോട് ചില ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചതുംമൂലം വർക്ക് ഫ്രം ഹോം തുടരാൻ കഴിഞ്ഞയാഴ്ചയാണ് കമ്പനി തീരുമാനിച്ചത്. ജനുവരി 10 മുതൽ ജീവനക്കാരെ ഓഫീസിലേയ്ക്ക് തിരികെ കൊണ്ടുവരാനായിരുന്നു ഗുഗിൾ പദ്ധതിയിട്ടിരുന്നത്.

from money rss https://bit.ly/3EDPQgH
via IFTTT

Wednesday, 8 December 2021

ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ? ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചേക്കാം

ഉയർന്നതുകയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിന്റെ നോട്ടീസ് നിങ്ങൾക്ക് ലഭിച്ചേക്കാം. നിശ്ചിത തുകയ്ക്ക് മുകളിൽ നടത്തുന്ന ഇടപാടുകൾ ബാങ്കുകളും മറ്റ് സർക്കാർ ഏജൻസികളും ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. വിവരങ്ങൾ കൈമാറുന്നതിന് വിവിധ സർക്കാർ ഏജൻസികളുമായി ഐടി വകുപ്പ് ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇടപാടുകളുടെ വിവരങ്ങൾ നൽകിയില്ലെങ്കിൽ നോട്ടീസ് ലഭിച്ചേക്കാം. നോട്ടീസ് ലഭിക്കാൻ സാധ്യതയുള്ള ഇടപാടുകൾ ബാങ്ക് എഫ്ഡി പണമായി പത്ത് ലക്ഷം രൂപയിൽ കൂടുതൽ സ്ഥിരനിക്ഷേപമിട്ടാൽ ബാങ്കുകൾ ആദായനികുതി വകുപ്പിനെ അറിയിക്കും. അതായത് സാമ്പത്തിക വർഷം ഒന്നിലധികം ഡെപ്പോസിറ്റുകളിലായി ഈതുകയിൽ അധികം ഒരുവ്യക്തി നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിന് വിവരം ലഭിക്കും. എസ്ബി ആക്കൗണ്ട് ബാങ്കിലെ സേവിങ്സ് അക്കൗണ്ടിൽ സാമ്പത്തികവർഷം 10 ലക്ഷം രൂപയിൽകൂടുതൽ പണമായി എത്തിയാലും ആദായ നികുതിവകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചേക്കാം. പത്തുലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപമോ പിൻവലിക്കലോ നടന്നാൽ അധികൃതരെ അറിയിക്കണമെന്നാണ് വ്യവസ്ഥ. കറന്റ് അക്കൗണ്ടിൽ 50 ലക്ഷം രൂപയാണ് പരിധി. ക്രെഡിറ്റ് കാർഡ്ബില്ല് ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നതിന് ഒരു ലക്ഷം രൂപയോ അതിൽകൂടുതലോ പണമായി നൽകിയാൽ അക്കാര്യം റിപ്പോർട്ട് ചെയ്യണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് വ്യവസ്ഥചെയ്യുന്നു. കൂടാതെ, ക്രെഡിറ്റ് കാർഡ് ബില്ലുകൾക്കായി ഒരുവർഷം 10 ലക്ഷം രൂപയോ അതിൽകൂടുതലോ ചെലവഴിക്കുകയാണെങ്കിൽ അതേക്കുറിച്ചും ആദായനികുതി വകുപ്പിന് വിവരം ലഭിക്കും. അതുകൊണ്ടുതന്നെ കാർഡുവഴിയുള്ള ചെലവഴിക്കൽ പരിധിക്ക് നിയന്ത്രണംവെയ്ക്കുക. പാൻകാർഡുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ആദായ നികുതി വകുപ്പിന് ചെലവഴിക്കുന്നതുകയെക്കുറിച്ച് വ്യക്തമായ അറിവ് ലഭിക്കുന്നുണ്ട്. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വൻകിട ഇടപാടുകൾ വെളിപ്പെടുത്തുകയുംവേണം. വസ്തു ഇടപാട് 30 ലക്ഷം രൂപയ്ക്കുമുകളിലുള്ള വസ്തു വാങ്ങൽ, വിൽപന എന്നിവ രജിസ്ട്രേഷൻ വകുപ്പ് അധികൃതർ നികുതി അധികൃതരെ അറിയിക്കണമെന്നുണ്ട്. അതുകൊണ്ടുതന്നെ വൻകിട ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം ആദായനികുതി വകുപ്പിന് ലഭിച്ചുകൊണ്ടിരിക്കും. വാങ്ങുന്നവും വിൽക്കുന്നവരും നികുതി റിട്ടേണിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടോയന്നെ് ആദായി നികുതി വകുപ്പ് പരിശോധിക്കും. ഓഹരി, മ്യൂച്വൽ ഫണ്ട്, കടപ്പത്രം പത്തുലക്ഷം രൂപക്കുമുകളിലുള്ള ഓഹരി, മ്യൂച്വൽ ഫണ്ട്, കടപ്പത്രം എന്നിവയിലെ നിക്ഷേപത്തെക്കുറിച്ച് ആദായനികുതിവകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുടെ വാർഷിക വിവര റിട്ടേൺ (എഐആർ)സ്റ്റേറ്റുമെന്റ് ഐടി വകുപ്പ് കൃത്യമായി സൂക്ഷിക്കുന്നുണ്ട്. നിശ്ചിത പരിധിക്കപ്പുറം ഇടപാട് നടന്നാൽ അക്കാര്യം ആദായനികുതിവകുപ്പ് ശേഖരിക്കും. ഫോം 26എഎസിലെ പാർട്ട് ഇ-യിൽ ഉയർന്ന മൂല്യമുള്ള ഇടപാടുകളുടെ വിവരങ്ങൾ ലഭിക്കും. വിദേശ കറൻസി ഇടപാട് പത്ത് ലക്ഷം രൂപക്കുമുകളിൽ മൂല്യമുള്ള വിദേശ കറൻസി ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ ഇക്കാര്യം വകുപ്പിന് അറിയാൻ സംവിധാനമുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, ട്രാവലേഴ്സ് ചെക്ക്, ഡ്രാഫ്റ്റ് എന്നിവവഴിയുള്ള വിദേശ ഇടപാടുകളും ആദായനികുതിവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.

from money rss https://bit.ly/3GrFvot
via IFTTT