121

Powered By Blogger

Tuesday, 17 September 2019

10 വര്‍ഷക്കാലയളവില്‍ 20ലേറെ ഫണ്ടുകള്‍ നല്‍കിയത് നാലിരട്ടിയിലേറെ നേട്ടം

കഴിഞ്ഞ ഒരുവർഷത്തെ ആദായ കണക്ക് പരിശോധിക്കുമ്പോൾ 90 ശതമാനം മ്യൂച്വൽ ഫണ്ടുകളും നഷ്ടത്തിലാണെന്നുകാണാം. രണ്ടുവർഷത്തെ നേട്ടത്തിന്റെ കണക്കുനോക്കിയാലും ആശക്കുവകയില്ല. 56 ശതമാനം ഫണ്ടുകളും ഈ ഗണത്തിൽപ്പെടും. മൂന്നുവർഷത്തെ കണക്കുനോക്കിയാലോ മൂന്നിലൊന്ന് ഫണ്ടുകൾ നഷ്ടത്തിലാണെന്നുകാണം. ഇക്കാരണങ്ങൾക്കൊണ്ടുതന്നെ സമ്പത്ത് സ്വരുക്കൂട്ടാൻ മ്യൂച്വൽ ഫണ്ടുകൾ യോജിച്ചതല്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒന്നും രണ്ടും മുന്നും വർഷത്തെ കണക്കൊക്കെ അവിടെ നിൽക്കട്ടെ, ദീർഘകാലയളവിൽ പണപ്പെരുപ്പത്തെ അതിജീവിക്കാൻ കഴിയുന്ന നേട്ടം നൽകാൻ കഴിയുന്നവയാണ് ഫണ്ടുകളെന്ന് ഇപ്പോഴും വ്യക്തമാണ്. അഞ്ചുവർഷത്തെ നേട്ടക്കണക്കുപരിശോധിക്കുമ്പോൾ മൂന്നുഫണ്ടുകൾ നിക്ഷേപകർക്ക് ഇരട്ടി ആദായം നൽകിയതായി കാണാം. മിറ അസെറ്റ് എമേർജിങ് ബ്ലുചിപ് ഫണ്ട്, എസ്ബിഐ സ്മോൾ ക്യാപ് ഫണ്ട്, ആദിത്യ ബിർള സൺലൈഫ് ബാങ്കിങ് ആന്റ് ഫിനാൻഷ്യൽ സർവീസസ് ഫണ്ട് എന്നിവയാണവ. ഇക്കാലയളവിൽ നാല് ഫണ്ടുകൾ മാത്രമാണ് നെഗറ്റീവ് റിട്ടേൺ നൽകിയത്. കഴിഞ്ഞ ആറുവർഷത്തെ ആദായം പരിശോധിച്ചാൽ മൂന്ന് ഫണ്ടുകൾ നിക്ഷേപകർക്ക് നാലിരട്ടി നേട്ടം നൽകിയതായി കാണാം. 17 ഓഹരി അധിഷ്ഠിത ഫണ്ടുകൾ ഈ കാലയളവിൽ നൽകിയത് മൂന്നിരട്ടിയിലേറെ നേട്ടമാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിൽപെട്ടവയാണ് ഇത്രയും നേട്ടംനൽകിയ ഫണ്ടുകളിലേറെയും. (കൂടുതൽ റിസ്ക് എടുത്താൽ ദീർഘകാലയളവിൽ കൂടുതൽ നേട്ടം ലഭിക്കുമെന്നതിന് ഉദാഹരണമാണീ ഫണ്ടുകൾ). ആറുവർഷക്കാലയളവിൽ 238 ഫണ്ടുകളിൽ 172 ഫണ്ടുകൾ നിക്ഷേപകന് ഇരട്ടി ആദായം നൽകി. 238 ഫണ്ടുകളിൽ ഒരൊറ്റ ഫണ്ടുപോലും ഈകാലയളവിൽ നെഗറ്റീവ് റിട്ടേൺ നൽകിയില്ല. ഇനി പത്തുവർഷത്തെ കണക്കുനോക്കാം. 2009 സെപ്റ്റംബറിൽ നടത്തിയ നിക്ഷേപത്തിന്മികച്ച ആദായമാണ് ഫണ്ടുകൾ നൽകിയത്. 2008ലെ തകർച്ചക്കുശേഷം തിരിച്ചുകയറുന്ന സമയമായിരുന്നു അത്. നിക്ഷേപകരെപ്പോലും അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് ഈകാലയളവിൽ ചില ഫണ്ടുകൾ നൽകിയത്. കാനാറ റൊബേക്കോ ഏമേർജിങ് ഇക്വിറ്റീസ്, ആദിത്യ ബിർള എസ്എൽ എംഎൻസി ഫണ്ട്, ഐസിഐസിഐ പ്രൂഡൻഷ്യൽ എഫ്എംസിജി ഫണ്ട് എന്നിവ അഞ്ചിരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 18ഓളം ഓഹരി ഫണ്ടുകൾ ഈകാലയളവിൽ നാലിരട്ടിയിലേറെ നേട്ടം നിക്ഷേപകന് നൽകി. 63 പദ്ധതികൾ മൂന്നിരട്ടിയിലേറെയും നേട്ടം നിക്ഷേപകന് സമ്മാനിച്ചു. ലാർജ് ക്യാപ്, മിഡ് ക്യാപ്, മൾട്ടി ക്യാപ്, ലാർജ് ആന്റ് മിഡ് ക്യാപ്, സ്മോൾ ക്യാപ്, ടാക്സ് സേവിങ്, സെക്ടറൽ ആന്റ് തീമാറ്റിക്, ഡിവിഡന്റ് യീൽഡ്, കോൺട്ര ഫണ്ട്, ഫോക്കസ്ഡ് ഫണ്ട് തുടങ്ങിയവയാണ് ആദായ നിരക്ക് പരിശോധിക്കുന്നതിന് പരിഗണിച്ചത്. ശ്രദ്ധിക്കാൻ: ഫണ്ടുകൾ മുൻകാലങ്ങളിൽ നൽകിയ നേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. സെക്ടറൽ ആന്റ് തീമാറ്റിക് ഫണ്ടുകൾനിക്ഷേപത്തിന് ശുപാർശ ചെയ്യുന്നില്ല. സ്മോൾ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തിനും നഷ്ടസാധ്യത കൂടുതലാണ്. എസ്ഐപിയായി നിക്ഷേപിച്ചാൽ നഷ്ടസാധ്യത കുറച്ച് കൂടുതൽ നേട്ടമുണ്ടാക്കാം.

from money rss http://bit.ly/34THfVu
via IFTTT

അടുത്ത ഉത്തേജന പാക്കേജിന്റെ രൂപരേഖ തയ്യാറായി

ന്യൂഡൽഹി: സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ അടുത്തഘട്ടം ബുസ്റ്റർ പ്ലാൻ തയ്യാറായതായി ധനമന്ത്രാലയം. കുറച്ചുദിവസങ്ങൾക്കുള്ളിൽ ധനമന്ത്രി നിർമല സീതാരാമൻ പുതിയ തീരുമാനങ്ങൾ പ്രഖ്യാപിക്കും. രാജ്യത്തിന്റെ വളർച്ച അഞ്ചുശതമാനത്തിലേയ്ക്ക് താഴ്ന്നതിനെതുടർന്നാണ് സർക്കാർ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്. ആദ്യത്തെ പ്രഖ്യാപനമുണ്ടായത് ഓഗസ്റ്റ് 23നാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങൾക്കും രാജ്യത്തെ വൻകിട നിക്ഷേപകർക്കും ഏർപ്പെടുത്തിയ സർച്ചാർജ് പിൻവലിക്കുകയായിരുന്നു അന്ന് ചെയ്തത്. റിയൽ എസ്റ്റേറ്റ്, കയറ്റുമതി, ബാങ്ക് എന്നീ മേഖലകൾക്കുള്ള ഉത്തേജന പാക്കേജായിരുന്നു ഈയിടെ ധനമന്ത്രി പ്രഖ്യാപിച്ചത്. ഈയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ധനമന്ത്രികൂടി പങ്കെടുക്കും. വാഹനം, എഫ്എംസിജി, ഹോട്ടൽ എന്നീ മേഖലകളിലെ ജിഎസ്ടി നിരക്കുകൾ കുറച്ചേക്കുമെന്നാണ് സൂചന.

from money rss http://bit.ly/34NdTYV
via IFTTT

സെന്‍സെക്‌സില്‍ 201 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ ആശ്വസം. സെൻസെക്സ് 201 പോയന്റ് ഉയർന്ന് 36679ലും നിഫ്റ്റി 53 പോയന്റ് നേട്ടത്തിൽ 10871ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 181 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഓയിൽ ആന്റ് ഗ്യാസ്, ലോഹം, ഫാർമ, ഊർജം, ഇൻഫ്ര ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. എഫ്എംസിജി, ഐടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഇന്ത്യൻ ഹോട്ടൽസ്, എച്ച്പിസിഎൽ, ഗ്രാഫൈറ്റ് ഇന്ത്യ, ഐഒസി, ബിപിസിഎൽ, ഹീറോ മോട്ടോർകോർപ്, ഇന്ത്യബുൾസ് ഹൗസിങ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, മാരുതി സുസുകി, ഒഎൻജിസി, യുപിഎൽ, സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. stock market gains 201 pts

from money rss http://bit.ly/2NkHjbv
via IFTTT

ഇപിഎഫ് പലിശ 8.65 ശതമാനംതന്നെ

ന്യൂഡൽഹി: 2018-19 സാമ്പത്തിക വർഷത്തിൽ ഇപിഎഫ് നിക്ഷേപത്തിന് 8.65 ശതമാനം പലിശ നൽകാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. മുൻ സാമ്പത്തിക വർഷത്തിൽ 8.55 ശതമാനമായിരുന്നു പലിശ. കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ് വാറാണ് ഇക്കാര്യം അറിയിച്ചത്. ഇപിഎഫ്ഒയിലെ ആറുകോടി അംഗങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ ഇപിഎഫ്ഒ നിശ്ചയിച്ച നിരക്കാണിതെങ്കിലും തൊഴിൽമന്ത്രാലയം തീരുമാനത്തെ എതിർത്തിരുന്നു. പിന്നീട് തീരുമാനം അംഗീകരിക്കുകയായിരുന്നു. EPFO members to get 8.65% interest

from money rss https://ift.tt/2LVmfoS
via IFTTT

Tuesday, 3 September 2019

കനത്ത നഷ്ടത്തില്‍: ഫണ്ടുകളിലെ നിക്ഷേപം തിരിച്ചെടുക്കണോ?

2018 മാർച്ചിലാണ് കൊച്ചി സ്വദേശിയായ വിവേക് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം തുടങ്ങിയത്. മികച്ച അഞ്ച് ഫണ്ടുകൾ തിരഞ്ഞെടുത്ത് രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചു. നിക്ഷേപം വളരുന്നത് ഇടക്കിടെ പരിശോധിച്ച് അദ്ദേഹം തൃപ്തിയടഞ്ഞു. നേട്ടം 25 ശതമാനത്തിലേറെയായി. ഓഹരി വിപണി കൂടുതൽ നേട്ടമുണ്ടാക്കുമെന്നും അതുവഴി തന്റെ നേട്ടംവർധിക്കുമെന്നും കണക്കുകൂട്ടിയിരുന്ന വിവേകിന് പിന്നീട് കാണാൻ കഴിഞ്ഞത് വിപണിയുടെ തകർച്ചയാണ്. 2019 ജൂലായ് അഞ്ചിനുശേഷം ഓഹരി വിപണികൾ തകർന്നടിയുന്നതാണ് വിവേക് കണ്ടത്. നിക്ഷേപിച്ച തുകപോലും ലഭിക്കാത്ത സ്ഥിതിയുണ്ടായി. ഓഗസ്റ്റിൽ അത്യാവശ്യമായി വന്നപ്പോൾ, നഷ്ടക്കണക്കുകൾ നോക്കി നെടുവീർപ്പിട്ട് പണം തിരിച്ചെടുക്കേണ്ട അവസ്ഥയുമുണ്ടായി. ഇത് വിവേകിന്റെ മാത്രം അനുഭവമല്ല. ഓഹരി വിപണി മികച്ച നേട്ടത്തിൽ തുടരുമ്പോൾ മികച്ച നേട്ടമുണ്ടാക്കിയ മ്യൂച്വൽ ഫണ്ടുകൾ വിറ്റ് ലാഭമെടുക്കണോയെന്ന് നിക്ഷേപകന് സ്വാഭാവികമായും സംശയം ഉണ്ടാകും. വിപണി മറ്റൊരു തിരുത്തലിന് വഴിമാറുന്നതിന് മുമ്പ് ഫണ്ടുകൾ വിറ്റ് താരതമ്യേന സുരക്ഷിതമായ നിക്ഷേപമാർഗങ്ങളിലേയ്ക്ക് മാറുന്നതല്ലേ ഉചിതമെന്ന് പലരും ചിന്തിച്ചേക്കാം. എന്ത് നിലപാട് സ്വീകരിക്കാമെന്ന് നോക്കാം സുചികയുമായി താരതമ്യം ചെയ്യുക ബെഞ്ച്മാർക്ക് സൂചികയെ അടിസ്ഥാനമാക്കിയാണ് ഫണ്ടുകളുടെ പ്രവർത്തനം. ബന്ധപ്പെട്ട സൂചികകളേക്കാൾ മികച്ച നേട്ടം നിങ്ങളുടെ ഫണ്ട് നൽകിയിട്ടുണ്ടെങ്കിൽ നിക്ഷേപം തുടരുക. സൂചികയ്ക്ക് താഴെയാണ് നേട്ടമെങ്കിൽ അക്കാര്യം പരിശോധിച്ച് വിറ്റൊഴിയുകയോ മറ്റ് ഫണ്ടിലേയ്ക്ക് മാറുകയോ ചെയ്യുക. അതായത്, നിങ്ങൾ നിക്ഷേപിച്ച എക്സ് എന്ന ഫണ്ട് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 12 ശതമാനമാണ് നേട്ടം നൽകിയതെന്ന് കരുതുക. അതേസമയം, ഫണ്ട് അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ള ബെഞ്ച് മാർക്ക് നൽകിയ നേട്ടം 15 ശതമാനമാണെന്നും കരുതുക. അങ്ങനെയെങ്കിൽ ഫണ്ട് വിറ്റൊഴിഞ്ഞ് ലാഭമെടുക്കാൻ മടിക്കേണ്ട. നിക്ഷേപ ലക്ഷ്യം പൂർത്തിയായാൽ വ്യക്തമായ ലക്ഷ്യത്തോടെയായിരിക്കും നിക്ഷേപകരിൽ പലരും മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, റിട്ടയർമെന്റ് കാല ജീവതം എന്നിവ അവയിൽ ചിലതുമാത്രം. വിപണി മികച്ച നേട്ടത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ, നിങ്ങളുടെ നിക്ഷേപ ലക്ഷ്യം പൂർത്തിയായിട്ടുണ്ടെങ്കിൽ, ഫണ്ടുകൾ വിറ്റൊഴിഞ്ഞ് ലാഭമെടുക്കാം. ഉദാഹരണത്തിന്, റിട്ടയർമെന്റ് ജീവിതം ലക്ഷ്യംവെച്ച് 15 വർഷമായി നിക്ഷേപം തുടരുന്നു എന്നിരിക്കട്ടെ. അയാളുടെ ലക്ഷ്യതുകയായ ഒരു കോടി രൂപയിൽ നിലവിലെ നിക്ഷേപമെത്തിയിട്ടുണ്ടെങ്കിൽ മടിക്കേണ്ട. പ്രായം കണക്കിലെടുത്ത് സുരക്ഷിതമായ ഡെറ്റ് സ്കീമുകളിലേയ്ക്ക് പണം മാറ്റുക. ബാങ്ക് എഫ്ഡിയിൽ നിക്ഷേപിക്കുകയുമാകാം. നിശ്ചിത മാസവരുമാനം ഇതിലൂടെ നേടാം. ലക്ഷ്യത്തോടടുത്തില്ലെങ്കിൽ അഡൈ്വസറുടേയോ, സുഹൃത്തിന്റേയോ പ്രേരണയാലാകാം നിങ്ങൾ ഫണ്ടിൽ നിക്ഷേപിച്ചത്. നിക്ഷേപ ലക്ഷ്യപൂർത്തീകരണത്തിന് യോജിച്ചതല്ലാത്ത സെ്കടറൽ ഫണ്ടുകളോ മറ്റോ ആയിരിക്കാം അവ. അതല്ലെങ്കിൽ പ്രത്യേക ഫണ്ടിൽ തുടരുന്നതുകൊണ്ട് നിക്ഷേപലക്ഷ്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണെന്നിരിക്കട്ടെ, ഈ സാഹചര്യത്തിൽ പുനപരിശോധന നടത്തുക. തീരുമാനമെടുക്കുക. ഉദാഹരണത്തിന്, മകന്റെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യംവെച്ച് നിങ്ങൾ സെക്ടർ ഫണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് വിറ്റൊഴിയുക. കാരണം, പ്രത്യേക വിഭാഗത്തിലെ ഓഹരികളെ മാത്രം ലക്ഷ്യമിടുന്ന ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത വർധിപ്പിക്കും. അത് നിങ്ങളുടെ നിക്ഷേപതുകപോലും നഷ്ടപ്പെടുത്തിയേക്കാം. എസ്ഐപി മാതൃകയിൽ നിക്ഷേപം തുടരുക വിപണിയുടെ കയറ്റ, ഇറക്കങ്ങൾ ആർക്കും പ്രവചിക്കാനാവില്ല. ഏറ്റവും താഴ്ന്ന് നിൽക്കുമ്പോൾ നിക്ഷേപം നടത്താനോ ഏറ്റവും ഉയരത്തിൽനിൽക്കുമ്പോൾ വിറ്റൊഴിയാനോ ആർക്കുംകഴിയില്ലെന്ന് മനസിലാക്കുക. ഇവിടെയാണ് സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റിന്റെ പ്രസക്തി. ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്കുവേണ്ടി മാസംതോറും എസ്ഐപി മാതൃകയിൽ നിക്ഷേപിച്ചാൽ മികച്ചനേട്ടം പ്രതീക്ഷിക്കാം. എന്നിരുന്നാലും എപ്പോൾ ഫണ്ട് വിറ്റൊഴിയണമെന്ന് വ്യക്തമായ ധാരണ നിക്ഷേപകന് ഉണ്ടാകണം. ശ്രദ്ധിക്കാൻ: മ്യൂച്വൽ ഫണ്ടിലും ഓഹരി വിപണിയിലും ഒറ്റത്തവണ നിക്ഷേപം ഒഴിവാക്കുക. ദീർഘകാല ലക്ഷ്യത്തിനായി(ചുരുങ്ങിയത് അഞ്ചുമുതൽ ഏഴുവർഷം)മാത്രം എസ്ഐപി മാതൃകയിൽ നിക്ഷേപം നടത്തുക. ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായി ഡെറ്റ് ഫണ്ടുകൾ തിരഞ്ഞെടുക്കുക. antonycdavis@gmail.com

from money rss http://bit.ly/32wg8hv
via IFTTT

Friday, 23 August 2019

ഇടിവ് തുടരുന്നു: രൂപയുടെ മൂല്യം എട്ട് മാസത്തെ താഴ്ചയില്‍

ന്യൂഡൽഹി: വിദേശനാണ്യ വിപണിയിൽ യു.എസ്. ഡോളറിനെതിരേ രൂപയുടെ മൂല്യം വെള്ളിയാഴ്ചഎട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. 2018 ഡിസംബറിനുശേഷം ഇതാദ്യമായാണ് ഇത്രയും ഇടിവുണ്ടാകുന്നത്. 10 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതോടെ മൂല്യം 71.91 നിലവാരത്തിലെത്തി. 26 പൈസയുടെ ഇടിവാണ് ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ വ്യാഴാഴ്ച ഉണ്ടായത്. ഇതോടെ മൂല്യം 71.81 എന്ന നിലയിലെത്തിയിരുന്നു. ബുധനാഴ്ച 71.55-ൽ ആയിരുന്നു വിദേശ വിനിമയ വിപണിയിൽ രൂപ വ്യാപാരം അവസാനിപ്പിച്ചത്. ചൈനീസ് കറൻസിയായ യുവാന്റെ മൂല്യത്തിൽ പെട്ടെന്നുണ്ടായ ഇടിവാണ് രൂപ അടക്കമുള്ള വികസ്വര വിപണികളിലെ കറൻസികളുടെ മൂല്യത്തെ ബാധിച്ചത്. Rupee at 8-month low

from money rss http://bit.ly/2NqlZk8
via IFTTT

Thursday, 22 August 2019

സെന്‍സെക്‌സില്‍ 259 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടം തുടരുന്നു. സെൻസെക്സ് 259 പോയന്റ് താഴ്ന്ന് 36213ലും നിഫ്റ്റി 78 പോയന്റ് നഷ്ടത്തിൽ 10663ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 188 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 394 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, ഊർജം, എഫ്എംസിജി, ഇൻഫ്ര, ലോഹം, ഫാർമ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഇന്ത്യബുൾസ് ഹൗസിങ്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, സിപ്ല, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. യെസ് ബാങ്ക്, വിപ്രോ, ടിസിഎസ്, എംആന്റ്എം, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. കഴിഞ്ഞ ദിവസം സെൻസെക്സ് 587 പോയന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/30rP95V
via IFTTT

ആർ.ബി.ഐ. വായ്പാനിരക്ക് വീണ്ടും കുറച്ചേക്കും

കൊച്ചി:വളർച്ചാ മുരടിപ്പിനെ നേരിടാനായി റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷം റിപോ നിരക്ക് വീണ്ടും കുറച്ചേക്കും. സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ റിപോ നിരക്ക് 4.75-5.0 ശതമാനമായി കുറച്ചേക്കുമെന്ന് ആഗോള ബ്രോക്കറേജുകൾ വിലയിരുത്തുന്നു. ഈ സാമ്പത്തിക വർഷം 0.40-0.65 ശതമാനത്തിന്റെ കൂടി കുറവ് റിപോ നിരക്കിൽ ഉണ്ടാകുമെന്നാണ് ബ്രോക്കറേജുകളുടെ നിരീക്ഷണം. വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകൾക്ക് ആർ.ബി.ഐ. ഈടാക്കുന്ന പലിശയായ റിപോ നിലവിൽ 5.40 ശതമാനമാണ്. കഴിഞ്ഞ പണനയ അവലോകന യോഗത്തിൽ റിപോ നിരക്കിൽ 0.35 ശതമാനം കുറവ് വരുത്തിയിരുന്നു. തുടർച്ചയായി നാലാം തവണയാണ് ആർ.ബി.ഐ. റിപോ നിരക്ക് കുറയ്ക്കുന്നത്. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനാണ് നിലവിൽ ആർ.ബി.ഐ. മുൻഗണന നൽകുന്നത്. അതുകൊണ്ട് വീണ്ടും മൂന്നോ നാലോ തവണ റിപോ നിരക്കിൽ കേന്ദ്ര ബാങ്ക് കുറവ് വരുത്തുമെന്നാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് കമ്പനിയായ മോർഗൻ സ്റ്റാൻലി പ്രതീക്ഷിക്കുന്നത്. 2019-2020-ൽ ഇന്ത്യ 6.9 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് കേന്ദ്ര ബാങ്കിന്റെ നിഗമനം. എന്നാൽ വളർച്ചാ അനുമാനം ആർ.ബി.ഐ. വെട്ടിക്കുറയ്ക്കുകയാണെങ്കിൽ അത് അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്താനുള്ള നീക്കത്തിന്റെ സൂചനയാണെന്നാണ് ബ്രോക്കറേജുകൾ പറയുന്നത്. content highlights:rbi likely to decrease repo rate

from money rss http://bit.ly/2ZqGNhy
via IFTTT

പി.എഫ്. പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 കൊല്ലം കഴിഞ്ഞാൽ മുഴുവൻ പെൻഷൻ

കണ്ണൂർ: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 കൊല്ലം കഴിഞ്ഞാൽ പൂർണ പെൻഷൻ പുനഃസ്ഥാപിക്കാൻ ഹൈദരാബാദിൽ നടന്ന ഇ.പി.എഫ്. ട്രസ്റ്റി ബോർഡ് യോഗത്തിൽ തീരുമാനം. ബോർഡ് ചെയർമാൻ കേന്ദ്ര തൊഴിൽ സഹമന്ത്രി സന്തോഷ്കുമാർ ഗംഗവാർ അധ്യക്ഷത വഹിച്ചു. മാസപെൻഷന്റെ മൂന്നിലൊന്നിന്റെ നൂറ് മടങ്ങ് തുക പെൻഷൻ പറ്റുമ്പോൾ മുൻകൂറായി നൽകുന്നതാണ് ഇ.പി.എഫ്. പെൻഷൻ പദ്ധതിയിലെ കമ്മ്യൂട്ടേഷൻ സമ്പ്രദായം. 1998-ലാണ് കമ്മ്യൂട്ടേഷൻ തുടങ്ങിയത്. എന്നാൽ 2008-ൽ ഈ ആനുകൂല്യം നിർത്തി. പെൻഷൻ തുകയുടെ മൂന്നിലൊന്നിന്റെ 100 മടങ്ങ് കമ്മ്യൂട്ട് ചെയ്തവർക്ക് ബാക്കിതുക മാത്രമേ പിന്നീട് മരണംവരെ ലഭിക്കുകയുള്ളുവെന്നതാണ് തുടരുന്ന രീതി. പെൻഷൻ കമ്മ്യൂട്ട് ചെയ്ത് 180 മാസം കഴിയുമ്പോൾ മാത്രമാണ് മുഴുവൻ പെൻഷന് അർഹത. ആറ്ലക്ഷത്തിൽപ്പരം പെൻഷൻകാർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് തൊഴിൽ സഹമന്ത്രി വ്യക്തമാക്കി. അതേസമയം 2008-ൽ നിർത്തലാക്കിയ കമ്മ്യൂട്ടേഷൻ സമ്പ്രദായം പിന്നീട് വിരമിച്ചവർക്ക് ബാധകമാക്കിയിട്ടില്ല. കേന്ദ്ര-സംസ്ഥാന പെൻഷൻകാർക്ക് വിരമിക്കുമ്പോൾ പെൻഷൻതുകയുടെ 40 ശതമാനം 144 മാസത്തേത് കമ്മ്യൂട്ട് ചെയ്യാം. അത്രയും കാലം കഴിയുന്നതോടെ മുഴുവൻ പെൻഷൻതുക ലഭിക്കും. Content Highlights: Good news for 6 lakh pensioners

from money rss http://bit.ly/2HmrL2t
via IFTTT

കമ്മീഷന്‍ നല്‍കാതെ മ്യൂച്വല്‍ ഫണ്ടില്‍ നേരിട്ട് നിക്ഷേപിക്കാം

മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് ഏറെക്കുറെ ധാരണയായി. ഫണ്ടിൽ എങ്ങനെ നിക്ഷേപിക്കുമെന്ന് അന്വേഷിച്ച് നിരവധി ചോദ്യങ്ങളാണ് ഇ-മെയിലിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫണ്ടുകളിൽ എങ്ങനെ നിക്ഷേപിക്കും എന്നതിനാക്കുറിച്ചാവട്ടെ ഇത്തവണ; നേരിട്ടും വിതരണക്കാർ വഴിയും ഓൺലൈനിലൂടെയും ഫണ്ടുകളിൽ നിക്ഷേപിക്കാം. നേരിട്ട് ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കുകയും ചെയ്യാം. നടപടിക്രമങ്ങൾ ആദ്യംവേണ്ടത് ബാങ്ക് അക്കൗണ്ട്. പിന്നെ കെവൈസി രജിസ്ട്രേഷൻ നടത്തുക. ഫണ്ട് സെലക്ട് ചെയ്യുക. ഫണ്ട് കമ്പനിയുടെ ഓഫീസിലോ(എഎംസി)കാർവിഎംഎഫിന്റേയോ കാംസിന്റെയോ ഓഫിസിൽനിന്ന് അപേക്ഷ ഫോമും വിശദവിവരങ്ങളും തേടുക. ഫണ്ടിന്റെ പേരിലുള്ള ചെക്ക് എഴുതി പൂരിപ്പിച്ച അപേക്ഷയോടൊപ്പം അപേക്ഷ ഫോം വാങ്ങിയ ഓഫീസിൽതന്നെ ഏൽപ്പിക്കുക. അതല്ലെങ്കിൽ പ്രസ്തുത ഫണ്ട് കമ്പനിയുടെ വെബ്സൈറ്റ് വഴി അപേക്ഷ പൂരിപ്പിച്ച് ഓൺലൈനിലൂടെ നിക്ഷേപം നടത്തുക. കൈവശംവേണ്ട രേഖകൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ( ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പർ, ഐഎഫ്എസ് സി കോഡ്, എംഐസിആർ കോഡ് എന്നിവ), പാൻ നമ്പർ എന്നിവയോടൊപ്പം കെവൈസി നടപടിക്രമങ്ങൾ പാലിക്കുന്നതിനായി വിലാസം തെളിയിക്കുന്നതിനുള്ള രേഖ, പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവയുമുണ്ടായാൽ നിങ്ങൾക്കും നിക്ഷേപം നടത്താം(കെവൈസിക്കുവേണ്ടി ഒറ്റത്തവണ രജിസ്ട്രേഷൻ മതി). കെവൈസിക്കുവേണ്ടി താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും സൈറ്റിൽനിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് കാർവി മ്യൂച്ച്വൽ ഫണ്ടിന്റെയോ, കാംസിന്റെയോ ഓഫീസുകളിൽ നൽകാം. കെവൈസിരജിസ്ട്രേഷന് എഎംസി ഓഫീസുകളും സഹായിക്കും. അപേക്ഷ നൽകിക്കഴിഞ്ഞാൽ ഈ സൈറ്റുകളിൽതന്നെ സ്റ്റാറ്റസ് പരിശോധിക്കാനും അവസരമുണ്ട്. http://bit.ly/2JzgD5d http://bit.ly/2LLwRVN http://bit.ly/2Jtnld7 http://bit.ly/2HHRpvA http://bit.ly/2sQk65d എങ്ങനെ നിക്ഷേപിക്കാം മ്യൂച്വൽ ഫണ്ട് വിതരക്കാർ, ബാങ്കുകൾ, സാമ്പത്തിക ഉപദേശകർ എന്നിവർ വഴി ഫണ്ടിൽ നിക്ഷേപം നടത്താം. മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ കഴിവുള്ളവർക്ക് നേരിട്ട് നിക്ഷേപിച്ച് കൂടുതൽ നേട്ടമുണ്ടാക്കാം. അത്തരക്കാർക്ക് അസറ്റ് മാനേജ്മെന്റ് കമ്പനികളുടെ ഇൻവെസ്റ്റർ സർവീസ് സെന്ററുകൾ വഴിയും ഇവയുടെ രജിസ്ട്രാർമാരായ കംപ്യൂട്ടർ ഏജ് മാനേജ്മെന്റ് സർവീസസ്(CAMS), കാർവി(KARVY) എന്നിവ വഴിയും ഫണ്ട് കമ്പനികളുടെ വെബ്സൈറ്റ് വഴിയും നിക്ഷേപം നടത്താം. എ.എം.സി. ഓഫീസുകൾ മെട്രോ നഗരങ്ങളിൽ മാത്രമാണ് ഉണ്ടാകുക. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചില കമ്പനികൾക്ക് ഓഫീസുകളുണ്ട്. കാംസ്, കാർവി തുടങ്ങിയ രജിസ്ട്രാർമാർക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓഫീസുകളുണ്ട്. കൂടുതൽ വിവരങ്ങൾ http://bit.ly/2LJISei, http://bit.ly/2Jx14v1 എന്നീ വെബ് സൈറ്റുകളിൽനിന്ന് ലഭിക്കും. നിക്ഷേപം നടത്തേണ്ട ഫണ്ടുകളുടെ അപേക്ഷാ ഫോറങ്ങൾ മേൽപ്പറഞ്ഞ ഓഫീസുകളിൽ നിന്ന് നേരിട്ട് ലഭിക്കും. വെബ് സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. ഇ-മെയിൽ അല്ലെങ്കിൽ തപാൽ വഴി ആവശ്യപ്പെട്ടാൽ കമ്പനികൾ അപേക്ഷാ ഫോറം അയച്ചുതരും. അപേക്ഷയിൽ ബ്രോക്കർ കോഡ് നൽകേണ്ട ഭാഗത്ത് ഡയറക്ട് എന്നെഴുതിയാൽ നേരിട്ടുള്ള നിക്ഷേപമായി പരിഗണിക്കും. പേര്, വിലാസം, പാൻ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, ബ്രാഞ്ച്, നോമിനി എന്നിവ മാത്രം അറിഞ്ഞാൽ അപേക്ഷാ ഫോം പൂരിപ്പിക്കാം. ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും ഉൾപ്പെടുത്താൻ മറക്കേണ്ട. സ്റ്റേറ്റ്മെന്റും മറ്റും ഓൺലൈനിൽ ആവശ്യപ്പെടാൻ ഈ മെയിൽ വിലാസം ആവശ്യമാണ്. ഒപ്പ് ഇടാൻ മറക്കരുത്. നിശ്ചിതസ്ഥലത്ത് ഫണ്ടിന്റെ പേര് നൽകാം. ഫണ്ടിന്റെ പ്ലാനിനൊപ്പം റെഗുലർ പ്ലാൻ ഡയറക്ട് പ്ലാൻ എന്നിവയിലേതെങ്കിലും ചേർക്കണം. നേരിട്ട് നിക്ഷേപിക്കുന്നവർക്കാണ് ഡയറക്ട് പ്ലാനുള്ളത്. ഫണ്ടിന്റെ പേരിൽ നിക്ഷേപ തുകയ്ക്കുള്ള ചെക്കെഴുതി അപേക്ഷയോടൊപ്പം സർവീസ് സെന്ററുകളിൽ നൽകണം. നെറ്റ് ബാങ്കിങ് അക്കൗണ്ട് ഉണ്ടെങ്കിൽ ആർക്കും ഓൺലൈനായി നിക്ഷേപം നടത്താം. എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ, എസ്.ബി.ഐ, ഡി.എസ്.പി.ബ്ലാക്ക് റോക്ക്, ഫിഡിലിറ്റി, റിലയൻസ്, ടാറ്റ തുടങ്ങി എല്ലാ മ്യൂച്വൽ ഫണ്ട് കമ്പനികളും ഓൺലൈൻ നിക്ഷേപത്തിന് സൗകര്യമൊരുക്കുന്നുണ്ട്. ഈ കമ്പനികളുടെ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. ലളിതമായ നടപടിക്രമങ്ങളിലൂടെ ഇത് പൂർത്തിയാക്കാം. ഒരുതവണ രജിസ്റ്റർ ചെയ്താൽ എപ്പോൾ വേണമെങ്കിലും നിക്ഷേപം നടത്താം. നിക്ഷേപിക്കുന്നതിനും നിക്ഷേപം പിൻവലിക്കുന്നതിനും മറ്റൊരുഫണ്ടിലേയ്ക്ക് മാറുന്നതിനും(സ്വിച്ചിങ്)ഓൺലൈൻ വഴികഴിയും. ആദ്യത്തെ പർച്ചെയ്സ് ഓഫ്ലൈനായി ചെയ്യുന്നതാണ് നല്ലത്. തുടർന്നുള്ള നിക്ഷേപം ഓൺലൈനിലാകാം. ഡയറക്ട് പ്ലാനുകൾ നേരിട്ട് നിക്ഷേപിക്കുന്നതിനാണ് മ്യൂച്വൽ ഫണ്ട് അസറ്റ് മാനേജ്മെന്റ് കമ്പനികൾ ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത്. ബ്രോക്കർ, ഏജന്റ്, സാമ്പത്തിക ഉപദേഷ്ടാക്കൾ, ഇടനിലക്കാർ എന്നിവരെ ഒഴിവാക്കി നേരിട്ട് നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം ലഭിക്കും. മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ നേരിട്ട് നിക്ഷേപിക്കുന്നതാണ് ഉചിതം. വർഷത്തിലൊരിക്കൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനും കഴിവുണ്ടാകണം. നിലവിൽ സാധാരണ പ്ലാനിലുള്ള എൻ.എ.വിയെക്കാളും കൂടുതലായിരിക്കും ഡയറക്ട് പ്ലാൻ പ്രകാരമുള്ള എൻ.എ.വി. മ്യൂച്വൽ ഫണ്ട് വിതരണക്കാർക്ക് കമ്പനികൾ നൽകുന്ന കമ്മീഷൻ നിക്ഷേപകന് വീതിച്ചു നൽകുന്നതിനാലാണ് അറ്റ ആസ്തി മൂല്യത്തിൽ വർധന ഉണ്ടാകുന്നത്. വിതരണക്കാർക്കും മറ്റും നൽകുന്ന കമ്മീഷൻ ഇല്ലാതാകുന്നതോടെ ചെലവ് അനുപാതത്തിൽ 0.75 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കാക്കുന്നു. ഇതാണ് നേരിട്ടുള്ള നിക്ഷേപകന് ഗുണകരമാകുക. ഇത്രയും നടപടിക്രമങ്ങൾ പാലിച്ചാൽ നിങ്ങൾക്കും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. എസ്ഐപിയായി(പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കുന്ന രീതി)നിക്ഷേപിച്ചാൽ ദീർഘകാലത്തേയ്ക്ക് മികച്ചനേട്ടം ഉറപ്പാക്കാനാകും.സ്റ്റേറ്റ്മെന്റിനൊപ്പം ലഭിക്കുന്ന ചെറിയൊരു ഫോം പൂരിപ്പിച്ചുനൽകിയാൽ ഫണ്ടിൽനിന്ന് പണം പിൻവലിക്കാനും കഴിയും. feedbacks to: antonycdavis@gmail.com

from money rss http://bit.ly/2ZeMJuf
via IFTTT

Wednesday, 21 August 2019

സെന്‍സെക്‌സില്‍ 127 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 127 പോയന്റ് താഴ്ന്ന് 36933ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തിൽ 10873ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 407 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 916 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, വാഹനം, ഊർജം, ഇൻഫ്ര, ഐടി ഓഹരികളാണ് നഷ്ടത്തിൽ. ഫാർമ, എഫ്എംസിജി ഓഹരികൾ നേട്ടത്തിലുമാണ്. ബ്രിട്ടാനിയ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, യുപിഎൽ, ഗെയിൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, യെസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, ഒഎൻജിസി, സൺ ഫാർമ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2MyNAzJ
via IFTTT

കമ്പനി തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്നവർക്ക് സെബിയുടെ പാരിതോഷികം

കൊച്ചി:കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ഭരണ നിർവഹണത്തിലെ വീഴ്ചകളെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും വിവരം നൽകുന്നവർക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പാരിതോഷികം നൽകും. കമ്പനിയിലെ തട്ടിപ്പിനെ കുറിച്ച് വിവരം നൽകുന്നവർക്ക് തട്ടിപ്പ് തുകയുടെ 10 ശതമാനം പാരിതോഷികം ലഭിക്കുമെന്നാണ് സെബിയുടെ പ്രഖ്യാപനം. പരമാവധി ഒരു കോടി രൂപയാണ് പാരിതോഷികം ലഭിക്കുക. റേറ്റിങ് ഏജൻസികൾക്ക് കമ്പനികളുടെ വായ്പാ വിവരങ്ങളും തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളും നേടാനുള്ള അനുവാദം സെബി നൽകിയിട്ടുണ്ട്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്കുള്ള (എഫ്.പി.ഐ.) മാനദണ്ഡങ്ങളും സെബി ലളിതമാക്കി. കെ.വൈ.സി. നിബന്ധനകളിലും യോഗ്യതാ മാനദണ്ഡങ്ങളിലുമാണ് സെബി മാറ്റം വരുത്തിയിട്ടുള്ളത്. ആഭ്യന്തര വിപണികളിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കുന്ന സാഹചര്യത്തിലാണ് സെബിയുടെ ഈ നീക്കം. ജൂലായിലും ഓഗസ്റ്റിലുമായി 21,000 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ മൂലധന വിപണികളിൽനിന്നു പിൻവലിച്ചത്.

from money rss http://bit.ly/2Lemuev
via IFTTT

വില്പന കുറഞ്ഞു: പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബിസ്ക്കറ്റ് വിപണനക്കമ്പനിയായ പാർലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ബിസ്ക്കറ്റിന്റെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോൾ വില്പന കാര്യമായി ഇടിഞ്ഞതിനെതുടർന്നാണിതെന്ന് കമ്പനി പറയുന്നു. നേരത്തെ 12 ശതമാനം നികുതിയാണ് പ്രീമിയം ബിസ്ക്കറ്റുകൾക്ക് ചുമത്തിയിരുന്നത്. സാധാരണ ബിസ്ക്കറ്റുകൾക്കാകട്ടെ അഞ്ചുശതമാനവും. ചരക്ക് സേവന നികുതി വന്നപ്പോഴിത് 18 ശതമാനമായി. ഇതേതുടർന്ന് വിലകൂടിയതാണ് വില്പനയെ ബാധിച്ചത്. ജിഎസ്ടി പ്രാബല്യത്തിലായപ്പോൾ ബിസ്ക്കറ്റുകൾക്ക് അഞ്ചുശതമാനംമാത്രമാണ് വിലവർധിപ്പിച്ചതെന്ന് പാർലെ പറയുന്നു. പാർലെ ജി, മാരി തുടങ്ങിയവയാണ് കമ്പനി പുറത്തിറക്കുന്ന പ്രധാന ബ്രാൻഡുകൾ. 10,000 കോടി രൂപയിലേറെ വിറ്റുവരവുളള കമ്പനിയുടെ പ്രധാന വിപണി ഗ്രാമീണ മേഖലയാണ്. ഒരു ലക്ഷത്തോളം ജീവനക്കാരാണ് പാർലെയ്ക്കുള്ളത്. സ്വന്തമായി 10 നിർമാണ പ്ലാന്റുകളുണ്ട്. മറ്റ് കമ്പനികളുടെ 125 ഓളം പ്ലാന്റുകളിലും പാർലെയ്ക്കുവേണ്ടി ബിസ്ക്കറ്റുകൾ നിർമിക്കുന്നുണ്ട്.

from money rss http://bit.ly/2NgE4RA
via IFTTT

Tuesday, 20 August 2019

രാജ്യത്തെ റസ്‌റ്റോറന്റുകള്‍ ഇനി റോബോട്ടുകള്‍ നിയന്ത്രിക്കും

ബെംഗളുരു: ഹോട്ടലുകൾ ഇനി റോബോട്ടുകൾ നിയന്ത്രിക്കും. സപ്ലെയർമാർക്കുപകരും റോബട്ടുകളാകും ഇനി തീൻമേശകളിൽ ഭക്ഷണമെത്തിക്കുക. ഇത്തരത്തിലുള്ള ആദ്യ ഹോട്ടൽ ബാംഗ്ലൂരിലാണ് പ്രവർത്തനം തുടങ്ങുന്നത്. വിജയകരമാണെന്നുകണ്ടാൽ ഉടനെതന്നെ ചെന്നൈയിലും കോയമ്പത്തൂരിലും റോബോട്ട് റെസ്റ്റോറന്റുകൾ പ്രവർത്തനം തുടങ്ങും. ബെംഗളുരുവിലെ ഇന്ദിര നഗറിലാണ് ആദ്യത്തെ ഹോട്ടൽ തുടങ്ങുന്നത്. ഒരെസമയം 50 പേർക്ക് ഇവിടെ ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. ഇന്തോ-ഏഷ്യൻ വിഭവങ്ങളാകും ഇവിടെ വിളമ്പുക. ആറു റോബോട്ടുകളുടെ സംഘമാകും ഇവിടെ ഉണ്ടാകുക. ഇതിൽ ഒരാൾ വാതിൽ തുറന്നുകൊടുക്കാൻ ചുമതലപ്പെട്ടവനാണ്. ബാക്കിയുള്ളവർ ഭക്ഷണം സപ്ളൈ ചെയ്യും. ഓരോ മേശയിലും ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനമുണ്ടാകും. ആവശ്യമെങ്കിൽ ജന്മദിനാശംസകളും മറ്റ് ആശംസകളും റോബോട്ടുകൾ നേരും.

from money rss http://bit.ly/2Zd0Zj7
via IFTTT

സെന്‍സെക്‌സില്‍ 73 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 73 പോയന്റ് നഷ്ടത്തിൽ 37254ലിലും നിഫ്റ്റി 27 പോയന്റ് താഴ്ന്ന് 10990ലുമെത്തി. ബിഎസ്ഇയിലെ 300 ഓഹരികൾ നേട്ടത്തിലും 500 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, എഫ്എംസിജി, ഊർജം ഓഹരികളാണ് നഷ്ടത്തിൽ. ഐടി ഓഹരികൾ നേട്ടത്തിലാണ്. ബയോകോൺ, അലംബിക് ഫാർമ, സൺ ഫാർമ, മാരുതി സുസുകി, ഇൻഫോസിസ്, ടിസിഎസ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, യെസ് ബാങ്ക്, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2HvIpgb
via IFTTT

എസ്.ബി.ഐ. ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു

കൊച്ചി:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു. ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാർഡുകൾ ഒഴിവാക്കുന്നതിനുമായാണ് എസ്.ബി.ഐ.യുടെ ഈ നീക്കം. എസ്.ബി.ഐ. ഉപഭോക്താക്കളിൽ നിരവധി ആളുകൾ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാർഡുകളും മൂന്നു കോടി ക്രെഡിറ്റ് കാർഡുകളുമാണ് ഉള്ളത്. എന്നാൽ, കാർഡുകൾ ഇല്ലാതെ തന്നെ എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കാനും വ്യാപാര സ്ഥാപനങ്ങളിൽ പണം കൈമാറാനും കഴിയുമെന്ന് എസ്.ബി.ഐ. ചെയർമാൻ രജ്നീഷ് കുമാർ ചൂണ്ടിക്കാട്ടി. എസ്.ബി.ഐ.യുടെ 'യോനോ' പ്ലാറ്റ്ഫോം വഴി രാജ്യത്ത് ഡെബിറ്റ് കാർഡുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡെബിറ്റ് കാർഡില്ലാതെ തന്നെ യോനോ പ്ലാറ്റ്ഫോം ഉപയോഗിച്ച് എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാനും ഇടപാടുകൾ നടത്താനും കഴിയും. ഇതിനോടകം 68,000 യോനോ കാഷ് പോയിന്റുകൾ ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഒന്നര വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം യോനോ കാഷ് പോയിന്റുകൾ സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അഞ്ച് വർഷം കൊണ്ട് പോക്കറ്റിൽ പ്ലാസ്റ്റിക് കാർഡ് കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുമെന്നും ബാങ്കിങ് വൃത്തങ്ങൾ അറിയിച്ചു. SBI aims to eliminate debit cards

from money rss http://bit.ly/2Hc72OH
via IFTTT

ആദായ നികുതി നിയമത്തില്‍ സമൂലമായ മാറ്റം: കോര്‍പ്പറേറ്റ് ടാക്‌സ് 25 ശതമാനമാകും

ന്യൂഡൽഹി: എല്ലാ കമ്പനികൾക്കുമുള്ള കോർപ്പറേറ്റ് ടാക്സ് 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കിയേക്കും. ലോകത്തിൽതന്നെ ഏറ്റവും കൂടുതൽ കോർപ്പറേറ്റ് ടാക്സ് ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിലുള്ള ആദായ നികുതി നിയമം പരിഷ്കരിക്കുന്നതിന് രൂപവൽക്കരിച്ച സമിതിയുടെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്. സമിതി അംഗം അഖിലേഷ് രഞ്ജന്റെ നേതൃത്വത്തിൽ ഇതടങ്ങിയ നിർദേശങ്ങൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കൈമാറി. എന്നാൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. നികുതിക്കുമുകളിലുള്ള എല്ലാ സർച്ചാർജുകളും എടുത്തുകളയാനും സമിതി നിർദേശിച്ചതായാണ് സൂചന. രാജ്യത്തെ കമ്പനികൾക്ക് നിലവിൽ 30 ശതമാനവും വിദേശകമ്പനികൾക്ക് 40 ശതമാനവുമാണ് നിലവിൽ കോർപ്പറേറ്റ് ടാക്സ് ഈടാക്കുന്നത്. ഇതിനുമേൽ നാലു ശതമാനം ഹെൽത്ത്, എജ്യുക്കേഷൻ സെസും നൽകണം. 60 വർഷം പഴക്കമുള്ള ആദായ നികുതി നിയമങ്ങൾ പരിഷ്കരിക്കുന്നതിന് 2017ലാണ് കേന്ദ്രസർക്കാർ സമിതിയെ നിയമിച്ചത്. മെയ് 31 ആയിരുന്നു റിപ്പോർട്ട് സമർപ്പിക്കേണ്ട തിയതിയെങ്കിലും രണ്ടുമാസത്തെ സമയംകൂടി നീട്ടിനൽകുകയായിരുന്നു.

from money rss http://bit.ly/31Iruyu
via IFTTT

Monday, 19 August 2019

തൊഴില്‍ സംസ്‌ക്കാരം മാറുന്നു; വാഹന മേഖലയില്‍ ആര്‍ക്കൊക്കെ ജോലി ലഭിക്കും

മുംബൈ: വാഹന നിർമാണ മേഖലയിൽ സാങ്കേതിക വദഗ്ധർക്കും ഡിജിറ്റൽ മേഖലയിലുള്ളവർക്കും തൊഴിൽ സാധ്യത വർധിക്കുന്നു. നിലവിൽ മെക്കാനിക്കൽ, അസംബ്ലിങ് തുടങ്ങി പരമ്പരാഗത മേഖലകളിൽ തൊഴിൽ സാധ്യതകൾ കുറയുകയാണെന്നാണ് വിലയിരുത്തൽ. ഈ മേഖലയിലുള്ളവരെ ഓട്ടോ കമ്പനികൾ പുതിയതായി ജോലിക്കെടുക്കുന്നില്ല. വാഹന മേഖലയിൽ പുതിയ സാങ്കേതിക വിദ്യകൾ വരുമ്പോൾ സാങ്കേതിക വിദഗ്ധർ, ഡാറ്റ സയന്റിസ്റ്റുകൾ, ഇലക്ട്രിക്-ഇലക്ട്രോണിക് എൻജിനിയർമാർക്കാണ് തൊഴിൽ സാധ്യത വർധിക്കുന്നത്. മാരുതി സുസുകി, നിസ്സാൻ മോട്ടോർ കോർപ്പറേഷൻ, ഹീറോ മോട്ടോർകോർപ്, ഹ്യൂണ്ടായ് തുടങ്ങിയ വമ്പന്മാർ ചുവടുമാറ്റിക്കഴിഞ്ഞു. അടുത്ത മൂന്ന് പാദംവരെ വാഹനമേഖലയിൽ മാന്ദ്യം തുടരുമെന്നാണ് വിലയിരുത്തൽ. അതിനുേേശഷം പുതിയൊരു ലോകമാകും വാഹനമേഖലയുടേത്. ബിഎസ് ആറ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയാകും മേഖലയാകെ മാറ്റി മറക്കുക. 3ഡി പ്രിന്റിങ് ടെക്നിഷ്യൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-മെഷീൻ ലേണിങ് വിഗദ്ധർ, റോബോട്ട് ഓപ്പറേറ്റേഴ്സ്, സോഫ്റ്റ് വേർ ആന്റ് കമ്യൂണിക്കേഷൻ മേഖലയിലുള്ളവർ, സൈബർ സെക്യൂരിറ്റി വിഗദ്ധർ, ഇലക്ട്രക്കൽ-ഇലക്ട്രോണിക്സ് എൻജിനിയർമാർ, ഡാറ്റ സയന്റിസ്റ്റുകൾ എന്നിവർക്കാകും ജോലി സാധ്യത വർധിക്കുക. അതേസമയം, ഇലക്ട്രോണിക് അസംബ്ലേഴ്സ്, മെക്കാനിക്കൽ എൻജിനിയർമാർ, ഇൻസ്പെക്ടേഴ്സ്-ടെസ്റ്റർമാർ തുടങ്ങിയ മേഖലകളിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടാനും ഇടയാകുമെന്ന് വിദഗ്ധർ പറയുന്നു.

from money rss http://bit.ly/2Njxc5V
via IFTTT

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 87 പോയന്റ് ഉയർന്ന് 37490ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തിൽ 11068ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 327 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 356 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഇൻഫ്ര, ഐടി, ഫാർമ ഓഹരികളാണ് നേട്ടത്തിൽ. എഫ്എംസിജി, ലോഹം വിഭാഗങ്ങളിലെ ഓഹരികൾ വില്പന സമ്മർദത്തിലാണ്. മഹാനഗർ ഗ്യാസ്, സീ എന്റർടെയ്ൻമെന്റ്, ഇൻഫോസിസ്, എംആന്റ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബ്രിട്ടാനിയ, യെസ് ബാങ്ക്, ഐഒസി, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2Z5ERM6
via IFTTT

പലിശ കുറയും: എസ്ബിഐ വായ്പ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു

മുംബൈ: ചെറുകിട വായ്പമേഖലയിൽ വൻതോതിൽ വളർച്ച ലക്ഷ്യമിട്ട് എസ്ബിഐ. അതിന്റെ ഭാഗമായി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള വായ്പ പദ്ധതി ബാങ്ക് നടപ്പാക്കുന്നു. നടപ്പ് സാമ്പത്തിക വർഷം വായ്പ വിതരണത്തിൽ 12 ശതമാനം വളർച്ചയാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. നിലവിൽ വായ്പയെടുത്തവരെയും പുതിയതായി വായ്പയെടുക്കുന്നവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായി നിലവിൽ വായ്പയെടുത്തവരോട് പുതിയ സംവിധാനത്തിലേയ്ക്ക് മാറാൻ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയതായി വായ്പയെടുത്തവർക്ക് ജൂലായ് മുതൽ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള പലിശനിരക്ക് നടപ്പാക്കിയിരുന്നു. പലിശ നിരക്ക് കുറയുന്നതിന്റെ ആനുകൂല്യം നിലവിൽ വായ്പയെടുത്തവർക്ക് കൈമാറാൻ സാധാരണ ബാങ്കുകൾ വിമുഖത കാണിക്കാറാണ് പതിവ്. ഇതിൽനിന്ന് വ്യത്യസ്തമായി നിലവിൽ വായ്പയുള്ളവർക്കും ഈ ആനുകൂല്യം ലഭ്യമാക്കുകയാണെന്ന് എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ വ്യക്താക്കി. ഇതുപ്രകാരം റിപ്പോ നിരക്കിനേക്കാൾ 2.25 ശതമാനം കൂടുതൽ ഈടാക്കിയാണ് അടിസ്ഥാന പലിശ നിരക്ക് നിശ്ചയിക്കുക. നിലവിലെ റിപ്പോ നിരക്ക് 5.40 ശതമാനമാണ്. ഇതുപ്രകാരം 7.65 ശതമാനമാകും ബേസ് റേറ്റ്. ഈ നിരക്കിനേക്കാൾ 40 മുതൽ 55 ബേസിസ് പോയന്റുവരെ കൂടുതൽ ഈടാക്കിയായിരിക്കും വായ്പ പലിശ നിശ്ചിക്കുക. ഇതുപ്രകാരം 8.05 ശതമാനമോ 8.20 ശതമാനമോ ആയിരിക്കും പുതുക്കിയ ഭവന വായ്പ പലിശ. 2014ൽ മാർജിനൽ കോസ്റ്റ് അടിസ്ഥാനമാക്കി പലിശ നിരക്ക് നടപ്പാക്കിയപ്പോഴും നിലവിൽ വായ്പയെടുത്തവർക്ക് ഇതിന്റെ ഗുണം എസ്ബിഐ കൈമാറിയിരുന്നു. ഇതുപ്രകാരം 75 ലക്ഷത്തിന് താഴെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് 8.35 ശതമാനംമുതൽ 8.90 ശതമാനംവരെയായിരുന്നു.ഫെബ്രുവരിയിൽ റിപ്പോ നിരക്ക് കുറച്ചപ്പോൾ, മാർജിനാൽ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ 30 ബേസിസ് പോയന്റ് കുറവുംവരുത്തി.

from money rss http://bit.ly/2NgKJLs
via IFTTT