121

Powered By Blogger

Monday, 16 December 2019

ബാങ്കുകള്‍ക്ക് ആശ്വസിക്കാം: കിട്ടാക്കടം ഇനത്തില്‍ ലഭിക്കുക 54,000 കോടി രൂപ

ന്യൂഡൽഹി: കലണ്ടർ വർഷത്തെ അവസാനത്തെ മാസമായ ഡിസംബറിൽ ബാങ്കുകൾക്ക് ആശ്വസിക്കാൻ വകയുണ്ട്. കിട്ടാക്കടം ഇനത്തിൽ എസ്ബിഐ, ഐഡിബിഐ, ബാങ്ക് ഓഫ് ഇന്ത്യ, കാനാറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകൾക്ക് 54,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻകിട കമ്പനികൾ കുടിശ്ശിക വരുത്തിയ തുക കൈമാറാൻ രാജ്യത്തെ പാപ്പരത്ത കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി തീരുമാനിച്ചതിനെതുടർന്നാണിത്. എസ്സാർ സ്റ്റീൽ ഇന്ത്യ ലിമിറ്റഡ്, പ്രയാഗ് രാജ് പവർ ജനറേഷൻ കമ്പനി, രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ്, രത്തൻ ഇന്ത്യ പവർ ലിമിറ്റഡ് എന്നീ കമ്പനികളിൽനിന്നാണ് പണം ഈടാക്കുക. 13,000 കോടി ഡോളറിന്റെ കിട്ടാക്കടം ലഭിക്കാനുള്ള ബാങ്കുകൾക്ക് പ്രത്യേക കോടതിയുടെ തീരുമാനം താൽക്കാലിക ആശ്വാസമാകും. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയ്ക്കും സാമ്പത്തിക തളർച്ചയ്ക്കും ഒരുപരിധിവരെ ഇത് പരിഹാരമാകുകയും ചെയ്യും. എസ്സാർ സ്റ്റീലിൽനിന്ന് 41,500 കോടിയും പ്രയാഗ് രാജിൽനിന്ന് 5,400 കോടിയും രുചി സോയയിൽനിന്ന് 4,350 കോടി രൂപയും രത്തൻ ഇന്ത്യയിൽനിന്ന് 2,700 കോടി രൂപയുമാണ് ബാങ്കുകൾ പ്രതീക്ഷിക്കുന്നത്.

from money rss http://bit.ly/2tobxBz
via IFTTT

പിപിഎഫ് നിക്ഷേപം കോടതിക്കുപോലും ഇനി കണ്ടുകെട്ടാനാവില്ല: പരിഷ്‌കരിച്ച നിയമങ്ങള്‍ അറിയാം

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം കോടതിക്കോ, ബാങ്കിനോ മറ്റോ മരവിപ്പിക്കാനോ കണ്ടുകെട്ടാനോ ഇനി കഴിയില്ല. ഇതുസംബന്ധിച്ച പരിഷ്കരിച്ച നിയമം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീം 2019 പ്രാബല്യത്തിലായി. കടം, ജാമ്യം നിൽക്കുന്നതുമൂലമുണ്ടായ ബാധ്യതകൾ എന്നിവ ഇനി പിപിഎഫ് നിക്ഷേപത്തെ ബാധിക്കില്ല. കാലവധി 15 വർഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലാവധി. കാലാവധി കഴിഞ്ഞാലും നിക്ഷേപം തുടരാനുള്ള അവസരമുണ്ട്. അഞ്ചുവർഷം ഒരു ബ്ലോക്കായി കണക്കാക്കിയാണ് കാലാവധി നീട്ടാനാകുക. നിക്ഷേപം പിൻവലിക്കൽ അക്കൗണ്ട് തുറന്ന് അഞ്ചുവർഷം കഴിഞ്ഞാൽ ഉപാധികൾക്കുവിധേയമായി നിക്ഷേപം പിൻവലിക്കാൻ അവസരമുണ്ട്. അതുവരെയുള്ള നിക്ഷേപത്തിലെ 50 ശതമാനം തുകയാണ് പിൻവലിക്കാൻ കഴിയുക. ആർക്കൊക്കെ ചേരാം വ്യക്തികൾക്കും പ്രായപൂർത്തിയാകാത്തവരുടെ പേരിൽ രക്ഷാകർത്താക്കൾക്കും പിപിഎഫ് അക്കൗണ്ട് തുടങ്ങാം. വ്യക്തികൾക്ക് കൂട്ടായി അക്കൗണ്ട് അനുവദിക്കില്ല. നിക്ഷേപിക്കാവുന്ന തുക സാമ്പത്തിക വർഷത്തിൽ 500 രൂപയിൽ കുറയാത്ത തുക അക്കൗണ്ടിൽ നിക്ഷേപിക്കണം. പരമാവധി തുക 1.5 ലക്ഷമാണ്. എങ്ങനെ നിക്ഷേപിക്കാം സ്വകാര്യ-പൊതുമേഖല ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവവഴി പിപിഎഫ് അക്കൗണ്ട് തുടങ്ങാം. ആവശ്യമുള്ള രേഖകൾ അപേക്ഷയോടൊപ്പം ഐഡി, വിലാസം എന്നിവതെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയവയിലേതെങ്കിലും മതി. പലിശ നിലവിൽ 7.9 ശതമാനമാണ് പിപിഎഫിന് നൽകുന്ന പലിശ. വാർഷിക കൂട്ടുപലിശയായാണ് കണക്കാക്കുക. മൂന്നുമാസത്തിലൊരിക്കൽ പലിശ നിരക്ക് പരിഷ്കരിക്കും. നികുതി ആനുകൂല്യം നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും പിൻവലിക്കുമ്പോഴും ആദായനികുതി നൽകേണ്ടതില്ലെന്നതാണ് പിപിഎഫിന്റെ നേട്ടം. 80സി പ്രകാരം നിക്ഷേപിക്കുമ്പോൾ 1.5 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് ആനുകൂല്യം ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ പിൻവലിക്കുന്ന തുകയ്ക്കും മൂലധന നേട്ടനികുതി ബാധകമല്ല.

from money rss http://bit.ly/2svW8ie
via IFTTT

രണ്ട് ദിനം കൂടി കാത്തിരിക്കാം... മഹാ മേളയ്ക്കായി

കൊച്ചി: പ്രൗഢി വിളിച്ചോതുന്ന മര ഉരുപ്പടികൾ കൈയിൽ ഒതുങ്ങുന്ന വിലയിൽ വാങ്ങാൻ ഒരുങ്ങിക്കോളൂ. കാത്തിരുന്ന മാതൃഭൂമി മഹാ മേളയ്ക്ക് ഇനി രണ്ട് ദിനങ്ങൾ മാത്രം. വ്യാഴാഴ്ച കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മാതൃഭൂമി മഹാ മേളയ്ക്ക് തിരശ്ശീല ഉയരും. ഫർണിച്ചറുകളുടെ വൻ ശേഖരമാണ് മാതൃഭൂമി മഹാ മേളയിൽ അണിനിരക്കുക. ഫർണിച്ചർ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ രംഗത്തെ പ്രമുഖരായ ബ്രാൻഡുകൾ ഒരു കുടക്കീഴിൽ എത്തുന്നു എന്നതാണ് മേളയെ വ്യത്യസ്തമാക്കുന്നത്. ഒരു വീട്ടിലേക്കാവശ്യമായ മുഴുവൻ ഫർണിച്ചറുകളും മേളയിൽ ഹോൾസെയിൽ വിലയിൽ നിങ്ങളുടെ മുന്നിലെത്തിക്കും. ക്രിസ്മസ് അവധിക്കാല ഷോപ്പിങ് ആഘോഷമാക്കാൻ വേണ്ട എല്ലാം മേളയുടെ ഭാഗമായുണ്ടാകും. ഭക്ഷണ പ്രിയരെ കാത്ത് രുചിയുടെ കലവറയാണ് മേളയിൽ കാത്തിരിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യത്തെ ഭക്ഷണത്തിലൂടെ തിരിച്ചറിയാനുള്ള അവസരമാണ് ലഭിക്കുക. 15 സംസ്ഥാനങ്ങളിൽനിന്നുള്ളവർ രുചിയുടെ കലവറയൊരുക്കാൻ എത്തും. മുൻ നിര ബ്രാൻഡുകൾ ഒരുക്കുന്ന ഗൃഹോപകരണങ്ങളുടെ ശേഖരവുമുണ്ട്. ഒപ്പം വൈവിധ്യമുള്ള മറ്റനേകം സ്റ്റാളുകളുമായി വ്യാപാര മേളയും ഒരുങ്ങുന്നുണ്ട്. കാഴ്ചയുടെ വിസ്മയമൊരുക്കാൻ പൂക്കളുടെ ശേഖരവുമായി ഫ്ലവർ ഷോ മേളയിലുണ്ട്. വിദേശത്ത് നിന്നടക്കമുള്ള പൂക്കൾ ഇവിടെയെത്തും. ഒപ്പം ഫല വൃക്ഷ തൈകളുടെ പ്രദർശനവും നടക്കും. പാട്ടും ഡാൻസുമായി കലാസന്ധ്യകൾ മേളയുടെ മാറ്റ് കൂട്ടും. ക്രിസ്മസ് ആഘോഷത്തിന് പങ്കെടുക്കാനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികളും നമുക്കൊപ്പം എത്തുന്നതോടെ ആഘോഷം കളറാകും. ഡിസംബർ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 9.30 വരെ മേളയിലെത്തി ഷോപ്പിങ് ആസ്വദിക്കാം. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സാണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്കാണ് മേളയുടെ സംഘാടകർ.

from money rss http://bit.ly/2M0yC3V
via IFTTT

സെന്‍സെക്‌സില്‍ 223 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. സെൻസെക്സ് 223 പോയന്റ് നേട്ടത്തിൽ 41155ലും നിഫ്റ്റി 57 പോയന്റ് ഉയർന്ന് 12111ലുമാണ് വ്യാപാരം നടക്കുന്നത്. ചൈന-യുഎസ് വ്യാപാര കരാർ യാഥാർഥ്യമായതും യുകെ തിരഞ്ഞെടുപ്പുമാണ് വിപണിയിൽ ഉണർവുണ്ടാക്കിയത്. അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ തുടരുന്ന പ്രതിഷേധങ്ങളും സാമ്പത്തിക രംഗത്തെ തളർച്ചയും വിപണിക്ക് പ്രതികൂല ഘടകങ്ങളാണ്. വേദാന്ത, സീ എന്റർടെയ്ൻമെന്റ്, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, സിപ്ല, ടിസിഎസ്, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഗെയിൽ, യുപിഎൽ, ഒഎൻജിസി, ഐഒസി, എൻടിപിസി, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 223 pts

from money rss http://bit.ly/2qZa3gp
via IFTTT

ഉള്ളി വിലവർധന ചിത്രദുർഗയിൽ കർഷകനെ കോടീശ്വരനാക്കി

ബെംഗളൂരു: ഉള്ളിവില സാധാരണക്കാരെ കരയിപ്പിച്ചെങ്കിലും ബാങ്ക് വായ്പയെടുത്ത കർഷകനെ കോടീശ്വരനാക്കി. കർണാടകത്തിലെ ചിത്രദുർഗയിലെ കർഷകനായ മല്ലികാർജുനയ്ക്ക് 20 ഏക്കർ സ്ഥലത്തെ ഉള്ളിക്കൃഷിയിലൂടെ ലഭിച്ചത് കോടികൾ. ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത മല്ലികാർജുന ആശങ്കയിലായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉള്ളിവില കുതിച്ചുയർന്നപ്പോൾ ഒരുമാസംകൊണ്ട് സമയം തെളിഞ്ഞു. ചെറുപ്പം മുതൽ കൃഷിക്കാരനായ മല്ലികാർജുന സ്വന്തംസ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമായാണ് ഉള്ളിക്കൃഷി നടത്തിയത്. ബാങ്കിൽനിന്ന് 15 ലക്ഷം വായ്പയെടുത്തു. ലക്ഷങ്ങൾ വായ്പയെടുത്ത് കൃഷിചെയ്യുന്നത് വെല്ലുവിളിയാണെങ്കിലും കൃഷിനടത്താൻ തീരുമാനിക്കുകയായിരുന്നു. ഇത്തവണ ഉത്പാദനവും കൂടി. 20 ഏക്കറിൽനിന്ന് 240 ടൺ ഉള്ളിയാണ് വിളയിച്ചത്. കൃഷിഭൂമിയിൽ നിന്ന് 20 ലോറി ഉള്ളി കയറ്റി അയച്ചതോടെ വരുമാനം കൂടി. നല്ല വിളവുലഭിച്ചാൽ അഞ്ചുമുതൽ 10 ലക്ഷം വരെ ലാഭമുണ്ടാകുമെന്നാണ് കരുതിയതെന്ന് മല്ലികാർജുന പറയുന്നു. ഉള്ളിവില നൂറുകവിഞ്ഞതോടെ വരുമാനം കോടികളായി. തുടക്കത്തിൽ ക്വിന്റലിന് 7,000 രൂപ നിരക്കിലാണ് വിറ്റത്. പിന്നീട് ഇത് 12,000 രൂപയായി ഉയർന്നു. ഉള്ളിവിൽപ്പനയിലൂടെ രണ്ടുകോടി രൂപയോളം ലഭിച്ചുവെന്ന് മല്ലികാർജുന പറയുന്നു. ഇപ്പോൾ മല്ലികാർജുന നാട്ടിലും താരമാണ്. ഉള്ളി കോടീശ്വരനാക്കിയ കർഷകരെ കാണാൻ മാധ്യമങ്ങളും പൊതുപ്രവർത്തകരുമെത്തുന്നു. 20 ഏക്കർ കൃഷിസ്ഥലത്ത് 50 പേരെയാണ് ജോലിക്ക് നിർത്തിയത്. ഉള്ളിവില കൂടിയതോടെ കൃഷിയിടങ്ങളിൽ സുരക്ഷയൊരുക്കുന്നതും വെല്ലുവിളിയായി. ജലസേചന സൗകര്യമില്ലാത്തതിനാൽ കുഴൽകിണർ കുഴിച്ചാണ് വെള്ളം കണ്ടെത്തിയത്. 2004 മുതൽ മല്ലികാർജുന ഉള്ളിയാണ് കൃഷിചെയ്യുന്നത്. കഴിഞ്ഞവർഷം ഉള്ളിക്കൃഷിയിലൂടെ അഞ്ചുലക്ഷംരൂപ ലാഭം ലഭിച്ചിരുന്നതായി മല്ലികാർജുന പറഞ്ഞു. കടം വീട്ടിയതിനുശേഷം കൂടുതൽ സ്ഥലംവാങ്ങി കൃഷിയിറക്കണമെന്നാണ് ആഗ്രഹം. Content highlights:Onion price Bengaluru

from money rss http://bit.ly/38Oa083
via IFTTT

മൊത്തവില പണപ്പെരുപ്പം വര്‍ധിച്ചത് ഓഹരി വിപണിയെ ബാധിച്ചു

മുംബൈ: മികച്ച നേട്ടത്തിലായിരുന്ന സൂചികകൾ മൊത്തവില പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെ താഴെപ്പോയി. സെൻസെക്സ് 70.99 പോയന്റ് താഴ്ന്ന് 40,938.72ലും നിഫ്റ്റി 26 പോയന്റ് നഷ്ടത്തിൽ 12,060.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1122 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1342 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 207 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, വാഹനം, എഫ്എംസിജി, ഊർജം, ഫാർമ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ്. ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടിസിഎസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഗെയിൽ, എച്ച്ഡിഎഫ്സി, പവർ ഗ്രിഡ് കോർപ്, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഗ്രാസിം, അദാനി പോർട്സ്, ഐടിസി, കോൾ ഇന്ത്യ, ഐഷർ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ഐഒസി, ഹിന്ദുസ്ഥാൻ യുണിലിവർ, വേദാന്ത, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Weak wholesale inflation punctures 3-day rally

from money rss http://bit.ly/2sB33GL
via IFTTT

മഹാമേളയ്ക്ക് 'തൃശൂര്‍ പൂരം' ടീമുമായി ജയസൂര്യയെത്തും, ഒപ്പം മഞ്ജു വാര്യരും

മാതൃഭൂമിയുടെ ആഭിമുഖ്യത്തിൽ കലൂരിൽ സംഘടിപ്പിക്കുന്ന മഹാമേളയ്ക്കു മാറ്റു കൂട്ടാൻ ജയസൂര്യയും മഞ്ജുവാര്യരും അതിഥികളായെത്തുന്നു. പുതിയ ചിത്രം തൃശൂർപൂരം ടീമുമായാണ് ജയസൂര്യ മേളയ്ക്കു പങ്കെടുക്കുക. നടി മഞ്ജു വാര്യരും അതിഥിയായെത്തുന്നുണ്ട്. മേളയുടെ ഭാഗമായി നടക്കുന്ന കലാസന്ധ്യയിൽ സരയു, കൃഷ്ണപ്രഭ, ഐശ്വര്യ രാജീവ്, ശ്രുതി ലക്ഷ്മി എന്നിവർ നയിക്കുന്ന സെലിബ്രിറ്റി ഡാൻസ് ഷോ അരങ്ങേറും. ടോൺ പില്ലേഴ്സിന്റെ വയലിൻ കച്ചേരി, പിറവി ടീമിന്റെ നാടൻപാട്ടുകൾ, സതീഷ് ദേവിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗാനമേള, കോമഡി ഉത്സവം ഫെയിം അവ്വൈ സന്തോഷ് നയിക്കുന്ന വല്ലഭൻ ഷോ, സാക്സോഫോൺ ഫ്യൂഷൻ തുടങ്ങിയവയും അരങ്ങേറും. കലാസന്ധ്യക്കു പുറമെ കൊതിയൂറുന്ന വിഭവങ്ങൾ ഒരു കുടക്കീഴിൽ ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ലവർ ഷോ, വ്യാപാരമേള, പുസ്തകമേള, ഓട്ടോ സോൺ, കുട്ടികൾക്കായുള്ള കളിക്കോപ്പുകൾ, തുടങ്ങി വിവിധ പരിപാടികളും മേളയിലുണ്ടാകും. 12 ദിനങ്ങളിലായി ഡിസംബർ 19 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 9.30 വരെ കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ചാണ് മഹാമേള. ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികളും എത്തും.

from money rss http://bit.ly/35qB3o7
via IFTTT

ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചേക്കും; മുന്നോടിയായുള്ള ചര്‍ച്ച തുടങ്ങി

ന്യൂഡൽഹി: ബജറ്റിന് മുന്നോടിയായുള്ള ആദ്യഘട്ട ചർച്ച ഡൽഹിയിൽ തുടങ്ങി. ധനമന്ത്രി നിർമല സീതാരമന്റെ നേതൃത്വത്തിൽ വിവിധ സെക്ടറുകളിലുള്ള വിദഗ്ധരുമായാണ് പ്രഥമഘട്ട ചർച്ച. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബജറ്റിന് മുന്നോടിയായുള്ള ചർച്ചകളും കൂടിക്കാഴ്ചകളും ഡിസംബർ 23വരെ തുടരും. സ്റ്റാർട്ടപ്പുകൾ, ഫിനാൻസ് ടെക്നോളജിസ്റ്റുകൾ, ഡിജിറ്റൽ മേഖല എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരുമായാണ് രാവിലെ കൂടിക്കാഴ്ച നടത്തിയത്. ധനകാര്യമേഖല, മൂലധന വിപണി എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളുമായി ഉച്ചകഴിഞ്ഞും ചർച്ച നടത്തി. എളുപ്പത്തിൽ ബിസിനസ് ചെയ്യാനുള്ള സാഹചര്യം, സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നതിന്മേലുള്ള നിയന്ത്രണങ്ങൾ തുടങ്ങിയവ ചർച്ചാവിഷയമായതായാണ് സൂചന. Union Finance Minister Smt. @nsitharaman holding her first Pre- Budget consultations with stakeholders groups from New Economy: Start -ups , Fintech and Digital today in New Delhi in connection with the forthcoming Union Budget 2020-21. pic.twitter.com/KBujCn4zt6 — Ministry of Finance (@FinMinIndia) December 16, 2019 Nirmala Sitharaman starts pre-Budget consultations, Budget likely on Feb 1

from money rss http://bit.ly/36GDdA5
via IFTTT

സാമ്യമകന്നോരുദ്യാനം' ആകും മാതൃഭൂമി മഹാമേള

കൊച്ചി: കശ്മീരി റോസ്, പുണെ മിനിയേച്ചർ റോസ്, ജറബറ, പുണെ ജമന്തി, മാരിഗോൾഡ്, തായ്ലാൻഡ് ഓർക്കിഡുകൾ, ലില്ലി, പിച്ചി... കണ്ണും കരളും കവരുന്ന മനോഹരമായൊരുദ്യാനം ഒരുങ്ങുകയാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. മാതൃഭൂമി മഹാമേളയോടനുബന്ധിച്ചാണ് പൂക്കളുടെയും ഫലവൃക്ഷത്തൈകളുടെയും വൻ ശേഖരമൊരുങ്ങുന്നത്. ഫലവൃക്ഷങ്ങളുടെയും അപൂർവ പൂച്ചെടികളുടെയും വിസ്മയലോകമാണ് മാതൃഭൂമി മഹാമേളയുടെ ഭോഗമായ പുഷ്പമേളയിൽ ഒരുങ്ങുന്നത്. 19 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 9.30 വരെയാണ് മഹാമേള. 15 സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം നിറയുന്ന ഭക്ഷ്യോത്സവം ആണ് മാതൃഭൂമി മഹാമേളയുടെ മറ്റൊരു മുഖ്യ ആകർഷണം. ഒപ്പം, ഗൃഹോപകരണങ്ങൾ, ഫ്ലവർ ഷോ, വ്യാപാര മേള, കലാസന്ധ്യങ്ങൾ തുടങ്ങി വിവിധ പരിപാടികളും മേളയിൽ ഉണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്ക് ആണ് മേളയുടെ സംഘാടകർ.

from money rss http://bit.ly/2PqzMHW
via IFTTT

ഇന്ത്യയുടെ രുചിവൈവിധ്യങ്ങളുമായി'മാതൃഭൂമി മഹാമേള' 19 മുതല്‍ കലൂര്‍ സ്റ്റേഡിയത്തില്‍

കൊച്ചി: ഇന്ത്യയ്ക്കകത്തെ തനതായ രുചിക്കൂട്ടുകളുടെ കലവറ ഒരുക്കുകയാണ് 12 ദിനങ്ങളിലായി കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മാതൃഭൂമി മഹാമേള . 19 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 9.30 വരെയാണ് മഹാമേള. ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികളും എത്തും. വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം പകരുന്ന ഭക്ഷ്യോത്സവം ആണ് മാതൃഭൂമി മഹാമേളയുടെ വലിയ പ്രത്യേകത. രാജസ്ഥാൻ, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി, കേരളത്തിലെ വരെ മികച്ച തനത് ഭക്ഷ്യോത്പന്നങ്ങൾ മേളയിലുണ്ടാവും. രാജസ്ഥാനിലെ ദാൽ ബാത്തി ചുർമ, ജാർഖണ്ഡിലെ റാഗി മോമോസ്, ത്രിപുരയിലെ തനത് ബിരിയാണി തുടങ്ങിയവ മുതൽ കേരളത്തിന്റെ സ്വന്തം ചെമ്പാ അരി പാൽപ്പായസം വരെ മേളയുടെ ഭാഗമാകും. കൊതിയൂറുന്ന വിഭവങ്ങൾ ഒരു കുടക്കീഴിൽ ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ലവർ ഷോ, വ്യാപാരമേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികളും മേളയിലുണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്ക് ആണ് മേളയുടെ സംഘാടകർ.

from money rss http://bit.ly/35m7gwF
via IFTTT

റിലയന്‍സ് ഹോം ഫിനാന്‍സ്: ബാധ്യത തീര്‍ക്കാനുള്ളത് 20,000 പേര്‍ക്ക്

മുംബൈ: മറ്റൊരു ഭവന വായ്പ ധനകാര്യ സ്ഥാപനംകൂടി കടക്കെണി ഭീഷണിയിൽ. വ്യക്തികൾ ഉൾപ്പടെ 20,000 ഓളം പേർ നിക്ഷേപം നടത്തിയിട്ടുള്ള റിലയൻസ് ഹോം ഫിനാൻസാണ് 3,000 കോടി രൂപയുടെ ബാധ്യത വരുത്തിയിട്ടുള്ളത്. നിപ്പോൺ മ്യൂച്വൽ ഫണ്ട്, എസ്ബിഐ മ്യൂച്വൽ ഫണ്ട്, ഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ പിഎഫ്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, ഇമാമി ഗ്രൂപ്പ് സ്ഥാപനമായ ഫ്രാങ്ക് റോസ്, നബാഡ്, മഹാരാഷ്ട്ര സർക്കാർ സ്ഥാപനമായ എസ്ഐസിഒഎം തുടങ്ങിയ കമ്പനികളും വ്യക്തികളുമാണ് റിലയൻസിന്റെ കടപ്പത്രത്തിൽ നിക്ഷേപിച്ചിട്ടുള്ളത്. കടപ്പത്രത്തിന് നേരത്തെ എഎ പ്ലസ് റേറ്റിങ് ഉണ്ടായിരുന്നു. പ്രമുഖ റേറ്റിങ് ഏജൻസിയായ കെയർ ആർഎച്ച്എഫ്എലിന്റെ അംഗീകാരം ഡി (കടംവീട്ടാൻ കഴിയാത്ത)വിഭാഗത്തിലേയ്ക്ക് താഴ്ത്തിയിരുന്നു. 2016 ഡിസംബറിലാണ് കമ്പനി കടപ്പത്രം പൊതുവിപണിയിലിറക്കിയത്. അടുത്ത ജനുവരിയിലാണ് ആദ്യ സീരീസിലുള്ള കടപ്പത്രങ്ങളുടെ കാലാവധി പൂർത്തിയാകുന്നത്. അതോടെ നിക്ഷേപകർക്ക് മുതലും പലിശയും കമ്പനി കൊടുത്തുതീർക്കേണ്ടതുണ്ട്. കനത്ത ബാധ്യതയെതുടർന്ന് വായ്പ നൽകുന്ന ബിസിനസ് നിർത്തുകയാണെന്ന് അനിൽ അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസംബറോടെ ബാധ്യതതീർത്ത് പിന്മാറാനായിരുന്നു തീരുമാനം. 20,000 Reliance Home Finance bondholders to take first hit

from money rss http://bit.ly/2YPWrQW
via IFTTT

മൊത്തവില പണപ്പെരുപ്പവും കൂടി; 0.58 ശതമാനമായി

ന്യൂഡൽഹി: മൊത്തവില പണപ്പെരുപ്പം നവംബറിൽ 0.58 ശതമാനമായി ഉയർന്നു. പച്ചക്കറികളുടെ, പ്രത്യേകിച്ച് ഉള്ളിയുടെ വിലവർധനവാണ് പണപ്പെരുപ്പം ഉയർത്തിയത്. ഒക്ടോബറിൽ മൊത്തവില പണപ്പെരുപ്പം 0.16ശതമാനംമാത്രമായിരുന്നു. വ്യവസായ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ഭക്ഷ്യ പണപ്പെരുപ്പം നവംബറിൽ 11.08 ശതമാനമായാണ് ഉയർന്നത്. ഒക്ടോബറിൽ ഇത് 9.8ശതമാനമായിരുന്നു. ഉള്ളിവിലയിൽ 172.3 ശതമാനം വർധനവുണ്ടായതാണ് വിലക്കയറ്റം രൂക്ഷമാക്കിയത്. അതേസമയം, നിർമാണ വസ്തുക്കളുടെ വിലക്കയറ്റം നെഗറ്റീവ് ശതമാന(-0.84)മാനത്തിൽ തുടർന്നു. ആറര മാസത്തെ താഴ്ന്ന നിലവാരമായ 4.5 ശതമാനത്തിലേയ്ക്ക് സെപ്റ്റംബർ പാദത്തിലെ വളർച്ച താഴ്ന്നത് ഈമേഖലയിലെ ഉത്പന്നങ്ങൾക്ക് ഡിമാന്റ് കുറച്ചു. റീട്ടെയിൽ പണപ്പെരുപ്പവും നവംബറിൽ 5.54ശതമാനമായി വർധിച്ചിരുന്നു. ഉപഭോക്തൃ ഭക്ഷ്യ ഉത്പന്ന വില സൂചിക നവംബറിൽ 10 ശതമാനമായാണ് വർധിച്ചത്. ഒക്ടോബറിൽ 7.89 ശതമാനമായിരുന്നു. കഴിഞ്ഞവർഷം നവംബറിലുള്ളതിനേക്കാൾ പച്ചക്കറിയുടെ വിലയിൽ 36 ശതമാനമാണ് വർധനവുണ്ടായത്. WPI inflation rises to 0.58% in November

from money rss http://bit.ly/34lywdv
via IFTTT

Sunday, 15 December 2019

'എനിക്ക് അവിടംവിട്ട് പോകാനാകുമായിരുന്നില്ല'

''ജീവിതവഴിയിൽ ഇനിയെന്തുചെയ്യുമെന്ന് അറിയാതെ പകച്ചുനിൽക്കുന്ന സന്ദർഭങ്ങളുണ്ടാകാറുണ്ട് മിക്കവരുടെയും ജീവിതത്തിൽ. അപ്പോൾ പ്രതീക്ഷയുടെ പൊൻവെളിച്ചമായി ചിലർ കടന്നുവരാറുണ്ട്... എന്റെ ജീവിതത്തിലും അത്തരത്തിൽ ഒട്ടേറെ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്... ജീവിതത്തിൽ വഴിത്തിരിവായി മാറിയ സന്ദർഭങ്ങൾ...'' ''കച്ചവടാവശ്യങ്ങൾക്കായി 1983-ൽ ഓസ്ട്രേലിയ, സിങ്കപ്പൂർ, ഹോങ് കോങ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുമ്പോഴാണ് ഏതു സാധനങ്ങളും കിട്ടുന്ന വലിയ സൂപ്പർമാർക്കറ്റുകൾ കാണാൻ ഇടയായത്. അത്യാധുനിക സൂപ്പർമാർക്കറ്റുകളെക്കുറിച്ച് ചിന്തിക്കുന്നത് അങ്ങനെയാണ്. 1989-ൽ ചെറിയ നിലയിൽ ഒരു സൂപ്പർമാർക്കറ്റ് തുറന്നുകൊണ്ട് ഈ രംഗത്ത് പരീക്ഷണം നടത്തി. അതിന്റെ വിജയത്തെ തുടർന്ന് അബുദാബിയിൽ എയർപോർട്ട് റോഡിൽ വിശാലമായ സൂപ്പർമാർക്കറ്റും ഡിപ്പാർട്ടുമെന്റ് സ്റ്റോറും തുടങ്ങാനുള്ള ജോലികൾ ആരംഭിച്ചു. അബുദാബി അന്നുവരെ കണ്ടതിൽെവച്ച് ഏറ്റവും വലിയ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം.'' ''അവസാന മിനുക്കുപണികളിലേക്ക് കടക്കുമ്പോഴാണ് 1990-ൽ ഗൾഫിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഞാൻ ശരിക്കും തളർന്നു. അതുവരെ സ്വരുക്കൂട്ടിയതെല്ലാം സ്റ്റോറിനായി മുതൽമുടക്കിയിരിക്കുകയാണ്. സകലരും ഉള്ളതുംകൊണ്ട് നാടുവിടുന്ന സമയമായിരുന്നു അത്. എന്നാൽ, എന്നെ വളർത്തിയ നാടുവിട്ട് പോകാൻ ഞാൻ ഒരുക്കമായിരുന്നില്ല... സൂപ്പർമാർക്കറ്റ് തുറക്കാമെന്നുതന്നെ ഉറപ്പിച്ചു. 'ഈ രാജ്യത്തോട് എനിക്ക് വിശ്വാസമുണ്ട്' എന്ന തലക്കെട്ടോടുകൂടിയ പരസ്യം നൽകിക്കൊണ്ട് 'ലുലു ഡിപ്പാർട്ട്മെന്റ് സ്റ്റോറി'ന് തുടക്കമിട്ടു.'' ''ഇതറിഞ്ഞ യു.എ.ഇ. ഭരണാധികാരി ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, എന്നെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. 'എല്ലാം ഇട്ടെറിഞ്ഞ് മറ്റുള്ളവർ പോകുമ്പോൾ നിങ്ങൾക്ക് പുതിയൊരു സംരംഭം തുടങ്ങാൻ എങ്ങനെ ധൈര്യംവന്നു...?' എന്നായിരുന്നു ശൈഖിന്റെ ചോദ്യം. 'അങ്ങയുടെ രാജ്യത്തുനിന്നാണ് ഞാൻ ഇതെല്ലാം ഉണ്ടാക്കിയത്. ഈ രാജ്യം ഒരു പ്രതിസന്ധി നേരിടുമ്പോൾ ഇവിടം വിട്ടെറിഞ്ഞ് പോകാൻ എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല. അങ്ങ് ഈ രാജ്യത്തിന്റെ ഭരണാധികാരിയായി ഇരിക്കുന്നിടത്തോളംകാലം ഈ രാജ്യത്തിന് യാതൊന്നും സംഭവിക്കില്ല എന്ന് ഉറപ്പാണ്' -ആ വാക്കുകൾ കേട്ട് ശൈഖ് എന്നെ ആശ്ലേഷിച്ചു. പിന്നീട് ഉയർച്ചയുടെ പടവുകൾ ഒന്നൊന്നായി താണ്ടി. സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും ഷോപ്പിങ് മാളുകളുമൊക്കെയായി...''

from money rss http://bit.ly/35q3gLH
via IFTTT

എന്തുകൊണ്ടാണ് ആ പെണ്‍കുട്ടി ആത്മഹത്യക്കുശ്രമിച്ചത്?

വളരെ വേദനയോടെയാണ് ഞാൻ ആ കഥ കേട്ടുകൊണ്ടിരുന്നത്... കഥയെന്ന് പറയാനാവുമോ...? അനുഭവമാണത്. എനിക്കറിയാവുന്ന ഒരു പെൺകുട്ടി... എപ്പോഴും ചിരിയോടെ, ഉത്സാഹത്തോടെ എവിടെയും വ്യാപരിച്ചവൾ. അവളുടെ അധ്യാപികയുടെ വാക്കുകളിൽ ക്ലാസിൽ ഇത്രയും നല്ല ഒരു വിദ്യാർഥിയില്ല എന്ന് തോന്നിക്കുന്ന വിധത്തിലുള്ള ഇടപെടലുകൾ. നഴ്സിങ് പ്രൊഫഷന് ഏറ്റവും അനുയോജ്യയായവൾ. രോഗീശുശ്രൂഷയിലും സേവനത്തിലും വളരെ താത്പര്യമുള്ള കുട്ടിയായിരുന്നു. നഴ്സിങ് പഠനം കഴിഞ്ഞ് വിദേശത്തേക്ക് ജോലിക്കു പോയി. ലോൺ എടുത്താണ് പഠിച്ചത്. അത് വീട്ടുകയായിരുന്നു ആദ്യ ലക്ഷ്യം. അത് പൂർത്തിയായിക്കഴിഞ്ഞപ്പോൾ നല്ലരീതിയിലുള്ള ഒരു വീട് അച്ഛനും അമ്മയ്ക്കും പണിതുകൊടുത്തു. ഇളയ അനുജന് എൻജിനീയറിങ് വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സാമ്പത്തിക ക്രമീകരണങ്ങൾ ചെയ്തു. ഓരോതവണ അവധിക്കുവരുമ്പോഴും വിവാഹാലോചനകൾ ധാരാളം വരുമായിരുന്നു. ഓരോരോ കാരണം പറഞ്ഞ് മാതാപിതാക്കൾതന്നെ അവയിൽ പലതും മുടക്കി. അവൾക്ക് അതൊക്കെ മനസ്സിലാകുന്നുണ്ടായിരുന്നെങ്കിലും ഒന്നും മനസ്സിലാകാത്തതുപോലെ പെരുമാറിക്കൊണ്ടിരുന്നു. ഒടുവിൽ വയസ്സ് മുപ്പതിലേക്ക് കടക്കാറായപ്പോൾ വിവാഹം നടന്നു. വരന് പ്രൊഫഷണൽ വിദ്യാഭ്യാസമൊക്കെ ഉണ്ടെങ്കിലും നാട്ടിൽ നല്ല ജോലിയൊന്നും ഇല്ലാത്ത ചെറുപ്പക്കാരനായിരുന്നു. അവളുടെ വിസയിൽ അവൾക്ക് അയാളെയും വിദേശത്തേക്ക് കൊണ്ടുപോകാനാവുമായിരുന്നു. രണ്ട് കുട്ടികളുമായി... സന്തോഷവതിയായി കഴിയുകയായിരിക്കും എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. എന്നാൽ, ഒരു ദിവസം അവളുടെ ആത്മഹത്യാശ്രമ വാർത്തയാണ് ലഭിച്ചത്. ധാരാളം ഉറക്കഗുളികകൾ കഴിച്ച് അവശനിലയിലായ അവൾ നീണ്ട ദിവസങ്ങളുടെ ചികിത്സയ്ക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി. ജീവിതത്തിൽനിന്ന് ഒളിച്ചോടാനുള്ള അവളുടെ തീരുമാനത്തിനു പിന്നിൽ എന്താണ് കാരണം എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളു... രണ്ടു വീട്ടുകാരുടെയും ബന്ധുക്കൾ... അവൾ അവരുടെ അനന്തമായ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനുള്ള ഒരു സംവിധാനം മാത്രമായിരുന്നു. വിവാഹം കഴിഞ്ഞാൽ സ്ത്രീ തന്റെ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും കാര്യങ്ങൾ മാത്രമാണ് നോക്കേണ്ടതെന്ന് ശഠിക്കുന്ന ഭർത്താവും ഭർതൃമാതാപിതാക്കളും ഒരുവശത്ത്... ഒരിക്കലും അവസാനിക്കാത്ത സാമ്പത്തിക ആവശ്യങ്ങൾക്കായി നിരന്തരം ആശ്രയിക്കുന്ന സ്വന്തം കുടുംബം മറുവശത്ത്... രണ്ട് വീട്ടുകാരുടേയും സാമ്പത്തിക ആവശ്യങ്ങൾക്കിടയിൽപ്പെട്ട് അവൾ വല്ലാതെ ഉലയുകയായിരുന്നു. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോഴും, അതിന്റെ മറുവശത്ത് മതാപിതാക്കളാൽ നിരന്തരമായി സാമ്പത്തികമായി പീഡിപ്പിക്കപ്പെടുന്ന മക്കൾ, പ്രത്യേകിച്ച് പെൺമക്കളുടെ എണ്ണവും ഏറുകയാണ്. ആൺമക്കളാണ് മാതാപിതാക്കളെ നോക്കേണ്ടത് എന്നു പറയുമ്പോഴും പെൺമക്കളാൽ സംരക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം ഏറുകയാണ്. മക്കളുടെ എണ്ണം കുറഞ്ഞതുമൂലം സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ഇന്ന് പെൺമക്കൾക്കുണ്ട് എന്നത് ഈ നാളുകളിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യവുമാണ്. സാമ്പത്തികശാസ്ത്രം അടിസ്ഥാനപരമായി 'തിരഞ്ഞെടുപ്പുകളുടെ ശാസ്ത്രം' ആണ്. 'ലയോണൽ റോബിൻസ്' എന്ന സാമ്പത്തികശാസ്ത്രജ്ഞൻ സാമ്പത്തികശാസ്ത്രത്തെ നിർവചിച്ചിരിക്കുന്നതുതന്നെ, 'പരമിതമായ വസ്തുക്കൾക്കും അനന്തമായ ആഗ്രഹങ്ങൾക്കുമിടയിൽ വിവിധരീതിയിലുള്ള തിരഞ്ഞെടുപ്പുകൾ എപ്രകാരം നടത്തണം എന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രം' എന്നാണ്. എന്നാൽ ധനവും സമ്പത്തുമെല്ലാം കേവലം വസ്തുകേന്ദ്രീകൃതം മാത്രമാകാതെ, വ്യക്തിബന്ധങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, തിരഞ്ഞെടുപ്പുകൾ പലപ്പോഴും ബുദ്ധിമുട്ടാണ്. അതിനാൽ, ഈ തിരഞ്ഞെടുപ്പ് ശ്രേഷ്ഠകരമാക്കുക എന്നതാണ് പ്രധാനപ്പെട്ടത്. സാമ്പത്തികശാസ്ത്രത്തിൽ വിവിധ സാമ്പത്തിക സൂചികകളുമായുള്ള ബന്ധത്തെ വിശദമാക്കുന്നുണ്ട്. ഈ സൂചികകളിൽ സംഖ്യാപരമായി അളന്ന് തിട്ടപ്പെടുത്താവുന്നവയും അല്ലാത്തവയുമുണ്ട്. ഉദാഹരണത്തിന് വസ്തുക്കളുടെ വില, വ്യക്തിപരമായ വരുമാനം തുടങ്ങിയവ സംഖ്യാപരമായി അളക്കാവുന്നതാണ്. എന്നാൽ, ഒരുവന്റെ അഭിരുചി, സുരക്ഷിതത്വം തുടങ്ങിയവ സാമ്പത്തിക സൂചികകളാണെങ്കിലും അതിനെ സംഖ്യാപരമായി അളന്ന് തിട്ടപ്പെടുത്തുന്നതിൽ പരിമിതിയുണ്ട്. വ്യക്തിബന്ധങ്ങളെയും രക്തബന്ധങ്ങളെയും സാമ്പത്തിക സൂചികകളാൽ അളക്കാൻ തുടങ്ങിയാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ആന്മബലം നഷ്ടപ്പെടും. ഇതേ ആശയം വ്യവസായലോകത്തും തൊഴിൽരംഗത്തും ബാധകമാണ്... ഉദാഹരണത്തിന്, ബിസിനസ് രംഗത്ത് തൊഴിൽദാതാവും തൊഴിൽ ചെയ്യുന്നവരും തമ്മിലുള്ള ബന്ധവും ഇപ്രകാരം നിർണയിക്കപ്പെടേണ്ടവയാണ്. പണം സ്വാതന്ത്ര്യവും കൂടിയാണ്. ജോലിയുള്ള പെണ്ണ് സാമ്പത്തിക സുരക്ഷിതത്വം നൽകുമെന്നതിനാൽ പലരും അത് ആഗ്രഹിക്കുന്നു... ആ ആഗ്രഹം അതിനാൽത്തന്നെ തെറ്റല്ലതാനും. ഇത്രയേറെ സാമ്പത്തിക ബന്ധങ്ങളും പരസ്പരം സാമ്പത്തിക പ്രതിബദ്ധതയുമുള്ള ജനത മലയാളികളല്ലാതെ ലോകത്തിൽ വേറെയില്ല. എന്നാൽ, വളർത്തിയതിന്റെയും സംരക്ഷണത്തിന്റെയും കടമകളുടേയും കണക്കുകൂട്ടലുകൾ ഇരു ചേരികളായിനിന്ന് പോരാടുന്ന അലിഖിത നിയമങ്ങൾ ബന്ധനങ്ങളാവുമ്പോൾ ജീവിക്കാനുള്ള ആത്മബലമാണ് പലർക്കും നഷ്ടമാവുന്നത്. ജീവിക്കാനുള്ള അവകാശം പുരുഷനും സ്ത്രീക്കും തുല്യമാണ്... ആഗ്രഹങ്ങൾക്ക് അതിർവരമ്പ് സൃഷ്ടിച്ച്, ഈ അവകാശത്തെ കടന്നാക്രമിക്കരുത്. ഒരു പരസ്പരാശ്രിത ജീവിതശൈലിയിലൂടെ ദാമ്പത്യത്തെ വായിച്ചെടുക്കാനാവണം. അതിന് സമ്പത്തിന്റെ മനഃശാസ്ത്രപരമായ തലങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. പരസ്പരമുള്ള ബഹുമാനവും കരുതലും സൃഷ്ടിക്കുന്ന മാനസികബലവുമായി പണത്തിന് ബന്ധമുണ്ട്. 'വിവാഹജീവിതത്തിന്റെ അടിസ്ഥാനം ഒരേപോലെ ചിന്തിക്കാനാവുക എന്നതല്ല, ഒന്നിച്ച് ചിന്തിക്കാനാവുക എന്നതാണ്' എന്ന 'റോബർട്ട് ഡോഡ്സി'ന്റെ വാക്കുകൾ സാമ്പത്തിക ഇടപാടുകളുടേയും അടിസ്ഥാനമാവണം. കാരണം, സമ്പൂർണമായ ദാമ്പത്യം എന്നത് അപൂർണരായ രണ്ട് വ്യക്തികൾ, എന്തുതന്നെ സംഭവിച്ചാലും പരസ്പരം വിട്ടുകളയാതെ ചേർത്തുപിടിച്ച് നിർത്തുന്നതാണ്.

from money rss http://bit.ly/2rTl2bF
via IFTTT

സെന്‍സെക്‌സില്‍ 117 പോയന്റ് നേട്ടത്തോടെ തുടക്കം

ന്യൂഡൽഹി: വെള്ളിയാഴ്ച വിപണിയിൽ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കിയതിനുപിന്നാലെ വ്യാപാരാ ആഴ്ചയുടെ തുടക്കത്തിൽ സെൻസെക്സ് റെക്കോഡ് നേട്ടം വീണ്ടും കൈവരിച്ചു. 117 പോയന്റ് ഉയർന്ന് 41,185ലാണ് സെൻസെക്സിൽ വ്യാപാരം നടക്കുന്നത്. നിഫ്റ്റിയും മികച്ച നേട്ടത്തിലാണ്. 35 പോയന്റ് ഉയർന്ന് 12,122ലെത്തി സൂചിക. ആഗോള കാരണങ്ങളാണ് വിപണിയുടെ നേട്ടത്തിന് പിന്നിൽ. യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് അറുതിവന്നതും കഴിഞ്ഞയാഴ്ചയിലെ യുകെ തിരഞ്ഞെടുപ്പുമാണ് വിപണിയിൽ പ്രതിഫലിച്ചത്. എസ്ബിഐ, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, എൽആന്റ്ടി, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, ഐഒസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഒഎൻജിസി, യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2PpyWve
via IFTTT

Friday, 13 December 2019

സെന്‍സെക്‌സ് 428 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ശുഭകരമായ ആഗോള കാരണങ്ങൾ ഓഹരി സൂചികകൾക്ക് കരുത്തേകി. നിഫ്റ്റി 12,100നടുത്താണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 428 പോയന്റ് നേട്ടത്തിൽ 41,008.71ലും നിഫ്റ്റി 114.90 പോയന്റ് ഉയർന്ന് 12086.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1551 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 986 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക്, ലോഹം, ഓട്ടോ, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി, ഐടി ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഫാർമ ഓഹരികൾ നഷ്ടത്തിലായിരുന്നു. ആക്സിസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, എസ്ബിഐ, കോൾ ഇന്ത്യ, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ, സീ എന്റർടെയൻമെന്റ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, യുപിഎൽ, ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Nifty ends near 12,100, Sensex jumps 428 pts

from money rss http://bit.ly/2YIwNxy
via IFTTT

കെവൈസി തട്ടിപ്പ്: ഡോക്ടര്‍ക്ക് നഷ്ടമായ തുകയിലേറെയും തിരിച്ചെടുത്ത് പോലീസ്

മുംബൈ: കെവൈസി രേഖകൾ ആവശ്യമാണെന്ന വ്യാജേന എസ്എംഎസ് അയച്ച് ബാങ്ക് വിവരങ്ങൾ തേടിയ സംഘം വനിതാ ഡോക്ടറിൽനിന്ന് 1,30,000 രൂപ തട്ടി. തട്ടിപ്പ് മനസിലായ ഡോക്ടർ യഥാസമയം പരാതിപ്പെട്ടപ്പോൾ പോലീസിന്റെ പെട്ടെന്നുണ്ടായ ഇടപെടലിലൂടെ 1,10,000 രൂപ തിരിച്ചെടുത്തു. മുംബൈയിലെ ഡോക്ടറായ ലോപ ചേതൻ ദേവിൽനിന്നാണ് പണംതട്ടിയത്. മൈബൈൽ ഫോണിൽ എസ്എംഎസ് വഴി കെവൈസി വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത് കൈമാറിയതിനെതുടർന്നാണ് തട്ടിപ്പിനിരയായത്. വിവരങ്ങൾ കൈമാറിയതിനുപിന്നാലെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായുള്ള വിവരം ഡോക്ടർക്ക് ലഭിച്ചു. തട്ടിപ്പ് മനസിലായ അവർ ഉടനെ ബാങ്കിനെ സമീപിച്ച് എടിഎം കാർഡ് ബ്ലോക്ക് ചെയ്തു. തുടർന്ന് പോലീസിൽ പരാതിയും നൽകി. ഇതോടെ തുടർന്നുള്ള പണം പിൻവലിക്കൽ തടഞ്ഞു. സൈബർ പോലിസിന്റെ ഇടപെടലിലൂടെ 1,10,000 രൂപയും തിരിച്ചുപിടിച്ചു. Mumbai doctor latest victim of KYC fraud

from money rss http://bit.ly/2YJdVhS
via IFTTT

ലോകത്ത ശക്തരായ വനിതകളുടെ പട്ടികയില്‍ മന്ത്രി നിര്‍മല സീതാരാമനും

ന്യൂയോർക്ക്: ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും. എച്ച്സിഎൽ കോർപ്പറേഷൻ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാർ മൽഹോത്ര, ബയോകോൺ സ്ഥാപക കിരൺ മസുംദാർ എന്നിവരും ഫോബ്സ് പുറത്തുവിട്ട 100 പേരുടെ പട്ടികയിലുണ്ട്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ ആണ്. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പ്രസിഡന്റ് ക്രിസ്റ്റീന ലഗാർഡെയാണ് രണ്ടാം സ്ഥാനത്ത്. യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് സ്പീക്കർ നാൻൻസി പെലോസി മൂന്നാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയുടെ സ്ഥാനം 29ആണ്. ലോകത്തെ ശക്തരായ സ്ത്രീകളുടെ പട്ടികയിൽ പുതുമുഖമാണ് 34ാം സ്ഥാനത്തുള്ള നിർമല സീതാരാമൻ. ഇന്ത്യയിലെ ആദ്യത്തെ വനിതാ ധനമന്ത്രിയായ അവർ കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയുമായിരുന്നു. എച്ച്സിഎൽ കോർപ്പറേഷൻ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാർ മൽഹോത്രയ്ക്ക് 54ാം സ്ഥാനമാണുള്ളത്. മസുംദാറിന്റെ സ്ഥാനം 65 ആണ്. 1978ൽ സ്ഥാപിച്ച ഫാർമ കമ്പനിയായ ബോയകോണിന്റെ സാരഥിയാണവർ. ബിൽ ആന്റ് മിലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹ അധ്യക്ഷ മെലിൻഡ ഗേറ്റ്സ്(6), ഐബിഎം സിഇഒ ഗിന്നി റോമെറ്റി(9), ഫേസ്ബുക്ക് സിഒഒ ഷെറിൽ സാന്റ്ബെർഗ്(18), ന്യൂസീലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ(38), യുഎസ് പ്രസിന്റിന്റെ മൂത്ത പുത്രിയും ഉപദേശകയുമായ ഇവാൻക ട്രംപ്(42), ഗായകരായ റിഹാന്ന (61), ടെയ്ലർ സിഫ്റ്റ്(71), ടെന്നിസ് താരം സെറീന വില്യംസ്(81), പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യുൻബെർഗ്(100) എന്നിവരാണ് പട്ടികയിലുളളത്. ബ്രാക്കറ്റിൽ അവരുടെ സ്ഥാനവും. Nirmala Sitharaman among worlds 100 most powerful women: Forbes

from money rss http://bit.ly/38BYDQq
via IFTTT

Thursday, 12 December 2019

പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പകര്‍പ്പ് ലഭിക്കാന്‍ ചെയ്യേണ്ടകാര്യങ്ങള്‍

പെർമനെന്റ് അക്കൗണ്ട് നമ്പർ(പാൻ)ഇല്ലാതെ സാമ്പത്തിക ഇടപാടുകൾ സാധ്യമാകില്ല. ബാങ്ക് അക്കൗണ്ട് തുടങ്ങാൻ, പണമായി 50,000 രൂപയിലധികം നിക്ഷേപിക്കാൻ തുടങ്ങിയവെക്കെല്ലാം പാൻ നിർബന്ധമാണ്. പാൻ കാർഡ് നഷ്ടപ്പെട്ടാൽ പകർപ്പ് സംഘടിപ്പിക്കാൻ അധികം ബുദ്ധിമുട്ടില്ല. 50 രൂപ മുടക്കിയാൽ മതി. പാൻ വീണ്ടുലഭിക്കാൻ സ്വീകരിക്കേണ്ടമാർഗങ്ങൾ എൻഎസ്ഡിഎൽ(NSDL e-gov)വഴിയോ അല്ലെങ്കിൽ ആദായനികുതി വകുപ്പിന്റെ ഇ ഫയലിങ് പോർട്ടൽവഴിയോ അപേക്ഷിച്ച് പാൻ ലഭിച്ചവർക്കാണ് പകർപ്പ് ലഭിക്കുക.അപേക്ഷ സ്വീകരിച്ച് പാൻ അനുവദിക്കാൻ രണ്ട് സ്ഥാപനങ്ങളെയാണ് സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ളത്. എൻഎസ്ഡിഎൽ ഇ-ഗവേണൻസ് ഇൻഫ്രസ്ട്രക്ചർ, യുടിഐ ഇൻഫ്രസ്ട്രക്ചർ ടെക്നോളജി സർവീസസ് എന്നീ സ്ഥാപനങ്ങളാണിവ. പകർപ്പിനായി അപക്ഷിക്കണമെങ്കിൽ ഇ-മെയിൽ ഐഡിയോ മൊബൈൽ നമ്പറോ നേരത്തെ നൽകിയിട്ടുണ്ടാകണം. ഒടിപി നൽകിയാൽമാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. പകർപ്പ് ലഭിക്കാൻ http://bit.ly/2rJukGZ എന്ന സൈറ്റിൽ പോകുക. ഹോം പേജിൽ റീ പ്രിന്റ് ഓഫ് പാൻ കാർഡ് -ൽ ക്ലിക്ക് ചെയ്യുക. ഹോം പേജിൽ ലിങ്ക് കണ്ടില്ലെങ്കിൽ, സർവീസസ് ൽ പോയി പാൻ സെലക്ട് ചെയ്യുക. അപ്പോൾ പുതിയൊരു വെബ് പേജ് തുറന്നുവരും. താഴേയ്ക്കുവരുമ്പോൾ റീ പ്രിന്റ് ഓഫ് പാൻ കാർഡ് എന്ന ലിങ്ക് കാണാം. ലിങ്കിൽ ക്ലിക്ക് ചെയ്താൽ പുതിയൊരു വെബ് പേജ് തുറന്നുവരും. പെർമനെന്റ് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, ജനന തിയതി എന്നിവ നിർദിഷ്ട സ്ഥലത്ത് ചേർക്കുക. ബോക്സിൽ ടിക് ചെയ്യുക. കാപ്ചെ നൽകി സബ്മിറ്റ് ചെയ്യുക. അപ്പോൾ നിങ്ങളുടെ മാസ്ക് ചെയ്ത വ്യക്തിവിവരങ്ങൾ തെളിഞ്ഞുവരും. ഇ-മെയിലിലോ മൊബൈലിലോ ഏതിലാണ് ഒടിപി ലഭിക്കേണ്ടതെന്ന് സെലക്ട് ചെയ്യുക. ആവശ്യമെങ്കിൽ രണ്ടിലും ലഭിക്കും. തുടർന്ന് ബോക്സിൽ ക്ലിക്ക് ചെയ്യുക. ഒടിപി ജനറേറ്റ് ചെയ്യാൻ ക്ലിക്ക് ചെയ്യുക. മൊബൈലിലോ ഇ-മെയിലിലോ ലഭിക്കുന്ന ഒടിപി നൽകുക(ഒടിപിക്ക് 10 മിനുട്ടുവരെ കാലാവധിയുണ്ടാകും). ഒടിപി നൽകി സബ്മിറ്റ് ചെയ്യുക. ഒടിപി ശരിയായി നൽകിതായി കണ്ടെത്തിയാൽ പണമടയ്ക്കാനുള്ള നിർദേശംവരും. പേ കൺഫേം ൽ ക്ലിക്ക് ചെയ്താൽ പണമടയ്ക്കാനുള്ള പേജിലേയ്ക്ക് പോകും. ഓൺലൈനായി പണമടയ്ക്കുക. നികുതി ഉൾപ്പടെ 50 രൂപയാണ് നൽകേണ്ടത്. വിദേശ വിലാസത്തിലേയ്ക്കാണ് പാൻ കാർഡ് ലഭിക്കേണ്ടതെങ്കിൽ നികുതിയടക്കം 959 രൂപയാണ് അടയ്ക്കേണ്ടിവരിക(നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള വിലാസത്തിൽമാത്രമാണ് കാർഡ് തപാലിൽ ലഭിക്കുക). പണം അടച്ചുകഴിഞ്ഞാൽ, പണമിടപാട് വിവരങ്ങൾ സ്ക്രീനിൽ തെളിയും. പേയ്മെന്റ് റസീപ്റ്റ് പ്രിന്റെടുക്കാനും കഴിയും. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ എസ്എംഎസ് വഴി അക്നോളേജ്മെന്റ് നമ്പർ ലഭിക്കും. ആവശ്യമെങ്കിൽ ഇ-പാൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും ഇതോടൊപ്പം ലഭിക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരിക്കൽ പാൻകാർഡ് ലഭിച്ചവർക്ക് മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുക. നേരത്തെ ലഭിച്ച പാൻകാർഡിലുള്ള വിവരങ്ങൾതന്നെയായിരിക്കും പുതിയതിലും ഉണ്ടാകുക. ഈ സൗകര്യം ഉപയോഗിച്ച് പാനിലെ വിവരങ്ങൾ മാറ്റാൻ കഴിയില്ല. പാനിലുള്ള പേര്, വിലാസം ഉൾപ്പടെയുള്ളവ പഴയതുതന്നെയായിരിക്കും. ആദായനികുതി വകുപ്പിൽ ലഭ്യമായ ഏറ്റവും പുതിയ വിലാസത്തിലായിരിക്കും പാൻ കാർഡ് തപാലിൽ അയയ്ക്കുക. Things to do to get a copy if you lose your PAN card

from money rss http://bit.ly/36wL7Mq
via IFTTT

സെന്‍സെക്‌സില്‍ 273 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടന സെൻസെക്സ് 273 പോയന്റ് നേട്ടത്തിൽ 40854ലിലും നിഫ്റ്റി 70 പോയന്റ് ഉയർന്ന് 12042ലുമെത്തി. യുഎസ്-ചൈന വ്യാപാര യുദ്ധംസംബന്ധിച്ച ആശങ്കകൾ അകന്നതാണ് നിക്ഷേപകരിൽ ആത്മവിശ്വാസം പകർന്നത്. ബാങ്ക്, ലോഹം ഓഹരികളാണ് മികച്ച നേട്ടത്തിൽ. ബാങ്കിങ് ഓഹരികളിൽ യൂക്കോ ബാങ്ക് 12 ശതമാനവും കോർപ്പറേഷൻ ബാങ്ക് 11 ശതമാനവും യെസ് ബാങ്ക് 2.5ശതമാനവും ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് 3 ശതമാവവും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 2.7 ശതമാനവും സിൻഡിക്കേറ്റ് ബാങ്ക് രണ്ട് ശതമാനവും എസ്ബിഐ 1.5ശതമാനവും ഉയർന്നു. ലോഹക്കമ്പനികളുടെ ഓഹരികളിൽ വേദാന്തയും ഹിൻഡാൽകോയും സെയിലും ടാറ്റ സ്റ്റീലും നാൽകോയും ഒരു ശതമാനംമുതൽ നാലുശതമാനംവരെ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബിന്റെ ഓഹരി വില നാലുശതമാനം താഴ്ന്നു. ഭാരതി എയർടെൽ, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ബാജാജ് ഓട്ടോ, യുപിഎൽ, സൺ ഫാർമ, സിപ്ല തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം നവംബറിൽ 5.54 ശതമാനമായി ഉയർന്നത് വിപണിയെ ബാധിച്ചില്ല. sensex gains 273 pts

from money rss http://bit.ly/34gYrTx
via IFTTT