121

Powered By Blogger

Friday, 17 April 2020

ആര്‍ബിഐയുടെ ആശ്വാസ നടപടി: സെന്‍സെക്‌സ് 986 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വിപണിയിൽ പണലഭ്യത ഉറപ്പുവരുത്താനുള്ള ആർബിഐയുടെ പ്രഖ്യാപനങ്ങൾ സൂചികകളിൽ പ്രതിഫലിച്ചു. റിപ്പോനിരക്ക് കാൽ ശതമാനംകുറച്ചതും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പണംലഭിക്കാനുള്ള സാധ്യതതെളിഞ്ഞതുമാണ് വിപണിയ്ക്ക് കരുത്തായത്. സെൻസെക്സ് 986 പോയന്റ് നേട്ടത്തിൽ 31,589ലും നിഫ്റ്റി 274 പോയന്റ് ഉയർന്ന് 9267ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1685 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 696 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 177 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി ഇൻഫ്രടെൽ, സൺ ഫാർമ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, എഫ്എംസിജി സൂചികകളൊഴികെ ബാക്കിയെല്ലാം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചിക ആറുശമതമാനംനേട്ടമുണ്ടാക്കി.

from money rss https://bit.ly/2VdDxU2
via IFTTT

രൂപയുടെ മൂല്യംകുതിച്ചു; ഡോളറിനെതിരെ 76.41 ആയി

കഴിഞ്ഞ ദിവസത്തെ റെക്കോഡ് താഴ്ചയിൽനിന്ന് രൂപയുടെ മൂല്യം കുതിച്ചു. യുഎസ് ഡോളറിനെതിരെയുള്ള രാവിലത്തെ 76.56 നിലവാരത്തിൽനിന്ന് 76.41 ആയാണ് മൂല്യംകൂടിയത്. റെക്കോഡ് താഴ്ചയായ 76.86 നിലവാരത്തിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തിരുന്നത്. വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി റിസർവ് ബാങ്ക് റിവേഴ്സ് റിപ്പോ നിരക്കിൽ കാൽശതമാനം കുറവുവരുത്തിയത് രൂപയുടെ മൂല്യത്തെ തുണച്ചു. ഓഹരി വിപണി 600 പോയന്റിലേറെ ഉയർന്നതും രൂപയ്ക്ക് കരുത്തേകി. ഡോളറിനെതിരെ മറ്റ് ഏഷ്യൻ രാജ്യങ്ങളിലെ കറൻസികളുടെയും മൂല്യംവർധിച്ചു. ഏഷ്യൻ സൂചികകളും നേട്ടത്തിലാണ്. താൽക്കാലികമായി ഉയർന്നെങ്കിലും രാജ്യമൊട്ടാകെയുള്ള അടച്ചിടൽമൂലം രൂപ സമ്മർദത്തിലാണ്. അസംസ്കൃത എണ്ണവില ഇടിയുന്നതും ആവശ്യത്തിലധികം വിദേശകറൻസി നിക്ഷേപം രാജ്യത്തുള്ളതും കൂടുതൽ നഷ്ടത്തിൽനിന്നും രൂപയെ താങ്ങിനിർത്തുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/2z3tDeY
via IFTTT

ബാങ്കുകള്‍ ലാഭവിഹിതം നല്‍കുന്നതിന് ആര്‍ബിഐയുടെ വിലക്ക്‌

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ 2019-20 സാമ്പത്തിക വർഷത്തെ ലാഭവിഹിതം നിക്ഷേപകർക്ക് നൽകരുതെന്ന് ബാങ്കുകളോട് ആർബിഐ. 2020-21 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ സാമ്പത്തികസ്ഥതി വിലിയിരുത്തിയശേഷമാകും തീരുമാനമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. നിഫ്റ്റി സൂചികയിൽ ഏറ്റവുംകൂടുതൽ സാന്നിധ്യമുള്ളത് ബാങ്കിങ് ഓഹികൾക്കാണ്. 36.51ശതമാനം. എന്നാൽ, ബാങ്കുകൾ ലാഭവിഹിതം നൽകിയില്ലെങ്കിലും ഫണ്ടുകമ്പനികളെയോ നിക്ഷേപകരെയോ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. 32.91ശതമാനമാണ് ലാർജ് ക്യാപ് ഫണ്ടുകളിലെ ധനകാര്യ ഓഹരികളുടെ വിഹിതം. മിഡ് ക്യാപ് ഫണ്ടുകളുടെ വിഹിതമാകട്ടെ 17ശതമാനവുമാണ്. 2020 മാർച്ചിലെ കണക്കുപ്രകാരം 526 മ്യൂച്വൽ ഫണ്ടുകളാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരിയിൽമാത്രം നിക്ഷേപം നടത്തിയിട്ടുള്ളത്. ബാങ്കിന്റെ 67 കോടിയോളം ഓഹരികളാണ് ഫണ്ടുകമ്പനികളുടെ കൈവശമുള്ളത്. സ്വകാര്യ ബാങ്കുകളുടെ ലാഭവിഹത അനുപാതം ഇപ്പോൾതന്നെ കുറവായതിനാലാണ് നിക്ഷേപകരെ കാര്യമായി ബാധിക്കില്ലെന്ന് പറയുന്നത്. പൊതുമേഖ സ്ഥാപനങ്ങളാണ് ലാഭവിഹിതം നൽകുന്നതിൽ മുന്നിൽ.

from money rss https://bit.ly/3crb2I8
via IFTTT

കിട്ടാക്കടം നിശ്ചയിക്കുന്ന തിയതി ആര്‍ബിഐ പരിഷ്‌കരിച്ചു

മാർച്ച് ഒന്നുമുതൽ മെയ് 31വരെ മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ കിട്ടാക്കടം നിശ്ചയിക്കുന്ന തിയതിയിൽ റിസർവ് ബാങ്ക് മാറ്റംവരുത്തി. നിലവിൽ 90 ദിവസം വായ്പ തിരിച്ചടയ്ക്കാതിരുന്നാലാണ് അക്കൗണ്ട് കിട്ടാക്കടം ഇനത്തിൽ ഉൾപ്പെടുത്തിയരുന്നത്. 90 ദിവസം എന്നത് 180 ദിവസമായാണ് ഉയർത്തിയത്.മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ മാർച്ച് ഒന്നുമുതൽ മെയ് 31വരെയുള്ള 90 ദിവസക്കാലത്തെ കിട്ടാക്കടം നിശ്ചയിക്കുന്നതിയതിൽനിന്ന് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങുന്ന ദിവസത്തെ അടിസ്ഥാനമാക്കിയാണ് കിട്ടാക്കടത്തിന്റെ വിവിധ വിഭാഗങ്ങളിൽ അക്കൗണ്ടുകളെ ഉൾപ്പെടുത്തുക. സ്റ്റാന്റേഡ്, സബ്സ്റ്റാന്റേഡ്, ഡൗട്ട്ഫുൾ-എന്നിങ്ങനെയാണ് തിരിച്ചടവ് വൈകുന്നതിനനുസരിച്ച് അക്കൗണ്ടുകളെ തരംതിരിച്ചിരുന്നത്. 90ദിവസത്തിലേറെ അടവ് മുടങ്ങിയാൽ സ്റ്റാന്റേഡ് അക്കൗണ്ടിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുക. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ചുള്ള തിയതികളിൽ വ്യത്യാസം വരുത്തിയത്. ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.

from money rss https://bit.ly/2VB4cZV
via IFTTT

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍വഴിയും പണമെത്തും; വായ്പ പലിശ വീണ്ടും താഴും

പ്രതിസന്ധി നേരിടുന്ന മൈക്രോ ഫിനാൻസ്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ(എൻഎഫ്ബിസി) എന്നിവ ഉൾപ്പടെയുള്ളവയ്ക്ക് ആശ്വാസവുമായി ആർബിഐ. കുറഞ്ഞ പലിശയിൽ ദീർഘകാല വായ്പ(ടി.എൽ.ടി.ആർ.ഒ) ലഭ്യമാക്കാനുള്ള നടപടി ആർബിഐ പ്രഖ്യാപിച്ചു. കുറഞ്ഞ നിരക്കിൽ ദീർഘകാലയളവിലേയ്ക്ക് ഇത്തരം സ്ഥാപനങ്ങൾക്ക് ഫണ്ട് ലഭ്യമാക്കും. വിവിധ ഘട്ടങ്ങളിലായി 50,000 കോടി രൂപയാണ് ധനകാര്യ സ്ഥാപനങ്ങളിലെത്തുക. ഗ്രാമീണ-കാർഷിക മേഖലയിലും ഭവന നിർമാണ രംഗത്തും ഇതിന്റെ പ്രതിഫലനമുണ്ടാകും. കുറഞ്ഞ നിരക്കിൽ ദീർഘകാലയളവിൽ ഫണ്ട് ലഭ്യമാകുമ്പോൾ വായ്പയുടെ പിലശകുറയും. വിപണിയിൽ പണലഭ്യതവർധിക്കുന്നതിലൂടെ ഉപഭോഗംകൂടും. സമ്പദ് വ്യവസ്ഥയുടെ ഉത്തേജനത്തിന് അത് ഗുണകരമാകും. മാർച്ചിലെ പ്രഖ്യാപനത്തിനുപിന്നാലെയാണ് വീണ്ടും ദീർഘകാല വായ്പ(ടി.എൽ.ടി.ആർ.ഒ) അനുവദിക്കാൻ ആർബിഐ തയ്യാറായത്. നാലുഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയാണ് വാണിജ്യ ബാങ്കുകൾക്ക് നൽകാൻ അന്ന് തീരുമാനിച്ചത്. രണ്ടാംഘട്ടത്തിൽബാങ്കുകൾ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങളെയാണ് ലക്ഷ്യമിടുന്നത്. ലോങ് ടേം റിപോ ഓപ്പറേഷൻ-എന്നതിന്റെ ചുരുക്കപ്പേരാണ് എൽടിആർഒ. യൂറോപ്യൻ സെൻട്രൽ ബാങ്കിൽനിന്നാണ് ആർബിഐ ഈ ആശയമെടുത്തത്.

from money rss https://bit.ly/2RIpm76
via IFTTT

Thursday, 16 April 2020

റിവേഴ്‌സ് റിപ്പോ 0.25ശതമാനം കുറച്ചു: ചെറുകിട മേഖലയ്ക്ക് 50,000 കോടി

ന്യൂഡൽഹി: കോവിഡ് വ്യാപനംമൂലം ആഗോളവ്യാപകമായി സാമ്പത്തിരംഗം കൂപ്പുകുത്തുമ്പോൾ രാജ്യം 1.9 ശതമാനം സാമ്പത്തിക വളർച്ച നിലനിർത്തുമന്നാണ് പ്രതീക്ഷയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. അതേസമയം 2020-21 സാമ്പത്തിക വർഷത്തിൽ 7.4 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർത്തകരെയും പോലീസിനെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു ആർബിഐ ഗവർണർ വാർത്താസമ്മേളനംതുടങ്ങിയത്. ബാങ്കുകൾ അവസരത്തിനൊത്തുയർന്നു.മാർച്ചിൽ ഓട്ടൊമൊബൈൽ മേഖല കുത്തനെ ഇടിഞ്ഞു. അടിയന്തര നടപടികൾ എടുക്കേണ്ട സാഹചര്യമാണ് നിലിലുള്ളതെന്നും ഈ സാഹചര്യം വിലിയിരുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങൾ വിലയിരുത്തിയശേഷം മൂന്നാം ഘട്ട പ്രഖ്യാപനം ഉണ്ടാകുമെന്നും ആർബിഐ ഗവർണർ വ്യക്താക്കി. ബാങ്കുകളുടെ വായ്പാവിതരണത്തിൽ മാറ്റമില്ല കയറ്റുമതി 34.6 ശതമാനം താഴ്ന്നു 2008-09നു ശേഷമുള്ള ഏറ്റവും വലിയ തകർച്ച വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തും വൈദ്യുതി ഉപഭോഗം 30 ശതമാനം കുറഞ്ഞു ചെറുകിട-ഇടത്തര വ്യവസായ മേഖലയിൽ വൻ തകർച്ച 50,000 കോടി രൂപ ചെറുകിട മേഖലയ്ക്ക് ആവശ്യാനുസരണം പണം എടിഎമ്മുകളിൽ നിറയ്ക്കുന്നുണ്ട് സംസ്ഥാനങ്ങൾക്ക് കോവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ട്. നബാർഡ്, സിഡ്ബി, എൻഎച്ച്ബി എന്നിവയ്ക്ക് 50,000 കോടി രൂപയുടെ പാക്കേജ്. ആർബിഐയുടെ നാല് ലക്ഷ്യ പ്രഖ്യാപനങ്ങൾ: വിപണിയിൽ ധനലഭ്യത ഉറപ്പാക്കും ബാങ്കുകളുടെ വായ്പാ സൗകര്യം ഉറപ്പാക്കും. സാമ്പത്തിക സമ്മർദം കുറയ്ക്കും വിപണിയുടെ പ്രവർത്തനം സുഖമമാക്കും.

from money rss https://bit.ly/2xEJFeS
via IFTTT

ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് വിപണി: സെന്‍സെക്‌സ് 942 പോയന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയിൽ ആശ്വാസനേട്ടം തുടരുന്നു. സെൻസെക്സ് 942 പോയന്റ് ഉയർന്ന് 31544ലിലും നിഫ്റ്റി 265 പോയന്റ് നേട്ടത്തിൽ 9258ലുമാണ് വ്യാപാരം നടക്കുന്നത്. ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എൻടിപിസി, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ബാങ്ക് 4.78ശതമാനവും ഐടി 3.93ശതമാനവും നേട്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ് സൂചിക 3.16ശതമാനവും സ്മോൾ ക്യാപ് സൂചിക 2.78ശതമാനവും ഉയർന്നു. വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് 10 മണിക്ക് വാർത്താസമ്മേളനം നടത്തുന്നുണ്ട്. അതിൽ പ്രതീക്ഷയർപ്പിച്ചാണ് വിപണിയിലെ നേട്ടം.

from money rss https://bit.ly/3cqzgCp
via IFTTT

ബെംഗളൂരുവില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് ഒറ്റ ക്‌ളിക്ക്

തൃശ്ശൂർ: ബെംഗളൂരു ഇന്ദിരാ നഗറിലെ ഫ്ലാറ്റിലിരുന്ന് ആൽവിൻ ആന്റണി ക്യാമറ സൂം ചെയ്യും. അങ്ങകലെ ദക്ഷിണാഫ്രിക്കയിലിരുന്ന് സുന്ദരി ക്യാമറയ്ക്ക് പോസ് ചെയ്യും.ആൽവിൻ മനസ്സിൽ സങ്കൽപ്പിച്ച രൂപം ഒത്തുവന്നാൽ ഒറ്റ ക്ലിക്ക്. മനസ്സിനൊത്ത മോഡൽ ആൽവിന്റെ ക്യാമറയിൽ. അകലം പാലിക്കാനുള്ള ഇക്കാലത്ത് ആയിരം കാതമകലെയുള്ളവരുടെ കൃത്യതയാർന്ന ഫോട്ടോയെടുക്കുന്നത് ചാലക്കുടിക്കാരൻ. വിർച്വൽ ഫോട്ടോഗ്രഫി എന്ന നൂതന രീതിയിലൂടെ ആൽവിൻ ആന്റണി മൊബൈൽ ക്യാമറയിൽ പകർത്തിയത് ദക്ഷിണാഫ്രിക്ക,ഡൽഹി,േപാളണ്ട്,ബ്രിട്ടൻ,അമേരിക്ക എന്നിവിടങ്ങളിലുള്ള മോഡലുകളുടെ ഫോട്ടോകൾ.നല്ല ക്യാമറാ വ്യക്തതയുള്ള സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വൈറലാകുന്ന വിർച്വൽ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനം. ആരും പുറത്തിറങ്ങാത്ത ഇക്കാലത്ത് ഫോട്ടോഗ്രാഫറും മോഡലും പുറത്തിറങ്ങേണ്ട. ഇരുവരും വീട്ടിലിരിക്കും. സ്മാർട്ട് ഫോണിലൂടെ മോഡലിന് നിർദേശം കൊടുക്കും. ബാക്ക്ഗ്രൗണ്ട്,വേഷം,പോസ്, ലൈറ്റ് തുടങ്ങിയവ. ഇതിനൊത്ത് ഒരുക്കം മോഡൽ നടത്തണം. സ്മാർട്ട് ഫോണിലൂടെ ഇത് കാണുന്ന ഫോട്ടോഗ്രാഫർ രംഗം ഒത്തുകിട്ടുമ്പോൾ സ്ക്രീൻഷോട്ടെടുക്കും. ഇതാണ് ഫോട്ടോ ആയി മാറ്റുക. ബെംഗളൂരുവിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ ആൽവിൻ ആൻറണി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് ഫാഷൻ ഫോട്ടോഗ്രാഫിയിലും കൊമേഴ്സ്യൽ ഫോട്ടോഗ്രാഫിയിലുമാണ്. വിഷ്വൽ കമ്യൂണിക്കേഷണിൽ ബിരുദം നേടിയ ശേഷമാണ് പ്രൊഫഷണൽ ഫോട്ടോഗ്രാഫറായത്. ലോക്ഡൗൺ കാലം കഴിഞ്ഞ് ഉപയോഗിക്കുന്നതിനായി മോഡലുകളുടെ ചിത്രം പലരും ആവശ്യപ്പെടുന്നുണ്ട്. അവർക്കായാണ് ഇൗ സമയം ചെലവിടുന്നത്. നല്ല സ്മാർട്ട് ഫോണായതിനാൽ ചിത്രം വളരെ വ്യക്തം. ഏഴു വർഷമായി പ്രൊഫഷണൽ ഫോട്ടോഗ്രാഫി രംഗത്തുണ്ട്. ആ ബന്ധമുപയോഗിച്ചാണ് മോഡലുകളെ കണ്ടെത്തുന്നത്. ലോക്ഡൗൺ കാലത്ത് അവർക്കും ഇതൊരു അപ്രതീക്ഷിത വരുമാനമാർഗമാണ്. ചാലക്കുടി ചൗക്ക തോട്ടിയാൻ വീട്ടിൽ ആന്റണിയുടെയും ഷെർളിയുടെയും മകനാണ് 26 കാരനായ ആൽവിൻ.

from money rss https://bit.ly/2VEDdfW
via IFTTT

വിമാനടിക്കറ്റ് റദ്ദാക്കൽ: പണം മുഴുവനും തിരിച്ചുനൽകാൻ നിർദേശം

ന്യൂഡൽഹി: കോവിഡ് ആദ്യഘട്ട അടച്ചിടൽ കാലത്ത് ബുക്ക്ചെയ്ത വിമാനടിക്കറ്റുകളുടെ തുക യാത്രക്കാരൻ ആവശ്യപ്പെടുകയാണെങ്കിൽ തിരികെ നൽകണമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) നിർദേശിച്ചു. മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ മേയ് മൂന്നുവരെ യാത്ര ചെയ്യാൻ ബുക്കു ചെയ്ത ടിക്കറ്റുകളുടെ തുക മുഴുവനായും തിരികെ നൽകണം. റദ്ദാക്കിയതിനുള്ള പിഴത്തുക ഈടാക്കാൻ പാടില്ല. മൂന്നാഴ്ചയ്ക്കകം മടക്കിനൽകാനാണു നിർദേശം. പല വിമാനക്കമ്പനികളും പണം തിരിച്ചുനൽകുന്നില്ലെന്ന് ഉപഭോക്തൃസംഘടനകൾ പരാതിപ്പെട്ടിരുന്നു. പകരം മറ്റൊരവസരത്തിലെ യാത്രയ്ക്കായി ഈതുക വിനിയോഗിക്കാൻ നിർദേശിച്ചെന്നായിരുന്നു പരാതി. ഇതേത്തുടർന്നാണ് വ്യോമയാനമന്ത്രാലയത്തിൻറെ ഇടപെടൽ.

from money rss https://bit.ly/3cBy8Mz
via IFTTT

കോവിഡിനെ നേരിടാൻ സുരക്ഷാ സ്റ്റോറുകൾ വരുന്നു

മുംബൈ: കോവിഡ്- 19 നിയന്ത്രണത്തിൻറെ ഭാഗമായി രാജ്യത്ത് അവശ്യവസ്തുക്കളുടെ സുരക്ഷിതമായ വിതരണത്തിന് 10 ലക്ഷം ചില്ലറ വിൽപ്പനശാലകൾ ഒരുങ്ങുന്നു. കേന്ദ്രസർക്കാരിൻറെ നേതൃത്വത്തിൽ എഫ്.എം.സി.ജി. രംഗത്തെ കന്പനികളുമായി ചേർന്ന് പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 45 ദിവസത്തിനകം ഇത്തരത്തിൽ പത്തുലക്ഷം സ്റ്റോറുകൾ ഒരുക്കുകയാണ് ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളിലായി പന്ത്രണ്ട് കന്പനികൾ ചേർന്ന് ഒരു ലക്ഷം സുരക്ഷാ സ്റ്റോറുകൾ ഒരുക്കാൻ ധാരണയായിക്കഴിഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനായി കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാകും ഈ ഷോപ്പുകളിൽ ഉത്പന്നങ്ങൾ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും. കേന്ദ്രങ്ങൾ അണുവിമുക്തമായി സൂക്ഷിക്കുന്നതിനും ജീവനക്കാരുൾപ്പെടെ സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പാക്കിയുമാണ് ഇവ പ്രവർത്തിക്കുക. ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ കൂടാതെ ഗാർഹികോപകരണങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയും ഈ സ്റ്റോറുകൾ വഴി ലഭ്യമാക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഉത്പാദന കേന്ദ്രങ്ങളിൽനിന്ന് ഹോൾസെയിൽ- റീട്ടെയിൽ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനും സുരക്ഷ ഉറപ്പുവരുത്താൻ നടപടികളുണ്ടാകും. തുടക്കത്തിൽ 12 കന്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചതായി കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി പവൻ കുമാർ അഗർവാൾ പറഞ്ഞു. വരും ആഴ്ചകളിൽ 40 മുതൽ 50 കന്പനികൾ വരെ മുന്നോട്ടുവരുമെന്നും അദ്ദേഹം സൂചന നൽകി. നിലവിൽ, രാജ്യത്തെ മുൻനിര ഉപഭോക്തൃ ഉത്പന്ന കന്പനികളായ പ്രോക്ടർ ആൻഡ് ഗാംബിൾ, ഐ.ടി.സി., ഡാബർ, ഹിന്ദുസ്ഥാൻ യൂണിലീവർ, ബ്രിട്ടാനിയ, നെസ് ലെ, മോൺഡെലേസ്, ടാറ്റ കൺസ്യൂമർ , മാരികോ, ജോൺസൺ ആൻഡ് ജോൺസൺ, ഗോദ്റെജ്, കോൾഗേറ്റ്, പാമൊലീവ് എന്നീ കന്പനികളാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഓരോ സംസ്ഥാനത്തിൻറെയും ചുമതല ഈ കന്പനികൾക്ക് നൽകുകയാണ് ചെയ്യുക. ഹിന്ദുസ്ഥാൻ യൂണിലീവറിന് അനുവദിച്ച സംസ്ഥാനങ്ങളിൽ വിതരണക്കാരുടെയും വിൽപ്പനക്കാരുടെയും ശൃംഖല രൂപവത്കരിച്ചു തുടങ്ങിയതായി കന്പനി അറിയിച്ചു. ആയുർവേദ ഔട്ട് ലെറ്റുകളിലും പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നതായി ഡാബർ ഇന്ത്യ വ്യക്തമാക്കി. സുരക്ഷാ സ്റ്റോറിൻറെ ഭാഗമാകാൻ താത്പര്യമുള്ള ഷോപ്പുകൾക്ക് surakshastore.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ആവശ്യമായ പരിശീലനം പൂർത്തിയാക്കിയാൽ ഏതു സംസ്ഥാനത്താണോ, അവിടെ ചുമതലയുള്ള കന്പനിയുടെ വിതരണക്കാർ സ്റ്റോർ പരിശോധിച്ച് പദ്ധതിയുടെ ഭാഗമാക്കി മാറ്റും. സുരക്ഷാ സ്റ്റോർ ഇങ്ങനെ • ഷോപ്പിന് പുറത്ത് ഉപഭോക്താക്കൾക്ക് 1.5 മീറ്റർ അകലം പാലിച്ച് നിൽക്കാൻ സൗകര്യമൊരുക്കണം, ബില്ലിങ് കൗണ്ടറിലും ഈ അകലം പാലിക്കണം. • കടയിൽ പ്രവേശിക്കുന്നതിനു മുന്പ് ഉപഭോക്താക്കൾക്ക് സോപ്പുപയോഗിച്ച് കൈകഴുകാനോ സാനിറ്റൈസർ ഉപയോഗിച്ച് അണുനശീകരണത്തിനോ സൗകര്യമുണ്ടായിരിക്കണം. • കടയിലെ എല്ലാ ജീവനക്കാരും മുഖാവരണം ധരിക്കണം. • കൂടുതൽ സ്പർശനം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ദിവസം രണ്ടു പ്രാവശ്യം അണുവിമുക്തമാക്കണം. • ഷോപ്പിലെ ജീവനക്കാർക്ക് കന്പനികൾ സുരക്ഷ സംബന്ധിച്ച് ബോധവത്കരണം നൽകും. മുഖാവരണം, ഗ്ലൗസ്, സാനിറ്റൈസർ ഉൾപ്പെടെയുള്ള സുരക്ഷാ കിറ്റുകളും ലഭ്യമാക്കും. • പദ്ധതിക്കു കീഴിലുള്ള ഷോപ്പുകളിൽ 'സുരക്ഷാ സ്റ്റോർ' എന്ന ബോർഡ് സ്ഥാപിക്കും. സുരക്ഷയും ശുചിത്വവും സംബന്ധിച്ച ബോധവത്കരണ പോസ്റ്ററുകളും പതിക്കും. • സുരക്ഷാ സ്റ്റോറുകൾ സർക്കാരിൻറെ ആരോഗ്യ സേതു ആപ്പിൽ രജിസ്റ്റർ ചെയ്യും.

from money rss https://bit.ly/2XDeM5k
via IFTTT

ബാങ്ക് ഓഹരികളുടെ കുതിപ്പില്‍ സെന്‍സെക്‌സ് 223 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ധനകാര്യ ഓഹരികളിൽ വാങ്ങൽതാൽപര്യം പ്രകടമായതാണ് വിപണിക്ക് കരുത്തായത്. സെൻസെക്സിൽ വ്യാപാരം ആരംഭിച്ചത് 200ലേറെ പോയന്റ് നഷ്ടത്തിലാണെങ്കിലും ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ സൂചിക 222.80 പോയന്റ് നേട്ടത്തിൽ 30602.61ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 67.50 പോയന്റ് ഉയർന്ന് 8992.80ലുമെത്തി. ബിഎസ്ഇയിലെ 1596 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 743 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, വേദാന്ത, ഐസിഐസിഐ ബാങ്ക്, ശ്രീ സിമന്റ്, യുപിഎൽ, ടൈറ്റാൻ കമ്പനി, എസ്ബിഐ, സൺ ഫാർമ, പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, എഫ്എംസിജി ഒഴികെയുള്ള ഓഹരികളെല്ലാം നേട്ടത്തിലായിരുന്നു.

from money rss https://bit.ly/2RFUnZF
via IFTTT

ടിവി, മൊബൈല്‍ തുടങ്ങിയവയുടെ വില്പന ആമസോണിലും ഫ്ളിപ്കാട്ടിലും ഉടനെ തുടങ്ങും

ന്യൂഡൽഹി: ഇലക്ട്രോണിക്സ് ഉപത്ന്നങ്ങൾ ഉൾപ്പടെയുള്ളവ വിൽക്കുന്നതിന് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ അനുമതി ലഭിച്ചു. മൊബൈൽ ഫോൺ, ടെലിവിഷൻ, റഫ്രിജറേറ്റർ, ലാപ് ടോപ്, സ്റ്റേഷനറി വസ്തുക്കൾ എന്നിവയാകും വില്പന നടത്തുക. ആമസോൺ, ഫ്ളിപ്കാർട്ട്, സ്നാപ്ഡീൽ തുടങ്ങിയ ഇ-കൊമേഴ്സ് പോർട്ടലുകൾ വഴി ഏപ്രിൽ 20 മുതൽ ഉത്പന്നങ്ങൾ വിതരണം തുടങ്ങും. മെയ് മൂന്നുവരെ അടച്ചിടൽ നീട്ടിയതിനെതുടർന്ന് പുറത്തിറക്കിയ മാർഗനിർദേങ്ങൾക്ക് വ്യക്തത വരുത്തിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശം. ഇ-കൊമേഴ്സ് കമ്പനികളുടെ വാഹനങ്ങൾക്ക് ഇതിനായി പ്രത്യേക അനുമതി നൽകാനാണ് തീരുമാനം. ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, അവശ്യവസ്തുക്കൾ എന്നിവമാത്രം വിതരണം ചെയ്യാനായിരുന്നു നേരത്തെ ഇ-കൊമേഴ്സ് കമ്പനികൾക്ക് അനുമതി ലഭിച്ചിരുന്നത്. തളർച്ചയിലായ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് ഉണർവേകാനാണ് സർക്കാരിന്റെ നടപടിയിലൂടെ ഉദ്ദേശിക്കുന്നത്.

from money rss https://bit.ly/2yfMaEG
via IFTTT

ഓഹരി വിപണിയിലെ ചൈനീസ് നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ സെബി അന്വേഷിക്കുന്നു

മുംബൈ: ചൈനയിൽനിന്നോ ചൈനവഴിയോ രാജ്യത്തെ ഓഹരി വിപണിയിൽ വന്നിട്ടുള്ള നിക്ഷേപത്തെക്കുറിച്ച് വിശദാംശങ്ങൾ നൽകാൻ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) നിർദേശം നൽകി. പതിവിൽക്കവിഞ്ഞുള്ള വിദേശ നിക്ഷേപം ഓഹരികളിലെത്തുമ്പോൾ സെബിയുടെ നിർദേശപ്രകാം ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ്സ് വിവരങ്ങൾ കൈമാറാറുണ്ട്. എന്നാൽ ചൈനീസ് നിക്ഷേപംസംബന്ധിച്ച് വിവരങ്ങൾ ആവശ്യപ്പെടുന്നത് ഇതാദ്യമായാണ്. ചൈനയിൽനിന്നും ഹോങ്കോങിൽനിന്നുമുള്ള നിക്ഷേപത്തെക്കുറിച്ച് സൂക്ഷ്മ പരിശോധന വേണമെന്ന സർക്കാർ നിർദേശത്തെതുടർന്നാണ് സെബിയുടെ നടപടി. അതുകൊണ്ടുതന്നെ ചൈനയിൽനിന്നും ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽനിന്നുമുള്ള നിക്ഷേപങ്ങൾ സൂക്ഷ്മമായി പരിശോധിക്കാനാണ് സെബിയുടെ തീരുമാനം. ലോകമാകെ കോവിഡ് ബാധിച്ചതിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്തെ പ്രമുഖ ഓഹരികളിൽ പലതും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും ഈ സാഹചര്യത്തിൽ കൂടുതൽ നിക്ഷേപവുമായി വിപണിയിലെത്തുമെന്ന സൂചനയുണ്ട്. കഴിഞ്ഞയാഴ്ചയിൽ ചൈനയിലെ കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ ഓഹരി വിഹിതം 1.01ശതമാനമായി ഉയർത്തിയിരുന്നു. മാർച്ചിൽ 0.8ശതമാനമായിരുന്നു വിഹിതം. ചൈനയിൽനിന്നുള്ള 16 പോർട്ട്ഫോളിയോ നിക്ഷേപകർ രാജ്യത്തെ വൻകിട ഓഹരികളിൽ 1.1 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയതായും കണ്ടെത്തിയിരുന്നു.

from money rss https://bit.ly/2XDQiJ3
via IFTTT

എടിഎം ഇടപാടുകള്‍ എസ്ബിഐ സൗജന്യമാക്കി

എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ഏത് ബാങ്കിന്റെ എടിഎമ്മിൽനിന്നും എത്രതവണവേണമെങ്കിലും ചാർജ് നൽകാതെ പണം പിൻവലിക്കാം. ഏപ്രിൽ 15ന് ബാങ്കിന്റെ വെബ്സൈറ്റിലൂടെയാണ് എടിഎം നിരക്കുകൾ ജൂൺ 30വരെ പിൻവലിച്ചതായി അറിയിച്ചത്. എടിഎം നിരക്കുകൾ നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് ബാങ്കിന്റെ നടപടി. സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് ഇതുവരെ അനുവദിച്ചിരുന്നത്. മെട്രോ നഗരങ്ങളിലല്ലെങ്കിൽ പ്രത്യേക നിരക്കൊന്നും നൽകാതെ 10 സൗജന്യ ഇടപാടുകൾ നടത്താം. അതിനുമുകളിലുള്ള ഓരോ സാമ്പത്തിക ഇടപാടിനും 20 രൂപയും ജിഎസ്ടിയും സാമ്പത്തികേതര ഇടപാടിന് എട്ട് രൂപയും ജിഎസ്ടിയുമാണ് ഈടാക്കിയിരുന്നത്. കഴിഞ്ഞമാസം മുതൽ ബാങ്ക് മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കിയിരുന്നു. എസ്എംഎസ് ചാർജും എടുത്തുകളഞ്ഞു. 44.51 കോടി സേവിങ്സ് അക്കൗണ്ടുകളാണ് എസ്ബിഐക്കുള്ളത്.

from money rss https://bit.ly/2z5w0y2
via IFTTT

Wednesday, 15 April 2020

വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കേണ്ട തിയതി വീണ്ടുംനീട്ടി

കോവിഡ് വ്യാപനംമൂലം അടച്ചിടൽ വീണ്ടും നീട്ടിയ സാഹചര്യത്തിൽ വാഹന, ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി. മാർച്ച് 25നും മെയ് മൂന്നിനുമിടയിൽ കാലാവധി തീരുന്ന പോളിസികൾ മെയ് 15നകം പുതുക്കിയാൽമതി. ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയത്. ഈ കാലയളവിൽ പുതുക്കേണ്ട സമയം കഴിഞ്ഞാലും പോളിസി നിലനിൽക്കും. തേഡ് പാർട്ടി മോട്ടോർവാഹന ഇൻഷുറൻസിനും ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കുമാണ് ഇത് ബാധകം. ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്ക് സാധാരണയായിതന്നെ കാലാവധി കഴിഞ്ഞാലും പ്രീമിയം അടച്ച് പുതുക്കുന്നതിന് ഒരുമാസംവരെ അധിക സമയം ലഭിക്കാറുണ്ട്. എന്നാൽ ഈ സമയത്ത് ക്ലെയിം ആവശ്യമായിവന്നാൽ പരിഗണിക്കില്ലെന്നുമാത്രം. നിലവിലെ സാഹചര്യത്തിൽ മെയ് 15നകം പോളിസി പുതുക്കിയാൽ കാലാവധി തീർന്ന അന്നുമുതൽ അതിന് പ്രാബല്യമുണ്ടാകും.

from money rss https://bit.ly/3ceM3YC
via IFTTT

രൂപയുടെ മൂല്യം റെക്കോഡ് ഭേദിച്ച് താഴോട്ട്: ഡോളറിനെതിരെ 76.81 നിലവാരത്തിലെത്തി

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 76.81 നിലവാരത്തിലെത്തി. ആഗോള വ്യാപകമായി കറൻസികളും ഓഹരി സൂചികകളും നഷ്ടത്തിലായതാണ് രൂപയെ ബാധിച്ചത്. കോവിഡ് വ്യാപനംമൂലം രണ്ടാംഘട്ട അടച്ചിടൽ പ്രഖ്യാപിച്ചതിനെതുടർന്ന് വിവിധ ഏജൻസികൾ റേറ്റിങ് താഴ്ത്തിയതും രൂപയെ ബാധിച്ചു. 76.74 നിലവാരത്തിലായിരുന്നു തുടക്കമെങ്കിലും രാവിലെ 10.20ഓടെ 76.81 നിലവാരത്തിലേയ്ക്ക് മൂല്യം താഴുകയായിരുന്നു. 76.44 നിലവാരത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യം 76-74 നിലവാരത്തിൽ പിടിച്ചുനിർത്താൻ ആവശ്യത്തിന് വിദേശ കറൻസി ശേഖരം ആർബിഐയ്ക്കുണ്ടെന്നാണ് വിലയിരുത്തൽ. സമ്പദ്ഘടനയ്ക്ക് കരുത്തുപകരാൻ സർക്കാർ പ്രഖ്യാപിക്കാനിരിക്കുന്ന പാക്കേജിൽ ഉറ്റുനോക്കുകയാണ് വിപണി.

from money rss https://bit.ly/34EteLO
via IFTTT

ബി.എസ്.എന്‍.എല്‍: അടച്ചിടല്‍കാലത്ത്‌ കാലാവധി നീട്ടല്‍ ആനുകൂല്യം നല്‍കിയില്ല

കോഴിക്കോട്: ലോക്ഡൗൺ കാലയളവിൽ പ്രീപെയ്ഡ് വരിക്കാർക്ക് ബി.എസ്.എൻ.എൽ നൽകിയ ആനുകൂല്യം ഭൂരിഭാഗം പേർക്കും ലഭിച്ചില്ല. മാർച്ച് 22നുശേഷം തീരേണ്ടിയിരുന്ന പ്ലാനുകളുടെ കാലാവധി സൗജന്യമായി ഏപ്രിൽ 20വരെ നീട്ടിനൽകുകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഈ കാലയളവിൽ റീച്ചാർജ് ചെയ്യാതിരുന്ന പലരുടെയും ബാലൻസ് തുക ഉൾപ്പടെയുള്ളവ നഷ്ടമായി. കാലാവധി നീട്ടിലഭിച്ചതുമില്ല. കാലാവധി കഴിഞ്ഞെന്നപേരിൽ ആരുടെയും കണക്ഷൻ റദ്ദാക്കില്ലെന്നാണ് ബി.എസ്.എൻ.എൽ അറിയിച്ചിരുന്നത്. കൂട്ടത്തിൽ 10 രൂപയുടെ സംസാര സമയവും അനുവദിച്ചിരുന്നു. ഈകാലയളവിൽ സംസാരസമയം കഴിയുന്നവർക്കാണ് 10 രൂപയുടെ ടോക് ടൈംകൂടി സൗജന്യമായി അനുവദിച്ചത്. മിത്രം പ്ലാൻ ഉൾപ്പടെയുള്ളവയിൽ തുടരുന്ന ഉപഭോക്താക്കൾക്ക് ഇത് ബാധകമല്ലെന്നാണ് ബി.എസ്.എൻ.എൽ ഇപ്പോൾ നൽകുന്ന വിശദീകരണം. ഈ പ്ലാനിൽ നേരത്തെ റീച്ചർജ് ചെയ്തവരുടെ കാലാവധി ഏപ്രിൽ 10ന് അവസാനിച്ചാലും അവർക്ക് ഈആനുകൂല്യത്തിന് അർഹതയില്ലെന്നാണ് ബി.എസ്.എൻ.എൽ പറയുന്നത്. അതേസമയം, ലോക്ഡൗൺ നീട്ടിയതിനാൽ ടെലികോം കമ്പനികൾ മെയ് മൂന്നുവരെ എല്ലാ പ്ലാനുകൾക്കും വലിഡിറ്റി നീട്ടി നൽകണമന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

from money rss https://bit.ly/2yl3Rm0
via IFTTT

സൂചികകള്‍ താഴ്ന്നുതന്നെ: സെന്‍സെക്‌സില്‍ 225 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 225 പോയന്റ് നഷ്ടത്തിൽ 30,154ലിലും നിഫ്റ്റി 52 പോയന്റ് താഴ്ന്ന് 8872ലുമാണ് വ്യാപാരം നടക്കുന്നത്. വേദാന്ത, എൽആന്റ്ടി, ഹിൻഡാൽകോ, സീ എന്റർടെയൻമെന്റ്, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, സൺ ഫാർമ, ഗെയിൽ, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. അതേസമയം, ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഒരുശതമാനത്തോളം നേട്ടത്തിലാണ്. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ നീട്ടിയതാണ് വിപണിയെ ബാധിച്ചത്. 1930നുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ലോകം നേരിടുന്നതെന്ന ഐഎംഎഫിന്റെ വിലയിരുത്തലും വിപണിയുടെ കരുത്ത് ചോർത്തി.

from money rss https://bit.ly/2VaVxyg
via IFTTT

റദ്ദാക്കിയ ടിക്കറ്റിന് പണം മടക്കി നൽകില്ലെന്ന് വിമാനക്കമ്പനികള്‍

മുംബൈ: ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഏപ്രിൽ 15 മുതൽ മേയ് മൂന്നുവരെയുള്ള ടിക്കറ്റുകളുടെ പണം മടക്കി നൽകില്ലെന്ന് വിമാനക്കമ്പനികൾ. പകരം ഒരു വർഷക്കാലയളവിൽ ഈ പണം ഉപയോഗിച്ച് ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ ടിക്കറ്റിന് റീഷെഡ്യൂൾ നിരക്ക് ഈടാക്കില്ലെന്ന് ഗോ എയറും വിസ്താരയും അറിയിച്ചു. അതേസമയം, ഇക്കാലയളവിൽ പുതിയ ടിക്കറ്റിന് അധികതുക വന്നാൽ അത് നൽകേണ്ടി വരും. നിലവിലെ ടിക്കറ്റിൻറെ പണം ക്രെഡിറ്റ് ആയി സൂക്ഷിക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചിട്ടുള്ളത്. വിസ്താര 2020 ഡിസംബർ 31 വരെയും ഗോ എയർ 2021 മേയ് മൂന്നു വരെയും ഇൻഡിഗോ 2021 ഫെബ്രുവരി 28 വരെയും ടിക്കറ്റിൻറെ കാലാവധി നീട്ടിയിട്ടുണ്ട്. മേയ് മൂന്നിനുശേഷം മാത്രമേ ഇനി ആഭ്യന്തര, അന്താരാഷ്ട്ര വിമാനസർവീസുകൾ ഉണ്ടാകൂ. ഏപ്രിൽ 14 -ന് ലോക്ഡൗൺ തീരുമെന്ന പ്രതീക്ഷയിൽ 15 മുതൽ വിമാനക്കന്പനികൾ ബുക്കിങ് സ്വീകരിച്ചിരുന്നു. പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യമാത്രമാണ് ഇതിൽനിന്നു വിട്ടുനിന്നത്. അതേസമയം, അന്താരാഷ്ട കമ്പനിയായ എമിറേറ്റ്സ് യാത്രക്കാർക്ക് മുഴുവൻ പണം തിരിച്ചുനൽകാൻ തയ്യാറായിട്ടുണ്ട്. ഇതിനുപുറമെ ടിക്കറ്റ് പി.എൻ.ആർ. 760 ദിവസം വരെ സൂക്ഷിക്കുമെന്നും രണ്ടുവർഷത്തെ കാലാവധിയുള്ള ട്രാവൽ വൗച്ചറാക്കി ഇതു മാറ്റാമെന്നും കന്പനി വ്യക്തമാക്കി. അതിനിടെ, അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്ത് ടിക്കറ്റ് ബുക്കിങ് നിർത്തിവെക്കാൻ വ്യോമയാന മന്ത്രാലയം ഇടപെടണമെന്ന് വ്യോമയാന കൺസൾട്ടൻസി സ്ഥാപനമായ കാപ ആവശ്യപ്പെട്ടു. അനിശ്ചിതത്വം നിലനിൽക്കെ മുൻകൂർ ബുക്കിങ് നടത്തുന്നത് ദുരിതകാലത്ത് ഉപഭോക്താക്കളോടു ചെയ്യുന്ന വഞ്ചനയാണെന്ന് കാപ അഭിപ്രായപ്പെട്ടിരുന്നു. തീവണ്ടിയാത്രയുടെ കാര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മുൻകൂർ ബുക്കിങ് ഒഴിവാക്കിയിട്ടുണ്ട്. ഈ രീതി വ്യോമയാന മേഖലയിലും നടപ്പാക്കണം. ഇന്ത്യയിൽ പ്രവർത്തനം നിർത്തിയ കിങ് ഫിഷറും ജെറ്റ് എയർവേയ്സും അവരുടെ അവസാന കാലത്ത് ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം ഇനിയും തിരിച്ചു നൽകിയിട്ടില്ല. കോവിഡ് തുടർന്നാൽ സർക്കാർ പിന്തുണയില്ലെങ്കിൽ ഇന്ത്യയിലെ ചില വിമാനക്കമ്പനികൾ പണമില്ലാതെ പ്രവർത്തനം നിർത്തേണ്ടി വന്നേക്കാമെന്നും കാപ മുന്നറിയിപ്പു നൽകുന്നു.

from money rss https://bit.ly/2K60XEs
via IFTTT

വരുമാനനഷ്ടം 24 ലക്ഷം കോടി: ആഗോള വിമാനക്കന്പനികളിൽപകുതിയും പ്രതിസന്ധിയിൽ

മുംബൈ: ആഗോള വിമാനക്കന്പനികളിൽ പകുതിയിലധികവും നിലനിൽപ്പിനായി കഷ്ടപ്പെടുകയാണെന്ന് ഇൻറർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട). കോവിഡ് 19 മഹാമാരിയെത്തുടർന്ന് സർവീസ് നിർത്തിവെച്ചതുവഴി 2020 സാന്പത്തികവർഷം ആഗോളതലത്തിൽ വ്യോമയാന കന്പനികളുടെ വരുമാനത്തിൽ 24 ലക്ഷം കോടിരൂപയുടെ കുറവുണ്ടായി. 2019 സാന്പത്തിക വർഷത്തെ അപേക്ഷിച്ച് 55 ശതമാനമാണ് വരുമാന നഷ്ടമെന്നും അയാട്ട പറയുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ സാന്പത്തികവർഷം യാത്രക്കാരുടെ എണ്ണത്തിൽ 48 ശതമാനം വരെ കുറവുണ്ടാകും. അപകടമില്ലെന്ന ആത്മവിശ്വാസം വീണ്ടെടുക്കാതെ ആളുകൾ യാത്രയ്ക്ക് തയ്യാറാകില്ല. കോവിഡ് മഹാമാരിയിൽ ആഗോള ജി.ഡി.പി. യിൽ ആറുശതമാനം വരെ കുറവുണ്ടായേക്കാം. രണ്ടാം പാദത്തിലായിരിക്കും സ്ഥിതി രൂക്ഷമാകുക. ഇക്കാലയളവിൽ വിമാനയാത്രക്കാരുടെ കാര്യത്തിലും ഇതു പ്രതിഫലിക്കും. എയർലൈൻ കന്പനിയിൽ ഒരു ജോലി കുറയുന്പോൾ ഇതുമായി ബന്ധപ്പെട്ട മേഖലയിലെല്ലാമായി 24 പേർക്ക് ജോലി നഷ്ടമാകുമെന്നും അയാട്ട വിലയിരുത്തുന്നു. നിലവിൽ ബെൽജിയവും സ്വീഡനും വിമാനക്കന്പനികൾക്കായി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ചില രാജ്യങ്ങളും ഇതിനുള്ള നടപടിയെടുക്കുന്നുവെന്ന് അയാട്ടയിലെ മുഖ്യ സാന്പത്തിക വിദഗ്ധനായ അലക്സാണ്ടർ ഡി ജൂനിയാക് പറഞ്ഞു.

from money rss https://bit.ly/3epIWPs
via IFTTT