121

Powered By Blogger

Tuesday, 1 September 2020

മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകളില്‍ വര്‍ധന ഉറപ്പായി

എജിആർ കുടിശ്ശിക സംബന്ധിച്ച് സുപ്രീംകോടതി തീർപ്പുകൽപ്പിച്ചതോടെ മൊബൈൽ താരിഫിൽ ചുരുങ്ങിയത് 10ശതമാനം വർധന ഉറപ്പായി. ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവയ്ക്ക് എജിആർ കുടിശ്ശികയിനത്തിൽ അടുത്ത ഏഴുമാസത്തിനുള്ളിൽ 10ശതമാനംതുക തിരിച്ചടയ്ക്കേണ്ടിവരുന്നതിനാലാണിത്. 2021 മാർച്ച് 31നകം ടെലികോം ഓപ്പറേറ്റർമാർ കുടിശ്ശികയിൽ 10ശതമാനം തിരിച്ചടയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ബാക്കിയുള്ളതുക 10 തവണകളായാണ് അടച്ചുതീർക്കേണ്ടത്. അതിന് 10വർഷത്തെ സാവകാശമാണ് നൽകിയിട്ടുള്ളത്. ഇതോടെ 2021 മാർച്ചിൽ ഭാരതി എയർടെൽ 2,600 കോടി രൂപയും വോഡാഫോൺ ഐഡിയ 5,000 കോടി രൂപയുമാണ് നൽകേണ്ടിവരിക. നിലവിൽ ഒരു ഉപഭോക്താവിൽനിന്നുലഭിക്കുന്ന ശരാശരി വരുമാനംവെച്ച് ഈ കുടിശ്ശിക തീർക്കാൻ കമ്പനികൾക്കാവില്ല. ഭാരതി എയർടെല്ലിന് 10ശതമാനവും വോഡഫോൺ ഐഡിയയ്ക്ക് 27ശതമാനവും നിരക്ക് വർധിപ്പിച്ചാൽമാത്രമെ തിരിച്ചടയ്ക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. നടപ്പ് സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ ഒരു ഉപഭോക്താവിൽനിന്ന് എയർടെലിന് ലഭിച്ചവരുമാനം 157 രൂപയാണ്. വോഡാഫോൺ ഐഡിയയ്ക്കാകട്ടെ 114 രൂപയും. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം 2019 ഡിസംബറിലാണ് കമ്പനികൾ മൊബൈൽ കോൾ, ഡാറ്റ നിരക്കുകളിൽ 40ശതമാനത്തോളം വർധനവരുത്തിയത്.

from money rss https://bit.ly/3jxcv36
via IFTTT

സ്വര്‍ണവില വീണ്ടുംകുറഞ്ഞ് പവന് 37,480 രൂപയായി

ഒരുദിവസത്തെ വർധനയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് പവന് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന് 37,800 രൂപയും ഗ്രാമിന് 4,725 രൂപയുമായിരുന്നു വില. ഇതോടെ ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിൽനിന്ന് 22 ദിവസംകൊണ്ട് 4,720 രൂപയാണ് ഇടിഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ട്രോയ് ഔൺസ് തനിത്തങ്കത്തിന് 1971 ഡോളർ നിലവാരത്തിലാണ് ആഗോള വിപണിയിൽ വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3hQnbJL
via IFTTT

സെന്‍സെക്‌സില്‍ 81 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 81 പോയന്റ് നേട്ടത്തിൽ 38,982ലും നിഫ്റ്റി 29.90 പോയന്റ് ഉയർന്ന് 11,500ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1101 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 507 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ഇൻഫോസിസ്, ഐടിസി, അൾട്രടെക് സിമെന്റ്, ടിസിഎസ്, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എൻടിപിസി, ബജാജ് ഫിൻസർവ്, മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്, എൽആൻഡ്ടി, ടൈറ്റാൻ, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അരശതമാനത്തോളം നേട്ടത്തിലാണ്. കോൾ ഇന്ത്യ, അരവിന്ദ് ഫാഷൻസ്, ജൂബിലന്റ് ഫയർവർക്സ് തുടങ്ങി 69 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2DjTG44
via IFTTT

ഓഗസ്റ്റിൽ യു.പി.ഐ. ഇടപാടുകളുടെ എണ്ണം 150 കോടി കടന്നു

മുംബൈ: രാജ്യത്തെ യു.പി.ഐ. ഇടപാടുകളുടെ എണ്ണം ആദ്യമായി ഒരു മാസം 150 കോടി പിന്നിട്ടു. ഓഗസ്റ്റിൽ യു.പി.ഐ. പ്ലാറ്റ്ഫോം വഴി 156 കോടി ഇടപാടുകളിലൂടെ 2.85 ലക്ഷം കോടി രൂപ കൈമാറിയതായി റിസർവ് ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. തുടർച്ചയായ മൂന്നാംമാസമാണ് യു.പി.ഐ. ഇടപാടുകളിൽ കാര്യമായവർധന രേഖപ്പെടുത്തുന്നത്. അതിനിടെ, ചില സ്വകാര്യബാങ്കുകൾ യു.പി.ഐ.വഴി വ്യക്തികൾതമ്മിലുള്ള ഇടപാടുകൾ മാസം 20 എണ്ണത്തിൽ കൂടുതലായാൽ ഫീസ് ഈടാക്കാൻ തീരുമാനിച്ചിരുന്നു. 2019 - ൽ കേന്ദ്രസർക്കാർ കൊണ്ടുന്ന ധനകാര്യബില്ലിലെ വ്യവസ്ഥയ്ക്കുവിരുദ്ധമാണിത്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഫീസ് ഈടാക്കിയിട്ടുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് മടക്കിനൽകാൻ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

from money rss https://bit.ly/2Dqx8Pm
via IFTTT

When Fahadh Faasil Got Miffed With Journalist’s Question To Nazriya Nazim

When Fahadh Faasil Got Miffed With Journalist’s Question To Nazriya Nazim
Actor Fahadh Faasil and Nazriya Nazim are one of the most popular couples in the Malayalam film industry. The adorable couple has always been entertaining their fans on-screen as well as off-screen. Despite Fahadh Faasil's absence on Instagram, his dear wife

* This article was originally published here

ജിയോ ഫൈബര്‍ 399രൂപയുടെ പ്ലാന്‍ പ്രഖ്യാപിച്ചു

ഗാർഹിക ഉപഭോക്താക്കൾക്കായി 399 രൂപ പ്രതിമാസ നിരക്കുള്ള പരിധിയില്ലാത്ത പുതിയ ബ്രോഡ്ബാന്റ് പ്ലാൻ ജിയോ പ്രഖ്യാപിച്ചു. പുതിയ വരിക്കാർക്ക് 30 ദിവസം സൗജന്യം ലഭിക്കും. 30എംബിപിഎസാകും 399 രൂപയുടെ പ്ലാനിന്റെ വേഗത. 100എംബിപിഎസ്സുള്ള699രൂപയുടെയും150എംബിപിഎസ്സുള്ള999രൂപയും300എംബിപിഎസ്സുള്ള1,499രൂപയുടെയും പ്ലാനുകൾ നിലവിലുണ്ട്. ഡാറ്റാ പ്ലാനുകൾക്കൊപ്പംപരിധിയില്ലാത്തവോയ്സ്കോളുകളും ലഭിക്കും. ഇതോടൊപ്പം 4കെസെറ്റ്ടോപ്പ്ബോക്സും സൗജന്യമായിലഭിക്കും. ഡൗൺലോഡ് സ്പീഡിനൊപ്പം അപ് ലോഡ് സ്പീഡും ലഭിക്കുന്നതാണ് പ്ലാനുകൾ. ഉയർന്ന പ്ലാനുകളിൽ 12 ഒടിടിസേവനങ്ങളും സൗജന്യമായി ലഭിക്കും. 1499രൂപയാണ്സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത്.

from money rss https://bit.ly/2ZaSMij
via IFTTT

ടെലികോം ഓഹരികള്‍ നേട്ടമുണ്ടാക്കി: സെന്‍സെക്‌സ് 273 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ടെലികോം കമ്പനികൾക്ക് കുടിശ്ശിക അടയ്ക്കാൻ സുപ്രീംകോടതി സാവകാശം നൽകിയത് ഓഹരി സൂചികകൾ നേട്ടമാക്കി. ടെലികോം സൂചിക നാലുശതമാനവും ലോഹ സൂചിക മൂന്നുശതമാനവും പവർ, ഹെൽത്ത്കെയർ സൂചികകൾ മൂന്നുശതമാനംവീതവും നേട്ടമുണ്ടാക്കി. ഐടി, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 273 പോയന്റ് ഉയർന്ന് 38,900.80ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തിൽ 11,470.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭാരതി എയർടെൽ, ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, എൻടിപിസി, സിപ്ല, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഭാരതി ഇൻഫ്രാടെൽ, ഒഎൻജിസി, ആക്സിസ് ബാങ്ക്, അദാനി പോർട്സ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഐഒസി, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.16ശതമാനവും സ്മോൾ ക്യാപ് 0.54ശതമാനവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3hMkeKg
via IFTTT

ഫ്യൂച്വര്‍ ഗ്രൂപ്പ് പണംനല്‍കിയില്ല: ഫ്രാങ്ക്‌ളിന്റെ 4 ഫണ്ടുകളുടെ എന്‍എവി കുത്തനെ ഇടിഞ്ഞു

ഫ്രാങ്ക്ളിന് ടെംപിൾടൺ പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റുഫണ്ടുകളിൽ നാലെണ്ണത്തിന്റെ എൻഎവി(നെറ്റ് അസററ്റ് വാല്യു-യുണിറ്റിന്റെ വില)കുത്തനെ താഴ്ന്നു. ഫ്യൂച്വർ ഗ്രൂപ്പ് സ്ഥാപനമായ റിവാസ് ട്രേഡ് വെഞ്ച്വേഴ്സ് നിക്ഷേപം തിരിച്ചുനൽകുന്നതിൽ വീഴ്ചവരുത്തിയതിനെതുടർന്നാണിത്. ഇതോടെ ഫ്രാങ്ക്ളിൻ ഈ കടപ്പത്രങ്ങളുടെ മൂല്യം പൂജ്യത്തിലേയ്ക്ക് താഴ്ത്തി. പിന്നീട് പണം തിരിച്ചുലഭിക്കുന്ന മുറയ്ക്ക് നിക്ഷേപകർക്ക് വീതിച്ചുനൽകുകയാണ് ചെയ്യുക. ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ടിന്റെ യൂണിറ്റ് വില6.32ശതമാനവും ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം പ്ലാനന്റേത് 5.02ശതമാനവും ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ടിന്റേത് 3.02ശതമാനവും ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ടിന്റേത് 0.33ശതമാനവുമാണ് താഴ്ന്നത്. ഫ്യൂച്വർ ഗ്രൂപ്പിന്റെ ചെറുകിട, മൊത്തവ്യാപാര ബിസിനസും ലോജിസ്റ്റിക്സ്, വെയർഹൗസങ് ബിസിനസും ഏറ്റെടുക്കുമെന്ന് ഓഗസ്റ്റ് 29ന് റിലയൻസ് റീട്ടെയിൽ പ്രഖ്യാപിച്ചിരുന്നു. 24,713 കോടി രൂപയ്ക്കാണ് എറ്റെടുക്കൽ. ഇടപാട് തീരുന്നമുറയ്ക്ക് പണം തിരിച്ചുലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രാങ്ക്ളിൻ ടെംപിൾടൺ അറിയിച്ചു. NAVs of shut Franklin schemes fall up to 6.32%

from money rss https://bit.ly/2G7SmST
via IFTTT

ടെലികോം കമ്പനികള്‍ക്ക് ആശ്വാസം: എജിആര്‍ കുടിശ്ശിക അടയ്ക്കാന്‍ 10വര്‍ഷത്തെ സാവകാശം

ടെലികോം കമ്പനികളുടെ അഡ്ജസ്റ്റ് ചെയ്ത മൊത്തവരുമാന (എജിആർ) കുടിശ്ശിക തീർക്കുന്നതുസംബന്ധിച്ച് ആശ്വാസ ഉത്തരവുമായി സുപ്രീംകോടതി. അവശേഷിക്കുന്ന കുടിശ്ശിക തീർക്കാർ സുപ്രീം കോടതി 10 വർഷത്തെ സമയം അനുവദിച്ചു. 2021 മാർച്ച് 31നകം കുടിശ്ശകയുള്ള തുകയുടെ 10ശതമാനം നൽകേണ്ടിവരും. അവശേഷിക്കുന്ന തുകയുടെ ഒരുഭാഗം എല്ലാവർഷവും ഫെബ്രുവരി ഏഴിനകം നൽകണമെന്നും പണമടവിൽ വീഴ്ചവരുത്താൻ അനുവദിക്കില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ബാക്കിയുള്ളതുക 2031 മാർച്ച് 31നകം അടയ്ക്കാനള്ള അവസരമാണ് കോടതി നൽകിയത്. ടെലികോം കമ്പനികളുടെ ചെയർമാൻ തിരിച്ചടവുസംബന്ധിച്ച് ഉറപ്പ് നൽകേണ്ടിവരും. തിരിച്ചടവിൽ വീഴ്ചവരുത്തിയാൽ പിഴയും കോടതിയലക്ഷ്യനടപടികളും നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എജിആർ കുടിശ്ശിക അച്ചുതീർക്കാൻ ടെലികോം കമ്പനികൾക്ക് 20 വർഷത്തെ സാവകാശം നൽകണമെന്ന് കേന്ദ്രസർക്കാർ നേരത്തെ നൽകിയ അപേക്ഷയിൽ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ടെലികോം കമ്പനികൾക്ക് അനുകൂല വിധിവന്നതോടെ ഭാരതി എയർടെലിന്റെ ഓഹരി വില ആറുശതമാനത്തോളം നേട്ടമുണ്ടാക്കി. അതേസമയം, വോഡാഫോൺ ഐഡിയയുടെ ഓഹരി വിലയിൽ 24ശതമാനം ഇടിവാണുണ്ടായത്. കുടിശ്ശിക തീർക്കാൻ 15 മുതൽ 20വർഷംവരെ കാലാവധി ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിച്ചിരുന്നത്.

from money rss https://bit.ly/3jwvs6c
via IFTTT

Monday, 31 August 2020

ഗൂഗിള്‍ പേ വഴി കോണ്ടാക്ട്‌ലെസ് പണമിടപാട് സൗകര്യവും

ഗൂഗിൾ പേ ഉപയോഗിച്ച് കോൺടാക്ട് ലെസ് സംവിധാനത്തിലൂടെ ഇനി പണം കൈമാറാം. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ(എൻഎഫ്സി) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. യുപിഐ സംവിധാനമുപയോഗിച്ചാണ് ഇതുവരെ ഗൂഗിൾ പേ വഴി പണമിടപാട് നടത്തിയിരുന്നത്. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് നമ്പറുകൾ ആപ്പിൽ ചേർക്കാനുള്ള സൗകര്യംവന്നതോടെയാണ് മറ്റൊരാൾക്ക് കാർഡ് കൈമാറാതെ പിഒഎസ് മെഷീനുസമീപം കൊണ്ടുചെന്ന് ഇടപാടുനടത്താനുള്ള സാധ്യതകൂടി ലഭ്യമായത്. പോയന്റ് ഓഫ് സെയിൽ ടെർമിനലുകളിൽ കാർഡ് ഉപയോഗിക്കാതെയും പിഎൻ നൽകാതെയും ഇടപാട് നടത്താൻ എൻഎഫ്സി സംവിധാനംവഴികഴിയും. ഗൂഗിൾ പേയിലെ സെറ്റിങ്സിൽ പോയി പേയ്മന്റ് മെത്തേഡിൽ ക്ലിക്ല് ചെയ്ത് കാർഡിലെ വിവരങ്ങൾ ചേർക്കാം. കാർഡിന്റെ നമ്പർ, കാലാവധി, സിവിവി, കാർഡ് ഉടമയുടെ പേര് തുടങ്ങിയവയാണ് ചേർക്കാൻ കഴിയുക. കാർഡ് വിവരങ്ങൾ ചേർത്തുകഴിഞ്ഞാൽ യഥാർഥ കാർഡ് നമ്പറിനുപകരം വ്യർച്വൽ അക്കൗണ്ട് നമ്പർ ആപ്പ് തനിയെ ഉണ്ടാക്കും. കാർഡിന് പകരമായി ഉപയോഗിക്കാവുന്ന ഈ നമ്പർ ടോക്കൺ എന്ന പേരിലാണ് അറിയപ്പെടുക. ഷോപ്പുകളിലെ പണമിടപാടിന് ഇതാണ് ഉപയോഗിക്കേണ്ടത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. തമാസിയാതെ എല്ലാവർക്കും സേവനം പ്രയോജനപ്പെടുത്താമെന്നും ഗൂഗിൾ അറിയിച്ചു. Google Pay rolls out NFC-based contactless card payment option in India

from money rss https://bit.ly/3lzqbMZ
via IFTTT

സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ ദിനങ്ങളിൽ ഇടിഞ്ഞതിനുശേഷം ചൊവാഴ്ച നേരിയതോതിൽ വർധിച്ചു. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. പവൻ വില 42,000 രൂപയിലേയ്ക്ക് ഉയർന്നശേഷം 4,400 രൂപവരെ കുറഞ്ഞ് 37,600 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റ് 29 മുതൽ 31വരെ തുടർച്ചയായ നാലുദിവസം താഴ്ന്ന നിലവാരത്തിൽ തുടർന്നശേഷമാണ് 200 രൂപയുടെ വർധന. ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 1,986 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3lDekxy
via IFTTT

സമ്പദ്ഘടനയില്‍ തളര്‍ച്ച അതിരൂക്ഷം: തിരിച്ചുവരാന്‍ കാലമേറെയെടുത്തേക്കും

രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം പ്രതീക്ഷിച്ചതിലും കുത്തനെ ഇടിഞ്ഞത് സമ്പദ്ഘടനയുടെ പെട്ടെന്നുള്ള തിരിച്ചുവരവിന് തരിച്ചടിയാകും. ലോകത്തെതന്നെ ഏറ്റവുംവലിയ അച്ചിടിൽ മാർച്ച് മുതൽ നടപ്പാക്കിയത് ലോകത്തിലെതന്നെ അതവേഗംവളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി. ഏപ്രിൽ-ജൂൺ പാദത്തിൽ ജിഡിപിയിൽ 23.9ശതമാനമാണ് ഇടിവുണ്ടായത്. ജിഡിപിയിൽ 18.3ശതമാനം ഇടിവുണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അതിനെപ്പോലും മറികടന്നുകൊണ്ടാണ് നാലിലൊന്ന് ഇടിവിലേയ്ക്ക് നീങ്ങിയത്. ഉപഭോക്താക്കളുടെ ചെലവിടൽശേഷിയിൽ കുത്തനെ കുറവുണ്ടായി. സ്വകാര്യ നിക്ഷേപം, കയറ്റുമതി എന്നീമേഖലയിലും കനത്ത തിരിച്ചടിയുണ്ടായി. പരിമിതമായ സാമ്പത്തിക സാഹചര്യങ്ങളും കൂടുതൽ ശക്തമായി സാമ്പത്തികവളർച്ചയെ ഉത്തജേപ്പിക്കേണ്ട ആവശ്യകതയും കണക്കിലെടുക്കുമ്പോൾ തളർച്ച 2022 സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിവരെ പ്രതിഫലിക്കാനാണ് സാധ്യതയെന്നാണ് വിലിയിരുത്തൽ. സമ്പദ് വ്യവസ്ഥയുടെ പ്രധാന ചാലകശക്തിയായ ഉപഭോക്തൃ ചെലവിടൽശേഷിയിൽ 31.2ശതമാനമാണ് ഇടിവുണ്ടായത്. മൂൻപാദത്തിൽ ഈ ഇടിവ് 2.6ശതമാനംമാത്രമായിരുന്നു. മൂലധന നിക്ഷേപത്തിലാകട്ടെ ഏപ്രിൽ-ജൂൺ കാലയളവിൽ 47.9ശതമാനമാണ് കുറവുണ്ടായത്. മുൻപാദത്തിൽ മൂലധന നിക്ഷേപത്തിൽ 2.1ശതമാനം വളർച്ചരേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഗതാഗതം, വിദ്യാഭ്യാസം, റസ്റ്റോറന്റ് മേഖലയിൽ നിയന്ത്രണം ഇപ്പോഴും തുടരുകയുമാണ്. നിർമാണം, സേവനം, റീട്ടെയിൽ മേഖലയിൽ ലക്ഷക്കണക്കിന് പേർക്കാണ് തൊഴിൽ നഷ്ടമായത്. അതേസമയം, കുത്തനെയുള്ള തിരിച്ചുവരവിന് രാജ്യത്തെ സമ്പദ്ഘടനസജ്ജമായിട്ടുണ്ടെന്നാണ്ധനമന്ത്രാലയത്തിലെ ചീഫ് ഇക്കണോമിസ്റ്റായ കൃഷ്ണമൂർത്തി സുബ്രഹ്മണ്യം പറയുന്നത്. റെയിൽ വഴിയുള്ള ചരക്ക് നീക്കം, വൈദ്യുതി ഉപയോഗം, നികുതിപിരിവ് തുടങ്ങിയവയിൽ വരുംപാദങ്ങളിൽ കാര്യമായ വർധന പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മറ്റ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ മറിച്ചാണ്. 1947ൽ രാജ്യം ബ്രട്ടീഷ് കൊളോണിയിൽ ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയശേഷമുള്ള ഏറ്റവും മോശം സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും ദശലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിവിടാൻ സാധ്യതയുണ്ടെന്നുമാണ് ഇവരുടെ വിലയിരുത്തൽ. വളർച്ചയ്ക്ക് വേഗംകൂട്ടാൻ റിസർവ് ബാങ്ക് റിപ്പോനിരക്കിൽ ഫെബ്രുവരിക്കുശേഷം 1.15ശതമാനം കുറവുവരുത്തി. വർധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കുമൂലം നിരക്കുകുറയ്ക്കൽ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മെയിൽ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഉപഭോക്തൃ ആവശ്യതകയും ഉത്പാദനക്ഷമതയും ഇനിയും വീണ്ടെടുക്കാനായിട്ടില്ല. അതിനിടെ, ലോകത്താകമാനം കോവിഡ് നിയന്ത്രണം ഫലപ്രാപ്തിയിലെത്തുമ്പോൾ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുകൊണ്ടിരിക്കുകയാണ്. 36 ലക്ഷത്തിലേറെപ്പേർ ഇതിനകം രോഗബാധിതരായി. മരണസംഖ്യ 64,400ലേറെയായി വർധിക്കുകയും ചെയ്തു. Depression in the economy is at an all-time high: it may take a long time to recover

from money rss https://bit.ly/32HZX2d
via IFTTT

നഷ്ടത്തില്‍നിന്ന് കുതിച്ച് വിപണി: സെന്‍സെക്‌സില്‍ 391 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് ഓഹരി സൂചികകൾ കുതിച്ചു. സെൻസെക്സ് 391 പോയന്റ് നേട്ടത്തിൽ 39,019ലും നിഫ്റ്റി 116 പോയന്റ് 11,503ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1087 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 684 ഓഹരികൾ നഷ്ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല. ജിഡിപിയിൽ കുത്തനെ ഇടിവുണ്ടായതാണ് കഴിഞ്ഞദിവസം വിപണിയെ ബാധിച്ചത്. ടെലികോം കമ്പനികളുടെ എജിആർ കുടിശ്ശിക സംബന്ധിച്ച് ഇന്ന് വാദംകേൾക്കാനിരിക്കെയാണ് വിപണിയിലെ ഈ നേട്ടം. ഇൻഡസിന്റ് ബാങ്ക്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എസ്ബിഐ, എൻടിപിസി, ഗ്രാസിം, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, എംആൻഡ്എം, സിപ്ല, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഒഎൻജിസി, സീ എന്റർടെയ്ൻമെന്റ്, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 391 pts

from money rss https://bit.ly/2EBLBZr
via IFTTT

Vinod Kovoor Starts Selling Fish Due To COVID-19 Pandemic; Says ‘I Don’t Have Any Work’

Vinod Kovoor Starts Selling Fish Due To COVID-19 Pandemic; Says ‘I Don’t Have Any Work’
The Coronavirus pandemic has changed many actors' lives. Due to the lockdown and restrictions on film shooting, many artist have been facing a tough time earning a livelihood. Right from Bollywood to Tollywood, small-time actors started selling vegetables, fish and so

* This article was originally published here

Sunday, 30 August 2020

Anwar Rasheed To Make Tamil Debut Soon: Midhun Manuel Thomas To Script The Project!

Anwar Rasheed To Make Tamil Debut Soon: Midhun Manuel Thomas To Script The Project!
Anwar Rasheed, the talented filmmaker is finally all set to make his Tamil debut soon. As per the reports, Anwar Rasheed will soon kickstart the production of his maiden Tamil venture, which will be scripted by Anjaam Pathiraa director Midhun Manuel

* This article was originally published here

Saturday, 29 August 2020

Mohanlal-Prithviraj-Dulquer Salmaan In One Frame! Is This Classy Picture Taken By Tovino Thomas?

Mohanlal-Prithviraj-Dulquer Salmaan In One Frame! Is This Classy Picture Taken By Tovino Thomas?
Netizens can't stop gushing and crushing over the latest Instagram picture of Complete actor Mohanlal with Mollywood heartthrobs Prithviraj and Dulquer Salmaan. Tagging the two Superstars, Lalettan shared the lovely pic of the trio in a casual avatar. With

* This article was originally published here

ഗോള്‍ഡ്‌ ബോണ്ടില്‍ നിക്ഷേപിക്കാന്‍ ഓഗസ്റ്റ് 31 മുതല്‍ അപേക്ഷിക്കാം

നടപ്പ് സാമ്പത്തിക വർഷത്തെ ആറാംഘട്ട ഗോൾഡ് ബോണ്ടിന് ഓഗസ്റ്റ് 31മുതൽ അപേക്ഷിക്കാം. സെപ്റ്റംബർ നാലാണ് അവസാന തിയതി. ഒരു ഗ്രാമിന് (24കാരറ്റ്) തുല്യമായ ബോണ്ടിന് 5,117 രൂപയാണ് വില. ഓൺലൈനായി അപേക്ഷിക്കുകയാണെങ്കിൽ നിശ്ചയിച്ച വിലയിൽ 50 രൂപ കിഴിവ് ലഭിക്കും. ഇന്ത്യ ബുള്ളിയൻ ആൻഡ് ജുവലേഴ്സ് അസോസിയേഷന്റെ ഒരാഴ്ചത്തെ വില പരിശോധിച്ച് അതിന്റെ ശരാശരി കണക്കാക്കിയാണ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. ഇതിനുമുമ്പ് ആർബിഐ പുറത്തിറക്കിയ സീരീസ് 5ലെ ബോണ്ടിന്റെ വില 5,334 രൂപയായിരുന്നു. അഞ്ചാംഘട്ടത്തിൽ സർക്കാർ പുറത്തിറക്കിയ ബോണ്ടിൽ 3,387 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. ലോഹക്കണക്കിൽ വിലയിരുത്തുകയാണെങ്കിൽ 6.35ടൺ സ്വർണത്തിന് തുല്യമണിത്. 2015ൽ ഗോൾഡ് ബോണ്ട് വില്പന തുടങ്ങിയശേഷം ഇത്രയും നിക്ഷേപമെത്തുന്നത് ഇതാദ്യമായാണ്. സർക്കാരിനുവേണ്ടി ആർബിഐ ഇതുവരെ 48.16 ടൺ സ്വർണത്തിനുതുല്യമായ ബോണ്ടുകളാണ് പുറത്തിറക്കിയിട്ടുളളത്. Gold bond issue to open for subscription on August 31

from money rss https://bit.ly/2EMWZB6
via IFTTT

പൊതുവിപണിയില്‍ ഇടപെടാന്‍ ആര്‍ബിഐയുടെ 'ഓപറേഷന്‍ ട്വിസ്റ്റ്'

പെരുകുന്ന വിലക്കയറ്റനിരക്കുകാരണം ധനകാര്യ നയരൂപീകരണ കമ്മിറ്റി (എംപിസി ) കഴിഞ്ഞ യോഗത്തിൽ പലിശനിരക്കു വർധനയ്ക്കു താൽക്കാലിക വിരാമംനൽകി. ഉപഭോക്തൃവില സൂചികയനുസരിച്ച് ജൂലൈ മാസത്തെ വിലക്കയറ്റനിരക്കു 6.9 ശതമാനമായിരുന്നു. പരമവധി 6 ശതമാനംഎന്ന പരിധിയാണിതുമറികടന്നത്. 2021 സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിലും വിലക്കയറ്റ നിരക്ക് ഉയർന്നതോതിൽതന്നെ തുടരുമെന്നാണ് റിസർവ് ബാങ്കിന്റെ കണക്കു കൂട്ടൽ. വർധിക്കുന്ന വിലക്കയറ്റനിരക്കു ആർബിഐയെ പലിശ നിരക്കു നിർണയ സംവിധാനം ഉപയോഗിക്കുന്നതു തടഞ്ഞിരിക്കയാണ്. ഇതോടെ തുറന്ന വിപണി പ്രക്രിയ (ഒഎംഒ )പോലുള്ള ഇതര പരിഹാരങ്ങളിലേക്ക് അവരുടെ ശ്രദ്ധതിരിച്ചു. വിപണിയിലെ പണമൊഴുക്കു നിയന്ത്രിക്കുന്നതിന് റിസർവ് ബാങ്ക് സർക്കാർ സെക്യൂരിറ്റികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതാണ് ഒഎംഒ. വിപണിയിലേക്കു കൂടുതൽ പണം എത്തിക്കണമെങ്കിൽ ആർബി ഐ സർക്കാർ സെക്യൂരിറ്റികൾ വാങ്ങും. പണമൊഴുക്കു നിയന്ത്രിക്കേണ്ടി വരുമ്പോൾ ഗവണ്മെന്റ് സെക്യൂരിറ്റികൾ വിൽക്കുകയാണുചെയ്യുക. കഴിഞ്ഞ ഡിസമ്പർ മുതൽ ആർബിഐ ഹൃസ്വകാല സെക്യൂരിറ്റികൾ ഇടവിട്ടു വിൽപനനടത്തുകയും ദീർഘകാല സെക്യൂരിറ്റികൾ വാങ്ങുകയും ചെയ്യുന്ന പ്രത്യേക ഒഎംഒ സംവിധാനം നടപ്പാക്കി വരികയാണ്. ഇവിടെ ഒഎംഒയുടെ ലക്ഷ്യം പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കുകയല്ല, മറിച്ച് വരുമാന വക്രത (യീൽഡ് കർവ്) കൈകാര്യം ചെയ്യുകയാണ്. ഓപറേഷൻ ട്വിസ്റ്റന്റെ ഇന്ത്യൻ പതിപ്പായി ഇത് അറിയപ്പെടുകയും ചെയ്തു. 1961ൽ അമേരിക്കൻ കേന്ദ്ര ബാങ്കാണ് ആദ്യമായി ഓപറേഷൻ ട്വിസ്റ്റ് പ്രയോഗിച്ചത്. പിന്നീട് 2011ൽ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിൽനിന്നു കരകയറ്റാനും ഈവിദ്യ പരീക്ഷിച്ചു. ഓപറേഷൻ ട്വിസ്റ്റിലൂടെ ദീർഘകാല ഓഹരി വരുമാനം താഴ്ത്തിക്കൊണ്ടുവരാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. ബോണ്ട് വിലകളും ബോണ്ട് വരുമാനവും തമ്മിൽ പരസ്പര വിരുദ്ധമായ ബന്ധമാണു നിലനിൽക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ റിസർവ് ബാങ്ക് ദീർഘകാല ബോണ്ടുകൾ വാങ്ങുമ്പോൾ അതിന്റെ ഡിമാന്റുവർധിക്കുകയും ബോണ്ടു വിലകൾ കൂടുകയും ചെയ്യും. ദീർഘകാല ബോണ്ടുകളുടെ വില വർധിക്കുമ്പോൾ അതിന്റെ വരുമാനം കുറയുകയാണ് ചെയ്യുക. ദീർഘകാല ബോണ്ടു വരുമാനം കുറയുമ്പോൾ വായ്പാചിലവു കുറയുമെന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ കടമെടുക്കുന്നവർക്ക് ഇതുഗുണകരമാണ്. 2021 സാമ്പത്തിക വർഷത്തേക്കുള്ള സർക്കാരിന്റെ കടമെടുപ്പുതുക 12 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ട്. സർക്കാർ ബോണ്ടുകൾ, പ്രത്യേകിച്ച് ദീർഘകാല ബോണ്ടുകൾ വിപണിയിൽ യഥേഷ്ടം നിറയുന്നത് ബോണ്ടു വരുമാനം മുകളിലേക്കുപോകാൻ കാരണമാകുന്നു. താഴ്ന്ന പലിശയും ഇഷ്ടംപോലെ പണലഭ്യതയുമുള്ള സാഹചര്യത്തിലും ദീർഘകാല ബോണ്ടു വരുമാനത്തിൽ സാനുപാതികമായ താഴ്ച ഉണ്ടായില്ല. സമാനമായി, ആർബിഐ പലിശനിരക്കു ഉടൻ കുറയ്ക്കില്ല എന്ന വാർത്തയും ദീർഘകാല ബോണ്ടുകളുടെ വരുമാനം കൂടാൻ കാരണമായിട്ടുണ്ട്. ഈപശ്ചാത്തലത്തിലാണ് ഓപ്പൺമാർക്കറ്റ് ഓപ്പറേഷൻസ് വഴി ആർബിഐ, സർക്കാർ സെക്യൂരിറ്റികളുടെ ഇടവിട്ടുള്ള വാങ്ങലും വിൽപനയും നടത്തുന്നത്. ഇതനുസരിച്ച് ഓഗസ്റ്റ് 27, സെപ്തംബർ 3 തിയതികളിൽ 10,000 കോടി വീതം 20,000 കോടി രൂപയ്ക്കുള്ള ഇടപാടാണു രണ്ടുഘട്ടങ്ങളായി നടക്കുക. ദീർഘകാല ബോണ്ടുവരുമാനം കുറയുന്നതിനാൽ സർക്കാരിന് വിപണിയിൽനിന്ന് കുറഞ്ഞ ചിലവിൽ പണം കടമെടുക്കാൻകഴിയും. കോർപറേറ്റ് ബോണ്ടുവരുമാനവും ഈ ക്രമത്തിലായതിനാൽ കോർപറേറ്റ് മേഘലയ്ക്കും ഗുണകരമാണ്. ഉദാഹരണത്തിന് സർക്കാർ ഓഹരികളുടെ വരുമാനം കൂടിയാൽ കോർപറേറ്റ് ബോണ്ടുകളിൽ നിക്ഷേപകർ കൂടിയവരുമാനം ആവശ്യപ്പെടും. ഇങ്ങിനെ വരുന്നത് കോർപറേറ്റ് സെക്ടറിൽ വായ്പാ ചിലവുവർധിപ്പിക്കും. റിസർവ് ബാങ്കിന്റെ ഒഎംഒയിലൂടെ ദീർഘകാല സർക്കാർ ഓഹരികളും കോർപറേറ്റ് ഓഹരികളും തമ്മിലുള്ള അകലം കുറയാനിടയാക്കും. എങ്കിലും, ധനകമ്മിയുടെ വ്യാപ്തി വർധിക്കുകയും വിപണിയിൽ നിന്നുള്ള സർക്കാർ വായ്പകൂടുകയും ചെയ്യുന്നത് ഓഹരി വിപണിയിലെ ട്രെന്റ് വിരുദ്ധമാക്കിയേക്കാം. അത്തരം സാഹചര്യത്തിൽ ഒഎംഒ യിലൂടെ റിസർവ് ബാങ്ക് സജീവമായി ബോണ്ടു വിപണിയിൽ ഇടപെട്ട് സ്ഥിതിഗതികൾ തണുപ്പിക്കേണ്ടിവരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/3hEYmAz
via IFTTT

സ്വര്‍ണവില വീണ്ടുംകുറഞ്ഞു: ഇതോടെ മൊത്തംഇടിഞ്ഞത് 4,400 രൂപ

സ്വർണവില ശനിയാഴ്ച വീണ്ടുംകുറഞ്ഞു. പവന് ഒറ്റയടിക്ക് 240 രൂപകുറഞ്ഞ് 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. വർഷങ്ങളായി വിലനിർണയാധികാരമുള്ള ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ വിലയാണിത്. അതേസമയം, തൃശ്ശൂരിലെ തീരദേശമേഖലകളിൽ നിരക്കിൽ വ്യത്യാസമുണ്ട്. ഗ്രാമിന് 4,600 രൂപ നിലവാരത്തിലാണ് ഇവിടങ്ങളിലെ വില്പന. ഇവിടത്തെ നിരക്കുപ്രകാരം പവൻവില 36,800 രൂപയാണ്. കേരളത്തിന് പുറത്താണെങ്കിൽ ജിഎസ്ടി ഉൾപ്പടെ ഗ്രാമിന് 4,800 രൂപയാണ് ജുവലറികൾ ഈടാക്കുന്നത്. ആഗോള വിപണിയിൽ ഔൺസിന് 1,964 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഔദ്യോഗിക വിലനിലാവാരം കണക്കിലെടുക്കുമ്പോൾ ഉയർന്ന നിലാവരമായ 42,000 രൂപയിൽനിന്ന് സ്വർണവിലയിൽ 18 ദിവസംകൊണ്ട് 4,400 രൂപയുടെ കുറവാണുണ്ടായത്.

from money rss https://bit.ly/3gG0VRo
via IFTTT

Friday, 28 August 2020

അനുമതിലഭിച്ചിട്ടും ഐ.പി.ഒ. നടത്താതെ 34 കമ്പനികൾ

മുംബൈ: കോവിഡ് ലോക്ഡൗൺ ഏർപ്പെടുത്തിയതിനാലും വിപണി അസ്ഥിരമായതിനാലും അനുമതികളെല്ലാം ലഭിച്ചിട്ടും പ്രഥമ ഓഹരി വിൽപ്പന (ഐ.പി. ഒ.) നടത്താതെ 34 കമ്പനികൾ മികച്ചസമയത്തിനായി കാത്തിരിക്കുന്നു. ഓഹരി വിപണി നിരീക്ഷണ ബോർഡായ സെബിയുടെ കണക്കുപ്രകാരം 33,516 കോടി രൂപയുടെ ഐ.പി.ഒ.യ്ക്കാണ് അനുമതി നൽകിയിട്ടുള്ളത്. വിപണി മെച്ചപ്പെട്ടശേഷം മികച്ച മൂല്യത്തോടെ ഐ.പി.ഒ. നടത്താനാണ് ഈ കമ്പനികൾ കാത്തിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2019-ൽ ഐ.പി.ഒ. പൊതുവേ കുറവായിരുന്നു. 16 കമ്പനികൾചേർന്ന് ആകെ 12,365 കോടി രൂപയാണ് സമാഹരിച്ചത്. 2015-നുശേഷം ഏറ്റവുംകുറവ് ഐ.പി.ഒ. നടന്നതും കഴിഞ്ഞവർഷമാണ്. അതുകൊണ്ടുതന്നെ കമ്പനികളും നിക്ഷേപകരും 2020-നെ വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി കോവിഡെത്തിയത് സ്ഥിതി വഷളാക്കി. മാർച്ചിലെ ഇടിവിനുശേഷം ഓഹരി വിപണി കരകയറിവരുകയാണെങ്കിലും ഐ.പി.ഒ.യുമായി ഇറങ്ങാൻ കമ്പനികൾ സന്നദ്ധമായിട്ടില്ല. നടപ്പുസാമ്പത്തികവർഷം അഞ്ചുമാസം പിന്നിടുമ്പോൾ റൊസാരി ബയോടെക്, മൈൻഡ് സ്പേസ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് എന്നിങ്ങനെ രണ്ട് ഐ.പി.ഒ.കൾ മാത്രമാണ് നടന്നത്. വിപണിയിലെ പണലഭ്യത മുൻനിർത്തി ഏതാനുംകമ്പനികൾകൂടി ഐ.പി.ഒ.യ്ക്ക് തയ്യാറെടുക്കുന്നുണ്ട്. യു.ടി.ഐ. അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ്, ഏഞ്ചൽ ബ്രോക്കിങ് ലിമിറ്റഡ്, ഹാപ്പിയെസ്റ്റ് മൈൻഡ്സ് ടെക്നോളജീസ് ലിമിറ്റഡ് തുടങ്ങിയവയാണ് ഇതിൽമുന്നിലുള്ളത്. യു.ടി.ഐ.യുടെ 4000 കോടി രൂപയുടെ ഐ.പി.ഒ. സെപ്റ്റംബറിൽ ഉണ്ടായേക്കും. സെബി നിയമപ്രകാരം എസ്.ബി.ഐ.ക്കും എൽ.ഐ.സിക്കും യു.ടി.ഐ.യിലെ ഓഹരിപങ്കാളിത്തം പത്തുശതമാനമായി കുറയ്ക്കേണ്ടതുമുണ്ട്. നിലവിൽ മൂന്നുകമ്പനികൾമാത്രമാണ് ഐ.പി.ഒ. അനുമതിക്കായി കാത്തുകിടക്കുന്നതെന്നാണ് പ്രൈംഡേറ്റാബേസിന്റെ കണക്കുകൾ പറയുന്നത്. ആറുവർഷത്തിനിടയിലെ ഏറ്റവും മോശംസ്ഥിതിയാണിത്.

from money rss https://bit.ly/3lvaXss
via IFTTT