121

Powered By Blogger

Friday, 8 May 2020

മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്ന പദ്ധതിയുമായി എസ്ബിഐ

മുതിർന്ന പൗരന്മാർക്കായി കൂടുതൽ പലിശ നൽകുന്ന സ്ഥിര നിക്ഷേപ പദ്ധതി എസ്ബിഐ അവതരിപ്പിച്ചു. പലിശ തുടർച്ചയായി കുറയുന്ന സാഹചര്യത്തിൽ ആദായ നഷ്ടത്തിൽനിന്ന് മുതിർന്ന പൗരന്മാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ വികെയർ-എന്നപേരിൽ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം 30 ബേസിസ് പോയന്റിന്റെ അധിക പലിശ നിക്ഷേപകർക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന അരശതമാനം പലിശയ്ക്കുപുറമെയാണിത്. പുതിയ നിക്ഷേപ പദ്ധതിക്ക് 2020 സെപ്റ്റംബർ 30വരെയാണ് കാലാവധി. അതിനുശേഷം ഈ പദ്ധതിയിൽ നിക്ഷേപം സ്വീകരിക്കില്ല. വിശദാംശങ്ങൾ അറിയാം: അഞ്ചുവർഷമോ അതിൽകൂടുതലോ കാലാവധിയ്ക്കുള്ള നിക്ഷേപത്തിനാണ് പദ്ധതി പ്രകാരം കൂടുതൽ പലിശ ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന അരശതമാനം പലിശയ്ക്കുപുറമെയാണ് 30 ബേസിസ് പോയന്റിന്റെ അധിക ആദായംകൂടി നൽകുന്നത്. അങ്ങനെവരുമ്പോൾ മൊത്തം 0.80ശതമാനം പലിശയാണ് കൂടുതലായി ലഭിക്കുക. കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിച്ചാൽ അധികമായി നൽകുന്ന 30 ബേസിസ് പോയന്റിന്റെ വർധന ലഭിക്കില്ല. ഏഴുദിവസംമുതൽ 10 വർഷംവരെയുള്ള വിവിധകാലയളവുകളിലെ സ്ഥിര നിക്ഷേപത്തിന് നാലുശതമാനംമുതൽ 6.20ശതമാനംവരെയാണ് എസ്ബിഐ നിലവിൽ പലിശ നൽകുന്നത്. ഈയിടെ നിക്ഷേപ പലിശയിൽ 20 ബേസിസ് പോയന്റിന്റെ കുറവ് ബാങ്ക് വരുത്തിയിരുന്നു. മെയ് 12 മുതലാണ് ഇത് ബാധകമാകുന്നത്. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് (എംസിഎൽആർ)അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിൽ 15 ബേസിസ് പോയന്റിന്റെ കുറവുംവരുത്തിയിട്ടുണ്ട്. ഇതുപ്രകാരം ഒരുവർഷത്തെ നിരക്ക് 7.40ശതമാനത്തിൽനിന്ന് 7.25ശതമാനമായി കുറയും. മെയ് 10മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക.

from money rss https://bit.ly/2ytN4xR
via IFTTT

Thursday, 7 May 2020

മൂന്നാമതൊരു കമ്പനികൂടി: ജിയോ പ്ലാറ്റ്‌ഫോംസില്‍ വിസ്റ്റ 11,367 കോടി രൂപ നിക്ഷേപിക്കും

മുംബൈ: ഫേസ്ബുക്കിനും സിൽവർ ലെയ്ക്കിനും പിന്നാലെ മറ്റൊരു കമ്പനികൂടി ജിയോ പ്ലാറ്റ്ഫോമിൽ കോടികൾ നിക്ഷേപിക്കുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വിസ്റ്റ ഇക്വിറ്റി പാർട്ട്ണേഴ്സാണ് 11,367 കോടി രൂപ നിക്ഷേപം നടത്തുന്നത്. വിസ്റ്റയ്ക്ക് 2.32ശതമാനം ഉടമസ്ഥാവകാശം ലഭിക്കും. ഇതോടെ ജിയോ പ്ലാറ്റ്ഫോമിന്റെ ഓഹരി മൂല്യം 4.91 ലക്ഷം കോടിയായി ഉയരും. മൂന്നാഴ്ചയ്ക്കുള്ളിൽ ജിയോ പ്ലാറ്റ്ഫോം നിക്ഷേപക സ്ഥാപനങ്ങളിൽനിന്നായി സമാഹരിച്ചത് 60,596.37 കോടിയായി. വിസ്റ്റ ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനിയിൽ നിക്ഷേപം നടത്തുന്നത്. ടെക്നോളജി കമ്പനികളിൽ നിക്ഷേപം നടത്തുന്ന വിസ്റ്റയ്ക്ക് മികച്ച പ്രവർത്തനപാരമ്പര്യമാണുള്ളത്. 10 വർഷത്തെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ കമ്പനിയുടെ നിക്ഷേപങ്ങളെല്ലാം വൻനേട്ടമാണ് നേടിക്കൊടുത്തിട്ടുള്ളത്. Jio gets new investor: Vista Equity to buy 2.32% for Rs 11,367 crore

from money rss https://bit.ly/2ytyXbR
via IFTTT

സെന്‍സെക്‌സില്‍ 521 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നേട്ടം. സെൻസെക്സ് 521 പോയന്റ് ഉയർന്ന് 31964ലിലും നിഫ്റ്റി 152 പോയന്റ് നേട്ടത്തിൽ 9351ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 583 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 109 ഓഹരികൾ നഷ്ടത്തിലുമാണ്. 22 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ വിപണികളിലെ നേട്ടമാണ് സൂചികകളിൽ പ്രതിഫലിച്ചത്. വിസ്റ്റ ഇക്വിറ്റി പാർട്ടണേഴ്സ് ജിയോയിൽ നിക്ഷേപം നടത്തിയത് റിലയൻസ് നേട്ടമാക്കി. ഇൻഡസിന്റ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. നിഫ്റ്റി ബാങ്ക്, ഐടി, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്.

from money rss https://bit.ly/3dqEgr7
via IFTTT

പ്രവാസികൾക്ക് താങ്ങാവാൻ സഹകരണ മേഖലയ്ക്ക് കഴിയും

ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് പൂച്ചെണ്ടും കിറ്റും നൽകിയതുകൊണ്ട് കാര്യമില്ല. അവർക്ക് ജീവിക്കാൻ എന്ത് മാർഗം എന്നാണ് ആലോചിക്കേണ്ടത്. അവരെ സഹായിക്കാൻ ഏറ്റവും കൂടുതൽ സാധിക്കുക സഹകരണ മേഖലയ്ക്കാണ്. ഐ.ടി. മേഖലയിലെ ജോലി വിട്ടുവരുന്ന 30 പേർ ഒത്തൊരുമിച്ചാൽ ഐ.ടി. സഹകരണ സംഘങ്ങൾ തുടങ്ങാം. തിരിച്ചുവരുന്ന 30 ഡ്രൈവർമാർ ചേർന്നാൽ യൂബർ പോലെയുള്ള ടാക്സി സർവീസ് നടത്താൻ കഴിയും. എൻജിനീയറിങ് രംഗത്തുള്ള ഓരോ ബ്രാഞ്ചിലെയും 30 ആളുകൾ കൂടിയാൽ എൻജിനീയറിങ് ഗ്രൂപ്പുകൾ തുടങ്ങാനാവും. യന്ത്രവ്യവസായത്തിന് കേരളത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുണ്ട്. ഇപ്പോൾ ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് സാധനങ്ങൾ എത്തിക്കുന്നത്. പി.ഡബ്ല്യു.ഡി., കെ.എസ്.ഇ.ബി. എന്നിവിടങ്ങളിൽ ജോലിസാധ്യതയും കൂടുതലാണ്. മറ്റു സിവിൽ എൻജിനീയറിങ് വിഭാഗങ്ങളിൽ ലേബർ കോൺട്രാക്ട് സൊസൈറ്റികൾ രൂപവത്കരിക്കുകയോ സിവിൽ എൻജിനീയറിങ് കൺസൾട്ടിങ് സർവീസ് തുടങ്ങുകയോ ചെയ്യാം. അങ്ങനെ തുടങ്ങുന്ന സഹകരണ സംഘങ്ങൾക്കേ കേരളത്തിൽ തൊഴിൽ സാധ്യത ഉണ്ടാക്കിക്കൊടുക്കാൻ സാധിക്കൂ. സ്വകാര്യ വ്യവസായങ്ങളെക്കാൾ സാധ്യത കേരളത്തിലേക്ക് വ്യവസായികൾ കടന്നുവരുന്നത് ദുർലഭമായിരിക്കും. വന്നാൽത്തന്നെ എന്താണു സംഭവിക്കുകയെന്ന് നമ്മൾ കണ്ടതാണ്. പക്ഷേ, സഹകരണ മേഖലയിൽ ഒരുകൂട്ടത്തിന്റെ ആവശ്യം ആയതുകൊണ്ട് അവർ പറയുന്നതിന് വലിയ അംഗീകാരം കിട്ടും. സഹകരണ മേഖലയിൽ തുടങ്ങുന്ന സൊസൈറ്റികൾക്ക് വായ്പ നൽകാൻ എൻ.സി.ഡി.സി. പോലുള്ള കേന്ദ്ര സഹകരണ ധനകാര്യ സ്ഥാപനങ്ങളോ പൊതുമേഖലാ ബാങ്കുകളോ തയ്യാറാകണം. അങ്ങനെ കേരളത്തിൽ തൊഴിൽ സാധ്യത വർധിപ്പിക്കാനാവും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കീഴിൽ ഇപ്പോൾത്തന്നെ ഏഴായിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. ലാൻഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ) യിൽ ഇത്തരം രണ്ടായിരത്തോളം തൊഴിലാളികളാണ്. അവർ തിരിച്ചുപോവുകയോ പോകാനുള്ള സമ്മർദത്തിലോ ആണ്. ഈ ഒഴിവുകളിൽ പതിനായിരക്കണക്കിന് ജോലി സാധ്യതയാണുള്ളത്. പക്ഷേ, ജോലിചെയ്യാൻ ആളുകൾ തയ്യാറാകണം. വിദേശങ്ങളിൽനിന്നു മാത്രമല്ല ഇതര സംസ്ഥാനങ്ങളിൽനിന്ന് ജോലി ഇല്ലാതെ മടങ്ങുന്നവർക്കും ഈ സാധ്യതകൾ ഉപയോഗിക്കാം. തിരിഞ്ഞുനോക്കാതിരിക്കരുത് മടങ്ങിവരുന്നവരെ പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ മുൻകൈയെടുക്കണം. വരുന്നവർക്ക് സ്വാഗതമോതുകയും അതു കഴിഞ്ഞ് അവരെ തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് അരാജകത്വമുണ്ടാവുന്നത്. ഇവർ വന്നുകഴിഞ്ഞാൽ എന്തെല്ലാമാണ് ചെയ്യുന്നതെന്ന് സർക്കാർ നിരീക്ഷിക്കണം. നമുക്കു വേണ്ട എല്ലാ സാധനങ്ങളും ഉത്പാദിപ്പിക്കാൻ നമുക്ക് കഴിയണം. കൃഷി ചെയ്യണമെന്നു പറഞ്ഞാൽ പോരാ. കാലാവസ്ഥാ പ്രശ്നങ്ങൾകാരണം കൃഷിക്കുണ്ടാകുന്ന നഷ്ടം എങ്ങനെ നികത്തണം, ആര് നികത്തും, കാർഷികോത്പന്നങ്ങൾ ആര് വിപണിയിലെത്തിക്കും, ആരു വാങ്ങും, ആരു പ്രോത്സാഹിപ്പിക്കും - ഇതെല്ലാം സർക്കാർ പറയണം. പൊതുമേഖലാ ബാങ്കുകൾ കേരളത്തിൽനിന്നു വാങ്ങുന്ന നിക്ഷേപത്തിൽ 80 ശതമാനം കേരളത്തിൽ തന്നെ വായ്പ കൊടുക്കാൻ സംസ്ഥാന സർക്കാർ ശക്തമായ സമ്മർദം ചെലുത്തണം. നമ്മുടെ നിക്ഷേപം വാങ്ങുകയും മറ്റു സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുകയുമാണ് ഇപ്പോൾ ബാങ്കുകൾ ചെയ്യുന്നത്. ഇതിന് പരിഹാരം കാണണം. ജനങ്ങളെ പരമാവധി സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കാൻ നിർബന്ധിക്കണം. അർബൻ ബാങ്കുകൾക്ക് വ്യവസായ വായ്പ കൊടുക്കാൻ സംസ്ഥാന സർക്കാർ റിസർവ് ബാങ്കിൽ സമ്മർദം ചെലുത്തുകയും വേണം. ലാൻഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ) ചെയർമാനാണ് ലേഖകൻ

from money rss https://bit.ly/3bgi0yN
via IFTTT

പഴങ്ങളും പച്ചക്കറികളും വാങ്ങാൻ ആളില്ല

കൊച്ചി: ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതും പ്രാദേശിക വിപണിയിലെ വിലക്കുറവിലും പകച്ച് വട്ടവടയിലെയും കാന്തല്ലൂരിലെയും കർഷകർ. കൃഷി മാത്രം ഉപജീവനമായുള്ള കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മൂന്നാർ സ്പെഷ്യൽ അഗ്രിക്കൾച്ചർ സോണിന് കീഴിലുള്ള ഈ പ്രദേശങ്ങളിൽ മൂവായിരത്തിലധികം കർഷകരാണുള്ളത്. ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ്, കാബേജ്, ഉള്ളി തുടങ്ങിയ പച്ചക്കറികളും സ്ട്രോബറി, ബ്ലാക്ക്ബറി, പ്ലംസ്, ഓറഞ്ച്, പാഷൻ ഫ്രൂട്ട് തുടങ്ങിയ 12-ൽ അധികം പഴങ്ങളുമാണ് പ്രധാന ഉത്പന്നങ്ങൾ. കേരളത്തിൽ ന്യായവില ലഭിക്കാതെയായതോടെ ഇവിടെത്ത കർഷകരിൽ ഭൂരിഭാഗവും തമിഴ്നാട്ടിലേക്കാണ് പച്ചക്കറികൾ നൽകിയിരുന്നത്. സാധനങ്ങൾ കൈമാറിയാലുടനെ വില നൽകുന്നതും മുൻകൂറായി ഉത്പന്നങ്ങൾ ബുക്ക് ചെയ്ത് വില നൽകുന്നതുമാണ് തമിഴ്നാട്ടിലെ രീതി. ലോക്ക്ഡൗൺ ആരംഭിച്ചതോടെ പച്ചക്കറികളും പഴങ്ങളും എടുക്കാൻ ആളെ കിട്ടാതായിരിക്കുകയാണ്. മുൻ വർഷങ്ങളിൽ 350 മുതൽ 400 രൂപ വിലയായിരുന്ന സ്ട്രോബറിക്ക് 175 രൂപയാണ്. കർഷകർക്ക് ഇതിൽനിന്ന് മുടക്കുമുതൽ കിട്ടില്ലെന്ന് വട്ടവടയിലെ കർഷകനായ ബാബു പറയുന്നു. പറിച്ചുെവച്ച സ്ട്രോബറി കൊണ്ട് വീട്ടിലേക്കായി കുറച്ച് ജാം ഉണ്ടാക്കി, ബാക്കിയുള്ളത് നശിച്ചുപോകും. മഴയാകുന്നതോടെ പ്ലം പോലെയുള്ള പഴവർഗങ്ങൾ ചീഞ്ഞുപോകും. 110 മുതൽ 120 രൂപ വരെ വിലയെത്തിയിരുന്ന പാഷൻ ഫ്രൂട്ട് വിലയിടിവ് ആയതോടെ പഴുത്ത് പൊഴിഞ്ഞ് വീണു പോവുകയാണ്. പ്രദേശത്തെ ഭൂരിഭാഗം പേരും കർഷകരായതിനാൽ പ്രാദേശിക വിപണിയിൽ ഇവ വാങ്ങാനും ആളില്ല - ബാബു പറഞ്ഞു. വാങ്ങുമ്പോൾ വിലയുടെ 50 ശതമാനം നൽകണം മുൻകൂട്ടി വില പറഞ്ഞ് ഉറപ്പിച്ചുള്ള കച്ചവടത്തിനാണ് ഈ പ്രദേശങ്ങളിൽ കൂടുതൽ സ്വീകാര്യത. ഈ രീതി പ്രാവർത്തികമാക്കിയാൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന ഉത്പന്നങ്ങളുടെ അളവിൽ കുറവുവരുത്തി ഇവിടെ നിന്ന് കൂടുതൽ സാധനങ്ങൾ വാങ്ങാം' - ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ കൺവീനർ എം.എം. അബ്ബാസ് പറഞ്ഞു.

from money rss https://bit.ly/3chU4ME
via IFTTT

Theeyame Lyrics : Angamaly Diaries Malayalam Movie Song

Movie: Angamaly Diaries
Year: 2017
Singer: Angamaly Pranchi & Shreekumar Vakkiyil
Lyrics: Traditional
Music: Prashant Pillai
Actor: Antony Varghese
Actress: Reshma Rajan
Adi thamaradikkana kalamaayedi theeyame
Kaashinte shaamam theernedi theeyame
Thamaradikkana kalamaayedi theeyame
Kaashinte shaamam theernedi theeyaame
Hey tamaradikkana kalamaayedi theeyame
Kaashinte shaamam theernedi theeyaame

Theeyaame theeyame theeya theeya theeyame
Theeyaame theeyame theeya theeya theeyame
Theeyaame theeyame theeya theeya theeyame
Theeyaame theeyame theeya theeya theeyame

Thamaradikkana kalamaayedi theeyame
Kaashinte shaamam theernedi teeyaame

Hey manalu vaarana kaalamayedi theeyame
Kaashinte shaamam theernedi teeyame
Manalu vaarana kaalamayedi theeyame
Kaashinte shaamam theernedi theeyame
Hey manalu vaarana kaalamaayedi theeyame
Kaashinte shaamam theernedi theeyame
Manalu vaarana kaalamayedi theeyame
Kaashinte shaamam theernedi theeyame

Hey veedhi ulla krithavaanedi theeyaame
Kaashinte shaamam theernedi theeyame
Veedhi ulla krithavaanedi theeyame
Kaashinte shaamam theernedi theeyame

Hey murivaalan meeshayaanedi theeyame
Angamalykaarananedi theeyame
Murivaalan meeshayaanedi theeyame
Angamalykaarananedi theeyame
Hey murivaalan meeshayanedi theeyame
Angamalykaarananedi theeyame
Murivaalan meeshayanedi theeyame
Angamalykaarananedi theeyame
Murivaalan meeshayanedi theeyame
Angamalykaarananedi theeyame
Murivaalan meeshayanedi theeyame
Angamalykaarananedi theeyame

Hey thamaradikkana kaalamaayedi theeyame
Kaashinte shaamam theernedi theeyame
Thamaradikkana kaalamaayedi theeyame
Kaashinte shaamam theernedi theeyame
Thamaradikkana kaalamaayedi theeyame
Kaashinte shaamam theernedi theeyame

Hey thitha thindha tharikida thimirtha thei


* This article was originally published here

ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് നാലാം പാദത്തില്‍ 130.56 കോടി രൂപയുടെ ലാഭം

കൊച്ചി : രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെഎം ഫിനാൻഷ്യൽ ലിമിറ്റഡിന് 2019-20 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 130.56 കോടി രൂപയുടെ ലാഭം. മുൻ വർഷത്തെ ഇതേ കാലയളവിനേക്കാൾ 1.49 ശതമാനത്തിന്റെ ലാഭവർധനയാണ് ഉണ്ടായിട്ടുള്ളത്. 128.64 കോടി രൂപയായിരുന്നു അന്നത്തെ ലാഭം. നാലാം പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ 6.12 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 840.58 കോടി രൂപയാണ് നാലാം പാദത്തിലെ വരുമാനം. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 792.11 കോടി രൂപയായിരുന്നു വരുമാനം. കൊറോണ വ്യാപനത്തെത്തുടർന്ന് വിപണിയിലുണ്ടായ അനിശ്ചിതാവസ്ഥ നേരിടുന്നതിനായി കമ്പനി 175 കോടി രൂപ ബാലൻസ് ഷീറ്റിൽ മാറ്റിവെച്ചിട്ടുണ്ട്. കമ്പനിയുടെ ഒരു രൂപ മുഖവിലയുള്ള ഷെയറിന് 20 പൈസ വീതം ഡിവിഡന്റ് നൽകാനും ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. 2019 -20 സാമ്പത്തിക വർഷത്തിൽ 3453.55 കോടി രൂപയാണ് ജെഎം ഫിനാൻഷ്യൽ ലിമിറ്റഡിന്റെ മൊത്തം വരുമാനം. 544.98 കോടി രൂപയുടെ മൊത്തം ലാഭവും നേടിയിട്ടുണ്ട്. സാമ്പത്തിക വളർച്ച മന്ദഗതിയിലായതിനെ തുടർന്നും വായ്പാ മേഖലയിലുണ്ടായ പ്രതിസന്ധിമൂലവും കഴിഞ്ഞ 18 മാസമായി ധനകാര്യ സേവന മേഖലയും പ്രത്യേകിച്ച് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും വലിയ വെല്ലുവിളിയാണ് നേരിട്ടതെന്ന് ജെഎം ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു. കോവിഡ് 19 വ്യാപനവും അതിനെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. കോവിഡ് 19 മൂലമുണ്ടായ അനിശ്ചിതാവസ്ഥ നേരിടുന്നതിനായി 175 കോടി രൂപ നീക്കിവെക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ അടുത്ത ഏതാനും പാദങ്ങളിൽ വളരെ സൂക്ഷ്മമായി തന്നെ തങ്ങളുടെ ബിസിനസിനെ നിരീക്ഷിക്കുന്നതിനും വിവേകപൂർവ്വം ആസൂത്രണം നടത്തുന്നതിനും തയ്യാറെടുത്തു കഴിഞ്ഞതായി വിശാൽ കംപാനി പറഞ്ഞു. കോവിഡ് 19 നെ നേരിടുന്നതിനായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കമ്പനി 30 കോടി രൂപ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2WcsLhq
via IFTTT

നിഫ്റ്റി 9,200ന് താഴെയെത്തി; സെന്‍സെക്‌സ് 242 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെനേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ നിഫ്റ്റി 9,200ന് താഴെ ക്ലോസ് ചെയ്തു. സെൻസെക്സ് 242.37 പോയന്റ് നഷ്ടത്തിൽ 31,443.38ലും നിഫ്റ്റി 71.85 പോയന്റ് താഴ്ന്ന് 9199.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1038 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1255 ഓഹരികൽ നഷ്ടത്തിലുമായിരുന്നു. 160 ഓഹരികൾക്ക് മാറ്റമില്ല. ഇന്റസിൻഡ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, അദാനി പോർട്സ്, എംആൻഡ്എം തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, എൻടിപിസി, ബിപിസിഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപ് 0.5ശതമാനം താഴ്ന്നു. സ്മോൾക്യാപ് സൂചിക നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. വിപണിക്ക് കരുത്തുപകരാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉണ്ടാകാതിരുന്നതും ധനകാര്യ-ഉപഭോക്തൃ ഓഹരികളിൽ വില്പന സമ്മർദമുണ്ടായതുമാണ് സൂചികകളെ ബാധിച്ചത്.

from money rss https://bit.ly/2LasiWK
via IFTTT

തപാല്‍ വകുപ്പ് 15 രാജ്യങ്ങളിലേയ്ക്ക് സ്പീഡ് പോസ്റ്റ് സേവനം പുനഃരാരംഭിച്ചു

തപാൽ വകുപ്പ് 15 രാജ്യങ്ങളിലേയ്ക്ക് സ്പീഡ് പോസ്റ്റ്, എക്സ്പ്രസ് മെയിൽ സേവനങ്ങൾ പുനഃരാരംഭിച്ചു. അവശ്യവസ്തുക്കളും മരുന്നുകളുമാണ് അയയ്ക്കാൻ കഴിയുക. ഓസ്ട്രേലിയ, ബംഗ്ലാദേശ്, ചൈന, ഇൻഡോനേഷ്യ, ജപ്പാൻ, കൊറിയ, കുവൈറ്റ്, മലേഷ്യ, ഫിലിപ്പൈൻസ്, സൗദി അറേബ്യ, സിങ്കപൂർ, ശ്രീലങ്ക, തായ്ലാൻഡ്, യുഎഇ, യു.കെ തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. രാജ്യത്തുള്ള എല്ലാ പോസ്റ്റ് ഓഫീസുകളിൽനിന്നും സ്പീഡ് പോസ്റ്റ് അയയ്ക്കാം. മെട്രോ നഗരങ്ങൾ, മറ്റ് പ്രധാന പട്ടണങ്ങൾ എന്നിവിടങ്ങളിലെ തപാൽ ഓഫീസുകളിൽനിന്ന് വൈകീട്ടും സ്പീഡ് പോസ്റ്റ് അയയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടള്ളതായി തപാൽ വകുപ്പ് അറിയിച്ചു. India Post says International Speed Post service available to 15 countries

from money rss https://bit.ly/35GAWp2
via IFTTT

യെസ് ബാങ്കിന്റെ അറ്റാദായം 2,629 കോടി: അപ്രതീക്ഷിത നേട്ടത്തില്‍ ഓഹരി വില കുതിച്ചു

മുംബൈ: മാർച്ച് പാദത്തിൽ പ്രതീക്ഷിക്കാത്ത അറ്റാദായം പ്രഖ്യാപിച്ചതിനെതുടർന്ന് യെസ് ബാങ്കിന്റെ ഓഹരി വില 20ശതമാനത്തോളം ഉയർന്നു. 2,629 കോടി ലാഭമാണ് ഈ കാലയളവിൽ ബാങ്ക് നേടിയത്. കഴിഞ്ഞവർഷം ജനുവരി-മാർച്ച് കാലയളവിൽ 1,507 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. ഈ വർഷം 39.40ശതമാനം ബാങ്കിന്റെ ഓഹരി വില ഇടിഞ്ഞെങ്കിലും ഏപ്രിൽമാസത്തിൽമാത്രം 24.28ശതമാനമാണ് തിരിച്ചുകയറിയത്. എന്നിരുന്നാലും എക്കാലത്തെയും ഉയർന്നവിലയായ 404 രൂപയിൽനിന്ന് 92.98ശതമാനം താഴ്ന്നാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. 2018 ഓഗസ്റ്റ് 20നാണ് ഓഹരി വില ഉയർന്ന നിലവാരത്തിലെത്തിയത്. എസ്ബിഐയുടെ നേതൃത്വത്തിൽ യെസ് ബാങ്കിനെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാനുള്ള ശ്രമം ആരംഭിച്ചത് മാർച്ച് 13നാണ്.

from money rss https://bit.ly/2xGKbZY
via IFTTT

ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ 25,480 കോടി മൂല്യമുള്ള ഓഹരികള്‍ ജിഎസ്‌കെ വിറ്റു

മുംബൈ: ആഗോള എഫ്എംസിജി കമ്പനിയായ ജിഎസ്കെ, ഹന്ദുസ്ഥാൻ യുണിലിവറിന്റെ 25,480 കോടി മൂല്യമുള്ള ഓഹരികൾ വിറ്റു. ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വലിയ ഇടപാടാണ് ജിഎസ്കെ നടത്തിയത്. ഓഹരിയൊന്നിന് 1,905 രൂപ വിലയ്ക്കാണ് 13,37,72,044 ഓഹരികൾ വിറ്റത്. ഇതോടെ ജിഎസ്കെയ്ക്ക് ഹിന്ദുസ്ഥാൻ യുണിലിവറിൽ ഓഹരികളൊന്നുമില്ലാതായി. ഓഹരി വാങ്ങിയവരുടെ വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗ്ലാക്സോ സ്മിത്ത്ക്ലൈൻ കൺസ്യൂമർ ഹെൽത്ത്കെയർ ലിമിറ്റഡിനെ ഹിന്ദുസ്ഥാൻ യുണിലിവർ ഏറ്റെടുത്തതിന്റെ പ്രതിഫലമായാണ് ഇത്രയും ഓഹരികൾ ജിഎസ്കെയ്ക്ക് ലഭിച്ചത്. 2018 ഡിസംബറിലാണ് ഇതുസംബന്ധിച്ചകരാറിൽ ഇരുകമ്പനികളുമെത്തിയത്. ഹോർലിക്സ് ഉൾപ്പടെയുള്ള ജനപ്രിയ ബ്രാന്റുകൾ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ഗ്ലാസ്കോ സ്മിത്ത്ക്ലൈൻ കൺസ്യൂമർ ഹെൽത്ത് കെയർ.

from money rss https://bit.ly/2SJiGq9
via IFTTT

കടപ്പത്ര കമ്പനികള്‍ ഫ്രാങ്ക്‌ളിന് മൂന്‍കൂറായി നിക്ഷേപംതിരിച്ചുനല്‍കിതുടങ്ങി

മുംബൈ: ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം മരവിപ്പിച്ച ആറ് ഡറ്റ് ഫണ്ടുകൾ നിക്ഷേപിച്ച കടപ്പത്രങ്ങൾ തിരിച്ചെടുത്ത് കമ്പനികൾ പണംകൈമാറിത്തുടങ്ങി. വിവിധ കമ്പനികൾ 2,000 കോടി രൂപയാണ് ഇതിനകം ഫണ്ടുകൾക്ക് നൽകിയത്. സാൻഡർ ഫിനാൻഷ്യലിനുപുറമെ, ഹീറോ സോളാർ എനർജി ഉൾപ്പടെയുള്ള എനർജി സെക്ടറിലെ കമ്പനികളാണ് ഇത്രയും തുക കൈമാറിയത്. ഈ ഫണ്ടുകൾക്ക് ബാങ്കിലുള്ള ബാധ്യത തീർക്കാനാകും പണം വിനിയോഗിക്കുക. നിക്ഷേപകർ കൂട്ടത്തോടെ പണംപിൻവലിച്ചതോടെയുണ്ടായ പ്രതിസന്ധി മറികടക്കാൻ ബാങ്കുകളിൽനിന്ന് ഹ്രസ്വകാല വായ്പയെടുത്തിരുന്നു. കടബാധ്യത ആദ്യംതീർക്കണമെന്ന് സെബിയുടെ നിർദേശപ്രകാരമാണ് ബാങ്കുകൾക്ക് ഈ തുക കൈമാറിയത്. പണം കൈമാറിയതുമൂലം ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയിൽ കുറവുവരില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപത്തെ ഇത് ബാധിക്കില്ലെന്നാണ് വിശദീകരണം. 2000 കോടി രൂപ ലഭിച്ചതോടെ ഡൈനാമിക് ആക്യുറൽ ബോണ്ട് ഫണ്ടിൽ ആവശ്യത്തിന് പണലഭ്യതയായി. അൾട്ര ഷോട്ട് ടേം ഫണ്ടും ഉടനെ ഈനിലയിലെത്തുമെന്നും എഎംസിയുമായി ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. ഫ്രങ്ക്ളിൻ ടെംപിൾടൺ ഇന്ത്യ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനമാണ് ഏപ്രിൽ 23ന് മരവിപ്പിച്ചത്. കോവിഡ് വ്യാപനത്തെതുടർന്ന് വൻതോതിൽ നിക്ഷേപകർ പണം പിൻവലിച്ചതാണ് ഫണ്ടുകളെ ബാധിച്ചത്. 25,856 കോടിയാണ് നിലവിൽ ഈ ഫണ്ടുകളുടെ മൊത്തം ആസ്തി.

from money rss https://bit.ly/2YGOv6t
via IFTTT

1930കളിലെ ഗ്രേറ്റ്‌ ഡിപ്രഷന്‍ ആവര്‍ത്തിക്കുമോ?

തുടരുന്ന കോവിഡ് പ്രതിസന്ധി നിരവധി മനുഷ്യരുടെ ജീവനെടുക്കുകയും ലോക സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നസാഹചര്യമാണുള്ളത്. പലരും വൻദുരന്തം പ്രവചിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധി ഗ്രേറ്റ്ഡിപ്രഷനിലേയ്ക്ക് നയിക്കുമെന്നാണ് ചിലരെങ്കിലും കരുതുന്നത്. 1930 കളിലുണ്ടായ ഗ്രേറ്റ്ഡിപ്രഷൻ എന്നു വിവക്ഷിക്കപ്പെടുന്ന വൻതകർച്ച അതിന്റെ പാരമ്യത്തിൽ യുഎസിൽ 25 ശതമാനം തൊഴിൽ നഷ്ടവും ജിഡിപിയിൽ 30 ശതമാനം സങ്കോചവും രേഖപ്പെടുത്തി. തീർച്ചയായും ആധുനിക കാലത്തെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായിരുന്നു അത്. ഗ്രേറ്റ് ഡിപ്രഷനു ശേഷമുണ്ടായ ഏറ്റവുംവലിയ പ്രതിസന്ധിയായിരുന്നു 2008ലെ ആഗോളമാന്ദ്യം. ഇതുകൂടുതൽ രൂക്ഷമാകുമെന്നും അത് വർഷങ്ങൾ നീളുന്ന മറ്റൊരു തകർച്ചയിലേക്കു നയിക്കുമെന്നും അക്കാലത്തും ചില വിദഗ്ധർ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. സാമ്പ്രദായിക നയങ്ങളിൽനിന്നു വ്യത്യസ്ഥമായി ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ നടപ്പിലാക്കിയ കൂടുതൽ അയഞ്ഞ പണനയം ശക്തമായ സാമ്പത്തിക തിരിച്ചുവരവിനു വഴിതെളിച്ചു. 10 വർഷത്തിലധികം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വികസനത്തിനാണ് യുഎസ് സാക്ഷ്യംവഹിച്ചത്. മുൻപൊരിക്കലുമില്ലാത്തവിധം നടപ്പാക്കിയ വൻതോതിലുള്ള അടച്ചിടൽ ഗ്രേറ്റ് ഡിപ്രഷൻ കാലത്തേതിനേക്കാൾ മോശമായ തൊഴിലില്ലായ്മ സൃഷ്ടിച്ചു. എന്നാൽ ഇത് നിർബന്ധിത തൊഴിൽ നഷ്ടമാണ്; സാമ്പത്തിക തകർച്ചയെത്തുടർന്നുണ്ടായ തൊഴിൽ നഷ്ടമല്ല. അടച്ചിടൽ അവസാനിക്കുന്നതോടെ ഈ തൊഴിൽ നഷ്ടം ഗണ്യമായികുറയും. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ലോകമെങ്ങും നടപ്പാക്കിക്കൊണ്ടിരിക്കുന്ന അയഞ്ഞ പണനയത്തിനും ആശ്വാസ / ഉത്തേജക നടപടികൾക്കും വൻതകർച്ചയെ തടയാൻ കഴിയും. 1930ലെ പ്രതിസന്ധിക്കാലത്തെ നയപരമായ പാളിച്ചകൾ 1929ൽ ഓഹരി വിപണിയിലുണ്ടായ തകർച്ചയും അതിനെത്തുടർന്നുണ്ടായ മാന്ദ്യവും ഡിപ്രഷനിലേക്കു നയിച്ചത് നയങ്ങളിലെ പാളിച്ചകൾമൂലമാണ്. 1936ൽ കെയ്ൻസ് തന്റെ മാസ്റ്റർപീസ് ഗ്രന്ഥമായ ദ ജനറൽ തിയറി ഓഫ് എംപ്ളോയ്മെന്റ്, ഇന്ററസ്റ്റ് ആന്റ് മണി യിലൂടെ മുന്നോട്ടു വെക്കുന്നതുവരെ പൊതു ചെലവിലൂന്നിയ ഫിസ്കൽ നയങ്ങൾ സാമ്പത്തിക രംഗത്ത് അജ്ഞാതമായിരുന്നു. ഗേറ്റ് ഡിപ്രഷന്റെകാലത്ത് തൊഴിലില്ലായ്മ രൂക്ഷമായതിനെതുടർന്ന് ബർലിനിലുണ്ടായ പ്രതിഷേധം(Getty) ഗ്രേറ്റ് ഡിപ്രഷന്റെ ആദ്യ വർഷങ്ങളിൽ കമ്മി വർധിപ്പിക്കുന്നതിനു പകരം ബജറ്റ് സന്തുലിതമാക്കാനാണ് പ്രസിഡന്റ് ഹൂവർ ശ്രമിച്ചത്. ഗോൾഡ് സ്റ്റാന്റേർഡിൽ ഉറച്ചുനിന്ന അമേരിക്കൻ കേന്ദ്ര ബാങ്ക് മണി സപ്ളൈ വർധിപ്പിച്ചില്ല. 1930നും 34നും ഇടയിൽ യുഎസിൽ മണി സപ്ളൈ ചുരുങ്ങുകയും വിലയിടിവു കാരണം യഥാർത്ഥ പലിശ നിരക്കുകൾ വളരെ കൂടുകയുംചെയ്തു. ഗ്രേറ്റ് ഡിപ്രഷൻ പാരമ്യത്തിലെത്തിയ 1932ൽ വിലയിടിവ് 10.7 ശതമാനവും യഥാർത്ഥ പലിശനിരക്ക് 11.49 ശതമാനവുമായിരുന്നു. ധനകാര്യ സംവിധാനത്തിന്റെ സുരക്ഷിതത്വത്തിന് ചില ദുർബ്ബല ബാങ്കുകളുടെ പതനം അനിവാര്യമാണെന്നു വിശ്വസിച്ച കേന്ദ്ര ബാങ്കിന്റെ യാഥാസ്ഥിതികത്വം കാരണം ബാങ്കുകളിൽ മൂന്നിൽഒന്നും തകർന്നു. ജനം പണം പൂഴ്ത്തിവെക്കാൻ തുടങ്ങി. വൻതോതിലുള്ള തൊഴിലില്ലായ്മയും പണത്തിന്റെ പൂഴ്ത്തിവെപ്പും മൊത്തം ഡിമാന്റിൽ വലിയ തകർച്ചയുണ്ടാക്കി. കുറയുന്ന നിക്ഷേപം, പെരുകുന്ന തൊഴിലില്ലായ്മ, തകരുന്ന ഡിമാന്റ് എന്നിവയുടെ ദൂഷിത വലയത്തിന് ഇതുതിരികൊളുത്തുകയും വളർച്ചയിൽ വൻതകർച്ച ഉണ്ടാവുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ് വ്യാപകമായ അടച്ചിടലിനെത്തുടർന്നുണ്ടായ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തതും ഗ്രേറ്റ് ഡിപ്രഷൻ കാലത്തെ സാഹചര്യത്തേക്കാൾ തീർത്തുംവ്യത്യസ്തവുമാണ്. പ്രമുഖ കേന്ദ്ര ബാങ്കുകൾ വൻതോതിൽ പണംസൃഷ്ടിച്ച് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ സാമ്പത്തിക ആശ്വാസ/ഉത്തേജന നടപടികൾ എക്കാലത്തേയും ഉയരത്തിലാണ്. പിന്നീട് ഉദ്ദേശിക്കാത്ത വിപരീത പ്രത്യാഘാതങ്ങൾ ഇതുതീർച്ചയായും ഉണ്ടാക്കിയേക്കാം. എന്നാൽ ഇപ്പോഴത്തെ മുഖ്യ പരിഗണന സാമ്പത്തികതകർച്ച ഒഴിവാക്കുകഎന്നതിനാണ്. വൈറസ് വ്യാപനം കുറഞ്ഞാലും ഇല്ലെങ്കിലും സാമ്പത്തികമേഖല തുറക്കുകതന്നെവേണം. ഇപ്പോഴത്തെ സൂചനകളനുസരിച്ച് മെയ്മാസം രോഗവ്യാപനവും മരണനിരക്കും പരമാവധിയായി താഴേക്കു വരാനാണിട. സമ്പദ് വ്യവസ്ഥയുടെ ഘട്ടംഘട്ടമായ തുറക്കൽ അനിവാര്യമാണ്. വൈറസിനെ പരിപൂർണമായി അകറ്റാനായില്ലെങ്കിൽ അതുമായി സഹവസിക്കാൻ പഠിക്കേണ്ടിവരും. അടച്ചിടൽ തുടരുന്നത് രോഗത്തേക്കാൾ മോശമായ ചികിത്സയായിത്തീരും. സാമ്പത്തിക വീണ്ടെടുപ്പ് ഒരിക്കലും V മാതൃകയിലായിരിക്കില്ല. ആഗോള തലത്തിൽ നടപ്പാക്കുന്ന ആശ്വാസ/ഉത്തേജക നടപടികളും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കും പരന്ന U മാതൃകയിൽ വീണ്ടെടുപ്പ് സാധ്യമാക്കിയേക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/2YIJiv4
via IFTTT

Wednesday, 6 May 2020

'ന്റെ മാസ്‌ക്കില് മിക്കിമൗസാ, കൊറോണക്ക് ഓനെ പേടിയാ'

കോവിഡ് കാലമാണ്; ഇനി മുതൽ കുട്ടിക്കുരുന്നുകൾക്കും വേണം മാസ്ക്. സ്കൂളിൽ പോകുമ്പോൾ മാസ്ക് നിർബന്ധമാണ്; ഔട്ടിംഗിനു പോയാലും മുഖാവരണം അണിയണം. കുട്ടികൾ താൽപര്യത്തോടെ മാസ്കുകൾ ധരിക്കണമെങ്കിൽ അവ അവർക്കിഷ്ടമാകണം. അവർക്കിഷ്ടമാകണമെങ്കിൽ അവരുടെ താൽപര്യം അതിൽ പ്രതിഫലിക്കണം. കുട്ടികളുടെ മനസ് മനസിലാക്കിക്കൊണ്ട് അവർക്കായി കളർഫുൾ - കംഫർട്ടബിൾ മാസ്കുകൾ ഒരുക്കുകയാണ്, കോഴിക്കോട് ബീച്ച് റോഡിലുള്ള ഹാംഗേഴ്സ് ആൻഡ് സിസേഴ്സ് ഡിസൈനർ ബുട്ടീക്. കിഡ്സ് മാസ്കുകൾക്കു പുറമേ മുതിർന്നവർക്കുള്ള കസ്റ്റമൈസ്ഡ് മാസ്കുകളും ഇവിടെ ലഭ്യമാണ്. ആകർഷകമായ നിറങ്ങളിലും പാറ്റേണുകളിലുമുള്ള, 100% കോട്ടൺ മെറ്റീരിയൽ കൊണ്ടു നിർമിച്ച കിഡ്സ് മാസ്കുകൾക്ക് ഇംപോർട്ട് ലെയ്സും ബട്ടണുകളും ബോകളും അഴക് കൂട്ടുന്നു. അണിയാൻ ഏറെ സുഖപ്രദമാണ് അവ ഓരോന്നും. കഴുകി ഉപയോഗിക്കയും ചെയ്യാം. ലോക്ക്ഡൗൺ കാലത്ത് ഹാംഗേഴ്സ് ആൻഡ് സിസേഴ്സിന്റെ ഇന്റസ്റ്റഗ്രാം പേജിൽ ലഭിക്കുന്ന ഓർഡറുകൾക്ക് അനുസരിച്ച് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ കസ്റ്റമൈഡ്സ് മാസ്കുകൾ എത്തിച്ചിരുന്നു. ഇപ്പോൾ കൊറിയർ സർവീസുകൾ പുനരാംഭിച്ചതിനാൽ ജില്ലയ്ക്ക് പുറത്തുള്ളവർക്കും മാസ്കുകൾ എത്തിച്ചു കൊടുക്കുന്നതാണ്. ഹാംഗേഴ്സ് ആൻഡ് സിസേഴ്സിന്റെ ഡിസൈനർ മാസ്കുകൾ, പ്ലെയിൻ മാസ്കുകളേക്കാൾ കുട്ടികൾ ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ അവയ്ക്കു ധാരാളം ഓർഡറുകളും കിട്ടുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം എന്നത് ഇപ്പോൾ നിയമമാണ്. കുട്ടികൾക്ക് പൊതുവേ മാസ്ക് ധരിക്കാൻ മടിയായിരിക്കുമല്ലോ. അവർക്ക് ഉപയോഗിക്കാൻ ഇഷ്ടം തോന്നുന്ന വിധത്തിലുള്ള മാസ്കുകളാണ് ഞങ്ങൾ തയ്യാറാക്കുന്നത്. അഡൽറ്റ്സിനു വേണ്ടിയും കസ്റ്റമൈസ്ഡ് കോട്ടൺ മാസ്കുകൾ ഒരുക്കുന്നുണ്ട്, ബുട്ടീക് ഉടമയും ഡിസൈനറുമായ ഷൈന റെയീസ് പറയുന്നു. കോഴിക്കോട് ബീച്ച് പോസ്റ്റ് ഓഫീസിനു സമീപം നാല് വർഷം മുമ്പ്ആരംഭിച്ച ടെയ്ലറിംഗ്/ഡിസൈനിംഗ് സ്റ്റുഡിയോയാണ് ഹാംഗേഴ്സ് ആൻഡ് സിസേഴ്സ്. സ്റ്റിച്ചിംഗ്, ഡിസൈനിംഗ്, പാർട്ടിവെയർ, കിഡ്സ് പാർട്ടിവെയർ, ബ്രൈഡൽ വെയർ, വൈഡിംഗ് & ബെർത്ത് ഡേ തീം വെയർ... ഏതും കസ്റ്റമർ ആഗ്രഹിക്കുന്ന പെർഫെക്ഷനോടെ ഇവിടെ ലഭ്യമാണ്. 48 മണിക്കൂറിനുള്ളിൽ സ്റ്റിച്ച് ചെയ്ത് നൽകുന്ന എക്സ്പ്രസ് ടെയിലറിംഗിനു പുറമേ ലോക്ഡൗൺ കാലത്ത് പിക്ക് അപ് ആൻഡ് ഡ്രോപ് സൗകര്യവും കസ്റ്റമേഴ്സിനായി ഇവർ ലഭ്യമാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് Hangers & Scissors Beach Complex, first floor, next to beach post office, silk street. Kozhikode. ഇൻസ്റ്റഗ്രാം: hangersnscissors

from money rss https://bit.ly/2SIOZ8F
via IFTTT

ഇ-കൊമേഴ്സ് സൈറ്റുകളിൽ തിരക്കേറുന്നു

മുംബൈ: ഓറഞ്ച്, ഗ്രീൻ സോണുകളിൽ കൂടുതൽ ഉത്പന്നങ്ങൾ വിൽക്കാൻ അനുമതിയായതോടെ ഫ്ളിപ്കാർട്ട്, ആമസോൺ, സ്നാപ് ഡീൽ തുടങ്ങി ഇ-കൊമേഴ്സ് വെബ് സൈറ്റുകളിൽ തിരക്കേറുന്നു. ട്രിമ്മറുകൾ, ഹെഡ്ഫോണുകൾ, സ്റ്റൗ, എയർകണ്ടിഷണർ തുടങ്ങിയ ഉത്പന്നങ്ങൾക്കാണ് ഏറ്റവുംകൂടുതൽ ആവശ്യക്കാരെന്ന് കന്പനികൾ സൂചിപ്പിച്ചു. ഹെഡ്ഫോണുകൾക്കായുള്ള തിരച്ചിൽ 200 ശതമാനംവരെ ഉയർന്നു. ആളുകൾ വീടുകളിൽനിന്ന് ജോലിചെയ്യുന്നതിനാലാകാം ഇതെന്ന് വിലയിരുത്തുന്നു. കടുത്തവേനലിൽ ചൂട് കുതിച്ചുയർന്നതോടെ ഫാനുകളും എയർ കണ്ടീഷണറുകളും കൂളറുകളും വാങ്ങാൻ നോക്കുന്നവരുടെ എണ്ണം മാർച്ച് അവസാനമുണ്ടായിരുന്നതിനെക്കാൾ ഇരട്ടിയിലേറെയായെന്ന് ഇ- കൊമേഴ്സ് കന്പനികൾ പറയുന്നു. ലാപ് ടോപ്പ്, മൊബൈൽ ഫോൺ എന്നിവയ്ക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. ഏറ്റവും കൂടുതൽപേർ തിരയുന്ന പത്ത് ഉത്പന്നങ്ങളിൽ മുന്നിലാണ് ട്രിമ്മറുകളെന്നും കന്പനികൾ അറിയിച്ചു.

from money rss https://bit.ly/3fqtN0I
via IFTTT

സെന്‍സെക്‌സില്‍ 170 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സിൽ 170 പോയന്റ് നഷ്ടത്തിൽ 31515ലും നിഫ്റ്റി 40 പോയന്റ് താഴ്ന്ന് 9230ലുമാണ് വ്യാപാരം നടക്കുന്നത്. ഏഷ്യൻ സൂചികകളിലെ നഷ്ടമാണ് ആഭ്യന്തര വിപണിയെയും ബാധിച്ചത്. ബിഎസ്ഇയിലെ 818 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 484 ഓഹരികൾ നഷ്ടത്തിലുമാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര, ഒഎൻജിസി, ബ്രിട്ടാനിയ, ബപിസിഎൽ, ഭാരതി എയർടെൽ, വിപ്രോ, പവർഗ്രിഡ് കോർപ്, നസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. അദാനി പോർട്സ്, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എംആൻഡ്എം, സിപ്ല, യുപിഎൽ, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, ആർബിഎൽ ബാങ്ക് ഉൾപ്പടെയുള്ള കമ്പനികൾ ഇന്ന് പ്രവർത്തനഫലം പുറത്തുവിടും.

from money rss https://bit.ly/2YStxC3
via IFTTT

നമുക്ക് സൃഷ്ടിക്കാം, ബിസിനസ് സൗഹൃദാന്തരീക്ഷം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ നിന്നുകൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന് മുതൽകൂട്ടാക്കാം. കോവിഡ് പശ്ചാത്തലത്തിൽ 'സുരക്ഷിതമായി ജീവിക്കാൻ പറ്റിയ ഇടം' എന്ന ധാരണ ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഇനി വേണ്ടത് കമ്പനികൾക്ക് വളരാൻ ആവശ്യമായ 'വിത്തും വളവും' ഒരുക്കുകയാണ്. ഇതിനായി വ്യക്തമായ ആസൂത്രണങ്ങളോടു കൂടിയ പദ്ധതികൾ സർക്കാർതലത്തിൽ ഉണ്ടാകണം. ബിസിനസ് സ്വാതന്ത്ര്യംഉറപ്പാക്കണം മാനുഫാക്ചറിങ്, ടെക് ഭീമന്മാരുൾപ്പെടെ 30 ശതമാനത്തിലധികം കമ്പനികളാണ് ചൈനയ്ക്ക് പുറത്ത് ബദൽ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നത്. കോവിഡാനന്തരം ആയിരത്തോളം കമ്പനികൾ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷ. ഇത്തരത്തിൽ ഇന്ത്യയിൽ നിക്ഷേപ സാധ്യത തേടുന്ന കമ്പനികളെ എങ്ങനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്നതാണ് നമുക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇത് പരിഹരിക്കുന്നതിന് സർക്കാർ ആദ്യം ചെയ്യേണ്ടത് വിദേശ കമ്പനികൾക്ക് ഇവിടെ സുഗമമായ ബിസിനസ് അന്തരീക്ഷമൊരുക്കുകയാണ്. 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം വളരെ പിറകിലാണ്. ഇത് മാറണം. ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് കേരളം എന്ന ധാരണ കമ്പനികൾക്കിടയിൽ ഉണ്ടാക്കാൻ കഴിയണം. വിദേശ കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് കഴിയണം. സാമ്പത്തികമായ ആനുകൂല്യങ്ങളല്ല, മറിച്ച് സുഗമമായ ബിസിനസ് സ്വാതന്ത്ര്യം ഉറപ്പുനൽകണം. അടിസ്ഥാന സൗകര്യം കമ്പനികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ഇപ്പോൾ സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ഉദ്ദേശിക്കുന്ന കമ്പനികൾക്ക്, അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം ലൈസൻസുകളും അനുമതികളും നൽകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. എല്ലാ അനുമതികളും ഈ കാലയളവിനുള്ളിൽ നൽകാൻ കഴിയണം. പക്ഷേ, ഒരു വർഷത്തിനകം എല്ലാ നിബന്ധനകളും കമ്പനികൾ പാലിക്കണമെന്ന് പറയുമ്പോഴാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. അതുകൊണ്ട് യാതൊരു പഴുതുകളുമില്ലാതെ, തീർത്തും സുതാര്യമായ രീതിയിൽ ആയിരിക്കണം ഒരാഴ്ചയ്ക്കകം എല്ലാ അനുമതികളും നൽകുന്നത്. വിവേചനാധികാരം ആർക്കും കൊടുക്കരുത്. ഒന്നുംചെയ്യാതെ കിടക്കുന്ന സർക്കാർഭൂമി ചെറിയ വ്യവസായ മേഖലകളോ പാർക്കുകളോ ആക്കി മാറ്റി കമ്പനികൾക്ക് നൽകണം. ഈ ഒരു സ്ട്രാറ്റജിയുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഇവിടെ കമ്പനികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. മാനുഫാക്ചറിങ് സോണുകൾ രൂപവത്കരിക്കണം. കൊച്ചി-പാലക്കാട് വ്യാവസായിക ഇടനാഴി വരുന്നുണ്ട്. അതുപോലെ, വിഴിഞ്ഞം തുറമുഖത്തിനടുത്തും കണ്ണൂർ വിമാനത്താവളത്തിനടുത്തുമുള്ള വ്യാവസായിക മേഖലകളെല്ലാം നിക്ഷേപം ആകർഷിക്കുന്നതിനുള്ള ഇടങ്ങളാക്കണം. രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും ഉപദ്രവം ഉണ്ടാകില്ലെന്നും സർക്കാർ ഉറപ്പുനൽകണം. ഏതു പ്രതികൂല സാഹചര്യങ്ങളിൽ നിന്നുമുള്ള സംരക്ഷണവും കമ്പനികൾക്ക് നൽകണം. സർക്കാരിന് അധികം പണച്ചെലവില്ലാതെ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളിതൊക്കെയാണ്. അതിനായി ഒരു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. മറ്റ് തലങ്ങളിലൊന്നും ഇടപെടലില്ലാതെ അദ്ദേഹം റിപ്പോർട്ട് ചെയ്യേണ്ടതും അനുസരിക്കേണ്ടതും മുഖ്യമന്ത്രിയെ മാത്രമായിരിക്കണം. കരുത്തുകാട്ടാൻ ഈ മേഖലകൾ ലൈഫ് സയൻസ്, ഫാർമ, ബയോ ടെക്നോളജി, മെഡിക്കൽ ഡിവൈസ്, ഷിപ്പ് ബിൽഡിങ്, ഇലക്ട്രോണിക് ഡിവൈസ്, ഇലക്ട്രോണിക് എക്യുപ്മെന്റ്സ് എന്നീ മേഖലകളിലാണ് കേരളത്തിന് സാധ്യതകളുള്ളത്. ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. നൈപുണ്യമുള്ള തൊഴിലാളികളെ ആവശ്യമുള്ള കമ്പനികളായിരിക്കും കേരളം നിക്ഷേപ കേന്ദ്രമായി തിരഞ്ഞെടുക്കുക. (ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒ.യും പ്ലാനിങ് ബോർഡ് മുൻ അംഗവുമാണ് ലേഖകൻ)

from money rss https://bit.ly/2yzJ270
via IFTTT

കേരളത്തിൽ മൂന്നുലക്ഷം വ്യാപാരികൾക്ക് കട പൂട്ടേണ്ടിവരും

തിരുവനന്തപുരം: ലോക്ഡൗൺ വരുത്തിയ നഷ്ടവും പ്രതിസന്ധിയും കാരണം കേരളത്തിൽ മൂന്നുലക്ഷം വ്യാപാരികൾക്ക് കട പൂട്ടേണ്ടിവരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കടക്കെണിയിൽപെട്ട് വ്യാപാരികൾ ആത്മഹത്യ ചെയ്യാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ സഹായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികൾ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകി. രാജ്യത്താകമാനമുള്ള ഏഴുകോടി ചില്ലറ വ്യാപാരികളിലൂടെ ദിവസേന 15,000 കോടി രൂപയുടെ വ്യാപാരമാണ് നടന്നിരുന്നത്. ഇത് 42 ദിവസമായി നിലച്ചു. ഇതിലൂടെ 6.30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ഒന്നരക്കോടി ചെറുകിട വ്യാപാരികൾ സമീപഭാവിയിൽ കച്ചവടം പൂട്ടിപ്പോകും. ഇവരെ ആശ്രയിച്ചാണ് 75 ലക്ഷത്തോളം വരുന്ന ഇടത്തരം വ്യാപാരികൾ കച്ചവടം നടത്തുന്നത്. മേഖലയിൽനിന്ന് തുടർന്നുള്ള നിർബന്ധിത വിടവാങ്ങൽ ഇവരുടേതായിരിക്കും. അങ്ങനെ ആകെ 2.25 കോടി വ്യാപാരികൾക്ക് കച്ചവടം അവസാനിപ്പിക്കേണ്ടി വരും. കേരളത്തിൽ മൂന്നുലക്ഷത്തോളം വ്യാപാരികൾ സമാന സ്ഥിതി നേരിടേണ്ടിവരും. നിയന്ത്രണങ്ങൾ സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും പോലീസും വെവ്വേറെ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനാൽ പൊതുജനവും വ്യാപാരികളും വലയുകയാണ്. ആറുമാസത്തെ വായ്പാ തിരിച്ചടവ് താത്കാലികമായി വേണ്ടെന്നുവെക്കണം. എല്ലാ വായ്പാ കാലാവധിയും ആറുമാസത്തേക്കുകൂടി നീട്ടി ഇതേ തുക തിരിച്ചുപിടിക്കുന്ന രീതിയിലുള്ള മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വ്യാപരമേഖലയെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്തൊക്കെ ചെയ്തെന്ന് വിശദീകരിക്കണമെന്ന് ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കമലാലയം സുകു, ട്രഷറർ കെ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറി എസ്.എസ്. മനോജ് എന്നിവർ ആവശ്യപ്പെട്ടു.

from money rss https://bit.ly/2WzZKen
via IFTTT

വിദേശ കമ്പനികളെ എങ്ങനെ ആകർഷിക്കാം?

വിദേശ കമ്പനികൾ ഇങ്ങോട്ടേക്ക് വന്നാൽ അവർക്കാവശ്യമായ തൊഴിലാളികളെ നൽകാൻ സംസ്ഥാനത്തിന് കഴിയുമോ എന്നത് വലിയൊരു ചോദ്യമാണ്. നൈപുണ്യമുള്ള തൊഴിലാളികളെ വിതരണം ചെയ്യാൻ നമുക്ക് കഴിയുമെന്ന് പറയുമെങ്കിലും സംസ്ഥാനത്തെ ഐ.ടി.ഐ.കളിലും പോളിടെക്നിക്കുകളിലുമെല്ലാം പാഠ്യരീതി ഇപ്പോഴും പഴയതാണ്. ഇങ്ങോട്ടേക്കു വരുന്ന കമ്പനികളുമായി ചേർന്ന് ഇതിൽ മാറ്റം കൊണ്ടുവരണം. ഉദാ: സംസ്ഥാനത്തെ ഐ.ടി.ഐ.കളിൽ നിന്നോ പോളിടെക്നിക്കുകളിൽ നിന്നോ എൻജിനീയറിങ് കോളേജുകളിൽ നിന്നോ കമ്പനികൾ 100 പേരെ റിക്രൂട്ട് ചെയ്യുകയാണെങ്കിൽ അവർക്കാവശ്യമുള്ള പരിശീലനം സർക്കാർ കൊടുക്കുമെന്ന നിർദേശം മുന്നോട്ടുവെക്കുക. ഈ പരിശീലനത്തിൽ വിജയം നേടുന്നവർക്ക് മാത്രം തൊഴിൽ എന്ന സംവിധാനം അവതരിപ്പിക്കുക. സംസ്ഥാനത്തിന്റെ ഇപ്പോഴുള്ള ശേഷി ഉപയോഗിച്ചുതന്നെ ഇത് ചെയ്യാവുന്നതാണ്. അല്ലാതെ ഇതിനായി പുതിയ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതില്ല. ഇതിനു പുറമെ, വിദേശ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്ന നിരവധി കമ്പനികൾ കേരളത്തിലുണ്ട്. അവരിവിടെ പ്രവർത്തിക്കുന്നതിൽ തൃപ്തരാണോ എന്നറിയുക. വർഷങ്ങളായി സംസ്ഥാനത്ത് പ്രവർത്തിക്കുകയും നിക്ഷേപം നടത്തുകയും ചെയ്തിട്ടുള്ള ഈ കമ്പനികളെ മുന്നിൽവെച്ചുകൊണ്ട് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള പ്രചാരണ രീതി ആസൂത്രണം ചെയ്യുക.

from money rss https://bit.ly/3frncDh
via IFTTT

Pandu Paadavarambathiloode Lyrics : Joseph Malayalam Movie Song

Movie: Joseph
Year: 2018
Singer: Joju George, Benedict Shine
Lyrics: Bhagyaraj
Music: Bhagyaraj, Ranjin Raj
Actor: Joju George
Actress: Aathmiya Rajan, Madhuri Braganza, Malavika Menon


Pandu paadavarambathiloode..
Oru olakkudayumeduthu..
Cheru njaarunadanu orukaala-
Thannu odinadannoru penne

Kayyil karivala ittu ..
Kannil kanmashi kondu varachu
Pinne varmudi okke virichu
Nalla chellula pavada ittu..

Aa thottaruthulloru
Kaithola kootathin-
Orrathu nilkkonaraalmarathil
Chotilirikkana devikku charthuvaan
Poovukal kondupoyo
Pennepoovukal kondupoyo..
Pandu paadavarambathiloode..
Oru olakkudayumeduthu..
Cheru njaarunadanu orukaala-
Thannu odinadannoru penne

Kayyil karivala ittu ..
Kannil kanmashi kondu varachu
Pinne varmudi okke virichu
Nalla chellula pavada ittu..

Paanante pattinennum
Thaalam pidikkum pennu
Thaalatinothu nalla choduvecheedum

Paadathinorathuaval ennum irikkum
Thechi-puvu pariykkaanayi
Melle nadakkum

Paalkaaran payyane kaanan
Vaakamarathin maravillu ninnu
Arumariyadhe aval ennum melle nokidum
Pinne punchirithookidum
Pandu paadavarambathiloode..
Oru olakkudayumeduthu..
Cheru njaarunadanu orukaala-
Thannu odinadannoru penne

Kayyil karivala ittu ..
Kannil kanmashi kondu varachu
Pinne varmudi okke virichu
Nalla chellula pavada ittu..

Aa thottaruthulloru
Kaithola kootathin-
Orrathu nilkkonaraalmarathil
Chotilirikkana devikku charthuvaan
Poovukal kondupoyo
Pennepoovukal kondupoyo..


* This article was originally published here

ധനകാര്യ ഓഹരികളുടെ ബലത്തില്‍ സെന്‍സെക്‌സ് 232 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 232.14 പോയന്റ് ഉയർന്ന് 31,685.75ലും നിഫ്റ്റി 65.30 പോയന്റ് നേട്ടത്തിൽ 9270.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1074 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1223 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 141 ഓഹരികൾക്ക് മാറ്റമില്ല. ധനകാര്യ ഓഹരികളാണ് താരതമ്യേന മികച്ച നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാൻസ്, എംആൻഡ്എം, ഗെയിൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഭാരതി ഇൻഫ്രടെൽ, ഐടിസി, കോൾ ഇന്ത്യ, ഐഒസി, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കി. എഫ്എംസിജി, ഐടി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിനുതാഴെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2WzOpLd
via IFTTT

ആക്‌സിസ് ബാങ്കിന്റെയും ഐടിസിയുടെയും ഓഹരിവിറ്റ് 22,000 കോടി സമാഹരിക്കാന്‍ സര്‍ക്കാര്‍

ന്യൂഡൽഹി: സ്വകാര്യമേഖലയിലെ പ്രമുഖ കമ്പനികളുടെ ഓഹരികൾവിറ്റ് 22,000 കോടിരൂപ സമാഹരിക്കാൻ സർക്കാർ. എഫ്എംസിജി കമ്പനിയായ ഐടിസി, ആക്സിസ് ബാങ്ക് എന്നിവയിലുള്ള ഓഹരികളാകും വിൽക്കുകയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ വില്പന നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യത്തിൽ താഴ്ന്ന നിലവാരത്തിലാണ് ഇരുകമ്പനികളുടെയും ഓഹരി വ്യാപാരം നടക്കുന്നത്. ആക്സിസ് ബാങ്കിന്റെ ഓഹരി 389 രൂപ നിലവാരത്തിലും ഐടിസിയുടേത് 173 നിലവാരത്തിലുമാണ് ചൊവാഴ്ച ക്ലോസ് ചെയ്തത്. ഈ നിലവാരത്തിൽ വിൽപന നടത്തുമ്പോൾ 22,123 കോടി രൂപയാണ് ലഭിക്കുക. ഐടിസിയിൽ 7.94 ശതമാനവും ആക്സിസ് ബാങ്കിൽ 4.69ശതമാനവും ഓഹരി വിഹിതമാണുള്ളത്. കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിട്ട സാഹചര്യത്തിൽ ആക്സിസ് ബാങ്കിന്റെ ഓഹരിവില 53ശതമാനത്തോളമാണ് ഇടിഞ്ഞത്. ഐടിസിയുടെ ഓഹരി വിലയാകട്ടെ 19ശതമാനവും. നടപ്പ് സാമ്പത്തികവർഷം പൊതുമേഖ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 2,10,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. അതിൽ 90,000 കോടിയുടെ എൽഐസി ഓഹരി വിൽപന(ഐപിഒ)യും ഉൾപ്പെട്ടിരുന്നു.

from money rss https://bit.ly/2YDaueB
via IFTTT

രാജ്യത്തെ സേവനമേഖല തകര്‍ന്നു: ഏപ്രിലിലെ പിഎംഐ 5.4ആയി

ന്യൂഡൽഹി: രാജ്യത്തെ സേവനമേഖല കഴിഞ്ഞമാസം കനത്ത തളർച്ച നേരിട്ടതായി പർച്ചേസ് മാനേജേഴ്സ് സൂചിക(പിഎംഐ) വ്യക്തമാക്കുന്നു. കോവിഡ് വ്യാപനംമൂലം പൂർണമായി അടച്ചിട്ടതാണ് ഏപ്രിലിലെ പിഎംഐയെ ബാധിച്ചത്. മാർച്ചിലെ 49.3ൽനിന്ന് ഏപ്രിലിൽ 5.4ലേയ്ക്കാണ് സൂചിക കൂപ്പുകുത്തിയത്. ഐഎച്ച്എസ് മാർക്കിറ്റിന്റെ 14 വർഷത്തെ സർവെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. കഴിഞ്ഞമാസത്തെ വിവരശേഖരണം ഏപ്രിൽ 7 മുതൽ 28വരെയാണ് നടത്തിയത്. മാർച്ച് 25മുതലാണ് രാജ്യത്ത് ലോക്ക്ഡൗൺ ആരംഭിച്ചത്. രണ്ടാഘട്ടത്തിൽ അടച്ചിടൽ മെയ് മൂന്നുവരെയും മൂന്നാഘട്ടമായി മെയ് 17വരെയുമാണ് നീട്ടിയത്. സൂചിക 50 മുകളിലാണെങ്കിലാണ് മേഖലയുടെ വളർച്ച സൂചിപ്പിക്കുന്നത്. സമ്പൂർമായി അടച്ചിട്ടതാണ് സേവന മേഖലയെ തളർത്തിയത്. അടച്ചിടൽ പിൻവലിക്കുന്നതോടെ സേവന മേഖല തിരിച്ചുവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ

from money rss https://bit.ly/2zeJyXY
via IFTTT

കോടതിയുടെ ഇടപെടലില്ലാതെ കുടിശ്ശിക്കാരുടെ ആസ്തി ഇനി സഹ.ബാങ്കുകള്‍ക്കും കണ്ടുകെട്ടാം

ന്യൂഡൽഹി: സഹകരണ ബാങ്കുകളും സർഫാസി നിയമത്തിന്റെ കീഴിൽ വരുമെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. അതായത്, കുടിശ്ശികക്കാരുടെ ആസ്തികൾ കണ്ടുകെട്ടാൻ സഹകരണ ബാങ്കുകൾക്കും സർഫാസി നിയമപ്രകാരം നടപടി സ്വീകരിക്കാം. ഇതുസംബന്ധിച്ച 2003-ലെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു. കോടതിയുടെ ഇടപെടലില്ലാതെതന്നെ കുടിശ്ശികക്കാരുടെ ആസ്തികൾ കണ്ടുകെട്ടാൻ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അധികാരം നൽകുന്നതാണ് 2002-ലെ സർഫാസി (സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ്) നിയമം. സഹകരണ സംഘങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്കും സർഫാസി നിയമം ബാധകമാണോയെന്നതു സംബന്ധിച്ച കോടതിവിധികളിൽ വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് വിഷയം ഭരണഘടനാ ബെഞ്ചിലെത്തിയത്. സംസ്ഥാന നിയമത്തിനു കീഴിലുള്ള സഹകരണ ബാങ്കുകളും ബഹുസംസ്ഥാന (മൾട്ടി സ്റ്റേറ്റ്) സഹകരണ ബാങ്കുകളും സർഫാസി നിയമത്തിലെ 'ബാങ്കുകൾ' എന്ന വിഭാഗത്തിൽ വരുന്നതാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ബാങ്കിങ് നിയന്ത്രണ നിയമത്തിൽ പറയുന്ന 'ബാങ്കിങ് കമ്പനി'യുടെ നിർവചനത്തിൽ സഹകരണ ബാങ്കുകളും ഉൾപ്പെടും. 1949-ലെ ബാങ്കിങ് റെഗുലേഷൻ നിയമവും റിസർവ് ബാങ്ക് നിയമവും പാലിക്കാതെ സഹകരണ ബാങ്കുകൾക്ക് പ്രവർത്തിക്കാനാവില്ല. 1965-ലാണ് ബാങ്കിങ് നിയന്ത്രണ നിയമം സഹകരണ ബാങ്കുകൾക്കുകൂടി ബാധകമാക്കിയത്. സർഫാസി നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് 2013-ൽ മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളെക്കൂടി അതിനുകീഴിൽ ഉൾപ്പെടുത്തി. മഹാരാഷ്ട്ര സഹകരണ സൊസൈറ്റി നിയമം, ആന്ധ്രാപ്രദേശ് സഹകരണ സൊസൈറ്റി നിയമം, മൾട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റി നിയമം എന്നിവയ്ക്ക് കീഴിൽ സ്ഥാപിക്കപ്പെട്ട സഹകരണ ബാങ്കുകൾ ബാങ്കിങ് റെഗുലേഷൻ നിയമത്തിലെ ബാങ്കിങ് കമ്പനിയുടെ നിർവചനത്തിൽ വരില്ലെന്ന് 2007-ൽ സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ച് വിധിച്ചിരുന്നു. ഇത്തരത്തിൽ വൈരുധ്യമുള്ള വിധികൾ വന്നതിനെത്തുടർന്നാണ് വിഷയം ഭരണഘടനാ ബെഞ്ചിനു വിട്ടത്. സർഫാസി നിയമത്തിലെ 13-ാം വകുപ്പ് പ്രകാരമുള്ള റിക്കവറി നടപടികൾ സഹകരണ ബാങ്കുകൾക്കും ബാധകമാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. സർഫാസി നിയമത്തിലെ രണ്ടാം (1)(സി) വകുപ്പിൽ പറയുന്ന ബാങ്കുകളുടെ നിർവചനത്തിലും സഹകരണ ബാങ്കുകൾ ഉൾപ്പെടും.

from money rss https://bit.ly/2Wyl57Y
via IFTTT