കെയിൻ എനർജിക്ക് അനുകൂലമായി ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ആർബിട്രേഷൻ കോടിയുടെ വിധി. വൊഡാഫോൺ കേസിൽ തിരിച്ചടി നേരിട്ടതിനുപിന്നാലെയാണ് നികുതി സംബന്ധിച്ച് കേസിൽ വീണ്ടും ഇന്ത്യക്ക് തിരിച്ചടിയുണ്ടാകുന്നത്. യുകെയിലെ പ്രമുഖ ഓയിൽ കമ്പനിയായ കെയിൻ എനർജിക്ക് 8000 കോടി രൂപ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2015ൽ തുടങ്ങിയ നിയമപോരാട്ടത്തിലാണ് കെയിൻ എനർജി അനുകൂല ഉത്തരവ് നേടിയത്. ഇന്ത്യയിലെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും 2011ൽ വേദാന്തയ്ക്ക് വിറ്റിരുന്നു. നികുതിയുമായി ബന്ധപ്പെട്ട വ്യവഹാരത്തെതുടർന്ന് ബാക്കിയുള്ള 10ശതമാനം ഓഹരി സർക്കാർ പിടിച്ചെടുക്കുകയും അതിന്റെ ലാഭവിഹിതമായി വേദാന്ത നൽകിയ തുക തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് അന്താരാഷ്ട്ര ആർബിട്രേഷൻ കോയതിയിൽ കെയിൻ എനർജി ചോദ്യംചെയ്തത്. അതേസമയം, കോടതി വിധി സംബന്ധിച്ച് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
from money rss https://bit.ly/2KtSrTy
via IFTTT
from money rss https://bit.ly/2KtSrTy
via IFTTT












