121

Powered By Blogger

Wednesday, 23 December 2020

കെയിന്‍ എനര്‍ജി കേസിലും അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യക്ക് തിരിച്ചടി

കെയിൻ എനർജിക്ക് അനുകൂലമായി ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ആർബിട്രേഷൻ കോടിയുടെ വിധി. വൊഡാഫോൺ കേസിൽ തിരിച്ചടി നേരിട്ടതിനുപിന്നാലെയാണ് നികുതി സംബന്ധിച്ച് കേസിൽ വീണ്ടും ഇന്ത്യക്ക് തിരിച്ചടിയുണ്ടാകുന്നത്. യുകെയിലെ പ്രമുഖ ഓയിൽ കമ്പനിയായ കെയിൻ എനർജിക്ക് 8000 കോടി രൂപ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2015ൽ തുടങ്ങിയ നിയമപോരാട്ടത്തിലാണ് കെയിൻ എനർജി അനുകൂല ഉത്തരവ് നേടിയത്. ഇന്ത്യയിലെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും 2011ൽ വേദാന്തയ്ക്ക് വിറ്റിരുന്നു. നികുതിയുമായി ബന്ധപ്പെട്ട വ്യവഹാരത്തെതുടർന്ന് ബാക്കിയുള്ള 10ശതമാനം ഓഹരി സർക്കാർ പിടിച്ചെടുക്കുകയും അതിന്റെ ലാഭവിഹിതമായി വേദാന്ത നൽകിയ തുക തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് അന്താരാഷ്ട്ര ആർബിട്രേഷൻ കോയതിയിൽ കെയിൻ എനർജി ചോദ്യംചെയ്തത്. അതേസമയം, കോടതി വിധി സംബന്ധിച്ച് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

from money rss https://bit.ly/2KtSrTy
via IFTTT

Tuesday, 22 December 2020

ആപ്പുവഴി വായ്പ: കടക്കെണിയും മാനഹാനിയും ഭയന്ന് ആത്മഹത്യചെയ്യുന്നവരുടെ എണ്ണംകൂടുന്നു

വായ്പവേണോ ആപ്പുവഴി ഉടനെ ലഭിക്കും. സുഹൃത്തിൽനിന്നാണ് ഇക്കാര്യമറിഞ്ഞ് ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ട സുനിൽ ലോണെടുത്തത്. തിരച്ചടവ് മുടങ്ങിയതോടെ പണംതിരിച്ചുപിടിക്കാൻ ഏജന്റുമാർ ശ്രമംതുടങ്ങി.ഫോണിൽ നിരന്തരം വിളിതുടങ്ങി. സന്ദേശങ്ങളുമെത്തി. സുനിൽകുമാറിന്റെ കോൾലിസ്റ്റിലെ നമ്പറുകളിലേയ്ക്കും അവർ വിളിച്ച് ശല്യപ്പെടുത്തി. മാനഹാനി ഭയന്ന് ആത്മഹത്യയിൽ അഭയംപ്രാപിക്കുകയാണ് 30കാരനായ ആ യുവാവ് ചെയ്തത്. ബെംഗളുരുവിലെ വീട്ടമ്മ ആപ്പ് വഴി 20,000 രൂപയാണ് ലോണെടുത്തത്. ഒരൊറ്റദിവസം ഇഎംഐ മുടങ്ങിയതോടെ ഭീഷണി തുടങ്ങി. ഫോട്ടോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. പോലീസിൽ പരാതി നൽകുമെന്നും ഭീഷണിമുഴക്കി. വീട്ടിലേയ്ക്ക് ഏജന്റുമാരെ അയച്ചു. ഫോൺ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് ശല്യപ്പെടുത്താനും തുടങ്ങി. ഒടുവിൽ അവർതന്നെ സൈബർ പോലീസിൽ പരാതിനൽകുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ അത്യാവശ്യത്തിന് പണംലഭിക്കുമല്ലോയെന്നോർത്താണ് കൂടുതൽ പലിശയ്ക്ക് ആപ്പുവഴി വായ്പയെടുക്കുന്നത്. പുതിയ തലമുറയ്ക്ക് ഇതൊരുഹരമായി മാറിയിരിക്കുന്നു. അത്യാവശ്യത്തിന് ഒരാഴ്ചക്കോ മറ്റൊ തിരിമറിക്കാണ് ഇവർ പണംതരപ്പെടുത്തുന്നത്.അവർ അറിയുന്നില്ല അതിനുപിന്നിലെ ചതിക്കുഴികൾ. തത്സമയ ലോൺ ആപ്പ് വഴിയുള്ള അനധികൃത വായ്പാവിതരണത്തിനെതിരെ സൈബർ പോലീസ് രംഗത്തുണ്ടെങ്കിലും നിരവധിപേരാണ് ഇവരുടെ കെണിയിൽവീഴുന്നത്. ഹൈദരാബാദിൽനിന്നും ഗുരുഗ്രാമിൽനിന്നും കഴിഞ്ഞദിവസം 19 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തത്.ചൈനീസ് റാക്കറ്റാണ് ആപ്പുകൾക്കുപിന്നിലുള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇഡിയും ആദായനികുതിവകുപ്പും ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങുമെന്നാണറിയുന്നത്. 30 ആപ്പുകളെങ്കിലും ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 1.5 കോടിയിലേറെ നിക്ഷേപമുള്ള ഈ ആപ്പുകളുടെ 18 അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. തെലങ്കാനയിൽമാത്രം ഈ മാസം മൂന്നുപേരാണ് ആത്മഹത്യചെയ്തത്. സിദ്ധിപ്പേട്ടിലെ അഗ്രികൾച്ചർ എക്സ്റ്റൻഷൻ ഓഫീസറായ കെ മൗണിക(24) മൂന്നുലക്ഷം രൂപയാണ് വായ്പയെടുത്തത്. തിരിച്ചടയ്ക്കാൻ വൈകിയതോടെ അവരുട ഫോട്ടോയും പേരും ഫോൺ നമ്പർ ഉൾപ്പടെയുള്ളവയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതേതുടർന്ന് ഡിസംബർ 16നാണ് അവർ ആത്മഹത്യചെയ്തത്. അതേദിവസംതന്നെയാണ് ഹൈദരാബാദിൽ സുനിലും ഫ്ളാറ്റിൽ ജീവനൊടുക്കിയത്. രാജ്യത്തെ മെട്രോ സിറ്റികളിലാണ് ആപ്പ് ലോൺ പ്രചാരത്തിലുള്ളത്. ആയിരക്കണക്കിന് പേരാണ് ഇവരുടെ വലയിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആപ്പിന്റെ പ്രവർത്തനം തത്സമയം വായ്പ വാഗ്ദാനം ചെയ്യുന്നതിനാൽ വായ്പയെടുക്കാനെത്തുന്നവർ കൂടുതലാണെന്നാണ് പോലീസ് പറയുന്നത്. വായ്പ ലഭിക്കുന്നതിന് ആധാർ, പാൻ, സെൽഫി എന്നിവ ആപ്പിൽ അപ് ലോഡ് ചെയ്യണം. അതോടൊപ്പം ഫോട്ടോ ഗ്യാലറിയിലേയ്ക്കും ഫോൺ കോണ്ടാക്ട് ലിസ്റ്റിലേയ്ക്കും ആകസ്സ് ചോദിക്കും. വായ്പയെടുക്കുന്നവർ അതൊന്നും കാര്യമാക്കാറില്ല.അനുമതിയും നൽകും. ദിവസം കണക്കാക്കിയാണ് ഇതിനായി പലിശ ഈടാക്കുന്നത്. ഒരുദിവസത്തിന് 0.1ശതമാനമാണ് പലിശ. അതായത് വാർഷിക നിരക്കിൽ കണക്കാക്കിയാൽ 36ശതമാനത്തോളംവരും. ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കിയും ആപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രവർത്തനം നിയമവിധേയമാണെന്ന് കാണിക്കാനുള്ള തന്ത്രമാണിതിന് പിന്നിൽ. ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന പണം ആപ്പുകൾ ആവശ്യക്കാരിലെത്തിക്കുന്നു. ആരുടെയും നിയന്ത്രണമില്ലാതെയാണ് ഇത്തരം ആപ്പുകൾ വഴിയുള്ള വായ്പാ ഇടപാടുകൾ നടക്കുന്നത്.

from money rss https://bit.ly/2JdoTJc
via IFTTT

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 37,280 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ വിലവർധനവിനുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 37,280 രൂപയായി. ഗ്രാമിനാകട്ടെ 40 രൂപ കുറഞ്ഞ് 4660 രൂപയുമായി. 37,600 രൂപയായിരുന്നു ചൊവാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,863.83 ഡോളർ നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,050 രൂപയാണ്. തുടർച്ചയായി മൂന്നാമത്തെ ദിവസവും ദേശീയ വിപണിയിൽ വിലയിൽ കുറവുണ്ടായി.

from money rss https://bit.ly/3mJa3b8
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: തിങ്കളാഴ്ചയിലെ നഷ്ടത്തിനുശേഷം രണ്ടാം ദിവസവും ഓഹരി സൂചികകളിൽ നേട്ടം. സെൻസെക്സ് 34 പോയന്റ് ഉയർന്ന് 46060ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തിൽ 13479ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1454 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 499 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, മാരുതി സുസുകി, ടെക് മഹീന്ദ്ര, നെസ് ലെ, ബജാജ് ഫിനാൻസ്, സിപ്ല, ഏഷ്യൻ പെയിന്റ്സ്, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഒഎൻജിസി, ഡിവീസ് ലാബ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, എൻടിപിസി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.07ശതമാനവും സ്മോൾക്യാപ് 0.83ശതമാനവും ഉയരത്തിലാണ്.

from money rss https://bit.ly/37I53zp
via IFTTT

മരിച്ചവരുടെ അക്കൗണ്ടുകളിൽനിന്ന് പണംതട്ടി: ബാങ്ക് മാനേജരടക്കം മൂന്നുപേർക്കെതിരേ ഗുണ്ടാനിയമം

ചെന്നൈ: മരിച്ചവരുടെ അക്കൗണ്ടുകളിൽനിന്ന് വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്ത ബാങ്ക് മാനേജരടക്കം മൂന്നുപേർക്കെതിരേ പോലീസ് ഗുണ്ടാനിയമം ചുമത്തി. ഇന്ത്യൻ ബാങ്കിന്റെ ചെന്നൈയിലെ ഒരു ബ്രാഞ്ചിൽ മാനേജരായിരുന്ന കൊട്ടിവാക്കം സ്വദേശി ബി. വിനോദ് (33), കെ.കെ. നഗർ സ്വദേശി നായിഡു എന്ന സൂര്യ (22), തിരുവള്ളൂർ സ്വദേശി രഞ്ജിത് കുമാർ (23) എന്നിവരെയാണ് ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രതികൾ വീണ്ടും ക്രിമിനൽക്കുറ്റങ്ങളിലേർപ്പെടാൻ സാധ്യതയുണ്ടെന്ന അന്വേഷണസംഘങ്ങളുടെ ശുപാർശപ്രകാരം ചെന്നൈ പോലീസ് കമ്മിഷണർ മഹേഷ് കുമാർ അഗർവാളാണ് ഇവർക്കെതിരേ ഗുണ്ടാച്ചട്ടം ചുമത്തി ഉത്തരവിറക്കിയത്. ബാങ്ക് തട്ടിപ്പിന് കഴിഞ്ഞമാസമാണ് വിനോദിനെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. 2017മുതൽ 2019വരെ ബാങ്ക് മാനേജരായിരിക്കുമ്പോൾ മരിച്ചവരുടെ പേരിൽ വ്യാജരേഖകളുണ്ടാക്കിയായിരുന്നു തട്ടിപ്പ്. പെൻഷൻ തുകയും മറ്റുമായി അക്കൗണ്ടിൽ വലിയ തുകയുള്ളവർ മരിച്ചതിനുശേഷം അവകാശികൾ പണമന്വേഷിച്ച് ബാങ്കിലേക്ക് എത്തുന്നില്ലെന്ന് നിരീക്ഷിച്ച് ആ അക്കൗണ്ടുകൾ തിരഞ്ഞുപിടിച്ചായിരുന്നു തട്ടിപ്പ്. ഇടപാട് നിലച്ച അക്കൗണ്ടുകൾ വ്യാജരേഖ ചമച്ച് സജീവമാക്കി എ.ടി.എം. കാർഡ് സംഘടിപ്പിച്ചായിരുന്നു പണം പിൻവലിച്ചിരുന്നത്. ഇത്തരത്തിൽ 18 അക്കൗണ്ടുകളിൽനിന്നായി 47.6 ലക്ഷം രൂപ വിനോദ് തട്ടിയെടുത്തു. ആഡംബരജീവിതം നയിക്കാനാണ് ഈപണം പ്രതി ഉപയോഗിച്ചിരുന്നത്. ഇയാൾക്കൊപ്പം ഗുണ്ടാനിയമം ചുമത്തിയ സൂര്യയും രഞ്ജിത്തും വിവിധ പോലീസ് പോലീസ് സ്റ്റേഷനുകളിൽ വധശ്രമത്തിനടക്കം ക്രിമിനൽക്കേസുകളിൽ പ്രതികളാണ്.

from money rss https://bit.ly/37Iiuiz
via IFTTT

താത്പര്യപത്രം ക്ഷണിച്ചു: ഷിപ്പിങ് കോർപ്പറേഷനും വിൽപ്പനയ്ക്ക്

മുംബൈ: രാജ്യത്തെ ഏറ്റവുംവലിയ ഷിപ്പിങ് കമ്പനിയായ പൊതുമേഖലയിലെ ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എസ്.സി.ഐ.) വിൽപ്പനയ്ക്കായി കേന്ദ്രസർക്കാർ താത്പര്യപത്രം ക്ഷണിച്ചു. 1961-ൽ ഈസ്റ്റേൺ ഷിപ്പിങ് കോർപ്പറേഷനും വെസ്റ്റേൺ ഷിപ്പിങ് കോർപ്പറേഷനും ലയിപ്പിച്ച് 19 കപ്പലുകളുമായി പ്രവർത്തനം തുടങ്ങിയ നവരത്ന വിഭാഗത്തിലുള്ള കമ്പനിയിൽ നിലവിൽ സർക്കാരിന് 63.75 ശതമാനം ഓഹരികളാണുള്ളത്. ഇത് പൂർണമായി വിറ്റഴിക്കാനാണ് തീരുമാനം. സ്വകാര്യവ്യക്തികൾക്കും കമ്പനികൾക്കും വിവിധ കമ്പനികളോ വ്യക്തികളോ ചേർന്ന കൺസോർഷ്യത്തിനും താത്പര്യപത്രം സമർപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിക്ഷേപക ഫണ്ടുകൾക്കും സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ച് കമ്പനിയിലെ ജീവനക്കാർ രൂപം നൽകുന്ന കൺസോർഷ്യങ്ങൾക്കും വിൽപ്പനനടപടികളിൽ പങ്കെടുക്കാം. ലേലത്തുക സമർപ്പിക്കുന്നവർക്ക് ചുരുങ്ങിയത് 2000 കോടി രൂപയുടെ ആസ്തിയുണ്ടായിരിക്കണം. കൺസോർഷ്യങ്ങളാണെങ്കിൽ അതിന് നേതൃത്വം നൽകുന്നവർക്ക് 1000 കോടി രൂപയുടെ ആസ്തിവേണം. പൊതുമേഖലാസംരംഭങ്ങൾക്ക് അപേക്ഷിക്കാൻ അനുമതിയില്ല. ഫെബ്രുവരി 13 വരെയാണ് താത്പര്യപത്രം സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. ഇ-മെയിൽവഴി അപേക്ഷിക്കുന്നവർ മാർച്ച് ഒന്നിനകം നേരിട്ട് ലേലരേഖകൾ സമർപ്പിച്ചിരിക്കണം. കേന്ദ്ര നിക്ഷേപ-പൊതു ആസ്തി കൈകാര്യ വകുപ്പാണ് താത്പര്യപത്രം ക്ഷണിച്ചത്. കമ്പനിക്കുകീഴിലെ ചില ആസ്തികൾ വിൽപ്പനയിൽനിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഏതെല്ലാമെന്ന് വ്യക്തമാക്കിയിട്ടില്ല. വിൽപ്പനയ്ക്കുമുമ്പായി കേന്ദ്രസർക്കാർ സംഘടിപ്പിച്ച റോഡ്ഷോയിൽ വേദാന്ത ഗ്രൂപ്പ്, ദുബായിലെ ഡി.പി. വേൾഡ്, നോർവേ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഷിപ്പിങ് കമ്പനികൾ എന്നിവയടക്കം ഒമ്പതുനിക്ഷേപകർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആഭ്യന്തര-അന്താരാഷ്ട്ര കപ്പൽസേവനങ്ങൾ നൽകുന്ന കമ്പനിക്ക് നിലവിൽ എൺപതോളം കപ്പലുകൾ സ്വന്തമായുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 131 കോടി രൂപയുടെ ലാഭമുണ്ടാക്കിയ കമ്പനിയുടെ ആകെ വരുമാനം 876 കോടി രൂപയായിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭെൽ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, ഒ.എൻ.ജി.സി., റിലയൻസ് ഇൻഡസ്ട്രീസ്, ബി.പി.സി.എൽ, എച്ച്.പി.സി.എൽ, ബ്രിട്ടീഷ് പെട്രോളിയം, ഷെൽ, ടാറ്റ ടീ തുടങ്ങി ഒട്ടേറെ മുൻനിര കമ്പനികൾക്ക് ഷിപ്പിങ് സേവനം നൽകിവരുന്നു.

from money rss https://bit.ly/34E2zA2
via IFTTT

ഉയര്‍ത്തെഴുന്നേറ്റ് വിപണി: സെന്‍സെക്‌സ് 452 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത വില്പന സമ്മർദത്തിനുശേഷം ഓഹരി സൂചികകളിൽ ഉണർവ്. നിഫ്റ്റി 13,450ന് മുകളിലെത്തി. ദിനവ്യാപാരത്തിലെ താഴ്ന്ന നിലവാരത്തിൽനിന്ന് സെൻസെക്സ് 895 പോയന്റാണ് നേട്ടമുണ്ടാക്കിയത്. ഒടുവിൽ സെൻസെക്സ് 452.73 പോയന്റ് നേട്ടത്തിൽ 46,006.69ലും നിഫ്റ്റി 137.90 പോയന്റ് ഉയർന്ന് 13,466.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1537 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1325 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വാക്സിനുകൾക്ക് കഴിയുമെന്ന റിപ്പോർട്ടുകളാണ് വിപണിയിൽ ചലനമുണ്ടാക്കിയത്. അദാനി പോർട്സ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഗെയിൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഓഹരികളാണ് റാലിക്ക് നേതൃത്വം നൽകി. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. Nifty ends above 13,450, Sensex gains 452 pts

from money rss https://bit.ly/34CTnvH
via IFTTT

അവസാന തിയതി ഡിസംബര്‍ 31: ഇതിനകം റിട്ടേണ്‍ നല്‍കിയത് 3.75 കോടി പേര്‍

ഡിസംബർ 21വരെയുള്ള കണക്കുപ്രകാരം 2019-20 സാമ്പത്തിക വർഷത്തെ റിട്ടേൺ ഫയൽ ചെയ്തത് 3.75 കോടി പേർ. ആദായ നികുതി വകുപ്പിന്റെ ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഐടിആർ-1 ഫയൽ ചെയ്തത് 2.17 കോടി പേരാണ്. 79.82 ലക്ഷം പേർ ഐടിആർ-4ഉം 43.18 ലക്ഷംപേർ ഐടിആർ-3യും ഫയൽ ചെയ്തു. വ്യക്തിഗത നികുതിദായകർക്ക് റിട്ടേൺ നൽകാനുള്ള അവസാന തിയതി ഡിസംബർ 31 ആണ്. ഓഡിറ്റ് ആവശ്യമുള്ളവർക്ക് 2021 ജനുവരി 31വരെ സമയമുണ്ട്. കോവിഡ് വ്യാപനത്തെതുടർന്നാണ് തിയതി ജൂലായ് 31ൽനിന്ന് നീട്ടിനൽകിയത്. ആദ്യം ഒക്ടോബർ 31ലേയ്ക്കും പിന്നീട് ഡിസംബർ 31ലേയ്ക്കും തിയതി നീട്ടുകയായിരുന്നു. ഇതിനുമുമ്പത്തെ സാമ്പത്തിക വർഷം മൊത്തം 5.65 കോടി പേരാണ് ആദായനികുതി റിട്ടേൺ ഫയൽ ചെയ്തത്. 3.75 crore ITRs filed for 2019-20 fiscal till December 21

from money rss https://bit.ly/2WDDpgo
via IFTTT

മെഗാ ഡിസ്‌ക്കൗണ്ടുകളുമായി കല്യാണ്‍ ജൂവലേഴ്‌സിന്റെ ഉത്സവകാല ഓഫറുകള്‍

കൊച്ചി: ഉത്സവകാല വിൽപ്പനയുടെ ഭാഗമായി കല്യാൺ ജൂവലേഴ്സ് പ്രത്യേക ഡിസ്ക്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഡെയിലി വെയർ ആഭരണങ്ങൾ മുതൽ ഡയമണ്ടുകൾ വരെയുള്ളവ വാങ്ങുമ്പോൾ സമ്മാനങ്ങളും ഗ്രാൻഡ് പ്രൈസും ലഭിക്കും. കൂടാതെ ഉപയോക്താക്കൾക്ക് സ്വർണത്തിന്റെ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. ഉത്സവകാല വിൽപ്പനയോട് അനുബന്ധിച്ച് ഉപയോക്താക്കൾക്ക് വളകൾ, മാലകൾ, മറ്റ് സ്വർണാഭരണങ്ങൾ എന്നിവയ്ക്ക് പണിക്കൂലിയിൽ മൂന്നു ശതമാനം മുതൽ ഇളവ് സ്വന്തമാക്കാം. ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ 25 ശതമാനം വരെ ഇളവ് ലഭിക്കും.അൻപതിനായിരം രൂപയ്ക്കുമുകളിലുള്ള എല്ലാ പർച്ചേയ്സുകൾക്കും ഇൻസ്റ്റന്റ് സമ്മാനങ്ങളും സൗജന്യ സമ്മാനങ്ങളും സ്വന്തമാക്കാം. കേരളത്തിലെ എല്ലാ കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിലും ജനുവരി 31 വരെയാണ് ഈ ഉത്സവകാല ഓഫറുകൾ. കല്യാൺ ജൂവലേഴ്സ് വൈവിധ്യമാർന്നതും നവീനവും പരമ്പരാഗതവുമായ ആഭരണ രൂപകൽപ്പനകളാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയെങ്ങുനിന്നുമുള്ള സവിശേഷവും ജനപ്രിയവുമായ ബ്രൈഡൽ ആഭരണശേഖരമായ മുഹൂർത്ത്, പോൾക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാൽ തീർത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, സെമിപ്രഷ്യസ് കല്ലുകൾ ചേർത്തുവച്ച സ്വർണാഭരണങ്ങളായ നിമാ, പ്രഷ്യസ് സ്റ്റോണുകൾ പിടിപ്പിച്ച ആഭരണങ്ങളായ രംഗ്, അൺകട്ട് ഡയമണ്ടുകളായ അനോഖി, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെയുള്ള ഡയമണ്ട് ആഭരണമായ സിയാ, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂർവ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, തുടങ്ങിയ ശേഖരങ്ങളിൽനിന്ന് ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

from money rss https://bit.ly/3nIgYm6
via IFTTT

Monday, 21 December 2020

ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാണം: കര്‍ണാടകയില്‍ 22,419 കോടി രൂപയുടെ നിക്ഷേപം

ഇലക്ട്രിക് വെഹിക്കിൾ, ലിഥിയം അയോൺ ബാറ്ററി എന്നിവയുടെ നിർമാണത്തിനായി 22,419 കോടി രൂപയുടെ നിക്ഷേപം നടത്താൻ കർണാടക സർക്കാർ അനുമതി നൽകി. ഇലെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ട് പദ്ധതികൾക്കും ഹ്യൂനെറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒരു പദ്ധതിക്കുമാണ് സർക്കാർ അംഗീകാരംനൽകിയത്. ഇതിലൂടെ 5000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. തമിഴ്നാട്ടിൽ ഒലയുടെ 2,400 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ പദ്ധതിക്ക് പിന്നാലെയാണ് കർണാടകയും ഇവി നിർമാണ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്നത്. പ്രതിവർഷം 20 ലക്ഷം സ്കൂട്ടറുകൾ നിർമിക്കാനാണ് തമിഴ്നാട്ടിലെ പ്ലാന്റിൽ ലക്ഷ്യമിടുന്നത്. 10,000 പേർക്കാണ് അതുവഴി തൊഴിൽ ലഭിക്കുക. Karnataka approves EV manufacturing projects of nearly ₹22,419 cr

from money rss https://bit.ly/3rl7Whi
via IFTTT

പാഠം 104 |വീണ്ടും കുതിപ്പിന്റെപാതയില്‍: ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചാല്‍ കൈപൊള്ളുമോ?

ലോകത്ത് പ്രചാരംവർധിക്കുന്ന സമാന്തര(ക്രിപ്റ്റോ) കറൻസികളെ കൊല്ലാൻ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ പലതവണ ശ്രമിച്ചിട്ടും വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ് ബിറ്റ്കോയിൻ ഉൾപ്പടെയുള്ളവ. ഈയിടെയുണ്ടായ വൻമൂല്യവർധനയാണ് നിക്ഷേപ ലോകത്ത് ബിറ്റ്കോയിൻ വീണ്ടും ചർച്ചക്ക് ഇടംനൽകിയത്. ഒരു ബിറ്റ്കോയിന്റെ കോയിന്റെമൂല്യം 23,000 ഡോളർ മറികടന്നിരിക്കുന്നു. 2020ൽ ഇതുവരെമാത്രം 200 ശതമാനത്തിലേറെ വർധന. അതായത് നടപ്പ് കലണ്ടർ വർഷത്തിൽ മൂന്നിരട്ടിയിലേറെ മൂല്യം വർധിച്ചു. രണ്ടുമാസത്തിനിടെയുണ്ടായ വർധന 90ശതമാനത്തോളമാണ്. മൂല്യത്തിനുപിന്നിൽ ക്രിപ്റ്റോ കറൻസികൾക്ക് ആന്തരികമായി ഒരുമൂല്യവുമില്ല. കാണാൻ പോലും കഴിയാത്ത വിർച്വൽ കറൻസിമാത്രമാണിത്. മറ്റുനിക്ഷേപ ആസ്തികളെപ്പോലെ അതിൽനിന്ന് നിശ്ചിത ശതമാനം ആദായം പ്രതീക്ഷിക്കാനാവില്ല. ഭാവിയിൽ മൂല്യമുണ്ടാകുമെന്ന വിശ്വാസത്തിന്റെ പുറത്താണ് അതിന്റെ നിലനിൽപ്പുതന്നെ. സ്വർണവുമായി താരതമ്യംചെയ്താൽ സ്വർണംപോലെ ഖനനം ചെയ്തെടുക്കുന്നതാണ് ബിറ്റ്കോയിൻ. ചെളിയും കല്ലും നിറഞ്ഞ ഖനികളിൽനിന്നല്ലെന്നുമാത്രം. വിവിധ കംപ്യൂട്ടർ ശൃഖലയുടെ പ്രവർത്തനത്തിലൂടെ ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യയിലൂടെയാണ് ക്രിപ്റ്റോകറൻസികൾ രൂപപ്പെടുന്നത്. രണ്ടുകാരണങ്ങളാലാണ് ക്രിപ്റ്റോകറൻസി അനുകൂലികൾ സ്വർണവുമായി അതിനെ താരമ്യം ചെയ്യുന്നത്. പരിമിതമായ ശേഖരമാണ് അതിലൊന്ന്(21 ദശലക്ഷം കോയിനുകൾമാത്രമെ സൃഷ്ടിക്കാൻ കഴിയൂ). രണ്ടാമത് വരുമാനത്തിന്റെ അഭാവമാണ്. എന്നാൽ ഇവർ മനസിലാക്കേണ്ട് ഒരുകാര്യമുണ്ട്. സ്വർണത്തിന് അതിൽതന്നെ അന്തർലീനമായ ഒരുമൂല്യമുണ്ട്. ഒരുകാലത്തും മങ്ങാത്ത തിളക്കവും അതിനുണ്ട്. അതുകൊണ്ടാണ് സ്വർണാഭരണങ്ങൾ ജനങ്ങളുടെ പ്രിയപ്പെട്ടതായത്. വ്യാവസായിക ആവശ്യങ്ങൾക്കും വ്യാപകമായി സ്വർണം ഉപയോഗിക്കുന്നുണ്ട്. ബിറ്റ്കോയിന്റെ സാധ്യത കറൻസി, സ്വർണം എന്നിവയേക്കാൾ ബിറ്റ്കോയനുകൾക്ക് ചില ഗുണങ്ങളുണ്ട്. ഫോറെക്സ് മാർക്കറ്റുകളിൽ ട്രേഡ് ചെയ്യുമ്പോൾ കമ്മീഷൻ നൽകുന്നത് ഒഴിവാക്കാൻ ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കാം. അതിനുപുറമെ, ഉയർന്ന പണപ്പെരുപ്പമുള്ള രാജ്യങ്ങളിൽ താമസിക്കുന്നയാളാണ് നിങ്ങളെങ്കിൽ പ്രാദേശിക കറൻസികളേക്കാൾ വിശ്വസനീയമായ മൂല്യമുള്ള കറൻസിയായി ബിറ്റ്കോയിനെ പരിഗണിക്കാം. ഇക്കാരണങ്ങളാൽതന്നെ ഇന്ത്യയിലെ നിക്ഷേപകർക്ക് ഈ പരിഗണനകളൊന്നും ബാധകമല്ലാതാകുന്നു. ലോകത്തെവിടെനിന്നും ആക്സസ് ചെയ്യാൻ സാധിക്കുമെന്ന ഗുണം ബിറ്റ്കോയിനുണ്ട്. കയ്യിൽകൊണ്ടുനടക്കേണ്ടതുമില്ല. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അതുകൊണ്ടുതന്നെ വ്യാപകരമായി ഇത്തരം ക്രിപ്റ്റോകൾ വ്യാപകമാണ്. സത്യസന്ധരും നികുതിദായകരും കഠിനാദ്ധ്വാനികളുമായ വ്യക്തികൾക്ക് ഇത് പറഞ്ഞിട്ടുള്ളതല്ല. പെട്ടെന്നുള്ള ഇടിവിന്റെ സാധ്യതകളും സാധാരണ നിക്ഷേപകരെ അപകടത്തിലാക്കും. നേട്ടത്തേക്കാൾ നഷ്ടത്തിനാണ് കൂടുതൽ സാധ്യത. അതിനാൽതന്നെ സ്വർണവുമായുള്ള താരതമ്യം അസ്ഥാനത്താണ്. വില ഉയരുന്നത് എന്തുകൊണ്ട് ഇതിന്റെ യഥാർഥ ഉത്തരം ആർക്കും അറിയില്ല. സങ്കീർണമായ വിപുലീകരണ ധനനയം മുതൽ ലളിതമായ നിക്ഷേപ ആഭിമുഖ്യം വരെയുള്ള നിരവധി സിദ്ധാന്തങ്ങൾ മൂല്യവർധനവിനുപിന്നിലുണ്ട്. വില ഉയരുമ്പോൾമാത്രമാണ് ധനകാര്യമാധ്യങ്ങൾ ബിറ്റ്കോയിനെകുറിച്ച് റിപ്പോർട്ടുകൾ പുറത്തുവിടുന്നത്. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് കൂടുതൽ ചർച്ചചെയ്യപ്പെടുന്നില്ല.ഇതിനുമുമ്പ് വിലയിൽ കുതിപ്പുണ്ടായ 2017ന്റെ അവസാനത്തിൽ ബിറ്റ്കോയിൻ വാങ്ങിയിരുന്നെങ്കിൽ ഒരുവർഷംകഴിഞ്ഞപ്പോൾ അതിന്റെ മൂല്യം 20ശതമാനമായി ചുരുങ്ങിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 2017ഡിസംബറിൽ17,437ഡോളർ നിലവാരത്തിലായിരുന്ന ബിറ്റ്കോയിന്റെ മൂല്യം 2018 ഡിസംബർ 16ന് 3,195ഡോളറിലെത്തി(ഗ്രാഫ് കാണുക). നിക്ഷേപൻ എന്തുചെയ്യണം മുൻകാലങ്ങളിൽ ഒരുവർഷത്തിനുള്ളിൽതന്നെ മൂല്യത്തിന്റെ 80ശതമാനം നഷ്ടപ്പെട്ടുവെന്നകാര്യം കണക്കിലെടുക്കുമ്പോൾ അതിന് നിക്ഷേപയോഗ്യതയില്ലെന്ന് മനസിലാക്കണം. ഏതെങ്കിലും തരത്തിലുള്ള ആദായസാധ്യത ബിറ്റ്കോയിനിൽനിന്ന് ലഭിക്കുന്നില്ല. നേരത്തെ വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ കോടികൾ കൊയ്യാമായിരുന്നല്ലോ എന്ന ആശങ്കമാത്രമാണ് നിക്ഷേപകനിൽ അതുണ്ടാക്കുന്നത്. ക്രിപ്റ്റോകറൻസികളുടെ ചരിത്രത്തിലെമൂല്യവ്യതിയാനത്തിൽനിന്ന് ഇക്കാര്യംമനസിലാക്കാം. രാജ്യത്ത് നിയമപരമായ പിൻബലമില്ലാത്ത ഒരു വ്യർച്വൽ കറൻസിയിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ടും ഒഴിവാക്കേണ്ടതാണ്. റിസർവ് ബാങ്കും സുപ്രീംകോടതിയും ഇക്കാര്യത്തിൽ വ്യക്തമായ മാർഗനിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽമാറ്റംവരുന്നതുവരെയെങ്കിലും മാറിനിൽക്കുന്നതാകും ലളിതമായിപറഞ്ഞാൽ, നിക്ഷേപകന് നല്ലത്. ഇലോൺ മസ്കിനെപോലുള്ളവർ ഈയിടെ ഇലോൺ മസ്ക് ഉൾപ്പടെയുള്ള ആഗോള കോർപറേറ്റുകളെ നിയന്ത്രിക്കുന്നവർ ബിറ്റ്കോയിനിൽ നിക്ഷേപിക്കുന്നകാര്യം പുറത്തുവന്നിരുന്നു. മസ്ക് തന്നെ നിക്ഷേപകാര്യം ട്വീറ്റ് ചെയ്തിരുന്നു. കോടികൾ സ്വന്തമായുള്ളവർക്ക് നിക്ഷേപത്തിലെ ചെറിയൊരുഭാഗം ഇത്തരം കറൻസികളിൽ നിക്ഷേപിക്കുന്നതുകൊണ്ട് ഒരുആശങ്കയും ഉണ്ടാകില്ല. ഏതെങ്കിലും ആവശ്യത്തിനായി തിരിച്ചെടുക്കേണ്ടതില്ലാത്ത നിക്ഷേപമുള്ളവർക്ക് ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലല്ലോ. അവരുടെ ആസ്തിയിൽ ഒരുഭാഗം അതിനായി മുടക്കുന്നു. മൂല്യം എപ്പോഴെങ്കിലും ഉയരട്ടെ, ഒരു പരീക്ഷണമായി നിക്ഷേപം അവിടെകിടക്കട്ടെ-മസ്കിനെപോലുള്ളവർ ഇങ്ങനെ ചിന്തിക്കുന്നതിൽ അതിശയിക്കാനൊന്നുമില്ല. തട്ടിപ്പിന്റെ പുതിയരൂപം നിയമസാധുതയ്ക്ക് ജിഎസ്ടി സർട്ടിഫിക്കറ്റ്! ശ്രദ്ധിക്കാൻ: ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിച്ച് കോടികളുണ്ടാക്കാമെന്നപേരിൽ രാജ്യത്ത് നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്. ക്രിപ്റ്റോ കറൻസിയാണെന്നപേരിൽ മോറിസ് കോയിൻ ഉൾപ്പടെയുള്ള പേരിലാണ് ഇവ അവതരിച്ചിരിക്കുന്നത്. ലീഗലാണ് എന്നൊക്കെതെറ്റിദ്ധിരിപ്പിച്ച് നിരവധിപേരിൽനിന്ന് പണതട്ടൽ നടക്കുന്നുണ്ട്. ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകളുടെ പുതിയരൂപമാണിത്. ഇടപാട് നിയമപരമാണന്നുകാണിക്കാൻ ജിഎസ്ടി രജിസ്ട്രേഷൻ രേഖകളാണ് കാണിക്കുന്നത്! നിരവധിപേർ ഇരയാകുന്നുമുണ്ട്. ഈയിടെ ഒരു വായനക്കാരൻ ഇതുസംബന്ധിച്ച് സംശയം ഉന്നയിച്ചിരുന്നു(അദ്ദേഹം അയച്ചുതന്നെ രേഖയുടെ പകർപ്പ്കാണുക)തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ പുതിയരൂപമാണിതെന്ന് വ്യക്തമായത്. feedbacks to: antonycdavis@gmail.com

from money rss https://bit.ly/38q23GL
via IFTTT

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 37,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന്റെ വില 80 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിനാകട്ടെ 10 രൂപ കുറഞ്ഞ് 4,700 രൂപയുമായി. തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നുവില. ഡിസംബറിലെ ഏറ്റവും ഉയർന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,883.93 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപന ഭീതിയും യുഎസ് സാമ്പത്തിക പാക്കേജ് സംബന്ധിച്ച റിപ്പോർട്ടുകളുമാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ.

from money rss https://bit.ly/2KrF2vd
via IFTTT

തകര്‍ച്ചയില്‍നിന്ന് ഉയര്‍ന്ന് വിപണി: സെന്‍സെക്‌സില്‍ 166 പോയന്റ് നേട്ടത്തോടെ തുടക്കം

കഴിഞ്ഞ ദിവസത്തെ കനത്ത തകർച്ചയിൽനിന്ന് ഉണർന്ന് വിപണി. ആഗോള തലത്തിലുള്ള തിരിച്ചടിയും യുകെയിലെ പുതിയ കോവിഡ് വൈറസ് ബാധ സംബന്ധിച്ച അനിശ്ചിതത്വവും നിലനിൽക്കെയാണ് വിപണിയിൽനേട്ടം. സെൻസെക്സ് 166 പോയന്റ് ഉയർന്ന് 45,719ലും നിഫ്റ്റി 51 പോയന്റ് നേട്ടത്തിൽ 13,379ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 855 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 638 ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, എൻടിപിസി, ഇൻഫോസിസ്, ഭാരതി എയർടെൽ, ഒഎൻജിസി, ടിസിഎസ്, നെസ് ലെ, ഐടിസി, സൺ ഫാർമ, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എല്ലാവിഭാഗം സൂചികകളും നേട്ടത്തിലാണെങ്കിലും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വിപണി രണ്ടാംദിനവും തകർച്ചനേരിടാനാണ് സാധ്യത. Indices open higher amid mixed global cues

from money rss https://bit.ly/3rlBefN
via IFTTT

ഹോങ്കോങ്ങിൽനിന്നുള്ള ചൈനീസ് ഇതര നിക്ഷേപങ്ങൾക്ക് ഇളവനുവദിച്ചേക്കും

മുംബൈ: ഹോങ്കോങ്ങിൽനിന്ന് ചൈനയുമായി ബന്ധമില്ലാത്ത നിക്ഷേപങ്ങൾക്ക് ഇന്ത്യ ഇളവുകൾ അനുവദിച്ചേക്കുമെന്ന് സൂചന. ചൈനീസ് സംരംഭങ്ങളുടെ സാന്നിധ്യമില്ലാത്ത നിക്ഷേപങ്ങൾക്ക് വേഗത്തിൽ അനുമതി നൽകാനാണ് നീക്കം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അയൽ രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപങ്ങൾക്ക് മുൻകൂർ അനുമതി വേണമെന്ന് ഇന്ത്യ നിർദേശിച്ചിരുന്നു. ഓഹരിവില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ ഇന്ത്യയിലെ ബാങ്കുകളിലടക്കം ചൈനീസ് കമ്പനികൾ ഓഹരികൾ വാങ്ങിക്കൂട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിയന്ത്രണംകൊണ്ടുവന്നത്. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിത്തർക്കം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ ഇന്ത്യ കടുപ്പിച്ചു. ഏകദേശം 175 കോടി ഡോളറിലധികം (13,000 കോടി രൂപ) വരുന്ന 140 -ഓളം നിക്ഷേപ പദ്ധതികൾ അനിശ്ചിതത്വത്തിലായി കിടക്കുന്നുണ്ട്.

from money rss https://bit.ly/3haO7EH
via IFTTT

വിപണിയില്‍ കോവിഡ് ഭീതി: സെന്‍സെക്‌സിന് നഷ്ടമായത് 1,407 പോയന്റ്

മുംബൈ: തുടർച്ചയായി ആറുദിവസം നീണ്ടുനിന്ന റാലിക്കുശേഷം ഓഹരി വിപണിയിൽ തിരുത്തൽ. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിൽ സെൻസെക്സിന് 1,406.73 പോയന്റ് നഷ്ടമായി. സെൻസെക്സ് 45,553.93 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 432.10 പോയന്റ് താഴ്ന്ന് 13,328.40ലുമെത്തി. ആഗോള വിപണികളിലെ സാഹചര്യം മുന്നിൽകണ്ട് കൂട്ടത്തോടെ നിക്ഷേപം പിൻവലിച്ചതാണ് വിപണിയെ ബാധിച്ചത്. യൂറോപ്പിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയർന്നതാണ് വൻതോതിൽ നിക്ഷേപം പിൻവലിക്കാൻ പ്രേരണയായത്. ബിഎസ്ഇയിലെ 2381 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലായപ്പോൾ 580 ഓഹരികൾമാത്രമാണ് നേട്ടമുണ്ടാക്കിയത്. 163 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഗെയിൽ, ഹിൻഡാൽകോ, ഐഒസി ഉൾപ്പെട നിഫ്റ്റി50തിലെ എല്ലാ ഓഹരികളും നഷ്ടംനേരിട്ടു. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനവും ലോഹം, അടിസ്ഥാന സൗകര്യവികസനം, ബാങ്ക്, വാഹനം, ഊർജം തുടങ്ങിയ മേഖലകളിലെ സൂചികകൾ 4-5ശതമാനവും കൂപ്പുകുത്തി. Sensex plunging 1,406 points on renewed COVID fears

from money rss https://bit.ly/3ph0jql
via IFTTT

10 ലക്ഷംരൂപയുടെ നിക്ഷേപമുണ്ട്: ഫ്രാങ്ക്‌ളിന്‍ ഇന്ത്യയുടെ വോട്ടിങില്‍ ഏതുനിലപാട് സ്വീകരിക്കണം?

ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ടിന്റെ ലോ ഡ്യൂറേഷൻ ഫണ്ടിൽ മൂന്നുവർഷംമുമ്പ് 10 ലക്ഷം രൂപ നിക്ഷേപം നടത്തിയിരുന്നു. നിലവിൽ അതിന്റെ മൂല്യം 11,65,705 രൂപയാണ്. ഫണ്ടിന്റെ പ്രവർത്തനം തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഡിസംബർ 26ന് വോട്ടിങ് നടക്കുന്നുണ്ട്. അനുകൂലമായി യെസ് എന്നാപ്രതികൂലമായി നോ എന്നോ വോട്ടുചെയ്യാൻ അവസരമുണ്ട്. ഏത് നിലപാട് സ്വീകരിക്കുന്നതാകും ഉചിതം? സുരേഷ്കുമാർ, മുംബൈ (ഇ-മെയിൽ) കോടതി ഉത്തരവിനെതുടർന്നാണ് നിക്ഷേപകരുടെ അനുമതിക്കായി ഫ്രാങ്ക്ളിൻ ടെംപിൾടൺ ഇ-വോട്ടിങ് നടത്തുന്നത്. ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയത് നിക്ഷേപകരുടെ അനുമതിയോടെയല്ലാത്തതിനാൽ ഇക്കാര്യത്തിൽ അനുമതിതേടാനാണ് വോട്ടെടുപ്പ്. യെസ്എന്നോ നോ എന്നോ വോട്ടുചെയ്യാൻ നിക്ഷേപകന് അവസരമുണ്ട്. നോ എന്ന് വോട്ട് ചെയ്താൽ ഫണ്ടുകൾ വീണ്ടും സജീവമാകും. പണം പിൻവലിക്കാനുള്ള അവസരമാണ്അതിലൂടെ നിക്ഷേപകന് ലഭിക്കുക. കൂട്ടത്തോടെ പണംപിൻവലിക്കുന്ന സാഹചര്യം അപ്പോഴുണ്ടാകും. വിപണിയിൽ കിട്ടിയവിലയ്ക്ക് സെക്യൂരിറ്റികൾവിറ്റ് ഫണ്ട് കമ്പനിയ്ക്ക് പണംകണ്ടെത്തേണ്ടിവരും. അപ്പോൾ എൻഎവി(നെറ്റ് അസെറ്റ് വാല്യൂ)യിൽ കുത്തനെ ഇടിവുണ്ടാകാനും തിരിച്ചുലഭിക്കുന്ന തുകയിൽ വൻകുറവുണ്ടാകാനും ഇടയാകും. യെസ്-എന്ന് വോട്ടുചെയ്താൽ സെക്യൂരിറ്റികൾ മികച്ച വിലയിൽ വിൽക്കുന്നതിന് ഫണ്ട് കമ്പനിക്ക് സാവകാശം ലഭിക്കും. ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട് ഇതിനകംതന്നെ ക്യാഷ് പോസിറ്റീവ് ആണ്. അവസാന റിപ്പോർട്ട് അനുസരിച്ച് ഫണ്ടിൽ 49ശതമാനം നിക്ഷേപവും കമ്പനിക്ക് തിരിച്ചെടുക്കാനായിട്ടുണ്ട്. ഭൂരിഭാഗംപേരും യെസ് എന്ന് വോട്ടുരേഖപ്പെടുത്തിയാൽ നിക്ഷേപത്തിൽ പകുതിയോളംതുക ഉടൻ ബാങ്ക് അക്കൗണ്ടിലെത്തും. പ്രതീക്ഷിച്ചതിലുംവേഗത്തിൽ മികച്ച നിലവാരത്തിൽ ഫണ്ടുകമ്പനിക്ക് നിക്ഷേപം തിരിച്ചെടുക്കാൻ കഴിയുന്നുണ്ട്. അതിന് ആനുപാതികമായി എൻഎവിയിൽ വർധനവുമുണ്ടായിട്ടുണ്ട്. മൂന്നുവർഷം മുമ്പ് 10 ലക്ഷം രൂപ 19.83 രൂപ എൻഎവി പ്രകാരമാണ് താങ്കൾ നിക്ഷേപിച്ചത്. ഇന്നതിന്റെ എൻഎവി 23.12 രൂപയാണ്. നിക്ഷേപിച്ച പത്തുലക്ഷം രൂപ 11,65,705 രൂപയുമായി ഉയർന്നു. വാർഷികാദായം 5.3 ശതമാനവുമാണ്. ഇതിനുപുറമെ സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോയിൽനിന്നും ഇതിനകം 50,000 രൂപയോളം ലഭിച്ചിട്ടുണ്ടാകും. അതുകൂടി ചേരുമ്പോൾ ഏഴുശതമാനത്തോളം ആദായം ഫണ്ടിൽനിന്ന് ഇതിനകം ലഭിച്ചുകഴിഞ്ഞു. കമ്പനി പുറത്തുവിട്ട മെച്യൂരിറ്റി പ്രൊഫൈലിലെ തിയതിയേക്കാൾ വേഗത്തിൽ നിക്ഷേപം തിരിച്ചെടുക്കാൻ കഴിയുന്നതിനാലാണ് ഫണ്ടിൽ 49ശതമാനത്തോളം ക്യാഷ് പോസിറ്റീവായത്. അതുകൊണ്ടുതന്നെ ബാക്കിയുള്ളതുകയും താരതമ്യേന മികച്ച ആദായത്തോടെ തിരിച്ചുലഭിക്കാൻ അല്പം കാത്തിരിക്കുന്നതാകും നല്ലത്. അതിനുവേണ്ടി കമ്പനിക്ക് അനുകൂലമായി യെസ് എന്ന് വോട്ടുചെയ്യുന്നതാകും ഉചിതം.

from money rss https://bit.ly/3nyqet3
via IFTTT

പ്രതിസന്ധിയിലായ പിഎംസി ബാങ്കിനെ ഏറ്റെടുക്കാന്‍ ഭാരത് പെയും സെന്‍ട്രം ഗൂപ്പും

പ്രതിസന്ധിയിലായ പിഎംസി(പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപറേറ്റീവ്)ബാങ്കിനെ ഏറ്റെടുക്കാൻ താൽപര്യമറിയിച്ച് കമ്പനികൾ. ക്യുആർ കോഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പെയ്മെന്റ് ആപ്പായ ഭാരത് പേയും ധനകാര്യ കമ്പനിയായ സെൻട്രം ഗ്രൂപ്പുമാണ് സംയുക്തമായി റിസർവ് ബാങ്കിന് താൽപര്യം അറയിച്ചിട്ടുള്ളത്. ഇവരെകൂടാതെ സഞ്ജീവ് ഗുപ്തയുടെ ലിബർട്ടി ഹൗസ് ഗ്രൂപ്പും പേര് പുറത്തുവരാത്ത ചിലകമ്പനികളുംപിഎംസിയെ ഏറ്റെടുക്കാൻ രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും കോർപറേറ്റുകളും കോടീശ്വരന്മാരായ വ്യക്തികളും ഇതാദ്യമായാണ് ഒരു അർബൻ കോ ഓപറേറ്റീവ് ബാങ്കിനെ ഏറ്റെടുക്കാൻ രംഗത്തുവരുന്നത്. പിഎംസി ബാങ്കിനുമേലുള്ള നിയന്ത്രണങ്ങളുടെ കാലാവധി 2021 മാർച്ചുവരെ കഴിഞ്ഞ വെള്ളിയാഴ്ച റിസർവ് ബാങ്ക് നീട്ടിയിരുന്നു. ബാങ്കിനെ ഏറ്റെടുക്കാൻ കമ്പനികളും വ്യക്തികളുമെത്തിയ സാഹചര്യത്തിൽ ഇതേക്കുറിച്ച് കൂടുതൽ പരിശോധിക്കാനാണ് കാലാവധി നീട്ടിയതെന്നാണ് സൂചന. Bharat Pe, Centrum in race to acquire PMC Bank

from money rss https://bit.ly/2Krc0vN
via IFTTT

Sunday, 20 December 2020

ആമസോണിനെതിരായ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡൽഹി: ആമസോണിനെതിരെ കിഷോർ ബിയാനിയുടെ ഫ്യൂച്ചർ റീട്ടെയിൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ആസ്തി വിൽക്കുന്നതിനെതിരെ സെബിക്കും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യഉൾപ്പടെയുള്ള അധികൃതർക്കും ആമസോൺ പരാതിനൽകുന്നതിനെ എതിർത്ത് നൽകിയ ഇടക്കാല ഹർജിയിലാണ് ഉത്തരവ്. ഓഗസ്റ്റ് 29ന് ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, മൊത്തവ്യാപാര ബിസിനസുകൾ 24,713 കോടി രൂപയ്ക്ക് റിലയൻസ് റീട്ടെയിലിന് വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ സിങ്കപ്പൂർ ആസ്ഥാനമായുള്ള ആർബിട്രേഷൻ കോടതിയിൽനിന്ന്അനുകൂല ഇടക്കാല ഉത്തരവ് ആസമോൺനേടുകയുംചെയ്തിരുന്നു. റിലയൻസുമായുള്ള ഇടപാടിൽ ഇടപെടുന്നത് തടയുന്നതിനാണ് ഫ്യൂച്ചർ ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. കരാർ ലംഘിച്ചെന്നാരോപിച്ച് ആമസോൺ അടിയന്തര വ്യവാഹരത്തിന് കോടതിയെ സമീപിച്ചു. അതിനിടെ ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടുമായി മുന്നോട്ടുപോകാൻ റിലയൻസിന് സിസിഐ നവംബറിൽ അനുമതിനൽകുകയുംചെയ്തു. എന്നാൽ ഇതിനെതിരെ ആമസോൺ രംഗത്തെത്തിയിരുന്നു. Delhi HC rejects Futures plea for interim injunction against Amazon

from money rss https://bit.ly/34t20J1
via IFTTT

സ്വര്‍ണവില വീണ്ടുംകൂടുന്നു: 20 ദിവസംകൊണ്ട് 2000 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടംതുടരുന്നു. തിങ്കളാഴ്ച പവന്റെ വില 240 രൂപകൂടി 37,680 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 4710 രൂപയുമായി. 20 ദിസവംകൊണ്ട് 2000 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.40ശതമാനം വർധിച്ച് 1,888.76 രൂപയായി. ഡോളർ കരുത്താർജിച്ചത് സ്വർണവിലയിലെ കുതിപ്പിന് തടയിട്ടു. കോവിഡ് വീണ്ടും വ്യാപിക്കുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ആഗോളതലത്തിൽ സ്വർണവിലയെ സ്വാധീനിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.75ശതമാനം വർധിച്ചു. 50,678 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/38Cy3I7
via IFTTT

സെന്‍സെക്‌സില്‍ 174 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ സൂചികകളിൽ തളർച്ച. സെൻസെക്സ് 174 പോയന്റ് നഷ്ടത്തിൽ 46,786ലും നിഫ്റ്റി 56 പോയന്റ് താഴ്ന്ന് 13,704ലിലുമാണ് വ്യാപാരം തുടങ്ങിയത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കോവിഡ് വ്യാപനത്തെതുടർന്ന് ബ്രിട്ടൻ ഉൾപ്പെടുയള്ള രാജ്യങ്ങൾ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയതാണ് സൂചികകളെ ബാധിച്ചത്. ബിഎസ്ഇയിലെ 648 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 837 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. 79 ഓഹരികൾക്ക് മാറ്റമില്ല. ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, മാരുതി സുസുകി, അൾട്രടെക് സിമെന്റ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടിസിഎസ്, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. എൽആൻഡ്ടി, റിലയൻസ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

from money rss https://bit.ly/3rhu2kM
via IFTTT

ഇപിഎഫില്‍ പുതിയതായി ചേര്‍ന്നവരുടെ എണ്ണം 11.55 ലക്ഷമായി: വര്‍ധന 56ശതമാനം

ഇപിഎഫിലെ വരിക്കാരുടെ എണ്ണത്തിൽ ഒക്ടോബറിൽ 56ശതമാനം വർധന. ഇതോടെ കഴിഞ്ഞവർഷം ഇതേകാലയളവിലെ 7.39 ലക്ഷത്തിൽനിന്ന് 11.55 ലക്ഷമായി പുതിയ അംഗങ്ങളുടെ എണ്ണം ഉയർന്നു. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽനിന്നുള്ള മോചനം വ്യവസായ മേഖലയിൽ ഉണർവ് പകർന്നതിന്റെ പ്രതിഫലനമാണിത്. പുതിയതായി തൊഴിൽ സൃഷ്ടിക്കപ്പെട്ടതിനെതുടർന്നാണ് വരിക്കാരുടെ എണ്ണത്തിലും വർധനവുണ്ടായത്. 2019-20 സാമ്പത്തിക വർഷത്തിൽ ഇപിഎഫിൽ പുതിയതായി ചേർന്നവരുടെ എണ്ണം 78.58 ലക്ഷമായി ഉയർന്നിരുന്നു. മുൻ സാമ്പത്തികവർഷം ഇത് 61.12 ലക്ഷമായിരുന്നു. അതേസമയം ജീവനക്കാരുടെ ശമ്പള വർധനയുടെ കാര്യത്തിൽ ഇടിവ് രേഖപ്പെടുത്തിയതായി തൊഴിൽമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

from money rss https://bit.ly/2WwTmVR
via IFTTT

Friday, 18 December 2020

ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 13,750ന് മുകളിലെത്തി

മുംബൈ: നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതോടെ ഓഹരി സൂചികകൾക്ക് തുടക്കത്തിലെ നേട്ടം നിലനിർത്താനായില്ല. ചാഞ്ചാട്ടത്തിനൊടുവിൽ വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകൾ നേട്ടത്തിൽ തന്നെയാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 70.35 പോയന്റ് ഉയർന്ന് 46,960.69ലും നിഫ്റ്റി 19.80 പോയന്റ് നേട്ടത്തിൽ 13,760.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1125 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1611 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 122 ഓഹരികൾക്ക് മാറ്റമില്ല. ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഇൻഫോസിസ്, വിപ്രോ, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി, മാരുതി സുസുകി, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാർമ സൂചികകൾ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ബാങ്ക്, ഊർജം, ലോഹം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികൾ വില്പന സമ്മർദംനേരിട്ടു.

from money rss https://bit.ly/2WtJz2w
via IFTTT

ഐകിയയുടെ മുംബൈ ഷോറൂം സന്ദര്‍ശനത്തിനുള്ള രണ്ടാഴ്ചത്തെ പ്രീ ബുക്കിങ് തീര്‍ന്നു

നവി മുംബൈയിൽ പ്രവർത്തനംതുടങ്ങിയ ഐകിയ സ്റ്റോർ സന്ദർശിക്കുന്നതിനുള്ള രണ്ടാഴ്ചത്തെ ബുക്കിങ് തീർന്നു. വെള്ളിയാഴ്ചയാണ് രാജ്യത്തെ രണ്ടാമത്തെ ഐകിയ സ്റ്റോർ നവി മുംബൈയിൽ പ്രവർത്തനം തുടങ്ങിയത്. 7000 ഹോം ഫർണിഷിങ് ഉത്പന്നങ്ങളോടെ 5.3 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതാണ് പുതിയ ഷോറും. ലോകത്തെ ഏറ്റവും വലിയ ഫർണീച്ചർ റീട്ടെയ്ലറായ ഐകിയയുടെ ആദ്യഷോറും ഹൈദരാബാദിലാണുള്ളത്. സുരക്ഷിതമായി ഷോപ്പിങ് നടത്തുന്നതിന്റെ ഭാഗമായാണ് ഷോറൂമിലേയ്ക്ക് പ്രീ ബുക്കിങ് വഴി പ്രവേശനം അനുവദിച്ചത്. രണ്ടാഴ്ച മുമ്പുവരെയാണ് ഐകിയയുടെ വെബ്സൈറ്റ് വഴി ബുക്കിങ് ചെയ്യാൻ കഴിയുക. സ്വീഡീഷ് ഫർണീച്ചർ ഭീമനായ ഐകിയയുടെ രാജ്യത്തെ ആദ്യത്തെ സ്റ്റോർ തുടങ്ങിയത് 2018ലാണ്. സ്റ്റോർ തുറന്നതോടെ ഹൈടെക് സിറ്റി ട്രാഫിക് ബ്ലോക്കുമൂലം നിശ്ചലമായിരുന്നു. നാല് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂമിൽ ആദ്യദിവസം സന്ദർശനത്തിനെത്തിയത് 45,000ത്തോളം പേരായിരുന്നു.

from money rss https://bit.ly/3mzD2Ou
via IFTTT

Thursday, 17 December 2020

2020ല്‍ ഈ ഓഹരികള്‍ നിക്ഷേപകന് നല്‍കിയത് 78ശതമാനംവരെ നഷ്ടം

മാർച്ചിലെ തകർച്ചയിൽനിന്ന് സൂചികകൾ കുതിച്ചപ്പോൾ എല്ലാ ഓഹരികളും മികച്ച നേട്ടമുണ്ടാക്കിയില്ല. 1000 കോടി രൂപയിലധികം വിപണിമൂല്യമുള്ള മൂന്നിലൊന്ന് ഓഹരികൾ ഇപ്പോഴും നഷ്ടത്തിൽതന്നയൊണ്. 78 ശതമാനംവരെ നഷ്ടമുണ്ടാക്കിയ ഓഹരികളും ഇക്കൂട്ടത്തിലുണ്ട്. ഫ്യൂച്ചർ റീട്ടെയിൽ ഫാഷൻസ്, ഫ്യൂച്ചർ റീട്ടെയിൽ, സുവെൻ ലൈഫ് സയൻസ്, ഫ്യൂച്ചർ കൺസ്യൂമർ, യെസ് ബാങ്ക്, ജിഇ പവർ, ഫെഡറൽ മൊഗുൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ ജനുവരി ഒന്നുമുതൽ ഡിസംബർ 16വരെയുള്ള കണക്കെടുക്കുമ്പോൾ 53 മുതൽ 78ശതമാനംവരെ നഷ്ടത്തിലാണ്. 60ഓളം ഓഹരികൾ ഈകാലയളവിൽ 20ശതമാനത്തോളം നഷ്ടമാണ് നിക്ഷേപകന് നൽകിയത്. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, ക്യാപിറ്റൽ ഗുഡ്സ് സെക്ടർ തുടങ്ങിയവയുടെ നഷ്ടത്തിന്റെ വിഹിതം 33ശതമാനമാണ്. ഓട്ടോ സെക്ടറാകട്ടെ 8.8ശതമാനവും. എഫ്എംസിജി, ഇൻഫ്ര, റിയാൽറ്റി കമ്പനികൾ 5.3ശതമാനംവീതവും നഷ്ടംപങ്കിട്ടു. ആഗോളതലത്തിൽ കോവിഡ് പരത്തിയ ഭീതിയിൽ മാർച്ചിൽ തകർന്നടിഞ്ഞ ഓഹരി സൂചികകൾ 83ശതമാനം തിരിച്ചുവരവ് നടത്തി എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. സെൻസെക്സ് 47,000വും നിഫ്റ്റി 13,750ഉം മറികടന്നു. ഈവർഷം സെൻസെക്സ് ബ്ലൂചിപ് സൂചികയിലുണ്ടായ നേട്ടം 13.5ശതമാനവുമാണ്.

from money rss https://bit.ly/38gvOde
via IFTTT

രണ്ടാഴ്ചകൊണ്ട് വര്‍ധിച്ചത് 1,520 രൂപ: സ്വര്‍ണവില പവന് 37,440 രൂപയായി

സംസ്ഥാനത്ത് സ്വർണവില വെള്ളിയാഴ്ചയുംകൂടി. പവന് 320 രൂപ കൂടി 37,440 രൂപയായി. ഗ്രാമിന് 40 രൂപകൂടി 4680 രൂപയായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയിലുണ്ടായ വർധന 1,520 രൂപയാണ്. അതസമയം, തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,881.65 ഡോളറായി കുറഞ്ഞു. ഈയാഴ്ചമാത്രം 2.3ശതമാനം വർധനയാണുണ്ടായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.24ശതമാനം കുറഞ്ഞ് 50,270 രൂപ നിലവാരത്തിലെത്തി.

from money rss https://bit.ly/3mqDKgR
via IFTTT

ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 47,000കടന്നു

മുംബൈ: തുടർച്ചയായി ആറാം ദിവസവും കുതിച്ചതോടെ സെൻസെക്സ് ഇതാദ്യമായി 47,000 കടന്നു. നിഫ്റ്റി 13,750 ന് മുകളിലാണ് വ്യാപാരം നടക്കുന്നത്. താമസിയാതെ സൂചിക 30 പോയന്റ് നേട്ടത്തിൽ 46,920 നിലവാരത്തിലെത്തുകയുംചെയ്തു. ഐടി ഓഹരികളുടെ കരുത്തിലാണ് സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ചത്. എച്ച്സിഎൽ ടെക്, ഇൻഫോസിസ്, നെസ് ലെ, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. റിലയൻസ്, എൻടിപിസി, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ, ഐടിസി, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex hits 47k as indices scale fresh high

from money rss https://bit.ly/38eYYcD
via IFTTT

പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കാൻ 75,000 കോടിയുടെ പദ്ധതിയുമായി വേദാന്ത ചെയര്‍മാന്‍

കൊച്ചി: കൽക്കരി, ബോക്സൈറ്റ് തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ ഖനനത്തിലൂടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത ഇന്ത്യൻ വ്യവസായി അനിൽ അഗർവാൾ പൊതുമേഖലാ സ്ഥാപനങ്ങൾ വൻതോതിൽ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമ്പോൾ, അതിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് 'വേദാന്ത റിസോഴ്സസ്' ചെയർമാനായ അനിൽ അഗർവാൾ നീക്കം തുടങ്ങിയത്. ഇതിനായി 1,000 കോടി ഡോളറിന്റെ (75,000 കോടി രൂപ) പദ്ധതിക്ക് രൂപം നൽകുകയാണ് അദ്ദേഹം. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന 'സെൻട്രിക്കസ് അസറ്റ് മാനേജ്മെന്റ്' എന്ന കമ്പനിയുമായി ചേർന്നാണ് ഈ ഫണ്ടിന് രൂപം നൽകുക. മറ്റു നിക്ഷേപകരിൽനിന്നു കൂടി പണം സ്വരൂപിച്ച് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെ മാതൃകയിലായിരിക്കും പ്രവർത്തനം. 10 വർഷമായിരിക്കും ഫണ്ടിന്റെ കാലാവധി. അതിനുള്ളിൽ ഏറ്റെടുക്കുന്ന കമ്പനികളുടെ മൂല്യം വർധിപ്പിച്ച് വിറ്റൊഴിയാനാകും ശ്രമം. കേന്ദ്രസർക്കാർ 2.1 ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ഓഹരി വില്പന ലക്ഷ്യമിടുകയാണ്. ഈ സ്ഥാപനങ്ങളെ ഏറ്റെടുത്ത് കൂടുതൽ ലാഭക്ഷമമാക്കാനാണ് അനിൽ അഗർവാളിന്റെ പദ്ധതി. ഇത്തരത്തിൽ പല പൊതുമേഖലാ സ്ഥാപനങ്ങളെയും ഏറ്റെടുത്താണ് ലോഹം, ഖനനം എന്നീ മേഖലയിലെ വൻ ശക്തിയായി അദ്ദേഹത്തിന്റെ വേദാന്ത റിസോഴ്സസ് വളർന്നത്. ആ വിജയം ആവർത്തിക്കാനാണ് 75,000 കോടി രൂപയുടെ വമ്പൻ നിക്ഷേപത്തിലൂടെ ഈ വിവാദ വ്യവസായി ലക്ഷ്യമിടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്ത്, അവയിൽ വലിയ അളവിൽ മാറ്റം കൊണ്ടുവന്ന് ഇന്ത്യയിലെ സംരംഭകത്വത്തിന് പുതിയ മാനങ്ങൾ നൽകാനാകുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. അത് ഇന്ത്യയുടെ ഇപ്പോഴത്തെ വ്യവസായവത്കരണത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ വില്പനയ്ക്ക് െവച്ചിരിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിനെ ഏറ്റെടുക്കാനുള്ള ബിഡ്ഡിങ്ങിലും വേദാന്ത പങ്കെടുത്തിട്ടുണ്ട്. അലുമിനിയം വ്യാപാരിയായി സംരംഭക ജീവിതം തുടങ്ങിയ അഗർവാൾ, ഏറ്റെടുക്കലുകളിലൂടെയാണ് തന്റെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തത്. Anil Agarwal, Centricus to invest $10 billion in Indian companies

from money rss https://bit.ly/37u1z3e
via IFTTT

ഒൻപതിൽ കൂടുതൽ സിംകാർഡുകൾ ഉള്ളവർ മടക്കിനൽകണം

കൊല്ലം :സ്വന്തംപേരിൽ ഒൻപതിൽ കൂടുതൽ സിംകാർഡുകൾ കൈവശമുള്ളവർ ജനുവരി 10-നകം മടക്കിനൽകണമെന്ന് നിർദേശം. ടെലികോം സേവനദാതാക്കൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി. കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് സ്വന്തംപേരിൽ പരമാവധി ഒൻപതു സിംകാർഡുകളേ കൈവശംവയ്ക്കാനാകൂ. അധികമുള്ള കാർഡുകൾ മടക്കിനൽകാനാണ് നിർദേശം. ഓരോവ്യക്തിക്കും തങ്ങളുടെ കണക്ഷനുകൾ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റൊരു കമ്പനിയിൽനിന്ന് കണക്ഷൻ എടുത്തിട്ടുള്ളത് അവർക്ക് പരിശോധിക്കാൻ കഴിയില്ല. എന്നാൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്ഷനുകളുടെ വിവരങ്ങളുണ്ട്. സന്ദേശമനുസരിച്ച് ആളുകൾ അധികമുള്ള സിം കാർഡുകൾ മടക്കിനൽകിയില്ലെങ്കിൽ വകുപ്പു നേരിട്ട് നോട്ടീസ് നൽകിയേക്കുമെന്ന് ടെലികോം സേവനദാതാക്കൾ പറയുന്നു. എന്നാൽ കുറെക്കാലം ഉപയോഗിക്കാതെയിരിക്കുന്ന സിംകാർഡുകളുടെ കണക്ഷൻ താനെ റദ്ദാകാറുണ്ട്. സേവനദാതാക്കളുടെ അടുത്തെത്തി അന്വേഷിച്ചാലേ മുൻപെടുത്ത സിംകാർഡുകൾ എത്രയെണ്ണം തങ്ങളുടെപേരിൽ നിലനിൽക്കുന്നുണ്ടെന്ന് അറിയാനാകൂ. Content Highlights:more than nine SIM cards must return

from money rss https://bit.ly/3rauctU
via IFTTT

നാലാം ദിവസവും ചരിത്രനേട്ടം: നിഫ്റ്റി 13,700 കടന്നു

മുംബൈ: തുടർച്ചയായിനാലാമത്തെ ദിവസവും ഓഹരി സൂചികകൾ റെക്കോഡ് കുറിച്ചു. സെൻസെക്സ് 223.88 പോയന്റ് നേട്ടത്തിൽ 46,890.34ലിലും നിഫ്റ്റി 58 പോയന്റ് ഉയർന്ന് 13,740.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1234 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1485 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ഡോളർ രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തിയതും യുഎസിൽ ഉടനെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകളുമാണ് സൂചികകൾക്ക് കരുത്തേകിയത്. ഡിവീസ് ലാബ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, കോൾ ഇന്ത്യ, അദാനി പോർട്സ്, ഒഎൻജിസി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, ബാങ്ക് സൂചികകളാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Market at fresh record highs with Nifty above 13,700

from money rss https://bit.ly/3r8GbZk
via IFTTT

എയര്‍ ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50ശതമാനം നിരക്കിളവ്‌

ട്രെയിനിൽമാത്രമല്ല വിമാനത്തിലും ഇനി മുതിർന്ന പൗരന്മാർക്ക് 50 ശതമാനം നിരക്കിളവിൽ യാത്രചെയ്യാം. എയർ ഇന്ത്യയാണ് മുതിർന്ന പൗരന്മാർക്ക് നിരക്കിളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര സർവീസുകൾക്കുമാത്രമാണിത് ബാധകം. 60വയസ് പൂർത്തിയായവർക്കാണ് ഇളവ് ലഭിക്കുക. ടെർമിനൽ ഫീസ്, എയർപോർട്ട് യൂസർഫീസ് തുടങ്ങിയവ ഉൾപ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ പറയുന്നു. വയസ്സ് രേഖപ്പെടത്തിയിട്ടുള്ള തിരിച്ചറിയൽകാർഡ് ഇതിനായി കയ്യിൽകരുതണം. വോട്ടേഴ്സ് ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, എയർ ഇന്ത്യ നൽകിയിട്ടുള്ള സീനിയർ സിറ്റിസൺ ഐഡി കാർഡ് എന്നിവഇതിനായി പരഗണിക്കും. ഇക്കണോമി ക്ലാസിനുമാത്രമാണ് ഇത് ബാധകം. Air India Announces 50 Percent Concession on Airfare for Senior Citizens

from money rss https://bit.ly/3oZSjtv
via IFTTT

ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ബെസോസിന്റെ മുൻ ഭാര്യ നൽകിയത് മുപ്പതിനായിരം കോടി രൂപ

വാഷിങ്ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ മുൻ ഭാര്യ മക്കെൻസി സ്കോട്ട് നാലുമാസത്തിനിടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകിയത് 420 കോടി ഡോളർ (ഏകദേശം മുപ്പതിനായിരം കോടി രൂപ). സമ്പന്നരുടെ പട്ടികയിൽ ലോകത്ത് പതിനെട്ടാംസ്ഥാനത്തുള്ള മക്കെൻസി സ്കോട്ട് വിവിധ സംഘടനകൾ വഴി പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനും ദുരിതാശ്വാസ ഫണ്ടിലേക്കുമാണ് തുക നൽകിയത്. “എനിക്ക് പങ്കുവെക്കാൻ ആവശ്യത്തിലേറെ പണമുണ്ട്, അത് ഞാൻ പാവപ്പെട്ടവർക്കും കഷ്ടത അനുഭവിക്കുന്നവർക്കും നൽകുന്നു'' -പാവപ്പെട്ടവരെ സഹായിക്കാൻ സന്പന്നരുടെ കൂട്ടായ്മ നടത്തിയ പ്രതിജ്ഞയിൽ സ്കോട്ട് എഴുതി. മഹാമാരിക്കാലത്ത് കഷ്ടപ്പെടുന്ന അമേരിക്കക്കാരെ സഹായിക്കാൻ ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു. 2330 കോടി ഡോളറായിരുന്ന മക്കെൻസി സ്കോട്ടിന്റെ വാർഷികവരുമാനം ഈവർഷം 6070 കോടി ഡോളറായി ഉയർന്നിരുന്നു. എന്നാൽ, അതിൽ ഭൂരിഭാഗവും അവർ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മാറ്റിവെച്ചതായി അറിയിച്ചിട്ടുണ്ട്.

from money rss https://bit.ly/38bjKKj
via IFTTT

എയര്‍ ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50ശതമാനം നിരക്കിളവ്‌

ട്രെയിനിൽമാത്രമല്ല വിമാനത്തിലും ഇനി മുതിർന്ന പൗരന്മാർക്ക് 50 ശതമാനം നിരക്കിളവിൽ യാത്രചെയ്യാം. എയർ ഇന്ത്യയാണ് മുതിർന്ന പൗരന്മാർക്ക് നിരക്കിളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര സർവീസുകൾക്കുമാത്രമാണിത് ബാധകം. 60വയസ് പൂർത്തിയായവർക്കാണ് ഇളവ് ലഭിക്കുക. ടെർമിനൽ ഫീസ്, എയർപോർട്ട് യൂസർഫീസ് തുടങ്ങിയവ ഉൾപ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ പറയുന്നു. വയസ്സ് രേഖപ്പെടത്തിയിട്ടുള്ള തിരിച്ചറിയൽകാർഡ് ഇതിനായി കയ്യിൽകരുതണം. വോട്ടേഴ്സ് ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, എയർ ഇന്ത്യ നൽകിയിട്ടുള്ള സീനിയർ സിറ്റിസൺ ഐഡി കാർഡ് എന്നിവഇതിനായി പരഗണിക്കും. ഇക്കണോമി ക്ലാസിനുമാത്രമാണ് ഇത് ബാധകം. Air India Announces 50 Percent Concession on Airfare for Senior Citizens

from money rss https://bit.ly/3mA8pbX
via IFTTT

Wednesday, 16 December 2020

ബിറ്റ്‌കോയിന്റെ മൂല്യം ചരിത്രത്തില്‍ ആദ്യമായി 22,000 ഡോളര്‍ കടന്നു

ലോകത്ത് ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ വില ചരിത്രത്തിൽ ആദ്യമായി 22,000 ഡോളർ കടന്നു. ഈയാഴ്ചമാത്രം 20ശതമാനത്തലധികമാണ് കുതിപ്പുണ്ടായത്. വ്യാഴാഴ്ചമാത്രം മൂല്യത്തിൽ 4.6ശതമാനമാണ് വർധനവുണ്ടായത്. വില 22,173 ഡോളറായി ഉയർന്നു. ഈവർഷം ഇതുവരെ വിലയിലുണ്ടായ വർധന 200ശതമാനത്തോളമാണ്. കഴിഞ്ഞ വർഷങ്ങളിൽ വൻകുതിപ്പുനടത്തിയ ബിറ്റ്കോയിന്റെ മൂല്യം ഈവർഷം 80ശതമാനത്തോളം നഷ്ടപ്പെട്ടിരുന്നു. 2017 ഡിസംബറിലാണ് എക്കാലത്തെയും ഉയരംകുറിച്ച് ബിറ്റ്കോയിൻ കുതിച്ചത്. ഡിസംബർ 16ന് മൂല്യം 16,925 ഡോളറിലെത്തി. അതേസമയം, 2018 ഡിസബർ 17ന് 3,200 ഡോളറിലേയ്ക്ക് വിലതാഴുകയുചെയ്തു. മറ്റ് നിക്ഷേപ ആസ്തികളിൽ തളർച്ചയുണ്ടാകുമ്പോഴാണ് ബിറ്റ്കോയിന്റെ മൂല്യത്തിൽ വർധനവുണ്ടാകുന്നത്. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ബിറ്റ്കോയിന് അംഗീകാരമുണ്ടെങ്കിലും ഇന്ത്യയിൽ നിയമപരമായ പരിരക്ഷ ലഭിക്കില്ല. Bitcoin breaches $22,000 for first time

from money rss https://bit.ly/3gVVmQT
via IFTTT

പാഠം 103| ഓഹരി വിപണി കുതിക്കുമ്പോള്‍ നിക്ഷേപകര്‍ ചെയ്യേണ്ടത്

കോവിഡ് വ്യാപനത്തെതുടർന്ന് ജോലി നഷ്ടപ്പെട്ട മുംബൈ സ്വദേശി വിനോദ്കുമാർ കഴിഞ്ഞ ഏപ്രിലിൽ മ്യൂച്വൽ ഫണ്ടിലെ എസ്ഐപി അവസാനിപ്പിച്ച് പണം പിൻവലിക്കാനിരുന്നതാണ്. മറ്റുവഴികളുണ്ടെങ്കിൽ എസ്ഐപി നിർത്തരുതെന്നും നിക്ഷേപം തുടരുകയാണ് വേണ്ടതെന്നും മറുപടി നൽകി. സൃഹൃത്തക്കളും വീട്ടുകാരും അതിനെ നിരുത്സാഹപ്പെടുത്തി. നഷ്ടമുണ്ടാക്കുന്ന ഓഹരിപോലുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്നത് ഇനിയും നിർത്തിക്കൂടെയെന്നാണ് പലരും അദ്ദേഹത്തോട് ചോദിച്ചത്. കൂടുതൽ നഷ്ടമുണ്ടാക്കാൻ നിക്കാതെ വിറ്റൊഴിയാൻ പലരും അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഏതായാലും എസ്ഐപി അദ്ദേഹം നിർത്തിയില്ല. അതിന്റെഗുണം ലഭിക്കുകയുംചെയ്തു. പോർട്ട്ഫോളിയോയിലെ നെഗറ്റീവ് ആദായത്തിലായിരുന്ന പലഫണ്ടുകളും ഇപ്പോൾ ഇരട്ടഅക്ക നേട്ടത്തിലെത്തിയിരിക്കുന്നു. മികച്ചനേട്ടത്തിലായ നിക്ഷേപമെല്ലാം പിൻവലിച്ചുകൂടെയാന്നാണ് ഈയിടെ വിനോദ്കൂമാർ വീണ്ടും ഇ-മെയിലിലൂടെ ചോദിച്ചത്. പഴയമറുപടിതന്നെയാണ് നൽകിയത്. താൽക്കാലികനേട്ടത്തിനായി ഭാവിയിൽ ലഭിച്ചേക്കാവുന്ന മികച്ച ആദായം നഷ്ടപ്പെടുത്തരുത്. എസ്ഐപിയുടെ നിക്ഷേപ സാധ്യതകൾ മനസിലാക്കാതെ നിരവധി നിക്ഷേപകരാണ് നേട്ടക്കണക്കുകണ്ട് വ്യാപകമായി നിക്ഷേപം പിൻവലിച്ചത്. ഓഹരി സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ചതോടെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽനിന്ന് നിക്ഷേപകർ വൻതോതിൽ പണംപിൻവലിക്കാൻതുടങ്ങിയതാണ് പുതിയകാഴ്ച. നവംബറിൽമാത്രം ഓഹരി അധിഷ്ഠിത ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത് 13,000 കോടി രൂപയാണ്. മ്യൂച്വൽ ഫണ്ടുകളിലെമൊത്തം ആസ്തിയുമായി താരതമ്യംചെയ്യുമ്പോൾ 1.5ശതമാനംമാത്രമാണിത്. അഞ്ചുമാസത്തെ കണക്കുനോക്കുകയാണെങ്കിൽ 24,000 കോടി രൂപയാണ് ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത്. ഫണ്ടുകളിലെത്തുന്ന എസ്ഐപി നിക്ഷേപത്തിന്റെതോതിലും കുറവുണ്ടായി. മാർച്ചിലെ 8,600 കോടി രൂപയിൽനിന്ന് നവംബറിലെത്തിയപ്പോൾ 7,302 കോടിയായി കുറഞ്ഞു. നഷ്ടത്തിലായിരുന്ന പലഫണ്ടുകളുംഓഹരി സൂചികകൾ ഉയർന്നപ്പോൾഇരട്ടഅക്കനേട്ടത്തിലായതാണ് പണംതിരിച്ചെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചതെന്നാണ് ഇതിൽനിന്ന് മനസിലാക്കേണ്ടത്. എന്നാൽ ഈ നിക്ഷേപതന്ത്രം എത്രത്തോളംനേട്ടം ഉണ്ടാക്കുമെന്നത് ചിന്തിക്കേണ്ടതാണ്. വിപണി തകർന്നപ്പോൾ ഭയപ്പെട്ട് പിൻവലിച്ചവരും വിപണി ഉയർന്നപ്പോൾ അത്യാഗ്രഹംകൊണ്ട് പണംതിരിച്ചെടുത്തവരും അറിയേണ്ടാകാര്യങ്ങളാണ് ഇനി പറയുന്നത്. വിപണി ഉയരുമ്പോൾ വിപണി ഉയരുന്നതും തകരുന്നതും ആർക്കും പ്രവചിക്കാൻ സാധ്യമല്ല. വിശകലനവിദഗ്ധരെപ്പോലും ഞെട്ടിച്ച് കോവിഡ് വ്യാപനത്തെതുടർന്നുള്ള തകർച്ചയിൽനിന്ന് മാസങ്ങൾക്കുള്ളിലാണ് സൂചികകൾ കുതിച്ചത്. റെക്കോഡ് ഉയരത്തിൽനിന്ന് വീണ്ടുമൊരുതകർച്ചയും ഉണ്ടായിക്കൂടെന്നില്ല. ചിലപ്പോൾ നേട്ടത്തിന്റെവേഗം തുടരുകയുംചെയ്യും. ഈ സാഹചര്യത്തിൽ താൽക്കാലിക നേട്ടത്തിൽ കുടങ്ങി നിക്ഷേപകർ തീരുമാനമെടുക്കരുത്. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായി എസ്ഐപിവഴി നിക്ഷേപം നടത്തുന്നവർ അതുതുടരുക. വിപണിയിലെ ചാഞ്ചാട്ട സ്വാഭാവമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപകരെ കൂടുതൽനേട്ടമുണ്ടാക്കാൻ സഹായിക്കുന്നത്. തകർച്ചയിൽ നിക്ഷേപിക്കുന്നവർക്ക് കൂടുതൽ ആദായം ലഭിക്കാൻ അവസരംലഭിക്കുന്നു. അതുപോലെ വിപണി ഉയരുമ്പോൾ മികച്ചനേട്ടവും സ്വന്തമാക്കാം. ദീർഘകാലയളവിൽ മികച്ച ആദായംലഭിക്കാൻ ഈ ചാഞ്ചാട്ടസ്വഭാവമാണ് സഹായിക്കുന്നത്. അങ്ങനെയെങ്കിൽ എപ്പോൾ പിൻവലിക്കും? നിക്ഷേപ ലക്ഷ്യത്തിനുള്ള കാലയളവ് പൂർത്തിയാകുകയോ അടുത്തെത്തുകയോ ചെയ്തിട്ടുള്ളവർക്ക് നിക്ഷേപം പിൻവലിക്കാൻ യോജിച്ചസമയമണിത്. അവർക്ക് നിക്ഷേപം പിൻവലിച്ച് സുരക്ഷിത പദ്ധതികളിലേയ്ക്കുമാറ്റാം. അതുമല്ല നിക്ഷേപലക്ഷ്യതുക ഇതിനകം സമാഹരിക്കാൻ കഴിഞ്ഞവരും കാലാവധിപൂർത്തിയാക്കാൻ കാത്തിരിക്കേണ്ടതില്ല. മറ്റ് നിക്ഷേപകർ ഒറ്റത്തവണയായി ഫണ്ടുകളിൽനിക്ഷേപിച്ച് മികച്ച ആദായംലഭിച്ചവർക്ക് ആവശ്യമെങ്കിൽ പദ്ധതിയിൽനിന്ന് പിൻവാങ്ങാം. ഇക്വിറ്റി ഫണ്ടുകളിൽ ഒറ്റത്തവണ നിക്ഷേപംനടത്തുമ്പോൾ നഷ്ടസാധ്യതഏറെയാണ്. പ്രത്യേകിച്ച് വിപണി ഉയർന്നുനിൽക്കുന്ന സമയത്ത്. ഫണ്ടുകളിൽ നിക്ഷേപം തുടങ്ങാൻ ഉദ്ദേശിക്കുന്നവർ വിപണി താഴുന്നത് നോക്കിയിരിക്കേണ്ടതുമില്ല. എസ്ഐപി രീതിയിൽ നിക്ഷേപം തുടങ്ങാൻ വിപണിയിലെ ഉയർച്ചയോ താഴ്ചയോ നോക്കേണ്ടതില്ല. പോർട്ട്ഫോളിയോ വൈവിധ്യവത്കരണം പോർട്ട്ഫോളിയോ വൈവിധ്യവതകരണം വേണ്ടരീതിയിൽ ക്രമീകരിക്കാൻ കഴിയാത്തവർക്ക് അതിന് യോജിച്ച സമയമാണിപ്പോൾ. ഇക്വിറ്റി ഫണ്ടുകളിൽ നിശ്ചിതഅനുപാതത്തിൽക്കൂടുതൽ നിക്ഷേപമുണ്ടെങ്കിൽ ആതുക പിൻവലിച്ച് മറ്റുപദ്ധതികളിലേയ്ക്കമാറ്റാം. ഇതിനായി എസ്ടിപി, എസ്ഡബ്ല്യുപി എന്നീമാർഗങ്ങളും പരിഗണിക്കാം. നിക്ഷേപം എസ്ഐപിവഴിമാത്രം ഓഹരി അധിഷ്ഠിത ഫണ്ടുകളിൽനിന്ന് മികച്ച ആദായം ലഭിക്കാൻ ദീർഘകാല ലക്ഷ്യങ്ങൾക്കായി എസ്ഐപി മാതൃകയിൽമാത്രം നിക്ഷേപിക്കുക. ഓഹരി വിപണി തകരുന്നതോ റെക്കോഡ് ഭേദിക്കുന്നതോ കണക്കിലെടുക്കാതെ ഫണ്ടുകളുടെ പ്രകടനംമാത്രം വിലയിരുത്തി നിക്ഷേപംനടത്തുക. ചുരുക്കത്തിൽ പുതിയ നിക്ഷേപകർ: റെക്കോഡ് ഉയരത്തിലായതിനാൽ ഭാവിയിൽ വിപണി കൂപ്പുകുത്തുമോയന്ന് പുതിയ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ല. നിക്ഷേപം തുടങ്ങാൻ യോജിച്ചസമയംഎന്നൊന്നില്ല. ദീർഘകാല ലക്ഷ്യത്തിനായി ഇന്നുതന്നെ എസ്ഐപി തുടങ്ങാം. നിലവിലെ നിക്ഷേപകർ: എസ്ഐപി നിക്ഷേപത്തിലെ മാന്ത്രികത ദർശിച്ചവരാണ് നിങ്ങൾ. അതുകൊണ്ടുതന്നെ വിപണിയുടെ ഉയർച്ചതാഴ്ചകളിൽ നിക്ഷേപം തുടരുക. ലക്ഷ്യത്തോടടുത്തവർ: സാമ്പത്തിക ലക്ഷ്യങ്ങളോടടുത്തവർ ഘട്ടംഘട്ടമായി നിക്ഷേപം പിൻവലിച്ച് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിലേയ്ക്കോ ബാങ്കിലേയ്ക്കോ മാറ്റുക. ബാങ്ക് അക്കൗണ്ടിനേക്കാൽ കൂടുതൽ ആദായം ഷോർട്ട് ഡ്യൂറേഷൻ ഡെറ്റ് ഫണ്ടുകളിൽനിന്ന് ലഭിക്കും. ഒറ്റത്തവണയായി നിക്ഷേപിക്കുന്നവർ: ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ഒറ്റത്തവണയായി നിക്ഷേപിക്കാതിരിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് വിപണി ഉയർന്നുനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ. ബാങ്കിലോ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിലോ മൊത്തം തുക നിക്ഷേപിച്ചശേഷം നിശ്ചിത തുകവീതം ഇക്വിറ്റി ഫണ്ടിലേയ്ക്ക് മാറ്റുന്ന(എസ്ഐപി)നിക്ഷേപരീതി പിന്തുടരുക. മാർച്ചിൽ നിക്ഷേപം പിൻവലിച്ചവർ: വിപണി തകർന്ന മാർച്ചിൽ ഭയന്ന് നിക്ഷേപം പിൻവലിച്ചവർ വിപണിയുടെ ഉയർച്ചകണ്ട് വൻതുക നിക്ഷേപിക്കാൻ തുനിയരുത്. ആദ്യം സാമ്പത്തിക ലക്ഷ്യങ്ങൾ വിലയിരുത്തുക. അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ മുന്നിൽ കണ്ട് നിശ്ചിത തുകവീതം എസ്ഐപിയായി നിക്ഷേപംതുടങ്ങുക. തുകയനുസരിച്ച് ആറുമാസം മുതൽ 18മാസംവരെയായി നിക്ഷേപം ക്രമീകരിക്കാം. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: വിപണി ഉയരുമ്പോഴും തകരുമ്പോഴും നിക്ഷേപിക്കുന്നത്ലഭിക്കുന്ന യൂണിറ്റുകൾ ആവറേജ് ചെയ്യാൻ സഹായിക്കും. ചാഞ്ചാട്ടം നിക്ഷേപകർക്ക് ഗുണകരമാകുന്നത് ഈ സാഹചര്യത്തിലാണ്. വാങ്ങുന്നകാലയളവിൽ വിപണി ഇടിയുമ്പോഴും വിൽക്കുന്നകാലത്ത് വിപണി ഉയരുമ്പോഴും യഥാർത്ഥത്തിൽ പ്രതീക്ഷിക്കാൻ കഴിയാത്തനേട്ടമാണ് നിക്ഷേപകന് ലഭിക്കുക. നിക്ഷേപലക്ഷ്യം പൂർത്തിയാക്കാൻ രണ്ടുവർഷം ബാക്കിയുള്ളപ്പോൾ മുതൽ വിപണിയുടെ നീക്കം വിലയിരുത്താം; തീരുമാനമെടുക്കാം.

from money rss https://bit.ly/3mtm0RY
via IFTTT

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന: പവന് 160 രൂപകൂടി 37,120 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. വ്യാഴാഴ്ച പവന് 160 രൂപകൂടി 37,120 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4640 രൂപയുമായി. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് വിലവർധന. ബുധനാഴ്ച പവന് 36,960 രൂപയായിരുന്നു വില. ഒരാഴ്ച തുടർച്ചയായി ഉയർന്നുന്നിരുന്ന ആഗോള വിലയിൽ സ്ഥിരതയാർജിച്ചിട്ടുണ്ട്. സ്പോട് ഗോൾഡ് വില ഔൺസിന് 1,864.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.35ശതമാനം ഉയർന്ന് 49,770 രൂപ നിലവാരത്തിലെത്തി.

from money rss https://bit.ly/3afAPW1
via IFTTT

ഓഹരി സൂചികകളില്‍ സമ്മിശ്ര പ്രതികരണം: നേട്ടമില്ലാതെ വിപണി

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ സമ്മിശ്ര പ്രതികരണം. സെൻസെക്സ് 8 പോയന്റ് താഴ്ന്ന് 46,658ലും നിഫ്റ്റി ഒരു പോയന്റ് നേട്ടത്തിൽ 13,683ലുമാണ് വ്യാപാരം ആരംഭിച്ചത്. കോവിഡ് വാക്സിൻ സംബന്ധിച്ച റിപ്പോർട്ടുകളും തൊഴിൽമേഖല സ്ഥിരതയാർജിക്കുന്നതുവരെ പലിശ നിരക്കിൽ മാറ്റംവരുത്തേണ്ടെന്ന യുഎസ് ഫെഡ് റിസർവിന്റെ തീരുമാനവുമാകും വിപണിയെ സ്വാധീനിക്കുക. ബിഎസ്ഇയിലെ 910 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 390 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 60 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, പവർഗ്രിഡ് കോർപ്, അൾട്രടെക് സിമെന്റ്, റിലയൻസ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, എൻടിപിസി, എൽആൻഡ്ടി, സൺ ഫാർമ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക്, ഐടിസി, എസ്ബിഐ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/37nrCZP
via IFTTT

ഓഹരി സൂചികകള്‍ ക്ലോസ്‌ചെയ്തത് റെക്കോഡ് ഉയരത്തില്‍: നിഫ്റ്റി 13,650 കടന്നു

മുംബൈ: എക്കാലത്തെയും പുതിയ ഉയരംകുറിച്ച് നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെകസ് 403.29 പോയന്റ് നേട്ടത്തിൽ 46,666.46ലും നിഫ്റ്റി 114.80 പോയന്റ് ഉയർന്ന് 13,682.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1801 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1129 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 164 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കോവിഡ് വാക്സിൻ യാഥാർഥ്യമായതും വിപണിയെ തുണച്ചു. എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, ടൈറ്റാൻ, ഡിവിസ് ലാബ്, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനാമയും നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, അൾട്രടെക് സിമെന്റ്, എൻടിപിസി, ഗെയിൽ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്കുകളുടെ സൂചിക ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ലോഹം, വാഹനം, മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Market ends at fresh record high with Nifty above 13,650

from money rss https://bit.ly/37lQhhw
via IFTTT

പ്രത്യക്ഷ നികുതി വരുമാനത്തില്‍ 17.6ശതമാനം ഇടിവ്: ധനക്കമ്മി 9.14 ലക്ഷംകോടിയായി

2020-21 സാമ്പത്തിക വർഷത്തിൽ ഡിസംബർ 15വരെയുള്ള കണക്കുപ്രകാരം പ്രത്യക്ഷ നികുതിയിനത്തിലെ വരുമാനത്തിൽ 17.6ശതമാനം ഇടിവ്. ഡിസംബർ 15വരെ 4.95 ലക്ഷംകോടി രൂപയാണ് സർക്കാരിന് സമാഹരിക്കാനായത്. മുൻവർഷം ഇതേകാലയളവിൽ 6.01 ലക്ഷം കോടി രൂപയായിരുന്നു ലഭിച്ചത്. കോർപ്പറേറ്റ് നികുതിയിനത്തിൽ 2.26 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായനികുതിയിനത്തിൽ 2.57 ലക്ഷം കോടി രൂപയുമാണ് സമാഹരിച്ചത്. ഡിസംബർ 15വരെയുള്ള മുൻകൂർ നികുതി കണക്കുകൾ പ്രകാരമാണിത്. അന്തിമ കണക്കുകളിൽ നേരിയ മാറ്റമുണ്ടായേക്കാം. ഒക്ടോബറിൽ സർക്കാർ പുറത്തുവിട്ട കണക്കുപ്രകാരം ധനക്കമ്മി 9.14 ലക്ഷംകോടിയായി ഉയർന്നിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിന്റെ 114.8ശതമാനംവരുമിത്. കോവിഡ് വ്യാപനത്തെതുടർന്ന് ഏറെക്കാലം അടച്ചിട്ടതാണ് സർക്കാരിന്റെ വരുമാനത്തെ താളംതെറ്റിച്ചത്. FY21 direct tax collection drops 17.6%

from money rss https://bit.ly/2WnqhMe
via IFTTT

വാട്‌സാപ്പ് പണമിടപാട് യാഥാര്‍ഥ്യമായി: എസ്ബിഐ ഉള്‍പ്പടെ നാലുബാങ്കുകള്‍ സഹകരിക്കും

വാട്സാപ്പ് പെയ്മെന്റ് സംവിധാനം രാജ്യത്തെ 20 മില്യൺ പേർക്ക് ഇനി ഉപയോഗിക്കാം. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്കുകളുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നിലവിൽവന്നത്. സന്ദേശമയക്കുന്നതുപോലെ എളുപ്പത്തിൽ പണംകൈമാറാനുള്ള സംവിധാനവും നിലവിൽവന്നു. നാഷണൽ പേയ്മെന്റ് കോർപറേഷനും യുണിഫൈഡ് പെയ്മെന്റ് ഇന്റർഫെയ്സും(യുപിഐ) കഴിഞ്ഞ നവംബറിൽ പണമിടപാട് സംവിധാനമൊരുക്കാൻ വാട്സാപ്പിന് അനുമതി നൽകിയിരുന്നു. വാട്സാപ്പ് വഴി പണമിടപാടിനുള്ള സൗകര്യംവന്നതോടെ രാജ്യത്ത് ഡിജിറ്റൽ പെയ്മന്റ് സംവിധാനം കൂടുതൽപേരിലേയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമീണമേഖലകളിൽക്കൂടി ഡിജിറ്റൽ പെയ്മെന്റ് സംവിധാനത്തിന് കൂടുതൽ പ്രചാരംലഭിക്കും. WhatsApp Payments now live

from money rss https://bit.ly/3oU16NC
via IFTTT

Tuesday, 15 December 2020

സ്വര്‍ണവില പവന് 320 രൂപകൂടി 36,960 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 320 രൂപകൂടി 36,960 രൂപയായി. ഗ്രാമിനാകട്ടെ 40 രൂപ വർധിച്ച് 4620 രൂപയുമായി. ചൊവാഴ്ച 36,640 രൂപയായിരുന്നു പവന്. ആഗോള വിപണിയിലെ വിലവർധനവാണ് രാജ്യത്തും വിലകൂടാനിടയാക്കിയത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 1,852.01 ഡോളർ നിലവാരത്തിലാണ്. കഴിഞ്ഞ വ്യാപരദിനത്തിൽ1.4ശതമാനമാണ് വിലവർധിച്ചത്. കോമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49,571 രൂപയാണ് വില. ഡോളർ സൂചികയിലെ തളർച്ചയാണ് സ്വർണം നേട്ടമാക്കിയത്.

from money rss https://bit.ly/2Kvs7rG
via IFTTT

സെന്‍സെക്‌സില്‍ 288 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 13,650ന് മുകളില്‍

മുംബൈ: ഓഹരി സൂചികകളിൽ മുന്നേറ്റംതുടരുന്നു. നിഫ്റ്റി 13,650ന് മുകളിലെത്തി. സെൻസെക്സ് 288 പോയന്റ് നേട്ടത്തിൽ 46,552.06ലും നിഫ്റ്റി 83 പോയന്റ് ഉയർന്ന് 13,651ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കോവിഡ് വാക്സിൻ സംബന്ധിച്ച റിപ്പോർട്ടുകളും വിപണിക്ക് കരുത്തേകി. ബിഎസ്ഇയിലെ 1094 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 250 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒഎൻജിസി, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, ഐടിസി, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, എസ്ബിഐ, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Indices open strong with Nifty above 13,600

from money rss https://bit.ly/3gTaVIJ
via IFTTT

പണമിടപാടിന് ആപ്പുമായി ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക്

മുംബൈ: ഡിജിറ്റൽ ഇടപാടുകൾക്കായി ഡാക് പേ എന്ന പേരിൽ പുതിയ പേമെന്റ് ആപ്പ് അവതരിപ്പിച്ച് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് (ഐ.പി.പി.ബി.). പോസ്റ്റൽ വകുപ്പുമായി ചേർന്നാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇടപാടുകളും ബാങ്കിങ് സേവനങ്ങളും എളുപ്പമാക്കുന്നതിന് ആപ്പ് സഹായകമാകുമെന്ന് ഐ.പി.പി.ബി. എം.ഡി.യും സി.ഇ.ഒ.യുമായ ജെ. വെങ്കട് രാമു പറഞ്ഞു.

from money rss https://bit.ly/3nBuk3P
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ദിവസം മുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 9.71 പോയന്റ് നേട്ടത്തിൽ 46,263.17ലും നിഫ്റ്റി 9.70 പോയന്റ് ഉയർന്ന് 13,567.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1389 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1333 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 128 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ഐഷർ മോട്ടോഴ്സ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ബിപിസിഎൽ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു. വാഹനം ലോഹം എന്നീ സൂചികകൾ ഒഴികെയുള്ളവ നഷ്ടത്തിലായിരുന്നു. നിഫ്റ്റി പിഎസ് യു, എഫ്എംസിജി സൂചികകൾ ഒരുശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/38kERtN
via IFTTT

ഓഹരിയൊന്നിന് 974 രൂപ ലാഭവിഹിതം നല്‍കി നിക്ഷേപകരെ ഞെട്ടിച്ച് കമ്പനി

ഓഹരിയൊന്നിന് 974 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതോടെ മജെസ്കോയുടെ ഓഹരി വില അഞ്ച് ശതമാനം കുതിച്ച് എക്കാലത്തെയും ഉയർന്ന നിലവാരമായ 1,019 നിലവാരത്തിലെത്തി. ഡിസംബർ 15ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് 19,480 ശതമാനം ലാഭവിഹിതം നൽകാൻ തീരുമാനിച്ചത്. 5 രൂപയാണ് ഓഹരിയുടെ മുഖവില. 2,85,77,939 ഓഹരികൾക്കായി 2,788.4 കോടി രൂപയാണ് കമ്പനി ലാഭവിഹിതയിനത്തിൽ വിതരണംചെയ്യുക. ഡിസംബർ 25ആണ് ലാഭവിഹിതത്തിന്റെ റെക്കോഡ് തിയതി. എക്സ്-ഡിവിഡന്റ് തിയതി ഡിസംബർ 23നുമാണ്. അതായത് ഡിസംബർ 23നുമുമ്പ് ഓഹരി കൈവശമുള്ളവർക്ക് മാത്രമാണ് ലാഭവിഹിതത്തിന് അർഹത. ഉച്ചകഴിഞ്ഞ് 3.20ഓടെ കമ്പനിയുടെ ഓഹരി 982 രൂപ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

from money rss https://bit.ly/3qXhmiL
via IFTTT

വിപണി പിടിക്കാന്‍ 100 രൂപയ്ക്കുതാഴെയുള്ള പ്ലാനുകള്‍ പ്രഖ്യാപിച്ച് വോഡാഫോണ്‍ ഐഡിയ

100 രൂപയ്ക്കുതാഴെയുള്ള രണ്ട് പുതിയ പ്ലാനുകൾ വിഐ(വൊഡാഫോൺ ഐഡിയ) പ്രഖ്യാപിച്ചു. 59 രൂപയുടെയും 65 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളാണ് പുതിയതായി അവതരിപ്പിച്ചത്. നിലവിൽ മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലാണ് പുതിയ പ്ലാൻ ലഭിക്കുകയുള്ളൂവെങ്കിലും താമസിയാതെ മറ്റ് സർക്കിളുകളിലേയ്ക്കും വ്യാപിപ്പിക്കും. 59 രൂപയുടെ പ്ലാൻ: 28 ദിസവം കാലാവധിയുള്ള പ്ലാനിൽ ലോക്കർ, നാഷണൽ, റോമിങ് കോളുകൾക്ക് 30 മിനുട്ട് സൗജന്യം ലഭിക്കും. 65 രൂപയുടെ കോംമ്പോ പാക്ക്: 100 എംബി ഹൈസ് സ്പീഡ് ഡാറ്റയോടൊപ്പം 52 രൂപയുടെ ടോക് ടൈം സൗജന്യവും ഈ പ്ലാനിലുണ്ടാകും. 28 ദിവസംതന്നെയാകും വാലിഡിറ്റി. 100 രൂപയ്ക്ക് താഴെ ലഭ്യമായ മറ്റ് പ്ലാനുകൾ: 39 രൂപയുടെ പ്രീ പെയ്ഡ് പ്ലാൻ: 100 എംബി ഡാറ്റയോടൊപ്പം 30 രൂപയുടെ ടോക് ടൈം ലഭിക്കും. 14 ദിവസമാണ് വാലിഡിറ്റി. 49 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: 300 എംബി ഡാറ്റയോടൊപ്പം 38 രൂപയുടെ ടോക് ടൈം ലഭിക്കും. 28 ദിവസമാണ് വാലിഡിറ്റി. myvi.in എന്ന കമ്പനിയുടെ വെബ്സൈറ്റ് വഴിയോ ആപ്പുവഴിയോ ചാർജ് ചെയ്താൽ 200 എംബി അധികമായി ലഭിക്കും. 79 രൂപയുടെ പ്ലാൻ: 400 എംബി ഡാറ്റയോടൊപ്പം 64 രൂപയുടെ ടോക് ടൈം ലഭിക്കും. 28 ദിവസമാണ് കാലാവധി. myvi.in എന്ന കമ്പനിയുടെ വെബ്സൈറ്റ് വഴിയോ ആപ്പുവഴിയോ ചാർജ് ചെയ്താൽ 200 എംബി അധികമായി ലഭിക്കും. 95 രൂപയുടെ പ്ലാൻ: 200 എംബി ഡാറ്റയോടൊപ്പം 74 രൂപയുടെ ടോക് ടൈം ലഭിക്കും. 56 ദിവസമാണ് വാലിഡിറ്റി. myvi.in എന്ന കമ്പനിയുടെ വെബ്സൈറ്റ് വഴിയോ ആപ്പുവഴിയോ ചാർജ് ചെയ്താൽ 200 എംബി അധികമായി ലഭിക്കും. 100 രൂപയ്ക്കുതാഴെയുള്ള ഡാറ്റ പാക്കുകൾ: 16 രൂപ: ഒരു ജി.ബി. കാലാവധി ഒരു ദിവസം. 48 രൂപ: മൂന്ന് ജി.ബി. കാലാവധി മൂന്ന് ദിവസം. 98 രൂപ: 12 ജി.ബി. കാലാവധി. 28 ദിവസം. Vi Vodafone Idea launches Rs 59 and Rs 65 combo packs

from money rss https://bit.ly/2KoudKb
via IFTTT

Monday, 14 December 2020

ബര്‍ഗര്‍ കിങിന് പിന്നാലെ ഐപിഒയുമായി മിസിസ് ബക്ടേഴ്‌സും

രാജ്യത്തെ വൻകിട ക്യുക് സർവീസ് റെസ്റ്റോറന്റുകളായ മെക്ഡൊനാൾഡ്, ബർഗർ കിങ്, കെഎഫ്സി തുടങ്ങിയ കമ്പനികളിലൊന്നായ മിസിസ് ബക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസും ഐപിഒയുമായി രംഗത്ത്. ബർഗർ കിങിന്റെ മികച്ച ലിസ്റ്റിങിന് പിന്നാലായാണ് മിസിസ് ബക്ടേഴ്സും ഐപിഒ രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്. ഡിസംബർ 17വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. 286-288 രൂപ നിലവാരത്തിലായിരിക്കും ഓഹരി വില നിശ്ചയിക്കുക. ബിസ്കറ്റ്, ബ്രഡ്, ബൺ, ജാം, സിറപ് തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്ന പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് മിസിസ് ബക്ടേഴ്സ്. 540.54 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ ഒഫർ ഫോർ സെയിൽവഴി 500 കോടി രൂപയുടെ ഓഹരികളാണ് കമ്പനി കൈമാറുക. 40.54 കോടിയുടെ പുതിയ ഓഹരികളും പുറത്തിറക്കും. 2020 മാർച്ചിലെ കണക്കുപ്രകാരം 30 കോടിയാണ് കമ്പനിയുടെ അറ്റാദായം. 101.2 കോടി രൂപയുടെ കടബാധ്യതയും കമ്പനിക്കുണ്ട്. ബ്രിട്ടാനയി ഇൻഡസ്ട്രീസ്, ഡിഎഫ്എം ഫുഡ്സ്, ഐടിസി, പ്രതാപ് സ്നാക്സ് തുടങ്ങിയ കമ്പനികളാണ് വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സമാനമായ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങൾ.

from money rss https://bit.ly/34gaKlN
via IFTTT

ഇന്ത്യയെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഹബ്ബാക്കാന്‍ ഒല: 2,400 കോടി രൂപ നിക്ഷേപിക്കും

പ്രമുഖ ഓൺലൈൻ ടാക്സി ആപ്പായ ഒല ഇലക്ട്രിക് സ്കൂട്ടർ നിർമാണമേഖലയിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി തമിഴ് നാട്ടിലെ ഹൊസൂരിൽ പ്ലാന്റ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. 2,400 കോടി രൂപയാണ് നിക്ഷേപിക്കുക. ഡച്ച് സ്റ്റാർട്ടപ്പായ ഇറ്റാർഗോ ബി.വിയെ സ്വന്തമാക്കി ആറുമാസത്തിനകമാണ് കമ്പനിയുടെ നീക്കം. രാജ്യത്തെതന്നെ ഏറ്റവുംവലിയ ഇലക്ട്രിക് സ്കൂട്ടർ പ്ലാന്റാകും ഹൊസൂരിൽ തയ്യാറാക്കുക. ഇന്ത്യയെ രാജ്യത്തെ ഇലക്ട്രിക് സ്കൂട്ടർ നിർമാണമേഖലയിലെ ഹബ്ബാക്കുകയാണ് സോഫ്റ്റ് ബാങ്കിന്റെ ഉപകമ്പനിയായ ഒലയുടെ ലക്ഷ്യം. പ്ലാന്റ് സ്ഥാപിക്കുന്നതിന് തമിഴ്നാട് സർക്കാറുമായി കമ്പനി കരാറിലെത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ ആദ്യത്തെ സ്കൂട്ടർ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. 10,000 പേർക്കാകും ഇതിലൂടെ ജോലിലഭിക്കുക. വർഷംതോറും 20 ലക്ഷം സ്കൂട്ടറുകളാണ് കമ്പനി പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്. ഇന്ത്യയ്ക്കുപുറമെ, യൂറോപ്പ്, ഏഷ്യ, ലാറ്റിനമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലേയ്ക്ക് കയറ്റിയയ്ക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. Ola to invest Rs 2,400 cr for worlds largest e-scooter factory

from money rss https://bit.ly/3qWKJl8
via IFTTT

സെന്‍സെക്‌സില്‍ 173 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകളിൽ നഷ്ടം. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 173 പോയന്റ് താഴ്ന്ന് 46,079ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തിൽ 13,512ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 743 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 557 ഓഹരികൾ നഷ്ടത്തിലുമാണ്. 51 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, അൾട്രടെക് സിമെന്റ്, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി, സൺ ഫാർമ, ഐടിസി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്, നെസ് ലെ, ബജാജ് ഫിൻസർവ്, റിലയൻസ്, ടെക് മഹീന്ദ്ര, എൽആൻഡ്ടി, ഇൻഫോസിസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പൊതുമേഖല ബാങ്കുകളുടെ സൂചിക ഒരുശതമാനത്തോളംതാഴ്ന്നു. മറ്റ് സൂചികകളും നഷ്ടത്തിലാണ്. Sensex down 173 points

from money rss https://bit.ly/37jcsEO
via IFTTT

ചെക്ക് ഇടപാടുകൾക്ക് പുതിയ സുരക്ഷാ സംവിധാനം

കൊച്ചി: ചെക്ക് തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടുകൊണ്ട് റിസർവ് ബാങ്ക് അവതരിപ്പിച്ച 'പോസിറ്റീവ് പേ സിസ്റ്റം' ജനുവരി ഒന്നിന് നിലവിൽ വരും. 50,000 രൂപയിലധികം തുക വരുന്ന ചെക്കുകൾക്കാണ് ഈ സുരക്ഷാ സംവിധാനം ബാധകമാകുക. ഉയർന്ന തുകയുടെ ചെക്ക് ബാങ്കിൽ സമർപ്പിക്കുമ്പോൾ അക്കൗണ്ട് ഉടമയുടെ ചെക്കിലുള്ള വിശദ വിവരങ്ങൾ വീണ്ടും പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ക്ലിയറൻസ് ചെയ്യുന്ന സംവിധാനമാണ് പോസിറ്റീവ് പേ സിസ്റ്റം. അക്കൗണ്ട് ഉടമകൾക്ക് എസ്.എം.എസ്., മൊബൈൽ ആപ്, ഇന്റർനെറ്റ് ബാങ്കിങ്, എ.ടി.എം. തുടങ്ങി ഏതെങ്കിലും ഇലക്ട്രോണിക് രീതിയിലൂടെ ചെക്കിലെ വിവരങ്ങൾ (തീയതി, ഗുണഭോക്താവിന്റെ പേര്, തുക, അക്കൗണ്ട്നമ്പർ തുടങ്ങിയവ) ബാങ്കിന് കൈമാറാം. ശേഷം ചെക്ക് ക്ലിയറൻസിനെത്തുമ്പോൾ ഈ വിവരങ്ങളുമായി ബാങ്ക് ഒത്തുനോക്കും. എന്തെങ്കിലും പൊരുത്തക്കേട് കണ്ടാൽ ചെക്ക് നൽകിയ ബാങ്കിനെയും പിൻവലിക്കുന്ന ബാങ്കിനെയും സി.ടി.എസ്. (ചെക്ക് ട്രാൻസാക്ഷൻ സിസ്റ്റം) ഈ വിവരം അറിയിക്കും. ചെക്ക് ഇടപാടുകൾക്ക് പോസിറ്റീവ് പേ സംവിധാനം തിരഞ്ഞെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. എന്നാൽ, അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ തുക വരുന്ന ചെക്കിന് സ്വമേധയാ പോസിറ്റീവ് പേ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം ബാങ്കുകൾ പരിഗണിച്ചേക്കും. New rule for cheque payments from January 1

from money rss https://bit.ly/2LDKk7d
via IFTTT

നിഫ്റ്റി 13,550ന് മുകളില്‍ ക്ലോസ്‌ചെയ്തു: സെന്‍സെക്‌സിലെനേട്ടം 154 പോയന്റ്

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 13,550 നിലവാരത്തിലെത്തി. സെൻസെക്സ് 154.45 പോയന്റ് ഉയർന്ന് 46,253.46ലും നിഫ്റ്റി 44.30 പോയന്റ് നേട്ടത്തിൽ 13,558.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1769 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1009 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികൾക്ക് മാറ്റമില്ല. എൽആൻഡ്ടി, സിപ്ല, ഒഎൻജിസി, കോൾ ഇന്ത്യ, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഓട്ടോ ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോഹം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.80ശതമാനം ഉയർന്നു. Nifty ends above 13,550, Sensex gains 154 pts

from money rss https://bit.ly/2KqjTB3
via IFTTT