121

Powered By Blogger

Thursday, 17 June 2021

സ്വർണവില രണ്ടാഴ്ചകൊണ്ട് 1,560 രൂപ താഴ്ന്നു: പവന്റെ വില 35,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 480 രൂപ കുറഞ്ഞ് 35,400 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4425 രൂപയുമായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയിൽ 1560 രൂപയുടെ ഇടിവാണുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില 0.6ശതമാനം താഴ്ന്ന് ഔൺസിന് 1,784.16 ഡോളറിലെത്തി. ഈയാഴ്ച മാത്രം ആഗോള വിപണിയിലുണ്ടായ വിലയിടിവ് അഞ്ചുശതമാനമാണ്. ഫെഡ് റിസർവിന്റെ പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനമാണ് വിപണിയെ ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ കുത്തനെയുള്ള ഇടിവിനുശേഷം കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.33ശതമാനം ഉയർന്നു. 47,112 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3vwjizX
via IFTTT

സെൻസെക്‌സിൽ 194 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,750നരികെ

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ ഉണർവ്. നിഫ്റ്റി 15,750 നിലവാരത്തിലെത്തി. ആഗോള വിപണികളിലെ സമ്മിശ്ര പതികരണത്തിനിടയിലാണ് ഈ നേട്ടം. സെൻസെക്സ് 194 പോയന്റ് ഉയർന്ന് 52,517ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തിൽ 15,742ലുമാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ഐടിയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക 0.8ശതമാനം ഉയർന്നു. ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ഇൻഫോസിസ്, ടെക്മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. അശോക ബിൽഡ്കോൺ, ജിഎംആർ ഇൻഫ്ര, ഹിന്ദുജ ഗ്ലോബൽ സൊലൂഷൻ, വെൽസ്പൺ സ്പെഷാലിറ്റി സൊലൂഷൻസ് തുടങ്ങി 52 കമ്പനികളാണ് പാദഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2S9A36k
via IFTTT

സത്യ നാദെല്ല മൈക്രോസോഫ്റ്റ് ചെയർമാൻ

മുംബൈ: ലോകത്തിലെ ഏറ്റവുംവലിയ സോഫ്റ്റ്വേർ നിർമാണക്കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായി ഇന്ത്യൻ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു. ഏഴുവർഷമായി കമ്പനിയുടെ സി. ഇ.ഒ. ആയിരുന്നു. നിലവിൽ ചെയർമാനായ ജോൺ തോംസൺ സ്വതന്ത്ര ഡയറക്ടർമാരുടെ നേതൃത്വം വഹിക്കും. മൊബൈൽ ഫോൺ, ഇന്റർനെറ്റ് സെർച്ച് വ്യവസായങ്ങളിൽ വൻതിരിച്ചടി നേരിട്ടുവരുമ്പോഴാണ് സത്യ നാദെല്ല 2014 ഫെബ്രുവരി നാലിന് കമ്പനിയുടെ സി.ഇ.ഒ. ആയെത്തുന്നത്. ഇവിടെനിന്ന് പിഴവുകൾ തിരുത്തി ക്ലൗഡ് കംപ്യൂട്ടിങ്ങിലും മൊബൈൽ ആപ്ലിക്കേഷൻ ബിസിനസിലും നിർമിതബുദ്ധിയിലും ശ്രദ്ധകേന്ദ്രീകരിച്ച് കമ്പനിയെ തിരിച്ച് പഴയ പ്രതാപത്തിലേക്ക് മടക്കിയെത്തിച്ചത് നാദെല്ലയാണ്.

from money rss https://bit.ly/3gCJK5o
via IFTTT

ഫെഡ് പോളസി: നിഫ്റ്റി 15,700ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ഭാവിയിൽ പലിശ നിരക്ക് ഉയർത്തുമെന്ന് യുഎസ് ഫെഡ് റിസർവ് സൂചന നൽകിയതോടെ ആഗോള തലത്തിൽ ഓഹരി സൂചികകൾ ആടിയുലഞ്ഞു. സെൻസെക്സ് 178.65 പോയന്റ് നഷ്ടത്തിൽ 52,323.33ലും നിഫ്റ്റി 76.10 പോയന്റ് താഴ്ന്ന് 15,691.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോർട്സ്, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, ടിസിഎസ്, അൾട്രടെക് സിമെന്റ്, എച്ച്ഡിഎഫ്സി ലൈഫ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഐടി, എഫ്എംസിജി സൂചികകൾ ഒഴികെയുള്ളവ നഷ്ടത്തിലായിരുന്നു. മെറ്റൽ സചിക 2ശതമാനവും റിയാൽറ്റി സൂചിക 1.6ശതമാനവും പൊതുമേഖല ബാങ്ക്, ഓട്ടോ സൂചികകൾ 1.5ശതമാനംവീതവും നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.5-1.3ശതമാനം താഴ്ന്നു. രൂപയുടെ മൂല്യം ആറ് ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി. 76 പൈസ താഴ്ന്ന് ഡോളറിനെതിരെ 73.67 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. ആഭ്യന്തര ഓഹരി സൂചികകൾ നഷ്ടംനേരിട്ടതും ഡോളർ കരുത്തുനേടിയതുമാണ് രൂപയെ ബാധിച്ചത്.

from money rss https://bit.ly/3gw6N2P
via IFTTT

ഇന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായി: ട്വിറ്ററിന്റെ ഓഹരി വില ഇടിഞ്ഞത് 25ശതമാനം

ഇന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായത് ട്വിറ്ററിന് തിരിച്ചടിയായി. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരിയുടെ വില ബുധനാഴ്ച 0.50ശതമാനം താഴ്ന്ന് 59.93 ഡോളർ നിലവാരത്തിലേക്കെത്തി. ഫെബ്രുവരി 26ന് 80.75 ഡോളർ എന്ന 52 ആഴ്ചയിലെ ഉയരത്തിലായിരുന്ന ഓഹരി ഘട്ടംഘട്ടമായി താഴ്ന്നാണ് 59 ഡോളറിലെത്തിയത്. ഓഹരിവിലയിലെ ഇതുവരെയുള്ള നഷ്ടം 25.78ശതമാനം. ഒറ്റദിവസംകൊണ്ട് വിപണിമൂല്യം 43 ലക്ഷം ഡോളർ ഇടിഞ്ഞ് 47.64 ബില്യൺ ഡോളറായി. രാജ്യത്തെ പുതിയ ഐടി നിയമം പാലിക്കാൻ സർക്കാർ നിരവധി തവണ അവസരം നൽകിയിട്ടും ട്വിറ്റർ തയ്യാറായിരുന്നില്ല. മെയ് 26ന് നിലവിൽവന്ന ഐടി ചട്ടം പാലിക്കാൻ ട്വിറ്ററിന് സർക്കാർ ഈ മാസമാദ്യം ഒരവസരംകൂടി നൽകിയിരുന്നു. ആ കാലാവധിയും അവസാനിച്ചതോടെ സേഫ് ഹാർബർ പരിരക്ഷ ഇല്ലാതായതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

from money rss https://bit.ly/3xwhY15
via IFTTT

നയംവ്യക്തമാക്കി യുഎസ് കേന്ദ്ര ബാങ്ക്: ആർബിഐ പലിശ നിരക്ക് കൂട്ടുമോ?

രാജ്യാന്തരതലത്തിൽ കമ്മോഡിറ്റികളുടെ വിലവർധനവിനെതുടർന്നുള്ള പണപ്പെരുപ്പം കുതിക്കുകയാണ്. യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ നിലപാടിൽ മാറ്റംവരുത്തുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവ്, ഇതുവരെ സ്വീകരിച്ച മൃദുനയം മാറ്റൊനോരുങ്ങുകയാണ്. വൈകാതെ പലിശ നിരക്കുകൾ വർധിപ്പിക്കേണ്ടിവരുമെന്ന് ചെയർമാൻ ജെറോം പവൽ സൂചന നൽകിക്കഴിഞ്ഞു. സമ്പദ്ഘടന പ്രതീക്ഷിച്ചതിലും ശക്തമാണെന്നും മൃദുനയം തുടരേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. നയം വ്യക്തമയാതോടെ ഡോളർ സൂചിക കുതിച്ചുകയറി. യുഎസിലെ റീട്ടെയിൽ പണപ്പെരുപ്പം 13 വർഷത്തെ ഉയർന്ന നിരക്കിലെത്തിയ സാഹചര്യത്തിലാണ് ഫെഡ് റിസർവിന്റെ നയപ്രഖ്യാപനം. മെയ് മാസത്തിൽ പണപ്പെരുപ്പം അഞ്ചുശതമാനമായാണ് ഉയർന്നത്. ആർബിഐയുടെ നീക്കം? ആഗോള തലത്തിൽ വിലക്കയറ്റം രൂക്ഷമാകുമ്പോൾ ആർബിഐക്കുമത്രം മൂകസാക്ഷിയാകാനാവില്ല. മെയിൽ രാജ്യത്തെ ഉപഭോക്തൃ വില സൂചിക 6.3ശതമാനമായാണ് ഉയർന്നത്. നടപ്പുസാമ്പത്തിക വർഷത്തെ നാലാംപാദത്തിനുമുമ്പേ നിരക്കുകളിൽ മാറ്റംവരുത്താൻ ആർബിഐ തയ്യാറായേക്കുമെന്നാണ് വിലയിരുത്തൽ. വിലക്കയറ്റം ഈ രീതിയിൽ തുടർന്നാൽ നാലം പാദത്തിൽ റിപ്പോ നിരക്കിൽ 0.75ശതമാനമെങ്കിലും വർധനവ് പ്രതീക്ഷിക്കാം. റിവേഴ്സ് റിപ്പോയിലും വർധനവുണ്ടാകും. സാമ്പത്തികവർഷത്തെ ശരാശരി പണപ്പെരുപ്പ നിരക്ക് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്ന 5.1ശതമാനത്തിലും കൂടുതലാകുമെന്നാണ് വിദഗ്ധർ കരുതുന്നത്. ഈ സാഹചര്യത്തിൽ നിരക്ക് വർധനയ്ക്ക് റിസർവ് ബാങ്കിനുമേൽ സമ്മർദമേറുമെന്നകാര്യത്തിൽ സംശയമില്ല. അതേസമയം, ഇതിന് വിരുദ്ധമാണ് ആർബിഐ നൽകുന്ന സൂചനകൾ. വിപണി അധിഷ്ഠിത പണപ്പെരുപ്പ നിരക്കുകൾ താഴുകയാണെന്നാണ് ആർബിഐയുടെ ഏറ്റവും പുതിയ പ്രതിമാസ ബുള്ളറ്റിൻ പറയുന്നത്. വളർച്ചാധിഷ്ഠിത നിലപാട് സ്വീകരിക്കുന്ന കേന്ദ്ര ബാങ്കിന്റെ നയത്തിൽ ഇതുവരെ മാറ്റമില്ലെന്ന് വ്യക്തം.

from money rss https://bit.ly/3iK6YJy
via IFTTT

ഭക്ഷ്യഎണ്ണ വില കുറയുന്നു: 20ശതമാനം ഇടിവുണ്ടായതായി കേന്ദ്രം

രാജ്യത്ത് ഭക്ഷ്യഎണ്ണയുടെ വില കുറയാൻ തുടങ്ങിയതായി സർക്കാർ. ഇറക്കുമതി കുറച്ച് രാജ്യത്തെ ഉത്പാദനം വർധിപ്പിക്കാൻ ദീർഘകാല നടപടികളുമായി മുന്നോട്ടുപോകുമെന്നും സർക്കാർ വ്യക്തമാക്കി. ഒരുമാസത്തിനിടെ ഭക്ഷ്യഎണ്ണ വിലയിൽ കുറവുണ്ടായതായി ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. മുംബൈയിൽമാത്രം വിലയിൽ 20ശതമാനമാണ് കുറവുണ്ടായത്. മെയ് ഏഴിന് കിലോഗ്രാമിന് 142 രൂപയായിരുന്ന പാം ഓയിലിന്റെ വില 19ശതമാനം കുറഞ്ഞ് 115 രൂപയായതായി മന്ത്രാലയം പറയുന്നു. സൺഫ്ളവർ ഓയിലിന്റെവില 188 രൂപയിൽനിന്ന് 157 രൂപയുമായി. ആഭ്യന്തര ഉത്പാദനനത്തിലെ കുറവ് ആഗോള വിപണിയിലെ വിലവർധന എന്നിവയാണ് ഭക്ഷ്യഎണ്ണവിലയെ നിയന്ത്രിക്കുന്നത്. സോൾവന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2020 നവംബർ മുതൽ 2021 മെയ് വരെ 76,77,998 ടൺ സസ്യ എണ്ണയാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷത്തേക്കാൾ ഒമ്പതുശതമാനമാണ് വർധന. ഇറക്കുമതി തീരുവ കുറച്ച് വില പിടിച്ചുനിർത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

from money rss https://bit.ly/3iMUIId
via IFTTT

Wednesday, 16 June 2021

ഇടവേളയ്ക്കുശേഷം വീണ്ടും സ്വർണവില താഴുന്നു: പവന്റെ വില 400 രൂപ കുറഞ്ഞ് 35,880 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന്റെ വില 400 രൂപ കുറഞ്ഞ് 35,880 രൂപയായി. 4485 രൂപയാണ് ഗ്രാമിന്. 36,280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രണ്ടാഴ്ചക്കിടെ 1000 രൂപയിലേറെയാണ് പവന്റെ വിലയിൽ കുറവുണ്ടായത്. യുഎസ് ഫെഡ് റിസർവ് പ്രതീക്ഷിച്ചതിലുംനേരത്തെ പലിശ നിരക്ക് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. ഇതോടെ ആഗോള വിപണിയിൽ സ്വർണവില 2.5ശതമാനം ഇടിവ് നേരിട്ടു. സ്പോട് ഗോൾഡ് വില 0.6ശതമാനം താഴ്ന്ന് ഔൺസിന് 1,822.36 ഡോളർ നിലവാരത്തിലെത്തി. ഡോളറിന്റെ മൂല്യം രണ്ടുമാസത്തെ ഉയർന്ന നിലവാരത്തിലെത്തുകയുംചെയ്തു. ട്രഷറി ആദായത്തിലും കുതിപ്പുണ്ടായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1.5ശതമാനം ഇടിഞ്ഞ് 47,799 രൂപയായി. ആഗോള വിപണിയിലെ വിലതകർച്ചയാണ് കമ്മോഡിറ്റി വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/2TGoDHG
via IFTTT

സെൻസെക്‌സിൽ 282 പോയന്റ് നഷ്ടം: നിഫ്റ്റി 15,700ന് താഴെ

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംആവർത്തിച്ച് വിപണി. നിഫ്റ്റി 15,700ന് താഴെയെത്തി. ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. 2023 മുതൽ പലിശ നിരക്ക് വർധിപ്പിക്കുമെന്ന യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനമാണ് വിപണിയിൽ പ്രതിഫലിച്ചത്. സെൻസെക്സിൽ 282 പോയന്റാണ് നഷ്ടം. നിഫ്റ്റി 89 പോയന്റ് താഴ്ന്നു. സെൻസെക്സ് 52,219ലും നിഫ്റ്റി 15,678ലുമാണ് വ്യാപാരം ആരംഭിച്ചത്. നെസ് ലെ, എൽആൻഡ്ടി, ഐടിസി, സൺ ഫാർമ, പവർഗ്രിഡ്, ബജാജ് ഓട്ടോ, ഒഎൻജിസി, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എച്ച്സിഎൽ ടെക്, അൾട്രടെക് സിമെന്റ്സ്, ടിസിഎസ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ സൂചിക 1.5ശതമാനത്തോളം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനം താഴ്ന്നു പവർഗ്രിഡ് കോർപറേഷൻ, നാറ്റ്കോ ഫാർമ, ജമ്മു ആൻഡ് കശ്മീർ ബാങ്ക്, ഡി.ബി കോർപ് തുടങ്ങി 33 കമ്പനികളാണ് വ്യാഴാഴ്ച പാദഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3xoFj51
via IFTTT

ഹാൾമാർക്കിങ് ആദ്യഘട്ടം ഇങ്ങനെ: സെന്ററില്ലാത്തതിനാൽ ഇടുക്കിക്ക് ഇളവ്

കൊച്ചി: സ്വർണാഭരണങ്ങൾക്കുള്ള ഗുണമേന്മ മുദ്രയായ 'ഹാൾമാർക്കിങ്' നടപടികളിൽ കൂടുതൽ വ്യക്തത വരുത്തി ബ്യൂറോ ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.). നിർബന്ധിത ഹാൾമാർക്കിങ് ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനമെന്ന് ബി.ഐ.എസ്. ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി അറിയിച്ചു. ജൂൺ 16-ന് ആരംഭിച്ച ആദ്യ ഘട്ടത്തിൽ 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങളാണ് ഹാൾമാർക്കിങ് പരിധിയിൽ വരുന്നത്. ഘട്ടം ഘട്ടമായി 20, 23, 24 കാരറ്റ് സ്വർണാഭരണങ്ങൾ കൂടി ഹാൾമാർക്കിങ്ങിന്റെ പരിശുദ്ധിയിൽ കൊണ്ടുവരും. ആദ്യഘട്ടത്തിൽ ഒരു ഹാൾമാർക്കിങ് സെന്ററെങ്കിലുമുള്ള രാജ്യത്തെ 256 ജില്ലകളിലാണ് നിർബന്ധിത ഹാൾമാർക്കിങ് നടപ്പാക്കുന്നത്. കേരളത്തിൽ ഇടുക്കിയൊഴികെയുള്ള 13 ജില്ലകളിലും നിർബന്ധിത ഹാൾമാർക്കിങ് നടപ്പാക്കി. ഇടുക്കിയിൽ ഹാൾമാർക്കിങ് സെന്ററില്ലാത്തതിനാലാണിത്. കേരളത്തിൽ ആകെ 75-ഓളം ബി.ഐ.എസ്. അംഗീകൃത ഹാൾമാർക്കിങ് സെന്ററുകളാണുള്ളത്. സ്വർണാഭരണങ്ങളുടെ നിർമാണവും വിപണനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെതിരേ ഓഗസ്റ്റ് 31 വരെ ജൂവലറികളിൽ പരിശോധന, പിഴ, പിടിച്ചെടുക്കൽ തുടങ്ങി ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കില്ലെന്നും തിവാരി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അനധികൃത ഇടപാടുകൾക്കെതിരേ നടപടിയെടുക്കില്ലെന്ന് ഇതുകൊണ്ട് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വില്പനയ്ക്കുള്ള പഴയ സ്വർണാഭരണം (ജൂവലറികളിലെ ഓൾഡ് സ്റ്റോക്ക്) ഹാൾമാർക്ക് ചെയ്യുന്നതിന് ഓഗസ്റ്റ് 31 വരെ സമയം ലഭിക്കും. ബി.ഐ.എസ്. ലൈസൻസിനായുള്ള രജിസ്ട്രേഷൻ ഒരിക്കൽ മാത്രം എടുത്താൽ മതിയാകും. കാലാവധി കഴിഞ്ഞ് പുതുക്കുന്നതിന് യാതൊരു ഫീസും അടയ്ക്കേണ്ടതില്ലെന്നും പ്രമോദ് കുമാർ തിവാരി വ്യക്തമാക്കി. അതേസമയം, ജൂവലറികൾക്ക് ഉപഭോക്താവിൽനിന്ന് ഹാൾമാർക്കിങ് മുദ്രയില്ലാത്ത പഴയ സ്വർണാഭരണങ്ങൾ തിരികെ വാങ്ങുന്നത് തുടരാം. അതായത്, ഉപഭോക്താക്കൾക്ക് ഹാൾമാർക്കിങ് ഇല്ലാത്ത സ്വർണാഭരണം കൈവശം വെക്കാൻ തടസ്സമില്ല. ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളിൽ രണ്ട് ഗ്രാം വരെയുള്ള മാറ്റങ്ങളും അനുവദിക്കും. ഒരു ആഭരണം ഹാൾമാർക്ക് ചെയ്യുന്നതിനുള്ള നിരക്ക് 35 രൂപയും 18 ശതമാനം നികുതിയുമാണ്. ഒഴിവാക്കിയവ * 40 ലക്ഷം രൂപയിൽ താഴെ വാർഷിക വിറ്റുവരവുള്ള ജൂവലറികളെ നിർബന്ധിത ഹാൾമാർക്കിങ്ങിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട് * കേന്ദ്ര സർക്കാരിന്റെ വ്യാപാര നയമനുസരിച്ച് കയറ്റുമതി ചെയ്യുകയും വീണ്ടും ഇറക്കുമതി ചെയ്യുന്നതുമായ ആഭരണങ്ങൾ * അന്താരാഷ്ട്ര എക്സിബിഷനുകൾക്കുള്ള ആഭരണങ്ങൾ * സർക്കാർ അംഗീകാരമുള്ള ബി-2-ബി ആഭ്യന്തര എക്സിബിഷനുകൾക്കുള്ള ആഭരണങ്ങൾ * ഗോൾഡ് വാച്ച്, ഫൗണ്ടൻ പേന * കുന്ദൻ, പോൾകി, ജാദോ എന്നിങ്ങനെ പ്രത്യേക വിഭാഗത്തിലുള്ള ആഭരണങ്ങൾ * സ്വർണപ്പണിക്കാർക്ക് ഹാൾമാർക്കിങ് നിർബന്ധമില്ല

from money rss https://bit.ly/3cNH0Ru
via IFTTT

ലാഭമെടുപ്പിൽ സമ്മർദത്തിലായി വിപണി: സെൻസെക്‌സ് 271 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതോടെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനംവൈകീട്ട് പുറത്തുവരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയിൽ പ്രതിഫലിച്ചത്. അസംസ്കൃത എണ്ണവില ബാരലിന് 74 ഡോളറിലെത്തിയതും വിപണിയിൽ പ്രതിഫലിച്ചു. സെൻസെക്സ് 271 പോയന്റ് നഷ്ടത്തിൽ 52,501.98ലും നിഫ്റ്റി 102 പോയന്റ് താഴ്ന്ന് 15,676.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോർട്സ്, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സെക്ടറൽ വിഭാഗത്തിൽ മെറ്റൽ സൂചിക 2.58ശതമാനം നഷ്ടത്തിലായി. പൊതുമേഖല ബാങ്ക്, റിയാൽറ്റി സൂചികകൾ ഒരുശതമാനത്തിലേറെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.95ശതമാനവും സ്മോൾ ക്യാപ് സൂചിക 0.68ശതമാനവും നഷ്ടംനേരിട്ടു.

from money rss https://bit.ly/3cLBX40
via IFTTT

പാഠം 129| ചിട്ടയായി നിക്ഷേപിച്ച്‌ സമ്പത്തുണ്ടാക്കാൻ 'പവർഫുൾ ടൂൾ'

സാമ്പത്തിക സ്വാതന്ത്ര്യംനേടാൻ യോജിച്ച നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചപ്പോൾ എതിരഭിപ്രായം പ്രകടിപ്പിച്ചവരിലൊരാളായിരുന്നു വിനോദ് മോഹൻ. ഓഹരിയിൽ നേരിട്ട് നിക്ഷേപംനടത്തുന്ന അദ്ദേഹത്തിന് മ്യൂച്വൽ ഫണ്ടിനോട് അത്രതന്നെ താൽപര്യമില്ല. പത്തുവർഷത്തിലേറെയായി ഓഹരി വ്യാപാരംനടത്തുന്ന അദ്ദേഹത്തിന് എത്രതുക സമ്പാദിക്കാനായി എന്നുചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. ദീർഘകാലയളവ് ലക്ഷ്യമിട്ടുള്ള ചിട്ടയായ നിക്ഷേപമായിരുന്നില്ല അദ്ദേഹം നടത്തിയിരുന്നത്. കുറെപണം നിക്ഷേപിക്കും ഓഹരി വില ഉയരുമ്പോൾ ലാഭമെടുക്കും. വിപണികൂപ്പുകുത്തുമ്പോൾ നഷ്ടംസഹിക്കും..ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിക്ഷേപരീതി. വർഷത്തിലൊരിക്കലെങ്കിലും നേട്ടവും നഷ്ടവും വിലയിരുത്തി മുന്നോട്ടുപോകാൻ അദ്ദേഹംശ്രമിച്ചില്ല. നിലവിൽ 30 ലധികം ഓഹരികളിലാണ് നിക്ഷേപമുള്ളത്. മൂന്ന് ട്രേഡിങ് അക്കൗണ്ടുകളുമുണ്ട്. ഇവിടെയാണ് മ്യൂച്വൽ ഫണ്ടിന്റെ പ്രസക്തി. സാമ്പത്തിക ലക്ഷ്യംമുൻനിർത്തി എസ്ഐപിവഴി ചിട്ടയായി നിക്ഷേപിച്ചാൽ ലഭിക്കുമായിരുന്ന മികച്ച ആദായമാണ് അദ്ദേഹംവേണ്ടെന്നുവെച്ചത്.കൂട്ടുപലിശയുടെ നേട്ടവും വിപണിയിലെ ചാഞ്ചാട്ടവും പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെന്നതാണ് മ്യൂച്വൽ ഫണ്ട് എസ്ഐപിയുടെ എടുത്തപറയത്തക്കനേട്ടം. മറ്റേത് നിക്ഷേപ പദ്ധതിക്കും ഇത്ര പവർഫുൾ ടൂൾ ആയി പ്രവർത്തിക്കാൻ കഴിയില്ലെന്നതാണ് വാസ്തവം. ഓഹരികളിൽതന്നെയാണ് ഇപ്പോഴും മനസെങ്കിൽ താഴെകൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം സ്വയംചോദിച്ചറിയുക ഓഹരിയിൽ നിക്ഷേപിക്കാൻ വൈദഗ്ധ്യമുണ്ടോ? വിപണിയിലെ ചലനങ്ങൾ സൂക്ഷമമായി നിരീക്ഷിക്കാൻ കഴിയുമോ? ദീർഘകാലത്തേയക്ക് നിക്ഷേപ പോർട്ട്ഫോളിയോ മാനേജ്ചെയ്യാനുള്ള സമയവും പ്രാപ്തിയും ഉണ്ടോ? വലിയ ഗവേഷണ സംഘമുള്ള ഫണ്ട് മാനേജർമാർ പോലും ബുദ്ധിമുട്ടുമ്പോൾ, സൂചികകൾ നൽകുന്നതിനേക്കാൾ നേട്ടം തുടർച്ചയായി ഓഹരി പോർട്ട്ഫോളിയോയിൽനിന്ന് നേടാൻകഴിയുമോ? വിപണി കനത്തനഷ്ടംനേരിടുമ്പോൾ ഉത്ക്കണ്ഠപ്പെടാറുണ്ടോ? മ്യൂച്വൽ ഫണ്ടിലേക്കുവരാം നിക്ഷേപകർ നൽകുന്ന പണം ഫണ്ട്മാനേജർ ഒഹരിയിലോ കടപ്പത്രത്തിലോ മറ്റ് ധനകാര്യ സാമഗ്രികളിലോ നിക്ഷേപിച്ച് ലഭിക്കുന്ന ആദായം മൂലധനത്തൊടപ്പം ചെർത്ത് ആവശ്യമുള്ളപ്പോൾ തിരിച്ചുനൽകുകയാണ് മ്യൂച്വൽ ഫണ്ടുകൾ ചെയ്യുന്നത്. ഓരോ ഫണ്ടുകൾക്കും വ്യത്യസ്ത സവിശേഷതകളും നിക്ഷേപ ലക്ഷ്യങ്ങളുമുണ്ട്. കാലാവധിക്കനുസരിച്ച് തിരഞ്ഞെടുക്കാം ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, വർഷങ്ങൾ എന്നിങ്ങനെ വ്യത്യസ്ത കാലാവധികൾക്കനുസരിച്ചുള്ള നിക്ഷേപത്തിന് തിരഞ്ഞെടുക്കാൻ വിപണിയിൽ 2000ത്തോളം മ്യൂച്വൽ ഫണ്ടുകളുണ്ട്. കാറ്റഗറി തിരഞ്ഞെടുത്തുകഴിഞ്ഞാൽ അവയിൽ മികച്ച പ്രകടനചരിത്രമുള്ള ഫണ്ടുകൾ കണ്ടെത്താം. ഫണ്ട് കമ്പനികളുടെ സൈറ്റിൽനിന്നും മാതൃഭൂമിഡോട്ട്കോമിലെ മണി വിഭാത്തിൽനിന്നും മികച്ച ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. റിസ്കറിഞ്ഞ് നിക്ഷേപിക്കാം ഓഹരി അധിഷ്ഠിത പദ്ധതികളിൽ ഒഴിവാക്കാനാവാത്ത വാക്കാണ് റിസ്ക്-എന്നത്. പൂർണമായും നഷ്ടസാധ്യതയില്ലാത്ത നിക്ഷേപ പദ്ധതികൾ ലോകത്തെവിടെയുമില്ല. വിലയിലെ ഏറ്റക്കുറച്ചിലിനെയോ ചാഞ്ചാട്ടത്തെയോ സൂചിപ്പിക്കുന്നതാണ് റിസ്ക് എന്ന് ലളിതമായി മനസിലാക്കാം. വിവിധ കാറ്റഗറികളിലെ ഫണ്ടുകൾക്കനുസരിച്ച് റിസ്കിൽ ഏറ്റക്കുറിച്ചിലുണ്ട്. നഷ്ടസാധ്യതയുടെ കാര്യത്തിൽ ഡെറ്റ് ഫണ്ടുകൾക്കും ഇക്വിറ്റി ഫണ്ടുകൾക്കും വലിയ വ്യത്യാസമുണ്ട്. ഹ്രസ്വകാലയളവിൽ വലിയ ചാഞ്ചാട്ടമാണ് ഇക്വിറ്റി ഫണ്ടിന്റെ പ്രത്യേകത. അതിനാൽതന്നെ റിസ്കും കൂടുതലായിരിക്കും. മ്യൂച്വൽ ഫണ്ടുകളുടെ അപകടസാധ്യത നിർണയിക്കാൻ റിസ്കോമീറ്ററാണ് അടിസ്ഥാന ഉപകരണമായി കണക്കാക്കിയിട്ടുളളത്. ഇക്വിറ്റി ഫണ്ടുകളുടെ വിഭാഗങ്ങൾ ലാർജ് ക്യാപ്-ചുരുങ്ങിയത് 80ശതമാനം നിക്ഷേപവും വൻകിട കമ്പനികളുടെ ഓഹരിയിൽ. ലാർജ് ആൻഡ് മിഡ്ക്യാപ്-ചുരുങ്ങിയത് 35ശതമാനം വീതം നിക്ഷേപം വൻകിട, ഇടത്തരം കമ്പനികളിൽ. ഫ്ളക്സി ക്യാപ്- വൻകിട, ഇടത്തരം, ചെറുകിട കമ്പനികളുടെ ഓഹരികളിൽ(നിശ്ചിത ശതമാനം എന്ന നിയന്ത്രണം ഇല്ല)60ശതമാനം നിക്ഷേപം. മിഡ് ക്യാപ്-ചുരുങ്ങിയത് 65ശതമാനം നിക്ഷേപവും ഇടത്തരം കമ്പനികളുടെ ഓഹരികളിൽ. മൾട്ടിക്യാപ്-വൻകിട, ഇടത്തരം, ചെറുകിട കമ്പനികളുടെ ഓഹരികളിൽ ചുരുങ്ങിയത് 25ശതമാനംവീതം നിക്ഷേപം. സ്മോൾ ക്യാപ്-ചുരുങ്ങിയത് 65ശതമാനം നിക്ഷേപവും ചെറുകിട കമ്പനികളുടെ ഓഹരികളിൽ. ഇഎൽഎസ്എസ്(ടാക്സ് സേവിങ്)-എല്ലാവിഭാഗം കമ്പനികളുടെ ഓഹരികളിലും നിക്ഷേപമാകാം. നിശ്ചിതശതമാനമെന്ന നിയന്ത്രണമില്ല. സെക്ടറൽ, തീമാറ്റിക്-പ്രത്യേക സെക്ടറിൽപ്പെട്ട കമ്പനികളുടെ ഓഹരികളിൽ ചുരുങ്ങിയത് 80ശതമാനം നിക്ഷേപം. ഇന്റർനാഷണൽ-65ശതമാനത്തിലധികം നിക്ഷേപവും വിദേശ കമ്പനികളുടെ ഓഹരികളിൽ. അഗ്രസീവ് ഹൈബ്രിഡ്-65 മുതൽ 80ശതമാനംവരെ നിക്ഷേപം ഓഹരികളിൽ ബാക്കി കടപ്പത്രങ്ങളിൽ. ഡെറ്റ് ഫണ്ടുകൾ ലോങ് ഡ്യൂറേഷൻ-ശരാശരി ഏഴ് വർഷവരെ കാലാവധിയുള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നു. മീഡിയം ഡ്യൂറേഷൻ- നിക്ഷേപം മൂന്നുവർഷം മുതൽ നാലുവർഷംവരെ കാലാവധിയുള്ള കടപ്പത്രങ്ങളിൽ. ഷോർട്ട് ഡ്യൂറേഷൻ-നിക്ഷേപം ഒരുവർഷംമുതൽ മൂന്നുവർഷംവരെ കാലാവധിയുള്ള കടപ്പത്രങ്ങളിൽ. ലോ ഡ്യൂറേഷൻ-നിക്ഷേപം ആറുമാസം മുതൽ 12മാസംവരെ ശരാശരി കാലാവധിയുള്ള കടപ്പത്രങ്ങളിൽ. അൾട്ര ഷോർട്ട് ഡ്യൂറേഷൻ-നിക്ഷേപം മൂന്നുമാസം മുതൽ ആറുമാസംവരെ കാലാവധിയുള്ള കടപ്പത്രങ്ങളിൽ. ലിക്വിഡ്-91 ദിവസംവരെ കാലാവധിയുള്ള മണിമാർക്കറ്റ് ഉപകരണങ്ങളിൽ നിക്ഷേപിക്കുന്നു. ഓവർനൈറ്റ്-ഒരുദിവസംമാത്രം കാലാവധിയുള്ള സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നു. ബാങ്കിങ് ആൻഡ് പിഎസ് യു- 80ശതമാനം നിക്ഷേപവും ബാങ്കുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും ബോണ്ടുകളിൽ. ഗിൽറ്റ്- 80ശതമാനം നിക്ഷേപവും സർക്കാർ ബോണ്ടുകളിൽ. കോർപറേറ്റ് ബോണ്ട്-ചുരുങ്ങിയത് 80ശതമാനം നിക്ഷേപവും എഎ പ്ലസ് റേറ്റിങ് ഉള്ള കോർപ്പറേറ്റ് കടപ്പത്രങ്ങളിൽ. മ്യൂച്വൽ ഫണ്ടുകളിലെ പ്രധാന കാറ്റഗറികളാണ് മുകളിൽ വിശദമാക്കിയത്. സ്വാഭാവികമായും നിക്ഷേപകന് ആശയക്കുഴപ്പമായിട്ടുണ്ടാകാൻ ഇതിൽകൂടുതൽ വിശദീകരണം ആവശ്യമില്ല! അതിനാൽ താരതമ്യേന റിസ്ക് കുറഞ്ഞതും അതോടൊപ്പം മികച്ച നേട്ടസാധ്യതയുള്ളതുമായ കാറ്റഗറികൾ മുന്നോട്ടുവെയ്ക്കുന്നു. ഡെറ്റ് വിഭാഗത്തിൽ, ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളെയും ബാങ്കിങ് ആൻഡ് പിഎസ് യു ഫണ്ടുകളും നിക്ഷേപത്തിന് പരിഗണിക്കാം. ആദ്യമായാണ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതെങ്കിൽ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ പരിഗണിക്കാം. 80സി പ്രകാരം നികുതി ആനുകൂല്യം വേണമെന്നുണ്ടെങ്കിൽ ഇഎൽഎസ്എസ്(ടാക്സ് സേവിങ്)ഫണ്ടുകളിൽ നിക്ഷേപമാകാം. ഇക്വിറ്റിവിഭാഗത്തിൽ മികച്ചനേട്ടത്തിനായി പിന്നെ പരിഗണിക്കാവുന്ന വിഭാഗം ഫ്ളക്സി ക്യാപാണ്. നിക്ഷേപ ലക്ഷ്യത്തിനും റിസ്ക് എടുക്കാനുള്ള കഴിവിനും നിക്ഷേപകാലയളവിനുമനുസരിച്ചുവേണം ഏത് കാറ്റഗറിയിൽവേണം നിക്ഷേപംനടത്താനെന്ന് തീരുമാനിക്കാൻ. ഇക്വിറ്റി ഫണ്ടുകളിലെ റിസ്ക് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ഏറ്റവും റിസ്ക് കുറഞ്ഞ വിഭാഗത്തിലുള്ളവയാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ. 35ശതമാനംവരെ നിക്ഷേപം ഡെറ്റിലായതുകൊണ്ടാണിത്. വൻകിട കമ്പനികളുടെ ഓഹരികളുടെ വിലയിൽ വലിയ ചാഞ്ചാട്ടമുണ്ടാകാത്തതിനാൽ ലാർജ് ക്യാപ് ഫണ്ടുകളെ റിസ്ക് കാറ്റഗറിയിൽ അടുത്തതായി ഉൾപ്പെടുത്താം. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ ചാഞ്ചാട്ടംകൂടുതലായതിനാൽ ഈവിഭാഗത്തിലെ ഫണ്ടുകൾക്ക് റിസ്കുംകൂടുതലായിരിക്കും. വിവിധ സെക്ടറുകളിൽ നിക്ഷേപം നടത്തുന്ന തീം അടിസ്ഥാനമാക്കിയുള്ള ഫണ്ടുകളാണ് കൂടുതൽ അപകടകാരികൾ. ഡെറ്റ് ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ രണ്ടുതരത്തിലുള്ള റിസ്കാണ് ഡെറ്റ് ഫണ്ടുകൾക്കുളളത്. ഒന്ന് ഇന്ററസ്റ്റ്റേറ്റ് റിസ്ക്, രണ്ട് ക്രഡിറ്റ് റിസ്ക്. പലിശകൂടുന്നതും കുറയുന്നതുമാണ് ഇന്ററസ്റ്റ്റേറ്റ് റിസ്കിന് അടിസ്ഥാനം. ബോണ്ടിന്റെ വില കുറയുമ്പോൾ പലിശ നിരക്ക് ഉയരും. വിപണിയിൽ പലിശ കുറയുമ്പോൾ ഫണ്ടുകളിലെ ആദായംവർധിക്കും. റേറ്റിങ് കുറഞ്ഞ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ നേരിടുന്നതാണ് ക്രഡിറ്റ് റിസ്ക്. ട്രിപ്പിൾ എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുത്താൽ ഈ അപകടസാധ്യത ഒഴിവാക്കാം. ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ആദായംമാത്രംനോക്കിയാൽപോരെന്ന് ചുരുക്കം. ചെലവ് നിക്ഷേപം കൈകാര്യംചെയ്യുന്നതിന് ഫണ്ട് കമ്പനികൾ ഫീസ് ഈടാക്കുന്നുണ്ട്. നേരിട്ട് നിക്ഷേപിച്ചാൽ ഇടനിലക്കാർക്ക് കൊടുക്കുന്ന കമ്മീഷനും വിതരണചെലവും ഒഴിവാക്കാൻ കഴിയും. ശരാശരി 2.50ശതമാനംവരെയുള്ള ഈതുക കുറച്ചശേഷമായിരിക്കും ഓരോദിവസത്തെയും മ്യൂച്വൽ ഫണ്ടുകളുടെ യൂണിറ്റ് വില (എൻഎവി) നിശ്ചയിക്കുന്നത്. feedbacks to: antonycdavis@gmail.com കുറിപ്പ്: മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള വിശദീകരണം ഒരു പാഠത്തിൽ ഒതുങ്ങുന്നതല്ല. തിരഞ്ഞെടുത്ത കാറ്റഗറികളിലെ മികച്ച പ്രകടചരിത്രമുള്ള ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. വർഷത്തിലൊരിക്കലെങ്കിലും ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുത്താൽ 12ശതമാനമെങ്കിലും വാർഷികാദായം നേടാൻ ബുദ്ധിമുട്ടേണ്ടിവരില്ല. നിലവിലെ സാഹചര്യത്തിൽ മികച്ച ഫണ്ടുകൾ 20ശതമാനവും അതിൽകൂടുതലും വാർഷികാദായം നൽകിയിട്ടുണ്ട്. വേഗത്തിൽ ഓടിയെത്തുന്നതിനേക്കാൾ പ്രധാനമാണ് ശരിയായ വഴിതിരഞ്ഞെടുത്ത് മുന്നേറുകയെന്നത്. വേഗത്തിന് പ്രാധാന്യംനൽകി എവിടെയുമെത്താത്ത സ്ഥിതിയുണ്ടാകരുത്. നിക്ഷേപത്തിന്റെകാര്യത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടവസ്തുതയാണിത്.

from money rss https://bit.ly/3pWO9nY
via IFTTT

വിപണി പിടിക്കാൻ കമ്പനികൾ: പരസ്യത്തിനായി നീക്കിവെയ്ക്കുന്നത് 20ശതമാനം അധികതുക

രാജ്യത്തെ വൻകിട കമ്പനികളും പ്രാദേശിക സാന്നിധ്യമുള്ള ചെറുകിട കമ്പനികളും ഉത്സവ സീസൺ മുൻകൂട്ടി കണ്ട് കോടികളുടെ പരസ്യ കാമ്പയിന് തുടക്കമിടുന്നു. വരാനിരിക്കുന്ന ഉത്സവ സീസൺ മുന്നിൽകണ്ടാണ് കമ്പനികൾ പദ്ധതി തയ്യാറാക്കുന്നത്. ഒരുമാസത്തിലേറെക്കാലം അടച്ചിട്ടതിനാൽ ഉത്സവ സീസണിൽ വൻവില്പനയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഓണത്തിനുമുന്നോടിയായാണ് ഉത്സവ സീസൺ തുടങ്ങുക. അതുകൊണ്ടുതന്നെ ജൂലായ് മുതൽ പരസ്യ കാമ്പയിൻ തുടങ്ങുകയാണ് ലക്ഷ്യം. ഫാഷൻ, ജുവല്ലറി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലികോം, എഫ്എംസിജി, വാഹനം ഉൾപ്പടെയുള്ള മേഖലകളിൽ കടുത്ത മത്സരം നിലനിൽക്കുന്നതിനാൽ വൻഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനികൾ തയ്യാറെടുക്കുന്നത്. ജൂലായിൽ തുടങ്ങുന്ന സീസൺ ദീപാലവലി, ക്രിസ്മസ്, ന്യൂഇയർ എന്നിവകഴിഞ്ഞാണ് അവസാനിക്കുന്നത്. ഒരുവർഷത്തെ മൊത്തംവിൽപനയുടെ 80ശതമാനവും ഈ ഉത്സവസീസണിലാണ് വിറ്റഴിക്കുന്നത്. കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് അടച്ചിട്ടതിനാൽ ഉപഭോഗമേഖലയിൽ വൻഇടിവാണുണ്ടായത്. ലോക്ഡൗൺ പിൻവലിക്കുന്നതും ഉത്സവസീസണും വൻ സാധ്യതകളാണ് വ്യാപാരികൾക്ക് തുറന്നുനൽകുന്നത്. ഫാഷൻ, ജുവല്ലറി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലികോം, എഫ്എംസിജി, വാഹനം, ഇ കൊമേഴ്സ് എന്നുവേണ്ട എല്ലാമേഖലിയലും വില്പനയിൽ കുതിപ്പുണ്ടാകുമെന്നാണ് വിപണിയിൽനിന്നുളള വിലയിരുത്തൽ. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷത്തേക്കാൾ 20ശതമാനമെങ്കിലും അധികവിഹിതം പരസ്യത്തിനായി ചെലവഴിക്കൊനൊരുങ്ങുകയാണ് കമ്പനികൾ. കഴിഞ്ഞവർഷം ഉത്സവ സീസണിൽ വിവിധ ബ്രാൻഡുകൾ പരസ്യത്തിനായി ചെലവഴിച്ചത് 25,000 കോടിയിലേറെ രൂപയാണ്. അതിലൂടെ മികച്ച വില്പനനേടാനും കമ്പനികൾക്കായി. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് 20ശതമാനമെങ്കിലും അധികംതുക പരസ്യത്തിനായി മാറ്റിവെയ്ക്കാൻ കമ്പനികൾ തയ്യറാടെക്കുന്നത്. ഉത്സവ സീസണിൽ വൻതോതിലുള്ള പരസ്യ പ്രചാരണത്തിലൂടെ പരവാവധി വിറ്റുവരവ് നേടിയെടുക്കുകയാണ് ലക്ഷ്യം. ഓണത്തിന് മുമ്പായി കേരളത്തിൽ അൺലോക്കിങ് പ്രകൃയ പൂർത്തിയാകും. അതിനുമുമ്പെ വിപണിപിടിക്കുകയെന്നതാണ് പ്രമുഖ ബ്രാൻഡുകളുടെ ലക്ഷ്യം. ലോക്ഡൗൺകാലത്ത് ചെലവുചെയ്യൽ പരിമിതമായിരുന്നതിനാൽ ഉപഭോക്താക്കളിൽ ചെലവഴിക്കൽശേഷിയിൽ വൻവർധനവുണ്ടായതായാണ് വിലിയിരുത്തൽ. ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയാണ് ഓണം. ഇതിനായി പത്രം, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ പരസ്യങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

from money rss https://bit.ly/3vDCz2x
via IFTTT

Tuesday, 15 June 2021

സ്വർണവില പവന് 120 രൂപ കുറഞ്ഞ് 36,280 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. രണ്ടുദിവസം മാറ്റമില്ലാതെ 36,400 രൂപയായിരുന്ന പവന്റെ വില ബുധനാഴ്ച 120 രൂപ കുറഞ്ഞ് 36,280 രൂപയിലെത്തി. 4535 രൂപയാണ് ഗ്രാമിന്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,855.12 ഡോളർ നിലവാരത്തിലാണ്. ഡോളർ കരുത്താർജിച്ചതാണ് സ്വർണത്തെ ബാധിച്ചത്. യുഎസ് ഫെഡ് റിസർവ് യോഗതീരുമാനം പുറത്തുവരാനിരിക്കുന്നതും നിക്ഷേപകരെ കരുതലെടുക്കാൻ പ്രേരിപ്പിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.11ശതമാനം ഉയർന്ന് 48,476 രൂപയായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്.

from money rss https://bit.ly/3iKjN6t
via IFTTT

വിപണിയിൽ നഷ്ടത്തോടെ തുടക്കം: അദാനി ഓഹരികളിൽ നഷ്ടംതുരടുന്നു

മുംബൈ: ഏഷ്യൻ സൂചികകളിലെ നഷ്ടം രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചു. സെൻസെക്സ് 32 പോയന്റ് താഴ്ന്ന് 52,740ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തിൽ 15,860ലുമാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി സെക്ടറൽ സൂചികകളിൽ എഫ്എംസിജി സൂചിക 0.35ശതമാനം ഉയർന്നു. ബാങ്ക് സൂചികയാകട്ടെ 0.3ശതമാനം താഴ്ന്നുമാണ് വ്യാപാരം നടക്കുന്നത്. ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, അൾട്രടെക് സിമെന്റ്, ഐടിസി, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. നെസ് ലെ, ഭാരതി എയർടെൽ, എൽആൻഡ്ടി, എസ്ബിഐ, മാരുതി, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. റെയ്റ്റസ്, സിഇഎസ് സി, വെൽസ്പൺ എന്റർപ്രൈസസ്, ഡിഐസി ഇന്ത്യ തുടങ്ങി 32 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35nsU5i
via IFTTT

വ്യാപാര രംഗത്ത് ഉണർവേകാൻ ചരക്കുകപ്പൽ സർവീസ് വീണ്ടും

കൊച്ചി: കേരളത്തിന്റെ വാണിജ്യ രംഗത്തിന് ഉണർവേകാൻ കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഹ്രസ്വദൂര കണ്ടെയ്നർ കപ്പൽ സർവീസ് പുനരാരംഭിക്കുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'റൗണ്ട് ദ കോസ്റ്റ്' എന്ന കമ്പനിയുടെ 'എം.വി. ഹോപ്പ് സെവൻ' എന്ന കപ്പലാണ് സർവീസ് നടത്തുക. ആദ്യ സർവീസ് ജൂൺ 21-ന് കൊച്ചിയിൽനിന്ന് ആരംഭിക്കും. 106 ടി.ഇ.യു. കണ്ടെയ്നർ ശേഷിയുള്ള കപ്പലാണിത്. എന്നാൽ, ആദ്യഘട്ടത്തിൽ 50 ടി.ഇ.യു. കണ്ടെയ്നറുകളുമായിട്ടായിരിക്കും സർവീസ്. വൈകാതെ കൊല്ലം തുറമുഖത്തേക്കും സർവീസ് വ്യാപിപ്പിക്കുമെന്ന് കപ്പൽ കമ്പനി അറിയിച്ചിട്ടുണ്ട്. കൊച്ചി ഒഴികെയുള്ള തുറമുഖങ്ങൾ കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ളവയാണ്. ഇന്ത്യയുടെ വിവിധ മേഖലകളിൽനിന്നും വിദേശത്തു നിന്നും കൊച്ചിയിലേക്ക് എത്തുന്ന കപ്പലുകളിൽനിന്ന് മലബാർ ഭാഗത്തേക്കും അഴീക്കൽ ഭാഗത്തേക്കുമുള്ള കണ്ടെയ്നറുകളുടെ കൈമാറ്റത്തിനാണ് ഹോപ്പ് സെവൻ സർവീസ് ഉപയോഗിക്കുക. നിലവിൽ റോഡ് മാർഗമാണ് ഇത്തരത്തിൽ ചരക്കുനീക്കം നടക്കുന്നത്. മലബാർ മേഖലയിലെ കയറ്റുമതി, ഇറക്കുമതി വ്യാപാരികൾക്കായിരിക്കും കപ്പൽ സർവീസ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക. രണ്ടര വർഷത്തിനു ശേഷമാണ് ഈ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കണ്ടെയ്നർ ചരക്കുകപ്പൽ സർവീസ് ആരംഭിക്കുന്നത്. നേരത്തെ പല കമ്പനികളും ഇത്തരത്തിൽ സർവീസ് നടത്തിയിരുന്നെങ്കിലും ചില തർക്കങ്ങളെ തുടർന്ന് സർവീസ് അവസാനിപ്പിക്കുകയായിരുന്നു. ചെലവ് കുറയും കപ്പൽ സർവീസ് ആരംഭിക്കുന്നതോടെ ചരക്കുനീക്കത്തിനുള്ള ചെലവിൽ 30 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള മാരിടൈം ബോർഡ് സി.ഇ.ഒ. ടി.പി. സലീംകുമാർ പറഞ്ഞു. മാത്രമല്ല, അപകടകരമായിട്ടുള്ള ഉത്പന്നങ്ങളുടെ ഗതാഗതം റോഡുമാർഗം നടത്തുമ്പോഴുണ്ടാകുന്ന തിരിച്ചടികളും ഒഴിവാകും. ചരക്കുകപ്പൽ സർവീസ് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഇൻസന്റീവ് പദ്ധതിയും സർക്കാർ കപ്പൽ കമ്പനിക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിൽനിന്ന് ബേപ്പൂരിലേക്ക് 50 കണ്ടെയ്നറുകളുമായി കപ്പൽ എത്തുകയും തിരിച്ച് അതേ എണ്ണം കണ്ടെയ്നറുകൾ ബേപ്പൂരിൽനിന്ന് എടുക്കാൻ ഇല്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്താൽ റോഡുമാർഗമുള്ള ചെലവിനെക്കാൾ 10 ശതമാനം അധികം തുക കപ്പൽ കമ്പനിക്ക് ഇൻസന്റീവായി നൽകാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ നാലായിരത്തോളം കണ്ടെയ്നറുകളാണ് റോഡുമാർഗം മലബാറിലേക്ക് എത്തുന്നത്. കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് റോഡുമാർഗം കണ്ടെയ്നർ ചരക്കുഗതാഗതത്തിന് വരുന്ന ചെലവ് ഏകദേശം 22,000 രൂപയോളമാണെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധി മുൻഷിദ് അലി അറിയിച്ചു. ചേംബറിന്റെ നിരന്തരമായ ഇടപെടലാണ് ചരക്കുകപ്പൽ സർവീസ് പുനരാരംഭിക്കാൻ വഴി തുറന്നതെന്നും അദ്ദേഹം അറിയിച്ചു.

from money rss https://bit.ly/2TySy4z
via IFTTT

ഇ.പി.എഫ്: ആധാറുമായി ബന്ധിപ്പിക്കാൻ മൂന്നുമാസം കൂടിസമയം

ന്യൂഡൽഹി: തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുമായി ബന്ധപ്പെട്ട 'യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ' (യു.എ.എൻ.) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മൂന്നുമാസത്തേക്കുനീട്ടി ഇ.പി.എഫ്.ഒ. ഉത്തരവായി. സെപ്റ്റംബർ ഒന്നിനകം യു.എ.എൻ. ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് പുതിയനിർദേശം. ഈ തീയതിക്കകം ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് പെൻഷൻ വിഹിതം അടയ്ക്കാൻ കഴിയില്ല. പെൻഷൻ വിഹിതം അടയ്ക്കാൻ സാധിക്കാത്തവർ പിന്നീട് വൻതുക പിഴ നൽകേണ്ടിവരും. ജൂൺ ഒന്നിനകം ആധാറും യു.എ.എന്നും ബന്ധിപ്പിക്കണമെന്നായിരുന്നു ആദ്യ ഉത്തരവ്. ആധാറിലെയും പി.എഫ്.രേഖകളിലെയും പൊരുത്തക്കേടുകൾകാരണം പലർക്കും ലിങ്ക് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ലോക്ഡൗണും ഇതിനു തടസ്സമായി. പി.എഫ്. അധികൃതരുടെ അറിയിപ്പ്തൊഴിലുടമകൾക്ക് ലഭിച്ചതും അടുത്തിടെയാണ്. ഈ പശ്ചാത്തലത്തിൽ തീയതി നീട്ടണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

from money rss https://bit.ly/35qqXoU
via IFTTT

സെൻസെക്‌സും നിഫ്റ്റിയും റെക്കോഡ് ഉയരത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും മുന്നേറ്റംനടത്തി വിപണി ഒരിക്കൽക്കൂടി റെക്കോഡ് നേട്ടത്തിൽ ക്ലോസ്ചെയ്തു. പ്രതിദിന കോവിഡ് കണക്കുകളിൽ കുത്തനെ കുറവുണ്ടായതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ അൺലോക്കിങ് പ്രകൃയയിലേയ്ക്ക് നീങ്ങുന്നതും വിപണിയിൽ ഉണർവുണ്ടാക്കി. സെൻസെക്സ് 221.52 പോയന്റ് നേട്ടത്തിൽ 52,773.05ലും നിഫ്റ്റി 57.40 പോയന്റ് ഉയർന്ന് 15,869.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയിൽ ആൻഡ് ഗ്യാസ്, ബാങ്ക്, ഐടി, റിയാൽറ്റി സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്മോൾ ക്യാപ് സൂചിക 0.4ശതമാനവും ഉയർന്നു. ഫാർമ, മെറ്റൽ, പൊതുമേഖല ബാങ്ക്, പവർ മേഖലകൾ നഷ്ടംനേരിട്ടു. ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഡിവീസ് ലാബ്, കോൾ ഇന്ത്യ, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടനേരിടുകയുംചെയ്തു. രൂപയുടെ മൂല്യത്തിൽ നേരിയ നഷ്ടമുണ്ടായി. ഡോളറിനെതിരെ 73.31 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 72.16-73.34 നിലവാരത്തിലായിരുന്നു ചൊവാഴ്ചയിലെ വ്യാപാരം. Sensex, Nifty end at record closing high.

from money rss https://bit.ly/35krad0
via IFTTT

മൊബൈൽ ആപ്പ് തകരാറിലായി: നെറ്റ്ബാങ്കിങ് ഉപയോഗിക്കണമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈൽ ആപ്പ് വീണ്ടും തകരാറിലായി. തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ ഉപഭോക്താക്കൾ നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിക്കണമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. ചൊവാഴ്ച 11.30 ഓടെയാണ് പലയിടങ്ങളിലും തകരാർ ശ്രദ്ധയിൽപ്പെട്ടത്. അതേസമയം, തകരാർ പരിഹരിക്കാനുള്ള ശ്രമംതുടരുകയാണെന്നാണ് ബാങ്ക് അധികൃതരുടെ അറിയിപ്പ്. കഴിഞ്ഞവർഷവും ആപ്പുവഴിയുള്ള ബാങ്ക് ഇടപാടുകൾക്ക് തുടർച്ചയായി തകരാർ സംഭവിച്ചിരുന്നു. പ്രാഥമിക ഡാറ്റസെന്ററിലെ വൈദ്യുതി തകരാറാണ് അതിന് കാരണമായി ബാങ്ക് അറിയിച്ചത്. സാങ്കേതികവിദ്യമെച്ചപ്പെടുത്തി തടസ്സങ്ങൾ ഒഴിവാക്കാൻ വിശദമായ പ്രവർത്തന പദ്ധതി ജനുവരിയിൽ ബാങ്ക് അവതരിപ്പിക്കുകുയംചെയ്തിരുന്നു. റിസർവ് ബാങ്കിന്റെ ഇടപെടലിനെതുടർന്നായിരുന്നു ഇത്. We are experiencing some issues on the MobileBanking App. We are looking into this on priority and will update shortly. Customers are requested to please use NetBanking to complete their transaction. Regret the inconvenience caused. Thank you.@HDFCBank_Cares @HDFCBankNews — Rajiv Banerjee (@RajivBanrjee) June 15, 2021

from money rss https://bit.ly/3cKIETZ
via IFTTT

വീണ്ടും അൺലോക്കിലേക്ക്‌: തിരഞ്ഞെടുക്കാം ഈ മേഖലകളിലെ കരുത്തറ്റ ഓഹരികൾ

2012-13 മുതൽ കുറവായിരുന്ന ആഗോള പണപ്പെരുപ്പം ദീർഘകാലത്തിനുശേഷം തിരിച്ചെത്തിയിരിക്കുന്നു. മഹാമാരിയുടെ ആഘാതമുണ്ടാക്കിയ വ്യത്യസ്ത കാരണങ്ങൾ, വർധിക്കുന്ന ഉപഭോഗ ഡിമാന്റ്, സ്റ്റാഫിന്റെ കുറവുകാരണമുള്ള വേതന വർധന, ഊർജ്ജത്തിനും ഉൽപന്നങ്ങൾക്കും വർധിച്ചു വരുന്ന ചിലവ് എന്നിവയെല്ലാം പണപ്പെരുപ്പത്തിലേക്കു നയിച്ചിട്ടുണ്ട്. യുഎസിലെ മെയ്മാസത്തെ ഉപഭോക്തൃ വിലസൂചിക 4.7 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇത് 5 ശതമാനത്തിനു മുകളിലെത്തി. ജൂണിൽ 6 ശതമാനത്തിലെത്തുമെന്നാണ് കരുതുന്നത്. വർധിക്കുന്ന പണപ്പെരുപ്പം ഉയർത്തുന്ന സമ്മർദ്ദത്തോട് ഓഹരി വിപണി എക്കാലവും പെട്ടെന്നുതന്നെ പ്രതികൂലമായി പ്രതികരിച്ചിട്ടുണ്ട്. ഇത്തവണ വിപണി യാതൊരു തരത്തിലുള്ള പ്രതികൂലാവസ്ഥയും പ്രകടിപ്പിച്ചില്ല. കേന്ദ്ര ബാങ്കുകളുടെ നടപടി യുഎസ് കേന്ദ്ര ബാങ്കിന്റെ അവസാന നയപ്രഖ്യാപന യോഗത്തിൽ നടത്തിയ പ്രഖ്യാപനമാണ് വിപണികൾക്ക് ആത്മവിശ്വാസം പകർന്നത്. മഹാമാരിയുടെ പിടിയിൽപെട്ട സമ്പദ് വ്യവസ്ഥയിൽ പണപ്പെരുപ്പം അതിവേഗം കടന്നുപോകുന്ന ഒരു ഘട്ടംമാത്രമാണെന്നായിരുന്നു പ്രഖ്യാപനത്തിന്റെ സാരം. സാമ്പത്തിക വളർച്ച തിരിച്ചു വരികയും വിപണിയിൽ പലിശനിരക്ക് വർധന ആവശ്യമായിരിക്കുകയും ചെയ്യുന്ന അടുത്തഘട്ടത്തിൽ ഇത്രയും ഊഷ്മളമായൊരു പ്രതികരണം പ്രതീക്ഷിച്ചുകൂട. യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ നയപ്രഖ്യാപനത്തിനു മുന്നോടിയായി മന്ദഗതിയിലായ യൂറോപ്യൻ വിപണികൾ അഭ്യന്തര വിപണിയിലും വിറ്റഴിക്കലിനു വഴിവെച്ചിട്ടുണ്ട്. തിരിച്ചുവന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയ്ക്കായി ബോണ്ട് വാങ്ങൽ പദ്ധതി യൂറോപ്യൻ കേന്ദ്രബാങ്ക് തുടരുമെന്നാണ് കരുതുന്നത്. പ്രധാന കേന്ദ്ര ബാങ്കുകളുടെ ഉദാര സമീപനങ്ങൾ വിപണിയിൽ സന്തുലനം നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ ഉപഭോഗത്തിലും, ഉൽപന്നങ്ങളിലും , ഓൺലൈൻ ഇടപാടുകളിലും മുന്നിൽ നിൽക്കുന്ന ഉന്നത വരമാനമുള്ള കമ്പനികൾക്ക് കേന്ദ്ര ബാങ്കുകൾ ആനുകൂല്യം നൽകുന്നുണ്ട്. ലോഹമേഖലയിലുംമറ്റും പണത്തിന്റെ വരവുവർധിച്ചു. ഇവരുടെ കടങ്ങൾ വൻതോതിൽ ഒഴിവായതിനെത്തുടർന്ന് ബാലൻസ് ഷീറ്റ് നിലയും മെച്ചപ്പെട്ടു. കാറ്റുപോകുന്ന അവസ്ഥയെ അതിജീവിക്കുന്നതിന് സമ്പദ് വ്യവസ്ഥയ്ക്ക് പണപ്പെരുപ്പം ആവശ്യമായിരുന്നു. 2008 നുശേഷമുള്ള ഏറ്റവും കൂടിയ നിലയിലാണ് യുഎസിൽ പണപ്പെരുപ്പം. ഡിമാന്റിലും ലാഭത്തിലുമുണ്ടായ വർധന കാരണം ഓഹരികൾ പുതിയ ഉയരങ്ങൾ തേടുകയാണ്. ഗുണകരമായ സാമ്പത്തിക കണക്കുകളും റിസർവ് ബാങ്ക് നയപ്രഖ്യാപനവും ഓഹരി വിപണിയിൽ മാന്യമായ ലാഭത്തിനു കാരണമായിട്ടുണ്ട്. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതും ആഗോളതലത്തിൽ റിസ്കെടുക്കാനുള്ള സന്നദ്ധത രൂപപ്പെട്ടതുംകാരണം വിപണി ഹ്രസ്വ-ഇടക്കാലയളവിൽ കുതിപ്പു നിലനിർത്തുമെന്നാണ് പ്രതീക്ഷ. നിയന്ത്രണങ്ങളിൽ അയവുവരുന്നതും കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ സംഭരണനയവും ആഭ്യന്തര ഓഹരികളിൽ നേട്ടംതുടരാൻ സഹായിക്കുന്നു. യുഎസ് കേന്ദ്ര ബാങ്ക് നിലപാടും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ഉൽക്കണ്ഠകളും ആഗോള വിപണിയിൽ സൃഷ്ടിച്ച സമ്മിശ്ര പ്രതികരണങ്ങളും വിപണി ഇടയ്ക്ക് കലുഷമാകാനിടയാക്കിയിട്ടുണ്ട്. പ്രയോജനം ഈ മേഖലകളിൽ അടച്ചിടൽ അവസാനിക്കുന്നതോടെ ഏറ്റവും പ്രയോജനം ലഭിക്കുന്ന ഓഹരികളും മേഖലകളുമാണ് ആഭ്യന്തര വിപണി ഉറ്റു നോക്കുന്നത്. പ്രധാന ഉത്പന്നമായായാലും തരം തിരിച്ചുള്ളതായാലും നന്നായി വിറ്റുപോകുന്ന കമ്പനികളുടെ ഓഹരികൾ ചേർത്തുള്ള പോർട്ഫോളിയോകൾ നിക്ഷേപകർക്ക് ആശ്രയിക്കാം. അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട ഉൽപന്നമേഖലയ്ക്കും ഗുണകരമാണ്. വിലകൾ കൂടുതലായിരിക്കുമെങ്കിലും ഗുണനിലവാരമുള്ള ഓഹരികൾ തിരഞ്ഞെടുത്താലേ ദീർഘകാലാടിസ്ഥാനത്തിൽ പോർട്ഫോളിയോകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയൂ എന്ന കാര്യം മനസിലാക്കണം. ഇന്നത്തെ ന്യായമായ ഗുണനിലവാര പരിശോധനയിൽ എഫ്എംസിജി, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മീഡിയ, ഓട്ടോ എന്നീ മേഖലകൾ നിക്ഷേപത്തിനു പറ്റിയതാണ്. ഇവ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കും. ഐടി, ഫാർമ, കൺസ്യൂമർ, ലോഹങ്ങൾ, ടെലികോം തുടങ്ങിയ കനത്തമൂല്യമുള്ള ഓഹരികളേയും മേഖലകളേയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കേണ്ടിയിരിക്കുന്നു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ അവ തീർത്തും ഗുണകരമാണു താനും. പ്രത്യേകിച്ച് ഐടി, ഫാർമ മേഖലകൾ. മഹാമാരിയിലും അതിനുശേഷമുള്ള കാലഘട്ടത്തിലും ഏറ്റവുംകൂടുതൽ നേട്ടമുണ്ടാക്കിയ ഈ മേഖലകൾക്ക് ഏകീകരണത്തിന്റെ ഘട്ടത്തിൽ മുൻഗണന നൽകുകതന്നെവേണം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/35kgnj2
via IFTTT

ഇലോൺ മസ്‌ക്: ഒരു വീടുപോലും സ്വന്തമായില്ലാത്ത ശതകോടീശ്വരൻ

ടെസ് ലയുടെ സ്ഥാപകനും സ്പേസ് എക്സിന്റെ സിഇഒയും ശതകോടീശ്വരനമായ ഇലോൺ മസ്ക് അവസാനത്തെ വീടുകൂടി വിറ്റൊഴിയുന്നു. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഒരുവീടുമാത്രമെ തന്റെ സ്വന്തമായുള്ളൂ എന്ന് ട്വിറ്ററിൽ കുറിച്ച് ഒരാഴ്ചക്കുശേഷമാണ്ആ വീട് വിൽക്കുന്നകാര്യവും പ്രഖ്യാപിച്ചത്. അമേരിക്കയിലെ കോടീശ്വരന്മാരായ മസ്ക്, ജെഫ് ബെസോസ്, വാറൻ ബഫെറ്റ് എന്നിവർ ഉൾപ്പടെയുള്ളവരിൽ പലരും ആദായനികുതി അടയ്ക്കുന്നില്ലെന്ന് വാർത്താ വെബ്സൈറ്റായ പ്രോപബ്ലിക്ക ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോട്ട് പുറത്തുവന്ന് ദിവസങ്ങൾക്കുശേഷം ബേ ഏരിയയിലെ വീടൊഴികെയുള്ള വീടുകൾ വിറ്റതായും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇപ്പോൾ അവസാനത്തെ വീടും വിറ്റൊഴിയുകയാണ് അദ്ദേഹം. Decided to sell my last remaining house. Just needs to go to a large family who will live there. It's a special place. — Elon Musk (@elonmusk) June 14, 2021 പിന്നെ എവിടെയാണ് മസ്ക് താമസിക്കുന്നത്? സൗത്ത് ടെക്സാസിലെ വീദൂര ബീച്ചായ ബോക ചിക്കയിലെ സ്പേസ് എക്സിന്റെ ഉമടസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്. സ്പേസ് എക്സ് കമ്പനിയുമായി ഒരുവർഷംമുമ്പാണ് ശാന്തതീരമായ ബോക ചിക്കയിൽ അദ്ദേഹമെത്തുന്നത്. മാർച്ചിൽ അതിനെ സ്റ്റാർബേസ് എന്ന് പുനർനാമകരണംചെയ്യുമെന്ന് പ്രഖ്യാപിക്കുകയുംചെയ്തു. സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനമായ സ്റ്റാർലിങ്കിനായി ടെക്സാസിൽ പുതിയ ഫാക്ടറി സ്ഥാപിക്കുന്നതിന്റെ തരിക്കിലാണ് അദ്ദേഹമിപ്പോൾ.

from money rss https://bit.ly/3gnC8EU
via IFTTT

Monday, 14 June 2021

ഫ്രാങ്ക്‌ളിന്റെ സിഇഒയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കും സെബി 15 കോടി പിഴ ചുമത്തി

ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ടിനെതിരെ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചതിനുപിന്നാലെ ഉയർന്ന ഉദ്യോഗസ്ഥർക്കും ട്രസ്റ്റി സർവീസിനും പിഴചുമത്തി. ആറ് ഡെറ്റ് ഫണ്ടുകൾ മരവിപ്പിച്ചത് ചട്ടങ്ങൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയതിനെതുടർന്നാണ് പിഴ. എഫ്ടി ട്രസ്റ്റീസ് സർവീസസിന് മൂന്നുകോടി രൂപയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സഞ്ജയ് സാപ്രെ, ചീഫ് ഇൻവെസ്റ്റുമെന്റ് ഓഫീസർ സന്തോഷ് കമാത്ത് എന്നിവർക്ക് രണ്ടുകോടി രൂപവീതവും അഞ്ച് ഫണ്ട് മാനേജർമാർക്ക് 1.5 കോടി രൂപവീതവും ചീഫ് കംപ്ലെയിൻസ് ഓഫീസർക്ക് 50 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. നിക്ഷേപകർ വൻതോതിൽ പണംപിൻവലിച്ചതിനെതുടർന്ന് 2020 ഏപ്രിൽ 23നാണ് ഉയർന്ന ആദായംനൽകിവന്നിരുന്ന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം ഫ്രാങ്ക്ളിൻ മരവിപ്പിച്ചത്. കോവിഡ് വ്യാപനത്തെതുടർന്നാണ് പ്രതിസന്ധിനേരിട്ടതെന്നും കമ്പനി നിക്ഷേപകരെ അറിയിച്ചിരുന്നു. സെബിയുടെ ചട്ടങ്ങൾ പാലിക്കുന്നതിൽ ഫണ്ട് ഹൗസ് വീഴ്ചവരുത്തിയതായി ചോക്സി ആൻഡ് ചോക്സിയുടെ ഫോറൻസിക് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നായിരുന്നു സെബി പിഴചുമത്തിയത്.

from money rss https://bit.ly/2TyENm5
via IFTTT

സൂചികകൾ വീണ്ടും റെക്കോഡ് ഉയരത്തിൽ: നിഫ്റ്റി 15,850 കടന്നു

മുംബൈ: രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ വൻതോതിൽ കുറവുണ്ടായതോടെ ഓഹരി സൂചികകൾ ആത്മവിശ്വാസം തിരിച്ചുപിടിച്ചു. സെൻസെക്സ് 196 പോയന്റ് നേട്ടത്തിൽ 52,747ലും നിഫ്റ്റി 58 പോയന്റ് ഉയർന്ന് 15,869ലുമാണ് ചൊവാഴ്ച വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടവും രാജ്യത്തെ സൂചികകളിൽ പ്രതിഫലിച്ചു. ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ മെറ്റൽ ഒഴികെയുള്ളവ നേട്ടത്തിലാണ്. ജൂബിലന്റ് ഫുഡ് വർക്സ്, പവർ ഫിനാൻസ് കോർപറേഷൻ, എൽഐസി ഹൗസിങ്, ഈസി ട്രിപ് പ്ലാനേഴ്സ് തുടങ്ങി 45 കമ്പനികളാണ് ചൊവാഴ്ച പാദഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2U8tLEE
via IFTTT

സമ്മർദത്തെ അതിജീവിച്ച് വിപണി നേട്ടത്തിൽ ക്ലോസ്‌ചെയ്തു: ഐടി ഓഹരികൾ കുതിച്ചു

മുംബൈ: തുടക്കത്തിലെ നഷ്ടത്തിൽനിന്ന് കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ കുതിച്ചുയർന്ന് വിപണി. നിഫ്റ്റി 76.77 പോയന്റ് നേട്ടത്തിൽ 52,551.53ലും നിഫ്റ്റി 12.50 പോയന്റ് ഉയർന്ന് 15,811.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലാഭമെടുപ്പിനെതുടർന്ന് സമ്മർദംനേരിട്ട സെൻസെക്സ് 51,936ലേക്കും നിഫ്റ്റി 15,606ലേയ്ക്കും താഴ്ന്നശേഷമാണ് തിരിച്ചുവരവ് നടത്തിയത്. ആഗോള വിപണിയിലെ നേട്ടവും ഐടി, പൊതുമേഖല ബാങ്ക്, ഫാർമ, എഫ്എംസിജി ഓഹരികളിൽ നിക്ഷേപകർ താൽപര്യംപ്രകടിപ്പിച്ചതുമാണ് സൂചികകൾ നേട്ടമാക്കിയത്. 77 പോയന്റ് നേട്ടത്തിൽ സെൻസെക്സ് ക്ലോസ്ചെയ്യുന്നതിനുമുമ്പ് 655 പോയന്റിന്റെ ചാഞ്ചാട്ടമാണ് അതിജീവിച്ചത്. ടാറ്റ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, വിപ്രോ, ഡിവീസ് ലാബ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. മൂന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ അക്കൗണ്ടുകൾ എൻഎസ്ഡിഎൽ മരവിപ്പിച്ചതിനെതുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികളായ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് എന്നീ ഓഹരികൾ കനത്ത നഷ്ടംനേരിട്ടു. കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, മാരുതി സുസുകി തുടങ്ങിയ ഓഹരികളും നഷ്ടമുണ്ടാക്കി. രൂപയുടെ മൂല്യത്തിൽ 20 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 73.27 രൂപ നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/3pVgBXh
via IFTTT

നികുതിയിളവ് പരിധികൂട്ടും, ആന്വിറ്റിക്കുപകരം സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ അവതരിപ്പിക്കും

പെൻഷൻ ഫണ്ടിനെ ജനകീയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എൻപിഎസിൽ കൂടുതൽ പരിഷ്കാരങ്ങളും ഇളവുകളും കൊണ്ടുവന്നേക്കും. നികുതിയിളവ് പരിധി 50,000 രൂപയിൽനിന്ന് ഒരു ലക്ഷമായി ഉയർത്തുക. നിശ്ചിത ഇടവേളകളിൽ പണംപിൻവലിക്കാൻ സൗകര്യമൊരുക്കുന്ന സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ അവതരിപ്പിക്കുക, കാലാവധിയെത്തുമ്പോൾ അഞ്ചുലക്ഷം രൂപവരെയുള്ള മൊത്തംനിക്ഷേപം പിൻവലിക്കാൻ അനുവദിക്കുക-തുടങ്ങിയവ ഉടനെ നടപ്പാക്കിയേക്കും. നിലവിൽ കാലാവധിയെത്തുമ്പോൾ മൊത്തംനിക്ഷേപത്തിൽ 60ശതമാനംതുകയാണ് പിൻവലിക്കാൻ അനുവദിച്ചിരുന്നത്. ബാക്കിയുള്ള 40ശതമാനംതുക നിർബന്ധമായും പെൻഷൻ ലഭിക്കുന്നതിന് ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. അതിനുപകരം മുഴുവൻതുകയും നിക്ഷേപ പദ്ധതിയിൽ നിലനിർത്തിയശേഷം സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)വഴി നിശ്ചിതശതമാനംതുക വീതം പിൻവലിക്കുന്ന രീതിയാകും നടപ്പാക്കുക. പെൻഷനുപകരം ഇത്തരത്തിൽ പിൻവലിക്കുന്നതുക നിക്ഷേപകർക്ക് ഉപയോഗിക്കാം. നിലവിൽ ആന്വിറ്റി പ്ലാനിൽനിന്ന് 5-6ശതമാനം പലിശയാണ് ലഭിക്കുന്നത്. ആകർഷകമല്ലാത്ത പലിശയും അതിന്മേലുള്ള നികുതി ബാധ്യതയുമാണ് മാറി ചിന്തിക്കാൻ പ്രേരണയായത്. കാലാവധിയെത്തുമ്പോൾ എൻപിഎസിലെ നിക്ഷേപം രണ്ടുലക്ഷം രൂപയിൽ താഴെയാണെങ്കിൽ മുഴുവൻതുകയും പിൻവലിക്കാൻ ഇപ്പോൾ അനുവദിക്കുന്നുണ്ട്. ഈ തുക അഞ്ചുലക്ഷമാക്കി വർധിപ്പിച്ചേക്കും. പദ്ധതി കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ വിതരണശൃംഖലയിൽ കൂടുതൽപേരെ ഉൾപ്പെടുത്താനും ആലോചിക്കുന്നുണ്ട്. കൂടുതൽ കമ്മീഷൻ നൽകി ഏജന്റുമാരെ നിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ബാങ്കുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയാണ് ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. പുതിയതായി പദ്ധതിയിൽ ചേരുന്നവരിൽനിന്ന് ആദ്യം 200 രൂപയും നിക്ഷേപ കമ്മീഷൻ ഇനത്തിൽ 0.2ശതമാനവുമാണ് ഈടാക്കുന്നത്. ഈതുകയിലും വർധനവുവരുത്തിയേക്കും.ഫണ്ട് മാനേജർമാരുടെ എണ്ണംകൂട്ടുന്നതിന്റെ ഭാഗമായി ഫണ്ട് മാനേജിങ് ഫീസിനത്തിൽ ഈയിടെ പിഎഫ്ആർഡിഎ വർധനവരുത്തിയിരുന്നു.

from money rss https://bit.ly/2RTkek7
via IFTTT

മൊത്തവില പണപ്പെരുപ്പം കുതിക്കുന്നു: മെയിൽ 12.94ശതമാനമായി

മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ഏപ്രിലിലെ 10.49ശതമാനത്തിൽനിന്ന് മെയിൽ 12.49 ശതമാനമായാണ് ഉയർന്നത്. തുടർച്ചയായി അഞ്ചാമത്തെ മാസമാണ് മൊത്തവില പണപ്പെരുപ്പം കുതിക്കുന്നത്. നിർമാണ വസ്തുക്കൾ, അസംസ്കൃത എണ്ണ, മിനറൽ ഓയിൽസ് എന്നിവയുടെ വിലക്കയറ്റമാണ് സൂചികയിലെ കുതിപ്പിന് പിന്നിൽ. 2020 മെയിൽ (-)3.37ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം. അസംസ്കൃത എണ്ണവിലയോടൊപ്പം മറ്റ് കമ്മോഡിറ്റികളുടെ വിലയും ആഗോളതലത്തിൽ ഉയർന്നു. വിവിധയിടങ്ങളിലെ ലോക്ഡൗൺമൂലംവിതരണശൃംഖലയിലുണ്ടായ തടസ്സവും മെയ്മാസത്തിൽ വിലക്കയറ്റത്തിന് ആക്കംകൂട്ടിയതായാണ് വിലയിരുത്തൽ. ഭക്ഷ്യമേഖലയിലെ വിലക്കയറ്റത്തിൽ കുറവാണ് രേഖപ്പെടുത്തയത്. ഉള്ളവിലയിൽ വർധനവുണ്ടായെങ്കിലും മെയിൽ ഇത് 4.31ശതമാനത്തിൽ നിന്നു.

from money rss https://bit.ly/3xl1rNK
via IFTTT

Sunday, 13 June 2021

വിദേശ നിക്ഷേപ അക്കൗണ്ടുകൾ മരവിപ്പിച്ചു: അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കൂപ്പുകുത്തി

മുംബൈ: മുന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപ(എഫ്പിഐ)സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി(എൻഎസ്ഡിഎൽ) ലിമിറ്റഡ് മരവിപ്പിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികൾ തകർച്ചനേരിട്ടു. കള്ളപ്പണംതടയൽ(പിഎംഎൽഎ) നിബന്ധനപ്രകാരം വിദേശ നിക്ഷേപകർ ആവശ്യമായ രേഖകൾ നൽകാത്തതാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആൽബുല ഇൻവെസ്റ്റുമെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റുമെന്റ് ഫണ്ട് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് എൻഎസ്ഡിഎൽ മരവിപ്പിച്ചത്. ഈ കമ്പനികൾക്കെല്ലാമായി അദാനി ഗ്രൂപ്പിൽ 43,500 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. മൂന്ന് നിക്ഷേപ സ്ഥാപനങ്ങളും മൗറീഷ്യസിലെ പോർട്ട് ലൂയീസിൽ രജിസ്റ്റർചെയ്തിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. അതേസമയം, കമ്പനികൾക്ക് വെബ്സൈറ്റുകളില്ല. അദാനി എന്റർപ്രൈസസിൽ 6.82ശതമാനവും അദാനി ട്രാൻസ്മിഷനിൽ 8.03ശതമാനവും അദാനി ടോട്ടൽ ഗ്യാസിൽ 5.92ശതമാനവും അദാനി ഗ്രീനിൽ 3.58സതമാനവും ഓഹരികളാണ് ഈ സ്ഥാപനങ്ങളുടെ കൈവശമുള്ളത്. റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രീൻ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്യാസ് എന്നിവയുടെ ഓഹരിവില അഞ്ചുശതമാനം ഇടിഞ്ഞു. അദാനി എന്റർപ്രൈസസ് 20ശതമാനമാണ് തകർച്ചനേരിട്ടത്. അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ കമ്പനികൾക്ക് നിലവിലുള്ള ഓഹരികൾ വിൽക്കാനോ പുതിയവയിൽ നിക്ഷേപംനടത്താനോ കഴിയില്ല. Adani Group stocks tumble 5-20% on reports of NSDL freezing 3 FPI accounts.

from money rss https://bit.ly/2Sqfxi2
via IFTTT

സ്വർണവില പവന് 200 രൂപ കുറഞ്ഞ് 36,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന്റെ വില 200 രൂപ കുറഞ്ഞ് 36,400 രൂപയിലെത്തി. ഇതോടെ ജൂണിലെ ഏറ്റവുംതാഴ്ന്ന നിലവാരത്തിലാണ് സ്വർണവില ഇപ്പോൾ. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.6ശതമാനംകുറഞ്ഞ് 1,854.58 ഡോളർ നിലവാരത്തിലെത്തി. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. ഈയാഴ്ച അവസാനം യുഎസ് ഫെഡ് റിസർവിന്റെ പോളിസി പ്രഖ്യാപനം വരാനുള്ളതിനാൽ നിക്ഷേപകർ കരുതലെടുത്തതും വിലയെ സ്വാധീനിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 20 കാരറ്റ് 10 ഗ്രാമിന് 0.61ശതമാനം കുറഞ്ഞ് 48,588 രൂപ നിലവാരത്തിലാണ്.

from money rss https://bit.ly/2RPtyoW
via IFTTT

സെന്‍സെക്‌സില്‍ 377 പോയന്റ് നഷ്ടം: നിഫ്റ്റി 15,700ന് താഴെ

മുംബൈ:കഴിഞ്ഞയാഴ്ചയിലെ റെക്കോഡ് നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ തിരുത്തൽ. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽതന്നെ പ്രധാന സൂചികകളെല്ലാം നഷ്ടത്തിലായി. സെൻസെക്സ് 377 പോയന്റ് നഷ്ടത്തിൽ 52,107ലും നിഫ്റ്റി 136 പോയന്റ് ഉയർന്ന് 15,662ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, ഐടിസി, നെസ് ലെ, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, ഇൻഡസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഇൻഫോസിസ്, ടിസിഎസ്, ടൈറ്റാൻ, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി സെക്ടറൽ സൂചികകളിൽ ഐടി മാത്രമാണ് നേട്ടത്തിലുള്ളത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക രണ്ട് ശതമാനവും സ്മോൾ ക്യാപ് സൂചിക 1.5ശതമാനവും താഴ്ന്നു. കോൾ ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കജാരിയ സെറാമിക്സ്, ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ്, ഉത്തം ഷുഗർ മിൽസ് ഉൾപ്പടെ 50 കമ്പനികളാണ് പാദഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3gl04Jb
via IFTTT

ഏഷ്യൻ ശതകോടീശ്വരന്മാരിൽ മുന്നിൽ അംബാനിയും അദാനിയും

ചൈനീസ് ശതകോടീശ്വരന്മാരായ ജാക് മാ, സോങ് ഷാൻഷാൻ എന്നിവർ തത്കാലം മാറിനിൽക്കട്ടെ, ഏഷ്യയിലെ ശതകോടീശ്വരന്മാരിൽ ഇന്ത്യക്കാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും മുന്നിലെത്തി. ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡെക്സ് അനുസരിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തിൽ 12-ാം സ്ഥാനത്താണ്. ഈ വർഷം ഇതുവരെ അദ്ദേഹത്തിന്റെ ആസ്തിയിൽ 762 കോടി ഡോളറിന്റെ വർധനയുണ്ടായി. 8,400 കോടി ഡോളറായാണ് അദ്ദേഹത്തിന്റെ ആസ്തി ഉയർന്നത്. അതായത്, 6.22 ലക്ഷം കോടി രൂപ. അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനിയുടെ ആസ്തിമൂല്യം 7,700 കോടി ഡോളറായാണ് ഉയർന്നത്. അതായത്, 5.70 ലക്ഷം കോടി രൂപ. ലോക റാങ്കിങ്ങിൽ 14-ാം സ്ഥാനത്താണ് അദ്ദേഹം. ഇരുവരുടെയും കമ്പനികളുടെ ഓഹരി വില കുതിച്ചുയർന്നതാണ് ആസ്തിമൂല്യം ഉയരാൻ സഹായിച്ചത്.

from money rss https://bit.ly/3vk3foD
via IFTTT

Saturday, 12 June 2021

വാക്‌സിന് ജിഎസ്ടി ഇളവില്ല: ബ്ലാക്ക് ഫംഗസ്, കോവിഡ് ചികിത്സകൾക്കുള്ള മരുന്നിനെ ഒഴിവാക്കി

ന്യൂഡൽഹി: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകൾ ഉൾപ്പടെയുള്ളവയുടെ നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി. അതേസമയം വാക്സിന്റെ ജിഎസ്ടിയിൽ മാറ്റംവരുത്തിയില്ല. വെന്റിലേറ്റർ, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, കോവിഡ് പരിശോധന കിറ്റ്, ഓക്സിജൻ കോൺസൻട്രേറ്റ്, ബൈപാപ്പ് മെഷീൻ എന്നിവയുടെ ജിഎസ്ടി 12ശതമാനത്തിൽനിന്ന് അഞ്ചുശതമാനമയി കുറച്ചു. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നായ ആംഫോടെർസിൻ ബി-യെയും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ടോസിലിസുമാബ്-നെയും ജിഎസ്ടിയിൽനിന്ന് ഒഴിവാക്കുകയുംചെയ്തിട്ടുണ്ട്. ആംബുലൻസ് സേവനത്തിനുള്ള നിരക്ക് 28ശതമാനത്തിൽനിന്ന് 12ശതമാനമാക്കിയാണ് കുറച്ചത്.ഇലക്ട്രിക് ചൂളയുടെയും താപനില പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളുടെയും നിരക്ക് അഞ്ചുശതമാനമാക്കി കുറച്ചു. മരുന്ന്, ഓക്സിജൻ, ഓക്സിജൻ നിർമാണത്തിനുള്ള ഉപകരണം, പരിശോധന കിറ്റും മറ്റുള്ളവയും എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി തിരിച്ചാണ് ഇളവ് നൽകിയിട്ടുള്ളത്. ഉത്പാദിപ്പിക്കുന്ന 75ശതമാനം വാക്സിനും ജിഎസ്ടി നൽകി കേന്ദ്ര സർക്കാരായിരിക്കും വാങ്ങുക. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 30വരെയാകും ബാധകമാകുക. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴിയാണ് 44-ാമത് ജിഎസ്ടി കൗൺസിൽ യോഗംചേർന്നത്. മെയ് 28ന് ചേർന്ന യോഗത്തിൽ കോവിഡുമായി ബന്ധപ്പെട്ട അത്യാവശ്യ വസ്തുക്കൾക്ക് നികുതിയിളവ് നൽകുന്നത് പരിഗണിക്കാൻ മന്ത്രമാരുടെ സമതിയെ നിയോഗിച്ചിരുന്നു. അവരുടെകൂടി നിർദേശം കണക്കിലെടുത്താണ് ഇളവ് അനുവദിച്ചത്.

from money rss https://bit.ly/3wuX5mQ
via IFTTT

Friday, 11 June 2021

ക്രിപ്‌റ്റോകറൻസികളുടെ ഭാവി തുലാസിൽ: നിക്ഷേപകർ എന്തുചെയ്യണം?

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ക്രിപ്റ്റോകറൻസിയുടെ സാധ്യതകളെക്കുറിച്ച് ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. രാജ്യത്ത് ക്രിപ്റ്റോകറൻസിയുടെ ഭാവിയെന്തായിരിക്കുമെന്നൊന്നും ചെറുപ്പക്കാർ ചിന്തിക്കുന്നേയില്ല. ഒരുഭാഗത്ത് നിക്ഷേപ സാധ്യതകൾ വിലയിരുത്തുമ്പോൾ മറുഭാഗത്ത് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ മുന്നോട്ടുപോകുകയാണ്.രാജ്യത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ വാസിർ എക്സിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചതാണ് പുതിയ സംഭവവികാസം. കള്ളപ്പണംവെളുപ്പിക്കൽ, ഫോറിൻ എക്സ്ചേഞ്ച് മാനേജുമെന്റ് നിയമം(ഫെമ), ഭീകരവാദംത്തിനുള്ള ധനസഹായംതടയൽ എന്നീ ചട്ടങ്ങൾ പാലിച്ചുകൊണ്ടുള്ള ഇടപാടുകൾക്ക് തടസ്സമില്ലെന്നാണ് ആർബിഐ ഈയിടെ ബാങ്കുകൾക്ക് നിർദേശം നൽകിയത്. ഈനിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് വാസിർഎക്സിനെതിരെ ഇഡിയുടെ നീക്കമെന്നതുംശ്രദ്ധേയമാണ്. ആദ്യംനിയന്ത്രണം, പിന്നെ പിൻവലിക്കൽ ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നവർക്ക് ബാങ്കിങ് സേവനം അനുവദിക്കേണ്ടെന്നായിരുന്നു 2018ൽ റിസർവ് ബാങ്ക് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നത്. ഇത്തരം സ്വകാര്യകറൻസികൾ നിക്ഷേപകർക്കും സമ്പദ് വ്യവസ്ഥക്കും ഉണ്ടാക്കുന്ന അപകടസാധ്യതകളെക്കുറിച്ച് കേന്ദ്ര ബാങ്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകുയുംചെയ്തിരുന്നു. സർക്കുലർ റദ്ദാക്കിയത് എന്തുകൊണ്ട്? ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ ഹർജിയിലാണ് ആർബിഐയുടെ 2018ലെ സർക്കുലർ സുപ്രീംകോടതി റദ്ദാക്കിയത്. ക്രിപ്റ്റോകറൻസികൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ നിയമപരമായി നിരോധനമില്ലെങ്കിൽ റിസർവ് ബാങ്കിന് നിയന്ത്രണംഏർപ്പെടുത്താൻ കഴിയില്ലെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. നിയമാനുസൃതമെന്ന് കരുതുന്ന ഏത് വ്യാപാരവും നടത്താനുള്ള പൗരന്മാരുടെ മൗലീകാവകാശത്തെ തടസ്സപ്പെടുത്തുന്നതാണ് ആർബിഐയുടെ സർക്കുലറെന്ന് കോടതി വിലയിരുത്തി. തുടർന്നായിരുന്നു റദ്ദാക്കൽ. ഇത് ക്രിപ്റ്റോ ഇടപാടിനുള്ള പച്ചക്കൊടിയാണോ? ക്രിപ്റ്റോകറൻസി ഇടപാടിന് നിയന്ത്രണമേർപ്പെടുത്താൻ നിയപരമായി അടിസ്ഥാനമില്ലെന്നകാരണത്താലാണ് റിസർവ് ബാങ്കിന്റെ ഉത്തരവ് സുപ്രീംകോടതി അസാധുവാക്കിയത്. ക്രിപ്റ്റോകറൻസികളുടെ ഇടപാട് നിരോധിച്ച് പാർലമെന്റിൽ നിയമം പാസാക്കിയാൽ ഭാവിയിൽ കോടതി ഈ നിലപാട് സ്വീകരിക്കില്ലെന്നതിന് വ്യക്തമായ സൂചനയാണ് നൽകിയതെന്നുകൂടി മനസിലാക്കണം. ക്രിപ്റ്റോകറൻസികൾ കൈകാര്യംചെയ്യുന്നതിന് ചില ബാങ്കുകൾ തടസ്സംനിൽക്കുന്ന സാഹചര്യമുണ്ടായപ്പോൾ 2018ലെ സർക്കുലർ ഉദ്ധരിച്ച് ആർബിഐ വ്യക്തതവരുത്തുകമാത്രമാണ് ഈയിടെ ചെയ്തതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. സുപ്രീകോടതിയുടെ ഉത്തരവ് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണിതുണ്ടായത്. ക്രിപ്റ്റോകറൻസികളുടെ ഭാവി ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ക്രിപ്റ്റോകറൻസികൾക്ക് എതിരാണ്. പണത്തിനുമേലുള്ള അധികാരം വിട്ടുകൊടുക്കാൻ ഒരുരാജ്യത്തെ സർക്കാരും തയ്യാറാവില്ലെന്നതാണ് വാസ്തവം. അതേസമയം, ലോകത്താദ്യമായി മധ്യഅമേരിക്കൻ രാജ്യമായ എൽസാൽവഡോർ ബിറ്റ്കോയിൻ വിനിമയത്തിന് നിയമസാധുത നൽകിയകാര്യവും ശ്രദ്ധേയമാണ്. രാജ്യത്ത് ക്രിപ്റ്റോകറൻസികളുടെ ഇടപാട് സംബന്ധിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ട്. ക്രിപ്റ്റോകറൻസി ഇടപാട് പൂർണമായും നിരോധിക്കുന്ന വ്യവസ്ഥകൾ അടങ്ങിയ ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ, 2021 അവതരിപ്പിക്കാനിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ ക്രിപ്റ്റോ ഇടപാടുകളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നുപറയേണ്ടിവരും. നിക്ഷേപകരുടെ ഇടപാടുകളും സർക്കാർ ഏജൻസികളുടെ അന്വേഷണത്തിൽവന്നേക്കാം.നേട്ടത്തിന് കൃത്യമായ നികുതി അടിച്ചില്ലെങ്കിൽ നടപടിനേരിടേണ്ടിവരുമെന്നകാര്യത്തിൽ സംശയമില്ല. അനിശ്ചിതത്വംതീരുംവരെ ഇടപാടുകളിൽനിന്ന് മാറിനിൽക്കുന്നതാകും ഉചിതം.

from money rss https://bit.ly/3giINjy
via IFTTT

സ്വർണവില പവന് 280 രൂപ കുറഞ്ഞ് 36,600 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപകുറഞ്ഞ് 36,600 രൂപയായി. ഗ്രാമിന്റെ വില 35 രൂപ കുറഞ്ഞ് 4575 രൂപയുമായി. 36,880 രൂപയായിരുന്നുകഴിഞ്ഞ ദിവസം പവന്റെ വില. ജൂൺ മൂന്നിന് 36,960 രൂപയിലെത്തിയെങ്കിലും അടുത്തദിവസംതന്നെ 36,400 നിലവാരത്തിലേയ്ക്ക് വില താഴ്ന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വിലയിൽ ഏറ്റക്കുറിച്ചിലുകൾ പ്രകടമായിരുന്നു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില 1,900 ഡോളർ നിലവാരത്തിൽ തുടരുകയാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. ഡോളർ ദുർബലമായതും ബോണ്ട് ആദായം കുറഞ്ഞതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.

from money rss https://bit.ly/3gqr7BH
via IFTTT

പദ്ധതികളിൽ കാലതാമസം: ആശങ്കയിൽ നിർമാണ മേഖല

കൊച്ചി: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ നിർമാണ മേഖലയിൽ കനത്ത വെല്ലുവിളിയാകുന്നു. നിലവിലെ സാഹചര്യത്തിൽ നിർമാണ പദ്ധതികളിൽ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്കയിലാണ് ബിൽഡർമാർ. നിർമാണ മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ ദേശീയ കൂട്ടായ്മയായ ക്രെഡായ് നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തൽ. സർവേയുടെ ഭാഗമായ 95 ശതമാനം ബിൽഡർമാരും പദ്ധതികളിൽ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സർക്കാരും റിസർവ് ബാങ്കും അടിയന്തര ദുരിതാശ്വാസ നടപടികൾ പ്രഖ്യാപിച്ചില്ലെങ്കിൽ പദ്ധതികളിലെ കാലതാമസം ഉറപ്പായിരിക്കുമെന്നാണ് ബിൽഡർമാർ പറയുന്നത്. തൊഴിലാളികളുടെ ക്ഷാമം, സാമ്പത്തിക പരിമിതികൾ, പദ്ധതി അംഗീകാരത്തിലെ കാലതാമസം, നിർമാണച്ചെലവിലെ വർധന, ഉപഭോക്തൃ ആവശ്യകതയിലെ കുറവ് തുടങ്ങിയവയാണ് ഡെവലപ്പർമാർ ഉയർത്തിക്കാട്ടുന്ന പ്രധാന വെല്ലുവിളികൾ. ആദ്യ തരംഗത്തെക്കാൾ, കോവിഡ് രണ്ടാം തരംഗം മേഖലയെ കൂടുതൽ ദുർബലപ്പെടുത്തുന്നതായാണ് സർവേ കണ്ടെത്തലുകളെന്ന് ക്രെഡായ് ദേശീയ പ്രസിഡന്റ് ഹർഷ് വർധൻ പട്ടോഡിയ പറഞ്ഞു. സർവേയിൽ 90 ശതമാനം ഡെവലപ്പർമാരും ഈ അഭിപ്രായം പങ്കുവെച്ചു. ഉപഭോക്താക്കൾ പ്രോപ്പർട്ടി വാങ്ങുന്നതിനുള്ള തീരുമാനം മാറ്റിവെക്കാൻ കോവിഡ് പ്രതിസന്ധി കാരണമായിട്ടുണ്ടെന്നും പേമെന്റുകൾ വൈകുന്നതായും സർവേ വ്യക്തമാക്കുന്നു. 2021 മേയ് 24-നും ജൂൺ മൂന്നിനും ഇടയിലാണ് ക്രെഡായ് സർവേ നടത്തിയത്. 217 നഗരങ്ങളിൽ നിന്നുള്ള 4,813 ഡെവലപ്പർമാർ സർവേയിൽ പങ്കെടുത്തു. വിലക്കയറ്റം രൂക്ഷം സ്റ്റീൽ, സിമന്റ്, കമ്പി ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ വിലയിൽ കഴിഞ്ഞ ആറു മാസത്തിനിടെ ഏകദേശം 50 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് ക്രെഡായ് കേരള ചെയർമാൻ എം.എ. മെഹബൂബ് പറഞ്ഞു. ഭാവിയിൽ പ്രോപ്പർട്ടികളുടെ വിലയിൽ ഇത് പ്രതിഫലിച്ചേക്കുമെന്നും നിർമാണച്ചെലവ് അത്രമാത്രം കൂടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമീപകാല വിലക്കയറ്റം നിർമാണച്ചെലവിൽ 10 ശതമാനത്തിലധികം വർധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സർവേയിലെ കണ്ടെത്തൽ. പ്രധാന കണ്ടെത്തലുകൾ • സൈറ്റുകളിൽ തൊഴിലാളികളുടെ ക്ഷാമം അനുഭവിക്കുന്നതായി 92 ശതമാനം പേർ അഭിപ്രായപ്പെട്ടു. • 83 ശതമാനം ഡെവലപ്പർമാരും പകുതിയിൽ താഴെ തൊഴിലാളികളുമായാണ് പ്രവർത്തിക്കുന്നത്. • 82 ശതമാനം ഡെവലപ്പർമാർ പദ്ധതി അംഗീകാരത്തിനുള്ള കാലതാമസം നേരിടുന്നു. • 77 ശതമാനം ഡെവലപ്പർമാർ നിലവിലുള്ള വായ്പകളുടെ സേവനത്തിൽ പ്രശ്നങ്ങൾ നേരിടുന്നു • ഉപഭോക്തൃ അന്വേഷണങ്ങൾ 75 ശതമാനം കുറഞ്ഞു. നിർദേശങ്ങൾ • ഒറ്റത്തവണ ലോൺ പുനഃക്രമീകരിക്കൽ • പണലഭ്യത ഉറപ്പാക്കൽ • റെയിൽ പദ്ധതികളുടെ പൂർത്തീകരണത്തിന് ആറു മാസത്തെ സമയ ദൈർഘ്യം നൽകൽ • സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് • വായ്പാ മൊറട്ടോറിയം • എസ്.എം.എ. ക്ലാസിഫിക്കേഷൻ ഒരു വർഷത്തേക്ക് നിർത്തിെവയ്ക്കൽ • നിർമാണ സാമഗ്രികളുടെ വില കുറയ്ക്കുന്നതിനുള്ള നടപടികൾ • പദ്ധതി അംഗീകാരത്തിനും നിർമാണ തുടക്കത്തിനും സിംഗിൾ വിൻഡോ ക്ലിയറൻസ് സംവിധാനം

from money rss https://bit.ly/3pSuyFt
via IFTTT

ഓഹരി വിപണി റെക്കോഡ് ഉയരത്തിൽ ക്ലോസ്‌ചെയ്തു: നേട്ടമുണ്ടാക്കിയത് ഐടി, മെറ്റൽ ഓഹരികൾ

മുംബൈ: എക്കാലത്തെയും റെക്കോഡ് തിരുത്തി സൂചികകൾ വീണ്ടുംകുതിച്ചു. ഐടി, മെറ്റൽ, ഫാർമ ഓഹരികളിലെ നേട്ടമാണ് വിപണിക്ക് തുണയായത്. സെൻസെക്സ് 174.29 പോയന്റ് നേട്ടത്തിൽ 52,474.76ലും നിഫ്റ്റി 61.60പോയന്റ് ഉയർന്ന് 15,799.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോക്ഡൗൺ പിൻവലിക്കാൻ തുടങ്ങിയതും കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ കുറവുണ്ടായതും മൺസൂൺ പ്രതീക്ഷയുമൊക്കെയാണ് വിപണിയിൽ പ്രതിഫലിച്ചത്. യുഎസ്, യൂറോ മേഖലകളിലെ ബോണ്ട് ആദായം താഴ്ന്നത് ആഗോള വിപണികളെ സ്വാധീനിച്ചു. 2008 ഓഗസ്റ്റിനുശേഷം ഇതാദ്യമായി യുഎസിലെ പണപ്പെരുപ്പ നിരക്ക് അഞ്ചുശതമാനത്തിലെത്തി. ഫെഡ് റിസർവ് പലിശ നിരക്ക് തൽക്കാലംവർധിപ്പിക്കില്ലെന്ന വിശ്വാസം ആഗോള വിപണികളെ ഉണർത്തി. ബ്രിട്ടണിലെ സാമ്പത്തികമേഖല ഉണർവ് പ്രകടിപ്പിച്ചതും വിപണി നേട്ടമാക്കി. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഇൻഡസിൻഡ് ബാങ്ക്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.14ശതമാനം നേട്ടത്തിലും സ്മോൾ ക്യാപ് സൂചിക 0.4ശതമാനം ഉയർന്നുമാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി മെറ്റൽ സൂചിക മൂന്നുശതമാനവും ഐടി, ഫാർമ സൂചികകൾ ഒരുശതമാനത്തിലേറെയും നേട്ടമുണ്ടാക്കി. റിയാൽറ്റി, പൊതുമേഖല ബാങ്ക് സുചികകൾ ഒരുശതമാനത്തോളം താഴുകയുംചെയ്തു. Sensex, Nifty end at record closing high as IT, metal stocks shine

from money rss https://bit.ly/35hAK05
via IFTTT

ക്രിപ്‌റ്റോകറൻസി ഇടപാടുകാർ കുടുങ്ങുമോ?: വാസിർഎക്‌സിനെതിരെ ഇഡിയുടെ അന്വേഷണം

ക്രിപ്റ്റോകറൻസി ഇടപാടിന് നേതൃത്വംനൽകുന്ന എക്സ്ചേഞ്ചായ വാസിർഎക്സിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കാരണംകാണിക്കൽ നോട്ടീസ് അയച്ചു. 2,790.74 കോടി രൂപയുടെ ഇടപാട് സംബന്ധിച്ചാണ് നോട്ടീസ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാസിർഎക്സിന്റെ ഡയറക്ടർമാരായ നിഷാൽ ഷെട്ടി, സമീർ ഹനുമാൻ മത്രെ എന്നിവർക്ക് ഫോറിൻ എക്സ്ചേഞ്ച് മാനേജുമെന്റ് ആക്ട്(ഫെമ) പ്രകാരമാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ചൈനീസ് ഓൺലൈൻ വാതുവെയ്പ്പിലൂടെയുള്ള കള്ളപ്പണംവെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണംനടത്തുന്നത്. ചൈനീസ് പൗരന്മാർ 57 കോടി രൂപ ക്രിപ്റ്റോകറൻസിയിലേയ്ക്ക് മാറ്റിയതുമായി ബന്ധപ്പെട്ടും അന്വേഷണംപുരോഗമിക്കുകയാണ്. 880 കോടി മൂല്യമുള്ള ക്രിപ്റ്റോകറൻസി വാസിർഎക്സ് ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുണ്ടെന്നും അതേസമയം, ക്രിപ്റ്റോ അക്കൗണ്ടുകളിലേയ്ക്ക് 1,400 കോടി രൂപ അന്വേഷണകാലയളവിൽ കൈമാറിയതായും ഇഡി പറയുന്നു. ഇടപടുമായി ബന്ധപ്പെട്ട രേഖകൾ എക്സ്ചേഞ്ചിന്റെ കൈവശമില്ലെന്നും കണ്ടെത്തി. കള്ളപ്പണംവെളുപ്പിക്കൽ, തീവ്രവാദധനസഹായത്തിനെതിരെയുള്ള(സിഎഫ്ടി)നയം, ഫെമ എന്നിവ എക്സ്ചേഞ്ച് ലംഘിച്ചതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. രൂപയിൽനിന്ന് ക്രിപ്റ്റോകറൻസിയിലേയ്ക്കും മറിച്ചുമുള്ള ഇടപാടുകൾ, വ്യക്തിഗത ക്രിപ്റ്റോ ഇടപാടുകൾ, പൂൾ അക്കൗണ്ടിൽനിന്ന് മറ്റ് അക്കൗണ്ടുകളിലേയ്ക്കുള്ള കൈമാറ്റം എന്നിവയാണ് ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ നടത്തുന്നത്. വിദേശികൾക്ക് ഏത് രാജ്യത്തുവേണമെങ്കിലും വാലറ്റ് സൂക്ഷിക്കാൻകഴിയും. ഇടപാടുകൾ ഓഡിറ്റ്ചെയ്യുന്നതിനോ അതുസംബന്ധിച്ച അന്വേഷണംനടത്തുന്നതിനോ ബ്ലോക്ക്ചെയിൻ ഇടപാടുകളിൽ സാധ്യമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം. രേഖകളില്ലാതെ ക്രിപ്റ്റോകറൻസികളും അവയുടെമൂല്യത്തിന് തുല്യമായ തുകയും രാജ്യമേതെന്നുപോലും പരിഗണിക്കാതെ ഏതൊരുവ്യക്തിക്കും കൈമാറാൻ കഴിയും. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇത്തരം ഇടപാടുകളിലൂടെ എക്സ്ചേഞ്ചുകൾ സുരക്ഷിത താവളമൊരുക്കുകയാണെന്നും ഇഡി ഉദ്യോഗസ്ഥർ പറയുന്നു.

from money rss https://bit.ly/2SuQUAu
via IFTTT

Thursday, 10 June 2021

എടിഎമ്മിൽനിന്ന് പണംപിൻവലിക്കാൻ കൂടുതൽതുക: വിശദാംശങ്ങൾ അറിയാം

എടിഎം പരിപാലന ചെലവ് ഉയർന്നതോടെ ഉപഭോക്താക്കളിൽനിന്ന് കൂടുതൽ തുക ഈടാക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി. പണംപിൻവലിക്കുന്നതിനുള്ള നിരക്ക് 15 രൂപയിൽനിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകൾക്ക് അഞ്ച് രൂപയിൽനിന്ന് ആറുരൂപയായും വർധിക്കും. ഓഗസ്റ്റ് ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. സൗജന്യപരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസിലാണ് വർധന. അതതു ബാങ്കുകളുടെ എ.ടി.എമ്മിൽ മാസം അഞ്ച് ഇടപാടുകൾ സൗജന്യമായി തുടരും. ഇന്റർ ബാങ്ക് ഇടപാട് ചാർജ് 20 രൂപയിൽനിന്ന് 21 രൂപയുമായി വർധിപ്പിച്ചിട്ടുണ്ട്. 2022 ജനുവരി ഒന്നുമുതലാണ് ഇതിന് പ്രാബല്യം. എടിഎം നിരക്കുകൾ പരിഷ്കരിക്കാൻ 2019ൽ ആർബിഐ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സാമ്പത്തിക ഇടപാടിന് 18 രൂപയും സാമ്പത്തികേതര ഇടപാടിന് ആറു രൂപയും ഈടാക്കാമെന്നായിരുന്നു സമതിയുടെ ശുപാർശ.

from money rss https://bit.ly/3gdb8bh
via IFTTT

വിപണി റെക്കോഡ് തിരുത്തിയതോടെ നിക്ഷേപകരുടെ ആസ്തി 231.52 ലക്ഷംകോടിയായി

ഓഹരി സൂചികകൾ എക്കാലത്തെയും പുതിയ ഉയരംകുറിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ്ചെയ്ത കമ്പനികളുടെ മൊത്തംമൂല്യം 231.52 ലക്ഷംകോടിയായി ഉയർന്നു. രാവിലത്തെ വ്യാപാരത്തിൽമാത്രം നിക്ഷേപകരുടെ ആസ്തിയിൽ 1.29 ലക്ഷംകോടി രൂപയുടെ വർധനവാണുണ്ടായത്. സെൻസെക്സ് 278 പോയന്റ് നേട്ടത്തിൽ 52,578ലും നിഫ്റ്റി 98 പോയന്റ് ഉയർന്ന് 15,835ലുമെത്തിയപ്പോഴാണ് ഈനേട്ടം നിക്ഷേപകർക്ക് സ്വന്തമാക്കാനായത്. ധനമന്ത്രി നിർമല സീതാരാമന്റെ മൂന്നാമത് ബജറ്റ അവതരണത്തിനുശേഷമുണ്ടായ മുന്നേറ്റത്തിൽ ഫെബ്രുവരി 16ന് 52,516 എന്ന നിലവാരത്തിലെത്തിയതാണ് ഇതിനുമുമ്പുള്ള റെക്കോഡ്. നിഫ്റ്റിയാകട്ടെ അന്ന് 15,431ലുമെത്തി. സെൻസെക്സിൽ ഈവർഷംമാത്രമുണ്ടായ നേട്ടം 10.09ശതമാനമാണ്. സൂചിക 4,816 പോയന്റ് ഉയർന്നു. ഒരുവർഷത്തെ നേട്ടമാകട്ടെ 56.75ശതമാനവുമാണ്. 2020 മാർച്ച് 23ൽ 26,597 നിലവാരത്തിലാണ് സെൻസെക്സ് ക്ലോസ്ചെയ്തത്. നിഫ്റ്റിയാകട്ടെ 7,610ലുമായിരുന്നു. അതായത് ഒരുവർഷത്തിനിടെ സെൻസെക്സ് 26,597 പോയന്റും നിഫ്റ്റി 8,225 പോയന്റും നേട്ടമുണ്ടാക്കി. കോവിഡ് വ്യാപനത്തെതുടർന്നാണ് മാർച്ച് 23ന് സെൻസെക്സും നിഫ്റ്റിയും തകർച്ചനേരിട്ടത്.

from money rss https://bit.ly/35bmfv4
via IFTTT

ബാങ്കിംഗ്, പി.എസ്.യു ഫണ്ട് ആർക്കാണ് അനുയോജ്യം?

ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ(പിഎസ്യു), പൊതു ധനകാര്യ സ്ഥാപനങ്ങൾ(പിഎഫ്ഐ)എന്നിവയുടെ ബോണ്ടുകളിൽ നിക്ഷേപിക്കുന്ന ഡെറ്റ് മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് ബാങ്കിംഗ്, പിഎസ്യു ഫണ്ടുകൾ. സെബിയുടെ മ്യൂച്വൽ ഫണ്ട് ക്ലാസിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ബാങ്കിംഗ്, പൊതുമേഖലാ ഫണ്ടുകൾ അവരുടെ ആസ്തിയുടെ 80% എങ്കിലും ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപിക്കണം. പ്രവർത്തനംഎങ്ങനെ? ബാങ്കിംഗ്, പൊതുമേഖലാ ഫണ്ടുകൾ അവരുടെ ആസ്തിയുടെ 80% എങ്കിലും ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ (പി എസ് യു), പൊതു ധനകാര്യ സ്ഥാപനങ്ങൾ (പിഎഫ്ഐ) എന്നിവ നൽകുന്ന കട ഉപകരണങ്ങളിൽ നിക്ഷേപിക്കണം. ലാഭത്തിന്റെ തോതനുസരിച്ച് ആകർഷകമായ ദൈർഘ്യങ്ങളിൽ നിക്ഷേപിക്കാനുള്ള സൗകര്യം ഫണ്ട് മാനേജർമാർക്ക് ഉണ്ട്. ക്രെഡിറ്റ് റിസ്ക്. ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പിഎഫ്ഐ എന്നിവ നൽകുന്ന കടവും മണി മാർക്കറ്റ് ഉപകരണങ്ങളും സാധാരണയായി ഉയർന്ന റേറ്റിങ് ഉള്ളവയാണ്. പൊതുമേഖലാ സ്ഥാപനങ്ങളും ചില പിഎഫ്ഐകളും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. ഈ കടവും മണി മാർക്കറ്റ് സെക്യൂരിറ്റികളും അർദ്ധപരമാധികാര പദവി കൂടിയുള്ളവയാണ്. നികുതി ബാധ്യത നിക്ഷേപ കാലാവധി മൂന്നു വർഷത്തിൽ കുറവാണെങ്കിൽ മൂലധന നേട്ടം വരുമാനത്തിലേക്ക് ചേർക്കുകയും ബാധകമായ സ്ലാബ് അനുസരിച്ച് നികുതി ഏർപ്പെടുത്തുകയും ചെയ്യും. ഇൻഡക്സേഷൻ അനുവദിച്ചതിനുശേഷം ദീർഘകാല മൂലധന നേട്ടങ്ങൾക്ക് (3 വർഷമോ അതിൽ കൂടുതലോ നിക്ഷേപം കൈവശമുള്ള കാലയളവ്) 20% നികുതി ചുമത്തും. ബാങ്കിംഗ്, പൊതുമേഖലാ സ്ഥാപനങ്ങൾ നൽകുന്ന ഡിവിഡന്റുകൾ (ഇൻകം ഡിസ്ട്രിബൂഷൻ കം വിത്ഡ്രോവൽ എന്നറിയപ്പെടുന്നു) നിങ്ങളുടെ വരുമാനത്തിലേക്ക് ചേർക്കുകയും നിങ്ങളുടെ ആദായനികുതി നിരക്ക് അനുസരിച്ച് നികുതി ഏർപ്പെടുത്തുകയും ചെയ്യും. യുഎസ് ഫെഡറൽ റിസർവ് ഇപ്പോഴും പലിശനിരക്ക് പൂജ്യത്തിനടുത്ത് നിലനിർത്തുകയും ബോണ്ട് വാങ്ങൽ പരിപാടി തുടരുകയും ചെയ്യുന്നതിനാൽ ബോണ്ടിലെ ആദായം ഇപ്പോഴുംകുറഞ്ഞതന്നെയാണ്. അമേരിക്കൻ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന്റെ കൂടുതൽ സൂചനകൾ കാണിക്കുന്നതിനാൽ ഫെഡ് അതിന്റെ ധനനയത്തിൽ മാറ്റംവരുത്തുമെന്ന സൂചനകളുണ്ട്. യുഎസ് സാമ്പത്തിക ഡാറ്റ മെച്ചപ്പെടുമ്പോൾ, കേന്ദ്ര ബാങ്കിന്റെ ശ്രദ്ധ വളർച്ചയിൽനിന്ന് പണപ്പെരുപ്പത്തിലേക്ക് മാറും. തൽഫലമായി യുഎസ് പലിശ നിരക്കും ട്രഷറി ബോണ്ട് വരുമാനവും ചെറിയ കാലയളവിലേക്ക് ഉയരാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യൻ ഗവൺമെന്റ് സെക്യൂരിറ്റീസ് (ജി-സെക്) വരുമാനത്തിൽ സ്വാധീനം ചെലുത്തും. 10 വർഷത്തെ ജി-സെക് യീൽഡ് അതിന്റെ 10 വർഷത്തെ ഏറ്റവും താഴ്ന്ന ഇപ്പോഴത്തെ നിലയിൽനിന്നും ഒരു ഘട്ടത്തിൽ ഉയരാൻ തുടങ്ങിയേക്കാം. യീൽഡ് കൂടുന്നതിനനുസരിച്ച് ബോണ്ട് വില കുറയുന്നു. ഹ്രസ്വകാല ബോണ്ടുകളേക്കാൾ ദീർഘകാല ബോണ്ടുകൾ പലിശ നിരക്ക് മാറ്റങ്ങളോട് കൂടുതൽ സെൻസിറ്റീവ് ആണ്. ബാങ്കിംഗിനും പൊതുമേഖലാ ഫണ്ടുകൾക്കും പലകാലയളവിൽ നിക്ഷേപം നടത്താനുള്ള സൗകര്യമുണ്ട്. ഫണ്ടുകൾ അവരുടെ പലിശ നിരക്ക് കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്നു. ഈ സ്കീമുകൾ നിക്ഷേപിക്കുന്നസെക്യൂരിറ്റികൾക്ക് ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് ഉള്ളതുകൊണ്ട് ബാങ്കിംഗ്, പിഎസ്യു ഫണ്ടുകൾ താരതമ്യേന സുരക്ഷിതമാണ്. ആർക്കാണ് അനുയോജ്യം കുറഞ്ഞ റിസ്ക് എടുക്കാൻ താല്പര്യമുള്ള നിക്ഷേപകർ 3 വർഷമെങ്കിലും നിക്ഷേപിക്കാൻ താല്പര്യമുള്ളവർ. (മിറേ അസറ്റ് ഇൻവെസ്റ്റ്മെൻറ് മാനേജേഴ്സിന്റെ പ്രൊഡക്റ്റ്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡാണ് ലേഖകൻ)

from money rss https://bit.ly/35edwrG
via IFTTT

സ്വർണവില 240 രൂപകൂടി 36,880 രൂപയായി

സംസ്ഥാനത്ത് സ്വർണവില കൂടുന്നു. പവന്റെ വില 240 രൂപകൂടി 36,880യായി. ഗ്രാമിന് 30 രൂപകൂടി 4610 രൂപയുമായി. 36640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.15ശതമാനം ഉയർന്ന് 49,275 രൂപ നിലവാരത്തിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് ഔൺസിന് 1,900 ഡോളർ നിലവാരത്തിൽ തുടരുകയാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഡോളർ ദുലർബലമായതും യുഎസിലെ ബോണ്ട് ആദായംകുറഞ്ഞതും സ്വർണം നേട്ടമാക്കി.

from money rss https://bit.ly/3xf6zTi
via IFTTT

പുതിയ ഉയരംകുറിച്ച് സൂചികകൾ: നിഫ്റ്റി 15,800ന് മുകളിൽ

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ പുതിയ ഉയരംകുറിച്ച് സൂചികകൾ, നിഫ്റ്റി 15,800ന് മുകളിലെത്തി. സെൻസെക്സ് 228 പോയന്റ് നേട്ടത്തിൽ 52,528ലും നിഫ്റ്റി 73 പോയന്റ് ഉയർന്ന് 15,811ലുമാണ് വ്യാപാരം ആരംഭിച്ചത്. മികച്ച മൺസൂൺ പ്രതീക്ഷയും കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിലുണ്ടായ ഇടിവും വാക്സിനേഷനുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്. പവർഗ്രിഡ് കോർപറേഷൻ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, റിലയൻസ്, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, മാരുതി സുസുകി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. മെറ്റൽ സൂചിക 1.5ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6 ശതമാനവും 0.8ശതമാനവും നേട്ടത്തിലാണ്. ബിഇഎംഎൽ, ബിഎച്ച്ഇഎൽ, സിജി പവർ, കൊച്ചിൻ ഷിപ്പിയാഡ്, ഡിഎൽഎഫ്, സൺ ടിവി തുടങ്ങി 57 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3gpJ3we
via IFTTT

താങ്ങുവില: കർഷകർക്ക്‌ ഗുണം ലഭിക്കില്ല

തൃശ്ശൂർ: കേന്ദ്രസർക്കാർ നെല്ലിനും പയറു വർഗങ്ങൾക്കും പ്രഖ്യാപിച്ച താങ്ങുവില കർഷകർക്ക് ഉപകാരപ്പെടില്ലെന്ന് ഉറപ്പായി. തുച്ഛമായ വർധന മാത്രമാണെന്നതാണ് കാരണം. പയറുവർഗങ്ങൾക്ക് ഇപ്പോഴുള്ളതിനെക്കാൾ ശരാശരി ഒരു രൂപ മാത്രമാണ് കൂട്ടിയിരിക്കുന്നത്. നെല്ലിന് 72 പൈസയും. പയറുവർഗങ്ങൾക്ക് കിലോയ്ക്ക് 100-നു മേൽ വിലയുള്ള പശ്ചാത്തലത്തിൽ താങ്ങുവില ഗണ്യമായി ഉയർത്തി സംഭരണം നടത്തുമെന്ന പ്രതീക്ഷ വീണ്ടും അസ്ഥാനത്തായി. താങ്ങുവില കണക്കാക്കുന്ന രീതി മാറ്റണമെന്ന് 2011-ൽ ഡോ.എം.എസ്. സ്വാമിനാഥൻ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇതുവരെയും പരിഗണിച്ചിട്ടില്ല. ഇതിന്റെ ദോഷം അനുഭവിക്കേണ്ടിവരുന്നത് കർഷകരും ഗുണം അനുഭവിക്കുന്നത് വൻകിട കോർപ്പറേറ്റുകളുമാണ്. മൊത്തം ഉത്പാദനച്ചെലവും കുടുംബാംഗങ്ങൾ തൊഴിൽ ചെയ്യുന്നതിന്റെ കൂലിയും ചേർത്തുള്ള കണക്കുകൂട്ടലാണ് രാജ്യത്ത് നിലവിൽ താങ്ങുവില തീരുമാനിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ, സ്വാമിനാഥൻ കമ്മിഷന്റെ നിർദേശപ്രകാരം മൊത്തം ഉത്പാദനച്ചെലവിനൊപ്പം ഭൂമി പാട്ടത്തിനെടുത്ത തുകയും ചേർത്തുകിട്ടുന്ന തുകയാണ് അടിസ്ഥാനമാക്കേണ്ടത്. ആ തുകയുടെ 50 ശതമാനവുംകൂടി ചേർത്തതാവണം താങ്ങുവില. എന്നാൽ, സ്വാമിനാഥൻ കമ്മിഷന്റെ മിക്ക ശുപാർശകളും കേന്ദ്രസർക്കാർ അംഗീകരിച്ചെങ്കിലും താങ്ങുവില കണക്കാക്കുന്ന രീതി മാറ്റാൻ മുമ്പുള്ള യു.പി.എ. സർക്കാരും പിന്നീട് വന്ന എൻ.ഡി.എ. സർക്കാരും തയ്യാറായില്ല. 2014-ൽ എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇത് ഉൾപ്പെടുത്തിയിരുന്നെങ്കിലും നടപടി മാത്രം ഉണ്ടായില്ല. 2017-ൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ അരുൺ ജെയ്റ്റ്ലി, 2022 -ഓടെ രാജ്യത്തെ കർഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞതിന് പിന്നിലും താങ്ങുവില നിശ്ചയിക്കുന്നതിൽ സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട്് അടിസ്ഥാനമാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു. കഴിഞ്ഞ കൊല്ലം നെല്ലിന് 18.68 രൂപയായിരുന്നു താങ്ങുവില. അത് ഇപ്പോൾ 19.40 രൂപയാക്കുക മാത്രമാണ് ചെയ്തത്. കേന്ദ്രം പ്രഖ്യാപിച്ചിരുന്ന 18.68 രൂപക്കൊപ്പം കേരളം 8.8 രൂപ കൂടി ചേർത്ത് 27.48 രൂപയ്ക്കാണ് ഇവിടെ നെല്ല് സംഭരിച്ചുവരുന്നത്. നെല്ലിന്റെ താങ്ങുവില 33 രൂപ ആക്കണമെന്ന്് കേരളം ആവശ്യപ്പെട്ടിരുന്നതാണ്. പയറുവർഗങ്ങൾക്ക് രാജ്യത്ത് 100 രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില. എന്നാൽ, കർഷകർക്ക് കിട്ടുന്നത് 80 രൂപയിൽ താഴെയാണ്. നിലവിൽ ചെറുപയറിന് 71.96 രൂപയാണ് താങ്ങുവില. ഇതിനെക്കാൾ രണ്ടോ മൂന്നോ രൂപയ്ക്ക്് കർഷകരിൽനിന്ന് പയർ വാങ്ങി 100 രൂപയ്ക്കു മുകളിൽ വിൽക്കുന്ന രീതിയാണ് ഇപ്പോഴത്തെ സ്ഥിതി. വിപണിവില കൂടിനിൽക്കുന്നു എന്ന കാരണം പറഞ്ഞ്് സംഭരണത്തിൽ സർക്കാർ ഇടപെടുന്നുമില്ല.

from money rss https://bit.ly/3v80A1e
via IFTTT

സെൻസെക്‌സ് 359 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,700ന് മുകളിലെത്തി

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകൾ കരുത്തോടെ തിരിച്ചെത്തി. പൊതുമേഖല ബാങ്ക്, മെറ്റൽ, റിയാൽറ്റി സൂചികകളാണ് നേട്ടത്തിന് പിന്നിൽ. നിഫ്റ്റി 15,700ന് മുകളിലെത്തി. സെൻസെക്സ് 358.83 പോയന്റ് ഉയർന്ന് 52,300.47ലും നിഫ്റ്റി 102.40 പോയന്റ് നേട്ടത്തിൽ 15,737.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാറ്റ ഇന്ത്യയാണ് ഏറ്റവുംനേട്ടമുണ്ടാക്കിയത്. ഓഹരി വില ആറ് ശതമാനം ഉയർന്ന് 1,657.50രൂപയിലെത്തി. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എസ്ബിഐ, ഡിവീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ഐടിസി, ബജാജ് ഓട്ടോ, അദാനി പോർട്സ്, യുപിഎൽ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മെറ്റൽ, ഫാർമ, പൊതുമേഖല ബാങ്ക്, റിയാൽറ്റി സൂചികകൾ 1-3ശതമാനംനേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. രൂപയുടെ മൂല്യത്തിൽ ഒമ്പതുപൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ മൂല്യം 73.06 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. Nifty ends above 15,700, Sensex rises 366 pts led by realty, PSU bank stocks

from money rss https://bit.ly/3wgvnu8
via IFTTT

ബിഗ് ബാസ്‌ക്കറ്റിനുപിന്നാലെ വൺ എംജിയെയും ടാറ്റ ഏറ്റെടുക്കുന്നു

ഓൺലൈൻ മരുന്ന് വിതരണക്കമ്പനിയായ വൺ എംജിയെടാറ്റ ഡിജിറ്റൽ ഏറ്റെടുക്കുന്നു. ഓൺലൈൻ ഗ്രോസറി ഷോപ്പായ ബിഗ് ബാസ്ക്കറ്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയശേഷമാണ് പുതിയ ഏറ്റെടുക്കൽ. ഓൺലൈൻ ഷോപ്പിങ് മേഖലയിൽ സൂപ്പർ ആപ്പ് നിർമിക്കാൻ ലക്ഷ്യമിട്ടാണ് ടാറ്റ ഡിജിറ്റലിന്റെ ഏറ്റെടുക്കലുകൾ. വൺ എംജിയെ ഏറ്റെടെക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ ഡിജിറ്റൽ പുറത്തുവിട്ടിട്ടില്ല. മരുന്നുകളുടെയും ആരോഗ്യ ഉത്പന്നങ്ങളുടെയും ഓൺലൈൻ വിതരണമേഖലയിൽ മുൻനിര കമ്പനികളിലൊന്നാണ് വൺഎംജി. ടെലി കൺസൾട്ടേഷൻ, വിവിധ ആരോഗ്യ പരിശോധനകൾ ഉൾപ്പടെയുള്ളവയ്ക്ക് കമ്പനി നേതൃത്വംനൽകുന്നുണ്ട്.

from money rss https://bit.ly/3gqxBAf
via IFTTT

അനിൽ അംബാനിക്ക് ആശ്വാസം: തട്ടിപ്പ് ലേബൽ എസ്ബിഐ നീക്കുന്നു

ന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷൻ(ആർകോം), റിലയൻസ് ഇൻഫ്രടെൽ എന്നിവയ്ക്ക് ചാർത്തിയ തട്ടിപ്പ് ലേബൽ എസ്ബിഐ നീക്കംചെയ്യുന്നു. ഇതിനായി നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ ബാങ്ക് സത്യവാങ്മൂലം നൽകി. റിലയൻസ് ഇൻഫ്രാടെലിന്റെ ആസ്തികൾ റിലയൻസ് ജിയോ വാങ്ങാനിരിക്കെയാണ് എസ്ബിഐയുടെ നീക്കം. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാൻ എസ്ബിഐ തയ്യാറായിട്ടില്ല. കമ്പനിയെ തട്ടിപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ അത് നീക്കാതെ ഇൻഫ്രാടെലിന്റെ ആസ്തികൾ വാങ്ങാൻ ജിയോ തയ്യാറാകാത്ത സാഹചര്യത്തിലാണിത്. ഏകദേശം 4000 കോടി രൂപയ്ക്കാണ് ജിയോ ആസ്തികൾ വാങ്ങുന്നത്. തട്ടിപ്പ് കമ്പനി വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാൽ വായ്പ തിരിച്ചുലഭിക്കാനുള്ള സാധ്യതകുറയുമെന്നുകണ്ടാണ് എസ്ബിഐ സത്യവാങ്മൂലം നൽകാൻ തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ. ആർകോമിന്റെയും മറ്റും അക്കൗണ്ടുകൾ തട്ടിപ്പ് വിഭാഗത്തിൽപ്പെടുത്തിയതിന്റെ കാരണങ്ങളറിയാൻ ഓഡിറ്റ് റിപ്പോർട്ട് കാണണമെന്നാവശ്യപ്പെട്ട്ജിയോ പാപ്പരത്ത കോടതിയെ സമീപിച്ചിരുന്നു. എസ്ബിഐ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ ബാങ്കുകൾക്കുവേണ്ടിയാണ് ഫോറൻസിക് ഓഡിറ്റ്റിപ്പോർട്ട് തയ്യാറാക്കിയത്. 5,500 കോടിയുടെ അനധികൃത ഇടപാടുകളാണ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്. ഇതേതുടർന്നാണ് തട്ടിപ്പ് വിഭാഗത്തിൽ കമ്പനികളെ ഉൾപ്പെടുത്തിയത്.

from money rss https://bit.ly/3vbx76H
via IFTTT

Wednesday, 9 June 2021

സ്വർണവിലയിൽ ചാഞ്ചാട്ടം: പവന് 80 രൂപകുറഞ്ഞ് 36,640 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,885.51 ഡോളറിലെത്തി. യുഎസിലെ പണപ്പെരുപ്പ ഉയരാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർ കരുതലെടുത്തതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിലും സമാനമായ ഇടിവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 49,020 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വില കിലോഗ്രാമിന് 0.50ശതമാനം ഇടിഞ്ഞ് 71,507 രൂപയായി.

from money rss https://bit.ly/3g9skhD
via IFTTT

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം: ബാങ്ക്, മെറ്റൽ ഓഹരികളിൽ കുതിപ്പ്

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,700 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. മറ്റ് ഏഷ്യൻ വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 160 പോയന്റ് നേട്ടത്തിൽ 52,102ലും നിഫ്റ്റി 50 പോയന്റ് ഉയർന്ന് 15,686ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1559 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 266 ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ ഉൾപ്പടെയുള്ള സൂചികകൾ നേട്ടത്തിലാണ്. എഫ്എംസിജി സൂചിക നഷ്ടത്തിലുമാണ്. ടെക് മഹീന്ദ്ര, പവർഗ്രിഡ്, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടിസിഎസ്, സൺ ഫാർമ, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് ബാങ്ക്, ബജാജ് ഫിൻസർവ്, നെസ് ലെ, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെഞ്ചുറി പ്ലൈബോർഡ്സ്, മാഗ്സൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, എൻഎച്ച്പിസി, സെയിൽ ഉൾപ്പടെ 64 കമ്പനികളാണ് വ്യാഴാഴ്ച പാദഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2Te9JIj
via IFTTT

ആദായനികുതി അടയ്ക്കാതെ യു.എസ്. ശതകോടീശ്വരന്മാർ

വാഷിങ്ടൺ: യു.എസ്. ശതകോടീശ്വരന്മാരിൽ പലരും ആദായനികുതി അടയ്ക്കുന്നില്ല. ജെഫ് ബെസോസ്, ഇലോൺ മസ്ക്, വാറൻ ബഫെറ്റ് തുടങ്ങി വമ്പന്മാരുടെ പേരുകളാണ് വാർത്താ വെബ്സൈറ്റ് പ്രോപബ്ലിക്ക പുറത്തുവിട്ടത്. 2007-ലും 2011-ലും ആമസോൺ സി.ഇ.ഒ. ജെഫ് ബെസോസും 2018-ൽ ടെസ്ല മോട്ടോഴ്സ് സി.ഇ.ഒ. ഇലോൺ മസ്കും നികുതിയിനത്തിൽ സർക്കാരിന് ഒന്നും നൽകിയിട്ടില്ല. ശതകോടീശ്വരന്മാരുടെ നികുതികളെക്കുറിച്ചുള്ള ഇന്റേണൽ റവന്യൂ സർവീസ് ഡേറ്റ വിശകലനം ചെയ്യുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും വെബ്സൈറ്റ് പറയുന്നു. അമേരിക്കയിൽ സമ്പന്നർ അടച്ച നികുതി തുകയെക്കുറിച്ചും വർധിച്ചുവരുന്ന നികുതി അസമത്വത്തെക്കുറിച്ചും വാർത്താ ചാനലായ ബി.ബി.സി. നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പ്രോപബ്ലിക്കയുടെ വെളിപ്പെടുത്തൽ. എന്നാൽ, റിപ്പോർട്ടുകൾ സ്ഥിരീകിക്കാൻ ബി.ബി.സി.ക്ക് ആയിട്ടില്ല. അമേരിക്കയിലെ 25 സമ്പന്നർ രാജ്യത്തെ മുഖ്യധാരാ ഉദ്യോഗസ്ഥരെക്കാളും കുറഞ്ഞ നികുതിയാണ് നൽകുന്നത്. ഇത് അവരുടെ മൊത്ത വരുമാനത്തിന്റെ 15.8 ശതമാനം മാത്രമാണെന്ന് റിപ്പോർട്ട് പറയുന്നു. വ്യവസ്ഥയിലെ പഴുതുപയോഗിച്ചാണ് പലരും നികുതിവെട്ടിപ്പ് നടത്തുന്നത്. 25 ശതകോടീശ്വരന്മാരുടെ സമ്പത്ത് 2014 മുതൽ 2018 വരെ 40,100 കോടി ഡോളർ വർധിച്ചിട്ടുണ്ട്. എന്നാൽ, ഇവർ ആ വർഷങ്ങളിൽ 1360 കോടി ഡോളർ മാത്രമാണ് ആദായനികുതി നൽകിയത്. അമേരിക്കയിലെ സമ്പന്നർക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുന്നതിനെ പിന്തുണച്ച ശതകോടീശ്വരൻ ജോർജ് സോറോസും കുറഞ്ഞ നികുതി അടച്ചതായി ആരോപിക്കപ്പെടുന്നു. റിപ്പോർട്ട് ചോർച്ച അന്വേഷിക്കും രഹസ്യസ്വഭാവമുള്ള സർക്കാർ വിവരങ്ങൾ അനധികൃതമായി വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിന് രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ.യുടെ സഹായം തേടിയതായും അറിയിച്ചു.

from money rss https://bit.ly/3cyexiF
via IFTTT

സെൻസെക്‌സിൽ 334 പോയന്റ് നഷ്ടം: നിഫ്റ്റി 15,635ൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെനേട്ടം നിലനിർത്താനാകാതെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,650ന് താഴെയെത്തി. ഉച്ചയ്ക്ക്ശേഷം പൊതുമേഖല ബാങ്ക്, ഓട്ടോ ഓഹരികളിലുണ്ടായ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 333.93 പോയന്റ് താഴ്ന്ന് 51,941.64ലിലും നിഫ്റ്റി 104.70 പോയന്റ് നഷ്ടത്തിൽ 15,635.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1697 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1425 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 139 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ശ്രീ സിമെന്റ്സ്, എൽആൻഡിടി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവർഗ്രിഡ് കോർപ്, എസ്ബിഐ ലൈഫ്, എൻടിപിസി, ടൈറ്റാൻ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്-സ്മോൾ ക്യാപ് സൂചികകൾ 0.7-1 ശതമാനം താഴ്ന്നു. വിപണിയിലെ സമ്മർദം രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ 72.97 നിലവാരത്തിലാണ് രൂപ ക്ലോസ്ചെയ്തത്. Sensex ends 334 points lower, Nifty at 15,635.

from money rss https://bit.ly/2TRPz7o
via IFTTT

അക്കൗണ്ടുകളിൽ പണമില്ല: മടങ്ങുന്ന ഓട്ടോ ഡെബിറ്റ് ഇടപാടുകളുടെ എണ്ണംകൂടുന്നു

പണമില്ലാത്തകാരണത്താൽ ഓട്ടോ ഡെബിറ്റ് വഴിയുള്ള ഇപാടുകൾ വൻതോതിൽ മുടങ്ങുന്നു. രാജ്യത്തെ വിവിധയിടങ്ങളിൽ ലോക്ഡൗൺ തുടരുന്നതിനാൽ ബാങ്ക് അക്കൗണ്ടുകളിൽ പണമില്ലാത്തതാണ് കാരണം. മെയ് മാസത്തിൽ 8.57 കോടി ഇടപാടുകളാണ് നടക്കേണ്ടയിരുന്നത്. എന്നാൽ 3.08 കോടി(35.91ശതമാനം) ഇടപാടുകൾക്ക് തടസ്സംനേരിട്ടതായി നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസി(എൻഎസിഎച്ച്)ന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു. ഏപ്രിലിൽ മടങ്ങിയ ഇടപാടുകൾ 2.98 കോടിയായിരുന്നു. പ്രതിമാസ വായ്പ തിരിച്ചടവ്, യൂട്ടിലിറ്റി ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് എസ്ഐപിതുടങ്ങിയവയ്ക്കാണ് ഉപഭോക്താക്കളുടെ സൗകര്യപ്രകാരം ഓട്ടോ ഡെബിറ്റ് സംവിധാനംവഴി പണംപിൻവലിക്കാൻ മുൻകൂർ അനുമതി നൽകുന്നത്. നാഷണൽ പേയ്മെന്റ് കോർപറേഷൻ വഴിയാണ് ഇടപാടുകൾ സാധ്യമാകുന്നത്. കഴിഞ്ഞ വർഷം മെയ്, ജൂൺ, ജൂലായ് മാസങ്ങളിൽ ഇടപാട് മടങ്ങുന്നത് വർധിച്ചിരുന്നുവെങ്കിലും പിന്നീടുള്ള മാസങ്ങളിൽ ഘട്ടംഘട്ടമായി കുറവ് രേഖപ്പെടുത്തിയിരുന്നു. പണമില്ലാതെമടങ്ങിയാൽ ഓരോ ഇടപാടിനും അക്കൗണ്ട് ഉടമകളിൽനിന്ന് ബാങ്കുകൾ പിഴയീടാക്കും. Auto debit bounce rate up in May.

from money rss https://bit.ly/2RCrvVj
via IFTTT