121

Powered By Blogger

Tuesday, 17 August 2021

കല്യാൺ ജൂവലേഴ്‌സ്‌ പുതിയ ഷോറൂം കൊല്ലം ചിന്നക്കടയിൽ ഓഗസ്റ്റ്‌ 18 മുതൽ

കൊല്ലം: പുത്തൻ ഷോപ്പിങ് അനുഭവവുമായി കല്യാൺ ജൂവലേഴ്സ് കൊല്ലത്ത് കൂടുതൽ സൗകര്യങ്ങളുള്ള പുതിയ ഷോറൂമിലേക്കു മാറുന്നു. കൊല്ലം ചിന്നക്കടയിൽ ആർപി മാളിനു സമീപം പുതിയ ഷോറൂം ഈ മാസം 18-ന് പ്രവർത്തനം തുടങ്ങും. പരമ്പരാഗത രൂപകല്പനയിലുള്ള ആഭരണങ്ങൾക്കു പുറമേ നവവധുക്കൾക്കായി ഇന്ത്യയിലെങ്ങുനിന്നുമായി തിരഞ്ഞെടുത്ത പുതിയ മുഹൂരത്ത് ആഭരണങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ ഇളവുകളിലൂടെ ഉപയോക്താക്കൾക്ക് പരമാവധി മൂല്യം ലഭ്യമാക്കും. സ്വർണാഭരണങ്ങൾക്ക് മൂന്നു ശതമാനം മുതലാണ് പണിക്കൂലി ആരംഭിക്കുക. കൂടാതെ പണിക്കൂലിയിൽ 25 ശതമാനംവരെ ഇളവും ലഭിക്കും. ഡയമണ്ട്, അൺകട്ട്, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ശതമാനം വരെ ഇളവ് ലഭിക്കും. ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലെ നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. 2007-ൽ കൊല്ലത്ത് ഷോറൂം തുടങ്ങിയപ്പോൾ മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.

from money rss https://bit.ly/3AQP6m5
via IFTTT

സെൻസെക്‌സ് 56,000 കടന്നു: എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി കുതിച്ചു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. നിഫ്റ്റി 16,650ന് മുകളിലെത്തി. സെൻസെക്സ് 56,000 കടന്നു. 233 പോയന്റാണ് സെൻസെക്സിലെ നേട്ടം. നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 16,672ലുമാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ വ്യാപാര ദിനത്തിലുണ്ടായ സമ്മർദത്തിനൊടുവിൽ അവസാനമണിക്കൂറിലെ കുതിപ്പിന്റെ തുടർച്ചയാണ് ഈനേട്ടം. സാങ്കേതിക തകരാറിനെതുടർന്ന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വിലയിൽ മൂന്നുശതമാനം കുതിപ്പുണ്ടായി. അൾട്രടെക് സിമെന്റ്സ്, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, ടൈറ്റാൻ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എസ്ബിഐ, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3spgYuo
via IFTTT

പൂജയുടെ പേരിൽ തട്ടിപ്പ്: സ്ത്രീയ്ക്ക് നഷ്ടപ്പെട്ടത് 1.8 കോടി

ബെംഗളൂരു: വിഷാദരോഗം മാറ്റാൻ പൂജ നടത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് 44 -കാരിയുടെ 1.8 കോടി രൂപ തട്ടിയെടുത്തതായി പരാതി. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന ബെംഗളൂരു ശേഷാദ്രിപുരം സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്. ആത്മീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വെബ്സൈറ്റിലൂടെ പരിചയപ്പെട്ട ഉത്തർപ്രദേശ് സ്വദേശികളായ സഹോദരങ്ങൾ പണം തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. അന്വേഷണം തുടങ്ങിയതായി ശേഷാദ്രിപുരം പോലീസ് അറിയിച്ചു. വിഷാദരോഗം അലട്ടിയിരുന്ന ഇവർ 2016-ലാണ് വെബ്സൈറ്റിലൂടെ ഉത്തർ പ്രദേശ് സ്വദേശിയായ ഒരു യുവതിയെ പരിചയപ്പെട്ടത്. വിഷാദം മാറ്റാൻ ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും ചെയ്താൽ മതിയെന്നായിരുന്നു നിർദേശം. ഇതിനുള്ള ഉപദേശങ്ങളും യുവതി നിരന്തരം നൽകിത്തുടങ്ങി. സൗഹൃദം ശക്തമായതോടെ യുവതിയുടെ സഹോദരിയേയും സഹോദരനേയും പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് പൂജകൾ നടത്താൻ ഇവർ കൂടി സഹായിക്കാമെന്ന് ഏറ്റു. പൂജകൾക്കായി ബാങ്ക് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കണമെന്ന് പിന്നീട് ആവശ്യപ്പെട്ടു. 2016 ജനുവരിമുതൽ 2020 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പലതവണയായി 1.8 കോടി രൂപയാണ് ഇവർ അക്കൗണ്ടിലിട്ടുനൽകിയത്. ഏറെക്കാലം പൂജചെയ്തിട്ടും ഫലമൊന്നും കാണാതായതോടെ ഇവർ സഹോദരങ്ങളെ ഫോണിൽ വിളിച്ച് കാരണം ചോദിക്കുകയും പണം തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. സഹോദരങ്ങൾ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ സംശയം തോന്നിയ ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു.

from money rss https://bit.ly/37TEx5m
via IFTTT

ഐടി ഓഹരികളുടെ മുന്നേറ്റത്തിൽ നിഫ്റ്റി 16,600ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: അവസാന മണിക്കൂറിൽ നിക്ഷേപക താൽപര്യം വർധിച്ചതോടെ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി ഓഹരികളിലെ കുതിപ്പാണ് സൂചികകളെ റെക്കോഡ് നേട്ടത്തിന് അർഹമാക്കിയത്. സെൻസെക്സ് 209.69 പോയന്റ് ഉയർന്ന് 55,792.27ലും നിഫ്റ്റി 51.60 പോയന്റ് നേട്ടത്തിൽ 16,614.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ സെൻസെക്സ് 55,855, നിഫ്റ്റി 16,628 എന്നിങ്ങനെ റെക്കോഡ് ഉയരംകുറിക്കുകയുംചെയ്തു. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, വിപ്രോ, ടെക് മഹീന്ദ്ര, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ഇൻഡസിൻഡ് ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. നിഫ്റ്റി ഐടി, എഫ്എംസിജി സൂചികകൾ 1-2.5ശതമാനം ഉയർന്നു. മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ രണ്ടുശതമാനം താഴുകയുംചെയ്തു.

from money rss https://bit.ly/2XA74ej
via IFTTT

എസ്‌ഐപി നിക്ഷേപകരുടെ എണ്ണത്തിൽ റെക്കോഡ് വർധന

മ്യൂച്വൽ ഫണ്ടിൽ പുതിയതായി എസ്ഐപി തുങ്ങിയവരുടെ എണ്ണത്തിൽ റെക്കോഡ് വർധന. ജൂലായിൽ എസ്ഐപി രജിസ്ട്രേഷന്റെ എണ്ണം എണ്ണം 23.8 ലക്ഷമായി. നിക്ഷേപം നിർത്തുന്നവരുടെ എണ്ണത്തിലും കുതിപ്പുണ്ടായി. ജൂലായിൽമാത്രം 8,55,000 എസ്ഐപികളാണ് നിർത്തിയത്. കാലാവധി പൂർത്തിയാക്കിയവരിൽ പലരും പുതുക്കുന്നില്ലെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. ഓട്ടോ റിന്യൂവൽ സംവിധാനമില്ലാത്തതിനാൽ ഒരോവർഷത്തെ കാലാവധിയിൽ എസ്ഐപി തുടങ്ങുന്നവർ അതിനുശേഷം പുതുക്കാത്ത സാഹചര്യവുമുണ്ട്. വിപണി റെക്കോഡ് നേട്ടത്തിലായതിനാൽ ഇക്വിറ്റി ഫണ്ടുകളിൽനിന്ന് മികച്ച ആദായമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വരുംമാസങ്ങളിൽ എസ്ഐപി നിർത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകും. നടപ്പ് സാമ്പത്തിക വർഷം 29.9 ലക്ഷം എസ്ഐപികളുടെ കാലാവധി തീരുകയോ നിർത്തുകയോ ചെയ്തു. മികച്ച ആദായംലഭിച്ചതിനെതുടർന്ന് നിക്ഷേപം പിൻവലിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. ജൂണിനെ അപേക്ഷിച്ച് ജൂലായിൽ എസ്ഐപി നിക്ഷേപത്തിൽ വർധനവാണുണ്ടായത്. ജൂണിൽ 9,155 കോടി രൂപയും ജൂലായിൽ 9,609 കോടിയുമാണ് നിക്ഷേപമായെത്തിയത്. മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 5.03 ലക്ഷം കോടി രൂപയുമായി. പുതിയതായിഎത്തുന്നവരിലേറെയും എസ്ഐപിയായാണ് നിക്ഷേപം നടത്തുന്നത്.

from money rss https://bit.ly/3mhuBuy
via IFTTT

സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകാൻ എൽഐസിയും ഇപിഎഫ്ഒയും

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എൽഐസിയും സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിൽ പങ്കാളികളായേക്കും. ഇപിഎഫ്ഒയും എൽഐസിയും താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. നിലവിൽ സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ സിഡ്ബിയുടെ നേതൃത്വത്തിൽ ഫണ്ട് കൈകാര്യംചെയ്യുന്നുണ്ട്. പ്രാരംഭഘട്ടത്തിൽതന്നെ ഫണ്ട് നൽകുന്ന പദ്ധതി വിപുലീകരിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിൽ 6000ത്തോളം ഏയ്ഞ്ചൽ നിക്ഷേപകരാണ് നിലവിലുള്ളത്. യുഎസിലാകട്ടെ മൂന്നുലക്ഷത്തോളംവരുമിത്. ഈ സാഹചര്യത്തിൽ പുതിയ പ്ലാറ്റ്ഫോം ഒരുക്കി പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നത്. എളുപ്പത്തിൽ ബിസിനസ് തുടങ്ങൽ, സീഡ് ഫണ്ടിങ് വഴി സാമ്പത്തിക സഹായം നൽകൽ, പുതിയ സംരംഭകരെ ആകർഷിക്കൽ, പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരംകാണൽ തുടങ്ങിയവ സമഗ്രമായി പരിഗണിക്കും. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ സ്റ്റാർട്ടപ്പ് ഉപദേശക സമിതിയോഗത്തിലാണ് ഇരു സ്ഥാപനങ്ങളും താൽപര്യം പ്രകടിപ്പിച്ചത്.

from money rss https://bit.ly/37MCGir
via IFTTT

Monday, 16 August 2021

സ്വർണവില പവന് 160 രൂപകൂടി 35,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,360 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4420 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,787.90 ഡോളർ നിലവാരത്തിലാണ്. സമീപകലായളവിൽ ആഗോള വിപണിയിലെ വിലയിൽ കനത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില നേരിയതോതിൽ കുറഞ്ഞ് 47,223 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി.

from money rss https://bit.ly/3yYYIKY
via IFTTT

ഇ-ഫയലിങ് പോർട്ടൽ: രണ്ടുമാസം പിന്നിട്ടിട്ടും തകരാറുകൾ പരിഹരിക്കാനായില്ല

ആദായ നികുതി വകുപ്പ് പുതിതായി അവതരിപ്പിച്ച ഇൻകംടാക്സ് ഇ-ഫയലിങ് പോർട്ടലിലെ തകരാറുകൾ പൂർണമായും പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ തകരാറുകൾ പരിഹരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. തകരാറുകൾ കണ്ടെത്തി ഘട്ടംഘട്ടമായി പരിഹരിച്ചുവരികയാണ്. ഇതുസംബന്ധിച്ച് എല്ലാ ആഴ്ചയും നന്ദൻ നിലേകനി ആശയവിനിമയം നടത്തുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. റിട്ടേൺ നൽകുന്നതിനുള്ള സമയപരിധി നീട്ടുന്നകാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ജൂൺ ഏഴിനാണ് പുതിയ ആദായനികുതി ഇ-ഫയലിങ് പോർട്ടൽ പുറത്തിറക്കിയത്. അന്നുതന്നെ പോർട്ടിലിലെ തകരാറുകളെക്കുറിച്ച് വ്യാപകമായി പരാതികളുയർന്നിരുന്നു. രണ്ടുമാസം പിന്നിട്ടിട്ടും തകരാർ പരിഹരിക്കാൻ സോഫ്റ്റ് വെയർ രൂപകല്പനചെയ്ത ഇൻഫോസിസിന് ആയിട്ടില്ല. റിട്ടേണുകൾ പ്രൊസസ് ചെയ്യുന്ന സമയം 63 ദിവസത്തിൽനിന്ന് ഒരു ദിവസമായി കുറയ്ക്കുന്നതിനും റീഫണ്ട് വേഗത്തിൽ നൽകുന്നതിനും മറ്റുമാണ് പുതുതലമുറ ഫയലിങ് സംവിധാനം തയ്യാറാക്കുന്നതിന് 2019ൽ ധനകാര്യമന്ത്രാലയം ഇൻഫോസിസുമായി കരാറിലെത്തിയത്. ഇതിനായി 2019 ജനുവരി മുതൽ 2021 ജൂൺവരെയുള്ള കാലയളവിൽ 164.5 കോടി രൂപയാണ് ഇൻഫോസിസിന് നൽകിയത്.

from money rss https://bit.ly/2W1WP1C
via IFTTT

നേട്ടം തുടരാനാകാതെ വിപണി: സെൻസെക്‌സിൽ 119 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. വില്പന സമ്മർദവും ആഗോള വിപണികളിലെ ഉണർവില്ലായ്മയും സൂചികകളെ ബാധിച്ചു. സെൻസെക്സ് 119 പോയന്റ് താഴ്ന്ന് 55,462ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തിൽ 16,525ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഗ്രാസിം, ഐഒസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടെക് മഹീന്ദ്ര, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, സൺ ഫാർമ, സിപ്ല, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യം തുടങ്ങിയ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എഫ്എംസിജി, ഫാർമ സൂചികകളാണ് നേട്ടത്തിൽ മുന്നിൽ.

from money rss https://bit.ly/2W1XhNt
via IFTTT

സെൻസെക്‌സിൽ 145 പോയന്റ് നേട്ടം: നിഫ്റ്റി 16,563ൽ ക്ലോസ് ചെയ്തു

മുംബൈ: തുടക്കം നഷ്ടത്തോടെയായിരുന്നെങ്കിലും നേട്ടംതിരിച്ചുപിടിച്ച് വിപണി. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്യുന്നത്. സെൻസെക്സ് 145.29 പോയന്റ് ഉയർന്ന് 55,582.58ലും നിഫ്റ്റി 33.90 പോയന്റ് നേട്ടത്തിൽ 16,563ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിലെ കുതിപ്പാണ് നേട്ടത്തിനുപിന്നിൽ. ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചെങ്കിലും മൊത്തവില സൂചിക താഴ്ന്നത് ഒരുപരിധിവരെ ആശ്വാസമായി. ദുർബലമായ ചെനീസ് ഇക്കണോമിക് ഡാറ്റയും ആഗോളതലത്തിൽ കോവിഡ് വ്യാപിക്കുന്നതുമാണ് വിദേശ വിപണികളെ ബാധിച്ചത്. ജൂൺ പാദത്തിൽ മികച്ച പ്രവർത്തനഫലം കമ്പനികൾ പുറത്തുവിട്ടതാണ് മെറ്റൽ ഓഹരികൾ നേട്ടമാക്കിയത്. ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഒസി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുകുസി, ശ്രീ സിമെന്റ്സ്, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മെറ്റൽ സൂചിക ഒരുശതമാനം നേട്ടമുണ്ടാക്കി. ഓട്ടോ, ബാങ്ക്, ഫാർമ, ഐടി സൂചികകൾ വില്പന സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2VZcsHl
via IFTTT

വായ്പകൾക്ക് പ്രത്യേക കിഴിവ്, നിക്ഷേപത്തിന് കൂടുൽ പലിശ: ഒഫറുകൾ പ്രഖ്യാപിച്ച് എസ്ബിഐ

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി റീട്ടെയിൽ ഉപഭോക്താക്കൾക്ക് എസ്ബിഐ കിഴിവുകൾ പ്രഖ്യാപിച്ചു. ഭവന-വാഹന വായ്പകൾക്ക് പ്രൊസസിങ് ഫീസ് ഒഴിവാക്കി. വാഹനവിലയുടെ 90ശതമാനംവരെ വായ്പ അനുവദിക്കും. യോനോ ആപ്പ് വഴി കാർ ലോണിന് അപേക്ഷിച്ചാൽ പലിശ നിരക്കിൽ കാൽശതമാനം കിഴിവ് നൽകും. 7.5ശതമാനംമുതലാണ് വാഹനവായ്പക്ക് പലിശ ഈടാക്കുന്നത്. 75-ാംവാർഷികം പ്രമാണിച്ച് സ്ഥിര നിക്ഷപത്തിന് അധിക പലിശയും ബാങ്ക് വാഗ്ദാനംചെയ്തിട്ടുണ്ട്. 75 ദിവസം, 75 ആഴ്ച, 75 മാസം എന്നീ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് നിലവിലുള്ള പലിശയേക്കാൽ 15 ബേസിസ് പോയന്റ് അധികംലഭിക്കും. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബര് 14വരെയുള്ള കാലയളവിൽ നിക്ഷേപം നടത്തിയാലാണ് അധിക പലിശ ലഭിക്കുക. സ്വർണപ്പണയ വായ്പയുടെ പലിശയിൽ 0.75ശതമാനം കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. യോനോ ആപ്പുവഴി ഗോൾഡ് ലോണിന് അപേക്ഷിച്ചാൽ പ്രൊസസിങ് ഫീസ് ഒഴിവാക്കിനൽകും. 7.5ശതമാനംമുതലാണ് പലിശ ഈടാക്കുന്നത്. Its time to celebrate Indias 75th year of Independence with Platinum Deposits. Exclusive benefits for Term Deposits and Special Term Deposits with SBI. Offer valid up to: 14th Sept 2021 Know More: https://bit.ly/3AG4nG4 #SBIPlatinumDeposits #IndependenceDay #SpecialOffers pic.twitter.com/qnbZ4aRVEs — State Bank of India (@TheOfficialSBI) August 15, 2021

from money rss https://bit.ly/2XkXfR9
via IFTTT

ജനകീയാസൂത്രണം@25: ഇന്നലെയുടെ നേട്ടങ്ങളും നാളെയുടെ കടമകളും

ജനകീയാസൂത്രണം 25 വർഷം പിന്നിടുമ്പോൾ നീക്കിബാക്കി എന്ത്? അധികാരവികേന്ദ്രീകരണം കേരളത്തിൽ സ്ഥായിയായിയെന്നതുതന്നെ ഏറ്റവും വലിയ നേട്ടം. അഞ്ചുസർക്കാരുകളുടെ മാറ്റങ്ങൾ അതിജീവിച്ചുവെന്നതു ലോകത്തുതന്നെ അപൂർവമാണ്. ലാറ്റിനമേരിക്കയിലെ ലോകപ്രസിദ്ധമായ പങ്കാളിത്ത ബജറ്റിങ്ങിന് രാഷ്ട്രീയമാറ്റത്തെ അതിജീവിക്കാനായില്ല. നമ്മുടെ സംസ്ഥാനത്തുതന്നെ 1958-ലെ അധികാരവികേന്ദ്രീകരണ നിയമത്തിനും 1991-ലെ ജില്ലാ കൗൺസിലുകൾക്കും ഭരണമാറ്റത്തോടെ എന്തു സംഭവിച്ചുവെന്ന് അറിയാമല്ലോ? ഇന്നും രാജ്യത്ത് ഏറ്റവും കൂടുതൽ അധികാരവും പണവും ഉദ്യോഗസ്ഥരെയും താഴേത്തട്ടിലേക്ക് വിന്യസിച്ചിരിക്കുന്ന സംസ്ഥാനം കേരളമാണ്. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ മുകളിൽനിന്നും താഴേക്കു നടപ്പാക്കിയ ഒരു ഭരണപരിഷ്കാരമായിരുന്നില്ല കേരളത്തിലെ അധികാരവികേന്ദ്രീകരണം. താഴേത്തട്ടിൽനിന്ന് അതിവിപുലമായ രീതിയിൽ ജനങ്ങളെ അണിനിരത്തിക്കൊണ്ടു നടപ്പാക്കിയ ഭരണപരിഷ്കാരമായിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി അധികാരവികേന്ദ്രീകരണത്തിന് അനുകൂലമായ ഒരു അന്തരീക്ഷവും ഇച്ഛയും അതു സംസ്ഥാനത്തു സൃഷ്ടിച്ചു. ജനകീയാസൂത്രണം വലിയൊരു വിസ്ഫോടനമായിരുന്നു. തദ്ദേശഭരണസ്ഥാപനങ്ങൾക്കുള്ള സർക്കാർ ധനവിന്യാസത്തിൽ സമാനതകളിലാത്ത വർധനയാണ് വരുത്തിയത്. ആദ്യമേതന്നെ വിഭവങ്ങൾ കൈമാറുക, ആ വിഭവങ്ങൾ കൈയാളുന്നതിനുണ്ടാകുന്ന പ്രതിബന്ധങ്ങളെ അപ്പപ്പോൾ തരണംചെയ്ത് അധികാരവികേന്ദ്രീകരണത്തെ യാഥാർഥ്യമാക്കുക എന്നൊരു അസാധാരണസമീപനമാണ് കേരളസർക്കാർ കൈക്കൊണ്ടത്. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ ജനകീയാസൂത്രണംവഴി അധികാരവികേന്ദ്രീകരണം നടപ്പാക്കുന്നതിന് എടുത്ത തീരുമാനത്തെ ശരിവെക്കുന്ന അഭിമാനകരമായ നേട്ടങ്ങളെ കാണാനാകും. ആരോഗ്യം 1991-ൽ കേരളത്തിലെ കുടുംബങ്ങളുടെ 28 ശതമാനമേ പൊതു ആരോഗ്യസംവിധാനങ്ങൾ ഉപയോഗിച്ചിരുന്നുള്ളൂ. എന്നാൽ, 2015-ൽ കേന്ദ്രസർക്കാരിന്റെ കണക്കുപ്രകാരം പൊതുആരോഗ്യസംവിധാനങ്ങളെ ഉപയോഗിക്കുന്ന കുടുംബങ്ങളുടെ ശതമാനം 34 ആയി ഉയർന്നു. 2018 ആയപ്പോഴേക്കും ഇതുവീണ്ടും 48 ശതമാനമായി ഉയർന്നു. ശിശുമരണനിരക്ക് ഏഴുശതമാനമായി താഴ്ന്നു. കോവിഡ് കാലത്ത് നമ്മുടെ കീഴ്ത്തട്ട് ആരോഗ്യമേഖലയുടെ കരുത്ത് നമ്മൾ അനുഭവിച്ചറിഞ്ഞു. വിദ്യാഭ്യാസം രക്ഷാകർത്താക്കളുടെ വിദ്യാഭ്യാസനിലവാര പ്രതീക്ഷകൾക്കനുസരിച്ച് പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർന്നില്ല. ഇതിന്റെ ഫലമായി അൺ-എയ്ഡഡ് സ്കൂളുകളിലേക്ക് കുട്ടികൾ കൊഴിഞ്ഞുപോകാൻ തുടങ്ങി. ഈ മേഖലയിൽ 1991-ൽ 1.5 ലക്ഷം കുട്ടികൾ ഉണ്ടായിരുന്നു. 2016-17 ആയപ്പോഴേക്കും അത് 4.1 ലക്ഷമായി ഉയർന്നു. എന്നാൽ, ഇന്ന് ഒഴുക്കിന്റെ ഗതി മാറിക്കഴിഞ്ഞു. 2016-2021 കാലത്ത് 6.79 ലക്ഷം കുട്ടികൾ അധികമായി ചേർന്നു. നീതി ആയോഗിന്റെ സ്കൂൾവിദ്യാഭ്യാസ ഗുണനിലവാരസൂചികയിൽ 100-ൽ 76.6 മാർക്കോടുകൂടി കേരളം ഒന്നാംസ്ഥാനത്താണ്. പാർപ്പിടം ജനകീയാസൂത്രണത്തിന്റെ അഞ്ചുവർഷംകൊണ്ട് തദ്ദേശഭരണസ്ഥാപനങ്ങൾ 5.7 ലക്ഷം വീടുകൾ പുതിയതായി നിർമിച്ചുനൽകി. ഇതുവരെ ആകെ 20 ലക്ഷം വീടുകളെങ്കിലും പാവപ്പെട്ടവർക്കുവേണ്ടി നിർമിച്ചിട്ടുണ്ട്. കേരളത്തിലെ പാർപ്പിടങ്ങളുടെ ഗുണനിലവാരം ഇന്ത്യയിലെ പൊതുസ്ഥിതിയെക്കാൾ എത്രയോ മെച്ചം. 2011-ൽ കേരളത്തിൽ 77 ശതമാനം വീടുകളിലും കുടിവെള്ളം എത്തിയപ്പോൾ ഇന്ത്യയിൽ 51 ശതമാനം മാത്രമായിരുന്നു. കേരളത്തിലെ 95 ശതമാനം വീടുകളും വൈദ്യുതീകരിച്ചപ്പോൾ ദേശീയശരാശരി 67 ശതമാനമായിരുന്നു. കേരളത്തിൽ 95 ശതമാനം വീടുകൾക്കും കക്കൂസ് ഉണ്ടായപ്പോൾ ഇന്ത്യയിൽ 47 ശതമാനമായിരുന്നു. കേരളത്തിലെ വീടുകളിൽ 93 ശതമാനത്തിനും ഒരു മുറിയെക്കാൾ കൂടുതൽ ഉണ്ടായിരുന്നപ്പോൾ ഇന്ത്യയിൽ ഈ തോത് 59 ശതമാനമായിരുന്നു. കേരളം സമ്പൂർണശുചിത്വവും വൈദ്യുതീകരണവും നേടിക്കഴിഞ്ഞു. ദാരിദ്ര്യനിർമാർജനം കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക ദാരിദ്ര്യരേഖാ കണക്കുപ്രകാരം 1993-'94-ൽ കേരളത്തിലെ ദാരിദ്ര്യരേഖയ്ക്കു കീഴിൽ 25 ശതമാനം കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. 2011-'12-ൽ ഇത് ആറു ശതമാനമായി കുറഞ്ഞു. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്. അഗതികളെ സംരക്ഷിക്കുന്ന ആശ്രയപദ്ധതി, ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ബഡ്സ് സ്കൂളുകൾ, പാലിയേറ്റീവ് ശൃംഖലകൾക്കുള്ള പ്രോത്സാഹനം തുടങ്ങിയവയൊക്കെ ഇതോടുബന്ധപ്പെടുത്തി വിലയിരുത്തേണ്ടതാണ്. ജനകീയാസൂത്രണം തുടങ്ങിയകാലത്ത് വിഭാവനംചെയ്ത നിലയിലേക്ക് കേരളം മാറിയിട്ടില്ല. മറികടക്കേണ്ടുന്ന ഒരുപാടു ദൗർബല്യങ്ങൾ ഇനിയുമുണ്ട്. പ്രാദേശിക റോഡുകൾ 1995-'96-ൽ 1.15 ലക്ഷം കിലോമീറ്റർ പ്രാദേശികറോഡുകളാണ് ഉണ്ടായിരുന്നത്. 2018-'19-ൽ ഇവയുടെ ദൈർഘ്യം 2.32 ലക്ഷം കിലോമീറ്ററായി ഉയർന്നു. ഏതാണ്ട് 20000-ത്തോളം കിലോമീറ്റർ റോഡുകൾ ഈ കാലയളവിൽ പി.ഡബ്ല്യു.ഡി. ഏറ്റെടുക്കുകയുംചെയ്തിട്ടുണ്ട്. റോഡുകളുടെ ഗുണനിലവാരത്തിലും വലിയ പുരോഗതിയുണ്ടായി. ജനപങ്കാളിത്തം ഏറ്റവും വലിയ പ്രശ്നം ജനകീയപങ്കാളിത്തം ശോഷിക്കുന്നുവെന്നുള്ളതാണ്. ഇതിനു പരിഹാരം ഗ്രാമസഭകളുടെ ഉപഘടകങ്ങളായി കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും റെസിഡൻസ് അസോസിയേഷനുകളെയും വളർത്തിയെടുക്കുക എന്നുള്ളതാണ്. ഗ്രാമസഭകൾക്കുമുമ്പ് ഈ വേദികളിൽ അജൻഡ വിശദമായി ചർച്ചചെയ്യുകയും, ഗ്രാമസഭയിൽ പ്രതിനിധികൾക്ക് ഉന്നയിക്കാനുള്ള സന്ദർഭം കൊടുക്കുകയുംവേണം. ഇന്നുള്ള സൂക്ഷ്മതല പങ്കാളിത്തവേദികളായ സ്കൂൾ, ആശുപത്രി കമ്മിറ്റികൾ, മോണിറ്ററിങ് കമ്മിറ്റികൾ, നിർവഹണ കമ്മിറ്റികൾ, കർമസമിതികൾ തുടങ്ങിയവയെല്ലാം ശക്തിപ്പെടുത്തണം. കൂടുതൽ വിദഗ്ധരെ എങ്ങനെ ആസൂത്രണ നിർവഹണപ്രക്രിയയിൽ പങ്കാളികളാക്കാം എന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. അഴിമതി അഴിമതി വർധിക്കുന്നുവെന്ന വിമർശനവുമുണ്ട്. പൗരാവകാശരേഖയും സോഷ്യൽ ഓഡിറ്റുമാണു പ്രതിവിധി. ജനപങ്കാളിത്തവും സുതാര്യതയും വർധിപ്പിച്ചുകൊണ്ടേ അഴിമതിക്കു തടയിടാനാകൂ. സമ്പൂർണ കംപ്യൂട്ടറൈസേഷൻ പൂർത്തീകരിക്കേണ്ടതും പ്രധാനമാണ്. ഉത്പാദനമേഖലകൾ ഉത്പാദനമേഖലകളിൽ വികേന്ദ്രീകരണം വേണ്ടത്ര ഫലപ്രദമായിട്ടില്ല. സുഭിക്ഷകേരളം പദ്ധതിയും ചെറുകിടമേഖലയിലെ 1000 പേർക്ക് അഞ്ചുവീതം തൊഴിൽനൽകുന്ന പദ്ധതിയും പുതിയൊരു സാധ്യത തുറന്നിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം നൂതനവിദ്യകൾ സന്നിവേശിപ്പിക്കുന്നതിന് ഉത്തേജനം നൽകുന്നതാണ് വിജ്ഞാനസമൂഹ സങ്കല്പം. ദുർബലവിഭാഗങ്ങൾ പട്ടികവിഭാഗങ്ങൾ അടക്കമുള്ള ദുർബലവിഭാഗങ്ങൾ ആസൂത്രണ പ്രക്രിയയിൽ വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ലായെന്ന വിമർശനമുണ്ട്. അതിദാരിദ്ര്യം നിർമാർജനം ചെയ്യാനുള്ള മൈക്രോ പ്ലാനിങ് ഇതിനു വലിയ പരിധിവരെ പരിഹാരമാകും. ജില്ലാപദ്ധതി വിവിധതട്ടു സർക്കാരുകളുടെ പദ്ധതികളും പരിപാടികളും പ്രാദേശികതലത്തിൽ ഉദ്ഗ്രഥിക്കുന്നതിനുള്ള മാർഗം ജില്ലാപദ്ധതിയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഏകോപിതപ്രവർത്തനം കൊണ്ടുവരുന്നതിനു ഡി.പി.സി.കളെ പ്രാപ്തരാക്കണം. ഇതിനു സന്നദ്ധാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വിദഗ്ധർ അത്യന്താപേക്ഷിതമാണ്. നീർത്തടപദ്ധതി ജനകീയാസൂത്രണകാലം മുതൽ പറയുന്നതാണെങ്കിലും നീർത്തടാധിഷ്ഠിത ആസൂത്രണം നടപ്പായിട്ടില്ല. വിപുലമായ കാമ്പയിൻ ഇതിന് അത്യന്താപേക്ഷിതമാണ്. പ്രാദേശിക ദുരന്തനിവാരണ ആക്ഷൻ പ്ലാനും ശുചിത്വ പരിപാടിയും മിയോവാക്കി വനപരിപാടിയടക്കം പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇതിന്റെ അടിസ്ഥാനത്തിലാകണം. സ്ത്രീകൾക്കുനേരെയുള്ള അതിക്രമം സ്ത്രീകൾക്കു നേരെയുള്ള വർധിക്കുന്ന അതിക്രമങ്ങൾ നമ്മുടെ നാടിനൊരു നാണക്കേടാണ്. ഇതിനുള്ള ഫലപ്രദമായ പരിഹാരമാണ് ക്രൈംമാപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ അതിക്രമങ്ങൾ കുറയ്ക്കാനുള്ള ബോധവത്കരണവും പദ്ധതികളും. വനിതാ ഘടകപദ്ധതിയുടെ അടിസ്ഥാനലക്ഷ്യം ഇതാവണം. ദൗർബല്യങ്ങൾ പരിഹരിക്കാനുള്ള ഉറപ്പ് നമ്മൾത്തന്നെയാണ്. മുകളിൽ സൂചിപ്പിച്ച ഏതാണ്ട് എല്ലാകാര്യങ്ങളും സംസ്ഥാനസർക്കാർ നയപരമായി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാർ അംഗീകരിച്ചതുകൊണ്ട് അവ നടക്കണമെന്നില്ല. അതിനുള്ള ഗാരന്റി കീഴ്ത്തട്ടിൽ നമ്മൾ ഇടപെടുക എന്നുള്ളതാണ്. അങ്ങനെ കീഴ്ത്തട്ടിൽ ഇടപെടുന്നതിനുള്ള ജനാധിപത്യയിടം കേരളത്തിൽ സൃഷ്ടിക്കപ്പെട്ടൂവെന്നുള്ളതാണ് ജനകീയാസൂത്രണത്തിന്റെ ഏറ്റവും വലിയ നേട്ടം. അധികാരവികേന്ദ്രീകരണം എല്ലാം നന്നാവുമെന്ന് ഒരു ഉറപ്പുംനൽകുന്നില്ല. എന്നാൽ, നന്നാവണമെന്ന് ആഗ്രഹിക്കുന്നവർക്ക് അങ്ങനെയാകാൻ ഒരു തടസ്സവുമില്ല. നന്നാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് പോരാടാനും.

from money rss https://bit.ly/2UpCAui
via IFTTT

മൊത്തവില പണപ്പെരുപ്പം കുറയുന്നു: ജൂലായിൽ 11.16ശതമാനമായി

മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കിൽജൂലായിൽ നേരിയ കുറവ് രേഖപ്പെടുത്തി. ജൂണിലെ 12.07ശതമാനത്തിൽനിന്ന് ജൂലായിൽ 11.16ശതമാനമായാണ് കുറഞ്ഞത്. ഇന്ധനം, ഊർജം തുടങ്ങിയമേഖലകളിലെ ചെലവ് കുറഞ്ഞതാണ് വിലക്കയറ്റതോതിൽ കുറവുവരുത്തിയത്. കഴിഞ്ഞ മെയ് മാസത്തിൽ 13.11ശതമാനമായിരുന്നു ഹോൾസെയിൽ പ്രൈസ് ഇൻഡക്സ്. 2020 ജൂലായിൽ മൈനസ് 0.25ശതമാനവും. അസംസ്കൃത എണ്ണ, പ്രകൃതി വാതകം, മിനറൽ ഓയിൽ, നിർമിത വസ്തുക്കൾ തുടങ്ങിയവയുടെ വിലയിൽ വർധനവുണ്ടായതാണ് മൊത്തവില പണപ്പെരുപ്പം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്കൂടാനിടയാക്കിയതെന്ന് വാണിജ്യമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

from money rss https://bit.ly/3mkWGl5
via IFTTT

ഐസിഐസിഐ ഡ്രോൺ ഇൻഷുറൻസ് പോളിസി അവതരിപ്പിച്ചു

മുംബൈ: ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ നോൺ-ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് ഡ്രോൺ ഓപ്പറേറ്റർമാർക്കായി വിദൂര പൈലറ്റഡ് എയർക്രാഫ്റ്റ് ഇൻഷുറൻസ് ആരംഭിച്ചു. മോഷണമോ കേടുപാടുകളോ സംഭവിച്ചാൽ ഡ്രോണിന് സമഗ്രമായ പരിരക്ഷ നൽകുന്നതാണ് പോളിസി. ഡ്രോണിൽ ഘടിപ്പിച്ചിട്ടുള്ള കാമറ, ഉപകരണങ്ങൾ എന്നിവക്കും പരിരക്ഷ ലഭിക്കും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെയും (ഡിജിസിഎ) സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും (എംഒസിഎ) അനുമതിയോടെ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നവർക്കാണ് പോളിസിയെടുക്കാൻ കഴിയുക.

from money rss https://bit.ly/3g8nkcV
via IFTTT

Sunday, 15 August 2021

ആരോഗ്യ ഇൻഷുറൻസ് ക്ലെയിം ലഭിക്കാത്ത സാഹചര്യങ്ങൾ

ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ പലപ്പോഴും ക്ലെയിം തുക മുഴുവനായി കിട്ടുന്നില്ല എന്ന പരാതികൾ ധാരാളമാണ്. അർഹമായ ക്ലെയിം തുക കിട്ടാതിരിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ഏതൊരു പോളിസിയിലും കവർ ചെയ്യാത്ത റിസ്കുകൾക്ക് ക്ലെയിം ലഭിക്കില്ല. ആദ്യമായി പോളിസി എടുക്കുമ്പോൾ നിലവിലുള്ള അസുഖങ്ങൾക്ക് 24 മുതൽ 48 മാസം വരെ കാത്തിരുന്നാലെ ചികിത്സാ ചെലവ് ലഭിക്കുകയുള്ളൂ. പോളിസിയിൽ ചേർന്ന് ആദ്യ 30 ദിവസം പിടിപെടുന്ന അസുഖങ്ങൾ, ഒന്നു മുതൽ നാലുവർഷം വരെ ക്ലെയിം ലഭ്യമല്ലാത്ത അസുഖങ്ങൾ എന്നിവയും ഇതിൽ പെടുന്നു. പോളിസിയിൽ പറയുന്ന മുറിവാടകയെക്കാൾ കൂടുതൽ നിരക്കിലുള്ള മുറിയെടുത്ത് ചികിത്സിച്ചാലും നമുക്കു കിട്ടേണ്ട ക്ലെയിം തുക ആനുപാതികമായി കുറയാനിടയുണ്ട്. ചില പോളിസികളിൽ ചില പ്രത്യേക അസുഖങ്ങൾക്ക് ചികിത്സാ ചെലവുകൾ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്. പക്ഷേ, അതിനെക്കാൾ കൂടിയ നിരക്കിൽ ചികിത്സിച്ചാലും നമുക്ക് നഷ്ടമുണ്ടാകും. ഇതിനെ 'സബ് ലിമിറ്റ്' എന്നാണ് പറയുന്നത്. മറ്റു ചില പോളിസിയിലാകട്ടെ, ചികിത്സാ ചെലവിന്റെ നിശ്ചിത ശതമാനം തുക പോളിസി ഉടമ സ്വയം വഹിക്കേണ്ടതായി വരുന്നുണ്ട്. ഇതിനെ 'കോ പേയ്മെന്റ്' എന്നാണ് പറയുന്നത്. പോളിസിയിൽ ചേരുന്ന സന്ദർഭത്തിൽ നിലവിൽ അസുഖങ്ങൾ ഉണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ അപേക്ഷാ ഫോമിൽ നൽകേണ്ടതുണ്ട്. ഇത് നൽകാതിരുന്നാൽ നിലവിലുള്ള അസുഖങ്ങൾക്ക് ഭാവിയിൽ ചികിത്സിക്കേണ്ടി വരികയാണെങ്കിൽ ക്ലെയിം തുക നിഷേധിക്കാനിടയുണ്ട്. എല്ലാ പോളിസികളിലും ഒരിക്കലും നൽകാൻ കഴിയാത്ത ആശുപത്രി ചെലവുകൾ നിലവിലുണ്ട്. ഇതിനെ 'പെർമെനന്റ് എക്സ്ക്ലൂഷൻസ്' എന്നാണ് പറയുന്നത്. ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സിക്കണം. അതല്ലാതെ ഔട്ട് പേഷ്യന്റായി ചികിത്സിച്ചാൽ കമ്പനികൾ ക്ലെയിം നൽകില്ല. പക്ഷേ, ഡേ കെയർ ചികിത്സാ വിധികൾക്ക് 24 മണിക്കൂർ ആശുപത്രിവാസം ആവശ്യമില്ല. ആശുപത്രി ബില്ലുകൾ, പരിശോധന റിപ്പോർട്ടുകൾ, ഡിസ്ചാർജ് കാർഡ്, ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ ഒറിജിനൽ മാത്രമേ ക്ലെയിം നൽകാനായി കമ്പനികൾ സ്വീകരിക്കുകയുള്ളൂ. കമ്പനികൾ നിഷ്കർഷിക്കുന്ന നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ക്ലെയിം റിപ്പോർട്ട് ചെയ്ത് രേഖകളെല്ലാം സമർപ്പിച്ചിരിക്കണം. ആശുപത്രികളിൽ ഇൻഷുറൻസ് വിഭാഗം കൈകാര്യം ചെയ്യുന്നവർക്ക് വൈദഗ്ധ്യം ഇല്ലെങ്കിൽ പലപ്പോഴും തെറ്റുകൾ സംഭവിക്കാറുണ്ട്. ക്ലെയിം തീർപ്പാക്കുന്ന ഇൻഷുറൻസ് കമ്പനികൾ ക്ലെയിം തുക കുറച്ചു മാത്രം നൽകുന്ന പ്രവണതയും അങ്ങിങ്ങായി കാണുന്നുണ്ട്. ക്ലെയിം തീർപ്പാക്കുന്ന തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർമാരുടെ സ്റ്റാഫിന്റെ പിഴവുകൾ പലപ്പോഴും പോളിസി ഉടമയ്ക്ക് വിനയായി വരാറുണ്ട്. അവസാനമായി പോളിസി വിപണനം ചെയ്യുന്നവരും ചിലപ്പോൾ തെറ്റായ വിവരങ്ങൾ നൽകി വിപണനം ചെയ്യുന്നതുമൂലം നഷ്ടങ്ങൾ സംഭവിക്കുന്നത് പോളിസി ഉടമകൾക്കാണ്. അതുകൊണ്ട് പോളിസി തിരഞ്ഞെടുക്കുന്പോൾ മുതൽ അതിനെ സസൂക്ഷ്മം വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്യണം. അർഹമായ തുക കിട്ടാത്ത സാഹചര്യത്തിൽ അതത് ഇൻഷുറൻസ് കമ്പനികളുടെ പരാതി പരിഹാര സെല്ലിൽ പരാതിപ്പെടാം. എന്നിട്ടും, നീതി കിട്ടിയില്ലെങ്കിൽ ഇൻഷുറൻസ് ഓംബുഡ്സ്മാൻ ഓഫീസിലേക്കോ അതല്ലെങ്കിൽ കൺസ്യൂമർ കോടതിയിലോ പരാതി നൽകാവുന്നതാണ്. (എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3iQVmnu
via IFTTT

സേവന നിരക്കു താങ്ങാനാവുന്നില്ല; കാർഡുകൾ നിരസിച്ചു വ്യാപാരികൾ

ആലപ്പുഴ:കടകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വ്യാപാരികൾ നിരസിക്കുന്നു. കാർഡ് ഇടപാടുകൾക്കുള്ള സേവന നിരക്ക് കമ്പനികൾ കൂട്ടിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്. ഒരുലക്ഷം രൂപവരെയുള്ള ഇടപാടുകൾ കാർഡുവഴി നടത്തുമ്പോൾ ആയിരം രൂപ മുതൽ രണ്ടായിരം രൂപവരെയാണു സേവന നിരക്കായി വ്യാപാരികൾ നൽകേണ്ടി വരുന്നത്. ഇതു പലർക്കും വലിയ ബാധ്യതയാവുന്നു. ലാഭത്തിൽ വലിയ തോതിൽ കുറവുവരുന്നു. കാർഡു വേണമെന്നു നിർബന്ധിക്കുന്ന ഉപഭോക്താക്കളിലേക്കു സേവന നിരക്കിന്റെ ബാധ്യത അവർ പോലുമറിയാതെ ചില വ്യാപാരികൾ അടിച്ചേൽപ്പിക്കുന്നതായും ആക്ഷേപമുണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം തുടക്കത്തിൽ ഒട്ടേറെ ആനുകൂല്യങ്ങൾ വ്യാപാരികൾക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, കാർഡ് ഇടപാടുകൾ വ്യാപകമായതോടെ ആനുകൂല്യങ്ങൾ നിർത്തുകയും സേവന നിരക്കുകൾ ഉയർത്തുകയും ചെയ്തു. കറൻസി രഹിത ഇടപാടുകൾ വിജയിക്കണമെങ്കിൽ ബാങ്കുകൾ സേവന നിരക്കു പിൻവലിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.

from money rss https://bit.ly/3m7n0yY
via IFTTT

നേട്ടം നിലനിർത്താനകാതെ വിപണി: സെൻസെക്‌സിൽ 80 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: മികച്ചനേട്ടത്തിന്റെ ഓരഴ്ച പിന്നിട്ട വിപണിയിൽ പുതുആഴ്ചയുടെ ആദ്യദിനത്തിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 80 പോയന്റ് താഴ്ന്ന് 55,356ലും നിഫ്റ്റി 25 പോയന്റ് നഷ്ടത്തിൽ 16,503ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ലോഹ വിഭാഗം സൂചികകൾ ഒഴികെയുള്ളവ നഷ്ടത്തിലാണ്. നാല് ഐപിഒകളാണ് ഇന്ന് വിപണിയിൽ ലിസ്റ്റ്ചെയ്യുന്നത്. നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്സ്, ബജാജ് ഓട്ടോ, ഐടിസി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/37HRAXs
via IFTTT

Saturday, 14 August 2021

സൂചികകളെ അവരുടെ വഴിക്കുവിടാം: കരുത്തുറ്റ ഓഹരികൾ തേടിപ്പിടിക്കാം

ആഭ്യന്തര-വിദേശ നിക്ഷേപകരുടെ ഇടപെടൽ രണ്ടാമത്തെ ആഴ്ചയിലിലും സൂചികകളിൽ മികച്ചനേട്ടത്തിന് നിമിത്തമായി. ആഗോള കാരണങ്ങളും സാമ്പത്തിക സൂചികങ്ങളും വിപണിയെ റെക്കോഡ് ഉയരംകീഴടക്കാൻ സഹായിച്ചു. ഇതോടെ സെൻസെക്സ് 55,487 പോയന്റ് അനായാസം കീഴടക്കി. നിഫ്റ്റിയാകട്ടെ 16,543ലുമെത്തി. പോയ ആഴ്ചയിലെ കണക്കുപരിശോധിക്കുകയാണെങ്കിൽ സെൻസെക്സിലുണ്ടായ നേട്ടം 2.13ശതമാനമാണ്. അതായത് 1,159.58 പോയന്റ്. 55,437.29 പോയന്റിലായിരുന്നു ക്ലോസിങ്. നിഫ്റ്റിയാകട്ടെ 290.9 പോയന്റ് കൂട്ടിച്ചേർത്ത് 16,529.10 നിലവാരത്തിലുമെത്തി. മിഡ്-സ്മോൾ ക്യാപുകൾക്ക് അടിപതറി മുൻ ആഴ്ചകളിൽ റെക്കോഡ് ഉയരങ്ങൾ കീഴടക്കി മുന്നേറിയ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ തിരുത്തൽനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരുശതമാനവും സ്മോൾ ക്യാപ് സൂചിക 1.7ശതമാനവും താഴെയാണ് ക്ലോസ് ചെയ്തത്. സ്മോൾ ക്യാപുകളിൽ 31 കമ്പനികളുടെ ഓഹരികൾ 10-22 ശതമാനം നഷ്ടംനേരിട്ടു. ക്വിക് ഹീൽ ടെക്നോളജീസ്, മണപ്പുറം ഫിനാൻസ്, ജിഐസി ഹൗസിങ് ഫിനാൻസ്, ജയ്പ്രകാശ് അസോസിയേറ്റ്സ് തുടങ്ങിയവ അവയിൽ ചിലതുമാത്രം. നെൽകോ, ഗ്ലോബസ് സ്പിരിറ്റ്സ്, തേജസ് നെറ്റ് വർക്സ്, ആൽബർട് ഡേവിഡ്, ശ്രീരാം സിറ്റി യൂണിയൻ ഫിനാൻസ് തുടങ്ങി 20ഓളം ഓഹരികൾ 35ശതമാനംവരെ നേട്ടമുണ്ടാക്കുകയുംചെയ്തു. സെൻസെക്സിൽ വിപണിമൂല്യത്തിൽ കഴിഞ്ഞയാഴ്ച കൂടുതൽ നേട്ടമുണ്ടാക്കിയത് ടിസിഎസ് ആണ്. ഇൻഫോസിസ്, റിലയൻസ്, എച്ച്സിഎൽ ടെക്നോളജീസ് എന്നീ കമ്പനികൾക്കും വിപണിമൂല്യം ഉയർത്താൻകഴിഞ്ഞു. അതേസമയം, ബജാജ് ഫിനാൻസ്, എസ്ബിഐ, ഐടിസി തുടങ്ങിയ കമ്പനികളുടെ മൂല്യത്തിൽ ഇടിവുണ്ടാകുകയുംചെയ്തു. സെക്ടറൽ സൂചികകളുടെ കണക്കെടുക്കുകയാണെങ്കിൽ നിഫ്റ്റി ഐടി നാല് ശതമാനമാണ് നേട്ടമുണ്ടാക്കിയത്. എനർജി, ഇൻഫ്ര സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. നിഫ്റ്റി ഫാർമക്ക് മൂന്നുശതമാനം നഷ്ടമാകുകയുംചെയ്തു. വിദേശ നിക്ഷേപകർ 879.2 കോടിയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 636.38 കോടിയും പോയവാരം രാജ്യത്തെ വിപണിയിലിറക്കി. ഓഗസ്റ്റിൽ ഇതുവരെ വിദേശ നിക്ഷേപകരുടെ മൊത്തം നിക്ഷേപം 3,495.24 കോടിയാണ്. മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുളള ആഭ്യന്തര നിക്ഷേപകർ 1,533.22 കോടിയുമിറക്കി. മുന്നേറ്റത്തിന് പാതതുറന്നവർ വ്യാപാര ആഴ്ചയുടെ അവസാന ദിവസങ്ങളിൽ ആഗോളതലത്തിലും രാജ്യത്തും സാമ്പത്തിക ഉണർവിന്റെ സൂചനകൾ പ്രത്യക്ഷപ്പെട്ടതാണ് മുന്നേറ്റത്തിന് പ്രധാനകാരണമായത്. കോവിഡ് നിയന്ത്രണങ്ങളിൽ വ്യാപകമായി ഇളവുവരുത്തിയത് വിപണിയിൽ പ്രതിഫലിച്ചു. ആഗോള കാരണങ്ങളും രാജ്യത്തെ പണപ്പെരുപ്പ നിരക്കുകൾ താഴ്ന്നതും വിപണിയെ ചലിപ്പിച്ചു. ജൂൺ പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം കമ്പനികൾ പുറത്തുവിട്ടതും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. ഡൗ ജോൺസ് ഉൾപ്പടെയുള്ള പ്രധാന ആഗോള സൂചികകളെക്കാൾ മുന്നേറ്റംനടത്താൻ നിഫ്റ്റിക്കായി. വരും ആഴ്ച ഉണർവിന്റെ പ്രതിഫലനം അടുത്തയാഴ്ചയിലും വിപണിയിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇടക്കിടെയുണ്ടാകുന്ന ലാഭമെടുപ്പ് ചാഞ്ചാട്ടമുണ്ടാക്കുമെങ്കിലും വിപണിയിലേക്കുള്ള പണമൊഴുക്ക് നേട്ടം തുടർന്നുംനിലനിർത്താൻ പര്യമാപ്തമാണ്. അതേസമയം, ഗുണനിലവാരവുമുള്ള വൻകിട ഓഹരികളിൽ നിക്ഷേതാൽപര്യംവർധിച്ചതിനാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളിൽ തിരുത്തൽ തുടരാനും സാധ്യതയുണ്ട്. ഐപിഒതരംഗം വിപണിയിൽ ഉച്ചസ്ഥായിയിലെത്തി പിന്മാറുന്ന കാഴ്ചയാണുള്ളത്. ഒരേസമയം ഒന്നിലധികം കമ്പനികൾ പ്രാരംഭ ഓഹരി വില്പയനയുമായെത്തിയതും മറ്റുകാരണങ്ങളും റീട്ടെയിൽ നിക്ഷേപകരുടെ ഐപിഒ താൽപര്യത്തിൽ കുറവുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ആ പണംകൂടി വിപണിയിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്.സൂചികകളേക്കാൾ വ്യക്തിഗത ഓഹരികളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാകും നിലവിലെ സാഹചര്യത്തിൽ നല്ലത്.മികച്ച ബിസിനസ് മോഡൽ മുന്നോട്ടുവെക്കുന്ന, മുന്നേറാൻ കരുത്തുള്ള ഓഹരികൾ തേടിപ്പിടിക്കാം.

from money rss https://bit.ly/3iMFMJW
via IFTTT

Friday, 13 August 2021

മനു പ്രകാശിന് 45-ാം വയസ്സിൽ വിരമിക്കണം: 2.85 കോടി രൂപ എങ്ങനെ സമാഹരിക്കും?

മുംബൈയിൽ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മനു പ്രകാശ്. നിലവിൽ അദ്ദേഹത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷം രൂപയാണ്. ചെലവാകട്ടെ 2,40,000 രൂപയും. 27കാരനായ മനു വിരമിക്കാൻ ഉദ്ദേശിക്കുന്നത് 45-ാംവയസ്സിലാണ്. ഇതുപ്രകാരം 18 വർഷം കഴിയുമ്പോൾ എത്രതുക സമാഹരിക്കേണ്ടിവരുമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. ജോലി ലഭിച്ച് അധികംവൈകാതെതന്നെ ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾക്കായി നിക്ഷേപംനടത്താൻ തയ്യറായ മനു അഭിന്ദനം അർഹിക്കുന്നു. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ വിലയിരുത്തി വിരമിച്ചശേഷമുള്ള ജീവിതത്തിന് എത്രതുക വേണ്ടിവരുമെന്നും അതിനായി പ്രതിമാസം എത്രതുക നിക്ഷേപിക്കേണ്ടിവരുമെന്നും കണക്കാക്കാം. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതിമാസ ജീവിതചെലവ് 20,000 രൂപയാണ്. ശരാശരി ഏഴ് ശതമാനം വിലക്കയറ്റം പരിഗണിച്ചാൽ 18 വർഷം കഴിയുമ്പോൾ 67,599 രൂപയായി ജീവിതചെലവ് ഉയരും. ഇതുപ്രകാരം 18 വർഷം കഴിയുമ്പോൾ 1.84 കോടി(1,84,43,411 രൂപ)യാണ് ഭാവിയിൽ ജീവിക്കാൻ അദ്ദേഹത്തിന് ആവശ്യമായിവരിക. നിക്ഷേപത്തിന് 12ശതമാനം വാർഷികാദായം(സിഎജിആർ) ലഭിക്കുമെന്ന് പ്രതീക്ഷിച്ചാൽ ഈതുക കണ്ടെത്താൻ പ്രതിമാസം 24,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. ജീവിതായുസ്സ് 80 വയസ്സാണ് കണക്കാക്കിയിട്ടുള്ളത്. ശമ്പളത്തിൽ വർധനവുണ്ടാകുന്നതിന് ആനുപാതികമായി എസ്ഐപി തുകയിൽ ഓരോവർഷംവും 10ശതമാനം വർധനവരുത്തിയാൽ 45 വയസ്സാകുമ്പോൾ 2.85 കോടി സമാഹരിക്കാൻ അദ്ദേഹത്തിന് കഴിയും. അതായത് നേരത്തെതിൽനിന്ന് വ്യത്യാസമായി ഒരു കോടി രൂപ അധികമായി ലഭിക്കുമെന്ന് ചുരുക്കം. നിലവിലെ സാഹചര്യത്തിൽ ചെലവും നിക്ഷേപവും കഴിഞ്ഞാൽ പ്രതിമാസം 6,000 രൂപകൂടി നിക്ഷേപിക്കാൻ ബാക്കിയുണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെയുള്ള ഭാവികാര്യങ്ങൾ, മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവക്ക് പണംകണ്ടെത്താനും ഈതുക വിനിയോഗിക്കാം. റിട്ടയർമെന്റിന് ആവശ്യമായ തുകകിഴിച്ച് ബാക്കിയുള്ള ഒരു കോടി രൂപയും പ്രതിമാസം 6,000 രൂപ വീതം നിക്ഷേപിക്കുമ്പോൾ(വർഷത്തിൽ 10ശതമാനംവർധനപ്രകാരം) 70 ലക്ഷംരൂപയും അധികമായി ലഭിക്കും. നിക്ഷേപത്തിന് നിർദേശിക്കുന്നപദ്ധതികൾ: ആക്സിസ് ബ്ലൂചിപ് ഫണ്ട്: പ്രതിമാസം 10,000 രൂപ(എസ്ഐപി) എസ്ബിഐ നിഫ്റ്റി നെക്സറ്റ് 50 ഇടിഎഫ്: 10,000 രൂപ (പ്രതിമാസം) റിക്കറിങ് ഡെപ്പോസിറ്റ് : 4,000 രൂപ (പ്രതിമാസം) Investment PORTFOLIO Fund/ETF 1Yr Return* 5Yr Return 7Yr Return Expense Ratio Axis Bluechip 44.63 18.40 16.21 0.49% SBI ETF Nifty Next 50 43.81 12.88 - 0.15% *Return as on 13 Aug 2021

from money rss https://bit.ly/2VT6Iyi
via IFTTT

ഓടുന്ന തീവണ്ടികളിലെ ഇന്റർനെറ്റ് പദ്ധതി ഉപേക്ഷിച്ചു: ചെലവ് താങ്ങാനാകാതെ

തൃശ്ശൂർ: ഓടുന്ന തീവണ്ടികളിൽ ഉപഗ്രഹസംവിധാനത്തിലൂടെ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള പദ്ധതി റെയിൽവേ ഉപേക്ഷിച്ചു. യാത്രക്കാർക്ക് സൗജന്യമായി നൽകുമെന്നു പറഞ്ഞിരുന്ന സംവിധാനം ഉപേക്ഷിക്കാൻ കാരണം അമിതചെലവ് തന്നെ. ദീർഘവീഷണമില്ലാതെയും പരിമിതി മനസ്സിലാക്കാതെയും നടത്തിയ പ്രഖ്യാപനമാണ് ഉപേക്ഷിച്ചത്. 2019-ലെ ബജറ്റിൽ അന്നത്തെ റെയിൽവേമന്ത്രി പീയുഷ് ഗോയലാണ് പദ്ധതി അവതരിപ്പിച്ചത്. അടുത്ത നാലു വർഷത്തിനകം രാജ്യത്തെ എല്ലാ തീവണ്ടികളിലും തടസ്സമില്ലാത്ത ഇൻറർനെറ്റ് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, അതിന് വലിയ സാമ്പത്തികച്ചെലവ് ഉണ്ടാകുമെന്ന കാര്യം പരീക്ഷണയോട്ടം നടത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. ന്യൂഡെൽഹി - ഹൗറ രാജധാനി എക്സ്പ്രസിലാണ് പരീക്ഷണം നടത്തിയത്. രാജ്യത്തിന്റെ ഉപഗ്രഹങ്ങളിലെ ട്രാൻസ്പോണ്ടറുകളിൽ നിന്ന്, ടവറുകൾ വഴിയല്ലാതെ, നേരിട്ട് സിഗ്നലുകൾ ഓടുന്ന വണ്ടിയിൽ എത്തിക്കുന്ന രീതിയാണിത്. എന്നാൽ, ഹൗറ രാജധാനിയിൽ ഇത് പരീക്ഷിച്ചപ്പോൾ ദുർബലമായ സിഗ്നലാണ് യാത്രക്കാരുടെ ഫോണുകളിൽ കിട്ടിയത്. 10 എം.ബി.പി.എസ്. സ്പീഡ് മാത്രമുള്ള ഡേറ്റയായിരുന്നു അത്. ഒരു ട്രാൻസ്പോണ്ടറിന് പ്രതിമാസം 10 ലക്ഷം രൂപയാണ് വാടക. ഒരു തീവണ്ടി ഓടുമ്പോൾ നിരവധി ട്രാൻസ്പോണ്ടറുകളുടെ ഉപയോഗം വേണ്ടിവരും. ഉദാഹരണത്തിന് ന്യൂഡെൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള എക്സ്പ്രസിൽ ഈ സംവിധാനം ഏർപ്പെടുത്തണമെങ്കിൽ ചുരുങ്ങിയത് 400 ട്രാൻസ്പോണ്ടറുകളുടെയെങ്കിലും സഹായം വേണ്ടിവരും. ഇങ്ങനെ വരുമ്പോൾ പ്രതിമാസം ഒരു തീവണ്ടിക്കുമാത്രം വലിയ തുക വേണ്ടി വരും. യാത്രക്കാരിൽനിന്ന് ഇതിനു മാത്രമായി നിരക്ക് ഈടാക്കിയാലും മുടക്കുന്ന തുകയുടെ നൂറിലൊരംശം പോലും കിട്ടില്ല. തുക ഈടാക്കി സംവിധാനം ഏർപ്പെടുത്തിയാലും ഡേറ്റ സ്പീഡിലെ കുറവുമൂലം റെയിൽവേ പഴി കേൾക്കേണ്ടി വരുമെന്നാണ് ഹൗറ എക്പ്രസിലെ പരീക്ഷണം തെളിയിച്ചത്. യാത്രക്കാർക്ക് ഇൻറർനെറ്റ് തടസ്സമില്ലാതെ എത്തിക്കാൻ പാളങ്ങളുടെ സമീപത്ത് നിശ്ചിത ദൂരത്തിൽ ടവറുകൾ സ്ഥാപിക്കുക എന്ന നിർദേശം മുമ്പ് ഉണ്ടായിരുന്നു. അത് പരിഗണിക്കാതെയാണ് ഉപഗ്രഹ ചിന്തകളിലേക്ക് അധികൃതർ കടന്നതും ഇപ്പോൾ ഉപേക്ഷിച്ചതും. ഇൻറർ സെല്ലുലർ ടവറുകൾ സ്ഥാപിക്കുക വഴി വിവിധ മൊബൈൽ സേവനദാതാക്കളുടെ സിഗ്നൽ ഓടുന്ന വണ്ടിയിയിലും എത്തിക്കാനാവും. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ബുള്ളറ്റ് ​െട്രയിനുകൾ ഓടുന്ന റൂട്ടുകളിൽ ഈ സംവിധാനം വിജയകരമായി നടപ്പാക്കിയിട്ടുമുണ്ട്. കേരളത്തിന്റെ അർധ അതിവേഗ റെയിൽ പദ്ധതിയായ കെ-റെയിലിലും അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കാൻ ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്ന നിർദേശം ടെലികോം രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

from money rss https://bit.ly/3CLsMfs
via IFTTT

ഓക്‌സിജന്‍ സ്റ്റോര്‍ ഞായറാഴ്ച മുതല്‍ ഇടപ്പള്ളിയില്‍

കേരളത്തിന്റെ ഡിജിറ്റൽ എക്സ്പേർട്ടായ ഓക്സിജന്റെ ഏറ്റവും പുതിയ സ്റ്റോർ ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ മെട്രോ പില്ലർ 373 ന് സമീപം ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്നു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സ്റ്റോർ പ്രവർത്തനമാരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ്, എംപി ഹൈബി ഈഡൻ, കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ തുടങ്ങിയവർ പങ്കെടുക്കും. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന ഇടപ്പളളി സ്റ്റോറിൽ സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ആക്സസറികൾ, സ്മാർട്ട് ടിവികൾ, റ്റെഫ്രിജറേറ്ററുകൾ, വാഷിങ്ങ് മെഷീനുകൾ, എ.സികൾ തുടങ്ങി ഡിജിറ്റൽ ഗാഡ്ജെറ്റുകളുടേയും ഹോം അപ്ലയൻസുകളുടേയും വിപുലമായ കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്. അത്യാകർഷകമായ ഓഫറുകളും ലഭ്യമാണ്. സ്മാർട്ട്ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും 25% വരെ ഡിസ്കൗണ്ട്, ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്, 70 % വരെ വി ലക്കുറവിൽ ആക്സസറികൾ, 50% വിലക്കുറവിൽ എൽഇഡി ടിവികൾ, 40% വിലക്കുറവിൽ എസികൾ, 35% വിലക്കുറവിൽ വാഷിങ്ങ് മെഷീൻ, 30% വില ക്കുറവിൽ റ്റെഫ്രിജറേറ്റർ, 50% കിഴിവിൽ സ്മോൾ അപ്ലയൻസസ് തുടങ്ങിവ യാണ് പ്രധാന ഉദ്ഘാടന ഓഫറുകൾ. ഉദ്ഘാടന ഓഫറുകളോടൊപ്പം തന്നെ അത്യാകർഷകമായ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഓണം പ്രമാണിച്ച് ഓക്സിജനിൽ നിന്നും ഗൃഹോപകരണങ്ങളും ഡിജിറ്റൽ ഗാഡ്ജെറ്റുകളും പർച്ചേസ് ചെയ്യുന്നവർക്ക് ബ്രാന്റുകൾ നൽകുന്ന 2 കോടിയുടെ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരമുണ്ട്. കൂടാതെ, ഓരോ പർച്ചേസിലും ഉറപ്പായ ഒട്ടനവധി സമ്മാനങ്ങളും ഉറപ്പാണ്.

from money rss https://bit.ly/37CgHuN
via IFTTT

റെക്കോഡ് കുറിച്ച് സെൻസെക്‌സ് 55,430നും നിഫ്റ്റി 16,520നും മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ റെക്കോഡ് ഉയരം കുറിച്ച് സെൻസെക്സും നിഫ്റ്റിയും ക്ലോസ്ചെയ്തു. ഐടി, മെറ്റൽ, എഫ്എംസിജി ഓഹരികളിലെ മുന്നേറ്റമാണ് സൂചികകൾക്ക് ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കികൊടുത്തത്. സെൻസെക്സ് 593.31 പോയന്റ് (1.08%)ഉയർന്ന് 55,437.29ലും നിഫ്റ്റി 164.70 പോയന്റ് (1.01%) നേട്ടത്തിൽ 16,529.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ ചലനവും ജൂലായിലെ പണപ്പെരുപ്പ നിരക്കിൽ കുറവുണ്ടായതും സൂചികകൾക്ക് കരുത്തേകി. റീട്ടെയിൽ നിക്ഷേപകർ പണമൊഴുക്കൽ തുടർന്നു. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ടിസിഎസ്, എൽആൻഡ്ടി, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, പവർഗ്രിഡ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി സൂചിക ഒരുശതമാനത്തോളം ഉയർന്നു. അതേസസമയം, മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കാര്യമായ നേട്ടമില്ലാതെ ഒരുദിനംകൂടി പിന്നിട്ടു. Sensex soars 593 pts, ends above 55,400; Nifty at 16,529.

from money rss https://bit.ly/3seu6lZ
via IFTTT

കുതിപ്പ് തുടരുന്നു: എന്തൊക്കെയാകും വിപണിക്കുപിന്നലെ ചാലകശക്തികൾ

ആഭ്യന്തര ആഗോള കാരണങ്ങളാണ് വിപണിയെ വീണ്ടും എക്കാലത്തെയും ഉയർന്ന നിലവാരം കീഴടക്കാൻ സഹായിച്ചത്. ബാങ്ക്, മറ്റ് ധനകാര്യ ധനകാര്യ ഓഹരികൾ എന്നിവയിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ലോഹം, ഫാർമ ഓഹരികൾ സമ്മർദംനേരിട്ടു. ഡൗ ജോൺസും എസ്ആൻഡ്പിയും മികച്ച ഉയരംകൂറിച്ച് ആഗോള സാധ്യതകൾ തുറന്നിട്ടപ്പോൾ സൂചികകൾ അത് പരമാവധി പ്രയോജനപ്പെടുത്തി. റീട്ടെയിൽ നിക്ഷേപകർ ഓഹരികൾക്കുപിന്നാലെ പായുന്നത് തുടർന്നാൽ നിഫ്റ്റി 16,500 കിഴടക്കാൻ അധികദിവസം വേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ. മുല്യവും കമ്പനികളുടെ ബാധ്യതകളും കോവിഡും അവഗണിച്ചാണ് വിപണിയിലെ പുത്തൻകൂറ്റുകാർ ഓഹരികൾക്കു പിന്നാലെ പായുന്നത്. ഈ സാഹചര്യത്തിൽ വിപണിയിലെ റാലിക്ക് എന്നാകും തിരശ്ശീലവിഴൂകയെന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് ജിയോജിത് ഫിനാഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ് മെന്റ് സ്റ്റ്രാറ്റജിസ്റ്റായ വി.കെ വിജയകുമാർ പറയുന്നു. ഉച്ചകഴിഞ്ഞ് 2.30ഓടെ ബിഎസ്ഇ സെൻെസെക്സ് 550 പോയന്റ് നേട്ടത്തിൽ 55,410 പിന്നിട്ടു. ഒരുശതമാനത്തലേറെയാണ് ഉയർന്നത്. നിഫ്റ്റിയാകട്ടെ 0.96ശതമാനം നേട്ടത്തിൽ 16,517 നിലവാരത്തിലുമെത്തി.മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് നേട്ടത്തിൽ മുന്നിൽ, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, എൽആൻഡ്ടി, ഭാരത് പെട്രോളിയം, ടിസിഎസ്, ടാറ്റ കൺസ്യൂമർ, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ഹീറോ മോട്ടോർകോർപ്, എൻടിപിസി തുടങ്ങിയ ഓഹരികൾ സമ്മർദംനേരിടുകയുംചെയ്തു. നേട്ടത്തിന്റെ പ്രധാനകാരണങ്ങൾ രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുളള റീട്ടെയിൽ പണപ്പെരുപ്പം ജൂലായിൽ 5.59ശതമാനത്തിലേക്ക് താഴ്ന്നതാണ് വിപണിക്ക് കരുത്തായത്. ജൂണിൽ 6.26ശതമാനമായിരുന്നു വിലക്കയറ്റനിരക്ക്. തൊഴിലില്ലായ്മ നിരക്ക് സാമ്പത്തിക പ്രവർത്തനങ്ങളിലെ ഉണർവിന് സൂചനയായി യുഎസിലെ തൊഴിലില്ലായ്മ നിരക്കിൽ കുറവുണ്ടായത് ആഗോള വിപണികളെയും അതോടൊപ്പം രാജ്യത്തെ സൂചികളെയും സ്വാധീനിച്ചു. പ്രതികൂല ഘടകങ്ങൾ പ്രധാന സൂചികകൾ മികച്ച ഉയരംകുറിച്ചപ്പോഴും സ്മോൾ ക്യാപുകൾക്കും മിഡ് ക്യാപുകൾക്കും സമാനമായ നേട്ടമുണ്ടാക്കാനായില്ല. മികച്ച മൂല്യത്തിലായതിനാൽ കനത്ത വിൽനസമ്മർദം ഈ വിഭാഗങ്ങളിലെ ഓഹരികൾ നേരിടുന്നുണ്ട്.

from money rss https://bit.ly/3AK6I37
via IFTTT

Thursday, 12 August 2021

ആവശ്യംവർധിച്ചതോടെ വില കുതിച്ച് ചെമ്പും അലുമിനിയവും

അതിവേഗം കരുത്താർജ്ജിക്കുന്ന വിപണിയും അടിസ്ഥാന ലോഹങ്ങൾക്ക് ചൈനയിൽ നിന്നുള്ള വർധിച്ച ഡിമാന്റും കാരണം അലുമിനിയത്തിന്റേയും ചെമ്പിന്റേയും വില വർഷത്തിന്റെ രണ്ടാം പകുതിയിലും നേട്ടമുണ്ടാക്കുന്നത് തുടരുകയാണ്. പ്രധാന സൂചികയായ എൽഎംഇയിൽ മൂന്നുമാസത്തിനിടയ്ക്ക് അലുമിനിയം 33 ശതമാനവും ഈ വർഷം ഇതുവരെ ചെമ്പ് 27 ശതമാനത്തിലധികവും നേട്ടമുണ്ടാക്കി. ഇന്ത്യൻ വിപണിയിലും ഇത് പ്രതിഫലിച്ചു. ഇക്കാലയളവിൽ എംസിഎക്സിൽ ചെമ്പും അലുമിനിയവും യഥാക്രമം 23 ഉം 30 ഉം ശതമാനംവീതം നേട്ടമുണ്ടാക്കി. ഷാങ്ഹായ് വിപണിയിലും അലുമിനിയം 14 വർഷത്തെ ഏറ്റവും ഉയരത്തിൽ ട്രേഡിംഗ് തുടരുകയാണ്. 10 വർഷത്തെ കൂടിയ വിലയിൽ ചെമ്പും തൊട്ടു പിന്നിലുണ്ട്. ചൈനയിൽ ഏറ്റവും കൂടുതൽ ലോഹം ഉൽപാദിപ്പിക്കുന്ന പ്രവിശ്യയിൽ തുടർച്ചയായുണ്ടാകുന്ന പവർ കട്ട് അലുമിനിയം വില പതിറ്റാണ്ടിലെ ഏറ്റവും ഉയരത്തിലെത്തിച്ചു. രാജ്യത്തെ ഊർജ്ജ പ്രതിസന്ധി പ്രാഥമികതലത്തിൽ ലോഹ ഉൽപാദനത്തിന്റെ വളർച്ചയെ ബാധിച്ചിട്ടുണ്ട്. അലുമിനിയത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉൽപാദകരും ഉപഭോക്താക്കളുമാണ് ചൈന. കഴിഞ്ഞവർഷം 37.08 മില്യൺ ടൺ അലുമിനിയം ഉൽപാദിപ്പിച്ച് റെക്കോഡിടുകയുണ്ടായി. എന്നാൽ, കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് പ്രതിവർഷം അലുമിനിയം ഉരുക്കൽ ശേഷി 45 മില്യൺ ടണ്ണാക്കി കുറയ്ക്കുകയാണ് ചൈന. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് അലുമിനിയം വ്യവസായ രംഗത്ത് പുനരുപയോഗിക്കാവുന്ന ഊർജ്ജം ആശ്രയിക്കാനാണ് ചൈനയുടെ തീരുമാനം. എന്നാൽ ഡിമാന്റിനനുസരിച്ച് ഉൽപാദനം നടക്കാത്തതിനാൽ ആഭ്യന്തര വിപണിയിലെ സന്തുലനം നിലനിർത്തുന്നതിന് ഇറക്കുമതിയെ ആശ്രയിക്കാനാണ് അവരുടെ നീക്കമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഉപയോഗിച്ച ലോഹ അവശിഷ്ടങ്ങൾ റീസൈക്കിൾ ചെയ്തുപയോഗിക്കുന്ന വിദ്യയിലും ചൈന ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കാർബൺ കുറയ്ക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ കാരണം അലുമിനിയം വിലകൾ ഇടക്കാലം മുതൽ ദീർഘകാലത്തേക്ക് ഉയർന്നുതന്നെ നിൽക്കും. കോവിഡുമായി ബന്ധപ്പെട്ട അടച്ചിടലിൽനിന്ന് വളരെയെളുപ്പം മോചനംനേടിയ ചൈന അടിസ്ഥാന ലോഹങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്യാൻ തുടങ്ങിയിരുന്നു. 2020ൽ സാധാരണയിൽ കൂടുതൽ അടിസ്ഥാന ലോഹങ്ങൾ ചൈന ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ ഷാങ്ഹായ് വിലനിലവാരം എൽഎംഇ വിലകളേക്കാൾ മുകളിൽ ട്രേഡ് ചെയ്തിരുന്നു. ചൈനയിലെ വൻതോതിലുള്ള ഉപഭോഗം ചെമ്പിനേയും സ്വാധീനിച്ചിട്ടുണ്ട്. കൊറോണ വൈറസ് സൃഷ്ടിച്ച പ്രാതികൂല്യങ്ങളിൽനിന്ന് മറ്റു വൻസാമ്പത്തിക ശക്തികളെയപേക്ഷിച്ച് ചൈനയുടെ അതിവേഗത്തിലുള്ള തിരിച്ചുവരവ് ചെമ്പിന്റെ ഡിമാന്റിൽ വലിയ കുതിപ്പുണ്ടാക്കി. പ്രധാന വിപണിയുടെ പലഭാഗങ്ങളിലും ചെമ്പിന്റെ ലഭ്യതയിൽ കുറവ് അനുഭവപ്പെട്ടു. ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയിൽ ചെമ്പിന്റെ അംസ്കൃത അയിര് സംസ്കരിച്ച് ലോഹമാക്കി മാറ്റുന്നതിലുള്ള ലാഭംകുറഞ്ഞതാണ് സപ്ളെയിൽ കുറവുവരാൻ പ്രധാനകാരണം. സംസ്കരണലാഭം 2012 ലെയത്ര താഴോട്ടുവന്നതിനാൽ പല ഉൽപാദകരും ഉൽപാദനം വെട്ടിക്കുറക്കുന്നകാര്യവും പരിഗണിച്ചു വരികയാണ്. മഹാമാരിയിൽനിന്നു തിരിച്ചുവരുന്ന ലോകത്ത് പ്രധാന അടിസ്ഥാന ലോഹങ്ങളുടെ ലഭ്യത കുറയുമെന്ന കാര്യത്തിൽ നിക്ഷേപകർക്കു സംശയമില്ല. വരുംവർഷങ്ങളിൽ ഡിമാന്റ് വർധിക്കുമെന്നും വിവധ ഗവണ്മെന്റുകളുടെ അസാധാരണമായ ഉത്തേജക പദ്ധതികളിലൂടെ ചെമ്പുവില സംരക്ഷിക്കപ്പെടുമെന്നാണ് കണക്കു കൂട്ടൽ. ഭാവിയിൽ, വിലയിൽ ചെറിയ തിരുത്തലിനു സാധ്യതയുണ്ടെങ്കിലും സമീപകാലം മുതൽ ഇടക്കാലം വരെ വിശാലവിപണിയിൽ ബുൾതരംഗം നിലനിൽക്കുന്നതിനാൽ വിലകൾ സുരക്ഷിതമായിരിക്കും. ഉൽപാദനത്തിലെ കുറവു കാരണം ഡിമാന്റു നേരിടാനാവാതെ ചൈന ബുദ്ധിമുട്ടുമെന്നാണ് പൊതുവേ വിലയിരുത്തൽ. ചൈനയിൽ വളരെ പ്രകടമായി കാണപ്പെടുന്ന ദൗർലഭ്യം വിലവർധിക്കാനിടയാക്കിയിട്ടുണ്ട്. ഭാവിയിലെ ആഗോള സാമ്പത്തിക വളർച്ച, യുഎസ് ഡോളറിന്റെ ശക്തിക്ഷയം എന്നീഘടകങ്ങൾ സമീപഭാവിയിൽ ചെമ്പിന്റെ വിലയ്ക്കു കൂടുതൽ താങ്ങായിത്തീരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകൻ) Copper and aluminum prices soared as demand increased.

from money rss https://bit.ly/3CMaryU
via IFTTT

കുടുങ്ങരുതേ, ഇത് തട്ടിപ്പാണ്: മണി ചെയിൻ മാതൃകയിൽ ഓൺലൈൻ ചതി

ചെറുതുരുത്തി: മാസം ലക്ഷം രൂപയിലേറെ വരുമാനം. ജീവിതത്തിൽ വിജയിച്ചുവെന്ന് അവകാശപ്പെടുന്നവരുടെ ത്രസിപ്പിക്കുന്ന വീഡിയോകൾ. നൂറുദിവസത്തിനുള്ളിൽ വരുമാനവും സമ്മാനങ്ങളും ലഭിക്കുമെന്നുള്ള വാഗ്ദാനം. മണിചെയിൻ മാതൃകയിൽ പുതിയ തട്ടിപ്പുശൃംഖലയിൽ ചെറുതുരുത്തിയിൽ മാത്രം കുടുങ്ങിയത് നൂറ്റമ്പതിലേറെപ്പേർ. ഇവരിൽ ഭൂരിഭാഗവും കൗമാരക്കാരാണെന്നത് തട്ടിപ്പിന്റെ ഗൗരവമേറ്റുന്നു. ഓൺലൈൻ പഠനക്കാലത്ത് വിദ്യാർഥികളുടെ കൈയിൽ ഫോണുണ്ടെന്നതിനാൽ ഇവരെ കുടുക്കാൻ തട്ടിപ്പുകാർക്ക് എളുപ്പം സാധിക്കുന്നു. കോഴിക്കോട്ടുള്ള കമ്പനിയുടെ ഉത്പന്നങ്ങൾ വിൽക്കാനെന്ന പേരിലാണ് 15 മുതൽ 22 വയസ്സുള്ളവരെ കേന്ദ്രീകരിച്ച് കണ്ണികൾ വികസിപ്പിക്കുന്നത്. മലപ്പുറം സ്വദേശികളാണ് ചെറുതുരുത്തിയിലെ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കുന്നത്. കണ്ണിയിൽ അംഗമാകാൻ 4,000 മുതൽ 18,000 രൂപയുടെ വിവിധ പദ്ധതികളുണ്ട്. 'വരുമാനത്തിനൊപ്പം കാർ, ഫോൺ, വസ്ത്രം' കാർ, ബൈക്ക്, വസ്ത്രങ്ങൾ, വിലപിടിപ്പുള്ള മൊബൈൽ ഫോൺ, സൗന്ദര്യവർധകവസ്തുക്കൾ തുടങ്ങി വൻ വാഗ്ദാനങ്ങളാണ് കൗമാരക്കാർക്കു മുന്നിൽ നിരത്തുന്നത്. നൂറുദിവസത്തിനുള്ളിൽ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിക്കുംവിധമാണ് ഇവർ വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിക്കുന്നത്. ഈ വീഡിയോകൾ കണ്ടും മാസത്തിൽ ലക്ഷത്തിലേറെ രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന കഥകൾ വിശ്വസിച്ചുമാണ് പലരും ഇതിൽ ചേരുന്നത്. കോവിഡ് പ്രതിസന്ധി മുതലെടുത്ത് തട്ടിപ്പ് കോവിഡ്കാലത്ത് വീട്ടിലിരുന്നും പണമുണ്ടാക്കാമെന്നാണ് പലരും കരുതുന്നത്. കൂട്ടുകാരുടെ സമ്മർദത്തിന് വഴങ്ങി ഇതിൽ കണ്ണിയാകും. വീട്ടുകാരെ പറഞ്ഞുവിശ്വസിപ്പിച്ച് വാങ്ങിക്കുന്ന പണം കണ്ണിചേർക്കാൻ എത്തിയവർക്ക് കൈമാറും. വരുമാനം ലഭിക്കാൻ അക്കൗണ്ട് നമ്പറും മറ്റു രേഖകളും കൈമാറും. കണ്ണിചേർന്നയാൾ പിന്നീട് മറ്റുള്ളവരെ കണ്ണിചേർക്കാനുള്ള തിരക്കിലാകും. കുട്ടികളുടെ വാശിക്ക് വഴങ്ങി ഒട്ടേറെ വീട്ടമ്മമാർ പണം നൽകിയിട്ടുണ്ട്. പോലീസിൽ പരാതി നൽകി കണ്ണിമുറിക്കാൻ പണം നഷ്ടപ്പെട്ടവർ തയ്യാറായിട്ടില്ല. തൊട്ടുമുന്നിലുള്ള 'കണ്ണി' സുഹൃത്തോ അടുത്തബന്ധുവോ ആയിരിക്കും. മാനക്കേടും പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ടിവരുന്നതിന്റെ ബുദ്ധിമുട്ടുമാണ് പലരെയും പരാതി നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. കുട്ടികളെ പ്രലോഭിപ്പിച്ച് വീഴ്ത്തുന്നു കൂട്ടുകാർ വഴി കുട്ടികളെ പ്രലോഭിപ്പിച്ചാണ് കണ്ണിചേർക്കുന്നത്. മകന്റെ നിർബന്ധത്തിന് വഴങ്ങി പണം നൽകി. ഒരുരൂപപോലും തിരിച്ചുകിട്ടിയില്ല. സർക്കാർ അംഗീകരിച്ചതാണെന്നാണ് അവർ പറയുന്നത്. പക്ഷേ, രേഖകളൊന്നും കാണിച്ചുതന്നില്ല. എൻജിനീയറിങ് കഴിഞ്ഞ മകൻ വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. അപ്പോഴാണ് ഈ കുരുക്കിൽപ്പെട്ടത്. ചെറുതുരുത്തിയിലെ വീട്ടമ്മ വാഗ്ദാനങ്ങളിൽ വീഴരുത് പണം ഇരട്ടിപ്പിക്കുന്ന രീതിയിലുള്ള വാഗ്ദാനങ്ങളുമായി തട്ടിപ്പുകൾ നടത്തുന്ന സംഭവങ്ങളുണ്ടാകുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾ സർക്കാരിന്റെ നിബന്ധനകൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നവയല്ല. കണ്ണികളായി വരുമാനം നൽകുന്ന സ്ഥാപനങ്ങൾ ഒരു പരിധി കഴിയുന്നതോടെ അടച്ചുപൂട്ടും. - ടി.എസ്. സിനോജ്, അസിസ്റ്റന്റ് കമ്മിഷണർ, കുന്നംകുളം നിയമപരമായ സംരക്ഷണം തേടണം ഇത്തരം തട്ടിപ്പ് നടത്തുന്ന ആളുകളുടെ പേരിൽ വഞ്ചനക്കുറ്റത്തിന് കേസെടുക്കാം. ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് സർക്കാർ രജിസ്ട്രേഷനും ലഭിക്കില്ല. ചതിയിൽപ്പെടുന്നവർ പോലീസിന്റെയും നിയമത്തിന്റെയും സംരക്ഷണം തേടണം. പ്രിനു പി. വർക്കി, അഭിഭാഷകൻ, കുന്നംകുളം

from money rss https://bit.ly/37CIhI2
via IFTTT

റെക്കോഡ് ഉയരംകുറിച്ച് സൂചികകൾ: സെൻസെക്‌സ് 55,000വും നിഫ്റ്റി 16,400ഉം മറികടന്നു

മുംബൈ: ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരം കീഴടക്കി. ഇതാദ്യമായി സെൻസെക്സ് 55,000വും നിഫ്റ്റി 16,400ഉംമറികടന്നു. സെൻസെക്സ് 200 പോയന്റ് നേട്ടത്തിൽ 55,044ലിലും നിഫ്റ്റി 57 പോയന്റ് 16,421ലുമാണ് വ്യാപാരം ആരംഭിച്ചത്. വിലക്കയറ്റ നിരക്കിൽ കുറവുണ്ടായതും ആഗോള കാരണങ്ങളുമണ് വിപണയിലെ കുതിപ്പിന് പിന്നിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, ആക്സസ് ബാങ്ക്, ഐടിസി, ടിസിഎസ്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആർബിഐയുടെ അപ്പർ സർക്യൂട്ട്ആയ ആറ് ശതമാനത്തിന് താഴെ 5.59ശതമാനത്തിലെത്തിയതാണ് വിപണിയെ സ്വാധീനിച്ചത്. കഴിഞ്ഞ രണ്ട് മാസങ്ങളിലും ആറ് ശതമാനത്തിന് മുകളിലായിരുന്നു വിലക്കയറ്റ നിരക്ക്. ബർഗർകിങ് ഇന്ത്യ, ഡിഎച്ച്എഫ്എൽ, ഫ്യൂച്ചർ കൺസ്യൂമർ, ഗ്രാസിം, ഒഎൻജിസി, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Indices claim new records; Sensex hits 55,000, Nifty atop 16,400.

from money rss https://bit.ly/3fZ8tBq
via IFTTT

വീണ്ടും റെക്കോഡ് ഉയരംകീഴടക്കി: നിഫ്റ്റി 16,350ന് മുകളിൽ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ വീണ്ടുംനേട്ടത്തിന്റെ പാതയിലേക്ക് തിരിച്ചെത്തി. ആഴ്ചയിലെ ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് കരാറുകൾ അവസാനിക്കുന്ന ദിവസമായിരുന്നിട്ടും ഐടി, പൊതുമേഖല ബാങ്ക് എന്നീ വിഭാഗങ്ങളിലെ ഓഹരികളുടെ നേട്ടത്തിൽ വിപണി കുതിച്ചു. ദിനവ്യാപാരത്തിനിടെ ബിഎസ്ഇ സെൻസെക്സ് എക്കാലത്തെയും ഉയരമായ 54,874 നിലവാരത്തിലെത്തിയെങ്കിലും 318.05 പോയന്റ് നേട്ടത്തോടെ 54,843.98ലിലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 82.10 പോയന്റ് ഉയർന്ന് 16,364.40ലുംവ്യാപാരം അവസാനിപ്പിച്ചു. സ്റ്റോക് സ്പ്ളിറ്റ് പ്രഖ്യാപിച്ചതോടെ ഐആർസിടിസിയുടെ ഓഹരി വില 52 ആഴ്ചയിലെ ഉയർന്ന നിലവാരം കീഴടക്കി. ഓഹരി വില ആറുശതമാനംകുതിച്ച് 2,727.95 നിലവാരത്തിലെത്തി. പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, എൽആൻഡ്ടി തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ഐഷർ മോട്ടോഴ്സ്, ഗ്രാസിം, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടമുണ്ടാക്കി. ഐടി, ഊർജം, പൊതുമേഖല ബാങ്ക്, റിയാൽറ്റി, ക്യാപിറ്റൽ ഗുഡ്സ് തുടങ്ങിയ സൂചികകൾ 1-2.5ശതമാനം ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സമ്മർദംനേരിട്ട ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചിക 1-2ശതമാനവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/37Iio9L
via IFTTT

Wednesday, 11 August 2021

സ്വർണശേഖരം വർധിപ്പിച്ച് ആർബിഐ: മൊത്തം നിക്ഷേപം 700 ടൺ കടന്നു

വിദേശ നാണ്യശേഖരം വർധിപ്പിച്ചതോടൊപ്പം വൻതോതിൽ സ്വർണവും ഈയിടെ ആർബിഐ വാങ്ങി. 2021 കലണ്ടർ വർഷത്തെ ആദ്യപകുതിയിൽ 29 ടൺ സ്വർണമാണ് നിക്ഷേപത്തോടൊപ്പംചേർത്തത്. ഇതോടെ റിസർവ് ബാങ്കിന്റെ സ്വർണശേഖരം ഇതാദ്യമായി 700 ടണ്ണിലധികമായി. കൃത്യമായി പറഞ്ഞാൽ ജൂൺ 30ലെ കണക്കുപ്രകാരം 705.6 ടണ്ണാണ് മൊത്തമുള്ളത്. 2018ന്റെ തുടക്കത്തിൽ 558.1 ടണ്ണായിരുന്നു സ്വർണശേഖരം. വേൾഡ് ഗോൾഡ് കൗൺസിന്റെ കണക്കുപ്രകാരം 2021 ജൂണിൽ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ 32 ടൺ സ്വർണമാണ് വാങ്ങിയത്. ഇതിൽ 30ശതമാനവും ഇന്ത്യയുടെ വിഹിതമാണ്. 2009 നവംബറിനുശേഷം ഏറെക്കാലം കഴിഞ്ഞ് 2018 മാർച്ചിലാണ് ആർബിഐ സ്വർണംവാങ്ങിയത്. 2.2 ടൺ. രാജ്യത്തെ കരുതൽ ആസ്തിശേഖരത്തിലെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് സ്വർണത്തിൽ നിക്ഷേപംകൂട്ടിയത്. മറ്റ് കേന്ദ്ര ബാങ്കുകളിലേതുപോലെ ഇന്ത്യയിലെ കരുതൽ ശേഖരത്തിൽ ഡോളറിനുതന്നെയാണ് പ്രഥമസ്ഥാനം. രണ്ടുവർഷത്തിനിടെ സ്വർണത്തിന്റെ വിഹിതം 5 ശതമാനത്തിൽനിന്ന് 6.5ശതമാനമായി കൂട്ടിയിട്ടുണ്ട്.

from money rss https://bit.ly/3lXR3ZI
via IFTTT

സ്വർണവില പവന് 200 രൂപകൂടി 34,880 രൂപയായി

മൂന്നുദിവസം കുറഞ്ഞ നിലവാരത്തിൽ തുടർന്ന സ്വർണവിലയിൽ വ്യാഴാഴ്ച നേരിയ വർധന. പവന്റെ വില 200 രൂപ കൂടി 34,880 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4360 രൂപയുമായി. 34,680 രൂപയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പവന്റെ വില. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 0.12ശതമാനം താഴ്ന്ന് 46,334 രൂപയായി. വെള്ളിയുടെ സെപ്റ്റംബർ ഫ്യൂച്ചേഴ്സ് വില 0.36ശതമാനംതാഴ്ന്ന് കിലോഗ്രാമിന് 62,544 രൂപയിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,750.34 ഡോളർ നിലവാരത്തിലെത്തി. യുഎസിലെ ഉപഭോക്തൃ വില സൂചിക വിവരങ്ങൾ പുറത്തുവന്നതോടെ വൻതോതിൽ വില്പനസമ്മർദം ഡോളർ നേരിട്ടതാണ് സ്വർണംനേട്ടമാക്കിയത്.

from money rss https://bit.ly/3CFJhcT
via IFTTT

സെൻസെക്‌സിൽ 149 പോയന്റ് നേട്ടം: വാഹന, ലോഹ ഓഹരികൾ കുതിച്ചു

മുംബൈ: കരുതലോടെയായിരുന്നു തുടക്കമെങ്കിലും താമസിയാതെ വിപണി നേട്ടത്തിലായി. ഓട്ടോ, മെറ്റൽ, പൊതുമേഖല ബാങ്ക് ഓഹരികളാണ് മികവ് കാണിച്ചത്. സെൻസെക്സ് 149 പോയന്റ് ഉയർന്ന് 54,675ലും നിഫ്റ്റി 41 പോയന്റ് നേട്ടത്തിൽ 16,323ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികളും നേട്ടത്തിലാണ്. പവർഗ്രിഡ് കോർപ്, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, അൾട്രടെക് സിമെന്റ്സ്, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ടെക് മഹീന്ദ്ര, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണലിവർ, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, ഓയിൽ ഇന്ത്യ, അശോക് ലെയ്ലാൻഡ്, ഭാരത് ഫോർജ്, അവന്തി ഫീഡ്സ്, ഡിഷ് ടിവി, ഫിനോലക്സ് കേബിൾസ് ഉൾപ്പടെയുള്ളകമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3iEezJh
via IFTTT

പലിശയും പിഴയും തിരികെ നൽകും: സോഫ്റ്റ് വെയർ പരിഷ്‌കരിച്ചതായി ആദായനികുതി വകുപ്പ്

2020-21 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തപ്പോൾ സോഫ്റ്റ് വെയറിലെ തകരാർകാരണം അധികമായി അടക്കേണ്ടിവന്ന പലിശയും വൈകിയയിനത്തിൽ ഈടാക്കിയ പിഴയും തിരികെ നൽകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ നികുതിദായകർക്ക് ആശ്വാസമേകി ആദായനികുതി ഫയൽ ചെയ്യുന്നതിനുള്ള അവസാനതിയതി ജൂലായ് 31ൽനിന്ന് സെപ്റ്റംബർ 30വരെ നീട്ടിയിരുന്നു. ഇത് കണക്കിലെടുക്കാതെയായിരുന്നു പലിശയും പിഴയും ഈടാക്കിയത്. വകുപ്പ് 234എ പ്രകാരം അധിക പലിശയും സെഷൻ 234 എഫ് പ്രകാരം പിഴയുമാണ് ഈടാക്കിയത്. വിശദമായി പരിശോധിച്ച് സോഫ്റ്റ വെയറിൽ തിരുത്തൽ വരുത്തിയാതായി ആദായ നികുതി വകുപ്പ് ട്വീറ്റ്ചെയ്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഐടിആർ തയ്യാറാക്കുന്നതെങ്കിൽ പുതിയ പതിപ്പ് ഉപയോഗിക്കണം. അല്ലെങ്കിൽ വെബ്സൈറ്റ് ഉപയോഗിക്കണമെന്നും ഐടി വകുപ്പ് അറിയിച്ചിട്ടുണ്ട്.

from money rss https://bit.ly/37ylJbp
via IFTTT

നേട്ടമില്ലാതെ സൂചികകൾ ക്ലോസ്‌ചെയ്തു: മെറ്റൽ കരുത്തുകാട്ടി, ഫാർമ നഷ്ടത്തിലായി

മുംബൈ: കാര്യമായ നേട്ടമില്ലാതെ രണ്ടാംദിവസവും ഓഹരി വിപണി ക്ലോസ് ചെയ്തു. സെൻസെക്സ് 28.73 പോയന്റ് താഴ്ന്ന് 54,525.93ലും നിഫ്റ്റി 2.20 പോയന്റ് നേട്ടത്തിൽ 16,282.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്യു സ്റ്റീൽ, ഐഒസി, എൻടിപിസി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. വില്പന സമ്മർദത്തെതുടർന്ന് കനത്ത ചാഞ്ചാട്ടമാണ് വിപണിയിലുണ്ടായത്. ശ്രീ സിമെന്റ്സ്, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മെറ്റൽ സൂചിക മൂന്നുശതമാനവും എനർജി ഒരുശതമാനവും നേട്ടമുണ്ടാക്കി. ഫാർമ ഒരുശതമാനം താഴുകയുംചെയ്തു. രണ്ടാം ദിവസവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3AuHlly
via IFTTT

എൻഎസ്ഇ വഴി യുഎസ് ഓഹരികളിൽ ചെറുകിടക്കാർക്കും ഇനി നിക്ഷേപിക്കാം

രാജ്യത്തെ റീട്ടെയിൽ നിക്ഷേപകർക്ക് യുഎസ് ഓഹരികളിൽ നിക്ഷേപിക്കാനുള്ള സൗകര്യം നാഷണൽ സ്റ്റോക്ക്എക്സ്ചേഞ്ച്(എൻഎസ്ഇ)ഒരുക്കുന്നു. ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ (ഐഎഫ്എസ് സി)പ്ലാറ്റ് ഫോംവഴിയാണ് നിക്ഷേപിക്കാൻ കഴിയുക. ആൽഫബെറ്റ്, ഫേസ്ബുക്ക്, ടെസ് ല എന്നിവ ഉൾപ്പടെ ആഗോള പ്രശസ്തിനേടിയ വൻകിട കമ്പനികളുടെ ഓഹരികളിലാകും നിക്ഷേപിക്കാൻ അവസരമൊരുക്കുക. 50 ഓഹരികളുടെ പട്ടികയാണ് ഇതിനായി തയ്യാറാക്കുന്നത്. ഇന്റർനാഷണൽ ബ്രോക്കർമാരോടൊപ്പം സഹകരിച്ചായിരിക്കും സംവിധാനം പ്രവർത്തിക്കുക. എങ്ങനെ നിക്ഷേപിക്കാം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം(എൽആർഎസ്)വഴി എൻഎസ് ഇയുടെ ഗിഫ്റ്റ് സിറ്റിയിലേക്ക് പണംകൈമാറിയാണ് നിക്ഷേപിക്കാൻ കഴിയുക. പ്രതിവർഷം 2,50,000 ഡോളറാണ് നിക്ഷേപ പരിധി. ഗിഫ്റ്റിലെ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടിലാകും സ്റ്റോക്കുകൾ സൂക്ഷിക്കുക. നികുതി ബാധ്യത വിദേശ ആസ്തികളായി കണക്കാക്കി ആദായ നികുതി റിട്ടേണിൽ ഈ വിവരങ്ങൾ നിക്ഷേപകൻ നൽകേണ്ടിവരും. ഹ്രസ്വകാല മൂലധനനേട്ടത്തിന് സ്ലാബ് നിരക്കിലും ദീർഘകാല മൂലധനനേട്ടത്തിന് ഇൻഡക്സേഷൻ ആനുകൂല്യത്തോടെയുമാകും നികുതി ബാധകമാകുക. ഡെറ്റ് മ്യൂച്വൽ ഫണ്ടിന് ബാധകമായ നികുതിയായിരിക്കും ഇത്. സെബിയുടെ നിയന്ത്രണം നിക്ഷേപകരുടെ പരാതികൾ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയായിരിക്കും പരിഗണിക്കുക. അതോടൊപ്പം ഗിഫ്റ്റ് സിറ്റിയും ഐഎഫ്എസ് സി അതോറിറ്റിയും റെഗുലേറ്റർമാരായിരിക്കുകുയുംചെയ്യും. അതായത് നിക്ഷേപം സംബന്ധിച്ച പരാതി ആദ്യം കൈകാര്യംചെയ്യുക ഗിഫ്റ്റ് സിറ്റിയിലെ എൻഎസ് ഇയിലെ സബ്സിഡിയറിയായിരിക്കും. പരിഹരിച്ചില്ലെങ്കിൽ ഐഎഫ്എസ് സിയെ സമീപിക്കാം.

from money rss https://bit.ly/3CCOxhp
via IFTTT

Tuesday, 10 August 2021

പാഠം 137| കോടികൾ സമാഹരിക്കാൻ പുതുഫണ്ടുകൾ: എന്തുകൊണ്ട് ഇവ നിക്ഷേപയോഗ്യമല്ല?

പെൻഷനായപ്പോൾ ലഭിച്ചതുകയിൽ ഒരുഭാഗം ബാങ്കിൽ സ്ഥിരനിക്ഷേപമിടാനെത്തിയതായിരുന്നു വാസുദേവ്. നാമമാത്രമായ പലിശയാണ് ലഭിക്കുകയെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും മറ്റുവഴികളൊന്നും മുന്നിലുണ്ടായിരുന്നില്ല. അപേക്ഷയോടൊപ്പം അഞ്ച് ലക്ഷം രൂപ എഫ്ഡിയിടാൻ ഏൽപ്പിച്ചപ്പോൾ, ബാങ്കിലെ വെൽത്ത്മാനേജുമെന്റ് എക്സിക്യൂട്ടീവ് അദ്ദേഹത്തെ സമീപിച്ച് കൂടുതൽ ആദായംനേടാനുള്ള സാധ്യതകൾ വിശദീകരിച്ചു. ഒന്നുംമനസിലായില്ലെങ്കിലും അദ്ദേഹം പറഞ്ഞതുപ്രകാരം നിക്ഷേപംനടത്തി. കുറച്ചുനാൾകഴിഞ്ഞ് ബെംഗുളുരവിൽ ജോലി ചെയ്യുന്ന മകനോട് കാര്യംഅവതരിപ്പിച്ചപ്പോഴാണ് പുതിയതായി തുടങ്ങിയ മ്യൂച്വൽ ഫണ്ടിലാണ് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരിക്കുന്നതെന്ന് മനസിലായത്. നിക്ഷേപകരുടെ അറിവില്ലായ്മ മുതലെടുത്ത് എൻഎഫ്ഒ(ന്യൂ ഫണ്ട് ഓഫർ)വഴി വൻതോതിൽ പണം സമാഹരിക്കുന്നുണ്ടെന്ന് സമീപകാലത്തെ കണക്കുകൾ വ്യക്തമാക്കുന്നു. സ്ഥിരവരുമാനം ലക്ഷ്യമിട്ട് എഫ്ഡിയിടാനെത്തിയ അദ്ദേഹം ഒടുവിൽ ബാലൻസ്ഡ് ഫണ്ടിൽ നിക്ഷേപിച്ച് മടങ്ങിയത് ഒറ്റപ്പെട്ട സംഭവമല്ല. രണ്ടാമത്തെ സംഭവത്തിലേക്കുവരാം ഓഫീസ് ജോലിയുടെ തിരക്കിനിടെ ഫണ്ട് കമ്പനിയിലെ റിലേഷൻഷിപ്പ് മാനേജരുടെ കോൾ ജോൺസന്റെ മൊബൈലിലെത്തി. സാറിന്റെ ---- ഫണ്ടിൽ നിലവിൽ നിക്ഷേപം 16 ലക്ഷം കവിഞ്ഞിരിക്കുന്നു. 18ശതമാനത്തിലേറെയാണ് നേട്ടം. വിപണി ഉയർന്നുനിൽക്കുന്നതിനാൽ ഇപ്പോൾ ലാഭമെടുക്കുന്നതാണ് നല്ലത്. ഞങ്ങൾ പുതിയൊരു ഫണ്ട് തുടങ്ങിയിട്ടുണ്ട്. വ്യത്യസ്ത ആസ്തികളിൽ നിക്ഷേപിക്കുന്നതാണ് ഫണ്ടിലേക്ക് മാറിയാൽ ഭാവിയിൽ മികച്ച ആദായം ലഭിക്കാൻ സാധ്യതയുണ്ട്. നിക്ഷേപ പാഠത്തിന്റെ സ്ഥിരംവായനക്കാരനാണ് ജോൺസൻ. കാറ് വാങ്ങുന്നതിനാണ് അദ്ദേഹം ഈ ഫണ്ടിൽ നാലുവർഷംമുമ്പ് എസ്ഐപി തുടങ്ങിയത്. തൽക്കാലം ഒരുവർഷംകഴിഞ്ഞ് മതി കാറെന്ന് തീരുമാനിച്ചതിനാൽ നിക്ഷേപം തുടരുകയാണ്. വിപണി താഴപ്പോയാലും നിക്ഷേപംതുടരാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. വിദഗ്ധ ഉപദേശം ലഭിച്ചതോടെ മാനേജരുടെ ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു. മികച്ച പ്രകടനംനടത്തുന്ന പഴയ ഫണ്ടിൽതന്നെ ഇപ്പോഴും എസ്ഐപി തുടരുന്നു. നിക്ഷേപ ആഭിമുഖ്യം ഓഹരി വിപണി കുതിക്കുമ്പോഴാണ് നിക്ഷേപ ആഭിമുഖ്യംകണക്കിലെടുത്ത് പുതിയ ഫണ്ടുകളുമായി എഎംസികളും ഐപിഒകളുമായി കമ്പനികളും രംഗത്തുവരുന്നത്. മോണിങ്സ്റ്റാർ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തികവർഷം(2020-21) 110 പുതിയ ഫണ്ടുകളാണ് വിപണിയിലെത്തിയത്. ഈ ഫണ്ടുകൾ മൊത്തം സമാഹരിച്ചതാകട്ടെ 48,988 കോടി രുപയുമാണ്. ഐസിഐസിഐ പ്രൂഡൻഷ്യൽ ഫ്ളക്സി ക്യാപ് ഫണ്ട് മാത്രം സമാഹരിച്ചത് 10,000 കോടിയിലേറെ രൂപയാണ്. നിലവിൽ വിപണിയിലുള്ളവയിൽ ഇതിലേറെ ആസ്തി കൈകാര്യംചെയ്യുന്നത് അത്രയധികമില്ല. പുതിയ ഫണ്ടുകളുടെ പ്രകടനം വിപണിയിലെ സാഹചര്യംമനസിലാക്കിയായിരിക്കും ഫണ്ട് കമ്പനികൾ എൻഎഫ്ഒകൾ അവതരിപ്പിക്കുക. വൻതകർച്ചകൾക്കുമുമ്പുള്ള കുതിപ്പിൽ അവതരിപ്പിക്കുന്ന എൻഎഫ്ഒകൾ സ്വാഭാവികമായും തുടർന്നുവരുന്ന ഇടിവിൽ നെഗറ്റീവ് റിട്ടേണിലെത്തുമെന്നകാര്യത്തിൽ ആർക്കും സംശയമില്ല. 2007ലെ മുന്നേറ്റവും 2008ലെ തകർച്ചയും നൽകുന്ന പാഠമതാണ്. അന്നത്തെ മുന്നേറ്റത്തിൽ വിപണിയിലെത്തിയ പലഫണ്ടുകളുടെ പേരുപോലും ഇപ്പോൾകേൾക്കാനേയില്ല. തുടർന്ന് വിപണിയിലുണ്ടായ മുന്നേറ്റത്തിന്റെയും തകർച്ചയുടെയും ചരിത്രവും ഇതുതന്നെയാണ് പറയുന്നത്. ഐപിഒയും എൻഎഫ്ഒയും പ്രാരംഭ ഓഹരി വില്പനയുമായി ഒരു കമ്പനി വിപണിയിലെത്തുന്നതിൽനിന്ന് തികച്ചും വ്യത്യസ്തമാണ് എൻഎഫ്ഒ. വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോൾ ഓഹരിയുടെ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നത് ഡിമാൻഡ് ആൻഡ് സപ്ലെ അടിസ്ഥാനമാക്കിയാണ്. എന്നാൽ ഫണ്ടിന്റെ യൂണിറ്റ് വില നിശ്ചയിക്കുന്നതിൽ ഡിമാൻഡിനും സപ്ലെക്കും റോളില്ല. ഐപിഒകൾ ലിസ്റ്റ്ചെയ്യുന്നത് പ്രീമിയംനിരക്കിലാകുന്നതിന് കാരണം വിപണിയിൽ രൂപപ്പെടുന്ന ഡിമാൻഡ്തന്നെ. മ്യൂച്വൽ ഫണ്ടുകളുടെകാര്യത്തിൽ ഇതൊന്നുമല്ല അടിസ്ഥാനം. നിക്ഷേപംനടത്തുമ്പോൾ അതിന് ആനുപാതികമായി യൂണിറ്റുകൾ അനുവദിക്കുന്നു, വേണ്ടെന്നുവെക്കുമ്പോൾ പണംതിരികെ നൽകുന്നു. അതിൽ നിക്ഷേപിക്കുന്ന ഓഹരികളിലെ നേട്ടവും വിപണിയിലെ സജീവമായ ഇടപെടലുമാണ് ഫണ്ടുകളിലെ പ്രകടനത്തിനുപിന്നിൽ. വിപണനത്തിലൂടെ പരമാവധി പണംസമാഹരിക്കുക എന്നതാണ് എൻഎഫ്ഒകളുടെ ലക്ഷ്യം. പുതിയ പോർട്ട്ഫോളിയോയുമായാണ് എത്തുന്നതെങ്കിൽ അതേക്കുറിച്ച് പഠിക്കുകയും എൻഎഫ്ഒ കാളയളവിനുശേഷം നിക്ഷേപത്തിനായി തുറന്നുനൽകുമ്പോൾ എസ്ഐപിയായി നിക്ഷേപിക്കുകയാണ് ചെയ്യേണ്ടത്. മാനേജുമെന്റ് ഫീസിനത്തിൽ വൻതുക സമാഹരിക്കാനും ഫണ്ട് കമ്പനിയുടെ മൊത്തംകൈകാര്യം ചെയ്യുന്ന ആസ്തിയിൽ വർധനവുണ്ടാക്കാനുമുള്ള എളുപ്പവഴിയാണ് എൻഎഫ്ഒകൾ. എന്തുകൊണ്ട് ഒഴിവാക്കണം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കാൻ നിങ്ങളെയാണ് ചുമതലപ്പെടുത്തിയതെന്ന് കരുതുക. സുപ്രധാനമായ തീരുമാനം നിങ്ങൾക്കെടുക്കേണ്ടതുണ്ട്. ടീമിലേക്ക് ഒരു ഓപ്പണിങ് ബാറ്റ്സ്മാനെവേണം. മുന്നിൽ രണ്ടുപേരാണുള്ളത്. മികച്ച ട്രാക്ക് റെക്കോഡ് ഉള്ള പരിചയ സമ്പന്നനായ കളിക്കാരനും ഇതുവരെ അന്താരാഷ്ട്രമത്സരങ്ങളിൽ കളിച്ചിട്ടില്ലാത്ത പുതിയ വ്യക്തിയും. നിങ്ങൾ ആരെയാകും തിരഞ്ഞെടുക്കുക? പരിചയ സമ്പന്നനായ കളിക്കാരന്റെ സ്ഥാനത്ത് മികച്ച പ്രകടനചരിത്രമുള്ള ഫണ്ട് ഉണ്ട്. പുതിയ ആളിന്റെ സ്ഥാനത്ത് എൻഎഫ്ഒയും. ലളിതമായ ഉദാഹണമാണിത്. വ്യത്യസ്ത തീമുകൾ വ്യത്യസ്ത തീമുകളിൽ കാലാകാലങ്ങളിൽ എൻഎഫ്ഒകളുമായി ഫണ്ട് കമ്പനികളെത്തും. സെക്ടറുകളിലും പ്രത്യേക ആശയങ്ങളിലും അധിഷ്ഠിതമായി നിക്ഷേപിക്കുന്ന ഫണ്ടുകൾ ഒഴിവാക്കുകയാണ് നല്ലത്. വൈവിധവൽക്കരണത്തിന് പ്രാധാന്യംനൽകുന്ന മികച്ച പ്രകടന ചരിത്രമുള്ള നിരവധി ഫണ്ടുകൾ വിപണിയിലുള്ളപ്പോൾ ഇവക്കുപുറകെ പോകേണ്ടതില്ല. ഒരു പ്രത്യേക ഫണ്ടിൽ നിക്ഷേപംനടത്തുമ്പോൾ അതുമായി ബന്ധപ്പെട്ട തീം തിരഞ്ഞെടുക്കാനുള്ള തീരുമാനം മാനേജരുടേതാകുന്നു. എവിടെയാണ് നിക്ഷേപംനടത്തേണ്ടതെന്ന് ഫണ്ട് മാനേജരാണ് തീരുമാനിക്കുന്നത്. അതിനാൽതന്നെ റിസ്ക് വർധിക്കുകയുംചെയ്യും. എൻഎഫ്ഒയുടെകാര്യത്തിൽ മുന്നോട്ടുവെക്കുന്ന സമീപനം സെക്ടറൽ ഫണ്ടുകൾക്കുമാത്രമല്ല, എല്ലാഫണ്ടുകൾക്കും സമാനമാണ്. ഇക്വിറ്റി ഫണ്ട് തിരഞ്ഞെടുക്കാൻ കഴിഞ്ഞകാലത്തെ പ്രകടനം വിലയിരുത്തുകയെന്നതാണ് പ്രധാന മാനദണ്ഡം. അഞ്ചുവർഷം, ഏഴുവർഷം എന്നീകാലയളവിലെ പ്രകടനം വിലയിരുത്തിമാത്രമെ ഓഹരി അധിഷ്ഠിത ഫണ്ടുകൾ തിരഞ്ഞെടുക്കാവൂ. പുതിയ ഫണ്ടുകൾ ഭാവിയിൽ മികച്ചനേട്ടംനൽകില്ലെന്നല്ല. പരിചയ സമ്പന്നനായ ബാറ്റ്സ്മാനേക്കാൾ പുതിയ ആൾ കൂടുതൽ റൺസ് നേടില്ലെന്ന് പറയാനാവില്ലല്ലോ. എന്നാൽ നിക്ഷേപത്തെ ക്രിക്കറ്റിനോട് താരതമ്യംചെയ്യാനാവില്ല. ഉയർന്ന റിസ്കുണ്ട്. നിക്ഷേപകൻ കഠിനാധ്വാനംചെയ്ത് നേടിയ സമ്പത്താണ് വിപണിയിലിറക്കുന്നത്. അതിനാൽതന്നെ നിക്ഷേപകാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. പുതിയ ഫണ്ടുകളുടെ വിപണനമാണ് മറ്റൊരുകാര്യം. ഉയർന്ന പ്രവർത്തന ചെലവാണ് എൻഎഫ്ഒകളായെത്തുന്ന ഫണ്ടുകളിൽനിന്ന് ഈടാക്കുന്നത്. വിതരണക്കാർക്കും ബ്രോക്കർമാർക്കുമുള്ള ട്രയൽ കമ്മീഷൻ ഇനത്തിൽ ഈയിടെ ഫണ്ട് കമ്പനികൾ വർധനവരുത്തിയിരുന്നു. ബ്രോക്കർമാരും മറ്റ് ഇടനിലക്കാരുമാണ് എൻഎഫ്ഒകളുടെ ചാലകശക്തികൾ. നിക്ഷേപകരെ ആകർഷിക്കാൻ അഗ്രസീവായ വില്പനയാണ് നടക്കുന്നത്. കുറഞ്ഞ യൂണിറ്റ് വില ആകർഷകമാണോ? യൂണിറ്റ് ഒന്നിന് 10 രൂപക്ക് ലഭിക്കുമെന്നത് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ പലരെയും പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇക്കാര്യംപറഞ്ഞ് വിശ്വസിപ്പിച്ച് വ്യാപകമായി വിപണനംനടത്തുന്ന പ്രവണതയുമുണ്ട്. എൻഎഫ്ഒയുടെ യൂണിറ്റ് വിലയും ഐപിഒയുടെ ഓഹരി വിലയും രണ്ടും വ്യത്യസ്തമായ രീതിയിലാണ് കണക്കാക്കുന്നത് എന്നകാര്യംമനസിലാക്കുക. കുറഞ്ഞവിലയിൽ യൂണിറ്റ് സ്വന്തമാക്കാൻകഴിയുമെന്നത് കാണിച്ചുള്ള നിക്ഷേപ ബോധവത്കരണത്തിനെതിരെ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) പ്രചാരണപരിപാടികളുമായി രംഗത്തെത്തിയിരുന്നു. നിക്ഷേപകരിൽനിന്ന് യൂണിറ്റൊന്നിന് 10 രൂപ വീതം നിക്ഷേപംസ്വീകരിക്കുന്ന ഫണ്ട് കമ്പനികൾ അവരുടെ ചെലവുകഴിച്ചുള്ള തുകയാണ് നിശ്ചിത വിഭാഗത്തിലെ ഓഹരികളിൽ നിക്ഷേപിക്കുന്നത്. അതിൽനിന്നുണ്ടാകുന്ന ലാഭമാണ് എൻഎവിയിലെ വർധനക്ക് അടിസ്ഥാനം. ചുരുക്കത്തിൽ പറഞ്ഞാൽ 10 രൂപ അടിസ്ഥാന വിലനിശ്ചയിച്ച് നിക്ഷേപം സമാഹരിക്കുന്നുവെന്നേയുള്ളൂ. ഐപിഒ മൂല്യംപോലെ ഡിമാൻഡിനനുസരിച്ചല്ല വിലയിലെ നീക്കമെന്ന് മനസിലാക്കാം. ഉദാഹരണത്തിന്, എസ്ബിഐ മ്യൂച്വൽ ഫണ്ടിന്റെ പുതിയൊരു ഫണ്ടിന്റെ 1000 യൂണിറ്റുകൾ(എൻഎഫ്ഒ യൂണിറ്റ് വില 10 രൂപ) 10,000 രൂപ മുടക്കി രണ്ടുമാസംമുമ്പ് വാങ്ങിയെന്ന് കരുതുക. നിലവിലെ അതിന്റെ എൻഎവി 14 രൂപയായിട്ടുണ്ടെങ്കിൽ മൊത്തം നിക്ഷേപമൂല്യം 14,000 രൂപയായിവർധിക്കും. അതേസമയം നിലവിലുള്ള ഒരു ഫണ്ടിന്റെ എൻഎവി 1,010 രൂപയായിരുന്നിരിക്കട്ടെ, 10,000 രൂപ നിക്ഷേപിച്ചാൽ 10 യൂണിറ്റാണ് ലഭിക്കുക. അതിന്റെ എൻഎവി 1,810 രൂപയായി ഉയർന്നുവെന്ന് കരുതുക അപ്പോൾ മൊത്തം മൂല്യം 18,100 രൂപയായിട്ടുണ്ടാകും. നിക്ഷേപ പോർട്ട്ഫോളിയോയിലെ ഓഹരിയിലെ മൂല്യത്തിനനുസരിച്ചാണ് ഓരോ ദിവസവും നിശ്ചയിക്കുന്ന ഫണ്ടുകളുടെ എൻഎവിയിൽ മാറ്റംവരിക. 10 രൂപയുടെ യൂണിറ്റ് വിലയിൽ കാര്യമില്ലെന്ന് മനസിലായിട്ടുണ്ടാകുമെന്ന് കരുതട്ടെ. feedbackto: antonycdavis@gmail.com കുറപ്പ്: മികച്ച പ്രകടന ചരിത്രമുള്ള ഫണ്ടുകൾ വിപണിയിലുള്ളപ്പോൾ പുതിയ ഫണ്ടുകളിൽ പരീക്ഷണത്തിന് ഇറങ്ങേണ്ടതുണ്ടോ? ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കാണ്എസ്ഐപിയായി ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കേണ്ടത്. അതിനായി അഞ്ച്, ഏഴ് വർഷക്കാലയളവിൽ ഫണ്ട് നൽകിയ ആദായം പരിശോധിക്കുക. കലണ്ടർവർഷത്തിൽ നൽകിയ ആദായവും വിലയിരുത്താം. അതിനുശേഷം സമാനമായ കാറ്റഗറിയിൽ മികച്ചനേട്ടംനൽകിയ ഫണ്ടുകളുമായി താരതമ്യംചെയ്ത് നിക്ഷപത്തിന് യോജിച്ച ഫണ്ട് തിരഞ്ഞെടുക്കാം.

from money rss https://bit.ly/37yJ1Oy
via IFTTT

പണമൊഴുക്ക് വർധിച്ചതോടെ ഐപിഒകളുടെ എണ്ണത്തിൽ കുതിപ്പ്: 2021ൽ 100 കടന്നേക്കും

ഓഹരി വിപണിയിലേക്ക് പണമൊഴുക്ക് വർധിച്ചതോടെ പ്രാരംഭ ഓഹരി വില്പനയുമായി കമ്പനികൾ കൂട്ടമായെത്തുന്നു. എട്ട് കമ്പനികളാണ് ആറ് ദിവസത്തിനുള്ളിൽ ഐപിഒയുമായെത്തിയത്. ഈരീതി തുടർന്നാൽ ഈവർഷം വിപണിയിലെത്തുന്ന കമ്പനികളുടെ എണ്ണത്തിൽ വൻവർധനവാണുണ്ടാകുക. ഓഗസ്റ്റ് 10വരെയുള്ള കണക്കുകൾ പ്രകാരം ഈ വർഷം 58 കമ്പനികൾ ഐപിഒയുമായെത്തി. 2006ൽ 160 കമ്പനികളാണ് ഐപിഒയുമായെത്തിയത്. 2007ൽ 121ഉം 2010ൽ 118ഉം കമ്പനികൾ വിപണിയിലെത്തി. തുടർന്നങ്ങോട്ട് ശരാശരി 50ൽതാഴെ കമ്പനികളാണ് ലിസ്റ്റ്ചെയ്തത്. 2019ൽ 27ഉം 2020ൽ 23ഉം ആയിരുന്നു കമ്പനികളുടെ എണ്ണം. 2021 കലണ്ടർ വർഷത്തിൽ മൊത്തം ഐപിഒകൾ 100 കവിയുമെന്നാണ് വ്യവസായ ലോകത്തെ വിലയിരുത്തൽ. 2020ൽ 15ശതമാനവും 2021ൽ ഇതുവരെ 16ശതമാനവുമാണ് നിഫ്റ്റി ഉയർന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യാഥാക്രമം 32ശതമാനവും 42ശതമാനവും ഈവർഷം നേട്ടമുണ്ടാക്കി.അനുകൂല സാഹചര്യംകണക്കിലെടുത്താണ് മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിൽ കമ്പനികൾ ഐപിഒയുമായെത്തുന്നത്.

from money rss https://bit.ly/3jIys0Y
via IFTTT

വിപണിയിൽ നേട്ടംതുടരുന്നു: നിഫ്റ്റി വീണ്ടും 16,300 കടന്നു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 16,300ന് മുകളിലെത്തി. സെൻസെക്സ് 141 പോയന്റ് നേട്ടത്തിൽ 54,696ലും നിഫ്റ്റി 49 പോയന്റ് ഉയർന്ന് 16,330ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ടാറ്റ സ്റ്റീൽ, മാരുതി സുസുകി, എച്ച്സിഎൽ ടെക്, എസ്ബിഐ, എൻടിപിസി, അൾട്രടെക് സിമെന്റ്സ്, ഏഷ്യൻ പെയിന്റ്സ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ബജാജ് ഫിൻസർവ്, പവർഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കാഡില ഹെൽത്ത്കെയർ, ആപ്ടെക്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ബജാജ് ഇലക്ട്രിക്കൽസ്, ബാറ്റ ഇന്ത്യ, ബിർള കേബിൾ ഉൾപ്പടെയുള്ള കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3lWdPB8
via IFTTT

റിലയൻസോ ആമസോണോ?: ആരാകും ഫ്യൂച്ചർ ഗ്രൂപ്പിന്റെ രക്ഷകൻ

മുംബൈ: ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള റിലയൻസ് പദ്ധതി സിങ്കപ്പൂർ അന്താരാഷ്ട്ര ആർബിട്രേഷൻ സെന്റർ (സിയാക്) തടഞ്ഞാൽ ഫ്യൂച്ചർ റീട്ടെയിലിനെ രക്ഷപ്പെടുത്തുന്നതിന് ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ പദ്ധതി തയ്യാറാക്കുന്നു. ഈ മാസം അവസാനത്തോടെ കേസിൽ സിയാക് വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്യൂച്ചർ ഗ്രൂപ്പിനെ പാപ്പരത്ത നടപടിയിലേക്കുവിടാതെ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളുൾപ്പെടെയുള്ളവരിൽനിന്ന് നിക്ഷേപമെത്തിക്കാനാണ് ആമസോണിന്റെ പദ്ധതി. കടപ്പത്ര ഉടമകൾക്ക് നൽകേണ്ട തുകയും ബാങ്ക് വായ്പകളും കുടിശ്ശികയാകാതിരിക്കാൻ ഫ്യൂച്ചർ ഗ്രൂപ്പിന് അടിയന്തരമായി 5,000 മുതൽ 5,500 കോടി രൂപ വരെ കണ്ടെത്തേണ്ടതുണ്ട്. റിലയൻസ് ഏറ്റെടുക്കുന്നതുവഴി വായ്പാ കുടിശ്ശിക വേഗത്തിൽ തീർപ്പാക്കാമെന്നാണ് ഫ്യൂച്ചർ ഗ്രൂപ്പ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സിയാകിന്റെ ഇടക്കാല വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി ഇടപാട് തടഞ്ഞതോടെ പ്രതിസന്ധിയിലായി. ഫ്യൂച്ചർ കൂപ്പണും ആമസോണും തമ്മിലുള്ള കരാർ പാലിച്ചാൽ ആമസോൺ ഫ്യൂച്ചർ റീട്ടെയിലിനുള്ള പ്രവർത്തന മൂലധനം ലഭ്യമാക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം. 2019 ഓഗസ്റ്റിൽ ഫ്യൂച്ചർ കൂപ്പണിൽ 1500 കോടി രൂപ ചെലവിട്ട് 49 ശതമാനം ഓഹരികൾ ആമസോൺ വാങ്ങിയിരുന്നു. ഇതുവഴി ഫ്യൂച്ചർ റീട്ടെയിലിൽ അവർക്ക് 3.5 ശതമാനം ഓഹരികൾ പരോക്ഷമായുണ്ട്. എന്നാൽ, ഇന്ത്യൻ നിയമമനുസരിച്ച് ഫ്യൂച്ചർ റീട്ടെയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആമസോണിനു കഴിയില്ല. അതുകൊണ്ട് നിക്ഷേപക സ്ഥാപനങ്ങളെയും പ്രൈവറ്റ് ഇക്വിറ്റി സംരംഭങ്ങളെയും ഉൾപ്പെടുത്തി ഫ്യൂച്ചർ റീട്ടെയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതിയാണ് ആമസോൺ തയ്യാറാക്കുന്നത്.

from money rss https://bit.ly/2XikLyn
via IFTTT

കല്യാണ്‍ ജൂവലേഴ്‌സിന് വിറ്റുവരവില്‍ 109% ശതമാനം വര്‍ധനവ്

കൊച്ചി: കല്യാൺ ജൂവലേഴ്സ് 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 1637 കോടി രൂപയുടെ വിറ്റുവരവ് നേടി. മുൻവർഷത്തിൽ, ഇതേ പാദത്തിൽ വിറ്റുവരവ് 782 കോടി രൂപ ആയിരുന്നു. ഇന്ത്യയിലെ വിറ്റുവരവ് 94 ശതമാനം വളർച്ച നേടിയപ്പോൾ മിഡിൽ ഈസ്റ്റിലെ വിറ്റുവരവിലെ വളർച്ച 183 ശതമാനമായിരുന്നു. മുൻവർഷം ഈ പാദത്തിൽ ഉണ്ടായ ആകമാന നഷ്ടം 86 കോടി രൂപയായിരുന്നപ്പോൾ ഈ വർഷം 51 കോടി രൂപയായി. സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽ കണ്ട ശക്തമായ തിരിച്ച് വരവ് ഏപ്രിൽ അവസാനം സംസ്ഥാന സർക്കാരുകൾ ലോക് ഡൗണും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത് വരെ തുടർന്നു. രണ്ടാം തരംഗത്തെ തുടർന്ന് മെയ് മാസം മിക്ക ഷോറൂമുകളും അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ ജൂണിൽ തുറക്കാൻ കഴിഞ്ഞ ഷോറൂമുകളിൽ മികച്ച വിൽപന നടന്നു. വെറും 53 ശതമാനം ഷോറൂമുകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചിരുന്നതെങ്കിലും 2020 ജൂണിനേക്കാൾ വിറ്റുവരവിൽ നേരിയ വർദ്ധനവ് നേടാൻ ഈ ജൂണിൽ സാധിച്ചു. ഈ പാദത്തിൽ ഗൾഫ് മേഖലയിലെ എല്ലാ ഷോറൂമുകളും തന്നെ തുറന്ന് പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആവസാനപാദത്തിൽ ഉണ്ടായ തിരിച്ചുവരവ് ഏപ്രിലിലും തുടർന്നു. എന്നാൽ ഇന്ത്യയിൽ കോവിഡ്-19 രണ്ടാം തരംഗം ശക്തമായതോടു കൂടി യാത്രാ നിയന്ത്രണങ്ങൾ വരികയും മേഖലയിലെ ബിസിനസിനെ താത്കാലികമായി ബാധിക്കുകയും ചെയ്തു. കമ്പനിയുടെ ഇ-കൊമേഴ്സ് വിഭാഗമായ കാൻഡിയറും വളർച്ചയുടെ പാതയിലാണ്. മുൻസാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 5 കോടി രൂപയായിരുന്ന വിറ്റുവരവ് ഈ വർഷം 363 ശതമാനമുയർന്ന് 24 കോടി രൂപയായി. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 1.08 കോടി രൂപ കാൻഡിയർ നഷ്ടമുണ്ടാക്കിയപ്പോൾ ഈ വർഷം 31 ലക്ഷം രൂപ ലാഭത്തിലാണ്. കല്യാൺ ജൂവലേഴ്സിന് 21 ഇന്ത്യൻ സംസ്ഥാനങ്ങളിലും 4 ഗൾഫ് രാജ്യങ്ങളിലുമായി 146 ഷോറൂമുകളാണ് ഉള്ളത്. കമ്പനിക്ക് മൊത്തം ഏതാണ്ട് അഞ്ചു ലക്ഷം ചതുരശ്രയടിയുടെ റീട്ടെയ്ൽ സ്പേസ് ഉണ്ട്. കഴിഞ്ഞ പാദത്തിൽ, തമിഴ് നാട്ടിൽ 4, തെലുങ്കാനയിൽ 3, കേരളത്തിലും ഗുജറാത്തിലും ഓരോന്നു വീതം എന്നിങ്ങനെ 9 ഷോറൂമുകൾ പുതുതായി തുറന്നു. സാമ്പത്തിക വർഷത്തിലെ ആദ്യ പാദ ഫലം ഞങ്ങളുടെ പ്രതീക്ഷകൾക്ക് മുകളിലായിരുന്നു. ഈ പാദത്തിലുള്ള തിരിച്ചുവരവ് മുൻ വർഷത്തിനേക്കാളും ശക്തമായിരുന്നു. ഹാൾമാർക്കിംഗ് നിർബന്ധമാക്കിയ കേന്ദ്ര ഗവൺമെന്റ് നടപടി സ്വർണ വ്യാപാര മേഖലയെ കൂടുതൽ സുതാര്യമാക്കുകയും നിയമാനുസൃത വ്യാപാര മേഖലയിലേക്കുള്ള മാറ്റത്തിന് ആക്കം കൂട്ടുകയും ചെയ്യും. അനുകൂലമായ ഈ അവസരം പ്രയോജനപ്പെടുത്താൻ നിയമാനുസൃത വ്യാപാര മേഖല തയ്യാറായിക്കഴിഞ്ഞു.- കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. Content Highlights: 109percentage increase in kalyan jewellers turnover

from money rss https://bit.ly/3xBlS8D
via IFTTT

വില്പന സമ്മർദം: മിഡ്-സ്‌മോൾ ക്യാപുകൾ നഷ്ടംനേരിട്ടു, സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനിടെ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ദിനവ്യാപാരത്തിനിടെ എക്കാലത്തെയും ഉയരംകുറിക്കുകയുംചെയ്തു. സെൻസെക്സ് 151.81 പോയന്റ് നേട്ടത്തിൽ 54,554.66ലും നിഫ്റ്റി 21.80 പോയന്റ് ഉയർന്ന് 16,280.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബങ്ക്, മെറ്റൽ, ഫാർമ, എഫ്എംസിജി ഓഹരികളിലെ ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്. ഒരുവേള റെക്കോഡ് ഉയരമായ 54,779.6 പോയന്റ് സെൻസെക്സ് കീഴടക്കി. പിന്നീട് 54,308 പോയന്റുവരെ താഴുകയുചെയ്തു. നിഫ്റ്റിയാകട്ടെ 16,359 നിലവാരംതൊട്ട് പിൻവാങ്ങി. ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമന്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻക്ടറൽ സൂചികകളിൽ ഐടി ഒഴികെയുള്ളവ നഷ്ടംനേരിട്ടു. നിഫ്റ്റി മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ രണ്ടുശതമാനത്തിലേറെ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് രണ്ടുശതമാനവും സ്മോൾ ക്യാപ് ഒരുശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 17 പൈസയുടെ നഷ്ടമുണ്ടായി. 74.43 നിലവാരത്തിലായിരുന്നു ക്ലോസിങ്. 74.33-74.47 നിലവാരത്തിലായിരുന്നു വ്യാപാരം.

from money rss https://bit.ly/2XdZtBY
via IFTTT

സാറ്റലൈറ്റ് ബ്രോഡ്ബാന്റ് സേവനം ഇന്ത്യയിലും: പദ്ധതിയുമായി ടാറ്റ ഗ്രൂപ്പിന്റെ നെൽകോ

ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ നെൽകോ കനേഡിയൻ കമ്പനിയായ ടെലിസാറ്റുമായി സഹകരിച്ച് രാജ്യത്ത് അതിവേഗ ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതോടെ അതിവേഗ ബ്രോഡ്ബാൻഡ് സേവനമേഖലയിൽ രാജ്യത്ത് കടുത്തമത്സരത്തിനാകും ഇടയാകുക. ഭാരതി എയർടെലിന്റെ പിന്തുണയുള്ള വൺവെബ്, ആമസോണിന്റെ പ്രോജക്ട് ക്യൂപ്പർ, ഇലോൺ മസ്കിന്റെ സ്പെസ് എക്സ് എന്നിവയുമായുള്ള മത്സരത്തിനാണ് ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. ലൈറ്റ്സ്പീഡ് എൽഇഒ(ലോ-എർത്ത് ഓർബിറ്റ്) ഉപഗ്രഹ സേവനങ്ങൾ ലഭ്യമാക്കാൻ നാൽകോ ടെലിസാറ്റുമായി ഉടനെ സർവീസ് കരാറിലെത്തുമെന്നാണ് അറിയുന്നത്. കെഎ-ബാൻഡിലോ 28 ജിഗാ ഹെട്സ് ബാൻഡിലോ ബ്രോഡ്ബാൻഡ് സേവനങ്ങൾ ആഗോളതലത്തിൽ വാഗ്ദാനംചെയ്യുന്ന കമ്പനിയാണ് ടെലിസാറ്റ്. ബ്രോഡ്ബാൻഡ്, സെല്ലുലാർ, ഫൈബർ കണക്ടിവിറ്റിയില്ലാത്ത രാജ്യത്തെ 75ശതമാനത്തോളം ഗ്രാമീണമേഖലയിൽ സേവനം ലഭ്യമാക്കാൻ ഉപഗ്രഹ പദ്ധതിക്ക് കഴിയും. 2024 ഓടെ ലൈറ്റ്സ്പീഡ് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ലോ എർത്ത് ഓർബിറ്റ് വിഭാഗത്തിൽപ്പെട്ട 280ഓളം ഉപഗ്രങ്ങളുടെ സമൂഹംനിർമിക്കുന്നതിന് 800 കോടി ഡോളറാണ് കനേഡിയൻ കമ്പനി നിക്ഷേപിക്കുന്നത്.

from money rss https://bit.ly/3yCUSqP
via IFTTT

Monday, 9 August 2021

അമേരിക്കൻ കമ്പനിയെ ഏറ്റെടുത്തു: റിലയൻസ് ലിഥിയം അയൺ ബാറ്ററി ബിസിനസിലേക്ക്

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് പുതിയ ഏറ്റെടുക്കലിലൂടെ ഊർജമേഖലയിലും പ്രവർത്തനത്തിന് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി യുഎസിലെ മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊർജ സംഭരണ സ്ഥാപനമായ ആംബ്രിയിൽ 1072 കോടി രൂപ(144 മില്യൺ ഡോളർ)യാണ് നിക്ഷേപിക്കുന്നത്. പോൾസൺ ആൻഡ് കമ്പനി, ബിൽ ഗേറ്റ്സ് എന്നിവരോടൊപ്പമാണ് റിലയൻസിന്റെ നിക്ഷേപം. 4.32 കോടി ഓഹരികൾക്കായി 370 കോടി രൂപ (50മില്യൺ ഡോളർ)യാണ് റിലയൻസ് നിക്ഷേപിക്കുക. 4 മുതൽ 24 മണിക്കൂർവരെ ഊർജഉപയോഗശേഷിയുള്ള ആംബ്രിയുടെ ഊർജസംഭരണ സംവിധാനങ്ങൾക്ക് ഇതിനകം പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ചെലവുകുറഞ്ഞതും ദീർഘായുസുള്ളതും സുരക്ഷിതവുമായ സംഭരണ സംവിധാനമാണ് കമ്പനി വികസിപ്പിച്ചിട്ടുള്ളത്. ലിഥിയം അയൺ ബാറ്ററികളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പ്രവർത്തനം. റിലയൻസും ആംബ്രിയും ഇന്ത്യയിൽ വൻതോതിലുള്ള ബാറ്ററി നിർമാണ കമ്പനി സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടത്തിവരികായാണ്. റിലയൻസിന്റെ ഹരിത ഊർജ സംരഭത്തിന് കരുത്തുപകരാനും ചെലവ് കുറച്ച് ഉത്പാദനംവർധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ജൂണിൽ റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി ഹരിത ഊർജ പദ്ധതികളുടെ ഭാഗമായി ജാംനഗറിൽ വൻകിട ഫാക്ടറി നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദീർഘകാല ഊർജ സംരഭരണ സംവിധാനങ്ങളുടെ മേഖലയിൽ വളരാനും വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനംതുടങ്ങാനും നിക്ഷേപം സഹായിക്കുമെന്ന് റിലയൻസ് വ്യക്തമക്കി. ഉത്പാദനം, സംഭരണം, ഗ്രിഡ് കണക്ടിവിറ്റി എന്നിവയുടെ സംയോജനത്തിലൂടെ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം.

from money rss https://bit.ly/3lKunfr
via IFTTT

സെൻസെക്‌സിൽ 241 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 16,300കടന്നു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 241 പോയന്റ് ഉയർന്ന് 54,643ലും നിഫ്റ്റി 59 പോയന്റ് നേട്ടത്തിൽ 16,318ലുമാണ് വ്യാപാരം ആരംഭിച്ചത്. ഫാർമ, ബാങ്ക്, റിയാൽറ്റി, ഉപഭോക്തൃ ഉത്പന്നം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളാണ് മികവ് കാണിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, എച്ച്ഡിഎഫ്സി, ബജാജ് ഫിൻസർവ്, റിലയൻസ്, എസ്ബിഐ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഐടിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ, ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സൊമാറ്റോ, കോൾ ഇന്ത്യ, ലുപിൻ, പവർഗ്രിഡ് കോർപ്, എവറഡി ഇൻഡസ്ട്രീസ്, കിംസ്, മാക്സ് ഫിനാൻഷ്യൽ സർവീസ്, വേൾപൂൾ ഇന്ത്യ തുടങ്ങി 200ലേറെ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Sensex gains 241 pts, Nifty tests 16,300.

from money rss https://bit.ly/37wIpsE
via IFTTT

പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായത്തിൽ 140 ശതമാനം വർധന

മുംബൈ: നടപ്പുസാമ്പത്തിക വർഷം ആദ്യ പാദത്തിൽ മികച്ച പ്രവർത്തനഫലം കാഴ്ചവെച്ച് പൊതുമേഖലാ ബാങ്കുകൾ. ഇവയുടെ മൊത്തം അറ്റാദായം കഴിഞ്ഞ സാമ്പത്തികവർഷം ആദ്യ പാദത്തിലേക്കാൾ 139.6 ശതമാനം വർധന രേഖപ്പെടുത്തി. 2020 -21 സാമ്പത്തിക വർഷം ആദ്യപാദത്തിലെ 5,847 കോടിയിൽനിന്ന് 14,012 കോടി രൂപയായാണ് അറ്റാദായം ഉയർന്നത്. മാർച്ചിലവസാനിച്ച സാമ്പത്തിക പാദത്തെ 9,697 കോടിയേക്കാൾ 44.5 ശതമാനം അധികമാണിത്. മറ്റിനങ്ങളിലുള്ള വരുമാനം ഉയർന്നതാണ് ബാങ്കുകൾക്ക് ഇത്തവണ നേട്ടമായത്. കിട്ടാക്കടങ്ങൾക്കുള്ള നീക്കിയിരുപ്പ് കുറയുകയും ചെയ്തു. ബാങ്കുകളുടെ പലിശയിനത്തിലുള്ള അറ്റ വരുമാനത്തിലെ വാർഷിക വളർച്ച 5.4 ശതമാനമായി ചുരുങ്ങി. കോവിഡിന്റെ പശ്ചാത്തലത്തിൽ വായ്പാവളർച്ച കുറഞ്ഞതാണ് കാരണം. കഴിഞ്ഞവർഷം ആദ്യപാദത്തിലെ 66,510 കോടി രൂപയിൽനിന്ന് 70,132 കോടിയായാണ് വർധന. മറ്റു വരുമാനങ്ങളിൽ 34.8 ശതമാനമാണ് നേട്ടം. മുൻവർഷം ഇതേകാലയളവിലെ 25,089 കോടിയിൽനിന്ന് 33,828 കോടിയായാണ് മറ്റു വരുമാനം ഉയർന്നത്. മാർച്ചിലവസാനിച്ച പാദത്തിലിത് 44,225 കോടി രൂപയായിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ മൂലധനശേഷിയിൽ മുൻവർഷത്തെ അപേക്ഷിച്ച് വലിയ മാറ്റങ്ങളില്ല. മൊത്തം നിഷ്ക്രിയ ആസ്തി നേരിയ തോതിൽ കുറഞ്ഞു. ഇത് മുൻവർഷത്തെ 6.39 ലക്ഷം കോടി രൂപയിൽനിന്ന് 4.2 ശതമാനം കുറഞ്ഞ് 6.12 ലക്ഷം കോടിയിലെത്തി. നിക്ഷേപങ്ങളിൽ 6.5 ശതമാനം വർധനയുണ്ടായപ്പോൾ വായ്പകളിൽ വളർച്ച 3.1 ശതമാനം മാത്രമാണ്. വായ്പാ വളർച്ച മാർച്ചിലവസാനിച്ച പാദത്തിലേക്കാൾ 0.9 ശതമാനം കുറവുണ്ടായി. നടപ്പുസാമ്പത്തിക വർഷത്തിൽ തുടർന്നുള്ള പാദങ്ങളിലും പൊതുമേഖലാ ബാങ്കുകൾ ലാഭം രേഖപ്പെടുത്തുമെന്നാണ് റേറ്റിങ് ഏജൻസിയായ ഇക്രയുടെ വിലയിരുത്തൽ.

from money rss https://bit.ly/3fO55ci
via IFTTT

പണപ്പെരുപ്പ ഭീഷണി വിപണിയിലുണ്ട്: ഇടത്തരം, ചെറുകിട ഓഹരികളിൽ കരുതലെടുക്കുക

ആഗോളചലനങ്ങളുടെ തുടർച്ചയായി, ഊർജ്ജസ്വലമായ അഭ്യന്തര സമ്പദ് വ്യവസ്ഥയുടെ പിന്തുണയോടെ ഈ വാരം ടോപ് ഗിയറിലാണ് ഇന്ത്യൻ വിപണി പ്രവർത്തനം തുടങ്ങിയത്. റിയൽ എസ്റ്റേറ്റ്, ഓട്ടോ മേഖലകളിലെ വിൽപന, പിഎംഐ, ജിഎസ്ടി ,കോർപറേറ്റ് നേട്ടങ്ങൾ, കയറ്റുമതി കണക്കുകൾ ഉൾപ്പടെ എല്ലാ പ്രധാനസൂചികകളും അഭ്യന്തര വിപണിയിൽ ശക്തമായ വീണ്ടെടുപ്പാണ് കാണിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ഫലത്തെച്ചൊല്ലിയുള്ള ആശങ്കയും മൂന്നാം തരംഗത്തിൽ നിന്നുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും ഇത് ലഘൂകരിച്ചിട്ടുണ്ട്. ആഗോള തലത്തിൽ കേന്ദ്ര ബാങ്കുകൾ ഉദാരനയം തുടരുന്നതും യുഎസിലെ വൻതോതിലുള്ള അടിസ്ഥാന വികസന പാക്കേജും ബോണ്ട് യീൽഡുകളിലുണ്ടായകുറവും പണ ദൗർലഭ്യത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കി. നാലു മാസത്തിനു ശേഷം വിദേശനിക്ഷേപങ്ങൾ പ്രതികൂലാവസ്ഥയിൽനിന്ന് അനുകൂലമായി മാറി. നികുതിക്കു മുൻകാലപ്രാബല്യം നൽകുന്ന നയം സർക്കാർ ഒഴിവാക്കിയതും ഇന്ത്യൻ വിപണിയിലേക്കുള്ള വിദേശ നിക്ഷേപങ്ങൾക്കു പ്രോത്സാഹനം പകർന്നിരിക്കാം. ജൂലൈ മാസത്തെയപേക്ഷിച്ച് നടപ്പുമാസമായ ഓഗസ്റ്റിൽ ഈ വാരം 2600 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾ വാങ്ങിയത്. ജൂലൈ മാസം ഇത് 23,000 കോടി രൂപയായിരുന്നു. 2021 ഏപ്രിൽ മുതൽ ജൂലൈവരെ നാലുമാസങ്ങളിൽ മാത്രം 41,200 കോടി രൂപയാണ് വിദേശ നിക്ഷേപങ്ങളിലൂടെ ഇന്ത്യയിലെത്തിയത്. പ്രധാന സൂചികകൾ പുതിയ മേഖലകളിലേക്കുകടക്കാൻ ഈ വിദേശ നിക്ഷേപങ്ങൾ സഹായകമായി. ജൂൺ, ജൂലൈ മാസങ്ങളിൽ നിഫ്റ്റി 50 ഓഹരികൾ 15,900 ത്തിനും 15,500 നുമിടയിൽ നേരിയ വ്യത്യാസത്തിലാണ് ട്രേഡിംഗ് നടത്തിയിരുന്നത്. ഉദാരനയങ്ങൾ തുടർന്നുകൊണ്ട് ധനപരവും സാമ്പത്തികവുമായ പ്രഖ്യാപനങ്ങൾ ആഗോള തലത്തിൽ ഉണ്ടായതോടെ പ്രധാന സൂചികകളുടെ പ്രകടനത്തിൽ കുതിപ്പുണ്ടായി. ഇന്ത്യയിൽ ഈയാഴ്ചനടന്ന റിസർവ് ബാങ്ക് പണനയ സമിതി യോഗത്തിലുണ്ടായ പ്രഖ്യാപനങ്ങളും തീർത്തും വിപണി കാഴ്ചപ്പാടിനനുകൂലമായിരുന്നു. പണലഭ്യത വർധിപ്പിക്കുന്നതിനായി ഓഗസ്റ്റ് 12നും 16നുമായി 25,000 കോടി രൂപ വീതമുള്ള രണ്ട് ജിസാപ് ലേലങ്ങൾ നടത്താനുള്ള തീരുമാനം ഏറ്റവും അനുകൂലമായിരുന്നു. എന്നാൽ ധനവിപണിയിൽ പണം കുമിഞ്ഞു കൂടിയതായി പണനയ സമിതി വിലയിരുത്തിയിട്ടുണ്ട്. ഇതുനിയന്ത്രിക്കുന്നതിനായി 2.5 ട്രില്യൺ രൂപ, 3 ട്രില്യൺ രൂപ, 3.5 ട്രില്യൺ രൂപ 4 ട്രില്യൺ രൂപ വീതമുള്ള ദ്വൈവാര വേരിയബിൾ റിവേഴ്സ് റേറ്റ് റിപ്പോ (വിആർആർആർ) ലേലങ്ങൾ വരുംആഴ്ചകളിൽ നടത്താനിരിക്കയാണ്. മൊത്തത്തിൽ ആരോഗ്യകരമായ സാമ്പത്തികസ്ഥിതി വിപണിയിൽ ഉണ്ടാകുമെങ്കിലും വർധിക്കുന്ന പണപ്പെരുപ്പനിരക്ക് ഭീഷണി തന്നെയാണ്. 2022 സാമ്പത്തിക വർഷത്തേക്കുള്ള ഉപഭോക്തൃവില സൂചിക നിരക്ക് പ്രവചനം 5.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി ഉയർത്തിയിട്ടുണ്ട്. കൂടിയ തോതിലുള്ള ആഗോള പണപ്പെരുപ്പവും കറൻസികളുടെ ചാഞ്ചാട്ടവും ഇതര വികസ്വര വിപണികളുടെ ധന നയത്തെ ബാധിച്ചുതുടങ്ങി. ചിലർ പലിശ നിരക്കു വർധിപ്പിക്കുകയും ചിലർ ഭാവിയിൽ അതിനായി തയാറെടുക്കുകയും ചെയ്യുന്നു. അമിതപണത്തിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടതിനാൽ ഇന്ത്യയിൽ ഹ്രസ്വകാല നിരക്കുകൾ അടുത്തുതന്നെ കൂടാനിടയുണ്ട്. വിശാല വിപണിയുടെ പ്രകടനം മോശമായിരിക്കുമ്പോഴും പ്രധാന സൂചികകളുടെ മികച്ച പ്രകടനമാണ് ഈയാഴ്ചയിലെ ഒരു ശ്രദ്ധേയമായ സംഭവം. ചെറുകിട, സൂക്ഷ്മ ഓഹരികളുടെ പ്രകടനം ഈയാഴ്ച ഒട്ടും മെച്ചമായിരുന്നില്ല. 2020-21 ലെ മികച്ച പ്രകടനത്തിനുശേഷം അവയിപ്പോൾ ഏകീകരണ ഘട്ടത്തിലാണ്. 2020ലെ താഴ്ചയ്ക്കുശേഷം വൻകിട ഓഹരികളെയപേക്ഷിച്ച് ചെറുകിട ഓഹരികൾ 3x,2xഇരട്ടി നേട്ടമുണ്ടാക്കിയിട്ടുണ്ട്. വിപണിയിലെ വിവിധവിഭാഗങ്ങൾ തമ്മിലുള്ള തുല്യതയ്ക്കായി ചെറുകിട, ഇടത്തരം ഓഹരികളിൽ ആരോഗ്യകരമായ തിരുത്തൽ ആവശ്യമാണ്. ഇപ്പോഴത്തെ കൂടിയ വിലകൾ ക്രമീകരിക്കുന്നതിനായി ദീർഘകാല ഡിമാന്റ് ആന്റ് സപ്ളെ നിയമം വരും. ആവേശകരമായ കുതിപ്പു നടത്തിയ ഇടത്തരം, ചെറുകിട ഓഹരികളിൽ വരുംമാസങ്ങളിൽ നിക്ഷേപിക്കുന്നത് സൂക്ഷിച്ചുവേണം. ചെറുകിട, ഇടത്തരം ഓഹരികളുടെ ശക്തമായ പ്രകടനത്തിനു കാരണം പുതുതായി രംഗത്തുവന്ന ചെറുകിട നിക്ഷേപകർ, ഉയർന്ന നിലവാരമുള്ള ഐപിഒകൾ, മ്യൂച്വൽഫണ്ട് വാങ്ങൽ കൂടിയത്, കൂടിയ തോതിലുള്ള പണത്തിന്റെ ഒഴുക്ക്, അടച്ചിടൽ അവസാനിച്ചതിന്റെ ആനുകൂല്യം എന്നീ ഘടകങ്ങളായിരുന്നു. ഇക്കാരണങ്ങളിൽ നല്ലപങ്കും തുടർന്നും വിപണിയെ പിന്തുണയ്ക്കും. എന്നാൽ ഈ ആനുകൂല്യങ്ങളുടെ ഗുണം ഇപ്പോഴത്തെ ഓഹരി വിലകളിൽ പ്രതിഫലിക്കുന്നുണ്ട്. അതിനാൽ യുക്തിപൂർവം ചിന്തിക്കാനുള്ള സമയമാണിത്. ചെറുകിട, ഇടത്തരം ഓഹരികളിലെ ലാഭത്തിന്റെ ഒരുപങ്ക് ഇപ്പോൾ സ്വന്തമാക്കുക. കൂടുതൽ വിവേചനശേഷി പ്രകടിപ്പിക്കുകയും പോർട്ഫോളിയോയിൽ വൻകിട ഓഹരികളുടേയും, സ്വർണം, ടപ്പത്രം എന്നിവയുടേയും ചേരുവ വർധിപ്പിക്കുകയും ചെയ്യുകയുമാണ് വേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3lMfrxq
via IFTTT

ഐടി, ബാങ്ക് ഓഹരികളുടെ കരുത്തിൽ സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ബാങ്ക്, ഐടി ഓഹരികളാണ് സൂചികകൾക്ക് കരുത്തായത്. സെൻസെക്സ് 125.13 പോയന്റ് ഉയർന്ന് 54,402.85ലും നിഫ്റ്റി 20.10 പോയന്റ് നേട്ടത്തിൽ 16,258.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കോവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതും ഡോളറിന്റെ കുതിപ്പിൽ കമ്മോഡിറ്റി വിലകളിൽ ഇടിവുണ്ടായതും വിപണിയെ സ്വാധീനിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെക്ടറൽ സൂചികകളിൽ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് തുടങ്ങിയവ 1.5-2 ശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.6-1ശതമാനം നഷ്ടമുണ്ടാക്കി. രൂപയുടെ മൂല്യത്തിൽ നേരിയ നഷ്ടമുണ്ടായി. ഡോളറിനെതിരെ 74.26ലായിരുന്നു ക്ലോസിങ്. 74.21-74.29 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/2VCDqV4
via IFTTT

ഫ്‌ളാഷ് സെയിലിൽ നിയന്ത്രണം: ഇ-കൊമേഴ്‌സ് നിയമ ഭേദഗതിയുടെ കരട് ഈയാഴ്ച പുറത്തിറക്കും

ഉപഭോക്തൃ സംരക്ഷണനിയമങ്ങൾ ഉൾപ്പെടുത്തി ഭേദഗതിചെയ്ത ഇ-കൊമേഴ്സ് നിയമത്തിന്റെ കരട് ഈയാഴ്ച സർക്കാർ പുറത്തിറക്കം. ഫ്ളാഷ് വില്പനയിലെ വ്യക്തതയാണ് പ്രധാനമായ ഭേദഗതി. ഇ-കൊമേഴ്സ് മേഖലയിൽ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭേദഗതികൾ നടപ്പാക്കുന്നത്. ഫ്ളിപ്കാർട്ട്, ആമസോൺ ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് കമ്പനികളും കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഡേഴ്സ്(സിഎഐടി), കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയവയുമായി നിരവധിതവണ ചർച്ചചെയ്തശേഷമാണ് ഭേദഗതി കൊണ്ടുവന്നത്. വൻതോതിൽ വിലകുറച്ചുള്ള ഫ്ളാഷ് വിൽപനയെ ഭേഗതി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഉപഭോക്താക്കൾക്ക് പരാതി നൽകാൻ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനുള്ള വ്യവസ്ഥയും കരടിലുണ്ടാകും. Govt may release draft on changes in e-comm rules this week

from money rss https://bit.ly/3fMnCpt
via IFTTT

വോഡാഫോൺ ഐഡിയ പ്രതിസന്ധി: സർക്കാരിന് നഷ്ടമാകുകക 1.6 ലക്ഷംകോടിയിലേറെ

രാജ്യത്തെ കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവുംവലിയ പ്രതിസന്ധിനേരിട്ട് വോഡാഫോൺ ഐഡിയ. കനത്ത ബാധ്യതനേരിടുന്ന കമ്പനി ഏതുനിമിഷവും പ്രവർത്തനം അവസാനിപ്പിച്ചേക്കാമെന്നാണ് വ്യവസായലോകത്തിന്റെ വിലയിരുത്തൽ. വോഡാഫോൺ ഐഡിയ തകർന്നാൽ കേന്ദ്ര സർക്കാരിനാകും കൂടുതൽ നഷ്ടം. സെപ്കട്രം ഫീസിനിത്തിലും എജിആർ കുടിശ്ശികയിനത്തിലും കമ്പനി സർക്കാരിന് നൽകാനുള്ളത് 1.6 ലക്ഷംകോടി രൂപയാണ്. ബാങ്കുകൾക്ക് നൽകാനുള്ളതാകട്ടെ 23,000 കോടി രൂപയുമാണ്. വായ്പയിലേറെയും പൊതുമേഖല ബാങ്കുകളിൽനിന്നെടുത്തവയുമാണ്. കമ്പനിയുടെ നിലവിലുള്ള മൊത്തംകടബാധ്യത 1.8 ലക്ഷം കോടി രൂപയാണ്. മാർച്ച് പാദത്തിൽ 7,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. പണലഭ്യത കുറഞ്ഞതിനാൽ കമ്പനിയുടെ പ്രവർത്തനംതന്നെ പ്രതിസന്ധിയിലാണ്. ഓരോ ഉപഭോക്താവിൽനിന്നും കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനം 107 രൂപയായി കുറഞ്ഞിട്ടുണ്ട്. മറ്റ് കമ്പനികളെ അപേക്ഷിച്ച് ഏറ്റവുംകുറഞ്ഞ തുകയാണിത്. റിലയൻസ് ജിയോക്ക് ഈയിനത്തിൽ 138 രൂപയും ഭാരതി എയർടെലിന് 145 രൂപയുമാണ് ലഭിക്കുന്നത്. കുറഞ്ഞത് 200 രൂപയെങ്കിലും ലഭിച്ചെങ്കിൽമാത്രമെ കുടിശ്ശിക തീർത്ത് ടെലികോം കമ്പനികൾക്ക് ആരോഗ്യംവീണ്ടെടുക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച ആശങ്ക പ്രൊമോട്ടർമാർ നേരത്തെതന്നെ പ്രകടിപ്പിച്ചിരുന്നു. കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കമ്പനിയിലേക്ക് കൂടുതൽ നിക്ഷേപം നടത്താൻ വിസമ്മതിക്കുകയും സർക്കാർ ഇടപെടണമെന്ന് ആവശ്യമുന്നയിക്കുകയുംചെയ്തിരുന്നു. ദിനംപ്രതി നഷ്ടംകുമിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളത്. സമീപ ഭാവിയിലൊന്നും പ്രതിസന്ധിയിൽനിന്ന് കരകയറാൻ സാധ്യതയില്ലെന്നാണ് ഗോൾഡ്മാൻ സാച്സിന്റെ വിലിയരുത്തൽ. വരുന്ന ഡിസംബറിനും ഏപ്രിലിനുമിടയിൽ എജിആർ കുടിശ്ശിക, സ്പെക്ട്രം എന്നിവയിനത്തിൽ 22,500 കോടി രൂപയെങ്കിലും കമ്പനിക്ക് കണ്ടെത്തേണ്ടിവരും.

from money rss https://bit.ly/3CnClkq
via IFTTT

Sunday, 8 August 2021

സ്വർണ വിലയിൽ വീണ്ടും തകർച്ച: ഒരാഴ്ചക്കിടെ താഴ്ന്നത് 1,320 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ തകർച്ച തുടരുന്നു. തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയായി. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായി. ഒരാഴ്ചക്കിടെ 1320 രൂപയാണ് പവന്റെ വിലയിൽ കുറവുണ്ടായത്. ശനിയാഴ്ചമാത്രം പവന്റെ വില 600 രൂപയാണ് താഴെപ്പോയത്. ആഗോളതലത്തിൽ വൻതോതിൽ വിറ്റൊഴിയൽ തുടർന്നതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചു. 10 ഗ്രാം സ്വർണത്തിന്റെ വില 1.3ശതമാനം കുറഞ്ഞ് 46,029 രൂപയായി. കഴിഞ്ഞ ദിവസത്തെ വിലയിൽനിന്ന് ആയിരം രൂപയുടെ ഇടിവാണുണ്ടായത്. തൊഴിൽ സാധ്യതാ സൂചിക ഉയർന്നതോടെ യുഎസ് ഫെഡ് റിസർവ് പ്രതീക്ഷിച്ചതിലുംനേരത്തെ നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനയാണ് ആഗോള വിപണിയിൽ സ്വർണത്തെ ബാധിച്ചത്. അതോടെ സ്പോട് ഗോൾഡ് വില 4.4ശതമാനം താഴ്ന്ന് ട്രോയ് ഔൺസിന് 1,722.06 ഡോളർ നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

from money rss https://bit.ly/3jAKcCK
via IFTTT

നേട്ടത്തോടെ തുടക്കം: കുതിപ്പിൽ ഐടി, മെറ്റൽ ഓഹരികൾ നഷ്ടത്തിൽ

മുംബൈ: വ്യാപാര ആഴ്ചയിലെ ആദ്യദിവസം ഓഹരി വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. സെൻസെക്സ് 124 പോയന്റ് ഉയർന്ന് 54,401ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തിൽ 16,283ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിൽ പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, എസ്ബിഐ, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ്, എൻടിപിസി, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. ശ്രീ സിമെന്റ്സ്, ആസ്ട്ര സെനക ഫാർമ, ബെൽറാംപുർ ചിനി മിൽസ്, കെംകോൺ സ്പെഷാലിറ്റി കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽസ്, എംആർഎഫ് തുടങ്ങിയ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3CuGHX7
via IFTTT

നിധി കമ്പനികളുടെ ഭാവി

നിധി കമ്പനികളുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുകളും നിർദേശങ്ങളും വരുന്നുണ്ട്. ഇത്തരം കമ്പനികൾ കേന്ദ്ര സർക്കാരിന്റെ നിയമപ്രകാരമുള്ള നിധി കമ്പനി എന്ന വിളംബരത്തോടെയാണ് പ്രവർത്തിക്കുന്നത് എന്ന കാര്യം ഉറപ്പാക്കിയ ശേഷം മാത്രമേ അവയിൽ അംഗങ്ങൾ ആകാനോ, പണം നിക്ഷേപിക്കാനോ പാടുള്ളൂ എന്നാണ് കമ്പനികാര്യ മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. എന്താണ് നിധി കമ്പനികൾ? കമ്പനി നിയമപ്രകാരം രൂപവത്കരിക്കപ്പെടുന്ന, അംഗങ്ങളിൽനിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാനും വായ്പകൾ നൽകാനും അധികാരമുള്ള, പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യപ്പെടുന്നതും നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ (എൻ.ബി.എഫ്.സി.) എന്ന വിഭാഗത്തിൽ പെടുത്താവുന്നവയുമാണ് നിധി കമ്പനികൾ. ചുരുങ്ങിയത് ഏഴ് അംഗങ്ങളെയും പരിധിയില്ലാതെ എത്ര അംഗങ്ങളെയും ചേർക്കാവുന്നതാണ്. അടച്ചുതീർക്കപ്പെട്ട മൂലധനമായി അഞ്ച് ലക്ഷം രൂപ കൊണ്ട് നിധി കമ്പനികൾ ആരംഭിക്കാം. നിധി കമ്പനികളുടെ സ്വാധീനം ഇന്ത്യയിൽ ആകെ നാളിതുവരെയായി ഏഴായിരത്തോളം നിധി കമ്പനികളാണ് രൂപവത്കരിക്കപ്പെട്ടിട്ടുള്ളത്. 2013 കമ്പനി നിയമം വരുന്നതുവരെ അതിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യയിൽ ആയിരുന്നു. ഗ്രാമ-അർധനഗര പ്രദേശങ്ങളിലാണ് നിധി കമ്പനികൾ കൂടുതലായുള്ളത്. ഇന്ത്യയിലെ മൊത്തം നിധി കമ്പനികളിൽ 10 ശതമാനത്തോളം കേരളത്തിലാണ്. ഇപ്പോൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കൂണുപോലെ നിധി കമ്പനികൾ തഴച്ചുവളരുന്നതാണ് കാണുന്നത്. ഇന്ത്യയിലെ നിധി കമ്പനികൾക്ക് നിയതമായ രൂപവും ഭാവവും ഒക്കെ വരുന്നത് 2013 കമ്പനി നിയമത്തിലെ വകുപ്പ് 406, നിധി റൂൾസ് 2014 എന്നിവ നിലവിൽ വന്നതുമുതലാണ്. അതിനുശേഷം 2019 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്ന കമ്പനീസ് (ഭേദഗതി) ആക്ട് 2017-ലെ സെക്ഷൻ 406-ന്റെ ഭേദഗതിയും മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സ് പുറപ്പെടുവിച്ച നിധി റൂൾസ് 2019-മാണ് ഇന്ത്യയിലെ നിധി കമ്പനികളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വ്യാപകമായ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിെവച്ചിരിക്കുന്നത്. 2013-ലെ കമ്പനി നിയമത്തിലെ വകുപ്പ് 406 നിധി കമ്പനികളെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയായിരുന്നു: 'അംഗങ്ങളായ ഓഹരി ഉടമകളിൽ സമ്പാദ്യശീലവും മിതവ്യയവും വളർത്തുന്നതിനുവേണ്ടി അവരിൽ പണം നിക്ഷേപിക്കാൻ കഴിവുള്ളവരിൽ നിന്നും നിക്ഷേപമായി പണം സ്വീകരിക്കാനും അംഗങ്ങളായ പണം ആവശ്യമുള്ള മറ്റുള്ളവർക്ക് വായ്പയായി നൽകാനും കഴിയുന്ന തരത്തിലുള്ള, അംഗങ്ങൾക്ക് പരസ്പരം ഗുണകരമായ രീതിയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന കമ്പനികൾ'. 2019 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്ന 2017-ലെ കമ്പനി (ഭേദഗതി) നിയമത്തിലൂടെ മാറ്റം വരുത്തപ്പെട്ട വകുപ്പ് 406 നിധി കമ്പനികളെ നിർവചിക്കുന്നത് ഇങ്ങനെയാണ്: 'നിധി കമ്പനികൾ എന്നോ മ്യൂച്വൽ ബെനിഫിറ്റ് സൊസൈറ്റികൾ എന്നോ കേന്ദ്ര സർക്കാർ ഒഫീഷ്യൽ ഗസറ്റിൽ വിളംബരം ചെയ്യുന്ന കമ്പനികൾ'. ആദ്യത്തെ നിർവചന പ്രകാരം സാധാരണ പബ്ലിക് ലിമിറ്റഡ് കമ്പനി ആയി രജിസ്റ്റർ ചെയ്ത് നിധി കമ്പനികൾക്ക് പ്രവർത്തിക്കാമായിരുന്നു. എന്നാൽ 2019-ൽ നിധി (ഭേദഗതി) റൂൾ പ്രാബല്യത്തിൽ വന്നതിനുശേഷം, കേന്ദ്ര സർക്കാരിനാൽ ഒഫീഷ്യൽ ഗസറ്റിൽ വിജ്ഞാപനം ചെയ്യപ്പെടുന്ന കമ്പനികൾക്ക് മാത്രമേ നിധി കമ്പനികളായി പ്രവർത്തിക്കാൻ അധികാരമുള്ളൂ. നിധി കമ്പനികൾ ഗസറ്റിൽ വിളംബരം ചെയ്യപ്പെടണം എന്നതീരുമാനത്തിനു കാരണം? • റിസർവ് ബാങ്കിന്റെ ലൈസൻസ് ഇല്ലാതെ തന്നെ അംഗങ്ങളിൽനിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാനും (അടച്ചു തീർക്കപ്പെട്ട മൂലധനത്തിന്റെയും റിസർവിന്റെയും ആകെ തുകയുടെ 20 ഇരട്ടി വരെ) അങ്ങനെ ലഭിക്കുന്ന നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ അംഗങ്ങൾക്ക് സെക്യൂരിറ്റിയുടെ ഈടിന്മേൽ വായ്പ നൽകാനും കഴിയുന്ന നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി (എൻ.ബി.എഫ്.സി.) വിഭാഗത്തിൽ പെടുന്ന ധനകാര്യ സ്ഥാപനമാണ് നിധി കമ്പനികൾ. • ഓഹരി ഉടമകളായ അംഗങ്ങളുമായി മാത്രമേ ഇടപാടുകൾ ഉള്ളൂ എന്നുള്ളതുകൊണ്ട് കമ്പനി നിയമത്തിന്റെ എല്ലാ വകുപ്പുകളും അതുവഴിയുള്ള നിയന്ത്രണങ്ങളും നിധി കമ്പനികൾക്ക് ബാധകമല്ല എന്ന് കേന്ദ്രസർക്കാർ വിളംബരം ചെയ്തിട്ടുണ്ട്. ഈ ഇടപാടുകൾ പാടില്ല • മറ്റ് എൻ.ബി.എഫ്.സി.കൾ ചെയ്യുന്ന തരത്തിലുള്ള ഹയർ പർച്ചേസ്, ചിട്ടി, ലീസിങ് ഫിനാൻസ് തുടങ്ങിയ ഇടപാടുകൾ ചെയ്യാൻ പാടുള്ളതല്ല. • മറ്റു കമ്പനികളിൽ ഓഹരി നിക്ഷേപം പാടുള്ളതല്ല. • പ്രിഫറൻസ് ഷെയറുകളോ ഡിബഞ്ചറുകളോ ഇറക്കാൻ പാടുള്ളതല്ല. • അംഗങ്ങളുടെ പേരിൽ കറന്റ് അക്കൗണ്ട് തുറക്കാൻ പാടുള്ളതല്ല. • അംഗങ്ങളല്ലാത്തവരുമായി യാതൊരു ഇടപാടുകളും പാടുള്ളതല്ല. • യാതൊരു തരത്തിലുള്ള പരസ്യങ്ങളും നൽകാൻ പാടുള്ളതല്ല. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി യാതൊരു തരത്തിലുള്ള ബ്രോക്കറേജും നൽകാൻ പാടുള്ളതല്ല. ഇവ പ്രത്യേകതകൾ • ചുരുങ്ങിയത് 10 രൂപയുടെ ഓഹരി എടുത്താലും നിധി കമ്പനികളിൽ അംഗമാകാൻ കഴിയും. നിക്ഷേപം നടത്തുന്നവർ ചുരുങ്ങിയത് 100 രൂപയുടെയെങ്കിലും ഓഹരി എടുക്കേണ്ടതുണ്ട്. • കമ്പനിയുടെ വാർഷിക റിട്ടേണുകൾക്കൊപ്പം കമ്പനി നിയമങ്ങളും നിധി റൂൾസും അനുസരിച്ചാണ് കമ്പനി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന ഓഡിറ്റേഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. • സ്ഥിര നിക്ഷേപകർക്ക് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ നൽകുന്ന തരത്തിൽ പരമാവധി 12.5 ശതമാനം നിരക്കിൽ പലിശ നൽകാൻ കഴിയും. സ്ഥിര നിക്ഷേപകർക്ക് നൽകുന്ന പലിശയുടെ 7.5 ശതമാനം അധിക നിരക്കിലാണ് അംഗങ്ങൾക്ക് വായ്പ നൽകുന്നത്. • എവിടെ പ്രവർത്തിക്കുന്ന കമ്പനിയായാലും രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും അംഗങ്ങൾ ആകാവുന്നതാണ്. • ഓഹരിയുടെ മുഖവിലയുടെ 25 ശതമാനം വരെ ലാഭ വിഹിതം നൽകാൻ കഴിയും. • 10 മുതൽ 15 ദിവസത്തിനുള്ളിൽ നിധി കമ്പനികൾ രൂപവത്കരിക്കാൻ കഴിയും. • കമ്പനി തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ചുരുങ്ങിയത് 200 അംഗങ്ങൾ ഉണ്ടാവുകയും അടച്ചു തീർക്കപ്പെട്ട ഓഹരി മൂലധനവും റിസർവ് ഫണ്ടും കൂടി ചുരുങ്ങിയത് 10 ലക്ഷം രൂപ ഉണ്ടായിരിക്കേണ്ടതുമാണ് . • സ്വീകരിക്കപ്പെടുന്ന സ്ഥിര നിക്ഷേപങ്ങളുടെ ചുരുങ്ങിയത് 10 ശതമാനമെങ്കിലും തുക സ്ഥിരനിക്ഷേപമായി ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കുകളിൽ നിക്ഷേപിക്കേണ്ടതാണ്. നിധി കമ്പനികളുടെ ഇത്തരം പ്രത്യേകതകൾ കൊണ്ട് ഇവ ആരംഭിക്കാനും പെട്ടെന്ന് ഇടപാടുകാരെ ലഭിക്കാനും എളുപ്പമാണ്. sureshmv1966@gmail.com

from money rss https://bit.ly/3AoRoJ0
via IFTTT