121

Powered By Blogger

Tuesday, 12 May 2020

Mammootty-Dulquer Salmaan Duo's Throwback Picture Wins The Internet!

Mammootty-Dulquer Salmaan Duo's Throwback Picture Wins The Internet!
Mammootty and Dulquer Salmaan, the megastar and young actor are one of the most loved father-son duos of the Indian film industry. As we all know, both Mammootty and Dulquer Salmaan have always set major fashion goals with their public appearances.

* This article was originally published here

സെന്‍സെക്‌സ് 190 പോയന്റ് നഷ്ടട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 9,200ന് താഴെയെത്തി. 500ലേറെ പോയന്റ് നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച സെൻസെക്സ് ഉച്ചയ്ക്കുശേഷം ഭാഗികമായി തിരിച്ചുകയറി. 190.10 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 42.65 പോയന്റാണ് നിഫ്റ്റിയിലെ നഷ്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി എട്ടിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചതോടെ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ പ്രതീക്ഷ പ്രതിഫലിച്ചു. സെൻസെക്സ് 31371.12 പോയന്റിലും നിഫ്റ്റി 9196.55ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1351 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 889 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 172 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, എൻടിപിസി, ഐടിസി, ഭാരതി എയർടെൽ, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. റിലയൻസ്, ഗെയിൽ, ഏഷ്യൻ പെയിന്റ്സ്, സിപ്ല, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, ഐടി, ലോഹം, എഫ്എംസിജി എന്നീ വിഭാഗങ്ങളിലെ ഓഹരികളിൽ വാങ്ങൽതാൽപര്യം പ്രകടമായിരുന്നു. ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികനസം, ഫാർമ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5-0.7ശതമാനം നഷ്ടത്തിലായി. Sensex falls 190 pts

from money rss https://bit.ly/2WShTnO
via IFTTT

കോവിഡിനെതുടര്‍ന്നുള്ള അടച്ചിടല്‍: 2.7 കോടി ചെറുപ്പക്കാര്‍ക്ക് ജോലി നഷ്ടമായി

കോവിഡിനെ ചെറുക്കാനുള്ള അടച്ചിടൽമൂലം രാജ്യത്തെ 20നും 30നും ഇടയിലുള്ള 2.7 കോടി ചെറുപ്പക്കാർക്ക് ജോലി നഷ്ടമായതായി റിപ്പോർട്ട്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 ഏപ്രിലിലാണ് ഇത്രയുംപേർക്ക് തൊഴിൽ നഷ്ടമായത്. അടച്ചിടൽ തുടരുകയാണെങ്കിലും ചിലമേഖലകളിൽ ഫാക്ടറികൾ പ്രവർത്തനംതുടങ്ങിയതോടെ തൊഴിലില്ലായ്മ നിരക്ക് 27.1ശതമാനത്തിൽനിന്ന് 24ശതമാനമായി കുറഞ്ഞെന്നും സിഎംഐഇയുടെ വീക്കിലി റിപ്പോർട്ട് വ്യക്തമാക്കുന്നു. മെയ് 10ന് അവസാനിച്ച ആഴ്ചയിലെ കണക്കാണിത്. പിരമിഡ് ഹൗസ്ഹോൾഡ് സർവെ പരിശോധിക്കുകയാണെങ്കിൽ 20-24 പ്രായക്കാരിൽ 11 ശതമാനംപേർക്കാണ് തൊഴിൽ നഷ്ടമായത്. 25-29 പ്രായക്കാരിൽ 1.4 കോടി പേർക്കും ജോലി നഷ്ടപ്പെട്ടതായും സർവെ വ്യക്തമാക്കുന്നു.

from money rss https://bit.ly/35PROd8
via IFTTT

റെയില്‍വെ വിറ്റത് 54,000യാത്രക്കാര്‍ക്കായി 10 കോടി രൂപയുടെ ടിക്കറ്റുകള്‍

ന്യൂഡൽഹി: ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം റെയിൽവെ വിറ്റത് 54,000പേർക്കായി 10കോടി രൂപയുടെ യാത്രാടിക്കറ്റുകൾ. ഏഴാഴ്ച നീണ്ട ലോക്ക്ഡൗണിനുശേഷം തിങ്കളാഴ്ച രാത്രിയാണ് ഐആർസിടിസി വഴി ചിലറൂട്ടുകളിലേയ്ക്ക് ടിക്കറ്റ് വിറ്റത്. രാത്രി 9.15ആയപ്പോഴേയ്ക്കും 30,000 പിഎൻആറുകളാണ് 54,000 യാത്രക്കാർക്കായി അനുവദിച്ചത്. വൈകീട്ട് ആറിന് ബക്കിങ് തുടങ്ങിയെങ്കിലും താമസിയാതെ സൈറ്റ് കിട്ടാതായി. തുടർന്ന് ഏറെനേരംകഴിഞ്ഞാണ് വീണ്ടും ബുക്ക് ചെയ്യാനുള്ള അവസരം ലഭിച്ചത്. ഹൗറ-ന്യൂഡൽഹി ഉൾപ്പടെ എട്ട് തീവണ്ടികൾക്കായി ബുക്കിങ് ആരംഭിച്ചതോടെ മിനുട്ടുകൾക്കകം എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്തു. ഐആർസിടിസി വഴിമാത്രമാണ് ബുക്കിങ് അനുവദിച്ചിട്ടുള്ളതെങ്കിലും പ്രത്യേക വിഭാഗങ്ങൾക്ക് റെയിൽവെ സ്റ്റേഷനുകളിലും സൗകര്യം ഒരുക്കിയിരുന്നു. പാർലമെന്റ് അംഗങ്ങൾ, സുപ്രീംകോടി ജഡിജിമാർ തുടങ്ങി ഉന്നതഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ, സ്വാതന്ത്രസമരസേനാനികൾ, യാത്രാ ആനുകൂല്യമുള്ള പ്രത്യേക വിഭാഗങ്ങൾ എന്നിവർക്കാണ് സ്റ്റേഷനുകളിൽനേരിട്ട് ടിക്കറ്റ് ബുക്ക്ചെയ്യാനുള്ള സൗകര്യമുള്ളത്. 30 തീവണ്ടികളാണ് ഈയാഴ്ച സർവീസ് നടത്തുക. 16 എണ്ണം ദിനംപ്രതിയും രണ്ടെണ്ണം ആഴ്ചയിൽ മൂന്നുവീതവും എട്ട് ട്രെയിനുകൾ ആഴ്ചയിൽ രണ്ടുദിവസംവീതവുമായിരിക്കും സർവീസ് നടത്തുക. നാല് ട്രെയിനുകൾ ആഴ്ചയിലൊരിക്കലും ഓടും.

from money rss https://bit.ly/2YUewiU
via IFTTT

മൂന്നുലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ ഉടനെ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ഈയാഴ്ച അവസാനം ധനമന്ത്രി നിർമല സീതാരാമൻ മൂന്നു ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കും. ചെറുകിട-ഇടത്തരം കമ്പനികൾക്ക് വർക്കിങ് ക്യാപിറ്റൽ ലോണിനുള്ള ക്രഡിറ്റ് ഗ്യാരണ്ടി സ്കീം. കുടിയേറ്റതൊഴിലാളികൾ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയതിനാൽ പ്രതിസന്ധി നേരിടുന്ന മേഖലകളിൽ ജീവനക്കാരെ നിലനിർത്തുന്നതിന് കമ്പനികൾക്ക് ആനുകൂല്യം, അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് പണം നൽകുന്ന പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതിയിലെ കൂലിവർധന തുടങ്ങിയവയാകും പ്രഖ്യാപിക്കുകയെന്ന് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. അടച്ചിടൽമൂലമുള്ള പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഓറഞ്ച്, ഗ്രീൻ സോണുകളിൽ സാമ്പത്തിക ഇടപെടൽ, തീവണ്ടി, വിമാന സർവീസുകൾ പുനഃരാരംഭിക്കൽ, കോവിഡ് കാര്യമായി ആഘാതമുണ്ടാക്കിയ വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, വാഹനം, വ്യോമയാനം, റിസോട്ട് തുടങ്ങിയ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികൾ എന്നിവയും പാക്കേജിലുണ്ടാകും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾക്കായി 12 ലക്ഷം കോടി രൂപ കടമെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 7.8 ലക്ഷംകോടി രൂപ കടമെടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സാമ്പത്തികമേഖലയിലെ ആഘാതം കടുത്തതയായതിനാൽ കഴിഞ്ഞയാഴ്ചയാണ് തുക വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

from money rss https://bit.ly/2YVWhK8
via IFTTT

Monday, 11 May 2020

പാഠം 73: ബാങ്കുകളും ഫണ്ടുകളും പ്രതിസന്ധിയിലാകുമ്പോള്‍ എമര്‍ജന്‍സി ഫണ്ട് എവിടെസൂക്ഷിക്കും?

ഇതുവരെയുണ്ടാകാത്ത പ്രതിസന്ധി സാമ്പത്തികമേഖല നേടിരുമ്പോൾ, അടിയന്തിര ആവശ്യങ്ങൾക്കായുള്ള പണം എവിടെ് സൂക്ഷിക്കും? നിക്ഷേപകന് സ്വാഭാവികമായുണ്ടാകുന്ന സംശയമാണത്. താരതമ്യേന സുരക്ഷിതമെന്നകരുതുന്ന ബാങ്കുകൾപോലും പ്രതിസന്ധിയിൽപ്പെട്ടുഴലുമ്പോൾ നിക്ഷേപകനുണ്ടാകുന്ന ആശങ്ക ചെറുതല്ല. മുംബൈയിലെ സികെപി സഹകരണ ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കിയവിവരമാണ് ഏറ്റവുംപുതിയതായി പുറത്തുവന്നത്. പിഎംസി ബാങ്കും തകർന്നിട്ട് അധികകാലമായിട്ടില്ല. സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ യെസ് ബാങ്കിലുണ്ടായ പ്രതിസന്ധിമൂലം ഒരുമാസമാണ് നിക്ഷേപകർക്ക് പണംപിൻവലിക്കാൻ കഴിയാതെവന്നത്. ആർബിഐയുടെ നിർദേശപ്രകാരം എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കുകൾ രക്ഷയ്ക്കെത്തിയതിനെതുടർന്നാണ് യെസ് ബാങ്ക് പ്രതിസന്ധി വേഗം പരിഹരിച്ചത്. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിക്കുപിന്നാലെ പ്രമുഖ മ്യൂച്വൽഫണ്ട് കമ്പനിയായ ഫ്രാങ്ക്ളിൻആറ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കേണ്ട സാഹചര്യമുണ്ടായി. പണം എന്നുലഭിക്കുമെന്നുപോലും അറിയാൻ കഴിയാത്ത അവസ്ഥയിലാണ് നിക്ഷേപകർ. എത്രയുംവേഗം പണം തിരിച്ചുകൊടുക്കാൻ സെബി നിർദേശിച്ചിട്ടുണ്ടെന്നുതമാത്രമാണ് ആശ്വാസം. ബാങ്കുകൾ തകർന്നാൽ, ഡെപ്പോസിറ്റ് ഇൻഷുറൻസ് പദ്ധതിവഴി ഒരാൾക്ക് പരമാവധി അഞ്ചുലക്ഷംരൂപവരെ തിരിച്ചുകിട്ടും. എങ്കിലും അതിനുംകാലമേറെയെടുത്തേക്കാം. അടിയന്തര സാഹചര്യംനേരിടാൻ സൂക്ഷിച്ചപണം അവിടെ ലോക്കാവും. ഡെറ്റ് ഫണ്ടുകൾ പ്രവർത്തനം നിർത്തിയാൽ വിപണിയുമായി ബന്ധപ്പെട്ടതിനാൽ ആദായത്തിൽ വ്യതിയാനം ഉണ്ടാകുമെന്നുമാത്രമല്ല പണം എന്നിതിരിച്ചുകിട്ടുമെന്ന് പറയാനും കഴിയില്ല. ഓരോ ഫണ്ടും നിക്ഷേപിച്ചിട്ടുള്ള കടപ്പത്രങ്ങളുടെ കാലാവധി തീരുന്നമുറയ്ക്കാവും നിക്ഷേപം തിരിച്ചുകിട്ടുക. ഈ സാഹചര്യത്തിൽ അടിയന്തര ആവശ്യത്തിനുള്ള പണം എവിടെ സൂക്ഷിക്കും? നിശ്ചിതതുക കയ്യിൽ കരുതുക എടിഎം, ഡിജിറ്റൽ പേയ്മെന്റ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ വ്യാപകമയതോടെ വിട്ടിൽ പണം സൂക്ഷിക്കുന്നവരുടെ എണ്ണംകുറഞ്ഞു. പുതിയകാലത്തെ പ്രവണതകൾ നൽകുന്ന മുന്നറിയിപ്പ് അവഗണിച്ചുകൂടാ. അതിനാൽ വീട്ടിലെ ലോക്കറിൽ നിശ്ചിതതുക എപ്പോഴും സൂക്ഷിക്കേണ്ടത് ആവശ്യമാണ്. സ്ഥിര നിക്ഷേപം എടിഎംവഴിയോ നെറ്റ് ബാങ്കിങ് വഴിയൊ എപ്പോൾവേണമെങ്കിലും ഇടപാട് നടത്താൻ കഴിയുന്നതരത്തിൽ എമർജൻസി ഫണ്ടിന്റെ ഒരുഭാഗം ഫ്ളക്സി സ്ഥിര നിക്ഷേപമായി ബാങ്കിലിടാം. നിശ്ചിത തുകയിൽകൂടുതൽ സേവിങ്സ് ബാങ്കിലുണ്ടെങ്കിൽ ഈ പദ്ധതി പ്രകാരം അത് സ്ഥിര നിക്ഷേപമായി മാറും. അതുപോലെതന്നെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പണമില്ലാതായാൽ സ്ഥിര നിക്ഷേപത്തിൽനിന്ന് ഒരുഭാഗം എസ്ബി അക്കൗണ്ടിലേയ്ക്ക് താനെയെത്തും. ആവശ്യമുള്ളപ്പോഴെല്ലാം പണംപിൻവലിക്കാൻ ഇതിലൂടെ കഴിയുമെന്നുമാത്രമല്ല, സ്ഥിര നിക്ഷേപത്തിന്റെ ഉയർന്ന പലിശ ലഭിക്കുകയും ചെയ്യും. ലിക്വിഡ് ഫണ്ട് അടിയന്തിര ആവശ്യങ്ങൾക്കുള്ള പണം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിക്കാമെന്നാണ് സാമ്പത്തികാസൂത്രകർ എപ്പോഴും നിർദേശിക്കാറുള്ളത്. എന്നാൽ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളേക്കാളും കാലാവധികുറഞ്ഞ ലോ ഡ്യൂറേഷൻ ഫണ്ടുകൾ ഉൾപ്പടെയുള്ളവയിൽ നിക്ഷേപം നടത്തിയവരാണ് ഇപ്പോൾ പണംപിൻവലിക്കാൻ കഴിയാതെ പ്രതിസന്ധിയിലായത്. മികച്ച ആദായം നൽകിവന്നിരുന്ന ഫ്രങ്ക്ളിൻ ടെംപിൾട്ടണിന്റെ ആറ് ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ചതോടെയാണ് ഈമേഖലയിൽ ആശങ്കയുണ്ടായത്. മികച്ചറിട്ടേണും ആദായനികുതിയിളവുകളുമൊക്കെയാണ് ഡെറ്റ് ഫണ്ടുകളിലെ പ്രധാന ആകർഷണം. അതിനാൽതന്നെ നിലവിൽ മ്യൂച്വൽ ഫണ്ടിലെ ഏറ്റവും സുരക്ഷിതമായ പദ്ധതി പണംനിക്ഷേപിക്കാനായി തിരഞ്ഞെടുക്കാം. ലിക്വിഡ് ഫണ്ട്, ഓവർനൈറ്റ് ഫണ്ട് എന്നിവയാണീ ഫണ്ടുകൾ. ട്രിപ്പിൾ എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നുമാത്രം. ലിക്വിഡ്-ഓവർനൈറ്റ് ഫണ്ടുകൾ ഫണ്ടിന്റെ പേര് 1 വർഷ ആദായം(%) 3 വർഷ ആദായം(%) ആസ്തി (₹Cr) ചെലവ് അനുപാതം(%) എച്ച്ഡിഎഫ്സി ലിക്വിഡ് ഫണ്ട് 5.96 6.72 87,870 0.20% എസ്ബിഐ ലിക്വിഡ് ഫണ്ട് 5.92 6.74 51,614 0.18% എച്ച്ഡിഎഫ്സി ഓവർനൈറ്റ് ഫണ്ട് 4.83 5.69 18,087 0.10% എസ്ബിഐ ഓവർനൈറ്റ് ഫണ്ട് 4.87 5.73 13,529 0.11% ഫണ്ടുകളുടെ ഡയറക്ട് പ്ലാനിലെ ആദായമാണ് നൽകിയിരിക്കുന്നത്.ആദായം കണക്കാക്കിയ തിയതി: 2020 മെയ് 12. പിൻവലിക്കുന്ന അന്നുതന്നെ പണംലഭിക്കുന്നവയാണ് ലിക്വഡ്, ഓവർനൈറ്റ് ഫണ്ടുകൾ. അതിനാൽ രണ്ടോമൂന്നോ ഫണ്ടുകളിലായി നിക്ഷേപം നടത്തി റിസ്കിന്റെ തോതുകുറയ്ക്കാം. 91 ദിവസത്തിൽ കുറഞ്ഞകാലാവധിയുള്ള നിക്ഷേപ പദ്ധതികളിലാണ് ലിക്വിഡ് ഫണ്ട് നിക്ഷേപം നടത്തുന്നത്. നിക്ഷേപങ്ങളുടെ ശരാശരി കാലാവധി മൂന്നു ദിവസംമുതൽ 52 ദിവസംവരെയാണ്. മണിമാർക്കറ്റ് ഉപകരണങ്ങൾ, ഹ്രസ്വകാല കോർപ്പറേറ്റ് നിക്ഷേപം, ട്രഷറി ബിൽ എന്നിവയിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. ഒരു ദിവസം മെച്വൂരിറ്റിയുള്ള ബോണ്ടുകളിലാണ് ഓവർനൈറ്റ് ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. ഏറ്റവും കാലാവധികുറഞ്ഞ നിക്ഷേപ പദ്ധതികളിൽ പണംമുടക്കുന്നതിനാലാണ് ഈ ഫണ്ടുകളിലെ നിക്ഷേപത്തിന് നഷ്ടസാധ്യത തീരെകുറവാണെന്നുപറയുന്നത്. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കുക:ശനിയാഴ്ച പണം ആവശ്യമായിവന്നാൽ ഈ ഫണ്ടുകളിൽനിന്ന് തിങ്കളാഴ്ചയെ പിൻവലിക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ അടിയന്തിരാവശ്യങ്ങൾക്കുള്ള എല്ലാതുകയും ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കരുത്. മുകളിൽ വ്യക്തമാക്കിയ മൂന്ന് സാധ്യതകളും പ്രയോജനപ്പെടുത്തുക.

from money rss https://bit.ly/3dBQhdl
via IFTTT

അടച്ചിടല്‍ നീട്ടിയേ്കുമെന്ന സൂചന: സെന്‍സെക്‌സില്‍ 559 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 559 പോയന്റ് താഴ്ന്ന് 31,001ലും നിഫ്റ്റി 158 പോയന്റ് നഷ്ടത്തിൽ 9080ലുമെത്തി. ലോക്ക്ഡൗൺ മെയ് 17വരെ നീട്ടിയേക്കുമെന്ന റിപ്പോർട്ടാണ്വിപണിയെ ബാധിച്ചത്. അതോടൊപ്പം ഏഷ്യൻ സൂചികകൾ നഷ്ടത്തിലായതും സൂചികകളുടെ കരുത്തുചോർത്തി. ബിഎസ്ഇയിലെ 385 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1068 ഓഹരികൾ നഷ്ടത്തിലുമാണ്. മാരുതി സുസുകി, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ്, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഹിൻഡാൽകോ, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. യുപിഎൽ, വേദാന്ത, എൻടിപിസി, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ലോഹം, ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി തുടങ്ങിയ സൂചികകളും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. Sensex down 559 points

from money rss https://bit.ly/3dIlHix
via IFTTT

പേരാണെങ്കില്‍ ഇങ്ങനെ ഇടണം; പാസ് വേഡും!

ഇലോൺ മസ്കിനെ അനുകരിച്ച് പാസ് വേഡ് സുരക്ഷിതമാക്കൂ എന്ന അറിയിപ്പുമായി എസ്ബിഐ. കുടുംബാഗംങ്ങളുടെ പേരുകൾ പാസ് വേഡായി നൽകരുതെന്ന മുന്നറിയിപ്പോടെയാണ് ഇലോൺ മസ്കിന്റെ കുഞ്ഞിന്റെ പേര് ഉദാഹരിച്ചിരിക്കുന്നത്. ടെസ് ല സിഈഒആയ ഇലോൺ മസ്കിന് ഈയിടെ പിറന്ന കുഞ്ഞിന്റെ പേര് ഉച്ചരിക്കാൻ നിങ്ങളല്ല ആരും കഷ്ടപ്പെടും. അതുപോലെതന്നെ സ്പെല്ലിങ് ഓർത്തുവെയ്ക്കാനും എളുപ്പമല്ല. X Æ A-12 Musk എന്നാണ് പേര്. ക്സാഷ് എ ട്വൽവ്-എന്നാണ് ഇതിന്റെ ഉച്ചാരണം. #xæa12musk മസ്കിന്റെ കുഞ്ഞിന്റെ പേര് ഇത്തരത്തിലാക്കിയാണ് പാസ് വേഡ് ആർക്കും കണ്ടുപിടിക്കാൻ കഴിയാത്തതരത്തിലാക്കണമെന്ന് എസ്ബിഐനൽകുന്ന നിർദേശം. മസ്കിന്റെ പെൺസുഹൃത്ത് ഗ്രിംആണ് കുഞ്ഞിന്റെ പേര് വിശദീകരിച്ച് ഒടുവിൽ രംഗത്തുവന്നത്. Heres a friendly reminder to update your passwords and dont set it as a family members name!#ElonMusk #xæa12musk #xæa12 pic.twitter.com/JQZiyPG56m — State Bank of India (@TheOfficialSBI) May 8, 2020 •X, the unknown variable ⚔️ •Æ, my elven spelling of Ai (love &/or Artificial intelligence) •A-12 = precursor to SR-17 (our favorite aircraft). No weapons, no defenses, just speed. Great in battle, but non-violent 🤍 + (A=Archangel, my favorite song) (⚔️🐁 metal rat) — ꧁ ༒ Gℜiꪔ⃕es ༒꧂ 🍓🐉🎀 小仙女 (@Grimezsz) May 6, 2020

from money rss https://bit.ly/2zyPrPK
via IFTTT

ലാഭമെടുപ്പ് വിപണിയെ ബാധിച്ചു; സെന്‍സെക്‌സ് 81 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മികച്ച നേട്ടത്തോടെ തുടങ്ങിയ വ്യാപാരം കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 81.48 പോയന്റ് നഷ്ടത്തിൽ 31,561.22ലും നിഫ്റ്റി 12.30 പോയന്റ് താഴ്ന്ന് 9239.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1084 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1280 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 186 ഓഹരികൾക്ക് മാറ്റമില്ല. ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, മാരുതി സുസുകി, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ഓട്ടോ നാലുശതമാനത്തിലേറെ ഉയർന്നു. ഐടി, അടിസ്ഥാന സൗകര്യവികസനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലായിരുന്നു. ബാങ്ക്, ഫാർമ ഓഹരികളാണ് വില്പന സമ്മർദം നേരിട്ടത്.

from money rss https://bit.ly/2Wj78vQ
via IFTTT

ഓഹരി വില റെക്കോഡിലേയ്ക്ക്: വിപണിമൂല്യം 10 ലക്ഷംകോടി തിരിച്ചുപിടിച്ച് റിലയന്‍സ്

നഷ്ടപ്പെട്ട വിപണിമൂല്യം റിലയൻസ് തിരിച്ചുപിടിച്ചു. ഓഹരി വില മൂന്നുശതമാനം ഉയർന്ന് 1,614 രൂപയിലെത്തിയതോടെ വിപണിമൂല്യം 10 ലക്ഷംകോടി കടന്നു. ഡിസംബറിൽ രേഖപ്പെടുത്തിയ റെക്കോഡ് വിലയായ 1,617 രൂപയുടെ അടുത്തിത്തി നിലവിലെ ഓഹരിവില. അവകാശ ഓഹരിയുടെ റെക്കോഡ് തിയതി മെയ് 14ആയി നിശ്ചയിച്ചതോടെയാണ് ഓഹരി വില കുതിച്ചത്. മാർച്ച് 23ന് കമ്പനിയുടെ ഓഹരിവില 85ശതമാനത്തോളമിടിഞ്ഞ് 875 രൂപ നിലവാരത്തിലെത്തിയിരുന്നു. 2021 മാർച്ച് 31ഓടെ കടരഹിത കമ്പനിയായി റിലയൻസിനെ മാറ്റാനുശ്രമത്തിന്റെ ഭാഗമായികൂടിയാണ് അവകാശഓഹരി റിലയൻസ് പുറത്തിറക്കുന്നത്. അവകാശ ഓഹരിയിലൂടെ 53,125 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജിയോ പ്ലാറ്റ്ഫോമിലൂടെ 60,000 കോടി രൂപയുടെ വിദേശ നിക്ഷേപവും സമാഹരിച്ചിരുന്നു. സൗദിയിലെ ജനറൽ അറ്റ്ലാന്റിക് ഉൾപ്പടെയുള്ള കമ്പനികൾ ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപിച്ചേക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

from money rss https://bit.ly/3dB3Utu
via IFTTT

'ഐസൊലേഷൻ വാർ‌ഡിൽ ആദ്യം കളിചിരിയായിരുന്നു, പിന്നെ കാര്യങ്ങൾ മാറി' കോവിഡ് സ്ഥീരീകരിച്ച രണ്ട് വയസ്സുകാരന്റെ ചികിൽസയെ കുറിച്ച് ആരോഗ്യ പ്രവർത്തകർ

കോവിഡ് രോഗ ബാധിതർക്ക് മികച്ച ചികിൽസ നൽകാൻ ഐസൊലേഷനാണ് ഏറ്റവും മികച്ച മാർഗ്ഗം. എന്നാൽ രോഗികൾ കുട്ടികളായാലോ. ഡൽഹിയിലെ കലാവതി സരൺ‌ ചിൽഡ്രൺസ് ഹോസ്പിറ്റലിൽ കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച രണ്ട് വയസ്സുകാരന്റെ ഐസൊലേഷൻ വെല്ലുവിളിയാവുകയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

‌വെള്ളിയാഴ്ചയാണ് ഡൽഹിയിലെ കലാവതി സരൺ‌ ചിൽഡ്രൺസ് ഹോസ്പിറ്റലിൽ ചികിൽസയിലിരുന്ന രണ്ട് വയസ്സുകാരന് കോവിഡ് 19 സ്ഥിരീകരിച്ചത്. കുട്ടിക്ക് എവിടെ നിന്ന് രോഗബാധയുണ്ടായെന്ന് കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ രക്ഷിതാക്കളുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടുമില്ല. ഇവർ ലേഡിഹാർഡിങ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. വെള്ളിയാഴ്ച രാത്രിയോടെ ഐസൊലേഷൻ‌ വാർഡിലേക്ക് മാറ്റിയ രണ്ട് വയസ്സുകാരന് കോവിഡ് പരിചരണം നൽകുന്നതിനെ കുറിച്ച് വിവരിക്കുകയാണ് കലാവതി ആശുപതിയിലെ ആരോഗ്യ പ്രവർത്തകർ.

വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പരിശോധനാ ഫലം പുറത്തുവന്നു. ആശുപത്രിയിലെ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി വാർഡിലായിരുന്നു നേരത്തെ കുട്ടി കഴിഞ്ഞിരുന്നത്. ഫലം വന്നതിന് ശേഷം കോവിഡ് വാർഡിലേക്ക് മാറ്റി. കൊറോണ വൈറസ് കെയർ വിഭാഗത്തിലേക്ക് മാറ്റിയ ശേഷം ആദ്യത്തെ കുറച്ച് മണിക്കൂറുകൾ കുട്ടിക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടയായിരുന്നില്ല. കളികളുമായി തുടരുകയായിരുന്നു, എന്നാൽ സമയം കടന്നുപോകുന്തോറും അവൻ അസ്വസ്ഥനായിത്തുടങ്ങുകയായിരുന്നു. രക്ഷിതാക്കളുടെ അസാന്നിധ്യമായിരുന്നു കുട്ടിയിൽ ആശങ്ക സൃഷ്ടിച്ചത്. ഡോക്ടർ പറയുന്നു. "മറ്റ് രോഗികളിൽ നിന്നും വ്യത്യസ്ഥമായി കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്, പ്രത്യേകിച്ച് മാതാപിതാക്കളില്ലാതെ ഒറ്റപ്പെടലിൽ കഴിയേണ്ടിവരുമ്പോൾ വളരെ ബുദ്ധിമുട്ടാണ്," ആശുപത്രിയിലെ ഒരു നഴ്സും പ്രതികരിക്കുന്നു.

കുട്ടി ഇപ്പോഴും മുലപ്പാല്‍ കുടിച്ചിരുന്നു എന്നതും ജോലി കൂടുതൽ വെല്ലുവിളിയായി. രോഗബാധ കണ്ടെത്തിയ പശ്ചാത്തലത്തിൽ അമ്മയ്ക്ക് നേരിട്ട് കുഞ്ഞിന് പാൽ നൽകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതോടെ അമ്മയിൽ നിന്നുള്ള പാൽ ശേഖരിച്ച് ഒരു നഴ്സ് സ്പൂണും ഉപയോഗിച്ച് കുട്ടിക്ക് നൽകുകയാണ് ചെയ്തത്.

"രാത്രി 8.30 ഓടെ ഞങ്ങൾ ആദ്യത്തെ ഭക്ഷണം നൽകി, അതിനുശേഷം കുഞ്ഞ് കുറച്ചു നേരം കളിച്ചു. എന്നാൽ രാത്രി കടന്നുപോകുമ്പോഴും കുട്ടിക്ക് പരിചിതമായ മുഖമൊന്നും കാണാത്തതിനാൽ അവൻ പരിഭ്രാന്തരാകാൻ തുടങ്ങി, " നഴ്സ് പറഞ്ഞു. ഐസൊലേഷൻ വാർഡിലെ ജീവനക്കാരുടെ വേഷവിധാനങ്ങളും കുട്ടിക്ക് പ്രശ്നമായിത്തുടങ്ങി. തല മുതൽ കാൽ വരെ മൂടുന്ന പിപിഇ കിറ്റുകള്‍ ധരിക്കുന്ന ആശുപത്രി ജീവനക്കാർ വാർഡിലേക്ക് വരുന്നത് കുഞ്ഞിനെ ഭയപ്പെട്ടിരിക്കാം. ഇതിനിടെ ഉറങ്ങിയ കുട്ടി ശനിയാഴ്ച പുലർച്ചെ 4 മണിയോടെ വീണ്ടും എഴുന്നേറ്റ് കരഞ്ഞു

"ഈ സയമങ്ങളിലെല്ലാം കുഞ്ഞിന് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ ഉണ്ടോയെന്ന് പരിശോധിക്കുകയും ഡയപ്പർ മാറ്റുകയും ചെയ്ത് ജീവനക്കാർ കുടെയുണ്ടായിരുന്നു. എന്നിരുന്നാലും മുഴുവൻ സമയവും കുഞ്ഞ് അസ്വസ്ഥനായിരുന്നെന്നും വാർഡിലെ മറ്റൊരു നഴ്സ് പറയുന്നു.

കുട്ടിയുടെ മാതാപിതാക്കളുടെ പരിശോധനാ ഫലം വരും ദിവസങ്ങളിൽ നെഗറ്റീവ് ആയാൽ കുട്ടിയെ കാണാനും പരിചരിക്കാനും അനുവദിക്കും. എന്നാൽ സുരക്ഷാ ഉപകരണങ്ങൾ പൂർണ്ണമായും സജ്ജമാക്കിയതിനുശേഷം മാത്രമേ ഇത് സാധ്യമാവു എന്നും ആരോഗ്യ സംരക്ഷണ വിദഗ്ധർ വ്യക്തമാക്കുന്നു. കുട്ടിയുടെ പരിചരണം വെല്ലുവിളിയാണെങ്കിലും മികച്ച ചികിൽസ ഉറപ്പാക്കാൻ തങ്ങൾ തയ്യാറാണെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ 45 ദിവസം പ്രായമായ കുഞ്ഞിനും കലാവതി സരൺ ആശുപത്രിയിൽ കോവിഡ് 19 ന് ചികിൽസ നൽകിയിട്ടുണ്ട്. 



* This article was originally published here

അപ്പര്‍ സര്‍ക്യൂട്ട് ഭേദിച്ച് ഐആര്‍സിടിസി ഓഹരി വില 1,302 രൂപയിലെത്തി

മുംബൈ: മെയ് 12മുതൽ യാത്രാ തീവണ്ടികൾ ഓടുന്നതിന് അനുമതി ലഭിച്ചതോടെ ഐആർസിടിസിയുടെ ഓഹരി വില കുതിച്ചു. വില അഞ്ചുശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് ഭേദിച്ച് 1,302.85 രൂപ നിലവാരത്തിലെത്തി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25നുശേഷം ഐർസിടിസിയുടെ ഓഹരിവില 51.7ശതമാനമാണ് ഉയർന്നത്. സെൻസെക്സിലെ നേട്ടമാകട്ടെ 20ശതമാനവും. മെയ് 11ന് വൈകീട്ട് നാലുമുതലാണ് ബുക്കിങ് ആരംഭിക്കുക. ഐആർസിടിസിയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യുന്നവർക്കുമാത്രമാണ് യാത്രചെയ്യാൻ കഴിയുക. റെയിൽവെ സ്റ്റേഷനുകളിലെ ടിക്കറ്റുകൗണ്ടറുകൾ പ്രവർത്തിക്കില്ല. പ്ലാറ്റ്ഫോം ടിക്കറ്റും ലഭിക്കില്ല. 50 ദിവസത്തിനുശേഷമാണ് യാത്രാ തീവണ്ടികൾ സർവീസ് നടത്താനൊരുങ്ങുന്നത്.

from money rss https://bit.ly/3fEz9pm
via IFTTT

ഐഎംപിഎസ് വഴിയുള്ള പണമിടപാടുകള്‍ പകുതിയായി കുറഞ്ഞു

ബെംഗളുരു: ലോക്ഡൗണിനെതുടർന്നുണ്ടായ സാമ്പത്തിക തളർച്ച ഡിജിറ്റൽ പേയ്മെന്റുകളെയും ബാധിച്ചു. ഐഎംപിഎസ് വഴിയുള്ള പണമിടപാടുകൾ പകുതിയായി കുറഞ്ഞു. ഐഎംപിഎസ്(ഇമ്മീഡിയറ്റ് പേയ്മെന്റ് സിസ്റ്റം)വഴിയുള്ള ഇടപാട് ഏപ്രിലിൽ 12.2 കോടിയായി കുറഞ്ഞു. 2020 ഫെബ്രുവരിയിൽ 24.7 കോടി ഇടപാടുകൾ നടന്ന സ്ഥാനത്താണിത്. 1.21 ലക്ഷംകോടിരൂപയുടെ ഇടപാടുകളാണ് ഏപ്രിലിൽ നടന്നത്. ചെറുകിട വ്യാപാരികളും കുടിയേറ്റ തൊഴിലാളികളുമാണ് ഐഎംപിഎസ് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. ആപ്പ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനമായ യുപിഐയുടെ ഇടപാടിലും കാര്യമായകുറവുണ്ടായി. ഫെബ്രുവരിയിൽ 132 കോടി ഇടപാടുകളാണ് നടന്നതെങ്കിൽ ഏപ്രിലിൽ 100 കോടിയ്ക്കുതാഴെയായി. യുപിഐ വഴിയുള്ള ഇടപാടിന്റെമൂല്യം പത്തുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തുകയും ചെയ്തു. ഏപ്രിലിൽ മൊത്തം നടന്നത് 1.51 ലക്ഷംകോടി ഇടപാടുകളാണ്. റെഡിമെയ്ഡ് വസ്ത്ര നിർമാതാക്കൾ, തുണിക്കടകൾ, രാസവസ്തുനിർമാതാക്കൾ, നിർമാണക്കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾ കച്ചവടക്കാരുമായി ഇടപാട് നടത്താൻ പ്രധാനമായും ആശ്രയിച്ചിരുന്നത് ഐഎംപിഎസ് സംവിധാനമാണെന്ന് ബാങ്കുകൾ പറയുന്നു.

from money rss https://bit.ly/3biyJ4F
via IFTTT

Sunday, 10 May 2020

ലോക്ക്ഡൗണിനുശേഷം ജോലിക്കെത്താത്തവര്‍ക്കെതിരെ അച്ചടക്കനടപടി; ശമ്പളവും കുറയ്ക്കും

ന്യഡൽഹി: ലോക്ക്ഡൗണിനുശേഷം ജോലിക്ക് ഹാജരാകാർത്തവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ ഫാക്ടറികൾ. ഇവരുടെ ശമ്പളത്തിലും കുറവുവരുത്തും. ലോക്ക് ഡൗൺ നീക്കിയാൽ നിശ്ചിത സമയത്തിനകം ജോലിക്ക് ഹാജരാകാത്തവർക്കെതിരെയാണ് നടപടി സ്വീകരിക്കുക. ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാകും നടപടി സ്വീകരിക്കുക. ഇതുസംബന്ധിച്ച് ഈ സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ടവർ സൂചന നൽകി. മെയ് 17നുശേഷം ലോക്ക്ഡൗൺ നീട്ടിയില്ലെങ്കിലാണ് ഇത് ബാധകമാകുകയെന്ന് ഗുജറാത്തിലെ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. പത്തുജീവനക്കാരിലധികംപേർ ജോലി ചെയ്യുന്ന ഫാക്ടറികൾക്കാണിത് ബാധകം. ജോലിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തെതുടർന്ന് നിരവധി കുടിയേറ്റതൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചുപോയത്. നാട്ടിലേയ്ക്ക് തിരിച്ചുപോയവരെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. തൊഴിലാളികൾ തിരിച്ചെത്തിയില്ലെങ്കിൽ പ്രവർത്തനം തുടങ്ങാനാകാത്ത സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/2SWYEbM
via IFTTT

ഗോള്‍ഡ് ബോണ്ടിന് ഇപ്പോള്‍ അപേക്ഷിക്കാം: ഏപ്രിലില്‍ നിക്ഷേപിച്ചത്‌ 822 കോടി

രണ്ടാംഘട്ടത്തിൽ പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടിന് തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം. മെയ് 15ആണ് അവസാന തിയതി. ഒരുഗ്രാമിന് തുല്യമായ ബോണ്ടിന് 4,590 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് 50 രൂപ കിഴിവുനൽകും. മെയ് 19നായിരിക്കും ബോണ്ട് പുറത്തിറക്കുക. സ്വർണത്തിൽ താൽപര്യംവർധിച്ചതോടെ ആദ്യഘട്ടത്തിൽ 17.73 ലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്. ഇതിന്റെ മൊത്തംമൂല്യം 833 കോടി രൂപവരും. സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് പുറത്തിറക്കുന്നത്. Second tranche of sovereign gold bond opens today

from money rss https://bit.ly/2Z3ovCP
via IFTTT

600 ആമസോണ്‍ ജീവനക്കാര്‍ക്ക് കോവിഡ് ബാധയെന്ന് റിപ്പോര്‍ട്ട്

സാൻഫ്രാൻസിസ്കോ: 600ഓളം ആമസോൺ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. ഇതിൽ ആറുപേർ മരിച്ചതായും സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇൻഡ്യാനയിലെ വെയർഹൗസിൽ ജോലിചെയ്യുന്ന ജന ജുമ്പ് ഒരു ടെലിവിഷൻ ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസിലെമ്പാടുമുള്ള കോവിഡ് ബാധിതർക്കിടയിൽനിന്നാണ് ഇത്രയും പേർക്ക് രോഗംബാധിച്ചതെന്ന് കണ്ടെത്തിയതെന്ന് അവർ പറയുന്നു. യുഎസിലെതന്നെ രണ്ടാമത്തെ വലിയ തൊഴിൽ ദാതാവാണ് ആമസോൺ. കോവിഡ് വ്യാപനത്തിനിടയിൽ 1.75 ലക്ഷംപേരെയാണ് കമ്പനി ജോലിക്കെടുത്തത്. At least 600 Amazon employees hit by corona virus

from money rss https://bit.ly/2YRUTrV
via IFTTT

സെന്‍സെക്‌സില്‍ 406 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞയാഴ്ചയിലെ തളർച്ചയിൽനിന്ന് കരകയറി ഓഹരി സൂചികകൾ. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 406 പോയന്റ് നേട്ടത്തിൽ 32049ലും നിഫ്റ്റി 113 പോയന്റ് ഉയർന്ന് 9365ലുമെത്തി. ബിഎസ്ഇയിലെ 653 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 137 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 40 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, സീ എന്റർടെയ്ൻമെന്റ്, ഐടിസി, ഗെയിൽ, വേദാന്ത, മാരുതി സുസുകി, റിലയൻസ്, യുപിഎൽ, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, ലോഹം, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ സ്മോൾക്യാപ്, മിഡ് ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയിൽ ഇടപെടുന്നത്.

from money rss https://bit.ly/3bkGcjD
via IFTTT

ജിയോയിൽ വീണ്ടും വിദേശ നിക്ഷേപമെത്തും

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം-ടെക്നോളജി കമ്പനിയായ റിലയൻസ് ജിയോയിൽ നിക്ഷേപിക്കാൻ കൂടുതൽ വിദേശ കമ്പനികൾ രംഗത്തെന്ന് റിപ്പോർട്ട്. അമേരിക്കയിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജനറൽ അറ്റലാന്റിക്കും സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമാണ് പുതുതായി നിക്ഷേപത്തിനൊരുങ്ങുന്നത്. 85-95 കോടി ഡോളർ (6,500-7,250 കോടി രൂപ) നിക്ഷേപിക്കുന്നതിന്റെ ചർച്ചകളാണ് ജനറൽ അറ്റലാന്റിക് നടത്തുന്നത്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുക വെളിപ്പെടുത്തിയിട്ടില്ല. ഈ മാസംതന്നെ ഇടപാട് പൂർത്തിയാവുമെന്നാണ് വിവരം. അടുത്തിടെ ഫെയ്സ്ബുക്ക് ജിയോയുടെ 9.99 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു. ഇതുൾപ്പെടെ മൂന്ന് നിക്ഷേപകരിൽ നിന്നായി മൂന്നാഴ്ചയ്ക്കിടെ 60,596.37 കോടി രൂപ ഇതിനോടകം സമാഹരിച്ചു.

from money rss https://bit.ly/2LnHGPj
via IFTTT

ലോക്ഡൗൺ ഇഫക്ട്: വൈദ്യുതി ബില്ലിൽ കനത്ത വർധന

കൊച്ചി: അടച്ചിടലിൽ ആളുകൾ വീട്ടിൽതന്നെ കഴിഞ്ഞതിനാൽ വൈദ്യുതിനിരക്കിൽ കുത്തനെ വർധന. ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. 30 ശതമാനംവരെ വർധന വന്നവരുണ്ട്. രണ്ടു കാരണമാണ് പ്രധാനമായുള്ളത്. എല്ലാവരും വീട്ടിലുണ്ടായിരുന്നതിനാൽ വൈദ്യുതോപകരണങ്ങളുടെ ഉപയോഗം കൂടി. അടച്ചിടൽ കാലത്ത് കൃത്യമായി മീറ്റർ റീഡിങ് നടക്കാഞ്ഞതിനാൽ വൈദ്യുതോപയോഗം ഉയർന്ന സ്ലാബിലേക്കു കയറിയതാണ് മറ്റൊരു കാരണം. ഇത്തരം പരാതികൾ പരിഹരിക്കുമെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കിയിട്ടുണ്ട്. ഇടയ്ക്ക് മീറ്റർ റീഡിങ് നടക്കാത്തതിനാൽ തൊട്ടുമുമ്പുള്ള മൂന്നുമാസത്തെ ഉപയോഗത്തിന്റെ ശരാശരിയാണ് കണക്കാക്കിയത്. സാധാരണയായി 30 ദിവസം, 60 ദിവസം എന്നിങ്ങനെയാണ് റീഡിങ് എടുക്കുന്നത്. അടച്ചിടൽ കാരണം ഏതാനും ദിവസംകൂടി കഴിഞ്ഞാണ് ഇത് എടുത്തത്. അപ്പോഴേക്കും ഉപയോഗം നിശ്ചിത യൂണിറ്റ് കഴിഞ്ഞ് ഉയർന്ന സ്ലാബിലേക്കു കയറുകയും നിരക്ക് വർധിക്കുകയും ചെയ്തു. ഉദാഹരണത്തിന്, ഒരാൾ 30 ദിവസം 240 യൂണിറ്റ് ഉപയോഗിക്കുന്നു എന്നിരിക്കട്ടെ. 250 യൂണിറ്റ് വരെ ഓരോ സ്ലാബിനും ഓരോ നിരക്കാണ്. ആദ്യ 50 യൂണിറ്റിന് 3.15 രൂപ വീതം. അടുത്ത അമ്പത് യൂണിറ്റിന് 3.70 രൂപ. 4,80, 6.40, 7.60 രൂപ എന്നിങ്ങനെയാണ് അടുത്ത ഓരോ 50 യൂണിറ്റുകൾക്കുമുള്ള തുക. 250 യൂണിറ്റ് കഴിഞ്ഞാൽ മുഴുവൻ യൂണിറ്റിനും ഒരേ നിരക്ക് ബാധകമാകും. 300 യൂണിറ്റ് വരെ 5.80 രൂപ വീതം. അതായത്, ഉപഭോഗം 260 യൂണിറ്റാണെങ്കിൽ ഓരോ യൂണിറ്റിനും ഈ തുക നൽകണം. തുടർന്നുള്ള ഓരോ 50 യൂണിറ്റുകൾ കഴിയുംതോറും 6.60, 6.90, 7.10, 7.90 രൂപ എന്നിങ്ങനെ നിരക്ക് വർധിക്കും. ഇത്തവണ 35 ദിവസം കഴിഞ്ഞാണ് മേൽപ്പറഞ്ഞയാളുടെ റീഡിങ് എടുത്തതെങ്കിൽ 250 യൂണിറ്റിന് മുകളിൽപോകുകയും നിരക്ക് മാറുകയും ചെയ്യും. ഇങ്ങനെയുള്ള പരാതികൾ ധാരാളം വരുന്നുണ്ടെന്നും ഇത് 30 ദിവസം, 60 ദിവസം (ഇപ്പോൾ ബില്ലടയ്ക്കുന്ന രീതിയനുസരിച്ച്) എന്നിങ്ങനെയാക്കി വരവുവെച്ച് നൽകുമെന്നും കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. സ്വയം കണ്ടുപിടിക്കാം വൈദ്യുതി ബിൽ സ്വയം കണ്ടുപിടിക്കാം. 30 ദിവസത്തെ ഉപയോഗമെടുത്ത് മേൽപ്പറഞ്ഞ പട്ടികയനുസരിച്ച് ഗുണിച്ചുനോക്കിയാൽ മതി. ഇതിനൊപ്പം 10 ശതമാനം ഡ്യൂട്ടിയും ഫിക്സഡ് ചാർജും കൂട്ടിയാൽ സ്വന്തം വൈദ്യുതിനിരക്ക് കണക്കാക്കാം. 250 യൂണിറ്റിൽ താഴെ ഓരോ സ്ലാബിന്റെയും തുക പ്രത്യേകമായി കണക്കാക്കിവേണം ആകെത്തുക കണ്ടെത്താൻ. 250 യൂണിറ്റിന് മുകളിലുള്ളവരാണെങ്കിൽ നിശ്ചിതതുക കൊണ്ട് ഗുണിച്ചാൽ മതി.

from money rss https://bit.ly/3dyxEqH
via IFTTT

വീണ വായിച്ച് മഞ്ജു വാര്യര്‍; സിനിമയിലല്ല , ലോക്ക് ഡൗണ്‍ ജീവിതത്തില്‍

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജുവാര്യര്‍. അഭിനേത്രി മാത്രമായല്ല, നര്‍ത്തകിയായികൂടി മലയാളികളുടെ മനസില്‍ ഇടം നേടാന്‍ മഞ്ജുവാര്യര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ മറ്റൊരു കഴിവ് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മഞ്ജു വാര്യര്‍ വീണവായിക്കുന്ന വീഡിയോ ഫേസ്ബുക്കിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് തന്റെ പഴയ കഴിവുകളെല്ലാം പൊടിതട്ടിയെടുക്കുകയാണ് താരം.

'പഠിക്കുന്നിടത്തോളം നിങ്ങള്‍ പരാജിതരാകില്ല' എന്ന ക്യാപ്ഷനോടെയാണ് മഞ്ജു വീഡിയോ പങ്കിട്ടത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് മികച്ച അഭിപ്രായവുമായെത്തുന്നത്. മഞ്ജുവാര്യര്‍ മള്‍ട്ടി ടാലന്റഡ് ആണെന്നും, ഇന്‍സ്പിരേഷന്‍ ആണെന്നുമെല്ലാം കമന്റുകള്‍ വരുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോയും മഞ്ജുവാര്യര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

മോഹന്‍ ലാലിനൊപ്പമുള്ള മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, മമ്മുട്ടിക്കൊപ്പമുള്ള പ്രീസ്റ്റ്, ജാക്ക് ആന്‍ ജില്‍, ചതുര്‍മുഖം, പടവെട്ട് എന്നിങ്ങനെ 2020 ല്‍ മികച്ച സിനിമകളാണ് മഞ്ജുവാര്യരുടെയായിട്ടു തിയേറ്ററുകളില്‍ എത്താനുള്ളത്.   



* This article was originally published here