121

Powered By Blogger

Monday, 29 December 2014

മാപ്പ് ക്രിസ്മസ്-പുതുവത്സരാഘോഷം








മാപ്പ് ക്രിസ്മസ്-പുതുവത്സരാഘോഷം


Posted on: 29 Dec 2014



ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ക്രിസ്മസ് -പുതുവത്‌സരാഘോഷവും 2015 ലെ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജനുവരി 3 ന് മാപ്പ് ഐ.സി.സി സെന്ററില്‍ വെച്ച് നടത്തുന്നു. വൈകീട്ട് 5.30 ന് പ്രസിഡന്റ് സാബു സ്‌കറിയയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജിജു ജോണ്‍ (ബഥേല്‍ മാര്‍ത്തോമാ പള്ളി വികാരി) ക്രിസ്മസ് സന്ദേശം നല്‍കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന ഗാനമേളയില്‍ സാബു പാമ്പാടിയുടെ നേതൃത്വത്തില്‍ അനൂപ്, ശ്രീദേവി, കുമാരി ജസ്ലിന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. ഏവരെയും ഈ പരിപാടിയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. ആഘോഷത്തിന്റെ ഭാഗമായി ഡിന്നറും ഒരുക്കിയിട്ടുണ്ട്.



കൂടുതല്‍ വിവരങ്ങള്‍ക്ക്:

സാബു സ്‌കറിയ - 267 9807923

സിജു പി ജോണ്‍ - 267 496 2080

ജോണ്‍സന്‍ മാത്യു - 2157409486

സോബി ഇട്ടി - 267 888 1373





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാഭ്യാസ സെമിനാര്‍








അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാഭ്യാസ സെമിനാര്‍


Posted on: 29 Dec 2014







റിയാദ്: വിദ്യാര്‍ത്ഥികള്‍ ആധികളില്‍ നിന്നും ഭയത്തില്‍ നിന്നും മുക്തരായാല്‍ മാത്രമേ അധ്യാപനം അര്‍ത്ഥ പൂര്‍ണമാകുകയുള്ളൂ എന്ന് പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഡോ.സി കെ അഹമ്മദ് പ്രസ്താവിച്ചു. അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രൊഫ. പി.കെ അബ്ദുല്‍ നാസര്‍ (റിട്ട.എച്ച്.ഒ.ഡി ഇംഗ്ലീഷ് വിഭാഗം, ഫാറൂഖ് കോളേജ്) സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.സി.ശൈജല്‍ അധ്യക്ഷത വഹിച്ചു. എക്‌സി. ഡയറക്ടര്‍ ലുഖ്മാന്‍ പാഴൂര്‍, സി.ഇ.ഒ മഹമൂദ് അബ്ബാസ് എന്നിവര്‍ സംസാരിച്ചു. അക്കാദമിക് കോര്‍ഡിനേറ്റര്‍ അയ്‌മോന്‍ ഖാന്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ സോണിയ മുസ്തഫ നന്ദിയും പറഞ്ഞു.




അക്ബര്‍ പൊന്നാനി













from kerala news edited

via IFTTT

ആദ്യ ചലച്ചിത്ര പ്രദര്‍ശനത്തിന് 119 വയസ്‌











ലോകത്തില്‍ ആദ്യമായി ചലച്ചിത്ര പ്രദര്‍ശനം നടന്നിട്ട് ഇന്ന് 119 വര്‍ഷം തികയുന്നു. ലൂമിയര്‍ സഹോദരന്‍മാരാണ് 1895 ഡിസംബര്‍ 28 ന് ആദ്യത്തെ പൊതു ചലച്ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചത്. പാരിസിലെ ഗ്രാന്റ് കഫേ ഹാളിലായിരുന്നു അവരുടെ ചലച്ചിത്ര ്രപദര്‍ശനം.

പത്ത് ഹ്രസ്വ വീഡിയോകള്‍ ഉള്‍പ്പെടുന്ന വീഡിയോ ആയിരുന്നു അന്ന് ലൂമിയര്‍ സഹോദരന്‍മാര്‍ പ്രദര്‍ശിപ്പിച്ചത്. ലൂമിയര്‍ സഹോദരന്‍മാര്‍ തന്നെ ഒരുക്കിയ ഫാക്ടറി വിട്ടു പുറത്തുവരുന്ന തൊഴിലാളികള്‍, സ്‌റേഷനില്‍ വന്നുനില്‍ക്കുന്ന തീവണ്ടി തുടങ്ങിയവ ഈ വീഡിയോകളില്‍ ഉണ്ടായിരുന്നു.





ചലച്ചിത്ര പ്രദര്‍ശനത്തിനായി ലൂമിയര്‍ സഹോദരന്‍മാര്‍ ഉപയോഗിച്ചിരുന്ന ഫിലിമുകളുടെ നീളം 17 മീറ്ററായിരുന്നു. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാനാകുന്ന പ്രൊജക്ടറായിരുന്നു പ്രദര്‍ശനത്തിന് ഉപയോഗിച്ചിരുന്നത്. ഫിലിമിന്റെ നീളം 17 മീറ്റര്‍ ആണെങ്കിലും ഇത് ഉപയോഗിച്ച് 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ മാത്രമേ സ്‌ക്രീനില്‍ കാണിക്കാനാകുമായിരുന്നുള്ളൂ.

1985 ഡിസംബറിന് മുമ്പേ ലൂമിയര്‍ സഹോദരന്‍മാര്‍ പല സ്വകാര്യ പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ഒരു പൊതുപ്രദര്‍ശനം നടത്തുന്നത് ആദ്യമായിരുന്നു. പണം വാങ്ങിയായിരുന്നു ഈ പ്രദര്‍ശനത്തിലേക്ക് പ്രവേശനം നല്‍കിയിരുന്നത്.











from kerala news edited

via IFTTT

കാരാഗൃഹത്തില്‍നിന്ന്‌ സ്‌നേഹത്തടവറയിലേക്ക്‌











Story Dated: Saturday, December 27, 2014 03:12


mangalam malayalam online newspaper

കോഴിക്കോട്‌: തടവറയിലെ ഇരുട്ടിനുള്ളില്‍ മനസിനെ തകര്‍ത്തുകളയുന്ന പരിഹാസച്ചിരി വിടാതെ പിന്തുടരുകയാണ്‌ ജയചന്ദ്രന്‍ മൊകേരി എന്ന അധ്യാപകനെ. സ്വന്തം നാട്ടില്‍ തിരിച്ചെത്തിയെന്ന ആശ്വാസത്തേക്കാള്‍ കഴിഞ്ഞുപോയ ദിവസങ്ങള്‍ ആലോചിച്ച്‌ വിങ്ങിപ്പൊട്ടുകയായിരുന്നു ജയചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍.

വളരെ െവെകാരികമായ ഒരവസ്‌ഥയിലാണ്‌ ഞാനിപ്പോള്‍. ഒന്നും പറയാന്‍ പറ്റാത്ത ഒരവസ്‌ഥ. എന്നെ എത്ര പേരാണ്‌ സ്‌നേഹിക്കുന്നതെന്നും അവരോട്‌ എങ്ങനെ നന്ദി പറയണമെന്നും അറിയില്ല. ചെയ്യാത്ത തെറ്റിനാണ്‌ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത്‌. ജയിലില്‍ അടച്ചപ്പോള്‍ ഇപ്പോഴൊന്നും പുറത്തു വരാന്‍ സാധിക്കുമെന്നു കരുതിയില്ല. ഇത്‌ രണ്ടാം ജന്‍മം പോലെ തോന്നുന്നു. അദ്ദേഹം പറഞ്ഞു.

എട്ട്‌ മാസം മാലിദ്വീപില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്ന സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ജയചന്ദ്രന്‍ മൊകേരി ഇന്നലെ െവെകുന്നേരം ആറുമണിയോടെയാണു തിരിച്ചു നാട്ടിലെത്തിയത്‌.

ഇരുപത്‌ അടിനീളവും പത്ത്‌ അടിവീതിയുമുള്ള സെല്ലില്‍ പത്ത്‌ തടവുകാര്‍ക്കൊപ്പം കഴിയേണ്ടിവന്നു. ജയില്‍ജീവിതം മനസിനെയും ഓര്‍മകളെയും തളര്‍ത്തി. അച്‌ഛനമ്മമാരുടെയും ഭാര്യയുടെയും മകളുടെയും മുഖങ്ങള്‍ പോലും ഓര്‍മയില്‍ വരാത്ത അവസ്‌ഥയിലെത്തി. മൂന്ന്‌ ദിവസത്തോളം വെള്ളമില്ലാത്ത അവസ്‌ഥ വന്നതിനാല്‍ മലവിസര്‍ജനം പോലും നടത്താതിരിക്കേണ്ടി വന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പലതവണ വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിച്ചതായും പേര്‌ അറിയുന്നവരും അറിയാത്തവരുമായി നിരവധി പേര്‍ വിവരം തിരക്കിയതെന്നും അദ്ദേഹം പറഞ്ഞു. മാലിയിലെ നിയമങ്ങള്‍ ശ്വാസം മുട്ടിക്കുന്നതാണ്‌. എത്രയോ അധ്യാപകര്‍ക്ക്‌ ജോലി നഷ്‌ടപ്പെട്ടിട്ടുണ്ട്‌. അതൊന്നും ആരുമറിഞ്ഞിട്ടില്ല. ഒരു കുട്ടി കള്ളക്കഥയുമായി സമീപിച്ചപ്പോള്‍ അഞ്ച്‌ മിനിറ്റ്‌ െദെര്‍ഘ്യമുള്ള ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നമാണ്‌ സ്‌കൂള്‍ മാനേജ്‌മെന്റ്‌ എട്ടു മാസവും ഇരുപത്‌ ദിവസവും നീണ്ട ജയില്‍ജീവിതത്തിലേക്ക്‌ എത്തിച്ചത്‌. പോലീസ്‌ വിളിപ്പിക്കുമെന്നു മാത്രമാണ്‌ അവര്‍ പറഞ്ഞത്‌. ഏപ്രില്‍ ആറിന്‌ കോടതിയിലും അന്ന്‌ െവെകീട്ട്‌ അവിടെ നിന്ന്‌ അഞ്ച്‌ മുറികളുള്ള ഒരു സെല്ലിലും അടച്ചപ്പോഴാണ്‌ തടവുപുള്ളിയായി മാറിക്കഴിഞ്ഞെന്നു തിരിച്ചറിഞ്ഞത്‌. അവിടെ നിന്നും മാലെയിലേക്കും തുടര്‍ന്ന്‌ ശരിഅത്ത്‌ കോടതിയിലേക്കും എവിഡന്‍സ്‌ കോര്‍ട്ടിലേക്കും കൊണ്ടുപോയി. വ്യാഴാഴ്‌ച ഉച്ചയ്‌ക്കാണ്‌ ജയില്‍മോചിതനാക്കാന്‍ പോവുകയാണെന്ന്‌ അധികൃതര്‍ വന്നറിയിച്ചത്‌. ജയിലധികൃതര്‍ തിരിച്ചേല്‍പ്പിച്ച ലഗേജുകളുടെ കൂട്ടത്തില്‍ തന്റെ ലാപ്‌ടോപ്പും സര്‍ട്ടിഫിക്കറ്റുകളുമെല്ലാം ഉള്‍പ്പെട്ട ബാഗ്‌ ഇല്ലായിരുന്നെന്നും അതെല്ലാം അയച്ചുതരുമെന്നായിരുന്നു അവര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയെ ശകാരിച്ചെന്നാരോപിച്ച്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടയ്‌ക്കപ്പെട്ട ജയചന്ദ്രന്‍ ക്രിസ്‌മസ്‌ ദിനത്തില്‍ ഉച്ചയോടെയാണ്‌ ജയില്‍മോചിതനായത്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാലിദ്വീപ്‌ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലൂടെയാണ്‌ ജയില്‍മോചനം സാധ്യമായത്‌. ജയചന്ദ്രന്റെ ബന്ധുക്കള്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെ കണ്ട്‌ നിവേദനം നല്‍കുകയും ചെയ്‌തിരുന്നു. 24-നു രാത്രി ഏഴരയോടെ ബംഗളുരുവില്‍ വിമാനമിറങ്ങിയ ജയചന്ദ്രന്‍ ഇന്നലെ രാവിലെ എട്ട്‌ മണിയോടെ ബംഗളുരുവില്‍നിന്നു കാര്‍ മാര്‍ഗം കോഴിക്കോട്ടേക്കു പുറപ്പെടുകയായിരുന്നു.

ഭാര്യ ജ്യോതിക്കും മകള്‍ കാര്‍ത്തികയ്‌ക്കുമൊപ്പമാണ്‌ അദ്ദേഹം കോഴിക്കോട്‌ പ്രസ്‌ ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുക്കാന്‍ എത്തിയത്‌.










from kerala news edited

via IFTTT

മദ്യനയത്തിനെതിരേ കെ.സി.ബി.സിയുടെ വായ്‌മൂടിക്കെട്ടി നില്‍പ്‌ സമരം











Story Dated: Saturday, December 27, 2014 03:12


mangalam malayalam online newspaper

കോഴിക്കോട്‌: സംസ്‌ഥാനസര്‍ക്കാര്‍ മദ്യനയം തിരുത്തിയതിനെതിരേ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ വായ്‌മൂടി കെട്ടി നില്‍പ്‌ സമരം. കോഴിക്കോട്‌, താമരശേരി രൂപതകളുടെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ റോഡില്‍ ഒരു മണി മുതല്‍ വൈകിട്ട്‌ നാലുവരെയായിരുന്നു സമരം.

തിരുത്തിയ മദ്യനയം പുനസ്‌ഥാപിക്കുക, ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ്‌ നല്‍കരുത്‌, കുട്ടിക്കുടിയന്മാരെ സൃഷ്‌ടിക്കുന്ന മദ്യനയം പിന്‍വലിക്കുക, സഭയെ വിമര്‍ശിക്കുന്ന മന്ത്രി കെ.സി. ജോസഫിനെ സര്‍ക്കാരും പാര്‍ട്ടിയും നിയന്ത്രിക്കുക, അബ്‌കാരി പ്രീണനം അവസാനിപ്പിക്കുക, കോഴവിവാദത്തില്‍ ശക്‌തമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

കോഴിക്കോട്‌ രൂപതാ ഡയറക്‌ടര്‍ ഫാ.ഡാനി ജോസഫ്‌, ഫാ.പോള്‍ പേഴ്‌സി ഡിസില്‍വ, റീജണല്‍ ആനിമേറ്റര്‍ സിസ്‌റ്റര്‍ മൗറില്ല, മദ്യവിരുദ്ധ സമിതിസംസ്‌ഥാന സെക്രട്ടറി ആന്റണി ജേക്കബ്‌ ചാവറ, സോഫി തോമസ്‌, സിസ്‌റ്റര്‍ റോയിസ്‌, സിസ്‌റ്റര്‍ എല്‍സ, സിസ്‌റ്റര്‍ സീമ പീറ്റര്‍, ബാബു. പി അഗസ്‌റ്റ്യന്‍, ജോര്‍ജ്‌, പി.എ.ജോസഫ്‌, ബര്‍ണാഡ്‌ എന്നിവര്‍ നേതൃത്വം നല്‍കി.


മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക്‌ ക്വട്ടേഷന്‍ നല്‍കിയെന്ന്‌ മദ്യവിരുദ്ധ സമിതി

കോഴിക്കോട്‌: ഒടിക്കാനും വളയ്‌ക്കാനും കഴിയുന്ന ബാഹ്യശക്‌തികളാണു സര്‍ക്കാരിനെയും മദ്യനയത്തെയും നിയന്ത്രിക്കുന്നതെന്നു കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ആരോപിച്ചു.

മദ്യവിരുദ്ധ സമിതിയെ തകര്‍ക്കാനും എതിരേ സംസാരിക്കാനും മുഖ്യമന്ത്രി മന്ത്രിമാരായ കെ.സി ജോസഫിനും കെ. ബാബുവിനും ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ്‌. സമരക്കാര്‍ക്കു കത്തോലിക്കാസഭയുടെ പിന്തുണയില്ലെന്ന മന്ത്രി കെ.സി. ജോസഫിന്റെ പ്രസ്‌താവന ശരിയല്ലെന്നും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി പത്രക്കുറിപ്പില്‍ പറഞ്ഞു.










from kerala news edited

via IFTTT

കോട്ടക്കടപ്പുറത്ത്‌ കുടിവെള്ളം കിട്ടാക്കനി; പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധത്തില്‍ പ്രതിഷേധമിരമ്പി











Story Dated: Thursday, December 25, 2014 03:01


mangalam malayalam online newspaper

പയേ്ാേളി: കുടിവെള്ളം, റോഡ്‌ എന്നീ അടിസ്‌ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രദേശത്തെ ശ്‌മശാനത്തിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്നും ആവശ്യപെട്ടാണ്‌ കോട്ടക്കടപ്പുറം നിവാസികള്‍ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധം നടത്തിയത്‌.

കക്ഷി രാഷ്ര്‌ടീയ ഭേദ്യമേന്യേ സ്‌ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന്‌ നാട്ടുകാര്‍ പ്രകടനമായി എത്തിയാണ്‌ ഉപരോധം നടത്തിയത്‌.രാവിലെ ഒന്‍പത്‌ മണിയോടെ പഞ്ചായത്ത്‌ ഓഫീസിന്‌ മുന്‍പില്‍ ആരംഭിച്ച ഉപരോധസമരത്തെ തുടര്‍ന്ന്‌ ഓഫീസിന്റെ പ്രവര്‍ത്തനം ഉച്ചവരെ തടസ്സപ്പെട്ടു. ജീവനക്കാരും പഞ്ചായത്ത്‌ മെമ്പര്‍മാരും ഉപരോധത്തിന്റെ രൂക്ഷത കണ്ട്‌ മാറി നിന്നു.

പോലീസ്‌ ഇടപെട്ട്‌ ചര്‍ച്ചക്ക്‌ മുന്‍കൈ എടുത്തപ്പോള്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വരാതെ ചര്‍ച്ചയില്ലെന്നായി സമരക്കാര്‍. പ്രസിഡന്റും വൈസ്‌ പ്രസിഡന്റും ഉള്‍പ്പെടെയുള്ളവരെ ഓഫീസിന്‌ അകത്ത്‌ കയറ്റി വിടാതെ വീട്ടമ്മമാര്‍ ഏറെ നേരം പ്രതിഷേധിച്ചു.

സമര നേതാക്കള്‍ ഏറെ പണിപ്പെട്ടാണ്‌ വീട്ടമ്മമാരെ അനുനയിപ്പിച്ച്‌ നേതാക്കളെ അകത്ത്‌ വിട്ടത്‌. വികസന കാര്യത്തില്‍ പഞ്ചായത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശമായ 23 ാം വാര്‍ഡിലെ കോട്ടക്കടപ്പുറത്തുകാര്‍ ഏറെക്കാലമായി ഇതേ ആവശ്യം ഉന്നയിച്ച്‌ സമര രംഗത്താണ്‌. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഒരു വര്‍ഷം മുന്‍പ്‌ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തിയിരുന്നു. അന്ന്‌ അധികൃതര്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ ഇത്‌ വരെ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ ഇവര്‍ വീണ്ടും സമര രംഗത്തേക്ക്‌ ഇറങ്ങിയത്‌.

വെള്ളം പമ്പ്‌ ചെയ്യാനായി വാങ്ങിയ മോട്ടോര്‍ തകരാറ്‌ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും പ്രദേശത്ത്‌ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഫണ്ട്‌ ചെലവഴിക്കാമെന്നുമുള്ള ഉറപ്പില്‍ ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു.

പയേ്ോളി സി.ഐ.പി.കെ.മണി, എസ്‌.ഐ.സി.സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനിതാ പോലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘം സ്‌ഥിതിഗതികള്‍ നിയന്ത്രിച്ചു.










from kerala news edited

via IFTTT

'ഗ്രാമിക-2014' ശനിയാഴ്‌ച മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിക്കും











Story Dated: Thursday, December 25, 2014 03:01


കോഴിക്കോട്‌: താമരശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സെന്റര്‍ ഫോര്‍ ഓവറോള്‍ ഡവലപ്‌മെന്റ്‌ (സി.ഒ.ഡി) രജതജൂബിലി സമാപനത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന കാര്‍ഷിക വിജ്‌ഞാന പ്രദര്‍ശന വിപണനമേള (ഗ്രാമിക-2014) 27, 28,29, 30 തീയതികളിലായി കോടഞ്ചേരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഉദ്‌ഘാടനം ശനിയാഴ്‌ച രാവിലെ 8.30ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്നും സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഉദ്‌ഘാടനച്ചടങ്ങില്‍ താമരശേരി ബിഷപ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ അധ്യക്ഷനായിരിക്കും. എം.ഐ. ഷാനവാസ്‌ എംപി, സി. മോയിന്‍കുട്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാനത്തില്‍ ജമീല തുടങ്ങിയവര്‍ സംബന്ധിക്കും. കായികതാരം കെ.ആര്‍. ആതിരയ്‌ക്കു ബ്ലോക്ക്‌ പഞ്ചായത്ത്‌ നിര്‍മിച്ചു നല്‍്‌കുന്ന വീടിന്റെ താക്കോല്‍ദാനം ഇതേ ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.

നൂറിലേറെ സ്‌റ്റാളുകളാണ്‌ ഗ്രാമികയില്‍ സജ്‌ജീകരിക്കുന്നത്‌. കലാപരിപാടികള്‍, കായികമത്സരങ്ങള്‍, കാര്‍ഷിക ഉത്‌പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, കന്നുകാലി പ്രദര്‍ശനം, ശ്വാന പ്രദര്‍ശനം, അക്വേറിയം, പെറ്റ്‌സ് ഷോ, ദിനോസര്‍ ഷോ, അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌, കിഡ്‌സ് പാര്‍ക്ക്‌, ഫുഡ്‌കോര്‍ട്ട്‌ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്‌. രാവിലെ ഒമ്പതിനു തുടങ്ങുന്ന മേളയിലെ സ്‌റ്റാളുകളിലേക്കുള്ള പ്രവേശനം സൗജന്യമാണ്‌. വിനോദറൈഡുകള്‍ക്കു മാത്രമാണ്‌ ടിക്കറ്റ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

കര്‍ഷകര്‍ക്കായുള്ള ഉത്‌പന്നപ്രദര്‍ശനമത്സരവും സി.ഒ.ഡി സംഘങ്ങള്‍ക്കായുള്ള തത്സമയ മത്സരങ്ങളുമാണ്‌ ഉദ്‌ഘാടനദിനത്തിലെ പ്രധാന പരിപാടികള്‍. രാത്രി ഏഴിന്‌ മനു മങ്കൊമ്പും സംഘവും മാജിക്‌് ഷോ അവതരിപ്പിക്കും.

28നു മൃഗപരിപാലനദിനമായാണ്‌ ആചരിക്കുന്നത്‌. അന്നേദിവസം രാവിലെ കന്നുകാലി പ്രദര്‍ശനം നടക്കും. രാവിലെ പത്തരയ്‌ക്കു ക്ഷീരവികസനത്തിന്റെ അനന്തസാധ്യതകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കൂടരഞ്ഞി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.കെ. സെബാസ്‌റ്റ്യന്‍ ഉദ്‌ഘാടനം ചെയ്ും. യ










from kerala news edited

via IFTTT

ഫോക്കസ് ദേശീയ യുവജനസംഗമം








ഫോക്കസ് ദേശീയ യുവജനസംഗമം


Posted on: 29 Dec 2014







റിയാദ്: ന്യൂജനറേഷന്‍ സമരങ്ങളോടുള്ള പൊതുസമൂഹത്തിന്റെ എതിര്‍പ്പിനെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഫാസിസ്റ്റ് കടന്നു കയറ്റങ്ങളെക്കുറിച്ച് സമൂഹം ബോധവാന്മാരാകണമെന്നും അവരുടെ ഒളിയജണ്ടകള്‍ തിരിച്ചറിയപ്പെടണമെന്നും ഫോക്കസ് ദേശീയ യുവജന സംഗമം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ നൈതിക സങ്കല്പങ്ങളേയും സംസ്‌കാരത്തേയും അവമതിച്ചു കൊണ്ടുള്ള ന്യൂ ജനറേഷന്‍ സമരങ്ങളോട് വിയോജിക്കുമ്പോള്‍ തന്നെ അവയെ കായികമായി നേരിട്ട്‌കൊണ്ടുള്ള സംഘ പരിവാര്‍ നീക്കങ്ങളെ അംഗീകരിക്കാനാവില്ല. ഫാസിസ്റ്റ് അജണ്ടകളെയും ആശയങ്ങളെയും എന്നും തിരസ്‌കരിച്ചിട്ടുള്ള കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ പൊതുസമൂഹത്തിന്റെ മനസ്സില്‍ ഇടം നേടുക എന്ന ലക്ഷ്യമാണ് ഇത്തരം ശാക്തിക പ്രതികരണങ്ങളിലൂടെ ഫാസിസ്റ്റ് സംഘടനകള്‍ ലക്ഷ്യമിടുന്നത്.

ഫോക്കസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ സമാപനം കുറിച്ചു കൊണ്ടു നടന്ന സംഗമത്തില്‍ ഡോ.ഹുസൈന്‍ മടവൂര്‍ മുഖ്യാതിഥിയായിരുന്നു. വിവിധ ഫോക്കസ് ചാപ്റ്ററുകളുടെ കഴിഞ്ഞ കാലയളവിലെ റിപ്പോര്‍ട്ട് ഷബീര്‍ വെള്ളാടത്ത് അവതരിപ്പിച്ചു. വിവിധ ചപ്റ്ററുകളെ പ്രതിനിധീകരിച്ചു കൊണ്ട്, മുഹമ്മദ് ഹുസൈന്‍ മക്ക, റാഫി അല്‍ കോബാര്‍, സാജിദ് ജുബൈല്‍, ഷംസുദ്ദീന്‍ റിയാദ്, സഹീര്‍ ബാബു ദമ്മാം, ഷക്കീല്‍ ബാബു ജിദ്ദ, ഫയാസ് റിയാദ്, ജരീര്‍ വേങ്ങര തുടങ്ങിയവര്‍ സംസാരിച്ചു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ സലാഹ് കാരാടന്‍, നഈം കണ്ണൂര്‍, സൈനുല്‍ ആബിദീന്‍, ഡോ. അബൂബക്കര്‍ സിദ്ധിഖ്, അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ ആശംസകളര്‍പ്പിച്ചു. ഫോക്കസ് സൗദി കോഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ യുസ്ഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ച സംഗമത്തില്‍ പ്രിന്‍സാദ് പാറായി സ്വഗതം പറഞ്ഞു.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

മഹ്ദ് അല്‍ ഉലൂം സ്‌കൂള്‍ 'അത്‌ലറ്റിക്കോ 2014' സമാപിച്ചു







ജിദ്ദ: രണ്ട് ദിവസങ്ങളിലായി നടന്ന മഹ്ദ് അല്‍ ഉലൂം ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ കായികമേളക്ക് സമാപനമായി. അമീര്‍ ഫവാസ് മാഞ്ചസ്റ്റര്‍ സ്‌റ്റേഡിയത്തില്‍ നടന്ന 'എം. ഐ. എസ്. അത്‌ലറ്റിക്കോ 2014' സിഫ് പ്രസിഡന്റ് ഹിഫ്‌സുറഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ്് അംഗം അബ്ദുറബ്ബ് ചെമ്മാട് അധ്യക്ഷത വഹിച്ചു.

മുഹമ്മദ് സുല്‍ത്താന്‍ സെഹ്്‌ലി, അഷ്‌റഫ് പൂനൂര്‍, ശിഹാബ് നീലാമ്പ്ര, മന്നാന്‍ ഷക്കീബ്, മുഹമ്മദ് റമീസ്, മുഹമ്മദ് സ്വാലിഹ്, അക്ബര്‍ അലി എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനവേളയില്‍ ഗ്രൂപ്പ് മാര്‍ച്ച്, മാസ്ഡ്രില്‍, പിരമിഡ് ഫോര്‍മേഷന്‍, ബാന്‍ഡ് പരേഡ് എന്നിവ നടന്നു. ഡയറക്ടര്‍ ബോര്‍ഡ്് അംഗം അബ്ദുറഊഫ് പൂനൂര്‍ മുഖ്യാതിഥികള്‍ക്കുള്ള മൊമന്റോ വിതരണം ചെയ്തു. സ്‌കൂള്‍ ജനറല്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹര്‍ഷദ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്ല കെ. സ്വാഗതവും സ്‌പോര്‍ട്‌സ് മീറ്റ് കണ്‍വീനര്‍ മന്‍സൂര്‍ സി.കെ. നന്ദിയും രേഖപ്പടുത്തി.


സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ജനറല്‍ എന്നീ നാല് വിഭാഗങ്ങളിലായി അന്‍പതോളം ഇനങ്ങളില്‍ നടന്ന പോരാട്ടത്തില്‍ സഫയര്‍ ഹൗസ് ഒന്നാം സ്ഥാനം നേടി. എമറാള്‍ഡ് ഹൗസ് രണ്ടാംസ്ഥാനവും റൂബി ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ സഫയര്‍ ഹൗസിലെ നസീഫ് നൗഷാദും സീനിയര്‍ വിഭാഗത്തില്‍ സഫയര്‍ ഹൗസിലെ അലൂഫും വ്യക്തിഗത ചാമ്പ്യന്‍മാരായി. വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും സ്‌കൂള്‍ മാനേജര്‍ അഹ്്മദ് അല്‍ ഗാന്ധി വിതരണം ചെയ്തു.


കമ്പവലി, റിലെബോള്‍, കബഡി, ഫുട്‌ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ തുടങ്ങിയവ കാണികളില്‍ ആവേശം പകര്‍ന്നു. അധ്യാപകരായ സയ്യിദ് ശിഹാബ്, മുഹമ്മദ് അന്‍വര്‍, അലി ബുഖാരി, ഹുസൈന്‍, റിയാസ്, ഷൗക്കത്തലി, ശശിധരന്‍, അഷ്‌റഫ് പയ്യന്നൂര്‍, അദ്‌നാന്‍ അന്‍വര്‍, കാസിം, മുഹമ്മദ് ഇസ്്‌ലാം, മരക്കാര്‍ പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


ഗേള്‍സ് വിഭാഗം 'അത്‌ലറ്റിക്കോ 2014' പ്രിന്‍സിപ്പാള്‍ സല്‍മാ ഷൈഖിന്റെ അധ്യക്ഷതയില്‍ ഗേള്‍സ് വിഭാഗം മാനേജര്‍ അഹ്്‌ലാം സ്വാലിഹ് അല്‍ ഹര്‍ബി ഉദ്ഘാടനം ചെയ്തു. ബ്ലു ഹൗസ് ഒന്നാം സ്ഥാനവും യെല്ലോ, റെഡ് ഹൗസുകള്‍ രണ്ടാം സ്ഥാനവും പങ്കിട്ടു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷാഹിദ ഹമീദ് സ്വാഗതവും തെരേസ ആന്റണി നന്ദിയും പറഞ്ഞു.











from kerala news edited

via IFTTT

മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍








മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍


Posted on: 29 Dec 2014







ന്യൂയോര്‍ക്ക്: മലയാളി സംരംഭകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 2015- 2017 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: പ്രസിഡന്റ് മാധവന്‍നായര്‍ ( എംബിഎന്‍ ഇന്‍ഷ്വറന്‍സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രസിഡന്റ്), വൈസ്പ്രസിഡന്റ് ജോര്‍ജ് കുട്ടി (റിയാല്‍റ്റര്‍), സെക്രട്ടറി വിന്‍സന്റ് സിറിയക്് (മോര്‍ട്ട്‌ഗേജ് കണ്‍സള്‍ട്ടന്റ്), ജോയിന്റ് സെക്രട്ടറി ജോസ് തെക്കേടം (റിയാല്‍റ്റര്‍), ട്രഷറര്‍ കോശി ഉമ്മന്‍ (മൊര്‍ട്ട് ഗേജ് ബിസിനസ് ), ജോയിന്റ് ട്രഷറര്‍ സുധാകര്‍ മേനോന്‍ (ഫിനാന്‍ഷ്യല്‍ സര്‍വീസസ്).

തിരഞ്ഞെടുപ്പിനും പൊതുയോഗത്തിനും സെക്രട്ടറി ജിന്‍സ്‌മോന്‍ പി. സക്കറിയ നേതൃത്വം നല്‍കി. പ്രസിഡന്റ് റോയി എണ്ണശേരിയില്‍ അധ്യക്ഷത വഹിച്ചു. സംഘടനയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സഹകരണത്തിന് പ്രസിഡന്റും സെക്രട്ടറിയും എല്ലാവരോടും നന്ദി പറഞ്ഞു. പുതിയ ഭാരവാഹികള്‍ ഫിബ്രവരിയില്‍ സ്ഥാനമേല്‍ക്കും.





വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT