121

Powered By Blogger

Wednesday, 20 November 2019

റിട്ടയര്‍ ചെയ്യുമ്പോള്‍ രണ്ടു കോടി ലഭിക്കാന്‍ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം?

എനിക്ക് ഇപ്പോൾ 40 വയസ്സ് പ്രായമുണ്ട്. 60ാമത്തെ വയസ്സിൽ റിട്ടയർചെയ്യാൻ ഉദ്ദേശിക്കുന്നു. 20 വർഷത്തിലധികം എസ്ഐപിയായി നിക്ഷേപിക്കാൻ തയ്യാറാണ്. നിലവിൽ കാര്യമയാ നിക്ഷേപമൊന്നുമില്ല. ബാങ്കിൽ രണ്ടു ലക്ഷം രൂപയാണുള്ളത്. നാലുവർഷം കഴിയുമ്പോൾ വട്ടമെത്തുന്ന ഒരു ചിട്ടിയുണ്ട്. അപ്പോൾ അതിൽനിന്ന് നാലു ലക്ഷം രൂപ ലഭിക്കും. 20 വർഷം കഴിഞ്ഞ് റിട്ടയർ ചെയ്യുമ്പോൾ രണ്ടു കോടി രൂപ സമാഹരിക്കാൻ യോജിച്ച എസ്ഐപി നിർദേശിക്കാമോ? മനോഹരൻ(ഇ-മെയിൽ) ശരാശരി 12 ശതമാനം ആദായം ലഭിക്കുമെന്ന് കരുതിയാൽ 60 വയസ്സാകുമ്പോൾ രണ്ടു കോടി രൂപ സമാഹരിക്കാൻ നിങ്ങൾ പ്രതിമാസം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ടിവരിക 20,000 രൂപയാണ്. ഈ കാലയളവിൽ നിങ്ങൾ മൊത്തം നിക്ഷേപിച്ച തുകയാകട്ടെ 48 ലക്ഷം രൂപമാത്രമാണ്. 1.5 കോടി രൂപയോളം നിങ്ങൾക്ക് മൂലധന നേട്ടം ലഭിക്കുമെന്ന് ചുരുക്കം. നിങ്ങളുടെ നിക്ഷേപത്തിന് 15 ശതമാനം ആദായം ലഭിച്ചാൽ കാലാവധിയെത്തുമ്പോൾ മൂന്നു കോടി രൂപ ലഭിക്കും അപ്പോഴും നിക്ഷേപിച്ച തുകയ്ക്ക് മാറ്റമില്ല 48 ലക്ഷംതന്നെ. എന്നാൽ മൂലധന നേട്ടം 2.6 കോടിയായി ഉയരും. അതുമല്ല നിങ്ങളുടെ നിക്ഷേപത്തിന് 15 ശതമാനം ആദായം ലഭിക്കുമെന്നിരിക്കട്ടെ രണ്ടു കോടി രൂപ സമാഹരിക്കാൻ പ്രതിമാസം 13,000 രൂപ വീതം നിക്ഷേപിച്ചാൽ മതി. സാമ്പത്തിക ലക്ഷ്യം പൂർത്തിയാക്കാൻ ദീർഘകാലം(20 വർഷം) മുന്നിലുള്ളതിനാൽ മികച്ച ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ നിക്ഷേപിക്കാം. അത്യാവശ്യം റിസ്ക് എടുക്കാൻ മനസാന്നിധ്യമുള്ളയാളാണ് നിങ്ങളെങ്കിൽ മിഡ് ക്യാപ്, മൾട്ടി ക്യാപ്, ലാർജ് ക്യാപ് ഫണ്ടുകൾ നിക്ഷേപത്തിനായി പരിഗണിക്കാം. നിക്ഷേപിക്കാവുന്ന ഫണ്ടുകൾ ഡിഎസ്പി മിഡ് ക്യാപ് (പത്തുവർഷ ആദായം 15.28 ശതമാനം*) ഐസിഐസിഐ പ്രൂഡൻഷ്യൽ ബ്ലൂചിപ് (പത്തുവർഷആദായം 12.70 ശതമാനം*) എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് (പത്തുവർഷ ആദായം17.56 ശതമാനം*) *റിട്ടേൺ കണക്കാക്കിയ തിയതി: 21 നവംബർ 2019 How much should I invest in a month for retirement?

from money rss http://bit.ly/2O7zepV
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. യുഎസ് സൂചികകൾ കഴിഞ്ഞ ദിവസം നഷ്ടത്തിൽ ക്ലോസ് ചെയ്തതാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്. സെൻസെക്സ് 32 പോയന്റ് നേട്ടത്തിൽ 40683ലും നിഫ്റ്റി 3 പോയന്റ് നഷ്ടത്തിൽ 11996ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 778 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 628 ഓഹരികൾ നഷ്ടത്തിലുമാണ്. സീ എന്റർടെയ്ൻമെന്റ്, എൽആന്റ്ടി, എസ്ബിഐ, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, വേദാന്ത, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ബിപിസിഎൽ, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, ഒഎൻജിസി, കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ്, ഐടിസി, റിലയൻസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex in green, Nifty flat

from money rss http://bit.ly/3350Wrv
via IFTTT

ഇളവുകളോടെ വിദേശ കമ്പനികളെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ

മുംബൈ:അമേരിക്കൻ കമ്പനിയായ ടെസ്ലയടക്കം വിദേശ കമ്പനികളെ ഇളവുകളും സൗകര്യങ്ങളും നൽകി ഇന്ത്യയിൽ ഉത്പാദനം നടത്തുന്നതിന് എത്തിക്കാൻ കേന്ദ്രസർക്കാർനീക്കം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുതലാക്കി 324 കമ്പനികളെ ഇന്ത്യയിൽ ഫാക്ടറി തുടങ്ങാനെത്തിക്കുകയാണ് ലക്ഷ്യമെന്ന് യു.എസ്. ആസ്ഥാനമായുള്ള ധനകാര്യസേവനസ്ഥാപനമായ 'ബ്ലൂംബെർഗി'ന്റെ റിപ്പോർട്ടിൽ പറയുന്നു. ഫാക്ടറിക്കുള്ള സ്ഥലം, വൈദ്യുതി, വെള്ളം, റോഡ് ഗതാഗതം തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കും. കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ, നിക്ഷേപപ്രോത്സാഹന വകുപ്പ് ഇതിനായി തയ്യാറാക്കിയ കരട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണിപ്പോൾ. ഇതിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ഫാർമ കമ്പനികളായ എലി ലില്ലി ആൻഡ് കമ്പനി, ഗ്ലാക്സോ സ്മിത്ലൈൻ, ദക്ഷിണ കൊറിയയിലെ ഹൻവ കെമിക്കൽ കോർപ്പറേഷൻ, തയ്വാനിലെ ഹോൺ ഹായ് പ്രെസിഷൻ ഇൻഡസ്ട്രി തുടങ്ങിയ കമ്പനികളാണ് പട്ടികയിലുള്ളത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തർക്കത്തിന്റെ പശ്ചാത്തലത്തിൽ പല കമ്പനികളും അവിടെനിന്ന് ഉത്പാദനം മറ്റു രാജ്യങ്ങളിലേക്കു മാറ്റാൻ ശ്രമിച്ചുവരികയാണ്. വിയറ്റ്നാമിലേക്കും മലേഷ്യയിലേക്കും പോകുന്ന കമ്പനികൾ ഇന്ത്യയെ അവഗണിക്കുന്നു. ഭൂമി ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടുകളും ഇവിടെയുള്ള തൊഴിൽനിയമങ്ങളുമാണ് ഈ കമ്പനികളെ ഇന്ത്യയിലെത്തിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. ചുവപ്പുനാട ഒഴിവാക്കി കൂടുതൽ വിദേശനിക്ഷേപമെത്തിച്ച് രാജ്യത്തിന്റെ വളർച്ച രണ്ടക്കത്തിലെത്തിക്കുകയാണ് നടപടിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിപ്രകാരം വ്യവസായ ക്ലസ്റ്ററുകൾ രൂപവത്കരിക്കാൻ ഭൂമിബാങ്ക് തയ്യാറാക്കും. ഇതിൽ നിക്ഷേപം നടത്താനും പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇളവുകൾ നൽകാനും സർക്കാർ തയ്യാറാകും. അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിച്ചുനൽകും. നിലവിൽ ഇന്ത്യയിൽ ഫാക്ടറികൾ സ്ഥാപിക്കുന്നതിന് കമ്പനികൾതന്നെ സ്ഥലം കണ്ടെത്തേണ്ട സ്ഥിതിയുണ്ട്. പലപ്പോഴും ഇത് സമയനഷ്ടമുണ്ടാക്കുന്നു. ചെറുകിട സ്ഥലമുടമകളുടെ സമ്മതം വാങ്ങുന്നതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതെല്ലാം പരിഹരിച്ച് വ്യവസായസൗഹൃദാന്തരീക്ഷം ഒരുക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

from money rss http://bit.ly/2QJydFU
via IFTTT

സെന്‍സെക്‌സ് 182 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലവാരമായ 40,816.38 പോയന്റുവരെയെത്തി. നിഫ്റ്റിയും സമാനമായ ഉയരം കുറിച്ച് 12,038.60ലെത്തി. അവസാനം, സെൻസെക്സ് 182 പോയന്റ് നേട്ടത്തിൽ 40,651.64ലിലും നിഫ്റ്റി 59 പോയന്റ് ഉയർന്ന് 11,999.10ലുമാണ് ക്ലോസ് ചെയ്തത്. റിലയൻസ് ഇൻഡസ്ട്രീസാണ് മികച്ച നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില എക്കാലത്തേയും ഉയർന്ന നിലവാരമായ 1571 രൂപയിലെത്തി. ജിയോ ഉൾപ്പെടുയള്ള ടെലികോം കമ്പനികൾ നിരക്കുയർത്താൻ തീരുമാനിച്ചതാണ് ഓഹരി വില വർധിപ്പിച്ചത്. ബിഎസ്ഇയിലെ 1190 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1339 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 193 ഓഹരികൾക്ക് മാറ്റമില്ല. ഫാർമ, ഊർം, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്കുകളാണ് നഷ്ടമുണ്ടാക്കിയത്. sensex gains 182 pts

from money rss http://bit.ly/2pAi5eZ
via IFTTT

ആലിബാബയുടെ ഹോങ്കോങ് ഐപിഒ: ലക്ഷ്യമിടുന്നത് 1,200 കോടി ഡോളര്‍

ഹോങ്കോങ്: ചൈനീസ് ഓൺലൈൻ ഭീമൻ ആലിബാബ ഹോങ്കോങ് ഐപിഒയുമായെത്തുന്നു. 13 ബില്യൺ(1300 കോടി) ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം. പത്തുവർഷം മുമ്പ് ഓഹരി വിപണിയിലെത്തി റെക്കോഡ് തുക സമാഹരിച്ച കമ്പനിയാണ് ഹോങ്കോങിൽ ലിസ്റ്റ് ചെയ്യുന്നത്. ഓഹരിയൊന്നിന് 176 ഡോളർനിരക്കിൽ 500 ദശലക്ഷം ഓഹരികൾ വിൽക്കാനാണ് ലക്ഷ്യമിടുന്നത്. ഇൻഷുറൻസ് കമ്പനിയായ എഐഎ 2010ൽ 20.5 ബില്യൺ ഡോളർ നേടിയതായണ് ഹോങ്കോങ് സ്റ്റോക്ക് എക്ചേഞ്ചിലെ നിലവിലെ ഏറ്റവും വലിയ ഐപിഒ. കമ്പനിയുടെ ഓഹരി ന്യൂയോർക്കിൽ നിലവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്ത തവണയാണ് ഹോങ്കോങിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. Alibaba eyes $13 billion Hong Kong IPO

from money rss http://bit.ly/334RuEz
via IFTTT

പിഎംസി ബാങ്ക്: നിക്ഷേപകര്‍ക്ക് ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാം

മുംബൈ: വായ്പ വിതരണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെതുടർന്ന് പ്രവർത്തനം മരവിപ്പിച്ച പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിൽനിന്ന് നിക്ഷേപകർക്ക് ഒരു ലക്ഷം രൂപവരെ പിൻവലിക്കാം. ചികിത്സാസംബന്ധിയായ അടിയന്തര സാഹചര്യംവന്നാലാണ് ഒരു ലക്ഷം രൂപവരെ പിൻവലിക്കാൻ അനുവദിക്കുക. ഇതനായി അഡ്മിനിസ്റ്റേറ്ററെ സമീപിച്ചാൽമതി. മുംബൈ ഹൈക്കോടതിയിലാണ് ആർബിഐ ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. നിലവിൽ 50,000 രൂപവരെയാണ് പിൻവലിക്കാൻ അനുമതി നൽകിയിരുന്നത്. വിവാഹം, വിദ്യാഭ്യാസം, ജീവിത ചെലവ് നിറവേറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്കാണ് 50,000 രൂപവരെ പിൻവലിക്കാൻ ആർബിഐ അനുമതി നൽകിയിരുന്നത്. ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 23നാണ് ആർബിഐ ആറുമാസത്തേയ്ക്ക് പിഎംസി ബാങ്കനുമേൽ നിയന്ത്രണം കൊണ്ടുവന്നത്. ആദ്യം 1000 രൂപയാണ് പിൻവലിക്കാൻ നിക്ഷേപകർക്ക് അനുമതി ലഭിച്ചത്. പിന്നീടത് 10,000 രൂപയും 50,000 രൂപയുമായി ഉയർത്തി. PMC Bank: Investors can withdraw up to Rs 1 lakh

from money rss http://bit.ly/37wirV8
via IFTTT

Tuesday, 19 November 2019

പാഠം 48: ജീന്‍ ക്ലെമന്റിനെപ്പോലെ നിങ്ങള്‍ 120 വയസ്സിലേറെ ജീവിക്കുമോ?

നിങ്ങൾ എത്രവയസ്സുവരെ ജീവിക്കും? ന്യൂയോർക്കിലെ ആൻഡ്രെ ഫ്രാങ്കോയിസ് റാഫ്രെയ്ക്കുപറ്റിയ അബധം നിങ്ങൾക്ക് പറ്റാതിരിക്കാൻ ഇപ്പോഴേ ശ്രദ്ധിക്കുന്നത് നല്ലതാണ്. സംഭവമിങ്ങനെ. 90 വയസ്സുള്ള ജീൻ ക്ലെമന്റുമായി ആൻഡ്രെ ഒരുകരാറിലെത്തി. ന്യൂയോർക്കിലെ വിൻസെന്റ് വാൻഗോഗിലുള്ള അവരുടെ അപ്പാർട്ടുമെന്റ് സ്വന്തമാക്കാൻ അവർ മരിക്കുന്നതുവരെ പ്രതിമാസം 2,500 ഫ്രാങ്ക്(500 ഡോളർ) നൽകാമെന്നായിരുന്നു കരാർ. വളരെ ആകർഷകമായ കരാറായാണ് ആൻഡ്രെ ഇതിനെ കരുതിയത്. കാരണം 90 വയസ്സുള്ള ജീൻ ക്ലെമെന്റ് ഇനി അധികകാലം ജീവിക്കില്ലല്ലോ! പക്ഷേ, റാഫ്രെ 77ാമത്തെ വയസിൽ ലോകത്തോടു വിടപറഞ്ഞു. ജീനാകട്ടെ ആരോഗ്യവതിയായി അപ്പോഴും ജീവിതംതുടർന്നു. അതുവരെ 900000 ഫ്രാങ്ക് (1,84,000 ഡോളർ) അദ്ദേഹം ക്ലെമെന്റ് അമ്മൂമയ്ക്ക് നൽകിയിരുന്നു. എന്നിട്ടും അപ്പാർട്ട്മെന്റ് സ്വന്തമാക്കാനായില്ല. വളരെ വിശാലമായ സൗകര്യങ്ങളുള്ള അങ്ങനെയൊരു അപ്പാർട്ടുമെന്റ് വാങ്ങാൻ അത്രയും തുക ആവശ്യമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. 77ാമത്തെ വയസ്സിൽ ആൻഡ്രെ മരിക്കുമ്പോൾ 120 വയസ്സുതികച്ച് അമ്മൂമ ഗിന്നസ് ബുക്ക് റെക്കോഡിട്ടു. 100 വയസ്സ് പിന്നിട്ടപ്പോഴും അവർ തികഞ്ഞ ആരോഗ്യവതിയായിരുന്നു. സൈക്കിളിലായിരുന്നു അപ്പോഴും അവരുടെ ഊരുചുറ്റൽ. 1995 ഡിസംബർ 29ന് ന്യൂയോർക്ക് ടൈംസാണ് ഈവർത്ത ലോകത്തെ അറിയിച്ചത്. കഥ അവിടെ നിർത്താം. ഇന്ത്യയിലേയ്ക്കുവരാം. 1970-75 കാലഘട്ടത്തിൽനിന്ന് 2012-16ലെത്തിയപ്പോൾ ഇന്ത്യക്കാരന്റെ ശരാശരി ആയുസ് 49.7 വർഷത്തിൽനിന്ന് 68.7 വർഷത്തിലെത്തിയിരിക്കുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2019 ഒക്ടോബർ 30നാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കണക്കെടുത്തവർഷം പിന്നേയും കഴിഞ്ഞു. ശരാശരി ജീവിതായുസ്സ് വീണ്ടും വർധിച്ചുകൊണ്ടിരിക്കുന്നു. ജീൻ ക്ലമെന്റിനെപ്പോലെ നിരവധിപേർ 80 ഉം 90ഉം വയസ്സുപിന്നിട്ട് ജീവിച്ചിരിക്കുന്നു. വലിയൊരു ചോദ്യം അത് നിങ്ങൾക്കുമുന്നിൽ ഉയർത്തുന്നുണ്ട്. ഇത്രയും നീണ്ട റിട്ടയർമെന്റ് കാലത്തിനായി എത്രതുക കരുതി വെയ്ക്കണം? എത്ര പണം നീക്കിവെയ്ക്കണം എത്രകാലം ജീവിച്ചിരിക്കുമെന്ന് കണക്കുകൂട്ടിയാലേ റിട്ടയർമെന്റുകാല ജീവിതത്തിന് എത്രപണം നീക്കിവെയ്ക്കണമെന്ന ആദ്യത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകൂ. സാമ്പത്തിക ആസൂത്രകരുടെ അഭിപ്രായപ്രകാരം ദീർഘകാലത്തെ റിട്ടയർമെന്റ് ജീവിതംതന്നെ മുന്നിൽകാണണം. ചുരുങ്ങിയത് ഒരു 85 വയസ്സുവരെയെങ്കിലും. പെൻഷൻ ആയതിനുശേഷം ജീവിക്കാൻ എത്രതുക നീക്കിവെയ്ക്കണമെന്ന് കണ്ടെത്തുന്നത് അതീവ സങ്കീർണമാണ്. അതുപോലതന്നെ ഗൗരവമായെടുക്കേണ്ട ഒന്നാണ് വിലക്കയറ്റം(പണപ്പെരുപ്പം)നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കുമെന്നത്. നിങ്ങൾക്ക് നിലവിൽ 30വയസ്സ് പ്രായമുണ്ടെന്നിരിക്കട്ടെ. നിലവിൽ 50,000 രൂപയ്ക്ക് തുല്യമായ തുക 65ാമത്തെ വയസ്സിൽ ലഭിക്കണമെന്ന് ആഗ്രഹിച്ചാൽ എത്രതുക വേണ്ടിവരും? നിങ്ങളുടെ നിക്ഷേപത്തിന് 9 ശതമാനം ആദായവും അതേസമയം പണപ്പെരുപ്പം ഏഴ് ശതമാനമാണെന്നും കരുതുക. 36,000 രൂപ ഇപ്പോഴേ ഇതിനായി നിക്ഷേപിക്കേണ്ടിവരും. നിക്ഷേപത്തിന് 12 ശതമാനം ആദായം ലഭിക്കുമെന്നിരിക്കട്ടെ പ്രതിമാസം നീക്കിവെയ്ക്കേണ്ടിവരിക 12,600 രൂപയുമാണ്. നിങ്ങളുദ്ദേശിച്ച പണം കണ്ടെത്താൻ മറ്റുചില മാർഗങ്ങളുണ്ട്. ഒന്ന്. വൈകി റിട്ടയർ ചെയ്യുക. നിങ്ങൾ ശമ്പള ജോലിക്കാരനാണെങ്കിൽ ഇത് സാധ്യമാകില്ല. നേരത്തെ തീരുമാനിച്ചിട്ടുള്ള പെൻഷൻ പ്രായം ഉണ്ടാകും. അങ്ങനെവരുമ്പോൾ ജോലിയിൽനിന്ന് റിട്ടയർചെയ്തശേഷം മറ്റൊരു ജോലിയ്ക്ക് തയ്യാറാകുക. രണ്ടാമതായി, പെൻഷൻ കാലത്തെ ജീവിതത്തിനായി കൂടുതലായി നിക്ഷേപം നടത്തുക. ഇതാണ് കൂടുതൽ അനുയോജ്യം. എന്നാൽ അതിനായി പണം കണ്ടെത്താൻ നിലവിൽ നിങ്ങൾ ഇപ്പോഴത്തെ ജീവിതചെലവുകൾ ക്രമീകരിക്കേണ്ടിവരും. മൂന്നാമതായി, ജീവിത ചെലവുകൾ ക്രമീകരിച്ച് മികച്ച രീതിയിൽ നിക്ഷേപം നടത്തുക. പെൻഷനാകാൻ മുന്നിൽ വർഷങ്ങൾ നീണ്ടുകിടക്കുന്നുണ്ടെങ്കിൽ ഓഹരിയിലോ ഓഹരി അധിഷ്ഠിത പദ്ധതികളിലോ നിക്ഷേപം നടത്തുക. ഹൃസ്വകാലയളവിൽ അതീവ നഷ്ടസാധ്യതയുളളതാണ് ഓഹരി നിക്ഷേപമെന്നകാര്യം ആദ്യം ഓർത്തുവെയ്ക്കുക. ദീർഘകാലം മുന്നിലുള്ളതുകൊണ്ടാണ് ഓഹരി നിക്ഷേപം മുന്നോട്ടുവെയ്ക്കുന്നത്. ബാങ്ക് സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) തുടങ്ങിയ നിക്ഷേപ പദ്ധതികളാണ് പലരും റിട്ടയർമെന്റുകാല ജീവിതത്തിനായി ആശ്രയിക്കുന്നത്. എന്നാൽ 30-40 വയസ്സ് പ്രായമുള്ളവർക്ക് റിട്ടയർമെന്റിന് ദീർഘകാലം മുന്നിലുള്ളതിനാൽ മികച്ച ആദായം ലഭിക്കുന്ന ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാം. ആസ്തി വിഭജനം റിട്ടയർമെന്റ് പ്ലാനിങിനായി ഓഹരി-ഡെറ്റ് പദ്ധതികളിൽ നിശ്ചിത ശതമാനംവീതം ആസ്തിവിഭജനം നടത്തണം. നഷ്ടസാധ്യത കുറഞ്ഞ പദ്ധതികളായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പിപിഎഫ്, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് പോലുള്ള നിക്ഷേപ പദ്ധതികൾ റിസ്ക് കുറഞ്ഞവയിൽ ഉൾപ്പെടുത്താം. ഇൻഷുറൻസ് പദ്ധതികൾ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയ പദ്ധതികൾ ഉപേക്ഷിക്കണം. ഓഹരി അല്ലെങ്കിൽ ഹൈബ്രിഡ് പദ്ധതികൾ പരിഗണിക്കുമ്പോൾ ഡൈവേഴ്സിഫൈഡ് മ്യൂച്വൽ ഫണ്ടുകളും നാഷണൽ പെൻഷൻ സിസ്റ്റവും(എൻപിഎസ്)ഉൾപ്പെടുത്താം. 80 സി പ്രകാരം വർഷംതോറുമുള്ള 1.50 ലക്ഷംരൂപയുടെ നികുതി ആനുകൂല്യം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലെങ്കിൽ ഇക്വിറ്റി ലിങ്ക്ഡ് സേവിസിങ് സ്കീ(ഇഎൽഎസ്എസ്)മിൽ നിക്ഷേപിക്കുകയുമാകാം. നീട്ടിവെയ്ക്കരുത് വരുമാനം ലഭിച്ചുതുടങ്ങിയ അന്നുതന്നെ റിട്ടയർമെന്റ്കാല ജീവിതത്തിനായി നിക്ഷേപം തുടങ്ങണം. അതിന് കഴിഞ്ഞിട്ടില്ലെങ്കിൽ ഇന്നുതന്നെ ആരംഭിക്കാം. പെൻഷൻപറ്റാൻ ഇനി അധികകാലമില്ലെങ്കിലും നി്കഷേപം തുടങ്ങാൻ മടിക്കേണ്ട. പെൻഷൻപറ്റിയശേഷം തുടക്കകാലങ്ങളിൽ ജീവിക്കാൻ രണ്ടാമതൊരു ജോലി തരപ്പെടുത്തുക. ഭാവിക്കായി അതിൽനിന്നുമൊരുവിഹിതം നീക്കിവെയ്ക്കുകയുമാകാം. feedbacks to: antonycdavis@gmail.com Lesson 48: How Long Will You Live After Being Pensioned?

from money rss http://bit.ly/346u2bo
via IFTTT

ആധാര്‍ സേവാ കേന്ദ്രങ്ങള്‍ ഇനി ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും

ന്യൂഡൽഹി: തിരക്കുകൂടിയതോടെ ആധാർ സേവാ കേന്ദ്രങ്ങൾ ഇനി ആഴ്ചയിൽ ഏഴുദിവസവും പ്രവർത്തിക്കും. നേരത്തെ ചൊവാഴ്ചകളിൽ സേവാ കേന്ദ്രങ്ങൾക്ക് അവധിയായിരുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ആധാർ സേവാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ദിനംപ്രതി ഓരോ കേന്ദ്രത്തിലും 1000 പേർക്ക് സേവനം ലഭിക്കും. പാസ്പോർട്ട് സേവാ കേന്ദ്രകളുടെ മാതൃകയിലാണ് ആധാർ സേവാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഓൺലൈൻവഴി ബുക്ക് ചെയ്താണ് സേവനങ്ങൾക്കായി കേന്ദ്രങ്ങളിൽ സമീപിക്കേണ്ടത്. പുതിയ ആധാറിനായി അപേക്ഷിക്കുന്നതൊഴികെ, പേര്, വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, ജനന തിയതി തുടങ്ങിയവ നൽകുന്നതിനോ മാറ്റുന്നതിനോ സേവാ കേന്ദ്രങ്ങളെ സമീപിക്കാം. ഫോട്ടോയും ബയോമെട്രിക് ഡാറ്റയും പുതുക്കുന്നതിനും സൗകര്യമുണ്ട്. UIDAI-run #AadhaarSevaKendra now open all 7 days. These centres have capacity to service up to 1000 Aadhaar enrolment or update requests per day. Visit an #ASK today to experience Aadhaar services in a state-of-the-art environment. Book appointment from: http://bit.ly/2LXBu0F pic.twitter.com/2JflucB90W — Aadhaar (@UIDAI) November 15, 2019 ഓൺലൈൻവഴി ബുക്ക് ചെയ്യാം യുഐഡിഎഐയുടെ വെബ്സൈറ്റുവഴി നിലവിലുള്ള 19 ആധാർ സേവ കേന്ദ്രങ്ങളിലേയ്ക്ക് നിങ്ങളുടെ സമയം ബുക്ക് ചെയ്യാം. 2019 അവസാനത്തോടെ 53 കേന്ദ്രങ്ങളിലായി 114 സേവാ കേന്ദ്രങ്ങൾകൂടി തുടങ്ങുന്നതിന് പദ്ധതിയുണ്ട്. നിങ്ങളുടെ അടുത്തുള്ള ആധാർ സേവ കേന്ദ്ര കണ്ടുപിടിക്കുന്നതിനും ബുക്ക് ചെയ്യുന്നതിനും യുഐഡിഎഐയുടെ പോർട്ടലിൽ ബുക്ക് അപ്പോയ്മെന്റ് പേജിലെത്തി വിവരങ്ങൾ നൽകണം. നിലവിൽ, ഡൽഹി, പട്ന, ബെംഗളുരു, ഹൈദരാബാദ്, ആഗ്ര, ചെന്നൈ, ഹിസാർ, ചണ്ഡിഗഢ്, ലക്നൗ, വിജയവാഡ, ഭോപ്പാൽ, ഡറാഡൂൺ, റാഞ്ചി, ഗുവാഹട്ടി, മൈസൂർ, ജെയ്പുർ എന്നിവിടങ്ങളിലാണ് കേന്ദങ്ങൾ പ്രവർത്തിക്കുന്നത്. കേന്ദ്രം തിരഞ്ഞെടുത്താൽ മൊബൈൽ നമ്പർ നൽകി ദിവസം ബുക്ക് ചെയ്യാം. നിങ്ങളുടെ പ്രദേശത്ത് സേവാ കേന്ദം ഇല്ലെങ്കിൽ ഇന്ത്യയിലുടനീളം ആധാർ സേവകേന്ദ്രങ്ങൾ വൈകാതെ തുടങ്ങും. എങ്കിലും നിലവിൽ ഈ സൗകര്യം നിങ്ങളുടെ സമീപ പ്രദേശങ്ങളിൽ ഇല്ലെങ്കിൽ തിരഞ്ഞെടുത്ത ബാങ്ക് ശാഖകൾ, പോസ്റ്റ് ഓഫീസുകൾ, ബിഎസ്എൻഎൽ കസ്റ്റമർ സെന്ററുകൾ, സംസ്ഥാന സർക്കാർ ഓഫീസുകൾ എന്നിവിടങ്ങലിൾ സേവനം ലഭിക്കും. ഈ സേവന കേന്ദ്രങ്ങൾ കണ്ടെത്താൻ യുഐഡിഎഐ പോർട്ടലിലെ ലൊക്കേറ്റ് എൻ റോൾമെന്റ് സെന്റർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പിൻകോഡ് നൽകുകയോ സ്ഥലത്തിന്റെയും ജില്ലയുടേയും പേര് നൽകുകയോ ചെയ്താൽ അടുത്തുള്ള സേവനകേന്ദ്രം കണ്ടെത്താം. Aadhaar Seva Kendras now open 7 days a week

from money rss http://bit.ly/2O2MFHl
via IFTTT

സെന്‍സെക്‌സില്‍ 155 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 155 പോയന്റ് നേട്ടത്തിൽ 40,624ലെത്തി. നിഫ്റ്റിയാകട്ടെ 41 പോയന്റ് ഉയർന്ന് 11,981ലും. ബിഎസ്ഇയിലെ 441 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 226 ഓഹരികൾ നഷ്ടത്തിലുമാണ്. 37 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഐഒസി, പവർ ഗ്രിഡ് കോർപ്, ഭാരതി ഇൻഫ്രടെൽ, എച്ച്പിസിഎൽ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഊർജം, അടിസ്ഥാന സൗകര്യവികസം, പൊതുമേഖല ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ലോഹം, വാഹനം വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 155 pts

from money rss http://bit.ly/2OobvAA
via IFTTT

എയർടെല്ലിനും വോഡഫോണിനും പിന്നാലെ ജിയോയും നിരക്ക് കൂട്ടുന്നു

മുംബൈ: എയർടെല്ലിനും വോഡഫോണിനും പിന്നാലെ നിരക്കുകൂട്ടാൻ റിലയൻസ് ജിയോയും. ഏതാനും ആഴ്ചകൾക്കുള്ളിൽ നിരക്ക് കൂട്ടുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ നിർദേശമനുസരിച്ച് രാജ്യത്തെ ടെലികോം കമ്പനികളുടെ നിലനില്പുകൂടി പരിഗണിച്ചാണ് തീരുമാനം. ഡിസംബർ ഒന്നുമുതൽ നിരക്കുകൾ ഉയർത്താനാണ് വോഡഫോൺ ഐഡിയയും എയർടെല്ലും തീരുമാനിച്ചത്. അഞ്ചുവർഷത്തിനുശേഷമാണ് രാജ്യത്ത് ടെലികോം നിരക്കുകൾ വർധിപ്പിക്കുന്നത്. നിരക്കുയർത്തുമെന്ന വിവരം പുറത്തുവന്നതോടെ ഇരുകമ്പനികളുടെയും ഓഹരിവില ചൊവ്വാഴ്ച കുതിച്ചുകയറി. വോഡഫോൺ ഐഡിയ ഓഹരിവില ചൊവ്വാഴ്ചമാത്രം 34.68 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. ഓഹരിയൊന്നിന് 4.47 രൂപയിൽനിന്ന് 6.02 നിലവാരത്തിലേക്കെത്തി. എയർടെൽ ഓഹരിവില 7.36 ശതമാനം വർധിച്ച് 439.25 രൂപയിലാണ് 'ക്ലോസ്' ചെയ്തത്. ടെലികോം മേഖലയിലെ ശക്തമായ മത്സരത്തെത്തുടർന്ന് ഏറെക്കാലമായി രാജ്യത്തെ ടെലികോം നിരക്കുകൾ കുറഞ്ഞുനിൽക്കുകയായിരുന്നു. റിലയൻസ് ജിയോ സൗജന്യകോളുകളുമായി 2016 സെപ്റ്റംബറിൽ രംഗത്തെത്തിയതോടെ സ്ഥിതി രൂക്ഷമായി. നിരക്കുകൾ കുത്തനെ കുറയ്ക്കാൻ അന്ന് രണ്ടു കമ്പനികളായിരുന്ന വോഡഫോണും ഐഡിയയും ഏറ്റവും വലിയ കമ്പനിയായിരുന്ന എയർടെല്ലും നിർബന്ധിതമായി. Airtel, Vodafone and Jio have been hiking rates

from money rss http://bit.ly/37kOBmj
via IFTTT

പുതിയ മുഖവുമായി മാതൃഭൂമി ലക്ഷ്വറി എക്‌സ്‌പോ

കൊച്ചി: കൂടുതൽ പുതുമകളുമായി മാതൃഭൂമി ലക്ഷ്വറി എക്സ്പോയുടെ മൂന്നാം എഡിഷൻ എത്തുന്നു. കുക്കിങ്, ഫാഷൻ, ആർട്ട്, വാച്ച് മേക്കിങ് തുടങ്ങിയ വിഷയങ്ങളിൽ ഒരുക്കിയിരിക്കുന്ന മാസ്റ്റർക്ലാസുകളാണ് ഇത്തവണത്തെ പ്രത്യേകത. മാതൃഭൂമി ലക്ഷ്വറി ആൻഡ് ഡിസൈൻ 2019 എന്ന പേരിലാണ് മൂന്നാം എഡിഷൻ ഒരുങ്ങുന്നത്. ഡിസംബർ 21, 22 തീയതികളിൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഇവന്റ് സെന്ററുകളിൽ ഒന്നായ കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ വച്ചാണ് എക്സ്പോ നടക്കുക. ലോകോത്തര ബ്രാൻഡുകളുടെ വാഹനങ്ങൾ, വാച്ചുകൾ, വസ്ത്രങ്ങൾ, പെർഫ്യൂമുകൾ, പേനകൾ തുടങ്ങിയവയെല്ലാം എക്സ്പോയിൽ പ്രദർശനത്തിനെത്തും. പ്രമുഖ ബിസിനസ് വ്യക്തിത്വങ്ങൾ, ചലച്ചിത്രതാരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും എക്സ്പോയുടെ ഭാഗമാകും. മുൻവർഷങ്ങളിലേതു പോലെ എല്ലാ ദിവസവും വൈകിട്ട് സംഗീത സായാഹ്നവും മറ്റു പരിപാടികളോടും കൂടിയാകും എക്സ്പോ. ആസ്റ്റൺ മാർട്ടിൻ, ഒമേഗാ, ബി.എം.ഡബ്ല്യു., റോളക്സ്, മിനി കൂപ്പർ, ഹാർലി ഡേവിഡ്സൺ തുടങ്ങിയ ലോകോത്തര ലക്ഷ്വറി ബ്രാൻഡുകൾ മുൻ വർഷങ്ങളിൽ എകസ്പോയുടെ ഭാഗമായിരുന്നു. മനോഹരമായ ആഡംബരകാഴ്ചകളുടെ അടയാളപ്പെടുത്തലായിരുന്നു ലക്ഷ്വറി എക്സപോ 2018. സാധാരണയായുള്ള ആഡംബര കാഴ്ചകൾക്കപ്പുറത്തേക്ക് കേരളത്തെ കൂട്ടികൊണ്ട് പോയതായിരുന്നു കഴിഞ്ഞ രണ്ട് എഡിഷനുകളിലേയും എക്സ്പോ അനുഭവങ്ങൾ. മാതൃഭൂമി ലക്ഷ്വറി ആൻഡ് ഡിസൈൻ 2019 ന്റെ വിശദവിവരങ്ങൾക്കായി http://bit.ly/2rZIAva എന്ന വെബ്സൈറ്റ് സന്ദർശിക്കുക. Content Highlights:mathrubhumi luxury expo 2019

from money rss http://bit.ly/2NZxXRv
via IFTTT

സെന്‍സെക്‌സില്‍ 185 പോയന്റ് നേട്ടം: നിഫ്റ്റി 11,900ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: വാങ്ങൽ താല്പര്യം പ്രകടമായതിനെതുടർന്ന് ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസം, ഊർജം തുടങ്ങിയ മേഖലകളിലെ ഓഹരികളിലാണ് നിക്ഷേപകർ താൽപര്യം കാണിച്ചത്. സെൻസെക്സ് 185.51 പോയന്റ് നേട്ടത്തിൽ 40,469.70ലും നിഫ്റ്റി 55.60 പോയന്റ് ഉയർന്ന് 11,940.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1140 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1371 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, റിലയൻസ്, പവർഗ്രിഡ് കോർപ്, സിപ്ല, എസ്ബിഐ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. സീ എന്റർടെയൻമെന്റ്, യെസ് ബാങ്ക്, എംആന്റ്എം, ടിസിഎസ്, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, വേദാന്ത, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Nifty ends above 11,900

from money rss http://bit.ly/2pvxj4L
via IFTTT

Monday, 18 November 2019

സിഎസ്ബി ഐപിഒ: ഓഹരി വില 193-195 നിലവാരത്തിലാകും

തൃശ്ശൂർ: കേരളം ആസ്ഥാനമായ സിഎസ്ബി ബാങ്കി(പഴയ കാത്തലിക് സിറിയൻ ബാങ്ക്)ന്റെ പ്രഥമിക ഓഹരി വില്പന നവംബർ 22 മുതൽ 26വരെ നടക്കും. 410 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐപിഒ. ഒരു ഓഹരിക്ക് 193-195 രൂപയായിരിക്കും വില. കുറഞ്ഞത് 75 ഓഹരികൾക്കോ അതിന്റെ ഗുണിതങ്ങൾക്കോ അപേക്ഷിക്കാം. നിർദിഷ്ട പ്രാരംഭ ഓഹരി വില്പനയിൽ കമ്പനി 24 കോടി രൂപയുടെ പുതിയ മൂലധനം സമാഹരിക്കും. അതേസമയം, നിലവിലുള്ള ഓഹരി ഉടമകളായ ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, ഫെഡറൽ ബാങ്ക്, ബ്രിഡ്ജി ഇന്ത്യ ഫണ്ട്, സാറ്റലൈറ്റ് മൾട്ടികോം, വേ ടു വെൽത്ത് സെക്യൂരിറ്റീസ്, എഡൽവീസ് ടോക്കിയോ ലൈഫ് ഇൻഷുറൻസ് എന്നീ കമ്പനികൾ 19.78 ദശലക്ഷം ഓഹരികൾ 385.71 കോടി രൂപയ്ക്ക് ഓഫർ ഫോർ സെയിൽ വഴി വിൽക്കും. രാജ്യത്തെതന്നെ ഏറ്റവും പഴക്കംചെന്ന ബാങ്കായ സിഎസ്ബിയ്ക്ക് കേരളത്തിലും തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട്. സെപ്റ്റംബർ അവസാനിച്ച പാദത്തിൽ ബാങ്ക് 817 കോടിയുടെ വരുമാനം നേടി. നടപ്പ് സാമ്പത്തിക വർഷം ആദ്യപാദത്തിൽ 44.3 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. CSB Bank to launch IPO on 22 November at price band of ₹193-195

from money rss http://bit.ly/37cwXBf
via IFTTT

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 70 പോയന്റ് ഉയർന്ന് 40,356 നിലവാരത്തിലെത്തി. നിഫ്റ്റി 0.25 ശതമാനം നേട്ടത്തിൽ 11,913ലും. ഭാരതി എയർടെൽ തുടർച്ചയായി മൂന്നാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാക്കി. വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 3.5 ശതമാനം ഉയർന്നു. ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ ഒരു ശതമാനം മുതൽ 1.5ശതമാനംവരെയ ഉയർന്നു. എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഇൻഫോസിസ് എന്നീ ഓഹരികളും നേട്ടത്തിലാണ്. വേദാന്ത, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ വില്പന സമ്മർദത്തിലാണ്. ഹീറോ മോട്ടോർകോർപ്, ടിസിഎസ്, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, എസ്ബിഐ, ഒഎൻജിസി, യുപിഎൽ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.

from money rss http://bit.ly/35e78yL
via IFTTT

ജോലി വാഗ്ദാനംചെയ്ത്‌ തട്ടിപ്പ്: ഇൻഫോസിസ് പരാതി നൽകി

ബെംഗളൂരു:ഇൻഫോസിസ് അടക്കമുള്ള ഐ.ടി. കമ്പനികളിൽ ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് ഇൻഫോസിസ് എച്ച്.ആർ. വിഭാഗം പരാതി നൽകിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. എച്ച്.ആർ. ഓഫീസർ എന്ന വ്യാജേന സുമേഷ് എന്ന ആൾ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഇൻഫോസിസ് എച്ച്.ആർ. വിഭാഗത്തിലെ സന്തോഷ് കുമാർ ഇലക്ട്രോണിക് സിറ്റി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. നേരിട്ട് വരുന്നവർക്കു ജോലി ശരിപ്പെടുത്തിക്കൊടുക്കുമെന്നാണ് സുമേഷിന്റെ വാഗ്ദാനം. ഏജന്റുമാർ മുഖേന ഇൻഫോസിസ് ആരെയും ജോലിക്കെടുക്കുന്നില്ലെന്നു കമ്പനി വ്യക്തമാക്കി. ഉദ്യോഗാർഥികളുടെ മികവു പരിഗണിച്ചാണ് കമ്പനി ജോലിനൽകുന്നത്. ഐ.ടി. നിയമം അനുസരിച്ച് സുമേഷിന്റെപേരിൽ പോലീസ് കേസെടുത്തു. വിവിധ കമ്പനികളിൽ ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിൽ അന്വേഷണം നടത്തിവരുകയാണെന്നും പോലീസ് പറഞ്ഞു. Infosys lodges FIR over job racket

from money rss http://bit.ly/2CSo7um
via IFTTT

ബാങ്കുകളിലെ നിക്ഷേപ ഇൻഷുറൻസ് പരിരക്ഷഅഞ്ചുലക്ഷമായി ഉയർത്തിയേക്കും

മുംബൈ: ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ഒരു ലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമായി ഉയർത്തിയേക്കും. വ്യക്തിഗത നിക്ഷേപങ്ങളും സ്ഥാപനങ്ങളുടെ നിക്ഷേപങ്ങളും രണ്ടായി തിരിച്ച് ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നതാണ് പരിഗണിക്കുന്നത്. ഡിസംബർ 13-ന് ഭുവനേശ്വറിൽ ചേരുന്ന റിസർവ് ബാങ്ക് കേന്ദ്ര ബോർഡ് യോഗത്തിൽ ഇക്കാര്യം പരിഗണനയ്ക്കുവരുമെന്നാണ് വിവരം. ഇതിനുശേഷം കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. നടപ്പായാൽ 1993-നുശേഷം ആദ്യമായാകും നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നത്. 1992-ൽ അഴിമതിയെത്തുടർന്ന് കാരാട് ബാങ്ക് തകർന്നപ്പോഴാണ് നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാൻ ഇൻഷുറൻസ് പരിരക്ഷ ലക്ഷം രൂപയായി വർധിപ്പിച്ചത്. അതുവരെയിത് പരമാവധി 30,000 രൂപയായിരുന്നു. പരിരക്ഷ വർധിപ്പിക്കുന്നതിന് ബാങ്കുകളിൽനിന്നുള്ള പ്രീമിയം തുകയിലും വർധന വരുത്തിയേക്കും. നിലവിൽ നൂറുരൂപയ്ക്ക് പത്തുപൈസ വീതമാണ് ഡി.ഐ.സി.ജി.സി. (ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷൻ) ഇൻഷുറൻസ് പ്രീമിയമായി ഈടാക്കുന്നത്. വായ്പാ ഇൻഷുറൻസിനായി റിസർവ് ബാങ്കിനുകീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രത്യേക ഫണ്ട് സ്വരൂപിക്കുന്നതിനും ഡി.ഐ.സി.ജി.സി. ആലോചിക്കുന്നുണ്ട്. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് വായ്പാ ക്രമക്കേടിനെത്തുടർന്ന് പ്രതിസന്ധിയിലായപ്പോഴാണ് ഇൻഷുറസ് പരിരക്ഷ വർധിപ്പിക്കുന്നകാര്യം വീണ്ടും പരിഗണനയിൽ വരുന്നത്. ആയിരക്കണക്കിനുപേരുടെ നിക്ഷേപമാണ് ഇപ്പോഴും പി.എം.സി. ബാങ്കിൽ കുടുങ്ങിക്കിടക്കുന്നത്. Investment insurance protection in banks may be increased

from money rss http://bit.ly/2QzM1Tt
via IFTTT

സെന്‍സെക്‌സ് 72 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെക്സ് 72 പോയന്റ് നഷ്ടത്തിൽ 40,284ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 11,894ലിലും. സെൻസെക്സ് ഓഹരികളിൽ ഭാരതി എയർടെല്ലാണ് മികച്ച നേട്ടമുണ്ടാക്കിയത്. വെള്ളിയാഴ്ചയിലെ എട്ട് ശതമാനം നേട്ടത്തോടൊപ്പം തിങ്കളാഴ്ചയും ഓഹരി വില അഞ്ച് ശതമാനം ഉയർന്നു. ടാറ്റ സ്റ്റീൽ 4.4 ശതമാനവും സൺ ഫാർമ 2.4ശതമാനവും പവർഗ്രിഡ് 2 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.45 ശതമാനവും സ്മോൾ ക്യാപ് 0.3ശതമാനവും ഉയർന്നു. ബാങ്കിങ് ഓഹരികളിൽ ലാഭമെടുപ്പിനെതുടർന്നുള്ള വില്പന സമ്മർദം പ്രകടമായിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ഒരു ശതമാനം താഴ്ന്നു. ഐസിഐസിഐ, യെസ് ബാങ്ക് തുടങ്ങിയവയും നഷ്ടത്തിലായിരുന്നു. ബ്രിട്ടാനിയ, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ഒഎൻജിസി, റിലയൻസ്, മാരുതി സുസുകി, സിപ്ല തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു. sensex down 72 pts

from money rss http://bit.ly/35f8r0e
via IFTTT

Sunday, 17 November 2019

ബാങ്കില്‍ നിക്ഷേപിക്കാം: നേടാം 9.5 ശതമാനംവരെ പലിശ

മുതിർന്ന പൗരന്മാർക്ക് ഏറ്റവും യോജിച്ച നിക്ഷേപ പദ്ധതിയാണ് ബാങ്ക് എഫ്ഡി. നഷ്ടസാധ്യതയില്ലാത്ത സ്ഥിരമായ വരുമാനം ഉറപ്പുനൽകുന്നവയാണ് ബാങ്ക് നിക്ഷേപം. പലിശ നിരക്കിലെ കുറവുകൊണ്ട് ബാങ്ക് എഫ്ഡികൾ ഇന്ന് തീരെ ആകർഷകമല്ല. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയെല്ലാം 6-7 ശതമാനം നിരക്കിലാണ് നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് അരശതമാനംവരെ അധിക പലിശ ലഭിക്കും. റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നതിനനുസരിച്ചാൺ ബാങ്കുകൾ നിക്ഷേപ പലിശയും കുറയ്ക്കുന്നത്. എന്നാൽ മികച്ച വരുമാനം എഫ്ഡിയിലൂടെ ലഭിക്കണമെങ്കിൽ സ്മോൾ ഫിനാൻസ് ബാങ്കുകളെ ആശ്രയിക്കാം. അടുത്തകാലത്തായി ആർബിഐയുടെ അനുമതിയോടെ തുടങ്ങിയ സ്മോൾ ഫിനാൻസ് ബാങ്കുകളാണ് ജന, ഫിൻകെയർ, ഉത്കർഷ്, സൂര്യോദയ്, ഇസാഫ് മുതലായവ. ഈ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് നിക്ഷേപത്തിന് നൽകുന്ന പലിശ എത്രയാണെന്ന് നോക്കാം. ജന സ്മോൾ ഫിനാൻസ് ബാങ്ക് ഏഴു ദിവസം മുതൽ 10 വർഷംവരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.1 ശതമാനംമുതൽ 9 ശതമാനംവരെയാണ് മുതിർന്ന പൗരന്മാർക്ക് പലിശ നൽകുന്നത്. ഏറ്റവും കൂടുതൽ പലിശ നൽകുന്നത് മൂന്നുവർഷ കാലയളവിലുള്ള എഫ്ഡിക്കാണ്. 9 ശതമാനം. ഒക്ടോബർ അഞ്ചിനാണ് നിരക്ക് പ്രാബല്യത്തിൽവന്നത്. 7-14 ദിവസം 5.10ശതമാനം 15-45 ദിവസം 5.6 ശതമാനം 46-60 ദിവസം 6.6 ശതമാനം 61-90 ദിവസം 6.85 ശതമാനം 91-180 ദിവസം 7.6 ശതമാനം 181-364 ദിവസം 8.35 ശതമാനം ഒരുവർഷം(365 ദിവസം)-8.60 ശതമാനം 1 വർഷം മുതൽ 2 വർഷംവരെ-8.85 ശതമാനം 2 മുതൽ 3 വർഷംവരെ-8.85 ശതമാനം 3 വർഷം(1095 ദിവസം)-9 ശതമാനം 3 വർഷം മുതൽ 5 വർഷംവരെ-8.85 ശതമാനം 5 വർഷം മുതൽ 10 വർഷംവരെ-7.60 ശതമാനം ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് ഏഴ് ദിവസം മുതൽ 7 വർഷംവരെയുള്ള കാലാവധിയിലാണ് ബാങ്ക് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. വിവിധ കാലയളവിൽ 4.5 ശതമാനം മുതൽ 9.5 ശമതാനംവരെയാണ് മുതിർന്ന പൗരന്മാർക്ക് പലിശ വാഗ്ദാനം ചെയ്യുന്നത്. 21 മാസംമുതൽ 24 മാസംവരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് നൽകുന്നത് 9 ശതമാനം പലിശയാണ്. 24 മാസം മുതൽ മൂന്നുവർഷംവരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാകട്ടെ 9.5ശമതാനം പലിശയും ബാങ്ക് നൽകുന്നു. 7-45 ദിവസം 4.50 ശമതാനം 46-90 ദിവസം 4.50 ശതമാനം 91-180 ദിവസം 6.50 ശതമാനം 181-364 ദിവസം 7.50 ശതമാനം 12 മാസം മുതൽ 15 മാസംവരെ 8.50 ശതമാനം 15 മാസം മുതൽ 18 മാസംവരെ 8.50 ശതമാനം 18 മാസം മുതൽ 21 മാസംവരെ 8.75 ശതമാനം 21 മാസം മുതൽ 24 മാസംവരെ 9 ശതമാനം 24 മാസം മുതൽ 36 മാസംവരെ 9.50 ശതമാനം 3 വർഷം മുതൽ 5 വർഷംവരെ 8.50 ശതമാനം 5 വർഷം മുതൽ 7 വർഷംവരെ 7.50 ശതമാനം ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 7 ദിവസം മുതൽ 10 വർഷംവരെ കാലയളവുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.25 ശതമാനം മുതൽ 9 ശതമാനംവരെയാണ് ഉത്കർഷ് പലിശ നൽകുന്നത്. 456 ദിവസം മുതൽ രണ്ടുവർഷംവരെ കാലയളവുള്ള നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശ. 9 ശതമാനം. ഒക്ടോബർ 18 മുതലാണ് പുതുക്കിയ നിരക്കുകൾ നിലവിൽവന്നത്. 7-15 ദിവസം 5.25 ശതമാനം 46-90 ദിവസം 6 ശതമാനം 91-120 ദിവസം 7.25 ശതമാനം 181-210 ദിവസം 7.50 ശതമാനം 1 വർഷം മുതൽ 455 ദിവസംവരെ 8.70 ശതമാനം 456 ദിവസം മുതൽ രണ്ടുവർഷംവരെ 9 ശതമാനം 2 വർഷംമുതൽ 3 വർഷംവരെ 8.50 ശതമാനം 3 വർഷം മുതൽ 5 വർഷംവരെ 8.50 ശതമാനം 5 വർഷം 8.85 ശതമാനം 5 വർഷം മുതൽ 10 വർഷംവരെ 8.25 ശതമാനം സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 7 ദിവസം മുതൽ 10 വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് നൽകുന്നത് 4.50 ശതമാനം മുതൽ 9.25 ശതമാനംവരെ പലിശയാണ്. ഒന്നര വർഷം മുതൽ രണ്ടുവർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് 9 ശതമാനവും രണ്ടു മുതൽ മൂന്നുവർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് 9.25 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ജൂലായ് ഒന്നുമുതലാണ് ഈ പലിശ നിരക്കുകൾ നിലവിൽവന്നത്. 7-14 ദിവസം 4.50 ശതമാനം 46-90 ദിവസം 5.50 ശതമാനം 91-6മാസം 6 ശതമാനം 6 മാസം മുതൽ 9 മാസംവരെ 8 ശതമാനം 9 മാസം മുതൽ ഒരുവർഷംവരെ 8.25 ശതമാനം 1 വർഷം മുതൽ ഒന്നര വർഷംവരെ 8.85 ശതമാനം ഒന്നര വർഷം മുതൽ 2 വർഷംവരെ 9 ശതമാനം 2 വർഷം മുതൽ 3 വർഷംവരെ 9.25 ശതമാനം 3 വർഷം മുതൽ 5 വർഷംവരെ 8.50 ശതമാനം 5 വർഷം 8.75 ശതമാനം 5 വർഷം മുതൽ 10 വർഷംവരെ 7.75 ശതമാനം ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 7 ദിവസം മുതൽ 10 വർഷംവരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6 ശതമാനം മുതൽ 8.50 ശതമാനംവരെയാണ് ബാങ്ക് പലിശ നൽകുന്നത്. 547 ദിവസം മുതൽ 727 ദിവസംവരെയുള്ള നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശയായ 8 ശതമാനം നൽകുന്നത്. ഒക്ടോബർ 28 മുതലാണ് പുതുക്കിയ പലിശ നിരക്ക് നിലവിൽവന്നത്. 7-14 ദിവസം 6 ശതമാനം 60-90 ദിവസം 6.75 ശതമാനം 91-181 ദിവസം 7.25 ശതമാനം 182 ദിവസം-6.50 ശതമാനം 183 മുതൽ 363 ദിവസംവരെ-8 ശതമാനം 364 ദിവസം-6.75 ശതമാനം 365 ദിവസം മുതൽ 545 ദിവസംവരെ 8.50 ശതമാനം 546 ദിവസം 6.75 ശതമാനം 547 ദിവസം മുതൽ 727 ദിവസംവരെ 8.50 ശതമാനം 729 ദിവസം മുതൽ 909 ദിവസംവരെ 8.50 ശതമാനം 910 ദിവസം 7 ശതമാനം 911 ദിവസം മുതൽ 1091 ദിവസം വരെ 8.50 ശതമാനം 1093 ദിവസം മുതൽ 1273 ദിവസം വരെ 7.50 ശതമാനം 1275 ദിവസം മുതൽ 1455 ദിവസം വരെ 7.80 ശതമാനം 1821 ദിവസം മുതൽ 3651 ദിവസംവരെ 7.80 ശതമാനം Invest in Bank: Earn up to 9.5% interest

from money rss http://bit.ly/2NU3Tqv
via IFTTT

ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 40,500 കടന്നു

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 100 പോയന്റ് ഉയർന്ന് 40,510 നിലവാരത്തിലെത്തി. നിഫ്റ്റി 0.25 ശതമാനം നേട്ടത്തിൽ 11,925ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്ക്, ഊർജം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. സെൻസെക്സ് ഓഹരികളിൽ ഭാരതി എയർടെല്ലാണ് നേട്ടത്തിൽ മുന്നിൽ. ഓഹരി വില 3 ശതമാനം ഉയർന്നു. വെള്ളിയാഴ്ച എയർടെല്ലിന്റെ ഓഹരി എട്ട് ശതമാനം നേട്ടമുണ്ടാക്കിയിരുന്നു. എസ്ബിഐ ഓഹരി രണ്ട് ശതമാനം നേട്ടത്തിലാണ്. വേദാന്ത, സൺ ഫാർമ, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ 0.8 ശതമാനം മുതൽ 1.4 ശതമാനംവരെ നേട്ടത്തിലാണ്. യെസ് ബാങ്ക്, എംആന്റ്എം, ഒഎൻജിസി, ഗെയിൽ, കോൾ ഇന്ത്യ, സിപ്ല, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫിസി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, ഇൻഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുസ്-ചൈന വ്യാപാര കരാർ യാഥാർഥ്യമാകുമെന്നപ്രതിക്ഷയിൽ ഏഷ്യൻ വിപണികൾ നേട്ടത്തിലാണ്. Sensex edges higher to reclaim 40,500

from money rss http://bit.ly/2r12Fkb
via IFTTT

മറ്റുള്ളവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നമ്മുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്‌

ഒരു സന്നദ്ധസംഘടനയുടെ പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങിൽ ഞാൻ പങ്കെടുക്കുകയായിരുന്നു. തങ്ങളുടെ പ്രവർത്തന കാലാവധി കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞ നേതാക്കൾ പുതിയ ഭാരവാഹികൾക്ക് പ്രവർത്തനത്തിനായി 10 ലക്ഷം രൂപ ബാങ്ക് ബാലൻസ് നൽകി. പുതിയ ഭാരവാഹികൾ ചുമതലയേറ്റപ്പോൾ ഇപ്രകാരം തീരുമാനിച്ചു: 'നമുക്ക് ഈ പണം എടുത്തുപയോഗിച്ച് പ്രവർത്തിേക്കണ്ട. കാരണം, അങ്ങനെയായാൽ അത് പെട്ടെന്ന് തീർന്നുപോവും. ഇത് സ്ഥിരനിക്ഷേപമായി മാറ്റാം. അതിൽനിന്ന് കിട്ടുന്ന പലിശ വേണമെങ്കിൽ ഉപയോഗിക്കാം. എന്തെങ്കിലും അടിയന്തര സന്ദർഭങ്ങളിലെ ആവശ്യങ്ങൾക്കായി സംഘടനയ്ക്ക് എന്നന്നേക്കുമായുള്ള ഒരു കരുതൽനിക്ഷേപംപോലെ അത് പരിഗണിക്കാം. പ്രവർത്തനങ്ങൾക്കായുള്ള പണം മറ്റ് മാർഗങ്ങളിലൂടെ കണ്ടെത്താൻ ശ്രമിക്കാം...' ഇത് സമീപനമല്ല, സാമ്പത്തിക അച്ചടക്കത്തിന്റേതാണ്. മറ്റുള്ളവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കരുത് എന്ന പാഠം സംഘടനകൾക്കെന്നപോലെ വ്യക്തികൾക്കും കുടുംബങ്ങൾക്കും ബാധകമാണ്. മാതാപിതാക്കൾ ശേഖരിച്ചുവെച്ചത് ഉപയോഗിച്ചുതീർക്കാതെ, മക്കൾ സ്വന്തമായി അദ്ധ്വാനിച്ച് നേടുന്ന രീതി അവലംബിക്കുക എന്നത് ശരിയായ സമീപനമാണ്. തിരിച്ച്, മക്കളിൽനിന്ന് സ്വീകരിച്ച് ജീവിക്കാതെ നമുക്കാവശ്യമുള്ളത് കരുതുക എന്ന സമീപനവും ഇന്ന് ധാരാളംപേർ കൈമുതലാക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു. സാമ്പത്തികശാസ്ത്രത്തിൽ 'കറൻസി' സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള പഠനശാഖയുണ്ട്. ഓരോ രാജ്യത്തിന്റെയും കേന്ദ്രബാങ്കിലാണ് ഈ ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്. അതായത്, പണം അടിച്ചിറക്കാനുള്ള കുത്തക അധികാരം നിയമംവഴിയായി ഓരോ കേന്ദ്രബാങ്കിലും നിക്ഷിപ്തമായിരിക്കുന്നു. വിവിധ രാജ്യങ്ങൾ അവരുടെ കറൻസി അടിച്ചിറക്കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത നയങ്ങളാണ് സ്വീകരിക്കുന്നത്. ഭാരതത്തിൽ പണം അടിച്ചിറക്കുന്ന രീതി അനുകരണാർഹമാണ്. 'മിനിമം റിസർവ് സിസ്റ്റം' എന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. ഇതനുസരിച്ച് റിസർവ് ബാങ്ക് 200 കോടി രൂപയുടെ നിക്ഷേപം സ്വർണനാണയത്തിന്റെയും വിദേശ കറൻസികളുടെയും രൂപത്തിൽ കരുതൽധനമായി സൂക്ഷിച്ചുവയ്ക്കുന്നു. എന്തിനാണ് ഇപ്രകാരം ചെയ്യുന്നത്...? ഒരു നല്ല സാമ്പത്തിക വ്യവസ്ഥിതി സൃഷ്ടിക്കണമെങ്കിൽ പണം വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്. അതിൽ പണം സൃഷ്ടിക്കുന്നതു മുതൽ, നിലനിർത്തുകയും വളർത്തുകയും കൈമാറ്റം ചെയ്യുകയും വരെയുള്ള കാര്യങ്ങൾ അടങ്ങിയിരിക്കുന്നു. കേന്ദ്രബാങ്കിന്റെ ഈ നയം അടിസ്ഥാനപരമായി നാല് കാര്യങ്ങൾ ഉൾക്കൊണ്ടതാണ്. ഇതെല്ലാംകൂടി ചേർത്താണ്' മോണിറ്ററി പോളിസി' അഥവാ 'സാമ്പത്തികനയം' രൂപവത്കരിക്കുന്നത്. ഒന്നാമത്തേത് 'ഇക്കോണമി നിലനിർത്തുക' എന്നതാണ്. ഒരു പ്രവർത്തനപദ്ധതി 'ഇക്കണോമിക്കൽ ആവുക' എന്നുപറഞ്ഞാൽ അതിനായി മുടക്കുന്ന ചെലവിനേക്കാൾ അധികമായിരിക്കണം അതിൽനിന്നുള്ള വരുമാനവും എന്നാണ് അർത്ഥമാക്കുന്നത്. 'കോസ്റ്റ് എഫക്ടീവ്' എന്ന പദവും ഈ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. എന്നാൽ, ചില വികസനപദ്ധതികൾ സാമ്പത്തികമായി മെച്ചമുള്ളതാവണമെന്നില്ല. അവിടെ 'ക്ഷേമം' എന്ന സംജ്ഞയ്ക്കായിരിക്കും പ്രാധാന്യം നൽകുന്നത്. അതായത്, നിരവധിപേർക്ക് അവരുടെ ജീവിതത്തിന് ഗുണകരമായ മാറ്റംവരുത്താൻ ഒരു പദ്ധതിക്ക് സാധിച്ചാൽ അത് സ്വീകാര്യമായ വിഷയമാണ്. രണ്ടാമത്തേത് 'ഇലാസ്തികത' എന്ന ആവശ്യമാണ്. ഇതനുസരിച്ച് രാജ്യത്ത് ഒഴുകുന്ന പണത്തിന്റെ അളവ് ആവശ്യാനുസരണം കൂട്ടാനും കുറയ്ക്കാനും കഴിയണം. അപ്രതീക്ഷിത സംഭവങ്ങൾ, ഉദാഹരണത്തിന് യുദ്ധം, പ്രകൃതിദുരന്തങ്ങൾ എന്നീ സന്ദർഭത്തിൽ കൂടുതൽ തുക ഉപയോഗിക്കേണ്ടതായി വരും. നേരെമറിച്ച്, ചില സന്ദർഭങ്ങളിൽ വളരെ കർശനമായ നിയന്ത്രണം പണ ഉപയോഗത്തിന്റെ കാര്യത്തിൽ സർക്കാരിന് എടുക്കേണ്ടതായും വരും. മൂന്നാമത്തേത് സുരക്ഷിതത്വമാണ്. പണപ്പെരുപ്പമുണ്ടാവാതെ നോക്കാനും പണത്തിന്റെ മൂല്യം പിടിച്ചുനിർത്താനും സർക്കാരിന്റെ വിശ്വാസ്യത നിലനിർത്താനും ഈ സംവിധാനത്തിലൂടെ പരിശ്രമിക്കുന്നു. പണപ്പെരുപ്പം ക്രമാതീതമായാൽ അത് വസ്തുക്കളുടെ വില നിയന്ത്രണാതീതമായി വർധിക്കാനും ജീവിതം ദുസ്സഹമാക്കാനും ഇടയാക്കുന്നു. വിദേശകറൻസിയിൽ കരുതൽ നിക്ഷേപം ശേഖരിച്ച് സൂക്ഷിക്കുന്നതുവഴിയായി വിദേശവിനിമയ രംഗത്തും അന്താരാഷ്ട്ര ബന്ധങ്ങളിലും സൂക്ഷ്മത നിലനിർത്താനാവുന്നു. നാലാമത്തേത് സ്ഥിരതയാണ്. വികസനോന്മുഖമായ ആവശ്യങ്ങൾക്ക് ഉതകുംവിധം പണത്തിന്റെ ഒഴുക്കിനെ മാറ്റി 'സസ്റ്റെയ്നബിൾ ഗ്രോത്ത്' അഥവാ 'സുസ്ഥിര വികസന'ത്തിന് ഇടയാക്കുന്ന തരത്തിലുള്ള പണസംവിധാനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 'കറൻസി അടിച്ചിറക്കുന്ന കാര്യത്തിൽ ഇത്ര പിശുക്ക് എന്തിനാണ്' എന്ന് ചോദിക്കുന്നവരുണ്ട്. പണത്തിന്റെ ദൗർലഭ്യമാണ് അതിന്റെ മൂല്യത്തെ പിടിച്ചുനിർത്തുന്നത്. അന്താരാഷ്ട്ര വിപണനരംഗത്തുള്ള നിലനിൽപ്പും വളർച്ചയും ഈ ഘടകങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കേന്ദ്രബാങ്കിന്റെ നയവുമായി ബന്ധപ്പെട്ടാണ് ഈ ഘടകങ്ങളെല്ലാം പരാമർശിച്ചതെങ്കിലും സ്വകാര്യവ്യക്തികളുടെ പണമിടപാടുകളിലും പണം കൈകാര്യംചെയ്യുന്ന രീതിയിലും ഈ നാല് തലങ്ങളുടേയും സ്വാധീനം വലിയതോതിൽ കണ്ടെത്താനാവും. 'പണം ഒരു സ്രോതസ്സാണ്... അതിന് ദ്രാവകസ്വഭാവമാണുള്ളത്... അത് ഒഴുകിക്കൊണ്ടേയിരിക്കും... ഒരുകൈയിൽനിന്ന് മറ്റൊന്നിലേക്ക്... എന്നതുപോലെ പോക്കറ്റുകൾ മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് ലഭ്യമായത് തീർന്നുപോവാതെ സ്ഥിരമായി പിടിച്ചുനിർത്താനും പുതിയ സ്രോതസ്സുകൾ കണ്ടെത്താനും കഴിഞ്ഞാൽ ഈ ഒഴുക്ക് നമ്മുടെ നിയന്ത്രണത്തിലായിരിക്കും. ഇതിനെയാണ് ലളിതമായ ഭാഷയിൽ 'മണി മാനേജ്മെന്റ്' എന്ന് പറയുന്നത്. ഓർക്കുക, ഒരു പരിധി കഴിഞ്ഞാൽ പണത്തിന് സന്തോഷം വാങ്ങിത്തരാനാവില്ലായിരിക്കും, പക്ഷേ, ദുരിതത്തിന്റെ ആഘാതം കുറയ്ക്കാനാവും. We should not use the money that others have made for our own needs

from money rss http://bit.ly/2CUueOY
via IFTTT