121

Powered By Blogger

Monday, 31 August 2020

ഗൂഗിള്‍ പേ വഴി കോണ്ടാക്ട്‌ലെസ് പണമിടപാട് സൗകര്യവും

ഗൂഗിൾ പേ ഉപയോഗിച്ച് കോൺടാക്ട് ലെസ് സംവിധാനത്തിലൂടെ ഇനി പണം കൈമാറാം. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ(എൻഎഫ്സി) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. യുപിഐ സംവിധാനമുപയോഗിച്ചാണ് ഇതുവരെ ഗൂഗിൾ പേ വഴി പണമിടപാട് നടത്തിയിരുന്നത്. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് നമ്പറുകൾ ആപ്പിൽ ചേർക്കാനുള്ള സൗകര്യംവന്നതോടെയാണ് മറ്റൊരാൾക്ക് കാർഡ് കൈമാറാതെ പിഒഎസ് മെഷീനുസമീപം കൊണ്ടുചെന്ന് ഇടപാടുനടത്താനുള്ള സാധ്യതകൂടി ലഭ്യമായത്. പോയന്റ് ഓഫ് സെയിൽ ടെർമിനലുകളിൽ കാർഡ് ഉപയോഗിക്കാതെയും പിഎൻ നൽകാതെയും ഇടപാട് നടത്താൻ എൻഎഫ്സി സംവിധാനംവഴികഴിയും. ഗൂഗിൾ പേയിലെ സെറ്റിങ്സിൽ പോയി പേയ്മന്റ് മെത്തേഡിൽ ക്ലിക്ല് ചെയ്ത് കാർഡിലെ വിവരങ്ങൾ ചേർക്കാം. കാർഡിന്റെ നമ്പർ, കാലാവധി, സിവിവി, കാർഡ് ഉടമയുടെ പേര് തുടങ്ങിയവയാണ് ചേർക്കാൻ കഴിയുക. കാർഡ് വിവരങ്ങൾ ചേർത്തുകഴിഞ്ഞാൽ യഥാർഥ കാർഡ് നമ്പറിനുപകരം വ്യർച്വൽ അക്കൗണ്ട് നമ്പർ ആപ്പ് തനിയെ ഉണ്ടാക്കും. കാർഡിന് പകരമായി ഉപയോഗിക്കാവുന്ന ഈ നമ്പർ ടോക്കൺ എന്ന പേരിലാണ് അറിയപ്പെടുക. ഷോപ്പുകളിലെ പണമിടപാടിന് ഇതാണ് ഉപയോഗിക്കേണ്ടത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. തമാസിയാതെ എല്ലാവർക്കും സേവനം പ്രയോജനപ്പെടുത്താമെന്നും ഗൂഗിൾ അറിയിച്ചു. Google Pay rolls out NFC-based contactless card payment option in India

from money rss https://bit.ly/3lzqbMZ
via IFTTT

സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ ദിനങ്ങളിൽ ഇടിഞ്ഞതിനുശേഷം ചൊവാഴ്ച നേരിയതോതിൽ വർധിച്ചു. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. പവൻ വില 42,000 രൂപയിലേയ്ക്ക് ഉയർന്നശേഷം 4,400 രൂപവരെ കുറഞ്ഞ് 37,600 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റ് 29 മുതൽ 31വരെ തുടർച്ചയായ നാലുദിവസം താഴ്ന്ന നിലവാരത്തിൽ തുടർന്നശേഷമാണ് 200 രൂപയുടെ വർധന. ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 1,986 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3lDekxy
via IFTTT

സമ്പദ്ഘടനയില്‍ തളര്‍ച്ച അതിരൂക്ഷം: തിരിച്ചുവരാന്‍ കാലമേറെയെടുത്തേക്കും

രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം പ്രതീക്ഷിച്ചതിലും കുത്തനെ ഇടിഞ്ഞത് സമ്പദ്ഘടനയുടെ പെട്ടെന്നുള്ള തിരിച്ചുവരവിന് തരിച്ചടിയാകും. ലോകത്തെതന്നെ ഏറ്റവുംവലിയ അച്ചിടിൽ മാർച്ച് മുതൽ നടപ്പാക്കിയത് ലോകത്തിലെതന്നെ അതവേഗംവളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി. ഏപ്രിൽ-ജൂൺ പാദത്തിൽ ജിഡിപിയിൽ 23.9ശതമാനമാണ് ഇടിവുണ്ടായത്. ജിഡിപിയിൽ 18.3ശതമാനം ഇടിവുണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അതിനെപ്പോലും മറികടന്നുകൊണ്ടാണ് നാലിലൊന്ന് ഇടിവിലേയ്ക്ക് നീങ്ങിയത്. ഉപഭോക്താക്കളുടെ ചെലവിടൽശേഷിയിൽ കുത്തനെ കുറവുണ്ടായി. സ്വകാര്യ നിക്ഷേപം, കയറ്റുമതി എന്നീമേഖലയിലും കനത്ത തിരിച്ചടിയുണ്ടായി. പരിമിതമായ സാമ്പത്തിക സാഹചര്യങ്ങളും കൂടുതൽ ശക്തമായി സാമ്പത്തികവളർച്ചയെ ഉത്തജേപ്പിക്കേണ്ട ആവശ്യകതയും കണക്കിലെടുക്കുമ്പോൾ തളർച്ച 2022 സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിവരെ പ്രതിഫലിക്കാനാണ് സാധ്യതയെന്നാണ് വിലിയിരുത്തൽ. സമ്പദ് വ്യവസ്ഥയുടെ പ്രധാന ചാലകശക്തിയായ ഉപഭോക്തൃ ചെലവിടൽശേഷിയിൽ 31.2ശതമാനമാണ് ഇടിവുണ്ടായത്. മൂൻപാദത്തിൽ ഈ ഇടിവ് 2.6ശതമാനംമാത്രമായിരുന്നു. മൂലധന നിക്ഷേപത്തിലാകട്ടെ ഏപ്രിൽ-ജൂൺ കാലയളവിൽ 47.9ശതമാനമാണ് കുറവുണ്ടായത്. മുൻപാദത്തിൽ മൂലധന നിക്ഷേപത്തിൽ 2.1ശതമാനം വളർച്ചരേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഗതാഗതം, വിദ്യാഭ്യാസം, റസ്റ്റോറന്റ് മേഖലയിൽ നിയന്ത്രണം ഇപ്പോഴും തുടരുകയുമാണ്. നിർമാണം, സേവനം, റീട്ടെയിൽ മേഖലയിൽ ലക്ഷക്കണക്കിന് പേർക്കാണ് തൊഴിൽ നഷ്ടമായത്. അതേസമയം, കുത്തനെയുള്ള തിരിച്ചുവരവിന് രാജ്യത്തെ സമ്പദ്ഘടനസജ്ജമായിട്ടുണ്ടെന്നാണ്ധനമന്ത്രാലയത്തിലെ ചീഫ് ഇക്കണോമിസ്റ്റായ കൃഷ്ണമൂർത്തി സുബ്രഹ്മണ്യം പറയുന്നത്. റെയിൽ വഴിയുള്ള ചരക്ക് നീക്കം, വൈദ്യുതി ഉപയോഗം, നികുതിപിരിവ് തുടങ്ങിയവയിൽ വരുംപാദങ്ങളിൽ കാര്യമായ വർധന പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മറ്റ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ മറിച്ചാണ്. 1947ൽ രാജ്യം ബ്രട്ടീഷ് കൊളോണിയിൽ ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയശേഷമുള്ള ഏറ്റവും മോശം സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും ദശലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിവിടാൻ സാധ്യതയുണ്ടെന്നുമാണ് ഇവരുടെ വിലയിരുത്തൽ. വളർച്ചയ്ക്ക് വേഗംകൂട്ടാൻ റിസർവ് ബാങ്ക് റിപ്പോനിരക്കിൽ ഫെബ്രുവരിക്കുശേഷം 1.15ശതമാനം കുറവുവരുത്തി. വർധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കുമൂലം നിരക്കുകുറയ്ക്കൽ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മെയിൽ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഉപഭോക്തൃ ആവശ്യതകയും ഉത്പാദനക്ഷമതയും ഇനിയും വീണ്ടെടുക്കാനായിട്ടില്ല. അതിനിടെ, ലോകത്താകമാനം കോവിഡ് നിയന്ത്രണം ഫലപ്രാപ്തിയിലെത്തുമ്പോൾ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുകൊണ്ടിരിക്കുകയാണ്. 36 ലക്ഷത്തിലേറെപ്പേർ ഇതിനകം രോഗബാധിതരായി. മരണസംഖ്യ 64,400ലേറെയായി വർധിക്കുകയും ചെയ്തു. Depression in the economy is at an all-time high: it may take a long time to recover

from money rss https://bit.ly/32HZX2d
via IFTTT

നഷ്ടത്തില്‍നിന്ന് കുതിച്ച് വിപണി: സെന്‍സെക്‌സില്‍ 391 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് ഓഹരി സൂചികകൾ കുതിച്ചു. സെൻസെക്സ് 391 പോയന്റ് നേട്ടത്തിൽ 39,019ലും നിഫ്റ്റി 116 പോയന്റ് 11,503ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1087 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 684 ഓഹരികൾ നഷ്ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല. ജിഡിപിയിൽ കുത്തനെ ഇടിവുണ്ടായതാണ് കഴിഞ്ഞദിവസം വിപണിയെ ബാധിച്ചത്. ടെലികോം കമ്പനികളുടെ എജിആർ കുടിശ്ശിക സംബന്ധിച്ച് ഇന്ന് വാദംകേൾക്കാനിരിക്കെയാണ് വിപണിയിലെ ഈ നേട്ടം. ഇൻഡസിന്റ് ബാങ്ക്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എസ്ബിഐ, എൻടിപിസി, ഗ്രാസിം, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, എംആൻഡ്എം, സിപ്ല, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഒഎൻജിസി, സീ എന്റർടെയ്ൻമെന്റ്, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 391 pts

from money rss https://bit.ly/2EBLBZr
via IFTTT

Vinod Kovoor Starts Selling Fish Due To COVID-19 Pandemic; Says ‘I Don’t Have Any Work’

Vinod Kovoor Starts Selling Fish Due To COVID-19 Pandemic; Says ‘I Don’t Have Any Work’
The Coronavirus pandemic has changed many actors' lives. Due to the lockdown and restrictions on film shooting, many artist have been facing a tough time earning a livelihood. Right from Bollywood to Tollywood, small-time actors started selling vegetables, fish and so

* This article was originally published here

Sunday, 30 August 2020

Anwar Rasheed To Make Tamil Debut Soon: Midhun Manuel Thomas To Script The Project!

Anwar Rasheed To Make Tamil Debut Soon: Midhun Manuel Thomas To Script The Project!
Anwar Rasheed, the talented filmmaker is finally all set to make his Tamil debut soon. As per the reports, Anwar Rasheed will soon kickstart the production of his maiden Tamil venture, which will be scripted by Anjaam Pathiraa director Midhun Manuel

* This article was originally published here

Saturday, 29 August 2020

Mohanlal-Prithviraj-Dulquer Salmaan In One Frame! Is This Classy Picture Taken By Tovino Thomas?

Mohanlal-Prithviraj-Dulquer Salmaan In One Frame! Is This Classy Picture Taken By Tovino Thomas?
Netizens can't stop gushing and crushing over the latest Instagram picture of Complete actor Mohanlal with Mollywood heartthrobs Prithviraj and Dulquer Salmaan. Tagging the two Superstars, Lalettan shared the lovely pic of the trio in a casual avatar. With

* This article was originally published here

ഗോള്‍ഡ്‌ ബോണ്ടില്‍ നിക്ഷേപിക്കാന്‍ ഓഗസ്റ്റ് 31 മുതല്‍ അപേക്ഷിക്കാം

നടപ്പ് സാമ്പത്തിക വർഷത്തെ ആറാംഘട്ട ഗോൾഡ് ബോണ്ടിന് ഓഗസ്റ്റ് 31മുതൽ അപേക്ഷിക്കാം. സെപ്റ്റംബർ നാലാണ് അവസാന തിയതി. ഒരു ഗ്രാമിന് (24കാരറ്റ്) തുല്യമായ ബോണ്ടിന് 5,117 രൂപയാണ് വില. ഓൺലൈനായി അപേക്ഷിക്കുകയാണെങ്കിൽ നിശ്ചയിച്ച വിലയിൽ 50 രൂപ കിഴിവ് ലഭിക്കും. ഇന്ത്യ ബുള്ളിയൻ ആൻഡ് ജുവലേഴ്സ് അസോസിയേഷന്റെ ഒരാഴ്ചത്തെ വില പരിശോധിച്ച് അതിന്റെ ശരാശരി കണക്കാക്കിയാണ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. ഇതിനുമുമ്പ് ആർബിഐ പുറത്തിറക്കിയ സീരീസ് 5ലെ ബോണ്ടിന്റെ വില 5,334 രൂപയായിരുന്നു. അഞ്ചാംഘട്ടത്തിൽ സർക്കാർ പുറത്തിറക്കിയ ബോണ്ടിൽ 3,387 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. ലോഹക്കണക്കിൽ വിലയിരുത്തുകയാണെങ്കിൽ 6.35ടൺ സ്വർണത്തിന് തുല്യമണിത്. 2015ൽ ഗോൾഡ് ബോണ്ട് വില്പന തുടങ്ങിയശേഷം ഇത്രയും നിക്ഷേപമെത്തുന്നത് ഇതാദ്യമായാണ്. സർക്കാരിനുവേണ്ടി ആർബിഐ ഇതുവരെ 48.16 ടൺ സ്വർണത്തിനുതുല്യമായ ബോണ്ടുകളാണ് പുറത്തിറക്കിയിട്ടുളളത്. Gold bond issue to open for subscription on August 31

from money rss https://bit.ly/2EMWZB6
via IFTTT

പൊതുവിപണിയില്‍ ഇടപെടാന്‍ ആര്‍ബിഐയുടെ 'ഓപറേഷന്‍ ട്വിസ്റ്റ്'

പെരുകുന്ന വിലക്കയറ്റനിരക്കുകാരണം ധനകാര്യ നയരൂപീകരണ കമ്മിറ്റി (എംപിസി ) കഴിഞ്ഞ യോഗത്തിൽ പലിശനിരക്കു വർധനയ്ക്കു താൽക്കാലിക വിരാമംനൽകി. ഉപഭോക്തൃവില സൂചികയനുസരിച്ച് ജൂലൈ മാസത്തെ വിലക്കയറ്റനിരക്കു 6.9 ശതമാനമായിരുന്നു. പരമവധി 6 ശതമാനംഎന്ന പരിധിയാണിതുമറികടന്നത്. 2021 സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിലും വിലക്കയറ്റ നിരക്ക് ഉയർന്നതോതിൽതന്നെ തുടരുമെന്നാണ് റിസർവ് ബാങ്കിന്റെ കണക്കു കൂട്ടൽ. വർധിക്കുന്ന വിലക്കയറ്റനിരക്കു ആർബിഐയെ പലിശ നിരക്കു നിർണയ സംവിധാനം ഉപയോഗിക്കുന്നതു തടഞ്ഞിരിക്കയാണ്. ഇതോടെ തുറന്ന വിപണി പ്രക്രിയ (ഒഎംഒ )പോലുള്ള ഇതര പരിഹാരങ്ങളിലേക്ക് അവരുടെ ശ്രദ്ധതിരിച്ചു. വിപണിയിലെ പണമൊഴുക്കു നിയന്ത്രിക്കുന്നതിന് റിസർവ് ബാങ്ക് സർക്കാർ സെക്യൂരിറ്റികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതാണ് ഒഎംഒ. വിപണിയിലേക്കു കൂടുതൽ പണം എത്തിക്കണമെങ്കിൽ ആർബി ഐ സർക്കാർ സെക്യൂരിറ്റികൾ വാങ്ങും. പണമൊഴുക്കു നിയന്ത്രിക്കേണ്ടി വരുമ്പോൾ ഗവണ്മെന്റ് സെക്യൂരിറ്റികൾ വിൽക്കുകയാണുചെയ്യുക. കഴിഞ്ഞ ഡിസമ്പർ മുതൽ ആർബിഐ ഹൃസ്വകാല സെക്യൂരിറ്റികൾ ഇടവിട്ടു വിൽപനനടത്തുകയും ദീർഘകാല സെക്യൂരിറ്റികൾ വാങ്ങുകയും ചെയ്യുന്ന പ്രത്യേക ഒഎംഒ സംവിധാനം നടപ്പാക്കി വരികയാണ്. ഇവിടെ ഒഎംഒയുടെ ലക്ഷ്യം പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കുകയല്ല, മറിച്ച് വരുമാന വക്രത (യീൽഡ് കർവ്) കൈകാര്യം ചെയ്യുകയാണ്. ഓപറേഷൻ ട്വിസ്റ്റന്റെ ഇന്ത്യൻ പതിപ്പായി ഇത് അറിയപ്പെടുകയും ചെയ്തു. 1961ൽ അമേരിക്കൻ കേന്ദ്ര ബാങ്കാണ് ആദ്യമായി ഓപറേഷൻ ട്വിസ്റ്റ് പ്രയോഗിച്ചത്. പിന്നീട് 2011ൽ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിൽനിന്നു കരകയറ്റാനും ഈവിദ്യ പരീക്ഷിച്ചു. ഓപറേഷൻ ട്വിസ്റ്റിലൂടെ ദീർഘകാല ഓഹരി വരുമാനം താഴ്ത്തിക്കൊണ്ടുവരാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. ബോണ്ട് വിലകളും ബോണ്ട് വരുമാനവും തമ്മിൽ പരസ്പര വിരുദ്ധമായ ബന്ധമാണു നിലനിൽക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ റിസർവ് ബാങ്ക് ദീർഘകാല ബോണ്ടുകൾ വാങ്ങുമ്പോൾ അതിന്റെ ഡിമാന്റുവർധിക്കുകയും ബോണ്ടു വിലകൾ കൂടുകയും ചെയ്യും. ദീർഘകാല ബോണ്ടുകളുടെ വില വർധിക്കുമ്പോൾ അതിന്റെ വരുമാനം കുറയുകയാണ് ചെയ്യുക. ദീർഘകാല ബോണ്ടു വരുമാനം കുറയുമ്പോൾ വായ്പാചിലവു കുറയുമെന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ കടമെടുക്കുന്നവർക്ക് ഇതുഗുണകരമാണ്. 2021 സാമ്പത്തിക വർഷത്തേക്കുള്ള സർക്കാരിന്റെ കടമെടുപ്പുതുക 12 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ട്. സർക്കാർ ബോണ്ടുകൾ, പ്രത്യേകിച്ച് ദീർഘകാല ബോണ്ടുകൾ വിപണിയിൽ യഥേഷ്ടം നിറയുന്നത് ബോണ്ടു വരുമാനം മുകളിലേക്കുപോകാൻ കാരണമാകുന്നു. താഴ്ന്ന പലിശയും ഇഷ്ടംപോലെ പണലഭ്യതയുമുള്ള സാഹചര്യത്തിലും ദീർഘകാല ബോണ്ടു വരുമാനത്തിൽ സാനുപാതികമായ താഴ്ച ഉണ്ടായില്ല. സമാനമായി, ആർബിഐ പലിശനിരക്കു ഉടൻ കുറയ്ക്കില്ല എന്ന വാർത്തയും ദീർഘകാല ബോണ്ടുകളുടെ വരുമാനം കൂടാൻ കാരണമായിട്ടുണ്ട്. ഈപശ്ചാത്തലത്തിലാണ് ഓപ്പൺമാർക്കറ്റ് ഓപ്പറേഷൻസ് വഴി ആർബിഐ, സർക്കാർ സെക്യൂരിറ്റികളുടെ ഇടവിട്ടുള്ള വാങ്ങലും വിൽപനയും നടത്തുന്നത്. ഇതനുസരിച്ച് ഓഗസ്റ്റ് 27, സെപ്തംബർ 3 തിയതികളിൽ 10,000 കോടി വീതം 20,000 കോടി രൂപയ്ക്കുള്ള ഇടപാടാണു രണ്ടുഘട്ടങ്ങളായി നടക്കുക. ദീർഘകാല ബോണ്ടുവരുമാനം കുറയുന്നതിനാൽ സർക്കാരിന് വിപണിയിൽനിന്ന് കുറഞ്ഞ ചിലവിൽ പണം കടമെടുക്കാൻകഴിയും. കോർപറേറ്റ് ബോണ്ടുവരുമാനവും ഈ ക്രമത്തിലായതിനാൽ കോർപറേറ്റ് മേഘലയ്ക്കും ഗുണകരമാണ്. ഉദാഹരണത്തിന് സർക്കാർ ഓഹരികളുടെ വരുമാനം കൂടിയാൽ കോർപറേറ്റ് ബോണ്ടുകളിൽ നിക്ഷേപകർ കൂടിയവരുമാനം ആവശ്യപ്പെടും. ഇങ്ങിനെ വരുന്നത് കോർപറേറ്റ് സെക്ടറിൽ വായ്പാ ചിലവുവർധിപ്പിക്കും. റിസർവ് ബാങ്കിന്റെ ഒഎംഒയിലൂടെ ദീർഘകാല സർക്കാർ ഓഹരികളും കോർപറേറ്റ് ഓഹരികളും തമ്മിലുള്ള അകലം കുറയാനിടയാക്കും. എങ്കിലും, ധനകമ്മിയുടെ വ്യാപ്തി വർധിക്കുകയും വിപണിയിൽ നിന്നുള്ള സർക്കാർ വായ്പകൂടുകയും ചെയ്യുന്നത് ഓഹരി വിപണിയിലെ ട്രെന്റ് വിരുദ്ധമാക്കിയേക്കാം. അത്തരം സാഹചര്യത്തിൽ ഒഎംഒ യിലൂടെ റിസർവ് ബാങ്ക് സജീവമായി ബോണ്ടു വിപണിയിൽ ഇടപെട്ട് സ്ഥിതിഗതികൾ തണുപ്പിക്കേണ്ടിവരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/3hEYmAz
via IFTTT

സ്വര്‍ണവില വീണ്ടുംകുറഞ്ഞു: ഇതോടെ മൊത്തംഇടിഞ്ഞത് 4,400 രൂപ

സ്വർണവില ശനിയാഴ്ച വീണ്ടുംകുറഞ്ഞു. പവന് ഒറ്റയടിക്ക് 240 രൂപകുറഞ്ഞ് 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. വർഷങ്ങളായി വിലനിർണയാധികാരമുള്ള ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ വിലയാണിത്. അതേസമയം, തൃശ്ശൂരിലെ തീരദേശമേഖലകളിൽ നിരക്കിൽ വ്യത്യാസമുണ്ട്. ഗ്രാമിന് 4,600 രൂപ നിലവാരത്തിലാണ് ഇവിടങ്ങളിലെ വില്പന. ഇവിടത്തെ നിരക്കുപ്രകാരം പവൻവില 36,800 രൂപയാണ്. കേരളത്തിന് പുറത്താണെങ്കിൽ ജിഎസ്ടി ഉൾപ്പടെ ഗ്രാമിന് 4,800 രൂപയാണ് ജുവലറികൾ ഈടാക്കുന്നത്. ആഗോള വിപണിയിൽ ഔൺസിന് 1,964 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഔദ്യോഗിക വിലനിലാവാരം കണക്കിലെടുക്കുമ്പോൾ ഉയർന്ന നിലാവരമായ 42,000 രൂപയിൽനിന്ന് സ്വർണവിലയിൽ 18 ദിവസംകൊണ്ട് 4,400 രൂപയുടെ കുറവാണുണ്ടായത്.

from money rss https://bit.ly/3gG0VRo
via IFTTT

Friday, 28 August 2020

അനുമതിലഭിച്ചിട്ടും ഐ.പി.ഒ. നടത്താതെ 34 കമ്പനികൾ

മുംബൈ: കോവിഡ് ലോക്ഡൗൺ ഏർപ്പെടുത്തിയതിനാലും വിപണി അസ്ഥിരമായതിനാലും അനുമതികളെല്ലാം ലഭിച്ചിട്ടും പ്രഥമ ഓഹരി വിൽപ്പന (ഐ.പി. ഒ.) നടത്താതെ 34 കമ്പനികൾ മികച്ചസമയത്തിനായി കാത്തിരിക്കുന്നു. ഓഹരി വിപണി നിരീക്ഷണ ബോർഡായ സെബിയുടെ കണക്കുപ്രകാരം 33,516 കോടി രൂപയുടെ ഐ.പി.ഒ.യ്ക്കാണ് അനുമതി നൽകിയിട്ടുള്ളത്. വിപണി മെച്ചപ്പെട്ടശേഷം മികച്ച മൂല്യത്തോടെ ഐ.പി.ഒ. നടത്താനാണ് ഈ കമ്പനികൾ കാത്തിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2019-ൽ ഐ.പി.ഒ. പൊതുവേ കുറവായിരുന്നു. 16 കമ്പനികൾചേർന്ന് ആകെ 12,365 കോടി രൂപയാണ് സമാഹരിച്ചത്. 2015-നുശേഷം ഏറ്റവുംകുറവ് ഐ.പി.ഒ. നടന്നതും കഴിഞ്ഞവർഷമാണ്. അതുകൊണ്ടുതന്നെ കമ്പനികളും നിക്ഷേപകരും 2020-നെ വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി കോവിഡെത്തിയത് സ്ഥിതി വഷളാക്കി. മാർച്ചിലെ ഇടിവിനുശേഷം ഓഹരി വിപണി കരകയറിവരുകയാണെങ്കിലും ഐ.പി.ഒ.യുമായി ഇറങ്ങാൻ കമ്പനികൾ സന്നദ്ധമായിട്ടില്ല. നടപ്പുസാമ്പത്തികവർഷം അഞ്ചുമാസം പിന്നിടുമ്പോൾ റൊസാരി ബയോടെക്, മൈൻഡ് സ്പേസ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് എന്നിങ്ങനെ രണ്ട് ഐ.പി.ഒ.കൾ മാത്രമാണ് നടന്നത്. വിപണിയിലെ പണലഭ്യത മുൻനിർത്തി ഏതാനുംകമ്പനികൾകൂടി ഐ.പി.ഒ.യ്ക്ക് തയ്യാറെടുക്കുന്നുണ്ട്. യു.ടി.ഐ. അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ്, ഏഞ്ചൽ ബ്രോക്കിങ് ലിമിറ്റഡ്, ഹാപ്പിയെസ്റ്റ് മൈൻഡ്സ് ടെക്നോളജീസ് ലിമിറ്റഡ് തുടങ്ങിയവയാണ് ഇതിൽമുന്നിലുള്ളത്. യു.ടി.ഐ.യുടെ 4000 കോടി രൂപയുടെ ഐ.പി.ഒ. സെപ്റ്റംബറിൽ ഉണ്ടായേക്കും. സെബി നിയമപ്രകാരം എസ്.ബി.ഐ.ക്കും എൽ.ഐ.സിക്കും യു.ടി.ഐ.യിലെ ഓഹരിപങ്കാളിത്തം പത്തുശതമാനമായി കുറയ്ക്കേണ്ടതുമുണ്ട്. നിലവിൽ മൂന്നുകമ്പനികൾമാത്രമാണ് ഐ.പി.ഒ. അനുമതിക്കായി കാത്തുകിടക്കുന്നതെന്നാണ് പ്രൈംഡേറ്റാബേസിന്റെ കണക്കുകൾ പറയുന്നത്. ആറുവർഷത്തിനിടയിലെ ഏറ്റവും മോശംസ്ഥിതിയാണിത്.

from money rss https://bit.ly/3lvaXss
via IFTTT

കേരളത്തിൽ സ്വർണത്തിന് മൂന്നു വില

കൊച്ചി: കേരളത്തിൽ വെള്ളിയാഴ്ച സ്വർണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളിൽ. ബി. ഗോവിന്ദൻ പ്രസിഡന്റും കെ. സുരേന്ദ്രൻ ജനറൽ സെക്രട്ടറിയുമായിട്ടുള്ള ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ.) സംസ്ഥാനത്ത് ഔദ്യോഗികമായി സ്വർണ വില നിശ്ചയിക്കുന്നത്. വർഷങ്ങളായി വില നിർണയാധികാരം ഇവർക്കാണ്. എ.കെ.ജി.എസ്.എം.എ. നിശ്ചയിച്ച നിരക്ക് പ്രകാരം പവന് 37,840 രൂപയും ഗ്രാമിന് 4,730 രൂപയുമാണ് വെള്ളിയാഴ്ചത്തെ സ്വർണ വില. എന്നാൽ, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ പവന് 37,200 രൂപ, 37,040 രൂപ നിരക്കുകളിൽ വില്പന നടന്നു. എ.കെ.ജി.എസ്.എം.എ. എന്ന പേരിൽ തന്നെ ജസ്റ്റിൻ പാലത്തറ പ്രസിഡന്റായിട്ടുള്ള സംഘടനയാണ് പവന് വെള്ളിയാഴ്ച 37,200 രൂപയും ഗ്രാമിന് 4,630 രൂപയും വില നിശ്ചയിച്ചത്. ഈ സംഘടനയുടെ ഭാഗമായിട്ടുള്ള വ്യാപാരികൾ ഈ നിരക്കിലാണ് വില്പന നടത്തിയത്. അതേസമയം, തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരുകൂട്ടം വ്യാപാരികളുടെ സംഘടനയായ കെ.ജി.എസ്.ഡി.എ. എന്ന സംഘടന പവന് 37,040 രൂപയും ഗ്രാമിന് 4,630 രൂപയും വില കണക്കാക്കി. ഘടകങ്ങൾ അന്താരാഷ്ട്ര വിലയും കറൻസി നിരക്കും സ്വർണത്തിന്റെ അന്താരാഷ്ട്ര വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. അതേസമയം, ബോർഡ് റേറ്റിനെക്കാൾ പവന് 640 രൂപയുടെ വ്യത്യാസത്തിലാണ് പാലത്തറ വിഭാഗം എ.കെ.ജി.എസ്.എം.എ. വ്യാപാരികൾ സ്വർണം വിറ്റത്. കെ.ജി.എസ്.ഡി.എ.യിലെ അംഗങ്ങളാകട്ടെ പവന് 800 രൂപ കുറച്ചാണ് വില നിശ്ചയിച്ചത്. കോവിഡ് പ്രതിസന്ധിയും ഓണക്കാലവുമായതിനാൽ തങ്ങൾക്ക് കിട്ടേണ്ടുന്ന ലാഭത്തിൽ ചെറിയ വിഹിതം കുറച്ചാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതെന്ന് ജസ്റ്റിൻ പാലത്തറ പറഞ്ഞു. വില്പന പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഇറക്കുമതി നികുതിയടക്കം വില നിർണയത്തിൽ പരിഗണിക്കുന്നുണ്ടെന്നും പാലത്തറ വ്യക്തമാക്കി. പഴയ സ്വർണം; വില്പന തകർക്കുന്നു നികുതി വെട്ടിപ്പ് നടത്തിയാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് ഈ സംഘടനയിലെ വ്യാപാരികൾ വില്പന നടത്തുന്നതെന്നാണ് എ.കെ.ജി.എസ്.എം.എ. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിപണിയിൽ ധാരാളമായി പഴയ സ്വർണത്തിന്റെ വില്പന നടക്കുന്നുണ്ട്. ഉപഭോക്താവിന്റെ കൈവശമുള്ള പഴയ സ്വർണം കുറഞ്ഞ വിലയ്ക്ക് എടുക്കാനും നികുതി വെട്ടിപ്പിനുമാണ് ബോർഡ് റേറ്റിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു വിഭാഗം വ്യാപാരികൾ സ്വർണം വിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പഴയ സ്വർണം വില കുറച്ച് വാങ്ങി സംസ്കരിച്ച് പുതിയ സ്വർണമാക്കി വിൽക്കാനും കഴിയും. അനധികൃതമായി ലഭിക്കുന്ന സ്വർണമല്ലെങ്കിൽ ഇത്ര വില കുറച്ച് വിൽക്കുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും എ.കെ.ജി.എസ്.എം.എ. ആവശ്യപ്പെട്ടു. കേരള ജൂവലേഴ്സ് ഫെഡറേഷനും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത്. പഴയ സ്വർണം വിൽക്കാനെത്തുന്ന ഉപഭോക്താക്കൾക്ക് ലഭിക്കേണ്ടതായ ന്യായവില ബോർഡ് റേറ്റ് കുറച്ച് നിർണയിക്കുന്നതിലൂടെ കിട്ടാതാവുകയാണ്. ഒരേസമയം സർക്കാരിനെയും ഉപഭോക്താക്കളെയും വഞ്ചിക്കുന്ന നടപടിയാണ് ഇത്തരം വ്യാപാരികൾ കൈക്കൊള്ളുന്നതെന്നും കേരള ജൂവലേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.പി. അഹമ്മദ് പറഞ്ഞു.

from money rss https://bit.ly/3jndH9l
via IFTTT

Mohanlal's Performance In Drishyam: Director Jeethu Joseph Makes An Interesting Revelation

Mohanlal's Performance In Drishyam: Director Jeethu Joseph Makes An Interesting Revelation
Mohanlal, the complete actor won millions of hearts with his performance in the 2013-released movie Drishyam. Recently, director Jeethu Joseph made an interesting revelation about the actor's performance in the blockbuster movie. Interestingly, the director revealed that Mohanlal stunned him with

* This article was originally published here

സെന്‍സെക്‌സ് 353 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 353.84 പോയന്റ് ഉയർന്ന് 39,467.31ലും നിഫ്റ്റി 88.30 പോയന്റ് നേട്ടത്തിൽ 11,647.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, സിപ്ല, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക് സൂചിക നാലുശതമാനത്തോളം ഉയർന്നു. നിഫ്റ്റ് ഓട്ടോയും നേട്ടമുണ്ടാക്കി. മിഡ്ക്യാപ് 0.5ശതമാനം ഉയർന്നു. അതേസമയം, ലോഹ സൂചിക നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/2QyIoMs
via IFTTT

ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തുംമുമ്പ് ഫ്രങ്ക്‌ളിന്‍ സെബിയുടെ അനുമതി തേടിയില്ല

ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുന്നതിനുമുമ്പ് ഫ്രാങ്ക്ളിൻ ടെംപിൾടൺ സെബിയുടെ അനുമതി തേടിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രസ്നയുടെ നിർമാതാക്കളായ ഗുജറാത്തിലെ പ്രശസ്തമായ കുടുംബമാണ് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയത്. കുടുംബത്തിന് ഫ്രങ്ക്ളിന് ടെംപിൾടണിന്റെ പ്രവർത്തനം നിർത്തിയ ഫണ്ടുകളിലൊന്നിൽ വൻതുകയുടെ നിക്ഷേപമുണ്ട്. ഗുജറാത്ത് ഹൈക്കോടതിയിൽ കുടുംബം ഹർജി നൽകുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഫണ്ട് കമ്പനിയുടെ മരവിപ്പിച്ച ഫണ്ടുകളിലെ നടപടികൾ നിർത്തിവെയ്ക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇവരുടേതുൾപ്പടെയുള്ള മൂന്നുഹർജികൾ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതിയിലേയ്ക്ക് സുപ്രീം കോടതിയുടെ നിർദേശപ്രകാരം പിന്നീട് മാറ്റുകയും ചെയ്തു. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി മ്യൂച്വൽ ഫണ്ട് റെഗുലേഷനിലെ 39-ാം വകുപ്പുപ്രകാരം ഫണ്ട് കമ്പനികൾക്ക് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കാൻ അനുമതി നൽകുന്നുണ്ട്. എന്നാൽ ഇതിന് സെബിയുടെ അനുമതി ആവശ്യമാണ്. പ്രവർത്തനം നിർത്തുന്നതിനുമുമ്പോ അതിനുശേഷമോ ഇത്തരമൊരു അനുമതി ഫ്രങ്ക്ളിൻ തേടിയിട്ടില്ലെന്ന് ഇതോടെ വ്യക്തമായി. Sebi didn't give nod to shut Franklin MFs

from money rss https://bit.ly/3gK7Glz
via IFTTT

ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍

സാമൂഹ്യ സുരക്ഷാ പദ്ധതികൾ കൂടുതൽ പാവപ്പെട്ടവരിലേയ്ക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജൻധൻ അക്കൗണ്ടുമായി ബന്ധപ്പെടുത്തി സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നു. പിഎം ജീവൻ ജ്യോതി യോജനയും പിഎം സുരക്ഷാ ഭീമാ യോജനയും ജൻധൻ അക്കൗണ്ട് ഉടമകൾക്കുകൂടി ലഭ്യമാക്കും. 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് ചേരാവുന്ന പദ്ധതിയാണ് പിഎം ജീവൻ ജ്യോതി യോജന. വർഷത്തിൽ 330 രൂപ പ്രീമിയം അടച്ചാൽ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. അതായത് അക്കൗണ്ട് ഉടമ മരിച്ചാൽ രണ്ടുലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും. പിഎം സുരക്ഷാ ഭീമാ യോജന പ്രകാരം 12രൂപ വാർഷിക പ്രീമിയം അടച്ചാൽ രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ലഭിക്കും. അക്കൗണ്ട് ഉടമ അപകടത്തിൽമരിച്ചാൽ രണ്ടുലക്ഷം രൂപയും അപകടത്തിൽ ഭാഗികമായി വൈകല്യം സംഭവിച്ചാൽ ഒരു ലക്ഷം രൂപയുമാണ് പദ്ധതിപ്രകാരം ലഭിക്കുക. 18 വയസ്സിനും 70വയസ്സിനും ഇടയിലുള്ളവർക്ക് പദ്ധതിയിൽ ചേരാം. കുറഞ്ഞ തുകയുടെ നിക്ഷേപവും വായ്പയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ഉടനെ തുടങ്ങും. ഡിജിറ്റൽ പണമിടപാടിനുള്ള സൗകര്യങ്ങളും അക്കൗണ്ട ഉടമകൾക്ക് വൈകാതെ ലഭ്യമാകും. ഓഗസ്റ്റ് 19ലെ കണക്കുപ്രകാരം 40.35 കോടിയിലേറെപ്പേർക്കാണ് ജൻധൻ അക്കൗണ്ടുള്ളത്. ഈ അക്കൗണ്ടുകളിലാകട്ടെ 1.31 ലക്ഷം കോടി രൂപ നിക്ഷേപവുമുണ്ട്. ഗ്രാമീണ മേഖലകലകളിലുള്ളവരാണ് അക്കൗണ്ട് ഉടമകളിൽ മൂന്നിൽ രണ്ടുപേരും. 55 ശതമാനം അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്. അക്കൗണ്ടിലെ ഒരാളുടെ ശരാശരി നിക്ഷേപം 3,239 രൂപയാണ്. 2015ൽ പദ്ധതി തുടങ്ങിയ സമയത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുകയിൽ രണ്ടര ഇരട്ടി വർധനയണ് ഉണ്ടായിട്ടുള്ളത്. എല്ലാകുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെയാണ് ജൻധൻ അക്കൗണ്ട് പദ്ധതി സർക്കാർ ആരംഭിച്ചത്. Government allows more benefits under Jan Dhan Yojana

from money rss https://bit.ly/3gJDDdL
via IFTTT

Thursday, 27 August 2020

നല്‍കുന്ന കമ്മീഷന്‍ വെളിപ്പെടുത്തണമെന്ന് പിഎംഎസ് സേവനദാതാക്കളോട് സെബി

പോർട്ട്ഫോളിയോ മാനേജുമെന്റ് സർവീസിൽ കൂടതൽ സുതാര്യത ഉറപ്പുവരുത്തുന്നതിന് സെബി നടപടി തുടങ്ങി. പിഎംഎസ് സേവനം നൽകുന്നവർ ബ്രോക്കർമാർക്കും വിതരണക്കാർക്കും നൽകുന്ന കമ്മീഷൻ എത്രയെന്ന് നിക്ഷേകരെ അറിയിക്കണമെന്നാണ് നിർദേശം. സെബിയുടെ ഫ്രീക്വന്റ്ലി ആസ്ക്ഡ് ക്വസ്റ്റ്യൻസ് വിഭാഗത്തിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഈ വർഷം തുടക്കത്തിൽതന്നെ തീരുമാനം നടപ്പാക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവരുന്നത് ഇപ്പോഴാണ്. പിഎംഎസിൽ നിക്ഷേപം നടത്തുംമുമ്പ് വ്യവസ്ഥകൾ ഉൾപ്പെട്ട സമ്മതപത്രം വിശദമായി വായിച്ചശേഷംമാത്രം ഒപ്പിടണമെന്നും സെബിയുടെ നിർദേശത്തിലുണ്ട്. പോർട്ട്ഫോളിയോ മാനേജരും നിക്ഷേപകരും തമ്മിലുള്ള കരാർ പ്രകാരമാണ് പദ്ധതിയുടെ പ്രവർത്തനം. സെബിയുടെ നിർദേശങ്ങൾ പാലിച്ചുള്ളതാകണം വ്യവസ്ഥകൾ. കൂട്ടിച്ചേർക്കലുകൾ പരിശോധിച്ചശേഷംമാത്രം പദ്ധതിയിൽ ചേരണമെന്നാണ് സെബി നിക്ഷേപകർക്കുനൽകുന്ന മുന്നറിയിപ്പ്. പിഎംഎസിലെ മിനിമം നിക്ഷേപം 50 ലക്ഷം രൂപയാണ്. കഴിഞ്ഞവർഷമാണ് 25 ലക്ഷത്തിൽനിന്ന് സെബി വർധനവരുത്തിയത്. PMS providers told to give info on commission

from money rss https://bit.ly/3hAeB1G
via IFTTT

സ്വര്‍ണവിലയില്‍ വീണ്ടുംഇടിവ്: പവന് 400 രൂപ കുറഞ്ഞ് 37,840 രൂപയായി

സ്വർണവിലയിൽ വീണ്ടുംതകർച്ച. പവന് ഒറ്റയടിക്ക് 400 രൂപകുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് 26ന് പവൻ വില 38,000 രൂപയിലെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞദിവസം 240 രൂപവർധിച്ച് 38,240 രൂപയുമായി. തുടർന്നാണ് പവന് 400 രൂപയുടെ ഇടിവുണ്ടായത്. ഇതോടെ ഏറ്റവും ഉയർന്ന നിലാവരമായ 42,000 രൂപയിൽനിന്ന് സ്വർണവിലയിൽ 17 ദിവസംകൊണ്ട് 4,160 രൂപയുടെ കുറവുണ്ടായി. ആഗോള വിപണിയിൽ സ്പോട്ട് ഗോള്ഡ് വില ഔൺസിന് 1,929.94 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. Gold price at Rs 37,840

from money rss https://bit.ly/3gFh6P0
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം: സെന്‍സെക്‌സ് 39,330ലെത്തി

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും ഓഹരി സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 216 പോയന്റ് നേട്ടത്തിൽ 39,330ലും നിഫ്റ്റി 62 പോയന്റ് ഉയർന്ന് 11,621ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1277 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 518 ഓഹരികൾ നഷ്ടത്തിലുമാണ്. 84 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ടാറ്റ സ്റ്റീൽ, സിപ്ല, സൺ ഫാർമ, ഐഒസി, എസ്ബിഐ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, ഹിൻഡാൽകോ, ഇൻഫോസിസ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക് സൂചിക ഒരുശതമാനത്തിലേറെ നേട്ടത്തിലാണ്.

from money rss https://bit.ly/3loJxEs
via IFTTT

ഡിജിറ്റൽ പേമെന്റ് വ്യവസായത്തിൽ ചുവടുവെക്കാൻ എസ്.ബി.ഐ.

മുംബൈ: നാഷണൽ പേമെന്റ് കോർപ്പറേഷനു സമാനമായി പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനം കൊണ്ടുവരുന്നതിന് പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി റിസർവ് ബാങ്കിന്റെ പദ്ധതിയായ 'ന്യൂ അംബ്രല്ല എന്റിറ്റി' പദ്ധതിയിൽ ലൈസൻസിനായി അപേക്ഷിക്കാനാണ് തീരുമാനം. വിഷയത്തിൽ എസ്.ബി.ഐ.യുടെ ഉന്നതതലത്തിൽ പ്രാഥമിക ചർച്ചകൾ നടന്നു. പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കാനും ലൈസൻസിന് അപേക്ഷിക്കാനുമാണ് തത്ത്വത്തിൽ തീരുമാനമായിരിക്കുന്നത്. എസ്.ബി.ഐ.യുടെ നേതൃത്വത്തിൽ ബാങ്കുകളുടെ കൺസോർഷ്യം രൂപവത്കരിച്ച് പദ്ധതി നടപ്പാക്കുക, ഫിൻടെക് സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ സംരംഭത്തിന് തുടക്കമിടുക എന്നിങ്ങനെ വിവിധ സാധ്യതകളാണ് പരിഗണനയിലുള്ളത്. പദ്ധതിയുടെ മാനദണ്ഡങ്ങൾ കഴിഞ്ഞയാഴ്ചയാണ് റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചത്. 2021 ഫെബ്രുവരി വരെ ലൈസൻസിനായി അപേക്ഷിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. എൻ.പി.സി.ഐ.ക്കുള്ള അതേ അധികാരങ്ങൾ പുതിയ സംരംഭത്തിനു ലഭിക്കും. നിലവിൽ യു.പി.ഐ., ഐ.എം.പി.എസ്., നാഷണൽ ഫിനാൻഷ്യൽ സ്വിച്ച് തുടങ്ങിയവ വഴി ഡിജിറ്റൽ പേമെന്റിന്റെ 60 ശതമാനവും നിയന്ത്രിക്കുന്ന എൻ.പി.സി.ഐ. ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന കമ്പനിയാണ്. ഈ രംഗത്തെ പുതിയ കമ്പനികൾ ലാഭം മുൻനിർത്തിതന്നെയാകും പ്രവർത്തിക്കുക.

from money rss https://bit.ly/2D9TOTQ
via IFTTT