121

Powered By Blogger

Monday, 7 December 2020

റിസര്‍വ് ബാങ്കിന്റെ ഉദാരനയം സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുമോ?

ധനനയ കമ്മിറ്റിയുടെ പ്രഖ്യാപനങ്ങൾ മിക്കവാറും പ്രതീക്ഷിച്ചതുതന്നെ. പലിശ നിരക്കുകളിൽ മാറ്റംവരുത്താതെ ഉദാരനയം തുടരാനാണ് കമ്മിറ്റി തീരുമാനിച്ചത്. സാമ്പത്തിക വീണ്ടെടുപ്പിനെ സഹായിക്കുന്നതിനായി ഉദാരീകരണനയങ്ങൾ ഈവർഷം തുടരുമെന്നും അടുത്തസാമ്പത്തിക വർഷത്തേക്കത് ദീർഘിപ്പിക്കുമെന്നുമാണ് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞത്. 2021 സാമ്പത്തികവർഷം രണ്ടാംപാദത്തിൽ വളർച്ചാനിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ മെച്ചമായിരുന്നെങ്കിലും വളർച്ചയുടെപാതയിൽ തിരിച്ചെത്താൻ അഭ്യന്തര സമ്പദ് വ്യവസ്ഥയ്ക്ക് ഇനിയും പിന്തുണ ആവശ്യമുണ്ട്. 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 7.5 ശതമാനം സങ്കോചിക്കുമെന്നും വരാനിരിക്കുന്ന രണ്ടുപാദങ്ങളിൽ വളർച്ചാനിരക്ക് അനുകൂലമായിരിക്കുമെന്നുമാണ് ആർബിഐയുടെ വിലയിരുത്തൽ. സ്ഥിതിഗതികൾ ഇങ്ങിനെയാണെങ്കിലും വർധിക്കുന്ന വിലക്കയറ്റത്തിന്റെ കാര്യത്തിലുള്ള ഉൽക്കണ്ഠ ആർബിഐ ഗവർണറുടെ പ്രസംഗത്തിൽ പ്രകടമായിരുന്നു. ശീതകാല മാസങ്ങളിലെ ചെറിയആശ്വാസവുമായി വിലക്കയറ്റനിരക്ക് ഉയർന്നനിലയിൽതന്നെ തുടരുമെന്നാണ് ധനനയ കമ്മിറ്റിയുടെ കണക്കുകൂട്ടൽ. ഉപഭോക്തൃ വില സൂചികയുമായി ബന്ധപ്പട്ടു നിർണയിക്കുന്ന വിലക്കയറ്റനിരക്ക് ഒക്ടോബറിൽ 7.6 ശതമാനമായിരുന്നു. 2021 സാമ്പത്തിക വർഷം മൂന്നാംപാദത്തിൽ അത് 6.8 ശതമാനവും നാലാം പാദത്തിൽ 5.8 ശതമാനവും ആയിരിക്കുമെന്നുമാണ് വിലയിരുത്തൽ. പ്രധാനമായും വിതരണരംഗത്തെ പ്രശ്നങ്ങളാണ് രാജ്യത്തെ വിലക്കയറ്റ നിരക്ക് വർധിക്കാൻകാരണം. സാമ്പത്തികമേഖല സാവധാനം വീണ്ടെടുപ്പു തുടങ്ങിയതോടെ ഡിമാന്റിലെ വർധനയും ഘടകമായിത്തീരും. ഉദാഹരണത്തിന് ഒക്ടോബറിലെ അടിസ്ഥാന വിലക്കയറ്റനിരക്ക് 5.7 ശതമാനമായിരുന്നു. വികസിത രാജ്യങ്ങളിലെ ഉദാരവൽകൃത സാമ്പത്തിക നയങ്ങൾ കാരണം വികസ്വരവിപണികളിലേക്കുള്ള പണത്തിന്റെ ഒഴുക്കിൽ ഉണ്ടായ വർധനയും ചില്ലറ വ്യാപാരമേഖലയിൽ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. രാഷ്ട്രീയസ്ഥിരതയും യുഎസിൽ വരാനിരിക്കുന്ന സാമ്പത്തിക ഉത്തേജക പദ്ധതിയിലുള്ള പ്രതീക്ഷയും പണമിറക്കാനുള്ള ത്വര നിക്ഷേപകരിൽ വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയെപ്പോലുള്ള വികസ്വര വിപണികളിൽ മികച്ചലാഭം പ്രതീക്ഷിച്ച് ധാരാളമായി വിദേശ ണം ഒഴുകിയെത്തുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ വിദേശ പണത്തിന്റെ കുത്തൊഴുക്ക് ഉണ്ടാക്കിയേക്കാവുന്ന ചഞ്ചലാവസ്ഥയെക്കുറിച്ച് ഗവർണർ മുന്നറിയിപ്പു നൽകി. അഭ്യന്തര സാമ്പത്തിക വിപണിയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പുനൽകി. സാമ്പത്തിക മേഖലയിൽ വായ്പാവളർച്ചയെ പിന്തുണയ്ക്കുന്നതിന് വിവിധ നടപടികൾ പ്രഖ്യാപിക്കപ്പട്ടിട്ടുണ്ട്. സർക്കാരിന്റെ അടിയന്തിര വായ്പാസഹായം ഉറപ്പുവരുത്തുന്ന ഇസിഎൽജിഎസ് പദ്ധതിയുടെ മാതൃകയിൽ പ്രതിസന്ധി നേരിടുന്ന മേഖലകൾക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്ന ദീർഘകാല റിപ്പോ പ്രക്രിയ നീട്ടിനൽകി. അതുപോലെ, പണ വിപണിയിലെ നോട്ടീസ് സൗകര്യത്തോടൊപ്പം ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് സൗകര്യം, റിസർവ് ബാങ്കിന്റെ മാർജിനൽ സ്റ്റാന്റിംഗ് സൗകര്യം (എംഎസ് എഫ്) എന്നിവ ഉപയോഗിക്കാൻ പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്കും ്അനുമതി നൽകും. നിയന്ത്രിതമായ സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ പെയ്മെന്റ് സുരക്ഷാനിയന്ത്രണം സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകാനും ആർബിഐക്കു പരിപാടിയുണ്ട്. ഈയിടെ എച്ച്ഡിഎഫ്സി ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിന്റെ പാശ്ചാത്തലത്തിലാണ് ഈനടപടിയെ കാണേണ്ടത്. ഓൺലൈൻ ബാങ്കിംഗിൽ വൈദ്യുതി തകരാർ കാരണം പുതിയ ക്രെഡിറ്റ് കാർഡും മറ്റു ഡിജിറ്റൽ സൗകര്യങ്ങളും ഇറക്കുന്നതിൽനിന്ന് എച്ച്ഡിഎഫ്സി ബാങ്കിനെ റിസർവ് ബാങ്ക് തടയുകയുണ്ടായി. സുപ്രധാന പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ധനനയത്തിലെ മൃദുസമീപനം തുടരുമെന്നുതന്നെയാണ് കമ്മിറ്റി തീരുമാനത്തിന്റെ അന്തർധാര. വിലക്കയറ്റനിരക്ക് താങ്ങാവുന്ന നിലയിലേക്കുതാഴുന്നതുവരെ പലിശനിരക്കു കുറയ്ക്കുന്നതിന് ആർബിഐ തയാറാവുകയില്ലെന്നാണ് കരുതേണ്ടത്. ഉദാരനയങ്ങൾ അടുത്ത സാമ്പത്തിക വർഷത്തേക്കുകൂടി നീട്ടാനുള്ള തീരുമാനത്തിൽനിന്നുവിലക്കയറ്റം നിയന്ത്രിക്കുന്നതിനേക്കാൾ പ്രധാനം സാമ്പത്തിക വളർച്ചയുണ്ടാക്കുക എന്നതാണെന്ന് വ്യക്തമാകുന്നുണ്ട്.എന്നാൽ വിലക്കയറ്റനിരക്ക് ലക്ഷ്യത്തിൽ ഒതുക്കിനിർത്തേണ്ടത് ആർബിഐയുടെ ഉത്തരവാദിത്തം തന്നെയാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിഗദ്ധയാണ് ലേഖിക)

from money rss https://bit.ly/3lWFxKk
via IFTTT

സ്വര്‍ണവില പവന് 560 രൂപകൂടി 37,280 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന് 560 രൂപകൂടി 37,280 രൂപ നിലവാരത്തിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി. ആഗോള വിപണിയിൽ കഴിഞ്ഞദിവസം മികച്ചനേട്ടമുണ്ടാക്കിയ സ്വർണവിലയിൽ ഇന്ന് കാര്യമായ മാറ്റമില്ല. സ്പോട് ഗോൾഡ് ഔൺസിന് 1,863.30 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം വിലയിൽ 1.7ശതമാനത്തോളം വിലവർധിച്ചിരുന്നു. ഡോളർ തളർച്ചയിലായതാണ് സ്വർണവിപണിക്ക് കരുത്തായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,064 നിലവാരത്തിലാണ്.

from money rss https://bit.ly/2VS8KLW
via IFTTT

ഓഹരി സൂചികകളില്‍ മുന്നേറ്റംതുടരുന്നു; നിഫ്റ്റി 13,400 മറികടന്നു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. സൂചികകൾ റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. സെൻസെക്സ് 206 പോയന്റ് നേട്ടത്തിൽ 45,633ലും നിഫ്റ്റി 158 പോയന്റ് ഉയർന്ന് 13,416ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1552 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 698 ഓഹരികൾ നഷ്ടത്തിലുമാണ്. 94 ഓഹരികൾക്ക് മാറ്റമില്ല. മാരുതി സുസുകി, റിലയൻസ്, യുപിഎൽ, അൾട്രടെക് സിമെന്റ്, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി, ഗെയിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, ഐഒസി, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളെല്ലാം നേട്ടത്തിലാണ്. Indices At Fresh Record Highs

from money rss https://bit.ly/3mUmtxS
via IFTTT

വിദേശകടം തീർക്കാൻ റിലയൻസ് 10,500 കോടി സമാഹരിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് 140 കോടി ഡോളർ സമാഹരിച്ചു. അതായത്, ഏതാണ്ട് 10,500 കോടി രൂപ. നിലവിലുള്ള വിദേശ വായ്പകൾ അടച്ചുതീർക്കാനാണ് പുതുതായി കടമെടുത്തിരിക്കുന്നത്. നിലവിലുള്ള വായ്പയുടെ പലിശ നിരക്കിനെക്കാൾ ഏതാണ്ട് 0.70 ശതമാനം കുറവാണ് പുതിയ വായ്പയുടേതെന്നാണ് സൂചന. പലിശ ബാധ്യത കുറയാൻ ഇത് ഇടയാക്കും. പതിനാല് അന്താരാഷ്ട്ര ബാങ്കുകളുമായി വായ്പ സംബന്ധിച്ച ധാരണയിലെത്തിയിട്ടുണ്ട്. റിലയൻസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ഹോൾഡിങ്സ് യു.എസ്.എ.യുടെ വായ്പാ തിരിച്ചടവിനാണ് ഈ തുക വിനിയോഗിക്കുക. ഏതെങ്കിലുമൊരു ഇന്ത്യൻ കമ്പനി അന്താരാഷ്ട്ര ബാങ്കുകളിൽനിന്ന് വായ്പാ പുനഃക്രമീകരണത്തിനായി ഈ വർഷം സമാഹരിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്. സിറ്റി ബാങ്ക്, ബാർക്ലെയ്സ്, ഡി.ബി.എസ്. ബാങ്ക് എന്നിവയിൽനിന്ന് പണം സമാഹരിച്ചിട്ടുണ്ടെന്നാണ് സൂചന. എസ്.ബി.ഐ.യും പട്ടികയിലുണ്ടെന്നാണ് അറിയുന്നത്. റിലയൻസിന്റെ റീട്ടെയിൽ ഡിവിഷൻ 10.09 ശതമാനം ഓഹരി കൈമാറി 47,265 കോടി രൂപയും ടെലികോം സംരംഭമായ ജിയോ ഏതാണ്ട് 33 ശതമാനം ഓഹരി വിറ്റ് 1.52 ലക്ഷം രൂപയും സമാഹരിച്ചിരുന്നു. ഇത് റിലയൻസ് ഇൻഡസ്ട്രീസിന്റെ കടബാധ്യത കുറയാൻ സഹായിച്ചിട്ടുണ്ട്. Reliance raises Rs 10,500 crore to pay off foreign debt

from money rss https://bit.ly/2JWBFvI
via IFTTT

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിൽ എം.എ. യൂസഫലി

ദുബായ്: പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ നാമനിർദേശം ചെയ്തു. അടുത്ത വർഷം ജനുവരി ആദ്യവാരം നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ചാണ് അവാർഡ് നൽകുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവാർഡ് ജൂറിയിലേക്ക് യൂസഫലി ഉൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ള അഞ്ച് വ്യക്തികളുടെ പേര് ഉൾപ്പെടുത്തിയത്. കോവിഡ് വ്യാപനം മൂലം 2021 വർഷത്തെ പ്രവാസി ഭാരതീയ ദിവസ് ഇതാദ്യമായി ഓൺലൈനിൽ കൂടിയാണ് നടക്കുന്നത്. ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാൻ അവാർഡ്.

from money rss https://bit.ly/2K2bGTs
via IFTTT

സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 13,350 മറികടന്നു

മുംബൈ: ധനകാര്യം, ഫാർമ, എഫ്എംസിജി ഓഹരികളുടെ കരുത്തിൽ സൂചികകൾ വീണ്ടും റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 347.42 പോയന്റ് ഉയർന്ന് 45,426.97ലും നിഫ്റ്റി 97.30 പോയന്റ് നേട്ടത്തിൽ 13,355.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1972 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 936 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, അദാനി പോർട്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, നെസ് ലെ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനവുംഫാർമ, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി സൂചികകൾ ഒരുശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനം ഉയർന്നു. Market Ends At Fresh Record Closing High

from money rss https://bit.ly/39PyBfC
via IFTTT

പ്രവര്‍ത്തനംനിര്‍ത്തിയ ഫണ്ടുകളില്‍ ഇ-വോട്ടിങ് നടത്താന്‍ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍

കോടതി ഉത്തരവനുസരിച്ച് നിക്ഷേപകരുടെ അനുമതി തേടാൻ ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് ഇ-വോട്ടിങ് നടത്തും. ഡിസംബർ 26 മുതൽ 28 വെരയാണ് നിക്ഷേപകർക്ക് ഓൺലൈൻവഴി വോട്ട് രേഖപ്പെടുത്താൻ കഴിയുക. ഫണ്ടുകൾ പ്രവർത്തനം നിർത്തുന്നതിനുമുമ്പ് നിക്ഷേപകരുടെ അനുമതി വാങ്ങണമെന്ന കർണാടക ഹൈക്കോടതിയുടെ നിർദേശത്തെതുടർന്നാണ് വോട്ടിങ്. വോട്ടിങിൽ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഫണ്ടുകളുടെ പ്രവർത്തനം പുനഃരാരംഭിക്കേണ്ടിവരും. അങ്ങനെയുണ്ടായാൽ കനത്ത വില്പന സമ്മർദംനേരിടേണ്ടിവരുമെന്നും കിട്ടിയവിലയ്ക്ക് കടപ്പത്രംവിറ്റ് പണം സ്വരൂപിക്കേണ്ടിവരുമെന്നും ഫ്രാങ്ക്ളിൻ അധികൃതർ നിക്ഷേപികരെ ഇ-മെയിലിൽ അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷംപേരും യെസ് എന്ന് വോട്ടുചെയ്താൽ ഫണ്ട് കമ്പനിയ്ക്ക് നിക്ഷേപം മികച്ചവിലയിൽ പിൻവലിക്കാനുള്ള സമയം ലഭിക്കുകയും അത് നിക്ഷേപകന് ഗുണംചെയ്യുമെന്നും ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് നിക്ഷേപകർ വ്യാപകമായി പണംപിൻവലിച്ചതിനെതുടർന്ന് 2020 ഏപ്രിൽ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം എഎംസി നിർത്തിയത്. ആറു ഫണ്ടുകളിലായി 11,576 കോടി രൂപ ഇതിനകം ഫണ്ട് കമ്പനിയ്ക്ക് തരിച്ചെടുക്കാനായിട്ടുണ്ട്. നടപടിക്രമം പൂർത്തിയാക്കിയാൽ നിക്ഷേപകർക്ക് പണം തിരിച്ചുനൽകിതുടങ്ങും. ഫ്രാങ്ക്ളിൻ ടെംപിൾടൺ ലോ ഡ്യൂറേഷൻ ഫണ്ടിൽ 48ശതമാനം തുകയും നിക്ഷേപകർക്ക് തിരിച്ചുനൽകാൻ ഫണ്ട് കമ്പനിയുടെ കൈവശമുണ്ട്. അൾട്ര ഷോർട്ട് ബോണ്ട് ഫണ്ടിൽ 46ശതമാനവും ഡൈനാമിക് ആക്യുറൽ ഫണ്ടിൽ 33ശതമാനവും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 14ശതമാനം തുകയും തിരിച്ചുകൊടുക്കാൻ എഎംസിയുടെ കൈവശമുണ്ട്. പണം തിരികെക്കിട്ടുന്ന മുറയ്ക്ക് നിക്ഷേപകർക്ക് കൈമാറും. ആറുഫണ്ടുകളിലായി 25,000 കോടിയോളം രൂപയാണ് മുന്നുലക്ഷത്തിലേറെ നിക്ഷേപകർക്കായി ലഭിക്കാനുള്ളത്. Franklin Templeton issues notice for e-voting on 6 debt schemes

from money rss https://bit.ly/37GjCCj
via IFTTT

Sunday, 6 December 2020

ഈ ഓഹരിയില്‍ ആറുമാസംമുമ്പ് ഒരുലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ 9.12 ലക്ഷമാകുമായിരുന്നു

മൈക്രോ ക്യാപ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അഞ്ജനി ഫുഡ്സിന്റെ ഓഹരി. ആറുമാസത്തിനിടെ കമ്പനിയുടെ ഓഹരി നൽകിയ നേട്ടം 812ശതമാനമാണ്. ജൂൺ ഒന്നിന് 10.74 നിലാവരത്തിലായിരുന്ന ഓഹരിയുടെ വില ഡിസംബർ ഏഴിന് 98 നിലവാരത്തിലേയ്ക്കാണ് ഉയർന്നത്. ഈ കാലയളവിൽ സെൻസെക്സ് ഉയർന്നത് ശരാശരി 35ശതമാനമാണ്. ഒരു ലക്ഷം രൂപ ആറുമാസംമുമ്പ് അഞ്ജനി ഫുഡ്സിൽ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 9.12 ലക്ഷമാകുമായിരുന്നു. എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് കമ്പനിയുടെ ഓഹരി വിലയെത്തയിരിക്കുന്നത്. 96.10 നിലാവരത്തിലായിരുന്നു കഴിഞ്ഞ വ്യാപാരദിനത്തിൽ ബിഎസ്ഇയിൽ ഓഹരി ക്ലോസ് ചെയ്തത്. കോവിഡ് വ്യാപനത്തിനുശേഷം മികച്ച തിരിച്ചുവരവുനടത്തിയതാണ് അഞ്ജനി ഫുഡ്സിന്റെ ഓഹരി വിലയിൽ കുതിപ്പുണ്ടാകാനിടയാക്കിയത്. മുൻപാദത്തെ അപേക്ഷിച്ച് 20.53ശതമാനംവിറ്റുവരവാണ് കമ്പനി നേടിയത്. 6.04 കോടിയിൽനിന്ന് 7.28 കോടിയായി വരുമാനംകൂടി. അതേസമയം അറ്റാദായത്തിൽ നേരിയ കുറവുണ്ടായി. ആദ്യപാദത്തിൽ 0.41 കോടിയായിരുന്നു ലാഭമെങ്കിൽ രണ്ടാം പാദത്തിൽ ഇത് 0.38 കോടിയായി കുറഞ്ഞു. ധനകാര്യ സ്ഥാപനങ്ങളോ മ്യൂച്വൽ ഫണ്ടുകളോ അഞ്ജനി ഫുഡ്സിൽ നിക്ഷേപിച്ചിട്ടില്ല. 75ശതമാനം ഓഹരികളും പ്രൊമോട്ടർമാരുടെ കൈവശമാണ്. റീട്ടെയിൽ നിക്ഷേപകരുടെ കൈവശം 25ശതമാനവും. മുന്നറിയിപ്പ്: മൈക്രോ ക്യാപ് വിഭാഗത്തിലുള്ള ഓഹരികളിലെ നിക്ഷേപം അതീവ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. അഞ്ജനി ഫുഡ്സിന്റെ ഓഹരി നിക്ഷേപത്തിനായി ശുപാർശചെയ്യുന്നില്ല. സ്വന്തം റിസ്കിൽവേണം നിക്ഷേപിക്കാൻ. ഓഹരി വിപണിയിലെ സാധ്യതകൾ ചൂണ്ടിക്കാണിക്കാൻമാത്രമാണ് ഈ വിശകലനം.

from money rss https://bit.ly/33S5FzQ
via IFTTT

ഐപിഒയിലൂടെ 1000 കോടി ഡോളര്‍ സമാഹരിക്കാന്‍ ഫ്‌ളിപ്കാര്‍ട്ട്

ആഗോള റീട്ടെയിൽ ഭീമനായ വാൾമാർട്ടിന്റെ സ്വന്തമായ ഫ്ളിപ്കാർട്ട് ഐപിഒയുമായി വരുന്നു. 2021ന്റെ തുടക്കത്തിൽ യുഎസ് വിപണിയിലാകും കമ്പനി ലിസ്റ്റ് ചെയ്യുക. 25ശതമാനം ഓഹരി വിറ്റ് 1000 കോടി ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പനയുടെ പ്രാഥമിക നടപടികൾക്കായി ഗോൾഡ്മാൻ സാച്സിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. നിലവിൽ ഫ്ളിപ്കാർട്ടിലെ 82.3ശതമാനം ഓഹരികളും വാൾമാർട്ടിന്റെ കൈവശമാണുള്ളത്. ടെൻസെന്റ്(5.21%), ടൈഗർ ഗ്ലോബൽ(4.72%), ബിന്നി ബെൻസാൽ(3.15%), ക്യുഐഎ(1.45%)എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തമുള്ളത്. 2019 സാമ്പത്തിക വർഷത്തിലെ 30,931 കോടി രൂപയിൽനിന്ന് 2020 വർഷത്തിൽ കമ്പനിയുടെ വരുമാനം 34,610 കോടി രൂപയായി ഉയർന്നു. 12 ശതമാനമാണ് വളർച്ച. അറ്റനഷ്ടമാകട്ടെ 3,836 കോടി രൂപയിൽനിന്ന് 3,150 കോടി രൂപയായി കുറയ്ക്കാനും കമ്പനിക്കായി. Walmart readies for $10 bn Flipkart IPO

from money rss https://bit.ly/3lNsFpN
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 36 പോയന്റ് ഉയർന്ന് 45,115ലും നിഫ്റ്റി 10 പോയന്റ് നേട്ടത്തിൽ 13,268ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1180 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 377 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകൾക്ക് കരുത്തായത്. ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, എൻടിപിസി, ഇൻഫോസിസ്, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്, നെസ് ലെ, എച്ച്ഡിഎഫ്സി, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2JGAEYW
via IFTTT

ഇരുമ്പുരുക്ക് സാമഗ്രികളുടെ വില കുതിച്ചുയരുന്നു: കിലോയ്ക്ക് കൂടിയത് 10 രൂപയിലേറെ

കൊച്ചി: ഇരുമ്പുരുക്ക് സാമഗ്രികളുടെ വില കുതിച്ചുയരുകയാണ്. നവംബറിൽ തുടങ്ങിയ വില ക്കയറ്റം ഡിസംബറിലും കുതിച്ചുയർന്നു കഴിഞ്ഞു. നിലവിൽ ഇരുമ്പുരുക്ക് സാമഗ്രികളുടെ വിലയിൽ കിലോയ്ക്ക് 10 മുതൽ 14 രൂപ വരെയാണ് വർധനയുണ്ടായിരിക്കുന്നത്. കോവിഡിനെ തുടർന്ന് പ്രവർത്തിക്കാതിരുന്ന ഇരുമ്പുരുക്ക് സാമഗ്രികൾ വിൽക്കുന്ന കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വില കൂട്ടി കിട്ടുന്നതിനായി ഉത്പാദനം കുറച്ചതാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികളുടെ ആരോപണം. ചില സമയങ്ങളിൽ വില കൂടാറുണ്ട്. എന്നാൽ, ഇത്ര വലിയ മാർജിനിൽ വില കൂടുന്നത് ആദ്യമായാണെന്നും വ്യാപാരികൾ പറയുന്നു. ഒരു മാസം മുൻപേ അഡ്വാൻസ് തുക വാങ്ങി ഉപയോക്താക്കളുമായി കരാറിലേർപ്പെടുന്ന വ്യാപാരികൾക്ക് ഇതുമൂലം വലിയ നഷ്ടമാണ് സഹിക്കേണ്ടി വരുന്നത്. നിർമാണ മേഖലയെ ആകെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഇവർ പറയുന്നു. നവംബർ വരെ ഏഴു മുതൽ 10 രൂപ വരെയാണ് വില വർധിച്ചിരുന്നത്. എന്നാൽ, ഡിസംബർ ആദ്യവാരം മൂന്നു മുതൽ നാലു രൂപ വരെ വീണ്ടും വില വർധിക്കുകയായിരുന്നു. ടി.എം.ടി. ബാറുകൾക്കും എം.എസ്. ആംഗിളുകൾക്കും കിലോയ്ക്ക് 10 മുതൽ 13 രൂപ വരെയാണ് വില കൂടിയിട്ടുള്ളത്. പ്ലേറ്റുകൾ, ഷീറ്റുകൾ ജി.പി./എം.എസ്. പൈപ്പുകൾ എന്നിവയ്ക്ക് 11 മുതൽ 14 രൂപ വരെയും വില കൂടി. അലുമിനിയം ഷീറ്റിന് 30 രൂപ മുതൽ 40 രൂപ വരെയും വില വർധനയുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഇത്തരത്തിൽ ഒരു വില വർധനയില്ലാതിരിക്കേ ആഭ്യന്തര വിപണിയിൽ മാത്രമാണ് ഇത്തരത്തിൽ വില ഉയർന്നു വരുന്നത്. ഒഡിഷയിൽ ഇരുമ്പയിര് ഖനനം ചെയ്യുന്നയിടങ്ങളുടെ ചുമതല ചില സ്റ്റീൽ കമ്പനികൾ ലേലം വഴി സ്വന്തമാക്കിയിട്ടുണ്ട്. ഇവർ ഇരുമ്പയിര് ഖനനം ചെയ്യുന്നത് കുറയ്ക്കുകയാണെന്ന് കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കോവിഡ് സമയത്ത് വലിയ സ്റ്റീൽ കമ്പനികളുടെ ഉത്പാദനത്തിൽ ഇടിവുണ്ടായതിനെ തുടർന്ന് ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ഈ നഷ്ടം നികത്താനായി ഇത്തരം കമ്പനികൾ നടത്തുന്ന ശ്രമമാണ് വൻ വിലക്കയറ്റത്തിന് കാരണമെന്നും ഇവർ പറയുന്നു.

from money rss https://bit.ly/39TWTW9
via IFTTT

Saturday, 5 December 2020

ചരിത്രംരചിച്ച് വിപണി: നാലുദിവസത്തിനിടെ 50ശതമാനംവരെ നേട്ടമുണ്ടാക്കി ഓഹരികള്‍

നാലുദിവസംമാത്രം നീണ്ടുനിന്ന വ്യാപാര ആഴ്ചയിൽ ചരിത്രംകുറിച്ച് ഓഹരി സൂചികകൾ. സെൻസെക്സ് 45,000വും നിഫ്റ്റി 13,200ഉം പിന്നിട്ട ആഴ്ചയാണ് കടന്നുപോകുന്നത്. കാളകൾ പിടിമുറുക്കിയതോടെ ബിഎസ്ഇ 500ലെ 65 ഓഹരികൾ ഈയാഴ്ചമാത്രം 10 മുതൽ 50ശതമാനംവരെ നേട്ടമുണ്ടാക്കി. കെഎൻആർ കൺസ്ട്രക് ഷൻ, ടാറ്റ പവർ, മാരുതി സുസുകി, സൺ ഫാർമ, അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ, ഒബറോയ് റിലയാൽറ്റി, സെയിൽ, സ്പൈസസ് ജെറ്റ്, ടാറ്റ കെമിക്കൽസ്, അദാനി പവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകളും സെപ്റ്റംബർ പാദത്തിലെ പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി ഡാറ്റയും വിലക്കയറ്റം ഉയർന്നുനിൽക്കുകയാണെങ്കിലും സമ്പദ്ഘടന വളർച്ചയുടെ പാതയിലാണെന്ന ആർബിഐയുടെ വിലയിരുത്തലുമാണ് വിപണിക്ക് കുതിപ്പേകിയത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 7,236 കോടി രുപായാണ് ഈയാഴ്ചമാത്രം രാജ്യത്തെ വിപണിയിലിറക്കിയത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 4,118 കോടി രൂപയുടെ ഓഹരികൾ വിറ്റ് ലാഭമെടുക്കുകയുംചെയ്തു. ചെറുകിട, മധ്യനിര ഓഹരികളാണ് നവംബറിലും ഡിസംബറിലെ തുടക്കത്തിലും കൂടുതൽ മുന്നേറ്റമുണ്ടായത്. ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യ ഓഹരികളും നേട്ടംകൊയ്തു. കഴിഞ്ഞ മൂന്നുമാസത്തെ കണക്കെടുത്താൽ 30ശതമാനത്തിലേറെയാണ് സ്വകാര്യ ബാങ്കുകളുടെ ഓഹരികളുണ്ടാക്കിയ നേട്ടം. പൊതുമേഖ ബാങ്കുകളുടെ ഓഹരികളുംനേട്ടത്തിൽ പങ്കാളികളായി. അടുത്തയാഴ്ച പുറത്തുവരാനിരിക്കുന്ന മാനുഫാക്ചറിങ് ഡാറ്റയാണ് ആഭ്യന്തര വിപണിയുടെ ഗതിനിർണയിക്കുക. വാക്സിൻ സംബന്ധിച്ച റിപ്പോർട്ടുകളും യു.എസിലെ സാമ്പത്തിക പാക്കേജുമാകും ആഗോള വിപണികളെ സ്വാധീനിക്കുക. ബുള്ളുകൾ പിടിമുറുക്കിയാൽ 13,350/13,400 നിലവാരത്തിലേയ്ക്ക് നിഫ്റ്റി കുതിക്കും. ബാങ്ക് നിഫ്റ്റിയാകട്ടെ 31,000 നിലവാരത്തിലുമെത്തും. ടെക്നോളജി, സേവന മേഖലകളിൽ കണ്ണുവെച്ചിട്ടുള്ള വിദേശ നിക്ഷേപ സ്ഥാപനങ്ങൾതന്നെയാകും കുതിപ്പിന് നേതൃത്വം നൽകുക.

from money rss https://bit.ly/3oloUcQ
via IFTTT

നന്മ ചെയ്യുന്നതാണ് ഉത്തമ ബിസിനസ് മാതൃകയെന്ന് പര്‍പ്പസ് റൗണ്ട് ടേബ്ള്‍

കൊച്ചി: നന്മ ചെയ്യുന്നതാണ് ഉത്തമ ബിസിനസ് മാതൃകയെന്ന് പ്രമുഖ ബ്രാൻഡിംഗ് ഏജൻസിയായ ഓർഗാനിക് ബിപിഎസ് സംഘടിപ്പിച്ച ആദ്യ പർപ്പസ് റൗണ്ട് ടേബിളിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ താൽപ്പര്യങ്ങൾ കൂടി കണക്കിലെടുക്കുന്ന ഉന്നതമായ ഉദ്ദേശ്യങ്ങളുള്ള ബിസിനസ് സ്ഥാപനങ്ങൾക്ക് മാത്രമേ ഇനിയുള്ള കാലത്ത് നിലനിൽപ്പുണ്ടാവുകയുള്ളു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിസിനസ് സാരഥികളും വിദ്ഗധരുമാണ് പർപ്പസ് റൗണ്ട് ടേബിളിൽ പങ്കെടുത്തത്. ലാഭം ബിസിനസിന്റെ ഉപോത്പ്പന്നം മാത്രമായാണ് താൻ കാണുന്നതെന്ന് ദുബായിൽ നിന്ന് സംസാരിച്ച ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സിഎംഡി ഡോ ആസാദ് മൂപ്പൻ പറഞ്ഞു. കുറച്ചുകാലം മുമ്പ് മുംബൈയിൽ വെച്ച് പരിചയപ്പെട്ട കൊറിയർ ബിസിനസ് ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് ആസ്റ്റർ വളണ്ടിയേഴ്സ് എന്ന സന്നദ്ധസേവകരുടെ കൂട്ടായ്മ ആരംഭിക്കാൻ തനിയ്ക്ക് പ്രേരണയായതെന്നും അദ്ദേഹം പറഞ്ഞു. ആ കൊറിയർ കമ്പനിയുടെ 270 ജീവനക്കാരിൽ മുഴുവൻപേരും കേൾവി-സംസാര പരിമിതിയുള്ളവരായിരുന്നു. അതായിരുന്നു ആ ചെറുപ്പക്കാരന്റെ പർപ്പസ്. ആരോഗ്യരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ സാധാരണസമയത്ത് 50% ശേഷി മാത്രം വിനിയോഗിക്കപ്പെടുന്ന തന്റെ സ്ഥാപനങ്ങളിലെ രോഗനിർണയസംവിധാനങ്ങളുടെ ഉപയോഗിക്കാതെ പോകുന്ന ശേഷി സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്ക് വലിയ ഇളവോടെ നൽകിയത് ചുറ്റുപാടുമുള്ള വൈദ്യസമൂഹത്തിന്റെയും ആസ്റ്റർ ടീമംഗങ്ങളുടേയും കാഴ്ച്ചപ്പാടിലും ദീർഘകാലം കൊണ്ട് ഗ്രൂപ്പിന്റെ പ്രവർത്തനമികവിലുമുണ്ടാക്കിയ മാറ്റങ്ങളും അദ്ദേഹം അനുസ്മരിച്ചു. സമൂഹമാധ്യമങ്ങൾ അപ്പപ്പോൾ വിവരങ്ങൾ കൈമാറുന്ന ഇക്കാലത്ത് ബ്രാൻഡുകൾ ഉത്തരവാദിത്തം പുലർത്തിയേ മതിയാകൂ. സമുദായസേവനം വെറും സ്പോൺസർഷിപ്പല്ലെന്ന് സ്പെയിനിലെ ബാർസലോണയിൽ നിന്ന് റൗണ്ട് ടേബിളിൽ പങ്കെടുത്ത ഐജിസിഎടി (ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോണമി, കൾച്ചർ, ആർട്സ് ആൻഡ് ടൂറിസം) പ്രസിഡന്റും ഗ്യാസ്ട്രോണമി അവാർഡ്സ് സഹസ്ഥാപകയുമായ ഡോ ഡെയാൻ ഡോഡ് പറഞ്ഞു. പല ബിസിനസ്സുകാരും പരിസ്ഥിതിയെ പരിഗണിക്കുന്നില്ല. എന്നാൽ പുതിയ തലമുറ കൂടുതൽ ഉത്തരവാദിത്തമുള്ളവരാണ്. പരിസ്ഥിതിയെ പരിഗണിക്കാത്തവരെ അവരും പരിഗണിക്കില്ല. ഇത് ബിസനസ്സുകളുടെ വിശ്വാസതകർച്ചയ്ക്ക് കാരണമാകും. സമൂഹതാൽപ്പര്യങ്ങൾ കൂടി ഉൾക്കൊള്ളുന്ന പർപ്പസ് ഇല്ലെങ്കിൽ നമുക്ക് നിലനിൽപ്പ് തന്നെയില്ലെന്ന കാര്യം മറക്കരുതെന്ന് ഇക്യൂബ് ഇൻവെസ്റ്റ്മെന്റസ് അഡൈ്വസേർ ഡോ മുകുന്ദ് രാജൻ ഓർമിപ്പിച്ചു. പ്രോഫിറ്റും പർപ്പസും വേർപെടുത്താനാവാത്തവിധം ബന്ധപ്പെട്ടു കിടക്കുന്നു. പരിസ്ഥിതിയേയും സമൂഹത്തേയും പരിഗണിക്കുന്ന ഇഎസ്ജി മാനദണ്ഡങ്ങൾ പാലിക്കുന്ന ഹയർ പർപ്പസ് ഉള്ള സ്ഥാപനങ്ങളിലേയ്ക്കു മാത്രമേ ഇനിയുള്ള കാലത്ത് നിക്ഷേപങ്ങൾ എത്തുകയുള്ളുവെന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും ചുറ്റുമുള്ള സമുദായത്തിന്റേയും പൊതുവായ പൊരുത്തമാണ് പർപ്പസെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ബോർഡ് അംഗവും എച്ച് ആർ ആൻഡ് കമ്യൂണിക്കേഷൻസ് പ്രസിഡന്റുമായ റുസ്ബെ ഇറാനി പറഞ്ഞു. ഒരു സ്ഥാപനത്തിന്റെ പർപ്പസ് അതിന്റെ ജീവിതകാലയളവിൽ ചിലപ്പോൾ മാറിയെന്നു വരും, എന്നാൽ മൂല്യങ്ങൾ എക്കാലത്തേയ്ക്കുമുള്ളതാണ്. ബ്രാൻഡുകൾ നിറവേറ്റുന്ന അടിസ്ഥാനപരമായ താൽക്കാലിക ആവശ്യങ്ങളേക്കാൾ അവയുടെ ആത്യന്തികമായ ഉദ്ദേശ്യങ്ങളെയാണ് പുതിയ തലമുറ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായ ബ്രാൻഡ് സ്റ്റോറികൾ പറയുന്നതാകും ഇനിയുള്ള കാലത്തിന്റെ കമ്യൂണിക്കേഷൻ മാതൃകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തെയും പരിസ്ഥിതിയേയും കണക്കിലെടുക്കുന്ന ബിസിനസ് ലീഡർമാർക്കു മാത്രമേ സ്ഥാപനങ്ങളെ പ്രസ്ഥാനങ്ങളാക്കാൻ കഴിയുവെന്ന് റൗണ്ട് ടേബിളിന്റെ മോഡറേറ്ററായിരുന്ന ഗ്രോത്ത് മൾട്ടിപ്ലെയറും മെന്ററുമായ വി കെ മാധവ് മോഹൻ പറഞ്ഞു. ഓർഗാനിക് ബിപിഎസിന്റെ ഇരുപത്തൊന്നാം വാർഷികത്തോടനുബന്ധിച്ച് തുടക്കമിട്ട സെന്റർ ഫോർ ഹയർ പർപ്പസ് ഇൻ ബിസിനസിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ഓർഗാനിക് ബിപിഎസ് സ്ഥാപകനും ബ്രാൻഡ് മെന്ററുമായ ദിലീപ് നാരായണൻ വിശദീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ആശയങ്ങളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ യുഎൻ വിഭാവനം ചെയ്യുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂന്നുന്ന ഒരു പർപ്പസ് ചാർട്ടർ ഉണ്ടാക്കുകയാണ് സെന്ററിന്റെ ആദ്യപടി. 2020 ഡിസംബർ 1ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർമാരായ ജോൺ മുത്തൂറ്റ്, ജോർജ് മുത്തൂറ്റ്, തോമസ് മുത്തൂറ്റ് എന്നിവർ ചേർന്നാണ് സെന്റർ ഫോർ ഹയർ പർപ്പസ് ഇൻ ബിസിനസ് ഉദ്ഘാടനം ചെയ്തത്.

from money rss https://bit.ly/3lJF8ej
via IFTTT

Friday, 4 December 2020

സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയുമാണ് വില. വെള്ളിയാഴ്ച പവന് 36,880 രൂപയായിരുന്നു വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ കുറവുണ്ടായി. ഔൺസിന് 1,838 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.2ശതമാനം താഴ്ന്ന് 49,209 രൂപ നിലവാരത്തിലെത്തി.

from money rss https://bit.ly/36IVOyf
via IFTTT

പ്രതിമാസം ഒന്നര ലക്ഷം രൂപ നിക്ഷേപിക്കാന്‍ യോജിച്ച ഫണ്ട് നിര്‍ദേശിക്കാമോ?

ദുബായിയിൽ 10 വർഷമായി ജോലിചെയ്തുവരുന്നു. പ്രതിമാസം 1.5 ലക്ഷം രൂപവീതം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണമെന്നുണ്ട്. നല്ല ഫണ്ടുകൾ പറഞ്ഞുതരുമോ? ദേവ് ആനന്ദ്(ഇ-മെയിൽ) വിപണിയിൽ മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകൾ നിങ്ങൾക്ക് യോജിച്ചവയാകണമെന്നില്ല. നിക്ഷേപ കാലയളവ്, റിസ്ക് എടുക്കാനുള്ള ശേഷി, നിക്ഷേപ ലക്ഷ്യം എന്നിവ വിലയിരുത്തിയാണ് ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത്. അതുകൊണ്ടുതന്നെ വിപണിയിലുള്ള മികച്ച ഫണ്ടുകളേക്കാൾ താങ്കളുടെ നിക്ഷേപ ലക്ഷ്യത്തിന് യോജിച്ച ഫണ്ടുകളാണ് കണ്ടെത്തേണ്ടത്. പ്രതിമാസം ഒന്നര ലക്ഷം രൂപ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ കഴിയുമെന്നുമാത്രമാണ് ചോദ്യത്തിൽനിന്ന് വ്യക്തമായത്. സമ്പത്തിക ലക്ഷ്യങ്ങളോ, നിക്ഷേപ കാലയളവോ വ്യക്തമാക്കിയിട്ടില്ല. എത്രകാലം നിക്ഷേപം തുടരാൻ കഴിയുമെന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതായയത്, ഹ്രസ്വകാലത്തേയ്ക്കാണ് നിക്ഷേപമെങ്കിൽ ഡെറ്റ് വിഭാഗത്തിലെ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളാണ് ഉചിതം. അതേസമയം അഞ്ചുവർഷത്തേക്കാൾ കൂടുതൽകാലം നിക്ഷേപം നിലനിർത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഓഹരി അധിഷ്ഠിത ഫണ്ടുകൾ പരിഗണിക്കാം. റിസ്ക് എടുക്കാനുള്ള കഴിവാണ് അടുത്തതായി വിലയിരുത്തേണ്ടത്. റിസ്ക് എടുക്കാൻ താൽപര്യമില്ലെങ്കിൽ ഡെറ്റ് ഫണ്ടുകളിൽമാത്രം നിക്ഷേപിക്കുക. ഡെറ്റ് വിഭാഗത്തിൽതന്നെ റിസ്ക് അനുസരിച്ച് വ്യത്യസ്ത കാറ്റഗറികളുണ്ട്. അതിൽ താരതമ്യേന റിസ്ക് കുറഞ്ഞവയാണ് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ. അതേമസം, അല്പം റിസ്ക് എടുത്താലും മികച്ച നേട്ടംവേണമെന്നുള്ളവർലാർജ് ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. റിസ്കെടുക്കാം പരമാവധിനേട്ടം വേണമെന്നുണ്ടെങ്കിൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിലെ ഫണ്ടുകളും നിക്ഷേപത്തിനായി പരിഗണിക്കാം. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഈ ഫണ്ടുകളിൽ നിശ്ചിത അനുപാതത്തിൽ നിക്ഷേപം നടത്തുകയുമാകാം. നിക്ഷേപിക്കാനിതാ മികച്ച 30 മ്യൂച്വൽ ഫണ്ടുകൾ Can you suggest a suitable fund to invest Rs 1.5 lakh per month?

from money rss https://bit.ly/3lJyjcG
via IFTTT

വിജയ് മല്യയുടെ 14.35 കോടിയുടെ ഫ്രാന്‍സിലെ ആസ്തി ഇഡി പിടിച്ചെടുത്തു

മദ്യരാജാവ് വിജയ് മല്യയുടെ ഫ്രാൻസിലെ 14.35 കോടി മൂല്യമുള്ള ആസ്തികൾക്കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ഫോഷ് അവന്യു 32ലെ വസ്തുവാണ് ഫ്രഞ്ച് അധികൃതരുടെ സഹായത്തോടെ പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ നടപടി. 2016 ജനുവരിയിൽ അന്വേഷണം ആരംഭിച്ചതിനുശേഷം ഇതുവരെ 11,231.70 കോടി മൂല്യമുള്ള മല്യയുടെ ആസ്തികളാണ് ഇ.ഡി പിടിച്ചെടുത്തത്. മല്യയെ ഇന്ത്യയിലെത്തിക്കുന്നതിന് സ്വീകരിച്ച നടപടികൾ ആറാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്ന് നവംബർ രണ്ടിന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. യു.യു ലളിത്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.കേസിൽനിന്ന് ഒഴിവാക്കണമെന്ന് മല്യയുടെ അഭിഭാഷകൻ ഇ.സി അഗർവാല ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിക്കുകയും ചെയ്തിരുന്നു. ED seizes Vijay Mallyas assets worth Rs 14.35 crore in France

from money rss https://bit.ly/2JBHZJe
via IFTTT

പുതുവര്‍ഷ കളക്ഷനുകളും വിസ്മയിപ്പിക്കുന്ന ഓഫറുകളുമായ് കല്യാണ്‍ സില്‍ക്സിന്റെ കോംബോ ഓഫര്‍

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറും ശൃംഖലയായ കല്യാൺ സിൽക്സ് പുതുവർഷത്തെ വരവേൽക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്സവവുമായാണ്. നവംബർ 30-ന് കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറുമുകളിലും ഒപ്പം ബാംഗ്ലൂർ ഷോറൂമിലും സവിശേഷതകളാൽ സമൃദ്ധമായ ത്രീ- ഇൻ-വൺ കോംബോ ഓഫറിന് തുടക്കമാകും. മുൻവർഷങ്ങളിലെപ്പോലെ ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭം നേടുവാനുള്ള അവസരമാണ് ഈകോംബോ ഓഫറിലൂടെ കല്യാൺ സിൽക്സിന്റെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. സാരി, ലേഡീസ് വെയർ, കിഡ്സ് വെയർ, ടീൻ വെയർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ കോംബോ ഓഫറിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. സാരി ശ്രേണികളിൽ ഈ ഓഫറിലൂടെ അണിനിരത്തിയിരിക്കുന്നത് 2021-ലെ ഏറ്റവും പുതിയ എഡിഷനുകളാണ്. ബ്ലെൻഡഡ് സിൽക്ക്, ഹാൻഡ്ലൂം സിൽക്ക്, കോട്ടൺ, ലിനൻ സാരി, ചന്ദേരി കോട്ടൺ, സ്പെഷ്യൽ ബ്രോക്കേഡ് സാരി എന്നിവ പുതിയ കളക്ഷനുകളിൽ എടുത്തു പറയേണ്ടവയാണ്. ലേഡീസ് വെയർ മുൻപെങ്ങും കാണാത്തത്ര സമഗ്രമായ കോമ്പിനേഷനുകളിലാണ് ഒരുക്കിയിരിക്കുന്നത്. ലേഡീസ് കുർത്തി, ലേഡീസ് ഫാൻസി ടോപ്സ്, കോട്ടൺ ചുരിദാർ സെറ്റ്, ഫാൻസി ചുരിദാർ സെറ്റ്, ലഗിൻസ്, ജീൻസ്, പാർട്ടി വെയർ എന്നിവയാണ് ലേഡീസ് വെയറിലെ ഹൈലൈറ്റ് സീരീസുകൾ. മെൻസ് വെയറിലെ വൈവിധ്യമാണ് ഈ കോംബോ ഓഫറിന്റെ മറ്റൊരു പ്രത്യേകത. മെൻസ് ഫോർമൽ ഷർട്ട്സ്, മെൻസ് ക്യാഷ്വൽ ഷർട്ട്സ്, ലിനൻ ഷർട്ട്സ്, ജീൻസ്, എത്തനിക് വെയർ എന്നിവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷനുകൾ മെൻസ് വെയർ വീഭാഗത്തിൽ അണിനിരക്കുന്നുണ്ട്. ഒട്ടേറെ കളക്ഷനുകളും കളറുകളും കോമ്പിനേഷനുകളുമാൽ സമൃദ്ധമാണ് കിഡ്സ് വെയറും.ബോയ്സ് ടീ ഷർട്ട്സ്, ഗേൾസ് ടോപ്സ്, ബോയ്സ് ജീൻസ്, ഫാൻസി ടീ ഷർട്ട്സ്, ഗേൾസ് ഫ്രോക്ക്സ്,ലഗിൻസ് എന്നിവയുടെ വലിയ ശ്രേണികളാണ് കുട്ടിക്കുരുന്നുകളെ കാത്തിരിക്കുന്നത്. നൂറിലധികം കോംബോ ഓഫറുകളാണ് ഈ കോംബോ ഉത്സവത്തിലൂടെ കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്ക് മുൻപിലെത്തിക്കുന്നത്. ഇത്തരമൊരു കോംബോ ഓഫർ ഒരുക്കുന്നത് ശ്രമകരമായ ഒരു ഉദ്യമമാണ്. പക്ഷേ കല്യാൺ സിൽക്സിന്റെ കരുത്താർന്ന അടിസ്ഥാന സാകര്യങ്ങളും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും ഇങ്ങനെയുള്ള വേറിട്ട ആശയങ്ങൾ അവതരിപ്പിക്കുവാൻ എന്നും സഹായകമായിട്ടുണ്ട്. ആയിരത്തിലേറെ വരുന്ന നെയ്ത്ത്ശാലകളും നൂറ് കണക്കിന് പ്രൊഡക്ഷൻ ഹാസുകളും എണ്ണമറ്റ ഡിസൈൻ സലൂണുകളും കല്യാൺ സിൽക്സിന് സ്വന്തമായുണ്ട്. ഈ സൌകര്യങ്ങളുടെ പിൻബലത്തോടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിൽ വസ്ത്രശ്രേണികൾ ഉപഭോക്താക്കൾക്ക് എത്തിക്കുവാൻ ഞങ്ങൾക്ക് കഴിയുന്നു. ഇതിന് പുറമെ ഇന്ത്യയിലെ പ്രമുഖ മില്ലുകളുമായ് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വാണിജ്യ കരാറുകൾ, മികച്ച ഗുണമേന്മ ഉറപ്പുവരുത്തി മറ്റാർക്കും നൽകാനാകാത്ത കുറഞ്ഞ വിലയിൽ വസ്ത്രശ്രേണികൾ ഒരുക്കുവാൻ കൂടുതൽ സഹായകമാകുന്നു, കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിംഗ്ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. വിട്ട് വീഴ്ചയില്ലാത്ത സുരക്ഷാക്രമീകരണങ്ങളാണ് കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്കായ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും സവിശേഷമായത് കല്യാൺ സിൽക്സ് ഷോപ്പിങ്ങ് ആപ്പാണ്. ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ നിന്ന് സൗജന്യമായ് ഡൗൺലോഡ് ചെയ്യാം. മുൻകൂട്ടി ഷോപ്പിങ്ങ് തീയതിയും സമയവും ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താൾക്ക് ബുക്ക് ചെയ്യുവാൻ സാധിക്കും. ഒരേ സമയം ഓരോ ഫ്ളോറിലും കോവിഡ് പ്രോട്ടോകോൾ നിഷ്കർഷിക്കുന്ന തരത്തിൽ ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ തിരക്ക് പൂർണ്ണമായ് ഒഴിവാക്കി വസ്ത്രശ്രേണികൾ തിരഞ്ഞെടുക്കുവാൻ ഉപഭോക്താക്കൾക്ക് കഴിയും. ഇതിന് പുറമെ പ്രവേശന കവാടത്തിൽ ടെംപറേച്ചർ ചെക്ക്, സാനിറ്റൈസർ സംവിധാനങ്ങൾ, ജീവനക്കാർക്ക് ഫേസ് ഷീൽഡ്, ഷോറും തുടർച്ചയായ് അണുവിമുക്തമാക്കുവാനുള്ള സംവിധാനങ്ങൾ, സാമൂഹിക അകലം പാലിച്ച് ഷോപ്പിങ്ങ് നടത്തുവാനുള്ള സൗകര്യം എന്നിവയും കല്യാൺ സിൽക്സ് ഒരുക്കിയിട്ടുണ്ട്. കോംബോ ഓഫർ ഇല്ലാതെയും കല്യാൺ സിൽക്സിന്റെ ഏറ്റവും പുതിയ ശ്രേണികൾ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

from money rss https://bit.ly/3lBjdWA
via IFTTT

സെന്‍സെക്‌സ് വീണ്ടും 45,000 കടന്നു: നിഫ്റ്റി 13,258ല്‍ ക്ലോസ് ചെയ്തു

മുംബൈ: സമ്പദ്ഘടനയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ട് ആർബിഐ വായ്പാനയം പ്രഖ്യാപിച്ചത് ഓഹരി വിപണിക്ക് കരുത്തായി. വ്യാപാര ആഴ്ചയുടെ അവസാനദിനം സൂചികകൾ മികച്ചനേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 446.90 പോയന്റ് ഉയർന്ന് 45,079.55ലും നിഫ്റ്റി 124.60 പോയന്റ് നേട്ടത്തിൽ 13,258.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1483 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1178 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 138 ഓഹരികൾക്ക് മാറ്റമില്ല. ധനകാര്യ ഓഹരികളാണ് കുതിപ്പിൽ മുന്നിൽ. അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, അൾട്രടെക് സിമെന്റ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസർവ്, ബിപിസിഎൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഊർജം ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് രണ്ടുശതമാനവും ലോഹം, അടിസ്ഥാന സൗകര്യവികസനം, ഫാർമ, എഫ്എംസിജി സൂചികകൾ ഒരുശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.4ശതമാനംവീതവും ഉയർന്നു.

from money rss https://bit.ly/3qCOFHQ
via IFTTT

നടപ്പ് സാമ്പത്തികവര്‍ഷം ലാഭവിഹിതം നല്‍കുന്നതിന് ബാങ്കുകള്‍ക്ക് വിലക്ക്

2020 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകരുതെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക്. കോവിഡ് വ്യാപനംമൂലമുള്ള സാമ്പത്തികാഘാതം മറികടക്കുന്നതിനുള്ള കരുതലായി ആസ്തിയിൽ വർധനവരുത്താൻ വാണിജ്യ, സഹകരണ ബാങ്കുകൾ ഉൾപ്പടെയുള്ളവയോട് ആർബിഐനിർദേശിച്ചു. സെപ്റ്റംബർ പാദത്തിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയശേഷമാണ് ആർബിഐ തീരുമാനം അറിയിച്ചത്. വായ്പയെടുത്തവരുടെ കടബാധ്യത സംബന്ധിച്ച പരിഹാരത്തിന് മുൻതൂക്കം നൽകുന്നതോടൊപ്പം സാമ്പത്തിക സ്ഥിരതകൈവരിക്കുന്നതിൽ ശ്രദ്ധചെലുത്തണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മൂലധനം വർധിപ്പിച്ച് പുതിയ വായ്പകൾ നൽകാൻ ബാങ്കുകൾ ശ്രദ്ധിക്കണം. ഡിവഡന്റ് നൽകാതെ ലാഭംവർധിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നും ബാങ്കുകളോട് അദ്ദേഹം നിർദേശിച്ചു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടനെ ആർബിഐ പുറത്തിറക്കും. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ 2020 സാമ്പത്തികവർഷം ലാഭവിഹിതം നൽകരുതെന്ന് കഴിഞ്ഞ ഏപ്രിലിൽ ആർബിഐ നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലങ്ങൾക്കൂടി വിലയിരുത്തിയാണ് ഇക്കാര്യത്തിൽ കേന്ദ്ര ബാങ്ക് അന്തിമതീരുമാനമെടുത്തത്. അതേസമയം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഓഹരി ഉടമകൾക്ക് ലാഭവഹിതം തടസ്സമില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. RBI asks banks to retain profit, not make any dividend payment for FY20

from money rss https://bit.ly/2JDtXXr
via IFTTT

Thursday, 3 December 2020

ഡിജിറ്റലായി 24മണിക്കൂറും വന്‍തുക കൈമാറാം: കോണ്ടാക്ട്‌ലെസ് കാര്‍ഡ് ഇടപാട് തുക ഉയര്‍ത്തി

കോണ്ടാക്ട്ലെസ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാട് പരിധി 2000 രൂപയിൽനിന്ന് 5,000 രൂപയായി ഉയർത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ജനുവരി ഒന്നു മുതലാണ് ഇടപാട് തുക ഉയർത്തുക. ആർബിഐയുടെ പണവായ്പനയ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്)വഴി 365 ദിവസവും 24 മണിക്കൂറും പണമിടപാട് നടത്താനുള്ള സൗകര്യവും ദിവസങ്ങൾക്കുള്ളിൽ നിലവിൽവരുമെന്നും അദ്ദേഹം പറഞ്ഞു. തത്സമയം വൻകിട പണമിടപാടുകൾ നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. നിലവിൽ 24 മണിക്കൂറും വൻതുക ഡിജിറ്റലായി കൈമാറാനുള്ള സൗകര്യമില്ല. ബാങ്ക് അവധി ദിവസങ്ങളിലും ഇതിന് സൗകര്യമുണ്ടായിരുന്നില്ല. ഇതിനാണ് മാറ്റംവരുന്നത്. ആർടിജിഎസ് വഴി കൈമാറ്റം ചെയ്യാവുന്ന മിനിമം തുക രണ്ടു ലക്ഷമാണ്. പരമാവധി എത്രതുകവേണമെങ്കിലും കൈമാറാം. അതിന് പരിധി നിശ്ചയിച്ചിട്ടില്ല. നിലവിൽ എൻഇഎഫ്ടി വഴി 24 മണിക്കൂറും പണമിടപാട് നടത്താനുള്ള സൗകര്യമുണ്ട്. 2019 ഡിസംബർ മുതലാണ് ഇത് നിലവിൽവന്നത്. എന്നാൽ ഈ സംവിധാനംവഴി പരമാവധി രണ്ടു ലക്ഷം രൂപവരെമാത്രമെ ട്രാൻസ്ഫർ ചെയ്യാൻ കഴിയൂ. Large fund transfers to be 24/7, contactless card payment hiked to ₹5,000

from money rss https://bit.ly/33FZ37y
via IFTTT