121

Powered By Blogger

Wednesday, 3 March 2021

നിഫ്റ്റി 15,200ന് മുകളിൽ ക്ലോസ്‌ചെയ്തു: സെൻസെക്‌സിലെ നേട്ടം 1,148 പോയന്റ്

മുംബൈ: കരുത്ത് തിരിച്ചുപിടിച്ച് ഓഹരി സൂചികകൾ. തുടർച്ചയായി മൂന്നാം ദിവസവും മികച്ചനേട്ടമുണ്ടാക്കിയതോടെ സെൻസെക്സ് വീണ്ടും 51,000 കടന്നു. ലോഹം, ധനകാര്യം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് റാലിക്കുപിന്നിൽ. സാമ്പത്തികമേഖലയുടെ ഉണർവും ആഗോളതലത്തിൽ ബോണ്ട് ആദായം സ്ഥിരതയാർജിച്ചതും വിപണിയെ സ്വാധീനിച്ചു. മാർക്കറ്റ് ഇടിയുമ്പോൾ കൂടുതൽ വാങ്ങിക്കൂട്ടുകയെന്ന തന്ത്രവും നിക്ഷേപകർ പയറ്റിയതോടെ വിപണി കുതിക്കുകതന്നെചെയ്തു. സെൻസെക്സ് 1,147.76 പോയന്റ് നേട്ടത്തിൽ 51,444.65ലും നിഫ്റ്റി 326.50 പോയന്റ് ഉയർന്ന് 15,245.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1800 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1142 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഓട്ടോ സൂചിക ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ലോഹം, പൊതുമേഖല ബാങ്ക് സൂചികകൾ മൂന്നുശമതാനവും നിഫ്റ്റി ബാങ്ക് സൂചിക 2.7ശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും ഉയർന്നു. Nifty ends above 15,200, Sensex jumps 1,148 pts

from money rss https://bit.ly/3uPCdGJ
via IFTTT

എസ്ബിഐ യോനോ ഷോപ്പിങ് ഓഫറുകൾ പ്രഖ്യാപിച്ചു: വിശദാംശങ്ങൾ അറിയാം

ഫെബ്രുവരിക്കുശേഷം മാർച്ചിലും ഷോപ്പിങ് ഓഫറുകൾ പ്രഖ്യാപിച്ച് എസ്ബിഐ യോനോ. മാർച്ച് നാലുമുതൽ ഏഴുവരെയാണ് യോനോ സൂപ്പർ സേവിങ്സ് ഡെയ്സ്-എന്ന് പേരിട്ടിട്ടുള്ള കാർണിവെൽ നടക്കുന്നത്. എസ്ബിഐയുടെ ബാങ്കിങ് ആൻഡ് ലൈഫ്സ്റ്റൈൽ പ്ലാറ്റ്ഫോമായ യോനോ ആപ്പിലൂടെ വിവിധ സൈറ്റുകളിൽ കയറി ഷോപ്പിങ് നടത്തുമ്പോഴാണ് വിലക്കിഴിവും കാഷ് ബായ്ക്കും ലഭിക്കുക. ട്രാവൽ, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്, അപ്പാരൽസ്, ഓൺലൈൻ ഷോപ്പിങ് തുടങ്ങിയ മേഖലയിലെല്ലാം ഓഫറുകളുണ്ട്. 3.6 കോടി ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നതരത്തിലാണ് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യ എഡിഷൻ സൂപ്പർ സേവിങ്സ് ഡെയ്സ് ഫെബ്രുവരി നാലുമുതൽ ഏഴുവരെയാണ് സംഘടിപ്പിച്ചത്. ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതിനാലാണ് മാർച്ചിലും രണ്ടാമത്തെ എഡിഷനായി ഓഫറുകൾ പ്രഖ്യാപിക്കുന്നതെന്ന് എസ്ബിഐ അറിയിച്ചു. SBI to conduct March edition of YONO shopping carnival

from money rss https://bit.ly/3baPYI2
via IFTTT

Tuesday, 2 March 2021

പാഠം 114: 150 രൂപയുണ്ടെങ്കിൽ 50 വൻകിട കമ്പനികളിൽ നിക്ഷേപിക്കാം!

ഓഹരി വിപണിയിലെ പുത്തൻകൂറ്റുകരാനാണ് വിമൽ. വിപണി കൂപ്പുകുത്തിയപ്പോഴും പോർട്ട്ഫോളിയോ നേട്ടത്തിൽതന്നെയായതിന്റെ കാര്യമറിയാതെ നെറ്റിലാകെ പരതി. ഗൂഗിളൊന്നും അതിന് മറുപടി നൽകിയില്ല. അങ്ങനെയാണ് സംശയമുന്നയിച്ചുകൊണ്ട് ഇ-മെയിലെത്തിയത്. മിഡ് ക്യാപ്-സ്മോൾക്യാപ് വിഭാഗത്തിലെ അഞ്ച് ഓഹരികളിലായിരുന്നു പ്രധാനമായും വിമലിന്റെ നിക്ഷേപം. സെൻസെക്സും നിഫ്റ്റിയും ഇടിയുമ്പോഴാണ് രാജ്യത്തെ ഓഹരി വിപണി നഷ്ടത്തിലായതായി നിക്ഷേപകർ മനസിലാക്കുന്നത്. സെ്ൻസെക്സും നിഫ്റ്റിയും നോക്കി പോർട്ട്ഫോളിയോ വിലയിരുത്താൻ കഴിയില്ലന്ന് ഇതോടെ ബോധ്യമായല്ലോ. രാജ്യത്തെ വൻകിട കമ്പനികളുടെ ഓഹരി വിലയുടെ ചാഞ്ചാട്ടമാണ് പ്രധാന സൂചികകളായ സെൻസെക്സിനെയും നിഫ്റ്റിയെയും ചലിപ്പിക്കുന്നത്. സെക്ടർ സൂചികകൾ ഉൾപ്പടെ, മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾക്കും സൂചികകളുണ്ട്. എന്നിരുന്നാലും രാജ്യത്തെ വിപണിയുടെ ചലനങ്ങൾ രേഖപ്പെടുത്താൻ പ്രധാനമായി വിലയിരുത്തുന്നത് ബിഎസ്ഇ സൂചികയായ സെൻസെക്സിനെയും എൻഎസ്ഇ സൂചികയായ നിഫ്റ്റിയെയുമാണ്. രാജ്യത്തെ വൻകിട ഓഹരികളെല്ലാം ഈ സൂചികയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്രതലത്തിലും ഈ സൂചികകളാണ് നേട്ടത്തിന്റെയും നഷ്ടത്തിന്റെയും അളവുകോലാകുന്നത്. 30 ഓഹരികളുടെ വിലയെ അടിസ്ഥാനമാക്കിയാണ് സെൻസെക്സ് ചലിക്കുന്നത്. സെൻസെക്സിൽ ഉൾപ്പെടാത്ത ഓഹരികളുടെ വിലകൂടിയാലും കുറഞ്ഞാലും അത് സൂചികയിൽ പ്രതിഫലിക്കില്ലെന്ന് ചുരുക്കം. ഇനി നിഫ്റ്റിയിലേയ്ക്കുവരാം. 50 ഓഹരികളുടെ വിലയിലെ വ്യതിയാനങ്ങൾക്കനുസരിച്ചാണ് നിഫ്റ്റിയുടെ നീക്കങ്ങൾ. ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങി 30 വൻകിട ഓഹരികളാണ് സെൻസെക്സിലുള്ളത്. അതുപോലെതന്നെ ഈ ഓഹരികൾ ഉൾപ്പടെയുള്ള 50 ഓഹരികളാണ് നിഫ്റ്റിയിലുമുള്ളത്. ഇരുസൂചികകളിലെയും എല്ലാ ഓഹരികളും ലാർജ് ക്യാപ് വിഭാഗത്തിലുള്ളവയാണ്. നിഫ്റ്റിയും സെൻസെക്സും ചലിക്കുന്നതിനുസരിച്ച് അതുവരെ വിപണി വിലയിരുത്തിയിരുന്ന വിമൽ വൻകിട ഓഹരികളിൽ ഇതുവരെ നിക്ഷേപിച്ചിട്ടില്ലെന്ന് മനസിലാക്കിയത് അപ്പോഴാണ്. ഇ-മെയിലിൽ അതിനുള്ള വഴിതേടുകയുംചെയ്തു. റിസ്ക് കുറയ്ക്കാം വൻകിട ഓഹരികളിൽ പണംമുടക്കി സെൻസെക്സിനും നിഫ്റ്റിക്കുമൊപ്പം നീങ്ങാൻ താൽപര്യമുള്ളവർക്ക് മികച്ച വൈവിധ്യവത്കരണത്തോടെ നിക്ഷേപിക്കാൻ സാധ്യതകളുണ്ട്. സൂചിക വിലയിരുത്തി നേട്ടം പരിശോധിക്കാനും ഈ നിക്ഷേപരീതി സഹായിക്കുന്നു. അതിനായി ഇടിഎഫിന്റെ വഴിതേടാം. അവയിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകൾ, ഇൻഡക്സ് ഫണ്ടുകൾ എന്നിവയും നിക്ഷേപത്തിനായി പരിഗണിക്കാം. ഇടിഎഫിന്റെ വഴി 150 രൂപയുണ്ടെങ്കിൽ രാജ്യത്തെ വൻകിട കമ്പനികളിൽ നിക്ഷേപിക്കാൻ ആർക്കുംകഴിയും. അതിന് അവസരമൊരുക്കുന്നതാണ് നിഫ്റ്റി ഇടിഎഫ്. എച്ച്ഡിഎഫ്സി നിഫ്റ്റി ഇടിഎഫിന്റെയും ഐസിഐസിഐ പ്രൂഡൻഷ്യൽ നിഫ്റ്റി ഇടിഎഫിന്റെയും ബിർള സൺലൈഫ് നിഫ്റ്റി ഇടിഎഫിന്റെയും എസ്ബിഐ നിഫ്റ്റി ഇടിഎഫിന്റെയും ഒരു യുണിറ്റിന്റെ വില ശരാശരി 155 രൂപ നിലവാരത്തിലാണ്. എന്തുകൊണ്ട് ഇടിഎഫ് കുറഞ്ഞ ചെലവ് സജീവമായി മാനേജുചെയ്യുന്ന പോർട്ട്ഫോളിയോഉള്ള (ലാർജ് ക്യാപ്) ഫണ്ടുകളുമായി താരതമ്യംചെയ്യുമ്പോൾ ഇടിഎഫുകൾ ചുരുങ്ങിയ ചെലവുമാത്രമെ നിക്ഷേപകനിൽനിന്ന് ഈടാക്കുന്നുള്ളൂ. അതായത് ലാർജ് ക്യാപ് വിഭാഗത്തിലാണെങ്കിൽ ഫണ്ടുകളുടെ ചെലവ് അനുപാതം(ടിഇആർ) ഇനത്തിൽ നിക്ഷേപിക്കുന്ന തുകയുടെ 2.5ശതമാനം എഎംസിക്ക്(ഫണ്ട് മാനേജുമെന്റ് കമ്പനി) നൽകേണ്ടതുണ്ട്. എന്നാൽ സൂചിക അടിസ്ഥാനമാക്കി നിക്ഷേപം നടത്തുന്ന ഇടിഎഫിന് നൽകേണ്ട ചെലവ് ശരാശരി 0.05ശതമാനംമാത്രമാണ്. അതുകൊണ്ടുതന്നെ നിക്ഷേപകന് രണ്ടുശതമാനത്തിലേറെ കൂടുതൽ ആദായം ലഭിക്കുന്നു. ദീർഘകാലയളവിലെ നിക്ഷേപമാണെങ്കിൽ മൊത്തംആദായത്തിൽ വലിയവ്യത്യാസമുണ്ടാകും. ഉദാഹരണംനോക്കാം രണ്ടുശതമാനവും ഒരുശതമാനവും ചെലവ് അനുപാതമുള്ള രണ്ടുഫണ്ടുകൾ വിലയിരുത്താം. ഒറ്റത്തവണയായി 20 വർഷക്കാലയളവിൽ 10,000 രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. 12ശതമാനം ആദായം അതിൽനിന്ന് ലഭിച്ചാൽ രണ്ടുശതമാനം ചെലവ് ഈടാക്കുന്ന ഫണ്ടിലെ നിക്ഷേപം 64,399 രൂപയായി വളർന്നിട്ടുണ്ടാകും. ഒരുശതമാനം ഈടാക്കുന്ന ഫണ്ടിലെ നിക്ഷേപമാകട്ടെ 78,898 രൂപയുമായിട്ടുണ്ടാകും. അതായത് വ്യത്യാസം 14,498 രൂപ. നേട്ടത്തിലുള്ള വ്യതിയാനം 18ശതമാനം! 10,000 രൂപവെച്ച് പ്രതിമാസം എസ്ഐപിയായി നിക്ഷേപിച്ചുവെന്നിരിക്കട്ടെ 20 വർഷം കഴിയുമ്പോൾ ആദ്യത്തെ ഫണ്ടിൽനിന്ന് ലഭിക്കുന്ന മൊത്തം തുക 73,41,247 രൂപയും രണ്ടാമത്തെ ഫണ്ടിൽനിന്ന് ലഭിക്കുന്ന തുക 84,25,783 രൂപയുമായിരിക്കും. ഇവിയെ വ്യത്യാസം 10,84,537 രൂപയുടെതാണ്. ഒരുശതമാനവും രണ്ടുശതമാനവും ചെലവ് ഈടാക്കുന്ന ഫണ്ടുകളിലെ വ്യത്യാസമാണ് ഇവിടെ വിലയിരുത്തിയത്. എന്നാൽ സമാനമായ സാഹചര്യത്തിൽ 0.25ശതമാനം ചെലവ് വരുന്ന ഇടിഎഫിൽ നിക്ഷേപിക്കുകയാണെങ്കിൽ 10,000 രൂപയുടെ 20 വർഷത്തെ എസ്ഐപിയിൽ വരുന്നത് 20 ലക്ഷത്തിലധികം രൂപയുടെ വ്യത്യാസമാണ്. അപ്പോൾ 0.05ശതമാനംമാത്രം ചെലവ് ഈടാക്കുന്ന നിക്ഷേപ പദ്ധതിയുടെ കാര്യംവിശദീകരിക്കേണ്ടതില്ലല്ലോ. Nifty ETF ETF Expense Ratio Nippon India ETF Nifty BeES 0.5 HDFC Nifty 50 ETF 0.05 ICICI Prudential Nifty ETF 0.05 Aditya Birla Sun Life Nifty Next ETF 0.05 SBI ETF Nifty 50 0.07 ഇടിഎഫിലെ അധികചെലവ് ഇടിഎഫ് എന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് ട്രേഡിങ്, ഡീമാറ്റ് അക്കണ്ടുകൾ ആവശ്യമാണ്. ഓഹരി ബ്രോക്കർമാർവഴിയാണ് ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകൾ എടുക്കാൻകഴിയുക. 300 രൂപ മുതൽ 500 രൂപവരെ വാർഷിക പരിപാലനചെലവും ബ്രോക്കിങ് ഫീസും ചെലവായിവരും. 0.10ശതമാനം മുതൽ 0.50 ശതമാനംവരെയാണ് കമ്മീഷൻ ഇനത്തിൽ ബ്രോക്കിങ് സ്ഥാപനങ്ങൾ ഈടാക്കുന്നത്. അതായത് 10,000 രൂപയുടെ ഓഹരി വാങ്ങുമ്പോൾ 50 രൂപവരെ ബ്രോക്കർ ഫീസായി നൽകേണ്ടിവരുന്നു. വിൽക്കുമ്പോഴും ഈതുക ബാധകമാണ്. 10,000യ്ക്കുവാങ്ങിയ ഓഹരി 20,000 രൂപയ്ക്ക് വിൽക്കുമ്പോൾ 100 രൂപയാണ് നൽകേണ്ടിവരിക. നിശ്ചിത തുകമാത്രം ഇടാക്കുന്ന ബ്രോക്കർമാരുമുണ്ട്. മികച്ച ഡിസ്കൗണ്ട് ബ്രോക്കേഴ്സ് വഴി അക്കൗണ്ട് തുടങ്ങിയാൽ ബ്രോക്കറേജില്ലാതെയും ഇടപാട് നടത്താനാകും. വാർഷിക പരിപാലന ചെലവായി ശരാശരി 300 രൂപമാത്രമാണ് ചെലവുവരിക. നിലവിൽ ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ഉള്ളവർക്ക് ഇതേക്കുറിച്ച് ചിന്തിക്കേണ്ടതില്ല. മ്യൂച്വൽ ഫണ്ടിന്റെവഴി ട്രേഡിങ് അക്കൗണ്ട് ഇല്ലാത്തവർക്ക് ഇൻഡക്സ് ഫണ്ടുകളിലോ ഫണ്ട് ഓഫ് ഫണ്ടുകളിലോ നിക്ഷേപിച്ചും നേട്ടംസ്വന്തമാക്കാം. ഇടിഫിൽ 0.05ശതമാനം ചെലവാണെങ്കിൽ ഇൻഡക്സ് ഫണ്ടിന് ഇത് ശരാശരി 0.50ശതമാനമായിരിക്കുമെന്നുമാത്രം. ഇടിഎഫുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകളുടെയും ചെലവ് ഇതിനുസമാനമാണ്. Nifty ETF Return ETF 1Yr Return (%) 5Yr Return (%) 7Yr Retrun (%) Nippon India ETF Nifty BeES 35.14 16.43 14.33 HDFC Nifty 50 ETF 35.10 16.48 - ICICI Prudential Nifty ETF 35.14 16.47 14.39 Aditya Birla Sun Life Nifty Next ETF 35.15 16.36 14.32 SBI ETF Nifty 50 35.09 16.53 - നിക്ഷേപകർ ചെയ്യേണ്ടത്: ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഒരു ഓഹരി വാങ്ങാൻ 2000 രൂപയിലേറെ ചെലവുവരും. റിലയൻസിന്റെയും ഓഹരിക്ക് അത്രതന്നെ മുടക്കേണ്ടിവരും. അതുപോലെതന്നെയാണ് മിക്കവാറും വലിയ കമ്പനികളുടെ ഓഹരിവില. എന്നാൽ 30-50 വൻകിട കമ്പനികളിൽ നിക്ഷേപിക്കാൻ നിലവിലെ സാഹചര്യത്തിൽ 150 രൂപയുണ്ടായാൽമതി. വിവിധ സെക്ടറുകളിലെ മികച്ച കമ്പനികളിൽ നിക്ഷേപിക്കുന്നതിനാൽ കുറഞ്ഞ നിക്ഷേപത്തിൽപോലും വൈവിധ്യവത്കരണത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താനാകും. അതുകൊണ്ട് പ്രതിമാസം എസ്ഐപിയായി നിശ്ചിതതുക നിക്ഷേപിക്കുന്ന രീതിസ്വീകരിക്കാം. ഇടിഎഫിൽ നിക്ഷേപിക്കാൻ കഴിയാത്തവർക്ക് ഇൻഡക്സ് ഫണ്ട്, ഫണ്ട് ഓഫ് ഫണ്ട് എ്ന്നിവയുടെ വഴിതേടുകയുമാകാം. feedbacks to: antonycdavis@gmail.com കുറിപ്പ്:നിലവിൽ ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ട് ഉള്ളവർക്കും എടുക്കാൻ ഉദ്ദേശിക്കുന്നവർക്കും നിക്ഷേപത്തിനായി ഇടിഎഫിന്റെ വഴിതേടാം. അല്ലാത്തവർക്ക് ഇൻഡക്സ് ഫണ്ടായിരിക്കും ഉചിതം. നിലവിലെ സാഹചര്യത്തിൽ പണമാക്കുന്നതിനും എളുപ്പം ഇൻഡക്സ് ഫണ്ടുകളാണ്. ഇടിഎഫിന്റെ ട്രേഡിങ് വോള്യം മുമ്പുള്ളതിനേക്കാൾ ഏറെകൂടിയിട്ടുണ്ട്. ഭാവിയിൽ അതിന് ബുദ്ധിമുട്ട് ഉണ്ടാവില്ല. ഇതെല്ലാം കണക്കിലെടുത്ത് ചില ഫണ്ടുകമ്പനികൾ ഇടിഎഫിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകളും പുറത്തിറക്കിയിട്ടുണ്ട്. ഇടിഎഫിൽ എസ്ഐപി മാതൃകയിൽ ചുരുങ്ങിയത് അഞ്ചുവർഷം പ്രതിമാസം നിക്ഷേപിച്ചാൽ കുറഞ്ഞ റിസ്കിൽ ഭാവിയിൽ മികച്ച ആദായംനേടാൻ അവസരമുണ്ട്.

from money rss https://bit.ly/3qcNflV
via IFTTT

സ്വർണവില പവന് 280 രൂപകൂടി 33,960 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം റെക്കോഡ് തകർച്ചനേരിട്ടെങ്കിലും ബുധനാഴ്ച പവന്റെ വില 280 രൂപകൂടി 33,960 രൂപയിലെത്തി. 4245 രൂപയാണ് ഗ്രാമിന്റെ വില. യുഎസിൽ ട്രഷറി നിക്ഷേപത്തിലെ ആദായം ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ ആഗോള വിപണിയിൽ സ്വർണവില സമ്മർദത്തിലാണ്. സ്പോട് ഗോൾഡ് വില ഔൺസിന് 1,734.16 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലയിടിവ് ദേശീയ വിപണിയിലും പ്രതിഫലിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 45,500 രൂപയിലെത്തി. 69,216 രൂപയാണ് ഒരുകിലോഗ്രാം വെള്ളിയുടെ വില.

from money rss https://bit.ly/3bTr7b3
via IFTTT

സെൻസെക്‌സിൽ 453 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,000 തിരിച്ചുപിടിച്ചു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 453 പോയന്റ് ഉയർന്ന് 50,749ലും നിഫ്റ്റി 141 പോയന്റ് ഉയർന്ന് 15,060ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1154 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 248 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, റിലയൻസ്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ സൂചിക രണ്ടുശതമാനത്തോളം ഉയർന്നു. മറ്റ് സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. Sensex rises 453 points, Nifty reclaims 15k

from money rss https://bit.ly/2Pl9V6A
via IFTTT

ഒരുലക്ഷത്തിന് മുകളിൽ പണം പിൻവലിക്കുന്നത് അറിയിക്കണം

നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പണമിടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് നിർദേശങ്ങൾ നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. അസാധാരണമോ ദുരൂഹമോ ആയ പണമിടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ബാങ്കുകൾ ദൈനംദിന റിപ്പോർട്ട് സമർപ്പിക്കണം. ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അസ്വാഭാവികമോ ദുരൂഹമോ ആയി ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണ നിക്ഷേപമോ പിൻവലിക്കലോ ശ്രദ്ധയിൽ പ്പെട്ടാൽ ഇക്കാര്യം അധികൃതരെ അറിയിക്കണം. അസാധാരണമായി ആർ.ടി. ജി.എസ്. വഴി ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റു പല വ്യക്തികളുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതും അറിയിക്കണം. സത്യവാങ്മൂലത്തിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും പ്രസ്താവിക്കുന്ന ജീവിത പങ്കാളിയുടെയോ മറ്റ് അടുത്ത വ്യക്തികളുടെയോ ബാങ്ക് അക്കൗണ്ടിൽനിന്നും ഒരു ലക്ഷത്തിനു മുകളിൽ ഇടപാട് നടക്കുന്നുവെങ്കിൽ ഇക്കാര്യവും അറിയിക്കണം. രാഷ്ട്രീയപ്പാർട്ടിയുടെ അക്കൗണ്ടിൽനിന്ന് ഒരുലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപമോ പിൻവലിക്കലോ ഉണ്ടായാലും വോട്ടർമാരെ സ്വാധീനിക്കാൻ പണം പിൻവലിക്കുകയോ ചെയ്താൽ ഇക്കാര്യവും അറിയിക്കണം.

from money rss https://bit.ly/3qfDao1
via IFTTT

ഉള്ളിലെ ഇഷ്ടവിഷയം ഇനി 'സ്കെഡു' പുറത്ത് കൊണ്ടുവരും

തൃശ്ശൂർ: സ്കൂൾ കുട്ടികളുടെ അഭിരുചികൾ തുടക്കത്തിലേ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി വികസിപ്പിച്ച സ്കെഡു എന്ന ആപ്പിന് ദേശീയ അംഗീകാരം. നിംഹാൻസ് അഖിലേന്ത്യാ തലത്തിൽ തിരഞ്ഞെടുത്ത ഏറ്റവും മികച്ച ഏഴുവിദ്യാഭ്യാസ ആപ്പുകളിൽ ഇത് ഇടം പിടിച്ചു. മികച്ച ആശയത്തിനുള്ള അംഗീകാരമായി ,കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആറുലക്ഷം മുമ്പ് നേടിയ സ്കെഡുവിന് ഇപ്പോൾ നിർമ്മാണ സഹായമായി ഏഴ് ലക്ഷം കൂടി കിട്ടി. ഗവ.എൻജിനിയറിങ്ങ് കോളേജിലെ ഗസ്റ്റ് അധ്യാപക ജോലി രാജിവെച്ച പിങ്കി എന്ന പീച്ചി സ്വദേശിക്കാണ് ഈ അംഗീകാരം. എൻജിനിയറിങ് അധ്യാപനം തനിക്ക് ചേരുന്നതല്ലെന്ന് മനസിലാക്കി രാജിവെച്ച പിങ്കി, തന്നെപ്പോലെ ഒട്ടേറെപ്പേർ ഇഷ്ടമില്ലാത്ത ജോലി തുടരുന്നുണ്ടെന്ന് മനസ്സിലാക്കി. എം.ടെക്. കംപ്യൂട്ടർ സയൻസ് ഉയർന്ന മാർക്കോടെ ജയിച്ച പിങ്കി ഇതിനായി ഒരു ലേണിങ് സോഫ്റ്റ്വേർ വികസിപ്പിച്ചു ഉപയോഗത്തിന് ഡിജിറ്റൽ മീഡിയം വേണമെന്ന പരിമിതി മറികടക്കാൻ കോവിഡ് കാലം അനുഗ്രഹമായി. കോവിഡ് കാലത്ത് പഠനത്തിന് മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങിയതോടെ സ്കെഡുവിന്റെ ഉപയോഗവും കൂടി .ഇപ്പോൾ കേരളത്തിലെ 30 സ്കൂളുകളിലും പുറത്ത് പത്ത് സ്കൂളുകളിലും സ്കെഡു പഠനത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്തുന്നുണ്ട്. മാസം 50 രൂപയാണ് ഫീസ്. ഒാരോ കുട്ടിയുടേയും അഭിരുചി മനസ്സിലാക്കി ഭാവിയിലെ പ്രവർത്തനമേഖല ശാസ്ത്രീയമായി കണ്ടെത്തുകയാണ് സ്കെഡു ആപ്പ് വഴി സാധ്യമാകുക. കംപ്യൂട്ടർ അധിഷ്ഠിത കൃത്രിമ ബുദ്ധിയും മാനസിക-ബൗദ്ധിക വിലയിരുത്തലും സന്നിവേശിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. അമേരിക്കയിലെ ആനിമേഷൻ അഡ്വൈസർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ സേവനം സ്കെഡുവിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ഒാരോ ദിവസവും നൽകുന്ന വ്യത്യസ്ത വിഷയങ്ങളിൽ ഒാരോ വിദ്യാർഥിയും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് വിലയിരുത്തി വിശകലനം ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വിദഗ്ധനായ ഡോ. അജീസാണ്. കുട്ടികളുടെ മാനസിക-ബൗദ്ധിക തലം വിലയിരുത്തുന്നത് നിംഹാൻസിലെ സൈക്കോളജിസ്റ്റായ ഡോ. ഉമാഹരിസാവേയാണ്. വിദേശത്തെ ജോലി ഉപേക്ഷിച്ച് എത്തിയ ഭർത്താവ് ജയപ്രകാശാണ് പിങ്കിയുടെ സംരംഭത്തിന് പൂർണ പിന്തുണ.

from money rss https://bit.ly/3bRmC0C
via IFTTT

ഇന്ധന വിലവർധന: സമഗ്രമേഖലയിലും വിലക്കയറ്റം രൂക്ഷമാകുന്നു

കൊച്ചി: ഇന്ധനവിലയ്ക്കൊപ്പം അവശ്യവസ്തുക്കളും വിലക്കയറ്റത്തിന്റെ വലയിലേക്ക്. പച്ചക്കറിയുൾപ്പടെയുള്ളവയുടെ വില കുതിച്ചുയരാൻ തുടങ്ങി. പൊതുജനത്തെ കഴുത്തിനുപിടിച്ച് കൊള്ളയടിക്കുന്ന രീതിയിലേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നൂറിലേക്ക് എത്തുന്നു. വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളകളെ പൊള്ളിക്കുന്നരീതിയിൽ പാചകവാതകവില ഉയർന്നതോടെ കുടുംബബജറ്റും താളംതെറ്റുമെന്നുറപ്പായി. കോവിഡും ഇന്ധനവിലയും ചേർന്ന് ബസ്, ലോറി, ഹോട്ടൽ വ്യവസായങ്ങളുടെ നടുവൊടിച്ചുകഴിഞ്ഞു. ഇതിനൊപ്പം ഉഴുന്ന്, എണ്ണ, തേയില തുടങ്ങിയവയുടെ വിലയും അഞ്ചോ ആറോ മാസംകൊണ്ട് ഇരട്ടിയോ അതിലധികമോ ആയി. മീൻപിടിത്തത്തിന് പോകുന്നവർക്ക് 200 ലിറ്റർവരെ സബ്സിഡി ഇനത്തിൽ ലഭിക്കുമായിരുന്ന മണ്ണെണ്ണ ഇപ്പോൾ 40 ലിറ്ററാക്കി കുറച്ചു. 2600 ബസുകൾ കുറഞ്ഞു ലോക്ഡൗണിനുശേഷം ഡീസൽവിലയിലുണ്ടായ വലിയ വിലവർധന സ്വകാര്യബസ് സർവീസിന്റെ നട്ടെല്ലൊടിച്ചു. ലോക്ഡൗണിനുമുമ്പ് സംസ്ഥാനത്ത് 12,400 ബസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 9800 ബസുകളേ നിരത്തിലുള്ളൂ. ഇതിൽ വലിയൊരു ശതമാനം ബസുകളും നികുതി അടയ്ക്കേണ്ടാത്ത 'ജി' ഫോം നൽകി ഓട്ടം അവസാനിപ്പിച്ചിരിക്കുകയാണ്. വരുന്ന മൂന്നുമാസത്തിനുള്ളിൽ ഇതിൽ 40 ശതമാനം ബസുകളും ഓട്ടം അവസാനിപ്പിക്കാനുള്ള ആലോചനയിലാണ്. ഹോട്ടലുകൾക്ക് പ്രതിദിന ബാധ്യത 1500 രൂപ പാചകവാതകത്തിന് വില കുത്തനെ കയറിയതോടെ സാധാരണ ഹോട്ടലുകൾക്കുവരെ പ്രതിദിന ബാധ്യത 1500 രൂപയായി ഉയർന്നു. അവശ്യസാധനങ്ങളുടെ വിലക്കയറ്റംകൂടി കണക്കിലെടുക്കുമ്പോൾ ഇത് മൂവായിരം രൂപയാകും. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് നാലുമാസത്തിനിടെ 500 രൂപയാണ് വർധിച്ചത്. മനസ്സുവെച്ചാൽ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കുറയ്ക്കാം ലോക്ഡൗൺ കാലത്ത് ആഗോളവിപണിയിൽ ഇന്ധനവില ഇടിഞ്ഞപ്പോൾ അതേ അനുപാതത്തിൽ ഇന്ത്യയിലെ എണ്ണവില കുറഞ്ഞില്ല. സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി, റോഡ് സെസ് എന്നീ ഇനങ്ങളിൽ രണ്ടുതവണയായി 13, 16 രൂപയുടെ വർധനയാണ് കേന്ദ്രം വരുത്തിയത്. ഇത് പിൻവലിച്ചാൽ മാത്രം കേരളത്തിൽ വിലകുറയും.

from money rss https://bit.ly/304K1WL
via IFTTT

രണ്ടാംദിവസവും നേട്ടം: സെൻസെക്‌സ് 447 പോയന്റ് ഉയർന്ന് 50,297ൽ ക്ലോസ്‌ചെയ്തു

മുംബൈ:ചാഞ്ചാട്ടം പ്രകടമായിരുന്നുവെങ്കിലും തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, ഓട്ടോ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,900 തിരിച്ചുപിടിച്ചു. സെൻസെക്സ് 447.05 പോയന്റ് നേട്ടത്തിൽ 50,296.89ലും നിഫ്റ്റി 157.60 പോയന്റ് ഉയർന്ന് 14,919.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1813 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1138 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വിപ്രോ, അദാനി പോർട്സ്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ഐടി, ഓട്ടോ സൂചികകൾ മൂന്നുശതമാനംവീതം നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.5ശതമാനവും നേട്ടമുണ്ടാക്കി. Sensex gains for 2nd day; ends 447 pts up at 50,297

from money rss https://bit.ly/3dZP4Qx
via IFTTT

ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം

ഏറ്റവുംകൂടുതൽ ശതകോടീശ്വരന്മാരുളള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. കോവിഡ് വ്യാപനത്തിനിടയിലും 55 സംരംഭകരാണ് പുതിയതായി പട്ടികയിൽ ഇടംപിടിച്ചത്. ഇന്ത്യയിൽ ജീവിക്കുന്ന 177 പേരാണ് ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021ലുള്ളത്. 100 കോടി ഡോളറിലധികം ആസ്തിയുള്ള ആകെ ഇന്ത്യക്കാർ 209 പേരുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് രാജ്യത്തെ അതിസമ്പന്നൻ. 83 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഏഷ്യയിലെ രണ്ടാമനായ അദ്ദേഹത്തിന് ലോക പട്ടികയിൽ എട്ടാം സ്ഥാനമാണുള്ളത്. ഗൗതം അദാനി(48-ാംസ്ഥാനം), ശിവ് നാടാർ(58), സൈറസ് പുനവാല(113), രാധാകൃഷ്ണൻ ധമാനി(160), ദിലീപ് സാംഘ് വി(194), കുമാർമംഗളം ബിർള(212), സൈറസ് മിസ്ത്രി(224), രാഹുൽ ബജാജ്(240), നൂസ് ലി വാഡിയ(336), ബീനു ഗോപാൽ(359), രാജീവ് സിങ്(362), അശ്വിൻ എസ് ധാനി(382), മുരളി ഡിവി(385) തുടങ്ങിയവരും പട്ടികയിലുണ്ട്.

from money rss https://bit.ly/3qcPPIl
via IFTTT

Monday, 1 March 2021

ലോക കോടീശ്വരപട്ടികയിൽ എട്ടാംസ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയിൽ എട്ടാം സ്ഥാനം തിരിച്ചുപിടിച്ചു. ചൊവാഴ്ച പുറത്തുവിട്ട ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021ലാണ് പുതിയവിവരങ്ങളുള്ളത്. ഒരുവർഷത്തിനിടെ അംബാനിയുടെ ആസ്തി 24ശതമാനം വർധിച്ച് 6.09 ലക്ഷംകോടി രൂപയായി. ഗൗതം അദാനിയും കുടുംബവും പട്ടികയിൽ 48-ാംസ്ഥാനത്തുണ്ട്. 2.34 ലക്ഷം കോടി രൂപയാണ് ആസ്തി. ശിവ് നാടാർ(58), ലക്ഷ്മി മിത്തൽ (104), സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പുനവാല (113) എന്നിവരാണ് പട്ടകയിലുള്ള പ്രമുഖ ഇന്ത്യക്കാർ. ഇന്ത്യക്കാരായ 209ശതകോടീശ്വരന്മാരിൽ 177 പേർ രാജ്യത്ത് ജീവിക്കുന്നവരാണ്. പട്ടികയിൽ യുഎസിൽനിന്നുള്ളവർ 689 പേരാണ്. ടെസ് ലയുടെ ഇലോൺ മസ്കാണ് ഒന്നാംസ്ഥാനത്തുള്ളത്. ഒരൊരറ്റവർഷംകൊണ്ട് മസ്കിന്റെ ആസ്തിയിൽ 151 ബില്യൺ ഡോളറാണ് കൂടിയത്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 197 ബില്യൺ ഡോളറാണ്. Hurun Global Rich List 2021: Mukesh Ambani 8th richest in the world

from money rss https://bit.ly/3kCcrkn
via IFTTT

സ്വർണവിലയിൽ കുത്തനെ ഇടിവ്: പവന്റെ വില 33,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന്റെ വിലയിൽ 760 രൂപ കുറഞ്ഞ് 33,680 നിലവാരത്തിലെത്തി. ഗ്രാമിന്റെ വില 4210 രൂപയുമായി. 34,440 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ 2020 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് പവന്റെ വിലയിൽ 8,320 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,715 ഡോളറായും കുറഞ്ഞു. ഒരുമാസത്തിനിടെ 134 ഡോളറും ആറുമാസത്തിനിടെ 216 ഡോളറുമാണ് താഴ്ന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 259 രൂപ കുറഞ്ഞ് 45,049 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

from money rss https://bit.ly/37ZtDeJ
via IFTTT

സെൻസെക്‌സിൽ 488 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,900ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 488 പോയന്റ് ഉയർന്ന് 50338ലും നിഫ്റ്റി 139 പോയന്റ് നേട്ടത്തിൽ 14,901ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1580 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 489 ഓഹരികൾ നഷ്ടത്തിലുമാണ്. 83 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബിപിസിഎൽ, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഐഒസി, ഹീറോ മോട്ടോർകോർപ്, ടിസിഎസ്, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, ഇൻഡസിൻഡ് ബാങ്ക്, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഒഎൻജിസി, ഹിൻഡാൽകോ, ശ്രീ സിമെന്റ്സ്, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex gains 488 points, Nifty tests 14,900

from money rss https://bit.ly/304SHwA
via IFTTT

സെൻസെക്‌സ് 750 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,750ന് മുകളിലെത്തി

മുംബൈ: മുൻവ്യാപാരദിനത്തിലെ നഷ്ടത്തിൽ പകുതിയും തിരിച്ചുപിടിച്ച് ഓഹരി സൂചികകൾ. രാജ്യത്തെ വളർച്ചയുടെ സൂചന ജി.ഡി.പി നിരിക്കുകളിൽ പ്രതിഫലിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. സെൻസെക്സ് 749.85 പോയന്റ് നേട്ടത്തിൽ 49,849.84ലിലും നിഫ്റ്റി 232.30 പോയന്റ് ഉയർന്ന് 14,761.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1921 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1093 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ്, ഒഎൻജിസി, ഗ്രാസിം, യുപിഎൽ, ശ്രി സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പൊതുമേഖല ബാങ്ക് സൂചിക മാത്രമാണ് നഷ്ടത്തിലായത്. നിഫ്റ്റി ഓട്ടോ, എനർജി, മെറ്റൽ സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളാകട്ടെ 1.5ശതമാനംവീതവും നേട്ടമുണ്ടാക്കി. Nifty ends above 14,750, Sensex gains 750 pts

from money rss https://bit.ly/3bKiLlY
via IFTTT

ഗോൾഡ് ബോണ്ടിൽ കുറഞ്ഞവിലയിൽ ഇപ്പോൾ നിക്ഷേപിക്കാം: അറിയാം 10 കാര്യങ്ങള്‍

2020-21 സാമ്പത്തികവർഷത്തെ അവസാനഘട്ട ഗോൾഡ് ബോണ്ടിന് ഇപ്പോൾ അപേക്ഷിക്കാം. 4,662 രൂപയാണ് ഗ്രാമിന് വില നിശ്ചയിച്ചിട്ടുള്ളത്. ഓൺലൈനായി അപേക്ഷിച്ചാൽ 50 രൂപ കിഴിവ് ലഭിക്കും. മാർച്ച് അഞ്ചുവരെയാണ് അപേക്ഷിക്കാൻ അവസരമുള്ളത്. എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി. സ്വർണത്തിന്റെ മൂല്യവർധനയ്ക്കൊപ്പം 2.5ശതമാനം വാർഷിക പലിശയും പദ്ധതിയിൽ ലഭിക്കും. ആറുമാസത്തിലൊരിക്കൽ പലിശ ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരവുവെയ്ക്കും. സ്റ്റോക്ക് എക്സ്ചേഞ്ചുവഴി ഇടപാട് നടത്താൻ സൗകര്യമുള്ളതിനാൽ എപ്പോൾവേണമെങ്കിലും ബോണ്ട് പണമാ്ക്കാൻ കഴിയും. ഉയർന്ന നിലാവരത്തിൽനിന്ന് തിരുത്തലുണ്ടായതിനാൽ നിക്ഷേപിക്കാൻ യോജിച്ച സമയമാണെന്നാണ് വിലയിരുത്തൽ. ബോണ്ട് ആദായവും ഡോളറിന്റെ ചാഞ്ചാട്ടവും സമ്പദ്ഘടനകളുടെ തിരിച്ചുവരവും ഹ്രസ്വ-ഇടത്തരം കാലഘട്ടത്തേയ്ക്ക് സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ഗോൾഡ് ബോണ്ടിനെക്കുറിച്ച് അറിയാം പത്ത് കാര്യങ്ങൾ 1ആരാണ് ഗോൾഡ് ബോണ്ട് പുറത്തിറക്കുന്നത്? സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഗോൾഡ് ബോണ്ട് പുറത്തിക്കുന്നത്. 2എവിടെനിന്ന് വാങ്ങാം? ചെറുകിട നിക്ഷേപകർക്ക് ബാങ്കുകളിൽനിന്നോ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽനിന്നോ ബോണ്ട് വാങ്ങാം. സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവവഴിയും ബോണ്ടിൽ നിക്ഷേപം നടത്താം. 3ആർക്കൊക്കെ വാങ്ങാം? വ്യക്തികൾക്കും ട്രസ്റ്റുകൾക്കും ചാരിറ്റബിൾ ഇൻസ്റ്റിറ്റിയൂഷനുകൾക്കും സ്വർണ ബോണ്ടിൽ നിക്ഷേപിക്കാം. 4മിനിമം നിക്ഷേപം ഒരു ഗ്രാമിന് തുല്യമായതുകയുടെ യൂണിറ്റുകളായാണ് ഗോൾഡ് ബോണ്ട് പുറത്തിറക്കുക. മിനിമം ഒരു യൂണിറ്റായും നിക്ഷേപം നടത്താം. 5പരമാവധി നിക്ഷേപം വ്യക്തികൾക്ക് ഒരു സാമ്പത്തിക വർഷം പരമാവധി നാലുകിലോഗ്രാമിന് തുല്യമായ ബോണ്ടിൽ നിക്ഷേപിക്കാം. ട്രസ്റ്റുകൾക്കും മറ്റും പരിധി 20 കിലോഗ്രാമാണ്. 6ബോണ്ടിന്റെ കാലാവധി എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി. അഞ്ച് വർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ ബോണ്ട് പണമാക്കാം.കാലാവധിയെത്തുമ്പോൾ ബോണ്ടിന് അപ്പോഴുള്ള സ്വർണവില ലഭിക്കും. 7ഇഷ്യു വില ഇന്ത്യ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ മൂന്നുദിവസത്തെ വിലയുടെ ശരാശരിയെടുത്താണ് ഒരു യൂണിറ്റ് ബോണ്ടിന്റെ വില നിശ്ചയിക്കുക. 99.9 ശതമാനം പ്യൂരിറ്റിയുള്ള ഗോൾഡിന്റെ വിലയാണ് ഇതിനായി പരിഗണിക്കുക. ഓൺലൈനായി പണമടച്ചാണ് ബോണ്ട് വാങ്ങുന്നതെങ്കിൽ യൂണിറ്റിന്റെ വിലയിൽ 50 രൂപ കുറവുണ്ടാകും. 8പലിശ നിരക്ക് 2.5ശതമാനമാണ് ബോണ്ടിന് ലഭിക്കുന്ന പലിശ. വർഷത്തിൽ രണ്ടുതവണയായി പലിശ ലഭിക്കും. 9ആദായനികുതി ആനുകൂല്യം ഗോൾഡ് ബോണ്ടിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ബാധ്യതയുണ്ട്. എന്നാൽ യൂണിറ്റ് തിരിച്ചുകൊടുത്ത് പണമാക്കുമ്പോഴുള്ള മൂലധന നേട്ടത്തിന് നികുതി ബാധ്യതയില്ല. 10ആവശ്യമായ രേഖകൾ കെവൈസി മാനദണ്ഡങ്ങൾ പാലിച്ചെങ്കിൽമാത്രമെ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ കഴിയൂ. വോട്ടേഴ്സ് ഐഡി അല്ലെങ്കിൽ ആധാർ, പാൻ തുടങ്ങിയവ ആവശ്യമാണ്.

from money rss https://bit.ly/37ZwLqT
via IFTTT

Sunday, 28 February 2021

പ്രാരംഭ മൂലധനം 7000കോടി: ബാഡ് ബാങ്കിൽ എസ്ബിഐ ഉൾപ്പടെ 11 കമ്പനികൾ നിക്ഷേപിച്ചേക്കും

ന്യൂഡൽഹി: ബജറ്റിൽ പ്രഖ്യാപിച്ച ബാഡ് ബാങ്ക് രൂപീകരിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ പ്രാരംഭ മൂലധനമായി 7000 കോടി നൽകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, രണ്ട് ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ തുടങ്ങിയവയാണ് ഈതുക നൽകുക. കാനാറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംരംഭത്തിൽ കാര്യമായി നിക്ഷേപം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ ബാങ്കുകളെ കൂടാതെ പൊതുമേഖലയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായ പവർ ഫിനാൻസ് കോർപറേഷൻ, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ തുടങ്ങിയവയും സഹകരിക്കും. സ്വകാര്യമേഖലയിലെ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയും നിക്ഷേപംനടത്തിയേക്കും. ഐഡിബിഐ ബാങ്ക്, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ എന്നീ സ്ഥാപനങ്ങൾക്കും ഓഹരി പങ്കാളിത്തമുണ്ടാകും. 11 ഓളം സ്ഥാപനങ്ങളായിരിക്കും ബാഡ് ബാങ്കിന്റെ രൂപീകരണത്തിന് നേതൃത്വം നൽകുക. ഓരോ സ്ഥാപനത്തിനും ഒമ്പതുശതമാനം ഓഹരി വിഹിതമായിരിക്കും നൽകുക. ബാങ്കിങ് മേഖലയിലെ 2.25 ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തി ബാഡ് ബാങ്കിന് കീഴിൽകൊണ്ടുവരുന്നതിനാണ് സർക്കാർ ശ്രമം. ആസ്തി പുനർനിർമാണ കമ്പനിക്കുകീഴിലാകും കടംവകയിരുത്തുക. Initial capital of Rs 7,000 crore: 11 companies, including SBI, may invest in bad bank

from money rss https://bit.ly/2PojeTp
via IFTTT

സ്വയംതൊഴിൽ കണ്ടെത്താൻ എംപ്ലോയ്‌മെന്റ് വകുപ്പിന്റെ പുതിയ പദ്ധതി

കേരളത്തിലെ തൊഴിലും നൈപുണ്യവും (എംപ്ലോയ്മെന്റ്) വകുപ്പ് ഈയിടെ പുതിയൊരു സ്വയംതൊഴിൽ വായ്പാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്തവർക്കായാണ് ഈ പദ്ധതി. ഇതു സംബന്ധിച്ച് 2020 ഡിസംബർ 28-ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ സബ്സിഡിയോടു കൂടി വായ്പ അനുവദിക്കുന്നതാണ് പദ്ധതി. സ്വയംതൊഴിൽ വായ്പാ പദ്ധതി, മുതിർന്ന പൗരന്മാരുടെ പരിചയം സംബന്ധിച്ച ഡേറ്റാ ബാങ്ക് സൃഷ്ടിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പദ്ധതി ആനുകൂല്യങ്ങൾ • ഈ പദ്ധതിയുടെ കീഴിൽ ഓരോരുത്തരും സമർപ്പിക്കുന്ന പ്രോജക്ടുകൾക്ക് 50,000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കും. • വായ്പയുടെ 25 ശതമാനം (പരമാവധി 12,500 രൂപ) വരെ സബ്സിഡി അനുവദിക്കുന്നു. • സബ്സിഡി ആദ്യമേ ലഭിക്കും എന്നതിനാൽ ഇതിന് സമാനമായ തുകയ്ക്ക് പലിശ നൽകേണ്ടതില്ല. • ക്രെഡിറ്റ് ഗാരന്റി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാൽ പ്രത്യേക ജാമ്യം നൽകേണ്ടതില്ല. • മൂന്നു വർഷത്തിനു ശേഷം സബ്സിഡി തുക സംരംഭകന്റെ വായ്പക്കണക്കിലേക്ക് വരവുവയ്ക്കും. ഇതിനായി സ്ഥാപനത്തിന്റെ പ്രവർത്തനം കൂടി പരിശോധിക്കും. • മുതിർന്ന പൗരന്മാർക്ക് സാധാരണയായി ലഭിക്കുന്ന വായ്പയിന്മേലുള്ള പലിശ ഇളവും ലഭിക്കും. • സംയുക്ത സംരംഭങ്ങൾക്കും ആനുകൂല്യം ലഭിക്കും. യോഗ്യതകൾ • എംപ്ലോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടും സ്ഥിരം ജോലി ലഭിക്കാത്ത 50-65 വയസ്സുള്ളവർ ആയിരിക്കണം (ജനുവരി ഒന്നിന് പ്രായം കണക്കാക്കും). • എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നിലവിൽ ഉണ്ടാകണം. • വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. • പ്രത്യേക വിദ്യാഭ്യാസ യോഗ്യത ഇല്ല. സാക്ഷരത മതി. • രജിസ്ട്രേഷൻ സീനിയോറിറ്റി, സ്ഥിരമായി പുതുക്കൽ, 55 വയസ്സ് കഴിഞ്ഞിട്ടുള്ള വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ്. • 25 ശതമാനം സ്ത്രീകൾക്കും 25 ശതമാനം ബി.പി.എൽ. വിഭാഗങ്ങൾക്കും മാറ്റിെവച്ചിരിക്കുന്നു. ഏതുതരം സംരംഭവും തിരഞ്ഞെടുക്കാം കച്ചവടം, സേവനം, വ്യവസായം, കൃഷി, ഫാമുകൾ തുടങ്ങി ഏതുതരം സംരംഭവും ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്. കാറ്ററിങ്, പലചരക്ക് കട, സ്റ്റേഷനറി കട, ഗാർമെന്റ്സ്, കുട നിർമാണം, മെഴുകുതിരി, സോപ്പ്, ഡി.ടി.പി., ഫോട്ടോസ്റ്റാറ്റ്, സ്പെയർ പാർട്സ്, ഇന്റർനെറ്റ്, റിെപ്പയറിങ്, സർവീസ് സെന്ററുകൾ തുടങ്ങി എല്ലാത്തരം ബിസിനസുകൾക്കും ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും. അപേക്ഷ ഇങ്ങനെ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സൗജന്യമായി ലഭിക്കും. employment.kerala.gov.in എന്ന സൈറ്റിൽ നിന്ന് ഫോറം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അപേക്ഷ സമർപ്പിക്കാം. വില്ലേജ് ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജില്ലാതല സമിതി അഭിമുഖം നടത്തിയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. പിന്നീട് ആവശ്യപ്പെടുന്ന ബാങ്കുകളിലേക്ക് ശുപാർശ ചെയ്യുന്നു. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സർക്കാർ സബ്സിഡി ലഭ്യമാക്കുന്നതാണ്. ഏതാനും ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടിയും പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്. പരിഷ്കാരങ്ങൾ ആവശ്യം നവജീവൻ കൂടുതൽ ഉപകാരപ്രദമാകണമെങ്കിൽ ഇതിൽ നിരവധി പരിഷ്കാരങ്ങൾ ഇനിയും വേണം: • വായ്പത്തുക 50,000 രൂപയാണ്. ഒരു പശുവിനെ വാങ്ങാൻ പോലും തികയാത്ത തുക. ഏറ്റവും കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും ആയി ഉയർത്തണം. • ഒരു ലക്ഷം വാർഷിക വരുമാന പരിധി എടുത്തു കളയണം. സംരംഭം ചെയ്യുന്നവർക്ക് മതിയായ സാമ്പത്തിക ശേഷി ഉണ്ടാകണം. • 25 ശതമാനം സബ്സിഡി മതിയാകും. പരമാവധി സബ്സിഡി തുക ഒരു ലക്ഷം രൂപയെങ്കിലും നൽകാൻ കഴിയണം. • അപേക്ഷകൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽത്തന്നെ പ്രോസസ് ചെയ്ത് ബാങ്കുകളിലേക്ക് അയയ്ക്കാൻ കഴിയണം. പല ഓഫീസുകളും കയറി ഇറങ്ങാൻ അവസരം ഉണ്ടാക്കരുത്. • അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ഏകദിന ബോധവത്കരണ പരിപാടിയും വായ്പ അനുവദിച്ചു കഴിഞ്ഞാൽ സംരംഭകത്വ വികസന പരിപാടിയും ഏർപ്പാടാക്കി നൽകണം. • 50 വയസ്സ് തികഞ്ഞിട്ടും സ്ഥിരം ജോലി ലഭിക്കാത്തവർക്കായി ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത് അഭിനന്ദനാർഹമാണ്. എന്നിരുന്നാലും ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയാൽ മാത്രമേ ഇതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.

from money rss https://bit.ly/37YHdin
via IFTTT

സ്വർണവില പവന് 280 രൂപകൂടി 34,440 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന് 280 രൂപകൂടി 34,440 രൂപയായി. 4305 രൂപയാണ് ഗ്രാമിന്. ശനിയാഴ്ച 34,160 രൂപയായിരുന്നു വില. ആഗോള വിപണിയയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,749.30 ഡോളറായി ഉയർന്നു. അതേസമയം, കഴിഞ്ഞ 30 ദിവസത്തെ പ്രകടനവുമായി വിലയിരുത്തുമ്പോൾ 5.35ശതമാനം താഴെയാണ് ഇപ്പോഴും വില. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റിന്റെ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 45,736 രൂപയായി താഴുകയുംചെയ്തു.

from money rss https://bit.ly/3dX1Yiu
via IFTTT

സെൻസെക്‌സിൽ 494 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് ഓഹരി സൂചികകൾ. സെൻസെക്സ് 494 പോയന്റ് നേട്ടത്തിൽ 49,594ലിലും നിഫ്റ്റി 153 പോയന്റ് ഉയർന്ന് 14,682ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1297 കമ്പനികുളുടെ ഓഹരികൾ നേട്ടത്തിലും 199 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ തിരിച്ചുവരവും വെള്ളിയാഴ്ച വൈകീട്ട്പുറത്തുവിട്ട ജിഡിപി നിരക്കുകളുമാണ് സൂചികകൾക്ക് കരുത്തേകിയത്. ഒഎൻജിസി, പവർഗ്രിഡ് കോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടൈറ്റാൻ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി സൂചികകളെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി ഐടി സൂചിക 1.6ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1ശതമാനവും 1.3ശതമാനവും നേട്ടത്തിലാണ്.

from money rss https://bit.ly/3rhjQIJ
via IFTTT

സ്റ്റാർട്ട്അപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും ഫണ്ടുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കേരളത്തിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും സ്റ്റാർട്ട്അപ്പുകൾക്കും ഓഹരി മൂലധനവും വായ്പയും ലഭ്യമാക്കാൻ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ബാങ്ക് ഇതര ധനകാര്യ സ്ഥാപനം (എൻ.ബി.എഫ്.സി.) വഴിയായിരിക്കും ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 'കെ. ചിറ്റിലപ്പിള്ളി കാപിറ്റൽ' എന്ന പേരിൽ ഈയിടെ രൂപവത്കരിച്ച കമ്പനി എൻ.ബി.എഫ്.സി.ക്കായുള്ള ലൈസൻസിന് റിസർവ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ട്. വ്യോമയാന കമ്പനികൾക്ക് പുതുതലമുറ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോം ഒരുക്കുന്ന ട്രാവൽടെക് സ്റ്റാർട്ട്അപ്പായ 'വെർട്ടീൽ ടെക്നോളജീസി'ൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഈയിടെ മൂലധന നിക്ഷേപം നടത്തിയിരുന്നു. ഇത്തരത്തിൽ കൂടുതൽ സംരംഭങ്ങൾക്ക് ഫണ്ട് ലഭ്യമാക്കാനാണ് പദ്ധതി. കേരളത്തിൽ സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുതിയ ഫണ്ടുമായി അദ്ദേഹം എത്തുന്നത്. സംരംഭ ഗുണവും വളർച്ചാ സാധ്യതയുമുള്ള ഒട്ടേറെ സംരംഭങ്ങൾ മൂലധനത്തിന്റെ അപര്യാപ്തത കൊണ്ട് വളർച്ച മുരടിച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് ഫണ്ട് അവതരിപ്പിക്കുന്നതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 'മാതൃഭൂമി'യോട് പറഞ്ഞു. ഓരോ സംരംഭത്തിന്റെയും പ്രവർത്തനം, വളർച്ചാ സാധ്യത, ഫണ്ടിന്റെ ആവശ്യകത എന്നിവ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും നിക്ഷേപ തീരുമാനമെടുക്കുക. ഓഹരി മൂലധനത്തിനു പുറമെ വായ്പയും ലഭ്യമാക്കും. ബാങ്കുകളിൽ ലഭ്യമായ വ്യവസായ വായ്പയെക്കാൾ കുറഞ്ഞ പലിശ നിരക്കിലായിരിക്കും വായ്പ അനുവദിക്കുക. ബാങ്കിങ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ളവരുടെ കൂടി അഭിപ്രായം കണക്കിലെടുത്താവും സംരംഭങ്ങൾ തിരഞ്ഞെടുക്കുക. ഫണ്ടിനായി എത്ര തുകയാണ് നീക്കിവയ്ക്കുക എന്ന് വെളിപ്പെടുത്താൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തയ്യാറായില്ല. അതേസമയം, വി-ഗാർഡിലെ 40 ലക്ഷം ഓഹരികൾ ഈയിടെ വിറ്റ് ഏതാണ്ട് 90 കോടി രൂപ അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. ഇതിൽ ഒരു വിഹിതം സ്റ്റാർട്ട്അപ്പ് ഫണ്ടിനു വേണ്ടിയായിരിക്കും ചെലവഴിക്കുക. കൊച്ചിയിൽ 'ചിറ്റിലപ്പിള്ളി സ്ക്വയർ' എന്ന പേരിൽ നടപ്പാക്കുന്ന അത്യാധുനിക പൊതു പാർക്കിനു വേണ്ടിയാവും ശേഷിച്ച തുക ചെലവിടുക. വി-ഗാർഡ്, വണ്ടർലാ അമ്യൂസ്മെന്റ് പാർക്സ് എന്നിവ ഉൾപ്പെടെയുള്ള സംരംഭങ്ങൾ കെട്ടിപ്പടുത്ത അദ്ദേഹം ഇപ്പോൾ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്. പുതു സംരംഭകർക്ക് സംരംഭക പരിശീലനം നൽകുന്നതിനായി 'വിജയീ ഭവ'എന്ന കൂട്ടായ്മയ്ക്കും രൂപം നൽകിയിട്ടുണ്ട്. 2013-ൽ തുടക്കം കുറിച്ച ഈ പരിപാടിയിൽ ഇതിനോടകം അഞ്ഞൂറിലേറെ പേർക്ക് പരിശീലനം ലഭിച്ചു. roshan@mpp.co.in

from money rss https://bit.ly/3r3N4dX
via IFTTT

Friday, 26 February 2021

വര്‍ഷത്തെ ഏറ്റവും മികച്ച ഓഫറുമായി ജോയ്‌ ആലുക്കാസ്‌ ; പണിക്കൂലിയില്‍ 50% ഫ്ളാറ്റ്‌ ഡിസ്കൗണ്ട്

2021 ന്റെ തുടക്കത്തിൽ വർഷത്തിലെ മികച്ച ഓഫറുമായി ലോകത്തിന്റെ പ്രിയപ്പെട്ട ജുവലറായ ജോയ് ആലുക്കാസ്. ഇൻക്രഡിബിൾ 50" എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പ്രൊമോഷനിലൂടെ പർച്ചേയ്സ് ചെയ്യുന്ന എല്ലാ സ്വർണ്ണാഭരണങ്ങൾക്കും പണിക്കൂലിയിൽ 50% ഫ്ളാറ്റ് ഡിസ്കണ്ട് നേടുന്നതിനുളള അസുലഭ അവസരമാണ്ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 8 മാസങ്ങളേക്കാൾ സ്വർണവില ഏറ്റുവും കുറഞ്ഞ സമയത്താണ് ഇൻക്രെഡിബിൾ 50”എന്ന ഓഫർ ജോയ്ആലുക്കാസ് അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ജോയ്ആലുക്കാസ് ഉപഭോക്താക്കൾക്ക് സ്വർണ്ണാഭരണങ്ങൾ ലഭ്യമാക്കുന്നത്. ഇൻക്രെഡിബിൾ 50 എന്ന ഓഫറിലൂടെ അതിലും കുറഞ്ഞ വിലകളിൽ വലിയ സേവിംഗ് സോടെ പർച്ചേയ്സ് ചെയ്യുന്നതിനുള്ള സവിശേഷ അവസരമാണൊരുക്കിയിരിക്കുന്നത്. ഓഫറിൽ പർച്ചേയ്സ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരമുള്ള വിശിഷ്ട കലാകാരന്മാരുടെ കലാ ചാതുരി പ്രതിഫലിക്കുന്ന കമനീയ സൃഷ്ടികൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ മിതമായ വിലകളിൽ വാങ്ങാം എന്നത് ഇൻക്രെഡിബിൾ 50 യെ വൃത്യസ്തമാക്കുന്നു. വർഷത്തിലെ ഏറ്റവും മികച്ച ഈ പരിമിതകാല ഓഫറിലേക്ക് എല്ലാ മാന്യ ഉപഭോക്താക്കളേയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു". ഓഫർ അവതരിപ്പിച്ചുകൊണ്ട് ജോയ്ആലുക്കാസ് ഗ്രുപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. അവിശ്വസനീയമായ ഈ ഓഫർ 77 ദിവസമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 2021 ഫെബ്രുവരി 26 ന് ആരംഭിച്ച ഓഫർ മാർച്ച് 4 ന് അവസാനിക്കും. ഇന്ത്യയിലെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്. ഓഫറിന് പുറമെ, ജോയ്ആലൂക്കാസിൽ നിന്നുമുള്ള ജല്ലറി പർച്ചേയ്സുകൾക്ക് ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസും ആജീവനാന്ത ഫ്രീ മെയിന്റനൻസുംഉറപ്പ് നൽകുന്നുണ്ട്. കൂടാതെ, ആകർഷകങ്ങളായ എക്സ്ചേഞ്ച് ഓഫറുകളും പ്രയോജനപ്പെടുത്താവുന്നതാണ്.

from money rss https://bit.ly/3bHraGP
via IFTTT

സെൻസെക്‌സിന് നഷ്ടമായത് 1,939 പോയന്റ്: നിഫ്റ്റി 14,550ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ഒമ്പതുമാസത്തിനിടെയുള്ള ഏറ്റവും വലിയ ഒരുദിവസത്തെ ഇടിവ് രേഖപ്പെടുത്തി സെൻസെക്സ്. 1,939 പോയന്റ് തകർന്ന് 49,099.99 നിലവാരത്തിലേയ്ക്ക് സൂചിക പിൻവാങ്ങി. നിഫ്റ്റിയാകട്ടെ 568 പോയന്റ് നഷ്ടത്തിൽ 14,529.15ലുമെത്തി. വ്യാപാരത്തിനിടെ ഉച്ചയ്ക്കുശേഷം സെൻസെക്സ് 2,148 പോയന്റ് താഴെപ്പോയിരുന്നു. നിഫ്റ്റി 14,500നുതാഴെയുമെത്തി. വിപണി കുത്തനെ ഇടിഞ്ഞപ്പോൾ നിക്ഷേപകർക്ക് അഞ്ചുലക്ഷംകോടിയോളം രൂപയാണ് നഷ്ടമായത്. ബാങ്ക്, ധനകാര്യ ഓഹരികളാണ് നഷ്ടത്തിൽ മുന്നിൽ. പൊതു-സ്വകാര്യ ബാങ്ക് സൂചികകളും തകർച്ചയിൽപ്പെട്ടു. അഞ്ച് ശതമാനമാണ് ഈ സൂചികകളിലെ നഷ്ടം. യുഎസ് ട്രഷറി യീൽഡിലെ അപ്രതീക്ഷിത വർധനയാണ് ആഗോളതലത്തിൽ വിപണിയെ ബാധിച്ചത്. ബോണ്ടുകളിൽ പണംമുടക്കാനായി നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റു. ഏഷ്യൻ വിപണികളിലും തകർച്ച പ്രതിഫലിച്ചു. ഇറാഖ് അതിർത്തിയെ ലക്ഷ്യമിട്ടുള്ള സിറിയയിലെ യുഎസിന്റെ വ്യോമാക്രമണവും പുറത്തുവരാനിക്കുന്ന ഡിസംബർ പാദത്തിലെ രാജ്യത്തെ ജിഡിപി കണക്കുകളും വിപണിയെ സ്വാധീനിച്ചതോടെ അടുത്തകാലത്തെ ഏറ്റവുംവലിയ തകർച്ചയ്ക്ക് സൂചികകൾ സാക്ഷിയായി. ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ഗെയിൽ, പവർഗ്രിഡ് കോർപ്, ഗ്രാസിം, എച്ച്ഡിഎഫ്സി, യുപിഎൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് കനത്ത തകർച്ചനേരിട്ടത്. നിഫ്റ്റി മെറ്റൽ, ഓട്ടോ സൂചികകൾ മൂന്നുശതമാനവും എഫ്എംസിജി, ഐടി, ഫാർമ സൂചികകൾ രണ്ടുശതമാനംവീതവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.75ശതമാനവും 0.74ശതമാനവും നഷ്ടംനേരിട്ടു. Sensex falls 1,939 points, Nifty settles below 14,550

from money rss https://bit.ly/37RAFlB
via IFTTT

ബോണ്ട് മാർക്കറ്റിൽ റിസർവ് ബാങ്ക് സജീവ പങ്കാളിത്തം ഉറപ്പാക്കണം

2021 ഫെബ്രുവരി ഒന്നാംതിയതിയിലെ ബജറ്റ് അവതരണത്തിനുശേഷം ബോണ്ട് ട്രേഡർമാരെ ആശ്വസിപ്പിക്കാനുള്ള സമ്മർദ്ദത്തിലായിരുന്നു റിസർവ് ബാങ്ക്. കൂടിയതോതിലുള്ള ധനകമ്മി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത് യഥാക്രമം 2021, 2022 സാമ്പത്തിക വർഷങ്ങളിൽ ജിഡിപിയുടെ 9.5 ശതമാനവും, 6.8 ശതമാനവും ആയത് ഏവരേയും അതിശയിപ്പിച്ചു. ഓഹരി വിപണി ബജറ്റിനെ ശ്ലാഘിച്ചു. എങ്കിലും ധനകമ്മി വർധിക്കുമെന്നു ബോണ്ട് മാർക്കറ്റിൽ പ്രചരിച്ച വാർത്ത ബോണ്ട് യീൽഡിൽ വർധന ഉണ്ടാക്കിയിരുന്നു. 2022 സാമ്പത്തികവർഷം കേന്ദ്ര സർക്കാർ വിപണിയിൽനിന്നു വായ്പയെടുക്കാനിരിക്കുന്നത് 12 ലക്ഷം കോടിരൂപയാണ്. വിപണിയിൽ നിന്നുള്ള സർക്കാരിന്റെ വായ്പാപദ്ധതിക്കായി ചില്ലറ നിക്ഷേപകർക്ക് ആർബിഐയിൽ ഗിൽറ്റ് അക്കൗണ്ട് തുടങ്ങാനും സൗകര്യപ്പെടുത്തി. ബോണ്ട് വിപണിയിൽ സർക്കാർ ബോണ്ടുകൾ പെരുകിയാൽ ഉണ്ടാകാവുന്ന ഡിമാന്റ്-സപ്ളെ പൊരുത്തക്കേട് ബോണ്ട് യീൽഡിനെ ബാധിക്കുകയുംചെയ്യും. സർക്കാർ ബോണ്ടുകളിൽ നിക്ഷേപിച്ചവർക്ക് കൂടുതൽ ലാഭം കിട്ടുമ്പോൾ കോർപറേറ്റ് ബോണ്ടുകളുടെ കാര്യത്തിലും ഇതേ ആവശ്യം ഉയർന്നേക്കാം. കോർപറേറ്റുകളുടെ വായ്പാ ചെലവുവർധിക്കാൻ ഇതിടയാക്കുകയും രാജ്യത്തെ സ്വകാര്യ നിക്ഷേപത്തെ ദോഷകരമായി ബാധിക്കുകയുംചെയ്യും. കൂടിയ ബോണ്ട്നേട്ടം റിസർവ് ബാങ്കിന്റെ നിരക്കു കുറയ്ക്കൽ പ്രക്രിയയുടെ പ്രവർത്തനത്തേയും സങ്കീർണമാക്കും. ബോണ്ട് നേട്ടം നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ഇപ്പോൾ ആർബിഐക്കാണ്. കഴിഞ്ഞ ദ്വൈമാസ പണ നയകമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. എങ്കിലും ക്രമമായ ഒരു യീൽഡ് കേർവ് ഉണ്ടായിവരേണ്ടത് പൊതുനന്മയ്ക്ക് ആവശ്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞിരുന്നു. മാന്ദ്യത്തിന്റെ ഘട്ടത്തിൽനിന്ന് സമ്പദ്ഘടന ക്രമേണ വീണ്ടെടുപ്പു നടത്തിക്കൊണ്ടിരിക്കുമ്പോൾ വിലക്കയറ്റം കൂടുമോ എന്നഭയം നിലനിൽക്കുന്നു. ഉപഭോക്തൃവില സൂചികയുടെ അടിസ്ഥാനത്തിൽ നിർണയിക്കുന്ന വിലക്കയറ്റ നിരക്ക് ജനുവരിയിൽ 16 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.06 ശതമാനമായിരുന്നു. ഭക്ഷണവും ഇന്ധനവും ഒഴികെയുള്ളവയുടെ വിലക്കയറ്റം 5.7 ശതമാനം വളർച്ച രേഖപ്പെടുത്തി. കുതിക്കുന്ന ഇന്ധന വിലയും സമ്പദ്ഘടനയിൽ വിലക്കയറ്റ സമ്മർദ്ദമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ പലിശനിരക്ക് ഇനി അടുത്ത കാലത്തൊന്നും കുറയാനിടയില്ല. സാമ്പത്തികരംഗം വളർച്ചാ ഘട്ടത്തിലേക്കു കടക്കുംവരെ ഉദാരനിലപാടു തുടരുമെന്നും റിസർവ് ബാങ്ക് ഗവർണർ പറയുകയുണ്ടായി. 2021 മാർച്ചിൽ തുടങ്ങുന്ന രണ്ടുഘട്ടങ്ങളിലായി ധന നീക്കിയിരുപ്പ് അനുപാതം പുനസ്ഥാപിക്കുക എന്നതായിരിക്കും പണ നയം സാധാരണ നിലയിലേക്കു കൊണ്ടുവരാനുള്ള ആദ്യചുവട്. ബോണ്ട് നേട്ടങ്ങളെ ഇതുകൂടുതൽ സമ്മർദ്ദത്തിലാക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് ഓപറേഷൻ ട്വിസ്റ്റി ന്റെ അടുത്തഘട്ടം പഖ്യാപിച്ചത്. ഓപറേഷൻ ട്വിസ്റ്റ് എന്നാൽ റിസർവ് ബാങ്ക് സർക്കാർ ബോണ്ടുകൾ വാങ്ങുകയും വിൽക്കുകയുംചെയ്യുന്ന തുറന്നവിപണി പ്രവർത്തനമാണ്. ദീർഘകാല ബോണ്ടുകൾ വാങ്ങുന്നതിലൂടെ ബോണ്ട് നേട്ടംകുറയ്ക്കാനാണ് ആർബിഐ ശ്രമിക്കുന്നത്. സർക്കാരിന്റെ വിപണി വായ്പാ പദ്ധതിയെ ഇതു സഹായിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ബോണ്ട് നേട്ടം നിയന്ത്രിക്കുക എന്നത് റിസർവ് ബാങ്കിനെ സംബന്ധിച്ചേടത്തോളം ക്ളേശകരമായിരിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വർധിച്ച വിപണി വായ്പകൾക്കൊപ്പം റിസർവ് ബാങ്കിന് വിലക്കയറ്റം നിയന്ത്രിക്കേണ്ട ഉത്തരവാദിത്തവുമുണ്ട്. ആർബിഐ ബോണ്ട് മാർക്കറ്റിൽ സജീവമായി പങ്കെടുത്തുകൊണ്ട് വിപണിയിലെ പങ്കാളികളെ അതു ബോധ്യപ്പെടുത്തുകയും ബോണ്ട് നേട്ടം നിയന്ത്രിതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/2NJFo1Z
via IFTTT

മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികളിൽ നിക്ഷേപിക്കാം

ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും വരുമാനമുണ്ടാക്കാൻ മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കാം. ഓഹരി വില ഉയരുമ്പോഴുള്ളനേട്ടത്തിനുപുറമെ വർഷാവർഷം പ്രഖ്യാപിക്കുന്ന ലാഭവിഹിതം അധികവരുമാനംനൽകും. മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികൾ താഴെനൽകുന്നു. വിപണിമൂല്യം 400 കോടിയിലേറയുള്ളതും മൂന്നുശതമാനത്തിലേറെ ഡിവിഡന്റ് നൽകുന്നതുമായ കമ്പനികളെയാണ് പരിഗണിച്ചിട്ടുള്ളത്. അഞ്ചുവർഷം തുടർച്ചയായി ലാഭവിഹിതം നൽകുന്നതുമാണ് ഈ കമ്പനികൾ. എന്താണ് ഡിവിഡന്റ് യീൽഡ് ? ഓഹരിയുടെ മാർക്കറ്റ് വിലയും കമ്പനികൾ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീൽഡിലൂടെ വ്യക്തമാകുന്നത്. ഉദാഹരണം നോക്കാം. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി 50 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ഓഹരിയൊന്നിന് 5 രൂപ ആയിരിക്കും ഡിവിഡന്റായി ഓഹരി ഉടമയ്ക്ക് ലഭിക്കുക. ഇതേ ഓഹരിക്ക് ഇപ്പോൾ മാർക്കറ്റിൽ 50 രൂപയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിലും ഈ ഓഹരിയുടെ നിലവിലുള്ള ഡിവിഡന്റ് യീൽഡ് 10 ശതമാനമായിരിക്കും. (5/50X100). ഒരു സൂത്രവാക്യത്തിലേക്ക് സംഗ്രഹിച്ചാൽ ഡിവിഡന്റ് യീൽഡ് = Divident / Market Price x 100. നേട്ടം രണ്ടുതരത്തിൽ മികച്ച ലാഭവിഹിതം നൽകുന്ന ഓഹരികളിൽ നിക്ഷേപിച്ചാൽ രണ്ടുതരത്തിൽ മെച്ചമുണ്ട്. പലിശയ്ക്ക് സമാനമായ നേട്ടം ലാഭവിഹിതത്തിലൂടെ ലഭിക്കുന്നതോടൊപ്പം മികച്ച നിലവാരത്തിൽ ഓഹരി വിലയെത്തിയാൽ വിറ്റ് ലാഭമെടുക്കുകയുമാകാം. ലാഭവിഹിതം വീണ്ടും നിക്ഷേപിച്ചിച്ചാൽ ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയിൽതന്നെ വീണ്ടും നിക്ഷേപിച്ചും മികച്ച നേട്ടമുണ്ടാക്കാം. ഓഹരി വിപണിയിലെ ശബ്ദകോലാഹലങ്ങളിൽനിന്നുമാറി ദിവസേനയുള്ള വാങ്ങലുകളോ വിൽപ്പനയോ ഒഴിവാക്കി താഴ്ന്ന നിലവാരത്തിൽ മികച്ച ഓഹരികൾ കണ്ടെത്തി വാങ്ങി, ലാഭവിഹിതംകൂടി ആ ഓഹരിയിൽതന്നെ നിക്ഷേപിച്ച് ദീർഘകാലം കാത്തിരുന്നാൽ മികച്ച നേട്ടംതന്നെ നിക്ഷേപകന് സ്വന്തമാക്കാം. മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്തത്തിൽവേണം നിക്ഷേപിക്കാൻ. നിക്ഷേപംനടത്തുംമുമ്പ് സ്വയം ഗവേഷണംനടത്തുക.

from money rss https://bit.ly/3svgt0Y
via IFTTT

കനത്ത നഷ്ടം: സെൻസെക്‌സ് ഇടിഞ്ഞത്‌ 1,800 പോയന്റ്

മുംബൈ: കനത്ത വില്പന സമ്മർദത്തെതുടർന്ന് ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞു. ദിനവ്യാപാരത്തിൽ ഒരുവേള സെൻസെക്സിന് 1,800 പോയന്റാണ് നഷ്ടമായത്. നിഫ്റ്റി 14,600ന് താഴെയത്തുകയുംചെയ്തു. ബാങ്ക്, ധനകാര്യ ഓഹരികളാണ് കനത്ത നഷ്ടത്തിലായത്. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, പൊതുമേഖല ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ സൂചികകൾ അഞ്ചുശതമാനത്തോളം താഴെപ്പോയി. കടപ്പത്രങ്ങളുടെ ആദായംവർധിച്ചതാണ് ഓഹരി വിപണിയെ ബാധിച്ചത്. ആഗോളതലത്തിൽ നിക്ഷേപകർ വിപണിയിൽനിന്ന് ലാഭമെടുത്ത് ബോണ്ടിൽ നിക്ഷേപിക്കാൻ താൽപര്യംകാണിച്ചു. ഈ ദിവസങ്ങളിലെ വിപണിയിലെ റക്കോഡ് നേട്ടമാണ് ലാഭമെടുപ്പിന് പിന്നിൽ. യുഎസിലെ ട്രഷറി ആദായംവർധിച്ചതോടെ വാൾസ്ട്രീറ്റിലെ സൂചികകളെല്ലാം വൻനഷ്ടംരേഖപ്പെടുത്തി. അതിന്റെ പ്രതിഫലനമായി ഏഷ്യൻ സൂചികകളും കൂപ്പുകുത്തി. ജപ്പാന്റെ നിക്കി സൂചിക 225 പോയന്റും ഹോങ്കോങ് ഹാങ് സെങ് സൂചിക 1.69ശതമാനവും നഷ്ടത്തിലായി. നാഷണൽ സ്റ്റാറ്റിറ്റിക്സ് ഓഫീസ് ഇന്ന് വൈകീട്ട് ഡിസംബർ പാദത്തിലെ രാജ്യത്തിന്റെ മൊത്ത ആഭ്യന്ത ഉത്പാദന(ജിഡിപി)കണക്കുകൾ പുറത്തുവിടാനിരിക്കുന്നതും വിപണിയെ കരുതലോടെ സമീപിക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഉച്ചയ്ക്കുശേഷം 2.30ഓടെ സെൻസെക്സ് 1507 പോയന്റ് നഷ്ടത്തിൽ 49,531ലും നിഫ്റ്റി 440 പോയന്റ് താഴ്ന്ന് 14,656ലുമാണ് വ്യാപാരം നടന്നത്. Sensex declines more than 1,800 points

from money rss https://bit.ly/3aXMZ5Y
via IFTTT

Thursday, 25 February 2021

സ്വർണവിലയിൽ വീണ്ടും താഴ്ച: പവന് 34,600 രൂപയായി

സംസ്ഥാനത്ത് സ്വർണവില വെള്ളിയാഴ്ചയും കുറഞ്ഞു. ഇതോട പവന്റെ വില 120 രൂപ കുറഞ്ഞ് 34,600 രൂപയായി. 4325 രൂപയാണ് ഗ്രാമിന്റെ വില. 34,720 രൂപയായിരുന്നു കഴിഞ്ഞദിവസം പന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,770.15 ഡോളറിലെത്തി. യുഎസ് ട്രഷറി യീൽഡ് വർധിച്ചതാണ് സ്വർണത്തെ ബാധിച്ചത്. യുഎസ് ഗോൾഡ് ഫ്യച്ചേഴ്സാകട്ടെ 0.5ശതമാനം താഴ്ന്ന് 1,767.10 ഡോളർ നിലവാരത്തിലുമെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംഎസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.12ശതമാനം ഉയർന്ന് 46,297രൂപയായി. നാലുദിവസത്തെ താഴ്ചയ്ക്കുശേഷമാണ് നേരിയതോതിൽ ഉയർന്നത്.

from money rss https://bit.ly/3dPb1Sy
via IFTTT

ഓഹരി സൂചികകൾ തകർന്നടിഞ്ഞു: സെൻസെക്‌സിൽ 917 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകൾ തകർന്നടിഞ്ഞു. സെൻസെക്സ് 917 പോയന്റ് താഴ്ന്ന് 50,122ലും നിഫ്റ്റി 267 പോയന്റ് നഷ്ടത്തിൽ 14,829ലുമാണ് വ്യാപാരം ആരംഭിച്ചത്. 1235 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 740 ഓഹരികൾ നേട്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. മെറ്റൽ സൂചികയും രണ്ടുശതമാനത്തോളം താഴ്ന്നു. നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, മാരുതി, ഭാരതി എയർടെൽ, സൺ ഫാർമ, ഐടിസി, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ടെക് മഹീന്ദ്ര, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാമാനയും നഷ്ടത്തിലായത്. യുഎസ് ഓഹരി വിപണിയിലെ നഷ്ടമാണ് ഏഷ്യൻ സൂചികകളെയൊന്നാകെ ബാധിച്ചത്. യുഎസ് ട്രഷറി യീൽഡിലെ വർധന വാൾസ്ട്രീറ്റിനെ വില്പ സമ്മർദത്തിലാഴ്ത്തി. ഇതോടെ ടെക്നോളജി ഓഹരികൾ വൻതോതിൽ സമ്മർദത്തിലായി. റെയിൽ ടെൽ കോർപറേഷന്റെ ലിസ്റ്റിങ് ഇന്നാണ്. 94 രൂപയാണ് ഓഹരിയൊന്നിന് നിശ്ചയിച്ച വില. Sensex cracks 900 pts at open, Nifty below 14,900

from money rss https://bit.ly/3aVizkP
via IFTTT

സെൻസെക്‌സിൽ 257 പോയന്റ് നേട്ടം: നിഫ്റ്റി 15,100നടുത്ത് ക്ലോസ്‌ചെയ്തു

മുംബൈ: മെറ്റൽ, എനർജി ഓഹരികളുടെ ബലത്തിൽ ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 257.62 പോയന്റ് ഉയർന്ന് 51,039.31ലും നിഫ്റ്റി 115.40 പോയന്റ് നേട്ടത്തിൽ 15,097.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1755 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1149 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ആഗോള സൂചികകളിലെ നേട്ടവും മൂഡീസ് രാജ്യത്തിന്റെ വളർച്ചാ അനുമാനം ഉയർത്തിയുതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. കോൾ ഇന്ത്യ, യുപിഎൽ, അദാനി പോർട്സ്, ഹിൻഡാൽകോ, ബിപിസിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, നെസ് ലെ, എൽആൻഡ്ടി, ഡിവീസ് ലാബ്, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. മെറ്റൽ സൂചിക നാലുശതമാനവും എനർജി സൂചിക മൂന്നുശതമാനവും ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends near 15,100, Sensex jumps 257 pts

from money rss https://bit.ly/2NYZq8m
via IFTTT

വളർച്ചാ അനുമാനം പരിഷ്‌കരിച്ചു: രാജ്യം 13.7ശതമാനം വളർച്ചനേടുമെന്ന് മൂഡീസ്

2021-22 സാമ്പത്തിക വർഷത്തിൽ രാജ്യം 13.7ശതമാനം വളർച്ച് നേടുമെന്ന് ആഗോള റേറ്റിങ് ഏജൻസിയായ മൂഡീസ്. 10.08 വളർച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അനുമാനം. അതേസമയം, 2021 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തികവർഷത്തിൽ സമ്പദ് വ്യവസ്ഥ ഏഴുശതമാനം ചുരുങ്ങുമെന്നാണ് മൂഡിസിന്റെ വിലിയരുത്തൽ. ലോകത്ത ഏറ്റവും ദൈർഘ്യമേറിയതും കർശനവുമായ ലോക്ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ വളർച്ചയുടെ കാര്യത്തിൽ അതിവേഗം തിരിച്ചുവരാൻ ഇന്ത്യക്കാകുമെന്നും മൂഡീസിന്റെ ഗ്ലോബൽ മാക്രോ ഔട്ട്ലുക്ക് 2021-22 ൽ പറയുന്നു. 2020ന്റെ അവസാനത്തോടെ കോവിഡിന് മുമ്പുള്ള സാഹചര്യത്തിലേയ്ക്ക് രാജ്യം ഘട്ടംഘട്ടമായി തിരിച്ചെത്തിയതിനാൽ 2021ലെ വളർച്ചാ അനുമാനം പരിഷ്കരിക്കുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/3qTTn3C
via IFTTT

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധനനികുതി കുറയ്ക്കണമെന്ന് ആർബിഐ ഗവർണർ

മുംബൈ: ഇന്ധന വിലവർധന കാറ്, ബൈക്ക് യാത്രക്കാരെമാത്രമല്ല സമഗ്രമേഖലെയെയും ദോഷകരമായി ബാധിക്കുമെന്നും അതിനാൽ നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. നിർമാണ, ഗതാഗത മേഖലകളെ ബാധിച്ചാൽ രാജ്യമൊട്ടാകെ വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുംബൈ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സ്ഥാപകദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി കുറയ്ക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏകോപനം ആവശ്യമാണ്. കോവിഡിന്റെ സമ്മർദത്തിൽനിന്ന് കരകയറാൻ സർക്കാരിന് കൂടുതൽ വരുമാനം ആവശ്യമാണ്. എന്നിരുന്നാലും ഇക്കാര്യത്തിൽ ക്രിയാത്മകമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. Centre, states must cut taxes on fuel, says RBI Governor Shaktikanta Das

from money rss https://bit.ly/3uvPcNC
via IFTTT

Wednesday, 24 February 2021

മിറേ അസറ്റ് കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ട് അവതരിപ്പിച്ചു

മുംബൈ: മിറേ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജർസ് ഇന്ത്യ കോർപ്പറേറ്റ് ബോണ്ടുകളിൽ നിക്ഷേപം നടത്തുന്ന ഓപ്പൺ എൻഡഡ് ഡെറ്റ് സ്കീം മിറേ അസറ്റ് കോർപ്പറേറ്റ് ബോണ്ട് ഫണ്ട് അവതരിപ്പിച്ചു. ഫെബ്രുവരി 24ന് ആരംഭിച്ച ന്യൂഫണ്ട് ഓഫർ മാർച്ച് ഒമ്പതിന് അവസാനിക്കും. നിഫ്റ്റി കോർപ്പറേറ്റ് ബോണ്ട് സൂചികയുമായി ബെഞ്ച്മാർക്ക് ചെയ്യുന്ന ഫണ്ടിന്റെ മാനേജർ ഫിക്സഡ് ഇൻകം സിഐഒ മഹേന്ദ്ര ജാജു ആയിരിക്കും. ഗവൺമെന്റ് സെക്യൂരിറ്റികൾ, ടി-ബില്ലുകൾ, എഎ പ്ലസിനും അതിനുമുകളിലും റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലുമാണ് ഫണ്ട് നിക്ഷേപം നടത്തുക. പദ്ധതിയുടെ ഏറ്റവും കുറഞ്ഞ പ്രാരംഭ നിക്ഷേപം 5000 രൂപയാണ്. ഫണ്ടിൽ എക്സിറ്റ് ലോഡ് ഇല്ല. Mirae Asset launches Mirae Asset Corporate Bond Fund

from money rss https://bit.ly/3uy3YDk
via IFTTT

സ്വർണവില പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 35,000രുപയ്ക്ക് താഴെയെത്തി. 280 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,797.35 ഡോളായാണ് കുറഞ്ഞത്. ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റമാണ് സ്വർണവിലയെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,439 രൂപയായും കുറഞ്ഞു. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് ദേശീയ വിപണിയിൽ വിലകുറയുന്നത്.

from money rss https://bit.ly/3bAoquM
via IFTTT

സെൻസെക്‌സിൽ 524 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,100ന് മുകളിലെത്തി

മുംബൈ: കഴിഞ്ഞ ദിവസമുണ്ടായ എൻഎസ്ഇയിലെ സാങ്കേതിക തകരാർ പരിഹരിച്ചതോടെ നിക്ഷേപകർ വിപണിയിൽ സജീവമായി. ഓഹരി വിപണിയിൽ നേട്ടത്തോടെയാണ് തുടക്കം. സെൻസെക്സ് 524 പോയന്റ് നേട്ടത്തിൽ 51,306ലും നിഫ്റ്റി 163 പോയന്റ് ഉയർന്ന് 15,145ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1468 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 466 ഓഹരികൾ നഷ്ടത്തിലുമാണ്. 70 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഒഎൻജിസി, യുപിഎൽ, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എസ്ബിഐ, റിലയൻസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. Sensex surges 524 pts, Nifty tops 15,100

from money rss https://bit.ly/2P9XDhr
via IFTTT

പാചക വാതകത്തിന് വിലകൂട്ടി: ഇത്തവണകൂടിയത് 25 രൂപ

മട്ടാഞ്ചേരി (കൊച്ചി): പാചകവാതക വില വീണ്ടും കൂടി. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിൻഡറിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ ഗാർഹിക സിലിൻഡറിന്റെ വില 776 രൂപയായിരുന്നു.

from money rss https://bit.ly/2NBbxbX
via IFTTT

വ്യാജ എ.ടി.എം. കാർഡുണ്ടാക്കി 30 ലക്ഷത്തോളം തട്ടിയ മലയാളികൾ പിടിയിൽ

മംഗളൂരു: എ.ടി.എം. മെഷിനിൽ പ്രത്യേക ഉപകരണം സ്ഥാപിച്ച് ഇടപാടുകാരുടെ കാർഡിന്റെ പാസ്വേർഡ് ചോർത്തി വ്യാജ എ.ടി.എം. കാർഡ് നിർമിച്ച് പണം തട്ടിയ കേസിൽ മൂന്ന് മലയാളികളടക്കം നാലുപേർ അറസ്റ്റിലായി. മറ്റൊരാൾ ആസ്പത്രിയിൽ നിരീക്ഷണത്തിലാണ്. സംഘത്തലവാനായ തൃശ്ശൂർ ചാലക്കുടി മോതിരക്കണ്ണി കരിപ്പായി വീട്ടിൽ ഗ്ലാഡ്വിൻ ജിന്റോ ജോസ് (ജിന്റു-37), കാസർകോട് കുഡ്ലുവിലെ അബ്ദുൾ മജീദ് (27), ആലപ്പുഴ എടത്വ പച്ചചെക്കിടിക്കാട് തക്കക്കാവിൽ ടി.എസ്. രാഹുൽ (24), ന്യൂഡൽഹി പ്രേംനഗർ റെയിൽവേ ട്രാക്കിനടുത്ത ദിനേശ് സിങ് റാവത്ത് (44) എന്നിവരെയാണ് മംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്തത്. സംഘത്തിൽപ്പെട്ട അജ്മലാണ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ പരിക്കേറ്റ് ആസ്പത്രിയിലുള്ളത്. ആരോഗ്യസ്ഥിതി ഭേദപ്പെട്ടാൽ അറസ്റ്റ് ചെയ്യും. എ.ടി.എമ്മുകളിൽ ഡേറ്റ ചോർത്താൻ ഉപയോഗിക്കുന്ന ഉപകരണം, വ്യാജ എ.ടി.എം. കാർഡുകൾ, രണ്ട് കാറുകൾ, അഞ്ച് മൊബൈൽഫോൺ, രണ്ട് ആൻഡ്രോയ്ഡ് വാച്ച് എന്നിവ സംഘത്തിൽനിന്ന് പിടിച്ചെടുത്തു. എ.ടി.എം. മെഷിനിൽ കാർഡ് ഇടുന്ന ഭാഗത്ത് ഒറ്റനോട്ടത്തിൽ കാണാത്തതരം കാർഡ് റീഡറും മെഷിനിലെ രഹസ്യകോഡ് ടൈപ്പ് ചെയ്യുന്ന കീ ബോർഡിനരികിൽ ക്യാമറയും റെക്കോഡിങ് ചിപ്പും സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇടപാടുകാർ പണം പിൻവലിക്കാനായി കാർഡ് ഇടുന്നതോടെ രഹസ്യകോഡും മറ്റും ഈ കാർഡ് റീഡർ ശേഖരിക്കും. തുടർന്ന് ഈ ഡേറ്റ ഉപയോഗിച്ച് വ്യാജ എ.ടി.എം. കാർഡുകൾ നിർമിച്ച് പണം പിൻവലിക്കുകയാണ് സംഘം ചെയ്തിരുന്നത്. ഇതുവരെയായി പലരുടെയും അക്കൗണ്ടുകളിൽനിന്നും 30 ലക്ഷത്തോളം രൂപ ഇത്തരത്തിൽ സംഘം പിൻവലിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കാസർകോട്, ഗോവ, മടിക്കേരി, ഡൽഹി, ബെംഗളൂരു, മൈസൂരു തുടങ്ങി പല ഭാഗങ്ങളിൽനിന്നാണ് വ്യാജ എ.ടി.എം. കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചത്. മംഗളൂരു സൈബർ പോലീസിൽ മാത്രം 22 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം നഗരത്തിലെ മംഗളാദേവി എന്നസ്ഥലത്ത് എ.ടി.എമ്മിൽ ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കവേ രണ്ടുപേരെ നാട്ടുകാർ പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.

from money rss https://bit.ly/3aSLk1k
via IFTTT

ബിറ്റ്‌കോയിൻ സമ്പദ്ഘടനയെ തകർക്കും: പകരം ഡിജിറ്റൽ കറൻസി ഉടനെയെന്ന് ആർബിഐ

ക്രിപ്റ്റോകറൻസികൾ രാജ്യത്തെ സമ്പദ്ഘടനയിലെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന ആശങ്കയിലാണ് ആർബിഐയെന്ന് ഗവർണർ ശക്തികാന്ത ദാസ്. ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതിനുള്ള നിയമംകൊണ്ടുവരുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആശങ്ക സർക്കാരിനെ അറയിച്ചതായി ശക്തികാന്ത ദാസ് പറഞ്ഞു. ക്രിപ്റ്റോകറൻസികളെ എതിർത്ത മോണിറ്ററി സമിതിയുടെ നിരീക്ഷണം പ്രാധാന്യമർഹിക്കുന്നതാണ്. ഇത്തരം കറൻസികൾ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി പകരം ഔദ്യോഗിക ഡിജിറ്റൽ കറൻസികൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ കറൻസിയുടെ പ്രഖ്യാനംവൈകാതെയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യർച്വൽ കറൻസികളുമായി ബന്ധപ്പെട്ട ഇടപാടുകൾ അവസാനിപ്പിക്കാൻ 2018 ഏപ്രിലിൽ റിസർവ് ബാങ്ക് ധനകാര്യസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2020 മാർച്ചിൽ സുപ്രീംകോടതി ഈ ഉത്തരവ് അസാധുവാക്കിയത് തിരിച്ചടിയായി. എക്സ്ചേഞ്ചുകളിൽനിന്നും ട്രേഡേർമാരിൽനിന്നുമുള്ള ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് അനുമതി ലഭിച്ചതോടെ ഇന്ത്യയിലും വ്യാപകമായി. നിയമം പാസാക്കുകയാണെങ്കിൽ ക്രിപ്റ്റോകറൻസി നിരോധിക്കുന്ന ലോകത്തെ ആദ്യത്തെ പ്രധാന ഇക്കണോമിയാകും ഇന്ത്യ. മറ്റുപ്രധാന രാജ്യങ്ങളും ക്രിപ്റ്റോ ഇടപാട് നിയന്ത്രിക്കുന്നതിന്റെ വഴികൾതേടുകയാണ്. ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികൾ ട്രേഡ്ചെയ്യുന്ന ബ്ലോക്ക്ചെയിൻ ടെക്നോളജിയോ എതിർക്കുന്നില്ല. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. RBI Governor Shaktikanta Das voices 'major concerns' about cryptocurrencies

from money rss https://bit.ly/2ZKM56j
via IFTTT

എന്‍എസ്ഇയിലെ തകരാര്‍: വ്യാപാരസമയം അഞ്ചുവരെ നീട്ടി

മുംബൈ: സാങ്കേതിക തകരാറിനെതുടർന്ന് ഏറെനേരം വ്യാപാരം തടസ്സപ്പെട്ടതിനാൽ ഓഹരി വിപണിയുടെ ക്ലോസിങ് സമയം വൈകീട്ട് അഞ്ചുവരെ നീട്ടി. സാധാരണ ദിവസങ്ങളിലെ ക്ലോസിങ് സമയമായ 3.30നുശേഷമാണ് എൻഎസ്ഇയിലെ തകരാർ പരിഹരിക്കാനായത്. നാലുമണിയോടെ നിഫ്റ്റിയിലും സൻസെക്സിലും നേട്ടത്തിലാണ് വ്യാപാരം നടന്നത്. സെൻസെക്സ് 278 പോയന്റ് നേട്ടത്തിൽ 50029ലും നിഫ്റ്റി 79 പോയന്റ് ഉയർന്ന് 14,787ലുമെത്തി. എസ്ബിഐ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് സെൻസെക്സിൽ പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

from money rss https://bit.ly/3bywigv
via IFTTT

Tuesday, 23 February 2021

സാങ്കേതിക തകരാർ: എൻഎസ്ഇയിൽ ഓഹരി വ്യാപാരം നിർത്തി

സാങ്കേതിക തകരാറുമൂലം എൻഎസ്ഇയിൽ ഓഹരി വ്യാപാരം നിർത്തിവെച്ചു. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് 11.40നും ക്യാഷ് മാർക്കറ്റ് 11.43നുമാണ് നിർത്തിയത്. തകരാർ പരിഹരിച്ചശേഷം വ്യാപാരം പുനരാരംഭിക്കുമെന്ന് എൻഎസ്ഇ അധികൃതർ അറിയിച്ചു. ടെലികോം സേവനദാതാക്കളിൽനിന്നുള്ള തകരാറാണ് ട്രേഡിങ് ടെർമിനലുകളെ ബാധിച്ചത്. തകരാറിനെതുടർന്ന് എൻഎസ്ഇവഴിയുള്ള എല്ലാ ബ്രോക്കർമാരുടെയും ഇടപാടുകൾ തടസ്സപ്പെട്ടു. ഓഹരി ഇടപാടുകൾക്ക് ബിഎസ്ഇയുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് സെറോധ ട്വീറ്റ്ചെയ്തു. NSE has multiple telecom links with two service providers to ensure redundancy. We have received communication from both the telecom service providers that there are issues with their links due to which there is an impact on NSE system. — NSEIndia (@NSEIndia) February 24, 2021 NSE halts trading in all segments due to links issue

from money rss https://bit.ly/3kkcCAF
via IFTTT

പാഠം 113| റിസ്‌കില്ലാതെ എങ്ങനെ 15ശതമാനം ആദായംനേടാം?

നിക്ഷേപ ലോകത്ത് നിശബ്ദ വിപ്ലവത്തിന്റെകാലമാണിത്. നാലുചെറുപ്പക്കാർകൂടിയാൽ ഓഹരി വിപണിയെയും മ്യൂച്വൽ ഫണ്ടുകളെയുംകുറിച്ചാണ് വർത്തമാനം. റോബർട്ട് കിയോസാക്കി 23 വർഷംമുമ്പ് രചിച്ച(അല്പം കാലഹരണപ്പെട്ടതാണെങ്കിലും) റിച്ച് ഡാഡ് പുവർ ഡാഡ് പോലുള്ള പുസ്തകങ്ങൾ വീണ്ടും ചർച്ചചെയ്യപ്പെടുന്നു. ലക്ഷങ്ങൾ നേട്ടമുണ്ടാക്കിയ കഥകൾകേട്ടാണ് പുതുതലമുറ നിക്ഷേപകർകൂട്ടത്തോടെയെത്തുന്നത്. ഒരളവുവരെ സോഷ്യൽമീഡിയയും നിക്ഷേപ ഫോറങ്ങളും പുതുനിക്ഷേപ ലോകത്തേയ്ക്ക് കയറിക്കൂടാൻ പലരെയും പ്രേരിപ്പിക്കുന്നുമുണ്ട്. റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തവരിൽ പലരും അതൊക്കെകണ്ട് വിപണിലേയ്ക്ക് എടുത്തുചാടുന്നുണ്ട്. ബെംഗളുരുവിൽനിന്ന് ലക്ഷ്മി വാസുദേവിന്റെ ഇ-മെയിൽ ലഭിച്ചത് ഈയിടെയാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കണം. റിസ്ക് എടുക്കാൻ താൽപര്യമില്ല. എങ്ങനെ മികച്ച ആദായമുണ്ടാക്കാം? സമ്പാദിച്ച എല്ലാതുകയും ലക്ഷ്മി നിക്ഷേപിച്ചിരിക്കുന്നത് ബാങ്ക് എഫ്ഡിയിലാണ്. ഓരോതവണ നിക്ഷേപം പുതുക്കാൻ ബാങ്കിലെത്തുമ്പോഴാണ് പലിശനിരക്കിലെ ഇടിവ് എപ്രകാരമാണ് ആദായത്തെ ബാധിക്കുന്നതെന്ന് മനസിലാകുന്നത്. ഇപ്പോഴിതാ ആറുശതമാനത്തിന് താഴെയെത്തിയിരിക്കുന്നു. ഇനിയും ഈ പലിശയുംവെച്ച് മുന്നോട്ടുപോകാനാവില്ലെന്ന തീരുമാനത്തിലാണ് കൂടുതൽ ആദായംനൽകുന്ന മറ്റുപദ്ധതികളിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ലക്ഷ്മിയെ പ്രേരിപ്പിച്ചത്. റിസ്ക് എടുക്കാൻ താൽപര്യമില്ല, മികച്ച ആദായംവേണം, നിക്ഷേപതുക നഷ്ടപ്പെടാതിരുന്നാലുംമതി-എന്നൊക്കെയാണ് പലരുടെയും നിലപാട്. അവർക്കായി എല്ലാ കാലാവസ്ഥയിലും നിക്ഷേപിക്കാവുന്ന പോർട്ട്ഫോളിയോ അവതരിപ്പിക്കുകയാണ് പുതിയ പാഠത്തിൽ. ദീർഘകാല നിക്ഷേപലക്ഷ്യങ്ങൾ നിറവേറ്റാൻ പ്രതിമാസം നിക്ഷേപിക്കാവുന്ന രീതിയിലുള്ള പോർട്ട്ഫോളിയോയാണ് നിർദേശിക്കുന്നത്. വ്യത്യസ്ത നിക്ഷേപ ആസ്തികൾ പരമ്പരാഗത നിക്ഷേപമാർഗങ്ങളാണ് വസ്തുവും സ്വർണവും ബാങ്ക് നിക്ഷേപവും. എല്ലാമുട്ടയും ഒരുകുട്ടയിലിടരുതെന്ന തത്വം അടിസ്ഥാനമാക്കി ഇവയ്ക്ക് ബദലായി ഒരു പോർട്ട്ഫോളിയോ തയ്യാറാക്കാം. ഓഹരി വിപണി ഇടിഞ്ഞാലും സ്വർണത്തിന്റെ വില താഴെപ്പോയാലും നിക്ഷേപത്തിൽ മിനിമം ആദായം ഉറപ്പുരവരുത്തുകയെന്നലക്ഷ്യമാണ് ഇതിനുപിന്നിൽ. സ്ഥിരനിക്ഷേപ പദ്ധതികൾക്ക് വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായംനൽകാൻ കഴിവില്ലെന്ന് ബോധ്യമായതാണ്. ദീർഘകാലത്തേയ്ക്ക് മികച്ച ആദായംനൽകാൻ ഓഹരിയിലെ നിക്ഷേപത്തിനുമാത്രമേ കഴിയൂ. അതുകൊണ്ടുതന്നെ പോർട്ട്ഫോളിയോയിലെ നിശ്ചിതശതമാനം ഓഹരിയിലെ നിക്ഷേപത്തിനായി നീക്കിവെയ്ക്കാം. സമ്പദ്ഘടന തളർച്ചനേരിടുമ്പോൾ സ്വാഭാവികമായും ഓഹരി വിപണിയിലും പ്രതിഫലിക്കും. അപ്പോൾ നേട്ടമുണ്ടാക്കുക സ്വർണമാണ്. അതുകൊണ്ടുതന്നെ നിക്ഷേപത്തെ (ഹെഡ്ജിങ് ഇഫക്ടിനായി)സംരക്ഷിക്കേണ്ട ചുമതലയിൽ ഒരുഭാഗം സ്വർണത്തിനെ ഏൽപ്പിക്കാം. അതിനായി പോർട്ട്ഫോളിയോയിൽ സ്വർണ നിക്ഷേപവും ഉൾപ്പെടുത്താം. ഇനി ചേർക്കേണ്ട ആസ്തിയാണ് ഡെറ്റ്. ബാങ്ക് നിക്ഷേപത്തിന് ബദലായുള്ള നിക്ഷേപ പദ്ധതിയാണ് കടപ്പത്രങ്ങൾ. നിക്ഷേപതുകയിൽ നിശ്ചിതശതമാനം വളർച്ച എക്കാലവും ഉറപ്പുവരുത്താൻ ഡെറ്റിലെ നിക്ഷേപം സഹായിക്കും. ഏഴുശതമാനം മുതൽ 11 ശതമാനംവരെ വാർഷികാദായം ഡെറ്റ് നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കാം. നിക്ഷേപം ക്രമീകരിക്കാം നിലവിലെ സാഹചര്യം കണക്കിലെടുത്ത് പോർട്ട്ഫോളിയോയിൽ (വ്യത്യസ്ത ആസ്തികളിൽ) എത്രശതമാനം നിക്ഷേപമാകാമെന്ന് ഇനിതീരുമാനിക്കാം. ഓഹരി വിപണി തരക്കേടില്ലാത്ത മുന്നേറ്റത്തിന്റെ പാതയിലാണ്. സമീപഭാവിയിൽ ചെറിയരീതിയുള്ള തിരുത്തലുണ്ടാകാമെന്നുമാത്രമെ പ്രതീക്ഷിക്കാൻ കഴിയൂ. അതിനാൽ പ്രതിമാസ മൊത്തംനിക്ഷേപത്തിൽ 45ശതമാനംതുക ഓഹരിയിലേയ്ക്ക് മാറ്റിവെയ്ക്കാം. സ്ഥിരവളർച്ചക്കായി ഡെറ്റിൽ 30ശതമാനംതുകയും ഹെഡ്ജിങ് ഇഫക്ടിനായി 25ശതമാനംതുക സ്വർണത്തിലും നിക്ഷേപിക്കാം. Investment Portfolio Instruments Asset Class Investment(%) SBI ETF Nifty 50 Equity 20% Motilal Oswal NASDAQ 100 ETF Equity 25% Nippon India ETF Gold BeES Gold 25% ICICI Prudential Short Term Fund - Direct Plan Debt 30% ഭാവിയിൽ സ്വീകരിക്കേണ്ടരീതി മൂന്നുമാസത്തിലൊരിക്കലോ വിപണിയിലെ കാലാവസ്ഥയ്ക്കനുസരിച്ചോ ഈരീതിയിൽമാറ്റംവരുത്താം. ഓഹരി വിപണി കൂപ്പുകുത്തുമ്പോൾ നിക്ഷേപഅനുപാതം 60-75ശതമാനമായി ഉയർത്താം. ഈസമയത്ത് സ്വാഭാവികമായും സ്വർണവില ഉയരുന്നതിനാൽ 0 മുതൽ 10ശതമാനംവരെയായി ഈ ആസ്തിയിലെ നിക്ഷേപതുക താഴ്ത്താം. സ്ഥിരവളർച്ച ലക്ഷ്യമിട്ടുള്ള ഡെറ്റിലെ നിക്ഷേപം അതേപടി നിലനിർത്താൻ മറക്കരുത്. ഓഹരി വിപണി ഉയരത്തിൽ തുടരുകയാണെന്നിരിക്കട്ടെ, സ്വർണവില മിതമായ നിരക്കിലേയ്ക്ക് എത്തയിട്ടുണ്ടാകും. അപ്പോൾ ഓഹരിയിലെ നിക്ഷേപം 30-40 ശതമാനമായി കുറച്ച് സ്വർണത്തിലെ നിക്ഷേപം 20 മുതൽ 40ശതമാനംവരെയായി വർധിപ്പിക്കാം. എന്തുകൊണ്ട് മികച്ചതാവുന്നു? ദീർഘകാല ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുന്നതിനാണ് മൂന്ന് ആസ്തികളുംചേർത്ത് പോർട്ട്ഫോളിയോ ഉണ്ടാക്കുന്നത്. ചുരങ്ങിയത് അഞ്ചുവർഷമെങ്കിലും നിക്ഷേപിച്ചെങ്കിലമാത്രമെ ഓഹരിയിൽനിന്ന് മികച്ച ആദായംലഭിക്കൂ. എങ്കിലും പണം എപ്പോൾവേണമെങ്കിലും പിൻവലിക്കാനുംകഴിയും. അതുപോലെതന്നെ നിക്ഷേപതുക കുറയ്ക്കുന്നതിനും കൂട്ടുന്നതിനും സ്വതന്ത്രമായി തീരുമാനമെടുക്കാനുമാകും. മറ്റൊരുവ്യവസ്ഥകളും നിങ്ങളെ അതിൽനിന്ന് വിലക്കാനുണ്ടാവില്ല. ഈരീതി മറ്റേത് നിക്ഷേപ പദ്ധതികളിൽനിന്ന് ലഭിക്കുന്നതിനേക്കാളും ആദായംനൽകാൻ സഹായിക്കും. റിസ്ക് പരമാവധി കുറയ്ക്കുകയുംചെയ്യാം. വിപണിതാഴുമ്പോഴും ഉയരുമ്പോഴും നിശ്ചിതശതമാനം വാർഷികാദായം ഉറപ്പുവരുത്താൻ ഇത്തരത്തിലുള്ള ആസ്തിവിഭജനത്തിലൂടെ സാധിക്കുന്നു. തത്സമയം ട്രാക്കുചെയ്യാം നിക്ഷേപം കൈകാര്യംചെയ്യുന്നത് സുതാര്യമായതിനാൽ ഓരോദിവസവും അതിന്റെമൂല്യം എത്രയെന്ന് കാണാൻകഴിയും. നിക്ഷേപിച്ചതുക, മൂലധനേട്ടം, വാർഷികാദായം(ശതമാനക്കണക്കിൽ) അറിയാൻ സൗകര്യമുണ്ട്. Historical Return of the Investment Instruments 1yr(%) 3Yr(%) 5Yr(%) 7Yr(%) SBI ETF Nifty 50 22.48 13.17 17.03 - Motilal Oswal NASDAQ 100 ETF 37.37 29.40 26.49 22.30 Nippon India ETF Gold BeES 11.14 14.24 8.22 5.88 ICICI Prudential Short Term Fund 9.11 9.25 9.40 9.56 എങ്ങനെ നിക്ഷേപിക്കും ഓഹരി നിക്ഷേപത്തിനായി ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. മികച്ച ഡിസ്കൗണ്ട് ബ്രോക്കർമാരിൽനിന്ന് ട്രേഡിങ് അക്കൗണ്ടെടുക്കാം. ട്രേഡിങ് അക്കൗണ്ട് എടുക്കാൻ താൽപര്യമില്ലാത്തവർക്ക് മൂന്നു ആസ്തികളിലും മ്യൂച്വൽ ഫണ്ടുവഴി നിക്ഷേപംനടത്തുകയുമാകാം. നിരക്ക് സീറോ ബ്രോക്കറേജ് ഈടാക്കുന്നവയാണ് ഡിസ്കൗണ്ട് ബ്രോക്കേഴ്സ്. അതുകൊണ്ടുതന്നെ ബ്രോക്കിങ് ഫീസ് നൽകേണ്ടതില്ല. വാർഷിക പരിപാലനചെലവിനത്തിൽ 350 രൂപമാത്രമാണ് ഈ ബ്രോക്കർമാർ ഈടാക്കുന്നത്. ഡെറ്റ് വിഭാഗത്തിലെ നിക്ഷേപത്തിനായി മികച്ച ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളും തിരഞ്ഞെടുക്കാം. ഫണ്ടുകളുടെ ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ വിതരണക്കാരുടെ കമ്മീഷനും നൽകേണ്ടതില്ല. എത്രരൂപ നിക്ഷേപിക്കാം പ്രതിമാസം നിശ്ചിതതുക നിക്ഷേപിക്കുന്ന രീതിസ്വീകരിക്കാം. തിയതിയും സമയവും തീരുമാനിച്ച് അതിനായി ട്രേഡിങ് അക്കൗണ്ടിൽ സെറ്റ്ചെയ്യാം. പ്രതിമാസം 5000 രൂപയെങ്കിലും നിക്ഷേപിക്കാം. അതിനുകുറവോ കൂടുതലോ നിക്ഷേപിക്കുന്നതിന് തടസ്സമില്ല. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ അസറ്റ് മാനേജുമെന്റ് കമ്പനിയുടെ സൈറ്റിലൂടെയും നിക്ഷേപം നടത്താം. Investment in Mutual Funds Funds 1yr(%) 3Yr(%) 5Yr (%) 7Yr(%) Axis Bluechip Fund - Direct Plan, 17.92 17.70 19.44 18.10 Motilal Oswal Nasdaq 100 FOF - Direct Plan 37.84 - - - Nippon India Gold Savings Fund - Direct Plan 10.40 14.13 9.29 5.06 ICICI Prudential Short Term Fund 9.11 9.25 9.40 9.56 എത്രആദായം പ്രതീക്ഷിക്കാം ചുരുങ്ങിയത് 11ശതമാനം ആദായമെങ്കിലും ഈ പോർട്ട്ഫോളിയോയിൽനിന്ന് പ്രതീക്ഷിക്കാം. വ്യത്യസ്ത ആസ്തികളിലെ നിക്ഷേപ അനുപാതം ഫലപ്രദമായി ക്രമീകരിക്കുന്നതിനനുസരിച്ച് 15ശതമാനമോ അതിലധികമോ ആദായംനേടാനും അവസരമുണ്ട്. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: റിസ്ക് കുറച്ച് പരമാവധി നേട്ടമുണ്ടാക്കാനുള്ള നിക്ഷേപ പദ്ധതിയാണിത്. നിശ്ചിതകാലം നിക്ഷേപിക്കണമെന്ന നിബന്ധനകളൊന്നുമില്ലെങ്കിലും ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും നിക്ഷേപിച്ചാൽ പരമാവധിനേട്ടമുണ്ടാക്കാം. ആറുമാസംകൂടുമ്പോൾ പോർട്ട്ഫോളിയോ വിലയിരുത്തിനേട്ടം പരിശോധിക്കാം. വിപണിയുടെ ചലനങ്ങൾ ശ്രദ്ധിച്ച് ഓഹരി, സ്വർണം എന്നിവയിലെ നിക്ഷേപഅനുപാതത്തിൽ ഏറ്റക്കുറച്ചിൽവരുത്താം.

from money rss https://bit.ly/2MkhRUF
via IFTTT

വിപണിയില്‍ നേട്ടത്തോടെ തുടക്കം: 50,000 മറികടക്കാനാകാതെ സെന്‍സെക്‌സ്

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 123 പോയന്റ് ഉയർന്ന് 49,874ലിലും നിഫ്റ്റി 36 പോയന്റ് നേട്ടത്തിൽ 14,743ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 931 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 272 ഓഹരികൾ നഷ്ടത്തിലുമാണ്. 46 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി ലൈഫ്, റിലയൻസ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഗെയിൽ, യുപിഎൽ, ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തതിനെതുടർന്ന് ഏഷ്യൻ സൂചികകളിൽ പലതും നഷ്ടത്തിലാണ്. Indices open higher amid mixed global cues

from money rss https://bit.ly/2P8R6DF
via IFTTT

ഇന്ത്യയുടെ ഏറ്റവുംവലിയ വാണിജ്യ പങ്കാളിയായി വീണ്ടും ചൈന

മുംബൈ: ഒമ്പതുമാസക്കാലത്തോളം അതിർത്തിതർക്കം രൂക്ഷമായിരുന്നിട്ടും 2020-ൽ ഇന്ത്യയുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളിയായി വീണ്ടുംചൈന. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഏകദേശ കണക്കുപ്രകാരം 2020-ൽ ചൈനയുമായുള്ള ഉഭയകക്ഷിവ്യാപാരം 7,770 കോടി ഡോളറിന്റേതാണ്. അതായത് ഏകദേശം 5.63 ലക്ഷം കോടി രൂപ.അതിർത്തിതർക്കം രൂക്ഷമായതിനെത്തുടർന്ന് ചൈനയുമായുള്ള വാണിജ്യ ഇടപാടുകൾ കുറച്ചുകൊണ്ടുവരാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നതിനിടയിലാണിത്. വലിയ യന്ത്രഭാഗങ്ങളുടെ ഇറക്കുമതിയാണ് ചൈനയെ ഇത്തവണ മുന്നിലെത്തിച്ചിരിക്കുന്നത്. അതേസമയം, 2019 -ലെ 8,550 കോടി ഡോളറിനെ (6.19 ലക്ഷം കോടി രൂപ) അപേക്ഷിച്ച് ഇത് കുറവാണ്. 5,870 കോടി ഡോളറിന്റെ (4.25 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് കഴിഞ്ഞ വർഷം ചൈനയിൽനിന്നുണ്ടായത്.

from money rss https://bit.ly/3upfb9j
via IFTTT

വിൽപന സമ്മർദം: ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെനേട്ടം നിലനിർത്താൻ വിപണിക്കായില്ല. വില്പന സമ്മർദംനേരിട്ട സൂചികകൾ ചാഞ്ചാട്ടത്തിനൊടുവിൽ നേരിയനേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 7.09 പോയന്റ് ഉയർന്ന് 49,751.41ലും നിഫ്റ്റി 32.10 പോയന്റ് നേട്ടത്തിൽ 14,707.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1657 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1213 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഹിൻഡാൽകോ, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, അദാനി പോർട്സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മെറ്റൽ സൂചിക നാലുശതമാനത്തോളം നേട്ടമുണ്ടാക്കി. ഊർജം, അടിസ്ഥാന സൗകര്യം എന്നീ വിഭാഗങ്ങളിലെ സൂചികകൾ 1-2ശതമാനവും ഉയർന്നു. ഫാർമ, ബാങ്ക് ഓഹരികളാണ് വില്പന സമ്മർദംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.7-1ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു.

from money rss https://bit.ly/37ERRum
via IFTTT

പ്രതിമാസം 3000 രൂപ എസ്‌ഐപിയായി നിക്ഷേപിക്കാന്‍ യോജിച്ച ഫണ്ട് നിർദേശിക്കാമോ?

കേരളത്തിലെ ഒരു ഗവ. മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിയാണ് ഞാൻ. പോക്കറ്റ് മണിയായി ലഭിക്കുന്ന തുകയിൽനിന്ന് പ്രതിമാസം 3000 രൂപ നിക്ഷേപിക്കണമെന്നുണ്ട്. 7 മുതൽ 10 വർഷംവരെ എസ്ഐപിയായി നിക്ഷേപിക്കാൻ തയ്യാറാണ്. സമ്പത്തുണ്ടാക്കുകയെന്നതൊഴിച്ചാൽ പ്രത്യേക ലക്ഷ്യമൊന്നുമില്ല. നേരത്തെതുടങ്ങിയാൽ പരമാവധിനേട്ടമുണ്ടാക്കാൻ കഴിയുമെന്ന് മാതൃഭൂമിഡോട്ട്കോമിലെ ആർട്ടിക്കിളിൽ വായിച്ചിരുന്നു. ജെയ്സ് തോമസ് സ്വന്തമായി വരുമാനംനേടുംമുമ്പെ ചെറുപ്രായത്തിൽതന്നെ നിക്ഷേപം തുടങ്ങാനുള്ള ജെയ്സിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. ദീർഘകാലം ലക്ഷ്യമിട്ട് നിക്ഷേപിക്കുന്നതിനാൽ മികച്ച ആദായം ലഭിക്കാൻ ഓഹരി അധിഷ്ഠിത ഫണ്ടുകൾ തിരഞ്ഞെടുക്കാം. 12 മുതൽ 15 വരെ വാർഷികാദായം നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കാം. മികച്ച വളർച്ചാസാധ്യതയുള്ള ലാർജ് ആൻഡ് മിഡ് ക്യാപ് വിഭാഗത്തിലെ ഫണ്ട് നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. കാനാറ റൊബേകോ എമേർജിങ് ഇക്വീറ്റീസ് ഫണ്ട്, മിറ അസറ്റ് എമേർജിങ് ബ്ലുചിപ് ഫണ്ട് എന്നിവയിലേതെങ്കിലുമൊന്ന് നിക്ഷേപത്തിനായി ശുപാർശചെയ്യുന്നു. ഡയറക്ട് പ്ലാനിൽ നിക്ഷേപിക്കുക. ഒരുവർഷക്കാലയളവിൽ 23.01ശതമാനവും മൂന്നുവർഷക്കാലയളവിൽ 12.9ശതമാനവും അഞ്ച് വർഷക്കാലയളവിൽ 20.86ശതമാനവും ഏഴ് വർഷക്കാലയളവിൽ 25.97ശതമാനം ആദായം കനാറ റൊബേകോ ഫണ്ട് നൽകിയിട്ടുണ്ട്. മിറ അസറ്റ് എമേർജിങ് ബ്ലുചിപ് ഫണ്ട് ഒരുവർഷക്കാലയളവിൽ നൽകിയത് 30.54ശതമാനം ആദായമാണ്. മൂന്നുവർഷക്കാലയളവിൽ 17.61ശതമാനവും അഞ്ചുവർഷക്കാലയളവിൽ 23.64ശതമാനവും ഏഴുവർഷക്കാലയളവിൽ 26.74 ശതമാനവും ആദായം ഫണ്ട് നൽകിയിട്ടുണ്ട്.

from money rss https://bit.ly/3dEspJm
via IFTTT

Monday, 22 February 2021

ഓയില്‍, കെമിക്കല്‍ ബിസിനസിന് പുതിയ കമ്പനി: റിലയന്‍സില്‍ ആരാംകോ നിക്ഷേപം നടത്തിയേക്കും

മുംബൈ: ജിയോ പ്ലാറ്റ്ഫോം ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ കൂടിച്ചേർന്ന റിലയൻസ് ഇൻഡസ്ട്രീസിന് പുതിയ സബ്സിഡിയറികൂടി നിലവിൽവരുന്നു. റിലയൻസിന്റെ ഓയിൽ, കെമിക്കൽ ബിസിനസുകൾമാത്രമായിരിക്കും പുതിയ കമ്പനി കൈകാര്യംചെയ്യുക. സൗദി ആരാംകോ ഉൾപ്പടെയുള്ള ആഗോള കമ്പനികളിൽനിന്ന് നിക്ഷേപം ലക്ഷ്യമിട്ടാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ പുതിയനീക്കം. ഇതോടെ റിലയൻസിന്റെ ഓയിൽ, കെമിക്കൽ ബിസിനസുകൾക്കായി പുതിയ മാനേജുമെന്റ് നിലവിൽവരും. കമ്പനിയിൽ പ്രൊമോട്ടർമാർക്ക് 49.14ശതമാനം ഓഹരി വിഹിതംതുടരും. സബ്സിഡിയറിയാകുമ്പോൾ ഓഹരി നിക്ഷേപകരുടെകാര്യത്തിൽ തൽസ്ഥതി തുടരുമെന്ന് സ്റ്റോക് എക്സ്ചേഞ്ചിനെ റിലയൻസ് അറിയിച്ചിട്ടുണ്ട്. ഗുജറാത്തിലെ ജാംനഗറിലെ രണ്ട് എണ്ണശുദ്ധീകരണശാലകളും പെട്രോകെമിക്കൽ ആസ്തികളും ഉൾക്കൊള്ളുന്ന ഓയിൽ, കെമിക്കൽ ബിസിനസിലെ 20ശതമാനം ഓഹരികൾ സൗദി ആരാംകോയ്ക്ക് വിൽക്കാൻ 2019ൽ ധാരണയിലെത്തിയിരുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് ചർച്ച നീണ്ടുപോകുകയായിരുന്നു. ലോകത്തെതന്നെ ഏറ്റവുംവലിയ എണ്ണകയറ്റുമതി കമ്പനിയായ സൗദി ആരാംകോയുമായി വീണ്ടുംചർച്ച സജീവമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. RIL announces demerger of oil-to-chemical biz as talks with Aramco resume

from money rss https://bit.ly/3brkA7c
via IFTTT

സ്വർണവില പവന് 480 രൂപകൂടി 35,080 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 480 രൂപകൂടി 35,080 രൂപയായി. 4385 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസം 34,600 രൂപയിൽ തുടർന്ന വില ചൊവാഴ്ചയാണ് കൂടിയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ ഉയർന്ന് 1,809.57 ഡോളറിലെത്തി. യുഎസ് ട്രഷറി യീൽഡ് പൂർവസ്ഥിതിയിലായതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടെ സ്പോട് ഗോൾഡ് വില 1.5ശതമാനം വർധിച്ചിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,947 രൂപ നിലവാരത്തിലാണ്. കഴിഞ്ഞയാഴ്ച രണ്ടുശതമാനത്തിലേറെ വിലയിടിഞ്ഞിരുന്നു. അതേസമയം, വിലതിരച്ചുകയറുന്ന പ്രവണതയാണ് ഇപ്പോൾ പ്രകടമാകുന്നത്.

from money rss https://bit.ly/3pJMf8B
via IFTTT

സെൻസെക്‌സിൽ 261 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,750 കടന്നു

മുംബൈ: അഞ്ച് ദിവസംനീണ്ട നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 261 പോയന്റ് നേട്ടത്തിൽ 50005ലും നിഫ്റ്റി 86 പോയന്റ് ഉയർന്ന് 14,762ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 2070 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1467 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികൾക്ക് മാറ്റമില്ല. എല്ലാവിഭാഗം സൂചികകളും നേട്ടത്തിലാണ്. റിലയാൽറ്റി സൂചിക രണ്ടുശതമാനവും ലോഹ സൂചിക 1.5ശതമാനവും ഉയർന്നു. ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഗെയിൽ, ബിപിസിഎൽ, ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, ഐഒസി, റിലയൻസ്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 261 points, Nifty tops 14,750

from money rss https://bit.ly/3pJ6xPt
via IFTTT

അഞ്ചാംദിവസവും നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: സെൻസെക്‌സിന് നഷ്ടമായത് 1,145 പോയന്റ്

മുംബൈ: ഓഹരി വിപണിയിൽ കരടികൾ പിടിമുറുക്കി. തുടർച്ചയായി അഞ്ചാംദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 50,000നും നിഫ്റ്റി 14,700നും താഴെയെത്തി. 1,145.44 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. 49,744.32ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 306.10 പോയന്റ് താഴ്ന്ന് 14,675.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1942 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1030 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അദാനി പോർട്സ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ലോഹ സൂചിക ഒഴികെയുള്ളവ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ താഴുകയുംചെയ്തു. മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനംകൂടുന്നതും വിലക്കയറ്റനിരക്കുകൾ വർധിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ വരവിലുണ്ടായ ഇടിവും ആഗോള കാരണങ്ങളുമൊക്കെയാണ് തിങ്കളാഴ്ച വിപണിയെ നഷ്ടത്തിലാക്കിയത്. Sensex falls over 1,100 points, Nifty slips below 14,650

from money rss https://bit.ly/3aEW2Z8
via IFTTT

പൊതുജനത്തിന് ആശ്വാസമായി പെട്രോൾ, ഡീസൽ നികുതി കുറച്ചത് നാല് സംസ്ഥാനങ്ങൾ

പെട്രോൾ, ഡീസൽ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലായതോടെ നാല് സംസ്ഥാനങ്ങൾ ഇതുവരെ നികുതിയിൽ കുറവുവരുത്തി. അതേസമയം, ഈയിടെ കൂട്ടിയ എക്സൈസ് തീരുവ പിൻവലിക്കാൻപോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. പശ്ചിമ ബംഗാൾ, അസം, രാജസ്ഥാൻ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകിയത്. പശ്ചിമ ബംഗാൾ പെട്രോളിനും ഡീസലിനും ഒരുരൂപയാണ് കുറച്ചത്. ഏറ്റവുംകൂടുതൽ കുറച്ചത് മേഘാലയയാണ്. പെട്രോൾ ലിറ്ററിന് 7.40 രൂപയും ഡീസൽ 7.10 രൂപയും. അസ്സമാകട്ടെ അധികനികുതിയിനത്തിൽ ഈടാക്കിയിരുന്ന അഞ്ചുരൂപ പിൻവലിച്ചു. രാജസ്ഥാനാണ് ആദ്യമായി നികുതിയ കുറച്ചത്. മൂല്യവർധിത നികുതി 38ശതമാനത്തിൽനിന്ന് 36ശതമാനമായാണ് കുറവുവരുത്തിയത്. നികുതികുറച്ചതിനെതുടർന്ന് കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 91.78 രൂപയായി. ഷില്ലോങിൽ 86.87 രൂപയും ഗുവാഹട്ടിയിൽ 87.24രൂപയും ജെയ്പൂരിൽ 97.10 രൂപയുമാണ് വില. ഡീസലിനാകട്ടെ കൊൽക്കത്തയിൽ 84.56രൂപയും ഷില്ലോങിൽ 80.24 രൂപയും ഗുവാഹട്ടിയിൽ 81.49 രൂപയും ജെയ്പൂരിൽ 89.44 രൂപയും നൽകണം. രാജ്യതലസ്ഥാനമായ ഡൽഹയിൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 90.58 രൂപ കൊടുക്കണം. ഡീസലിന് 80.97 രൂപയും. ഫെബ്രുവരിയിൽമാത്രം പെട്രോളിന് 4.28 രൂപയും ഡീസലിന് 4.49 രൂപയുമാണ് ഇവിടെ കൂടിയത്. Relief to fuel consumers, four states cut taxes on petrol and diesel

from money rss https://bit.ly/3ka01Qy
via IFTTT

ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് കരാറിന് തരിച്ചടി: നടപടികൾ നിർത്തിവെയ്ക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് കരാറിന് വീണ്ടും തിരിച്ചടി. ഇ-കൊമേഴ്സ് സ്ഥാപനമായി ആമസോൺ നൽകിയ ഹർജിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവ് വരുന്നതുവരെ ഫ്യൂച്ചർ-റിലയൻസ് ഇടപാട് അംംഗീകരിക്കുന്നതിൽനിന്ന് കമ്പനി ട്രിബ്യൂണലിനെ വിലക്കുകയുംചെയ്തിട്ടുണ്ട്. ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ, സെക്യൂരിറ്റീസ് ആൻഡ് എസ്ക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി), കമ്പറ്റീഷൻ കമ്മീഷൻ എന്നിവയുടെ നടപടികൾ നിർത്തിവെയ്ക്കാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഫ്യൂച്ചർ റീട്ടെയിലും റിലയൻസും തമ്മിലുള്ള 24,713 കോടി രൂപയുടെ ഇടപാട് ചോദ്യംചെയ്ത് ആമസോൺ നൽകിയ ഹർജിയിൽ തൽസ്ഥിതി തുടരാനുള്ള ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. ഇതിനെതിരെയാണ് സൂപ്രീംകോടതിയുടെ നടപടി. ആമസോണിന്റെ ഹർജിയിൽ രേഖാമൂലം മറുപടിനൽകാൻ ഫ്യൂച്ചർ റീട്ടെയിലിന് കോടതി നോട്ടീസ് നൽകി. അഞ്ച് ആഴ്ചയ്ക്കുശേഷം ഹർജി വീണ്ടും പരിഗണിക്കും. റിലയൻസിന് ആസ്തികൾ വിൽക്കാനുള്ള കരാറിൽ ഫ്യൂച്ചർ ഗ്രൂപ്പ് പങ്കാളിത്തകരാർ ലംഘിച്ചെന്നാരോപിച്ച് ഒക്ടോബറിൽ ആമസോൺ സിംങ്കപൂർ ആർബ്രിടേഷൻ ട്രിബ്യൂണലിൽനിന്ന് ഇടക്കാല സ്റ്റേ നേടിയിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് വന്നതിനെതുടർന്ന് റിലയൻസിന്റെ ഓഹരി വിലയിൽ രണ്ടുശതമാനത്തോളം ഇടിവുണ്ടായി. SC halts Future Retail deal with Reliance after Amazon plea

from money rss https://bit.ly/3pGRx4H
via IFTTT

Sunday, 21 February 2021

സ്വർണത്തിനിതെന്തുപറ്റി ?; വിലയിടിവിന്റെ കാരണങ്ങളറിയാം

സംസ്ഥാനത്ത് സ്വർണവില മൂന്നാഴ്ചയ്ക്കിടെ താഴ്ന്നത് പവന് 2,200 രൂപ. ഈവർഷം, അതായത് രണ്ടുമാസത്തിനിടെയുണ്ടായ തകർച്ച 4000 രൂപയോളം. കഴിഞ്ഞവർഷം ഓഗസറ്റിൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 7,400 രൂപയും കുറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ എക്കാലത്തെയും ഉയരംകുറച്ച സ്വർണത്തിനിതെന്തുപറ്റി? വിലയിടിവിന്റെ കാരണങ്ങളറിയാം. 1. യുഎസ് ട്രഷറി ആദായത്തിലെ വർധന ആഗോള വിപണിയിൽ സ്വർണത്തിന്റെ പ്രഭ മങ്ങാനിടയാക്കി. സമ്പദ്ഘടനകൾ വളർച്ചയുടെ ട്രക്കിലേയ്ക്കുതിരിഞ്ഞതും വിലക്കയറ്റവും പലിശനിരക്കിലെ വർധനവുമെല്ലാം നിക്ഷേപകരെ സ്വർണത്തിൽനിന്നകറ്റി. 2. കടപ്പത്രങ്ങളിൽനിന്നുള്ള ആദായംവർധിച്ചത് സ്വർണത്തിൽനിന്ന് കളംമാറിചവിട്ടാൻ ആഗോളതലത്തിൽ നിക്ഷേപകരെ പ്രേരിപ്പിച്ചു. കൈവശംവെച്ചാൽ ആദായമൊന്നും ലഭിക്കാത്തെ സ്വർണത്തിന്റെ തിളക്കം മങ്ങാൻ അതുംകാരണമായി. 3. ഗോൾഡ് ഇടിഎഫുകളിൽനിന്ന് നിക്ഷേപകർ വൻതോതിൽ പിൻവാങ്ങിയതും വിലതകർച്ചയ്ക്ക് കാരണമായി. ഓഗസ്റ്റിലെ വിലവർധനയുടെ പ്രധാനകാരണം ഇടിഎഫിലേയ്ക്കുള്ള പണമൊഴുക്കായിരുന്നു. ഇടിഎഫിൽനിന്നുള്ള പിന്മാറ്റംതുടരുകയാണെങ്കിൽ വില ഇനിയുംതാഴാനാണ് സാധ്യത. 4. ബിറ്റ്കോയിന്റെ മൂല്യവർധന ആഗോളതലത്തിൽ സ്വർണത്തെ ബാധിച്ചു. ഡിജിറ്റൽ ഗോൾഡായി ബിറ്റ്കോയിൻ പരിണമിക്കുമോയെന്നതരത്തിൽ നിക്ഷേപലോകത്ത് ചർച്ചകൾ നടക്കുന്നുണ്ട്. പലരും ബിറ്റ്കോയിനിലേയ്ക്ക് മാറിയതിനാൽ സ്വർണം വില്പന സമ്മർദംനേരിടുകയാണ്. 5. യുഎസ് ട്രഷറി വരുമാനവും ഡോളർ കരുത്താർജിച്ചതും വൻതോതിലുള്ള സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും കോവിഡ് വാക്സിനേഷനും വിലയെ ബാധിച്ചുവെന്നുവേണം കരുതാൻ. 6. സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കുറവുവരുത്തിയത് ഇന്ത്യയിൽ നേരിയതോതിൽ വിലകുറയാൻ ഇടയാക്കി. അതേസമയം, റിസർവ് ബാങ്ക് നിരക്കിൽമാറ്റംവരുത്താത്തതും പലിശനിരക്ക് കുറഞ്ഞനിലയിൽ തുടരുന്നതും സ്വർണത്തിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3qJkVsa
via IFTTT