121

Powered By Blogger

Thursday, 15 January 2015

ചുംബനംകൊണ്ട്‌ വിപ്ലവം നടത്താന്‍ കഴിയില്ല: ജി. സുധാകരന്‍









Story Dated: Thursday, January 15, 2015 05:57



mangalam malayalam online newspaper

തിരുവനന്തപുരം : സദാചാര പോലീസിനെതിരെ സംസ്‌ഥാനത്ത്‌ വിവിധയിടങ്ങളില്‍ നടത്തിവരുന്ന ചുംബന സമരത്തെ എതിര്‍ത്ത്‌ ജി. സുധാകരന്‍ എംഎല്‍എയും രംഗത്തെത്തി. ഭാര്യാ ഭര്‍ത്താക്കാന്മാര്‍ അടച്ചിട്ട മുറിയില്‍ ചെയ്യേണ്ടതാണ്‌ ചുംബനം. അത്‌ പൊതു നിരത്തില്‍ മറ്റുള്ളവക്ക്‌ മുന്നില്‍ കാണിക്കാനുള്ളതല്ല. ചുംബന സമരം എന്നത്‌ നിലവിലുള്ള വ്യവസ്‌ഥിതിയ്‌ക്ക് എതിരാണെന്നും ചുംബനം കൊണ്ട്‌ വിപ്ലവം നടത്താന്‍ കഴിയില്ലെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


ചുംബന സമരത്തിനെതിരെ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും നേരത്തെ രംഗത്തെത്തിയിരുന്നു. ഭാര്യയും ഭര്‍ത്താവും അടച്ചിട്ട മുറിയില്‍ കാട്ടുന്നത്‌ തെരുവില്‍ കാണിച്ചാല്‍ ജനം അത്‌ അംഗീകരിക്കില്ലെന്നും ഇത്തരം സമരങ്ങള്‍ക്ക്‌ ജനപിന്തുണ ലഭിക്കില്ലെന്നും ആയിരുന്നു പിണറായിയുടെ പ്രതികരണം.










from kerala news edited

via IFTTT

പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വിദ്യാഭ്യാസ യോഗ്യത നിശ്‌ചയിച്ചു; ഇടപെടില്ലെന്ന്‌ രാജസ്‌ഥാന്‍ ഹൈക്കോടതി









Story Dated: Thursday, January 15, 2015 05:51



mangalam malayalam online newspaper

ജെയ്‌പ്പൂര്‍: രാജസ്‌ഥാനില്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‌ വിദ്യാഭ്യാസ യോഗ്യത നിശ്‌ചയിച്ച സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന്‌ രാജസ്‌ഥാന്‍ ഹൈക്കോടതി. രാജ്‌സ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്‌ച നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ്‌ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ സാധിക്കില്ലെന്ന്‌ കോടതി വ്യക്‌തമാക്കിയത്‌.


രാജസ്‌ഥാന്‍ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ സുനില്‍ അംബാവാനി ജസ്‌റ്റിസ്‌ പ്രകാശ്‌ ഗുപ്‌ത എന്നിവരുടെ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിച്ചത്‌. പുതിയ സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം കുറഞ്ഞത്‌ എട്ടാം ക്ലാസ്‌ യോഗ്യതയുള്ളവര്‍ക്ക്‌ മാത്രമെ ഗ്രാമ പഞ്ചായത്തിലേക്ക്‌ മത്സരിക്കാനാകൂ. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗക്കാരുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത 5-ാം ക്ലാസാണ്‌ ജില്ലാ പഞ്ചായത്തിലേക്ക്‌ മത്സരിക്കുന്നതിനുള്ള യോഗ്യത പത്താം ക്ലാസാണ്‌.


പഞ്ചായത്തി രാജ്‌ നിയഗം ഭേദഗതി ചെയ്‌താണ്‌ രജസ്‌ഥാന്‍ സര്‍ക്കാര്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക്‌ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത നിശ്‌ചയിച്ചത്‌. എന്നാല്‍ നിയമഭേദഗതി നിരവധി പേര്‍ക്ക്‌ മത്സരിക്കുന്നതിനുള്ള അവസരം നഷ്‌ടപ്പെടുത്തുമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഒരു വിഭാഗം കോടതിയെ സമീപിച്ചത്‌. മത്സരിക്കുന്നതിന്‌ വിദ്യാഭ്യാസ യോഗ്യത നിശ്‌ചയിക്കുന്നത്‌ രാജസ്‌ഥാനിലെ ഗ്രാമീണ മേഖലയില്‍ നിന്നുള്ള 80 ശതമാനം പേര്‍ക്കും മത്സരിക്കാന്‍ അവസരം നിഷേധിക്കപ്പെടുമെന്ന്‌ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.










from kerala news edited

via IFTTT

കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു: ഡല്‍ഹിയില്‍ മത്സരിക്കും









Story Dated: Thursday, January 15, 2015 04:42



mangalam malayalam online newspaper

ന്യുഡല്‍ഹി: മുന്‍ ഐ.പി.എസ്‌ ഉദ്യോഗസ്‌ഥ കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ മത്സരിക്കും. രാജ്യത്തെ ആദ്യ വനിതാ ഐ.പി.എസ്‌ ഉദ്യോഗസ്‌ഥയെന്ന നിലയില്‍ ശ്രദ്ധേയ വ്യക്‌തിത്വമായ കിരണ്‍ ബേദി മത്സരിക്കുന്നത്‌ പാര്‍ട്ടിക്ക്‌ ഗുണം ചെയ്യുമെന്നാണ്‌ ബി.ജെ.പി ക്യാമ്പിന്റെ കണക്കുകൂട്ടല്‍.


ഡല്‍ഹി മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി ബേദി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ്‌ ലഭിക്കുന്നത്‌. അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ ഒരുമിച്ച്‌ നിന്ന ബേദിയും കെജ്രിവാളും മത്സരരംഗത്ത്‌ മുഖാമുഖം വരുന്നത്‌ കനത്ത പോരാട്ടത്തിന്‌ വഴിയൊരുക്കും. നേരത്തെ കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുള്ള കിരണ്‍ ബേദി അടുത്തിടെ ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ മോഡിയെ പുകഴ്‌ത്തിയതും അവര്‍ ബി.ജെ.പിയിലേക്ക്‌ നീങ്ങുന്നുവെന്ന അഭ്യൂഹത്തിന്‌ ബലം പകര്‍ന്നിരുന്നു.


എ.എ.പി മുന്‍ നേതാവ്‌ ഷാസിയ ഇല്‍മിയും, സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി ജയപ്രദയും ബി.ജെ.പിയിലേക്ക്‌ നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌. അരവിന്ദ്‌ കെജ്രിവാളിനെതിരെ മത്സരിക്കുന്നതിന്‌ സാധ്യത കല്‍പ്പിക്കപ്പെടുന്ന പേരുകളില്‍ ജയപ്രദയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌. ജയപ്രദ കെജ്രിവാളിനെതിരെ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായാണ്‌ സൂചന. ഡല്‍ഹിയിലെ തെലുങ്ക്‌ ഭൂരിപക്ഷ മേഖലകളില്‍ ജയപ്രദ പ്രചരണം നടത്തും.


രണ്ട്‌ തവണ ലോക്‌സഭാംഗവും ഒരു തവണ രാജ്യസഭാംഗവും ആയിട്ടുള്ള ജയപ്രദ തെലുങ്ക്‌ ദേശം പാര്‍ട്ടിയില്‍ നിന്ന്‌ സമാജ്‌വാദി പാര്‍ട്ടിയിലേക്കും പിന്നീട്‌ രാഷ്‌ട്രീയ ലോക്‌ ദളിലും എത്തി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എല്‍.ഡി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക്‌ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.










from kerala news edited

via IFTTT

ഗംഗാനദിയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്ത സംഭവം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ മയാവതി









Story Dated: Thursday, January 15, 2015 04:11



mangalam malayalam online newspaper

ഉന്നാവോ : ഗംഗാനദിയില്‍ നിന്നും കഴിഞ്ഞ ദിവസം നൂറോളം മൃതദേഹങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന്‌ ബി.എസ്‌.പി നേതാവ്‌ മായാവതി. ജനങ്ങള്‍ക്ക്‌ സുരക്ഷയൊരുക്കാന്‍ സമാജ്‌വാദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും യു.പിയിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തി.


ഉന്നാവോ ജില്ലയിലെ സാഫിയ മേഖലയില്‍ നിന്നുമാണ്‌ കഴിഞ്ഞ ദിവസം നൂറോളം മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. നായ്‌ക്കളും പക്ഷികളും മീനുകളും ഭക്ഷണമാക്കിയതിനെ തുടര്‍ന്ന്‌ വികൃതമായ നിലയിലായിരുന്നു മൃതദേഹങ്ങളില്‍ ഏറെയും. മൃതദേഹങ്ങളില്‍ നിന്നും ഡി.എന്‍.എ ടെസ്‌റ്റിന്‌ വേണ്ട സാമ്പിളുകള്‍ ശേഖരിച്ച്‌ തുടങ്ങിയിട്ടുണ്ട്‌.


സംഭവത്തില്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനോട്‌ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്‌. അവിവാഹിതരായ പെണ്‍കുട്ടികളുടെയും കുട്ടികളുടെയും മൃതദേഹങ്ങളാണ്‌ ഗംഗയില്‍ കണ്ടെടുത്തതെന്നാണ്‌ പ്രാഥമിക നിഗമനം.










from kerala news edited

via IFTTT

ഇസ്രത്ത് ജഹാന്‍ കേസ്: ഗുജറാത്ത് ഐ.പി.എസ് ഓഫീസറുടെ ജാമ്യാപേക്ഷ തള്ളി









Story Dated: Thursday, January 15, 2015 03:50



mangalam malayalam online newspaper

ന്യുഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫീസര്‍ എന്‍.കെ അമീന്റെ ജാമ്യാപേക്ഷ സുപ്രീം കോതടി തള്ളി. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയ സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് അമീന്‍ കോടതിയെ സമീപിച്ചത്. കേസില്‍ 2013 ഏപ്രില്‍ നാലിന് അറസ്റ്റിലായ അമീനെതിരെ സി.ബി.ഐ ജൂലായ് മൂന്നിന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അപൂര്‍ണ്ണമാണെന്നും അതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് അമീന്റെ വാദം. ക്രിമിനല്‍ നടപടിചട്ടമനുസരിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നിരിക്കേ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് അമീന്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല.


നേരത്തെ അമീന്റെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു. 2004ലാണ് ഇസ്രത്ത് ജഹാന്‍, ഷാവേത് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ള, സീഷന്‍ ജോഹര്‍, അംജാദ് അലി റാണ എന്നിവര്‍ ഗുജറാത്തിലുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പോലീസും ഇന്റലിജന്‍സ് ബ്യുറോയും ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ ആസൂത്രണം ചെയ്തത്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ ആക്രമിക്കാനെത്തിയ തീവ്രവാദികളെന്ന് ആരോപിച്ചായിരുന്നു വധം. അമീനും മറ്റ് ആറു പോലീസുകാരുമാണ് കേസില്‍ പ്രതികള്‍.


ഐ.പി.എസ് ഓഫീസര്‍ ജി.എല്‍ സിംഗാള്‍, ഡി.എസ്.പി ജെ. ജി പാര്‍മര്‍, മെഹ്‌സേന ഡിവൈ.എസ്.പി തരൂണ്‍ ബരോട്ട്, കമാന്‍ഡോ അനജു ചൗധരി എന്നിവര്‍ ഇതിനകം ജാമ്യത്തിലിറങ്ങി. കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐ വൈകിയതാണ് ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്.


സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലും പ്രതിയാണ് അമീന്‍. ഈ കേസില്‍ ബോംബെ ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.










from kerala news edited

via IFTTT

ഉമ്മന്‍ചാണ്ടിയ്‌ക്ക് കുറ്റവാളിയുടെ വിചാരവികാരങ്ങളെന്ന്‌ വി.എസ്‌









Story Dated: Thursday, January 15, 2015 03:42



mangalam malayalam online newspaper

തിരുവനന്തപുരം : ക്രിമിനല്‍ കേസുകളിലെയും പ്രതികളെയും കുറ്റവാളികളെയും സംരക്ഷിക്കാന്‍ നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്ക് കുറ്റവാളികളുടെ വിചാര വികാരങ്ങളാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍. ജിജി തോംസണെ ചീഫ്‌ സെക്രട്ടറിയാക്കാന്‍ തീരുമാനിച്ച ഉമ്മന്‍ചാണ്ടി സുപ്രീംകോടതി ഉള്‍പ്പെടെയുള്ള ജുഡീഷ്യല്‍ സ്‌ഥാപനങ്ങളെയും നിയമവ്യവസ്‌ഥയെയും വെല്ലുവിളിക്കുകയാണെന്നും വി.എസ്‌ പറഞ്ഞു.










from kerala news edited

via IFTTT

ഭീകര സംഘടനകള്‍ക്ക് പാകിസ്താന്‍ നിരോധനം ഏര്‍പ്പെടുത്തുന്നു









Story Dated: Thursday, January 15, 2015 03:19



mangalam malayalam online newspaper

ഇസ്ലാമാബാദ്: ഭീകര സംഘടനകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ പാകിസ്താന്‍ തീരുമാനം. ജമാത്ത് ഉദ്ദവ (ജെ.യു.ഡി), അഫ്ഗാന്‍ ആസ്ഥാനമായുള്ള ഹഖാനി നെറ്റ്‌വര്‍ക്ക് എന്നിവയ്ക്കാണ് വിലക്കേര്‍പ്പെടുത്താന്‍ നവാസ് ഷെരീഫ് സര്‍ക്കാര്‍ ഇന്നു തീരുമാനിച്ചത്. ഭീകര പ്രവര്‍ത്തനത്തിനെതിരെ നടപടി ശക്തമാക്കുന്നതിന് ഷെരീഫിനു മേല്‍ രാജ്യാന്തര സമൂഹത്തിന്റെ സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഈ നീക്കം. വരുംനാളുകളില്‍ എട്ട് സംഘടനകള്‍ക്കെതിരെ കൂടി വിലക്ക് വന്നേക്കുമെന്നൂം റിപ്പോര്‍ട്ടുണ്ട്.


മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫീസ് മുഹമ്മദ് സെയ്ദിന്റെ ജെ.യു.ഡി നിരോധിക്കണമെന്ന് ഇന്ത്യയും അമേരിക്കയും നിരന്തരം പാകിസ്താനനോട് ആവശ്യപ്പെടുന്ന കാര്യമാണ്. പെഷാവറിലെ സ്‌കൂള്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ തെഹ്‌രികെ താലിബാന്‍ നേതാവ് മുല്ല ഫസ്ലുള്ളയെ ഇന്നലെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ഇയാളുമായി അമേരിക്കയ്ക്കുള്ള എല്ലാ ഇടപാടുകളും റദ്ദാക്കുകയും ചെയ്തിരുന്നു.


പാകിസ്താനും അയല്‍രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും വരെ ഭീഷണിയുള്ള ലഷ്‌കറെ തോയിബ, താലിബന്‍, ഹഖാനി നെറ്റ്‌വര്‍ക്ക് തുടങ്ങിയ ഭീകര സംഘടനകളെ ഇല്ലതാക്കാന്‍ പാകിസ്താന്‍ മുന്നോട്ടുവരണമെന്ന യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.


അഫ്ഗാനിസ്താന്‍ ഭീകരനായ ജലാലുദ്ദീന്‍ ഹഖാനി രൂപീകരിച്ച ഹഖാനി നെറ്റ്‌വര്‍ക്ക് 2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്കു നേരെ നടത്തിയ ആക്രമണത്തിലൂടെയാണ് കുപ്രസിദ്ധി നേടിയത്. 58 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2011ല്‍ കാബൂളിലെ യു.എസ് എംബസിയും സംഘം ആക്രമിച്ചു. അഫ്ഗാനെ വിറപ്പിച്ച് നിരവധി ബോംബാക്രമണങ്ങളും സംഘടന നടത്തിയിട്ടുണ്ട്. പാകിസ്താനി ചാര സംഘടനയായ ഐ.എസ്.ഐ ഹഖാനി നെറ്റ്‌വര്‍ക്കിന് പിന്തുണ നല്‍കുന്നുണ്ടെന്ന് യു.എസും അഫ്ഗാനിസ്താനും ആരോപിച്ചിരുന്നു.










from kerala news edited

via IFTTT

മദ്യപിച്ച്‌ ആംബുലന്‍സ്‌ ഓടിച്ച ഡ്രൈവര്‍ അറസ്‌റ്റില്‍









Story Dated: Thursday, January 15, 2015 03:01



mangalam malayalam online newspaper

കാസര്‍കോട്‌ : മദ്യലഹരിയില്‍ ആംബുലന്‍സ്‌ ഓടിച്ച ഡ്രൈവറെ പോലീസ്‌ അറസ്‌റ്റുചെയ്‌തു. കാസര്‍കോട്‌ യുണൈറ്റഡ്‌ ആശുപത്രിയിലെ ആംബുലന്‍സ്‌ ഡ്രൈവര്‍ മംഗലാപുരം സ്വദേശി കിഷോര്‍ കുമാറി(30)നെയാണ്‌ കുമ്പള പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.


കാസര്‍കോടു നിന്നും മംഗലാപുരം ആശുപത്രിയിലേയ്‌ക്ക് രോഗിയെ എത്തിച്ചു മടങ്ങവേ വാഹനപരിശോധനയിലാണ്‌ പോലീസ്‌ ഇയാളെ പിടികൂടിയത്‌. ആംബുലന്‍സിന്റെ സൈഡിലെ ഗ്ലാസ്‌ തകര്‍ന്ന നിലയിലാണ്‌. മംഗലാപുരത്തു നിന്നും മടങ്ങവേ ആംബുലന്‍സ്‌ ഒരു ബൈക്കില്‍ ഉരസിയതായും ഇതില്‍ പ്രകോപിതനായ ബൈക്ക്‌യാത്രികനാണ്‌ ആംബുലന്‍സിന്റെ സെഡിലെ ഗ്ലാസ്‌ തകര്‍ത്തതെന്നും ഇയാള്‍ പോലീസിനോട്‌ പറഞ്ഞു.










from kerala news edited

via IFTTT

ഒബാമയുടെ സന്ദര്‍ശനവേളയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ സാധ്യത









Story Dated: Thursday, January 15, 2015 02:34



mangalam malayalam online newspaper

ശ്രീനഗര്‍: യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറി ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. വിദഗ്ധ പരിശീലനം ലഭിച്ച ഇരുനൂറില്‍ ഏറെ തീവ്രവാദികളാണ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിന് തയ്യാറായിരിക്കുന്നത്. പിര്‍ പാഞ്ചല്‍ റേഞ്ചില്‍ 36 കേന്ദ്രങ്ങളിലായാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നത്. ഒബാമയുടെ പര്യടനത്തിനു മുന്നോടിയായി വിവിധ കേന്ദ്രങ്ങളില്‍ സാധാരണക്കാരെ ലക്ഷ്യമാക്കി ആക്രമണമാണ് ഇവരുടെ പദ്ധതിയെന്നും ജനറല്‍ ഓഫീസര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ കെ.എച്ച് സിംഗ് മുന്നറിയിപ്പ് നല്‍കി.


പാകിസ്താനില്‍ നിന്ന് പരിശീലനം ലഭിച്ച തീവ്രവാദികളാണ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. സ്‌കൂളുകളും സാധാരണക്കാരുമാണ് ഇവരുടെ ലക്ഷ്യം. തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിനായി 15 ഓളം ക്യാംപുകളാണ് പിര്‍ പാഞ്ചല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പാക് തീവ്രവാദികളുടെ എല്ലാ നീക്കങ്ങളും തകര്‍ക്കാന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.


കശ്മീരിലെ സോപിയനില്‍ പുലര്‍ച്ചെ രണ്ടു തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലഫ്. ജനറല്‍ കെ.എച്ച് സിംഗിന്റെ മുന്നറിയിപ്പ്










from kerala news edited

via IFTTT

ജീവിതാനന്ദത്തിന്റെ ജലയാത്ര







പ്രകൃതിയുടെയും ജീവിതത്തിന്റെയും സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാവുന്നു നയോമി കവാസെയുടെ ' സ്റ്റില്‍ ദ വാട്ടര്‍ ' എന്ന ജാപ്പനീസ് സിനിമ





മിക്ക ഫ്രെയിമിലും ജീവനുള്ള പ്രകൃതിയുടെ സാന്നിധ്യം. നയോമി കവാസെ എന്ന ജാപ്പനീസ് വനിത സംവിധാനം ചെയ്ത ' സ്റ്റില്‍ ദ വാട്ടര്‍' (still the water) എന്ന സിനിമയിലേക്ക് പ്രകൃതി ഇറങ്ങിവരികയാണ്. കടലും കടലിരമ്പവും കുതിച്ചുയര്‍ന്ന് ആഞ്ഞടിച്ച് നുരതുപ്പി മുന്നോട്ടുവരുന്ന തിരമാലകളും കാറ്റില്‍ നൃത്തം ചെയ്യുന്ന മരച്ചില്ലകളും സിനിമയുടെ ഇതിവൃത്തത്തോട് ചേര്‍ന്നുനില്‍ക്കുന്നു. മൂന്നു തലമുറകളുടെ ജീവിതമുണ്ടിതില്‍. കുടുംബമെന്ന വ്യവസ്ഥയാണ് ആ തലമുറകളെ ചേര്‍ത്തുപിടിക്കുന്നത്. പാരമ്പര്യത്തില്‍ അവര്‍ മുറുകെപ്പിടിക്കുന്നു. അതില്‍ ജീവിതാനന്ദം കണ്ടെത്തുന്നു. ലളിതബിംബങ്ങളിലൂടെ , നമ്മുടെ മനസ്സിനെ ഒപ്പംകൂട്ടി , നേരെ കഥ പറഞ്ഞുപോകുകയാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' . ഭൂതകാലത്തിന്റെ ശേഷിപ്പിലും ആ ശേഷിപ്പ് നല്‍കുന്ന പ്രതീക്ഷയിലും ജീവിക്കുന്ന കുറെ മനുഷ്യരുടെ ചിത്രമാണ് നമ്മുടെ ഹൃദയത്തില്‍ പതിയുന്നത്.

കുടുംബവും മനുഷ്യബന്ധങ്ങളും തനിക്കേറ്റവും പ്രിയപ്പെട്ടതാണെന്ന് നാല്പ്പത്തിയഞ്ചുകാരിയായ കവാസെ പറയുന്നു. ഈ ബന്ധങ്ങള്‍ ഭൂത, ഭാവികാലങ്ങള്‍ക്കിടയില്‍ ഒരു കണ്ണിയായി വര്‍ത്തിക്കുന്നു. ഈ കണ്ണിയെ പ്രകൃതിയുമായി ഇഴചേര്‍ക്കുകയാണ് സംവിധായിക. കവാസെ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പിന്നീട് കവാസെയെ വളര്‍ത്തിയത് മുത്തശ്ശിയാണ്. അവരോടുള്ള സ്‌നേഹവും മമതയും ആദരവും സദാ നിറഞ്ഞുനില്‍ക്കുകയാണ് കവാസെയുടെ മനസ്സില്‍. കവാസെയുടെ ജീവിതത്തിന് ഊടും പാവും നല്‍കിയത് ഈ മുത്തശ്ശിയാണ്. മുത്തശ്ശിയുടെ ജീവിതം കേന്ദ്രീകരിച്ച് മൂന്നു ഹ്രസ്വചിത്രങ്ങളടങ്ങിയ ' മുത്തശ്ശിത്രയം ' അവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. തന്നെ ഉപേക്ഷിച്ച അച്ഛനെത്തേടുന്ന ഒരു ഡോക്യുമെന്ററിയും ( Embracing ) അവര്‍ ഒരുക്കിയിട്ടുണ്ട്.


പാരമ്പര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നില്ല അവരുടെ മനസ്സ്. ആശയതലത്തില്‍ തന്റെ മുന്‍ചിത്രങ്ങളുടെ തുടര്‍ച്ചയാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' എന്ന് നയോമി കവാസെ പറയുന്നു. ജീവിതവും അതിജീവനവും മരണവും പ്രണയവും തലമുറകള്‍ മാറിമാറിവരുന്ന ജീവിതചക്രവുമെല്ലാം ഈ സിനിമയിലുമുണ്ട്. ജീവിതയാഥാര്‍ഥ്യങ്ങളെ സ്വന്തം കാഴ്ചപ്പാടിലൂടെ, സ്വതന്ത്രവഴിയിലൂടെ ചിത്രീകരിച്ച ഗൊദാര്‍ദിന്റെയും തര്‍ക്കോവ്‌സ്‌കിയുടെയും ശൈലി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് കവാസെ തുറന്നു സമ്മതിക്കുന്നു.


ഒസാക്കയിലെ ഫോട്ടോഗ്രഫി സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ നയോമി കവാസെ ഹ്രസ്വചിത്രങ്ങളിലൂടെയാണ് സിനിമാരംഗത്ത് കടന്നത്. ഹ്രസ്വചിത്രങ്ങളില്‍ മിക്കതിന്റെയും ഇതിവൃത്തം കലങ്ങിമറിഞ്ഞ അവരുടെ കുടുംബാന്തരീക്ഷമാണ്. സംവിധാനത്തിനു പുറമേ തന്റെ ചിത്രങ്ങളുടെ തിരക്കഥയും കവാസെ തന്നെയാണ് നിര്‍വഹിക്കുന്നത്. ചിലപ്പോള്‍ എഡിറ്റിങ്ങും. സ്റ്റില്‍ ദ വാട്ടര്‍ ഉള്‍പ്പെടെ അഞ്ചു ഫീച്ചര്‍ സിനിമകളാണ് നയോമി കവാസെ സംവിധാനം ചെയ്തത്.


1997 ല്‍ കാനിലെ ചലച്ചിത്രോത്സവത്തില്‍ Suzaku എന്ന സിനിമക്ക് ക്യാമറ ഡി ഓര്‍ പുരസ്‌കാരം കിട്ടി. ഈ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്രപ്രതിഭ എന്ന ബഹുമതിയും ഇതോടൊപ്പം കവാസെ സ്വന്തമാക്കി. 2007 ലും കാന്‍ കവാസെയുടെ കഴിവിനെ വാഴ്ത്തി. The mourning forest എന്ന ചിത്രത്തിന് അന്ന് ഗ്രാന്റ് പ്രീ പുരസ്‌കാരമാണ് ലഭിച്ചത്. Hotaru (fire fly), Shara എന്നിവയാണ് കവാസെയുടെ മറ്റു സിനിമകള്‍. 2014 നവംബറില്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ് ' സ്റ്റില്‍ ദ വാട്ടര്‍ '.






അധികമാരും കടന്നുചെല്ലാത്ത അമാമി-ഒഷിമ ദ്വീപിലാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' ചിത്രീകരിച്ചത്. അതിനൊരു കാരണമുണ്ട്. കവാസെയുടെ പിതാമഹന്മാര്‍ ജീവിച്ചിരുന്നത് ഈ ദ്വീപിലാണ്. 2008 ലാണ് ഇക്കാര്യം കവാസെയുടെ ശ്രദ്ധയില്‍പ്പെട്ടത്. അക്കാലത്ത് മനസ്സില്‍ രൂപം കൊണ്ടതാണ് ഈ സിനിമയുടെ പ്രമേയം. തന്റെ കാരണവന്മാര്‍ക്കുള്ള ആദരവ് കൂടിയായാണ് ഈ ചിത്രത്തെ കവാസെ കാണുന്നത്.

രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രണയത്തെയും അവരുടെ കുടുംബങ്ങളെയും കേന്ദ്രീകരിച്ച് മൂന്നു തലമുറകളെ സ്പര്‍ശിച്ചുകൊണ്ടാണ് സിനിമയുടെ ഇതിവൃത്തം സഞ്ചരിക്കുന്നത്. കാലത്തിന്റെ സാക്ഷിയെപ്പോലെ ഒരു വൃദ്ധന്‍. കെയ്‌തോ, ക്യോക്കോ എന്നീ വിദ്യാര്‍ഥികള്‍. ഇവരെയാണ് ആദ്യം സംവിധായിക പരിചയപ്പെടുത്തുന്നത്. ഭൂതകാലത്തിന്റെയും ഭാവിയുടെയും പ്രതിനിധികളാണവര്‍. കടലിനോടും കെയ്‌തോയോടും പ്രണയത്തിലാണ് ക്യോക്കോ. കെയ്‌തോ അന്തര്‍മുഖനാണ്. ജീവിതത്തെ സംശയത്തോടെയാണവന്‍ വീക്ഷിക്കുന്നത്. വിഷാദമാണ് ആ മുഖത്തെപ്പോഴും. ആഹ്ലാദിക്കാന്‍ തനിക്കൊന്നുമില്ലെന്ന് അവന്‍ കരുതുന്നു. ഏതോ റെസ്റ്റോറന്റില്‍ ജീവനക്കാരിയാണ് അമ്മ. ചെറുപ്പമാണവര്‍. പച്ചകുത്തു വിദഗ്ദനാണ് അവന്റെ അച്ഛന്‍. പ്രണയിച്ച് വിവാഹിതരായവരാണവര്‍. പിന്നീട് വേര്‍പിരിഞ്ഞു. ടോക്കിയോവിലാണ് അച്ഛന്‍. നഗരത്തില്‍ നിന്ന് തനിക്ക് വല്ലാത്ത ഊര്‍ജം കിട്ടുന്നുണ്ടെന്നാണ് അയാളുടെ പക്ഷം. അതുകൊണ്ടുതന്നെ വിദൂരദ്വീപില്‍ കഴിയുന്ന മകനെയോ മുന്‍ഭാര്യയെയോ കാണാന്‍ അയാള്‍ ഒരിക്കല്‍പ്പോലും വരുന്നില്ല.


തന്റെ അമ്മ വഴിതെറ്റുന്നുണ്ടെന്ന് കെയ്‌തോവിന് മനസ്സിലാവുന്നു. പല രാത്രികളിലും അധികജോലിയുണ്ടെന്ന നാട്യത്തില്‍ അവര്‍ വീട്ടിലേക്ക് വരുന്നില്ല. അന്നൊക്കെ വീട്ടില്‍ കെയ്‌തോ ഒറ്റക്കാണ്. കടലിനെ കെയ്‌തോവിന് ഭയമാണ്. ക്യോക്കോയെപ്പോലെ അവന് കടലിനെ സ്‌നേഹിക്കാനാവുന്നില്ല. അവളുടെ പ്രണയംപോലും അവന്‍ തിരിച്ചറിയുന്നത് പിന്നീടാണ്. ലൈംഗികതയെപ്പറ്റി അവളാണാദ്യം അവനോട് സംസാരിക്കുന്നത്. അവളാണാദ്യം അവനെ ആര്‍ത്തിയോടെ ചുംബിക്കുന്നത്. ആഹ്ലാദനൃത്തം നടന്ന ഒരു രാത്രി കടല്‍ത്തീരത്ത് ഒരു പുരുഷന്റെ നഗ്നമൃതദേഹം അടിയുന്നു. മരണത്തിനു മുമ്പ് അയാളെ കെയ്‌തോ കണ്ടിട്ടുണ്ട്. ഈ വിവരം അവന്‍ പോലീസിനോടോ ക്യോക്കോയോടോ പങ്കു വെക്കുന്നില്ല. തന്റെ അമ്മയുമായി ബന്ധപ്പെട്ട ആ രഹസ്യം കെയ്‌തോയെ ഒന്നുകൂടി മൂകനാക്കുന്നു. ക്യോക്കോയുടെ അമ്മ രോഗിയാണ്. ഏതു നിമിഷവും മരണം എത്തിയേക്കാം.


ക്യോക്കോയ്ക്കും അച്ഛനും അതറിയാം. എങ്കിലും, അവര്‍ക്ക് നേരിയ പ്രതീക്ഷയുണ്ട്. ക്യോക്കോയുടെ അമ്മയെ ദൈവത്തിന്റെ പ്രതിനിധിയായാണ് ( ഷമാന്‍ എന്നാണ് ഇവരെ വിളിക്കുന്നത് ) എല്ലാവരും കാണുന്നത്. അത്തരക്കാര്‍ക്ക് മരണമില്ലെന്നാണ് കെയ്‌തോ വിശ്വസിക്കുന്നത്. പക്ഷേ, ക്യോക്കോയുടെ അമ്മക്കറിയാം തന്റെ ജീവിതദൗത്യം അവസാനിക്കാന്‍ പോവുകയാണെന്ന്. തന്റെ പ്രിയപ്പെട്ട ആല്‍മരത്തിന്റെ ഇലകളുടെ ഇളക്കം നോക്കി, മുറ്റത്തെ ചെമ്പരത്തിച്ചെടിയെ നോക്കി അവരങ്ങനെ മരണം കാത്തുകിടക്കുന്നു. ഇതിനിടെ കെയ്‌തോ അച്ഛനെക്കാണാന്‍ ടോക്കിയോവിലെത്തുന്നു.











from kerala news edited

via IFTTT