121

Powered By Blogger

Thursday, 6 February 2020

പുതിയതും പഴയതും കണക്കാക്കാം: ഐടി വകുപ്പ് ആദായനികുതി കാല്‍ക്കുലേറ്റര്‍ പുറത്തിറക്കി

ന്യൂഡൽഹി: പുതിയ ആദായ നികുതി ഘടന ബജറ്റിൽ പ്രഖ്യാപിച്ചതിനെതുടർന്ന് നിരവധി ഓൺലൈൻ സൈറ്റുകളാണ് നികുതി കാൽക്കുലേറ്റർ അവതരിപ്പിച്ചത്. അതിൽ പലതും സങ്കീർണവും തെറ്റുകൾ നിറഞ്ഞതുമായിരുന്നു. എന്നാൽ അതെല്ലാം പരിഹരിച്ച് ആദായനികുതി വകുപ്പുതന്നെ ആദായനികുതി കാൽക്കുലേറ്റർ പുറത്തിറക്കി. ഇൻകംടാക്സ് ഇ ഫയലിങ് സൈറ്റിലാണ് പുതിയ നികുതി കാൽക്കുലേറ്ററുള്ളത്. അതിൽ പഴയ നികുതി ഘടന തുടരുന്നവർക്കും പുതിയത് സ്വീകരിക്കുന്നവർക്കും എത്രയാണ് നികുതി ബാധ്യതവരികയെന്ന് വ്യക്തമായി കണക്കുകൂട്ടാൻ കഴിയും. 60വയസ്സിനുതാഴെ, 60-79 വയസ്സ്, 79 വയസ്സിനുമുകളിൽ എന്നിങ്ങനെ തിരിച്ച് മൂന്നു വിഭാഗക്കാർക്കും നികുതി കണക്കാക്കാൻ സൗകര്യമുണ്ട്. നികുതി ഇളവുകളും കിഴിവുകളും ഉൾപ്പെടുത്തിയും അതല്ലാതെ പുതിയ നികുതി ഘടനയിൽ ഇവയൊന്നുമുൾപ്പെടുത്താതെയുംനികുതി കണക്കാക്കാൻ കഴിയും. Income tax dept launches e-calculator to compare due tax under new, old regime

from money rss http://bit.ly/2Uqbm4l
via IFTTT

വാറ്റ് കുടിശ്ശികക്കാർക്കായി കേരള ബജറ്റിൽ ‘സബ്കാ വിശ്വാസ്’

തിരുവനന്തപുരം: മൂല്യവർധിത നികുതി (വാറ്റ്) കുടിശ്ശിക ഈടാക്കാൻ ആകർഷകമായ പദ്ധതി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കും. കേന്ദ്ര എക്‌സൈസ് നടപ്പാക്കിയ ‘സബ്കാ വിശ്വാസ്’ പദ്ധതിയുടെ മാതൃകയിലാണിത്. ജി.എസ്.ടി. നിലവിൽവരുന്നതിനു മുമ്പ് നിലവിലുണ്ടായിരുന്ന വാറ്റിലെ കുടിശ്ശിക പിരിച്ചെടുക്കാൻ പലതവണ സർക്കാർ ശ്രമിച്ചിരുന്നു. കാര്യമായ ഗുണമുണ്ടാകാത്തതിനാലാണ് പുതിയ പദ്ധതി പ്രഖ്യാപിക്കുന്നത്. 3000 കോടിയോളം രൂപയാണ് ഈയിനത്തിൽ സർക്കാരിനു കിട്ടാനുള്ളത്. സാധാരണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതികളിൽ പിഴയും പലിശയും മാത്രമാണ് ഒഴിവാക്കുന്നത്. അതിനാൽ, കോടതിവ്യവഹാരങ്ങൾ അവസാനിപ്പിച്ച് കുടിശ്ശിക തീർക്കാൻ അധികംപേർ തയ്യാറാകില്ല. എന്നാൽ, സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് നടപ്പാക്കിയ പദ്ധതിയിൽ തർക്കമുള്ള നികുതിത്തുകയുടെ ഒരു ഭാഗവും ഒഴിവാക്കി നൽകിയിരുന്നു. ഇതേ മാതൃകയാണ് കേരളത്തിലും സ്വീകരിക്കുന്നത്. വ്യാപാരികൾക്ക് ഇത് ആകർഷകമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. ജി.എസ്.ടി.യിലെ ചോർച്ച ഒഴിവാക്കാനും ബജറ്റിൽ മാർഗങ്ങൾ നിർദേശിക്കും. കേരളത്തിൽ ഇപ്പോൾ 3.57 ലക്ഷം വ്യാപാരികളാണ് ജി.എസ്.ടി.യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സേവനമേഖലയിൽ 60,000 പേർ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജി.എസ്.ടി.ക്കു മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ വെറും പത്തുശതമാനമാണു വർധന. എന്നാൽ, ഹരിയാണയിൽ ഇരട്ടിയായി. വിവിധതരം സംരംഭകരെ സംബന്ധിച്ച് വൈദ്യുതി ബോർഡിന്റെ വിവരശേഖരണം പ്രയോജനപ്പെടുത്തി കൂടുതൽപേരെ നികുതിവലയിൽ കൊണ്ടുവരാനാണു ശ്രമം.

from money rss http://bit.ly/2UB2pF8
via IFTTT

ബാങ്ക് റെഡി, കാപ്പി വന്നില്ല

കേരള ബജറ്റ് - 2 പറഞ്ഞത്, ചെയ്തത് പറഞ്ഞുകൊണ്ടിരിക്കുന്നത് ''2019-20ലെ ഏറ്റവും നിർണായക സംഭവം കേരളബാങ്കിന്റെ രൂപവത്കരണമാകുമെന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല'' -ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ബജറ്റിൽ ഇങ്ങനെ പറഞ്ഞത് അതിശയോക്തിയായില്ല. 2019 നവംബർ 29-ന് കേരളബാങ്ക് യാഥാർഥ്യമായി. വേറിട്ടുനിന്ന മലപ്പുറം ജില്ലാബാങ്കിനെക്കൂടി കേരളബാങ്കിന്റെ ഭാഗമാക്കാൻ ഓർഡിനൻസും പുറപ്പെടുവിച്ചു. മൂന്നുവർഷംനീണ്ട രാഷ്ട്രീയ-നിയമ പോരാട്ടത്തിനുശേഷമാണ് എൽ.ഡി.എഫ്. സർക്കാരിന് ആ തിരഞ്ഞെടുപ്പുവാഗ്ദാനം നടപ്പാക്കാനായത്. പണിതീരാതെ നവകേരളം കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടയിലും പ്രഖ്യാപിച്ച ഒട്ടേറെ പദ്ധതികൾ തുടങ്ങിവെക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്; അവയ്ക്കൊന്നും വേഗം പോരെങ്കിലും. നവകേരളനിർമാണത്തിന് 25 പദ്ധതികളാണ് കഴിഞ്ഞ ബജറ്റിൽ നിരനിരയായി പ്രഖ്യാപിച്ചത്. അതിൽ ആദ്യം പറഞ്ഞതിലൊന്ന് മലബാർ കാപ്പി എന്നതായിരുന്നു. വയനാട്ടിലെ കാപ്പിക്കർഷകരിൽനിന്ന് കാപ്പിക്കുരു സംഭരിച്ച് സംസ്കരിച്ച് മലബാർ കാപ്പി എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കുക. ചർച്ചകൾ മുറയ്ക്ക് നടന്നതല്ലാതെ ആർക്കും ഇതേവരെ മലബാർ കാപ്പി കുടിക്കാനായില്ല. പ്രളയാനന്തര പുനർനിർമാണത്തിന് ലോകബാങ്കിൽനിന്നുള്ള വായ്പകൊണ്ട് നടപ്പാക്കുന്ന പദ്ധതികൾക്ക് ഇപ്പോൾ ഭരണാനുമതി ലഭിച്ചുവരുന്നതേയുള്ളൂ. 1800 കോടിരൂപയുടെ പദ്ധതികളിൽ 807 കോടിയുടെ പദ്ധതികൾക്ക് അനുമതിയായി. ചെലവാക്കാൻ പണമില്ലാതെ നവകേരളനിർമാണം ഇഴയുകയാണ്. പണിതുടങ്ങാൻ ഇനിയും 1384 വീടുകൾ 2018-ലെ പ്രളയത്തിൽ പൂർണമായും തകർന്ന 10151 വീടുകളിൽ ഇനിയും 1384 വീടുകളുടെ നിർമാണം തുടങ്ങാനുണ്ട്. പലകാരണത്താലാണ് നിർമാണം വൈകുന്നത്. സംയുക്ത ഉടമസ്ഥതയിലുള്ള സ്ഥലം സംബന്ധിച്ച തർക്കവും നഷ്ടപ്പെട്ട വീട് പുറമ്പോക്കിലായിരുന്നതുമൊക്കെ ഇതിന് കാരണങ്ങളാണ്. ഈ തർക്കങ്ങളും തടസ്സങ്ങളും പരിഹരിക്കാൻ ഇടപെടലുണ്ടായില്ലെങ്കിൽ ഇത്രയും കുടുംബങ്ങൾ പ്രളയദുരന്തത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളായി മാറും. വീടുകളുടെ പുനർനിർമാണത്തെപ്പറ്റി ലഭിച്ച 2.84 ലക്ഷം അപ്പീലുകളിൽ 2.83 ലക്ഷവും തീർപ്പായതായാണ് സർക്കാർ കണക്ക്. 35,20,018 വീടുകളാണ് ഭാഗികമായി തകർന്നത്. ഇതിൽ ഇനിയും സഹായംകിട്ടാൻ 45 പേരേയുള്ളൂവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. നീംജി ഈ വീടിന്റെ ഐശ്വര്യം നവകേരളത്തിനായുള്ള 25 പദ്ധതികളിൽ ഇ-വാഹനങ്ങൾക്കുള്ള പ്രോത്സാഹനമാണ് സർക്കാർ എടുത്തുപറഞ്ഞത്. അതിനുള്ള ഒട്ടേറെ പരിപാടികൾക്ക് തുടക്കംകുറിച്ചു. നവംബറിൽ കേരള ഓട്ടോ മൊബൈൽസ് എന്ന പൊതുമേഖലാസ്ഥാപനം നിർമിച്ച 'നീംജി' എന്ന കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നിരത്തിലിറങ്ങി. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാസ്ഥാപനം ഇ-ഓട്ടോ നിർമിച്ചത്. സ്മാർട്ട് പള്ളിക്കൂടം 1,06,642 സ്കൂളിൽ സ്മാർട്ട് ക്ലാസ്റൂം ഉറപ്പാക്കി. കിഫ്ബിയിലൂടെ കുതിപ്പുണ്ടായത് പൊതുവിദ്യാലയങ്ങൾക്കാണ്. പള്ളിക്കൂടങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളും സ്മാർട്ടാക്കാൻ നിർമാണപ്രവർത്തനങ്ങൾ തുടങ്ങി. ഒരു കോടിമുതൽ അഞ്ചുകോടിരൂപവരെയാണ് അനുവദിച്ചത്. വി.എച്ച്.എസ്.ഇ., എൻ.എസ്.ക്യു.എഫ്. പാഠ്യപദ്ധതിയിലേക്ക് മാറി. ഓരോ ജില്ലയിലും ഓരോ സ്കൂളിൽ സ്പോർട്സ് ആൻഡ് കൾച്ചറൽ കോംപ്ലക്സ് എന്ന പദ്ധതി പൂർണമായില്ല. അതിന് സ്ഥലമെടുക്കുന്നതേയുള്ളൂ. സ്കൂൾ യൂണിഫോമായി കൈത്തറി വസ്ത്രമെന്ന വാഗ്ദാനം നടപ്പായി. എന്നാൽ, ഓരോ സ്കൂളിന്റെയും വികസനത്തിനായി പ്രാദേശികമായി കണ്ടെത്തുന്ന തുക സർക്കാരും നൽകാമെന്ന ചലഞ്ചിങ് ഫണ്ടിൽ പണമുണ്ടായിരുന്നെങ്കിലും കൂടുതൽ സ്കൂളുകൾ ഈ പദ്ധതിക്കായി മുന്നോട്ടുവന്നില്ല. കിഫ്ബിയിൽ കോളേജുകളുടെ അടിസ്ഥാനവികസനത്തിന് 750 കോടി രൂപ നൽകി. ആധുനിക കോഴ്സുകളെന്ന പ്രഖ്യാപനം പാലിച്ച് റോബോട്ടിക്സ്, ബാച്ചിലർ ഓഫ് ഡിസൈൻ എന്നിങ്ങനെ ആറുകോഴ്സുകൾ തുടങ്ങി. ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തിക നികത്തുമെന്നതായിരുന്നു പ്രധാന വാഗ്ദാനം. സർവകലാശാലകളിൽ നിയമനം നടന്നുവരുന്നു. സർക്കാർ കോളേജുകളിൽ നിയമനംനടന്നു. എന്നാൽ, എയ്ഡഡ് കോളേജുകളിൽ നിയമനത്തിന് ഉത്തരവായില്ല. ആയുഷ്മാൻ ഭവിച്ചെങ്കിലും പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിലും നടപ്പാക്കിയെങ്കിലും സാമ്പത്തികപ്രതിസന്ധികാരണം ഇൻഷുറൻസ് കമ്പനിക്ക് യഥാസമയം പണം നൽകാനാവുന്നില്ല. സ്വന്തമായി പ്രീമിയമടച്ച് പുതിയവരെ ചേർക്കുമെന്നതും പ്രഖ്യാപനത്തിലൊതുങ്ങി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സമഗ്ര ഇൻഷുറൻസ് തുടങ്ങിയെങ്കിലും കരാറിൽനിന്ന് പിൻമാറേണ്ടിവന്നു. സർക്കാർ ആശുപത്രികളിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ കൂടുതൽപേർ അവയെ ആശ്രയിച്ചുതുടങ്ങി. അത്യാഹിതചികിത്സ കാര്യക്ഷമമാക്കുന്നതിനായി ജില്ലാ ജനറൽ ആശുപത്രികളിൽ ട്രോമാകെയർ സംവിധാനത്തിന് തുടക്കമിട്ടു. കനിവ് 108 ആംബുലൻസുകൾ എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കുന്നതിന് 315 ആംബുലൻസുകൾ നിരത്തിലിറക്കി. ആർദ്രം പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ തസ്തിക സൃഷ്ടിച്ചതും ആരോഗ്യവകുപ്പിലാണ്. ഡോക്ടർമാരുടേതടക്കം മൊത്തം 5217 തസ്തികകളാണ് സൃഷ്ടിച്ചത്. ഇതിൽ ഏറെയും കഴിഞ്ഞ വർഷമായിരുന്നു. 504 സാമൂഹികാരോഗ്യകേന്ദ്രങ്ങളെക്കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തി. ഭൂമി വാങ്ങി,തൊഴിലവസരം ഒത്തില്ല വൻതോതിലുള്ള വ്യവസായ നിക്ഷേപങ്ങളാണ് കഴിഞ്ഞ ബജറ്റ് വാഗ്ദാനം ചെയ്തത്. നിക്ഷേപ വാഗ്ദാനങ്ങളിൽ കുറവുണ്ടായില്ല. ഒരുലക്ഷം കോടിയുടെ നിക്ഷേപവാഗ്ദാനമാണ് കൊച്ചിയിൽ നടന്ന അസെന്റ് നിക്ഷേപക സംഗമത്തിലുണ്ടായത്.പത്തുകോടി രൂപയിൽത്താഴെ വിറ്റുവരവുള്ള സംരംഭങ്ങൾ തുടങ്ങാൻ മുൻഡകൂർ അനുമതി ഒഴിവാക്കിയത് നിർണായക തീരുമാനമായി. കൊച്ചികോയമ്പത്തൂർ വ്യവസായ ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിൽ നടപടികൾ മുന്നോട്ടുപോകുന്നു. പെട്രോകെമിക്കൽ ഫാക്ടറിക്കായി എഫ്.എ.സി.ടിയുടെ 600 ഏക്കർ ഏറ്റെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി കാത്തുനിൽക്കുന്നു. കേന്ദ്രം വിറ്റഴിക്കുന്ന ഇന്നാട്ടിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ. ഒരിക്കൽ സൗജന്യമായി കേന്ദ്രത്തിന് നൽകിയത് വിലകൊടുത്ത് തിരിച്ചെടുക്കേണ്ട ഗതികേടിലും. കണ്ണൂർ വിമാനത്താവളത്തിനടുത്ത് വ്യവസായ ശൃംഖലയെന്ന വാഗ്ദാനം നടപ്പായില്ല. ഐ.ടി പാർക്കുകളിൽ ഒരുലക്ഷം ചതുശ്രമീറ്റർ കൂടുതൽ സ്ഥലമൊരുക്കുമെന്ന പ്രഖ്യാപനം നടപ്പായി. എന്നാൽ ഒരുലക്ഷം പേർക്കുകൂടി നടപ്പുവർഷം തൊഴിൽ നൽകുമെന്ന വാഗ്ദാനം പാലിച്ചില്ല. 25000 ൽതാഴെ തൊഴിലവസരങ്ങളേ സൃഷ്ടിക്കാനായുള്ളൂ. മണൽ 'വാരുമോ' ഇത്തവണയും സംസ്ഥാനബജറ്റിൽ വർഷങ്ങളായി കേൾക്കുന്ന ഒരു നിർദേശമുണ്ട്. ഡാമുകളിലെ മണൽവാരി വിറ്റ് ഖജനാവ് നിറയ്ക്കുക. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് ഈ ആശയത്തിന്റെ ഉദ്ഘാടകൻ. പുഴ വീണ്ടും ഒഴുകിയെങ്കിലും ഖജനാവിൽ മണൽപ്പണം എത്തിയില്ല. ഇപ്പോൾ പ്രളയത്തിൽ അണക്കെട്ടിലടിഞ്ഞ മണൽവാരാൻ ജലവിഭവപദ്ധതി ടെൻഡർ വിളിച്ചിട്ടുണ്ട്. ഇപ്പോഴും ഇതൊരു വരുമാനമാർഗമായി മുന്നിലുണ്ട്. ഈ ബജറ്റിലും മണൽവാരാൻ സർക്കാരിറങ്ങിയേക്കാം. തയ്യാറാക്കിയത്: അനീഷ് ജേക്കബ്, എസ്.എൻ. ജയപ്രകാശ്, ടി.ജി. ബേബിക്കുട്ടി, എം. ബഷീർ, ബിജു. പരവത്ത് (തുടരും)

from money rss http://bit.ly/2tCCyBS
via IFTTT

ഇനി എന്ത്‌ ഇന്ദ്രജാലം? ബജറ്റിലേക്ക് കേരളം ഉറ്റുനോക്കുന്നു

2019 ജനുവരി 31-ന് ധനമന്ത്രി ഡോ. തോമസ് ഐസക് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രത്യാശയാണ് നിറഞ്ഞുനിന്നത്. മാന്ദ്യം പിടിമുറുക്കുന്നുണ്ടെങ്കിലും ചരക്ക്-സേവന നികുതി വഴി 30 ശതമാനം നികുതിവർധന നേടി സംസ്ഥാനത്തിന്റെ വികസനക്ഷേമ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാക്കുമെന്നായിരുന്നു ആ ബജറ്റ് പ്രഖ്യാപിച്ചത്. ഇത് അപ്രായോഗികമാണെന്ന് വിമർശകർ വാദിച്ചു. മാസങ്ങൾ പിന്നിട്ടപ്പോൾത്തന്നെ മന്ത്രിയുടെ സ്വപ്നം തകർന്നു. തനതുവരുമാനം കുറഞ്ഞതിനുപുറമേ അർഹമായതുപോലും സമയത്തിന് നൽകാതെ കേന്ദ്രം കൈമലർത്തുകയും ചെയ്തപ്പോൾ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. സാമ്പത്തികമാന്ദ്യവും പ്രളയാനന്തര സാഹചര്യങ്ങളും പല വ്യാപാരമേഖലകളെയും തളർത്തി. മാസങ്ങളായി സംസ്ഥാനം കർശനമായ ട്രഷറി നിയന്ത്രണത്തിലാണ്. കേരളത്തിന്റെ പൊതുധനകാര്യ മേഖലയിലാകെ നിരാശപടർന്നിരിക്കുന്നു. ഈ പ്രതിസന്ധിയിൽനിന്ന് സംസ്ഥാനത്തെ രക്ഷിക്കാൻ എന്ത് ഇന്ദ്രജാലമാണ് ധനമന്ത്രിയുടെ കൈയിലുള്ളത്? വെള്ളിയാഴ്ച അദ്ദേഹം വീണ്ടും ബജറ്റ് അവതരിപ്പിക്കുമ്പോൾ കേരളം ഉറ്റുനോക്കുന്നതിതാണ്. ചതിച്ച ജി.എസ്.ടി. കഴിഞ്ഞ ബജറ്റ് അവതരിപ്പിക്കുമ്പോൾ 2019 ജൂലായിൽത്തന്നെ വ്യാപാരികൾ ജി.എസ്.ടി.യുടെ അന്തിമറിട്ടേണുകൾ ഫയൽ ചെയ്യുമെന്നാണ് പ്രതീക്ഷിച്ചത്. അവയുടെ സൂക്ഷ്മപരിശോധനയിലൂടെ നികുതിവെട്ടിപ്പ് കണ്ടെത്തിയും അർഹമായതു മുഴുവൻ പിരിച്ചെടുത്തും മുൻകാല നികുതി കുടിശ്ശിക ഈടാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കിയുമാണ് 30 ശതമാനം വരുമാനവർധന സംസ്ഥാനം ലക്ഷ്യമിട്ടത്. എന്നാൽ, റിട്ടേണുകൾ സമർപ്പിക്കാനുള്ള തീയതി ഈ വർഷം ഫെബ്രുവരിയിലേക്ക് കേന്ദ്രം നീട്ടി. അതോടെ കേരളത്തിന് പ്രതീക്ഷയും നീട്ടിവെക്കേണ്ടിവന്നു. ജി.എസ്.ടി. സമ്പ്രദായം സുസ്ഥിരമാകുന്നതുവരെ വ്യാപാരികളെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കേരളം. ഈ വിചാരത്തിൽ നികുതിപിരിവ് ഊർജിതമാക്കാൻ കാര്യമായ ശ്രമങ്ങളുണ്ടായില്ല. കേന്ദ്രത്തിൽനിന്ന് നഷ്ടപരിഹാരം കിട്ടുന്നതുകൊണ്ട് 14 ശതമാനം നികുതിവളർച്ച ഉറപ്പായിരുന്നു. എന്നാൽ, നഷ്ടപരിഹാരം കേന്ദ്രം മുടക്കിയതോടെ ഉറപ്പായ വർധനയും സമയത്തിന് കിട്ടാതെവന്നു. അതോടെ കേരളത്തിന്റെ നികുതിവരുമാനവർധന വെറും പത്തുശതമാനത്തിലൊതുങ്ങി. കുടിശ്ശിക പിരിച്ചെടുക്കാനുള്ള ശ്രമം അബദ്ധനോട്ടീസുകളുടെപേരിലുള്ള പ്രതിഷേധം കാരണം നിർത്തിവെക്കേണ്ടിയുംവന്നു. വായ്പപോയ വഴി ട്രഷറിയിലുള്ള തിരിച്ചുകൊടുക്കേണ്ട നിക്ഷേപങ്ങൾ കണക്കിലെടുത്ത് കേന്ദ്രം വായ്പപരിധി വെട്ടിക്കുറച്ചതും വിനയായി. അതോടെ വായ്പയെടുത്ത് ചെലവുകൾ നേരിടാനാകാതെവന്നു. കേന്ദ്രത്തിൽനിന്നുള്ള നികുതിവിഹിതവും സഹായധനവും മുൻകാലത്തെ അപേക്ഷിച്ച് കുറഞ്ഞു. ചെലവ് ചുരുക്കാൻ സർക്കാർ ശ്രമിച്ചതില്ലായെന്നുമാത്രമല്ല, അനാവശ്യചെലവുകളും. മാന്ദ്യകാലത്ത് ചെലവുചുരുക്കുന്നത് ആത്മഹത്യാപരമാണെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ചുരുക്കത്തിൽ വരുമാനലക്ഷ്യങ്ങളെല്ലാം പാളിയതോടെ ബജറ്റിലെ പ്രഖ്യാപനങ്ങൾ പലതും വെറുംവാക്കായി. ലക്ഷ്യങ്ങൾ അകലെയായി. കേരള അടിസ്ഥാനസൗകര്യവികസനനിധി(കിഫ്ബി)യിലൂടെ വായ്പയെടുത്ത് നടത്തുന്ന വികസനപദ്ധതികളാണ് ഈ ഇരുട്ടിലെ രജതരേഖ. 53,678 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി അക്കാര്യത്തിൽ കിഫ്ബി ലക്ഷ്യംകണ്ടു. ആരോഗ്യ വിദ്യാഭ്യാസമേഖലകളിലെ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കപ്പെട്ടു. എന്നാൽ, പദ്ധതി നിർവഹണസംവിധാനങ്ങളുടെ ദൗർബല്യം മാറാത്തതിനാൽ കിഫ്ബി പദ്ധതികൾ യാഥാർഥ്യമാകുന്നത് വൈകുന്നു. ഈ വർഷം സംസ്ഥാനം തദ്ദേശതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. 2021-ന്റെ തുടക്കത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനെയും. ശേഷിക്കുന്ന പദ്ധതികൾ പൂർത്തിയാക്കാൻ ഇനി ഒരുവർഷമേ മുന്നിലുള്ളൂ. ഈ വർഷത്തിൽ കർശനമായ സാമ്പത്തിക അച്ചടക്കം പാലിക്കാനും കൈയടിനേടാനുള്ള പ്രഖ്യാപനങ്ങൾ ഒഴിവാക്കാനും സർക്കാരിന് കഴിയില്ല. ചുരുക്കത്തിൽ സംസ്ഥാനത്തിന്റെ ധനഃസ്ഥിതിക്കേറ്റ മുറിവ് ഉടനെങ്ങും ഉണങ്ങുമെന്ന പ്രതീക്ഷവേണ്ട. കഴിഞ്ഞ ബജറ്റിൽ പറഞ്ഞത് കിഫ്ബി കേരളത്തെ മാറ്റിമറിക്കാൻപോകുന്ന ഏതാണ്ടെല്ലാ പദ്ധതികളിലും കിഫ്ബിയുടെ കൈയൊപ്പുകാണാം. കിഫ്ബി അംഗീകരിച്ച 30,000 കോടി രൂപയുടെ പദ്ധതികൾ പ്രവർത്തനപഥത്തിലേക്ക് നീങ്ങുന്ന വർഷമായിരിക്കും 2019-20. പതിനായിരം കോടി രൂപ ബില്ലുകൾ മാറാൻ നൽകേണ്ടിവരുമെന്ന് കണക്കാക്കുന്നു.' നടന്നത് അംഗീകരിച്ചത് 53,678 കോടിയുടെ 679 പദ്ധതികൾ ടെൻഡർ ചെയ്തത് 13,616 കോടിയുടെ 347 പദ്ധതികൾ നിർമാണം തുടങ്ങിയത് 10,581 കോടിയുടെ 269 പദ്ധതികൾ ചെലവ് 4480 കോടി പ്രവാസിച്ചിട്ടി 2019-20-ൽ കിഫ്ബിയിലേക്കുള്ള ധനസമാഹരണത്തിൽ നിർണായക പങ്ക് പ്രവാസിച്ചിട്ടിക്കുണ്ടാവും. ഇപ്പോൾ യു.എ.ഇ.യിൽ മാത്രമാണ് ചിട്ടി ആരംഭിച്ചിട്ടുള്ളത്. ഫെബ്രുവരി മാസം മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കും. ഏതാനും മാസങ്ങൾകൂടി കഴിയുമ്പോൾ ലോകത്ത് ഏതു രാജ്യത്തുനിന്നും ചിട്ടിയിൽ ചേരാനാവും.' (അഞ്ചുവർഷംകൊണ്ട് ആയിരം കോടിയാണ് പ്രവാസിച്ചിട്ടിയിൽ പ്രതീക്ഷിച്ചത്) നടന്നത് ചിട്ടിയിൽ രജിസ്റ്റർ ചെയ്തവർ 46,888 ചിട്ടിയിൽ ചേർന്നവർ 14,004 ഇതുവരെ കിട്ടിയത് 135 കോടി രൂപ ചിട്ടി പൂർത്തിയാകുമ്പോൾ 634 കോടി കിഫ്ബിയിൽ നിക്ഷേപിച്ചത് 96 കോടി (എല്ലാ രാജ്യങ്ങളിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുംനിന്ന് ചിട്ടിയിൽ ചേരാം) നികുതിവരുമാനം റവന്യൂകമ്മി കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരിയായ 2.21-ൽനിന്നും ഒരു ശതമാനത്തിൽ താഴെയാക്കണം. ധനക്കമ്മിയാകട്ടെ, കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരിയായ 3.61-ൽനിന്ന് മൂന്നുശതമാനമായി കുറയ്ക്കണം. ഇതിനു കഴിയണണെങ്കിൽ 2019-20ൽ സംസ്ഥാന ജി.എസ്.ടി. 30 ശതമാനമെങ്കിലും ഉയരണം. 10 ശതമാനത്തിൽനിന്ന് 30 ശതമാനം വളർച്ചയിലേക്കുള്ള എടുത്തുചാട്ടം അപ്രായോഗികമാണെന്ന് പ്രഥമദൃഷ്ട്യാ തോന്നിയേക്കാം. എന്നാൽ, ഈ ലക്ഷ്യം നേടാൻ കഴിയുമെന്ന ഉറച്ചവിശ്വാസമാണ് നികുതിവകുപ്പിനുള്ളത്' നടന്നത് ജി.എസ്.ടി. വർധന 10ശതമാനം നികുതിതര വരുമാനവർധന 19.22 ശതമാനം സാമ്പത്തിക സൂചികകൾ ധനക്കമ്മി ബജറ്റിൽ പ്രതീക്ഷിച്ചത് 27,094.81 കോടി ഡിസംബർവരെ 22,991 കോടി റവന്യൂക്കമ്മി 9215.13 കോടി ഡിസംബർവരെ 15,714.55 കോടി (മറ്റ് പദ്ധതികൾ എവിടെവരെ? അതേക്കുറിച്ച് നാളെ) content highlights;kerala budget 2020

from money rss http://bit.ly/2H1kAvK
via IFTTT

Wednesday, 5 February 2020

നിരക്കില്‍ മാറ്റമില്ല: റിപ്പോ 5.15ശതമാനത്തില്‍ നിലനിര്‍ത്തി

മുംബൈ: കലണ്ടർ വർഷത്തിലെ ആദ്യത്തെയും സാമ്പത്തികവർഷത്തെ അവസാനത്തെയും പണവായ്പാനയം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചിരുന്നതുപോലെ നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോനിരക്ക് 5.15 ശതമാനത്തിൽ നിലനിർത്തി. ധനക്കമ്മിയും പണപ്പെരുപ്പവും ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താനാണ് യോഗം തീരുമാനിച്ചത്.നിലവിലുള്ള നിരക്കിൽ മാറ്റംവരുത്തേണ്ടെന്നകാര്യത്തിൽ സമിതിയിലെ ആറംഗങ്ങളും അനുകൂലിച്ചു. ഡിസംബറിൽ രാജ്യത്തെ പണപ്പെരുപ്പം അഞ്ചുവർഷത്തിനിടയിലെ ഉയർന്ന നിലവാരമായ 7.35 ശതമാനത്തിൽ എത്തിയിരുന്നു. പണപ്പെരുപ്പം നാലു ശതമാനത്തിൽ നിലനിർത്താനാകുമെന്നായിരുന്നു ആർ.ബി.ഐ.യുടെ പ്രതീക്ഷ. ഇതേത്തുടർന്ന് ഡിസംബറിലും അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. ആർ.ബി.ഐ.യുടെ പണവായ്പാനയ സമിതി തുടർച്ചയായി അഞ്ചുവട്ടം പലിശനിരക്കുകൾ കുറച്ചശേഷമാണ് ഡിസംബറിൽ നിരക്ക് ഡിസംബറിൽ നിലനിർത്തിയത്. ഈ സാമ്പത്തികവർഷം ഇതുവരെ അടിസ്ഥാന നിരക്കിൽ ആകെ 1.35 ശതമാനം കുറവുവരുത്തിയിട്ടുണ്ട്.ബാങ്കുകൾക്ക് ആർ.ബി.ഐ. നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ.

from money rss http://bit.ly/2SoMvuW
via IFTTT

പുതിയ നികുതി ഘടന സ്വീകരിച്ചവര്‍ക്ക് പഴയതിലേയ്ക്കുമാറുന്നതിന് തടസ്സമില്ല

ന്യൂഡൽഹി: പുതിയ നികുതി സ്ലാബിലേയ്ക്ക് മാറിയവർക്ക് ആവശ്യമെങ്കിൽ തുടർന്നുള്ള വർഷങ്ങളിൽപഴയതിലേയ്ക്ക് തിരിച്ചുവരാമെന്ന് പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ പിസി മോഡി വ്യക്തമാക്കി. പുതിയതിലേയ്ക്ക് മാറിയവർക്ക് ഭാവിയിൽ അതിൽതന്നെ തുടരേണ്ടിവരുമെന്ന വാർത്തകൾ പ്രചരിച്ചതിനെതുടർന്നാണ് ഈ വിശദീകരണം. എന്നാൽ വ്യാപാരികൾക്ക് ഇങ്ങനെ മാറാനുള്ള അവസരമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രവരി ഒന്നിന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലാണ് പുതിയ ആദായനികുതി സ്ലാബുകൾ പ്രഖ്യാപിച്ചത്. സാമ്പത്തിക വർഷം നികുതി ആനുകൂല്യങ്ങൾക്കുള്ള നിക്ഷേപം നടത്തിയവർക്ക് വേണമെങ്കിൽ പഴയതിൽ തുടരാൻ അവസരമുണ്ട്. മറിച്ചുമാകാം. പിന്നീട് പഴയതിലേയ്ക്കോ പുതിയതിലേയ്ക്കോ മാറുന്നതിനും തടസ്സമില്ലെന്ന് ചെയർമാൻ പറഞ്ഞു. നികുതിയിളവുകളും കിഴിവുകളും ഭാവിയിൽ പൂർണമായി ഒഴിവാക്കി നികുതി ഘടന ലളിതമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. Individuals can switch tax regime every year

from money rss http://bit.ly/2UsoBBl
via IFTTT

പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയ ബജറ്റിന്റെ ഗുണദോഷവശങ്ങള്‍

സാമ്പത്തിക വളർച്ച വീണ്ടെടുക്കാൻ യൂണിയൻബജറ്റിനു കഴിയുമെന്ന വിപണിയുടെ പ്രതീക്ഷ അസ്ഥാനത്തായി. കെട്ടിപ്പൊക്കിയ അതിരുകടന്ന പ്രതീക്ഷകളാണ് ബജറ്റിനെക്കുറിച്ചുള്ള പ്രതികരണങ്ങൾ രൂക്ഷമാകാൻ കാരണം. എന്നാൽ ഈ ആകസ്മിക പ്രത്യാഘാതം വിപണിയുടെ ധനനിർമ്മിതിയെ ബാധിക്കാനിടയില്ല. കാരണം 2019 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സർക്കാർ നടത്തിയ തെറ്റുതിരുത്തൽ, സഹായ നടപടികളുടെ ഫലമായി സാമ്പത്തിക വികസനത്തിനും വിപണിയുടെ പുരോഗതിക്കും ആവശ്യമായ ഘടകങ്ങൾ ഇപ്പോൾതന്നെ സന്നിഹിതമാണ്. അടിസ്ഥാന ഘടനയ്ക്ക് കേടൊന്നും പറ്റിയിട്ടില്ല. ആയാസകരമായ ആസ്തികളിലെവീഴ്ചയുടെ പിന്തുണയോടെ വിപണി ധനസ്ഥിതിയിലെ പുരോഗതിക്കായി കാത്തിരിക്കുകയാണ്. ആഗോള സാമ്പത്തിക വിപണി മെച്ചപ്പെടുകയാണ്. 2019 സാമ്പത്തിക വർഷം മുതൽ 2021 സാമ്പത്തിക വർഷം വരെ വരുമാന നേട്ടത്തിൽ 15 ശതമാനം വളർച്ച എന്ന വിലയിരുത്തലിൽ ഈ ബജറ്റ് മാറ്റം വരുത്തുകയില്ല. 10 ശതമാനം നേട്ടത്തോടെ നിഫ്റ്റി 50 ൽ 12,700 എന്ന ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുന്നു. ഈ കാലയളവിൽ ചെറുകിട,ഇടത്തരം ഓഹരികൾ മികച്ച പ്രദർശനം കാഴ്ച വെക്കുകയും ചെയ്യും. ബജറ്റിന്റെ ഗുണവശങ്ങൾ : ബിസിനസിൽ ഇടപെടാതെ ഭരണത്തിൽ ശ്രദ്ധിക്കാനുള്ള സർക്കാരിന്റെ ആഗ്രഹം യഥാർത്ഥത്തിലുള്ള മൊത്ത അഭ്യന്തര ഉൽപാദനം 2020 സാമ്പത്തിക വർഷത്തേക്കു കണക്കാക്കിയിട്ടുള്ള 5 ശതമാനത്തിനു പകരം 6 മുതൽ 6.5 ശതമാനം വരെ ആകുമെന്നു സർക്കാർ കരുതുന്നു. ഇതുവരെ നടത്തിയിട്ടുള്ള 0.18 ലക്ഷം കോടിയുടെ ഓഹരി വിറ്റഴിക്കലിനെയപേക്ഷിച്ച് വൻപദ്ധതിയായ 2.1 ലക്ഷം കോടി ഓഹരി വിറ്റഴിക്കൽ പദ്ധതി ഇലക്ട്രോണിക് ഉൽപന്നങ്ങൾപോലുള്ള മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്കു ഗുണകരമായ തീരുവ വർധന. അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണ വിപണി, മത്സ്യകൃഷി എന്നിവയ്ക്കു പ്രോത്സാഹന നടപടികൾ 2023 സാമ്പത്തിക വർഷത്തോടെ മത്സ്യ ഉൽപാദനം 200 ലക്ഷം ടണ്ണായും മത്സ്യോൽപന്ന കയറ്റുമതി 2025 സാമ്പത്തിക വർഷത്തോടെ ഒരു ലക്ഷം കോടിയായും വർധിപ്പിക്കാനുള്ള തീരുമാനം. അടുത്ത അഞ്ചു വർഷം അടിസ്ഥാന സൗകര്യ വികസനത്തിന് 103 ലക്ഷം കോടി രൂപ ചിലവഴിക്കാനുള്ള വൻ പദ്ധതി. കഴിഞ്ഞ അഞ്ചു വർഷം ഈയിനത്തിൽ ചിലവഴിച്ചതിന്റെ ഇരട്ടിയാണിത്. കർഷകന്റെ വരുമാനം ഇരട്ടിപ്പിക്കാനുള്ള പദ്ധതി. കടം വാങ്ങൽ പദ്ധതികൾ പരിമിതപ്പെടുത്തും. ജിഡിപി യുടെ ശതമാനം എന്ന നിലയിൽ കടം 2012 സാമ്പത്തിക വർഷത്തെ 52 ശതമാനത്തിൽ നിന്ന് 49 ശതമാനമായി കുറച്ചു. ഓഹരി വിപണിക്ക് ഗുണകരമാണ് ഈ നടപടി. ഇടക്കാല, ദീർഘകാല ഓഹരികളിൽ പലിശ നേട്ടം കുറയും. പുതിയ നികുതി ക്രമം 5 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക് ഗുണകരമാണ്. ലാഭ വിഹിത വിതരണ നികുതി എടുത്തു കളഞ്ഞത് വിദേശ സ്ഥാപ നിക്ഷേപങ്ങൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും ഗുണകരമാണ്. ചെറുകിട നിക്ഷേപകർക്കും ഇതു ചെറിയ തോതിൽ ഗുണം ചെയ്യും. എന്നാൽ പ്രമോട്ടർമാർക്കും അതി സമ്പന്നർക്കും ഗുണകരമല്ല. പ്രതികൂല വശങ്ങൾ: 2021 സാമ്പത്തിക വർഷത്തേക്കുള്ള ധനകമ്മി നേരിയ തോതിൽ 3.5 ശതമാനം മാത്രമാണു വർധിച്ചത്. സാമ്പത്തിക മേഖലയെ മുന്നോട്ടു നയിക്കാൻ സർക്കാർ വൻ തോതിൽ പണം ചിലവഴിക്കേണ്ടിയിരിക്കുന്നു. ഗ്രാമീണ മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റ് പ്രസംഗത്തിൽ ഊന്നൽ നൽകിയിരുന്നു. എന്നാൽ ചിലവഴിക്കൽ 3 ശതമാനം മാത്രമായിരിക്കും. ഗ്രാമീണ വികസനം, പ്രതിരോധം, ധനകമ്മി കുറയ്ക്കൽ, സബ്സിഡി, വായ്പാ പദ്ധതികൾ എന്നിവയ്ക്കായി ചിലവഴിക്കുന്ന പണം കുറവാണ്. സർക്കാർ വളരെ ശ്രദ്ധിച്ചായിരിക്കും ചിലവഴിക്കുക. വരുമാനവും മൊത്ത സാമ്പത്തിക സ്ഥിതിയും പരിഗണിച്ചു മാത്രമേ ചിലവുകൾ ഉണ്ടാകൂ. 2021 സാമ്പത്തിക വർഷം നാമമാത്രമായ ജിഡിപി വളർച്ച 10 ശതമാനം മാത്രമായിരിക്കും. യഥാർത്ഥ ജിഡിപി വളർച്ചയാകട്ടെ വിലക്കയറ്റത്തെ ആശ്രയിച്ചിരിക്കും. 2019 ഡിസമ്പറിൽ വിലക്കയറ്റം 7.35 ശതമാനം എന്ന നിലയിൽ കൂടുതലായിരുന്നു. 2020, 2021 സാമ്പത്തിക വർഷത്തേക്കുള്ള നിഗമനങ്ങൾ യാഥാർഥ്യ ബോധത്തോടെയുള്ളതായി കാണപ്പെടുന്നില്ല. 2021 സാമ്പത്തിക വർഷത്തെ സാമ്പത്തിക നില ഭേദമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും റവന്യൂ വരുമാനം 2020 സാമ്പത്തിക വർഷത്തെയപേക്ഷിച്ച് കുറവായിരിക്കും. നന്നായി വിൽക്കപ്പെട്ടാൽ എൽ ഐ സി, ബി പി സി എൽ, എയർ ഇന്ത്യ ഓഹരികളിൽ നിന്നുള്ള വരുമാനം വളരെ വലുതായിരിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2Or9h4j
via IFTTT

സെന്‍സെക്‌സില്‍ നൂറിലേറെ പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് രാജ്യത്തെ ഓഹരി സൂചികകളിലും നേട്ടംതുടരുന്നു. സെൻസെക്സ് 100ലേറെ പോയന്റ് ഉയർന്നു. നിഫ്റ്റിയാകട്ടെ 12,131 നിലവാരത്തിലുമെത്തി. റിലയൻസ്, ഐടിസി, ടിസിഎസ് അവന്യു സൂപ്പർമാർക്ക്റ്റ് എന്നിവയാണ് മികച്ച നേട്ടത്തിൽ. അവന്യു സൂപ്പർമാർക്കറ്റിന്റെ ഓഹരി വില നാലുശതമാനമുയർന്ന് 2346 നിലവാരത്തിലെത്തി. കൊറോണ ചൈനയെ വ്യാപകമായി ബാധിച്ചെങ്കിലും ഏഷ്യൻ സൂചികകളുടെ കരുത്ത് ചോർത്താൻ അതിനായില്ല. യുഎസ് ജോബ് ഡാറ്റ മികച്ചതായതും വാൾ സ്ട്രീറ്റിന് ഗുണകരമായി. യെസ് ബാങ്ക്, എച്ച്സിഎൽ ടെക്, വേദാന്ത, ഐഒസി, വിപ്രോ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഭാരതി ഇൻഫ്രടെൽ, കൊട്ടക് മഹീന്ദ്ര, എൻടിപിസി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 100 pts

from money rss http://bit.ly/2SljMay
via IFTTT

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന്റെ അറ്റാദായത്തില്‍ 32 ശതമാനം വര്‍ധന

കൊച്ചി : രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് കമ്മോഡിറ്റി എകസ്ചേഞ്ച് സ്ഥാപനമായ മൾട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിന് (എം സി എക്സ്) 2019 - 20 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മികച്ച നേട്ടം. 2019 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 32 ശതമാനം വർധിച്ച് 55.57 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 41.99 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ മൊത്തം വരുമാനം മൂന്ന് ശതമാനം വർധിച്ച് 112.74 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 109.10 കോടി രൂപയായിരുന്നു മൊത്തം വരുമാനം. ഓപ്പറേറ്റിംഗ് വരുമാനം 16 ശതമാനം വർധിച്ച് 89.27 കോടി രൂപയായി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മികച്ച് പ്രവർത്തനം കാഴ്ചവെക്കാൻ കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്.കമ്മോഡിറ്റി ഫ്യൂച്ചേഴ്സിലെ ദിനം പ്രതിയുള്ള ആവറേജ് ടേൺഓവർ മുൻ വർഷം ഇതേ കാലയളവിനേക്കാൾ 23 ശതമാനത്തിന്റെ വളർച്ച നേടി.

from money rss http://bit.ly/2OuS6Pp
via IFTTT

ബാങ്ക് അക്കൗണ്ടിൽ വന്നത് 30 കോടി; നട്ടംതിരിഞ്ഞ് പൂക്കച്ചവടക്കാരനും ഭാര്യയും

ബെംഗളൂരു: കർണാടകത്തിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ വന്നത് 30 കോടി രൂപ. കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് അക്കൗണ്ടിൽ പണംവന്നതെങ്കിലും സംഭവം പുറത്തറിഞ്ഞത് കഴിഞ്ഞദിവസമാണ്. പണം അക്കൗണ്ടിലെത്തിയ തൊട്ടടുത്ത ദിവസംതന്നെ ബാങ്കുദ്യോഗസ്ഥർ ചന്നപട്ടണയിലെ ഇവരുടെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. തുടർന്ന് ബാങ്കധികൃതർ അക്കൗണ്ട് മരവിപ്പിച്ചു. ഇവരുടെ അക്കൗണ്ട് ഓൺലൈൻ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഡിസംബർ രണ്ടിന് ബാങ്കിൽനിന്നുള്ളവർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ.)യിലെ തന്റെ അക്കൗണ്ടിലേക്ക് പണം വന്നകാര്യം പൂക്കച്ചവടക്കാരനായ സയിദ് ബുഹാന്റെ ഭാര്യ രഹ്ന ബാനു അറിയുന്നത്. ജൻധൻ അക്കൗണ്ട് പദ്ധതിപ്രകാരമുള്ള ഇവരുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 60 രൂപമാത്രമായിരുന്നു. മാസങ്ങൾക്കുമുമ്പ് ഒാൺലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയപ്പോൾ കമ്പനി എക്സിക്യുട്ടീവ് എന്ന പേരിൽ ഒരാൾ വിളിക്കുകയും കാർ സമ്മാനമായി ലഭിച്ചെന്ന് ഇവരെ അറിയിക്കുകയുംചെയ്തിരുന്നു. ഇതു ലഭിക്കണമെങ്കിൽ 6,900 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ചെവിക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടുലക്ഷംരൂപ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പണമില്ലെന്നും സയിദ് പറഞ്ഞു. തുടർന്ന് ബാങ്ക്അക്കൗണ്ട് വിവരങ്ങൾ ഇയാൾക്ക് കൈമാറി. 30 കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതിൽ 15 കോടി രൂപ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് മറ്റൊരാൾ പിന്നീട് വിളിച്ചതായി സയിദ് പോലീസിന് മൊഴിനൽകിയിട്ടുണ്ട്. അക്കൗണ്ടിൽ മൂന്നുമാസത്തിനിടെ ഒട്ടേറെ ഇടപാടുകളെന്ന് ബാങ്ക് ബെംഗളൂരു: ചന്നപട്ടണയിലെ പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിൽ 30 കോടി രൂപ നിക്ഷേപം വന്നതിൽ വിശദീകരണവുമായി എസ്.ബി.ഐ. മൂന്നുമാസത്തിനിടെ കോടികളുടെ ഇടപാടാണ് ഈ അക്കൗണ്ടിലൂടെ നടന്നതെന്ന് ബാങ്ക് അറിയിച്ചു. ഒറ്റത്തവണയായി 30 കോടി രൂപ അക്കൗണ്ടിലേക്ക് വന്നതല്ല. 30 മുതൽ 40 ലക്ഷം രൂപവരെയുള്ള ഇടപാടുകളാണ് പലപ്പോഴായി നടന്നതെന്നും ബാങ്ക് വ്യക്തമാക്കി. ബെംഗളൂരുവിൽ മാത്രമല്ല, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ തട്ടിപ്പുകൾ മുമ്പ് നടന്നിട്ടുണ്ട്. ഈ അക്കൗണ്ടുകൾ മരവിപ്പിക്കുകയായിരുന്നു. ഉടമ അധികം ഇടപാടുകൾ നടത്താത്ത അക്കൗണ്ടുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഒട്ടേറെപ്പേരെ പല പേരിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചാണ് ഇവർ ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തുന്നത്. അക്കൗണ്ട് ഉടമ ഒ.ടി.പി. നമ്പറും മറ്റു വിവരങ്ങളും കൈമാറിയതാണ് തട്ടിപ്പിന് കാരണമായതെന്നാണ് നിഗമനം. Content Highlights:30 crore gets credited in flower vendors wife bank account

from money rss http://bit.ly/3bhWdI4
via IFTTT

സെന്‍സെക്‌സ് 353 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാംദിവസവും ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 353.28 പോയന്റ് നേട്ടത്തിൽ 41142.66ലും നിഫ്റ്റി 113.10 പോയന്റ് ഉയർന്ന് 12092.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ ഒരുശതമാനംമുതൽ രണ്ടുശതമാനം വരെ നേട്ടമുണ്ടാക്കി. കൊറോണ വൈറസ് ബാധയെതുടർന്ന് സാമ്പത്തിക മേഖലയിലുണ്ടായ തളർച്ച നേരിടാൻ ചൈനീസ് കേന്ദ്ര ബാങ്ക് സ്വീകരിച്ച നടപടികൾ ഗുണംചെയ്തു. ഷാങ്ഹായ് കോംപോസിറ്റ് രണ്ടുശതമാനത്തോളം ഉയർന്നു. നേട്ടം മറ്റ് ഏഷ്യൻ സൂചികകളിലും പ്രതിഫലിച്ചു. ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഹിൻഡാൽകോ, വേദാന്ത, ഭാരതി എയർടെൽ, ടിസിഎസ്, ഗെയിൽ തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. സീ എന്റർടെയൻമെന്റ്, ഹീറോ മോട്ടോർകോർപ്, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ് കോർപ്, മാരുതി സുസുകി, കോൾ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex jumps 353 pts

from money rss http://bit.ly/2vRWxgE
via IFTTT

പണവായ്പനയം വ്യാഴാഴ്ച: നിരക്കുകള്‍ കുറയ്ക്കുമോ?

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ അവസാനത്തെ പണവായ്പ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് നിരക്കുകൾ കുറയ്ക്കുമോ? പണപ്പെരുപ്പ നിരക്കുകൾ കൂടിയ തോതിലായതിനാൽ ഇത്തവണ നിരക്കുകളിൽ വ്യതിയാനം വരുത്തിയേക്കില്ലെന്നാണ് വിലയിരുത്തൽ. കുറച്ചുമാസങ്ങളായി കുറഞ്ഞ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡിസംബറിലെ ജിഡിപി 4.5 ശതമാനവും പണപ്പെരുപ്പ നിരക്ക് 7.35 ശതമാനവുമാണ്. ആർബിഐയുടെ പ്രതീക്ഷാ നിരക്കായി നാലുശതമാനത്തിൽനിന്ന് എത്രയോ മുകളിലാണ് പണപ്പെരുപ്പം. ധനകമ്മി 3.3 ശതമാനത്തിൽനിന്ന് 3.8ശതമാനത്തിലേയ്ക്കും ഉയർന്നു. ഇതൊക്കെ നിരക്ക് കുറയ്ക്കുന്നതിന് വിഘാതമാണെന്നാണ് വിലിയുരത്തൽ. 2020 ഒക്ടോബർവരെ റിപ്പോ നിരക്ക് 5.15 ശതമാനത്തിൽ നിലനിർത്തുമെന്നാണ് റോയിട്ടേഴ്സിന്റെ പോൾ വ്യക്തമാക്കുന്നത്. നിരക്കിൽ വ്യതിയാനം വരുത്താതിരുന്നാൽ ഭവന-വാഹന വായ്പ പലിശയിലും മാറ്റമുണ്ടാകില്ല. ഫെബ്രുവരി നാലിന് തുടങ്ങിയ എംപിസി യോഗം ആറിന് വ്യാഴാഴ്ച അവസാനിക്കും. 11.45ഓടെ വായ്പാ നയം പ്രഖ്യാപിക്കും. 2109ൽ അഞ്ചുതവണയായി 1.35 ശതമാനമാണ് റിപ്പോ നിരക്കിൽ കുറവുവരുത്തിയത്. ഡിസംബറിൽ നിക്കുകളിൽ മാറ്റംവരുത്തിയിരുന്നില്ല.

from money rss http://bit.ly/2GXYZVe
via IFTTT

Tuesday, 4 February 2020

വ്യക്തത വരുത്തി: മ്യൂച്വല്‍ ഫണ്ടില്‍നിന്നുള്ള മൂലധന നേട്ടത്തിന് ടിഡിഎസ് ഇല്ല

മ്യൂച്വൽ ഫണ്ടിൽനിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിന് മാത്രമാണ് ടിഡിഎസ് ബാധകമെന്ന് പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കി. മ്യൂച്വൽ ഫണ്ട് വിറ്റ് പണംതിരികെയെടുക്കുമ്പോൾ ടിഡിഎസ് ബാധകമല്ല. ലാഭവിഹിതത്തിന് 10 ശതമാനമാണ് ടിഡിഎസ് ശുപാർശ ചെയ്തിട്ടുള്ളത്. നിലവിൽ ഫണ്ട് കമ്പനികൾ നൽകിയിരുന്ന ലാഭവിഹിത വിതരണ നികുതിയാണ് നിക്ഷേപകർക്കുമേൽ ചുമത്താൻ നിർദേശിച്ചിരിക്കുന്നത്. സമ്പാത്തിക വർഷം 5000 രൂപയിൽകൂടുതൽ ലാഭവിഹിതം ലഭിച്ചാലാണ് 10 ശതമാനം ടിഡിഎസ് ഈടാക്കുക. മ്യൂച്വൽ ഫണ്ടിൽനിന്നുള്ള ദീർഘകാല മൂലധന നേട്ടത്തിന് നിലവിൽ ആദായനികുതി ബാധ്യതയുണ്ട്. വർഷം ഒരുലക്ഷത്തിൽകൂടുതൽ ലഭിക്കുന്ന നേട്ടത്തിന് 10 ശതമാനമാണ് നികുതി നൽകേണ്ടത്. ഓരോരുത്തരുടെയും വരുമാനത്തോട് ചേർത്താണ് ഇത് നൽകേണ്ടത്. TDS will be applicable only on dividend payment by mutual funds

from money rss http://bit.ly/3bftC6f
via IFTTT

മൊബൈല്‍ ഫോണിന്റെ വിലകൂടും

മുംബൈ: ബജറ്റിൽ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനാൽ സ്മാർട്ട്ഫോണുകളുടെ വിലയിൽ 2 മുതൽ 7 ശതമാനംവരെ വർധനവുണ്ടാകും. പൂർണമായും നിർമിച്ച മൊബൈൽ ഫോണുകളുടെ ഇറക്കുമതി രാജ്യത്ത് കുറവാണെങ്കിലും തീരുവ വർധിപ്പിച്ചത് വിലവർധനയ്ക്ക് ഇടയാക്കുമെന്ന് ഈരംഗത്തുള്ളവർ പറയുന്നു. ഇറക്കുമതി ചെയ്ത് ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചാണ് രാജ്യത്ത് മൊബൈൽ ഫോണുകൾ നിർമിക്കുന്നത് അതുകൊണ്ടുതന്നെയാണ് വിലവർധന പ്രതീക്ഷിക്കുന്നത്. മദർബോർഡ്, പ്രിന്റഡ് സർക്യൂട്ട് ബോർഡ് എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽനിന്ന് 20ശതമാനമായാണ് ഉയർത്തിയത്. മൊബൈൽ ഫോൺ നിർമിക്കാനുപയോഗിക്കുന്ന മറ്റ് ഭാഗങ്ങളുടെ തീരുവയിലും സമാനമായ വർധനവുണ്ട്. നിലവിൽ ആഭ്യന്തര വിപണിയിൽ വിൽക്കുന്ന മൊബൈൽ ഫോണുകളിൽ 97 ശതമാനവും രാജ്യത്തുതന്നെ നിർമിക്കുന്നതാണ്. 40,000 മുകളിൽ വിലയുള്ള ചില ഫോണുകൾമാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. ആപ്പിളിന്റെ ചില ഫോണുകൾ രാജ്യത്ത് നിർമിക്കുന്നുണ്ടെങ്കിലും ജനപ്രിയ മോഡലുകളിൽ പലതും ഇറക്കുമതിചെയ്യുകയാണ്. Mobile handset prices may rise

from money rss http://bit.ly/3bmm0iC
via IFTTT

പാഠം 59: പെന്‍ഷന്‍ പറ്റുന്നവരെകാത്തിരിക്കുന്ന ആ ഭീകരന്‍ ആരാണ്?

60വയസ്സായ വർഗീസ് തോമസ് റിട്ടയർമെന്റുകാല ജീവിതത്തിനുള്ള ഒരുക്കത്തിലാണ്. വിരമിക്കാൻ ഇനി ദിവസങ്ങൾമാത്രം. അഭിമാനത്തോടെയാണ് അദ്ദേഹം ജോലിയിൽനിന്ന് പടിയിറങ്ങുന്നത്. പിപിഎഫ്, ഇപിഎഫ്, മ്യൂച്വൽ ഫണ്ട് എന്നിവയിലൂടെയായി പണം സമാഹരിച്ചിട്ടുണ്ട്. അതിന്റെ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. പെൻഷൻകാല ജീവിതത്തിനുള്ള നിക്ഷേപമെല്ലാം അദ്ദേഹം നടത്തിയത് വളരെ ആലോചനകൾക്കും ഗവേഷണങ്ങൾക്കുംശേഷമാണ്. പക്ഷേ, ഇപ്പോൾ കണക്കുകൂട്ടുമ്പോഴാണ് മനസിലായത് 10 വർഷം ജീവിക്കാനുള്ള തുകമാത്രമാണ് സമാഹരിച്ചതെന്ന്. വർഷങ്ങളോളം ചിട്ടയായി സമ്പാദിച്ചിട്ടും ഇങ്ങനെ സംഭവിച്ചതിൽ അസ്വസ്ഥനാണ് അദ്ദേഹം. പെൻഷൻപറ്റിയാൽ പ്രധാനമായും രണ്ട് ആശങ്കകളാണ് ഉണ്ടാകുക. ആരോഗ്യവും പണവും സംബന്ധിച്ചാണത്. പണത്തിന്റെ വാങ്ങൽശേഷി കുറയുകയും ആരോഗ്യ ചെലവ് വൻതോതിൽ വർധിക്കുകയും ചെയ്യുന്ന കാലഘട്ടമാണത്. എന്താണ് സംഭവിച്ചത്? 25 വർഷംമുമ്പാണ് വർഗീസ് റിട്ടയർമെന്റ് ജീവിത്തിന് പണം നീക്കിവെയ്ക്കാൻ തുടങ്ങിയത്. അന്ന് അദ്ദേഹത്തിന്റെ ജീവിത ചെലവ് 25,000 രൂപയായിരുന്നു. 25 വർഷം കഴിയുമ്പോൾ ചെലവ് ഇരട്ടിയാകുമെന്നാണ് അദ്ദേഹം കരുതിയത്. അത് കണക്കാക്കിയാണ് നിക്ഷേപം നടത്തിയതും. എന്നാൽ 60വയസ്സായപ്പോൾ അദ്ദേഹത്തിന് ജീവിക്കാൻ പ്രതിമാസം 70,000-80,000 രൂപ വേണ്ടിവന്നു. അദ്ദഹം ഇവിടെ മറുന്നുപോയൊരുകാര്യമുണ്ട്. പണപ്പെരുപ്പംതന്നെ. സർക്കാരിന്റെ കണക്കിൽ 4-5 ശതമാനമാണിതെങ്കിലും 7-8 ശതമാനം നിരക്കിലെങ്കിലും കണക്കാക്കിയാലെ നിത്യജീവിതത്തിന് ഉപകരിക്കൂ. പലമേഖലയിലെയും പ്രത്യേകിച്ച് ചികിത്സാചെലവ് ഉൾപ്പടെയുള്ളവ കുതിക്കുകയാണ്. എത്രതുക വേണ്ടിവരും? പെൻഷൻപറ്റിയാൽ ജീവിക്കാൻ എത്രതുകവേണ്ടിവരും? ചോദ്യംകേട്ടവരിൽ മിക്കവാറുംപേർ കൈമലർത്തും. ഒരു കോടി രൂപയെന്ന് ചിലർ പറയും. എന്ത് അടിസ്ഥാനമാക്കിയാണ് അതുപറയുന്നതെന്ന് പലർക്കുമറിയില്ല. നിങ്ങളുടെ സമ്പാദ്യത്തെ മുഴുവൻ കാർന്നുതിന്നുന്ന പണപ്പെരുപ്പത്തെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. നിലവിലെ ജീവിത ചെലവ് വിലയിരുത്തി വിരമിക്കാനുള്ള വർഷം കണക്കാക്കിവേണം ഭാവിയിലെ അതിന്റെ മൂല്യംകണക്കാക്കാൻ. നിലവിൽ 35 വയസ്സുള്ള ഒരാൾക്ക് പ്രതിമാസം 25,000 രൂപയാണ് ജീവിതചെലവെങ്കിൽ 5 ശതമാനം പണപ്പെരുപ്പനിരക്കുകൂടി ചേർത്താൽ റിട്ടയർമെന്റിനുശേഷം അദ്ദേഹത്തിന് ജീവിക്കാൻ 85,000 രൂപയെങ്കിലും വേണ്ടിവരും. പ്രതിവർഷം 5 ശതമാനം പണപ്പെരുപ്പ നിരക്ക് ചേർത്താണ് ഈതുക കണക്കാക്കിയിട്ടുള്ളത്. എന്നാൽ അഞ്ചുശതമാനത്തിൽ ഒരുശതമാനമെങ്കിലും പണപ്പെരുപ്പംകൂടിയാൽ പ്രതിമാസ ചെലവ് 1.08 ലക്ഷമായി ഉയരും. ഒഴിവാക്കാൻ കഴിയാത്ത ചികിത്സാ ചെലവുകളും വേണ്ടെന്നുവെയ്ക്കാവുന്ന വെക്കേഷൻ ആഘോഷങ്ങളും ഒഴിവാക്കിയാണ് ഈതുക നിശ്ചയിച്ചിട്ടുള്ളതെന്നുകൂടി മനസിലാക്കണം. വിലക്കയറ്റത്തിന്റെ തോത് ആലോചിക്കാൻ കഴിയുന്നതിലുമേറെയാണ്. ഭാവിയിലെ പണപ്പെരുപ്പ നിരക്ക് ഇപ്പോൾ പ്രവചിക്കുക അസാധ്യം. കഴിഞ്ഞകാലത്തെയും നിലവിലെയും പണപ്പെരുപ്പ നിരക്കുകൾ വിലയിരുത്തി നിശ്ചിത ശതമാനം നിശ്ചയിക്കുകയേതരമുള്ളൂ. അതുകൂടി ചേർത്ത് ദീർഘകാല നിക്ഷേപം മുൻനിർത്തി ഭാവിയിൽ പ്രതീക്ഷിക്കാവുന്ന ചെലവ് കണക്കാക്കുക. അതുനേടാൻ മികച്ച ആദായംനൽകുന്ന പദ്ധതികളിൽ നിക്ഷേപിക്കുക. അതുതന്നെ മികച്ചമാർഗം. പണപ്പെരുപ്പം 1975ൽ 100 രൂപയ്ക്കുവാങ്ങിയ ഒരു ഉത്പന്നം 2020 ജനുവരിയിൽ നിങ്ങൾ വാങ്ങുമ്പോൾ അതിന് 2,297 രൂപകൊടുക്കേണ്ടിവരും. ഇന്ത്യയിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി വേൾഡ് ബാങ്കിന്റെ വിലിയിരുത്തലാണിത്. ഈ കാലയളവിൽ ശരാശരി പണപ്പെരുപ്പം 7.21 ശതമാനമാണ്. feedbacks to: antonycdavis@gmail.com ഇനിയെന്തുചെയ്യും? വിലയിരുത്താം ഗവേഷണംനടത്താം. ആതുക നേടാനുതകുന്ന പദ്ധതി കണ്ടെത്തിനേരത്തെ നിക്ഷേപം തുടങ്ങാം.

from money rss http://bit.ly/2RX81Im
via IFTTT

ഓഹരി വിപണിയില്‍ നേട്ടംതുടരുന്നു: സെന്‍സെക്‌സ് 130 പോയന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 130 പോയന്റ് നേട്ടത്തിൽ 40,925ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 12,000 നിലവാരം തിരിച്ചുപിടിച്ചു. സെൻസെക്സ് ഓഹരികളിൽ എംആന്റ്എം രണ്ടുശതമാനവും റിലയൻസ് ഒരുശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 0.7 ശതമാനവും നേട്ടത്തിലാണ്. വ്യാഴാഴ്ചത്തെ ആർബിഐയുടെ പണവായ്പാനയ പ്രഖ്യാപനത്തിൽ കണ്ണുംനട്ടാണ് വിപണി. പണപ്പെരുപ്പം കൂടിയ നിരക്കിൽ തുടരുന്നതിനാൽ തൽക്കാലം നിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. കൊറോണ വൈറസ് ബാധയെതുടർന്നുണ്ടായ തളർച്ചയിൽനിന്നുയർന്ന് ചൈനീസ് വിപണിയിൽ നേട്ടം തുടരുന്നു. ഷാങ്ഹായ് കോംപോസിറ്റ് രണ്ടുശതമാനത്തോളം നേട്ടത്തിലാണ്. ടാറ്റാ മോട്ടോഴ്സ്, യുപിഎൽ, ബിപിസിഎൽ, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. The Sensex rose about 130 points

from money rss http://bit.ly/2v4LX5s
via IFTTT

ബാങ്ക് നിക്ഷേപത്തിന് അഞ്ചുലക്ഷം രൂപ ഇൻഷുറൻസ് പ്രാബല്യത്തിൽ

ന്യൂഡൽഹി: ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ഒരുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷത്തിലേക്കുയർത്തിയത് ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതായി റിസർവ് ബാങ്ക് (ആർ.ബി.ഐ.) അറിയിച്ചു. ആർ.ബി.ഐ. അനുബന്ധ സ്ഥാപനമായ ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷൻ (ഡി.ഐ.സി.ജി.സി.) ആണ് പരിരക്ഷ നൽകുന്നത്. ശനിയാഴ്ച ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇതിന് അനുമതി നൽകിയതായി ചൊവ്വാഴ്ച ധനകാര്യസെക്രട്ടറി രാജീവ് കുമാർ അറിയിച്ചു. പരിരക്ഷ ഉയർത്തുന്നതോടെ നൂറുരൂപയ്ക്ക് പത്തുപൈസ എന്നതിനു പകരം 12 പൈസ നിരക്കിൽ ബാങ്കുകൾ പ്രീമിയം അടയ്ക്കണം.

from money rss http://bit.ly/3714zk0
via IFTTT

ഓട്ടോ എൽ.പി.ജി. വില ലിറ്ററിന് ഏഴരരൂപ കൂടി

തൃശ്ശൂർ: വാഹനങ്ങളിൽ ഉപയോഗിക്കുന്ന എൽ.പി.ജി.യുടെ വിലയിൽ വൻ കുതിപ്പ്. ഫെബ്രുവരിയിൽ ലിറ്ററിന് ഏഴരരൂപയോളമാണ് വർധനയുണ്ടായത്. ജനുവരി അവസാനം തിരുവനന്തപുരത്ത് ലിറ്ററിന് 43.80 ആയിരുന്നത് ഇപ്പോൾ 51.23 ആയി. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണിത്. ആഗോളവിപണിയിലെ വിലക്കയറ്റമാണ് രാജ്യത്തും പ്രതിഫലിച്ചതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. 2019 ഓഗസ്റ്റിൽ തിരുവനന്തപുരത്ത് ലിറ്ററിന് 36.59 ആയിരുന്നു വില. തുടർന്നുള്ള എല്ലാ മാസങ്ങളിലും വില ഉയർന്നു. ആറുമാസത്തിനിടെ ലിറ്ററിന് 14.64 രൂപയാണ് ഉയർന്നത്. 2000 ഏ പ്രിൽ 24 മുതലാണ് രാജ്യത്ത് വാഹനങ്ങളിൽ ഇന്ധനമായി വാതകം ഉപയോഗിക്കാനുള്ള അനുമതി നൽകിയത്. പെട്രോളിയം വാതകത്തിനും പ്രകൃതിവാതകത്തിനുമാണ് അനുമതി. Auto LPG The price has increased by 7.50 rupees

from money rss http://bit.ly/2RZaSQY
via IFTTT

ഒന്നരക്കോടിയുടെ കടം അടച്ചതീര്‍ത്ത് ബിസിനസില്‍ ആത്മവിശ്വാസത്തോടെ സ്രീന

തൃശ്ശൂർ:“ഇനി മുന്നോട്ടുപോകാനാവില്ലെന്നുറപ്പിച്ച് ആത്മഹത്യചെയ്യാൻ കയർ കഴുത്തിലിട്ടതാണ്. അവിടെനിന്നാണ് ഞാൻ ജീവിതത്തിലേക്കു മടങ്ങിയെത്തിയത്. 2011-ലാണത്. 21 വയസ്സ്. മകൾക്ക് ഒന്നരവയസ്സ്. നടത്തിയിരുന്ന ധനകാര്യ സ്ഥാപനത്തിലെ പ്രതിസന്ധിമൂലം ഭർത്താവ് ജയിലിൽ. വക്കീലിനു കാശുകൊടുക്കാൻ പോലുമില്ല” -മറികടന്ന പരീക്ഷണങ്ങളുടെ കാഠിന്യമുണ്ട് പാലയ്ക്കൽ കാട്ടൂക്കാരൻ വീട്ടിൽ സ്രീന പ്രതാപന്റെ വാക്കുകളിൽ, കണ്ണുകളിൽ ആത്മവിശ്വാസവും. സ്രീനയുടെ അച്ഛൻ തക്കസമയത്ത് വന്നതുകൊണ്ട് ആത്മഹത്യശ്രമം പരാജയപ്പെട്ടു. ഒരുപക്ഷേ, ജീവിതത്തിലെ ഏക 'പരാജയം'. ആ തിരിച്ചുവരവ് ജീവിച്ചു കാണിക്കാനായിരുന്നു. ആ വാശിയാണ് ഇന്നത്തെ സ്രീനയെ സൃഷ്ടിച്ചത്. ആ യാത്രയിലെ ഒടുവിലത്തെ നേട്ടമാണ് എക്സ്പ്രഷൻസ് മീഡിയ സംഘടിപ്പിച്ച 'മിസിസ് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' സൗന്ദര്യമത്സരത്തിലെ വിജയിപ്പട്ടം. നിർമാണമേഖലയിൽ ചുവടുറപ്പിച്ചുകഴിഞ്ഞ സ്രീന നാൽപ്പത്തിയഞ്ചോളം വീടുകൾ പൂർത്തിയാക്കി. സ്രീനയുടെ ഭർത്താവ് കെ.ഡി. പ്രതാപനെതിരേ സാമ്പത്തിക ആരോപണങ്ങളുയർന്ന സമയത്ത് കെട്ടിടനിർമാണ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു സ്രീന. സാമ്പത്തികാരോപണം വന്നതോടെ ജോലിപോയി. പണം ചോദിച്ചെത്തിയ ആളുകൾക്ക് സ്വർണം നൽകി. അങ്ങനെയിരിക്കേ, സുഹൃത്തിന്റെ വീടിന്റെ നിർമാണം ഏറ്റെടുക്കാൻ സ്രീനയ്ക്ക് അവസരം കിട്ടി. അത് ഭംഗിയാക്കി. പിന്നീട് തുടരെ അവസരങ്ങൾ. അതായിരുന്നു വഴിത്തിരിവ്. ഇതരസംസ്ഥാന തൊഴിലാളികളെ ഇരുചക്രവാഹനത്തിന്റെ പിന്നിലിരുത്തിയാണ് ആദ്യകാലങ്ങളിൽ സ്രീന ജോലിസ്ഥലത്ത് എത്തിച്ചിരുന്നത്. നാലുപേരായിരുന്നു ആദ്യം ജോലിക്കുണ്ടായിരുന്നത്. ക്വാറികളിൽനിന്നുള്ള മണൽ എത്തിക്കുന്നതും സ്രീനയായിരുന്നു. സ്രീന നടത്തുന്ന നിർമാണസ്ഥാപനത്തിൽ ഇപ്പോൾ നൂറിലേറെ ജോലിക്കാരുണ്ട്. ഒന്നരക്കോടിയോളം രൂപയുടെ സാമ്പത്തികബാധ്യതയിൽ അധികവും അടച്ചുതീർത്തു. പണ്ടുമുതൽ ഒപ്പമുണ്ടായിരുന്ന അഭിനയമോഹം സ്വന്തമാക്കാനുള്ള യാത്രയിലാണ് സ്രീനയിപ്പോൾ. അതിന്റെ ആദ്യ പടിയായി സൗന്ദര്യ മത്സരത്തിൽ ഒന്നാമതായി. പുതുതായി വരുന്ന രണ്ട് സിനിമകളിലും സ്രീനയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഒമ്പതുവയസ്സുകാരി അനന്യയും ഒന്നരവയസ്സുകാരൻ അനശ്വറിനും ഭർത്താവ് പ്രതാപനുമൊപ്പം പുതിയ ലോകങ്ങൾ സ്വപ്നംകാണുകയാണ് സ്രീനയിപ്പോൾ.

from money rss http://bit.ly/2Smvm4W
via IFTTT

നഷ്ടംതിരിച്ചുപിടിച്ച് വിപണി: നേട്ടത്തിനുപിന്നിലെ കാരണങ്ങള്‍

ബജറ്റ് ആഴ്ചയിലെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ കുതിപ്പ്. ചൊവ്വാഴ്ച സെൻസെക്സ് 900 പോയന്റിലേറെ കുതിച്ചു. നിഫ്റ്റിയാകട്ടെ 11,982 നിലവാരത്തിലെത്തി. മുൻ ആഴ്ച ബിഎസ്ഇയിലെയും എൻഎസ്ഇയിലെയും പ്രധാന സൂചികകൾ 4.5ശതമാനമാണ് നഷ്ടമുണ്ടാക്കിയത്. ബജറ്റ് ദിവസംമാത്രം സൂചികകൾ ശരാശരി 3 ശതമാനംതാഴ്ന്നു. കഴിഞ്ഞ ദിവസംതന്നെ വിപണി നഷ്ടത്തിൽനിന്ന് കരയറുന്നതിന്റെ സൂചനയുണ്ടായിരുന്നു. എന്തായിരിക്കും പെട്ടെന്നുണ്ടായ മുന്നേറ്റത്തിന് പിന്നിൽ. ആഗോള വിപണികളിലെ നേട്ടം കൊറോണ വൈറസ് ചൈനയിൽ പടർന്നുപിടിക്കുകയും 400ഓളം പേർ മരിക്കുകയും ചെയ്തതിനെതുടർന്ന് ചൈനീസ് വിപണികൾ ഉൾപ്പടെ ഏഷ്യൻ സൂചികകൾ കനത്ത തകർച്ച നേരിട്ടു. മുൻദിവസം ഏഴുശതമാനത്തോളം തകർച്ച നേരിട്ട ഷാങ്ഹായ് സൂചിക ശക്തമായി തിരിച്ചുവന്നു. ചൈനയുടെ കേന്ദ്രബാങ്ക് വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളാണ് വിപണിയെ സ്വാധീനിച്ചത്. ജപ്പാന്റെ നിക്കിയും ഹോങ്കോങിന്റെ ഹാങ്സെങും ദക്ഷിണ കൊറിയയുടെ കോസ്പിയും നേട്ടമുണ്ടാക്കി. ആഗോള സൂചികകളിലും നേട്ടം പ്രതിഫലിച്ചു. ഡൗ ജോൺസ് ഫ്യൂച്ചേഴ്സ് 181 പോയന്റ് ഉയർന്നു. നേട്ടമില്ല; കോട്ടവും ഓഹരി വിപണിക്ക് ബജറ്റ് അനുകൂലമായിരുന്നില്ല. അതേസമയം, പ്രതികൂലമായപ്രഖ്യാപനങ്ങളും ഉണ്ടായില്ല. പ്രതീക്ഷിച്ചത് ലഭിക്കാതിരുന്നതാണ് വിപണിയെ ബജറ്റ് ദിവസം തളർത്തിയത്. കാര്യമായി പ്രതീക്ഷ പുലർത്തിയെങ്കിലും ദീർഘകാല മൂലധന നേട്ടനികുതിയെക്കുറിച്ച് ബജറ്റിൽ ഒന്നും പറഞ്ഞില്ല. ലാഭവിഹിത നികുതി കോർപ്പറേറ്റുകളുടെ തലയിൽനിന്ന് വ്യക്തികളുടെ മേലെടുത്തുവെച്ചു. എൽഐസിയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി വില്പനയും പ്രഖ്യാപിച്ചു. വാങ്ങൽ താൽപര്യം പ്രകടമായി നിഫ്റ്റി ബാങ്ക്, ലോഹം സൂചികകൾ മികച്ച നേട്ടത്തിലായി. 2.4ശതമാനത്തിലേറെയാണ് സൂചിക കുതിച്ചത്. ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസർവ്, ഐടിസി, എസ്ബിഐ, ഐഒസി, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, വേദാന്ത തുടങ്ങിയ ഓഹരികൾ 3.6ശതമാനംവരെ കുതിച്ചു. എണ്ണവിലയിലെ ഇടിവ് കൊറോണ ബാധ ലോകമൊട്ടാകെ വ്യാപിച്ചതോടെ എണ്ണ ഉപഭോഗത്തിൽ വൻകുറവുണ്ടായി. ഇത് ക്രൂഡ് ഓയിൽവിലയെ സ്വാധീനിച്ചു. ബ്രന്റ് ക്രൂഡ് വില ബാരലിന് 55 ഡോളർ നിലവാരത്തിലെത്തി. 85 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഇത് വലിയ നേട്ടമായി.

from money rss http://bit.ly/37Xop13
via IFTTT