from money rss http://bit.ly/2Xw3KMn
via IFTTT
Story Dated: Monday, April 6, 2015 02:42
പാലക്കാട്: സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട പാലക്കാട്ട് വെളിച്ചമില്ലാതെ പറമ്പിക്കുളത്തെ കോളനിവാസികള്‍ ദുരിതത്തില്‍. ഇവിടത്തെ കുട്ടികളുടെ പഠനത്തെ പോലും ഇത് ബാധിക്കുന്നതായി പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. തേക്കടി, അല്ലിമൂപ്പന്‍, മുപ്പതേക്കര്‍, കച്ചിതോട് കോളനികളിലെ ആദിവാസികളുടെ വീടുകളാണ് ഇരുട്ടില്‍ തുടരുന്നത്.
ലക്ഷങ്ങള്‍ ചിലവഴിച്ച് പൂപ്പാറ കോളനിയില്‍ സ്ഥാപിച്ച സോളാര്‍ വൈദ്യുതി പാനല്‍ തകറാറിലായിട്ടും അറ്റകുറ്റപ്പണി നടത്താന്‍ പഞ്ചായത്തിന് സാധിച്ചിട്ടില്ല. 80 കുടുംബങ്ങള്‍ വസിക്കുന്ന അല്ലിമൂപ്പന്‍ കോളനിയില്‍ 23 വീടുകള്‍ തകര്‍ച്ചയിലാണ്. ഇവയുടെ അറ്റകുറ്റപ്പണി നടത്തിയില്ല. കോളനിയില്‍ വിതരണം ചെയ്ത സോളാര്‍ പാനലുകളില്‍ രണ്ടെണ്ണം മാത്രമാണ് ദിവസത്തില്‍ രണ്ടുമണിക്കൂറെങ്കിലും പ്രവര്‍ത്തിക്കുന്നത്. ശേഷിക്കുന്നവ പൂര്‍ണ്ണമായും തകരാറിലാണ്.
പറമ്പിക്കുളത്തെ കോളനികളില്‍ വൈദ്യുതി എത്തിക്കാതെ കെ.എസ്.ഇ.ബി ഒളിച്ചുകളിക്കുകയാണ്. ജില്ലാ കലക്ടര്‍ മുതല്‍ മുഖ്യമന്ത്രിവരെയുള്ളവരെ ഇതിനായി സമീപിച്ചിട്ടും പരിഹാരം നീളുകയാണ്. അഞ്ച് വര്‍ഷത്തിലധികമായി കോളനിവാസികള്‍ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. തകരാറിലായ സോളാര്‍ പാനലുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന ആദിവാസികളുടെ ആവശ്യവും പരിഗണിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയിലെങ്കിലും വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് തീരുമാനമാകുമെന്ന പ്രതീക്ഷയില്‍ പരാതി നല്കി കാത്തിരിക്കുകയാണിവര്‍.
Story Dated: Monday, April 6, 2015 02:42
വടക്കഞ്ചേരി: ചുട്ടുപൊള്ളുന്ന വേനല്‍ചൂടില്‍ യാത്രകള്‍ ഒഴിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ യാത്ര പാലക്കാട്-തൃശൂര്‍ റൂട്ടിലാണെങ്കില്‍ ഇനി ചൂടിനെ പേടിച്ച് യാത്ര ഉപേക്ഷിക്കേണ്ട. നിങ്ങളുടെ യാത്ര ശീതീകരിച്ച എയര്‍ ബസിലാക്കാം, അതും സാധാരണ നിരക്കില്‍.
വടക്കഞ്ചേരി സ്വദേശിയായ കാടന്‍കാവില്‍ തോമാച്ചനാണ് എ.സി റൂട്ട് ബസുമായി രംഗത്തിറങ്ങിയത്. ഏതാനും ബസുകളുടെ ഉടമയായ തോമാച്ചന് ഈ റൂട്ടില്‍ എ.സി ബസ് ഇറക്കുന്നത് സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് വര്‍ഷം പത്തായി. ഇന്ന് രാവിലെ 7.12 ന് വടക്കഞ്ചേരിയില്‍ നിന്നും തൃശൂര്‍ക്ക് എ.സി ബസ് പുറപ്പെടുന്നതോടെ ആ സ്വപ്നം യാഥാര്‍ഥ്യമാവുകയാണ്.
പാലക്കാട്-തൃശൂര്‍ റൂട്ടില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ബസിന്റെ അതേ പെര്‍മിറ്റിലാണ് എ.സി ബസ് ഓടുക. ബസിന് സാധാരണ എന്‍ജിനു പുറമെ എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കാനായി മധ്യഭാഗത്തായി രണ്ടാമതൊരു എന്ജിന് കൂടിയുണ്ട്. സാധാരണ ബസ് നിരക്കില്‍ ഇത്തരമൊരു ആശയം നടപ്പിലാകുന്നതോടെ പാലക്കാട്ടെ കൊടുംചൂടില്‍ യാത്രചെയ്യുന്നവര്‍ക്ക് അതൊരു അനുഗ്രഹമാവും.
ടിക്കറ്റ് നല്‍കുന്നതിനായി പ്രത്യേകം പരിശീലനം നല്കിയ രണ്ട് വനിതാ കണ്ടക്ടര്‍മാരാണ് ബസില്‍ ഉണ്ടാവുക. രണ്ടുവാതിലുകളിലായി ഇവര്‍ നിലയുറപ്പിക്കും. മൊത്തം നാലു വനിതാ കണ്ടക്ടര്‍മാരെയാണ് എ.സി ബസിനായി നിയമിച്ചിട്ടുള്ളത്. പാലക്കാട്-തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളില്‍ വനിതാ കണ്ടക്ടര്‍മാരില്ലെന്നതും പ്രത്യേകതയാണ്.
രാവിലെ 7.12 ന് വടക്കഞ്ചേരിയില്‍ നിന്നും പുറപ്പെട്ട് എട്ടിന് തൃശൂരിലെത്തും. 8.30 ന് പാലക്കാട്ടേക്ക് തിരിക്കും. 10.55 ന് തിരിച്ച് വീണ്ടും തൃശൂര്‍ക്ക് നീങ്ങും. അങ്ങിനെ നാലുതവണയാണ് എ.സി ബസിന്റെ സേവനം നിരത്തിലുണ്ടാവുക.
ജോസ് വി.ജോര്‍ജ്
Story Dated: Monday, April 6, 2015 02:42
ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഭാരതപ്പുഴയില്‍ തടയണകളുടെ ജോലികള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പുഴയില്‍ മനുഷ്യതടയണ തീര്‍ത്തു. ഷൊര്‍ണൂര്‍ മുനിസിപ്പല്‍, വള്ളത്തോള്‍ നഗര്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മനുഷ്യതടയണ തീര്‍ത്തത്. ദേശീയ സമിതി അംഗം പി.കെ. ശ്രീരാമന് ഉദ്ഘാടനം ചെയ്തു. വേലായുധന് അധ്യക്ഷനായി. പി. അനൂപ്, സതീഷ്കുമാര്‍, പരമേശ്വരന്, പി. മുരളിധരന്, ഉണ്ണികൃഷ്ണന് പ്രസംഗിച്ചു.
2025 ജൂൺ 12-ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ (ഫ്ലൈറ്റ് AI171) ടേക്ക്-ഓഫിന് 30 സെക്കൻഡിനുള്ളിൽ ബി.ജെ. മെഡിക്കൽ കോളേജിന...
