121

Powered By Blogger

Tuesday, 24 March 2020

ആദായനികുതിയിളവിനുള്ള നിക്ഷേപം: അവസാന തിയതി ജൂണ്‍ 30ലേയ്ക്ക് നീട്ടി

2019-2020 സാമ്പത്തിക വർഷത്തെ നികുതിയിളവിനുള്ള നിക്ഷേപം നടത്താൻ ജൂൺ 30വരെ സമയം അനുവദിച്ചു. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ആണ് നിക്ഷേപം നടത്താനുള്ള അവസാനതിയായിരുന്നത്. കോവിഡ് മൂലം രാജ്യമൊട്ടാകെ അടച്ചിട്ട പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തിയതി നീട്ടിനൽകിയത്. നിലവിൽ ആദായനികുതിയിളവിനുള്ള നിക്ഷേപം നടത്താത്തവർക്ക് ഇത് ഗുണകരമാകും. ജൂൺ 30വരെ സമയമുള്ളതിനാൽ തിരിക്കിട്ട് അതിന് ശ്രമിക്കേണ്ടതുമില്ല. പിപിഎഫ് ഉൾപ്പടെയുള്ളവയിൽ നിക്ഷേപിക്കാൻ മാർച്ച് അവസാന ആഴ്ചയിൽ വൻതിരക്കാണ് സാധാരണ അനുഭവപ്പെടാറുള്ളത്. രാജ്യമൊട്ടാകെ അടച്ചിട്ടതിനാൽ മാർച്ച് 30നുള്ളിൽ നിക്ഷേപംനടത്താൻ പ്രയാസമായതിനാലാണ് തിയതി നീട്ടിയത്. ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനം പരിമിതമായാണ് നടക്കുന്നത്. മ്യൂച്വൽ ഫണ്ട് ഹൗസുകളുടെയും രജിസ്ട്രാർമാരുടെയും ഓഫീസുകൾ പ്രവർത്തിക്കുന്നുമില്ല. നിക്ഷേപകരോട് ഓൺലൈനിൽ ഇടപാട് നടത്താനാണ് ആവശ്യപ്പെടുന്നത്. തിയതി നീട്ടിനൽകിയത് മുതിർന്ന പൗരന്മാർക്കും ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയത്തവർക്കും ഗുണകരമാകും. ടാക്സ് സേവിങ് ഫണ്ട്(ഇഎൽഎസ്എസ്), പിപിഎഫ്, എൻഎസ് സി തുടങ്ങിയ നികുതിയിളവിനുള്ള നിക്ഷേപങ്ങൾ ഇനി ജൂൺ 30ന് മുമ്പ് നടത്തിയാൽമതി.

from money rss https://bit.ly/2vNhxp3
via IFTTT

പാഠം 66: കോവിഡ് ആഘാതത്തെനേരിടാന്‍ നിക്ഷേപകര്‍ക്കൊരു ആക്ഷന്‍ പ്ലാന്‍

കൊറോണയ്ക്കെതിരെ ഭയമല്ല ജാഗ്രതയാണ് വേണ്ടത്. അതിനായി ഇടയ്ക്കിടെ കൈകഴുകുക, മുഖത്ത് തൊടാതിതരിക്കുക, ജനങ്ങൾതമ്മിൽ അകലംപാലിക്കുക- ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്ന ബോധവത്കരണ വാചകമാണത്. അത് കൃത്യമായി പാലിക്കുക. ഇനി പാഠത്തിലേയ്ക്കുവരാം. വിപണി ദിനംപ്രതികൂപ്പുകുത്തുമ്പോൾ നിക്ഷേപകരിലും ഭീതിയല്ലവേണ്ടത് ജാഗ്രതയാണ്. അതിനുള്ള ആക്ഷൻ പ്ലാനാണ് ഈപാഠത്തിലുള്ളത്. വിപണികൂപ്പുകുത്തുമ്പോൾ ഭയചകിതരാകാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള ആക്ഷൻ പ്ലാൻ. 2020 ജനുവരി രണ്ടിനാണ് കോവിഡ് ഭീതിമൂലമുള്ള വിപണിയുടെ തകർച്ച തുടങ്ങുന്നത്. ഓരോദിവസവും സൂചികകൾ 10 ശതമാനത്തിലേറെ കൂപ്പുകുത്തുന്നത് നേരിടാനുള്ള കരുത്ത് നിക്ഷേപകർക്കില്ലാതെ പോയി. വാൾസ്ട്രീറ്റിലും നാസ്ഡാക്കിലും വൻതോതിൽ വിറ്റഴിക്കലുകൾ നടന്നു. നിക്ഷേപകൻ എന്തുചെയ്യും? വൻതകർച്ചകളും പിന്നീടുള്ള കുതിപ്പുമാണ് ഓഹരി വിപണിയുടെ ശക്തി. ചാഞ്ചാട്ടമില്ലെങ്കിൽ വിപണിക്ക് പ്രസക്തിയില്ല. നിക്ഷേപകന് മികച്ച നേട്ടം നേടിക്കൊടുക്കുന്നതും ഈ തകർച്ചയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. രണ്ടുദശാബ്ദത്തെ ഓഹരി വിപണിയുടെ ചരിത്രം പരിശോധിച്ചാൽ ഇതുമനസിലാകും. ഡോട്ട്കോം തകർച്ചയും 2007-09 കാലഘട്ടത്തിലെ സാമ്പത്തിക മാന്ദ്യവും വിപണിയിലെ ഏറ്റവുംവലിയ ഇടിവിനാണ് സാക്ഷ്യംവഹിച്ചത്. 1992 ഏപ്രിലിൽ ഉണ്ടായ തകർച്ച നീണ്ടുനിന്നത് 369 ദിവസമാണ്. തിരിച്ചുവരവിനാകട്ടെ 287 ദിവസവും വേണ്ടിവന്നു. എന്നാൽ അതിൽനിന്ന് നിക്ഷേപകന് ലഭിച്ചനേട്ടം 103 ശതമാനമാണ്(പട്ടിക കാണുക). 1990 ഒക്ടോബറിനുശേഷം 17 തവണയാണ് ഓഹരി വിപണി കൂപ്പുകുത്തിയത്. ഒരാഴ്ചയിൽ(അഞ്ച് വ്യാപാരദിനങ്ങൾ)15 ശതമാനത്തിലേറെ ഇടിവുണ്ടായ സന്ദർഭങ്ങളുണ്ടായി. ഈ തകർച്ചകളെ ക്ഷമയോടെ ശാന്തമായി നേരിട്ടവരാണ് പിന്നീട് വിപണിയിൽ രാജാക്കന്മാരായത്. സെൻസെക്സ് 20 ശതമാനത്തിലേറെ താഴ്ന്നതും പിന്നീട് തിരിച്ചുകയറിയതുമായ കാലഘട്ടം വിലയിരുത്താം. ഓഹരിയിൽനിന്നോ ഫണ്ടിൽനിന്നോ മികച്ചനേട്ടമുണ്ടാക്കാൻ ദീർഘകാലം കാത്തിരിക്കേണ്ടിവരുമെന്നാണ് ഈവിവരങ്ങൾ വ്യക്തമാക്കുന്നത്. മികച്ചനേട്ടത്തിനായി ക്ഷമയോടെ... ഉയർച്ച താഴ്ച ഇടിവിനെടുത്ത ദിവസങ്ങൾ താഴ്ന്നത് (%) തിരിച്ചുവരവ് തിരിച്ചുവരവിന് എടുത്ത ദിവസം നേട്ടം (%) 09-10-1990 25-01-1991 108 -38.69 26-07-1991 182 67.34 22-04-1992 26-04-1993 369 -50.85 07-02-1994 187 103.48 12-09-1994 04-12-1996 814 -40.72 14-07-1999 952 71.59 11-02-2000 21-09-2001 588 -56.18 02-01-2004 833 131.78 14-01-2004 17-05-2004 124 -27.27 30-11-2004 197 38.38 10-05-2006 15-06-2006 36 -24.32 13-10-2006 120 33.43 08-01-2008 09-03-2009 426 -60.91 04-11-2010 605 156.04 29-01-2015 11-02-2016 378 -22.67 03-04-2017 417 30.32 നഷ്ടത്തിനെതിരെ മുഖംതിരിക്കുക ഇപ്പോൾ നിങ്ങളുടെ പോർട്ട്ഫോളിയോ പരിശോധിച്ചുനോക്കൂ. 15 ഉം 20ഉം ശതമാനം നേട്ടമുണ്ടായിരുന്ന ഓഹരികളും മ്യൂച്വൽ ഫണ്ടുകളും നെഗറ്റീവ് ആദായം രേഖപ്പെടുത്തിയിട്ടുണ്ടാകും. ആദായക്കണക്കുകളെല്ലാം ചുവന്ന അക്ഷരത്തിൽ ശതമാനത്തിൽ കണ്ടുഭയക്കേണ്ട. കൂടുതൽ നഷ്ടംഒഴിവാക്കാൻ വേഗം വിറ്റൊഴിയാമെന്ന് ചിന്തിച്ചാൽ പേപ്പറിൽമാത്രമൊതുങ്ങുന്ന നഷ്ടം യാഥാർത്ഥ്യമാകും. അതുമാത്രമല്ല, വിപണി തിരിച്ചുവരുമ്പോൾ മികച്ചനേട്ടമുണ്ടാക്കാനുള്ള നിങ്ങളുടെ അവസരവും നഷ്ടമാകും. ഒന്നുമനസിലാക്കുക. കനത്ത നഷ്ടത്തിൽ നിങ്ങൾ വിറ്റൊഴിയുമ്പോൾ പിന്നീട് വിപണിയിൽ തിരിച്ചുപ്രവേശിക്കാനുള്ള നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞിട്ടുമുണ്ടാകും. ഒറ്റപ്പെട്ടവനാകുക വിപണിയുടെ തകർച്ചയിൽ എല്ലാവരും വിറ്റൊഴിയുമ്പോൾ സമയം വൈകിക്കാതെ അവരോടൊപ്പം ചേരാനാകും മനസ് പറയുക. ജനക്കൂട്ടത്തിന്റെ വികാരത്തോടൊപ്പം ചേരുകയെന്നത് സാമാന്യജനത്തിന്റെ മനഃശാസ്ത്രമാണ്. അത് താൽക്കാലികാശ്വാസംതരുമെങ്കിലും ദീർഘകാലത്തിൽ അതിന് വലിയവിലകൊടുക്കേണ്ടിവരും. ഹ്രസ്വകാലത്തേയ്ക്കല്ല നിക്ഷേപം കൂടുതൽ നഷ്ടംവരുമ്പോൾ വിറ്റൊഴിയാനുള്ളതല്ല നിങ്ങളുടെ നിക്ഷേപം. ഘട്ടംഘട്ടമായി കൂടുതൽ നിക്ഷേപിക്കാനുള്ള അവസരം ഇതുപോലെ ഭാവിയിൽ ലഭിച്ചെന്നുവരില്ല. അതുകൊണ്ടാണ് പറയുന്നത്, ഹ്രസ്വകാലത്തേയ്ക്ക് ആവശ്യമുള്ളതുക ഓഹരിയിലോ, ഓഹരി അധിഷ്ഠിത ഫണ്ടുകളിലോ നിക്ഷേപിക്കരുതെന്ന്. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും മുന്നിൽകണ്ടുവേണം ഓഹരിയിൽ നിക്ഷേപം നടത്താൻ. ആസ്തിമാറ്റം വിപണി കൂപ്പുകുത്തുമ്പോൾ ചിലരെങ്കിലും പണംപിൻവലിച്ച് ഡെറ്റ് ഫണ്ടിലോ, ബാങ്ക് എഫ്ഡിയിലോ നിക്ഷേപിക്കും. വിപണികൂടുതൽ തകരുമ്പോൾ വീണ്ടും നിക്ഷേപിക്കാമെന്നാകും ഇവർ കണക്കുകൂട്ടുക. വിപണി എത്ര താഴുമെന്നോ എത്ര ഉയരുമെന്നോ ആർക്കും പ്രവചിക്കാനാവില്ല. അതുകൊണ്ടുതന്നെ വിപണിയിൽ തിരിച്ചുകയറാനുള്ള നിങ്ങളുടെ അവസരം നഷ്ടപ്പെട്ടേക്കാം. ഫണ്ടുകൾ നഷ്ടത്തിലാകുമ്പോൾ മികച്ച നേട്ടം നൽകിയ ഫണ്ടുകൾ നഷ്ടത്തിലേയ്ക്ക് പതിക്കുമ്പോൾ നിക്ഷേപകർക്ക് നിരാശ സ്വാഭാവികം. എന്തുകൊണ്ടാണ് മികച്ച റേറ്റിങ് ഉള്ള ഫണ്ടുകൾ നഷ്ടത്തിലായതെന്ന് അവർ ആശ്ചര്യപ്പെട്ടേക്കാം. വിപണിയുമായി ബന്ധപ്പെട്ട ചാഞ്ചാട്ടമാണ് അതിനുകാരണം. അല്ലാതെ ഫണ്ടിന്റെ മോശംപ്രകടനമല്ല. ആക്ഷൻ പ്ലാൻ വൈകാരികമായി പ്രതികരിക്കാതിരിക്കുക: വിപണി തകർന്നടിയുമ്പോൾ കൂടുതൽ നഷ്ടം ഒഴിവാക്കാമെന്നുകരുതി നിക്ഷേപം പിൻവലിക്കാതിരിക്കുക. ഓഹരി വിപണിയുടെ അടിസ്ഥാന സ്വഭാവമാണ് ഉയർച്ചയും താഴ്ചയും. ഓരോ തകർച്ചയും ദീർഘകാലത്തേയ്ക്ക് മികച്ച നേട്ടം സമ്മാനിക്കുമെന്ന് തിരിച്ചറിയുക. നിക്ഷേപം തുടരുക: നിങ്ങളുടെ പ്രതിമാസ നിക്ഷേപം(എസ്ഐപി)നിർത്താതിരിക്കുക. വിപണി ഇടിയുമ്പോഴുള്ള നിക്ഷേപമാണ് ഉയർച്ചയുടെ കാലത്ത് നിങ്ങൾക്ക് പരമാവധി നേട്ടം നൽകുക. കഴിയുമങ്കിൽ നിക്ഷേപതുകയിൽ നിശ്ചിതശതമാനം വർധനവരുത്തുന്നത് കൂടുതൽ ഗുണംചെയ്യും. നിക്ഷേപ ആസ്തികളിൽ മാറ്റംവരുത്താതിരിക്കുക: നിക്ഷേപ ആസ്തികളിൽ പെട്ടെന്ന് മാറ്റംവരുത്തുന്നത് നിലവിലെ അവസ്ഥയിൽ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളെ തകിടംമറിച്ചേക്കാം. നിലവിലുള്ള അവസ്ഥയിൽനിന്നും വിപണിതാഴുമ്പോഴും ഒന്നുംസംഭവിച്ചില്ലെന്നമട്ടിൽ എസ്ഐപി തുടരുക. അതീവ നഷ്സാധ്യതയുള്ള സ്മോൾക്യാപ്-മിഡ്ക്യാപ് ഫണ്ടുകളിലെ കാര്യത്തിലും ഇതേസമീപനം സ്വീകരിക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾ മറക്കാതിരിക്കുക: വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾക്കായുള്ള എസ്ഐപി നിക്ഷേപത്തിൽമാറ്റംവരുത്താനുള്ള സമയമല്ല ഇത്. ആവശ്യത്തിന് കരുതൽധനവും കുടുംബത്തോടൊപ്പം നിങ്ങൾക്കും ആരോഗ്യ ഇൻഷുറൻസും ഉറപ്പുവരുത്തുക. ടേം പോളിസിയുടെ കാര്യവും മറക്കേണ്ട. നിലവിൽ ഈ കരുതലുള്ളവർ അതുതുടരാനും മറക്കേണ്ട. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: വിപണി താഴുന്നതോ ഉയരുന്നതോ ബാധിക്കുന്ന പ്രശ്നമല്ലെന്ന് മനസിലാക്കി ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള എസ്ഐപി നിക്ഷേപം തുടരുക. അത് മ്യൂച്വൽ ഫണ്ട് വഴിയായാലും നേരിട്ട് ഓഹരിയിലായാലും. കോവിഡ് ബാധിക്കാതിരിക്കാൻ മുൻകരുതലെടുക്കുക. സർക്കാർ നിർദേശങ്ങൾ പാലിക്കുക.

from money rss https://bit.ly/2vQwQNS
via IFTTT

ബാങ്കുകളുടെ പ്രവൃത്തിസമയം പുതുക്കി: വിശദാംശങ്ങളറിയാം

രാജ്യമൊട്ടാകെ 21 ദിവസം അടച്ചിടാൻ തീരുമാനിച്ചതോടെ ബാങ്കുകൾ പ്രവൃത്തിസമയം ക്രമീകരിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകൾ പ്രവൃത്തിസമയത്തിൽ മാറ്റംവരുത്തിയത്. കുറഞ്ഞ ജീവനക്കാരെവെച്ചാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത്. ബാങ്കിന്റെ ശാഖകളിലെത്തുന്നവരുടെ എണ്ണംകുറയ്ക്കാൻ നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ പരമാവധി ഉപയോഗിക്കണമെന്ന് ഉപഭോക്താക്കളോട് ബാങ്കുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ ബാങ്കുകളുടെ പ്രവർത്തന സമയം എച്ച്ഡിഎഫ്സി ബാങ്ക് ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 2വരെയാകും എച്ച്ഡിഎഫ്സി ബാങ്ക് പ്രവർത്തിക്കുക. പാസ്ബുക്ക് പുതുക്കൽ, വിദേശ കറൻസി വാങ്ങൽ തുടങ്ങിയ സേവനങ്ങൾ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. ഐസിഐസിഐ ബാങ്ക് ശാഖകളിൽ ജീവനക്കാർ നാമമാത്രമായതിനാൽ പരമാവധി പേർ ബാങ്കിലെത്താതെ ഇടപാട് നടത്തണമെന്നാണ് ഐസിഐസിഐ ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കിങ് സേവനങ്ങൾക്കായി ഐമൊബൈൽ, നെറ്റ് ബാങ്കിങ് എന്നീ സേവനങ്ങൾ ഉപയോഗിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. എസ്ബിഐ പ്രവർത്തന സമയത്തിൽമാറ്റംവരുത്തിയിട്ടില്ലെങ്കിലും ഉപഭോക്താക്കൾ ഇടപാടുകൾക്കായി ശാഖകളിൽ എത്തുന്നത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം കുറവായതിനാൽ ഡിജിറ്റൽ ഇടപാടുകൾ നടത്താൻ തയ്യാറാകണമെന്നും ട്വീറ്ററിലൂടെ ബാങ്ക് നിർദേശം നൽകി. Following the government advisory, many people are staying at home and so are our colleagues. Hence, we request you to prefer our digital services for all the banking needs. Lets support the nation as one.#COVID19 #Coronavirus #SBI #StateBankOfIndia pic.twitter.com/5gN4QT0vqJ — State Bank of India (@TheOfficialSBI) March 23, 2020 കൊട്ടക് മഹീന്ദ്ര ബാങ്ക് തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാകും ബാങ്ക് പ്രവർത്തിക്കുക. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കിന് അവധിയായിരിക്കും. ശാഖകളിലെത്തി ഇടപാട് നടത്തുന്നത്നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിജിറ്റൽ ഇടപാടുകൾക്കുള്ള സേവന നിരക്കുൾ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. ഏതുബാങ്കിന്റെ എടിഎമ്മിൽനിന്ന് പണമെടുത്താലും സർവീസ് ചാർജ് നൽകേണ്ടതില്ല. അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന നിബന്ധനയും നീക്കി. മൂന്നുമാസത്തേയ്ക്കാണ് ഇതിന് പ്രാബല്യമുള്ളത്. എല്ലാ ബാങ്കുകൾക്കും നിബന്ധന ബാധകവുമാണ്.

from money rss https://bit.ly/2QHMXVh
via IFTTT

പ്രതിസന്ധി അതിജീവിച്ച് വിപണി: സെന്‍സെക്‌സില്‍ 522 പോയന്റ് നേട്ടം

മുംബൈ: തിങ്കളാഴ്ചയിലെ കനത്ത നഷ്ടത്തിനെ അതിജീവിച്ച് ഓഹരി വിപണിയിൽ രണ്ടാം ദിവസവും മികച്ച നേട്ടം. സെൻസെക്സ് 522 പോയന്റ് ഉയർന്ന് 27196ലും നിഫ്റ്റി 151 പോയന്റ് നേട്ടത്തിൽ 7952ലുമാണ് വ്യാപാരം നടക്കുന്നത്. കോവിഡ് ബാധ കൂടുതൽ വ്യാപകമാകാതിരിക്കാൻ രാജ്യമൊട്ടാകെ അടച്ചിടാൻ നിർബന്ധിതമായ സാഹചര്യത്തിലും വിപണിയെ നിക്ഷേപകർ കൈവിട്ടില്ല. നിഫ്റ്റി ഐടി സൂചിക 1.66 ശതമാനവും ബാങ്ക് സൂചിക 0.35ശതമാനവും സ്മോൾക്യാപ് മിഡക്യാപ് എന്നിവ യഥാക്രമം 045ഉം 0.65ഉം ശതമാനവും നേട്ടത്തിലാണ്. റിലയൻസാണ് മികച്ച നേട്ടത്തിൽ. ഓഹരി വില എട്ടുശതമാനം ഉയർന്നു. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. യെസ് ബാങ്ക്, ഇന്റസിൻഡ് ബാങ്ക്, എൽആൻഡ്ടി, അൾട്രടെക് സിമെന്റ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഏഷ്യൻ വിപണികളിലും ഉണർവ് പ്രകടമാണ്. നിക്കി, ഹാങ്സെങ്, കോസ്പി, ഷാങ്ഹായ് തുടങ്ങിയ സൂചികകൾ മികച്ച നേട്ടത്തിലാണ്. യുഎസ് സൂചികയായ നാസ്ഡാക് 8.12ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/2vR4Zgy
via IFTTT

രണ്ടുമാസത്തിനിടെ കമ്പനികൾലാഭവീതമായി നൽകിയത് 45,000 കോടി

മുംബൈ: രണ്ടുമാസത്തിനിടെ രാജ്യത്തെ മുന്നൂറോളം കമ്പനികൾ ചേർന്ന് ഓഹരിയുടമകൾക്ക് ലാഭവീതമായി വിതരണം ചെയ്തത് 45,000 കോടിരൂപ. നിലവിലെ ലാഭവീത വിതരണനികുതി (ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് -ഡി.ഡി.ടി.) സമ്പ്രദായം മാറുന്നതിനുമുമ്പായി ലാഭവീതവിതരണം പൂർത്തിയാക്കാനാണ് പരമാവധി കമ്പനികളുടെ ശ്രമം. അടുത്ത സാമ്പത്തികവർഷംമുതൽ ലാഭവീതം വരുമാനമായി കണക്കാക്കി അത് സ്വീകരിക്കുന്നവരിൽനിന്നാണ് നികുതി ഈടാക്കുക. ഇത്തവണത്തെ ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കമ്പനി ​െപ്രാമോട്ടർമാർ നികുതിയും ലെവിയും സർച്ചാർജുമായി ഉയർന്ന തുക സർക്കാരിന് നൽകേണ്ടി വരും. ലാഭവീത വിതരണം നേരത്തേയാക്കി കമ്പനി െപ്രാമോട്ടർമാർക്കുണ്ടാകുന്ന അധിക ബാധ്യത ഒഴിവാക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഏപ്രിൽ ഒന്നിനുമുമ്പ് ലാഭവീതം കൈമാറിയതിലൂടെ വിവിധ കമ്പനികളുടെ പ്രമോർട്ടർമാർക്ക് 19,000 കോടി രൂപയോളം ലാഭിക്കാൻ കഴിഞ്ഞെന്നാണ് വിലയിരുത്തൽ. ഇതുവരെ ലാഭവീതം വിതരണംചെയ്യുന്നതിന് കമ്പനികളിൽനിന്നാണ് നികുതി ഈടാക്കിയിരുന്നത്. ഡി.ഡി.ടി. ആയി 20 ശതമാനം തുക കമ്പനികൾ നൽകിയിരുന്നു. അതിനുശേഷമുള്ള തുകയാണ് ഓഹരിയുടമകൾക്ക് വിതരണംചെയ്തിരുന്നത്. ഏപ്രിൽ ഒന്നിനുശേഷം ലാഭവീതം, അത് സ്വീകരിക്കുന്നവരുടെ വരുമാനമായി കണക്കാക്കും. അവരുടെ ആദായനികുതി സ്ലാബ് അനുസരിച്ച് ഇതിന് നികുതിനൽകണം. ഇത് കമ്പനികളുടെ പ്രമോട്ടർമാരെയാണ് കൂടുതൽ ബാധിക്കുക. അവരുടെ നിലവിലെ വരുമാനത്തിനൊപ്പം ലാഭവീതവും ചേർക്കേണ്ടി വരും. ഇതോടെ അഞ്ചുകോടി രൂപയ്ക്കുമുകളിൽ വരുമാനമുള്ളവർ ലെവിയും സർച്ചാർജുമടക്കം പരമാവധി 43 ശമതാനംവരെ തുക നൽകണം. രണ്ടുമുതൽ അഞ്ചുകോടിവരെ വരുമാനമുള്ളവർ 39 ശതമാനംവരെയാണ്. ഈ കണക്കുവെച്ചുനോക്കുമ്പോഴാണ് െപ്രാമോട്ടർമാർക്ക് 19,000 കോടി രൂപയുടെ ലാഭമുണ്ടായതായി വിലയിരുത്തുന്നത്. ടി.സി.എസ്., അദാനി പോർട്സ് ആൻഡ് സെസ്, അപ്പോളോ ഹോസ്പിറ്റൽസ്, ഏഷ്യൻ പെയിന്റ്സ്, അരബിന്ദൊ ഫാർമ, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ബജാജ് ഹോൾഡിങ്സ്, ഭാരതി എയർടെൽ, കോൾഗേറ്റ് പാമൊലീവ്, ക്രിസിൽ, ഡാബർ, ഡി.എൽ.എഫ്., ഡെൽറ്റ കോർപ്, ഇമാമി, എച്ച്.സി.എൽ. ടെക്, ഹീറോ മോട്ടോകോർപ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഇന്ത്യ ബുൾസ് എന്നിങ്ങനെ പ്രമുഖ കമ്പനികളെല്ലാം ലാഭവീതം കൈമാറിക്കഴിഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞതും പ്രമോട്ടർമാർക്ക് പുതിയ അവസരമായിട്ടുണ്ട്. പതിവിലും നേരത്തേ ലഭിച്ച ലാഭവീതത്തുക പൊതുവിപണിയിൽനിന്ന് കൂടുതൽ ഓഹരികൾ വാങ്ങി കമ്പനിയിലെ ഓഹരിപങ്കാളിത്തം കൂട്ടാൻ അവർ പ്രയോജനപ്പെടുത്തുകയാണ്. ടാറ്റയും ബജാജും അടക്കം പല െപ്രാമുഖകമ്പനികളുടെയും പ്രമോട്ടർമാർ ഇത്തരത്തിൽ ഓഹരി പങ്കാളിത്തം വർധിപ്പിച്ചിട്ടുണ്ട്.

from money rss https://bit.ly/39g95fU
via IFTTT

ആശ്വാസ നടപടികളുമായി ധനമന്ത്രി: സെന്‍സെക്‌സ് 692 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ ആശ്വാസനേട്ടം. കോർപ്പറേറ്റുകൾക്ക് ആശ്വാസ നടപടികളുമായി ധനമന്ത്രിയെത്തിയതാണ് വിപണിക്ക് തുണയായത്. സെൻസെക്സ് 692.79 പോയന്റ് നേട്ടത്തിൽ 26,674.03ലും നിഫ്റ്റി 190.80 പോയന്റ് ഉയർന്ന്7,801.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.5 ശതമാനത്തോളം നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് സൂചിക 1.12 ശതമാനവും ഐടി സൂചിക 6.13ശതമാനവും ഓട്ടോ 1.44 ശതമാനവും എഫ്എംസിജി 3.13ശതമാനവും ഉയർന്നു. ബിഎസ്ഇയിലെ 927 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായിരുന്നു. 1310 ഓഹരികൾ നഷ്ടംനേരിട്ടു. ഇൻഫോസിസാണ് മികച്ച നേട്ടുണ്ടാക്കിയത്. കമ്പനിയുടെ ഓഹരിവില 12 ശതമാനം ഉയർന്ന് 589 നിലവാരത്തിലെത്തി. അദാനി പോർട്സ്, ബ്രിട്ടാനിയ, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. യെസ് ബാങ്ക്, എംആന്റ്എം, ഗ്രാസിം, ഇൻഡസിന്റ് ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾതന്നെ നിക്ഷേപകർ ആത്മവിശ്വാസത്തിലായിരുന്നു. സെൻസെക്സ് 1212 പോയന്റും നിഫ്റ്റി 353 പോയന്റും നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. വൈകീട്ട് നടത്തിയ വീഡിയോ കോൺഫറൻസിൽ സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒരൊറ്റദിവസത്തെ ഏറ്റവുംവലിയ തകർച്ചയാണ് കഴിഞ്ഞദിവസം വിപണിയിൽ കണ്ടത്. വിവിധ സംസ്ഥാനങ്ങൾ അടച്ചിടാനുള്ള തീരുമാനം പുറത്തുവന്നതോടെ വിപണി 4000പോയന്റോളം കൂപ്പുകുത്തിയിരുന്നു.

from money rss https://bit.ly/3agKqZS
via IFTTT

'അടച്ചിടല്‍ നീണ്ടാലും ഒന്നരവര്‍ഷത്തേയ്ക്കാവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്തുണ്ട്'

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഒന്നരവർഷം ജീവിക്കാനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ കരുതലായുണ്ടെന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഡി.വി പ്രസാദ്. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഭക്ഷ്യവിതരണ ശൃംഖലയാണ് ഇന്ത്യയ്ക്കുള്ളതെന്നും ബ്ലൂംബർഗിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തെതുടർന്ന് കൂടുതൽകാലം രാജ്യം അടച്ചിടേണ്ടിവരുമെന്നുകരുതി ജനങ്ങൾ കൂട്ടത്തോടെ ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാൻ തുടങ്ങിയാൽ വിലക്കയറ്റമുണ്ടായേക്കാമെന്നും അദ്ദേഹം സൂചന നൽകി. രാജ്യത്തെ വിവിധ ഗോഡൗണുകളിലായി ഏപ്രിൽ അവസാനത്തോടെ 100 മില്യൺ ടൺ ഭക്ഷ്യധാന്യശേഖരമുണ്ടാകും. ഒരുവർഷത്തേയ്ക്ക് രാജ്യത്തിന് ആവശ്യമുള്ളത് 50 മില്യൺ ടൺ മുതൽ 60 മില്യൺ ടൺവരെ ഭക്ഷ്യധാന്യങ്ങളാണ്. 2019-20 വർഷത്തിൽ റെക്കോഡ് ശേഖരമാണ് വിവധി ഗോഡൗണുകളിലുള്ളത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ അടച്ചിട്ടതോടെ 130 കോടി ജനങ്ങളാണ് വിവിധ നിയന്ത്രണങ്ങളിൽപ്പെട്ടത്. ആറുമാസത്തെ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ സംസ്ഥാനങ്ങൾക്ക് കൈമാറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2UBhSDC
via IFTTT

ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ഒരുമാസം അധികസമയം

ന്യൂഡൽഹി: കോവിഡ് വ്യാപനംമൂലം വിവിധ സംസ്ഥാനങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിന് ഒരുമാസത്തെ അധികസമയം അനുവദിച്ചു. ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റിയുടെ നിർദേശപ്രകാരമാണിത്. ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കും വിവിധ ലൈഫ് ഇൻഷുറൻസ് പോളിസികളിലെ പ്രീമിയം അടയ്ക്കുന്നതിനും ഇത് ബാധകമാണെന്ന് ഐആർഡിഎയുടെ അറിയിപ്പിൽ പറയുന്നു. പോളിസി തുടരുന്നതിന് ഈകാലയളവിൽ തടസ്സമുണ്ടാകരുത്. നോ ക്ലെയിം ബോണസും ലഭ്യമാക്കണം. പോളിസി ഉടമകൾക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനായി സാധ്യമായ മറ്റുവഴികൾ തേടണമെന്നും സർക്കുലറിലുണ്ട്. ടെലഫോൺവഴിയോ ഡിജിറ്റിൽ സാധ്യതകളുപയോഗിച്ചോ സേവനംനൽകാൻ തയ്യാറാകണം. പ്രവർത്തിക്കുന്ന ഓഫീസുകളുടെ വിവരങ്ങളും പ്രീമിയം അടയ്ക്കുന്നതിനും പോളിസികൾ പുതുക്കുന്നതിനും ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും ക്ലെയിം തീർപ്പാക്കുന്നതിനുള്ള നിർദേശങ്ങളും വെബ്സൈറ്റിൽ നൽകണമെന്നും ഐആർഡിഎ നിർദേശിച്ചിട്ടുണ്ട്.

from money rss https://bit.ly/2UyO8au
via IFTTT

തമിഴ്‌നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ; സൗജന്യ അരിയും അവശ്യസാധനങ്ങളും

ചെന്നൈ: കോവിഡ് വ്യാപനംമൂലം അടച്ചിട്ട തമിഴ്നാട്ടിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 1000 രൂപ വീതം നൽകാൻ സർക്കാർ തീരുമാനിച്ചു. ഇതോടൊപ്പം അരി, പഞ്ചസാര മറ്റ് അവശ്യവസ്തുക്കൾ എന്നിവയും സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി ഇ.കെ പഴനിസ്വാമി പ്രഖ്യാപിച്ചു. എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നീണ്ടനിര ഒഴിവാക്കൻ ടോക്കൺ നൽകിയാകും ഇവ വിതരണംചെയ്യുക. Rs 1000 to all ration card holders, free rice, sugar, and other essential commodities. To avoid long queues, commodities will be issued on a token basis: Tamil Nadu CM Edappadi K Palaniswami (file pic) pic.twitter.com/0ws9D8p7IK — ANI (@ANI) March 24, 2020 തിങ്കളാഴ്ച മൂന്നുപേർക്കുകൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം തമിഴ്നാട്ടിൽ 12 ആയി. ഇതേതുടർന്നാണ് സംസ്ഥാനം മുഴുവൻ മാർച്ച് 31വരെ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്.

from money rss https://bit.ly/3blDNp5
via IFTTT

Monday, 23 March 2020

ക്ഷമയോടെ കാത്തിരിക്കാം; പ്രതിസന്ധിയെ മറികടക്കാം

ഇപ്പോഴത്തെ മഹാമാരിയെത്തുടർന്ന് ഓഹരി വിപണിയിലുണ്ടായ പ്രതിസന്ധിയെ 2008ലെ സാമ്പത്തിക പ്രതിസന്ധിയുമായാണ് വിപണി തുലനം ചെയ്യുന്നത്. 2008-09 ലെ ആഗോള പ്രതിസന്ധിക്കാലത്ത് നിഫ്റ്റി 50 ഒരു വർഷ കാലയളവിൽ 60 ശതമാനത്തിലധികം തിരുത്തൽ നടത്തുകയുണ്ടായി. ഇപ്പോൾ ഒന്നര മാസത്തിൽതാഴെ സമയംകൊണ്ടുതന്നെ 30 ശതമാനത്തിലധികം താഴെപ്പോയി. അങ്ങേയറ്റം മാരകമായ ഈ രോഗം കടുത്ത അനന്തരഫലങ്ങൾക്കുശേഷവും നിയന്ത്രണ വിധേയമായേക്കില്ല എന്ന ഭയവുമുണ്ട്. ഇതുമൂലം ലോകമെമ്പാടും അതിവേഗം ഓഹരി വിൽപന നടക്കുകയാണ്. ഫണ്ടുകൾ സർക്കാർ ബോണ്ടുകളിലേക്കും അമേരിക്കൻ ഡോളറിലേക്കും മാറിക്കൊണ്ടിരിക്കുന്നു. ഇത് ഓഹരി വിലകൾ വർധിക്കാനും നേട്ടംകുറയാനും കറൻസി നിരക്ക് കുറയാനും ഇടയാക്കുന്നു. രണ്ടു പ്രതിസന്ധികളും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. രോഗവ്യാപനം തടയാൻ ലോകം വ്യാപാരവും യാത്രകളും നിയന്ത്രിച്ചുകൊണ്ട് സ്വയം അടച്ചിടുകയാണ്. രോഗം നിയന്ത്രണത്തിലായിക്കാഴിഞ്ഞാൽ മാത്രമേ ക്രമേണ കാര്യങ്ങൾ പഴയ നിലയിലേക്കു തിരിച്ചെത്തുകയുള്ളു. ഭൂരിപക്ഷം വിദഗ്ധരും അഭിപ്രായപ്പെട്ടതുപോലെ ഇതിന് ഒരു വർഷമെടുക്കുമെന്ന നിലപാടിനോട് വിപണി യോജിക്കുന്നില്ല. ലോകത്തിലെ നാലിലൊന്നു പണമിടപാടും കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ സാമ്പത്തിക വിപണിയായ അമേരിക്കൻ വിപണിയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയായിരുന്നു 2008-09 ലെ തകർച്ചയ്ക്കു കാരണം. തിരിച്ചടയ്ക്കപ്പെടാത്ത വായ്പകളും ഹൗസിംഗ് മേഖലയിൽ അനുഭവപ്പെട്ട മാന്ദ്യവുമായിരുന്നു ഇതിലേക്കു നയിച്ചത്. യുഎസിലെ വൻകിട സാമ്പത്തിക സഖ്യങ്ങളെ ഇത് ബാധിക്കുകയും ഈ തകർച്ച ലോക സാമ്പത്തിക വ്യവസ്ഥയിലേക്കു സംക്രമിക്കുകയുമായിരുന്നു. ഈ പ്രതിസന്ധി നേരിടുന്നതിന് യുഎസും കേന്ദ്ര ബാങ്കും കൊണ്ടു വന്ന സാമ്പത്തിക, ധനകാര്യ ഉത്തേജക പദ്ധതികൾ ഒരു വർഷത്തിനകംതന്നെ വിപണിയിൽ ആത്മവിശ്വാസം തിരിച്ചു കൊണ്ടുവന്നു. ഇന്നു പല രാജ്യങ്ങളും ഇത്തരം ഉത്തേജക പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പരിമിതമായ അനുകൂല വ്യതിയാനമേ ഇവയ്ക്കുണ്ടാക്കാൻ കഴിയൂ. പ്രശ്നം സാമ്പത്തികമല്ല, മറിച്ച് ലോകാരോഗ്യവുമായി ബന്ധപ്പെട്ടതാണ് എന്നതുതന്നെ കാരണം. ഇപ്പോൾ ലോകത്ത് രണ്ടു ലക്ഷം പേരിലേക്ക് രോഗം വ്യാപിച്ചുകഴിഞ്ഞു. ഓരോ രാജ്യങ്ങളുടേയും കാര്യമെടുത്തു നോക്കിയാൽ വൈറസ് വ്യാപനം കുറയുന്നതായും രോഗവ്യാപനം നിയന്ത്രണാധീനമാകുന്നതായും കാണുന്നു. ചൈന, ദക്ഷിണ കൊറിയ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ രോഗവ്യാപനം ഗണ്യമായ തോതിൽ കുറയുകയും പുതിയ കേസുകളുടെ എണ്ണം കൂടുതലായ ഇറ്റലിയിലും ഇറാനിലും രോഗ വ്യാപനം നിയന്ത്രിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കർശന നിയന്ത്രണങ്ങളും ആരോഗ്യരംഗത്തെ മുൻകരുതൽ നടപടികളുമാണ് ഈ സ്ഥിതിയുണ്ടാക്കിയത്. 2019 ഫെബ്രുവരിയിൽ ആഗോള രംഗത്ത് ഇടത്തരം ഓഹരികൾ റെക്കാർഡ് ഉയരത്തിലായിരുന്നു. വികസിത വിപണികളെ കോവിഡ്-19 ബാധിക്കില്ല എന്ന വിശ്വാസത്തിലായിരുന്നു ഇത്. എന്നാൽ നേരത്തേ കരുതിയതിനേക്കാൾ ഗുരുതരമായും വേഗത്തിലുമാണ് ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചത്. ഇതേത്തുടർന്ന് വ്യാപാരത്തിലും യാത്രകളിലും ഉപഭോഗത്തിലും നിയന്ത്രണങ്ങളുണ്ടായി. സാമ്പത്തിക പ്രവർത്തനങ്ങൾ തീർത്തും തടയപ്പെട്ടു. 2020ലെ ഈ അനിശ്ചിതത്വം ജിഡിപി കണക്കുകൂട്ടലുകളിലും കോർപറേറ്റ് വളർച്ചാ നിരക്കിലും പതനമുണ്ടാക്കുകയും ധനകമ്മിയിലേക്കു കാര്യങ്ങൾ നീങ്ങാനിടയാക്കുകയും ചെയ്തു. അതേ സമയം ജനുവരി മുതൽ മാർച്ചുവരെയുണ്ടായ കാര്യങ്ങൾ പരിശോധിച്ചാൽ മനസിലാവുന്ന കാര്യങ്ങൾ പ്രതീക്ഷാ നിർഭരമാണ്. കർശന നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം തടയാൻ കഴിയുമെന്നും ഭാവിയിൽ ഇതിനെതിരെ വാക്സിൻ കണ്ടെത്താനാവുമെന്നും പ്രത്യാശയുണ്ട്. ഈ മഹാമാരിയുടെ വെളിച്ചത്തിൽ ഭാവിയിൽ ലോകം നിക്ഷേപ തന്ത്രങ്ങൾ മാറ്റിയേക്കാം. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനത്തിന് സാധ്യമായ അവസ്ഥയിലാണ് ഇന്ത്യ. കൊറോണയുടെ ആക്രമണത്തിൽ കാര്യമായ ആഘാതമുണ്ടാകാതെ പിടിച്ചുനിൽക്കാൻ കഴിയുന്ന നമുക്ക് ഘടനാപരമായ മാറ്റങ്ങളിലൂടെയും നിക്ഷേപങ്ങളെ ആകർഷിക്കുന്ന നടപടികളിലൂടെയും മെച്ചപ്പെട്ട ധന സ്ഥിതിയിലേക്കു മുന്നേറാൻ കഴിയും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2QHr8Fg
via IFTTT

വാര്‍ഷിക ലാഭത്തിന്റെ 0.25ശതമാനം എസ്ബിഐ കോവിഡ് പ്രതിരോധത്തിന് നല്‍കും

ന്യൂഡൽഹി: വാർഷിക ലാഭത്തിന്റെ 0.25ശതമാനം കൊറോണയ്ക്കെതിരെ പോരാടാനുള്ള പ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പ്രഖ്യാപിച്ചു. 2019-20 സാമ്പത്തികവർഷത്തെ അറ്റാദായത്തിൽനിന്നാണ് തുക നീക്കിവെയ്ക്കുക. കമ്പനി നിയമത്തിന്റെ ഭാഗമായുള്ള കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി(സിഎസ്ആർ)യുടെ ഭാഗമായി പണം ചെലവഴിക്കണമെന്ന് സർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് എസ്ബിഐ മുന്നോട്ടുവന്നിട്ടുള്ളത്. അവശ വിഭാഗക്കാരായ കൊറോണ ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കുമായാണ് പണം ചെലവഴിക്കുകയെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും ശുചീകരണം, അത്യാഹിതങ്ങൾ നേരിടൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും ഇതിൽനിന്ന് വിഹിതമുണ്ടാകും. SBI takes a huge step in the fight against Coronavirus in India. The CSR fund will be used for various activities related to COVID-19, mainly to support health care for underprivileged people. Read more: https://bit.ly/33E9NSU #COVID19 #Coronavirus #CSRFund pic.twitter.com/4YMFogct9h — State Bank of India (@TheOfficialSBI) March 24, 2020 അടിയന്തര സാഹചര്യം നേരിടാൻ ജനങ്ങൾക്ക് കോവിഡ് എമർജൻസി വായ്പയും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ജൂൺ 30വരെ 200 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. 12 മാസത്തെ തിരിച്ചടവിൽ 7.25ശതമാനം പലിശയ്ക്കായിരിക്കും ജനങ്ങൾക്ക് വായ്പ അനുവദിക്കുക.

from money rss https://bit.ly/2xgBcye
via IFTTT

ഇ-കൊമേഴ്‌സ് മേഖല ഇനി അവശ്യ സർവീസ്

കൊച്ചി:കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇ-കൊമേഴ്സ് മേഖലയെ അവശ്യ സർവീസായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മന്ത്രിതല യോഗത്തിലെ തീരുമാനത്തെ തുടർന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ലോജിസ്റ്റിക്സ്, വെയർഹൗസിങ്, ഡെലിവറി അടക്കമുള്ള ഇ-കൊമേഴ്സ് മേഖലയുടെ പ്രവർത്തനങ്ങളെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണങ്ങളിൽനിന്നും ഒഴിവാക്കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് സംസ്ഥാന സർക്കാരുകളോടും ജില്ലാ ഭരണകൂടങ്ങളോടും നിർദേശിച്ചു. എന്നാൽ, കമ്പനികളും ഡെലിവറി സ്ഥാപനങ്ങളും വാഹനങ്ങളിൽ അടക്കം ശുചിത്വം പാലിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെത് നല്ല തീരുമാനമാണെന്നും ഇപ്പോഴത്തെ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ, ഇ-കൊമേഴ്സ് മേഖലയ്ക്ക് സാധനങ്ങളുടെ വിതരണം ഉറപ്പുവരുത്താൻ കഴിയുമെന്നും ഓൺലൈൻ ഷോപ്പിങ് സൈറ്റായ സ്നാപ്ഡീൽ സഹ സ്ഥാപകൻ കുനാൽ ബാൽ പറഞ്ഞു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ഭക്ഷണ, പലവ്യഞ്ജന കമ്പനികളായ സൊമാറ്റോ, സ്വിഗ്ഗി, ബിഗ് ബാസ്കറ്റ് തുടങ്ങിയവർ ഡെലിവറി സംബന്ധിച്ച് മാർഗ നിർദേശങ്ങൾ ഉപഭോക്താക്കൾക്കും റെസ്റ്റോറന്റുകൾക്കും ഡെലിവറി സ്ഥാപനങ്ങൾക്കും നൽകി. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഓർഡറുകളിൽ വൻ വർധനയാണ് ഇ-കൊമേഴ്സ് കമ്പനികൾക്ക് ഉണ്ടാവുന്നത്. ഡിമാൻഡ് വർധിച്ചതോടെ ചില സ്ഥാപനങ്ങൾ ഓൺലൈൻ സൈറ്റുകളായ ആമസോണിലും ഫ്ളിപ്കാർട്ടിലും അമിത വിലയ്ക്ക് ഉത്പന്നങ്ങൾ വിറ്റിരുന്നു. എന്നാൽ, ഇത്തരം ഉത്പന്നങ്ങളെ സൈറ്റിൽനിന്ന് ഒഴിവാക്കുകയാണ് കമ്പനി അധികൃതർ ഇപ്പോൾ.

from money rss https://bit.ly/2J7fe3l
via IFTTT

നഷ്ടത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റ് വിപണി: സെന്‍സെക്‌സില്‍ 1212 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് പ്രതീക്ഷയോടെ വിപണി. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 1,212 പോയന്റ്(4.67%)നേട്ടത്തിൽ 27,193ലും നിഫ്റ്റി 353 പോയന്റ് (4.65%)ഉയർന്ന് 7964ലിലുമെത്തി. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുമുതൽ മൂന്നുശതമാനംവരെ നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഇൻഡസിന്റ് ബാങ്ക്, ടൈറ്റാൻ കമ്പനി, ഹീറോ മോട്ടോർകോർപ്, യെസ് ബാങ്ക്, എൽആൻഡ്ടി തുടങ്ങിയ കമ്പനികൾ നഷ്ടത്തിലുമാണ്. പ്രീ ഒപ്പണിങ് സെഷനിൽതന്നെ സെൻസെക്സ് 1152 പോയന്റും നിഫ്റ്റി 197 പോയന്റും നേട്ടത്തിലായിരുന്നു. രൂപയുടെ മൂല്യത്തിലും 22 പൈസയുടെ നേട്ടമുണ്ടായി. തിങ്കളാഴ്ചയിലെ ക്ലോസിങ് നിരക്കായ 76.29ൽനിന്ന് ഡോളറിനെതിരെയുള്ളമൂല്യം 76.07 നിലവാരത്തിലേയ്ക്ക് ഉയർന്നു. കൊറോണ ഭീതിയിൽ കഴിഞ്ഞ ദിവസം വ്യാപകമായി ഓഹരികൾ വിറ്റൊഴിഞ്ഞപ്പോൾ ചൊവാഴ്ച നിക്ഷേപകർ ഓഹരികൾ വാങ്ങാനാണ് താൽപര്യം കാണിച്ചത്. വിപണിക്ക് കരുത്തായത് റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ്.

from money rss https://bit.ly/2xgZkRc
via IFTTT

Closing: എക്കാലത്തെയും വലിയ തകര്‍ച്ച: സെന്‍സെക്‌സിന് നഷ്ടമായത് 4000 പോയന്റ്

മുംബൈ:ഒരൊറ്റ ദിവസത്തെ ഏറ്റവും വലിയ തകർച്ചയ്ക്ക് ഓഹരി വിപണി സാക്ഷ്യംവഹിച്ചു. കോവിഡ്-19ന്റെ വ്യാപനത്തെതുടർന്ന് മുംബൈ ഉൾപ്പടെയുള്ള നഗരങ്ങൾ അടച്ചിടാനുള്ള നിർദേശത്തെതുടർന്ന് വിപണി തുടക്കത്തിൽതന്നെ കൂപ്പുകുത്തിയിരുന്നു. വ്യാപാരം ആരംഭിച്ച് ഒരുമണിക്കൂർ പിന്നിടുംമുമ്പെ ലോവർ സർക്യൂട്ട് ഭേദിച്ചതിനെതുടർന്ന് 45 മിനുട്ട് വ്യാപാരം നിർത്തിവെച്ചു. പിന്നീട് വ്യാപാരം തുടങ്ങിയപ്പോഴും സൂചികകൾക്ക് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ സെൻസെക്സ് 3,934.72 പോയന്റ് (13%) നഷ്ടത്തിൽ 25,981.24ലിലും നിഫ്റ്റി 1,135.20 പോയന്റ്(13%) താഴ്ന്ന് 7,610.25ലുമാണ് ക്ലോസ് ചെയ്തത്. ധനകാര്യ ഓഹരികളാണ് കനത്ത നഷ്ടംനേരിട്ടത്. അതിൽതന്നെ സ്വകാര്യ ബാങ്ക് സൂചികകയാണ് ഏറ്റവും നഷ്ടമുണ്ടാക്കിയത്. 17 ശതമാനം. ആക്സിസ് ബാങ്കിന്റെ ഓഹരി വില 28 ശതമാനം ഇടിഞ്ഞ് 310 നിലവാരത്തിലെത്തി. എച്ച്ഡിഎഫ്സി ബാങ്ക് 13 ശതമാനവും ഐസിഐസിഐ ബാങ്ക് 18 ശതമാനവും ഇൻഡസിന്റ് ബാങ്ക് 23 ശതമാനവും ബജാജ് ഫിനാൻസ് 24 ശതമാനവും തകർന്നടിഞ്ഞു. ഉത്പാദനം കുറച്ചതോടെ വാഹന ഓഹരികളും നഷ്ടംനേരിട്ടു. ബജാജ് ഓട്ടോ 14 ശതമാനവും മാരുതി സുസുകി 17 ശതമാനവും താഴ്ന്നു. ഏഷ്യൻ, യൂറോപ്യൻ വിപണികളിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/2WE2okP
via IFTTT

ഈ രക്തച്ചൊരിച്ചില്‍ എത്രനാള്‍; വിപണിയില്‍നിന്ന് വിട്ടുനില്‍ക്കാനുറച്ച് നിക്ഷേപകര്‍

രാജ്യമൊട്ടാകെയുള്ള കൊറോണ ഭീതി ദലാൾ സ്ട്രീറ്റിൽ ആഞ്ഞടിച്ചു. ഒരുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് വിപണി ലോവർ സർക്യൂട്ട് ഭേദിക്കുന്നത്. വിപണിയുടെ ചരിത്രത്തിലാകെ ആറുതവണമാത്രമാണ് സർക്യൂട്ട് ഭേദിക്കുന്ന പ്രതിഭാസമുണ്ടായിട്ടുള്ളത്. 92ലെ ഹർഷത്ത് മേത്ത കുംഭകോണത്തിനുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് വിപണിയിൽ ദൃശ്യമാകുന്നത്. അടിക്കടി വിലകുറയുന്നതിൽ ഭീതിയിലായ നിക്ഷേപകർ ഓഹരികൾ വിറ്റ് കാശ് കീശയിലാക്കുകയാണ്. ഇതോടെ നിഫ്റ്റി 500ലെ പകുതിയിലധികം ഓഹരികൾ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തി. വിപണി 40 മാസംകൊണ്ടുണ്ടാക്കിയനേട്ടമാണ് ഒരുമാസംകൊണ്ട് നഷ്ടമായത്. ഇതുപോലെയായിരുന്നില്ല 2008ലെ വിപണിയുടെ തകർച്ച. അഞ്ചുമാസംകൊണ്ടാണ് അന്ന് സൂചികകളിൽ 36 ശതമാനം ഇടിവുണ്ടായത്. മറ്റുവഴികൾ മുന്നിലില്ലാത്തതിനാൽ അടച്ചിടാനുള്ള സർക്കാർ നിർദേശം, തുടർന്നുള്ള മാസങ്ങളിൽ കമ്പനികളുടെ മാത്രമല്ല വ്യക്തികളുടെയും വരുമാനത്തെ കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ വിപണിയുടെ തിരിച്ചുവരവിന് ഇനി ഏറെക്കാലംവേണ്ടിവരുമെന്നാണ് നിക്ഷേപകരുടെ കണക്കുകൂട്ടൽ. വാഹനം, വിനോദം, എയർലൈൻ, റീട്ടെയിൽ തുടങ്ങിയ എല്ലാ മേഖലകളിലും കനത്ത തിരിച്ചടിയാണ് രാജ്യം വരുംമാസങ്ങളിൽ നേരിടേണ്ടിവരിക. ആഗോള വ്യാപകമായി കോവിഡ് 19-ന്റെ വ്യാപനം രണ്ടാഴ്ചകൊണ്ട് മൂന്നിരട്ടിയായി. തിരിച്ചുവരാൻ കഴിയാത്ത അത്ര ആഘാതമാണ് ചിലമേഖലകളിൽ വൈറസ് വിതച്ചിരിക്കുന്നത്. ഇന്ത്യയിലും കാര്യങ്ങൾ വ്യത്യസ്തമല്ല. റെയിൽവെ സ്തംഭിച്ചത് അതുമായി ബന്ധപ്പെട്ട നിരവധി കമ്പനികളുടെ വരുമാനത്തെ ബാധിക്കും. റീട്ടെയിൽ നിക്ഷേപകർക്കിടയിൽ സമ്മർദം വർധിക്കുന്നതിനെ സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കുകൾപോലും ആശങ്കയോടെയാണ് കാണുന്നത്. അതേസമയം, ഒരുകാര്യം ശ്രദ്ധേയമാണ്. ദീർഘകാലം ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാണെങ്കിൽ മികച്ചനേട്ടമുണ്ടാക്കാൻ പറ്റിയ അവസരമാണിത്. കമ്പനികളുടെ പ്രമോട്ടർമാർ ഓഹരികൾ തിരിച്ചുവാങ്ങാനുള്ള അവസരമായി കരുതുന്നത് അതുകൊണ്ടാണ്. മികച്ച അടിസ്ഥാനമുള്ള കമ്പനികളുടെ ഓഹരികൾ ഘട്ടംഘട്ടമായി വാങ്ങുന്ന സമീപനം സ്വീകരിക്കുന്നതാകും ഉചിതം.

from money rss https://bit.ly/2J8TzYp
via IFTTT

എല്‍ടിആര്‍ഒ: വായ്പ പലിശ കുറയ്ക്കാന്‍ നടപടിയുമായി ആര്‍ബിഐ

പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ നൂതന ആശയങ്ങൾ എവിടെ നിന്നാണെങ്കിലും സ്വീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക എന്നുള്ളത് ആ അവസ്ഥയ്ക്ക് മാറ്റം വരുത്താനോ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനോ സഹായിക്കും. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നും അതിനൊരു പ്രധാന കാരണം ഉപഭോഗം കുറയുന്നതാണെന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു. ഇതിനൊരു പരിഹാരം എന്ന നിലയിൽ കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ പണം വാണിജ്യ ബാങ്കുകൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് 'എൽ.ടി.ആർ.ഒ.' എന്ന പുതിയ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചത്. 'ലോങ് ടേം റിപോ ഓപ്പറേഷൻ' എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. നാലു ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയാണ് എൽ.ടി.ആർ.ഒ. വഴി ആർ.ബി.ഐ. വാണിജ്യ ബാങ്കുകൾക്ക് നൽകാൻ ഉദ്ദേശിച്ചത്. ഓരോ ഘട്ടത്തിലും 25,000 കോടി രൂപ വീതം. യൂറോപ്യൻ സെൻട്രൽ ബാങ്കിൽനിന്നെടുത്ത ആശയമാണ് എൽ.ടി.ആർ.ഒ. എന്താണ് എൽ.ടി.ആർ.ഒ.? എൽ.ടി.ആർ.ഒ. എന്നാൽ വാണിജ്യ ബാങ്കുകൾക്ക് നിലവിലുള്ള റിപോ റേറ്റ് (5.15%) പ്രകാരം ഗവണ്മെന്റ് സെക്യൂരിറ്റി കൊളാറ്ററൽ ആയി സ്വീകരിച്ചുകൊണ്ട് ആർ.ബി.ഐ. ഒന്നു മുതൽ മൂന്നു വർഷം വരെ കാലയളവിൽ അനുവദിക്കുന്ന ദീർഘകാല ലിക്വിഡിറ്റി ഫണ്ടിങ്ങാണ് എൽ.ടി.ആർ.ഒ. നിലവിലുള്ള പ്രാധാന്യം ഉപഭോഗം വർധിപ്പിക്കാനും ജനങ്ങളിലേക്ക് കുറഞ്ഞ പലിശ നിരക്കിൽ പണം എത്തിക്കാനും ആർ.ബി.ഐ. വാണിജ്യ ബാങ്കുകൾക്ക് കൊടുക്കുന്ന റിപോ അധിഷ്ഠിത വായ്പ (ഹ്രസ്വകാല വായ്പ) നിരക്ക് 2019 ഫെബ്രുവരി മുതൽ 135 ബേസിസ് പോയിന്റ് (1.35 ശതമാനം) വരെ കുറവ് വരുത്തി. പക്ഷേ, ഇതിന്റെ പ്രയോജനം പൂർണമായി ഉപഭോക്താക്കൾക്ക് കൈമാറാൻ വാണിജ്യ ബാങ്കുകൾക്ക് കഴിഞ്ഞിട്ടില്ല. ഇതിനു കാരണമായി വാണിജ്യ ബാങ്കുകൾ പറയുന്നത് അവർക്ക് കിട്ടുന്ന ഫണ്ടിൽ വളരെ കുറഞ്ഞ ഭാഗം മാത്രമേ റിപോ നിരക്ക് ബാധകമായ രീതിയിലുള്ള ഫണ്ട് ലഭിക്കുന്നുള്ളൂ എന്നതാണ്. നിലവിലുള്ള ആർ.ബി.ഐ. നയംപ്രകാരം റിപോ റേറ്റ് അധിഷ്ഠിത വായ്പ സാധാരണഗതിയിൽ ഏറ്റവും കൂടിയത് 14 ദിവസത്തേക്ക് മാത്രമേ വാണിജ്യ ബാങ്കുകൾക്ക് ലഭ്യമാകുന്നുള്ളൂ. മറ്റൊന്ന് ലിക്വഡിറ്റി അഡ്ജസ്റ്റ് ഫെസിലിറ്റി (എൽ.എ.എഫ്.) ആണ്. ഇത് വളരെ പെട്ടെന്ന് ആർ.ബി.ഐ.യിൽനിന്നു ലഭ്യമാകുന്ന മറ്റൊരു ഫണ്ടാണ്. ഇതിൽ ഡിമാൻഡ് ആൻഡ് ടൈം ഡെപ്പോസിറ്റിന്റെ 0.75 ശതമാനം മാത്രമേ വാണിജ്യ ബാങ്കുകൾക്ക് അനുവദിച്ചു കിട്ടുകയുള്ളൂ. എൽ.ടി.ആർ.ഒ.വിലൂടെ വാണിജ്യ ബാങ്കുകൾക്ക് റിപോ നിരക്കിൽ 14 ദിവസം എന്ന പരിധി മറികടന്ന് ഒന്നു മുതൽ മൂന്നു വർഷം വരെയുള്ള ദീർഘകാല വായ്പ ലഭ്യമാകും എന്നുള്ളത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. എൽ.എ.എഫിന്റെ 0.75% എന്ന പരിധിയും മറികടക്കാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ കുറഞ്ഞ നിരക്കിൽ കൂടുതൽ കാലയളവിലേക്ക് ഫണ്ട് ലഭ്യമാകും എന്നുള്ളത് വാണിജ്യ ബാങ്കുകൾക്ക് ആശ്വാസമേകും. അതുവഴി ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും ഗുണപ്രദമാണ്. എൽ.ടി.ആർ.ഒ. പ്രക്രിയ വാണിജ്യ ബാങ്കുകൾക്ക് നിലവിലുള്ള റിപോ റേറ്റ് പ്രകാരം എൽ.ടി.ആർ.ഒ. ലേലത്തിൽ പങ്കെടുക്കാൻ കഴിയും. ഓർഡർ സമർപ്പിച്ചുകഴിഞ്ഞാൽ അത് ആർ.ബി.ഐ.യുടെ നിലവിലുള്ള റിപോ നിരക്കിൽ കൂടിയാലും കുറഞ്ഞാലും അപേക്ഷ നിരസിക്കപ്പെടും. ഓവർ സബ്സ്ക്രിപ്ഷൻ ലഭിക്കുകയാണെങ്കിൽ ശരിയായ അനുപാതത്തിൽ ഫണ്ട് അനുവദിക്കുന്നതാണ്. ഒരു ഘട്ടത്തിൽ 25,000 കോടി രൂപയാണ് അനുവദിക്കുന്നത്. നാലു ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയാണ് ആർ.ബി.ഐ. ലക്ഷ്യമിട്ടത്. പക്ഷേ, 1,00,105 കോടി രൂപ അനുവദിച്ചു (പട്ടിക കാണുക). നേട്ടങ്ങൾ കുറഞ്ഞ നിരക്കിൽ കൂടുതൽ കാലയളവിൽ ഫണ്ട് ലഭ്യമാവുമ്പോൾ വ്യക്തിഗത വായ്പയുടെയും വാഹന വായ്പയുടെയും ഉൾപ്പെടെ പലിശ കുറയ്ക്കാൻ വാണിജ്യ ബാങ്കുകൾ നിർബന്ധിതരാവും. കോർപ്പറേറ്റ് ബോണ്ട് നിരക്ക്, നിക്ഷേപ നിരക്ക്, വായ്പാ നിരക്ക് എന്നിവ കുറയ്ക്കാനും ഉപഭോഗം വർധിക്കാനും ഇത് ഇടയാക്കും. ഫലത്തിൽ സമ്പദ്വ്യവസ്ഥയെ അത് ഉത്തേജിപ്പിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വർധിപ്പിക്കാനും ഇടയാവും. lineeshaagney2012@gmail.com

from money rss https://bit.ly/2wwaIZh
via IFTTT

Sunday, 22 March 2020

വിലയിടിയുമ്പോള്‍ പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നു

രണ്ടുമാസത്തിനിടെ നിഫ്റ്റി 500 30 ശതമാനം ഇടിഞ്ഞതോടെ ഓഹരി വിലകൾ അടിത്തട്ടുകണ്ടോയെന്ന സംശയത്തിലാണ് നിക്ഷേപകർ. ആ സംശയം ബലപ്പെടുത്തുന്നതാണ് കമ്പനികളുടെ ബൈബാക്ക് ഓഫറുകൾ. വൻതോതിൽ ഓഹരി വാങ്ങിക്കൂട്ടാനുള്ള പ്രൊമോട്ടർമാരുടെ നീക്കമാണ് ഈസംശയം ബലപ്പെടുത്തുന്നത്. ഇതിനകം 17 കമ്പികൾ ബൈബാക്ക് ഓഫർ പ്രഖ്യാപിച്ചുകഴിഞ്ഞു. സൺ ഫാർമ, ഡാൽമിയ ഭാരത്, തോമസ് കുക്ക്, ഇമാമി, ഗ്രാന്യൂൾസ് ഇന്ത്യ തുടങ്ങിയ കമ്പനികൾ കൂടുതൽ തുക വാഗ്ദാനം ചെയ്താണ് റീട്ടെയിൽ നിക്ഷേപകരിൽനിന്ന് ഓഹരികൾ തിരിച്ചുവാങ്ങുന്നത്. 200ലധികം കമ്പനികളുടെ ഡയറക്ടർമാരും പ്രൊമോട്ടർമാരും വിപണിയിൽനിന്ന് വൻതോതിൽ ഓഹരികൾവാങ്ങി അവരുടെ വിഹിതമുയർത്തിക്കഴിഞ്ഞു. കുടുംബങ്ങൾക്ക് മുൻതൂക്കമുള്ള ബജാജ്, ഗോദ്റേജ്, ടാറ്റ തുടങ്ങിയ ഗ്രൂപ്പുകൾ അവരുടെ വിവിധ കമ്പനികളുടെ ഓഹരികൾ ഇത്തരത്തിൽ വാങ്ങിക്കൂട്ടിയിട്ടുണ്ട്. എന്നാൽ പ്രൊമോട്ടർമാർ ഓഹരികൾ വാങ്ങുന്നത് വിപണിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കൂടുതൽ തകർച്ചയിൽനിന്ന് വിപണിയെ താങ്ങിനിർത്താൻ ഒരുപരിധിവരെ ഇത് സഹായകമാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. മികച്ച അടിസ്ഥാനമുള്ള കമ്പനികളെ കണ്ടെത്തുന്നതിന് നിക്ഷേപകർക്കും ഇത് ഗുണകരമാകും. മികച്ച അടിസ്ഥാനമില്ലാത്ത കമ്പനികളുടെ ഓഹരികൾ വിറ്റൊഴിയാനാകും ഈയവസരത്തിൽ പ്രൊമോട്ടർമാർ ശ്രമിക്കുക.

from money rss https://bit.ly/2J5whT9
via IFTTT

ഓഹരി വിപണി വീണ്ടും കുത്തനെ ഇടിഞ്ഞു: സെന്‍സെക്‌സിലെ നഷ്ടം 2700 പോയന്റ്

മുംബൈ: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വർധനവുവന്നതോടെഓഹരി വിപണിയിൽ കനത്ത വില്പന സമ്മർദം. നിഫ്റ്റി വീണ്ടും 8000ത്തിന് താഴെപ്പോയി. സെൻസെക്സാകട്ടെ 2,700 പോയന്റ് കുപ്പുകുത്തുകയും ചെയ്തു. ബാങ്ക് ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. രാവിലെ 9.16ന് സെൻസെക്സ് 2,624 പോയന്റാണ്(8.77%) ഇടിഞ്ഞത്. നിഫ്റ്റിയിലെ നഷ്ടം 757 പോയന്റു(8.66%)മാണ്. ബിഎസ്ഇയിലെ 860 ഓഹരികൾ നഷ്ടത്തിലും 90 ഓഹരികൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/39dNuEJ
via IFTTT

ജ്വല്ലറികള്‍ 11 മുതല്‍ ആറുവരെയെ പ്രവര്‍ത്തിക്കൂ

കോട്ടയം:കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്വർണം-വെള്ളി വ്യാപാരസ്ഥാപനങ്ങളും തിങ്കളാഴ്ചമുതൽ 31 വരെ, രാവിലെ 11 മുതൽ വൈകീട്ട് ആറുവരെ മാത്രമേ തുറന്നുപ്രവർത്തിക്കുകയുള്ളൂവെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, വർക്കിങ് ജനറൽ സെക്രട്ടറി രാജൻ ജെ.തോപ്പിൽ എന്നിവർ അറിയിച്ചു.

from money rss https://bit.ly/2J6r3Xp
via IFTTT

Saturday, 21 March 2020

കഴിഞ്ഞയാഴ്ച നിക്ഷേപകരില്‍നിന്നുപോയത് 13 ലക്ഷംകോടി: വരുംആഴ്ചയില്‍?

2008ലെ തകർച്ചയ്ക്കുശേഷം വിപണികണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കഴിഞ്ഞയാഴ്ച സംഭവിച്ചത്. സൂചികകളിൽ 12 ശതമാനത്തിലേറെ നഷ്ടമാണുണ്ടായത്. മാർച്ച് 20ന് അവസാനിച്ചയാഴ്ച ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 14 ശതമാനവും മിഡ് ക്യാപ് 12 ശതമാനവും തകർന്നടിഞ്ഞു. ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദത്തിൽ ഒരാഴ്ചകൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത് 13 ലക്ഷം കോടി രൂപയാണ്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം മാർച്ച് 20ലെ കണക്കുപ്രകാരം 116.09 ലക്ഷം കോടി രൂപയിലേയ്ക്ക് താഴ്ന്നു. മാർച്ച് 13ലെ കണക്കുപ്രകാരം 129.26 ലക്ഷം കോടി രൂപയായിരുന്നു വിപണിമൂല്യം. ബിഎസ്ഇ 500 സൂചികയിലെ 313 ഓഹരികൾ 10 മുതൽ 50 ശതമാനംവരെ കൂപ്പുകുത്തി. വിദേശ നിക്ഷേപകർ 50,000 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞതെന്ന് താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു. വിപണിയിൽനിന്ന് പണം പിൻവലിച്ച് നിക്ഷേപിക്കാതെ കാത്തിരിക്കുകയാണ് ഭൂരിഭാഗംപേരും. സ്വർണം മുതൽ സർക്കാർ സെക്യൂരിറ്റികളിലെ നിക്ഷേപത്തെവരെ അതുബാധിച്ചു. കൊറോണ കൂടുതലായി പടരുകയാണെങ്കിൽ കൂടുതൽ രക്തച്ചൊരിച്ചിലുകൾ വിപണിയിൽനിന്ന് പ്രതീക്ഷിക്കാമെന്ന് ഇവർ കണക്കുകൂട്ടുന്നു. കോവിഡ് വ്യാപനം ലോകത്തൊട്ടാകെയുള്ള രാജ്യങ്ങളുടെ സമ്പദ്ഘടനയെ കാര്യമായ ബാധിക്കുമെന്ന് ഇതിനകം മോർഗൻ സ്റ്റാൻലി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ വ്യക്തമാക്കിക്കഴിഞ്ഞു. ലോകമൊട്ടാകെയുള്ള ഓഹരി വിപണികൾ വൻതോതിലുള്ള വിറ്റൊഴിയലിന് സാക്ഷ്യംവഹിച്ചത് ഇതേതുടർന്നാണ്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കോവിഡ്മൂലമുള്ളസാമ്പത്തികാഘാതം കുറയ്ക്കുന്നതിനുള്ള നടപിടകളുമായി രംഗത്തെത്തിക്കഴിഞ്ഞു. നിരക്കുകുറയ്ക്കൽ മുതൽ പണലഭ്യത ഉറപ്പുവരുത്തുന്നതുവരെയുള്ള കാര്യങ്ങളാണ്ചെയ്തുവരുന്നത്. ഇതൊന്നും വിപണിയെ ശാന്തമാക്കുന്നതിന് പര്യാപ്തമാകുന്നില്ലെന്നതാണ് വിഷയം. നിക്ഷേപകരുടെ മനഃശാസ്ത്രമറിഞ്ഞുള്ള എന്ത് നീക്കമായിരിക്കും വിപണിയെ അടുത്തയാഴ്ച സ്വാധീനിക്കുകയെന്നതാണ് നിർണായകം. വിപണിയിലെ അസ്ഥിരത തടയുന്നതിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)സ്വീകരിച്ച നടപടികൾ ഗുണകരമാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മാർച്ച് 20ന് വിപണിയിലുണ്ടായ ഉണർവ് നിലനിൽക്കുമോ? പ്രതിന്ധികളെ കവച്ചുവെച്ച് വലിയ ചാഞ്ചാട്ടത്തിനൊടുവിൽ വെള്ളിയാഴ്ച നിഫ്റ്റി 500 പോയന്റ് ഉയർന്ന് 8,700 നിലവാരത്തിന് മുകളിലെത്തി. സെൻസെക്സാകട്ടെ 1,600 പോയന്റിന്റെ കുതിപ്പോടെയാണ് ക്ലോസ് ചെയ്തത്. ആഗോള വിപണികൾ അന്ന് തിരിച്ചടി നേരിട്ടപ്പോഴും ആഭ്യന്തര സൂചികകൾ കനത്ത ചാഞ്ചാട്ടത്തിലുലഞ്ഞ് ഒടുവിൽ മികച്ചനേട്ടമുണ്ടാക്കിയത് ഒരു ശുഭസൂചനയായി കാണാമോ? വരും ആഴ്ചയിലെ കോവിഡ് വ്യാപനം അതിന് അപൂർണമായിട്ടാണെങ്കിലും ഉത്തരംതരും.

from money rss https://bit.ly/3biRghI
via IFTTT