121

Powered By Blogger

Saturday, 2 May 2020

Singer Nanjamma To Make Her Digital Debut On A Popular Video Sharing Platform

Singer Nanjamma To Make Her Digital Debut On A Popular Video Sharing Platform
Nanjamma, the 60-year-old singer-actor, who shot to fame with her soulful songs in Prithviraj Sukumaran and Biju Menon-starrer Ayyappanum Koshiyum, has proved that age is no bar for creativity. The enthusiastic singer is still ruling everyone's hearts and has now decided

* This article was originally published here

ഏപ്രില്‍ കുതിപ്പിന്റെ മാസം; നിക്ഷേപകന്റെ കീശയിലായത്‌ 16 ലക്ഷം കോടി രൂപ

കോവിഡ് വ്യാപനത്തിനിടയിലും ഏപ്രിൽമാസം ഓഹരി നിക്ഷേപകർക്ക് സന്തോഷിക്കാനുള്ളതായിരുന്നു. രാജ്യംമുഴവൻ അടച്ചിട്ടിട്ടും സെൻസെക്സും നിഫ്റ്റിയും നേട്ടമുണ്ടാക്കിയത് 14 ശതമാനമാണ്. ബിഎസ്ഇ സെൻസെക്സ് 33,000 നിലവാരം തിരിച്ചുപിടിച്ചു. നിഫ്റ്റിയാകട്ടെ 9,800 പോയന്റിലുമെത്തി. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 15.54 ശതമാനവും മിഡക്യാപ് സൂചിക 13.66 ശതമാനവുമാണ് ഇതേകാലയളവിൽ നേട്ടമുണ്ടാക്കിയത്. നിക്ഷേപകർക്ക് 16 ലക്ഷം കോടി രൂപയാണ് ഏപ്രിൽമാസം സമ്മാനിച്ചത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ശരാശരി വിപണി മൂല്യം ഏപ്രിൽ 30ലെ കണക്കുപ്രകാരം129.41 ലക്ഷം കോടിയായി ഉയർന്നു. മാർച്ച് 31ലേതുപ്രകാരം 113.48 ലക്ഷംകോടിയായിരുന്നു. വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിൽനിന്ന് നിക്ഷേപം പിൻവലിക്കുന്നതിൽകുറവുവന്നു. മാർച്ചിൽ 65,000 കോടി രൂപയാണ് ഇവർ പിൻവലിച്ചതെങ്കിൽ ഏപ്രിലായപ്പോൾ ഇത് 5000 കോടി രൂപയിലൊതുങ്ങി. ബിഎസ്ഇ 500ലെ 50ശതമാനം ഓഹരികളും മികച്ചനേട്ടമുണ്ടാക്കി. 37 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരം കുറിച്ചു. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഡാബർ ഇന്ത്യ, സൺ ഫാർമ, അലെംമ്പിക് ഫാർമ, ലോറസ് ലാബ് തുടങ്ങിയവ അവയിൽ ചിലതുമാത്രം. ഇതേകാലയളവിൽതന്നെ 50ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയ 19 ഓഹരികൾ വേറെയുമുണ്ട്. അരബന്ദോ ഫാർമ, അശോക ബിൽഡ്കോൺ, സിഇഎസ് സി, ഗ്രാഫൈറ്റ് ഇന്ത്യ, ഗ്ലെൻമാർക്ക് ഫാർമ, ജൂബിലന്റ് ലൈഫ് സയൻസ് തുടങ്ങിയവ ഈ ഓഹരികളിൽപ്പെടുന്നു. കോവിഡിന് ശമനമൊന്നുമില്ലെങ്കിലും ഓഹരി വിപണിയുടെ കുതിപ്പിന് പിന്നിലെ കാരണമെന്താവും? ഇന്ത്യയുൾപ്പടെയുള്ള ആഗോള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ പ്രതിരോധിക്കാൻ വിവിധ സാമ്പത്തിക പക്കേജുകൾ പ്രഖ്യാപിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. നേട്ടം തുടരുമോ? കോവിഡിന് ഫലപ്രദമായ പ്രതിരോധമരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും മറ്റുംതുടരുകയാണ്. അതുമാത്രമല്ല, രാജ്യമൊട്ടാകെയുള്ള അടച്ചിടൽമൂലമുള്ള പ്രതിസന്ധി കമ്പനികൾ നേരിടാൻ തുടങ്ങുന്നതേയുള്ളൂ. ജൂൺ പാദത്തിലെ പ്രവർത്തനഫലങ്ങളിലാകും ഇത് പ്രതിഫലിക്കുക. അതുകൊണ്ടുതന്നെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്നകാര്യത്തിൽ തർക്കമില്ല. വിപണിയിൽ അത് മാന്ദ്യത്തിന് വഴിവെയ്ക്കുകയും ചെയ്യും. മികച്ച നിലവാരത്തിലെത്തിയ ഓഹരികളിൽ പലതും താഴ്ന്ന നിലവാരത്തിലെത്താനതിടയാക്കും. അപ്പോൾ മികച്ച അടിസ്ഥാനമുള്ള ഓഹരികൾ ശേഖരിക്കാനുള്ള അവസരമാണ് നിക്ഷേപകന് ലഭിക്കുക. antonycdavis@gmail.com

from money rss https://bit.ly/3aWl9Ub
via IFTTT

ആമസോണും ഫ്‌ളിപ്കാര്‍ട്ടും വില്പന തുടങ്ങുന്നു; ഏതൊക്കെ ജില്ലകളിലുള്ളവര്‍ക്ക് വാങ്ങാം?

മെയ് 4 മുതൽ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് അവശ്യവസ്തുക്കളല്ലാത്തവയും വിൽക്കാം. കോവിഡ് ബാധിക്കാത്ത സ്ഥലങ്ങളിലേയ്ക്ക് ഉത്പന്നങ്ങൾ വിൽക്കുന്നതിനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. അതായത് ഫ്ളിപ്കാർട്ട്, ആമസോൺ ഉൾപ്പടെയുള്ള ഓൺലൈൻ വില്പന പോർട്ടലുകൾക്ക് ഓറഞ്ച്, ഗ്രീൻ സോണുകളിലേയ്ക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉൾപ്പടെ എല്ലാവസ്തുക്കളും വിൽപ്പന നടത്താം. രാജ്യത്തെ 733 ജില്ലകളെ മൂന്ന് കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ചുവപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെയാണ് സോണുകൾ അറിയപ്പെടുന്നത്. ആഴ്ചയിലൊരിക്കൽ സോണുകളുടെ സ്ഥിതി വിലയിരുത്തി കാറ്റഗി പുനഃപരിശോധിക്കും. ചുവപ്പ് സോണുകൾ പച്ചയിലേയ്ക്കോ ഓറഞ്ചിലേയ്ക്കോമാറിയാൽ അവിടെയുള്ളവർക്കും ഇ-കൊമേഴ്സ് പോർട്ടലുകൾവഴി ഉത്പന്നം വാങ്ങാം. 21 ദിവസം പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലാണ് ചുവപ്പ് സോൺ ഓറഞ്ചിലേയ്ക്ക് മാറുക. ചുവപ്പോ പച്ചയോ സോണുകളിൽ ഉൾപ്പെടാത്തവയെല്ലാം ഓറഞ്ച് സോണിലായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആമസോൺ പ്രതിനധി അറിയിച്ചു. കലണ്ടർ വർഷത്തെ ആദ്യപാദത്തിലെ പ്രവർത്തനഫലം പുറത്തുവിട്ടപ്പോൾ, ഇന്ത്യയിൽനിന്നാണ് കമ്പനിക്ക് കനത്ത തിരിച്ചടി നേരിട്ടതെന്ന് വ്യക്തമാക്കിയിരുന്നു.

from money rss https://bit.ly/2yZT8Ok
via IFTTT

Friday, 1 May 2020

ഹ്രസ്വകാലത്തേയ്ക്ക് ലാഭം ഉറപ്പാക്കുക; മാന്ദ്യകാലത്ത് പരമാവധി ഓഹരികള്‍ ശേഖരിച്ചുവെയ്ക്കുക

കാര്യമായ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ലെങ്കിലും ഇതുവരെ പ്രഖ്യാപിച്ച പാദവാർഷിക ഫലങ്ങൾ വേണ്ടത്ര മികവുപുലർത്തുന്നതായിരുന്നില്ല. ഏപ്രിൽ മുതൽ സെപ്റ്റംബർവരെയുള്ള കാലയളവിലെ വ്യാപാര പ്രത്യാഘാതങ്ങൾക്കും ചർച്ചകൾക്കും ആശ്രയിക്കാമെന്നല്ലാതെ ഓഹരി വിപണിയെ സംബന്ധിച്ചേടത്തോളം ഇതിനു വലിയ പ്രസക്തിയില്ല. ഈയിടെവന്ന ഫലങ്ങളെല്ലാം ഐടി, ബാങ്കിംഗ് മേഖലകളിൽ നിന്നുള്ളതാണ്. ഐടി മേഖലയിൽ ഇൻഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയ വമ്പൻമാരാണ് ഫല പ്രഖ്യാപിച്ചത്. വാർഷിക അറ്റാദായത്തിന്റെ കാര്യത്തിൽ എല്ലാവരും കീഴോട്ടുതന്നെയാണ് പോയത്. മഹാമാരിയെത്തുടർന്നുണ്ടായ തടസങ്ങൾ വിദേശവ്യാപാരത്തെ നന്നായിബാധിച്ചു എന്നത് പ്രധാന ഘടകമാണ്. അടുത്ത പാദത്തിലേക്കുള്ള മാർഗ നിർദ്ദേശങ്ങളുടെ കാര്യത്തിൽ കമ്പനികൾ ആശങ്കയിലാണ്. ബാങ്കിംഗ് മേഖലയിൽ എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക് എന്നിവയാണ് ഇതിനകം ഫലപ്രഖ്യാപനം നടത്തിയത്. വായ്പാ വളർച്ചയിലെ തളർച്ചയും എംസിഎൽആർ ഇളവുകളും കാരണം പലിശ വരുമാനത്തിലുണ്ടായ കുറവും ബാങ്കുകളെ ബാധിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് അറ്റാദായത്തിൽ 17 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്. കോവിഡ്-19 ഉണ്ടാക്കിയ അനിശ്ചിതത്വം കാരണം കരുതൽ സൗകര്യങ്ങൾ ഇരട്ടിയാക്കിയ ബാങ്ക് കണക്കു കൂട്ടിയതിനേക്കാൾ കുറവായിരുന്നു ഈ ഫലം. ആക്സിസ് ആണെങ്കിൽ നഷ്ടം രേഖപ്പടുത്തി. ഇൻഡസ് ബാങ്കിന്റെ അറ്റാദായത്തിൽ ക്രമേണയായി 77 ശതമാനം കുറവുമാണുണ്ടായത്. കരുതൽ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടിവന്നതും കിട്ടാക്കടങ്ങളുടെ വർധനവുമാണ് ഈ സാഹചര്യമുണ്ടാക്കിയത്. അറ്റാദായത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ 18 ശതമാനം കുറവാണ് ഭാരതി ഇൻഫ്രാടെലിനുണ്ടായത്. ടെലികോം ഓപറേറ്റർമാർ പണം അടയ്ക്കാതിരുന്നതും മറ്റുചെലവുകൾ വർധിച്ചതുമാണിതിന് കാരണമായി പറയുന്നത്. കടംവീട്ടലിന്റെ സമ്മർദ്ദവും മ്യൂച്വൽ ഫണ്ട് പദ്ധതികൾ നിർത്താനുള്ള തീരുമാനവും ഉണ്ടായിട്ടും ഓഹരി വിപണി ഈയാഴ്ച മികച്ചനേട്ടമാണുണ്ടാക്കിയത്. 50,000 കോടി രൂപ വിപണിയിലെത്തിക്കാൻ റിസർവ് ബാങ്ക് കൈക്കൊണ്ട ദ്രുത ഗതിയിലുള്ള തീരുമാനം ചെറുകിട നിക്ഷേപകർക്ക് മിതമായ നിരക്കിൽ പണം ലഭ്യമാകുന്നതിന് സഹായിക്കും. വിപണിയുടെ സുരക്ഷിതത്വത്തിനും അതു വഴിതെളിച്ചു. 2008ലും 2013ലും ഇത്തരം സംവിധാനം ആരംഭിച്ചപ്പോൾ ഡെറ്റ് വിപണിക്ക് ആത്മവിശ്വാസം വർധിപ്പിക്കാനും ആശങ്കകൾ കുറയ്ക്കാനും കാരണമായിരുന്നു. സർക്കാർ പ്രഖ്യാപിക്കുന്ന കൂടുതൽ ഉത്തേജക പദ്ധതികളും, ആഗോള തലത്തിൽ കാര്യങ്ങളിലുണ്ടായേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയും, രോഗവ്യാപനം കുറയുമെന്നും വാക്സിൻ കണ്ടെത്തുമെന്നുമുള്ള പ്രത്യാശയും ചേർന്നു സൃഷ്ടിക്കുന്ന അന്തരീക്ഷത്തിൽ പൊങ്ങിക്കിടക്കുകയാണ് ഇപ്പോൾ വിപണി. അസംസ്കൃത എണ്ണവിലയുടെ പതനത്തിന് ആക്കംകുറഞ്ഞതും യുഎസിലും യൂറോപ്പിലും ഏഷ്യയിൽ പൊതുവേയും പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക ഉത്തേജക പദ്ധതികളും കാരണം ആഗോള വിപണികളും പ്രതീക്ഷയിലാണ്. ഏപ്രിൽ മുതൽ ജൂൺവരെ ധനവിപണിയോടൊപ്പം കമ്പനികളുടെ വരുമാനത്തെ സംബന്ധിച്ചും നഷ്ടത്തിന്റെ കാലമായിരിക്കുമെന്നകാര്യം ഓഹരി വിപണി അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പുരോഗതി ഘട്ടം ഘട്ടമായി മാത്രമേ ഉണ്ടാകൂ. ആപത്ക്കാലം അനുഭവിച്ച വിപണി വീഴ്ച പരിമിതപ്പെട്ടതായുള്ള ബോധ്യത്തിലാണ്. ഇതിന്റെ വെളിച്ചത്തിൽ വിപണി ശക്തമായിത്തന്നെ മുന്നോട്ടു നീങ്ങുകയാണ്. ഉത്തേജക പദ്ധതികളുടെ വലിപ്പത്തേയും വ്യാപകമായ അടച്ചിടൽ മൂലമുണ്ടായ സാമ്പത്തിക തകർച്ചയുടെ ആഘാതത്തേയും ആശ്രയിച്ചായിരിക്കും അന്തിമഘട്ടം. എണ്ണ-ഉൽപന്ന വിലകളിലെ വൻഇടിവ്, വൻതോതിലുള്ള തൊഴിൽ നഷ്ടം, പദ്ധതികളും കോർപറേറ്റ്, ബിസിനസ് സംരംഭങ്ങളും ഇല്ലാതാകുന്നത് എന്നിവയെല്ലാം കാണാൻ തുടങ്ങിയിരിക്കുന്നു. മുന്നോട്ടു പോകുന്തോറും ഇതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലോകം അനുഭവിക്കേണ്ടി വരും. ഇത്തരം പ്രതികൂല വാർത്തകൾ വിപണി ഇപ്പോൾ അവഗണിക്കുന്നത് സാമ്പത്തിക ഉത്തേജക പദ്ധതികളും വിപണിയിലേക്കു കൂടുതൽ പണമെത്തിക്കാനുള്ള നടപടികളിൽനിന്നുള്ള പിന്തുണ വീണ്ടെടുപ്പിലേക്കു നയിക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നതുകൊണ്ടാണ്. യാഥാർത്ഥ്യം എത്രയോ കഠിനമായതിനാൽ ഈപ്രത്യശയുടെ നിലനിൽപ് പരിമിതമാണ്. അടുത്ത ഒന്നോ രണ്ടോ പാദങ്ങളിൽ പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കണം. മുന്നോട്ടുള്ള ഇപ്പോഴത്തെ കുതിപ്പ് പരമാവധി പ്രയോജനപ്പെടുത്താനാണ് ഓഹരി ഇടപാടുകാർ ശ്രമിക്കേണ്ടത്. ഹ്രസ്വകാലത്തേക്ക് ലാഭം ഉറപ്പാക്കുക. ദീർഘകാല നിക്ഷേപകർ അടുത്ത ഒന്നോ രണ്ടോ പാദങ്ങളിലെ മാന്ദ്യകാലത്ത് പരമാവധി ഓഹരികൾ ശേഖരിച്ചു വെയ്ക്കുക-ഇതായിരിക്കണം നിക്ഷേപകർ സ്വീകരിക്കേണ്ട തന്ത്രം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) Ensure profitability in the short term; Maximum stocks raised during the coming recession

from money rss https://bit.ly/2YoumSz
via IFTTT

ആറു ലക്ഷംപേരുടെ ജോലിയെ ബാധിക്കും: ഐടി മേഖലയെ രക്ഷിക്കാന്‍ ഇടപെടണമെന്ന് തെലങ്കാന

ഹൈദരാബാദ്: ഐടി മേഖലയെ രക്ഷിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് തെലങ്കാന കേന്ദ്ര സർക്കാരിനെ സമീപിച്ചു. ഹൈദരാബാദിലെ ഐടി മേഖലയിൽമാത്രം ആറു ലക്ഷത്തോളംപേരാണ് ജോലി ചെയ്യുന്നത്. കോവിഡ് വ്യാപനംമൂലം അടച്ചിടേണ്ട സാഹചര്യം വന്നതിനാൽ ചെറുകിട ഇടത്തരം ഐടി കമ്പനികളാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. നിരവധി കമ്പനികൾ അടച്ചപൂട്ടൽ ഭീഷണിയിലാണെന്നും മേഖലയിൽ പണലഭ്യത ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. ഇൻഫോർമേഷൻ ടെക്നോളജി മന്ത്രി കെ.ടി രാമറാവു കേന്ദ്ര ഐടി മന്ത്രി രവി ശങ്കർ പ്രസാദിനാണ് അടിയന്തരമായി എടുക്കേണ്ട നടപടി സമ്പന്ധിച്ച് കത്തുനൽകിയത്. മൂന്നോ നാലോമാസത്തേയ്ക്ക് പലിശ രഹിത വായ്പ അനുവദിക്കുക, തിരിച്ചടയ്ക്കാൻ 12 മാസത്തെ സാവകാശം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാമായും ഉന്നയിച്ചിട്ടുള്ളത്. കമ്പനികൾക്കുള്ള ആദായനികുതി, ജിഎസ്ടി റീഫണ്ടുകളും ഉടനെ നൽകണം. 25 ലക്ഷം രൂപവരെയുള്ള റീഫണ്ടുകൾ ഉടനെയും 50 ലക്ഷംവരെയുള്ളത് ഘട്ടംഘട്ടമായും നൽകണമെന്നുമാണ് ആവശ്യം. രാജ്യത്തിന്റെ ഐടി ഹബ്ബാണ് ഹൈദരാബാദ്. 2109 ലക്ഷം കോടിയുടെ കയറ്റുമതി വരുമാനമാണ് 2018-19 സാമ്പത്തികവർഷത്തിൽ ലഭിച്ചത്. 1,500 ഐടി കമ്പനികളിലായി 5,43,033 പേർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

from money rss https://bit.ly/2YptwVL
via IFTTT

ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും വെല്ലുവിളിയായി പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോംവരുന്നു

ന്യൂഡൽഹി: ഫ്ളിപ്കാർട്ടിനും ആമസോമണിനും ഫേസ്ബുക്ക് പങ്കാളത്തത്തോടെ പുതിയതായി വരാനിരിക്കുന്ന ജിയോമാർട്ടിനും വെല്ലുവിളി ഉയർത്തി പുതിയൊരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വരുന്നു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്(സിഎഐടി)യാണ് രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യാപാരികളെ ഒരുമിപ്പിച്ച് ഭാരത് മാർക്കറ്റ്ഡോട്ട് ഇൻ(bharatemarket.in) എന്നപേരിൽ ഇ-കൊമേഴ്സ് രംഗത്തേക്കിറങ്ങുന്നത്. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ്(ഡിപിഐഐടി)യുടെ സഹകരണത്തോടെ ചെറുകിട വ്യാപാരികളെയും പലചരക്ക് കടക്കാരെയും ഒരുകുടക്കീഴിൽ അവതരിപ്പിക്കാനുള്ള സംവിധാനമൊരുക്കുമെന്ന് സിഎഐടി നേരത്തെ സൂചന നൽകിയിരുന്നു. രാജ്യത്തെ പ്രമുഖ ടെക്നോളജി കമ്പനികളാകും സാങ്കേതിക സഹായംനൽകുക. മികച്ച സപ്ലൈ ചെയിനും ഉണ്ടാകും. ഇതിനായി വിവിധ കൊറിയർ കമ്പനികളുമായി സഹകരണത്തിലെത്തിക്കഴിഞ്ഞു. നിർമാതാക്കളിൽന്നിന്നും ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാൻ സംവിധാനമുണ്ടാകും.

from money rss https://bit.ly/2KOP7io
via IFTTT

Thambiran Lyrics : Ezra Malayalam Movie Song

Movie: Ezra
Year: 2017
Singer: Vipin Raveendran
Lyrics: Anwar Ali
Music: Sushin Shyam
Actor: Prithviraj
Actress: Priya Anand


Thambiraaan noyampu thunaayirikeno
Alankaaramangana dharichu kaateno
Azhakula chelayum kettiyuduthuthey
Arayillaranjaanamittathum aayire

Chernnayulla thaakol kootam
Kilungidum arayumel
Kaathilundelukaathu mala maarilum
Poonirancha kaarmudiyum
Thandanichelanche kaaalum
Gandhamerum amma kaasthoorimel
Panineetilaadiye

Thambiraaan noyampu thunaayirikeno
Alankaaramangana dharichu kaateno
Azhakula chelayum kettiyuduthuthey
Arayillaranjaanamittathum aayire


* This article was originally published here

കേരളത്തിലെ തൊഴിലില്ലായ്മ 40 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി

കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 40 മാസത്തെ ഉയർന്ന നിരക്കിലെത്തി. എന്നാൽ കേരളത്തിലെ താഴിലില്ലാത്തവരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കുറവാണ്. 23.5ശതമാനമാണ് ദേശീയ ശരാശരി. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി(സിഎംഐഇ)യുടെ വിലയിരുത്തൽ പ്രകാരം 2020 ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് 17 ശതമാനമാണ്. ദീർഘകാലമെടുത്താണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഈ നിലവാരത്തിലേയ്ക്ക് ഉയർന്നത്. 2018 സെപ്റ്റംബറിലെ കണക്കുപ്രകാരം 4.3ശതമാനമായിരുന്നു. തമിഴ് നാട്, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ തൊഴില്ലായ്മ നിരക്ക് ദേശീയ ശരാശാരിയേക്കാൾ ഉയർന്നതാണ്. യഥാക്രമം 49.8ശതമാനം, 47.1ശതമാനം, 46.6ശതമാനം എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ നിരക്ക്. പഞ്ചാബ്(2.9%), ചത്തീസ്ഗഡ്(3.4%), തെലങ്കാന(6.2%) എന്നീ സംസ്ഥാനങ്ങളിലാണ് താരതമ്യേന കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്.

from money rss https://bit.ly/2xpHsEf
via IFTTT

വാഹന വ്യവസായമേഖലയ്ക്ക് പ്രതിദിന നഷ്ടം 2,300 കോടി രൂപ

മുംബൈ: 45 ദിവസം ഫാക്ടറികൾ അടച്ചിട്ടതോടെ രാജ്യത്തെ വാഹന വ്യവസായത്തിന് നഷ്ടമായത് ഒരു ലക്ഷം കോടി രൂപ. രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദന(ജിഡിപി)യുടെ 0.5ശതമാനത്തോളംവരും. പ്രതിദിനമുള്ള നഷ്ടം കണക്കാക്കിയാൽ 2,300 കോടിയോളംരൂപയാണ്. മാർച്ച് 25 മുതൽ മെയ് മൂന്നുവരെയാണ് കോവിഡ് വ്യാപനംമൂലം ലോക്ക്ഡൗണായത്. ഇതുമൂലം ഫാക്ടറികൾ അടച്ചിടേണ്ടിവന്നത് 40 ദിവസമാണ്. മിക്കവാറും വാഹന നിർമാണശാലകൾ മാർച്ച് 20നുതന്നെ പ്രവർത്തനം നിർത്തിയിരുന്നു. ഉത്പാദനം നടക്കാതിരുന്നതിനാൽ വാഹന നിർമാതാക്കളെമാത്രമല്ല ബാധിച്ചത്. ചരക്ക് സേവന നികുതിയിനത്തിൽ 28,000 കോടിയും സംസ്ഥാനങ്ങളിലെ വിവിധ നികുതിയിനത്തിൽ 14,000 കോടിയും നഷ്ടമായി. രാജ്യത്തെ വിവിധയിടങ്ങളിലെ വാഹന നിർമാണ പ്ലാന്റുകൾ തുറക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഡീലർമാർ തുറന്നുപ്രവർത്തിക്കാത്തതിനാൽ വാഹന വിൽപന നടക്കുന്നില്ല. മെയ് മൂന്നിനുശേഷം എന്തായിരിക്കും തീരുമാനമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ ആശങ്കയിലാണ് വാഹന മേഖല. മുൻവർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ പാദത്തിൽ വില്പനയിൽ 50ശതമാനത്തിലേറെ കുറവുവരുമെന്നാണ് വാഹന നിർമാതാക്കളുടെ വിലയിരുത്തൽ. പ്ലാന്റുകൾ പ്രവർത്തനംതുടങ്ങിയാലും ആഴ്ചകളെടുക്കും സാധാരണ നിലയിലെത്താൻ.

from money rss https://bit.ly/35jCncW
via IFTTT

പാചകവാതകത്തിന്റെ വില സിലിണ്ടറിന് 160 രൂപ കുറച്ചു

ന്യൂഡൽഹി: പാചക വാതക സിലിണ്ടറിന്റെ വില മൂന്നാതംതവണയും വൻതോതിൽ കുറച്ചു. ഡൽഹിയിൽ സിലിണ്ടറിന് 162.50 രൂപയാണ് കുറവുവരുത്തിയത്. ഇതിന് ആനുപാതികമായി രാജ്യത്തെല്ലായിടത്തും വിലയിൽ കുറവുവരും. 14.2 കിലോഗ്രാം തൂക്കംവരുന്ന സബ്സിഡിയില്ലാത്ത സിലിണ്ടർ വില ഡൽഹിയിൽ 744 രൂപയിൽനിന്ന് 581.50 രൂപയായി കുറയും. മുംബൈയിൽ 579 രൂപയും കൊൽക്കത്തയിൽ 584.50 രൂപയും ചെന്നൈയിൽ 569.50 രൂപയുമാകും പുതുക്കിയ വില. കേരളത്തിലും ഇതിന് ആനുപാതികമായി വിലയിൽ കുറവുണ്ടാകും. എല്ലാമാസവും ആദ്യദിവസമാണ് പാചക വാതകത്തിന്റെ വില പരിഷ്കരിച്ചുവരുന്നത്. 2019 ഓഗസ്റ്റുമുതൽ വിലവർധിച്ചുവരികയായിരുന്നു. എന്നാൽ രണ്ടുമാസമായി വില താഴോട്ടാണ്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതാണ് പാചക വാതക വിലയിലും പ്രതിഫലിച്ചത്.

from money rss https://bit.ly/2xsH73E
via IFTTT

Thursday, 30 April 2020

ഏപ്രില്‍മാസത്തില്‍ മാരുതി രാജ്യത്ത് ഒരൊറ്റവാഹനംപോലും വിറ്റില്ല

ന്യൂഡൽഹി: ഏപ്രിൽമാസത്തിൽ മാരുതി സുസുകി രാജ്യത്ത് ഒരൊറ്റവാഹനംപോലും വിറ്റില്ല. കോവിഡ്മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണിത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്മൂലംസർക്കാർ നിർദേശം പാലിച്ച് നിർമാണപ്രവർത്തനങ്ങൾ നിർത്തിവെച്ചതിനെതുടർന്നാണിതെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, മുന്ദ്ര പോർട്ട് വഴി 632 വാഹനങ്ങൾ കയറ്റിയയച്ചതായി കമ്പനി അറിയിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഇത്. സർക്കാരിന്റെ അനുമതി ലഭിച്ചതിനെതുടർന്ന് ഗുരുഗ്രാമിലെ മാനേസർ പ്ലാന്റിൽ ഒറ്റഷിഫ്റ്റിൽ പ്രവർത്തനം തുടങ്ങിയതായി കമ്പനി അറിയിച്ചു. 4,696 ജീവനക്കാരാണ് അവിടെമാത്രം ജോലി ചെയ്യുന്നത്. മാർച്ചിൽ 92,540 വാഹനങ്ങളാണ് മാരുതി നിർമിച്ചത്. കഴിഞ്ഞവർഷം മാർച്ചിലാകട്ടെ 1,36,201 യുണിറ്റുകളും.

from money rss https://bit.ly/2xlkDBo
via IFTTT

കോവിഡ്: ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഇന്ത്യയില്‍നിന്നെന്ന് ആമസോണ്‍

ബെംഗളുരു: ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് കോവഡ് കാലത്ത് അടിതെറ്റിയത് ഇന്ത്യയിൽ. ലോക്ക്ഡൗൺമൂലം രാജ്യത്തൊട്ടാകെ ഇ-കൊമേഴ്സ് കമ്പനികൾ സ്മാർട്ട്ഫോൺ തുടങ്ങിയ ജനപ്രിയ ഉത്പന്നങ്ങളുടെ വിൽപന നിർത്താൻ നിർബന്ധിതരായിരുന്നു. ഈകാലയളവിൽ അവശ്യവസ്തുക്കളും പലചരക്കു സാധാനങ്ങളുമാണ് വിൽക്കാൻ അനുമതി ലഭിച്ചത്. അതുകൊണ്ടുതന്നെ ലോകവ്യാപകമായുള്ള വ്യാപാരത്തിൽ ഇന്ത്യയിലാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടതെന്ന് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ ബ്രിയാൻ ടി ഒൽസാവസ്കി പറയുന്നു. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത രീതിയിലാണ് കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചത്. ഞായറാഴ്ച അവസാനിക്കുന്ന 40 ദിവസം നീണ്ടുനിന്ന ലോക്ക്ഡൗണിൽ ഫ്ളിപ്കാർട്ട്, ആമസോൺ ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്കെല്ലാം അവശ്യവസ്തുക്കൾ വിൽക്കാൻമാത്രമെ അനുമതി നൽകിയിരുന്നുള്ളൂ. അതിനിടയിൽ വിലക്ക് നീക്കിയെങ്കിലും സമ്മർദത്തെതുടർന്ന് പിൻവലിക്കുകയായിരുന്നു. ആഗോള വ്യാപകമായി കമ്പനിയുടെ ലാഭത്തിൽ 29ശതമാനം ഇടിവുണ്ടായി. കലണ്ടർവർഷത്തെ ആദ്യപാദത്തിൽ 2.54 ബില്യൺ ഡോളറാണ് കമ്പനിയുടെ വരുമാനം. കഴിഞ്ഞവർഷം ഇതേപാദത്തിൽ 3.56 ബില്യൺ ഡോളറായിരുന്ന സ്ഥാനത്താണിത്.

from money rss https://bit.ly/3aQwN36
via IFTTT

മഹാരാഷ്ട്ര ദിനം: ഓഹരി വിപണിക്ക് അവധി

മുംബൈ: മെയ് ഒന്നിന് വെള്ളിയാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. മഹാരാഷ്ട്ര ദിനം പ്രമാണിച്ചാണ് ഓഹരി വിപണിക്ക് അവധി. ലോഹം, ബുള്ളിയൻ ഉൾപ്പടെയുള്ള ഉത്പന്ന മൊത്തവിപണിക്കും അവധി ബാധകമാണ്. ഫോറക്സ്, കമ്മോഡിറ്റി ഫ്യൂച്ചേഴസും പ്രവർത്തിക്കുന്നില്ല. തുടർച്ചയായി നാലാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാക്കിയാണ് വ്യാഴാഴ്ച ഓഹരി സൂചികകൾ ക്ലോസ് ചെയ്തത്. സെൻസെക്സ് 997 പോയന്റും നിഫ്റ്റി 306 പോയന്റുമാണ് നേട്ടമുണ്ടാക്കിയത്.

from money rss https://bit.ly/2yWFifC
via IFTTT

കോവിഡ് സാമ്പത്തിക പാക്കേജ് വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമലാ സീതാരാമൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. ഇതിന് മുന്നോടിയായി ധനമന്ത്രി വ്യാഴാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പാവപ്പെട്ടവർക്കു സൗജന്യ ഭക്ഷണം, അക്കൗണ്ടിലേക്ക്നേരിട്ട് പണം നൽകൽ, പാചകവാതക സിലിൻഡർ, പ്രോവിഡന്റ് ഫണ്ട് വിഹിതം പിൻവലിക്കൽ, കുറഞ്ഞ വേതനക്കാരുടെ രണ്ടുമാസത്തെ വിഹിതമടക്കൽ, തുടങ്ങി വിവിധ വിഭാഗങ്ങളിലായി 1.76 ലക്ഷം കോടിയുടെ സഹായം മാർച്ച് 26-ന് നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ദുർബല വിഭാഗങ്ങളെ ലക്ഷ്യംവെച്ചുള്ള സഹായം പ്രഖ്യാപിക്കൽ മാത്രമായിരുന്നു അവ. വിവിധ മേഖലകൾക്കുള്ള പ്രത്യേക പാക്കേജ് പിന്നീട് പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി അന്നു പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ വിവിധ സമിതികൾ രൂപവത്കരിച്ചിരുന്നു.

from money rss https://bit.ly/3aNONLm
via IFTTT

മൂന്നു മാസം: ജിയോയുടെ ലാഭം 2,331 കോടി

കൊച്ചി: ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ അറ്റാദായം 2020 ജനുവരി-മാർച്ച് പാദത്തിൽ 2,331 കോടി രൂപയായി കുതിച്ചുയർന്നു. അതായത്, പ്രതിദിനം ശരാശരി 25.90 കോടി രൂപ. മുൻ വർഷം ഇതേ കാലയളവിലേതിനെ അപേക്ഷിച്ച് 177.5 ശതമാനം വളർച്ച. വരുമാനമാകട്ടെ, 26.6 ശതമാനം വർധിച്ച് 14,835 കോടി രൂപയായി. ഫെയ്സ്ബുക്കുമായുള്ള പങ്കാളിത്തത്തിലൂടെ ജിയോ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.

from money rss https://bit.ly/2YhTsCK
via IFTTT

ഇന്ധന വില്പനയിലെ ഇടിവ്: സർക്കാരിന്റെ വരുമാന നഷ്ടം 40,000 കോടി കടന്നേക്കും

മുംബൈ: കോവിഡ് തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ഡൗൺ വഴി രാജ്യത്ത് പെട്രോൾ-ഡീസൽ-വിമാന ഇന്ധന വില്പന കുറഞ്ഞതിലൂടെ സർക്കാരിനുണ്ടായ നികുതി നഷ്ടം 40,000 കോടി രൂപ കടന്നേക്കും. ഏപ്രിലിൽ പെട്രോൾ -ഡീസൽ ഉപഭോഗത്തിൽ 80 ശതമാനത്തിൻറെയും വിമാന ഇന്ധന ഉപഭോഗത്തിൽ 90 ശതമാനത്തിൻറെയും കുറവുണ്ടായി. മാർച്ചിൽ പെട്രോളിന് 16.4 ശതമാനത്തിൻറെയും ഡീസലിന് 24.2 ശതമാനത്തിൻറെയും വിമാന ഇന്ധനത്തിൽ 32.4 ശതമാനത്തിൻറെയും ഉപഭോഗ ഇടിവുണ്ടായിരുന്നു. ഏപ്രിലിലെ മാത്രം നികുതി നഷ്ടം 40,000 കോടി കടക്കുമെന്നാണ് കെയർ റേറ്റിങ് കണക്കാക്കിയിരിക്കുന്നത്. അതായത് ദിവസം ശരാശരി 1,300 കോടി രൂപ. ലോകത്ത് എണ്ണ ഉപഭോഗത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ഏതാണ്ട് 85 ശതമാനവും ഇറക്കുമതി ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ ആഗോളതലത്തിൽ അസംസ്കൃത എണ്ണവില കൂപ്പുകുത്തിയത് രാജ്യത്തിന് ഗുണകരമാകേണ്ടതാണ്. കറൻറ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും വിദേശ നാണ്യം പുറത്തേക്ക് പോകുന്നതുമെല്ലാം നിയന്ത്രിക്കാൻ ഇത് സഹായകമാകുമായിരുന്നു. എന്നാൽ ഉപഭോഗം കുറഞ്ഞത് ഈ നേട്ടങ്ങളെല്ലാം ഇല്ലാതാക്കി.

from money rss https://bit.ly/2KQKGUo
via IFTTT

ഇന്ത്യയിലെ ഏറ്റവും വലിയ അവകാശ ഓഹരി വില്പനയുമായി റിലയൻസ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് അവകാശ ഓഹരി വില്പനയിലൂടെ സമാഹരിക്കുന്നത് 53,125 കോടി രൂപ. ഇന്ത്യൻ ഓഹരി ചരിത്രത്തിലെ ഏറ്റവും വലിയ അവകാശ ഓഹരി വില്പനയായിരിക്കും ഇത്. 1:15 അനുപാതത്തിലാണ് അവകാശ ഓഹരികൾ ലഭ്യമാക്കുന്നത്. അതായത്, നിലവിൽ റിലയൻസിന്റെ 15 ഓഹരികൾ കൈവശമുള്ളവർക്ക് ഒന്നുവീതം അവകാശ ഓഹരി സ്വന്തമാക്കാം. 1,257 രൂപ നിരക്കിലാണ് ഇത്. അതായത്, നിലവിലെ ഓഹരി വിലയെക്കാൾ 14 ശതമാനം കുറഞ്ഞ വിലയ്ക്ക്. പ്രൊമോട്ടർമാരായ മുകേഷ് അംബാനി കുടുംബവും ഓഹരികൾ വാങ്ങാൻ രംഗത്തുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അവകാശ ഓഹരി വില്പനയിലൂടെ മൂലധന സമാഹരണം നടത്തുന്നത്. 2021 മാർച്ചോടെ കടരഹിത കമ്പനിയായി മാറുകയാണ് ലക്ഷ്യം. റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 2020 ജനുവരി-മാർച്ച് പാദത്തിൽ 38.7 ശതമാനം ഇടിഞ്ഞ് 6,348 കോടി രൂപയായി. ഊർജം, പെട്രോകെമിക്കൽ ബിസിനസുകളിലെ മോശം പ്രകടനമാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം ഇടിയാൻ കാരണം. 2019 ജനുവരി-മാർച്ച് പാദത്തിൽ 10,362 കോടിയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം.

from money rss https://bit.ly/2VPTe41
via IFTTT

ആത്മവിശ്വാസത്തോടെ വിപണി: സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 997 പോയന്റ് നേട്ടത്തില്‍

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 997.46 പോയന്റ് നേട്ടത്തിൽ 33717.62ലും നിഫ്റ്റി 306.55 പോയന്റ് ഉയർന്ന് 9859.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1316 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1084 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, യുപിഎൽ, ഒഎൻജിസി, വേദാന്ത, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ഇൻഡസിന്റ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഫാർമ ഒഴികെയുള്ള സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നു. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകൾക്ക് തുണയായത്. കോവിഡ് പ്രതിരോധത്തിനുള്ള ആദ്യ ട്രയൽ ഫലംകണ്ടുതുടങ്ങിയതാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/35gDPga
via IFTTT

'കൊടുങ്കാറ്റിന്റെ മുനമ്പ്'; ആഫ്രിക്കന്‍ വന്‍കര അവസാനിക്കുന്നത് ഇവിടെയാണ്

തലേന്നത്തെ കേപ് ടൗണ്‍ നഗര പ്രദക്ഷിണത്തിന്റെ ക്ഷീണത്തിന്റെ ചെറിയ ആലസ്യത്തോടെയാണ് എഴുന്നേറ്റത്. എങ്കിലും പെട്ടെന്ന് തന്നെ ഉഷാറായി, കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിക്കിമാനിയയില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളുമായി പരിചയപ്പെടാനുള്ള അവസരമാണ് സതേണ്‍ സണ്‍ കേപ് സണ്‍ ഹോട്ടലിന്റെ പ്ലീനറി ഹാളില്‍ നടക്കുന്ന ഹാപ്പി ഔര്‍. കേപ് സണ്‍ ഹോട്ടലിലെ ആറ് കോണ്‍ഫ്രന്‍സ് ഹാളുകളിലായാണ് വിക്കിമാനിയ നടക്കുന്നത്. ഓരോ കോണ്‍ഫ്രന്‍സ് ഹാളിനും 2012 മുതല്‍ വിക്കിമാനിയ നടന്ന ലോകത്തെ പ്രധാനപ്പെട്ട നഗരങ്ങളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. 2012ല്‍ വിക്കിമാനിയ നടന്ന അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സി, 2013ല്‍ വിക്കിമാനിയ കോണ്‍ഫ്രന്‍സിന് സാക്ഷ്യം വഹിച്ച ഹോങ്കോങ്, 2014ല്‍ വിക്കിമാനിയ അരങ്ങേറിയ ലണ്ടന്‍, 2015ല്‍ വിക്കിമാനിയ കോണ്‍ഫ്രന്‍സ് നടന്ന മെക്സിക്കൊ സിറ്റി, 2016ല്‍ വിക്കിമാനിയക്ക് വേദിയായ ഇറ്റലിയിലെ ഇസിനൊ ലാറിയൊ, 2017ല്‍ വിക്കിമാനിയ കോണ്‍ഫ്രന്‍സ് നടന്ന കാനഡയിലെ മോണ്‍ഡ്രീല്‍ എന്നീ നഗരങ്ങളുടെ പേരുകളാണ് ഹോട്ടലിലെ കോണ്‍ഫ്രന്‍സ് ഹാളുകള്‍ക്ക് നല്‍കിയിരിക്കുന്നത്. മോണ്‍ഡ്രീല്‍, മെക്സിക്കൊ സിറ്റി എന്നീ കോണ്‍ഫ്രന്‍സ് ഹാളുകളിലായിട്ടാണ് പ്ലീനറി ഹാള്‍ സജ്ജീകരിച്ചിരുന്നത്. ഈ രണ്ടു ഹാളുകളിലുമായി 650 ആളുകളെ ഉള്‍ക്കൊള്ളും. വിക്കിമാനിയയില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളില്‍ പലരും ഹോഴ്സ് ഡി ഓവ്രെയും (ഭക്ഷണത്തിന്റെ തുടക്കത്തില്‍ വിശപ്പകറ്റാന്‍ വിളമ്പുന്ന രുചികരമായ ചെറിയോരു വിഭവം), ശീതള പാനിയങ്ങളും കൂടാതെ വിവിധ ഇനം വൈനുകളും ബിയറുകളും എല്ലാം അകത്താക്കി വളരെ വൈകിയാണ് പ്ലീനറി ഹാള്‍ വിട്ടത്.

ഇനി അടുത്ത രണ്ടു ദിവസം പ്രീ കോണ്‍ഫ്രന്‍സ് പരിപാടികളാണ് നടക്കുന്നത്. പ്രീകോണ്‍ഫ്രന്‍സില്‍ പ്രധാനമായും 'ഹാക്കത്തോണ്‍', 'ലേണിങ് ഡേ' (വര്‍ക്ക് ഷോപ്പുകള്‍), സോഷ്യല്‍ മീഡിയ ട്രൈനിങ്, സിനിമ പ്രദര്‍ശനം എന്നിവയാണ് നടക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ മണ്ടേല: ലോങ് വാക്ക് ടു ഫ്രീഡം എന്ന സിനിമയാണ് പ്രദര്‍ശനത്തിനുള്ളത്. പ്രീ-കോണ്‍ഫ്രന്‍സ് ഇവന്റുകള്‍ സതേണ്‍ സണ്‍ കേപ് സണ്‍ ഹോട്ടലിന് പുറമെ, ഇതിന് സമീപത്തുള്ള സണ്‍ സ്‌ക്വയര്‍ ഹോട്ടലിലെ നാലു കോണ്‍ഫ്രന്‍സ് ഹാളിലുകളിലുമായാണ് സജ്ജീകരിച്ചിരിക്കുന്നത്. വിവരസാങ്കേതിക രംഗത്തെ പുതിയ പ്രവണതകളും ആശയങ്ങളും സാങ്കേതിക വിവരങ്ങളും പങ്കു വെക്കാനും കൈമാറാനും സംഘടിപ്പിക്കുന്ന സംഗമമാണ് ഹാക്കത്തോണ്‍. 'ഹാക്കത്തോണ്‍' എന്ന വാക്ക് 'ഹാക്ക്', 'മാരത്തണ്‍' എന്നീ പദങ്ങളുടെ ഒരു പോര്‍ട്ട്മാന്റോ (രണ്ടു വാക്കുകളുടെ അര്‍ത്ഥം ഒന്നിച്ചു കിട്ടത്തക്കവിധത്തില്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ വാക്ക്) ആണ്.


ഇന്ന് നടക്കുന്ന ഹാക്കത്തോണിലും ലേണിങ് ഡേ ക്ലാസുകളിലും പരമാവധി പങ്കെടുക്കണമെന്ന് തീരുമാനിച്ചിരുന്നു. അതിനായി രാവിലെ തന്നെ ഉണര്‍ന്ന് ഫ്രഷായി ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി സതേണ്‍ സണ്‍ ഹോട്ടലിന്റെ ഗ്രൗണ്ടില്‍ ഫ്ളോറിലുള്ള കാന്റീനിലേക്ക് പതിനൊന്നാം നിലയിലുള്ള (കേപ് ടൗണിലെ പ്രസിദ്ധമായ ടേബിള്‍ മൗണ്ടേന്റെ ഉയരത്തിലാണ് എന്റെ റൂം സ്ഥിതി ചെയ്യുന്നത്) റൂമില്‍ നിന്ന് ഞാനെത്തിയത്. വിഭവ സമൃദ്ധമായ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടെയാണ് സ്വീഡനില്‍ നിന്നെത്തിയ സുഹൃത്തും സജീവ വിക്കിപീഡിയ ഉപയോക്താവുമായ ഡോ. നേത ഹുസൈനെയും അന്‍വര്‍ ഹിഷാമിനെയും കണ്ടത്. അവര്‍ പ്രീ-കോണ്‍ഫ്രന്‍സ് ഒഴിവാക്കി ചരിത്ര പ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ്പ് - ശുഭ പ്രതീക്ഷാ മുനമ്പ്- കാണാന്‍ പോകാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുകയാണ്. ഒരു ടാക്സി വിളിച്ച് ശുഭ പ്രതീക്ഷാ മുനമ്പും കേപ് ടൗണിലെ ഹാര്‍ബറും എല്ലാം ചുറ്റിക്കറങ്ങാനുള്ള പ്ലാനുകളാണ് അവര്‍ ചെയ്തിരിക്കുന്നത്. അവരുടെ കൂടെ, ആസര്‍ബൈജാനിലെ ബാകുവില്‍ നിന്നെത്തിയ ഇല്‍ദാര്‍ അസിമോവുമുണ്ട്. ഇല്‍ദാര്‍ കേപ്ടൗണ്‍ വിമാനത്താവളത്തില്‍ നിന്ന് തന്നെ ഇവരുമായി ചങ്ങാത്തത്തിലായതാണ്. അതിനാല്‍ തന്നെ ഇവര്‍ നേരത്തെ തന്നെ പദ്ധതികള്‍ എല്ലാം ഒരു വിധം ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നു. കൂട്ടിന് ഒരാളെ കൂടി കൂട്ടി നാലു പേര്‍ക്ക് ഒരു ടാക്സി വിളിച്ച് പോകാനുള്ള പദ്ധതിയാണ്, ഒരാളെ കൂട്ടാനുള്ള അവസാന ശ്രമത്തിലാണ് എന്നെ കണ്ടു മുട്ടിയത്. ഞാന്‍ ആണെങ്കില്‍ ഇന്നത്തെ ഹാക്കത്തോണില്‍ പങ്കെടുക്കാനുള്ള മൂഡിലായതിനാലും കഴിഞ്ഞ ദിവസങ്ങളിലെ നഗര പ്രദക്ഷിണത്തിന്റെ ക്ഷീണവും കാരണം ഇവരോട് ഒപ്പം കൂടാന്‍ ആദ്യമൊന്ന് അല്‍പം മടി കാണിച്ചു, എന്നാല്‍, മൂവര്‍ സംഘത്തിന്റെ പ്രലോഭനത്തില്‍ വീണ് പ്രീ-കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാതെ ശുഭ പ്രതീക്ഷാ മുനമ്പിലേക്ക് പോകാമെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു.

ഞങ്ങള്‍ താമസിക്കുന്ന സതേണ്‍ സണ്‍ ഹോട്ടലിന്റെ മുന്‍വശത്ത് തന്നെ യാത്രക്കാരെയും പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്ന ഒരു സൗത്ത് ആഫ്രിക്കകാരനായ ടാക്സിക്കാരനുമായി സംസാരിച്ച് യാത്രക്കാര്യങ്ങള്‍ തീരുമാനമാക്കി. ടയോട്ടയുടെ കൊറോള കാറില്‍ ഗുഡ് ഹോപ്പ് മുനമ്പ് വരെ പോയി തിരിച്ച് കൊണ്ടു വരാനുള്ള വാടകയും പറഞ്ഞുറപ്പിച്ചു. രാവിലെ 10 മണിയോടെ ഞങ്ങള്‍ യാത്ര തിരിച്ചു. ഇല്‍ദാറിനെ ഡ്രൈവര്‍ക്ക് സമീപത്തുള്ള മുന്‍ സീറ്റിലും ഞങ്ങള്‍ മൂന്നു പേരും പിറകിലും ഇരുന്നായിരുന്നു യാത്ര. ഹോട്ടലില്‍ നിന്നും 70 കിലോ മീറ്ററോളം ദൂരമുണ്ട്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ മുനമ്പിലേക്ക്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഒരു അറ്റമാണിത്.


നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ എല്ലാം ചുറ്റിയാണ് ഞങ്ങള്‍ ശുഭ പ്രതീക്ഷാ മുനമ്പിലേക്ക് പോകുന്നത്. പ്രകൃതിയും സൗത്ത് ആഫ്രിക്കന്‍ ജനതയും വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന, നല്ല സുന്ദരമായ പെയിന്റിങ്ങുകള്‍ പോലെ തോന്നിക്കുന്ന നഗരത്തിലെ പ്രധാന ബീച്ചുകളും മലയോര പ്രദേശങ്ങളിലും എല്ലാം നിര്‍ത്തിയാണ് ഞങ്ങളുടെ യാത്ര. പതിനൊന്നര മണിയോടെ കേപ് ടൗണ്‍ ബേ ഹാര്‍ബര്‍ മാര്‍ക്കറ്റില്‍ എത്തി, അവിടെ ഞങ്ങള്‍ എത്തുമ്പോള്‍ സമ്മേളന പ്രതിനിധികളായ മറ്റു കുറച്ചു പേര്‍ ഞങ്ങള്‍ക്ക് മുന്‍പെ അവിടെ എത്തിയിരുന്നു. ഹാര്‍ബര്‍ നിറയെ നിരവധി മത്സ്യ ബന്ധന ബോട്ടുകള്‍ നങ്കൂരമിട്ടിരിക്കുന്നു. നിറയെ നീര്‍നായകള്‍ ( സീല്‍ എന്ന സമുദ്ര ജീവി) കൊണ്ട സമ്പന്നമാണ് കേപ്ടൗണ്‍ ഹാര്‍ബര്‍. ഇവകള്‍ക്ക് ഭക്ഷണം ഇട്ട് കൊടുത്ത് അവയെ കൊണ്ട് അഭ്യാസ പ്രകടനങ്ങള്‍ കാണിപ്പിച്ചും ഇവകളെ കരയിലേക്ക് കയറ്റി തീറ്റ നല്‍കിയും സഞ്ചാരികളെ ഹരം പിടിപ്പിച്ച് ഡോളര്‍ സമ്പാദിക്കുന്ന ഹാര്‍ബര്‍ തൊഴിലാളികളെയും ഇവിടെ കാണാനായി.

കുന്നും മലകളും പാറക്കെട്ടുകളും ജലാശയങ്ങളും നിറഞ്ഞതാണ് കേപ് ടൗണിന്റെ കാഴ്ചകള്‍,, പര്‍വ്വതങ്ങളുടെ ഓരങ്ങളിലൂടെ പ്രകൃതിയെ ചൂഷണം ചെയ്യാതെ സുന്ദരമായി നിര്‍മ്മിച്ച നിരത്തുകള്‍ താണ്ടിയാണ് ഞങ്ങളെയും കൊണ്ട് കാറ് നീങ്ങുന്നത്. കേപ് ടൗണിന്റെ ഓരോ പ്രദേശവും കാന്‍വാസില്‍ തീര്‍ത്ത ഓരോ സുന്ദരമായ പെയിന്റിങ്ങുകളാണെന്നെ തോന്നൂ. യാത്രക്കിടയില്‍ ഒട്ടക പക്ഷികളെ വളര്‍ത്തുന്ന ഫാമുകളും സുന്ദരമായ ജലാശയങ്ങളും എല്ലാം ഇറങ്ങി കണ്ടു കൊണ്ടാണ് യാത്ര തുടരുന്നത്.


വൈകുന്നേരം മൂന്ന് മണിയോടെയാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ അങ്ങേയറ്റമായ ശുഭ പ്രതീക്ഷാ മുനമ്പില്‍ എത്തിയത്. റിസെര്‍വ്ഡ് ഏരിയയിലേക്ക് കടക്കണമെങ്കില്‍ ടിക്കറ്റ് എടുക്കണം. പ്രവേശന കവാടത്തിലെ ടിക്കറ്റ് കൗണ്ടറില്‍ രണ്ടു കിലോ മീറ്ററോളം യാത്ര ചെയ്ത് വേണം ദ ടിപ്പ് ഓഫ് ആഫ്രിക്ക എന്ന് അറിയപ്പെടുന്ന കേപ് പോയിന്റില്‍ എത്താന്‍. അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് തള്ളി നില്‍ക്കുന്ന ആഫ്രിക്കന്‍ ഭൂപ്രദേശത്തിന്റെ മുനമ്പ്. ആഫ്രിക്കന്‍ വന്‍കര ഇവിടെയാണ് അവസാനിക്കുന്നത്. 

1488ല്‍ പോര്‍ച്ചുഗീസ് നാവികനായ ബര്‍ത്തലോമിയോ ഡയസ് ആണ് ആദ്യമായി ഈ മുനമ്പില്‍ എത്തിയതെന്നാണ് കരുതപ്പെടുന്നത്. കൊടുങ്കാറ്റിന്റെ മുനമ്പ് എന്നാണ് അദ്ദേഹം ഈ പ്രദേശത്തിന് നാമകരണം ചെയ്തിരുന്നത്. പിന്നീട് പോര്‍ച്ചുഗീസ് നാവികനായ ജോണ്‍ രണ്ടാമന്‍ ആണ് ഈ പ്രദേശത്തെ പ്രതീക്ഷാ മുനമ്പ് (Cape of Good Hope) എന്ന് വിളിച്ചത്. ഡയസിന്റെ പേരിലാണ് ഇവിടത്തെ ബീച്ച് അറിയപ്പെടുന്നത്-ഡയസ് ബീച്ച്. മരം കൊണ്ട് നിര്‍മ്മിച്ച ഒരു ഫലകത്തില്‍ കേപ് ഓഫ് ഗുഡ് ഹോപ്പ് , ദി മോസ്റ്റ് സൗത്ത് വെസ്റ്റേണ്‍ പോയിന്റ് ഓഫ് ദ ആഫ്രിക്കന്‍ കോണ്ടിനന്റെന്ന് ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഈ പ്രദേശം സ്ഥിതി ചെയ്യുന്ന അക്ഷാംശവും രേഖാംശവും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് സമീപത്ത് നിന്ന് കൊണ്ട് സഞ്ചാരികള്‍ ഊയം കാത്തിരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. ഫലകത്തിന് സമീപം ആളൊഴിഞ്ഞ ഊയം നോക്കി ഞങ്ങളും പടം പിടിച്ചു.


സമീപത്തെ പര്‍വ്വതത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ലൈറ്റ് ഹൗസിന് സമീപത്ത് എത്തിയാല്‍ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നീലയും പച്ചയും കലര്‍ന്ന സമുദ്രം പരന്ന് കിടക്കുന്നത് ആസ്വദിക്കാനാവും. മലയുടെ ഏറ്റവും ഉയരത്തില്‍ ഒരു ടെലസ്‌കോപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദുരം രേഖപ്പെടുത്തിയ മരത്തിന്റെ തൂണില്‍ സ്ഥാപിച്ച ഒരു ദിശാ ഫലകവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ന്യുയോര്‍ക്ക് (12541 കിലോ മീറ്റര്‍), ലണ്ടന്‍ (9623 കിലോ മീറ്റര്‍), അംസ്റ്റര്‍ഡാം (9635 കിലോ മീറ്റര്‍), റിയോ ഡി ജനീറൊ (6055 കിലോ മീറ്റര്‍), സിഡ്നി (11642 കിലോ മീറ്റര്‍) എന്നിവിടങ്ങളിലേക്കുള്ള ചൂണ്ടു പലകകളാണ് സ്ഥാപിച്ചിരിക്കുന്നത്.

കേപ് പോയിന്റിന് മുകളിലുള്ള ലൈറ്റ് ഹൗസിന് സമീപത്തേക്ക് കാല്‍നടയായൊ കേബിള്‍ കാറുമാതൃകയിലുള്ള ( ഫ്യൂണിക്കുലാര്‍ - കമ്പിത്തീവണ്ടി) വഴിയൊ മാത്രമെ എത്തിച്ചേരാനാവു. തോമസ് ടി ടക്കര്‍ - ഫ്ളൈയിങ് ഡച്ച്മാന്‍ എന്ന് എഴുതിയ ഈ വാഹനം, പ്രത്യേക തരം സിംഗിള്‍ ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്. നാല്‍പ്പത് യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഇവ മൂന്ന് മിനിറ്റ് കൊണ്ട കേപ് പോയിന്റിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് അപ്പര്‍ ലൈറ്റ് ഹൗസിന് സമീപമുള്ള സ്റ്റേഷനില്‍ എത്തും. ഈ രണ്ട് സ്റ്റേഷനുകള്‍ മാത്രമെ ഇതിനുള്ളു. എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് ഫ്യൂണിക്കുലാര്‍ സര്‍വ്വീസ് നടത്തുന്നത്. ഫ്യൂണിക്കുലാറില്‍ റിട്ടേണ്‍ ട്രിപ്പിന് (താഴെ നിന്ന് യാത്ര പുറപ്പെട്ട് മുകളില്‍ പോയി തിരിച്ചു വരുന്നതിന്) മുതിര്‍ന്നവര്‍ക്ക് 55 റാന്‍ഡും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും 23 റാന്‍ഡുമാണ് ഈടാക്കുന്നത്. ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. ആഫ്രിക്കയിലെ ഇത്തരത്തിലുള്ള ആദ്യത്തെ വാണിജ്യ ഫ്യൂണിക്കുലാര്‍ റെയില്‍വേയായിരുന്നു ഇത്, പൂര്‍ണമായും ദക്ഷിണാഫ്രിക്കന്‍ വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 1996 ഡിസംബര്‍ വരെ ഈ റൂട്ടില്‍ ഡീസല്‍ ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. അതിന് ശേഷമാണ് ഫ്യുണിക്കുലാറുകള്‍ സ്ഥാപിച്ചത്. 2010 ജൂണിലാണ് ഇവ അവസാനമായി പുതിക്കിയത്.



 

ഞങ്ങള്‍ ഫ്യുണിക്കുലാര്‍ ഉപയോഗിക്കാതെ അപ്പര്‍ ലൈറ്റ്ഹൗസ് വരെ കാല്‍നടയായി തന്നെ പോകാന്‍ തീരുമാനിച്ചു. കാല്‍നടയായി ഇത്രയും ദൂരം പോയി വരാന്‍ ഒന്നര മണിക്കൂര്‍ എടുക്കുമെന്ന് യാത്ര പുറപ്പെടുന്ന പോയിന്റില്‍ ഒരു സൂചന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഏതായാലും വളഞ്ഞ് പുളഞ്ഞ ഒറ്റയടി പാതകളും പാറക്കെട്ടുകളും ചാടിക്കയറി ഞങ്ങള്‍ അപ്പര്‍ ലൈറ്റ് ഹൗസിന് സമീപം വരെ എത്തി. കേപ് പോയിന്റിലെ ഈ വിളക്കുമാടം (അപ്പര്‍ ലൈറ്റ് ഹൗസ്) സൗത്ത് ആഫ്രിക്കന്‍ തീരത്തെ ഏറ്റവും ശക്തമായതാണെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ പരിധി 63 കിലോ മീറ്ററാണ്. ഓരോ മൂന്നു സെക്കന്റിലും 10 ദശലക്ഷം കാന്‍ഡല്‍ പവര്‍ (സി.പി) പ്രകാശം പരത്തുന്ന മൂന്ന് ഫ്ലാഷ് ലൈറ്റുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ വിളക്കുമാടം. 1850കളുടെ അവസാനത്തിലാണ് ഇവിടെ ആദ്യത്തെ വിളക്കുമാടം സ്ഥാപിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 249 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയുടെ തീരത്തെ എല്ലാ വിളക്കുമാടങ്ങളുടെയും കേന്ദ്രീകൃത നിരീക്ഷണ കേന്ദ്രമായാണ് ഇത് ഉപയോഗിക്കുന്നത്.

സൗത്ത് ആഫ്രിക്കയുടെ അഭിമാന കേന്ദ്രമായി തല ഉയര്‍ത്തി നില്‍ക്കുന്ന അപ്പര്‍ ലൈറ്റ് ഹൗസ് ഇറങ്ങി ഞങ്ങള്‍ ദക്ഷിണാഫ്രിക്കയിലെ പടിഞ്ഞാറന്‍ കേപ് പ്രവിശ്യയിലെ സൈമണ്‍സ് ടൗണിനടുത്തുള്ള ബോള്‍ഡേഴ്സ് ബീച്ചിലേക്ക് യാത്രയായി. ആഫ്രിക്കന്‍ പെന്‍ഗ്വിനുകളുടെ ഒരു കോളനിയാണ് ഈ ബീച്ച്.

തുടരും... 





കേപ് ടൗണ്‍ യാത്രയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കാം

ആദ്യ ഭാഗം - 

രണ്ടാം ഭാഗം - 

മൂന്നാം ഭാഗം -





* This article was originally published here

ഒരു വാട്‌സാപ്പ് അക്കൗണ്ട് വ്യത്യസ്ത ഡിവൈസുകളില്‍ ഉപയോഗിക്കാം

ഒരു വാട്സാപ്പ് അക്കൗണ്ട് വ്യത്യസ്ത ഡിവൈസുകളിൽ ഉപയോഗിക്കാനുള്ള സൗകര്യം ഉടനെ അവതരിപ്പിച്ചേക്കും. ഒന്നിലധികം മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ എന്നിവയിൽ ഉപയോഗിക്കാനുള്ള സൗകര്യമണാണ് തയ്യാറാകുന്നത്. ഒരുമൊബൈലിൽ നിലവിൽ വാട്ട്സാപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതേ അക്കൗണ്ട് ലോഗൗട്ട് ചെയ്യാതെതന്നെ മറ്റ് ഉപകരണങ്ങളിലും ഉപയോഗിക്കാൻ ഇതോടെ കഴിയും. വാട്സാപ്പ് അവതരിപ്പിച്ച അന്നുമുതൽ ഒരുഅക്കൗണ്ട് ഒരു മൊബൈലിൽമാത്രമെ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. Screenshot shows log in page for a new device(WABetaInfo) വാട്സാപ്പ് വെബ് സപ്പോർട്ടുകൂടി പിന്നീട് ആരംഭിച്ചു. വാട്സാപ്പ് അക്കൗണ്ടുള്ള മൊബൈൽ വെബ്സൈറ്റിലെ ക്യുആർ കോഡുമായി ബന്ധിപ്പിച്ചാണ് ഇത് സാധ്യമായിരുന്നത്. വ്യത്യസ്ത മൊബൈലുകളിൽ ഉപയോഗിക്കുന്നതിന് ലോഗിൻ സൗകര്യത്തോടെയാകും പുതിയ ഫീച്ചർ അവതരിപ്പിക്കുക. എന്നാൽ ഇതുസംബന്ധിച്ച് വാട്സാപ്പിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.

from money rss https://bit.ly/2VTzBIB
via IFTTT