121

Powered By Blogger

Friday, 17 July 2020

ഭാരത് ബോണ്ട് ഇടിഎഫ്: നിക്ഷേപമായെത്തിയത് 10,000 കോടിയോളം രൂപ

രണ്ടാം ഘട്ടമായി പുറത്തിറക്കിയ ഭാരത് ബോണ്ട് ഇടിഎഫിൽ നിക്ഷേപമായെത്തിയത് 10,000 കോടിയോളംരൂപ. 3,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടസ്ഥാനത്താണ് മൂന്നിരട്ടിയിലേറെ നിക്ഷേപമെത്തിയത്. എല്ലാ വിഭാഗം നിക്ഷേപകരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഡിപ്പാർട്ടുമെന്റ് ഓഫ് ഇൻവെസ്റ്റുമെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജുമെന്റ്(ദിപം)സെക്രട്ടറി ട്വീറ്റ് ചെയ്തു. നിക്ഷേപത്തിന്റെ അവസാന കണക്കുകൾ തിങ്കളാഴ്ചയാകും പുറത്തുവിടുക. മൂന്നുവർഷം, പത്തുവർഷം എന്നിങ്ങനെ നിശ്ചിത കാലാവധിയുള്ള രണ്ട് ഇടിഎഫുകളാണ് പുറത്തിറക്കിയത്. പൊതുമേഖല കമ്പനികളുടെ ട്രിപ്പിൾ-എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാകും ഇടിഎഫ് നിക്ഷേപം നടത്തുക. ജൂലായ് 14നാണ് രണ്ടാംഘട്ടമായി ഭാരത് ഇടിഎഫിൽ നിക്ഷേപം സ്വീകരിക്കാൻ തുടങ്ങിയത്. 17 ക്ലോസ് ചെയ്യുകയുംചെയ്തു. സർക്കാരിനുവേണ്ടി ഈഡൽവെയ്സ് അസ്റ്റ് മാനേജുമെന്റ് കമ്പനിയ്ക്കാണ് ഇടിഎഫിന്റെ നടത്തിപ്പ് ചുമതല.

from money rss https://bit.ly/30lqCRb
via IFTTT

ഏറ്റവും വലിയ മ്യൂച്വല്‍ ഫണ്ടുകമ്പനി ജൂണില്‍ നിക്ഷേപിച്ചതും വിറ്റതുമായ ഓഹരികള്‍ അറിയാം

നാലുവർഷത്തിനിടെ ഇതാദ്യമായി മ്യുച്വൽ ഫണ്ടുകളിൽ ജൂണിലെത്തിയ നിക്ഷേപത്തിൽ കുറവുരേഖപ്പെടുത്തി. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ മൊത്തംവരവ് 241 കോടി രൂപയായാണ് കുറഞ്ഞത്. കോവിഡ് വ്യാപനത്തെതുടർന്നുള്ള അസാധാരണമായ സാഹചര്യമാണിതിന് കാരണമെന്നാണ് വിലയിരുത്തൽ. പ്രവചനാതീതമായ നിക്ഷേപകരുടെ മാനസികാവസ്ഥയും വിപണിയിലെ ചാഞ്ചാട്ടങ്ങളും നിക്ഷേപത്തെ ബാധിച്ചു. ഈ സാഹചര്യത്തിൽ രാജ്യത്തെതന്നെ ഏറ്റവും വലിയ മ്യുച്വൽ ഫണ്ട് ഹൗസായ എസ്ബിഐ നിക്ഷേപകരുടെ പണം എങ്ങനെ വിനിയോഗിച്ചുവെന്ന് നോക്കാം. ജൂൺ 30വരെയുള്ള കണക്കുപ്രകാരം എസ്ബിഐ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപകരുടെ ആസ്തി 3,64,916 കോടി രൂപയാണ്. കഴിഞ്ഞ ഡിസംബറിൽ മൂന്നാംസ്ഥാനത്തെത്തിയ എസ്ബിഐ ജനുവരിയോടെ ഏറ്റവുംവലിയ എഎംസിയായി മാറുകയുംചെയ്തു. ജൂൺ മാസത്തിൽ എസ്ബിഐ മ്യൂച്വൽ ഫണ്ട് വിറ്റതും വാങ്ങിയതുമായ പ്രമുഖ ഓഹരികൾ ഏതൊക്കെയണെന്നുനോക്കാം വാങ്ങിയ പ്രധാന 5 ഓഹരികൾ കമ്പനി(ഓഹരികളുടെ എണ്ണം) ഇന്ത്യൻ ഓയിൽ കോർപ്(43,138,590) എൻഎച്ച്പിസി(13,833,403) കൊട്ടക് മഹീന്ദ്ര ബാങ്ക് (9,405,399) എച്ച്സിഎൽ ടെക് (9,345,008) ഭാരതി എയർടെൽ(7,651,267) വിറ്റ 5 ഓഹരികൾ എസ്ബിഐ (11,036,474) ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് (9,689,166) ഐസിഐസി പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് (8,695,917) ഇൻഡോസ്റ്റാർ ക്യാപിറ്റൽ ഫിനാൻസ് (7,600,800) എൻടിപിസി (7,116,800) ആന്ധ്ര പേപ്പറിൽ പുതിയതായി നിക്ഷേപം ആരംഭിച്ചു. ജൂണിൽ കമ്പനിയുടെ 3,126,300 ഓഹരികളാണ് വാങ്ങിയത്. എസ്ബിഐ മ്യൂച്വൽ ഫണ്ടിലെതന്നെ ഏറ്റവുംകൂടുതൽ നിക്ഷേപമുള്ളത് എസ്ബിഐ ഇടിഎഫ് നിഫ്റ്റി 50-യിലാണ്. മൊത്തം 67,765 കോടി രൂപയുടെ നിക്ഷേപം. എസ്ബിഐ ഇടിഎഫ് സെൻസെക്സിൽ 26,642 കോടി രൂപയും നിക്ഷേപമുണ്ട്. താരതമ്യേന ചെലവ് അനുപാതം കുറഞ്ഞ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളാണ് ഇവരണ്ടും. ലാർജ് ക്യാപ് വിഭാഗത്തിലെതന്നെ ഏറ്റവും ആസ്തിയുള്ള ഫണ്ടുകളാണിവ. സജീവമായി പ്രവർത്തിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ കൂടുതൽ നിക്ഷേപമുള്ളത് ലാർജ് ക്യാപ് സ്കീമായ എസ്ബിഐ ബ്ലുചിപ്പിലാണ്. 20,783 കോടി രൂപയുടെ ആസ്തിയാണ് ഈ ഫണ്ട് കൈകാര്യംചെയ്യുന്നത്. എസ്ബിഐ ബ്ലൂചിപ്പാകട്ടെ ഈ വിഭാഗത്തിൽ ഏറ്റവും ആസ്തിയുള്ള നാലമത്തെ ഫണ്ടുമാണ്. antony@mpp.co.in

from money rss https://bit.ly/2Wy8mmx
via IFTTT

പുകവലി നിര്‍ത്തി സമ്പാദിച്ചത് രണ്ടര ലക്ഷം; കോടീശ്വരനാകാനുള്ള വഴിയിതാ

'പുകവലിക്കുന്ന പണമുണ്ടേൽ കാറു വാങ്ങാം, എന്നിട്ട് പുക വലിക്കാത്തവരൊക്കെ കാറുമായി നടക്കുകയാണല്ലോ' എന്ന ട്രോളുകളുകൾക്കുള്ള മറുപടിയാണ് ഇരിങ്ങാടന്പള്ളി സ്വദേശി വേണുഗോപാലൻ. പുകവലിക്കാത്ത പണംകൊണ്ട് കാറുവാങ്ങിയില്ലെങ്കിലും ഏഴര വർഷംകൊണ്ട് 2.5 ലക്ഷം രൂപയാണ് വേണുഗോപാലൻ സമ്പാദിച്ചത്. ഓരോ ദിവസവും പുകവലിക്കാനായി ചെലവഴിക്കുന്ന പണം ബാങ്കിലിട്ടാണ് ഇതു സമ്പാദിച്ചത്. സിഗരറ്റിന്റെ പൈസ ബാങ്കിലേക്ക് ഏഴു വർഷങ്ങൾക്കുമുമ്പാണ് വേണുഗോപാലന് അപ്രതീക്ഷിതമായി തലകറക്കം വന്നത്. പിന്നെ ആശുപത്രി നാളുകളായിരുന്നു. ഡിസ്ചാർജ് ചെയ്യുന്നതിനുമുമ്പ് ഡോക്ടർ ഒന്നേ പറഞ്ഞുള്ളൂ: ''ഇനിയും വലി തുടരുകയാണെങ്കിൽ ഇങ്ങോട്ട് വരണമെന്നില്ല''. അതുവരെ ആരു പറഞ്ഞിട്ടും അതൊന്നും കൂസാക്കാതെ നടന്നിരുന്ന വേണുഗോപാലന് പക്ഷേ, ഡോക്ടറുടെ സംസാരം പുനർവിചിന്തനത്തിന് വഴിയൊരുക്കി. ആരുടെയും സഹായമില്ലാതെതന്നെ വേണുഗോപാലൻ പുകവലി അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഒരു ദിവസം രണ്ടു പാക്കറ്റ് സിഗരറ്റാണ് വേണുഗോപാലൻ വലിച്ചിരുന്നത്. ആദ്യത്തെ ഒരാഴ്ച വളരെ പ്രയാസപ്പെട്ടിരുന്നു. എന്നാലും വലിക്കാതെ പിടിച്ചുനിന്നു -വേണുഗോപാലൻ പറഞ്ഞു. 45 രൂപയായിരുന്നു ഒരു പാക്കറ്റ് സിഗരറ്റിന്. ദിവസവും രണ്ടു പാക്കറ്റ് എന്നനിലയ്ക്ക് 90 രൂപ ചെലവാക്കും. ഈ പൈസ എല്ലാ ദിവസവും കൃത്യമായി മാറ്റിവെക്കുകയും മാസാവസാനം ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യും. കോവൂർ ഗ്രാമീൺബാങ്കിലെ മാനേജർ ഇതിന് പ്രചോദനം നൽകുകയും ചെയ്തതോടെ ഈ ശീലം ഏഴരവർഷം നീണ്ടു. വീടുപണിയുമായി ബന്ധപ്പെട്ട് പണത്തിനായി ബാങ്കിലെത്തിയപ്പോൾ ബാങ്ക് അധികൃതർ പറഞ്ഞുതന്നെയാണ് ഇത്രയും പണമായത് വേണുഗോപാലൻ അറിഞ്ഞതും. എങ്ങനെകൂടുതൽ നേടാം? ദിവസം 50 രൂപവീതം നീക്കിവെച്ചാൽഒരുകോടി രൂപയിലേറെ നിങ്ങൾക്കും സമ്പാദിക്കാം.പത്ത് സിഗരറ്റിന് ദിനംപ്രതി 80 രൂപയെങ്കിലും ചെലവാക്കുന്ന പുകവലിക്കാരനാണ് നിങ്ങളെന്ന് കരുതുക. പടിപടിയായി പുകവലിയെന്ന ദുശീലം മറ്റാൻ കഴിഞ്ഞാൽ ദിനംപ്രതി എത്രരൂപ സമ്പാദിക്കാം? പുകവലി ഒഴിവാക്കുന്നതിലൂടെ സമ്പാദ്യംമാത്രമല്ല ആരോഗ്യംകൂടി സംരക്ഷിക്കാനാകുമെന്നകാര്യം മറക്കേണ്ട. പ്രതിദിനം 50 രൂപ പ്രതിമാസ നിക്ഷേപം 1500 രൂപ കാലാവധി 30 വർഷം വാർഷിക ആദായം 15ശതമാനം ലഭിക്കുന്നതുക 1.05 കോടി അതുമല്ലെങ്കിൽ ഹോട്ടലിൽനിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നയാളാണോ നിങ്ങൾ? ഒരുനേരമെങ്കിലും അത് ഉപേക്ഷിക്കാൻ തയ്യാറായാൽ നിങ്ങൾക്കുമതിന് കഴിയും.സ്ഥിരമായി കാറിൽ ഓഫീസിൽ പോകുന്നയാളാണെങ്കിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് ചെലവ് ചുരുക്കാം. ചെറുതായെങ്കിലും കൈനനയാതെ മീൻ പിടിക്കാനാവില്ലെന്നകാര്യം മറക്കേണ്ട. ചെറിയത്യാഗങ്ങളുണ്ടായാലേ ഭാവിയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയൂ. പ്രതിദിനം 50 രൂപ വീതം നീക്കിവെച്ചാൽ ഒരുമാസം 1500 രൂപയും പ്രതിവർഷം 18,000 രൂപയും നിങ്ങൾക്ക് സമ്പാദിക്കാനാകും. മുപ്പത് വർഷംകൊണ്ട് അത് ഒരുകോടി രൂപയായി വളരും. എങ്ങനെയാണെന്ന് നോക്കാം പ്രതിദിനം 50 രൂപ നീക്കിവെച്ചാൽ മാസമെത്തുമ്പോൾ അത് 1500 രൂപയായിട്ടുണ്ടാകും. പ്രതിമാസം 1500 രൂപവീതം 30 വർഷം(വാർഷിക ആദായം 15 ശതമാനം നിരക്കിൽ) നിക്ഷേപിക്കുക. കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം നിക്ഷേപം 1.05 കോടിയായി വളർന്നിട്ടുണ്ടാകും. വാർഷിക ആദായം 12 ശതമാനമാണെങ്കിൽ നിക്ഷേപം 52.94ലക്ഷവും 10 ശതമാനം നിരക്കിലാണെങ്കിൽ 34.18 ലക്ഷവുമായി നിക്ഷേപം വളരും. എട്ട് ശതമാനമാണെങ്കിൽ നിങ്ങളുടെ തുക 22.50 ലക്ഷവുമാകും. പ്രതിമാസം 1500 രൂപവീതം നിക്ഷേപിച്ചാൽ വാർഷിക ആദായം ലഭിക്കുന്ന തുക 15% 1.05കോടി 12% 52.94ലക്ഷം 10% 34.18ലക്ഷം 8% 22.50ലക്ഷം മൊത്തം നിക്ഷേപിച്ച തുക: 5.40ലക്ഷം കാലാവധി: 30 വർഷം പ്രതിദിനം 100 രൂപയാണെങ്കിലോ? മാസം 3000 രൂപവീതം 30 വർഷം നികഷേപിക്കുന്നു പ്രതിമാസം 3000 രൂപവീതം നിക്ഷേപിച്ചാൽ വാർഷിക ആദായം ലഭിക്കുന്ന തുക 15% 2.10 കോടി 12% 1.05 കോടി 10% 68.37 ലക്ഷം 8% 45 ലക്ഷം മൊത്തം നിക്ഷേപിച്ച തുക: 10.80ലക്ഷം. കാലാവധി: 30 വർഷം പ്രതിദിനം500 രൂപയാണെങ്കിലോ? മാസം 15,000 രൂപവീതം 30 വർഷം നിക്ഷേപിക്കുന്നുവെന്ന് കരുതുക. പ്രതിമാസം 15000 രൂപവീതം നിക്ഷേപിച്ചാൽ വാർഷിക ആദായം ലഭിക്കുന്ന തുക 15% 10.51 കോടി 12% 5.29 കോടി 10% 3.41 കോടി 8% 2.25കോടി മൊത്തം നിക്ഷേപിച്ച തുക: 54 ലക്ഷം. കാലാവധി: 30 വർഷം എവിടെ നിക്ഷേപിച്ചാലാണ് ഇത്രയും നേട്ടം ലഭിക്കുകയെന്ന് മനസിലാക്കാൻ തുടർന്നുള്ള പാഠങ്ങൾക്കുവേണ്ടി കാത്തിരിക്ക

from money rss https://bit.ly/398z1vi
via IFTTT

ഓണ്‍ലൈന്‍ ഗ്രോസറി: ബിഗ് ബാസ്‌ക്കറ്റിനെയും ആമസോണിനെയും മറികടന്ന് ജിയോമാര്‍ട്ട്

പ്രവർത്തനംതുടങ്ങി രണ്ടുമാസത്തിനിടെ ഓൺലൈൻ ഗ്രോസറി വില്പനയിൽ ബിഗ്ബാസ്കറ്റിനെയും ആമസോണിനെയും പിന്നിലാക്കി ജിയോമാർട്ട്. പ്രതിദിനം 2,50,000 ഓർഡറുകളാണ് ജിയോമാർട്ടിന് ലഭിക്കുന്നത്. ബിഗ്ബാസ്കറ്റിനാകട്ടെ 2,20,000വും ആമസോൺ പാൻട്രിക്ക് 1,50,000വുമാണ് ലഭിക്കുന്ന ഓർഡറുകൾ. ഓർഡറുകളുടെ കണക്ക് വ്യക്തമാക്കാൻ ഗ്രോഫേഴ്സ് തയ്യാറായില്ലെങ്കിലും ഇവർക്കും ഒന്നര ലക്ഷത്തോളം ഓർഡറുകൾ ദിനംപ്രതി ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോദിവസവും 2,50,000 ഓർഡറുകളാണ് ലഭിക്കുന്നതെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിതന്നെയാണ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. രാജ്യത്തെ 30 നഗരങ്ങളിൽമാത്രം വിതരണശൃംഖലയുള്ള ബിഗ്ബാസ്കറ്റും ഗ്രോഫേഴ്സും ഏപ്രിലിലാണ് ഏറ്റവുംകൂടുതൽ പ്രതിദിന ഓർഡറുകൾ സ്വന്തമാക്കിയത്. യഥാക്രമം 3,00000വും 1,90,000വുമായിരന്നു ഇത്. പച്ചക്കറികളും പഴങ്ങളുമുൾപ്പടെയുള്ളവയുമായി ജിയോമാർട്ട് മെയ്മാസത്തിൽ രാജ്യത്തെ 200 നഗരങ്ങളിലാണ് സജീവമായത്. പലചരക്ക് സാധനങ്ങൾ, പാലുത്പന്നങ്ങൾ, ബേക്കറി, പേഴ്സണൽ കെയർ, ഹോംകെയർ, ബേബികെയർ തുടങ്ങിയ ഉത്പന്നങ്ങളുമായാണ് ജിയോമാർട്ട് രംഗത്തുവന്നത്. ഇലക്ട്രോണിക്, ഫാഷൻ, ഫാർമ, ഹെൽത്ത് കെയർ ഉത്പന്നങ്ങളും ജിയോമാർട്ടുവഴി ലഭ്യമാക്കാൻ ശ്രമംതുടങ്ങിയിട്ടുണ്ട്. ഓരോ ഓർഡറിന്റെയും ശരാശരിമൂല്യം ഉയർത്താൻ ഇത് സാഹയിക്കുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ഒരു ഓർഡറിന്റെ ശരാശരി മൂല്യം 500-600 രൂപയാണ്. രാജ്യത്തെമ്പാടുമുള്ള റിലയൻസ് സ്റ്റോറുകൾവഴിയാണ് നിലവിൽ വിതരണംചെയ്യുന്നത്. ഓർഡർചെയ്യുന്ന ഉത്പന്നങ്ങൾ പലയിടങ്ങളിലും രണ്ടുദിവസംകഴിഞ്ഞാണ് വിതരണംചെയ്യുന്നത്. തുടക്കത്തിൽ വിപണിപിടിക്കാൻ പാക്ക് ചെയ്ത ഉത്പന്നങ്ങൾ എംആർപിയിലും താഴ്ന്നാണ് വില്പന. തൽക്കാലത്തേയ്ക്ക് ഡെലിവറി ചാർജും ഒഴിവാക്കിയിട്ടുണ്ട്. വിലകുറച്ച് ഉത്പന്നങ്ങൾ വിതരണംചെയ്യാനുള്ള മത്സരത്തിനിടയിൽ ഗുണനിലവാരം കുറയുന്നതായും ആക്ഷേപമുണ്ട്. പച്ചക്കറികളുടെയും പഴങ്ങളുടെയും ഗുണനിലവാരത്തിന്റെകാര്യത്തിൽ ഇതിനകം നിരവധിപേർ ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞു.

from money rss https://bit.ly/2CewC6u
via IFTTT

നിഫ്റ്റി 10,900ന് മുകളില്‍: സെന്‍സെക്‌സ് 548 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടം. നിഫ്റ്റി 10,900ന് മുകളിലാണ് ക്ലോസ് ചെയ്തത്. അടിസ്ഥാന സൗകര്യവികസനം, ബാങ്ക് ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. സെൻസെക്സ് 584.46 പോയന്റ് നേട്ടത്തിൽ 37020.14ലിലും നിഫ്റ്റി 161.70 പോയന്റ് ഉയർന്ന് 10,901.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1622 കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 978 ഓഹരികൾ നഷ്ടത്തിലായി. 153 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ഒഎൻജിസി, ഗെയിൽ, ഭാരതി ഇൻഫ്രടെൽ, ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ബ്രിട്ടാനിയ, നെസ് ലെ, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി ഒഴികെയുള്ള ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തിലേറെ ഉയർന്നു.

from money rss https://bit.ly/3eBds7N
via IFTTT

Fahadh Faasil-Mahesh Narayanan Duo's Next: These Two Actors Join The Cast!

Fahadh Faasil-Mahesh Narayanan Duo's Next: These Two Actors Join The Cast!
Fahadh Faasil, the National award-winning actor is all set to join hands with the editor-filmmaker Mahesh Narayanan once again. This time, the actor-director duo is teaming up for an experimental project which is being filmed during the lockdown. In a recent interview

* This article was originally published here

വായ്പ മൊറട്ടോറിയം ഡിസംബര്‍ 31വെര നീട്ടുമോ?

വായ്പ മൊറാട്ടോറിയം ഡിസംബർ അവസാനംവരെ നീട്ടുന്നകാര്യം സർക്കാർ പരിഗണിക്കുന്നു. നിലവിൽ രണ്ടുതവണയായി ഓഗസ്റ്റ് 31വരെയാണ് മോറട്ടോറിയം അനുവദിച്ചിട്ടുള്ളത്. ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും റിസർവ് ബാങ്കും മറ്റുധനകാര്യവിദഗ്ധരുമായി സർക്കാർ ഇക്കാര്യം ചർച്ചചെയ്തുവരികയാണെന്ന് ഉന്നതവൃത്തങ്ങൾ സൂചിപ്പിച്ചു. മൊറട്ടോറിയം കാലാവധി ഇനിയും നീട്ടിനൽകാൻ കഴിയുമോയെന്നകാര്യത്തിലാണ് കൂടിയാലോചന. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യം അടച്ചിട്ടതിനെതുടർന്ന് മാർച്ചിലാണ് ആദ്യഘട്ടത്തിൽ മൂന്നുമാസത്തേയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടത് മൂന്നുമാസത്തേയ്ക്കുകൂടി നീട്ടി. രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 2020-12 സാമ്പത്തികവർഷത്തിൽ 14ശതമാമായനമായി ഉയരുമെന്നാണ് ആഗോള റേറ്റിങ് ഏജൻസിയായ സ്റ്റാൻഡേഡ് ആൻപ് പുവറിന്റെ വിലയിരുത്തൽ. നടപ്പ് സാമ്പത്തികവർഷം ഇത് 8.5ശതമാനമാണ്. കോവിഡ് വിതച്ച സാമ്പത്തിക തളർച്ചയിൽനിന്ന് മുക്തിനേടാൻ രാജ്യത്തെ ബാങ്കിങ് മേഖലയ്ക്ക് വർഷങ്ങൾ വേണ്ടിവന്നേക്കാമെന്നും റേറ്റിങ് ഏജൻസി പറയുന്നു. കോവിഡ് വ്യാപനംമൂലമുണ്ടാകുന്ന പ്രതിസന്ധി നേരിടാൻ കരുതിയിരിക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് എസ്ബിഐ ബാങ്കിങ് കോൺക്ലേവിൽ സംസാരിക്കവെ കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

from money rss https://bit.ly/30ni3Wb
via IFTTT

മാതൃഭൂമി ഡോട്ട് കോം- മാക്‌സ്എഡ് വെബ്ബിനാര്‍ സീരിസിലെ മൂന്നാം ഭാഗം ശനിയാഴ്ച

മാതൃഭൂമി ഡോട്ട്കോം മാക്സ് എഡ് വെബിനാർ പരമ്പരയിലെ മൂന്നാം ഭാഗം ശനിയാഴ്ച നടക്കും. ജൂലായ് 19ന് വൈകീട്ട് ആറ് മണിക്ക് സൂം ആപ്പ് വഴിയാണ് വെബിനാർ നടക്കുന്നത്. രജിസ്ട്രേഷൻ സൗജന്യമാണ്. പരസ്യ വിപണി നേരിടുന്ന വെല്ലുവിളികൾ എന്നാണ് വെബിനാറിന്റെ വിഷയം. കോവിഡ് ലോക്ഡൗൺ ജനങ്ങളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ ഉൾക്കൊണ്ട് കോർപ്പറേറ്റ് സ്ഥാപനങ്ങൾമാർക്കറ്റിങ് തന്ത്രങ്ങളും പരസ്യമാർഗങ്ങളും ആവിഷ്കരിക്കുന്നതിന്റെപ്രാധാന്യമാവും വെബിനാർ ചർച്ച ചെയ്യുക. പ്രശസ്ത ചലച്ചിത്ര, പരസ്യ സംവിധായകൻ ദീപു അന്തിക്കാട് ചർച്ചക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://www.maxed.inസന്ദർശിക്കുക. Content highlights :Mathrubhumi MaxEd Webinar in advertising

from money rss https://bit.ly/2OAv6hy
via IFTTT

നാലുമാസംകൊണ്ട് ഗോള്‍ഡ് ബോണ്ട് വില്പനയിലൂടെ സമാഹരിച്ചത് 5,112 കോടി രൂപ

ജൂലായിൽ സർക്കാർ ഇറക്കിയ ഗോൾഡ് ബോണ്ടിൽ നിക്ഷേപമായെത്തിയത് 2,004 കോടി രൂപ. 4.13 ടൺ സ്വർണത്തിന് തുല്യമായ വില്പനയാണ് ഇതിലൂടെ നടന്നത്. 2015 നവംബറിൽ ആദ്യമായി ഗോൾഡ് ബോണ്ട് പുറത്തിറക്കിയതിനുശേഷം ഇത്രയുംതുക നിക്ഷേപമായെത്തുന്നത് ഇതാദ്യമായാണ്. കോവിഡ് വ്യാപനംമൂലം ആഗോളതലത്തിൽ രാജ്യങ്ങളുടെ സമ്പദ്ഘടനയിൽ മാന്ദ്യംപ്രകടമായതോടെ സ്വർണത്തിന് ഡിമാൻഡ്കൂടിയതാണ് ഗോൾഡ് ബോണ്ടിന്റെ വില്പനയിലും പ്രതിഫലിച്ചത്. എക്കാലത്തെയും ഉയരംഭേദിച്ച് സ്വർണവില കുതിച്ചുയരുന്നതും നിക്ഷേപകരെ ആകർഷിച്ചു. ഗോൾഡ് ഇടിഎഫിലും നിക്ഷേപം കാര്യമായി വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏപ്രിൽ-ജൂൺ കാലയളവിൽ ഗോൾഡ് ഇടിഎഫിൽ 2,000 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. 2020-21 സാമ്പത്തികവർഷത്തെ ആദ്യ നാലുമാസത്തിനിടെ ഗോൾഡ് ബോണ്ട് വില്പനയിലൂടെ 5,112 കോടി രൂപയാണ് സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് സമാഹരിച്ചത്. ഏപ്രിൽ-ജൂൺ കാലയളവിലെ സ്വർണ ഇറക്കുമതിക്ക് രാജ്യംചെലവാക്കുന്ന തുകയ്ക്ക് തുല്യമാണിത്. നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ സീരീസായ ഏപ്രിൽ 28ലെ ബോണ്ടിൽ 1,773 കിലോഗ്രാം സ്വർണത്തിന് തുല്യമായ നിക്ഷേപമാണെത്തിയത്. മെയ് 19ലെ സീരീസിൽ 2,544 കിലോഗ്രാമും ജൂൺ 16 സീരീസിൽ 2,388 കിലോഗ്രാമും ജൂലായ് 14 സീരീസിൽ 4,131 കിലോഗ്രാം സ്വർണത്തിനുതുല്യമായ ബോണ്ടുകൾ വിറ്റു. അതായത് 10,836 കിലോഗ്രാം സ്വർണത്തിന് തുല്യമായ വില്പന. ഇതിലൂടെ മൊത്തം സമാഹരിച്ചതാകട്ടെ 5,112 കോടി രൂപയും. ഗോൾഡ് ബോണ്ട് ആദ്യമായി പുറത്തിറക്കിയ 2015-16 സാമ്പത്തിക വർഷത്തിൽ 1,318 കോടി രൂപയാണ് മൊത്തം സമാഹരിച്ചത്. 2016-17ൽ ഇത് 3,481 കോടിയായി ഉയർന്നു. 2017-18ൽ 1,895 കോടിയും 2018-19ൽ 643 കോടിയും 2019-20ൽ 2,316 കോടി രൂപയും സ്വർണബോണ്ടിലൂടെ സമാഹരിക്കാനായി.

from money rss https://bit.ly/2OuC9rU
via IFTTT

ഓണ്‍ലൈന്‍ ഗ്രോസറി: ബിഗ് ബാസ്‌ക്കറ്റിനെയും ആമസോണിനെയും മറികടന്ന് ജിയോമാര്‍ട്ട്

പ്രവർത്തനംതുടങ്ങി രണ്ടുമാസത്തിനിടെ ഓൺലൈൻ ഗ്രോസറി വില്പനയിൽ ബിഗ്ബാസ്കറ്റിനെയും ആമസോണിനെയും പിന്നിലാക്കി ജിയോമാർട്ട്. പ്രതിദിനം 2,50,000 ഓർഡറുകളാണ് ജിയോമാർട്ടിന് ലഭിക്കുന്നത്. ബിഗ്ബാസ്കറ്റിനാകട്ടെ 2,20,000വും ആമസോൺ പാൻട്രിക്ക് 1,50,000വുമാണ് ലഭിക്കുന്ന ഓർഡറുകൾ. ഓർഡറുകളുടെ കണക്ക് വ്യക്തമാക്കാൻ ഗ്രോഫേഴ്സ് തയ്യാറായില്ലെങ്കിലും ഇവർക്കും ഒന്നര ലക്ഷത്തോളം ഓർഡറുകൾ ദിനംപ്രതി ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോദിവസവും 2,50,000 ഓർഡറുകളാണ് ലഭിക്കുന്നതെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിതന്നെയാണ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. രാജ്യത്തെ 30 നഗരങ്ങളിൽമാത്രം വിതരണശൃംഖലയുള്ള ബിഗ്ബാസ്കറ്റും ഗ്രോഫേഴ്സും ഏപ്രിലിലാണ് ഏറ്റവുംകൂടുതൽ പ്രതിദിന ഓർഡറുകൾ സ്വന്തമാക്കിയത്. യഥാക്രമം 3,00000വും 1,90,000വുമായിരന്നു ഇത്. പച്ചക്കറികളും പഴങ്ങളുമുൾപ്പടെയുള്ളവയുമായി ജിയോമാർട്ട് മെയ്മാസത്തിൽ രാജ്യത്തെ 200 നഗരങ്ങളിലാണ് സജീവമായത്. പലചരക്ക് സാധനങ്ങൾ, പാലുത്പന്നങ്ങൾ, ബേക്കറി, പേഴ്സണൽ കെയർ, ഹോംകെയർ, ബേബികെയർ തുടങ്ങിയ ഉത്പന്നങ്ങളുമായാണ് ജിയോമാർട്ട് രംഗത്തുവന്നത്. ഇലക്ട്രോണിക്, ഫാഷൻ, ഫാർമ, ഹെൽത്ത് കെയർ ഉത്പന്നങ്ങളും ജിയോമാർട്ടുവഴി ലഭ്യമാക്കാൻ ശ്രമംതുടങ്ങിയിട്ടുണ്ട്. ഓരോ ഓർഡറിന്റെയും ശരാശരിമൂല്യം ഉയർത്താൻ ഇത് സാഹയിക്കുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ഒരു ഓർഡറിന്റെ ശരാശരി മൂല്യം 500-600 രൂപയാണ്. രാജ്യത്തെമ്പാടുമുള്ള റിലയൻസ് സ്റ്റോറുകൾവഴിയാണ് നിലവിൽ വിതരണംചെയ്യുന്നത്. ഓർഡർചെയ്യുന്ന ഉത്പന്നങ്ങൾ പലയിടങ്ങളിലും രണ്ടുദിവസംകഴിഞ്ഞാണ് വിതരണംചെയ്യുന്നത്. തുടക്കത്തിൽ വിപണിപിടിക്കാൻ പാക്ക് ചെയ്ത ഉത്പന്നങ്ങൾ എംആർപിയിലും താഴ്ന്നാണ് വില്പന. തൽക്കാലത്തേയ്ക്ക് ഡെലിവറി ചാർജും ഒഴിവാക്കിയിട്ടുണ്ട്. വിലകുറച്ച് ഉത്പന്നങ്ങൾ വിതരണംചെയ്യാനുള്ള മത്സരത്തിനിടയിൽ ഗുണനിലവാരം കുറയുന്നതായും ആക്ഷേപമുണ്ട്. പച്ചക്കറികളുടെയും പഴങ്ങളുടെയും ഗുണനിലവാരത്തിന്റെകാര്യത്തിൽ ഇതിനകം നിരവധിപേർ ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞു.

from money rss https://bit.ly/3jaCVsj
via IFTTT

Thursday, 16 July 2020

മഞ്ഞലോഹത്തിൽ വെളുക്കുന്ന കറുത്തപണം

ഒരു രേഖയുമില്ലാതെ രാജ്യത്തെവിടെയും കടത്തിക്കൊണ്ടുപോകാൻ കഴിയുന്ന കച്ചവടസാധനമാണ് സ്വർണമെന്നുപറഞ്ഞാൽ വിശ്വസിക്കുമോ? 50,000 രൂപയെക്കാൾ വിലയുള്ള ഏതുചരക്കുനീക്കം നടത്തണമെങ്കിലും ഇ-വേ ബിൽ വേണമെന്നാണ് ജി.എസ്.ടി. നിയമം. ആരിൽനിന്നും ആർക്കുവേണ്ടിയാണ് ചരക്കെന്നും അതിന് വിലയെന്തെന്നും നികുതിയടച്ചോ എന്നതും ഇ-വേ ബില്ലിൽ വ്യക്തമാക്കിയിരിക്കണം. പക്ഷേ, സ്വർണത്തിന് ഇതൊന്നും വേണ്ടാ. ആകെവേണ്ടത്, ഇന്ന വ്യക്തിയെ അല്ലെങ്കിൽ സ്ഥാപനത്തെ കാണിക്കാൻ കൊണ്ടുപോകുന്നതാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചാൽ മതി. ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ കള്ളക്കടത്ത് സ്വർണമാണ്. രാജ്യത്തേക്കുവരുന്ന 1000 ടൺ സ്വർണത്തിൽ 200-250 ടൺ കള്ളക്കടത്താണ്. ഇതിന്റെ വില ഏതാണ്ട് 80,000 കോടിരൂപവരും. കസ്റ്റംസിന്റെ കടമ്പ കഴിഞ്ഞാൽ കണ്ടുപിടിക്കുക ഏതാണ്ട് അസാധ്യമാക്കുന്നത് ജി.എസ്.ടി. നിയമത്തിലെ പഴുതാണ്. ഒട്ടേറെ ചർച്ചയ്ക്കുശേഷം ഉണ്ടാക്കിവെച്ചത്. തുടക്കംമുതലേ കേരളം ഇതിനെ എതിർത്തെങ്കിലും ഫലമുണ്ടായില്ല. ജി.എസ്.ടി. വന്നതിനുശേഷം സ്വർണനികുതി വരുമാനം ഗണ്യമായി കുറഞ്ഞപ്പോൾ കേരളം ഈ പ്രശ്നം വീണ്ടും കൗൺസിലിൽ ഉയർത്തി. ഗുജറാത്ത്, യു.പി. സർക്കാരുകളുടെ നേതൃത്വത്തിൽ ബി.ജെ.പി. സംസ്ഥാനങ്ങൾ ശക്തമായി എതിർത്തു. സ്വർണത്തിന്റെ നീക്കം പുറത്തറിഞ്ഞാൽ സുരക്ഷിതത്വപ്രശ്നം സൃഷ്ടിക്കും എന്നതായിരുന്നു അവരുടെ വാദം. ഇ-വേ ബില്ലിനെ എതിർക്കുന്നതെന്തിന് തർക്കം മൂത്തപ്പോൾ ഇത് ചർച്ചചെയ്യാൻവേണ്ടി മന്ത്രിമാരുടെ ഉപസമിതി രൂപവത്കരിച്ചു. അതിനുശേഷം സമിതി രണ്ടുവട്ടം ചേർന്നു. യോജിച്ചൊരു തീരുമാനം ഉണ്ടാവില്ല എന്നതുകൊണ്ട് ഇരുചേരിയുടെയും അഭിപ്രായം റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചു. ജി.എസ്.ടി. കൗൺസിലിലെ ചർച്ച ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഇ-വേ ബിൽ വേണോ വേണ്ടയോ എന്നുതീരുമാനിക്കാനുള്ള അവകാശം അതത് സംസ്ഥാനങ്ങൾക്കുനൽകണമെന്ന വാദം അറ്റകൈയായി കേരളം ഉയർത്തിയിരിക്കയാണ്. സുരക്ഷിതത്വമാണ് പ്രശ്നമെങ്കിൽ ഉന്നത ഉദ്യോഗസ്ഥർക്കുമാത്രം ലഭ്യമാക്കുന്ന രീതിയിൽ സ്വർണത്തിന്റെ ഇ-വേ ബില്ലുകൾ പരിമിതപ്പെടുത്താമെന്നും പറഞ്ഞുനോക്കി. പക്ഷേ, ഫലമൊന്നുമുണ്ടായില്ല. ഇന്നും സ്വർണത്തിന് ഇ-വേ ബിൽ കൊണ്ടുവരുന്നതിനെ കേന്ദ്രസർക്കാരും ഗുജറാത്തുപോലുള്ള സംസ്ഥാനങ്ങളും എതിർക്കുന്നത് എന്തിനെന്ന് മനസ്സിലായിട്ടില്ല. അവർക്കുവേണ്ടെങ്കിൽ വേണ്ടാ. കേരളത്തിൽ നടപ്പാക്കുന്നതിനെ എതിർക്കേണ്ട കാര്യമെന്ത്? കള്ളക്കടത്തിനെ നാലായി തിരിക്കാം ഇത്രയും സ്വർണം ആര് കൊടുത്തയക്കുന്നു? ആർക്ക് കൊടുത്തയക്കുന്നു? എന്തിനുവേണ്ടി? ഈ ചോദ്യങ്ങളുമായി ബന്ധപ്പെടുത്തി കള്ളക്കടത്തിനെ നാലായി തിരിക്കാം. ഒന്ന്, 1990-നുമുമ്പ് ഇന്ത്യയുടെ ഔദ്യോഗിക വിദേശവിനിമയനിരക്കും യഥാർഥനിരക്കും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. ഉദാഹരണത്തിന് റിസർവ് ബാങ്ക് ഒരു ഡോളറിന് 18 രൂപയാണ് നൽകുക. പക്ഷേ, മാർക്കറ്റിൽ 25-ഉം 30-ഉം രൂപ നൽകാൻ തയ്യാറുള്ളവരുണ്ടായിരുന്നു. ഇതിന്മേൽക്കൂടി കണ്ണുവെച്ചുകൊണ്ട് സാധാരണക്കാരായ പ്രവാസികൾവരെ ഹവാല അല്ലെങ്കിൽ കുഴൽപ്പണംവഴിയാണ് നാട്ടിലേക്ക് സമ്പാദ്യം അയച്ചിരുന്നത്. വീട്ടിലുള്ള പ്രായമായവർ ബാങ്കിൽ കയറിയിറങ്ങേണ്ട. വീട്ടിൽ പണം എത്തിച്ചുകൊടുക്കും. ഇത് ഏതായാലും ഇപ്പോൾ നന്നേ കുറവാണ്. രണ്ട്, സ്വർണത്തിന് ജി.എസ്.ടി. മൂന്നുശതമാനമേയുള്ളൂ. താലിയുടെ കാര്യമെല്ലാം വൈകാരികമായി പറഞ്ഞാണ് ഇക്കണോമിക് അഡ്വൈസറുടെ റിപ്പോർട്ടിൽ അഞ്ചുശതമാനം നിർദേശിച്ചിരുന്ന സ്വർണ ജി.എസ്.ടി. മൂന്നുശതമാനമാക്കിയത്. പിന്നെ കേന്ദ്രസർക്കാർ എന്തുചെയ്തെന്നോ? സ്വർണം ഇറക്കുമതിയുടെമേൽ 12 ശതമാനം ചുങ്കമേർപ്പെടുത്തി. ഒരു കിലോഗ്രാം സ്വർണക്കള്ളക്കടത്ത് നടത്തിയാൽ ആറുലക്ഷംരൂപ നികുതിയിൽമാത്രം ലാഭംകിട്ടും. മൂന്ന്, ഇന്ന് സ്വർണത്തിൽ നല്ലപങ്കും കള്ളപ്പണം വെളുപ്പിക്കാൻ കൊണ്ടുവരുന്നതാണ്. വിദേശത്താണ് കള്ളപ്പണത്തിൽ നല്ലപങ്കും സൂക്ഷിക്കുന്നത്. ഇത് നിയമപരമായ മാർഗങ്ങളിലൂടെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലല്ലോ. അവിടെയാണ് സ്വർണത്തിന്റെ റോൾ. വിദേശത്ത് ഡോളർ നൽകിയാൽ ആ വിലയ്ക്കുള്ള സ്വർണം കള്ളക്കടത്തുകാർ നാട്ടിൽ എത്തിച്ചുതരും. കള്ളപ്പണക്കാർ നല്ല മാർജിൻ കൊടുക്കാൻ എപ്പോഴും തയ്യാറായിരിക്കുകയും ചെയ്യും. നാല്, തീവ്രവാദപ്രവർത്തനങ്ങൾക്കുപുറത്തുള്ള വിധ്വംസകശക്തികൾ പണം എത്തിച്ചുകൊടുക്കാനുള്ള മാർഗമാണ്. ഇന്ത്യയിലേക്കുള്ള കള്ളക്കടത്തിനെക്കുറിച്ച് പറയുമ്പോൾ ഗൾഫിനെക്കുറിച്ചാണ് പരാമർശിക്കുക. എന്നാൽ ഘാന, ടാൻസനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളും ഇന്ന് കള്ളക്കടത്തിൽ കണ്ണികളാണ്. എന്തിന് ലാറ്റിനമേരിക്കയിലെ ക്രിമിനൽ സംഘങ്ങൾവരെ ഡൊമിനിക്കൻ റിപ്പബ്ലിക്കുവഴി ഇന്ത്യയിലേക്ക് കള്ളക്കടത്ത് നടത്തുന്നുണ്ട്. ഈ സ്വർണം എങ്ങോട്ടുപോകുന്നു? കേരളംവഴിയുള്ള കള്ളക്കടത്ത് എത്രവരും? ഇന്ത്യയിലെ കള്ളക്കടത്തിന്റെ 15 ശതമാനം. ബാക്കി നല്ലപങ്കും കപ്പൽമാർഗവും നേപ്പാൾ തുടങ്ങിയ അതിർത്തിവഴി റോഡുമാർഗവുമാണ് വരുന്നത്. കള്ളക്കടത്തുസ്വർണം പിടികൂടാൻ കേരളത്തിലെ നികുതിവകുപ്പ് എന്തുചെയ്തുവെന്ന ചോദ്യം ചിലർ ഉന്നയിച്ചുകണ്ടു. എയർപോർട്ടുകൾ അല്ലെങ്കിൽ നേപ്പാൾപോലുള്ള അതിർത്തികൾവഴിയാണല്ലോ കള്ളക്കടത്ത്. അവിടെ നികുതിവകുപ്പിന് ഒരു സ്ഥാനവുമില്ല. സ്വർണം എയർപോർട്ടിന് പുറത്തുകടത്തിയാൽ പിന്നെ എവിടെ കൊണ്ടുപോകണമെങ്കിലും ഒരു രേഖയും വേണ്ടാ. സ്വർണം സംബന്ധിച്ച് ജി.എസ്.ടി. നിയമത്തിൽ രണ്ടുവകുപ്പാണുള്ളത്. ഒന്നാമത്തേത്, 129-ാം വകുപ്പ്. നികുതിവെട്ടിച്ചുള്ള സ്വർണം പിടിച്ചാൽ നികുതിയും തുല്യതുക പിഴയും അടച്ചാൽ ഉടമസ്ഥന് സ്വർണം വിട്ടുകൊടുക്കണം. രണ്ടാമത്തേത്, 130-ാം വകുപ്പ്. ഈ വകുപ്പ് സ്വർണം കണ്ടുകെട്ടുന്നതിനുള്ള അവകാശം നൽകുന്നുണ്ട്. പക്ഷേ, കേരള ഹൈക്കോടതി 2018-ൽ വിധിച്ചത്. ഇപ്രകാരം 129-ാം വകുപ്പ് പ്രകാരമുള്ള നികുതിയും പിഴയും ഒടുക്കിയില്ലെങ്കിൽമാത്രമേ 130-ാം വകുപ്പ് ഉപയോഗിച്ച് സ്വർണം കണ്ടുകെട്ടാൻ പാടുള്ളൂ. ഇതാണ് ഇന്ത്യയിൽ നിലവിൽ കേന്ദ്രവും സംസ്ഥാനസർക്കാരുകളും സ്വീകരിച്ചുവരുന്ന നടപടിക്രമം. കേന്ദ്ര നികുതിവകുപ്പ് സ്വർണം കണ്ടുകെട്ടിയ കേസ് ഇതുവരെ ഉണ്ടായിട്ടില്ല. ഒരു സംസ്ഥാനവും ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല. ഇതിനിടയിൽ മറ്റൊരു സംഭവവികാസം ഉണ്ടായിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടതിയുടെ 2019 ഡിസംബറിലെ വിധിയിൽ ഒരു ജഡ്ജി 130-ാം വകുപ്പ് ഉപയോഗിച്ച് കണ്ടുകെട്ടാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇതേകേസിൽ രണ്ടാമത്തെ ജഡ്ജി ഇതുസംബന്ധിച്ച് കൂടുതൽ സ്പഷ്ടീകരണം അധികൃതർ നൽകണമെന്നാണ് വിധിച്ചത്. ഈ വിധിയുടെ നിയമവശങ്ങൾ പരിശോധിച്ചുവരുകയാണ്. അതിനിടയിൽ ഗൗരവമായ ഒരു ചോദ്യമുണ്ട്. ഓരോ വർഷവും ഇന്ത്യയിലേക്കുവരുന്ന 1000 ടൺ സ്വർണം എങ്ങോട്ടുപോകുന്നു? കുറച്ചുഭാഗം സ്വർണബിസ്കറ്റായിത്തന്നെ കള്ളപ്പണക്കാർ സൂക്ഷിക്കുന്നു. ബാക്കി ഭൂരിഭാഗവും ആഭരണശാലകളിലേക്കാണ്. ഇരുനൂറോളം ടൺ നാം കയറ്റുമതി ചെയ്യുന്നു. ബാക്കി മുഴുവൻ സ്വർണവും ആഭരണങ്ങളായി നികുതിവെട്ടിപ്പുംനടത്തി സാധാരണക്കാർക്കുവിറ്റ് കാശാക്കുന്നു. ഇന്ത്യയിൽ വ്യക്തികളുടെ കൈയിലുള്ള സ്വർണം ചുരുങ്ങിയത് 20,000 ടൺ വരുമെന്നാണ് കണക്ക്. ഇതാവട്ടെ അമേരിക്ക, യൂറോസോൺ, ചൈന എന്നീ രാജ്യങ്ങളുടെ സ്വർണശേഖരത്തേക്കാൾ കൂടുതൽ വരും. എൻഫോഴ്സ്മെന്റിനെ ശക്തിപ്പെടുത്തിയപ്പോൾ 2019-20-ൽ സംസ്ഥാന നികുതിവകുപ്പ് 110 കിലോ സ്വർണം വാഹനപരിശോധനയിലൂടെ പിടിച്ചു. പക്ഷേ, നികുതിയും തുല്യമായ തുകയും അടച്ചാൽ സ്വർണം വിട്ടുകൊടുത്തേ പറ്റൂ. അങ്ങനെ 110 കിലോ സ്വർണത്തിലൂടെ ആകെ കിട്ടിയത് 2.8 കോടിരൂപമാത്രമാണ്. അത് കള്ളക്കടത്തുകാർക്ക് മൂക്കൽപ്പൊടി പോലെയേയുള്ളൂ. അതേസമയം, കസ്റ്റംസിനെപ്പോലെ സ്വർണം കണ്ടുകെട്ടാൻ നികുതിവകുപ്പിന് അവകാശമില്ല. എന്നിരുന്നാലും സ്വർണമേഖലയിലെ എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്തുന്നതിന് ഒട്ടേറെ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. ഒരേസമയം 64 കടകൾ പരിശോധനനടത്തി മുഴുവൻ രേഖകളും ശേഖരിച്ചു. ഇവയുടെ വിശകലനത്തിന് ആറുസ്ക്വാഡുകൾ പ്രവർത്തിച്ചുവരുന്നു. കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ പരിശോധിക്കുന്നതിന് സിഡാക് വലിയ കാലതാമസം വരുത്തിയ പശ്ചാത്തലത്തിൽ ഇതിനായി നികുതി വകുപ്പിൽ ഒരു ഫോറൻസിക് ലാബുതന്നെ സ്ഥാപിച്ചു. എൻഫോഴ്സ്മെന്റിന് ഒരു ജോയന്റ് കമ്മിഷണറെ നിയോഗിച്ചു. ഇതിന്റെയൊക്കെ ഫലമായി സ്വർണനികുതി വരുമാനം 2018-19-ൽ 630 കോടി.

from money rss https://bit.ly/30ieIro
via IFTTT

സെന്‍സെക്‌സില്‍ 232 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 232 പോയന്റ് നേട്ടത്തിൽ 36704ലിലും നിഫ്റ്റി 70 പോയന്റ് ഉയർന്ന് 10810ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 492 ഓഹരികൾ നഷ്ടത്തിലുമാണ്. 80 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് സൂചികകളുടെ കരുത്തിനുപിന്നിൽ. ഭാരതി ഇൻഫ്രടെൽ, ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഗെയിൽ, ബജാജ് ഫിനാൻസ്, യുപിഎൽ, ബ്രിട്ടാനിയ, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. വിപ്രോ, ടിസിഎസ്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, എംആൻഡ്എം തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഐസിഐസിഐ ലൊംബാർഡ് ഉൾപ്പടെ 32 കമ്പനികളാണ് വെള്ളിയാഴ്ച പാദഫലങ്ങൾ പുറത്തുവിടുന്നത്.

from money rss https://bit.ly/2BavZu4
via IFTTT

കീറ്റോ’യും ‘സെലിബീസും’ സെലിബ്രിറ്റികൾ

കൊച്ചി: 'കീറ്റോ', 'സെലിബീസ്'... ഈ പേരുകൾ മനസ്സിലിട്ട് പൂട്ടിക്കോളൂ. സ്റ്റാർട്ടപ്പിൽനിന്ന് ലോകത്തെ മികച്ച സംരംഭങ്ങളിലേക്കു വളർന്ന ഫ്ളിപ്കാർട്ടിന്റെയും ബൈജൂസിന്റെയും പേടിഎമ്മിന്റെയും വഴിത്താരയിലാണീ മലയാളി സ്റ്റാർട്ടപ്പുകൾ. ലോകത്തെ മികച്ച ഭാവിസംരംഭങ്ങളെ കണ്ടെത്താനുള്ള അവസാന ഒമ്പതിൽ ഇടംപിടിച്ചിരിക്കുന്നു ഇവർ. തുർക്കിയിൽ നടക്കുന്ന 'സ്റ്റാർട്ടപ്പ് ഈസ്താംബൂൾ 2020'-ൽ 166 രാജ്യങ്ങളിൽനിന്നുള്ള 1.60 ലക്ഷം സ്റ്റാർട്ടപ്പുകളിൽനിന്നാണ് പുണെ ആസ്ഥാനമായ കീറ്റോയും കൊച്ചിയിലെ സെലിബീസും അവസാന റൗണ്ടിൽ എത്തിയത്. ഒക്ടോബറിലാണ് ഫൈനൽ റൗണ്ട്. വിദഗ്ധരടങ്ങുന്ന സമിതിയാണ് ഓരോ ഘട്ടത്തിലെയും തിരഞ്ഞെടുപ്പ് നടത്തുക. ഏതു സാഹചര്യത്തിലും ബിസിനസിന് പിടിച്ചുനിൽക്കാനാകുമോ, വളർച്ചസാധ്യത, സംരംഭത്തിൽ സ്ഥാപകരുടെ താത്പര്യവും പങ്കാളിത്തവും എന്നിവയാണ് പ്രധാനമായും വിലയിരുത്തുക. ആദ്യ മൂന്നിൽ ഇടംപിടിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ആഗോളനിക്ഷേപകരെ ലഭിക്കും. കീറ്റോ നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അടിസ്ഥാനമാക്കിയുള്ള കമ്പനി. കോട്ടയം കടുത്തുരുത്തി സ്വദേശി പി.എസ്. അമൽ തുടങ്ങി. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കേന്ദ്രസർക്കാരിനു വേണ്ടിയാണ് കീറ്റോ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഏറെ പഴക്കമുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കി അതിന്റെ സാരാംശം നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാക്കുന്ന സംവിധാനം. സെലിബീസ് വീട്ടമ്മമാരെ സംരംഭക ലോകത്തെത്തിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കൊച്ചി ആസ്ഥാനമായി തുടങ്ങിയ സ്റ്റാർട്ടപ്പ്. കൊച്ചി ഇൻഫോപാർക്കിൽ ജോലിചെയ്തിരുന്ന ഫൈസൽ എം. ഖാലിദും ഭാര്യ സുനിതയും ചേർന്ന് തുടങ്ങി. വീട്ടമ്മമാർ ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് ഉപഭോക്താക്കളെ കണ്ടെത്തുകയാണ് സെലിബീസ് ചെയ്യുന്നത്. ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുന്നവരുടെ പരിസരത്തുള്ള വീട്ടമ്മമാർ ഉണ്ടാക്കുന്ന വിഭവങ്ങളാണ് ആപ്പിൽ തെളിയുക. ഓരോ മാസവും വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടിൽ വരുമാനമെത്തും.

from money rss https://bit.ly/3eEl4q9
via IFTTT

അമേരിക്കയിൽ ട്വിറ്റര്‍വഴി ബിറ്റ്‌കോയിൻ തട്ടിപ്പ്: നഷ്ടമായത്‌ 89 ലക്ഷംരൂപ

അമേരിക്കൻ മൈക്രോബ്ലോഗിങ് സൈറ്റ്. ഉപയോക്താക്കൾക്ക് സന്ദേശങ്ങളിലൂടെ മറ്റുള്ളവരുമായി സംവദിക്കാം. ഈ സന്ദേശങ്ങളാണ് 'ട്വീറ്റുകൾ'. ന്യൂയോർക്ക്: ലോകത്തെ അതിസമ്പന്നരായ ജെഫ് ബെസോസ്, ബിൽ ഗേറ്റ്സ്, ഇലോൺ മസ്ക് തുടങ്ങിയവരുടെ ട്വിറ്റർ അക്കൗണ്ടിൽനിന്ന് ബിറ്റ് കോയിൻ ഇരട്ടിപ്പിച്ചുതരാം എന്ന സന്ദേശമയച്ച് ഹാക്കർമാർ. യു.എസ്. മുൻ പ്രസിഡന്റ് ബരാക് ഒബാമ, മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങിയവരുടെ അക്കൗണ്ടിൽനിന്നും സമാനമായ സന്ദേശം പോയി. മൂന്നുമണിക്കൂറിനുള്ളിൽ ആഗോളതലത്തിൽ 373 ട്വിറ്റർ ഉപോയോക്താക്കളിൽനിന്നായി 89 ലക്ഷം രൂപ (118,000 ഡോളർ) സന്ദേശത്തിൽ പറഞ്ഞിരുന്ന അക്കൗണ്ടിലേക്കെത്തി. ഏതെങ്കിലും സാമൂഹികമാധ്യമ സൈറ്റിലുണ്ടാകുന്ന ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായാണ് ഇതിനെ കണക്കാക്കുന്നത്. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ രണ്ടിനാണ് 1000 ബിറ്റ് കോയിൻ തന്നാൽ അരമണിക്കൂറിനുള്ളിൽ 2000 ആക്കിത്തരാം എന്നരീതിയിലുള്ള സന്ദേശം ഇവരുടെയെല്ലാം ട്വീറ്റായി പ്രത്യക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് കമ്പനി അന്വേഷണം തുടങ്ങിയതോടെ വെരിഫൈഡ് അക്കൗണ്ടുകളിൽനിന്നുപോലും പുതിയ ട്വീറ്റുകളിടാൻ കഴിയാത്ത സ്ഥിതിവന്നു. ഏകദേശം നാലുമണിക്കൂറിനുശേഷമാണ് ട്വിറ്ററിന് സേവനം പുനഃസ്ഥാപിക്കാനായത്. നുഴഞ്ഞുകയറ്റത്തിനുപിന്നിൽ ആരെന്നു കണ്ടെത്തിയിട്ടില്ല. എന്നാൽ, ഉത്തരകൊറിയയെയാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നതെന്ന് 'ന്യൂയോർക് ടൈംസ്' റിപ്പോർട്ട് ചെയ്തു. വീഴ്ച ഗുരുതരമാവുന്നത് ട്വിറ്ററിന്റെ ആഭ്യന്തരസംവിധാനത്തിൽ ഒരുഭാഗത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ഏതാനും മണിക്കൂറുകളെങ്കിലും ഹാക്കർമാർക്കു കഴിഞ്ഞു. ട്വിറ്ററിന്റെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുൾപ്പെടെ പ്രമുഖരാഷ്ട്രത്തലൻമാർ ട്വിറ്റർ ഉപയോഗിക്കുന്നവരാണ്. ഇവരുടെ അക്കൗണ്ടിൽ നുഴഞ്ഞുകയറി വ്യാജസന്ദേശം പരത്തിയാൽ അത് ആഗോളസുരക്ഷയെത്തന്നെ ബാധിക്കാമെന്ന് സൈബർസുരക്ഷാ വിദഗ്ധർ പറയുന്നു. ഇരയായ പ്രമുഖർ • ജെഫ് ബെസോസ് (ആമസോൺ മേധാവി) • ഇലോൺ മസ്ക് (സ്പെയ്സ്എക്സ്, ടെസ്ല കമ്പനികളുടെ സ്ഥാപകൻ) • ബിൽ ഗേറ്റ്സ് (മൈക്രോസോഫ്റ്റ് സ്ഥാപകൻ) • ബരാക് ഒബാമ (യു.എസ്. മുൻ പ്രസിഡന്റ്) • ജോ ബൈഡൻ (യു.എസ്. പ്രസിഡന്റ് സ്ഥാനാർഥി, മുൻ വൈസ് പ്രസിഡന്റ്) • കന്യേ വെസ്റ്റ് (ഹിപ്ഹോപ് ഗായകൻ) • കിം കർദാഷിയാൻ (ടി.വി. താരം) • മൈക്കൽ ബ്ലൂംബെർഗ് (മാധ്യമരംഗത്തെ അതികായൻ) • ഉബർ (ടാക്സി ആപ്) • ആപ്പിൾ (ടെക് കമ്പനി) ബിറ്റ്കോയിൻ ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയം. കംപ്യൂട്ടർഭാഷയിലുള്ള പ്രോഗ്രാം അല്ലെങ്കിൽ കോഡ് ആണിത്. ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാൽ ക്രിപ്റ്റോ കറൻസി എന്നും അറിയപ്പെടുന്നു. രാജ്യങ്ങളുടെ കേന്ദ്രബാങ്കുളോ ഇടനിലക്കാരോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര കറൻസി എന്ന ആശയത്തിൽനിന്നാണ് ഇതു രൂപംകൊണ്ടത്. ട്വിറ്റർ പറയുന്നത് ട്വിറ്ററിന്റെ ആഭ്യന്തരകംപ്യൂട്ടർ സംവിധാനങ്ങൾ പ്രാപ്യമായ ഒട്ടേറെ ജീവനക്കാരുടെ അക്കൗണ്ടുകളിലും കടന്നുകയറ്റമുണ്ടായി. ആഭ്യന്തരസംവിധാനങ്ങളുപയോഗിച്ചാണ് ബൈഡനുൾപ്പെടെയുള്ളവരുടെ അക്കൗണ്ടിലൂടെ ബിറ്റ് കോയിൻ ട്വീറ്റിട്ടത്. ട്വിറ്ററിന് ഇത് കഠിനദിനം. ഇതു സംഭവിച്ചതിൽ ഞങ്ങൾ അസ്വസ്ഥരാണ് -ജാക്ക് ഡോർസി, ട്വിറ്റർ ചീഫ് എക്സിക്യുട്ടീവ്

from money rss https://bit.ly/394HOON
via IFTTT

Kaduva Second Poster Is Out: Prithviraj Sukumaran's Mass Avatar Wins The Internet!

Kaduva Second Poster Is Out: Prithviraj Sukumaran's Mass Avatar Wins The Internet!
Prithviraj Sukumaran, the actor-filmmaker revealed the much-awaited second poster of his highly anticipated project Kaduva, recently. The actor's mass avatar in the promising poster is now winning the internet. The movie, which marks the comeback of popular filmmaker Shaji Kailas after

* This article was originally published here

ഐടി ഓഹരികള്‍ കുതിച്ചു: സെന്‍സെക്‌സ് 419 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഐടി, ഫാർമ, ബാങ്ക് ഓഹരികളുടെ കരുത്തിൽ തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 419.87 പോയന്റ് നേട്ടത്തിൽ 36,471.68ലും നിഫ്റ്റി 121.80 പോയന്റ് ഉയർന്ന് 10,740ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1058 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1512 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ഇൻഫോസിസ്, ബിപിസിഎൽ, സിപ്ല, എംആൻഡ്എം, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, ടെക് മഹീന്ദ്ര, ഐടിസി, സീ എന്റെർടെയ്ൻമെന്റ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7ശതമാനം നേട്ടമുണ്ടാക്കിയപ്പോൾസ്മോൾ ക്യാപ് സൂചിക നേരിയനഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2ZzxaMW
via IFTTT

സ്വര്‍ണം നല്‍കിയത് 40%: നിക്ഷേപ ആസ്തികളുടെ ആദായം പരിശോധിക്കാം

വൈവിധ്യവത്കരണമെന്നാൽ നിക്ഷേപത്തിന്റെകാര്യത്തിൽ വ്യത്യസ്ത ആസ്തികളുടെ മികച്ചരീതിയിലുള്ള മിശ്രിതമാണ്. റിസ്ക് എടുക്കാനുള്ള ശേഷി, വയസ്സ്, സാമ്പത്തിക ലക്ഷ്യം പൂർത്തിയാക്കാനുള്ള കാലയളവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് നിക്ഷേ പദ്ധതികൾ തിരഞ്ഞെടുക്കുക. ഓഹരി, സ്ഥിരനിക്ഷേപം(ഡെറ്റ്), സ്വർണം തുടങ്ങിയവയാണ് വ്യത്യസ്ത നിക്ഷേപ ആസ്തികൾ. അത്യാവശ്യത്തിന് പണമായും കൈവശംസൂക്ഷിക്കുന്നു. ഈ ആസ്തികൾ വ്യത്യസ്ത കാലാവധികളിൽ എത്രയാണ് ആദായം നൽകിയതെന്നുനോക്കാം. ഓഹരി ദീർഘകാലയളവിൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നൽകാൻ കഴിവുള്ള മികച്ച പദ്ധതികളിലൊന്നായി ഓഹരി നിക്ഷേപം അറിയപ്പെടുന്നു. എന്നാൽ കോവിഡ് വ്യാപനംമൂലം ഓഹരി വിപണിയിലുണ്ടായ തിരുത്തൽ ദീർഘകാല നിക്ഷേപകരുടെ ആദായത്തെയും ബാധിച്ചു. ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് നിക്ഷേപകരെയും അത് പരിഭ്രാന്തരാക്കി. എന്നാൽ വിപണി ഉയരുന്നതുവരെ കാത്തിരുന്നാൽ മികച്ച നേട്ടം ഓഹരി നിക്ഷേപം സമ്മാനിക്കുമെന്നതിൽ സംശയമില്ല. സ്ഥിര നിക്ഷേപം ഡെറ്റ് മ്യൂച്വൽ ഫണ്ട് അല്ലെങ്കിൽ ബാങ്ക് സ്ഥിര നിക്ഷേപം എന്നിവ നിശ്ചിത ആദായം നൽകുന്നവയാണ്. പലിശ കുറവാണെങ്കിലും ഉറപ്പുള്ള ആദായംനൽകാൻ ബാങ്ക് സ്ഥിരനിക്ഷേപത്തിനാകും. അഞ്ചുലക്ഷം രൂപവരെയുള്ള എഫ്ഡിക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഓഹരി മ്യച്വൽഫണ്ടിലെ വിവിധ വിഭാഗങ്ങളിലെ ഫണ്ടുകളേക്കാൾ ആദായം നിലവിൽ ബാങ്ക് നിക്ഷേപത്തിൽനിന്ന് ലഭിക്കും. അല്പംകൂടി റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ മ്യൂച്വൽ ഫണ്ടിന്റെ ഡെറ്റ് പദ്ധതികളിൽ നിക്ഷേപിച്ച് 10ശതമാനംവരെ ആദായം നേടാം. സ്വർണം കഴിഞ്ഞ ഒരുവർഷത്തെ ആദായം പരിശോധിക്കുകയാണെങ്കിൽ സ്വർണത്തിന്റെ അടുത്തെത്താൻ ഒരു നിക്ഷേപ പദ്ധതിക്കും കഴിയില്ല. ഒരുപവൻ സ്വർണത്തിന്റെ വില 36,000 രൂപയ്ക്കും മുകളിലെത്തിയിരിക്കുന്നു. ദേശീയ വിപണിയിലാണെങ്കിൽ 10ഗ്രാം തനിത്തങ്കത്തിന്റെ വില 50,000 രൂപയ്ക്കടുത്തായി. മറ്റ് നിക്ഷേപ ആസ്തികൾ നഷ്ടംനേരിടുമ്പോൾ സ്വർണം അതിന്റെ മികവുകാണിക്കും. അതുകൊണ്ടുതന്നെ മൊത്തം നിക്ഷേപത്തിൽ ചെറിയൊരുഭാഗം സ്വർണത്തിലുമാകാമെന്നുപറയുന്നത്. അടിയന്തരാവശ്യങ്ങൾക്കുള്ള പണം പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങൾക്കുള്ള പണം സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ മ്യൂച്വൽ ഫണ്ടിന്റെ ലിക്വിഡ് സ്കീമിലോ ആണ് നിക്ഷേപിക്കുക. എസ്ബി അക്കൗണ്ടിൽനിന്ന് ശരാശരി മൂന്നുശതമാനം ആദായം ലഭിക്കുമ്പോൾ ലിക്വിഡ് ഫണ്ടിൽനിന്ന് ഇത് അഞ്ചര ശതമാനംവരെയാണ്. Investments Asset 1 Week 1 Year 3 Year 5 Year Equity(Sensex) 1.18 7.22 4.27 4.90 Gold 0.92 40.83 24.06 14.48 Bank FD 3.30 5.50 5.70 5.70 Debt:Short Duration 0.30 9.24 6.29 7.20 Liquid Fund 0.06 5.07 6.31 5.57 Return as on 15 July 2020

from money rss https://bit.ly/3eG0l5u
via IFTTT

ഒരുമണിക്കൂറുകൊണ്ട് ഇന്‍ഫോസിസിലെ നിക്ഷേപകര്‍ക്ക് ലഭിച്ചത് 50,000 കോടിയിലേറെ രൂപ

വ്യാഴാഴ്ച ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങി ഒരുമണിക്കൂറിനകം ഇൻഫോസിസിലെ നിക്ഷേപകരുടെ കീശയിലായത് 50,000 കോടി രൂപയിലേറെ. പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതാണ് ഇൻഫോസിസിന്റെ ഓഹരി വിലകുതിക്കാനിടയാക്കിയത്. ഓഹരി വില 15ശതമാനത്തോളം ഉയർന്ന് 952 രൂപ നിലവാരത്തിലെത്തി. ബുധനാഴ്ച പുറത്തുവിട്ട പാദഫലത്തിൽ അറ്റാദായത്തിൽ 11.4ശതമാനം വർധനയാണ് കമ്പനി രേഖപ്പെടുത്തിയത്. കോവിഡ് വ്യാപനത്തിനിടയിലും വൻകിട കമ്പനികളിൽനിന്ന് കരാർ ലഭിച്ചതാണ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫോസിസിനെതുണച്ചത്. ജൂൺ 30ന് അവസാനിച്ച പാദത്തിൽ 4,233 കോടി രൂപയാണ് കമ്പനിയുടെ അറ്റലാഭം. കഴിഞ്ഞവർഷം ഇതേകാലയളവിൽ 3,798 കോടി രൂപയായിരന്ന സ്ഥാനത്താണിത്. മൊത്തംവരുമാനം 8.5ശതമാനമുയർന്ന് 23,665 കോടി രൂപയുമായി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യംകുറഞ്ഞതും കമ്പനിക്ക് നേട്ടമായി. മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് ബ്രോക്കിങ് സ്ഥാപനങ്ങൾ ഇൻഫോസിസിന്റെ ഓഹരിയുടെ ലക്ഷ്യവില ഉയർത്തിയിട്ടുണ്ട്.

from money rss https://bit.ly/2WlajTi
via IFTTT

Wednesday, 15 July 2020

ഒന്നാംപാദഫലങ്ങളില്‍ പ്രതീക്ഷയില്ലെങ്കിലും ഓഹരി വിപണി മുകളിലേക്കുതന്നെ

2021 സാമ്പത്തികവർഷം ആദ്യപാദത്തെക്കുറിച്ചുള്ള പ്രാഥമിക മുൻവിധി മുൻപാദത്തെയപേക്ഷിച്ച് ചലന രഹിതവും താഴ്ന്നതുമാണ്. ഒരു ക്ഷേ 2021 സാമ്പത്തിക വർഷത്തെ ഏറ്റവും മോശമായ പാദവാർഷിക ഫലവുമാകാനും ഇടയുണ്ട്. 2020 സാമ്പത്തിക വർഷത്തെ നാലാംപാദഫലങ്ങളെ ചൈനയിൽനിന്നുള്ള വിതരണ ശൃഖലയിലുണ്ടായ തടസവും ലോകത്ത് പൊതുവേ ഡിമാന്റിലുണ്ടായ കുറവും ബാധിച്ചിരുന്നു. 2021 സമ്പത്തികവർഷം ആദ്യ പാദഫലങ്ങളെ ഇന്ത്യയിലെ അടച്ചിടലും ലോക സമ്പദ്വ്യവസ്ഥയുടെ നിശ്ചലതയും കാര്യമായി ബാധിക്കും. ജൂൺ അവസാനത്തോടെ ഘട്ടംഘട്ടമായി നിയന്ത്രണത്തിൽ വരുത്തിയ അയവ് ചില മേഖലകളിലും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിലും പ്രതീക്ഷയുണർത്തും. എഫ്എംസിജി, ഫാർമ, ആഗ്രോ, ടെലികോം എന്നീ മേഖലകളിൽ ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നു. ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ്, ഓട്ടോ, മെറ്റൽ എന്നീ വിഭാഗങ്ങളിലും വിവരസാങ്കേതിക വിഭാഗം ഓഹരികളിൽ ഭാഗികമായും വൻനഷ്ടത്തിനാണ് കാരണമായേക്കാം. ആദ്യഫലങ്ങൾ ഐടിമേഖലയിൽ നിന്നായിരിക്കും. ഒന്നും രണ്ടും തട്ടിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് 5 ശതമാനം മുതൽ 8 ശതമാനംവരെ വരുമാനനഷ്ടം ഉണ്ടായേക്കും. പലചരക്ക് അല്ലാതെയുള്ള ചില്ലറ വ്യാപാരം, എയറോസ്പേസ്, ഹോസ്പിറ്റാലിറ്റി, മാനുഫാക്ചറിംഗ്, എനർജി, വാഹന മേഖല എന്നിവയുമായി ബന്ധപ്പെട്ട ഐടി സ്ഥാപനങ്ങളെ കനത്ത തോതിൽ ബാധിച്ചിട്ടുണ്ട്. ഡോളറിനെതിരെ രൂപ ഇടിയുകയും, ശമ്പളവും യാത്രാ ചെലവും ഇതര ചിലവുകളും കുറയ്ക്കുകയും ചെയ്തിട്ടും ലാഭം കുറയുമെന്നു തന്നെയാണ് കാണുന്നത്. ഫെബ്രുവരി മുതൽ മാർച്ചുവരെയുള്ള ക്ഷീണകാലത്ത് പരമാവധി പരിക്കുകൾ സംഭവിച്ചു കഴിഞ്ഞതിനാൽ മെയ്മാസം മുതൽ ഐടി മേഖലയുമായി ബന്ധപ്പെട്ട ഓഹരികളിൽ വളർച്ചയുണ്ടായിട്ടുണ്ട്. ഇപ്പോഴും ഈനില തുടരുക തന്നെയാണ്. ഡിമാന്റും എച്ച്1-ബി വിസയും സൃഷ്ടിക്കുന്ന ഉൽക്കണ്ഠകളും മാഞ്ഞുപോയിരിക്കുന്നു. സാമ്പത്തികരംഗം വീണ്ടും തുറക്കപ്പെട്ടതോടെ അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയാണ് ഈ മേഖല 2021 സാമ്പത്തിക വർഷത്തെ ആദ്യപാദഫലങ്ങൾ കാത്തിരിക്കുന്നത്. നിഫ്റ്റി ഐടി ഇൻഡെക്സ് പി/ ഇ കോവിഡിനു മുമ്പുള്ള കൂടിയ നിലയായ 19ഃ ൽ നിന്നും മാർച്ചിൽ 12ഃ ആക്കി തിരുത്തിയിരുന്നു. ഇപ്പോൾ ട്രേഡിംഗ് നടക്കുന്നത് 18ഃ ലാണ്. ഹ്രസ്വകാലയളവിൽ അത് മുകളിലേക്കു പോവുകയില്ല. ഡിജിറ്റലൈസേഷൻ രംഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മെച്ചപ്പെടുകയും ഓഫ് ഷോർ ഡിമാന്റ് സ്ഥിരതയാർജ്ജിക്കുകയും വീടുകളിലിരുന്നുള്ള ജോലികാരണം ചിലവിൽ കുറവു വരികയും ഇന്ത്യൻ രൂപ ഇടിഞ്ഞതും ദീർഘകാലാടിസ്ഥാനത്തിൽ ഈ രംഗത്ത് നല്ല നിക്ഷേപ സാധ്യതയാണു വാഗ്ദാനം ചെയ്യുന്നത്. രണ്ടാമതായി ഫലങ്ങൾ പുറത്തുവരിക ബാങ്കിംഗ് സെക്ടറിലേതാണ്. മന്ദീഭവിച്ച പ്രവർത്തനറിപ്പോർട്ടാണുണ്ടാകാൻ സാധ്യത. ലോക്ഡൗൺ കാലം ബാങ്കിംഗ് ബിസിനസിനെ ദോഷകരമായാണ് ബാധിച്ചത്. റീട്ടെയിൽരംഗത്തു നിന്ന് വായ്പക്ക് ആവശ്യക്കാരില്ലാതാവുകയും തിരിച്ചടവു മുടങ്ങുമെന്ന് ഭയന്ന് കോർപറേറ്റുകൾക്കു കടംനൽകാൻ മടിച്ചതും തിരിച്ചടിയായി. ഓഹരി വിപണിയിൽ ഫെബ്രുവരി മുതൽ ജൂൺവരെ ഏറ്റവും വലിയ ആഘാതമുണ്ടായത് ധനകാര്യ മേഖലയ്ക്കാണ്. കിട്ടാക്കടങ്ങളുടെ സമ്മർദ്ദമാണിതിനു കാരണം. ലോക്ഡൗൺ ഒഴിവാക്കിയതോടെ കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ജൂൺ 19 വരെ ഷെഡ്യൂൾഡ് ബാങ്കുകളുടെ വായ്പാ വളർച്ചയിൽ മുൻവർഷത്തെയപേക്ഷിച്ച് 6.5 ശതമാനവും പോയമാസത്തെയപേക്ഷിച്ച് 0.3 ശതമാനവും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകളുടെ കാര്യത്തിൽ മൂല്യനിർണയം കോവിഡിനു മുമ്പത്തെയപേക്ഷിച്ച് 30 ശതമാനം താഴ്ന്നു. വിവിധ മേഖലകൾ, റിസ്ക് മാനേജ്മെന്റ്, കമ്പനിയുടെ വളർച്ചാ അപഗ്രഥനം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഓഹരികളുടെ നിർണയം എന്നതിനാൽ ബാങ്കുകളുടെ കാര്യത്തിൽ ഓഹരികൾ തെരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണം. സ്വർണവായ്പാ സ്ഥാപനങ്ങൾ ഒഴികെയുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ കൂടുതൽ വായ്പ നൽകുന്നത് ദുർബല വിഭാഗങ്ങൾക്കും ഹോൾസെയിൽ ഫണ്ടിംഗിനുമാണ്. ചെറുകിട ഭവനവായ്പകൾക്ക് പണത്തിന്റെ ക്ഷാമവും കൂടിയ മോറട്ടോറിയവും ഉണ്ടാവും. ഏപ്രിൽ മാസം 60 മുതൽ 80 ശതമാനം വരെയാണ് മോറട്ടോറിയം പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇത് 30 മുതൽ 40 ശതമാനമാക്കി കുറച്ചു. ശമ്പളക്കാരുടെ മേഖല ഉൾപ്പെടുന്ന റീട്ടെയിൽ ബാങ്കിംഗിൽ മോറട്ടോറിയം ഒറ്റഅക്കത്തിൽ ഒതുങ്ങി. എന്നാൽ സ്വയം തൊഴിൽ വിഭാഗം, എംഎസ്എംഇ , റേറ്റിംഗ് കുറഞ്ഞ കോർപറേറ്റ് വിഭാഗം എന്നീ മേഖലകളിൽ കിട്ടാക്കടങ്ങൾ വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിക്ഷേപങ്ങളും തിരിച്ചടവുകളും ഉൾപ്പടെ മെച്ചപ്പെട്ടതായി ഏതാനും സ്വകാര്യമേഖലാ ബാങ്കുകളിൽനിന്ന് ഈയിടെ ലഭിച്ച കണക്കുകൾ സൂചന നൽകുന്നു. 2021 സാമ്പത്തികവർഷം ഒന്നാം പാദഫലങ്ങളിൽ 10 വർഷ ആദായത്തിൽ തിരുത്തൽവരുത്തിയതിനാലുണ്ടായ ട്രഷറി ലാഭം കാരണം പൊതുമേഖലാ ബാങ്കുകളുടെ പലിശയില്ലാത്ത വരുമാനം കൂടുതലായിരിക്കും. സമീപ കാലത്ത് വിപണി പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ഭൂരിപക്ഷം സ്വകാര്യ ബാങ്കുകളും മൂലധനം വർധിപ്പിക്കുകയോ അതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയോ ചെയ്തിട്ടുണ്ട്. വിശാല വീക്ഷണത്തിൽ വിപണിയിൽ ചെറുകിട, ഇടത്തരം ഓഹരികൾ അനുകൂല പ്രവണത തുടരുകയാണ്. ഒന്നാംപാദത്തെക്കുറിച്ച് മൊത്തത്തിലുള്ള കാഴ്ചപ്പാട് ദുർബ്ബലമാകയാൽ മാർച്ചിലെ താഴ്ചയിൽ നിന്ന് വിലകൾ നന്നായി കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലവിലുള്ള അനുകൂല പ്രവണത പരീക്ഷണ വിധേയമാകുമെന്ന് കരുതുന്നു. ഹ്രസ്വകാലത്തേക്ക് വലിയ വീഴ്ച ഉണ്ടാവുകയില്ലെന്നും അൽപം ഏകീകരിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ഈ സന്ദർഭത്തിൽ അടുത്ത 6 മാസം ചെറിയ തോതിൽ നിരന്തരമായി ഓഹരികൾ വാങ്ങി കൂട്ടിവെയ്ക്കുകയാണ് മികച്ച തന്ത്രം. ഇപ്പോൾ സന്തുലിതത്വം നിലനിർത്തുന്ന വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ പിന്നീടു മാറ്റമുണ്ടായാലും പിടിച്ചു നിൽക്കാൻ ഇതുപകരിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന അനുകൂല സാഹചര്യവും മഹാമാരിയുടെ രണ്ടാംതരംഗം ഉണ്ടാവുകയും വാക്സിൻ നിർമ്മാണം വൈകുകയും ചെയ്താലുള്ള പ്രതികൂല സാഹചര്യവും ഒരുപോലെ മറികടക്കാൻ ഇതിലൂടെകഴിയും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/32jK2bT
via IFTTT

സെന്‍സെക്‌സില്‍ 275 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 275 പോയന്റ് നേട്ടത്തിൽ 36326ലും നിഫ്റ്റി 62 പോയന്റ് ഉയർന്ന് 10682ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1188 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 549 ഓഹരികൾ നേട്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല. ഇൻഫോസിസിന്റെ ഓഹരി പത്തുശതമാനത്തിലേറെ നേട്ടത്തിലാണ്. ടിസിഎസ്, എച്ച്സിഎൽ ടെക്, മാരുതി സുസുകി, ഐഷർ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, എസ്ബിഐ, വിപ്രോ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, ഐഒസി, ഐടിസി, യുപിഎൽ, സീ എന്റർടെയൻമെന്റ്, എൻടിപിസി, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബജാജ് കൺസ്യൂമർ കെയർ ഉൾപ്പടെ 22 കമ്പനികളാണ് വ്യഴാഴ്ച പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3fAbmGq
via IFTTT