121

Powered By Blogger

Sunday, 18 January 2015

ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ് തുടരുന്നു; വ്യോമ-ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു









Story Dated: Monday, January 19, 2015 11:51



ന്യുഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. ഇതേതുടര്‍ന്ന് മേഖലയില്‍ മിക്കയിടത്തും ട്രെയിന്‍ വിമാന സര്‍വീസുകള്‍ അവതാളത്തിലായി. തിങ്കളാഴ്ച രാവിലെ 169 ട്രെയിന്‍ സര്‍വീസുകളും 33 വിമാന സര്‍വീസുകളെയും മൂടല്‍മഞ്ഞ് ബാധിച്ചു. ഇന്നലെ 91 ട്രെയിനുകളും 60 വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തിയത്.










from kerala news edited

via IFTTT

ഇന്ത്യന്‍ വംശജന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പുരസ്‌കാരം









Story Dated: Monday, January 19, 2015 11:41



വാഷിംഗ്ടണ്‍: അമേരിക്കയില്‍ സാമൂഹിക സേവന മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രശസ്തമായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പുരസ്‌കാരം ഇന്ത്യന്‍ വംശജന്. അസംഘട്ട് സ്വദേശിയും അമേരിക്കയിലെ പ്രമുഖ വ്യവസായിയും സാമുഹിക പ്രവര്‍ത്തകനുമായ ഫ്രാങ്ക് ഇസ്ലാം ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് മെമ്മോറിയല്‍ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.










from kerala news edited

via IFTTT

കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണ്‍ ഗുരുതരാവസ്ഥയില്‍









Story Dated: Monday, January 19, 2015 11:19



mangalam malayalam online newspaper

പൂനെ: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണ്‍ ഗുരുതരാവസ്ഥയില്‍. മൂത്രാശയ രോഗത്തെ തുടര്‍ന്നാണ് ശനിയാഴ്ച 94കാരനായ ലക്ഷ്മണിനെ പൂനെ ദീനാനന്ദ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. മറ്റ് നിരവധി ആരോഗ്യപ്രശ്‌നങ്ങളും ലക്ഷ്മണിനെ അലട്ടുന്നുണ്ട്. മുന്‍പ് വൃക്ക തകരാറും കരളിന് അണുബാധയും ഉണ്ടായിട്ടുണ്ട്. 2010ല്‍ പക്ഷാഘാതം നേരിട്ട ലക്ഷ്മണിന്റെ വലതുഭാഗത്തിന് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. സംസാരശേഷിയെയും ബാധിച്ചിരുന്നു. ഇതിനെ അതിജീവിച്ച് കാര്‍ട്ടൂണ്‍ രചനയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് വീണ്ടും ആരോഗ്യനില വഷളായത്.


അഞ്ചു പതിറ്റാണ്ടിലേറെയായി തന്റെ കഥാപാത്രമായ സാധാരണക്കാരനെ സമൂഹത്തിന്റെ പ്രതിനിധിയായി അദ്ദേഹം അവതരിപ്പിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമാക്കിയുള്ള ആക്ഷേപഹാസ്യമായിരുന്നു കാര്‍ട്ടൂണിന്റെ പ്രധാന വിഷയം.










from kerala news edited

via IFTTT

മയക്കുമരുന്ന്‌ കടത്ത്‌: ഇന്തോനേഷ്യ രണ്ടു സ്‌ത്രീകളെ വെടിവെച്ചു കൊന്നു









Story Dated: Monday, January 19, 2015 11:14



mangalam malayalam online newspaper

മയക്കുമരുന്ന്‌ കടത്തിയതിന്‌ ഇന്തോനേഷ്യ രണ്ടു സ്‌ത്രീകളെ വധശിക്ഷയ്‌ക്ക് വിധേയമാക്കി. വിയറ്റ്‌നാംകാരി ട്രാന്‍ ബിച്ച്‌ ഹാന്‍ (37), ഇന്തോനേഷ്യക്കാരി റാണി ആന്ദ്രിയാനി (26) എന്നിവരെയാണ്‌ ഫയറിംഗ്‌ സ്‌ക്വാഡ്‌ വെടിവെച്ച്‌ കൊന്നത്‌. ഇവര്‍ ഉള്‍പ്പെടെ ആറു വിദേശികള്‍ക്കാണ്‌ ശനിയാഴ്‌ച ഇന്തോനേഷ്യ വധശിക്ഷ നടപ്പാക്കിയത്‌. ഇവര്‍ക്ക്‌ വേണ്ടി അന്താരാഷ്‌ട്ര നയതന്ത്രങ്ങളൊന്നും വിലപ്പോയില്ല.


ഇവര്‍ക്ക്‌ പുറമേ ബ്രസീല്‍, നെതര്‍ലന്റ്‌, നൈജീരിയ, മലാവി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ മറ്റുള്ളവര്‍. ഇവരുടെ ദയാ ഹര്‍ജികള്‍ പ്രസിഡന്റ്‌ വിഡോഡു തള്ളിയതിനെ തുടര്‍ന്നാണ്‌ ശിക്ഷ നടപ്പിലാക്കിയത്‌. നാട്ടില്‍ ശിക്ഷ നടപ്പാക്കാനുള്ള ട്രാന്റെ അന്ത്യാഭിലാഷം പോലും ഇന്തോനേഷ്യന്‍ ഫയറിംഗ്‌ സക്വാഡ്‌ തള്ളി. ബ്രസീലിയന്‍ പ്രസിഡന്റ്‌ ദില്‍മാ, ഡച്ച്‌ ഗവണ്‍മെന്റ്‌ എന്നിവര്‍ അവരവരുടെ ആള്‍ക്കാര്‍ക്ക്‌ വേണ്ടി ഇന്തോനേഷ്യന്‍ അധികൃതരോട്‌ സംസാരിച്ചിരുന്നു.


വിഷയം അന്താരാഷ്‌ട്ര പ്രശ്‌നമായതോടെ നെതര്‍ലന്റ്‌ വിദേശകാര്യ മന്ത്രി ബെര്‍ട്ട്‌ കോയന്‍ഡേഴ്‌സ് തങ്ങളുടെ അംബാസഡറെ താല്‍ക്കാലികമായി ഞായറാഴ്‌ച തിരിച്ചു വിളിച്ചിരുന്നു. ആഗ്‌ കീം സോയി എന്ന 52 കാരന്‌ വേണ്ടിയാണ്‌ ഡച്ചുകാര്‍ രംഗത്ത്‌ വന്നത്‌. ആഗിന്‌ വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച്‌ ഹേഗില്‍ വന്‍ പ്രതിഷേധമാണ്‌ നടന്നത്‌. മാര്‍ക്കോ ആര്‍ച്ചര്‍ കോര്‍ഡോസോ മൊറിയേറ എന്ന 53 കാരനാണ്‌ ബ്രസീലില്‍ നിന്നുള്ളത്‌. ബ്രസീല്‍ തങ്ങളുടെയും അംബാസഡറെ വിളിച്ചു വരുത്തി കാര്യം ആരാഞ്ഞിരുന്നു.


ജോക്കോ വിഡാഡാ നവംബറില്‍ പ്രസിഡന്റായ ശേഷം ആദ്യമായിട്ടാണ്‌ വധശിക്ഷ നടപ്പിലാക്കുന്നത്‌. അതേസമയം എന്തു സംഭവിച്ചാലും മയക്കുമരുന്ന്‌ കടത്തുകാരോട്‌ യാതൊരു ദയയും ആരും പ്രതീക്ഷിക്കേണ്ടതില്ലെന്ന്‌ ഇന്തോനേഷ്യന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ്‌ പ്രസേട്ട്യോ പറയുന്നു. മയക്കുമരുന്ന്‌ ഉപയോഗത്തിലൂടെ ദിനംപ്രതി 40-50 പേര്‍ വീതം മരിക്കുന്നതായിട്ടാണ്‌ ഇന്തോനേഷ്യയിലെ കണക്കുകള്‍.










from kerala news edited

via IFTTT

സര്‍ക്കാരുദ്യോഗസ്‌ഥര്‍ ഓഫീസില്‍ പൂസായി വന്നാല്‍ പണി കിട്ടും!









Story Dated: Monday, January 19, 2015 11:13



mangalam malayalam online newspaper

തിരുവനന്തപുരം: സര്‍ക്കാരുദ്യോഗസ്‌ഥര്‍ ഓഫീസില്‍ ലഹരിവസ്‌തുക്കള്‍ ഉപയോഗിച്ചെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നീക്കം. ജോലിക്കിടെ 'ഒന്നു പുകച്ച്‌' വരാമെന്നു കരുതിയാലും ആരുമറിയാതെ 'രണ്ടെണ്ണം അടിച്ച്‌' ജോലിക്കെത്താമെന്നും കരുതുന്നാവര്‍ ജാഗ്രതൈ. ഇത്തരക്കാരെ കുടുക്കാന്‍ സര്‍വീസ്‌ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി.


ഓഫീസില്‍ പുകവലിക്കുന്നവരെയും മദ്യപിച്ച്‌ ജോലിക്കെത്തുന്നവരെയും സസ്‌പെന്‍ന്റ്‌ ചെയ്യാനാണ്‌ സര്‍ക്കാര്‍ നീക്കം. മേലുദ്യോഗസ്‌ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലും മറ്റുളളവരുടെ പരാതിയുടെ അടിസ്‌ഥാനത്തിലുമാണ്‌ നടപടിയെടുക്കുക.


പൊതുസ്‌ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുളള ഹൈക്കോടതി ഉത്തരവ്‌ നിലവിലുണ്ടെങ്കിലും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്‌ഥരുടെ പുകവലി അനസ്യൂതം തുടരുന്ന സാഹചര്യത്തിലാണ്‌ സര്‍ക്കാരിന്റെ പുതിയ നീക്കം. ഓഫീസുകളില്‍ മദ്യപിച്ച്‌ എത്തുന്നവരും ഉച്ചഭക്ഷണത്തിനോ മറ്റാവശ്യങ്ങള്‍ക്കോ പുറത്തുപോയ ശേഷം തിരിച്ചുവരുന്നവരും മദ്യപിച്ചെത്തുന്നതും കുറവല്ലാത്ത സാഹചര്യമാണ്‌ നിലവിലുളളത്‌.










from kerala news edited

via IFTTT

കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച കണ്ടക്ടറെ പോലീസ് വിട്ടയച്ചു









Story Dated: Monday, January 19, 2015 10:52



mangalam malayalam online newspaper

കല്പറ്റ: കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍ സംസ്ഥാന ബസില്‍ വിദ്യാര്‍ത്ഥിനിക്കുനേരെ കണ്ടക്ടറുടെ പീഡനശ്രമം. പരാതിപ്പെട്ട പെണ്‍കുട്ടിയെ സ്‌റ്റേഷനില്‍ പിടിച്ചിരുത്തി കണ്ടക്ടറെ വിട്ടയച്ച് പോലീസും 'നീതി' നിര്‍വഹിച്ചു. വയനാട് മീനങ്ങാടി പോലീസാണ് നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയത്. കണ്ടക്ടറുടെ ഭാര്യ തിരുവനന്തപുരം ട്രാഫിക് സ്‌റ്റേഷനിലെ പോലീസുകാരിയാണെന്നും ഇതുവഴിയുള്ള സ്വാധീനമാണ് പ്രത്യേക പരിഗണനയ്ക്കു പിന്നിലെന്നും ആരോപണമുണ്ട്. ഇക്കാര്യം വാര്‍ത്തയായതോടെ കണ്ടക്ടര്‍ എറണാകുളം സ്വദേശി ഷാജിക്കെതിരെ പോലീസ് കേസെടുത്തു. കണ്ടക്ടര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അറിയിച്ചു.


കല്പറ്റയില്‍ പഠിക്കുകയാണ് പെണ്‍കുട്ടി. ഞായറാഴ്ച രാത്രി 11.15 ന് എറണാകുളത്തുനിന്നും മൈസൂരിലേക്ക് പുറപ്പെട്ട ബസിലാണ് അനിഷ്ട സംഭവം നടന്നത്. നേരത്തെ റിസര്‍വ് ചെയ്ത സീറ്റ് നല്‍കാതെ പെണ്‍കുട്ടിയെ മറ്റൊരു സീറ്റില്‍ ഇരുത്തി. യാത്രയ്ക്കിടെ പലപ്പോഴും കണ്ടക്ടറുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമുണ്ടായപ്പോള്‍ പെണ്‍കുട്ടി താക്കീത് നല്‍കി. മോശം പെരുമാറ്റം തുടര്‍ന്നതോടെ ബസ് പുലര്‍ച്ചെ കല്പറ്റയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ബസില്‍ ബഹളം വയ്ക്കുകയും സഹയാത്രികരോട് വിവരം പറയുകയുകയുമായിരുന്നു.


തുടര്‍ന്ന് ബസ് മീനങ്ങാടി സ്‌റ്റേഷനില്‍ എത്തിച്ചു. പെണ്‍കുട്ടിയുടെ പരാതി കേള്‍ക്കാന്‍ തയ്യാറാകാത്ത പോലീസ് മറ്റു യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ശ്രമിച്ചത്. കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് വൈകുന്നത് ഒഴിവാക്കാനായിരുന്നു ഇത്. പെണ്‍കുട്ടിയെ കല്പറ്റ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ മീനങ്ങാടി പോലീസ് കണ്ടക്ടറെ വിട്ടയച്ചു. മറ്റു യാത്രക്കാരെയും ബസില്‍ കയറ്റി അയച്ചു. കല്പറ്റ സ്‌റ്റേഷനില്‍ പെണ്‍കുട്ടിയുടെ പരാതി എഴുതി വാങ്ങിയ ശേഷം സ്‌റ്റേഷനില്‍ തന്നെ ഇരുത്തി. സംഭവം വിവാദമായതോടെയാണ് കല്പറ്റ പോലീസ് കണ്ടക്ടര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറായത്.


കണ്ടക്ടറെ വിട്ടയച്ച നടപടി ശരിയായില്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരി പ്രതികരിച്ചു. ഇതേ കണ്ടക്ടര്‍ ഇല്ലെന്ന പേരില്‍ സര്‍വീസ് മുടങ്ങില്ല. മറ്റൊരു കണ്ടക്ടറെ വച്ച് സര്‍വീസ് നടത്താമെന്നിരിക്കേ പോലീസ് സ്വാധീനത്തിന് വഴങ്ങി കണ്ടക്ടറെ വിട്ടയച്ചതും പരാതിക്കാരിയെ സ്‌റ്റേഷനില്‍ പിടിച്ചുവച്ചതും.










from kerala news edited

via IFTTT

മുസ്‌ളീമിനെ ക്രിസ്‌ത്യാനിയാക്കാന്‍ നോക്കി ; ആരോഗ്യ പ്രവര്‍ത്തകയ്‌ക്ക് പണിപോയി









Story Dated: Monday, January 19, 2015 10:43



mangalam malayalam online newspaper

ലണ്ടന്‍: മുസ്‌ളീം യുവതിയായ സഹപ്രവര്‍ത്തകയെ ക്രിസ്‌തുമതത്തിലേക്ക്‌ പരിവര്‍ത്തനത്തിന്‌ പ്രേരിപ്പിച്ചു എന്ന ആരോപണത്തില്‍ ആരോഗ്യ പ്രവര്‍ത്തകയ്‌ക്ക് പണിപോയി. ബ്രിട്ടണിലെ ദേശീയാരോഗ്യ സേവന വിഭാഗത്തിലെ ജീവനക്കാരി വിക്‌ടോറിയ വാസ്‌റ്റിനി എന്ന 37 കാരിയെയാണ്‌ അധികൃതര്‍ സസ്‌പെന്റ്‌ ചെയ്‌തത്‌. കൂടെ ജോലി ചെയ്യുന്ന എന്യ നവാസ്‌ എന്ന 25 കാരി മതപരമായി സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന്‌ കാണിച്ച്‌ നല്‍കിയ പരാതിയിലാണ്‌ നടപടി.


സഹപ്രവര്‍ത്തകയ്‌ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക, മതപരമായി സ്വാധീനം ചെലുത്താന്‍ ശ്രമിക്കുക, മത പരിവര്‍ത്തനത്തിന്‌ പ്രേരിപ്പിക്കുന്ന പുസ്‌തകങ്ങള്‍ നല്‍കി തുടങ്ങി അനേകം ആരോപണങ്ങള്‍ വരുന്ന എട്ടു പേജുള്ള പരാതിയാണ്‌ നല്‍കിയത്‌. അതേസമയം മത കാര്യങ്ങള്‍ സംസാരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്‌തെന്ന്‌ വെച്ച്‌ തന്നെ ഒരു മതഭ്രാന്തിയായി മുദ്രകുത്തിയുള്ള നടപടി അനീതിയാണെന്നാണ്‌ വാസ്‌റ്റിനി പറയുന്നത്‌. തന്റെ വിശ്വാസത്തെക്കുറിച്ച്‌ സഹപ്രവര്‍ത്തകയുമായി സംസാരിക്കുമായിരുന്നെന്നും താന്‍ സ്വീകരിച്ചിട്ടുള്ള വഴിയാണ്‌ ഏക വഴിയെന്ന്‌ പറയുമായിരുന്നെന്നും ഇതിനെ ഒരു മതം മാറ്റമായി താന്‍ കരുതുന്നില്ലെന്നും അവര്‍ വ്യക്‌തമാക്കി.


താന്‍ വീണ്ടും ജനിച്ച ഒരു ക്രിസ്‌ത്യാനിയാണെന്ന്‌ സദാ പറയാറുള്ള വാസ്‌റ്റിനി സ്‌ഥിരം മതകാര്യങ്ങള്‍ പറയുന്നതിനാല്‍ മാനേജര്‍മാര്‍ ഇവര്‍ക്ക്‌ പലപ്പോഴും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. 2012 ലാണ്‌ ഒക്കുപ്പേഷണല്‍ തെറാപ്പിസ്‌റ്റായി എന്യ നവാസ്‌ വാസ്‌റ്റിനിയുടെ സ്‌ഥാപനത്തില്‍ ജോലിക്കായി എത്തിയത്‌. തുടര്‍ന്ന്‌ രണ്ടുപേരും വലിയ കൂട്ടുകാരായി. ഇരുവരും സ്വന്തം വിശ്വാസങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചു. ഇതിനിടയിലാണ്‌ മനുഷ്യക്കടത്തിനെതിരേ വാസ്‌റ്റിനിയുടെ പള്ളിയുടെ പ്രചരണം ആരംഭിച്ചത്‌. ഇക്കാര്യം നവാസിനോട്‌ പറയുകയും പരിപാടിയിലേക്ക്‌ ക്ഷണിക്കുകയും ചെയ്‌തു.


ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ഒരിക്കല്‍ അവര്‍ കണ്ണീരൊഴുക്കി അടുത്ത്‌ വന്നപ്പോള്‍ ആശ്വസിപ്പിക്കുകയും നിങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ വിരോധമുണ്ടോ എന്ന്‌ ചോദിക്കുകയും ചെയ്‌തു. സമ്മതിച്ചപ്പോള്‍ അവള്‍ക്ക്‌ സമാധാനവും ആശ്വാസവും കൊണ്ടുവരാന്‍ ദൈവത്തോട്‌ പ്രാര്‍ത്ഥിച്ചു. കുറേ നേരം കഴിഞ്ഞ്‌ എല്ലാം മാറിയെന്ന്‌ പറഞ്ഞ്‌ അവള്‍ പോകുകയും ചെയ്‌തു. ഇതിന്‌ പിന്നാലെ ഒരു ഇസ്‌ളാമിക പെണ്‍കുട്ടി ക്രിസ്‌തീയ വിശ്വാസത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നത്‌ വിഷയമാകുന്ന ഒരു പുസ്‌തകം നല്‍കുകയും ചെയ്‌തു. ഇക്കാര്യങ്ങളെ മത സ്വാധീനമായി വിലയിരുത്താനാകുമോയെന്ന്‌ വാസ്‌റ്റിനി ചോദിക്കുന്നു.


സഹപ്രവര്‍ത്തക തനിക്കെതിരേ പരാതി നല്‍കിയെന്ന്‌ കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും മുമ്പും ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ തന്നെ സമ്മര്‍ദ്ദമുണ്ടാക്കുന്നതായി നവാസ്‌ മുമ്പ്‌ പറഞ്ഞിട്ടുണ്ടെന്നും വാസ്‌റ്റിനി പറഞ്ഞു. 2013 ജൂണിലാണ്‌ നവാസ്‌ പരാതി നല്‍കിയത്‌. പിന്നീട്‌ വാസ്‌റ്റിനിയെ ഈസ്‌റ്റ് ലണ്ടന്‍ എന്‍എച്‌എസ്‌ ഫൗണ്ടേഷന്‍ അന്വേഷണാടിസ്‌ഥാനത്തില്‍ ഒമ്പതു മാസത്തേക്കാണ്‌ സസ്‌പെന്റ്‌ ചെയ്‌തിട്ടുള്ളത്‌. വാസ്‌റ്റിനി പറഞ്ഞ കാര്യങ്ങളെല്ലാം നവാസിന്റെ വമ്പന്‍ പരാതിയില്‍ അക്കമിട്ട്‌ നിരത്തിയിട്ടുണ്ട്‌. തന്നെ പുറത്താക്കിയ എന്‍എച്ച്‌എസ്‌ ട്രസ്‌റ്റിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്‌ വാസ്‌റ്റിനി ഇപ്പോള്‍.










from kerala news edited

via IFTTT

പ്രധാനമന്ത്രിയുടെ പേരില്‍ വ്യാജ സൈറ്റ്‌ നടത്തി തട്ടിപ്പ്‌; ബുദ്ധികേന്ദ്രം പിടിയില്‍









Story Dated: Monday, January 19, 2015 10:36



mangalam malayalam online newspaper

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന പ്രചരണം നടത്തി പ്രധാനമന്ത്രിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്‌ നടത്തി തട്ടിപ്പ്‌ നടത്തിയ സംഘത്തിലെ പ്രധാനി അറസ്‌റ്റില്‍. 'പ്രധാനമന്ത്രി ആദര്‍ശ്‌ യോജന' എന്ന പേരില്‍ വ്യാജ സൈറ്റ്‌ നടത്തിയിരുന്ന കൊല്‍ക്കത്ത സ്വദേശി സുദീപ്‌ത ചാറ്റര്‍ജിയുടെ തട്ടിപ്പ്‌ ഡല്‍ഹി പോലീസാണ്‌ വെളിച്ചത്തു കൊണ്ടുവന്നത്‌.


ഒരു യു.എസ്‌ സര്‍വറിലാണ്‌ വ്യാജസൈറ്റ്‌ ഹോസ്‌റ്റ് ചെയ്‌തിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. സാമൂഹിക ശാക്‌തീകരണം ലക്ഷ്യമിട്ട്‌ പ്രധാനമന്ത്രി അംഗമായ കൗണ്‍സിലും പാര്‍ലമെന്ററി സമിതിയുമാണ്‌ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നതെന്ന്‌ വെബ്‌സൈറ്റില്‍ കാണിച്ചിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ലോണ്‍ നല്‍കുന്നുവെന്ന്‌ പറഞ്ഞാണ്‌ ആളുകളെ വലയില്‍ വീഴ്‌ത്തിയിരുന്നത്‌. ലോണ്‍ നല്‍കുന്നതിനായി മുന്‍കൂര്‍ തുകയും ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഇരുന്നൂറോളം പേരെ കബളിപ്പിച്ചുവെന്നാണ്‌ സൂചന.


ഹൗറയില്‍ നിന്നാണ്‌ സൈറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്‌. ഇതിനായി 17 ടെലി-കോളര്‍മാരുടെ ഒരു സംഘത്തെ നിയമിച്ചിരുന്നു. വ്യാജ സര്‍ക്കാര്‍ സീലുകളും സര്‍ക്കാര്‍ ഓര്‍ഡറുകളും ഉപയോഗിച്ചായിരുന്നു തട്ടിപ്പിന്‌ ആധികാരികത നല്‍കിയിരുന്നത്‌. സര്‍ക്കാര്‍ ഇ-മെയില്‍ വിലാസത്തോട്‌ സാമ്യമുളള വിലാസങ്ങളും വെബ്‌സൈറ്റുകളും സൃഷ്‌ടിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്‌.


ശനിയാഴ്‌ചയാണ്‌ സുദീപ്‌ത ചാറ്റര്‍ജി അറസ്‌റ്റിലായത്‌. തുടര്‍ന്നും കൂടുതല്‍ അറസ്‌റ്റുകള്‍ നടക്കുമെന്നാണ്‌ സൂചന.










from kerala news edited

via IFTTT

സാഹിത്യകാരന്മാര്‍ ജനമധ്യത്തില്‍ ജീവിക്കണം: എം. മുകുന്ദന്‍











Story Dated: Monday, January 19, 2015 02:03


കോഴിക്കോട്‌: സാഹിത്യകാരന്മാര്‍ എഴുത്തുമുറിയുടെ സ്വകാര്യത മറികടന്ന്‌ പുറംലോകത്തേക്ക്‌ വന്ന്‌ ജനമധ്യത്തില്‍ ജീവിക്കണമെന്ന്‌ സാഹിത്യകാരന്‍ എം. മുകുന്ദന്‍ പറഞ്ഞു. സംസ്‌ഥാന സ്‌കൂള്‍ കലോത്സത്തോടനുബന്ധിച്ച്‌ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സാംസ്‌കാരികോത്സവത്തില്‍ എഴുത്തും കാലവും എന്ന വിഷയത്തെ ആസ്‌പദമാക്കി നടന്ന ചര്‍ച്ച ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


പണത്തോടൊപ്പം പ്രശസ്‌തിയും സാഹിത്യവും വേണമെന്നായപ്പോള്‍ കലയും സാഹിത്യവും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്ന നില വന്നു. ഇവിടെ യഥാര്‍ഥ പ്രതിഭയുടെ മൂല്യച്യുതിയാണ്‌ സംഭവിക്കുന്നതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവേഷണവും അന്വേഷണവും പ്രതിഭയും ചേര്‍ന്നാല്‍ മാത്രമെ നല്ല രചനകളുണ്ടാവൂ. മറ്റുളളവരോട്‌ മത്സരിക്കാന്‍ വേണ്ടിയാകരുത്‌ കലയും സാഹിത്യവുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നമ്മുടേതായ തിരിച്ചറിവുകളിലേക്കും പ്രാദേശികതയിലേക്കും രചനകള്‍ എത്തിച്ചേരണമെന്ന്‌ യു.കെ.കുമാരന്‍ പറഞ്ഞു. വാക്കിന്റെ ഭാവത്തെ ഉള്‍ക്കൊണ്ട്‌ മനുഷ്യപക്ഷത്തുനിന്ന്‌ രചന നടത്തുന്ന മജീഷ്യന്‍ കൂടിയാണ്‌ യഥാര്‍ഥ സാഹിത്യകാരനെന്ന്‌ വി.ആര്‍. സുധീഷ്‌ പറഞ്ഞു. പ്രകൃതിയേയും ദേശത്തേയും തമ്മില്‍ ഇഴചേര്‍ത്ത്‌ സമൂഹത്തിന്റെ ആത്മാവിഷ്‌ക്കാരം പ്രകടമാക്കാന്‍ സാഹിത്യത്തിന്‌ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.


സര്‍ഗസൃഷ്‌ടിയ്‌ക്ക് കൂച്ചുവിലങ്ങിടാന്‍ ഒരു സമുദായശക്‌തിക്കും അവകാശമില്ലെന്ന്‌ പറഞ്ഞ പി.കെ. പാറക്കടവ്‌ പെരുമാള്‍ മുരുകന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വാഴുന്നവന്റെ കൈകള്‍ക്ക്‌ വളയിടുന്നത്‌ സാഹിത്യകാരന്റെ ധര്‍മ്മമല്ലെന്ന്‌ അദ്ദേഹം പറഞ്ഞു. തെറ്റുകള്‍ക്കിടയിലുളള ശരിയും ശരികള്‍ക്കിടയിലുളള തെറ്റും തിരിച്ചറിയാനുളള മൂന്നാംകണ്ണാണ്‌ ഇന്നത്തെ കാലഘട്ടത്തില്‍ വായനക്കാരന്‌ വേണ്ടതെന്ന്‌ ഡോ. ഖദീജ മുംതാസ്‌ വ്യക്‌തമാക്കി. കഥയെഴുത്തിനോട്‌ പ്രതിബദ്ധതയുളള എഴുത്തുകാര്‍ വളര്‍ന്നുവരേണ്ടത്‌ സമൂഹത്തിന്റെ ആവശ്യമാണെന്ന്‌ കെ.പി. സുധീര പറഞ്ഞു.


കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ സമൂഹത്തെ നേരായ മാര്‍ഗത്തില്‍ നയിക്കാന്‍ എഴുത്തുകാരന്‌ സാധിക്കട്ടെയെന്ന്‌ തിരക്കഥാകൃത്ത്‌ ശത്രുഘ്‌നന്‍ പ്രത്യാശിച്ചു. ഒരാളുടെ പേര്‌ ചോദിക്കുക എന്നതിലൂടെ അയാളുടെ സമുദായം അറിയുക എന്ന നിലയിലേക്ക്‌ സമൂഹം അധ:പതിച്ചുവെന്നുളളത്‌ വേദനാജനകമാണെന്ന്‌ അര്‍ഷാദ്‌ ബത്തേരി പറഞ്ഞു. ശത്രുഘ്‌നന്‍ അധ്യക്ഷത വഹിച്ച സെമിനാറില്‍ സാംസ്‌കാരികോത്സവ ജോയിന്റ്‌ കണ്‍വീനര്‍ മുഹമ്മദ്‌ ഷെരീഫ്‌ മോഡറേറ്ററായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഗിരീഷ്‌ ചോലയില്‍ സ്വാഗതവും സലാം വെളളയില്‍ നന്ദിയും പറഞ്ഞു.










from kerala news edited

via IFTTT

അപ്പീലുമായെത്തി ഒന്നാമതായി പോയി











Story Dated: Monday, January 19, 2015 02:03


കോഴിക്കോട്‌: ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ അപ്പീലിലൂടെയെത്തിയ പാലക്കാട്‌ കാണിക്കമാത ഇഎംജിഎച്ച്‌എസ്‌ ടീമിന്‌ ഒന്നാം സ്‌ഥാനം. ഭാസന്റെ കര്‍ണഭാരമാണ്‌ കാണിക്കമാതാ അവതരിപ്പിച്ച്‌ ഒന്നാം സമ്മാനം കരസ്‌ഥമാക്കിയത്‌. കഴിഞ്ഞ വര്‍ഷം സംസ്‌ഥാനതലത്തില്‍ രണ്ടാം സ്‌ഥാനമായിരുന്നു. 21 ടീമുകളോട്‌ മത്സരിച്ചാണ്‌ ഇവര്‍ ഇത്തവണ ഒന്നാം സ്‌ഥാനം നേടുന്നത്‌. ഷംജ, ഗ്രീഷ്‌മ കണ്ണന്‍, ഭവ്യ, ദേവിക, ടി. ഗീഷ്‌മ, അക്ഷയ, അദൈ്വത, അമൃത, തനിമ, കീര്‍ത്തന എന്നിവരാണ്‌് ടീം അംഗങ്ങള്‍. ഡോ. സുരേഷ്‌ ബാബുവാണ്‌ പരിശീലകന്‍.










from kerala news edited

via IFTTT

മുന്ന്‌ കലോത്സവ വിശേഷം പറഞ്ഞ്‌ രാജേഷിന്റെ വരകള്‍











Story Dated: Monday, January 19, 2015 02:03


കോഴിക്കോട്‌: പഴയിടത്തിന്റെ ഊട്ട്‌ പുരയും കണ്ണുരുട്ടുന്ന പോലീസുകാരും ധൃതിയിലോടുന്ന മാധ്യമപ്രവര്‍ത്തകരുമെല്ലാം രാജേഷിന്റെ പുസ്‌തകത്താളില്‍ ഇടം നേടിയിട്ട്‌ വര്‍ഷങ്ങളായി. വിവിധ കലോത്സവ മേളകളില്‍ കണ്ട്‌ മുട്ടിയ വ്യത്യസ്‌ത മുഖങ്ങളും ഭാവങ്ങളുംകരഞ്ഞ്‌ തളര്‍ന്ന കുട്ടികളെയുമെല്ലാം തന്റെ വരയ്‌ക്കകത്താക്കിയാണ്‌ രാജേഷ്‌ ഓരോ വര്‍ഷവും വേദിവിടുന്നത്‌.തന്റെ പതിവ്‌ തെറ്റിക്കാതെ ഇത്തവണയും ഈ പട്ടാമ്പിക്കാരന്‍ കോഴിക്കോടെത്തിയിട്ടുണ്ട്‌.


മേളകളില്‍ ആരും ശ്രദ്ധിക്കാത്ത പ്രേക്ഷക മുഖങ്ങളുടെ മൂന്ന്‌ കലോത്സവ ചിത്രങ്ങളാണ്‌ രാജേഷിന്റെ പുസ്‌തകങ്ങളില്‍ ഇന്നും പുതുമയോടെ നില്‍ക്കുന്നത്‌. സ്വന്തം ഇരിപ്പിടവും പെന്‍സിലും,പേപ്പറുമായി പ്രേക്ഷകര്‍ക്കിടയിലെത്തി ചിത്രങ്ങള്‍ വരച്ച്‌ ആരോടും പറയാതെ തിരിച്ച്‌ പോവും. ഇതു മൂന്നാം തവണയാണ്‌ രാജേഷ്‌ സ്‌കൂള്‍ കലോത്സവ വേദികളില്‍ ചിത്രം വരയ്‌ക്കാനായെത്തുന്നത്‌.സംസ്‌ഥാന കലോത്സവം തുടങ്ങുന്നത്‌ മുതല്‍ രാജേഷും എല്ലാ വര്‍ഷവും മേളയുടെ ഭാഗമാവും.പിന്നെ മേളകഴിയുന്നത്‌ വരെ എവിടെയെങ്കിലും കൂടും.ഇങ്ങനെ കലോത്സവ വേദികളിലെത്തി വരച്ച ചിത്രങ്ങളുടെ വലിയൊരു ശേഖരമുണ്ട്‌ രാജേഷിന്റെ കയ്ില്‍.യഎല്ലാം കലോത്സവ വേദികളിലെ നേര്‍കാഴ്‌ചകള്‍. വളഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാധ്യാപകനായ രാജേഷ്‌ തന്റെ ചിത്രകലയുടെ പരിശീലനത്തിന്റെ ഭാഗമായും കൂടിയാണ്‌ വേദികളിലെത്തി ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നത്‌.


നിമിഷ നേരം കൊണ്ട്‌ നിരവധി ചിത്രങ്ങള്‍ തന്റെ പുസ്‌തകത്തിലാക്കുന്ന രാജേഷ്‌ പരമാവധി ചിത്രങ്ങള്‍ ഒരു വേദിയില്‍ നിന്നും വരച്ച്‌ മറ്റ്‌ വേദികള്‍ തേടി യാത്രയാകും.വിശ്രമവും,ഉറക്കവുമെല്ലാം കലോത്സവങ്ങളില്‍ തന്നെ. കലോത്സവ വേദികളിലെ അനശ്വരമായ ഒരു പാട്‌ ചിത്രങ്ങളാണ്‌ രാജേഷിന്റെ ചിത്രകൂട്ടങ്ങളില്‍ ഇന്നുള്ളത്‌. അമ്മ മരിച്ചതോടെ ഏകാന്തതയുടെ തടവറയിലായ ഈ ചിത്രകാരന്‌ ഇന്ന്‌ സന്തേഷം നല്‍കുന്നതും താന്‍ ഒപ്പിയെടുത്ത പേരും നാടുമറിയാത്ത പ്രേക്ഷകരുടെയും, മത്സരാര്‍ഥികളുടേയുമെല്ലാം മുഖങ്ങളാണ്‌. കോഴിക്കോടെ ഇത്തവണത്തെ കലോത്സവം കൂടി പൂര്‍ത്തിയായാല്‍ തന്റെ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടത്താനും രാജേഷ്‌ തീരുമാനിച്ചിട്ടുണ്ട്‌.










from kerala news edited

via IFTTT