121

Powered By Blogger

Monday, 16 November 2020

മികച്ചനേട്ടത്തോടെ തുടക്കം: എക്കാലത്തെയും ഉയരംകുറിച്ച് സെന്‍സെക്‌സ് 44,000ത്തിലേയ്ക്ക്

മുംബൈ: മുഹൂർത്ത വ്യാപത്തിലെ നേട്ടത്തിനുപിന്നാലെ രണ്ടുദിവസത്തെ അവധിക്കുശേഷം സൂചികകളിൽ വ്യാപാരം ആരംഭിച്ചത് മികച്ചനേട്ടത്തോടെ. സെൻസെക്സ് 319 പോയന്റ് ഉയർന്ന് 43,957ലും നിഫ്റ്റി 82 പോയന്റ് നേട്ടത്തിൽ 12,862ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 866 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 330 ഓഹരികൾ നഷ്ടത്തിലുമാണ്. 99 ഓഹരികൾക്ക് മാറ്റമില്ല. മൊഡേണയുടെ കോവിഡ് വാക്സിൻ 94.5ശതമാനം ഫലപ്രദമാണെന്ന വിലയിരുത്തലും വിപണിയക്ക് കരുത്തായി. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, സൺ ഫാർമ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിപിസിഎൽ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ബജാജ് ഓട്ടോ, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, വിപ്രോ, ഐഷർ മോട്ടോഴ്സ്, വിപ്രോ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex hits record high, scales mount 44k

from money rss https://bit.ly/32QMINo
via IFTTT

സ്വർണം ഇറക്കുമതി 36 ശതമാനം വർധിച്ചു

മുംബൈ: ഒക്ടോബറിൽ രാജ്യത്തേക്കുള്ള സ്വർണം ഇറക്കുമതിയിൽ 36 ശതമാനം വർധന. 250 കോടി ഡോളറിന്റെ (18,621 കോടി രൂപ) സ്വർണമാണ് ഒക്ടോബറിൽ ഇറക്കുമതി ചെയ്തത്. അതേസമയം, ഏപ്രിൽ-ഒക്ടോബർ കാലയളവിലെ ഇറക്കുമതിയിൽ 47 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 184 കോടി ഡോളറിന്റെ (ഏകദേശം 13,705 കോടി രൂപ) സ്വർണമായിരുന്നു 2019 ഒക്ടോബറിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇതുമായി തട്ടിച്ചു നോക്കുമ്പോൾ 2020 ഒക്ടോബറിൽ 36 ശതമാനമാണ് വർധന. ധൻതേരസ്, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിപണിയിൽ സ്വർണാഭരണങ്ങൾക്കുള്ള ആവശ്യം മുൻനിർത്തി കച്ചവടക്കാർ കൂടുതൽ സ്വർണം ഇറക്കുമതി ചെയ്തതാണ് വർധനയ്ക്ക് കാരണമായത്. ഏപ്രിൽ - ഒക്ടോബർ കാലത്ത് 927 കോടി ഡോളറിന്റെ (69,048 കോടി രൂപ) സ്വർണമാണ് ആകെ ഇറക്കുമതി ചെയ്തത്.

from money rss https://bit.ly/3ntBuqc
via IFTTT

നാനോ സംരംഭങ്ങൾക്ക് നാല് ലക്ഷം രൂപ വരെ ഗ്രാന്റ്

ചെറിയ സംരംഭങ്ങൾക്ക് നാല് ലക്ഷം രൂപ വരെ സർക്കാർ സബ്സിഡി അനുവദിക്കുന്നതിന് പുതിയ പദ്ധതി 2020 ഓഗസ്റ്റ് 12-ന് നിലവിൽ വന്നിരിക്കുന്നു. 2.50 കോടി രൂപ ഇതിനായി ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കേരളത്തിൽ വലിയ വ്യവസായങ്ങൾക്കുള്ള സാധ്യതകൾ കുറവാണ് എന്നതിനാൽ നാനോ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വായ്പയുമായി ബന്ധപ്പെടുത്തി മാർജിൻ മണി ഗ്രാന്റ് ലഭ്യമാക്കുക വഴി കൂടുതൽ സംരംഭങ്ങളെ നാനോ വിഭാഗത്തിൽ വളർത്തിക്കൊണ്ടുവരാൻ കഴിയും. സംസ്ഥാന വ്യവസായ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ആനുകൂല്യങ്ങൾ പൊതു വിഭാഗത്തിനും പ്രത്യേക വിഭാഗത്തിനും രണ്ടു നിരക്കിൽ ഗ്രാന്റ് നൽകാൻ പദ്ധതി വിഭാവനം ചെയ്യുന്നു. പൊതുവിഭാഗം: പദ്ധതിച്ചെലവിന്റെ 30 ശതമാനം (പരമാവധി മൂന്ന് ലക്ഷം രൂപ) വരെ ഗ്രാന്റ് അനുവദിക്കുന്നു. ഇതിൽ 40 ശതമാനം വായ്പയും 30 ശതമാനം സംരംഭകന്റെ വിഹിതവും ആയിരിക്കണം. പ്രത്യേക വിഭാഗത്തിന്: പദ്ധതി ചിലവിന്റെ 40 ശതമാനം (പരമാവധി നാല് ലക്ഷം രൂപ) വരെ മാർജിൻ മണി ഗ്രാന്റ് അനുവദിക്കുന്നു. ഇക്കാര്യത്തിൽ സംരംഭകന്റെ വിഹിതം 20 ശതമാനം ആയിരുന്നാൽ മതി. ഒരു സ്ഥാപനത്തിന് പരമാവധി ലഭിക്കാവുന്ന ഗ്രാന്റ് നാല് ലക്ഷം രൂപ ആയിരിക്കും. അർഹത • പുതുതായി തുടങ്ങുന്ന നാനോ പ്രൊപ്രൈറ്ററി സ്ഥാപനം ആയിരിക്കണം. • നിർമാണ യൂണിറ്റുകൾ, ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങൾ, ജോബ് വർക്ക് ചെയ്യുന്ന സേവന സ്ഥാപനങ്ങൾ എന്നിവയ്ക്ക് അർഹത. • പദ്ധതിച്ചെലവ് സ്ഥിരനിക്ഷേപവും ആവർത്തന നിക്ഷേപവും ചേർന്നാൽ 10 ലക്ഷം രൂപയിൽ അധികരിക്കരുത്. ഇതാണ് നാനോ സംരംഭത്തിന്റെ പുതിയ നിർവചനം. • പ്രത്യേക വിഭാഗം എന്നാൽ വനിതകൾ, പട്ടികജാതി/വർഗ വിഭാഗങ്ങൾ, അംഗപരിമിതർ, വിമുക്തഭടന്മാർ, യുവാക്കൾ (40 വയസ്സിൽ താഴെ) എന്നിവരാണ്. • പദ്ധതിത്തുകയുടെ 30 ശതമാനമെങ്കിലും വനിതാ സംരംഭങ്ങൾക്കായി മാറ്റിവയ്ക്കും. • ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, കെ.എഫ്.സി. എന്നിവിടങ്ങളിൽ നിന്ന് എടുക്കുന്ന വായ്പയ്ക്ക് അർഹതയുണ്ട്. • ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുക്കാത്തവർക്കും പദ്ധതിപ്രകാരം ഗ്രാന്റിന് അർഹത. • ആനുകൂല്യം കൈപ്പറ്റിയാൽ ആറ് മാസത്തിനുള്ളിൽ സംരംഭം തുടങ്ങണം. മതിയായ കാരണം ഉണ്ടെങ്കിൽ ആറ്് മാസം കൂടി ദീർഘിപ്പിച്ച് നൽകും. അപേക്ഷിക്കേണ്ടത് സംരംഭകർ അപേക്ഷ സമർപ്പിക്കേണ്ടത് താലൂക്ക് വ്യവസായ ഓഫീസുകൾ വഴിയാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ വികസന ഓഫീസറേയും ബന്ധപ്പെടാവുന്നവാണ്. ആവശ്യമെങ്കിൽ ധനകാര്യ സ്ഥാപനങ്ങളിലേക്ക് വായ്പയ്ക്കായി ടെക്നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് ശുപാർശ ചെയ്യുന്നതാണ്. അതനുസരിച്ച് വായ്പ എടുക്കാനും പിന്നീട് ഗ്രാന്റ് കൈപ്പറ്റാനും സാധിക്കും. അപേക്ഷ പരിശോധിച്ച് ഗ്രാന്റിന് ശുപാർശ ചെയ്യുന്നത് താലൂക്ക് വ്യവസായ ഓഫീസറാണ്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരാണ് ഗ്രാന്റ് അനുവദിക്കുന്നത്. തിരിച്ചറിയൽ രേഖകൾക്ക് പുറമെ ഉദ്യോഗ്-ആധാർ/ഉദ്യം രജിസ്ട്രേഷൻ, പ്രോജക്ട് റിപ്പോർട്ട് എന്നിവയും മെഷിനറി, ഇലക്ട്രിഫിക്കേഷൻ എന്നിവയുടെ ഇൻവോയ്സുകളും പേയ്മെന്റ് രേഖകളും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ അനുവദിച്ചതിന്റെ രേഖകൾ എന്നിവയാണ് ഹാജരാക്കേണ്ടത്. വസ്തുവിന്റെ പ്രമാണം, കരമടച്ച രസീത്, കെട്ടിടത്തിന്റെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ്/വാടകച്ചീട്ട്, എൻജിനീയറുടെ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കേണ്ടതായി വരും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ തീരുമാനത്തിൽ അതൃപ്തിയുണ്ടെങ്കിൽ 30 ദിവസത്തിനകം അപ്പീൽ സമർപ്പിക്കേണ്ടതാണ്. വ്യവസായ-വാണിജ്യ ഡയറക്ടർക്കാണ് അപ്പീൽ നൽകേണ്ടത്. (സംസ്ഥാന വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ) chandrants666@gmail.com

from money rss https://bit.ly/32PPiDF
via IFTTT

Saturday, 14 November 2020

മുഹൂര്‍ത്തം കുറിച്ച് റെക്കോഡ് ഭേദിച്ച് വിപണി: നിഫ്റ്റി 12,750 മറികടന്നു

മുംബൈ: മുഹൂർത്ത വ്യാപാരത്തിൽ എക്കാലത്തെയും ഉയരം കുറിച്ച് സൂചികകൾ. നിഫ്റ്റി 12,750ന് മുകളിലെത്തി. സെൻസെക്സ് 194.98 പോയന്റ് നേട്ടത്തിൽ 43,637.98ലും നിഫ്റ്റി 50.60 പോയന്റ് ഉയർന്ന് 12,770.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1803 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 621 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 128 ഓഹരികൾക്ക് മാറ്റമില്ല. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വ്യാപാരം നടന്ന ഓഹരികളുടെ എണ്ണത്തിൻ വൻകുതിപ്പാണ് ഇത്തവണയുണ്ടായത്. വരുംദിവസങ്ങളിലും കുതിപ്പ് നിലനിന്നേക്കുമെന്നതിന്റെ സൂചനയായാണിതെന്നാണ് വിലയിരുത്തൽ. ബിപിസിഎൽ(4.78%), ഐഒസി(2.24%), ടാറ്റ മോട്ടോഴ്സ്(1.71%), ഭാരതി എയർടെൽ (1.21%), ടാറ്റ സ്റ്റീൽ(1.21%), സൺ ഫാർമ (1.09%), ബജാജ് ഫിൻസർവ്(1.03%), ഐഷർ മോട്ടോഴ്സ്(1.03%) തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എൻടിപിസി, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, ഹീറോ മോട്ടോർകോർപ്, ഗ്രാസിം, ടൈറ്റാൻ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്. അരശതമാനത്തിൽതാഴെമാത്രമായിരുന്നു ഈ ഓഹരികളിലെ നഷ്ടം. ബിഎസ്ഇ മിഡക്യാപ് സൂചിക 0.62ശതമാനവും സ്മോൾ ക്യാപ് സൂചിക 0.83ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി തുടങ്ങി മിക്കവാറും സൂചികകൾ നേട്ടമുണ്ടാക്കി.സെൻസെക്സ് 447 പോയന്റ് നേട്ടത്തിൽ 43,890ലും നിഫ്റ്റി 115 പോയന്റ് ഉയർന്ന് 12,835ലുമാണ് വ്യാപാരം ആരംഭിച്ചത്. ദീപാവലി ബലിപ്രതിപദയായതിനാൽ തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കും. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം ചൊവാഴ്ചയാണ് ഇനി വിപണി പ്രവർത്തിക്കുക. Indices end at record closing, Nifty above 12,750

from money rss https://bit.ly/38GhZX9
via IFTTT

ലാഭവിഹിതം വര്‍ധിപ്പിച്ച് മൂന്നുമാസംകൂടുമ്പോള്‍ നല്‍കണം: പൊതുമേഖല കമ്പനികള്‍ക്ക് നിര്‍ദേശം

സർക്കാരിന്റെ വരുമാന പ്രതിസന്ധി മറികടക്കാൻ പൊതുമേഖല സ്ഥാപനങ്ങളോട് ത്രൈമാസ അടിസ്ഥാനത്തിൽ ലാഭവിഹിതം നൽകാൻ നിർദേശം. ഡിപാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റുമെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജുമെന്റ്(ദിപാം) സർക്കാർ ഉടമസ്ഥതിയിലുള്ള കമ്പനികൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ഓഹരിയൊന്നിന് പത്തുരൂപയിലധികം നൽകുന്ന കമ്പനികൾ പാദവാർഷികമായി ലാഭവിഹിതം നൽകുന്നകാര്യം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ലാഭവിഹിതം നൽകാൻ ശ്രമിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ബജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുമുമ്പ് നിശ്ചിത ഇടവേളകളിൽ ലാഭവിഹിതം ലഭിച്ചാൽ സർക്കാരിന് സഹായകരമാകുമെന്നുമാണ് ദിപാമിന്റെ വിലയിരുത്തൽ. സ്ഥിരമായി പാദവാർഷിക ലാഭവിഹിതം നൽകുന്നത് പൊതുമേഖല കമ്പനികളുടെ ഓഹരികളിലേയ്ക്ക് നിക്ഷേപകരെ ആകർഷിക്കാനും സഹായകരമാകും. അതിലൂടെ ഓഹരി വിപണിയിൽ പൊതുമേഖല കമ്പനികൾക്ക് മുന്നേറ്റംനടത്താനാകുമെന്നും ദിപാം കണക്കുകൂട്ടുന്നു. നിലവിലെ മാനദണ്ഡമനുസിരിച്ച് പൊതുമേഖല സ്ഥാപനങ്ങൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ലാഭവിഹിതം വിതരണംചെയ്യുന്നത്. നികുതികിഴിച്ചുള്ള ലാഭത്തിന്റെ 30ശതമാനമോ മൊത്തം ആസ്തിയുടെ അഞ്ചുശതമാനമോ ഏതാണ് ഉയർന്നത് അതാണ് ലാഭവിഹിതമായി നൽകിവരുന്നത്. 2017-18 സാമ്പത്തിക വർഷത്തിൽ 43,000 കോടി രൂപയാണ് ഈ സ്ഥാപനങ്ങൾ ലാഭവിഹിതം നൽകിയത്. 2018-19 വർഷം 48,000 രൂപ ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. നടപ്പുസാമ്പത്തിക വർഷമാകട്ടെ 66,000 കോടി രൂപയെങ്കിലും ഈയിനത്തിൽ ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. Govt pushes state-run companies to shell out higher dividends

from money rss https://bit.ly/3eZGboB
via IFTTT

മുഹൂര്‍ത്ത വ്യാപാരം വൈകീട്ട് 6.15 മുതല്‍: നിക്ഷേപിക്കാന്‍ ഇതാ 5 ഓഹരികള്‍

മുംബൈ: ഓഹരി വിപണിയിൽ പുതുവർഷത്തിന് തുടക്കമിട്ട് ദീപാവലിയോടനുബന്ധിച്ച് നടത്താറുള്ള മുഹൂർത്ത വ്യാപാരം ശനിയാഴ്ച നടക്കും. വൈകീട്ട് 6.15 മുതൽ 7.15 വരെയാണ് ദീപാവലി മുഹൂർത്തവ്യാപാര സമയം.നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻ.എസ്.ഇ.) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബി.എസ്.ഇ.) മുഹൂർത്ത വ്യാപാരത്തിന് അവസരമൊരുക്കിയിട്ടുണ്ട്. കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിലും പ്രത്യേക മുഹൂർത്ത വ്യാപാരത്തിന് അവസരമൊരുക്കിയിട്ടുണ്ട്. പ്രത്യേ സെഷൻ ആറുമണിക്ക് ആരംഭിക്കും. 6.15 മുതൽ 7.15വരെയാണ് വ്യാപാരം നടക്കുക. ശനിയാഴ്ച മുഹൂർത്ത വ്യാപാരത്തിനുശേഷം ചൊവ്വാഴ്ചയായിരിക്കും ഓഹരി വിപണി പ്രവർത്തിക്കുക. ഞായറാഴ്ച പതിവ് അവധിയും തിങ്കളാഴ്ച ദീപാവലി ബലിപ്രതിപദ അവധിയുമായതിനാലാണിത്. ഹിന്ദു കലണ്ടർ പ്രകാരമുള്ള പുതുവർഷമായ സംവത് ആരംഭിക്കുന്ന ദിവസമാണ് ഓഹരി വിപണിയിലെ മുഹൂർത്ത വ്യാപാരം. സംവത് 2077-ന്റെ ആദ്യദിനമാണ് ശനിയാഴ്ച. ഈ സമയത്ത് വ്യാപാരം നടത്തിയാൽ വർഷം മുഴുവൻ നേട്ടമുണ്ടാകുമെന്നാണ് വിശ്വാസം. ബി.എസ്.ഇ. 1957 മുതലും എൻ.എസ്.ഇ. 1992 മുതലുമാണ് മുഹൂർത്ത വ്യാപാരം തുടങ്ങിയത്. നിക്ഷേപിക്കാൻ അഞ്ച് ഓഹരികൾ

from money rss https://bit.ly/3eYMFE7
via IFTTT

Friday, 13 November 2020

ആകര്‍ഷകമായ ഓഫറുകളുമായ് വീഗാലാന്‍ഡ് ഹോം എക്‌സ്‌പോ

പ്രതികൂലമായ ഈ കാലഘട്ടത്തിൽ സ്വന്തം വീടിന്റെ സുരക്ഷയിലേക്ക് ചേക്കേറുവാൻ ആഗ്രഹിക്കുന്നവർക്ക് അത് അനായാസം സാദ്ധ്യമാക്കുവാനുള്ള ഏറ്റവും മികച്ച അവസരമൊരുക്കി, ഒട്ടേറെ ആനുകൂല്യങ്ങളും അനുയോജ്യമായ ഭവന വായ്പാ പദ്ധതികളും ആകർഷകമായ മറ്റ് ഓഫറുകളുമായ് വീഗാലാൻഡ് ഹോം എക്സ്പോ. വീഗാലാൻഡ് ഹോംസിന്റെ പണിപൂർത്തിയായി വരുന്ന മൂന്ന് പ്രോജക്ടുകളിലാണ് ഹോം എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. വൈറ്റിലയ്ക്ക് അടുത്തുള്ള കിംഗ്സ്ഫോർട്ട്, കാക്കനാട് പടമുഗളിലുള്ള സീനിയ, ഇടപ്പളളി സുഭാഷ് നഗറിലുള്ള എക്സോട്ടിക്ക എന്നിവയാണ് ആ പ്രോജക്ടുകൾ. മൂന്ന് പ്രോജക്ടുകളിലും സാംപിൾ അപ്പാർട്ട്മെന്റുകൾ തയ്യാറായതിനാൽ ഹോം എക്സ്പോയിൽ എത്തുന്നവർക്ക് അപ്പാർട്ട്മെന്റുകളുടെ സ്പേസും ഭംഗിയും ഗുണമേന്മയുമെല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ട് വാങ്ങുവാൻ ഇത് സഹായകമാകും. മാത്രവുമല്ല, വിവിധ ബാങ്കുകളുമായി ചേർന്ന് വ്യത്യസ്തങ്ങളായ പദ്ധതികളിലൂടെ ആയാസരഹിതമായി അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കുവാനുള്ള അവസരവും ഉണ്ട്. വിശദ വിവരങ്ങൾക്ക് 97467 74444 എന്ന നമ്പരിൽ വിളിക്കുക. വീഗാലാൻഡ് ഹോംസിന്റെ നിർമ്മാണത്തിലിരിക്കുന്ന എല്ലാ പ്രോജക്ടുകളും കേരളാ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (K-RERA) അംഗീകാരമുള്ളവയാണ്. കൂടാതെ, ഈ പ്രോജക്ടുകൾക്ക് എല്ലാ മുൻനിര ബാങ്കുകളുടെയും ഭാവന വായ്പാ വിഭാഗങ്ങളുടെ അംഗീകാരവും ഉണ്ട്. കൊച്ചിയുടെ സിരാകേന്ദ്രമായ വൈറ്റിലയ്ക്ക് സമീപം നിർമ്മാണം പുരോഗമിക്കുന്ന വീഗാലാൻഡ് കിംഗ്ഫോർട്ടിൽ - 18 നിലകളിലായി 100 ലക്ഷ്വറി 2&3 BHK അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. അപ്പാർട്ട്മെന്റുകൾ തമ്മിൽ ഭിത്തിപങ്കിടാത്ത രീതിയിൽ സ്വാകര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകിയിരിക്കുന്നു എന്നതാണ് കിംഗ്സ്ഫോർട്ടിലെ ഓരോ അപ്പാർട്ട്മെന്റിന്റെയും പ്രത്യേകത. കൊച്ചിയുടെ ഐടി ഹബ്ബായ കാക്കനാടിന്റെ കവാടമായ പടമുഗളിലുള്ള വീഗാലാൻഡ് സീനിയയിൽ 1440-2024 സ്ക്വയർ ഫീറ്റുകളിലായി 32 പ്രീമിയം 3 BHK അപ്പാർട്ട്മെന്റുകളാണുള്ളത്. കൊച്ചിയുടെ പുതിയ ഷോപ്പിംഗ് കേന്ദ്രമായ ഇടപ്പള്ളിയ്ക്കടുത്ത് സുഭാഷ് നഗറിലുള്ള എക്സോട്ടിക്കയിൽ 1580 മുതൽ 2047 വരെ സ്ക്വയർ ഫീറ്റുകളിലായി 75 ലക്ഷ്വറി 3 BHK അപ്പാർട്ട്മെന്റുകളാണ് ഒരുക്കിയിരിക്കുന്നത്. - പഠനവും ജോലിയുമെല്ലാം വീട്ടിലിരുന്ന് ചെയ്ത് തുടങ്ങിയ ഈ കാലത്തിനും വരും കാലത്തിനും അനുയോജ്യമായ രീതിയിൽ ആധുനിക സൗകര്യങ്ങളോടെ രൂപകൽപ്പന ചെയ്തവയാണ് എക്സോട്ടിക്കയിലെ അപ്പാർട്ട്മെന്റുകൾ. എയർകണ്ടീഷൻ ചെയ്ത ഫിറ്റ്നസ് സെന്റർ, എയർകണ്ടീഷൻ ചെയ്ത വിനോദകേന്ദ്രം, ജോലിക്കാർക്കും ഡ്രൈവർമാർക്കും ടോയ്ലെറ്റോടു കൂടിയ പ്രത്യേകം റൂമുകൾ, സ്വിമ്മിംഗ് പൂൾ, കുട്ടികൾക്ക് പ്ലേ ഏരിയ, സന്ദർശകർക്ക് പ്രത്യേകം പാർക്കിംഗ് സ്ഥലം എന്നിങ്ങനെ ആധുനികകാലത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള എല്ലാ അനുബന്ധ സൗകര്യങ്ങളും അതിന്റെ ഏറ്റവും ഉയർന്ന നിലവാരത്തിൽ തന്നെ ഈ പ്രോജക്ടുകളിലെല്ലാം ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വിശ്വസ്തമായ ബിസിനസ്സ് ഗ്രൂപ്പിൽ നിന്നുള്ളതിനാൽ ഗുണമേന്മയുടെ കയ്യൊപ്പ് പതിഞ്ഞവയാണ് ഓരോ വീഗാലാൻഡ് ഭവനവും. തൃപ്പൂണിത്തുറയിൽ വീഗാലാൻഡ് ബിസ്സ്, തൃശ്ശൂർ അയ്യന്തോളിൽ വീഗാലാൻഡ് തേജസ് എന്നിവയാണ് നിർമ്മാണം പുരോഗമിക്കുന്ന മറ്റ് പദ്ധതികൾ. ഇവയ്ക്കെല്ലാം പുറമെ കോഴിക്കോട്ട് പുതിയ പ്രോജക്ടിന്റെ പ്രാരംഭ പ്രവർത്തനങ്ങളും നടന്ന് വരുന്നു.

from money rss https://bit.ly/3pAL9NE
via IFTTT

സംവത് 2076ന് വിട: സെന്‍സെക്‌സ് 86 പോയന്റ് നേട്ടത്തില്‍ 43,443ല്‍ ക്ലോസ് ചെയ്തു

മുംബൈ: സംവത് 2076ന് വിരാമമിട്ട് ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 85.81 പോയന്റ് ഉയർന്ന് 43,443ലും നിഫ്റ്റി 29.20 പോയന്റ് നേട്ടത്തിൽ 12,720ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നഷ്ടത്തിലായിരുന്നു തുടക്കമെങ്കിലും ഉച്ചയോടെ നേട്ടംതിരിച്ചുപിടിച്ചു. സംവത് 2076ൽ സെൻസെക്സ് 11ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1597 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1066 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 193 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, ബജാജ് ഫിൻസർവ്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഡിവിസ് ലാബ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഗ്രാസിം, ഹീറോ മോട്ടോർകോർപ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, യുപിഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, അദാനി പോർട്സ്, ഐഒസി, ടിസിഎസ്, ടെക് മഹീന്ദ്ര, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.ബിഎസ്ഇ സ്മോൾ ക്യാപ് 1.12ശതമാനവും മിഡ്ക്യാപ് സൂചിക 0.86ശതമാനം നേട്ടമുണ്ടാക്കി. Sensex settles 86 points higher at 43,443 levels

from money rss https://bit.ly/32FLYLe
via IFTTT

സെപ്റ്റംബര്‍ പാദത്തില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന് 692 കോടി രൂപ നഷ്ടം

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഫ്യൂച്ചർ റീട്ടെയിൽ 682.36 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞവർഷം ഇതേസമയം 165.08 കോടി രൂപ അറ്റാദായമാണ് കമ്പനി നേടിയത്. വരുമാനത്തിലും കാര്യായ ഇടിവുണ്ടായി. മുൻവർഷം ഇതേപാദത്തിൽ 5,449 കോടി രൂപ വിറ്റുവരവ് നേടിയപ്പോൾ ഈവർഷം അത് 1,424 കോടിയായി കുറഞ്ഞു. കോവിഡ് വ്യാപനംമൂലമാണ് ബിസിനസിൽ കനത്ത തിരിച്ചടിയുണ്ടായതെന്ന് കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള കമ്പനി അറിയിച്ചു. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ബിസിനസുകൾ റിലയൻസ് റീട്ടെയിലിന് കൈമാറാനുള്ള ശ്രമം ആമസോൺ അന്തർദേശീയ ആർബിട്രേഷൻ സെന്ററിൽ ഹർജി നൽകിയതോടെ തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം, ആമസോൺ ഫ്യൂച്ചർ ഗ്രൂപ്പിലെ ഓഹരി ഉടമയല്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ കമ്പനി അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വ്യവഹാരം നിലനിൽക്കില്ലെന്നുമാണ് കമ്പനിയുടെ നിലപാട്.

from money rss https://bit.ly/2UkD3dD
via IFTTT

മൈജിയില്‍ 'വേറൊരു റേഞ്ച്' ദീപാവലി സെയില്‍

കോഴിക്കോട് / കൊച്ചി / തിരുവനന്തപുരം: മലയാളികളുടെ ആഘോഷങ്ങൾക്ക് എന്നും മാറ്റേകിയ ചരിത്രമാണ് മൈജിക്ക്. നന്മയുടെ ദീപം തെളിയുന്ന ദീപാവലിയിൽ മൈജി വേറൊരു റേഞ്ച് ദീപാവലി സെയിലുമായി ഉപഭോക്താക്കൾക്ക് മുന്നിലെത്തുന്നു. ഈ സ്പെഷ്യൽ സെയിലിലൂടെ നവംബർ 12, 13, 14 തീയതികളിൽ ഷോപ്പ് ചെയ്യുമ്പോൾ നിരവധി ഓഫറുകളും മറ്റെങ്ങുമില്ലാത്ത വിലക്കുറവും ഡിസ്ക്കൗണ്ടുകളും നേടാം. 5,000-9,999 റേഞ്ചിലുള്ള മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ 1,499 മതിപ്പുള്ള പവർ ബാങ്ക് സൗജന്യമായി ലഭിക്കുന്നു. 10,000-19,999 റേഞ്ചിലുള്ള മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ 10,000 mAh പവർബാങ്ക്, ഇൻഫിനിറ്റിയുടെ ഇയർഫോൺ എന്നിവ സൗജന്യമായി ലഭിക്കുന്നു. 20,000-29,999 റേഞ്ചിലുള്ള മൊബൈൽ ഫോൺ വാങ്ങുമ്പോൾ 1,999 രൂപ വിലമതിക്കുന്ന റെഡ്മിയുടെ ഇയർബഡ്സ് സൗജന്യമായി ലഭിക്കുന്നു. 30,000 അല്ലെങ്കിൽ അതിനുമുകളിലുള്ള മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ റെഡ്മി ഇയർബഡ്സും പെബിൾ സ്മാർട്ട് വാച്ചും സമ്മാനമായി ലഭിക്കുന്നു. തിരഞ്ഞെടുത്ത ലാപ്ടോപ്പുകൾക്ക് 2 വർഷത്തെ വാറന്റി ലഭിക്കുന്നതാണ്. കൂടാതെ ലാപ്ടോപ്പുകൾ, കമ്പ്യൂട്ടർ എന്നിവ വാങ്ങുമ്പോൾ 3185 രൂപ മതിപ്പുള്ള പ്രിന്റർ സൗജന്യമായി ലഭിക്കുന്നു. ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇ എം ഐ സൗകര്യം വഴി അതിവേഗം ലോൺ, എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പർച്ചേസുകൾക്കൊപ്പം ലഭിക്കും. എല്ലാ ബ്രാൻഡുകളുടെയും സ്മാർട്ട് ഫോണുകളും ഫീച്ചർ ഫോണുകളും ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കും. 24 ഇഞ്ച് മുതൽ 82 ഇഞ്ച് വരെയുള്ള എൽ.ഇ.ഡി., സ്മാർട്ട് ടി.വി.കൾ മൈജി യിൽ ലഭ്യമാണ്. തിരഞ്ഞെടുത്ത മോഡലുകളിൽ 2.1 ഹോം തീയറ്റർ സൗജന്യം. വിലക്കുറവിലും ഓഫറിലും ലാപ്ടോപുകളുടെയും ടാബുകളുടെയും വലിയ ശേഖരം ഒരുക്കിയിട്ടുണ്ട്. വിലക്കിഴിവിൽ എ.സി.കളും ലഭ്യമാണ്. ഒപ്പം എ.സി. വാങ്ങുമ്പോൾ സ്റ്റെബിലൈസർ സൗജന്യമായും ലഭിക്കുന്നു. മികച്ച ഓഫറോടെ ആക്സെസറീസുകളും വൈവിധ്യമാർന്ന മൾട്ടി മീഡിയ പ്രൊഡക്ടുകളും മൈജിയിൽ ഒരുക്കിയിട്ടുണ്ട്. സൂപ്പർ കോംബോ ഓഫറിലൂടെ ആക്സസറി പ്രൊഡക്ടുകളും സ്വന്തമാകാം. പ്രൊഡക്ടുകൾ എക്സ്ചേഞ്ച് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സർവീസ് ചാർജിൽ സ്പെഷ്യൽ കിഴിവോടെ മൈജി കെയർ സർവീസ് പദ്ധതി. കൂടാതെ മൈജി ജി ഡോട്ട് സുരക്ഷ പദ്ധതി തുടങ്ങിയ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഗാഡ്ജെറ്റുകൾ ബുക്ക് ചെയ്തു നിങ്ങൾക്ക് എത്തിക്കുന്ന മൈജി എക്സ്പ്രസ്സ് ഹോം ഡെലിവറി സൗകര്യവും ലഭിക്കുന്നതാണ്. പ്രൊഡക്ടുകൾ ബുക്ക് ചെയ്യുവാൻ 9249 001 001 എന്ന നമ്പറിൽ വിളിക്കാം.https://bit.ly/2K4z2rP എന്ന വെബ്സൈറ്റിൽ നിന്നും ഷോപ്പ് ചെയ്യാം.

from money rss https://bit.ly/38FoiKQ
via IFTTT

Thursday, 12 November 2020

സംവത് 2077ല്‍ പോര്‍ട്ട്‌ഫോളിയോ കെട്ടിപ്പടുക്കാന്‍ ഇതാ അഞ്ച് ഓഹരികള്‍

ഇത്തവണത്തെ ദീപാവലി ആഘോഷമാക്കാൻ നിക്ഷേപകർക്ക് മറ്റൊരുകാരണംകൂടിയുണ്ട്. കോവിഡ് വ്യാപനത്തെതുടർന്ന് തകർന്നടിഞ്ഞ വിപണി ചരിത്രനേട്ടം എത്തിപ്പിടിച്ചിരിക്കുന്നു. സമ്പദ്ഘടന വൈകാതെ മികച്ചമുന്നേറ്റംനടത്തുമെന്ന പ്രതീക്ഷയും വിപണിയിലേയ്ക്ക് തുടർച്ചയായി പണമൊഴുകിയതും പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം സെപ്റ്റംബർ പാദത്തിൽ കമ്പനികൾ പുറത്തുവിട്ടതുമൊക്കെയാണ് കോവിഡ് വ്യാപനംതുടരുമ്പോഴും വിപണിയെ റെക്കോഡ് ഉയരത്തിലെത്തിച്ചത്. സംവത് 2077ൽ ഈ നേട്ടം തുടർന്നും നിലനിർത്താനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, അടിസ്ഥാനം ഭദ്രമല്ലാത്ത കമ്പനികളുടെ ഓഹരികളിൽനിന്ന് വിട്ടുനിൽക്കാൻ നിക്ഷേപകർ അതീവ ശ്രദ്ധപുലർത്തുകയുംവേണം. കോവിഡ് വ്യാപനത്തിന്റെതോത് ഇപ്പോഴും കൂടുതലായിതുടരുന്നതിനാൽ വേലിയേറ്റത്തോടൊപ്പം വേലിയിറക്കവും ഉണ്ടാകുമെന്നകാര്യത്തിൽ സംശയംവേണ്ട. വിപണിയിൽനിന്ന് മികച്ച ഓഹരികൾ ചൂണ്ടയിട്ട് പിടിക്കാനും ഓരോതിരുത്തലിലും വാങ്ങിക്കൂട്ടാനുമുള്ള ആർജവമാണ് ഇനി നിക്ഷേപകർക്കുണ്ടാകേണ്ടത്. ഈ സാഹചര്യത്തിൽ വിവധി ബ്രോക്കിങ് ഹൗസുകൾ നിർദേശിച്ചവയിൽനിന്ന് മികവിന്റെ അടിസ്ഥാനം കണക്കിലെടുത്ത് അഞ്ച് ഓഹരികളുടെ പോർട്ട്ഫോളിയോ നിർദേശിക്കുന്നു. അടുത്ത ഒരുവർഷത്തിനുള്ളിൽ മികച്ചആദായം ഈ ഓഹരികളിൽനിന്ന് പ്രതീക്ഷിക്കാം. അരബിന്ദോ ഫാർമ ഓഹരി വില 833രൂപ| വിപണിമൂല്യം 49,157.32കോടി ആഗോളതലത്തിൽ സാന്നിധ്യമുള്ള അരബിന്ദോ ഫാർമ 150 രാജ്യങ്ങളിലേയ്ക്ക് മരുന്നുകൾ കയറ്റിയയക്കുന്നുണ്ട്. കമ്പനിയുടെ 90ശതമാനംവരുമാനവും വിദേശത്തുനിന്നാണ്. വരുമാനത്തിന്റെകാര്യത്തിൽ മുൻപന്തിയിലുള്ള രാജ്യത്തെ പ്രമുഖ രണ്ട് മരുന്നുകമ്പനികളിലൊന്നാണ് അരബിന്ദോ. 2020 ജൂണിൽ അവസാനിച്ച പാദത്തിൽ 5835.23 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. നികുതി കിഴിച്ചുള്ള ലാഭം 792.68 കോടി രൂപയുമാണ്. മുൻവർഷത്തെ ഇതേപാദത്തെ അപേക്ഷിച്ച് 25.63ശതമാനാണ് അറ്റാദായത്തിലുണ്ടായ വർധന.കമ്പനിയുടെ 52.01ശതമാനം ഓഹരികളും പ്രൊമോട്ടർമാരാണ് കൈവശംവെച്ചിട്ടുള്ളത്. ആക്സിസ് ബാങ്ക് ഓഹരി വില 584.30രൂപ |വിപണിമൂല്യം 1,83,498.20കോടി രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ മൂന്നാമതാണ് ആക്സിസ് ബാങ്കിന്റെ സ്ഥാനം. കോർപ്പറേറ്റ് തലത്തിലും എംഎസ്എംഇ, കൃഷി, റീട്ടെയിൽ ബിസിനസ് മേഖലയിലും ബാങ്കിന് കാര്യമായ സാന്നിധ്യമുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 20,446.79 കോടി രൂപയാണ് ബാങ്കിന്റെ വരുമാനം. പലിശയിനത്തിൽ 16,299.76 കോടിയും ലഭിച്ചു. നികുതികിഴിച്ച് 1,849.05 കോടി രൂപ അറ്റാദായവുംനേടി. മുൻവർഷം ഇതേകാലയളവിൽ 18.14 കോടി രൂപ നഷ്ടമുണ്ടാക്കിയ സ്ഥാനത്താണിത്. 14.78ശതമാനം ഓഹരികളാണ് പ്രൊമോട്ടർമാരുടെ കൈവശമുള്ളത്. ഭാരതി എയർടെൽ ഓഹരി വില 470രൂപ |വിപണിമൂല്യം 2,61,675.81കോടി രാജ്യത്തെതന്നെ മുൻനിര ടെലികോം സേവനദാതാക്കളിലൊന്നാണ് ഭാരതി എയർടെൽ. ഏഷ്യയിലും ആഫ്രിക്കയിലും ഉൾപ്പടെ 18 രാജ്യങ്ങിളിൽ കമ്പനിയ്ക്ക് സാന്നിധ്യമുണ്ട്. വയർലെസ്, ഫിക്സ്ഡ് ലൈൻ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കമ്പനി ടിലികോം സേവനം നൽകിവരുന്നു. ബ്രോഡ്ബാൻഡ്, ഡിജിറ്റൽ ടിവി, ഐപിടിവി, പെയ്മന്റെ് ബാങ്ക് എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു. സെപ്റ്റംബറിൽ അവസാനിപ്പിച്ച പാദത്തിൽ 25,785 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. വരുമാനത്തിന്റെകാര്യത്തിൽ ഓരോപാദത്തിലും സ്ഥിരതയാർന്ന നേട്ടമുണ്ടാക്കാൻ കമ്പനിക്കുകഴിയുന്നുണ്ട്. നികുതി കിഴിച്ചുള്ള ആദായം 8.40 കോടി രൂപയാണ്. മുൻവർഷം ഇതേപാദത്തിൽ 23,145.60 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായിരുന്നത്. 56.23ശതമാനം ഓഹരിയും പ്രൊമോട്ടർമാരുടെ കൈവശമാണ്. എച്ച്ഡിഎഫ്സി ഓഹരി വില 2284രൂപ |വിപണിമൂല്യം 4,19,152.19കോടി വാണിജ്യ കെട്ടിടനിർമാണം ഭവന നിർമാണം തുടങ്ങിയ മേഖലകളിൽ വായ്പ നൽകുന്ന പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ. വായ്പ നൽകുന്നതിനുപുറമെ, ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ്, അസറ്റ് മാനേജുമെന്റ് തുടങ്ങിയ മേഖലകളിലും കമ്പനിയ്ക്ക് സാന്നിധ്യമുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 12,244.26 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. നികുതി കിഴിച്ചുള്ള അറ്റാദായമാകട്ടെ 3392.98 കോടി രൂപയുമാണ്. മുൻവർഷം ഇതേപാദത്തിൽ 9,547.69 കോടി രൂപയായിരുന്ന കമ്പനിയുടെ ലാഭം. ഹീറോ മോട്ടോർകോർപ് ഓഹരി വില 3,071രൂപ |വിപണിമൂല്യം 61,639.29കോടി ഇരുചക്ര വാഹന വിപണിയിലെ മുൻനിര കമ്പനികളിലൊന്നാണ് ഹീറോ മോട്ടോർകോർപ്. 350 ക്യുബിക് സെന്റീമീറ്റർ(സി.സി)വരെയുള്ള ഇരുചക്ര വാഹങ്ങളുടെ നിരതന്നെ കമ്പനിക്കുണ്ട്. ആഭ്യന്തര ഇരുചക്ര വാഹനവിപണിയിൽ ഹീറോതന്നെയാണ് ഹീറോ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 9,473.32 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. 950.85 കോടി രൂപ അറ്റാദായവും(നികുതി കിഴിച്ച്)നേടി. മൂൻവർഷം ഇതേപാദത്തിൽ 7,660.60 കോടി രൂപയായിരുന്നു ക്മ്പനിയുടെ വിറ്റുവരവ്. അറ്റാദായമാകട്ടെ 869.78 കോടി രൂപയും. 34.76ശതമാനം ഓഹരിയും പ്രൊമോട്ടർമാരുടെ കൈവശമാണ്. നിക്ഷേപ തന്ത്രം ഫാർമ, ബാങ്ക്, ടെലികോം, ഹൗസിങ് ഫിനാൻസ്, ഓട്ടോ എന്നീ സെക്ടറുകളിലെ ഓഹരികളാണ് മുകളിൽ നൽകിയിട്ടുള്ളത്. മികച്ച വൈവിധവത്കരണത്തിന് അനുയോജ്യമായ പോർട്ട്ഫോളിയോയാണിത്. 20ശതമാനം തുകവീതം ഓരോ ഓഹരിയിലും നിക്ഷേപിക്കുക. അതായത്, ഒരു ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഓരോ ഓഹരിയിലും 20,000 രൂപവീതം മുടക്കുക. തുടർന്ന് നിക്ഷേപം നടത്തുമ്പോഴെല്ലാം ഈ രീതി തുടരുക. കുറിപ്പ്: ദീപാവലി വ്യാപാരത്തോടെ തുടക്കമിടുകയും തിരുത്തലുണ്ടാകുമ്പോൾ സമാഹരിക്കുകയും ചെയ്യുകയെന്ന നിക്ഷേപ തന്ത്രമായിരിക്കും നിലവിലെ വിപണി സാഹചര്യത്തിൽ അനുയോജ്യം. ഓഹരി വിപണി നഷ്ടസാധ്യതകൾക്ക് വിധേയമാണെന്നകാര്യം ഓർക്കുക. പെട്ടെന്ന് ആവശ്യമുള്ളതുക വിപണിയിൽ നിക്ഷേപിക്കാതിരിക്കുക. ദീർഘകാല ലക്ഷ്യം മുന്നിൽകാണുക.

from money rss https://bit.ly/3eVUEBX
via IFTTT

സ്വര്‍ണവില പവന് 200 രൂപകൂടി 37,960 രൂപയായി

രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വെള്ളിയാഴ്ച നേരിയ വർധന. പവന് 200 രൂപകൂടി 37,960 രൂപയായി. ഗ്രാമിന് 25 രൂപകൂടി 4745 രൂപയുമായി. 37,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. കോവിഡ് വാക്സിൻ സംബന്ധിച്ച റിപ്പോർട്ടുകളെതുടർന്ന് ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. ഔൺസിന് 1,876.92 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ പത്തുഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.07ശതമാനം ഉയർന്ന് 50,635 രൂപയുമായി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3nljr5k
via IFTTT

സെന്‍സെക്‌സില്‍ 257 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 12,650ന് താഴെയെത്തി

മുംബൈ: ചരിത്രനേട്ടംകുറിച്ച ഓഹരി വിപണിയിൽ രണ്ടാംദിവസവും നഷ്ടം. സെൻസെക്സ് 257 പോയന്റ് നഷ്ടത്തിൽ 43,099.91ലും നിഫ്റ്റി 69 പോയന്റ് താഴ്ന്ന് 12,621ലുാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 565 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 479 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബാങ്ക്, ലോഹ സൂചികകൾ ഒരുശതമാനത്തോളം താഴെയെത്തി. ടൈറ്റാൻ, ഇൻഫോസിസ്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, നെസ് ലെ, ബജാജ് ഫിൻസർവ്, ടിസിഎസ്, ബജാജ് ഓട്ടോ, മാരുതി, ഐടിസി, കൊട്ടക് ബാങ്ക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഒഎൻജിസി, ടാറ്റ സ്റ്റീൽ, എവറെഡി ഇൻഡസ്ട്രീസ്, ഫ്യൂച്ചർ റീട്ടെയിൽ തുടങ്ങി 504 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex falls 257 pts, Nifty below 12,650

from money rss https://bit.ly/2UnbaS7
via IFTTT

40 ദിവസമായി പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല

മുംബൈ: രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ലാതെ 40 ദിവസം പിന്നിടുന്നു. ഇതിനിടയിൽ അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര വിലയിൽ കയറ്റിറക്കങ്ങളുണ്ടായെങ്കിലും ഇവിടെ അതു പ്രതിഫലിച്ചില്ല. പെട്രോൾ വിലയിൽ 50 ദിവസമായും ഡീസൽ വിലയിൽ 40 ദിവസമായും മാറ്റമില്ലാതെ തുടരുകയാണ്. വ്യാഴാഴ്ചത്തെ നിരക്കനുസരിച്ച് മുംബൈയിൽ പെട്രോളിന് 87.74 രൂപയാണ്. ഡൽഹിയിലിത് 81.06 രൂപയും ചെന്നൈയിൽ 84.14 രൂപയുമാണ്. ഡീസലിന് മുംബൈയിൽ 76.86 രൂപയുള്ളപ്പോൾ ഡൽഹിയിൽ 70.46 രൂപയും ചെന്നൈയിൽ 75.95 രൂപയും നൽകണം. 50 ദിവസത്തിനിടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് രണ്ടു മുതൽ മൂന്നു ഡോളർവരെ കുറയുകയും പിന്നീട് കൂടി 44 ഡോളർ നിലവാരത്തിലെത്തുകയും ചെയ്തു. 15 ദിവസത്തെ ശരാശരി വില കണക്കാക്കിയാണ് രാജ്യത്ത് ദിവസംതോറും പെട്രോൾ, ഡീസൽ വിലകൾ പുതുക്കുന്നത്. ഭരണതലത്തിലുള്ള ഇടപെടലില്ലാതെ ഇത്രയും ദിവസം വില സ്ഥിരമായി നിലനിർത്താൻ കഴിയില്ലെന്നാണ് ഈരംഗത്തുള്ളവർ പറയുന്നത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും വില സ്ഥിരമായി നിർത്തുന്നതിന് കാരണമായിട്ടുണ്ടാകാമെന്നും സംശയിക്കുന്നുണ്ട്.

from money rss https://bit.ly/38BKm8T
via IFTTT

സാമ്പത്തിക പാക്കേജ് പ്രതിഫലിച്ചില്ല: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ധനമന്ത്രി നിർമല സീതാരാമൻ മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഓഹരി വിപണിയിൽ അത് പ്രതിഫലിച്ചില്ല. എട്ടുദിവസത്തെ റാലിയ്ക്ക് താൽക്കാലിക വിരാമമിട്ട് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 236.48 പോയന്റ് താഴ്ന്ന് 43,357.19ലും നിഫ്റ്റി 58.40 പോയന്റ് നഷ്ടത്തിൽ 12,690.80ലുലമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1531 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1117 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികൾക്ക് മാറ്റമില്ല. മിക്കവാറും സെക്ടറുകളിലുണ്ടായ ലാഭമെടുപ്പാണ് സൂചികകളെ ബാധിച്ചത്. എസ്ബിഐ, കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഗ്രാസിം, ഹിന്ദുസ്ഥാൻ യുണിലിവർ, ശ്രീ സിമെന്റ്സ്, ഹിൻഡാൽകോ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ബാങ്ക്, ലോഹം സൂചികകളാണ് സമ്മർദംനേരിട്ടത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.5ശതമാനവും 1.2ശതമാനവും നേട്ടമുണ്ടാക്കി. Market breaks 8-day winning streak even as FM announces fresh stimulus

from money rss https://bit.ly/2Ilqoot
via IFTTT

വീട്‌ വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: മൂന്നാം ഘട്ട സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വീടു വാങ്ങുന്നവർക്ക് ആദായ നികുതിയിളവ് പ്രഖ്യാപിച്ചു. രണ്ടു കോടി രൂപ വരെയുള്ള വീടുകൾക്കാണ് ആനുകൂല്യം ലഭിക്കുക. 2021 ജൂൺ 30 വരെയുള്ള കാലയളവിൽ വീടു വാങ്ങുന്നവർക്കാണ് ആനുകൂല്യത്തിന് അർഹത. ആദ്യമായി വീടു വാങ്ങുന്നവരുമായിരിക്കണം. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഡിമാന്റ് കൂട്ടുന്നതിനുമാണ് പദ്ധതി അവതരിപ്പിച്ചത്. ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. മൊത്തം പദ്ധതിചെലവിന്റെ 10-15ശതമാനം ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന വ്യവസ്ഥയിൽ ഇളവു വരുത്തിയത് ഡെവലപർമാർക്ക് ഗുണകരമാകും. പ്രൊജക്ടിന്റെ മൊത്തം മൂല്യത്തിന്റെ മൂന്നു ശതമാനമായാണ് ഇത് കുറയ്ക്കുക. കമ്പനികൾക്ക് പണലഭ്യത വർധിപ്പിക്കാനും കരാറുകാരുടെ ബാധ്യത കുറയാനും ഇത് സഹായിക്കും. Income Tax Relief For Home-Buyers To Boost Real Estate Demand

from money rss https://bit.ly/3ngAghR
via IFTTT

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന അവതരിപ്പിച്ചു

രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആത്മനിർഭർ റോസ്ഗാർ യോജന ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നുമുതലാണ് പദ്ധതിക്ക് പ്രാബല്യമുള്ളത്. സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമയി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉൾപ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോർട്ട് സ്കീം സർക്കാർ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായതും കാമത്ത് സമതി നിർദേശിച്ചതുമായ സെക്ടറുകളെയാണ് ഇതിനായി പരിഗണിക്കുന്നത്. അഞ്ചുവർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന രീതിയിൽ ഈട് രഹിത വായ്പയായാണ് അനുവദിക്കുക. ഇതിൽ ഒരുവർഷം മൊറട്ടോറിയം കാലാവധിയും നാലുവർഷം തിരിച്ചടവ് കാലാവധിയുമായിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.50 കോടി രൂപമുതൽ 500 കോടി രൂപവരെയാകും പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. 2021 മാർച്ച് 31വരെയായകും പദ്ധതിയിൽ ആനുകൂല്യം ലഭിക്കുക. We are launching credit guarantee support scheme for healthcare sector and 26 sectors stressed due to #COVID19. Entities will get additional credit up to 20% of outstanding credit, repayment can be done in five years time (1 year moratorium + 4 years repayment): FM Sitharaman pic.twitter.com/WkBAVzfjHB — ANI (@ANI) November 12, 2020 നഗരങ്ങളിലെ ഭവന നിർമാണമേഖലയ്ക്കായി 18,000 കോടിയുടെ അധികതുക അനുവദിച്ചു. 18 ലക്ഷത്തോളം വീടുകളുടെ നിർമാണത്തിനാണ് ഈതുക വിനിയോഗിക്കുക. അതിലൂടെ തൊഴിലവസരങ്ങൾ വർധിക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. രാജ്യത്തെ നികുതി ദായകർക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം റീഫണ്ട് നൽകിയതായി മന്ത്രി പറഞ്ഞു. 39.7 ലക്ഷം പേർക്കാണ് തുക വിതരണംചെയ്തത്. ഉത്സവ അഡ്വാൻസ് നൽകുന്നതിന്റെ ഭാഗമായി എസ്ബിഐ ഉത്സവ് കാർഡ് വിതരണംചെയ്തു. മൂലധന ചെലവുകൾക്കായി 3,621 കോടി രൂപ പലിശ രഹിതവായ്പയും അനുവദിച്ചതായി അവർ വിശദീകരിച്ചു. ഒരുരാഷ്ട്രം, ഒരു റേഷൻ കാർഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 28 സംസ്ഥാനങ്ങളിലായി 68.8 കോടി പേർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണ്. ഉത്പന്ന നിർമാണ ആനുകൂല്യ പദ്ധതി(പിഎൽഐ)യുടെ ഭാഗമായി രണ്ടു ലക്ഷം കോടി രൂപയുടെ ഇൻസെന്റീവാണ് സർക്കാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. പത്തുമേഖലകളെക്കൂടി പദ്ധതിക്കുകീഴിൽ കൊണ്ടുവരികയും അധികതുക അനുവദിക്കുകയുമാണ് ചെയ്തത്. FM launches Atmanirbhar Bharat Rozgar Yojana

from money rss https://bit.ly/32BODWg
via IFTTT

രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍: ഡിസംബറോടെ തിരിച്ചുവരുമെന്ന് ആര്‍ബിഐ

സാങ്കേതികമായി ചരിത്രത്തിൽ ആദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായതായി റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജി.ഡി.പി 8.6ശതമാനം ഇടിഞ്ഞു. തുടർച്ചയായി രണ്ടാമത്തെ പാദത്തിലും ഇടിവ് രേഖപ്പെടുത്തയിയതിൽ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു. ഏപ്രിൽ-ജൂൺ പാദത്തിൽ സമ്പദ് വ്യവസ്ഥ 24ശതമാനമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്. ചരിത്രത്തിൽ ആദ്യമായി രാജ്യം സാങ്കേതികമായി മാന്ദ്യത്തിലായതായാണ് ഇവരുടെ വിലയിരുത്തൽ. നവംബർ 27ന് സർക്കാർ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിക്കും. വില്പനയിൽ ഇടിവുണ്ടായപ്പോഴും കമ്പനികൾ ലാഭം ഉയർത്തിയത് പ്രവർത്തന ചെലവ് വൻതോതിൽ കുറച്ചതുകൊണ്ടാണെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. വാഹന വില്പന മുതൽ ബാങ്കിങ് മേഖലയിലെ ചലനങ്ങൾവരെ നിരീക്ഷിച്ചശേഷമാണ് രാജ്യം മാന്ദ്യത്തിലായതായി സമിതി പ്രഖ്യാപിച്ചത്. കമ്പനികൾക്ക് മുന്നേറ്റം നിലനിർത്താനായാൽ ഒക്ടോബർ-ഡിസംബർ പാദത്തിൽ സമ്പദ്ഘടനയ്ക്ക് തരിച്ചുവരവ് നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. Image credit: Bloomberg India In Historic Technical Recession, RBI Says

from money rss https://bit.ly/3pme0oI
via IFTTT

Wednesday, 11 November 2020

ദീപാവലിക്ക് മുന്നോടിയായി മെഗാ സാമ്പത്തിക പാക്കേജ് ഇന്നു പ്രഖ്യാപിച്ചേക്കും

ദീപാവലിക്കുമുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്ച മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യേപിച്ചേക്കും. കോവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധി നേരിട്ട മേഖലകളെ ലക്ഷ്യംവെച്ചാകും പുതിയ പാക്കേജെന്ന് സൂചനയുണ്ട്. ഉച്ചയ്ക്ക് 12.30നുള്ള വാർത്താ സമ്മേളനത്തിലാകും പദ്ധതികൾ പ്രഖ്യാപിക്കുക. കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാനസൗകര്യവകസന പദ്ധതികൾക്കാകും പ്രാമുഖ്യം. ഇതിനായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന 50 വൻകിട പദ്ധതികൾ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. ദേശീയ ഇൻഫ്രസ്ട്രക്ചർ പൈപ്പ് ലൈൻ പദ്ധതിക്കായിരിക്കും ഇതിൽ മുൻഗണന. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയായിരിക്കും ഈ പദ്ധതികളിലേയ്ക്ക് മൂലധനം വകയിരുത്തുക. കടുത്ത പ്രതിസന്ധിനേരിടുന്ന ഹോട്ടൽ, ടൂറിസം, വ്യോമയാനം തുടങ്ങിയമേഖലകൾക്കും സാമ്പത്തിക പാക്കേജിൽ പരിഗണനലഭിച്ചേക്കും. നികുതി, ജിഎസ്ടി എന്നിവയിലെ ഇളവുമാത്രം മതിയാകില്ലെന്നും കേന്ദ്രം വിലയിരുത്തുന്നു. പ്രൊഡക് ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്(പിഎൽഐ) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നൽകിയിരുന്നു. ഫാർമ, ഓട്ടോ, ടെലികോം, ടെക്സ്റ്റൈൽ തുടങ്ങി 10 പുതിയമേഖലകളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Diwali gift: Govt likely to announce stimulus package today

from money rss https://bit.ly/38EctEv
via IFTTT

സെന്‍സെക്‌സില്‍ 146 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 12,750ന് താഴെ

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടം. സെൻസെക്സ് 146 പോയന്റ് താഴ്ന്ന് 43,447ലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തിൽ 12714ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1018 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 709 ഓഹരികൾ നഷ്ടത്തിലുമാണ്. 87 ഓഹരികൾക്ക് മാറ്റമില്ല. ദീപാവലിയോടനുബന്ധിച്ച് മെഗാ സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ വിപണി തിരിച്ചുകയറിയേക്കും. ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, വിപ്രോ, സൺ ഫാർമ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ബ്രിട്ടാനിയ, ഗെയിൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐഒസി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐഷർ മോട്ടോഴ്സ്, ഐആർസിടിസി, ജൂബിലന്റ് ഫയർവർക്സ് തുടങ്ങി 808 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35noTif
via IFTTT

പുത്തൻ കറൻസികളെത്തി: മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് 825 കോടി

കോഴിക്കോട് : ജില്ലയിലെ നോട്ട് ക്ഷാമം പരിഹരിക്കാൻ വിവിധ ദേശസാത്കൃത-സ്വകാര്യബാങ്കുകളിലേക്ക് 500 കോടി രൂപയെത്തി. മലപ്പുറത്തും കോഴിക്കോടുമായി 825 കോടി രൂപയാണ് എത്തിയത്. ഇതിൽ 500 കോടി രൂപ കോഴിക്കോട് ജില്ലയിലേയും 325 കോടി രൂപ മലപ്പുറം ജില്ലയിലേയും ദേശസാൽകൃത ബാങ്കുകളിലേക്കുമുള്ളതാണ്. തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽനിന്ന് ബുധനാഴ്ച പുലർച്ചെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കറൻസിയുമായി നാല് വാഗണുകൾ ഉൾപ്പെട്ട പ്രത്യേക പാർസൽ വണ്ടികളെത്തിയത്. മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ വിവിധ ബാങ്കുകളിൽ നിന്നുള്ള പഴയതും കീറിയതുമായ നോട്ടുകളും ഇതേ വാഗണിൽ രാത്രി ആർ.ബി.ഐ.യിലേക്ക് കൊണ്ടുപോയി. ജില്ലയിലെ കറൻസി ചെസ്റ്റുകളുള്ള വിവിധ ബാങ്കുകളിലേക്ക് ഇവ എത്തിച്ചു. നോട്ട് വണ്ടി.....റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ചെസ്റ്റിൽനിന്ന് ബുധനാഴ്ച പുലർച്ചയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കറൻസി നോട്ടുകളുമായി വന്ന തീവണ്ടിയിൽ നിന്ന് നോട്ടുകൾ പുറത്തേക്ക് എത്തിക്കുന്നു കനത്ത സുരക്ഷയൊരുക്കിയാണ് ഇവ വിവിധ ബാങ്കുകളിലെത്തിച്ചത്. റെയിൽവേ സ്റ്റേഷനിലും പുലർച്ചെ മുതൽ റെയിൽവേ പോലീസിന്റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും എ.ആർ. ക്യാമ്പിലെ പോലീസുകാരുടെയും നേതൃത്വത്തിലായിരുന്നു കാവൽ ഒരുക്കിയത്. ഇതിനായി വിവിധയിടങ്ങളിലായി സായുധരായ 300 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. Content Highlight: New currencies arrived; 825 crore for Malappuram and Kozhikode districts

from money rss https://bit.ly/3nkYBD5
via IFTTT

ഉത്പന്ന നിര്‍മാണമേഖലയ്ക്ക് രണ്ടു ലക്ഷംകോടിയുടെകൂടി ആനുകൂല്യം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ന്യൂഡൽഹി: ഉത്പന്ന നിർമാണമേഖലയ്ക്ക് ഉണർവേകാൻ രണ്ടു ലക്ഷം കോടി രൂപയുടെ ആനുകൂല്യംകൂടി സർക്കാർ പ്രഖ്യാപിച്ചു. ഉത്പന്ന നിർമാണവുമായി ബന്ധിപ്പിച്ച(പിഎൽഐ)ആനുകൂല്യ പദ്ധതിപ്രകാരമാണിത്. ഗുഡ്സ് മാനുഫാക്ചറിങ്, ഫാർമ, സ്റ്റീൽ, ടെലികോം, ടെക്സറ്റൈൽ, ഭക്ഷ്യ ഉത്പന്ന നിർമാണം, സൗരോർജം, സെൽ ബാറ്ററി തുടങ്ങി 10 മേഖലകൾക്കാണ് പുതിയതായി ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചുകൊല്ലംകൊണ്ടാണ് കമ്പനികൾക്ക് ഇത്രയും തുകയുടെ ആനുകൂല്യം നൽകുക. വാഹന ഘടകഭാഗം നിർമിക്കുന്ന കമ്പനികൾക്ക് പരമാവധി ലഭിക്കുക 57,000 കോടി രൂപയുടെ ആനുകൂല്യമാണ്. രാജ്യത്ത് കൂടുതൽ ഉത്പന്നങ്ങൾ നിർമിച്ച് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. ഇലക്ട്രോണക്സ്, സ്മാർട്ട്ഫോൺ നിർമാണ കമ്പനികൾക്ക് പിഎൽഐ സ്കീം പ്രകാരം നേരത്തെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. സാംസങ്, ആപ്പിൾ നിർമാതാക്കളായ ഫോക്സ്കോൺ, പെഗാട്രോൺ എന്നീ വിദേശകമ്പനികൾക്ക് രാജ്യത്ത് നിർമാണ പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിപ്രകാരം ആനുകൂല്യം നൽകിയിരുന്നു. മൈക്രോമാക്സ് പോലുള്ള ഇന്ത്യൻ കമ്പനികളെയും പദ്ധതിയിൽ പങ്കാളികളായി. Cabinet approves production-linked incentives worth Rs 2 trn for 10 sectors

from money rss https://bit.ly/32Bdj0X
via IFTTT

നിഫ്റ്റി 12,750ന് മുകളില്‍: സെന്‍സെക്‌സ് 316 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. ലോഹം, ഫാർമ, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. സെൻസെക്സ് 316.02 പോയന്റ് നേട്ടത്തിൽ 43,593.67ലും നിഫ്റ്റി 118.10 പോയന്റ് ഉയർന്ന് 12,749.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1326 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1196 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 168 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിന്റ് ബാങ്ക്, റിലയൻസ്, ടൈറ്റാൻ കമ്പനി, ഏഷ്യൻ പെയിന്റ്സ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചികയാണ് നഷ്ടത്തിലായത്. ലോഹം, ഫാർമ സൂചികകൾ മൂന്നുശതമാനത്തിലേറെ കുതിച്ചു. Nifty ends around 12,750, Sensex up 316 pts

from money rss https://bit.ly/36pntmv
via IFTTT

ടെലികോമിനുശേഷം ഇ-കൊമേഴ്‌സ് മേഖലയില്‍ യുദ്ധം പ്രഖ്യാപിച്ച് മുകേഷ് അംബാനി

ഡാറ്റയും കോളുകളും സൗജന്യമായി നൽകി രാജ്യത്തെ ടെലികോം മേഖല പിടിച്ചെടുത്തതിനുപിന്നാലെ നാലുവർഷത്തിനുശേഷം സമാനമായി തന്ത്രവുമായി മുകേഷ് അംബാനി ഇ-കൊമേഴ്സ് മേഖലയിൽ കണ്ണുവെയ്ക്കുന്നു. ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന രാജ്യത്തെ ഏറ്റവുംവലിയ ഷോപ്പിങ് സീസണിൽ വാൾമാർട്ടിന്റെ ഫ്ളിപ്കാർട്ടിനോടും ആമസോണിനോടും ഏറ്റമുട്ടാനൊരുങ്ങുകയാണ് റിലയൻസിന്റെ റീട്ടെയിൽ വെബ്സൈറ്റുകൾ. ജിയോമാർട്ടും റിലയൻസ് ഡിജിറ്റലും അതിനായി കച്ചകെട്ടിയിറങ്ങിക്കഴിഞ്ഞു. മത്സരത്തിന്റെ ഭാഗമായി മധുരപലഹാരങ്ങൾക്കും ബിരിയാണിപോലുള്ള വിഭവങ്ങൾക്കുള്ള സുഗന്ധ വ്യഞ്ജനങ്ങൾക്കും 50ശതമാനംവരെ കിഴിവാണ് ജിയോമാർട്ടിൽ വാഗ്ദാനംചെയ്തിട്ടുള്ളത്. റിലയൻസ് ഡിജിറ്റൽ വെബ്സൈറ്റിലാകട്ടെ, സാംസങിന്റെ മുന്തിയ ഇനം സ്മാർട്ട്ഫോണുകൾക്ക് 40ശതമാനത്തിലേറെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. എതിരാളികളായ ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ ഇക്കാര്യത്തിൽ ഇതിനകം കടത്തിവെട്ടിക്കഴിഞ്ഞു. 2026ഓടെ ഇന്ത്യയിൽ 200 ബില്യൺ ഡോളറിന്റെ ഇ-കൊമേഴ്സ് വ്യാപാരമുണ്ടാകുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തൽ. ഇതുമുൻനിർത്തിയുള്ള വ്യാപാര തന്ത്രവുമായാണ് റിലയൻസ് മുന്നോട്ടുപോകുന്നതെന്ന് വ്യക്തം. റിലയൻസ് ഇൻഡസ്ട്രീസിനെ പിന്നിൽനിർത്തി ടെക് നോളജി കമ്പനികൾക്കായി 20 ബില്യൺഡോളർ സമാഹരിച്ചശേഷം റീട്ടെയിൽ ബിസിനസിലേയ്ക്ക് വൻതുക വാരിക്കൂട്ടുന്നതിനാണ് ഇപ്പോൾ അംബാനിയുടെ ശ്രമം. അതിൽ ഒരുപരിധിവരെ വിജയിക്കുകയുംചെയ്തു. കെകെആർ, സിൽവർലേയ്ക്ക് എന്നീ വൻകിട വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽനിന്ന് അടുത്തയിടെ 600 കോടി രൂപയുടെ നിക്ഷേപമാണ് സമാഹരിച്ചത്. ഇനിയും നിക്ഷേപം സമാഹരിക്കാനുള്ള ശ്രമംതുടരുകയാണ്. ഇന്ത്യയിൽ വൻനിക്ഷേപം നടത്തിയ രണ്ട് യുഎസ് കമ്പനികൾക്കാണ് അംബാനിയുടെ ഭീഷണി. ടെലികോം മേഖലയിൽ കടന്നുകയറി നിലവിലുണ്ടായിരുന്ന വൻകിട എതിരാളികളെ അപ്രതീക്ഷിത നീക്കത്തിലൂടെ തറപറ്റിച്ച അതേന്ത്രംതന്നെയായിരിക്കും അംബാനി ഇവിടെയും പരീക്ഷിക്കുക. ചില്ലറവില്പന മേഖലയിൽ അംബാനിക്ക് ഏറെക്കാലത്തെ പരിചയ സമ്പത്തുണ്ട്. ആഭ്യന്തര വ്യാപാരികൾക്ക് അനുകൂലമായി സർക്കാർ നയങ്ങളിൽ മാറ്റംവരുത്തിയും മറ്റുമുള്ള മുന്നേറ്റത്തിന്റെ പാതയിലാണ് റിലയൻ റീട്ടെയിൽ. എക്സ്ക്ലൂസീവ് ഉത്പന്നങ്ങൾ രാജ്യത്ത് അവതരിപ്പിക്കുന്നതിൽ അന്തർദ്ദേശീയ സ്ഥാപനങ്ങൾക്ക് നിയന്ത്രണമുണ്ട്. ഉത്പന്നവിലകളെ സ്വാധീനിക്കാനും കിഴിവുകൾ വാഗ്ദാനംചെയ്യുന്നതിനും പരിമിതിയുമുണ്ട്. പ്രാദേശിക സൂപ്പർമാർക്കറ്റ് ശൃംഖലകളിൽ 51ശതമാനത്തിലധകം ഉടമസ്ഥാവകാശം സ്വന്തമാക്കാൻ വിദേശ കമ്പനികൾക്ക് കഴിയുകയുമില്ല. പ്രാദേശിക സ്വാധീനതന്ത്രം, കുറഞ്ഞ ചെലവിൽ സംഭരണം, സൂപ്പർമാർക്കറ്റുകളുടെ ശൃംഖല എന്നിവ പ്രയോജനപ്പെടുത്തി റീട്ടെയിൽ മേഖല പിടിച്ചെടുക്കാനുള്ള നീക്കമാണ് അംബാനി നടത്തുന്നത്. ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ് പോലുള്ള പലചരക്ക് ഇ-കൊമേഴ്സ് സ്ഥാപനങ്ങളെയും ആമസോൺ, ഫ്ളിപ്കാർട്ട് പോലുള്ള വൻകിടക്കാരെയും തറപറ്റിക്കാൻ ഈതന്ത്രങ്ങൾ അദ്ദേഹം പുറത്തെടുത്തേക്കും.

from money rss https://bit.ly/3eMdpb3
via IFTTT

Tuesday, 10 November 2020

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അസിം പ്രേംജി ചെലവഴിച്ചത്‌ ദിവസം 22 കോടി രൂപ

7,904 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി വിപ്രോയുടെ സ്ഥാപക ചെയർമാൻ അസിം പ്രേംജി മനുഷ്യ സ്നേഹികളുടെ പട്ടികയിൽ ഒന്നാമതെത്തി. ഈ കണക്കുപ്രകാരം പ്രതിദിനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം നീക്കിവെച്ചത് 22 കോടി രൂപയാണ്. കോവിഡ് മഹാമാരിയെത്തിയതിനുശേഷം അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചെലവഴിച്ചത് 1,125 കോടി രൂപയാണ്. വിപ്രോയുടെ സിഎസ്ആർ പ്രവർത്തനങ്ങൾക്കും അസിം പ്രേംജി ഫണ്ടൗണ്ടേഷന്റെ നിലവിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പുറമെയാണ് ഇത്. ഹുറൂൺ ഇന്ത്യ ജീവകാരുണ്യ പട്ടിക 2020ലാണ് ഈവിവരങ്ങളുള്ളത്. എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നാടാരാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. 795 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി 458 കോടി രൂപ സംഭാവന നൽകി മൂന്നാമതെത്തി. കോവിഡിനെതിരായ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിനായി അംബാനി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 500 കോടി നൽകി. മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുടെ ദിരിതാശ്വാസ നിധിയിലേയ്ക്കായി അഞ്ചുകോടി രൂപവീതവും നൽകി. കുമാർ മംഗളം ബിർളയും കുടുംബവും 276 കോടി രൂപയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ഇവർ പട്ടികയിൽ നാലാം സ്ഥാനത്താണ്. വേദാന്ത സ്ഥാപകനും ചെയർമാനുമായ അനിൽ അഗർവാളും കുടുംബവും 215 കോടി നൽകി അഞ്ചാമതായി. Azim Premji has donated ₹22 crore/day

from money rss https://bit.ly/32y1rN4
via IFTTT

പാഠം 98| കോവിഡാനന്തര ഇന്ത്യ; ചെലവിടലിലും സമ്പാദ്യശീലത്തിലും മാറ്റം പ്രകടം

പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിൽ പരമാനന്ദംകണ്ടെത്തിയിരുന്ന അനിത ഇപ്പോൾ സ്വയം പാചകംചെയ്യുന്നതിൽ സംതൃപ്തി കണ്ടെത്തുന്നു. മാസത്തിൽ പലതവണ മൾട്ടിപ്ലക്സ് സന്ദർശിച്ചിരുന്ന മേഘനയാകട്ടെ വെബ്സീരീസിൽ മുഖംപൂഴ്ത്തിയിരിക്കുന്നു. ഡിജിറ്റൽ പണമിടപാടിനെ പരിഹസിച്ചിരുന്ന മുതിർന്ന പൗരന്മാർ പലചരക്ക് സാധനങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്ത് കാഷ് ബാക്കുകളും വിലക്കിഴിവുകളും പരമാവധി പ്രയോജനപ്പെടുത്തുന്നു. രാജ്യത്തെ ജനങ്ങളുടെ ചെലവിടൽ ശീലത്തിൽ കോവിഡ് കൊണ്ടുവന്നത് ചെറിയ മാറ്റമല്ല. ജീവിതരീതിയെക്കുറിച്ചുള്ള വീണ്ടുവിചാരത്തിനും കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതിനും കോവിഡ് പ്രേരിപ്പിച്ചു. മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിച്ചതുമുതലുള്ള ഉപഭോക്താക്കളുടെ ചെലവിടൽ ശീലങ്ങളിലെമാറ്റം അതിന്റെ പ്രതിഫലനമാണ്. 2019ലെ ഇതേ കാലയളവിലെ ചെലവിടൽ ശീലങ്ങളുമായി താരതമ്യംചെയ്താൽ അത് വ്യക്തമാകും. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിന്റെ ബാക്കിപത്രമെന്നോണം ഏപ്രിൽ-മെയ് മാസങ്ങളിൽ പല കമ്പനികളും ജീവനക്കാരുടെ ശമ്പളം കുറച്ചു. പുതിയ നിയമനങ്ങൾ നിർത്തിവെയ്ക്കുകയും ചെയ്തു. അസംഘടിതമേഖലയിലും തൊഴിൽ കാര്യമായി ഇല്ലാതായി. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 23.9ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ടിസിഎസ് പോലുള്ള കമ്പനികൾ ഒക്ടോബറിൽ ശമ്പളവർധന നൽകാൻ മുന്നോട്ടുവന്നെങ്കിലും പകർച്ചവ്യാധി രൂക്ഷമായി തുടരുകയും സമ്പദ് വ്യവസ്ഥ 10ശതമാനം ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ വരുമാനത്തിന്റെകാര്യത്തിൽ ഇപ്പോഴും സ്ഥിരതയുണ്ടായിട്ടില്ലെന്നതാണ് യാഥാർഥ്യം. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2019ൽ ഇന്ത്യക്കാരൻ ശരാശരി 85,199 രൂപയാണ് ചെലവഴിച്ചത്. 2015 മുതൽ 10.3ശതമാനവും 2005 മുതൽ 12.1ശതമാനവും ഉപഭോഗത്തിൽ വാർഷിക വളർച്ച രേഖപ്പെടുത്തിയതായി പ്രതിശീർഷ ഗാർഹിക ഉപഭോഗത്തെക്കുറിച്ചുള്ള പട്ടികയിൽ പറയുന്നു. വരുമാനത്തിലെ ഇടിവ് കുടുംബങ്ങളെ കരുതലെടുക്കാൻ പ്രേരിപ്പിച്ചു. അവശ്യവസ്തുക്കൾക്കുമാത്രമായി ചെലവിടൽശീലം പരിമിതപ്പെടുത്തി. 2019നെ അപേക്ഷിച്ച് ഉപഭോഗത്തിൽ 40ശതമാനമാണ് കുറവുണ്ടായത്. എസ്ബിഐയുടെ 2020 ഡാറ്റബുക്ക് എഡിഷനിൽ ഇന്ത്യാഡാറ്റഹബ്ഡോട്ട്കോമിന്റെ സഹസ്ഥാപകനായ അശുതോഷ് ഡാറ്റാറാണ് ഈവിവരങ്ങൾ എടുത്തുകാണിച്ചിട്ടുള്ളത്. ഗാർഹിക ചെലവുകൾ അടച്ചിടൽ ദീർഘകാലം നീണ്ടുനിന്നതിനാൽ കുടുംബങ്ങൾ ചെലവുചുരുക്കലിലേയ്ക്ക് കടന്നു. വീട്ടുപകരണങ്ങൾക്കായി ചെലവഴിച്ചതുകയിൽ 2019നെ അപേക്ഷിച്ച് 31ശതമാനമാണ് കുറവുണ്ടായത്. ലോക് ഡൗണിനെതുടർന്ന് വിതരണശൃംഖലയിൽ തടസ്സമുണ്ടായതും അവശ്യവസ്തുക്കൾമാത്രം വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിച്ചു. അതേസമയം, മെയ്, ജൂൺ മാസങ്ങളിൽ ഗാർഹിക ചെലവുകളിൽ വർധന പ്രകടമായി. നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതകുറയുമെന്ന ഭീതിയിൽ കൂടുതലായി വാങ്ങിശേഖരിക്കാൻ തുടങ്ങിയതാണ് ഇതിന് കാരണമായത്. അത്യാവശ്യമില്ലാത്ത ചെലവുകൾ വിനോദം, യാത്ര, ഷോപ്പിങ് എന്നിവയ്ക്കായി ചെലവുചെയ്യുന്നതിൽ കാര്യമായി കുറവുണ്ടായി. ഭക്ഷണ പ്രിയരാണ് വൻതോതിൽ കളംവിട്ടത്. 2019 മാർച്ചിനെ അപേക്ഷിച്ച് 2020 മാർച്ചിൽ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ 47ശതമാനമാണ് ഇടിവുണ്ടായത്. ഏപ്രിലിൽ 89ശതമാനവും മെയിൽ 81ശതമാനവും ജൂണിൽ 83ശതമാനവും കുറവുണ്ടായി. വിനോദമേഖല പാടെ തകർന്നു. തിയേറ്ററുകൾ അടച്ചത് ഈ മേഖലയിലെ വ്യവസായത്തെ കാര്യമായി ബാധിച്ചു. മാർച്ചിൽ 46ശതമാനമാണ് കുറവുണ്ടായത്. ഏപ്രിലിൽ 70ശതമാനവും മെയിൽ 66ശതമാനവും ജൂണിൽ 61ശതമാനവും ഇടിവുണ്ടായി. വിനോദം വീടുകളിലേയ്ക്കു ചുരുങ്ങി. ഏറെപേർ ഒടിടി പ്ലാറ്റ്ഫോമുകളിലും ഓൺലൈൻ ഗെയിമുകളിലും ആനന്ദംകണ്ടെത്തി. ഷോപ്പിങ് മാർച്ചിൽ കനത്ത ഇടിവുണ്ടായ ഷോപ്പിങ് മേഖലയിൽ ജൂണായപ്പോഴേയ്ക്കും നേരിയ ഉണർവ് പ്രകടമായി. ഏപ്രിലിൽ 87ശതമാനത്തോളമുണ്ടായ കുറവ് ജൂണായപ്പോഴേയ്ക്കും 37 ശതമാനത്തിലെത്തി. ഓൺലൈൻ ഷോപ്പിങ് ഉൾപ്പടെയുള്ളവയുടെ മുന്നേറ്റമാണ് ഇതിനുകാരണമായത്. എന്നിരുന്നാലും അത്യാവശ്യമില്ലാത്തവ വാങ്ങിക്കൂട്ടുന്നതിൽനിന്ന് പൊതുജനം പിൻവാങ്ങി. വാടക, പ്രതിമാസ തിരിച്ചടവ്, ഇൻഷുറൻസ് പ്രീമിയം എന്നിങ്ങനെയുള്ള സ്ഥിര ചെലവുകളിലും ഇടിവുണ്ടായി. സ്ഥിര ചെലവുകളിൽ മാർച്ചിൽ ആറുശതമാനം വർധന രേഖപ്പെടുത്തിയ സ്ഥാനത്ത് ജൂണായപ്പോൾ 11ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഉപഭോക്താക്കളുടെ ശീലത്തിൽ കോവിഡ് ഇതിനുമുമ്പൊന്നുമില്ലാത്തരത്തിലുള്ള ട്വിസ്റ്റാണ് ഉണ്ടാക്കിയത്. സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സമ്പാദ്യശീലത്തിൽ കൂടുതൽ ശ്രദ്ധചെലുത്താൻ പലരും തയ്യാറായി. കാലത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് സുരക്ഷിതത്ത്വത്തിന് ഭൂരിഭാഗംപേരും മുൻഗണന നൽകി. കയ്യിൽ സൂക്ഷിക്കുന്ന പണത്തിന്റെ അളവുകൂടി. ഓരോരൂപ ചെലവഴിക്കുമ്പോഴും രണ്ടാമതൊന്നാലോചിക്കാനുള്ള പ്രേരണ പലർക്കുമുണ്ടായി. feedbacks to: antonycdavis@gmail.com ഈ കോളത്തിൽ പലപ്പോഴും പരാമർശിക്കാറുള്ള എമർജൻസി ഫണ്ടിന്റെ അനിവാര്യത പ്രായോഗിക ജീവിതത്തിൽ ബോധ്യപ്പെട്ടകാലംകൂടിയാണിത്. യഥാസമയം എമർജൻസി ഫണ്ട് കരുതയിവർ ഈ സാഹചര്യം സുഗമമായി തരണംചെയ്തു.

from money rss https://bit.ly/36oMDld
via IFTTT

ഇടിവിനുശേഷം നേരിയ വര്‍ധന: പവന് 80 രൂപകൂടി 37,760 രൂപയായി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ ഇടിഞ്ഞതിനുപിന്നാലെ നേരിയ വിലക്കയറ്റം. ബുധനാഴ്ച പവന്റെ വില 80 രൂപകൂടി 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായിട്ടുണ്ട്. ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന് 1,880.21 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളിന്റെ തളർച്ചയാണ് സ്വർണവിപണിക്ക് കരുത്തായത്. ദേശീയ വിപണിയിൽ വിലകുറയുന്ന പ്രവണതയാണ്. എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് 0.15ശതമാനം താഴ്ന്ന് 50,425 രൂപ നിലവാരത്തിലെത്തി.

from money rss https://bit.ly/38wqlRd
via IFTTT

മുന്നേറ്റംതുടരുന്നു: സെന്‍സെക്‌സില്‍ 344 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ ചരിത്രനേട്ടംതുടരുന്നു. തുടർച്ചയായി എട്ടമാത്തെ ദിവസമാണ് വിപണിയിലെ മുന്നേറ്റം. സെൻസെക്സ് 344 പോയന്റ് ഉയർന്ന് 43,621ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തിൽ 12,735ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1117 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 527 ഓഹരികൾ നഷ്ടത്തിലുമാണ്. 80 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, കൊട്ടക് മഹീന്ദ്ര, ഒഎൻജിസി, ഹിൻഡാൽകോ, സിപ്ല, ബജാജ് ഫിനാൻസ്, ഐടിസി, എച്ച്ഡിഎഫ്സി, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഡസിന്റ് ബാങ്ക്, ബ്രിട്ടാനിയ, പവർഗ്രിഡ് കോർപ്, ടൈറ്റാൻ കമ്പനി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കോൾ ഇന്ത്യ, അരബിന്ദോ ഫാർമ, ഇന്ത്യ ബുൾസ് ഹൗസിങ് തുടങ്ങി 628 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലംബുധനാഴ്ച പുറത്തുവിടുന്നത്. Sensex gains 344 pts, Nifty tops 12,700

from money rss https://bit.ly/38zP7zQ
via IFTTT

സോഷ്യല്‍ മിഡിയയില്‍ ചാരിറ്റി പ്രവര്‍ത്തകരായി ചമഞ്ഞ് തട്ടിയത് രണ്ടരക്കോടി

കൊച്ചി: സോഷ്യൽ മീഡിയയിൽ വിദേശികളായ ചാരിറ്റി പ്രവർത്തകർ ചമഞ്ഞ് പണം തട്ടൽ വ്യാപകം. എറണാകുളം റൂറൽ പോലീസ് ജില്ലയിൽ മാത്രം ഒരു വർഷത്തിനിടെ ഇത്തരത്തിൽ തട്ടിയെടുത്തത് രണ്ടരക്കോടി രൂപയാണ്. കോടീശ്വരനാണെന്ന് വിശ്വസിപ്പിക്കുന്ന ഇവർ ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനം നടത്താൻ താത്പര്യമുണ്ടെന്ന് അറിയിക്കും. ഇതുപ്രകാരം പണം അയച്ചുനൽകാമെന്ന് അറിയിക്കും. അക്കൗണ്ട് മുഖേന പണം അയച്ചുനൽകാമെന്നറിയിച്ച് വിവരങ്ങൾ വാങ്ങിയെടുക്കും. ഇതിനുശേഷം വിദേശ രാജ്യത്തെ നമ്പറിൽനിന്ന് ഫോൺവിളിയും എത്തും. ഇതോടെ വിശ്വാസം ആർജിച്ചെടുക്കാൻ ഇവർക്കാകും. വിശ്വാസം നേടിയെടുക്കുന്നതിനായി പണം അയച്ചുവെന്നും മറ്റും തെളിയിക്കുന്ന ഫോട്ടോകളും രേഖകളും അയച്ചുനൽകും. ഇതിൽ വീണാൽ പിന്നീട് തട്ടിപ്പുകാർ വിളിക്കുക ആർ.ബി.ഐ., ആദായ നികുതി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണെന്ന് പറഞ്ഞാകും. ട്രൂ കോളറിൽ അടക്കം പേര് തെളിഞ്ഞുവരിക ഇത്തരത്തിലാകും. ഇന്ത്യയിൽ പണം എത്തിയിട്ടുണ്ടെന്നും വിദേശ രൂപ ഇന്ത്യൻ രൂപയിലേക്ക് മാറ്റുന്നതിനായി പണം നൽകണമെന്നും അറിയിക്കും. ഇതുപ്രകാരം ലക്ഷത്തിൽ താഴെ രൂപയാണ് പൊതുവേ വാങ്ങുന്നത്. ഇതു കഴിഞ്ഞാൽ രണ്ടാം ഘട്ടം, ആദായ നികുതി നിയമപ്രകാരം പണം അടയ്ക്കണമെന്നും ആവശ്യപ്പെടും. ഇതെല്ലാം പൂർത്തിയായാൽ പണം ഡെലിവറി ചെയ്യുന്നതിന്റെ ഭാഗമായി ചാർജ് നൽകണമെന്നും പറയും. ഈ തുകയെല്ലാം ഓൺലൈനിൽ വാങ്ങിക്കഴിയുന്നതോടെ ഈ ഫോൺ നമ്പറുകൾ സ്വിച്ച് ഓഫാകുകയും ചെയ്യും. എറണാകുളം സ്വദേശിയുടെ കൈയിൽനിന്ന് ഇത്തരത്തിൽ ഒടുവിൽ തട്ടിയെടുത്തത് 20 ലക്ഷം രൂപയാണ്. ഈ കേസിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജാംധാര കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇൗ തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് പോലീസ് കരുതുന്നത്. പോലീസിൽ പരാതി വന്ന കേസുകളിൽ മാത്രം കോടികൾ നഷ്ടമായിട്ടുണ്ട്. പണം നഷ്ടമായാൽ നാണക്കേട് ഓർത്ത് പലരും പുറത്തുപറയാറില്ലെന്നാണ് പോലീസ് പറയുന്നത്. അതിനാൽ, പതിന്മടങ്ങ് തുക നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് ഇത്രയേറെ പരാതികൾ വന്നതിനാൽത്തന്നെ, ഈ തട്ടിപ്പിൽ പ്രത്യേകമായി അന്വേഷണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് എറണാകുളം റൂറൽ എസ്.പി. കെ. കാർത്തിക് പറഞ്ഞു. പുതുതായി ആരംഭിച്ച സൈബർ ക്രൈം പോലീസ് സ്റ്റേഷനെ ഇതിനായി ചുമതലപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

from money rss https://bit.ly/3lnZVoj
via IFTTT

രണ്ടാം ദിവസവും റെക്കോഡ്: സെന്‍സെക്‌സ് 680 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി ഏഴാമത്തെ ദിവസവും ഓഹരി വിപണി കുതിച്ചതോടെ എക്കാലത്തെയും ഉയർന്ന നിലവാരം സൂചികകൾ വീണ്ടും കീഴടക്കി. സെൻസെക്സ് 680.22 പോയന്റ് നേട്ടത്തിൽ 43,277.65ലും നിഫ്റ്റി 170.10 പോയന്റ് ഉയർന്ന് 12,631.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1203 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1457 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 172 ഓഹരികൾക്ക് മാറ്റമില്ല. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി, രാജ്യത്ത് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ, ബൈഡന്റെ വിജയത്തിനുശേഷമുള്ള വിദേശ നിക്ഷേപകരുടെ വരവ് തുടങ്ങിയവ സൂചികകൾക്ക് കരുത്തേകി. ബജാജ് ഫിനാൻസ്, ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഡിവീസ് ലാബ്, നെസ് ലെ, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 3.9ശതമാനവും ഇൻഫ്ര സൂചിക രണ്ടുശതമാനവും ഉയർന്നു. നിഫ്റ്റി ഐടി 3.8ശതമാനവും ഫാർമ 4.3ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Indices end at record high for 2nd consecutive day; Sensex surges 680 pts

from money rss https://bit.ly/3kpxiWJ
via IFTTT

ഇ-കൊമേഴ്‌സ് മേഖലയിലേയ്ക്ക് വാട്ട്‌സാപ്പും: ഷോപ്പിങ് ബട്ടണ്‍ അവതരിപ്പിച്ചു

യുപിഐ അധിഷ്ഠിത പണമിടപാട് സംവിധാനം കൊണ്ടുവന്നതിനുപിന്നാലെ, ഫേസ്ബുക്കിന്റെ സ്വന്തമായ വാട്ട്സാപ്പ് ഇ-കൊമേഴ്സ് മേഖലയിലേയ്ക്കും ചുവടുവെയ്ക്കുന്നു. ബിസിനസ് പേരിന് അടുത്തായി സ്റ്റോർഫ്രണ്ട് ഐക്കൺ ഉപഭോക്താക്കൾക്ക് കാണാം. കാറ്റലോഗ് കാണുന്നതിനും വില്പനയ്ക്കുള്ള സാധനങ്ങളുടെയും നൽകുന്ന സേവനങ്ങളുടെയും വിവരങ്ങൾഅറിയാനും അതിലൂടെ കഴിയും. കോൾ ബട്ടണിൽ അമർത്തിയാൽ വോയ്സ് കോളിനും വീഡിയോ കോളിനും അവസരമുണ്ട്. പുതിയ സംവിധാനം ആഗോളതലത്തിൽ അവതരിപ്പിച്ചതായി കമ്പനി ഇ-മെയിൽ സന്ദേശത്തിൽ അറിയിച്ചു. വാട്ട്സാപ്പിന്റെ കണക്കനുസരിച്ച് ദിവസവും 17.5കോടി പേർ ബിസിനസ് അക്കൗണ്ടിൽ സന്ദേശമയക്കുന്നുണ്ട്. നാലുകോടിയോളംപേർ ഓരോ മാസവും ബിസിനസ് കാറ്റ്ലോഗുകൾ കാണുന്നുമുണ്ട്. ഇന്ത്യയിൽ ഇത് 30ലക്ഷത്തിലധികമാണ്. WhatsApp makes a move towards e-commerce

from money rss https://bit.ly/38sgADy
via IFTTT

വിപണിയുടെ കുതിപ്പ് മ്യൂച്വല്‍ ഫണ്ടുകളും നേട്ടമാക്കി; ആദായം 53ശതമാനംവരെ ഉയര്‍ന്നു

യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങൾ ആഗോളതലത്തിൽ ഓഹരി വിപണികളെ സ്വാധീനിച്ചപ്പോൾ ആഭ്യന്തര സൂചികകളും എക്കാലത്തെയും ഉയരംകുറിച്ചു. സെൻസെക്സ് ഇതാദ്യമായി 43,000 കടന്നു. ഓഹരി വിപണിയിലെനേട്ടം യഥാർഥത്തിൽ മ്യൂച്വൽ ഫണ്ടുകളിൽ പ്രതിഫലിക്കുന്നുണ്ടോ? 298 ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ 234 എണ്ണവും ഒരുവർഷത്തെ ആദായക്കണക്കിൽ മികവുപുലർത്തി. സ്മോൾ ക്യാപ് ഫണ്ടുകളിൽ 53ശതമാനംവരെ ആദായം നൽകിയ ഫണ്ടുമുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 7,200 കോടിയിലധികം രൂപയാണ് ഫണ്ടുകളിൽനിന്ന് പിൻവലിച്ചതെന്നുമറിയുക. എസ്ഐപി നിക്ഷേപത്തിൽനിന്നുമുള്ളവരവും കുറഞ്ഞു. വിപണി കൂപ്പുകുത്തിയപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ടവരാണ് തിരിച്ചുവരവിനുള്ള അവസരത്തിനായി കാത്തിരിക്കാതെ ഫണ്ടുകൾ വിറ്റൊഴിഞ്ഞത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകളാണ് തിരിച്ചുവരവിൽ മുന്നിൽ. ഒരുവർഷത്തെ നേട്ടം പരിശോധിക്കുകയാണെങ്കിൽ സ്മോൾ ക്യാപ് വിഭാഗത്തിലെ ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ടാണ് നേട്ടത്തിൽമുന്നിൽ. 53ശതമാനം ആദായമാണ് ഒരുവർഷത്തിനിടെ ഫണ്ട് നൽകിയത്. ഒരുവർഷത്തിനിടെ 15ശതമാനത്തിലധികം നേട്ടം നൽകിയ ഫണ്ടുകൾ ബറോഡ മിഡ് ക്യാപ് -18.48% ബിഒഐ എഎക്സ്എ ടാക്സ് അഡ്വാന്റേജ് -20.54% കനാറ റൊബേകോ എമേർജിങ് ഇക്വിറ്റീസ് -15.06% കനാറ റൊബേകോ ഇക്വിറ്റി ടാക്സ് സേവർ -16.02% ഡിഎസ്പി സ്മോൾ ക്യാപ് -18.75% കൊട്ടക് സ്മോൾ ക്യാപ് -17.53% പരാഗ് പരീഖ് ലോങ് ടേം ഇക്വിറ്റി -23.53% പിജിഐഎം ഇന്ത്യ ഡൈവോഴ്സിഫൈഡ് ഇക്വിറ്റി -22.19% പിജിഐഎം ഇന്ത്യ മിഡ്ക്യാപ് ഓപ്പർച്യൂണിറ്റീസ് -33.89% ക്വാണ്ട് ആക്ടീവ് -20.52% ക്വാണ്ട് ടാക്സ് -24.48% ക്വാണ്ട് സ്മോൾ ക്യാപ് -54.35% യുടിഐ ഇക്വിറ്റി -17.88% യുടിഐ മിഡ്ക്യാപ് -18.28% (ആദായം കണക്കാക്കിയ തിയതി: നവംബർ 10,2020) കുറിപ്പ്: ഓഹരി അധിഷ്ഠിത ഫണ്ടുകളിൽനിന്ന് പരമാവധി ആദായം ലഭിക്കാൻ ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും എസ്ഐപിയായി നിക്ഷേപം നടത്തണം. ഒരുവർഷത്തെ ആദായംനോക്കി നിക്ഷേപം നടത്തരുത്. ഓഹരി വിപണി കുതിച്ചപ്പോൾ അതിനോടൊപ്പം മ്യൂച്വൽ ഫണ്ടുകളും നേട്ടമുണ്ടാക്കിയതായി കാണിക്കുന്നതിന് ഉദാഹരണമായാണ് മുകളിൽ നൽകിയിട്ടുള്ള ഫണ്ടുകൾ ചൂണ്ടിക്കാണിച്ചത്. നിക്ഷേപം നടത്തുന്നതിനുള്ള ശുപാർശയായി ഇതിനെ കണക്കാക്കേണ്ടതില്ല.

from money rss https://bit.ly/3naHCne
via IFTTT

Monday, 9 November 2020

ഒരൊറ്റദിവസംകൊണ്ട് ഇടിഞ്ഞത് 1,200 രൂപ: പവന്റെ വില 37,680 രൂപയായി

സംസ്ഥാനത്ത് സ്വർണവില കൂപ്പുകുത്തി. പവന്റെ വിലയിൽ ചൊവാഴ്ച 1200 രൂപയാണ് താഴെപ്പോയത്. ഇതോടെ വില 37,680 രൂപ നിലവാരത്തിലെത്തി. 4710 രൂപയാണ് ഗ്രാമിന്. നവംബർ ഒന്നിന് 37,680 നിലവാരത്തിലെത്തിയതിനുശേഷം തുടർച്ചയായ ദിവസങ്ങളിൽ വിലവർധിക്കുന്ന പ്രവണതയായിരുന്നു. തിങ്കളാഴ്ച 38,880 രൂപയിലെത്തുകയും ചെയ്തു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില കഴിഞ്ഞദിവസം 100 ഡോളറോളംതാഴ്ന്ന് 1,849.93 ഡോളർനിലവാരത്തിലേയ്ക്ക് ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. എന്നാൽ സ്പോട് ഗോൾഡ് വിലയിൽ ചൊവാഴ്ച നേരിയതോതിൽ വർധനവുണ്ടായിട്ടുണ്ട്. ഔൺസിന് 1,871.81 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയതോടെയാണ് സ്വർണവിലയിൽ കനത്ത ഇടിവുണ്ടായത്. ജോൺ ബൈഡൻ അധികാരത്തിലെത്തിയതോടെ സമ്പദ്ഘടന സ്ഥിരതയാർജിക്കുമെന്ന പ്രതീക്ഷയും കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട അനുകൂല റിപ്പോർട്ടുകളുമാണ് നിക്ഷേപകരെ അകറ്റിയത്.

from money rss https://bit.ly/3eJ4V4e
via IFTTT

സൂചികകളില്‍ നേട്ടംതുടരുന്നു: നിഫ്റ്റി 12,500 കടന്നു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. നിഫ്റ്റി 12,500ന് മുകളിലെത്തി. ആഗോള കാരണങ്ങളാണ് വിപണയിലെ നേട്ടത്തിനുപിന്നിൽ. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും വിപണിയിൽ പ്രതിഫലിച്ചു. സെൻസെക്സ് 228 പോയന്റ് നേട്ടത്തിൽ 42,825ലും നിഫ്റ്റി 62 പോയന്റ് ഉയർന്ന് 12,523ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 718 ഓഹരികൾ നേട്ടത്തിലും 294 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഒഎൻജിസി, ബജാജ് ഓട്ടോ, റിലയൻസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ടൈറ്റാൻ, മാരുതി, പവർഗ്രിഡ്, നെസ് ലെ, ഭാരതി എയർടെൽ, ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Indices open higher with Nifty above 12,500

from money rss https://bit.ly/3poA56a
via IFTTT

കശുമാങ്ങയില്‍നിന്നുള്ള മദ്യമായ 'ഫെനി' ഉത്പാദിപ്പിക്കാന്‍ കശുവണ്ടി കോര്‍പ്പറേഷന്‍

കൊച്ചി: കശുമാങ്ങയിൽനിന്ന് 'ഫെനി' ഉത്പാദിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോർപ്പറേഷൻ ഒരുങ്ങുന്നു. ഇതിനായുള്ള േപ്രാജക്ട് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സർക്കാരിന്റെയും എക്സൈസ് വകുപ്പിന്റെയും അനുമതി ലഭിക്കുന്നതോടെ ഉത്പാദനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കോർപ്പറേഷൻ. കിറ്റ്കോയാണ് പ്രൊജക്ട്റിപ്പോർട്ട് തയ്യാറാക്കിയത്. അനുമതി ലഭിക്കുന്നതോടെ കോർപ്പറേഷന്റെ വടകരയിലുള്ള ഫാക്ടറിയിലാണ് ഉത്പാദനം ആരംഭിക്കുക. ഫെനിയുടെ വിൽപ്പന എങ്ങനെയെന്ന് പിന്നീട് തീരുമാനിക്കും. ഫെനി ഉത്പാദനത്തിനായി 13 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കിയിട്ടുള്ളത്. കൂടാതെ, ഫെനി ഉത്പാദനത്തിലൂടെ വർഷം 100 കോടി രൂപയുടെ വിറ്റുവരവും ലക്ഷ്യമിടുന്നുണ്ട്. പുതിയ ഉത്പന്നം വിപണിയിൽ എത്തുന്നതോടെ കോവിഡ്കാലത്ത് നേരിട്ട നഷ്ടം കുറയ്ക്കാനാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്. പദ്ധതി വഴി നൂറോളം പേർക്ക് തൊഴിൽ ലഭിക്കും. ഡിസംബറിൽ ആരംഭിക്കുന്ന കശുവണ്ടി സീസൺ മാർച്ച് വരെ നീളും. ഈ സീസണിൽത്തന്നെ പദ്ധതി നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു. നിലവിൽ കേരളത്തിൽ ഒരുവർഷം 85,000 ടൺ കശുമാങ്ങയാണ് പാഴായിപ്പോകുന്നത്. ഫെനി ഉത്പാദനം തുടങ്ങുന്നതോടെ സംസ്ഥാനത്തെ കശുമാങ്ങ പാഴായിപ്പോകാതെ സൂക്ഷിക്കാം. മാത്രമല്ല, കശുമാങ്ങയിൽനിന്ന് മൂല്യവർധിത ഉത്പന്നം വിപണിയിൽ എത്തുന്നതിനൊപ്പം കർഷകർക്കും ആശ്വാസമാകും. കിലോയ്ക്ക് 3.75 രൂപ കൊടുത്ത് കർഷകരിൽനിന്ന് മാങ്ങ സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ തോട്ടണ്ടിക്ക് പുറമെ, കർഷകർക്ക് മാങ്ങയിൽ നിന്ന് വരുമാനം നേടാനാകും. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ കശുമാവുള്ളത്. അതിനാൽ ഈ ജില്ലകളിൽ നിന്നും ഫെനി ഉത്പാദിപ്പിക്കാൻ ആവശ്യമായ കശുമാങ്ങ ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ. കശുമാങ്ങയുടെ ലഭ്യത കുറഞ്ഞാൽ മറ്റു പഴങ്ങളിൽ നിന്നും ഫെനി നിർമിക്കാനും കോർപ്പറേഷൻ ഉദ്ദേശിക്കുന്നുണ്ട്. നിലവിൽ കശുമാങ്ങ കൊണ്ട് ജ്യൂസ്, സോഡ, ജാം തുടങ്ങിയവ കോർപ്പറേഷൻ വിപണിയിൽ എത്തിക്കുന്നുണ്ട്. ഇവയ്ക്ക് നല്ല ഡിമാൻഡും ഉണ്ട്.

from money rss https://bit.ly/36kzUQD
via IFTTT

സൂചികകള്‍ റെക്കോഡ് ഉയരത്തില്‍: സെന്‍സെക്‌സ് 704 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കോവിഡിനുമുമ്പുള്ള റെക്കോഡ് പിന്നിട്ട് ഓഹരി സൂചികകൾ. സെൻസെക്സ് 704.37 പോയന്റ് നേട്ടത്തിൽ 42,597.43ലും നിഫ്റ്റി 197.50 പോയന്റ് ഉയർന്ന് 12,461ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് തിരഞ്ഞെടുപ്പിന്റെ വിജയചിത്രം തെളിഞ്ഞതോടെയാണ് ആഗോള തലത്തിൽ ഓഹരി വിപണികൾ മുന്നേറിയത്. രാജ്യത്തെ സൂചികകളിലും മുന്നേറ്റം പ്രതിഫലിച്ചു. ബിഎസ്ഇയിലെ 1479 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1155 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 181 ഓഹരികൾക്ക് മാറ്റമില്ല. ഡിവീസ് ലാബ്, ഇൻഡസിന്റ് ബാങ്ക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, അദാനി പോർട്സ്, ഐടിസി, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ സെക്ടറുകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്ക്, ഊർജം സൂചികകൾ രണ്ടുശതമാനത്തിലേറെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്മോൾ ക്യാപ് 0.5ശതമാനവും നേട്ടമുണ്ടാക്കി. Indices end at record highs; Sensex zooms 704 points

from money rss https://bit.ly/2IiSj8m
via IFTTT

എട്ടുമാസത്തിനിടെ കുതിച്ചത് റെക്കോഡിലേയ്ക്ക്: ഓഹരികള്‍ നല്‍കിയത് 335ശതമാനംവരെ നേട്ടം

കോവിഡ് വ്യാപനത്തെതുടർന്ന് മാർച്ചിൽ ഓഹരി വിപണി കൂപ്പുകുത്തിയപ്പോൾ നിക്ഷേപിച്ചവർക്ക് ഇപ്പോൾ ലഭിച്ചിട്ടുണ്ടാകുക ലക്ഷങ്ങളുടെ നേട്ടം. രണ്ടുമാസംകൊണ്ട് വിപണി നാലുവർഷത്തെ താഴ്ന്ന നിലവാരത്തിലാണെത്തിയത്.നിഫ്റ്റി 40ശതമാനത്തോളം താഴ്ന്ന് 7,511നിലവാരത്തിലെത്തി. ജനുവരിയിൽ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽനിന്നായിരുന്ന ഈ വീഴ്ച. കോവിഡ് വ്യാപനം തുടരുമ്പോഴും എട്ടുമാസത്തിനിപ്പുറം വിപണി വൻകുതിപ്പാണ് നടത്തിയിരിക്കുന്നത്. നവംബർ ഒമ്പതിന് എക്കാലത്തെയും ഉയരം കുറിച്ച് നിഫ്റ്റി 12,451.80 നിലവാരത്തിലെത്തി. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോൺ ബൈഡന്റെ വിജയമാണ് രാജ്യത്തെ ഓഹരി സൂചികകൾ കുതിപ്പാക്കിമാറ്റിയത്. വിദേശ നിക്ഷേപകരുടെ സാന്നിധ്യവും പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം കമ്പനികൾ പുറത്തുവിട്ടതും സൂചികകൾക്ക് കരുത്തുപകർന്നു. ജനുവരിക്കും നവംബറിനുമിടയിൽ 12ലേറെ ഓഹരികൾ ലക്ഷങ്ങളാണ് നിക്ഷേപകർക്ക് സമ്മാനിച്ചത്. അദാനി ഗ്രീൻ എനർജി 334ശതമാനവും ലോറസ് ലാബ്സ് 243 ശതമാനവും ആൽകൈൽ ആമിനസ് കെമിക്കൽസ് 159ശതമാനവും ഗ്രാന്യൂൾസ് ഇന്ത്യ 152ശതമാനവും ബിർളസോഫ്റ്റ് 149ശതമാനവും നേട്ടം നിക്ഷേപകന് നൽകി. ഡിക്സൺ ടെക്നോളജീസ് 138ശതമാനവും നവീൻ ഫ്ളോറിൻ ഇന്റർനാഷണൽ 130ശതമാനവും ടാറ്റ കമ്യൂണിക്കേഷൻസ് 126ശതമാനവും വൈഭവ് ഗ്ലോബൽ 119ശതമാനവും ജെബി കെമിക്കൽസ് 111ശതമാനവും തൈറോകെയർ ടെക്നോളജീസ് 103ശതമാനവും നേട്ടമുണ്ടാക്കി. അതേസമയം, 40 മുതൽ 80ശതമാനംവരെ നഷ്ടമുണ്ടാക്കിയ ഓഹരികളുമുണ്ട്. ഫ്യൂച്ചർ റീട്ടെയിൽ, റെയ്മണ്ട്, കാനാറ ബാങ്ക്, ടാറ്റ കെമിക്കൽസ്, ഷോപ്പേഴ്സ് സ്റ്റോപ്പ്, പിഎൻബി, ഇന്ത്യബുൾസ് റിയൽഎസ്റ്റേറ്റ്, ഗ്രീവ്സ് കോട്ടൺ, ബാങ്ക് ഓഫ് ബറോഡ, സ്പൈസ് ജെറ്റ്, ഒഎൻജിസി, ഡെൽറ്റ കോർപ് നഷ്ടത്തിന്റെ അടിത്തട്ടുകണ്ടു. ഓഹരി വിപണിയിൽ എട്ടുമാസംകൊണ്ട് രൂപപ്പെട്ട കുതിപ്പിൽ ചില സെക്ടറുകളും പ്രധാനമായും കുറച്ച് ഓഹരികളുമാണ് പങ്കാളികളായത്. ഹ്രസ്വകാലത്തേയ്ക്ക് വിപണിയിൽ ചാഞ്ചാട്ടം തുടരും. അതേസമയം, മധ്യ-ദീർഘകാലത്തേയ്ക്ക് കുതിപ്പിന്റെ ട്രൻഡ് വിപണിയിൽതുടരുമെന്നുതന്നെയാണ് വിലയിരുത്തൽ.

from money rss https://bit.ly/2GIqMwl
via IFTTT

വ്യാജ വെബ്‌സൈറ്റുകള്‍ക്കെതരെ'ഗതി'യുടെ മുന്നറിയിപ്പ്

കൊച്ചി:രാജ്യത്തെ ഏറ്റവും പ്രമുഖ അതിവേഗ ചരക്കു വിതരണ കമ്പനിയായ ഗതിയുടെ പേരുപയോഗിച്ച് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകൾക്കെതിരെ ഉപഭോക്താക്കൾക്കു കമ്പനിയുടെ മുന്നറിയിപ്പ്. ചില വ്യക്തികളും സ്ഥാപനങ്ങളും ഗതിയുടെ സൽപേരുപയോഗിച്ച് വ്യാജ വെബ്സൈറ്റുകൾ ഇറക്കിയിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കമ്പനി നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സംശയാസ്പദമായ സ്ഥാപനങ്ങൾ ഗതിയുടെ ബ്രാന്റ് നെയിം ഉപയോഗിച്ചു നടത്തുന്ന കച്ചവട ഇടപാടുകൾ നിയമ വിരുദ്ധമാണ്. ഇത്തരം സ്ഥാപനങ്ങളുമായോ സമാനമായ പേരുള്ള മറ്റേതെങ്കിലും സ്ഥാപനങ്ങളുമായോ ഗതിക്ക് ബന്ധമില്ല. ചരക്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അനാവശ്യ തടസങ്ങൾ ഒഴിവാക്കുന്നതിനും ഉപഭോക്താക്കൾ വ്യാജന്മാരെ കരുതിയിരിക്കുകയും https://www.gati.comഎന്ന ഒദ്യോഗിക വൈബ്സൈറ്റിനെയോ ഔദ്യോഗിക ശാഖകളെയോ മാത്രം ആശ്രയിക്കുകയോ ചെയ്യണമെന്ന് ചീഫ് ബിസിനസ് ഡവലപ്മെന്റ് ഓഫീസർ മന്ദർ ബാബ്രെ പ്രസ്താവനയിൽ അറിയിച്ചു.

from money rss https://bit.ly/3kb8b9N
via IFTTT

ദീപാവലി മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 14ന്

മുംബൈ: ദീപാവലിയോടനുബന്ധിച്ച് സംവത് 2077ന് തുടക്കംകുറിച്ച് നവംബർ 14ന് പ്രത്യേക മുഹൂർത്ത വ്യാപാരം നടക്കും. ബിഎസ്ഇയിലും എൻഎസ്ഇയിലും ശനിയാഴ്ച വൈകീട്ട് 6.15മുതൽ 7.15വരെ ഒരുമണിക്കൂറാണ് മുഹൂർത്ത വ്യാപാരമുണ്ടാകുക. പ്രീ ഓപ്പനിങ് സെഷൻ 5.45 മുതൽ 6വരെയായിരിക്കും. നവംബർ 16ന് തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയുമായിരിക്കും. Diwali muhurat trading session on November 14

from money rss https://bit.ly/36hiBzQ
via IFTTT

Sunday, 8 November 2020

ബിഗ് ബാസ്‌കറ്റിലെ രണ്ടുകോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനയക്ക്

ഓൺലൈൻ പലചരക്ക് വില്പന പ്ലാറ്റ്ഫോമായ ബിഗ്ബാസ്കറ്റിലെ രണ്ടുകോടിയിലേറെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ രഹസ്യാന്വേഷണ ഏജൻസിയായ സൈബിൾ ഇങ്കാണ് വിവരംപുറത്തുവിട്ടത്. ഉപഭോക്താക്കളുടെ വിവരങ്ങൾ 40,000 ഡോളറിലേറെ വിലയ്ക്കാണ് ഡാർക്ക് വെബിൽ വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 15 ജി.ബിയിലേറെ വലിപ്പമുള്ള ഡാറ്റയാണ് ഡാർക്ക് വെബിലുള്ളത്. ഉപഭോക്താക്കളുടെ പേര്, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, വിലാസം, ജനനതിയതി, പ്രദേശം, ഐപി വിലാസം തുടങ്ങിയവയെല്ലാം ലഭ്യമാണ്. ഡാറ്റ ചോർച്ചയുണ്ടായവരുടെ പേരുവിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇവരുടെ സാമ്പത്തിക വിവരങ്ങൾ ഉൾപ്പടെയുള്ളവ സുരക്ഷിതമാണെന്നും പറയുന്നു. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഗ് ബാസ്കറ്റ് സിറ്റി പോലീസിന്റെ സൈബർ സെല്ലിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ക്രഡിറ്റ് കാർഡ് പോലുള്ളവയുടെ വിശദാംശങ്ങൾ സുരക്ഷിതമാണെന്ന് കമ്പനി അറിയിച്ചു. Data breach at BigBasket; personal info of over 2 crore users up on dark web for sale

from money rss https://bit.ly/3n4bqSj
via IFTTT

വില വര്‍ധന തുടരുന്നു; പവന്റെ വില 39,000 രൂപയിലേയ്ക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. തിങ്കളാഴ്ച പവന് 120 രൂപകൂടി 38,880 രൂപയായി. 4860 രൂപയാണ് ഗ്രാമിന്. 38,720 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ പവന്റെ വിലയിൽ ഒരാഴ്ചയ്ക്കിടെ 1,200 രൂപയാണ് വർധിച്ചത്. ഡോളർ തളർച്ചയിലായതോടെ ആഗോള വിപണിയിൽ സ്വർണവില നേരിയതോതിൽ വർധിച്ചു. ഔൺസിന് 1,955.76 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിലും വർധനവുണ്ടായി. 24 കാരറ്റ് പത്തുഗ്രാം സ്വർണത്തിന്റെ വില 52,252രൂപയാണ്.

from money rss https://bit.ly/3kgyXNT
via IFTTT

ഓഹരി വിപണി സര്‍വകാല റെക്കോഡില്‍: സെന്‍സെക്‌സില്‍ 572 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: പ്രതാപം തിരിച്ചുപിടിച്ച് ഓഹരി സൂചികകൾ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ യഥാർഥ ചിത്രംവ്യക്തമായതോടെയാണ് ഓഹരി വിപണി കുതിച്ചത്. സെൻസെക്സ് 572 പോയന്റ് നേട്ടത്തിൽ 42,465ലും നിഫ്റ്റി 159 പോയന്റ് ഉയർന്ന് 12,422ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1115 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 282 ഓഹരികൾ നഷ്ടത്തിലുമാണ്. 51 ഓഹരികൾക്ക് മാറ്റമില്ല. എല്ലാ വിഭാഗം സൂചികകളും മികച്ച നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, റിലയൻസ്, ടിസിഎസ്, ഐടിസി, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, ജെ.കെ സിമെന്റ് ഉൾപ്പടെ 253 കമ്പനികളാണ് തിങ്കളാഴ്ച സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. Indices hit record high; Sensex up 572 pts

from money rss https://bit.ly/2GLaFy6
via IFTTT

നിക്ഷേപ തട്ടിപ്പുകളിൽനിന്ന് രക്ഷനേടാൻ ‘ബഡ്സ് ’

നിക്ഷേപ തട്ടിപ്പിലൂടെ ഒട്ടേറെപ്പേർക്കാണ്, പ്രത്യേകിച്ച് സാധാരണക്കാർക്കാണ് നിരന്തരം പണം നഷ്ടമാകുന്നത്. ഇത്തരത്തിൽ രണ്ടു സംഭവങ്ങൾക്ക് കേരളം ഇപ്പോൾ സാക്ഷ്യംവഹിക്കുകയാണ്. ഇതിനു മുമ്പും പലതവണ കേരളത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള ചൂടേറിയ ചർച്ചകളും നടന്നിട്ടുണ്ട്. ഒരു അറസ്റ്റും കേസും ആയാൽ എല്ലാമായി എന്ന നിലയ്ക്കാണ് പൊതുവെ ഈ സംഭവങ്ങളെ നാം സമീപിക്കുന്നത്. അതുകൊണ്ടുതന്നെ 'ആട്, തേക്ക്, മാഞ്ചിയം', 'ആപ്പിൾ എ ഡേ' എന്നിവ പോലെ ഇവയും കുറെ നാളുകൾകഴിയുമ്പോൾ ജനം മറക്കും. പുതിയ ഏതെങ്കിലും തട്ടിപ്പുസംരംഭങ്ങളിൽ നിക്ഷേപിച്ച് ധനം നഷ്ടപ്പെടുന്നത് തുടരും. എന്താണ് 'ബഡ്സ്'? സാമ്പത്തിക ക്രമക്കേടുകൾ തടയാൻ വേണ്ടിയുള്ള ഒരു നിയമം കഴിഞ്ഞവർഷംതന്നെ പാർലമെൻറ് പാസാക്കുകയുണ്ടായി. 'ബാനിങ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം' (ബഡ്സ്) എന്ന നാമധേയത്തിൽ നിലവിൽവന്ന ഈ നിയമപ്രകാരം ഏതെങ്കിലും നിയമാനുസൃതമായ മാർഗത്തിൽ കൂടിയല്ലാതെ ഒരു കമ്പനിക്കോ വ്യക്തിക്കോ അല്ലെങ്കിൽ മറ്റാർക്കെങ്കിലുമോ നിക്ഷേപ സമാഹരണം നടത്താൻ സാധ്യമല്ല. കഴിഞ്ഞ വർഷം പാസാക്കിയ ഈ ആക്ടിന്റെ റൂൾസ് ഈ വർഷം ഫെബ്രുവരിയിൽത്തന്നെ കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. റിസർവ് ബാങ്ക്, സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ), ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി പോലെയുള്ള സംവിധാനങ്ങളുടെ അനുമതി കൂടാതെ നിക്ഷേപം സമാഹരിക്കുന്ന പ്രക്രിയതന്നെ ക്രിമിനൽക്കുറ്റം ആക്കുന്ന നിയമമാണിത്. അല്ലെങ്കിൽ സംസ്ഥാന നിയമങ്ങൾ ആയ കോ-ഓപ്പറേറ്റീവ്സ് ആക്ടിന്റെയോ ചിറ്റ് ഫണ്ട്സ് ആക്ടിന്റെയോ സമാനമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം നിക്ഷേപ സമാഹരണം. അങ്ങനെയല്ലാത്ത നിക്ഷേപ സമാഹരണം ജാമ്യമില്ലാ കുറ്റങ്ങളുടെ വകുപ്പിൽ പെടും. അതായത്, അനധികൃത നിക്ഷേപ സമാഹരണങ്ങളെ മുളയിലേ നുള്ളിക്കളയാനുള്ള ഒരു ശ്രമം. അനിയന്ത്രിത നിക്ഷേപങ്ങൾ നിരോധിക്കുന്ന ഈ പദ്ധതിയുടെ കീഴിലുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് പ്രധാനമായും സംസ്ഥാനങ്ങളാണ്. കേന്ദ്ര സർക്കാരിനും ചില ഉത്തരവാദിത്വം ഈ നിയമം അനുശാസിക്കുന്നു. സംസ്ഥാന സർക്കാർ ഈ നിയമം പ്രാവർത്തികമാക്കാനുള്ള സത്വര നടപടികൾ സ്വീകരിച്ചാൽ ഇനിയെങ്കിലും പണത്തട്ടിപ്പുകളുടെ കേസുകൾ കുറയും എന്ന് തീർച്ച. ഇപ്പോൾ നടന്ന രണ്ടു സംഭവങ്ങളിലും നിക്ഷേപങ്ങൾ കുറെ വർഷങ്ങളായി സ്വീകരിച്ചുപോന്നുവെന്നും ചില ചാനലുകൾ അടക്കമുള്ളവയിൽ ഈ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ കൊടുത്തിരുന്നു എന്നതുമാണ് വിചിത്രം. പുതിയ നിയമം നിലവിൽവന്നാൽ ഇങ്ങനെ പരസ്യം കൊടുക്കുന്ന മാധ്യമങ്ങൾക്കും ഉത്തരവാദിത്വം വരും. അനിയന്ത്രിതമായ നിക്ഷേപങ്ങളുടെ പരസ്യം, അഥവാ കൊടുത്താൽ അതിന്റെ നിരാകരണം അതേ വലിപ്പത്തിലും രൂപത്തിലും കൊടുക്കേണ്ട ബാധ്യത മാധ്യമങ്ങൾക്ക് വരും. അപ്പോൾപ്പിന്നെ, പരസ്യം കൊടുക്കുകയും അതിന്റെയടക്കം അടിസ്ഥാനത്തിൽ പാവപ്പെട്ടവർ നിക്ഷേപം നടത്തി, സമ്പാദ്യം നഷ്ടപ്പെടുമ്പോൾ അത് വാർത്തയാക്കി കൊടുക്കാനും കഴിയാതെവരും. മാധ്യമങ്ങൾക്കും ജനത്തിനും നിക്ഷേപ സമാഹരണം നടത്തുന്നവർക്കും അത് ഗുണം ചെയ്യും. നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാർ നാലു കാര്യങ്ങൾ ഉടൻതന്നെ സംസ്ഥാന സർക്കാർ ചെയ്യേണ്ടിയിരിക്കുന്നു. ബാക്കി നടപടിക്രമങ്ങൾ അതിന്റെ തുടർച്ചയായി വന്നുകൊള്ളും. 1. ബഡ്സ് ആക്ടിൽ അനുശാസിക്കുന്ന ഉദ്യോഗസ്ഥനെ (സർക്കാർ സെക്രട്ടറിക്കു താഴെയല്ലാതെ) ഉടൻ നിയമിക്കുക. ഈ ഉദ്യോഗസ്ഥൻ ഓഫീസ് തുടങ്ങുന്നതടക്കം മറ്റു കാര്യങ്ങൾ നിർവഹിക്കും. 2. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ ഒന്നോ രണ്ടോ സ്പെഷ്യൽ കോടതികൾ ഈ ആക്ട് പ്രകാരംതന്നെ പെട്ടെന്ന് തുടങ്ങുക. ആക്ട് നിഷ്കർഷിക്കുന്നത് 180 ദിവസങ്ങൾക്കകം കേസുകൾ തീർപ്പാക്കണം എന്നാണ്. നിക്ഷേപകരുടെ സമ്പാദ്യങ്ങൾക്ക് സർക്കാരിന് കൊടുക്കാനുള്ള നികുതി മുതലായവയെക്കാളും പ്രാമാണ്യം ഉള്ളതുകൊണ്ട്, കുറെയെങ്കിലും കാശ് ഈ കോടതികൾവഴി പെട്ടെന്ന് തിരിച്ചുകിട്ടിയേക്കാം. 3. പരസ്യങ്ങളിലൂടെയും മറ്റും ഈ ആക്ടിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക. റിസർവ് ബാങ്കിന്റെയോ സമാനമായ സ്ഥാപനങ്ങളുടെയോ സംസ്ഥാന സർക്കാരിന്റെയോ അനുമതി കൂടാതെ തുടങ്ങുന്ന നിക്ഷേപ സമാഹരണംതന്നെ (തിരിച്ചുകൊടുക്കാൻ സാധിച്ചാൽപ്പോലും) നിയമവിരുദ്ധവും ശിക്ഷാർഹവുമാണ് എന്ന്. 4. ഇപ്പോൾ ഈ നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ മാതൃകാപരമായ നടപടികൾ സ്വീകരിക്കുക. കേന്ദ്ര ഇടപെടലും ആവശ്യം ആക്ടിൽ പറയുന്ന നിക്ഷേപ പദ്ധതികളുടെ ദേശീയ തല രജിസ്ട്രി തുടങ്ങാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്. പക്ഷേ, ഇതൊക്കെക്കഴിഞ്ഞാലും ധനകാര്യ ഇടപാടുകൾ ഉള്ളിടത്തോളംകാലം തട്ടിപ്പുകൾ ഉണ്ടാകും. പഴുതടച്ച ഒരു നിയമത്തിനും അതിനെ തടുക്കാൻ സാധിക്കില്ല. നിതാന്ത ജാഗ്രതയും അവധാനതയും തന്നെയാണ് സ്വന്തം സമ്പാദ്യം കാത്തുസൂക്ഷിക്കാനുള്ള ഏക പരിരക്ഷ.

from money rss https://bit.ly/38CbWmL
via IFTTT

Saturday, 7 November 2020

3000 രൂപ വീതം പ്രതിമാസം നിക്ഷേപിച്ചിരുന്നെങ്കില്‍ അഞ്ചുവര്‍ഷംകൊണ്ട് 2.59 ലക്ഷം നേടാമായിരുന്നു

പ്രതിമാസം 3000 രൂപ വീതം ആക്സിസ് ബ്ലുചിപ്പ് ഫണ്ടിൽ അഞ്ചുവർഷം നിക്ഷേപിച്ചിരുന്നുവെങ്കിൽ 2,59,364 രൂപ സ്വന്തമാക്കാമായിരുന്നു. ഒരു ലക്ഷം രൂപ ഒറ്റത്തവണയായി ഏഴുവർഷംമുമ്പ് നിക്ഷേപം നടത്തിയിരുന്നെങ്കിൽ ഇപ്പോൾ 2.72 ലക്ഷം രൂപയായും വളർന്നിട്ടുണ്ടാകുമായിരുന്നു. ആദായമാകട്ടെ 15.36ശതമാനവും ലാർജ് ക്യാപ് വിഭാഗത്തിൽ മികച്ച നേട്ടം നൽകുന്ന ഫണ്ടുകളിലൊന്നാണ് ആക്സിസ് ബ്ലൂചിപ്പ് ഫണ്ട്. മൂന്നുവർഷക്കാലയളവിൽ എസിഐപി നിക്ഷേപത്തിന് ഫണ്ട് നൽകിയത് 13.73ശതമാനം നേട്ടമാണ്. അഞ്ചുവർഷത്തെ നേട്ടം 14.59ശതമാനവും ഏഴുവർഷത്തെ നേട്ടം 13.90ശതമാനവുമാണ്. 2010 ജനുവരി അഞ്ചിനാണ് ഫണ്ട് പ്രവർത്തനം തുടങ്ങിയത്. സെബിയുടെ മാർഗനിർദേശ പ്രകാരം ലാർജ് ക്യാപ് ഫണ്ടുകൾ 80ശതമാനം ആസ്തിയും വൻകിട കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപിക്കേണ്ടത്. 26 ഓഹരികളിലാണ് ഫണ്ട് നിക്ഷേപം നടത്തിയിട്ടുളളത്. 83.81ശതമാനവും വൻകിട കമ്പനികളിലാണ്. 16.19ശതമാനം ലാർജ് ക്യാപ് കമ്പനികളിലും നിക്ഷേപിച്ചിരിക്കുന്നു. ധനകാര്യ ഓഹരികളിലാണ് പ്രധാന നിക്ഷേപം. ടെക് നോളജി, ഹെൽത്ത്കെയർ, ഊർജം, എഫ്എംസിജി, കെമിക്കൽസ്, സർവീസസ്, ഓട്ടോമൊബൈൽസ്, കമ്യൂണിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലും നിക്ഷേപമുണ്ട്. ഇൻഫോസിസ്(9.81%), എച്ച്ഡിഎഫ്സി ബാങ്ക്(9.61%), റിലയൻസ് ഇൻഡസ്ട്രീസ്(8.33%), ബജാജ് ഫിനാൻസ(7.33%)്, ടിസിഎസ്(7.23), കൊട്ടക് മഹീന്ദ്ര ബാങ്ക് (5.51%)തുടങ്ങിയ ഓഹരികളിലാണ് പ്രധാനമായും നിക്ഷേപമുള്ളത്. പത്ത് ഓഹരികളിലായിട്ടാണ് 60ശതമാനം ആസ്തിയുമുള്ളത്. 2010 ജനുവരി അഞ്ചിനാണ് ഫണ്ട് പ്രവർത്തനംതുടങ്ങിയത്. അന്നുമുതൽ ഇതുവരെയുള്ള ആദായം 11.81ശതമാനമാണ്. 2020 സെപ്റ്റംബർ 30വരെയുള്ള കണക്കുപ്രകാരം ഫണ്ട് കൈകാര്യംചെയ്യുന്നത് 17,270 കോടി രൂപയാണ്. കുറഞ്ഞ റിസ്ക് വിഭാഗത്തിലുള്ള ഈഫണ്ടിന്റെ റിട്ടേൺ ഗ്രേഡ് ഹൈ ആണ്. അഞ്ചുവർഷക്കാലത്തിനപ്പുറമുള്ള സാമ്പത്തിക ലക്ഷ്യങ്ങൾക്ക് എസ്ഐപിയായി നിക്ഷേപിക്കാൻ യോജിച്ച ഫണ്ടാണിത്.

from money rss https://bit.ly/36cfhGa
via IFTTT

Friday, 6 November 2020

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്: അഞ്ച് ദിവസത്തിനിടെ കൂടിയത് ആയിരത്തിലേറെ രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. തുടർച്ചയായി രണ്ടാമത്തെ ദിവസവും പവന് 320 രൂപകൂടി. ഇതോടെ ശനിയാഴ്ച പവന്റെ വില 38,720 രൂപയായി ഉയർന്നു. 4840 രൂപയാണ് ഗ്രാമിന്. വെള്ളിയാഴ്ചയും പവന് 320 രൂപകൂടി 38,400 രൂപയിലെത്തിയിരുന്നു. ഇതോടെ അഞ്ചുദിവസത്തിനിടെ ആയിരത്തിലേറെ രൂപയുടെ വർധനവാണുണ്ടായത്. ഓഗസ്റ്റിൽ പവന് 42,000 രൂപയിലെത്തിയതിനുശേഷം വിലയിൽ കാര്യമായ ഇടിവുണ്ടായിരുന്നു. ആഗോള വിപണിയിലെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയരുന്നത്. ആഗള വിപണിയിൽ ഔൺസിന് 1,951.45 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് വിപണിയിൽ പ്രതിഫലിച്ചത്. യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പടെ കോവിഡ് വീണ്ടും വ്യാപിക്കുന്നതും വിലയെ സ്വാധീനിച്ചു.

from money rss https://bit.ly/3n02AF5
via IFTTT

പുതിയ മ്യൂച്വല്‍ ഫണ്ട് കാറ്റഗറി 'ഫ്‌ളക്‌സി ക്യാപ്' സെബി അവതരിപ്പിച്ചു

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) പുതിയ ഒരു ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് കാറ്റഗറികൂടി അവതരിപ്പിച്ചു. ഫ്ള്ക്സി ക്യാപ് എന്ന് പേരിട്ടിരിക്കുന്ന വിഭാഗത്തിൽ ചുരുങ്ങിയത് 65ശതമാനമെങ്കിലും നിക്ഷേപം ഓഹരിയിലായിരിക്കണം. ഓഹരികളുടെ വിപണിമൂല്യമോ, വിവിധ കാറ്റഗറികളോ നിക്ഷേപത്തിന് തടസ്സമാകില്ല. അതായത് ലാർജ് ക്യാപിലോ, മിഡ് ക്യാപിലോ, സ്മോൾ ക്യാപിലോ യഥേഷ്ടം നിക്ഷപിക്കാൻ ഈ കാറ്റഗറിയിലെ ഫണ്ടുകൾക്ക് കഴിയും. മൾട്ടിക്യാപിന്റെ നിക്ഷേപ രീതിയിൽ മാറ്റംവരുത്തിയതിനുപിന്നാലെയാണ് സെബിയുടെ പുതിയ പരിഷ്കരണം. പുതുക്കിയ വ്യവസ്ഥ പ്രകാരം മൾട്ടിക്യാപ് ഫണ്ടുകൾ, ലാർജ്, മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽ 25ശതമാനംവീതം നിക്ഷേപം നടത്തേണ്ടതുണ്ട്. 2021 ജനുവരിയോടെ പുതുക്കിയ നിബന്ധന ഫണ്ടുകൾ പാലിക്കേണ്ടത്. നിലവിലെ സംവിധാനംപൊളിച്ചെഴുതിയുള്ള സെബിയുടെ തീരുമാനം നിക്ഷേപലോകത്തുനിന്ന് വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു. പുതിയ കാറ്റഗറി വരുന്നതോടെ ഈ വിമർശനങ്ങൾക്ക് മറുപടിയുമാകും. മൾട്ടിക്യാപ് ഫണ്ടുകൾക്ക് ഫ്ളക്സി ക്യാപിലേയ്ക്കു ചുവടുമാറ്റാനുള്ള സാധ്യത എഎംസികൾക്ക് പ്രയോജനപ്പെടുത്താം. നിക്ഷേപ രീതി മാറ്റാതെതന്നെ ഫ്ളക്സി ക്യാപിൽ തുടരാൻ ഈ ഫണ്ടുകൾക്കു കഴിയും. കാറ്റഗറിയിൽമാത്രമെ മാറ്റമുണ്ടാകൂ. SEBI introduces a flexi-cap category in mutual funds

from money rss https://bit.ly/2IcU32E
via IFTTT

സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ 15 ശതമാനം വർധന

കൊച്ചി: ഇന്ത്യയിൽനിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ - ഓഗസ്റ്റ് കാലയളവിൽ 15 ശതമാനം ഉയർന്നു. വറ്റൽമുളക്, ജീരകം, മഞ്ഞൾ എന്നിവയുടെ കയറ്റുമതിയിലുണ്ടായ വർധനയാണ് മൊത്തം കയറ്റുമതിയിൽ പ്രതിഫലിച്ചതെന്ന് സ്പൈസസ് ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 10,001.61 കോടി രൂപയുടെ 5.70 ലക്ഷം ടൺ സുഗന്ധവ്യഞ്ജനങ്ങളാണ് ഏപ്രിൽ മുതലുള്ള അഞ്ച് മാസക്കാലയളവിൽ രാജ്യം കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 8,858.06 കോടി രൂപയുടെ 4.94 ലക്ഷം ടൺ ഉത്പന്നങ്ങളാണ് കയറ്റി അയച്ചത്. മുന്നിൽ വറ്റൽമുളക് കയറ്റുമതി മൂല്യത്തിലും വരുമാനത്തിലും മുന്നിട്ടുനിൽക്കുന്നത് വറ്റൽമുളകാണ്. 2020 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 2.10 ലക്ഷം ടൺ വറ്റൽമുളക് കയറ്റിയയച്ച് 2,876 കോടി രൂപയുടെ വരുമാനം നേടി. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുള്ളത് ജീരകമാണ്. 1873.70 കോടി രൂപയുടെ 1.33 ലക്ഷം ടൺ ജീരകമാണ് കയറ്റുമതി ചെയ്തത്. ജീരകത്തിന്റെ കയറ്റുമതി അളവിൽ 30 ശതമാനവും വിലയിൽ 19 ശതമാനവും വാർഷിക വർധനയുണ്ടായി. ഏലം കയറ്റുമതി വർധിച്ചു അളവിലും മൂല്യത്തിലും ഏറ്റവും വർധന രേഖപ്പെടുത്തിയ സുഗന്ധവ്യഞ്ജനം ഏലക്കയാണ്. അളവിൽ 225 ശതമാനവും മൂല്യത്തിൽ 298 ശതമാനവുമാണ് ഏലക്കയുടെ കയറ്റുമതി വളർച്ച. 221.50 കോടി രൂപ വിലമതിക്കുന്ന 1,300 ടൺ ഏലക്ക കയറ്റുമതി ചെയ്തു. ജാതി മുതൽ കുങ്കുമപ്പൂവു വരെ ജാതിക്ക, ജാതിപത്രി, ഉലുവ, മല്ലി, ബീജവ്യഞ്ജനങ്ങളായ കടുക്, അനിസീഡ്, ദിൽ സീഡ് എന്നിവയുടെ കയറ്റുമതിയിലും വർധനയുണ്ടായി. സുഗന്ധവ്യഞ്ജന എണ്ണ/സത്ത്, കസലറി, വാളൻപുളി, കുങ്കുമപ്പൂവ് തുടങ്ങിയവയും ഏപ്രിൽ-ഓഗസ്റ്റ് കാലയളവിലെ സുഗന്ധവ്യഞ്ജന കയറ്റുമതിൽ നിർണായക പങ്കുവഹിച്ചു. പ്രതിരോധ ശേഷി കൂട്ടുന്നവയ്ക്ക് ഡിമാൻഡ് കോവിഡ് പശ്ചാത്തലത്തിൽ രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്ന ചുക്ക്, മഞ്ഞൾ പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് ആവശ്യകത കൂടി. ഇന്ത്യയിൽനിന്നുള്ള ചുക്കിന്റെ കയറ്റുമതി ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 107 ശതമാനം ഉയർന്ന് 19,700 ടൺ ആയി. 704.10 കോടി രൂപ വിലമതിക്കുന്ന 79,000 ടൺ മഞ്ഞളാണ് ഇക്കാലയളവിൽ കയറ്റി അയച്ചത്.

from money rss https://bit.ly/2JJH7lA
via IFTTT

തുടര്‍ച്ചയായി അഞ്ചാം ദിവസവും മുന്നേറ്റം: സെന്‍സെക്‌സ് 553 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 552.90 പോയന്റ് നേട്ടത്തിൽ 41,893.06ലും നിഫ്റ്റി 143.20 പോയന്റ് ഉയർന്ന് 12,263.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1478 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1106 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 186 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണിയിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബജാജ് ഫിൻസർവ്, എസ്ബിഐ, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, ഗെയിൽ, ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ഊർജം, ഐടി, ലോഹം തുടങ്ങിയ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചപ്പോൾ എഫ്എംസിജി, ഫാർമ സെക്ടറുകൾ സമ്മർദത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടമുണ്ടാക്കി. Indices rally for 5th straight day, Sensex up 553 pts

from money rss https://bit.ly/3k2UMk0
via IFTTT

ജപ്പാന്‍ കമ്പനികള്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് ഉത്പാദനകേന്ദ്രം മാറ്റുന്നു

ജപ്പാൻ കമ്പനികളായ ടയോട്ട സ്തൂഷോയും സുമിഡയും ഉത്പാദനം ചൈനയിൽനിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. ഇന്തോ-പെസഫിക് മേഖലയിൽ ജപ്പാൻ, ഒസ്ട്രേലിയ, ഇന്ത്യ എന്നീരാജ്യങ്ങൾ ചേർന്ന് അസംസ്കൃത വസ്തുകൾ നിർമിക്കുന്നതിനായി സപ്ലൈ ചെയിൻ റീസീസൈലൻസിന് തുടക്കമിടാൻ തീരുമാനിച്ച് രണ്ടുമാസംതിയകയും മുമ്പാണ് ഈ തീരുമാനം. ഭാവിയിൽ കോവിഡ് വ്യാപനംപോലുള്ള പ്രതിസന്ധി തരണംചെയ്യുന്നതിന് നിർമാണ വിതരണമേഖലയിലെ വൈവിധ്യവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജപ്പാൻ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കമ്പനികൾ മറ്റുരാജ്യങ്ങളിൽ ഉത്പാദനകേന്ദ്രങ്ങൾ ആരംഭിക്കുന്നത്. പ്രമുഖ വാഹന നിർമാതാക്കളായ ടയോട്ടയുടെ അനുബന്ധസ്ഥാപനമാണ് ടയോട്ടാ സ്തൂഷോ. കെമിക്കൽ, അടിസ്ഥാനസൗകര്യവികസനം, ഭക്ഷ്യസംസ്കരണം എന്നീ മേഖലകളിലാണ് പ്രവർത്തനംം. വാഹനം, മെഡിക്കൽ, ഇലക്ട്രോണിക്സ്, ഊർജമേഖലകൾക്കുള്ള ഘടക നിർമാതാക്കളാണ് സുമിഡ. 64ബില്യൺ ഡോളറിന്റെ ബിസിനസാണ് ടയോട്ടോ സ്തൂഷോയുടേത്. ഓട്ടോ, മെിഡക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് എന്നീ നിർമാണമേഖലകളിൽ പ്രവർത്തിക്കുന്ന സുമിഡയ്ക്കാകട്ടെ 900 മില്യൺ ഡോളറിന്റെ ബിസിനസുമുണ്ട്. Japanese firms to shift production from China to India

from money rss https://bit.ly/3l7e74Q
via IFTTT

Thursday, 5 November 2020

വാട്ട്‌സാപ്പ് പേ വഴി എങ്ങനെ പണംകൈമാറാം?

ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവയപ്പോലെ യുപിഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പണമിടപാട് സംവിധാനമാണ് വാട്ട്സാപ്പിലുമുള്ളത്. ഫെബ്രുവരിയിൽ ബീറ്റാ വേർഷൻ പുറത്തിറക്കിയിരുന്നുവെങ്കിലും എല്ലാവർക്കും ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചത് ഇപ്പോഴാണ്. വാട്ട്സാപ്പ് ഉപയോഗിക്കുന്നവർക്ക് യുപിഐ സംവിധാനമുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് പണംകൈമാറാൻ കഴിയുക. എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ, ആക്സിസ് തുടങ്ങി എല്ലാ പ്രമുഖ ബാങ്കുകളിൽ അക്കൗണ്ടുള്ളവർക്കും പണമിടപാട് നടത്താം. എങ്ങനെ ഉപയോഗിക്കാം? സന്ദേശമയക്കുന്നതുപോലെ പണം കൈമാറാൻ കഴിയുന്ന സംവിധാനാണ് വാട്ട്സാപ്പ് ഒരുക്കിയിട്ടുള്ളത്. ചാറ്റ്ബാറിലുള്ള പെയ്മെന്റ്-ൽ ക്ലിക്ക് ചെയ്ത് നേരിട്ട് നിമിഷനേരംകൊണ്ട് പണംകൈമാറാം. നടത്തിയിട്ടുള്ള ഇപാടുകൾ, അക്കൗണ്ട് വിവരങ്ങൾ എന്നിവ പരിശോധിക്കുന്നതിനും സൗക്യമുണ്ട്. ഗൂഗിൾ പേ, പേടിഎം എന്നിവ ഉപയോഗിക്കുന്നതുപോലതന്നെ സൗകര്യപ്രദമാണ്. ഇടപാട് എങ്ങനെ? യുപിഐ ഐഡി സജീവമാക്കിയിട്ടുള്ളവർക്കാണ് വാട്ട്സാപ്പ് കോണ്ടാക്ട്സിലുള്ളവർക്ക് ആദ്യഘട്ടത്തിൽ പണംകൈമാറാൻ കഴിയുക. ക്യൂആർ കോഡ് ഉപയോഗിച്ചും പണംകൈമാറ്റം സാധ്യമാണ്. ഇന്ത്യൻ നമ്പറുകളിലേയ്ക്കുമാത്രം രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഇന്ത്യക്കാരുടെ ഫോൺ നമ്പറുകളിലേയ്ക്കുമാത്രമാണ് പണംകൈമാറാൻ കഴിയു. എത്രതുക കൈമാറാം യുപിഐയുടെ പണമിടപാട് പരിധി ഇവിടെയും ബാധകമാണ്. ഒരു ലക്ഷം രൂപവരെയാണ് പരമാവധി കൈമാറാൻ കഴിയുക. പണം കൈമാറുന്നതിന് നിരക്കുൾ ഈടക്കുകയില്ല. ബാങ്ക് അക്കൗണ്ടും ഐഎഫ്എസ് കോഡും ചേർത്ത് പണംകൈമാറാനുള്ള സൗകര്യം ചില യൂപിഐ ആപ്പുകൾ നൽകുന്നുണ്ട്. എന്നാൽ ഈ സൗകര്യം നിലവിൽ വാട്ട്സാപ്പിലില്ല.

from money rss https://bit.ly/2TYUjVw
via IFTTT