121

Powered By Blogger

Tuesday, 18 May 2021

കോവിഡ് രണ്ടാം തരംഗം:ഉപഭോഗത്തെയും തൊഴിലിനെയും ബാധിച്ചതായി ആർ.ബി.ഐ.

മുംബൈ: കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച പ്രതിസന്ധിയും വിവിധ സംസ്ഥാനങ്ങളിലെ ലോക്ഡൗണുകളും രാജ്യത്തെ ഉപഭോഗത്തെയും തൊഴിൽ ലഭ്യതയെയും ബാധിച്ചതായി റിസർവ് ബാങ്ക്. മേയിൽ പുറത്തിറക്കിയ ആർ.ബി.ഐ. ബുള്ളറ്റിനിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ വലിയ അളവിൽ തടസ്സപ്പെട്ടിട്ടുണ്ട്. 2021 ഏപ്രിൽ-മേയ് മാസങ്ങളിൽ രാജ്യത്തെ പ്രധാന സാമ്പത്തിക സൂചകങ്ങൾ താഴ്ന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ രണ്ടാംവ്യാപനത്തിൽ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഉപഭോഗമേഖലയിലാണ്. ഗതാഗത സംവിധാനങ്ങൾ പരിമിതമായി. ആളുകൾ പണം ചെലവഴിക്കുന്നത് കരുതലോടെയാക്കി. ഇതാണ് ഉപഭോഗത്തെ ബാധിച്ചത്. അതേസമയം, അവശ്യവസ്തുക്കളുടെ വിതരണത്തെ നിയന്ത്രണങ്ങൾ കാര്യമായി ബാധിച്ചിട്ടില്ല. കോവിഡ് രണ്ടാമതും പടർന്നത് 2021-'22 സാമ്പത്തികവർഷത്തെ ആദ്യ പാദത്തിന്റെ പകുതിയിൽ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ വേഗം കുറച്ചതായും ആർ.ബി.ഐ. പറയുന്നു. എന്നാൽ, നിലവിൽ ലഭ്യമായ സൂചനകൾ പ്രകാരം മുൻവർഷത്തെ അത്ര നഷ്ടം ഇത്തവണ ഉണ്ടായിട്ടില്ലെന്നത് ആശ്വാസമാണ്. കോവിഡ്വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ പുതിയ തൊഴിലവസരങ്ങളും കുറച്ചു. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ ബാലൻസ് ഷീറ്റ് 2020-'21 സാമ്പത്തികവർഷത്തിന്റെ രണ്ടും മൂന്നും പാദങ്ങളിൽ കുറഞ്ഞ തോതിലെങ്കിലും വളർച്ച രേഖപ്പെടുത്തിയിരുന്നു. വിപണിയിലെ പണലഭ്യതയിൽ ഇത്തരം സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. അതുകൊണ്ടുതന്നെ ഈ മേഖലയുടെ വളർച്ച സമ്പദ് വ്യവസ്ഥയിൽ നിർണായകമാണെന്നും ആർ.ബി.ഐ. സൂചിപ്പിക്കുന്നു.

from money rss https://bit.ly/2QucO62
via IFTTT

സെൻസെക്‌സ് 613 പോയന്റ് കുതിച്ചു: നിഫ്റ്റി 15,100ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ ചൊവാഴ്ച വ്യാപാരം അവസാനിപ്പിച്ചത് മികച്ചനേട്ടത്തോടെ. സെൻസെക്സ് 50,200നടുത്തെത്തി. നിഫ്റ്റിയാകട്ടെ 15,100ഉം കടന്നു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണംകുത്തനെ കുറഞ്ഞതും വാക്സിൻ നിർമാണത്തിനായി കൂടുതൽ കമ്പനികൾ രംഗത്തെത്തിയേക്കുമെന്ന വാർത്തകളുമാണ് വിപണിയെ സ്വാധീനിച്ചത്. 613 പോയന്റാണ് സെൻസെക്സിലെ നേട്ടം. 50,193.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 185 പോയന്റ് ഉയർന്ന് 15,108.10ലുമെത്തി. ബിഎസ്ഇ മിഡ്ക്യാപ് 1.87ശതമാനവും സ്മോൾ ക്യാപ് സൂചിക 1.28ശതമാനവും ഉയർന്നു. ഓട്ടോ സൂചിക 3.19ശതമാനവും ക്യാപിറ്റൽ ഗുഡ്സ്, കൺസ്യൂമർ ഡ്യൂറബിൾസ്, പവർ തുടങ്ങിയ സെക്ടറുകൾ രണ്ടുശതമാനംവീതവും നേട്ടമുണ്ടാക്കി. അതേസമയം, ബിഎസ്ഇ ടെലികോം 1.66ശതമാനവും എഫ്എംസിജി 0.37ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടൈറ്റാൻ, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ്, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ഐടിസി, കോൾ ഇന്ത്യ, ഡിവീസ് ലാബ്, യുപിഎൽ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex adds 613 pts; Nifty ends above 15,100

from money rss https://bit.ly/3ymRIrc
via IFTTT

രാജ്യത്തും സ്‌പോട് ഗോൾഡ് എക്‌സ്‌ചേഞ്ച്: ആഗോള വിപണിയുടെ ഭാഗമാകാൻ അവസരം

ആഗോള സ്വർണവിപണിയിൽ ഇടപെടാൻ രാജ്യത്തെ നിക്ഷേപകർക്കും അവസരം ലഭിച്ചേക്കും. രാജ്യത്ത് വൈകാതെ സ്പോട് ഗോൾഡ് എക്സ്ചേഞ്ച് സ്ഥാപിക്കാനാണ് മാർക്കറ്റ് റെഗുലേറ്ററായ സെബി തയ്യാറെടുക്കുന്നത്. വ്യക്തികൾ ഉൾപ്പടെയുള്ള ചെറുകിട നിക്ഷേപകർ, ബാങ്കുകൾ, വിദേശ നിക്ഷേപകർ, ജുവല്ലറികൾ എന്നിവർക്കെല്ലാം നിർദിഷ്ട സ്പോട് ഗോൾഡ് എക്സ്ചേഞ്ചിൽ വ്യാപാരം നടത്താൻ കഴിയും. ഓഹരി വിപണിയിലേതുപോലെ ട്രേഡ് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ട്രേഡ് ചെയ്യേണ്ട യൂണിറ്റുകൾ ഇലക്ട്രോണിക് ഗോൾഡ് രസീത്(ഇജിആർ)എന്നപേരിലാകും അറിയപ്പെടുക. എക്സ്ചേഞ്ചിന്റെ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവരോട് സെബി നിർദേശങ്ങൾ ആരാഞ്ഞിട്ടുണ്ട്. ആഗോളതലത്തിൽ സ്വർണ ഉപഭോഗത്തിൽ രണ്ടാംസ്ഥാനമാണ് ഇന്ത്യക്കുള്ളതെങ്കിലും ആഗോള വിലയെ സ്വാധീനിക്കാൻ ഇതുവരെകഴിഞ്ഞിരുന്നില്ല. വാർഷിക ഡിമാൻഡ് 800-900 ടൺ ആണ്. ഉപഭോഗത്തിന്റെകാര്യത്തിൽ ചൈനയ്ക്കാണ് ഒന്നാംസ്ഥാനം. സ്പോട് ഗോൾഡ് വ്യാപാരം തുടങ്ങുന്നതോടെ വിനിമയം കാര്യക്ഷമമാകും. സുതാര്യമായ വിലനിർണയം, ഗുണനിലവാരം ഉറപ്പാക്കൽ, സാമ്പത്തിക വിപണിയിലെ സമന്വയം, സ്വർണത്തിന്റെ പുനരുപയോഗം എന്നിവയ്ക്ക് തീരുമാനം ഗുണകരമാകും.

from money rss https://bit.ly/3uWZuX1
via IFTTT

Monday, 17 May 2021

സ്‌മോൾ ക്യാപ് ഫണ്ടുകൾ നൽകിയത് 100%ലേറെ ആദായം: നിങ്ങൾ നിക്ഷേപിക്കുമോ?

ഓഹരി വിപണിയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെയണ്ടായ കുതിപ്പ് സ്മോൾ ക്യാപ് ഫണ്ടുകളിലും പ്രതിഫലിച്ചു. 24 സ്മോൾ ക്യാപ് ഫണ്ടുകളിൽ 17 എണ്ണവും 100ശതമാനത്തിലേറെ ആദായമാണ് ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് നൽകിയത്. ആദായത്തിന്റെകാര്യത്തിൽ ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ടാണ് എല്ലാവരെയും ഞെട്ടിച്ചത്. 208ശതമാനമാണ് ഒരുവർഷത്തിനിടെ ഫണ്ട് നൽകിയത്. കൊട്ടക് സ്മോൾ ക്യാപ് ഫണ്ട് 132 ശതമാനവും മോത്തിലാൽ ഒസ് വാൾ നിഫ്റ്റി സ്മോൾ ക്യാപ് 250 ഇൻഡക്സ് ഫണ്ട് 119ശതമാനവും നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട് 116 ശതമാനവും ഐസിഐസിഐ പ്രൂഡൻഷ്യൽ സ്മോൾ ക്യാപ് ഫണ്ട് 114 ശതമാനവും ആദായം നിക്ഷേപകർക്ക് നൽകി. കോവിഡ് വ്യാപനത്തിൽനിന്ന് സമ്പദ്ഘടന തിരുച്ചവരവിന്റെ സൂചന നൽകിയപ്പോൾതന്നെ വിപണിയിൽ കുതിപ്പ് പ്രകടമായിരുന്നു. പണലഭ്യതവർധിച്ചതും സൂചികകളെ എക്കാലത്തേയും ഉയരത്തിലെത്തിച്ചു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 106ശതമാനത്തിലേറെയാണ് കുതിച്ചത്. സെൻസെക്സാകട്ടെ 60ശതമാത്തിൽതാഴെയും. മിഡ്ക്യാപ് സൂചിക 82ശതമാനവും ഈകാലയളവിൽ നേട്ടമുണ്ടാക്കി. ചാഞ്ചാട്ടം കൂടും സ്വഭാവമനുസരിച്ച് സ്മോൾ ക്യാപ് ഫണ്ടുകൽ അതീവ നഷ്ടസാധ്യതയുള്ളവയാണ്. വിപണി താഴുമ്പോൾ കുത്തനെ ഇടിയുകയും ഉയരുമ്പോൾ കുതിക്കുകയുംചെയ്യുന്ന സ്വഭാവം ഇവയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ഹ്രസ്വകാലനേട്ടം പരിഗണിച്ച് നിക്ഷേപം നടത്തരുത്. അതേസമയം, ദീർഘകാലയളവിലെ നിക്ഷേപമാണെങ്കിൽ മികച്ച ആദായവും പ്രതീക്ഷിക്കാം. നിക്ഷേപവരവിൽ കുതിപ്പ് മികച്ച ആദായംനൽകിയതോടെ സ്മോൾ ക്യാപ് ഫണ്ടുകളിൽ വൻതോതിൽ നിക്ഷേപമെത്താൻ തുടങ്ങി. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം മാർച്ചിൽ 336 കോടി രൂപയും ഏപ്രിലിൽ 184 കോടി രൂപയുമാണ് സ്മോൾ ക്യാപ് ഫണ്ടുകളിൽ കൂടുതലായി എത്തിയത്. കൈകാര്യം ചെയ്യുന്ന ആസ്തി 71,700 കോടിയായി ഉയരുകയുംചെയ്തു. ശ്രദ്ധിക്കേണ്ടകാര്യം: ലാർജ്, മിഡ്ക്യാപ് ഫണ്ടുകളെ അപേക്ഷിച്ച് റിസ്ക് കൂടിയ വിഭാഗമാണ് സ്മോൾ ക്യാപ്.മൂന്നുവർഷത്തെ ആദായം പരിശോധിച്ചാൽ അത് വ്യക്തമാകും. കാറ്റഗറിയിലെ മൂന്നുവർഷത്തെ ശരാശരി ആദായം 10.65ശതമാനം മാത്രമാണ്. മിഡ് ക്യാപ്, ലാർജ് ക്യാപ് വിഭാഗങ്ങലുടെ ശരാശരി ആദായം യഥാക്രമം 12.23ശതമാനവും 11.76ശതമാനവുമാണ്. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവിലെ നൽകിയിട്ടുള്ള ആദായം വിലയിരുത്തി സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കരുത്. കഴിഞ്ഞകാലത്തെ ആദായം ഭാവിയിൽ ലഭിച്ചേക്കണമെന്നില്ല. ലാർജ്, മിഡ്ക്യാപ് ഫണ്ടുകളിൽ നിക്ഷേപം നടത്തിയശേഷം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി (ദീർഘകാലയളവ് ലക്ഷ്യമിട്ട്) ചുരുങ്ങിയത് ഏഴുമുതൽ 10 വർഷംവരെ കാലാവധി കണക്കാക്കി എസ്ഐപിയായി നിക്ഷേപിക്കാം.

from money rss https://bit.ly/3weR51f
via IFTTT

സ്വർണവിലയിൽ വീണ്ടുംവർധന: പവന്റെ വില 36,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ചൊവാഴ്ച പവന്റെ വില 240 രൂപ കൂടി 36,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപകൂടി 4545 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ 1300 രൂപയിലേറെയാണ് വർധനവുണ്ടായത്. അന്തർദേശീയ വിപണിയിലാകട്ടെ സ്വർണവില മൂന്നുമാസത്തെ ഉയർന്ന നിലവാരത്തിലാണ്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം വർധിച്ച് 1,868.89 ഡോളറായി. ഡോളർ ദുർബലമായതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. പണപ്പെരുപ്പഭീഷണയും സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,437 രൂപയായി കുറഞ്ഞു. രണ്ടുവ്യാപാര ദിനങ്ങളിലായി 1,100 രൂപയുടെ വർധനവാണുണ്ടായശേഷമാണ് നേരിയ ഇടിവ്.

from money rss https://bit.ly/3ftoONt
via IFTTT

സെൻസെക്‌സ് 550 പോയന്റ് കുതിച്ചു: നിഫ്റ്റി 15,100 കടന്നു

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടാംദിവസവും വിപണിയിൽ കുതിപ്പ്. നിഫ്റ്റി 15,000വും സെൻസെക്സ് 50,000വും കടന്നു. 550 പോയന്റാണ് സെൻസെക്സിലെ നേട്ടം. നിഫ്റ്റിയാകട്ടെ 15,100 പിന്നിടുകയുംചെയ്തു. കോവിഡ് ബാധിതരുടെ പ്രതിദിന കണക്കുകളിൽ കുറവുണ്ടായതും രോഗം വിമുക്തിനിരക്ക് കുത്തനെ ഉയർന്നുതമാണ് വിപണിയിൽ ആത്മവിശ്വാസമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റാൻ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ സൂചിക 2.2ശതമാനം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.5ശതമാനവും ഒരുശതമാനവും ഉയർന്നു. ടാറ്റ മോട്ടോഴ്സ്, കാനാറ ബാങ്ക്, ആരതി ഇൻഡസ്ട്രീസ്, അബോട്ട് ഇന്ത്യ, ടോറന്റ് ഫാർമ, റൂട്ട് മൊബൈൽ തുടങ്ങി 35 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hzC5Hk
via IFTTT

ഏപ്രിലിൽ ഇറക്കുമതി ചെയ്തത് 45,450 കോടി രൂപയുടെ സ്വർണം

മുംബൈ: ഏപ്രിൽമാസത്തിൽ ഇന്ത്യ ഇറക്കുമതി ചെയ്തത് 620 കോടി ഡോളറിന്റെ (ഏകദേശം 45,450 കോടി രൂപ) സ്വർണം. രാജ്യത്ത് സ്വർണ ഉപഭോഗം കൂടിയതാണ് ഇറക്കുമതിയിൽ പ്രതിഫലിച്ചത്. 2020 ഏപ്രിലിൽ സ്വർണ ഇറക്കുമതി 28.3 ലക്ഷം ഡോളറിന്റേത് (20.75 കോടി രൂപ) മാത്രമായിരുന്നു. രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ഡൗൺ ഇറക്കുമതിയെ ബാധിച്ചതാണ് കാരണം. അതേസമയം, വെള്ളിയുടെ ഇറക്കുമതി ഏപ്രിലിൽ കുറഞ്ഞു. 1.19 കോടി ഡോളറിന്റെ വെള്ളിയാണ് ഏപ്രിലിൽ ഇന്ത്യയിലെത്തിയത്. 2020 ഏപ്രിലിത് 10.37 കോടി ഡോളറിന്റേത് (760 കോടി രൂപ) ആയിരുന്നു.

from money rss https://bit.ly/3waot9p
via IFTTT

സെൻസെക്‌സ് 848 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,900ന് മുകളിൽ

മുംബൈ: ഓട്ടോ, മെറ്റൽ, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ വിപണി കുതിച്ചു. നിഫ്റ്റി 14,900ന് മുകളിൽ ക്ലോസ്ചെയ്തു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ കുറവുണ്ടായതും ആഗോള കാരണങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്. സെൻസെക്സ് 848.18 പോയന്റ് നേട്ടത്തിൽ 49,580.73ലും നിഫ്റ്റി 245.40 പോയന്റ് ഉയർന്ന് 14,923.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2047 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1024 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 215 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ഭാരതി എയർടെൽ, എൽആൻഡ്ടി, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി എനർജി, ബാങ്ക്, ഓട്ടോ, മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ 1-4ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.6ശതമാനത്തോളം ഉയർന്നു. Nifty ends above 14,900, Sensex jumps 848 pts.

from money rss https://bit.ly/3yhaD6Y
via IFTTT

മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 12 വർഷത്തെ ഉയരത്തിൽ

രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 11വർഷത്തെ ഉയർന്ന നിരക്കിലെത്തി. ലോഹം, ഇന്ധനം, ഊർജം എന്നീമേഖലകളിലെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയർത്തിയത്. ഇതോടെ ഏപ്രിലിലെ മൊത്തവില സൂചിക 10.49ശതമാനത്തിലേയ്ക്ക് ഉയർന്നു. മാർച്ചിൽ 7.39ശതമാനമായിരുന്നു സൂചിക. മാർച്ചിനെ അപേക്ഷിച്ച് പ്രാഥമിക ഉത്പന്നങ്ങളുടെ വില ഏപ്രിലിൽ 3.83ശതമാനമാണ് ഉയർന്നത്. ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ, മിനറൽസ്, അസംസ്കൃത എണ്ണ, ഗ്യാസ് തുടങ്ങിയവയാണ് ഈ വിഭാഗത്തിൽവരിക. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഏപ്രിലിൽ 4.29ശതമാനമാണ്. മാർച്ചിലേതിൽനിന്ന് നേരിയതോതിൽ കുറവുണ്ടായി. 5.25ശതമാനമായിരുന്നു മാർച്ചിലെ പണപ്പെരുപ്പം.

from money rss https://bit.ly/3fmGJWm
via IFTTT

എൻഇഎഫ്ടി വഴിയുള്ള ഓൺലൈൻ പണമിടപാട് മെയ് 23ന് തടസ്സപ്പെടും

നാഷണൽഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി) സേവനം മെയ് 23ന് തടസ്സപ്പെടുമെന്ന് ആർബിഐ അറിയിച്ചു. പുലർച്ച് 12 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ 14 മണിക്കൂറാണ് ഇടപാട് തടസ്സപ്പെടുക. സാങ്കേതക സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ആർബിഐയുടെ അറിയിപ്പിൽ പറയുന്നു. അതേസമയം, ആർടിജിഎസ് വഴി പണമിടപാടിന് സൗകര്യമുണ്ടാകും. കഴിഞ്ഞ ഏപ്രിൽ 18ന് ആർടിജിഎസിനും സമാനമായ നവീകരണം നടത്തിയിരുന്നു. പണമിടപാട് തടസ്സപ്പെടുന്നകാര്യം ബാങ്കുകൾ ഉപഭോക്താക്കളെ അറിയിക്കും. നിലവിൽ ഏഴുദിവസവും 24 മണിക്കൂറും എൻഇഎഫ്ടി വഴി ഓൺലൈനായി പണമിടപാട് നടത്താൻ സൗകര്യമുണ്ട്. അരമണിക്കൂർ കൂടുമ്പോൾ ബാച്ചുകളായാണ് പണം അക്കൗണ്ടുകളിൽ വരവുവെയ്ക്കുക. എൻഇഎഫ്ടി വഴി എത്രതുകവേണമെങ്കിലും ട്രാൻസ്ഫർ ചെയ്യാനും കഴിയും. NEFT service wont be available on May 23 during these hours.

from money rss https://bit.ly/3hsvFcR
via IFTTT

ജിയോജിതിന്റ അറ്റാദായം 123 കോടി: ലാഭവിഹിതം 350 ശതമാനം

കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 426.81 കോടി രൂപ വരുമാനം നേടി. 2019-20 സാമ്പത്തിക വർഷത്തെ 306.37 കോടിരൂപയിൽ നിന്ന് 39 ശതമാനമാണ് ഈ സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനത്തിലെ വർദ്ധനവ്. നികുതിക്ക് മുൻപുള്ള ലാഭം 69.62 കോടിരൂപയായിരുന്നത് 137 ശതമാനം വർദ്ധിച്ച് 165.18 കോടിരൂപയിലെത്തി. അറ്റാദായം 46.93 കോടി രൂപയായിരുന്നത് 163 ശതമാനം വർദ്ധിച്ച് 123 കോടിയിലെത്തി. നാലാം പാദത്തിലെ ആകെവരുമാനം 82.68 കോടിരൂപയായിരുന്നത് 48 ശതമാനം വർദ്ധിച്ച് 122.56 കോടി രൂപയിലെത്തി. നികുതിക്ക് മുൻപുള്ള ലാഭം ഇതേ പാദത്തിൽ 24.86 കോടിയിൽ നിന്ന് 92 ശതമാനം വർദ്ധിച്ച് 47.73 കോടിയിലെത്തി. നാലാം പാദത്തിലെ അറ്റാദായം 18.83 കോടിരൂപയായിരുന്നത് 95 ശതമാനം വർദ്ധിച്ച് 36.76 കോടിയിലെത്തി. 1 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 2 രൂപ (200%) എന്ന നിരക്കിൽ ഈ വർഷത്തെ അവസാന ലാഭവിഹിതം നൽകാൻ ബോർഡ്ശുപാർശചെയ്തു. 2020 നവംബറിൽ ബോർഡ് ഒരു ഓഹരിക്ക് 1.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇതും ചേർത്ത്, 2020-21 വർഷത്തെ മൊത്തം ലാഭവിഹിതം 3.50 രൂപ (350%) നൽകാൻ ശുപാർശ ചെയ്തു. കഴിഞ്ഞ വർഷം കോവിഡ് മഹാമാരി ഉയർത്തിയ കടുത്ത വെല്ലുവിളികളെ വിപണികൾ ശക്തമായി പ്രതിരോധിച്ചതായും വിപണിയിലെ അനുകൂലസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, ഞങ്ങൾക്ക് ഉപഭോക്താക്കളുടെഎണ്ണവും ഓൺലൈൻ ഓഫറുകളും വർദ്ധിപ്പിക്കുവാൻ സാധിച്ചതായും ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെഅവസാന പാദത്തിൽവരുമാനത്തിന്റെകാര്യത്തിൽമികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ജിയോജിതിന് കഴിഞ്ഞു. ഉപഭോക്താക്കൾക്കായുള്ള ഓഫറുകൾ കൂടുതൽ വൈവിധ്യവത്കരിക്കുന്നതിനും സാന്നിധ്യം വിപുലീകരിക്കുന്നതിനും, ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസ് സെന്റേഴ്സ് അതോറിറ്റിക്ക് കീഴിൽ ആൾട്ടർനേറ്റീവ് ഫണ്ട് മാനേജർ എന്ന നിലയിൽ പ്രവർത്തിക്കാൻ ഒരു എ.എം.സി ലൈസൻസ് നേടുന്നതിനായി ഗിഫ്റ്റ് സിറ്റിയിൽ നിയന്ത്രണങ്ങൾക്കും അംഗീകാരങ്ങൾക്കും വിധേയമായിഒരു പ്രത്യേകവിഭാഗം രൂപീകരിക്കുന്നതിനുള്ള നിർദ്ദേശത്തിന് ബോർഡ് അംഗീകാരം നൽകി. 2021 മാർച്ച് 31 വരെയുള്ളകണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 51,000 കോടി രൂപയാണ്. കഴിഞ്ഞ വർഷം 66,000 ത്തോളം പുതിയ ഇടപാടുകാരെ ചേർക്കാൻ കമ്പനിക്ക് സാധിച്ചു. ഇതോടെ, മൊത്തം ഇടപാടുകാരുടെ എണ്ണം 11,10,000 ആയി.

from money rss https://bit.ly/2Rox3T9
via IFTTT

ആമസോൺ 'മിനി ടി.വി' അവതരിപ്പിച്ചു: സൗജന്യമായി സിനിമ ഉൾപ്പടെയുള്ളവ കാണാം

ആമസോൺ ഇന്ത്യയിൽ മിനി ടി.വി അവതരിപ്പിച്ചു. ആമസോൺ പ്രൈമിൽനിന്ന് വ്യത്യസ്തമായി സൗജന്യമായി ആർക്കും വീഡിയോ ആസ്വദിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ആഗോളതലത്തിൽ സാന്നിധ്യമുള്ള ആമസോൺ ഇന്ത്യയിലാണ് ആദ്യമായി സൗജന്യ സ്ട്രീമിങ് ആരംഭിച്ചത്. ആമസോൺഡോട്ട് ഇൻ-എന്ന ഷോപ്പിങ് ആപ്പിലൂടെയാണ് വെബ്സീരീസ് ഉൾപ്പടെയുള്ള വീഡിയോകൾ കാണാൻ കഴിയുക. മിനി ടി.വി സൗജന്യമായാണ് ലഭിക്കുകയെങ്കിലും യുട്യൂബിലേതുപോലെ പരസ്യങ്ങളുണ്ടാകും. പ്രമുഖർ ആണിനിരക്കുന്ന വെബ് സീരീസ്, കോമഡി ഷോസ്, ടെക് ന്യൂസ്, ഫുഡ്, ബ്യൂട്ടി, ഫാഷൻ എന്നുവേണ്ട വിവിധ വിഷയങ്ങളിലുള്ള പരിപാടികൾ മിനി ടിവിയിലുണ്ടാകും. പുതിയ സിനിമകളും ടിവി ഷോകളും ലഭിക്കും. ഇംഗ്ലീഷിലും ഒമ്പത് ഇന്ത്യൻ ഭാഷകളിലും ഷോകൾ ഉണ്ടാകും. നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽമാത്രമാണ് മിനി ടി.വി ലഭ്യമാകുകക. Introducing the Amazon miniTV – a free video streaming service. Watch entertaining, trendy and fresh videos for free – no paid subscription required – on Amazon's shopping app! https://bit.ly/2SVp68t pic.twitter.com/aHLCsr78NR — Amazon India (@amazonIN) May 15, 2021 Amazon launches miniTV in India for free videos

from money rss https://bit.ly/3uPbXvE
via IFTTT

Sunday, 16 May 2021

ബാഡ് ബാങ്കിന് കിട്ടാക്കട പ്രതിസന്ധിക്ക് തടയിടാനാകുമോ?

2021 ഫെബ്രുവരി ഒന്നിന് നടത്തിയ ബജറ്റ് പ്രസംഗത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബാഡ് ബാങ്ക് എന്ന ആശയം മുന്നോട്ടുവെച്ചത്. ബാങ്കുകളുടെ കിട്ടാക്കടം കൈകാര്യം ചെയ്യുന്നതിന് ഒരു ആസ്തി പുനർനിർമാണ കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ബാങ്കിംഗ് മേഖലയിൽ കിട്ടാക്കടം എക്കാലത്തുമുള്ള പ്രശ്നമാണെങ്കിലും കോവിഡ് 19 മഹാമാരിയുണ്ടാക്കിയ കഴിഞ്ഞ വർഷത്തെ അടച്ചിടലുകളും തുടർന്ന് ആർ.ബി.ഐ. പ്രഖ്യാപിച്ച മൊറോട്ടോറിയവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. നിഷ്ക്രിയ ആസ്തികൾ ഈ വർഷം കൂടുമെന്ന ബാങ്കുകളുടെ റിപ്പോർട്ട് ബാഡ് ബാങ്കെന്ന ആശയത്തിന്റെ പ്രസക്തി വർധിപ്പിച്ചു. എന്താണ് ബാഡ് ബാങ്ക്? ബാങ്കുകളിൽനിന്ന് കിട്ടാക്കടം അല്ലെങ്കിൽ നിഷ്ക്രിയ ആസ്തികൾ വാങ്ങുന്നതിനും വിൽക്കുന്നതിനുംവേണ്ടി സ്ഥാപിക്കുന്ന ധനകാര്യസ്ഥാപനമാണ് ബാഡ് ബാങ്ക്. ലളിതമായി പറഞ്ഞാൽ, യഥാർഥത്തിൽ ഇതൊരു ബാഡ് ബാങ്കല്ല. ആസ്തി പുനർനിർമാണ സ്ഥാപനമാണ്. ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽനിന്ന് നിഷ്ക്രിയ ആസ്തികൾ നീക്കി ശുദ്ധീകരിക്കുന്നതിനുള്ള ഒരുസ്ഥാപനം. നിഷ്ക്രിയ ആസ്തികൾ വാങ്ങി ബാലൻസ് ഷീറ്റ് ക്ലീനാക്കി ഉപഭോക്താക്കൾക്ക് വായ്പ നൽകുന്നതിനുള്ള ബാങ്കുകളുടെ തടസ്സം ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത് സ്ഥാപിക്കുന്നത്. കിട്ടാക്കടത്തിന്റെ ഭാരം ബാങ്കുകളിൽ നിന്ന് ഈ സ്ഥാപനം ഏറ്റെടുക്കുന്നു. ബാഡ് ബാങ്ക് പിന്നീട് നിഷ്ക്രിയ ആസ്തികൾ പുനക്രമീകരിച്ച് വാങ്ങാൻ താല്പര്യമുള്ള നിക്ഷേപകർക്ക് വിൽക്കുന്നു. ബാഡ് ബാങ്ക് ബാങ്കുകളിൽനിന്ന് വാങ്ങുന്ന നിഷ്ക്രിയ ആസ്തികൾ കൂടുതൽ വിലക്ക് നിക്ഷേപകർക്ക് വിറ്റ് ലാഭമുണ്ടാക്കുന്നു. കിട്ടാക്കടത്തിന്റെ ഭാരത്തിൽനിന്ന് ബാങ്കുകളെ മോചിപ്പിച്ച് ബാധ്യത കുറക്കുകയെന്നതാണ് പ്രഥമലക്ഷ്യം. ലാഭമുണ്ടാക്കുകയല്ല. പ്രതിസന്ധിയുടെ വ്യാപ്തി 2020 മാർച്ച് 31 വരെയുള്ള ആർ.ബി.ഐ.യുടെ കണക്കുകൾ അനുസരിച്ച് ബാങ്കുകളുടെ ബാലൻസ് ഷീറ്റിലുള്ള നിഷ്ക്രിയ ആസ്തി ഏതാണ്ട് 9 ലക്ഷം കോടി രൂപയുടേതായിരുന്നു. രണ്ടു വർഷം മുമ്പ് ഇത് 10 ലക്ഷം കോടി രൂപയായിരുന്നു. കുറച്ചുകാലമായി കിട്ടാക്കടം കുറഞ്ഞുവരുന്നുണ്ട്. ഇതിനു കാരണം കിട്ടാക്കടം തിരിച്ചടക്കുന്നതുകൊണ്ടല്ല മറിച്ച് വൻതോതിൽ എഴുതി തള്ളുന്നതുകൊണ്ടാണ്. പുതുതായി കിട്ടാക്കടം ഉണ്ടായിക്കൊണ്ടിരിക്കുകയുമാണ്. 2015 ൽ ആർ.ബി.ഐ. അസറ്റ് ക്വാളിറ്റി റിവ്യൂ പ്രൊസീജർ തുടങ്ങിയതു മുതൽക്കാണ് ബാങ്കുകൾ കിട്ടാക്കടം എഴുതിതള്ളുന്നത് വർധിക്കാൻ തുടങ്ങിയത്. 2015-16 ൽ 70000 കോടി രൂപയുടെയും 2019-20 ൽ 2.4 ലക്ഷം കോടി രൂപയുടെയും കിട്ടാക്കടമാണ് എഴുതി തള്ളിയത്. പുതിയ കിട്ടാക്കടം കഴിഞ്ഞവർഷം രണ്ടുലക്ഷത്തിലധികവും അതിനു മുമ്പത്തെ വർഷം 1.4 ലക്ഷം കോടി രൂപയുടേതുമായിരുന്നു. അതിനാൽ ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ ദുരിതം പരിഹരിക്കപ്പെടാതെ നീണ്ടുപോവുകയാണ്. അടച്ചുപൂട്ടൽ കാരണം ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി മൊത്തം അഡ്വാൻസിന്റെ 13.5 ശതമാനമായി സെപ്റ്റംബർ ആകുമ്പോഴേക്കും ഉയരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞവർഷം ഇതേകാലയളവിൽ ഇത് 7.5 ശതമാനമായിരുന്നു. നേട്ടങ്ങളും കോട്ടങ്ങളും ബാഡ് ബാങ്ക് സ്ഥാപിക്കുന്നതിന്റെ ഫലമായി ബാങ്കുകളുടെയെല്ലാം കിട്ടാക്കടങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയുമെന്നതാണ് ഇതിനനുകൂലമായ ഒരു പ്രധാന വാദഗതി. ബാഡ് ബാങ്ക് എന്ന ആശയം അമേരിക്ക, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മുമ്പുതന്നെ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. അമേരിക്കയിൽ ഇത് ട്രാപ്പ് (The troubled asset relief program) എന്ന പേരിലാണ് അറിയപ്പെടുന്നത്. 2008ലെ ഭവന വായ്പാ പ്രതിസന്ധിക്കു ശേഷമാണ് അമേരിക്കയിൽ ഇതിനു തുടക്കം കുറിച്ചത്. ഇതു നമ്മുടെ ബാഡ് ബാങ്ക് ആശയവുമായി അടുത്തുനിൽക്കുന്നതാണ്. ട്രാപ്പ് വഴി യു.എസ്. ട്രഷറി, ശല്ല്യമായ ആസ്തികളെല്ലാം പ്രതിസന്ധിയുടെ മൂർധന്യത്തിൽ വാങ്ങുകയും പിന്നീട് കമ്പോള അന്തരീക്ഷം മെച്ചപ്പെടാൻ തുടങ്ങിയപ്പോൾ വാങ്ങിയ ആസ്തികളല്ലൊം മറിച്ചുവിറ്റ് നാമമാത്രമായ ലാഭമുണ്ടാക്കുകയും ചെയ്തു. കിട്ടാക്കടം കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിക്കുന്ന സ്ഥാപനത്തിന് ഏറെ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. മുൻ ആർ.ബി.ഐ. ഗവർണർ രഘുറാം രാജനെപ്പോലുള്ളവർ പറയുന്നത് ഇത് വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറ്റുന്നതുപോലെയാണെന്നാണ്. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നത് പ്രശ്നപരിഹാരത്തിന് സഹായിക്കുമെന്നതിന്റെ യുക്തിക്ക് അർത്ഥമില്ലെന്നുകൂടി അവർ വാദിക്കുന്നു. രണ്ടു സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്നത് ഒരേപ്രശ്നങ്ങൾ തന്നെയാണ്. പുതുതായി ഒരു സ്ഥാപനം ഉണ്ടാക്കുന്നത് കൂടുതൽ ചെലവിലേക്കും നയിക്കുന്നു. സ്വകാര്യ മേഖലയിൽ ഒരു ബാഡ് ബാങ്ക് സ്ഥാപിക്കുന്നതുപോലെയല്ല പൊതുമേഖലയിൽ സ്ഥാപിക്കുന്നതെന്നാണ് മറ്റൊരു വിമർശനം. രണ്ടാമത്തേതിന് ആസ്തി വാങ്ങാൻ കൂടുതൽ പണം നൽകേണ്ടിവരും. അങ്ങനെ വരുമ്പോൾ പൊതുമേഖലയിലെ ബാഡ് ബാങ്കിന് കുറഞ്ഞ വിലയ്ക്ക് ആസ്തികൾ വിറ്റ് നഷ്ടം സഹിക്കേണ്ടി വന്നേക്കാം. ഇത് നികുതിദായകരുടെ മേൽ വീണ്ടും കൂടുതൽ ഭാരം വെച്ചുകെട്ടുന്നതിനെ സഹായിക്കുകയുള്ളൂ. കിട്ടാക്കട പ്രതിസന്ധിക്ക് തടയിടാനാകുമോ? പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കട പ്രതിസന്ധിയുടെ പിന്നിലെ പ്രധാന കാരണം അവയുടെ ഉടമസ്ഥാവകാശത്തിന്റെ സ്വഭാവമാണ് എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ശക്തമായ സാമ്പത്തിക പിൻബലമുള്ളവരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബാങ്കുകൾ പോലെയല്ല പൊതുമേഖലാ ബാങ്കുകൾ. അവ നടത്തിക്കൊണ്ടുപോകുന്ന ബ്യൂറോക്രാറ്റുകൾക്ക് ലാഭമുണ്ടാക്കിയെ തീരൂവെന്ന പ്രതിബദ്ധതയൊന്നും ഉണ്ടാവില്ല. തകർച്ചയിൽനിന്ന് ബാങ്കുകളെ പണംകൊടുത്ത് ബാഡ് ബാങ്ക് വഴി രക്ഷപ്പെടുത്തുന്നത് കിട്ടാക്കട പ്രതിസന്ധിയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പര്യാപ്തമല്ല. കൂടാതെ ഇത് വളരെ അപകട സാധ്യതകൾ ഉള്ള ഒന്നാണ്. ബാഡ് ബാങ്ക് പണം നൽകി സംരക്ഷിക്കപ്പെടുന്ന വാണിജ്യ ബാങ്കുകൾക്ക് അവർ ഇന്നു പിന്തുടരുന്ന തെറ്റുകൾ തിരുത്തുന്നതിനുള്ള കാര്യമായ വഴികളൊന്നും കാണുന്നില്ല. സംരക്ഷിക്കാൻ ആളുണ്ടെന്ന തോന്നൽ നിയന്ത്രണങ്ങളില്ലാതെ വീണ്ടും കടം കൊടുക്കുന്നതിന് ബാങ്കുകൾക്ക് പ്രചോദനമായി കൂടായ്കയില്ല. അത് കിട്ടാക്കട പ്രതിസന്ധിയെ കൂടുതൽ വലുതാക്കും. വായ്പയുടെ ഒഴുക്കിനെ സഹായിക്കുമോ? നിഷ്ക്രിയ ആസ്തികൾ ഏറ്റെടുക്കുന്നതോടെ ബാങ്കുകളിൽ കുടുങ്ങികിടക്കുന്ന 5 ലക്ഷം കോടിയിലധികംവരുന്ന തുക കൂടുതലായി ഉപയോഗപ്പെടുത്തുന്നതിന് ബാങ്കുകൾക്ക് കഴിയുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ബാഡ് ബാങ്ക് സ്ഥാപിക്കുന്നതുവഴി ബാങ്കുകളുടെ മൂലധന മിച്ചം മെച്ചപ്പെടുത്തുന്നതിനും കഴിഞ്ഞേക്കും. ബാങ്കുകകൾക്ക് വായ്പ നൽകുന്നതിന് കൂടുതൽ ആത്മവിശ്വാസമുണ്ടാക്കാൻ ഇത് ഉപകരിക്കും. ബാഡ് ബാങ്കിന്റെ രൂപീകരണം നടപ്പുവർഷത്തെ ബജറ്റിൽ നിർദ്ദേശിച്ച പുതിയ ആസ്തി പുനർനിർമാണ കമ്പനി പൊതുമേഖലാ ബാങ്കുകൾ എടുത്ത തീരുമാനത്തിന്റെ ഭാഗമാണ്. ബാങ്കുകളുടേതായ ആസ്തി പുനർനിർമാണ കമ്പനിക്ക് വലിയ സാധ്യതകൾ ഉണ്ടെന്നാണ് ആർ.ബി.ഐ. ഗവർണർ ശക്തികാന്ത ദാസ് പറയുന്നത്. യഥാർഥത്തിൽ ഇതൊരു ബാങ്കല്ല, ആസ്തി പുനർനിർമാണ കമ്പനി പോലൊരു സ്ഥാപനമാണ്. ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ നിന്ന് നിഷ്ക്രിയ ആസ്തികൾ നീക്കി ശുദ്ധീകരിക്കുന്നതിനുള്ള സ്ഥാപനം. നിർദ്ദിഷ്ട ബാഡ് ബാങ്കിൽ 11 ധനകാര്യ സ്ഥാപനങ്ങൾ ചേർന്നാണ് തുടക്കത്തിൽ നിക്ഷേപമിറക്കുക. ഒമ്പതു ബാങ്കുകളും രണ്ട് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുമാണ് തയ്യാറായി വന്നിരിക്കുന്നത്. തുടക്കത്തിൽ ഒമ്പതു ശതമാനം ഓഹരികൾ വീതമാണ് ഈ സ്ഥാപനങ്ങൾ എടുക്കുകയെന്നറിയുന്നു. ഭാവിയിൽ കൂടുതൽ സ്ഥാപനങ്ങൾ നിക്ഷേപം ഇറക്കിയേക്കാം. അപ്പോൾ വേണമെങ്കിൽ നിലവിലുള്ളവർക്ക് അവരുടെ ഓഹരികൾ ഒഴിവാക്കാം. കമ്പനിയെ സ്വകാര്യ മേഖലയിൽ നിലനിർത്താനാണ് ബാങ്കുകൾ പദ്ധതിയിടുന്നത്. ബാഡ് ബാങ്കിന്റെ എം.ഡി.യും സി.ഇ.ഒ.യുമായി എസ്.ബി.ഐ.യിലെ ചീഫ് ജനറൽ മാനേജരായ പദ്മകുമാർ എം. നായരെ നിയമിച്ചിട്ടുണ്ട്. ഇതിനകം പുതിയ കമ്പനിയിലേക്ക് മാറ്റാനായി രണ്ടു ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തികൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് കേൾക്കുന്നത്. തട്ടിപ്പായി മാറ്റിയിട്ടുള്ള വായ്പകൾ, ബാഡ് ബാങ്കിന് വിൽക്കാൻ അനുവദിക്കില്ലെന്ന് ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. ലിക്വിഡേഷൻ നടപടികൾ നേരിടുന്ന കമ്പനികളുടെ വായ്പകളും ബാഡ് ബാങ്കിലേക്ക് മാറ്റാനാവില്ല. ഏകദേശം 1.9 ലക്ഷം കോടി രൂപയുടെ വായ്പകളാണ് തട്ടിപ്പു വായ്പകളായി തരം മാറ്റിയിട്ടുള്ളത്. ഇതിൽ 80 ശതമാനവും പൊതുമേഖലാ ബാങ്കുകളുടേതാണ്. അതുകൊണ്ടുതന്നെ നിർദ്ദിഷ്ട ബാഡ് ബാങ്ക് പദ്ധതി നടപ്പിലാക്കിയശേഷവും പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ വലിയപങ്ക് അവയിൽ തുടരുമെന്നാണ് കരുതേണ്ടത്. (സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3huLjo0
via IFTTT

സ്വർണവിലയിൽ കുതുപ്പ്: പവന്റെ വില 36,120 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു. പവന്റെ വില 36,000 കടന്നു. 200 രൂപകൂടി 36,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി. 35,920 രൂപയായിരുന്നു കഴിഞ്ഞദിവസം. മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ സ്വർണ വില. മേയ് ഒന്ന്, രണ്ട് തീയതികളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, 35,040 രൂപ. മേയിൽ ഇതുവരെ പവന് 1080 രൂപയും ഗ്രാമിന് 135 രൂപയും വർധിച്ചു. ഏപ്രിൽ മുതൽ സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില മൂന്നുമാസത്തെ ഉയർന്ന നിലവാരത്തിലെത്തി. ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവുവന്നതുമാണ് സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,852.39 നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.7ശതമാനം ഉയർന്ന് 48,003 രൂപ നിലവാരത്തിലാണ്. വെള്ളി വിലയിലും സമാനമായ വിലവർധനവുണ്ടായി.

from money rss https://bit.ly/33SY2ss
via IFTTT

സെൻസെക്‌സിൽ 264 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,750ന് മുകളിൽ

മുംബൈ: ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ സൂചികകളെയും ചലിപ്പിച്ചു. നിഫ്റ്റി വീണ്ടും 14,750ന് മുകളിലെത്തി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസമുയർത്തി. സെൻസെക്സ് 264 പോയന്റ് ഉയർന്ന് 48,996ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തിൽ 14,753ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1296 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 264 ഓഹരികൾ നഷ്ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ഐടിസി, ഇൻഫോസിസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, എൻടിപിസി, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി എയർടെൽ, കോൾഗേറ്റ് പാമോലീവ്, ഓറിയന്റ് സിമെന്റ് തുടങ്ങി 24 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Sensex up 264 pts, Nifty tops 14,750

from money rss https://bit.ly/3bwdmzP
via IFTTT

ടിൻഡർ കൈവിട്ടു പക്ഷേ, വൈറ്റ്‌നി ശതകോടീശ്വരി

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡേറ്റിങ് ആപ്പായ 'ടിൻഡറി'ന്റെ ഫൗണ്ടിങ് ടീമിലുണ്ടായിരുന്നയാളാണ് വൈറ്റ്നി വോൾഫ് ഹേഡ്. യു.എസിലെ സാൾട്ട്ലേക് സിറ്റിയിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അവർപഠനശേഷം കുറച്ചുകാലം തെക്ക് കിഴക്കൻ ഏഷ്യയിലെഏതാനും അനാഥാലയങ്ങളിൽ പ്രവർത്തിച്ചു. പിന്നീട് യു.എസിൽ തിരിച്ചെത്തി, ന്യൂയോർക്കിലെ ഒരു സ്റ്റാർട്ട്അപ്പ് ഇൻക്യുബേഷൻ കേന്ദ്രത്തിൽ പ്രവർത്തിച്ചു. അപ്പോഴാണ് 'കാർഡിഫൈ'എന്ന സ്റ്റാർട്ട്അപ്പിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത്. പക്ഷേ, പ്രാരംഭഘട്ടത്തിൽ തന്നെ അത് പൊളിഞ്ഞു. ആ സംഘം ഡേറ്റിങ് സ്റ്റാർട്ട്അപ്പ് കെട്ടിപ്പടുത്തപ്പോൾ അതിന്റെയും ഫൗണ്ടിങ് ടീമിൽ വൈറ്റ്നിയുണ്ടായിരുന്നു. അവരുടെ ആപ്പിന് 'ടിൻഡർ'എന്ന പേരിട്ടത് വൈറ്റ്നിയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ടിൻഡർ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡേറ്റിങ് ആപ്പായി വളർന്നു. പക്ഷേ, ഇതിനിടെ, കമ്പനിയിൽ ആഭ്യന്തര കലാപങ്ങൾ ഉടലെടുത്തിരുന്നു. അതിൽ സഹികെട്ട് വൈറ്റ്നി 2014-ൽ പടിയിറങ്ങി. ലൈംഗികാരോപണം ഉൾപ്പെടെ ഉന്നയിച്ചായിരുന്നു വൈറ്റ്നിയുടെ പടിയിറക്കം. ഈ കേസിൽ 10 ലക്ഷം ഡോളർ നഷ്ടപരിഹാരമായി ലഭിച്ചു. അപ്പോഴാണ് താൻ പുതുതായി തുടങ്ങുന്ന സംരംഭത്തിലേക്ക് റഷ്യൻ സംരംഭകനായ ആൻഡ്രേ ആൻഡ്രീവ്, വൈറ്റ്നിയെ ക്ഷണിക്കുന്നത്. അദ്ദേഹവുമായി ചേർന്നാണ് 'ബമ്പിൾ' എന്നപേരിൽ സ്ത്രീകൾക്ക് പ്രാമുഖ്യമുള്ള ഡേറ്റിങ് ആപ്പ് 2014 ഡിസംബറിൽ വൈറ്റ്നി അവതരിപ്പിച്ചത്. ആറു വർഷത്തിനുള്ളിൽ യൂസേഴ്സിന്റെ എണ്ണം 10 കോടി കടന്നു. 2021-ൽ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) പൂർത്തിയായതോടെ, ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരായ അതിസമ്പന്നരിൽ ഒരാളായി വൈറ്റ്നി വോൾഫ് ഹേഡ് എന്ന 31-കാരി മാറി. ഫോബ്സ് മാസികയുടെ ഏറ്റവും പുതിയ പട്ടിക അനുസരിച്ച് 130 കോടി ഡോളർ ആണ് അവരുടെ ആസ്തിമൂല്യം. അതായത്, 9,750 കോടി രൂപ. സ്വന്തം നിലയിൽ വളർന്ന ശതകോടീശ്വരി എന്നാണ് ഫോബ്സ് അവരെ വിശേഷിപ്പിച്ചിരിക്കുന്നത്.

from money rss https://bit.ly/2SQTHnv
via IFTTT

Saturday, 15 May 2021

ഐ.പി.ഒയുമായി നാല് കമ്പനികൾ: ലക്ഷ്യം 4000 കോടി

ഇടവേളയ്ക്കുശേഷം ഐ.പി.ഒ വിപണി സജീവമാകുന്നു. ഒരുമാസത്തിനകം നാല് കമ്പനികൾ പ്രാരംഭ ഓഹരി വില്പനയുമായി രംഗത്തെത്തും. 4,000 കോടി രൂപയാകും ഈ കമ്പനികൾ വിപണിയിൽനിന്ന് സമാഹരിക്കുക. മുമ്പ് വിപണിയിലെത്താൻ തീരുമാനിച്ചതും എന്നാൽ സാഹചര്യം മനസിലാക്കി പിൻവാങ്ങിയതുമായ കമ്പനികളാണ് വീണ്ടുമെത്തുന്നത്. ശ്യാം മെറ്റാലിക്സ്, ദോഡ്ല ഡയറി, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(കിംസ്), ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി തുടങ്ങിയ കമ്പനികളാണ് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത്. ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി 1,400 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ശ്യാം മെറ്റാലിക്സ് 1,100 കോടി രൂപയും ദോഡ്ല ഡയറി 800 കോടി രൂപയും കിംസ് 700 കോടിയുമാകും സമാഹിരിക്കുക. കാര്യമായ നേട്ടമില്ലാതെ കനത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ് ഓഹരി വിപണി. അതേസമയം, മിഡ്ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിൽപ്പെട്ട ഓഹരികൾ ഈവർഷം മികച്ചനേട്ടമുണ്ടാക്കുകയുംചെയ്തിട്ടുണ്ട്. പുതിയതായി വിപണിയിലെത്തുന്ന കമ്പനികളിലേറെയും ഈ വിഭാഗത്തിലുള്ളവയുമാണ്. നിക്ഷേപകരിൽ പലരും വിപണിയിൽനിന്ന് പണംപിൻവലിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ പണലഭ്യതയ്ക്ക് കുറവുമില്ല. കഴിഞ്ഞ സാമ്പത്തികവർഷം ഐപിഒകളെ നിക്ഷേപകർ രണ്ടുകയ്യുംനീട്ടിയാണ് സ്വീകരിച്ചത്. ഇതൊക്കെയാണ് ഇടവേളയ്ക്കുശേഷം ഐപിഒ വിപണി സജീവമാകാൻ കാരണമായി പറയുന്നത്. കഴിഞ്ഞവർഷം വിപണിയിലെത്തിയ 70ശതമാനം കമ്പനികളും ലിസ്റ്റ് ചെയ്ത് അന്നുതന്നെ നിക്ഷേപകന് നേട്ടംനേടിക്കൊടുത്തു. ഈ കമ്പനികൾ മൊത്തംനൽകിയ ശരാശരി നേട്ടം 34ശതമാനമാണ്. അഞ്ചുവർഷക്കാലയളവിലെ ഉയർന്ന നിരക്കാണിത്.

from money rss https://bit.ly/2RWXhMA
via IFTTT

സ്വർണവില 36,000 രൂപയിലേയ്ക്ക്: പവന് വർധിച്ചത് 200 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 200 രൂപ വർധിച്ച് 35,920 രൂപയായി. ഗ്രാമിന്റെ വില 25 രൂപകൂടി 4490 രൂപയുമായി. 35,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,843.90 ഡോളർ നിലവാരത്തിലാണ്.

from money rss https://bit.ly/3bt5nmX
via IFTTT

"പ്രശ്നമാണ്‌, കിഫ്‌ബിപോലെയുള്ള പദ്ധതികളും മസാലബോണ്ടുകളും"

എല്ലാ കണ്ണുകളും ഇപ്പോൾ തമിഴ്നാട് ധനമന്ത്രിയിലാണ്. പഴനിവേൽ ത്യാഗരാജൻ. വിദേശത്തുനിന്ന് ഉന്നത ബിരുദങ്ങൾ നേടി‚ കോടികളുടെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് തമിഴകത്തെ സേവിക്കാനെത്തിയ മധുരക്കാരൻ. ഇത്രയും കാലം ഉള്ളിൽക്കൊണ്ടുനടന്നിരുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള അവസരം തന്നതിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നന്ദിപറഞ്ഞുകൊണ്ടാണ് അദ്ദേഹം 'മാതൃഭൂമി'യോട് മനസ്സുതുറന്നത്. മാതൃഭൂമി പ്രതിനിധി കെ.എ. ജോണിക്ക് അനുവദിച്ച പ്രത്യേകഅഭിമുഖത്തിൽനിന്ന്. 2016-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുകാലത്താണ് പഴനിവേൽ ത്യാഗരാജനെ ആദ്യമായി കണ്ടത്. മധുരയിൽ അദ്ദേഹത്തിന്റെ വീട്ടിൽവെച്ചായിരുന്നു കൂടിക്കാഴ്ച. അതിനും വർഷങ്ങൾക്കുമുമ്പ് ത്യാഗരാജന്റെ പിതാവ് പഴനിവേൽ രാജനെയും ഇതേവീട്ടിൽവെച്ച് കണ്ടിരുന്നു. പഴനിവേൽ രാജൻ തമിഴ്നാട് സ്പീക്കറും മന്ത്രിയുമായിരുന്നു. പഴനിവേൽ രാജന്റെ പിതാവ് പി.ടി. രാജൻ 1936-ൽ മദ്രാസ് പ്രസിഡൻസിയുടെ മുഖ്യമന്ത്രിയും. നൂറുകൊല്ലംമുമ്പ് ഓക്സ്ഫഡിൽനിന്ന് നിയമബിരുദമെടുത്തയാളായിരുന്നു ജസ്റ്റിസ് പാർട്ടിയുടെ അവസാനപ്രസിഡന്റുകൂടിയായിരുന്ന പി.ടി. രാജൻ. പേരക്കിടാവ് ത്യാഗരാജനും വിദ്യാഭ്യാസയോഗ്യതകൾ ഏറെയാണ്. തിരുച്ചി എൻ.ഐ.ടി.യിൽനിന്ന് കെമിക്കൽ എൻജിനിയറിങ്ങിൽ ബിരുദം, ന്യൂയോർക്ക് സർവകലാശാലയിൽനിന്ന് ബിരുദാനന്തരബിരുദവും പിഎച്ച്.ഡി.യും എം.ഐ.ടി. സ്ലൊവാൻ സ്കൂൾ ഒാഫ് മാനേജ്മെന്റിൽനിന്ന് എം.ബി.എ. ആഗോള സാമ്പത്തികസ്ഥാപനമായ ലെഹ്മാൻ ബ്രദേഴ്സിൽ പ്രവർത്തിച്ചശേഷമാണ് ത്യാഗരാജൻ സിങ്കപ്പൂരിൽ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിലേക്കെത്തിയത്. അവിടെ ഫിനാൻഷ്യൽ മാർക്കറ്റ് വിഭാഗം എം.ഡി.യായിരിക്കെയാണ് കോടികൾ ശമ്പളമായി കിട്ടിയിരുന്ന കോർപ്പറേറ്റ് ലോകം വിട്ട് തമിഴകരാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനം ത്യാഗരാജൻ എടുത്തത്. 2006-ൽ പിതാവ് പഴനിവേൽ രാജന്റെ അകാലമരണമാണ് ഇതിനുള്ള നിമിത്തമായത്. ഒമ്പതുകൊല്ലത്തിനുശേഷം ത്യാഗരാജൻ സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്നു. 2016-ലെ തിരഞ്ഞെടുപ്പിൽ മധുര സെൻട്രലിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുകൊല്ലത്തിനിപ്പുറം എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. മന്ത്രിസഭയിൽ ധനകാര്യം, ആസൂത്രണം, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, പെൻഷൻസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി. അമേരിക്കൻ വംശജയായ മാർഗരറ്റ് ആണ് ഭാര്യ. പഴനി ത്യാഗരാജനും വേൽ ത്യാഗരാജനും മക്കൾ. ? കോവിഡ് പോരാട്ടത്തിൽ ആദ്യം വേണ്ടത് സുതാര്യതയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻവ്യക്തമാക്കിയിരുന്നു. എങ്ങനെയാണത് = കോവിഡിന്റെ കാര്യത്തിൽ മാത്രമല്ല, എല്ലാമേഖലയിലും സുതാര്യത ഉറപ്പാക്കുകയാണ് ഡി.എം.കെ. സർക്കാരിന്റെ ലക്ഷ്യം. തമിഴ്നാടിന്റെ ധനസ്ഥിതി വെളിപ്പെടുത്തുന്ന ധവളപത്രം ഞങ്ങൾ ഉടനെ പുറത്തിറക്കും. കോവിഡിന്റെ രണ്ടാംവ്യാപനമില്ലായിരുന്നെങ്കിൽ എന്റെ ആദ്യത്തെ നടപടി ഈ ധവളപത്രമാവുമായിരുന്നു. പക്ഷേ, ഇപ്പോൾ എല്ലാശ്രദ്ധയും കേന്ദ്രീകരിക്കേണ്ടത് കോവിഡിനോടുള്ള പോരാട്ടത്തിലാണ്. അതുകൊണ്ടുതന്നെ ധവളപത്രം എപ്പോഴാണ് പുറത്തിറക്കുകയെന്ന് ഇപ്പോൾ പറയാനാവില്ല. എന്തായാലും ഇടക്കാലബജറ്റിനുമുമ്പ് അത് ചെയ്തിരിക്കും. കോവിഡിന്റെ കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതെങ്ങനെ എന്നതിലേക്കുവരാം. ഇതിന് റോക്കറ്റ് സയൻസിന്റെയൊന്നും ആവശ്യമില്ല. കൃത്യമായ വിവരം ലഭ്യമാക്കുകയാണ് ആദ്യം വേണ്ടത്. മരിക്കുന്നവരുടെയും രോഗികളുടെയും ആർ.ടി.പി.സി.ആർ. ടെസ്റ്റിന്റെയും കാര്യത്തിൽ കൃത്യമായ വിവരംവേണമെന്ന നിർദേശം ബന്ധപ്പെട്ട എല്ലാവർക്കും നൽകിയിട്ടുണ്ട്. ഓരോ സ്ഥലത്തെയും ശ്മശാനങ്ങളിൽ ദഹിപ്പിക്കപ്പെടുന്ന മൃതദേഹങ്ങളുടെ എണ്ണം അതതിടങ്ങളിലെ ആശുപത്രികളിൽനിന്നുള്ള വിവരവുമായി ഒത്തുനോക്കിയാൽ കൃത്യമായ കണക്കുകിട്ടും. കണക്കിൽ കള്ളക്കളി നടക്കുമ്പോഴാണ് വിവരം വിവരമല്ലാതാവുന്നത്. ജനങ്ങളിൽനിന്ന് ഒന്നും മറച്ചുവെക്കരുത് എന്ന ആപ്തവാക്യമാണ് ഞങ്ങളെ നയിക്കുന്നത്. ജനങ്ങൾ കൂടെയില്ലെങ്കിൽ ഒരു പോരാട്ടവും ജയിക്കാനാവില്ല. ഓരോ ആശുപത്രിയിലും എത്ര കിടക്കകൾ, എത്ര വെന്റിലേറ്ററുകൾ, എത്ര ഐ.സി.യു.കൾ എന്നൊക്കെയുള്ള വിവരങ്ങൾ ലഭ്യമാവുന്ന സമഗ്രവിവരവിജ്ഞാനകേന്ദ്രം പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഡാഷ്ബോർഡിൽവരുന്ന വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താൻ കൃത്യമായ ഓഡിറ്റിങ്ങുണ്ടാവും. കോവിഡ് വല്ലാതെ വ്യാപകമായിട്ടുള്ള എല്ലാ ജില്ലയ്ക്കും ഒാരോ മന്ത്രിമാരെ ചുമതലയേൽപ്പിച്ചിട്ടുണ്ട്. ? കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സഹകരണമില്ലെന്ന ആരോപണം നിലനിൽക്കെ കോവിഡിനോടുള്ള പോരാട്ടത്തിൽ ജയിക്കുകയെന്നത് സംസ്ഥാനങ്ങൾക്ക് എളുപ്പമാണോ? = ലോകവും ജീവിതവും പലപ്പോഴും അങ്ങനെയാണ്. പക്ഷേ, പ്രതിബന്ധങ്ങളുണ്ടാവുന്നു എന്നതുകൊണ്ട് നമുക്ക് ലക്ഷ്യം കാണാതിരിക്കാനാവില്ല. കേരളവും തമിഴ്നാടും പോലുള്ള സംസ്ഥാനങ്ങൾക്ക് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഈ പോരാട്ടം ജയിക്കാനാവുമെന്നാണ് ഞാൻ കരുതുന്നത്. കാരണം, സാമൂഹികനീതിയുടെ വലിയൊരു ചരിത്രം രണ്ടു സംസ്ഥാനങ്ങൾക്കുമുണ്ട്. മെഡിക്കൽമേഖലയിലെ സുശക്തമായ അടിസ്ഥാനസൗകര്യവും ഇരുസംസ്ഥാനങ്ങളുടെയും സവിശേഷതയാണ്. ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകളും ഡോക്ടർമാരുമുള്ള സംസ്ഥാനമാണ് തമിഴ്നാട്. ഞങ്ങളുടെ സമ്പദ്വ്യവസ്ഥയും താരതമ്യേന വലുതാണ്. എന്തുസഹായവും നൽകാൻ സന്നദ്ധരായ തമിഴ് പ്രവാസിസമൂഹം വലിയൊരു ബലമാണ്. ഇന്നലെ ഞാൻ സിങ്കപ്പൂരിലും ദുബായിലും അമേരിക്കയിലുമുള്ള തമിഴ് പ്രവാസിസംഘടനകളുമായി സംസാരിച്ചിരുന്നു. എന്തുവേണമെങ്കിലും ചെയ്യാൻ തയ്യാറാണെന്നാണ് അവർ പറഞ്ഞത്. ? വലിയ വിഭവസമാഹരണമാണ് ഈ പോരാട്ടം ആവശ്യപ്പെടുന്നത്. പൊതുസമൂഹത്തിൽനിന്നുള്ള സംഭാവനകൾക്കപ്പുറത്ത് കോവിഡുമായി ബന്ധപ്പെട്ടുള്ള ചെലവുകൾക്ക് എങ്ങനെയാണ് പണം കണ്ടെത്തുക? = മരുന്നുകൾ, വാക്സിൻ, ഓക്സിജൻ എന്നിവയാണ് അടിയന്തരമായി വേണ്ടത്. ഇതിനുള്ള പണം പ്രവാസിസമൂഹത്തിന്റെ സംഭാവനകളിലൂടെത്തന്നെ കണ്ടെത്താനാവുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഇങ്ങനെ ലഭിക്കുന്ന ഓരോ ചില്ലിക്കാശിന്റെയും കണക്കുകൾ ഞങ്ങൾ പരസ്യപ്പെടുത്തും. വാസ്തവത്തിൽ പണമല്ല ഇവിടെ മുഖ്യപ്രശ്നം. ഈ പറഞ്ഞ സംഗതികളുടെ ലഭ്യതയാണ് പ്രശ്നം. ആളുകൾക്ക് നേരിട്ടുനൽകുന്ന സഹായധനം (ഓരോ റേഷൻ കാർഡ് ഉടമയ്ക്കും നാലായിരം രൂപ നൽകുമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുള്ളത് ), ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കുള്ള സഹായം, പാൽ വില കുറച്ചത്, സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര, ഇൻഷുറൻസ് പദ്ധതികൾ എന്നിവയൊക്കെച്ചേർന്ന് ഏകദേശം നാലായിരംകോടി രൂപയുടെ ചെലവ് പ്രതിവർഷമുണ്ടാവും. ഇതുകൊണ്ടൊന്നും തമിഴ്നാട് സാമ്പത്തികമായി തകരാൻ പോകുന്നില്ല. മൂന്നുലക്ഷംകോടി രൂപയോളമാണ് ഞങ്ങളുടെ ബജറ്റ്. 280 ബില്യൺ ഡോളർ ഇക്കോണമിയാണ് തമിഴ്നാടിന്റേത്. ? തമിഴ്നാടിന്റെ പൊതുകടംഅഞ്ചുലക്ഷം കോടിയോളമാണെന്നത് ആശങ്കജനകമല്ലേ? = ഇവിടെ നമ്മൾ നോക്കേണ്ടത് ഒരു സംസ്ഥാനത്തിന്റെ മൊത്തം സമ്പദ്വ്യവസ്ഥയാണ്. കേരളത്തിന് മൂന്നുലക്ഷംകോടി രൂപയുടെ പൊതുകടമുണ്ടെങ്കിൽ അത് തമിഴ്നാടിന്റെ അഞ്ചുലക്ഷം കോടിയുടേതിനെക്കാൾ ഗുരുതരമായിരിക്കും. കാരണം, ഞങ്ങളുടെ ഇക്കോണമി നിങ്ങളുടേതിനെക്കാൾ വലുതാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ എത്രശതമാനം കടമുണ്ടെന്നാണ് നോക്കേണ്ടത്.ഞാൻ നേരത്തേ പറഞ്ഞതുപോലെ കുമിഞ്ഞുകൂടുന്ന പലിശയാണ് കൂടുതൽ വലിയ പ്രശ്നം. കടം കുറയ്ക്കാൻ ഞാൻ നിർബന്ധിതനാവുന്നത് പലിശ കൂടുന്നതുകൊണ്ടാണ്. ? ഈ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. മുന്നണിയുടെ വിജയത്തിന്വഴിയൊരുക്കിയത് എന്തെല്ലാമാണ് = ഞങ്ങളുടെ നേതാവിന്റെ പ്രവർത്തനം, മാറ്റംവേണമെന്ന ജനങ്ങളുടെ ആഗ്രഹം. എം.കെ. സ്റ്റാലിന് ഈ മാറ്റം കൊണ്ടുവരാനാവുമെന്ന് ജനം വിശ്വസിക്കുന്നു. അതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രധാനമായും ബി.ജെ.പി. വേണമോ വേണ്ടയോ എന്നതായിരുന്നു. ? പക്ഷേ, ഈ നിയമസഭാതിരഞ്ഞെടുപ്പിലും പോരാട്ടം ഡി.എം.കെ.യും ബി.ജെ.പി.യും തമ്മിലാണെന്നും ഡി.എം.കെ.യും എ.ഐ.എ.ഡി.എം.കെ.യും തമ്മിലല്ലെന്നുമുള്ള പ്രതീതി ഉണർത്തുന്നതിൽ ഡി.എം.കെ. വിജയിച്ചില്ലേ = ഭാഗികമായി അത് ശരിയാണ്. പക്ഷേ, പ്രാദേശികമായി വലിയ ഏറ്റക്കുറച്ചിലുകളുണ്ടായി. പടിഞ്ഞാറൻ മേഖലയിൽ എ.ഐ.എ.ഡി.എം.കെ.യ്ക്ക് കുറെയൊക്കെ പിടിച്ചുനിൽക്കാൻ കഴിഞ്ഞു. ബി.ജെ.പി.യായിരുന്നു തിരഞ്ഞെടുപ്പിലെ മുഖ്യഘടകമെങ്കിൽ ഇതുണ്ടാവുമായിരുന്നില്ല. ? ബി.ജെ.പി.ക്ക് നാലുസീറ്റ്നേടാനായതിനെ എങ്ങനെ കാണുന്നു = അതൊരു വലിയ കാര്യമല്ല. എ.ഐ.എ.ഡി.എം.കെ.യുടെ തോളിലിരുന്ന് നാലുസീറ്റ് നേടിയതിനെ നേട്ടമായൊന്നും കാണേണ്ടാ. ഇതിനുമുമ്പും ഇതുപോലെ അവർ നിയമസഭയിലേക്ക് വന്നിട്ടുണ്ട്. പക്ഷേ, സ്വന്തംനിലയ്ക്ക് ഒരു സീറ്റിലും ജയിക്കാൻ അവർക്കാവില്ല. തമിഴ്നാട്ടിൽ പ്രധാനമന്ത്രി മോദിയുടെ സ്വാധീനം വളരെ കുറവാണ്. ? ശബരിമലയുമായി താങ്കളുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്നറിയാം. ശബരിമല ക്ഷേത്രത്തിലെ ഇപ്പോഴത്തെ വിഗ്രഹം നിർമിച്ചുനൽകിയത് താങ്കളുടെ മുത്തച്ഛനാണെന്ന് കേൾക്കുന്നത്? = ശരിയാണ്. എന്റെ മുത്തച്ഛനും മുൻ മദ്രാസ് പ്രസിഡൻസി മുഖ്യമന്ത്രിയുമായിരുന്ന പി.ടി. രാജനാണ് ഇപ്പോഴത്തെ വിഗ്രഹം ശബരിമലക്ഷേത്രത്തിന് നൽകിയത്. 1950-ലെ തീപ്പിടിത്തത്തിനുശേഷം ക്ഷേത്രം പുനരുദ്ധരിച്ചപ്പോഴാണ് മുത്തച്ഛൻ ഇത് ചെയ്തതെന്നാണ് ഞങ്ങളുടെ കുടുംബരേഖകളിലുള്ളത്. ? ശബരിമല വിവാദത്തിൽ താങ്കളുടെ നിലപാടെന്താണ് = ഒരു കാര്യംമാത്രം ചൂണ്ടിക്കാട്ടാം. തമിഴ്നാട്ടിലടക്കം ദക്ഷിണേന്ത്യയിൽ ഒരുപാട് വലിയ ക്ഷേത്രങ്ങളുണ്ട്. ആയിരക്കണക്കിനുവർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ. ഞങ്ങളുടെ കുടുംബത്തിന് അടുത്ത ബന്ധമുള്ള മധുര മീനാക്ഷി അമ്മൻ ക്ഷേത്രമുൾപ്പെടെയാണിത്. പക്ഷേ, ഇവിടങ്ങളിലൊന്നും കാണാത്തരീതിയിലുള്ള തീർഥാടകപ്രവാഹമാണ് ശബരിമലയിൽ നടക്കുന്നത്. അതിന്റെ അടിസ്ഥാനം വിശ്വാസമാണ്. ആ വിശാസം നമ്മൾ കാണാതിരിക്കേണ്ട കാര്യമില്ല.വിശ്വാസവും മതവും സംബന്ധിച്ച് ഡി.എം.കെ.യ്ക്ക് വ്യക്തമായ നിലപാടുണ്ട്. തേങ്ങയല്ല, പിള്ളയാർ ശിലയാണ് ഉടയ്ക്കേണ്ടതെന്നാണ് പെരിയാർ പറഞ്ഞത്. എന്നാൽ, ഡി.എം.കെ.യ്ക്ക് രൂപംനൽകിയ അണ്ണാദുരൈ പറഞ്ഞത് ഞാൻ തേങ്ങയും ഉടയ്ക്കില്ല പിള്ളയാരെയും ഉടയ്ക്കില്ല എന്നാണ്. ഒരു കുലം, ഒരു ദൈവം എന്നായിരുന്നു അണ്ണായുടെ കാഴ്ചപ്പാട്. മാനവികതയിലും സാമൂഹികനീതിയിലുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്. പ്രശ്നമാണ്, കിഫ്ബിപോലെയുള്ളപദ്ധതികളും മസാലബോണ്ടുകളും തമിഴ്നാട്ടിൽ 2013-ൽ ജയലളിത ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചിരുന്നു. വിഷൻ 2023 എന്ന പേരിൽ പുറത്തിറക്കിയ നയരേഖയിൽ ജയലളിത പറഞ്ഞത് കേന്ദ്രസർക്കാർ അനുശാസിച്ചിട്ടുള്ള മൂന്നുശതമാനം ധനക്കമ്മിക്കുപുറമേ മൂന്നുശതമാനം ധനസമാഹരണംകൂടി നടത്തുമെന്നും അതിനായി സ്പെഷൽ പർപ്പസ് വെഹിക്കിളുകൾക്ക് രൂപംനൽകുമെന്നുമാണ്. പക്ഷേ, കിഫ്ബിപോലുള്ള ഏജൻസികൾ ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. സർക്കാരിന് പുറത്തുള്ള ഒരു ഏജൻസിയുടെ പ്രവർത്തനം എത്രമാത്രം സർക്കാരിന് മോണിറ്റർ ചെയ്യാനാവുമെന്നതാണ് ഒരു പ്രശ്നം. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി ഇത്തരം ഏജൻസികൾ മാറാം. മസാലബോണ്ടുകൾ എന്നെ സംബന്ധിച്ചിടത്തോളം അത്രയേറെ ആകർഷണീയമല്ല. ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ഒരാളെന്നനിലയിൽ ഈ ബോണ്ടുകളുടെ സങ്കീർണതകൾ എനിക്കറിയാം. ഹ്രസ്വകാലയളവിലേക്ക് മസാലബോണ്ടുകൾ ഗംഭീരമാണെന്ന് തോന്നും. പക്ഷേ, സെക്കൻഡറി മാർക്കറ്റിലുണ്ടാവുന്ന വ്യതിയാനങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്റ്റാൻഡിങ്ങിനെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ടുതന്നെ ഇത്തരം സംരംഭങ്ങളിലൂടെ പണം സമാഹരിക്കുകയെന്നത് ഞങ്ങളുടെ മുൻഗണനപ്പട്ടികയിലില്ല.ധനസമാഹരണത്തിന് ഞങ്ങൾക്ക് മറ്റുവഴികളുണ്ട്. ചിലപ്പോൾ ചില സ്വത്തുക്കൾ വിറ്റും പണം കണ്ടെത്താ നാവും. സമ്പദ്വ്യവസ്ഥയുടെ അടിത്തറയെ ബാധിക്കില്ലെന്നുറപ്പുള്ള വിൽപ്പനകൾ. അല്ലാതെ കടംവാങ്ങി സബ്സിഡിനൽകുക എന്ന ആശയത്തോട് അങ്ങനെയങ്ങ് യോജിക്കാനാവില്ല. ഭീമമായ പലിശകൊടുത്ത് നമ്മൾ മുടിയുന്ന സ്ഥിതിവിശേഷം കാണുകതന്നെവേണം. content highlights:tamilnadu finance minister Palanivel Thiagarajan

from money rss https://bit.ly/3fnKpH4
via IFTTT

പാഠം 124| (ഫ്രീഡം@40 ഭാഗം:5) ഈ നിക്ഷേപ പദ്ധതികൾ നിങ്ങളെ ധനവാനാക്കും

കോഴിക്കോട് എഞ്ചിനിയറിങ് കോളേജിൽനിന്ന് സിവിൽ എഞ്ചിനിയറിങിൽ ബിടെക് നേടിയശേഷം അബുദാബിയിലെത്തിയതാണ് അനുരാഗ്. 10 വർഷത്തിലേറെയായി കുടുംബത്തോടൊപ്പമാണ് വിദേശത്ത് താമസം. പ്രതിമാസം രണ്ടുലക്ഷം രൂപയിലേറെയാണ് വരുമാനം. സാമ്പദിച്ച തുകകൊണ്ട് എറണാകുളത്ത് കണ്ണായസ്ഥാലത്ത് ഒരു ഫ്ളാറ്റ് സ്വന്തമാക്കിയതല്ലാതെ മറ്റ് നിക്ഷേപമൊന്നും 42 വയസ്സായ അദ്ദേഹത്തിനില്ല. അഞ്ചോ ആറോ കൊല്ലംകഴിയുമ്പോൾ നാട്ടിൽ സെറ്റിൽ ചെയ്യണമെന്നാണാഗ്രഹം. ഇനിയെങ്കിലും അതിനായി നിക്ഷേപംനടത്തണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് അദ്ദേഹം ഇ-മെയിൽ അയച്ചത്. ഫ്രീഡം@40-യിലെ സമ്പാദ്യപാഠങ്ങളാണ് അദ്ദേഹത്തിന് പ്രചോദനമായത്. സീരീസിലെ പാഠങ്ങളെല്ലാം വായിച്ചെങ്കിലും ഇനി എത്രകാലം സമ്പാദിച്ചാലാണ് ഭാവിജീവിതം സുരക്ഷിതമാക്കുകയെന്നകാര്യത്തിൽ ഒരെത്തുംപിടിയുംകിട്ടിയില്ല. വിദേശത്തുള്ളവർമാത്രമല്ല, നട്ടിലുള്ളവരിൽ ഭൂരിഭാഗംപേരും വരവിനനുസരിച്ച് ചെലവുചെയ്യുന്നവരല്ലെന്ന് ലഭിച്ച പ്രതികരണങ്ങളിൽനിന്ന് വ്യക്തമായി. സാമ്പത്തികാസൂത്രണത്തെക്കുറിച്ച് അവബോധമില്ലാത്തിനാൽ പലരും നഷ്ടപ്പെടുത്തിയത് വർഷങ്ങളാണ്. ജോലി ലഭിച്ചിട്ട് വർഷങ്ങളായെങ്കിലും സമ്പാദ്യത്തിന്റെകാര്യത്തിൽ ശ്രദ്ധയില്ലാതെപോയതാണ് അനുരാഗിനെ ആശയക്കുഴപ്പത്തിലാക്കിയത്.ഇത്തരക്കാർക്കായി രണ്ടുകാര്യങ്ങളാണ് മുന്നോട്ടുവെയ്ക്കാനുള്ളത്. 1. നാട്ടിൽ സെറ്റിൽചെയ്യാനുള്ള തീരുമാനം നീട്ടിവെയ്ക്കുക. 2. ചെലവ് കുറച്ച് പരമാവധി തുക നിക്ഷേപിക്കുക. ഈ സീരീസിലെ ആദ്യത്തെ പാഠം വായിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. അതായത് ചെലവ് കുറച്ച് പരമാവധി എത്രരൂപ നിക്ഷേപിക്കാൻ കഴിയുമെന്ന് തീരുമാനിക്കുക. ഇനി നിക്ഷേപത്തിലേയ്ക്കുവരാം. നിക്ഷേപം ഇങ്ങനെ ക്രമീകരിക്കാം 30വയസ്സിന് താഴെ പ്രായമുള്ളവർ 90 ശതമാനം നിക്ഷേപവും ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കണം. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടാം. എസ്ഐപിയായി നിക്ഷേപിച്ചാൽ ദീർഘകാലയളവിൽ 12 മുതൽ 15ശതമാനംവരെ ആദായം അതിൽനിന്ന് പ്രതീക്ഷിക്കാം. 10ശതമാനം തുകയെങ്കിലും സ്ഥിരനിക്ഷേപ പദ്ധതിയിലേയ്ക്ക് നീക്കിവെക്കാൻ ശ്രദ്ധിക്കണം. ബാങ്ക് എഫ്ഡി, റിക്കറിങ് ഡെപ്പോസിറ്റ് എന്നിവ അതിനായി പരിഗണിക്കാം. 30 വയസ്സിന് മുകളിലാണ് പ്രായമെങ്കിൽ 60ശതമാനംതുക ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ മുടക്കാം. 25ശതമാനംതുക ഡെറ്റ് ഫണ്ടിലും 15ശതമാനംതുക ബാങ്ക് എഫ്ഡിയിലും നിക്ഷേപിക്കാം. 40വയസ്സ് കഴിഞ്ഞവരും കുടുംബത്തിലെ ഒരാൾക്കുമാത്രം വരുമാനമുള്ളവരുമാണെങ്കിൽ 60ശതമാനംതുക ഇക്വറ്റി അധിഷ്ഠിത പദ്ധതികളിൽ മുടക്കാം. 20ശതമാനംതുക യോജിച്ച ഡെറ്റ് സ്കീമിലും 20ശതമാനംതുക ബാങ്ക് എഫ്ഡിയിലും കരുതണം. Below 30 years Flexy Cap 20% Large & Mid Cap 20% Nifty 50 ETF Or Index Fund 10% International Fund 10% Direct Equity 30% Short Duration Fund 10% Total 60% Equity Fund, 30% Direct Equity and 10 % Debt Fund Above 30 years Flexy Cap 20% Large & Mid Cap 10% International Fund 10% Short Duration Fund 15% Corporate Bond Fund 10% Direct Equity 20% Bank FD 15% Total 40% Equity Fund, 25% Debt Fund, 15% Bank FD and 20% Direct Equity. Above 40 years Flexy CapFund 30% Nifty ETF or Index Fund 20% International Fund 10% Short Duration Fund 10% Banking & PSU Fund 10% Bank FD 20% Total 60% Equity Fund, 20% Debt Fund and 20% Bank FD. പ്രതീക്ഷിക്കുന്ന ആദായം ബാങ്ക് സ്ഥിരനിക്ഷേപം:5-6ശതമാനം ഡെറ്റ് മ്യുച്വൽ ഫണ്ട്: 7-10 ശതമാനം ഇക്വിറ്റി മ്യൂച്വൽ ഫണ്ട്: 12-15ശതമാനം ഓഹരി: 15-20ശതമാനം നിക്ഷേപം നടത്തുമ്പോൾ എവിടെ നിക്ഷേപം നടത്തുമ്പോഴും വിലക്കയറ്റ നിരക്കിനേക്കാൾ അധിക ആദായം ലഭിക്കുന്ന പദ്ധതിയാണോയെന്ന് നോക്കണം. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള പദ്ധതികൾ ഉപേക്ഷിക്കുകയുംവേണം. ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയോ, നിക്ഷേപത്തിന് മികച്ച ആദായമോ അവയിൽനിന്ന് ലഭിക്കില്ല. യുലിപ്, മണിബാക്ക്, എൻഡോവ്മെന്റ് തുടങ്ങി പോളിസികൾ ഒഴിവാക്കണമെന്ന് ചുരുക്കം. ഇൻഷുറൻസ് പരിരക്ഷക്കായി ടേം പോളിസിമാത്രമെടുക്കുക. Investment schemes Catagory 1Yr Return(%) 3 Yr Return(%) 7Yr Return(%) Axis Focused 25 Fund Flexy Cap 59.36 13.71 18.30 Canara Robeco Emerging Equities Large & Midcap 66.45 12.95 23.20 SBI ETF Nifty50 ETF-Large Cap 62.16 12.37 - HDFC Index Fund - Sensex Index Fund-Large Cap 56.99 12.31 12.58 Motilal Oswal NASDAQ 100 ETF-International Equity 40.60 27.73 23.98 Motilal Oswal Nasdaq 100 FOF International Equity FOF 40.34 - - HDFC Short Term Debt Short Duration Fund 9.25 9.17 8.74 IDFC Banking & PSU Banking & PSU fund 8.24 9.98 8.54 ICICI Prudential Corporate Bond Corporate Fund 8.60 9.05 8.76 *Return as on 12 May 2021, Direct Plans. ശ്രദ്ധിക്കാൻ: വപണിയിൽനിന്ന് ലഭിക്കന്ന ടിപ്പുകൾമാത്രം അടിസ്ഥാനമാക്കി ഓഹരിയിൽ നിക്ഷേപം നടത്താതിരിക്കുക. കമ്പനിയുടെ പ്രവർത്തനഫലം, വളർച്ചാസാധ്യത, കടബാധ്യത എന്നിവ പരിശോധിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയശേഷംമതി ഓഹരിയിലെ നിക്ഷേപം. പോർട്ട്ഫോളിയോയിൽ പരമാവധി അഞ്ച് ഓഹരികൾവരെയാകാം. മാസംതോറും നിശ്ചിതതുക നിക്ഷേപിക്കുന്ന രീതിസ്വീകരിക്കുക. feedbacks to: antonycdavis@gmail.com ഓഹരിയിൽ നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടാം. പരമാവധി ആദായം ഉറപ്പുവരുത്താൻ വിതരണക്കാരുടെ കമ്മീഷൻ ഒഴിവാക്കിയുള്ള ഡയറക്ട് പ്ലാനുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക പാഠങ്ങൾ തുടർച്ചയായി പിന്തുടരുക. നിക്ഷേപ പദ്ധതികളെക്കുറിച്ച് കൂടുതൽ അറിയാൻ അത് സഹായിക്കും. Loading…

from money rss https://bit.ly/33IDRO7
via IFTTT

Friday, 14 May 2021

വില കയറുന്നു: തുവരപ്പരിപ്പ് വിതരണം നിർത്തിവയ്ക്കാൻ കേന്ദ്രനിർദേശം

തൃശ്ശൂർ: സബ്സിഡി പദ്ധതികളിലൂടെ സംസ്ഥാനങ്ങൾക്ക് തുവരപ്പരിപ്പ് നൽകുന്നത് തത്കാലം നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശം. വില അനിയന്ത്രിതമായി കയറുന്നതിനാലാണിത്. തുവരയ്ക്ക് രൂക്ഷമായ ക്ഷാമവും അമിതമായ വിലയും ഉണ്ടായാൽ വിപണിയിൽ ഇടപെടുന്നതിനു വേണ്ടിയാണ് കൈവശമുള്ള ശേഖരം പിടിച്ചുവയ്ക്കാനുള്ള തീരുമാനം. നാഫെഡിനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇപ്പോൾ രാജ്യത്ത് തുവരപ്പരിപ്പിന്റെ വില കിലോയ്ക്ക് 120 മുതൽ 140 വരെ എത്തിയിട്ടുണ്ട്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഒരേ പോലെ ഉപയോഗിക്കുന്ന ധാന്യമാണ് തുവരപ്പരിപ്പ്. 2014-ൽ പയറുവർഗങ്ങളുടെ വില ഗണ്യമായി ഉയർന്നപ്പോൾ തുവരപ്പരിപ്പിന് കിലോയ്ക്ക് 240 രൂപവരെ എത്തിയിരുന്നു. പൂഴ്ത്തി​െവപ്പ് അന്നുണ്ടായപ്പോൾ സർക്കാരിന് ഇടപെടാൻ കൈവശം ശേഖരം ഇല്ലായിരുന്നു. ഇപ്പോൾ കരുതൽശേഖരം ഓരോ പയറുവർഗത്തിനും ഗണ്യമായി കുറവാണ്. അതിനാലാണ് നിലവിലുള്ള പരിമിതമായ ശേഖരം എങ്കിലും നിലനിർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. വിലസ്ഥിരതാ ഫണ്ട് ഉപയോഗിച്ച് താങ്ങുവിലയെക്കാൾ ഉയർന്ന വിലയ്ക്ക് സംഭരിക്കാൻ സർക്കാർ തീരുമാനം ഉണ്ടാവാത്തതിനാലാണ് സംഭരണം നടക്കാതെ പോയത്. തുവരപ്പരിപ്പിന്റെ താങ്ങുവില കിലോയ്ക്ക് 51 രൂപയാണ് . എന്നാൽ, ഇതിനെക്കാൾ ഉയർന്ന വിലയ്ക്ക് വൻകിടക്കാർ കർഷകരിൽനിന്ന് തുവര സംഭരിച്ചു. ആന്ധ്ര, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, യു.പി. തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തുവരപ്പരിപ്പിന്റെ ഉത്പാദനം ഉള്ളത്. ഉത്പാദനത്തിൽ കുറവു വന്നതും വിലക്കയറ്റത്തിന് ഒരു ഘടകമായിട്ടുണ്ട്.

from money rss https://bit.ly/3hqNKYC
via IFTTT

ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് നേരിയ നേട്ടത്തിൽ ക്ലോസ്ചെയ്തു. മെറ്റൽ, ഓട്ടോ, ഫാർമ ഓഹരികളാണ് സമ്മർദംനേരിട്ടത്. സെൻസെക്സ് 41.75 പോയന്റ് ഉയർന്ന് 48,732.55ലും നിഫ്റ്റി 18.70 പോയന്റ് താഴ്ന്ന് 14,677.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1402 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1627 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 141 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഏഷ്യൻ പെയിന്റ്സ്, യുപിഎൽ, നെസ് ലെ, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലേയ്ക്കുപതിച്ചു. മെറ്റൽ സൂചിക നാലുശതമാനത്തോളമാണ് താഴ്ന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ഏജൻസികൾ രാജ്യത്തിന്റെ ജിഡിപി അനുമാനം താഴ്ത്തിയതും വാക്സിനേഷൻ മന്ദഗതിയിലായതുമാണ് വിപണിയെ ബാധിച്ചത്. അതേസമയം, രൂപയുടെ മൂല്യത്തിൽ 13 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ രൂപയുടെമൂല്യം 73.29 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. Indices end flat amid high volatility; metals drag, FMCG outshine

from money rss https://bit.ly/3eLH2e7
via IFTTT

ഐ.പി.ഒയുമായി ഗോ എയർ: ലക്ഷ്യം 3,600 കോടി

ബജറ്റ് എയർലൈനായ ഗോ എയർ ഐപിഒയുമായെത്തുന്നു. 3,600 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. സ്ഥാപനത്തിന്റെ വികസനം ലക്ഷ്യമിട്ടാണ് വാഡിയ ഗ്രൂപ്പിന്റെ ഗോ എയർ വിപണിയിലെത്തുന്നത്. ഇതോടെ രാജ്യത്ത് മൂന്നാമത്തെ എയർലൈൻ കമ്പനിയാകും ലിസ്റ്റ്ചെയ്യുക. 2005 ലാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്. നിലവിലുള്ളതും വരാനിരിക്കുന്നതുമായ തിരിച്ചടവുകൾ തീർക്കാനാണ് സമാഹരിക്കുന്നതുകയിൽ ഒരുഭാഗം നീക്കിവെക്കുന്നത്. ഭാവിയിലെ വിപുലീകരണത്തിനും കോർപറേറ്റ് ആവശ്യങ്ങൾക്കുമായി 1,000 കോടിയലധികം തുക ചെലവഴിക്കും. ഇന്ത്യൻ ഓയിൽ കോർപറേഷന് കുടിശ്ശിക തിരിച്ചടയ്ക്കാൻ 254 കോടിയും വേണ്ടിവരും. 2,995 കോടി രൂപയാണ് കമ്പനിക്ക് തിരിച്ചടയ്ക്കാനുള്ളത്. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യത്തെ എയർലൈനുകൾ പ്രതിസന്ധിനേരിടുകയാണ്. ഐസിഐസിഐ സെക്യൂരിറ്റീസും സിറ്റി ഗ്രൂപ്പും മോർഗൻ സ്റ്റാൻലിയുമാണ് ഐപിഒ നടപടികൾക്ക് നേതൃത്വം നൽകുന്നത്. GoAir files for IPO, plans to raise Rs 3,600 crore

from money rss https://bit.ly/3ycy55m
via IFTTT

ഇലോൺ മസ്‌ക് കയ്യൊഴിഞ്ഞതോടെ ബിറ്റ്‌കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു

ടെസ് ലയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ശതകോടീശ്വരനുമായ ഇലോൺ മസ്ക് കയ്യൊഴിഞ്ഞതോടെ ബിറ്റ്കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ബി്റ്റ്കോയിൻ ഉപയോഗിച്ച് ടെസ് ലയുടെ ഇലക്ട്രിക് വാഹനങ്ങൾ ഇനി വാങ്ങാൻ കഴിയില്ല. കഴിഞ്ഞ ദിവസമാണ് ഇലോൺ മസ്ക് ട്വിറ്ററിലൂടെ നയംവ്യക്തമാക്കിയത്. ബിറ്റ്കോയിൻ ഖനനത്തിന് ജൈവ ഇന്ധനം വൻതോതിൽ ഉപയോഗിക്കേണ്ടിവരുന്നുണ്ടെന്നതാണ് അദ്ദേഹത്തിന്റെ പിന്മാറ്റത്തിനുപിന്നിൽ. ഖനനത്തിന് താരതമ്യേന കുറച്ച് ഊർജംമാത്രം ഉപയോഗിക്കുന്ന മറ്റ് ക്രിപ്റ്റോകറൻസികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ലോകത്തെ ഏറ്റവുംവലിയ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ മൂല്യം തുടർച്ചയായി രണ്ടാംദിവസവും ഇടിഞ്ഞു. നിലവിൽ 50,000 ഡോളറിന് താഴെയാണ് ഒരു ബിറ്റ്കോയിന്റെ മൂല്യം. 60,000 ഡോളറായിരുന്നു ഒരാഴ്ചമുമ്പ് ബിറ്റ്കോയിന്റെ വില. മസ്കിന്റെ ട്വീറ്റ് പുറത്തുവന്നതോടെ നിക്ഷേപകർ വൻതോതിൽ വിറ്റൊഴിഞ്ഞതാണ് മൂല്യതകർച്ചക്കിടയാക്കിയത്. അതേസമയം, കൈവശമുള്ള ബിറ്റ്കോയിനുകൾ ഒഴിവാക്കില്ലെന്നും ഇലോൺ മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 150 കോടി ഡോളർ ബിറ്റ്കോയിനിൽ നിക്ഷേപിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയത്. അതോടെയാണ് കോയിന്റെ മൂല്യം 60,000 ഡോളറിന് മുകളിലേയ്ക്ക് കുതിച്ചത്. Tesla & Bitcoin pic.twitter.com/YSswJmVZhP — Elon Musk (@elonmusk) May 12, 2021

from money rss https://bit.ly/3eNvSWq
via IFTTT

Thursday, 13 May 2021

പവന്റെ വില 120 രൂപകൂടി 35,720 രൂപയായി

അക്ഷയ തൃത്രീയ ദിനത്തിൽ സ്വർണവിലയിൽ വർധന. പവന്റെ വില 120 രൂപകൂടി 35,720 രൂപയായി. ഗ്രാമിന് 15 രൂപകൂടി 4465 രൂപയുമായി. രണ്ടുദിവസം 35,600 നിലവാരത്തിൽ തുടർന്നശേഷമാണ് വില വർധിച്ചത്. ആഗോള വിപണിയിൽ സ്വർണവില നേരിയതോതിൽ കുറഞ്ഞു. സ്പോട് ഗോൾഡ് വില ഔൺസിന് 1823.34ഡോറളാണ് വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,438 രൂപ നിലവാരത്തിലാണ്.

from money rss https://bit.ly/3yj0V4b
via IFTTT

പൊതുമേഖ ബാങ്ക് സൂചിക നേട്ടത്തിൽ: ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത് ചാഞ്ചാട്ടത്തോടെ. സെൻസെക്സ് 48,692ലും നിഫ്റ്റി 14,710ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1247 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 278 ഓഹരികൾ നഷ്ടത്തിലുമാണ്. 100 ഓഹരികൾക്ക് മാറ്റമില്ല. മികച്ച പ്രവർത്തനഫലം പുറത്തുവിട്ട ഏഷ്യൻ പെയിന്റ്സ് ഓഹരി നാലുശതമാനത്തോളം ഉയർന്നു. ടൈറ്റാൻ, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികൾ ഒരുശതമാനവും നേട്ടത്തിലാണ്. ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നിഫ്റ്റി പൊതുമേഖല സൂചിക രണ്ടുശതമാനം നേട്ടത്തിലാണ്. ഐടി സൂചിക നഷ്ടത്തിലുമാണ്. കഴിഞ്ഞ വ്യാപാര ദിനത്തിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,260.59 കോടി രൂപയുടയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 704.36 കോടി രൂപയുടെയും ഓഹരികളാണ് വിറ്റൊഴിഞ്ഞത്. എൽആൻഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ആദിത്യ ബിർള ക്യാപിറ്റൽ തുടങ്ങി 41 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3of3K1i
via IFTTT

ഇന്ന് അക്ഷയതൃതീയ: വ്യാപാരം ഓൺലൈനിൽ

കൊച്ചി: കോവിഡ്-19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും 'അക്ഷയതൃതീയ' വില്പന ഓൺലൈൻ വഴി ആക്കാനൊരുങ്ങി സ്വർണ വ്യാപാരികൾ. മേയ് 14-നാണ് അക്ഷയതൃതീയ. ഈ ദിവസം സ്വർണം വാങ്ങുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് കാണുന്നത്. കഴിഞ്ഞ വർഷവും ലോക്ഡൗൺ ആയതിനാൽ അക്ഷയതൃതീയ വില്പന ഓൺലൈൻ വഴിയായിരുന്നു. പത്ത് ശതമാനം വില്പന മാത്രമാണ് നടന്നത്. പൊതുവേ സ്വർണ വ്യാപാരികളെ സംബന്ധിച്ച് വലിയ പ്രതീക്ഷയുടെ ദിനമാണ് അക്ഷയതൃതീയ. ഈ വർഷവും കോവിഡ് ലോക്ഡൗണിൽ കടകളെല്ലാം അടഞ്ഞുകിടക്കുന്നുണ്ടെങ്കിലും ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് വ്യാപാരികൾ. അതിനുവേണ്ടി സാമൂഹിക മാധ്യമങ്ങളെല്ലാം പരമാവധി ഉപയോഗപ്പെടുത്തും. 15 ശതമാനത്തിലധികം വ്യാപാരം ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്.

from money rss https://bit.ly/3y89TB5
via IFTTT

കോവിഡ് മരുന്നുകൾക്ക് റെക്കോഡ് വിൽപ്പന: ഒറ്റബ്രാൻഡിന്റെ വിറ്റുവരവ് 352 കോടി രൂപ

തൃശ്ശൂർ: ഗ്ലെൻമാർക്ക് കമ്പനിയുടെ, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫാബിഫ്ളൂ എന്ന ബ്രാൻഡ് വിപണിമൂല്യംകൊണ്ട് ആരോഗ്യമേഖലയെ അമ്പരപ്പിക്കുന്നു. ഇൻഫ്ളുവൻസയെന്ന പകർച്ചപ്പനിക്കെതിരേയുള്ള ജാപ്പനീസ് മരുന്നാണ് ഫാവിപിരാവിർ. കടുത്ത വൈറസ് ബാധയ്ക്കെതിരേ ഉപയോഗിക്കാവുന്ന മരുന്ന് ഇടത്തരം കോവിഡ് ബാധിതർക്കും നൽകാനുള്ള അനുമതി കഴിഞ്ഞ ജൂണിലാണ് ഇന്ത്യയിൽ നൽകിയത്. മുപ്പതിലധികം കമ്പനികൾ മരുന്നിന്റെ ജനറിക് പതിപ്പ് ഇവിടെ ഉത്പാദിപ്പിക്കുന്നുമുണ്ട്. ഇതിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിലെ ഔഷധമൊത്തവ്യാപാരി സംഘടനയുടെ കണക്കുകൾ പ്രകാരം 351.9 കോടി രൂപയുടെ ഫാബിഫ്ളൂ മരുന്നാണ് വിറ്റുപോയത്. ഏറ്റവും കൂടുതൽ വിപണിവിഹിതമുണ്ടായിരുന്ന സിൻകോവിറ്റിനെയാണ് 90 ലക്ഷം രൂപ കൂടുതൽ നേടി മറികടന്നത്. അതേമാസം ഇന്ത്യയിലെ മൊത്തം മരുന്നുകളുടെ വിൽപ്പന 15,665 കോടി രൂപയുടെ വിറ്റുവരവാണുണ്ടാക്കിയത്. അതായത് പതിനായിരക്കണക്കിന് ബ്രാൻഡുകളുള്ള ഔഷധവിപണിയുടെ മൊത്തം വിറ്റുവരവിന്റെ രണ്ടുശതമാനവും ഫാബിഫ്ളൂവെന്ന കോവിഡ് മരുന്ന് നേടി. തൊട്ടുമുൻപത്തെ മാർച്ചുമാസത്തിൽ വെറും 48.3 കോടിയുടെ വിറ്റുവരവായിരുന്നു. ഗുരുതരരോഗികൾക്കുള്ള കുത്തിവെപ്പുമരുന്നുകളായ റെംഡെസിവിറിന്റെയും ടോസിലിസുമാബിന്റെയും ഉപയോഗം ആശുപത്രികളിലായി നിജപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ പരിചരിക്കേണ്ടിവരുന്ന രോഗികൾക്കാണ് ഫാവിപിരാവിർ തുടങ്ങിയ മരുന്നുകൾ കൊടുക്കുന്നത്. എന്നാൽ, വിദേശരാജ്യങ്ങളിലെപ്പോലെയുള്ള പ്രയോജനം കോവിഡ് ചികിത്സയിൽ ഇവയ്ക്ക് ഇന്ത്യയിലുണ്ടാക്കാൻ കഴിഞ്ഞോയെന്ന സംശയവും വിദഗ്ധർ പ്രകടിപ്പിക്കുന്നുണ്ട്. ഏറെക്കാലമായി വിപണിയിൽ ലഭ്യമായ മരുന്നുകളാണെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. വിതരണം കർശനവ്യവസ്ഥകളോടെ കോവിഡ് ചികിത്സയ്ക്ക് അനുമതി നൽകിയിട്ടുള്ള മരുന്നുകളുടെ വിതരണത്തിന് കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ഇതിൽ രണ്ട് കുത്തിവെപ്പുമരുന്നുകളും ആശുപത്രികൾ വഴി മാത്രമാണ് വിതരണം. ഫാവിപിരാവിർ പോലുള്ള മരുന്നുകൾ വിൽക്കുന്നത് യോഗ്യരായ ഡോക്ടർമാരുടെ കുറിപ്പടിയുടെ മാത്രം അടിസ്ഥാനത്തിലായിരിക്കണം. ചില്ലറവിൽപ്പനശാലകൾ ഇക്കാര്യത്തിൽ കടുത്തശ്രദ്ധ പുലർത്തണം. രോഗികൾ മരുന്നുകൾ നേരിട്ടുവാങ്ങി ഉപയോഗിക്കരുത്. -കെ.ജെ. ജോൺ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ

from money rss https://bit.ly/3y9NXWb
via IFTTT

Wednesday, 12 May 2021

വിലക്കയറ്റ ഭീഷണി: സെൻസെക്‌സ് 471 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു, നിഫ്റ്റി 14,700ന് താഴെ

മുംബൈ: ആഗോള വിപണികളിലെ വില്പന സമ്മർദം രാജ്യത്തെ സൂചികകളെയും ബാധിച്ചു. വിപണി ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ആഗോള വ്യാപകമായി വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നതാണ് രണ്ടാം ദിവസവും സൂചികകളെ ബാധിച്ചത്. സെൻസെക്സ് 471.01 പോയന്റ് താഴ്ന്ന് 48,690.80ലും നിഫ്റ്റി 154.30 പോയന്റ് നഷ്ടത്തിൽ 14,696.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1571 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1443 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ടാറ്റ മോട്ടോഴ്സ്, ടൈറ്റാൻ കമ്പനി, മാരുതി സുസുകി, പവർഗ്രിഡ് കോർപ്, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ പൊതുമേഖല സൂചിക മൂന്നുശതമാനത്തിലേറെ ഉയർന്നപ്പോൾ നിഫ്റ്റി ബാങ്ക്, മെറ്റൽ, എനർജി സൂചികകൾ 1-3ശതമാനം താഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. Nifty ends below 14,700, Sensex falls 471 pts

from money rss https://bit.ly/3olK6kx
via IFTTT

ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് എട്ടുശതമാനത്തിലേയ്ക്ക് കുതിച്ചു

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ കുത്തനെ ഉയർന്നു. മാർച്ചിലെ 6.5ശതമാനത്തിൽനിന്ന് ഏപ്രിലിൽ 8ശതമാനമായാണ് വർധിച്ചത്. എംപ്ലോയ്മന്റ് നിരക്കാകട്ടെ 37.6ശതമാനത്തിൽനിന്ന് 36.8ലേക്ക് താഴുകയുംചെയ്തു. വിവിധയിടങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത് തൊഴിലിനെ ബാധിച്ചെങ്കിലും രാജ്യത്തെ സമ്പദ്ഘടനയ്ക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെപോയി എന്നുവേണം കണക്കാക്കാനെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി വിലയിരുത്തുന്നു. അതോടൊപ്പം അടച്ചിടൽ ജനങ്ങൾക്ക് തൊഴിൽ തേടുന്നതിന് തടസ്സമാകുകയുംചെയ്തു. തൊഴിലാളികളുടെ എണ്ണത്തിൽ ഏപ്രിലിൽ 11 ലക്ഷത്തിന്റെ കുറവാണുണ്ടായത്. ഇതോടെ തൊഴിൽ ചെയ്യുന്ന മൊത്തംപേരുടെ എണ്ണം 73.5 ലക്ഷമായി കുറയുകയുംചെയ്തു. കാർഷികമേഖലയിലാണ് തൊഴിൽ നഷ്ടം കൂടുതലുണ്ടായത്. ലോക്ഡൗൺ അല്ല ഇതിന് കാരണമെന്നും സിഎംഐഇയുടെ ഡാറ്റ വ്യക്തമാക്കുന്നു. ദിവസക്കൂലിക്കാരുടെയും ചെറുകിട വ്യാപാരികളുടെയും ഇടയിൽ രണ്ടുലക്ഷേപേർക്കെങ്കിലും തൊഴിൽ നഷ്ടമായി. ശമ്പളവരുമാനക്കാരായ 34 ലക്ഷം പേർക്കും ഏപ്രിലിൽ ജോലി പോയി. തുടർച്ചയായി മൂന്നാമത്തെ മാസമാണ് തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നത്.

from money rss https://bit.ly/3hklh6R
via IFTTT

Tuesday, 11 May 2021

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 160 രൂപ കുറഞ്ഞ് 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്. 35,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. യുഎസ് ട്രഷറി ആദായം വർധിച്ചത് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു. വിലക്കയറ്റ ഭീതിയിൽ ഡോളറിന്റെ മൂല്യത്തിൽ കഴിഞ്ഞദിവസം ഇടിവുണ്ടായതും സ്വർണവില കുറയാനിടയാക്കി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,640 രൂപയായി കുറഞ്ഞു.

from money rss https://bit.ly/2RawdsY
via IFTTT

ഭേദഗതി വേണ്ടെന്നുവെച്ചേക്കും: ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമായിതുടരും

പണമില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമായി തുടരും. നിയമം പരിഷ്കരിച്ച് സിവിൽ കേസിൽ ഉൾപ്പെടുത്താനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും. പിഴ പണമായി ഈടാക്കി ജയിൽശിക്ഷ ഒഴിവാക്കാനായിരുന്നു നിയമത്തിൽ ഭേദഗതികൊണ്ടുവരാൻ ഉദ്ദേശിച്ചിരുന്നത്. നിലവിലുള്ള ചട്ടംതുടരണമെന്ന് നിരവധികോണുകളിൽനിന്ന് ആവശ്യം ഉയർന്നതുപരിഗണിച്ചാണ് നിയമഭേഗതി സർക്കാർ വേണ്ടെന്നുവെയ്ക്കുന്നത്. സിവിൽ കേസിൽ ഉൾപ്പെടുത്തിയാൽ ഗൗരവംനഷ്ടപ്പെടുമെന്നും ചെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിബദ്ധത നഷ്ടപ്പെടുമെന്നുമാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുന്നതിന്, സുപ്രീംകോടതി നിയമിച്ച സമിതയിൽനിന്ന് സർക്കാർ അഭിപ്രായംതേടിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ബാങ്കിങ് റെഗുലേഷൻ ആക്ട്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് എന്നിവ ഉൾപ്പടെയുള്ള നിമയങ്ങളിലെ പരിഷ്കരിക്കുന്നതിന് ധനസേവന വകുപ്പ് നേരത്തെ പൊതുജനങ്ങളിൽനിന്ന് അഭിപ്രായംതേടിയിരുന്നു. നടപടികളിലെ ചെറിയവീഴ്ചകളും മറ്റുംപരിഗണിച്ച് വ്യാപാരികളെ കുറ്റവാളികളായി ചിത്രീകരിക്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു നിയമ ഭേദഗതിയുടെ ലക്ഷ്യം.

from money rss https://bit.ly/3uIg24C
via IFTTT

വില്പന സമ്മർദംതുടരുന്നു: സെൻസെക്‌സിൽ 221 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ വില്പന സമ്മർദം രണ്ടാംദിവസവും രാജ്യത്തെ സൂചികകളെ ബാധിച്ചു. സെൻസെക്സ് 221 പോയന്റ് നഷ്ടത്തിൽ 48,940ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 50പോയന്റ് നഷ്ടത്തിൽ 14,800ലുമെത്തി. ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 331 ഓഹരികൾ നഷ്ടത്തിലുമാണ്. 64 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിൻസർവ്, ടൈറ്റാൻ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, അൾട്രടെക് സിമെൻറ്സ്, ഇൻഫോസിസ്, റിലയൻസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൻടിപിസി, ഒഎൻജിസി, പവർഗ്രിഡ് കോർപ്, സൺ ഫാർമ, എസ്ബിഐ, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഏഷ്യൻ പെയിന്റ്സ്, ലുപിൻ, യുപിഎൽ, അപ്പോളോ ടയേഴ്സ്, ടാറ്റ പവർ, പിഡിലൈറ്റ് ഇൻഡസ്ട്രീസ് തുടങ്ങി 36 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3uFYOVv
via IFTTT

സിമെന്റ് കിട്ടാനില്ല: അവസരം മുതലാക്കി വില കൂട്ടി കമ്പനികൾ

കൊച്ചി: നിർമാണ മേഖലയ്ക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും സിമന്റ് ഗോഡൗണുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതിയില്ല. ഇതോടെ സിമന്റ് ക്ഷാമം രൂക്ഷമായി. എന്നാൽ, ഈ സാഹചര്യം മുതലാക്കി വില കൂട്ടിയിരിക്കുകയാണ് സിമന്റ് കമ്പനികൾ. 380 രൂപയുണ്ടായിരുന്ന സിമന്റ് വില ഏപ്രിലിൽ 420-ലേക്ക് എത്തിയിരുന്നു. ലോക്ഡൗൺ തുടങ്ങുന്നതിനു മുന്നേ വില 480-ലേക്കും എത്തി. ക്ഷാമം ഉള്ളതിനാൽ വില കൂട്ടുന്നത് വ്യാപാരികളാണെന്നാണ് ഉപഭോക്താക്കൾ ധരിക്കുക. എന്നാൽ, സാഹചര്യം മുതലാക്കി സിമന്റ് കമ്പനികളാണ് വില കൂട്ടുന്നതെന്ന് വ്യാപാരികൾ പറയുന്നു. കോവിഡ് മൂലം ഇപ്പോൾ സിമന്റ് വില്പന കാര്യമായി നടക്കുന്നില്ല. അതിനാൽ വില കൂട്ടി പരമാവധി വരുമാനം ഉണ്ടാക്കുകയാണ് സിമന്റ് കമ്പനികളുടെ പദ്ധതിയെന്നാണ് വ്യാപാരികൾ പറയുന്നത്. സിമന്റ് വിലകൂട്ടലിനെ തുടർന്ന് വ്യാപാരികൾ പ്രതിഷേധം അറിയിച്ചതോടെ 2019-ൽ സർക്കാർ, സിമന്റ് വ്യാപാരികളുടെയും കമ്പനി പ്രതിനിധികളുടെയും യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ ഇനി സിമന്റ് വില കൂട്ടേണ്ട സാഹചര്യമുണ്ടായാൽ മുൻകൂട്ടി സർക്കാരിനെ അറിയിക്കണമെന്നായിരുന്നു തീരുമാനം. എന്നാൽ, ഇതു കഴിഞ്ഞ് കഴിഞ്ഞ ഒക്ടോബറിൽ സിമന്റിന് 60 രൂപയോളം വില കൂട്ടി. വില വ്യത്യാസം സംബന്ധിച്ച് കമ്പനികളും വ്യാപാരികളും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് അന്ന് വില കൂട്ടിയത്. അതേസമയം വിലക്കയറ്റത്തിന്റെ കൂടെ സിമന്റ് ഗോഡൗണുകൾ തുറക്കാനാകാത്തതും കനത്ത തിരിച്ചടിയാണ് വ്യാപാരികൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. സിമന്റ് ബാഗുകൾ കെട്ടിക്കിടക്കുന്നുണ്ട്. സിമന്റ് അല്പം കട്ടപിടിച്ചാൽ ഇത് വിൽക്കാനാവില്ല. ലോക്ഡൗൺ നീണ്ടുപോയാൽ സ്ഥിതി കൈവിട്ട് പോകും എന്നാണ് ഇവർ പറയുന്നത്.

from money rss https://bit.ly/3xZWWJD
via IFTTT

പി.എൻ.ബി.യുമായി കൈകോർത്ത് ജിയോജിത്

കൊച്ചി: 'ത്രീ ഇൻ വൺ അക്കൗണ്ട്' സൗകര്യം ഒരുക്കുന്നതിന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് പഞ്ചാബ് നാഷണൽ ബാങ്കുമായി (പി.എൻ.ബി.) ധാരണയിലെത്തി. ഇതനുസരിച്ച് പി.എൻ.ബി.യിൽ സേവിങ്സ് അക്കൗണ്ടുള്ള ആർക്കും ഒരു പി.എൻ.ബി. ഡിമാറ്റ് അക്കൗണ്ടും ജിയോജിത് ട്രേഡിങ് അക്കൗണ്ടും ലഭ്യമാവും. പി.എൻ.ബി. ഇടപാടുകാർക്ക് നിക്ഷേപ ആവശ്യങ്ങൾക്കായി പേയ്മെന്റ് ഗേറ്റ്വേയിലൂടെ അനായാസം പണം കൈമാറുന്നതിന് 'ത്രീ ഇൻ വൺ അക്കൗണ്ട്' സൗകര്യപ്രദമാണ്. ഓൺലൈനായി 15 മിനിറ്റിനകം തുറക്കാവുന്ന ട്രേഡിങ് അക്കൗണ്ട് ജിയോജിത് നൽകുന്ന വിവിധ നിക്ഷേപ മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള അനന്ത സാധ്യതകൾ തുറന്നു നൽകുകയും ചെയ്യും.

from money rss https://bit.ly/3vZNG6l
via IFTTT

സെൻസെക്‌സ് 341 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,900ന് താഴെയെത്തി

മുംബൈ: നാലുദിവസത്തെ തുടർച്ചയായ നേട്ടത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,900ന് താഴെയെത്തി. ബാങ്കിങ്, ഐടി ഓഹരികളിലെ സമ്മർദമാണ് വിപണിയെ ബാധിച്ചത്. ആഗോളതലത്തിലുണ്ടായ വില്പന സമ്മർദം രാജ്യത്തെ വിപണികളിലേയ്ക്കും പടർന്നു. അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർധന പണപ്പെരുപ്പത്തിന് കാരണമായേക്കുമെന്ന ഭീതിയാണ് വിറ്റൊഴിയലിനുപിന്നിൽ. സെൻസെക്സ് 340.60 പോയന്റ് നഷ്ടത്തിൽ 49,161.81ലും നിഫ്റ്റി 91.60 പോയന്റ് താഴ്ന്ന് 14,850.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഡിവീസ് ലാബ്, വിപ്രോ, ടൈറ്റാൻ കമ്പനി, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. കോൾ ഇന്ത്യ, എൻടിപിസി, ഐഒസി, ഒഎൻജിസി, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, യുപിഎൽ, ടാറ്റ സ്റ്റീൽ, സൺ ഫാർമ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ഐഷർ മോട്ടോഴ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകുയംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനവും 0.80ശതമാനവും ഉയർന്നു. Sensex slips 341 pts amid global sell-off

from money rss https://bit.ly/3y2DNXn
via IFTTT

ഇന്‍ഡല്‍ മണി ജീവനക്കാര്‍ക്ക് സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നു

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇൻഡൽ മണി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തങ്ങളുടെ ജീവനക്കാർക്ക് സമ്പൂർണ വാക്സിനേഷൻ നടത്തുന്നു. കമ്പനിയിലെ 4500 ൽ അധികം വരുന്ന ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വാക്സിനേഷൻ നടത്തുന്ന ജീവനക്കാർക്ക് അതിന് ചെലവാകുന്ന പണം പൂർണ്ണമായും കമ്പനി വഹിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന് വേണ്ടി ജീവനക്കാർക്കായി ഹെൽപ്പ് ലൈൻ സൗകര്യവും ഇൻഡൽ മണി ഒരുക്കിയിട്ടുണ്ട്. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, കർണ്ണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കമ്പനിയിലെ മുഴുവൻ ജീവനക്കാരെയും ആരോഗ്യ സുരക്ഷയുടെ ഭാഗമായി കോവിഡ് വാക്സിനേഷൻ ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണ വായ്പകൾ, ചെറുകിട-ഇടത്തരം-സൂക്ഷ്മ സംരംഭ വായ്പകൾ, ചെറുകിട ബിസിനസ് വായ്പകൾ, ഉപഭോക്തൃ വായ്പകൾ എന്നിവയാണ് ഇൻഡൽ മണി കൈകാര്യം ചെയ്യുന്നത്.

from money rss https://bit.ly/3eB5gYs
via IFTTT

വ്യക്തിഗത വായ്പകൾ നൽകാനായി മുത്തൂറ്റ് ഫിനാൻസും നിരയും കൈകോർക്കുന്നു

ബെംഗളുരു: ഡിജിറ്റൽ രംഗത്തെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഫിൻടെക് കമ്പനി നിരയുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് തീരുമാനിച്ചു. ശമ്പളവരുമാനക്കാർക്ക് ഒരു ലക്ഷം രൂപവരെ വ്യക്തിഗത വായ്പ ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽനിന്ന് നിര അപ്ലിക്കേഷൻ ഡൗൺലോഡു ചെയ്തു നേടാൻ കഴിയും. വ്യക്തിഗത വായ്പ നൽകുന്ന ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫിൻടെക്ക് കമ്പനിയാണ് നിര. പ്രതിമാസം 12,000 രൂപ വരെ ശമ്പളമുള്ളവർക്ക് കമ്പനി വായ്പ വാഗ്ദാനം ചെയ്യുന്നു. ഈ പങ്കാളിത്തം വഴി മുത്തൂറ്റ് ഫിനാൻസിനു അൺസെക്യൂർഡ് വായ്പ മേഖലയിൽ സാന്നിധ്യമുറപ്പിക്കാൻ കഴിയും.

from money rss https://bit.ly/3o4Jdg1
via IFTTT

കോവിഡ് ചികിത്സ: കള്ളപ്പണമിടപാട് തടയാൻ ആശുപത്രികളിൽ ഐടി വകുപ്പിന്റെ പരിശോധന

കോവിഡ് ചികിത്സയ്ക്ക് വൻതുക ഈടാക്കുന്നു എന്ന പരാതികൾക്കിടെ സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്താൻ ആദായനികുതി വകുപ്പ്. വൻതുകയുടെ ഇടപാടുകളും നികുതിവെട്ടിപ്പും കണ്ടെത്തുന്നതിനാണ് ധനമന്ത്രാലയത്തിന്റെ നിർദേശപ്രകാരം രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്. കണക്കിൽപ്പെടാത്ത പണംകണ്ടെത്തിയാൽ കനത്ത പിഴ ചുമത്താനും നിർദേശമുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധനിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചില സ്വകാര്യ ആശുപത്രികളുടെ കള്ളപ്പണമിടപാടുകളിൽ വൻവർധനയുണ്ടായതായി ധനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. പണമായി വൻതുക രോഗികളിൽനിന്ന് ഈടാക്കുയും കുറഞ്ഞതുകയുടെ ബില്ല് നൽകുകയും ചെയ്യുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ജീവൻരക്ഷാമരുന്നുകൾ ഉൾപ്പടെയുള്ളവയ്ക്ക് പണംമാത്രമാണ് സ്വീകരിക്കുന്നതെന്ന് പരാതികൾ ലഭിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി വാങ്ങിയ പണത്തിന്റെ കണക്കുകളും അവ നിക്ഷേപിച്ച ബാങ്കുകളുടെ വിവരങ്ങളും സൂക്ഷിക്കണമെന്ന് ആദായനികുതി വകുപ്പ് നിർദേശംനൽകിയിട്ടുണ്ട്. ബില്ല് നൽകുമ്പോൾ പണമായി അടയ്ക്കണമെന്നാണ് ആശുപത്രികൾ ആവശ്യപ്പെടുന്നതെന്ന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. ലഭിച്ച പണത്തിന്റെ ഉറവിടവും വ്യക്തമായ കണക്കുകളും ഹാജരാക്കേണ്ടിവരും. ആദായ നികുതി നിയമപ്രകാരം പണമായി രണ്ടുലക്ഷം രൂപവരെയാണ് സ്വീകരിക്കാൻ അനുമതിയുള്ളത്. കോവിഡ് ചികിത്സയ്ക്കാണെങ്കിൽ രണ്ടുലക്ഷം രൂപയിലധികം പണമായി സ്വീകരിക്കാൻ പ്രത്യക്ഷ നികുതി ബോർഡ് ആശുപത്രികൾക്ക് അനുമതി നൽകിയിരുന്നു. മെയ് 31വരെയാണ് ഇത്തരം ഇളവുകൾ അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ പണമടയ്ക്കുന്നവരുമായി രോഗിക്കുള്ള ബന്ധവും അവരുടെ പാൻ, ആധാർ വിവരങ്ങളും സൂക്ഷിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

from money rss https://bit.ly/33z4ViA
via IFTTT

Monday, 10 May 2021

ഇപിഎഫ് വരിക്കാരുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഏഴ് ലക്ഷമാക്കി: വിശദാംശങ്ങൾ അറിയാം

ഇപിഎഫ് വരിക്കാർക്കുള്ള ലൈഫ് ഇൻഷുറൻസ് പരിധി ഏഴ് ലക്ഷമാക്കി ഉയർത്തി. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡിഎൽഐ) എന്നപേരിലുള്ള പദ്ധതി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന, ഇപിഎഫ് അടയ്ക്കുന്നവർക്കെല്ലാം അർഹതയുള്ളതാണ്. ജോലിയിലിരിക്കെ മരണപ്പെട്ടാൽ ആശ്രതർക്ക് നിശ്ചിത തുക ലഭിക്കുന്നതാണ് പദ്ധതി. കുറഞ്ഞത് 2.5 ലക്ഷം രൂപയും പരമാവധി ഏഴ് ലക്ഷംരൂപയുമാണ് പദ്ധതി പ്രകാരം ലഭിക്കുക. 2021 ഏപ്രിൽ 21 മുതൽ മൂന്നുവർഷത്തേയ്ക്കാണ് പുതുക്കിയ പരിധിപ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. പദ്ധതിയെക്കുറിച്ചറിയാം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ മരിച്ചാൽ ആശ്രിതർക്ക് ഇൻഷുറൻസ് തുക ലഭിക്കുന്ന പദ്ധതി 1976ലാണ് സർക്കാർ അവതരിപ്പിച്ചത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ വിഹിതം അടയ്ക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കവറേജ് ലഭിക്കാൻ ജീവനക്കാരൻ ഒരുരൂപപോലും അടയ്ക്കേണ്ടതില്ല. തൊഴിലുടമയിൽനിന്ന് ചെറിയതുകയാണ് ഇതിനായി ഈടാക്കുന്നത്. ജീവനക്കാർക്ക് പ്രത്യേകം ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എത്രതുക ലഭിക്കും? ജീവനക്കാരന്റെ പ്രതിമാസ വേതനവും പിഎഫിലെ ബാലൻസ് തുകയും പരിശോധിച്ചാണ് ക്ലെയിം തുക നിശ്ചയിക്കുക. 12 മാസം തുടർച്ചയായി ജോലിചെയ്തിട്ടുണ്ടെങ്കിൽ മിനിമം തുകയായ 2.5 ലക്ഷം രൂപക്ക് അർഹതയുണ്ടാകും. ജീവനക്കാരൻ മരിക്കുന്ന സമയത്ത് ശരാശരി ശമ്പളം 20,000 രൂപയും ഈകാലയളവിലെ പിഎഫ് ബാലൻസ് രണ്ടുലക്ഷം രൂപയുമാണെങ്കിൽ ഏഴ് ലക്ഷം രൂപയുടെ ആനുകൂല്യത്തിന് അർഹതയുണ്ട്. ജീവനക്കാരന്റെ നോമിനിക്കായിരിക്കും ഈതുക ലഭിക്കുക. നോമിനേഷൻ നൽകിയിട്ടില്ലെങ്കിൽ പങ്കാളിക്കും അവിവാഹിതയായ മകൾക്കും പ്രായപൂർത്തിയാകാത്ത മകനും ഈ തുകയ്ക്ക് അർഹതയുണ്ടാകും. All you wanted to know about Employees' Deposit Linked Insurance.

from money rss https://bit.ly/33Ca0GM
via IFTTT

വിലകൂടുന്നു: സ്വർണം പവന് 35,760 രൂപയായി

മൂന്നുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ചൊവാഴ്ച വർധിച്ചു. പവന്റെ വില 80 രൂപകൂടി 35,760 രൂപയായി. ഗ്രാമിന് 4470 രൂപയുമായി. കഴിഞ്ഞ മൂന്നുദിവസം 35,680 രൂപ നിലവാരത്തിലായിരുന്നു പവന്റെവില. ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1836 ഡോളർ നിലവാരത്തിലാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയെ സ്വാധീനിച്ചത്. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 47,940 രൂപ നിലവാരത്തിലാണ്. നേരിയ ഇടിവോടെയാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2Rd9ixb
via IFTTT

സാധാരണ മെഡിക്ലെയിം പോളിസിയിൽ കോവിഡ് കവർ ഉണ്ടോ?

ആരോഗ്യവും അഭിവൃദ്ധിയും ഉണ്ടാവുമ്പോൾ നാം റിസ്കുകളെക്കുറിച്ചോ അതിന്റെ ഭവിഷ്യത്തിനെക്കുറിച്ചോ അധികം ഓർക്കാറില്ല. പക്ഷേ, അനാരോഗ്യവും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാവുമ്പോൾ നാം മാനസികമായും സാമ്പത്തികമായും തകർന്നുപോകുന്നു. എനിക്കും എന്റെ കുടുംബത്തിനും ഒന്നും സംഭവിക്കില്ല എന്ന പഴയ ചിന്തകൾക്ക് ഒട്ടേറെ മാറ്റങ്ങൾ കണ്ടുതുടങ്ങി. കോവിഡ് എന്ന മഹാമാരി മൂലം ദിനംപ്രതി മരണമടയുന്നവരുടെ എണ്ണംതന്നെ ഇതിന് ഉദാഹരണം. ഏതൊരു കുടുംബത്തിന്റെയും റിസ്കുകൾ കണ്ടെത്തി അത് യഥാവിധി സംരക്ഷിക്കുന്നതിന് ഇന്ന് വിവിധ സംരക്ഷണ മാർഗങ്ങൾ നിലവിലുണ്ട്. കോവിഡ് ചികിത്സയ്ക്കായി നാം ആശുപത്രിയിൽ പോകുന്നു. കോവിഡിനു മാത്രമായി ഇപ്പോൾ വിപണിയിൽ പ്രത്യേക പോളിസികൾ നിലവിലുണ്ട്. ഇതിന്റെ കാലാവധി മൂന്നര മാസം, ആറര മാസം, ഒമ്പതര മാസം എന്നിങ്ങനെയാണ്. പോളിസിയിൽ ചേർന്ന ശേഷം ആദ്യത്തെ 15 ദിവസത്തേക്ക് റിസ്കുകൾ കവർ ചെയ്യുന്നതല്ല. ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ തേടുന്നവർക്ക് കാഷ്ലെസ് ആയും അതല്ലെങ്കിൽ അനുബന്ധ ബില്ലുകൾ സമർപ്പിച്ചാൽ റീ-ഇംപേഴ്സ്മെന്റ് ആയും ചികിത്സാ ചെലവുകൾ ലഭിക്കുന്നതാണ്. ആരോഗ്യ ഇൻഷുറൻസ് രംഗത്തെ അനാരോഗ്യ പ്രവണതകൾ തടയാൻ ഈ മേഖലയുമായി ബന്ധപ്പെട്ടവർ കണ്ണുതുറന്നേ മതിയാകൂ. ഇതിൽ ഇൻഷുറൻസ് കമ്പനികൾ സമയബന്ധിതമായി ക്ലെയിമുകൾ തീർപ്പാക്കണം. സുതാര്യമായ പോളിസികൾ എല്ലാ ജനവിഭാഗത്തിനും ഇണങ്ങുന്ന രീതിയിൽ നൽകണം. ക്ലെയിം തീർപ്പാക്കുന്ന ടി.പി.എ. കമ്പനികൾ, അതല്ലെങ്കിൽ ഇൻഷുറൻസ് കമ്പനികളിലെ ക്ലെയിം തീർപ്പാക്കുന്ന വിഭാഗം എന്നിവർ കാര്യക്ഷമമായും സമയബന്ധിതമായും ക്ലെയിമുകൾ തീർപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ചില ആശുപത്രികൾ ആരോഗ്യ ഇൻഷുറൻസ് ഉള്ളവരിൽ നിന്ന് കൂടുതൽ സംഖ്യ ഈടാക്കുന്നുവെന്ന പ്രചാരമുണ്ട്. കോവിഡ് രോഗികളിൽനിന്ന് പതിവിൽ കവിഞ്ഞ സംഖ്യ 'പാക്കേജുകൾ' എന്ന പേരിൽ ഈടാക്കുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നവർ പലപ്പോഴും കാഷ്ലെസ് കിട്ടാതെ പണം നൽകേണ്ടി വരുന്നു. മാത്രമല്ല, കാഷ്ലെസ് ലഭിക്കാനായി മണിക്കൂറുകൾ ആശുപത്രിയിൽ തന്നെ വീണ്ടും കഴിയേണ്ടി വരുന്നു. ഇത് ഒഴിവാക്കാൻ കുറ്റമറ്റ ഒരു ക്ലെയിം ഡിപ്പാർട്ട്മെന്റ് ഉണ്ടായേ തീരൂ. സർക്കാരിനും ചികിത്സാ രംഗത്ത് ഇന്നു നടമാടുന്ന മോശം പ്രവണതകളെ തടയിടാനാകും. ചികിത്സാ ചെലവുകൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ടുവരണം. ഒപ്പംതന്നെ ആശുപത്രികൾ അവരുടെ ചികിത്സാ നിരക്കുകൾ പൊതുവായി പ്രദർശിപ്പിക്കണം (വെബ്സൈറ്റിലൂടെയും ആവാം). ആശുപത്രികളുടെ നിലവാരം അനുസരിച്ച് നിരക്കുകൾ നിശ്ചയിക്കുന്നതിലും തെറ്റില്ല. പൊതുജനങ്ങൾക്ക് സുതാര്യമായ രീതിയിൽ ചികിത്സയ്ക്കായി ആശുപത്രികളെ തിരഞ്ഞെടുക്കാൻ തന്മൂലം കഴിയും. ഒപ്പംതന്നെ മരുന്നുകമ്പനികൾ, രോഗനിർണയ മാർഗങ്ങൾ ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവരും അധിക തുക ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. എന്നാൽ, ഈ മേഖലയിലെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. ഇന്ത്യയിലെ വിവിധ ജനറൽ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ കോവിഡ് ചികിത്സയും ഉൾപ്പെടുന്നു എന്നത് നമ്മളിൽ പലർക്കും അറിയില്ല. സാധാരണ പോളിസി എടുത്താൽ തന്നെ പോളിസി എടുത്ത് ആദ്യത്തെ 30 ദിവസം കഴിഞ്ഞാൽ കോവിഡ് ചികിത്സാ ചെലവ് ലഭ്യ മാവുന്നതാണ്. ഇനി ഭാവിയിൽ പുതുതായി ഏതെങ്കിലും രോഗമോ, വൈറസോ വന്നാലും സാധാരണ ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ കവർ ചെയ്യുന്നതാണ്. (എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3bdVk52
via IFTTT

സെൻസെക്‌സിൽ 430 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,800ന് താഴെ

മുംബൈ: ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സും നിഫ്റ്റിയും ഒരുശതമാനത്തോളം നഷ്ടംനേരിട്ടു. സെൻസെക്സ് 430 പോയന്റ് നഷ്ടത്തിൽ 49,070ലെത്തി. നിഫ്റ്റിയാകട്ടെ 14,800 പോയന്റിന് താഴെയുമെത്തി. പണപ്പെരുപ്പം വർധിക്കുമെന്ന വിലയിരുത്തലാണ് വാൾസ്ട്രീറ്റിൽ തകർച്ചയ്ക്ക് കാരണമായത്. മറ്റ് ഏഷ്യൻ വിപണികളിൽ വ്യാപാരം ആരംഭിച്ചതും നഷ്ടത്തിലാണ്. പവർഗ്രിഡ്, ഇൻഫോസിസ്, റിലയൻസ്, ഐടിസി, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റാൻ, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ടിസിഎസ്, എൽആൻഡ്ടി, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഫാർമ ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായത്. മെറ്റൽ സൂചിക 2.2ശതമാനം താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. സീമെൻസ്, അലംബിക്, ആന്ധ്ര പേപ്പർ, ഗോദ്റേജ് കൺസ്യൂമർ പ്രൊഡക്ട്സ്, ഗ്രാന്യൂൾസ് ഇന്ത്യ തുടങ്ങി 28 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Sensex dips 400 points, tests 49k; Nifty below 14,800

from money rss https://bit.ly/3eyTuO7
via IFTTT

സെൻസെക്‌സ് 295 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,900ന് മുകളിലെത്തി

മുംബൈ: ലോഹം, ഫാർമ ഓഹരികളുടെ കരുത്തിൽ തുടർച്ചയായി നാലാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. കോവിഡ് കേസുകളുടെ എണ്ണത്തിൽകുത്തനെ കുറവുണ്ടായതാണ് വിപണിയെ ചലിപ്പിച്ചത്. രണ്ടാംതരംഗത്തിൽനിന്ന് പ്രതീക്ഷിച്ചതിലുംവേഗത്തിൽ രാജ്യംവിമുക്തമാകുമെന്ന സൂചനയാണ് നിക്ഷേപകർ നേട്ടമാക്കിയത്. സെൻസെക്സ് 295.94 പോയന്റ് നേട്ടത്തിൽ 49,502.41ലും നിഫ്റ്റി 119.20 പോയന്റ് ഉയർന്ന് 14,942.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2034 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1004 ഓഹരികൾ നഷ്ടത്തിലുമാണ്. 220 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, യുപിഎൽ, ഹിൻഡാൽകോ, ഐഒസി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ശ്രീ സിമെന്റസ്, അൾട്രടെക് സിമെന്റ്സ്, ബ്രിട്ടാനിയ, ഇൻഫോസിസ്, ഹീറോ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, എനർജി, ഇൻഫ്ര, ഫാർമ, മെറ്റൽ, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ 1-3ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. Nifty ends above 14,900, Sensex rises 296 pts

from money rss https://bit.ly/3uznijv
via IFTTT

സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്‌സിന് ഈടാക്കുന്നത് 700-1500 രൂപ

രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിന് ഈടാക്കുന്നത് വൻതുക. 18നും 44നും ഇടയിൽ പ്രായമുള്ളവർക്കുള്ള ഒറ്റഡോസ് പ്രതിരോധ കുത്തിവെപ്പിന് 700 രൂപ മുതൽ 1,500 രൂപവരെയാണ് ആശുപത്രികൾ വാങ്ങുന്നത്. വാക്സിൻ കുത്തിവെപ്പിനായി രജിസ്റ്റർചെയ്യേണ്ട കോവിൻ വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. നേരത്തെ 45 വയസ്സിനുമുകളിലുള്ളവരിൽനിന്ന് ഈടാക്കിയതിന്റെ ആറിരട്ടിയാണ് വർധന. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവീഷീൽഡിന് സ്വകാര്യ ആശുപത്രികൾ 700-900 രൂപയാണ് ഈടാക്കുന്നത്. ഭാരത് ബയോടെകിന്റെ കോവാക്സിനാകട്ടെ 1,250-1,500 രൂപയാണ് നൽകേണ്ടിവരുന്നത്. രാജ്യത്ത് നിർമിക്കുന്ന രണ്ട് വാക്സിനുകൾക്ക് ഇരട്ടിയിലേറെ വിലവ്യത്യാസമാണുള്ളത്. അപ്പോളോ, മാക്സ്, ഫോർട്ടിസ്, മണിപ്പാൽ ഹോസ്പിറ്റൽ ശൃംഖലകളാണ് വൻതോതിൽ വാക്സിൻ ശേഖരിച്ച് കുത്തിവെപ്പ് നടത്തുന്നത്. ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും കോവീഷീൽഡിനും കോവാക്സിനും 250 രൂപ നിരക്കിലാണ് സ്വകാര്യ ആശുപത്രികൾവഴി പൊതുജനങ്ങളിൽനിന്ന് ഈടാക്കിയത്. 150 രൂപ വാക്സിന്റെ വിലയും 100 രൂപ കുത്തിവെപ്പിനുള്ള നിരക്കുമായിരുന്നു. എന്നാൽ വാക്സിനുപുറമെ കുത്തിവെപ്പിനുമാത്രം 250-300 രൂപ നിരക്കാണ് ആശുപത്രികൾ ഇപ്പോൾ ഈടാക്കുന്നത്. 670 രൂപ നിരക്കിലാണ് കോവീഷീൽഡ് ആശുപ്രതികൾക്ക് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സാനിറ്റൈസർ, പിപിഇ കിറ്റ്, ബയോമെഡിക്കൽ മാലിന്യസംസ്കരണം തുടങ്ങിയവയ്ക്കായി 180 രൂപയോളം ചെലവുവരുമെന്നാണ് ആശുപ്രതികൾ പറയുന്നത്. Cost of Covid vaccines in Indias private hospitals is the highest in world

from money rss https://bit.ly/33skVTH
via IFTTT

Sunday, 9 May 2021

വളർച്ചയുടെകാര്യത്തിൽ റിലയൻസ് റീട്ടെയിൽ ലോകത്ത് രണ്ടാമതെത്തി

ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ലോകത്ത് അതിവേഗ വളർച്ചയുള്ള രണ്ടാമത്തെ റീട്ടെയിലറായി. 250 ചില്ലറ വ്യാപാരികളുടെ ആഗോളപട്ടികയിൽ ഇന്ത്യയിൽനിന്ന് റിലയൻസ് മാത്രമാണ് സ്ഥാപനംപിടിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41.8ശതമാനമാണ് കമ്പനിയുടെ വളർച്ച. കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ-ലൈഫ്സ്റ്റൈൽ ഉത്പന്നങ്ങൾ, പലചരക്ക് തുടങ്ങിയ മേഖലയിലാണ് റിലയൻസിന് ആധിപത്യമുള്ളത്. റീട്ടെയിൽ സ്റ്റോറുകളുടെ എണ്ണത്തിൽ 13.1ശതമാമാണ് വർധന. ആഗോള പട്ടികയിൽ യുഎസ് റീട്ടെയിൽ ഭീമനായ വാൾമാർട്ടിനാണ് ഒന്നാംസ്ഥാനം. ആമസോൺഡോട്ട്കോം രണ്ടാംസ്ഥാനത്തുമുണ്ട്. യുഎസിലെതന്നെ കോസ്റ്റ്കോ മൊത്തവ്യാപാര കോർപറേഷനാണ് മൂന്നാംസ്ഥാനത്ത്. ജർമനിയിലെ ഷ്വർസ് ഗ്രൂപ്പിനാണ് നാലാംസ്ഥാനം. ആദ്യപത്ത് സ്ഥാനങ്ങളിൽ യുഎസിൽനിന്നുള്ള ഏഴ് റീട്ടെയിലർമാരുണ്ട്. അതിവേഗംവളരുന്ന വ്യാപാര ശൃംഖലയുടെ കാര്യത്തിലാണ് ഇന്ത്യയിൽനിന്നുള്ള റിലയൻസ് റീട്ടെയിൽ രണ്ടാമതെത്തിയത്. Reliance Retail second-fastest growing retailer in world

from money rss https://bit.ly/3o3pQ6L
via IFTTT

പ്രകാശ് ജോണിന് വർക്ക് ഫ്രം ഹോം അല്ല, ഫാം ആണ്!

തൃശ്ശൂർ: കോവിഡ് കാലത്ത് ജോലിയോടൊപ്പം സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത മറ്റൊരു ലോകം പടുത്തുയർത്തുകയാണ് പൂമല പത്താഴക്കുണ്ട് സ്വദേശി പ്രകാശ് ജോൺ. സിങ്കപ്പൂരിൽനിന്ന് എം.ബി.എ. കഴിഞ്ഞ് അവിടെ മാർക്കറ്റിങ് ജോലിയായിരുന്നു പ്രകാശിന്. കോവിഡ് വ്യാപനത്തിനു മുന്നേ നാട്ടിലെത്തി. പക്ഷേ, തിരികെ പോകാനായില്ല. തൃശ്ശൂരിൽ ഒരു കൺസൾട്ടൻസി തുടങ്ങി. അതിന്റെ ഭാഗമായും സിങ്കപ്പൂരിലെ സ്ഥാപനത്തിനായും വർക്ക് ഫ്രം ഹോം രീതിയിൽ ജോലിചെയ്തു. വീട്ടിലിരുന്നുള്ള ജോലിയിൽ യഥേഷ്ടം സമയം കിട്ടി. അതിനിടെയാണ് കോവിഡ് കാലത്ത് പലരും വീട്ടിൽ കൃഷിയിൽ പരീക്ഷണങ്ങൾ നടത്തുന്നത് വായിച്ചും സാമൂഹികമാധ്യമങ്ങളിലൂടെയും അറിഞ്ഞത്. ഒന്നും ചെയ്യാതിട്ടിരിക്കുന്ന വീട്ടുപറമ്പിൽ കൃഷി തുടങ്ങി. പുതിയ മേഖലയിലേക്കുള്ള ചുവടുവെയ്പിന് യു ട്യൂബിലൂടെയുള്ള അറിവുകളാണ് പ്രയോജനപ്പെടുത്തിയത്. എഴ് ലക്ഷം ലിറ്ററിന്റെ കുളമുണ്ടാക്കി മീൻ വളർത്തി. അതിൽ ചിത്രലാഡ എന്നയിനം 8,000 മത്സ്യക്കുഞ്ഞുങ്ങളെയിട്ടു. കുളത്തിലെ വെള്ളം ഇടയ്ക്ക് മാറ്റുന്നത് വളമാക്കി ഉപയോഗപ്പെടുത്താൻ പുൽകൃഷി തുടങ്ങി. പുല്ല് പ്രയോജനപ്പെടുത്താൻ നാലു പശുക്കളെ വാങ്ങി ഫാം തുടങ്ങി. ചാണകം ഉപയോഗപ്പെടുത്തി കപ്പയും വാഴയും കൃഷിയിറക്കി,കോഴി,ആട്.,മുയൽ,താറാവ് തുടങ്ങിയവയുടെയും ഫാമുകളുണ്ട്. ഇപ്പോൾ എല്ലാം വൻവിജയം. ഇപ്പോൾ മീൻ വിളവെടുപ്പ് കാലമാണ്. ഇതേവരം 1,200 കിലോ മീൻ വിറ്റു. തൃശ്ശൂർ ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം ഡയറക്ടറുമാണ് മുപ്പത്താറുകാരനായ പ്രകാശ് ജോൺ.

from money rss https://bit.ly/2RGeWaY
via IFTTT

ഇനി സാധ്യത കുതിക്കുന്ന മേഖലകളിലെ കരുത്തുറ്റ ഓഹരികളിൽ

മെയ് എട്ടിന് അവസാനിച്ചവാരം ഓഹരി വിപണിയുടെ പ്രകടനത്തെ നിർണയിച്ചത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലവും, കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വർധനയും നാലാം പാദഫലങ്ങളും ആഗോളചലനങ്ങളുമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ചായിരുന്നില്ല. കോവിഡ് പ്രോട്ടോക്കൊൾ പാലിക്കാതെ വൻ ജനസാന്നിധ്യമുണ്ടായിരുന്ന ഇലക്ഷൻ റാലികൾ നടത്തിയതിന്റെ പേരിലും രണ്ടാംതരംഗം നിയന്ത്രിക്കാനാവാതെ കൈവിട്ടുപോയതിന്റെ പേരിലും കേന്ദ്രസർക്കാർ വിമർശിക്കപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം കേന്ദ്രനയങ്ങളേയും സാമ്പത്തിക കാര്യങ്ങളേയും ബാധിക്കാനിടയില്ല. തെരഞ്ഞെടുപ്പു ഫലങ്ങൾ വിപണിയുടെ പ്രവണതകളെ ഇടക്കാലത്തേക്കോ ദീർഘകാലയളവിലോ സ്വാധീനിച്ച ചരിത്രമില്ല. ചാഞ്ചാട്ടങ്ങൾ ഈയാഴ്ച തന്നെ അവസാനിക്കുകയും കാര്യങ്ങൾ സാധാരണ നില വീണ്ടടുക്കുകയും ചെയ്തു. കോവിഡ് രോഗികളുടെ എണ്ണംകൂടിയത് ആരോഗ്യ പ്രതിസന്ധിയിലേക്കു നയിക്കുകയും ഉൽപാദനത്തിൽവന്ന കുറവ് ഉപഭോഗത്തിലും വിപണി ചലനങ്ങളിലും നിശ്ചലതയ്ക്കു കാരണമാവുകയുംചെയ്തു. ഇന്ത്യയുടെ ഉൽപാദന സൂചിക ഏപ്രിൽ മാസം 55.5 ൽനിന്നു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അന്തർദേശീയ തലത്തിലുള്ള ഡിമാന്റ് കാരണമാണ് മാർച്ച് മാസത്തെ 55.4 ൽനിന്ന് ചെറിയ മാറ്റമുണ്ടായത്. സേവന രംഗത്തെ സൂചികയാവട്ടെ 2021 മാർച്ചിലെ 54.6ൽ നിന്ന് ഏപ്രിൽ മാസം 54.0 ആയി. വിദേശ ഡിമാന്റിലുണ്ടായ കുറവും രോഗവ്യാപനത്തിലുണ്ടായ കുതിപ്പുമാണിതിനുകാരണം. മെയ്, ജൂൺ മാസങ്ങളിൽ ഇത് വീണ്ടും കുറയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 2022 സാമ്പത്തികവർഷം ഒന്നാം പാദഫലങ്ങൾ കൂടുതൽ മോശമാകാനാണ് സാധ്യത. എന്നാൽ രണ്ടാം പാദഫലങ്ങളോടെ മുൻവർഷത്തെയപേക്ഷിച്ച് ഇതു മെച്ചപ്പെടും. കൂടുതൽ പണമെത്തിക്കുന്നതുൾപ്പടെ കോവിഡ് ബാധിത മേഖലകൾക്ക് ആർബിഐ കൈക്കൊണ്ട സഹായകമായ നടപടികൾ പ്രചോദനകരമായി. കോവിഡ് കാരണം നാലാംപാദ ഫലപ്രഖ്യാപനങ്ങളുടെ വേഗത കുറവാണ്. പകുതിയിൽ താഴെ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഫലങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾവളരെ താഴെയായിരുന്നു. പാദഫലങ്ങളുടെ സീസൺ തുടക്കത്തിൽ പ്രതീക്ഷച്ചതുപോലെയായിരുന്നെങ്കിലും ഏറ്റവും പുതിയ ഫലങ്ങൾ ദുർബ്ബലമാണ്. ഐടി ഫലങ്ങൾ പ്രതീക്ഷയ്ക്കൊത്തുയർന്നെങ്കിലും ഭാവിയുടെ പ്രതീക്ഷയ്ക്കൊപ്പമെത്തിയില്ല. രണ്ടാംതട്ടിലെ പുതിയ ഫലങ്ങൾ പ്രതീക്ഷിച്ചതിലും വളരെ താഴെയായി. കിട്ടാക്കടങ്ങളിലെ വർധനയും മറ്റുചിലവുകളുംചേർന്ന് ധനകാര്യ സ്ഥാപന ഫലങ്ങളെ നേരത്തേ കണക്കു കൂട്ടിയതിലും താഴെഎത്തിച്ചു. ലോഹം, ഊർജ്ജം, ഫാർമ, കെമിക്കൽസ്, ഘനവ്യവസായം എന്നീ മേഖലകളിലാണ് ഇപ്പോഴും പ്രതീക്ഷയുള്ളത്. കോവിഡാനന്തര കാലത്ത് സ്ഥിതിഗതികൾ തീർച്ചയായും മെച്ചപ്പെടുമെന്നു തന്നെയാണ് കമ്പനി മാനേജ്മെന്റുകളുടെ വിശ്വാസം. വിലക്കയറ്റത്തിന്റെ സമ്മർദ്ദം കുറയ്ക്കുന്നതിന് യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കു വർധിപ്പിച്ചേക്കുമെന്ന ഉൽക്കണ്ഠ കാരണം ഇടയ്ക്ക് ആഗോള വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടിരുന്നു. നേരത്തേ വിശദീകരിച്ചതുപോലെ യുഎസ് സർക്കാരും കേന്ദ്ര ബാങ്കും ഉദാരനയവും വൻ ഉത്തേജകനടപടികളും തുടരുമെന്നു വ്യക്തമാക്കിയതോടെ ഈആശങ്കയ്ക്കു ശമനമുണ്ടായി. യുഎസിലും യൂറോപ്യൻ യൂണ്യൻ നാടുകളിലും ഹ്രസ്വകാലം മുതൽ ഇടക്കാലംവരെ പണപ്പെരുപ്പം കൂടുതൽ തന്നെ ആയിരിക്കും. ടെക്നോളജി രംഗത്തെ വൻശക്തികൾക്കു വീഴ്ചയുണ്ടാകുമെന്ന കണക്കുകൂട്ടൽ തെറ്റായിത്തീർന്നു, വാരാന്ത്യത്തോടെ യുഎസിലും യൂറോപ്പിലും ഓഹരികളിൽ ഉയർച്ച രേഖപ്പെടുത്തി. വിപണിയെ സംബന്ധിച്ചേടത്തോളം സമീപകാലത്ത് അനുകൂലവും പ്രതികൂലവുമായ അനേകം കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പുഫലങ്ങൾ, കൂടുതൽ ലോക്ഡൗണുകൾ, ആർബിഐയുടേയും യുഎസ് കേന്ദ്ര ബാങ്കിന്റേയും അനുകൂല നടപടികൾ എന്നിങ്ങനെ. എന്നാൽ വ്യക്തമായൊരു ദിശയിലേക്കു നീങ്ങാൻ വിപണി മടിച്ചുനിൽക്കുകയാണ്. പ്രതികൂല മുൻവിധിയോടെ കുതിപ്പിനിടയിൽ വിൽപന എന്നതാണ് തന്ത്രം. രാജ്യത്ത് വർധിക്കുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ബെൽ കെർവിൽ താഴ്ചയുണ്ടാകാനും സാമ്പത്തികമേഖലയിൽ പുതിയതുടക്കത്തിനും സാധ്യത കാണുന്നില്ല. മെയ്, ജൂൺ മാസങ്ങളിൽ കുത്തനെയുള്ള പതനം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇക്കാര്യം ഉറപ്പാകുന്നതുവരെ വിദേശസ്ഥാപന നിക്ഷേപങ്ങളുടെ വിൽപനയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വരവിലുള്ള കുറവും പ്രതികൂലമായിത്തീരും. എന്നാൽ സർക്കാരിന്റെ സാമ്പത്തികനയങ്ങളും അനുബന്ധ പ്രഖ്യാപനങ്ങളും, റിസർവ് ബാങ്കിന്റേയും ആഗോള ചലനങ്ങളുടേയും ആനുകൂല്യവും വിപണിയിൽ നിലനിൽക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ കോവിഡ് വ്യാപനത്തിൽ ഇനിയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നിർണായകമാണ്. ദീർഘകാല പ്രവണതുകൾക്കു വലിയ മാറ്റമുണ്ടാവുകയില്ല. മഹാമാരിയുടെ ഗുണഭോക്താക്കളേയും അവരുടെ അതിജീവനശേഷിയേയും മനസിലാക്കി, ഓഹരികളും മേഖലകളും ജാഗ്രതയോടെ തെരഞ്ഞെടുത്തുകൊണ്ടുള്ള നിക്ഷേപത്തിനായിരിക്കും ഇനി സാധ്യത. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3o2nyVs
via IFTTT

സെൻസെക്‌സിൽ 320 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,900നരികെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി വിപണിയിൽ മുന്നേറ്റം. നിഫ്റ്റി 14,900നടുത്തെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 320 പോയന്റ് നേട്ടത്തിൽ 49,526ലും നിഫ്റ്റി 69 പോയന്റ് ഉയർന്ന് 14,893ലുമാണ് വ്യാപാരം ആരഭിച്ചത്. ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, എൻടിപിസി, ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, മാരുതി, നെസ് ലെ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മെറ്റൽ സൂചിക രണ്ടുശതമാനം ഉയർന്നു. ഫാർമ, എനർജി സൂചികകൾ ഒരുശതമാനംവീതം നേട്ടത്തിലാണ്. ചെംമ്പൽ ഫെർട്ടിലൈസേഴ്സ്, വെങ്കീസ്, ജെഎംസി പ്രൊജക്ട്സ്, സൈഡസ് വെൽനെസ് തുടങ്ങി 22 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Indices open higher with Nifty near14,900

from money rss https://bit.ly/3vVykji
via IFTTT

തുടർഭരണവും വികസന സമന്വയവും

കേരളവികസന ചരിത്രത്തിലെ അടിസ്ഥാനപരമായ പൊളിച്ചെഴുത്തിന് തുടർഭരണം സാധ്യത തുറക്കുകയാണ്. നമ്മുടെ സാമൂഹികക്ഷേമ നേട്ടങ്ങൾ പ്രസിദ്ധമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സുപ്രധാനമായ ഒരു കാൽവെപ്പുകൂടി നാം നടത്തി. കിഫ്ബിയിലൂടെ 60,000 കോടി രൂപയുടെ നിർമാണപ്രവൃത്തികൾക്ക് തുടക്കംകുറിച്ചു. അടുത്ത മൂന്നുവർഷംകൊണ്ട് അവ പൂർത്തിയാകുന്നതോടെ പശ്ചാത്തലസൗകര്യങ്ങളിലും നാം മുന്നിലാകും. ഇതിന്റെ അടിസ്ഥാനത്തിൽ ഇനി സാമ്പത്തികാടിത്തറ പൊളിച്ചുപണിയണം. അതോടെ സമ്പദ്ഘടന പുതിയൊരു വിതാനത്തിലേക്കുയരും. തൊഴിലില്ലായ്മ കുറയും. അഭ്യന്തര വരുമാനവളർച്ചയുടെ വേഗം കൂടും. സാമ്പത്തികനീതിയും വളർച്ചയും ഒരേപോലെ ഉറപ്പുവരുത്തുന്ന പുത്തൻ കേരള വികസന മാതൃകയിലേക്ക് നാം മാറും. ഈയൊരു പരിവർത്തനത്തിന്റെ വിജയത്തിന് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ അനിവാര്യമാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞു. എല്ലാവരുടെയും വിമർശനങ്ങളും മറുപടിയുമെല്ലാം കേട്ട് ജനങ്ങൾ തീരുമാനമെടുത്തു. രാഷ്ട്രീയ നിലപാടുകളൊന്നും മാറ്റേണ്ടതില്ല. എന്നാൽ, നാടിന്റെ വികസനകാര്യത്തിൽ യോജിച്ച നിലപാട് സ്വീകരിച്ചേ മതിയാകൂ. ക്ഷേമസൗകര്യങ്ങൾ ശക്തിപ്പെടുത്തിയേ തീരൂ കേരളമാതൃകയുടെ ആദ്യ പടവായ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായഭേദങ്ങളൊന്നും ഉണ്ടാവേണ്ടതില്ല. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും പ്രകടനപത്രികയിൽ ഇക്കാര്യം സംബന്ധിച്ച് വിയോജിപ്പിനെക്കാൾ സമാനതകളാണുള്ളത്. 2001-ലെ എ.കെ. ആന്റണി സർക്കാരിന്റെ മുണ്ട് മുറുക്കിയുടുക്കൽ നയത്തിൽനിന്നും യു.ഡി.എഫ്. വളരെയേറെ മാറിയിരിക്കുന്നു. ക്ഷേമസൗകര്യങ്ങൾ ശക്തിപ്പെടുത്തിയേ തീരൂ. സ്കൂളുകളുടെയും ആശുപത്രികളുടെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഇനി ഇവയുടെ സേവനനിലവാരം ഉയർത്തണം. ഭിന്നശേഷിക്കാരുടെ ക്ഷേമം, വയോജനങ്ങളുടെ സംരക്ഷണം, കുടിവെള്ളം, ശുചിത്വം തുടങ്ങിയ സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെട്ടേ തീരൂ. ഇതിലെല്ലാം നിർണായക പങ്കുവഹിക്കുന്ന പ്രാദേശിക സർക്കാരുകളിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും പങ്കാളിത്തമുണ്ട്. തൊഴിലുറപ്പുപദ്ധതി, ചെറുകിട സംരംഭങ്ങളിലൂടെയുള്ള തൊഴിൽ വർധന, കാർഷിക ഉത്പാദന വർധന, മണ്ണു-ജല സംരക്ഷണം, പരിസ്ഥിതി സന്തുലനാവസ്ഥ, സ്ത്രീ ശാക്തീകരണം എന്നിവ യാഥാർഥ്യമാക്കുന്നതിന് സഹായകരമായ ഒട്ടേറെ നിർദേശങ്ങൾ പ്രകടനപത്രികകളിലുണ്ട്. കോവിഡ് പ്രതിരോധത്തിലും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഇരു മുന്നണികൾക്കും ജനകീയമായൊരു മത്സരത്തിൽത്തന്നെ ഏർപ്പെടാം. കിഫ്ബിയും യു.ഡി.എഫും കിഫ്ബിയുടെ കാര്യത്തിൽ യു.ഡി.എഫ്. ഒരു തിരുത്തലിനു തയ്യാറായേ തീരൂ. ഇന്നു തുടങ്ങിെവച്ചിരിക്കുന്ന പശ്ചാത്തലസൗകര്യ നിർമാണം പൂർത്തീകരിക്കുന്നതിന് വേറൊരു മാർഗവും യു.ഡി.എഫ്. മാനിഫെസ്റ്റോ ചൂണ്ടിക്കാണിക്കുന്നില്ല. സത്യം പറഞ്ഞാൽ കിഫ്ബിയെക്കുറിച്ച് പരാമർശംപോലും ഇല്ല. ഇതുവരെ പറഞ്ഞിരുന്ന വാദം വലിയ കടഭാരം വരാൻ പോകുന്ന യു.ഡി.എഫ്. സർക്കാരിനുമേൽ അടിച്ചേൽപ്പിക്കുന്നു എന്നായിരുന്നല്ലോ. ഏതായാലും അടുത്ത അഞ്ചുവർഷത്തേക്ക് ഇത് ഉണ്ടാകില്ലായെന്നകാര്യം ഉറപ്പായല്ലോ. തിരിച്ചടവിന്റെ ചുമതല ജനങ്ങൾ എൽ.ഡി.എഫിനെയാണ് ഏൽപ്പിച്ചത്. ഇനി അക്കാര്യത്തിൽ യു.ഡി.എഫിന് ബേജാറു വേണ്ടാ. പ്രതിപക്ഷമെന്ന നിലയിൽ ന്യായമായ വിമർശനങ്ങൾ ഉണ്ടാവാം. നിശ്ചയമായും അവ ഉന്നയിക്കപ്പെടണം. എന്നാൽ, കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയിൽ നടത്തിയിട്ടുള്ള ചെളിവാരിയെറിയലിനും ആക്ഷേപങ്ങൾക്കും അവസാനം കേന്ദ്ര ഏജൻസികളുമായി ചേർന്നുള്ള കുത്തിത്തിരിപ്പുകൾക്കും ന്യായീകരണമില്ല. ഒരു ധനകാര്യ സ്ഥാപനത്തോട് ഇതിലേറെ നിരുത്തരവാദപരമായി ഒരു രാഷ്ട്രീയകക്ഷിക്കും പെരുമാറാനാവില്ല. കിഫ്ബിയുടെ ഏറ്റവും വലിയ സ്വത്ത് അതിന്റെ വിശ്വാസ്യതയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് വായ്പ തരാൻ ബാങ്കുകളും നിക്ഷേപകരും തയ്യാറാവുന്നത്. അതിനെ തകർക്കുന്നതിനുള്ള ഗൂഢശ്രമങ്ങളിൽനിന്ന് പിൻവാങ്ങിയേ തീരൂ. പ്രതിപക്ഷത്തിന് കിഫ്ബിയെ സംബന്ധിച്ച് സംശയവും ആക്ഷേപവും എന്തുണ്ടെങ്കിലും കിഫ്ബിയുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു വ്യക്തത വരുത്താവുന്നതാണ്. ഈയൊരു ഉത്തരവാദിത്വബോധം പ്രതിപക്ഷത്തിന് ഉണ്ടായേതീരൂ. കിഫ്ബി മുഖേനയും വ്യവസായ ഇടനാഴി പദ്ധതികൾ വഴിയും ഏറ്റെടുത്തിരിക്കുന്ന പദ്ധതികൾ ഏതെങ്കിലും അനാവശ്യമാണെന്ന് ആർക്കെങ്കിലും പറയാനാകുമോ? പക്ഷേ, സാധാരണഗതിയിൽ ബജറ്റിൽനിന്ന് പണം കണ്ടെത്തി ഇവയൊക്കെ പൂർത്തിയാക്കണമെങ്കിൽ 20 വർഷമെങ്കിലുമെടുക്കും. അന്ന് ചെലവ് എത്ര കൂടുമെന്ന് ഓർത്തുനോക്കൂ. കടമെടുത്തിട്ടാണെങ്കിലും അവയൊക്കെ ഇന്നുതന്നെ പൂർത്തിയാക്കുന്നതായിരിക്കും ലാഭം. ഈ പദ്ധതികളുടെ നേട്ടം നമുക്ക് ഇന്നു മുതൽ കിട്ടും. സാമ്പത്തിക വളർച്ച കൂടുതൽ മെച്ചപ്പെടും. ഇതുമൂലം കടബാധ്യതകൾ ജഡഭാരമാവില്ല. കുതിപ്പിനുള്ള അവസരങ്ങൾ പശ്ചാത്തല വികസന സൗകര്യങ്ങൾ എങ്ങനെയാണ് കേരളത്തിന്റെ സാമ്പത്തിക അടിത്തറ പൊളിച്ചുപണിയുന്നതിനു സഹായിക്കുകയെന്ന് ഉദാഹരണംകൊണ്ട് വ്യക്തമാക്കാം. കെ-ഫോൺ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തും. ട്രാൻസ്ഗിഡ് - 2 ഉം, ദ്യുതിയും എല്ലായിടത്തും വീഴ്ചയില്ലാതെ വൈദ്യുതി ലഭ്യമാക്കും. ഇവ രണ്ടും ഉപയോഗപ്പെടുത്തി 20 ലക്ഷം അഭ്യസ്തവിദ്യർക്ക് അവരുടെ വീടുകളിലിരുന്ന് ഡിജിറ്റൽ ജോലികൾ ചെയ്യുന്നതിനുള്ള അവസരം നമുക്കു സൃഷ്ടിക്കാനാവും. കോവിഡിനുമുമ്പ് അമ്പതുലക്ഷം ആളുകളാണ് വീട്ടിലിരുന്നു ഡിജിറ്റൽ വേലകൾ ചെയ്തിരുന്നത്. കോവിഡിന്റെ ഒന്നാം വ്യാപനത്തിൽ അത് മൂന്നുകോടി ആളുകളായി വർധിച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അത് 18 കോടിയായി ഉയരും. നമ്മൾ ആസൂത്രിതമായി ശ്രമം നടത്തിയാൽ ഇതിൽ ഇരുപതുലക്ഷം തൊഴിലവസരങ്ങൾ കേരളത്തിലേക്കു കൊണ്ടുവരുന്നതിനു പ്രയാസമുണ്ടാവില്ല. ഇതിനുവേണ്ടി കിഫ്ബി പോലെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്ഥാപനമായി കെ-ഡിസ്കിനെ രൂപാന്തരപ്പെടുത്തണം. അതുവഴി അന്താരാഷ്ട്ര തൊഴിൽദായകരോട് സംവദിക്കാനാവണം. അതോടൊപ്പം അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 40 ലക്ഷം പേരെയെങ്കിലും വിവിധ ഡിജിറ്റൽ സ്കില്ലുകളിൽ പ്രാവീണ്യമുള്ളവരാക്കാനും ഒരു യുദ്ധകാല പദ്ധതി വേണം. ഈ യജ്ഞത്തിൽ കേരളം മുഴുവൻ ഒന്നിക്കണം. ഡിജിറ്റൽ ഗാർഹിക തൊഴിലവസരപദ്ധതിയുടെ വിജയം ഐ.ടി. സേവനങ്ങളെ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ മേഖലയാക്കും. തൊഴിലില്ലാതെ വീട്ടമ്മമാരെന്നമട്ടിൽ കഴിഞ്ഞുകൂടുന്ന പത്തുലക്ഷം സ്ത്രീകളെയെങ്കിലും തൊഴിൽ മേഖലയിലേയ്ക്കു കൊണ്ടുവരാനാകും. അഭ്യസ്തവിദ്യരായ യുവതയുടെ തൊഴിലില്ലായ്മയ്ക്കു ശമനമുണ്ടാകും. ഇതൊന്നുകൊണ്ടു മാത്രം കേരളത്തിന്റെ അഭ്യന്തര വരുമാന വളർച്ച പ്രതിവർഷം 1-2 ശതമാനം വീതമെങ്കിലും വർധിക്കും. നിക്ഷേപകേന്ദ്രമായി മാറും കിഫ്ബി വഴി നടപ്പാക്കുന്ന പതിനായിരം ഏക്കർ വ്യവസായ പാർക്കുകൾക്കും മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾക്കും വൈദ്യുതിക്കുമൊപ്പം ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ ഉയരാനുംകൂടി കഴിഞ്ഞാൽ കേരളം ഒരു പ്രധാന നിക്ഷേപകേന്ദ്രമായി മാറും. വിജ്ഞാനസാന്ദ്രമോ സേവനപ്രധാനമോ നൈപുണി കേന്ദ്രീകൃതമോ ആയ വ്യവസായങ്ങളിലേക്കായിരിക്കണം ഈ നിക്ഷേപകരെ ആകർഷിക്കേണ്ടത്. ഇതോടൊപ്പം കാർഷിക മൂല്യവർധിത ഉത്പന്നങ്ങളുടെ ചെറുകിട വ്യവസായ ശൃംഖലയിലൂടെയും സ്റ്റാർട്ടപ്പുകളിലൂടെയും പുതിയൊരു സംരംഭകതലമുറയെ വളർത്തിയെടുക്കണം. ഇതിനാവശ്യമായ വിജ്ഞാനവും ഇന്നൊവേഷൻ അഥവാ നൂതനവിദ്യകളും സൃഷ്ടിക്കുന്ന വിജ്ഞാനസമൂഹമായി കേരളം മാറണം. നമ്മുടെ സമൂഹത്തിന്റെ എല്ലാതലങ്ങളിലും നൂതനവിദ്യാ സങ്കേതങ്ങൾ സന്നിവേശിക്കപ്പെടണം. ഇപ്രകാരം കേരളം ഒരു വിജ്ഞാനസമൂഹമായി മാറണമെങ്കിൽ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല അടിമുടി മാറണം. ചില ആശയങ്ങൾ കഴിഞ്ഞ ബജറ്റ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇവ സംബന്ധിച്ച് ചർച്ച ചെയ്ത് ഒരു അഭിപ്രായസമന്വയം നാട്ടിലുണ്ടാക്കണം. വികസനതന്ത്രം വെറുമൊരു ചാട്ടമല്ല കേരളത്തിന്റെ വികസനതന്ത്രം വെറുമൊരു ചാട്ടമല്ല. ഒരു ഹോപ്പ് സ്റ്റെപ്പ് ജംപാണ്. കേരളത്തിന്റെ വികസനതന്ത്രത്തിലെ ക്ഷേമകാര്യങ്ങളെക്കുറിച്ച് യോജിപ്പിലെത്തുക എളുപ്പമാണ്. ഇക്കാര്യത്തിൽ കേരളത്തിൽ ഒരു വലതുപക്ഷം ഇല്ലായെന്നു പറയാം. എന്നാൽ, അടുത്ത ചുവട് ശ്രമകരമാണ്. കിഫ്ബിയുടെ കാര്യത്തിൽ നിയമം പാസാക്കിയപ്പോൾ എല്ലാവരും സ്വീകരിച്ച സമീപനത്തിലേക്ക് തിരിച്ചുപോകണം. ഈ ചുവടെടുത്താലേ അവസാന ചാട്ടത്തിലേക്കു പോകാനാകൂ. അതായത് വിജ്ഞാനസമൂഹത്തിലേക്കുള്ള പരിവർത്തനം. യു.ഡി.എഫ്. മാനിഫെസ്റ്റോയിൽ ഇത്തരമൊരു കാഴ്ചപ്പാടില്ല. എന്നാൽ, ഇതിന് അനിവാര്യമായ ഒട്ടേറെ കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. അവയൊക്കെ ചർച്ചചെയ്തു വ്യക്തത വരുത്താം. യു.ഡി.എഫിന്റെ ഇന്നത്തെ പതനത്തിനു പല കാരണങ്ങളുണ്ട്. അതിലൊരു മുഖ്യകാരണം കഴിഞ്ഞ ഒരുവർഷമായി സ്വീകരിക്കുന്ന കണ്ണടച്ച നിഷേധാത്മക സമീപനമാണ്. അതു മാറ്റിെവച്ച് അർഥവത്തായ വികസന സംവാദത്തിനു യു.ഡി.എഫ്. മാനിഫെസ്റ്റോയുടെ ശില്പികളെങ്കിലും തയ്യാറാകണം.

from money rss https://bit.ly/3o18d7E
via IFTTT