121

Powered By Blogger

Monday, 24 May 2021

ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ കറൻസിയായി രൂപ കുതിക്കുന്നു

ഏഷ്യയിലെ ഏറ്റവുംകരുത്തുറ്റ കറൻസിയായി രൂപ കുതിക്കുന്നു. രാജ്യത്തെ കോവിഡ് വ്യാപനത്തിൽ കുറവുണ്ടായതാണ് രൂപയെ സ്വാധീനിച്ചത്. മെയ് മാസത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 1.5ശതമാനമാണ് ഉയർന്നത്. മഹാമാരിയെ രാജ്യം കീഴടക്കുന്നതിന്റെ ലക്ഷണങ്ങളാണ് രൂപയുടെ മൂല്യത്തിൽ പ്രതിഫലിച്ചത്. പ്രാദേശികമായി ലോക്ഡൗണുകൾ പ്രഖ്യാപിച്ച് കോവിഡിനെതിരെ ഫലപ്രദമായി പോരാടിയെന്നാണ് വിലയിരുത്തൽ. അതേസമയം, സാമ്പത്തിക മാന്ദ്യത്തിൽനിന്ന് കരകയറുന്ന സമയത്ത് രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വർധന കയറ്റുമതിയെ ബാധിക്കുമെന്നതിനാൽ റിസർവ് ബാങ്ക് ജാഗ്രതപുലർത്തിയേക്കാം. അതുകൊണ്ടുതന്നെ രൂപയുടെമേൽ ആർബിഐയുടെ നിയന്ത്രണമുണ്ടാകാനും സാധ്യതയുണ്ട്. ആർബിഐയുടെ ഇടപെടൽ ഇല്ലെങ്കിൽ അടുത്ത പാദത്തിൽ ഡോളറിനെതിരെയുള്ള മൂല്യം 73ൽനിന്ന് 72.50 രൂപയാകുമെന്നാണ് ബാർക്ലെയ്സിന്റെ വിലയിരുത്തൽ. വരാനിരിക്കുന്ന ഐപിഒകളും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ഓൺലൈൻ ഭക്ഷ്യവിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോയുടെ 1.1 ബില്യൺ ഡോളർ ഓഹരി വില്പനയുംമറ്റുംവരാനിരിക്കുന്നതേയുള്ളൂ. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞതോടെ ഏപ്രിലിൽ രൂപയുടെ മൂല്യം ഒമ്പതുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം ബാധിതരുടെ എണ്ണം 2.22 ലക്ഷമായി കുറയുകയുംചെയ്തിരുന്നു.

from money rss https://bit.ly/3ukMCZk
via IFTTT

നിഫ്റ്റി 15,250കടന്നു: സെൻസെക്‌സിൽ 252 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടാംദവസവും വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,250ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകൾക്കും ഊർജംപകർന്നത്. സെൻസെക്സ് 252 പോയന്റ് ഉയർന്ന് 50,904ലിലും നിഫ്റ്റി 84 പോയന്റ് നേട്ടത്തിൽ 15,281ലുമാണ് വ്യാപാരം ആരംഭിച്ചത്. ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, ബജാജ് ഫിൻസർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒഎൻജിസി, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, എൻടിപിസി, പവർഗ്രിഡ് കോർപ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇമാമി, വിഐപി, ആൽകെം ലാബ്, ആസ്ട്ര സെനക്ക ഫാർമ ഉൾപ്പടെ 68 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3fYnm6n
via IFTTT

കോവിഡ് ആരോഗ്യ ഇൻഷുറൻസ്: ക്ലെയിം 23,000 കോടി കടന്നു

മുംബൈ: രാജ്യത്ത് കോവിഡ് അനുബന്ധ ഇൻഷുറൻസ് ക്ലെയിമുകൾ 23,000 കോടി രൂപ കടന്നു. കോവിഡ് രണ്ടാംതരംഗത്തിൽ കേസുകൾ കുത്തനെ ഉയർന്നതാണ് കാരണം. അതേസമയം, കോവിഡ് ബാധിച്ചവരുടെ ശരാശരി ആശുപത്രി വാസവും ശരാശരി ക്ലെയിം തുകയും ആദ്യ തരംഗത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെന്ന് ജനറൽ ഇൻഷുറൻസ് കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മേയ് 20 വരെ രാജ്യത്ത് 15.32 ലക്ഷം അപേക്ഷകളിലായി 23,715 കോടി രൂപയുടെ കോവിഡ് അനുബന്ധ ക്ലെയിം അപേക്ഷകളാണ് കമ്പനികൾക്കു ലഭിച്ചത്. ഇതിൽ 12,133 കോടി രൂപ വരുന്ന 12.59 ലക്ഷം ക്ലെയിം അപേക്ഷകൾ തീർപ്പാക്കി. ക്ലെയിമിന് അപേക്ഷിച്ചവരിൽ 1.13 ലക്ഷം രോഗികൾ ഇപ്പോഴും ചികിത്സയിലാണ്. 22,461 പേർ മരിച്ചതായും കണക്കുകളിൽ പറയുന്നു. ബാക്കി 13.96 ലക്ഷം പേർ ആശുപത്രി വിട്ടിട്ടുണ്ട്.ഇത്തവണ ക്ലെയിം ചെയ്യുന്ന ശരാശരി തുക 95,000 രൂപയായി കുറഞ്ഞു. നേരത്തേയിത് 1,15,000 രൂപ വരെയായിരുന്നു. നേരത്തേ ശരാശരി ഒമ്പതു ദിവസമായിരുന്നു ആശുപത്രി വാസമെങ്കിൽ ഇത്തവണയിത് ആറു ദിവസമായി കുറഞ്ഞു. ശരാശരി ആശുപത്രിവാസം കുറഞ്ഞതാണ് ക്ലെയിം തുകയിലും കുറവുവരുത്തിയതെന്ന് ഇൻഷുറൻസ് കമ്പനികൾ പറയുന്നു. ചികിത്സാരീതികൾ ഏകീകരിച്ചതാണ് ഇതിനു കാരണം. ആശുപത്രികൾ രോഗികളെക്കൊണ്ട് നിറയുന്നതും ചികിത്സയ്ക്കായി ചെലവഴിക്കുന്ന ദിവസം കുറയാൻ കാരണമായി. കോവിഡ് അനുബന്ധ ആശുപത്രി കേസുകളിലെ ക്ലെയിമുകൾ ഒരു മണിക്കൂറിനകം തീർപ്പാക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവുണ്ട്. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയാണ് ക്ലെയിമുകളിലും മുന്നിൽ 5.51 ലക്ഷം അപേക്ഷകളിലായി 7,000 കോടി രൂപയാണ് ക്ലെയിം ചെയ്തിരിക്കുന്നത്. 1.72 ലക്ഷം അപേക്ഷകളുമായി ഗുജറാത്ത് രണ്ടാമതും 1.28 ലക്ഷം അപേക്ഷകളുമായി കർണാടക മൂന്നാമതുമാണ്.

from money rss https://bit.ly/3yByKxn
via IFTTT

നിഫ്റ്റി 15,200നരികെ: സെൻസെക്‌സ് 111 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,200ന് അരികെയെത്തി. സെൻസെക്സ് 111.42 പോയന്റ് നേട്ടത്തിൽ 50,651.90ലും നിഫ്റ്റി 22.40 പോയന്റ് ഉയർന്ന് 15,197.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1930 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1218 ഓഹരികൽ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. യുഎസ് വിപണിയിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിൽ നേട്ടംനിലനിർത്താൻ സഹായിച്ചത്. ഐഒസി, ബിപിസിഎൽ, എസ്ബിഐ, എൽആൻഡ്ടി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമെന്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, മെറ്റൽ സൂചികകൾ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചികകയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക രണ്ടുശതമാനത്തിലേറെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ റെക്കോഡ് ഉയരംകുറിക്കുകയുംചെയ്തു. Nifty ends near 15,200, Sensex jumps 111 pts

from money rss https://bit.ly/3fFbUvZ
via IFTTT

യെസ് ബാങ്കിന് താൽക്കാലിക ആശ്വാസം: എ.ടി 1 കടപ്പത്രക്കേസിൽ സെബി ചുമത്തിയ പിഴയ്ക്ക് സ്റ്റേ

യെസ് ബാങ്ക് എടി1 ബോണ്ട് കേസിൽ സെക്യൂരറ്റീസ് അപലേറ്റ് ട്രിബ്യൂണലിന്റെ താൽക്കാലിക സ്റ്റേ. യെസ് ബാങ്ക് 25 കോടി രൂപയും മുൻ മാനേജിങ് ഡയറക്ടറായ വിവേക് കൻവാർ ഒരുകോടി രൂപയും ആശിഷ് നാസാ, ജസ്ജിത് ബങ്ക എന്നിവർ 50 ലക്ഷം രൂപവീതം പിഴയും നൽകണമെന്നസെബിയുടെ ഉത്തരവിനാണ് സ്റ്റേ. എടി1 കടപ്പത്രങ്ങൾ വിറ്റപ്പോൾ അതിലെ റിസ്ക് സബന്ധിച്ച് നിക്ഷേപകരെ അറിയിച്ചില്ലന്ന് ആരോപിച്ചായിരുന്നു സെബി പിഴചുമത്തിയത്. നാലാഴ്ചക്കകം മറുപടി നൽകാൻ സെബിയോട് നിർദേശിച്ചിട്ടുണ്ട്. ഉയർന്ന പലിശ വാഗ്ദാനംചെയ്ത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കോടിക്കണക്കിന് രൂപ യെസ് ബാങ്ക് സമാഹരിച്ചതായാണ് പരാതി ഉയർന്നത്. പ്രതിസന്ധിനേരിട്ടപ്പോൾ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്ക് കൺസോർഷ്യമാണ് യെസ് ബാങ്കിന്റെ രക്ഷയ്ക്കെത്തിയത്. പദ്ധതിപ്രകാരം യെസ് ബാങ്ക് എടി 1 ബോണ്ട് വഴി സമാഹരിച്ച 8,415 കോടി രൂപ എഴുതിത്തള്ളിയിരുന്നു. നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് ബോണ്ട് വിറ്റതിലൂടെ കോടികൾ നഷ്ടപ്പെട്ടെന്നാരോപിച്ച് നിക്ഷേപകർ വിവിധ കോടതികളെ സമീപിച്ചിരുന്നു. മുംബൈ ഹൈക്കോടതിയിൽ ഇപ്പോഴും കേസ് തുടരുകയാണ്. റീട്ടെയിൽ നിക്ഷേപകരെക്കൂടാതെ ഇന്ത്യബുൾസ് ഉൾപ്പടെയുള്ള നിക്ഷേപ സ്ഥാപനങ്ങളും കോടതിയെ സമീപിച്ചിരുന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെതുടർന്ന് സുരക്ഷ ഉറപ്പാക്കാൻ ബേസൽ 3 മാനദണ്ഡങ്ങൾ കർശനമാക്കിയതിനെതുടർന്ന് കൂടുതൽ മൂലധനംകണ്ടെത്താൻ ബാങ്കുകൾ കണ്ട പ്രധാനമാർഗമായിരുന്നു എ.ടി1 ബോണ്ടുകൾ. കാലാവധിയില്ലാത്തവയും ഉയർന്ന ആദായം വാഗ്ദാനംചെയ്യുന്നവയുമാണ് ഈ വിഭാഗത്തിലുള്ള കടപ്പത്രങ്ങൾ. നിക്ഷേപകർക്ക് പണം ആവശ്യമുള്ളപ്പോൾ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ഇടപാട് നടത്താൻകഴിയും. ബണ്ടിലെ നിക്ഷേപം എഴുതിത്തള്ളിയതിനെ റിസർവ് ബാങ്കും അനുകൂലിക്കുന്നുണ്ട്.

from money rss https://bit.ly/3fkmiut
via IFTTT

Sunday, 23 May 2021

എളുപ്പത്തിൽ റിട്ടേൺ ഫയൽ ചെയ്യാൻ പുതിയ പോർട്ടൽ: സവിശേഷതകൾ അറിയാം

എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ആദായ നികുതി ഇ ഫയലിങ് പോർട്ടർ ഐടി വകുപ്പ് പുറത്തിറക്കുന്നു. വൈകാതെ മൊബൈൽ ആപ്പും നികുതിദായകർക്കായി ലഭ്യമാക്കും. ജൂൺ എഴിന് പുതിയ പോർട്ടൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ വെബ്സൈറ്റായ https://bit.ly/3yB3UEY ജൂൺ ഒന്നുമുതൽ ആറുവരെ ലഭ്യമാകില്ല. https://bit.ly/3fg2l84 -എന്നായിരിക്കും പുതിയ പോർട്ടലിന്റെ പേര്. സവിശേഷതകൾ അറിയാം പുതിയ പോർട്ടലിലെ എല്ലാ സവിശേഷതകളും മൊബൈൽ ആപ്പിലുമുണ്ടാകും. പോർട്ടൽ ലഭ്യമായതിനുശേഷമാകും ആപ്പ് പുറത്തിറക്കുക. റീഫണ്ട് വേഗംനൽകുന്നതിന്റെ ഭാഗമായി റിട്ടേണുകൾ വേഗത്തിൽ പ്രൊസസ് ചെയ്യാൻ പോർട്ടിലിൽതന്നെ സൗകര്യമുണ്ടാകും. റിട്ടേൺ ഫയൽ ചെയ്തുകഴിഞ്ഞാൽ തീർപ്പാക്കാത്ത നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ഡാഷ്ബോർഡിൽ പ്രദർശിപ്പിക്കും. ആരുടെയും സഹായമില്ലാതെ ആദായ നികുതി കണക്കാക്കുന്നതിനും ഫയൽ ചെയ്യുന്നതിനും സോഫ്റ്റ് വെയർ ഉണ്ടാകും. ഓൺലൈനിലും ഓഫ് ലൈനിലും ഇത് ലഭ്യമാകും. വ്യക്തികളുടെ നികുതി സംബന്ധിച്ച വിവരങ്ങൾ നേരത്തെതന്നെ ഐടിആറിൽ നൽകിയിട്ടുണ്ടാകും. കോൾ സെന്റർ, ടൂട്ടോറിയലുകൾ, വീഡിയോകൾ, ചാറ്റ്ബോട്ട്, തത്സമയ സംശയനിവാരണം എന്നിവയ്ക്ക് സൗകര്യമുണ്ടാകും. എളുപ്പത്തിൽ പണമിടപാട് നടത്തുന്നതിന് നെറ്റ് ബാങ്കിങ്, യുപിഐ, ക്രിഡിറ്റ്കാർഡ്, ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങി ഒന്നിലധികം പേയ്മെന്റ് ഓപ്ഷനുകൾ പുതിയ സൈറ്റിൽ ഉണ്ടാകും. ഐടിആർ ഫയൽ ചെയ്യൽ മാത്രമല്ല, റീഫണ്ട് സംബന്ധിച്ചോ മറ്റോ പരാതികൾ ഉന്നയിക്കാൻ സൗകര്യമുണ്ടാകും. റിട്ടേൺ പരിശോധിക്കുന്നതിനും അതുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾക്ക് മറുപടി നൽകുന്നതിനുംകഴിയും. അപ്പീലുകൾ, ഇളവുകൾ, പിഴ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും പോർട്ടലിലുണ്ടാകും.

from money rss https://bit.ly/3wsbhwx
via IFTTT

എന്താണ് വേരിയബിൾ ഡി.എ, ആർക്കൊക്കെ ശമ്പളം കൂടും: വിശദാംശങ്ങൾ അറിയാം

വേരിയബിൾ ഡിഎ വർധന 2021 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാരിന്റെ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്, കോവിഡിന്റ് പശ്ചാത്തലത്തിൽ ആശ്വാസം നൽകുന്നതാണ് ഡിഎ വർധന. കേന്ദ്ര സർക്കാരിന്റെ റഗുലർ സർവീസിലുള്ളവർക്കല്ല ശമ്പല വർധന ലഭിക്കുക. 2021 ജനുവരി മുതലുള്ള ക്ഷാമബത്ത ഇവർക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂണിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ നാലുശതമാനം വർധന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർക്കൊക്കെ ഗുണംലഭിക്കും? കേന്ദ്ര സർക്കാരിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 1.5 കോടി ജീവനക്കാർക്ക് ഗുണകരമാകുന്നതാണ് തൊഴിൽമന്ത്രാലയത്തിന്റെ പ്രഖ്യാപനം. കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ അതോറിറ്റികൾ, റെയിൽവെ അഡ്മിനിസ്ട്രേഷൻ, ഖനി, ഓയിൽ ഫീൽഡ്, തുറമുഖങ്ങൾ, കേന്ദ്രത്തിന് കീഴിൽവരുന്ന വിവിധ കോർപറേഷനുകൾ എന്നിവിടങ്ങിളിലെ ജീവനക്കാർക്കാണ് വർധിപ്പിച്ച വിഡിഎ ലഭിക്കുക. ഇവിടങ്ങളിലെ കരാർ തൊഴിലാളികൾക്കും വർധന ബാധകമാണ്. വിഡിഎ വർധന എങ്ങനെ? ഇൻഡസ്ട്രിയൽ വർക്കേഴ്സിനുള്ള ഉപഭോക്തൃ വില സൂചികയുടെ ശരാശരി കണക്കാക്കിയാണ് വേരിയബിൾ ഡിഎ നിശ്ചയിക്കുന്നത്. ലേബർ ബ്യൂറോയാണ് ഇതിനായി കാലാകാലങ്ങളിൽ സൂചിക കണക്കാക്കുന്നത്. 2020 ജൂലായ്-ഡിസംബർ മാസങ്ങളിലെ സൂചികയിലെ ശരാശരിയാണ് പുതുക്കിയ ഡിഎ കണക്കാക്കുന്നതിന് പരിഗണിച്ചിട്ടുള്ളത്.

from money rss https://bit.ly/3fJqX7Q
via IFTTT

സെൻസെക്‌സിൽ 232 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,200ന് മുകളിൽ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,200ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്സ് 232 പോയന്റ് നേട്ടത്തിൽ 50,772ലും നിഫ്റ്റി 43 പോയന്റ് ഉയർന്ന് 15,218ലുമാണ് വ്യാപാരം ആരംഭിച്ചത്. എസ്ബിഐ ആണ് നേട്ടത്തിൽ മുന്നിൽ. ഓഹരി വില 3ശതമാനത്തിലേറെ ഉയർന്ന് 413 രൂപ നിലവാരത്തിലെത്തി. പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, സൺഫാർമ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചികയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക രണ്ടുശതമാനം ഉയർന്നു. അതേസമയം, നിഫ്റ്റി മെറ്റൽ സൂചിക ഒരുശതമാനം താഴുകയുംചെയ്തു. ഗ്രാസിം, ഇന്ത്യ സിമെന്റ്സ്, ജെ.കെ പേപ്പർ, മഹാനഗർ ഗ്യാസ് ഉൾപ്പടെ 33 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ulhUj6
via IFTTT

പെട്രോൾവിലസെഞ്ചുറി കടക്കുമ്പോൾ

2010 ഏപ്രിലിനുശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വിലവർധനയാണ് ഈ ഏപ്രിലിൽ രേഖപ്പെടുത്തിയത്. മാർച്ചിൽ വിലക്കയറ്റം 7.39 ശതമാനമായിരുന്നത് ഏപ്രിലിൽ 10.49 ശതമാനമായി ഉയർന്നു. ഇതിനുകാരണമറിയാൻ വലിയ ഗവേഷണമൊന്നും വേണ്ടാ. കേന്ദ്രസർക്കാർതന്നെ ഓരോ സാമ്പത്തികമേഖലയുടെയും വിലക്കയറ്റം പ്രത്യേകമായി നൽകാറുണ്ട്. ഏപ്രിലിൽ ഇന്ധനമേഖലയിലെ വിലക്കയറ്റനിരക്കാണ് ഏറ്റവും ഉയർന്നുനിന്നത്-20.9 ശതമാനം. അഥവാ പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ വിലവർധനയാണ് മൊത്തവിലസൂചികയിൽ റെക്കോഡ് ഉയർച്ച സൃഷ്ടിച്ചത്. കൂടാൻ ഓരോ കാരണങ്ങൾ, കൂട്ടാനും ക്രൂഡോയിലിന്റെ വില ഉയരുമ്പോൾ നഷ്ടം നികത്താൻവേണ്ടി എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർത്തുന്നു. പണ്ട് ഇങ്ങനെ വില ഉയർത്താനും താഴ്ത്താനുമുള്ള അവകാശം പെട്രോളിയം കമ്പനികൾക്ക് ഇല്ലായിരുന്നു. അടിസ്ഥാന അസംസ്കൃതവസ്തുവായ ഇന്ധനത്തിന്റെ വില സുസ്ഥിരമായി നിലനിർത്തണമെന്നായിരുന്നു നയം. ക്രൂഡോയിലിന്റെ വില ഉയരുന്നതുമൂലം എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രസർക്കാർ നികത്തിക്കൊടുക്കും. ഇതിന് ഓയിൽ പൂൾ അക്കൗണ്ട് എന്നൊരു ഫണ്ടുമുണ്ടായിരുന്നു. എണ്ണക്കമ്പനികളുടെയും എണ്ണഖനന കമ്പനികളുടെയും ലാഭത്തിൽനിന്നൊരു ഭാഗവും കേന്ദ്രസർക്കാർ വർഷംതോറും നൽകുന്ന സബ്സിഡിയുമായിരുന്നു ഈ ഫണ്ടിന്റെ വരുമാനം. അങ്ങനെ കാര്യങ്ങൾ പൊയ്ക്കൊണ്ടിരുന്നപ്പോൾ ഒരു പുതിയ സംഭവവികാസമുണ്ടായി. റിലയൻസ് എണ്ണ മേഖലയിൽ പ്രവേശിച്ചു. പക്ഷേ, പൊതുമേഖലാ കമ്പനികൾക്കല്ലാതെ സ്വകാര്യ കമ്പനികൾക്ക് ഓയിൽ പൂൾ അക്കൗണ്ടിൽനിന്ന് സബ്സിഡി ലഭിക്കില്ല. അതുകൊണ്ട് റിലയൻസ് തുടങ്ങിയ പെട്രോൾ പമ്പുകളൊക്കെ അവർക്ക് പൂട്ടേണ്ടിവന്നു. ഈ പശ്ചാത്തലത്തിലാണ് 2010-നും 2014-നും ഇടയ്ക്ക് യു.പി.എ. സർക്കാർ പടിപടിയായി എണ്ണവില നിയന്ത്രണങ്ങളിൽനിന്ന് സ്വതന്ത്രമാക്കിയത്. ക്രൂഡോയിലിന്റെ വില കൂടിയാൽ എണ്ണക്കമ്പനികൾക്ക് ചില്ലറവില കൂട്ടാം. മറിച്ചാണെങ്കിൽ വില കുറയ്ക്കണം. എണ്ണവില പിരിവിനുള്ള അവസരം കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ക്രൂഡോയിലിന്റെ വിലകൾ ഉയർന്നു. പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവിലയും ഉയർന്നു. നരേന്ദ്രമോദിയടക്കം ബി.ജെ.പി. നേതാക്കൾ വലിയ വിമർശനവും പ്രക്ഷോഭവും വിലക്കയറ്റത്തിനെതിരേ ഉയർത്തിക്കൊണ്ടുവന്നു. ബി.ജെ.പി.യുടെ 2014-ലെ വിജയത്തിന് പെട്രോൾ, ഡീസൽ വിലവർധനയും സഹായിച്ചിട്ടുണ്ട്. എൻ.ഡി.എ. അധികാരത്തിൽവന്നശേഷം ക്രൂഡോയിൽ വില കുറയാൻ തുടങ്ങി. അമേരിക്ക ധ്രുവപ്രദേശത്തെ എണ്ണയടങ്ങുന്ന പാറകൾ പൊടിച്ച് സംസ്കരിച്ചെടുക്കുന്ന 'ഷെൽ ഓയിൽ' ഉത്പാദിപ്പിക്കാൻ തുടങ്ങിയതോടെ എണ്ണ ആവശ്യത്തിലധികമായി. വില പിടിച്ചുനിർത്താൻ അറബ് രാജ്യങ്ങൾ ഉത്പാദനം കുറയ്ക്കാൻ തയ്യാറായില്ല. ഫലമോ? 2014-ൽ ഒരു ബാരൽ ക്രൂഡോയിലിന്റെ വില 107 ഡോളർ 2020-ൽ 42 ഡോളറായി താഴ്ന്നു. എന്നാൽ, ഇന്ത്യയിൽ പെട്രോളിന്റെ വില ലിറ്ററിന് 8 രൂപയും ഡീസലിന്റേത് 24 രൂപയും കൂടുകയല്ലാതെ കുറഞ്ഞില്ല. എൻ.ഡി.എ. സർക്കാർ ഇതൊരു അവസരമാക്കി. എണ്ണവില കുറയുന്നതനുസരിച്ച് അവർ എക്സൈസ് നികുതി കൂട്ടിക്കൊണ്ടിരുന്നു. എൻ.ഡി.എ. സർക്കാർ അധികാരത്തിൽവന്ന 2014 മേയിൽ പെട്രോളിന്റെ കേന്ദ്രനികുതി ലിറ്ററൊന്നിന് 9.48 രൂപയായിരുന്നത് 2020 ജൂൺ ആയപ്പോഴേക്കും 32.89 രൂപയായി ഉയർത്തി. മൂന്നരമടങ്ങ് വർധന! ഡീസലിന്റെ കേന്ദ്രനികുതി ലിറ്ററൊന്നിന് 3.56 രൂപയായിരുന്നത് 31.83 രൂപയായി ഉയർത്തി. ഒൻപതരമടങ്ങ് വർധന! അഞ്ചുലക്ഷം കോടിയിൽപ്പരം രൂപ ഇങ്ങനെ ജനങ്ങളിൽനിന്ന് അധികമായി പിരിച്ചെടുത്തു. തൊടുന്യായവാദങ്ങൾ എന്തിനും ഒരു ന്യായം പറയണമല്ലോ. ഈ കൊള്ളയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ ന്യായം ഇതായിരുന്നു: എക്സൈസ് നികുതി വർധിപ്പിച്ചതുകൊണ്ട് ഡീസലിന്റെയും പെട്രോളിന്റെയും ചില്ലറ വിൽപ്പന വില ഉയരില്ല. കാരണം, ക്രൂഡോയിലിന്റെ വില ഇടിയുമ്പോൾ എണ്ണക്കമ്പനികൾക്ക് വലിയ ലാഭം കിട്ടും. ഈ ലാഭം നികുതിയായി ഈടാക്കുന്നതേയുള്ളൂ. കേരളത്തിൽനിന്നുള്ള ഒരു കേന്ദ്രമന്ത്രി പറഞ്ഞതുപോലെ കക്കൂസൊക്കെ നിർമിക്കുന്നതിന് കേന്ദ്രസർക്കാരിന് വരുമാനംവർധിക്കണ്ടേ? ജനങ്ങളുടെമേൽ പുതുതായി അധികഭാരമൊന്നും അടിച്ചേൽപ്പിക്കാതെ വിഭവസമാഹരണം നടത്താൻ പറ്റിയൊരു മാർഗമാണിത്. സ്വാഭാവികമായും ഇതിൽ പ്രതിഷേധമുയർന്നു. ക്രൂഡോയിൽ വില ഇടിഞ്ഞിട്ടും ചില്ലറവിൽപ്പനവില ഇടിയുന്നില്ല എന്നതായിരുന്നു വിമർശനം. കേന്ദ്രഭരണാധികാരികൾക്ക് ചെറിയ ചമ്മലുണ്ടായെങ്കിലും പ്രതിഷേധത്തെ അവഗണിച്ചു. എന്നാൽ, 2020 ജൂണിനുശേഷം സ്ഥിതിഗതികൾ മാറി. ക്രൂഡോയിൽ വില ഉയരാൻ തുടങ്ങി. കേന്ദ്രസർക്കാർ നികുതി കുറച്ചില്ല. എണ്ണക്കമ്പനികൾ വില വർധിപ്പിക്കാനും തുടങ്ങി. രണ്ടുമറുവാദങ്ങളാണ് കേന്ദ്രസർക്കാർ പ്രതിരോധത്തിനായി ഇറക്കിയത്. സംസ്ഥാനസർക്കാരുകളാണ് നികുതി കുറയ്ക്കേണ്ടത്. എന്നാൽ, സംസ്ഥാനസർക്കാരുകളല്ലല്ലോ നികുതി വർധിപ്പിച്ചത്. എന്നാൽപ്പിന്നെ എണ്ണക്കമ്പനികൾ വില വർധിപ്പിക്കുമ്പോൾ സംസ്ഥാനങ്ങൾക്കുകിട്ടുന്ന അധികനികുതി വരുമാനം വേണ്ടെന്നുവെക്കണമെന്നായി. കേന്ദ്രസർക്കാരിന്റെ നികുതി ലിറ്ററിന് ഇത്രരൂപ എന്നാണ് നിശ്ചയിക്കുക. എന്നാൽ, സംസ്ഥാനങ്ങളുടെ നികുതി വിലയുടെ ഇത്ര ശതമാനമെന്ന രീതിയിലാണ് നിശ്ചയിക്കുന്നത്. വില വർധിക്കുമ്പോൾ സംസ്ഥാനങ്ങളുടെ നികുതിവരുമാനവും കൂടും. ഈ അധികനികുതിവരുമാനം വേണ്ടെന്നുവെക്കണം. അതുകൊണ്ട് പ്രശ്നം തീരില്ലല്ലോ. കേന്ദ്രത്തിന്റെ വർധിപ്പിച്ച നികുതി കുറച്ചാൽ അപ്പോഴുണ്ടാകുന്ന വരുമാന ഇടിവ് നികത്താൻ സംസ്ഥാനങ്ങൾ നികുതി വർധിപ്പിക്കില്ലെന്നാണ് ഞാൻ കൊടുത്ത മറുപടി. എണ്ണ ജി.എസ്.ടി.യിൽ മുങ്ങിയാൽ ജി.എസ്.ടി.യിൽ പെട്രോളിയം ഉത്പന്നങ്ങൾ ഉൾപ്പെടുത്തുന്നതിന് സംസ്ഥാനങ്ങൾ എതിർക്കുന്നതുകൊണ്ടാണ് വിലവർധന എന്നായി വിതണ്ഡവാദം. സത്യത്തിൽ കേന്ദ്രസർക്കാരിന് ഇതിനു താത്പര്യമില്ലെന്നുള്ളതാണ്. ജി.എസ്.ടി.യിൽ ഉൾപ്പെടുത്തിയാൽ ഇന്ന് സംസ്ഥാനങ്ങളെക്കാൾ നഷ്ടം കേന്ദ്രസർക്കാരിനായിരിക്കും. ഇപ്പോൾ ഇന്ത്യയിലെ പെട്രോൾ നികുതി വരുമാനത്തിന്റെ 60 ശതമാനം കേന്ദ്രമാണ് പിരിക്കുന്നത്. മാത്രമല്ല, ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുമ്പോൾ വരുമാനയിടിവിന് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരവും നൽകേണ്ടിവരും. അവസാനം അങ്ങനെയൊരു പരിപാടിയില്ലെന്ന് പാർലമെന്റിൽതന്നെ കേന്ദ്രസർക്കാർ വ്യക്തമാക്കി. കോവിഡ് വന്നപ്പോൾ അന്താരാഷ്ട്ര ക്രൂഡോയിൽ വില ഇടിഞ്ഞു. അതുകൊണ്ട് കുറേക്കാലം പെട്രോളിയംവില വർധന സജീവപ്രശ്നമല്ലാതെ ഒതുങ്ങി. എന്നാൽ, ഇപ്പോൾ കോവിഡിൽനിന്ന് ലോകം പുറത്തുകടക്കുന്നുവെന്നൊരു തോന്നൽ ഉണ്ടായപ്പോൾത്തന്നെ ക്രൂഡോയിൽവില ഉയരാൻ തുടങ്ങി. പൊതുമേഖലാ എണ്ണക്കമ്പനികൾ കേന്ദ്രനിർദേശമനുസരിച്ച് ഇലക്ഷൻകാലത്ത് വില കൂട്ടിയില്ല. ഇലക്ഷൻ തീർന്നതോടെ ഓരോ ദിവസവും വില വർധിപ്പിക്കുകയാണ്. ഇതിന്റെ ഫലമായി രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങി ചില സംസ്ഥാനങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കടന്നു. കോർപ്പറേറ്റുകളുടെ തോഴർ കോവിഡുകാലത്ത് ഡീസലിന്റെയും പെട്രോളിന്റെയും വില വർധന ഒഴിവാക്കുന്നതിനുവേണ്ടി തങ്ങൾ നടത്തിയ നികുതി വർധനയുടെ ചെറിയൊരു ഭാഗംപോലും വേണ്ടെന്നുവെക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ല. ഇതിന്റെ ഫലം തുടക്കത്തിൽത്തന്നെ പറഞ്ഞു. ഈ മാന്ദ്യകാലത്തും വിലക്കയറ്റം രൂക്ഷമാവുകയാണ്. മാന്ദ്യത്തിന് സാമ്പത്തികശാസ്ത്രത്തിലുള്ള പ്രതിവിധി സർക്കാർ ചെലവ് ഉയർത്തുകയെന്നുള്ളതാണ്. എന്നാൽ, വിലക്കയറ്റത്തിനുള്ള പ്രതിവിധി സർക്കാർ ചെലവ് കുറയ്ക്കുകയെന്നുള്ളതാണ്. മാന്ദ്യവും വിലക്കയറ്റവുംകൂടി വന്നാലോ? സർക്കാർ നയങ്ങൾ സ്തംഭനത്തിലേക്കെത്തും. വിലക്കയറ്റം പേടിച്ച് റിസർവ് ബാങ്ക് ആറുമാസമായി പലിശനിരക്ക് കുറയ്ക്കാൻ വിസമ്മതിക്കുകയാണ്. സർക്കാരിന്റെ ചെലവുകുറയ്ക്കാനായി വാക്സിൻപോലും സൗജന്യമായി മുഴുവൻ പൗരൻമാർക്കും നൽകാൻ കേന്ദ്രസർക്കാർ തയ്യാറല്ല. ബജറ്റിൽ വകയിരുത്തിയ 35000 കോടി രൂപപോലും ചെലവഴിക്കാൻ മടിക്കുകയാണ്. കാരണം, വിലക്കയറ്റം ചരടുപൊട്ടിച്ചാലോ? എന്നാലും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാൻ തയ്യാറല്ല. കോർപ്പറേറ്റുകൾക്ക് ഒന്നരലക്ഷം കോടിരൂപ നികുതിയിളവ് രണ്ടുവട്ടം ആലോചിക്കാതെ നൽകിയവരാണ് ഇപ്പോൾ വരുമാനം കുറയുമെന്നുപറഞ്ഞ് നാടിനെ വിലക്കയറ്റത്തിന്റെയും മാന്ദ്യത്തിന്റെയും കത്രികപ്പൂട്ടിലേക്ക് തള്ളിനീക്കുന്നത്.

from money rss https://bit.ly/3hO9VYV
via IFTTT

Saturday, 22 May 2021

ശമ്പളംകൂടും: കേന്ദ്ര സർക്കാർ ജീവനക്കാരുടെ വേരിയബിൾ ഡിഎ വർധിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ വേരിയബിൾ ഡിഎ വർധിപ്പിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. 105 രൂപ മുതൽ 210 രൂപവരെയാണ് വർധന. 1.5 കോടിയിലധികംവരുന്ന ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. കേന്ദ്ര സർക്കാർ വകുപ്പുകളിലെയും റെയിൽവെ ഉൾപ്പടെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വർധിപ്പിച്ച ക്ഷമാബത്ത ലഭിക്കും. കരാർ തൊഴിലായളികൾക്കും ഇത് ബാധകമാണ്. 2021 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. ഉപഭോക്തൃ വില സൂചികയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത പരിഷ്കരിച്ചത്.ഇതോടെ പ്രതിമാസ ശമ്പളത്തിൽ 2000 രൂപ മുതൽ 5000 രൂപവരെ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/3oFztsJ
via IFTTT

Friday, 21 May 2021

ഫ്രീഡം@40: വിപിൻ എങ്ങനെ 2.20 കോടി രൂപ സമാഹരിക്കും?

മൂന്നുവർഷംമുമ്പാണ് വിപിൻ(27) ഒരു ഐടി കമ്പനിയിൽ ജോലി തുടങ്ങിയത്. പ്രതിമാസം ശമ്പളയിനത്തിൽ ലഭിക്കുന്നത് 35,000 രൂപയാണ്. മൂന്നുവർഷം ജോലി ചെയ്തിട്ടും അദ്ദേഹത്തിന്റെ കൈവശം ഇപ്പോൾ നീക്കിയിരിപ്പുള്ളത് 25,000 രൂപമാത്രമാണ്.മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നതെങ്കിലും വീട്ടുചെലവിന് പണമൊന്നും നൽകേണ്ടതില്ല. അച്ഛൻ റെയിൽവെയിൽനിന്ന് വിരമിച്ചയാളാണ്. ലഭിക്കുന്ന പെൻഷൻകൊണ്ട് കുടുംബമുന്നോട്ടുകൊണ്ടുപോകുന്നു. ജോലി കിട്ടിയതിനുശേഷം ആദ്യവർഷംതന്നെ ഒരു ബൈക്കും, പിന്നെ ഐ ഫോണും വിപിൻ സ്വന്തമാക്കി. ഇടവേളകിട്ടിയാൽ വിനോദകേന്ദ്രങ്ങളിൽ ചുറ്റിക്കറങ്ങലാണ് പ്രധാന ഹോബി. കോവിഡ് വ്യാപനമൂലം ഇടക്ക് മുടങ്ങിയെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിലും നല്ലൊരുതുക ഈയിനത്തിൽ പൊടിച്ചു. നേരത്തെ സാമ്പത്തിക സ്വാതന്ത്ര്യം എങ്ങനെനേടാമെന്ന പാഠങ്ങളാണ് അദ്ദേഹത്തെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചത്. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചൊന്നും വിപിൻ ഇപ്പോൾ ആലോചിക്കുന്നില്ല. കുറച്ചൊക്കെ സമ്പാദിച്ച് യാത്രപോകണമെന്ന ചിന്തമാത്രമെയുള്ളൂ. വിപിനുവേണ്ടി ചില നിർദേശങ്ങൾ മുന്നോട്ടുവെയ്ക്കുന്നു. പ്രതിമാസ ചെലവുകൾ നിശ്ചയിക്കുക. 10,000-15,000 രൂപയിൽ കൂടുതൽ ചെലവുചെയ്യാതിരിക്കുക. അത്യാവശ്യങ്ങളും ആവശ്യങ്ങളും തിരിച്ചറിയുക. ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ചെലവുകളാണ് അത്യാവശ്യമായിവരുന്നത്. എന്നാൽ, അത്യാവശ്യമില്ലാത്തതും മാറ്റിവെയ്ക്കാൻ കഴിയുന്നവയുമാണ് അടുത്ത വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടത്. ഇനി നിക്ഷേപത്തെ കുറിച്ചാകട്ടെ നേരത്തെ തുടങ്ങിയില്ലെങ്കിൽ ഭാവിയിൽ മികച്ച സമ്പാദ്യമുണ്ടാക്കാൻ കഴിഞ്ഞെന്നുവരില്ല.ഹ്രസ്വകാല ലക്ഷ്യങ്ങളും ദീർഘകാല ലക്ഷ്യങ്ങളും കുറിച്ചുവെയ്ക്കുക. വാഹനം വാങ്ങൽ, വിനോദയാത്ര തുടങ്ങിയവ ഹ്രസ്വകാല ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്താം. അതിനായി ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽ നിക്ഷേപിക്കാം. എന്തുകൊണ്ട് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ ബാങ്ക് സ്ഥിരനിക്ഷേപത്തേക്കാൾ രണ്ടോ മൂന്നോ ശതമാനംനേട്ടം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽനിന്ന് ലഭിച്ചേക്കാം. പണംപിൻവലിക്കുന്നതുവരെ ആദായനികുതി നൽകേണ്ടതില്ല. സ്ഥിര നിക്ഷേപത്തിനാണെങ്കിൽ എല്ലാവർഷം ലഭിക്കുന്ന പലിശയിൽനിന്നും ആദായ നികുതി സ്ലാബിനനുസരിച്ച് നികുതി നൽകണം. മൂന്നുവർഷംകഴിഞ്ഞാണ് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽനിന്ന് പണംപിൻവലിക്കുന്നതെങ്കിൽ വിലക്കയറ്റം(ഇൻഡക്സേഷൻ ബെനഫിറ്റ്)കിഴിച്ചുള്ള നേട്ടത്തിന് നികുതി നൽകിയാൽ മതിയാകും. ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിനായി പ്രതിമാസം 15,000 രൂപവീതം ഫ്ളക്സി ക്യാപ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണം. 40-45 വയസ്സിൽ ആവശ്യത്തിന് തുക സമാഹരിക്കാൻ ഇതിലൂടെ കഴിയും. എന്തുകൊണ്ട് ഫ്ളക്സിക്യാപ് ഫണ്ടുകൾ ചുരുങ്ങിയത് 65ശതമാനമെങ്കിലും ഓഹരിയിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. നേരത്തെമൾട്ടി ക്യാപ് എന്നപേരിൽ അറിയപ്പെട്ടിരുന്ന ഫണ്ടിന് സമാനമാണ് ഇതിന്റെ പ്രവർത്തനം. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് എന്നീ വിഭാഗങ്ങളിലെ ഓഹരികളിൽ നിശ്ചിത ശതമാനം നിക്ഷേപം വേണമെന്ന നിബന്ധനയില്ലാത്തതിനാൽ ഫണ്ട് മാനേജരുടെ യുക്തംപോലെ നിക്ഷേപിക്കാനുള്ള അവസരം ഈ വിഭാഗം ഫണ്ടുകളിലുണ്ട്. 12ശതമാനമെങ്കിലും വാർഷികാദായം ദീർഘകാലയളവിൽ ഈ ഫണ്ടുകളിൽനിന്ന് ലഭിക്കും. കടബാധ്യത വേണ്ട ജോലി കിട്ടിയ ഉടനെ വിപിൻ ചെയ്തത് ഒരു ക്രഡിറ്റ് കാർഡ് സ്വന്തമാക്കുകയെന്നതാണ്. ക്രഡിറ്റ് കാർഡിന് അധികബാധ്യതയൊന്നുമില്ലെങ്കിലും ചിലകാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ക്രഡിറ്റ് കാർഡ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന പലിശ 40ശതമാനത്തോളമാണ്. ഉയർന്ന ചെലവുള്ളതിനാൽ ക്രഡിറ്റ് കാർഡ് വഴിയുള്ള ഇഎംഐ സൗകര്യം ഒഴിവാക്കുകയാണ് നല്ലത്. നോ കോസ്റ്റ് ഇ.എം.ഐ ആണെങ്കിൽപോലും പ്രൊസസിങ് ചാർജിനത്തിൽ പണം ഈടാക്കുന്ന് പലപ്പോഴും ശ്രദ്ധിക്കാറില്ല. പണമുണ്ടാക്കിയശേഷം ഉത്പന്നം വാങ്ങുന്നതാണ് എന്തുകൊണ്ടുംലാഭകരം. ക്രഡിറ്റ് കാർഡിന്റെ പരിധി നോക്കാതെ പ്രതിമാസ ബജറ്റിനനുസരിച്ചുമാത്രം ചെലവുചെയ്യുക. ഹ്രസ്വകാല ലക്ഷ്യം യാത്രയെന്ന സ്വപ്നം സാക്ഷാൽക്കരിക്കാനായി പ്രതിമാസം 4000 രൂപവീതം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിക്കാം. വർഷത്തിൽ 50,000 രൂപയെങ്കിലും സമാഹരിക്കാൻ ഇതിലൂടെ കഴിയും. എന്തുകൊണ്ട് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ? നേരത്തെ വ്യക്തമാക്കിയതുപോലെ ബാങ്ക് നിക്ഷേപത്തേക്കാൾ രണ്ടുശതമാനമെങ്കിലും ആദായം ഈ വിഭാഗത്തിലെ ഫണ്ടുകളിൽനിന്ന് ലഭിക്കും. എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. പിഴ പലിശയോ എക്സിറ്റ് ലോഡോ നൽകേണ്ടതില്ല. ഇക്കാര്യങ്ങൾ മറക്കേണ്ട ആറുമാസത്തേയ്ക്കെങ്കിലും ചെലവിനുള്ള തുക എമർജൻസി ഫണ്ടായി കരുതണം. സ്വീപ് ഇൻ എഫ്ഡിയിലോ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിലോ ഈ തുക നിക്ഷേപിക്കാം. ആശ്രിതരുണ്ടെങ്കിൽ ലൈഫ് കവറേജിനായി ടേം പ്ലാൻ എടുക്കാം. അതോടൊപ്പം അഞ്ച് ലക്ഷംരൂപയുടെ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസും കരുതണം. നേരത്തെ നിക്ഷേപിച്ചാലുള്ള നേട്ടം വിപിൻ 27-ാമാത്തെ വയസ്സിൽ 15,000 രൂപ വീതം പ്രതിമാസം 12ശതമാനം വാർഷികാദായ പ്രകാരം നിക്ഷേപിക്കുകയാണെന്ന് കരുതുക. 23വർഷംകഴിയുമ്പോൾ അദ്ദേഹത്തിന് 2.21 കോടി രൂപ സമാഹരിക്കാൻ കഴിയും. എന്നാൽ 32-ാമത്തെ വയസ്സിൽ 15,000 രൂപ വീതം 18 വർഷം നിക്ഷേപിച്ചാൽ 1.14 കോടി രൂപമാത്രമാണ് ലഭിക്കുക. വാർഷികാദായം 12ശതമാനം നിരക്കിലാണ് ഇവിടെയും കണക്കാക്കിയിട്ടുള്ളത്. നേരത്തെ നിക്ഷേപംതുടങ്ങിയാലുള്ള കൂട്ടുപലിശയുടെ നേട്ടമാണ് ഇവിടെ ശ്രദ്ധേയം. കുറിപ്പ്: വർഷാവർഷം വരുമാനത്തിൽ വർധനവുണ്ടാവുന്നതിനനസരിച്ച് നിക്ഷേപതുക കൂട്ടാൻ മറക്കരുത്. കുടുംബമായാൽ മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള പണംകണ്ടെത്താൻ അത് സഹായകരമാകും. * ഫ്രീഡം@40 സീരിസിൽ പ്രസിദ്ധീകരിച്ച പാഠങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച പ്രതികരണങ്ങളിൽനിന്ന് തിരഞ്ഞെടുത്തത്. പേര് സാങ്കൽപികമാണ്.

from money rss https://bit.ly/3f7LxQf
via IFTTT

എയർഇന്ത്യ: 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ചോർന്നു

ന്യൂഡൽഹി: ലോകത്തെമ്പാടുമുള്ള 45 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി എയർഇന്ത്യ അറിയിച്ചു. 26 ഓഗസ്റ്റ് 2011 മുതൽ മൂന്ന് ഫെബ്രുവരിവരെ 2021 കാലത്തെ യാത്രക്കാരുടെ വിവരങ്ങളാണ് സർവർ ഹാക്ക് ചെയ്തതിലൂടെ ചോർന്നത്. ജനനത്തീയതി, വിലാസം, പാസ്പോർട്ട്, ഫോൺനമ്പർ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവയാണ് ചോർന്നതെന്ന് കമ്പനി പ്രസ്താവനയിലൂടെ വെള്ളിയാഴ്ച അറിയിച്ചു. അതേസമയം, ഇടപാടുകളിൽ നിർണായകമായ സി.വി.വി., സി.വി.സി. നമ്പരുകൾ തങ്ങൾ സൂക്ഷിക്കാറില്ലെന്നും കമ്പനി അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിലാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും യാത്രക്കാരുടെ വിവരങ്ങൾ സംരക്ഷിക്കാൻവേണ്ട നടപടികൾ സ്വീകരിച്ചതായും എയർഇന്ത്യ വ്യക്തമാക്കി.

from money rss https://bit.ly/3ubdN8Q
via IFTTT

ധനകാര്യ ഓഹരികളുടെ കരുത്തിൽ വിപണി കുതിച്ചു: സെൻസെക്‌സിലെ നേട്ടം 976 പോയന്റ്

മുംബൈ: ബാങ്ക് ഓഹരികളുടെ കരുത്തിൽ ഓഹരി സൂചികകൾ പത്താഴ്ചയിലെ ഉയർന്ന നിലവാരത്തിലേയ്ക്കുകുതിച്ചു. മാർച്ച് പാദത്തിൽ എസ്ബിഐ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതാണ് ധനകാര്യ ഓഹരികളുടെ കുതിപ്പിന് കാരണമായത്. സെൻസെക്സ് 50,500ഉം നിഫ്റ്റി 15,150ഉം മറികടന്നു. 975.62 പോയന്റാണ് സെൻസെക്സിലെ നേട്ടം. 50,540.48ൽ ക്ലോസ്ചെയ്തു. നിഫ്റ്റി 269.30 പോയന്റ് ഉയർന്ന് 15,175.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച പ്രവർത്തനഫലം പുറത്തുവിട്ട എസ്ബിഐ 4.50ശതമാനത്തോളം നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും മികച്ചനേട്ടത്തിലായിരുന്നു. ഗ്രാസിം, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചികകൾ മൂന്നുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനംവീതം ഉയർന്നു. Nifty ends above 15,150, Sensex gains 975 pts led by banks

from money rss https://bit.ly/3va8bxd
via IFTTT

എസ്ബിഐയുടെ അറ്റാദായം 6,451 കോടിയായി: വർധന 81 ശതമാനം

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മാർച്ചിൽ അവസാനിച്ച പാദത്തിൽ 6,451 കോടി രൂപ അറ്റാദായംനേടി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 81ശതമാനമാണ് വർധന. മുൻവർഷത്തെ അപേക്ഷിച്ച് പലിശ വരുമാനത്തിൽ 19 ശതമാനമാണ് വർധനയുണ്ടായത്. ഈയിനത്തിലെ വരുമാനം 27,067 കോടിയായി ഉയർന്നു. മറ്റിനങ്ങളിലെ വരുമാനം 21.6ശതമാനം വർധിച്ച് 16,225 കോടിയുമായി. നിഷ്ക്രിയ ആസ്തിയിലും കുറവുണ്ടായി. ഡിസംബർ പാദത്തിലെ 5.44 ശതമാനത്തിൽനിന്ന് മാർച്ച് പാദത്തിൽ 4.98ശതമാനമായാണ് കുറഞ്ഞത്. ഓഹരിയൊന്നിന് നാലുരൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവിൻഡ് നൽകുന്നതിയതിയായി ജൂൺ 18ആണ് നിശ്ചയിച്ചിട്ടുള്ളത്.

from money rss https://bit.ly/3hQ1wnM
via IFTTT

ആർബിഐയുടെ കൈവശം മിച്ചമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറും

മിച്ചമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറാൻ ആർബിഐ തീരുമാനിച്ചു. 2021 മാർച്ച് 31ന് അവസാനിച്ച ഒമ്പതുമാസത്തെ അധികമുള്ള തുകയാണ് സർക്കാരിന് കൈമാറുക. വെള്ളിയാഴ്ച നടന്ന റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. 2020 ജൂലായ് മുതൽ 2021 മാർച്ച് വരെയുള്ള നീക്കിയരിപ്പാണിത്. ആർബിഐയുടെ അക്കൗണ്ടിങ് വർഷം ഏപ്രിൽ-മാർച്ച് കാലയളവിലേയ്ക്ക് മാറ്റാനും യോഗം തീരുമാനിച്ചു. നേരത്തെ ജൂലായ്-ജൂൺ കാലയളവായിരുന്നു അക്കൗണ്ടിങ് വർഷമായി പരിഗണിച്ചിരുന്നത്. കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്നുള്ള സാമ്പത്തിക സ്ഥിതിയും അതുയർത്തുന്ന ആഗോള-ആഭ്യന്തര വെല്ലുവിളികളും യോഗം അവലോകനംചെയ്തു. ആർബിഐ ഗവർണർ ശക്തികാന്തദാസിനുപുറമെ വീഡിയോ കോൺഫറൻസ് യോഗത്തിൽ ഡപ്യൂട്ടി ഗവർണർമാർ, സെൻട്രൽ ബോർഡ് ഡയറക്ടർമാർ, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. RBI approves transfer of Rs 99,122 crore as surplus to Centre

from money rss https://bit.ly/3481mjy
via IFTTT

Thursday, 20 May 2021

ക്രിപ്‌റ്റോകറൻസി: പേടിഎം പേയ്‌മെന്റ് ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ പിൻവാങ്ങി

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളും പേയ്മന്റ് ബാങ്കുകളും ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തുന്നു. ഐസിഐസിഐ ബാങ്കിനുപിന്നാലെ പേ ടിഎം പേയ്മെന്റ് ബാങ്കും വെള്ളിയാഴ്ചമുതൽ ഇടപാടുകൾ അനുവദിക്കില്ലെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളുമായുള്ള എല്ലാ ഇടപാടുകളും നിർത്തിവെയ്ക്കുന്നതായാണ് പേ ടിഎം വ്യക്തമാക്കിയത്. ആഗോള പണമിടപാടിന് വ്യാപകമായി ഉപയോഗിക്കുന്ന പേപാൽ പോലുള്ള കമ്പനികളും പിൻവാങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളായ സെബ് പേ, വാസിർഎക്സ്, ബൈയുകോയിൻ എന്നിവയുമായുള്ള ഇടപാടുകൾ ഈയാഴ്ച തുടക്കത്തിൽതന്നെ മിക്കവാറും ബാങ്കുകൾ അവസാനിപ്പിച്ചിരുന്നു. ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളുമായുള്ള ഇടപാടുകൾ നിർത്താൻ ആർബിഐ ധനകാര്യസ്ഥാപനങ്ങളോട് നേരത്തെതന്നെ നിർദേശംനൽകിയിരുന്നു. അതേസമയം, ബാങ്കുകളോടെ പേയ്മെന്റ് ഗേറ്റ് വേ കമ്പനികളോടോ ആർബിഐ രേഖാമൂലം ആവശ്യപ്പെട്ടിട്ടുമില്ല.

from money rss https://bit.ly/342exCH
via IFTTT

രണ്ടാം പിണറായി സർക്കാരിനെ സ്വാഗതം ചെയ്ത് വ്യവസായ സമൂഹം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിനെ സ്വാഗതം ചെയ്ത് വ്യവസായികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.). പുതിയ ടീമിനൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള സന്നദ്ധതയും സി.ഐ.ഐ. അറിയിച്ചു. സംസ്ഥാനത്തെ സാമ്പത്തിക-വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും ഇതോടൊപ്പം സി.ഐ.ഐ. മുന്നോട്ടുവെച്ചിട്ടുണ്ട്. കാർഷികം, ഭക്ഷ്യസംസ്കരണം, എം.എസ്.എം.ഇ., ഐ.ടി., പുനരുപയോഗ ഊർജം, ആയുർവേദം എന്നീ മേഖലകളെ പ്രതിനിധീകരിച്ചുള്ള നിർദേശങ്ങളാണ് സി.ഐ.ഐ. മുന്നോട്ടുവെച്ചിട്ടുള്ളത്. പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തം ദൃഢപ്പെടുത്തുന്നതിലൂടെ കേരളത്തെ വളർച്ചയുടെ മുൻനിരയിലേക്ക് എത്തിക്കാനാകുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്ന് സി.ഐ.ഐ. കേരള ചെയർമാനും ബ്രാഹ്മിൻസ് ഫുഡ്സ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു പറഞ്ഞു. സംസ്ഥാനത്തെ ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സി.ഐ.ഐ. കേരള മുൻ ചെയർമാനും മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാനും എം.ഡി.യുമായ തോമസ് ജോൺ മുത്തൂറ്റ് വ്യക്തമാക്കി. മറ്റ് നിർദേശങ്ങൾ * നിക്ഷേപം ആകർഷിക്കുന്നതിനും ബിസിനസ് സൗഹൃദാന്തരീക്ഷമൊരുക്കുന്നതിനുമായി രൂപവത്കരിച്ചിട്ടുള്ള നയങ്ങൾ കൂടുതൽ വിശാലമാക്കുന്നതിനുള്ള ശ്രമങ്ങൾ സംസ്ഥാന സമ്പദ് വ്യവസ്ഥയെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിന് സഹായിക്കും. *ഭക്ഷ്യ പാർക്കുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് കേന്ദ്ര ഭക്ഷ്യ സബ്സിഡി സ്കീമിൽ ആനുകൂല്യം ഉറപ്പാക്കുന്നതിനെ പിന്തുണയ്ക്കണം. സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ അനുവദിക്കണം. * കോവിഡ് ഏറ്റവുമധികം ബാധിച്ച ടൂറിസം മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. * വീടുകളിലും തരിശുഭൂമികളിലും പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കണം. *പി.പി.പി. മാതൃകയിലൂടെ 'സേഫ് കേരള' ബ്രാൻഡഡ് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യണം. ഇത് കർഷകരുടെ വരുമാനം വർധിപ്പിക്കും.

from money rss https://bit.ly/3f8pBVr
via IFTTT

സെൻസെക്‌സിൽ 353 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,000ന് മുകളിലെത്തി

മുംബൈ:കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 15,000ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 353 പോയന്റ് നേട്ടത്തിൽ 49,918ലും നിഫ്റ്റി 104 പോയന്റ് ഉയർന്ന് 15,010ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1275 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 259 ഓഹരികൾ നഷ്ടത്തിലുമാണ്. 49 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കി. ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, അൾട്രടെക് സിമന്റ്സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. എസ്ബിഐ, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ശ്രീ സിമെന്റ്, ഗോജ്റേജ് ഇൻഡസ്ട്രീസ്, സൗത്ത് ഇന്ത്യൻ ബാങ്ക് ഉൾപ്പടെ 49 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex gains 353 points, Nifty tops 15k

from money rss https://bit.ly/3hGUW32
via IFTTT

സെൻസെക്‌സ് 337 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,000ന് താഴെയെത്തി

മുംബൈ: മെറ്റൽ, ഫിനാൻഷ്യൽ സ്റ്റോക്കുകൾ സമ്മർദത്തിലായതോടെ രണ്ടാം ദിവസവും സൂചികകൾ തകർച്ചനേരിട്ടു. നിഫ്റ്റി 15,000ന് താഴെയെത്തി. ആഗോള സൂചികകളിലെ നഷ്ടമാണ് രാജ്യത്തെ വിപണികളിലും പ്രതിഫലിച്ചത്. സെൻസെക്സ് 337.78 പോയന്റ് നഷ്ടത്തിൽ 49,564.86ലും നിഫ്റ്റി 124.20 പോയന്റ് താഴ്ന്ന് 14,906ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1614 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1397 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളിലെ നഷ്ടമാണ് സൂചികകളുടെ കരുത്തുചോർത്തിയത്. ലോഹ വിഭാഗം ഓഹരികളിൽ ലാഭമെടുപ്പ് പ്രകടമായിരുന്നു. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, കോൾ ഇന്ത്യ, ബ്രിട്ടാനിയ, ഒഎൻജിസി തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സിപ്ല, ബിപിസിഎൽ, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. പൊതുമേഖല ബാങ്ക് സൂചിക ഒഴികെയുള്ളവ നഷ്ടത്തിലായി. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, എഫ്എംസിജി സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു. നിഫ്റ്റി മെറ്റൽ സൂചിക മൂന്നുശതമാനത്തിലേറെ നഷ്ടംനേരിടുകയുംചെയ്തു. വ്യാപാരത്തിനിടെ ഒരുവേള ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക റെക്കോഡ് ഭേദിച്ച് 23,093 നിലവാരത്തിലെത്തിയെങ്കിലും 22,980ലാണ് ക്ലോസ്ചെയ്തത്. Nifty ends below 15K, Sensex falls 337 pts

from money rss https://bit.ly/3fBhoYP
via IFTTT

ആദായ നികുതി ഇ-ഫയൽ പോർട്ടൽ നവീകരിക്കുന്നു: പുതിയ സൈറ്റ് ജൂൺ 7ന്

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള പുതിയ ഇ-ഫയലിങ് പോർട്ടൽ ജൂൺ ഏഴിന് പുറത്തിറക്കും. ഇതിന്റെ ഭാഗമായി ജൂൺ ഒന്നു മുതൽ ആറുവരെ നിലവിലുള്ള പോർട്ടൽ ലഭ്യമാകില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. പുതിയ സൈറ്റിലേയ്ക്ക് മാറുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആറുദിവസം വകുപ്പിലെ ഉദ്യോഗസ്ഥർക്കോ നികുതി ദായകർക്കോ സൈറ്റിൽ കയറാനാകില്ല. പരാതികൾ കേൾക്കുന്നതും പരിഹരിക്കുന്നതും ജൂൺ 10നുശേഷമേ ഉണ്ടാകൂ. നേരത്തെ നിശ്ചയിച്ചിട്ടുള്ളവ ജൂൺ 10നുശേഷമുള്ള തിയതിയിലേയ്ക്ക് മാറ്റണമന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും മറ്റ് നികുതി വിവരങ്ങൾ അറിയുന്നതിനുമണ് ഈ ഫയലിങ് പോർട്ടൽ നികുതിദായകർ ഉപയോഗിക്കുന്നത്. New income tax e-filing portal to be launched from June 7

from money rss https://bit.ly/3tYFGAZ
via IFTTT

Wednesday, 19 May 2021

പാഠം 125| പണംനഷ്ടപ്പെടാതെ സമ്പത്തുണ്ടാക്കാൻ ഈ നിക്ഷേപവഴികൾ സ്വീകരിക്കാം

സാമ്പത്തിക സ്വാതന്ത്ര്യം നേടന്നതിനുള്ള സാധ്യതകൾ വിശദീകരിച്ച് പ്രിസിദ്ധീകരിച്ച അഞ്ച് പാഠങ്ങൾക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലരും ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപമുള്ളവരാണ്. വായിച്ചുംകേട്ടുമറിഞ്ഞ് നിരവധിപേരാണ് പുതിയതായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നത്. ബാങ്ക് നിക്ഷേപം ലഘുസമ്പാദ്യ പദ്ധതികൾ എന്നിവയിലെ പലിശ അടിക്കടി കുറയുന്നതാണ് നിക്ഷേപകരെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. പണപ്പെരുപ്പത്തേക്കാൾ ആദായം നിക്ഷേപത്തിന് ലഭിക്കണമെന്ന് ചിന്തിച്ചുതുടങ്ങിയതാണ് മലയാളികളിലുണ്ടായ നിശബ്ദ വിപ്ലവമെന്ന് പറയാം. അതേസമയം, സാമാന്യധാരണപോലുമില്ലാതെ ഓഹരികളിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിച്ച് പണംകളയുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. ആദ്യമായി നിക്ഷേപംനടത്തി നഷ്ടംനേരിട്ടവരിൽ പലരും ഈ പദ്ധതികളുടെ ശത്രുക്കളായിമാറുന്നതാണ് കാണുന്നത്. എന്തുകൊണ്ടാണ് നഷ്ടംസംഭവിച്ചതെന്ന് മനസിലാക്കാനോ അനുഭവത്തിലൂടെ കൂടുതൽകാര്യങ്ങൾ പഠിച്ച് വീണ്ടും നിക്ഷേപംനടത്താനോ ഇത്തരക്കാർ ശ്രമിക്കാറില്ല. നഷ്ടമുണ്ടാക്കിയ നിക്ഷേപ പദ്ധതികളെക്കുറിച്ച് ആജീവനാന്തം കുറ്റംപറയുകയെന്നതാണ് ഇവരുടെ രീതി. ഈയിടെ ലഭിച്ച പ്രതികരണം അതിന് ഉദാഹരണമാണ്. ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപിച്ചിട്ട് ലാഭമുണ്ടാക്കിയ ഒരു സാധാരണക്കാരനെയെങ്കിലും കാണിച്ചുതരാമോയെന്നാണ് അദ്ദേഹം ചോദിച്ചത്. നിക്ഷേപലോകത്തേയ്ക്കുനോക്കി അജ്ഞത വിളിച്ചുപറയുകയാണെന്ന ബോധ്യം അദ്ദേഹത്തിന് ഉണ്ടാകാതെപോയല്ലോയെന്ന ചിന്തയാണ് ഈ പാഠത്തിനുപിന്നിൽ. വേണ്ടത്ര അറിവോ സമയമോ ഇല്ലാത്തവരാണെങ്കിൽ ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുന്നതിനുപകരം മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുന്നതാണ് താരതമ്യേന സുരക്ഷിതവും സൗകര്യപ്രദവും. മധ്യവർഗക്കാരെ സമ്പന്ധിച്ചെടുത്തോളം സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള അത്ഭുതകരമായ മാർഗമാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയെന്നത്. പ്രതിമാസം 500 രൂപ നീക്കിവെക്കാൻ കഴിയുമെങ്കിൽ ആർക്കും ഫണ്ടുകളിൽ നിക്ഷേപംതുടങ്ങാം. ഇതൊക്കെയാണെങ്കിലും ഫണ്ടുകളെക്കുറിച്ച് സാമാന്യധാരണയില്ലെങ്കിൽ നഷ്ടമുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപകർ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ താഴെ വിശദീകരിക്കുന്നു. 1.ലക്ഷ്യമില്ലാതെ യാത്രക്കിറങ്ങരുത് എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ യാത്രക്ക് പുറപ്പെടുന്നതുപോലെയാണ് സാമ്പത്തിക ലക്ഷ്യമില്ലാതെ നിക്ഷേപം നടത്തുന്നത്. നിക്ഷേപ പോർട്ട്ഫോളിയോ രൂപപ്പെടുത്തുംമുമ്പ് ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ മുന്നിലുണ്ടാകണം. ഒരുവർഷത്തിനുശേഷം വിദേശ വിനോദയാത്രയാണ് ലക്ഷ്യമിടുന്നതെങ്കിൽ അനുയോജ്യമായ ഡെറ്റ് ഫണ്ടിൽ നിക്ഷേപിക്കാം. പത്തോ ഇരുതപോ വർഷത്തിനുശേഷം വിരമിക്കുമ്പോൾ ജീവിക്കാനുള്ള സമ്പാദ്യമാണ് ലക്ഷ്യമിടുന്നതെങ്കിൽ ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപമാകാം. 2.ആദ്യം ഫണ്ടുകളെകുറിച്ചറിയാം ഫിനാൻഷ്യൽ മാർക്കറ്റിനെക്കുറിച്ച് അറിവില്ലെങ്കിൽ നിക്ഷേപത്തിന് ഒരുങ്ങരുത്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുംമുമ്പ്, ഫണ്ടിന്റെ സ്വഭാവംമനസിലാക്കണം. ഏത് കാറ്റഗറിയിൽപ്പെട്ടതാണെന്ന് നോക്കണം. ഫണ്ടിന്റെ പ്രകടനം, ചെലവ് അനുപാതം, ആസ്തി, എക്സിറ്റ് ലോഡ് തുടങ്ങിയവ പരിശോധിക്കണം. റിസ്ക് എടുക്കാനുള്ള ശേഷി വിലയിരുത്തിവേണം ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. 3.ഹ്രസ്വകാല ചാഞ്ചാട്ടങ്ങൾ അവഗണിക്കുക വിപണി കൂപ്പുകുത്തുമ്പോൾ നിരവധി നിക്ഷേപകർ ആശങ്കപ്പെടുന്നതായി കാണാറുണ്ട്. ദീർഘകാലയളവിൽ മികച്ച ആദായമുണ്ടാക്കുകയാണ് ലക്ഷ്യമെന്നകാര്യം മനസിലാക്കുക. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവിലുണ്ടാകുന്ന വിപണിയിലെ തകർച്ച നിങ്ങളെ ബാധിക്കുകയില്ല. ഭാവിയിൽ നേട്ടമുണ്ടാക്കാൻ സഹായിക്കുകയാണ് ചെയ്യുക. വിപണിയിലെ കോലാഹലങ്ങളിൽനിന്ന് മാറിനിൽക്കാനായില്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകളിൽനിന്ന് മികച്ച ആദായം നേടാൻ കഴിയില്ലെന്ന് ചുരുക്കം. 4.ദീർഘകാലളവ്-മനസിൽ കുറിക്കുകക ദീർഘകാലത്തേയ്ക്ക് എസ്.ഐ.പിയായി നിക്ഷേപിച്ചെങ്കിൽമാത്രമെ, ഇക്വിറ്റി ഫണ്ടുകളിൽനിന്ന് പരമാവധി നേട്ടം ഭാവിയിൽ സ്വന്തമാക്കാൻ കഴിയുകയുള്ളൂ. ഹ്രസ്വകാലയളവിലെ നേട്ടംപരിശോധിച്ച് ഉത്സാഹവും ക്ഷമയും നഷ്ടപ്പെട്ട് പണംപിൻവലിക്കുന്നവർ ഏറെയാണ്. മറിച്ചും സംഭവിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തെതുടർന്ന് 2020 മാർച്ചിൽ വിപണിയിൽ കാര്യമായ തിരുത്തലുണ്ടായപ്പോൾ നിക്ഷേപിച്ചവരിൽ പലരും 2021 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ 100ശതമാനത്തിലേറെ ആദായം ലഭിച്ചപ്പോൾ നിക്ഷേപംതിരിച്ചെടുത്തു. മുകളിൽ വിശദീകരിച്ച രണ്ടുവിഭാഗക്കാരും ഭാവിയിൽ മികച്ചനേട്ടം നിക്ഷേപത്തിൽനിന്ന് ഉണ്ടാക്കുകയില്ല. സാമ്പത്തിക ലക്ഷ്യവും കാലയളവുംവരെ നിക്ഷേപം തുടരുകതന്നെവേണം. 5.അനുയോജ്യമായ സമയത്തിനായി കാത്തിരിക്കരുത് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനുള്ള സമയം നാളെയോ മറ്റെന്നാളോ അല്ല. ഇന്നലെയായിരുന്നു. അതുകൊണ്ടുതന്നെ വിപണിയിലെ ചാഞ്ചാട്ടങ്ങളൊന്നും നോക്കാതെ ഇന്നുതന്നെ നിക്ഷേപം തുടങ്ങുക. നാളെ നാളെ എന്നുനീട്ടിവെച്ച് വർഷങ്ങൾ പാഴാക്കിയവർ നിരവധിയാണ്. നിക്ഷേപത്തിന് യോജിച്ച സമയംനോക്കി വർഷങ്ങൾ കളഞ്ഞവരാണിവർ. വിപണി മൂക്കുകുത്തുകയോ ഉയരങ്ങൾ കീഴടക്കുകയോ ചെയ്യട്ടെ, ഫണ്ടുകളിൽ എസ്.ഐ.പിയായി നിക്ഷേപം നടത്താൻ അതൊന്നും തടസ്സമല്ല. നിക്ഷേപകനല്ല, ട്രേഡറാണ് എങ്കിൽ മാർക്കറ്റിലെ സമയം പ്രധാനപ്പെട്ടതാണ്. 6.നിക്ഷേപം പിൻവലിക്കേണ്ട സാഹചര്യം ഒഴിവാക്കാം പണം മുഴുവൻ ഒറ്റത്തവണയായി ഫണ്ടുകളിൽ മുടക്കരുത്. സ്ഥിര നിക്ഷേപ പദ്ധതികളിലും നിശ്ചിതശതമാനം നിക്ഷേപം ഉണ്ടായിരിക്കണം. അടിയന്തരാവശ്യങ്ങൾക്കായി എമർജൻസി ഫണ്ട് കരുതണം. ഫണ്ടിലെ നിക്ഷേപം പിൻവലിക്കാതെ അത്യാവശ്യങ്ങൾ നിറവേറ്റാൻ അത് സഹായിക്കും. സാമ്പത്തിക ലക്ഷ്യം നിശ്ചയിച്ച് നിക്ഷേപംതുടങ്ങി രണ്ടോമൂന്നോവർഷം കഴിയുമ്പോൾ ഓരോ ആവശ്യങ്ങൾക്കായി പണം പിൻവലിക്കാനുള്ള ഉൾപ്രേരണ ഉണ്ടാകും. പൊതുവെ കണ്ടുവരുന്ന പ്രവണതയാണത്. നിക്ഷേപംവളരുന്നത് കാണുമ്പോൾ സമാധാനംനഷ്ടപ്പെടുന്ന ഒരുകൂട്ടരുണ്ട്! അവരെക്കുറിച്ചാണ് പറഞ്ഞത്. 7.വർഷാവർഷം നിക്ഷേപംകൂട്ടണം വരുമാനം വർധിക്കുന്നതിനനുസരിച്ച് എസ്ഐപി തുകയിലും വർധനവരുത്തണം. നിക്ഷേപകരിൽ പലർക്കും അതിന്റെ പ്രാധാന്യം അറിയില്ല. എല്ലാവർഷവും ഒരേതുക നിക്ഷേപിച്ചുകൊണ്ടിരുന്നാൽപോര. വിലക്കയറ്റതോത് കാലത്തിനനസരിച്ച് ഉയരുന്നതിനാൽ ഭാവിയിലെ സാമ്പത്തിക ലക്ഷ്യത്തിന് ഉപകാരപ്രദമാകുന്ന സമ്പത്ത് സമാഹരിക്കാൻ എസ്ഐപിതുകയിലെ വർധന സഹായിക്കും. 8.ഡിവിഡന്റ് ഓപ്ഷൻ വേണ്ട ഓഹരിയിലേതുപോലെയല്ല മ്യൂച്വൽ ഫണ്ടിലെ ഡിവിഡന്റ്. എത്രതുകയാണോ ഡിവിഡന്റായി നൽകുന്നത് അത്രയുംതുക മൊത്തം നിക്ഷേപത്തിൽനിന്ന് കുറയും. അതായത് ഡിവിഡന്റ് പ്രഖ്യാപിക്കുന്നതിനുമുമ്പ് ഒരു ഫണ്ടിന്റെ എൻഎവി 10 രൂപയാണെന്നിരിക്കട്ടെ. യൂണിറ്റ് ഒന്നിന് ഒരു രൂപ ഡിവിഡന്റ് നൽകിയാൽ എൻഎവി ഒമ്പതു രൂപയായി കുറയും. അതുകൊണ്ട് ദീർഘകാല നേട്ടത്തിനായി ഗ്രോത്ത് ഓപ്ഷൻ സ്വീകരിക്കുക. ഒരേഫണ്ടിന്റെതന്നെ ഗ്രോത്ത് ഓപ്ഷന്റെയും ഡിവിഡന്റ് ഓപ്ഷന്റെയും എൻഎവി പരിശോധിച്ചാൽ വ്യത്യാസം മനസിലാകും. സ്വീകരിക്കാത്ത ലാഭവിഹിതം വീണ്ടും നിക്ഷേപിക്കുകയാണ് ഗ്രോത്ത് ഓപ്ഷനിൽ ചെയ്യുന്നത്. കൂട്ടുപലിശയുടെ നേട്ടം അതിലൂടെ സ്വന്തമാക്കാനും കഴിയും. 9.വൈവിധ്യവത്കരണം ഏതെങ്കിലും മൂന്നോ നാലോ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ നിക്ഷേപ വൈവിധ്യവത്കരണം സാധ്യമാകുമെന്ന് കരുതുന്നവരുണ്ട്. ഓരോ മ്യൂച്വൽ ഫണ്ടും വൈവിധ്യമാർന്ന ഓഹരികളുടെ പോർട്ട്ഫോളിയോയാണ്. ഒരേ വിഭാഗത്തിലുള്ള ഒന്നിലധികം ഫണ്ടുകളിൽ നിക്ഷേപിച്ചാൽ വൈവിധ്യവത്കരണം സാധ്യമാകില്ല. അതിനാൽ സാമ്പത്തിക ലക്ഷ്യങ്ങൾക്കും കാലാവധിക്കും യോജിച്ച, വ്യത്യസ്ത കാറ്റഗറികളിലെ മൂന്നോ നാലോ ഫണ്ടുകളിൽ നിക്ഷേപം ചുരുക്കാം. 10.പ്രകടനം വിലയിരുത്താം അഞ്ചോ പത്തോ വർഷത്തേയ്ക്ക് എസ്ഐപി ചേർത്തുന്ന വിതരണക്കാരുണ്ട്. നിക്ഷേപം തുടങ്ങുമ്പോൾ മാത്രമെ അവരെ കാണൂ. കാലാകാലങ്ങളിൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്താനോ യോജിച്ച തീരുമാനമെടുക്കാനോ അവർ സഹായിക്കാറില്ല. കമ്മീഷൻ മാത്രമായിരിക്കും അവരുടെ മുന്നിലുള്ളത്. ചുരുങ്ങിയത് വർഷത്തിലൊരിക്കലെങ്കിലും ഫണ്ടിന്റെ പ്രകടനം വിലയിരുത്തി യോജിച്ച തീരുമാനമെടുക്കാൻ ശ്രദ്ധിക്കണം. 11.ഡയറക്ട് പ്ലാൻ എല്ലാ മ്യൂച്വൽ ഫണ്ടുകൾക്കും റെഗുലർ പ്ലാനുകളും ഡയറക്ട് പ്ലാനുകളുമുണ്ട്. വിതരണക്കാർ വഴി നിക്ഷേപം നടത്തുന്നവയാണ് റെഗുലർ പ്ലാൻ. നേരിട്ട് നിക്ഷേപിക്കുന്നവ ഡയറക്ട് പ്ലാനുമാണ്. വിതരണക്കാരുടെയും ബ്രോക്കർമാരുടെയും കമ്മീഷൻ ലാഭിക്കാൻ ഡയറക്ട് പ്ലാൻ സഹായിക്കാം. കമ്മീഷൻകൂടി നിക്ഷേപത്തോടൊപ്പം ചേരുന്നതിനാൽ ദീർഘകാലയളവിൽ 1.50-2 ശതമാനംവരെ ആദായം കൂടുതൽ ലഭിക്കാൻ സഹായിക്കും. കുറിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപകർ പൊതുവായി ശ്രദ്ധിക്കേണ്ടാക്രയങ്ങളാണ് മുകളിൽ വിശദീകരിച്ചത്. മ്യൂച്വൽ ഫണ്ട് ശരിയാണ്-എന്ന ആംഫിയുടെ പരസ്യവാചകംകേട്ട് ഏതെങ്കിലും ഫണ്ടുകളിൽ നിക്ഷേപം നടത്തരുത്. മാർക്കറ്റ് റിസ്കിനെക്കുറിച്ചും പരസ്യത്തിൽ വിശദീകരിക്കുന്നുണ്ടെന്നകാര്യം മനസിലാക്കുക. feedbacks to: antonycdavis@gmail.com വിവിധ കാറ്റഗറികളിലായി ആയിരത്തിലധികം ഫണ്ടുകൾ വിപണിയിലുണ്ട്. ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈൽ, സാമ്പത്തിക ലക്ഷ്യങ്ങൾ, കാലാവധി തുടങ്ങിയവ വിലയിരുത്തിവേണം മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ.

from money rss https://bit.ly/2Rp5n0D
via IFTTT

സ്വർണവിലയിൽ വർധന തുടരുന്നു: പവന്റെ വില 36,480 രൂപയായി

ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വീണ്ടുംവർധന. വ്യാഴാഴ്ച 120 രൂപ കൂടി പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4560 രൂപയുമായി. രണ്ടുദിവസമായി 36,360 രൂപയിൽ തുടരുകയായിരുന്നു വില. അന്തർദേശീയ വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമുണ്ടായില്ല. ഔൺസിന് 1,869.50 ഡോളർ നിലവാരത്തിലാണ് വില. ഡോളർ കരുത്താർജിച്ചതും യുഎസ് ട്രഷറി ആദായം 1.66ശതമാനമായി വർധിച്ചതും സ്വർണവിലയെ പിടിച്ചുനിർത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.32ശതമാനം താഴ്ന്ന് 10 ഗ്രാമിന് 48,520 രൂപയിലെത്തി.

from money rss https://bit.ly/340lHri
via IFTTT

മെറ്റൽ സൂചികയിൽ തിരുത്തൽ: ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തോടെ തുടക്കം

മുംബൈ: നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും സൂചികകൾ താമസിയാതെ നഷ്ടത്തിലായി. ആഗോള വിപണികളിലെ സമ്മർദമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 159 പോയന്റ് നേട്ടത്തിൽ 50,061.76ലും നിഫ്റ്റി 30 പോയന്റ് ഉയർന്ന് 15,060ലുമാണ് വ്യാപാരം ആരംഭിച്ചത്. അല്പ സമയത്തിനകം നഷ്ടത്തിലാകുകയുംചെയ്തു. നിഫ്റ്റി മെറ്റൽ സൂചിക മൂന്നുശതമാനം നഷ്ടംനേരിട്ടു. ടൈറ്റാൻ, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ബജാജ് ഓട്ടോ, എസ്ബിഐ, മാരുതി സുസുകി, ഐടിസി, ബജാജ് ഫിൻസർവ്, എൻടിപിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലാണ്. ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി, സൺ ഫാർമ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബോഷ്, സീ എന്റർടെയ്ൻമെന്റ്, എച്ച്പിസിഎൽ, ബ്രൂക്ക്ഫീൽഡ് ഇന്ത്യ, ടോറന്റ് പവർ ഉൾപ്പടെ 32 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ox6aZc
via IFTTT

ഇതരശാഖകളിൽനിന്ന് പണം പിൻവലിക്കാൻ ഇളവുമായി എസ്.ബി.ഐ.

മുംബൈ: കോവിഡ് മഹാമാരി ബാങ്കിങ് മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബാങ്ക് ശാഖകളിൽനിന്ന് പണം പിൻവലിക്കുന്നതിൽ ഇളവുകളുമായി എസ്.ബി.ഐ. അക്കൗണ്ടുടമകൾക്ക് ഇതരശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി ഉയർത്തിയതാണ് പ്രധാന മാറ്റം. ഇതനുസരിച്ച് അക്കൗണ്ടുടമകൾക്ക് ചെക്ക് ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി 50,000 രൂപയിൽനിന്ന് ഒരു ലക്ഷമാക്കി ഉയർത്തി. ബാങ്കിലെ പിൻവലിക്കൽ ഫോം ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പിൻവലിക്കാവുന്ന പരിധി 5000 രൂപയിൽനിന്ന് 25000 രൂപയായും വർധിപ്പിച്ചു. മറ്റുശാഖകളിൽ ചെക്ക് ഉപയോഗിച്ച് തേർഡ് പാർട്ടികൾക്ക് പണം പിൻവലിക്കാൻ അനുമതി നൽകിയതാണ് മറ്റൊരു മാറ്റം. പരമാവധി 50,000 രൂപ വരെയാണ് ഇത്തരത്തിൽ പിൻവലിക്കാനാവുക. നേരത്തേ തേർഡ് പാർട്ടികൾക്ക് ഇത്തരത്തിൽ പണം പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവരുടെ തിരിച്ചറിയൽ വിവരങ്ങൾ പരിശോധിച്ച് രേഖകൾക്കൊപ്പം സൂക്ഷിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ 2021 സെപ്റ്റംബർ 30 വരെയായിരിക്കും ഇളവുകൾ.

from money rss https://bit.ly/3v3kTxF
via IFTTT

നിഫ്റ്റി 15,000ത്തിൽ പിടിച്ചുനിന്നു: സെൻസെക്‌സ് 290 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം അപ്രത്യക്ഷമാക്കി സൂചികകൾ. ധനകാര്യം, ലോഹം എന്നീ വിഭാഗം ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. കോവിഡ് ബാധിച്ചുള്ള പ്രതിദിന മരണനിരക്ക് റെക്കോഡിലെത്തിയതും ആഗോള തലത്തിലെ വിലക്കയറ്റ ഭീഷണിയുമാണ് സൂചികകളുടെ കരുത്തുചോർത്തിയത്. സെൻസെക്സ് 290.69 പോയന്റ് നഷ്ടത്തിൽ 49,902.64ലിലും നിഫ്റ്റി 77.90 പോയന്റ് താഴ്ന്ന് 15,030.20ലുമണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1734 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1249 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ജെഎസ്ഡബ്ല്യു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. കോൾ ഇന്ത്യ, സിപ്ല, സൺ ഫാർമ, യുപിഎൽ, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്റൽ സൂചികകളിൽ നിഫ്റ്റി ഫാർമ ഒരുശതമാനം ഉയർന്നു. മറ്റൽ സൂചിക ഒരുശതമാനം താഴുകയുംചെയ്തു. ഓട്ടോ, ബാങ്ക്, ഇൻഫ്ര ഓഹരികൾ സമ്മർദംനേരിട്ടു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty manages to hold 15K amid weakness, Sensex falls 290 pts.

from money rss https://bit.ly/33V9VhA
via IFTTT

കോവിഡ് ബാധിച്ച്‌ മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് ഏഴ് ലക്ഷം രൂപവരെ ലഭിക്കും

കോവിഡിന്റെ രണ്ടാംതരംഗം നിരവധി ജീവനുകളാണ് അപഹരിച്ചത്. പ്രതിദിന മരണനിരക്ക് 4,500 കടന്നിരിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായിരിക്കെ മരിച്ച വ്യക്തികളുടെ ആശ്രതർക്ക് 2.5 ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപവരെ ലഭിക്കാൻ അർഹതയുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ അംഗമായവർക്കാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്(ഇഡിഎൽഐ)സ്കീംവഴി ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ ഏപ്രിലിലാണ് പദ്ധതി പ്രകാരമുള്ള പരമാവധി ആനുകൂല്യതുക ആറു ലക്ഷത്തിൽനിന്ന് ഏഴ് ലക്ഷമായി ഉയർത്തിയത്. പദ്ധതിയെക്കുറിച്ചറിയാം സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 1976ലാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കായി പദ്ധതി അവതരിപ്പിച്ചത്. സ്കീമിൽ ചേരുന്നതിന് ജീവനക്കാരൻ ഒരു രൂപപോലം ചെലവാക്കേണ്ടതില്ല. തൊഴിലാളിക്കുവേണ്ടി തൊഴിലുടമായാണ് ചെറിയതുക പ്രീമിയമായി നൽകുന്നത്. എങ്ങനെ അപേക്ഷിക്കാം ക്ലെയിമിനായി നോമിനി അപേക്ഷ ഫോം 15 IF നൽകണം. അപേക്ഷ പൂരിപ്പിച്ച് ഒപ്പിട്ട് തൊഴിലുടമ സർട്ടിഫൈചെയ്താണ് നൽകേണ്ടത്. നോമിനിയില്ലെങ്കിൽ നിയമപ്രകാരമുള്ള അവകാശികളാണ് അപേക്ഷ നൽകേണ്ടത്. തൊഴിലുടമ നിലവിൽ ഇല്ലെങ്കിലോ സർട്ടിഫിക്കേഷൻ ലഭിക്കാതിരിക്കുകയോചെയ്താൽ ബാങ്ക് മാനേജർ, ഗസറ്റഡ് ഓഫീസർ, മജിസ്ട്രേറ്റ്, എംപി, എംഎൽഎ തുടങ്ങിയവർ അറ്റസ്റ്റ്ചെയ്താലും മതി. നിശ്ചിത സമയത്തിനകം അപേക്ഷ നൽകണമെന്ന് വ്യവസ്ഥയൊന്നുമില്ല. ക്ലെയിം നിഷേധിക്കില്ല പദ്ധതി പ്രകാരം ക്ലെയിം ഒഴിവാക്കില്ല. ജോലി സമയത്തോ ജിലിയിലല്ലാത്ത സമയത്തോ മരിച്ചാലും ക്ലെയിം ലഭിക്കും. പദ്ധതിയിൽ അംഗമായി ഒരുവർഷം കഴിഞ്ഞാൽ മാത്രമെ നേരത്തെ ക്ലെയിം ലഭിക്കുമായിരുന്നുള്ളൂ. നിലവിൽ അത് ഒരുദിവസമാക്കി കുറച്ചിട്ടുണ്ട്. ഇപിഎഫിൽ മുടങ്ങാതെ വിഹിതം അടച്ചുകൊണ്ടിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്കെല്ലാം ആനുകൂല്യത്തിന് അർഹതയുണ്ട്.

from money rss https://bit.ly/2S7FGRU
via IFTTT

ചെമ്പിന്റെ വിലയിൽ സർവകാല റെക്കോഡ്: ഇതര ലോഹങ്ങൾക്കും വില വർധിക്കുമോ?

ചെമ്പിന്റെ വില ഒരുവർഷത്തിനിടയിൽ ഇരട്ടിയായിട്ടുണ്ട്. ഹരിത ഊർജ്ജത്തിലേക്കുള്ള ലോകത്തിന്റെ മാറ്റത്തിൽ ചെമ്പിന് നിർണായക പ്രാധാന്യമുണ്ടാകുമെന്ന പ്രതീക്ഷയാണ് വില വർധനയ്ക്കുകാരണം. കോവിഡിന്റെ പ്രതികൂല ഫലങ്ങളിൽനിന്ന് ലോക സാമ്പത്തികരംഗം തിരിച്ചുവരുന്നതിന്റെ സൂചനകൾ കാണിക്കുന്നതും നിക്ഷേപകർക്ക് ചെമ്പിലുളള വിശ്വാസം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം വുഹാനിൽ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടപ്പോൾ വിലകൾ നാലുവർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു. എന്നാൽ സാമ്പത്തിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ വിവിധ കേന്ദ്ര ബാങ്കുകൾ കൈക്കൊണ്ട നടപടികൾ വിലകൾ റെക്കോഡ് നിലവാരത്തിലെത്താൻ സഹായിച്ചു. കഴിഞ്ഞവാരം ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ഒരു ടൺ ചെമ്പിന്റെ വില 10600 ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷത്തെ താഴ്ചയെ അപേക്ഷിച്ച് 120 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. ഷാങ്ഹായ്, കോമെക്സ്, എംസിഎക്സ് എന്നിവിടങ്ങളിലും ഇതേ പ്രവണതയാണു ദൃശ്യമായത്. കാർബൺ പുറന്തള്ളുന്നത് പരമാവധി കുറയ്ക്കാൻ ആഗോള തലത്തിൽനടക്കുന്ന ശ്രമങ്ങളുടെ പാശ്ചാത്തലത്തിൽ ഭാവിയിൽ ചെമ്പിന് വൻതോതിൽ ഡിമാന്റുണ്ടാകുമെന്നാണ് നിക്ഷേപകർ കരുതുന്നത്. ചുവപ്പുരാശിയുള്ള ഈ വ്യാവസായിക ലോഹം പ്രധാനമായും ഉപയോഗിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളിലാണ്. അവയുടെ ഡിമാന്റ് പരമ്പരാഗത വാഹനങ്ങളേക്കാൾ നാലു മടങ്ങ് ഉയരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇലക്ട്രിക്കൽ വാഹനങ്ങളുടെ ചാർജ്ജിംഗ് കേന്ദ്രങ്ങളിലും കൂടിയ തോതിൽ ചെമ്പ് ആവശ്യമുണ്ട്. ചെമ്പിന്റെ വിലയിൽ വൻതോതിലുണ്ടായ കുതിപ്പ് ചൈനയുടെ മുൻകൈയിൽ മാത്രം ഉണ്ടായതല്ല. യുഎസ്, ജർമ്മനി, ജപ്പാൻ തുടങ്ങിയ വ്യാവസായിക സമ്പദ്വ്യവസ്ഥകളിലുണ്ടായ വീണ്ടെടുപ്പം ഈ പ്രവണതയെ സഹായിച്ചിട്ടുണ്ട്. എന്നാൽ ആവശ്യത്തിനനുസരിച്ച് വിതരണംനടത്താൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. പുതിയ ഖനികൾ കണ്ടെത്താനുള്ള പ്രയാസവും പുതിയവ വികസിപ്പിച്ച് ഉൽപാദന ക്ഷമമാക്കാനുള്ള ബുദ്ധിമുട്ടും നിലനിൽക്കുന്നു. ഘന വ്യവസായത്തിലും ഇലക്ട്രിക്കൽ മാനുഫാക്ചറിംഗ് രംഗങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ചെമ്പ് ആഗോള സാമ്പത്തികരംഗത്തെ പ്രവണതകളുടെ സൂചകമായി കണക്കാക്കപ്പെടുന്നു. ചെമ്പിനു പിന്നാലെ അലുമിനിയവും കുതിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ശക്തമായ വ്യാപാര കണക്കുകളും വ്യാവസായിക പ്രവർത്തനങ്ങളിലുണ്ടായ വർധനയും അലുമിനിയത്തിന്റെ ഡിമാന്റ് വർധിപ്പിച്ചിട്ടുണ്ട്. വിതരണരംഗത്തെ സമ്മർദ്ദവും അലുമിനിയത്തിന് ഗുണകരമായിത്തീർന്നു. കാർബൺ വിന്യാസം കുറയ്ക്കാനുള്ള ചൈനയുടെശ്രമം സമീപഭാവിയിൽ അലുമിനിയത്തിന്റെ വിതരണവും സമ്മർദ്ദത്തിലാക്കും. ഇത് വില വർധനവിന് അനുകൂലമാണ്. ചരക്കുകടത്തിലും ഗതാഗതച്ചിലവിലും ഉണ്ടായ വർധനയും വില ഉയർത്താൻ സഹായിച്ചിട്ടുണ്ട്. ചൈനയും ഓസ്ട്രേലിയയും തമ്മിലുണ്ടായ തർക്കവും ആഗോള അലുമിനിയം വിപണിയെ ബാധിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ അലുമിനിയം വാങ്ങുന്ന രാജ്യമാണ് ചൈന. അലുമിനിയം ഉൽപാദനത്തിനുള്ള അസംസ്കൃത വസ്തുക്കൾ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് ഓസ്ട്രേലിയയുമാണ്. എന്നാൽ ഈയവും സിങ്കും ഇന്നത്തെ മുൻനിര ഉൽപന്നങ്ങളുടെ വൃത്തത്തിലേക്കു കടക്കാനിടയില്ല. രണ്ടു ലോഹങ്ങളും ആവശ്യത്തിലധികം കെട്ടിക്കിടപ്പുണ്ട് എന്നതാണ് കാരണം. ലെഡ് ആന്റ് സിങ്ക് സ്റ്റഡി ഗ്രൂപ്പിന്റെ കണക്കനുസരിച്ച് 2021ൽ സംസ്കരിച്ച സിങ്കിന്റെ ആഗോള വിതരണം ഡിമാന്റിനേക്കാൾ 3,53,000 ടൺ അധികമായിരിക്കും. ലെഡിന്റെ വിതരണമാകട്ടെ ഡിമാന്റനേക്കാൾ 96,000 ടൺ കൂടുതലും ആവും. മറ്റു ലോഹങ്ങളുടെ കുതിപ്പിനു സഹായകമായിത്തീർന്ന ഇലക്ട്രിഫിക്കേഷൻ, ഡീകാർബണൈസേഷൻ പ്രവർത്തനങ്ങളിൽ ഇവയ്ക്കു വലിയ പങ്കാളിത്തമില്ല. ചൈനയിൽ നിന്നുള്ള ഡിമാന്റിന്റെ കുറവ് സിങ്ക്, ഈയം വിലകളുടെകാര്യം പരുങ്ങലിലാക്കുന്നു. സംസ്കരിച്ച സിങ്കിന്റെ ഇറക്കുമതി ചൈനയിൽ കഴിഞ്ഞവർഷം 6 ശതമാനം കുറഞ്ഞു. തുടർച്ചയായി രണ്ടാം വർഷമായിരുന്നു ഈ കുറവ്. സംസ്കരിച്ച ഈയത്തിന്റെ ഇറക്കുമതിയും കഴിഞ്ഞ രണ്ടുവർഷമായി ഇടിഞ്ഞിട്ടുണ്ട്. പല രാജ്യങ്ങളിലേയും ഹരിത ഊർജ്ജ പ്രസ്ഥാനങ്ങൾ ഈയത്തിന്റെ ഡിമാന്റിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. പരമ്പരാഗത എഞ്ചിനുകൾ ഇലക്ട്രിക് എഞ്ചിനുകളിലേക്കു നടത്തിയ മാറ്റത്തിൽ ഏറ്റവും കൂടുതൽ നഷ്ടം പറ്റിയത് ഈയത്തിനാണ്. മാനുഫാക്ചറിംഗ് രംഗത്തെ ആഗോള വീണ്ടെടുപ്പിൽ അടിസ്ഥാന ലോഹങ്ങൾക്കു പൊതുവേ ഗുണം ഉണ്ടായിട്ടുണ്ടെങ്കിലും ചെമ്പിനും അലുമിനിയത്തിനും സാധിച്ചതുപോലെ നിക്ഷേപകരുടെ ആവേശം ഉണർത്താൻ സിങ്കിനും ഈയത്തിനുംകഴിഞ്ഞിട്ടില്ല. ഉൽപന്നങ്ങൾ വാങ്ങാനുള്ള ചൈനയുടെ ത്വരയും ആഗോള സാമ്പത്തിക രംഗത്തെ ശുഭാപ്തിയും സമീപ ഭാവിയിലും അടിസ്ഥാന ലോഹങ്ങൾക്കു ഗുണകരമാകും. (ജിയജിത് ഫിനാന്ഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3wiPmIo
via IFTTT

ചൈനയും വിലക്കി: ബിറ്റ്‌കോയിന്റെ മൂല്യം 38,000 ഡോളറിലേയ്ക്ക് കൂപ്പുകുത്തി

ടെസ് ല സിഇഒ ഇലോൺ മസ്കിന്റെ ട്വീറ്റ് പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും ബിറ്റ്കോയിന്റെ തകർച്ച തുടരുന്നു. ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിൻബെസിന്റെ ഡാറ്റ പ്രകാരം മെയ് 19ന് ബുധനാഴ്ച 11.30ന് ബിറ്റ്കോയിന്റെ വ്യാപാരം നടന്നത് 38,570.90 ഡോളറിലാണ്. 2021 ഫെബ്രുവരിക്കുശേഷം ഇതാദ്യമായാണ് ഇത്രയും മൂല്യതകർച്ചയുണ്ടാകുന്നത്. കഴിഞ്ഞമാസം 64,895 ഡോളർവരെ മൂല്യമുയർന്നിരുന്നു. ബിറ്റ്കോയിനെ വാനോളം പുകഴ്ത്തിയ മസ്ക് നയം വ്യക്തമാക്കിയതോടെയാണ് തകർച്ചതുടങ്ങിയത്. സങ്കീർണമായ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ബിറ്റ്കോയിൻ സൃഷ്ടിക്കാൻ വൻതോതിൽ വൈദ്യുതി ഉപയോഗിക്കേണ്ടിവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചാണ് മസ്ക് ട്വീറ്റ് ചെയ്തത്. ക്രിപ്റ്റോ കറൻസി നിരോധനവുമായി ബന്ധപ്പെട്ട് ചൈനയുടെ നിലപാടുകൂടി പുറത്തുവന്നതോടെ ബിറ്റ്കോയിൻ സമ്മർദത്തിലായി. ചൈനയുടെ വിലക്ക് ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിൽനിന്ന് ധനകാര്യ സ്ഥാപനങ്ങളെയും പണമിടപാട് സ്ഥാപനങ്ങളെയും ചൈന വിലക്കിയതാണ് ഏറ്റവുംപുതിയ വാർത്ത. ക്രിപ്റ്റോകറൻസികളിലൂടെയുള്ള ഊഹക്കച്ചവടത്തിനെതിരെ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുകുയും ചെയ്തിട്ടുണ്ട്. അതിവേഗത്തിൽ വളരുന്ന ഡിജിറ്റൽ കറൻസികളെ നിയന്ത്രിക്കാനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമാണിത്. ധനകാര്യസ്ഥാപനങ്ങളും ഓൺലൈൻ പണമിടപാട് സ്ഥാപനങ്ങളും ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, ട്രേഡിങ്, ക്ലിയറിങ്, സെറ്റിൽമെന്റ് ഉൾപ്പടെ ഒരുസേവനവും നൽകരുതെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. നാഷണൽ ഇന്റർനെറ്റ് ഫിനാൻസ് അസോസിയേഷൻ ഓഫ് ചൈന, ചൈന ബാങ്കിങ് അസോസിയേഷൻ, പെയ്മെന്റ് ആൻഡ് ക്ലിയറിങ് അസോസിയേഷൻ ഓഫ് ചൈന എന്നിവയുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്ചെയ്തു.

from money rss https://bit.ly/3f09qt7
via IFTTT

Tuesday, 18 May 2021

ആക്‌സിസ് ബാങ്കിന്റെ 3.5 കോടി ഓഹരികൾ സർക്കാർ വിറ്റഴിക്കും: ലക്ഷ്യം 4,000 കോടി

സർക്കാരിന്റെ കൈവശമുള്ള ആക്സിസ് ബാങ്കിന്റെ1.95ശതമാനം ഓഹരികൾ വിറ്റ് 4,000 കോടി രൂപ സമാഹരിക്കും. ഓഫർ ഫോർ സെയിൽവഴിയായിരിക്കും വില്പന. ഓഹരിയൊന്നിന് 680 രൂപ നിരക്കിൽ 3.5കോടി ഓഹരികളാണ് സർക്കാർ വിൽക്കുന്നത്. 2018ലെ കണക്കുപ്രകാരം 9.56ശതമാനം ഓഹരികളായിരുന്നു സർക്കാരിന് ആക്സിസ് ബാങ്കിലുണ്ടായിരുന്നത്. 2021 മാർച്ച് 31ആയപ്പോഴേയ്ക്കും ഇത് 3.45ശതമാനമായി കുറഞ്ഞിരുന്നു. റിപ്പോർട്ട് പുറത്തുവന്നതോടെ ആക്സിസ് ബാങ്കിന്റെ ഓഹരി വില 1.32ശതമാനം താഴ്ന്നു. ഒരുവർഷത്തിനിടെ 115ശതമാനമണ് ഓഹരിയിലെ നേട്ടം. നിക്ഷേപ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും ചെറുകിട നിക്ഷേപകർക്ക് വ്യാഴാഴ്ചയും ഓഹരി വാങ്ങാൻ അവസരമുണ്ട്. പൊതുമേഖലയിലെ കമ്പനികളുടെ ഉൾപ്പടെ ഓഹരി വിറ്റഴിച്ച് നടപ്പ് സാമ്പത്തികവർഷം 1.75 ലക്ഷംകോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ട് പൊതുമേഖല ബാങ്കുകളും ജനറൽ ഇൻഷുറൻസ് കമ്പനിയും സ്വകാര്യവത്കരിക്കാനും എൽഐസിയുടെ മെഗാ ഐപിഒ പ്രഖ്യാപിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. Government to sell 1.95% stake in Axis Bank to raise Rs 4,000 cr

from money rss https://bit.ly/2QAQKa4
via IFTTT

സെൻസെക്‌സിൽ നഷ്ടത്തോടെ തുടക്കം: മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളിൽ കുതിപ്പ്‌

മുംബൈ: രണ്ടുദിവസത്തെ മികച്ച നേട്ടത്തിനുശേഷം വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 113 പോയന്റ് താഴ്ന്ന് 50,080ലും നിഫ്റ്റി 32 പോയന്റ് നഷ്ടത്തിൽ 15,075ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ്. മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവന്നതോടെ ടാറ്റ മോട്ടോഴ്സ് ഓഹരി അഞ്ചുശതമാനം ഇടിയുകയുംചെയ്തു. നിഫ്റ്റി സൂചികകളിൽ ഫാർമ നേട്ടമുണ്ടാക്കിയപ്പോൾ ഓട്ടോ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടത്തിലുമാണ്. ഐഒസി, ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ്, ജെ.കെ ടയർ തുടങ്ങി 25 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ypjP9c
via IFTTT

കോവിഡ് രണ്ടാം തരംഗം:ഉപഭോഗത്തെയും തൊഴിലിനെയും ബാധിച്ചതായി ആർ.ബി.ഐ.

മുംബൈ: കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച പ്രതിസന്ധിയും വിവിധ സംസ്ഥാനങ്ങളിലെ ലോക്ഡൗണുകളും രാജ്യത്തെ ഉപഭോഗത്തെയും തൊഴിൽ ലഭ്യതയെയും ബാധിച്ചതായി റിസർവ് ബാങ്ക്. മേയിൽ പുറത്തിറക്കിയ ആർ.ബി.ഐ. ബുള്ളറ്റിനിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ വലിയ അളവിൽ തടസ്സപ്പെട്ടിട്ടുണ്ട്. 2021 ഏപ്രിൽ-മേയ് മാസങ്ങളിൽ രാജ്യത്തെ പ്രധാന സാമ്പത്തിക സൂചകങ്ങൾ താഴ്ന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ രണ്ടാംവ്യാപനത്തിൽ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഉപഭോഗമേഖലയിലാണ്. ഗതാഗത സംവിധാനങ്ങൾ പരിമിതമായി. ആളുകൾ പണം ചെലവഴിക്കുന്നത് കരുതലോടെയാക്കി. ഇതാണ് ഉപഭോഗത്തെ ബാധിച്ചത്. അതേസമയം, അവശ്യവസ്തുക്കളുടെ വിതരണത്തെ നിയന്ത്രണങ്ങൾ കാര്യമായി ബാധിച്ചിട്ടില്ല. കോവിഡ് രണ്ടാമതും പടർന്നത് 2021-'22 സാമ്പത്തികവർഷത്തെ ആദ്യ പാദത്തിന്റെ പകുതിയിൽ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ വേഗം കുറച്ചതായും ആർ.ബി.ഐ. പറയുന്നു. എന്നാൽ, നിലവിൽ ലഭ്യമായ സൂചനകൾ പ്രകാരം മുൻവർഷത്തെ അത്ര നഷ്ടം ഇത്തവണ ഉണ്ടായിട്ടില്ലെന്നത് ആശ്വാസമാണ്. കോവിഡ്വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ പുതിയ തൊഴിലവസരങ്ങളും കുറച്ചു. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ ബാലൻസ് ഷീറ്റ് 2020-'21 സാമ്പത്തികവർഷത്തിന്റെ രണ്ടും മൂന്നും പാദങ്ങളിൽ കുറഞ്ഞ തോതിലെങ്കിലും വളർച്ച രേഖപ്പെടുത്തിയിരുന്നു. വിപണിയിലെ പണലഭ്യതയിൽ ഇത്തരം സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. അതുകൊണ്ടുതന്നെ ഈ മേഖലയുടെ വളർച്ച സമ്പദ് വ്യവസ്ഥയിൽ നിർണായകമാണെന്നും ആർ.ബി.ഐ. സൂചിപ്പിക്കുന്നു.

from money rss https://bit.ly/2QucO62
via IFTTT

സെൻസെക്‌സ് 613 പോയന്റ് കുതിച്ചു: നിഫ്റ്റി 15,100ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ ചൊവാഴ്ച വ്യാപാരം അവസാനിപ്പിച്ചത് മികച്ചനേട്ടത്തോടെ. സെൻസെക്സ് 50,200നടുത്തെത്തി. നിഫ്റ്റിയാകട്ടെ 15,100ഉം കടന്നു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണംകുത്തനെ കുറഞ്ഞതും വാക്സിൻ നിർമാണത്തിനായി കൂടുതൽ കമ്പനികൾ രംഗത്തെത്തിയേക്കുമെന്ന വാർത്തകളുമാണ് വിപണിയെ സ്വാധീനിച്ചത്. 613 പോയന്റാണ് സെൻസെക്സിലെ നേട്ടം. 50,193.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 185 പോയന്റ് ഉയർന്ന് 15,108.10ലുമെത്തി. ബിഎസ്ഇ മിഡ്ക്യാപ് 1.87ശതമാനവും സ്മോൾ ക്യാപ് സൂചിക 1.28ശതമാനവും ഉയർന്നു. ഓട്ടോ സൂചിക 3.19ശതമാനവും ക്യാപിറ്റൽ ഗുഡ്സ്, കൺസ്യൂമർ ഡ്യൂറബിൾസ്, പവർ തുടങ്ങിയ സെക്ടറുകൾ രണ്ടുശതമാനംവീതവും നേട്ടമുണ്ടാക്കി. അതേസമയം, ബിഎസ്ഇ ടെലികോം 1.66ശതമാനവും എഫ്എംസിജി 0.37ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടൈറ്റാൻ, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ്, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ഐടിസി, കോൾ ഇന്ത്യ, ഡിവീസ് ലാബ്, യുപിഎൽ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex adds 613 pts; Nifty ends above 15,100

from money rss https://bit.ly/3ymRIrc
via IFTTT

രാജ്യത്തും സ്‌പോട് ഗോൾഡ് എക്‌സ്‌ചേഞ്ച്: ആഗോള വിപണിയുടെ ഭാഗമാകാൻ അവസരം

ആഗോള സ്വർണവിപണിയിൽ ഇടപെടാൻ രാജ്യത്തെ നിക്ഷേപകർക്കും അവസരം ലഭിച്ചേക്കും. രാജ്യത്ത് വൈകാതെ സ്പോട് ഗോൾഡ് എക്സ്ചേഞ്ച് സ്ഥാപിക്കാനാണ് മാർക്കറ്റ് റെഗുലേറ്ററായ സെബി തയ്യാറെടുക്കുന്നത്. വ്യക്തികൾ ഉൾപ്പടെയുള്ള ചെറുകിട നിക്ഷേപകർ, ബാങ്കുകൾ, വിദേശ നിക്ഷേപകർ, ജുവല്ലറികൾ എന്നിവർക്കെല്ലാം നിർദിഷ്ട സ്പോട് ഗോൾഡ് എക്സ്ചേഞ്ചിൽ വ്യാപാരം നടത്താൻ കഴിയും. ഓഹരി വിപണിയിലേതുപോലെ ട്രേഡ് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ട്രേഡ് ചെയ്യേണ്ട യൂണിറ്റുകൾ ഇലക്ട്രോണിക് ഗോൾഡ് രസീത്(ഇജിആർ)എന്നപേരിലാകും അറിയപ്പെടുക. എക്സ്ചേഞ്ചിന്റെ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവരോട് സെബി നിർദേശങ്ങൾ ആരാഞ്ഞിട്ടുണ്ട്. ആഗോളതലത്തിൽ സ്വർണ ഉപഭോഗത്തിൽ രണ്ടാംസ്ഥാനമാണ് ഇന്ത്യക്കുള്ളതെങ്കിലും ആഗോള വിലയെ സ്വാധീനിക്കാൻ ഇതുവരെകഴിഞ്ഞിരുന്നില്ല. വാർഷിക ഡിമാൻഡ് 800-900 ടൺ ആണ്. ഉപഭോഗത്തിന്റെകാര്യത്തിൽ ചൈനയ്ക്കാണ് ഒന്നാംസ്ഥാനം. സ്പോട് ഗോൾഡ് വ്യാപാരം തുടങ്ങുന്നതോടെ വിനിമയം കാര്യക്ഷമമാകും. സുതാര്യമായ വിലനിർണയം, ഗുണനിലവാരം ഉറപ്പാക്കൽ, സാമ്പത്തിക വിപണിയിലെ സമന്വയം, സ്വർണത്തിന്റെ പുനരുപയോഗം എന്നിവയ്ക്ക് തീരുമാനം ഗുണകരമാകും.

from money rss https://bit.ly/3uWZuX1
via IFTTT

Monday, 17 May 2021

സ്‌മോൾ ക്യാപ് ഫണ്ടുകൾ നൽകിയത് 100%ലേറെ ആദായം: നിങ്ങൾ നിക്ഷേപിക്കുമോ?

ഓഹരി വിപണിയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെയണ്ടായ കുതിപ്പ് സ്മോൾ ക്യാപ് ഫണ്ടുകളിലും പ്രതിഫലിച്ചു. 24 സ്മോൾ ക്യാപ് ഫണ്ടുകളിൽ 17 എണ്ണവും 100ശതമാനത്തിലേറെ ആദായമാണ് ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് നൽകിയത്. ആദായത്തിന്റെകാര്യത്തിൽ ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ടാണ് എല്ലാവരെയും ഞെട്ടിച്ചത്. 208ശതമാനമാണ് ഒരുവർഷത്തിനിടെ ഫണ്ട് നൽകിയത്. കൊട്ടക് സ്മോൾ ക്യാപ് ഫണ്ട് 132 ശതമാനവും മോത്തിലാൽ ഒസ് വാൾ നിഫ്റ്റി സ്മോൾ ക്യാപ് 250 ഇൻഡക്സ് ഫണ്ട് 119ശതമാനവും നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട് 116 ശതമാനവും ഐസിഐസിഐ പ്രൂഡൻഷ്യൽ സ്മോൾ ക്യാപ് ഫണ്ട് 114 ശതമാനവും ആദായം നിക്ഷേപകർക്ക് നൽകി. കോവിഡ് വ്യാപനത്തിൽനിന്ന് സമ്പദ്ഘടന തിരുച്ചവരവിന്റെ സൂചന നൽകിയപ്പോൾതന്നെ വിപണിയിൽ കുതിപ്പ് പ്രകടമായിരുന്നു. പണലഭ്യതവർധിച്ചതും സൂചികകളെ എക്കാലത്തേയും ഉയരത്തിലെത്തിച്ചു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 106ശതമാനത്തിലേറെയാണ് കുതിച്ചത്. സെൻസെക്സാകട്ടെ 60ശതമാത്തിൽതാഴെയും. മിഡ്ക്യാപ് സൂചിക 82ശതമാനവും ഈകാലയളവിൽ നേട്ടമുണ്ടാക്കി. ചാഞ്ചാട്ടം കൂടും സ്വഭാവമനുസരിച്ച് സ്മോൾ ക്യാപ് ഫണ്ടുകൽ അതീവ നഷ്ടസാധ്യതയുള്ളവയാണ്. വിപണി താഴുമ്പോൾ കുത്തനെ ഇടിയുകയും ഉയരുമ്പോൾ കുതിക്കുകയുംചെയ്യുന്ന സ്വഭാവം ഇവയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ഹ്രസ്വകാലനേട്ടം പരിഗണിച്ച് നിക്ഷേപം നടത്തരുത്. അതേസമയം, ദീർഘകാലയളവിലെ നിക്ഷേപമാണെങ്കിൽ മികച്ച ആദായവും പ്രതീക്ഷിക്കാം. നിക്ഷേപവരവിൽ കുതിപ്പ് മികച്ച ആദായംനൽകിയതോടെ സ്മോൾ ക്യാപ് ഫണ്ടുകളിൽ വൻതോതിൽ നിക്ഷേപമെത്താൻ തുടങ്ങി. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം മാർച്ചിൽ 336 കോടി രൂപയും ഏപ്രിലിൽ 184 കോടി രൂപയുമാണ് സ്മോൾ ക്യാപ് ഫണ്ടുകളിൽ കൂടുതലായി എത്തിയത്. കൈകാര്യം ചെയ്യുന്ന ആസ്തി 71,700 കോടിയായി ഉയരുകയുംചെയ്തു. ശ്രദ്ധിക്കേണ്ടകാര്യം: ലാർജ്, മിഡ്ക്യാപ് ഫണ്ടുകളെ അപേക്ഷിച്ച് റിസ്ക് കൂടിയ വിഭാഗമാണ് സ്മോൾ ക്യാപ്.മൂന്നുവർഷത്തെ ആദായം പരിശോധിച്ചാൽ അത് വ്യക്തമാകും. കാറ്റഗറിയിലെ മൂന്നുവർഷത്തെ ശരാശരി ആദായം 10.65ശതമാനം മാത്രമാണ്. മിഡ് ക്യാപ്, ലാർജ് ക്യാപ് വിഭാഗങ്ങലുടെ ശരാശരി ആദായം യഥാക്രമം 12.23ശതമാനവും 11.76ശതമാനവുമാണ്. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവിലെ നൽകിയിട്ടുള്ള ആദായം വിലയിരുത്തി സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കരുത്. കഴിഞ്ഞകാലത്തെ ആദായം ഭാവിയിൽ ലഭിച്ചേക്കണമെന്നില്ല. ലാർജ്, മിഡ്ക്യാപ് ഫണ്ടുകളിൽ നിക്ഷേപം നടത്തിയശേഷം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി (ദീർഘകാലയളവ് ലക്ഷ്യമിട്ട്) ചുരുങ്ങിയത് ഏഴുമുതൽ 10 വർഷംവരെ കാലാവധി കണക്കാക്കി എസ്ഐപിയായി നിക്ഷേപിക്കാം.

from money rss https://bit.ly/3weR51f
via IFTTT

സ്വർണവിലയിൽ വീണ്ടുംവർധന: പവന്റെ വില 36,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ചൊവാഴ്ച പവന്റെ വില 240 രൂപ കൂടി 36,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപകൂടി 4545 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ 1300 രൂപയിലേറെയാണ് വർധനവുണ്ടായത്. അന്തർദേശീയ വിപണിയിലാകട്ടെ സ്വർണവില മൂന്നുമാസത്തെ ഉയർന്ന നിലവാരത്തിലാണ്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം വർധിച്ച് 1,868.89 ഡോളറായി. ഡോളർ ദുർബലമായതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. പണപ്പെരുപ്പഭീഷണയും സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,437 രൂപയായി കുറഞ്ഞു. രണ്ടുവ്യാപാര ദിനങ്ങളിലായി 1,100 രൂപയുടെ വർധനവാണുണ്ടായശേഷമാണ് നേരിയ ഇടിവ്.

from money rss https://bit.ly/3ftoONt
via IFTTT

സെൻസെക്‌സ് 550 പോയന്റ് കുതിച്ചു: നിഫ്റ്റി 15,100 കടന്നു

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടാംദിവസവും വിപണിയിൽ കുതിപ്പ്. നിഫ്റ്റി 15,000വും സെൻസെക്സ് 50,000വും കടന്നു. 550 പോയന്റാണ് സെൻസെക്സിലെ നേട്ടം. നിഫ്റ്റിയാകട്ടെ 15,100 പിന്നിടുകയുംചെയ്തു. കോവിഡ് ബാധിതരുടെ പ്രതിദിന കണക്കുകളിൽ കുറവുണ്ടായതും രോഗം വിമുക്തിനിരക്ക് കുത്തനെ ഉയർന്നുതമാണ് വിപണിയിൽ ആത്മവിശ്വാസമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റാൻ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ സൂചിക 2.2ശതമാനം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.5ശതമാനവും ഒരുശതമാനവും ഉയർന്നു. ടാറ്റ മോട്ടോഴ്സ്, കാനാറ ബാങ്ക്, ആരതി ഇൻഡസ്ട്രീസ്, അബോട്ട് ഇന്ത്യ, ടോറന്റ് ഫാർമ, റൂട്ട് മൊബൈൽ തുടങ്ങി 35 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hzC5Hk
via IFTTT

ഏപ്രിലിൽ ഇറക്കുമതി ചെയ്തത് 45,450 കോടി രൂപയുടെ സ്വർണം

മുംബൈ: ഏപ്രിൽമാസത്തിൽ ഇന്ത്യ ഇറക്കുമതി ചെയ്തത് 620 കോടി ഡോളറിന്റെ (ഏകദേശം 45,450 കോടി രൂപ) സ്വർണം. രാജ്യത്ത് സ്വർണ ഉപഭോഗം കൂടിയതാണ് ഇറക്കുമതിയിൽ പ്രതിഫലിച്ചത്. 2020 ഏപ്രിലിൽ സ്വർണ ഇറക്കുമതി 28.3 ലക്ഷം ഡോളറിന്റേത് (20.75 കോടി രൂപ) മാത്രമായിരുന്നു. രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ഡൗൺ ഇറക്കുമതിയെ ബാധിച്ചതാണ് കാരണം. അതേസമയം, വെള്ളിയുടെ ഇറക്കുമതി ഏപ്രിലിൽ കുറഞ്ഞു. 1.19 കോടി ഡോളറിന്റെ വെള്ളിയാണ് ഏപ്രിലിൽ ഇന്ത്യയിലെത്തിയത്. 2020 ഏപ്രിലിത് 10.37 കോടി ഡോളറിന്റേത് (760 കോടി രൂപ) ആയിരുന്നു.

from money rss https://bit.ly/3waot9p
via IFTTT

സെൻസെക്‌സ് 848 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,900ന് മുകളിൽ

മുംബൈ: ഓട്ടോ, മെറ്റൽ, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ വിപണി കുതിച്ചു. നിഫ്റ്റി 14,900ന് മുകളിൽ ക്ലോസ്ചെയ്തു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ കുറവുണ്ടായതും ആഗോള കാരണങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്. സെൻസെക്സ് 848.18 പോയന്റ് നേട്ടത്തിൽ 49,580.73ലും നിഫ്റ്റി 245.40 പോയന്റ് ഉയർന്ന് 14,923.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2047 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1024 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 215 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ഭാരതി എയർടെൽ, എൽആൻഡ്ടി, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി എനർജി, ബാങ്ക്, ഓട്ടോ, മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ 1-4ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.6ശതമാനത്തോളം ഉയർന്നു. Nifty ends above 14,900, Sensex jumps 848 pts.

from money rss https://bit.ly/3yhaD6Y
via IFTTT

മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 12 വർഷത്തെ ഉയരത്തിൽ

രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 11വർഷത്തെ ഉയർന്ന നിരക്കിലെത്തി. ലോഹം, ഇന്ധനം, ഊർജം എന്നീമേഖലകളിലെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയർത്തിയത്. ഇതോടെ ഏപ്രിലിലെ മൊത്തവില സൂചിക 10.49ശതമാനത്തിലേയ്ക്ക് ഉയർന്നു. മാർച്ചിൽ 7.39ശതമാനമായിരുന്നു സൂചിക. മാർച്ചിനെ അപേക്ഷിച്ച് പ്രാഥമിക ഉത്പന്നങ്ങളുടെ വില ഏപ്രിലിൽ 3.83ശതമാനമാണ് ഉയർന്നത്. ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ, മിനറൽസ്, അസംസ്കൃത എണ്ണ, ഗ്യാസ് തുടങ്ങിയവയാണ് ഈ വിഭാഗത്തിൽവരിക. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഏപ്രിലിൽ 4.29ശതമാനമാണ്. മാർച്ചിലേതിൽനിന്ന് നേരിയതോതിൽ കുറവുണ്ടായി. 5.25ശതമാനമായിരുന്നു മാർച്ചിലെ പണപ്പെരുപ്പം.

from money rss https://bit.ly/3fmGJWm
via IFTTT

എൻഇഎഫ്ടി വഴിയുള്ള ഓൺലൈൻ പണമിടപാട് മെയ് 23ന് തടസ്സപ്പെടും

നാഷണൽഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി) സേവനം മെയ് 23ന് തടസ്സപ്പെടുമെന്ന് ആർബിഐ അറിയിച്ചു. പുലർച്ച് 12 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ 14 മണിക്കൂറാണ് ഇടപാട് തടസ്സപ്പെടുക. സാങ്കേതക സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ആർബിഐയുടെ അറിയിപ്പിൽ പറയുന്നു. അതേസമയം, ആർടിജിഎസ് വഴി പണമിടപാടിന് സൗകര്യമുണ്ടാകും. കഴിഞ്ഞ ഏപ്രിൽ 18ന് ആർടിജിഎസിനും സമാനമായ നവീകരണം നടത്തിയിരുന്നു. പണമിടപാട് തടസ്സപ്പെടുന്നകാര്യം ബാങ്കുകൾ ഉപഭോക്താക്കളെ അറിയിക്കും. നിലവിൽ ഏഴുദിവസവും 24 മണിക്കൂറും എൻഇഎഫ്ടി വഴി ഓൺലൈനായി പണമിടപാട് നടത്താൻ സൗകര്യമുണ്ട്. അരമണിക്കൂർ കൂടുമ്പോൾ ബാച്ചുകളായാണ് പണം അക്കൗണ്ടുകളിൽ വരവുവെയ്ക്കുക. എൻഇഎഫ്ടി വഴി എത്രതുകവേണമെങ്കിലും ട്രാൻസ്ഫർ ചെയ്യാനും കഴിയും. NEFT service wont be available on May 23 during these hours.

from money rss https://bit.ly/3hsvFcR
via IFTTT

ജിയോജിതിന്റ അറ്റാദായം 123 കോടി: ലാഭവിഹിതം 350 ശതമാനം

കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 426.81 കോടി രൂപ വരുമാനം നേടി. 2019-20 സാമ്പത്തിക വർഷത്തെ 306.37 കോടിരൂപയിൽ നിന്ന് 39 ശതമാനമാണ് ഈ സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനത്തിലെ വർദ്ധനവ്. നികുതിക്ക് മുൻപുള്ള ലാഭം 69.62 കോടിരൂപയായിരുന്നത് 137 ശതമാനം വർദ്ധിച്ച് 165.18 കോടിരൂപയിലെത്തി. അറ്റാദായം 46.93 കോടി രൂപയായിരുന്നത് 163 ശതമാനം വർദ്ധിച്ച് 123 കോടിയിലെത്തി. നാലാം പാദത്തിലെ ആകെവരുമാനം 82.68 കോടിരൂപയായിരുന്നത് 48 ശതമാനം വർദ്ധിച്ച് 122.56 കോടി രൂപയിലെത്തി. നികുതിക്ക് മുൻപുള്ള ലാഭം ഇതേ പാദത്തിൽ 24.86 കോടിയിൽ നിന്ന് 92 ശതമാനം വർദ്ധിച്ച് 47.73 കോടിയിലെത്തി. നാലാം പാദത്തിലെ അറ്റാദായം 18.83 കോടിരൂപയായിരുന്നത് 95 ശതമാനം വർദ്ധിച്ച് 36.76 കോടിയിലെത്തി. 1 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 2 രൂപ (200%) എന്ന നിരക്കിൽ ഈ വർഷത്തെ അവസാന ലാഭവിഹിതം നൽകാൻ ബോർഡ്ശുപാർശചെയ്തു. 2020 നവംബറിൽ ബോർഡ് ഒരു ഓഹരിക്ക് 1.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇതും ചേർത്ത്, 2020-21 വർഷത്തെ മൊത്തം ലാഭവിഹിതം 3.50 രൂപ (350%) നൽകാൻ ശുപാർശ ചെയ്തു. കഴിഞ്ഞ വർഷം കോവിഡ് മഹാമാരി ഉയർത്തിയ കടുത്ത വെല്ലുവിളികളെ വിപണികൾ ശക്തമായി പ്രതിരോധിച്ചതായും വിപണിയിലെ അനുകൂലസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, ഞങ്ങൾക്ക് ഉപഭോക്താക്കളുടെഎണ്ണവും ഓൺലൈൻ ഓഫറുകളും വർദ്ധിപ്പിക്കുവാൻ സാധിച്ചതായും ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെഅവസാന പാദത്തിൽവരുമാനത്തിന്റെകാര്യത്തിൽമികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ജിയോജിതിന് കഴിഞ്ഞു. ഉപഭോക്താക്കൾക്കായുള്ള ഓഫറുകൾ കൂടുതൽ വൈവിധ്യവത്കരിക്കുന്നതിനും സാന്നിധ്യം വിപുലീകരിക്കുന്നതിനും, ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസ് സെന്റേഴ്സ് അതോറിറ്റിക്ക് കീഴിൽ ആൾട്ടർനേറ്റീവ് ഫണ്ട് മാനേജർ എന്ന നിലയിൽ പ്രവർത്തിക്കാൻ ഒരു എ.എം.സി ലൈസൻസ് നേടുന്നതിനായി ഗിഫ്റ്റ് സിറ്റിയിൽ നിയന്ത്രണങ്ങൾക്കും അംഗീകാരങ്ങൾക്കും വിധേയമായിഒരു പ്രത്യേകവിഭാഗം രൂപീകരിക്കുന്നതിനുള്ള നിർദ്ദേശത്തിന് ബോർഡ് അംഗീകാരം നൽകി. 2021 മാർച്ച് 31 വരെയുള്ളകണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 51,000 കോടി രൂപയാണ്. കഴിഞ്ഞ വർഷം 66,000 ത്തോളം പുതിയ ഇടപാടുകാരെ ചേർക്കാൻ കമ്പനിക്ക് സാധിച്ചു. ഇതോടെ, മൊത്തം ഇടപാടുകാരുടെ എണ്ണം 11,10,000 ആയി.

from money rss https://bit.ly/2Rox3T9
via IFTTT

ആമസോൺ 'മിനി ടി.വി' അവതരിപ്പിച്ചു: സൗജന്യമായി സിനിമ ഉൾപ്പടെയുള്ളവ കാണാം

ആമസോൺ ഇന്ത്യയിൽ മിനി ടി.വി അവതരിപ്പിച്ചു. ആമസോൺ പ്രൈമിൽനിന്ന് വ്യത്യസ്തമായി സൗജന്യമായി ആർക്കും വീഡിയോ ആസ്വദിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ആഗോളതലത്തിൽ സാന്നിധ്യമുള്ള ആമസോൺ ഇന്ത്യയിലാണ് ആദ്യമായി സൗജന്യ സ്ട്രീമിങ് ആരംഭിച്ചത്. ആമസോൺഡോട്ട് ഇൻ-എന്ന ഷോപ്പിങ് ആപ്പിലൂടെയാണ് വെബ്സീരീസ് ഉൾപ്പടെയുള്ള വീഡിയോകൾ കാണാൻ കഴിയുക. മിനി ടി.വി സൗജന്യമായാണ് ലഭിക്കുകയെങ്കിലും യുട്യൂബിലേതുപോലെ പരസ്യങ്ങളുണ്ടാകും. പ്രമുഖർ ആണിനിരക്കുന്ന വെബ് സീരീസ്, കോമഡി ഷോസ്, ടെക് ന്യൂസ്, ഫുഡ്, ബ്യൂട്ടി, ഫാഷൻ എന്നുവേണ്ട വിവിധ വിഷയങ്ങളിലുള്ള പരിപാടികൾ മിനി ടിവിയിലുണ്ടാകും. പുതിയ സിനിമകളും ടിവി ഷോകളും ലഭിക്കും. ഇംഗ്ലീഷിലും ഒമ്പത് ഇന്ത്യൻ ഭാഷകളിലും ഷോകൾ ഉണ്ടാകും. നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽമാത്രമാണ് മിനി ടി.വി ലഭ്യമാകുകക. Introducing the Amazon miniTV – a free video streaming service. Watch entertaining, trendy and fresh videos for free – no paid subscription required – on Amazon's shopping app! https://bit.ly/2SVp68t pic.twitter.com/aHLCsr78NR — Amazon India (@amazonIN) May 15, 2021 Amazon launches miniTV in India for free videos

from money rss https://bit.ly/3uPbXvE
via IFTTT

Sunday, 16 May 2021

ബാഡ് ബാങ്കിന് കിട്ടാക്കട പ്രതിസന്ധിക്ക് തടയിടാനാകുമോ?

2021 ഫെബ്രുവരി ഒന്നിന് നടത്തിയ ബജറ്റ് പ്രസംഗത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബാഡ് ബാങ്ക് എന്ന ആശയം മുന്നോട്ടുവെച്ചത്. ബാങ്കുകളുടെ കിട്ടാക്കടം കൈകാര്യം ചെയ്യുന്നതിന് ഒരു ആസ്തി പുനർനിർമാണ കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ബാങ്കിംഗ് മേഖലയിൽ കിട്ടാക്കടം എക്കാലത്തുമുള്ള പ്രശ്നമാണെങ്കിലും കോവിഡ് 19 മഹാമാരിയുണ്ടാക്കിയ കഴിഞ്ഞ വർഷത്തെ അടച്ചിടലുകളും തുടർന്ന് ആർ.ബി.ഐ. പ്രഖ്യാപിച്ച മൊറോട്ടോറിയവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. നിഷ്ക്രിയ ആസ്തികൾ ഈ വർഷം കൂടുമെന്ന ബാങ്കുകളുടെ റിപ്പോർട്ട് ബാഡ് ബാങ്കെന്ന ആശയത്തിന്റെ പ്രസക്തി വർധിപ്പിച്ചു. എന്താണ് ബാഡ് ബാങ്ക്? ബാങ്കുകളിൽനിന്ന് കിട്ടാക്കടം അല്ലെങ്കിൽ നിഷ്ക്രിയ ആസ്തികൾ വാങ്ങുന്നതിനും വിൽക്കുന്നതിനുംവേണ്ടി സ്ഥാപിക്കുന്ന ധനകാര്യസ്ഥാപനമാണ് ബാഡ് ബാങ്ക്. ലളിതമായി പറഞ്ഞാൽ, യഥാർഥത്തിൽ ഇതൊരു ബാഡ് ബാങ്കല്ല. ആസ്തി പുനർനിർമാണ സ്ഥാപനമാണ്. ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽനിന്ന് നിഷ്ക്രിയ ആസ്തികൾ നീക്കി ശുദ്ധീകരിക്കുന്നതിനുള്ള ഒരുസ്ഥാപനം. നിഷ്ക്രിയ ആസ്തികൾ വാങ്ങി ബാലൻസ് ഷീറ്റ് ക്ലീനാക്കി ഉപഭോക്താക്കൾക്ക് വായ്പ നൽകുന്നതിനുള്ള ബാങ്കുകളുടെ തടസ്സം ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത് സ്ഥാപിക്കുന്നത്. കിട്ടാക്കടത്തിന്റെ ഭാരം ബാങ്കുകളിൽ നിന്ന് ഈ സ്ഥാപനം ഏറ്റെടുക്കുന്നു. ബാഡ് ബാങ്ക് പിന്നീട് നിഷ്ക്രിയ ആസ്തികൾ പുനക്രമീകരിച്ച് വാങ്ങാൻ താല്പര്യമുള്ള നിക്ഷേപകർക്ക് വിൽക്കുന്നു. ബാഡ് ബാങ്ക് ബാങ്കുകളിൽനിന്ന് വാങ്ങുന്ന നിഷ്ക്രിയ ആസ്തികൾ കൂടുതൽ വിലക്ക് നിക്ഷേപകർക്ക് വിറ്റ് ലാഭമുണ്ടാക്കുന്നു. കിട്ടാക്കടത്തിന്റെ ഭാരത്തിൽനിന്ന് ബാങ്കുകളെ മോചിപ്പിച്ച് ബാധ്യത കുറക്കുകയെന്നതാണ് പ്രഥമലക്ഷ്യം. ലാഭമുണ്ടാക്കുകയല്ല. പ്രതിസന്ധിയുടെ വ്യാപ്തി 2020 മാർച്ച് 31 വരെയുള്ള ആർ.ബി.ഐ.യുടെ കണക്കുകൾ അനുസരിച്ച് ബാങ്കുകളുടെ ബാലൻസ് ഷീറ്റിലുള്ള നിഷ്ക്രിയ ആസ്തി ഏതാണ്ട് 9 ലക്ഷം കോടി രൂപയുടേതായിരുന്നു. രണ്ടു വർഷം മുമ്പ് ഇത് 10 ലക്ഷം കോടി രൂപയായിരുന്നു. കുറച്ചുകാലമായി കിട്ടാക്കടം കുറഞ്ഞുവരുന്നുണ്ട്. ഇതിനു കാരണം കിട്ടാക്കടം തിരിച്ചടക്കുന്നതുകൊണ്ടല്ല മറിച്ച് വൻതോതിൽ എഴുതി തള്ളുന്നതുകൊണ്ടാണ്. പുതുതായി കിട്ടാക്കടം ഉണ്ടായിക്കൊണ്ടിരിക്കുകയുമാണ്. 2015 ൽ ആർ.ബി.ഐ. അസറ്റ് ക്വാളിറ്റി റിവ്യൂ പ്രൊസീജർ തുടങ്ങിയതു മുതൽക്കാണ് ബാങ്കുകൾ കിട്ടാക്കടം എഴുതിതള്ളുന്നത് വർധിക്കാൻ തുടങ്ങിയത്. 2015-16 ൽ 70000 കോടി രൂപയുടെയും 2019-20 ൽ 2.4 ലക്ഷം കോടി രൂപയുടെയും കിട്ടാക്കടമാണ് എഴുതി തള്ളിയത്. പുതിയ കിട്ടാക്കടം കഴിഞ്ഞവർഷം രണ്ടുലക്ഷത്തിലധികവും അതിനു മുമ്പത്തെ വർഷം 1.4 ലക്ഷം കോടി രൂപയുടേതുമായിരുന്നു. അതിനാൽ ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ ദുരിതം പരിഹരിക്കപ്പെടാതെ നീണ്ടുപോവുകയാണ്. അടച്ചുപൂട്ടൽ കാരണം ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി മൊത്തം അഡ്വാൻസിന്റെ 13.5 ശതമാനമായി സെപ്റ്റംബർ ആകുമ്പോഴേക്കും ഉയരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞവർഷം ഇതേകാലയളവിൽ ഇത് 7.5 ശതമാനമായിരുന്നു. നേട്ടങ്ങളും കോട്ടങ്ങളും ബാഡ് ബാങ്ക് സ്ഥാപിക്കുന്നതിന്റെ ഫലമായി ബാങ്കുകളുടെയെല്ലാം കിട്ടാക്കടങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയുമെന്നതാണ് ഇതിനനുകൂലമായ ഒരു പ്രധാന വാദഗതി. ബാഡ് ബാങ്ക് എന്ന ആശയം അമേരിക്ക, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മുമ്പുതന്നെ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. അമേരിക്കയിൽ ഇത് ട്രാപ്പ് (The troubled asset relief program) എന്ന പേരിലാണ് അറിയപ്പെടുന്നത്. 2008ലെ ഭവന വായ്പാ പ്രതിസന്ധിക്കു ശേഷമാണ് അമേരിക്കയിൽ ഇതിനു തുടക്കം കുറിച്ചത്. ഇതു നമ്മുടെ ബാഡ് ബാങ്ക് ആശയവുമായി അടുത്തുനിൽക്കുന്നതാണ്. ട്രാപ്പ് വഴി യു.എസ്. ട്രഷറി, ശല്ല്യമായ ആസ്തികളെല്ലാം പ്രതിസന്ധിയുടെ മൂർധന്യത്തിൽ വാങ്ങുകയും പിന്നീട് കമ്പോള അന്തരീക്ഷം മെച്ചപ്പെടാൻ തുടങ്ങിയപ്പോൾ വാങ്ങിയ ആസ്തികളല്ലൊം മറിച്ചുവിറ്റ് നാമമാത്രമായ ലാഭമുണ്ടാക്കുകയും ചെയ്തു. കിട്ടാക്കടം കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിക്കുന്ന സ്ഥാപനത്തിന് ഏറെ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. മുൻ ആർ.ബി.ഐ. ഗവർണർ രഘുറാം രാജനെപ്പോലുള്ളവർ പറയുന്നത് ഇത് വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറ്റുന്നതുപോലെയാണെന്നാണ്. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നത് പ്രശ്നപരിഹാരത്തിന് സഹായിക്കുമെന്നതിന്റെ യുക്തിക്ക് അർത്ഥമില്ലെന്നുകൂടി അവർ വാദിക്കുന്നു. രണ്ടു സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്നത് ഒരേപ്രശ്നങ്ങൾ തന്നെയാണ്. പുതുതായി ഒരു സ്ഥാപനം ഉണ്ടാക്കുന്നത് കൂടുതൽ ചെലവിലേക്കും നയിക്കുന്നു. സ്വകാര്യ മേഖലയിൽ ഒരു ബാഡ് ബാങ്ക് സ്ഥാപിക്കുന്നതുപോലെയല്ല പൊതുമേഖലയിൽ സ്ഥാപിക്കുന്നതെന്നാണ് മറ്റൊരു വിമർശനം. രണ്ടാമത്തേതിന് ആസ്തി വാങ്ങാൻ കൂടുതൽ പണം നൽകേണ്ടിവരും. അങ്ങനെ വരുമ്പോൾ പൊതുമേഖലയിലെ ബാഡ് ബാങ്കിന് കുറഞ്ഞ വിലയ്ക്ക് ആസ്തികൾ വിറ്റ് നഷ്ടം സഹിക്കേണ്ടി വന്നേക്കാം. ഇത് നികുതിദായകരുടെ മേൽ വീണ്ടും കൂടുതൽ ഭാരം വെച്ചുകെട്ടുന്നതിനെ സഹായിക്കുകയുള്ളൂ. കിട്ടാക്കട പ്രതിസന്ധിക്ക് തടയിടാനാകുമോ? പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കട പ്രതിസന്ധിയുടെ പിന്നിലെ പ്രധാന കാരണം അവയുടെ ഉടമസ്ഥാവകാശത്തിന്റെ സ്വഭാവമാണ് എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ശക്തമായ സാമ്പത്തിക പിൻബലമുള്ളവരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബാങ്കുകൾ പോലെയല്ല പൊതുമേഖലാ ബാങ്കുകൾ. അവ നടത്തിക്കൊണ്ടുപോകുന്ന ബ്യൂറോക്രാറ്റുകൾക്ക് ലാഭമുണ്ടാക്കിയെ തീരൂവെന്ന പ്രതിബദ്ധതയൊന്നും ഉണ്ടാവില്ല. തകർച്ചയിൽനിന്ന് ബാങ്കുകളെ പണംകൊടുത്ത് ബാഡ് ബാങ്ക് വഴി രക്ഷപ്പെടുത്തുന്നത് കിട്ടാക്കട പ്രതിസന്ധിയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പര്യാപ്തമല്ല. കൂടാതെ ഇത് വളരെ അപകട സാധ്യതകൾ ഉള്ള ഒന്നാണ്. ബാഡ് ബാങ്ക് പണം നൽകി സംരക്ഷിക്കപ്പെടുന്ന വാണിജ്യ ബാങ്കുകൾക്ക് അവർ ഇന്നു പിന്തുടരുന്ന തെറ്റുകൾ തിരുത്തുന്നതിനുള്ള കാര്യമായ വഴികളൊന്നും കാണുന്നില്ല. സംരക്ഷിക്കാൻ ആളുണ്ടെന്ന തോന്നൽ നിയന്ത്രണങ്ങളില്ലാതെ വീണ്ടും കടം കൊടുക്കുന്നതിന് ബാങ്കുകൾക്ക് പ്രചോദനമായി കൂടായ്കയില്ല. അത് കിട്ടാക്കട പ്രതിസന്ധിയെ കൂടുതൽ വലുതാക്കും. വായ്പയുടെ ഒഴുക്കിനെ സഹായിക്കുമോ? നിഷ്ക്രിയ ആസ്തികൾ ഏറ്റെടുക്കുന്നതോടെ ബാങ്കുകളിൽ കുടുങ്ങികിടക്കുന്ന 5 ലക്ഷം കോടിയിലധികംവരുന്ന തുക കൂടുതലായി ഉപയോഗപ്പെടുത്തുന്നതിന് ബാങ്കുകൾക്ക് കഴിയുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ബാഡ് ബാങ്ക് സ്ഥാപിക്കുന്നതുവഴി ബാങ്കുകളുടെ മൂലധന മിച്ചം മെച്ചപ്പെടുത്തുന്നതിനും കഴിഞ്ഞേക്കും. ബാങ്കുകകൾക്ക് വായ്പ നൽകുന്നതിന് കൂടുതൽ ആത്മവിശ്വാസമുണ്ടാക്കാൻ ഇത് ഉപകരിക്കും. ബാഡ് ബാങ്കിന്റെ രൂപീകരണം നടപ്പുവർഷത്തെ ബജറ്റിൽ നിർദ്ദേശിച്ച പുതിയ ആസ്തി പുനർനിർമാണ കമ്പനി പൊതുമേഖലാ ബാങ്കുകൾ എടുത്ത തീരുമാനത്തിന്റെ ഭാഗമാണ്. ബാങ്കുകളുടേതായ ആസ്തി പുനർനിർമാണ കമ്പനിക്ക് വലിയ സാധ്യതകൾ ഉണ്ടെന്നാണ് ആർ.ബി.ഐ. ഗവർണർ ശക്തികാന്ത ദാസ് പറയുന്നത്. യഥാർഥത്തിൽ ഇതൊരു ബാങ്കല്ല, ആസ്തി പുനർനിർമാണ കമ്പനി പോലൊരു സ്ഥാപനമാണ്. ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ നിന്ന് നിഷ്ക്രിയ ആസ്തികൾ നീക്കി ശുദ്ധീകരിക്കുന്നതിനുള്ള സ്ഥാപനം. നിർദ്ദിഷ്ട ബാഡ് ബാങ്കിൽ 11 ധനകാര്യ സ്ഥാപനങ്ങൾ ചേർന്നാണ് തുടക്കത്തിൽ നിക്ഷേപമിറക്കുക. ഒമ്പതു ബാങ്കുകളും രണ്ട് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുമാണ് തയ്യാറായി വന്നിരിക്കുന്നത്. തുടക്കത്തിൽ ഒമ്പതു ശതമാനം ഓഹരികൾ വീതമാണ് ഈ സ്ഥാപനങ്ങൾ എടുക്കുകയെന്നറിയുന്നു. ഭാവിയിൽ കൂടുതൽ സ്ഥാപനങ്ങൾ നിക്ഷേപം ഇറക്കിയേക്കാം. അപ്പോൾ വേണമെങ്കിൽ നിലവിലുള്ളവർക്ക് അവരുടെ ഓഹരികൾ ഒഴിവാക്കാം. കമ്പനിയെ സ്വകാര്യ മേഖലയിൽ നിലനിർത്താനാണ് ബാങ്കുകൾ പദ്ധതിയിടുന്നത്. ബാഡ് ബാങ്കിന്റെ എം.ഡി.യും സി.ഇ.ഒ.യുമായി എസ്.ബി.ഐ.യിലെ ചീഫ് ജനറൽ മാനേജരായ പദ്മകുമാർ എം. നായരെ നിയമിച്ചിട്ടുണ്ട്. ഇതിനകം പുതിയ കമ്പനിയിലേക്ക് മാറ്റാനായി രണ്ടു ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തികൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് കേൾക്കുന്നത്. തട്ടിപ്പായി മാറ്റിയിട്ടുള്ള വായ്പകൾ, ബാഡ് ബാങ്കിന് വിൽക്കാൻ അനുവദിക്കില്ലെന്ന് ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. ലിക്വിഡേഷൻ നടപടികൾ നേരിടുന്ന കമ്പനികളുടെ വായ്പകളും ബാഡ് ബാങ്കിലേക്ക് മാറ്റാനാവില്ല. ഏകദേശം 1.9 ലക്ഷം കോടി രൂപയുടെ വായ്പകളാണ് തട്ടിപ്പു വായ്പകളായി തരം മാറ്റിയിട്ടുള്ളത്. ഇതിൽ 80 ശതമാനവും പൊതുമേഖലാ ബാങ്കുകളുടേതാണ്. അതുകൊണ്ടുതന്നെ നിർദ്ദിഷ്ട ബാഡ് ബാങ്ക് പദ്ധതി നടപ്പിലാക്കിയശേഷവും പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ വലിയപങ്ക് അവയിൽ തുടരുമെന്നാണ് കരുതേണ്ടത്. (സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3huLjo0
via IFTTT

സ്വർണവിലയിൽ കുതുപ്പ്: പവന്റെ വില 36,120 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു. പവന്റെ വില 36,000 കടന്നു. 200 രൂപകൂടി 36,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി. 35,920 രൂപയായിരുന്നു കഴിഞ്ഞദിവസം. മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ സ്വർണ വില. മേയ് ഒന്ന്, രണ്ട് തീയതികളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, 35,040 രൂപ. മേയിൽ ഇതുവരെ പവന് 1080 രൂപയും ഗ്രാമിന് 135 രൂപയും വർധിച്ചു. ഏപ്രിൽ മുതൽ സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില മൂന്നുമാസത്തെ ഉയർന്ന നിലവാരത്തിലെത്തി. ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവുവന്നതുമാണ് സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,852.39 നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.7ശതമാനം ഉയർന്ന് 48,003 രൂപ നിലവാരത്തിലാണ്. വെള്ളി വിലയിലും സമാനമായ വിലവർധനവുണ്ടായി.

from money rss https://bit.ly/33SY2ss
via IFTTT

സെൻസെക്‌സിൽ 264 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,750ന് മുകളിൽ

മുംബൈ: ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ സൂചികകളെയും ചലിപ്പിച്ചു. നിഫ്റ്റി വീണ്ടും 14,750ന് മുകളിലെത്തി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസമുയർത്തി. സെൻസെക്സ് 264 പോയന്റ് ഉയർന്ന് 48,996ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തിൽ 14,753ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1296 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 264 ഓഹരികൾ നഷ്ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ഐടിസി, ഇൻഫോസിസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, എൻടിപിസി, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി എയർടെൽ, കോൾഗേറ്റ് പാമോലീവ്, ഓറിയന്റ് സിമെന്റ് തുടങ്ങി 24 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Sensex up 264 pts, Nifty tops 14,750

from money rss https://bit.ly/3bwdmzP
via IFTTT

ടിൻഡർ കൈവിട്ടു പക്ഷേ, വൈറ്റ്‌നി ശതകോടീശ്വരി

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡേറ്റിങ് ആപ്പായ 'ടിൻഡറി'ന്റെ ഫൗണ്ടിങ് ടീമിലുണ്ടായിരുന്നയാളാണ് വൈറ്റ്നി വോൾഫ് ഹേഡ്. യു.എസിലെ സാൾട്ട്ലേക് സിറ്റിയിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അവർപഠനശേഷം കുറച്ചുകാലം തെക്ക് കിഴക്കൻ ഏഷ്യയിലെഏതാനും അനാഥാലയങ്ങളിൽ പ്രവർത്തിച്ചു. പിന്നീട് യു.എസിൽ തിരിച്ചെത്തി, ന്യൂയോർക്കിലെ ഒരു സ്റ്റാർട്ട്അപ്പ് ഇൻക്യുബേഷൻ കേന്ദ്രത്തിൽ പ്രവർത്തിച്ചു. അപ്പോഴാണ് 'കാർഡിഫൈ'എന്ന സ്റ്റാർട്ട്അപ്പിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത്. പക്ഷേ, പ്രാരംഭഘട്ടത്തിൽ തന്നെ അത് പൊളിഞ്ഞു. ആ സംഘം ഡേറ്റിങ് സ്റ്റാർട്ട്അപ്പ് കെട്ടിപ്പടുത്തപ്പോൾ അതിന്റെയും ഫൗണ്ടിങ് ടീമിൽ വൈറ്റ്നിയുണ്ടായിരുന്നു. അവരുടെ ആപ്പിന് 'ടിൻഡർ'എന്ന പേരിട്ടത് വൈറ്റ്നിയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ടിൻഡർ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡേറ്റിങ് ആപ്പായി വളർന്നു. പക്ഷേ, ഇതിനിടെ, കമ്പനിയിൽ ആഭ്യന്തര കലാപങ്ങൾ ഉടലെടുത്തിരുന്നു. അതിൽ സഹികെട്ട് വൈറ്റ്നി 2014-ൽ പടിയിറങ്ങി. ലൈംഗികാരോപണം ഉൾപ്പെടെ ഉന്നയിച്ചായിരുന്നു വൈറ്റ്നിയുടെ പടിയിറക്കം. ഈ കേസിൽ 10 ലക്ഷം ഡോളർ നഷ്ടപരിഹാരമായി ലഭിച്ചു. അപ്പോഴാണ് താൻ പുതുതായി തുടങ്ങുന്ന സംരംഭത്തിലേക്ക് റഷ്യൻ സംരംഭകനായ ആൻഡ്രേ ആൻഡ്രീവ്, വൈറ്റ്നിയെ ക്ഷണിക്കുന്നത്. അദ്ദേഹവുമായി ചേർന്നാണ് 'ബമ്പിൾ' എന്നപേരിൽ സ്ത്രീകൾക്ക് പ്രാമുഖ്യമുള്ള ഡേറ്റിങ് ആപ്പ് 2014 ഡിസംബറിൽ വൈറ്റ്നി അവതരിപ്പിച്ചത്. ആറു വർഷത്തിനുള്ളിൽ യൂസേഴ്സിന്റെ എണ്ണം 10 കോടി കടന്നു. 2021-ൽ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) പൂർത്തിയായതോടെ, ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരായ അതിസമ്പന്നരിൽ ഒരാളായി വൈറ്റ്നി വോൾഫ് ഹേഡ് എന്ന 31-കാരി മാറി. ഫോബ്സ് മാസികയുടെ ഏറ്റവും പുതിയ പട്ടിക അനുസരിച്ച് 130 കോടി ഡോളർ ആണ് അവരുടെ ആസ്തിമൂല്യം. അതായത്, 9,750 കോടി രൂപ. സ്വന്തം നിലയിൽ വളർന്ന ശതകോടീശ്വരി എന്നാണ് ഫോബ്സ് അവരെ വിശേഷിപ്പിച്ചിരിക്കുന്നത്.

from money rss https://bit.ly/2SQTHnv
via IFTTT

Saturday, 15 May 2021

ഐ.പി.ഒയുമായി നാല് കമ്പനികൾ: ലക്ഷ്യം 4000 കോടി

ഇടവേളയ്ക്കുശേഷം ഐ.പി.ഒ വിപണി സജീവമാകുന്നു. ഒരുമാസത്തിനകം നാല് കമ്പനികൾ പ്രാരംഭ ഓഹരി വില്പനയുമായി രംഗത്തെത്തും. 4,000 കോടി രൂപയാകും ഈ കമ്പനികൾ വിപണിയിൽനിന്ന് സമാഹരിക്കുക. മുമ്പ് വിപണിയിലെത്താൻ തീരുമാനിച്ചതും എന്നാൽ സാഹചര്യം മനസിലാക്കി പിൻവാങ്ങിയതുമായ കമ്പനികളാണ് വീണ്ടുമെത്തുന്നത്. ശ്യാം മെറ്റാലിക്സ്, ദോഡ്ല ഡയറി, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(കിംസ്), ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി തുടങ്ങിയ കമ്പനികളാണ് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത്. ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി 1,400 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ശ്യാം മെറ്റാലിക്സ് 1,100 കോടി രൂപയും ദോഡ്ല ഡയറി 800 കോടി രൂപയും കിംസ് 700 കോടിയുമാകും സമാഹിരിക്കുക. കാര്യമായ നേട്ടമില്ലാതെ കനത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ് ഓഹരി വിപണി. അതേസമയം, മിഡ്ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിൽപ്പെട്ട ഓഹരികൾ ഈവർഷം മികച്ചനേട്ടമുണ്ടാക്കുകയുംചെയ്തിട്ടുണ്ട്. പുതിയതായി വിപണിയിലെത്തുന്ന കമ്പനികളിലേറെയും ഈ വിഭാഗത്തിലുള്ളവയുമാണ്. നിക്ഷേപകരിൽ പലരും വിപണിയിൽനിന്ന് പണംപിൻവലിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ പണലഭ്യതയ്ക്ക് കുറവുമില്ല. കഴിഞ്ഞ സാമ്പത്തികവർഷം ഐപിഒകളെ നിക്ഷേപകർ രണ്ടുകയ്യുംനീട്ടിയാണ് സ്വീകരിച്ചത്. ഇതൊക്കെയാണ് ഇടവേളയ്ക്കുശേഷം ഐപിഒ വിപണി സജീവമാകാൻ കാരണമായി പറയുന്നത്. കഴിഞ്ഞവർഷം വിപണിയിലെത്തിയ 70ശതമാനം കമ്പനികളും ലിസ്റ്റ് ചെയ്ത് അന്നുതന്നെ നിക്ഷേപകന് നേട്ടംനേടിക്കൊടുത്തു. ഈ കമ്പനികൾ മൊത്തംനൽകിയ ശരാശരി നേട്ടം 34ശതമാനമാണ്. അഞ്ചുവർഷക്കാലയളവിലെ ഉയർന്ന നിരക്കാണിത്.

from money rss https://bit.ly/2RWXhMA
via IFTTT

സ്വർണവില 36,000 രൂപയിലേയ്ക്ക്: പവന് വർധിച്ചത് 200 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 200 രൂപ വർധിച്ച് 35,920 രൂപയായി. ഗ്രാമിന്റെ വില 25 രൂപകൂടി 4490 രൂപയുമായി. 35,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,843.90 ഡോളർ നിലവാരത്തിലാണ്.

from money rss https://bit.ly/3bt5nmX
via IFTTT

"പ്രശ്നമാണ്‌, കിഫ്‌ബിപോലെയുള്ള പദ്ധതികളും മസാലബോണ്ടുകളും"

എല്ലാ കണ്ണുകളും ഇപ്പോൾ തമിഴ്നാട് ധനമന്ത്രിയിലാണ്. പഴനിവേൽ ത്യാഗരാജൻ. വിദേശത്തുനിന്ന് ഉന്നത ബിരുദങ്ങൾ നേടി‚ കോടികളുടെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് തമിഴകത്തെ സേവിക്കാനെത്തിയ മധുരക്കാരൻ. ഇത്രയും കാലം ഉള്ളിൽക്കൊണ്ടുനടന്നിരുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള അവസരം തന്നതിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നന്ദിപറഞ്ഞുകൊണ്ടാണ് അദ്ദേഹം 'മാതൃഭൂമി'യോട് മനസ്സുതുറന്നത്. മാതൃഭൂമി പ്രതിനിധി കെ.എ. ജോണിക്ക് അനുവദിച്ച പ്രത്യേകഅഭിമുഖത്തിൽനിന്ന്. 2016-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുകാലത്താണ് പഴനിവേൽ ത്യാഗരാജനെ ആദ്യമായി കണ്ടത്. മധുരയിൽ അദ്ദേഹത്തിന്റെ വീട്ടിൽവെച്ചായിരുന്നു കൂടിക്കാഴ്ച. അതിനും വർഷങ്ങൾക്കുമുമ്പ് ത്യാഗരാജന്റെ പിതാവ് പഴനിവേൽ രാജനെയും ഇതേവീട്ടിൽവെച്ച് കണ്ടിരുന്നു. പഴനിവേൽ രാജൻ തമിഴ്നാട് സ്പീക്കറും മന്ത്രിയുമായിരുന്നു. പഴനിവേൽ രാജന്റെ പിതാവ് പി.ടി. രാജൻ 1936-ൽ മദ്രാസ് പ്രസിഡൻസിയുടെ മുഖ്യമന്ത്രിയും. നൂറുകൊല്ലംമുമ്പ് ഓക്സ്ഫഡിൽനിന്ന് നിയമബിരുദമെടുത്തയാളായിരുന്നു ജസ്റ്റിസ് പാർട്ടിയുടെ അവസാനപ്രസിഡന്റുകൂടിയായിരുന്ന പി.ടി. രാജൻ. പേരക്കിടാവ് ത്യാഗരാജനും വിദ്യാഭ്യാസയോഗ്യതകൾ ഏറെയാണ്. തിരുച്ചി എൻ.ഐ.ടി.യിൽനിന്ന് കെമിക്കൽ എൻജിനിയറിങ്ങിൽ ബിരുദം, ന്യൂയോർക്ക് സർവകലാശാലയിൽനിന്ന് ബിരുദാനന്തരബിരുദവും പിഎച്ച്.ഡി.യും എം.ഐ.ടി. സ്ലൊവാൻ സ്കൂൾ ഒാഫ് മാനേജ്മെന്റിൽനിന്ന് എം.ബി.എ. ആഗോള സാമ്പത്തികസ്ഥാപനമായ ലെഹ്മാൻ ബ്രദേഴ്സിൽ പ്രവർത്തിച്ചശേഷമാണ് ത്യാഗരാജൻ സിങ്കപ്പൂരിൽ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിലേക്കെത്തിയത്. അവിടെ ഫിനാൻഷ്യൽ മാർക്കറ്റ് വിഭാഗം എം.ഡി.യായിരിക്കെയാണ് കോടികൾ ശമ്പളമായി കിട്ടിയിരുന്ന കോർപ്പറേറ്റ് ലോകം വിട്ട് തമിഴകരാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനം ത്യാഗരാജൻ എടുത്തത്. 2006-ൽ പിതാവ് പഴനിവേൽ രാജന്റെ അകാലമരണമാണ് ഇതിനുള്ള നിമിത്തമായത്. ഒമ്പതുകൊല്ലത്തിനുശേഷം ത്യാഗരാജൻ സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്നു. 2016-ലെ തിരഞ്ഞെടുപ്പിൽ മധുര സെൻട്രലിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുകൊല്ലത്തിനിപ്പുറം എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. മന്ത്രിസഭയിൽ ധനകാര്യം, ആസൂത്രണം, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, പെൻഷൻസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി. അമേരിക്കൻ വംശജയായ മാർഗരറ്റ് ആണ് ഭാര്യ. പഴനി ത്യാഗരാജനും വേൽ ത്യാഗരാജനും മക്കൾ. ? കോവിഡ് പോരാട്ടത്തിൽ ആദ്യം വേണ്ടത് സുതാര്യതയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻവ്യക്തമാക്കിയിരുന്നു. എങ്ങനെയാണത് = കോവിഡിന്റെ കാര്യത്തിൽ മാത്രമല്ല, എല്ലാമേഖലയിലും സുതാര്യത ഉറപ്പാക്കുകയാണ് ഡി.എം.കെ. സർക്കാരിന്റെ ലക്ഷ്യം. തമിഴ്നാടിന്റെ ധനസ്ഥിതി വെളിപ്പെടുത്തുന്ന ധവളപത്രം ഞങ്ങൾ ഉടനെ പുറത്തിറക്കും. കോവിഡിന്റെ രണ്ടാംവ്യാപനമില്ലായിരുന്നെങ്കിൽ എന്റെ ആദ്യത്തെ നടപടി ഈ ധവളപത്രമാവുമായിരുന്നു. പക്ഷേ, ഇപ്പോൾ എല്ലാശ്രദ്ധയും കേന്ദ്രീകരിക്കേണ്ടത് കോവിഡിനോടുള്ള പോരാട്ടത്തിലാണ്. അതുകൊണ്ടുതന്നെ ധവളപത്രം എപ്പോഴാണ് പുറത്തിറക്കുകയെന്ന് ഇപ്പോൾ പറയാനാവില്ല. എന്തായാലും ഇടക്കാലബജറ്റിനുമുമ്പ് അത് ചെയ്തിരിക്കും. കോവിഡിന്റെ കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതെങ്ങനെ എന്നതിലേക്കുവരാം. ഇതിന് റോക്കറ്റ് സയൻസിന്റെയൊന്നും ആവശ്യമില്ല. കൃത്യമായ വിവരം ലഭ്യമാക്കുകയാണ് ആദ്യം വേണ്ടത്. മരിക്കുന്നവരുടെയും രോഗികളുടെയും ആർ.ടി.പി.സി.ആർ. ടെസ്റ്റിന്റെയും കാര്യത്തിൽ കൃത്യമായ വിവരംവേണമെന്ന നിർദേശം ബന്ധപ്പെട്ട എല്ലാവർക്കും നൽകിയിട്ടുണ്ട്. ഓരോ സ്ഥലത്തെയും ശ്മശാനങ്ങളിൽ ദഹിപ്പിക്കപ്പെടുന്ന മൃതദേഹങ്ങളുടെ എണ്ണം അതതിടങ്ങളിലെ ആശുപത്രികളിൽനിന്നുള്ള വിവരവുമായി ഒത്തുനോക്കിയാൽ കൃത്യമായ കണക്കുകിട്ടും. കണക്കിൽ കള്ളക്കളി നടക്കുമ്പോഴാണ് വിവരം വിവരമല്ലാതാവുന്നത്. ജനങ്ങളിൽനിന്ന് ഒന്നും മറച്ചുവെക്കരുത് എന്ന ആപ്തവാക്യമാണ് ഞങ്ങളെ നയിക്കുന്നത്. ജനങ്ങൾ കൂടെയില്ലെങ്കിൽ ഒരു പോരാട്ടവും ജയിക്കാനാവില്ല. ഓരോ ആശുപത്രിയിലും എത്ര കിടക്കകൾ, എത്ര വെന്റിലേറ്ററുകൾ, എത്ര ഐ.സി.യു.കൾ എന്നൊക്കെയുള്ള വിവരങ്ങൾ ലഭ്യമാവുന്ന സമഗ്രവിവരവിജ്ഞാനകേന്ദ്രം പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഡാഷ്ബോർഡിൽവരുന്ന വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താൻ കൃത്യമായ ഓഡിറ്റിങ്ങുണ്ടാവും. കോവിഡ് വല്ലാതെ വ്യാപകമായിട്ടുള്ള എല്ലാ ജില്ലയ്ക്കും ഒാരോ മന്ത്രിമാരെ ചുമതലയേൽപ്പിച്ചിട്ടുണ്ട്. ? കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സഹകരണമില്ലെന്ന ആരോപണം നിലനിൽക്കെ കോവിഡിനോടുള്ള പോരാട്ടത്തിൽ ജയിക്കുകയെന്നത് സംസ്ഥാനങ്ങൾക്ക് എളുപ്പമാണോ? = ലോകവും ജീവിതവും പലപ്പോഴും അങ്ങനെയാണ്. പക്ഷേ, പ്രതിബന്ധങ്ങളുണ്ടാവുന്നു എന്നതുകൊണ്ട് നമുക്ക് ലക്ഷ്യം കാണാതിരിക്കാനാവില്ല. കേരളവും തമിഴ്നാടും പോലുള്ള സംസ്ഥാനങ്ങൾക്ക് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഈ പോരാട്ടം ജയിക്കാനാവുമെന്നാണ് ഞാൻ കരുതുന്നത്. കാരണം, സാമൂഹികനീതിയുടെ വലിയൊരു ചരിത്രം രണ്ടു സംസ്ഥാനങ്ങൾക്കുമുണ്ട്. മെഡിക്കൽമേഖലയിലെ സുശക്തമായ അടിസ്ഥാനസൗകര്യവും ഇരുസംസ്ഥാനങ്ങളുടെയും സവിശേഷതയാണ്. ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകളും ഡോക്ടർമാരുമുള്ള സംസ്ഥാനമാണ് തമിഴ്നാട്. ഞങ്ങളുടെ സമ്പദ്വ്യവസ്ഥയും താരതമ്യേന വലുതാണ്. എന്തുസഹായവും നൽകാൻ സന്നദ്ധരായ തമിഴ് പ്രവാസിസമൂഹം വലിയൊരു ബലമാണ്. ഇന്നലെ ഞാൻ സിങ്കപ്പൂരിലും ദുബായിലും അമേരിക്കയിലുമുള്ള തമിഴ് പ്രവാസിസംഘടനകളുമായി സംസാരിച്ചിരുന്നു. എന്തുവേണമെങ്കിലും ചെയ്യാൻ തയ്യാറാണെന്നാണ് അവർ പറഞ്ഞത്. ? വലിയ വിഭവസമാഹരണമാണ് ഈ പോരാട്ടം ആവശ്യപ്പെടുന്നത്. പൊതുസമൂഹത്തിൽനിന്നുള്ള സംഭാവനകൾക്കപ്പുറത്ത് കോവിഡുമായി ബന്ധപ്പെട്ടുള്ള ചെലവുകൾക്ക് എങ്ങനെയാണ് പണം കണ്ടെത്തുക? = മരുന്നുകൾ, വാക്സിൻ, ഓക്സിജൻ എന്നിവയാണ് അടിയന്തരമായി വേണ്ടത്. ഇതിനുള്ള പണം പ്രവാസിസമൂഹത്തിന്റെ സംഭാവനകളിലൂടെത്തന്നെ കണ്ടെത്താനാവുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഇങ്ങനെ ലഭിക്കുന്ന ഓരോ ചില്ലിക്കാശിന്റെയും കണക്കുകൾ ഞങ്ങൾ പരസ്യപ്പെടുത്തും. വാസ്തവത്തിൽ പണമല്ല ഇവിടെ മുഖ്യപ്രശ്നം. ഈ പറഞ്ഞ സംഗതികളുടെ ലഭ്യതയാണ് പ്രശ്നം. ആളുകൾക്ക് നേരിട്ടുനൽകുന്ന സഹായധനം (ഓരോ റേഷൻ കാർഡ് ഉടമയ്ക്കും നാലായിരം രൂപ നൽകുമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുള്ളത് ), ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കുള്ള സഹായം, പാൽ വില കുറച്ചത്, സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര, ഇൻഷുറൻസ് പദ്ധതികൾ എന്നിവയൊക്കെച്ചേർന്ന് ഏകദേശം നാലായിരംകോടി രൂപയുടെ ചെലവ് പ്രതിവർഷമുണ്ടാവും. ഇതുകൊണ്ടൊന്നും തമിഴ്നാട് സാമ്പത്തികമായി തകരാൻ പോകുന്നില്ല. മൂന്നുലക്ഷംകോടി രൂപയോളമാണ് ഞങ്ങളുടെ ബജറ്റ്. 280 ബില്യൺ ഡോളർ ഇക്കോണമിയാണ് തമിഴ്നാടിന്റേത്. ? തമിഴ്നാടിന്റെ പൊതുകടംഅഞ്ചുലക്ഷം കോടിയോളമാണെന്നത് ആശങ്കജനകമല്ലേ? = ഇവിടെ നമ്മൾ നോക്കേണ്ടത് ഒരു സംസ്ഥാനത്തിന്റെ മൊത്തം സമ്പദ്വ്യവസ്ഥയാണ്. കേരളത്തിന് മൂന്നുലക്ഷംകോടി രൂപയുടെ പൊതുകടമുണ്ടെങ്കിൽ അത് തമിഴ്നാടിന്റെ അഞ്ചുലക്ഷം കോടിയുടേതിനെക്കാൾ ഗുരുതരമായിരിക്കും. കാരണം, ഞങ്ങളുടെ ഇക്കോണമി നിങ്ങളുടേതിനെക്കാൾ വലുതാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ എത്രശതമാനം കടമുണ്ടെന്നാണ് നോക്കേണ്ടത്.ഞാൻ നേരത്തേ പറഞ്ഞതുപോലെ കുമിഞ്ഞുകൂടുന്ന പലിശയാണ് കൂടുതൽ വലിയ പ്രശ്നം. കടം കുറയ്ക്കാൻ ഞാൻ നിർബന്ധിതനാവുന്നത് പലിശ കൂടുന്നതുകൊണ്ടാണ്. ? ഈ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. മുന്നണിയുടെ വിജയത്തിന്വഴിയൊരുക്കിയത് എന്തെല്ലാമാണ് = ഞങ്ങളുടെ നേതാവിന്റെ പ്രവർത്തനം, മാറ്റംവേണമെന്ന ജനങ്ങളുടെ ആഗ്രഹം. എം.കെ. സ്റ്റാലിന് ഈ മാറ്റം കൊണ്ടുവരാനാവുമെന്ന് ജനം വിശ്വസിക്കുന്നു. അതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രധാനമായും ബി.ജെ.പി. വേണമോ വേണ്ടയോ എന്നതായിരുന്നു. ? പക്ഷേ, ഈ നിയമസഭാതിരഞ്ഞെടുപ്പിലും പോരാട്ടം ഡി.എം.കെ.യും ബി.ജെ.പി.യും തമ്മിലാണെന്നും ഡി.എം.കെ.യും എ.ഐ.എ.ഡി.എം.കെ.യും തമ്മിലല്ലെന്നുമുള്ള പ്രതീതി ഉണർത്തുന്നതിൽ ഡി.എം.കെ. വിജയിച്ചില്ലേ = ഭാഗികമായി അത് ശരിയാണ്. പക്ഷേ, പ്രാദേശികമായി വലിയ ഏറ്റക്കുറച്ചിലുകളുണ്ടായി. പടിഞ്ഞാറൻ മേഖലയിൽ എ.ഐ.എ.ഡി.എം.കെ.യ്ക്ക് കുറെയൊക്കെ പിടിച്ചുനിൽക്കാൻ കഴിഞ്ഞു. ബി.ജെ.പി.യായിരുന്നു തിരഞ്ഞെടുപ്പിലെ മുഖ്യഘടകമെങ്കിൽ ഇതുണ്ടാവുമായിരുന്നില്ല. ? ബി.ജെ.പി.ക്ക് നാലുസീറ്റ്നേടാനായതിനെ എങ്ങനെ കാണുന്നു = അതൊരു വലിയ കാര്യമല്ല. എ.ഐ.എ.ഡി.എം.കെ.യുടെ തോളിലിരുന്ന് നാലുസീറ്റ് നേടിയതിനെ നേട്ടമായൊന്നും കാണേണ്ടാ. ഇതിനുമുമ്പും ഇതുപോലെ അവർ നിയമസഭയിലേക്ക് വന്നിട്ടുണ്ട്. പക്ഷേ, സ്വന്തംനിലയ്ക്ക് ഒരു സീറ്റിലും ജയിക്കാൻ അവർക്കാവില്ല. തമിഴ്നാട്ടിൽ പ്രധാനമന്ത്രി മോദിയുടെ സ്വാധീനം വളരെ കുറവാണ്. ? ശബരിമലയുമായി താങ്കളുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്നറിയാം. ശബരിമല ക്ഷേത്രത്തിലെ ഇപ്പോഴത്തെ വിഗ്രഹം നിർമിച്ചുനൽകിയത് താങ്കളുടെ മുത്തച്ഛനാണെന്ന് കേൾക്കുന്നത്? = ശരിയാണ്. എന്റെ മുത്തച്ഛനും മുൻ മദ്രാസ് പ്രസിഡൻസി മുഖ്യമന്ത്രിയുമായിരുന്ന പി.ടി. രാജനാണ് ഇപ്പോഴത്തെ വിഗ്രഹം ശബരിമലക്ഷേത്രത്തിന് നൽകിയത്. 1950-ലെ തീപ്പിടിത്തത്തിനുശേഷം ക്ഷേത്രം പുനരുദ്ധരിച്ചപ്പോഴാണ് മുത്തച്ഛൻ ഇത് ചെയ്തതെന്നാണ് ഞങ്ങളുടെ കുടുംബരേഖകളിലുള്ളത്. ? ശബരിമല വിവാദത്തിൽ താങ്കളുടെ നിലപാടെന്താണ് = ഒരു കാര്യംമാത്രം ചൂണ്ടിക്കാട്ടാം. തമിഴ്നാട്ടിലടക്കം ദക്ഷിണേന്ത്യയിൽ ഒരുപാട് വലിയ ക്ഷേത്രങ്ങളുണ്ട്. ആയിരക്കണക്കിനുവർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ. ഞങ്ങളുടെ കുടുംബത്തിന് അടുത്ത ബന്ധമുള്ള മധുര മീനാക്ഷി അമ്മൻ ക്ഷേത്രമുൾപ്പെടെയാണിത്. പക്ഷേ, ഇവിടങ്ങളിലൊന്നും കാണാത്തരീതിയിലുള്ള തീർഥാടകപ്രവാഹമാണ് ശബരിമലയിൽ നടക്കുന്നത്. അതിന്റെ അടിസ്ഥാനം വിശ്വാസമാണ്. ആ വിശാസം നമ്മൾ കാണാതിരിക്കേണ്ട കാര്യമില്ല.വിശ്വാസവും മതവും സംബന്ധിച്ച് ഡി.എം.കെ.യ്ക്ക് വ്യക്തമായ നിലപാടുണ്ട്. തേങ്ങയല്ല, പിള്ളയാർ ശിലയാണ് ഉടയ്ക്കേണ്ടതെന്നാണ് പെരിയാർ പറഞ്ഞത്. എന്നാൽ, ഡി.എം.കെ.യ്ക്ക് രൂപംനൽകിയ അണ്ണാദുരൈ പറഞ്ഞത് ഞാൻ തേങ്ങയും ഉടയ്ക്കില്ല പിള്ളയാരെയും ഉടയ്ക്കില്ല എന്നാണ്. ഒരു കുലം, ഒരു ദൈവം എന്നായിരുന്നു അണ്ണായുടെ കാഴ്ചപ്പാട്. മാനവികതയിലും സാമൂഹികനീതിയിലുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്. പ്രശ്നമാണ്, കിഫ്ബിപോലെയുള്ളപദ്ധതികളും മസാലബോണ്ടുകളും തമിഴ്നാട്ടിൽ 2013-ൽ ജയലളിത ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചിരുന്നു. വിഷൻ 2023 എന്ന പേരിൽ പുറത്തിറക്കിയ നയരേഖയിൽ ജയലളിത പറഞ്ഞത് കേന്ദ്രസർക്കാർ അനുശാസിച്ചിട്ടുള്ള മൂന്നുശതമാനം ധനക്കമ്മിക്കുപുറമേ മൂന്നുശതമാനം ധനസമാഹരണംകൂടി നടത്തുമെന്നും അതിനായി സ്പെഷൽ പർപ്പസ് വെഹിക്കിളുകൾക്ക് രൂപംനൽകുമെന്നുമാണ്. പക്ഷേ, കിഫ്ബിപോലുള്ള ഏജൻസികൾ ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. സർക്കാരിന് പുറത്തുള്ള ഒരു ഏജൻസിയുടെ പ്രവർത്തനം എത്രമാത്രം സർക്കാരിന് മോണിറ്റർ ചെയ്യാനാവുമെന്നതാണ് ഒരു പ്രശ്നം. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി ഇത്തരം ഏജൻസികൾ മാറാം. മസാലബോണ്ടുകൾ എന്നെ സംബന്ധിച്ചിടത്തോളം അത്രയേറെ ആകർഷണീയമല്ല. ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ഒരാളെന്നനിലയിൽ ഈ ബോണ്ടുകളുടെ സങ്കീർണതകൾ എനിക്കറിയാം. ഹ്രസ്വകാലയളവിലേക്ക് മസാലബോണ്ടുകൾ ഗംഭീരമാണെന്ന് തോന്നും. പക്ഷേ, സെക്കൻഡറി മാർക്കറ്റിലുണ്ടാവുന്ന വ്യതിയാനങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്റ്റാൻഡിങ്ങിനെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ടുതന്നെ ഇത്തരം സംരംഭങ്ങളിലൂടെ പണം സമാഹരിക്കുകയെന്നത് ഞങ്ങളുടെ മുൻഗണനപ്പട്ടികയിലില്ല.ധനസമാഹരണത്തിന് ഞങ്ങൾക്ക് മറ്റുവഴികളുണ്ട്. ചിലപ്പോൾ ചില സ്വത്തുക്കൾ വിറ്റും പണം കണ്ടെത്താ നാവും. സമ്പദ്വ്യവസ്ഥയുടെ അടിത്തറയെ ബാധിക്കില്ലെന്നുറപ്പുള്ള വിൽപ്പനകൾ. അല്ലാതെ കടംവാങ്ങി സബ്സിഡിനൽകുക എന്ന ആശയത്തോട് അങ്ങനെയങ്ങ് യോജിക്കാനാവില്ല. ഭീമമായ പലിശകൊടുത്ത് നമ്മൾ മുടിയുന്ന സ്ഥിതിവിശേഷം കാണുകതന്നെവേണം. content highlights:tamilnadu finance minister Palanivel Thiagarajan

from money rss https://bit.ly/3fnKpH4
via IFTTT

പാഠം 124| (ഫ്രീഡം@40 ഭാഗം:5) ഈ നിക്ഷേപ പദ്ധതികൾ നിങ്ങളെ ധനവാനാക്കും

കോഴിക്കോട് എഞ്ചിനിയറിങ് കോളേജിൽനിന്ന് സിവിൽ എഞ്ചിനിയറിങിൽ ബിടെക് നേടിയശേഷം അബുദാബിയിലെത്തിയതാണ് അനുരാഗ്. 10 വർഷത്തിലേറെയായി കുടുംബത്തോടൊപ്പമാണ് വിദേശത്ത് താമസം. പ്രതിമാസം രണ്ടുലക്ഷം രൂപയിലേറെയാണ് വരുമാനം. സാമ്പദിച്ച തുകകൊണ്ട് എറണാകുളത്ത് കണ്ണായസ്ഥാലത്ത് ഒരു ഫ്ളാറ്റ് സ്വന്തമാക്കിയതല്ലാതെ മറ്റ് നിക്ഷേപമൊന്നും 42 വയസ്സായ അദ്ദേഹത്തിനില്ല. അഞ്ചോ ആറോ കൊല്ലംകഴിയുമ്പോൾ നാട്ടിൽ സെറ്റിൽ ചെയ്യണമെന്നാണാഗ്രഹം. ഇനിയെങ്കിലും അതിനായി നിക്ഷേപംനടത്തണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് അദ്ദേഹം ഇ-മെയിൽ അയച്ചത്. ഫ്രീഡം@40-യിലെ സമ്പാദ്യപാഠങ്ങളാണ് അദ്ദേഹത്തിന് പ്രചോദനമായത്. സീരീസിലെ പാഠങ്ങളെല്ലാം വായിച്ചെങ്കിലും ഇനി എത്രകാലം സമ്പാദിച്ചാലാണ് ഭാവിജീവിതം സുരക്ഷിതമാക്കുകയെന്നകാര്യത്തിൽ ഒരെത്തുംപിടിയുംകിട്ടിയില്ല. വിദേശത്തുള്ളവർമാത്രമല്ല, നട്ടിലുള്ളവരിൽ ഭൂരിഭാഗംപേരും വരവിനനുസരിച്ച് ചെലവുചെയ്യുന്നവരല്ലെന്ന് ലഭിച്ച പ്രതികരണങ്ങളിൽനിന്ന് വ്യക്തമായി. സാമ്പത്തികാസൂത്രണത്തെക്കുറിച്ച് അവബോധമില്ലാത്തിനാൽ പലരും നഷ്ടപ്പെടുത്തിയത് വർഷങ്ങളാണ്. ജോലി ലഭിച്ചിട്ട് വർഷങ്ങളായെങ്കിലും സമ്പാദ്യത്തിന്റെകാര്യത്തിൽ ശ്രദ്ധയില്ലാതെപോയതാണ് അനുരാഗിനെ ആശയക്കുഴപ്പത്തിലാക്കിയത്.ഇത്തരക്കാർക്കായി രണ്ടുകാര്യങ്ങളാണ് മുന്നോട്ടുവെയ്ക്കാനുള്ളത്. 1. നാട്ടിൽ സെറ്റിൽചെയ്യാനുള്ള തീരുമാനം നീട്ടിവെയ്ക്കുക. 2. ചെലവ് കുറച്ച് പരമാവധി തുക നിക്ഷേപിക്കുക. ഈ സീരീസിലെ ആദ്യത്തെ പാഠം വായിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. അതായത് ചെലവ് കുറച്ച് പരമാവധി എത്രരൂപ നിക്ഷേപിക്കാൻ കഴിയുമെന്ന് തീരുമാനിക്കുക. ഇനി നിക്ഷേപത്തിലേയ്ക്കുവരാം. നിക്ഷേപം ഇങ്ങനെ ക്രമീകരിക്കാം 30വയസ്സിന് താഴെ പ്രായമുള്ളവർ 90 ശതമാനം നിക്ഷേപവും ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കണം. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടാം. എസ്ഐപിയായി നിക്ഷേപിച്ചാൽ ദീർഘകാലയളവിൽ 12 മുതൽ 15ശതമാനംവരെ ആദായം അതിൽനിന്ന് പ്രതീക്ഷിക്കാം. 10ശതമാനം തുകയെങ്കിലും സ്ഥിരനിക്ഷേപ പദ്ധതിയിലേയ്ക്ക് നീക്കിവെക്കാൻ ശ്രദ്ധിക്കണം. ബാങ്ക് എഫ്ഡി, റിക്കറിങ് ഡെപ്പോസിറ്റ് എന്നിവ അതിനായി പരിഗണിക്കാം. 30 വയസ്സിന് മുകളിലാണ് പ്രായമെങ്കിൽ 60ശതമാനംതുക ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ മുടക്കാം. 25ശതമാനംതുക ഡെറ്റ് ഫണ്ടിലും 15ശതമാനംതുക ബാങ്ക് എഫ്ഡിയിലും നിക്ഷേപിക്കാം. 40വയസ്സ് കഴിഞ്ഞവരും കുടുംബത്തിലെ ഒരാൾക്കുമാത്രം വരുമാനമുള്ളവരുമാണെങ്കിൽ 60ശതമാനംതുക ഇക്വറ്റി അധിഷ്ഠിത പദ്ധതികളിൽ മുടക്കാം. 20ശതമാനംതുക യോജിച്ച ഡെറ്റ് സ്കീമിലും 20ശതമാനംതുക ബാങ്ക് എഫ്ഡിയിലും കരുതണം. Below 30 years Flexy Cap 20% Large & Mid Cap 20% Nifty 50 ETF Or Index Fund 10% International Fund 10% Direct Equity 30% Short Duration Fund 10% Total 60% Equity Fund, 30% Direct Equity and 10 % Debt Fund Above 30 years Flexy Cap 20% Large & Mid Cap 10% International Fund 10% Short Duration Fund 15% Corporate Bond Fund 10% Direct Equity 20% Bank FD 15% Total 40% Equity Fund, 25% Debt Fund, 15% Bank FD and 20% Direct Equity. Above 40 years Flexy CapFund 30% Nifty ETF or Index Fund 20% International Fund 10% Short Duration Fund 10% Banking & PSU Fund 10% Bank FD 20% Total 60% Equity Fund, 20% Debt Fund and 20% Bank FD. പ്രതീക്ഷിക്കുന്ന ആദായം ബാങ്ക് സ്ഥിരനിക്ഷേപം:5-6ശതമാനം ഡെറ്റ് മ്യുച്വൽ ഫണ്ട്: 7-10 ശതമാനം ഇക്വിറ്റി മ്യൂച്വൽ ഫണ്ട്: 12-15ശതമാനം ഓഹരി: 15-20ശതമാനം നിക്ഷേപം നടത്തുമ്പോൾ എവിടെ നിക്ഷേപം നടത്തുമ്പോഴും വിലക്കയറ്റ നിരക്കിനേക്കാൾ അധിക ആദായം ലഭിക്കുന്ന പദ്ധതിയാണോയെന്ന് നോക്കണം. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള പദ്ധതികൾ ഉപേക്ഷിക്കുകയുംവേണം. ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയോ, നിക്ഷേപത്തിന് മികച്ച ആദായമോ അവയിൽനിന്ന് ലഭിക്കില്ല. യുലിപ്, മണിബാക്ക്, എൻഡോവ്മെന്റ് തുടങ്ങി പോളിസികൾ ഒഴിവാക്കണമെന്ന് ചുരുക്കം. ഇൻഷുറൻസ് പരിരക്ഷക്കായി ടേം പോളിസിമാത്രമെടുക്കുക. Investment schemes Catagory 1Yr Return(%) 3 Yr Return(%) 7Yr Return(%) Axis Focused 25 Fund Flexy Cap 59.36 13.71 18.30 Canara Robeco Emerging Equities Large & Midcap 66.45 12.95 23.20 SBI ETF Nifty50 ETF-Large Cap 62.16 12.37 - HDFC Index Fund - Sensex Index Fund-Large Cap 56.99 12.31 12.58 Motilal Oswal NASDAQ 100 ETF-International Equity 40.60 27.73 23.98 Motilal Oswal Nasdaq 100 FOF International Equity FOF 40.34 - - HDFC Short Term Debt Short Duration Fund 9.25 9.17 8.74 IDFC Banking & PSU Banking & PSU fund 8.24 9.98 8.54 ICICI Prudential Corporate Bond Corporate Fund 8.60 9.05 8.76 *Return as on 12 May 2021, Direct Plans. ശ്രദ്ധിക്കാൻ: വപണിയിൽനിന്ന് ലഭിക്കന്ന ടിപ്പുകൾമാത്രം അടിസ്ഥാനമാക്കി ഓഹരിയിൽ നിക്ഷേപം നടത്താതിരിക്കുക. കമ്പനിയുടെ പ്രവർത്തനഫലം, വളർച്ചാസാധ്യത, കടബാധ്യത എന്നിവ പരിശോധിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയശേഷംമതി ഓഹരിയിലെ നിക്ഷേപം. പോർട്ട്ഫോളിയോയിൽ പരമാവധി അഞ്ച് ഓഹരികൾവരെയാകാം. മാസംതോറും നിശ്ചിതതുക നിക്ഷേപിക്കുന്ന രീതിസ്വീകരിക്കുക. feedbacks to: antonycdavis@gmail.com ഓഹരിയിൽ നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടാം. പരമാവധി ആദായം ഉറപ്പുവരുത്താൻ വിതരണക്കാരുടെ കമ്മീഷൻ ഒഴിവാക്കിയുള്ള ഡയറക്ട് പ്ലാനുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക പാഠങ്ങൾ തുടർച്ചയായി പിന്തുടരുക. നിക്ഷേപ പദ്ധതികളെക്കുറിച്ച് കൂടുതൽ അറിയാൻ അത് സഹായിക്കും. Loading…

from money rss https://bit.ly/33IDRO7
via IFTTT