from money rss https://bit.ly/2VIAK5p
via IFTTT

കൊറോണ വൈറസ്സിനു മേല്‍ മനുഷ്യര്‍ നിയന്ത്രണം സ്ഥാപിച്ചാലും ഭീഷണികള്‍ മറ്റു വഴികളിലൂടെ വരാന്‍ കാത്തിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണയ്ക്കെതിരെ നടക്കുന്ന പോരാട്ടം മനുഷ്യരില്‍ മറ്റ് വൈറസ്സുകളുടെ പകര്‍ച്ചയെയും കുറയ്ക്കും. എന്നാല്‍ ആന്റി ബയോട്ടിക്കുകളെ മറികടന്ന് ശരീരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശേഷിയുള്ള, ആശുപത്രികളിലൂടെ പകരുന്ന ബാക്ടീരിയകളാണ് ഇനി മനുഷ്യര്‍ക്ക് ഭീഷണിയാവുക. ഇതൊരു വലിയ ഭീഷണിയായി ലോകത്തിന്റെ ആരോഗ്യ വ്യവസ്ഥയ്ക്ക് മുകളില്‍ വളരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ആന്റിബയോട്ടിക് മരുന്ന് കഴിക്കാത്തവര്‍ ലോകത്തില്‍ കുറവായിരിക്കും. 10 ശതമാനത്തില്‍ താഴെയാളുകള്‍ മാത്രമേ ഇതില്‍ നിന്നെല്ലാം രക്ഷപ്പെട്ടിരിക്കുമെന്ന് കരുതാനാകൂ. നിലവില്‍ ഉപയോഗത്തിലുള്ള ആന്റി ബയോട്ടിക്കുകള്‍ക്കു മുകലില്‍ ബാക്ടീരിയകള്‍ ആധിപത്യം സ്ഥാപിക്കുന്നതോടെ ആരോഗ്യപ്രശ്നങ്ങളെ മറികടക്കുന്നതിന് അത് വലിയ പ്രതിബന്ധമായിത്തീരും. എല്ലാ ആന്റി ബയോട്ടിക്കുകളും പരാജയപ്പെടുമ്പോള്‍ ഉയര്‍ന്ന പാര്‍ശ്വഫലങ്ങളുള്ള ആന്റി ബയോട്ടിക്കുകളും ശരീരത്തില്‍ പ്രയോഗിക്കാറുണ്ട്. ഉയര്‍ന്ന ശേഷിയുള്ള ഇത്തരം ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ബാക്ടീരിയകള്‍ വളര്‍ന്നു വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
നിലവിലുള്ള എല്ലാ ആന്റിബയോട്ടിക്കുകളെയും പ്രതിരോധിക്കാന്‍ കഴിവുള്ള ഇന്ഫെക്ഷനുകള് ആശുപത്രികളില്‍ വളരാന്‍ കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കും. വലിയൊരു വിഭാഗമാളുകള്‍ ആശുപത്രികളില്‍ നിന്ന് രോഗം ഭേദമായി പുറത്തു വരുന്നുണ്ട്. ഇവരുടെ പ്രതിരോധ വ്യവസ്ഥ കുറെയൊക്കെ പ്രശ്നത്തിലായിരിക്കാനും വഴിയുണ്ട്. ഇക്കാരണത്താല്‍ തന്നെ ആശുപത്രികളില്‍ നിന്നും ഇത്തരം ബാക്ടീരിയകള്‍ക്ക് കൂടുതല്‍ പേരിലേക്ക് പകരാന്‍ സാധിക്കും.
പുറത്തുവരുന്ന പുതിയ ചില നിരീക്ഷണങ്ങള്‍, കോവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ കഴിയുന്ന കാലയളവില്‍ തന്നെ മറ്റു ചില ഇന്ഫെക്ഷനുകള് വരുന്നതായി പറയുന്നു. ഈ ഇന്‍ഫെക്ഷനുകളുടെ സ്വഭാവം എന്തെന്ന് ഇനിയും പഠിക്കേണ്ടതായിട്ടാണുള്ളത്. എങ്കിലും ഇത്തരം ഇന്‍ഫെക്ഷനുകള്‍ക്ക് കാരണമാകുന്നത് വിവിധ മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷി കൈവരിച്ച ബാക്ടീരിയകളാണ് എന്നതിന് തെളിവുകളുണ്ട്. ചൈനയിലെ വുഹാനില്‍ നിന്നുള്ള ആശുപത്രികളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്, കോവിഡ് മൂലം മരിച്ച പകുതിയോളം പേര്‍ക്ക് മറ്റുചില ഇന്ഫെക്ഷനുകള് കൂടി ഉണ്ടായിരുന്നെന്നാണ്. ദുര്‍ബലമായ പ്രതിരോധശേഷി ഉള്ളവരാണ് കോവിഡ് രോഗികളില്‍ വലിയ അളവുമെന്നതിനാലാണ് ഇവരിലേക്ക് ആശുപത്രികളിലെ ബാക്ടീരിയകളുടെ ആക്രമണമുണ്ടായത്.
മഹാമാരികളുടെ ചരിത്രവും പറയുന്നത് സമാനമായ കഥയാണ്. 1918ലെ സ്പാനിഷ് ഫ്ലൂ മഹാമാരിയില്‍ മരണപ്പെട്ടവരില്‍ വലിയ വിഭാഗം പേര്‍ക്കും ഇങ്ങനെ പകര്‍ന്നുകിട്ടിയ രണ്ടാമത്തെ ഇന്‍ഫെക്ഷനാണ് മരണകാരണമായത്.

പ്രശസ്ത നിക്ഷേപ സ്ഥാപനമായ ഫ്രാങ്ക്ളിന് ടെംപ്ലീറ്റണ്‍ തങ്ങളുടെ ആറ് സ്ഥിരം വരുമാന നിക്ഷേപങ്ങളെയും ക്രിഡിറ്റ് റിസ്ക് ഫണ്ടുകളും മരവിപ്പിക്കുന്നു. കോവിഡ് പകര്‍ച്ചയുടെ സാഹചര്യത്തില്‍ സാമ്പത്തിക ക്രയവിക്രയങ്ങളിലുണ്ടായ ഇടിവ് നിക്ഷേപങ്ങളുടെ ലിക്വിഡിറ്റിയെ ഗുരുതരമാംവിധം ബാധിച്ചതാണ് ഈ തീരുമാനത്തിന് കാരണമായിരിക്കുന്നത്. ഇന്ത്യയിലെ നിക്ഷേപകരുടെ 30,800 കോടി രൂപയാണ് ഇതുവഴി മരവിപ്പിക്കപ്പെടുന്നത്. നിക്ഷേപ മൂല്യത്തെ സംരക്ഷിക്കാന്‍ തങ്ങള്‍ക്കു മുമ്പില്‍ മറ്റ് വഴികളില്ലെന്ന് ഫ്രാങ്ക്ളിന് പറയുന്നു. മാര്‍ച്ച് മാസം മുതല്‍ ഒരു മാസത്തോളമായി രാജ്യം ലോക്ക്ഡൗണിലായതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. അസാധാരണം എന്നാണ് ഫ്രാങ്ക്ളിന്റെ ഈ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്.
ഇന്ത്യയുടെ വായ്പാ വിപണി കൊറോണ പകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കോര്‍പ്പറേറ്റ് ബോണ്ട് ട്രേഡിങ്ങിനെ ലോക്ക്ഡൗണ്‍ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ലിക്വിഡിറ്റിയില്‍ (നിക്ഷേപം പണമാക്കി മാറ്റാനുള്ള എളുപ്പം) നാടകീയമായ വീഴ്ചയാണ് സംഭവിക്കുന്നതെന്ന് തങ്ങളുടെ വെബ്സൈറ്റില്‍ ഫ്രാങ്ക്ളിന് നല്കിയ വിശദീകരണക്കുറിപ്പ് പറയുന്നു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ ലോക്ക്ഡൗണിലായിരിക്കുകയാണെന്ന് കുറിപ്പ് ചൂണ്ടിക്കാട്ടി.
ആഗോളതലത്തില്‍ തന്നെ കൊറോണ വൈറസ് വ്യാപനം സാമ്പത്തിക വ്യവസ്ഥയെ തകരാറിലാക്കിയിരിക്കുകയാണ്. തങ്ങളുടെ ആസ്തികളില്‍ 2016നു ശേഷമുള്ള ഏറ്റവും വലിയ താഴ്ച്ചയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ഫ്രാങ്ക്ളിന് ടെംപ്ലീറ്റണ്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചില ബാങ്കുകളുടെ തകര്‍ച്ചയും മറ്റും കൊണ്ടുവന്ന പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യയുടെ ഡെബ്റ്റ് മാര്‍ക്കറ്റ് കരകയറി വരാതെ നില്‍ക്കുന്നതിനിടയിലാണ് കൊറോണ വ്യാപനം സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഈയിടെ 'ഷാഡോ ബാങ്കിങ്' വ്യവസ്ഥയിലേക്ക് പണമിറക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ അധികമാരും താല്പര്യം കാണിക്കാത്തതു കൊണ്ട് ഈ പദ്ധതി പാളി എന്നാണറിയുന്നത്. വളരെ കുറഞ്ഞ പലിശയ്ക്ക് പണം നല്‍കാമെന്നായിരുന്നു ഷാഡോ ബാങ്കുകള്‍ക്കുള്ള വാഗ്ദാനം. ഓണ്‍ലൈനായി വായ്പ ലഭ്യമാക്കുകയും പണം നിക്ഷേപമായി സ്വീകരിക്കുകയും ചെയ്യുന്ന ഇത്തരം ബാങ്കുകള്‍ പരമ്പരാഗത രീതികളില്‍ നിന്നും വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയുടെ കോര്‍പ്പറേറ്റ് ഡെബ്റ്റ് മാര്‍ക്കറ്റിന് ലഭിച്ച വലിയൊരു തിരിച്ചടിയായാണ് ഫ്രാങ്ക്ളിന് ടെംപ്ലീറ്റന്റെ ഫണ്ട് മരവിപ്പിക്കലിനെ നിരീക്ഷകര്‍ കാണുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏറ്റവും മികച്ച നിലയില്‍ പെര്‍ഫോം ചെയ്യുന്ന ഫണ്ടുകളാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധിയിലേക്ക് ഫ്രാങ്ക്ളിനെ നയിച്ചത് ക്ഷമത വളരെ കുറഞ്ഞ കോര്‍പ്പറേറ്റുകള്‍ക്ക് വായ്പ നല്‍കാനെടുത്ത തീരുമാനമാണെന്ന് വിലയിരുത്തപ്പെടുന്നു. ഫണ്ടുകളുടെ പ്രകടനം മികച്ചതായെങ്കിലും റിസ്ക് വളരെ വര്‍ധിച്ചു.
ഫ്രാങ്ക്ളിന് ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ട്, ഫ്രാങ്ക്ളിന് ഇന്ച്യ, ഡൈനമിക് അക്രൂവല്‍ ഫണ്ട്, ഫ്രാങ്ക്ളിന് ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിന് ഇന്ത്യ ഷോര്‍ട്ട് ടേം ഇന്‍കം പ്ലാന്‍, ഫ്രാങ്ക്ളിന് ഇന്ത്യ അള്‍ട്രാ ഷോര്‍ട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്ളിന് ഇന്ത്യ ഇന്‍കം ഓപ്പര്‍ച്യൂനിറ്റീസ് ഫണ്ട് എന്നീ ഫണ്ടുകളാണ് ഫ്രാങ്ക്ളിന് മരവിപ്പിച്ചിരിക്കുന്നത്.
2025 ജൂൺ 12-ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ (ഫ്ലൈറ്റ് AI171) ടേക്ക്-ഓഫിന് 30 സെക്കൻഡിനുള്ളിൽ ബി.ജെ. മെഡിക്കൽ കോളേജിന...
