121

Powered By Blogger

Saturday, 27 June 2020

സൗത്ത് ഇന്ത്യൻ ബാങ്കിന് ലാഭം 104.59 കോടി രൂപ

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 2019-20 സാമ്പത്തിക വർഷത്തെ അറ്റാദായം 104.59 കോടി രൂപയായി കുറഞ്ഞു. മുൻ വർഷം 247.53 കോടി രൂപ അറ്റാദായം നേടിയിരുന്നു. നാലാം പാദത്തിൽ സെക്യൂരിറ്റി രസീതുകൾക്കായി 255 കോടി രൂപയും കോവിഡ് പ്രത്യാഘാതത്തിന്റെ പേരിൽ 76 കോടി രൂപയും വകയിരുത്തിയതാണ് ലാഭം കുറയാൻ കാരണം. 2020 ജനുവരി-മാർച്ച് പാദത്തിൽ 143.68 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 3.13 ശതമാനം വർധിച്ച് 1,48,558 കോടി രൂപയായി. മൊത്തം കിട്ടാക്കടം വായ്പയുടെ 4.98 ശതമാനമായി ഉയർന്നെങ്കിലും അറ്റ നിഷ്ക്രിയ ആസ്തി 3.34 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വായ്പകളിൽ റീട്ടെയിൽ, കാർഷിക, ചെറുകിട വ്യവസായം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ബാങ്കിന്റെ ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്താൻ ഉപകരിച്ചെന്ന് മാനേജിങ് ഡയറക്ടർ വി.ജി. മാത്യു പറഞ്ഞു. മൊത്തം വായ്പയിൽ റീട്ടെയിൽ വായ്പകളുടെ വിഹിതം 32.32 ശതമാനമായി ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്.

from money rss https://bit.ly/31ncwko
via IFTTT

Friday, 26 June 2020

ജൂലായ് മുതല്‍ എടിഎം ഇടപാടിന് സേവനനിരക്ക് നല്‍കേണ്ടിവരും

ലോക്ഡൗണിനെതുടർന്ന് ഇളവുനൽകിയ എടിഎം ഇടപാട് നിരക്കുകൾ ജൂലായ് ഒന്നുമുതൽ പുനഃസ്ഥാപിക്കും. ജൂൺ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകൾ ഒഴിവാക്കിയത്. ഇളുവുകൾ നീട്ടിയില്ലെങ്കിൽ ഇടപാടിന് നേരത്തയുണ്ടായിരുന്ന നിരക്കുകൾ വീണ്ടും ഈടാക്കിത്തുടങ്ങും. ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് ഈടക്കുന്നത്. അതിനാൽ ബാങ്കിന്റെ ശാഖയിൽ നിന്നോ കസ്റ്റമർ കെയർ നമ്പറുകൾവഴിയോ അക്കൗണ്ട് ഉടമകൾ വിവരങ്ങൾ തേടേണ്ടതാണ്. മാസത്തിൽ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് എസ്ബിഐ അനുവദിച്ചിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണം സ്വന്തം എടിഎമ്മുകൾവഴിയുള്ളതും മൂന്നെണ്ണം മറ്റുബാങ്കുകളുടെ എടിഎമ്മുകൾ വഴിയുള്ളതുമാണ്. മെട്രോ നഗരങ്ങളല്ലെങ്കിൽ 10 സൗജന്യ ഇടപാടുകൾ നടത്താം. നിശ്ചിത സൗജന്യ ഇടപാടുകളിൽ കൂടുതൽ നടത്തിയാൽ ഓരോന്നിനും 20 രൂപ സേവന നിരക്കും ജിഎസ്ടിയും നൽകണം. പണംപിൻവലിക്കലിനാണ് ഇത് ബാധകം. ബാലൻസ് അറിയൽ ഉൾപ്പടെയുള്ള മറ്റ് ഇടപാടുകൾക്ക് എട്ടുരൂപയും ജിഎസ്ടിയുമാണ് നൽകേണ്ടിവരിക.

from money rss https://bit.ly/2YD6A4Z
via IFTTT

നിർമാണഘടകങ്ങളുടെ ഇറക്കുമതി: ചൈനയെ ഒഴിവാക്കി മറ്റുരാജ്യങ്ങളുടെ സാധ്യതതേടുന്നു

മുംബൈ: ടെക്സ്റ്റൈൽ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നിർമാണത്തിന് ആവശ്യമായ ഘടകങ്ങളുടെ ഇറക്കുമതിക്ക് മറ്റുരാജ്യങ്ങളുടെ സാധ്യതകൾതേടി ഇന്ത്യ. ചൈനയ്ക്കുപകരം ജപ്പാൻ, ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളിൽനിന്ന് ഇവ എത്തിക്കാനാകുമോ എന്നതാണ് പരിശോധിക്കുന്നത്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിലൂടെ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതിനും നടപടികളുണ്ടാകും. കേന്ദ്ര വ്യവസായ-ആഭ്യന്തര വാണിജ്യപ്രോത്സാഹനവകുപ്പ് (ഡി.പി.ഐ.ഐ.ടി.) അടിയന്തരമായി ആവശ്യമുള്ള ഘടകങ്ങളുടെയും ഇവ ലഭ്യമായ രാജ്യങ്ങളുടെയും പട്ടിക തയ്യാറാക്കിവരികയാണ്. വിവിധ വ്യവസായസ്ഥാപനങ്ങളുമായും സംഘടനകളുമായും ഡി.പി.ഐ.ഐ.ടി. ചർച്ചനടത്തിയിട്ടുണ്ട്. പട്ടിക തയ്യാറായിക്കഴിഞ്ഞാൽ ഈ രാജ്യങ്ങളുമായി സംസാരിച്ച് ഇറക്കുമതിയിളവുകൾ ഉൾപ്പെടെ നൽകി ഇന്ത്യൻവിപണിയിൽ എത്തിക്കുന്നതാണ് പരിഗണനയിലുള്ളത്. സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ ചൈനയിൽനിന്നുള്ള ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നുമുതൽ എല്ലാ ടെലികോം ഉത്പന്നങ്ങളും വിശദമായി പരിശോധിക്കണമെന്ന് ടെലികോംവകുപ്പ് നിർദേശിച്ചു കഴിഞ്ഞു. ചൈനയിൽനിന്നുള്ള ഗുണമേന്മയില്ലാത്തതും വിലകുറഞ്ഞതുമായ ഉത്പന്നങ്ങളുടെ ഇറക്കുമതി തടയാനും നടപടികളെടുത്തുവരികയാണ്. ജപ്പാൻ, ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് ചൈനയെ അപേക്ഷിച്ച് വില കൂടുതലാണെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത് ഉത്പന്നങ്ങളുടെ വിലയിലും പ്രതിഫലിക്കും. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഉത്പാദനം കുറഞ്ഞത് ആഭ്യന്തരവിപണിയിൽ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെ വില ഉയരാൻ കാരണമായിട്ടുണ്ട്. ലഭ്യത കുറവായതിനാൽ ഇ-കൊമേഴ്സ് കന്പനികൾ ഉൾപ്പെടെ സ്മാർട്ട്ഫോണിനും മറ്റും നൽകിയിരുന്ന ഓഫറുകൾ ഒഴിവാക്കിത്തുടങ്ങി.

from money rss https://bit.ly/2BKZsdO
via IFTTT

21ാം ദിവസവും ഇന്ധനവില കൂട്ടി; മൂന്നാഴ്ചക്കിടെ ഡീസലിന് കൂടിയത് 10.45 രൂപ

കൊച്ചി: തുടർച്ചയായ 21-ാം ദിവസും രാജ്യത്തെ ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയും ശനിയാഴ്ച കൂട്ടി. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഒരു ലിറ്റർ ഡീസലിന് 10.45 രൂപയും പെട്രോൾ ലിറ്ററിന് 9.17 രൂപയുമാണ് എണ്ണ കമ്പനികൾ വർധിപ്പിച്ചത്. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 80.38 രൂപയാണ്ഇന്നത്തെ വില. ഡീസലിന് 76.42 രൂപയും. ഡൽഹിയിൽ പെട്രോൾ, ഡീസൽ വില തമ്മിൽ 2 പൈസയുടെ അന്തരം മാത്രമാണുള്ളത്. പെട്രോൾ ലിറ്ററിന് 80.38 രൂപയും ഡീസലിന് 80.40 രൂപയുമാണ് വില.കോഴിക്കോട് പെട്രോൾ ലിറ്ററിന് 80.83 രൂപയും ഡീസലിന് 76.42 രൂപയുമാണ് വില. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം ജൂൺ ഏഴ് മുതൽ പെട്രോൾ, ഡീസൽ വില പ്രതിദിനം പരിഷ്കരിക്കാൻ തുടങ്ങിയപ്പോഴാണ് വില കുത്തനെ ഉയരാൻ തുടങ്ങിയത്. രാജ്യാന്തര വിപണിയിൽ വിലത്തകർച്ച വന്ന ഘട്ടത്തിൽ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ 13 രൂപവരെ ഉയർത്തിയത് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ കുറവ് രാജ്യത്തെ ഉപഭോക്താവിന് ഇതോടെ ലഭിക്കാതായി. content highlights:Petrol, diesel prices hiked for 21th straight day

from money rss https://bit.ly/2BfWvSD
via IFTTT

‘A’ First Look Poster Released; Lijo Pellissery To Venture Into An Unusual Project

‘A’ First Look Poster Released; Lijo Pellissery To Venture Into An Unusual Project
After several speculations over Lijo Jose Pellissery's recent Facebook post, the super-talented director released the first look poster of his upcoming venture A today. In the conceptual poster, the title has been shown in magenta colour. He has also confirmed that

* This article was originally published here

സെന്‍സെക്‌സ് 329 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഉയർന്ന നിലവാരത്തിലാണ് സൂചികകളെത്തിയത്. സെൻസെക്സ് 329.17 പോയന്റ് നേട്ടത്തിൽ 35,171.27ലും നിഫ്റ്റി 94.10 പോയന്റ് ഉയർന്ന് 10,383ലും വ്യാപാരം അവസാനിപ്പിച്ചു. ഐടി ഓഹരികളും റിലയൻസും എച്ച്ഡിഎഫിസി ബാങ്കുമാണ് സെൻസെക്സിലെ നേട്ടത്തിനുപിന്നിൽ. ബിഎസ്ഇയിലെ 1629 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1040 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 141 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ഇൻഫോസിസ്, ടിസിഎസ്, ഐഒസി, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ഭാരതി ഇൻഫ്രടെൽ, ബജാജ് ഫിനാൻസ്, ഐടിസി, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. സെക്ടറൽ സൂചികകളിൽ എഫ്എംസിജി, ഫാർമ എന്നിവ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2NCIiBL
via IFTTT

ഇപിഎഫിന്റെ പലിശ 8.5ശതമാനത്തില്‍നിന്ന് കുറച്ചേക്കും

ന്യൂഡൽഹി: 2020 സാമ്പത്തികവർഷത്തേയ്ക്ക് നിശ്ചയിച്ച ഇപിഎഫിന്റെ പലിശ 8.5ശതമാനത്തിൽനിന്ന് കുറച്ചേക്കും. നിക്ഷേപത്തിൽനിന്ന് ലഭിച്ച ആദായത്തിൽ കുറവുവന്നതും കഴിഞ്ഞമാസങ്ങളിൽ അംഗങ്ങൾ വൻതോതിൽ പണം പിൻലിച്ചതുമാണ് കാരണം. പലിശനിരക്ക് കുറച്ചാൽ ആറുകോടി വരിക്കാരെയാണ് ബാധിക്കുക. മാർച്ച് ആദ്യ ആഴ്ചയിലാണ് 8.5ശതമാനം പലിശ പ്രഖ്യാപിച്ചത്. എന്നാൽ കേന്ദ്ര ധനമന്ത്രാലയം അതിന് ഇനിയും അനുമതി നൽകിയിട്ടില്ല. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽമാത്രമെ തൊഴിൽമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കൂ. EPFO may slash FY20's interest rate

from money rss https://bit.ly/2Bdf2ir
via IFTTT

ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തില്‍ വന്‍ ഇടിവ്

ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപം ആറുശതമാനത്തോളം കുറഞ്ഞു. 2019ലെ കണക്കുപ്രകാരം 6,625 കോടി രൂപ(899 മില്യൺ സ്വിസ് ഫ്രാങ്ക്)യാണ് മൊത്തം നിക്ഷേപമായുള്ളത്. സ്വിറ്റ്സർലാൻഡിലെ കേന്ദ്ര ബാങ്കാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തിൽ ഇടിവുണ്ടാകുന്നത്. മൂന്നുസ്ഥാനംപിറകോട്ടുപോയി ഇന്ത്യയുടെ സ്ഥാനം 74ൽനിന്ന് 77-മതായി. യു.കെയ്ക്കാണ് ഒന്നാം സ്ഥാനം. സ്വിസ് ബാങ്കുകളിലെ മൊത്തം വിദേശ നിക്ഷേപത്തിന്റെ 27 ശതമാനംവരും യുകെയുടെ വിഹിതം. യു.എസ്, വെസ്റ്റ് ഇൻഡീസ്, ഫ്രാൻസ്, ഹോങ്കോങ് എന്നിവയാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങൾ. ജർമനി, ലക്സംബർഗ്, ബഹാമസ്, സിംഗപൂർ, കെയ്മെൻ ഐലൻഡ് എന്നീരാജ്യങ്ങളും ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്.

from money rss https://bit.ly/2YxqX3G
via IFTTT

Thursday, 25 June 2020

ഫെയര്‍ ആന്‍ഡ് ലൗവ്‌ലിയിലൂടെമാത്രം യുണിലിവറിന് ലഭിക്കുന്നത് 4,100 കോടി രൂപ

ഫെയർ ആൻഡ് ലൗവ്ലിയിലൂടെമാത്രം ഹിന്ദുസ്ഥാൻ യുണിലിവർ രാജ്യത്തുനിന്ന് വർഷത്തിൽ നേടുന്നത് 4,100 കോടി രൂപ. ഫെയർനെസ് ക്രീം വിപണിയുടെ രാജ്യത്തെ മൊത്തംമൂല്യം ലഭ്യമല്ലെങ്കിലും 5,000 കോടിക്കും 10,000 കോടിക്കും ഇടയിലാണിതെന്നാണ് വിലയിരുത്തൽ. പ്രത്യേക ബ്രാൻഡിൽനിന്നുള്ള വരുമാനം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിപണിമൂല്യത്തിന്റെ 80ശതമാനവും സ്വന്തമാക്കുന്നത് ഫെയർ ആൻഡ് ലൗവ്ലിയെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. രാജ്യത്തെ ഫെയർനെസ് ക്രീം വിപണി പ്രധാനമായും കയ്യടക്കിയിരിക്കുന്നത് ആഗ്ലോ-ഡച്ച് സ്ഥാപനമായ ഹിന്ദുസ്ഥാൻ യുണിലിവറും പ്രൊക്ടർ ആൻഡ് ഗാംബ്ളും ഗ്രാർനിയ(ലാ ഓറിയൽ)റുമാണ്. ഇൻഡോനേഷ്യ, തായ്ലാൻഡ്, ബംഗ്ലാദേശ്, പാകിസ്താൻ, ഏഷ്യയിലെ മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങിളിലെല്ലാം ഫെയർ ആൻഡ് ലൗവ്ലിക്ക് വൻ വിപണിയാണുള്ളത്. ബ്രാൻഡിന്റെ പേരുമാറ്റം ഏതാനും മാസങ്ങൾക്കകം നടപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫെയർ ഒഴിവാക്കി ലവ്ലിമാത്രമാകും ഇനി പേരിൽ ഉണ്ടാകുക. ക്രീമിന്റെ പാക്കേജിൽ ഉള്ള രണ്ടുമുഖങ്ങളും ഷേഡ് ഗൈഡും ഒഴിവാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. Fair & Lovely nearly Rs 4,100 crore annual revenue from India alone

from money rss https://bit.ly/2BcYUgT
via IFTTT

20-ാംദിവസവും വിലകൂട്ടി: പെട്രോളിന് 80.59 രൂപയായി

തുടർച്ചയായി 20-ാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചു. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്. ഇതുപ്രകാരം ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ 80.13 രൂപയായി. ഡീസലിനാകട്ടെ 80.19 രൂപയും. കോഴിക്കോട് 80.59 രൂപയാണ് പെട്രോൾ വില. ഡീസലിന് 76.22 രൂപയും. മുബൈയിലാകട്ടെ ഒരുലിറ്റർ പെട്രോൾ ലഭിക്കുന്നതിന് 86.91 രൂപ കൊടുക്കണം. ഡീലസിന് അവിടെ 78.51 രൂപയുമാണ് വില. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം പ്രതിദിനം പരിഷ്കരിക്കാൻ തുടങ്ങിയപ്പോഴാണ് വില കുത്തനെ വർധിച്ചത്. അതിനുമുമ്പെ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ 13 രൂപവരെ ഉയർത്തിയത് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ കുറവ് രാജ്യത്തെ ഉപഭോക്താവിന് ഇതോടെ ലഭിക്കാതായി. ആഗോള വിപണിയിൽ ബ്രന്റ് ക്രൂഡ് ബാരലിന് 41.52 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. Petrol, diesel price hiked again

from money rss https://bit.ly/383bMlP
via IFTTT

സെന്‍സെക്‌സില്‍ 273 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 273 പോയന്റ് നേട്ടത്തിൽ 35,115ലും നിഫ്റ്റി 81 പോയന്റ് ഉയർന്ന് 10,370ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1389 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 320 ഓഹരികൾ നഷ്ടത്തിലുമാണ്. 59 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ഇൻഫോസിസ്, ബിപിസിഎൽ, ഐഒസി, ഹിൻഡാൽകോ, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, റിലയൻസ്, ബജാജ് ഓട്ടോ, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര, ഭാരതി ഇൻഫ്രടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, എച്ച്സിഎഫ്സി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2Zcghqk
via IFTTT

ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് തുറമുഖങ്ങളിൽ കർശന പരിശോധന

മുംബൈ: ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങൾക്ക് രാജ്യത്തെ ചില തുറമുഖങ്ങളിൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയത് ചരക്കു നീക്കത്തെ ബാധിക്കുന്നതായി വ്യവസായസംഘടനകൾ. ചെന്നൈ തുറമുഖത്തെത്തുന്ന ഇത്തരം ഉത്പന്നങ്ങൾ പൂർണമായി പരിശോധിച്ചശേഷമേ പുറത്തേക്ക് നൽകൂവെന്ന നിലപാടിലാണ് കസ്റ്റംസ് അധികൃതർ. വാഹനഘടകങ്ങൾ, മരുന്നുനിർമാണത്തിനാവശ്യമായ രാസസംയുക്തങ്ങൾ, മൊബൈൽഫോൺ ഘടകങ്ങൾ, ടാബ്ലെറ്റുകൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇതുവരെ ഇടയിൽനിന്ന് ഉത്പന്നങ്ങളെടുത്ത് പരിശോധിക്കുകയാണ് ചെയ്തിരുന്നത്. പകരം ഉത്പന്നങ്ങളെല്ലാം വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയതായി അറിവില്ല. ധനമന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ലോക്ഡൗണിൽ തടസ്സപ്പെട്ട പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലായി വരുന്നതേ ഉള്ളൂ. വിതരണശൃംഖല തടസ്സപ്പെടുന്നത് വ്യവസായമേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വ്യവസായസംഘടനയായ ഫിക്കി സർക്കാരിനെ അറിയിച്ചുകഴിഞ്ഞു. ആപ്പിൾ, ഫോക്സ്കോൺ, ഷവോമി, ഒപ്പോ, വിവോ തുടങ്ങിയ മൊബൈൽഫോൺ നിർമാണകന്പനികളെ പ്രതിനിധാനംചെയ്യുന്ന ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐ.സി.ഇ.എ.), ഐ.ടി. ഹാർഡ്വേർ കന്പനികളുടെ കൂട്ടായ്മയായ മെയിറ്റ് (എം.എ.ഐ.ടി.) എന്നീ സംഘനടകളും വിഷയം സർക്കാരിനുമുന്പാകെ ഉന്നയിച്ചിട്ടുണ്ട്. ഉയർന്നവിലയുള്ള ഉത്പന്നങ്ങളുടെ പായ്ക്ക് ഇടയ്ക്കുവെച്ച് അഴിക്കുന്നതിലൂടെ പലതും ഉപയോഗശൂന്യമായി മാറുമെന്നും വിൽക്കാൻ കഴിയാതെവരുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. എക്സ്റേ സ്കാനിങ്, ഡോഗ് സ്ക്വാഡ് സേവനങ്ങൾ പരിശോധനയ്ക്കായി പ്രയോജനപ്പെടുത്തി ചരക്കുനീക്കം വേഗത്തിലാക്കണമെന്നും ഇവർ വിവിധ മന്ത്രാലയങ്ങളോട് അഭ്യർഥിച്ചു. പരിശോധനയെത്തുടർന്ന് രാജ്യത്തെ ചൈനീസ് കന്പനികൾക്ക് ഘടകങ്ങൾ എത്തിക്കുന്നതിൽ തടസ്സം നേരിടുന്നതായും ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ചൈനീസ് സർക്കാരും ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമായ ശേഷമാണ് തുറമുഖങ്ങളിൽ പരിശോധന കർശനമാക്കിയിരിക്കുന്നത്.

from money rss https://bit.ly/31eVvJj
via IFTTT

ഇ-കൊമേഴ്സ്: വിവരശേഖരണത്തിനും ഓഫറുകൾക്കും നിയന്ത്രണം

മുംബൈ: ഓൺലൈൻ വിപണിക്കുവേണ്ടിയുള്ള പരിഷ്കരിച്ച കരടുനയം ഉടൻ പുറത്തിറക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ആഭ്യന്തരവ്യാപാരികളെ സംരക്ഷിക്കുന്നവിധം ഓൺലൈൻ വിപണിയിലെ ഓഫറുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതായിരിക്കും പരിഷ്കരിച്ച നയത്തിലെ പ്രധാന നിർദേശം. കന്പനികൾ ശേഖരിക്കുന്ന വ്യക്തിഗതവിവരങ്ങൾ തദ്ദേശീയമായ സെർവറുകളിൽ സൂക്ഷിക്കണമെന്ന നിർദേശവും ഇതിലുണ്ടെന്നാണ് വിവരം. ഓഫറുകളും ഫ്ളാഷ് സെയിലുകളും നിയന്ത്രിക്കുന്നതിന് നടപടിയെടുക്കാൻ ആഭ്യന്തരവ്യാപാരികളും സംഘടനകളും വർഷങ്ങളായി സർക്കാരിനോട് ആവശ്യപ്പെട്ടുവരികയായിരുന്നു. വ്യവസായ ആഭ്യന്തര വാണിജ്യ പ്രോത്സാഹനവകുപ്പ് (ഡി.പി.ഐ.ഐ.ടി.) സെക്രട്ടറി ഗുരുപ്രസാദ് മൊഹപത്ര കരടുനയം അടുത്തദിവസം കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കൈമാറുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഇതുനടപ്പാക്കുന്നതിനുള്ള സമയപരിധി ഇനിയും തീരുമാനിച്ചിട്ടില്ല. പുതിയനയം നിലവിലുള്ള ചില ഓൺലൈൻ കന്പനികളുടെ ബിസിനസ് മോഡലിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകളുണ്ട്. ഓൺലൈനിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന ചെറുകിടവ്യാപാരികൾക്ക് ഇൻസെൻറീവ് അനുവദിക്കുന്ന പദ്ധതിയും ഇതിലുൾപ്പെടുത്തിയേക്കും. കൂടാതെ അൺലിമിറ്റഡ് ഓഫറുകൾ, ഫ്ളാഷ് സെയിൽ തുടങ്ങിയവയ്ക്ക് നയത്തിൽ കൃത്യമായ നിർവചനം കൊണ്ടുവരും. ഉത്പന്നം ഏതുരാജ്യത്ത് നിർമിച്ചതെന്ന് രേഖപ്പെടുത്തും ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിൽക്കുന്ന ഉത്പന്നങ്ങൾ ഏതുരാജ്യത്ത് നിർമിക്കുന്നതാണെന്ന് രേഖപ്പെടുത്തുമെന്ന് ഇ-കൊമേഴ്സ് കന്പനികൾ സർക്കാരിനെ അറിയിച്ചു. ഈ രംഗത്ത് മുൻനിരയിലുള്ള ആമസോണും ഫ്ളിപ്കാർട്ടും ഇതിനായി ജൂലായ് വരെ സമയംചോദിച്ചിട്ടുണ്ട്. ഏതെങ്കിലും ഉത്പന്നം ഇപ്പോൾ നിരോധിക്കാൻ പദ്ധതിയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചൈനയിൽനിർമിച്ച ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വേഗത്തിൽ തിരിച്ചറിയാനും അവർക്ക് താത്പര്യമില്ലെങ്കിൽ ഒഴിവാക്കാനും അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ഉത്പന്നങ്ങൾ ചേർക്കുന്പോൾ ഇക്കാര്യം ഉൾപ്പെടുത്താൻ എളുപ്പമാണെങ്കിലും നിലവിലുള്ളവയിൽ ചേർക്കുക ശ്രമകരമാണെന്ന് കന്പനികൾ അറിയിച്ചിട്ടുണ്ട്. ഇതിന് കൂടുതൽസമയം വേണ്ടിവരും. ഘടകങ്ങൾ ചൈനയിൽ നിർമിച്ച് ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന ഉത്പന്നങ്ങളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും കന്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

from money rss https://bit.ly/3dBxyOC
via IFTTT

മെഗാ ഓൾഡ്‌ ഗോൾഡ്‌ എക്സ്‌ചേഞ്ച്‌, ഗോൾഡ്‌ റേറ്റ്‌ പ്രൊട്ടക്‌ഷൻ പ്ളാനുകളുമായി കല്യാൺ ജൂവലേഴ്‌സ്‌

കൊച്ചി: കല്യാൺ ജൂവലേഴ്സ് പഴയ ആഭരണങ്ങൾ മാറ്റി വാങ്ങുന്നതിനുള്ള മെഗാ ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് പ്ലാനും ആറു മാസം വരെ സ്വർണവിലയിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ പ്ളാനും പ്രഖ്യാപിച്ചു. മെഗാ ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് പദ്ധതിയിലൂടെ ഉപയോക്താക്കൾക്ക് ഏത് ജൂവലറിയിൽനിന്നും വാങ്ങിയ പഴയ സ്വർണാഭരണങ്ങൾ പരമാവധി വിലയിൽ മാറ്റി വാങ്ങുന്നതിനോ പണമാക്കി മാറ്റുന്നതിനോ സാധിക്കും. പഴയ സ്വർണത്തിന്റെ പരിശുദ്ധി കാരറ്റ് അനലൈസർ ഉപയോഗിച്ച് ഷോറൂമുകളിൽതന്നെ പരിശോധിക്കാം. പഴയ സ്വർണാഭരണങ്ങൾ വിൽക്കുമ്പോൾ ആർടിജിഎസ് വഴി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുന്നതിനും സൗകര്യമുണ്ട്. റേറ്റ് പ്രൊട്ടക്ഷൻ പ്ലാനിലൂടെ വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെ തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണിനിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. ജൂലായ് 31 വരെ കേരളത്തിലെ എല്ലാ കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിലും ഈ മെഗാ ഓഫറുകൾ ലഭ്യമാവുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമൻ പറഞ്ഞു.

from money rss https://bit.ly/3g5FKZr
via IFTTT

Prithviraj Sukumaran Receives A Special Present From Daughter Alankrita On Father's Day!

Prithviraj Sukumaran Receives A Special Present From Daughter Alankrita On Father's Day!
Prithviraj Sukumaran is a doting father to his only daughter, Alankrita Menon Prithviraj. The Ayyappanum Koshiyum actor recently reunited with his family after spending around three months in Jordan, where he was stranded with the cast and crew of the upcoming

* This article was originally published here

നേട്ടമില്ലാതെ വിപണി: നിഫ്റ്റി 10,300ന് താഴെ ക്ലോസ് ചെയ്തു

മുംബൈ: ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേരിയനഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 26.88 പോയന്റ് നഷ്ടത്തിൽ 34,842.10ലും നിഫ്റ്റി 16.40 പോയന്റ് താഴ്ന്ന് 10,288.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1477 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1130 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ഐടിസി, ഹീറോ മോട്ടോർകോർപ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ, ഐഒസി, അദാനി പോർട്സ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, ഫാർമ ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകളെല്ലാം നഷ്ടത്തിലായിരുന്നു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടമുണ്ടാക്കി. Nifty ends June series below 10,300

from money rss https://bit.ly/2A7tRCU
via IFTTT

1,964 കോടി തിരിച്ചുകിട്ടി: നിക്ഷേപകര്‍ക്ക് വിതരണംചെയ്യുമെന്ന് ഫ്രാങ്ക്‌ളിന്‍

പ്രവർത്തനം മരവിപ്പിച്ച ആറു ഫണ്ടുകളിലെ 1,964 കോടി രൂപയുടെ നിക്ഷേപം തിരിച്ചുകിട്ടിയതായി ഫ്രാങ്ക്ളിൻ ടെംപിൾടൺ നിക്ഷേപകരെ അറിയിച്ചു. ബാങ്കുകളിലെ ബാധ്യത തീർത്തതിനുശേഷം നിക്ഷേപകർക്ക് പണംതിരികെ നൽകിത്തുടങ്ങും. രണ്ടു ഫണ്ടുകളിൽ പണംമിച്ചമുണ്ടെന്നും ടെംപിൾടൺ ഇന്ത്യ വൈസ് പ്രസിഡന്റ് സജ്ഞയ് സാപ്രെ അറിയിച്ചു. ഇ-വോട്ടിങ് പ്രകാരമുള്ള അനുമതിക്കുശേഷമാകും പണം നിക്ഷേപകർക്ക് നൽകുക. നിലവിൽ ഇ-വോട്ടിങ് ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുള്ളതിനാൽ അത് നീക്കിയശേഷമാകും യൂണിറ്റ് ഉടമകൾക്ക് പണംലഭിക്കുക. കഴിഞ്ഞ ഏപ്രിൽ 23നാണ് ആറ് ഡെറ്റ് പദ്ധതികളുടെ പ്രവർത്തനം മരവിപ്പിക്കാൻ എഎംസി തീരുമാനിച്ചത്. മൂന്നുലക്ഷം നിക്ഷേപകർക്കായി 25,000 കോടി രൂപയാണ് തിരിച്ചുകൊടുക്കാനുള്ളത്. നിക്ഷേപകർ വിവിധ ഹൈക്കോടതികളിലായി നൽകിയ പരാതികൾ കർണാകട ഹൈക്കോടതിയിലേയ്ക്ക് മാറ്റാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

from money rss https://bit.ly/3fTSfac
via IFTTT

കേരളത്തില്‍ പെട്രോള്‍ വില 80 രൂപ കടന്നു

തുടർച്ചയായി പത്തൊമ്പതാമത്തെ ദിവസവും വിലകൂട്ടിയതോടെ കേരളത്തിൽ പെട്രോൾ വില 80 കടന്നു. 80.38 രൂപയാണ് കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസലിനാകട്ടെ 76.05 രുപയും. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ഡീസൽ വില പെട്രോൾ വിലയെ മറികടുന്നു. ഡീസൽ വില ലിറ്ററിന് 80.02 രൂപയും പെട്രോൾ വില 79.92 രൂപയുമാണ്. 19 ദിവസംകൊണ്ട് ഒരു ലിറ്റർ ഡീസൽവില 8.5രൂപയും പെട്രോൾവില 10.49 രൂപയുമാണ് കൂടിയത്. ലോക്ക്ഡൗണിലെ 82 ദിവസത്തെ ഇടവേളയ്ക്കുശേഷം ദിനംപ്രതി വില പരിഷ്കരിക്കാൻ തുടങ്ങിയതോടെ ഒരൊറ്റദിവസംപോലും ഇതുവരെ വിലവർധിക്കാതിരുന്നിട്ടില്ല.

from money rss https://bit.ly/2NFR16B
via IFTTT

എംസിഎക്‌സിന് ഗോള്‍ഡ്,സില്‍വര്‍ മിനി വിഭാഗങ്ങളില്‍ അവധി വ്യാപാരത്തിന് അനുമതി

കൊച്ചി: രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എകസ്ചേഞ്ചായ എംസിഎക്സിന് ഗോൾഡ് മിനി ( 100 ഗ്രാം) സിൽവർ ( 5 കിലോഗ്രാം) എന്നിവയുടെ അവധി വ്യാപാരത്തിന് സെബിയുടെ അനുമതി ലഭിച്ചു. ഓഗസ്റ്റ് മാസത്തിൽ കാലാവധി കഴിയുന്നത് മുതലുള്ള ഗോൾഡ് മിനി ഓപ്ഷൻ, ഫ്യൂച്ചർ വ്യാപാരങ്ങൾ ആരംഭിക്കുമെന്ന് എംസിഎകസ് അധികൃതർ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തിയ്യതി കാലാവധി കഴിയുന്ന രീതിയിൽ മൂന്ന് മാസത്തേക്കുള്ള കരാറുകൾ ലഭ്യമാകും. സ്വർണ്ണ വിപണിയിലെ ചെറുകിട-ഇടത്തരം ഇടപാടുകാരെ ഗോൾഡ് മിനി വ്യാപാരം ആകർഷിക്കുമെന്നാണ് എംസിഎക്സിന്റെ പ്രതീക്ഷ.

from money rss https://bit.ly/2NFR2rb
via IFTTT

Wednesday, 24 June 2020

ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യയ്ക്കുകഴിയുമോ ?

ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി ഇന്ത്യ-ചൈന സംഘർഷം പുതിയവിതാനം തേടുകയാണ്. പൊതുജന ഹിതമനുസരിച്ച് ഗവണ്മെന്റ് പ്രവർത്തിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളെ അത് ദോഷകരമായി ബാധിക്കും. കടുത്ത നിലപാടു സ്വീകരിക്കുന്നതിനുമുമ്പ് ഈതന്ത്രത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് മനസിലാക്കേണ്ടത് പ്രധാനമാണ്. ആഗോളശക്തി എന്നനിലയിലുള്ള ചൈനയുടെ മുന്നേറ്റത്തിന് പ്രധാന പിന്തുണനൽകുന്നത് അതിന്റെ കയറ്റുമതി വളർച്ചയിൽ അധിഷ്ഠിതമായ തന്ത്രമാണ്. ആഗോളതലത്തിലുള്ള ചൈനയുടെ കയറ്റുമതി 2008ലെ 7 ശതമാനത്തിൽനിന്ന് 2018ൽ 11 ശതമാനമായി വളർന്നിരിക്കുന്നു. ലോക വ്യാപാരരംഗത്തെ ചൈനയുടെ വർധിക്കുന്ന സാന്നിധ്യം ലോകത്തിന്റെ ഫാക്ടറി എന്നപേര് അതിനു ചാർത്തിക്കൊടുത്തു. 2020 സാമ്പത്തികവർഷം 65 ബില്യൺ യുഎസ് ഡേളറിന്റെ ചൈനീസ് ഉൽപന്നങ്ങളാണ് ഇന്ത്യ ഇറക്കുമതിചെയ്തത്. രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയുടെ 14 ശതമാനം വരുമിത്. നിർമ്മിത ഉൽപന്നങ്ങളാണ് ഇതിൽ 96 ശതമാനവും. ഇതിൽതന്നെ ഏറ്റവുംകൂടുതൽ (33 ശതമാനം) ഇലക്ട്രോണിക് സാമഗ്രികളാണ്. എഞ്ചിനീയറിംഗ് ഉൽപന്നങ്ങൾ രണ്ടാം സ്ഥാനത്തും (32 ശതമാനം) കെമിക്കൽ (20 ശതമാനം) മൂന്നാം സ്ഥാനത്തുമാണ്. ഉൽപന്നങ്ങളുടെ ഈ ഒഴുക്കുതടയാനുള്ള ഏതുശ്രമവും ഇന്ത്യയെസംബന്ധിച്ചേടത്തോളം കൂടുതൽ പണച്ചെലവുണ്ടാക്കും. ഇന്ത്യൻ വിപണിയിൽ ചൈനീസ് ഉൽപന്നങ്ങൾ നേടിയമേൽക്കൈ പ്രധാനമായും അവയുടെ വിലക്കുറവുകാരണമാണ്. ഉദാഹരണത്തിന് വിലയും ഗുണമേന്മയും തമ്മിലുള്ള അനുപാതം മെച്ചമായതിനാൽ ചൈനീസ് സ്മാർട്ട് ഫോണുകൾക്ക് രാജ്യത്തെ വിപണിയിൽ കൂടുതൽ ആവശ്യക്കാരുണ്ട്. 2019 സാമ്പത്തികവർഷം ഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ എണ്ണം 50 കോടിയിലധികമാണ്. മുൻവർഷത്തേക്കാൾ 18 ശതമാനം കൂടുതലാണിത്. സ്മാർട്ട് ഫോണുകൾക്ക് കൂടുതൽ ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതിൽ ചൈനീസ് ബ്രാൻഡുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. ചൈനീസ് ഉൽപന്നങ്ങൾക്ക് ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചാലും ആത്യന്തികമായി അതിന് കൂടുതൽ വിലനൽകേണ്ടിവരിക ഇന്ത്യൻ ഉപയോക്താക്കളായിരിക്കും. ഇതുപോലെ ഉൽപാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾക്കും മറ്റുഘടകങ്ങൾക്കും അഭ്യന്തര വ്യവസായരംഗം വലിയതോതിൽ ചൈനയെ ആശ്രയിക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന വാഹനഘടകങ്ങളിൽ 24 ശതമാനവും ചൈനയിൽ നിന്നാണ്. ഫാർമസ്യൂട്ടിക്കൽ രംഗത്താകട്ടെ മൊത്തം ഇറക്കുമതി ചെയ്യുന്ന മരുന്നുകളിലും മരുന്നുനിർമ്മാണത്തിനാവശ്യമായ ഉപോൽപന്നങ്ങളിലും 68 ശതമാനവും ചൈനയിൽ നിന്നാണ്. ഇതേവിലയിൽ പെട്ടെന്ന് പകരം വിതരണക്കാരെ കണ്ടെത്തുക ഫാർമസ്യൂട്ടിക്കൽ കമ്പനികളെ സംബന്ധിച്ചേടത്തോളം പ്രയാസകരമായിരിക്കും. ചൈനയുമായുള്ള വ്യാപാരബന്ധം ഒഴിവാക്കുക എന്നത് പറയുന്നത്ര എളുപ്പമല്ല. എന്നാൽ ഇന്ത്യക്കു ചൈനയോടൊപ്പമെത്താൻ കഴിയില്ലെന്നോ ആഗോള വ്യാപാരരംഗത്ത് ചൈനയുടെ സ്ഥാനം പിടിച്ചെടുക്കാനോ കഴിയില്ലെന്നോ ഇതിനർത്ഥമില്ല. കോവിഡ്-19ന്റെ ഈ കഠിനകാലത്തും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണിന്ത്യയുടേതെന്ന് അന്തർ ദേശീയ നാണ്യനിധി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ വളർച്ചാനിരക്ക് 1.9 ശതമാനമായി കണക്കാക്കുമ്പോൾ മറ്റു പല രാജ്യങ്ങളുടേതും പ്രതികൂല നിലയിലാണ്. എന്നാൽ സാമ്പത്തിക രംഗത്ത് ചൈനയുമായി കാർക്കശ്യത്തോടെ ഇടപെടാൻ ഇതൊന്നും മതിയാവില്ല. സമ്പദ് വ്യവസ്ഥയിലെ ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കുകയും ഹൃസ്വകാല പരിഹാരങ്ങൾക്കു പകരം കൂടുതൽ പരിഷ്കരണ നടപടികൾ കൊണ്ടുവരികയുംവേണം. ഏറ്റവും പ്രധാനം പരിഷ്കരണ നടപടികൾ സാർത്ഥകവും ഫലംനൽകുന്നതുമായിരിക്കണം എന്നതാണ്. മുടന്തുന്ന സാമ്പത്തിക രംഗത്ത്ദീർഘകാലമായി ആവശ്യമായിരുന്ന പരിഷ്കരണങ്ങൾ നടപ്പാക്കാൻ ആഗോള ആരോഗ്യ പ്രതിസന്ധിതന്നെ വേണ്ടിവന്നു. ഇത്തരം കാലതാമസങ്ങൾ വികസ്വര സമ്പദ്ഘടനകളെ സംബന്ധിച്ചേടത്തോളം താങ്ങാനാവാത്തതായിരിക്കും. യുഎസ്- ചൈന വ്യാപാരതർക്കം ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് ഗുണകരമാവുമെന്നു കരുതപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യക്കിത് വലിയ ഗുണമൊന്നും ചെയ്തില്ല. വിയറ്റ്നാം, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങൾ അവസരം മുതലാക്കുകയും ചെയ്തു. നയപരമായി ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കണമെന്നാണ് ഇതിൽനിന്നു മനസിലാക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ധനകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/2VgnnIZ
via IFTTT

സെന്‍സെക്‌സില്‍ 303 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 303 പോയന്റ് നഷ്ടത്തിൽ 34,565ലും നിഫ്റ്റി 89 പോയന്റ് താഴ്ന്ന് 10215ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 421 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 812 ഓഹരികൾ നഷ്ടത്തിലുമാണ്. 45 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ ബജാജ് ഓട്ടോ, ഐടിസി, ഗെയിൽ, ഹീറോ മോട്ടോർകോർപ്, കോൾ ഇന്ത്യ, സിപ്ല, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. രാജ്യമൊട്ടാകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനവുണ്ടായത് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ഇതാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/3i0hvNR
via IFTTT

ചൈനീസ് നിക്ഷേപം മരവിപ്പിച്ചു; ഇന്ത്യന്‍ കമ്പനി കുടുങ്ങി

മുംബൈ: ചൈനീസ് കന്പനികളുടെ 5000 കോടി രൂപവരുന്ന മൂന്നു പദ്ധതികൾ മഹാരാഷ്ട്ര സർക്കാർ മരവിപ്പിച്ചതോടെ വെട്ടിലായത് ഹരിയാണ ആസ്ഥാനമായുള്ള കന്പനി. മഹാരാഷ്ട്രയിൽ ഇലക്ട്രിക് ബസ് നിർമാണവുമായി ബന്ധപ്പെട്ട് ചൈനയിലെ ബെയ്ഖി ഫോട്ടോൺ മോട്ടോർ കന്പനിയുമായി സംയുക്തസംരംഭത്തിന് പദ്ധതിയിട്ട പി.എം.ഐ. ഇലക്ട്രോ മൊബിലിറ്റി സൊലൂഷൻസ് ആണ് പ്രതിസന്ധിയിലായിരിക്കുന്നത്. പി.എം.ഐ. ബസ് മാനുഫാക്ചറിങ് കന്പനിയെന്ന സംയുക്തസംരംഭത്തിൽ 70 ശതമാനം നിക്ഷേപവും പി.എം.ഐ.യുടേതാണ്. സാങ്കേതികവിദ്യയും 30 ശതമാനം നിക്ഷേപവുമാണ് ബെയ്ഖി ഫോട്ടോൺ നൽകുകയെന്ന് പി.എം.ഐ. ഇലക്ട്രോ മൊബിലിറ്റി സൊലൂഷൻസ് എക്സിക്യുട്ടീവ് ഡയറക്ടർ അമൻ ഗാർഗ് പറഞ്ഞു. ചൈന ആസ്ഥാനമായുള്ള ട്രക്ക്, ബസ് നിർമാണ കന്പനിയായ ബെയ്ഖി ഫോട്ടോൺ 2008-ൽ പുണെയ്ക്കടുത്ത് തലേഗാവിൽ 250 ഏക്കർ സ്ഥലം ഏറ്റെടുത്തിരുന്നു. 1700 കോടി രൂപ ചെലവിൽ ബസ്-ട്രക്ക് നിർമാണശാല ഒരുക്കാനായിരുന്നു പദ്ധതിയെങ്കിലും യാഥാർഥ്യമായില്ല. ഒടുവിൽ 2017-ൽ പി.എം.ഐ.യുമായി ധാരണയിലെത്തുകയായിരുന്നു. ജൂൺ 15-നാണ് മഹാരാഷ്ട്ര സർക്കാരുമായി ഇവരുടെ സംയുക്തസംരംഭം ധാരണാപത്രം ഒപ്പുവെച്ചത്. ഇന്ത്യ-ചൈന അതിർത്തിസംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചതോടെ ചൈനയിൽനിന്നുള്ള മൂന്നു കന്പനികളുടെ ധാരണാപത്രം മഹാരാഷ്ട്ര സർക്കാർ മരവിപ്പിച്ചു. ഇക്കാര്യത്തിൽ മഹാരാഷ്ട്ര സർക്കാരിൽനിന്ന് വ്യക്തത തേടുമെന്ന് അമൻ ഗാർഗ് പറഞ്ഞു. പി.എം.ഐ. ചൈനീസ് കന്പനിയാണെന്ന് തെറ്റിദ്ധരിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

from money rss https://bit.ly/3fUqz4V
via IFTTT

When Sachy Lost And Found The Script Of Anarkali That Changed His Film Career Forever!

When Sachy Lost And Found The Script Of Anarkali That Changed His Film Career Forever!
Director and screenwriter Sachy's untimely demise has definitely left a huge void in the Malayalam film industry. His death has sent shock waves across Kerala with the film fraternity and fans still struggling to register the news. Netizens are

* This article was originally published here

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 561 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഉച്ചയ്ക്കുശേഷമുണ്ടായ കനത്ത വില്പന സമ്മർദത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 561.45 പോയന്റ് നഷ്ടത്തിൽ 34868.98ലും നിഫ്റ്റി 165.70 പോയന്റ് താഴ്ന്ന്10,305.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1245 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1429 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 134 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഹിൻഡാൽകോ, സിപ്ല, ആക്സിസ് ബാങ്ക്, എസ്ബിഐ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഏഷ്യൻ പെയിന്റ്സ്, ഐടിസി, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, റിലയൻസ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ബാങ്ക്, ലോഹം, ഫാർമ ഓഹരികൾക്കാണ് കനത്ത തിരിച്ചടി നേരിട്ടത്. ഈ വിഭാഗങ്ങളിലെ സൂചികകൾ 2-3ശതമാനത്തോളം നഷ്ടത്തിലായി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനവും താഴ്ന്നു.

from money rss https://bit.ly/3euJvqP
via IFTTT

മറ്റൊരു മെഗാഡീലിന് മുകേഷ് അംബാനി: ഇത്തവണ നിക്ഷേപമായെത്തുക 1,500 കോടി ഡോളര്‍

മെഗാ നിക്ഷേപ സമാഹരിണത്തിലൂടെയും അവകാശ ഓഹരി വില്പനയിലൂടെയും 1.68 ലക്ഷം രൂപ സ്വരൂപിച്ച മുകേഷ് അംബാനി മറ്റൊരു വലിയ ഡീൽകൂടി ലക്ഷ്യമിടുന്നു. ഏറെക്കാലത്തെ ചർച്ചകൾ നടന്നുവരുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്താതിരുന്ന സൗദി ആരാംകോയാണ് ഇത്തവണ വീണ്ടും കളത്തിൽ സജീവമാകുന്നത്. 1500 കോടി ഡോളറിന്റെ ഓഹരി വില്പന സംബന്ധിച്ച ചർച്ചയാണ് ആഗോള എണ്ണ ഭീമനായ സൗദി ആരാംകോയുമായി പുരോഗമിക്കുന്നത്. റിലയൻസിന്റെ പെട്രോകെമിക്കൽ ബിസിനസിൽ 20ശതമാനം ഓഹരി കൈമാറാനാണ് ആരാംകോയുമായി ധാരണയുണ്ടാക്കുന്നത്. ഏപ്രിൽ 22നുശേഷം ടെക്നോളജി മേഖലയിലെ 11 വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1.15 ലക്ഷം കോടി രൂപയാണ് ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തിയത്. സൗദി അറേബ്യ ആസ്ഥാനമായുള്ള പബ്ലിക് ഇൻവെസ്റ്റുമെന്റ് ഫണ്ട് 11,367 കോടി രൂപ ജിയോയിൽ പുതിയതായി നിക്ഷേപം നടത്തുമെന്നാണറിയുന്നത്.

from money rss https://bit.ly/2Z4F5QN
via IFTTT

ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ചെറുകിട നിക്ഷേപകര്‍: പുതിയതായി തുറന്നത് 18 ലക്ഷം അക്കൗണ്ടുകള്‍

കോവിഡ് വ്യാപനത്തിന്റെ സാമ്പത്തികാഘാതം അവഗണിച്ച് ഓഹരി വിപണിയിൽ ആഭ്യന്തര നിക്ഷേപകർ കാര്യമായ നിക്ഷേപം നടത്തുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ നിക്ഷേപകരാണ് വിപണിയിൽ ഓഹരികൾ വാങ്ങിക്കൂട്ടുന്നതിൽ മുന്നിൽ. മാർച്ചിനുശേഷം 18ലക്ഷംട്രേഡിങ്-ഡീമാറ്റ് അക്കൗണ്ടുകളാണ് പുതിയതായി തുറന്നത്. ഏഷ്യയിലെതന്നെ മൂന്നാമത്തെ വലിയ സമ്പദ്ഘടന ക്രമേണ കോവിഡിൽനിന്ന് മുക്തമാകുമ്പോൾ കൂടുതൽ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണിത്. ധനകാര്യം, ടെലികോം, വൻകിട മരുന്നുകമ്പനികൾ എന്നിവയുടെ ഓഹരികളിലാണ് നിക്ഷേപമേറെയും. താഴ്ന്ന നിലവാരത്തിലുള്ള ഈ വിഭാഗങ്ങളിലെ പലകമ്പനികളുടെയും ഓഹരികൾ തിരഞ്ഞെടുപിടിച്ചാണ് നിക്ഷേപം. 2008നുശേഷമുള്ള ഏറ്റവുംവലിയ തകർച്ചയിൽനിന്ന് കരകയറുകയാണ് സെൻസെക്സ്. മാർച്ച് 23ലെ അടിത്തട്ടിൽനിന്ന് സൂചിക 36ശതമാനമാണ് ഇതിനകം നേട്ടമുണ്ടാക്കിയത്. ആഗോള വ്യാപകമായി സർക്കാരുകൾ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചതാണ് വിപണിക്ക് കരുത്തായത്. അതേസമയം, ഒരുവർഷത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ബാങ്കിങ് സെക്ടർ 31ശതമാനം താഴ്ന്ന നിലവാരത്തിലാണിപ്പോഴും. ഹെൽത്ത്കെയർ ഓഹരികൾ മികച്ചനേട്ടമുണ്ടാക്കുകയും ചെയ്തു. ലോകമൊട്ടാകെയുള്ള സാമ്പത്തിക സൂചകങ്ങൾ ഉയർന്നുതുടങ്ങിയതോടെ വിപണിയിൽ അതിന്റെ ചലനങ്ങൾ പ്രകടമായിതുടങ്ങിയിട്ടുണ്ട്.

from money rss https://bit.ly/2AX7oca
via IFTTT

വീണ്ടും പുതിയ ഉയരംകുറിച്ചു; സ്വര്‍ണവില പവന് 35,760 രൂപയായി

സ്വർണവില വീണ്ടും പുതിയ ഉയരംകുറിച്ചു. ബുധനാഴ്ച പവന് 240 രൂപ കൂടി എക്കാലത്തെയും ഉയർന്ന നിലവാരമായ 35,760 രൂപയിലെത്തി. 4470 രൂപയാണ് ഒരുഗ്രാം സ്വർണത്തിന്റെ വില. ജൂൺ 22നാണ് ഇതിനുമുമ്പ് ഉയർന്നവിലയായ 35,680 രൂപ രേഖപ്പെടുത്തിയത്. ആഗോള വിപണിയിലും വിലകൂടി. സ്പോട്ട് ഗോൾഡ് വില ഒരു ഔൺസിന് 0.2ശതമാനം ഉയർന്ന് 1,769.59 നിലവാരത്തിലെത്തി. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 48,333 രൂപയായി. കോവിഡ് വ്യാപനം തുടരുന്നതിനാൽ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുന്നത് സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുമെന്ന വിലയിരുത്തലാണ് വിലവർധനവിനുപിന്നിൽ. യുഎസ് ഡോളറിന്റെ തളർച്ചയും സ്വർണവിലയെ സ്വാധീനിച്ചു. Gold prices today rise to another record high

from money rss https://bit.ly/3dueXEr
via IFTTT

Tuesday, 23 June 2020

കോവിഡിന് പ്രത്യേക ഹെല്‍ത്ത് ഇന്‍ഷുറന്‍സ്; കാലാവധി 11മാസംവരെ

കോവിഡിന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ഹ്രസ്വകാല പോളിസികൾ ഉടനെ വിപണിയിലെത്തിയേക്കും. ജനറൽ, ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് ഇതിനായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ)അനുമതി നൽകി. മൂന്നുമാസം മുതൽ 11 മാസംവരെയുള്ള കാലയളവിൽ പരിരക്ഷ ഉറപ്പാക്കുന്ന ഹെൽത്ത് പോളിസിയാകും വിപണിയിലെത്തുക. വ്യക്തിഗത-ഗ്രൂപ്പ് പോളിസികൾ പുറത്തിറക്കാം. കോവിഡ് 19നുള്ള ഹ്രസ്വകാല പോളിസികൾ സംബന്ധിച്ച മാർഗരേഖ കഴിഞ്ഞ ദിവസം ഐആർഡിഎഐ പുറത്തുവിട്ടിരുന്നു. കാലാവധി നീട്ടിയില്ലെങ്കിൽ 2021 മാർച്ച് 31വരെയാണ് ഇതിന് പ്രാബല്യമുണ്ടാകുക. IRDAI allows insurers to offer short-term health policies for COVID 19 treatment

from money rss https://bit.ly/2AWLtSq
via IFTTT

സെന്‍സെക്‌സില്‍ 114 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ തുടർച്ചയായി അഞ്ചാമത്തെ ദിവസവും നേട്ടം. സെൻസെക്സ് 114 പോയന്റ് ഉയർന്ന് 35,545ലും നിഫ്റ്റി 39 പോയന്റ് നേട്ടത്തിൽ 10,509ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, ബജാജ് ഫിനാൻസ്, എംആൻഡ്എം, ടാറ്റ സ്റ്റീൽ, ഐടിസി, ബജാജ് ഓട്ടോ, എസ്ബിഐ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, സിപ്ല, പവർഗ്രിഡ് കോർപ്, സൺ ഫാർമ, ഇൻഫോസിസ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/31hMXB8
via IFTTT

പതഞ്ജലിയുടെ കോവിഡ് മരുന്ന്: സര്‍ക്കാര്‍ വിശദീകരണമാവശ്യപ്പെട്ടു

ഹരിദ്വാർ:ഏഴുദിവസംകൊണ്ട് കോവിഡ് പൂർണമായും ഭേദമാക്കുന്ന ആയുർവേദമരുന്ന് വികസിപ്പിച്ചെന്നവകാശപ്പെട്ട് പതഞ്ജലി യോഗപീഠ്. ചൊവ്വാഴ്ച ഹരിദ്വാറിലാണ് പുതിയ മരുന്ന് പതഞ്ജലി പുറത്തിറക്കിയത്. മണിക്കൂറുകൾക്കകം കേന്ദ്രസർക്കാർ പതഞ്ജലിയോട് വിശദീകരണവും തേടി. മരുന്നിന്റെ പരസ്യം നൽകുന്നത് നിർത്തിവെക്കണമെന്നും പരിശോധനയ്ക്കു വിധേയമാക്കുന്നതുവരെ അത്തരം അവകാശവാദങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും സർക്കാർ കമ്പനിയോട് ഉത്തരവിട്ടു. 'കൊറോണിൽ ആൻഡ് സ്വാസരി' എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ഗവേഷണം നടത്തിയാണ് വികസിപ്പിച്ചതെന്നും രാജ്യത്തെ 280 രോഗികളിൽ പരീക്ഷിച്ചു വിജയിച്ചെന്നുമാണ് പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവ് മാധ്യമങ്ങളോടു പറഞ്ഞത്. ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണഫലം എന്ത്, ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കൽ പരിശോധനയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടോ, മരുന്നു തയ്യാറാക്കിയതിന്റെ വിശദീകരണം, ലൈസൻസിന്റെ പകർപ്പ് തുടങ്ങിയ കാര്യങ്ങൾ ഉടൻ നൽകണമെന്ന് ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെടുകയായിരുന്നു. കോവിഡിനെതിരേ ലോകത്ത് ഇതുവരെ മരുന്നു വികസിപ്പിച്ചതിന് ശാസ്ത്രീയ തെളിവുകളില്ല. വാക്സിനുകൾ പോലും പരീക്ഷണഘട്ടത്തിലാണ്. ലോകാരോഗ്യസംഘടനയും അത്തരം വാദങ്ങളെക്കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തുന്നുണ്ട്.

from money rss https://bit.ly/3eumrsg
via IFTTT

തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഡീസല്‍ വില വര്‍ധിപ്പിച്ചു; പെട്രോള്‍ വിലയില്‍ മാറ്റമില്ല

കൊച്ചി: തുടർച്ചയായ പതിനെട്ടാം ദിവസവും ഡീസൽ വില വർധിപ്പിച്ചു. ഒരു ലിറ്റർ ഡീസലിന് 45 പൈസ ബുധനാഴ്ച വർധിപ്പിച്ചു. അതേസമയം പെട്രോൾ വിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ പതിനെട്ട് ദിവസംകൊണ്ട് ഒരു ലിറ്റർ ഡീസലിന് 9.92 രൂപയാണ് വർധിപ്പിച്ചത്. നിലവിൽ കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന് 75.72 രൂപയാണ് വില. പെട്രോളിന് 80.02 രൂപയും. തുടർച്ചയായ പതിനേഴ് ദിവസത്തെ വർധനവിന് ശേഷമാണ് ഇന്ന് പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. ജൂൺ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വർധിപ്പിച്ച് തുടങ്ങിയത്. content highlights:diesel price hike by 45 paise

from money rss https://bit.ly/319Yz9x
via IFTTT

'ആസ്ട്രേലിയലിൽ പശുവിനെ വളർത്തി കേരളത്തിൽ പാൽ ലാഭത്തിൽ വിൽക്കാം', കൃഷിരീതിയിൽ മാറേണ്ടത് എന്തെല്ലാം

ആദം സ്മിത്തിന്റെ അദൃശ്യ കരങ്ങൾ...

"തമിഴ് നാട്ടിൽ നിന്നും ലോറി വന്നില്ലെങ്കിൽ മലയാളി പട്ടിണിയാകും"

ചെറുപ്പകാലത്ത് തൊട്ടു കേട്ട് തുടങ്ങിയ ഒരു കാര്യമാണ്. ഭക്ഷ്യ സ്വയംപര്യാപ്തതക്ക് വേണ്ടി വാദിക്കുന്നവർ, കേരളത്തിൽ നെൽപ്പാടങ്ങൾ തരിശായിപ്പോകുന്നതിൽ വിഷമിക്കുന്നവർ, കേരളത്തിലെ പുതിയ തലമുറ കൃഷിപ്പണിക്കിറങ്ങാത്തത്തിൽ സങ്കടപ്പെടുന്നവർ ഇവരുടെഎല്ലാം സ്ഥിരം പല്ലവിയാണ്.

ലോകം അല്പം കാണുകയും എകണോമിക്സിന്റെ അടിസ്ഥാനം മനസ്സിലാക്കുകയും ചെയ്തപ്പോൾ ഈ ചിന്തകൾ ശുദ്ധ മണ്ടത്തരമാണെന്ന് മനസ്സിലാക്കി. ഇക്കാര്യം പലപ്പോഴും പറയുകയും ചെയ്തു. പാരന്പര്യം ആയതുകൊണ്ടോ കൃഷിഭൂമി ഉള്ളതുകൊണ്ടോ ഭക്ഷ്യ സ്വയംപര്യാപ്തത ഇല്ലത്തതുകൊണ്ടോ ചെയ്യേണ്ട ഒന്നല്ല കൃഷി എന്നും, ലാഭകരമായി കൃഷി ചെയ്യാൻ സാധിക്കുന്ന കാലത്തും ദേശത്തുമാണ് കൃഷി ചെയ്യേണ്ടതെന്നും, അങ്ങനെ ലാഭകരമായി എന്തെങ്കിലും കേരളത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന കാലത്ത് കേരളത്തിൽ കൃഷി നടത്താമെന്നും, അതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത് എന്നുമൊക്കെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. കുറച്ചു പേരൊക്കെ മാറി ചിന്തിക്കാനും തുടങ്ങി.

അപ്പോഴാണ് ദാ കൊറോണ വരുന്നത്. കേരള കർണാടക അതിർത്തിയിൽ മണ്ണ് വീഴുന്നതും കേരളത്തിൽ കൊറോണക്കേസുകൾ കൂടുതലാണെന്ന് പറഞ്ഞ് കേരളത്തിലേക്ക് വരാൻ തമിഴ്‌നാട്ടിൽ നിന്നുള്ള ഡ്രൈവർമാർ മടിക്കുന്നു എന്നുമെല്ലാം വാർത്ത വരുന്നത്.

ആളുകൾ വീണ്ടും പേടിച്ചു.

ഇനി കേരളം പട്ടിണിയാകാൻ അധിക ദിവസം വേണ്ട.

പച്ചക്കറികളുടെ വില കുതിച്ചു കയറും. കോഴിയിറച്ചിയും മുട്ടയും കിട്ടാതാകും. ഇനി കേരളം കൃഷി നടത്തിയേ പറ്റൂ, മറ്റുള്ളവരെ ആശ്രയിക്കാൻ പറ്റില്ല, തുടങ്ങിയ ചർച്ചകൾ ഏറെ വന്നു. അന്നും ഞാൻ പറഞ്ഞിരുന്നു ലോക്ക് ഡൌൺ മലയാളികളെ ബാധിക്കുന്നതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ടിക്കാൻ പോകുന്നത് കേരളത്തിന് പുറത്തുള്ള പാവം കർഷകരെയാണെന്ന്. കാരണം ശരാശരി മലയാളികൾക്കുള്ള സാന്പത്തിക സുരക്ഷിതത്വം അവർക്കില്ല.

എന്നിട്ട് എന്തായി?

ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്തത്രയും കുറഞ്ഞ വിലക്കാണ് സാധാരണ കിട്ടുന്നതിനേക്കാൾ കൂടുതൽ ഫ്രഷ് ആയ പച്ചക്കറി കേരളത്തിൽ കിട്ടുന്നത്.

ഇതെങ്ങനെ സംഭവിക്കുന്നു?

ഇതിന്റെ ഉത്തരം പണ്ട് തന്നെ എഴുതിവെച്ചിട്ടുണ്ട്.

കന്പോളത്തിലെ അദൃശ്യകരങ്ങളെ പറ്റി ആദ്യം പറഞ്ഞത് ആധുനിക സാന്പത്തിക ശാസ്ത്രത്തിന്റെ പിതാവെന്ന് പറയപ്പെടുന്ന ആദം സ്മിത്ത് ആണ്. 1776 ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പ്രശസ്തമായ An Inquiry into the Nature and Causes of the Wealth of Nations എന്ന പുസ്തകത്തിലാണ് ഇതിനെ പറ്റി വിശദീകരിച്ചിട്ടുള്ളത്.

The invisible hand is a metaphor for the unseen forces that move the free market economy. Through individual self-interest and freedom of production as well as consumption, the best interest of society, as a whole, are fulfilled. The constant interplay of individual pressures on market supply and demand causes the natural movement of prices and the flow of trade.

ഒരു സ്വതന്ത്ര കന്പോളത്തിൽ നിർമ്മിക്കുന്നവരുടേയും ഉപഭോഗം ചെയ്യുന്നവരുടെയും സ്വകാര്യ താല്പര്യങ്ങൾ കൊണ്ട് തന്നെ സമൂഹത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടും. ആരും ആരുടെയും താല്പര്യം സംരക്ഷിക്കാൻ എന്ന പേരിൽ കന്പോളത്തിൽ ഇടപെടാതിരുന്നാൽ മതി.

അതായത് ഉത്തമാ, മലയാളികൾ പട്ടിണി കിടക്കാതിരിക്കാനല്ല തമിഴ് നാട്ടുകാർ കൃഷി ചെയ്യുന്നത്. തമിഴ് നാട്ടിലെ കർഷകർക്ക് ലാഭം ഉണ്ടാക്കാനല്ല മലയാളികൾ കോഴി വാങ്ങി കഴിക്കുന്നത്. രണ്ടു കൂട്ടരും അവരുടെ സ്വകാര്യ താല്പര്യങ്ങൾ ആണ് സംരക്ഷിക്കാൻ നോക്കുന്നത്, അവ പരസ്പര ബന്ധിതമാണെന്ന് മാത്രം. കേരളത്തിൽ നിന്നുള്ള ഡിമാൻഡ് ഇല്ലെങ്കിൽ തമിഴ് നാട്ടിലെ കൃഷിക്ക് നില നിൽപ്പില്ല, പട്ടിണിയാകുന്നത് നമ്മൾ മാത്രമാകില്ല.

കേരളത്തിൽ കൃഷി ചെയ്യുന്നതിലും ലാഭമാണ് തമിഴ് നാട്ടിൽ കൃഷി ചെയ്യുന്നത്. എന്തിന് തമിഴ് നാട്ടിലെ കാര്യം പറയുന്നു, ആസ്ട്രേലിയലിൽ പശുവിനെ വളർത്തി കേരളത്തിൽ പാൽ എത്തിച്ച് ലാഭത്തിൽ വിൽക്കാൻ സാധിക്കുമെന്നതാണ് സത്യം !. വില കുറച്ച് അരിയും പച്ചക്കറികളും പാലുമൊക്കെ തമിഴ് നാട്ടിൽ നിന്നോ പഞ്ചാബിൽ നിന്നോ ആസ്‌ട്രേലിയയിൽ നിന്നോ വന്നാൽ അതാണ് മലയാളികൾക്ക് നല്ലത്. നമുക്ക് നന്നായി ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിക്കുക, തമിഴ് നാട്ടുകാരനോ ആസ്ട്രേലിയക്കാരനോ നന്നായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവർ ചെയ്യട്ടെ.

പാരന്പര്യ രീതിയിലുള്ള കൃഷിക്കും പശു വളർത്തലിനുമൊന്നും കേരളത്തിൽ ഇനി ഒരു ഭാവിയുമില്ല എന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്. ഈ കൊറോണക്കാലത്തും ആ ചിന്തക്ക് ഒരു മാറ്റവുമില്ല. ഇതിന്റെ അർഥം കേരളത്തിൽ കൃഷിക്ക് ഭാവിയില്ല എന്നല്ല. ആധുനികമായ, 'ആസ്ട്രേലിയലിൽ പശുവിനെ വളർത്തി കേരളത്തിൽ പാൽ ലാഭത്തിൽ വിൽക്കാം', കൃഷിരീതിയിൽ മാറേണ്ടത്
 

 എന്നാൽ കൊറോണ വന്നതിനാൽ, ഇനിയുള്ള കാലത്ത് മറ്റിടങ്ങളിൽ കൃഷി ചെയ്യുന്നത് വിശ്വസിച്ച് നമുക്ക് ജീവിക്കാൻ പറ്റില്ല എന്ന് പേടിയുളളതിനാൽ പഴയ തരത്തിൽ ഉള്ള കൃഷി ചെയ്യാം എന്ന് കരുതുന്നത് മണ്ടത്തരമാണ്.

കൊറോണക്കാലത്തെ കൃഷിയെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമായി എടുക്കണം, എങ്ങനെയാണ് ഗൾഫിൽ നിന്നൊക്ക മടങ്ങി വരുന്നവരിൽ ശാസ്ത്രീയമായി കൃഷി ചെയ്തു പരിചയമുളളവരുടെ അനുഭവം ഉപയോഗിക്കാൻ പറ്റുന്നത് എന്ന് ചിന്തിക്കണം, എങ്ങനെയാണ് പുതിയ തലമുറയെ കൃഷിയുമായി ബന്ധിപ്പിക്കുന്നത് എന്ന് ചിന്തിക്കണം, കേരളത്തിലെ സ്ഥല വിനിയോഗ നയങ്ങളിൽ എന്ത് കാതലായ മാറ്റങ്ങൾ ആണ് കൃഷിക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാകാൻ കൊണ്ടുവരേണ്ടത് എന്ന് ചിന്തിക്കണം. ഇതൊന്നും അത്ര എളുപ്പമല്ല. പക്ഷെ എളുപ്പ വഴിയിൽ ഒരേക്കർ കൃഷിക്ക് കുറച്ചു സബ്‌സിഡിയും നൽകി, കന്പോളത്തിൽ ഇടപെട്ട് ആദം സ്മിത്തുമായി മത്സരത്തിന് പോയാൽ ഉത്തമൻ ജയിക്കില്ല.





* This article was originally published here

സെന്‍സെക്‌സില്‍ 519 പോയന്റ് നേട്ടം: നിഫ്റ്റി 10,450നുമുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിക്ഷേപകരിൽ ആത്മവിശ്വാസമുയർന്നതാണ് വിപണിയിൽ പ്രതിഫലിച്ചത്. സെൻസെക്സ് 519.11 പോയന്റ് നേട്ടത്തിൽ 35430.43ലും നിഫ്റ്റി 159.80 പോയന്റ് ഉയർന്ന് 10471ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1929 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 749 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 143 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, എൽആൻഡ്ടി, ഇൻഡസിന്റ് ബാങ്ക്, എൻടിപിസി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. റിലയൻസ്, ഭാരതി എയർടെൽ, വേദാന്ത, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.5ശതമാനത്തിലേറെ ഉയർന്നു. Nifty ending above 10,450; Sensex jumps 519 pts

from money rss https://bit.ly/3esdUGg
via IFTTT

കോവിഡിന് ആയുര്‍വേദ മരുന്നുമായി പതഞ്ജലി!

ലോകമൊട്ടാകെയുള്ള ശസ്ത്രജ്ഞർ കോവിഡിനെ പിടിച്ചുകെട്ടാനുള്ള ഗവേഷണത്തിനിടെ പതജ്ഞലിക്ക് എന്തുകാര്യം എന്നുചോദിക്കരുത്. ഒരുപടികൂടി കടന്നുചിന്തിച്ച പതഞ്ജലി ഇതാ കോവിഡിനുള്ള ആയുർവേദമരുന്നുമായി രംഗത്തെത്തിയിരിക്കുന്നു. ശാസ്ത്രലോകത്തിന്ഇതുവരെ ഫലപ്രദമായ മരുന്നോ വാക്സിനോ വികസിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ബാബാരാംദേവിന്റെ കമ്പനിക്ക് അതൊന്നും വിഷയമല്ല. കൊറോണിൽ-എന്നപേര് കോവിഡിനോട് ഏറെ സാമ്യമുണ്ടെങ്കിലും അതിന്റെ ശാസ്ത്രീയവശം അതീവ രഹസ്യമാണ്. ജൂൺ 23ന് ഉച്ചയ്ക്ക് 12മണിക്ക് മരുന്ന് പുറത്തിറക്കിക്കഴിഞ്ഞു. തിങ്കളാഴ്ച വൈകീട്ടുതന്നെ പതഞ്ജലി ആയൂർവേദ് ലിമിറ്റഡിന്റെ എംഡി ആചാര്യ ബാലകൃഷ്ണ ട്വിറ്ററിൽ കോവിഡ് മരുന്നിന്റെ വരവറിയിച്ചിരുന്നു. മൂന്നുദിവസംകൊണ്ട് 69ശതമാനം രോഗികളും സുഖപ്പെട്ടതായി ബാബാരാംദേവ് പുറത്തിറക്കൽ ചടങ്ങിൽ പ്രഖ്യാപിച്ചു. ഒരാഴ്ചകൊണ്ട് 100ശതമാനവും രോഗവുമുക്തിനേടാമെന്നാണ് അദ്ദേഹം പറയുന്നത്. ന്യൂസ് എജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. Proud launch of first and foremost evidence-based ayurvedic medicine for #corona contagion, #SWASARI_VATI, #CORONIL, is scheduled for tomorrow at 12 noon from #Patanjali Yogpeeth Haridwar🙏🏻 pic.twitter.com/K7uU38Kuzl — Acharya Balkrishna (@Ach_Balkrishna) June 22, 2020 ഹരിദ്വാറിലെ ദിവ്യ ഫാർമസിയും പതഞ്ജലി ആയൂർവേദിക്സും ചേർന്നാണ് മരുന്നിന്റെ നിർമാണം. ഹരിദ്വാറിലെ പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ജെയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു.

from money rss https://bit.ly/2Z1Cask
via IFTTT

കീ വേണ്ട; ഐഫോണുണ്ടെങ്കില്‍ കാറ് സ്റ്റാര്‍ട്ടാക്കാം

കീ വേണ്ട. ഐഫോൺ മതി ഇനി നിങ്ങളുടെ കാർ സ്റ്റാർട്ട് അക്കാൻ. ഐ ഫോണിന്റെ പുതിയ ഒഎസ് വേർഷനായ 14ലാണ് പുതിയ സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ(എൻഎഫ്സി)സംവിധാനമുപയോഗിച്ച് ഹാൻഡിലിൽ തൊട്ടാൽമതി. കാർ സ്റ്റാർട്ടാക്കാം. അതുപോലെതന്നെ ഓഫ് ചെയ്യാനും കഴിയും. ഐ ഫോൺ ഉപയോഗിക്കുന്നമറ്റൊരാൾക്ക് ആവശ്യമെങ്കിൽ താക്കോൽ കൈമാറാനും കഴിയും. ഇങ്ങനെ കൈമാറുന്നവരുടെ കാർ ഉപയോഗം നിയന്ത്രിക്കാനും അവസരമുണ്ട്. ഹാൻഡിലിനോട് ചേർന്ന് പിടിക്കാതെതന്നെ ഉപയോഗിക്കാൻ കഴിയുന്നതരത്തിൽ സംവിധാനം പരിഷ്കരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി പുതിയ യുഐ ചിപ്പ് വികസിപ്പിക്കാനിരിക്കുകയാണ് കമ്പനി. പോക്കറ്റിലോ മറ്റോവെച്ചാലും പ്രവർത്തിപ്പിക്കാൻ ഇതിലൂടെ കഴിയും. നിലവിൽ ഒരൊറ്റകാറിലും ഇത് ഉപയോഗിക്കാനാവില്ല. അടുത്തമാസം യുഎസിൽ പുറത്തിറക്കുന്ന പുതിയ 2020 ബിഎംഡബ്ളിയു 5 സീരിസിൽ ഈ സംവിധാനമുണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഐഒഎസ് 13ലും പുതിയ സംവിധാനം ഉൾപ്പെടുത്തുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്. അടുത്തമാസത്തോടെ തിരഞ്ഞെടുത്തയിടങ്ങളിൽ ഉപയോഗിച്ചുതുടങ്ങാം. വൈകാതെ മറ്റുകാറുകളിലും പ്രവർത്തിപ്പിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും അപ്പിൾ അധികൃതർ പറയുന്നു.

from money rss https://bit.ly/3hVwcBE
via IFTTT

Monday, 22 June 2020

പാഠം 79: കമ്മീഷന്‍ ലാഭിച്ച് നിക്ഷേപത്തില്‍ ലക്ഷങ്ങളുടെ ആദായം കൂടുതല്‍നേടാം

ജോലികിട്ടിയ ഉടനെ ബന്ധുവായ ഇൻഷുറൻസ് ഏജന്റ് മഹേഷിനെ സമീപിച്ച് യുലിപ് പോളിസിയിൽ ചേർത്തി. അതുകഴിഞ്ഞ് ഒരുവർഷം പിന്നിട്ടപ്പോൾ 20 വർഷക്കാലയളവുള്ള മണിബായ്ക്ക് പോളിസിയും അദ്ദേഹത്തിനെക്കോണ്ട് എടുപ്പിച്ചു. കൂടുതൽപേരെ പോളിസികളിൽ ചേർത്തിയെന്ന ബഹുമതിനേടിയ ഏജന്റ് രണ്ടുവർഷത്തിനുള്ളിൽ ഗൾഫിലേയ്ക്കുപറന്നു. പ്രീമിയം അടയ്ക്കൽ, പോളിസി ക്ലെയിം തുടങ്ങിയവയുമായി ബന്ധപ്പെട്ടകാര്യങ്ങളെല്ലാം ഭാര്യനോക്കിക്കൊള്ളുമെന്നാണ് നിക്ഷേപകരെ അറിയിച്ചത്. പ്രീമിയംതുകശേഖരിക്കാനോ മറ്റ് സേവനങ്ങൾക്കോ അവർ തയ്യാറായില്ല. ശമ്പളത്തിൽനിന്ന് പിടിക്കുന്നരീതി സ്വീകരിക്കാനും ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്താനും ഉപദേശിച്ച് അവർ പലപ്പോഴും ഒഴിവുകഴിവുപറഞ്ഞു. സേവനംനിർത്തിയെങ്കിലും ആപത്തുകാലത്ത് കായ്പത്തുനട്ട ഏജന്റ് പോളിസി ഉടമകൾ അടയ്ക്കുന്ന പ്രീമിയത്തിൽനിന്ന് ഒരുലക്ഷത്തിലേറെതുകയാണ് കമ്മീഷൻ ഇനത്തിൽ വർഷങ്ങൾക്കഴിഞ്ഞിട്ടും നേടിക്കൊണ്ടിരിക്കുന്നത്. ചേർത്തിയ പോളിസികളുടെ കാലാവധിതീരുംവരെ(നിക്ഷേപകൻ പ്രീമിയം അടയ്ക്കൽ നിർത്തുന്നതുവരെ)ഏജന്റിന് കമ്മീഷൻ ലഭിച്ചുകൊണ്ടേയിരിക്കും. 25ശതമാനംവരെ കമ്മീഷൻ നൽകുന്ന നിരവധി ഇൻഷുറൻസ് ഉത്പന്നങ്ങൾ വിപണിയിലുണ്ട്. നിക്ഷേപ പദ്ധതികളിൽ ചേരുംമുമ്പ് യുലിപ്, എൻഡോവ്മെന്റ്, മണി ബായ്ക്ക് തുടങ്ങിയ ഇൻഷുറൻസ് ഉത്പന്നങ്ങൾക്കുമാത്രമല്ല, വിപണിയുമായി ബന്ധപ്പെട്ട മ്യൂച്വൽ ഫണ്ട് പോലുള്ള പദ്ധതികളിലും ചേരുംമുമ്പ് നിക്ഷേപത്തിൽനിന്ന് എത്രശതമാനം ഫീസ് കമ്പനികൾ ഈടാക്കുന്നുണ്ടെന്ന് അറിഞ്ഞിരിക്കണം. പദ്ധതികളുടെ നടത്തിപ്പ്, ഏജന്റുമാരുടെ കമ്മീഷൻ, വിപണനം തുടങ്ങിയ ഇനങ്ങളിലായി നിശ്ചിതശതമാനംതുക നിക്ഷേപകൻ അടയ്ക്കുന്ന തുകയിൽനിന്നാണ് കമ്പനികൾ ഈടാക്കുന്നത്. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള മണിബാക്ക്, എൻഡോവ്മെന്റ്, യുലിപ് തുടങ്ങിയ നിക്ഷേപ പദ്ധതികൾക്കാണ് ഏറ്റവുംകൂടുതൽതുക ഈടാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ റിട്ടയർമെന്റ് പദ്ധതിയായ നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിനാണ് ഏറ്റവും കുറഞ്ഞ ഫണ്ട് പരിപാലനചെലവ് ഈടാക്കുന്നത്. 0.01ശതമാനംമാത്രം. അതായത് പത്തുലക്ഷം രൂപയ്ക്ക് വെറും 100 രൂപ! മ്യൂച്വൽ ഫണ്ടിലേയ്ക്കുവരാം വിവിധ വിഭാഗങ്ങളിലുള്ളഫണ്ടുകളുടെ ചെലവ് അനുപാതത്തിൽ വ്യത്യാസമുണ്ടാകും. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)ഒരു ഫണ്ടിന് ഈടാക്കാവുന്ന ഉയർന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ടോട്ടൽ എക്സ്പെൻസ് റേഷ്യോ(ടിഇആർ)എന്നാണിത് അറിയപ്പെടുന്നത്. ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ റെഗുലർ പ്ലാനുകൾക്ക് പരമാവധി ഈടാക്കാവുന്ന തുക 2.25ശതമാനമാണ്. അതേസമയം, ഡെറ്റ് ഫണ്ടിന് പ്രതിദിന അറ്റ ആസ്തിയുടെ രണ്ടുശതമാനംവരെ(വാർഷിക)ചാർജാണ് ഈടാക്കാൻ കഴിയുക. ഓരോ ഫണ്ടുകളിലുമുള്ള മൊത്തം നിക്ഷേപവും(എയുഎം)ഇതിനായി ഫണ്ടുഹൗസുകൾ(എഎംസി) അടിസ്ഥാനമാക്കുന്നു. മാനേജുമെന്റ് ഉപദേശക ഫീസ്, വിപണനം, വിതരണം ഓഡിറ്റിങ് തുടങ്ങിയ ചെലവുകൾ ഇതിൽനിന്ന് നീക്കിവെയ്ക്കണം. ബ്രോക്കർമാർക്കും ഏജന്റുമാർക്കും നൽകുന്ന കമ്മീഷൻ ഇതിനുപുറമെയാണ് ഈടാക്കുന്നത്. ഫീസുകൾ താഴെ നൽകുന്ന പട്ടികയിൽനിന്ന് മനസിലാക്കാം. മറ്റുനിക്ഷേപ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ കുറഞ്ഞ തുകയാണ് വ്യത്യസ്ത വിഭാഗങ്ങളിലെ ഫണ്ടുകൾക്ക് കമ്പനികൾ നിക്ഷേപകനിൽനിന്ന് ഈടാക്കുന്നത്. ഇതിൽതന്നെ ഇൻഡക്സ് ഫണ്ടുകൾക്കും ഇടിഎഫുകൾക്കുമാണ് ഏറ്റവുംകുറഞ്ഞ നിരക്കുള്ളത്. Maximum permissible TER for MF​ AUM slab (Rs crore) Equity-oriented schemes 0-500 2.25% 500-750 2.00% 750-2000 1.75% 2000-5000 1.60% 5000-10000 1.50% 10000-50000 TER reduction of 0.05% for every increase of 5,000 crore AUM or part thereof More than 50000 1.05% Index Funds/Exchange Traded Funds (ETFs) 1.00% Source: SEBI press release. ഡയറക്ട് പ്ലാനുകളിൽ റഗുലർ പ്ലാനുകളെ അപേക്ഷിച്ച് 0.60ശതമാനംവരെ ടിഇആർ കുറവായിരിക്കും ഡയറക്ട് പ്ലാൻ റഗുലർ പ്ലാനുകളിലെ നിക്ഷേപത്തിനാണ് ഈനിരക്ക് ഈടാക്കുന്നതെങ്കിൽ ഏജന്റുമാരെ ഒഴിവാക്കിയുള്ള ഫണ്ടുകളിലെ ഡയറക്ട് പ്ലാനുകളിലെ നിരക്ക് ശരാശരി ഒരു ശതമാനമാണ്. 2013 ജനുവരി ഒന്നുമുതലാണ് ഏജന്റുമാരെ ഒഴിവാക്കി നിക്ഷേപം നടത്താനുള്ള ഡയക്ട് പ്ലാനുകൾ സെബിയുടെ നിർദേശത്തെതുടർന്ന് അവതരിപ്പിച്ചത്. ഏജന്റിനുനൽകുന്ന കമ്മീഷൻ ഒഴിവാക്കിയാണ് ഡയറക്ട് പ്ലാനുകൾ എഎംസികൾ അവതരിപ്പിച്ചിട്ടുള്ളത്. സ്വന്തമായി നിക്ഷേപം കൈകാര്യംചെയ്യാൻ പ്രാപ്തിയുണ്ടെങ്കിൽ ചെലവ് അനുപാതത്തിൽ കാര്യമായ കുറവുവരുത്താനും ഉയർന്ന ആദായംനേടുന്നതിനും ഡയറക്ട് പ്ലാനുകൾവഴികഴിയും. ഇൻഡക്സ് ഫണ്ടുകൾ, ഇടിഎഫ് സജീവമായി പ്രവർത്തിക്കുന്നവയാണ് മുകളിൽ പറഞ്ഞ ഫണ്ടുകൾ. എന്നാൽ സൂചികൾക്കനുബന്ധമായി നിക്ഷേപം നടത്തുന്ന പാസീവ് ഫണ്ടുകളായ ഇടിഎഫ്, ഇൻഡക്സ് ഫണ്ടുകൾ എന്നിവയ്ക്ക് താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. ഇടിഎഫുകൾക്കും ഇൻഡക്സ് ഫണ്ടുകൾക്കും ശരാശരി 0.05ശതമാനംമുതൽ 0.20ശതമാനംവരെയാണ് ചാർജ് ചെയ്യുന്നത്. ഡെറ്റ് ഫണ്ട് ഓഹരി അധിഷ്ഠി ഫണ്ടുകളിൽനിന്ന് തികച്ചും വ്യത്യസ്തമായ നിക്ഷേപരീതിയാണ് ഡെറ്റ് ഫണ്ടുകൾ പിൻതുടരുന്നത്. ബാങ്കുകളിലെയും മറ്റുമുള്ള സ്ഥിര നിക്ഷേപ പദ്ധതികൾക്ക് ബദലായാണ് ഡെറ്റ് ഫണ്ടുകൾ പരിഗണിക്കുന്നത്. സർക്കാർ സെക്യൂരിറ്റികൾ, കമ്പനികളുടെ കടപ്പത്രങ്ങൾ, മണിമാർക്കറ്റ് ഉപകരണങ്ങൾ എന്നിവയിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. ലിക്വിഡ് ഫണ്ടുകളിലെ റെഗുലർ പ്ലാനുകൾക്ക് 0.27ശതമാനമാണ് ശരാശരി ഈടാക്കുന്നത്. റെഗുലർ പ്ലാനുകളിലിൽ ഇത് 0.15ശതമാനവുമാണ്. മറ്റ് ഡെറ്റ് ഫണ്ടുകളിലെ റഗുലർ പ്ലാനുകളിൽ ഇത് ശരാശരി0.50മുതൽ ഒരുശതമാനംവരെയും ഡയറക്ട് പ്ലാനുകളിൽ ശരാശരി 0.25ശതമാനംമുതൽ 0.50ശതമാനംവരെയുമാണ് നിരക്കുകൾ ഈടാക്കുന്നത്. എത്രതുക നൽകേണ്ടിവരുന്നു? നിക്ഷേപം കൈകാര്യം ചെയ്യുന്നതിനായി ഓരോവർഷവും എത്രതുകയാണ് നിങ്ങൾ മുടക്കുന്നതെന്ന് ചെലവ് അനുപാതത്തിലൂടെ മനസിലാക്കാം. ഉദാഹരണത്തിന് 1.5ശതമാനം നിരക്ക് ഈടാക്കുന്ന ഒരു ഫണ്ടിൽ 10,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 150 രൂപയാണ് ഈടാക്കുക. മറ്റൊരുതരത്തിൽ വ്യക്തമാക്കിയാൽ, ഒരു ഫണ്ട് 10ശതമാനം ആദായം നൽകുകയും 1.5ശതമാനം നിരക്ക് ഈടാക്കുകയും ചെയ്താൽ നിക്ഷേപകന് നലഭിക്കുന്ന ആദായം 8.5ശതമാനമായിരിക്കും. ഫണ്ടിന്റെ എൻഎവി(യൂണിറ്റിന്റ വില) ഫീസുകളുടെയും ചെലവുകളുടെയും ആകെതുകയായിരിക്കും. ഫണ്ട് എത്രതുക നിങ്ങളിൽനിന്ന് ഈടാക്കുന്നുണ്ടെന്നറിയാനുംവഴിയുണ്ട്. മ്യൂച്വൽ ഫണ്ട് കമ്പനിയുടെ വെബ്സൈറ്റിൽ ഡിസ്ക്ലോസേഴ്സ് ടാബിൽനിന്ന് ഇത് കണ്ടെത്താനാകും. പതിവായി ഈടാക്കുന്നതിനാൽ ഉയർന്നതോതിലുള്ള നിരക്കുകൾ നിങ്ങളുടെ നിക്ഷേപത്തിന്റെ ആദായത്തെതന്നെ ബാധിക്കുമെന്ന് മനസിലാക്കുക. ഉദാഹരണത്തിന്,ഒരുലക്ഷം രൂപ 15 ശതമാനം ആദായനിരക്ക് പ്രകാരം പത്തുവർഷംകഴിയുമ്പോൾ 4.05 ലക്ഷംരൂപയായി ഉയരും. ഈ ഫണ്ടിൽ 1.5ശതമാനമാണ് ചെലവ് അനുപാതമെങ്കിൽ നിങ്ങൾക്ക് ലഭിക്കുക 3.55 ലക്ഷം രൂപമാത്രമായിരിക്കും. 50,000 രൂപയുടെ വ്യത്യാസം. feedback to: antonycdavis@gmail.com ശ്രദ്ധിക്കാൻ: നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുംമുമ്പ് ചെലവ് അനുപാതം പരിശോധിക്കുക. അതായത് നിങ്ങൾ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ഫണ്ടിന്റെ എക്സപെൻസ് റേഷ്യോ(ടിഇആർ)നോക്കുക.കുറഞ്ഞ നിരക്ക് ഈടാക്കുന്ന ഫണ്ട് മികച്ച ആദായംനൽകുന്നവയാകണമെന്നില്ല. കുറഞ്ഞ നിരക്ക് ഈടാക്കുന്നതിനോടൊപ്പം മികച്ച ആദായവും നൽകുന്നവയാണ് നല്ല ഫണ്ടെന്ന് മനസിലാക്കുക. കൂടിയ നിരക്കിൽ ചാർജ് ഈടാക്കി വിപണനംനടത്തുന്ന, ഇൻഷുറൻസും നിക്ഷേപവുംകൂട്ടിക്കലർത്തിയുള്ള പദ്ധതികൾ ഉപേക്ഷിക്കുക. വൻതോതിൽ നിക്ഷേപം ആകർഷിക്കുന്നതിന് മികച്ച കമ്മീഷനാണ് ഏജന്റുമാർക്ക് കമ്പനികൾ നൽകുന്നത്. ഈതുകയുടെ ബാധ്യത വഹിക്കുന്നത് കമ്പനിയല്ല, നിക്ഷേപകനാണ്. കമ്മീഷൻകുറഞ്ഞ നിക്ഷേപ പദ്ധതികളുമായി ഒരു ഏജന്റും ബ്രോക്കറും നിങ്ങളെ സമീപിക്കില്ലെന്നും ഓർക്കുക.

from money rss https://bit.ly/3dlflF2
via IFTTT

ലോക കോടീശ്വരന്മാരിൽ മുകേഷ് അംബാനി ഒമ്പതാമന്‍

മുംബൈ: ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്കുയർന്ന് റിലയൻസ് ഉടമ മുകേഷ് അംബാനി. ബ്ലൂംബെർഗിൻറെ കോടിപതികളുടെ പട്ടികയിൽ 6450 കോടി ഡോളറിൻറെ (ഏകദേശം 4.90 ലക്ഷം കോടി രൂപ) സന്പത്തുമായി ഫ്രാൻസിലെ ഫ്രാങ്കോസ് ബെറ്റൺകോർട്ട് മെയേഴ്സ്, ഒറാക്കിൾ കോർപ്പറേഷൻറെ ലാരി എലിസൺ എന്നിവരെ മറികടന്നാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഏഷ്യക്കാരനും മുകേഷ് തന്നെ. നാലുമാസത്തിനിടെ മുകേഷ് അംബാനിയുടെ സമ്പത്തിൽ 2.13 ലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്. ഓഹരി വില കൂടിയതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം ഡോളറിന്റെ വിലയിൽ കണക്കാക്കിയാൽ 15,000 കോടി ഡോളറിലെത്തി. അതായത്, 11.4 ലക്ഷം കോടി രൂപ. ഇതോടെ, വിപണിമൂല്യത്തിൽ ലോകത്തിലെ 57-ാമത്തെ വലിയ കമ്പനി എന്ന സ്ഥാനം റിലയൻസിന് സ്വന്തമായി. ഓഹരി വിലയിലെ മുന്നേറ്റം തുടർന്നാൽ വൈകാതെ ആദ്യ അമ്പതിൽ ഇടം പിടിക്കാൻ ഈ ഇന്ത്യൻ കമ്പനിക്ക് കഴിയും. ജിയോ പ്ലാറ്റ്ഫോമിൽ 11 വിദേശ നിക്ഷേപക സ്ഥാപനങ്ങൾ നടത്തിയ 1.15 ലക്ഷം കോടിയുടെ നിക്ഷേപമടക്കം ഇതിൽ നിർണായകമായി. റിലയൻസ് ഇൻഡസ്ട്രീസിനെ 2021 മാർച്ചിനകം കടബാധ്യതയിൽനിന്ന് മുക്തമാക്കുമെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ലക്ഷ്യമിട്ടതിലും ഏറെ നേരത്തേ ഈ നേട്ടം കൈവരിച്ചുകഴിഞ്ഞു. Mukesh Ambani Joins Club of Worlds 10 Richest People, Takes 9th Spot

from money rss https://bit.ly/2Bzt7qd
via IFTTT

സെന്‍സെക്‌സില്‍ 125 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 125 പോയന്റ് നേട്ടത്തിൽ 35036ലും നിഫ്റ്റി 44 പോയന്റ് ഉയർന്ന് 10355ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 891 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 196 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 32 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, യുപിഎൽ, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്, ബജാജ് ഫിൻസർവ്, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഗെയിൽ, കോൾ ഇന്ത്യ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, സൺ ഫാർമ, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ പെയിന്റ്സ്, ബാങ്ക് ഓഫ് ബറോഡ, ബെർജർ പെയിന്റ്സ് തുടങ്ങി 78 കമ്പനികളാണ് ചൊവാഴ്ച മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3hSKS4J
via IFTTT

ഇന്ധന വില റെക്കോര്‍ഡ് കുതിപ്പില്‍; 17 ദിവസത്തിനിടെ ഡീസലിന് വര്‍ധിച്ചത് പത്ത് രൂപയോളം

കൊച്ചി: രാജ്യത്തെ പെട്രോൾ, ഡീസൽ വില റെക്കോർഡ് കുതിപ്പിൽ. ഡീസൽ ലിറ്ററിന് 52 പൈസയും പെട്രോൾ ലിറ്ററിന് 19 പൈസയും ചൊവ്വാഴ്ച കൂട്ടി. തുടർച്ചയായ പതിനേഴാം ദിവസമാണ് എണ്ണ കമ്പനികൾ ഇന്ധന വില വർധിപ്പിക്കുന്നത്. കഴിഞ്ഞ 17 ദിവസത്തിനിടെ ഡീസലിന് 9.50 രൂപയും പെട്രോളിന് 8.52 രൂപയുമാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. നിലവിൽ 80.02 രൂപയാണ് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ വില 75.17രൂപയിലുമെത്തി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വിലവർധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്.ജൂൺ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വർധിപ്പിച്ച് തുടങ്ങിയത്. content highlights:Hike in petrol, diesel prices for 17th consecutive day

from money rss https://bit.ly/316avJf
via IFTTT

തെന്നിന്ത്യന്‍ നടി ഉഷ റാണി അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി (62)അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ഉഷാ റാണി. അന്തരിച്ച സംവിധായകന്‍ എന്‍ ശങ്കരന്‍നായരുടെ ഭാര്യയാണ്.

എട്ടാമത്തെ വയസ്സില്‍ ജയില്‍ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിടുന്നത്. തമിഴിലും മലയാളത്തിലുമായി മുപ്പതോളം സിനിമകളിൽ ബേബി ഉഷ നിറഞ്ഞുനിന്നു. എം.ജി.ആറിന്റെയും പ്രേംനസീറിന്റെയുമെല്ലാം അനുജത്തി വേഷങ്ങള്‍ ചെയ്തി‌‌ട്ടുണ്ട്. കമല്‍ ഹാസന്റെ നായികയായി പിന്നീട് മുഖ്യധാരയിലേക്കെത്തിയ ഉഷ റാണി ശിവാജി ഗണേഷന്‍, എം.ജി.ആര്‍ ജയലളിത എന്നിവര്‍ക്കൊപ്പവും സിനിമകള്‍ ചെയ്തു. പ്രേംനസീറിന്റെ മകളായും അനുജത്തിയായും നായികയായുമെല്ലാം സിനിമകളില്‍ വേഷമിട്ടു.

വിവാഹ ശേഷം സിനിമയിൽ താൽക്കാലികമായി വിട്ടു നിന്ന ഉഷാറാണി തൊണ്ണൂറുകളിൽ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. അകം, തലസ്ഥാനം, ഏകലവ്യന്‍, ഭാര്യ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയവേഷവും റാണി അവതരിപ്പിച്ചു.

സംസ്‌കാരചടങ്ങുകള്‍ ഞായറാഴ്ച വൈകീട്ടോടെ ചെന്നൈയില്‍ നടക്കും. മകൻ വിഷ്ണുശങ്കര്‍, കവിത മരുമകളുമാണ്.  



* This article was originally published here

നിഫ്റ്റി 10,300ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 179 പോയന്റ്

മുംബൈ: തുടക്കത്തിലെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. ലാഭമെടുപ്പിനെതുടർന്നുള്ള വില്പനസമ്മർദമാണ് വിപണിയെ ബാധിച്ചത്. എന്നിരുന്നാലും, തുടർച്ചയായി മൂന്നാമത്തെ ദിവസവും നേട്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. നിഫ്റ്റി 10,300ന് മുകളിലെത്തി. സെൻസെക്സ് 179.59 പോയന്റ് നേട്ടത്തിൽ 34,911.32ലും നിഫ്റ്റി 66.80 പോയന്റ് ഉയർന്ന് 10311.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1848 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 853 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, കോൾ ഇന്ത്യ, ബജാജ് ഫിൻസർവ്, വേദാന്ത തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, ഗെയിൽ, ഒഎൻജിസി, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1-2ശതമാനം നേട്ടമുണ്ടാക്കി.

from money rss https://bit.ly/37Sjnnq
via IFTTT

രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി 12 വര്‍ഷത്തിനുശേഷം 'പോസിറ്റീവ്'

കോവിഡ് വ്യാപനംമൂലം രാജ്യത്തെ സാമ്പത്തികമേഖല പൂർണമായും നിശ്ചലമായതിനെതുടർന്ന് കറന്റ് അക്കൗണ്ട് ബാലൻസ് 12 വർഷത്തെ ചരിത്രത്തിലാദ്യമായി ജൂൺ പാദത്തിൽ മിച്ചം രേഖപ്പെടുത്തും. അസംസ്കൃത എണ്ണ, സ്വർണം എന്നിവ ഉൾപ്പടെയുള്ളവയുടെ ഇറക്കുമതിയിൽ കാര്യമായ കുറവുണ്ടായതാണ് കാരണം. ഇതിനുമുമ്പ് 2006-07 സാമ്പത്തിവർഷത്തെ മാർച്ച് പാദത്തിലാണ് അവസാനമായി ബാലൻസ് മിച്ചം രേഖപ്പെടുത്തിയത്. 4.2 ബില്യൺ ഡോളറായിരുന്നു ഇത്. രാജ്യത്തെ മൊത്തം വിദേശനാണ്യത്തിന്റെ വരവും ചെലവും തമ്മിലുള്ള വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മി. 2001-02 മുതൽ 2003-04 സാമ്പത്തികവർഷംവരെ തുടർച്ചയായി മൂന്നുവർഷവും കറന്റ് അക്കൗണ്ട് കമ്മി പോസിറ്റീവായിരുന്നു. 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ കറന്റ് അക്കൗണ്ട് കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.2ശതമാനമായി കുറഞ്ഞിരുന്നു. കമ്മി 140 ഡോളറായാണ് കുറഞ്ഞത്. 2019 ഏപ്രിൽ-ഡിസംബർ കാലയളവിൽ ജിഡിപിയുടെ ഒരുശതമാനമായിരുന്നു ഇത്. രാജ്യത്തെ വിദേശനാണ്യ കരുതൽശേഖരം ആദ്യമായി 50,000 കോടി ഡോളർ പിന്നിട്ടതും ഈയിടെയാണ്.

from money rss https://bit.ly/37PnT5W
via IFTTT

പിപിഎഫിന്റെ പലിശ 46 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക്‌

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 46വർഷത്തെ താഴ്ന്ന നിലവാരത്തിലേയ്ക്കെത്തിയേക്കും. മൂന്നുമാസത്തിലൊരിക്കലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്കരിക്കുന്നത്. ഇതുപ്രകാരം ജൂലായ് ആദ്യവാരത്തിൽ പലിശ നിരക്കിൽ സർക്കാർ മാറ്റംവരുത്തും. സമാന കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികളുടെ പലിശനിരക്ക് കണക്കിലെടുത്താണ് കാലാകാലങ്ങളിൽ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ പരിഷ്കരിക്കുന്നത്. സർക്കാർ ബോണ്ടുകളുടെ ആദായത്തിൽ കാര്യമായ ഇടിവുണ്ടായതിനാൽ ലഘുസമ്പാദ്യ പദ്ധതികളുടെ ആദായത്തിലും കുറവുണ്ടാകും. ഇതോടെ 1974നുശേഷം ഇതാദ്യമായി പിപിഎഫിന്റെ പലിശ എഴുശതമാനത്തിന് താഴെയെത്തും. പിപിഎഫിന്റെ പലിശ നിശ്ചയിക്കുന്നത് 10 വർഷകാലാവധിയുള്ള സർക്കാർ ബോണ്ടുകളുടെ ആദായം അടിസ്ഥാനമാക്കിയാണ്. മുൻപാദത്തിലെ ബോണ്ടിന്റെ ആദായത്തിന്റെ ശരാശരിയെടുത്താണ് തുടർന്നുവരുന്ന പാദത്തിലെ സമ്പാദ്യ പദ്ധതിയുടെ പലിശ പരിഷ്കരിക്കുന്നത്. ഏപ്രിൽ ഒന്നിനുശേഷം ബോണ്ടിൽനിന്നുള്ള ആദായത്തിൽകാര്യമായ കുറവാണുണ്ടായത്. 5.85ശതമാനാണ് നിലവിലെ ആദായം. ലഘു സമ്പാദ്യ പദ്ധതികലുടെ പലിശനിരക്ക് കുറയ്ക്കുമെന്നകാര്യത്തിൽ ഇത് വ്യക്തമായ സൂചന നൽകുന്നു. ഏപ്രിൽ പാദത്തിൽ പിപിഎഫിന്റെ പലിശ 7.9ശതമാനത്തിൽനിന്ന് 7.1ശതമാനമായാണ് കുറച്ചത്. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിന്റെ പലിശ 8.6ശതമാനത്തിൽനിന്ന് 7.4ശതമാനമായും കുറച്ചു. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന്റെ പലിശ 6.8ശതമാനമായി. സുകന്യ സമൃദ്ധിയുടേത് 8.4ശതമാനത്തിൽനിന്ന് 7.6ശതമാനമായും കിസാൻ വികാസ് പ്രതയുടേത് 6.9ശതമാനമായും കുറഞ്ഞു.

from money rss https://bit.ly/2V6i3rC
via IFTTT

Sunday, 21 June 2020

സ്വര്‍ണവില കുതിക്കുന്നു: പവന് 35,680 രൂപയായി

സംസ്ഥാനത്ത് സ്വർണവില ദിനംപ്രതി റെക്കോഡ് നിലവരാത്തിലേയ്ക്ക് ഉയരുന്നു. തിങ്കളാഴ്ച പവന് 160 രൂപകൂടി എക്കാലത്തെയും ഉയർന്ന വിലയായ 35,680 രൂപയിലെത്തി. 4460 രൂപയാണ് ഗ്രാമിന്റെ വില. ശനിയാഴ്ച രണ്ടുതവണയായാണ് വിലയിൽ വർധനവുണ്ടായത്. രാവിലെ 35,400 രൂപയായും ഉച്ചകഴിഞ്ഞ് 35,520 രൂപയായും വിലകൂടി. ഈ വിലയിൽ പണിക്കൂലി, നികുതി, സെസ് എന്നിവ ചേരുന്നതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ 39,000 രൂപയ്ക്ക് മുകളിൽ ഉപഭോക്താവ് നൽകേണ്ടിവരും. ഇന്ത്യ-ചൈന അതിർത്തി സംഘർഷവും രൂപയുടെ മൂല്യത്തകർച്ചയുമാണ് സ്വർണവില റെക്കോഡ് നിലയിലേക്ക് കുതിക്കാൻ കാരണം. കോവിഡിൽ മറ്റ് വിപണികൾ അനിശ്ചിതത്വത്തിലായതും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നതും വില വർധനയ്ക്കിടയാക്കി. ലോകത്ത് സ്വർണ ഉപഭോഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. സ്വർണ ഖനനം താരതമ്യേന കുറച്ചുമാത്രം നടക്കുന്ന ഇന്ത്യയിൽ, ഉപഭോഗത്തിന്റെ ഭൂരിഭാഗവും നിറവേറ്റപ്പെടുന്നത് ഇറക്കുമതിയിലൂടെയാണ്. ഈവർഷം മാത്രം സംസ്ഥാനത്ത് പവൻ വിലയിൽ 6,560 രൂപയുടെ വർധനയാണ് ഉണ്ടായത്. ജനുവരി ഒന്നിന് പവന് 29,000 രൂപയും ഗ്രാമിന് 3,625 രൂപയുമായിരുന്നു വില.

from money rss https://bit.ly/3fPVVKd
via IFTTT

അഞ്ചുദിവസത്തെ കോവിഡ് ചികിത്സയ്ക്ക് ചെലവ് 30,000 രൂപയിലേറെ

കോവിഡ് രോഗികളുടെ ചിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിവൈറൽ മരുന്നായ റെംഡെസിവിർ നിർമിക്കാൻ ഹെറ്റിറോ, സിപ്ല എന്നീ കമ്പനികൾക്ക് അനുമതി ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. റെംഡെസിവിറിന്റെ 100 മില്ലിഗ്രാം കുത്തിവെപ്പ് മരുന്ന് സിപ്രേമി എന്നപേരിൽ സിപ്ല ഇതിനകം പുറത്തിറക്കികഴിഞ്ഞു. ഹെറ്റിറോയാകട്ടെ കോവിഫോർ എന്ന ബ്രാൻഡിലാണ് മരുന്ന് പുറത്തിറക്കിയിട്ടുള്ളത്. മരുന്നിന്റെ വില സിപ്ല പുറത്തുവിട്ടിട്ടില്ലെങ്കിലും 5000-6000 രൂപ നിലവാരത്തിലാകും വിലയെന്ന് ഹെറ്റിറോ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം അഞ്ചുദിവസത്തെ ചികിത്സയ്ക്ക് ഒരു രോഗിക്ക് 30,000 രൂപയോളം ചെലവുവരും. റിസ്ക് മാനേജുമെന്റ് പദ്ധതിയുടെ ഭാഗമായി മരുന്ന് ഉപയോഗത്തിനുള്ള പരിശീലനം നടത്തിവരികയാണെന്ന് കമ്പനി വ്യക്തമാക്കി. സർക്കാർ സംവിധാനം പൊതുവിപണി എന്നിവവഴി മരുന്ന് വിതരണംചെയ്യുമെന്നും കമ്പനി അറിയിച്ചു. ബിഡിആർ ഫാർമയുടെ സഹകരണത്തോടെയാണ് സിപ്ല മരുന്ന് നിർമിക്കുന്നത്. ഹെറ്റിറോ ഇതിനകം മരുന്ന് ലഭ്യമാക്കിയതായി പറയുന്നു. നിലവിൽ രാജ്യത്തെ ആവശ്യത്തിനുള്ള മതിയായ ശേഖരമുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. ഒക്സിജൻ സ്വീകരിക്കുന്ന ഗുരുതരമല്ലാത്ത കോവിഡ് രോഗിക്കൾക്ക് റെംഡെസിവിർ നൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിരുന്നു. എന്നാൽ, മൂത്രാശയപ്രശ്നങ്ങളുള്ളവർക്കും കരൾ സംബന്ധമായ പ്രശ്നമുള്ളവർക്കും ഗർഭിണികൾ, മുലയൂട്ടുന്നവർ, 12വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്കും ഇത്നൽകാൻ പാടില്ലെന്നും നിർദേശമുണ്ട്.

from money rss https://bit.ly/3fKf0xd
via IFTTT

ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം: സെന്‍സെക്‌സ് 35,000 കടന്നു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 292 പോയന്റ് നേട്ടത്തിൽ 35,023ലും നിഫ്റ്റി 91 പോയന്റ് ഉയർന്ന് 10,335ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1288 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 378 ഓഹരികൾ നഷ്ടത്തിലുമാണ്. 81 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കോവിഡിനുള്ള ആന്റിവൈറൽ മരുന്ന് നിർമിക്കാൻ അനുമതി ലഭിച്ചതിനെതുടർന്ന് ഗ്ലെൻമാർക്കിന്റെയും സിപ്ലയുടെയും ഓഹരി വില ആറുശതമാനത്തിലേറെ കുതിച്ചു. ബജാജ് ഫിൻസർവ്, സിപ്ല, ബജാജ് ഫിനാൻസ്, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഓട്ടോ, റിലയൻസ്, ഹീറോ മോ്ട്ടോർകോർപ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. വിപ്രോ, ടാറ്റ മോട്ടോഴ്സ്, എംആൻഡ്എം, ഹിൻഡാൽകോ, ടിസിഎസ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഫാർമ സൂചിക രണ്ടുശതമാനത്തോളം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒന്നരശതമാനം ഉയരത്തിലാണ്.

from money rss https://bit.ly/37WJ4TO
via IFTTT

ഡീസലിന് 16 ദിവസംകൊണ്ട് വര്‍ധിച്ചത് 8.99 രൂപ; പെട്രോള്‍ വില 80 കടന്നു

കൊച്ചി: തുടർച്ചയായ 16-ാം ദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 80 കടന്നു. കൊച്ചിയിൽ ഒരുലിറ്റർ പെട്രോളിന് 79.74 രൂപയും ഡീസലിന് 74.64 രൂപയുമാണ്. വിലവർധന ആരംഭിച്ച 16 ദിവസംകൊണ്ട് പെട്രോളിന് വർധിച്ചത് 8.35 രൂപയാണ്. ഡീസലിന് 8.99 രൂപയും വർധിച്ചു. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ജൂൺ ഏഴാം തീയതി മുതലാണ് വില വർധിച്ചുതുടങ്ങിയത്. Content Highlights:Diesel price increased by Rs 8.99 in 16 days; Petrol prices crossed Rs. 80

from money rss https://bit.ly/2V6P6vQ
via IFTTT

ചൈനീസ് ബഹിഷ്‍കരണം എളുപ്പമല്ല

2020 ഫെബ്രുവരിവരെയുള്ള കണക്കുപ്രകാരം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരക്കമ്മി ഏകദേശം 4700 കോടി ഡോളർ (3.58 ലക്ഷം കോടി രൂപ) ആണ്. അതിനർഥം 3.58 ലക്ഷം കോടിയുടെ വസ്തുക്കൾ ഇന്ത്യ അധികമായി ഇറക്കുമതി ചെയ്യുന്നെന്നാണ്. അസംസ്കൃതവസ്തുക്കൾ കൂടുതൽ കയറ്റുമതി ചെയ്യുന്പോൾ മൂല്യവർധിത ഉത്പന്നങ്ങളും രാസസംയുക്തങ്ങളും ഉപഭോക്തൃ ഉത്പന്നങ്ങളുമാണ് ഇറക്കുമതി ചെയ്യുന്നത്. ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കാൻ ഇന്ത്യ ശ്രമിച്ചുതുടങ്ങിയിട്ട് ഏറെ നാളായെങ്കിലും ഇനിയുമത് ലക്ഷ്യംകണ്ടിട്ടില്ല. ഔഷധനിർമാണം, സ്മാർട്ട് ഫോൺ, ഇലക്ട്രോണിക്- ഇലക്ട്രിക്കൽ ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, വലിയ യന്ത്രങ്ങളും അവയുടെ ഘടകങ്ങളും തുടങ്ങി എല്ലാ മേഖലയിലും ഇന്ത്യൻ വിപണിയിൽ കാണുന്നത് ചൈനയുടെ സന്പൂർണാധിപത്യമാണ്. ചൈനയിലെ ഒരു വീട്ടിൽപ്പോലും ഇന്ത്യൻനിർമിത ഉത്പന്നങ്ങൾ ഉണ്ടാകില്ല. എന്നാൽ, ഇന്ത്യയിലെ ഓരോ വീട്ടിലും ഉപയോഗിക്കുന്ന മൊബൈൽഫോൺമുതൽ റെഫ്രിജറേറ്റർ, ടെലിവിഷൻ തുടങ്ങി എല്ലാ ഉപകരണങ്ങളിലും അതിൻറെ ഘടകങ്ങളിലും ചൈനീസ് സാന്നിധ്യമുണ്ട്. ഇവയെ ബഹിഷ്കരിച്ചുകൊണ്ട് ഇന്ത്യൻ നിർമിത ഉത്പന്നങ്ങളെ പകരംവെക്കാൻ ഒറ്റദിവസംകൊണ്ടു കഴിയില്ല. അതിന് വർഷങ്ങളെടുക്കും. വിപുലമായ അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന നിക്ഷേപവും അതിന് ആവശ്യമായുണ്ട്. ഔഷധനിർമാണം ഇന്ത്യയിൽ ഔഷധ നിർമാണത്തിനായുള്ള രാസഘടകങ്ങളുടെ 80 ശതമാനവും എത്തുന്നത് ചൈനയിൽനിന്നാണ്. ഇതു പെട്ടെന്ന് നിർത്തിയാൽ ജീവൻരക്ഷാ മരുന്നുകളുടെയും ആൻറിബയോട്ടിക്കുകളുടെയും ഉത്പാദനം നിലയ്ക്കും. എറിത്രോമൈസിൻ, സെഫാലോസ്പോറിൻസ്, പെൻസിലിൻ പോലുള്ള മരുന്നുകളുടെ നിർമാണത്തിനുള്ള 90 ശതമാനം ഘടകങ്ങൾക്കും ഇന്ത്യൻ കന്പനികൾ ആശ്രയിക്കുന്നത് ചൈനയെയാണ്. 2019-ൽ 17,400 കോടി രൂപയുടെ ആക്ടീവ് ഫർമസ്യൂട്ടിക്കൽ ഇൻഗ്രേഡിയൻറ്സ് (എ.പി.ഐ.) ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനത്തെത്തുടർന്ന് ചൈനയിൽനിന്ന് രാസസംയുക്തങ്ങളുടെ വരവുകുറഞ്ഞത് വിലവർധനയ്ക്ക് കാരണമായിരുന്നു. ചൈനയുമായി സംഘർഷം മുറുകിവരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ പുതിയ സ്രോതസ്സുകൾക്കായി ശ്രമിക്കുന്നുണ്ട്. ഇത് ചെലവുയർത്തും. ഓരോ മരുന്നിന്റെയും വില കൂടും. അതായത്, ചൈനീസ് ഉത്പന്ന ബഹിഷ്കരണം ഈ മേഖലയിൽ പെട്ടെന്ന് പ്രായോഗികമല്ല. 20 വർഷംമുന്പ് മരുന്നുകൾക്കുള്ള രാസസംയുക്തങ്ങൾ ഇന്ത്യയിൽത്തന്നെ ഉത്പാദിപ്പിച്ചിരുന്നു. ചെലവുചുരുക്കലിൻറെ ഭാഗമായി ഇന്ത്യൻ ഫാർമ കന്പനികൾ ചൈനയെ ആശ്രയിക്കാൻ തുടങ്ങിയതോടെ ഇതു നിലച്ചു. 1991-ൽ ഔഷധ രാസസംയുക്ത ഇറക്കുമതി ഒരു ശതമാനം മാത്രമായിരുന്നത് 2019-ൽ 70 ശതമാനത്തിലെത്തി. സ്മാർട്ട്ഫോൺ-ഇലക്ട്രോണിക് ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഫോൺ ബ്രാൻഡുകളായ എം.ഐ., ഷവോമി, വിവോ, റിയൽമി, ഒപ്പോ തുടങ്ങിയവയെല്ലാം ചൈനീസ് കന്പനികളാണ്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുടെ 60 മുതൽ 70 ശതമാനംവരെ ഈ കന്പനികൾ കൈവശപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയിലാണ് ഉത്പാദനമെങ്കിലും (അസംബ്ലിങ് മാത്രം) ഘടകങ്ങളെല്ലാം നിർമിക്കുന്നത് ചൈനയിൽത്തന്നെ. ലനോവോ, ആപ്പിൾ, സാംസങ് പോലുള്ള മറ്റു രാജ്യങ്ങളിലെ കന്പനികളുടെയും ഘടകങ്ങളെത്തുന്നത് ചൈനയിൽനിന്നാണ്. സ്മാർട്ട്ഫോണിൻറെ കാര്യത്തിൽ മാത്രമല്ല, ടെലിവിഷൻ, ലാപ് ടോപ്പുകൾ, കംപ്യൂട്ടർ, റെഫ്രിജറേറ്റർ, എയർ കണ്ടീഷണറുകൾ എന്നിങ്ങനെ എല്ലാ മേഖലയിലും ചൈനയുടെ ആധിപത്യം പ്രകടമാണ്. ലാപ്ടോപ്പ് വിപണിയിലും സ്മാർട്ട് ടി.വി. വിപണിയിലും ചൈനീസ് മൊബൈൽ കന്പനികൾ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കുറഞ്ഞവിലയിൽ മികച്ച സാങ്കേതിക മേന്മയുള്ള ഉത്പന്നങ്ങളെത്തിക്കാനാകുന്നെന്നതാണ് ഈ കന്പനികളുടെ ഉത്പന്നങ്ങളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. 2017-'18 കാലത്ത് ഇന്ത്യയുടെ ഇലക്ട്രിക്കൽ-ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ 60 ശതമാനം വിപണി ആവശ്യങ്ങളും പരിഹരിച്ചത് ചൈനയായിരുന്നു. ചൈനയുടേതിനു സമാനമായി ഇലക്ട്രോണിക് നിർമാണരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് വർഷങ്ങൾ വേണ്ടിവരുമെന്ന് എച്ച്.പി.യുടെയും ലനോവോയുടെയും മേധാവികൾ ഒരുപോലെ പറയുന്നു. വേണ്ടത് ആസൂത്രണവും കാര്യക്ഷമമായ നടപ്പാക്കലും ഉത്പാദനമേഖലയിൽ ഗവേഷണ പ്രവർത്തനങ്ങൾ പരിപോഷിപ്പിച്ച് ആഭ്യന്തര ഉത്പാദന പ്രക്രിയ വർധിപ്പിക്കേണ്ട സമയമായെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇനിയും ഇന്ത്യക്ക് ചൈനയെ അമിതമായി ആശ്രയിക്കാനാകില്ലെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നു. ഇതിനുള്ള നയരൂപവത്കരണം മുന്നോട്ടുപോകുകയാണെന്നാണ് മന്ത്രി നൽകുന്ന സൂചന. മികച്ച ആസൂത്രണവും കാര്യക്ഷമമായ രീതിയിൽ പദ്ധതികൾ നടപ്പാക്കലുമാണ് ഇതിനുവേണ്ടത്. വിദേശ കന്പനികളെ ഇന്ത്യയിൽ നിക്ഷേപവുമായി എത്തിക്കാനാവശ്യമായ സാഹചര്യങ്ങളൊരുക്കി നൽകുകയാണ് വേണ്ടത്. • ഇന്ത്യയുടെ ഏറ്റവും ഉയർന്ന വ്യാപാരക്കമ്മി ചൈനയുമായി. 2019 സാന്പത്തികവർഷം 5350 കോടി ഡോളർ (ഏകദേശം 4.07 ലക്ഷം കോടി രൂപ). 2019 ഏപ്രിൽമുതൽ 2020 ഫെബ്രുവരിവരെ വ്യാപാരക്കമ്മി 4680 കോടി ഡോളറാണ് (3.56 ലക്ഷം കോടി രൂപ). • ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ ചൈന മൂന്നാമതു മാത്രം. 8.70 ശതമാനം വിപണിവിഹിതം. 16.90 ശതമാനവുമായി അമേരിക്ക ഒന്നാമത്. 9.30 ശതമാനവുമായി യു.എ. ഇ. രണ്ടാമത് • രാജ്യത്തേക്കുള്ള ഇറക്കുമതിയിൽ 17.60 ശതമാനം വിഹിതവുമായി ചൈന മുന്നിൽ. അമേരിക്കയ്ക്ക് 7.60 ശതമാനവും യു.എ.ഇ.യ്ക്ക് 6.40 ശതമാനവുമാണ് വിഹിതം. സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ അഞ്ചുവർഷത്തിനിടെ ചൈനയിലെ ടെക് കന്പനികൾ നടത്തിയിരിക്കുന്ന നിക്ഷേപം 550 കോടി ഡോളറിനടുത്തു(42,000 കോടി രൂപ)വരും. ബിഗ് ബാസ്കറ്റ്, സൊമാറ്റോ, പേടിഎം, പേടിഎം മാൾ, സ്നാപ്ഡീൽ, ഒല, സ്വിഗ്ഗി പോലുള്ള ടെക്നോളജി സ്റ്റാർട്ടപ്പുകളിൽ ആലിബാബ, ഷവോമി, ടെൻസെൻറ്, ചൈന-യുറേഷ്യ ഇക്കണോമിക് കോ-ഓപ്പറേഷൻ ഫണ്ട്, ദീദി ഷുസിങ്, ഷൻവേ കാപിറ്റൽ, ഫോസൺ കാപിറ്റൽ തുടങ്ങിയ സംരംഭങ്ങളാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഔദ്യോഗികമായി ചൈനയിൽനിന്ന് നേരിട്ടുള്ള വിദേശനിക്ഷേപം 234 കോടി ഡോളർ (17,800 കോടി രൂപ) ആണ്. അതേസമയം, മറ്റു രാജ്യങ്ങൾ മുഖേനയുള്ളതുകൂടി ചേർത്താൽ ഇത് 600-800 കോടി ഡോളർവരെ (45,000 മുതൽ 60,000 കോടി രൂപവരെ) വരുമെന്ന് വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസന മേഖലയിൽ അടുത്തിടെയായി ചൈനീസ് സ്ഥാപനങ്ങൾ വലിയതോതിൽ നിർമാണ കരാറുകൾ ഏറ്റെടുക്കുന്നുണ്ട്. ഇന്ത്യയിലെ റീജണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റംസിൽ ജൂൺ 12-ന് ചൈനയിൽനിന്നുള്ള ഷാങ്ഹായ് ടണൽ എൻജിനിയറിങ് കന്പനി 1126 കോടി രൂപയുടെ കരാറാണ് നേടിയത്. റെയിൽവേ, റോഡ്, പാലങ്ങൾ തുടങ്ങിയ നിർമാണപദ്ധതികളിലെല്ലാം ചൈനീസ് കന്പനികളുടെ സാന്നിധ്യം ഉയരുന്നു. ചൈനയിൽനിന്നുള്ള വിനോദസഞ്ചാരികൾ വഴി ഇന്ത്യക്കു ലഭിച്ചിരുന്ന വാർഷിക വരുമാനം 4000 കോടി രൂപയ്ക്കു മുകളിലാണ്. Content Highlights: Possibility of Boycott china call in India

from money rss https://bit.ly/3fPBnkL
via IFTTT

Prithviraj Remembers Father Sukumaran On His 23rd Death Anniversary: Shares An Emotional Post!

Prithviraj Remembers Father Sukumaran On His 23rd Death Anniversary: Shares An Emotional Post!
Prithviraj Sukumaran, the talented actor-filmmaker has been highly active on social media platforms ever since he is back in Kerala. Recently, the actor shared a special post about his late father Sukumaran, which left the cine-goers and industry members equally emotional. Prithviraj

* This article was originally published here

Saturday, 20 June 2020

Producer Kulathoor Bhaskaran Nair Breathes His Last At The Age Of 83

Producer Kulathoor Bhaskaran Nair Breathes His Last At The Age Of 83
Renowned Malayalam film producer Kulathoor Bhaskaran Nair passed away on Monday in Thiruvananthapuram. He was 83. As per reports, he was suffering from age-related illness for the past few weeks. Also a screenwriter, Nair was one among the ones who spearheaded

* This article was originally published here