121

Powered By Blogger

Friday, 24 July 2020

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 14 ലക്ഷംകോടി കടന്നു

ന്യൂഡൽഹി: വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില നാലുശതമാനത്തിലേറെ കുതിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 14 ലക്ഷം കോടി രൂപ കടന്നു. കമ്പനിയുടെ ഭാഗികമായി അടച്ചുതീർത്ത ഓഹരികൾ വിപണിയിൽ വേറെയാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതിന്റെ മൂല്യമാകട്ടെ 53,821 കോടിയുമായി. ഇതുകൂടി ചേരുമ്പോഴാണ് മൊത്തംമൂല്യം 14,07,854.41 കോടിയായി ഉയർന്നത്. രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയുടെ ഓഹരി വില വെള്ളിയാഴ്ച 4.32ശതമാനമുയർന്ന് എക്കാലത്തെയും ഉയർന്ന നിലവാരമായ 2,149.70 രൂപയിലെത്തി. വ്യാഴാഴ്ചയും ഓഹരി വിലയിൽ മൂന്നുശതമാനം കുതിപ്പുണ്ടായിരുന്നു. ഭാഗികമായി അടച്ചുതീർത്ത ഓഹരിയുടെ വില 1,299 നിലവാരത്തിലുമാണ്. അവകാശ ഓഹരി അനുവദിച്ചതിനെതുടർന്ന് ഈ ഓഹരികൾ ജൂൺ 15നാണ് വിപണിയിൽ ലിസ്റ്റ് ചെയ്തത്. വിപണിമൂല്യത്തിന്റെകാര്യത്തിൽ രണ്ടാംസ്ഥാനം ടിസിഎസിനാണ്. 8,07,419.38 കോടി നിലവാരത്തിലാണ് ടിസിഎസിന്റെ മൂല്യം. 6,11,095.46 കോടി മൂല്യവുമായി എച്ച്ഡിഎഫ്സി ബാങ്കാണ് മൂന്നാംസ്ഥാനത്ത്.

from money rss https://bit.ly/3hxyJRQ
via IFTTT

ചൈനയിലല്ല, ചെന്നൈയില്‍: ആപ്പിള്‍ ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങി

കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിക്ക് അംഗീകാരമായി ആപ്പിൾ ഐഫോൺ 11 ഇന്ത്യയിൽ നിർമാണം തുടങ്ങി. ചെന്നൈയിലെ ഫോക്സ്കോൺ പ്ലാന്റിലാണ് ആപ്പിളിന്റെ മുൻനിര ഉത്പന്നമായ ഐഫോൺ 11 നിർമിക്കുന്നത്. രാജ്യത്തിന് മികച്ച മാതൃകയായി ആപ്പിൾ ഇന്ത്യയിൽ ഐഫോൺ 11 നിർമിക്കാൻ തുടങ്ങിയതായി വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വെള്ളിയാഴ്ച ട്വിറ്ററിൽ കുറിച്ചു. ഇതിനുമുമ്പ് ഐഫോൺ എക്സ്ആർ ബെംഗളുരുവിൽ ഘടകഭാഗങ്ങൾ ചേർത്ത് നിർമാണം ആരംഭിച്ചിരുന്നു. ഐ ഫോൺ എസ്ഇ 2020 ബെംഗളുരുവിനടുത്തുള്ള വിസ്ട്രോൺ പ്ലാന്റിൽ നിർമിക്കാനുള്ള പദ്ധതിയും ആപ്പിളിനുണ്ട്. ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ഫോക്സ്കോൺ ഈ മാസം ആദ്യം ഐ ഫോൺ നിർമിക്കുന്നതിനുള്ള പ്ലാന്റ് വിപുലീകരണത്തിനായി 100 കോടി ഡോളർവരെ നിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്നു. ഫോക്സ്കോണിന് പുറമെ രണ്ടാമത്തെ വലിയ ഐഫോൺ നിർമാതാക്കളായ പെഗാട്രോണും ഭാവിയിൽ ഇന്ത്യയിൽ നിക്ഷേപംനടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

from money rss https://bit.ly/2CzsyxR
via IFTTT

Mammootty's CBI 5: SN Swamy Makes An Interesting Revelation!

Mammootty's CBI 5: SN Swamy Makes An Interesting Revelation!
Mammootty is all set to play the popular character Sethurama Iyer once again, in the highly anticipated 5th installment of the CBI Series. The project, which has been tentatively titled as CBI 5, will start rolling as megastar's first project post

* This article was originally published here

സ്വകാര്യവത്കരണം: ഭാരത് പെട്രോളിയം കോര്‍പ്പറേഷനിലും വിആര്‍എസ്

സ്വകാര്യ വത്കരണത്തിന്റെ ഭാഗമായി പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷ(ബിപിസിഎൽ)നിലെ ജീവനക്കാർക്ക് വിആർഎസ് നടപ്പാക്കുന്നു. 45 വയസ്സിനുമുകളിലുള്ളവർക്കാണ് വിആർഎസ് അനുവദിക്കുന്നത്. ഇതുപ്രകാരം കമ്പനിയിലെ 60ശതമാനം ജീവനക്കാരും വിആർഎസിന് യോഗ്യരാണെന്നാണ് വിലയിരുത്തൽ. നിലവിൽ 11,894 പേരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. ഓഹരി വിറ്റഴിക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനാൽ ജീവനക്കാരിലേറെപ്പേർ അസംതൃപ്തരാണെന്നാണ് സംഘടനകൾ പറയുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽപേർ വിആർഎസിന് അപേക്ഷിച്ചേക്കും. വിആർഎസിന് താൽപര്യമുള്ളവർ ഓഗസ്റ്റ് 13നകം അപേക്ഷ നൽകണം. സെപ്റ്റംബർ 30ഓടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി തുടർനടപടികളിലേയ്ക്കുകടക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രകടനം എന്നിവ വിലിയിരുത്തിയാകും അന്തിമതീരുമാനമെടുക്കുക. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ജീവനക്കാർക്കുള്ള ശമ്പളത്തിനുംമറ്റുമായി കമ്പനിക്ക് ചെലവായത് 3,664.18 കോടി രൂപയാണ്.

from money rss https://bit.ly/3eWDMtg
via IFTTT

Thursday, 23 July 2020

വീണ്ടും റെക്കോഡ് കുറിച്ചു: സ്വര്‍ണവില 38,000 രൂപയിലേയ്ക്ക്

തുടർച്ചയായി നാലാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡ് കുറിച്ചു. വെളളിയാഴ്ച പവന് 480 രൂപകൂടി 37,880 രൂപയായി. 4735 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന് 120 രൂപ വർധിച്ച് 37,400 രൂപയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന് പുറമെ, ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കുറയുന്നതാണ് ഇന്ത്യയിൽ വില പുതിയ ഉയരങ്ങളിലെത്താൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ വ്യാഴാഴ്ച ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1,900 ഡോളറിലാണ് ക്ലോസ് ചെയ്തതെങ്കിലും വെള്ളിയാഴ്ച 1,885.62 നിലവാരത്തിലെത്തി.കോവിഡ് വ്യാപനത്തിനിടയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് ഉയരുന്നതാണ് വിലവർധനയ്ക്ക് കാരണം.

from money rss https://bit.ly/2OQG8PV
via IFTTT

നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പുതിയ തൊഴില്‍ പദ്ധതി പരിഗണനയില്‍

രാജ്യത്തെ നഗരങ്ങളിലെ തൊഴിലില്ലാത്ത ചെറുപ്പാക്കാർക്കായി പുതിയ പദ്ധതി അവതരിപ്പിക്കാൻ സർക്കാർ. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തിക തളർച്ചയിൽനിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് മുൻഗണന നൽകി പദ്ധതി അവതരിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള പാവപ്പെട്ടവർക്കും കുടിയേറ്റക്കാർക്കുമായാണ് പദ്ധതി വിഭാവനംചെയ്യുന്നത്. പ്രധാനമന്ത്രി നേരന്ദ്ര മോദി കഴിഞ്ഞമാസം പ്രഖ്യാപിച്ച ഗരിബ് കല്യാൺ റോസ്ഗാർ അഭിയാന് സമാനമായോതോ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പരിഷ്കരിച്ചതും നഗരകേന്ദ്രീകൃതമായതുമായ പദ്ധതിയോ ആകും പരിഗണിക്കുക. സാമ്പത്തിക മേഖലയ്ക്ക് ഉണർവേകുന്നതിന് രണ്ടാംഘട്ട ശ്രമങ്ങളുടെ ഭാഗമായി വർഷത്തിന്റെ രണ്ടാംപകുതിയോടെയാകും പദ്ധതി പ്രഖ്യാപിക്കുക. നിലവിൽ ഗ്രാമീണ മേഖല സജീവമാണെന്നും നഗരങ്ങളിലെ സാമ്പത്തിക വ്യവസ്ഥയാണ് പുനരുജ്ജീവിപ്പിക്കേണ്ടതെന്നുമുള്ള വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് പദ്ധതി ആസുത്രണംചെയ്യുന്നത്. ധനപരമായ സർക്കാരിന്റെ ഇടപെടൽ ഗ്രാമീണ പദ്ധതികളുടെ വ്യാപനത്തിനും ഇടയാക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഗരീബ് കല്യാൺ പദ്ധതിപ്രകാരം 50,000 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ഇതിൽ 10,000 കോടി രൂപ ഇതിനകം ചെലവാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ നഗരങ്ങളിൽ നിശ്ചിത ദിവസങ്ങൾ തൊഴിൽ ഉറപ്പുനൽകുന്ന പദ്ധതികൾ വിവിധ സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിവരുന്നുണ്ട്.

from money rss https://bit.ly/2E5Up91
via IFTTT

സെന്‍സെക്‌സില്‍ 244 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആവസാനദിനത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 244 പോയന്റ് താഴ്ന്ന് 37,895ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തിൽ 11144ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 313 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 641 ഓഹരികൾ നഷ്ടത്തിലുമാണ്. 54 ഓഹരികൾക്ക് മാറ്റമില്ല. സൺ ഫാർമ, റിലയൻസ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ബപിസിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, ഐഷർമോട്ടോഴ്സ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഐടിസി, ഏഷ്യൻ പെയിന്റ്സ്, അംബുജ സിമെന്റ്സ് തുടങ്ങി 71 കമ്പനികളാണ് വെള്ളിയാഴ്ച പാദഫലങ്ങൾ പുറത്തുവിടുന്നത്.

from money rss https://bit.ly/30AnctS
via IFTTT

മലയാളി സ്റ്റാർട്ട് അപ്പില്‍ 23.25 കോടിയുടെ മൂലധന ഫണ്ടിങ്

കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന തൊഴിൽ പരിശീലന സ്റ്റാർട്ട് അപ്പായ 'എൻട്രി' (Entri) ആറുമാസത്തിനിടെ 23.25 കോടി രൂപയുടെ (31 ലക്ഷം ഡോളർ) മൂലധന നിക്ഷേപം നേടി. പ്രാരംഭ വെഞ്ച്വർ ക്യാപ്പിറ്റൽ സ്ഥാപനമായ ഗുഡ് ക്യാപ്പിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരിൽ നിന്നാണ് മൂലധന സമാഹരണം നടത്തിയിരിക്കുന്നത്. 2020 ഫെബ്രുവരിയിൽ 14 ലക്ഷം ഡോളർ നേടിയതിന് പിന്നാലെ ഇപ്പോൾ 17 ലക്ഷം ഡോളർ കൂടി സമാഹരിച്ചിരിക്കുകയാണ്. കാസർകോട് സ്വദേശി മുഹമ്മദ് ഹിസാമുദ്ദീൻ, തൃശ്ശൂർ സ്വദേശി രാഹുൽ രമേശ് എന്നിവരുടെ നേതൃത്വത്തിൽ 2017-ൽ ആരംഭിച്ച സംരംഭം മൊബൈൽ ആപ്പിലൂടെ മത്സരപരീക്ഷാ പരിശീലനത്തിന് പുറമെ, മെച്ചപ്പെട്ട തൊഴിലവസരം നേടാനുള്ള നൈപുണ്യ പരിശീലനവും നൽകിവരുന്നു. മലയാളത്തിലുള്ള കോഴ്സുകളുമായായിരുന്നു തുടക്കമെങ്കിലും ഇപ്പോൾ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും പരിശീലനം ഒരുക്കുന്നുണ്ട്. ഉപയോക്താക്കളുടെ എണ്ണം 30 ലക്ഷം കടന്നിട്ടുണ്ട്. ഇതിൽ 20 ലക്ഷവും കേരളത്തിൽ നിന്നുള്ളവരാണ്. ഒന്നര വർഷത്തിനുള്ളിൽ ഒരു കോടി ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നതെന്ന് 'എൻട്രി'യുടെ സ്ഥാപകനും സി.ഇ.ഒ.യുമായ മുഹമ്മദ് ഹിസാമുദ്ദീൻ പറഞ്ഞു. പുതുതായി സമാഹരിച്ച തുക പുതിയ കോഴ്സുകൾ ഒരുക്കാനും വിപണനത്തിനുമാവും ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്ക്ഡൗൺ കാലത്ത് ഉപയോക്താക്കളുടെ എണ്ണത്തിൽ 100 ശതമാനവും വരുമാനത്തിൽ 150 ശതമാനവും വർധന കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച അധ്യാപകരുടെ ക്ലാസുകൾ ഒരുക്കുന്നതിലൂടെയാണ് ഇത് സാധ്യമായത്. 300 രൂപ മുതലാണ് കോഴ്സുകളുടെ ഫീസ്. ലോക്ക്ഡൗൺകാലത്ത് പ്രത്യേക ഓഫറിൽ കോഴ്സുകൾ ലഭ്യമാക്കി. കോളേജ് പഠനകാലത്ത് തന്നെ സ്റ്റാർട്ട് അപ്പ് സംരംഭകത്വത്തിലേക്ക് ഇറങ്ങിയ ഹിസാമുദ്ദീൻ, 'എസ്.എം.എസ്. ഗ്യാൻ' എന്ന സ്റ്റാർട്ട് അപ്പിലൂടെയാണ് ശ്രദ്ധേയനായത്.

from money rss https://bit.ly/32MNagE
via IFTTT

ലോകത്തെ 50 കമ്പനികളുടെ പട്ടികയില്‍ ഇടംപിടിച്ച് റിലയന്‍സ്

ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള 50 കമ്പനികളുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ഇടംപിടിച്ചു. വ്യാഴാഴ്ച കമ്പനിയുടെ ഓഹരി വില 56.55 രൂപ ഉയർന്ന് 2,060.65 രൂപയിലെത്തിയതോടെ വിപണിമൂല്യം 13 ലക്ഷം കോടി രൂപ കടന്നു. ഇതോടെയാണ് ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ആൽഫബെറ്റ് (ഗൂഗിൾ) തുടങ്ങിയ ആഗോള വമ്പന്മാരോടൊപ്പം ഇന്ത്യയുടെ റിലയൻസിന് ഇടംപിടിക്കാനായത്. 1.7 ലക്ഷം കോടി ഡോളർ മൂല്യമുള്ള സൗദി അരാംകോയാണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി. റിലയൻസിന്റെ സ്ഥാനം 48 ആണ്. ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ഈ സ്ഥാനത്തെത്തുന്നത്. ആദ്യ 100-ൽ ഇടംപിടിച്ചിട്ടുള്ള ഇന്ത്യൻ കമ്പനി റിലയൻസിന് പുറമെ ടി.സി.എസ്. മാത്രമാണ്. ഏഷ്യയിൽ നിന്നുള്ള കമ്പനികളിൽ പത്താം സ്ഥാനത്താണ് റിലയൻസ്.

from money rss https://bit.ly/2ZVkYqb
via IFTTT

പള്ളി മുതല്‍ ഗാന്ധി വരെ; സ്വയംഭോഗമെന്ന ഏറ്റവും സുരക്ഷിതമായ ലൈംഗികാനന്ദത്തോട് എന്തുകൊണ്ടാണ് ഇത്രയേറെ എതിര്‍പ്പുകള്‍?

[ഇതിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം: 'പാപ'ത്തില്‍ നിന്ന് 'സമൂഹനന്മ'യിലേക്ക്; സ്വയംഭോഗത്തെക്കുറിച്ചുളള സങ്കല്‍പ്പങ്ങള്‍ ലോക്ഡൗണ്‍ മാറ്റിമറിക്കുമ്പോള്‍]

ഭാഗം 2

വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വേനല്‍ക്കാലത്തെ ഉച്ച തിരിഞ്ഞ സമയം. ഞങ്ങളുടെ സ്‌കൂള്‍ പ്രിന്‍സിപ്പാളില്‍ - ക്ലീന്‍ ഷേവ് ചെയ്ത ഒരു കാത്തലിക് പുരോഹിതന്‍ - നിന്ന് അസാധാരണമായ ഒരു 'ധാര്‍മികോപദേശ'മെത്തി. 'അസന്മാര്‍ഗിക' പ്രവര്‍ത്തികളോട് കര്‍ശന നിലപാടുള്ള, കടുത്ത ശിക്ഷ ഉറപ്പാക്കുന്നതില്‍ പേരുകേട്ടയാളായിരുന്നു ഈ പുരോഹിതന്‍.

കുറ്റവാളികള്‍ക്കുള്ള കടുത്ത ശിക്ഷ പ്രഖ്യാപിക്കുന്നതുപോലെ, ഇന്റര്‍കോം ബോക്‌സിലൂടെ പ്രിന്‍സിപ്പാളിന്റെ ശബ്ദം ഞങ്ങളുടെ ക്ലാസ് മുറിയില്‍ മുഴങ്ങി. "സദാചാര ദുര്‍നടപ്പിന്റെ പേരില്‍ ഒമ്പത്-സിയിലെ ടോണിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരിക്കുന്നു" എന്നതായിരുന്നു ആ അറിയിപ്പ്. അതിനൊപ്പം, ഭീഷണി നിറഞ്ഞു നില്‍ക്കുന്ന ഒരു അറിയിപ്പ് കൂടി പിന്നാലെ വന്നു: "സ്‌കൂളിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പരാജയപ്പെടുന്ന ആരെയും മുന്നറിയിപ്പില്ലാതെ തന്നെ സ്‌കൂളില്‍ നിന്ന് ഡിസ്മിസ് ചെയ്യുന്നതായിരിക്കും" എന്നതായിരുന്നു അത്.

ഈ അറിയിപ്പ് വന്നതോടെ ടോണി ചെയ്തിരിക്കാന്‍ ഇടയുള്ള 'കുറ്റകൃത്യം' എന്തായിരിക്കും എന്നതു സംബന്ധിച്ച ഊഹാപോഹങ്ങള്‍ കൊണ്ട് ക്ലാസ് മുറി പ്രകമ്പിതമായി. ഏതായാലും ഇന്റര്‍വെല്‍ സമയത്ത് ഈ ഊഹാപോഹങ്ങള്‍ക്ക് അറുതിയായി. സദാചാര ദുര്‍നടപ്പ് എന്ന വാചകത്തില്‍ പ്രിന്‍സിപ്പാള്‍ ഒളിച്ചു വന്ന ആ കുറ്റകൃത്യം ഒമ്പത്-സിയിലെ ബിബിസി എന്നു വിളിക്കുന്ന ബ്രിജേഷ് ഞങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തി. ക്ലാസിലിരുന്ന് സ്വയംഭോഗം ചെയ്യുന്നതിനിടെ ടോണിയെ പിടികൂടുകയായിരുന്നു.

ലൈംഗികതയെക്കുറിച്ചുള്ള ചെറിയ സംസാരങ്ങള്‍ പോലും ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇന്നും നിഷിദ്ധമാണ്. കുട്ടികള്‍ കൗമാരപ്രായത്തിലെത്തുന്നതോടെ അവര്‍ സ്വയംഭോഗം ചെയ്യുന്നുണ്ടോ എന്ന കാര്യത്തില്‍ അതീവശ്രദ്ധയാണ് മാതാപിതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരുമൊക്കെ പുലര്‍ത്തുന്നത്. (19-ാം നൂറ്റാണ്ടിലെ യൂറോപ്പിലെ സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ കാല് അടുപ്പിച്ചു വച്ചോ വിലങ്ങനെ വച്ചോ ഇരിക്കുന്നത് തടയുന്ന 'ആന്റി മാസ്റ്റര്‍ബേറ്ററി' ബഞ്ചുകള്‍ ഉണ്ടായിരുന്നു). സ്വയംഭോഗം ചെയ്യുന്നത് കണ്ടുപിടിക്കപ്പെടുന്നത് കൗമാരക്കാര്‍ക്ക് സ്വയം നാണക്കേടുണ്ടാക്കുന്നതും അവരുടേത് മോശം സ്വഭാവമാണെന്ന് ചിത്രീകരിക്കുന്നതുമായ കാര്യമാണ് ഇന്നും. അന്ധതയുണ്ടാക്കുമെന്നും മാനസിക വിഭ്രാന്തിക്കിടയാക്കുമെന്നും ഉള്ളംകൈയില്‍ രോമങ്ങള്‍ വളരുമെന്നും ക്ഷയത്തിനു കാരണമാകുമെന്നും എന്തിനേറെ മരണം വരെ സംഭവിക്കാമെന്നുമൊക്കെയാണ് സ്വയംഭോഗത്തെക്കുറിച്ച് ഇന്നും പലരുടെയുമുള്ളിലുമുള്ള ആശങ്കയെന്ന് നിരവധി സര്‍വെകള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തെ ഏറ്റവും സാധാരണവും 'സുരക്ഷിതവുമായ ലൈംഗിക പ്രവര്‍ത്തി'യെക്കുറിച്ച് എന്തുകൊണ്ടാണ് ഇത്രയേറെ ഭയവും പരിഭ്രമവും?

എല്ലാം തുടങ്ങുന്നത് ഒരു മുറിവൈദ്യനില്‍ നിന്ന്

മധ്യകാലഘട്ടത്തിന്റെ തുടക്കം മുതല്‍ സ്വയംഭോഗമുള്‍പ്പെടെ എല്ലാത്തരത്തിലുമുള്ള ഉത്പാദനപരമല്ലാത്ത ലൈംഗികതയെ ക്രൈസ്തവ സഭ തള്ളിപ്പറഞ്ഞിട്ടുണ്ട്. 'ആന്തരികമായി താറുമാറായ പാപം' എന്നാണ് സഭ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇത്തരത്തില്‍ സ്വയംഭോഗത്തെ പ്രതി ഭയവും പരിഭ്രാന്തിയുമെല്ലാം പരത്തുന്നതില്‍ പ്രധാനമായും ഉത്തരവാദിയായ ഒരാളുണ്ട്. 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, പിന്നീട് മുറിവൈദ്യനായി മാറിയ ദൈവശാസ്ത്രകാരന്‍ ബെക്കര്‍.

1715-ല്‍ ബെക്കര്‍ ഇംഗ്ലണ്ടില്‍ ഒരു ലഘുലേഖ പുറത്തിറക്കി. "ഒനാനിയ, അല്ലെങ്കില്‍, സ്വയം മലിനീകരണത്തിന്റെ കടുത്ത പാപം, അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍, വെറുക്കപ്പെട്ട ഈ കാര്യം നടത്തുന്നതുവഴി സ്വയം മുറിവേല്‍പ്പിക്കുന്ന ഇരു ലിംഗങ്ങളിലും പെട്ടവര്‍ക്കുളള ആത്മീയവും ഭൗതികവുമായ ഉപദേശം" എന്നായിരുന്നു അതിന്റെ തലക്കെട്ട്.

താന്‍ ഉയര്‍ത്തിക്കൊണ്ടു വന്ന കാര്യത്തിന്റെ വിജയത്തിനും സ്വയംഭോഗത്തിനു മേല്‍ മതത്തിനെ്‌റ വിലക്കുകള്‍ കൊണ്ടുവരുന്നതിനും ബെക്കര്‍ ചെയ്തത്, ഇതിനെ ബൈബിളിലെ 'ഒനന്‍' കഥയുമായി ബന്ധിപ്പിക്കുകയായിരുന്നു. എന്നാലോ ഈ ബൈബിള്‍ കഥയ്ക്ക് സ്വയംഭോഗവുമായി യാതൊരു ബന്ധവുമില്ല താനും. ബെക്കറിന്റെ ലഘുലേഖ ഇംഗ്ലണ്ടില്‍ വന്‍ വിജയമായതോടെ അക്കാലത്ത് യൂറോപ്പിലെ ഏറ്റവും പ്രഗത്ഭനും ബഹുമാന്യനുമായ ഡോക്ടര്‍ എന്നു പേരെടുത്തിരുന്ന സാമുവല്‍ ടിസോട്ട് ഏതാനും ദശകങ്ങള്‍ക്ക് ശേഷം ഈ ലഘുലേഖയ്ക്ക് സ്വന്തമായൊരു ഭാഷ്യം പുറത്തിറക്കി. L'Onanisme എന്നായിരുന്നു ഇതിന്റെ പേര്. സ്വയംഭോഗത്തിന്റെ അനന്തരഫലമായി അന്ധത, കൈത്തലങ്ങളില്‍ രോമങ്ങള്‍ വളരുക, ക്ഷയം, ആത്മവിശ്വാസക്കുറവ്, മുഖക്കുരു, അപസ്മാരം, രതിജന്യ രോഗങ്ങള്‍, ഭ്രാന്ത് മുതല്‍ മരണം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഏതെങ്കിലും വിധത്തിലുള്ള പരീക്ഷണ നിരീക്ഷണങ്ങളോ തെളിവുകളോ കൂടാതെ ടിസോട്ട് തന്റെ ഭാഷ്യത്തില്‍ അവതരിപ്പിച്ചത്. സ്വയംഭോഗത്തിന്റെ ബീഭത്സതത (Masturbatory Horrors) എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗം. അതായത്, ഒരു മുറിവൈദ്യന്റെ മനസില്‍ വിരിഞ്ഞ ഏറ്റവും ദോഷകരമായ ഒരു ആശയത്തിന് പ്രശസ്തനായ ഒരു ഡോക്ടര്‍ വിശ്വാസ്യത ഉറപ്പിച്ചു കൊടുത്തു. L'Onanisme പിന്നീട് വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.


ഗാന്ധിയും ലൈംഗികതയും

L'Onanisme ഏതെങ്കിലും ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടിണ്ടോ എന്നറിയില്ലെങ്കിലും ടിസോട്ടിന്റെ പുസ്തകത്തില്‍ പറയുന്നതിന് സമാനമായ കാര്യങ്ങളാണ് ശുക്ലനഷ്ടം മൂലം ഉണ്ടാവുകയെന്ന് ഹിന്ദിയില്‍ പ്രസിദ്ധീകരിച്ച ബ്രഹ്മചര്യത്തെക്കുറിച്ചുള്ള ആദ്യകാല പുസ്തകങ്ങളിലൊന്നില്‍ പറയുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇക്കാര്യത്തിന് വിശ്വാസ്യത ഉണ്ടാക്കി നല്‍കിയവരില്‍ ഏറ്റവും പ്രധാനപ്പെട്ട ആളാണ് ഗാന്ധി. ലൈംഗികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാകട്ടെ, അങ്ങേയറ്റം വ്യക്തികേന്ദ്രീകൃതവും മധ്യകാലഘട്ടത്തിലേതിന് സമാനവുമായിരുന്നു.

പോപ്പിന്റെയും മനുസ്മൃതിയുടെ രചയിതാവ് മനുവിന്റെയും മിശ്രണമെന്ന നിലയിലാണ് ലൈംഗികതയെക്കുറിച്ചുള്ള ഗാന്ധിയുടെ കാഴ്ചപ്പാടുകളും. ശുക്ലം പരിപാലിക്കപ്പെടേണ്ടതാണെന്നും ആരോഗ്യത്തിനും ശരീര ബലത്തിനും ഇത് ശേഖരിച്ചു നിര്‍ത്തുന്നതു വഴി സാധ്യമാകുമെന്നും അദ്ദേഹം വിശ്വസിച്ചു. ഒരു ഹിന്ദു എന്നതിനേക്കാള്‍ മധ്യകാലഘട്ടത്തിലെ ഒരു ക്രിസ്ത്യന്‍ പുരോഹിതന്റെ കാഴ്ചപ്പാടുകളാണ് ആസക്തിയുടേയും ലൈംഗികാനന്ദത്തിന്റെയും കാര്യത്തില്‍ അദ്ദേഹത്തിന്റെ അനിഷ്ടം ചേര്‍ന്നു നില്‍ക്കുന്നത്. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികവേഴ്ചയെ 'വൃത്തികെട്ട കാര്യ'മെന്ന് വിശേഷിപ്പിച്ച അദ്ദേഹം, പോപ്പിനെ പോലെ, ദമ്പതികള്‍ ഗര്‍ഭനിരോധന ഉപാധികള്‍ ഒഴിവാക്കി സ്ത്രീകളുടെ ആര്‍ത്തവചക്രത്തിന് അനുസൃതമായി 'സുരക്ഷിതകാല'ങ്ങളില്‍ മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നും നിര്‍ബന്ധം പിടിച്ചു. ലൈംഗികതയെക്കുറിച്ചുള്ള ഗാന്ധിയെ സംബന്ധിച്ച് ലൈംഗികത അനന്തതയുടെ മറ്റൊരു ലോകത്തേക്ക് മാറ്റിവേക്കേണ്ട കാര്യമാണെന്ന് Gandhi & His Women Associates എന്ന പുസ്തകത്തില്‍ ഗിരിജ കുമാരി പറയുന്നു.

ഗാന്ധിയുടെ ഈ കാഴ്ചപ്പാട് ചരിത്രകാരന്‍ രാമചന്ദ്രഗുഹയും പങ്കുവച്ചിട്ടുണ്ട്. "ഗാന്ധിയെ സംബന്ധിച്ചിടത്തോളം എല്ലാ ലൈംഗികതയും ആസക്തി മാത്രമാണ്. സ്ത്രീകള്‍ പുരുഷന്മാരെ ചെറുക്കുകയും പുരുഷന്മാര്‍ തങ്ങളുടെ മൃഗീയ വികാരങ്ങളെ മെരുക്കുകയുമാണ് വേണ്ടത്", Gandhi: The Years that Changed the World, 1914-1948 എന്ന പുസ്തകത്തില്‍ ഗുഹ പറയുന്നു. അതുകൊണ്ടു തന്നെ അത്ഭുതത്തിന് ഇടയില്ലാത്ത ഒരു കാര്യം കൂടി പറയാം. സ്വയംഭോഗവും സുരക്ഷിത ലൈംഗികതയും പാഠപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെ വലതുപക്ഷ മത സംഘടനകള്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ തുടര്‍ന്ന് 2009-ല്‍ ഇന്ത്യയില്‍ ലൈംഗിക വിദ്യാഭ്യാസം നിരോധിച്ചിരുന്നു. അന്ന് ഈ സംഘങ്ങള്‍ തങ്ങളുടെ വാദങ്ങള്‍ സമര്‍ത്ഥിക്കാനായി ഉയര്‍ത്തിപ്പിടിച്ച ആളും ഗാന്ധിയായിരുന്നു. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)



* This article was originally published here

'കോവിഡ് അനന്തര കേരളത്തില്‍ വ്യവസായ വികസനത്തിന് വലിയ സാധ്യതകള്‍'

കൊച്ചി: കോവഡ് അനന്തര കേരളത്തിന് മുന്നിൽ വൻതോതിലുള്ള വികസന സാധ്യതകളുണ്ടെന്നും ഇത് തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്താൻ സംരംഭകർ മുന്നോട്ടുവരണമെന്നും ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ. കോവിഡിന് ശേഷമുള്ള കേരളത്തിന്റെ വികസന സാധ്യതകൾ മുൻ നിർത്തി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) എച്ച് ഡി എഫ് സി ബാങ്കും ചേർന്ന് സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി കേരളത്തിന്റെ സമ്പദ്ഘടനയിൽ സൃഷ്ടിച്ച ആഘാതം കാർഷിക- അനുബന്ധ മേഖലകളിലും ഉൽപാദന മേഖലയിലും മത്സ്യബന്ധനം, ഗതാഗതം, ടൂറിസം, ആരോഗ്യം, വ്യാപാരം, ഹോട്ടൽ വ്യവസായം തുടങ്ങിയ മേഖലകളിലും വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ സർക്കാരിന്റെയും ജനങ്ങളുടെയും ഒത്തൊരുമ കോവഡ് അനന്തര കേരളത്തിന്റെ പുരോഗതിക്ക് കരുത്ത് കരുത്ത് പകരും. കേരളം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. കേരളത്തിന്റെ ആളോഹരി ഉപഭോഗം ദേശീയ ശരാശരിയേക്കാളും കൂടുതലാണ്. എന്നാൽ കേരളത്തിന്റെ ഉൽപാദന മേഖലക്ക് ഉപഭോഗാവശ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് നിറവേറ്റാൻ സാധിക്കുന്നത്. ഭക്ഷ്യ- കാർഷികോൽപന്ന സംസ്കരണ മേഖലയിൽ കേരളത്തിന് വലിയ സാധ്യതയുണ്ട്. ഇത് പ്രയോജനപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകും. കേരളത്തിന്റെ തീരമേഖലയുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയും. ആഭ്യന്തര വിപണിയിലെ സാധ്യതകൾ കൂടാതെ കയറ്റുമതി സാധ്യതയും ഈ മേഖലയലുണ്ട്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിൽ സംരംഭകർക്ക് വലിയ സാധ്യതകളുണ്ട്. ഡയഗ്നോസ്റ്റിക്സ്, ബയോടെക്നോളജി, മെഡിക്കൽ ഡിവൈസസ്, എന്നിവയുടെ ഹൈ എൻഡ് മാന്യുഫാക്ചറിംഗ് കേരളത്തിന് സാധ്യത തുറന്നു വെക്കുന്നു. വ്യവസായ സംരംഭകർ ഈ മേഖലകളിൽ അത്യാധുനിക സ്ഥാപനങ്ങൾ ആരംഭിക്കാൻ മുന്നോട്ടുവരണം. ഹെൽത്ത് കെയർ മേഖലയിൽ ഹൈടെക് ചെറുകിട വ്യവസായ സംരംഭങ്ങളുണ്ടാകണം. കേരളത്തെ ഒരു വെൽനെസ് - ഹെൽത്ത് കെയർ ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിനുള്ള വലിയ സാധ്യത മുന്നിലുണ്ട്. ഐ ടി അനുബന്ധ മേഖലകൾ, ടൂറിസം, സ്കിൽ ഡെവലപ്മെന്റ് എന്നിവ കേരളം ഊന്നൽ നൽകേണ്ട മേഖലകളാണ്. വിദ്യാസമ്പന്നരായ യുവാക്കൾക്ക് തൊഴിൽ നൽകാൻ സാധിക്കണമെങ്കിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം കൂടുതൽ മുന്നേറേണ്ടതുണ്ട്. കേരളത്തിന്റെ വ്യവസായ വികസനം വിവിധ രംഗങ്ങളിൽ കേരളം ആർജിച്ച നേട്ടങ്ങളുമായി ഇഴചേർന്നു പോകേണ്ടതാണെന്നും ഇതിൽ പൊതു-സ്വകാര്യ മേഖലകൾക്ക് ഒരുപോലെ പ്രാധാന്യമുണ്ടെന്നും ഡോ. രാമചന്ദ്രൻ പറഞ്ഞു. പ്ലാനിംഗ് ബോർഡ് ഇൻഡസ്ട്രി ചീഫ് എൻ ആർ ജോയി, കല്യാൺ സിൽക്സ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ, എസ് സി എം എസ് ഗ്രൂപ്പ് വൈസ് ചെയർമാൻ പ്രമോദ് പി തേവന്നൂർ, എസ് ഐ പ്രോപ്പർട്ടി മാനേജിംഗ് ഡയറക്ടർ എസ് എൻ രഘുചന്ദ്രൻ നായർ, സി ജി എച്ച് എർത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് ഡൊമിനിക്, ബേബി മറൈൻ ഗ്രൂപ്പ് മാനേജിംഗ് പാർട്ടണർ അലക്സ് കെ നൈനാൻ, പിൻമൈക്രോ സി ഇ ഒ എ വി രവീന്ദ്രനാഥ്, എച്ച് ഡ എഫ് സി ബാങ്ക് സോണൽ ഹെഡ് ഹെമി സെബാസ്റ്റിയൻ, റീജനൽ ഹെഡ് അരുൺ അരവിന്ദ്, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർമാൻമാരായ ഡോ. എം ഐ സഹദുള്ള, ദീപക് എൽ അശ്വാനി, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു തുടങ്ങിയവർ സംസാരിച്ചു.

from money rss https://bit.ly/39kn0D2
via IFTTT

നിഫ്റ്റി 11,200ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 268 പോയന്റ്

മുംബൈ: ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ഓഹരി സൂചികകൾ വീണ്ടും നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 268.95 പോയന്റ് ഉയർന്ന് 38,140.47ലിലും നിഫ്റ്റി 82.90 പോയന്റ് നേട്ടത്തിൽ 11215.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1436 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1184 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികൾക്ക് മാറ്റമില്ല. ഐഷർ മോട്ടോഴ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐഒസി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, ശ്രീ സിമെന്റ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2BrULGc
via IFTTT

വാള്‍മാര്‍ട്ട് ഇന്ത്യയെ ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കി

ബെംഗളുരു: വാൾമാർട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100ശതമാനം ഓഹരികളും പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്ട് സ്വന്തമാക്കി. മൊത്തവ്യാപാരം ലക്ഷ്യമിട്ടാണ് ഫ്ളിപ്കാർട്ടിന്റെ നീക്കം. ഓഗസ്റ്റോടെ മൊത്തവ്യാപരത്തിന് തുടക്കമിടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പരചരക്ക്, ഫാഷൻ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഇതോടൊപ്പമുണ്ടാകും. ഫ്ളിപ്കാർട്ടിലെ തന്നെ പ്രമുഖനായ ആദർശ് മേനോനായിരിക്കും ഈ വിഭാഗത്തിന്റെ ചുമതല. സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ വാൾമാർട്ടിന്റെ സിഇഒയായ സമീർ അഗർവാൾ തൽക്കാലം കമ്പനിയിൽ തുടരും. പിന്നീട് വാൾമാർട്ടിലെതന്നെ മറ്റൊരു ചുമതലയിലേയ്ക്കുമാറും. ഭക്ഷ്യ-പലചരക്ക് മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കാനും വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനും വാൾമാർട്ടിനെ ഏറ്റെടുക്കുന്നത് ഫ്ളിപ്കാർട്ടിന് ഗുണംചെയ്യും. വാൾമാർട്ടിന് രാജ്യത്ത് 28 സ്റ്റോറുകളും രണ്ട് സംഭരണകേന്ദ്രങ്ങളുമുണ്ട്. ജിയോമാർട്ടുമായുള്ള കടുത്തമത്സരത്തിനാണ് ഇതോടെ ഫ്ളിപ്കാർട്ട് കോപ്പുകൂട്ടുന്നതെന്ന് വ്യക്തം.

from money rss https://bit.ly/3g6CvBr
via IFTTT

പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്ക് വായ്പ മൊറട്ടോറിയം നീട്ടിനല്‍കിയേക്കും

കോവിഡ് വ്യാപനംമൂലം പ്രതിസന്ധി നേരിടുന്ന മേഖലകളിലെ കമ്പനികൾക്ക് മൊറട്ടോറിയം കാലാവധി നീട്ടിനൽകിയേക്കും. വ്യോമയാനം, വാഹനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകൾക്കാകും വായ്പ തിരിച്ചടവ് കാലാവധി നീട്ടിനൽകുക. വായ്പക്കാരുടെ തിരിച്ചടവ്, പണത്തിന്റെ ലഭ്യത തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ആർബിഐ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടാതായാണ് റിപ്പോർട്ടുകൾ. മോറട്ടോറിയം പ്രോയജനപ്പെടുത്തവയവരുടെ കണക്കുകൾ, അതുമൂലം വായ്പാദാതാക്കൾ നേരിടുന്ന പ്രതിസന്ധി എന്നിവയും വിലിയിരുത്തിയാകും തീരുമാനം. ദീർഘകാലം നീണ്ടുനിന്ന് ലോക്ഡൗണും അതിനെതുടർന്നുള്ള അടച്ചിടലുംമൂലം നിരവധിപേർക്ക് തൊഴിൽ നഷ്ടമായി. സ്വാതന്ത്ര്യാനന്തം രാജ്യം നേരിടുന്നത് ഏറ്റവുംവലിയ സാമ്പത്തിക വെല്ലുവിളിയാണെന്നാണിതെന്നാണ് ആർബിഐയുടെ വിലിയുരത്തൽ. പ്രതിസന്ധി നേരിടുന്ന മേഖലകൾക്കല്ലാതെ വ്യക്തികൾക്ക് വായ്പ മൊറട്ടോറിയം നീട്ടാൻ സാധ്യതയില്ല. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ ആർബിഐ അധികൃതർ തയ്യാറായിട്ടില്ല. ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ നൽകിയ വായ്പകളിന്മേലാണ് മാർച്ച്-ജൂൺ കാലയളവിൽ കൂടുതൽപേരും മൊറട്ടോറിയം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. 59ശതമാനം. ബാങ്കുകളിൽ ഇത് 29ശതമാനംമാത്രമാണ്. ബങ്കുകളിൽ ബാങ്ക് ഓഫ് ബറോഡയിൽനിന്നുള്ള വായ്പകളിന്മേലാണ് കൂടുതൽ പേർ മൊറട്ടോറിയമെടുത്തിട്ടുള്ളത്. 55ശതമാനം. ഐസിഐസിഐ ബാങ്ക്(30%), ആക്സിസ് ബാങ്ക്(26.5%), പിഎൻബി(22%), എസ്ബിഐ(21.8%) എന്നിങ്ങനെയാണ് മൊറട്ടോറിയം പ്രയോജനപ്പെടുത്തിയതിന്റെ കണക്ക്. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിൽ മഹീന്ദ്ര ഫിനാൻസിൽ 75ശതമാനം വായ്പകൾക്കും മൊറട്ടോറിയമെടുത്തു. ശ്രീരാം ട്രാൻസ്പോർട്ട്(70%), പിഎൻബി ഹൗസിങ്(56%), ബജാജ് ഫിനാൻസ്(27%), എച്ച്ഡിഎഫ്സി(26%), എൽഐസി ഹൗസിങ്(25%)ശതമാനം എന്നനെയുമാണ് കണക്ക്. രണ്ടുഘട്ടമായി ഓഗസ്റ്റ് 31വരെ ആറുമാസത്തേയ്ക്കാണ് റിസവർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്.

from money rss https://bit.ly/2OUHatT
via IFTTT

Wednesday, 22 July 2020

മൂന്നാംദിവസവും റെക്കോഡ് കുറിച്ച് സ്വര്‍ണവില: പവന് 37,400 രൂപയായി

തുടർച്ചയായി മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോഡ് കുറിച്ചു. വ്യാഴാഴ്ച പവന് 120 രൂപകൂടി 37,400 രൂപയായി. 4675 രൂപയാണ് ഗ്രാമിന്. ബുധനാഴ്ച പവന് 520 രൂപയാണ് കൂടി 37,280 രൂപയിലെത്തിയിരുന്നു. ചൊവാഴ്ചയാകട്ടെ പവന് 36,760 രൂപയുമായാണ് വർധിച്ചത്. ദേശീയ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെവില 50,000 കടന്നു. എംസിഎക്സിൽ 50,158 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വ്യാഴാഴ്ച വിലതാഴുകയാണ് ചെയ്തത്. ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,865.84 ഡോളറാണ് വില. സമീപഭാവിയിൽ അന്താരാഷ്ട്ര വില 2,000 ഡോളർ കടക്കുമെന്നാണ് ആഗോള ബാങ്കിങ് സ്ഥാപനങ്ങളായ ഗോൾഡ്മാൻ സാക്സ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി എന്നിവയുടെ വിലയിരുത്തൽ. ഇതനുസരിച്ചാണെങ്കിൽ കേരളത്തിൽ പവൻവില 40,000 രൂപ കടക്കും. 2020-ൽ ഇതുവരെ 28ശതമാനത്തിലേറെവർധനയാണ് പവൻവിലയിലുണ്ടായത്. കൃത്യമായി പറഞ്ഞാൽ 8,320 രൂപയുടെ വർധന. 2019 ഡിസംബർ 31-ന് 29,080 രൂപയായിരുന്നു വില. ലോകമെമ്പാടും കോവിഡ് ഉയർന്നുകൊണ്ടിരിക്കുന്നതാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. സാമ്പത്തിക മാന്ദ്യകാലത്ത് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടാറുണ്ട്.

from money rss https://bit.ly/39rWZ4T
via IFTTT

ആരോഗ്യ ഇന്‍ഷുറന്‍സ്: ചുരുങ്ങിയ ചെലവില്‍ ടോപ് അപ്‌ പ്ലാന്‍ സ്വന്തമാക്കാം

അപ്രതീക്ഷിത ആരോഗ്യ പ്രശ്നങ്ങളോ ആശുപത്രി വാസമോ നേരിടേണ്ടിവന്നാൽ അതുമായി ബന്ധപ്പെട്ട ചെലവുകളെക്കുറിച്ചാലോചിച്ച് മനസുപുണ്ണാക്കാതെ ചികിത്സയിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അവസരമാണ് ആരോഗ്യ ഇൻഷുറൻസ് നൽകുന്നത്. വിവിധ കമ്പനികൾ വ്യത്യസ്ത പോളിസികൾ ഇറക്കിയിട്ടുണ്ടെങ്കിലും വളരെക്കുറച്ച് കുടുംബങ്ങൾക്കും വ്യക്തികൾക്കും മാത്രമേ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് ഉള്ളു. കുറഞ്ഞത് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് നൽകുന്ന കാര്യത്തിൽ സർക്കാരും ശ്രദ്ധിക്കാൻ തുടങ്ങിയതോടെ പോർട്ട്ഫോളിയോയിലെ അവശ്യ ഉൽപന്നമായി ആരോഗ്യ ഇൻഷുറൻസ് മാറിയിരിക്കുന്നു. ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ ആരോഗ്യ ഇൻഷുറൻസ് പോളിസി കമ്പനികൾ ശ്രദ്ധിച്ചുകൊള്ളും. ഏറ്റവും നല്ല ചികിത്സയും മനസമാധാനവും ഇതിലൂടെ ലഭിക്കുന്നു. മാറുന്ന പ്രവണതകൾ ആധുനിക സൗകര്യങ്ങളും മികച്ച ആശുപത്രികളും ലഭ്യമാണെങ്കിലും ചികിത്സാ ചെലവുകൾ വൻതോതിൽ വർധിച്ചിരിക്കുന്നു. സമഗ്രമായ പരിരക്ഷകളോടെ താങ്ങാവുന്ന പ്രീമിയം തുകയിൽ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ പോളിസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളുണ്ടാവുക പലപ്പോഴും പെട്ടെന്നായിരിക്കും. അവയെ നേരിടാൻ ഒരുങ്ങിയിരിക്കുന്നതുതന്നെയാണു നല്ലത്. നിർഭാഗ്യവശാൽ രോഗംവരുമ്പോൾ പോക്കറ്റിൽ നിന്നു പണമെടുത്തു ചികിത്സക്കു ചെലവഴിക്കാൻ പലർക്കും കഴിയില്ല. ഈ ഘട്ടത്തിൽ തുണയ്ക്കെത്താൻ ആരോഗ്യ ഇൻഷുറൻസിനു സാധിക്കും. പരിരക്ഷ കുറയാൻ കാരണം ബോധവൽക്കരണത്തിന്റെ കുറവുകൊണ്ടോ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള അമിതമായ ആത്മവിശ്വാസം കൊണ്ടോ പലരും പരിരക്ഷയെക്കുറിച്ച് ആലോചിക്കാറില്ല. യഥാർത്ഥഗുണം മനസിലാക്കാതെയാണ് നികുതിയിളവുകൾക്കുവേണ്ടി ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത്. കോവിഡ് 19 ന്റെ കാര്യമെടുക്കുക. രോഗികളുടെ എണ്ണം വർധിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസില്ലാതെ ജീവിക്കാനാവില്ലെന്ന സാഹചര്യംവന്നിരിക്കുന്നു. നഷ്ടപരിഹാരം, വ്യക്തിക്കുണ്ടാകുന്ന അപകടം, ഗുരുതരരോഗം എന്നിവയ്ക്കായുള്ള ചികിത്സാ ചെലവുകൾ ആരോഗ്യ ഇൻഷുറൻസിന്റെ പരിധിയിൽവരുന്നു. സാധാരണ പരിരക്ഷ മാത്രമുള്ള ഇൻഷുറൻസിന് ഇവയിൽനിന്നെല്ലാം സംരക്ഷണം സാധ്യമാണോ? ഇൻഷുർ ചെയ്ത തുകയേക്കാൾ കൂടുതൽ ചികിത്സാ ചെലവു വന്നുകൂടെ ? അപ്പോൾ നാം എന്തു ചെയ്യും? ആരോഗ്യ ഇൻഷുറൻസിലെ കൂട്ടിച്ചേർക്കലുകളെക്കുറിച്ചാണ് (ടോപ് അപ്) ഇവിടെ ചർച്ച ചെയ്യുന്നത്. കുടുംബത്തിനു മൊത്തം പരിരക്ഷ നൽകുന്ന മൂന്നു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസെടുത്ത ഒരാളുടെ കാര്യം ഉദാഹരണമായി പരിശോധിക്കാം. ഇയാളെ ആശ്രയിച്ച് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അപ്രതീക്ഷിതമായുണ്ടായ അടിയന്തിര സാഹചര്യത്തിൽ ഇൻഷുർ ചെയ്ത തുക പൂർണമായോ ഏതാണ്ട് കൂടുതൽ ഭാഗമോ ചികിത്സക്കു ചെലവായി. ബാക്കി വരുന്ന ചെലവുകൾക്ക് എന്തു ചെയ്യും ? ഒന്നുകിൽ കൈയിലുള്ള നീക്കിയിരിപ്പിൽ നിന്നെടുത്തു ചെലവാക്കണം. വരാനിരിക്കുന്ന മറ്റു ചിലവുകളെ ഇതു ബാധിക്കും. സൂപ്പർ ടോപ് അപ് സാധ്യമായ ഇൻഷുറൻസ് പോളിസികളുടെ പ്രസക്തി ഇത്തരം ഘട്ടങ്ങളിലാണ് ബോധ്യപ്പെടുക. സൂപ്പർ ടോപ് അപ് പദ്ധതികൾ നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷ തീരുന്നമുറയ്ക്ക് ഉയർന്ന മറ്റൊരു തുകയുടെ പരിരക്ഷയിലേക്കു മാറുന്നതാണ് സൂപ്പർ ടോപ് അപ് ആരോഗ്യ പദ്ധതി. നിലവിലുള്ള പോളിസിക്കുപരിയായി കവറേജ് നൽകുന്ന പദ്ധതിയാണിത്. ചികിത്സയിലായിരിക്കെ ആരോഗ്യ ഇൻഷുറൻസ് പരിധി അവസാനിച്ചാൽ ടോപ് അപ് പ്ളാൻ ഫലത്തിൽ വരും. സ്വതന്ത്ര മെഡിക്ളെയിം പോളിസിയുമായോ കോർപറേറ്റ് ആരോഗ്യ പോളിസിയുമായോ ചേർക്കുന്നതിന് ഇത്തരമൊരു സൂപ്പർ ടോപ് അപ് ആരോഗ്യ പദ്ധതി ഉപകരിക്കും. നിങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി ഇല്ലെന്നിരിക്കട്ടെ, ആശുപത്രി ചെലവിന്റെ ആദ്യ ലക്ഷങ്ങൾ ചെലവഴിക്കാൻ സാമ്പത്തിക ശേഷിയുണ്ടെങ്കിലും വർധിക്കുന്ന ചെലവു കണക്കിലെടുത്ത് സൂപ്പർ ടോപ് അപ് പദ്ധതി വാങ്ങാവുന്നതാണ്. എങ്ങനെ പ്രവർത്തിക്കുന്നു? സൂപ്പർ ടോപ് അപ് പദ്ധതി വാങ്ങുമ്പോൾ നിങ്ങൾ ആദ്യപോളിസിയുടെ പരമാവധി പരിധി നിർണയിക്കണം. ഇതിനപ്പുറത്തേക്ക് ആശുപത്രി ചെലവുകൾ കടക്കുമ്പോഴാണ് സൂപ്പർ ടോപ് അപ് പദ്ധതി നിലവിൽ വരിക. സ്വന്തം സമ്പാദ്യത്തിൽ സ്പർശിക്കാതെ ചികിത്സ പൂർത്തിയാക്കാൻ ഇതിലൂടെ കഴിയും. സാധാരണ പോളിസിയേക്കാൾ കുറഞ്ഞ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന സൂപ്പർ ടോപ് അപ് പദ്ധതിയുടെ ചെലവും കുറവാണ്. അതിനാൽ ആരോഗ്യ പരിരക്ഷാ പരിധി ഉയർത്തുന്നതിനുള്ള ചെലവു കുറഞ്ഞ പദ്ധതിയാണ് സൂപ്പർ ടോപ് അപ്. മൂന്നു ലക്ഷം രൂപയുടെ തിരിച്ചുപിടിക്കാവുന്ന പരിധിയും 10 ലക്ഷത്തിന്റെ പരിരക്ഷയുമുള്ള ടോപ് അപ് പദ്ധതിയുടെ കാര്യമെടുക്കാം. ആശുപത്രിയിൽകഴിയുന്ന ഒരാളുടെ പരിരക്ഷാപരധി 3 ലക്ഷമാണെന്നു വെയ്ക്കുക. രോഗത്തിന്റെ ഗൗരവം കാരണം ചെലവു മൂന്നു ലക്ഷത്തിൽ നിന്നുയർന്ന് 5 ലക്ഷത്തോളമെത്തി എന്നുംകരുതുക. ബാക്കി വരുന്ന 2 ലക്ഷം സ്വന്തം സമ്പാദ്യത്തിൽ നിന്നോ മറ്റെന്തെങ്കിലും വഴിയിലൂടെയോ കണ്ടെത്തേണ്ടിവരും. ഇനി നിലവിലുള്ള കവറേജിന്റെ ഒരുഭാഗം അതായത് 1.5 ലക്ഷം രൂപ നേരത്തേ ചെലവായിപ്പോയെങ്കിൽ, ചികിത്സയ്ക്ക് ചെലവിടാൻ 1.5 ലക്ഷം മാത്രമേ കാണൂ. ടോപ് അപ് പരിരക്ഷയുണ്ടെങ്കിൽ പിന്നീടുള്ള ചെലവിന് ബുദ്ധിമുട്ടേണ്ടിവരില്ല. 10 ലക്ഷം രൂപയുടെ പരിരക്ഷയുള്ള ടോപ് അപ് പദ്ധതിയുടെ തിരിച്ചുപിടിക്കാവുന്ന പരിധി 3 ലക്ഷം ആണെങ്കിൽ , ആശുപത്രി ബില്ലിന്റെ ആദ്യ 3 ലക്ഷം ആദ്യ പോളിസിയിൽനിന്നും 3 ലക്ഷത്തിനു വെളിയിലുള്ള തുക ടോപ് അപ് പദ്ധതിയിൽ നിന്നുമാണ് നൽകുക. ഇവിടെ 2 ലക്ഷം രൂപയുടെ അഡീഷണൽ തുകയാണ് ടോപ് അപിൽ നിന്നുലഭിക്കുക. ടോപ് അപ് മാത്രമായി പോളിസി എടുക്കാൻ കഴിയുമെങ്കിലും അടിസ്ഥാന ആരോഗ്യ ഇൻഷുറൻസിനൊപ്പം ടോപ് അപ് ചെയ്യുന്നതാണ് നല്ലത്. അടിസ്ഥാന ഇൻഷുറൻസ് തൊഴിലുടമയുടേതോ സ്വന്തമോആകാം. നിലവിലുള്ള ആരോഗ്യ സുരക്ഷാ പദ്ധതി ടോപ് അപ്പിലൂടെ അപ്ഗ്രേഡ് ചെയ്യുന്നത് സാമ്പത്തികമായി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അസോസിയേറ്റ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/32L49Qp
via IFTTT

പൊതുമേഖല ബാങ്കുകളില്‍ ശമ്പള വര്‍ധന പ്രകടനം വിലയിരുത്തി

പൊതുമേഖല ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പള വർധന പ്രകടനം അടിസ്ഥാനമാക്കി. ഇതാദ്യമായാണ് പൊതുമേഖല ബാങ്കുകളിൽ പ്രകടനം അടിസ്ഥാനമാക്കി ശമ്പളം നിശ്ചയിക്കുന്നത്. ബാങ്ക് മാനേജുമെന്റുകൾ ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് ജീവനക്കാർക്ക് 15ശതമാനം ശമ്പളവർധന നൽകാൻ ധാരണയായത്. 2017 നവംബർ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന നടപ്പാക്കുക. മുൻധാരണപ്രകാരമുള്ള 4,725 കോടി രൂപയേക്കാൾ 7,898 കോടി രൂപ അധിക ബാധ്യതയാണ് ശമ്പളവർധനവിലൂടെ ബാങ്കുകൾക്കുണ്ടാകുക. പെൻഷനായുള്ള എൻപിഎസ് വിഹിതത്തിലും വർധനവരുത്തിയിട്ടുണ്ട്. നേരത്തെ അടിസ്ഥാനശമ്പളത്തിന്റെ 10ശതമാനമായിരുന്നത് 14ശതമാനമായാണ് വർധിപ്പിച്ചത്. സർക്കാരിന്റെ അനുമതി പ്രകാരമായിരിക്കും ഇതുനടപ്പാക്കുക. കുടുംബ പെൻഷനുള്ള പരിധി നീക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ പരമാവധി ലഭിക്കുന്ന കുടംബ പെൻഷൻ 9,000 രൂപയായിരുന്നു. 38 ബാങ്കുകളിലെ ജീവനക്കാർക്ക് ശമ്പളവർധനവിന്റെ ഗുണംലഭിക്കും.

from money rss https://bit.ly/3fXOctW
via IFTTT

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം: സെന്‍സെക്‌സ് 38,000നരികെ

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തെ അതിജീവിച്ച് ഓഹരി വിപണി നേട്ടത്തിൽ തിരിച്ചെത്തി. സെൻസെക്സ് 65 പോയന്റ് നേട്ടത്തിൽ 37937ലും നിഫ്റ്റി 34 പോയന്റ് നേട്ടത്തിൽ 11,167ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1026 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 500 ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, ബിപിസിഎൽ, യുപിഎൽ, ഐഒസി, ഏഷ്യൻ പെയിന്റ്സ്, ഗെയിൽ, ബ്രിട്ടാനിയ, എൽആൻഡ്ടി, ഐടിസി, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എംആൻഡ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബയോകോൺ, ഡിഷ് ടി.വി, എച്ച്ഡിഎഫ്സി എഎംസി തുടങ്ങിയ 49 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/30Dtj0z
via IFTTT

ഒറ്റദിവസം കൊണ്ട് ബെസോസിന്റെ സമ്പാദ്യം 97,500 കോടി രൂപ വർധിച്ചു

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ ഓഹരിവില കുതിച്ചുയർന്നപ്പോൾ അതിന്റെ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തിയിൽ ഒറ്റദിവസംകൊണ്ട് 1,300 കോടി ഡോളറിന്റെ വർധന. അതായത്, ഏതാണ്ട് 97,500 കോടി രൂപയാണ് ഒറ്റദിവസം കൊണ്ട് കൂടിയത്. എട്ട് വർഷത്തിനിടെ ഒരാളുടെ വ്യക്തിഗത സമ്പത്തിലുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്. കൊറോണ വ്യാപനം തടയാൻ ലോകംമുഴുവൻ അടച്ചിട്ടതോടെ ഓൺലൈൻ വഴിയുള്ള ഷോപ്പിങ് കൂടി. ഇതാണ് ആമസോണിന് നേട്ടമായത്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ജെഫിന്റെ സമ്പാദ്യം 2020-ൽ ഇതുവരെ 7,400 കോടി ഡോളറാണ് വർധിച്ചത്. അതായത്, ഏഴുമാസം കൊണ്ട് 5.55 ലക്ഷം കോടി രൂപയുടെ വർധന. ഏതാണ്ട് 19,000 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി മൂല്യം. അതായത്, 14.25 ലക്ഷം കോടി രൂപ.

from money rss https://bit.ly/39iihC0
via IFTTT

കേരളത്തിലെ പ്രവാസികളുടെ ബാങ്ക് നിക്ഷേപം രണ്ടുലക്ഷം കോടി രൂപ

കൊച്ചി: സംസ്ഥാനത്ത് ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ (എൻ.ആർ.ഐ. നിക്ഷേപം) റെക്കോഡ് വർധന. 2019 ഡിസംബർ 31-ലെ കണക്ക് അനുസരിച്ച് 1.99 ലക്ഷം കോടി രൂപയുടെ എൻ.ആർ.ഐ. നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാൽ 1,99,711.27 കോടി രൂപ. ആദ്യമായാണ് സംസ്ഥാനത്തെ ബാങ്ക് ശാഖകളിലുള്ള പ്രവാസി നിക്ഷേപം രണ്ടുലക്ഷം കോടി രൂപയിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ ബാങ്ക് ശാഖകളിൽ പ്രവാസി മലയാളികൾ നടത്തിയിട്ടുള്ള വിദേശ കറൻസി നിക്ഷേപത്തിന്റെ കണക്കാണിത്. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം 7.19 ശതമാനത്തിന്റെ വാർഷിക വർധനയാണ് എൻ.ആർ.ഐ. നിക്ഷേപത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 219 കോടി രൂപ കൂടി ഉയർന്നാൽ രണ്ടുലക്ഷം കോടി കടക്കും. കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പൊതുമേഖലാ ബാങ്ക് ശാഖകളിൽ മാത്രമായി 96,469.61 കോടി രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ട്. സ്വകാര്യ ബാങ്കുകളിലെ എൻ.ആർ.ഐ. നിക്ഷേപം 1,02,095.08 കോടി രൂപയും സ്മോൾ ഫിനാൻസ് ബാങ്ക് ശാഖകളിലെ നിക്ഷേപം 1,216.55 കോടി രൂപയുമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്കാണ് ഏറ്റവുമധികം നിക്ഷേപമെത്തിയത് -58,516.29 കോടി രൂപ. ഫെഡറൽ ബാങ്കിൽ -51,709.44 കോടി രൂപയെത്തി.

from money rss https://bit.ly/2OKCua2
via IFTTT

സെന്‍സക്‌സ് 38,000ലെത്തി പിന്‍വാങ്ങി; സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 38,000 കടന്നെങ്കിലും പിന്നീട് പിൻവാങ്ങി. 58.81 പോയന്റ് നഷ്ടത്തിൽ 37,871.52ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 18.60 പോയന്റ് താഴ്ന്ന് 11143.70ലുമെത്തി. ബിഎസ്ഇയിലെ 1164 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1448 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 147 ഓഹരികൾക്ക് മാറ്റമില്ല. ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കി. ആക്സിസ് ബാങ്ക്, ടൈറ്റൻ കമ്പനി, പവർഗ്രിഡ് കോർപ്, എൻടിപിസി, ഐടിസി, റിലയൻസ്, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. വാഹനം, ഐടി, പൊതുമേഖല ബാങ്ക് എന്നീ സൂചികകളാണ് പ്രധാമായും നഷ്ടംനേരിട്ടത്. പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലങ്ങളാണ് പുറത്തുവരുന്നതെങ്കിലും ആഗോള കാരണങ്ങളാണ് വിപണിയുടെ കരുത്ത് ചോർത്തിയത്.

from money rss https://bit.ly/3hqJRQa
via IFTTT

ഇതാദ്യമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 2000 രൂപ കടന്നു

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില എക്കാലത്തെയും ഉയർന്ന നിലവാരമായ 2000 രൂപ മറികടന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.42ന് 2004 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാരത്തിൽനിന്ന് 1.68ശതമാനമാണ് ഉയർന്നത്. മാർച്ചിലെ നിലവാരത്തിൽനിന്ന് 130ശതമാനമാണ് ഓഹരി വിലിയിലുണ്ടായ വർധന. ഈവർഷം ഇതുവരെയുള്ള വർധന 34ശതമാനവുമാണ്. വിപണിമൂല്യം 12 ലക്ഷം കോടി രൂപ മറികടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയെന്ന ബഹുമതിയും റിലയൻസ് ഇൻഡസ്ട്രീസ് ഈയിടെയാണ് സ്വന്തമാക്കിയത്. ജൂലായ് 24ന് പ്രഖ്യാപിക്കാനിരുന്ന ജൂൺ പാദത്തിലെ പ്രവർത്തനഫലം ജൂലായ് 30ലേയ്ക്ക് കമ്പനി മാറ്റിവെച്ചിട്ടുണ്ട്. 5ജി സ്പെക്ട്രം അനുവദിക്കുന്നതിന് ടെലികോം വകുപ്പിനെ സമീപിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. ഗൂഗിളുമായി ചേർന്ന് ജിയോ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്ന് കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില 867.43 രൂപയും ഉയർന്ന വില 2010 രൂപയുമാണ്. മാർച്ച് 23ന് 88,405 രൂപമുടക്കി 100 ഓഹരികൾ വാങ്ങിയിരുന്നെങ്കിൽ ഇന്ന് അതിന്റെ മൂല്യം രണ്ടു ലക്ഷം രൂപയാകുമായിരുന്നു.

from money rss https://bit.ly/3ePqBKF
via IFTTT

Nivin Pauly Reveals Padavettu First Look Poster!

Nivin Pauly Reveals Padavettu First Look Poster!
Nivin Pauly, the crowd-puller of Malayalam cinema is totally busy with some promising projects in the pipeline. Now, the highly anticipated first look poster of Nivin's upcoming project Padavettu is finally out. The Padavettu first look poster was revealed by the

* This article was originally published here

Tuesday, 21 July 2020

ഖനി തൊഴിലാളി കണ്ടെടുത്തത് 50 ലക്ഷം വിലമതിക്കുന്ന വജ്രം

ഭൂമി കുഴിച്ച് നിധിതേടുന്നുവരെക്കുറിച്ച് കാലങ്ങളായി കേൾക്കുന്നവരാണ് നമ്മൾ. എന്നാൽ ഇതാ മധ്യപ്രദേശിലെ ഒരു തൊഴിലാളിക്ക് ഖനിയിൽനിന്ന് ലഭിച്ചത് 50 ലക്ഷം രൂപ വിലമതിക്കുന്ന 10.69 കാരറ്റ് വജ്രം. ആനന്ദിലാൽ കുശ്വാഹയ്ക്കാണ് ഇത്രയും മൂല്യമുള്ള വജ്രം ലഭിച്ചത്. പന്ന ജില്ലയിലെ റാണിപുര പ്രദേശത്തെ ഖനിയിൽനിന്നാണിത് ലഭിച്ചത്. വജ്രം കണ്ടെത്തുന്നതിൽ മിടുക്കാനാണ് ഈ തൊഴിലാളിയെന്ന് നേരത്തെയും തെളിയിച്ചിട്ടുണ്ട്. ഈ മാസം ആദ്യം ഇയാൾ മൂല്യമേറിയ മറ്റൊരു വജ്രം കണ്ടെത്തിയതായി ജില്ലാ ഡയമണ്ട് ഓഫീസർ ആർ.കെ പാണ്ഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വജ്രത്തിന്റെ കൂടതൽ ഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആനന്ദിലാൽ കുശ്വാഹ.

from money rss https://bit.ly/2CWbO3D
via IFTTT

ദിനംപ്രതി റെക്കോഡ് കുറിച്ച് സ്വര്‍ണവില: പവന് 520 രൂപകൂടി 37,280 രൂപയായി

സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ച് പുതിയ റെക്കോഡ് കുറിച്ചു. ബുധനാഴ്ച പവന് 520 രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില 37,280 രൂപയായി. ഗ്രാമിന് 65 രൂപ വർധിച്ച് 4,660 രൂപയിലുമെത്തി. ചൊവാഴ്ചയും സ്വർണവിലകൂടിയിരുന്നു. പവന് 36,760 രൂപയും ഗ്രാമിന് 4595 രൂപയുമായാണ് വർധിച്ചത്. ദേശീയ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെവില 50,000 രൂപയോടടുത്തു. നാലുശതമാനം വർധനവോടെ എംസിഎക്സിൽ 49,925 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില വർധിച്ചതാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഉയരാൻ കാരണമായത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,865.81 ഡോളറിലെത്തിയിട്ടുണ്ട്. ഒൻപത് വർഷത്തെ ഉയർന്ന നിലവാരമാണ് ഇത്.

from money rss https://bit.ly/3jmYyWt
via IFTTT

ജുന്‍ജുന്‍വാലയുടെ നിക്ഷേപമൂല്യം 10,000 കോടികടന്നു: നേട്ടത്തിനുപിന്നിലെ നിക്ഷേപതന്ത്രം അറിയാം

പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെയും കുടുംബത്തിന്റെയും ആസ്തി 10,000 കോടി കടന്നു. നടപ്പ് സാമ്പത്തികവർഷത്തിന്റെ തുടക്കമായ ഏപ്രിൽ മുതൽ ഇതുവരെ 2,618 കോടി രൂപയുടെ നേട്ടമാണ് ഓഹരി നിക്ഷേപത്തിൽനിന്ന് അദ്ദേഹത്തിന് ലഭിച്ചത്. ചൊവാഴ്ചയിലെ ക്ലോസിങ് പ്രകാരം ജുൻജുൻവാലയുടെ ലിസ്റ്റ് ചെയ്ത ഓഹരികളിലുള്ള നിക്ഷേപമൂല്യം 10,965 കോടി രൂപയായാണ് ഉയർന്നത്. മാർച്ച് അവസാനത്തെ 8,284 കോടി രൂപയിൽനിന്ന് 32.4ശതമാനമാണ് വർധന. 2020 ഏപ്രിൽ-ജൂണ് പാദത്തിൽ റാലീസ് ഇന്ത്യ, ജൂബിലന്റ് ലൈഫ് സയൻസസ്, ഫെഡറൽ ബാങ്ക്, ഈഡെൽവെയ്സ് ഫിനാൻഷ്യൽ സർവീസസ്, എൻസിസി, ഫസ്റ്റ്സോഴ്സ് സൊലൂഷൻസ് തുടങ്ങിയ ഓഹരികളിൽ അദ്ദഹം നിക്ഷേപം ഉയർത്തി. ലുപിൻ, അഗ്രോ ടെക് ഫുഡ്സ് എന്നിവയിലെ നിക്ഷേപംകുറച്ചതായും സ്റ്റോക്ക് എക്സ്ചേഞ്ചിൽനിന്നുള്ള വിവരങ്ങൾ സാക്ഷ്യപ്പെുടത്തുന്നു. ഇന്ത്യൻ ഹോട്ടൽസ്, ഡിഷ്മാൻ കാർബോജൻ എന്നീ കമ്പനികളുടെ ഓഹരി വിഹിതം 1.05ശതമാനത്തിലേറൊയി അദ്ദേഹം ഉയർത്തി. ടൈറ്റാൻ കമ്പനി, എസ്കോർട്സ് എന്നിവയിലെ ഓഹരി വിഹിതത്തിൽ മാറ്റംവരുത്തിയതുമില്ല. റാലിസ് ഇന്ത്യ, എസ്കോർട്സ്, ജൂബിലന്റ് ലൈഫ് സയൻസ്, ക്രിസിൽ തുടങ്ങിയ ഓഹരികളാണ് ജൂണിലവസാനിച്ച പാദത്തിൽ 1,234 കോടിയുടെ ആസ്തിവർധനയ്ക്ക് ജുൻജുൻവാലയെ സഹായിച്ചത്. 1234 കോടി രൂപയാണ് ഈ ഓഹരകളിലെ മൂല്യവർധന.

from money rss https://bit.ly/3fOu0dS
via IFTTT

38,000 തരിച്ചുപിടിച്ചെങ്കിലും സെന്‍സെകസ് പിന്നീട് നഷ്ടത്തിലായി

മുംബൈ: വ്യാപാരം ആരംഭിച്ചയുടനെ 38,000 തിരിച്ചുപിടിച്ച സെൻസെക്സ് താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 76 പോയന്റ് താഴ്ന്ന് 37സ876ലും നിഫ്റ്റി 13 പോയന്റ് നഷ്ടത്തിൽ 11148ലുമാണ് വ്യാപാരം നടക്കുന്നത്. പ്രതീക്ഷിച്ചതിലും മികച്ച കോർപ്പറേറ്റ് പ്രവർത്തനഫലങ്ങളാണ് പുറത്തുവരുന്നതെങ്കിലും ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 727 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 842 ഓഹരികൾ നഷ്ടത്തിലുമാണ്. 68 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, സൺ ഫാർമ, എൻടിപിസി, ഐടിസി, അദാനി പോർട്സ്, പവർഗ്രിഡ് കോർപ്, ഒഎൻജിസി, ഹിൻഡാൽകോ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ബിപിസിഎൽ, എച്ച്ഡിഎഫ്സി, യുപിഎൽ, ബജാജ് ഓട്ടോ, വിപ്രോ, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2WMSzAC
via IFTTT

അന്ധത അശ്വിന്റെ ലക്ഷ്യങ്ങൾക്ക് തടസ്സമല്ല

തൃശ്ശൂർ: ക്യാമറയുടെ റോൾ മാത്രമേ കണ്ണിനുള്ളൂ. ഇച്ഛാശക്തിയുള്ളവനു മുമ്പിൽ അടഞ്ഞ വഴികളില്ലെന്ന് പഠിപ്പിച്ചത് എന്റെ ജീവിതമാണ്. ജന്മനാ കാഴ്ചശേഷിയില്ല ഇരുപത്തിയഞ്ചുകാരൻ ഇ.ആർ. അശ്വിന്. ബാങ്ക് ജോലിയെന്ന സ്വപ്നത്തിനും ഉപജീവനത്തിനുമായി മാസ്കുകൾ വിൽക്കാനിറങ്ങുകയാണ് ഈ യുവാവ്. ഭിന്നശേഷിയുള്ളവർ, വീൽച്ചെയറിൽ ജീവിതം തള്ളിനീക്കുന്നവർ, കുടുംബശ്രീപ്രവർത്തകർ എന്നിവർ നിർമിക്കുന്ന മൂന്ന് പാളികളുള്ള മാസ്കുകൾ വാങ്ങി ജില്ലയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ കയറിയിറങ്ങിയാണ് വിൽപ്പന. പലപ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മാസ്കുകൾ ശേഖരിക്കുന്നത് അശ്വിൻ തനിച്ചാണ്. ഒരു ദിവസം ഒരു പഞ്ചായത്തിലെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപ്പന. അഞ്ച് മാസ്കുകളടങ്ങിയ ഒരു കെട്ടിന് 150 രൂപയാണ് വില. ദിവസം ഇരുനൂറിനും മുന്നൂറിനുമിടയ്ക്ക് മാസ്കുകൾ വിൽക്കും. നേരത്തെ പ്രകൃതിസൗഹൃദ വിത്തുപേനകൾ വിറ്റാണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. മെയ് 25 മുതലാണ് വിത്തുപേനയ്ക്കൊപ്പം മാസ്ക് വിൽപ്പനയും തുടങ്ങിയത്. മാസ്കുകൾ പൊതിയാനുള്ള പത്രക്കടലാസ് കവറുകൾ തയ്യാറാക്കുന്നത് വീട്ടമ്മമാരാണ്. കവറൊന്നിന് ഇവർക്ക് അമ്പതുപൈസ കൊടുക്കും. മാസ്കുകൾ ശേഖരിച്ചുവന്നാൽ കുളിച്ച് കൈകൾ അണുമുക്തമാക്കിയതിനു ശേഷമാണ് കവറിൽ പൊതിയുക. കോവിഡ് സമൂഹവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്നതിൽ പരിമിതകളേറെയാണെന്ന് അശ്വിൻ. ആൾക്കാരുമായി സമ്പർക്കം പുലർത്തിയാലുടൻ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കും. നിലവിലെ സ്ഥിതി അപകടകരമായതിനാൽ തപാൽവഴി സംസ്ഥാനമൊട്ടാകെ മാസ്കുകൾ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ്. കൂടുതൽ മാസ്കുകൾ ആവശ്യമുള്ളവർക്ക് എത്തിച്ചുകൊടുക്കാനും തയ്യാറാണ്. ബിരുദപഠനത്തിനൊപ്പം മൊബൈൽഫോൺ കമ്പനികളിൽ ടെലികോളിങ് ജോലി ചെയ്തിട്ടുണ്ട് അശ്വിൻ. പഠനാവശ്യങ്ങൾക്കുള്ള തുക ഈ പാർട്ട് ടൈം ജോലിയിൽനിന്ന് കണ്ടെത്തി. ബാങ്ക് ടെസ്റ്റ് എഴുതി സർവീസിൽ കയറണം, അതാണെന്റെ ലക്ഷ്യം. അതിനായി ഈ വരുമാനം സ്വരുക്കൂട്ടിവെയ്ക്കുകയാണ്., അശ്വിൻ പറയുന്നു. ഫോണിലെ ടോക്ക് ബാക്ക് സംവിധാനം വഴിയാണ് അശ്വിന് വരുന്ന സന്ദേശങ്ങളും മറ്റ് വിവരങ്ങളും മനസ്സിലാക്കുന്നത്. ടെക്സ്റ്റ് മെസ്സേജുകൾ ശബ്ദസന്ദേശങ്ങളാക്കി മാറ്റുന്ന സംവിധാനമാണിത്. പാലക്കാട് കൊല്ലങ്കോട് പോത്തംപാടം സ്വദേശിയായ അശ്വിന്റെ ബിരുദപഠനം ശ്രീകേരളവർമ കോളേജിലായിരുന്നു. ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ കോളേജിൽ എഴുതിയ എം.എ. പരീക്ഷാഫലം കാത്തിരിക്കുകയാണ്. പത്താം ക്ലാസിൽ 82 ശതമാനവും പ്ലസ്ടുവിന് 75 ശതമാനവും ബിരുദത്തിന് 62 ശതമാനവും മാർക്കുണ്ട്. അച്ഛൻ രമേഷിന് കൃഷിയാണ്. അമ്മ ഷൈലജ വീട്ടമ്മയും. സഹോദരി അഖില ബി.ടെക് പൂർത്തിയാക്കി. എല്ലാ ശനിയാഴ്ചയും പാലക്കാട്ടെ വീട്ടിലേയ്ക്കുള്ള യാത്ര മുടക്കാറില്ല.

from money rss https://bit.ly/39guBml
via IFTTT

വായ്പ തിരിച്ചടയ്ക്കാത്ത മേധാവികൾക്കെതിരേ നടപടി; മറുപടി നൽകാൻ കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി: വൻകിട കമ്പനികൾ പൊതുമേഖലാ ബാങ്കുകളിൽനിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തപ്പോൾ അവയുടെ മേധാവികൾ നൽകിയ വ്യക്തിഗതജാമ്യം അനുസരിച്ച് നടപടി സ്വീകരിക്കണമെന്ന ഹർജിയെ നിവേദനമായി പരിഗണിച്ച് മറുപടി നൽകാൻ ധനമന്ത്രാലയത്തോട് സുപ്രീംകോടതി. കമ്പനികൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ഈടുനൽകിയ പ്രമോട്ടർമാർ, ഡയറക്ടർമാർ, മാനേജീരിയൽ പദവിയിലുള്ളവർ എന്നിവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നിവേദനം ലഭിച്ചുകഴിഞ്ഞാൽ അതിലെ നിർദേശങ്ങൾക്ക് നാലാഴ്ചയ്ക്കകം ധനമന്ത്രാലയം മറുപടി നൽകണമെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. സൗരഭ് ജെയ്ൻ, രാഹുൽ ശർമ എന്നിവരാണ് കേസിലെ ഹർജിക്കാർ. വായ്പനൽകുമ്പോൾ കമ്പനിമേധാവികളിൽനിന്ന് വ്യക്തിഗത ജാമ്യം വാങ്ങണമെന്ന് ധനമന്ത്രാലയത്തിന്റെ സർക്കുലറുണ്ടെങ്കിലും പൊതുമേഖലാ ബാങ്കുകൾ അത് പാലിക്കാറില്ലെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. സ്വകാര്യബാങ്കുകളുടെ മാതൃകയിൽ പൊതുമേഖലാ ബാങ്കുകൾ വായ്പ തിരിച്ചുപിടിക്കുന്നതിന് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാത്തതിനാൽ ഏതാണ്ട് 1.85 ലക്ഷം കോടി രൂപയാണ് കിട്ടാനുള്ളത്. ഈ ബാങ്കുകളിൽ നികുതിദായകൻ നൽകുന്ന ഓരോ രൂപയിലും 23 പൈസ നഷ്ടമാകുമ്പോൾ സ്വകാര്യ ബാങ്കുകളിൽ 9.6 രൂപ ലാഭമാണെന്ന് കഴിഞ്ഞ സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നതായും പരാതിയിൽ പറഞ്ഞു.

from money rss https://bit.ly/3fRQvyv
via IFTTT

Tovino Thomas Announces His Next With Rohith VS Titled Kala

Tovino Thomas Announces His Next With Rohith VS Titled Kala
Tovino Thomas has announced his next outing titled Kala. The actor took to his social media handle to share the happy news with his fans and followers with a poster of the film. In the poster, a blurred painting of Tovino

* This article was originally published here

വിവരങ്ങള്‍ കൈമാറാന്‍ ധാരണാപത്രം: നികുതിദായകര്‍ ആശങ്കപ്പെടേണ്ടതുണ്ടോ?

വ്യക്തികളുടെ വിവരങ്ങൾ കൈമാറാൻ ആദായനികുതി വകുപ്പ് വ്യത്യസ്ത ഏജൻസികളും മന്ത്രാലയങ്ങളുമായി ധാരണാപത്രം ഒപ്പിട്ടു. പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നിലവിൽ കൈമാറാറുണ്ടെങ്കിലും ഇതാദ്യായാണ് ധാരണാപത്രത്തിൽ(എംഒയു)ഒപ്പുവെയ്ക്കുന്നത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി), എംഎസ്എംഇ മിനിസ്ട്രി, കസ്റ്റംസ് ന്നിവയുമായാണ് പ്രത്യക്ഷ നികുതി ബോർഡ് ഇക്കാര്യത്തിൽ ഔദ്യോഗികമായി ധാരണയായിലെത്തിയത്. ഇതുപ്രകാരം തടസ്സങ്ങളില്ലാതെതന്നെ സ്ഥിരമായി നികുതിദായകരുടെ വിവരങ്ങൾ ഇനി കൈമാറാനാകും. ധാരണാപത്രമില്ലാതെതന്നെ ബാങ്കുകളിൽനിന്നും മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളിൽനിന്നും വലിയ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ആദായനികുതി വകുപ്പിന് ലഭിക്കുന്നുണ്ട്. സെക്ഷൻ 285ബിഎ പ്രകാരമാണ് ബാങ്കുകളുംമറ്റും ഇത് ചെയ്യുന്നത്. നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് കൂടുതൽ സുതാര്യത ധാരണാപത്രത്തിലൂടെ കൈവരുമെന്നാണ് നികുതിവകുപ്പിന്റെ വിശദീകരണം. നിലവിൽതന്നെ ആദായനികുതി പോർട്ടലിൽ ലഭ്യമായ 26എഎസിൽ ഇടപാടുസംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്താൻ കഴിയുന്നുണ്ട്. ആധാറും പാനും ബന്ധിപ്പിച്ചതോടെ വിവരകൈമാറ്റാം എളുപ്പത്തിലായി. പെർമനെന്റ് അക്കൗണ്ട് നമ്പറി(പാൻ)നായി അപേക്ഷിച്ചാൽ മിനുട്ടുകൾക്കുള്ളിൽ ഇ-പാൻ നൽകാൻ കഴിയുന്നത് ഇത്തരം നടപടിക്രമങ്ങൾ പാലിക്കുന്നതിലൂടെയാണെന്നും നികുതിവകുപ്പ് പറയുന്നു.

from money rss https://bit.ly/3jqjonP
via IFTTT

നിഫ്റ്റി 11,150ന് മുകളില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നേട്ടം 511 പോയന്റ്

മുംബൈ: കോവിഡ് വ്യാപനത്തിനിടയിലും ഓഹരി വിപണിയെ കാളകൾ പിടിമുറുക്കി. തുടർച്ചയായി അഞ്ചാം ദിവസവും സൂചികകൾ മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 511.34 പോയന്റ് നേട്ടത്തിൽ 37930.33ലും നിഫ്റ്റി 140.10 പോയന്റ് ഉയർന്ന് 11162.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1427 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1223 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികൾക്ക് മാറ്റമില്ല. കോവിഡ് വാക്സിന്റെ പരീക്ഷണം ഒരുഘട്ടംകൂടി പിന്നിട്ടതും ആഗോള വിപണിയിലെ നേട്ടവുമാണ് വിപണിയിൽ പ്രതിഫലിച്ചത് പവർഗ്രിഡ്, ഐഒസി, ബിപിസിഎൽ, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ബ്രിട്ടാനിയ, ഭാരതി ഇൻഫ്രടെൽ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, ബാങ്ക്, ഊർജം, ലോഹം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഫാർമ, എഫ്എംസിജി ഓഹരികൾ സമ്മർദംനേരിട്ടു. Nifty ends above 11,150, Sensex jumps 511 pts

from money rss https://bit.ly/3eO7WPk
via IFTTT

സ്വര്‍ണ ഇറക്കുമതി 17 വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍:കുറവ് 50ശതമാനം

കോവിഡ് വ്യാപനംമൂലം രാജ്യം അടച്ചിട്ടതും വിലകൂടിയതും സ്വർണ ഇറക്കുമതിയിൽ കുത്തനെ കുറവുണ്ടാക്കി. നടപ്പ് വർഷം സ്വർണത്തിന്റെ ഇറക്കുമതിയിൽ 50ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. 350 ടൺ സ്വർണമാകും ഈവർഷം രാജ്യത്ത് ഇറക്കുമതി ചെയ്യുകയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് 17 വർഷത്തെ ഏറ്റവും താഴ്ന്ന അളവാണ്. 2003ലെ നിലവാരത്തിനോടടുത്തുമാണിത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുപ്രകാരം 2019 കലണ്ടർവർഷത്തിൽ 647 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2020 ജനുവരി മുതൽ മാർച്ചുവരെയുള്ള ഇറക്കുമതി 78.4 ടണ്ണും ജൂണിലവസാനിച്ച പാദത്തിലാകട്ടെ 11 ടണ്ണുമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. മൂന്നുമാസത്തോളം സ്വർണാഭരണകടകൾ അടച്ചിട്ടതും നിക്ഷേപകർ പലരും ഗോൾഡ് ബോണ്ടിലേയ്ക്കും ഇടിഎഫിലേയ്ക്കും തിരിഞ്ഞതുമാണ് സ്വർണ ഇറക്കുമതിയിൽ കുറവുണ്ടാകാൻ കാരണമായി പറയുന്നത്. രാജ്യത്തെ ഇറക്കുമതി ബില്ലിൽ കാര്യമായ കുറവുണ്ടാക്കാൻ ഇത് സാഹയിച്ചു. സ്വർണം കൈവശമുള്ളവരിൽ പലരും വിറ്റ് കാശാക്കിയതും വിപണിയിൽ സ്വർണംകൂടുതലായി എത്താനിടയാക്കി. രാജ്യത്ത് ആവശ്യകത കുറഞ്ഞെങ്കിലും 2020 കലണ്ടർവർഷത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയ നിക്ഷേപ ആസ്തി സ്വർണമാണ്. Gold Imports Year $Billion Tonne 2009 21.00 559 2010 38.5 959 2011 53.9 949 2012 52.8 843 2013 39.2 876 2014 31.3 899 2015 35.00 914 2016 23.1 551 2017 36.3 879 2018 31.8 756 2019 31.2 647 H1CY $Billion Tonne 2019 19.6 425 2020 5.9 90* *Industry estimate

from money rss https://bit.ly/3jrEuC8
via IFTTT

പരസ്യ ചിത്രങ്ങളുടെ സര്‍ഗാത്മകതയ്ക്ക് വിദൂര പ്രവര്‍ത്തന രീതി അഭികാമ്യമല്ല : ദീപു അന്തിക്കാട്

മാതൃഭൂമി മാക്സഡ് വെബ്ബിനാർ പരമ്പരയിൽ ജൂലൈ19 നു നടന്ന മൂന്നാമത്തെ സെഷനിൽ പരസ്യ വിപണിയിൽ കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധികളെയെയും പുതിയ സാധ്യതകളെയും കുറിച്ച് ചർച്ച നടന്നു. പ്രശസ്ത സിനിമ സംവിധായകനും അഡ്വെർടൈസിംഗ് സൃഷ്ടാവുമായ ദീപു അന്തിക്കാടായിരുന്നു മുഖ്യ അതിഥി.വെബ്ബിനാറിന്റെ റെക്കോർഡിങ് യൂട്യൂബ് ചാനലിൽ ലഭ്യമാണ്. മഹാമാരിയുടെ കാലത്തു ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും അവ സൃഷ്ടിക്കുന്ന ആകാംക്ഷകളും അവരുടെ ജീവന ശൈലിയിലും ഷോപ്പിംഗ് ഇഷ്ടാനിഷ്ടങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ പ്രവണതകൾ മനസ്സിലാക്കി പരസ്യങ്ങൾ തയ്യാറാക്കാൻ ബ്രാൻഡുകളും പരസ്യ നിർമാതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. പരസ്യ കമ്പനികൾ വിദൂരത്തുള്ള ടെക്നിക്കൽ ടീമിനെ ഉപയോഗിച്ച് പരസ്യചിത്രങ്ങൾ ഷൂട്ട് ചെയ്യാനുള്ള പുതിയ രീതികൾ ഉപയോഗിക്കാൻ തയ്യാറാകണമെന്നും ഇത് വഴി വിവിധ മേഖലകളിലുള്ള പ്രഗത്ഭരെ പരസ്യ പ്രക്രിയയിൽ പങ്കെടുപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ വിദൂര പ്രവർത്തനം പരസ്യചിത്രങ്ങൾ വിഭാവനം ചെയ്യാനുള്ള സംഘത്തിന്റെ സർഗാത്മ ചിന്താശക്തിയെ സാരമായി ബാധിക്കുന്നുണ്ടെന്നും ഇത് തരണം ചെയ്യുകയായിരിക്കും ഏറ്റവും വലിയ വെല്ലുവിളി എന്നുംദീപു ചോദ്യോത്തര വേളയിൽ പറഞ്ഞു. ഇമേജസ് ആഡ് ഫിലിംസ് എന്ന കമ്പനിയുടെ സഹ സ്ഥാപകനായദീപു ഇരുപത്തിയഞ്ചു വർഷത്തിലധികമായി കേരളത്തിലെ പല പ്രമുഖ ബ്രാൻഡുകൾക്കും പരസ്യ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. Content highlights :deepu anthikad is talk about advertising crisis on maxed webinar series

from money rss https://bit.ly/2OWdbCd
via IFTTT

Monday, 20 July 2020

സ്വര്‍ണവില പവന് 36,760 രൂപയായി: ഈവര്‍ഷംമാത്രം കൂടിയത് 7,760 രൂപ

സ്വർണവിലയിൽ റെക്കോഡ് കുതിപ്പ് തുടരുന്നു. ചൊവാഴ്ച പവന് 160 രൂപകൂടി എക്കാലത്തെയും ഉയർന്ന നിലവാരമായ 36,760 രൂപയിലെത്തി. 4595 രൂപയാണ് ഗ്രാമിന്റെ വില. ജൂലായ് ആറിന് 35,800 നിലവാരത്തിയേല്ക്ക് പവന്റെ വില താഴ്ന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വില കൂടുന്ന പ്രവണതയായിരുന്നു വിപണിയിൽ കണ്ടത്. ഇതോടെ ഈവർഷം പവന്റെ വിലയിൽ 7,760 രൂപയാണ് കൂടിയത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില ഒമ്പത് വർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. ഔൺസിന് 1,818.53 ഡോളറായാണ് വർധിച്ചത്. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാമിന്റെ വില 49,085 രൂപ നിലവാരത്തിലുമെത്തി. കോവിഡ് വ്യാപനംമൂലം വിവിധ രാജ്യങ്ങൾ സമ്പദ്ഘടനയ്ക്ക് കരുത്തുപകരാൻ സാമ്പത്തിക പാക്കേജുകളുമായി മുന്നോട്ടുപോകുമെന്ന പ്രതീക്ഷയാണ് സ്വർണവില തുടർച്ചയായി വർധിക്കുന്നതിനുപിന്നിൽ.

from money rss https://bit.ly/2Bhmf14
via IFTTT

പാഠം 83: ബാങ്ക് എഫ്ഡിയിലെ 'യഥാര്‍ത്ഥ ആദായം' പൂജ്യത്തിനുതാഴെ, കൂടുതല്‍നേട്ടത്തിനിതാ പുതുവഴി

പ്രമുഖ പൊതുമേഖല ബാങ്കിലെ നിക്ഷേപം പുതുക്കിയിടാനെത്തിയതായിരുന്നു വിജയ മോഹൻ. നിക്ഷേപ സർട്ടിഫിക്കറ്റകൾ കൗണ്ടറിലിരുന്ന ഉഗ്യോസ്ഥയുടെ കയ്യിൽനിന്നുവാങ്ങി സന്ദർശകർക്കുള്ള കസേരയിലിരുന്ന് അവപരിശോധിച്ചു. സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ പലിശ ശ്രദ്ധയിൽപ്പെട്ട അദ്ദേഹം ആശങ്കാകുലനായി. സ്ഥിര നിക്ഷേപത്തിൽനിന്നുള്ള പലിശയകൊണ്ടാണ് സർവീസിൽനിന്നുവിരമിച്ച വിജയമോഹൻ ജീവിക്കുന്നത്. മുതിർന്ന പൗരന്മാർക്കുള്ള 5.60ശതമാനം പലിശയാണ് വിജയമോഹന് ലഭിക്കുന്നത്. സാധാരണക്കാർക്ക് ലഭിക്കുന്ന പലിശയാകട്ടെ 5.1ശതമാനവുമാണ്. എന്തുകൊണ്ട് നിക്ഷേപ പലിശ ഇത്രയും കുറഞ്ഞു? റിസർവ് ബാങ്ക് തുടർച്ചയായി നിരക്കുകൾ കുറച്ചതാണ് നിക്ഷേപ പലിശയെ ബാധിച്ചത്. മാർച്ചിനും മെയ്ക്കുമിടയിൽ റിപ്പോ നിരക്ക് 1.15ശതമാന(115 ബേസിസ് പോയന്റ്)മാണ് കുറച്ചത്. കോവിഡ് വ്യാപനത്തെതടർന്ന് രാജ്യമൊട്ടാകെയുള്ള അടച്ചിട്ടപ്പോഴുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കുകയെന്ന ദൗത്യംകൂടി ഇതിനുപിന്നിലുണ്ട്. 5.60ശതമാനം പലിശ ലഭിക്കുമ്പോൾ ആദായമെങ്ങനെ പൂജ്യത്തിനുതാഴെയാകുമെന്ന് സംശയമുണ്ടായേക്കാം. രാജ്യത്തെ വിലക്കയറ്റവുമായി താരതമ്യംചെയ്താണ് യഥാർഥ ആദായം കണക്കാക്കുക. യഥാർഥ ആദായം? പൊതുവെ പണപ്പെരുപ്പത്തെക്കുറിച്ച് നിക്ഷേപകരിൽ അധികമാരും ചിന്തിക്കാറില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലകയറുന്നതുമാത്രമെ അവർക്കറിയൂ. പരിപ്പിനും ഉഴുന്നിനും പാചകവാതകത്തിനുംമറ്റും വിലകയറുമ്പോഴാണ് ഇതേക്കുറിച്ച് ആലോചിക്കുന്നതുതന്നെ. പരണപ്പെരുപ്പ നിരക്കുമായി നിക്ഷേപ പലിശ താരതമ്യംചെയ്യുമ്പോൾ നിക്ഷേപകനുണ്ടാകുന്ന നേട്ടമെത്രയാണ്? ജൂണിൽ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് 6.09ശതമാനമായി ഉയർന്നിരിക്കുന്നു. ബാങ്ക് പലിശയാകട്ടെ 5.10ശതമാനവും. പലിശയേക്കാൾ ഒരുശതമാനത്തോളംകൂടുതലായി പണപ്പെരുപ്പം. അങ്ങനെയാണ് ബാങ്ക് നിക്ഷേപത്തിൽനിന്നുള്ള ആദായം നഗറ്റീവ് ശതമാനത്തിലെത്തിയത്. ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ബാധ്യതകൂടിവരുമ്പോൾ നേട്ടം പിന്നെയുംകുറയും. നികുതിയിളവുകളില്ല ബാങ്ക് നിക്ഷേപത്തിൽനിന്നുലഭിക്കുന്ന പലിശയ്ക്ക് ഓരോരുത്തരുടെയും നികുതി സ്ലാബിനനുസരിച്ച് ആദായനികുതി നൽകണം. അങ്ങനെവരുമ്പോൾ ലഭിക്കുന്ന ആദായത്തിൽവീണ്ടും കുറവുവരും. ഉദാഹരണത്തിന് 10 ലക്ഷം രൂപ ഒരുവർഷത്തേയ്ക്ക് 5.60ശതമാനം പലിശനിരക്കിൽ ബാങ്കിൽ നിക്ഷേപിച്ചെന്നുകരുതുക. കാലാവധിയെത്തുമ്പോൾ മുതലും പലിശയും ചേർത്ത് ലഭിക്കുക 10,57,167 രൂപയാണ്. 30 ശതമാനം നികുതി സ്ലാബിലുള്ളവരാണെങ്കിൽ പലിശയായി ലഭിച്ച 57,187 രൂപയിൽനിന്ന് 17,407 രൂപ നികുതിയും നൽകണം. അതുകിഴിച്ചാൽ ബാക്കിലഭിക്കുക 39,780 രൂപമാത്രമാണ്. അതായത് യഥാർഥത്തിൽ നിങ്ങൾക്കുലഭിക്കുന്ന ആദായം 3.90ശതമാനംമാത്രം. വിലക്കയറ്റമാകട്ടെ ആറുശതമാനത്തിലേറെയും. യഥാർഥ ആദായമാകട്ടെ മൈനസ് 2.60ശതമാനവും! കുറഞ്ഞ പലിശയും അതിന്മേലുള്ള നികുതിയും പണപ്പെരുപ്പ നിരക്കുകളും നേട്ടത്തെ വിഴുങ്ങുമ്പോൾ എങ്ങനെയാണ് ബാങ്ക് നിക്ഷേപകൻ സമ്പനന്നനാകുക? നിക്ഷേപകർ ചെയ്യേണ്ടത് ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങളുള്ളവർ ഓഹരി അധിഷ്ഠി മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കുക. അല്ലാത്തവർ ബാങ്ക് നിക്ഷേപങ്ങൾക്ക് ബദലായുള്ള ഡെറ്റ് പദ്ധതികൾ തിരഞ്ഞെടുക്കുക. ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം ഈയിടെ നിർത്തിയത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കൂടുതൽ നേട്ടംനൽകുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിനുപകരം മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ പരിഗണിക്കുക. ട്രിപ്പിൾ എ-റെറ്റിങ് ഉള്ള ഫണ്ടുകളും പൊതുമേഖല സ്ഥാനങ്ങളുടെയും ബാങ്കുകളുടെയും കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളും താരതമ്യേന മികച്ച ആദായംനൽകുന്നവയും റിസ്ക് കുറഞ്ഞവയുമാണ്(പട്ടിക കാണുക). Debt: Short Duration & Banking and PSU Fund 1Yr Return(%)* 3Yr Return(%)* Debt: Short Duration Axis Short Term Fund 12.05 9.19 HDFC Short Term Debt Fund 12.08 9.09 IDFC Bond Fund Short Term Plan 11.78 8.96 Debt: Banking and PSU IDFC Banking & PSU Debt Fund 12.94 9.87 Axis Banking & PSU Debt Fund 11.64 9.62 Aditya Birla Sun Life Banking & PSU Debt Fund 11.62 9.11 *Return as on July 20,2020. Investment in Direct Plan of Funds നികുതിയിളവുംനേടാം ഡെറ്റ് ഫണ്ടിലെ നിക്ഷേപത്തിൽനിന്നുള്ള നേട്ടത്തിന് ആദായ നികുതി ആനുകൂല്യവും ലഭിക്കും. മൂന്നുവർഷം കൈവശംവെച്ചശേഷം പണംതിരിച്ചെടുക്കുമ്പോൾ ഇൻഡക്സേഷൻ ആനുകൂല്യമാണ് ബാധകമാകുക. അതായത് പണപ്പെരുപ്പ നിരക്ക് കുറച്ചതിനുശേഷംമാത്രം നേട്ടത്തിന് ആദായനികുതി നൽകിയാൽ മതിയാകും. feedbacks to: antonycdavis@gmail.com കുറിപ്പ്: സംസ്ഥാന സർക്കാരിന്റെ ട്രഷറിയിലെ നിക്ഷേപത്തിന് 8.5ശതമാനവും സ്മോൾ ഫിനാൻസ് ബാങ്കുകളിലേതിന് 8ശതമാനംവരെയും പലിശ ലഭിക്കും. ഇവിടങ്ങളിലെ നിക്ഷേപത്തിന് നികുതി ആനുകൂല്യമില്ലെന്നകാര്യം മറക്കേണ്ട. ഹ്രസ്വാകല(ഒരുവർഷം മുതൽ മുന്നുവർഷംവരെ)നിക്ഷേപത്തിനായാണ് ഡെറ്റ് ഫണ്ടുകൾ അനുയോജ്യം. വിപണിയിൽ പലിശ കുറയുമ്പോഴാണ് ഡെറ്റ് ഫണ്ടുകളിൽനിന്ന് കൂടുതൽ ആദായം ലഭിക്കുക. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ദീർഘകാല ലക്ഷ്യത്തിനുമാത്രം എസ്ഐപിയായി നിക്ഷേപിക്കുക.

from money rss https://bit.ly/2WDeiLi
via IFTTT

നിഫ്റ്റി 11,150ന് മുകളില്‍: സെന്‍സെക്‌സിലെ നേട്ടം 484 പോയന്റ്

മുംബൈ: തുടർച്ചയായി അഞ്ചാം ദിവസവും ഓഹരി വിപണിയിൽ നേട്ടം. യുഎസ് ഉൾപ്പടെയുള്ള ആഗോള വിപണികളിലെ നേട്ടമാണ് വിപണിയിൽ പ്രതിഫലിച്ചത്. നിക്ഷേകർ ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതും വിപണിക്ക് തുണയായി. സെൻസെക്സ് 484 പോയന്റ് ഉയർന്ന് 37903ലും നിഫ്റ്റി 137 പോയന്റ് നേട്ടത്തിൽ 11159ലുമെത്തി. ബിഎസ്ഇയിലെ 1200 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 437 ഓഹരികൾ നഷ്ടത്തിലുമാണ്. 88 ഓഹരികൾക്ക് മാറ്റമില്ല. ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, അദാനി പോർട്സ്, കൊട്ടക് മഹീന്ദ്ര, ഗ്രാസിം, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, വേദാന്ത, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സീ എന്റർപ്രൈസസ്, ഭാരതി ഇൻഫ്രടെൽ, ബജാജ് ഫിൻസർവ്, ഐടിസി തുടങ്ങിയ ഓഹികളാണ് നഷ്ടത്തിൽ.

from money rss https://bit.ly/3hkfw5P
via IFTTT

ഇന്ത്യയുടെ പൊതുകടം കൂടുന്നു: ജി.ഡി.പി.യുടെ 87.6 ശതമാനമാകും

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതും അത് തടയാനുള്ള അടച്ചിടലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുമെന്ന് പഠനം. രാജ്യത്തിന്റെ പൊതുകടം നടപ്പുസാമ്പത്തിക വർഷം മൊത്തം ആഭ്യന്തര ഉത്പാദത്തിന്റെ (ജി.ഡി.പി.) 87.6 ശതമാനമായി ഉയരുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ പ്രസിദ്ധീകരണമായ 'ഇക്കോറാപ്പ് റിപ്പോർട്ടി'ൽ പറയുന്നത്. പൊതുകടവും ജി.ഡി.പിയും തമ്മിലുള്ള അനുപാതം നാല് ശതമാനമെങ്കിലും ഉയർത്തുമെന്നാണ് നിരീക്ഷണം. 2019-20-ൽ ജി.ഡി.പി.യുടെ 72.2 ശതമാനമായിരുന്നു പൊതുകടം. അതായത്, 146.9 ലക്ഷം കോടി രൂപ. ഇത് 170 ലക്ഷം കോടി രൂപയിലേക്ക് ഉയരുമെന്നാണ് എസ്.ബി.ഐ. റിപ്പോർട്ട്. സർക്കാരിന്റെ ബാഹ്യ കടമെടുപ്പ് 6.8 ലക്ഷം കോടി രൂപയായി ഉയരും, ജി.ഡി.പി.യുടെ 3.5 ശതമാനം. സംസ്ഥാനങ്ങളുടെ കടം ജി.ഡി.പി.യുടെ 27 ശതമാനമാകുമെന്നും വിലയിരുത്തുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ പൊതുകടവും ജി.ഡി.പി.യും തമ്മിലുള്ള അനുപാതത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2011-12-ൽ 58.8 ലക്ഷം കോടി രൂപയായിരുന്നു പൊതുകടം. ജി.ഡി.പി.യുടെ 67.4 ശതമാനം. 2019-20-ൽ ഇത് ജി.ഡി.പി.യുടെ 72.2 ശതമാനമായ 146.9 ലക്ഷം കോടി രൂപയായി ഉയർന്നു. 2023-ഓടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത പൊതുകടം ജി.ഡി.പി.യുടെ 60 ശതമാനമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പൊതുകടം ഉയരുന്നത് സർക്കാരിന്റെ സാമ്പത്തിക ഉത്തരവാദിത്വവും ബജറ്റ് മാനേജ്മെന്റും സംബന്ധിച്ച ഈ പ്രഖ്യാപിത ലക്ഷ്യത്തിന് വിലങ്ങുതടിയായേക്കും. ഇങ്ങനെപോയാൽ 2030-ൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂവെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ അടിസ്ഥാന പലിശ നിരക്കുകളും ജി.ഡി.പി.യും കുറയാനാണ് സാധ്യത. പലിശനിരക്ക് കൂടുകയാണെങ്കിൽ വായ്പയ്ക്കു മേലുള്ള ഭാരവും കൂടും. പൊതുകടം എടുക്കുന്നത് ഇങ്ങനെ... രണ്ട് രീതിയിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വായ്പയെടുക്കുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും. വാണിജ്യ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ആർ.ബി.ഐ., കോർപ്പറേറ്റ് ഹൗസുകൾ, മ്യൂച്വൽ ഫണ്ട് കമ്പനികൾ എന്നിവ വഴിയാണ് രാജ്യത്തിനകത്തു നിന്നുള്ള കടമെടുപ്പ്. സ്വകാര്യ വാണിജ്യ ബാങ്കുകൾ, വിദേശ സർക്കാരുകൾ, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ, ലോക ബാങ്ക്, ഐ.എം.എഫ്., ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് തുടങ്ങിയവ വഴിയാണ് പുറത്തുനിന്നും രാജ്യം വായ്പയെടുക്കുന്നത്.

from money rss https://bit.ly/2WFIwxg
via IFTTT

നിഫ്റ്റി 11,000 തിരിച്ചുപിടിച്ചു: സെന്‍സെക്‌സ് 399 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി നേട്ടമുണ്ടാക്കി. ഐടി, ബാങ്ക് ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 11,000 കടന്നു. സെൻസെക്സ് 398.85 പോയന്റ് ഉയർന്ന് 37,418.99ലും നിഫ്റ്റി 120.50 പോയന്റ് നേട്ടത്തിൽ 11022.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1487 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1154 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 181 ഓഹരികൾക്ക് മാറ്റമില്ല. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, എച്ച്സിഎൽ ടെക്, ബജാജ് ഫിൻസർവ്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, സിപ്ല, സീ എന്റർടെയ്ൻമെന്റ്, ബിപിസിഎൽ, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ ഒഴികെയുള്ള സൂചികകളാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു.

from money rss https://bit.ly/2ZI9ciA
via IFTTT

Mammootty's The Priest: Here Is A Major Announcement!

Mammootty's The Priest: Here Is A Major Announcement!
The Priest, the highly anticipated upcoming Mammootty starrer is nearing the final stage of its production. The Mammootty starrer has been making headlines recently, after a set of new posters started doing rounds in social media. However, the makers of The

* This article was originally published here

കഫേ കോഫീ ഡെയുടെ 280ലേറെ ഔട്ട്‌ലെറ്റുകള്‍ പൂട്ടി

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ പ്രമുഖ കോഫീ ഷോപ്പായ കഫെ കോഫീ ഡെ 280ലേറെഔട്ട്ലെറ്റുകൾ പൂട്ടി. കോഫീ ഡെ ഗ്ലോബലിന്റെസ്ഥാപനമായ കോഫീ ഡെ എന്റർപ്രൈസസ് ലിമിറ്റഡിന് രാജ്യത്തൊട്ടാകെ നിലവിൽ 1480 കോഫീ ഷോപ്പുകളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേപാദത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ സ്ഥാപനത്തിലെ ശരാശരി പ്രതിദിന വില്പന 15,739ൽനിന്ന് 15,445 ആയി കുറഞ്ഞിരുന്നു. പ്രവർത്തന ചെലവിലുണ്ടായ അന്തരംമൂലം ലാഭംവർധിപ്പിക്കുന്നതിനാണ് 280 ഔട്ട്ലെറ്റുകൾ പൂട്ടിയതെന്ന് കമ്പനി പറയുന്നു. പ്രൊമോട്ടറായിരുന്ന വി.ജി സിദ്ധാർത്ഥയുടെ മരണത്തെതുടർന്ന് കമ്പനിയുടെ ആസ്തികൾ വിറ്റ് കോഫീ ഡെ എന്റർപ്രൈസസ് കടവീട്ടിവരികയാണ്. 13 വായ്പാദാതാക്കൾക്കായി 1,644 കോടി രൂപ ഇതിനകം തിരിച്ചുനൽകി. ബെംഗളുരുവിലെ ഗ്ലോബൽ വില്ലേജ് ടെക് പാർക്ക് കഴിഞ്ഞ സെപറ്റംബറിൽതന്നെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്ക്സ്റ്റോണിന് കൈമാറിയിരുന്നു. 2,700 കോടി രൂപയുടേതായിരുന്നു ഇടപാട്. 90 ഏക്കറിലായി പരന്നുകിടക്കുന്നതാണ് ഗ്ലോബൽ വില്ലേജ്. ഐടി കമ്പനിയായ മൈൻഡ് ട്രീയിലെ കമ്പനിയുടെ ഓഹരികൾ എൽആൻഡ്ടിയ്ക്കും കൈമാറിയിരുന്നു.

from money rss https://bit.ly/39eLUnI
via IFTTT

5ജി സേവനം ഉടനെ: സ്‌പെക്ട്രത്തിനായി ജിയോ ടെലികോം വകുപ്പിനെ സമീപിച്ചു

പ്രഖ്യാപനം നടത്തി രണ്ടുദിവസം പിന്നിടുമ്പോഴേയ്ക്കും റിലയൻസ് ജിയോ 5ജി സ്പെക്ട്രത്തിനുവേണ്ടി ശ്രമംതുടങ്ങി. ഇതിനായി കമ്പനി ടെലികോം വകുപ്പിനെ സമീപിച്ചു. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ പരീക്ഷണം നടത്താനാണ് ജിയോയുടെ നീക്കം. പദ്ധതി വിജയിച്ചാൽ 5ജി സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇന്ത്യമാറും. മറ്റ് രാജ്യങ്ങൾക്ക് സാങ്കേതിക വിദ്യകൈമാറാനും ജിയോയ്ക്ക് അവസരം ലഭിക്കും. സ്പെക്ട്രം ലഭിച്ചാലുടനെ ട്രയൽ തുടങ്ങാൻ കഴിയുമെന്നാണ് ടെലികോം വകുപ്പിനെ ജിയോ അറിയിച്ചിട്ടുള്ളത്. നിരവധി വിദഗ്ധരുടെ മൂന്നുവർഷത്തോളം നീണ്ട പരിശ്രമമാണ് വിജയത്തിലെത്തിയതെന്ന് കമ്പനി അവകാശപ്പെടുന്നു. രാജ്യത്ത് ട്രയൽ നടത്തിയാൽമാത്രമെ സാങ്കേതിത വിദ്യ വിദേശരാജ്യങ്ങൾക്ക് വിൽക്കാനാകൂയെന്നും ടെലികോം വകുപ്പിനെ ജിയോ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയും ഉപകരണങ്ങളുമാകും കമ്പനി ഇതിനായി ഉപയോഗിക്കുന്നത്. ആഗോള ടെലികോം ഭീമന്മാരായ ഹുവായ്, ഇസെഡ്ടിഇ, എറിക്സൺ, നോക്കിയ, സാംസങ് എന്നിവരുമായാകും ആഗോള വിപണിയിൽ ജിയയോക്ക് മത്സരിക്കേണ്ടിവരിക.

from money rss https://bit.ly/30rL5E1
via IFTTT

Sunday, 19 July 2020

കാമ്പയിന്‍ തുടങ്ങി: സാമ്പത്തിക ഇടപാടുകള്‍ അറിയിച്ചിട്ടില്ലെങ്കില്‍ ഐടി വകുപ്പ് നിങ്ങളെ തേടിവരും

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാതെ ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ ഇതാ ആദായനികുതി വകുപ്പ് നിങ്ങളുടെ അടുത്തെത്തിക്കഴിഞ്ഞു. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുകയും ഇതുവരെ നികുതി റീഫണ്ട് ലഭിക്കാതിരിക്കുകയുംചെയ്തിട്ടുണ്ടെങ്കിൽ ഇടപാടുകൾ സംബന്ധിച്ച തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്. വിശദപരിശോധനയ്ക്കായി ജൂലായ് 20 മുതൽ 11 ദിവസത്തെ ഇ-കാമ്പയിൻ ഐടി വകുപ്പ് തുടങ്ങിക്കഴിഞ്ഞു. 2018-19 സാമ്പത്തിക വർഷത്തെ ഇടപാടുകളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. റിട്ടേൺ നൽകാതിരിക്കുകയോ തെറ്റായി നൽകുകയോ ചെയ്തവർക്ക് വീണ്ടും അവസരം നൽകുന്നതിനാണ് കാമ്പയിൻ. ഇത്തരത്തിൽ തിരുത്തൽ വരുത്തിയവർക്ക് നോട്ടീസ് ലഭിക്കില്ലെന്നുമാത്രമല്ല സൂക്ഷമപരിശോധനയുമുണ്ടാവില്ലെന്നും ആദായ നികുതിവകുപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. ബാങ്കുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങി വിവിധ ധനകാര്യ സ്ഥാപനങ്ങൾ നൽകിയ ഇടപാടു വിവരങ്ങൾ വിശകലനംചെയ്തായിരിക്കും പരിശോധന നടത്തുക. ഉറവിടത്തിൽനിന്ന് നികുതികിഴിച്ചതിന്റെ രേഖകൾ, വിദേശത്തുനിന്നുമെത്തിയ പണം തുടങ്ങിയവ പരിശോധനയ്ക്കുവിധേയമാക്കും. കാമ്പയിൻ കാലയളവിൽ എസ്എംഎസ്, ഇ-മെയിൽ എന്നിവവഴിയാണ് നികുതിദായകന് സന്ദേശം കൈമാറുക. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ അറിയാൻ ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ലോഗിൻ ചെയ്താൽമതി. നിങ്ങൾ നടത്തിയതും എന്നാൽ റിട്ടേണിൽ കാണക്കാത്തതുമായ ഇടപാടുകൾ സംബന്ധിച്ച വിശദവിവരങ്ങൾ പോർട്ടലിൽനിന്ന് അറിയാം. ഉടനെ അതിന് മറുപടി നൽകിയാൽ സൂക്ഷ്മപരിശോധനയിൽനിന്ന് മാറാനും അവസരമുണ്ട്.

from money rss https://bit.ly/3jiLjG5
via IFTTT

സെന്‍സെക്‌സ് 37,350ന് മുകളില്‍: നേട്ടം 367 പോയന്റ്

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 367 പോയന്റ് നേട്ടത്തിൽ 37,387ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തിൽ 11005ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1197 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 589 ഓഹരികൾ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, യുപിഎൽ, ബ്രിട്ടാനിയ, കോൾ ഇന്ത്യ, ഇൻഫോസിസ്, എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഐഒസി, വേദാന്ത, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, ടാറ്റ മോട്ടോഴ്സ്, സിപ്ല, നെസ് ലെ, ബിപിസിഎൽ, ടൈറ്റാൻ കമ്പനി, ഐടിസി, ഒഎൻജിസി, റിലയൻസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3fICzag
via IFTTT

ആദിത്യ പുരിയുടെ ശമ്പളം 18.92 കോടി രൂപ

ബാങ്ക് മേധാവികളിൽ കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവുമധികം ശമ്പളം പറ്റിയത് എച്ച്.ഡി.എഫ്.സി. ബാങ്ക് മാനേജിങ് ഡയറക്ടർ ആദിത്യ പുരി. അദ്ദേഹത്തിന്റെ ശമ്പളവും ആനുകൂല്യങ്ങളും കൂടി 38 ശതമാനം വർധിച്ച് 2019-20 സാമ്പത്തികവർഷം 18.92 കോടി രൂപയായി. അതായത്, ഒരു മാസം ഏതാണ്ട് ഒന്നര കോടിയിലേറെ രൂപ. ഇതിന് പുറമെ, സ്റ്റോക്ക് ഓപ്ഷൻ പദ്ധതി പ്രകാരം കിട്ടിയ ഓഹരികളുടെ കൈമാറ്റത്തിലൂടെ 161.56 കോടി രൂപയും നേടി. കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കൊണ്ട് ആസ്തിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായി എച്ച്.ഡി.എഫ്.സി. ബാങ്കിനെ വളർത്തിയത് അദ്ദേഹമാണ്. 70 വയസ്സ് തികയുന്നതിനെ തുടർന്ന്, വരുന്ന ഒക്ടോബറിൽ അദ്ദേഹം സ്ഥാനമൊഴിയും. ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ മാനേജിങ് ഡയറക്ടർ സന്ദീപ് ബക്ഷിക്ക് കഴിഞ്ഞവർഷം കിട്ടിയ പ്രതിഫലം 6.31 കോടി രൂപയാണ്.

from money rss https://bit.ly/399Vl7Z
via IFTTT

ഫാർമർ പ്രൊഡ്യൂസർ കമ്പനി തുടങ്ങാം; നേട്ടങ്ങളേറെ

കോവിഡ് ദുരന്തത്തിന്റെ ബാക്കിപത്രം എന്നോണം നാല് ലക്ഷത്തോളം വിദേശ മലയാളികളാണ് കൊച്ചുകേരളത്തിൽ തിരിച്ചെത്താൻ പോകുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവർ വേറെയും. കോവിഡ്-19 മഹാമാരി വിതച്ച ദുരന്തങ്ങളിൽ പകച്ചുനിൽക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം, സ്വന്തമായി കൃഷിചെയ്തും കൃഷി അനുബന്ധ വ്യവസായങ്ങൾ ചെയ്തും ജീവിക്കാം എന്ന് ഉറപ്പുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒരു മേഖലയാണ് 'ഫാർമർ പ്രൊഡ്യൂസർ കമ്പനി'കളിലൂടെയുള്ള സംരംഭങ്ങൾ. മറ്റു മേഖലകളെ അപേക്ഷിച്ച് ഒട്ടേറെ ആനുകൂല്യങ്ങൾ ഉണ്ടെന്നതാണ് ഇതിനെ ആകർഷകമാക്കുന്നത്. കൈത്തറി സംരംഭങ്ങൾ, കുടിൽ വ്യവസായങ്ങൾ എന്നിവയൊക്കെ ഇത്തരത്തിൽ പ്രവർത്തിപ്പിക്കാനാകും. എന്താണ് പ്രൊഡ്യൂസർ കമ്പനികൾ? 1956-ലെ കമ്പനി നിയമത്തിൽ 2002 ഫെബ്രുവരി മാസം ആറാം തീയതി കൊണ്ടുവന്ന നിയമ ഭേദഗതിയിലൂടെയാണ് ഇന്ത്യയിൽ പ്രൊഡ്യൂസർ കമ്പനികൾ എന്ന ആശയം നിലവിൽ വന്നത്. 1956-ലെ കമ്പനി നിയമത്തിലെ 581 എ മുതൽ 581 സെഡ്.ടി. വരെയുള്ള വകുപ്പുകളാണ് ഇന്ത്യയിൽ പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. 1956-ലെ കമ്പനി നിയമം മാറി 2013-ലെ പുതിയ കമ്പനി നിയമം വന്നപ്പോഴും പഴയ നിയമത്തിലെ വ്യവസ്ഥകൾ നിലനിർത്തിക്കൊണ്ടാണ് ഇപ്പോഴും പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നത്. ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ പ്ലാനിങ് കമ്മിഷൻ അംഗവുമായിരുന്ന യോഗീന്ദർ കെ. അലഖിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പ്രൊഡ്യൂസർ കമ്പനികളുടെ ഉത്ഭവം. സഹകരണ തത്ത്വങ്ങളും കമ്പനി നിയമങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവർത്തന രീതിയാണ് പ്രൊഡ്യൂസർ കമ്പനികൾക്ക്. സഹകാരികളെക്കൊണ്ട് കമ്പനി നിയമത്തിന്റെ കീഴിലുള്ള പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കുന്നതിനും നിലവിലുള്ള ചില സഹകരണ സ്ഥാപനങ്ങളെ (മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പോലുള്ളവ) പ്രൊഡ്യൂസർ കമ്പനികളായി മാറ്റുന്നതിനുമുള്ള വ്യവസ്ഥകളാണ് ഈ നിയമ ഭേദഗതിയിൽ പറഞ്ഞിരിക്കുന്നത്. കമ്പനി രൂപവത്കരണം കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഓൺലൈൻ ആയി പ്രൊഡ്യൂസർ കമ്പനികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. അംഗീകൃത മൂലധനത്തിനനുസരിച്ച് ഒരു ചെറിയ തുക ഫീസ് ആയി അടയ്ക്കേണ്ടതുണ്ട്. 1. ഉത്പാദകർക്കോ ഉത്പാദക സ്ഥാപനങ്ങൾക്കോ ആയാണ് അംഗത്വം പരിമിതപ്പെടുത്തിയിരിക്കുന്നത്. 2. വോട്ടവകാശം ഒരാൾക്ക് ഒരു വോട്ട് എന്ന രീതിയിലാണ്. ലിമിറ്റഡ് കമ്പനികളുടേതുപോലെ അടച്ചുതീർക്കപ്പെട്ട ഓഹരി മൂലധനത്തിന് അനുസരിച്ചല്ല. 3. പത്തോ അതിലധികം ഉത്പാദകരോ അല്ലെങ്കിൽ രണ്ടോ അതിലധികം ഉത്പാദക സ്ഥാപനങ്ങളോ അല്ലെങ്കിൽ പത്തോ അതിലധികമോ ഉത്പാദകരുടെയും ഉത്പാദക സ്ഥാപനങ്ങളുടെയും ഒരു കൂട്ടായ്മയ്ക്കോ പ്രൊഡ്യൂസർ കമ്പനികൾ തുടങ്ങാവുന്നതാണ്. 4. സെക്ഷൻ 581എ-യിൽ പറഞ്ഞിരിക്കുന്ന ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കു വേണ്ടി മാത്രമേ പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കാവൂ. കൃഷിയും കൃഷി അനുബന്ധ വ്യവസായങ്ങളും തേനീച്ചവളർത്തൽ മുതൽ കൈത്തറി വ്യവസായങ്ങളും മറ്റു കുടിൽ വ്യവസായങ്ങളുമാണ് പ്രസ്തുത വകുപ്പിൽ പറഞ്ഞിരിക്കുന്നത്. 5. അംഗങ്ങളുടെ ലയബിലിറ്റി മറ്റു പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ പോലെ ലിമിറ്റഡ് ആയിരിക്കും. പരമാവധി അംഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ പരിധി നിശ്ചയിച്ചിട്ടില്ല. 6. ചുരുങ്ങിയ അടച്ചുതീർക്കപ്പെട്ട ഓഹരിമൂലധനം അഞ്ചുലക്ഷം രൂപ ആയിരിക്കും. ഓഹരികൾ നിയന്ത്രിതമായ രീതിയിൽ കൈമാറ്റം ചെയ്യാവുന്നതാണ്. 7. അഞ്ചു മുതൽ പരമാവധി 15 വരെ അംഗങ്ങളുള്ള ഒരു ഡയറക്ടർ ബോർഡ് ആണ് കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നത്. 8. ഒരു ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ (സി.ഇ.ഒ.) നിയമനം നിർബന്ധമാണ്. അദ്ദേഹം എക്സ് ഒഫീഷ്യോ ഡയറക്ടർ ആയിരിക്കും. പക്ഷേ, വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. അദ്ദേഹത്തെ നിയമിക്കാനുള്ള അവകാശം ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിക്ഷിപ്തമായിരിക്കും. 9. വിതരണത്തിനും വിപണനത്തിനും വേണ്ടി അംഗങ്ങളിൽനിന്ന് സമാഹരിക്കുന്ന ഉത്പന്നങ്ങൾക്ക് വില നിർണയിക്കുന്നതിനുള്ള അവകാശം ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിക്ഷിപ്തമായിരിക്കും. ആ തുക പണമായോ ഓഹരിയായോ മറ്റു രീതിയിലോ അംഗങ്ങൾക്ക് വിതരണം ചെയ്യാവുന്നതാണ്. അംഗങ്ങൾക്ക് തങ്ങളുടെ ഓഹരി മൂലധനത്തിന് അനുസരിച്ച് ബോണസ് ഓഹരികൾക്ക് അർഹതയുണ്ടായിരിക്കും. 10. ഉത്പാദനത്തെയും ഉത്പാദകരെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പേട്രണേജ് ബോണസ് (Patronage Bonus) എന്ന ഒരു രീതി കൊണ്ടുവന്നിട്ടുണ്ട്. കമ്പനിയുടെ വരുമാനത്തിൽ നിന്ന് ഒരു നിശ്ചിത തുക അംഗങ്ങൾക്ക് അവരുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന രീതിയാണിത്. ഈ തുക നിശ്ചയിക്കുന്നതിനുള്ള അധികാരം ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിക്ഷിപ്തമായിരിക്കും. 11. കമ്പനിയുടെ രൂപവത്കരണവും കണക്കുകളുടെ ഓഡിറ്റിങ്ങും വാർഷിക പൊതുയോഗവും ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അധികാരങ്ങളും മറ്റു കാര്യങ്ങളുമെല്ലാം കമ്പനീസ് ആക്ടിന്റെ വ്യവസ്ഥകൾക്കനുസരിച്ചാണ് നീങ്ങേണ്ടത്. 12. കമ്പനികാര്യ മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാർ ഓഫ് കമ്പനീസിനാണ് പ്രൊഡ്യൂസർ കമ്പനികൾക്കുമേൽ നിയന്ത്രണാധികാരം ഉള്ളത്. 13. ഇൻകം ടാക്സ് ആക്ട് 1961-ന്റെ സെക്ഷൻ 10 (1) പ്രകാരം അഗ്രികൾച്ചറൽ ഇൻകം, ഇൻകം ടാക്സിന് വിധേയമല്ലെങ്കിൽക്കൂടി പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തന മേഖലയ്ക്ക് അനുസൃതമായിട്ടായിരിക്കും ഇൻകം ടാക്സിൽനിന്ന് ഒഴിവ് ലഭിക്കുന്നത്. 10 ലക്ഷം വരെ സഹായധനവും ഈടില്ലാത്ത വായ്പയും കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം (എസ്.എഫ്.എ.സി.), ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കുന്നതിനു വേണ്ടി, വിവിധ സംസ്ഥാന സർക്കാരുകളെ സഹായിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികൾ 2014 മുതൽ തയ്യാറാക്കിയിട്ടുണ്ട്. അതുപ്രകാരം കമ്പനികളുടെ അടച്ചുതീർക്കപ്പെട്ട മൂലധനത്തിന് അനുസരിച്ച് 10 ലക്ഷം രൂപ വരെ ഓരോ പ്രൊഡ്യൂസർ കമ്പനികൾക്കും ഗ്രാന്റ് ആയി നൽകി, പ്രൊഡ്യൂസർ കമ്പനികളുടെ മൂലധന പര്യാപ്തത നടപ്പിൽ വരുത്താനും അതുപോലെ 'ക്രെഡിറ്റ് ഗാരന്റി ഫണ്ട്' എന്ന പേരിൽ പ്രൊഡ്യൂസർ കമ്പനികൾക്ക് ബാങ്കിൽ നിന്ന് ഒരു കോടി രൂപ വരെ ഈടില്ലാത്ത വായ്പ എടുക്കാനുള്ള പദ്ധതിയും നിലവിലുണ്ട്. കേന്ദ്ര സർക്കാരിന്റെ ഒരു പദ്ധതിയുടെ അടിസ്ഥാനത്തിൽ 10,000 പുതിയ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കുമെന്ന് 2019 ജൂലായിൽ പ്രഖ്യാപിച്ചിരുന്നു. 60 ശതമാനത്തിലധികം ജനങ്ങളും കൃഷിയെ അടിസ്ഥാനമാക്കി ജീവിക്കുന്ന ഒരു രാജ്യത്ത് ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ നബാർഡ്, സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം (എസ്.എഫ്.എ.സി.), നാഷണൽ ഹോർട്ടി കൾച്ചറൽ ബോർഡ് പോലുള്ള സ്ഥാപനങ്ങൾ പ്രൊഡ്യൂസർ കമ്പനികളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. (തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രാക്ടീസിങ് കമ്പനി സെക്രട്ടറിയാണ് ലേഖകൻ) sureshmv1966@gmail.com

from money rss https://bit.ly/3fFxwHs
via IFTTT

ക്രെഡിറ്റ് കാർഡ് തട്ടിപ്പ് വ്യാപകം: മുന്നറിയിപ്പുമായി സർക്കാർ

ന്യൂഡൽഹി:ഇ-കൊമേഴ്സ് വെബ് സൈറ്റുകളിലൂടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നത് പരമാവധി ഒഴിവാക്കാൻ സർക്കാരിന്റെ സൈബർ സുരക്ഷാ ഏജൻസി ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്-ഇൻ) മുന്നറിയിപ്പ് നൽകി. കോവിഡിൽ ഓൺലൈൻവ്യാപാരം കൂടിയ സാഹചര്യത്തിൽ ഷോപ്പിങ് സൈറ്റുകളെയാണ് തട്ടിപ്പുസംഘം ലക്ഷ്യംവെക്കുന്നത്. എ.എസ്.പി.നെറ്റ് വെബ് ആപ്ലിക്കേഷൻ ഫ്രെയിംവർക്കിനൊപ്പം പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഐ.ഐ.എസ്. സർവറിൽ ഹോസ്റ്റുചെയ്തിട്ടുള്ള സൈറ്റുകളും ലിനക്സ്, അപ്പാച്ചെ, മൈഎസ്ക്യുഎൽ, പി.എച്ച്.പി. പ്ലാറ്റ്ഫോമുകളിലുള്ള ഇ-കൊമേഴ്സ് സൈറ്റുകളുമാണ് വിവരങ്ങൾചോർത്തി പണം തട്ടാൻ ഉപയോഗിക്കുന്നതെന്ന് സെർട്ട്-ഇൻ അറിയിച്ചു. ക്രെഡിറ്റ് കാർഡ് സ്കിമ്മിങ് നടക്കുന്നത് എങ്ങനെ ഉപഭോക്താവ് ഷോപ്പിങ് വെബ് സൈറ്റ് പണമിടപാടുനടത്താൻ ഇടനിലക്കാരായ സൈറ്റുകൾ ഉപഭോക്താവ് ക്രെഡിറ്റ് കാർഡ് നമ്പർ രേഖപ്പെടുത്തുന്നു. തട്ടിപ്പ് സംഘം സുരക്ഷിതമല്ലാത്ത ഇടനിലക്കാരുടെ സർവർ സ്കിമ്മിങ് കോഡ് ഉപയോഗിച്ച് ഹാക്ക് ചെയ്യുന്നു. ക്രെഡിറ്റ് കാർഡ് നമ്പർ ഹാക്കറുടെ സർവറിൽ ശേഖരിക്കുന്നു. പണം ഹാക്കറുടെ അക്കൗണ്ടിൽ. തട്ടിപ്പിനിരയായ വെബ്സൈറ്റ് പ്ലാറ്റ്ഫോമുകൾ *എ.എസ്.പി.നെറ്റ് 4.0.30319 *ലിനക്സ്, അപ്പാച്ചെ, മൈഎസ്ക്യുഎൽ, പി.എച്ച്.പി *ഐ.ഐ.എസ്. വെബ് സർവർ *ഡേറ്റാബേസ് സർവർ

from money rss https://bit.ly/3fNAMRk
via IFTTT

Anchor Meera Anil Enters Wedlock With Vishnu In A Private Ceremony!

Anchor Meera Anil Enters Wedlock With Vishnu In A Private Ceremony!
Popular anchor Meera Anil has tied the knot with Vishnu amid the COVID-19 lockdown. The wedding was held at a temple in Thiruvananthapuram with close friends and family in attendance. Beautiful pictures of the couple from the traditional Kerala wedding is

* This article was originally published here