121

Powered By Blogger

Thursday, 10 December 2020

ബാങ്കുകള്‍ വൈകാതെ നിക്ഷേപ പലിശ കുറച്ചേക്കും

വായ്പാവിതരണത്തിലെ സാധ്യതകൾ പരിമിതമായതോടെ ബാങ്കുകൾ വൈകാതെ സ്ഥിരനിക്ഷേപ പലിശ കുറച്ചേക്കും. വായ്പാ ഡിമാൻഡ് കുറഞ്ഞത് ബാങ്കുകളുടെ ലാഭത്തെ ബാധിക്കുമെന്നതിനാലാണ് പലിശകുറയ്ക്കാൻ സമ്മർദമുള്ളത്. ഈമാസം തുടക്കത്തിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്സ് അക്കൗണ്ടിലെ പലിശ 3.25ശതമാനത്തിൽനിന്ന് മൂന്നുശതമാനമാക്കി കുറച്ചിരുന്നു. എസ്ബി അക്കൗണ്ടിൽ ഒരുലക്ഷം രൂപവരെ ബാലൻസുള്ളവർക്കാണ് 3.25ശതമാനം പലിശ നൽകിയിരുന്നത്. അതിന് മുകളിലുള്ളവർക്ക് മുന്നുശതമാനവുമായിരുന്നു പലിശ. സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖല ബാങ്കുകളാകും പലിശ കുറയ്ക്കാൻ ആദ്യംമുന്നോട്ടുവരിക. നിലവിൽ പത്ത് വർഷത്തെ എസ്ബിഐയുടെ എഫ്ഡി പലിശ സ്വകാര്യമേഖലയിലെ കൊട്ടക് മഹീന്ദ്ര ബാങ്കിലെ എസ്ബിഐ അക്കൗണ്ടിലെ പലിശയേക്കാൾ കുറവാണ്. ആവശ്യത്തിലധികം പണമാണ് ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ മാർച്ചിലെ കണക്കുപ്രകാരം ബാങ്കുകളിലുള്ള മൊത്തം നിക്ഷേപം 133.4 ലക്ഷംകോടി രൂപയാണ്. 2019ലേതിനാക്കാൾ ഒമ്പതുശതമാനം അധികമാണിത്. Banks may cut deposit rates soon

from money rss https://bit.ly/2JSMv6g
via IFTTT

ഈ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത് 478 ശതമാനം നേട്ടം: വിശദാംശങ്ങള്‍ അറിയാം

രാജ്യത്തെ പ്രധാന 100 ഓഹരികളിൽ ഏറ്റവും മികച്ചആദായംനൽകി അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. 2020 ജനുവരി ഒന്നിന് ഒരു ലക്ഷം രൂപമുടക്കി കമ്പനിയുടെ 578 ഓഹരികൾ വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ അതിന്റെമൂല്യം 5,81,000 രൂപയാകുമായിരുന്നു. നേട്ടംമാത്രം 4,81,000 രൂപ. 2020 തുടക്കംമുതൽ ഇതുവരെയുള്ള കണക്കെടുത്താൽ കമ്പനിയുടെ ഓഹരി വിലയിലെ വർധന 478ശതമാനമാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിഫ്റ്റി 100 സൂചിക ഈ കാലയളവിലുണ്ടാക്കിയ നേട്ടം 10ശതമാനംമാത്രമാണ്. പ്രകടനം കണക്കിലെടുത്ത് എംഎസ് സിഐ ഇന്ത്യ സൂചികയിലും കമ്പനിക്ക് ഇടംനേടാനായി. കോവിഡ് വ്യാപനത്തിനിടയിലും പുനരുപയോഗ ഊർജമേഖലയിലെ ഓഹരികൾ ആഗോളതലത്തിൽ നേട്ടമുണ്ടാക്കിയതിന്റെ ഭാഗമായാണ് അദാനി ഗ്രീനും കുതിച്ചത്. ഓഹരി വിലയിലുണ്ടായനേട്ടം കമ്പനിയുടെ വിപണിമൂല്യം 1.73 ലക്ഷംകോടിയായി ഉയർത്തി. 2018 ജൂണിലെ മൂല്യവുമായി താരതമ്യംചെയ്യുമ്പോൾ 40 ഇരട്ടിയാണ് വർധന. 2018 ജൂണിലാണ് അദാനി എന്റർപ്രൈസസിൽനിന്ന് വേർപ്പെട്ട് അദാനി ഗ്രീൻ സ്വതന്ത്രകമ്പനിയായത്. This stock gave investors 478% return

from money rss https://bit.ly/2Lso7J9
via IFTTT

അക്കൗണ്ട് തുടങ്ങാതെ ഇടപാട് നടത്താന്‍ ഇനി ബാങ്കുകളുടെ ആപ്പുകളും

അക്കൗണ്ടില്ലാത്തവർക്കും ബാങ്കുകളുടെ ആപ്പുകൾവഴി പണമിടപാടിന് സൗകര്യമൊരുക്കുന്നു. ഗൂഗിൾ പേ പോലെ യുപിഐ അധിഷ്ഠിത സംവിധാനമാണ് ഇതിനായി ആപ്പുകളിൽ സജീകരിക്കുന്നത്. ഐസിഐസിഐ ബാങ്കാണ് ഈ സേവനത്തിന് തുടക്കമിട്ടത്. ബാങ്കിന്റെ ഐമൊബൈൽ ആപ്പ് ഐസിഐസിഐ ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. യുപിഐ സംവിധാനംവഴി ഏത് ബാങ്കിലെ അക്കൗണ്ടും ആപ്പുമായി ബന്ധിപ്പിക്കാം. പണമിടപാടിനുപുറമെ, ക്രഡിറ്റ് കാർഡ് ലഭിക്കാനും തത്സമയ വായ്പയക്ക് അപേക്ഷിക്കാനും സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാനും സ്ഥിരനിക്ഷേപമിടാനും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനും ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിനും ആപ്പുവഴി കഴിയും. എസ്ബിഐയുടെ ആപ്പും ഉടനെ ഇതിനായി ക്രമപ്പെടുത്തുമെന്ന് ബാങ്ക് അറിയിച്ചു. 30 ദിവസത്തിനുള്ളിൽ യോനോ ആപ്പുവഴിയാണ് ഇതിന് സൗകര്യമൊരുക്കുന്നത്. ആക്സിസ് ബാങ്കിന് ഇതുപോലുള്ള ആപ്പ് 2017മുതലുണ്ടെങ്കിലും പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി ഉടനെയെത്തും. പുതിയ ഡിജിറ്റൽ സംവിധാനങ്ങൾക്ക് ആർബിഐയുടെ താൽക്കാലിക വിലക്കുള്ളതിനാൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ അപ്പ് വൈകും. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യുടെ കണക്കുപ്രകാരം ഗൂഗിൾ പേ, ഫോൺ പേ എന്നിവവഴിയാണ് ഒക്ടോബറിൽ 81ശതമാനം ആപ്പുവഴിയുള്ള ഇടപാടുകളും നടന്നിട്ടുള്ളത്. ഇതിന്റെ മൂല്യമാകട്ടെ 1.65 ലക്ഷം കോടി രൂപയുമാണ്. Banks apps to make transactions without opening an account

from money rss https://bit.ly/39WYKJL
via IFTTT

സെന്‍സെക്‌സില്‍ 163 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഒരുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണി പ്രതാപം തിരിച്ചുപിടിച്ചു. സെൻസെക്സ് 163.27 പോയന്റ് നേട്ടത്തിൽ 46,123ലും നിഫ്റ്റി 54 പോയന്റ് ഉയർന്ന് 13,532ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 933 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 213 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിൽ സമ്മിശ്ര പ്രതികരണമാണ്. ഒഎൻജിസി, ഗെയിൽ, ഐഒസി, യുപിഎൽ, എസ്ബിഐ, എൻടിപിസി, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനം 0.9ശതമാനംവീതം ഉയർന്നു.

from money rss https://bit.ly/341xJkA
via IFTTT

അംബാനി കുടുംബത്തില്‍ അതിഥിയെത്തി: ആകാശ് അംബാനിക്കും ശ്ലോകയ്ക്കും കുഞ്ഞുപിറന്നു

അംബാനി കുടുംബത്തിലേയ്ക്ക് പുതിയൊരു അതിഥികൂടിയെത്തി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിക്ക് കുഞ്ഞുപിറന്നു. മുംബൈയിലെ ആശുപത്രിയിലാണ് ആകാശിനും ശ്ലോകയ്ക്കും ആൺ കുഞ്ഞ് പിറന്നത്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്തമകനാണ് ആകാശ്. ഡയമണ്ട് വ്യാപാരിയായ റസ്സൽ മേത്തയുടെയും മോണയുടെയും മകളാണ് ശ്ളോക മേത്ത. ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. കുട്ടിക്കാലംമുതലെ സൃഹൃത്തക്കളുമായിരുന്നു. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു ഇരുവരുടെയും വിവാഹം. Shloka, Akash Ambani Become Parents To Baby Boy

from money rss https://bit.ly/2IyQQLa
via IFTTT

വില്പന സമ്മര്‍ദം: നിഫ്റ്റി 13,500നുതാഴെ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ ചരിത്രനേട്ടത്തിന്റെ പ്രഭകെടുത്തി ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ലാഭമെടുപ്പാണ് വിപണിയെ തളർത്തിയത്. സെൻസെക്സ് 143.62 പോയന്റ് നഷ്ടത്തിൽ 45,959.88ലും നിഫ്റ്റി 50.80 പോയന്റ് താഴ്ന്ന് 13,478.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1209 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1642 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, അൾട്രടെക് സിമെന്റ്, ശ്രീ സിമെന്റ്സ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. നെസ് ലെ, ഐടിസി, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. എഫ്എംസിജി, ലോഹം എന്നീ വിഭാഗങ്ങളിലെ സൂചികകളൊഴികെയുള്ളവയെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനംവീതം താഴ്ന്നു.

from money rss https://bit.ly/37Q5jeq
via IFTTT

എണ്ണവില മുകളിലേയ്ക്ക്: വരുംദിവസങ്ങളിലും പെട്രോള്‍, ഡീസല്‍വില വര്‍ധിക്കും

ലണ്ടൻ: വിവിധ രാജ്യങ്ങൾ കോവിഡ് പ്രതിരോധകുത്തിവെയ്പ്പുകൾക്ക് തുടക്കമിട്ടതോടെ ഡിമാൻഡ് വർധിക്കുമെന്ന പ്രതീക്ഷയിൽ അസംസ്കൃത എണ്ണവില വർധിച്ചു. ബ്രന്റ് ക്രൂഡ് വില ബാരലിന് 35 സെന്റ് വർധിച്ച് 49.21 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വില 45.74 ഡോളറിലുമെത്തി. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് അസംസ്കൃത എണ്ണയുടെ വിലകൂടുന്നത്. യുഎസിലെ ഖനനം സംബന്ധിച്ച് പ്രതിവാര റിപ്പോർട്ട് പ്രകാരം ശേഖരത്തിൽ 15.2 ദശലക്ഷം ബാരലിന്റെ വർധനവുണ്ടായി. 14 ലക്ഷം ബാരലിന്റെ കുറവുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ. ഏപ്രിലിലെ റെക്കോഡ് താഴ്ചയിൽനിന്ന് ഒപെകിന്റെ ഇടപെടലിലൂടെയാണ് ക്രൂഡ് വില ഘട്ടംഘട്ടമായി ഉയർന്നത്. നേരത്തെ ഉത്പാദനം വൻതോതിൽ കുറച്ച് ഡിമാന്റ് കൂ്ട്ടാനുള്ള ശ്രമമുണ്ടായി. ഇപ്പോൾ വിതരണനിയന്ത്രണം ചെറിയതോതിൽ പിൻവലിച്ചിട്ടുണ്ട്. ബ്രിട്ടനിലാണ് പ്രതിരോധ കുത്തിവെപ്പിന് തുടക്കമിട്ടത്. ഈയാഴ്ച അവസാനത്തോടെ യുഎസിലും കോവിഡ് വാക്സിൻ വിതരണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് റെക്കോഡ് നിലവാരത്തിനടുത്താണ് പെട്രോളിന്റെയും ഡീസലിന്റെയും വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്നതോടെ റീട്ടെയിൽ വിലയിൽ വർധന തുടർന്നും ഉണ്ടാകും. Oil rises above $49 as vaccine release spurs demand hopes

from money rss https://bit.ly/3qJOz12
via IFTTT

Wednesday, 9 December 2020

ഐആര്‍സിടിസിയുടെ 20% ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കുന്നു: വില 13ശതമാനം ഇടിഞ്ഞു

സർക്കാരിന്റെ കൈവശമുള്ള ഐആർസിടിസിയുടെ 20ശതമാനം ഓഹരികൾ ഓഫർ ഫോർ സെയിൽവഴി വിൽക്കുന്നു. തീരുമാനം പുറത്തുവന്നതോട ഓഹരി വില 13ശതമാനം ഇടിഞ്ഞ് 1,405 നിലവാരത്തിലെത്തി. 4,374 കോടി രൂപമൂല്യമുള്ള ഓഹരികളാകും വ്യാഴം, വെള്ളി ദിവസങ്ങളിലായി സർക്കാർ വിറ്റൊഴിയുക. ഓഹരിയൊന്നിന് 1,367 രൂപയാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്. ചെറുകിട നിക്ഷേപകർക്ക് വെള്ളിയാഴ്ചയും മറ്റുള്ളവർക്ക് വ്യാഴാഴ്ചയുമാണ് ഓഫർ ഫോർ സെയിലിൽ പങ്കെടുക്കാനാകുക. 2.4 കോടി ഓഹരികൾ ചെറുകിട നിക്ഷേപകർക്കും 80 ലക്ഷം ഓഹരികൾ വൻകിട നിക്ഷേപകർക്കുമായാണ് കൈമാറുക. പൊതുമേഖല സ്ഥാപനമായ റെയിൽവെയുടെ അനുബന്ധ കമ്പനിയായി ഐആർസിടിസിയുടെ 87.4ശതമാനം ഓഹരികളാണ് സർക്കാരിന്റെ കൈവശമുള്ളത്. IRCTC Plunges 13% As Government Plans To Sell 20% Stake In Company

from money rss https://bit.ly/2JUav8W
via IFTTT

ചൈനയെ മറികടന്ന് ഇന്ത്യ: സ്വകാര്യ കമ്പനികളിലെത്തിയത് 1.09 ലക്ഷം കോടി വിദേശ നിക്ഷേപം

സ്വകാര്യമേഖലയിലെ വിദേശ നിക്ഷേപത്തിന്റെകാര്യത്തിൽ ഇന്ത്യ ചൈനയെ മറികടന്നു. കോവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധിനേരിട്ട സമയത്താണ് സോവറിൻ വെൽത്ത് ഫണ്ടുകൾ രാജ്യത്തെ സ്വകാര്യ കമ്പനികളിൽ വൻതോതിൽ നിക്ഷേപമിറക്കിയത്. 1.09 ലക്ഷം കോടി രൂപ(1.48 ബില്യൺ ഡോളർ)യാണ് 2020ൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ രാജ്യത്തെ കമ്പനികളിൽ നിക്ഷേപിച്ചത്. ഈകാലയളവിൽ ചൈനയിലെത്തിയ നിക്ഷേപത്തിന്റെ മൂന്നിരട്ടിയോളംവരുമിത്. ചൈനയിൽ 4.5 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് 2020ലെത്തിയത്. 2019ലാണ് രാജ്യത്തേയ്ക്ക് വിദേശനിക്ഷേപം ഒഴുകാൻ തുടങ്ങിയത്. 10.1 ബില്യൺ ഡോളറാണ് 2019ൽ ഈ സ്ഥാപനങ്ങൾ നിക്ഷേപം നടത്തിയത്. 2015-18 കാലയളവിൽ വിദേശ നിക്ഷേപമെത്തിയതിന്റെ കണക്കെടുത്താൽ ചൈന ഏറെ മുന്നിലാണെന്നുകാണാം. ഈകാലയളവിൽ 46 ബില്യൺ ഡോളറാണ് ചൈനയിലെത്തിയത്. ഇതേകാലയളവിൽ ഇന്ത്യയിലെത്തിയ നിക്ഷേപം 24.6 ബില്യൺ ഡോളറായിരുന്നു. 2020ൽ ഇതുവരെ പശ്ചിമേഷ്യൻ സോവറിൻ വെൽത്ത് ഫണ്ടുകളായ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, പബ്ലിക് ഇൻവെസ്റ്റുമെന്റ് ഫണ്ട്, മുബാദല ഇൻവെസ്റ്റുമെന്റ് കമ്പനി, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ദുബായ്, ഖത്തർ ഇൻവെസ്റ്റ്ുമെന്റ് അതോറിറ്റി എന്നിവമാത്രം 7.83 ബില്യൺ ഡോളറാണ് രാജ്യത്തെ സ്വകാര്യ കമ്പനികളിൽ നിക്ഷേപിച്ചത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ എസ്ഡബ്ലിയുഎഫാണ് 400 ലേറെ വിദേശ സ്ഥാപനങ്ങളുടെ ഡാറ്റ വിശകലനംചെയ്ത് ഈവിവരം പുറത്തുവിട്ടത്.

from money rss https://bit.ly/3oEXoY5
via IFTTT

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപകുറഞ്ഞ് 4590 രൂപയുമായി. ബുധനാഴ്ച 37,040 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,835.11 ഡോളർ നിലവാരത്തിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 49,250 രൂപയാണ്. യുഎസിൽ സാമ്പത്തിക പാക്കേജ് ഉടനെയുണ്ടാകുമെന്ന റിപ്പോർട്ടുകളെതുടർന്ന് ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്.

from money rss https://bit.ly/3m4aIDR
via IFTTT

സെന്‍സെക്‌സില്‍ 179 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ റെക്കോഡ് നേട്ടത്തിനുശേഷം വ്യാഴാഴ്ച ഓഹരി സൂചികകളിൽ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 179 പോയന്റ് നഷ്ടത്തിൽ 45,924ലിലും നിഫ്റ്റി 58 പോയന്റ് താഴ്ന്ന് 13,471ലുമാണ് തുടക്കം. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. മികച്ച ഉയരത്തിലെത്തിയ ഓഹരികൾ വിറ്റ് നിക്ഷേപകർ ലാഭോമെടുക്കാൻ തുടങ്ങിയതും സൂചികകളെ ബാധിച്ചു. ബിഎസ്ഇയിലെ 660 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 677 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികൾക്ക് മാറ്റമില്ല. മാരുതി സുസുകി, പവർഗ്രിഡ് കോർപ്, സൺ ഫാർമ, എൻടിപിസി, എൽആൻഡ്ടി, ടൈറ്റാൻ, നെസ് ലെ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ഒഎൻജിസി, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/34gcPhR
via IFTTT

റോസ്ഗാര്‍ യോജന: ജീവനക്കാരുടെ ഇപിഎഫ് വിഹിതം അടയ്ക്കാന്‍ 22,810 കോടി അനുവദിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതിയതായ അവതരിപ്പിച്ച തൊഴിൽ പദ്ധതിയിൽ സബ്സിഡി നൽകാൻ 22,810 കോടി രൂപ അനുവദിച്ചു. ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന പദ്ധതിയിലാണ് തുകനൽകുക. ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം പദ്ധതിവിഹിതത്തിന് അംഗീകാരം നൽകി. ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ പുതിയതായി ജോലി നൽകുന്നവരുടെ ഇപിഎഫ് വിഹിതം രണ്ടുവർഷം സർക്കാർ വഹിക്കുന്നതാണ് പദ്ധതി. 2020 ഒക്ടോബർ ഒന്നുമുതൽ 2021 ജൂൺ 30വരെയുള്ള നിയമനങ്ങളാണ് ഇതിനായി പരിഗണിക്കുക. കോവിഡ് വ്യാപനസമയത്ത് 2020 മാർച്ച് ഒന്നിനുശേഷം ജോലി നഷ്ടപ്പെട്ടവരെ തിരികെയെടുത്താലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കോവിഡ് വ്യാപനത്തെതുടർന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റോസ്ഗാർ യോജന സർക്കാർ അവതരിപ്പിച്ചത്. Cabinet approves Rs 22,810 crore outlay for Atmanirbhar Bharat Rozgar Yojana

from money rss https://bit.ly/2K7aqPf
via IFTTT

അപ്പോളോ ഫാര്‍മസിയില്‍ ആമസോണ്‍ 10 കോടി ഡോളര്‍ നിക്ഷേപിച്ചേക്കും

രാജ്യത്തെ പ്രമുഖ മരുന്ന് വിതരണക്കാരായ അപ്പോളോ ഫാർമസിയിൽ ആമസോൺ 735 കോടി രൂപ(100 മില്യൺ ഡോളർ) നിക്ഷേപം നടത്തിയേക്കും. അതിവേഗംവളരുന്ന ഓൺലൈൻ മരുന്നുവിപണിയിൽ റിലയൻസിനെയും ടാറ്റ ഗ്രൂപ്പിനെയും നേരിടാനാണ് ആമസോണിന്റെ നീക്കം. പ്രമുഖ ഓൺലൈൻ മരുന്ന് വിതരണക്കമ്പനിയായ നെറ്റ്മെഡ്സിന്റെ ഭൂരിഭാഗം ഓഹരികളും മുകേഷ് അംബാനിയുടെ റിലയൻസ് അടുത്തയിടെ സ്വന്തമാക്കിയിരുന്നു. ആമസോൺ നിലവിൽ മരുന്ന് വിതരണംചെയ്യുന്നുണ്ടെങ്കിലും ശൃംഖല ശക്തമാക്കുകയാണ് ലക്ഷ്യം. അതേസമയം, ഇടപാടിനെക്കുറിച്ച പ്രതികരിക്കാൻ ആമസോണോ അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പോ തയ്യാറായിട്ടില്ല. Amazon is reportedly eyeing a $100 million investment in the Apollo Pharmacy

from money rss https://bit.ly/2K0OOE1
via IFTTT

സെന്‍സെക്‌സ് ഇതാദ്യമായി 46,000കടന്നു; നിഫ്റ്റി 13,500ഉം

മുംബൈ: ചരിത്ര നേട്ടത്തിലേയ്ക്ക് ഓഹരി സൂചികകൾ വീണ്ടും കുതിച്ചു. സെൻസെക്സ് ഇതാദ്യമായി 46,000 കടന്നു. നിഫ്റ്റി 13,500ഉം. ദലാൾ സ്ട്രീറ്റിൽ കാളകൾ പിടിമുറുക്കിയതോടെ തുടർച്ചയായ ദിവസങ്ങളിൽ ഓഹരി സൂചികകൾ കുതിക്കുകയാണ്. ബാങ്ക്, എഫ്എംസിജി, ഐടി ഓഹരികളിലെ നേട്ടമാണ് ബുധനാഴ്ച റെക്കോഡ് നേട്ടത്തിലേയ്ക്ക് സൂചികകളെ നയിച്ചത്. കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭാപ്തിവിശ്വാസവും സാമ്പത്തിക പാക്കേജുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും ആഗോളവിപണിയിൽ ചലനംസൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് രാജ്യത്തെ സൂചികകളിലും പ്രകടമായത്. 494.99 പോയന്റാണ് സെൻസെക്സിലെ നേട്ടം. 46,103.50ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 136.10 പോയന്റ് ഉയർന്ന് 13,529.10ലുമെത്തി. ബിഎസ്ഇയിലെ 1604 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1103 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 133 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ഐഒസി, മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ശ്രീ സിമെന്റ്സ്, അൾട്രടെക് സിമെന്റ്, വിപ്രോ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 1.5ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ലോഹം, പൊതുമേഖല ബാങ്ക് എന്നീ സൂചികകൾ നഷ്ടത്തിലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. Nifty ends above 13,500, Sensex above 46K for the first time

from money rss https://bit.ly/2VSBIeO
via IFTTT

2021 ഏപ്രില്‍ മുതല്‍ കയ്യില്‍കിട്ടുന്ന ശമ്പളം കുറഞ്ഞേക്കാം

കയ്യിൽകിട്ടുന്ന ശമ്പളത്തിൽ 2021 ഏപ്രിൽ മുതൽ കുറവുണ്ടായേക്കാം. 2019ലെ പുതിയ വേതന നിയമപ്രകാരം കമ്പനികൾ ശമ്പള ഘടന പുതുക്കുമ്പോഴാണിപ്രകാരം സംഭവിക്കുക. അടുത്ത സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽ ശമ്പളഘടനയിൽമാറ്റംവന്നേക്കുമെന്നാണ് സൂചനകൾ. പുതിയ നിയമപ്രകാരം അലവൻസുകൾ മൊത്തംശമ്പളത്തിന്റെ 50ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലുടമകൾ അടിസ്ഥാന ശമ്പളം വർധിപ്പിക്കേണ്ടതായിവരും. അതിന് ആനുപാതികമായി ഗ്രാറ്റുവിറ്റി പേയ്മെന്റും പിഎഫിലേയ്ക്കുള്ള ജീവനക്കാരുടെ വിഹിതവും കൂടുകയുംചെയ്യും. തൽക്കാലത്തേയ്ക്ക് വരുമാനംകുറയുമെങ്കിലും വിരമിക്കൽ സമയത്ത് കൂടുതൽ തുക ജീവനക്കാർക്ക് ലഭിക്കാനിതിടയാക്കും. അടിസ്ഥാന ശമ്പളം 50ശതമാനത്തിനുതാഴെയാക്കി അലവൻസുകൾകൂട്ടിയുമാണ് നിലവിൽ പല സ്വകാര്യ കമ്പനികളും ജീവനക്കാർക്ക് നൽകിവരുന്നത്. അതുകൊണ്ടാണ് പുതിയ നിയമം പ്രാബല്യത്തിൽവരുന്നതോടെ ശമ്പളഘടനയിൽ മാറ്റംവരാനിടയാകുക.ഇതോടെ കമ്പനികളുടെ ശമ്പളയിനത്തിലുള്ള ചെലവ് വർധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. Take-Home Pay May Be Cut From April 2021

from money rss https://bit.ly/3lY2A7F
via IFTTT

Tuesday, 8 December 2020

പാഠം 102: ഓഹരി വിപണി തകര്‍ന്നാലും നിക്ഷേപം സംരക്ഷിക്കാം |Model Portfolio

ഓഹരി വിപണിയിൽ പണംനിക്ഷേപിച്ച് വൻതുക നഷ്ടപ്പെട്ടതിന്റെ ആഘാതംനേരിടാൻ കഴിയാതെയാണ് സൂരജ് കഴിഞ്ഞ ഏപ്രിലിൽ ഇ-മെയിൽ അയച്ചത്. പണത്തിന് അത്യാവശ്യമുള്ളതിനാൽ നിക്ഷേപം തിരിച്ചെടുക്കാതെ നിവൃത്തിയില്ല. അല്ലെങ്കിൽ കൂടിയ പലിശയ്ക്ക് വ്യക്തിഗത വായ്പയെടുക്കേണ്ടിവരും. എമർജൻസി ഫണ്ടൊന്നും കരുതിയിട്ടുമില്ല. ഒടുവിൽ 20ശതമാനംനഷ്ടത്തിൽ എസ്ഐപി നിക്ഷേപം ഭാഗികമായി അദ്ദേഹത്തിന് പിൻവലിക്കേണ്ടിവന്നു.ഈ സാഹചര്യത്തിലാണ് ബദൽ നിക്ഷേപമാതൃകയുടെ പ്രസക്തി. റിസ്ക് കുറച്ച് മികച്ച ആദായം ബാങ്കിൽ നിക്ഷേപിച്ച് കൂട്ടുപലിശ നേടുന്നതുപോലെ ഓഹരിയിൽ നിക്ഷേപിച്ച് അതിൽകൂടുതൽ നേട്ടം സ്വന്തമാക്കാനുള്ള മികച്ചമാർഗമാണ് മ്യൂച്വൽ ഫണ്ടിലെ എസ്ഐപി. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽമാത്രമല്ല കടപ്പത്രങ്ങളിലും മണിമാർക്കറ്റ് ഉപകരണങ്ങളിലും നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളിലും എസ്ഐപിയായി നിക്ഷേപിക്കാൻ കഴിയും. ഇക്വിറ്റി-ഡെറ്റ് എസ്ഐപി കോമ്പിനേഷൻ ഓഹരി വിപണിയിലെ തകർച്ചയിലും നെഗറ്റീവ് ആദായത്തെ തടയാൻ സഹായിക്കും. ഓഹരി അധിഷ്ഠിത പദ്ധതികളേക്കാൾ ചാഞ്ചാട്ടംകുറവാണ് ഡെറ്റ് ഫണ്ടുകൾക്ക്. സ്ഥിരതയുള്ള ആദായം നൽകാൻ ഡെറ്റ് ഫണ്ടുകൾക്ക് കഴിയും. ഡെറ്റ് എസ്ഐപി: നേട്ടംപരിശോധിക്കാം ആസ്തി വിഭജനം മികച്ചരീതിയിൽ നടപ്പാക്കികരുത്തുറ്റപോർട്ട്ഫോളിയോ സൃഷ്ടിക്കാൻ ഓഹരി-ഡെറ്റ് ഫണ്ടുകളിലെ എസ്ഐപി കോമ്പിനേഷന് കഴിയും. പലപ്പോഴും ഒറ്റത്തവണ നിക്ഷേപത്തിനാണ് ഡെറ്റ് ഫണ്ടുകൾ പരിഗണിക്കാറുള്ളത്. അതിനുപകരം ഇക്വിറ്റി-ഡെറ്റ് ഫണ്ടുകളിൽ നിശ്ചിത അനുപാതത്തിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ ഓഹരി വിപണിയുടെ തകർച്ചയിലും നിക്ഷേപകന്റെ ആത്മവീര്യം നിലനിർത്താൻ സഹായിക്കും. എട്ടുശതമാനം മുതൽ 12ശതമാനംവരെ വാർഷികാദായം നൽകാൻ ഈ വിഭാഗത്തിലെ ഫണ്ടുകൾക്കാകും. നഷ്ടത്തിന്റെ തോത് കുറയ്ക്കാം ഓഹരി വിപണി കൂപ്പുകുത്തുമ്പോൾ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നഷ്ടമുണ്ടാകുക സ്വാഭാവികം. അതേസമയം, ഓഹരി വിപണിയിലെ നഷ്ടമൊന്നും ഡെറ്റ് വിഭാഗത്തെ ബാധിക്കുകയില്ല. ഇതിലൂടെ പോർട്ട്ഫോളിയോയുടെ മൊത്തംമൂല്യം ഒരുപരിധിവിട്ട് താഴെപ്പോകാതെ താങ്ങിനിർത്താൻ ഡെറ്റിലെ നിക്ഷേപം സഹായിക്കും. പലിശ നിരക്കിലെ വ്യതിയാനവും ക്രഡിറ്റ് റിസ്കുമാണ് ഡെറ്റ് ഫണ്ടുകളുടെ ആദായത്തെ ബാധിക്കുക. ഇടയ്ക്കുവെച്ച് പിൻവലിക്കാം വിപണി തകർന്നടിയുമ്പോൾ പണത്തിന് ആവശ്യംവന്നാൽ ഡെറ്റിലെ നിക്ഷേപം ആശ്വാസമേകും. ഇക്വിറ്റി ഫണ്ടിലെ എസ്ഐപി നിക്ഷേപത്തിൽനിന്ന് പണംപിൻവലിക്കാതെ ഡെറ്റ് ഫണ്ടുകളിൽനിന്ന് പണമെടുക്കാം.ഡെറ്റിൽനിന്ന് മികച്ച ആദായവും ഇക്വിറ്റിയിൽനിന്ന് ദീർഘകാലത്തേയ്ക്ക് മികച്ച മൂലധനനേട്ടവും സ്വന്തമാക്കാൻ അതിലൂടെകഴിയും. കോവിഡ് വ്യാപനത്തെതുടർന്ന് മാർച്ചിൽ വിപണി ഇടിഞ്ഞപ്പോൾ ഇക്വിറ്റി ഫണ്ടുകളിലെ എസ്ഐപി നിർത്തി പണംപിൻവലിച്ചവർ നിരവധിയാണ്. നവംബർവരെ കാത്തിരിക്കാൻകഴിയുമായിരുന്നെങ്കിൽ ഇരട്ടയക്ക ആദായംനേടാൻ അവർക്കാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഡെറ്റ് ഫണ്ടിലെ എസ്ഐപിയുടെ പ്രസക്തി. പണത്തിന് അത്യാവശ്യംവന്നാൽ ഡെറ്റിലെ എസ്ഐപിയിൽനിന്നുമാത്രം പണംപിൻവലിച്ച് ആവശ്യങ്ങൾ നിറവേറ്റാം. പ്രതികൂല സാഹചര്യങ്ങളിൽ ചാഞ്ചാട്ടസമയത്ത് നിക്ഷേപകന് രക്ഷയ്ക്കായി ഡെറ്റ് ഫണ്ടിലെ നിക്ഷേപം ഉപകരിക്കും. ഓഹരി ഡെറ്റ് അനുപാതം ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ 60ശതമാനവും ഡെറ്റ് ഫണ്ടുകളിൽ 40ശതമാനം നിക്ഷേപിക്കുന്നരീതി സ്വീകരിക്കാം. അതായത് മാസം 10,000 രൂപ എസ്ഐപിയായി നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൾ 6,000 രൂപ ഇക്വിറ്റി ഫണ്ടിലും 4,000 രൂപ ഡെറ്റ് ഫണ്ടിലുംനിക്ഷേപിക്കാം. ഹൈബ്രിഡ് ഫണ്ടുകൾ ഓഹരിയിലും ഡെറ്റിലും നിശ്ചിതശതമാനംവീതം നിക്ഷേപം നടത്തുന്നവയാണ് ഹൈബ്രിഡ് ഫണ്ടുകൾ. ഓഹരിയിലും ഡെറ്റിലും എസ്ഐപി തുടങ്ങുന്നതിനുപകരം ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽപോരെയെന്ന സംശയമുണ്ടാകുക സ്വാഭാവികം. പണം ആവശ്യംവന്നാൽ ഡെറ്റ്-ഇക്വിറ്റി എന്നിവയിലെ നിക്ഷേപം വേർതിരിച്ച് പിൻവലിക്കാൻ കഴിയില്ലെന്നതാണ് ഇവിടെ പ്രസക്തി. ഡെറ്റിലും-ഇക്വിറ്റിയിലും നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ വെവേറെയായി നിക്ഷേപിച്ചാൽ ഈ പരിമിതിമറികടക്കാം. മാതൃകാ പോർട്ട്ഫോളിയോ 10,000 രൂപയും(പോർട്ട്ഫോളിയോ 1) 20,000 രൂപയും(പോർട്ട്ഫോളിയോ 2)പ്രതിമാസം എസ്ഐപിയായി നിക്ഷേപിക്കുന്നവർക്കായി മാതൃകാ പോർട്ട്ഫോളിയോ അവതരിപ്പിക്കുകയാണിവിടെ. 60ശതമാനം ഓഹരിയിലും 40ശതമാനം ഡെറ്റിലും നിക്ഷേപിക്കാനാണ് ശുപാർശചെയ്യുന്നത്. Model Portfolio 1 Fund Catagory SIP Amount(Rs) SIP Return(%)* 1year 3 year 5 year Axis Bluechip Fund Equity 6000 39.89 18.39 17.25 HDFC Short Term Debt 4000 11.71 10.51 9.42 Model Portfolio 2 Fund Catagory SIP Amount(Rs) SIP Return(%)* 1year 3 year 5 year Axis Bluechip Fund Equity 6000 39.89 18.39 17.25 Mirae Asset Emerging Bluechip Equity 6000 54.95 20.22 17.97 HDFC Short Term Debt 4000 11.71 10.51 9.42 IDFC Banking & PSU Debt Debt 4000 11.18 11.24 9.81 *ഫണ്ടുകളുടെ റിട്ടേൺ കണക്കാക്കിയ തിയതി: ഡിസംബർ 08, 2020. feedbacks to: antonycdavis@gmail.com കുറിപ്പ്: മാർച്ചിൽ ഓഹരി സൂചികകൾ കൂപ്പുകുത്തിയപ്പോൾ നെഗറ്റീവ് റിട്ടേൺ കാണിച്ചിരുന്ന ഓഹരി ഫണ്ടുകളാണ് ഇപ്പോൾ 30ശതമാനത്തിലധികം ഉയർന്നത്. അതേസമയം, ഡെറ്റ് ഫണ്ടുകൾ സ്ഥിരതയാർന്ന നേട്ടമാണ് നിക്ഷേപകന് നൽകിയത്. അത് ഇപ്പോഴുംതുടരുന്നു. ഇക്വിറ്റി ഫണ്ടിലെ നിക്ഷേപം ദീർഘകാലയളവിലെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി കരുതുക. ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കും. ഇരുവിഭാഗത്തിലെയും എസ്ഐപി അനുപാതം നിക്ഷേപകാലയളവിൽ പിന്തുടർന്നാൽ ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകളിലും മികച്ച മൂലധനനേട്ടംപ്രതീക്ഷിക്കാം.

from money rss https://bit.ly/36YZiwU
via IFTTT

സ്വര്‍ണവില പവന് 240 രൂപകുറഞ്ഞ് 37,040 രുപയായി

സംസ്ഥാനത്ത് സ്വർണവില പവന് 240 രൂപ കുറഞ്ഞ് 37,040 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,630 നിലവാരത്തിലുമെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.3ശതമാനം താഴ്ന്ന് 1,865.46 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി സൂചികയായയ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.6ശതമാനം താഴ്ന്ന് 49,815 രൂപയിലെത്തി. കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭാപ്തിവിശ്വാസവും ആഗോളതലത്തിൽ ഓഹരി സൂചികകൾ കുതിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്.

from money rss https://bit.ly/3guDIDC
via IFTTT

ഓഹരി വിപണി തുണച്ചു: ഇപിഎഫ് വരിക്കാര്‍ക്ക് 8.5ശതമാനം പലിശതന്നെ ലഭിക്കും

ഓഹരി വിപണി മികച്ച ഉയരത്തിലെത്തിയത് ഇപിഎഫ് നിക്ഷേപകർക്ക് ഗുണകരമായി. 2019-20 സാമ്പത്തിക വർഷത്തെ പലിശയായ 8.5ശതമാനം ഉടനെ അക്കൗണ്ടിൽ വരവുവെയ്ക്കും. പ്രതീക്ഷിച്ചതിലേറെ ആദായം ഓഹരി നിക്ഷേപത്തിൽനിന്ന് ലഭിച്ചതാണ് ഇപിഎഫ്ഒയ്ക്ക് നേട്ടമായത്. ഓഹരി നിക്ഷേപത്തിൽ ഒരുഭാഗംവിറ്റ് ലാഭമെടുത്താകും 8.5ശതമാനം പലിശ 19 കോടിയോളം വരിക്കാർക്ക് നൽകുക. ഇപിഎഫ്ഒയുടെ ശുപാർശ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും ഒരാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നും ഇപിഎഫ്ഒയുമായി ബന്ധപ്പെട്ടവൃത്തങ്ങൾ സൂചിപ്പിച്ചു. തൊഴിൽമന്ത്രാലയം തീരുമാനത്തിന് പച്ചക്കൊടികാണിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞ സാമ്പത്തികവർഷത്തെ ഇപിഎഫ് പലിശ രണ്ട് ഘട്ടമായാണ് അക്കൗണ്ടിൽ വരവുവെയ്ക്കുകയെന്ന് സെപ്റ്റംബറിൽ തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗാങ് വാർ അറിയിച്ചിരുന്നു. ഡെറ്റിലെ നിക്ഷേപത്തിൽനിന്നുള്ള 8.15ശതമാനം പലിശ ആദ്യഘട്ടമായും ഓഹരി നിക്ഷേപത്തിൽനിന്നുള്ള ആദായംകണക്കാക്കി 0.35ശതമാനം പലിശ രണ്ടാംഘട്ടമായും നൽകാനാണ് പദ്ധതിതയ്യാറാക്കിയത്. മൊത്തം ആസ്തിയുടെ 15ശതമാനമാണ് ഇപിഎഫ്ഒ ഇടിഎഫ് വഴി ഓഹരി വിപണിയിൽ നിക്ഷേപിച്ചിട്ടുള്ളത്. EPFO ​​subscribers will get 8.5 % interest

from money rss https://bit.ly/3qNe5Th
via IFTTT

റെക്കോഡ് നേട്ടംതുടരുന്നു: സെന്‍സെക്‌സില്‍ 254 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 254 പോയന്റ് ഉയർന്ന് 45,862ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തിൽ 13,467ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1137 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 247 ഓഹരികൾ നഷ്ടത്തിലുമാണ്. 40 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഐടിസി, ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, എൽആൻഡ്ടി, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, അൾട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്കുകളുടെ ഓഹരികളിലെ നേട്ടംതുടരുകയാണ്. സൂചിക 1.6ശതമാനം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. Indices hit fresh high; Sensex up 254 pts

from money rss https://bit.ly/39UgBAX
via IFTTT

കേരളത്തിൽ കയറ്റുമതി 11.48 ശതമാനം വർധിച്ചു; ഇറക്കുമതി കുറഞ്ഞു

കൊച്ചി: സംസ്ഥാനത്തെ കയറ്റുമതി മേഖലയിൽ ഉണർവ്. കേരളത്തിന്റെ പ്രധാന കയറ്റുമതി ഹബ്ബായ കൊച്ചി തുറമുഖം വഴി 2020 സെപ്റ്റംബർ - ഒക്ടോബർ കാലയളവിൽ 22,202 കണ്ടെയ്നറുകളാണ് കയറ്റുമതി ചെയ്തത്. 2019 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ 19,915 കണ്ടെയ്നറുകൾ കയറ്റുമതി ചെയ്ത സ്ഥാനത്താണിത്. വാർഷികാടിസ്ഥാനത്തിൽ കയറ്റുമതി 11.48 ശതമാനം വർധിച്ചു. ഈ വർഷം സെപ്റ്റംബറിൽ 12,467 കണ്ടെയ്നറുകളും ഒക്ടോബറിൽ 9,735 കണ്ടെയ്നറുകളുമാണ് കയറ്റി അയച്ചത്. അതേസമയം, 2020 ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ സംയോജിത കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബർ - ഒക്ടോബർ കാലയളവിലെ കയറ്റുമതി 59.18 ശതമാനം കുറഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് വരെയുള്ള മൂന്നു മാസ കാലയളവിൽ 35,342 കണ്ടെയ്നറുകൾ സംസ്ഥാനത്തുനിന്ന് കൊച്ചി തുറമുഖം വഴി കയറ്റി അയച്ചിരുന്നു. കോവിഡ് ലോക്ഡൗൺ കാരണം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട ഏപ്രിൽ, മേയ് മാസങ്ങളിലെ സംയോജിത കയറ്റുമതി 23,052 കണ്ടെയ്നറുകളായിരുന്നു. കണ്ടെയ്നർ ക്ഷാമം രൂക്ഷമായതും കപ്പൽ കമ്പനികളുടെ നിരക്ക് വർധനയുമാണ് കഴിഞ്ഞ രണ്ട് മാസങ്ങളിലും മുൻ മാസങ്ങളെ അപേക്ഷിച്ച് കയറ്റുമതി കുറയാൻ കാരണം. ഇറക്കുമതിയിൽ ഉണ്ടായ ഇടിവും കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. കാരണം, ഇറക്കുമതിക്കായി എത്തുന്ന കണ്ടെയ്നറുകളിലാണ് സംസ്ഥാനത്തുനിന്നുള്ള ഭൂരിഭാഗം ഉത്പന്നങ്ങളും കയറ്റി അയയ്ക്കുന്നത്. കയറ്റുമതിയിൽ മുന്നിൽ കയർ 2020 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതൽ കയറ്റി അയച്ചിട്ടുള്ളത് കയർ ഉത്പന്നങ്ങളാണ്. മൊത്തം 1,933 കയർ ഉത്പന്നങ്ങൾ ഇക്കാലയളവിൽ കയറ്റുമതി ചെയ്തു. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് ശീതീകരിച്ച ഭക്ഷ്യവസ്തുക്കളാണ്, 1,872 കണ്ടെയ്നർ. തുണിത്തരങ്ങളുടെ കയറ്റുമതിയാണ് മൂന്നാം സ്ഥാനത്ത്. സെപ്റ്റംബറിലും ഒക്ടോബറിലുമായി 1,665 തുണിത്തരങ്ങൾ കയറ്റി അയച്ചു. എന്നാൽ, സെപ്റ്റംബർ മാസത്തെ മാത്രം കണക്ക് നോക്കിയാൽ കയറ്റുമതിയിൽ മുന്നിൽ തുണിത്തരങ്ങളാണ്. രണ്ടാം സ്ഥാനത്ത് ശീതീകരിച്ച ഭക്ഷ്യപദാർത്ഥങ്ങളും മൂന്നാം സ്ഥാനത്ത് കയർ ഉത്പന്നങ്ങളും. ഒക്ടോബറിൽ ഇവയുടെ കയറ്റുമതിയിൽ 10-40 ശതമാനം വരെ ഇടിവുണ്ടായി. സമുദ്ര വിഭവങ്ങളുടെ കയറ്റുമതി കുത്തനെ കുറഞ്ഞു 2019 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മത്സ്യം, ചെമ്മീൻ അടക്കമുള്ള സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2,374 കണ്ടെയ്നർ സമുദ്ര വിഭവങ്ങളാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ, ഒക്ടോബർ കാലയളവിൽ കയറ്റി അയച്ചത്. 2020 സമാന കാലയളവിലിത് 1,676 കണ്ടെയ്നറുകൾ ആയി കുറഞ്ഞു. ശീതീകരിച്ച ഉത്പന്നങ്ങൾ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. 2019-ൽ കയറ്റുമയിൽ രണ്ടാം സ്ഥാനത്ത് സമുദ്ര വിഭവങ്ങളായിരുന്നു. കണ്ടെയ്നർ ക്ഷാമം സമുദ്രോത്പന്ന മേഖലയെ പ്രതിസന്ധിയിലാക്കുന്നതായി കഴിഞ്ഞ ദിവസം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവെക്കുന്ന കണക്കുകളാണിത്. കാലി കണ്ടെയ്നറുകൾ ലഭിക്കാത്തതിനാൽ മിക്ക യൂണിറ്റുകളിലും ഉത്പാദനം തന്നെ കുറയ്ക്കേണ്ടുന്ന സാഹചര്യമാണ് ഇപ്പോഴുളളത്. ഇറക്കുമതി കുറഞ്ഞു 2019 സെപ്റ്റംബർ, ഒക്ടോബറിൽ 9,781 കണ്ടെയ്നറുകളായിരുന്ന ഇറക്കുമതി 2020 സെപ്റ്റംബർ, ഒക്ടോബറിൽ 7,563 ടി.ഇ.യു. ആയി കുറഞ്ഞു. 29.3 ശതമാനം വാർഷിക ഇടിവാണ് സംസ്ഥാനത്തേക്കുള്ള ഇറക്കുമതിയിൽ ഉണ്ടായത്. കേരളം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നം ന്യൂസ് പ്രിന്റ് ആണ്.

from money rss https://bit.ly/2VYmGUA
via IFTTT

പൊതുമേഖല ബാങ്ക് ഓഹരികള്‍ കുതിച്ചു: സെന്‍സെക്‌സ് 182 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി വാങ്ങിക്കൂട്ടാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതോടെ സെൻസെക്സ് തുടർച്ചയായി നാലാമത്തെ ദിവസവും നിഫ്റ്റി ആറാമത്തെ ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തു. 181.54 പോയന്റാണ് സെൻസെക്സിലെ നേട്ടം. 45,608.51ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 37.20 പോയന്റ് ഉയർന്ന് 13,393ലുമെത്തി. ബിഎസ്ഇയിലെ 1344 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1374 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 130 ഓഹരികൾക്ക് മാറ്റമില്ല. അൾട്രടെക് സിമെന്റ്, ടിസിഎസ്, റിലയൻസ് ഇൻഡസ്ട്രീസ്, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ഹിൻഡാൽകോ, ഇൻഡസിൻഡ് ബാങ്ക്, കോൾ ഇന്ത്യ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനത്തിലേറെ ഉയർന്നു.ലോഹം, ഫാർമ സൂചികകൾ ഒരുശതമാനത്തോളം താഴപ്പോയി.ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex ends 182 points higher; PSU bank stocks surge

from money rss https://bit.ly/3qxJwAN
via IFTTT

പെട്രോള്‍, ഡീസല്‍ നികുതി വരുമാനം കുത്തനെകൂടി: സര്‍ക്കാരിന് ലഭിച്ചത് 1.6 ലക്ഷംകോടി

പെട്രോൾ, ഡീസൽ, ക്രൂഡ് ഓയിൽ എന്നിവയിൽനിന്ന് കേന്ദ്ര സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ റെക്കോഡ് വർധന. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഏഴുമാസത്തെ കണക്കെടുത്താൽ 40ശതമാനമാണ് ഈയിനത്തിലെ വരുമാനവർധന. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തിക തളർച്ചയിൽ മറ്റിനങ്ങളിൽനിന്നുള്ള നികുതിവരുമാനം 16ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണിത്. ഏപ്രിൽ-ഒക്ടോബർ കാലയളവിൽ കേന്ദ്ര സർക്കാരിന് എക്സൈസ് തീരുവയിനത്തിൽ ലഭിച്ചത് 1.6 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേകലായളവിൽ ലഭിച്ചതാകട്ടെ 1.14 ലക്ഷം കോടി രൂപയാണെന്നും കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഈവർഷം തുടക്കത്തിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞത് സർക്കാരിന് പ്രതീക്ഷിക്കാത്തതിലേറെ വരുമാനംനേടിക്കൊടുത്തു. ആഗോള വിപണിയിലെ വിലയിടിവിന് അനുസൃതമായി രാജ്യത്തെ പെട്രോൾ, ഡീസൽ വിലകുറയ്ക്കാതെ എക്സൈസ് തീരുവവർധിപ്പിച്ച് ഭാരം ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാനാണ് സർക്കാർ മുതിർന്നത്. മാർച്ചിനുശേഷം എക്സൈസ് തീരുവ രണ്ടുഘട്ടമായി ഉയർത്തി. അതോടൊപ്പം റോഡ് ഇൻഫ്രസ്ട്രക്ചർ സെസുംകൂടി ചേർന്നപ്പോൾ ഒരുലിറ്റർ പെട്രോളിൽനിന്ന് 13 രൂപയും ഡീസലിൽനിന്ന് 16 രൂപയും സർക്കാരിന് അധികമായി ലഭിച്ചു. നികുതി വർധിപ്പിച്ച സമയത്ത് അസംസ്കൃത എണ്ണവില കുറഞ്ഞുനിൽക്കുകയായിരുന്നതിനാൽ ചില്ലറ വിലയിൽ പ്രതിഫലിച്ചില്ല. ആഗോളതലത്തിൽ ഇന്ധന വിലകുറഞ്ഞതിന്റെ നേട്ടം പൊതുജനത്തിന് നിഷേധിച്ചു. ക്രൂഡ് ഓയിൽ വില ബാരലിന് 20 ഡോളറിന് താഴെയെത്തിയ സമയത്തും രാജ്യത്തെ വിലയിൽ കുറവുണ്ടായില്ല. ഇപ്പോൾ ബാരലിന് 48 ഡോളറിലേയ്ക്ക് ഉയർന്നപ്പോൾ ചില്ലറ വില വൻതോതിലാണ് വർധിച്ചത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ പെട്രോളിന് 83 രൂപമുതൽ 90 രൂപവരെയായി. ഒരു ലിറ്റർ ഡീസൽ ലഭിക്കാനാകട്ടെ ഇപ്പോൾ 73 രൂപ മുതൽ 80 രൂപവരെയും നൽകണം. Excise duty on petrol, diesel shows sharp growth

from money rss https://bit.ly/3qChLXA
via IFTTT

Monday, 7 December 2020

റിസര്‍വ് ബാങ്കിന്റെ ഉദാരനയം സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുമോ?

ധനനയ കമ്മിറ്റിയുടെ പ്രഖ്യാപനങ്ങൾ മിക്കവാറും പ്രതീക്ഷിച്ചതുതന്നെ. പലിശ നിരക്കുകളിൽ മാറ്റംവരുത്താതെ ഉദാരനയം തുടരാനാണ് കമ്മിറ്റി തീരുമാനിച്ചത്. സാമ്പത്തിക വീണ്ടെടുപ്പിനെ സഹായിക്കുന്നതിനായി ഉദാരീകരണനയങ്ങൾ ഈവർഷം തുടരുമെന്നും അടുത്തസാമ്പത്തിക വർഷത്തേക്കത് ദീർഘിപ്പിക്കുമെന്നുമാണ് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞത്. 2021 സാമ്പത്തികവർഷം രണ്ടാംപാദത്തിൽ വളർച്ചാനിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ മെച്ചമായിരുന്നെങ്കിലും വളർച്ചയുടെപാതയിൽ തിരിച്ചെത്താൻ അഭ്യന്തര സമ്പദ് വ്യവസ്ഥയ്ക്ക് ഇനിയും പിന്തുണ ആവശ്യമുണ്ട്. 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 7.5 ശതമാനം സങ്കോചിക്കുമെന്നും വരാനിരിക്കുന്ന രണ്ടുപാദങ്ങളിൽ വളർച്ചാനിരക്ക് അനുകൂലമായിരിക്കുമെന്നുമാണ് ആർബിഐയുടെ വിലയിരുത്തൽ. സ്ഥിതിഗതികൾ ഇങ്ങിനെയാണെങ്കിലും വർധിക്കുന്ന വിലക്കയറ്റത്തിന്റെ കാര്യത്തിലുള്ള ഉൽക്കണ്ഠ ആർബിഐ ഗവർണറുടെ പ്രസംഗത്തിൽ പ്രകടമായിരുന്നു. ശീതകാല മാസങ്ങളിലെ ചെറിയആശ്വാസവുമായി വിലക്കയറ്റനിരക്ക് ഉയർന്നനിലയിൽതന്നെ തുടരുമെന്നാണ് ധനനയ കമ്മിറ്റിയുടെ കണക്കുകൂട്ടൽ. ഉപഭോക്തൃ വില സൂചികയുമായി ബന്ധപ്പട്ടു നിർണയിക്കുന്ന വിലക്കയറ്റനിരക്ക് ഒക്ടോബറിൽ 7.6 ശതമാനമായിരുന്നു. 2021 സാമ്പത്തിക വർഷം മൂന്നാംപാദത്തിൽ അത് 6.8 ശതമാനവും നാലാം പാദത്തിൽ 5.8 ശതമാനവും ആയിരിക്കുമെന്നുമാണ് വിലയിരുത്തൽ. പ്രധാനമായും വിതരണരംഗത്തെ പ്രശ്നങ്ങളാണ് രാജ്യത്തെ വിലക്കയറ്റ നിരക്ക് വർധിക്കാൻകാരണം. സാമ്പത്തികമേഖല സാവധാനം വീണ്ടെടുപ്പു തുടങ്ങിയതോടെ ഡിമാന്റിലെ വർധനയും ഘടകമായിത്തീരും. ഉദാഹരണത്തിന് ഒക്ടോബറിലെ അടിസ്ഥാന വിലക്കയറ്റനിരക്ക് 5.7 ശതമാനമായിരുന്നു. വികസിത രാജ്യങ്ങളിലെ ഉദാരവൽകൃത സാമ്പത്തിക നയങ്ങൾ കാരണം വികസ്വരവിപണികളിലേക്കുള്ള പണത്തിന്റെ ഒഴുക്കിൽ ഉണ്ടായ വർധനയും ചില്ലറ വ്യാപാരമേഖലയിൽ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. രാഷ്ട്രീയസ്ഥിരതയും യുഎസിൽ വരാനിരിക്കുന്ന സാമ്പത്തിക ഉത്തേജക പദ്ധതിയിലുള്ള പ്രതീക്ഷയും പണമിറക്കാനുള്ള ത്വര നിക്ഷേപകരിൽ വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയെപ്പോലുള്ള വികസ്വര വിപണികളിൽ മികച്ചലാഭം പ്രതീക്ഷിച്ച് ധാരാളമായി വിദേശ ണം ഒഴുകിയെത്തുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ വിദേശ പണത്തിന്റെ കുത്തൊഴുക്ക് ഉണ്ടാക്കിയേക്കാവുന്ന ചഞ്ചലാവസ്ഥയെക്കുറിച്ച് ഗവർണർ മുന്നറിയിപ്പു നൽകി. അഭ്യന്തര സാമ്പത്തിക വിപണിയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പുനൽകി. സാമ്പത്തിക മേഖലയിൽ വായ്പാവളർച്ചയെ പിന്തുണയ്ക്കുന്നതിന് വിവിധ നടപടികൾ പ്രഖ്യാപിക്കപ്പട്ടിട്ടുണ്ട്. സർക്കാരിന്റെ അടിയന്തിര വായ്പാസഹായം ഉറപ്പുവരുത്തുന്ന ഇസിഎൽജിഎസ് പദ്ധതിയുടെ മാതൃകയിൽ പ്രതിസന്ധി നേരിടുന്ന മേഖലകൾക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്ന ദീർഘകാല റിപ്പോ പ്രക്രിയ നീട്ടിനൽകി. അതുപോലെ, പണ വിപണിയിലെ നോട്ടീസ് സൗകര്യത്തോടൊപ്പം ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് സൗകര്യം, റിസർവ് ബാങ്കിന്റെ മാർജിനൽ സ്റ്റാന്റിംഗ് സൗകര്യം (എംഎസ് എഫ്) എന്നിവ ഉപയോഗിക്കാൻ പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്കും ്അനുമതി നൽകും. നിയന്ത്രിതമായ സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ പെയ്മെന്റ് സുരക്ഷാനിയന്ത്രണം സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകാനും ആർബിഐക്കു പരിപാടിയുണ്ട്. ഈയിടെ എച്ച്ഡിഎഫ്സി ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിന്റെ പാശ്ചാത്തലത്തിലാണ് ഈനടപടിയെ കാണേണ്ടത്. ഓൺലൈൻ ബാങ്കിംഗിൽ വൈദ്യുതി തകരാർ കാരണം പുതിയ ക്രെഡിറ്റ് കാർഡും മറ്റു ഡിജിറ്റൽ സൗകര്യങ്ങളും ഇറക്കുന്നതിൽനിന്ന് എച്ച്ഡിഎഫ്സി ബാങ്കിനെ റിസർവ് ബാങ്ക് തടയുകയുണ്ടായി. സുപ്രധാന പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ധനനയത്തിലെ മൃദുസമീപനം തുടരുമെന്നുതന്നെയാണ് കമ്മിറ്റി തീരുമാനത്തിന്റെ അന്തർധാര. വിലക്കയറ്റനിരക്ക് താങ്ങാവുന്ന നിലയിലേക്കുതാഴുന്നതുവരെ പലിശനിരക്കു കുറയ്ക്കുന്നതിന് ആർബിഐ തയാറാവുകയില്ലെന്നാണ് കരുതേണ്ടത്. ഉദാരനയങ്ങൾ അടുത്ത സാമ്പത്തിക വർഷത്തേക്കുകൂടി നീട്ടാനുള്ള തീരുമാനത്തിൽനിന്നുവിലക്കയറ്റം നിയന്ത്രിക്കുന്നതിനേക്കാൾ പ്രധാനം സാമ്പത്തിക വളർച്ചയുണ്ടാക്കുക എന്നതാണെന്ന് വ്യക്തമാകുന്നുണ്ട്.എന്നാൽ വിലക്കയറ്റനിരക്ക് ലക്ഷ്യത്തിൽ ഒതുക്കിനിർത്തേണ്ടത് ആർബിഐയുടെ ഉത്തരവാദിത്തം തന്നെയാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിഗദ്ധയാണ് ലേഖിക)

from money rss https://bit.ly/3lWFxKk
via IFTTT

സ്വര്‍ണവില പവന് 560 രൂപകൂടി 37,280 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന് 560 രൂപകൂടി 37,280 രൂപ നിലവാരത്തിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി. ആഗോള വിപണിയിൽ കഴിഞ്ഞദിവസം മികച്ചനേട്ടമുണ്ടാക്കിയ സ്വർണവിലയിൽ ഇന്ന് കാര്യമായ മാറ്റമില്ല. സ്പോട് ഗോൾഡ് ഔൺസിന് 1,863.30 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം വിലയിൽ 1.7ശതമാനത്തോളം വിലവർധിച്ചിരുന്നു. ഡോളർ തളർച്ചയിലായതാണ് സ്വർണവിപണിക്ക് കരുത്തായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,064 നിലവാരത്തിലാണ്.

from money rss https://bit.ly/2VS8KLW
via IFTTT

ഓഹരി സൂചികകളില്‍ മുന്നേറ്റംതുടരുന്നു; നിഫ്റ്റി 13,400 മറികടന്നു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. സൂചികകൾ റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. സെൻസെക്സ് 206 പോയന്റ് നേട്ടത്തിൽ 45,633ലും നിഫ്റ്റി 158 പോയന്റ് ഉയർന്ന് 13,416ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1552 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 698 ഓഹരികൾ നഷ്ടത്തിലുമാണ്. 94 ഓഹരികൾക്ക് മാറ്റമില്ല. മാരുതി സുസുകി, റിലയൻസ്, യുപിഎൽ, അൾട്രടെക് സിമെന്റ്, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി, ഗെയിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, ഐഒസി, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളെല്ലാം നേട്ടത്തിലാണ്. Indices At Fresh Record Highs

from money rss https://bit.ly/3mUmtxS
via IFTTT

വിദേശകടം തീർക്കാൻ റിലയൻസ് 10,500 കോടി സമാഹരിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് 140 കോടി ഡോളർ സമാഹരിച്ചു. അതായത്, ഏതാണ്ട് 10,500 കോടി രൂപ. നിലവിലുള്ള വിദേശ വായ്പകൾ അടച്ചുതീർക്കാനാണ് പുതുതായി കടമെടുത്തിരിക്കുന്നത്. നിലവിലുള്ള വായ്പയുടെ പലിശ നിരക്കിനെക്കാൾ ഏതാണ്ട് 0.70 ശതമാനം കുറവാണ് പുതിയ വായ്പയുടേതെന്നാണ് സൂചന. പലിശ ബാധ്യത കുറയാൻ ഇത് ഇടയാക്കും. പതിനാല് അന്താരാഷ്ട്ര ബാങ്കുകളുമായി വായ്പ സംബന്ധിച്ച ധാരണയിലെത്തിയിട്ടുണ്ട്. റിലയൻസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ഹോൾഡിങ്സ് യു.എസ്.എ.യുടെ വായ്പാ തിരിച്ചടവിനാണ് ഈ തുക വിനിയോഗിക്കുക. ഏതെങ്കിലുമൊരു ഇന്ത്യൻ കമ്പനി അന്താരാഷ്ട്ര ബാങ്കുകളിൽനിന്ന് വായ്പാ പുനഃക്രമീകരണത്തിനായി ഈ വർഷം സമാഹരിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്. സിറ്റി ബാങ്ക്, ബാർക്ലെയ്സ്, ഡി.ബി.എസ്. ബാങ്ക് എന്നിവയിൽനിന്ന് പണം സമാഹരിച്ചിട്ടുണ്ടെന്നാണ് സൂചന. എസ്.ബി.ഐ.യും പട്ടികയിലുണ്ടെന്നാണ് അറിയുന്നത്. റിലയൻസിന്റെ റീട്ടെയിൽ ഡിവിഷൻ 10.09 ശതമാനം ഓഹരി കൈമാറി 47,265 കോടി രൂപയും ടെലികോം സംരംഭമായ ജിയോ ഏതാണ്ട് 33 ശതമാനം ഓഹരി വിറ്റ് 1.52 ലക്ഷം രൂപയും സമാഹരിച്ചിരുന്നു. ഇത് റിലയൻസ് ഇൻഡസ്ട്രീസിന്റെ കടബാധ്യത കുറയാൻ സഹായിച്ചിട്ടുണ്ട്. Reliance raises Rs 10,500 crore to pay off foreign debt

from money rss https://bit.ly/2JWBFvI
via IFTTT

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിൽ എം.എ. യൂസഫലി

ദുബായ്: പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ നാമനിർദേശം ചെയ്തു. അടുത്ത വർഷം ജനുവരി ആദ്യവാരം നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ചാണ് അവാർഡ് നൽകുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവാർഡ് ജൂറിയിലേക്ക് യൂസഫലി ഉൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ള അഞ്ച് വ്യക്തികളുടെ പേര് ഉൾപ്പെടുത്തിയത്. കോവിഡ് വ്യാപനം മൂലം 2021 വർഷത്തെ പ്രവാസി ഭാരതീയ ദിവസ് ഇതാദ്യമായി ഓൺലൈനിൽ കൂടിയാണ് നടക്കുന്നത്. ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാൻ അവാർഡ്.

from money rss https://bit.ly/2K2bGTs
via IFTTT

സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 13,350 മറികടന്നു

മുംബൈ: ധനകാര്യം, ഫാർമ, എഫ്എംസിജി ഓഹരികളുടെ കരുത്തിൽ സൂചികകൾ വീണ്ടും റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 347.42 പോയന്റ് ഉയർന്ന് 45,426.97ലും നിഫ്റ്റി 97.30 പോയന്റ് നേട്ടത്തിൽ 13,355.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1972 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 936 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, അദാനി പോർട്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, നെസ് ലെ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനവുംഫാർമ, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി സൂചികകൾ ഒരുശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനം ഉയർന്നു. Market Ends At Fresh Record Closing High

from money rss https://bit.ly/39PyBfC
via IFTTT

പ്രവര്‍ത്തനംനിര്‍ത്തിയ ഫണ്ടുകളില്‍ ഇ-വോട്ടിങ് നടത്താന്‍ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍

കോടതി ഉത്തരവനുസരിച്ച് നിക്ഷേപകരുടെ അനുമതി തേടാൻ ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് ഇ-വോട്ടിങ് നടത്തും. ഡിസംബർ 26 മുതൽ 28 വെരയാണ് നിക്ഷേപകർക്ക് ഓൺലൈൻവഴി വോട്ട് രേഖപ്പെടുത്താൻ കഴിയുക. ഫണ്ടുകൾ പ്രവർത്തനം നിർത്തുന്നതിനുമുമ്പ് നിക്ഷേപകരുടെ അനുമതി വാങ്ങണമെന്ന കർണാടക ഹൈക്കോടതിയുടെ നിർദേശത്തെതുടർന്നാണ് വോട്ടിങ്. വോട്ടിങിൽ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഫണ്ടുകളുടെ പ്രവർത്തനം പുനഃരാരംഭിക്കേണ്ടിവരും. അങ്ങനെയുണ്ടായാൽ കനത്ത വില്പന സമ്മർദംനേരിടേണ്ടിവരുമെന്നും കിട്ടിയവിലയ്ക്ക് കടപ്പത്രംവിറ്റ് പണം സ്വരൂപിക്കേണ്ടിവരുമെന്നും ഫ്രാങ്ക്ളിൻ അധികൃതർ നിക്ഷേപികരെ ഇ-മെയിലിൽ അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷംപേരും യെസ് എന്ന് വോട്ടുചെയ്താൽ ഫണ്ട് കമ്പനിയ്ക്ക് നിക്ഷേപം മികച്ചവിലയിൽ പിൻവലിക്കാനുള്ള സമയം ലഭിക്കുകയും അത് നിക്ഷേപകന് ഗുണംചെയ്യുമെന്നും ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് നിക്ഷേപകർ വ്യാപകമായി പണംപിൻവലിച്ചതിനെതുടർന്ന് 2020 ഏപ്രിൽ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം എഎംസി നിർത്തിയത്. ആറു ഫണ്ടുകളിലായി 11,576 കോടി രൂപ ഇതിനകം ഫണ്ട് കമ്പനിയ്ക്ക് തരിച്ചെടുക്കാനായിട്ടുണ്ട്. നടപടിക്രമം പൂർത്തിയാക്കിയാൽ നിക്ഷേപകർക്ക് പണം തിരിച്ചുനൽകിതുടങ്ങും. ഫ്രാങ്ക്ളിൻ ടെംപിൾടൺ ലോ ഡ്യൂറേഷൻ ഫണ്ടിൽ 48ശതമാനം തുകയും നിക്ഷേപകർക്ക് തിരിച്ചുനൽകാൻ ഫണ്ട് കമ്പനിയുടെ കൈവശമുണ്ട്. അൾട്ര ഷോർട്ട് ബോണ്ട് ഫണ്ടിൽ 46ശതമാനവും ഡൈനാമിക് ആക്യുറൽ ഫണ്ടിൽ 33ശതമാനവും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 14ശതമാനം തുകയും തിരിച്ചുകൊടുക്കാൻ എഎംസിയുടെ കൈവശമുണ്ട്. പണം തിരികെക്കിട്ടുന്ന മുറയ്ക്ക് നിക്ഷേപകർക്ക് കൈമാറും. ആറുഫണ്ടുകളിലായി 25,000 കോടിയോളം രൂപയാണ് മുന്നുലക്ഷത്തിലേറെ നിക്ഷേപകർക്കായി ലഭിക്കാനുള്ളത്. Franklin Templeton issues notice for e-voting on 6 debt schemes

from money rss https://bit.ly/37GjCCj
via IFTTT

Sunday, 6 December 2020

ഈ ഓഹരിയില്‍ ആറുമാസംമുമ്പ് ഒരുലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ 9.12 ലക്ഷമാകുമായിരുന്നു

മൈക്രോ ക്യാപ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അഞ്ജനി ഫുഡ്സിന്റെ ഓഹരി. ആറുമാസത്തിനിടെ കമ്പനിയുടെ ഓഹരി നൽകിയ നേട്ടം 812ശതമാനമാണ്. ജൂൺ ഒന്നിന് 10.74 നിലാവരത്തിലായിരുന്ന ഓഹരിയുടെ വില ഡിസംബർ ഏഴിന് 98 നിലവാരത്തിലേയ്ക്കാണ് ഉയർന്നത്. ഈ കാലയളവിൽ സെൻസെക്സ് ഉയർന്നത് ശരാശരി 35ശതമാനമാണ്. ഒരു ലക്ഷം രൂപ ആറുമാസംമുമ്പ് അഞ്ജനി ഫുഡ്സിൽ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 9.12 ലക്ഷമാകുമായിരുന്നു. എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് കമ്പനിയുടെ ഓഹരി വിലയെത്തയിരിക്കുന്നത്. 96.10 നിലാവരത്തിലായിരുന്നു കഴിഞ്ഞ വ്യാപാരദിനത്തിൽ ബിഎസ്ഇയിൽ ഓഹരി ക്ലോസ് ചെയ്തത്. കോവിഡ് വ്യാപനത്തിനുശേഷം മികച്ച തിരിച്ചുവരവുനടത്തിയതാണ് അഞ്ജനി ഫുഡ്സിന്റെ ഓഹരി വിലയിൽ കുതിപ്പുണ്ടാകാനിടയാക്കിയത്. മുൻപാദത്തെ അപേക്ഷിച്ച് 20.53ശതമാനംവിറ്റുവരവാണ് കമ്പനി നേടിയത്. 6.04 കോടിയിൽനിന്ന് 7.28 കോടിയായി വരുമാനംകൂടി. അതേസമയം അറ്റാദായത്തിൽ നേരിയ കുറവുണ്ടായി. ആദ്യപാദത്തിൽ 0.41 കോടിയായിരുന്നു ലാഭമെങ്കിൽ രണ്ടാം പാദത്തിൽ ഇത് 0.38 കോടിയായി കുറഞ്ഞു. ധനകാര്യ സ്ഥാപനങ്ങളോ മ്യൂച്വൽ ഫണ്ടുകളോ അഞ്ജനി ഫുഡ്സിൽ നിക്ഷേപിച്ചിട്ടില്ല. 75ശതമാനം ഓഹരികളും പ്രൊമോട്ടർമാരുടെ കൈവശമാണ്. റീട്ടെയിൽ നിക്ഷേപകരുടെ കൈവശം 25ശതമാനവും. മുന്നറിയിപ്പ്: മൈക്രോ ക്യാപ് വിഭാഗത്തിലുള്ള ഓഹരികളിലെ നിക്ഷേപം അതീവ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. അഞ്ജനി ഫുഡ്സിന്റെ ഓഹരി നിക്ഷേപത്തിനായി ശുപാർശചെയ്യുന്നില്ല. സ്വന്തം റിസ്കിൽവേണം നിക്ഷേപിക്കാൻ. ഓഹരി വിപണിയിലെ സാധ്യതകൾ ചൂണ്ടിക്കാണിക്കാൻമാത്രമാണ് ഈ വിശകലനം.

from money rss https://bit.ly/33S5FzQ
via IFTTT

ഐപിഒയിലൂടെ 1000 കോടി ഡോളര്‍ സമാഹരിക്കാന്‍ ഫ്‌ളിപ്കാര്‍ട്ട്

ആഗോള റീട്ടെയിൽ ഭീമനായ വാൾമാർട്ടിന്റെ സ്വന്തമായ ഫ്ളിപ്കാർട്ട് ഐപിഒയുമായി വരുന്നു. 2021ന്റെ തുടക്കത്തിൽ യുഎസ് വിപണിയിലാകും കമ്പനി ലിസ്റ്റ് ചെയ്യുക. 25ശതമാനം ഓഹരി വിറ്റ് 1000 കോടി ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പനയുടെ പ്രാഥമിക നടപടികൾക്കായി ഗോൾഡ്മാൻ സാച്സിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. നിലവിൽ ഫ്ളിപ്കാർട്ടിലെ 82.3ശതമാനം ഓഹരികളും വാൾമാർട്ടിന്റെ കൈവശമാണുള്ളത്. ടെൻസെന്റ്(5.21%), ടൈഗർ ഗ്ലോബൽ(4.72%), ബിന്നി ബെൻസാൽ(3.15%), ക്യുഐഎ(1.45%)എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തമുള്ളത്. 2019 സാമ്പത്തിക വർഷത്തിലെ 30,931 കോടി രൂപയിൽനിന്ന് 2020 വർഷത്തിൽ കമ്പനിയുടെ വരുമാനം 34,610 കോടി രൂപയായി ഉയർന്നു. 12 ശതമാനമാണ് വളർച്ച. അറ്റനഷ്ടമാകട്ടെ 3,836 കോടി രൂപയിൽനിന്ന് 3,150 കോടി രൂപയായി കുറയ്ക്കാനും കമ്പനിക്കായി. Walmart readies for $10 bn Flipkart IPO

from money rss https://bit.ly/3lNsFpN
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 36 പോയന്റ് ഉയർന്ന് 45,115ലും നിഫ്റ്റി 10 പോയന്റ് നേട്ടത്തിൽ 13,268ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1180 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 377 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകൾക്ക് കരുത്തായത്. ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, എൻടിപിസി, ഇൻഫോസിസ്, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്, നെസ് ലെ, എച്ച്ഡിഎഫ്സി, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2JGAEYW
via IFTTT

ഇരുമ്പുരുക്ക് സാമഗ്രികളുടെ വില കുതിച്ചുയരുന്നു: കിലോയ്ക്ക് കൂടിയത് 10 രൂപയിലേറെ

കൊച്ചി: ഇരുമ്പുരുക്ക് സാമഗ്രികളുടെ വില കുതിച്ചുയരുകയാണ്. നവംബറിൽ തുടങ്ങിയ വില ക്കയറ്റം ഡിസംബറിലും കുതിച്ചുയർന്നു കഴിഞ്ഞു. നിലവിൽ ഇരുമ്പുരുക്ക് സാമഗ്രികളുടെ വിലയിൽ കിലോയ്ക്ക് 10 മുതൽ 14 രൂപ വരെയാണ് വർധനയുണ്ടായിരിക്കുന്നത്. കോവിഡിനെ തുടർന്ന് പ്രവർത്തിക്കാതിരുന്ന ഇരുമ്പുരുക്ക് സാമഗ്രികൾ വിൽക്കുന്ന കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വില കൂട്ടി കിട്ടുന്നതിനായി ഉത്പാദനം കുറച്ചതാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികളുടെ ആരോപണം. ചില സമയങ്ങളിൽ വില കൂടാറുണ്ട്. എന്നാൽ, ഇത്ര വലിയ മാർജിനിൽ വില കൂടുന്നത് ആദ്യമായാണെന്നും വ്യാപാരികൾ പറയുന്നു. ഒരു മാസം മുൻപേ അഡ്വാൻസ് തുക വാങ്ങി ഉപയോക്താക്കളുമായി കരാറിലേർപ്പെടുന്ന വ്യാപാരികൾക്ക് ഇതുമൂലം വലിയ നഷ്ടമാണ് സഹിക്കേണ്ടി വരുന്നത്. നിർമാണ മേഖലയെ ആകെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഇവർ പറയുന്നു. നവംബർ വരെ ഏഴു മുതൽ 10 രൂപ വരെയാണ് വില വർധിച്ചിരുന്നത്. എന്നാൽ, ഡിസംബർ ആദ്യവാരം മൂന്നു മുതൽ നാലു രൂപ വരെ വീണ്ടും വില വർധിക്കുകയായിരുന്നു. ടി.എം.ടി. ബാറുകൾക്കും എം.എസ്. ആംഗിളുകൾക്കും കിലോയ്ക്ക് 10 മുതൽ 13 രൂപ വരെയാണ് വില കൂടിയിട്ടുള്ളത്. പ്ലേറ്റുകൾ, ഷീറ്റുകൾ ജി.പി./എം.എസ്. പൈപ്പുകൾ എന്നിവയ്ക്ക് 11 മുതൽ 14 രൂപ വരെയും വില കൂടി. അലുമിനിയം ഷീറ്റിന് 30 രൂപ മുതൽ 40 രൂപ വരെയും വില വർധനയുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഇത്തരത്തിൽ ഒരു വില വർധനയില്ലാതിരിക്കേ ആഭ്യന്തര വിപണിയിൽ മാത്രമാണ് ഇത്തരത്തിൽ വില ഉയർന്നു വരുന്നത്. ഒഡിഷയിൽ ഇരുമ്പയിര് ഖനനം ചെയ്യുന്നയിടങ്ങളുടെ ചുമതല ചില സ്റ്റീൽ കമ്പനികൾ ലേലം വഴി സ്വന്തമാക്കിയിട്ടുണ്ട്. ഇവർ ഇരുമ്പയിര് ഖനനം ചെയ്യുന്നത് കുറയ്ക്കുകയാണെന്ന് കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കോവിഡ് സമയത്ത് വലിയ സ്റ്റീൽ കമ്പനികളുടെ ഉത്പാദനത്തിൽ ഇടിവുണ്ടായതിനെ തുടർന്ന് ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ഈ നഷ്ടം നികത്താനായി ഇത്തരം കമ്പനികൾ നടത്തുന്ന ശ്രമമാണ് വൻ വിലക്കയറ്റത്തിന് കാരണമെന്നും ഇവർ പറയുന്നു.

from money rss https://bit.ly/39TWTW9
via IFTTT

Saturday, 5 December 2020

ചരിത്രംരചിച്ച് വിപണി: നാലുദിവസത്തിനിടെ 50ശതമാനംവരെ നേട്ടമുണ്ടാക്കി ഓഹരികള്‍

നാലുദിവസംമാത്രം നീണ്ടുനിന്ന വ്യാപാര ആഴ്ചയിൽ ചരിത്രംകുറിച്ച് ഓഹരി സൂചികകൾ. സെൻസെക്സ് 45,000വും നിഫ്റ്റി 13,200ഉം പിന്നിട്ട ആഴ്ചയാണ് കടന്നുപോകുന്നത്. കാളകൾ പിടിമുറുക്കിയതോടെ ബിഎസ്ഇ 500ലെ 65 ഓഹരികൾ ഈയാഴ്ചമാത്രം 10 മുതൽ 50ശതമാനംവരെ നേട്ടമുണ്ടാക്കി. കെഎൻആർ കൺസ്ട്രക് ഷൻ, ടാറ്റ പവർ, മാരുതി സുസുകി, സൺ ഫാർമ, അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ, ഒബറോയ് റിലയാൽറ്റി, സെയിൽ, സ്പൈസസ് ജെറ്റ്, ടാറ്റ കെമിക്കൽസ്, അദാനി പവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകളും സെപ്റ്റംബർ പാദത്തിലെ പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി ഡാറ്റയും വിലക്കയറ്റം ഉയർന്നുനിൽക്കുകയാണെങ്കിലും സമ്പദ്ഘടന വളർച്ചയുടെ പാതയിലാണെന്ന ആർബിഐയുടെ വിലയിരുത്തലുമാണ് വിപണിക്ക് കുതിപ്പേകിയത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 7,236 കോടി രുപായാണ് ഈയാഴ്ചമാത്രം രാജ്യത്തെ വിപണിയിലിറക്കിയത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 4,118 കോടി രൂപയുടെ ഓഹരികൾ വിറ്റ് ലാഭമെടുക്കുകയുംചെയ്തു. ചെറുകിട, മധ്യനിര ഓഹരികളാണ് നവംബറിലും ഡിസംബറിലെ തുടക്കത്തിലും കൂടുതൽ മുന്നേറ്റമുണ്ടായത്. ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യ ഓഹരികളും നേട്ടംകൊയ്തു. കഴിഞ്ഞ മൂന്നുമാസത്തെ കണക്കെടുത്താൽ 30ശതമാനത്തിലേറെയാണ് സ്വകാര്യ ബാങ്കുകളുടെ ഓഹരികളുണ്ടാക്കിയ നേട്ടം. പൊതുമേഖ ബാങ്കുകളുടെ ഓഹരികളുംനേട്ടത്തിൽ പങ്കാളികളായി. അടുത്തയാഴ്ച പുറത്തുവരാനിരിക്കുന്ന മാനുഫാക്ചറിങ് ഡാറ്റയാണ് ആഭ്യന്തര വിപണിയുടെ ഗതിനിർണയിക്കുക. വാക്സിൻ സംബന്ധിച്ച റിപ്പോർട്ടുകളും യു.എസിലെ സാമ്പത്തിക പാക്കേജുമാകും ആഗോള വിപണികളെ സ്വാധീനിക്കുക. ബുള്ളുകൾ പിടിമുറുക്കിയാൽ 13,350/13,400 നിലവാരത്തിലേയ്ക്ക് നിഫ്റ്റി കുതിക്കും. ബാങ്ക് നിഫ്റ്റിയാകട്ടെ 31,000 നിലവാരത്തിലുമെത്തും. ടെക്നോളജി, സേവന മേഖലകളിൽ കണ്ണുവെച്ചിട്ടുള്ള വിദേശ നിക്ഷേപ സ്ഥാപനങ്ങൾതന്നെയാകും കുതിപ്പിന് നേതൃത്വം നൽകുക.

from money rss https://bit.ly/3oloUcQ
via IFTTT

നന്മ ചെയ്യുന്നതാണ് ഉത്തമ ബിസിനസ് മാതൃകയെന്ന് പര്‍പ്പസ് റൗണ്ട് ടേബ്ള്‍

കൊച്ചി: നന്മ ചെയ്യുന്നതാണ് ഉത്തമ ബിസിനസ് മാതൃകയെന്ന് പ്രമുഖ ബ്രാൻഡിംഗ് ഏജൻസിയായ ഓർഗാനിക് ബിപിഎസ് സംഘടിപ്പിച്ച ആദ്യ പർപ്പസ് റൗണ്ട് ടേബിളിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ താൽപ്പര്യങ്ങൾ കൂടി കണക്കിലെടുക്കുന്ന ഉന്നതമായ ഉദ്ദേശ്യങ്ങളുള്ള ബിസിനസ് സ്ഥാപനങ്ങൾക്ക് മാത്രമേ ഇനിയുള്ള കാലത്ത് നിലനിൽപ്പുണ്ടാവുകയുള്ളു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിസിനസ് സാരഥികളും വിദ്ഗധരുമാണ് പർപ്പസ് റൗണ്ട് ടേബിളിൽ പങ്കെടുത്തത്. ലാഭം ബിസിനസിന്റെ ഉപോത്പ്പന്നം മാത്രമായാണ് താൻ കാണുന്നതെന്ന് ദുബായിൽ നിന്ന് സംസാരിച്ച ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സിഎംഡി ഡോ ആസാദ് മൂപ്പൻ പറഞ്ഞു. കുറച്ചുകാലം മുമ്പ് മുംബൈയിൽ വെച്ച് പരിചയപ്പെട്ട കൊറിയർ ബിസിനസ് ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് ആസ്റ്റർ വളണ്ടിയേഴ്സ് എന്ന സന്നദ്ധസേവകരുടെ കൂട്ടായ്മ ആരംഭിക്കാൻ തനിയ്ക്ക് പ്രേരണയായതെന്നും അദ്ദേഹം പറഞ്ഞു. ആ കൊറിയർ കമ്പനിയുടെ 270 ജീവനക്കാരിൽ മുഴുവൻപേരും കേൾവി-സംസാര പരിമിതിയുള്ളവരായിരുന്നു. അതായിരുന്നു ആ ചെറുപ്പക്കാരന്റെ പർപ്പസ്. ആരോഗ്യരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ സാധാരണസമയത്ത് 50% ശേഷി മാത്രം വിനിയോഗിക്കപ്പെടുന്ന തന്റെ സ്ഥാപനങ്ങളിലെ രോഗനിർണയസംവിധാനങ്ങളുടെ ഉപയോഗിക്കാതെ പോകുന്ന ശേഷി സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്ക് വലിയ ഇളവോടെ നൽകിയത് ചുറ്റുപാടുമുള്ള വൈദ്യസമൂഹത്തിന്റെയും ആസ്റ്റർ ടീമംഗങ്ങളുടേയും കാഴ്ച്ചപ്പാടിലും ദീർഘകാലം കൊണ്ട് ഗ്രൂപ്പിന്റെ പ്രവർത്തനമികവിലുമുണ്ടാക്കിയ മാറ്റങ്ങളും അദ്ദേഹം അനുസ്മരിച്ചു. സമൂഹമാധ്യമങ്ങൾ അപ്പപ്പോൾ വിവരങ്ങൾ കൈമാറുന്ന ഇക്കാലത്ത് ബ്രാൻഡുകൾ ഉത്തരവാദിത്തം പുലർത്തിയേ മതിയാകൂ. സമുദായസേവനം വെറും സ്പോൺസർഷിപ്പല്ലെന്ന് സ്പെയിനിലെ ബാർസലോണയിൽ നിന്ന് റൗണ്ട് ടേബിളിൽ പങ്കെടുത്ത ഐജിസിഎടി (ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോണമി, കൾച്ചർ, ആർട്സ് ആൻഡ് ടൂറിസം) പ്രസിഡന്റും ഗ്യാസ്ട്രോണമി അവാർഡ്സ് സഹസ്ഥാപകയുമായ ഡോ ഡെയാൻ ഡോഡ് പറഞ്ഞു. പല ബിസിനസ്സുകാരും പരിസ്ഥിതിയെ പരിഗണിക്കുന്നില്ല. എന്നാൽ പുതിയ തലമുറ കൂടുതൽ ഉത്തരവാദിത്തമുള്ളവരാണ്. പരിസ്ഥിതിയെ പരിഗണിക്കാത്തവരെ അവരും പരിഗണിക്കില്ല. ഇത് ബിസനസ്സുകളുടെ വിശ്വാസതകർച്ചയ്ക്ക് കാരണമാകും. സമൂഹതാൽപ്പര്യങ്ങൾ കൂടി ഉൾക്കൊള്ളുന്ന പർപ്പസ് ഇല്ലെങ്കിൽ നമുക്ക് നിലനിൽപ്പ് തന്നെയില്ലെന്ന കാര്യം മറക്കരുതെന്ന് ഇക്യൂബ് ഇൻവെസ്റ്റ്മെന്റസ് അഡൈ്വസേർ ഡോ മുകുന്ദ് രാജൻ ഓർമിപ്പിച്ചു. പ്രോഫിറ്റും പർപ്പസും വേർപെടുത്താനാവാത്തവിധം ബന്ധപ്പെട്ടു കിടക്കുന്നു. പരിസ്ഥിതിയേയും സമൂഹത്തേയും പരിഗണിക്കുന്ന ഇഎസ്ജി മാനദണ്ഡങ്ങൾ പാലിക്കുന്ന ഹയർ പർപ്പസ് ഉള്ള സ്ഥാപനങ്ങളിലേയ്ക്കു മാത്രമേ ഇനിയുള്ള കാലത്ത് നിക്ഷേപങ്ങൾ എത്തുകയുള്ളുവെന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും ചുറ്റുമുള്ള സമുദായത്തിന്റേയും പൊതുവായ പൊരുത്തമാണ് പർപ്പസെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ബോർഡ് അംഗവും എച്ച് ആർ ആൻഡ് കമ്യൂണിക്കേഷൻസ് പ്രസിഡന്റുമായ റുസ്ബെ ഇറാനി പറഞ്ഞു. ഒരു സ്ഥാപനത്തിന്റെ പർപ്പസ് അതിന്റെ ജീവിതകാലയളവിൽ ചിലപ്പോൾ മാറിയെന്നു വരും, എന്നാൽ മൂല്യങ്ങൾ എക്കാലത്തേയ്ക്കുമുള്ളതാണ്. ബ്രാൻഡുകൾ നിറവേറ്റുന്ന അടിസ്ഥാനപരമായ താൽക്കാലിക ആവശ്യങ്ങളേക്കാൾ അവയുടെ ആത്യന്തികമായ ഉദ്ദേശ്യങ്ങളെയാണ് പുതിയ തലമുറ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായ ബ്രാൻഡ് സ്റ്റോറികൾ പറയുന്നതാകും ഇനിയുള്ള കാലത്തിന്റെ കമ്യൂണിക്കേഷൻ മാതൃകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തെയും പരിസ്ഥിതിയേയും കണക്കിലെടുക്കുന്ന ബിസിനസ് ലീഡർമാർക്കു മാത്രമേ സ്ഥാപനങ്ങളെ പ്രസ്ഥാനങ്ങളാക്കാൻ കഴിയുവെന്ന് റൗണ്ട് ടേബിളിന്റെ മോഡറേറ്ററായിരുന്ന ഗ്രോത്ത് മൾട്ടിപ്ലെയറും മെന്ററുമായ വി കെ മാധവ് മോഹൻ പറഞ്ഞു. ഓർഗാനിക് ബിപിഎസിന്റെ ഇരുപത്തൊന്നാം വാർഷികത്തോടനുബന്ധിച്ച് തുടക്കമിട്ട സെന്റർ ഫോർ ഹയർ പർപ്പസ് ഇൻ ബിസിനസിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ഓർഗാനിക് ബിപിഎസ് സ്ഥാപകനും ബ്രാൻഡ് മെന്ററുമായ ദിലീപ് നാരായണൻ വിശദീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ആശയങ്ങളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ യുഎൻ വിഭാവനം ചെയ്യുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂന്നുന്ന ഒരു പർപ്പസ് ചാർട്ടർ ഉണ്ടാക്കുകയാണ് സെന്ററിന്റെ ആദ്യപടി. 2020 ഡിസംബർ 1ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർമാരായ ജോൺ മുത്തൂറ്റ്, ജോർജ് മുത്തൂറ്റ്, തോമസ് മുത്തൂറ്റ് എന്നിവർ ചേർന്നാണ് സെന്റർ ഫോർ ഹയർ പർപ്പസ് ഇൻ ബിസിനസ് ഉദ്ഘാടനം ചെയ്തത്.

from money rss https://bit.ly/3lJF8ej
via IFTTT

Friday, 4 December 2020

സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയുമാണ് വില. വെള്ളിയാഴ്ച പവന് 36,880 രൂപയായിരുന്നു വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ കുറവുണ്ടായി. ഔൺസിന് 1,838 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.2ശതമാനം താഴ്ന്ന് 49,209 രൂപ നിലവാരത്തിലെത്തി.

from money rss https://bit.ly/36IVOyf
via IFTTT

പ്രതിമാസം ഒന്നര ലക്ഷം രൂപ നിക്ഷേപിക്കാന്‍ യോജിച്ച ഫണ്ട് നിര്‍ദേശിക്കാമോ?

ദുബായിയിൽ 10 വർഷമായി ജോലിചെയ്തുവരുന്നു. പ്രതിമാസം 1.5 ലക്ഷം രൂപവീതം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണമെന്നുണ്ട്. നല്ല ഫണ്ടുകൾ പറഞ്ഞുതരുമോ? ദേവ് ആനന്ദ്(ഇ-മെയിൽ) വിപണിയിൽ മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകൾ നിങ്ങൾക്ക് യോജിച്ചവയാകണമെന്നില്ല. നിക്ഷേപ കാലയളവ്, റിസ്ക് എടുക്കാനുള്ള ശേഷി, നിക്ഷേപ ലക്ഷ്യം എന്നിവ വിലയിരുത്തിയാണ് ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത്. അതുകൊണ്ടുതന്നെ വിപണിയിലുള്ള മികച്ച ഫണ്ടുകളേക്കാൾ താങ്കളുടെ നിക്ഷേപ ലക്ഷ്യത്തിന് യോജിച്ച ഫണ്ടുകളാണ് കണ്ടെത്തേണ്ടത്. പ്രതിമാസം ഒന്നര ലക്ഷം രൂപ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ കഴിയുമെന്നുമാത്രമാണ് ചോദ്യത്തിൽനിന്ന് വ്യക്തമായത്. സമ്പത്തിക ലക്ഷ്യങ്ങളോ, നിക്ഷേപ കാലയളവോ വ്യക്തമാക്കിയിട്ടില്ല. എത്രകാലം നിക്ഷേപം തുടരാൻ കഴിയുമെന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതായയത്, ഹ്രസ്വകാലത്തേയ്ക്കാണ് നിക്ഷേപമെങ്കിൽ ഡെറ്റ് വിഭാഗത്തിലെ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളാണ് ഉചിതം. അതേസമയം അഞ്ചുവർഷത്തേക്കാൾ കൂടുതൽകാലം നിക്ഷേപം നിലനിർത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഓഹരി അധിഷ്ഠിത ഫണ്ടുകൾ പരിഗണിക്കാം. റിസ്ക് എടുക്കാനുള്ള കഴിവാണ് അടുത്തതായി വിലയിരുത്തേണ്ടത്. റിസ്ക് എടുക്കാൻ താൽപര്യമില്ലെങ്കിൽ ഡെറ്റ് ഫണ്ടുകളിൽമാത്രം നിക്ഷേപിക്കുക. ഡെറ്റ് വിഭാഗത്തിൽതന്നെ റിസ്ക് അനുസരിച്ച് വ്യത്യസ്ത കാറ്റഗറികളുണ്ട്. അതിൽ താരതമ്യേന റിസ്ക് കുറഞ്ഞവയാണ് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ. അതേമസം, അല്പം റിസ്ക് എടുത്താലും മികച്ച നേട്ടംവേണമെന്നുള്ളവർലാർജ് ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. റിസ്കെടുക്കാം പരമാവധിനേട്ടം വേണമെന്നുണ്ടെങ്കിൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിലെ ഫണ്ടുകളും നിക്ഷേപത്തിനായി പരിഗണിക്കാം. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഈ ഫണ്ടുകളിൽ നിശ്ചിത അനുപാതത്തിൽ നിക്ഷേപം നടത്തുകയുമാകാം. നിക്ഷേപിക്കാനിതാ മികച്ച 30 മ്യൂച്വൽ ഫണ്ടുകൾ Can you suggest a suitable fund to invest Rs 1.5 lakh per month?

from money rss https://bit.ly/3lJyjcG
via IFTTT

വിജയ് മല്യയുടെ 14.35 കോടിയുടെ ഫ്രാന്‍സിലെ ആസ്തി ഇഡി പിടിച്ചെടുത്തു

മദ്യരാജാവ് വിജയ് മല്യയുടെ ഫ്രാൻസിലെ 14.35 കോടി മൂല്യമുള്ള ആസ്തികൾക്കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ഫോഷ് അവന്യു 32ലെ വസ്തുവാണ് ഫ്രഞ്ച് അധികൃതരുടെ സഹായത്തോടെ പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ നടപടി. 2016 ജനുവരിയിൽ അന്വേഷണം ആരംഭിച്ചതിനുശേഷം ഇതുവരെ 11,231.70 കോടി മൂല്യമുള്ള മല്യയുടെ ആസ്തികളാണ് ഇ.ഡി പിടിച്ചെടുത്തത്. മല്യയെ ഇന്ത്യയിലെത്തിക്കുന്നതിന് സ്വീകരിച്ച നടപടികൾ ആറാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്ന് നവംബർ രണ്ടിന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. യു.യു ലളിത്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.കേസിൽനിന്ന് ഒഴിവാക്കണമെന്ന് മല്യയുടെ അഭിഭാഷകൻ ഇ.സി അഗർവാല ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിക്കുകയും ചെയ്തിരുന്നു. ED seizes Vijay Mallyas assets worth Rs 14.35 crore in France

from money rss https://bit.ly/2JBHZJe
via IFTTT

പുതുവര്‍ഷ കളക്ഷനുകളും വിസ്മയിപ്പിക്കുന്ന ഓഫറുകളുമായ് കല്യാണ്‍ സില്‍ക്സിന്റെ കോംബോ ഓഫര്‍

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറും ശൃംഖലയായ കല്യാൺ സിൽക്സ് പുതുവർഷത്തെ വരവേൽക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്സവവുമായാണ്. നവംബർ 30-ന് കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറുമുകളിലും ഒപ്പം ബാംഗ്ലൂർ ഷോറൂമിലും സവിശേഷതകളാൽ സമൃദ്ധമായ ത്രീ- ഇൻ-വൺ കോംബോ ഓഫറിന് തുടക്കമാകും. മുൻവർഷങ്ങളിലെപ്പോലെ ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭം നേടുവാനുള്ള അവസരമാണ് ഈകോംബോ ഓഫറിലൂടെ കല്യാൺ സിൽക്സിന്റെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. സാരി, ലേഡീസ് വെയർ, കിഡ്സ് വെയർ, ടീൻ വെയർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ കോംബോ ഓഫറിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. സാരി ശ്രേണികളിൽ ഈ ഓഫറിലൂടെ അണിനിരത്തിയിരിക്കുന്നത് 2021-ലെ ഏറ്റവും പുതിയ എഡിഷനുകളാണ്. ബ്ലെൻഡഡ് സിൽക്ക്, ഹാൻഡ്ലൂം സിൽക്ക്, കോട്ടൺ, ലിനൻ സാരി, ചന്ദേരി കോട്ടൺ, സ്പെഷ്യൽ ബ്രോക്കേഡ് സാരി എന്നിവ പുതിയ കളക്ഷനുകളിൽ എടുത്തു പറയേണ്ടവയാണ്. ലേഡീസ് വെയർ മുൻപെങ്ങും കാണാത്തത്ര സമഗ്രമായ കോമ്പിനേഷനുകളിലാണ് ഒരുക്കിയിരിക്കുന്നത്. ലേഡീസ് കുർത്തി, ലേഡീസ് ഫാൻസി ടോപ്സ്, കോട്ടൺ ചുരിദാർ സെറ്റ്, ഫാൻസി ചുരിദാർ സെറ്റ്, ലഗിൻസ്, ജീൻസ്, പാർട്ടി വെയർ എന്നിവയാണ് ലേഡീസ് വെയറിലെ ഹൈലൈറ്റ് സീരീസുകൾ. മെൻസ് വെയറിലെ വൈവിധ്യമാണ് ഈ കോംബോ ഓഫറിന്റെ മറ്റൊരു പ്രത്യേകത. മെൻസ് ഫോർമൽ ഷർട്ട്സ്, മെൻസ് ക്യാഷ്വൽ ഷർട്ട്സ്, ലിനൻ ഷർട്ട്സ്, ജീൻസ്, എത്തനിക് വെയർ എന്നിവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷനുകൾ മെൻസ് വെയർ വീഭാഗത്തിൽ അണിനിരക്കുന്നുണ്ട്. ഒട്ടേറെ കളക്ഷനുകളും കളറുകളും കോമ്പിനേഷനുകളുമാൽ സമൃദ്ധമാണ് കിഡ്സ് വെയറും.ബോയ്സ് ടീ ഷർട്ട്സ്, ഗേൾസ് ടോപ്സ്, ബോയ്സ് ജീൻസ്, ഫാൻസി ടീ ഷർട്ട്സ്, ഗേൾസ് ഫ്രോക്ക്സ്,ലഗിൻസ് എന്നിവയുടെ വലിയ ശ്രേണികളാണ് കുട്ടിക്കുരുന്നുകളെ കാത്തിരിക്കുന്നത്. നൂറിലധികം കോംബോ ഓഫറുകളാണ് ഈ കോംബോ ഉത്സവത്തിലൂടെ കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്ക് മുൻപിലെത്തിക്കുന്നത്. ഇത്തരമൊരു കോംബോ ഓഫർ ഒരുക്കുന്നത് ശ്രമകരമായ ഒരു ഉദ്യമമാണ്. പക്ഷേ കല്യാൺ സിൽക്സിന്റെ കരുത്താർന്ന അടിസ്ഥാന സാകര്യങ്ങളും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും ഇങ്ങനെയുള്ള വേറിട്ട ആശയങ്ങൾ അവതരിപ്പിക്കുവാൻ എന്നും സഹായകമായിട്ടുണ്ട്. ആയിരത്തിലേറെ വരുന്ന നെയ്ത്ത്ശാലകളും നൂറ് കണക്കിന് പ്രൊഡക്ഷൻ ഹാസുകളും എണ്ണമറ്റ ഡിസൈൻ സലൂണുകളും കല്യാൺ സിൽക്സിന് സ്വന്തമായുണ്ട്. ഈ സൌകര്യങ്ങളുടെ പിൻബലത്തോടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിൽ വസ്ത്രശ്രേണികൾ ഉപഭോക്താക്കൾക്ക് എത്തിക്കുവാൻ ഞങ്ങൾക്ക് കഴിയുന്നു. ഇതിന് പുറമെ ഇന്ത്യയിലെ പ്രമുഖ മില്ലുകളുമായ് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വാണിജ്യ കരാറുകൾ, മികച്ച ഗുണമേന്മ ഉറപ്പുവരുത്തി മറ്റാർക്കും നൽകാനാകാത്ത കുറഞ്ഞ വിലയിൽ വസ്ത്രശ്രേണികൾ ഒരുക്കുവാൻ കൂടുതൽ സഹായകമാകുന്നു, കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിംഗ്ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. വിട്ട് വീഴ്ചയില്ലാത്ത സുരക്ഷാക്രമീകരണങ്ങളാണ് കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്കായ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും സവിശേഷമായത് കല്യാൺ സിൽക്സ് ഷോപ്പിങ്ങ് ആപ്പാണ്. ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ നിന്ന് സൗജന്യമായ് ഡൗൺലോഡ് ചെയ്യാം. മുൻകൂട്ടി ഷോപ്പിങ്ങ് തീയതിയും സമയവും ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താൾക്ക് ബുക്ക് ചെയ്യുവാൻ സാധിക്കും. ഒരേ സമയം ഓരോ ഫ്ളോറിലും കോവിഡ് പ്രോട്ടോകോൾ നിഷ്കർഷിക്കുന്ന തരത്തിൽ ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ തിരക്ക് പൂർണ്ണമായ് ഒഴിവാക്കി വസ്ത്രശ്രേണികൾ തിരഞ്ഞെടുക്കുവാൻ ഉപഭോക്താക്കൾക്ക് കഴിയും. ഇതിന് പുറമെ പ്രവേശന കവാടത്തിൽ ടെംപറേച്ചർ ചെക്ക്, സാനിറ്റൈസർ സംവിധാനങ്ങൾ, ജീവനക്കാർക്ക് ഫേസ് ഷീൽഡ്, ഷോറും തുടർച്ചയായ് അണുവിമുക്തമാക്കുവാനുള്ള സംവിധാനങ്ങൾ, സാമൂഹിക അകലം പാലിച്ച് ഷോപ്പിങ്ങ് നടത്തുവാനുള്ള സൗകര്യം എന്നിവയും കല്യാൺ സിൽക്സ് ഒരുക്കിയിട്ടുണ്ട്. കോംബോ ഓഫർ ഇല്ലാതെയും കല്യാൺ സിൽക്സിന്റെ ഏറ്റവും പുതിയ ശ്രേണികൾ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

from money rss https://bit.ly/3lBjdWA
via IFTTT

സെന്‍സെക്‌സ് വീണ്ടും 45,000 കടന്നു: നിഫ്റ്റി 13,258ല്‍ ക്ലോസ് ചെയ്തു

മുംബൈ: സമ്പദ്ഘടനയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ട് ആർബിഐ വായ്പാനയം പ്രഖ്യാപിച്ചത് ഓഹരി വിപണിക്ക് കരുത്തായി. വ്യാപാര ആഴ്ചയുടെ അവസാനദിനം സൂചികകൾ മികച്ചനേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 446.90 പോയന്റ് ഉയർന്ന് 45,079.55ലും നിഫ്റ്റി 124.60 പോയന്റ് നേട്ടത്തിൽ 13,258.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1483 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1178 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 138 ഓഹരികൾക്ക് മാറ്റമില്ല. ധനകാര്യ ഓഹരികളാണ് കുതിപ്പിൽ മുന്നിൽ. അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, അൾട്രടെക് സിമെന്റ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസർവ്, ബിപിസിഎൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഊർജം ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് രണ്ടുശതമാനവും ലോഹം, അടിസ്ഥാന സൗകര്യവികസനം, ഫാർമ, എഫ്എംസിജി സൂചികകൾ ഒരുശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.4ശതമാനംവീതവും ഉയർന്നു.

from money rss https://bit.ly/3qCOFHQ
via IFTTT

നടപ്പ് സാമ്പത്തികവര്‍ഷം ലാഭവിഹിതം നല്‍കുന്നതിന് ബാങ്കുകള്‍ക്ക് വിലക്ക്

2020 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകരുതെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക്. കോവിഡ് വ്യാപനംമൂലമുള്ള സാമ്പത്തികാഘാതം മറികടക്കുന്നതിനുള്ള കരുതലായി ആസ്തിയിൽ വർധനവരുത്താൻ വാണിജ്യ, സഹകരണ ബാങ്കുകൾ ഉൾപ്പടെയുള്ളവയോട് ആർബിഐനിർദേശിച്ചു. സെപ്റ്റംബർ പാദത്തിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയശേഷമാണ് ആർബിഐ തീരുമാനം അറിയിച്ചത്. വായ്പയെടുത്തവരുടെ കടബാധ്യത സംബന്ധിച്ച പരിഹാരത്തിന് മുൻതൂക്കം നൽകുന്നതോടൊപ്പം സാമ്പത്തിക സ്ഥിരതകൈവരിക്കുന്നതിൽ ശ്രദ്ധചെലുത്തണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മൂലധനം വർധിപ്പിച്ച് പുതിയ വായ്പകൾ നൽകാൻ ബാങ്കുകൾ ശ്രദ്ധിക്കണം. ഡിവഡന്റ് നൽകാതെ ലാഭംവർധിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നും ബാങ്കുകളോട് അദ്ദേഹം നിർദേശിച്ചു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടനെ ആർബിഐ പുറത്തിറക്കും. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ 2020 സാമ്പത്തികവർഷം ലാഭവിഹിതം നൽകരുതെന്ന് കഴിഞ്ഞ ഏപ്രിലിൽ ആർബിഐ നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലങ്ങൾക്കൂടി വിലയിരുത്തിയാണ് ഇക്കാര്യത്തിൽ കേന്ദ്ര ബാങ്ക് അന്തിമതീരുമാനമെടുത്തത്. അതേസമയം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഓഹരി ഉടമകൾക്ക് ലാഭവഹിതം തടസ്സമില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. RBI asks banks to retain profit, not make any dividend payment for FY20

from money rss https://bit.ly/2JDtXXr
via IFTTT

Thursday, 3 December 2020

ഡിജിറ്റലായി 24മണിക്കൂറും വന്‍തുക കൈമാറാം: കോണ്ടാക്ട്‌ലെസ് കാര്‍ഡ് ഇടപാട് തുക ഉയര്‍ത്തി

കോണ്ടാക്ട്ലെസ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാട് പരിധി 2000 രൂപയിൽനിന്ന് 5,000 രൂപയായി ഉയർത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ജനുവരി ഒന്നു മുതലാണ് ഇടപാട് തുക ഉയർത്തുക. ആർബിഐയുടെ പണവായ്പനയ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്)വഴി 365 ദിവസവും 24 മണിക്കൂറും പണമിടപാട് നടത്താനുള്ള സൗകര്യവും ദിവസങ്ങൾക്കുള്ളിൽ നിലവിൽവരുമെന്നും അദ്ദേഹം പറഞ്ഞു. തത്സമയം വൻകിട പണമിടപാടുകൾ നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. നിലവിൽ 24 മണിക്കൂറും വൻതുക ഡിജിറ്റലായി കൈമാറാനുള്ള സൗകര്യമില്ല. ബാങ്ക് അവധി ദിവസങ്ങളിലും ഇതിന് സൗകര്യമുണ്ടായിരുന്നില്ല. ഇതിനാണ് മാറ്റംവരുന്നത്. ആർടിജിഎസ് വഴി കൈമാറ്റം ചെയ്യാവുന്ന മിനിമം തുക രണ്ടു ലക്ഷമാണ്. പരമാവധി എത്രതുകവേണമെങ്കിലും കൈമാറാം. അതിന് പരിധി നിശ്ചയിച്ചിട്ടില്ല. നിലവിൽ എൻഇഎഫ്ടി വഴി 24 മണിക്കൂറും പണമിടപാട് നടത്താനുള്ള സൗകര്യമുണ്ട്. 2019 ഡിസംബർ മുതലാണ് ഇത് നിലവിൽവന്നത്. എന്നാൽ ഈ സംവിധാനംവഴി പരമാവധി രണ്ടു ലക്ഷം രൂപവരെമാത്രമെ ട്രാൻസ്ഫർ ചെയ്യാൻ കഴിയൂ. Large fund transfers to be 24/7, contactless card payment hiked to ₹5,000

from money rss https://bit.ly/33FZ37y
via IFTTT

റിപ്പോ നാലുശതമാനത്തില്‍ തുടരും: ഇത്തവണയും നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ

മുംബൈ: വായ്പവലോകന യോഗത്തിൽ ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നാലുശതമാനത്തിൽതന്നെ തുടരും. സമ്പദ്ഘടനയുടെ തിരിച്ചുവരവ്, മാസങ്ങളായി തുടരുന്ന ഉയർന്ന വിലക്കയറ്റ നിരക്ക് തുടങ്ങിയവ പരിഗണിച്ചാണ് നിരക്കിൽ ഇത്തവണയും മാറ്റംവരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്. റീട്ടെയിൽ വിലക്കയറ്റം ആറര വർഷത്തെ ഉയർന്ന നിരക്കായ 7.6ശതമാനത്തിലെത്തിയിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കാര്യമായ കുതിപ്പുണ്ടായത്. ഇക്കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടുതന്നെ നടപ്പ് സാമ്പത്തിക വർഷത്തിൽ നിരക്കുകുറയ്ക്കാൻ സാധ്യതയില്ലെന്ന് നേരത്തെതന്നെ വിദഗ്ധർ വിലയിരുത്തിയിരുന്നു. ആദ്യപാദത്തിൽനിന്ന് വ്യത്യസ്തമായി സമ്പദ് വ്യവസ്ഥയിൽ ഉണർവ് പ്രകടമാണ്. സെപ്റ്റംബർ പാദത്തിലെ ജിഡിപിയിൽ 7.5ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഉത്സവ സീസണുശേഷം കോവിഡ് വ്യാപനം വർധിക്കാനുള്ള സാധ്യതയും ആർബിഐ മുന്നിൽകാണുന്നുണ്ട്. അതേസമയം, വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും രോഗവ്യാപനത്തെ തടയുന്നതിനുള്ള സാധ്യതയും വൈകാതെ സമ്പദ്ഘടനയ്ക്ക് കരുത്താകുമെന്നാണ് ആർബിഐ വിലയിരുത്തുന്നത്. RBI keeps repo rate unchanged

from money rss https://bit.ly/39TxqMz
via IFTTT

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന: നാലുദിവസത്തിനിടെ കൂടിയത് 1,120 രൂപ

സംസ്ഥാനത്ത് സ്വർണവലിയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4610 രൂപയുമായി. ഇതോടെ നാലുദിവസത്തിനിടെ പവന്റെ വിലയിൽ 1,120 രുപയുടെ വർധനവാണുണ്ടായത്. നവംബർ 30ന് 35,760 രൂപയിലേയ്ക്ക് വിലതാഴ്ന്നിരുന്നു. ആഗോള വിപണിയിലും സ്വർണവിലയിൽ നേരിയ വർധനവുണ്ടായി. സ്പോട്ട് ഗോൾഡ് വില 0.1ശതമാനം ഉയർന്ന് 1,841.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.2ശതമാനം ഉയർന്ന് 49,380 രൂപയായി.

from money rss https://bit.ly/2Ie5GGW
via IFTTT

സെന്‍സെക്‌സില്‍ 204 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 13,200ന് മുകളില്‍

മുംബൈ: കഴിഞ്ഞ ദിവസത്തെ തളർച്ചയിൽനിന്ന് ഉയർത്തെഴുന്നേറ്റ് വിപണി. സെൻസെക്സ് 204 പോയന്റ് നേട്ടത്തിൽ 44,836ലും നിഫ്റ്റി 66 പോയന്റ് ഉയർന്ന് 13,200ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1504 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 544 ഓഹരികൾ നഷ്ടത്തിലുമാണ്. 101 ഓഹരികൾക്ക് മാറ്റമില്ല. റസർവ് ബാങ്കിന്റെ പുതിയ വായ്പാനയ പ്രഖ്യാപനം വരാനിരിക്കെയാണ് വിപണിയിൽ മുന്നേറ്റം. അൾട്രടെക് സിമെന്റ്, എൽആൻഡ്ടി, അദാനി പോർട്സ്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഗെയിൽ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, ഒഎൻജിസി, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എസ്ബിഐ, സിപ്ല, ടിസിഎസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex gains 304 points

from money rss https://bit.ly/39CVymp
via IFTTT

രാജ്യത്തെ ശക്തരായ 100 സമ്പന്ന വനിതകളിൽ മലയാളിയായ വിദ്യ വിനോദും

കൊച്ചി: കൊട്ടക് വെൽത്ത്-ഹുറൂൺ ഇന്ത്യയുടെ രാജ്യത്തെ ഏറ്റവും ശക്തരായ 100 വനിതാ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി മലയാളിയായ ഡോ. വിദ്യ വിനോദ്. ദുബായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റഡി വേൾഡ് എജ്യുക്കേഷൻ എന്ന കമ്പനിയുടെ സ്ഥാപകയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാണ് വിദ്യ. കൊട്ടക് വെൽത്ത് മാനേജ്മെന്റും ഹുറൂൺ ഇന്ത്യയും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ സെൽഫ്-മെയ്ഡ് വനിതാ സമ്പന്നരുടെ പട്ടികയിലാണ് കണ്ണൂർ സ്വദേശിയായ വിദ്യ ഉൾപ്പെട്ടിട്ടുള്ളത്. 2,780 കോടി രൂപയാണ് വിദ്യയുടെ ആസ്തി. സ്വയം വളർന്നുവന്ന വനിതാ സംരംഭകരിൽ എട്ടാം സ്ഥാനത്താണ് വിദ്യ ഇടം നേടിയത്. 100 സമ്പന്ന വനിതകളിൽ 31 പേരും സ്വയം വളർന്നുവന്ന സമ്പന്നരാണ്. പട്ടികയിൽ രാജ്യത്തെ ഏറ്റവും സമ്പന്നയായിട്ടുള്ള വനിതാ സംരംഭക എച്ച്.സി.എൽ. ടെക്നോളജീസിന്റെ റോഷ്ണി നഡാർ മൽഹോത്രയാണ്. 54,850 കോടി രൂപയാണ് റോഷ്ണിയുടെ ആസ്തി. 36,600 കോടി രൂപയുടെ ആസ്തിയുമായി കിരൺ മസൂംദർ ഷാ (ബയോകോൺ) രണ്ടാം സ്ഥാനത്തും ലീന ഗാന്ധി തിവാരി മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു. 21,340 കോടി രൂപയാണ് ലീനയുടെ ആസ്തി.

from money rss https://bit.ly/33KevQl
via IFTTT

റെക്കോഡ് നേട്ടംകുറിച്ച സൂചികള്‍ ഒടുവില്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടക്കത്തിൽ മികച്ച ഉയരംകുറിച്ച് ഓഹരി സൂചികകൾക്ക് ചരിത്രനേട്ടം നിലനിർത്താനായില്ല. സൂചികകൾ നേരിയനേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 14.16 പോയന്റ് ഉയർന്ന് 44,632.65ലും നിഫ്റ്റി 20.10 പോയന്റ് നേട്ടത്തിൽ 13,133.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1950 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 905 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. മാരുതി സുസുകി, ഒഎൻജിസി, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഇൻഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്കുകളുടെ സൂചികയാണ് നേട്ടത്തിൽമുന്നിൽ. അഞ്ചുശതമാനമാണ് നേട്ടമുണ്ടാക്കിയത്. ലോഹ സൂചിക രണ്ടുശതമാനവും വാഹനം, ഊർജം എന്നീ സൂചികകൾ ഒരുശതമാനംവീതവും ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.60-0.80ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3g7iYBp
via IFTTT

പുതിയ ക്രഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിന് എച്ച്ഡിഎഫ്‌സി ബാങ്കിന് ആര്‍ബിഐയുടെ വിലക്ക്

ഡിജിറ്റൽ ഉത്പന്നങ്ങൾ പുറത്തിറക്കുന്നതും പുതിയ ക്രഡിറ്റ് കാർഡ് നൽകുന്നതും തൽക്കാലം നിർത്തിവെയ്ക്കാൻ എച്ച്ഡിഎഫ്സി ബാങ്കിന് റിസർവ് ബാങ്ക് നിർദേശം നൽകി. ഡിജിറ്റൽ 2.0 പദ്ധതിയുടെ ഭാഗമായുള്ള പുതിയ പദ്ധതികൾ നിർത്തിവെയ്ക്കാൻ ആർബിഐ നിർദേശിച്ചതായി എക്സ്ചേഞ്ചിന് നൽകിയ അറിയിപ്പിൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 21നും അതിനുമുമ്പും നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, ഡിജിറ്റൽ പണമിടപാട് എന്നിവ ഇടയ്ക്കിടെ തടസ്സപ്പെട്ടതിനെതുടർന്നാണ് ആർബിഐയുടെ നടപടി. പ്രൈമറി ഡാറ്റ സെന്ററിലെ വൈദ്യുതി തകരാറിനെതുടർന്നാണ് നവംബർ 21ന് ഡിജിറ്റൽ പണമിടപാടുകൾക്ക് തടസ്സമുണ്ടായത്. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരിശോധിച്ച് ഉടനെ പരിഹാരം കാണാനും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. ഐടി സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി രണ്ടുവർഷമായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബാക്കിയുള്ള പ്രവർത്തനങ്ങൾ ഉടനെ പൂർത്തിയാക്കുമെന്നും ബാങ്ക് അറിയിച്ചു. Halt digital launches, stop selling new credit cards: RBI tells HDFC Bank

from money rss https://bit.ly/2VyhaIa
via IFTTT

ഒരാഴ്ചക്കകം നിക്ഷേപകരുടെ അനുമതി തേടണമെന്ന് ഫ്രാങ്ക്‌ളിന്‍ കേസില്‍ സുപ്രീം കോടതി

ഒരാഴ്ചയ്ക്കകം നിക്ഷേപകരുടെ യോഗംവളിച്ച് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയതിന് അനുമതി തേടാൻ ഫ്രാങ്ക്ളിൻ ടെംപിൾടൺ എഎംസിയോട് സുപ്രീം കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ നിക്ഷേപം പിൻവലിക്കാൻ അനമതി നൽകില്ലെന്നും കോടതി വ്യക്തമാക്കി. നിക്ഷേപകരുടെ മുൻകൂർ അനുമതിയില്ലാതെ ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയത് തടഞ്ഞ കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിർദേശം. ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് പണംതിരിച്ചുലഭിക്കാത്തത് വലിയ പ്രശ്നമാണെന്നും ജസ്റ്റിസ് എസ് അബ്ദുൾ നാസർ, സഞ്ജീവ് ഖന്ന എന്നവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കൂടുതൽ വാദംകേൾക്കാൻ ഹർജി അടുത്തയാഴ്ചയിലേയ്ക്ക് മാറ്റി. കഴിഞ്ഞ ഏപ്രിൽ 23നാണ് ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തുന്നതായി പ്രഖ്യാപിച്ചത്. നിക്ഷേപകരുടെ മുൻകൂർ അനുമതിയില്ലാതെ ഫണ്ടുകൾ പ്രവർത്തനംനിർത്തിയതിനെതിരെ കർണാടക ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. മൂന്നുലക്ഷത്തിലധികം നിക്ഷേപകർ 25,000 കോടി രൂപയിലധികമാണ് ഈ ഫണ്ടുകളിൽ നിക്ഷേപിച്ചിട്ടുള്ള്. നവംബർ അവസാനംവരെയുള്ള കണക്കുപ്രകാരം 11,576 കോടിരൂപയുടെ നിക്ഷേപം ഫണ്ടുകമ്പനിക്ക് തിരിച്ചടുക്കാനായിട്ടുണ്ട്. SC to Franklin Templeton: Get investors consent for winding up schemes

from money rss https://bit.ly/3lA3tmD
via IFTTT

എംസിഎക്‌സിന് പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരത്തിന് അനുമതി

കൊച്ച: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിന് (എം സി എക്സ്) പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരത്തിന് സെബിയുടെ അനുമതി ലഭിച്ചു. എത്രയും പെട്ടെന്ന് തന്നെ എം സി എക്സിൽ റബ്ബറിന്റെ അവധി വ്യാപാരം ആരംഭിക്കുമെന്ന് എം സി എക്സ് അധികൃതർ അറിയിച്ചു. ഉത്പാദനത്തിലും ഇറക്കുമതിയിലുമെല്ലാം പ്രകൃതിദത്ത റബ്ബറിന് ഇന്ത്യയിൽ വലിയ വിപണി ഉണ്ട്. റബ്ബർ അവധി വ്യാപാരം ആരംഭിക്കുന്നത് റബ്ബർ കർഷകർ, വ്യാപാരികൾ, കയറ്റുമതിക്കാർ. ഇറക്കുമതിക്കാർ, ടയർ വ്യവസായത്തിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക്ഗുണകരമാകുമെന്ന് എം സി എക്സ് അധികൃതർ പറഞ്ഞു. അവധി വ്യാപാരം ആരംഭിക്കുമ്പോൾ 100 കിലോഗ്രാം വീതമുള്ള റബ്ബറിന്റെ ലോട്ടുകൾക്കായിരിക്കും വില നിശ്ചയിക്കുക. പാലക്കാടാണ് ഡെലിവറി കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളത്.

from money rss https://bit.ly/33AtcoL
via IFTTT