121

Powered By Blogger

Monday, 4 May 2020

തിരിച്ചുകയറി വിപണി: സെന്‍സെക്‌സില്‍ 441 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് തിരിച്ചുകയറി വിപണി. സെൻസെക്സ് 441 പോയന്റ് നേട്ടത്തിൽ 32,156ലും നിഫ്റ്റി 129 പോയന്റ് ഉയർന്ന് 9423ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 541 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 122 ഓഹരികൾ നഷ്ടത്തിലുമാണ്. 30 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒഎൻജിസി, സീ എന്റർടെയ്ൻമെന്റ്, യുപിഎൽ, വേദാന്ത, ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യാഥാക്രമം 1.16ശതമാനവും 1.20ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, ഹെൽത്ത് കെയർ തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്. അദാനി പോർട്സ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, റാലിസ് ഇന്ത്യ തുടങ്ങിയ കമ്പനികൾ മാർച്ച് പാദത്തിലെ ഫലങ്ങൾ ഇന്ന് പുറത്തുവിടും.

from money rss https://bit.ly/2Wpi9KQ
via IFTTT

ക്രിപ്റ്റോ കറൻസി വിനിമയം: വ്യക്തത തേടി കമ്പനികള്‍ ആർ.ബി.ഐ.യെ സമീപിച്ചു

മുംബൈ: ക്രിപ്റ്റോ കറൻസിയുടെ ഇന്ത്യയിലെ വിനിമയ സ്ഥിതിയും നികുതിയും സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ റിസർവ് ബാങ്കിനെ സമീപിച്ചു. ഇന്ത്യയിൽ ക്രിപ്റ്റോ കറൻസിയുടെ നിരോധനം നീക്കി സുപ്രീംകോടതി ഉത്തരവിറക്കിയെങ്കിലും റിസർവ് ബാങ്ക് ഇതുവരെ ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടില്ലെന്നാണ് ബാങ്കുകൾ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രിപ്റ്റോ ഇടപാടുകളിൽനിന്ന് ബാങ്കുകൾ വിട്ടുനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ക്രിപ്റ്റോ ഏജൻസികൾ വ്യക്തത തേടി ആർ.ബി.ഐ.ക്ക് കത്തയച്ചിരിക്കുന്നത്. ഇതിനുപുറമെ ഉത്പന്നം, കറൻസി, ചരക്ക്, സേവനം ഇതിൽ ഏതു വിഭാഗത്തിലാണ് ജി.എസ്.ടി.യിൽ ക്രിപ്റ്റോ കറൻസിയെ ഉൾപ്പെടുത്തുന്നതെന്നും ഇവർ വ്യക്തത തേടിയിട്ടുണ്ട്. 2019 -ൽ പരോക്ഷ നികുതി വകുപ്പ് ചില ക്രിപ്റ്റോ കറൻസി പ്ലാറ്റ്ഫോമുകളിൽ നികുതി സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതു മുൻനിർത്തിയാണ് വ്യക്തത തേടിയിരിക്കുന്നത്.

from money rss https://bit.ly/2xE7svI
via IFTTT

ചൈന വിട്ടുവരുന്ന കമ്പനികളെ കേരളത്തിന് സ്വാഗതം ചെയ്യാം

കൊച്ചി:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈന വിട്ടുവരുന്ന യു.എസ്. കമ്പനികൾ ഉൾപ്പെടെയുള്ള ആഗോള വ്യവസായ സംരംഭങ്ങൾക്ക് വളക്കൂറുള്ള മണ്ണായി മാറാൻ കേരളത്തിന് അവസരം. ആഗോളതലത്തിൽ കഴിവു തെളിയിച്ച മാനവശേഷിയാണ് ഇതിൽ കേരളത്തിന് മുതൽക്കൂട്ടാകുക. ഒപ്പം, സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള വിവിധ ഏജൻസികളായ കെ.എസ്.ഐ.ഡി.സി., കിൻഫ്ര, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, സിഡ്കോ, വ്യവസായ എസ്റ്റേറ്റുകൾ എന്നിവയിലായി 1,300 ഏക്കറിലേറെ ഭൂമി ബാക്കിയുണ്ട്. ഇതിനു പുറമെ, ഫാക്ട്, എച്ച്.എം.ടി., കൊച്ചി തുറമുഖ ട്രസ്റ്റ്, ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശം 3,500 ഏക്കറിലേറെ ഭൂമിയുണ്ട്. ഇതിൽ നിഷ്ക്രിയമായി കിടക്കുന്ന ഭൂമി ഏറ്റെടുത്ത് പുതുതായി വരുന്ന വ്യവസായങ്ങൾക്ക് നൽകാവുന്നതാണ്. പ്രതിസന്ധിക്കിടയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഫാർമ, മെഡിക്കൽ ഉപകരണങ്ങൾ, ഹെവി എൻജിനീയറിങ്, സോളാർ ഉപകരണങ്ങൾ, ഭക്ഷ്യ സംസ്കരണം, കെമിക്കൽ, ടെക്സ്റ്റൈൽസ് എന്നീ മേഖലകളാണ് ഇന്ത്യക്ക് സാധ്യതയുള്ളതായി കണക്കാക്കുന്നത്. ഇതിൽ എല്ലാം കേരളത്തിന് പ്രയോജനപ്പെടുത്താനാകില്ലെങ്കിലും ഇലക്ട്രോണിക്സ്, മെഡിക്കൽ ഉപകരണങ്ങൾ, ഫാർമ, ഇലക്ട്രിക്കൽ, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിൽ കേരളത്തിനു മുന്നേറാൻ അവസരമുണ്ട്. ചൈന വിട്ടുവരുന്ന യു.എസ്. കമ്പനികൾക്കു പുറമെ, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലുള്ള കമ്പനികളും ഇന്ത്യയിൽ നിക്ഷേപത്തിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം കമ്പനികളെ സ്വാഗതം ചെയ്യുന്ന കാര്യത്തിൽ ഉത്തർപ്രദേശും ഗുജറാത്തും ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട്. കേരളത്തിലേക്ക് മുതൽമുടക്കാൻ തയ്യാറാകുന്ന പ്രധാന വ്യവസായങ്ങൾക്ക് ലൈസൻസുകളും മറ്റ് അനുമതികളും ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ചത്തെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായി നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും വല്ലാർപാടത്തും വിഴിഞ്ഞത്തുമായി രണ്ട് ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലുകളും അര ഡസനോളം മറ്റ് തുറമുഖങ്ങളുമുള്ളത് കേരളത്തിന് അന്താരാഷ്ട്ര വ്യാപാര രംഗത്ത് മുതൽക്കൂട്ടാക്കാവുന്നതാണ്. ഇതും റെയിൽ, റോഡ് മാർഗങ്ങളും കൂട്ടിയിണക്കി ബഹുതല ലോജിസ്റ്റിക് അടിസ്ഥാന സൗകര്യമൊരുക്കുമെന്ന് സംസ്ഥാനം ഇപ്പോൾ ഉറപ്പുനൽകുന്നുണ്ട്. കയറ്റുമതി-ഇറക്കുമതി വ്യവസായങ്ങൾക്കും കാർഷിക മൂല്യവർധിത ഉത്പന്നങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഒറാക്കിൾ, നിസ്സാൻ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ പലതും ഇതിനു മുമ്പ് കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർ നിർമാതാക്കളിലൊന്നായ നിസ്സാൻ അവരുടെ ആഗോള ഡിജിറ്റൽ ഹബ്ബാണ് തിരുവനന്തപുരത്ത് സ്ഥാപിച്ചിരിക്കുന്നത്. ഇത് പൂർണ തോതിൽ സജ്ജമാകുന്നതോടെ മൂവായിരത്തോളം പ്രൊഫഷണലുകൾക്കാണ് തൊഴിലവസരം ഒരുങ്ങുക. യു.എസ്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടോറസ് ക്യാപിറ്റൽ ടെക്നോ പാർക്കിലൊരുക്കുന്ന ടൗൺഷിപ്പാണ് കേരളത്തിൽ ഈയടുത്തെത്തിയ മറ്റൊരു വമ്പൻ വിദേശ നിക്ഷേപ പദ്ധതി. ഐ.ടി. കമ്പനിയായ ഫുജിട്സുവും നിക്ഷേപത്തിന് തയ്യാറായി നേരത്തെ ചർച്ചകൾ നടത്തിയിരുന്നു.

from money rss https://bit.ly/2z6Qdnd
via IFTTT

Prithviraj Sukumaran Remembers Rishi Kapoor, Says It Was An Absolute Privilege To Work With Him!

Prithviraj Sukumaran Remembers Rishi Kapoor, Says It Was An Absolute Privilege To Work With Him!
Rishi Kapoor, the legendary Bollywood actor bid goodbye to this world today (April 30, 2020). The 67-year-old actor, who breathed his last at the HN Reliance Hospital, Mumbai was battling cancer from the past two years. Rishi Kapoor's untimely death has

* This article was originally published here

ആഗോള സമ്മര്‍ദം: സെന്‍സെക്‌സ് 2002 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞയാഴ്ചയിലെ മികച്ചനേട്ടം നിലനിർത്താനാകാതെ ഓഹരി സൂചികകൾ തകർന്നടിഞ്ഞു. അഞ്ചുലക്ഷം കോടി രൂപയാണ് തിങ്കളാഴ്ചമാത്രം നിക്ഷേപകന് നഷ്ടമായത് സെൻസെക്സ് 2002 പോയന്റ് താഴ്ന്ന് 3,715ലും നിഫ്റ്റി 566 പോയന്റ് നഷ്ടത്തിൽ 9,293.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോകം കോവിഡ് ഭീതിയിൽനിന്ന് തിരിച്ചുവരുമ്പോൾ കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് യുഎസും ചൈനയും തമ്മിലുണ്ടായ തർക്കം വിപണിയെ ബാധിച്ചു. രാജ്യത്ത് അടച്ചിടൽ വീണ്ടും നിട്ടിയതും നിക്ഷേപകന്റെ ആത്മവിശ്വാസം തകർത്തു. ആഗോള വ്യാപകമായി കനത്ത വില്പന സമ്മർദമാണ്സൂചികകൾ നേരിട്ടത്. ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, വേദാന്ത, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി സുസുകി, യുപിഎൽ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സിപ്ല, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ബാങ്ക് എട്ടുശതമാനവും ഐടി 4.40ശതമാനവും ഓട്ടോ 6.80ശതമാനവും എഫ്എംസിജി 3.79ശതമാനവും ലോഹം 8.25ശതമാനവും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപ് സൂചിക 4.27ശതമാനവും സ്മോൾക്യാപ് 4.27ശതമാനവും താഴ്ന്നു.

from money rss https://bit.ly/3dciur6
via IFTTT

സികെപി സഹകരണ ബാങ്ക് പ്രതിസന്ധി: സഹായത്തിനായി സര്‍ക്കാരിനെ സമീപിച്ചേക്കും

മുംബൈ: ധനസ്ഥിതി മോശമായതിനെതുടർന്ന് റിസർവ് ബാങ്ക് ലൈസൻസ് റദ്ദാക്കിയ സികെപി സഹകരണ ബാങ്ക് കൂടുതൽ മൂലധനത്തിനായി മഹാരാഷ്ട്ര സർക്കാരിനെ സമീപിക്കും. 240 കോടി രൂപയാണ് ബാങ്ക് ആവശ്യപ്പെടുക. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് 2014 മുതൽ റസർവ് ബാങ്കിന്റെ നിയന്ത്രണത്തിലായിരുന്നു. തുടർന്ന് 000 രൂപയാണ് നിക്ഷേപകർക്ക് പരമാവധി പിൻവലിക്കാൻ അനുമതി ലഭിച്ചത്.പ്രവർത്തനം തുടരുന്നതിന് മാനേജുമെന്റ് പദ്ധതിയൊന്നും സമർപ്പിക്കാത്ത സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ലൈസൻസ് റദ്ദാക്കിയത്. ലൈസൻസ് റദ്ദാക്കിയതോടെ ബാങ്കിന്റെ ലിക്വഡേഷനാണ് അടുത്തനടപടി. നിക്ഷേപ ഇൻഷുറൻസ് പ്രകാരം പരമാവധി അഞ്ചുലക്ഷംരൂപവരെ നിക്ഷേപകർക്ക് ലഭിക്കും. ഇതുപ്രകാരം 99.2ശതമാനം നിക്ഷേപകർക്കും തുക മടക്കിലഭിക്കുമെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ആകെ 1.32 ലക്ഷം അക്കൗണ്ടുകളിലായി 485 കോടിയുടെ നിക്ഷേപമാണ് ബാങ്കിനുള്ളത്. വായ്പയുടെ 97ശതമാനവും നിഷ്ക്രിയ ആസ്തിയായി മാറിയിരുന്നു. മുംബൈ കേന്ദ്രീകരിച്ചുള്ള റിലയൻ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്കാണ് വായ്പകളിലേറെയും നൽകിയിരുന്നത്. 158 കോടി രൂപ വായ്പ നൽകിയതിൽ 153 കോടിയും നിഷ്ക്രിയ ആസ്തിയായി മാറിയിരുന്നു. നിയമപ്രകാരം ഒമ്പത് ശതമാനം കരുതൽധനശേഖരം നിലനിർത്താൻ ബാങ്കിന് കഴിഞ്ഞിരുന്നില്ല. നിക്ഷേപകർക്ക് പണം മടക്കിനൽകാൻ നിലവിൽ ബാങ്കിന് കഴിവില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇത് രണ്ടാമത്തെ സഹകരണബാങ്കാണ് മുംബൈയിൽ പ്രതിസന്ധിയിലാകുന്നത്.

from money rss https://bit.ly/35qUoX0
via IFTTT

Sunday, 3 May 2020

എഫ്ഡിയുടെ ഉയര്‍ന്ന പലിശ എസ്ബി അക്കൗണ്ടിലെ ബാലന്‍സിന് ലഭിക്കും: കൂടുതല്‍ അറിയാം

ഒരുവർഷമായി ബാങ്കുകൾ വായ്പ-നിക്ഷേപ പലിശയിൽ കാര്യമായി കുറവുവരുത്തിവരികയാണ്. കോവിഡ് വ്യാപനത്തെതുടർന്ന് വിപണിയിൽ പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് മാർച്ച് 27ന് റിപ്പോ നിരക്ക് മുക്കാൽ ശതമാനം കുറച്ചിരുന്നു. അതിനുശേഷം ബാങ്കുകൾ സ്ഥിര നിക്ഷേപ, എസ്ബി അക്കൗണ്ട് പലികൾ കാര്യമായി തന്നെ കുറച്ചു. എസ്ബിഐ, എസ്ബി അക്കൗണ്ടിലെ ബാലൻസിനുള്ള പലിശ കാൽശതമാനം കുറച്ച് 2.75ശതമാനമാക്കി. ഏപ്രിൽ 15നാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലായത്. ഐസിഐസിഐ ബാങ്ക് എസ്ബി അക്കൗണ്ട് പലിശ(50 ലക്ഷംവരെയുള്ള നിക്ഷേപത്തിന്)കാൽശതമാനം കുറച്ച് 3.25ശതമാനമാക്കി. 50 ലക്ഷത്തിനുമുകളിൽ ബാലൻസുണ്ടെങ്കിൽ 3.75ശതമാനം പലിശയാണ് ലഭിക്കുക. കൊട്ടക് മഹീന്ദ്ര ബാങ്കാകട്ടെ സേവിങ്സ് അക്കൗണ്ട് പലിശ ഏപ്രിൽമാസത്തിൽ രണ്ടുതവണയാണ് കുറച്ചത്. സ്ഥിര നിക്ഷേപ പലിശയിൽ 20 മുതൽ 50 ബേസിസ് പോയന്റുവരെയാണ് കുറവുവരുത്തിയത്. അതായത് പരമാവധി അരശതമാനംവരെ പലിശയിൽ കുറവുവന്നു. ഇതുപ്രകാരം എസ്ബിഐയുടെ ഒരുവർഷത്തെ സ്ഥിര നിക്ഷേപത്തിനുള്ള പലിശ 5.70ശതമാനമായി. 2004നുശേഷം ഇതാദ്യമായാണ് സ്ഥിര നിക്ഷേപത്തിനുള്ള പലിശ ആറുശതമാനത്തിന് താഴെവരുന്നത്. ഒരുവർഷത്തെ സ്ഥിര നിക്ഷേപത്തിന് എസ്ബിഐ നൽകുന്ന പലിശ സേവിങ്സ് ബാങ്ക് അക്കൗണ്ടി(എസ്ബി അക്കൗണ്ട്)ലെ ബാലൻസിന് നൽകുന്ന ബാങ്കുകളുണ്ട്. ഇത് കൗതുകകരമായി തോന്നിയേക്കാം, എന്നാൽ യാഥാർഥ്യമാണ്(പട്ടിക കാണുക). സേവിങ്സ് ബാങ്ക് പലിശ & ശരാശരി പ്രതിമാസ ബാലൻസ് ബാങ്ക് പലിശ(%) ശരാശരി ബാലൻസ്(രൂപ) സ്മോൾ ഫിനാൻസ് ബാങ്കുകൾ ഉത്കർഷ് 7-7.75 10,000*(സ്റ്റാൻഡേർഡ് സേവിങ്സ് അക്കൗണ്ട്) സൂര്യോദയ് 6.25-7 2,000(സേവിങ്സ് ഉജ്ജ്വൽ) ജന 4.50-7.50 2,500 (റഗുലർ സേവിങ്സ് അക്കൗണ്ട്) ഇസാഫ് 6.50-7 ഒരു ലക്ഷമോ കൂടുതലോ ബാലൻസ് ഉണ്ടെങ്കിൽ സ്വകാര്യ മേഖല ബാങ്കുകൾ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 6-7 0(പ്രഥം സേവിങ്സ് അക്കൗണ്ട്) ആർബിഎൽ ബാങ്ക് 5-6.75 0(ബേസിക് സേവിങ്സ് അക്കൗണ്ട്) ബന്ധൻ ബാങ്ക് 4-7.15 5,000(സ്റ്റാൻഡേഡ് സേവിങ്സ് അക്കൗണ്ട്) ഡിബിഎസ് ബാങ്ക് 4-7 0(ഡിജി സേവിങ്സ് അക്കൗണ്ട്) ഇൻഡസിന്റ് ബാങ്ക് 4-6 0(ഇൻഡസ് ഈസി സേവിങ്സ് അക്കൗണ്ട്) *മെട്രോ, അർബൻ ഉപഭോക്താക്കൾക്കുള്ള ശരാശരി പാദവർഷ ബാലൻസ് പലിശ നാമമാത്രമായതിനാൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പണം സൂക്ഷിക്കരുതെന്നാണ് സാമ്പത്തിക ആസുത്രകരുടെ ഉപദേശം. സ്ഥിര നിക്ഷേപ പലിശ അടിക്കടി താഴുമ്പോൾ മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന എസ്ബി അക്കൗണ്ടുകളെ അവഗിച്ചുകൂടാ. അതുകൊണ്ട് ഒരുവർഷത്തെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശയേക്കാൾ കൂടുതൽ എസ്ബി അക്കൗണ്ടിൽനിന്ന് ലഭിക്കുമെങ്കിൽ അത്യാവശ്യത്തിനുള്ള പണം അവിടെ പാർക്ക് ചെയ്യാം. സ്ഥിര നിക്ഷേപമാക്കിയാൽ നിശ്ചിത കാലാവധി കഴിഞ്ഞേ നിങ്ങൾക്ക് നിശ്ചയിച്ച പലിശപ്രകാരം ആദായം ലഭിക്കൂ. നേരത്തെ പിൻവലിച്ചാൽ ഒരുശതമാനംവരെ പിഴപലിശ നൽകേണ്ടിവരും. എന്നാൽ എസ്ബി അക്കൗണ്ടിന് ആ നിബന്ധന ബാധകമല്ല. സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശ ഇടയ്ക്കിടെ പരിഷ്കരിക്കാനും സാധ്യതയുണ്ട്. പലിശ കുറയുന്ന സാഹചര്യമുണ്ടായാൽ സ്ഥിര നിക്ഷേപത്തിലേയ്ക്ക് പണംമാറ്റാൻ മറക്കരുത്. അതിനുമപ്പുറം, എസ്ബി അക്കൗണ്ടിന് കൂടുതൽ പലിശ നൽകുന്നത് ഏറെയും സ്മോൾ ഫിനാൻസ് ബാങ്കുകൾ പോലുള്ളവയാണ്. അതുകൊണ്ടുതന്നെ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന ബാങ്കുകൾ തിരഞ്ഞെടുക്കാൻശ്രദ്ധിക്കണം. antony@mpp.co.in

from money rss https://bit.ly/2YwaRI3
via IFTTT

വനിതകളുടെ ജന്‍ധന്‍ സഹായം 500 രൂപ ബാങ്കുകളില്‍നിന്ന് വാങ്ങാം: മാര്‍ഗരേഖ ഇങ്ങനെ

വനിതാ ജൻധൻ അക്കൗണ്ടുകളിൽ കേന്ദ്രസർക്കാർ നൽകുന്ന സഹായത്തിന്റെ രണ്ടാം ഗഡുവായ 500 രൂപ വിതരണം തുടങ്ങി. തിരക്കൊഴിവാക്കാൻ അക്കൗണ്ട് നമ്പർ അടിസ്ഥാനത്തിലായിരിക്കും ബാങ്കുകളിൽനിന്ന് പണംനൽകുക. പണം പിൻവലിക്കുന്നത് സംബന്ധിച്ച് എസ്ബിഐ വിശദമായ മാർഗരേഖതന്നെ തയ്യാറാക്കിയിട്ടുണ്ട്. പൂജ്യം, ഒന്ന് അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് തിങ്കളാഴ്ച പണം പിൻവലിക്കാം. അഞ്ചിന് 2, 3. മെയ് ആറിന് 4, 5. എട്ടിന് 6, 7. 11-ന് 8, 9 എന്നീ തിയതികളിലായിരിക്കും പണം നൽകുക. ഈ തുക ഉടൻ പിൻവലിച്ചില്ലെങ്കിലും അക്കൗണ്ടുകളിൽ സുരക്ഷിതമായിരിക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും ബാങ്കുകളുടെ ശാഖകളിൽനിന്നും എടിഎമ്മുകളിൽനിന്നും പണംപിൻവലിക്കാൻ കഴിയുക. ശാഖകളിലെത്തി പണംപിൻവലിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത എടിഎമ്മുകൾ ഇതിനായി വിനിയോഗിക്കാം. ഏത് ബാങ്കിന്റെ എടിഎമ്മിൽനിന്നും പണംപിൻവലിക്കുന്നതിന് നിരക്കൊന്നും ഈടാക്കുകയില്ല. ആദ്യ ഗഡുവായ 500 രൂപവീതം 20.5 കോടി സ്ത്രീകളുടെ ജൻധൻ അക്കൗണ്ടുകളിലാണ് വരവുവെച്ചത്. The 2nd instalment of ex-gratia announced for women #JanDhanYojana account holders under the #PMGKY package will be disbursed as per the following schedule. Beneficiaries can withdraw the amount from branches, ATMs or CSPs. #PMJDY #SBI pic.twitter.com/GCDDZPl00P — State Bank of India (@TheOfficialSBI) May 2, 2020

from money rss https://bit.ly/2yfrBZp
via IFTTT

ജിയോ പ്ലാറ്റ്‌ഫോംസില്‍ സില്‍വര്‍ ലെയ്ക്കും 5,655 കോടി രൂപ നിക്ഷേപിക്കും

മുംബൈ: ഫേസ്ബുക്കിന് പിന്നാലെ യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സിൽവർ ലെയ്ക്കും ജിയോ പ്ലാറ്റ്ഫോമിൽ വൻനിക്ഷേപം നടത്തും. റിലയൻസ് ഇൻഡസ്ട്രീസിന്റെ സഹോദര സ്ഥാപനമായ ജിയോയിൽ 5,655.75 കോടി രൂപയാണ് ഇവർ നിക്ഷേപിക്കുക. രണ്ടാഴ്ചമുമ്പ് ഫേസ്ബുക്കുമായുള്ള ഡീലിൽ ജിയോ പ്ലാറ്റ്ഫോമിന് ലഭിച്ചത് 5.7 ബില്യൺ ഡോറളിന്റെ നിക്ഷേപമാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെതന്നെ ഭാഗമായിരുന്ന ജിയോ ഡിജിറ്റൽ-ടെലികോം ബിസിനസുകളെ ഒരുകുടക്കീഴിലാക്കി കഴിഞ്ഞ ഒക്ടോബറിലാണ് ജിയോ പ്ലാറ്റ്ഫോംസ് എന്ന കമ്പനി രൂപീകരിച്ചത്. ടെക്നോളജി, ഫിനാൻസ് എന്നീ മേഖലകളിൽ മികവുതെളിയിച്ച സ്ഥാപനമാണ് സിൽവർ ലെയ്ക്ക്. എയർ ബിഎൻബി, ആലിബാബ, ഡെൽ ടെക്നോളജീസ്, ട്വിറ്റർ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിൽ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. Content Highlights:Silver Lake to invest ₹5,655 crore in RILs Jio Platforms

from money rss https://bit.ly/3c33SKj
via IFTTT

‘ബൈജൂസ്’ ഡെക്കാകോൺ പദവിയിലേക്ക്

മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ട് അപ്പായ 'ബൈജൂസ്' ഡെക്കാകോൺ പദവിയിലേക്ക്. 1,000 കോടി ഡോളർ (ഏകദേശം 76,000 കോടി രൂപ) മൂല്യം കണക്കാക്കി പുതിയ നിക്ഷേപം സ്വീകരിക്കുന്നതോടെയാണ് 'ഡെക്കാകോൺ' പദവിയിലെത്തുക. 40 കോടി ഡോളർ (ഏകദേശം 3,040 കോടി രൂപ) സ്വരൂപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. നിക്ഷേപം നേടാനായാൽ ഏറ്റവും മൂല്യമുള്ള രാജ്യത്തെ രണ്ടാമത്തെ സ്റ്റാർട്ട് അപ്പായി ബൈജൂസ് മാറും. 1,600 കോടി ഡോളർ മൂല്യമുള്ള പേടിഎമ്മാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ട് അപ്പ്. ഹോട്ടൽ ബുക്കിങ് സൈറ്റായ 'ഓയോ'ക്കും 1,000 കോടി ഡോളർ മൂല്യമാണ് കണക്കാക്കുന്നത്. 800 കോടി ഡോളർ മൂല്യം കണക്കാക്കി നിക്ഷേപ സ്ഥാപനങ്ങളായ ജനറൽ അറ്റ്്ലാന്റിക്, ടൈഗർ ഗ്ലോബൽ എന്നിവയിൽനിന്ന് ജനുവരി-ഫെബ്രുവരി കാലയളവിൽ 40 കോടി ഡോളർ ബൈജൂസ് നേടിയിരുന്നു. 2019 സാമ്പത്തിക വർഷത്തിലാണ് കമ്പനി ലാഭത്തിലായത്. 13 തവണകളായി മൊത്തം 120 കോടി ഡോളറിന്റെ നിക്ഷേപമാണ് കമ്പനി നേടിയത്. കോവിഡ്-19 ആരംഭിച്ചതിനു ശേഷം ബൈജൂസ് ഉപയോഗിക്കുന്നവരുടെ എണ്ണം 150 ശതമാനത്തോളം വർധിച്ചുവെന്നാണ് കണക്ക്. എന്താണ് ഡെക്കാകോൺ ? ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത 1,000 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ട് അപ്പുകളെയാണ് 'ഡെക്കാകോൺ' എന്നു പറയുന്നത്. ഇപ്പോഴത്തെ ഡോളർ മൂല്യം അനുസരിച്ച് ഏകദേശം 76,000 കോടി രൂപ. 100 കോടി ഡോളർ അതായത് ഏകദേശം 7,600 കോടി രൂപ മൂല്യമുള്ള സ്റ്റാർട്ട് അപ്പുകളെ 'യൂണികോൺ' എന്നു വിശേഷിപ്പിക്കുന്നതു പോലെയാണ് ഇത്.

from money rss https://bit.ly/2ydFyqJ
via IFTTT

കനത്ത ഇടിവ്‌: സെന്‍സെക്‌സില്‍ 1441 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞയാഴ്ചയിലെ മികച്ച നേട്ടത്തിനുശേഷം ഓഹരി സൂചികകൾ കൂപ്പുകുത്തി. സെൻസെക്സ് 1441 പോയന്റ് നഷ്ടത്തിൽ 32275ലും നിഫ്റ്റി 416 പോയന്റ് താഴ്ന്ന് 9443ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1138 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 291 ഓഹരികൾ നേട്ടത്തിലുമാണ്. 62 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, വേദാന്ത, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോർകോർപ്, ആക്സിസ് ബാങ്ക് മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. സിപ്ല, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. നിഫ്റ്റി ബാങ്ക് സൂചിക ആറുശതമാനത്തോളം നഷ്ടത്തിലാണ്. ഐടി, ഓട്ടോ, ഹെൽത്ത് കെയർ, ലോഹം, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികകളെല്ലാം നഷ്ടത്തിലാണ്. യുഎസ്-ചൈന തർക്കവും രാജ്യമൊട്ടാകെ അടച്ചിടൽ നിട്ടിയതും നിക്ഷേപകരുടെ ആത്മവിശ്വാസം തകർത്തുവെന്നുവേണം കരുതാൻ. കനത്ത വില്പന സമ്മർദവും വിപണിയെ ബാധിച്ചു. മൂന്നുദിവസത്തെ അവധിക്കുശേഷമാണ് ഓഹരി വിപണി തിങ്കളാഴ്ച സജീവമായത്.

from money rss https://bit.ly/2YzjYYj
via IFTTT

രണ്ടാം ഉത്തേജക പാക്കേജ് കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കും

ന്യൂഡൽഹി:കോവിഡും അടച്ചിടലുമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി രണ്ടാം ഉത്തേജക പാക്കേജ് കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കും. ഗ്രാമീണ സമ്പദ് വ്യവസ്ഥ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ, അസംഘടിത മേഖല എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ളതായിരിക്കും പാക്കേജെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്മണ്യൻ പറഞ്ഞു. രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന. ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്ക് അടിയന്തര സഹായധന പാക്കേജ് പ്രഖ്യാപിച്ചേക്കും. ഇതിനായുള്ള നിർദേശങ്ങൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ തയ്യാറാക്കി പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നൽകിയിട്ടുണ്ട്. ക്രെഡിറ്റ് ഗ്യാരന്റി സ്കീമിന്റെ പരിധി ഉയർത്തുക, നികുതി ഇളവുകൾ നൽകുക, ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് വിവിധ മന്ത്രാലയങ്ങൾ നൽകാനുള്ള കുടിശ്ശിക കൊടുത്തുതീർക്കുക തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രാലയം സർക്കാരിനു സമർപ്പിച്ചിരിക്കുന്നത്. ആറുലക്ഷം കോടിയുടെ ഉത്തേജകപാക്കേജാണ് വ്യവസായമേഖല പ്രതീക്ഷിക്കുന്നത്. മൊത്ത ആഭ്യന്ത ഉത്പാദനത്തിന്റെ (ജി.ഡി.പി.) മൂന്നുശതമാനമെങ്കിലും പാക്കേജായി പ്രഖ്യാപിക്കണമെന്നാണ് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകളിൽ വ്യവസായ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യമേഖലയെയും കർഷകരെയും പിന്തുണയ്ക്കുന്നതിനും പണ ലഭ്യത വർധിപ്പിക്കുന്നതിനും വായ്പയുടെ ഒഴുക്കു കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ ഇടപെടലുകളെക്കുറിച്ചാണ് ധനമന്ത്രാലയുമായി പ്രധാനമന്ത്രി ചർച്ച ചെയ്തത്. കച്ചവടമേഖലയെ സഹായിച്ചുകൊണ്ട് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ അടിസ്ഥാന സൗകര്യ പദ്ധതികൾ ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യ മേഖലയിലെ പ്രവൃത്തികളുടെ വേഗം കൂട്ടുന്നതിനും പെട്ടെന്നു നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

from money rss https://bit.ly/3fgv6zq
via IFTTT

മൂന്നിരട്ടി നിരക്ക് വർധനയ്ക്കൊരുങ്ങി വിമാനക്കമ്പനികൾ

തൃശ്ശൂർ: യാത്രാനിരക്ക് കുത്തനെ ഉയർത്താനൊരുങ്ങി വിമാനക്കമ്പനികൾ. നിരക്കിൽ മൂന്നിരട്ടിയോളം വർധനയുണ്ടായേക്കും. സാമൂഹിക അകലം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ പാലിക്കാൻ യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി ചുരുക്കേണ്ടിവരുമെന്നതിനാലാണ് നിരക്ക് കൂട്ടാനുള്ള ആലോചന. ആഭ്യന്തര യാത്രനിരക്കിലും വൻവർധനയുണ്ടായേക്കും. കോവിഡ് നിയന്ത്രണമനുസരിച്ച് വിമാനത്തിലെ മൂന്നുസീറ്റുകളുള്ള ഒരു നിരയിൽ ഒരാളെ മാത്രമേ ഇരുത്താൻ കഴിയൂ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) പുതിയ നിർദേശം ഇത്തരത്തിലുള്ളതാണ്. കേന്ദ്രസർക്കാർ ഇടപെട്ട് നിരക്കുവർധന ഒഴിവാക്കിയില്ലെങ്കിൽ വൻതുക തിരിച്ചുവരവിനായി ഓരോ പ്രവാസിയും നൽകേണ്ടിവരും. നിരക്ക് വർധന ഉറപ്പ് വിമാനക്കമ്പനികൾ പലതും നഷ്ടത്തിലാണ്. നഷ്ടം സഹിച്ച് സർവീസ് നടത്താൻ തയ്യാറാവില്ലെന്നതിനാൽ നിരക്ക് വർധന ഉറപ്പാണ്. അന്താരാഷ്ട്ര, ആഭ്യന്തരസർവീസുകളിലും ഇത് പ്രതിഫലിക്കും. പ്രവാസികളുടെ തിരിച്ചുവരവിന് കുറഞ്ഞ സീറ്റുകളുള്ള എയർബസുകൾക്കൊപ്പം 300-400 സീറ്റുകളുള്ള വൈഡ് ബോഡി വിമാനങ്ങൾ ഉപയോഗിക്കാനാകണം. എന്നാൽ, അവ എണ്ണത്തിൽ കുറവാണ്. ദിവസം 17 മണിക്കൂറെങ്കിലും സർവീസ് നടത്തിയാലേ ഒരു വിമാനം ലാഭത്തിലാകൂ. -പൗലോസ് കെ. മാത്യു, ചെയർമാൻ, കേരള ചാപ്റ്റർ, ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ Content Highlights:Airlines are preparing for a three-fold hike

from money rss https://bit.ly/3b4p0i6
via IFTTT

Para Para Song Lyrics: Kammatipaadam Malayalam Movie Song


Movie: Kammatipaadam
Year: 2016
Singer: Anoop Mohandas
Music: John P Varkey
Lyrics: Anwar Ali
Actor: Dulquer Salmaan
Vannuthiche ninnuthiche aadithya bhagavaanum
Innenthe bhagavaanum vannudhikkanithra thaamasichey
Vannuthiche ninnuthiche aadithya bhagavaanum
Innenthe bhagavaanum vannudhikkanithra thaamasichey

Mayilu keraa maamalayil mayilaattam kandu thaamasichey
Kaala keraa ponmalayil kaala kali kandu thaamasichey
Aadu keraa maamalayil aadu kali kandu thaamasichey
Kuyilu keraa pon malayil kuyilu kali kandu thaamasichey
Kokku keraa pon malayil kokku kali kandu thaamasichey
Kuthira keraa mamalayil kuthira kali kandu thaamasichey

Para para….

Vannuthiche ninnuthiche aadithya bhagavaanum
Innenthe bhagavaanum vannudhikkanithra thaamasichey
Para para kadha para
Para para para para para para para para para para para
para para para para para para para para para para para

Chingam kanni thulangalil malankoyithum kazhinju
Pollathilum puttalilum nellum kettiyeduthum kond
Orayiram pulakayyum veeshivarum karanore
Peruvayal bhumiyile pulayora kadha para
Pulamakal saraswathi navilaadum kadha para

Para para para para para para para para
para para para para para para para para

Azhaki anasi kali kunjalari kurumbayum
Aninjanum karimbanum kochurumban kavalanum
Kattuthadi chaalu keeri uzhuthitta kadhayalle
Vitherinju mulappichu njarunatta kadhayalle
Virippu pokkali kurkka
Oru pandiyaana komban
Pukazhu petta pazhangala
Kanikal kurukkum kadha
Vellam kerum velikalil
Minnakodi pole ponthum
Choottu pokkalikathirin
Chundathoorum chirikadha
Thandiladum chunakadha

Para para

Anthikeru madameri
Kinnam mutti paatum paadi
Kiliyaatti nariyaatti
Ravelukkum korankadha
Chellipullum kochambrante
Kallakannum paricherinj
Illapadi kadannu pom
Neelippulakallikadha
Peruvayal bhoomikalil
Palapoovu koytheduthu
Varunkalakalam notta
Pulayora pazhankatha

Para para para para para para
Para para para para para para

Poda thamarennu chonnu
Kalakkanda varambathu
Pidithalerinju ponna
Kulangal than pazhamkatha
Para para kadha para
Aathi bhagavaane
Para para kadha para
Ayikkara kaaranore

Para para para para kadha para
Para para para para para para kadha para
Para para para para para para kadha para
Para para para para para para kadha para
Para para para para para para kadha para

Vannuthiche ninnuthiche aadithya bhagavaanum
Innenthe bhagavaanum vannudhikkanithra thaamasichey
Vannuthiche ninnuthiche aadithya bhagavaanum
Innenthe bhagavaanum vannudhikkanithra thaamasichey


* This article was originally published here