121

Powered By Blogger

Tuesday, 7 April 2020

മാർച്ചിലെ സ്വർണ ഇറക്കുമതിയിൽ 73 ശതമാനം ഇടിവ്

മുംബൈ: മാർച്ചിൽ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതിയിൽ 73 ശതമാനം ഇടിവ്. ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രണ്ടാം വലിയ രാജ്യമായ ഇന്ത്യയിൽ മാർച്ചിൽ 25 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തത്. 2019 മാർച്ചിൽ 93.24 ടൺ ആയിരുന്ന സ്ഥാനത്താണിത്. ആറര വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ സ്വർണ ഇറക്കുമതി നിരക്കാണിത്. മൂല്യത്തിൻറെ അടിസ്ഥാനത്തിൽ നോക്കിയാൽ മാർച്ചിലെ ഇറക്കുമതി 122 കോടി ഡോളറിൻറെ (ഏകദേശം 9180 കോടി രൂപ)ആണ്. മുൻവർഷത്തേതിൽനിന്ന് മൂല്യത്തിൻറെ അടിസ്ഥാനത്തിൽ 63 ശതമാനമാണ് കുറവ്. ആഭ്യന്തര വിപണിയിൽ സ്വർണവില റെക്കോഡ് നിലവാരത്തിൽ തുടരുന്നതും ലോക്ഡൗണിനെത്തുടർന്ന് റീട്ടെയിൽ വിൽപ്പന നിലച്ചതും ആഗോളതലത്തിൽ കൊറോണ വ്യാപകമായതുമെല്ലാം സ്വർണ ഇറക്കുമതി കുറയാൻ കാരണമായി. മാർച്ച് രണ്ടാം വാരം വരെ സ്വർണത്തിനുള്ള ആവശ്യകത സാധാരണ രീതിയിലായിരുന്നു. അതിനുശേഷം കൊറോണ എത്തി. ലോക്ഡൗൺകാരണം സ്വർണക്കടകളെല്ലാം അടച്ചിടുകകൂടി ചെയ്തതോടെ വിൽപ്പന നിലയ്ക്കുകയായിരുന്നു. ലോക്ഡൗൺ പിൻവലിച്ചാലും സ്വർണ വിൽപ്പന പെട്ടെന്ന് കൂടാനിടയില്ലെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അവശ്യസാധനങ്ങൾ വാങ്ങുന്നതിനായിരിക്കും ആളുകൾ മുൻഗണന നൽകുക. ഈ സാഹചര്യത്തിൽ ഏപ്രിലിൽ ഇന്ത്യയിലെ സ്വർണ ഇറക്കുമതി അഞ്ച് ടണ്ണായി ചുരുങ്ങിയേക്കാമെന്നും വിപണിവൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ 110.18 ടൺ സ്വർണം ഇറക്കുമതി ചെയ്തിരുന്നു.

from money rss https://bit.ly/2Ve6C0b
via IFTTT

എസ്ബി അക്കൗണ്ട് പലിശ 2.75ശതമാനമായി കുറച്ച് എസ്ബിഐ: വായ്പ പലിശയും കുറയും

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ വായ്പകളുടെയും എം.സി.എൽ.ആർ. നിരക്ക് 0.35 ശതമാനം കുറച്ചു. ഇതോടെ ബാങ്കിന്റെ ഒരു വർഷത്തെ എം.സി.എൽ.ആർ. നിരക്ക് 7.75 ശതമാനത്തിൽനിന്ന് 7.40 ശതമാനമായി കുറഞ്ഞു. പുതിയ നിരക്ക് ഏപ്രിൽ പത്തിന് പ്രാബല്യത്തിൽ വരും. സേവിങ്സ് ഡെപ്പോസിറ്റുകളുടെ പലിശയും ബാങ്ക് കുറച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെയും ഇതിനുമുകളിലുള്ള നിക്ഷേപങ്ങളുടെയും പലിശ നിരക്ക് മൂന്നു ശതമാനത്തിൽനിന്ന് കാൽ ശതമാനം കുറച്ച് 2.75 ശതമാനമാക്കി. ഏപ്രിൽ 15 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വരും.

from money rss https://bit.ly/2UPFZ2T
via IFTTT

ഓഹരി വിപണിയിലെ കുതിപ്പിനുപിന്നിലെ നാലുകാരണങ്ങള്‍

കൊറോണ വൈറസിനെ നിഷ്പ്രഭമാക്കിയാണ് ചൊവാഴ്ച ഓഹരി സൂചികകൾ കുതിച്ചത്. വ്യാപാരം ആരംഭിച്ചതുമുതൽ മുന്നോട്ടുതന്നെയായിരുന്ന സെൻസെക്സ് ഒടുവിൽ 8.97 ശതമാനം നേട്ടത്തിൽ 30,000ന് മുകളിലും നിഫ്റ്റി 8.76 ശതമാനം ഉയർന്ന് 8792ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ വിഭാഗങ്ങളിലെ സൂചികകളും മികച്ച നേട്ടമുണ്ടാക്കി. ബാങ്ക്, ഊർജം എന്നീ വിഭാഗങ്ങളിലെ സൂചികകൾ 10 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. വിപണിയുടെ പെട്ടെന്നുള്ള നേട്ടത്തിനുപിന്നിലെ നാലുകാരണങ്ങൾ ഏഷ്യൻ വിപണികളിലെ മുന്നേറ്റം ന്യൂയോർക്കിലും യൂറോപ്പിലും കോവിഡ് നിയന്ത്രണ വിധേയമായതായ വാർത്തകൾ വാൾസ്ട്രീറ്റും പ്രതിഫലിച്ചു. നിക്കി രണ്ടുശതമാനവും സ്ട്രെയ്റ്റ് ടൈംസ് നാലുശതമാനവും ഹാങ്സെങ് രണ്ടുശതമാനവും കോസ്പി 1.77ശതമാനവും ഷാങ്ഹായ് രണ്ടുശതമാനവും നേട്ടമുണ്ടാക്കി. പരിധി ഉയർത്തിയതും നേട്ടമായി വിവിധ വിഭാഗങ്ങളിലുള്ള ഓഹരികളിൽ വിദേശികൾക്കുള്ള നിക്ഷേപ പരിധി ഉയർത്തിയത് ഗുണകരമായി. വിദേശ നിക്ഷേപകർക്ക് ഇത് കൂടുതൽ സാധ്യതകൾ തുറന്നുനൽകി. മരുന്നുകമ്പനികളുടെ നിയന്ത്രണം 24 മരുന്നുകളുടെയും അവയുടെ കൂട്ടുകളുടെയും കയറ്റുമതി നിയന്ത്രണം നീക്കിയത് ഫാർമ കമ്പനികൾക്ക് നേട്ടമായി. കോവിഡ് ബാധയെതുടർന്ന് കഴിഞ്ഞമാസമാണ് മരുന്നുകളുടെ കയറ്റുമതിക്ക് നിയന്ത്രണംകൊണ്ടുവന്നത്. താഴ്ന്ന വിലയിൽ മികച്ച ഓഹരികൾ മികച്ച ഓഹരികൾ താഴ്ന്ന നിലവാരത്തിലെത്തിയപ്പോൾ വാങ്ങാൻ നിരവധി നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. 30 ശതമാനമാണ് ഓഹരി സൂചികകൾ ഇതിനകം കൂപ്പുകുത്തിയത്. ഇത് മികച്ച അവസരമായി നിക്ഷേപകർ കരുതി.

from money rss https://bit.ly/34mcQQ6
via IFTTT

നിഫ്റ്റി 8,700ന് മുകളില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നേട്ടം 2476 പോയന്റ്

മുംബൈ: കോവിഡ് വ്യാപനത്തിനിടയിലും ആശ്വാസറാലിയുമായി സൂചികകൾ. നിഫ്റ്റി 8,700ന് മുകളിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 2476.26 പോയന്റ് നേട്ടത്തിൽ 300067.21ലും നിഫ്റ്റി 708.40 പോയന്റ് ഉയർന്ന് 8792.20ലുമെത്തി. ബിഎസ്ഇയിലെ 1813 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 535 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, എംആൻഡ്എം, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. എല്ലാ വിഭാഗങ്ങളിലെ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് എന്നിവ മൂന്നുമുതൽനാലുശതമാനംവരെ ഉയർന്നു. നിഫ്റ്റി ബാങ്ക്, ഫാർമ സൂചികകൾ 10 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഏഷ്യൻ വിപണികളിലെ നേട്ടവും വിദേശ നിക്ഷേപകരുടെ വിവിധ സെക്ടറുകളിലെ നിക്ഷേപ പരിധി ഉയർത്തിയതും വിപണിക്ക് കരുത്തായി. മരുന്ന് കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ നിയന്ത്രണം നീക്കിയതും താഴ്ന്ന നിലവാരത്തിലെത്തിയ ഓഹരികൾ വാങ്ങാൻ നിക്ഷേപകർ താൽപര്യംകാണിച്ചതും വിപണി ആഘോഷിച്ചു.

from money rss https://bit.ly/2yEpY7b
via IFTTT

കോവിഡ് വ്യാപനത്തിനിടയിലും ഈ ഓഹരിയുടെ വില കുതിക്കുന്നു; എന്തുകൊണ്ട്?

കോവിഡ് വ്യാപനത്തിൽ വിപണികൾ കുത്തനെ ഇടിയുമ്പോഴും വിലകൂടുന്ന ഒരു ഓഹരിയുണ്ട്. ചൊവാഴ്ചമാത്രം 12 ശതമാനമാണ് ഈ ഓഹരിയുടെ വില ഉയർന്നത്. ജിഎസ്കെ കൺസ്യൂമർ ഹെൽത്ത്കെയറിനെ സ്വന്തമാക്കിയ ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഓഹരി വിലയാണ് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിയത്. ഓഹരി നൽകുന്നതിന്റെ റെക്കോഡ് തിയതി ഏപ്രിൽ 17നാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു ജിഎസ്കെ ഹെൽത്ത് കെയറിന്റെ ഓഹരിയുള്ളവർക്ക് 4.39 അനുപാതത്തിൽ ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഓഹരി ലഭിക്കും. ചൊവാഴ്ച ഉച്ചകഴിഞ്ഞ് 2.35ഓടെ 2410 രൂപയിലേയ്ക്കാണ് ഓഹരി വില ഉയർന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഓഹരി വില 28ശതമാനമാണ് ഉയർന്നത്. 1650 രൂപയായിരുന്നു ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില.

from money rss https://bit.ly/2JMpYEI
via IFTTT

ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അമിതാബ് ബച്ചന് പിന്തുണയുമായി കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: ഒരു ലക്ഷം കുടുംബങ്ങൾക്ക് സഹായമെത്തിക്കാനുള്ള അമിതാബ് ബച്ചൻറെവി ആർ വൺപദ്ധതിക്ക് കല്യാൺ ജൂവലേഴ്സ് പിന്തുണ പ്രഖ്യാപിച്ചു. ഒരു ലക്ഷം ദിവസവേതന തൊഴിലാളികൾക്കാണ് അമിതാബ് ബച്ചൻറെ നേതൃത്വത്തിൽ സഹായമെത്തിക്കുന്നത്. ഇതിൽ50,000പേരുടെ കുടുംബങ്ങൾക്കുള്ള സഹായമാണ് കല്യാൺ ജൂവലേഴ്സ് നൽകുന്നത്. സ്വർണാഭരണ നിർമ്മാണ മേഖലയിലും സിനിമാ മേഖലയിലും പണിയെടുക്കുന്ന ദിവസവേതനക്കാരുടെ കുടുംബങ്ങൾക്കാണ് കല്യാൺ ജൂവലേഴ്സ് സഹായമെത്തിക്കുന്നത്.കേരളത്തിലെ ജൂവലറി മാനുഫാക്ചേഴ്സ് അസോസിയേഷൻ,കോയമ്പത്തൂർ ജൂവല്ലേഴ്സ് അസോസിയേഷൻ,മുംബൈയിലെ ജെംസ് ആൻറ് ജൂവലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ എന്നീ സംഘടനകൾ നിർദ്ദേശിക്കുന്ന സ്വർണാഭരണ നിർമ്മാണ മേഖലയിലെ ദിവസവേതനക്കാർക്കാണ്ഗോൾഡ്സ്മിത് റിലീഫ് ഫണ്ട്'വഴി സഹായമെത്തിക്കുക. സിനിമ മേഖലയിലെ ഗുണഭോക്താക്കളെ ഫെഫ്ക കണ്ടെത്തി നിർദ്ദേശിക്കും. കൂടാതെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിർമ്മിക്കുന്ന പരസ്യചിത്രത്തിനും കല്യാൺ പിന്തുണ പ്രഖ്യാപിച്ചു. അമിതാബ് ബച്ചന് പുറമേ രജനികാന്ത്,മമ്മൂട്ടി,മോഹൻലാൽ,രൺബീർ കപൂർ,ചിരഞ്ജീവി,ശിവ് രാജ്കുമാർ,പ്രിയങ്ക ചോപ്ര,ആലിയ ഭട്ട് തുടങ്ങിയവർ ഈ പരസ്യചിത്രത്തിൽ വേഷമിടും. മുമ്പുണ്ടായിട്ടില്ലാത്തവിധം ആഗോള തലത്തിലുള്ള ഒരു മഹാമാരിയിലൂടെയാണ് മനുഷ്യരാശി കടന്നുപോകുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമൻ പറഞ്ഞു. വലിയ വെല്ലുവിളിയുടെ ഈ സമയത്ത് അമിതാബ് ബച്ചനൊപ്പം ചേർന്ന് ദിവസവേതനക്കാരായ തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതിനാണ് ഈ സഹായം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2RhW2Eh
via IFTTT

ബജാജ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 10 ദിവസംകൊണ്ട് കുറവുണ്ടായത് 4750 കോടി

രാജ്യമൊട്ടാകെ അടച്ചിട്ട് പത്തുദിവസം പിന്നിട്ടപ്പോൾ ബാജാജ് ഫിനാൻസിന് നഷ്ടമായത് 3.50 ലക്ഷം ഉപഭോക്താക്കളെ. കൈകാര്യം ചെയ്യുന്ന ആസ്തിയിൽ 4,750 കോടി രൂപയുടെ കുറവുമുണ്ടായി. മാർച്ച് പാദത്തിലെ പ്രവർത്തന ഫലം പുറത്തുവിട്ടപ്പോഴാണ് മാനേജുമെന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. പഴയരീതിയിലേയ്ക്ക് തിരിച്ചുവരാൻ ഒക്ടോബർവരെയെങ്കിലും സമയംവേണ്ടിവരുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. എന്നിരുന്നാലും മുൻപാദത്തെ അപേക്ഷിച്ച് കൈകാര്യം ചെയ്യുന്ന ആസ്തിയിൽ രണ്ടുശതമാനം വളർച്ച കമ്പനി രേഖപ്പെടുത്തി. മാർച്ചിൽ അവസാനിച്ച പാദത്തിൽ 1.47 ലക്ഷം കോടി രൂപയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. ഡിസംബർ പാദത്തിൽ ഇത് 1.45 ലക്ഷം കോടി രൂപയായിരുന്നു. ഭവന, ഉപഭോക്തൃ ഉത്പന്ന വായ്പ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ബജാജ് ഫിനാൻസ്.

from money rss https://bit.ly/2Ri0Tpa
via IFTTT

മോറട്ടോറിയം ലഭിക്കാന്‍ അപേക്ഷിക്കണോ? വിവിധ ബാങ്കുകള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അറിയാം

മോറട്ടോറിയം ആവശ്യമുണ്ടോ ഇല്ലയോ എന്ന് ബാങ്കുകളും ധനകാര്യസ്ഥാനങ്ങളും വായ്പയെടുത്തവരോട് ചോദിച്ചുതുടങ്ങി. ചില ബാങ്കുകൾ മോറട്ടോറിയം ആനുകൂല്യത്തിനായി അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ അക്കൗണ്ടിൽനിന്ന് പണംപിടിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മറ്റുചില ബാങ്കുകളാകട്ടെ അറിയിച്ചില്ലെങ്കിലും ആനുകൂല്യം നൽകാൻ സന്നദ്ധരുമാണ്. നിങ്ങളുടെ ബാങ്ക് ഏതുരീതിയിലാണ് മോറട്ടോറിയത്തെ കൈകാര്യം ചെയ്യുന്നതെന്ന് അറിയാം: എസ്ബിഐ-ഉപഭോക്താവ് ആവശ്യപ്പെട്ടാൽമാത്രം നൽകും-അതിനായി ഇ-മെയിൽ അയയ്ക്കാം. ഐഡിബിഐ ബാങ്ക്-എല്ലാവർക്കും മോറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കും-ആവശ്യമില്ലാത്തവർ moratorium@idbi.co.in-എന്ന് വിലാസത്തിൽ അറിയിക്കണം. കാനാറ ബാങ്ക്-ആനുകൂല്യം ആവശ്യപ്പെട്ടാൽമാത്രം-ബാങ്ക് അയയ്ക്കുന്ന എസ്എംഎസിന് മറുപടിയായി NO അയച്ചാൽ ഇഎംഐ പിടിക്കുന്നത് നിർത്തും. 8422004008 ആണ് മൊബൈൽ നമ്പർ. എസ്എംഎസ് ലഭിക്കാത്തവർ retailbankingwing@canarabank.com എന്ന മെയിലിലേയ്ക്ക് അയയ്ക്കണം. ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക്-ഗ്രാമീണ മേഖലയിലുള്ളവർക്കും കർഷകർക്കും ആവശ്യപ്പെട്ടില്ലെങ്കിലും മോറട്ടോറിയം ലഭിക്കും. മറ്റുള്ളവർ ആവശ്യപ്പെട്ടാൽമാത്രം നൽകും-ഇതിനായി 8007010908 എന്ന മൊബൈലിലേയ്ക്ക് എസ്എംഎസ് വഴി അപേക്ഷിക്കണം. help@idfcfirstbank.com ലേയ്ക്കും ഇ-മെയിൽ അയയ്ക്കാം. ഐസിഐസിഐ ബാങ്ക്-ഇരുചക്ര വാഹന വായ്പയ്ക്കും ബിസിനസ്, കാർഷിക, സ്വർണ വായ്പകൾക്കും അറിയിച്ചില്ലെങ്കിലും മോറട്ടോറിയം ലഭിക്കും. മറ്റ് വായ്പകളെടുത്തവർ അറിയിച്ചാൽമാത്രമെ ആനുകൂല്യം ലഭിക്കൂ-അതിനായി ബാങ്കിന്റെ വെബ്സൈറ്റിൽപോയി മോറട്ടോറിയത്തിന് അർഹമാണോയെന്ന് പരിശോധിക്കാം. തുടർന്ന് എസ്എംഎസ്, ഇ-മെയിൽ വഴി ആനുകൂല്യം നേടുകയോ വേണ്ടെന്നുവെയ്ക്കുകയോ ചെയ്യാം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ-എല്ലാവർക്കും ആനുകൂല്യം ലഭിക്കും-ഇഎംഐ അടയ്ക്കാൻ താൽപര്യമുള്ളവർ ബാങ്കുമായി ബന്ധപ്പെടണം. യൂക്കോ ബാങ്ക്-എല്ലാവർക്കും ആനുകൂല്യം ലഭിക്കും- ഇഎംഐ അടയ്ക്കാൻ താൽപര്യമുള്ളവർ ബാങ്കുമായി ബന്ധപ്പെടണം. ബാങ്ക് ഓഫ് ബറോഡ-ഉപഭോക്താവ് ആവശ്യപ്പെട്ടാൽമാത്രം ആനുകൂല്യം-മോറട്ടോറിയം ആവശ്യപ്പെട്ട് ഇ-മെയൽ അല്ലെങ്കിൽ കത്ത് അയയ്ക്കണം. വായ്പയെടുത്തവർക്ക് വിവരങ്ങൾതേടി ബാങ്ക് എസ്എംഎസും അയയ്ക്കുന്നുണ്ട്. ഫെഡറൽ ബാങ്ക്-അഞ്ചുകോടി രൂപവരെ ബിസിനസ് വായ്പയെടുത്തവർക്കും കാർഷികം, മൈക്രോ ലെൻഡിങ്, ഗോൾഡ് ലോൺ എന്നിവ എടുത്തവർക്കും ആവശ്യപ്പെടാതെതന്നെ ആനുകൂല്യം ലഭിക്കും. അഞ്ചുകോടിക്കുമുകളിലുള്ള ബിസിനസ് വായ്പയെടുത്തവരും മറ്റ് വായ്പയെടുത്തവരും മോറട്ടോറിയത്തിനുവേണ്ടി ആവശ്യപ്പെടണം-കാർഷികം, മൈക്രോ ലെൻഡിങ്, ഗോൾഡ് ലോൺ എന്നിവയെടുത്തവർക്ക് ആനുകൂല്യം വേണ്ടെങ്കിൽ option@federalbank.co.in എന്ന മെയിലിൽ വിവരം അറിയിക്കണം. എച്ച്ഡിഎഫ്സി ബാങ്ക്-ഉപഭോക്താവ് ആവശ്യപ്പെട്ടാൽമാത്രംആനുകൂല്യം-022 50042333, 022 50042211 എന്ന നമ്പറുകളിൽ വിളിച്ച് ആവശ്യപ്പെടാം. ബാങ്ക് വെബ്സൈറ്റുവഴിയും ഇതിന് സൗകര്യമുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്ക്-ആവശ്യപ്പെട്ടാൽമാത്രം-അതിനായി pay.later@kotak.com വഴി ആവശ്യപ്പെടണം. ബജാജ് ഫിൻസർവ്-ആവശ്യപ്പെട്ടാൽമാത്രം-അതിനായി wecare@bajajfinserv.in-ലേയ്ക്ക് ഇമെയിൽ ചെയ്യുക. പിഎൻബി ഹൗസിങ്-ആവശ്യപ്പെട്ടാൽമാത്രം-വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കാം. അല്ലെങ്കിൽ 56161ലേയ്ക്ക് എസ്എംഎസ് അയയ്ക്കുകയോ ഇ-മെയിൽ അയയ്ക്കുകയോ 8743950000 ലേയ്ക്ക് മിസ്കോൾ ചെയ്യുകയോ വേണം. ഇന്ത്യബുൾസ് ഹൗസിങ്-ആവശ്യപ്പെട്ടാൽമാത്രം-ഇതിനായി വെബ്സൈറ്റിലെ ലിങ്ക് ഉപയോഗിക്കാം. അല്ലെങ്കിൽ covid19emi@indiabulls.comലേയ്ക്ക് ഇ-മെയിൽ അയയ്ക്കുക. പഞ്ചാബ് ആൻഡ് സിന്റ് ബാങ്ക്-ആവശ്യപ്പെടാതെതന്നെ ആനുകൂല്യം ലഭിക്കും-മോറട്ടോറിയം ആവശ്യമില്ലെങ്കിൽ 8652634668 ലേയ്ക്ക് NO എന്ന് എസ്എംഎസ് അയയ്ക്കുക. എച്ച്എസ്ബിസി ബാങ്ക്-ആവശ്യപ്പെട്ടാൽമാത്രം-https://bit.ly/2yJ31A1 എന്ന ലിങ്ക് വഴി അറിയിക്കാം. ആക്സിസ് ബാങ്ക്-ഗോൾഡ് ലോൺ, കെസിസി ലോൺ, ഫാർമർ ലോൺ, മൈക്രോ ഫിനാൻസ് ലോണുകൾ, കമ്മോഡിറ്റി ലോൺ, ട്രാക്ടർ ലോൺ, കമേഴ്സ്യൽ വെഹിക്കിൾ ലോൺ, കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ലോൺ, ബിസിനസ് ലോൺ തുടങ്ങിയവയ്ക്ക് ആവശ്യപ്പെട്ടാൽമാത്രമേ ആനുകൂല്യം ലഭിക്കൂ-ആവശ്യപ്പെടാതെതന്നെ ആനുകൂല്യം ലഭിക്കുമോയെന്നറിയാൻ ബാങ്കിന്റെ വെബ്സൈറ്റ് നോക്കുക. തുടർന്ന് ബാങ്കിന് എസ്എംഎസ് അയയ്ക്കുകയോ ഇ-മെയിൽ ചെയ്യുകയോ വേണം. ബാങ്ക് ഓഫ് ഇന്ത്യ-ആവശ്യപ്പെടാതെ ആനുകൂല്യം ലഭിക്കും- ഇഎംഐ തുടർന്നും അടയ്ക്കണമെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക. വിവരങ്ങൾക്ക് കടപ്പാട്: പൈസബസാർഡോട്ട്കോം.

from money rss https://bit.ly/2RhQoCh
via IFTTT

Monday, 6 April 2020

പച്ചക്കറി പഴം വില്പന 60ശതമാനംകുറഞ്ഞു: മൊത്തവ്യാപാരികള്‍ കച്ചവടംനിര്‍ത്തി

ന്യൂഡൽഹി: രാജ്യം പൂർണമായി അടച്ചിട്ടതോടെ പച്ചക്കറികളുടെയും പഴങ്ങളുടെയും ആവശ്യകത 60 ശതമാനം കുറഞ്ഞു. ഇതേതുടർന്ന് വിപണിയിൽനിന്ന് മൊത്തവിതരണക്കാർ പിൻവാങ്ങിയതായി കച്ചവടക്കാർ പറയുന്നു. ഹോട്ടലുകൾ, ധാബകൾ, റസ്റ്ററന്റുകൾ എന്നിവ അടഞ്ഞതോടെയാണ് വില്പനയിൽകാര്യമായ കുറവുണ്ടായത്. രാജ്യമൊട്ടാകെ 21 ദിവസത്തെ അടച്ചിടൽ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങളുടെ ചരക്കുനീക്കംമാത്രമാണ് നടക്കുന്നത്. പലസംസ്ഥാനങ്ങളും അന്യസംസ്ഥാന വാഹനങ്ങൾ കടത്തിവിടാതായതോടെ മൊത്തകച്ചവടക്കാരെ കാര്യമായി ബാധിച്ചു. രാജ്യത്തെ ഏറ്റവുംവലിയ ഉള്ളിമൊത്തവിപണിയായ നാസിക്കിലെ ലസൽഗോവിലെ മാർക്കറ്റ് കഴിഞ്ഞയാഴ്ച അടച്ചിരുന്നു. ആവശ്യകതകുറഞ്ഞതോടെ ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, മറ്റ് പച്ചക്കറികൾ എന്നിവയുടെ വിലയിൽ കുറവുണ്ടായിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു.

from money rss https://bit.ly/2xW7XAO
via IFTTT

കുതിപ്പ്; സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത് 1224 പോയന്റ് നേട്ടത്തോടെ

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ അവധിക്കുശേഷം വിപണിയിൽ വ്യാപാരം ആരംഭിച്ചത് മികച്ച നേട്ടത്തോടെ. സെൻസെക്സ് 1224 പോയന്റ് കുതിച്ച് 28815 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 338 പോയന്റ് നേട്ടത്തിൽ 8400 കടന്നു. ബിഎസ്ഇയിലെ 766 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 93 ഓഹരികൾ നഷ്ടത്തിലുമാണ്. 35 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചിക അഞ്ച് ശതമാനവും ഐടി സൂചിക 4.70ശതമാനവും മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 2.43ശതമാനവും 2.18 ശതമാനവും നേട്ടത്തിലാണ്. ഏഷ്യൻ സൂചികകളായ നിക്കി, ഹാങ്സെങ്, ഷാങ്ഹായ്, കോസ്പി തുടങ്ങിയവയെല്ലാം നേട്ടത്തിലാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനകൾവന്നതാണ് സൂചികകൾക്ക് തുണയായത്. മഹാവീർ ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച രാജ്യത്തെ ഓഹരി വിപണികൾക്ക് അവധിയായിരുന്നു.

from money rss https://bit.ly/34e7u9q
via IFTTT

എറിക് യുവാന്‍ 'പുലി'യായി:സമ്പത്ത് കുതിച്ചുയർന്നു

കൊച്ചി: കൊറോണ പടർന്നുപിടിച്ചതോടെ ലോകമാകെ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ വൻ ഇടിവുണ്ടായിരിക്കുകയാണ്. എന്നാൽ, യു.എസ്. ആസ്ഥാനമായ 'സൂം' എന്ന സ്റ്റാർട്ട് അപ്പിന്റെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ എറിക് യുവാന്റെ ആസ്തിമൂല്യത്തിൽ രണ്ടുമാസം കൊണ്ട് 77 ശതമാനം കുതിപ്പുണ്ടായി. 350 കോടി ഡോളറായാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ മൂല്യം ഉയർന്നതെന്ന് 'ഹുറുൺ റിപ്പോർട്ടി'ന്റെ പഠനം വ്യക്തമാക്കുന്നു. വീഡിയോ കോൺഫറൻസിങ് സോഫ്റ്റ്വേർ ഒരുക്കുന്ന കമ്പനിയാണ് സൂം. ഇന്ത്യ ഉൾപ്പെടെ പലരാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, കമ്പനികൾ മിക്കതും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള 'വർക്ക് ഫ്രം ഹോം' സൗകര്യമൊരുക്കി. ഇതോടെ, വീഡിയോ കോൺഫറൻസിങ് കൂടി. ഇതാണ് സൂമിന് നേട്ടമായത്. ജോലി ആവശ്യങ്ങൾക്ക് വീട്ടിലിരിക്കുന്നവർ സമയം ചെലവഴിക്കാൻ സൗഹൃദ സംഭാഷണങ്ങളും 'സൂം' വഴിയാക്കിയിട്ടുണ്ട്. 'സിസ്കോ'യിലെ ജോലി ഉപേക്ഷിച്ച് 2011-ലാണ് എറിക് സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചത്. 49-കാരനാണ് അദ്ദേഹം.

from money rss https://bit.ly/2JJuEv1
via IFTTT

ആരോഗ്യ പ്രവർത്തകർക്ക് ഇളവുമായി ജിയോജിത്

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓഹരി ഇടപാട് സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഇടപാടുകാരായ ആരോഗ്യ പ്രവർത്തകർക്ക് 2020-21 വർഷത്തെ വാർഷിക മെയ്ന്റനൻസ് ചാർജും (എ.എം.സി.) ബ്രോക്കറേജ് ചാർജും പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചു. കോവിഡ്-19 പകരാതിരിക്കാൻ നിതാന്ത ജാഗ്രതയോടെ ആരോഗ്യ സേവന രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുന്നവരുടെ ആത്മാർത്ഥതയ്ക്കും സമർപ്പണത്തിനുമുള്ള അംഗീകാരമെന്ന നിലയിലാണ് ജിയോജിതിന്റെ ഈ വാഗ്ദാനം. ആരോഗ്യ പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്ന ഒരു ഡിക്ലറേഷനും ഒപ്പം ഫോട്ടോ പതിച്ച പ്രൊഫഷണൽ ഐ.ഡി. പ്രൂഫും profilechange@geojit.com എന്ന മെയിലിൽ അയയ്ക്കണം. 'ആരോഗ്യ മേഖലയിലെ ഹീറോകൾക്കുള്ള ആദരം' എന്ന സബ്ജക്ടിലാണ് മെയിൽ അയയ്ക്കേണ്ടത്.

from money rss https://bit.ly/39I0lPO
via IFTTT

രണ്ടുമാസംകൊണ്ട് മുകേഷ് അംബാനിയുടെ ആസ്തിയില്‍ കുറവുണ്ടായത് 2282 കോടി രൂപ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ആസ്തിയിൽ രണ്ടുമാസംകൊണ്ട് ഇടിവുണ്ടായത് 28 ശതമാനം. അതായത് മാർച്ച് 31ലെ കണക്കുപ്രകാരം മൊത്തം ആസ്തി 2281 കോടി രൂപ(300 മില്യൺ യുഎസ് ഡോളർ) കുറഞ്ഞ് 48 ബില്യൺ യുഎസ് ഡോളറായി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ സ്വത്തിൽ ഇത്രയും ഇടിവുണ്ടാകാനുണ്ടായകാരണം ഓഹരി വില കുത്തനെ ഇടിഞ്ഞതാണ്. ഹുറൂൺ ഗ്ലോബൽ സമ്പന്ന പട്ടികയിലെ ആഗോള റാങ്കിങിൽ എട്ടാം സഥാനത്തുനിന്ന് പിതനേഴാം സ്ഥാനത്തേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെട്ടു. ആസ്തിയിൽ വൻകുറവുവന്ന മറ്റൊരു ഇന്ത്യൻ വ്യവസായിയാണ് ഗൗതം അദാനി. ആറ് ബില്യൺ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽനിന്ന് നഷ്ടമായത്. ഇത് മൊത്തം ആസ്തിയുടെ 37 ശതമാനത്തോളംവരും. എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നാടാറിന് അഞ്ച് ബില്യൺ യുഎസ് ഡോളർ(26%) നഷ്ടമുണ്ടായി. ബാങ്കർ ഉദയ് കൊട്ടകിനാകട്ടെ 4 ബില്യൺ യുഎസ് ഡോള(28ശതമാനം)റും കുറവുണ്ടായി. കോവിഡ് വ്യാപനത്തെതുടർന്ന് ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദത്തിൽ രാജ്യത്തെ ഓഹരി വിപണി രണ്ടുമാസംകൊണ്ട് 25 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.

from money rss https://bit.ly/2xa1IcP
via IFTTT

അടച്ചിടല്‍: റീച്ചാര്‍ജിനത്തില്‍ മൊബൈല്‍ കമ്പനികള്‍ക്ക് നഷ്ടം 15 കോടി

കോവിഡ് ബാധമൂലമുള്ള അടച്ചിടലിനെതുടർന്ന് രാജ്യത്തെ മൊബൈൽ റീച്ചാർജിൽ 35ശതമാനം കുറവുണ്ടായതായി വിലയിരുത്തൽ. അടച്ചിടൽ തുടങ്ങി 11 ദിവസമായപ്പോഴാണ് റീച്ചാർജുകളിൽ ഇത്രയും ഇടിവുണ്ടായത്. അതിഥി തൊഴിലാളികൾക്ക് തൊഴിലില്ലാതായതാണ് കാര്യമായ വരുമാനനഷ്ടത്തിനിടയാക്കിയതെന്ന് വിപണിയിൽനിന്നുള്ളവർ പറയുന്നു. 37 കോടി ഫീച്ചർ ഫോൺ ഉപഭോക്താക്കളിൽ 50ശതമാനംപേരെയും അടച്ചിടൽ ബാധിച്ചതായാണ് കണക്ക്. ഇതിൽതന്നെ 9 കോടിപേരും റിലയൻസ് ജിയോ ഉപയോഗിക്കുന്നവരാണ്. 115 കോടിവരുന്ന മൊബൈൽ വരിക്കാരിൽ 90 ശതമാനംപേരും പ്രീ പെയ്ഡ് ഉപഭോക്താക്കളാണ്. സേവനം തുടർന്നും ലഭിക്കാൻ നിശ്ചിത കാലായളവ് കഴിയുമ്പോൾ റീച്ചാർജ് ചെയ്യുന്നവരാണിവർ. ഏപ്രിൽ 14വരെ അടച്ചിടലായതിനാൽ റീച്ചാർജ് ചെയ്യാൻ കഴിയാത്തവരാണ് കുടിയേറ്റ തൊഴിലാളികളേറെയും. ഈ സാഹചര്യം പരിഗണിച്ച് എയർടെൽ, വൊഡാഫോൺ ഐഡിയ ഉൾപ്പടെയുള്ള ടെലികോം കമ്പനികൾ കാലാവധി ഏപ്രിൽ 17വരെ നീട്ടിനൽകിയിട്ടുണ്ട്. ഡിജിറ്റൽ റീച്ചാർജുകളാണ് ഇപ്പോൾപേരിനെങ്കിലും നടക്കുന്നത്. കടകളടച്ചിട്ടിരിക്കുന്നതിനാൽ ആവഴിയുള്ള റീച്ചാർജ് ചെയ്യൽ പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. 50 ശതമാനത്തോളംവരുന്ന ഫീച്ചർഫോൺ ഉപഭോക്താക്കൾക്ക് റീച്ചാർജ് ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം പ്രധാന മൂന്ന് ടെലികോം കമ്പനികൾക്കുംകൂടി 15 കോടിരൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/2RuL8LR
via IFTTT

Sunday, 5 April 2020

മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി 27.02 ലക്ഷം കോടിയായി: മുന്നില്‍ എസ്ബിഐ

മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി ആറുശതമാനം ഉയർന്ന് 3.7 ലക്ഷം കോടിയായതോടെ രാജ്യത്തെ ഏറ്റവും വലിയ അസറ്റ് മാനേജുമെന്റ് കമ്പനിയായി എസ്ബിഐ മ്യൂച്വൽ ഫണ്ട്. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 2019 ഒക്ടോബർ-ഡിസംബർ പാദത്തിലെ 24.4 ലക്ഷം കോടി രൂപയിൽനിന്ന് 2020 ജനുവരി-മാർച്ച് പാദത്തിൽ 27.02 ലക്ഷം കോടി രൂപയായും വർധിച്ചു. എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ടിനെയാണ് എസ്ബിഐ മറികടന്നത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)പുറത്തുവിട്ട കണക്കുപ്രകാരമാണിത്. ജനുവരി-മാർച്ച് പാദത്തിലാണ് എസ്ബിഐയ്ക്ക് ഈനേട്ടം. 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ 3.5 ലക്ഷം കോടി രൂപ ആസ്തിയുണ്ടായിരുന്ന എസ്ബിഐയുടെ സ്ഥാനം മൂന്നാമതായിരുന്നു. ഒക്ടോബർ-ഡിസംബർ പാദത്തിൽ 3.8 ലക്ഷംകോടി രൂപയുടെ ആസ്തിയാണ് എച്ച്ഡിഎഫ്സി കൈകാര്യം ചെയ്തിരുന്നത്. ജനുവരി-മാർച്ച് പാദത്തോടെ ഇത് 3.6 ലക്ഷം കോടി രൂപയായി കുറഞ്ഞു. 3.5 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ടാണ് മൂന്നാം സ്ഥാനത്ത്. 2.4 ലക്ഷം കോടി കൈകാര്യം ചെയ്യുന്ന ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ട് നാലാം സ്ഥാനത്തുമുണ്ട്.

from money rss https://bit.ly/39KI0BH
via IFTTT

'ഐക്യത്തിന്റെ പ്രതിമ' വില്‍ക്കാന്‍ അജ്ഞാതന്റെ പരസ്യം: കേസെടുത്ത് പോലീസ്

ന്യൂഡൽഹി: ഗുജറാത്തിലെ നർമദാ ജില്ലയിലെ കെവാദിയ ഗ്രാമത്തിലുള്ള ഐക്യത്തിന്റെ പ്രതിമ വിൽക്കുന്നതിന് ഒഎൽഎക്സിൽ പരസ്യം. 30,000 കോടി രൂപയ്ക്കാണ് അജ്ഞാതനായ വ്യക്തി പരസ്യം നൽകിയത്. ഉടനെതന്നെ പോലീസ് കേസെടുത്തു. കോവിഡ് ബാധയെചെറുക്കുന്നതിന് ആശുപ്രതികളിൽ സൗകര്യമൊരുക്കുന്നതിനാണ് പ്രതിമ വിൽക്കുന്നതെന്നും പരസ്യപ്പെടുത്തിയിരുന്നു. കേസെടുത്ത ഉടനെ പരസ്യം പിൻവലിച്ചിട്ടുണ്ട്. പകർച്ചവ്യാധി പ്രതിരോധം, ഇൻഫോർമേഷൻ ടെക്നോളജി എന്നീ നിയമങ്ങൾ പ്രകാരം വഞ്ചനയ്ക്കുംമറ്റുമാണ് കേസെടുത്തതെന്ന് കെവാദിയ പോലീസ് അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള സ്മാരകം വിൽക്കാൻ ശ്രമിച്ച് ജനങ്ങളെ കബളിപ്പിച്ചതായി സ്റ്റേച്യു ഓഫ് യൂണിറ്റി ചീഫ് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. 182 അടി ഉയരമുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ പ്രദിമ 2018 ഒക്ടോബർ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചത്. 33 മാസംകൊണ്ട് 3000 കോടി രൂപ ചെലവഴിച്ചാണ് ഈ സ്മാരകം നിർമിച്ചത്.

from money rss https://bit.ly/2UZKVRC
via IFTTT

മഹാവീര്‍ ജയന്തി: ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല

മുംബൈ: മാഹാവീർ ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. ഫോറക്സ്, കമ്മോഡിറ്റി മാർക്കറ്റുകൾക്കും അവധി ബാധകമാണ്. ഇനി ചൊവാഴ്ചയാണ് വിപണി പ്രവർത്തിക്കുക. ഏഷ്യൻ വിപണികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ദക്ഷിണി കൊറിയയുടെ കോസ്പി 1.4ശതമാനവും ജപ്പാന്റെ നിക്കി 0.2ശതമാനവും ഓസ്ട്രേലിൻ സൂചിക 0.5ശതമാനവുംനേട്ടത്തിലാണ്. യുഎസ് സ്റ്റോക്ക് ഫ്യൂച്ചേഴ്സ് 1.5ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. കോവിഡ് ബാധ ചെറക്കുനുള്ള നിക്കം ഫലംകണ്ടുതുടങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ് ആഗോള സൂചികകൾ.

from money rss https://bit.ly/2JEgNGf
via IFTTT

ലോറീ നീയെവിടെ അഥവാ കേരളം എന്ന ട്രക്കോണമി

മുട്ടത്തുവർക്കി എഴുതി കുഞ്ചാക്കോയുടെ എക്സൽ പ്രൊഡക്ഷൻസ് നിർമിച്ച് ടി.ആർ. രഘുനാഥ് സംവിധാനം ചെയ്ത 1971-ലെ സിനിമയായിരുന്നു 'ലോറാ നീ എവിടെ'. നസീറും ഉമ്മറും കെ.പി.എ.സി. ലളിതയുമൊക്കെയായിരുന്നു അഭിനേതാക്കൾ. നായികയായ ലോറയായി അഭിനയിച്ചത് എം.ജി.ആർ. തന്റെ സഹോദരിയായി ദത്തെടുത്ത ഉഷാകുമാരി എന്ന 'വെണ്ണിറ ആടൈ' നിർമല. ബാബുരാജ് ആയിരുന്നു സംഗീത സംവിധായകൻ. എ.എം. രാജ പാടിയ 'കിഴക്കേമലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനിപ്പെണ്ണ്...' എന്ന ഹിറ്റ്ഗാനം ഈ സിനിമയിലെയാണ്. ലോറയെ ഇപ്പോൾ വീണ്ടുമോർത്തത് 'ലോറീ നീ എവിടെ' എന്ന് കാത്തിരിക്കുന്ന നമ്മുടെ അവസ്ഥയെപ്പറ്റി ആലോചിച്ചപ്പോഴാണ്. സത്യത്തിൽ അങ്ങനെ കാത്തിരിക്കുന്നൊന്നുമില്ല. കാത്തിരിക്കുകയല്ല, ഉറങ്ങിക്കിടക്കുകയാണ് നമ്മൾ. അതെ, രാത്രി നമ്മളെല്ലാം സുഖമായി ഉറങ്ങിക്കിടക്കുമ്പോൾ സംസ്ഥാനത്തിന്റെ വിവിധ അതിരുകളിലായി വാളയാറും കളിയിക്കാവിളയുമെല്ലാമുള്ള മൊത്തം 19 ചെക്പോസ്റ്റുകൾ കടന്ന് മറുനാടൻ ചരക്കുകളുമായി വരുന്ന ലോറികൾ കാരണമാണ് നമ്മൾ ജീവിച്ചിരിക്കുന്നത്. ഈ കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പല കാരണങ്ങളാൽ ലോറിവരവുകൾ നിലച്ചപ്പോൾ അതിന്റെ കണക്കുകളും പുറത്തുവന്നിരുന്നു. ഉദാഹരണത്തിന്, കൊറോണാ ഭീതി വരും മുമ്പുള്ള മാസത്തെ ഒരു സാധാരണ ദിവസം 2,300-ലേറെ ലോറികളാണ് ഇങ്ങനെ ഒരു ദിവസം വന്നത്. എന്നാൽ, കൊറോണ ലോക്ക്ഡൗണിൽ മാർച്ച് 25-ന് ഇത് 600-ൽ താഴെയായി. ചെക്പോസ്റ്റിൽ കർണാടകയുടെ തടസ്സം, ഇതര സംസ്ഥാനങ്ങളിലെ ഫാക്ടറികളുടെ അടഞ്ഞുകിടപ്പ് തുടങ്ങി പല കാരണങ്ങളാണ് ഈ കുറവിനു കാരണമായത്. ഇതോടെ, അധികാരികൾ ഞെട്ടിയുണർന്നു. കാരണം ഈ ലോറി വരവുകൾ നിലച്ചാൽ നമ്മുടെ കഞ്ഞികുടി മാത്രമല്ല, എല്ലാം മുട്ടും. അരി, പച്ചക്കറി, പാൽ, പഞ്ചസാര, പെട്രോളും ഡീസലും, പരിപ്പുവർഗങ്ങൾ, ഭക്ഷ്യ എണ്ണ, മസാലകൾ, പഴങ്ങൾ എന്നിങ്ങനെ ഓരോ വിഭാഗത്തിലും കൃത്യമായ ലോറി എണ്ണങ്ങളുടെ കണക്കുകൾ പുറത്തുവന്നിരുന്നു (കേരളീയർ വെട്ടിവിഴുങ്ങുന്ന ഇറച്ചി, മുട്ട, മരുന്നുകൾ, ബേക്കറിസാധനങ്ങൾ, ഉപയോഗിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടാത്ത കണക്കായിരുന്നു ഇത്). 'ലോറി' ബ്രിട്ടീഷ് ഇംഗ്ലീഷ് വാക്കാണ്. അമേരിക്കൻ ഇംഗ്ലീഷിൽ ലോറിയെ 'ട്രക്ക്' എന്നാണ് വിളിക്കുന്നത്. രാത്രി നമ്മളെല്ലാം ഉറങ്ങിക്കിടക്കുമ്പോൾ വരുന്ന ഈ ട്രക്കുകളില്ലെങ്കിൽ നമ്മുടെ സമ്പദ്വ്യവസ്ഥയല്ല, നമ്മൾതന്നെ ഇല്ല (പകൽ ട്രക്കുകളെ റോഡിൽ കണ്ടാൽ നമുക്ക് കുരുപൊട്ടും, നമ്മൾ സൂപ്പർമാർക്കറ്റിലോ സിനിമയ്ക്കോ പോകുമ്പോൾ ലക്കും ലഗാനുമില്ലാതെ വന്ന് വഴിയിൽ തടസ്സമുണ്ടാക്കുന്നത് പലപ്പോഴും ട്രക്കുകളാണല്ലൊ. എന്തിന്, ഇതൊന്നും പോരാതെ എയ്ഡ്സ് പരത്തുന്നതും ട്രക്ക് ഡ്രൈവർമാരാണെന്ന് നമ്മൾ കണ്ടുപിടിച്ചിട്ടുണ്ട്). ഈ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ കേരളത്തിന്റെ ഇക്കോണമിയെ 'ട്രക്കോണമി'യെന്നു വിളിക്കുകയായിരിക്കും നല്ലത്. ഈ ഉറക്കത്തിൽനിന്ന് ഉണരാറായി എന്നാണ് ഈ കൊറോണക്കാലം നമ്മളെ പഠിപ്പിക്കുന്നത്. പണം വരുന്നതിലധികവും ഗൾഫിൽനിന്ന്, തീൻപണ്ടങ്ങളുൾപ്പെടെയുള്ള എല്ലാ പണ്ടങ്ങളും വരുന്നത് മറ്റ് സംസ്ഥാനങ്ങളിൽനിന്ന്, അത് െവച്ചുവിളമ്പിത്തരുന്നതോ അതിഥിത്തൊഴിലാളികളും... അങ്ങനെ ഒരു മൂന്ന് മാനങ്ങളുള്ള ഒരു (3ഡി) ബോംബിന്റെ മുകളിലാണ് നമ്മുടെ ഇരിപ്പ്. കേരളം ഒരിക്കലും നമുക്ക് വേണ്ടതിന്റെ 40 ശതമാനത്തിലധികം ഭക്ഷ്യോത്പാദനം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന വിദഗ്ദ്ധരുണ്ട്. കൂടിയ ജനസാന്ദ്രത, ഭൂമിയുടെ ദൗർലഭ്യം, കൃഷി ലാഭമല്ലാതായത്... കാരണങ്ങളും പലതുണ്ട്. അപ്പോഴും മറുവശത്തുള്ള നാണ്യവിളകളുടേയും തോട്ടവിളകളുടേയും സമ്പന്ന ചരിത്രവും കാണാതിരിക്കരുത്. സമ്പന്നമായ ഗൾഫ് രാജ്യങ്ങൾ പലതും അവരുടെ ഭക്ഷ്യ ആവശ്യങ്ങളുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ആഫ്രിക്കയിൽ നെൽക്കൃഷി നടത്താൻവരെ തുനിഞ്ഞ ഗൾഫ് രാജ്യങ്ങളുമുണ്ട്. വലിയ തോതിലുള്ള ഫാമിങ്, ഒരേ വിളതന്നെ വീണ്ടും വീണ്ടും കൃഷിചെയ്ത് മണ്ണിനെ തുലയ്ക്കുന്നത്, ഒരു വിളയിൽ മാത്രം ആശ്രയിക്കുന്ന കർഷകർ അതിന്റെ വില ഇടിയുമ്പോൾ ആത്മഹത്യ ചെയ്യുന്നത്... ഇതിനെല്ലാം പകരം ചെറുകിട കൃഷിയിലേക്ക് ഓരോ കുടുംബവും തിരിയേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇന്നത്തെ പ്രതിസന്ധി വിരൽചൂണ്ടുന്നത്. ഇതിന് സമാന്തരമായി ആഹാര രീതികളിലെ മാറ്റങ്ങളും പരീക്ഷിക്കേണ്ടതാണ്. ഉദാഹരണത്തിന്, അരിയിലും ഗോതമ്പിലുമുള്ള അമിത ആശ്രയത്വം കുറച്ചുകൊണ്ടുവരണം (ആന്ധ്രയിൽനിന്നും പഞ്ചാബിൽനിന്നും വരുന്ന ട്രക്കുകളുടേയും വാഗണുകളുടേയും മേലുള്ള ആശ്രയത്വം). കിഴക്കേ മലകളിൽ വെണ്ണിലാവ് പരത്തുന്ന ക്രിസ്ത്യാനിപ്പെണ്ണുങ്ങൾ സന്ധ്യനേരത്ത് െവച്ചുവിളമ്പുന്ന ചക്കപ്പുഴുക്കിനെയും കപ്പ-കാച്ചിൽ-ചേന-ചേമ്പിനേയും പ്രധാന ആഹാരമായി കണ്ടുതുടങ്ങാനുള്ള ബുദ്ധി ഉണ്ടാകണം. ഫൈവ്സ്റ്റാർ ഹോട്ടലിലെ നാടൻ ഫുഡ് ഫെസ്റ്റിവലുകളിൽ ഇവ വിളമ്പിക്കിട്ടിയാൽ വിരൽനക്കിക്കഴിക്കുന്ന കൊതിമാത്രം മതി ഇവയുടെ സാധ്യതകൾ കണ്ടറിയാൻ. 'കർണാടകയും തമിഴ്നാടും അവരുടെ റോഡിൽ രണ്ടുകുട്ട മണ്ണിട്ടാൽ തീരുന്നതേയുള്ളു ഈ കേരളം നമ്പർ 1'... ഇങ്ങനെ ഒരു മെസ്സേജ് വാട്സ് ആപ്പിൽ വരുമ്പോൾ അത് കേരളത്തിന്റെ ശത്രുവായ ഏതോ ബീജേപ്പിക്കാരൻ അയച്ചതാണെന്നു കരുതി രോഷം കൊള്ളുന്നതിനു പകരം അതൊരു വെല്ലുവിളിയായി എടുത്ത് അടുത്ത ചുവടുവയ്ക്കുന്നതായിരിക്കും കേരളത്തിന് ഗുണം ചെയ്യുക. 'ഇന്നലെ ചെയ്തോരബദ്ധം മൂഢർക്ക് ഇന്നത്തെയാചാരമാകാം നാളത്തെ ശാസ്ത്രമതാകാം അതിൽ മൂളായ്ക സമ്മതം രാജൻ' എന്നെഴുതിയത് ലോർക്കയും റിൽക്കെയുമല്ല. 1920-കളിൽ അന്നത്തെ ഏറ്റവും മോഡേൺ വ്യവസായങ്ങളിലൊന്നായ ഓടുനിർമാണം നടത്തിയിരുന്ന കുമാരനാശാനായിരുന്നു. rampaliyath@gmail.com

from money rss https://bit.ly/2RdyZL2
via IFTTT

Saturday, 4 April 2020

പണം അത്യാവശ്യമുണ്ടോ; ഇപിഎഫില്‍നിന്ന് ഓണ്‍ലൈനായി പിന്‍വലിക്കാം

കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്) വരിക്കാർക്ക് നിക്ഷേപത്തിന്റെ ഒരുഭാഗം തിരിച്ചെടുക്കുന്നതിന് അനുമതി നൽകി. അപേക്ഷനൽകിയാൽ മൂന്നുദിവസത്തിനകം തീരുമാനം വരിക്കാരനെ അറിയിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനായി നിങ്ങളുടെ യുഎഎനുമായി ആധാർ ബന്ധിപ്പിച്ചിരിക്കണം. അറിയേണ്ടകാര്യങ്ങൾ യുഎഎൻ ആക്ടിവേറ്റ് ചെയ്തിരിക്കണം. യുഎഎനുമായി ആധാർ ബന്ധിപ്പിച്ചിരിക്കണം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐഎഫ്എസ് സി ഉൾപ്പടെയുള്ള വിവരങ്ങൾ നൽകിയിട്ടുണ്ടാകണം. Prerequisite for availing online claim services#IndiaFightsCorona #EPFO #CoronavirusOutbreak #SocialSecurity pic.twitter.com/qrw5ATUB6K — EPFO (@socialepfo) April 3, 2020 എങ്ങനെ പണം പിൻവലിക്കാം. യുഎഎൻ പോർട്ടലിൽ ലോഗിൻ ചെയ്യുക. തുടർന്ന് ഓൺലൈൻ സർവീസസിലേയ്ക്ക് പോയി ക്ലെയിം ഫോം ക്ലിക്ക് ചെയ്യുക. വരിക്കാരന്റെ വിവരങ്ങൾ അപ്പോൾ കാണാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ അവസാനത്തെ നാല് അക്കങ്ങൾ ചേർത്ത് വെരിഫൈ ചെയ്യുക. ഇതുചെയ്താൽ ഓൺലൈൻ ക്ലെയിമുമായി മുന്നോട്ടുപോകാനാകും. പിൻവലിക്കുന്നതിന്റെ കാരണം രേഖപ്പെടുത്തുക. outbreak of pandemic COVID-19 സെലക്ട് ചെയ്യുക. നിങ്ങളുടെ വിലാസവും എത്രതുകവേണമെന്നും മറ്റും രേഖപ്പെടുത്തുക. 75ശതമാനം തുകയോ മൂന്നുമാസത്തെ ശമ്പളമോ അല്ലെങ്കിൽ നിങ്ങൾ ആവശ്യപ്പെട്ടതുകയോ അതിൽഏതാണ് കുറവ് അതായിരിക്കും അനുവദിക്കുക. ഇത്രയും പൂർത്തിയാക്കിയാൽ തുക നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തും. EPFO introduced Pandemic advance facility for employees#IndiaFightsCorona #EPFO #CoronavirusOutbreak #SocialSecurity pic.twitter.com/BsO50EdRuV — EPFO (@socialepfo) April 1, 2020

from money rss https://bit.ly/39CE6uw
via IFTTT

ആവശ്യക്കാരില്ല: ലക്ഷങ്ങള്‍ വിലമതിക്കുന്ന കദളിക്കുലകള്‍ സൗജന്യമായി നല്‍കി കര്‍ഷകന്‍

തൃശ്ശൂർ(വടക്കാഞ്ചേരി):'ആവശ്യക്കാരില്ല, വെട്ടിയിട്ട കദളിക്കുലകൾ വെറുതെ ചീഞ്ഞുപോകുമല്ലോ'-ഇതോടെ അലക്സ് ഒരു തീരുമാനമെടുത്തു. കദളിക്കുലകൾ ആളുകൾക്ക് സൗജന്യമായി കൊടുക്കുക. റോഡിലിറങ്ങിയവർക്ക് കദളിക്കുലകൾ നൽകുകയായിരുന്നു ഈ കർഷകൻ. കൊറോണ വൈറസ് വ്യാപനവും പിന്നാലെയെത്തിയ ലോക്ഡൗണും മുണ്ടത്തിക്കോട് ഐയ്യങ്കേരി അലക്സ് ജോസഫിന്റെ കദളികൃഷിയെ സാരമായി ബാധിച്ചു. പാകമായ കുലകൾ വെട്ടിയിട്ടാലും ആർക്കും കൊണ്ടുപോകാനാകാത്ത അവസ്ഥ. കണ്ണന് നിവേദിക്കാൻ ആയിരക്കണക്കിന് കദളിക്കുല ആഴ്ചതോറും ഗുരുവായൂരിലെത്തിച്ചിരുന്ന കർഷകനാണ് അലക്സ്. ഭക്തർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചതോടെ ആവശ്യക്കാരെ തേടി കദളിക്കുലകളുമായി അലക്സ് അലഞ്ഞു. ആയിരക്കണക്കിന് കദളിക്കുലകളാണ് അലക്സിന്റെ തോട്ടത്തിലുള്ളത്. പാകമായ കുലകൾ ദിവസവും വെട്ടുന്നു. കുലകൾ വെട്ടി കൂട്ടിയിട്ട് സമീപത്തെ പച്ചക്കറിവ്യാപാരികളെ സമീപിക്കുന്ന അലക്സിന് നിരാശമാത്രം ബാക്കി. കദളിക്കായയ്ക്ക് ഗുരുവായൂരിൽ കിലോയ്ക്ക് 100 രൂപവരെ വില മാർച്ച് ആദ്യവാരത്തിൽ ലഭിച്ചിരുന്നുവെന്ന് അലക്സ് പറഞ്ഞു. സീസണിൽ ഇത് 130 രൂപവരെ വരാറുണ്ട്. മൈസൂർപൂവന്റെ വിലയായ കിലോയ്ക്ക് 20 രൂപ തന്നാൽ മതിയെന്നു പറഞ്ഞാലും കദളി വാങ്ങാൻ ആളില്ല. മാസത്തിൽ മൂന്നുലക്ഷം രൂപയ്ക്കുവരെ കദളിക്കുലകൾ ഗുരുവായൂരിൽ വിറ്റുപോയിരുന്നു. കൊറോണ വലിയ നഷ്ടമാണ് വരുത്തിയത്-അലക്സ് പറഞ്ഞു. പത്ത് ഏക്കർ വരുന്ന തോട്ടത്തിൽ പന്ത്രണ്ടായിരത്തിലധികം വാഴകളുണ്ട്. ക്വാറിയിൽനിന്നുള്ള വെള്ളം ഉപയോഗിച്ച് സൂക്ഷ്മകണികാ ജലസേചനത്തിലൂടെയാണ് കൃഷി. കദളിവിപണിക്കായി വടക്കാഞ്ചേരി ഗ്രീൻ ആർമിയുടെ സഹായം ഒടുവിൽ അലക്സ് തേടി. വെള്ളാറ്റഞ്ഞൂർ സഹകരണബാങ്കുമായി ഗ്രീൻ ആർമി കോ-ഓർഡിനേറ്റർ ബന്ധപ്പെടുത്തി. അവരുടെ മൊബൈൽ പച്ചക്കറിവിൽപ്പനശാലയിൽ കദളിക്കുലയും ഉൾപ്പെടുത്തി. ഇതുവഴി വെട്ടിയിട്ട കദളിക്കുലകളുടെ പത്തുശതമാനമെങ്കിലും ജനത്തിന് പ്രയോജനപ്പെടുമെന്ന ചിന്തയാണ് അലക്സിന്. ഒരുലക്ഷം തൈകളുമായി മാങ്കോസ്റ്റിൻ നഴ്സറിയും ഇദ്ദേഹം നടത്തുന്നുണ്ട്. മാസത്തിൽ മൂന്നുലക്ഷം രൂപയ്ക്കുവരെ കദളിക്കുലകൾ ഗുരുവായൂരിൽ വിറ്റുപോയിരുന്നു. ''ഇനി വൈശാഖമാസമാണ് ഗുരുവായൂരിൽ. അതിനുമുന്നെ കൊറോണ നാടുനീങ്ങണമെന്നാണ് എന്റെ പ്രാർത്ഥന''-ആയിരക്കണക്കിന് കദളിക്കുലകൾ ചൂണ്ടി അലക്സ് പറഞ്ഞു.

from money rss https://bit.ly/2Rcb8LD
via IFTTT

Friday, 3 April 2020

വിപണി എപ്പോള്‍ തിരിച്ചുകയറാന്‍ തുടങ്ങും? ഒറ്റത്തവണയായി കൂടുതല്‍ നിക്ഷേപിക്കാമോ?

കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണി ഇപ്പോൾ കനത്ത നഷ്ടത്തിലാണല്ലോ. രണ്ടുവർഷംമുമ്പ് തുടങ്ങിയ എസ്ഐപികളെല്ലാം ഇതോടെ നഷ്ടത്തിലായി. വിപണി തിരിച്ചുവരാൻ എത്രകാലമെടുക്കും? എസ്ഐപിയോടൊപ്പം ഒറ്റത്തവണയായി കൂടുതൽ നിക്ഷേപം നടത്താൻ യോജിച്ച സമയമാണോ ഇപ്പോൾ? രവീന്ദ്രൻ(ഇ-മെയിൽ) കോവിഡ് ബാധമൂലം ലോകമാകെ സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ വിപണി എന്ന് തിരിച്ചുവരുമെന്ന് പ്രവചിക്കാൻ ആർക്കുംകഴിയില്ല. ഒരുപക്ഷേ, മൂന്നോ നാലോ മാസമെടുത്തേക്കാം. അല്ലെങ്കിൽ ഒന്നോ രണ്ടോ വർഷംവരെ വേണ്ടിവന്നേക്കാം. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കാര്യങ്ങളെല്ലാം ശമിച്ച് കമ്പനികൾ പൂർവസ്ഥിതിയിൽ ആയേക്കാം. ചില കമ്പനികളുടെ സാമ്പത്തികനില പൂർണമായും തകരാറിലാകാനും സാധ്യതയുണ്ടെന്നകാര്യംകൂടി കണക്കിലെടുക്കണം. മൊത്തമായി ഒരുതുക നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ എസ്ഐപിക്ക് സമാന്തരമായി അത് ചെയ്യുക. ഒറ്റത്തവണയായി ചെയ്യാതെ ഒരുവർഷക്കാലയളവിൽ പലതവണയായി(പ്രതിമാസം എസ്ഐപി പോലെ)നിക്ഷേപിക്കാം. നിക്ഷേപതുക ആവറേജ് ചെയ്യാൻ ഇത് സാഹായിക്കും. നഷ്ടം കുറയ്ക്കാനും വിപണി തിരിച്ചുകയറുമ്പോൾ മികച്ചനേട്ടം നേടാനും ഈ രീതി സഹായിക്കും.

from money rss https://bit.ly/2X5ODf0
via IFTTT

വിദേശ സ്ഥാപനങ്ങള്‍ക്ക് രാജ്യത്തെ ഓഹരികളില്‍ നിക്ഷേപിക്കാവുന്ന പരിധി ഉയര്‍ത്തി

മുംബൈ: വിവിധ സെക്ടറുകളിലായി വിദേശ പോർട്ട്ഫോളിയോ നിക്ഷപകർക്ക് വാങ്ങാവുന്ന ഓഹരിയുടെ പരിധി ഉയർത്തി. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി(എൻഎസ്ഡിഎൽ), സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ലിമിറ്റഡ്(സിഡിഎസ്എൽ) എന്നിവയാണ് പരിധി ഉയർത്താൻ തീരുമാനിച്ചത്. ചില ഓഹരികളിൽ വിദേശ നിക്ഷേപകരുടെ പരിധി 100ശതമാനം കവിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിലായി.

from money rss https://bit.ly/3dWhHeX
via IFTTT

കോവിഡ് പ്രതിരോധ ഫണ്ടിലേയ്ക്ക് സംഭാവനല്‍കിയാല്‍ കൂടുതല്‍ ആദായനികുതിയിളവ്

കോവിഡ് പ്രതിരോധ ഫണ്ടിലേയ്ക്ക് സംഭാവ ചെയ്യുന്നവർക്ക് ആദായനികുതി 80ജി പ്രകാരം 100ശതമാനം ഇളവ് ലഭിക്കും. പിഎം കെയേഴ്സ് ഫണ്ടിലേയ്ക്ക് നൽകുന്നതുകയക്കാണ് ഈയിളവ്. ഏപ്രിൽ ഒന്നുമുതൽ ജൂൺ 30വരെ നൽകുന്ന തുകയ്ക്ക് 2019-20 സാമ്പത്തികവർഷത്തിൽ ഇളവുനേടാം. അതല്ലെങ്കിൽ നടപ്പ് സാമ്പത്തിക വർഷത്തെ(2020-21) ഇളവിനായും പരിഗണിക്കും. Taxation and Other Laws (Relaxation of Certain Provisions) Ordinance, 2020 issued today.#IndiaFightsCorona#StayAtHome#StaySafe pic.twitter.com/usw9QKAXdI — Income Tax India (@IncomeTaxIndia) March 31, 2020 നൽകുന്ന സംഭവാനയ്ക്ക് പരിധിയില്ലാത്ത ഇളവാണ് ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്. എത്രതുക നൽകുന്നുവോ അതിന് 100 ശതമാനം ആദായനികുതി ഇളവ് ലഭിക്കുമെന്നുചുരുക്കം. 2019-20 സാമ്പത്തിക വർഷത്തെയ്ക്ക് നികുതിയിളവിനുള്ള നിക്ഷേപങ്ങളുംമറ്റും ഇതിനകം പലരും നടത്തിയിട്ടുണ്ടെങ്കിലും സംഭാവയ്ക്കുകൂടി ജൂൺ 30വരെ ഇളവ് അനുവദിച്ചത് ആദായനികുതി ദായകർക്ക് നേട്ടമാണ്.

from money rss https://bit.ly/349D73L
via IFTTT

ബ്രേക്ക് ഡൗണ്‍: സൗജന്യസേവനവുമായി വിളിപ്പുറത്ത് വര്‍ക്ക്‌ഷോപ്പുകള്‍

കണ്ണൂർ: ലോക്ഡൗൺ നിർദേശംപാലിച്ച് വർക്ക്ഷോപ്പുകൾ ഒന്നാകെ അടച്ചിട്ടതോടെ അവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർക്ക് ആശങ്കയായിരുന്നു. ഓടിക്കുന്ന വണ്ടിയുടെ ടയർപോലും മാറ്റിയിടാൻ അറിയാത്തവരാണ് വാഹനവുമായി ഇറങ്ങുന്നവരിലേറെയും. ഇവർക്ക് ആശ്വാസമാവുകയാണ് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരള. എ.എ.ഡബ്ല്യു.കെ യുടെ 265 യൂണിറ്റുകളിലുള്ള ഒരു ലക്ഷം തൊഴിലാളികളാണ് ലോക്ഡൗൺകാലത്ത് സൗജന്യ സേവനസന്നദ്ധത അറിയിച്ചെത്തിയത്. പോലീസ് ഉൾപ്പെടെയുള്ള സർക്കാർവാഹനങ്ങൾക്കും സ്വകാര്യവാഹനങ്ങളിൽ യാത്രചെയ്തവർക്കും ഇവർ സഹായമെത്തിക്കുമെന്ന് കണ്ണൂർ ജില്ലാസെക്രട്ടറി പി. പ്രസിൽകുമാർ പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്ന് ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പോലീസ് വാഹനങ്ങളും ആംബുലൻസുകളുമാണ് നന്നാക്കിയ വാഹനങ്ങളിലേറെയും. മലപ്പുറംജില്ലയിലാണ് പോലീസ് വാഹനങ്ങൾ കൂടുതലായി തകരാറിലായത്. ഓരോ ജില്ലയിലെയും കാര്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഏകോപിപ്പിക്കുന്നത്. 160- ലേറെ വാഹനങ്ങൾ ഇതിനകം നന്നാക്കി. ഒരുരൂപപോലും പണിക്കൂലിയില്ല ഒരുരൂപപോലും പണിക്കൂലിയില്ലാതെയാണ് എ.എ.ഡബ്ല്യു.കെ.യുടെ സേവനം. സംസ്ഥാനത്തിന്റെ ഏതുഭാഗത്തായാലും വണ്ടി തകരാറിലായി കുടുങ്ങുന്നവർക്ക് രാപകൽ ഭേദമെന്യേ സേവനം നൽകും. സർക്കാരിന്റെയും പോലീസിന്റെയും നിർദേശം സ്വീകരിക്കണം. കെ.ജി. ഗോപകുമാർ, ജനറൽസെക്രട്ടറി, എ.എ.ഡബ്ല്യു.കെ സംസ്ഥാന ഹെൽപ്പ് ലൈൻ 9447068853

from money rss https://bit.ly/39GdKI9
via IFTTT

കമ്പനികള്‍ വാറന്റി സമയം ഉയർത്തി

കൊച്ചി: കൊറോണയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമാതാക്കളായ സാംസങ്ങും മൊബൈൽ ഹാൻഡ് സെറ്റ് കമ്പനികളായ വൺപ്ലസ്, ഒപ്പോ തുടങ്ങിയവയും വാറന്റി കാലാവധി ഉയർത്തി. മാർച്ച് 20-നും ഏപ്രിൽ 30-നും ഇടയിൽ വാറന്റി അവസാനിക്കുന്ന ഉത്പന്നങ്ങൾക്ക് 2020 മേയ് 31 വരെയാണ് സാംസങ് കാലാവധി നീട്ടിനൽകിയത്. മാർച്ച് ഒന്നിനും മേയ് 30-നും ഇടയിൽ വാറന്റി അവസാനിക്കുന്ന ഉത്പന്നങ്ങൾക്ക് വൺപ്ലസ് മേയ് 31 വരെ സമയം അനുവദിച്ചു. ഒപ്പോയാകട്ടെ, ഓൺലൈൻ റിപ്പയർ സർവീസ് ഒരുക്കിയിട്ടുണ്ട്. അതിൽ ശരിയാകാത്തവർക്ക് കൂടുതൽ സമയം അനുവദിക്കും. ഷഓമി ഉൾപ്പെടെ കൂടുതൽ കമ്പനികൾ വരും ദിവസങ്ങളിൽ വാറന്റി സമയം നീട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/2R81ucS
via IFTTT

അക്കൗണ്ടിലെ തുക വായ്പയിലേക്ക്; പണമില്ലാതെ ഇടത്തരക്കാരും കർഷകരും

കൊച്ചി: വായ്പകൾക്ക് കേന്ദ്രസർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ബാങ്കുകൾ സേവിങ്സ് അക്കൗണ്ടിലുള്ള പണം വായ്പയിലേക്കു വകയിരുത്തിയതിനാൽ കൈയിൽ പൈസയില്ലാതെ ഇടത്തരക്കാർ വലയുന്നു. ചെറുകിട കർഷകരും വ്യാപാരികളും അടക്കമുള്ളവരാണു കുടുങ്ങിയത്. റബ്ബർ മുതൽ കുരുമുളക് വരെ വീട്ടിലിരിപ്പുണ്ടായിട്ടും അവയൊന്നും വിറ്റ് പണമാക്കാൻ മാർഗമില്ല. സേവിങ്സ് അക്കൗണ്ടിലുണ്ടായിരുന്ന കുറച്ച് പണമായിരുന്നു പലരുടെയും ധൈര്യം. മിക്കവർക്കുമുണ്ട് ബാങ്ക് വായ്പ. ലോക് ഡൗണൊക്കെ തീരുമ്പോൾ കാർഷിക ഉത്പന്നങ്ങളൊക്കെ വിറ്റ് വായ്പയുടെ പലിശ അടയ്ക്കാമെന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും പ്രതീക്ഷ. പലർക്കും സേവിങ്സ് അക്കൗണ്ടിലുണ്ടായിരുന്നത് പതിനായിരത്തിൽ താഴെ രൂപയാണ്. മാർച്ച് 31-നു ശേഷം പണം എടുക്കാനായി എ.ടി.എമ്മിൽ എത്തിയപ്പോൾ കണക്കുകൂട്ടൽ തെറ്റി. അക്കൗണ്ടിൽ പൈസയില്ല. കാര്യം തിരക്കി ബാങ്കിലെത്തിയപ്പോൾ തുക വായ്പയിലേക്ക് വകയിരുത്തിയതാണെന്നു മനസ്സിലായി. ഓട്ടോ ഡെബിറ്റ് ഓപ്ഷൻ കൊടുത്തതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും ബാങ്ക് അധികൃതർ വിശദീകരിച്ചു. പലരും മാർച്ചിൽ പലിശയടച്ച് വായ്പ പുതുക്കുന്നവരാണ്. ലോക് ഡൗൺ വന്നതോടെ വായ്പ പുതുക്കാൻ പലർക്കുമായില്ല. എസ്.ബി. അക്കൗണ്ട് ഓട്ടോ ഡെബിറ്റ് സംവിധാനത്തിലൂടെ വായ്പ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്ന് പോലും അറിയാത്തവരാണ് പലരും. മൊറട്ടോറിയം ആനുകൂല്യം വേണമെങ്കിൽ മുൻകൂർ അറിയിക്കണമെന്നാണ് ഇക്കാര്യത്തിൽ ബാങ്കുകൾ നൽകുന്ന വിശദീകരണം. അപേക്ഷ നൽകിയാൽ പിടിച്ച തുക തിരികെ നൽകുമെന്നും ചില ബാങ്കുകൾ പറയുന്നു.

from money rss https://bit.ly/2JzspKu
via IFTTT

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 673 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വിദേശ നിക്ഷേപകർ ഉൾപ്പടെയുള്ളവരുടെ കനത്ത വില്പന സമ്മർദത്തിൽ ഓഹരി വിപണി വീണ്ടും നഷ്ടത്തിലായി. സെൻസെക്സ് 673.30 പോയന്റ് നഷ്ടത്തിൽ 27,590ലും നിഫ്റ്റി 170 പോയന്റ് താഴ്ന്ന് 8083.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1126 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1078 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഇന്റസിൻഡ് ബാങ്ക്, ടൈറ്റൻ കമ്പനി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. സൺ ഫാർമ, സിപ്ല, ഗെയിൽ, ഐടിസി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഊർജം, അടിസ്ഥാനസൗകര്യവികസനം, എഫ്എംസിജി, ഫാർമ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. വാഹനം, ബാങ്ക്, ഐടി, ലോഹം ഓഹരികളാണ് വില്പന സമ്മർദത്തിപ്പെട്ടത്.

from money rss https://bit.ly/2JDg8Vj
via IFTTT

നിയന്ത്രണങ്ങള്‍നീക്കി: സ്‌മോള്‍ ക്യാപ് ഫണ്ടുകളിലേയ്ക്ക് നിക്ഷേപം സ്വീകരിച്ചുതുടങ്ങി

നേരത്തെ എസ്ഐപി നിക്ഷേപംമാത്രം തുടരാൻ അനുവദിച്ചിരുന്ന സ്മോൾക്യാപ് ഫണ്ടുകൾ നിയന്ത്രണങ്ങൾ നീക്കി. മൊത്തം നിക്ഷേപം സ്വീകരിച്ചുതുടങ്ങി. 2015 ഓക്ടോബറിലാണ് എസ്ബിഐ സ്മോൾ ക്യാപ് ഫണ്ട് പുതിയ നിക്ഷേപം സ്വീകരിക്കുന്നത് നിർത്തിവെച്ചത്. അതേസമയം എസ്ഐപി, എസ്ടിപി നിക്ഷേപം തുടരാൻ അനുവദിച്ചിരുന്നു. ഒരു നിക്ഷേപകന് എസ്ഐപിയായി പരമാവധി നിക്ഷേപിക്കാവുന്ന തുക 25,000രൂപയിൽ ഒതുക്കുകയും ചെയ്തിരുന്നു. ഡിഎസ്പി സ്മോൾ ക്യാപ് ഫണ്ടും ഏപ്രിൽ ഒന്നുമുതൽ നിക്ഷേപം സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. 2017 ഫെബ്രവരിയിൽ എസ്ഐപി നിക്ഷേപം ഉൾപ്പടെയുള്ളവ സ്വീകരിക്കുന്നതിൽനിന്ന ഫണ്ട് പിന്മാറിയിരുന്നു. പിന്നീട് 2018 സെപ്റ്റംബർമുതലാണ് എസ്ഐപി നിക്ഷേപം സ്വീകരിച്ചുതുടങ്ങിയത്. എസ്ബിഐ, ഡിസ്പി ഫണ്ടുഹൗസുകൾക്കുപിന്നാലെ നിപ്പോൺ ഇന്ത്യയും സ്മോൾ ക്യാപ് ഫണ്ടിലേയ്ക്ക് ഏപ്രിൽ മൂന്നുമുതൽ നിക്ഷേപം സ്വീകരിച്ചുതുടങ്ങി. രണ്ടുവർഷംമുമ്പാണ് നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ടിലേയ്ക്ക് നിക്ഷേപം സ്വീകരിക്കുന്നത് നിർത്തിയത്. താഴ്ന്ന നിലവാരത്തിൽ മികച്ച സ്മോൾ ക്യാപ് ഓഹരികൾ വിപണിയിൽ ലഭ്യമായതോടെയാണ് ഫണ്ടുഹൗസുകൾ നിക്ഷേപം സ്വീകരിക്കുന്നത് വീണ്ടുംതുടങ്ങിയത്. പല സ്മോൾ ക്യാപ് ഫണ്ടുകളുടെയും അറ്റ ആസ്തിയിൽ ഈയിടെ വലിയ ഇടിവുണ്ടാകുകയും ചെയ്തിരുന്നു. അതീവ ചാഞ്ചാട്ട സ്വാഭാവമുള്ള ഓഹരി മ്യൂച്വൽ ഫണ്ടുകളിൽ ഒറ്റത്തവണയായി കൂടുതൽ തുക നിക്ഷേപിക്കുന്നത് ഉചിതമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. എസ്ഐപി രീതിയിൽ മാസംതോറും നിശ്ചിത തുക നിക്ഷേപിക്കുന്നരീതി തുടരുന്നതാകും അഭികാമ്യം.

from money rss https://bit.ly/2xJhUBF
via IFTTT

സംസ്ഥാനങ്ങള്‍ നികുതി കൂട്ടി; ബെംഗളുരുവിലും മുംബൈയിലും കൊല്‍ക്കത്തയിലും പെട്രോള്‍ വിലകൂടി

ന്യൂഡൽഹി: 18 ദിവസമായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണെങ്കിലും മുംബൈ, ബെംഗളുരു, കൊൽക്കത്ത എന്നിവിടങ്ങളിൽ വിലകൂടി. വിവിധ സംസ്ഥാന സർക്കാരുകൾ ഒരു രൂപ മുതൽ ഒന്നര രൂപവരെ നികുതി(വാറ്റ്) വർധിപ്പിച്ചതാണ് വിലകൂടാനിടയാക്കിയത്. മുംബൈയിൽ പെട്രോളിനും ഡീസലിനും ഒരുരൂപവയാണ് വർധിപ്പിച്ചത്. ബെംഗളുരുവിൽ പെട്രോളിന് 1.58 രൂപയും ഡീസലിന് 1.55 രൂപയുമാണ് കൂട്ടിയത്. ഇതോടെ മുംബൈയിൽ പെട്രോളിന് 76.31 രൂപയായി. ഡീസലിനാകട്ടെ 66.21 രൂപയുമാണ്. ബെംഗളുരുവിൽ പെട്രോളിന് 73.55 രൂപയും ഡീസലിന് 65.96 രൂപയുമാണ് ഈടാക്കുന്നത്. കൊൽക്കത്തയിലാകട്ടെ പെട്രോളിന് 73.30 രൂപയും ഡീസലിന് 65.62 രൂപയുമായി. കേരളത്തിൽ വിലയിൽ മാറ്റമില്ല. യൂറോ 6 മാനദണ്ഡത്തിന് തുല്യമായ നിലവാരത്തിലുള്ള ബിഎസ് 6 ഇന്ധനമാണ് ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് വിതരണം ചെയ്യുന്നത്. 35,000 കോടി രൂപയാണ് ഇതിനായി എണ്ണക്കമ്പനികൾ ചെലവഴിച്ചത്. ഒരുരൂപവീതം ഇതിനായി കൂട്ടാൻ നിശ്ചയിച്ചിരുന്നെങ്കിലും എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് അസംസ്കൃത എണ്ണവില കൂപ്പുകുത്തിയതിനെതുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

from money rss https://bit.ly/2UDyr2V
via IFTTT

ലോക് ഡൗണ്‍ അതിജീവിച്ചാല്‍ ആഭ്യന്തരവ്യാപാരം സജീവമാകും

സാമ്പത്തിക വർഷത്തിന്റെ ആദ്യദിനം പ്രതികൂലമായാണ് തുടങ്ങിയത്. ആഗോള വിപണിയിലെ സന്ദേഹങ്ങളും ബാങ്കുകളിലെ കിട്ടാക്കടങ്ങളും വാഹന വിപണിയിലെ പ്രശ്നങ്ങളുംകാരണം ഇന്ത്യൻ വിപണിയിലുണ്ടായ അനിശ്ചിതത്വമായിരുന്നു ഇതിനുപിന്നിൽ. വിദേശ സ്ഥാപനങ്ങൾ 62,000 കോടി രൂപയുടെ നിക്ഷേപമാണ് മാർച്ചിൽ വിറ്റൊഴിഞ്ഞത്. അണുവ്യാപനം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ സ്ഥിതി കൂടുതൽ മോശമാകുമെന്നാണ് പൊതുവേ വിപണിയിലെ കാഴ്ചപ്പാട്. എന്നാൽ കൊറോണ ഭീതിയിൽ നിന്ന് ലോകം കരകയറിയാൽ വീണ്ടെടുപ്പിന്റെ നിരക്ക് ഇന്ത്യയിൽ കൂടുതലായിരിക്കും. ആഗോള ഓഹരി വിപണിയിലെ തകർച്ചയും സെബിയുടെ നിബന്ധനകളുംകാരണം താഴോട്ടുപോയ ഇന്ത്യൻ ഓഹരി വിപണി കേന്ദ്ര സർക്കാരിന്റെ ഉത്തേജക പദ്ധതിയും സാമ്പത്തിക പാക്കേജും വരാനിരിക്കുന്ന കൂടുതൽ പ്രഖ്യാപനങ്ങളും ലോക വിപണിയിലുണ്ടായമാറ്റവും കാരണം വീണ്ടുംഉണരുകയായിരുന്നു. 2020 സാമ്പത്തിക വർഷത്തിന്റെ അവസാനവാരത്തിൽ മാർച്ച് 31ന് സ്ഥാപനങ്ങളുടെ ഓഹരിവാങ്ങൽ വർധിച്ചതിനെത്തുടർന്ന് അനുകൂലാവസ്ഥ നിലനിർത്താനും കഴിഞ്ഞു. യുഎസും യൂറോപ്യൻ രാജ്യങ്ങളുമുൾപ്പടെ ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികൾ പ്രഖ്യാപിച്ച ഉത്തേജക പദ്ധതികൾ തീർത്തും പ്രോത്സാഹക ജനകമായിരുന്നു. വരുംപാദങ്ങളിൽ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിൽ നിന്നു കരകയറ്റാൻ ഉദാരനയങ്ങൾക്കു എളുപ്പംകഴിയും. നിബന്ധനകൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വ്യാപാര രംഗത്തെ മൂന്നുമാസത്തിലധികം ബാധിക്കില്ല എന്നതിനാൽ ഇന്ത്യാ ഗവണ്മെന്റ് പ്രഖ്യാപിച്ച ജിഡിപിയുടെ 4 ശതമാനംവരുന്ന ഉത്തേജക പദ്ധതി തീർത്തും ഗുണകരമാണ്. ജനസംഖ്യയിലെ ഏറ്റവും വലിയ വിഭാഗമായ പാവപ്പെട്ടവർക്കും ഗ്രാമീണ കാർഷിക മേഖലയ്ക്കും കൈത്താങ്ങാകുന്ന പദ്ധതിയാണത്. പ്രതിരോധം, ചണ വ്യവസായം, കൃഷി, വേഗത്തിൽ വിറ്റു പോകുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നീ മേഖലകൾ സുദൃഢമാക്കാൻ ഇതിനു കഴിയും. ലോക് ഡൗൺ കാലാവധി വിജയകരമായി പൂർത്തിയാക്കിയശേഷം ഉപഭോക്തൃ ഉൽപന്നങ്ങളുടെ വ്യാപാരം അതിജീവിക്കുമെന്നും സാധാരണ നിലയിലേക്കു തിരിച്ചു വരുമെന്നുമുള്ള ആത്മവിശ്വാസം ജനിപ്പിക്കാൻ ഉത്തേജക പദ്ധതി കാരണമായിട്ടുണ്ട്. 2020 ഏപ്രിൽ 15ഓടെ സാമ്പത്തികരംഗം പുനരുജ്ജീവിക്കപ്പെടും. കിട്ടാക്കടങ്ങളുടെ വർഗീകരണത്തിലുണ്ടായ ഇളവുകളും പലിശയിലെ കുറവും ഖജനാവിലേക്കുള്ള പണത്തിന്റെ വരവും ബാങ്കുകൾക്കു ഗുണകരമാണ്. വിദേശനാടുകളിലേക്കു ഉൽപന്ന കയറ്റുമതിയോ ഇറക്കുമതിയോ ഇല്ലാത്ത സ്വയംപര്യാപ്തമായ അഭ്യന്തര വ്യാപാരങ്ങളിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധചെലുത്തേണ്ടത്. മാന്ദ്യ ഭീഷണി നേരിടുന്ന 2020ൽ പ്രതിരോധാത്മക ഓഹരികളായിരിക്കും മികച്ച പ്രകടനം കാഴ്ചവെക്കുക. മാന്ദ്യഭീഷണിയിൽനിന്നു സാമ്പത്തികരംഗം കരകയറുകയും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും ചെയ്തശേഷം മാത്രമേ അടിസ്ഥാനസൗകര്യങ്ങൾ, സിമെന്റ്, കയറ്റുമതി, ലോഹം തുടങ്ങിയ വ്യവസായരംഗങ്ങളിൽ വളർച്ച ഉണ്ടാകൂ. പുതുവർഷത്തിന്റെ തുടക്കത്തിൽ ആഭ്യന്തര സാമ്പത്തികരംഗം മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ശക്തമായിരുന്നു ഓഹരി വിപണി. എന്നാൽ ഒന്നുംരണ്ടും പാദങ്ങളിലെ മോശം സാമ്പത്തിക പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2021 സാമ്പത്തികവർഷം മാന്ദ്യത്തിലാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹ്രസ്വകാലയളവിൽ ഓഹരി വിപണിയിലെ പ്രവണത വെല്ലുവിളി നിറഞ്ഞതായിരിക്കും. ലോക് ഡൗണിനുശേഷം കാര്യങ്ങൾ സാധാരണ നിലയിലായി സാമ്പത്തികരംഗം തിരിച്ചുവരവു നടത്തുന്നതുവരെ കാത്തിരിക്കണം. 21 ദിവസത്തെ ലോക് ഡൗൺ വിജയകരമായിത്തീരുകയും ആഭ്യന്തര വിപണി സജീവമാവുകയും ചെയ്യുന്നതോടെ വരുംആഴ്ചകൾ വിപണിയെ സംബന്ധിച്ചേടത്തോളം പ്രതീക്ഷാ നിർഭരമായിരിക്കും. അതോടൊപ്പം ആഗോള ലോക് ഡൗൺ അവസാനിക്കുകയും ആരോഗ്യരംഗം വീണ്ടെടുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2waxW7b
via IFTTT

ഓഹരി, കടപ്പത്ര വിപണികളിലെ സമ്മര്‍ദം: രൂപയുടെ മൂല്യം താഴ്ന്നു

ഓഹരി വിപണിയിലെ കനത്ത വില്പന സമ്മർദവും വിപണിയിൽനിന്ന് സർക്കാർ കൂടുതൽ കടമെടുക്കാനുള്ള തീരുമാനത്തെതുടർന്ന് കടപ്പത്ര ആദായം വർധിച്ചതും രൂപയുടെ മൂല്യത്തെ ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 76.11 ആയി. ചൊവാഴ്ച മൂല്യം 75.60 നിലവാരത്തിലേയ്ക്ക് ഉയർന്നതായിരുന്നു. വാർഷിക അവധിയായതിനാൽ ഏപ്രിൽ ഒന്നിനും രാംനവമി പ്രമാണിച്ച് രണ്ടിനും ഫോറക്സ് വിപണികൾക്കും ബാങ്കുകൾക്കും അവധിയായിരുന്നു. തുടർന്ന് വിപണി സജീവമായപ്പോഴാണ് രൂപയുടെ നിലവാരത്തെ ബാധിച്ചത്. വിദേശ നിക്ഷേപകരുടെ കനത്ത വില്പന സമ്മർദത്തെതുടർന്ന് സെൻസെക്സ് വെള്ളിയാഴ്ച 500ഓളം പോയന്റ് ഇടിഞ്ഞു. മാർച്ച്മാസത്തിൽ റെക്കോഡ് തുകയാണ് വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരികൾ വിറ്റഴിച്ച് കൊണ്ടുപോയത്.

from money rss https://bit.ly/3dMM4oa
via IFTTT

പണം ആവശ്യമുണ്ടെങ്കില്‍ എസ്ബിഐ വീട്ടിലെത്തിക്കും: വിശദാംശങ്ങളറിയാം

നിങ്ങൾക്ക് ബാങ്കിലോ എടിഎമ്മിലോ എത്തി പണമെടുക്കാൻ സാധിക്കാത്ത സ്ഥിതിയിലാണോ. എസ്ബിഐ പണം വീട്ടിലെത്തിക്കും. കോവിഡ് വ്യാപനംമൂലം അടച്ചിട്ട സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ സൗകര്യാർഥം എസ്ബിഐ ഇത് നടപ്പാക്കുന്നത്. മുതിർന്ന പൗന്മാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കാണ് തിരഞ്ഞെടുത്ത ശാഖകളിൽനിന്ന് ഈസേവനം ലഭിക്കുക. സേവനത്തെക്കുറിച്ച് കൂടുതൽ അറിയാം: 1. പണം നൽകൽ, നിക്ഷേപിക്കാനായി പണം സ്വീകരിക്കൽ, ചെക്ക് സ്വീകരിക്കൽ, ഫോം 15എച്ച് സ്വീകരിക്കൽ, ഡ്രാഫ്റ്റ് നൽകൽ, ലൈഫ് സർട്ടിഫിക്കറ്റ് നൽകൽ, കെവൈസി രേഖകൾ ശേഖരിക്കൽ തുടങ്ങിയ സേവനങ്ങൾ ലഭിക്കും. 2. സേവനങ്ങൾക്കായി രാവിലെ ഒമ്പതിനും വൈകീട്ട് നാലിനുമിടയിൽ 1800111103 എന്ന നമ്പറിൽ ബന്ധപ്പെടുക. 3. അക്കൗണ്ടുള്ള ശാഖകളിൽനിന്നായിരിക്കും സേവനം ലഭിക്കുക. 4. കെവൈസി മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള അക്കൗണ്ട് ഉടമകൾക്കുമാത്രമായിരിക്കും സേവനം ലഭിക്കുക. 5. സാമ്പത്തികേതര ഇടപാടുകൾക്ക് 60 രൂപയും ജിഎസ്ടിയും സാമ്പത്തിക ഇടപാടുകൾക്ക് 100 രൂപയും ജിഎസ്ടിയും സേവന നിരക്കായി നൽകേണ്ടിവരും. 6. ഒരുദിവസം പരമാവധി 20,000 രൂപയാണ് പിൻവലിക്കാനും നിക്ഷേപിക്കാനും അനുവദിക്കുക. 7. അക്കൗണ്ട് വിവരങ്ങളോടൊപ്പം മൊബൈൽ നമ്പർ ഉണ്ടായിരിക്കണം. സ്വന്തം ശാഖയിൽനിന്ന് അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ളവരുമായിരിക്കണം. 8. ജോയിന്റ് അക്കൗണ്ട് ഉടമകൾക്ക് സേവനം ലഭിക്കില്ല. 9. ചെക്ക് അല്ലെങ്കിൽ പിൻവലിക്കൽ ഫോം എന്നിവ ഉപയോഗിച്ചാണ് പണം പിൻവലിക്കാൻ കഴിയുക. പാസ്ബുക്കും കൂടെവേണം. എസ്ബിഐക്കുപുറമെ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ്, കൊട്ടക് മഹീന്ദ്ര ബാങ്കുകളും ഈ സേവനം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

from money rss https://bit.ly/2UCjTRm
via IFTTT

Thursday, 2 April 2020

‘ആരോഗ്യസഞ്ജീവനി’ പോളിസിയിൽ കോവിഡും: പ്രീമിയം നിരക്ക് അറിയാം

ബെംഗളൂരു: ബുധനാഴ്ച നിലവിൽവന്ന അടിസ്ഥാന ആരോഗ്യ പോളിസിയായ ആരോഗ്യസഞ്ജീവനിയിൽ കോവിഡ് -19 ചികിത്സയും ഉൾപ്പെടുത്തി. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐ.ആർ. ഡി. എ.ഐ.)യാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രീമിയം നിരക്ക് കമ്പനികൾക്ക് നിശ്ചയിക്കാം. എന്നിരുന്നാലും ഒരു ലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് 1000 രൂപയാണ് പൊതുവായി നിശ്ചയിച്ചിട്ടുള്ളത്. അതായത് അഞ്ചു ലക്ഷം രൂപയുടെ കവറേജിന് 5000 രൂപയാകും പ്രീമിയം നിരക്ക്. അടിസ്ഥാന ജനവിഭാഗങ്ങളെയും ഇടത്തരക്കാരെയും ആരോഗ്യ ഇൻഷുറൻസ് പോളിസികളോട് അടുപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ആരോഗ്യസഞ്ജീവനി ആവിഷ്കരിച്ചിരിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് സേവനം നൽകുന്ന രാജ്യത്തെ എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും ആരോഗ്യസഞ്ജീവനി എന്ന പേരിലുള്ള പോളിസിയുണ്ടാകും. നിലവിൽ വിവിധ കമ്പനികളുടെ ആരോഗ്യ പോളിസികൾ പല പേരിലായതിനാൽ ഉപഭോക്താക്കൾക്ക് ആശയക്കുഴപ്പമുണ്ടാകുന്ന സാഹചര്യമുണ്ട്. ഒറ്റപ്പേരിലുള്ള അടിസ്ഥാന പോളിസി ലഭ്യമാകുന്നതോടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻകഴിയും. പരമാവധി അഞ്ചുലക്ഷം രൂപവരെയാണ് പരിരക്ഷ ലഭിക്കുക. രാജ്യത്തെല്ലായിടത്തും ഒരേ പ്രീമിയം നിരക്കായിരിക്കും ഇത്തരം പോളിസികൾക്കുണ്ടാകുക. ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതുസംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്കും ആരോഗ്യസഞ്ജീവനി വരുന്നതോടെ പരിഹാരമാകും. പുതിയ സാഹചര്യത്തിൽ കോവിഡ് -19 കൂടി ഉൾപ്പെടുത്തുന്നതോടെ കൂടുതൽ പേർക്ക് ഇൻഷുറൻസ് ഗുണംചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

from money rss https://bit.ly/39Dau03
via IFTTT

ഉത്പാദനമേഖലയുടെ വളർച്ച നാലുമാസത്തെതാഴ്ന്ന നിലവാരത്തിൽ

മുംബൈ: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഉത്പാദനമേഖലയുടെ വളർച്ച നാലുമാസത്തിനിടയിലെ താഴ്ന്നനിലവാരത്തിൽ. അന്താരാഷ്ട്ര വിപണിയിൽനിന്നുള്ള ആവശ്യം നിലയ്ക്കുകയും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതാണ് കാരണം. ഐ.എച്ച്.എസ്. മാർക്കറ്റ് ഇന്ത്യയുടെ മാനുഫാക്ചറിങ് പി.എം.ഐ. ഫെബ്രുവരിയിലെ 54.5 പോയന്റിൽനിന്ന് മാർച്ചിൽ 51.8 പോയന്റ് ആയാണ് കുറഞ്ഞത്. 2019 നവംബറിനുശേഷം ഇത് മെച്ചപ്പെട്ടുവരികയായിരുന്നു. തുടർച്ചയായ 32 -ാം മാസമാണ് മാനുഫാക്ചറിങ് പി.എം.ഐ. 50 പോയന്റിനു മുകളിൽ നിലനിൽക്കുന്നത്. 50 പോയന്റിനു മുകളിലായാൽ ഉത്പാദനവളർച്ചയും അതിനുതാഴെയായാൽ മാന്ദ്യവുമാണെന്നാണ് കണക്കാക്കുക.

from money rss https://bit.ly/39BvHr5
via IFTTT

ബൂസ്റ്റും ഹോർലിക്‌സും ഹിന്ദുസ്ഥാൻ യൂണിലീവറിനു സ്വന്തം

മുംബൈ: ഗ്ലാക്സോ സ്മിത്ത്ലൈൻ കൺസ്യൂമർ ഹെൽത്ത്കെയറിന്റെ (ജി.എസ്.കെ.) ഏറ്റെടുക്കൽ പൂർത്തിയാക്കിയതോടെ ബൂസ്റ്റ്, ഹോർലിക്സ് ബ്രാൻഡുകൾ ഹിന്ദുസ്ഥാൻ യൂണിലീവറിന് (എച്ച്.യു.എൽ.) സ്വന്തം. 2018 ഡിസംബർ മൂന്നിനു പ്രഖ്യാപിച്ച ലയന നടപടി ഏപ്രിൽ ഒന്നിന് പൂർത്തിയായതായി കമ്പനി ഓഹരിവിപണിയെ അറിയിച്ചു. ജി.എസ്.കെ.യുടെ കീഴിലുണ്ടായിരുന്ന ആരോഗ്യ - പോഷണ ഉത്പന്നങ്ങളായ ബൂസ്റ്റ്, ഹോർലിക്സ്, വിവ, മാൾട്ടോവ എന്നിവയെല്ലാം എച്ച്.യു.എല്ലിന്റെ ഭാഗമായി. നേരത്തേ പ്രഖ്യാപിച്ച ലയനത്തിനു പുറമെ 3,045 കോടിരൂപ നൽകിയാണ് ഇവ ഏറ്റെടുത്തത്. ഇതിന് എച്ച്.യു.എൽ. ബോർഡ് അംഗീകാരം നൽകി. ലയനശേഷമുള്ള കമ്പനിയിൽ ജി.എസ്.കെ.യുടെ മാതൃകമ്പനിക്ക് 5.7 ശതമാനം ഓഹരിപങ്കാളിത്തമുണ്ടാകും. യൂണിലീവറിന് എച്ച്.യു.എല്ലിലുള്ള ഓഹരി പങ്കാളിത്തം 67.2 ശതമാനത്തിൽനിന്ന് 61.9 ശതമാനമായി കുറയുകയും ചെയ്തു. ജി.എസ്.കെ.യിലെ പോഷകാഹാര വിഭാഗത്തിലുള്ള ടീമിലെ 3,500 ജീവനക്കാർ എച്ച്.യു.എല്ലിന്റെ ഭാഗമാകും. എഫ്.എം.സി.ജി. വിപണിയിൽ ഇന്ത്യയിലെ വമ്പൻ ലയനങ്ങളിലൊന്നാണിത്. ജി.എസ്.കെ.യുടെ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എച്ച്.യു.എൽ. ശൃംഖല വഴിയാകും ഇനി വിതരണം ചെയ്യുക. ഈനോ, ക്രോസിൻ, സെൻസൊഡൈൻ തുടങ്ങിയവ ജി.എസ്.കെ. യുടെ പ്രമുഖ ബ്രാൻഡുകളാണ്. ആംഗ്ലോ - ഡച്ച് എഫ്.എം.സി.ജി. ഭീമനായ യൂണിലീവറിന്റെ ഇന്ത്യൻ ഉപകമ്പനിയായ എച്ച്.യു.എൽ. ആകെ 31,700 കോടി രൂപ ചെലവിട്ടാണ് ജി.എസ്.കെ. കൺസ്യൂമർ ഹെൽത്ത്കെയർ ഇന്ത്യയുടെ ബിസിനസ് ഏറ്റെടുത്തിരിക്കുന്നത്.

from money rss https://bit.ly/2X71WvQ
via IFTTT

തകര്‍ച്ച തുടരുന്നു: സെന്‍സെക്‌സില്‍ 321 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ തകർച്ചതുടരുന്നു. സെൻസെക്സ് 321 പോയന്റ് താഴ്ന്ന് 27,925ലും നിഫ്റ്റി 97 പോയന്റ് നഷ്ടത്തിൽ 8,156ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 690 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 536 ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലാണ്. ബാങ്ക് നിഫ്റ്റി, ഐടി, വാഹനം, ലോഹം, ഓയിൽ ആന്റ് ഗ്യാസ് തുടങ്ങിയ സൂചികകളിലും നേട്ടമില്ല. സിപ്ല, ടെക് മഹീന്ദ്ര, ഒഎൻജിസി, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ,ടിസിഎസ്, ഗെയിൽ, ഐടിസി, വേദാന്ത, എംആന്റ്എം തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലുള്ളത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്റസിന്റ് ബാങ്ക്, ടൈറ്റൻ കമ്പനി, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി തുടങ്ങിയവ നഷ്ടത്തിലുമാണ്. ഏഷ്യൻ സൂചികകളായ നിക്കിയും ഹാങ്സെങും കോസ്പിയും ഷാങ്ഹായും നഷ്ടത്തിലാണ്.

from money rss https://bit.ly/2R97GBp
via IFTTT

ഉടമകൾക്കും ജീവനക്കാർക്കും അതേ കമ്പനിയിൽ ഓഹരി വാങ്ങുന്നതിന് ജൂൺ 30 വരെ വിലക്ക്

മുംബൈ: ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഉടമകൾക്കും ജീവനക്കാർക്കും അതേ കമ്പനിയിൽ ഓഹരി ഇടപാടു നടത്തുന്നതിന് ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെ വിലക്ക്. കമ്പനികളുടെ ഫലപ്രഖ്യാപനത്തിനുള്ള സമയം നീട്ടിയതിനാലാണ് നടപടി. പാദവർഷ ഫലവും വാർഷിക ഫലവും പ്രഖ്യാപിച്ച് 48 മണിക്കൂർവരെ കമ്പനിയുടെ ട്രേഡിങ് വിൻഡോ അടച്ചിടാറുണ്ട്. ഈസമയത്ത് കമ്പനി ഉടമകൾക്കും ജീവനക്കാർക്കും ഓഹരികൾ വാങ്ങാൻ കഴിയില്ല. ഇൻസൈഡർ ട്രേഡിങ് തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പാദവർഷ ഫലവും വാർഷിക ഫലവും പ്രഖ്യാപിക്കുന്നതിന് ഒരുമാസത്തെ സമയം കൂടുതൽ നൽകിയിരുന്നു. സാധാരണ സാമ്പത്തികവർഷം അവസാനിച്ച് 60 ദിവസത്തിനകം വാർഷികഫലം പ്രഖ്യാപിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് മേയ് 31 വരെയാണ് സമയമുള്ളത്. ഇത്തവണ ജൂൺ 30 വരെ ഇതുനീട്ടി. ഇതേത്തുടർന്നാണ് പാദഫലവും വാർഷികഫലവും പ്രഖ്യാപിക്കുന്നതുവരെ ട്രേഡിങ് വിൻഡോ ക്ലോസ് ചെയ്യാൻ സെബി കമ്പനികളോട് നിർദേശിച്ചിരിക്കുന്നത്.ഓഹരി ഇടപാടിനുള്ള നിയന്ത്രണം നീക്കണമെന്ന് കമ്പനി ഉടമകൾ ആവശ്യപ്പെട്ടെങ്കിലും സെബി അത് നിരസിക്കുകയായിരുന്നു. ഫലം പ്രഖ്യാപിച്ചില്ലെങ്കിലും വിവരങ്ങൾ ഉടമകൾക്കും ജീവനക്കാർക്കും ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇൻസൈഡർ ട്രേഡിങ്ങിലേക്ക് നയിക്കുമെന്നുമുള്ള വിലയിരുത്തലിനെത്തുടർന്നാണിത്.

from money rss https://bit.ly/3dPAsRb
via IFTTT

ടിഡിഎസ്, ടിസിഎസ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ജൂണ്‍ 30വരെ നീട്ടി

ന്യൂഡൽഹി: 2019-20 സാമ്പത്തിക വർഷത്തെ നികുതി കിഴിവ് ചെയ്തതുമായി ബന്ധപ്പെട്ട ലോവർ ടിഡിഎസ്, ടിസിഎസ് സർട്ടിഫിക്കറ്റുകളുടെ കാലാവധി ജൂൺ 30വരെ നീട്ടി. കഴിഞ്ഞ ദിവസം ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. കോവിഡ് വ്യാപനംമൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ ആദായ നികുതി വകുപ്പിന്റെ പ്രവർത്തനവും തടസ്സപ്പെട്ടതിനെതുടർന്നാണിത്. ലോവർ ടിഡിഎസ്, ടിസിഎസ് ഉള്ളവർക്കും ഇല്ലാത്തവർക്കുമാണ് ഇത് ബാധകമെന്ന് പ്രത്യക്ഷ നികുതി ബോർഡിന്റെ ഉത്തരവിൽ പറയുന്നു. 2019-20 വർഷത്തെ സർട്ടിഫിക്കറ്റിന് ജൂൺ 30വരെ കാലാവധിയുണ്ടാകും. ടിഡിഎസ്, ടിസിഎസ് സർട്ടിഫിക്കറ്റിനായി ആദായ നികുതി വകുപ്പിന്റെ ട്രേസസ് പോർട്ടലിൽ അപേക്ഷ നൽകിയവർക്ക് 2019-20ലെ സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് ചുരുക്കം. നികുതിദായകരായ പ്രവാസികൾക്കും ഉത്തരവ് ബാധകമാണ്. In view of the hardships faced by taxpayers due to the Covid-19 pandemic, CBDT issues notification easing the process of issue of certificates for lower rate/nil deduction/collection of TDS or TCS wrt FY 2020-21.#IndiaFightsCorona #StayAtHome #StaySafe pic.twitter.com/WxqHIeiy02 — Income Tax India (@IncomeTaxIndia) March 31, 2020 നികുതി ദായകൻ 2019-20 സാമ്പത്തിക വർഷത്തെ സർട്ടിഫിക്കറ്റിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ലെങ്കിൽ പരിഷ്കരിച്ച നടപടിക്രമങ്ങൾ പാലിക്കേണ്ടതാണെന്നും പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. വൈകിയുള്ള ആദായ നികുതി റിട്ടേൺ നൽകേണ്ട തിയതി ഉൾപ്പടെയുള്ളവയുടെ കാലാവധിയും ജൂൺ 30വരെ നീട്ടിയതായി ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ അറിയിച്ചിരുന്നു.

from money rss https://bit.ly/2UDbhtu
via IFTTT

ജന്‍ധന്‍ അക്കൗണ്ടുകളില്‍ വെള്ളിയാഴ്ചമുതല്‍ 500 രൂപ നിക്ഷേപിക്കും

വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടിൽ വെള്ളിയാഴ്ചമുതൽ 500 രൂപ കേന്ദ്ര സർക്കാർ നിക്ഷേപിക്കും. രാജ്യമൊട്ടാകെ അടച്ചിട്ടതിനെതുടർന്ന് പാവപ്പെട്ടവർക്ക് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് പ്രകാരമാണിത്. മൂന്നുമാസത്തേയ്ക്കാണ് 500 രൂപവീതം നിക്ഷേപിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉടനെത്തന്നെ പണം പിൻവലിക്കാൻ അനുവദിക്കില്ല. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയായിരിക്കും ബാങ്കുകളിൽനിന്ന് പണം നൽകുക. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം പൂജ്യമോ ഒന്നോ ആണെങ്കിൽ ഏപ്രിൽ മുന്നിന് പണമെടുക്കാം. രണ്ടോ മൂന്നോ ആണെങ്കിൽ ഏപ്രിൽ നാലിനാണ് പണം നൽകുക. 4 ഉം 5ഉം ആണെങ്കിൽ ഏപ്രിൽ 7 6ഉം 7ഉം ആണെങ്കിൽ ഏപ്രിൽ 8 8ഉം 9ഉം ആണെങ്കിൽ ഏപ്രിൽ 9 ഏപ്രിൽ ഒമ്പതാം തിയതിക്കുശേഷം എന്നുവേണമെങ്കിലും അക്കൗണ്ട് ഉടമകൾക്ക് പണംപിൻവലിക്കാം. പണം പിൻവലിക്കാനായി കൂട്ടത്തോടെ ഉപഭോക്താക്കൾ വരരുതെന്ന് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ അഭ്യർഥിച്ചിട്ടുണ്ട്. നിശ്ചിത തിയതിക്കുശേഷം എന്നുവേണമെങ്കിലും പണം പിൻവലിക്കാനുള്ള അവസരമുണ്ട്. റൂപെകാർഡ് ഉപയോഗിച്ച് അടുത്തുള്ള എടിഎംവഴിയും പണം പിൻവലിക്കാൻ കഴിയും. ഏതുബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അതിന് ചാർജ് ഈടാക്കില്ലെന്ന് സർക്കാർതന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/3bHBZXK
via IFTTT

38 രൂപയോളം നികുതി; പെട്രോളിന്റെയും ഡീസലിന്റെയും യഥാര്‍ഥ വില 30 രൂപ

ആഗോള വിപണിയിൽ അസംസ്കൃത എണ്ണ ബാരലിന് 20 ഡോളർ നിലവാരത്തിലേയ്ക്ക് കുത്തനെ കുറഞ്ഞിട്ടും 14 ദിവസത്തിലേറെയായി രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസമില്ല. കേന്ദ്ര സർക്കാർ കഴിഞ്ഞമാസം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുത്തനെ ഉയർത്തി. ഡൽഹിയിൽ നിലവിൽ പെട്രോൾ ലിറ്ററിന് 69.50 രൂപയും ഡീസലിന് 62.29 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ വില, കേന്ദ്ര സർക്കാർ ചുമത്തുന്ന എക്സൈസ് തീരുവ, സംസ്ഥാന സർക്കാരുകളുടെ വാറ്റ്(വാല്യു ആഡഡ് ടാക്സ്), ബിഎസ് 6 പ്രീമിയം, വിപണന ചെലവ്, ഡീലർമാരുടെ കമ്മീഷൻ തുടങ്ങിയവയൊക്കെചേർന്നാണ് വില നിശ്ചയിക്കുന്നത്. പെട്രോൾ, ഡീസൽ എന്നിവയെ ഇതുവരെ ചരക്കുസേവന നികുതിക്കുകീഴിലാക്കിയിട്ടില്ല. ബിഎസ് 6 നിലവാരത്തിൽ ഇന്ധനം നൽകാൻ എണ്ണ വിപണന ക്കമ്പനികൾക്ക് ഒരുരൂപയാണ് അധിക ചെലവ് വരുന്നത്. പത്തുവർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേയ്ക്ക് എണ്ണവില കൂപ്പുകുത്തിയ സാഹചര്യത്തിൽ ഈ തുക ഉപഭോക്തൾക്കുമേൽ അടിച്ചേൽപ്പിക്കേണ്ടെന്ന് കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്. നികുതികൾ പരിശോധിക്കാം പെട്രോൾ ഏപ്രിൽ ഒന്നിലെ ഡൽഹിയിലെ വിലപ്രകാരം 69.59 രൂപയാണ് ഒരുലിറ്റർ പെട്രോളിന് ഈടാക്കുന്നത്. ഇന്ത്യൻ ഓയിലിന്റെ വെബ്സൈറ്റ് പ്രകാരം അടിസ്ഥാന വില 27.96 രൂപയാണ്. കടത്തുകൂലിയായ 0.32 പൈസ ചേരുമ്പോൾ ലിറ്ററിന് 28.28 രൂപയാകും. എക്സൈസ് തീരുവയായി 22.98 രൂപയും ഡീലർ കമ്മീഷനായി 3.54 രൂപയുമാണ് ഒരു ലിറ്ററിന്മേൽ ഈടാക്കുന്നത്. ഇതിന്റെകൂടെയാണ് 14.79 രൂപ വാറ്റുകൂടി ചേർക്കുന്നത്. ഡീലർ കമ്മീഷനും വാറ്റ് ബാധകമാണ്. അങ്ങനെയാണ് ഡൽഹിയിൽ ലിറ്ററിന് വില 69.59 രൂപയാകുന്നത്. ഡീസൽ ഡീസലിന്റെ റീട്ടെയിൽ വില ഡൽഹിയിൽ 62.29 രൂപയാണ്. ഇന്ത്യൻ ഓയിലിന്റെ വെബ്സൈറ്റിലെ അടിസ്ഥാന വില 31.49 രൂപയാണ്. കടത്തുകൂലി 0.29 പൈസകൂടി ചേരുമ്പോൾ 31.78 രൂപയാകും. 18.83 രൂപയാണ് എക്സൈസ് തീരുവയിനത്തിൽ കേന്ദ്ര സർക്കാർ ഈടാക്കുന്നത്. ഡീലർ കമ്മീഷനാകട്ടെ 2.49 രൂപയുമാണ്. വാറ്റ് ഇനത്തിൽ 9.19 രൂപയും ഈടാക്കുന്നു. അങ്ങനെയാണ് ഒരു ലിറ്റർ പെട്രോളിന് 62.29 രൂപയിലെത്തുന്നത്.

from money rss https://bit.ly/2UVD7QL
via IFTTT

15 ദിവസംകൊണ്ട് ബാങ്കുകളില്‍നിന്ന് നിക്ഷേപകര്‍ പിന്‍വലിച്ചത് 53,000 കോടി രൂപ

കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യം സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങിയ സാഹചര്യത്തിൽ 15 ദിവസംകൊണ്ട് ജനങ്ങൾ ബാങ്കിൽനിന്ന് പിൻവലിച്ചത് 53,000 കോടി രൂപ. മാർച്ച് 13വരെയുള്ള 15 ദിവസംകൊണ്ടാണ് ഇത്രയും തുക പിൻവലിച്ചത്. 16 മാസത്തിനിടയിൽ ബാങ്കുകളിൽനിന്ന് പിൻവലിക്കുന്ന ഏറ്റവുംകൂടിയ തുകയാണിത്. ഉത്സവ സീസണുകളിലും തിരഞ്ഞെടുപ്പ് സമയത്തുമാണ് കൂടുതൽ തുക നിക്ഷേപകർ പിൻവലിക്കാറുള്ളതെന്ന് ആർബിഐ പറയുന്നു. ആവശ്യംവർധിച്ചതിനെതുടർന്ന് കൂടുതൽ പണം ലഭ്യമാക്കിയതായി ആർബിഐ വിശദീകരിച്ചു. മാർച്ച് 13ലെ ആർബിഐയുടെ കണക്കുപ്രകാരം 23 ലക്ഷംകോടി രൂപയാണ് രാജ്യത്തെ ജനങ്ങളുടെ കൈവശമുള്ളത്. അടച്ചിടുന്ന സാഹചര്യത്തിൽ ബാങ്കുകളിൽനിന്നും എടിഎമ്മുകളിൽനിന്നും പണമെടുക്കാൻ കഴിയുമോയെന്ന ആശങ്കമൂലമാണ് ബാങ്ക് ശാഖകളിലെത്തി ജനങ്ങൾ വൻതോതിൽ പണം പിൻവലിച്ചതെന്ന് ആക്സിസ് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായ സുഗതാ ഭട്ടാചാര്യ പറയുന്നു.

from money rss https://bit.ly/2xDyd35
via IFTTT

Wednesday, 1 April 2020

മോറട്ടോറിയം: കോര്‍പ്പറേറ്റുകള്‍ക്കും കനത്ത ബാധ്യതയാകും

കോവിഡ് വ്യാപനംമൂലം റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കമ്പനികൾക്കും അധികബാധ്യതയുണ്ടാക്കും. ദൈനംദിന പ്രവർത്തനങ്ങൾക്കായി വർക്കിങ് ക്യാപിറ്റൽ ലോണെടുത്തവരാണ് പ്രതിസന്ധിയിലാകുക. വായ്പയെടുത്ത കോർപ്പറേറ്റ് ഉപഭോക്താക്കൾ ജൂൺ അവസാനത്തോടെ നാലുമാസത്തെ പലിശ നൽകേണ്ടിവരുമെന്ന് എസ്ബിഐ മാനേജിങ് ഡയറക്ടർ സിഎസ് ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്. അത് നൽകുന്നതിൽ വീഴ്ചവരുത്തിയാൽ സ്പെഷൻ മെൻഷൻ അക്കൗണ്ട്(എസ്എംഎ1)ലേയ്ക്ക് തരംതാഴത്തുകയാണ് ചെയ്യുക. മുതലും പലിശയുമടങ്ങുന്ന തുക തിരിച്ചടയ്ക്കുന്നതിൽ 30 മുതൽ 60 ദിവസംവരെ വീഴ്ചവരുത്തുന്നവരെയാണ് സാധാരണ എസ്എംഎ1 കാറ്റഗറിയിൽ ഉൾപ്പെടുത്തുക. മൂന്നുമാസത്തെ പലിശ 12 മാസകാലയളവിലേയ്ക്ക് വീതിക്കുകയാണെങ്കിൽ മറ്റ് വായ്പകളെ പോലെ പുനഃക്രമീകരിക്കേണ്ടിയുംവരും. ഇത് കൂടുതൽ ബാധ്യതയ്ക്ക് വഴിവെയ്ക്കുകയും ചെയ്യും. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് കമ്പനിക്കുള്ളതെങ്കിൽ 90 ദിവസത്തിനുമുമ്പ് കുടിശ്ശിക തീർത്താൽ കിട്ടാക്കട(എൻപിഎ)വിഭാഗത്തിൽനിന്ന് ഒഴിവാകുമെന്നും എസ്ബിഐ എംഡി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, വായ്പ കുടിശിക വരുത്തിയ അക്കൗണ്ടുകളിൽ തീർപ്പ് ആഗ്രഹിക്കുന്നവർക്ക് ജൂൺ 30നകം തിരിച്ചടയ്ക്കാനുള്ള അവസരവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്.

from money rss https://bit.ly/2WYw0K5
via IFTTT

പലിശ കുറയ്ക്കുംമുമ്പ് പോസ്റ്റ് ഓഫീസുകളില്‍ നടന്നത് 2,680 കോടിയുടെ ഇടപാട്

പലിശ നിരക്കുകൾ കുറയ്ക്കുംമുമ്പ് മൂന്നുദിവസംകൊണ്ട് പോസ്റ്റോഫീസിൽ നടന്നത് 2,680 കോടി രൂപയുടെ ഇടപാട്. കഴിഞ്ഞ വ്യാഴാഴ്ചയ്ക്കും(മാർച്ച് 26, 27, 28) ശനിയാഴ്ചയ്ക്കുമിടയിലാണ് ഇത്രയും തുകയുടെ ഇടപാട് നടന്നതെന്ന് വാർത്താകുറിപ്പിൽ പറയുന്നു. 1,615 കോടി രൂപ നിക്ഷേപമായെത്തിയപ്പോൾ 896 കോടി രൂപ പിൻവലിക്കുകയാണ് ചെയ്തത്. മൂന്നുദിവസംകൊണ്ട് റെക്കോഡ് ഇടപാടാണ് നടന്നത്. വ്യാഴാഴ്ച 819.72 കോടി രൂപയുടെയും വെള്ളിയാഴ്ച 906.22 കോടിയുടെയും ശനിയാഴ്ച 954.22 കോടിയുടെയും ഇടപാട് നടന്നു. കോവിഡ് ബാധമൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണ് ഇത്രയും കൂടിയതുകയുടെ ഇടപാട് നടന്നതെന്നത് ശ്രദ്ധേയമാണ്. ഏപ്രിൽ ഒന്നുമുതലാണ് ലഘു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ കുറച്ചത്.

from money rss https://bit.ly/2JJx3pz
via IFTTT

രാം നവമി: ഓഹരി വിപണിക്ക് അവധി

മുംബൈ: രാം നവമി പ്രമാണിച്ച് വ്യാഴാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. ബിഎസ്ഇയ്ക്കും എൻഎസ്ഇയ്ക്കും അവധിയാണ്. കറൻസി, ഡെറ്റ് വിപണികൾക്കും അവധി ബാധകമാണ്. ഇനി വെള്ളിയാഴ്ചയാണ് വിപണി പ്രവർത്തിക്കുക. ശനിയും ഞായറും ഒഴികെ 2020ൽ 12 ദിവസമാണ് ഓഹരി വിപണിക്ക് അവധിയുള്ളത്. 2019ൽ 17 ദിവസമായിരുന്നു അവധി. സാമ്പത്തിക വർഷത്തിന്റെ ആദ്യദിനമായ ബുധനാഴ്ച 4 ശതമാനത്തോളം നഷ്ടത്തിലാണ് രാജ്യത്തെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തത്.

from money rss https://bit.ly/3aC4TZ9
via IFTTT

കയറ്റുമതിക്കാര്‍ക്ക് ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക്‌

മുംബൈ: കൊറോണയുടെ പശ്ചാത്തലത്തിൽ കയറ്റുമതിക്കാർക്കുൾപ്പെടെ ആശ്വാസ നടപടികളുമായി റിസർവ് ബാങ്ക്. വിദേശ ഇടപാടുകാർക്ക് വിറ്റ ചരക്കുകളുടെയും സോഫ്റ്റ്വേറുകളുടെയും പണം ശേഖരിച്ച് ഇടപാടുകൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം അനുവദിച്ചതാണ് കയറ്റുമതിക്കാർക്ക് ആശ്വാസമാകുന്നത്. കണക്കുകൾ അവസാനിപ്പിക്കുന്നതിന് നേരത്തേ ഒമ്പതുമാസം സമയം നൽകിയിരുന്നത് 15 മാസമായാണ് വർധിപ്പിച്ചത്. കയറ്റുമതിചെയ്ത ദിവസം മുതലാണ് ഈ സമയം കണക്കാക്കുക. കൊറോണ പടർന്നുപിടിച്ചിരിക്കുന്ന രാജ്യങ്ങളിൽനിന്നുൾപ്പെടെ പണം ലഭ്യമാക്കുന്നതിന് ഇതോടെ കയറ്റുമതിക്കാർക്ക് കൂടുതൽ സമയം ലഭിക്കും. ഭാവിയിൽ ഈ ഇടപാടുകാരുമായി കൂടുതൽ ഇടപാടുകൾ ഉറപ്പിക്കുന്നതിന് ഈ ഇളവുകൾ സഹായകമാകുമെന്നും വിലയിരുത്തുന്നു. വ്യവസായരംഗത്ത് ക്രമാനുഗതമായുണ്ടാകുന്ന വെല്ലുവിളികൾ നേരിടാൻ ബാങ്കുകൾ സൂക്ഷിക്കുന്ന കൗണ്ടർ സൈക്ലിക്കൽ മൂലധനശേഖരം ഉണ്ടാക്കുന്നത് ഇപ്പോൾ അത്യാവശ്യമില്ലെന്നും ആർ.ബി.ഐ. നിർദേശിച്ചിട്ടുണ്ട്. സാമ്പത്തികരംഗത്തുണ്ടാകുന്ന മാറ്റങ്ങളിൽനിന്ന് ബാങ്കിങ് രംഗത്തെ സംരക്ഷിക്കുന്നതിനുള്ള ഫണ്ടാണിത്.

from money rss https://bit.ly/2WXH7TD
via IFTTT

വായ്പ പലിശ മുക്കാല്‍ശതമാനംവരെ കുറച്ച് പൊതുമേഖല ബാങ്കുകള്‍

കൊച്ചി: റിസർവ് ബാങ്ക് റിപോ നിരക്ക് കുറച്ചതിനു പിന്നാലെ പലിശ നിരക്ക് കുറച്ച് പൊതുമേഖലാ ബാങ്കുകൾ. പലിശ നിരക്ക് കുറച്ചതോടെ, ഉപഭോക്താക്കളുടെ പലിശഭാരം കുറയും. ഇന്ത്യൻ ഓവർസീസ് ബാങ്ക് പലിശ നിരക്കിൽ 0.75 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതുപ്രകാരം, റിപോ അധിഷ്ഠിത പലിശ നിരക്ക് എട്ട് ശതമാനത്തിൽനിന്ന് 7.25 ശതമാനമാവും. ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. കൂടാതെ, ഒരു വർഷത്തെ എം.സി.എൽ.ആർ. നിരക്ക് 8.45 ശതമാനത്തിൽനിന്ന് 8.25 ശതമാനമായി കുറച്ചു. ഏപ്രിൽ 10 മുതലാണ് പുതുക്കിയ എം.സി.എൽ.ആർ. നിരക്ക് പ്രാബല്യത്തിൽ വരിക. പഞ്ചാബ് നാഷണൽ ബാങ്കും റിപോ നിരക്ക് കുറച്ചതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ഏപ്രിൽ ഒന്നു മുതൽ കൈമാറാൻ തീരുമാനിച്ചു. പലിശയിൽ 0.75 ശതമാനത്തിന്റെ കുറവാണ് വരുത്തുക. കൂടാതെ, എം.സി.എൽ.ആർ. നിരക്ക് 0.3 ശതമാനം കുറച്ചു. അടിസ്ഥാന നിരക്ക് 0.15 ശതമാനം കുറച്ച് 8.9 ശതമാനമാക്കി. അതേസമയം, ഒരു വർഷവും അതിനുമേലുള്ള നിക്ഷേപങ്ങളുടെ പരമാവധി പലിശ 5.8 ശതമാനവുമാക്കിയതായി അധികൃതർ അറിയിച്ചു. യൂണിയൻ ബാങ്കും എം.സി.എൽ.ആർ. നിരക്ക് 0.25 ശതമാനം കുറച്ച് 7.75 ശതമാനമാക്കി. ഏപ്രിൽ ഒന്നു മുതലാണ് ഇത്.

from money rss https://bit.ly/2UU3C9h
via IFTTT

ഇന്റർനെറ്റ് ഡേറ്റാ വാഗ്ദാനവുമായി സൈബർ തട്ടിപ്പുകാർ

കൊച്ചി: സൗജന്യ ഇന്റർനെറ്റ് വാഗ്ദാനവുമായി വ്യാജസന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ലോക്ഡൗൺ പ്രമാണിച്ച് സൗജന്യ ഇന്റർനെറ്റ് ഡേറ്റ കിട്ടുമെന്നറിയിച്ചാണ് സന്ദേശങ്ങൾ വരുന്നത്. ഡേറ്റ ലഭിക്കാൻ സന്ദേശത്തിൽ കാണിച്ച ലിങ്കുകളിൽ പ്രവേശിക്കാനാണ് നിർദേശം. എന്നാൽ, ലിങ്കുകളിൽ പ്രവേശിക്കുന്നവർക്ക് ഡേറ്റ ലഭിക്കുകയുമില്ല, ഒപ്പം മൊബൈൽ ഫോണിലെ വിവരങ്ങൾ ചോരാനും ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പോകാനും സാധ്യതയേറെയാണെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. പോലീസ് സൈബർ വിഭാഗവും മറ്റും കൊറോണയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ മറ്റൊരന്വേഷണത്തിന് സാധ്യതയില്ല. ഇത് മുതലാക്കിയാണ് തട്ടിപ്പുകൾ. മൊബൈൽദാതാവാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇവരുടെ കണക്ഷനിലൂടെയല്ലാതെ മൂന്നാമതൊരാൾക്ക് കൂടുതൽ ഡേറ്റ നൽകാൻ സാങ്കേതികമായി സാധിക്കില്ല. സൗജന്യ റീച്ചാർജ് വാഗ്ദാനവുമായി വ്യാജ സന്ദേശങ്ങളും വ്യാപകമായിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പേരിൽ വ്യാജ വെബ്സൈറ്റുകളുമുണ്ട്. ഇവയെല്ലാം ഉപഭോക്താക്കളുടെ വിവരം ചോർത്താനായാണ് പ്രവർത്തിക്കുന്നത്. സന്ദേശങ്ങൾ വ്യാജം സൗജന്യമായി ഡേറ്റ നൽകാമെന്ന വാഗ്ദാനവുമായി വരുന്ന സന്ദേശങ്ങൾ വ്യാജമാണ്. ഇത്തരം സന്ദേശങ്ങൾ പ്രകാരം പ്രവർത്തിക്കരുത്. ഇവ ഷെയർ ചെയ്യുന്നത് കൂടുതൽ പേരെ അപകടത്തിലാക്കും. അതിനാൽ ഷെയർ ചെയ്യാതിരിക്കുക. അറിയാത്ത വൈബ്സൈറ്റുകളിൽ പ്രവേശിക്കരുത്. -ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്, സൈബർ ഫൊറൻസിക് വിദഗ്ധൻ.

from money rss https://bit.ly/2UC6TuM
via IFTTT

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 1203 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വില്പന സമ്മർദത്തെതുടർന്ന് സാമ്പത്തിക വർഷത്തിന്റെ ആദ്യദിനംതന്നെ ഓഹരി സൂചികകൾ കനത്ത നഷ്ടത്തിലായി. സെൻസെക്സ് 1203.18 പോയന്റ് താഴ്ന്ന് 28,265.31ലും നിഫ്റ്റി 343.95 പോയന്റ് നഷ്ടത്തിൽ 8253.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 4.08ശതമാനവും നിഫ്റ്റി 4 ശതമാനവുമാണ് താഴ്ന്നത്. ബിഎസ്ഇയിലെ 1098 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1067 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, ഇൻഫോസിസ്, യുപിഎൽ, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്. ഹീറോ മോട്ടോർകോർപ്, ഗ്രാസിം, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ടൈറ്റൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് 4.89ശതമാനവും ഐടി 5.62ശതമാനവും ഓട്ടോ 1.56ശതമാനവും എഫ്എംസിജി 3.47ശതമാനവും നഷ്ടത്തിലായി. ബിഎസ്ഇ സ്മോൾക്യാപ് 1.06ശതമാനം താഴ്ന്നു. മിഡ്ക്യാപിലെ നഷ്ടം 2.18ശതമാനമാണ്.

from money rss https://bit.ly/2QZ7zbK
via IFTTT

കോവിഡ് പ്രതിരോധം; 200 കോടിയുടെ ധനസഹായവുമായി പവര്‍ഗ്രിഡ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയേകാൻ 200 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച്കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ്. ഇതിനുപുറമെ, മുടക്കമില്ലാതെ 24 മണിക്കൂർ വൈദ്യുത വിതരണവും പവർഗ്രിഡ് ഉറപ്പുനൽകി. ധനസഹായത്തിന്റെ ആദ്യഘട്ടമായി പ്രധാനമന്ത്രിയുടെ കോവിഡ് ദുരന്തനിവാരണ ഫണ്ടിലേക്ക് 130 കോടി രൂപ ഉടൻ നിക്ഷേപിക്കും. ബാക്കി പ്രഖ്യാപിച്ചിട്ടുള്ള 70 കോടി രൂപ അടുത്ത സാമ്പത്തിക വർഷം നൽകുമെന്നും പവർഗ്രിഡ് അറിയിച്ചു. അതേസമയം, ശമ്പളത്തിന്റെ ഒരു വിഹിതം ധനസഹായമായി നൽകാൻ പവർഗ്രിഡ് ജീവനക്കാരും സമ്മതമറിയിച്ചിട്ടുണ്ട്. രാജ്യം ലോക്ക് ഡൗണിലേക്ക് അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ തെരുവിലും മറ്റും കഴിയുന്ന ആളുകൾക്ക് ഭക്ഷണം എത്തിക്കാനും, ശുചിത്വമുറപ്പാക്കുന്നതിനായി സോപ്പ്, ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയവയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പവർഗ്രിഡ് ജീവനക്കാർ വിതരണം ചെയ്യുന്നുണ്ട്. Content Highlights:Power grid Commits 200 Crore Rupees To PM Care Fund

from money rss https://bit.ly/2wWhtDU
via IFTTT

തിരിച്ചടി സാധാരണക്കാര്‍ക്ക്‌: ലഘു നിക്ഷേപ പദ്ധതികളുടെ പലിശ കുറഞ്ഞത് ഇങ്ങനെ

പ്രതീക്ഷിച്ചതുപോലെതന്നെ സംഭവിച്ചു. ലഘു നിക്ഷേപ പദ്ധതികളുടെ പലിശ കുത്തനെ കുറച്ച് സർക്കാർ ചരിത്രം സൃഷ്ടിച്ചു. റിസർവ് ബാങ്ക് നിരക്കുകൾ വൻതോതിൽ കുറച്ചതിന്റെ ഭാഗമായാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയും താഴ്ത്തിയത്. സർക്കാർ സെക്യൂരിറ്റികളുടെ ആദായ നിരക്ക് അടിസ്ഥാനമാക്കിയാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ പരിഷ്കരിച്ചിരുന്നത്. എന്നാൽ ഇത്തവണ ആ പതിവ് തെറ്റിച്ച് കാര്യമായിതന്നെ കുറവുവരുത്തി. ജനകീയ നിക്ഷേപ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, സുകന്യ സമൃദ്ധി ഉൾപ്പടെയുള്ളവയുടെ പലിശ ഇതോടെ ആകർഷകമല്ലാതായി. പലിശ നിരക്കുകൾ അറിയാം പിപിഎഫ്: 15 വർഷ കാലാവധിയുള്ള, ആദായ നികുതിയിളവുള്ള, ദീർഘകാല നിക്ഷേപ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശയിൽ 80 ബേസിസ് പോയന്റി(0.80ശതമാനം)കുറവാണ് വരുത്തിയത്. ഇതോടെ 7.90ശതമാനമുണ്ടായിരുന്ന പലിശ 7.1 ശതമാനത്തിലേയ്ക്ക് താഴ്ന്നു. സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്കുവേണ്ടി സർക്കാർ ആഘോഷപൂർവം കൊണ്ടുവന്ന സുകന്യ സമൃദ്ധി യോജനയുടെ പലിശ 8.4 ശതമാനത്തിൽനിന്ന് 7.6ശതമാനമായും കുറഞ്ഞു. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം: മുതിർന്ന പൗരന്മാരുടെ വരുമാനമാർഗമായിരുന്ന ഈ നിക്ഷേപ പദ്ധതിയുടെ പലിശ 7.4ശതമാനമായാണ് പുതുക്കിയത്. നേരത്തയുണ്ടായിരുന്ന പലിശ 8.6 ശതമാനമാണ്. എൻഎസ് സി: നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് 7.9ശതമാനത്തിൽനിന്ന് 6.8ശതമാനമായാണ് കുറച്ചത്. പോസ്റ്റ് ഓഫീസ് ആർഡി(അഞ്ചുവർഷം): 7.2 ശതമാനം പലിശയുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന്റെ പലിശ 5.8ശതമാനമായി. കെവിപി: കിസാൻ വികാസ് പത്രയിലെ നിക്ഷേപം ഇരട്ടിക്കാൻ ഇനി 124 മാസംവേണം. നേരത്തെ 113 മാസം മതിയായിരുന്നു. പലിശ 7.6ശതമാനത്തിൽനിന്ന് 6.9 ശതമാനമായാണ് കുറച്ചത്. പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്: ഒരുവർഷം മുതൽ മുന്നുവർഷംവരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റിന്റെ പലിശ 6.9 ശതമാനത്തിൽനിന്ന് 5.5 ശതമാനമായി കുത്തനെ കുറച്ചു. 1.40 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. അഞ്ചുവർഷത്തെ ടേം ഡെപ്പോസിറ്റിന് 6.7ശതമാനവുമാണ് പലിശ. നേരത്തെ 7.7 ശതമാനമായിരുന്നു. സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റിന്റെ വാർഷിക പലിശ നാലുശതമാനത്തിൽ നിലനിർത്തി. ഏപ്രിൽ ഒന്നുമുതൽ ജൂൺ 30വരെയാണ് പുതുക്കിയ പലിശ നിരക്കുകൾ ബാധകമാകുക. മൂന്നുമാസത്തിലൊരിക്കലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ പരിഷ്കരിക്കുക.

from money rss https://bit.ly/3bLFNr7
via IFTTT