121

Powered By Blogger

Thursday, 14 January 2021

50,000 കോടി മുതല്‍ മുടക്കില്‍ മൂന്ന് വ്യവസായിക ഇടനാഴികള്‍ ആരംഭിക്കും

തിരുവനന്തപുരം: മൂന്ന് വ്യവസായിക ഇടനാഴികൾക്കായി 50,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനവുമായി മന്ത്രി തോമസ് ഐസക്. കൊച്ചി- പാലക്കാട് വ്യവസായിക ഇടനാഴി, കൊച്ചി -മംഗലാപുരം വ്യവസായിക ഇടനാഴി, കാപ്പിറ്റൽ റീജ്യൻ ഡെവലപ്പ്മെന്റ് പ്രോഗ്രാം എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. കൊച്ചി-പാലക്കാട് വ്യവസായിക ഇടനാഴയിൽ 10,000 കോടി രൂപയുടെ നിക്ഷേപമെത്തുമെന്നും 22,000 കോടി രൂപയുടെ തൊഴിലവസരം ഉണ്ടാവുമെന്നും മന്ത്രിബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതിനായി പാലക്കാടും കൊച്ചിയിലുമായി 2321 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. അതിനുള്ള ആദ്യ ഗഡുവായി 346 കോടി രൂപ കഴിഞ്ഞ ദിവസം കൈമാറി. കിഫ്ബിയിൽ നിന്നാണ് പണം അനുവദിക്കുക. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള സ്പെഷ്യൽ പർപസ് കമ്പനിയാണ് ഈ പ്രൊജക്ട് നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ തന്നെ ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആന്റ് ട്രേഡ് സിറ്റി, ഫിൻ ടെക്ക് സിറ്റി, ഹൈടെക്ക് സിറ്റി എന്നിവ അയ്യംപുഴയിലെ 220 ഹെക്ടർ സ്ഥലത്ത് സ്ഥാപിക്കും. ഈ വ്യവസായിക ഇടനാഴിയിൽ ആദ്യമായി പ്രവർത്തനക്ഷമമാവാൻ പോവുന്ന കേന്ദ്രം ഇതായിരിക്കും. ഇതിനായി 20 കോടി രൂപ ഇതിന് വകയിരുത്തി. മലബാറിന്റെ വികസനം ലക്ഷ്യമിട്ടാണ് കൊച്ചി-മംഗലാപുരം വ്യാവസായിക ഇടനാഴി ഇടനാഴി. ഇതിന്റെ മാസ്റ്റർ പ്ലാൻ തയ്യാറായിട്ടില്ല. ഇതിന്റെ ഭാഗമായികണ്ണൂർ വിമാനത്താവളത്തിന് സമീപം 5000 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയിൽ നിന്ന് 12,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാപ്പിറ്റൽ സിറ്റി റീജ്യൻ ഡെവലപ്പ്മെന്റ് പ്രോഗ്രാമാണ് മൂന്നാമത്തേത്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖത്തോട് ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിന് കിഴക്ക് ഭാഗത്ത് കൂടി വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78 കിമി ദൈർഘ്യമുള്ള ആറ് വരി പാതയും അതിന് ഇരുവശങ്ങളിലുമായി 10,000 ഏക്കർ നോളജ് ഹബ്ബുകൾ, വ്യവസായ പാർക്കുകൾ വിനോദ കേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ എന്നിവയുടെ വമ്പൻ ശൃംഖലയും സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായുള്ള കമ്പനി രജിസ്റ്റർ ചെയത് കഴിഞ്ഞാൽ ഇതിന് 100 കോടി രൂപ വകയിരുത്തും. 50,000 കോടി മുടക്കുമുതൽ വരുന്ന മൂന്ന് വ്യവസായിക ഇടനാഴികളുടെ നിർമാണം 2021-22 വർഷങ്ങളിലായി ആരംഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. Content Highlights:kerala budget three industrial corridor 50000 crore project

from money rss https://bit.ly/3nGSGrP
via IFTTT

ടൂറിസം മേഖലയില്‍ പുത്തന്‍ ഉണര്‍വ്; കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമബോർഡ് രൂപീകരിക്കും

തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി ടൂറിസം സംരംഭകർക്ക് പലിശ ഇളവുകളോട് കൂടെയുള്ള വായ്പയും ഹൗസ് ബോട്ടുകൾക്ക് വായ്പ നൽകുകയും ചെയ്തതായും മന്ത്രി അറിയിച്ചു. കെ.ടി.ഡി.സിയിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനായി 35 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ബജറ്റ് അവതരണത്തിനിടെമന്ത്രി അറിയിച്ചു.കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ ടൂറിസം മേഖല പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ടൂറിസം മാർക്കറ്റിങ്ങ് വിഭാഗം കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനായി 25 കോടി രൂപ അധികമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നുംധനമന്ത്രി അറിയിച്ചു. കേരളാ ടൂറിസം മേഖല ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഹെറിറ്റേജ്-സ്പൈസ് റൂട്ട് ടൂറിസം പ്രൊജക്ടുകളിലാണ്. മുസിരീസ് ആലപ്പുഴ-തലശേരി പൈതൃക പദ്ധതികൾക്ക് പുറമെ, തിരുവനന്തപുരവും കോഴിക്കോടും ഈ പദ്ധതിയുടെ ഭാഗമാകും. ഈ പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനായി 40 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തുപരം ഹെറിറ്റേജ് പദ്ധതിക്കായി 10 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്. വിനോദ സഞ്ചാരത്തിന് പുറമെ, അനൗപചാരിക വിദ്യാഭ്യാസവും കേരള തനിമയിൽ അഭിമാനബോധം സൃഷ്ടിക്കലുമാണ് ടൂറിസത്തിന്റെ ലക്ഷ്യം. ഇതിനായി മുസരീസ് പദ്ധതി പ്രദേശം സന്ദർശിക്കുന്നതിനും ആവശ്യമായ പഠനം നടത്തുന്നതിനും വിദ്യാർഥികൾക്ക് അവസരമൊരുക്കും. ഇത്തരത്തിൽ പഠനടൂറുകൾ പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മൂന്നാർ ടൂറിസത്തിലെ കൗതുകത്തിനായി നിന്നുപോയ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിനുള്ള പദ്ധതി സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതിനായി ടാറ്റ എസ്റ്റേറ്റ് അധികൃതരുമായി ചർച്ച നടത്തുകയും ഭൂമി ലഭ്യമാക്കുന്നതിനുള്ള സാധ്യത തെളിയുകയും ചെയ്തതായി മന്ത്രി അറിയിച്ചു. നിലവിലെ ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളുടെ പശ്ചാത്തല വികസനത്തിനായി 117 കോടി രൂപ ബജറ്റിൽ വകയിരുക്കിയിട്ടുണ്ടെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു. Content Highlights:Kerala Budget 2021, Kerala Tourism Development

from money rss https://bit.ly/35FLBl6
via IFTTT

കാര്‍ഷിക മേഖലയില്‍ രണ്ടു ലക്ഷം പേര്‍ക്ക് തൊഴില്‍; കര്‍ഷക തൊഴിലാളി ക്ഷേമനിധിക്ക് 100 കോടി

തിരുവനന്തപുരം: കാർഷിക മേഖലയിൽ രണ്ടു ലക്ഷം പേർക്കെങ്കിലും അധികമായി തൊഴിൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. തരിശുരഹിത കേരളമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പൂ ഇരുപൂവാക്കുന്നതിനും തുടർവിളകളും ഇടവിളകളും കൃഷി ചെയ്യുന്നതിനും പ്രത്യേക പദ്ധതികൾ രൂപീകരിക്കും. കുടുംബശ്രീയുടെ 70,000 സംഘകൃഷി ഗ്രൂപ്പുകളിൽ മൂന്നു ലക്ഷം സ്ത്രീകൾ പണിയെടുക്കുന്നു. 21-22 വർഷത്തിൽ സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒരു ലക്ഷമാക്കും.അധികമായി ഒന്നേകാൽ ലക്ഷം പേർക്ക് തൊഴിൽ നൽകും. ഈ സംഘങ്ങൾക്കെല്ലാം കാർഷിക വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാകും. പലിശ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി വഹിക്കും. കർഷക തൊഴിലാളി ക്ഷേമനിധിക്ക് അധിവർഷാനുകൂല്യം നൽകുന്നതിന് 130 കോടി രൂപ ഇതുവരെ അനുവദിച്ചിട്ടുണ്ട്. ഇതിനായി നൂറു കോടി രൂപ കൂടി അനുവദിക്കും. മാർച്ച് മാസത്തിനുളളിൽ വിതരണം ചെയ്യും.കാർഷികേതര മേഖലയിൽ മൂന്നു ലക്ഷം പേർക്കും തൊഴിൽ നൽകുമെന്നും ധനമന്ത്രി പറഞ്ഞു. Content Highlights:Kerala Budget 2021 - Agriculture Sector

from money rss https://bit.ly/3sv9QfY
via IFTTT

പ്രവാസികള്‍ക്കുള്ള ഏകോപിത തൊഴില്‍ പദ്ധതിക്ക് 100 കോടി; പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി

തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഏകോപിത പ്രവാസി തൊഴിൽ പദ്ധതി പ്രഖ്യാപിച്ച് കേരള ബജറ്റ്. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സമാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കും. മടങ്ങിവരുന്നവർക്ക് നൈപുണ്യപരിശീലനം നൽകി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ വിളിച്ചുചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവർക്ക് 350 രൂപയായും പെൻഷൻ 3500 രൂപയായും ഉയർത്തി. നാട്ടിൽ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെൻഷൻ 3000 രൂപയായും വർധിപ്പിച്ചു. കോവിഡ് അനന്തര കാലത്ത് പ്രവാസി ചിട്ടി ഊർജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

from money rss https://bit.ly/3nKsMDL
via IFTTT

ഉന്നത വിദ്യാഭ്യാസ രംഗം കൂടുതല്‍ മികവുറ്റതാക്കും; സര്‍വകലാശാലകളില്‍ 1000 അധ്യാപക തസ്തികകള്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതൽ മികവുറ്റതാക്കുമെന്ന് ധനമന്ത്രി. സ്കൂൾ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നേടിയ മികവ് ഉന്നതവിദ്യാഭ്യാസരംഗത്തും അടുത്ത അഞ്ച് വർഷം കൊണ്ട് കൈവരിക്കുക എന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസരംഗവികസനത്തിന് കൂടുതൽ മുതൽ മുടക്ക് ആവശ്യമാണ്. ഗവേഷണത്തോടുള്ള സമീപനത്തിൽ അടിമുടി മാറ്റം വരേണ്ടത് ആവശ്യമാണ്. ഉന്നതവിദ്യാഭ്യാസത്തിൽ കൂടുതൽ വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കും.സർവകലാശാലകളിൽ 1000 അധ്യാപകതസ്തികകൾ സൃഷ്ടിക്കും. സർവകലാശാലകൾക്കുള്ളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും. ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്ന പ്രഗത്ഭ മേധാവികളുടെ പങ്കാളിത്തത്തോടെയാവും മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. വിവിധ വിഷയങ്ങളിൽ 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നൽകും. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിലൂടെ പ്രതിമാസം ഒരു ലക്ഷം രൂപ വരെ നൽകും. രണ്ട്വർഷത്തേക്കാണ് ഫെലോഷിപ്പ്. സർവകലാശാല പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് 2000 കോടി രൂപ കിഫ്ബിയിൽ നിന്ന് ലഭ്യമാക്കും. അഫിലിയേറ്റഡ് കോളേജുകൾക്ക് 1000 കോടി രൂപ ലഭ്യമാക്കും.ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്യും. പുതിയ അധ്യയനവർഷത്തിൽ 20 ശതമാനം പേർക്ക് അധിക പഠനസൗകര്യം ലഭ്യമാക്കും. പുതിയ അധ്യയനവർഷത്തിൽ തിരഞ്ഞെടുത്ത കോളേജുകളിൽ ഉച്ചയ്ക്ക് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ അധിക ബാച്ചുകൾ ആരംഭിക്കും. ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകൾ അടിയന്തരമായി നികത്തും. ഇതിന് പുറമെ 150 അധ്യാപക തസ്തികകൾ അധികമായി സൃഷ്ടിക്കും. ഇതിന് വേണ്ടി വരുന്ന അധികചെലവ് നോൺ പ്ലാനിൽ അധികമായി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. Content Highlights: Kerala Budget 2021 Higher Education

from money rss https://bit.ly/3oNa5AH
via IFTTT

കെഎസ്ഡിപിക്ക് ധനസഹായം; കാന്‍സര്‍ മരുന്നുകള്‍ക്ക് പ്രത്യേക പാര്‍ക്ക്, പദ്ധതിക്ക് 15കോടി

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്-കെ.എസ്.ഡി.പിക്ക് ധനസഹായങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയിൽനിന്ന് 150 കോടിയുടെ ധനസഹായത്തോടു കൂടി കെ.എസ്.ഡി.പിയുടെ മാനേജ്മെന്റിൽ കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് 2021-22ൽ യാഥാർഥ്യമാകുമെന്നും ഇക്കൊല്ലം തറക്കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയ രോഗികൾക്ക് അനിവാര്യമായതും 250 രൂപ കമ്പോള വില വരുന്നതുമായ ആറിനം മരുന്നുകൾ മുഖ്യമന്ത്രിയുടെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. 15 പുതിയ ഫോർമുല മരുന്നുകൾ പുതുതായി 2021-22ൽ കമ്പോളത്തിലിറങ്ങുമെന്നും ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷനോടെ ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.എസ്.ഡി.പിയുടെ ഉത്പാദനം 2015-16 ൽ 20 കോടി ആയിരുന്നെന്നും 2020-21 ൽ150 കോടിയാണെന്നും മന്ത്രി പറഞ്ഞു. നോൺ ബീറ്റ ലാക്ടം ഇൻജക്ടബിൾ യൂണിറ്റ് ഈ വർഷം ഉദ്ഘാടനം ചെയ്യുന്നതോടെ ഉത്പാദന ശേഷി 250 കോടി രൂപയായി മാറുമെന്നും നിലവിലുള്ള പ്രോജക്ടുകൾ പൂർത്തീകരിക്കുന്നതിന് 15 കോടി അനുവദിക്കുമെന്നും ഐസക്ക് പറഞ്ഞു. content highlights: finance minister thomas isaac announces various project for ksdp

from money rss https://bit.ly/3bJGnbY
via IFTTT

സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വകുപ്പുകളിൽ സ്റ്റാർട്ടപ്പ് ഇന്നവേഷൻ സോണുകൾ ആരംഭിക്കും. വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്റ്റാർട്ടപ്പുകളെബന്ധപ്പെടുത്തുന്ന പരിപാടിയാണ് ഇത്. ഉദാഹരണത്തിലൂടെയാണ് ധനമന്ത്രി പദ്ധതി എങ്ങനെയായിരിക്കുമെന്ന് വിശദീകരിച്ചത്. സർക്കാരിന്റെ ആദ്യ ബജറ്റിൽ മാൻഹോൾ സിനിമയെ പരാമർശിച്ചുകൊണ്ട് ശുചീകരണതൊഴിൽ മേഖലയിൽ യന്ത്രവത്കരണത്തിന്റെ പ്രധാന്യത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇതുകേട്ട എൻജിനീയറിങ് വിദ്യാർഥികൾ മാൻഹോൾ ശുചീകരണത്തിന് ബാന്റിക്യൂട്ട് എന്ന റോബോട്ടിന് രൂപകല്പന നൽകി. വാട്ടർ അതോറിറ്റിയിൽ ഒരു സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ തയ്യാറാക്കിയ ഇന്നവേഷൻ സോൺ ഈ കുട്ടികൾ രൂപം നൽകിയ യന്ത്രത്തെ കൂടുതൽ മൂർത്തമാക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനും അരങ്ങൊരുക്കി. ഇതിന് അന്തിമ രൂപം നൽകുന്നതിന് കെഎഫ്എസ്ഇ വായ്പ നൽകിയിരുന്നു. ഇന്ന് ജെൻ റോബോട്ടിക്സ് കമ്പനി ഇന്ത്യയിലെ ഏറ്റവും നല്ല ക്യാമ്പസ് സ്റ്റാർട്ടപ്പായി ഉയർന്നു. 200 കോടി രൂപയാണ് കമ്പനിയുടെ വിപണന മൂല്യം. ഇത്തരത്തിലുളള ഇന്നവേഷനുകളെ ഉല്പാദനത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റാർട്ടപ്പ്. ഇന്നവേഷൻ സോണുകളിൽ രൂപംകൊളളുന്ന ഉല്പന്നങ്ങളെവാണിജ്യാടിസ്ഥാനത്തിൽ സംരഭങ്ങളാക്കി മാറ്റുന്നതിന് സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കണം. ഐ.ടിയിൽ മാത്രമല്ല നൂതന സങ്കേതങ്ങൾ പ്രയോഗിക്കുന്ന മറ്റുമേഖലകളിലും സ്റ്റാർട്ടപ്പുകൾ പ്രസക്തമാണ്. ഈ മേഖലയിൽ ദേശീയ തലത്തിൽ കേരളം ടോപ് പെർഫോമറാണെന്നും ധനമന്ത്രി വ്യക്തമാക്കി. സ്റ്റാർട്ടപ്പ് പ്രോത്സാഹനത്തിനായി ആറിന പരിപാടികളും ധനമന്ത്രി പ്രഖ്യാപിച്ചു. Content Highlights: Kerala Budget 2021

from money rss https://bit.ly/2N7tPkw
via IFTTT

ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്; കെ-ഫോണ്‍ പദ്ധതി ജൂലൈയില്‍ പൂര്‍ത്തിയാകും

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനുള്ളകെ-ഫോൺ പദ്ധതി ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിനായി നെറ്റ്വർക്ക് ഓപ്പറേറ്റിങ്ങ് സെന്റർ, 14 ജില്ലാ പോപ്പുകൾ(POP)അതുമായി ബന്ധപ്പെട്ട് 600 ഓഫീസുകൾ എന്നിവ ഫെബ്രുവരി മാസത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുംമന്ത്രി അറിയിച്ചു. ജൂലൈ മാസത്തോടെ കെ-ഫോൺ പദ്ധതി പൂർത്തിയാക്കും. കെ-ഫോൺ പദ്ധതിയിൽ ബി.പി.എൽ. കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കും. കേരളത്തിലെ 30,000 സർക്കാർ ഓഫീസുകളിൽ അതിവേഗ ഇൻട്രാനെറ്റ് സേവനം വഴി ബന്ധപ്പെടാനുള്ള സംവിധാനമൊരുങ്ങും. 10 എം.പി പെർ സെക്കന്റ് മുതൽ 1 ജി.ബി പെർ സെക്കന്റ് വരെയായിരിക്കും ഇന്റർനെറ്റിന്റെ വേഗത. കേരളത്തിലെ ഇന്റർനെറ്റ് ഹൈവേ ഒരു കമ്പനിയുടെയും കുത്തകയായിരിക്കില്ലെന്ന് മന്ത്രി ഉറപ്പുനൽകി. കേരളത്തിലെ എല്ലാ സേവന ദാതാക്കൾക്കും കെ-ഫോൺ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. ഇന്റർനെറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും കുറഞ്ഞ നിരക്കിൽ മികച്ച ഇന്റർനെറ്റ് സേവനം ഉറപ്പാക്കുകയുമാണ് കെ-ഫോണിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ വികസനം ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ചെറുകിട വ്യവസായങ്ങൾ, ടൂറിസം ഉൾപ്പെടെയുള്ള വാണിജ്യ-വ്യവസായ മേഖലകൾ, ഇ-കൊമേഴ്സ് മേഖലകളിലും ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കാൻ കെ-ഫോൺ പദ്ധതി ഉപകരിക്കും. കെ-ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. Content Highlights:Government Ensure Free Internet For BPL Family Through K-Fon

from money rss https://bit.ly/2LpXogN
via IFTTT

ചകിരിച്ചോറില്‍നിന്ന് പലക; കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം ഉദാഹരിച്ച് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ചകിരിച്ചോറിൽനിന്ന് പലക നിർമിക്കാനുള്ള പുതിയ ആശയം കർഷകർക്ക് പുതിയ വരുമാനമായി മാറുമെന്ന് ധനമന്ത്രി തോമസ് ഐസക്. നൂതന ആശയങ്ങളും ഇന്നൊവേഷനുകളും ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിന്റെ വികസനത്തെ ഗാഢമായി സ്വാധീനിക്കുന്ന പദ്ധതികളിലൊന്നായി ചകിരിച്ചോറുകൊണ്ടുള്ള ബൈൻഡ്ലെസ്സ് ബോർഡ് നിർമാണം എന്ന ആശയം കഴിഞ്ഞ ബജറ്റിൽ ഉയർത്തിക്കാട്ടിരുന്നു. ഈ ആശയത്തെ പ്രോട്ടോടൈപ്പായി വികസിപ്പിച്ചിട്ടുണ്ട്. ചകിരിച്ചോറ് അല്ലെങ്കിൽ ഉണക്കത്തൊണ്ടിന്റെ പൊടിയിൽനിന്ന് ഏറ്റവും ഉറപ്പുള്ള പലക ഒരു രാസപദാർഥവും ഉപയോഗിക്കാതെ നിർമിക്കാനാകുമെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഈ ഉൽപന്നത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉദ്പാദനം ഈ വർഷംതന്നെ ഉണ്ടാകും. ഇത് കേരളത്തിലെ പ്ലൈവുഡ് വ്യവസായത്തിന്റെ സ്വഭാവം മാറ്റും. ഇത് നടപ്പായാൽ കേരളത്തിലെ നാളികേര കർഷകർക്ക് അധിക വരുമാനം ലഭിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

from money rss https://bit.ly/3imGgVe
via IFTTT

വര്‍ക്ക് സ്‌റ്റേഷന്‍ രൂപവത്കരണത്തിന് 20 കോടി, പ്രൊഫഷണലുകളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കും

തിരുവനന്തപുരം: കോവിഡ് പകർച്ച വ്യാധി ആഗോളതലത്തിൽ തൊഴിൽ ഘടനയിൽ ഇടർച്ച സംഭവിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇത് തുറക്കുന്ന സാധ്യതയെ പ്രയോജനപ്പെടുത്താനാവും. കോവിഡ് തൊഴിൽ ഘടനയെ അടിമുടി പൊളിച്ചെഴുതി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. കേന്ദ്രീകൃതമായ ഐ.ടി. പാർക്കുകൾക്കൊപ്പം കുണ്ടറ, ചേർത്തല, കൊരട്ടി, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിൽ ചെറുകിട പാർക്കുകൾ ആരംഭിക്കുകയുണ്ടായി. കോവിഡ് കാലത്ത് വർക്ക് നിയർ സ്കീം പ്രകാരം റിസോർട്ടുകളും മറ്റും ഹോം സ്റ്റേഷനുകളാക്കുന്നതിൽ വിജയിച്ചു. ബ്ലോക്ക്, മുനിസിപ്പൽ തലത്തിൽ അയ്യായിരം സ്ക്വയർ ഫീറ്റ് എങ്കിലും കെട്ടിടം ഏർപ്പാടാക്കിയാൽ അവ വർക്ക് സ്റ്റേഷനുകളാക്കി രൂപാന്തരപ്പെടുത്താനുള്ള സ്കീം പ്രഖ്യാപിക്കുകയാണെന്നും ഇതിന് ഇരുപതു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വർക്ക് നിയർ ഹോമിനു പുറമേ വർക്ക് ഫ്രം ഹോമിൽ ജോലി ചെയ്യുന്നവർക്കു വേണ്ടിയുള്ള തൊഴിൽ സാധ്യത കൂടി ഉപയോഗിക്കാവുന്നതാണ്. കമ്പനികൾക്ക് കേന്ദ്രീകൃതവും വികേന്ദ്രീകൃതവും ആയ തരത്തിലേക്കുള്ള ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ഒരുക്കും. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കും. ഈ പ്ലാറ്റ് ഫോമിൽനിന്ന് കമ്പനികൾ ജോലിക്കെടുക്കുന്നവർക്ക് സർക്കാർ ഇപ്പറയുന്ന ആനുകൂല്യങ്ങൾ നൽകും. ജോലിക്കാവശ്യമായ കമ്പ്യട്ടറും മറ്റും വാങ്ങാൻ എക്രോസ് ദ കൗണ്ടർ കെഎസ്എഫ്ഇ, കേരള ബാങ്ക് തുടങ്ങയിവ വായ്പ നൽകും വർക്ക് സ്റ്റേഷൻ സൗകര്യം ആവശ്യമെങ്കിൽ സഹായ വാടകയ്ക്ക് നൽകും പിഎഫിലെ തൊഴിലുടമയുടെ വിഹിതം സർക്കാർ അടയ്ക്കും. ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കും കരിയർ ബ്രേക്ക് ചെയ്ത് കേരളത്തിൽ വീട്ടിലിരിക്കുന്ന സ്ത്രീ പ്രൊഫഷണലുകളുടെ എണ്ണം അഞ്ചുലക്ഷത്തോളമുണ്ട്. മേൽപ്പറഞ്ഞ തൊഴിൽ കർമപരിപാടിയുടെ ഭാഗമായി വീട്ടിലോ സമീപത്തോ ഇരുന്ന് ജോലി ചെയ്യാൻ തയ്യാറുള്ള മറ്റൊരു നാൽപ്പതുലക്ഷം സ്ത്രീ പ്രൊഫഷണലുകളുമുണ്ട്. 16ലക്ഷം യുവതീയുവാക്കൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നുണ്ട്. ഇത്തരത്തിൽ അറുപതുലക്ഷം പേർ തൊഴിലിനായി കാത്തിരിക്കുന്നുണ്ട്. 20ലക്ഷം പേർക്കെങ്കിലും അഞ്ചുവർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു. content highlights: lerala budget 2021 20 crore for work station facility

from money rss https://bit.ly/3idaR7z
via IFTTT

എല്ലാ വീട്ടിലും ലാപ്‌ടോപ്പ് ഉറപ്പ് വരുത്താൻ പദ്ധതി

തിരുവനന്തപുരം: എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി ആദ്യ നൂറുദിന കർമ പരിപാടിയിൽ പ്രഖ്യാപിച്ച ലാപ്ടോപ്പ് പദ്ധതി കൂടതുൽ വിപുലവും ഉദാരവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങൾ, മത്സ്യ തൊഴിലാളികൾ അന്ത്യോദയ വീടുകൾ എന്നിവടങ്ങളിലെ കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് നൽകും. മറ്റു ബിപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം സബ്സിഡിയുണ്ടാകും. ബന്ധപ്പെട്ട വകുപ്പുകൾ തദ്ദേശ സ്വംയം ഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ഇതുനുളള ചെലവ് വഹിക്കുക. സബ്സിഡി കഴിഞ്ഞുള്ളതുക മൂന്നുവർഷം കൊണ്ട് കെഎസ്എഫ്ഇ ചിട്ടി വഴി തിരിച്ചടച്ചാൽ മതി. കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോചിട്ടിയിൽ ചേർന്നവർക്ക് മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ലാപ്ടോപ്പ് ലഭ്യമക്കും. ഇതിന് വേണ്ടി വരുന്ന പലിശ സർക്കാർ നൽകും. ധനമന്ത്രി പറഞ്ഞു.

from money rss https://bit.ly/3szHO2X
via IFTTT

5 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ തൊഴില്‍

തിരുവനന്തപുരം: അഞ്ച് വർഷംകൊണ്ട് 20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. വരുന്ന സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021 ഫെബ്രുവരി മുതൽ പദ്ധതിക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കും. കോവിഡുമായി ബന്ധപ്പെട്ട അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തും. ഈ പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് 22 രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതർ പങ്കെടുക്കുന്ന വെബിനാർ ഈ 23ന് നടക്കും. പദ്ധതിയുടെ ഭാഗമായികേരള ഡെവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിനെ (കെ ഡിസ്ക്) മുഖ്യമന്ത്രി അധ്യക്ഷനായ രജിസ്ട്രേഡ് സൊസൈറ്റിയായി പുനഃസംഘടിപ്പിക്കും. ബന്ധപ്പെട്ട മന്ത്രിമാർ, പ്ലാനിങ് ബോർഡ് ചെയർമാൻ എന്നിവർ അംഗങ്ങളായിരിക്കും. സാങ്കേതികവിദ്യ, ഇന്നൊവേഷൻ തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇതിൽ പ്രാതിനിധ്യം ഉണ്ടായിരിക്കും. കെ ഡിസ്കിന് വിജ്ഞാന സമ്പദ്ഘടനാ ഫണ്ട് എന്ന നിലയിൽ 200 കോടി രൂപ വകയിരുത്തും. 2021-22ൽ പ്രൊഫഷണൽ ജോലി നഷ്ടപ്പെട്ടിരിക്കുന്ന മൂന്നു ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകും. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു. അഭ്യസ്തവിദ്യരായ 60 ലക്ഷം പേർക്ക് തൊഴിൽ നൈപുണ്യപരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2LOZyX8
via IFTTT

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം: എയര്‍ടെല്‍ അഞ്ചുശതമാനം ഉയര്‍ന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 102 പോയന്റ് താഴ്ന്ന് 49,478ലിലും നിഫ്റ്റി 29 പോയന്റ് നഷ്ടത്തിൽ 14,566ലുമാണ് വ്യാപാരം ആരംഭിച്ചത്. സൺ ഫാർമ, അൾട്രടെക് സിമെന്റ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, ടിസിഎസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ടൈറ്റാൻ, എൻടിപിസി, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, ഐടിസി, റിലയൻസ്, ഒഎൻജിസി, കൊട്ട്കമഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ ഐ.ടി, ബാങ്ക്, എഫ്എംസിജി, മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളെല്ലാം നഷ്ടത്തിലാണ്. എൽആന്റ്ടി, പിവിആർ തുടങ്ങി 15 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex, Nifty flat; Bharti Airtel gains 5%

from money rss https://bit.ly/3nOtGiq
via IFTTT

ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് തോമസ് ഐസക്

തിരുവനന്തപുരം: ബജറ്റിൽ കേന്ദ്രസർക്കാരിനെയും കേന്ദ്ര ഏജൻസികളെയും വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രം സ്വീകരിച്ച പല നടപടികളും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വർധിപ്പിക്കാൻ ഇടയാക്കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബിക്കെതിരായ നീക്കങ്ങളും മന്ത്രി എടുത്തു പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഉത്തേജക പാക്കേജിന് ബജറ്റിൽനിന്ന് യഥാർഥത്തിൽ അധികചെലവ് ദേശീയ വരുമാനത്തിന്റെ രണ്ട് ശതമാനമേ വരൂ. ആരോഗ്യ മേഖലയിൽപ്പോലും കേന്ദ്രസർക്കാർ ചെലവുകൾ ഗണ്യമായി ഉയർത്തിയില്ല. ഇത്തരമൊരു നയംമൂലം ലോകത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം ഗ്രസിച്ച രാജ്യമാണ് ഇപ്പോൾ ഇന്ത്യ. ഈ വർഷത്തെ ആദ്യ പാദത്തിൽ ആഗോള ഉദ്പാദനം പത്ത് ശതമാനം ഇടിഞ്ഞപ്പോൾ ഇന്ത്യ രാജ്യത്ത് ഉദ്പാദനം 25 ശതമാനം ആണ് ഇടിഞ്ഞത്. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിനു കാരണമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നിലപാട് സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കി. രാജ്യത്ത് മൊത്തം സർക്കാർ ചെലവിന്റെ 60 ശതമാനം സംസ്ഥാന സർക്കാരുകൾ വഴിയാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വരുമാനം കോവിഡ് പ്രതിസന്ധിയിൽ മൂന്നിലൊന്നായി കുറഞ്ഞു. കേന്ദ്രസർക്കാർ ജിഎസ്ടി നഷ്ടപരിഹാരത്തുക വെച്ചുതാമസിപ്പിക്കുകയും ചെയ്തു. പൂർണമായി നൽകാൻ ഇപ്പോഴും കേന്ദ്രം തയ്യാറായിട്ടില്ല. വായ്പയെടുക്കുന്നതിൽ കർക്കശമായ നിലപാട് മൂലം ഒരു സംസ്ഥാനത്തിനും ഇത് പൂർണമായി പ്രയോജനപ്പെടുത്താനായില്ല. ഇതൊക്കെ സംസ്ഥാനത്തിന്റെ പ്രതിസന്ധിയെ രൂക്ഷമാക്കിയതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബിക്കെതിരായ സംഘടിത നീക്കങ്ങൾ ചില നിക്ഷിപ്ത കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് 2019-20 ഫിനാൻസ് അക്കൗണ്ട് റിപ്പോർട്ട് നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചത്. ട്രഷറി സേവിങ്സ് ബാങ്കിനെതിരെയും ഇതേ കോണുകളിൽനിന്ന് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനെയെല്ലാം നാം ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

from money rss https://bit.ly/2LSj8lj
via IFTTT

ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയാക്കി; ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിൽ ക്ഷേമപദ്ധതികൾക്ക് ആവോളം പ്രാധാന്യം നൽകി ധനമന്ത്രി തോമസ് ഐസക്ക്. ഏപ്രിൽ മുതൽ ക്ഷേമ പെൻഷൻ 1600 രൂപയാക്കുമെന്നും 2021-22ൽ എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽഅറിയിച്ചു. അഞ്ചുവർഷത്തിനിടെ നേരിടേണ്ടി വന്ന പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയെന്ന് അവകാശപ്പെട്ട ഐസക്ക്, സർക്കാരിന്റെ ഓരോനേട്ടവും എണ്ണിപ്പറഞ്ഞു. ആരോഗ്യവകുപ്പിൽ പുതുതായി 4000 തസ്തികകൾ സൃഷ്ടിക്കുമെന്നും പറഞ്ഞു. കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമങ്ങളെ ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക്ക് വിമർശിച്ചു. വിവിധ കാർഷികോത്പന്നങ്ങളുടെ സംഭരണവില വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. നാളികേരം(ക്വിന്റലിന്)-31 രൂപ, നെല്ല്(ക്വിന്റലിന്)-28 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. റബ്ബറിന്റെ താങ്ങുവില 170 രൂപയാക്കിയിട്ടുമുണ്ട്. content highlights: kerala budget 2021, welfare pension increased

from money rss https://bit.ly/3oO0wRT
via IFTTT

പുതിയ പുലരിയുടെ പ്രതീക്ഷയുമായി ആറാം ബജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബഡ്ജറ്റ് ഡോ. തോമസ് ഐസക് അവതരിപ്പിക്കുന്നു.കോവിഡ് അനന്തര കേരളത്തിൻറെ വികസന രേഖയാണ് ഈ ബജറ്റെന്ന് മന്ത്രി പറഞ്ഞു. പതിവുപോലെ കവിത ചൊല്ലിയാണ് അദ്ദേഹം ബജറ്റ് അവതരണം ആരംഭിച്ചത്. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ നടത്തിയ ക്ഷേമ പദ്ധതികളും സഹായങ്ങളും ധനമന്ത്രി വിശദീകരിച്ചു. 2000-21ൽ 15000 കോടിയുടെ കിഫ്ബി പദ്ധതികൾ നടപ്പാക്കി. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി വർധിപ്പിക്കുമെന്നും 2021-22 ൽ എട്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡിനെതുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിരൂക്ഷമായ സമയത്താണ് ബജറ്റ് എന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ സവിശേഷത. തിരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 201920 -ൽ കേരളത്തിന്റെ വളർച്ചനിരക്ക് കുത്തനെ ഇടിഞ്ഞതായി ബജറ്റിന് മുന്നോടിയായി ഇന്നലെ നിയമസഭയിൽ സമർപ്പിച്ച സാമ്പത്തികഅവലോകനം വ്യക്തമാക്കുന്നു. വളർച്ച മുൻവർഷത്തെ 6.49 ശതമാനത്തിൽനിന്ന് 3.45 ശതമാനമായി. ഇതേകാലയളവിൽ രാജ്യത്തെ വളർച്ചനിരക്ക് 6.1-ൽനിന്ന് 4.2 ശതമാനമായിരുന്നു. അടിക്കടിയുണ്ടായ പ്രളയവും നോട്ടുനിരോധനവും പ്രവാസികളുടെ മടങ്ങിവരവും കോവിഡ് വ്യാപനവുമാണ് കേരളത്തിന്റെ വളർച്ചയെ പിന്നോട്ടടിച്ചതെന്ന് ധനമന്ത്രിപറഞ്ഞു. കോവിഡിന് മുമ്പുതന്നെ രാജ്യം സാമ്പത്തികമാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. Content Highlights:Kerala Budget 2021

from money rss https://bit.ly/35Hrlj3
via IFTTT

വിസ്റ്റാര്‍ നിയോ ഇന്നര്‍വെയര്‍ സീരീസ്- ഒരു പുതുമയാര്‍ന്ന അനുഭവം

2020 വെല്ലുവിളികൾ നിറഞ്ഞ വർഷമായിരുന്നു, കോവിഡ് ലോകമെമ്പാടും ബിസിനസ്സ് വളർച്ചയെ തടസ്സപ്പെടുത്തുന്ന പ്രധാന വിഷയമായി മാറി. ഈ കാലയളവിൽ വിസ്റ്റാർ പൂർണമായും ശ്രദ്ധ ക്രേന്ദ്രീകരിച്ചത് പുരുഷന്മാർക്കുള്ള ഇന്നർവെയർ ശ്രേണിയെ നവീകരിച്ചു ഗുണമേന്മയുടെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തിലാണ്. പുത്തൻ പ്രതീക്ഷകളുമായി 2021 ആരംഭിക്കുകയാണ്. നിയോ എന്നാൽ പുതിയത്. ഈ പുതുമയാർന്ന ശ്രേണിയെ നിയോ എന്ന് വിളിക്കുന്നതാണ് ഏറ്റവും ഉചിതം. ഈ നിരയിലെ ഉൽപ്പന്നങ്ങൾ എല്ലാ അർത്ഥത്തിലും പുതുമ നിറഞ്ഞതാണ്. ഫാബ്രിക്, കട്ട്, കളർ, ഫിറ്റ്, ഇലാസ്റ്റിക് ഡിസൈനുകൾ എന്നിവ പുനർഭാവന ചെയ്യുകയും പുതിയ തലമുറയിലെ യുവാക്കളുടെ ഫാഷൻ സ്വപ്നങ്ങൾക്ക് അനുസൃതമായി പുതുക്കുകയും ചെയ്തു കൊണ്ടാണ് നിയോയുടെ വരവ്. ഇന്നർവെയർ & ലൈഫ് സ്റ്റൈൽ വിഭാഗത്തിലെ മുൻനിര ബ്രാൻഡായ വിസ്റ്റാറിന്റെ വളർച്ചയെ നയിക്കുന്ന പ്രധാന ഘടകങ്ങളാണ് കംഫർട്ടും ക്വാളിറ്റിയും. ഇവ രണ്ടും ഒത്തുചേരുന്ന ഒരു മികച്ച ഇന്നർവെയർ ശ്രേണിയാണ് നിയോ. ബ്രീഫ്സും ട്രങ്ക്സ് വെസ്റ്റും അടങ്ങുന്ന നിയോ ശ്രേണി ഹ്യൂ റോക്സ്, എലൈറ്റ്, ക്ലാസിക് എന്നീ മൂന്ന് കളക്ഷനുകളായി വിപണിയിൽ ലഭ്യമാണ്. ഇന്നർവെയർ മേഖലയിൽ ഒരു ഇന്ത്യൻ ബ്രാൻഡിന് മറ്റു അന്താരാഷ്ട്ര ബ്രാൻഡുകളോട് എങ്ങനെ മത്സരിച്ച് വിജയിക്കാമെന്നു വിസ്റ്റാർ തെളിയിച്ചിരിക്കുന്നു. വിപുലമായ മാർക്കറ്റ് ഗവേഷണത്തോടൊപ്പം ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി നിർമിച്ച നിയോ പുരുഷന്മാരുടെ മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ സ്വപ്നങ്ങളെ സഫലീകരിക്കുമെന്ന് ഉറപ്പാണ്. അടുത്തിടെ നടന്ന ലോഞ്ച് പരിപാടിയിൽ വിസ്റ്റാർ മാനേജിംഗ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് പറഞ്ഞു. പുതിയ തലമുറയിലെ യുവാക്കളുടെ അഭിരുചികൾക്കനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നതിൽ വിസ്റ്റാർ ടീം പ്രദർശിപ്പിക്കുന്ന മികവ് പ്രശംസനീയമാണ്. പുരുഷന്മാരുടെ ഇന്നർവെയർ മേഖലയിലെ ഒന്നാം സ്ഥാനത്തേക്കുള്ള വിസ്റ്റാറിന്റെ യാത്ര നിയോ ഇനി ഇരട്ടി വേഗത്തിലാക്കും. വി-ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ട്രെൻഡുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ നിയോ, പ്രീമിയം കോംബ്ഡ് കോട്ടൺ, എലാസ്റ്റെയ്ൻ സ്ട്രെച്ച് ഫാബ്രിക് എന്നിവ ഉപയോഗിച്ച് ഏതൊരു യുവാവും ആഗ്രഹിക്കുന്ന സുഖപ്രദമായ അനുഭവം സമ്മാനിക്കുന്നു. ഏറ്റവും മൃദുലമായ ഫാബ്രിക്കുകൾ കൊണ്ട് നിർമിച്ച നിയോ അൾട്ര സോഫ്റ്റ് വെയ്സ്റ്റ് ബാൻഡ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ ഏറ്റവും യുവത്വം തുളുമ്പുന്ന പാറ്റേണുകളും നിയോ വാഗ്ദാനം ചെയുന്നു. നിയോ ഉൽപ്പന്നങ്ങളുടെ വിശിഷ്ട ശ്രേണി 21 വിസ്റ്റാർ എക്സ്്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റുകളിലും ദക്ഷിണേന്ത്യയിൽ ഉടനീളമുള്ള എല്ലാ പ്രമുഖ ടെക്സ്റ്റൈൽസ്, അപ്പാരൽ ഔട്ട്ലെറ്റുകളിലും പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ഊർജ്ജസ്വലതയുടെയും പൗരുഷത്തിന്റേയും പ്രതീകമാണ് വിസ്റ്റാറിന്റെ യൂത്ത് ഐക്കൺ ബ്രാൻഡ് അംബാസഡർ ആയ ശിഖർ ധവാൻ. നിയോയുടെ ആഗമനത്തോടെ പുത്തൻ തലമുറയ്ക്കുള്ള ഒരു മികച്ച ഇന്നർവെയർ ബ്രാൻഡായി സ്വയം സ്ഥാനം നേടാനും വിസ്റ്റാർ ലക്ഷ്യമിടുന്നു. വിസ്റ്റാറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഒ.ഒയുമായ വിനു വർഗ്ഗീസ് കൂട്ടിച്ചേർക്കുന്നു. നിയോ ശ്രേണിയിലൂടെ, ഇന്നർവെയർ & ലൈഫ്സ്റ്റൈൽ രംഗത്തെ ഫാഷൻ ട്രെൻഡുകൾക്ക് നേതൃത്വം നൽകിക്കൊണ്ട് വിസ്റ്റാർ ഇന്ത്യയിലെയും നിരവധി വിദേശ വിപണികളിലെയും സാന്നിധ്യം വർധിപ്പിച്ചു കൊണ്ട് മുന്നേറാനാണ് ലക്ഷ്യമിടുന്നത്.

from money rss https://bit.ly/2LSFVx6
via IFTTT

വിസ്റ്റാര്‍ നിയോ ഇന്നര്‍വെയര്‍ സീരീസ് - ഒരു പുതുമയാര്‍ന്ന അനുഭവം

2020 വെല്ലുവിളികൾ നിറഞ്ഞ വർഷമായിരുന്നു, കോവിഡ് ലോകമെമ്പാടും ബിസിനസ്സ് വളർച്ചയെ തടസ്സപ്പെടുത്തുന്ന പ്രധാന വിഷയമായി മാറി. ഈ കാലയളവിൽ വിസ്താറിൽ ഞങ്ങളുടെ ശ്രദ്ധപൂർണമായും ക്രേന്ദ്രീകരിച്ചത് പുരുഷന്മാർക്കുള്ള ഇന്നർവെയർ ശ്രേണിയെ നവീകരിച്ചു ഗുണമേന്മയുടെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തിലാണ്. പുത്തൻ പ്രതീക്ഷകളുമായി 2021 ആരംഭിക്കുകയാണ്. നിയോ എന്നാൽ പുതിയത് , ഈ പുതുമയാർന്ന ശ്രേണിയെ നിയോ എന്ന് വിളിക്കുന്നതാണ് ഏറ്റവും ഉചിതം. ഈ നിരയിലെ ഉൽപ്പന്നങ്ങൾ എല്ലാ അർത്ഥത്തിലും പുതുമ നിറഞ്ഞതാണ് . ഫാബ്രിക്, കളർ, കട്ട, ഫിറ്റ്, ഇലാസ്റ്റിക് ഡിസൈനുകൾ എന്നിവ പുനർഭാവന ചെയുകയും പുതിയ തലമുറയിലെ യുവാക്കളുടെ ഫാഷൻ സ്വപ്പങ്ങൾക്ക് അനുസ്യതമായി പുതുക്കുകയും ചെയ്തു കൊണ്ടാണ് നിയോയുടെ വരവ്. ഇന്നർവെയർ & ലൈഫ്സ്റ്റൈൽ വിഭാഗത്തിലെ മുൻനിര ബ്രാൻഡായ വിസ്റ്റാറിന്റെ വളർച്ചയെ നയിക്കുന്ന പ്രധാന ഘടകങ്ങളാണ് കംഫർട്ടും ക്വാളിറ്റിയും; ഇവ രണ്ടും ഒത്തു ചേരുന്ന ഒരു മികച്ച ഇന്നർവെയർ ശ്രേണിയാണ് നിയോ. ബ്രീഫ്സും ട്ര്കസും വെസ്റ്റും അടങ്ങുന്ന നിയോ ശ്രേണി ഹ്യൂ റോക്ഷ്, എലൈറ്റ് , ക്ലാസിക് എന്നീ മൂന്ന് കളക്ഷനുകളായി വിപണിയിൽ ലഭൃമാണ്. ഇന്നർവെയർ മേഖലയിൽ ഒരു ഇന്ത്യൻ ബ്രാൻഡിന് മറ്റു അന്താരാഷ്ട്ര ബ്രാൻഡുകളോട് എങ്ങനെ മത്സരിച്ച് വിജയിക്കാമെന്നു വിസ്റ്റാർ തെളിയിച്ചിരിക്കുന്നു. വിപുലമായ മാർക്കറ്റ് ഗവേഷണത്തോടൊപ്പം ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി നിർമിച്ച നിയോ പുരുഷന്മാരുടെ മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ സ്വപ്പങ്ങളെ സഫലീകരിക്കുമെന്ന് ഉറപ്പാണ് : അടുത്തിടെ നടന്ന ലോഞ്ച് പരിപാടിയിൽ വിസ്റ്ാർ മാനേജിംഗ് ഡയറകുർ ഷീലാ കൊച്ചൌസേപ്പ് പറഞ്ഞു. പുതിയ തലമുറയിലെ യുവാക്കളുടെ അഭിരുചികൾക്കനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ അവതതരിപ്പിക്കുന്നതിൽ വിസ്കാർ ടീം പ്രദർശിപ്പിക്കുന്ന മികവ് പ്രശംസനീയമാണ്. പുരുഷന്മാരുടെ ഇന്നർവെയർ മേഖലയിലെ ഒന്നാം സ്ഥാനത്തേക്കുള്ള വിസ്റ്റാറിന്റെ യാത്ര നിയോ ഇനി ഉരട്ടി വേഗത്തിലാക്കും വി-ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചസേപ്പ് ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ട്രെൻഡുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ നിയോ , പ്രീമിയം കോമ്പഡ് കോട്ടൺ, എലാസ്റെയ്ൻ സ്ട്രെച്ച് ഫാബ്രിക് എന്നിവ ഉപയോഗിച്ച് ഏതൊരു യുവാവും ആഗ്രഹിക്കുന്ന സുഖപ്രദമായ അനുഭവം സമ്മാനിക്കുന്നു. ഏറ്റവും മൃദുലമായ ഫാബ്രിക്കുകൾ കൊണ്ട് നിർമിച്ച നിയോ അൾട്രാ സോഫ്റ്റ് വെയ്സ്റ്റ് ബാൻഡ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.കൂടാതെ ഏറ്റവും യുവത്വം തുളുമ്പുന്ന പാറ്റേണുകളും നിയോ വാഗ്ദാനം ചെയുന്നു. നിയോ ഉൽപ്പന്നങ്ങളുടെ വിശിഷ്ട ശ്രേണി 21 വിസ്പാർ എക്ക്ടൂസീവ് ബ്രാൻഡ് ഓട്ട് ലെറ്റുകളിലും ദക്ഷിണേന്ത്യയിലൂടനീളമുള്ള എല്ലാ പ്രമുഖ ടെക്സ്റ്റൈൽസ്, അപ്പാരൽ ഓട്ട്ലെറ്റുകളിലും പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ഉഈർജ്ജസ്വലതയുടെയും പൌരുഷത്തിന്റേയും പ്രതീകമാണ് വിസ്റ്റാറിന്റെ യുത്ത് ഐക്കൺ ബ്രാൻഡ് അംബാസഡർ ആയ ശിഖർ ധവാൻ. നിയോയുടെ ആഗമനത്തോടെ , പുത്തൻ തലമുറയ്ക്കുള്ള ഒരു മികച്ച ഇന്നർവെയർ ബ്രാൻഡായി സ്വയം സ്ഥാനം നേടാനും വിസ്റ്റാർ ലക്ഷ്യമിടുന്നു : വിസ്റ്റാറിന്റെ എക്ലിക്യൂട്ടീവ് ഡയറകുറും സി. ഒ. ഒ. യുമായ വിനു വർഗ്ഗീസ് കൂട്ടിച്ചേർക്കുന്നു. നിയോ ശ്രേണിയിലൂടെ, ഇന്നർവെയർ & ലൈഫ്സ്റ്റൈൽ രംഗത്തെ ഫാഷൻ ട്രെൻഡുകൾക്ക് നേതൃത്വം നൽകിക്കൊണ്ട് വിസ്താർ ഇന്ത്യയിലെയും നിരവധി വിദേശ വിപണികളിലെയും സാന്നിധ്യം വർധിപ്പിച്ചു കൊണ്ട് മുന്നേറാനാണ് ലക്ഷ്യമിടുന്നത്.

from money rss https://bit.ly/3bB8UAB
via IFTTT

വിപണി നേട്ടത്തിന്റെ ട്രാക്കില്‍തന്നെ: നിഫ്റ്റി 14,600നരികെ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിൽ കനത്ത ചാഞ്ചാട്ടം നേരിട്ട വിപണി ഒടുവിൽ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 14,600ന് അടുത്തെത്തി. സെൻസെക്സ് 91.84 പോയന്റ് നേട്ടത്തിൽ 49,584.16ലും നിഫ്റ്റി 30.70 പോയന്റ് ഉയർന്ന് 14,595.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1467 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1489 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. ഐടി കമ്പനികൾ പ്രതീക്ഷിച്ചതിലും മികച്ചനേട്ടമുണ്ടാക്കിയപ്പോൾ നിക്ഷേപകർ വിറ്റ് ലാഭമെടുത്തതാണ് തുടക്കത്തിൽ വിപണിയെ ബാധിച്ചത്. യൂറോപ്യൻ വിപണികളിലെ നേട്ടവും മൊത്തവില പണപ്പെരുപ്പം 1.22ശതമാനമായി കുറഞ്ഞതും വിപണിക്ക് പിന്നീട് തുണയായി. യുപിഎൽ, ബിപിസിഎൽ, ടിസിഎസ്, ഇൻഡസിൻഡ് ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ചസിഎൽ ടെക്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഊർജം, വാഹനം, എഫ്എംസിജി, ഫാർമ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. അതേസമയം, ലോഹവിഭാഗം സൂചിക ഒരുശതമാനം നഷ്ടത്തിലുമായി.

from money rss https://bit.ly/3oJtL8w
via IFTTT

വെങ്ങളം-അഴിയൂര്‍ ആറുവരിപാത: അദാനിക്ക് കരാര്‍

കോഴിക്കോട്: ചെങ്ങോട്ടുകാവ് -നന്തി ബൈപ്പാസ് ഉൾപ്പെടെ വെങ്ങളം മുതൽ അഴിയൂർവരെ ദേശീയപാത ആറുവരിയിൽ വികസിപ്പിക്കുന്നതിന് അദാനി എന്റർപ്രൈസസിന്റെ ടെൻഡറിന് അംഗീകാരം ലഭിച്ചു. 45 മീറ്റർ വീതിയിൽ ആറ് വരിയിലാണ് ദേശീയപാത വികസിപ്പിക്കുക. വെങ്ങളം മുതൽ അഴിയൂർവരെ 40.800 കിലോമീറ്റർ പാത നിർമാണത്തിനായി 1838 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കമ്പനി നൽകിയത്. നാഷണൽ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഹൈബ്രിഡ് ആ്ന്വിറ്റി പദ്ധതി പ്രകാരം റോഡ് വികസിപ്പിക്കുന്നത്.

from money rss https://bit.ly/35CHkPG
via IFTTT

ലാഭമെടുപ്പിനും വിലകുറഞ്ഞ ഓഹരികള്‍ വാങ്ങുന്നതിനും യോജിച്ചസമയം

ഓഹരി വിപണിയിൽ ഇപ്പോഴുള്ള കുതിപ്പ് പണമൊഴുക്കിന്റെ പ്രതിഫലനമാണ്. നേട്ടങ്ങളുടെ ഈ ഉയർന്നനിരക്ക് ഭാവിയിൽ നിലനിന്നു കൊള്ളണമെന്നില്ല. കണ്ണഞ്ചിക്കുന്ന പ്രകടനം മന്ദീഭവിക്കുകയും സമീപകാലത്തുതന്നെ താഴേക്കു പോവുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഈയിടെ അനുഭവപ്പെട്ട കുതിപ്പിന്റെ പ്രധാനഹേതു വിദേശസ്ഥാപന നിക്ഷേപങ്ങളാണെന്നതാണ് ഇതിനുകാരണം. വിദേശ നിക്ഷേപത്തിന്റെ കുത്തൊഴുക്കുതുടങ്ങിയത് നവംബർ മുതലാണ്. ഈ ഒഴുക്കിലുണ്ടാകുന്ന കുറവ് വിപണിയിൽ വെള്ളച്ചാട്ടം നിന്നുപോകുന്ന അവസ്ഥയാണു സൃഷ്ടിക്കുക. അഭ്യന്തരസ്ഥാപന നിക്ഷേപങ്ങളും ലാഭം കൊയ്യുന്നതിനാൽ പെട്ടെന്നൊരുമാറ്റം പ്രതീക്ഷിക്കുന്നില്ല. യുഎസ് ഡോളർ ശക്തിയാർജ്ജിച്ചു മുന്നോട്ടുപോകുന്ന സാഹചര്യം ഉണ്ടായാൽമാത്രമേ വിദേശ സ്ഥാപന നിക്ഷേപകരുടെ മനസുമാറ്റത്തിനു സാധ്യതയുള്ളു. യുഎസിൽ നേട്ടം കുറവായതും നാണയപ്പെരുപ്പം വർധിക്കുമെന്ന നിഗമനവും കുറഞ്ഞ പലിശയിൽ യഥേഷ്ടം പണം ലഭിക്കുന്നതുംകാരണം ഡോളർ ഇപ്പോൾ എക്സ്ചേഞ്ച് മാർക്കറ്റുകളിലേക്കൊഴുകുകയാണ്. ഈ ആപൽഘടകങ്ങൾക്കപ്പുറം മറ്റുഅഭ്യന്തര വിപണികളെയപേക്ഷിച്ച് ഇന്ത്യൻ വിപണിയിലേക്കാണ് കൂടുതൽ പണമൊഴുകുന്നത് എന്ന ഗുണപരമായ വസ്തുത കാണാതിരുന്നുകൂട. ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവുംകൂടുതൽ വളർച്ച പ്രതീക്ഷിക്കുന്ന വിപണിയാണ് ഇന്ത്യയുടേത് എന്നകാഴ്ചപ്പാടാണ് ഈ പണമൊഴുക്കിനു പിന്നിൽ. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ധാരാളം പരിഷ്കരണ നടപടികൾ ഉണ്ടായിട്ടുണ്ട്. ലോകത്തിലെതന്നെ സുപ്രധാന കയറ്റുമതി കേന്ദ്രങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുന്നതുൾപ്പടെ ഭാവിയിലേക്കുള്ള ധാരാളം പരിഷ്കരണ നടപടികൾ വരാനിരിക്കുന്നു. ഇതിന്റെ ഫലങ്ങൾ ഫാർമ, ഐടി, കെമിക്കൽ മേഖലകളിൽ ഇതിനകം ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. ഈവർഷം പ്രഖ്യാപിക്കാനിരിക്കുന്ന ധനപരവും സാമ്പത്തികവുമായ ഉത്തേജക പദ്ധതികൾ, വരാനിരിക്കുന്ന കേന്ദ്രബജറ്റ്, ഉയർന്ന ഇരട്ടഅക്ക വളർച്ചാനിരക്ക് എന്നിവയുൾപ്പടെ വിപണിയെ ഈർജ്ജസ്വലമാക്കുന്ന അനുകൂല ഘടകങ്ങൾ വേറെയുമുണ്ട്. ഈഘടകങ്ങൾ ഓഹരികളിൽ വലിയ കുതിപ്പുണ്ടാക്കുകയും ഹൃസ്വകാല, ഇടക്കാല മൂല്യനിർണയം മികച്ചനിലയിൽ തുടരാൻ സഹായിക്കുകയുംചെയ്യും. മാർച്ചുമാസത്തെ താഴ്ചയ്ക്കുശേഷം ഇന്ത്യയിൽ ഓഹരി വിപണി നല്ല പ്രകടനമാണു കാഴ്ചവെച്ചത്. കേന്ദ്ര ബാങ്കുകളുടെ വേഗതയാർന്നതും സൗഹാർദ്ദപരവുമായനയങ്ങൾ, സർക്കാർ തുടർച്ചയായിനടത്തിയ ധനകാര്യ പ്രഖ്യാപനങ്ങൾ, സാമ്പത്തികരംഗം വീണ്ടുംതുറക്കപ്പട്ടത്, സാമ്പത്തിക രംഗത്ത് പ്രതിമാസ കണക്കുകളിലുണ്ടായ പുരോഗതി, വ്യവസായങ്ങൾക്ക് ഉദാരമായി പണംനൽകിയതുകാരണം ഉണ്ടായമെച്ചം, അനുകൂലമായ യുഎസ് തെരഞ്ഞെടുപ്പുഫലങ്ങൾ, വാക്സിൻ പെട്ടെന്നുതന്നെ കണ്ടെത്താൻ കഴിഞ്ഞത്, പലിശ നിരക്കുകൾ താഴ്ത്തിയത്, 2-3 വർഷത്തിനിടെയുണ്ടായ പരിഷ്കരണ നടപടികളുടെഫലം, വിപണിയിൽ യഥേഷ്ടം എത്തിച്ചേർന്ന പണം, തുടരുന്ന ഉദാര നയങ്ങൾ തുടങ്ങിയവയെല്ലാം വിപണിയിൽ കുതിപ്പിനടയാക്കിയ കാരണങ്ങളാണ്. ഈഘടകങ്ങൾ വിപണിയിൽ തുടർന്നും അനുകൂലാവസ്ഥ നിലനിർത്തും. വിപണിയിലെ ആപൽഘടകങ്ങളെക്കുറിച്ച് ചില്ലറനിക്ഷേപകർ ബോധവാന്മാരായിരിക്കുകയുംവേണം. പ്രത്യേകിച്ച് പ്രധാന സൂചികകൾ മാർച്ചിലെതാഴ്ചയിൽനിന്ന് 90 ശതമാനം മുതൽ 120 ശതമാനംവരെ ഉയർന്നു നിൽക്കുന്ന ഇടക്കാലത്ത്. കനത്ത മൂല്യനിർണയത്തെത്തുടർന്ന് സുരക്ഷിതത്വത്തിലുണ്ടായകുറവ് വിപണിയിലെ പ്രധാന അപകട സാധ്യത തന്നെയാണ്. മൂല്യങ്ങൾ വെറും അക്കങ്ങളായിത്തീർന്നു. അടിസ്ഥാനതത്വങ്ങൾ ബലികഴിക്കപ്പെട്ടു എന്നുമാത്രമല്ല അവയുമായി ബന്ധമില്ലായ്മയും ദൃശ്യമാണ്. വരാനിരിക്കുന്ന കേന്ദ്രബജറ്റിൽ വലിയ പ്രതീക്ഷയാണ് അർപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ സർക്കാരിന്റെ ധനസ്ഥിതി മോശമാകയാൽ സർക്കാർ ചെലവു കുറയ്ക്കാൻ നിർബന്ധിതമാവുകയും ഇത് 2021ലെ കേന്ദ്ര ബജറ്റിന്റെ മൊത്തത്തിലുള്ള ഘടനയെത്തന്നെ സ്വാധീനിക്കുകയുംചെയ്യും. കൂടുതൽ ചിലവഴിക്കുകയും ധനലക്ഷ്യത്തിൽ ഇളവുകളനുവദിക്കുകയും ചെയ്യുക എന്നതാണ് മഹാമാരിയുടെ കാലത്ത് സർക്കാരിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം കടവിപണിയിലെ ചെറിയഇടങ്ങളിൽ നിന്നു പുറത്താക്കപ്പെടുന്ന അവസ്ഥയുണ്ടാകും. കൂടിയപലിശ നിരക്കിലേക്കും കുറഞ്ഞ സ്വകാര്യചിലവഴിക്കലിലേക്കുമാണ് ഇതുനയിക്കുക. 2021 ലെ ധന കമ്മി നേരത്തേ പ്രവചിക്കപ്പെട്ടിരുന്ന 3.5 ശതമാനത്തിൽനിന്ന് ഇരട്ടിയായി 7 ശതമാനമായിത്തീരുമെന്നാണ് കണക്കുകൂട്ടൽ. കോവിഡിന്റെ രണ്ടാംവരവിന്റെ അപകടം ആരും അത്രകാര്യമായി എടുത്തിട്ടില്ലെങ്കിലും അതുയൂറോപ്പിനെ രണ്ടാം മാന്ദ്യത്തിലേക്കു നയിച്ചേക്കും. വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സംശയങ്ങളും അതുയർത്തുന്നുണ്ടെങ്കിലും അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അഭ്യന്തര സ്ഥാപനങ്ങളിൽ വീണ്ടെടുപ്പ് നടക്കുന്നതും ആഗോള തലത്തിൽ ചാഞ്ചല്യം വർധിക്കുന്നതും വിദേശസ്ഥാപന നിക്ഷേപകരെ ഓഹരികൾ വിറ്റഴിക്കുന്നതിലേക്കുനയിക്കാം. ഈ ഘടകങ്ങളെല്ലാം ഹ്രസ്വകാലത്തേക്ക് ഇന്ത്യയുടെ കുതിപ്പിനെ ശക്തമായി ബാധിച്ചേക്കാം. കുതിപ്പുണ്ടായിട്ടും പലഓഹരികളും മേഖലകളും 2020ൽ കാര്യമായ പ്രകടനം കാഴ്ച വെച്ചിട്ടില്ല. ഈ വർഷം അവ മുന്നോട്ടുവരികയും മെച്ചപ്പെട്ട പ്രകടനം നടത്തുകയും ചെയ്തേക്കാം. സാമ്പത്തികരംഗം മെച്ചപ്പെടുന്നതിനനുസരിച്ച് ചാക്രികമായിരിക്കും അവയുടെ വളർച്ച. പൊതുമേഖലാ ബാങ്കുകൾ, ലോഹ വിപണി, അടിസ്ഥാന സൗകര്യമേഖല, മാധ്യമരംഗം, റിയൽ എസ്റ്റേ്റ്റ്, വാഹന മേഖല, ഉപഭോക്തൃ ഉൽപന്നങ്ങൾ, ഹോസ്പ്റ്റാലിറ്റി, ഊർജ്ജ മേഖല, റെസ്റ്ററന്റുകൾ എന്നീ വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇപ്പോഴത്തെ കുതിപ്പിൽ വലിയ നേട്ടമുണ്ടാക്കിയ മുൻനിര ഓഹരികളും മേഖലകളും ഹ്രസ്വകാലത്തേക്ക് ചഞ്ചലാവസ്ഥയിൽ എത്തിയേക്കാം. സാമ്പത്തികമേഖലയുടെ അടിയൊഴുക്ക് ഇപ്പോഴും ശക്തമായതിനാൽ വലിയ തിരുത്തലുകൾ പ്രതീക്ഷിക്കുന്നില്ല. എങ്കിലും ചെറിയ ഏകീകരണം വിപണിക്കു ഗുണകരമാണെന്നു പ്രതീക്ഷിക്കുന്നുണ്ട്. ഈഘട്ടത്തിൽ ലാഭമെടുക്കുന്നതും വിലകുറഞ്ഞ ഓഹരികൾ വാങ്ങുന്നതും പ്രത്യേകിച്ച് ട്രേഡിംഗ് നടത്തുന്നവരേയും ഹ്രസ്വകാല നിക്ഷേപകരേയും സംബന്ധിച്ചേടത്തോളം നല്ല തന്ത്രമാണ്. പാദവാർഷിക ഫലങ്ങൾ വന്നുതുടങ്ങിയതോടെ വരുംആഴ്ചകളിൽ ഐടി മേഖലയിലായിരിക്കും കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കപ്പെടുക. ഐടി കമ്പനികളെ സംബന്ധിച്ചേടത്തോളം മൂന്നാംപാദ ഫലങ്ങൾ പൊതുവേ ദുർബ്ബലമായാണ് അനുഭവപ്പെടാറ്. എന്നാൽ ഇന്ത്യൻ ഐടി കമ്പനികൾക്ക് വളർച്ചയുടേയും ലാഭത്തിന്റേയും കാര്യത്തിൽ ഈപാദം നന്നായിരിക്കുമെന്നാണ് വിലയിരുത്തൽ. നല്ല ഓർഡറുകൾ ലഭിക്കുന്ന കമ്പനികളെ സംബന്ധിച്ചേടത്തോളം ജീവനക്കാർ വീടുകളിലിരുന്ന് ജോലി ചെയ്യുന്നതുകാരണം വളർച്ച വർധിക്കാനിടയുണ്ട്. യൂറോ, ബ്രിട്ടീഷ് പൗണ്ട്, ഓസ്ട്രേലിയൻ ഡോളർ എന്നിവയുടെ മൂല്യം കുറഞ്ഞിരിക്കുന്നതിനാൽ കറൻസി വ്യത്യാസത്തിൽ വരുന്ന നഷ്ടംകുറയും. പാദ വാർഷിക ഫലങ്ങൾ, പ്രത്യേകിച്ച് ഡിജിറ്റൽ മേഖലയിൽ പൊതുവേ ശക്തമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ചില ഭൂവിഭാഗങ്ങളിൽ കോവിഡിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച് അനിശ്ചിതത്വം നില നിൽക്കുന്നതിനാൽ ഇടപാടുകൾ തീർക്കുന്നതിലും തീരുമാനമെടുക്കുന്നതിലും കാലതാമസം കാണാൻ കഴിയുന്നുണ്ട്. ഐടി മേഖലയിലെ കമ്പനികൾക്ക് മുൻപാദത്തെയപേക്ഷിച്ച് 40-90 ബിപിഎസ് കറൻസി മാറ്റ ആനുകൂല്യത്തോടെ യുഎസ് ഡോളറിൽ +2.0 മുതൽ +5.0 ശതമാനംവരെ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ചില കമ്പനികളിൽ ഉണ്ടാകാനിടയുള്ള ശമ്പളവർധന ഒഴിച്ചുനിർത്തിയാൽ കാര്യമായ ചിലവു വർധന പ്രതീക്ഷിക്കുന്നുമില്ല. മിക്കവാറും കമ്പനികൾക്ക് സുസ്ഥിരവും വർധിക്കുന്നതുമായ ലാഭമാണ് ഇതുമൂലം ലഭ്യമാവുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2MV60w2
via IFTTT

ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കുറവുണ്ടാവില്ല; നടപ്പാക്കാനാവുമോയെന്നാണ് ചോദ്യം

കോവിഡിനെതുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിരൂക്ഷമായ സമയത്താണ് പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെ ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേ, അതുമുന്നിൽകണ്ടുള്ള ബജറ്റായിരിക്കും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുകയെന്നകാര്യത്തിൽ സംശയമില്ല. സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യംനൽകുന്നതോടൊപ്പം പദ്ധതികളുടെ പെരുമഴയായിരിക്കും ബജറ്റിലുണ്ടാകുക. അടുത്തകാലത്തായി ജനങ്ങൾക്ക് സ്വാഭാവികമായുമുള്ള സംശയം ബജറ്റിലെ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുമോയെന്നതാണ്. പദ്ധതികൾ പ്രഖ്യാപിക്കയും യഥാസമയം അതുനടപ്പാക്കുകയുംചെയ്യുമ്പോഴാണ് ബജറ്റ് അർത്ഥവത്താകുന്നത്. 2018, 2019 വർഷങ്ങളിലെ വെള്ളപ്പൊക്കവും 2020ലെ കോവിഡ് മഹാമാരിയും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് വിള്ളലേൽപ്പിച്ചിരുന്നു. വികസനപ്രവർത്തനങ്ങൾ ഏറെക്കുറെ സ്തംഭിച്ചനിലയിലുമായിരുന്നു. ബജറ്റിനുപുറത്ത് അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികൾ പ്രഖ്യാപനങ്ങളെ ജലരേഖയാക്കുന്നകാഴ്ചയാണ് കുറെകാലമായി കണ്ടുവരുന്നത്. ഈ പ്രതിസന്ധിയിലും ആരോഗ്യ-പൊതുവിതരണ മേഖലകളിൽ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ സർക്കാരിനായെന്നകാര്യത്തിൽ സംശയമില്ല. പ്രതീക്ഷകൾ കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി താഴെത്തട്ടിൽവരെ രൂക്ഷമാണ്. ഈ സാഹചര്യത്തിൽ വിവിധമേഖലകൾ കേന്ദ്രീകരിച്ചുള്ള പാക്കേജുകൾക്ക് സർക്കാർ രൂപംനൽകിയേക്കും. ഗൾഫിൽനിന്ന് തിരിച്ചെത്തിയവർ ഉൾപ്പടെ നാട്ടിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് അനുകൂലമായ പദ്ധതികളും പ്രോത്സാഹനങ്ങളും ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കാം. കോവിഡിനെതുടർന്ന് ഏറ്റവും പ്രതിസന്ധിനേരിട്ട വിഭാഗമാണ് വ്യാപാരികൾ. ഏറെക്കാലം അടച്ചിട്ടതിനാൽ കച്ചവടക്കാരിൽ ഭൂരിഭാഗവും കടക്കെണിയിലുമാണ്. വരുമാനമില്ലാതെ വായ്പ തിരിച്ചടക്കാനാവാതെ നട്ടംതിരിയുകയാണ് പലരും. വ്യാപാരി സമൂഹത്തെ കരകയറ്റാനുതകുന്ന സമഗ്രപാക്കേജ് ബജറ്റിൽ പ്രതീക്ഷിക്കാം. ജോലി നഷ്ടപ്പെട്ടവലിയൊരു സമൂഹവും പ്രതീക്ഷയോടെയാണ് ബജറ്റിന നോക്കിക്കാണുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിക്കഴിഞ്ഞു. ബജറ്റിൽ നികുതിഭാരമുണ്ടാകില്ലെന്നും ഇളവുകളുണ്ടാകുമെന്നും അദ്ദേഹം സൂചനനൽകിയിട്ടുണ്ട്.പുതിയ നിയമങ്ങൾക്കെതിരയെുള്ള കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ കർഷകർക്ക് പ്രത്യേക സഹായവും ബജറ്റിൽ പ്രഖ്യാപിക്കും. കാർഷികമേഖലയ്ക്ക് സ്വാഭാവികമായും ബജറ്റിൽ ഊന്നലുണ്ടാകും. വലിയൊരുവിഭാഗം വോട്ടർമാരെ കയ്യിലെടുക്കാൻ കാലാകാലങ്ങളിലായി സർക്കാരുകൾ പ്രയോഗിച്ചുവരുന്ന ബ്രഹ്മാസ്ത്രമാണ് ക്ഷേമപെൻഷനുകളുടെ വർധന. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ ബജറ്റിൽ പ്രഥമപരിഗണന ക്ഷേമപെൻഷനുകളുടെവർധനയ്ക്കുണ്ടാകും. ഇതുമനസിലാക്കി ഒരുമുഴംമുമ്പെ എറിഞ്ഞവടിയാണ് യുഡിഎഫ് സർക്കാരിന്റെ ന്യായ് പദ്ധതി. സർക്കാർ അധികാരത്തിൽവന്നാൽ പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ(വർഷം 72,000 രൂപ)നൽകുമെന്നാണ് യുഡിഎഫിന്റെ ഉറപ്പ്. ജനകീയ പദ്ധതികൾക്കൊപ്പം വൻകിട വികസന പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കാനും സർക്കാരിനാവില്ല. മലയോര ഹൈവേ, വിഴിഞ്ഞം, കോവളം-ബേക്കൽ ഉൾനാടൻ ജലപാത, അതിവേഗ റെയിൽപാത തുടങ്ങിയവ ഇനിയും കടലാസിൽമാത്രമാണ്. നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിനോടൊപ്പം പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കുകയെന്നതുമാണ് സർക്കാർ നേരിടുന്നവെല്ലുവിളി. എങ്ങനെ അധികവിഭവ സമാഹരണം നടത്തി ഈ വെല്ലുവിളിയെ അതിജീവിക്കുമെന്നാണ് കണ്ടറിയേണ്ടത്. വെല്ലുവിളി 60,000 കോടി രൂപയുടെ 821 വികസന പദ്ധതികൾ ഇപ്പോൾതന്നെ കിഫ്ബിവഴി സർക്കാർ നടപ്പാക്കിവരുന്നുണ്ട്. സാമ്പത്തികമുരടിപ്പും അധികബാധ്യതകളും മൂലം പദ്ധതികളിൽ പലതും പാതിവഴിയിലുമാണ്. ഖജനാവിൽ നീക്കിയിരിപ്പൊന്നുമില്ലാതെയാണ് ഇത്തവണയും സംസ്ഥാനം പുതിയ പ്രഖ്യാനങ്ങൾക്കൊരുങ്ങുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉൾപ്പെടയുള്ള അധികബാധ്യതകൂടി മുന്നിൽകാണേണ്ടിവരും. ഡിഎ കുടിശക പ്രഖ്യാപിക്കാതിരിക്കാനും ഈ സാഹചര്യത്തിൽ സർക്കാരിന് കഴിയില്ല. അധികവിഭവ സമാഹരണത്തിന് അനുകൂലമല്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തുളളത്. വ്യാപാരമാന്ദ്യവും തൊഴിൽനഷ്ടവും രൂക്ഷമായതിനാൽ നികുതിയും വിവിധയിനങ്ങളിലുള്ള ഫീസുകളും വർധിപ്പിക്കുന്നകാര്യത്തിൽ സർക്കാരിന് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ ഭൂമിയുടെ ന്യായവില, നികുതിവർധന ഉൾപ്പെടുയുള്ളവ വേണ്ടെന്നുവെയ്ക്കാനേ കഴിയൂ. പിന്നെ, മുന്നിലുള്ളവഴി വികസന പ്രവർത്തനങ്ങൾക്ക് വീണ്ടുംവീണ്ടും കടമെടുക്കുകയെന്നതാണ്. കേന്ദ്ര ധനവിനിയോഗ വകുപ്പ് നിർദേശിച്ച ബിസിനസ് സൗഹൃദ പരിഷ്കാരങ്ങൾ നടപ്പാക്കിയതിനെത്തുടർന്ന് പൊതുവിപണിയിൽനിന്ന് 2373 കോടി രൂപയുടെ അധികവായ്പയെടുക്കാൻ കേന്ദ്രം കേരളത്തിന് ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്.കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞകൊല്ലം മേയിലാണ് സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ രണ്ടുശതമാനം അധികവായ്പ എടുക്കാനുള്ള നിർദേശം കേന്ദ്രം അംഗീകരിച്ചത്. ഒരുരാജ്യം ഒരു റേഷൻ കാർഡ്, ബിസിനസ് സൗഹൃദ പരിഷ്കരണങ്ങൾ, തദ്ദേശസ്ഥാപന പരിഷ്കരണം, വൈദ്യുതി മേഖലയിലെ പരിഷ്കരണം എന്നിവ നടപ്പാക്കണമെന്നായിരുന്നു ഉപാധി. സംസ്ഥാനത്തിന്റെ റവന്യുവരുമാനത്തിന്റെ മൂന്നിൽ രണ്ടുഭാഗവും നികുതിവരുമാനത്തിൽനിന്നാണ് ലഭിക്കുന്നത്. കേന്ദ്രനികുതിവിഹിതം ഉൾപ്പടെയാണിത്. ജിഎസ്ടി, വില്പന നികുതി, സ്റ്റാംമ്പ് ഡ്യൂട്ടി, എക്സൈസ് തീരുവ, ഭൂനികുതി എന്നിവയാണ് വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകൾ. നികുതിവരുമാനം കുത്തനെ ഇടിയുകയും റവന്യു ചെലവ് വർധിക്കുകയുംചെയ്യുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. നികുതി വരുമാനത്തിൽ 38ശതമാനവും നികുതിയേതരവരുമാനത്തിൽ 82.3ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള ബജറ്റുകൾ എത്രത്തോളം പ്രസക്തമാണന്നകാര്യമാണ് ശ്രദ്ധേയം. പലപ്പോഴും അതൊരു പ്രകടനപത്രികയുടെ സാധ്യതകൾമാത്രമായി ചുരുങ്ങുന്നുവെന്നതാണ് യാഥാർഥ്യം. ബജറ്റിന്റെ നിലനിൽപ്പുപോലും വരുന്ന തിരഞ്ഞെടുപ്പിൽ ആര് അധികാരത്തിൽവരുന്നുഎന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.

from money rss https://bit.ly/3skgcPb
via IFTTT

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള നടപടികൾ; കർഷകർക്കും സഹായം: തോമസ് ഐസക്ക്

തിരുവനന്തപുരം: കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വാക്സിനേഷനെക്കുറിച്ചുള്ള കേന്ദ്ര തീരുമാനം വ്യക്തമല്ലാത്തതിനാൽ ഇക്കാര്യത്തേക്കുറിച്ച് പറയാനാകില്ല. കേന്ദ്രം സൗജന്യമായി തന്നില്ലെങ്കിലും കേരളത്തിൽ വാക്സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രം ചുരുങ്ങിയ വിലയ്ക്ക് നൽകിയാൽ നമ്മൾ അത്രയും പൈസ മുടക്കിയാൽ മതിയെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റിൽ നികുതി ഭാരമുണ്ടാകില്ലെന്നും ഇളവുകളുമുണ്ടാകുമെന്നും ധനമന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വിവിധ ക്ഷേമ പെൻഷൻ പരിധിയിലുള്ളവർക്ക് ബജറ്റിൽ കൂടുതൽ സഹായം ഉണ്ടാകും. കാർഷിക സമരകാലത്ത് കർഷകർക്ക് പ്രത്യേക സഹായം ബജറ്റിലുണ്ടാകും. ബജറ്റ് അറിയപ്പെടാൻ പോകുന്നത് കേരളത്തിലെ അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള പരിപാടി മുന്നോട്ട് വെയ്ക്കുന്ന ബജറ്റ് എന്ന് നിലയിലായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലം കർകശമായ ധന നയമാണ് പിന്തുടർന്ന് വന്നിരുന്നതെന്നും കോവിഡ് വന്നപ്പോഴാണ് ഇക്കാര്യത്തിൽ അയവുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇത് അവസാവന ബജറ്റായതിനാൽ പേഴ്സ് അയക്കേണ്ടിവരും. പലരേയും പരിഗണിക്കേണ്ടിവരുമെന്നും കർഷകരുടെ ആവശ്യങ്ങൾക്ക് ചെവികൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയ്ക്ക് വലിയ ഊന്നലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: No announcements related to Covid vaccination in budget, says Thomas Isaac

from money rss https://bit.ly/2XFvW0Y
via IFTTT

Wednesday, 13 January 2021

ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കുറവുണ്ടാവില്ല; നടപ്പാക്കാനാവുമോയെന്നാണ് ചോദ്യം

കോവിഡിനെതുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിരൂക്ഷമായ സമയത്താണ് പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെ ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേ, അതുമുന്നിൽകണ്ടുള്ള ബജറ്റായിരിക്കും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുകയെന്നകാര്യത്തിൽ സംശയമില്ല. സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യംനൽകുന്നതോടൊപ്പം പദ്ധതികളുടെ പെരുമഴയായിരിക്കും ബജറ്റിലുണ്ടാകുക. അടുത്തകാലത്തായി ജനങ്ങൾക്ക് സ്വാഭാവികമായുമുള്ള സംശയം ബജറ്റിലെ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുമോയെന്നതാണ്. പദ്ധതികൾ പ്രഖ്യാപിക്കയും യഥാസമയം അതുനടപ്പാക്കുകയുംചെയ്യുമ്പോഴാണ് ബജറ്റ് അർത്ഥവത്താകുന്നത്. 2018, 2019 വർഷങ്ങളിലെ വെള്ളപ്പൊക്കവും 2020ലെ കോവിഡ് മഹാമാരിയും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് വിള്ളലേൽപ്പിച്ചിരുന്നു. വികസനപ്രവർത്തനങ്ങൾ ഏറെക്കുറെ സ്തംഭിച്ചനിലയിലുമായിരുന്നു. ബജറ്റിനുപുറത്ത് അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികൾ പ്രഖ്യാപനങ്ങളെ ജലരേഖയാക്കുന്നകാഴ്ചയാണ് കുറെകാലമായി കണ്ടുവരുന്നത്. ഈ പ്രതിസന്ധിയിലും ആരോഗ്യ-പൊതുവിതരണ മേഖലകളിൽ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ സർക്കാരിനായെന്നകാര്യത്തിൽ സംശയമില്ല. പ്രതീക്ഷകൾ കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി താഴെത്തട്ടിൽവരെ രൂക്ഷമാണ്. ഈ സാഹചര്യത്തിൽ വിവിധമേഖലകൾ കേന്ദ്രീകരിച്ചുള്ള പാക്കേജുകൾക്ക് സർക്കാർ രൂപംനൽകിയേക്കും. ഗൾഫിൽനിന്ന് തിരിച്ചെത്തിയവർ ഉൾപ്പടെ നാട്ടിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് അനുകൂലമായ പദ്ധതികളും പ്രോത്സാഹനങ്ങളും ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കാം. കോവിഡിനെതുടർന്ന് ഏറ്റവും പ്രതിസന്ധിനേരിട്ട വിഭാഗമാണ് വ്യാപാരികൾ. ഏറെക്കാലം അടച്ചിട്ടതിനാൽ കച്ചവടക്കാരിൽ ഭൂരിഭാഗവും കടക്കെണിയിലുമാണ്. വരുമാനമില്ലാതെ വായ്പ തിരിച്ചടക്കാനാവാതെ നട്ടംതിരിയുകയാണ് പലരും. വ്യാപാരി സമൂഹത്തെ കരകയറ്റാനുതകുന്ന സമഗ്രപാക്കേജ് ബജറ്റിൽ പ്രതീക്ഷിക്കാം. ജോലി നഷ്ടപ്പെട്ടവലിയൊരു സമൂഹവും പ്രതീക്ഷയോടെയാണ് ബജറ്റിന നോക്കിക്കാണുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിക്കഴിഞ്ഞു. ബജറ്റിൽ നികുതിഭാരമുണ്ടാകില്ലെന്നും ഇളവുകളുണ്ടാകുമെന്നും അദ്ദേഹം സൂചനനൽകിയിട്ടുണ്ട്.പുതിയ നിയമങ്ങൾക്കെതിരയെുള്ള കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ കർഷകർക്ക് പ്രത്യേക സഹായവും ബജറ്റിൽ പ്രഖ്യാപിക്കും. കാർഷികമേഖലയ്ക്ക് സ്വാഭാവികമായും ബജറ്റിൽ ഊന്നലുണ്ടാകും. വലിയൊരുവിഭാഗം വോട്ടർമാരെ കയ്യിലെടുക്കാൻ കാലാകാലങ്ങളിലായി സർക്കാരുകൾ പ്രയോഗിച്ചുവരുന്ന ബ്രഹ്മാസ്ത്രമാണ് ക്ഷേമപെൻഷനുകളുടെ വർധന. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ ബജറ്റിൽ പ്രഥമപരിഗണന ക്ഷേമപെൻഷനുകളുടെവർധനയ്ക്കുണ്ടാകും. ഇതുമനസിലാക്കി ഒരുമുഴംമുമ്പെ എറിഞ്ഞവടിയാണ് യുഡിഎഫ് സർക്കാരിന്റെ ന്യായ് പദ്ധതി. സർക്കാർ അധികാരത്തിൽവന്നാൽ പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ(വർഷം 72,000 രൂപ)നൽകുമെന്നാണ് യുഡിഎഫിന്റെ ഉറപ്പ്. ജനകീയ പദ്ധതികൾക്കൊപ്പം വൻകിട വികസന പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കാനും സർക്കാരിനാവില്ല. മലയോര ഹൈവേ, വിഴിഞ്ഞം, കോവളം-ബേക്കൽ ഉൾനാടൻ ജലപാത, അതിവേഗ റെയിൽപാത തുടങ്ങിയവ ഇനിയും കടലാസിൽമാത്രമാണ്. നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിനോടൊപ്പം പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കുകയെന്നതുമാണ് സർക്കാർ നേരിടുന്നവെല്ലുവിളി. എങ്ങനെ അധികവിഭവ സമാഹരണം നടത്തി ഈ വെല്ലുവിളിയെ അതിജീവിക്കുമെന്നാണ് കണ്ടറിയേണ്ടത്. വെല്ലുവിളി 60,000 കോടി രൂപയുടെ 821 വികസന പദ്ധതികൾ ഇപ്പോൾതന്നെ കിഫ്ബിവഴി സർക്കാർ നടപ്പാക്കിവരുന്നുണ്ട്. സാമ്പത്തികമുരടിപ്പും അധികബാധ്യതകളും മൂലം പദ്ധതികളിൽ പലതും പാതിവഴിയിലുമാണ്. ഖജനാവിൽ നീക്കിയിരിപ്പൊന്നുമില്ലാതെയാണ് ഇത്തവണയും സംസ്ഥാനം പുതിയ പ്രഖ്യാനങ്ങൾക്കൊരുങ്ങുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉൾപ്പെടയുള്ള അധികബാധ്യതകൂടി മുന്നിൽകാണേണ്ടിവരും. ഡിഎ കുടിശക പ്രഖ്യാപിക്കാതിരിക്കാനും ഈ സാഹചര്യത്തിൽ സർക്കാരിന് കഴിയില്ല. അധികവിഭവ സമാഹരണത്തിന് അനുകൂലമല്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തുളളത്. വ്യാപാരമാന്ദ്യവും തൊഴിൽനഷ്ടവും രൂക്ഷമായതിനാൽ നികുതിയും വിവിധയിനങ്ങളിലുള്ള ഫീസുകളും വർധിപ്പിക്കുന്നകാര്യത്തിൽ സർക്കാരിന് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ ഭൂമിയുടെ ന്യായവില, നികുതിവർധന ഉൾപ്പെടുയുള്ളവ വേണ്ടെന്നുവെയ്ക്കാനേ കഴിയൂ. പിന്നെ, മുന്നിലുള്ളവഴി വികസന പ്രവർത്തനങ്ങൾക്ക് വീണ്ടുംവീണ്ടും കടമെടുക്കുകയെന്നതാണ്. കേന്ദ്ര ധനവിനിയോഗ വകുപ്പ് നിർദേശിച്ച ബിസിനസ് സൗഹൃദ പരിഷ്കാരങ്ങൾ നടപ്പാക്കിയതിനെത്തുടർന്ന് പൊതുവിപണിയിൽനിന്ന് 2373 കോടി രൂപയുടെ അധികവായ്പയെടുക്കാൻ കേന്ദ്രം കേരളത്തിന് ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്.കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞകൊല്ലം മേയിലാണ് സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ രണ്ടുശതമാനം അധികവായ്പ എടുക്കാനുള്ള നിർദേശം കേന്ദ്രം അംഗീകരിച്ചത്. ഒരുരാജ്യം ഒരു റേഷൻ കാർഡ്, ബിസിനസ് സൗഹൃദ പരിഷ്കരണങ്ങൾ, തദ്ദേശസ്ഥാപന പരിഷ്കരണം, വൈദ്യുതി മേഖലയിലെ പരിഷ്കരണം എന്നിവ നടപ്പാക്കണമെന്നായിരുന്നു ഉപാധി. സംസ്ഥാനത്തിന്റെ റവന്യുവരുമാനത്തിന്റെ മൂന്നിൽ രണ്ടുഭാഗവും നികുതിവരുമാനത്തിൽനിന്നാണ് ലഭിക്കുന്നത്. കേന്ദ്രനികുതിവിഹിതം ഉൾപ്പടെയാണിത്. ജിഎസ്ടി, വില്പന നികുതി, സ്റ്റാംമ്പ് ഡ്യൂട്ടി, എക്സൈസ് തീരുവ, ഭൂനികുതി എന്നിവയാണ് വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകൾ. നികുതിവരുമാനം കുത്തനെ ഇടിയുകയും റവന്യു ചെലവ് വർധിക്കുകയുംചെയ്യുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. നികുതി വരുമാനത്തിൽ 38ശതമാനവും നികുതിയേതരവരുമാനത്തിൽ 82.3ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള ബജറ്റുകൾ എത്രത്തോളം പ്രസക്തമാണന്നകാര്യമാണ് ശ്രദ്ധേയം. പലപ്പോഴും അതൊരു പ്രകടനപത്രികയുടെ സാധ്യതകൾമാത്രമായി ചുരുങ്ങുന്നുവെന്നതാണ് യാഥാർഥ്യം. ബജറ്റിന്റെ നിലനിൽപ്പുപോലും വരുന്ന തിരഞ്ഞെടുപ്പിൽ ആര് അധികാരത്തിൽവരുന്നുഎന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.

from money rss https://bit.ly/2KbZ3pq
via IFTTT

ഒരാഴ്ചകൊണ്ട് സ്വര്‍ണവിലയിലുണ്ടായ ഇടിവ് 1,800 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. രണ്ടുദിവസം മാറ്റമില്ലാതതുടർന്ന വിലയിൽ വ്യാഴാഴ്ച പവന് 360 രൂപയുടെ കുറവുണ്ടായി. ഇതോടെ വില 36,600 രൂപയായി. 4575 രൂപയാണ് ഗ്രാമിന്റെ വില. ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 1,800 രൂപയുടെ കുറവാണുണ്ടായത്. യുഎസിൽ ബോണ്ടിൽനിന്നുള്ള ആദായംവർധിച്ചതും ഡോളർ കരുത്താർജിച്ചതും ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു. സ്പോട് ഗോൾഡ് വില 1,840 ഡോളർ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില കുത്തനെ ഇടിഞ്ഞ് 49,000ന് താഴെയത്തി. അതായത് പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,860 രൂപയിലെത്തി. വെള്ളിയുടെ വിലയിൽ കിലോഗ്രാമിന് 7,500 രൂപ കുറഞ്ഞ് 56,200 രൂപയുമായി.

from money rss https://bit.ly/3qn7fT5
via IFTTT

തളര്‍ച്ചയുടെ രണ്ടാംദിനം: സെന്‍സെക്‌സില്‍ 76 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: റെക്കോഡ് തിരുത്തി മുന്നേറിയ വിപണിയിൽ തളർച്ചയുടെ രണ്ടാംദിനം. സെൻസെക്സ് 76 പോയന്റ് താഴ്ന്ന് 49,415ലും നിഫ്റ്റി 12 പോയന്റ് നഷ്ടത്തിൽ 14,552ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 843 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 510 ഓഹരികൾനഷ്ടത്തിലുമാണ്. 64 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഇൻഡസിൻഡ് ബാങ്ക്, ഐടിസി, ഒഎൻജിസി, ബജാജ് ഓട്ടോ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഡെൻ നെറ്റ് വർക്സ്, എച്ച്എഫ്സിഎൽ, ടാറ്റ സ്റ്റീൽ ലോങ് പ്രൊഡക്ട്സ് തുടങ്ങിയ കമ്പനികളാണ് വ്യാഴാഴ്ച ഡിസംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. Indices trade lower with Nifty below 14,550

from money rss https://bit.ly/39w5w7h
via IFTTT

ആകാശ് കോച്ചിങ് ശൃംഖലയെ ബൈജൂസ് ഏറ്റെടുക്കുന്നു

കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ബൈജൂസ്, ഡൽഹി ആസ്ഥാനമായ എൻട്രൻസ് കോച്ചിങ് കമ്പനി ആകാശിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. ഏതാണ്ട് 7,300 കോടി രൂപയുടേതായിരിക്കും ഇടപാടെന്ന് ആഗോള വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇടപാടിനെക്കുറിച്ച് അറിയാൻ ബൈജൂസിന്റെ കോ-ഫൗണ്ടറായ ദിവ്യ ഗോകുൽനാഥിനെ സമീപിച്ചെങ്കിലും പ്രതികരിച്ചില്ല. ഓഫ്ലൈൻ കോച്ചിങ് രംഗത്തേക്കും സാന്നിധ്യം ഉറപ്പാക്കാൻ ബൈജൂസിന് ഈ ഇടപാടിലൂടെ കഴിയും. മൂന്നു മാസത്തിനകം ഇടപാട് പൂർത്തിയാകുമെന്നാണ് സൂചന. ഈയിടെ 1,200 കോടി ഡോളർ (87,600 കോടി രൂപ) മൂല്യം കല്പിച്ച ബൈജൂസിന് കോവിഡ് ലോക്ഡൗൺ കാലത്ത് വൻതോതിൽ ഡിമാൻഡ് കൂടിയിരുന്നു. കുട്ടികൾക്ക് ഓൺലൈൻ കോഡിങ് പരിശീലനം നൽകുന്ന വൈറ്റ് ഹാറ്റ് ജൂനിയറിനെ ഏതാനും മാസം മുമ്പ് ബൈജൂസ് ഏറ്റെടുത്തിരുന്നു. Byju's Acquires Coaching Centre Akash

from money rss https://bit.ly/3ib8IJk
via IFTTT

ലാഭമെടുപ്പ്: നേട്ടമില്ലാതെ സൂചികകള്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടമില്ലാതെ സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 24.79 പോയന്റ് നഷ്ടത്തിൽ 49,492.32ലും നിഫ്റ്റി 1.40 പോയന്റ് നേട്ടത്തിൽ 14,564.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1200 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1807 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 143 ഓഹരികൾക്ക് മാറ്റമില്ല. നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റ് ലാഭമെടുത്തതാണ് സൂചികകളെ തളർത്തിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, അദാനി പോർട്സ്, ഐഒസി, എൻടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ശ്രി സിമെന്റ്സ്, ബജാജ് ഫിൻസർവ്, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ ഒഴികെയുള്ള ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനവും 0.4ശതമാനവും നഷ്ടത്തിലാണ് വ്യപാരം അവസാനിപ്പിച്ചത്. Sensex, Nifty end flat amid high volatility

from money rss https://bit.ly/3qfyRtp
via IFTTT

Tuesday, 12 January 2021

ഇലോണ്‍ മസ്‌കിന്റെ ടെസ് ല ബെംഗളുരുവില്‍ പ്രവര്‍ത്തനം തുടങ്ങി

ലോക കോടീശ്വരന്മാരിൽ ഒന്നാമനായ ഇലോൺ മസ്കിന്റെ ടെസ് ല ബെംഗളുരുവിൽ പ്രവർത്തനം തുടങ്ങി. ടെസ് ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിൽ ടെസ് ലയുടെ സബ്സിഡിയറി കമ്പനിയായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വൈഭവ് തനേജ, വെങ്കിട്ടരംഗം ശ്രീരാം, ഡേവിഡ് ജോൻ ഫീൻസ്റ്റീൻ എന്നിവരെ കമ്പനിയുടെ ഡയറക്ടർമാരായി നിയമിക്കുകയുംചെയ്തിട്ടുണ്ട്. ബെംഗളുരുവിൽ ടെസ് ലയുടെ ഗവേഷണ വികസന കേന്ദ്രം ഉടനെ തുടങ്ങുമെന്ന് കർണാടക സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ സ്ഥലവും വാഗ്ദാനംചെയ്തിരുന്നു. ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിനെ മറികടന്ന് ലോക കോടീശ്വരപട്ടികയിൽ ഈയിടെയാണ് ഇലോൺ മസ്ക് ഒന്നാമനായത്. ടെസ് ലയുടെ ഓഹരിവിലയിൽ ഒരുവർഷത്തിനിടെ വൻകുതിപ്പാണുണ്ടായത്. Elon Musks Tesla opens India entity in Bengaluru

from money rss https://bit.ly/3bzYrVZ
via IFTTT

ഐപിഒയുമായി ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്‍: വിശദാംശങ്ങള്‍ അറിയാം

പൊതുമേഖലയിലെ ആദ്യത്തെ ബാങ്കിതര ധനകാര്യസ്ഥാപനമായ ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ അടുത്തയാഴ്ച ഐപിഒയുമായെത്തുന്നു. ഐപിഒയ്ക്ക് ജനുവരി 18 മുതൽ 20വരെ അപേക്ഷിക്കാം. ഓഹരിയൊന്നിന് 25-26 രൂപ നിരക്കിലാകും വില നിശ്ചയിക്കുക. 4,600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഭ്യന്തര വിദേശ വിപണികളിൽനിന്ന് റെയിൽവെയ്ക്കുവേണ്ടി പണം സമാഹരിക്കുന്നതിന് ലക്ഷ്യമിട്ട് 1986ലാണ് ഐആർഎഫ്സി തുടങ്ങിയത്. ബജറ്റിന് പുറത്തുള്ള വിഹിതം കണ്ടെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. Indian Railway Finance Corporation (IRFC) IPO opens next week

from money rss https://bit.ly/3i6CHSV
via IFTTT

ഗോവയിലെ ബീച്ചുകളില്‍ മദ്യപിക്കുന്നതിന് വിലക്ക്

ഗോവയിലെ ബീച്ചുകളിൽ മദ്യപാനത്തിന് വിനോദ സഞ്ചാര വകുപ്പ് വിലക്കേർപ്പെടുത്തി. പുതുവർഷത്തിനുശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീച്ചുകളിൽ നിറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. വിലക്ക് ലംഘിച്ചാൽ 10,000 രൂപവരെ പിഴയീടാക്കും. പോലീസിനാണ് ഇതുസംബന്ധിച്ച് ചുമതല നൽകിയിട്ടുള്ളത്. ബീച്ചുകളിൽ മദ്യപിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകാൻ ഇതിനകം ടൂറിസം വകുപ്പ് ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. ബീച്ചുകളിലെ മാലിന്യം ദിവസത്തിൽ മൂന്നുതവണ നീക്കംചെയ്യുന്നുണ്ടെങ്കിലും മണലിനടിയിൽ തിരയാൻ പ്രയാസമായതിനാലാണ് പുതിയ തീരുമാനമെന്ന് ടൂറിസം വകുപ്പ് പറയുന്നു. Drinking at Goa beaches to attract Rs 10,000 fine

from money rss https://bit.ly/3sj4dRR
via IFTTT

പാഠം 107| പുതിയ സാഹചര്യത്തില്‍ നിക്ഷേപകര്‍ സ്വീകരിക്കേണ്ട ആക്ഷന്‍ പ്ലാന്‍

വിപണി തകർന്നടിഞ്ഞപ്പോൾ നിക്ഷേപംമുഴുവൻ പിൻവലിച്ച് സ്വസ്ഥതതേടിയ രാംദാസ്. സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങൾ കീഴടക്കുന്നത് അതുഭതത്തോടെ (ആശ്ചര്യത്തോടെയും) നോക്കിനിന്ന് നിക്ഷേപം തുടങ്ങാൻ വൈകിയല്ലോയെന്ന് ചിന്തിച്ച ജോഷി കുരിയൻ, അതിസാഹസികമായി ഇടപെട്ട് വിപണിയിലെ മുന്നേറ്റത്തിൽ പണം തിരിച്ചെടുത്ത് സംതൃപ്തിനേടിയ വിജേഷ്. ഇവർ അറിയാൻ ഇതാ ഒരു കർമപദ്ധതി അവതരിപ്പിക്കുന്നു. പുതിയ നിക്ഷേപകരും നിലവിൽ നിക്ഷേപം തുടരുന്നവരും സാമ്പത്തിക ലക്ഷ്യത്തിന് അടുത്തെത്തിയവരും സ്ഥിരവരുമാനത്തിനായി പെൻഷൻ സമ്പാദ്യം നിക്ഷേപിക്കാൻ തയ്യാറെടുക്കുന്നവരും ഒറ്റത്തവണയായി നിക്ഷേപിക്കാനൊരുങ്ങുന്നവരും ഇപ്പോഴും സംശയത്തോടെ മാറിനിൽക്കുന്നവരും സാഹസിക മനോഭാവത്തോടെ വിപണിയിൽ ഇടപെടുന്നവരും തന്ത്രശാലികളും നിലവിലെ സാഹചര്യത്തിൽ സ്വീകരിക്കേണ്ടകാര്യങ്ങളാണ് ഈ പാഠത്തിൽ വിശദീകരിക്കുന്നത്. പുതിയ നിക്ഷേപകർ: നിക്ഷേപം തുടങ്ങാൻ യോജിച്ച സമയം ഇന്നുതന്നെയാണ്. ഓഹരി വിപണി എക്കാലത്തെയും ഉയരത്തിലെത്തിയതിനാൽ ഉടനെ ഇടിഞ്ഞുവീഴുമെന്നുകരുതി അതിനായി കാത്തിരുന്ന് ദിവസങ്ങൾ നഷ്ടപ്പെടുത്തരുത്. ദീർഘകാല ലക്ഷ്യത്തിനായി ഇപ്പോൾതന്നെ എസ്ഐപി തുടങ്ങാം. നിക്ഷേപ ലക്ഷ്യവും കാലയളവും വിലിയിരുത്തി ഓഹരിയിലും ഡെറ്റിലും നിശ്ചിത അനുപാതത്തിൽ എസ്ഐപി ആരംഭിക്കാം. നിലവിൽ നിക്ഷേപംനടത്തുന്നവർ: കഴിഞ്ഞകാലത്തെ കനത്ത തകർച്ചയും നിലവിലെനേട്ടവും എപ്രകാരം പോർട്ട്ഫോളിയോയിൽ പ്രതിഫലിച്ചുവെന്ന് കാണാൻ കഴിഞ്ഞു. മികച്ചനേട്ടത്തിലുള്ള നിക്ഷേപംപിൻവലിച്ചാലോയെന്ന് സ്വാഭാവികമായും ആലോചിച്ചേക്കാം. ഇനിയൊരു ഇടിവുണ്ടാകുമ്പോൾ ഇതുവരെയുള്ളനേട്ടം വെള്ളത്തിലായാലോയെന്ന ചിന്തിയാകും അതിനുപിന്നിൽ. ഒരുകാര്യംമനസിലാക്കുക, വിപണി എപ്പോൾ ഉയരുമെന്നോ തകരുമെന്നോ ആർക്കും പ്രവചിക്കാനാവില്ല. അതൊന്നും കാര്യമാക്കാതെ ദീർഘകാല ലക്ഷ്യത്തിനായുള്ള എസ്ഐപി നിക്ഷേപം തുടരുകതന്നെ ചെയ്യുക. ലകഷ്യത്തിനടുത്തെത്തിയവർ: സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ മാസങ്ങൾമാത്രം അവശേഷിക്കുന്നവർ ചിട്ടയായി നിക്ഷേപം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. മികച്ച ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിലേയ്ക്ക് ഘട്ടംഘട്ടമായി നിക്ഷേപം സ്വിച്ച് ചെയ്യുക. ഇപ്പോൾ പിൻവലിക്കുന്നതിലൂടെ നിലവിലെ മികച്ച ആദായം സ്വന്തമാക്കാം. അതോടൊപ്പം റിസ്ക് കുറഞ്ഞ ഡെറ്റ് ഫണ്ടിൽനിന്ന് ഭാവിയിൽ ബാങ്ക് നിക്ഷേപത്തേക്കാൾ കൂടിയ ആദായം നേടുകയുംചെയ്യാം. നികുതി ആനുകൂല്യവും ലഭിക്കും. റിട്ടയർ ചെയ്തവർ: പെൻഷൻപറ്റിയപ്പോൾ ലഭിച്ചതുക വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായത്തനായി ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നവർ പ്രധാനമായും ഇക്കാര്യം അറിയുക. അഞ്ചുവർഷത്തേയ്ക്കുള്ള വരുമാനമാർഗം സൂരക്ഷിതമായി നിക്ഷേപിച്ചശേഷംമാത്രം ബാക്കിയുള്ളതുക ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ എസ്ഐപിയായിമാത്രം നിക്ഷേപിക്കുക. അഞ്ചുവർഷത്തിനപ്പുറംമാത്രം ഇതിൽനിന്നുള്ള ആദായം പ്രതീക്ഷിച്ചാൽമതി. ഒറ്റത്തവണയായി നിക്ഷേപിക്കുന്നവർ: ഓഹരിയിലും ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിലും ഒറ്റത്തവണയായി നിക്ഷേപിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക. വിപണി ഉയർന്നുനിൽക്കുന്നതിനാൽ ഭാവിയിൽ തകർച്ചനേരിട്ടാൽ വൻനഷ്ടംതന്നെ ഉണ്ടായേക്കാം. വിപണിയുടെ ഏറ്റക്കുറച്ചിലുകളിൽ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന ശരാശരി(റൂപി കോസ്റ്റ് ആവറേജിങ്)യുടെ സാധ്യത പ്രയോജനപ്പെടുത്താൻ കഴിയാതെവരും. അതായത് വിപണി ഉയരുമ്പോഴും താഴുമ്പോഴും നിക്ഷേപം നടത്തുന്നതിലൂടെ ലഭിക്കുന്ന ആവറേജിങിന്റെ സാധ്യതയാണ് പ്രയോജനപ്പെടുത്താൻ കഴിയാതെവരിക. സാധാരണയിൽക്കൂടുതൽകാലം കാത്തിരിക്കേണ്ട സാഹചര്യം ഇതുണ്ടാക്കിയേക്കാം. അതിനാൽ ഒറ്റത്തവണയായി നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുക അതിന്റെ വലിപ്പമനുസരിച്ച് 18 മാസക്കാലയളവവരെയുള്ള എസ്ഐപിയായി ക്രമീകരിക്കാം. മികച്ച ഷോട്ട് ഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിച്ച് എസ്ടിപിയായി ഇക്വിറ്റി ഫണ്ടിലേയ്ക്ക് മാസംമാസം ട്രാൻസ്ഫർ ചെയ്യാം. സംശയത്തോടെ നിൽക്കുന്നവർ: സ്റ്റോക്ക് മാർക്കറ്റ് ഉയർന്ന നിലവാരത്തിലായതിനാൽ നിക്ഷേപിക്കാൻ മടിക്കുന്നവർ അറിയേണ്ടകാര്യമിതാണ്. വിപണിയിൽ മുന്നേറ്റംതുടർന്നാൽ അവസരം നഷ്ടമാകുകയാണ് ചെയ്യുക. സെൻസെക്സും നിഫ്റ്റിയും ഉയരുന്നതിന്റെ കണക്കുകളാണ് പ്രധാനമായും വിലയിരുത്തുന്നത്. ആ സൂചികകളിൽപ്പെടാത്ത നിരവധി ഓഹരികളും വിപണിയിലുണ്ട്. അതായത് സെൻസെക്സ് 30ഉം നിഫ്റ്റിയും 50ഉം വീതം ഓഹരികളെമാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽതന്നെ ഈ സൂചികകൾ ഉയരുമ്പോൾ എല്ലാഓഹരികളും മുന്നേറിയതായി കണക്കാക്കേണ്ടതില്ല. സൂചികകൾ ഉയരുകയോ താഴുകയോ ചെയ്തോട്ടെ. എസ്ഐപിയായി ഇപ്പോൾതന്നെ നിക്ഷേപം ആരംഭിക്കുക. കാലംമുന്നോട്ടുപോകുന്തോറും ആത്മവിശ്വാസത്തോടെ മുന്നേറാൻ അത് സഹായിക്കും. സാഹസികർ: മാർച്ചിൽ കൂപ്പുകുത്തിയപ്പോൾ വിപണിയിൽനിന്ന് പുറത്തുപോകുകയും ഇപ്പോഴത്തെ ബുൾ റണ്ണിൽ വലിയതുക നിക്ഷേപിക്കാൻ ആഗ്രഹിക്കുകയുംചെയ്യുന്നുവെങ്കിൽ, ആ തീരുമാനം ഉപേക്ഷിക്കുക. ഈ തീരുമാനം ആത്യന്തികമായി നേട്ടത്തിൽനിന്നകറ്റും. ആദ്യം ലക്ഷ്യം നിശ്ചയിക്കുക. പിന്നെയാണ് റൂട്ട്മാപ്പ് തയ്യാറാക്കേണ്ടത്. നിക്ഷേപിക്കേണ്ടതുക നിശ്ചയിച്ച് അഞ്ചുവർഷത്തിനപ്പുറമുള്ള കാലയളവ് മുന്നിൽകണ്ട് എസ്ഐപിയായി മാത്രം നിക്ഷേപിക്കുക. തന്ത്രശാലികൾ: ഹ്രസ്വകാലയളവിൽ ലക്ഷങ്ങൾ കൈപ്പിടിയിലൊതുക്കാൻ ആഗ്രഹിക്കുന്നവർ വിപണിക്കുപിന്നിൽ ഒളിഞ്ഞിരിക്കുന്ന റിസ്ക് അറിഞ്ഞിരിക്കുക. ദീർഘകാലത്തിൽ നേട്ടമുണ്ടാക്കാൻ താരതമ്യേന എളുപ്പമാണ്. അതുകൊണ്ടുതന്നെ ചിട്ടയായ നിക്ഷേപത്തിലൂടെമാത്രം സമ്പന്നനാകാൻ ശ്രമിക്കുക. ഇന്നുവെച്ച് നാളെ കോടികളുണ്ടാക്കാമെന്ന് കണക്കുകൂട്ടുന്നവർ എളുപ്പത്തിൽ കുഴിയിൽചാടുമെന്നകാര്യത്തിൽ സംശയമില്ല. feedbacks to: antonycdavis@gmail.com കുറിപ്പ്: ഓഹരിയിലായാലും മ്യൂച്വൽ ഫണ്ടിലായാലും നിക്ഷേപത്തിന് എസ്ഐപിയുടെവഴി സ്വീകരിക്കുക. ഓഹരിയിൽ നേരിട്ട് എസ്ഐപിയായി നിക്ഷേപിക്കാൻ സ്റ്റോക്ക് ബ്രോക്കർമാർ അവസരംനൽകുന്നുണ്ട്. മികച്ച മൂന്നോ അഞ്ചോ ഓഹരികൾ തിരഞ്ഞെടുത്ത് മാസംതോറും നിശ്ചിത തിയതി നിക്ഷേപിക്കുന്ന രീതി സ്വീകരിക്കാം. മ്യൂച്വൽ ഫണ്ടിലാണെങ്കിൽ സാമ്പത്തിക ലക്ഷ്യംമുന്നിൽകണ്ട് അതിനുയോജിച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപംതുടങ്ങാം.

from money rss https://bit.ly/35AmXSV
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം: സെന്‍സെക്‌സ് 50,000ത്തിലേയ്ക്ക്

മുംബൈ: ഓഹരി വിപണിയിൽ റെക്കോഡ് നേട്ടംതുടരുന്നു. 50,000 എന്ന നാഴികക്കല്ല് പിന്നിടാൻ സെൻസെക്സിന് ഇനി അധികദൂരമില്ല. സെൻസെക്സ് 216 പോയന്റ് നേട്ടത്തിൽ 49,733ലും നിഫ്റ്റി 67 പോയന്റ് ഉയർന്ന് 14,630ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1106 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 336 ഓഹരികൾ നഷ്ടത്തിലുമാണ്. 58 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ഒഎൻജിസി, എസ്ബിഐ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, ടെക് മഹീന്ദ്ര, റിലയൻസ്, എൻടിപിസി, ഇൻഫോസിസ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, മാരുതി, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫോസിസ്, വിപ്രോ, ആംടെക് ഓട്ടോ തുടങ്ങി ആറുകമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2XxmVHg
via IFTTT

റബ്ബർ വില: ഒന്നര മാസത്തിനിടെ 15 രൂപയുടെ ഇടിവ്

കോട്ടയം: കഴിഞ്ഞ ഒന്നരമാസത്തിനിടെ റബ്ബർ വിലയിൽ 15 രൂപയുടെ ഇടിവ്. ആർ.എസ്.എസ്-4 റബ്ബർവില ചൊവ്വാഴ്ച 150 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിലെ വിലയിടിവും ഉത്പാദനത്തിലെ വർധനയുമാണ് ഇപ്പോൾ മാർക്കറ്റിൽ പ്രതിഫലിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ ആദ്യം റബ്ബർവില 165 രൂപയായി ഉയർന്നിരുന്നു. റബ്ബറിന്റെ അന്താരാഷ്ട്ര വിലയിൽ 28 രൂപയോളം ഇടിവുണ്ട്. 186.9 രൂപയായിരുന്നു കഴിഞ്ഞ മാസം ആദ്യം ബാങ്കോക്ക് മാർക്കറ്റിലെ വില. ഇപ്പോൾ അത് 158 രൂപയിലെത്തി. ആഭ്യന്തര മാർക്കറ്റിലെ വിലയിടിവിന് ഇതും കാരണമായി. ഇപ്പോൾ റബ്ബർ ഉത്പാദനം ഉയർന്നുനിൽക്കുന്ന സമയമാണ്. നവംബറിൽ 87,000 ടൺ ആയിരുന്നു ഉത്പാദനം. ഡിസംബറിൽ ഉത്പാദനം ഒരുലക്ഷം ടൺ എങ്കിലുമുണ്ടാകുമെന്നാണ് പ്രതീക്ഷ. റബ്ബർ ഇറക്കുമതി കഴിഞ്ഞ നാലുമാസമായി ഉയരുന്നതും ആഭ്യന്തരവിപണിക്ക് തിരിച്ചടിയായി. 30,000 ടണ്ണിനുമേലാണ് കഴിഞ്ഞ നാലുമാസമായി റബ്ബർ ഇറക്കുമതി. വിലയിടിവ് മൂലം ഇടത്തരം കർഷകരാണ് ദുരിതമനുഭവിക്കുന്നത്. റബ്ബർ കർഷകർക്ക് സംസ്ഥാന സർക്കാരിന്റെ വിലസ്ഥിരതാ പദ്ധതിയുടെ പരിധി കിലോയ്ക്ക് 200 രൂപയാക്കണമെന്നാവശ്യപ്പെട്ട് റബ്ബർ ഡീലേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

from money rss https://bit.ly/39vuL9I
via IFTTT

പഴയ സ്വര്‍ണം വന്‍തോതില്‍ വിപണിയില്‍ തിരിച്ചെത്തുന്നു: ഇറക്കുമതിയില്‍ ഇടിവ്‌

കൊച്ചി:പേര് വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ ആ ഫോർട്ടുകൊച്ചിക്കാരി പറഞ്ഞു: ''ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ 12,000 രൂപ വായ്പയെടുത്ത് തുടങ്ങിയതാണ്. ഇപ്പോൾ 20 ലക്ഷത്തിനടുത്തുണ്ട് വായ്പ. ലോക്ഡൗണായപ്പോൾ അടവുകളൊക്കെ മുടങ്ങി. ഫിനാൻസുകാർ ഇളവൊന്നും തന്നില്ല. ഒടുവിൽ മൂന്നുമാസംമുന്പ് 12 പവൻ വിറ്റു. മുടങ്ങിയ തവണകളൊക്കെ അടച്ചുതീർത്തു...'' ലോക്ഡൗണിനുശേഷം സ്വർണംവിറ്റ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന സാധാരണക്കാരന്റെ പ്രതിരൂപമാണ് ഈ വീട്ടമ്മ. രാജ്യത്ത് ലോക്ഡൗണിന് ശേഷമുള്ള രണ്ടുമാസത്തിനിടെ വിപണിയിലെത്തിയത് 68 ടൺ പഴയ സ്വർണാഭരണങ്ങളാണ്. ഈ സാമ്പത്തികവർഷം അവസാനിക്കുമ്പോഴേക്കും ഇത് നൂറ്റമ്പതുടൺ കടക്കുമെന്നാണ് സൂചന. സ്വർണത്തിന് വിലകൂടിയതിനാൽ പഴയ സ്വർണത്തിന് നല്ല വില ലഭിക്കുമെന്നതും ജനങ്ങളെ വിൽക്കാൻ പ്രേരിപ്പിക്കുന്നു. ഇതിനുമുമ്പ് 2012-ൽ ആണ് പഴയ സ്വർണവിൽപ്പന ഉയർന്നത്. അന്ന് 118 ടൺ പഴയസ്വർണാഭരണങ്ങളാണ് വിപണിയിലെത്തിയത്. കേരളത്തിൽ 60 ശതമാനം ഉപഭോക്താക്കളും കൈയിലുള്ള പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങാറാണ് പതിവ്. എന്നാൽ, ലോക്ഡൗണിനുശേഷം ഇത് 70 ശതമാനത്തോളമായെന്നാണ് ജൂവലറി ഉടമകൾ പറയുന്നത്. ലോക്ഡൗണിനുശേഷം ജുവലറികൾ തുറന്ന രണ്ടുമാസത്തിനിടെ ഏകദേശം 15-18 ടൺ പഴയ സ്വർണം കേരള വിപണിയിലെത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഇറക്കുമതിയിൽ ഇടിവ് കോവിഡ് പ്രതിസന്ധിയിൽ ആവശ്യക്കാർ കുറഞ്ഞതും പഴയ സ്വർണം വിപണിയിലേക്കെത്തിയതും സ്വർണ ഇറക്കുമതിയെ ബാധിച്ചു. വർഷം 800-900 ടൺ ഇറക്കുമതിയുണ്ടായിരുന്നത് കഴിഞ്ഞ വർഷം 718 ടണ്ണായും ഈ സാമ്പത്തികവർഷം നവംബർവരെ 222 ടണ്ണായും കുറഞ്ഞു. 2020-21 സാമ്പത്തികവർഷം അവസാനിക്കാനിരിക്കെ ഇറക്കുമതി 500 ടണ്ണിനപ്പുറം പോകില്ലെന്നാണ് കരുതുന്നത്. രാജ്യത്തെ വ്യാപാരക്കണക്കുകൾ ഏകോപിപ്പിക്കുന്ന ഡയറക്ടർ ജനറൽ ഓഫ് കമേഴ്സ്യൽ ഇന്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ (ഡി.ജി.സി.ഐ. ആൻഡ് എസ്.) രേഖകളിൽനിന്ന് വ്യക്തമാകുന്നത് ആറുവർഷത്തിനിടെയുള്ള കുറഞ്ഞ ഇറക്കുമതിയാണ് 2019-20, 2020-21 സാമ്പത്തികവർഷം ഉണ്ടായതെന്നാണ്. 2018-19ൽ 980 ടൺ ഇറക്കുമതിയുണ്ടായിരുന്നത് തൊട്ടടുത്തവർഷം 718 ടൺ ആയി കുറഞ്ഞു. ചൈനയിൽനിന്ന് ആദ്യ കോവിഡ് റിപ്പോർട്ട് പുറത്തുവന്നത് 2019 ഡിസംബറിലാണ്. ജനുവരിമുതൽ ഇത് സ്വർണ ഇറക്കുമതിയെ ബാധിച്ചുതുടങ്ങി. ഉയരുന്ന സ്വർണക്കടത്ത് സ്വർണക്കടത്ത് ഉയരുന്നതും ഇറക്കുമതിയെ ബാധിക്കുന്ന ഘടകമാണ്. ലോക്ഡൗണിനുശേഷം വിമാനസർവീസുകൾ തുടങ്ങിയതോടെ ഇന്ത്യയിലേക്ക് വൻതോതിൽ കള്ളക്കടത്ത് സ്വർണം എത്തുന്നുണ്ട്. വർഷം കള്ളക്കടത്തിലൂടെ 200-250 ടൺ സ്വർണം ഇന്ത്യയിലെത്തുന്നുണ്ട്. ഒരു കിലോസ്വർണം കൊണ്ടുവരുമ്പോൾ ഏഴുലക്ഷത്തോളം രൂപ ലാഭംകിട്ടുമെന്നതാണ് പ്രധാന ആകർഷണം. സ്വർണക്കടത്ത് തടയാൻ ഫലപ്രദമായ മാർഗം ഇറക്കുമതിത്തീരുവ എടുത്തുകളയുകയാണെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ. എസ്. അബ്ദുൾ നാസർ പറഞ്ഞു. നിലവിൽ ഇറക്കുമതിത്തീരുവ 12.5 ശതമാനമാണ് ഇതിനൊപ്പം മൂന്നുശതമാനം ജി.എസ്.ടി.കൂടി ചേർക്കും. കടത്തിന് പിടിക്കപ്പെടുന്നയാൾ 15.5 ശതമാനം നികുതിയടച്ച് രക്ഷപ്പെടും. സ്വർണത്തിന്റെ മൂല്യം മൂന്നുകോടി രൂപയ്ക്ക് മുകളിലാണെങ്കിലേ കേസെടുത്ത് സ്വർണം പിടിച്ചെടുക്കൂ. ഇന്ത്യയിലെ സ്വർണം ഇറക്കുമതി (ടണ്ണിൽ) 2015-16 960 2016-17 766 2017-18 954 2018-19 980 2019-20 718 2020-21 221(2020 നവംബർ വരെ)

from money rss https://bit.ly/3i6rUYV
via IFTTT

സെന്‍സെക്‌സില്‍ 248 പോയന്റ് നേട്ടം: നിഫ്റ്റി 14,563ല്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി 12-ാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. നഷ്ടത്തോടെയാണ് തുടങ്ങിയതെങ്കിലും പുതിയ റെക്കോഡ് കുറിച്ചാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 247.79 പോയന്റ് നേട്ടത്തിൽ 49,517.11ലും നിഫ്റ്റി 78.70 പോയന്റ് ഉയർന്ന് 14,563.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1647 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1387 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. കോവിഡ് വാക്സിൻ വിതരണംതുടങ്ങിയതും ആഗോള കാരണങ്ങളുമാണ് വിപണിക്ക് കരുത്തായത്. ടാറ്റ മോട്ടോഴ്സ്, ഗെയിൽ, ഐഷർ മോട്ടോഴ്സ്, എസ്ബിഐ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ കമ്പനി, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, സൺഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക ആറ് ശതമാനംനേട്ടമുണ്ടാക്കി. വാഹനം, അടിസ്ഥാന സൗകര്യവികസനം, ഊർജം തുടങ്ങിയ മേഖലകളിലെ ഓഹരികൾ ഒരുശതമാനംവീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.4ശതമാനവും 0.2ശതമാനവും ഉയർന്നു. ഫാർമ സൂചിക ഒരുശതമാനവും എഫ്എംസിജി സൂചിക 0.5ശതമാനവും നഷ്ടമുണ്ടാക്കി. Sensex up 248 pts at 49,517; Nifty at 14,563

from money rss https://bit.ly/2LJr1Js
via IFTTT

Monday, 11 January 2021

കിട്ടാക്കടം 22 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തുമെന്ന് ആര്‍ബിഐയുടെ മുന്നറിയിപ്പ്

കോവിഡ് മഹാമാരിയിൽനിന്ന് സമ്പദ്ഘടന അതിവേഗത്തിൽ തിരിച്ചുവരുന്ന സാഹചര്യത്തിൽ ബാങ്കുകൾക്ക് അത്രതന്നെ ആശ്വസിക്കാൻ വകയില്ലെന്നാണ് റിപ്പോർട്ട്. 2020 സെപ്റ്റംബറിലെ 7.5ശതമാനത്തിൽനിന്ന് 2021 സെപ്റ്റംബറോടെ കിട്ടാക്കടം 13.5 ശതമാനമായി കുതിക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ 22 വർഷത്തെ ബാങ്കിങ് ചരിത്രത്തിലാദ്യമായാണ് കിട്ടാക്കടത്തിൽ ഇത്രയും വർധനയുണ്ടാകുക. കിട്ടാക്കടത്തിന്റെ തോത് കുറച്ചുകാണിക്കുന്നതിന്റെ ഭാഗമായി 2019-20 സാമ്പത്തികവർഷത്തിൽ 2,37,876 കോടി രൂപയാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. കോവിഡ് വാക്സിൻ വിതരണംതുടങ്ങിയതുമായി ബന്ധപ്പെട്ടാണ് വിപണിയിൽ അതിവേഗവളർച്ചയുണ്ടായിട്ടുള്ളത്. എന്നാൽ കോവിഡിന്റെ രണ്ടാഘട്ട വ്യപനവും ജനതികവ്യതിയാനം വന്ന വൈറസിന്റെ വരവും ഭീഷണിയാണെന്ന് റിസർവ് ബാങ്ക് പുറത്തിറക്കിയ സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടി(എഫ്എസ്ആർ)ൽ പറയുന്നു.

from money rss https://bit.ly/35zxnCx
via IFTTT

ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ ഗെയില്‍: ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചേക്കും

രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് വിതരണ കമ്പനിയായ ഗെയിൽ ഓഹരി തിരിച്ചുവാങ്ങുന്നകാര്യം പരിഗണിക്കുന്നു. 2021 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ ഇടക്കാല ലാഭവിഹിതം നൽകുന്നതും ഓഹരി തിരിച്ചുവാങ്ങുന്നതും സബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ജനുവരി 15ന് കമ്പനിയുടെ ബോർഡ് യോഗംചേരുന്നുണ്ട്. കമ്പനിയുടെ കൈവശമുള്ള അധികപണം നിക്ഷേപകർക്ക് തിരിച്ചുനൽകുന്നതിന്റെഭാഗമായാണ് ഓഹരി ബൈബായ്ക്ക്. അതേസമയം, ഇതുസംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.ധനക്കമ്മി പരിഹരിക്കുന്നതിനുള്ള പണസമാഹരണത്തിന്റെ ഭാഗമായി സർക്കാർ വിവിധ സാധ്യതകൾ അന്വേഷിച്ചുവരികയാണ്. പൊതുമേഖലയിലെ എട്ട് കമ്പനികളോട് ഓഹരി തിരിച്ചുവാങ്ങുന്നതിന് പദ്ധതി തയ്യാറാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കോൾ ഇന്ത്യ, എൻടിപിസി, എൻഎംഡിസി തുടങ്ങിയ കമ്പനികൾ വൈകാതെ ഈവഴിക്ക് നീങ്ങിയേക്കും. പൊതുവിപണിയിൽ ലഭ്യമായ ഓഹരികളുടെ എണ്ണംകുറയ്ക്കുന്നതിന്റെ ഭാഗമായാണ് കമ്പനികൾ ഓഹരികൾ തിരിച്ചുവാങ്ങുന്നത്. വിപണിയിൽ ശേഷിക്കുന്ന ഓഹരികളുടെ മൂല്യമുയർത്തുക, മിച്ചമുള്ള പണം ഓഹരി നിക്ഷേപകർക്ക് തിരികെ നൽകുക തുടങ്ങിയ കാരണങ്ങളും ഓഹരി തിരിച്ചുവാങ്ങലിന് പിന്നിലുണ്ട്. ഗെയിലിന്റെ 52.1ശതമാനം ഓഹരികളും ഇപ്പോൾ സർക്കാരിന്റെ കൈവശമാണുള്ളത്. പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിക്കലിലൂടെ 2.1 ലക്ഷംകോടി രൂപ സമാഹരിക്കാനാണ് 2020-21 ബജറ്റിൽ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ന്യൂനപക്ഷ ഓഹരികൾ വിൽക്കാനും ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഓഹരി തിരിച്ചുവാങ്ങുന്നതിനെയും ലാഭവിഹിത വിതരണത്തെയും കാണുന്നത്.

from money rss https://bit.ly/3q9ThnG
via IFTTT

വെല്‍ത്ത്‌ മാനേജുമെന്റ്: ഡിജിറ്റല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താം

അനിവാര്യതയാണ് പുതിയ കണ്ടുപിടുത്തങ്ങളുടെ മാതാവ്-എന്നൊരു പഴമൊഴിയുണ്ട്. കുറച്ചുമാസങ്ങളിലെ കാര്യങ്ങൾ നോക്കുമ്പോൾ കോവിഡാണ് ഡിജിറ്റൈസേഷന്റെ മാതാവ്-എന്നുപറഞ്ഞാൽ അതിശയോക്തിയാവില്ല. എങ്ങനെ ജീവിക്കുന്നു, പെരുമാറുന്നു, ഇടപാട് നടത്തുന്നുവെന്നെല്ലാം തീരുമാനിക്കുന്നത് ഡിജിറ്റൾ സാങ്കേതികവിദ്യയായിരിക്കുന്നു. പുതിയതലമുറ അതിവേഗം പുതുസാങ്കേതികവിദ്യയിലേക്ക് കൂടുമാറുകപതിവാണ്. എന്നാൽ കോവിഡ് പഠിപ്പിച്ചപാഠം തികച്ചുംവെത്യസ്തമായിരുന്നു. മുതിർന്ന പൗരന്മാരും സാങ്കേതിക രംഗത്ത് വൈദഗ്ദ്ധ്യംനേടാൻ പ്രാപ്തമായിക്കഴിഞ്ഞു. ധനകാര്യ സേവനസ്ഥാപനങ്ങളും മാറ്റത്തിന്റെ പാതയിലാണ്. ഡിജിറ്റൽ പരിവർത്തനത്തിന്റെ അടുത്തഘട്ടത്തെ സ്വീകരിക്കാൻ അവർ തയ്യാറായിക്കഴിഞ്ഞു. വെൽത്ത് മാനേജ്മെന്റിന്റെ ഉയർത്തെഴുന്നേൽപ്പാണ് പ്രധാനം. പരമ്പരാഗതമായി ഒരു റിലേഷൻഷിപ്പ് മാനേജരും ഉപഭോക്താവും തമ്മിൽ നേരിട്ടുള്ള ഒരുഇടപാടാണത്. എന്നാൽ കോവിഡിനെ തുടർന്ന് അതും ഡിജിറ്റലിലേക്ക് മാറി. ലോക്ക്ഡൗൺമൂലം വ്യക്തിഗത കൂടിക്കാഴ്ചകൾ വെർച്വൽ പ്ലാറ്റുഫോമുകളിലേക്കും ഇടപാടുകൾ ഓൺലൈനിലേക്കും മാറുന്നതുംകണ്ടു. ഡിജിറ്റൽ കുടിയേറ്റത്തിന്റെ ഈ യാത്രയിൽ മൊബൈൽ അപ്ലിക്കേഷനുകൾ ജീവിതത്തിന്റെതന്നെ ഭാഗമായി. ഒരു ടാക്സി ബുക്ക് ചെയ്യുന്നതിൽ തുടങ്ങി ഭക്ഷണം ഓർഡർ ചെയ്യുന്നതിനോ ഡോക്ടറെ കാണുന്നതിനോ സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോ ഒക്കെ സ്മാർട്ട് ഫോണുകളിലെ നിരവധി മൊബൈൽ ആപ്ലിക്കേഷനുകളെ ചുറ്റിപറ്റിയായി. സൗകര്യം ചെയ്തു കൊടുക്കുന്നുവെന്നുമാത്രമല്ല, സ്ഥാപനങ്ങൾക്കും വരിക്കാർക്കും ചെലവു കുറഞ്ഞ രീതിയിൽ ദൈനംദിന അടിസ്ഥാനത്തിൽ സേവനവും നൽകുന്നു. ഡിജിറ്റൽ മാർഗങ്ങൾ സ്വീകരിക്കുമ്പോൾ സുരക്ഷയുമായി ബന്ധപ്പെട്ടകാര്യങ്ങളും മനസ്സിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പാസ് വേഡ് ആരുമായും പങ്കിടുന്നില്ലെന്നും പതിവായിമാറ്റുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ടെക്നോളജി പ്ലാറ്റ്ഫോം പിന്തുടരുന്ന എൻക്രിപ്ഷൻ സ്റ്റാൻഡേർഡും ഡാറ്റ സുരക്ഷയും പരിശോധിക്കേണ്ടതും പ്രധാനമാണ്. അസറ്റ് ക്ലാസ് തിരിച്ചുള്ളതും ഉത്പന്നം തിരിച്ചുള്ളതുമായ ഹോൾഡിംഗുകൾ കാണാനും വിവിധ ബെഞ്ച്മാർക്കുകളിൽ പോർട്ട്ഫോളിയോയുടെ പ്രകടനം വിലയിരുത്താനുമുള്ള സാധ്യതകളാണ് ആപ്പുകളും റോബോ സൈറ്റുകളും മുന്നോട്ടുവെയ്ക്കുന്നത്. (ഇക്വിറസ് വെൽത്തിന്റെ സിഇഒയാണ് ലേഖകൻ) Digital adoption by wealth businesses during pandemic

from money rss https://bit.ly/3nECo2G
via IFTTT

സ്വര്‍ണവില പവന് 240 രൂപകൂടി 36,920 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ കനത്ത ഇടിവിനുശേഷം സ്വർണവിലയിൽ നേരിയ വർധന. പവന് 240 രൂപകൂടി 36,920 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിൽ വിലവർധിക്കാനുള്ള സാധ്യതകൾക്ക് ഡോളർ തടയിട്ടു. ഇതോടെ സ്പോട് ഗോൾഡിന്റെ വിലവർധന 0.2ശതമാനത്തിലൊതുങ്ങി. ഔൺസിന് 1,847.96 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 49,328 രൂപയായി താഴ്ന്നു. വെള്ളിയുടെ വില 0.22 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 65,414 രൂപയുമായി.

from money rss https://bit.ly/3nCrAlR
via IFTTT

സെന്‍സെക്‌സില്‍ 101 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 101 പോയന്റ് താഴ്ന്ന് 49,167ലും നിഫ്റ്റി 26 പോയന്റ് നഷ്ടത്തിൽ 14,458ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 629 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 663 ഓഹരികൾ നഷ്ടത്തിലുമാണ്. 58 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയിലെ തളർച്ചയ്ക്കുപിന്നിൽ. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, ടിസിഎസ്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, ഇൻഫോസിസ്, എസ്ബിഐ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. റിലയൻസ് ഇൻഡസ്ട്രീസ്, എൽആൻഡ്ടി, അൾട്രടെക് സിമെന്റ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. കർണാടക ബാങ്ക്, ടാറ്റ ഇലക്സി തുടങ്ങി 10 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Indices open lower on weak global cues

from money rss https://bit.ly/2Kayr8q
via IFTTT

പഴയ ഹോട്ടലുകള്‍ പൂട്ടുന്നു, പുതിയവ തുറക്കുന്നു: കേരളത്തിൽ അറേബ്യൻ രുചിവിപ്ലവം

തൃശ്ശൂർ: കോവിഡ് കാലത്ത് കേരളത്തിൽ 9,500 ഹോട്ടലുകൾ ഇല്ലാതായപ്പോൾ പുതുതായി തുടങ്ങിയത് 24,000 അറേബ്യൻ ഭക്ഷണക്കടകൾ. സസ്യ -സസ്യേതര ഇനങ്ങൾ ലഭ്യമായിരുന്ന 9500 ഹോട്ടലുകൾ കോവിഡ് കാലത്ത് പൂട്ടിപ്പോയെന്നത് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ കണക്കാണ്. അസോസിയേഷനിൽ ഇല്ലാത്ത 4000 -ത്തോളം ഹോട്ടലുകളും പൂട്ടിയിട്ടുണ്ടെന്നാണ് കണക്ക്. കോവിഡ് കാലത്ത് കേരളത്തിലെ മുക്കിലും മൂലയിലും വരെ തുറന്ന ഷവർമ-അൽഫാം-കുഴിമന്തിക്കടകൾ കാൽ ലക്ഷത്തോളമുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ കാണിക്കുന്നു. 100 രൂപ മാത്രമാണ് രജിസ്ട്രേഷന്. 12 ലക്ഷത്തിന് മുകളിലാണ് വാർഷിക വിറ്റുവരവെങ്കിൽ മാത്രമേ ലൈസൻസ് ആവശ്യമുള്ളൂ. 100 രൂപ മതിയെന്നതിനാൽ രജിസ്ട്രേഷനെടുത്താണ് മിക്കവയും പ്രവർത്തിക്കുന്നത്. ചെറിയ മുതൽമുടക്കിൽ ചെറിയ സ്ഥലത്ത് കട തുടങ്ങാനുമാകും. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വൻകിട-ഇടത്തരം ഹോട്ടലുകളാണ് പൂട്ടിപ്പോയതിലേറെയും. 60 ശതമാനത്തോളം സസ്യഭക്ഷണ ഹോട്ടലുകളാണ്. കോവിഡ് കാലത്ത് ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം മലയാളി മാറ്റി. അറേബ്യൻ രുചിയോട് മലയാളികൾക്ക് ഇഷ്ടം കൂടിയതും പാഴ്സൽ രീതിയിലേക്ക് കൂടുതൽ തിരിഞ്ഞതുമാണ് കോവിഡ് കാലത്ത് അറേബ്യൻ ഭക്ഷണക്കടകൾക്ക് വഴിയൊരുക്കിയത്. കോവിഡ് കാലത്ത് വിദേശത്തുനിന്നും മറ്റുനാടുകളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് എത്തിയവരാണ് പുതിയതായി അറേബ്യൻ ഭക്ഷണക്കടകൾ തുടങ്ങിയവരിേലറെയും.

from money rss https://bit.ly/3oAuSHC
via IFTTT

സെന്‍സെക്‌സ് 49,000 കടന്നു; നിഫ്റ്റി 14,500നരികെ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ റാലി തുടരുന്നു. സൂചികകൾ വീണ്ടും റെക്കോഡ് ഭേദിച്ച് ക്ലോസ്ചെയ്തു. നവംബർ ഒമ്പതിനുശേഷം 16.5ശതമാനമാണ് സെൻസെക്സിലുണ്ടായനേട്ടം. രണ്ടുമാസംകൊണ്ട് 7000ത്തോളം പോയന്റാണ് ഉയർന്നത്. ഒരു ലക്ഷം കോടി രൂപയിലധികമാണ് ഈകാലയളവിൽ വിദേശനിക്ഷേ സ്ഥാപനങ്ങൾ രാജ്യത്തെ വിപണിയിൽ നിക്ഷേപിച്ചത്. സെൻസെക്സ് 486.81 പോയന്റ് നേട്ടത്തിൽ 49,269.32ലും നിഫ്റ്റി 137.50 പോയന്റ് ഉയർന്ന് 14,484.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനികൾ മികച്ച മൂന്നാംപാദഫലങ്ങൾ പുറത്തുവിടാൻ തുടങ്ങിയതും കോവിഡ് വാക്സിൻ ഉടനെ വിതരണം തുടങ്ങുമെന്നതും യുഎസിൽ ഉടനെ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകളുമാണ് വിപണിയെ തുണച്ചത്. ബിഎസ്ഇയിലെ 1423 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1672 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, റിലയൻസ്, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി സൂചിക മൂന്നുശതമാനത്തോളം ഉയർന്നു. വാഹനം 2.6ശതമാനവും എഫ്എംസിജി, ഫാർമ സൂചികകൾ ഒരുശതമാനംവീതവും നേട്ടമുണ്ടാക്കി. അതേസമയം, ലോഹം, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Source: BSE Nifty ends just shy of 14,500, Sensex above 49K

from money rss https://bit.ly/3nzL1f5
via IFTTT

ഇത്തവണ കേന്ദ്ര ബജറ്റ് അച്ചടിക്കില്ല; സോഫ്റ്റ് കോപ്പികള്‍ വിതരണംചെയ്യും

കോവിഡ് വ്യാപനത്തെതുടർന്ന് ഇത്തവണ ബജറ്റ് പേപ്പറുകൾ അച്ചടിക്കേണ്ടെന്ന് തീരുമാനിച്ചു. അതിനുപകരം സോഫ്റ്റ് കോപ്പികളാകും വിതരണംചെയ്യുക. സാമ്പത്തിക സർവെയും അച്ചടിക്കില്ല. പാർലമെന്റ് അംഗങ്ങൾക്കെല്ലാം സോഫ്റ്റ് കോപ്പികളാകും നൽകുക. സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായാണ് രാജ്യത്ത് അച്ചടിക്കാത്ത കോപ്പികളുമായി ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രാലയത്തിലുള്ള പ്രസിലാണ് എല്ലാവർഷവും ബജറ്റ് പേപ്പറുകൾ അച്ചടിക്കാറുള്ളത്. അച്ചടിച്ച് മുദ്രയിട്ട് വിതരണംചെയ്യുന്നതിനായി രണ്ടാഴ്ചയോളം സമയമെടുക്കുമായിരുന്നു. 100 ഓളം ജീവനക്കാരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നത്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. പാർലമെന്റിലെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിച്ച് ഏപ്രിൽ എട്ടുവരെ തുടരും. ആദ്യ സെഷൻ ഫെബ്രുവരി 15വരെയും രണ്ടാമത്തേത് മാർച്ച് എട്ടുമുതലാകും നടക്കുക. ഫെബ്രുവരി 16 മുതൽ മാർച്ച് ഏഴുവരെയുള്ള സെഷനിൽ ഇടവേളകളുണ്ടാകും. കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞവർഷം പാർലമെന്റിന്റെ ശീതകാലസമ്മേളനം നടന്നിരുന്നില്ല.

from money rss https://bit.ly/3i04BQm
via IFTTT

Sunday, 10 January 2021

5ജി വരുന്നു: 2021ല്‍ വന്‍കുതിപ്പ് പ്രതീക്ഷിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വിപണി

കോവിഡ് വ്യാപനത്തെതുടർന്ന് പ്രതിസന്ധിയിലായ സ്മാർട്ട്ഫോൺ വിപണി 2021ൽ വൻകുതിപ്പ് നടത്തുമെന്ന് റിപ്പോർട്ട്. 5ജി സാങ്കേതിക വിദ്യയോടെ വിലകുറഞ്ഞ ഫോണുകൾ ഉടനെ വിപണിയിലെത്തുമെന്നാണ് വിലയിരുത്തൽ. അതോടെ സ്മാർട്ട്ഫോൺ വിപണി 20ശതമാനത്തിലേറെ വളർച്ചനേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ 2014ലിലെ വളർച്ചയെ വിപണി മറികടക്കും. 2015നുശേഷമാണ് യുഎസിനെ മറികടന്ന് ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയായി ഇന്ത്യമാറിയത്. ചൈനയാണ് ഒന്നാമത്. 2019ൽ എട്ടുശതമാനമായിരുന്നു വളർച്ച. 2020ലെ കണക്കുകൾ ലഭ്യായിട്ടില്ലെങ്കിലും എട്ടുമുതൽ പത്തുശതമാനംവരെ വളർച്ചകുറയുമെന്നാണ് വിലിയരുത്തൽ. 5ജി സാങ്കേതിക വിദ്യവരുന്നതോടെ കൂടുതൽപേർ പുതിയ ഫോണുകളിലേയ്ക്കുമാറുമെന്നാണ് വിപണിയിലെ വിലയിരുത്തൽ. സാധാരണക്കാർക്കുകൂടി താങ്ങുന്ന വിലയിൽ ബജറ്റുഫോണുകൾ അവതരിപ്പിച്ചായിരിക്കും കമ്പനികൾ വിപണി പിടിക്കാൻ ശ്രമിക്കുക. നിലവിൽ ഫീച്ചർഫോൺ ഉപയോഗിക്കുന്നവരിൽ കൂടുതൽപേർ സ്മാർട്ട്ഫോൺ വാങ്ങുമെന്നും കമ്പനികൾ പ്രതീക്ഷിക്കുന്നു.

from money rss https://bit.ly/3qbKb9M
via IFTTT

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു: രണ്ടുദിവസംകൊണ്ട് കുറഞ്ഞത് 1,280 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയുമായി. ഇതോടെ രണ്ടുദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 1280 രൂപയാണ്. ആഗോള വിപണിയിലും സ്വർണവില ഇടിയുകയാണ്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,836.30 ഡോളർ നിലവാരത്തിലാണ്. വെള്ളിയാഴ്ചയിലെ വിലയിൽനിന്ന് 3.4ശതമാനമാണ് ഇടിവുണ്ടായത്. ഡോളർ കരുത്താർജിച്ചതും യുഎസ് ബോണ്ടുകളിലെ ആദായംവർധിച്ചതും ഓഹരി വിപണികുതിച്ചതുമൊക്കെ സ്വർണത്തെ ബാധിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഫെബ്രുവരി ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 48,760 രൂപയിലെത്തി. രണ്ടുദിവസംകൊണ്ടുണ്ടായ ഇടിവ് 2,350 രൂപ.

from money rss https://bit.ly/35t95tY
via IFTTT

സെന്‍സെക്‌സ് 49,000 കടന്നു: നിഫ്റ്റി 14,400ഉം

മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടത്തോടെ തുടക്കം. സെൻസെക്സ് ഇതാദ്യമായി 49,000 കടന്നു. സെൻസെക്സ് 329 പോയന്റ് ഉയർന്ന് 49,111ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തിൽ 14,431ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ടെക്നോളജി വിഭാഗം ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. ബിഎസ്ഇയിലെ 1270 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 307 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികൾക്ക് മാറ്റമില്ല. ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐടിസി, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസർവ്, എസ്ബിഐ, റിലയൻസ്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex crosses 49,000 as indices scale new high

from money rss https://bit.ly/2XsThCP
via IFTTT

പണം പിൻവലിക്കലും ഉറവിട നികുതിയും

കറൻസി ഇടപാടുകൾ നിരുത്സാഹപ്പെടുത്താനായി കേന്ദ്ര സർക്കാർ എടുത്ത നിരവധി നടപടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു 2019-ലെ കേന്ദ്ര ബജറ്റ് പ്രകാരം ആദായനികുതി നിയമത്തിൽ പുതിയതായി കൂട്ടിച്ചേർത്ത 194 എൻ എന്ന വകുപ്പ്. പ്രസ്തുത വകുപ്പ് പ്രകാരമാണ് 2019 സെപ്റ്റംബർ ഒന്നു മുതൽ സഹകരണ ബാങ്കുകൾ അടക്കമുള്ള എല്ലാത്തരം ബാങ്കുകളിൽ നിന്നും പോസ്റ്റ് ഓഫീസിൽ നിന്നും ഒരു കോടി രൂപയിലധികം കറൻസി നോട്ടായി ഒരു സാമ്പത്തിക വർഷം പിൻവലിക്കുകയാണെങ്കിൽ രണ്ട് ശതമാനം ഉറവിട നികുതിപിടിത്തം (ടി.ഡി.എസ്.) ആദ്യമായി ഏർപ്പെടുത്തിയത്. പണം നൽകുന്ന ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് ആണ് നികുതി പിടിക്കേണ്ടത്. ഇത് ആ സമയം മാധ്യമങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നതാണെങ്കിലും പലരും ശ്രദ്ധിച്ചില്ല. ഇപ്പോൾ ടി.ഡി.എസ്. പിടിച്ചതായി അക്കൗണ്ടിൽ കാണുമ്പോഴാണ് എല്ലാവരും സംശയങ്ങളുമായി ബാങ്കിനെ സമീപിക്കുന്നത്. പരിധിയിൽ മാറ്റം 2020-ലെ ബജറ്റിൽ, ഈ നിബന്ധനയ്ക്ക് ഇക്കഴിഞ്ഞ ജൂലായ് ഒന്നുമുതൽ പ്രാബല്യത്തോടെ സാരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷക്കാലം തുടർച്ചയായി കൃത്യ സമയത്തിനകം ആദായനികുതി റിട്ടേൺ നൽകാത്തവർ ഒരു സാമ്പത്തിക വർഷം ഒന്നിച്ചോ പല തവണയായിട്ടോ 20 ലക്ഷം രൂപയിൽ അധികം പണമായി പിൻവലിച്ചാൽ, 20 ലക്ഷത്തിൽ കൂടുതലുള്ള തുകയ്ക്ക് രണ്ട് ശതമാനം നികുതി കിഴിക്കണം. മൂന്നു വർഷവും അവസാന തീയതിക്കകം റിട്ടേൺ ഫയൽ ചെയ്തവർക്ക് ഒരു കോടി രൂപയിൽ അധികരിച്ചാലേ അധിക തുകയ്ക്ക് അതേ രണ്ടു ശതമാനം നിരക്കിൽ ടി.ഡി.എസ്. പിടിക്കേണ്ടതുള്ളൂ. എന്നാൽ റിട്ടേൺ ഫയൽ ചെയ്യാത്തയാൾ ഒരു കോടിയിലധികം രൂപ പണമായി എടുത്താൽ ടി.ഡി.എസ്. നിരക്ക് അഞ്ചു ശതമാനമാവും. പണമെടുക്കുന്നയാൾക്ക് പാൻ ഇല്ലെങ്കിൽ ടി.ഡി.എസ്. നിരക്ക് 20 ശതമാനം ആവുകയും ചെയ്യും. ആദായനികുതി റിട്ടേൺ കൃത്യമായി ഫയൽ ചെയ്യുന്നുണ്ടെങ്കിൽ അക്കാര്യം റിട്ടേൺ നൽകിയതിന്റെ അക്നോളജ്മെന്റ് കോപ്പികൾ സഹിതം ഒരു നിശ്ചിത ഫോറത്തിലുള്ള പ്രസ്താവന മുഖേന ബാങ്കിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതാണ്, ഇപ്പോൾ ബാങ്കുകൾ അക്കൗണ്ട് തുടങ്ങുമ്പോൾത്തന്നെ അക്നോളജ്മെന്റ് കോപ്പികൾ ചോദിക്കുന്നത്. ഇവ രണ്ടും നൽകിയില്ലെങ്കിൽ റിട്ടേൺ കൃത്യമായി ഫയൽ ചെയ്യാത്ത ആളായി കണക്കാക്കി അതനുസരിച്ചുള്ള ടി.ഡി.എസ്. പിടിക്കണം. എന്നാൽ, നികുതി നൽകാൻ മാത്രം വരുമാനമില്ലാത്തവരുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽപ്പുണ്ട്. അതിനാൽ അവരിൽ നിന്ന് ടി.ഡി.എസ്. പിടിക്കുകയും അത് അവർ റിട്ടേൺ ഫയൽ ചെയ്ത് റീഫണ്ട് വാങ്ങുകയുമേ നിവൃത്തിയുള്ളൂ. അത്തരക്കാർ ടി.ഡി.എസ്. പിടിച്ചാലും ഭയപ്പെടേണ്ടതില്ല. കാരണം, അക്കൗണ്ടിൽനിന്ന് പണമായി എടുത്ത തുക വരുമാനമായി കണക്കാക്കേണ്ടതില്ല എന്നാണ് ആദായ നികുതി നിയമത്തിലെ വകുപ്പ് 198 വ്യാഖ്യാനിച്ചാൽ മനസ്സിലാവുക. എ.ടി.എമ്മിൽ നിന്ന് എടുത്താലും ബാങ്കിൽ ചെന്ന് നേരിട്ട് പിൻവലിച്ചതും അതേ ബാങ്കിന്റെ പല ശാഖകളിൽ പോയി എടുത്തതും എ.ടി.എം. മുഖേന എടുത്തതും ചെക്ക് മുഖേന മറ്റുള്ളവരെക്കൊണ്ട് പണമായി പിൻവലിപ്പിച്ചതും എല്ലാം ചേർത്താണ് പരിധിലംഘനം കണക്കാക്കുന്നത്. ഒരേ ബാങ്കിന്റെ ഒരേ ശാഖയിലോ പല ശാഖകളിലോ ഉള്ള വിവിധ അക്കൗണ്ടുകളിൽനിന്ന് ഒരേയാൾ എടുത്തതും പരിധിക്കകത്ത് വരും. എന്നാൽ വ്യത്യസ്ത ബാങ്കുകളിൽ നിന്ന് എടുക്കുന്നത് വേറെ വേറെയാണ് കണക്കാക്കുക. പരിധിക്കു പുറത്ത് വരുന്ന തുകയ്ക്കാണ് ടി.ഡി.എസ്. പിടിക്കുന്നത്. ഉദാഹരണത്തിന്, നികുതി റിട്ടേൺ നൽകാത്തയാൾ എ.ബി.സി. ബാങ്കിൽനിന്ന് 24 ലക്ഷം രൂപയും എക്സ്.വൈ.സെഡ്. ബാങ്കിൽനിന്ന് 19.90 ലക്ഷം രൂപയും ഒരു സാമ്പത്തിക വർഷക്കാലത്ത് പണമായി പിൻവലിച്ചിട്ടുണ്ടെങ്കിൽ എ.ബി.സി. ബാങ്ക് 8,000 രൂപ (24 ലക്ഷം - 20 ലക്ഷം = 4 ലക്ഷം X 2%) ഉറവിടനികുതി പിടിക്കണം. എക്സ്.വൈ.സെഡ്. ബാങ്കിൽനിന്ന് എടുത്ത തുക 20 ലക്ഷത്തിൽ താഴെയായതിനാൽ ആ ബാങ്ക് നികുതി പിടിക്കേണ്ടതില്ല. കഴിഞ്ഞ വർഷം ഈ വകുപ്പ് പ്രാബല്യത്തിൽ വന്ന തീയതിക്കു ശേഷം ഏഴ് മാസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ എന്നതിനാലും തുക പരിധി ഒരു കോടി രൂപ വരെയുണ്ടായിരുന്നതിനാലും അധികം പേരെ ബാധിച്ചിട്ടില്ല. എന്നാൽ ഈ വർഷം ഒൻപത് മാസം വരുന്നുണ്ടെന്നതിനാലും പരിധി ഇരുപത് ലക്ഷമായി കുറച്ചതിനാലും നിരവധി പേർക്ക് 194എൻ ടി.ഡി.എസ്. ബാധകമാവുന്നുണ്ട്. പരിധിക്കു മുകളിലുള്ള തുക പിൻവലിക്കുന്ന ദിവസം തന്നെ ടി.ഡി.എസ്. പിടിക്കുന്നുവെന്നതിനാൽ ഇപ്പോൾ താമസം കൂടാതെ വിവരവും അറിയുന്നുണ്ട്. അതാണ് റീഫണ്ട് കിട്ടുമോയെന്നു തുടങ്ങി നിരവധി അന്വേഷണങ്ങൾ വരുന്നത്. അതത് വർഷത്തെ നികുതി റിട്ടേണിൽ ടി.ഡി.എസ്. മുൻകൂർ നികുതിയാണ്. അത് മൊത്തം നികുതി ബാധ്യതയിൽനിന്ന് തട്ടിക്കിഴിക്കാവുന്നതുമാണ്. എന്നാൽ 194എൻ വകുപ്പ് പ്രകാരമുള്ള ടി.ഡി.എസ്. അതേ വർഷത്തെ റിട്ടേണിൽ മാത്രമേ ഉൾപ്പെടുത്തി അധിക നികുതി നൽകിയിട്ടുണ്ടെങ്കിൽ റീഫണ്ട് വാങ്ങാനാവൂ. അടുത്ത വർഷത്തിലേക്ക് ക്യാരി ഫോർവേഡ് ചെയ്യാനോ, മറ്റൊരാളുടെ നികുതിബാധ്യതയിൽ തട്ടിക്കിഴിക്കാനോ ആവില്ല. ആരാണോ പണമെടുത്തത് അയാൾക്കാണ് ടി.ഡി.എസ്. വന്നത്; അയാൾക്ക് മാത്രമേ റിട്ടേണിൽ അത് കാണിക്കാനുമാവൂ. ജോയിന്റ് അക്കൗണ്ട് ഉള്ളവർക്ക് ആ അക്കൗണ്ടിലെ പലിശ വരുമാനത്തിൽ ചിലർ ചെയ്യാറുള്ളതുപോലെ, 194എൻ ടി.ഡി.എസ്. തമ്മിൽ തമ്മിൽ സൗകര്യം പോലെ അലോക്കേറ്റ് ചെയ്യാനാവില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. (ഗുരുഗ്രാമിലെ സ്റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രെഡിറ്റ് ആൻഡ് റിസ്ക് മാനേജ്മെന്റിൽ ഫാക്കൽറ്റി മെമ്പറാണ് ലേഖകൻ. വിശകലനവും അഭിപ്രായങ്ങളും വ്യക്തിപരം)

from money rss https://bit.ly/3scs3OW
via IFTTT

Friday, 8 January 2021

689 പോയന്റ് നേട്ടത്തോടെ പുതിയ ഉയരംകുറിച്ച് സെന്‍സെക്‌സ്; നിഫ്റ്റി ക്ലോസ് ചെയ്തത് 14,347ല്‍

മുംബൈ: ഐടി, വാഹന ഓഹരികളുടെ കുതിപ്പിൽ സൂചികകൾ വീണ്ടും ചരിത്രംകുറിച്ചു. നിഫ്റ്റി 14,367ലും സെൻസെക്സ് 48,854ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 689 പോയന്റാണ് സെൻസെക്സിലെ നേട്ടം. നിഫ്റ്റി 210 പോയന്റും ഉയർന്നു. യഥാക്രമം 1.43ശതമാനവും 1.48ശതമാനവും നേട്ടമാണ് ഇരുസൂചികകളിലുമുണ്ടായത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകൾക്ക് കരുത്ത് പകർന്നത്. പുറത്തുവരാനിരിക്കുന്ന ടിസിഎസ് ഉൾപ്പടെയുള്ള കമ്പനികളുടെ പ്രവർത്തനഫലം മികച്ചതായിരിക്കുമെന്ന പ്രതീക്ഷയും സമ്പദ്ഘടനയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ടുള്ള വിലയിരുത്തലുകളും വിപണിയിൽ പ്രതിഫലിച്ചു. ടെക് മഹീന്ദ്ര, വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, മാരുതി, യുപിഎൽ, ഹീറോ മോട്ടോർകോർപ്, പവർഗ്രിഡ് കോർപ്, സൺ ഫാർമ, ഒഎൻജിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ഐടിസി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.01ശതമാനവും സ്മോൾ ക്യാപ് സൂചിക 0.72ശതമാനവും ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയാകട്ടെ പുതിയ ഉയരംകുറിച്ച് 19,161 നിലവാരത്തിലെത്തുകയുംചെയ്തു. Sensex ends at fresh closing peak of 48,782, up 689 pts; Nifty at 14,347

from money rss https://bit.ly/3q1vKFg
via IFTTT

ബിഎസ്ഇയില്‍ ലിസ്റ്റ്‌ചെയ്ത കമ്പനികളുടെ മൂല്യം 195.21 ലക്ഷം കോടിയായി

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 195.21 ലക്ഷംകോടിയായി ഉയർന്നു. കൃത്യമായി പറഞ്ഞാൽ 1,95,21,653.40 കോടി രൂപ. രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം വെള്ളിയാഴ്ച രാവിലത്തെ നേട്ടത്തിലാണ് ഈ ഉയർച്ച. സെൻസെക്സ് 471 പോയന്റ് ഉയർന്ന് 48,564 പോയന്റ് നിലവാരത്തിലെത്തി. കനത്ത വില്പന സമ്മർദത്തെ അതിജീവിച്ച് മികച്ചനേട്ടത്തിലാണ് കഴിഞ്ഞവർഷം സൂചികകളെത്തിയത്. 2020ൽ സെൻസെക്സ് 15.7ശതമാനമാണ് നേട്ടമുണ്ടാക്കിയത്. കോവിഡ് വ്യാപനത്തെതുടർന്ന് തകർച്ചനേരിട്ടെങ്കിലും ആത്മവിശ്വാസത്തോടെ നിക്ഷേപിച്ചവരുടെ സമ്പത്തിൽ 2020ലുണ്ടായ വർധന 32.42 ലക്ഷംകോടി രൂപയാണ്. BSE-listed companies m-cap reaches Rs 195 lakh crore

from money rss https://bit.ly/3noMlBh
via IFTTT