121

Powered By Blogger

Tuesday, 4 May 2021

വിപണിയിൽ അനിശ്ചിതത്വംതുടരുന്നു: സെൻസെക്‌സ് 465 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി വിപണി ചൊവാഴ്ചയും നഷ്ടത്തിൽ ക്ലോസ്ചെയ്തു. അവസാന മണിക്കൂറിലാണ് വിപണി വില്പന സമ്മർദംനേരിട്ടത്. കോവിഡ് കേസുകൾ വ്യാപിക്കുന്നതും പ്രതിരോധകുത്തിവെയ്പ് മന്ദഗതിയിലായതും നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി. സെൻസെക്സ് 465.01 പോയന്റ് നഷ്ടത്തിൽ 48,253.51ലും നിഫ്റ്റി 137.70 പോയന്റ് താഴ്ന്ന് 14,496.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1374 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1534 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എസ്ബിഐ ലൈഫ്, ഒഎൻജിസി, ബിപിസിഎൽ, ബജാജ് ഫിനാൻസ്, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. പൊതുമേഖല ബാങ്ക് സൂചികമാത്രമാണ് നേട്ടമുണ്ടാക്കിയത്. സൂചിക 3.5ശതമാനംഉയർന്നു. ലാഭമെടുപ്പിനെതുടർന്ന് ഫാർമ സൂചിക സമ്മർദത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളുംനഷ്ടത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/2Rp2v3r
via IFTTT

കോവിഡ് രോഗികൾക്ക് പത്ത് ലക്ഷം രൂപയുടെ ചികിത്സാസഹായവുമായി കല്യാൺ ജൂവലേഴ്‌സ്

തൃശൂർ: കല്യാൺ ജൂവലേഴ്സ് തൃശൂർ അമല ആശുപത്രിയുമായിചേർന്ന് 200 കോവിഡ് രോഗികൾക്ക് ചികിത്സാസഹായം ലഭ്യമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോവിഡ് ബാധിതർക്ക് ചികിത്സാസഹായം ലഭ്യമാക്കുന്ന ഈ പദ്ധതിക്കായി പത്ത് ലക്ഷം രൂപയാണ് കല്യാൺ ജൂവലേഴ്സ് മാറ്റിവെച്ചിരിക്കുന്നത്. അമല ആശൂപത്രിയുടെ ഐസിയുവിൽ ചികിത്സയിലിരിക്കുന്ന 20 രോഗികൾക്കും വാർഡിൽ ചികിത്സയിലിരിക്കുന്ന 180 രോഗികൾക്കുമാണ് സഹായം ലഭ്യമാക്കുന്നത്. അമല ആശുപത്രി നിർദ്ദേശിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോവിഡ് രോഗികൾക്ക് അവരുടെ ചികിത്സാചെലവിൻറെ ഒരു നിശ്ചിത ശതമാനമാണ് കല്യാൺ ജൂവലേഴ്സ് നൽകുക. മഹാമാരിയുടെ ഈ പ്രതിസന്ധികാലത്ത് അർഹരായവരിലേക്ക് സഹായമെത്തിക്കേണ്ടത് കടമയായി കരുതുന്നുവെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ആതുരസേവനരംഗത്ത് മികച്ച പാരമ്പര്യമുള്ള തൃശൂർ അമല ആശുപത്രിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോവിഡ് രോഗികൾക്ക് പിന്തുണ നൽകുവാൻ തയ്യാറായ കല്യാൺ ജൂവലേഴ്സ് മാനേജ്മെൻറിനെ അഭിനന്ദിക്കുന്നുവെന്ന് അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ പറഞ്ഞു.

from money rss https://bit.ly/3tmhVCx
via IFTTT

ചൈനീസ് കമ്പനികളെ ഒഴിവാക്കി; 5ജി ട്രയലിന്‌ BSNL അടക്കം 13 കമ്പനികള്‍ക്ക്‌ അനുമതി

ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5ജി ട്രയൽ നടത്താൻ 13 കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്എൻഎൽ ട്രയൽ ആരംഭിക്കുക. ഭാരതി എയർടെൽ, വോഡാഫോൺ, ഐഡിയ, റിലയൻസ് ജിയോ തുടങ്ങിയ കമ്പനികൾ എറിക്സൺ, നോക്കിയ എന്നിവരുമായി സഹകരിക്കും. നിബന്ധനകളോടെ 700 മെഗാഹെർട്സ് ബാൻഡിൽ ടെലികോം കമ്പനികൾക്ക് എയർവെയ്സ് ഉടനെ അനുവദിക്കും. നഗരപ്രദേശങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ പരീക്ഷണം നടത്തുക. നെറ്റ് വർക്കിന്റെ സുരക്ഷയ്ക്ക് പ്രധാന്യംനൽകുക എന്നിവ നിബന്ധനകളിൽ പറയുന്നു. ട്രയനിന് മാത്രമെ എയർവേവ്സ് ഉപയോഗിക്കാവൂ, വാണിജ്യാവശ്യങ്ങൾക്ക് പാടില്ലെന്നും വ്യവസ്ഥചെയ്തിട്ടുണ്ട്. Government OKs 13 applications for 5G trials

from money rss https://bit.ly/2SkBO01
via IFTTT

Monday, 3 May 2021

സ്വർണത്തിന് വീണ്ടും 160 രൂപകൂടി: പവന് 35,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ വീണ്ടുംകൂടി. ഇതോടെ 35,200ൽനിന്ന് 35,360 രൂപയായി പവന്റെ വില. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4420 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,314 രൂപ നിലവാരത്തിലാണ്. ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1,789.07 ഡോളറാണ് നിലവിലെ വില.

from money rss https://bit.ly/33dBRNy
via IFTTT

ഐസിഐസിഐ ബാങ്കിന് ആർബിഐ മുന്ന് കോടി രൂപ പിഴചുമത്തി

മാനദണ്ഡങ്ങൾ ലംഘിച്ചതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഐസിഐസിഐ ബാങ്കിന് മൂന്നുകോടി രൂപ പിഴ ചുമത്തി. നിക്ഷേപ പോർട്ട്ഫോളിയോകളുടെ വർഗീകരണം, മൂല്യനിർണയം, പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ബാങ്ക് ലംഘിച്ചതായി ആർബിഐ കണ്ടെത്തിയിരുന്നു. 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി. ബാങ്കും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടല്ല പിഴയെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ആർബിഐയുടെ വ്യവസ്ഥകൾ പാലിക്കുന്നതിലുള്ള വീഴ്ചക്കാണ് പിഴയീടാക്കുന്നതെന്നും പ്രസ്താവനയിൽ അറിയിച്ചു. RBI fines ICICI Bank with Rs3 crore for contravention of some rules

from money rss https://bit.ly/33ak89N
via IFTTT

സെൻസെക്‌സിൽ 267 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,700ന് മുകളിലെത്തി

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടാംദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 14,700ന് മുകളിലെത്തി. സെൻസെക്സ് 267 പോയന്റ് നേട്ടത്തിൽ 48,986ലും നിഫ്റ്റി 84 പോയന്റ് ഉയർന്ന് 14,718ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഒഎൻജിസി, ടെക് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഫോസിസ്, സൺ ഫാർമ, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ, പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. അദാനി പോർട്സ്, അലംബിക് ഫാർമ, അപ്പോളോ പൈപ്പ്സ്, എൽആൻഡ്ടി ഇൻഫോടെക്, ആർബിഎൽ ബാങ്ക് തുടങ്ങിയ കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3b08gva
via IFTTT

രണ്ടാം പിണറായി സർക്കാരിന് ആശംസയറിയിച്ച് വ്യവസായലോകം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ പിണറായി വിജയൻ നയിക്കുന്ന എൽ.ഡി.എഫ്. സർക്കാരിന് ആശംസയറിയിച്ച് വ്യവസായികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ. ഐ.). ദീർഘവീക്ഷണത്തോടെ ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഭരണമികവിന് കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണയാണ് ഈ വിജയം സൂചിപ്പിക്കുന്നതെന്ന് സി.ഐ.ഐ. ദക്ഷിണ മേഖല ചെയർമാനും പ്രമുഖ ഉപഭോക്തൃ ഉത്പന്ന കമ്പനിയായ കാവിൻകെയറിന്റെ സി.എം.ഡി.യുമായ സി.കെ. രംഗനാഥൻ പറഞ്ഞു. ഭരണ നേട്ടങ്ങളും ക്ഷേമത്തിലൂന്നിയുള്ള പ്രകടന പത്രികയും വികസന പ്രവർത്തനങ്ങളും വീണ്ടും അധികാരത്തിലെത്താൻ എൽ.ഡി.എഫിനെ സഹായിച്ചെന്ന് സി.ഐ.ഐ. കേരള ചെയർമാനും ബ്രാഹ്മിൻസ് എക്സിക്യുട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു അറിയിച്ചു. സംസ്ഥാനത്ത് നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് സർക്കാർ എടുത്തിട്ടുള്ള നടപടികൾ പ്രശംസനീയമാണ്. ബിസിനസ് സൗഹൃദാന്തരീക്ഷമൊരുക്കുന്നതിന് അർപ്പണ ബോധത്തോടെയുള്ള ശ്രമങ്ങളാണ് പിണറായി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. നിക്ഷേപകർക്കായി ടോൾ ഫ്രീ നമ്പർ സജ്ജമാക്കിയതും കെ.എസ്.ഐ.ഡി.സി.യിൽ ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ സെന്റർ ഒരുക്കിയതും നടപടികൾ വേഗത്തിലാക്കുന്നതിന് ഏകജാലക സംവിധാനം കൊണ്ടുവന്നതുമടക്കം എൽ.ഡി.എഫ്. സർക്കാരിന്റെ ഭരണ മികവിനുള്ള ഉദാഹരണങ്ങളായി ശ്രീനാഥ് വിഷ്ണു ചൂണ്ടിക്കാട്ടി. ഗെയിൽ പൈപ്പ്ലൈൻ പദ്ധതി, കേരള ബാങ്ക് രൂപവത്കരണം, കിഫ്ബി, നോക്കുകൂലി എടുത്തുകളഞ്ഞത്, ക്ഷേമ പെൻഷൻ വിതരണം എന്നിവ പിണറായി സർക്കാരിന്റെ നേട്ടങ്ങളാണെന്ന് മുൻ ചെയർമാനും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് മേധാവിയുമായ തോമസ് ജോൺ മുത്തൂറ്റ് വിശദമാക്കി. കോവിഡ് പോരാട്ടത്തിലും വികസന പ്രവർത്തനങ്ങളിലും സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും സി. ഐ.ഐ. ഉറപ്പുനൽകി.

from money rss https://bit.ly/3nP3GoL
via IFTTT

സ്‌മോൾ ക്യാപ് സൂചിക കുതിച്ചു: നഷ്ടം 64ലിലൊതുക്കി സെൻസെക്‌സ്

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ തുടക്കത്തിലുണ്ടായ നഷ്ടത്തിൽനിന്ന് കരകയറി ഓഹരി സൂചികകൾ. സെൻസെക്സിലെ നഷ്ടം 604 പോയന്റിൽനിന്ന് 64ആയി ചുരുങ്ങി. മെറ്റൽ ഓഹരികളിലെ കുതിപ്പാണ് സൂചികകൾക്ക് കരുത്തായത്. 48,718ലാണ് സെൻസെക്സ് ക്ലോസ്ചെയ്തത്. നിഫ്റ്റിയാകട്ടെ 3.10 പോയന്റ് നഷ്ടത്തിൽ 14,634.20ലും വ്യാപാരം അവസാനിപ്പിച്ചു. ടൈറ്റാൻ കമ്പനി, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബിപിസിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഭാരതി എയർടെൽ, അദാനി പോർട്സ്, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. മെറ്റൽ സൂചിക രണ്ടുശതമാനത്തിലേറെയും എഫ്എംസിജി ഒരുശതമാനത്തോളവും ഉയർന്നു. അതേസമയം, ബാങ്ക്, എനർജി സൂചികകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ സ്മോൾ ക്യാപ്, മിഡ്ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex falls 64 pts; small caps outperform

from money rss https://bit.ly/336vUSy
via IFTTT

മെയ് 31നകം കെവൈസി പുതുക്കിയില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചേക്കും

കെവൈസി വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ മെയ് 31നുശേഷം അക്കൗണ്ടുകൾ ഭാഗികമായി മരവിപ്പിച്ചേക്കുമെന്ന് എസ്ബിഐ. കോവിഡ് വ്യാപനംമൂലം നിയന്ത്രണങ്ങളുള്ളതിനാലാൽ മെയ് 31വരെ സമയം അനുവദിച്ചിട്ടുണ്ട്. കെവൈസി പുതുക്കുന്നതിന് ശാഖകളിൽ എത്തേണ്ടതില്ലെന്നും ബാങ്കിന്റെ അറിയിപ്പിൽ പറയുന്നു. രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിലിലോ തപാലിലോ കവൈസി വിശദാംശങ്ങൾ അയച്ചാൽ മതിയെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എസ്ബിഐയുടെ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിന് താഴെപ്പറയുന്ന രേഖകളാണ് വേണ്ടത്. വ്യക്തികൾ(ഐഡന്റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകൾ) പാസ്പോർട്ട് വോട്ടേഴ്സ് ഐഡി കാർഡ് ഡ്രൈവിങ് ലൈസൻസ് ആധാർ കാർഡ് തൊഴിലുറപ്പ് കാർഡ് പാൻ Important announcement for our customers in view of the lockdowns in place in various states. #KYCUpdation #KYC #StayStrongIndia #SBIAapkeSaath #StaySafe #StayStrong pic.twitter.com/oOGxPcZjeF — State Bank of India (@TheOfficialSBI) May 1, 2021 ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴാണ് കവൈസി മാനദണ്ഡങ്ങൾ പാലിക്കാനായി രേഖകളും ഫോട്ടോയും നൽകേണ്ടത്. കാലാകാലങ്ങളിൽ കെവൈസി അപ്ഡേറ്റ് ചെയ്യുകയുംവേണം. എസ്ബിഐക്കുപിന്നാലെ മറ്റു ബാങ്കുകളും കെവൈസി രേഖകൾ പുതുക്കുന്നതിന് ഈ മാർഗരേഖ സ്വീകരിച്ചേക്കും. Update details or bank will partially freeze your account after May 31

from money rss https://bit.ly/3xEx45I
via IFTTT

Sunday, 2 May 2021

സ്വർണവില പവന് 160 രൂപകൂടി 35,200 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 35,200 രൂപയായി. 4,400 രൂപയാണ് ഗ്രാമിന്റെ വില. 35,040 രുപായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ വിലയിൽ കാര്യമായ മാറ്റമില്ല. സ്പോട് ഗോൾഡ് വില ഔൺസിന് 1,770.66 ഡോളർ നിലവാരത്തിലാണ്. ഡോളർ സൂചിക കരുത്തുപ്രകടിപ്പിച്ചതാണ് സ്വർണവിലയെ പിടിച്ചുനിർത്തിയത്. കഴിഞ്ഞയാഴ്ചയിലെ തുടർച്ചയായ വിലയിടിവിനുശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില നേരിയ തോതിൽ വർധിച്ചു. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,004 രൂപ നിലവാരത്തിലാണ്.

from money rss https://bit.ly/3vAKUUJ
via IFTTT

ഫ്രാങ്ക്‌ളിൻ ടെംപിൾടണിലെ നിക്ഷേപകർക്ക് ഈയാഴ്ച 2,488.75 കോടി രൂപ തിരികെ ലഭിക്കും

ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രവർത്തനം നിർത്തിയ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് ഈയാഴ്ച 2,488.75 കോടി രൂപ തിരികെ ലഭിക്കും. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം എസ്ബിഐ മ്യൂച്വൽഫണ്ടാണ് പണം നിക്ഷേപകർക്ക് വിതരണംചെയ്യുന്നത്. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ടേം ഫണ്ടിലെ നിക്ഷേപകർക്ക് 772 കോടി രൂപയാണ് തിരികെ ലഭിക്കുക. ലോ ഡ്യൂറേഷൻ ഫണ്ടിലെ നിക്ഷേപകർക്ക് 289.75 കോടിയും ഷോർട്ട് ടേം ഇൻകം ഫണ്ടിലെ നിക്ഷേപകർക്ക് 390.75 കോടിയും ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ടിലെ നിക്ഷേപകർക്ക് 337.25 കോടി രൂപയും ലഭിക്കും. ക്രഡിറ്റി റിസ്ക് ഫണ്ടിലെ നിക്ഷേപകർക്ക് 499.75 കോടിയും ഡൈനാമിക് ആക്യുറൽ ഫണ്ടിലെ നിക്ഷേപകർക്ക് 199.75 കോടി രൂപയുമാണ് വിതരണംചെയ്യുക. മൂന്നാംഘട്ടമായാണ് ഈതുക വിതരണംചെയ്യുന്നത്.ഏപ്രിൽ 30ലെ എൻഎവിയായിരിക്കും കണക്കാക്കുക. രണ്ടുഘട്ടങ്ങളിലായി ഇതിനകം 12,084 കോടി രൂപ നിക്ഷേപകർക്ക് വിതരണംചെയ്തുകഴിഞ്ഞു. പ്രവർത്തനം മരവിപ്പിക്കുമ്പോൾ ഈ ഫണ്ടുകളുടെ മൊത്തം ആസ്തി 26,000 കോടി രൂപയായിരുന്നു. Franklin unit holders to receive third tranche of Rs 2,488.75 crore this week

from money rss https://bit.ly/3xBjrnX
via IFTTT

സെൻസെക്‌സിൽ 604 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,500ന് താഴെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,500ന് താഴെയെത്തി. സെൻസെക്സ് 604 പോയന്റ് നഷ്ടത്തിൽ 48,177ലും നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 14,459ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയിലെ നഷ്ടത്തിനുപിന്നിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, നെസ് ലെ, ടിസിഎസ്, എച്ച്സിഎൽ ടെക്, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, ഐടിസി, എൻടിപിസി, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഒഎൻജിസി, ഡോ.റെഡ്ഡിസ് ലാബ്, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി ഫാർമ ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനം താഴ്ന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ടാറ്റ കെമിക്കൽസ്, എൽആൻഡ്ടി ടെക്നോളജി തുടങ്ങി 21 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Sensex down 604 points; Nifty below 14,500

from money rss https://bit.ly/3eNpehF
via IFTTT

ഭക്ഷ്യ സംരംഭങ്ങൾക്ക് കൂടുതൽ സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ഭക്ഷ്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകാൻ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയം പുതിയ പദ്ധതിക്ക് രൂപം നൽകി. 'ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്ക് ഉത്പാദനവുമായി ബന്ധപ്പെടുത്തി ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതി' (Production Linked Incentive Scheme for Food Processing Industry) എന്നതാണ് ഈ പദ്ധതി. 2021 ഏപ്രിൽ ഒന്പതിനാണ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. 10,900 കോടി രൂപയാണ് പദ്ധതി അടങ്കൽ. 2021-22 മുതൽ 2026-27 വരെയുള്ള ആറു വർഷത്തേക്കാണ് വിഭാവനം ചെയ്തിരിക്കുന്നത്. അന്തർദേശീയ തലത്തിൽ ഇന്ത്യൻ ഭക്ഷ്യ ഉത്പന്നങ്ങളെ മികച്ച മൂല്യവർധിത ഉത്പന്നങ്ങളായി അവതരിപ്പിക്കുക, ഇന്ത്യൻ ബ്രാൻഡഡ് ഭക്ഷ്യ ഉത്പന്നങ്ങൾക്ക് മികച്ച രീതിയിൽ സർക്കാർ പിന്തുണ ഉറപ്പാക്കുക, തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, കാർഷിക ഉത്പന്നങ്ങൾക്ക് ഉയർന്ന വില ഉറപ്പാക്കുക തുടങ്ങിയവയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ആനുകൂല്യങ്ങൾ മൂന്ന് ഘടകങ്ങളായി ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ മൂന്ന് ഘടകങ്ങൾക്കായി മാറ്റിവെക്കുന്നു. മിനിമം നിക്ഷേപവും വില്പനയിലെ വർധനയും കണക്കിലെടുത്താണ് ഭക്ഷ്യോത്പന്ന നിർമാണ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക. ഇതിനായി നാല് മേഖലകളെയാണ് പരിഗണിക്കുക. 1) ധാന്യങ്ങൾ ഉപയോഗിച്ചുള്ള കഴിക്കാൻ തയ്യാർ / പാചകം ചെയ്യാൻ തയ്യാർ സംരംഭങ്ങൾ. 500 കോടിയിൽ കുറയാത്ത വിറ്റുവരവും 100 കോടിയിൽ കുറയാത്ത നിക്ഷേപവുമുള്ള സ്ഥാപനങ്ങളെയാണ് പരിഗണിക്കുക. 2) പഴം, പച്ചക്കറി സംസ്കരണ സംരംഭങ്ങൾ. ഇതിന് 250 കോടിയിൽ കുറയാത്ത വിറ്റുവരവും 50 കോടിയിൽ കുറയാത്ത നിക്ഷേപവും ഉള്ള സ്ഥാപനങ്ങൾക്കാണ് അർഹത. 3) സമുദ്ര ഉത്പന്നങ്ങൾ. 600 കോടിയിൽ കുറയാത്ത വിറ്റുവരവും 75 കോടിയിൽ കുറയാത്ത നിക്ഷേപവും ഉള്ള സ്ഥാപനങ്ങൾക്ക് അർഹതയുണ്ടാകും. 4) പാൽക്കട്ടി (Mozzarella Cheese) സംസ്കരണ സംരംഭങ്ങൾ. കുറഞ്ഞത് 150 കോടി വിറ്റുവരവും 10 ടൺ ശേഷിയും 23 കോടിയിൽ കുറയാത്ത നിക്ഷേപവും ഉള്ള സ്ഥാപനങ്ങൾക്ക് ആനുകൂല്യം ലഭിക്കും. വിറ്റുവരവിലെ പ്രതിവർഷ വർധനയുടെ പട്ടികയിൽ പറയുന്ന നിരക്കിലാണ് ആനുകൂല്യം ലഭ്യമാക്കുക. * 2019-20 വർഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് അധിക വില്പന കണക്കാക്കുന്നത്. സമുദ്രോത്പന്നങ്ങളിൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിന് പട്ടികയിൽ പറഞ്ഞതിനു പുറമെ 10 ശതമാനം ആനുകൂല്യങ്ങൾ ആറു വർഷവും ലഭ്യമാക്കും. അഞ്ച്, ആറ് വർഷത്തെ ആനുകൂല്യം കണക്കാക്കുന്നത് 2021-22, 2022-23 എന്നീ വർഷങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. അതുകൊണ്ടാണ് കുറഞ്ഞ സബ്സിഡി നിരക്ക് പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നാമത്തെ ഘടകത്തിനാണ് കൂടുതൽ തുക നീക്കിെവച്ചിരിക്കുന്നത്. IIഓർഗാനിക് ഭക്ഷ്യോത്പന്നങ്ങൾ കണ്ടെത്തുകയോ നിർമിക്കുകയോ ചെയ്യുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് രണ്ടാമത്തെ ഘടകം. ഇതിൽ മുട്ട, മുട്ട ഉത്പന്നങ്ങൾ, പൗൾട്രി ഉത്പന്നങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഇത്തരം സ്ഥാപനങ്ങൾക്ക് വിറ്റുവരവ് / നിക്ഷേപ പരിധി ഇല്ല. അപേക്ഷകർ സമർപ്പിക്കുന്ന രൂപരേഖയെ അടിസ്ഥാനമാക്കി ആനുകൂല്യങ്ങൾ നൽകും. IIIആഗോളതലത്തിൽ മികച്ച ഇന്ത്യൻ ആഗോള ബ്രാൻഡുകൾ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടിവരുന്ന ബ്രാൻഡിങ്, മാർക്കറ്റിങ് ഘടകങ്ങൾക്ക് ഗ്രാന്റ് നൽകുക എന്നതാണ് മൂന്നാമത്തെ ഘടകം. * അഞ്ച് വർഷത്തെ പ്രോഗ്രാം ഇതിനായി സ്ഥാപനങ്ങൾ സമർപ്പിക്കണം. 50 ശതമാനമാണ് ഗ്രാന്റ്. ഇതു പരമാവധി വിറ്റുവരവിന്റെ മൂന്നു ശതമാനമോ 50 കോടിയോ ഏതാണ് കുറവ് അതാണ് നൽകുക. * ആനുകൂല്യങ്ങൾ ഒന്നും മുൻകൂർ നൽകുന്നില്ല. യഥാർഥ അർഹത വിലയിരുത്തിയ ശേഷമാണ് (Back End) നൽകുന്നത്. * ഇതിന് 1500 കോടി പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. റാഗി, മുതിര, കുതിരവാലി തുടങ്ങിയ ധാന്യങ്ങൾ കൊണ്ടുള്ള ഉത്പന്നങ്ങൾ, െഡയറി ഉത്പന്നങ്ങൾ, പഴം-പച്ചക്കറി സംസ്കരണ ഉത്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ എന്നീ രംഗത്തെല്ലാം വൻ മുന്നേറ്റം നടത്താൻ ഇന്ത്യക്കാകും. ഉണക്കിയ ഇന്ത്യൻ പഴങ്ങൾ ആഗോള വിപണിയിൽ നന്നായി ശോഭിക്കാൻ കഴിയുന്നവയാണ്. ഈ മേഖലകളെ വ്യവസായികൾ ഇനിയും വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല. കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെ സൈറ്റിൽനിന്ന് ഈ പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകും. ഇതിലേക്ക് അപേക്ഷിക്കാൻ വേണ്ട ഫോറം, മറ്റു വിശദ രൂപരേഖ എന്നിവ ഉടൻ പുറത്തിറക്കുമെന്നും 2021 ഏപ്രിൽ ഒമ്പതിലെ വിജ്ഞാപനത്തിൽ പറയുന്നു. chandrants666@gmail.com

from money rss https://bit.ly/3xGlJlI
via IFTTT

ഭവനവായ്പ നിരക്കുകൾ കുറച്ച് എസ്.ബി.ഐ.

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേയ് ഒന്നുമുതൽ ഭവന വായ്പപ്പലിശ നിരക്കുകളിൽ കുറവുവരുത്തി. 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകളുടെ അടിസ്ഥാനപലിശ 6.95 ശതമാനത്തിൽനിന്ന് 6.7 ശതമാനമായാണ് കുറച്ചത്. 30 ലക്ഷം രൂപ മുതൽ 75 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് നിരക്ക് 6.95 ശതമാനമായിരിക്കും. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവയ്ക്കിത് 7.05 ശതമാനവും. ഇതിനു പുറമേ വനിതകൾക്ക് പലിശയിൽ 0.05 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. യോനോ ആപ്പ് വഴി ഓൺലൈനായി അപേക്ഷിക്കുന്നവർക്കും പലിശയിൽ 0.05 ശതമാനം ഇളവ് ലഭിക്കും. ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കിയാകും പലിശനിരക്ക് നിർണയിക്കുന്നത്.

from money rss https://bit.ly/33bM7Wq
via IFTTT

Friday, 30 April 2021

984 പോയന്റ് തകർന്ന് സെൻസെക്‌സ് : നിഫ്റ്റി 14,650ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ദലാൾ സ്ട്രീറ്റ് കരടികൾ കീഴടക്കി. തുടർച്ചയായി നാലുദിവസത്തെ നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിവസം ഓഹരി വിപണി കൂപ്പുകുത്തി. ഏഷ്യൻ വിപണികളിലെ നഷ്ടവും കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയരുന്നതും വിപണിയുടെ ആത്മവിശ്വാസം കെടുത്തി. കനത്ത വില്പന സമ്മർദത്തിൽ സൂചികകൾക്ക് രണ്ടുശതമാനത്തോളം പോയന്റ് നഷ്ടമായി. നിഫ്റ്റി ബാങ്ക് സൂചിക മൂന്നുശതമാനവും എഫ്എംസിജി, ഓട്ടോ, ഐടി സൂചികകൾ 1.5ശതമാനംവീതവും നഷ്ടംനേരിട്ടു. അതേസമയം, ഫാർമ സൂചിക ഒരുശതമാനം നേട്ടത്തോടെ റെക്കോഡ് കുറിക്കുകയുംചെയ്തു. നിഫ്റ്റി 264 പോയന്റ് നഷ്ടത്തിൽ 14,631ലും സെൻസെക്സ് 983.5 പോയന്റ് താഴ്ന്ന് 48,782ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, അദാനി പോർട്സ്, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. ഒഎൻജിസി, കോൾ ഇന്ത്യ, ഡിവീസ് ലാബ്, ഗ്രാസിം, ഐഒസി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ബിപിസിഎൽ, സിപ്ല, ടാറ്റ സ്റ്റീൽ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. Nifty ends below 14,650, Sensex falls 983 pts

from money rss https://bit.ly/2QLwl23
via IFTTT

ലോകത്തെ കരുത്തുറ്റ ഇൻഷുറൻസ് ബ്രാൻഡുകളിൽ എൽ.ഐ.സി മൂന്നാമതെത്തി

രാജ്യത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എൽഐസി ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളുടെ പട്ടികയിൽ മൂന്നാമതായി ഇടംപിടിച്ചു. മൂല്യേറിയ പത്താമത്തെ ഇൻഷുറൻസ് ബ്രാൻഡുമായി. ലണ്ടൻ ആസ്ഥാനമായുള്ള കൺസൽട്ടൻസി സ്ഥാപനമായ ബ്രാൻഡ് ഫിനാൻസിന്റതാണ് വിലയിരുത്തൽ. ബ്രാൻഡ് ഫിനാൻസിന്റെ റിപ്പോർട്ട് പ്രകാരം എൽഐസിയുടെ ബ്രാൻഡ് മൂല്യം 6.8ശതമാനം വർധിച്ച് 8.65 ബില്യൺ ഡോളറായി. പത്ത് കമ്പനികളിൽ ഏറെയും കയ്യടക്കിയിട്ടുള്ളത് ചൈനീസ് ബ്രാൻഡുകളാണ്. രണ്ട് യുഎസ് കമ്പനികളും ഫ്രാൻസ്, ജർമനി, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള ഓരോ കമ്പനികളുമാണ് പത്തിൽ ഇടംപിടിച്ചത്. ചൈനയിലെ പിങ്ആൻ ഇൻഷുറൻസ് ആണ് ഒന്നാം സ്ഥാനത്ത്. 44 ബില്യൺ ഡോളറാണ് ബ്രാൻഡ് മൂല്യം. 22 ബില്യണുമായി ചൈന ലൈഫ് ഇൻഷുറൻസ് രണ്ടാംസ്ഥാനത്തുണ്ട്. ജർമനിയിലെ അലയൻസിന് 20 ബില്യണും ഫ്രാൻസിന്റെ എഎക്സ്എയ്ക്ക് 17 ബില്യണും ചൈനയിലെ പസഫിക് ഇൻഷുറൻസ് കമ്പനിക്ക് 15 ബില്യണും ചൈനയിലെതന്നെ എഐഎയ്ക്ക് 14 ബില്യണം യുഎസ് ഗവ. എംപ്ലോയീസ് ഇൻഷുറൻസ് കമ്പനിക്ക് 11 ബില്യണും യുഎസ് പ്രോഗസീവ് കോർപറേഷന് 8.8 ബില്യണും എൽഐസിക്ക് 8.65 ബില്യണുമാണ് മൂല്യം. കരുത്തുറ്റ ബ്രാൻഡുകളിൽ ഇറ്റലിയിലെ പോസ്റ്റെ ഇറ്റാലെയിനെയാണ് മുന്നിൽ. സ്പെയിനിലെ മാപ്ഫ്രെ, ഇന്ത്യയിലെ എൽഐസി, ചൈനയിലെ പിങ്ആൻ, സൗത്ത് കൊറിയയിലെ സാംസങ് ലൈഫ് ഇൻഷുറൻസ് എന്നീ കമ്പനികൾ യഥാക്രമം അഞ്ചുസ്ഥാനങ്ങൾക്ക് അർഹരായി. LIC 10th most-valuable insurance brand, third most-strongest globally

from money rss https://bit.ly/2Shgc4T
via IFTTT

കോവിഡ് വ്യാപനം: റബർ വിപണി അനിശ്ചിതത്വത്തിലേക്ക്

കോവിഡ് രണ്ടാംതരംഗത്തിന്റെ പ്രതിഫലനങ്ങൾ സ്വാഭാവിക റബറിന്റെ വിപണിയിൽ കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ ആർഎസ്എസ് 4 ഇനം റബറിന് ആറാഴ്ചയിലെ ഏറ്റവും കുറഞ്ഞ വിലയാണു രേഖപ്പെടുത്തിയത്. കോവിഡ് 19 രോഗബാധയിലുണ്ടായ വർധനയും ഡിമാന്റ് കുറയുമോയെന്ന ആശങ്കയും വിപണിയെ ബാധിച്ചു. വരുംനാളുകളിൽ കോവിഡ് മഹാമാരിയുടെ വ്യാപനം ഉയർത്തുന്ന ആശങ്കകളും സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ഉൽക്കണ്ഠകളും വിപണികളെ മൊത്തത്തിൽ ബാധിച്ചേക്കും. ആർഎസ്എസ് 4 ഇനം റബ്ബറിന്റെ വില കിലോവിന് 168 രൂപ എന്നത് സമീപകാലത്തെ ഏറ്റവും അനുകൂല വിലയായിത്തീരാം. സ്വാഭാവിക റബറിന്റെ ഉൽപാദനത്തിൽ തായ്ലന്റ്, ഇന്തൊനീഷ്യ, വിയറ്റ്നാം, ചൈന, കോട് ഡി അവോയിർ എന്നീ രാജ്യങ്ങൾക്കു പിന്നിലായി ലോകത്ത് ആറാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ആഗോള ഉൽപാദനത്തിന്റെ 5.1 ശതമാനം ഇന്ത്യയിൽ നിന്നാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വാഭാവിക റബർ ഉൽപാദിപ്പിക്കുന്നത് കേരളത്തിലാണ്. ത്രിപുര, കർണാടക, ആസ്സാം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ തൊട്ടു പിന്നിലുണ്ട്. റബർ ഉപഭോഗത്തിന്റെ കാര്യത്തിൽ ഇന്ത്യ ചൈനയ്ക്കുപിന്നിൽ രണ്ടാംസ്ഥാനത്തു നിൽക്കുന്നു. ആഗോള ഉപഭോഗത്തിന്റെ 8.4 ശതമാനം ഇന്ത്യയിലാണ്. കോവിഡ് വ്യാപനം കാരണം ഈവർഷം റബർ ഉത്പാദനത്തിൽ ഇടിവു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. റബർ ബോർഡ് പ്രസിദ്ധീകരിച്ച 2020 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകളനുസരിച്ച് സ്വാഭാവിക റബറിന്റെ ഉൽപാദനത്തിൽ മുൻ വർഷത്തെയപേക്ഷിച്ച് ഏഴുശതമാനം കുറവു രേഖപ്പെടുത്തി. കൂടിയ ഉൽപാദന മാസങ്ങൾകൂടി കണക്കിലെടുത്താലും 2019-20 വർഷത്തെ ഉൽപാദനലക്ഷ്യം കൈവരിക്കുന്നകാര്യം സംശയമാണ്. വാഹന വിൽപനയിലെ കുറവും സാമ്പത്തിക വളർച്ചയുടെ കാര്യത്തിലെ ആശങ്കകളും സ്വാഭാവിക റബറിന്റെ ഡിമാന്റിനെ ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ സൊസൈറ്റി നൽകുന്ന കണക്കുകളനുസരിച്ച് 2019-20 സാമ്പത്തിക വർഷം രാജ്യത്തെ മൊത്തം വാഹന ഉൽപാദനം 14.73 ശതമാനം ഇടിഞ്ഞ് 26362282 ആയിത്തീർന്നു. യാത്രാ വാഹനങ്ങളുടെ വിൽപന 18 ശതമാനത്തോളവും കൊമേഴ്സ്യൽ വാഹനങ്ങളുടേത് 28 ശതമാനവും കുറഞ്ഞു. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ വിൽപനയിൽ യഥാക്രമം 9.9 ശതമാനവും 17.78 ശതമാനവും കുറവുരേഖപ്പെടുത്തി. സ്വാഭാവിക റബർ ഉൽപാദനം 2012-13 സാമ്പത്തികവർഷം ഇന്ത്യയിൽ 9 ലക്ഷം ടൺ എന്ന സർവകാല റിക്കാർഡിലെത്തിയിരുന്നു. പിന്നീട് വിലയിലുണ്ടായ കുറവും വളരെക്കാലം താഴ്ന്ന വില തുടർന്നതും ഉൽപാദനച്ചിലവിലെ വർധനയും ഉൽപാദകരിൽ താൽപര്യരാഹിത്യം ഉണ്ടാക്കി. മറ്റു രാജ്യങ്ങളിൽ അത്യുൽപാദനമോ, മതിയായ അളവിലുള്ള ഉൽപാദനമോ നടന്നതിനാൽ ആഗോളവിപണിയിൽ ആവശ്യത്തിനു റബർ എത്തുന്നതും പ്രാദേശിക വിപണികളേക്കാൾ കുറഞ്ഞ വില നിലനിൽക്കുന്നതും കൂടിയ തോതിലുള്ള ഇറക്കുമതിയും ഇന്ത്യൻ വിപണിയെ ബാധിച്ചു. ഇതിനുപുറമേ 2018ലെ അനുകൂലമല്ലാത്ത കാലാവസ്ഥയും ഫംഗസ് വ്യാപനവും രാജ്യത്ത് സ്വാഭാവിക റബർ ഉൽപാദനത്തെ ബാധിക്കുയുണ്ടായി. എന്നാൽ 2019-20ൽ 9.4 ശതമാനം വർധനയിൽ 7120000 ടൺ ഉൽപാദിപ്പിച്ചുകൊണ്ട് മുൻ സാമ്പത്തിക വർഷത്തെ പ്രതികൂലവളർച്ചയെ മറി കടക്കുകയും ചെയ്തു. റബർ ബോർഡിന്റെ കണ്ടെത്തൽ അനുസരിച്ച് ടാപിംഗ് നടക്കുന്ന പ്രദേശങ്ങളുടെ വിസ്തൃതിയിലുണ്ടായ 40000 ഹെക്ടറിന്റെ വർധന, ടാപിംഗ് ഇല്ലാത്ത 4000 ഹെക്ടറിലെ വിളവെടുപ്പ്, മഴ സംരക്ഷിത മേഖലയുടെവർധന, മുൻവർഷത്തെയപേക്ഷിച്ച് മെച്ചപ്പെട്ട കാലാവസ്ഥ, റബറിന്റെ താരതമ്യേന കൂടിയ വില, കേരള സർക്കാർ നൽകിയ ഉൽപാദന ആനുകൂല്യങ്ങൾ എന്നീ ഘടകങ്ങളാണ് ഉൽപാദന വർധനയിലേക്കു നയിച്ചത്. 2020 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ രാജ്യത്തെ റബർ ഉപഭോഗം മുൻവർഷം ഇതേ കാലയളവിലെ 7.53 ലക്ഷം ടണ്ണിൽ നിന്ന് 6.45 ലക്ഷം ടണ്ണായി കുറഞ്ഞു. കോവിഡ് വ്യാപനവും തുടർന്ന് 2021 സാമ്പ്ത്തിക വർഷത്തിന്റെ തുടക്കത്തിൽ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിലുണ്ടായ താൽക്കാലിക വിരാമവും സ്വാഭാവിക റബറിന്റെ ഡിമാന്റിനെ ഗുരുതരമായി ബാധിച്ചു. എന്നാൽ, പ്രതിമാസ ഉപഭോഗത്തിന്റെ കണക്കുകൾ പരിഗണിക്കുമ്പോൾ വർഷാരംഭത്തിലെ താഴ്ചയ്ക്കുശേഷം തിരിച്ചുവരവ് ദൃശ്യമായിരുന്നു. വാഹന മേഖല വീണ്ടും ഉണരുമെന്ന പ്രതീക്ഷയാണിതിനുകാരണം. എന്നാൽ റബർ ഉൽപന്നങ്ങളുടെ മേഖലയിൽ നിന്നുള്ള കണക്കുകൾ പ്രതികൂലമായിരുന്നു. രാജ്യം കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗവുമായി മൽപ്പിടുത്തം നടത്തുന്നതിന്റെ അനിശ്ചിതത്വം വിപണിയിൽ പ്രകടമാണ്. കൊറോണ വൈറസ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക വളർച്ചാ വേഗത്തിന്റെ കാര്യത്തിൽ ഉണ്ടാകുന്ന ആശങ്ക സ്വാഭാവിക റബറിന്റെ ഡിമാന്റിനെ ബാധിച്ചേക്കാം. ഉൽപാദനക്കുറവിന്റെ സീസൺ അവസാനിക്കുകയാണ്. ആപേക്ഷികമായി കൂടുതലുള്ള സ്വാഭാവിക റബറിന്റെ വിലയും ആർഐപിഎസ് പ്രകാരം കുറഞ്ഞ താങ്ങുവിലയിലുണ്ടായ വർധനയും ഉൽപാദനം വർധിപ്പിക്കാൻ കർഷകരെ പ്രേരിപ്പിക്കും. ഇതിന്റെ സമ്മർദ്ദം സ്വാഭാവിക റബറിന്റെ വിലയിൽ അനുഭവപ്പെടും. തെക്കു പടിഞ്ഞാറൻ മൺസൂണിന്റെ ആഗമനവും തീവ്രതയും വ്യാപനവും, ആഗോളതലത്തിൽ സ്വാഭാവിക റബറിന്റെ വിതരണവും ഡിമാന്റും വിലയിലെ ഏറ്റക്കുറച്ചിലുകളും, വാഹന വിൽപന, എണ്ണവിലയിലെ വ്യതിയാനങ്ങൾ തുടങ്ങിയ ഘടകങ്ങളും വരുംനാളുകളിൽ വിപണിയെ സ്വാധീനിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് അനലിസ്റ്റാണ് ലേഖിക)

from money rss https://bit.ly/3xLNRUC
via IFTTT

കോവിഡ് കാഷ്‌ലെസ് ചികിത്സ: ഒരുമണിക്കൂറിനകം ഇൻഷുറൻസ് കമ്പനികൾ തീരുമാനം അറിയിക്കണം

മുംബൈ: അപേക്ഷ ലഭിച്ച് ഒരുമണിക്കൂറിനകം കാഷ്ലെസ് ചികിത്സ സംബന്ധിച്ച് തീരുമാനമറിയിക്കണമെന്ന് ജനറൽ, ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് ഇൻഷുറൻസ്റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി നിർദേശംനൽകി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ടാണ് ഐആർഡിഎഐയുടെ നിർദേശം. കിടത്തിചികിത്സയുളളവരുടെ അന്തിമ ബില്ല് സ്വീകരിച്ച് ഒരുമണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്നും ഇൻഷുറൻസ് റെഗുലേറ്ററുടെ അറയിപ്പിൽ പറയുന്നു. ചികിത്സയ്ക്കുശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നതിൽ ഒരുകാരണവശാലും കാലതാമസമുണ്ടാകരുതെന്ന ഡൽഹി ഹൈക്കോടതിയുടെ നിർദേശത്തെതുടർന്നാണ് ഇടപെടൽ. കാഷ്ലെസ് ചികിത്സയുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കുന്നതുവരെ ഡിസ്ചാർജ് നീട്ടിക്കൊണ്ടുപോകരുത്. ഡിസ്ചാർജ് നടപടിക്രമങ്ങൾ വേഗത്തിൽ തീർപ്പാക്കി ബെഡ്ഡുകൾ ലഭ്യമാക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. പോളിസി ഉടമകൾക്ക് വ്യവസ്ഥ പ്രകാരം കോവിഡുമായി ബന്ധപ്പെട്ടോ അല്ലാതെയോഉള്ള കാഷ്ലെസ് ചികിത്സ ലഭ്യമാക്കണമെന്നും നെറ്റ് വർക്കിലുള്ള ആശുപത്രികളോട് നേരത്തെ ഐആർഡിഎഐ ആവശ്യപ്പെട്ടിരുന്നു. കാഷ്ലെസ് ചികിത്സാസൗകര്യം ചില ആശുപത്രികൾ നൽകുന്നില്ലെന്ന ആരോപണമുയർന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇക്കാര്യത്തിൽ ഇൻഷുറൻസ് റെഗുലേറ്റർ ഇടപെടണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. Decide on cashless Covid treatment in an hour: Irdai

from money rss https://bit.ly/2RcGyUS
via IFTTT

Thursday, 29 April 2021

കല്യാൺ സിൽക്സിന്റെ ദുബായിലെ ഏറ്റവും വലിയ ഷോറൂമിന്‌ ഖിസൈസിൽ തുടക്കമായി

തൃശ്ശൂർ: കല്യാൺ സിൽക്സിന്റെ ദുബായിലെ ഏറ്റവും വലിയ ഷോറൂം ഖിസൈസിൽ മൂസ ഹസൻ മുഹമ്മദ് അൽബ്ളൂഷി ഉദ്ഘാടനം ചെയ്തു. സാൽപ ആൻഡ് മേനോൻ മാനേജിങ് ഡയറക്ടർ ഉണ്ണിമേനോൻ ഭദ്രദീപം തെളിയിച്ചു. അരീക്ക ജനറൽ ട്രേഡിങ് എൽ.എൽ.സി. ചെയർമാൻ വി.ഒ. സെബാസ്റ്റ്യൻ ആദ്യവില്പന നടത്തി. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ ആന്റണി, ഫ്ലോറ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഹസൻ, കല്യാൺ സിൽക്സ് യു.എ.ഇ. റീജണൽ മാനേജർ ധനിൽ കല്ലാട്ട് എന്നിവർ സന്നിഹിതരായി. ഗൾഫ് മേഖലയിലെ കല്യാൺ സിൽക്സിന്റെ ആറാമത്തേതും ഏറ്റവും വലിയ ഷോറൂമുമാണ് ഖിസൈസിൽ ഉദ്ഘാടനം ചെയ്തത്. കരാമ, മീനാബസാർ, ഷാർജ, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലാണ് കല്യാൺ സിൽക്സിന്റെ മറ്റ് അന്താരാഷ്ട്ര ഷോറൂമുകൾ പ്രവർത്തിക്കുന്നത്.

from money rss https://bit.ly/2RcW6rK
via IFTTT

സ്വർണവില പവന് 400 രൂപ കുറഞ്ഞ് 35,040 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില ഒറ്റയടിക്ക് 400 രൂപകുറഞ്ഞ് 35,040 രൂപയിലെത്തി. കഴിഞ്ഞ ദിവസം 35,440 രൂപയായിരുന്നുവില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4380 രൂപയുമായി. ആഗോള വിപണിയിലും വിലയിടിവുണ്ടായി. യുഎസ് ട്രഷറി ആദായം രണ്ടാഴ്ചയിലെ ഉയർന്നനിലവാത്തിലേയ്ക്ക് കുതിച്ചതാണ് വിലയെ ബാധിച്ചത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,767.12 ഡോളർ നിലവാരത്തിലെത്തി. ഏഴാമത്തെ ദിവസവും ദേശീയ വിപണിയിൽ വില കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,691 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/3t0KtBr
via IFTTT

സെൻസെക്‌സിൽ 517 പോയന്റ് നഷ്ടം: നിഫ്റ്റി 14,800ന് താഴെയെത്തി

മുംബൈ: രാജ്യത്തെ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നതും ആഗോള കാരണങ്ങളും ഓഹരി വിപണിയെ ബാധിച്ചു. തുടർച്ചയായി നാലുദിവസത്തെ നേട്ടത്തിനുശേഷം വെള്ളിയാഴ്ച നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 517 പോയന്റ് നഷ്ടത്തിൽ 49,249ലും നിഫ്റ്റി 137 പോയന്റ് താഴ്ന്ന് 14,750ലുമാണ് വ്യാപാരം ആരംഭിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക് മൂന്നുശതമാനം നഷ്ടംനേരിട്ടു. എച്ച്ഡിഎഫ്സി, ടൈറ്റാൻ, എസ്ബിഐ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. നേട്ടക്കണക്കിൽ വിപ്രോ(4%)യാണ് മുന്നിൽ. ബജാജ് ഓട്ടോ, ഒഎൻജിസി, ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി ഒരുശതമാനത്തോളം ഉയർന്നു. അതേസമയം, നിഫ്റ്റി ബാങ്ക് സൂചിക 2.11ശതമാനമാണ് നഷ്ടത്തിലാണ്. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസിൻഡ് ബാങ്ക്, യെസ് ബാങ്ക്, മാരികോ, കാൻ ഫിൻ ഹോംസ് ഉൾപ്പടെ 27 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex drops 517 pts, Nifty tests 14,800

from money rss https://bit.ly/3e1QUjE
via IFTTT

വിലക്കുറവിൽ വീഴരുത്; ഓൺലൈൻ ഷോപ്പിങ് വിശ്വസനീയ സൈറ്റുകളിൽനിന്നുമാത്രം

തിരുവനന്തപുരം: ''വിലക്കുറവുണ്ടെന്നുകണ്ട് ഏതെങ്കിലും വെബ്സൈറ്റിൽനിന്ന് ഓൺലൈൻ ഷോപ്പിങ്ങിന് ഇറങ്ങിപ്പുറപ്പെടരുത്. വിശ്വസനീയമായ സൈറ്റുകളിൽനിന്നുമാത്രം സാധനങ്ങൾ വാങ്ങുക. ഇല്ലെങ്കിൽ കബളിക്കപ്പെട്ടേക്കാം'' -സൈബർ പോലീസ് തന്നെ പലതവണ നൽകിയ മുന്നറിയിപ്പാണിത്. സാധനങ്ങൾ കൊണ്ടുവരുമ്പോൾമാത്രം പണം നൽകിയാൽ മതിയെന്ന (കാഷ് ഓൺ ഡെലിവറി) വ്യവസ്ഥയിലാണ് ഇവരിൽപലരും തട്ടിപ്പുനടത്തുന്നത്. തുക നൽകി ആളെ മടക്കിയശേഷമാകും പാഴ്സൽ പൊട്ടിച്ചുനോക്കുക. ഓർഡർചെയ്ത സാധനങ്ങൾക്കുപകരം പാഴ്വസ്തുക്കളാകും പാഴ്സലിലുണ്ടാവുക. വിതരണക്കാരനെ സംബന്ധിച്ചിടത്തോളം പാഴ്സൽ മേൽവിലാസക്കാരന് എത്തിക്കുക എന്നതുമാത്രമാണ് ചുമതല. തട്ടിപ്പുകാരും ഓൺലൈൻ ഇടപാടുകളിലൂടെയാകും വിതരണക്കാരെ കണ്ടെത്തുക. ഓരോ പാഴ്സലിനും നിശ്ചിതതുക അവർക്ക് പ്രതിഫലം നൽകും. കബളിപ്പിക്കലിന് ഇരയാകുന്നവർക്ക് പാഴ്സൽ ഏജൻസിവരെ മാത്രമാകും എത്താനാകുക. പരാതിക്കാർക്ക് പിടിപാടുണ്ടെങ്കിൽ പാഴ്സൽ ഏജൻസിക്കാർ തുക തിരിച്ചുനൽകും. പരാതിക്കാർ സാധാരണക്കാരാണെങ്കിൽ പാഴ്സൽ ഏജൻസിക്കാരും കൈയൊഴിയും. ഇത്തരത്തിൽ കബളിക്കപ്പെട്ടവർ ഒട്ടേറെയാണ്. പ്രശസ്ത ഓൺലൈൻ സൈറ്റുകളെല്ലാം അതേരീതിയിൽ വിശ്വാസ്യതയുള്ള പാഴ്സൽ ഏജൻസികൾക്കാണ് വിതരണക്കരാർ നൽകിയിട്ടുള്ളത്. പാക്കിങ് ഏതെങ്കിലുംതരത്തിൽ പൊളിച്ചതായി ശ്രദ്ധയിൽപ്പെട്ടെങ്കിൽ പാഴ്സൽ സ്വീകരിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബുക്കുചെയ്താൽ പാഴ്സൽ വീട്ടിലെത്തുന്നതുവരെയുള്ള പാഴ്സൽ യാത്ര ഓൺലൈനിൽ പരിശോധിക്കാനുമാകും. റിട്ട. ഡി.ജി.പി.യെ കബളിപ്പിച്ചത് സ്ഥിരം തട്ടിപ്പുകാർ റിട്ട. ഡി.ജി.പി. ശ്രീലേഖയെ കബളിപ്പിച്ചത് ഓൺലൈനിലെ സ്ഥിരം തട്ടിപ്പുകാർ. ഈ ഓൺലൈൻ സൈറ്റ് തട്ടിപ്പാണെന്നതുസംബന്ധിച്ച് ഒട്ടേറെ സൈബർ സെക്യൂരിറ്റി വെബ്സൈറ്റുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവഴിയുള്ള ഇടപാടുകൾ സുരക്ഷിതമല്ലെന്ന് പ്രമുഖ സൈബർ സെക്യൂരിറ്റി വെബ്ബായ ഇസൈബർപ്ലാനറ്റ് മുന്നറിയിപ്പുനൽകുന്നു. ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല, രജിസ്ട്രേഷൻ രേഖകൾ വ്യാജം, ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകിയിട്ടില്ല എന്നിങ്ങനെ ഒട്ടേറെ ക്രമക്കേടുകളാണുള്ളത്.

from money rss https://bit.ly/2PzR0FE
via IFTTT

സെൻസെക്‌സ് 50,000ന് താഴെ ക്ലോസ്‌ചെയ്തു: മെറ്റൽ ഓഹരികൾ നേട്ടമുണ്ടാക്കി

മുംബൈ: മികച്ച നേട്ടത്തോടെ തുടങ്ങിയ സൂചികകൾ കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. ഫ്യൂച്ചർ ആന്റ് ഓപ്ഷൻസ് കരാറുകളുടെ കാലാവധി തീരുന്ന ദിവസമായിരുന്നു. സെൻസെക്സ് 32.10 പോയന്റ് നേട്ടത്തിൽ 49,765.94ലിലും നിഫ്റ്റി 30.40 പോയന്റ് ഉയർന്ന് 14,849.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലത്തെ വ്യാപാരത്തിനിടെ സെൻസെക്സ് 50,000വും നിഫ്റ്റി 15,000വും കടന്നിരുന്നു. ബിഎസ്ഇയിലെ 1376 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1505 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല. ജെഎസ്ഡബ്ലിയു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മെറ്റൽ സൂചിക 4.5ശതമാനം നേട്ടമുണ്ടാക്കി. ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനത്തോളം നഷ്ടത്തിലായി. കാര്യമായ നേട്ടമില്ലാതെയാണ് ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധനവുണ്ടായി. 32 പൈസയുടെ വർധനവോടെ 74.04ലിലാണ് ക്ലോസ് ചെയ്തത്. Sensex up 32 pts, ends April series below 50,000; metals shine

from money rss https://bit.ly/3e3SUI2
via IFTTT

നവജാത ശിശുക്കൾക്കും ഇനി ആധാർകാർഡ്: വിശദാംശങ്ങൾ അറിയാം

നവജാത ശിശുക്കൾക്കും ആധാർ നൽകാൻ യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)തീരുമാനിച്ചു. ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി മാറിയതും 12 അക്ക ആധാർ നമ്പറിന് പ്രധാന്യംവർധിച്ചതോടെയുമാണ് ഈ സൗകര്യം ജനിച്ചയുടനെയുള്ള കുട്ടികൾക്കും നൽകാൻ തീരുമാനിച്ചത്. ബയോമെട്രിക് ഉൾപ്പെടുത്താതെയാകും നവജാത ശിശുക്കൾക്ക് ആധാർ അനവദിക്കുക. രക്ഷാകർത്താക്കളുടെ മുഖചിത്രമായിരിക്കുംബയോമെട്രിക് വിവരങ്ങൾക്കായി ശേഖരിക്കുക. കുട്ടിക്ക് അഞ്ചുവയസ്സാകുമ്പോൾ പത്ത് വിരലുകളുടെ ബയോമെട്രിക് രേഖപ്പെടുത്താം. ഓൺലൈനായും ഓഫ്ലൈനായും ഇതിനായി അപേക്ഷ നൽകാം. ഓഫ്ലൈനിലാണെങ്കിൽ ആധാർ എൻ റോൾമെന്റ് സെന്ററിലെത്തി അപേക്ഷനൽകണം. ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണം. ഓൺലൈനിൽ അപേക്ഷിക്കാൻ യുഐഡിഎഐയുടെ വെബ്സൈറ്റിലെത്തി രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകാം. അതിനായി പോർട്ടലിൽ-uidai.gov.in -ൽ ലോഗിൻ ചെയ്യുക. ഹോം പേജിലുള്ള ആധാർകാർഡ് രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. കുട്ടിയുടെ പേര്, രക്ഷാകർത്താവിന്റെ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി തുടങ്ങിയവ ചേർക്കുക. കുട്ടിയുടെ വിവരങ്ങൾ നൽകിയതിനുശേഷം, വിലാസം, സ്ഥലം, ജില്ല, സംസ്ഥാനം തുടങ്ങിയ വിവരങ്ങൾ നൽകുക. ഫിക്സ് അപ്പോയ്മെന്റ്-ടാബിൽ ക്ലിക്ക് ചെയ്യുക. ആധാർ കാർഡ് രജിസ്ട്രേഷൻ നടത്താൻ ഉദ്ദേശിക്കുന്ന തിയതി രേഖപ്പെടുത്തുക. അടുത്തുള്ള ആധാർ എൻ റോൾമെന്റ് സെന്റർ തിരഞ്ഞെടുക്കുക. നൽകിയ വിവരങ്ങളിൽ മാറ്റംവരുത്താൻ ഒരുതവണമാത്രമെ അവസരമുണ്ടാകൂ. UIDAI allows Aadhaar card for new born baby -here is how you can apply online

from money rss https://bit.ly/3xyEJCA
via IFTTT

മ്യൂച്വൽ ഫണ്ട് കമ്പനികളിലെ ഉദ്യോഗസ്ഥർക്ക് ശമ്പളത്തിലെ ഒരുഭാഗം ഇനി ലഭിക്കുക നിക്ഷേപമായി

മ്യൂച്വൽ ഫണ്ട് കമ്പനികളിലെ ഉയർന്ന തസ്തികയിലുള്ള ജീവനക്കാർക്ക് അവരുടെ ശമ്പളത്തിന്റെ അഞ്ചിലൊരുഭാഗം ഇനി നൽകുക ഫണ്ടുകളുടെ യൂണിറ്റുകളായി. അവർ മേൽനോട്ടംവഹിക്കുന്ന ഫണ്ടുകളുടെ യൂണിറ്റുകളാകും ഇത്തരത്തിൽ നൽകുകയെന്ന് സെബിയുടെ സർക്കുലറിൽ പറയുന്നു. ശമ്പളം, ആനുകൂല്യങ്ങൾ, ബോണസ് തുടങ്ങിയവയുൾപ്പടെയുള്ള മൊത്തംശമ്പളത്തിന്റെ 20ശതമാനമെങ്കിലും ഇതുപ്രകാരം നൽകേണ്ടിവരുമെന്ന് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സെബിയുടെ തീരുമാനം. ഇതുപ്രകാരം, ചീഫ് എക്സിക്യൂട്ടവീവ് ഓഫീസർ, ചീഫ് ഇൻവെസ്റ്റുമെന്റ് ഓഫീസർ, ഫണ്ട് മാനേജർ, റിസർച്ച് അനലിസ്റ്റുകൾ, ചീഫ് ഓപ്പറേറ്റിങ്ഓഫീസർ എന്നിവരുടെ ശമ്പളത്തിലെ ഒരുഭാഗം ഇനി അവർമേൽനോട്ടംവഹിക്കുന്ന ഫണ്ടുകളിലെ നിക്ഷേപമായാണ് നൽകുക. ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ടിലെ പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റുഫണ്ടുകളുടെ ഫോറൻസിക് ഓഡിറ്റിലിലെ കണ്ടെത്തലുകളുടെ വെളിച്ചത്തിലാണ് പുതിയ തീരുമാനം. ഫണ്ട് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഫണ്ടുകളുടെ പ്രവർത്തനം നിർത്തുംമുമ്പ് നിക്ഷേപം പിൻവലിച്ചതായി കണ്ടെത്തിയിരുന്നു. നിയമംലംഘനം, തട്ടിപ്പ് തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ജീവനക്കാർക്ക് പ്രതിഫലമായി നൽകിയ ഫണ്ടുകളിലെ നിക്ഷേപം തിരിച്ച് നൽകേണ്ടിവരും. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ(ഇടിഎഫ്), ഇൻഡക്സ് ഫണ്ടുകൾ, ഓവർനൈറ്റ് ഫണ്ടുകൾ, നിലവിലുള്ള ക്ലോസ് എന്റഡ് ഫണ്ടുകൾ എന്നിവയെ പുതിയ ചട്ടത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശമ്പളത്തിന്റെ ഭാഗമായി നൽകുന്ന നിക്ഷേപം മൂന്നുവർഷം പിൻവലിക്കാൻ കഴിയില്ലെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യംവന്നാൽ യൂണിറ്റുകൾ പണയംവെച്ച് വായ്പയെടുക്കാൻ അനുവദിക്കും. ജൂലായ് ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽവരിക.

from money rss https://bit.ly/32UYWo6
via IFTTT

Wednesday, 28 April 2021

ഇറക്കുമതി തീരുവയ്ക്കുപിന്നാലെ കോവിഡ് വാക്‌സിന്റെ ജിഎസ്ടിയും ഒഴിവാക്കിയേക്കും

ഇറക്കുമതി തീരുവയ്ക്കുപിന്നാലെ കോവിഡ് വാക്സിനുമേലുള്ള ജിഎസ്ടിയും കേന്ദ്ര സർക്കാർ ഒഴിവാക്കിയേക്കും. വാക്സിന്റെ വില പരമാവധി കുറച്ച് എല്ലാവർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ജിഎസ്ടി ഒഴിവാക്കുന്നതിനുപിന്നിൽ. നിലവിൽ അഞ്ചുശതമാനം ജിഎസ്ടിയാണ് വാക്സിന് നൽകേണ്ടത്. കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളും വാക്സിനുകളും നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ നേരത്തെതന്നെ സർക്കാർ ഒഴിവാക്കിയിരുന്നു. നികുതി ഒഴിവാക്കുന്നതിന് ജിഎസ്ടി കൗൺസിലിന്റെ അനുമതി ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പൊന്നും ധനമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. സ്വകാര്യ ആശുപ്രതികൾക്ക് 1,200 രൂപവരെയാണ് വാക്സിന് വില നൽകേണ്ടിവരുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവീഷീൽഡിന് സംസ്ഥാന സർക്കാരുകൾ നൽകേണ്ടിവരിക ഒറ്റ ഡോസിന് 300 രൂപയാണ്. സ്വകാര്യ ആശുപ്രതികളാകട്ടെ 600 രൂപയും. ഭാരത് ബയോടെകിന്റെ കോവാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് 600 രൂപയ്ക്കാണ് നൽകുക. സ്വകാര്യ ആശുപ്രതികൾ 1,200 രൂപയുമാണ് വില. ഡോസ് ഒന്നിന് 400 രൂപയാണ് സംസ്ഥാന സർക്കാരുകൾക്ക് സിറം ഇൻസ്റ്റിറ്റ്യൂട്ട് ആദ്യം വില നിശ്ചയിച്ചിരുന്നത്. സർക്കാർ ഇടപെട്ടതോടെയാണ് വില 300ആക്കി കുറച്ചത്.

from money rss https://bit.ly/3vu2pGs
via IFTTT

സ്വർണവിലയിൽ വർധന: പവന് 120 രൂപകൂടി 35,440 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ വിലയിടിവിനുശേഷം സ്വർണവിലയിൽ നേരിയ വർധന. പവന് 120 രൂപകൂടി 35,440 രൂപയായി. ഗ്രാമിന്റെ വില 15 രൂപ വർധിച്ച് 4430 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വിലവർധിച്ചു. സ്പോട് ഗോൾ വില ഔൺസിന് 1,784.94 ഡോളറായി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനവും ഡോളർ സൂചികയിലെ വീഴ്ചയുമാണ് സ്വർണവിലയെസ്വാധീനിച്ചത്. അഞ്ചുദിവസത്തെ നഷ്ടത്തിനുശേഷം ദേശീയ വിപണിയിലും വിലവർധിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.4ശതമാനംകൂടി 47,265 നിലവാരത്തിലെത്തി.

from money rss https://bit.ly/3eIGSms
via IFTTT

ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളിൽ ജിയോയും ബൈജൂസും

കൊച്ചി: ടൈം മാഗസിനിൽ പ്രസിദ്ധീകരിച്ച 'ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ' ആദ്യ പട്ടികയിൽ ഇടം നേടി രണ്ട് ഇന്ത്യൻ കമ്പനികളും. റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെക്നോളജി സംരംഭമായ ജിയോ പ്ലാറ്റ്ഫോമും ഇ-ലേണിങ് സ്റ്റാർട്ടപ്പായ ബൈജൂസുമാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. 'ഇന്നൊവേറ്റേഴ്സ്' വിഭാഗത്തിൽ സൂം, അഡിഡാസ്, ടിക്ടോക് എന്നിവയ്ക്കൊപ്പമാണ് ജിയോയും ഉൾപ്പെട്ടത്. 'ഡിസ്രപ്റ്റേഴ്സ്' വിഭാഗത്തിലാണ് ബൈജൂസ് ഇടം നേടിയത്. ടെസ്ല, ഹ്വാവെയ്, ഷോപ്പിഫൈ, എയർബിഎൻബി എന്നിവയാണ് ഈ വിഭാഗത്തിലിടം പിടിച്ച മറ്റ് കമ്പനികൾ. കഴിഞ്ഞ വർഷം 2,000 കോടി ഡോളറിലധികം നിക്ഷേപം ജിയോ സമാഹരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ആകർഷകമായ വളർച്ച നിരീക്ഷിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ബൈജൂസ്.

from money rss https://bit.ly/32VjoFr
via IFTTT

നിഫ്റ്റി 15,000വും സെൻസെക്‌സ് 50,000വും തിരിച്ചുപിടിച്ചു

മുംബൈ: നാലാമത്തെ ദിവസവും ഓഹരി സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 50,000വും നിഫ്റ്റി 15,000വും വീണ്ടും തിരിച്ചുപിടിച്ചു. സെൻസെക്സ് 510 പോയന്റ് ഉയർന്ന് 50,244ലിലും നിഫ്റ്റി 145 പോയന്റ് നേട്ടത്തിൽ 15,009ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനവും ആഗോള വിപണികളിലെ നേട്ടവുമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1151 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 201 ഓഹരികൾ നഷ്ടത്തിലുമാണ്. 43 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, റിലയൻസ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, ടൈറ്റാൻ, അംബുജ സിമെന്റ്സ് തുടങ്ങി 36 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Indices open higher as Nifty reclaims 15,000

from money rss https://bit.ly/3t8q7qg
via IFTTT

ഗൂഗിൾ 3.75 ലക്ഷം കോടി രൂപയുടെ ഓഹരികൾ മടക്കിവാങ്ങുന്നു

കൊച്ചി: ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഓഹരിയുടമകളിൽനിന്ന് 5,000 കോടി ഡോളറിന്റെ (ഏതാണ്ട് 3.75 ലക്ഷം കോടി രൂപ) ഓഹരികൾ മടക്കിവാങ്ങുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും കമ്പനി തുടർച്ചയായ രണ്ടാം പാദത്തിലും റെക്കോഡ് ലാഭം കൈവരിച്ചു. ഗൂഗിൾ പരസ്യ വില്പന 32 ശതമാനം കൂടിയപ്പോൾ ക്ലൗഡ് കംപ്യൂട്ടിങ് മേഖലയിലെ വില്പന 45.7 ശതമാനം ഉയർന്നു. ഇതോടെ, കമ്പനിയുടെ ഓഹരി വില 2,390 ഡോളറിലേക്ക് ഉയർന്നു. ആൽഫബെറ്റിൽ മൂന്നു മാസത്തെ മൊത്തം വരുമാനം 34 ശതമാനം വർധിച്ച് 5,530 കോടി ഡോളറിലെത്തി. സ്മാർട്ട് വാച്ച് നിർമാതാക്കളായ ഫിറ്റ്ബിറ്റിനെ ഏറ്റെടുത്തതാണ് വില്പന ഈ നിലയിലേക്ക് ഉയരാൻ സഹായിച്ചത്. അറ്റാദായമാകട്ടെ, 1,790 കോടി ഡോളറായാണ് ഉയർന്നത്. 2020-ൽ വരുമാന വളർച്ച 11 വർഷത്തെ താഴ്ന്ന നിലയിലായിരുന്നു. എന്നാൽ, അതിനിടയിലും റെക്കോഡ് ലാഭം കൈവരിക്കാനായി. നിർമാണം, പുതിയ നിയമനങ്ങൾ എന്നിവ മുടങ്ങിയതിനാൽ, നീക്കിയിരിപ്പ് ധനത്തിൽ 1,700 കോടി ഡോളറിന്റെ വർധനയുണ്ടായി.

from money rss https://bit.ly/3vrPK6H
via IFTTT

സെൻസെക്‌സിൽ 790 പോയന്റ് നേട്ടം: നിഫ്റ്റി 14,800ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: മൂന്നാം ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,800ന് മുകളിലെത്തി. കമ്പനികളുടെ നാലാംപാദ പ്രവർത്തനഫലങ്ങളും വാക്സിൻ വിതരണത്തിലെ ശുഭാപ്തിവിശ്വാസവുമാണ് വിപണിയിൽ പ്രതിഫലിച്ചത്. ബാങ്ക്, ഓട്ടോ ഓഹരികളിലാണ് നിക്ഷേപകർ പ്രധാനമായും താൽപര്യം പ്രകടിപ്പിച്ചത്. സെൻസെക്സ് 789.70 പോയന്റ് ഉയർന്ന് 49,733.84ലിലും നിഫ്റ്റി 211.50 പോയന്റ് നേട്ടത്തിൽ 14,864.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1730 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1180 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിൻസർവ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ഹിൻഡാൽകോ, നെസ് ലെ, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മെറ്റൽ, ഫാർമ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി.നിഫ്റ്റി ബാങ്ക് സൂചിക മൂന്നുശതമാനമാണ് ഉയർന്നത്. ധനകാര്യ സേവന സൂചിക 2.5ശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.7-1 ശതമാനവും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. Nifty ends above 14,850, Sensex jumps 789 pts

from money rss https://bit.ly/3vp0FOt
via IFTTT

Tuesday, 27 April 2021

പാഠം122| ഫ്രീഡം@40(ഭാഗം 3): സ്വന്തമാക്കാം ലോകത്തെ എട്ടാമത്തെ അത്ഭുതം

ആൽബർട്ട് ഐൻസ്റ്റീൽ ശാസ്ത്രജ്ഞൻമാത്രമായിരുന്നില്ല, ദീർഘവീക്ഷണമുള്ള സാമ്പത്തികവിദഗ്ധൻകൂടിയായിരുന്നു. അതിന് ഉദാഹരണമാണ് ലോകത്തിലെ എട്ടമാത്തെ അത്ഭുതമാണ് കൂട്ടുപലിശ യെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം. ഇക്കാര്യം മനസിലാക്കുന്നവർ നേട്ടമുണ്ടാക്കുന്നു, അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിയുംവരുന്നു! ഐൻസ്റ്റീന് പിന്നാലെ വന്നവരിൽ പലരും ലോകത്ത എട്ടാമത്ത അത്ഭുതം ദർശിച്ചവരാണ്. അവരിൽ പ്രമുഖനാണ് ഓഹരി നിക്ഷേപകനായ വാറൻ ബഫറ്റ്. ആത്മകഥയ്ക്കുപോലും അദ്ദേഹം പേര് നൽകിയത് കൂട്ടുപലിശയുടെ അത്ഭുതത്തോടുചേർത്തുവെച്ചാണ്. സ്നോബോൾ ഇഫക്ട്-എന്ന ശൈലിയെകടമെടുത്ത് ദി സ്നോബോൾ എന്നാണ് അദ്ദേഹം പേരുനൽകിയത്. പലിശയ്ക്കുമേൽ പലിശ കുമിഞ്ഞുകൂടുന്നതിന്റെ മാന്ത്രികത നേരിട്ട് മനസിലാക്കിയ ഒരാളാണ് ബഫറ്റ്. Snowball effect|Gettyimages കൗമാരത്തിൽ പണംകൂട്ടിവെയ്ക്കാൻ പഠിച്ച അദ്ദേഹം 92വയസ്സിലെത്തിനിൽക്കുമ്പോഴും നിക്ഷേപിക്കുന്നതിന്റെകാര്യത്തിൽ ആരെക്കേളുംമുന്നിലാണ്. സമ്പാദ്യത്തെ മികച്ചരീതിയിൽ വളരാൻ അനുവദിച്ചതുകൊണ്ടാണ് ലോക കോടീശ്വരപട്ടികയിൽ ബഫറ്റ് മുൻനിരയിലെത്തിയത്. ആൽബർട്ട് ഐൻസ്റ്റീനോ, വാറൻ ബഫറ്റോ ആകാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. ഭാവിയിൽ മികച്ച സമ്പാദ്യംകെട്ടിപ്പടുക്കാൻ ലക്ഷക്കണക്കിന് രൂപ ഇപ്പോൾ ആവശ്യമില്ലെന്ന പാഠമാണ് ഇവർനൽകുന്നത്. ചിട്ടയായി, ബുദ്ധിപൂർവം പ്രതിമാസം ചെറിയതുക നിക്ഷേപിക്കാൻ കഴിയുമെങ്കിൽ ആർക്കും കോടീശ്വരനാകാം. എത്രയുംനേരത്തെ എത്രയുംനേരത്തെ തുടങ്ങാൻ കഴിയുന്നുവോ അത്രയും സമ്പാദ്യം സമാഹരിക്കാൻ കഴിയുമെന്ന് തെളിയിച്ച വ്യക്തിയാണ് ബഫറ്റ്. പലിശക്കുമേലുള്ള പലിശയുടെ മാന്ത്രികത മനസിലാക്കാത്തതുകൊണ്ടാണ് പലരും ഭാവിയിലേയ്ക്കുവേണ്ടി കരുതിവെയ്ക്കാൻ വൈകുന്നത്. കൂട്ടുപലിശയുടെ ഈ മാന്ത്രികത മനസിലായില്ലെങ്കിൽ ഭാവിയിൽ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ഐൻസ്റ്റീൻ പറഞ്ഞത് വെറുതെയല്ല. കോവിഡ് വ്യാപനത്തെതുടർന്ന് റിസർവ് ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയപ്പോൾ പലിശയ്ക്കുമേൽ പലിശ കൂടുമ്പോഴുണ്ടാകുന്ന വിപത്തിനെക്കുറിച്ച് വായ്പയെടുത്തവരും അല്ലാത്തവരും ബോധവാന്മാരായതാണ്. വായ്പയുടെകാര്യത്തിൽ, നഷ്ടത്തിന്മേൽ നഷ്ടമാണ് അതുണ്ടാക്കുന്നതെങ്കിൽ, നിക്ഷേപത്തിന്റെകാര്യത്തിൽ നേട്ടത്തിന്മേൽ നേട്ടമാണ് അതിന്റെ ഫലമെന്ന് അധികമാരും ചിന്തിക്കാറില്ലെന്നതാണ് വാസ്തവം. കണക്കുകൾ തെളിയിക്കട്ടെ ഒരു ലക്ഷംരൂപ 30വർഷത്തേയ്ക്ക് 10ശതമാനം വാർഷിക പലിശ നിരക്കിൽ നിക്ഷേപിച്ചെന്നിരിക്കട്ടെ, ഓരോവർഷവും പലിശ തിരിച്ചെടുത്ത് ചെലവാക്കുകയാണെങ്കിൽ കൂട്ടുപലിശയുടെ നേട്ടംലഭിക്കില്ല. അതേസമയം, പലശ പിൻവലിക്കാതെ നിക്ഷേപതുകയോടൊപ്പം വളരാൻ അനുവദിച്ചാൽ നേട്ടം പതിന്മടങ്ങ് വർധിക്കും(പട്ടിക കാണുക). Rs. 1 Lakh invested(10%) Year Simple Interest (10%) Compound Interest (10%) 1 1,10,000 1,10,000 2 1,20,000 1,21,000 3 1,30,000 1,33,100 4 1,40,000 1,46,410 5 1,50,000 1,61,051 20 3,00,000 6,72,749.99 25 3,50,000 10,83,470.59 30 4,00,000 17,44,940.23 കൂട്ടുപലിശയുടെ മാന്ത്രികത രണ്ടുവ്യക്തികളുടെ നിക്ഷേപരീതി താരതമ്യംചെയ്യാം. 22-ാമത്തെ വയസ്സിലാണ് ജോണും ജോമിയും ജോലിചെയ്യാൻ തുടങ്ങിയത്. പ്രതിമാസം 500 രൂപവീതം 30വയസ്സുവരെ നിക്ഷേപിക്കാൻ ജോമി തീരുമാനിച്ചു. ജോണാകട്ടെ നിക്ഷേപിക്കാനൊന്നും മുതിർന്നില്ല, അതിന് ഇനിയും സമയമുണ്ടല്ലോയെന്ന് ചിന്തിച്ച് മുന്നോട്ടുപോയി. 52വയസ്സായപ്പോഴാണ് ഭാവിയിലേയ്ക്ക് കരുതിവെയ്ക്കേണ്ടതിന്റെ ആവശ്യകത ജോണിന് ബോധ്യമായത്. ജോമി 22 വയസ്സിലാണ് നിക്ഷേപം തുടങ്ങിയത്, ജോണാകട്ടെ 52-ാമത്തെ വയസ്സിലും. രണ്ടുപേരും പ്രതിമാസം 500 രൂപവീതം എട്ടുവർഷം നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഇനി ഇവരുടെ സമ്പത്തിലേയ്ക്കുനോക്കാം. 8th Wonder of the World Age* Jomy John 23 6,098.40 - 24 12,379.75 - 25 18,849.54 - 26 25,513.43 - 27 32,377.23 - 28 39,446.95 - 29 46,728.75 - 30 54,229.02 - 31 55,855.89 - 32 57,531.56 - 33 59,257.51 - 34 61,035.24 - 35 62,866.29 - 36 64,752.28 - 37 66,694.85 - 38 68,695.70 - 39 70,756.57 - 40 72,879.26 - 41 75,065.64 - 42 77,317.61 - 43 79,637.14 - 44 82,026.25 - 45 84,487.04 - 46 87,021.65 - 47 89,632.30 - 48 92,321.27 - 49 95,090.91 - 50 97,943.64 - 51 100,881.94 - 52 103,908.40 - 53 107,025.66 6,098.40 54 110,236.43 12,379.75 55 113,543.52 18,849.54 56 116,949.82 25,513.43 57 120,458.32 32,377.23 58 124,072.07 39,446.95 59 127,794.23 46,728.75 60 131,628.06 54,229.02 *At End of Year 22 വയസ്സുള്ളപ്പോൾ 500 രൂപവീതം 30വയസ്സുവരെ നീക്കവെച്ച ജോമിയുടെ സമ്പാദ്യവും 52 വയസ്സിൽ 500 രൂപവീതം നീക്കവെച്ച് ജോണിന്റെ സമ്പാദ്യവും 60വയസ്സിലെത്തുമ്പോൾ എത്രയാണെന്ന് പട്ടികയിൽനിന്ന് ബോധ്യമായിട്ടുണ്ടാകുമല്ലോ. നിക്ഷേപവും വിലക്കയറ്റവും നിക്ഷേപത്തിന്റെകാര്യത്തിൽ വിലക്കയറ്റനിരക്ക് വളരെ പ്രധാനപ്പെട്ടതാണ്. പണപ്പെരുപ്പത്തേക്കാൾ ആദായം നിക്ഷേപത്തിൽനിന്ന് ലഭിച്ചാൽമാത്രമെ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ നല്ലരീതിയിൽ പൂർത്തീകരിക്കാൻ കഴിയൂ. നിലവിലെ രാജ്യത്തെ ദീർഘകാല പണപ്പെരുപ്പം ശരാശരി ഏഴുശതമാനമാണ്. അതുകൊണ്ടുതന്നെ അതിൽകൂടുതൽ ആദായം ലഭിക്കുന്ന പദ്ധതികളിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ നെഗറ്റീവ് റിട്ടേണായിരിക്കും നിക്ഷേപത്തിൽനിന്ന് കണക്കുകൂട്ടാനാകുക. ഇതേക്കുറിച്ച് നേരത്തെ വിശദീകരിച്ചിട്ടുള്ളതാണ്. അതുപ്രകാരം 10ശതമാനം പലിശ ലഭിക്കുന്ന നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന ആദായം യഥാർത്ഥത്തിൽ മൂന്നുശതമാനം മാത്രമാണെന്ന് മനസിലാക്കുക. ഇങ്ങനെ ലഭിക്കുന്ന മൂന്നുശതമാനം മൂലധനനേട്ടംമാത്രം കണക്കാക്കിയാണ് ജോമിയുടെയും ജോണിന്റെയും നിക്ഷേപവും അതിലെ നേട്ടവും കണക്കാക്കിയിട്ടുള്ളത്. അതായത് പണപ്പെരുപ്പം കഴിഞ്ഞുള്ള ആദായമാണ് ഇവിടെ വിലയിരുത്തിയിട്ടുള്ളതെന്നു ചുരുക്കം. 30വയസ്സുവരെ നിക്ഷേപം തുടർന്നശേഷം ആതുക നിലനിർത്തുകമാത്രമാണ് ജോമിചെയ്തത്. ജോണാകട്ടെ 52 വയസ്സുവരെ നിക്ഷേപമൊന്നുംനടത്തിയില്ല. അതിനുശേഷം ജോമിയെപോലെ 60വയസ്സുവരെ എട്ടുവർഷം 500 രൂപവീതം നിക്ഷേപിച്ചു. നേരത്തെ നിക്ഷേപം തുടങ്ങിയതിനാൽ കൂട്ടുപലിശയുടെ നേട്ടം പരമാവധി സ്വന്തമാക്കാൻ ജോമിക്കായി. അതായത് ജോണിനേക്കാൾ മൂന്നിരട്ടിയോളം ജോമിക്ക് സമ്പാദിക്കാനായി എന്നുചുരുക്കം. സമ്പാദിക്കണോ-ചെലവുചെയ്യണോ? ഉപഭോഗസംസ്ക്കാരം അത്രയധികം വേരോടിയ സമകാലികലോകത്ത് നിശ്ചയദാർഢ്യമുണ്ടെങ്കിലേ സമ്പാദ്യത്തിന്റെ വഴിതിരഞ്ഞേടുക്കാൻ കഴിയൂ. ഇപ്പോൾ വാങ്ങിക്കോളൂ, പണം പിന്നെതന്നാൽമതിയെന്നുപറഞ്ഞ് ലോകം നിങ്ങളെ പ്രലോഭിപ്പിക്കുമ്പോൾ അതിനെ മറികടക്കാൻ ആദ്യ അവബോധവും പിന്നെ നിശ്ചയദാർഢ്യവും മുന്നിൽ ലക്ഷ്യവുമുണ്ടായിരിക്കണം. ഐൻസ്റ്റീൻ പറഞ്ഞതുപോലെ സമ്പാദിക്കണോ-ചെലവുചെയ്യണോ-എന്ന് ആത്യന്തികമായി തീരുമാനിക്കേണ്ടത് വ്യക്തികൾതന്നെയാണ്. feedbacks to: antonycdavis@gmail.com ഇനി തീരുമാനിക്കാം,നിക്ഷേപം എപ്പോൾ തുടങ്ങണമെന്ന്. ഇന്നുതന്നെ തടുങ്ങാനായാൽ അത്രയുംനല്ലത്. ഏതുരീതിയിൽ നിക്ഷേപിച്ചാൽ പരമാവധി നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് മനസിലാക്കുകയാണ് അതിനുവേണ്ടത്. വ്യക്തികളുടെ പ്രായവും വിരമിക്കാൻ ഉദ്ദേശിക്കുന്ന വർഷവുംമറ്റുംപരിശോധിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. കൂടുതൽഅറിയാൻ അടുത്ത പാഠത്തിനായി കാത്തിരിക്കാം. Loading…

from money rss https://bit.ly/3nty5ZR
via IFTTT

സ്വർണവിലയിൽ വീണ്ടുംഇടിവ്: പവന് 240 രൂപ കുറഞ്ഞ് 35,320 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,320 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 30 രൂപ താഴ്ന്ന് 4415ലുമെത്തി. 35,560 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,767.76 ഡോളറായി കുറഞ്ഞു. യുഎസ് ട്രഷറി ആദായം 1.6ശതമാനമായി വർധിച്ചതും ഡോളർ സൂചിക കരുത്തുകാട്ടിയതുമാണ് സ്വർണവിലയെ ബാധിച്ചത്. ദേശീയ വിപണിയിൽ അഞ്ചാംദിവസമാണ് വിലകുറയുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.32ശതമാനം കുറഞ്ഞ് 47,151 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞയാഴ്ചയിൽ, രണ്ടുമാസത്തെ ഉയർന്ന നിലവാരമായ 48,400 രൂപയിലെത്തിയശേഷം തുടർച്ചയായി വിലയിടിയുന്ന പ്രവണതയാണ് കാണുന്നത്.

from money rss https://bit.ly/3tYIXRD
via IFTTT

നേട്ടംതുടരുന്നു; സെൻസെക്‌സ് 335 പോയന്റ് ഉയർന്നു, നിഫ്റ്റി 14,700ന് മുകളിൽ

മുംബൈ: കോവിഡ് പ്രതിസന്ധിക്കിടയിലും ആത്മവിശ്വാസത്തോടെ സൂചികകൾ. മൂന്നാംദിവസവും സൂചികകൾ കുതിച്ചു. നിഫ്റ്റി 14,700ന് മുകളിലെത്തി. സെൻസെക്സ് 335 പോയന്റ് നേട്ടത്തിൽ 49,278ലും നിഫ്റ്റി 90 പോയന്റ് ഉയർന്ന് 14,743ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1142 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 242 ഓഹരികൾ നഷ്ടത്തിലുമാണ്. 55 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബജാജ് ഫിൻസർവ്, ബയോകോൺ, ബോംബെ ഡൈയിങ് തുടങ്ങി 21 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/32VNx7m
via IFTTT

പാചകവാതക സിലിന്‍ഡര്‍ ഏത് ഏജന്‍സിയില്‍നിന്നും; ബുക്കിങ് ചട്ടത്തില്‍ മാറ്റംവരും

പാലക്കാട്: ഉപഭോക്താക്കൾക്ക് ഇനി ഏത് ഏജൻസിയിൽനിന്നും പാചകവാതകം വാങ്ങാൻ സൗകര്യം വരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി.), ഭാരത് പെട്രോളിയം (ബി.പി.സി.എൽ.), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ.) എന്നീ മൂന്നു കമ്പനികളുംചേർന്ന് ഇതിനായി ഒരു പ്രത്യേക പ്ലാറ്റ്ഫോം രൂപവത്കരിക്കും. പാചകവാതകത്തിന് സ്വന്തം ഏജൻസിയെമാത്രം ആശ്രയിക്കാതെ, മറ്റേതെങ്കിലും ഏജൻസി സമീപത്തുണ്ടെങ്കിൽ അവിടെനിന്നു സിലിൻഡർ വാങ്ങാൻ സൗകര്യമുണ്ടാകണമെന്ന കാഴ്ചപ്പാടിലാണിത്. ഇതിനായി ബുക്കിങ് ചട്ടങ്ങളിൽ മാറ്റം വരുത്തും. പാചകവാതകം ബുക്ക് ചെയ്യുന്നതിനുള്ള മുഴുവൻ പ്രക്രിയയും വേഗത്തിലാക്കുന്ന കാര്യം സർക്കാരും എണ്ണക്കമ്പനികളും പരിഗണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുക്കിങ് നിയമങ്ങൾ മാറ്റാൻ നടപടിയെടുക്കുന്നത്. സിലിൻഡറുകളുടെ ബുക്കിങ്ങിൽ 2020 നവംബർ ഒന്നുമുതൽ ചില മാറ്റങ്ങൾ നടപ്പാക്കിയിരുന്നു. അതിൽ പാചകവാതക സിലിൻഡറിന്റെ ബുക്കിങ് ഒ.ടി.പി. അടിസ്ഥാനമാക്കിയുള്ളതാക്കി. ഇതേത്തുടർന്ന് ബുക്കിങ് സംവിധാനം കൂടുതൽ സുരക്ഷിതവും മികച്ചതുമാക്കാൻ സാധിച്ചതായി എണ്ണക്കമ്പനികൾ വിലയിരുത്തിയെങ്കിലും പെട്രോളിയം മന്ത്രാലയത്തിൽ തുടർന്നും പാചകവിതരണവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് എണ്ണക്കമ്പനികളുടെ പ്രതിനിധികളുമായി പെട്രോളിയം സെക്രട്ടറി നടത്തിയ ചർച്ചയിലാണ് ഏത് ഏജൻസിയിൽനിന്നും പാചകവാതകം എന്ന ആശയം ഉയർന്നുവന്നതെന്ന് ഐ.ഒ.സി. വൃത്തങ്ങൾ പറഞ്ഞു. പാചകവാതക ബുക്കിങ് ചട്ടത്തിൽ മാറ്റംവരുത്താനുള്ള പ്രാരംഭനടപടികൾ പെട്രോളിയം മന്ത്രാലയം തുടങ്ങിയെന്ന് ഐ.ഒ.സി. വൃത്തങ്ങൾ വ്യക്തമാക്കി.

from money rss https://bit.ly/331c4YB
via IFTTT

നിഫ്റ്റി 14,650ന് മുകളിൽ: സെൻസെക്‌സ് 558 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിക്കിടയിലും വ്യാപാര ആഴ്ചയിലെ രണ്ടാംദിനവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ധനകാര്യസേവനം, ലോഹം എന്നീവിഭാഗങ്ങളിലെ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,600ന് മുകളിലെത്തി. സെൻസെക്സ് 557.63 പോയന്റ് നേട്ടത്തിൽ 48,944.14ലിലും നിഫ്റ്റി 168 പോയന്റ് ഉയർന്ന് 14,653ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1915 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 984 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ഓഹരികൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിക്ക് കരുത്തായത്. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എൽആൻഡ്ടി, ഡിവീസ് ലാബ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, മാരുതി സുസുകി, നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. മറ്റ് സെക്ടറൽ സൂചികകളും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. Nifty ends above 14,650, Sensex rises 557 pts

from money rss https://bit.ly/3xsy5hb
via IFTTT

പ്രതിസന്ധിക്കിടയിലും വിപണി ശക്തിപ്രകടിപ്പിക്കുന്നത് എന്തുകൊണ്ട് ?

ഇന്ത്യ വലിയൊരു ആരോഗ്യപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രതിദിന കോവിഡ് കണക്കുകൾ, മരണ നിരക്ക്, ആശുപത്രികളിൽ കിടക്കകളും ഓക്സിജനും ആവശ്യത്തിന് ഇല്ലാത്തഅവസ്ഥ, ഇന്ത്യയിൽ നിന്നുള്ളവർക്ക് പല രാജ്യങ്ങളും പ്രഖ്യാപിച്ച യാത്രാവിലക്ക് എന്നിവയെക്കുറിച്ചുള്ള വാർത്തകളെല്ലാം വിരൽചൂണ്ടുന്നത് ഭീതിദമായൊരു സാഹചര്യത്തിലേക്കാണ്. പ്രാദേശിക അടച്ചിടലുകൾ, കർഫ്യൂവും ഗതാഗത നിയന്ത്രണങ്ങളും കാര്യങ്ങൾ പ്രതികൂലമാക്കിയിട്ടുണ്ട്. രണ്ടാംതരംഗത്തിനുമുമ്പ് വിപണി കണക്കുകൂട്ടിയിരുന്ന 11 ശതമാനത്തിന്റെ ജിഡിപി വളർച്ചയും 2022 സാമ്പത്തിക വർഷത്തേക്ക് 30 ശതമാനത്തിനു മുകളിൽ വരുമാനവളർച്ചാ പ്രതീക്ഷയും സഫലമാകാനിടയില്ല. സാധാരണയായി അശുഭകരവും ഇരുണ്ടതുമായ ഇത്തരം സാഹചര്യങ്ങൾ വിപണിയെ തകർച്ചയിലേക്കു നയിക്കേണ്ടതാണ്. എന്നാൽ അത്ഭുതപ്പെടുത്തുന്ന കരുത്താണ് വിപണിയിൽ പ്രകടമാകുന്നത്. 1.89 ശതമാനം നഷ്ടത്തോടെ നിഫ്റ്റി 13341 പോയിന്റിലാണ് കഴിഞ്ഞ ആഴ്ച ക്ലോസ് ചെയ്തത്. എന്നാൽ ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനംമാത്രം നഷ്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക ലാഭ നഷ്ടങ്ങൾ രേഖപ്പെടുത്തിയില്ല. ഫാർമ മേഖല നേട്ടമുണ്ടാക്കിയപ്പോൾ ഐടി, എഫ്എംസിജി, സിമെന്റ്, ടെലികോം മേഖലകൾ നഷ്ടത്തിലായിരുന്നു. നിഫ്റ്റി ഓഹരികളിൽ ഡോ.റെഡ്ഡീസാണ് ലാഭത്തിൽ മുന്നിൽ. ബജാജ് ഇരട്ടകൾ തൊട്ടുപിന്നിലുണ്ടായിരുന്നു. എഫ്എംസിജി വിഭാഗത്തിൽ വലിയ നഷ്ടംനേരിട്ടത് നെസ് ലെക്കും ഹിന്ദുസ്ഥാൻ യുണിലിവറിനുമാണ്. അൾട്രാ ടെക് 9.6 ശതമാനം നഷ്ടംരേഖപ്പെടുത്തി. കഴിഞ്ഞ വ്യാപാരവാരത്തിൽ വിദേശനിക്ഷേപകർ നിരന്തരമായി വിൽപനനടത്തിയപ്പോൾ അഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങിക്കൂട്ടുകയും ചെയ്തു. വില കുറയുന്ന മികച്ച ഓഹരികൾ അതിസമ്പന്ന നിക്ഷേപകർ വൻതോതിൽ വാങ്ങുന്നുണ്ട്. ഈപ്രതിസന്ധിക്കിടയിലും ഈവർഷം ഇതുവരെ നിഫ്റ്റി 2.57 ശതമാനം മുകളിൽ തന്നെയാണ്. എന്തുകൊണ്ട് ഈനേട്ടം ? 2020 മാർച്ചിലെ തകർച്ചയ്ക്കുശേഷമുണ്ടായ കുതിപ്പ് ആഗോളമായിരുന്നു. ലോകവിപണികൾ തമ്മിൽ ഉയർന്ന തോതിലുള്ള പാരസ്പര്യം നിലനിൽക്കുന്നുണ്ട്. ഈബന്ധം അടുത്തൊന്നും തകരുമെന്നുകരുതുന്നില്ല. ലോകത്തിലെ പ്രധാന കേന്ദ്രബാങ്കുകൾ നിർലോഭം ഇറക്കിയ പണവും ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ പലിശനിരക്കും ചേർന്നപ്പോൾ കുമിഞ്ഞുകൂടിയ ലിക്വിഡിറ്റിയാണ് വിപണിയുടെ ആഗോളമായ ഈകുതിപ്പിനുള്ള പ്രധാനകാരണം. ലോകമെമ്പാടും ആറുമാസത്തിനിടെ ഓഹരികളിൽ വൻതോതിൽ നിക്ഷേപംനടന്നിട്ടുണ്ട്. വികസിത ലോകത്ത് പണപ്പെരുപ്പം ഇപ്പോൾ ധനപരമായ പ്രതിഭാസമല്ല. കേന്ദ്ര ബാങ്കുകൾ സൃഷ്ടിച്ച പണത്തിന്റെ വലിയൊരളവ് ഓഹരികൾ പോലെ റിസ്കുള്ള ആസ്തികളിൽ നിക്ഷേപിക്കപ്പെട്ടത് അവയുടെ വിലകൾ ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്കു പോകാൻ ഇടയാക്കി. മറ്റുവാക്കുകളിൽ പറഞ്ഞാൽ ഉപഭോക്തൃ വിലക്കയറ്റത്തിന്റെ അഭാവത്തിൽ പണം ആസ്തിവിലകൾ വർധിപ്പിക്കുകയാണു ചെയ്യുന്നത്. ആഗോള പണ-ഓഹരി വിപണികളുടെ ഈനിർമ്മിതിയെ ചൈനയുടേയും യുഎസിന്റേയും നേതൃത്വത്തിൽ നടക്കുന്ന സാമ്പത്തിക വളർച്ചാ വീണ്ടെടുപ്പ് സഹായിക്കുന്നു. വിപണിയിൽ ഉണ്ടായേക്കാവുന്ന ശക്തമായ തിരുത്തൽ ആഗോള അടിസ്ഥാനത്തിൽ നടക്കാനാണ് സാധ്യത. ചുരുക്കത്തിൽ ഇന്ത്യയിലെ ആരോഗ്യരക്ഷാ സംവിധാനങ്ങൾ പൂർണമായി തകരുകയും ഭീകരമായ പ്രത്യാഘാതങ്ങൾ അതുണ്ടാക്കുകയും വിപണിയെ സാരമായി ബാധിക്കുകയും ചെയ്താലല്ലാതെ ഇന്നത്തെ ഇരുണ്ട സാഹചര്യം വിപണിയെ കാര്യമായി ബാധിച്ചേക്കില്ല. നിക്ഷേപകർ ചെയ്യേണ്ടത് വരുംനാളുകളിൽ കോവിഡ് വ്യാപനത്തിന്റെ തോത് വിപണിയെ നിർണയിച്ചേക്കാം. കോവിഡ് കേർവ് പരന്ന് താഴോട്ടുവരുന്നതിന്റെ സൂചനകൾ കാണിച്ചാൽ വിപണി ഉയരങ്ങളിലേക്കുകുതിക്കും. എന്നാൽ രോഗത്തിന്റെ ഗതിവിഗതികളുടെ കാര്യത്തിൽ വലിയതോതിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. അതിനാൽ ഓഹരികളിൽനിന്ന് കുറച്ചെങ്കിലും ലാഭമെടുത്ത് ആപണം, പലിശ കുറവെങ്കിലും സ്ഥിരനിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കുന്ന കാര്യം ചിന്തിക്കാവുന്നതാണ്. ലോകമെങ്ങും വിപണികളിൽ കുതിപ്പുനില നിൽക്കുന്നതിനാൽ ഐടി, ഫാർമ, ലോഹം, കെമിക്കൽസ്, പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ഓഹരികളിൽ ​നിക്ഷേപം നിലനിർത്തുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/2PpYhaX
via IFTTT

കല്യാൺ സിൽക്‌സ് ഷോറൂം ദുബായിലെ ഖിസൈസിൽ ആരംഭിക്കുന്നു

തൃശ്ശൂർ: കല്യാൺ സിൽക്സ് ദുബായിലെ ഖിസൈസിലെത്തുന്നു. 29-ന് രാവിലെ 10.30-നാണ് ഡമാസ്കസ് സ്ട്രീറ്റിലുള്ള മുഹമ്മദ് ഇബ്രാഹിം ഉബൈദുള്ള ബിൽഡിങ്ങിൽ കല്യാൺ സിൽക്സിന്റെ 31-ാമത് ഷോറൂമിന് തിരിതെളിയുന്നത്. ഗൾഫ് മേഖലയിലെ കല്യാൺ സിൽക്സിന്റെ ആറാമത് ഷോറൂമാണിത്. കരാമ, മീനാ ബസാർ, ഷാർജ, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലാണ് കല്യാൺ സിൽക്സിന്റെ അന്താരാഷ്ട്ര ഷോറൂമുകൾ പ്രവർത്തിക്കുന്നത്. വലുപ്പവും വൈവിധ്യവുമാണ് കല്യാൺ സിൽക്സിന്റെ ഖിസൈസ് ഷോറൂമിന്റെ പ്രധാന സവിശേഷതകൾ. വിശാലമായ ഒരു ഫ്ളോറിൽ ആധുനിക ഷോപ്പിങ് രീതിയിലുള്ള ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്വന്തം തറികളിൽനിന്ന് പ്രത്യേകം തിരഞ്ഞെടുത്ത പട്ടിന്റെ കളക്ഷനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സെവൻ വണ്ടേഴ്സ് ഇൻ സിൽക്ക്, സൂപ്പർ ഫെതർലൈറ്റ് സാരീസ്, സ്പെഷ്യൽ ബനാറസ് സീരീസ് എന്നിവയ്ക്കു പുറമേ പാർട്ടി വെയർ സാരീസ്, ഡെയ്ലി വെയർ സാരീസ്, എത്നിക് വെയർ സാരീസ് എന്നിവയുടെ പുതിയ ശ്രേണികളും സജ്ജമാക്കിയിട്ടുണ്ട്. റംസാൻ കളക്ഷനുകളും ഈ ഷോറൂമിന്റെ ഭാഗമാകും. ഇന്ത്യയിലും വിദേശത്തുമായി കൂടുതൽ ഷോറൂമുകൾ തുറക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടുകഴിഞ്ഞതായി കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

from money rss https://bit.ly/3vq6MSC
via IFTTT

കോവിഡ് പ്രതിസന്ധി: സമ്പന്നർ സ്വകാര്യ വിമാനങ്ങളിൽ രാജ്യംവിടുന്നതായി റിപ്പോർട്ട്

കോവിഡ് വ്യാപനം രൂക്ഷമായതോടെ അതിസമ്പന്നർ സ്വകാര്യ ജെറ്റുകൾ വാടകയ്ക്കെടുത്ത് രാജ്യംവിടുന്നതായി ബ്ലൂംബർഗ് റിപ്പോർട്ടുചെയ്തു. ഓക്സിജൻ, ആശുപത്രി കിടക്കകൾ, മരുന്ന് എന്നിവയുടെ ദൗർലബ്യംമൂലം മികച്ച ചികിത്സ ലഭിച്ചേക്കില്ലെന്ന ഭീതിയിലാണ് അതിസമ്പന്നർ ലക്ഷങ്ങൾ മുടക്കി കുടുംബത്തോടൊപ്പം യൂറോപ്പിലേയ്ക്കും മധ്യേഷ്യയിലേയ്ക്കും കടക്കുന്നത്. അതിസമ്പന്നർമാത്രമല്ല രാജ്യത്തുനിന്ന് പോകുന്നതെന്ന് ന്യൂഡൽഹി ആസ്ഥാനമായി സ്വകാര്യ വിമാന സർവീസ് നടത്തുന്ന ക്ലബ്വൺഎയറിന്റെ സിഇഒ രാജൻ മെഹ്റ ബ്ലൂംബർഗിനോട് പറഞ്ഞു. പണംമുടക്കാൻ കഴിയുന്ന ആർക്കും സ്വകാര്യവിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. മാലി ദ്വീപ് ഉൾപ്പടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേയ്ക്കാണ് ബോളീവുഡ് താരങ്ങൾ പോകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാൽ യു.കെ, കാനഡ, യുഎഇ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. മറ്റുരാജ്യങ്ങളും വൈകാതെ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിയന്ത്രണങ്ങൾ വരുന്നതിനുതൊട്ടുമുമ്പ് ലണ്ടനിലേയ്ക്കും ദുബായിയിലേയ്ക്കും മാലിദ്വീപിലേയ്ക്കും പോകുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായിരുന്നതായി ഖത്തർ എയർവെയ്സിന്റെ ഇന്ത്യാ ഓപ്പറേഷൻസ് മേധാവിയായിരുന്നു മെഹ്റ വാർത്താ ഏജൻസിയോട് പറഞ്ഞു. ഡൽഹിയിൽനിന്ന് ദുബായിയിലേയ്ക്ക് 20,000 ഡോള(ഏകദേശം 15 ലക്ഷംരൂപ)റാണ് ഈടാക്കുന്നത്. റിട്ടേൺ ഫ്ളൈറ്റാണെങ്കിൽ സ്വകാര്യ ജെറ്റ് ഓപ്പറേറ്റർമാരും ഈനിരക്കുതന്നെയാണ് ഈടാക്കുന്നതെന്നും മെഹ്റ പറഞ്ഞു. Source: Bloomberg Rich Indians Flee by Private Jet as Virus Infections Spiral

from money rss https://bit.ly/3xtyfF6
via IFTTT

Monday, 26 April 2021

സ്വർണവില പവന് 120 രൂപ കുറഞ്ഞ് 35,560 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപ കുറഞ്ഞ് 35,560 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4445 രൂപയുമായി. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിൽ ഡോളർ കരുത്താർജിച്ചതോടെ സ്പോട് ഗോൾഡ് വില ഔൺസിന് 1,777.93 നിലവാരത്തിലേയ്ക്ക് താഴ്ന്നു. യുഎസിലെ സാമ്പത്തിക സൂചകങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചതോടെ സ്വർണത്തിൽനിന്ന് നിക്ഷേപകർ പിൻവാങ്ങിയതാണ് വിപണിയിൽ പ്രതിഫലിച്ചത്. ദേശീയ വിപണിയിൽ നാലാമത്തെ ദിവസവും വിലയിൽ ഇടിവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 47,456 രൂപ നിലവാരത്തിലാണ്.

from money rss https://bit.ly/3sVpRe2
via IFTTT

സെൻസെക്‌സിൽ 164 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,500ന് മുകളിൽ

മുംബൈ: ഏഷ്യൻ സൂചികകളിൽ പലതും തളർച്ചനേരിട്ടിട്ടും രാജ്യത്തെ വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 14,500ന് മുകളിലെത്തി. മെറ്റൽ, റിയാൽറ്റി, ഫാർമ ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമാണ്. സെൻസെക്സ് 164 പോയന്റ് ഉയർന്ന് 48,551ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 14,542ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1017 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 225 ഓഹരികൾ നഷ്ടത്തിലുമാണ്. 62 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, പവർഗ്രിഡ് കോർപ്, ടിസിഎസ്, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ഒഎൻജിസി, എൽആൻഡ്ടി, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, മാരുതി, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. പ്രധാന സെക്ടറുകളിൽ നിഫ്റ്റി ബാങ്ക് സൂചികയൊഴികെയുള്ളവ നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, മാരുതി സുസുകി, ബജാജ് ഫിനാൻസ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി എഎംസി തുടങ്ങിയവ ഉൾപ്പടെ 28 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3nncMJn
via IFTTT

ബാങ്കിന്റെ ശാഖയിൽ പോകാതെ ഇനി എസ്ബിഐയിൽ അക്കൗണ്ട് തുടങ്ങാം

പാലക്കാട്: ബാങ്ക് ശാഖ സന്ദർശിക്കാതെ ഉപഭോക്താക്കൾക്ക് പുതിയ സേവിങ്സ് ബാങ്ക് (എസ്.ബി.) അക്കൗണ്ട് തുറക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ.) സൗകര്യമൊരുങ്ങുന്നു. ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ 'എസ്.ബി.ഐ. യോനോ'യിലൂടെയാണ് ഇത് നടപ്പാക്കുന്നത്. വീഡിയോ രൂപത്തിലുള്ള കെ.വൈ.സി.(ഉപഭോക്താവിനെ അറിയുക) ചോദ്യാവലി അടിസ്ഥാനമാക്കി അക്കൗണ്ട് തുറക്കാനുള്ള സൗകര്യമാണ് യോനോ ആപ്പിൽ ഒരുക്കുക. സമ്പർക്കരഹിത, പേപ്പർരഹിത അക്കൗണ്ട് തുറക്കാൻ ഈ സംവിധാനം ഉപഭോക്താക്കളെ സഹായിക്കും. നിർമിതബുദ്ധി, മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംവിധാനം. കോവിഡ് പശ്ചാത്തലത്തിൽ കുറേപ്പേർക്ക് ഇത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് നടപ്പാക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷ, സാമ്പത്തികസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന്റെ തുടർനടപടികളാണിതെന്ന് എസ്.ബി.ഐ. വൃത്തങ്ങൾ പറഞ്ഞു.

from money rss https://bit.ly/3ezovQX
via IFTTT

കോവിഡ് വ്യാപനം: ഇന്ത്യക്ക് രണ്ടക്ക വളർച്ച എളുപ്പമല്ലെന്ന് വിദഗ്ധർ

കൊച്ചി: രാജ്യത്ത് കോവിഡ്-19 വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രണ്ടക്ക സാമ്പത്തിക വളർച്ച അത്ര എളുപ്പമായിരിക്കില്ലെന്ന് വിലയിരുത്തൽ. രണ്ടാഴ്ച മുൻപാണ് നടപ്പു സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ നിരക്ക് സംബന്ധിച്ച അനുമാനം അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) 12.5 ശതമാനമായി ഉയർത്തിയത്. ജനുവരിയിൽ ഐ.എം.എഫ്. പുറത്തുവിട്ട റിപ്പോർട്ടിൽ വളർച്ചാ നിഗമനം 11.5 ശതമാനമായിരുന്നു. എന്നാൽ, ആഗോളതലത്തിൽത്തന്നെ കോവിഡ് കേസുകൾ ഉയരുന്നതിനാൽ ഈ വളർച്ചയിലേക്കെത്തുമോ എന്നത് സംശയമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ഇപ്പോഴത്തെ നിഗമനം. തലസ്ഥാന നഗരമായ ഡൽഹിയിൽ വിപണി നിശ്ചലമാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മിക്ക കടകളും അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിൽ ആറ് ശതമാനത്തോളം സംഭാവന ചെയ്യുന്ന, രാജ്യത്തിന്റെ സാമ്പത്തിക ഹബ്ബ് കൂടിയായ മുംബൈ നഗരത്തിലെ സ്ഥിതിയും മറിച്ചല്ല. അതേസമയം, ഇതുവരെയും രാജ്യവ്യാപകമായി ഒരു ലോക്ഡൗണിനുള്ള സൂചനകളൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിട്ടില്ല. സംസ്ഥാന സമ്പദ് വ്യവസ്ഥകൾ തുറന്നിടാനാണ് പ്രോത്സാഹിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, നേരത്തെ നടത്തിയിട്ടുള്ള വളർച്ചാ നിഗമനങ്ങൾ അത്ര എളുപ്പമല്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. നടപ്പു സാമ്പത്തിക വർഷം ഇന്ത്യ 12.8 ശതമാനം വളരുമെന്ന നിഗമനത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് റേറ്റിങ് ഏജൻസിയായ 'ഫിച്ച്' വ്യക്തമാക്കുന്നു. ആർ.ബി.ഐ.യും തങ്ങളുടെ 10.5 ശതമാനം വളർച്ച നിലനിർത്തുന്നുണ്ട്. എങ്കിലും കോവിഡ് കേസുകൾ ഉയരുന്നത് വിപണിയിൽ അസ്ഥിരത ഉണ്ടാക്കുമെന്നും വളർച്ച വീണ്ടെടുക്കുന്നതിൽ കാലതാമസം നേരിട്ടേക്കുമെന്നും ഇരു വൃത്തങ്ങളും പറയുന്നുണ്ട്.

from money rss https://bit.ly/3sWemmD
via IFTTT

സെൻസെക്‌സ് 508 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,500നരികെയെത്തി

മുംബൈ: കോവിഡ് ഭീഷണി നിലനിൽക്കെതന്നെ, വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ്ചെയ്തു. മെറ്റൽ ഓഹരികളുടെ ബലത്തിൽ നിഫ്റ്റി 14,500ന് അടുത്തെത്തി. സെൻസെക്സ് 508.06 പോയന്റ് നേട്ടത്തിൽ 48,386.51ലും നിഫ്റ്റി 143.60 പോയന്റ് ഉയർന്ന് 14,485ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1481 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1094 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 216 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടവും ഐസിഐസിഐ ബാങ്കിന്റെ മികച്ച പ്രവർത്തനഫലവുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്. ഉച്ചയ്ക്കുശേഷമുണ്ടായ ലാഭമെടുപ്പ് എഫ്എംസിജി, ഫാർമ ഓഹരികളെ ബാധിച്ചു. ആക്സിസ് ബാങ്ക്, അൾട്രടെക് സിമെന്റ്സ്, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ലിയു സ്റ്റീൽ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ബ്രിട്ടാനിയ, എച്ച്സിഎൽ ടെക്, ബിപിസിഎൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ്ചെയ്തത്. ഫാർമ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.6-0.9ശതമാനം ഉയരുകയുംചെയ്തു. Nifty ends near 14,500, Sensex gains 508 pts

from money rss https://bit.ly/3gzDAEO
via IFTTT

റിലയൻസും ബിപിയും ചേർന്ന് ആന്ധ്രയിൽ പ്രകൃതി വാതക ഖനനംതുടങ്ങി

രാജ്യത്തിന്റെ കിഴക്കൻ തീരത്തെുനിന്ന് റിലയൻസും ബ്രിട്ടീഷ് പെട്രോളിയ(ബി.പി)വും ചേർന്ന് പ്രകൃതി വാതക ഖനനം തുടങ്ങി. കോവിഡ് വ്യാപനംമൂലം 2021 ജൂണോടെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നേരത്തെതന്നെ ഉത്പാദനം തുടങ്ങാനായതായി ഇരുകമ്പനികളും പ്രസ്താവനയിൽ അറിയിച്ചു. ആന്ധ്രയിലെ കാക്കിനടയിൽ കടലിൽ 1,850 മീറ്റർ ആഴത്തിൽനിന്നാണ് ഖനനംനടക്കുന്നത്. ഗ്യാസ് ഫീൽഡിലെ നാല് റിസർവോയറിൽനിന്നാണ് ഇപ്പോൾ വാതകം ഉത്പാദിപ്പിക്കുന്നത്. 2022 മധ്യത്തോടെ മൂന്നാമതൊരു ബ്ലോക്കിൽനിന്നകൂടി വാതക ഉത്പാദനം തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനികൾ അറിയിച്ചു. പുതിയതുകൂടി പ്രവർത്തനക്ഷമമായാൽ 2023ഓടെ പ്രതിദിനം 30 മില്യൺ സ്റ്റാന്റേഡ് ക്യൂബിക് മീറ്റർ പ്രകൃതി വാതകം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ആവശ്യത്തിന്റെ 15ശതമാനത്തോളംവരുമിത്.

from money rss https://bit.ly/3aBJLEj
via IFTTT

സ്‌മോൾ ഫിനാൻസ് ബാങ്കുകളിൽ റിക്കറിങ് ഡെപ്പോസിറ്റ് തുടങ്ങാം: എട്ടുശതമാനംവരെ പലിശനേടാം

പ്രതിമാസം നിശ്ചിതതുക നിശ്ചിതകാലത്തേയ്ക്ക് നിക്ഷേപിക്കുന്ന പദ്ധതിയാണ് റിക്കറിങ് ഡെപ്പോസിറ്റ്. ചുരുങ്ങിയത് 100 രൂപയെങ്കിലും മാസംതോറും നിക്ഷേപിക്കാൻ കഴിയുമെങ്കിൽ ആർക്കും ആർഡിയിൽ ചേരാം. സ്ഥിര നിക്ഷേപത്തിന് മാത്രമല്ല റിക്കറിങ് ഡെപ്പോസിറ്റി(ആർഡി)നും മികച്ച പലിശയാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ നൽകുന്നത്. 36 മാസത്തേയ്ക്കുള്ള നിക്ഷേപത്തിനാണ് പരമാവധി പലിശ നൽകുന്നത്. ഉദാഹരണത്തിന് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 24-36 മാസത്തെ റിക്കറിങ് ഡെപ്പോസിറ്റിന് എട്ടുശതമാനമാണ് നൽകുന്നത്. 12,15,18,21,24 മാസകാലയളവിൽ 7.25ശതമാനം പലിശയാണ് ഉത്കർഷ് നൽകുന്നത്. മൂന്നുവർഷം മുതൽ 10വർഷംവരെ കാലാവധിയുള്ള ആർഡിക്കും ഇതേപലിശതന്നെയാണ്. ജന സ്മോൾ ഫിനാൻസ് ബാങ്ക്, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയും 36-60 മാസക്കാലയളവിലെ നിക്ഷേപത്തിനാണ് കൂടുതൽ പലിശ വാഗ്ദാനംചെയ്യുന്നത്. നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് രണ്ടുവർഷത്തെ ആർഡിക്കുനൽകുന്നത് 7.50ശതമാനം പലിശയാണ്. ഈ വിഭാഗത്തിൽപ്പെട്ട മറ്റു ബാങ്കുകളാകട്ടെ 6.5 ശതമാനത്തിനും ഏഴ് ശതമാനത്തിനും ഇടയിലാണ് വ്യത്യസ്ത കാലയളവിൽ ആർഡിക്ക് നൽകുന്ന പലിശ. നിക്ഷേപം നടത്തുംമുമ്പ് റിക്കറിങ് ഡെപ്പോസിറ്റ് വഴി നിക്ഷേപംനടത്തണമെങ്കിൽ സേവിങ് അക്കൗണ്ട് നിർബന്ധമാണ്. ആർഡിയുടെ ചുരുങ്ങിയ കാലാവധി ആറുമാസമാണ്. പരമാവധി 10 വർഷംവരെ നിക്ഷേപിക്കാം. ചുരുങ്ങിയ നിക്ഷേപതുക 100 രൂപയാണ്. മറ്റ് വ്യവസ്ഥകൾ മൂന്നുമാസം തുടർച്ചയായി നിക്ഷേപം നടത്താതിരുന്നാൽ ആർഡി അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ നിബന്ധനയിൽ പറയുന്നു. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിൽ 12 മാസമാണ് ചുരുങ്ങിയ നിക്ഷേപ കാലാവധി. 1000 രൂപയെങ്കിലും പ്രതിമാസം നിക്ഷേപിക്കുകയുംവേണം. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ 100 രൂപയുണ്ടെങ്കിൽ ആർഡിയിൽ നിക്ഷേപം തുടങ്ങാം. ആറുമാസം മുതൽ 10 വർഷംവരെ നിക്ഷേപിക്കാൻ അവസരമുണ്ട്. ആറുമാസംമുതൽ 18 മാസംവരെയുള്ള നിക്ഷേപത്തിന് ബാങ്ക് നൽകുന്നത് 6.50ശതമാനം പലിശയാണ്. Small finance banks offer up to 8% rate on recurring deposit

from money rss https://bit.ly/2S84qd7
via IFTTT

Sunday, 25 April 2021

സെൻസെക്‌സിൽ 328 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,400ന് മുകളിലെത്തി

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽമുന്നേറ്റം. നിഫ്റ്റി വീണ്ടും 14,400ന് മുകളിലെത്തി. സെൻസെക്സിൽ 328 പോയന്റാണ് നേട്ടം. 48,206ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 95 പോയന്റ് ഉയർന്ന് 14,437ലുമെത്തി. രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം മൂന്നുലക്ഷത്തിൽ കൂടുതലായിട്ടും വിപണിയിൽ പ്രതിഫലിച്ചത് ആഗോള വിപണിയിലെ നേട്ടമാണ്. ബിഎസ്ഇയിലെ 1214 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 263 ഓഹരികൾ നഷ്ടത്തിലുമാണ്. 79 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ്, നെസ് ലെ, കോൾ ഇന്ത്യ, റിലയൻസ്, മാരുതി സുസുകി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, സിപ്ല, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ടെക് മഹീന്ദ്ര, എസ്ബിഐ കാർഡ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങി 15 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Sensex gains 328 pts, Nifty tops 14,450

from money rss https://bit.ly/3dQTWXJ
via IFTTT

കേരളം സാമ്പത്തികമായി രക്ഷപ്പെടണമെങ്കിൽ..

കേരള നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മുന്നണികളെല്ലാം ഫലത്തെപ്പറ്റി കൂട്ടിയും കിഴിച്ചും കൊണ്ടിരിക്കുകയാണിപ്പോൾ. ഏതു മുന്നണി അധികാരത്തിൽ വന്നാലും അവരെ കാത്തിരിക്കുന്നത് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ്. പ്രകടനപത്രികകളിലൂടെ ഒട്ടുവളരെ മോഹന വാഗ്ദാനങ്ങൾ നൽകിയ മുന്നണികൾ അതിനാവശ്യമായ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് പറയുന്നില്ല. നോട്ട് നിരോധനം, ജി.എസ്.ടി., രണ്ടുവർഷം തുടർച്ചയായുണ്ടായ വെള്ളപ്പൊക്കം, കഴിഞ്ഞ ഒരു വർഷത്തിലേറെയായി തുടരുന്ന കോവിഡ് മഹാമാരി എന്നിവ കേരള സമ്പദ്ഘടനയുടെ നട്ടെല്ല് ഒടിച്ചിരിക്കുന്നു. വരുമാനവും ചെലവും തമ്മിലുള്ള അന്തരം കൂടിക്കൊണ്ടിരിക്കുന്നു. റവന്യൂ കമ്മിയും ധനക്കമ്മിയും നിയന്ത്രണ വിധേയമല്ല. നികുതിവരുമാനത്തിന്റെ 71.4 ശതമാനം ശമ്പളവും പെൻഷനും നൽകുന്നതിനാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമായ മൂലധനച്ചെലവ് സംസ്ഥാന ജി.ഡി.പി.യുടെ രണ്ടു ശതമാനത്തിൽ താഴെയാണ്. ധനക്കമ്മിയുടെ 41 ശതമാനം മാത്രമാണ് മൂലധന നീക്കിവെപ്പായി ബജറ്റിൽ കാണിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തിന്റെ കടബാധ്യത 3,32,279 കോടി രൂപയിലെത്തുമെന്നാണ് ബജറ്റ് കണക്കുകൾ പറയുന്നത്. ഇത് സംസ്ഥാന ജി.ഡി.പി.യുടെ 37.92 ശതമാനം വരും. ഇതിൽ കിഫ്ബി വഴി കടമെടുക്കുന്ന തുക ഉൾപ്പെടുന്നില്ല എന്നുകൂടി പറയട്ടെ. വിദേശ പണത്തിന്റെ കേരളത്തിലേക്കുള്ള ഒഴുക്കിൽ കാര്യമായ ഇടിവുണ്ടായിരിക്കുന്നു. സംസ്ഥാനത്ത് 40 ലക്ഷത്തോളം തൊഴിൽരഹിതരുണ്ട്. ഭരണകൂടത്തിന്റെ ധൂർത്തും കെടുകാര്യസ്ഥതയും കൂനിന്മേൽ കുരുവായി തീർന്നിരിക്കുന്നു. കോവിഡിന്റെ രണ്ടാം തരംഗം സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കുമോയെന്ന ഭയം ശക്തമായിട്ടുണ്ട്. കേരളം സാമ്പത്തിക രംഗത്ത് സുസ്ഥിരത കൈവരിക്കണമെങ്കിൽ, പുതുതായി ആര് അധികാരത്തിൽ വന്നാലും കയ്പ്പേറിയ ചില നടപടികൾ കൈക്കൊള്ളാൻ തയ്യാറാവേണ്ടി വരും. ഇവിടെ നിർദേശിക്കുന്ന കാര്യങ്ങൾ സാധാരണക്കാരെയും പാവങ്ങളെയും ഒരിക്കലും പ്രതികൂലമായി ബാധിക്കുന്നതല്ല. അതിന് പുതിയ സർക്കാർ തയ്യാറാവുമോ? 1. ജനപ്രതിനിധികൾക്ക് ശമ്പള കമ്മിഷൻ മന്ത്രിമാരുടെയും എം.എൽ.എ.മാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിക്കുന്നതിന് ഒരു ശമ്പള കമ്മിഷനെ നിയമിച്ച് അവരുടെ ശുപാർശ പ്രകാരം അനന്തര നടപടിയും സ്വീകരിക്കുക. സംസ്ഥാന ജീവനക്കാരുടേതുപോലെ എം.എൽ.എ. മാരുടെ പെൻഷന് പരിധി നിശ്ചയിക്കുക. 2. സർക്കാർ ജീവനക്കാരുടെ ശമ്പളം/പെൻഷൻ പരിഷ്കരിക്കുക സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള/പെൻഷൻ പരിഷ്കരണങ്ങൾ അഞ്ചു കൊല്ലത്തിനു പകരം 10 കൊല്ലമാക്കി മാറ്റുക. മൂന്നു പതിറ്റാണ്ടിലധികമായി കേട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥ പുനർവിന്യാസം ഉടനടി നടപ്പിലാക്കുക. 3. പി.എസ്.സി. അംഗങ്ങളുടെ എണ്ണം കുറയ്ക്കുക കേരളത്തിലെ പി.എസ്.സി. അംഗങ്ങളുടെ എണ്ണം നിലവിലെ 21-ൽനിന്ന് 12 ആയി കുറയ്ക്കുക. അക്കാദമീയമായും ഭരണപരമായും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന കളങ്കരഹിതരായ വ്യക്തികളെ പി.എസ്.സി. അംഗങ്ങളായി നിയമിക്കുക. 4. ക്ഷേമനിധികളുടെയും ബോർഡുകളുടെയും എണ്ണം കുറയ്ക്കുക ക്ഷേമനിധികളുടെയും ബോർഡുകളുടെയും എണ്ണം ഇന്നുള്ളതിന്റെ നാലിലൊന്നായി ചുരുക്കുകയും ഒരു വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ കെണ്ടുവരികയും ചെയ്യുക. 5. കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി.യുടെ തലപ്പത്ത് പ്രെഫഷനലുകളെയും കഴിവു തെളിയിച്ച മാനേജ്മെന്റ് വിദഗ്ദ്ധരെയും നിയമിച്ച്, അവർക്ക് പരിപൂർണ പ്രവർത്തന സ്വാതന്ത്ര്യം നൽകി സ്ഥാപനത്തെ അടിമുടി മാറ്റിയെടുത്ത് ലാഭത്തിലാക്കുക. 6. സർക്കാർ വക്കീലന്മാർ കേസുകൾ വാദിച്ച് ജയിക്കാൻ കഴിവില്ലാത്ത വക്കീലന്മാരുടെ സേവനം സർക്കാർ അവസാനിപ്പിക്കുകയോ അല്ലെങ്കിൽ പുറമേ നിന്ന് കൊണ്ടുവരുന്ന വക്കീലന്മാരുടെ പ്രതിഫലം ഇവരിൽ നിന്ന് ഈടാക്കുകയോ ചെയ്യുക. ജയിക്കില്ലെന്ന് ഉറപ്പുള്ള കേസുകൾ പോലും ഉന്നത കോടതികളിലെത്തിച്ച് പൊതു പണം ധൂർത്തടിക്കാൻ ഉപദേശിക്കുന്ന ഉപദേശികളെ പുറത്താക്കുക. 7. സംസ്ഥാനത്തിന്റെ വ്യാപാരക്കമ്മി കുറയ്ക്കുക കേരളം ഒരു ഉപഭോഗ സംസ്ഥാനമാണ്. മറ്റു സംസ്ഥാനങ്ങളുമായുള്ള കേരളത്തിന്റെ വ്യാപാരക്കമ്മി ഒരു ലക്ഷം കോടി രൂപയിലധികമാണ്. ഇത് വിരൽചൂണ്ടുന്നത് കേരളത്തിന്റെ ചെറുതും അർധ വികസിതവുമായ ഉത്പാദന മേഖലയിലേക്കാണ്. നമ്മുടെ ഉയർന്ന ഉപഭോഗാഭിനിവേശം അയൽ സംസ്ഥാനങ്ങളിലാണ് ചോദനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നത്. ഈ യാഥാർഥ്യം ഉൾക്കൊണ്ട് ധാരാളമായി ഇറക്കുമതി ചെയ്യപ്പെടുന്ന ഉത്പന്നങ്ങൾ ഇവിടെത്തന്നെ ഉത്പാദിപ്പിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ വരുമാനം ഉയർത്തുന്നതിനും സർക്കാർ ശ്രമിക്കേണ്ടതാണ്. ഐ.ടി., ബയോ ടെക്നോളജി, ഇലക്ട്രോണിക്, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളിൽ സർക്കാർ കൂടുതൽ ഊന്നൽ നൽകണം. 8. മൂലധനച്ചെലവ് ഉയർത്തുക സംസ്ഥാന ജി.ഡി.പി.യുടെ അഞ്ചു ശതമാനമെങ്കിലും മൂലധനച്ചെലവുകൾക്കായി ഓരോ വർഷവും ബജറ്റിൽ വകയിരുത്തി ചെലവഴിക്കുക. 9. ടൂറിസം ശക്തിപ്പെടുത്തുക ടൂറിസം മേഖലയുടെ അനന്ത സാധ്യതകൾ മുൻകൂട്ടിക്കണ്ട് ആ മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുക. 10. ഉറപ്പുള്ള വരുമാന പദ്ധതി കേരളത്തിൽ 12 ശതമാനത്തോളം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നരാണ്. ഇത് 42 ലക്ഷത്തോളം വരും. സാർവത്രിക അടിസ്ഥാന വരുമാനം എന്ന ആശയം ഉൾക്കൊണ്ട്, ഈ ദരിദ്ര വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന കുടുംബങ്ങളിലെ മുതിർന്ന സ്ത്രീകളുടെ പേരിൽ ഒരു മാസം 5,000 രൂപ വെച്ച് എല്ലാ മാസവും ബാങ്ക് വഴി വിതരണം ചെയ്യുക. ഇത് ഉത്പാദനവും തൊഴിലവസരങ്ങളും വർധിപ്പിക്കും. മുകളിൽ പറഞ്ഞ നിർദേശങ്ങളിൽ ചിലതെങ്കിലും ചില മുന്നണികളുടെ പ്രകടനപത്രികയിൽ ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പഴയ കാര്യങ്ങൾ ഇനിയും ആവർത്തിക്കപ്പെടുകയാണെങ്കിൽ സംസ്ഥാനത്തിന്റെ നിലനില്പുതന്നെ അപകടത്തിലാവും. മറ്റു നിർദേശങ്ങൾ • സംസ്ഥാനത്തെ ഒരു വൈജ്ഞാനിക സമ്പദ് ഘടനയാക്കി മാറ്റുന്നതിനുള്ള ശ്രമം ഊർജിതമാക്കുക. എന്നാൽ ഇന്ന് നിലവിലുള്ള ഉദ്യോഗസ്ഥ സംവിധാനം വഴി അതിനുള്ള സാധ്യത കുറവാണ്. ഭരണരംഗത്ത് എല്ലാവരുടെയും സഹകരണത്തോടെയുള്ള ഒരഴിച്ചുപണി അനിവാര്യമാണ്. നൈപുണ്യമുള്ള മനുഷ്യവിഭവ ശേഷി സംസ്ഥാനത്തിന് പുറത്തേക്കൊഴുകുന്നത് തടയാൻ സർക്കാർ ക്രിയാത്മക നടപടികൾ കൈക്കൊള്ളണം. • ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്കുള്ള ബജറ്റ് വിഹിതം ഉയർത്തി പുതിയ വെല്ലുവിളികളെ നേരിടാൻ യുവജനതയെ പ്രാപ്തരാക്കുക. • അടുത്ത 10-15 വർഷത്തിനകം ഇന്നുള്ള പല തൊഴിലുകളും ഇല്ലാതാവും. തൊഴിൽ രംഗത്ത് ഉണ്ടാവാൻ പോകുന്ന മാറ്റങ്ങൾ മുൻകൂട്ടിക്കണ്ട് പുതുതലമുറയെ പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ സജ്ജമാക്കുക. • അടുത്ത 15 വർഷത്തേക്ക് പുതിയ തദ്ദേശഭരണ സ്ഥാപനങ്ങളും താലൂക്കുകളും ജില്ലകളും രൂപവത്കരിക്കാതിരിക്കുക. • യൂണിവേഴ്സിറ്റികളിലെ അധ്യാപക നിയമനം ഉൾപ്പെടെ എല്ലാം പി.എസ്.സി.ക്ക് വിട്ട് സ്വന്തക്കാരെ തിരുകിക്കയറ്റുന്ന രീതി അവസാനിപ്പിക്കുക. • സർക്കാരിന്റെ പ്രത്യക്ഷ-പരോക്ഷ നിയന്ത്രണങ്ങളിലുള്ള എല്ലാ സ്ഥാപനങ്ങളിലേയും താത്കാലിക ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രം നടപ്പിലാക്കുക. • ബന്ദുകളും ഹർത്താലുകളുമില്ലാത്ത ഒരു കേരളം സൃഷ്ടിക്കുക.

from money rss https://bit.ly/3dT9nyS
via IFTTT

Friday, 23 April 2021

നഷ്ടം 202 പോയന്റ്: സെൻസെക്‌സ് 48,000ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. തുടർച്ചയായി മൂന്നാമത്തെ ആഴ്ചയാണ് സൂചികകൾ നഷ്ടത്തിലാകുന്നത്. വ്യാപാരത്തിനിടെ ഒരുവേള 200 പോയന്റോളം സെൻസെക്സ് ഉയർന്നെങ്കിലും നേട്ടംനിലനിർത്താനായില്ല. കോവിഡ് വ്യാപനംതോത് ദിനംപ്രതികൂടുന്നതിനാൽ നിക്ഷേപകർ കരുതലോടെയാണ് വിപണിയെ സമീപിക്കുന്നത്. സെൻസെക്സ് 202 പോയന്റ് താഴ്ന്ന് 47,878.45ലും നിഫ്റ്റി 65 പോയന്റ് നഷ്ടത്തിൽ 14,341.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബ്രിട്ടാനിയ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ യുണിലിവർ, ഗ്രാസിം, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ടൈറ്റാൻ കമ്പനി, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. പവർഗ്രിഡ്, എൻടിപിസി, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, കോൾ ഇന്ത്യ, ഡിവീസ് ലാബ്, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ പവർ സൂചിക 2.35ശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയതോതിൽ ഉയർന്നു. ടെലികോം, റിയാൽറ്റി, എഫ്എംസിജി, ഐടി സൂചികകൾ ഒരുശതമാനത്തിലേറെ നഷ്ടംനേരിടുകയുംചെയ്തു. Sensex slips 202 pts, ends below 48K

from money rss https://bit.ly/3eu8OKI
via IFTTT

മ്യൂച്വൽ ഫണ്ടുകളിൽ ദീർഘകാലം നിക്ഷേപിച്ചാൽ സമ്പത്തുണ്ടാക്കാൻ കഴിയുമോ?

ഗൾഫിൽ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഞാൻ ജോലിചെയ്യുന്നത്. പ്രതിമാസം 1.5ലക്ഷം രൂപയാണ് വരുമാനം. ചെലവുകഴിഞ്ഞാൽ കാര്യമായൊന്നും ബാക്കിയുണ്ടാകാറില്ല. കുറച്ചുതുകയെങ്കിലും സമ്പാദിക്കാനായി നീക്കിവെയ്ക്കണമെന്നുണ്ട്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ 15 വർഷംകൊണ്ട് ഒരുകോടി രൂപ സമാഹരിക്കാൻ കഴിയുമോ എന്നാണ് അറിയേണ്ടത്. സന്ദീപ്, അബുദാബി. 15 വർഷംകൊണ്ട് ഒരുകോടി രൂപ സമാഹരിക്കാൻ മാസം 20,000 രൂപവീതം എസ്ഐപിയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽമതി. 12ശതമാനമെങ്കിലും വാർഷികാദായം ഫണ്ടുകളിൽനിന്ന് ലഭിക്കും. കാലാവധിയെത്തുമ്പോൾ മൊത്തം നിക്ഷേപിച്ചിട്ടുണ്ടാകുക 36 ലക്ഷംരൂപയായിരിക്കും. നേട്ടം 65 ലക്ഷവും. മികച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് ദീർഘകാലം നിക്ഷേപിച്ചാൽ ചുരുങ്ങിയത് 12ശതമാനമെങ്കിലും വാർഷികാദായം നേടാം. മാസം 1.5 ലക്ഷം രൂപ വരുമാനം ലഭിക്കുന്ന നിങ്ങൾ ചുരുങ്ങിയത് 30ശതമാനംതുകയെങ്കിലും നിക്ഷേപിക്കാനായി നീക്കിവെയ്ക്കണം. സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് നിക്ഷേപിക്കൻ ശ്രമിക്കുക. ഹെൽത്ത് ഇൻഷുറൻസും ടേം ഇൻഷുറൻസും എടുത്തുവെയ്ക്കുക. എമർജൻസി ഫണ്ട്(ആറുമാസത്തെ ചെലവിന് തുല്യമായ തുക) കരുതാനും മറക്കേണ്ട. മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാം

from money rss https://bit.ly/3dGXgon
via IFTTT