121

Powered By Blogger

Thursday, 15 July 2021

സ്വർണവിലയിൽ വീണ്ടുംവർധന: പവന്റെ വില 36,200 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. പവന്റെ വില 80 രൂപകൂടി 36,200 രൂപയിലെത്തി. ഗ്രാമിന്റെ വില 4525 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,829.14 ഡോളർ നിലവാരത്തിലാണ്. ഈയാഴ്ചമാത്രം വിലയിൽ 1.2ശതമാനമാണ് വർധനവുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിൽ നേരിയ വർധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 48,369 നിലവാരത്തിലാണ്.

from money rss https://bit.ly/3ikBtEd
via IFTTT

പുതിയ ഉയരംകുറിച്ച് സെൻസെക്‌സ് 53,250 കടന്നു: കിറ്റക്‌സിൽ ഇന്നും തകർച്ച

മുംബൈ: ആഗോള വിപണികളിലെ തളർച്ച ബാധിക്കാതെ സൂചികകൾ. സെൻസെക്സ് 103 പോയന്റ് ഉയർന്ന് 53,262ലും നിഫ്റ്റി 29 പോയന്റ് നേട്ടത്തിൽ 15,953ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐടിസി, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ്, ഭാരതി എയർടെൽ, സൺ ഫാർമ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കിറ്റക്സിന്റെ ഓഹരി രണ്ടാംദിവസവും തകർച്ചനേരിട്ടു. നാലുശതമാനത്തോളം താഴ്ന്ന് 177 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എച്ച്ഡിഎഫ്സി എഎംസി, ഡെൻ നെറ്റ് വർക്സ്, ജസ്റ്റ് ഡയൽ, എൽആൻഡ്ടി ഫിനാൻസ് തുടങ്ങി 18 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/36CAn0P
via IFTTT

വിപണിയിൽ തരംഗമായി ചക്കപ്പായസത്തെ വെല്ലുന്ന മാമ്പഴപ്പായസക്കൂട്ടും

തൃശ്ശൂരിലെ സ്ഥാപനത്തിൽ മാമ്പഴവരട്ടിതയ്യാറാക്കുന്നു തൃശ്ശൂർ: ചക്കപ്പായസത്തിന്റെ രുചിയെ വെല്ലുന്നമാമ്പഴപ്പായസക്കൂട്ടും വിപണിയിൽ. ചക്ക വരട്ടുന്ന രീതിയിൽ മാന്പഴവും വരട്ടിയെടുത്താണ് മാമ്പഴ വരട്ടിയുണ്ടാക്കുന്നത്.ചക്ക വരട്ടുംപോലെ അനായാസമല്ല, മാമ്പഴവരട്ടിയുണ്ടാക്കുന്നത്. നീലം, പ്രിയൂർ, മൽഗോവ എന്നിവ മാത്രമേ വരട്ടാൻ ഉപയോഗിക്കാനാകൂ. തുടർച്ചയായ അഞ്ചുദിവസം വരട്ടിയാലേ മാമ്പഴവരട്ടി പാകമാകൂ. ചക്ക വരട്ടുംപോലെ ഉണ്ടശർക്കരയും നെയ്യും ചുക്കും ഉപയോഗിക്കണം. ഉരുളിയിൽ വരട്ടുമ്പോഴാണ് നല്ല രുചി കിട്ടുക. പത്ത് കിലോഗ്രാം മാന്പഴം വരട്ടിയാൽ ഒരു കിലോഗ്രാം മാമ്പഴവരട്ടി കിട്ടും. വിദേശത്തേക്ക് പഴവർഗങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിന് കോവിഡ് കാലത്ത് കയറ്റുമതി പ്രതിസന്ധിയുണ്ടായപ്പോഴാണ് മാങ്ങ വരട്ടി എന്ന ആശയം സ്ഥാപനമുടമ കൊക്കൻ ലാസർ ഉണ്ണിക്ക് തോന്നിയത്. സ്ഥാപനത്തിൽത്തന്നെ സ്റ്റൗവും ഉരുളിയും തയ്യാറാക്കി ജീവനക്കാരുടെ സഹായത്തോടെമാമ്പഴം വരട്ടി തയ്യാറാക്കി. ഇപ്പോൾ സ്റ്റാർ ഹോട്ടലുകളിൽനിന്നുൾപ്പെടെ നല്ല ആവശ്യക്കാരുണ്ട്. വിദേശവിപണിയിൽനിന്ന് വിളിയെത്തുന്നുണ്ട്.

from money rss https://bit.ly/2VSLmkZ
via IFTTT

ഐടി, റിയാൽറ്റി ഓഹരികൾ തുണച്ചു: റെക്കോഡ് നിലവാരത്തിൽ വിപണി ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനങ്ങൾക്കുശേഷം ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നിലവാരത്തിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികളിലെ മുന്നേറ്റവും ഒന്നാം പാദഫലങ്ങളിലെ മികവുമാണ് സൂചികകൾക്ക് കരുത്തായത്. റിയാൽറ്റി, ഐടി, ധനകാര്യം, മെറ്റൽ ഓഹരികളിൽ കുതിപ്പ് പ്രകടമായി. സെൻസെക്സ് 255 പോയന്റ് ഉയർന്ന് 53,158.85ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തിൽ 15,924.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.31 ശതമാനവും 0.43ശതമാനവും നേട്ടമുണ്ടാക്കി. എച്ച്സിഎൽ ടെക് അഞ്ചുശതമാനത്തിലേറെ ഉയർന്നു. എൽആൻഡ്ടി, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, വിപ്രോ, യുപിഎൽ, എച്ച്ഡിഎഫ്സി ലൈഫ്, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ഒഎൻജിസി, ഐഷർ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഭാരതി എയർടെൽ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയാൽറ്റിയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക 4.20ശതമാനം ഉയർന്നു. നിഫ്റ്റി ഐടി 1.29ശതമാനവും നേട്ടമുണ്ടാക്കി. ഓട്ടോ, മീഡിയ, പൊതുമേഖല ബാങ്ക്, ഫാർമ സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3z67fvr
via IFTTT

മറ്റൊരു ഏറ്റെടുക്കലിനുകൂടി റിലയൻസ്: ഇടപാട് 6,600 കോടിയുടെ

ഫ്യൂച്ചർ റീട്ടെയിലുമായുള്ള കരാർ പാതിവഴിയിൽ അനിശ്ചിതത്വത്തിലായതിനുപിന്നാലെ റിലയൻസ് ഇൻഡസ്ട്രീസ് മറ്റൊരു ഏറ്റെടുക്കലിനൊരുങ്ങുന്നു. പ്രമുഖ ഇന്റർനെറ്റ് മർച്ചന്റ് സർച്ച് സ്ഥാപനമായ ജസ്റ്റ് ഡയലിനെ ഏറ്റെടുക്കുന്നതുമായുള്ള ചർച്ച അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. 5,920-6600 കോടി രൂപ(900 മില്യൺ ഡോളർ)യുടേതാകും ഇടപാടെന്നാണ് സൂചന. രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ ഡാറ്റബെയ്സ് സ്വന്തമാക്കി റീട്ടെയിൽ ബിസനസിൽ പ്രയോജനപ്പെടുത്തുകയെന്നതാണ് റിലയൻസിന്റെ ലക്ഷ്യം. പ്രാദേശികതലത്തിൽ പ്രവർത്തനംവ്യാപിപ്പിക്കാൻ ഇതിലുടെ കഴിയുമെന്നാണ് റിലയൻസിന്റെ കണക്കുകൂട്ടൽ. ജൂലായ് 16ന് നടക്കുന്ന ജസ്റ്റ് ഡയലിന്റെ ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണറിയുന്നത്. പ്രൊമോട്ടറായ വിഎസ്എസ് മണിക്കും കുടുംബത്തിനും കമ്പനിയിൽ 35.5ശതമാനം ഓഹരികളാണുള്ളത്. മണിയിൽനിന്ന് ഭാഗികമായി ഓഹരികൾ വാങ്ങുന്നതോടൊപ്പം ഓപ്പൺ ഓഫറിലൂടെ 26ശതമാനം ഓഹരികൾ സ്വന്തമാക്കാനുമാണ് റിലയൻസിന്റെ പദ്ധതി. ജസ്റ്റ് ഡയലിന്റെ ഓഹരിവില 52.4ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 1,138 രൂപയിലെത്തി. റിലയൻസുമായുള്ള ഇപാട് വാർത്തകളാണ് ഓഹരി വിലയിൽ അടുത്തിയിടെ കുത്തിപ്പുണ്ടാകാനിടയാക്കിയത്. രാജ്യത്തെ മുൻനിര പ്രാദേശിക സർച്ച് എൻജിനുകളിലൊന്നാണ് ജസ്റ്റ് ഡയൽ. 15 കോടിയോളം ശരാശരി പാദവാർഷിക സന്ദർശകർ സൈറ്റിലും മൊബൈൽ ആപ്പിലുമായുണ്ടെന്നാണ് കണക്ക്.

from money rss https://bit.ly/3z55PRP
via IFTTT

Wednesday, 14 July 2021

പാഠം 133| വിപണി കുതിക്കുമ്പോൾ തിരുത്താം ഈതെറ്റുകൾ; നേടാം മികച്ചആദായം

ഓഹരി വിപണി കുതിക്കുമ്പോൾ നിക്ഷേപകർക്ക് ആവേശം അടക്കാനവില്ല. ദിനവ്യാപാരികൾ ട്രേഡിങിനിടെ ലഹരിക്കടിപ്പെട്ടവരെപ്പോലെയാകും.ദീർഘകാല നിക്ഷേപകർ ഓരോമാസത്തെയും പോർട്ട്ഫോളിയോ സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ച്, റിസ്കിനെക്കുറിച്ചോ മികച്ച ഓഹരികൾ തിരഞ്ഞെടുക്കാനുള്ള വൈദഗ്ദധ്യത്തെക്കുറിച്ചോ ചിന്തിക്കാനുള്ളശേഷിപോലും നഷ്ടപ്പെട്ട് ഉന്മാദാവസ്ഥയിലുമാകും. കരടികളുടെ സർജിക്കൽ സ്ട്രേക്ക് അപ്രതീക്ഷിതമായിട്ടായിരിക്കും നിക്ഷേപകരുടെമേൽ പതിക്കുക. പോർട്ട്ഫോളിയോയിലെ ഓഹരികളെക്കുറിച്ചും അവയ്ക്കെത്രത്തോളം റിസ്ക് ഉണ്ടെന്നതിനെക്കുറിച്ചും അപ്പോഴായിരിക്കും ചിന്തിക്കുക. നിക്ഷേപത്തിൽവരുത്തിയ തെറ്റുകളെക്കുറിച്ച് അപ്പോൾ ബോധ്യമായിട്ട് കാര്യമുണ്ടോ? കാളകളെ ആട്ടിപ്പായിച്ച് വിപണിയിൽ കരടികൾ പിടിമുറക്കുംമുമ്പ് അറിയുക ഈ കാര്യങ്ങൾ. വിപണി തകർന്നടിയുമ്പോൾ ഒരു പച്ചത്തുരുത്തുപോലും കണാനായെന്നുവരില്ല. പോർട്ട്ഫോളിയോ ചെങ്കടൽ കീഴടക്കിയിരിക്കും. അതോടെ ഓഹരി നിക്ഷേപത്തിലുള്ള വിശ്വാസം നഷ്ടപ്പെടും. എസ്ഐപികൾ നിർത്തും. കിട്ടിയതുവെച്ച് എഫ്ഡിയിലേയ്ക്കുമടങ്ങും. ഏത് സമയത്താണാവോ ഇതിലേയ്ക്ക് ചാടാൻ തോന്നിയതെന്ന വികാരവും നിങ്ങളെ വിഷാദചിത്തനാക്കും. വീട് വാങ്ങൽ, കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം തുടങ്ങിയവയ്ക്കാണ് എസ്ഐപി ആരംഭിച്ചതെങ്കിൽ അതിൽനിന്ന് പിൻവാങ്ങുന്നത് ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങളെ താറുമാറാക്കും. പരിചയ സമ്പന്നരായ നിക്ഷേപകർപോലും ആസ്തി വിഭജനത്തിലും ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിലും നിക്ഷേപ സ്ട്രാറ്റജി രൂപപ്പെടുത്തുന്നതിലും ബുൾ മാർക്കറ്റിൽ തെറ്റുകൾവരുത്തുമെന്നകാര്യത്തിൽ സംശയമില്ല. വെച്ചുതാമസിപ്പിക്കാതെ തെറ്റുതിരുത്തി യഥാസമയം ഉചിതമായ തീരുമാനമെടുത്താൽ തിരിച്ചടിയിൽനിന്ന് അതിവേഗം കരകയറാനാകുമെന്നുമാത്രമല്ല, മികച്ചനേട്ടമുണ്ടാക്കാനും കഴിയും. ഓഹരി വിപണിയിലെ കയറ്റത്തിലും ഇറക്കത്തിലും നിക്ഷേപിച്ച് അനുഭവസമ്പത്ത് നേടിയവർ എത്രപേരുണ്ട്. തിരിച്ചടികളിൽ വിപണിയിൽനിന്ന് ഓടിരക്ഷപ്പെട്ടവർ നിരവധിയാണ്. എന്നാൽ അവരിൽ എത്രപേർ തെറ്റിൽനിന്ന് പഠിച്ച് ഇപ്പോഴും നിക്ഷേപംതുടരുന്നുണ്ടെന്നകാര്യത്തിൽ സംശയമുണ്ട്. കോവിഡിനെതുടർന്ന് 2020 മാർച്ചിലെ തിരുത്തിനുശേഷമുള്ള ബുൾമാർക്കറ്റിൽ നിരവധി ചെറുകിട നിക്ഷേപകരാണ് ആദ്യമായി വിപണിയിലെത്തിയത്. വിപണിയിൽ തമോഗർത്തം രൂപപ്പെട്ടാൽ ഇവർ എന്തുചെയ്യും? ഇക്കാര്യങ്ങൾ മുൻനിർത്തി നിക്ഷേപകർ വരുത്തുന്നതെറ്റുകൾ വിലയിരുത്താം. 1. റിസ്കെടുക്കാനുള്ള കഴിവ് വിലയിരുത്തില്ല വിപണികുതിക്കുമ്പോൾ ഓഹരികളിലെയും മ്യൂച്വൽ ഫണ്ടുകളിലെയും നേട്ടംകണ്ട് നിക്ഷേപകരുടെ കണ്ണ് മഞ്ഞളിക്കും. അതിവ നഷ്ടസാധ്യതയുള്ള സ്മോൾ ക്യാപ് ഫണ്ടുകൾ ഉൾപ്പടെയുളളവ 100ശതമാനത്തിലധികംനേട്ടം നൽകിയതായികണ്ട് അഗ്രസീവായി നിക്ഷേപിക്കാനിറങ്ങിത്തിരിക്കും. റിസ്ക് എടുക്കാൻ തയ്യാറാണ് ഓഹരികളും മ്യൂച്വൽ ഫണ്ടുകളും നിർദേശിക്കാമോയെന്ന്വേഷിച്ച് നിരവധി മെയിലുകളാണ് ലഭിക്കുന്നത്. രണ്ടുംമൂന്നുംവർഷം തുടർച്ചയായി വിപണി കുതിക്കുമ്പോൾ നിക്ഷേപകരിൽനിന്നുണ്ടാകുന്ന സ്വാഭാവികമായ ചോദ്യമാണിത്. ഓഹരി നിക്ഷേപത്തിലെ അപകടസാധ്യതകളെക്കുറിച്ച് എത്രവിശദീകരിച്ചാലും അതിനെയെല്ലാം അവഗണിക്കുന്ന സമീപനമാകുമുണ്ടാകുക. നിക്ഷേപതുക ഒലിച്ചുപോകുന്നതിനേക്കാൾ ഇരട്ടയക്ക നേട്ടത്തിലാകും മനസ്. നഷ്ടം സാങ്കൽപികമാണെന്ന ചിന്തമനസിൽ രൂഢമൂലമാകുന്നു. അതേസമയം വിപണി തകർന്നടിയുമ്പോൾ മനസ് മരവിച്ചവരായിമാറുകയുംചെയ്യുന്നു. പ്രത്യേകിച്ച് ആദ്യമായി വിപണിയിൽ നിക്ഷേപത്തിനായെത്തിയവരുടെകാര്യത്തിൽ. പ്രധാന സൂചികകളിൽ അത്രതന്നെ നഷ്ടമുണ്ടായില്ലെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ നിക്ഷേപമൂല്യത്തിൽ 20ഉം 30ഉം ശതമാനം നഷ്ടപ്പെടുമ്പോൾ എങ്ങനെ പൊരുത്തപ്പെടാനാകും? സ്മോൾ, മിഡ് ക്യാപുകളിലാകും നഷ്ടത്തിന്റെതോത് അധികം പ്രകടമാകുക. എസ്ഐപി നിക്ഷേപത്തിലെ ആദായത്തിൽപോലും കുത്തനെ ഇടിവുണ്ടാകാൻ അതിടയാക്കുന്നു. അപ്രതീക്ഷിതമായി വിപണിയിൽ തിരുത്തലുണ്ടയപ്പോൾ, നിക്ഷേപിച്ച ഒരു ലക്ഷം രൂപ 50,000 രൂപയായി കുറഞ്ഞെന്നുകരുതുക. കഠിനാദ്ധ്വാനംചെയ്ത് നേടിയതുക നഷ്ടപ്പെട്ടപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണുണ്ടായതെങ്കിൽ അടിയന്തിരമായി റിസ്ക് ശേഷി വിലയിരുത്തുക. ബുൾ വിപണിയേക്കാൾ ബെയർ മാർക്കറ്റിലാണ് റിസ്ക് എടുക്കാനുള്ളശേഷി വിലയിരുത്താൻ എളുപ്പത്തിൽ കഴിയുക.അതുപ്രകാരമായിരിക്കണം ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്തേണ്ടത്. താരതമ്യേന റിസ്ക് കുറഞ്ഞ വിഭാഗത്തിൽപ്പെട്ടതാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ. മുഴുവൻതുകയും ഓഹരികളിൽ നിക്ഷേപിക്കുന്ന (സ്മോൾ ക്യാപ്, മിഡ് ക്യാപ്, ഫ്ളക്സി ക്യാപ്) ഫണ്ടുകളാണ് തിരഞെടുക്കുന്നതെങ്കിൽ ചാഞ്ചാട്ടംകുറഞ്ഞ ഫ്ളക്സിക്യാപ് വിഭാഗംമാകും ഉചിതം. റിസ്ക് ഫാക്ടർ വിലയിരുത്താതെ അഗ്രസീവ് നിക്ഷേപരീതിയാണ് സ്വീകരിച്ചിട്ടുള്ളതെങ്കിൽ പോർട്ട്ഫോളിയോ വിലയിരുത്തി അപകടസാധ്യത കുറഞ്ഞ മ്യൂച്വൽ ഫണ്ടുകളിലേയ്ക്ക് മാറാൻ തയ്യാറാകുക. നിക്ഷേപം തുടരുന്ന എസ്ഐപികൾക്കും ഇത് ബാധകമാണ്.വ്യത്യസ്ത വിപണി സൈക്കിളുകളിലൂടെ കടന്നുപോകുകയെന്നത് ഓഹരി വിപണിയുടെ സവിശേഷതയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ നഷ്ടം നാളത്തെ നേട്ടമാകാനും ഇന്നത്തെ നേട്ടം നാളത്തെ നഷ്ടമാകാനും അധികസമയം വേണ്ടെന്ന് മനസിലാക്കുക. അതുകൊണ്ടുതന്നെ അപകടസാധ്യത പൂർണമായും ഒഴിവാക്കുന്നത് ദീർഘകാല ലക്ഷ്യങ്ങൾക്കായി മികച്ച സാമ്പാദ്യം സ്വന്തമാക്കാനുള്ള കഴിവിനെ ഇല്ലാതാക്കുകയുംചെയ്യുമെന്നകാര്യം മറക്കേണ്ട. 2. നിക്ഷേപം ഓഹരികളിൽമാത്രം ഒതുക്കരുത് ബാങ്ക് നിക്ഷേപത്തിലെ പലിശ വളരെയധികം കുറഞ്ഞിരിക്കുന്നു. ഓഹരിയിൽ നിക്ഷേപിക്കാൻ താൽപര്യമുണ്ട്. മികച്ച ഓഹരികളും മ്യൂച്വൽഫണ്ടുകളും നിർദേശിക്കാമോ? - ഈയിടെ ലഭിച്ച ചോദ്യങ്ങളിൽ ഏറെയും ഇത്തരത്തിലുള്ളതാണ്.പലിശ നിരക്ക് അടിക്കടി കുറയുകയും ഓഹരി വിപണി ഇരട്ടയക്ക നേട്ടത്തിൽ തുടരുകയുംചെയ്തതിനാൽ താഴ്ന്ന വരുമാനക്കാർ, മുതിർന്ന പൗരന്മാർ, വിരമിച്ചവർ തുടങ്ങിയവരുൾപ്പടെ വലിയൊരു വിഭാഗം നിക്ഷേപത്തിൽമാറ്റംവരുത്തി. 12 മുതൽ 15ശതമാനംവരെ വാർഷിക ആദായ പ്രതീക്ഷിച്ചാണ് പലരും വിപണിയിലേയ്ക്ക് എടുത്തുചാടിയത്. ഓഹരി വിപണിയിൽ നിക്ഷേപിക്കാനുളള ഏറ്റവുംയോജിച്ച സമയത്തായിരുന്നു നിക്ഷേപമെങ്കിൽ ദീർഘകാലയളവിൽ 12-15ശതമാനം ആദായം നേടാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഓഹരി വിപണി ഉയർന്നുനിൽക്കുന്ന ഈ സമയത്ത് എസ്ഐപിയായി നിക്ഷേപിച്ചാൽപോലും എറെക്കാലം അതിന് കാത്തിരിക്കേണ്ടിവരും. 20 വർഷത്തെ ചരിത്രം പരിശോധിച്ചാൽ, നിഫ്റ്റി 50 മികച്ച ആദായം നൽകിയത് മൂന്നുവർഷങ്ങളിൽമാത്രമാണെന്നുകാണാം. നഷ്ടമുണ്ടാക്കിയ ഏഴ് വർഷത്തിൽ മൂന്നുവർഷങ്ങളിൽ 50ശതമാനത്തിലേറെ നഷ്ടത്തിലായി. അത്രയുംതന്നെ വർഷങ്ങളിൽ 12ശതമാനത്തിലേറെ നഷ്ടംനേരിടുകയുംചെയ്തു. കഴിഞ്ഞവർഷത്തെ നഷ്ടത്തിൽനിന്ന് വിപണി വൻമുന്നേറ്റമാണിപ്പോൾ നടത്തിയിട്ടുള്ളത്. രണ്ടോ മൂന്നോ വർഷങ്ങൾ നഷ്ടത്തിൽതന്നെ തുടർന്നേക്കാം. തിരുത്തലുണ്ടായാൽ എപ്പോഴും ഉടനെതിരിച്ചകയറണമെന്നില്ല. ഇക്കാര്യം മനസിലാക്കാതെയാണ് നിക്ഷേപം നടത്തിയിട്ടുളളതെങ്കിൽ തിരുത്താനുള്ള അവസരമാണിപ്പോഴുള്ളതെന്ന് മനസിലാക്കുക. കുറഞ്ഞ പലിശയാണെങ്കിലും സ്ഥിര നിക്ഷേപ പദ്ധതികളുടെ പ്രസക്തി ഇവിടെയാണ്. വിപണി നഷ്ടത്തിലേയ്ക്കുപതിച്ചാലും റിസ്ക് കുറക്കാൻ ഇത്തരം പദ്ധതികളിലെ നിശ്ചിതശതമാനം നിക്ഷേപം സഹായിക്കും. മൂലധനം സംരക്ഷിക്കാൻ സ്ഥിര നിക്ഷേപ പദ്ധതികൾക്കേകഴിയൂ. സ്ഥിരനിക്ഷേപ പദ്ധതികളിൽ നിക്ഷേപമുണ്ടെങ്കിൽ അടിസ്ഥാനകാര്യങ്ങൾ നിറവേറ്റാൻ വിപണിയിലെ തകർച്ച തടസ്സമാകില്ലെന്ന് ചുരുക്കം. ഇക്കാര്യങ്ങൾ വിലയിരുത്തി, ആസ്തിവിഭജനം എപ്രകാരമായിരിക്കണമെന്ന് മനസിലാക്കാം. 1. അടുത്ത അഞ്ചുവർഷത്തേയ്ക്ക് ആവശ്യമുള്ള തുകയും അടിയന്തര ആവശ്യങ്ങൾക്ക് കരുതിയിട്ടുള്ള നിക്ഷേപവും ഓഹരിയിൽ മുടക്കരുത്. ഓഹരി വിപണി ഏതുനിമിഷവും തകർന്നടിയാം അതുമാത്രമല്ല, അഞ്ചുവർത്തിൽതാഴെയുള്ള സമയംകൊണ്ട് വലിയ നഷ്ടത്തിൽനിന്ന് കരകയറാൻ കഴിഞ്ഞെന്നുവരില്ല. 2. നിക്ഷേപമൂല്യത്തിന്റെ 50ശതമാനം നഷ്ടപ്പെടുകയാണെങ്കിൽ ഉറക്കമില്ലാത്ത രാത്രികളാണ് നിങ്ങൾക്കുണ്ടാകുകയെങ്കിൽ കരുതലോടെവേണം ഓഹരിയിൽ നിക്ഷേപിക്കാൻ. ഇത്തരക്കാർ ചെയ്യേണ്ടത് ഉദാഹരണത്തിലൂടെ വിശദീകരിക്കാം.50 ലക്ഷം രൂപ മൊത്തം നിക്ഷേപമുണ്ടെന്ന് കരുതുക. അതിൽ 80ശതമാനം(40 ലക്ഷം രൂപ) ഓഹരിയിൽ നിക്ഷേപിക്കുകയും ബാക്കിയുള്ള 10 ലക്ഷം രൂപ അടിയന്തിര ആവശ്യങ്ങൾക്കും ജീവിത ചെലവുകൾക്കുമായി സുരക്ഷിത സ്ഥിര നിക്ഷേപപദ്ധതികളിലേയ്ക്ക് മാറ്റുക. ബാക്കിയുള്ള 30 ലക്ഷം ഓഹരിയിൽ നിക്ഷേപിച്ചാൽ വിപണിയുടെ തകർച്ചയിൽ 10 ലക്ഷം രൂപ നഷ്ടമാകുമെന്ന് കരുതുക. അത് താങ്ങാനായില്ലെങ്കിൽ അതിന്റെ ഇരട്ടിതുകയായ 20 ലക്ഷം രൂപമാത്രം ഓഹരിയിൽ നിക്ഷേപിച്ച് ബാക്കിയുള്ള പത്തുലക്ഷംകൂടി സ്ഥിര നിക്ഷേപ പദ്ധതികളിലേയ്ക്കമാറ്റുക. 3. ഇടക്കിടെ നിർത്താനും തുടങ്ങാനുമുള്ളതല്ല എസ്ഐപി വിപണിയിൽ മികച്ചനേട്ടമുണ്ടായതിനാലാണ് കഴിഞ്ഞമാസം നിക്ഷേപം മുഴുവൻ തിരിച്ചെടുത്തത്. ഭാവിയിലുണ്ടായേക്കാവുന്ന തകർച്ചമുന്നിൽകണ്ട് കരുതലെടുത്തതാണ്. വീണ്ടും നിക്ഷേപിക്കാനുള്ള സമയത്തിനായി കാത്തിരിക്കുകയാണ്. എപ്പോഴാണ് നിക്ഷേപിക്കേണ്ടതെന്ന് പറഞ്ഞുതരുമോ? 50ശതമാനത്തോളം നേട്ടമുണ്ടായപ്പോൾ നിക്ഷേപം മുഴുവൻ പിൻവലിച്ച് സേവിങ് ബാങ്ക് അക്കൗണ്ടിലിട്ട് കാത്തിരിക്കുകയാണ് ഇയാൾ. വീണ്ടും നിക്ഷേപിക്കാൻ യോജിച്ച സമയം പറഞ്ഞുകൊടുക്കണമെന്നാണ് ആവശ്യം. ഓഹരിവിപണിയുടെ ചലനങ്ങൾ കൃത്യമായി പ്രവചിക്കാൻ ആർക്കുംകഴിയില്ല. കഴിഞ്ഞവർഷം വിപണി കൂപ്പുകുത്തിയപ്പോൾ ഇത്രയുംവേഗം മികച്ചനേട്ടത്തിലേയ്ക്ക് തിരിച്ചുകയറുമെന്ന് ആർക്കുംപ്രവചിക്കാൻ കഴിഞ്ഞിരുന്നില്ല. വിപണിയിയുടെ അടുത്തനീക്കത്തെക്കുറിച്ച് ഉറപ്പോടെ ആരെങ്കിലും പ്രവചിക്കുന്നുണ്ടെങ്കിൽ അത് കള്ളമാണെന്ന് മനസിലാക്കുക. വൻതുക ഒറ്റത്തവണയായി നിക്ഷേപിക്കുമ്പോൾ ലഭിക്കുന്നനേട്ടം എസ്ഐപിയിൽനിന്ന് ഒരിക്കലും ലഭിക്കില്ല. എന്നിരുന്നാലും മികച്ച നിക്ഷേപമാർഗമായി സിസ്റ്റമാറ്റിക് ഇൻവസെറ്റ്മെന്റ് പ്ലാൻ(എസ്ഐപി) ശുപാർശചെയ്യുന്നതിന് കാരണങ്ങളുണ്ട്. വിപണിയിലെ ഏറ്റക്കുറച്ചിലുകളെ മുൻകൂട്ടികാണാൻ കഴിയാത്തതുതന്നെയാണ് പ്രധാനകാരണം. ഉദാഹരണംനോക്കാം. 2008 ജനുവരി, 2010 ഡിസംബർ, 2017 ഡിസംബർ, 2020 ഫെബ്രുവരി എന്നീ മാസങ്ങളിൽ ഒറ്റത്തവണയായി നിക്ഷേപ നടത്തിയവർ നിർഭാഗ്യവാന്മാരാണ്. ഈകാലയളവിലാണ് നിക്ഷേപം നടത്തിയിരുന്നതെങ്കിൽ നിക്ഷേപിച്ചതുകയിൽ 50ശതമാനംവരെ ഇടിവുണ്ടായത് കാണാൻ കഴിഞ്ഞേനെ. 2020 മാർച്ചിലെ ഇടിവിനെതുടർന്ന് ഒരുവർഷത്തിനകം വിപണി കുതിച്ചുയർന്നെങ്കിലും അതൊരിക്കലും പ്രവചിക്കാൻ കഴിയുമായിരുന്നില്ലെന്ന് മനസിലാക്കുക. അതിന് മുമ്പത്തെവർഷങ്ങളിലുണ്ടായ ഇടിവിൽനിന്ന് തിരിച്ചുകയറാൻ രണ്ടിൽക്കൂടുതൽവർഷങ്ങളെടുത്തകാര്യം മറക്കരുത്. ഇവിടെയാണ് എസ്ഐപിയുടെ പ്രസക്തി. വിവിധ മാർക്കറ്റ് സൈക്കിളുകളിൽ നിക്ഷേപം നടത്തുന്നതിലൂടെ ഉറക്കമില്ലാത്തരാത്രികൾ ജീവിതത്തിൽനിന്ന് ഒഴിവാക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല. 2. മാനസികനില തകിടംമറിയാതിരിക്കാൻ എസ്ഐപിതന്നെയാണ് മികച്ചത്. രണ്ടോമുന്നോ വർഷം മികച്ചനേട്ടം ലഭിക്കുമ്പോൾ നിക്ഷേപം പിൻവലിക്കാനുള്ള പ്രലോഭനത്തെ അതിജീവിക്കാൻ എസ്ഐപി സഹായിക്കും. ഇതിലൂടെ ദീർഘകാലയളവിൽ ഓഹരി നിക്ഷേപത്തിൽനിന്ന് മികച്ച ആദായം സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. വിപണിയിലെ ഉയർച്ച താഴ്ചകൾ ബാധിക്കാതെ പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കാനുള്ള അവസരമാണ് എസ്ഐപി നൽകുന്നത്. വിപണി ഉയരുകയോ താഴുകയോ ചെയ്തോട്ടെ. ഏത് സാഹചര്യമാണ് വിപണിയിലുള്ളതെങ്കിലും നിക്ഷേപം തുടരുകയെന്നതാണ് എസ്ഐപിയുടെ രീതി. ഇടക്കിടെ പിൻവലിക്കുക, പിന്നെ നിക്ഷേപിക്കുകയെന്ന തന്ത്രം വ്യവസ്ഥാപിതമായ സാമ്പത്തിക ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുമെന്നകാര്യത്തിൽ സംശയമില്ല. നിക്ഷേപം നടത്താൻ മികച്ച സമയം പ്രതീക്ഷിച്ച് എസ്ഐപി നിർത്തിയവർ ഇപ്പോൾതന്നെ പുനരാരംഭിക്കുക. വിപണി ഇടിയുമ്പോഴാണ് പരമാവധി നേട്ടംലഭിക്കുക. 2020ൽ വിപണി മികച്ചനേട്ടത്തിലോ നഷ്ടത്തിലോ ആയിരുന്നതെന്നകാര്യം വർഷങ്ങൾ കഴിഞ്ഞാൽമാത്രമെ മനസിലാക്കാൻ കഴിയൂ. 4. ലാഭമെടുക്കൽ വേണ്ട കഴിഞ്ഞ ജൂണിൽ എല്ലാ ഇക്വിറ്റി ഫണ്ടുകളുവിറ്റ് ലാഭമെടുത്തു. ഇനി വിപണി ഇടിഞ്ഞാലും എന്നെബാധിക്കില്ല. വീണ്ടും നിക്ഷേപംനടത്താൻ യോജിച്ച സമയം പറഞ്ഞുതരുമല്ലോ-മറ്റൊരാളുടെ ആവശ്യമിതായിരുന്നു. വിപണി മികച്ച ഉയരത്തിലാതയിനാൽ മികച്ചനേട്ടമാണ് നിക്ഷേപകർക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വീണ്ടുമൊരു തിരുത്തലുണ്ടായാൽ അതിൽനിന്ന് രക്ഷപ്പെടാനാണ് നിക്ഷേപം തിരികെയെടുത്തത്. കോവിഡ് ഭീഷണിയും മൂന്നാംതരംഗവുംമുന്നിലുള്ളപ്പോൾ ഇനിയും റിസ്ക് എടുക്കണോയെന്നാണ് ഇവർ ചോദിക്കുന്നത്. ഓഹരിയിൽ ഉയർന്ന അനുപാതത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ ശരിയായ സമയത്ത് ലാഭമെടുക്കുന്നത് ഉചിതമായ തീരുമാനമാണ്. എന്നാൽ ഇക്കാര്യം മനസിൽവെക്കുക. 2021 ജൂണിൽ ലാഭമെടുത്തിട്ടുണ്ടെങ്കിൽ അടുത്തകുറച്ചുമാസങ്ങൾ നിങ്ങൾക്ക് ഉദ്വേഗജനകമായിരിക്കും. വിപണി എപ്പോഴാണോ തകർച്ചനേരിടുക, തിരുത്തലുണ്ടായാൽതന്നെ എപ്പോഴാകും തിരിച്ചുകയറുക-എന്നൊക്കെയുള്ള ചിന്ത നിങ്ങളെ ആശങ്കയിലാഴ്ത്തും.നേരത്തെ നിക്ഷേപിച്ച ഫണ്ടിൽതന്നെവേണോ അതോ പുതിയ ഫണ്ടുകൾ തിരഞ്ഞെടുക്കണോ, വിപണി തിരിച്ചുകയറുമ്പോൾ മികച്ചനേട്ടമുണ്ടാക്കാൻ എസ്ഐപിയാണോ ഒറ്റത്തവണ നിക്ഷേപമാണോ നല്ലത്. ഈ സംശയങ്ങൾ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. വിപണി ഇടിഞ്ഞതുപോലെതന്നെ തിരിച്ചുകയറുന്നതും അപ്രതീക്ഷിതമായിരിക്കും. മുകളിലെ ചോദ്യങ്ങൾക്ക് ഉത്തരംലഭിക്കുന്നതുവരെയൊന്നും കാത്തിരിക്കില്ലെന്ന് ചുരുക്കം. തീരുമാനത്തിലെത്തുമ്പോഴേയ്ക്കും നഷ്ടബോധത്തോടെ തിരിഞ്ഞുനോക്കേണ്ട സാഹചര്യമുണ്ടായേക്കാം. ദീർഘകാലത്തിൽ മികച്ചനേട്ടമുണ്ടാക്കാൻ സഹായിക്കുന്ന വിപണിയിലെ കുതിപ്പ് പ്രയോജനപ്പെടുത്താൻ കഴിയാത്ത സ്ഥിതി അതുണ്ടാക്കിയേക്കാം. സാമ്പത്തിക ലക്ഷ്യങ്ങളെ തകിടംമറിക്കുകയുംചെയ്യും. അതുകൊണ്ടാണ് വിപണിയിലെ ഉയർച്ചമാത്രംനോക്കി ഇക്വിറ്റി ഫണ്ടുകളിൽനിന്ന് ലാഭമെടുക്കരുതെന്ന് പറയുന്നത്. സാമ്പത്തിക ലക്ഷ്യം നിറവേറ്റാൻ ഒന്നോ രണ്ടോവർഷംമാത്രം ബാക്കിയുള്ളപ്പോഴോ, ഒരേകാറ്റഗറിയിലെ മറ്റുഫണ്ടുകളെയോ ബെഞ്ച്മാർക്കിനെയോ അപേക്ഷിച്ച് പ്രകനടത്തിൽ ഫണ്ട് പിന്നിലാകുകയോ ചെയ്താൽമാത്രം നിക്ഷേപംതിരിച്ചെടുക്കാൻ തയ്യാറാകുക. ഇതൊന്നും പരിഗണിക്കാതെ ലാഭമെടുത്തിട്ടുണ്ടെങ്കിൽ എത്രയുംവേഗം നിക്ഷേപംവീണ്ടും ആരംഭിക്കുക. 5. അനുയോജ്യമല്ലാത്ത പദ്ധതി തിരഞ്ഞെടുക്കരുത് ഓഹരി വിപണിയിൽ കാളകൾ പിടിമുറുക്കിയിട്ടുണ്ടെങ്കിൽ മിക്കവാറും കാറ്റഗറികളിലെ ഫണ്ടുകളിൽ അതിശയിപ്പിക്കുന്ന നേട്ടക്കണക്കുകളാകും കാണാനാകുക. ഓഹരികളിലെയും മ്യൂച്വൽഫണ്ടുകളിലെയും കഴിഞ്ഞകാലനേട്ടം അതിശയിപ്പിച്ചേക്കാം. ബുൾതരംഗത്തിൽ സ്മോൾ ക്യാപ് ഓഹരികളും ഫണ്ടുകളും ലാർജ് ക്യാപ്, ഫ്ളക്സി ക്യാപ് ഫണ്ടുകളെ മറികടക്കുന്നു. പതിറ്റാണ്ടുകളായി വിപണിയിലുള്ള സ്റ്റോക്കുകളേക്കാൾ ഐപിഒകളാണ് മികച്ചതെന്ന തോന്നലുണ്ടാക്കുന്നു. താൽക്കാലികമായുണ്ടാകുന്ന മൂല്യവർധനവിനേക്കാൾ വളർച്ചയ്ക്ക് മുൻഗണന നൽകാനാണ് ഈ സമയത്ത് ശ്രമിക്കേണ്ടത്. ഫണ്ട് മാനേജർമാർ താൽക്കാലികമുന്നേറ്റത്തിൽനിന്ന് മികച്ചനേട്ടമുണ്ടാക്കാൻ കഴിവുള്ളവരാകും. സമീപകാലയളവിലെ, അതായത് ഒന്നോ മൂന്നോ അഞ്ചോ വർഷത്തെ ആദായക്കണക്കുകളിൽ മികവുപുലർത്താൻ ഇത്തരംഫണ്ടുകളെ പ്രാപ്തമാക്കുന്നതിന്റെകാരണം ഇതാണ്. ഈ നേട്ടക്കണക്കുകളിൽ മനംമയങ്ങി ദീർഘകാലയളവിലെ ആദായം, അതായത് 7-10 വർഷത്തെ ആദായം നിക്ഷേപകൻ ശ്രദ്ധിക്കാതെവിടുന്നു. വിപണി ഇടിയുമ്പോൾ പിടിച്ചുനിൽക്കാനുള്ള കഴിവാണ് ഫണ്ടുകൾനേരിടുന്ന അഗ്നിപരീക്ഷയെന്ന് തിരിച്ചറിയണം. അതിനാൽ സമീപകാലത്തെ കുതിപ്പിൽ നേട്ടമുണ്ടാക്കിയ ഫണ്ടുകളെ അന്ധമായി വിശ്വസിക്കാതെ കരടികൾ പിടിമുറുക്കിയ സമയങ്ങളിലെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനാമെടുക്കാം. ദീർഘകാല നിക്ഷേപത്തിനായി ഓഹരി അധിഷ്ഠിത ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ഒന്നോ മൂന്നോ അഞ്ചോവർഷത്തെ നേട്ടംമാത്രമല്ല പരിശോധിക്കേണ്ടത്. 2008, 2011, 2020 വർഷങ്ങളിലുണ്ടായ തകർച്ചയുടെകാലത്തെ പ്രകടനംകൂടി വിലയിരുത്തുക. ഏറ്റവും തകർച്ചനേരിട്ട മാസം, പാദവർഷം, വാർഷികം എന്നിങ്ങനെയുള്ള കാലയളവിലെ ഡാറ്റ പരിശോധിക്കാം. തകർച്ചക്കിടയിലും ഉയർച്ചക്കിടയിലും സമതുലിത നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടോയെന്നതാണ് പ്രധാനം. ഇടക്കിടെ മാറാത്ത, സ്ഥിരമായ ഫണ്ട്മാനേജുമെന്റ് ടീം പിന്നിലുണ്ടോയെന്നും പരിശോധിക്കുക. feedbacks to: antonycdavis@gmail.com കുറിപ്പ്: 2020ലെ തകർച്ചയ്ക്കുശേഷമുള്ള കുതിപ്പിൽ ആദ്യമായി വിപണിയിലിറങ്ങിയവരുടെ എണ്ണത്തിൽവൻവർധനവാണുണ്ടായത്. ഇവരിൽ പലർക്കും വിപണി അത്ഭുതമാണ് കണ്മുന്നിൽ വിതച്ചത്. വിപണിയിൽ കരടികൾ പിടിമുറുക്കിയാലോ? തകർച്ചയുടെയും ഉയർച്ചയുടെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മികച്ചനേട്ടം വിപണിയിൽനിന്നുണ്ടാക്കാൻ കഴിയാത്തിന്റെകാരണങ്ങളാണ് ഇവിടെ വിശദീകരിച്ചത്. തെറ്റുകൾ തിരുത്തിമുന്നേറിയാൽ താൽക്കാലികലാഭമല്ല, സാമ്പത്തിലക്ഷ്യങ്ങൾ നിറവേറ്റാനുള്ള മികച്ച സാധ്യതകളാണ് വിപണിമുന്നോട്ടുവെക്കുന്നത്. ഈയിടെ നിക്ഷേപകരിൽ പലരും ഉന്നയിച്ച സംശയങ്ങൾതന്നെയാണ് ഈ വിശദീകരണങ്ങൾക്കുപിന്നിലുമുള്ളത്.

from money rss https://bit.ly/3rd8Wo8
via IFTTT

സ്വർണവില 200 രൂപകൂടി പവന് 36,120 രൂപയായി

സംസ്ഥാനത്ത് സ്വർണവില 36,000 കടന്നു. വ്യാഴാഴ്ച പവന്റെ വിലയിൽ 200 രൂപയാണ് കൂടിയത്. ഇതോടെ 36,120 രൂപയായി വില. ഗ്രാമിന് 25 രൂപ വർധിച്ച് 4515 രൂപയുമായി. കഴിഞ്ഞ ദിവസം പവന്റെ വില 35,920 രൂപയായിരുന്നു. രണ്ടാഴ്ചക്കിടെ 1,200 രൂപയാണ് വർധിച്ചത്. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 1,824.81 ഡോളർ നിലവാരത്തിലാണ്. മുൻവ്യാപാര ദിനത്തിൽ നാലുമാസത്തെ ഉയർന്ന നിലവാരമായ 1,829.55 നിലവാരത്തിലെത്തിയശേഷം വിലകുറയുകയായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാം 24 കാരറ്റിന് 48,265 രൂപയായും കുറഞ്ഞു. വെള്ളിയുടെ വിലയിൽ കാര്യമായ മാറ്റമില്ല.

from money rss https://bit.ly/3r99mvD
via IFTTT

സെൻസെക്‌സിൽ 115 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,800ന് മുകളിൽ

മുംബൈ: ആഗോള വിപണികളെ അതിജീവിച്ച് രാജ്യത്തെ സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 115 പോയന്റ് ഉയർന്ന് 53,019ലും നിഫ്റ്റി 19 പോയന്റ് നേട്ടത്തിൽ 15,873ലുമാണ് വ്യാപാരം ആരംഭിച്ചത്. മികച്ച പാദഫലം പുറത്തവിട്ടതിനെതുടർന്ന് ഇൻഫോസിസിന്റെ ഓഹരി വിലയിൽ ഒരുശതമാനത്തോളം കുതിപ്പുണ്ടായി. തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം കിറ്റക്സിന്റെ ഓഹരി സമ്മർദത്തിലായി. അഞ്ച് ശതമാനം നഷ്ടത്തിൽ 195 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.25ശതമാനവും സ്മോൾ ക്യാപ് സൂചിക 0.5ശതമാനവുംനേട്ടത്തിലാണ്. വിപ്രോ, ഏഞ്ചൽ ബ്രോക്കിങ്, ടാറ്റ ഇലക്സി, എൽആൻഡ്ടി ഇൻഫോടെക് തുടങ്ങി 22 കമ്പനികളാണ് വ്യാഴാഴ്ച പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3B4YnIg
via IFTTT

ഇന്ധന വിലവർധന ഗാർഹിക സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നതായി പഠനം

മുംബൈ: ക്രമാതീതമായി ഉയരുന്ന ഇന്ധനവില രാജ്യത്തെ ഗാർഹിക സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് എസ്.ബി.ഐ. റിസർച്ചിന്റെ വിലയിരുത്തൽ. ഇന്ധനവിലയ്ക്കൊപ്പം പണപ്പെരുപ്പവും ഉയരുകയാണ്. ഇത് ആളുകളുടെ ഉപഭോഗശേഷിയെ ബാധിക്കുന്നു. ഉപഭോഗത്തെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് വൈകാനും ഇതു കാരണമാകും. പ്രശ്നപരിഹാരമായി എത്രയും വേഗം ഇന്ധനങ്ങളുടെ തീരുവയിൽ ഇളവു വരുത്തേണ്ടതുണ്ടെന്ന് എസ്.ബി.ഐ. ഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ധനം, പലചരക്ക്, അവശ്യ സേവനങ്ങൾ എന്നിവയ്ക്കായി കൂടുതൽ തുക ചെലവിടേണ്ട സാഹചര്യമുണ്ട്. ഇതുമൂലം ആരോഗ്യസംരക്ഷണം ഉൾപ്പെടെയുള്ള ചെലവുകൾ കുറയ്ക്കാനുള്ള പ്രവണതയുണ്ട്. ഇന്ധനത്തിനായി കൂടുതൽ തുക ചെലവിടേണ്ടി വരുന്നത് അത്യാവശ്യമില്ലാത്ത ചെലവുകൾ മാറ്റിവെക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. 2020 ജനുവരി മുതലുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗരീതി വിലയിരുത്തിയാണ് ഇത്തരമൊരു അനുമാനത്തിലെത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാംകോവിഡ് തരംഗം ഗാർഹിക സമ്പദ്വ്യവസ്ഥയെ കൂടുതൽ പ്രതിരോധത്തിലാക്കി. ഇത് ബാങ്ക് നിക്ഷേപങ്ങളിൽ കാര്യമായ കുറവുണ്ടാക്കി. ആദ്യതരംഗത്തെ അപേക്ഷിച്ച് രണ്ടാംതരംഗത്തിൽ നിക്ഷേപങ്ങൾ പിൻവലിക്കുന്നത് വേഗത്തിലായി. 2021-'22 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ബാങ്ക് നിക്ഷേപത്തിൽ 38 ശതമാനം കുറവുണ്ടായി. ഗാർഹിക കടത്തിലും വലിയ വർധനയുണ്ടായി.

from money rss https://bit.ly/3km2tps
via IFTTT

സെൻസെക്‌സ് 134 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: മൈൻഡ്ട്രീ, വിപ്രോ ഓഹരികൾ കുതിച്ചു

മുംബൈ: നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും നേട്ടംതിരിച്ചുപിടിച്ച് വിപണി. സെൻസെക്സ് 134 പോയന്റ് ഉയർന്ന് 52,904.05ലും നിഫ്റ്റി 42 പോയന്റ് നേട്ടത്തിൽ 15,853.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള തലതലത്തിൽ ശുഭകരമല്ലായിരുന്നുവെങ്കിലും രാജ്യത്തെ സാമ്പത്തിക സൂചകങ്ങളിലെ അനുകൂല ഘടകങ്ങളും നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദഫലങ്ങളുമാണ് വിപണിക്ക് കരുത്തായത്. പ്രമുഖ ഐടി കമ്പനിയായ മൈൻഡ്ട്രീ മികച്ച പ്രവർത്തനഫലമാണ് പുറത്തുവിട്ടത്. മൊത്തവില പണപ്പരുപ്പത്തിൽ നേരിയതോതിൽ കുറവുമുണ്ടായി. ടെക് മഹീന്ദ്ര, ഇൻഫോസിസ്, എൽആൻഡ്ടി, എച്ച്സിഎൽ ടെക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾനഷ്ടംനേരിട്ടു. നിഫ്റ്റി ഐടി സൂചിക മൂന്നുശതമാനം ഉയർന്നു. റിയാൽറ്റി, എനർജി, എഫ്എംസിജി, ഫിനാൻസ്, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. പ്രമുഖ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് വിപണിയിൽനിന്നുണ്ടായത്. ആദ്യദിവസംതന്നെ 58ശതമാനം സബ്സ്ക്രിപ്ഷൻ ലഭിച്ചു. റീട്ടെയിൽ വിഭാഗത്തിൽ 2.44ഇരട്ടിയാണ് സബ്സ്ക്രിപ്ഷൻ. കിറ്റക്സിന്റെ ഓഹരി വില ബുധനാഴ്ചയും കുതിച്ചു. 10ശതമാനം ഉയർന്ന് 204 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/3kl7rma
via IFTTT

സൊമാറ്റോ ഐപിഒ: 56% ഓഹരിക്കും ആദ്യദിവസം 3മണിയോടെ ആളായി

സൊമാറ്റോ ഐപിഒയ്ക്ക് ആദ്യദിവസതന്നെ മികച്ച പ്രതികരണം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ 56ശതമാനവും സബ്സ്ക്രൈബ് ചെയ്തതായി എൻഎസ്ഇയിൽനിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. റീട്ടെയിൽനിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിക്കുന്നത്. മണിക്കൂറുകൾക്കകംതന്നെ റീട്ടെയിൽ വിഭാഗത്തിലെ മുഴുവൻ ഓഹരികൾക്കും സബ്സ്ക്രിപ്ഷൻ ലഭിച്ചു. 9,375 കോടി രൂപയാണ് പ്രാരംഭ ഓഹരി വിൽപനയിലൂടെ കമ്പനി സമാഹരിക്കുന്നത്. 9000 കോടി രൂപയുടെ പുതിയ ഒഹരികളോടൊപ്പം ഓഫർ ഫോർ സെയിൽവഴി 375 കോടി രൂപയുമാണ് സമാഹരിക്കുന്നത്. ഇൻഫോ എഡ്ജാണ് 375 കോടിയുടെ ഓഹരികൾ വിൽക്കുന്നത്. ഓഹരിയൊന്നിന് 72-76 രൂപ നിരക്കിലാകും വില. ചുരുങ്ങിയത് 195 ഓഹരികളുടെ ഒരുലോട്ടിനാണ് അപേക്ഷിക്കാൻ കഴിയുക. റീട്ടെയിൽ നിക്ഷേപകർക്ക് പരമാവധി 13 ലോട്ടിനുവരെ അപേക്ഷനൽകാം.

from money rss https://bit.ly/3B1byJY
via IFTTT

ശമ്പളത്തിൽ വൻവർധനവുണ്ടാകും: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 11% കൂട്ടി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷമബത്ത വർധിപ്പിച്ചു. 17ശതമാനത്തിൽനിന്ന് 28ശതമാനമായാണ് വർധന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രസഭായോഗത്തിലാണ് തീരുമാനം. ഡിഎ പുനഃസ്ഥാപിച്ചതോടെ ജീവനക്കാരുടെ ശമ്പളത്തിൽകാര്യമായ വർധനവുണ്ടാകും.കോവിഡ് വ്യാപനത്തെതുടർന്ന് സർക്കാരിനുണ്ടാകുന്ന അധികബാധ്യത കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ വർധന കഴിഞ്ഞവർഷമാണ് സർക്കാർ മരവിപ്പിച്ചത്. മൂന്നുഗഡു ഡിഎ ആണ് ബാക്കിയുണ്ടായിരുന്നത്. 2020 ജനുവരി ഒന്നുമുതൽ 2020 ജൂൺ 30വരെയുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്നുമുതൽ 2020 ഡിസംബർ ഒന്നുവരെയുള്ള മൂന്നു ശതമാനവും 2021 ജനുവരി ഒന്നുമുതൽ 2021 ജൂൺ 30വരെയുള്ള നാലുശതമാനവുമാണ് നൽകാനുണ്ടായിരുന്നത്.

from money rss https://bit.ly/2U24CvO
via IFTTT

മൊത്തവില പണപ്പെരുപ്പം ജൂണിൽ 12.07ശതമാനമായി കുറഞ്ഞു.

രാജ്യത്തെ മൊത്തവില പണപ്പെരുപ്പ സൂചികയിലും നേരിയ കുറവ് രേഖപ്പെടുത്തി. മെയ് മാസത്തെ 12.94ശതമാനത്തിൽനിന്ന് ജൂണിൽ 12.07ശതമാനമായാണ് കുറഞ്ഞത്. ഭക്ഷ്യവസ്തു, അസംസ്കൃത എണ്ണവില എന്നിവയിൽകുറവുണ്ടായി. എന്നാൽ ഉത്പന്നവിലയിൽ വർധനവ് രേഖപ്പെടുത്തിയതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. തുടർച്ചയായി മൂന്നാമത്തെ മാസമാണ് മൊത്തവില പണപ്പെരുപ്പം ഇരട്ടയക്കത്തിൽ തുടരുന്നത്. 2020 ജൂണിൽ (-)1.81ശതമാനമായിരുന്നു വിലക്കയറ്റം. ഇന്ധനം, ഊർജം എന്നീമേഖലകളിലെ പണപ്പെരുപ്പം മെയ് മാസത്തെ 37.61ശതമാനത്തിൽനിന്ന് ജൂണിൽ 32.83ശതമാനമായാണ് കുറഞ്ഞത്. ഭക്ഷ്യവസ്തുക്കളിലേതാണെങ്കിൽ 4.32ശതമാനത്തിൽനിന്ന് 3.09ശതമാനമായും താഴ്ന്നു. നിർമിത വസ്തുക്കളുടെ പണപ്പെരുപ്പം 10.83ൽനിന്ന് 10.88ശതമാനമായി ഉയരുകയുംചെയ്തു. മികച്ച മൺസൂൺ, വിളവ്, വിവിധയിടങ്ങളിലെ അടച്ചിടലിൽനിന്ന് മോചനം തുടങ്ങിയവ ഭാവിയിൽ വിലക്കയറ്റതോതിൽ കുറവുണ്ടാക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

from money rss https://bit.ly/3ehuCKx
via IFTTT

കരുതലോടെ നീങ്ങാം: വൻകിട ഐപിഒകൾ ദ്വിതീയ വിപണിയിൽ പണദൗർലബ്യമുണ്ടാക്കിയേക്കാം

മ്യൂച്വൽ ഫണ്ടുകളിൽനിന്നും ചില്ലറ വ്യാപാര രംഗത്തുനിന്നുമുള്ള ശക്തമായ ധനാഗമത്തിന്റെ പിന്തുണയോടെ അഭ്യന്തര സൂചികകൾ പോയവാരത്തിലെ കുതിപ്പു വീണ്ടെടുത്തു. ലോക്ഡൗൺ അവസാനിച്ചതിന്റെ ഭാവിഗുണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഇന്ത്യൻ വിപണിയിൽ ഉത്പാദനത്തിലും സർവീസ് പിഎംഐയിലുമുണ്ടായ കുറവ് ഉൾപ്പടെയുള്ള കണക്കുകൾ വലിയ സ്വാധിനം ചെലുത്തിയില്ല. ആഗോള വിപണിയിൽ സമ്മിശ്ര വികാരം നിലനിൽക്കേ, യുഎസ് കേന്ദ്ര ബാങ്കിന്റെ ഓപൺമാർക്കറ്റ് കമ്മിറ്റി മിനുട്സ് വരുന്നതിനുമുമ്പുതന്നെ ഇന്ത്യ യുഎസ് ബോണ്ട് വിൽക്കാൻ തുടങ്ങിയിരുന്നു. മിനുട്സ് മിക്കവാറും പ്രതീക്ഷിതമായിരുന്നതിനാൽ വിപണിയിൽ ചലനമുണ്ടാക്കിയില്ലെന്നു മാത്രമല്ല ദുർബ്ബലാവസ്ഥ തുടരുകയുംചെയ്തു. യുഎസിൽ 10 വർഷ യീൽഡിലുണ്ടായ വിറ്റഴിക്കൽ 1.55 ശതമാനത്തിൽനിന്നും 1.35 ശതമാനമായിത്തീരുകയും ഒരുവർഷത്തിനിടയിലെ ഏറ്റവുംവലിയ പതനം സംഭവിക്കുകയും ഇത് ഓഹരി വിപണിയെ സ്വാധീനിക്കുകയും ചെയ്തത് ദൗർബ്ബല്യം തുടരാനിടയാക്കി. യുഎസ് തൊഴിൽ രംഗത്തുനിന്നുള്ള ശക്തമായ കണക്കുകൾ സാമ്പത്തികരംഗത്ത് ക്രമമായ വീണ്ടെടുപ്പിന്റെ സൂചന നൽകുന്നു. കൊറോണ വൈറസിന്റെ ഡെൽറ്റാ വകഭേദത്തെച്ചൊല്ലിയുള്ള ഉൽക്കണ്ഠകൾ കുറഞ്ഞു. വിചാരിച്ചതിലും നേരത്തേ യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കു വർധിപ്പിച്ചേക്കുമെന്ന സന്ദേഹത്തിൽ അത് മുങ്ങിപ്പോയിരിക്കുന്നു. ധനകാര്യസ്ഥാപന ഓഹരികളാണ് ഇന്ത്യൻ വിപണിയിലെ പോയ വാരത്തിലെ പ്രകടനത്തിന് അടിത്തറയായത്. 2022 സാമ്പത്തികവർഷം ആദ്യപാദത്തിലെ പ്രവർത്തങ്ങളിൽ പ്രധാന ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളും പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡിന്റെ രണ്ടാംതരംഗം ആസ്തി നിലവാരത്തേയും വായ്പാവളർച്ചയേയും ബാധിച്ചേക്കുമെന്ന ആശങ്കയുംകുറഞ്ഞു. റിയൽ എസ്റ്റേറ്റ് ഓഹരികളിലും ലോഹ ഓഹരികളിലും കുതിപ്പുണ്ടായി. എന്നാൽ ആഗോള വിപണിയിലെ ഗതിമാന്ദ്യവും എണ്ണവിലയിലുണ്ടായ വർധനയും വിറ്റഴിക്കൽ പ്രവണതയും പോയവാരാന്ത്യത്തിൽ വിപണിയെ ബാധിക്കുകയുണ്ടായി. ഏഷ്യൻ വിപണിയിൽ, പ്രത്യേകിച്ച് ചൈനയിൽ വൻകിട സ്വകാര്യ കമ്പനികൾക്കെതിരെ സർക്കാർ തലത്തിൽ നടക്കുന്ന നീക്കങ്ങളും ആഗോള വിപണിയിലെ ചലനങ്ങളെത്തുടർന്നുള്ള സമ്മിശ്ര സൂചനകളും അഭ്യന്തര വിപണിയിൽ ചാഞ്ചാട്ടത്തിനു കാരണമായേക്കാം. വരാനിരിക്കുന്ന 2022 സാമ്പത്തിക വർഷത്തെ ഒന്നാം പാദഫലങ്ങളിലാണിപ്പോൾ വിപണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രണ്ടാംതരംഗത്തിന്റെ സ്വാധീനംകാരണം കഴിഞ്ഞ പാദത്തേക്കാൾ മോശമായിരിക്കും ഫലങ്ങൾ എന്ന ജാഗ്രതാ കാഴ്ചപ്പാട് നിലനിൽക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ഐടി രംഗത്തെ പ്രധാന ഓഹരികളാണ് ശ്രദ്ധിക്കപ്പെടുക. ടിസിഎസ് ഫലങ്ങൾ പ്രതീക്ഷിച്ചതിലും താഴെപ്പോയത് ഹ്രസ്വകാലത്തേക്കെങ്കിലും പ്രതികൂലപ്രഭാവത്തിന് കാരണമാകും. നിക്ഷേപകരുടെശ്രദ്ധ കൂടുതലായും പുതിയ ബിസിനസ് ഐപിഒ കളിലേക്കു തിരിഞ്ഞിട്ടുണ്ട്. ഈ മാസം ദ്വിതീയ വിപണിയേക്കാൾ പ്രാഥമിക വിപണികളിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുക. പ്രാഥമിക വിപണിയിൽ നിന്ന് 25,000 കോടി രൂപയുടെ ധനസമാഹരണം ലക്ഷ്യമിടുന്നത് ദ്വിതീയ വിപണിയെ ദോഷകരമായി ബാധിക്കുകയും അവിടെ കുറച്ചു കാലത്തേക്കെങ്കിലും പണത്തിന്റെ കുറവ് അനുഭവപ്പെടുകയുംചെയ്യും. ചില്ലറ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ഇപ്പോഴത്തെ ഐപിഒ കളിൽ താൽപര്യം കൂടുതലായതിനാൽ ചെറുതരം ഓഹരികളിൽ താൽപര്യംകുറയും. വലുതും ബൃഹത്തുമായ ഐപിഒകളുടെ സാധ്യതകൾ എളുപ്പം വർധിക്കും. ലിസ്റ്റിങ് ലാഭങ്ങളും ചെറുകിട, ഇടത്തരം ഓഹരികളുടെ പ്രകടനവും ശരാശരി നിലവാരത്തിലായിരിക്കും. കമ്പനികളുടെ ഓഹരി വാങ്ങുന്നവരുടെ എണ്ണത്തിലുള്ളകുറവും ഉയർന്ന മൂല്യനിർണയവുമാണ് ഇതിനു കാരണം. വരുംനാളുകളിൽ ഓഹരിവിലകളുടെ പ്രകടനം ബിസിനസ് മോഡൽ, വ്യവസായത്തിന്റെ സാധ്യതകൾ, ലാഭം എന്നീ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും. 2020 മാർച്ചിലെ താഴ്ചയ്ക്കു ശേഷമുണ്ടായ കുതിപ്പ് പ്രധാനമായും ആശ്രയിച്ചത് ചില്ലറരംഗത്തെയാണ്. ആഗോള രംഗത്തെ കുതിപ്പ്, ആകർഷകമായ വിലകൾ, റിസ്കെടുക്കാനുള്ള വർധിച്ച സന്നദ്ധത, വ്യക്തിവരുമാനത്തിൽ കാര്യമായ കുറവുവരാതിരുന്നത്, യഥേഷ്ടം സമയം എന്നീഘടകങ്ങളാണ് അഭ്യന്തര രംഗത്ത് വൻതോതിലുള്ള ചില്ലറ പങ്കാളിത്തം ഉറപ്പുവരുത്തിയത്. ചില്ലറ നിക്ഷേപകരുടെ വർധിച്ചതാൽപര്യം ഇന്ത്യൻ വിപണിക്കു നൽകിയ ദീർഘകാലഗുണം തുടരും. എന്നാൽ ഹൃസ്വകാലം മുതൽ ഇടക്കാലത്തേക്ക് ഉദാരനിലപാടുകളും ഓഹരി ആസ്തികളുടെ ആകർഷണീയത നിലനിർത്തുന്ന ധനകാര്യപദ്ധതികളും ആയിരിക്കും ആഗോള വിപണിയെ പ്രചോദിപ്പിക്കുക. ആത്യന്തികമായി ട്രേഡിംഗിൽ ലാഭം നിലനിർത്താനുള്ള ചില്ലറ നിക്ഷേപകരുടെ കഴിവിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. ആഗോള വിപണി ഏകീകരണത്തിന്റെ ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഓഹരി ആസ്തികളുടെ ഫലപ്രാപ്തി നിലനിർത്തുന്ന ഘടകങ്ങൾ മാറ്റമില്ലാതെ നിൽക്കുന്നതിനാൽ ഇതിന് അൽപായുസേ ഉണ്ടാകു. ആഗോള ഘടകങ്ങൾക്കുപുറമേ, കൂടിയ വിലകളും ദ്വിതീയ വിപണികളിലുണ്ടാകാവുന്ന പണത്തിന്റെ കുറവും ചില്ലറ നിക്ഷേപങ്ങൾ കുറയ്ക്കാനിടയാക്കിയേക്കും. വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ മനോഭാവവും ഇന്ത്യൻ വിപണിയുടെ ഗതിവേഗത്തെ ബാധിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3khXjuj
via IFTTT

Tuesday, 13 July 2021

സ്വർണവിലയിൽ വീണ്ടുംവർധന: പവന്റെ വില 36,000 രൂപയിലേയ്ക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. പവന്റെ വില 80 രൂപകൂടി 35,920 രൂപയിലെത്തി. 4490 രൂപയാണ് ഗ്രാമിന്. 35,840 രൂപയായിരുന്നു കഴിഞ്ഞദിവസംപവന്റെ വില. ഇതോടെ രണ്ടാഴ്ചക്കിടെ ആയിരം രൂപയോളമാണ് പവന്റെ വിലയിൽ വർധനവുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.19ശതമാനം ഉയർന്ന് 47,980 രൂപയിലെത്തി. ആഗോള വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമുണ്ടായില്ല.

from money rss https://bit.ly/3xEggeT
via IFTTT

ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം: കിറ്റെക്‌സിൽ ഇന്നും കുതിപ്പ്

മുംബൈ: ചൊവാഴ്ചയിലെ നേട്ടം നിലനിർത്താനാകാതെ വിപണി വീണ്ടുംനഷ്ടത്തിലായി. സെൻസെക്സ് 85 പോയന്റ് നഷ്ടത്തിൽ 52,682ലും നിഫ്റ്റി 23 പോയന്റ് താഴ്ന്ന് 15,800ലുമാണ് വ്യാപാരം ആരംഭിച്ചത്. കിറ്റക്സ് ഓഹരിയിൽ ബുധനാഴ്ചയും കുതുപ്പുണ്ടായി. വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 10ശതമാനം ഉയർന്ന് 204 രൂപ നിലവാരത്തിലെത്തി. ബജാജ് ഓട്ടോ, നെസ്ലെ, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൽആൻഡ്ടി, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, സൺ ഫാർമ, പവർഗ്രിഡ് കോർപ്, ഇൻഫോസിസ്, എൻടിപിസി, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മെറ്റൽ, ഐടി സൂചികകളിൽ നേട്ടത്തിലും എഫ്എംസിജി, ഓട്ടോ സൂചികകളിൽ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഇൻഫോസിസ്, 5പൈസ ക്യാപിറ്റൽ, ക്രാഫ്റ്റ്മാൻ ഓട്ടോമേഷൻ, ദോഡ്ല ഡയറി, എൽആൻഡ്ടി ടെക്നോളജി തുടങ്ങി 19 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hIR0i5
via IFTTT

മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടോ? കണ്ടെത്തിത്തരുംഈ വ്യാപാരിക്കൂട്ടായ്‌മ

തൃശ്ശൂർ: യാത്രയ്ക്കിടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ട പരാതി നൽകാനെത്തിയ വ്യക്തിയോട് പോലീസ് പറഞ്ഞു- വിവരങ്ങൾ എം.പി.ആർ.എ.കെ. എന്ന സംഘടനാ ഭാരവാഹികൾക്കും നൽകിയേക്കൂ, ഉപകാരപ്പെട്ടേക്കും. മൊബൈൽ ഫോൺ റീട്ടെയ്ലേഴ്സ് അസോസിയേഷൻ ഓഫ് കേരള എന്ന മൊബൈൽ ഫോൺ വ്യാപാരികളുടെ സേവനം പോലീസും നല്ലതുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട്. 10,000 അംഗങ്ങളുള്ള സംഘടന ഈ വർഷം മാത്രം പൊതുജനങ്ങൾക്ക് കണ്ടെത്തിക്കൊടുത്തത് മോഷണം പോയതും നഷ്ടപ്പെട്ടതുമായ 1100 മൊബൈൽ ഫോണുകൾ. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രം സംഘടനയുടെ സഹായത്തോടെ കണ്ടെത്തിനൽകിയത് 230-ൽപ്പരം ഫോണുകൾ. മോഷണമുതൽ വിൽപ്പനയ്ക്കായി സംഘടനാംഗങ്ങളുടെ കടകളിലെത്തിയാൽ പിടികൂടി തിരികെ നൽകുന്നതാണ് രീതി. ഇതിന് രണ്ടുകാര്യം ആവശ്യമാണ്. മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്ത ഫോണുകൾ സംഘടനാംഗങ്ങളുടെ കടകളിൽ വിൽക്കാനായി എത്തണം. മൊബൈൽ മോഷണംപോയതു സംബന്ധിച്ച പരാതി സംഘടനയ്ക്ക് കിട്ടണം. വിപുലമായ വാട്സാപ്പ് കൂട്ടായ്മ വഴിയാണിതിന്റെ പ്രവർത്തനം. ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പർ അടക്കമുള്ള വിവരങ്ങൾ സംസ്ഥാനതലം മുതൽ താഴേത്തട്ടിലുള്ള വാട്സാപ്പ് കൂട്ടായ്മ വരെ കൈമാറും. ഇതിനായി എം.പി.ആർ.എ.കെ. ഒഫീഷ്യൽ എന്ന ഗ്രൂപ്പുണ്ട്. അതിലേക്ക് ഇത്തരം കാര്യങ്ങൾ മാത്രമേ ഇടാവൂ. മോഷണമുതൽ വിറ്റഴിക്കാനായി എത്തുന്ന മോഷ്ടാവ് കൈയോടെ പിടിക്കപ്പെടും. വിവരം മൊബൈൽ ഫോൺ നഷ്ടമായ വ്യക്തിയെ അറിയിക്കും. ഇതിന്മേൽ നിയമനടപടി വേണോ വേണ്ടയോ എന്നത് പരാതിക്കാരന്റെ ഇഷ്ടമനുസരിച്ചാണ്. സ്ഥിരം മോഷ്ടാവാണെങ്കിൽ കൈയോടെ പോലീസിലേൽപ്പിക്കും. 600 അംഗങ്ങളുമായി 2013-ൽ കോഴിക്കോട് പന്തീരാങ്കാവിൽ തുടങ്ങിയതാണ് സംഘടന. കെ. സദ്ദാംഹുസൈനാണ് സംസ്ഥാന പ്രസിഡന്റ്. മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ സഹായത്തിനായി പ്രസിഡന്റിനെ ബന്ധപ്പെടാം-96 33 33 93 55. പാലക്കാട്ട് കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ നഷ്ടപ്പെട്ടയാൾ പോലീസിനും എം.പി.ആർ.എ.കെ.ക്കും ഒരേസമയം പരാതി നൽകി. അതിന്മേൽ വിവരം അറിയാനായി പിന്നീട് പോലീസിൽ വിളിച്ചപ്പോൾ കിട്ടിയ മറുപടി ടവർ ലൊക്കേഷൻ തെലങ്കാനയിൽ കാണിക്കുന്നുവെന്നാണ്. അല്പസമയത്തിനകം എം.പി.ആർ.എ.കെ.യിൽനിന്ന് വിളിയെത്തി- ''നിങ്ങളുടെ മൊബൈൽ ഫോൺ പെരിന്തൽമണ്ണയിലെ ഒരു കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയിട്ടുണ്ട്. പോയി വാങ്ങിക്കൊള്ളുക.''

from money rss https://bit.ly/3kexX0q
via IFTTT

സെൻസെക്‌സ് 397 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,800ന് മുകളിൽ

മുംബൈ: മൂന്നുദിവസത്തെ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. ധനകാര്യ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 397 പോയന്റ് ഉയർന്ന് 52,769.73ലും നിഫ്റ്റി 120 പോയന്റ് നേട്ടത്തിൽ 15,812.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സാമ്പത്തിക സൂചകങ്ങളിൽ പ്രകടമായ അനുകൂല സൂചനകളാണ് വിപണിയിൽ പ്രതിഫലിച്ചത്. വിലക്കയറ്റ നിരക്കിൽ നേരിയ കുറവുണ്ടായതും വ്യാവസായികോത്പാദനത്തിൽ വർധനവുണ്ടായതും സൂചികകൾക്ക് കരുത്തുപകർന്നു. ചൈനയിലെ കയറ്റുമതി വർധിച്ചത് ആഗോളതലത്തിൽ സൂചികകൾ നേട്ടമാക്കി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സൺ ഫാർമ, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, എൽആൻഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.നേട്ടമില്ലാതെയാണ് ബിഎസ്ഇ മിഡ്ക്യാപ് സൂചിക ക്ലോസ്ചെയ്തത്. സ്മോൾ ക്യാപ് സൂചിക 0.4ശതമാനം ഉയരുകയുംചെയ്തു.

from money rss https://bit.ly/36zAn1U
via IFTTT

ഒരുവർഷത്തിനിടെ ഈ ഓഹരി നൽകിയത് 273 ശതമാനം നേട്ടം

റെഡിംങ്ടൺ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി വിലയിൽ ഒരുവർഷത്തിനിടെയുണ്ടായ വർധന 273 ശതമാനം. 2020 ജൂലായ് 13ന് 96.05 രൂപയായിരുന്ന ഓഹരി വില 2021 ജൂലായ് 13ന് 358 രൂപയായാണ് വർധിച്ചത്. ഈ കാലയളവിൽ സെൻസെക്സ് 44ശതമാനംമാത്രമാണ് നേട്ടമുണ്ടാക്കിയത്. മിഡ് ക്യാപ് വിഭാഗത്തിൽപ്പെട്ട ഈ ഓഹരിയിൽ ഒരുവർഷംമുമ്പ് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 18.63 ലക്ഷംരൂപയാകുമായിരുന്നു. ഈവർഷംമാത്രം 164ശതമാനം ആദായമാണ് കമ്പനി നിക്ഷേപകർക്ക് നൽകിയത്. കഴിഞ്ഞ ദിവസം 340.05 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. ചൊവാഴ്ച 5.28ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിലാവരമായ 358 രൂപയിലെത്തി. വിപണിമൂല്യം 13,000 കോടിയായി ഉയരുകയുംചെയ്തു. ഐടി കൺസ്യൂമർ, ഐടി എന്റർപ്രൈസസ് ആൻഡ് മൊബിലിറ്റി മേഖലകളിലുണ്ടായ വളർച്ചയാണ് കമ്പനിക്ക് ഗുണകരമായത്. സപ്ലൈചെയിൻ മേഖലയിലെ വളർച്ചയും കമ്പനിക്ക് നേട്ടമായി. 2021 മാർച്ച് പാദത്തിൽ അറ്റാദായം 154ശതമാനം വർധിച്ച് 302.51 കോടിയായി. കഴിഞ്ഞവർഷം ഇതേകാലയളവിൽ 119.20 കോടിയായിരുന്നു ലാഭം. കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ഓഹരിയൊന്നിന് ഒന്ന് എന്ന അനുപാതത്തിൽ ബോണസ് ഓഹരി നൽകാനും തീരുമാനിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് 20നാണ് ബോണസ് ഓഹരിയുടെ റെക്കോഡ് തിയതിയായി നിശ്ചയിച്ചിട്ടുള്ളത്. മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിലവിലെനേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ.

from money rss https://bit.ly/2U8IU9b
via IFTTT

Monday, 12 July 2021

സ്വർണവില പവന് 120 രൂപകൂടി 35,840 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന്റെ വില 120 രൂപ കൂടി 35,840 രൂപയായി. ഗ്രാമിന്റെ വില 15 രൂപ കൂടി 4480 രൂപയുമായി. 35,720 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. 12 ദിവസത്തിനിടെ വിലയിലുണ്ടായ വർധന 640 രൂപയാണ്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ വർധിച്ച് ട്രോയ് ഔൺസിന് 1,807.22 ഡോളറായി. ഡോളർ ദുർബലമായതാണ് സ്വർണത്തിൽ പ്രതിഫലിച്ചത്. ഒരാഴ്ചയിലെ താഴ്ന്ന നിലവാരമായ 1,790.49 ഡോളറിലേയ്ക്ക് കഴിഞ്ഞ ദിസവം താഴ്ന്നശേഷമാണ് വിലയിൽ വർധനവുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന്റെ ഫ്യൂച്ചേഴ്സ് വില 47,881 രൂപയായി. ജൂണിൽ കുത്തനെ ഇടിവുണ്ടായശേഷമാണ് ഈ മാസം വിലയിൽ വർധനയുണ്ടായത്.

from money rss https://bit.ly/3eb5uVJ
via IFTTT

വിലക്കയറ്റത്തിൽ കാര്യമായ കുറവില്ല: പലിശ നിരക്ക് വർധിക്കുമോ?

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുളള പണപ്പരുപ്പ നിരക്ക് ജൂണിൽ 6.26ശതമാനം രേഖപ്പെടുത്തി. മെയ് മാസത്തെ 6.30ശതമാനത്തേക്കാൾ നേരിയ കുറവുണ്ടായെങ്കിലും ആറുമാസത്തെ ഉയർന്ന നിരക്കിലാണ് ഇപ്പോഴും വിലക്കയറ്റം. റിസർവ് ബാങ്ക് നിശ്ചയിച്ച പരിധിയേക്കാൾ ഉയർന്നതോതിലാണ് ഇപ്പോഴും പണപ്പെരുപ്പ സൂചിക. ഭക്ഷ്യ, ഇന്ധന വിലക്കയറ്റമാണ് സൂചികയിൽ പ്രതിഫലിച്ചത്.ഭക്ഷ്യവിലക്കയറ്റം ജൂണിൽ 5.15ശതമാനമായാണ് ഉയർന്നത്. കഴിഞ്ഞമാസം 5.01ശതമാനംമാത്രമായിരുന്നു ഇത്. ഇന്ധന വിലക്കയറ്റം 11.86ശതമാനത്തിൽനിന്ന് 12.68ശതമാനമായി. ആഗോളതലത്തിൽ വിലവർധന പ്രകടമായതിനാൽ യുഎസ് ഫെഡ് റിസർവ് ഈ വർഷം അവസാനത്തോടെ പലിശ നിരക്കുകൾ വർധിപ്പിക്കുമെന്ന സൂചന നൽകിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ആർബിഐയുടെ നീക്കം നിർണായകമാകും. ഓഗസ്റ്റിൽ നടക്കുന്ന ധനനയ സമിതിയുടെ അടുത്തയോഗത്തിൽ നിരക്കുകൾ മാറ്റംവരുത്തിയേക്കില്ലെന്നാണ് പ്രതീക്ഷ. അതേസമയം, ഡിസംബറോടെ പണപ്പെരുപ്പ നിരക്കുകളിൽ കുറവുവന്നില്ലെങ്കിൽ നിരക്കുവർധന പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3hCxvHT
via IFTTT

സൂചികകളിൽ ഉണർവ്: ബാങ്ക്, ഓട്ടോ, മെറ്റൽ ഓഹരികൾ നേട്ടത്തിൽ, ഐടി ഓഹരികളിൽ സമ്മർദം

മുംബൈ: ഓഹരി വിപണിയിൽ മികച്ചനേട്ടത്തോടെ തുടക്കം. സെൻസെക്സ് 237 പോയന്റ് നേട്ടത്തിൽ 52,609ലും നിഫ്റ്റി 78 പോയന്റ് ഉയർന്ന് 15,750 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയവയാണ് പ്രധാനമായും നേട്ടത്തിൽ. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ബജാജ് ഫിൻസർവ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി റിയാൽറ്റി സൂചികയാണ് നേട്ടത്തിൽ മുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.35ശതമാനവും സ്മോൾ ക്യാപ് സൂചിക 0.65ശതമാനവും നേട്ടത്തിലാണ്. മൈൻഡ് ട്രീ, ടാറ്റ മെറ്റാലിക്സ്, ഡെക്കാൻ ഹെൽത്ത്കെയർ തുടങ്ങിയ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hCyVlI
via IFTTT

സെൻസെക്‌സിൽ 491 പോയന്റിന്റെ ചാഞ്ചാട്ടം: റിയാൽറ്റി ഓഹരികൾ നേട്ടമുണ്ടാക്കി

മുംബൈ: തുടക്കത്തിലെനേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. 491 പോയന്റിന്റെ ചാഞ്ചാട്ടമാണ് സെൻസെക്സിലുണ്ടായത്. ഒടുവിൽ 13.50 പോയന്റ് നഷ്ടത്തിൽ 52,372.69ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 2.80 പോയന്റ് നേട്ടത്തിൽ 15,692.60ലും വ്യാപാരം അവസാനിപ്പിച്ചു. യുഎസ്, യൂറോപ്യൻ വിപണികളിലെ നഷ്ടത്തോടെയുള്ള തുടക്കമാണ് ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തെ ബാധിച്ചത്. ലാഭമെടുപ്പിനെതുടർന്നുളള സമ്മർദം വിപണിക്ക് നേരിടേണ്ടിവന്നു. അൾട്രടെക് സിമെന്റ്സ്, ഗ്രാസിം, ശ്രീ സിമെന്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അദാനി പോർട്സ്, ഭാരതി എയർടെൽ, ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്ക് നേട്ടം നിലനിർത്താനായി. സൂചികകൾ യഥാക്രമം 0.40 ശതമാനവും 0.75ശതമാനവും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി റിയാൽറ്റി സൂചിക 3.6ശതമാനം ഉയർന്നു. ഐടി 0.4ശതമാനം നഷ്ടംനേരിട്ടു. രൂപയുടെ മൂല്യത്തിൽനേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ 74.57ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 74.40-74.59 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3yONEzK
via IFTTT

27,000 കോടി കൂടി സമാഹരിച്ചു: ഫ്‌ളിപ്കാർട്ടിന്റെ മൂല്യം 2,80,300 കോടി രൂപയായി

ആമസോണിനെയും ജിയോമാർട്ടിനെയും നേരിടാൻ ഫ്ളിപ്കാർട്ട് കോപ്പുകൂട്ടുന്നു. നിക്ഷേപകരിൽനിന്നായി 27,000 കോടി രൂപ (360 കോടി ഡോളർ) ഫ്ളിപ്കാർട്ട് ഇതിനായി സമാഹരിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 2,80,300 കോടി രൂപ (3760 കോടി ഡാളർ)യായി. കാനഡ പെൻഷൻ പദ്ധതി നിക്ഷേപ ബോർഡ്(സിപിപി ഇൻവെസ്റ്റുമെന്റ്സ്), സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ട് 2, ടൈഗർ ഗ്ലോബൽ എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽനിന്നാണ് പുതിയതായി നിക്ഷേപം സ്വീകരിച്ചത്. കഴിഞ്ഞ ജൂലായിൽ വാൾമാർട്ട് 120 കോടി ഡോളർ നിക്ഷേപം നടത്തിയതോടെ മൂല്യം 2,490 കോടി ഡളറായി ഉയർന്നിരുന്നു. 2018ലാണ് 1,600 കോടി ഡോളറിന് വാൾമാർട്ട് ഫ്ളിപ്കാർട്ടിനെ സ്വന്തമാക്കിയത്. അവസാ റൗണ്ടിലും കമ്പനിയിൽ കൂടുതൽ തുകയിറക്കാൻ വാൾമാർട്ട് തയ്യാറായി. ഇതോടെ മൂല്യത്തിന്റെകാര്യത്തിൽ ലോകത്തതെന്ന ഏറ്റവുംവലിയ 10 ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലൊന്നായി ഫ്ളിപ്കാർട്ട്. ആമസോൺ, ആലിബാബ, ഷോപ്പിഫൈ, ഗരേന, പിൻഡുഡുവോ തുടങ്ങിയവയുടെ ഗണത്തിലേയ്ക്കാണ് ഫ്ളിപ്കാർട്ടുമെത്തുന്നത്. ഇതോടെ ഇന്ത്യയിൽ ഇ-കൊമേഴ്സ് മേഖയിൽ കടുത്ത മത്സരമാണ് വരുംദിവസങ്ങളിൽ ഉണ്ടാകാൻ പോകുന്നത്. പലചരക്ക് ഓൺലൈൻ സ്ഥാപനമായ ബിഗ് ബാസ്കറ്റിനെ ഈയിടെ ടാറ്റ ഗൂപ്പ് ഏറ്റെടുത്തിരുന്നു. ഇ-കൊമേഴ്സ് മേഖലയ്ക്കായിസൂപ്പർ ആപ്പ് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ.

from money rss https://bit.ly/3AV9ROo
via IFTTT

എൽഐസി ഐപിഒയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം: ലിസ്റ്റിങ് 2022 മാർച്ചിൽ

ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ(എൽഐസി) പ്രാരംഭ ഓഹരി വില്പനയ്ക്ക് നകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിന്റെ പച്ചക്കൊടി. 2022 മാർച്ചോടെ കമ്പനിയുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ്ചെയ്യും. ഓഹരികളുടെ വിലയും വിറ്റഴക്കുന്ന ഓഹരികളുടെ അനുപാതവും സമതി പിന്നീട് തീരുമാനിക്കും. മുൻ സാമ്പത്തിക വർഷം എൽഐസിയുടെ ഓഹരിവിൽക്കാൻ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനംമൂലം നീളുകയായിരുന്നു. 2021-22 ബജറ്റിൽ നടപ്പ് വർഷംതന്നെ എൽഐസിയുട ഓഹരി വിൽപനയുണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഐപിഒയ്ക്കുള്ള തയ്യാറെടുപ്പുകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കമ്പനിയുടെ മൊത്തംമൂല്യം കണക്കാക്കാൻ മില്ലിമാൻ അഡൈ്വസേഴ്സിനെ ചുമതലപ്പെടുത്തി. ചെയർമാൻ സ്ഥാനത്തിനുപകരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, മാനേജിങ് ഡയറക്ടർ എന്നീ പദവികൾ കൊണ്ടുവന്നു. ഐപിഒ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കമ്പനിയുടെ അംഗീകൃത മൂലധനം 25,000 കോടി രൂപയായി ഉയർത്താനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വിഭാഗം അടുത്തയിടെ സെക്യൂരിറ്റീസ് കോൺട്രാക്ട്സ്(റെഗുലേഷൻ)ചട്ടങ്ങളിൽ ഭേദഗതിവരുത്തിയിരുന്നു. ഒരു ലക്ഷംകോടിയിലധികം രൂപയുടെ വിപണിമൂല്യമുളള കമ്പനികൾക്ക് ഈ ഭേദഗതിവഴി അഞ്ചുശതമാനം ഓഹരികൾ വിൽക്കാൻ കഴിയും. ഈ നീക്കം എൽഐസിയുടെ ഓഹരി വിൽപനയിലൂടെ സർക്കാരിന് ഗുണകരമാകും. ഇത്തരം കമ്പനികളുലടെ പൊതുഓഹരി പങ്കാളിത്തം രണ്ടുവർഷത്തിനുള്ളിൽ 10ശതമാനമായും അഞ്ചുവർഷത്തിനുള്ളിൽ 25ശതമാനമായും ഉയർത്താൻകഴിയും.

from money rss https://bit.ly/3e57Yof
via IFTTT

Sunday, 11 July 2021

ഊർജ എക്‌സ്‌ചേഞ്ച് മേഖലയിൽ ഒറ്റയാനായി ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച് |Stock Analysis

ഇന്ത്യയിലെ ആദ്യത്തെ ഊർജ എക്സ്ചേഞ്ചാണ് ഇന്ത്യൻ എനർജി എക്സ്ചേഞ്ച്. സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് കീഴിലാണ് എനർജി എക്സ്ചേഞ്ചിന്റെ പ്രവർത്തനം. വാങ്ങുന്നവർക്കും വില്ക്കുന്നവർക്കുമുള്ള ഇടനിലക്കാരായാണ് കമ്പനിയുടെ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. ഇൻട്രാഡേ കരാറിലൂടെ അതേദിവസംതന്നെ വൈദ്യുതി വാങ്ങാനുള്ള സൗകര്യമാണ് എനർജി എക്സ്ചേഞ്ച് മുന്നോട്ടുവെയ്ക്കുന്നത്. വൈദ്യുതി വാങ്ങുന്നവരിൽ വിതരണമേഖലയിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികളും റീട്ടെയിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളുമുണ്ട്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളും വൻകിട പവർ പ്ലാന്റുകളുമാണ് വിൽപ്പനക്കാരുടെ പട്ടികയിലുള്ളത്. അദാനിക്കുപിന്നാലെ റിലയൻസും ഹരിത ഈർജമേഖലയിലേയ്ക്ക് കാലെടുത്തുവെച്ചുകഴിഞ്ഞു. സ്ഥാപനത്തിന്റെ 84ശതമാനം വരുമാനവും ലഭിക്കുന്നത് ഇടപാട് ഫീസിൽനിന്നാണ്. വാർഷിക സബ്സ്ക്രിപ്ഷൻ ഫീസിനത്തിൽ അഞ്ചുശതമാനംവരുമാനം വേറെയുമുണ്ട്. 2008ൽ പ്രവർത്തനംതുടങ്ങിയതിനുശേഷം ഇന്നുവരെയുള്ള കണക്കുപ്രകാരം വ്യാപാര തോതിൽ 32ശതമാനം വർഷിക വർധനവാണുണ്ടായിട്ടുളളത്. ഊർജ വിപണിയിൽ സുതാര്യതയും വേഗവും കാര്യക്ഷമതയും കൂട്ടാൻ എക്സ്ചേഞ്ചിന്റെ പ്രവർത്തനംമൂലംകഴിയുന്നു. നിലവിൽ ഈമേഖലയിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിനെക്കൂടാതെ, പവർ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ് മാത്രമാണുള്ളത്. ഗ്യാസ് എക്സ്ചേഞ്ചിന്റെ പ്രവർത്തനം കമ്പനി ഈയിടെയാണ് ആരംഭിച്ചത്. ഇതുവരെ ലാഭകരമായിട്ടില്ലെങ്കിലും മികച്ചഭാവിയാണ് മുന്നിലുളളത്. അതുകൊണ്ടുതന്നെ വൻകിട നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. Five year moving chart 395 രൂപ നിലവാരത്തിലാണ് ഓഹരിയിൽ വ്യാപാരം (ജൂലായ് 12, 9.49) നടക്കുന്നത്. 392-401 നിലവാരത്തിലാണ് ജൂലായ് ഒമ്പതിന് വെള്ളിയാഴ്ച വ്യാപാരം നടന്നത്. 413.65 രൂപയായിരുന്നു 52 ആഴ്ചയിലെ ഉയർന്ന നിലവാരം. വിപണിമൂല്യം: 11,889 കോടി രൂപ അഞ്ചുവർഷത്തെ ലാഭവളർച്ച: 15.5% പിഇ അനുപാതം: 54.6 3വർഷത്തെ ഓഹരി റിട്ടേൺ: 33% എന്തുകൊണ്ട് ഐഇഎക്സ് 95ശതമാനം വിപണിവിഹിതം. കമ്പനിക്ക് ഈ മേഖലയിൽ ആധിപത്യം. ലിസ്റ്റ്ചെയ്ത ഒരേയോരു പവർ എക്സ്ചേഞ്ച് കമ്പനി. ഇന്ത്യയിൽ താരതമ്യേന പുതിയ ബിസിനസ് മോഡൽ. ഐഇഎക്സാണ് ആദ്യമായി ഈമേഖലയിലേയ്ക്കുവന്നത്. 2021 സാമ്പത്തിക വർഷത്തിൽ മികച്ച പ്രവർത്തനമാണ് കമ്പനി കാഴ്ചവെച്ചത്. എക്കാലത്തെയും ഉയർന്നതോതിലുള്ള ഇടപാട്, അതായത് 74,941 എംയു(ഒരു എംയു എന്നാൽ ദശലക്ഷം യൂണിററ്) വൈദ്യുതി ഇടപാടുകൾ കമ്പനിക്ക് നടത്താനായി. ഇക്കാര്യത്തിൽ 37ശതമാനമാണ് കമ്പനിയുടെ വാർഷിക വളർച്ച. കോവിഡിനെതുടർന്നുള്ള അടച്ചിടലിൽ വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടും എക്സ്ചേഞ്ചിന്റെ പ്രകടനം താരതമ്യേന മികച്ചതായിരുന്നു. നിക്ഷേപകർ അറിയേണ്ടത് കടബാധ്യതകളില്ലാത്ത മികച്ച ബാലൻസ് ഷീറ്റാണ് കമ്പനിക്കുള്ളത് എന്നുതതന്നെയാണ് ഏറ്റവും പ്രധാനം. സാങ്കേതിത വിദ്യയിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോം ഉയർന്ന പ്രീമിയംനേടാൻ കമ്പനിയെ പ്രാപ്തമാക്കുന്നു. ഒരുവർഷത്തിൽ താഴെയുള്ള (ഹ്രസ്വകാല) വൈദ്യുതി കരാറുകൾ എക്സ്ചേഞ്ച് വഴിയാണ് ട്രേഡ്ചെയ്യുന്നത്. മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 11 ശതമാനംമാത്രമാണ് ഈ കരാറുകൾ. അതിൽതന്നെ ആറുശതമാനംമാത്രമാണ് ഈ എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യുന്നത്. മറ്റ് വികസ്വര സമ്പദ് വ്യവസ്ഥകളുമായി താരതമ്യംചെയ്യുമ്പോൾ ഇത് വളരെ കുറവാണെങ്കിലും ഊർജവ്യാപാരത്തിന്റെ സ്വീകാര്യത വർധിക്കുന്നതിനാൽ ഭാവയിൽ വളരാൻ വലിയ സാധ്യതകളാണുള്ളത്. എങ്കിലും, പ്രധാനമേഖലയായതിനാൽ റെഗുലേറ്ററി തലത്തിലുണ്ടാകുന്നമാറ്റങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്. feedbacks to: antonycdavis@gmail.com മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപം നടത്താൻ. കമ്പനികളെക്കുറിച്ച് വിശദമായി അറിയുകയെന്നതാണ് ഈ വിശകലനത്തിന്റെ ലക്ഷ്യം.

from money rss https://bit.ly/3hy0RXF
via IFTTT

സെൻസെക്‌സിൽ 269 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,770ന് മുകളിൽ

മുംബൈ: കഴിഞ്ഞയാഴ്ചയിലെ ചാഞ്ചാട്ടത്തിനുശേഷം വ്യാപാര ആഴ്ചയിലെ ആദ്യദിനത്തിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,770ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 269 പോയന്റ് ഉയർന്ന് 52,656ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തിൽ 15,773ലുമാണ് വ്യാപാരം ആരംഭിച്ചത്. മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, സൺ ഫാർമ, ബജാജ് ഓട്ടോ, ടിസിഎസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്മോൾക്യാപ് സൂചിക 0.91ശതമാനവും നേട്ടത്തിലാണ്. സെക്ടറൽ പൊതുമേഖല ബാങ്ക് സൂചിക ഒരുശതമാനം ഉയർന്നു. എച്ച്എഫ്സിഎൽ, സ്റ്റീൽ സ്ട്രൈപ്സ്, വെൽക്യുർ ഡ്രഗ്സ് ആൻഡ് ഫാർമസിക്യൂട്ടിക്കൽസ് തുടങ്ങിയ കമ്പനികളാണ് ജൂണിലെ പാദഫലം തിങ്കളിഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3e7QEza
via IFTTT

ജി.എസ്.ടി.ക്ക്‌ ഒരു പൊളിച്ചെഴുത്ത്

ജി.എസ്.ടി. നാലാം വാർഷികത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര ധനമന്ത്രി ഒഴികെ ബാക്കിയെല്ലാവരും അസംതൃപ്തിയും നിരാശയുമാണ് പങ്കുവെക്കുന്നത്. വർഷം നാല് കഴിഞ്ഞിട്ടും ജി.എസ്.ടി.യുടെ ഐ.ടി. സംവിധാനം പൂർണ പ്രവർത്തനക്ഷമമായിട്ടില്ല. നികുതിവരുമാന വർധന പ്രതീക്ഷിച്ചതിനെക്കാൾ എത്രയോ താഴെയാണ്. നഷ്ടപരിഹാരം കുടിശ്ശികയിലാണ്. നഷ്ടപരിഹാരത്തിനു പകരം വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്കു സമ്മതിക്കേണ്ടിവന്നു. ആറുമാസം ജി.എസ്.ടി. കൗൺസിൽ യോഗം ചേർന്നില്ല. കൗൺസിൽ ഇപ്പോൾ രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. വിശ്വാസരാഹിത്യമാണ് ഇപ്പോൾ കൗൺസിലിന്റെ മുഖമുദ്ര. ഈ പശ്ചാത്തലത്തിൽ ജി.എസ്.ടി.യിൽ ഒരു പൊളിച്ചെഴുത്തുവേണം എന്ന വാദം ശക്തിപ്പെടുന്നുണ്ട്. ഇതൊരു അവസരമാക്കി ജി.എസ്.ടി. നിരക്കുകളുടെ എണ്ണം നാലിൽനിന്ന് രണ്ടായി കുറയ്ക്കുന്നതിനുള്ള നിർദേശം കോർപ്പറേറ്റുകൾ മുന്നോട്ടുവെച്ചുകഴിഞ്ഞു. കേന്ദ്രസർക്കാരും ഇതിന് സമ്മതംമൂളിയിരിക്കുകയാണ്. കാറിനും ബിസ്കറ്റിനും ഒരേ നിരക്കോ? തികച്ചും പ്രതിലോമപരമാണ് ഈ നിർദേശം. ഇപ്പോൾത്തന്നെ ആഡംബരവസ്തുക്കളുടെ മേൽ ജി.എസ്.ടി.ക്ക് മുമ്പുണ്ടായിരുന്ന നികുതി നിരക്കുകൾ ഗണ്യമായി വെട്ടിക്കുറച്ചു. ജി.എസ്.ടി.ക്കുമുമ്പ് കാറുകൾ, എയർകണ്ടി​െഷണറുകൾ തുടങ്ങിയ ആഡംബരവസ്തുക്കളുടെ മേൽ കേന്ദ്ര-സംസ്ഥാന നികുതികൾ 30 – 45 ശതമാനം വരുമായിരുന്നു. ഇവയിൽ ഭൂരിപക്ഷത്തിനുമേലും ഇപ്പോൾ 18 ശതമാനമേ നികുതിയുള്ളൂ. രണ്ട് നിരക്കുകളാക്കുമ്പോൾ ആഡംബര വസ്തുക്കളുടെമേലുള്ള നികുതി ഇനിയും കുറയും. ഇന്നിപ്പോൾ അഞ്ച് ശതമാനം നിരക്കിന് വിധേയമായ സാധാരണക്കാർ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ നികുതി 12 ശതമാനമായി ഉയരും. എത്ര പിന്തിരിപ്പിനാണ് ഈ നികുതി ഘടന? ഒറ്റ നികുതി നിരക്ക് ആക്കിയാൽ കണക്കുകൂട്ടാൻ എളുപ്പമാകുമെന്നാണ് ഈ വിദഗ്ധർ പറയുന്നത്. ഈസ് ഓഫ് ഡൂയിങ് ബിസിനസിനപ്പുറം സാമ്പത്തിക നീതിയുടേതായിട്ടുള്ള ധാർമിക പ്രശ്നങ്ങൾ അവർക്ക് പരിഗണനാവിഷയമേയല്ല. ജി.എസ്.ടി.ക്കു മുമ്പ് ഉണ്ടായിരുന്ന ഒരു ഡസൻ നികുതികളും അവയുടെ അസംഖ്യം നിരക്കുകളും ഏകീകരിച്ചാണ് ഇപ്പോഴത്തെ നാല് നിരക്ക് ഉണ്ടാക്കിയിട്ടുള്ളത്. തത്കാലം ഇതിനപ്പുറം കണക്കുകൂട്ടൽ എളുപ്പമാക്കാൻ ശ്രമിക്കുന്നത് അധാർമികമാണ്. ആഡംബര കാറിനും പാവപ്പെട്ടവർ ഉപയോഗിക്കുന്ന ബിസ്കറ്റിനും ഒരേനിരക്ക് എന്നത് അശ്ലീലമാണ്. ഫെഡറൽ സംവിധാനത്തിന്റെ അന്തസ്സത്ത നിലനിർത്താനുതകുന്ന പൊളിച്ചെഴുത്ത് ജി.എസ്.ടി.യിൽ വേണം. അത്തരമൊരു ജി.എസ്.ടി. യാണ് ബംഗാൾ ധനമന്ത്രി അധ്യക്ഷനായ സംസ്ഥാന ധനമന്ത്രിമാരുടെ കമ്മിറ്റി നിർദേശിച്ചത്. എന്നാൽ, അതുപോലും സംസ്ഥാനാധികാരം കവരുമെന്ന് പറഞ്ഞ് നിർത്തിവെപ്പിക്കുകയാണ് ബി.ജെ.പി. ധനമന്ത്രിമാർ 2010-ൽ ചെയ്തത്. ബി.ജെ.പി. അധികാരത്തിൽ വന്നതോടെ തികച്ചും കേന്ദ്രിതമായ ഒരു ജി.എസ്.ടി.യാണ് രൂപകല്പന ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടനാ ഭേദഗതിയാണ് ലോക്സഭ പാസാക്കിയത്. ഇതിനൊരു തിരുത്ത് വേണം. സംസ്ഥാനത്തിന് അധികനികുതി അവകാശം ജി.എസ്.ടി.ക്ക് മുമ്പ് നിലവിലുണ്ടായിരുന്ന വാറ്റ് സമ്പ്രദായത്തിലും എകീകൃത നികുതിനിരക്കുകൾ ആയിരുന്നു. എന്നാൽ, അന്ന് നികുതിനിരക്കുകളിൽ ചില ഏറ്റക്കുറച്ചിലുകൾ വരുത്തുന്നതിന് സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടായിരുന്നു. ഈ ന്യായം പറഞ്ഞാണ് എന്റെ ആദ്യ ബജറ്റിൽ ആഡംബര വസ്തുക്കൾക്കുള്ള നികുതി നിരക്ക് 12.5 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തിയത്. പക്ഷേ, പിറ്റേവർഷം ഈ വർധന പിൻവലിക്കേണ്ടിവന്നു. കച്ചവടത്തെ തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും മാറ്റിയതല്ലാതെ നമ്മുടെ നികുതിവരുമാനം ഉയർത്തിയില്ല. പ്രവേശന നികുതി നിയമവിരുദ്ധമാക്കപ്പെട്ടതോടെ സ്വന്തം ആവശ്യത്തിനെന്നുപറഞ്ഞ് അയൽസംസ്ഥാനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടുവരുന്നതിനുമേൽ നികുതി ചുമത്താൻ നമുക്ക് അവകാശമില്ലാതായി. പക്ഷേ, വാറ്റ് നികുതി നിരക്കുകളിൽ സംസ്ഥാനങ്ങൾ തമ്മിൽ 1-2 ശതമാനം വരെ നിരക്ക് വ്യത്യാസം സാധാരണമായിരുന്നു. ഈ ചെറിയ വ്യത്യാസംകൊണ്ട് കച്ചവടമൊന്നും വഴിമാറിപ്പോവില്ല. പ്രളയകാലത്ത് ജി.എസ്.ടി.യുടെമേൽ ഒരു ശതമാനം പ്രളയസെസ് കേരളം ഏർപ്പെടുത്തുകയുണ്ടായല്ലോ. അതുകൊണ്ട് ഒരു കച്ചവടത്തിനും ദോഷം വന്നില്ല. ജി.എസ്.ടി.യിൽ സെസ് ഏർപ്പെടുത്തുന്നതിന് കൗൺസിലിന്റെ അംഗീകാരം വേണം. ഇത് ഒഴിവാക്കി ഒന്നോ രണ്ടോ ശതമാനം നികുതി കൂട്ടാനും കുറയ്ക്കാനുമുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകുക. 'ഒരു രാജ്യം, ഒരു നികുതി' എന്ന ആദർശം ഇതുവഴി ഇല്ലാതാകില്ലേയെന്നാണു ചിലരുടെ വേവലാതി. അന്തസ്സംസ്ഥാന വ്യാപാരത്തിന് വിധേയമാകുന്ന ചരക്കുകളുടെമേൽ ചുമത്തുന്നത് ഐ.ജി.എസ്.ടി.യാണ്. അതിനുമേൽ അധികനികുതി ചുമത്താൻ ഒരു സംസ്ഥാനത്തിനും അവകാശമില്ല. അതുപോലെത്തന്നെ സംസ്ഥാനത്തിന് അകത്തുനിന്ന് പിരിക്കുന്ന നികുതിയിൽ 50 ശതമാനം കേന്ദ്രവിഹിതമാണ്. അതായത് സി.ജി.എസ്.ടി. 50 ശതമാനം സംസ്ഥാനവിഹിതമാണ്. എസ്.ജി.എസ്.ടി.യുടെ നിരക്ക് ചെറിയൊരു പരിധിക്കുള്ളിൽ ഉയർത്താനും താഴ്ത്താനും മാത്രമാണ് അവകാശം. ഐ.ജി.എസ്.ടി.യും സി.ജി.എസ്.ടി.യും രാജ്യത്തുടനീളം ഒരുപോലിരിക്കും. തന്മൂലം ജി.എസ്.ടി.യുടെ അടിസ്ഥാനഘടനയ്ക്ക് ഒന്നും സംഭവിക്കില്ല. തുല്യം വീതംവെപ്പ് വേണ്ടാ രണ്ടാമതൊരു കാര്യംകൂടിയുണ്ട്. ജി.എസ്.ടി. നികുതി, കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതം വെക്കുകയാണെന്നു നേരത്തേ സൂചിപ്പിച്ചല്ലോ. ഇതുമാറ്റണം. സംസ്ഥാനത്തിന് 60 ശതമാനവും കേന്ദ്രത്തിനു 40 ശതമാനവുമാക്കണം. ജി.എസ്.ടി.യിൽ ലയിപ്പിച്ച കേന്ദ്ര-സംസ്ഥാന നികുതികൾ കൂട്ടുമ്പോൾ സംസ്ഥാനത്തിന്റെ നികുതി വിഹിതം 55-58 ശതമാനം വരും. ഈ ന്യായം പറഞ്ഞ് അന്നത്തെ കേന്ദ്ര ധനകാര്യ അഡ്വൈസർ സുബ്രഹ്മണ്യൻ 60:40 എന്ന തോതാണ് തന്റെ റിപ്പോർട്ടിൽ മുന്നോട്ടുവെച്ചത്. ഇന്നിപ്പോൾ ധനകാര്യ കമ്മിഷന്റെ അവാർഡ് പ്രകാരം സംസ്ഥാനങ്ങൾക്കു വീതം വെക്കേണ്ടുന്ന കേന്ദ്ര നികുതിവരുമാനം കുറയ്ക്കുന്നതിന് നികുതിക്ക് പകരം സെസും മറ്റും കേന്ദ്രസർക്കാർ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലമാണ്. ഈ പശ്ചാത്തലത്തിൽ ജി.എസ്.ടി.യിൽ സംസ്ഥാനത്തിന്റെ നികുതിവിഹിതം ഉയർത്തണം. അതുപോലെത്തന്നെ ജി.എസ്.ടി.ക്കു മുമ്പ് ലഭിച്ചിരുന്ന മൊത്തം റവന്യൂ വരുമാനം ന്യായമായ വർധനയുടെ അടിസ്ഥാനത്തിൽ ഇപ്പോഴും ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്ന രീതിയിൽ ജി.എസ്.ടി. നിരക്കുകൾ ഭേദഗതി ചെയ്യുകയും വേണം. ഇപ്പോഴുള്ള നിരക്കുകൾ റവന്യു ന്യൂട്രൽ അല്ല. ജി.എസ്.ടി. ക്കു തൊട്ടുമുമ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്ന വാറ്റ് അടക്കം ജി.എസ്.ടി.യിൽ ലയിപ്പിച്ച നികുതിവരുമാനങ്ങൾ എല്ലാ വർഷവും 14 ശതമാനം വീതം തുടർന്നുള്ള വർഷങ്ങളിലും വർധിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾ ജി.എസ്.ടി.ക്ക് സമ്മതിച്ചത്. ഇങ്ങനെ വർധിച്ചില്ലെങ്കിൽ കുറവുവരുന്ന തുക അഞ്ച് വർഷം നഷ്ടപരിഹാരമായി നൽകാമെന്നും കേന്ദ്രം ഏറ്റു. ഇതിനുവേണ്ടി പുകയില, ആഡംബര കാർ എന്നിവയുടെമേൽ സെസും ഏർപ്പെടുത്തി. ഇപ്പോൾ ഈ സെസ് വരുമാനംകൊണ്ട് നഷ്ടപരിഹാരം നൽകാൻ കഴിയില്ലായെന്ന അവസ്ഥയാണ്. ജി.എസ്.ടി. നടപ്പാക്കിയതിലെ അപാകംകാരണം വരുമാനം പതുക്കയേ വർധിച്ചുള്ളൂ. കോവിഡുകൂടി വന്നതോടെ തകർച്ച പൂർത്തിയായി. ഈ വർഷവും കോവിഡാണ്. അടുത്തവർഷം നഷ്ടപരിഹാരം ഇല്ല. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ ഇതുകാരണം കുത്തനെ ഒരു ഇടിവുണ്ടാകാൻ പോവുകയാണ്. ഈ സാഹചര്യത്തെ എങ്ങനെ നേരിടണം? ലളിതമായ മാർഗം സെസ് അഞ്ചുവർഷംകൂടി തുടരുകയെന്നതാണ്. 14 ശതമാനം വർധന ഉണ്ടായില്ലായെങ്കിൽ ആ വിടവ് സെസ് വരുമാനത്തിൽനിന്ന് നികത്തിക്കൊടുക്കണം. കേന്ദ്രസർക്കാരിന് ഇതുകൊണ്ട് ഒരു നഷ്ടവുമില്ല. സെസിൽ നിന്നാണല്ലോ നഷ്ടപരിഹാരം. ബി.ജെ.പി. ഭരിക്കുന്ന ബീമാരു സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുംവേണ്ടി എത്രയോ ചെലവഴിക്കേണ്ടിയിരിക്കുന്നു. ഇതിന് റവന്യൂ വരുമാനം 14 ശതമാനം വെച്ചെങ്കിലും വളർന്നേതീരൂ. ഇത് നമ്മുടെ മാത്രമല്ല, അവരുടെകൂടി ആവശ്യമാണ്. നഷ്ടപരിഹാര കാലയളവ് നീട്ടുന്നതിന് സംസ്ഥാനങ്ങളുടെ ശക്തമായ യോജിച്ച നിലപാട് ഉയർത്തിക്കൊണ്ടുവരണം. എന്തിന് സംസ്ഥാനനികുതി അവകാശം? സംസ്ഥാനം നികുതി വർധിപ്പിച്ചാൽ ജനങ്ങളുടെമേൽ കൂടുതൽ ഭാരം വരില്ലേ? ഈ അധികഭാരത്തെ അധികവരുമാനത്തിൽനിന്ന് കിട്ടുന്ന നേട്ടവുമായി താരതമ്യപ്പെടുത്തി വേണം തീരുമാനമെടുക്കാൻ. ഉദാഹരണത്തിനു കേരളത്തിൽ വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും സൗജന്യമാണ്. സാമൂഹ്യസുരക്ഷാ പെൻഷനുകളും മറ്റു ക്ഷേമച്ചെലവുകളും ഇതരസംസ്ഥാനങ്ങളെക്കാൾ വളരെ ഉയർന്നതാണ്. ഇത് ഇനിയും ഉയർത്തണം. സ്കാൻഡിനേവിയൻ രാജ്യങ്ങളെപ്പോലെ സമ്പൂർണ സുരക്ഷ ഉറപ്പാക്കണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷേ, സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ വ്യക്തികളുടെ വരുമാനത്തിന്റെ 40-50 ശതമാനം സർക്കാർ പിരിക്കുന്നു. ഇവിടെ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും എല്ലാ നികുതികളും ചേർത്താലും ഏതാണ്ട് 16-18 ശതമാനത്തിന് അപ്പുറത്തേക്ക് വരില്ല. നാനാത്വത്തിൽ ഏകത്വമാണല്ലോ ഇന്ത്യ. ഇവിടെയൊരു സംസ്ഥാനത്തെ ജനങ്ങൾക്ക് ക്ഷേമസൗകര്യങ്ങൾ കൂടുതൽ വർധിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതനുസരിച്ചു നികുതി വരുമാനം ഉയർത്തുന്നതിന് അവർക്ക് പരിമിതമായ സ്വാതന്ത്ര്യമെങ്കിലും വേണം.

from money rss https://bit.ly/2UJYs3q
via IFTTT

Saturday, 10 July 2021

വിപണിയുടെ അടുത്തയാഴ്ചയിലെ നീക്കംഅറിയാം: തിരുത്തലുണ്ടായാൽ അവസരം മുതലാക്കാം

തുടക്കദിനങ്ങളിലെ മികച്ചനേട്ടം ഇല്ലാതാക്കി നേരിയ നഷ്ടത്തിലാണ് ജൂലായ് ഒമ്പതിന് അവസാനിച്ച വ്യാപാര ആഴ്ച പിന്നിട്ടത്. ശുഭകരമല്ലാത്ത ആഗോള സൂചനകൾ, പ്രതീക്ഷിച്ചത്ര മഴലഭിക്കാതിരുന്നത്, അതിനേക്കാളുമേറെ ഉയരുന്ന കോവിഡ് വ്യാപനത്തോത് എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ബിഎസ്ഇ സെൻസെക്സ് 98.48 പോയന്റ് നഷ്ടത്തിൽ(0.18%)52,386.19ലും നിഫ്റ്റി 32.4 പോയന്റ് താഴ്ന്ന് (0.20%)15,689.8ലുമാണ് കഴിഞ്ഞയാഴ്ചയിലെ വ്യാപാരം പിന്നിട്ടത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.3ശതമാനം നേട്ടമുണ്ടാക്കുകുയംചെയ്തു. സെക്ടറുകളിൽ നിഫ്റ്റി റിയാൽറ്റി ആറുശതമാനത്തോളം ഉയർന്നു. നിഫ്റ്റി മെറ്റൽ മൂന്നുശതമാനവും നേട്ടമുണ്ടാക്കി. ഓട്ടോ, പൊതുമേഖല സൂചികകൾ രണ്ടു ശതമാനംവീതം നഷ്ടംനേരിട്ടു. മിഡ് ക്യാപ് വിഭാഗത്തിൽ മോത്തിലാൽ ഒസ് വാൾ ഫിനാൻഷ്യൽ സർവീസസ്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഓറക്കിൾ ഫിനാൻഷ്യൽ സോഫ്റ്റ് വെയർ, രാംകോ സിമെന്റ്സ്, ഐആർസിടിസി തുടങ്ങിയ ഓഹരികളാണ് സൂചികക്ക് താങ്ങായത്. നാറ്റ്കോ ഫാർമ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഗോദ്റേജ് ഇൻഡസ്ട്രീസ്, ബയോകോൺ തുടങ്ങിയവ നഷ്ടംനേരിട്ടു. സെൻസെക്സിൽ വിപണിമൂല്യത്തിൽ ടിസിഎസിനാണ് കൂടുതൽ നഷ്ടമുണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ എന്നീ ഓഹരികളുടെ വിപണിമൂല്യത്തിലും കുറവുണ്ടായി. ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കുകയുംചെയ്തു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞയാഴ്ച 2,028.36 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. അതേസമയം, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 92.46 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയുംചെയ്തു. ജൂലായിൽ ഇതുവരെ 4,256.45 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾ വിറ്റത്. ആഭ്യന്തര നിക്ഷേപകർ 1,903.45 കോടി രൂപയുടെ ഓഹരികളിൽ നിക്ഷേപിക്കുകയുംചെയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധനവുണ്ടായ ആഴ്ചയാണ് കടന്നുപോയത്. 11 പൈസ ഉയർന്ന് രൂപയുടെ മൂല്യം 74.63 നിലവാരത്തിലെത്തി. ജൂലായ് രണ്ടിലെ ക്ലോസിങ് 74.74 നിലവാരത്തിലായിരുന്നു. വരുംആഴ്ച കനത്ത ചാഞ്ചാട്ടത്തിന്റെ ആഴ്ചയാണ് കടന്നുപോയത്. എങ്കിലും മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾക്ക് നേട്ടംനിലനിർത്താനായി. ബിഎസ്ഇ 500 സൂചികയിലെ 24 ഓഹരികൾ 10-24ശതമാനം നേട്ടമുണ്ടാക്കി. പ്രധാന സൂചികകളിലെ മുന്നേറ്റം നിലക്കുമ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലേയ്ക്ക് നിക്ഷേപക താൽപര്യം വഴിയമാറുക സ്വാഭാവികമാണ്. കഴിഞ്ഞയാഴ്ചയിൽ അതാണ് കണ്ടത്. അഞ്ച് ആഴ്ചയായി പ്രധാന സൂചികകൾ ഇതേ നിലവാരത്തിൽ ചുറ്റിക്കറങ്ങുകയാണ്. ഈ പ്രതിരോധം ലംഘിക്കാനായില്ലെങ്കിൽ കാര്യമായ മുന്നേറ്റമൊന്നും സെൻസെക്സിലും നിഫ്റ്റിയിലും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. യുഎസ് ഫെഡ് റിസർവിന്റെ നീക്കം, ആഗോളതലത്തിൽ കോവിഡിന്റെ വ്യാപനം, വിദേശനിക്ഷേപകരുടെ രാജ്യത്തെ ഓഹരികളുടെ വിറ്റൊഴിയൽ, ടിസിഎസിന്റെ പ്രവർത്തനഫലം തുടങ്ങിയവയാണ് കഴിഞ്ഞയാഴ്ചയിൽ വിപണിയെ സ്വാധീനിച്ചത്. ടിസിഎസിന്റേതൊഴികെയുള്ള കാരണങ്ങൾ വിപണിയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അമിത മൂല്യവർധവിനെതുടർന്നുള്ള ലാഭമെടുപ്പാണ് ആഗോള വിപണിയിൽ കണ്ടത്. ദുർബലാവസ്ഥക്കിടയിലും ആഭ്യന്തര വിപണിയിൽ റിയാൽറ്റി, മെറ്റൽ ഓഹരികളിൽ ശക്തമായ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. ചില ഐടി കമ്പനികളിലും, ഓട്ടോ, പൊതുമേഖല ബാങ്ക് ഓഹരികളിലുമാണ് കാര്യമായ ലാഭമെടുപ്പ് നടന്നത്. ഇൻട്രാഡേ ചാർട്ടുകൾ പരിശോധിച്ചാൽ, നിഫ്റ്റിക്ക് 15,635ലും സെൻസെക്സിന് 52,250ലുമാണ് അടിയന്തര സപ്പോർ പ്രകടമാകുന്നത്. ഇപ്പോഴുളള നിലവാരത്തിൽനിന്ന് വേഗത്തിൽപിൻവാങ്ങാനുള്ള സാധ്യതയ്ക്ക് ഇത് ബലമേകുന്നുണ്ട്. എന്നിരുന്നാലും 15,635-15,900 നിലവാരത്തിലാകും നിഫ്റ്റിയൂടെ നീക്കങ്ങൾ. 15,900വരെ നിഫ്റ്റിയെ പിന്തുണച്ചേക്കാം. അതേസമയം, 15,635 നിലവാരത്തിന് താഴേയ്ക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിലനിൽക്കുന്ന ആഗോള-ആഭ്യന്തര കാരണങ്ങൾ ഹ്രസ്വകാലത്തേയ്ക്കെങ്കിലും വിപണിയിൽ ബലഹീനതയാണ് പ്രകടമാക്കുന്നത്. പുറത്തുവരനാനിരിക്കുന്ന പാദഫലങ്ങളിൽ കണ്ണുംനട്ട്, സാഹചര്യങ്ങൾ വിലയിരുത്തി, തിരുത്തലുണ്ടായാൽ മികച്ച ഓഹരികളിൽ പ്രവേശിക്കാനുള്ള അവസരമായി അതിനെ കാണുകയാണ് ചെയ്യേണ്ടത്.

from money rss https://bit.ly/3yIBDMa
via IFTTT

Friday, 9 July 2021

ഐപിഒയ്ക്കുമുമ്പെ പേടിഎമ്മിന്റെ തലപ്പത്തുനിന്ന് ഉന്നതരുടെ കൊഴിഞ്ഞുപോക്ക്

ഐപിഒയുമായി വിപണിയിലെത്താനിരിക്കെ പ്രമുഖ ഫിൻടെക് സ്റ്റാർട്ടപ്പായ പേടിഎമ്മിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്. ഉയർന്ന തസ്തികയിലുള്ള അഞ്ചുപേരാണ് സ്ഥാപനംവിട്ടത്. പ്രസിഡന്റ് അമിത് നയ്യാർ, ചീഫ് എച്ച്ആർ ഓഫീസർ രോഹിത് താക്കൂർ ഉൾപ്പടെയുള്ളവരാണ് രാജിവെച്ചത്. ഐപിഒവഴി 17,000 കോടി രൂപയോളം സമാഹരിക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. ഗോൾഡ്മാൻ സാച്സിലെ എക്സിക്യുട്ടീവായിരുന്ന നയ്യാർ 2019ലാണ് പേടിഎം ബോർഡിൽ അംഗമായത്. പേടിഎമ്മിന്റെ ധനകാര്യം, ഇൻഷുറൻസ് എന്നീ മേഖലകൾക്ക് തുടക്കമിടാൻ ചുക്കാൻപിടിച്ച വ്യക്തിയാണ് ഇദ്ദേഹം. ഇതോടെ പേടിഎമ്മിൽ വൈസ് പ്രസിഡന്റ് സ്ഥാനത്ത് അവശേഷിക്കുന്നത് മധുർ ഡിയോറമാത്രമാണ്. അക്സഞ്ചറിലെ എച്ച്ആർ വിഭാഗം തലവനായിരുന്നു എച്ച്ആറിന്റെ ചുമതലയുണ്ടായിരുന്ന താക്കൂർ. മൈക്രോസോഫ്റ്റ്, ജിഇ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്.

from money rss https://bit.ly/3APF9WU
via IFTTT

ചിപ്പ് ക്ഷാമം രൂക്ഷം: വാഹന, മൊബൈൽ ഫോൺ ഉത്പാദനത്തെ ബാധിക്കുന്നു

മുംബൈ: ആഗോളവിപണിയിൽ രൂക്ഷമായ അർധചാലക-ചിപ്പ് ക്ഷാമം രാജ്യത്തെ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഗാർഹികോപകരണ, വാഹന ഉത്പാദനത്തിന് തിരിച്ചടിയാകുന്നു. കോവിഡ് രണ്ടാംതരംഗം തടയാനേർപ്പെടുത്തിയ ലോക് ഡൗണുകളിൽ അയവുവന്നതോടെ ഇവയുടെ വിൽപ്പന ഉയർന്നിട്ടുണ്ട്. എന്നാൽ, അതിനനുസരിച്ച് ഉത്പാദനം നടത്താൻ കമ്പനികൾക്കാകുന്നില്ല. ഇന്ത്യയിൽ ഈ മാസം സ്മാർട്ട്ഫോൺ വിതരണം 70 ശതമാനം വരെ കുറയുമെന്നാണ് സാംസങ് ഇന്ത്യ വിതരണക്കാരെ അറിയിച്ചിരിക്കുന്നത്. ആപ്പിൾ, എച്ച്.പി., ലെനോവോ, ഡെൽ, ഷവോമി, വൺപ്ലസ്, റിയൽമി തുടങ്ങിയ കമ്പനികളുടെയും ഉത്പാദനത്തെ ക്ഷാമം ബാധിച്ചിട്ടുണ്ട്. അതേസമയം, ഉത്സവ സീസൺ മുൻനിർത്തി ചിപ്പുകളുടെ ശേഖരം തയ്യാറാക്കിയിട്ടുണ്ടെന്ന് റിയൽമി ഇന്ത്യ-യൂറോപ്പ് സി.ഇ.ഒ. മാധവ് സേത്ത് അറിയിച്ചു. 80 ശതമാനം വിതരണം നിർവഹിക്കാൻ കമ്പനിക്കു കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കാർ ഉത്പാദനമേഖലയാണ് പ്രതിസന്ധി നേരിടുന്ന മറ്റൊരു വിഭാഗം. കോവിഡിനുശേഷമുള്ള വർധിച്ച ആവശ്യം നിറവേറ്റാൻ കമ്പനികൾക്കുകഴിയുന്നില്ല. ഉത്പാദനശേഷി പൂർണമായി വിനിയോഗിക്കാനാകുന്നില്ലെന്നതാണ് തിരിച്ചടി. പത്തു മുതൽ 15 ശതമാനം വരെ ഉത്പാദനനഷ്ടമുണ്ടാകുന്നതായാണ് കമ്പനികൾ നൽകുന്ന വിവരം. ഫോർഡ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹ്യുണ്ടായ് എന്നിങ്ങനെ മിക്ക കമ്പനികളെയും ഇതു ബാധിച്ചു. കാറുകളുടെ കാത്തിരിപ്പുസമയം കൂടാനിത് ഇടയാക്കുന്നു.

from money rss https://bit.ly/3wFL8ud
via IFTTT

തെലങ്കാന ക്ഷണിച്ചതോടെ കിറ്റെക്‌സിന്റെ ഓഹരിവില 20 ശതമാനം കുതിച്ചു

കൊച്ചി: തെലങ്കാന സർക്കാരിന്റെ ക്ഷണം ലഭിച്ചത് വിവാദച്ചുഴിയിൽ നിന്ന കിറ്റെക്സ് ഗാർമെന്റ്സിന്റെ ഓഹരിവിലയിൽ കുതിപ്പുണ്ടാക്കി. വ്യാഴാഴ്ചത്തെക്കാൾ 19.97 ശതമാനം (23.45 രൂപ) വില ഉയർന്ന് 140.85 രൂപയിലാണ് നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ വെള്ളിയാഴ്ച കിറ്റെക്സ് ഓഹരി വില അവസാനിച്ചത്. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ബോംബേ സ്റ്റോക് എക്സ്ചേഞ്ചിൽ 140.85 രൂപ വരെയെത്തിയശേഷം 140.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. രണ്ടിടത്തും 'അപ്പർ സർക്യൂട്ട്' (ഒരു ദിവസം അനുവദനീയമായ ഏറ്റവും ഉയർന്ന വില) രേഖപ്പെടുത്തി. ഇതോടെ, കമ്പനിയുടെ വിപണിമൂല്യം 935 കോടി രൂപയായി.ഇക്കഴിഞ്ഞ ഏപ്രിലിൽ 91.75 രൂപ മാത്രമായിരുന്ന ഓഹരി വില മൂന്നുമാസം കൊണ്ട് 54 ശതമാനമാണ് കുതിച്ചുയർന്നത്.കുഞ്ഞുടുപ്പുകളുടെ നിർമാണ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് കിറ്റെക്സ് ഗാർമെന്റ്സ്. സമ്പൂർണ കയറ്റുമതി സ്ഥാപനമാണ് ഇത്. തുടർച്ചയായി വിവിധ വകുപ്പുകളുടെ പരിശോധനകളിൽ മനംമടുത്താണ് 3,500 കോടി രൂപയുടെ വികസന പദ്ധതികളിൽ നിന്ന് പിൻമാറുന്നതായി കിറ്റെക്സ് ഗാർമെന്റ്സിന്റെ മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ് പ്രഖ്യാപിച്ചത്. ഇത് വാർത്തയായതോടെയാണ് തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അങ്ങോട്ടേക്ക് ക്ഷണിച്ചത്.

from money rss https://bit.ly/3r7tiin
via IFTTT

നിഫ്റ്റി 15,700ന് താഴെ ക്ലോസ് ചെയ്തു: സെൻസെക്‌സിലെ നഷ്ടം 182 പോയന്റ്

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,700ന് താഴെയെത്തി. കോവിഡിന്റെ ഡെൽറ്റ വേരിയന്റ് പടരുന്നത് ഏഷ്യൻ വിപണികളെയെല്ലാം സമ്മർദത്തിലാക്കി. സെൻസെക്സ് 182.75 പോയന്റ് നഷ്ടത്തിൽ 52,386.19ലും നിഫ്റ്റി 38.10 പോയന്റ് താഴ്ന്ന് 15,689.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, അദാനി പോർട്സ്, ഭാരതി എയർടെൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ മെറ്റൽ, റിലയാൽറ്റി എന്നിവ രണ്ടുശതമാനത്തോളം ഉയർന്നു. ഓട്ടോ, ഐടി, എനർജി, ബാങ്ക് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.4-0.6ശതമാനം നേട്ടമുണ്ടാക്കി. രൂപയുടെ മൂല്യത്തിൽ നേരിയ വർധനവുണ്ടായി. ഡോളറിനെതിരെ 74.63 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. 74.71 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്. 74.56-74.68 നിലവാരത്തിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

from money rss https://bit.ly/2Vl08jX
via IFTTT

പാൻഡമിക് ബോണസ്: മൈക്രോസോഫ്റ്റ്‌ ജീവനക്കാർക്ക് 1.12 ലക്ഷം രൂപ ലഭിക്കും

പാൻഡമിക് ബോണസായി ടെക് ഭീമൻ മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് 1,500 ഡോളർ(1.12 ലക്ഷം രൂപ) നൽകുന്നു. 1,75,508 ജീവനക്കാർക്ക് ഇതിന്റെ ഗുണംലഭിക്കും. 2021 മാർച്ച് 31നോ അതിനുമുമ്പോ ജോലിയിൽ പ്രവേശിച്ച, വൈസ് പ്രസിഡന്റിന് താഴെയുള്ള എല്ലാ ജീവനക്കാർക്കും പാൻഡമിക് ബോണസ് നൽകുമെന്നാണ് സർക്കുലർവഴി അറിയിച്ചിട്ടുള്ളത്. പാർട് ടൈം ജോലിക്കാരും മണിക്കർ അനുസരിച്ച് ജോലി ചെയ്യുന്നവരും ബോണസിന് അർഹരാണ്. 2000 കോടി ഡോറളാണ് ബോണസായി മൊത്തംചെലവാക്കുക. കോർപറേറ്റ് ഭീമന്റെ രണ്ടുദിവസത്തെ ലാഭത്തിന് തുല്യമാണ് ഈതുക. ഫേസ്ബുക്ക് അടുത്തയിടെ 45,000 ജീവനക്കാർക്ക് പാൻഡമിക് ബോണസായി 1000 ഡോളർ പ്രഖ്യാപിച്ചിരുന്നു. ആമസോണാകട്ടെ മുൻനിര ജീവനക്കാർക്ക് 300 ഡോളർ മൂല്യമുള്ള ഹോളിഡേ ബോണസ് നൽകി.

from money rss https://bit.ly/36rmO4y
via IFTTT

നേരിയ ആശ്വാസം: തുടർച്ചയായ വർധനവിനുശേഷം വെള്ളിയാഴ്ച പെട്രോളിന് വിലകൂടിയില്ല!

സമീപ ദിവസങ്ങളിൽ വർധനയുണ്ടാകില്ലെന്ന് സൂചന നൽകി ഏറെക്കാലത്തിനുശേഷം പെട്രോൾ, ഡീസൽ വിലകൂടാത്ത ഒരുദിവസം വന്നെത്തി. ആഗോള വില വിശകലനംചെയ്തശേഷമെ ഇനിയൊരു വർധനവുണ്ടാകൂ എന്നാണ് എണ്ണ വിപണന കമ്പനികളിൽനിന്നുള്ള സൂചന. ആഗോള വിപണിയിൽ അംസ്കൃത എണ്ണവില ബാരലിന് 77 ഡോളർ കടന്നശേഷം നേരിയതോതിൽ കുറവുണ്ടായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതികൂടി ജനങ്ങൾക്കുമേൽ പതിച്ചപ്പോൾ രാജ്യത്തെ എല്ലായിടങ്ങളിലും 100 രൂപയിലധികമായി ഒരു ലിറ്റർ പെട്രോൾ വില. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 100.56 രൂപ നൽകണം ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ. ഡീസലിനാകട്ടെ 89.62 രൂപയും. രാജ്യത്തൊരിടത്തും വെള്ളിയാഴ്ച ഇന്ധനവില കൂടിയിട്ടില്ല. മെയ് ഒന്നിന് ലിറ്ററിന്(ഡൽഹി) 90.40 രൂപയിൽനിന്നാരംഭിച്ച പെട്രോൾ വിലയാണ് 100 കടന്നിരിക്കുന്നത്. 69 ദിവസംകൊണ്ടുണ്ടായ വർധന 10.16 രൂപ. ഡീസൽ വിലയാകട്ടെ ലിറ്ററിന് 8.89 രൂപ കൂടി 89.62 രൂപയിലുമെത്തി. വിലയിൽ അടുത്തദിവസങ്ങളിൽ നേരിയ കുറവുണ്ടായാക്കാം. അതേസമയം, ഈ ആശ്വാസദിനങ്ങൾ എത്രനീളും എന്നകാര്യത്തിൽ സംശയത്തിന് വകയില്ല. 100ലെത്തിയതിന്റെ പ്രധാനകാരണം ആഗോള വിലയിലെ വർധനവല്ല, രാജ്യത്തെ നികുതി വർധനവാണെന്ന് വ്യക്തമാണല്ലോ. അതുകൊണ്ടുതന്നെ ആഗോള വിപണിയിലെ ചെറിയ ചാഞ്ചാട്ടംപോലും പൊതുജനത്തിനുമേൽ ഇനിയും ആഘാതമുണ്ടാക്കും.

from money rss https://bit.ly/36mstZF
via IFTTT

Thursday, 8 July 2021

സെൻസെക്‌സിൽ 193 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,700ന് താഴെ

മുംബൈ: രണ്ടാം ദിവസവും നഷ്ടംനേരിട്ട് വിപണി. നിഫ്റ്റി 15,700ന് താഴെയെത്തി. ആഗോള കാരണങ്ങളാണ് വിപണിയുടെ നഷ്ടത്തിനുപിന്നിൽ. സെൻസെക്സ് 193 പോയന്റ് നഷ്ടത്തിൽ 52,375ലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 15,666ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, സൺ ഫാർമ, ഐടിസി, റിലയൻസ്, ബജാജ് ഫിനാൻസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, ടൈറ്റാൻ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഡെൽറ്റ കോർപ്, എക്സൽ റിയാൽറ്റി, ഇന്റഗ്രേറ്റഡ് കാപിറ്റൽ സർവീസസ് തുടങ്ങിയ കമ്പനികളാണ് പാദഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3jXmAtR
via IFTTT

ഉപഭോക്താവിന്റെ കീശ ചോർത്തി പമ്പുകളിലെ ‘ഡിജിറ്റൽ കളി’

പഴയന്നൂർ: ഉപഭോക്താവിന്റെ കീശ ചോർത്തി പമ്പുകളിലെ 'ഡിജിറ്റൽ കളി'യും. ഇന്ധനവിലവർധനയിൽ ആളുകൾ നട്ടംതിരിയുന്നതിനിടയിലാണ് പെട്രോൾ പമ്പുകളിലെ മറിമായം. ഇന്ധനം നിറയ്ക്കുമ്പോൾ മീറ്ററിൽ, പെട്ടെന്നാരും ശ്രദ്ധിക്കാത്ത കണക്കിലെ കളിയാണ് പരാതിക്ക് കാരണം. കഴിഞ്ഞദിവസം തിരുവില്വാമലയിൽ സംഭവിച്ചത് അതുതന്നെ. ഡീലർക്കും പ്രശ്നം ഇതേ സാങ്കേതികപ്രശ്നം ഡീലർമാർക്കുമുണ്ട്. പെട്രോൾ വില 100 രൂപ 22 പൈസ ആയിരിക്കുമ്പോൾ ഒരു ലിറ്റർ പെട്രോൾ വാങ്ങുന്നതിന് ഒരു ലിറ്ററിന് 100 രൂപ നൽകിയാൽ മതിയാകും. മീറ്റർ പ്രകാരം 22 പൈസയാണ് ഉപഭോക്താവിന് ലാഭമുണ്ടാകുന്നത്. ഡീലർക്ക് നഷ്ടമാകുന്നത് 22 പൈസയും. പമ്പുകളിലെ'മീറ്റർകളി' ഇങ്ങനെ 99.87 രൂപ വിലയുള്ളപ്പോൾ 200 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഒരാൾക്ക് ലഭിക്കുന്നത് രണ്ട് ലിറ്ററാണ്. 26 പൈസ നഷ്ടം. കണക്കുപ്രകാരം 2.0026 ലിറ്റർ ലഭിക്കണം. 26 പൈസയുടെ പെട്രോളില്ല. പരാതിയിൽ ഇക്കാര്യമാണ് തിരുവില്വാമലയിലെ തൊണ്ടിയിൽ രാധാകൃഷ്ണൻ ഉന്നയിച്ചത്. ദിവസവും 26 പൈസയും 35 പൈസയും ഇന്ധനവില വർധിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ ഡിജിറ്റൽ ഊറ്റാണോ പെട്രോൾ പമ്പുകളിൽ നടക്കുന്നതെന്നാണ് പൊതുവിലുയരുന്ന ചോദ്യം. പരാതിപ്പെട്ടതനുസരിച്ച് തിരുവില്വാമലയിലെ പെട്രോൾ പമ്പിൽ താലൂക്ക് സപ്ലൈ ഓഫീസറെത്തി പരിശോധന നടത്തിയിരുന്നു. പെട്രോളിയം കമ്പനികൾ മീറ്ററിൽ സെറ്റുചെയ്തിരിക്കുന്നത് കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ്. മാറ്റം വരുത്താനോ കൃത്രിമം കാണിക്കാനോ പെട്ടെന്നാർക്കും കഴിയുകയുമില്ല. മീറ്ററുകളിൽ ലിറ്റർ സൂചിപ്പിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേയിൽ ദശാംശത്തിനുശേഷം രണ്ട് സംഖ്യകൾ രേഖപ്പെടുത്താനേ കഴിയുകയുള്ളൂ. അതായത്, അമ്പത് പൈസയിൽ താഴെയുള്ള പൈസ രേഖപ്പെടുന്നില്ല. ഇതാണ് ഉപഭോക്താവിന് നഷ്ടമുണ്ടാക്കുന്നത്. റിപ്പോർട്ട് നൽകും കൂടുതൽ തുകയ്ക്ക് ഇന്ധനം നിറയ്ക്കുമ്പോൾ നഷ്ടം ഡീലറും കുറഞ്ഞ തുകയ്ക്ക് അടിക്കുമ്പോൾ നഷ്ടം ഉപഭോക്താവും വഹിക്കേണ്ടതായി വരുന്നു. ജില്ലാ സപ്ലൈ ഓഫീസർ വഴി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. -ജോസി ജോസഫ്, താലൂക്ക് സപ്ലൈ ഓഫീസർ അളവിൽ കുറവില്ല നിശ്ചിത തുകയ്ക്ക് ഇന്ധനമടിക്കുമ്പോഴേ ഈ വ്യത്യാസം വരുന്നുള്ളൂ. സാങ്കേതികപ്രശ്നമേയുള്ളൂ. ലാഭവും നഷ്ടവും ഡീലർക്കും ഉപഭോക്താവിനും ഉണ്ടാകുന്നില്ല. അളവിലും കുറവുണ്ടാകുന്നില്ല. -ടി.ടി. സുരേഷ്, ഏരിയാ മാനേജർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

from money rss https://bit.ly/36qzMze
via IFTTT

ആഗോള സമ്മർദത്തിൽ വിപണി: നിഫ്റ്റി 15,750ന് താഴെ, സെൻസെക്‌സിൽ നഷ്ടം 485 പോയന്റ്

മുംബൈ: ആഗോള തലത്തിലുണ്ടായ വില്പന സമ്മർദം രാജ്യത്തെ സൂചികകളിലും പ്രകടമായി. കഴിഞ്ഞ ദിവസത്തെനേട്ടം അപ്പാടെ ഇല്ലാതാക്കി ഒരുശതമാനത്തോളം നഷ്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ കേന്ദ്ര ബാങ്ക് സ്വീകരിക്കുന്ന നടപടികൾ പ്രഖ്യാപിക്കാനിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടുംവർധനവുണ്ടാകുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.രണ്ടാംതരംഗത്തിൽനിന്ന് സമ്പദ്ഘടനകൾ തിരിച്ചുവരുന്ന സമയത്താണ് വീണ്ടും ആശങ്ക. യുഎസ് ഫെഡ് റിസർവ് ബോണ്ട് വാങ്ങൽ നടപടികളുമായി മുന്നോട്ടപോകുന്നതിന്റെ സൂചനകളും വിപണിയിൽ പ്രതിഫലിച്ചു. സെൻസെക്സ് 485.82 പോയന്റ് നഷ്ടത്തിൽ 52,568.94ലിലും നിഫ്റ്റി 151.80 പോയന്റ് താഴ്ന്ന് 15,727.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്നാം ദിവസവും ടാറ്റ മോട്ടോഴ്സ് തകർച്ചനേരിട്ടു. ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ടെക് മഹീന്ദ്ര, എസ്ബിഐ ലൈഫ്, ഐഷർ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടം നിലനിർത്താനായില്ല.

from money rss https://bit.ly/3yyKC2j
via IFTTT

പാരീസിലെ ആസ്തികൾ മരവിപ്പിച്ചതായി അറിയിപ്പില്ല: നിയമ നടപടികളുമായി മുന്നോട്ടുപോകും

സർക്കാരിന്റെ പാരീസിലുള്ള 20 ആസ്തികൾ കണ്ടുകെട്ടാൻ കെയിന് എനർജിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കോടതിയിൽനിന്ന് അറിയിപ്പൊന്നും ലിഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. നികുതി തർക്കകേസുമായി ബന്ധപ്പെട്ട് 1.7 ബില്യൺ ഡോളർ ഈടാക്കുന്നതിനാണ് യുകെയിലെ ഓയിൽ കമ്പനിയായ കെയിൻ എനർജി സർക്കാരിന്റെ ഉടമസ്ഥയിലുള്ള സ്വത്തുകൾ മരവിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. കോടതിയുടെ അറിയിപ്പ് ലഭിച്ചാൽ രാജ്യതാൽപര്യം സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രാലയം അറിയിച്ചു. ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ ഇതുസംബന്ധിച്ച് 2020 ഡിസംബറിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ടുപോകും. പ്രശ്നം പരിഹരിക്കുന്നതിന് കെയിൻ എനർജി സിഇഒയും പ്രതിനിധികളും ചർച്ചക്കായി സർക്കാരിനെ സമീപിച്ചതായും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

from money rss https://bit.ly/3xq7lO1
via IFTTT

Wednesday, 7 July 2021

ഇന്ധന വിലവർധന എങ്ങനെയാണ് സമ്പദ്ഘടനയുടെ നടുവൊടിക്കുന്നത്?

സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന് തടസ്സമായി രാജ്യത്തെ വിലക്കയറ്റ നിരക്കുകൾ കുതിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും വിലക്കയറ്റത്തിന്റെ സൂചിക മുകളിലേയ്ക്കാണ്. അതുകൊണ്ടുതന്നെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് തയ്യാറായിക്കഴിഞ്ഞു. ഉപഭോക്തൃ വിലസൂചികയനുസരിച്ച് കണക്കാക്കുന്ന പണപ്പെരുപ്പ നിരക്ക് ഇന്ത്യയിൽ മെയ് മാസം 6.30 ശതമാനമായിരുന്നു. വിലക്കയറ്റ ഘടനയിലെ മുകൾത്തട്ട് പരിധി 6 ശതമാനമായിരിക്കെയാണ് അതിനെയും മറികടന്നുള്ള വർധന. ലോക്ഡൗണും മറ്റുനിയന്ത്രണങ്ങളുംമൂലം വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളാണ് വിലവർധനവിന്റെ പ്രധാന കാരണം. കഴിഞ്ഞവർഷം ഏപ്രിലിൽ വിലക്കയറ്റ നിരക്ക് 7.22 ശതമാനത്തിലെത്തിയിരുന്നു. എന്നാൽ ഇതേ മാസത്തെ മൊത്തവില സൂചിക 1.57 ശതമാനം വിപരീത വളർച്ചയാണു കാണിച്ചത്. ഇപ്പോൾ വലക്കയറ്റ സമ്മർദ്ദം മൊത്തവില നിലവാരത്തേയും ബാധിച്ചിട്ടുണ്ട്. 2021 മെയ് മാസം മൊത്തവില സൂചികയിൽ 13 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്. 2020 മെയ്മാസം -3.37 ശതമാനമായിരുന്ന മൊത്തവില സൂചിക ഇരട്ട അക്കത്തിലേക്കു കുതിക്കാനിടയാക്കിയത് അടിത്തറയിൽ ഉണ്ടായ താഴ്ച കാരണമാണ്. എണ്ണവിലയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വർധന വിലകൾ വർധിക്കാൻ വലിയതോതിൽ കാരണമായിട്ടുണ്ട്. മൊത്തവില സൂചികയിലെ വിവധഘടകങ്ങൾ അപഗ്രഥിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും. ഉദാഹരണത്തിന് അസംസ്കൃത എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും വിലയിൽ 56.06 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെയപേക്ഷിച്ച് 2021 മെയ്മാസം ധാതു എണ്ണകളുടെ വിലയിൽ 81.16 ശതമാനം വളർച്ചയുണ്ടായി. ഈ പശ്ചാത്തലത്തിൽ എണ്ണവില വർധനയ്ക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മൊത്തത്തിൽ ചൂടുപിടിപ്പിക്കാൻ കെൽപുണ്ടെന്നു മനസിലാക്കി ഇരട്ടി ജാഗ്രത പുലർത്തേണ്ടതുണ്ട്. എണ്ണവില വർധനവിന്റെ പ്രത്യാഘാതങ്ങൾ പലതാണ്. ഗതാഗത ചെലവുകളുടെ വർധന, അസംസ്കൃത ഉൽപന്നങ്ങളുടെ വിലക്കയറ്റം, ഭക്ഷ്യ വിലക്കയറ്റം തുടങ്ങി വിവധ രംഗങ്ങളിൽ വിലകുതിക്കാൻ ഇതിടയാക്കും. ചില്ലറ വിപണനരംഗത്തും വിലക്കയറ്റത്തിന് ഇന്ധനവിലയിലെ വർധനവ് കാരണമാകുന്നുണ്ട്. അതായത് ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വ്യക്തികൾ കൂടുതൽ പണം നൽകേണ്ടിവരികയാണ്. വിലക്കയറ്റ നിരക്ക് 4 ശതമാനം, +/2 ശതമാനം എന്ന ലക്ഷ്യം നടപ്പാക്കാൻ ശ്രമിക്കുന്ന റിസർവ് ബാങ്ക് വലിയ ആശയക്കുഴപ്പമാകും നേരിടേണ്ടിവരിക. വളർച്ചാ നിരക്കുവർധനയെ സഹായിക്കുന്നതിനൊപ്പം വിലക്കയറ്റ നിരക്കും നിയന്ത്രിക്കുന്നതിനുള്ള വഴികൾ റിസർവ് ബാങ്ക് കണ്ടെത്തേണ്ടി വരും. വിലക്കയറ്റനിരക്കിലെ വർധന, ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉൽപാദന നിശ്ചലതയും നാണയപ്പെരുപ്പവും നേരിടുകയാണോ എന്ന സംവാദത്തിലേക്കു കാര്യങ്ങൾ കൊണ്ടെത്തിച്ചിട്ടുണ്ട്. ആഭ്യന്തര സാമ്പത്തികരംഗം വീണ്ടെടുപ്പിന്റെ പാതയിലായിരിക്കേ പലിശനിരക്കു വർധിപ്പിക്കുന്നതിന് വലിയ വിലകൊടുക്കേണ്ടിവരും. പണപ്പെരുപ്പനിരക്ക് ഇന്നത്തെ ഉയരത്തിൽ തുടർന്നാൽ സമ്പദ് വ്യവസ്ഥയിൽ യഥാർത്ഥ പലിശനിരക്ക് വിപരീതമായിത്തീരും. ഇന്ധന വിലവർധനയുടെ വിപരീത ഫലങ്ങൾ വീണ്ടെടുപ്പിന്റെ പാതയിൽ നീങ്ങുന്ന സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചേടത്തോളം താങ്ങാവുന്നതല്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് വിലകുറയ്ക്കാൻ അതിവേഗശ്രമം ഉണ്ടായേതീരൂ. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/36l54ro
via IFTTT

സൊമാറ്റോ ഐപിഒ ജൂലായ് 14 മുതൽ: ഓഹരി വില 70-72 രൂപ

ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സൊമാറ്റോയുടെ ഐപിഒ ജൂലായ് 14ന് തുടങ്ങും. പ്രാഥമിക ഓഹരി വില്പനയിലൂടെ 9,375 കോടി രൂപയാണ് കമ്പനി സമാഹരിക്കാനൊരുങ്ങുന്നത്. ഓഹരിയൊന്നിന് 70-72 രൂപ നിരക്കിലാകും വിലനിശ്ചയിക്കുക. നേരത്തെ 7,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതിനെതുടർന്നാണ് ഇഷ്യു സൈസ് വർധിപ്പിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ നിക്ഷേപംനടത്തിയേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നിലവിൽ കമ്പനിയിൽ പങ്കാളിത്തമുള്ള ഇൻഫോ എഡ്ജ് ഓഫർ ഫോർ സെയിൽവഴി 700 കോടി യുടെ നിക്ഷേപം തിരിച്ചെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഈതുക 375 കോടിയായി കുറയ്ക്കുകയുംചെയ്തിട്ടുണ്ട്. ഇൻഫോ എഡ്ജി(18.55%), ഉബർ(9.13%), അലിപേ(8.33%), ആന്റ് ഫിൻ(8.20%), ടൈഗർ ഗ്ലോബൽ(6%), സ്വെക്വേയ ക്യാപിറ്റൽ (5.98%), സഹസ്ഥാപകനായ ദീപീന്ദർ ഗോയൽ (5.51%) തുടങ്ങിയവരാണ് നിലവിൽ കമ്പനിയിലുള്ള പ്രധാന നിക്ഷേപകർ. നിലവിൽ 55,000-60000 കോടി രൂപയാണ് കമ്പനിയുടെ മൂല്യംകണക്കാക്കിയിട്ടുള്ളത്.

from money rss https://bit.ly/3yzz2E5
via IFTTT

നേട്ടമില്ലാതെ സൂചികകൾ: സെൻസെക്‌സ് 53,000ന് മുകളിൽതന്നെ

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. സെൻസെക്സ് 4 പോയന്റ് നേട്ടത്തിൽ 53,058ലും നിഫ്റ്റി 8 പോയന്റ് താഴ്ന്ന് 15,871ലുമാണ് വ്യാപാരം ആരംഭിച്ചത്. ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ഇൻഫോസിസ്, ബജാജ് ഓട്ടോ, ടൈറ്റാൻ, എസ്ബിഐ, ഭാരതി എയർടെൽ, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി, ഐടിസി, നെസ് ലെ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ്. രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് പാദഫലം വ്യാഴാഴ്ച പുറത്തുവിടും. കോവിഡിന്റെ രണ്ടാംതരംഗം ഐടി മേഖലയെ ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ മികച്ച പ്രവർത്തനഫലമാകും പുറത്തവരികയെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.

from money rss https://bit.ly/3AIfdMW
via IFTTT

വസ്ത്രവ്യാപാര മേഖല പ്രതിസന്ധിയിൽ

കൊച്ചി:സംസ്ഥാനത്തെ വസ്ത്രവ്യാപാര മേഖല കഴിഞ്ഞ അഞ്ചു വർഷക്കാലമായി വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ. നോട്ട് നിരോധനം, തയ്യാറെടുപ്പുകളില്ലാതെ നടപ്പാക്കിയ ജി.എസ്.ടി., നിപ, രണ്ട് മഹാ പ്രളയങ്ങൾ, കോവിഡ് എന്നിങ്ങനെ തുടർച്ചയായി നേരിട്ട പ്രതിസന്ധികൾ മേഖലയെ അക്ഷരാർത്ഥത്തിൽ തളർത്തിയിരിക്കുകയാണ്. വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വലിയൊരു ജനവിഭാഗം ഭാവി സംബന്ധിച്ച ആശങ്കയിലാണൈന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ വസ്ത്രവ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന 90 ശതമാനത്തിലധികം സ്ഥാപനങ്ങളും സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുന്നതായി അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമേ സാമ്പത്തികമായി സുരക്ഷിതമാണെന്ന് പറയാനാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ, വിവാഹ സീസണുകളെയും മറ്റ് ആഘോഷങ്ങളെയും ആശ്രയിച്ചാണ് ടെക്സ്റ്റൈൽസ് വില്പനയുടെ 90 ശതമാനവും നടക്കുന്നത്. സീസൺ മുന്നിൽ കണ്ട് സ്റ്റോക്ക് ചെയ്ത വസ്ത്രങ്ങൾ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതോടെ വിൽക്കാനാകാതെ വരികയും മാസങ്ങൾ കഴിഞ്ഞ് കട തുറക്കുമ്പോൾ ഡെഡ് സ്റ്റോക്കാകുകയും ചെയ്യുന്നു. ഈ അവസരം മുതലെടുത്ത് ലാഭമുണ്ടാക്കുന്നത് ഓൺലൈൻ സ്റ്റോറുകളാണെന്നും വ്യാപാരികൾ പറയുന്നു. ഈ പ്രതിസന്ധികൾ കണക്കിലെടുത്ത് ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്നും ഉപജീവനം ഉറപ്പാക്കിക്കൊണ്ടുള്ള പ്രതിരോധ മാർഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

from money rss https://bit.ly/3hEYp0s
via IFTTT

സെൻസെക്‌സ് 53,000ന് മുകളിൽ ക്ലോസ് ചെയ്തു: ടാറ്റ സ്റ്റീൽ 5% നേട്ടമുണ്ടാക്കി

മുംബൈ: തുടക്കത്തിലെ തളർച്ചയിൽനിന്നുയർന്ന് സൂചികകൾ. സെൻസെക്സ് 193.58 പോയന്റ് ഉയർന്ന് 53,054.76ലും നിഫ്റ്റി 61.40 പോയന്റ് നേട്ടത്തിൽ 15,879.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീലിനെക്കൂടാതെ ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ, യുപിഎൽ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ടൈറ്റാൻ കമ്പനി, ഒഎൻജിസി, മാരുതി സുസുകി, എസ്ബിഐ ലൈഫ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. റിയാൽറ്റി, മെറ്റൽ സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് വിഭാഗം ഓഹരികൾ സമ്മർദംനേരിട്ടു. രൂപയുടെ മൂല്യത്തിൽ നേരിയ നഷ്ടമുണ്ടായി. ഡോറളിനെതിരെ രൂപയുടെ മൂല്യം 74.61 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. Sensex gains 193 pts, ends above 53,000

from money rss https://bit.ly/3wo1nfh
via IFTTT

വിലകുറഞ്ഞ സ്മാർട്‌ഫോൺ നിർമിക്കാൻ നിർമാതാക്കളെതേടി ജിയോ

ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാർട്ഫോൺ ജിയോഫോൺ നെക്സ്റ്റ് നിർമിക്കുന്നതിന് പ്രാദേശിക, ആഗോള കമ്പനികളെ ജിയോ സമീപിച്ചതായി റിപ്പോർട്ട്. സിങ്കപുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് കമ്പനിയയ ഫ്ളെക്സ്, കാർബൺ മൊബൈൽ ഫോണുകളുടെ നിർമാതാക്കളായ യുടിഎൽ എന്നീ കമ്പനികളുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. ചർച്ച അവസാനഘട്ടത്തിലാണെന്നും ഇന്ത്യയിലുളള പ്ലാന്റുകളിലായും ഫോൺ നിർമിക്കുകയെന്നും ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. അതേസമയം, കമ്പനികൾ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. ഈയിടെ നടന്ന റിലയൻസിന്റെ വാർഷിക പൊതുയോഗത്തിലാണ് ചെയർമാൻ മുകേഷ് അംബാനി ഏറ്റവും വിലകുറഞ്ഞ സ്മാർട്ഫോൺ സെപ്റ്റംബർ 10ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. 5000 രൂപക്കുതാഴെയാകും വിലയെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. 50കോടി പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ ഫോൺ നെക്സ്റ്റ് അവതരിപ്പിക്കുന്നത്. ഗൂഗിളുമായി സഹകരിച്ചാണ് ജിയോ പുതിയ ഫോൺ വികസിപ്പിക്കുന്നത്. ഇന്ത്യൻ ഭാഷകളിലേയ്ക്ക് വിവർത്തനംചെയ്യാനുള്ള സൗകര്യം, മികച്ച ക്യാമറ, ഓഗ്മന്റഡ് റിയാൽറ്റി തുടങ്ങിയ സവിശേഷതകൾ ഫോണിലുണ്ടാകുമെന്നും വർഷിക പൊതുയോഗത്തിൽ വ്യക്തമാക്കിയിരുന്നു.

from money rss https://bit.ly/2UuSAed
via IFTTT

Tuesday, 6 July 2021

പാഠം 132| ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെ മൂലധനേട്ട നികുതി എങ്ങനെ മറികടക്കാം

ഓഹരിയിലും ഓഹരി അധിഷ്ഠിത പദ്ധതികളിലമുള്ള നിക്ഷേപത്തിലെ നേട്ടത്തിന് നികുതിയുണ്ടോ? ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കുകയും ഇടക്കിടെ ലാഭമെടുക്കുകയുംചെയ്യുന്ന, ഹൈദരാബാദിലെ ഐടി പ്രൊഫഷണലായ അരുൺ ഇതുവരെ നികുതിയെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഒരുവർഷം കൈവശംവെച്ചശേഷം ലാഭമെടുത്താൽ നികുതിയില്ലെന്നാണ് അദ്ദേഹം കരുതിയിരുന്നത്. ദീർഘകാല മൂലധനനേട്ട നികുതിയെക്കുറിച്ച് നിക്ഷേപ പാഠത്തിൽനിന്ന് അറിഞ്ഞപ്പോഴാണ് അതേക്കുറിച്ച് കൂടുതൽ വിശദീകരിക്കാമോയെന്നന്വേഷിച്ചത്. ബെഗളുരുവിൽനിന്ന് ധന്യയും ഷാർജയിൽനിന്ന് വിനീതും ഇതേ ആവശ്യംതന്നെ ഉന്നയിച്ചു. പ്രാവാസികൾ വൻതോതിൽ നികുതി കൊടുക്കേണ്ടിവരുമെന്നായിരുന്നു വിനീതിന്റെ ധാരണ. ഓഹരി, മ്യൂച്വൽ ഫണ്ട് എന്നിവയിൽനിന്നുള്ള വരുമാനത്തെ ലാഭവിഹിതം, മൂലധനനേട്ടം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിക്കാം. മ്യൂച്വൽ ഫണ്ടിലെതന്നെ ഓഹരി അധിഷ്ഠിത പദ്ധതികൾക്കുള്ള നികുതിയല്ല മറ്റു വിഭാഗത്തിലെ ഫണ്ടുകൾക്ക് ബാധകമാകുന്നത്. രണ്ട് കാറ്റഗറികളിലും ബാധകമായ ആദായ നികുതിയെക്കുറിച്ച് വിശദമാക്കാം. ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിൽ 65ശതമാനമെങ്കിലും നിക്ഷേപംനടത്തുന്ന മ്യൂച്വൽ ഫണ്ടുകൾ ഓഹരി അധിഷ്ഠിത പദ്ധതികൾക്ക് കീഴിലാണ് വരുന്നത്. 80സി പ്രകാരം ആദായനികുതിയിളവ് ലഭിക്കുന്ന ഇഎൽഎസ്എസ് ഫണ്ടുകൾ, ഹൈബ്രിഡ് ഇക്വിറ്റി ഫണ്ടുകൾ ഉൾപ്പടെയുള്ളവ ഈ വിഭാഗത്തിലാണ് വരിക. കൺസർവേറ്റീവ് ഹൈബ്രിഡ്, ഡെറ്റ് ഫണ്ട്, ഗോൾഡ് ഇടിഎഫ്, ഗോൾഡ് ഫണ്ട്, ഇന്റർനാഷണൽ ഫണ്ട് എന്നിവ രണ്ടാമത്തെ വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്. നികുതി നിരക്കുകൾ അറിയാം 12 മാസം കൈവശംവെച്ചശേഷം ഓഹരി അധിഷ്ഠിത പദ്ധതികളിൽനിന്ന് ലാഭമെടുത്താൽ ദീർഘകാല മൂലധനേട്ട(long term capital gain)മായാണ് കണക്കാക്കുക. വർഷത്തിൽ ഒരു ലക്ഷം രൂപവരെ ഇത്തരത്തിൽ ലാഭമെടുത്താൽ നികുതി നൽകേണ്ടതില്ല. അതിനുമുകളിലുള്ള ആദായത്തിന് 10ശതമാനമാണ് നികുതി ബാധകമാകുക. 12 മാസത്തിന് താഴെ കൈവശംവെച്ചശേഷം ലാഭമെടുത്താൽ ഹ്രസ്വകാല മൂലധനനേട്ടമായി കണക്കാക്കി 15ശതമാനമാനം നികുതിനൽകണം. 2018 ജനുവരി 31ന് മുമ്പാണ് നിക്ഷേപം നടത്തിയിട്ടുളളതെങ്കിൽ അതുവരെയുള്ള നേട്ടത്തിന് നികുതി ബാധകമല്ല. 2018 ജനുവരി 31ലെ എൻഎവി അല്ലെങ്കിൽ വിലയാണ് ദീർഘകാല മൂലധനനേട്ട നികുതി കണക്കാക്കാൻ എടുക്കേണ്ടതെന്ന് ചുരുക്കം. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. 2015 ഒക്ടോബർ 30ന് മൂന്നുലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. യൂണിറ്റിന് (എൻഎവി) 50 രൂപ പ്രകാരം 6000 യൂണിറ്റാണ് ലഭിച്ചിട്ടുണ്ടാകുക. 2020 ജനുവരി 15 നിക്ഷേപമെല്ലാം തിരിച്ചെടുത്തുവെന്ന് കരുതുക. നേട്ടം കണക്കാക്കേണ്ടത് ഇപ്രകാരമാണ്. 2018 ജനുവരി 31ലെ യൂണിറ്റ് വില: 60 രൂപ അന്നത്തെ നിക്ഷേപമൂല്യം: 60X6000=3,60,000 2020 ജനുവരി 15ലെ യൂണിറ്റ് വില: 80 രൂപ അതുപ്രകാരം നിക്ഷേപമൂല്യം: 4,80,000 രൂപ. മൂലധനനേട്ടം കണക്കാക്കേണ്ടത് ഇങ്ങനെ: 4,80,000-3,60,000= 1,20,000 രൂപ. ദീർഘകാല മൂലധനനേട്ടത്തിനുള്ള ഒരു ലക്ഷം രൂപ കിഴിച്ചാൽ ബാക്കിവരുന്നത് 20,000 രൂപയാണ്. അതിന് 10ശതമാനപ്രകാരം 2,000 രൂപയാണ് നികുതി നൽകേണ്ടത്. ഡെറ്റ്, ഗോൾഡ് തുടങ്ങിയ നിക്ഷേപങ്ങളുടെ കാര്യം പരിശോധിക്കാം. 36 മാസം, അതായത് മൂന്നുവർഷം കൈവശംവെച്ചശേഷം ലാഭമെടുത്താലാണ് ദീർഘകാല മൂലധനനേട്ടമായി പരിഗണിക്കുക. ഇത്തരം സാഹചര്യത്തിൽ ഇൻഡക്സേഷൻ ആനുകൂല്യം ലഭിക്കും. അതായത് നേട്ടത്തിൽനിന്ന് പണപ്പെരുപ്പ നിരക്ക് കുറച്ചശേഷം 20ശതമാനം നികുതി നൽകിയാൽമതിയാകും. ഇതിനായി എല്ലാവർഷവും കോസ്റ്റ് ഇൻഫ്ളേഷൻ ഇൻഡക്സ് സർക്കാർ പുറത്തുവിടാറുണ്ട്. 36 മാസത്തിനുമുമ്പാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ഹ്രസ്വകാല മൂലധനനേട്ടമായാണ് പരിഗണിക്കുക. ആദായം മൊത്തംവരുമാനത്തോടൊപ്പം ചേർത്ത് ബാധകമായ സ്ലാബിനനുസരിച്ച് നികുതി നൽകുകയാണ് ചെയ്യേണ്ടത്. നഷ്ടംപരിഹരിക്കാനും അവസരമുണ്ട് ഹ്രസ്വകാല മൂലധനനേട്ടവും ദീർഘകാല മൂലധനനേട്ടവും രണ്ടായാണ് പരിഗണിക്കുകയെന്ന് വിശദമാക്കിയല്ലോ. നഷ്ടത്തിലാണ് നിക്ഷേപം തിരിച്ചെടുത്തതെങ്കിൽ അടുത്ത എട്ടുവർഷംവരെയുള്ള നേട്ടത്തോടൊപ്പം നഷ്ടം കുറവുചെയ്യാൻ അനുവദിക്കും. അതായത് കഴിഞ്ഞവർഷം ഓഹരി വിറ്റവകയിൽ 30,000 രൂപ നഷ്ടമാണ് ഉണ്ടായതെന്നുകരുതുക. ഈ വർഷമാകട്ടെ 1,50,000 രൂപ നേട്ടവും. കഴിഞ്ഞവർഷത്തെ നഷ്ടമായ 30,000 രൂപ കിഴിവ് ചെയ്തശേഷമുള്ള തുകയ്ക്കാണ് നികുതിനൽകേണ്ടത്. ഹ്രസ്വകാലയളവിലെ നേട്ടം ദീർഘകാലയളവിലെ നേട്ടവുമായി കുറവ് ചെയ്യാം അതേസമയം, ദീർഘകാല നേട്ടം ഹ്രസ്വകാലയളവിലെ നേട്ടവുമായി ക്രമീകരിക്കാൻ കഴിയില്ല. ലാഭവിഹിത നികുതി ഇൻകം ഫ്രം അദർ സോഴ്സസിൽ ഉൾപ്പെടുത്തിയാണ് ഡിവിഡന്റിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി നൽകേണ്ടത്. വർഷത്തിൽ ഒരുഫണ്ട് ഹൗസിന്റെ മൊത്തം പദ്ധതികളിൽനിന്ന് 5000 രൂപയിൽകൂടുതൽ തുക ലാഭവിഹതമായി ലഭിച്ചാൽ 10ശതമാനം കിഴിവ് ചെയ്തശേഷമാകും ലാഭവിഹിതം നിക്ഷേപകന് കൈമാറുക. പ്രവാസികൾക്കുള്ള നികുതി മൂലധന നേട്ടങ്ങൾക്ക് ബാധകമായ കാലയളവിനും നികുതി നിരക്കിനും എൻആർഐ എന്നോ റെസിഡന്റ് എന്നോ വ്യത്യാസമില്ല. എന്നാൽ, ഫണ്ടിൽനിന്ന് നിക്ഷേപം തിരിച്ചെടുക്കുമ്പോൾ മൂലധനനേട്ടത്തിന് പ്രവാസികളിൽനിന്ന് ഫണ്ട് ഹൗസ് ടിഡിഎസ് ഈടാക്കും. ദീർഘകാല മൂലധനനേട്ടത്തിനും ഹ്രസ്വകാല മൂലധനനേട്ടത്തിനും ബാധകമായ അടിസ്ഥാന ഇളവുകൾ പ്രവാസികൾക്ക് ലഭിക്കില്ല. 87എ പ്രകാരമുള്ള 12,500 രൂപയുടെ റിബേറ്റും ബാധകമാകില്ല. അതേസമയം, രാജ്യത്തുള്ള നിക്ഷേപകനാണെങ്കിൽ അഞ്ചുലക്ഷം രൂപവരെയുള്ള വരുമാനത്തിന് റിബേറ്റ് ലഭിക്കുകയുംചെയ്യും. നികുതി ഒഴിവാക്കാനും മാർഗമുണ്ട് ഒരുവർഷത്തിൽക്കൂടുതൽകാലം നിക്ഷേപംനടത്തിയാൽ ലഭിക്കുന്ന മൂലധനനേട്ടത്തിന് ഓരോ വർഷവും ഓരോ ലക്ഷം രൂപവരെ നികുതിയിളവ് ലഭിക്കുമല്ലോ. കുടുംബത്തിലെ ഓരോ വ്യക്തികൾക്കും ഇത്തരത്തിൽ ഒരു ലക്ഷം രൂപവരെയുള്ള നേട്ടത്തിന് നികുതി ആനുകൂല്യംലഭിക്കും. നികുതി ബാധകമായ വരുമാനം ഒരുവർഷം അഞ്ചുലക്ഷത്തിൽ കവിയാത്തവർക്ക് മറ്റ് നികുതിയിളവുകളിലുടെ മൂലധനനേട്ടം ക്രമീരിക്കാനും കഴിയും. വകുപ്പ് 87എ പ്രകാരമുള്ള 12,500 രൂപയുടെ റിബേറ്റും നേടാം. ഓഹരി അധിഷ്ഠിത പദ്ധതികളിലെ ദീർഘകാല മൂലധനനേട്ടത്തിന് വകുപ്പ് 87 എ ബാധകമാകില്ലെന്ന് ഓർക്കുക. നികുതി മറികടക്കാൻ വേറെയും മാർഗങ്ങളുണ്ട് ഒരു ലക്ഷം രൂപയുടെ മൂലധനനേട്ടമുള്ള ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപം തിരിച്ചെടുത്ത് അന്നുതന്നെ വീണ്ടും നിക്ഷേപിക്കുക. ഉദാഹരണത്തിന്, ഒരുവർഷം മുമ്പ് നിക്ഷേപിച്ച ഒരു ലക്ഷം രൂപ രണ്ടുലക്ഷമായെന്ന് കരുതുക. ഈതുക മൊത്തം തിരിച്ചെടുത്ത് അന്നുതന്നെ നിക്ഷേപിക്കുക. അപ്പോൾ രണ്ടുലക്ഷം രൂപയും നികുതിയില്ലാതെ മൂലധനമമായി മാറും. അടുത്തവർഷം ഈ രണ്ടുലക്ഷത്തിന്മേലുള്ള മുലധനനേട്ടത്തിനാകും നികുതി ബാധകമാകുക. ഇത്തരത്തിൽ വർഷാവർഷം ശ്രദ്ധയോടെ ഇതാവർത്തിച്ചാൽ നികുതി ബാധ്യത ഒരുപരിധിവരെ ബാധ്യത മറികടക്കാനാകും. ഭാവിയിൽ നിക്ഷേപം നിലനിർത്താൻ ഉദ്ദേശിക്കുന്ന ഫണ്ടിലാണ് ഇത്തരത്തിൽ പുനർനിക്ഷേപം നടത്തേണ്ടത്. പ്രകടനംമോശമാണെങ്കിൽ മികച്ച മറ്റ് ഫണ്ടുകളിലേയ്ക്ക് മാറാനും ഈ സാധ്യത ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പണം തിരിച്ചെടുക്കുന്ന അന്നുതന്നെ വീണ്ടും നിക്ഷേപംനടത്താൻ ശ്രദ്ധിക്കുക. ഒരേ ദിവസത്തെ എൻഎവിയിൽതന്നെ നിക്ഷേപം തുടരാൻ അത് സാഹയിക്കും. എളുപ്പത്തിൽ നിക്ഷേപം പിൻവലിക്കാനും വീണ്ടും നിക്ഷേപിക്കാനും ഓൺലൈനിലൂടെകഴിയും. ഇങ്ങനെചെയ്യുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, എസ്ടിടി എന്നീയിനങ്ങളിൽ ചെറിയ തുകമാത്രമാണ് നഷ്ടമാകുക. അതായത് ഒരു ലക്ഷം രൂപയ്ക്ക് അഞ്ചുരൂപമാത്രമാണ് സ്റ്റാമ്പ് ഡ്യൂട്ടിവരിക. എസ്ടിടി എല്ലാ നിക്ഷേപങ്ങൾക്കും ബാധകവുമല്ല. ഏറെക്കാലം നിക്ഷേപിച്ചശേഷം വീടുവാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ സെക്ഷൻ 54 എഫ് പ്രകാരം വൻതുകയുടെ ദീർഘകാലമൂലധനേട്ടം പ്രയോജനപ്പെടുത്താൻ കഴിയും. ഒരുവീടുള്ളവർക്ക് മറ്റൊരുവീട് വാങ്ങുന്നതിനും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ശ്രദ്ധിക്കേണ്ടമറ്റുകാര്യങ്ങൾ: നിക്ഷേപിക്കുംമുമ്പ് മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. വിശകലനംനടത്തി യോജിച്ചതാണെന്ന് സ്വയംകണടെത്താൻ കഴിയില്ലെങ്കിൽ വിദഗ്ധരുടെ ഉപദേശംതേടുക. പ്രകടനംമോശമായാൽ വിറ്റൊഴിയാതെ തരമില്ലെന്ന സാഹചര്യം ഒഴിവാക്കാനാണിത്. പ്ലാൻ ചെയ്തതുപ്രകാരം മുന്നോട്ടുപോകാൻ കഴിയാത്തതും അതുമൂലമുള്ള അപ്രതീക്ഷിത വിറ്റൊഴിയലും നികുതി ബാധ്യത വർധിപ്പിച്ചേക്കാം. ഇടക്കിടെ വാങ്ങുകയും വിൽക്കുകയുംചെയ്യുന്ന രീതി ഒഴിവാക്കാം. ദീർഘകാല ലക്ഷ്യം നിറവേറ്റാനാണ് ഇക്വിറ്റി ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കുന്നത്. യോജിച്ച കാറ്റഗറിയിലെ ഫണ്ടുകൾമാത്രം നിക്ഷേപിത്തിന് പരിഗണിക്കുക. ചുരുങ്ങിയത് അഞ്ചോ ഏഴോ വർഷത്തെ പ്രകടനംവിലയിരുത്തുക. കലണ്ടർവർഷത്തെ ആദായം പരിശോധിക്കുന്നതാകും ഉചിതം. വിപണിയുടെ കയറ്റ ഇറക്കങ്ങളിൽ ഫണ്ടിന്റെ പ്രകടനം എങ്ങനെയായിരുന്നുവെന്ന് ഇതിലൂടെ കണ്ടെത്താൻ കഴിയും. ഇപ്പോൾ മികച്ച നേട്ടംനൽകിയിട്ടുളള ഫണ്ടുകൾ ഭാവിയിൽ നേട്ടം ആവർത്തിക്കണമെന്നില്ല. വർഷത്തിലൊരിക്കൽ ദീർഘകാല മൂലധനനേട്ടം എത്രയെന്ന് നോക്കാം. പ്രതീക്ഷയ്ക്കൊത്ത് ഫണ്ട് പ്രകടനം കാഴ്ചവെക്കുന്നില്ലെങ്കിൽ വിറ്റ് മികച്ച ഫണ്ടുകളിലേയ്ക്ക് മാറാം. സാമ്പത്തിക ലക്ഷ്യങ്ങൾക്കും ആസുത്രണത്തിനും അനുസരിച്ചുമാത്രമെ നിക്ഷേപം പിൻവലിക്കാവൂ. നികുതി ലാഭിക്കാൻ പിൻവലിച്ച നിക്ഷേപം മുകളിൽ വിശദമാക്കിയതുപോലെ മികച്ച ഫണ്ടാണെങ്കിൽ അതിൽതന്നെ നിക്ഷേപിക്കാം. feedbacks to: antonycdavis@gmail.com കുറിപ്പ്: നികുതിനൽകേണ്ടിവരുമെന്നുകരുതി മികച്ചനേട്ടത്തിന്റെ വഴികൾ ഉപേക്ഷിക്കുന്നവർ നിരവധിയാണ്. നികുതി നൽകാതെ സമ്പന്നനാകാനുള്ള മാർഗമാണ് ഇത്തരക്കാർ അന്വേഷിക്കുന്നത്. അതിലൂടെ ഭാവിയിൽ ലഭിച്ചേക്കാനിടയുള്ള നേട്ടംവേണ്ടെന്നുവെക്കുയാണ് ചെയ്യുന്നത്. എത്രത്തോളംനേട്ടമുണ്ടാക്കാൻ കഴിയുമെന്നതിനാണ് പ്രാധാന്യംനൽകേണ്ടത്. അതുകഴിഞ്ഞേ നികുതിക്ക് സ്ഥാനമുള്ളൂ. മുകളിൽ വിശദീകരിച്ചകാര്യങ്ങൾ മനസിലാക്കുക. മികച്ചനേട്ടമുണ്ടാക്കാൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക.

from money rss https://bit.ly/36mYcJS
via IFTTT

ഡിസ്ക്കൗണ്ട് മേളയുമായി കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകള്‍ വീണ്ടും തുറക്കുന്നു

കൊച്ചി: കല്യാൺ ജൂവലേഴ്സ് രാജ്യത്തെമ്പാടുമുള്ള ഷോറൂമുകൾ സംസ്ഥാന ഗവൺമെൻറുകളുടെ നിർദ്ദേശങ്ങൾ പാലിച്ച് ഘട്ടംഘട്ടമായി തുറക്കുന്നു. തിരികെ വരുന്ന ഉപയോക്താക്കൾക്ക് സുരക്ഷിതമായ ഷോപ്പിംഗ് ഉറപ്പാക്കുന്നതിനൊപ്പം വൻ ഇളവുകളും ഓഫറുകളുമായി ബിഗ് ഡിസ്ക്കൗണ്ട് മേളയും പ്രഖ്യാപിച്ചിട്ടുണ്ട്. ആഭരണങ്ങൾ വാങ്ങുമ്പോൾ ഉടൻ തന്നെ റെഡീം ചെയ്യാവുന്ന വൗച്ചറുകൾ വഴി നൂറുകോടി രൂപ മതിപ്പുള്ള വിവിധ തരത്തിലുള്ള ആനുകൂല്യങ്ങളാണ്ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ഇതുകൂടാതെ ഉപയോക്താക്കൾക്ക് ഓഫറിന് ഒപ്പമുള്ള ഇളവുകളും സ്വന്തമാക്കാം. സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലിയിൽ25ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഡയമണ്ടിന്20ശതമാനം വരെയും ഇളവ് സ്വന്തമാക്കാം. അൺകട്ട്,പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ സ്റ്റോണിന്20ശതമാനം വരെ ഇളവ് ലഭിക്കും. കൂടാതെ ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ പ്രയോജനപ്പെടുത്തിയാൽ സ്വർണത്തിൻറെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. ഇതിൻറെ ഭാഗമായി വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ഉപയോക്താക്കൾക്കും ജീവനക്കാർക്കും സുരക്ഷിതമായ റീട്ടെയ്ൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി കല്യാൺ ജൂവലേഴ്സ് വിപുലമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. തെർമൽ ഗൺ ഉപയോഗിച്ച് ശരീരതാപനില പരിശോധിക്കുകയും ഡബിൾ മാസ്ക് ധരിക്കുകയും ചെയ്യുന്നതിനൊപ്പം ഉപയോക്താക്കൾക്ക് സുരക്ഷാഗ്ലൗസുകൾ നല്കുകയും കൂടുതലായി സ്പർശിക്കുന്ന സ്ഥലങ്ങളിൽ ആഴത്തിലുള്ള ശുചീകരണവും അണുനശീകരണവും നടപ്പാക്കുകയും ചെയ്യും. സ്പർശനമില്ലാതെയുള്ള ബില്ലിംഗ് രീതിയും നടപ്പിലാക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് സമാനതകളില്ലാത്ത റീട്ടെയ്ൽ അനുഭവം ഉറപ്പാക്കുകയാണ് തങ്ങളുടെ ആദ്യ മുൻഗണന എന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കോവിഡ് സേഫ്റ്റി പ്രോട്ടോക്കോൾ ഉറപ്പാക്കാൻ സേഫ് മെഷർ ഓഫീസർമാരെയും എല്ലാ ഷോറൂമുകളിലും നിയമിച്ചിട്ടുണ്ട്. ഓരോ പർച്ചേസിലും ഉപയോക്താക്കൾക്ക് എറ്റവുമധികം മൂല്യം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. അനിശ്ചിതത്വം നിറഞ്ഞ ഇക്കാലത്ത് സ്വർണ്ണത്തിൻറെ വിലയിൽ വരുന്ന വ്യതിയാനങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കാൻ ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ പ്ലാൻ സഹായകമാകും. ഈ ബിഗ് ഡിസ്കൗണ്ട് മേളയിൽ ഉപയോക്താക്കൾക്ക് അധിക ആനുകൂല്യങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ഡിസ്കൗണ്ട് മേളഓഗസ്റ്റ് അവസാനം വരെ ഇന്ത്യയിലെ എല്ലാം ഷോറൂമുകളിലും തുടരും. സാമൂഹിക അകലം പാലിക്കുന്നതിൻറെ ഭാഗമായി കല്യാൺ ജൂവലേഴ്സ് ഒരുക്കിയിട്ടുള്ള ലൈവ് വീഡിയോ ഷോപ്പിംഗ് സൗകര്യം(www.kalyanjewellers.net/livevideoshopping/)ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ആഭരണ ശേഖരം കാണാവുന്നതാണ്. കല്യാൺ ജൂവലേഴ്സിൻറെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രത്തിൻറെ ഗുണഫലങ്ങളും ഇതോടൊപ്പം ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. കല്യാൺ ജൂവലേഴ്സിൻറെ ഉപയോക്താക്കൾക്ക് ബ്രാൻഡിൻറെ പ്രതിബദ്ധത ഉറപ്പുവരുത്തുന്ന പ്രത്യേക ഉദ്യമമാണിത്. കല്യാൺ ജൂവലേഴ്സിൽ വിറ്റഴിക്കുന്ന ആഭരണങ്ങൾ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയാണ്. ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ഉപയോക്താക്കൾക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യവും ഉറപ്പുനല്കുന്നു. ഇൻവോയിസിൽ കാണിച്ചിരിക്കുന്ന ശുദ്ധത,കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളുടെ മെയിൻറനൻസ് സൗജന്യമായി ചെയ്തു കൊടുക്കും.

from money rss https://bit.ly/2TA1rv7
via IFTTT

സ്വർണവില കൂടുന്നു: പവന് 35,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. ബുധനാഴ്ച പവന്റെ വില 200 രൂപ കൂടി 35,720 രൂപയായി. ഗ്രാമിന്റെ വില 25 രൂപ വർധിച്ച് 4465 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ 720 രൂപയുടെ വർധനവാണുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 0.2ശതമാനം കൂടി 1,800.42 ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയിൽ മൂന്നാഴ്ചത്തെ ഉയർന്ന നിലവാരത്തിലാണ് സ്വർണത്തിന്റെ വില. ഡോളർ നേരിയതോതിൽ ദുർബലമായതാണ് വിപണിയിൽ പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.15ശതമാനം വർധിച്ച് 47,800 രൂപയുമായി. അഞ്ചുദിവസത്തിനിടെ 1,500 രൂപയുടെ വർധനവാണുണ്ടായത്.

from money rss https://bit.ly/3qVlMHd
via IFTTT

ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,800ന് താഴെ

മുംബൈ: ഓഹരി സൂചികകളിൽ നേട്ടമില്ലാതെ തുടക്കം. സെൻസെക്സ് 57 പോയന്റ് താഴ്ന്ന് 52,803ലും നിഫ്റ്റി 22 പോയന്റ് നഷ്ടത്തിൽ 15,796ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ഒഎൻജിസി, ടൈറ്റാൻ കമ്പനി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽടെക്, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, യുപിഎൽ, എച്ച്ഡിഎഫ്സി, ബജാജ് ഫിൻസർവ്, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, അദാനി പോർട്സ്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി റിയാൽറ്റി സൂചിക ഒഴികെയുള്ളവ നഷ്ടത്തിലാണ്. ഓട്ടോ സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. ഇൻഫോസിസിന്റെ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടും.

from money rss https://bit.ly/3dQvwNz
via IFTTT

ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: ടാറ്റ മോട്ടോഴ്‌സ് 9ശതമാനം താഴ്ന്നു

മുംബൈ: ദിനവ്യാപാരത്തിനിടെ റെക്കോഡ് നേട്ടത്തിലെത്തിയ സൂചികകൾ അവസാനം നഷ്ടത്തിൽ ക്ലോസ്ചെയ്തു. ഓട്ടോ, ഐടി, മെറ്റൽ, ഫാർമ ഓഹരികളാണ് സമ്മർദംനേരിട്ടത്. സെൻസെക്സ് 18.82 പോയന്റ് നഷ്ടത്തിൽ 52,861.18ലും നിഫ്റ്റി 16.10 പോയന്റ് താഴ്ന്ന് 15,818.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചിപ് ക്ഷാമം ലാൻഡ് റോവറിന്റെ ഉത്പാദനത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ ടാറ്റ മോട്ടോഴ്സിന്റെ ഓഹരിയെ ബാധിച്ചു. പത്തുശതമാനത്തോളമാണ് ഓഹരി വിലയിടിഞ്ഞത്. ഗ്ലാൻഡ് ഫാർമ, ടെക് മഹീന്ദ്ര, ടിസിഎസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളും നഷ്ടത്തിലായി. അൾട്രടെക് സിമെന്റ്സ്, ശ്രീ സിമെന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി ബാങ്ക് സൂചിക ഒരുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക നേരിയനേട്ടമുണ്ടാക്കിയപ്പോൾ സ്മോൾ ക്യാപ് നഷ്ടംനേരിട്ടു. ഓഹരി വിപണി നഷ്ടംനേരിട്ടത് രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.55 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/2VbztWS
via IFTTT