121

Powered By Blogger

Tuesday, 28 July 2020

Nivin Pauly's Gangster Of Mundanmala: Here's Everything You Need To Know!

Nivin Pauly's Gangster Of Mundanmala: Here's Everything You Need To Know!
Nivin Pauly, the crowd-puller recently celebrated the 10th anniversary of his cinema entry. Interestingly, the Moothon actor took to his social media pages to announce his two new projects, on the occasion. Nivin Pauly launched his next outing as both an

* This article was originally published here

നഷ്ടം തിരിച്ചുപിടിച്ച് വിപണി: സെന്‍സെക്‌സ് 558 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി. വാഹനം, ഐടി, ഫാർമ, ലോഹം എന്നീ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 11,300ൽവീണ്ടുമെത്തി. 558.22 പോയന്റാണ് സെൻസെക്സിലെ നേട്ടം. 1.47ശതമാനമുയർന്ന് 38,492.95ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 168.70 പോയന്റ് ഉയർന്ന് 11,300.50ലും. ബിഎസ്ഇയിലെ 1315 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1300 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. അൾട്രടെക് സിമെന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഗ്രാസിം ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, നെസ് ലെ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സചികകൾ ഒരുശതമാനത്തിനുതാഴെ ഉയർന്നു. പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലങ്ങൾ പുറത്തുവിട്ടതാണ് ചില ഓഹരികളുടെ പ്രകടനത്തിനുപിന്നിൽ. നടക്കാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് ആഗോള സൂചികകൾ നേട്ടത്തിലാണ്. അതും ആഭ്യന്തര സൂചികകൾക്ക് കരുത്തേകി.

from money rss https://bit.ly/3hK3H9j
via IFTTT

എംസിഎക്‌സിന് 56.43 കോടി രൂപ ലാഭം

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിന് 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 56.43 കോടി രൂപ ലാഭം. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ലാഭത്തിൽ 29 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 43.70 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ വരുമാനം 11 ശതമാനം വർധിച്ച് 122.70 കോടി രൂപയിലെത്തി. 2020 ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ എംസിഎക്സിന്റെ കമ്മോഡിറ്റി ഡെറിവേറ്റീവ് മാർക്കറ്റ് ഷെയർ 96.71 ശതമാനമായി വർധിച്ചു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ഇത് 91.60 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വർഷം ആദ്യ പാദത്തിൽ എംസിഎക്സ് 21,028 മെട്രിക് ടൺ ബേസ് മെറ്റൽ ഡെലിവറി നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 4773.50 മെട്രിക് ടൺ ആയിരുന്നു.

from money rss https://bit.ly/3f6wgft
via IFTTT

ബിഗ് ബസാറും ബ്രാന്‍ഡ് ഫാക്ടറിയും ഉള്‍പ്പടെയുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിനെ റിലയന്‍സ് ഏറ്റെടുത്തേക്കും

ബിഗ് ബസാർ, ബ്രാൻഡ് ഫാക്ടറി ഉൾപ്പടെയുള്ള റീട്ടെയിൽ ചെയിനുകളുടെ ഉടമസ്ഥരായ ഫ്യൂച്ചർ ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുക്കുന്നു. രാജ്യത്തെ പലചരക്ക് ഫാഷൻ ഉത്പന്നമേഖലയിൽ ആധിപത്യംസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ നീക്കം. 27,000 കോടി രൂപയ്ക്കായിരിക്കും ഏറ്റെടുക്കലെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ബാധ്യതകളോടൊപ്പമായിരിക്കും ഏറ്റെടുക്കൽ. ഇത് യാഥാർത്ഥ്യമായാൽ പ്രമുഖ റീട്ടെയിൽ ചെയിനുകളായ ബിഗ് ബസാർ, ഫുഡ്ഹാൾ, നിൽഗിരിസ്, എഫ്ബിബി, സെൻട്രൽ, ഹെരിറ്റേജ് ഫുഡ്സ്, ബ്രാൻഡ് ഫാക്ടറി എന്നിവയും വസ്ത്ര ബ്രാൻഡുകളായ ലീ കൂപ്പർ തുടങ്ങിയവയും റിലയൻസിന്റെ സ്വന്തമാകും. 1,7000ഓളം സ്റ്റോറുകളാണ് ഫ്യൂച്ചർ ഗ്രൂപ്പിന് രാജ്യത്തെമ്പാടുമുള്ളത്. കൈമാറ്റത്തിനുമുമ്പായി ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ്, ഫ്യൂച്ചർ കൺസ്യൂമർ, ഫ്യൂച്ചർ ലൈഫ്സ്റ്റൈൽ ഫാഷൻസ്, ഫ്യൂച്ചർ സപ്ലൈ ചെയിൻ, ഫ്യൂച്ചർ മാർക്കറ്റ് നെറ്റ് വർക്സ് തുടങ്ങിയ സ്ഥാപനങ്ങൾ ഫ്യൂച്ചർ എന്റർപ്രൈസസിൽ ലയിക്കും. കടബാധ്യത വർധിച്ചതോടെയാണ് കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് കൈമാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. 2019 സെപ്റ്റംബർ 30ലെ കണക്കുപ്രകാരം ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ബാധ്യത 12,778 കോടി രൂപയാണ്.

from money rss https://bit.ly/330iyIA
via IFTTT

Monday, 27 July 2020

പാഠം 84: 10ശതമാനത്തിലേറെ ആദായത്തിന് ആര്‍ഡിക്കുപകരം ഡെറ്റ് ഫണ്ടിലെ എസ്‌ഐപി

അശ്വതിയുടെ പ്രധാനനിക്ഷേപം റിക്കറിങ് ഡെപ്പോസിറ്റിലാണ്. നെറ്റ് ബാങ്കിങ് വഴി നിർദേശം നൽകിയിട്ടുള്ളതിനാൽ ആർഡിയിലേയ്ക്കുള്ള പ്രതിമാസതുക മാസാമാസം നിശ്ചിത തിയതിയാകുമ്പോൾ ബാങ്ക് എടുത്തുകൊള്ളും. അഞ്ചുവർഷ കാലാവധിയുള്ള ആർഡി കഴിഞ്ഞമാസമാണ് കാലാവധിയെത്തിയത്. ബാങ്കിൽപോകാതെതന്നെ മെച്യൂരിറ്റിതുക തിരിച്ചെടുത്തു. നിക്ഷേപം തുടങ്ങയപ്പോഴുണ്ടായിരുന്ന എട്ടുശതമാനം പലിശ പ്രകാരം 3,69,309 രൂപ അശ്വതിയുടെ എസ്ബി അക്കൗണ്ടിലെത്തി. ഈകാലയളവിലാണ് സഹപ്രവർത്തകനായ വിനോദ് മ്യച്വൽ ഫണ്ടിന്റെ ഡെറ്റ് പദ്ധതിയിൽ ആർഡിക്ക് ബദലായി നിക്ഷേപം ആരംഭിച്ചത്. ഹ്രസ്വകാലയളവിലെ ലക്ഷ്യത്തിനായിഡെറ്റ് ഫണ്ടിലും ദീർഘകാല ലക്ഷ്യത്തിനായി ഓഹരി അധിഷ്ഠിത ഫണ്ടിലുമാണ് വിനോദിന് നിക്ഷേപമുള്ളത്. മ്യൂച്വൽ ഫണ്ടിൽ വിശ്വാസമില്ലാത്തതനാലാണ് അശ്വതി ആവഴി തിരഞ്ഞെടുക്കാതിരുന്നത്. ലഭിച്ച ആദായം ഇരുവരും താരതമ്യംചെയ്തു. കാലവധിയെത്തിയപ്പോൾ വിനോദിന് 3,86,049 രൂപയാണ് ലഭിച്ചത്. ഇതുപ്രകാരം ലഭിച്ച ആദായം 10.4ശതമാനമാണ്. ഇരുവരും പ്രതിമാസം 5000 രൂപവീതം 3 ലക്ഷം രൂപയാണ് മൊത്തം നിക്ഷേപിച്ചത്. റിക്കറിങ് ഡെപ്പോസിറ്റ് ബാങ്കുകൾ നൽകുന്ന പ്രതിമാസ നിക്ഷേപ പദ്ധതിയാണ് ആർഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആവർത്തന നിക്ഷേപം(റിക്കറിങ് ഡെപ്പോസിറ്റ്). പ്രതിമാസം നിശ്ചിത തുകയാണ് ഇതിനായി നീക്കിവെയ്ക്കേണ്ടത്. നിക്ഷേപം തുടങ്ങുമ്പോൾതന്നെ കാലാവധിയെത്തുമ്പോൾ എത്രതുക ലഭിക്കുമെന്ന് അറിയാൻകഴിയും. എസ്ഐപി സിസ്റ്റമാറ്റിക് ഇൻവെസ്റ്റുമെന്റ് പ്ലാനാണ് എസ്ഐപിയെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. പ്രതിമാസം, പാദവാർഷിക എന്നിങ്ങനെ നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കാനുള്ള അവസരം എസ്ഐപി നൽകുന്നു. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽമാത്രമല്ല, ബാങ്ക് നിക്ഷേപങ്ങൾക്ക് ബദലായുള്ള ഡെറ്റ് ഫണ്ടുകളിലും എസ്ഐപി തുടങ്ങാം. അഞ്ചുവർഷത്തിൽകൂടുതൽ കാലയളവുള്ള ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുമ്പോൾ ഓഹരി അധിഷ്ഠിത ഫണ്ടുകളിലും ഹ്രസ്വകാല(അഞ്ചുവർഷമോ അതിൽതാഴെയോ)ലക്ഷ്യങ്ങൾക്കുള്ള നിക്ഷേപമാണെങ്കിൽ ഡെറ്റ് ഫണ്ടുകളിലും എസ്ഐപി തുടങ്ങാം. വ്യത്യാസം അറിയാം ആർഡി പ്രതിമാസം നിക്ഷേപിക്കുന്നതുകയും കാലാവധിയും റിക്കറിങ് ഡെപ്പോസിറ്റിൽ മുൻകൂട്ടി നിശ്ചയിക്കുന്നു. ആറുമാസംമുതൽ 10വർഷംവരെയുള്ള കാലാവധിയിൽ ആർഡി തുടങ്ങാം. നഷ്ടസാധ്യത തീരെ കുറഞ്ഞതായതിനാൽ നിക്ഷേപകർക്കിടയിൽ ഏറെ ജനപ്രീതിയുള്ള പദ്ധതിയാണിത്. പൊതുമേഖല, സ്വകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകളിലും പോസറ്റ് ഓഫീസിലും ആർഡി തുടങ്ങാൻ കഴിയും. നിക്ഷേ കാലാവധിക്കനുസരിച്ച് ആർഡിയുടെ പലിശയിൽ വ്യത്യാസമുണ്ടാകും. ആറമുതൽ ഏഴുശതമാനംവരെയാണ് ശരാശരി ബാങ്കുകൾ നൽകുന്ന പലിശ. ആർഡിയിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ബാധകമാണ്. ആദായം 10,000 രൂപയ്ക്കുമുകളിലാണെങ്കിൽ ടിഡിഎസ് ഈടാക്കി ബാക്കിയുള്ളതുകയാണ് ബാങ്കുകളിൽനിന്ന് ലഭിക്കുക. 20ശതമാനമോ 30ശതമാനമോ നികുതി സ്ലാബിലുള്ളയാളാണ് നിങ്ങളെങ്കിൽ ബാക്കിയുള്ളതുക നേരിട്ട് അടയ്കേണ്ടിവരും. എസ്ഐപി മ്യൂച്വൽ ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റുമെന്റ് പ്ലാൻ. ആഴ്ചയിലോ പ്രതിമാസമോ മൂന്നുമാസംകൂടുമ്പോഴോ നിക്ഷേപിക്കാൻ അവസരമുണ്ട്. മിനിമം തുക 500 രൂപയാണ്. ചില ഫണ്ടുകളിൽ 100 രൂപമുതൽ എസ്ഐപിയായി അടയ്ക്കാം. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ ദീർഘകാല എസ്ഐപി നിക്ഷേപത്തിന് 12 മുതൽ 20ശതമാനം വരെ നേട്ടം ലഭിച്ചേക്കാം. വിപണിയുടെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ആദായത്തിൽ മാറ്റംവരാം. എന്നാൽ ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തിന് ഓഹരി ഫണ്ടുകളുടെ അത്രതന്നെ നഷ്ടസാധ്യതയില്ല. ഹ്രസ്വകാലയളവിൽ മികച്ച ആദായം ഡെറ്റ് ഫണ്ടുകളിൽനിന്ന് പ്രതീക്ഷിക്കാം. RD V/S SIP എസ്ഐപി ആർഡി​ പദ്ധതി റിസ്ക് എടുക്കാനുള്ള കഴിവിനനുസരിച്ച് ഓഹരി അധിഷ്ഠിത ഫണ്ടിലോ ഡെറ്റ് ഫണ്ടിലോ നിക്ഷേപം നടത്താം. നിശ്ചിത ആദായം ഉറപ്പുനൽകുന്ന നിക്ഷേപ പദ്ധതിയാണിത്. ചേരുമ്പോൾ നിശ്ചയിക്കുന്ന ആദായം കാലാവധിയെത്തുമ്പോൾ ലഭിക്കും. നഷ്ടസാധ്യത നിശ്ചിത ആദായം ഉറപ്പുനൽകാൻ മ്യൂച്വൽ ഫണ്ട് എസ്ഐപിയിലെ നിക്ഷേപത്തിന് കഴിയില്ല. ദീർഘകാല നിക്ഷേപമാണെങ്കിൽ ഓഹരി അധിഷ്ഠിത ഫണ്ടുകളും ഹ്രസ്വകാല നിക്ഷേപമാണെങ്കിൽ ഡെറ്റ് ഫണ്ടുകളും മികച്ച ആദായം നൽകിതായാണ് ഇതുവരെയുള്ള ചരിത്രം. നഷ്ടസാധ്യത കുറവാണ്. പലിശയുടെകാര്യത്തിലും പിന്നിൽതന്നെ. നിക്ഷേപ സാധ്യത നിശ്ചിത കാലാവധി നിശ്ചയിച്ച് എസ്ഐപിയായി നിക്ഷേപിക്കാം. ദിനംപ്രതി, ആഴ്ചയിലൊരിക്കൽ, പ്രതിമാസം, മൂന്നുമാസത്തിലൊരിക്കൽ എന്നങ്ങനെ നിക്ഷേപത്തിന് അവസരമുണ്ട്. തുടങ്ങുമ്പോൾ നിശ്ചയിച്ചതുപ്രകാരമുള്ള തുക പ്രതിമാസം നിക്ഷേപിക്കാനാണ് കഴിയുക. പണമാക്കൽ പണമാക്കലിന്റെ കാര്യത്തിൽ ആർഡിയേക്കാൾ ഒരുപടിമുന്നിലാണ് മ്യൂച്വൽ ഫണ്ട് എസ്ഐപി. പിഴയൊന്നുംകൂടാതെതന്നെ എസ്ഐപി എപ്പോൾ വേണമെങ്കിലും ക്ലോസ് ചെയ്ത് പണം തിരിച്ചെടുക്കാം. കാലാവധിയെത്തുംമുമ്പ് ക്ലോസ് ചെയ്ത് പണം പിൻവലിക്കാൻ ആർഡിയിലും കഴിയും. അങ്ങനെ ചെയ്യുമ്പോൾ ഒരുശതമാനംവരെ പിഴപലിശ നൽകേണ്ടിവരും. ആദായം ഓഹരി വിപണി, ഡെറ്റ് വിപണി എന്നിവയുമായി ബന്ധപ്പെട്ടാണ് എസ്ഐപിയിൽനിന്ന് ആദായം ലഭിക്കുക. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫണ്ടിന്റെ പ്രവർത്തനവും ആദായത്തിൽ പ്രതിഫലിക്കും. റിക്കറിങ് ഡെപ്പോസിറ്റിൽനിന്നുള്ള ആദായം ചേരുമ്പോൾതന്നെ നിശ്ചയിക്കുന്നതാണ്. കാലാവധിയെത്തുംവരെ അതിന് മാറ്റമുണ്ടാകില്ല. നിക്ഷേപ ലക്ഷ്യം ദീർഘ-ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ടുകളിൽ എസ്ഐപി തുടങ്ങാം. റിസ്ക് എടുക്കാനുള്ള ശേഷി, നിക്ഷേപ കാലാവധി എന്നിവ പരിഗണിച്ചുവേണം ഫണ്ട് തിരഞ്ഞെടുക്കാൻ. ഹ്രസ്വകാല നിക്ഷേപ ലക്ഷ്യങ്ങൾക്ക് യോജിച്ചവയാണ് ആർഡി. ദീർഘകാലത്തേയ്ക്ക് സമ്പത്ത് സമാഹരിക്കാൻ ഉപകരിക്കില്ല. നികുതി ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തിന് ഇൻഡക്സേഷൻ ബെനഫിറ്റ് ലഭിക്കും. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ നിക്ഷേപം ഒരുവർഷത്തിൽകൂടുതൽകാലം കൈവശംവെച്ചശേഷം പണമാക്കുമ്പോൾ ഒരുലക്ഷം രൂപവരെയുള്ള നേട്ടത്തിന് ആദായനികുതി നൽകേണ്ടതില്ല. അതിനുമുകളിലുള്ള തുകയ്ക്ക് സാമ്പത്തികവർഷത്തിൽ 10ശതമാനമാണ് നികുതി നൽകേണ്ടത്. ടാക്സ് സേവിങ് ഫണ്ടുകളിലാണെങ്കിൽ നിക്ഷേപം നടത്തുമ്പോൾ 80സി പ്രകാരം ആദായനികുതിയിളവ് ലഭിക്കും. റിക്കറിങ് ഡെപ്പോസിറ്റിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ബാധകമാണ്. 10 ശതമാനം ടിഡിഎസ് കഴിച്ചുള്ള തുകയാണ് ബാങ്കിൽനിന്ന് ലഭിക്കുക. ഓരോരുത്തരുടെയും നികുതി സ്ലാബിനനുസിരിച്ച് ആദായനികുതി നൽകണം. ആർഡിക്ക് പകരംപരിഗണിക്കാവുന്ന ഡെറ്റ് ഫണ്ടുകൾ Short Duration and Banking & PSU FUND WORTH OF AMOUNT INVESTED(₹) 3Yr SIP RETURN Debt: Banking and PSU IDFC Banking & PSU Debt Dir 4,28,695 11.7(%) Axis Banking & PSU Debt Dir 4,23,010 10.78(%) Debt: Short Duration Axis Short Term Dir 4,22,824 10.75(%) HDFC Short Term Debt Dir 4,21,805 10.59(%) Return as on 28 July, 2020. Amount invested 3,60000(10,000X36) feedbacks to: antonycdavis@gmail.com കുറിപ്പ്: ട്രിപ്പിൾ എ-റെറ്റിങ് ഉള്ള ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളും പൊതുമേഖല സ്ഥാനങ്ങളുടെയും ബാങ്കുകളുടെയും കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളും താരതമ്യേന മികച്ച ആദായംനൽകുന്നവയും റിസ്ക് കുറഞ്ഞവയുമാണ്.

from money rss https://bit.ly/30827Z3
via IFTTT

പിടിച്ചാല്‍കിട്ടാതെ സ്വര്‍ണവില: പവന് 600 രൂപകൂടി 39,200 രൂപയായി

തുടർച്ചയായി ഏഴാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവില റെക്കോഡ് കുറിച്ചു. ചൊവാഴ്ച പവന് 600 രുപകൂടി 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഈരീതി തുടർന്നാൽ വൈകാതെ സ്വർണവില പവന് 40,000 രൂപപിന്നിട്ടേക്കും. ആഗള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,975 ഡോളർ നിലവാരത്തിലേയ്ക്കാണ് ഉയർന്നത്. ആറു വ്യാപാരദിനങ്ങളിലായി 160 ഡോളറിന്റെ വർധന. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 52,410 രൂപ നിലവാരത്തിലുമെത്തി. യുഎസ്-ചൈന തർക്കം മുറുകുന്നതും കോവിഡ് വ്യാപനംമൂലം രാജ്യങ്ങൾ പ്രതിസന്ധി നേരിടുന്നതുമാണ് സ്വർണവിലയിലെ തുടർച്ചയായ വർധനയ്ക്കുപിന്നിൽ. ഈയാഴ്ച അവസാനംചേരാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് യോഗത്തിലെ തീരുമാനംകാത്തിരിക്കുകയാണ് നിക്ഷേപകർ.

from money rss https://bit.ly/302EssK
via IFTTT

സെന്‍സെക്‌സില്‍ 274 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി. സെൻസെക്സ് 274 പോയന്റ് ഉയർന്ന് 38,209ലും നിഫ്റ്റി 78 പോയന്റ് നേട്ടത്തിൽ 11,210ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 997 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 553 ഓഹരികൾ നഷ്ടത്തിലുമാണ്. 60 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികളിലും പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബിപിസിഎൽ, ഹീറോ മോട്ടോഴ്സ്, ഇൻഡസിന്റ് ബാങ്ക്, ഹിൻഡാൽകോ, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, വിപ്രോ, മാരുതി സുസുകി, ടിസിഎസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ഗ്രാസിം, ഒഎൻജിസി, പവർഗ്രിഡ് കോർപ്, ഗെയിൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2OYyliU
via IFTTT

സേവനങ്ങൾ ഇനി വീട്ടുപടിക്കൽ: ‘ലോക്കൽ സപ്പോർട്ട്’ മൊബൈൽ ആപ്പ് റെഡി

കൊച്ചി: വീട്ടിൽ ഇരുന്നുതന്നെ മൊബൈൽ ഫോണിലൂടെ അവശ്യ സാധനങ്ങളും സേവനങ്ങളും വാങ്ങാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മൊബൈൽ ആപ്പ് പുറത്തിറക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കൊച്ചി ഇൻഫോ പാർക്കിലെ ചില്ലർ പേയ്മെന്റ് സൊല്യൂഷൻസ് എന്ന കമ്പനിയുമായി ചേർന്ന്, കേരളത്തിലെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഉപയോഗിക്കാനാവും വിധം 'ലോക്കൽ സപ്പോർട്ട് ' (Local Support) എന്ന മൊബൈൽ ആപ്പ് തയ്യാറാക്കിയതായി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ അറിയിച്ചു. ഓൺലൈൻ വിപണന സാദ്ധ്യതകൾ എല്ലാ കടകൾക്കും ഉപയോഗപ്പെടുത്തുക എന്നതും ഉപഭോക്താക്കൾക്ക് കഴിയുന്നത്ര മികച്ച സേവനം ലഭ്യമാക്കുക എന്നതുമാണ് ലക്ഷ്യം. പലചരക്ക്, പച്ചക്കറി തുടങ്ങി ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്സ് മുതലായ എല്ലാ തരത്തിലുള്ള വ്യാപാര സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്യാം. റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും പ്രത്യേക വിഭാഗവുമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ആപ്പ് ഉപയോഗിക്കാം. വ്യാപാരികൾ ബാങ്ക് അക്കൗണ്ടും ഐ.എഫ്. എസ്.കോഡും ആപ്പിൽ നൽകിയാൽ സുരക്ഷിതമായി ഡിജിറ്റൽ പണമിടപാടുകൾ നടത്താനും സാധിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പങ്കാളിത്തത്തോടെ യൂണിറ്റുകൾ മുഖേന ഡെലിവറി സൗകര്യം ഏർപ്പെടുത്താനുള്ള പദ്ധതിയും ആവിഷ്കരിക്കുന്നുണ്ടെന്ന്് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് ലോക്കൽ സപ്പോർട്ട് കസ്റ്റമർ കെയർ നമ്പർ: 99956 99899.

from money rss https://bit.ly/306HR9S
via IFTTT

ധനകാര്യ ഓഹരികളിലെ വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 194 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ധനകാര്യ ഓഹരികൾ നേരിട്ട വില്പന സമ്മർദം ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 194.17 പോയന്റ് നഷ്ടത്തിൽ 37,934.73ലും നിഫ്റ്റി 62.40 പോയന്റ് താഴ്ന്ന് 11131.80ലുമണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1790 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 857 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടിസിഎസ്, ബിപിസിഎൽ തുടങ്ങിയ ഒാഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, സീ എൻർടെയ്മെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ലോഹം വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ഫാർമ, വാഹനം, എഫ്എംസിജി വിഭാഗങ്ങളിലെ സൂചികകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം താഴ്ന്നു.

from money rss https://bit.ly/30PvoGV
via IFTTT

യുഎസ്-ചൈന വ്യാപാരതര്‍ക്കം ഇന്ത്യയിലെ ആഭരണക്കയറ്റമതി മേഖലയ്ക്ക് ഗുണകരമാകും

യുഎസ്-ചൈന വ്യാപാര സംഘർഷം രാജ്യത്തെ രത്ന-സ്വർണാഭരണ കയറ്റുമതിക്കാർക്ക് ഗുണകരമാകും. എതിർപ്പുകൾക്കിടെ ചൈന ഹോങ്കോങ് സുരക്ഷാ നിയമം പാസാക്കിയതാണ് യുഎസിനെ ചൊടിപ്പിച്ചത്. ഇതോടെ ഹോങ്കോങിൽനിന്നുള്ള ഇറക്കുമതിക്ക് 7.5ശതമാനം നികുതി യുഎസ് ഏർപ്പെടുത്തി. യുഎസ്-ഹോങ്കോങ് പോളിസി ആക്ട് 1992 പ്രകാരം നേരത്തെ 3.3ശതമാനംമാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇത് മുതലെടുത്ത് ചൈന വൻതോതിൽ വിവിധ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ തുടങ്ങിയിരുന്നു. ഏഷ്യയിലെതന്നെ വൻകിട രത്ന-സ്വർണാഭരണ കയറ്റുമതി ഹബ്ബായി ഹോങ്കോങിനെ വളർത്താൻ ഇത് സഹായിച്ചു. ഇന്ത്യകഴിഞ്ഞാൽ യുഎസിലേയ്ക്ക് വൻതോതിൽ സ്വർണാഭരണങ്ങൾ കയറ്റുമതിചെയ്യുന്ന രാജ്യങ്ങളാണ് ഫ്രാൻസ്, ഇറ്റലി, ചൈന, ഹോങ്കോങ് എന്നീ രാജ്യങ്ങൾ. പുതിയ സംഭവവികാസങ്ങൾ ഇന്ത്യയുടെ കയറ്റുമതിവിഹിതം ഉയർത്താൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ. 2019ൽ 9.47 ബില്യൺ ഡോളറിന്റെ ആഭരണങ്ങളാണ് ഇന്ത്യയും ചൈനയും ഹോങ്കോങും യുഎസിലെയ്ക്ക് കയറ്റുമതി ചെയ്തത്.

from money rss https://bit.ly/2CQPhp5
via IFTTT

എക്‌സോണ്‍ മൊബീലിനെ മറികടന്നു: റിലയന്‍സ് ലോകത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായി

ലോകത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. വിപണിമൂല്യം 43.ശതമാനം ഉയർന്ന് 189 ബില്യൺ ഡോളറായതോടെ എക്സോൺ മൊബീലിനെയാണ് റിലയൻസ് മറികടന്നത്. മൂല്യത്തിൽ 100 കോടി ഡോളറോളം എക്സോൺ മൊബീലിന് നഷ്ടമാകുകകയും ചെയ്തു. കമ്പനിയുടെ വിപണിമൂല്യം 184.7 ബില്യൺ ഡോളറാണ്. ഒന്നാംസ്ഥാനത്തുള്ള സൗദി ആരാംകോയുടെ വിപണി മൂലധനമാകട്ടെ 1.75 ലക്ഷംകോടി രൂപയുമാണ്. ഈവർഷം റിലയൻസിന്റെ ഓഹരി വിലയിൽ 46ശതമാനം വർധനവുണ്ടായപ്പോൾ ആഗോള വ്യാപകമായുണ്ടായ എണ്ണ ആവശ്യകതയിലുണ്ടായ കുറവ് എക്സോണിനെ ബാധിച്ചു. അവരുടെ ഓഹരി വില 39ശതമാനമാണ് കുറഞ്ഞത്. മാർച്ച് 23ന് റിലയൻസിന്റെ ഓഹരി വില 867 എന്ന താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. അപ്പോൾ വിപണിമൂല്യമാകട്ടെ 5.5 ലക്ഷം കോടിയുമായിരുന്നു. നാലുമാസംകൊണ്ട് നിക്ഷേപകരുടെ ആസ്തിയിൽ 115.9 ബില്യൺ ഡോളറിന്റെ വർധനവാണ് കമ്പനി സമ്മാനിച്ചത്.ലോകത്താദ്യമായാണ് ഒരുകമ്പനി ചുരുങ്ങിയ സമയംകൊണ്ട് നിക്ഷേപകരുടെ ആസ്തിയിൽ ഇത്രയും മൂല്യവർധന നൽകുന്നത്. ജിയോ പ്ലാറ്റ് ഫോമിലൂടെ വൻതോതിൽ വിദേശനിക്ഷേപം സ്വീകരിച്ചതും അവകാശ ഓഹരിയിറക്കിയതുമാണ് റിലയൻസിന് ഓഹരി വിലയിൽ കുതിപ്പുണ്ടാക്കിയത്. 2,12,809 കോടി രൂപയാണ് ഇങ്ങനെ സമാഹരിച്ചത്.

from money rss https://bit.ly/2WZvKcN
via IFTTT

Tovino Thomas Feels Guppy & Maayanadhi Would Have Been Accepted Better On OTT Platforms

Tovino Thomas Feels Guppy & Maayanadhi Would Have Been Accepted Better On OTT Platforms
Tovino Thomas, who has recently impressed everyone with his last release Forensic, opened up about how much OTT platforms are making films popular on a global level. Apart from that, he also expressed that films which have flopped at the box

* This article was originally published here

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായെത്തിയത് 1.24 ലക്ഷം കോടി രൂപ

ജൂണിൽ അവസാനിച്ച പാദത്തിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപമായെത്തിയത് 1.24 ലക്ഷം കോടി രൂപ. ഈകാലയളവിൽ 94,200 കോടി രൂപയുടെ നിക്ഷേപം പിൻവലിച്ചതായും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ഫണ്ടുകളുടെ മൊത്തം ആസ്തി 25.5 ലക്ഷം കോടി രൂപയായി ഉയർന്നു. മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇത് 22.26 ലക്ഷം കോടി രൂപയായിരുന്നു. 1.1 ലക്ഷം കോടി രൂപ ഡെറ്റ് ഫണ്ടിലും 20,930 കോടി രൂപ ആർബിട്രേജ് ഫണ്ടിലും 11,730 കോടി രൂപ ഓഹരി അധിഷ്ഠിത ഫണ്ടുകളിലുമാണ് നിക്ഷേപമായെത്തിയത്. സ്ഥിര വരുമാന പദ്ധതികളായ ഡെറ്റ് സ്കീമുകളിൽതന്നെ ലിക്വിഡ് ഫണ്ടുകളിലാണ് കൂടുതൽ തുകയുമെത്തിയത്. 86,493 കോടി രൂപ. പൊതുവെ സുരക്ഷിതമായി കരുതുന്ന ബാങ്കിങ് ആൻഡ് പിഎസ് യു വിഭാഗത്തിൽ 20,913 കോടിയുമെത്തി. നിക്ഷേപ പലിശ ബാങ്കുകൾ കുറച്ചതോടെയാണ് ഡെറ്റ് ഫണ്ടുകൾ ആകർഷകമായത്. ഇതുകൂടാതെ ജൂൺ പാദത്തിൽ ഗോൾഡ് ഇടിഎഫുകളിൽ 2,040 കോടി രൂപ നിക്ഷേപമായെത്തി. അതിനുമുമ്പത്തെ പാദത്തിൽ 1,490 കോടിയായിരുന്നു ഈവിഭാഗത്തിലെത്തിയത്.

from money rss https://bit.ly/3jKwGf6
via IFTTT

ഡാം സ്‌ക്വയർ അൾട്രാ പ്രീമിയം അപ്പാർട്ട്‌മെന്റ് പ്രോജക്ട് എം. വി ശ്രേയാംസ് കുമാർ ലോഞ്ച് ചെയ്തു

വയനാട്: മോറിക്യാപ് ഡവലപ്പേഴ്സ് വയനാട്ടിൽ നിർമിക്കുന്ന അൾട്രാ പ്രീമിയം അപ്പാർട്ട്മെന്റ് പ്രോജക്ടായ ഡാം സ്ക്വയറിന്റെ ലോഞ്ചിംഗ് മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം. വി ശ്രേയാംസ് കുമാർ നിർവഹിച്ചു. മോറിക്യാപ് റിസോർട്ടിൽ നടന്ന ചടങ്ങിൽ ഷെയ്ഖ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഉസ്മാൻ സി. കെ, ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് എന്നിവർ പങ്കെടുത്തു. ആംസ്റ്റർഡാം ആർക്കിടെക്ചർ മാതൃകയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഡാം സ്ക്വയർ മോറിക്യാപ് ഡവലപ്പേഴ്സിന്റെ രണ്ടാമത്തെ പ്രോജക്ടാണ്. വയനാട്ടിലെ ഫൈവ് സ്റ്റാർ ലക്ഷ്വറി റിസോർട്ടായ മോറിക്യാപ് ആണ് ആദ്യത്തെ പ്രോജക്ട്. ഈ ഗ്രൂപ്പിൽ നിന്നുള്ള അടുത്ത പ്രോജക്ടുകൾ കൃഷ്ണഗിരിയിലെ ലോഡ്സ് 83, കൽപ്പറ്റ ടൗണിലെ മാൾ ഓഫ് മോറിക്യാപ് ഷോപ്പിംഗ് സെന്റർ, ബെംഗലൂരുവിലെ ആയുർവേദിക് റിസോർട്ട് എന്നിവയാണ്.

from money rss https://bit.ly/302VKWM
via IFTTT

Sunday, 26 July 2020

ആഗോള വിപണിയില്‍ റെക്കോഡ് കുറിച്ചു; സ്വര്‍ണവില പവന് 38,600 രൂപയായി

ആഗോള വിപണിയിൽ ഇതാദ്യമായി എക്കാലത്തെയും ഉയർന്ന നിലവാരം കുറിച്ചതോടെ ആഭ്യന്തര വിപണിയിലും സ്വർണവില വീണ്ടും കുതിച്ചു. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 480 രൂപകൂടി 38,600 രൂപയായി. 4825 രൂപയാണ് ഗ്രാമിന്. തുടർച്ചയായി ആറാമത്തെ ദിവസമാണ് കേരളത്തിൽ സ്വർണവില റെക്കോഡ് കുറിക്കുന്നത്. യുഎസ്-ചൈന തർക്കം മുറുകുന്നതും ഡോളറിന്റെ മൂല്യമിടിവുമാണ് ആഗോള വിപണിയിൽ സ്വർണവിലയിൽ പെട്ടെന്നുണ്ടായ വർധനയ്ക്കുപിന്നിൽ. 2011 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില ഇതോടെ ഇതാദ്യമായി മറികടന്നു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1.5ശതമാനം ഉയർന്ന് 1,928 ഡോളറിലെത്തി. 1,920.30 ഡോളറായിരുന്നു ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഉയർന്നവില. ദേശീയ വിപണിയിൽ പത്തുഗ്രാം തനിത്തങ്കത്തിന്റെ വിലയിൽ 800 രൂപ വർധിച്ച് 51,833 രൂപയായി. വെള്ളിയുടെ വിലയിലും കുതിപ്പുണ്ടായിട്ടുണ്ട്. എംസിഎക്സ് വെള്ളി ഫ്യൂച്ചേഴ്സ് വില 5.5ശമതാനം ഉയർന്ന് കിലോഗ്രാമിന് 64,617 രൂപയായി.

from money rss https://bit.ly/3jHzXLX
via IFTTT

കടബാധ്യത കുറയ്ക്കാന്‍ മിസ്ത്രി കുടുംബം 4,000 കോടി സമാഹരിക്കുന്നു

കോടികൾ സമ്പത്തുള്ള മിസ്ത്രി കുടുംബം കടബാധ്യത കുറയ്ക്കുന്നതിനായി 4,000 കോടി രൂപ സമാഹരിക്കുന്നു. സ്റ്റെർലിങ് ആൻഡ് വിൽസൺ സോളാറിലെ ഓഹരികൾ ഭാഗികമായി വിറ്റഴിച്ചാകും പണം സമാഹരിക്കുക. ബ്രൂക്ക്ഫീൽഡിലുള്ള കനേഡിയൻ പവർഹൗസിലെ ഓഹരികളും കൈമാറിയേക്കും. ഇതുസംബന്ധിച്ച് നിക്ഷേപകരുമായി കുടുംബം ചർച്ചനടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പിനുകീഴിലുള്ള ഭൂമിവിറ്റ് പണംസമാഹരിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡ് വ്യാപനംമൂലം അത് നടന്നില്ല. വിലഉയരുന്നമുറയ്ക്ക് പിന്നീട് ഭൂമിവിൽക്കാനാണ് തീരുമാനം. വിൽസൺ സോളാറിന്റെ കടബാധ്യത തീർക്കുകയാണ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം. ജൂണിലായിരുന്നു ബാധ്യത തീർക്കാനുള്ള അവസാന സമയം. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ സൺസിൽ മിസ്ത്രി കുടുംബത്തിന് 18.5ശതമാനം ഓഹരികളുണ്ട്. സ്റ്റെർലിങ് ആൻഡ് വിൽസൺ സോളാറിൽ ഷപോർജി പള്ളോൻജി കമ്പനിയ്ക്ക് 50.6ശതമാനം ഓഹരികളാണുള്ളത്. റീട്ടെയിൽ നിക്ഷേപകർക്ക് 6.54ശതമാനവും മ്യൂച്വൽ ഫണ്ടുകൾക്ക് 3.88ശതമാനവും വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് 6.96ശതമാനവും ഓഹരി വിഹിതമാണ് കമ്പനിയിലുള്ളത്.

from money rss https://bit.ly/32Z7iMC
via IFTTT

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 35 പോയന്റ് താഴ്ന്ന് 38,093ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തിൽ 11176ലുമെത്തി. ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 908 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികൾക്ക് മാറ്റമില്ല. ബാങ്ക് ഓഹരികളാണ് നഷ്ടത്തിൽ മുന്നിൽ. ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, അദാനി പോർട്സ്, യുപിഎൽ, എസ്ബിഐ, സൺ ഫാർമ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ടിസിഎസ്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, നെസ് ലെ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സമോൾ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2X0TAFb
via IFTTT

ഉപഭോക്താവാണ് ഇനി രാജാവ് : ഓൺലൈനിലെ ഷോപ്പിങ് കൂടുതൽ ധൈര്യത്തോടെ

ജൂലായ് 19-ന് നിലവിൽവന്ന പുതിയ 'ഉപഭോക്തൃ നിയമം' ഉപഭോക്താവിനെ യഥാർഥ രാജാവാക്കുകയാണ്. 1986-ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിലെ ഒട്ടേറെ പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് 'കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട്-2019' നിലവിൽ വന്നിരിക്കുന്നത്. ഓൺലൈനിലെ ഷോപ്പിങ് കൂടുതൽ ധൈര്യത്തോടെ ഷോപ്പിങ് ഓൺലൈനായ കാലത്ത് ഇ-കൊമേഴ്സ് ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. പുതിയ നിയമത്തിലെ വകുപ്പ് 16 ആണ് ഇ-കൊമേഴ്സിനെ നിർവചിക്കുന്നത്. അനുചിതമായ കച്ചവടരീതി തടയുക എന്നതാണ് പ്രധാന ലക്ഷ്യം. കാൻസലേഷൻ ഫീസ് ഈടാക്കാനാകില്ല. ഫോട്ടോയിൽ ഒന്ന് കാണിച്ച് മറ്റൊന്ന് വിൽക്കുന്ന ഏർപ്പാടും നടക്കില്ല. എല്ലാ ഓൺലൈൻ സൈറ്റിലും പരാതി പരിഹാര ഓഫീസർ വേണം. വില്പനയെക്കുറിച്ചുള്ള വിശദാംശങ്ങൾ പൂർണമായും നൽകണം. പരാതി നൽകിയാൽ 48 മണിക്കൂറിനുള്ളിൽ അതിന്റെ രേഖ കൈമാറണം. വ്യാജ ഉത്പന്നം, തകരാറുള്ളവയുടെ വില്പന, വൈകിയുള്ള ഡെലിവറി എന്നിവയൊന്നും ഇനി നടക്കില്ല. ടെലിഷോപ്പിങ്, ഡയറക്ട് മാർക്കറ്റിങ് മൾട്ടി ലെവൽ മാർക്കറ്റിങ് എന്നിവയെല്ലാം നിയമ പരിധിയിലാണ്. ഓൺലൈൻ ഷോപ്പിങ്ങിൽ പരാതിയുണ്ടെങ്കിൽ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നിടത്ത് തന്നെ പരാതി നൽകണമെന്ന വ്യവസ്ഥയും മാറിയിട്ടുണ്ട്. കൊച്ചിയിലിരുന്ന് ഓൺലൈൻ സൈറ്റിൽ ഷോപ്പിങ് നടത്തുന്നവർക്ക് പരാതിയുണ്ടെങ്കിൽ ഇപ്പോൾ എറണാകുളത്തെ കൺസ്യൂമർ കമ്മിഷനിൽത്തന്നെ നല്കാം. പരാതി ഓൺലൈനിലും സ്വീകരിക്കും ഉപഭോക്താവിന് പരാതി ഓൺലൈനിൽ നൽകാൻകഴിയും എന്നതും പുതിയ നിയമത്തിന്റെ ഗുണമാണ്. സംസ്ഥാന ഉപഭോക്തൃ കോടതി ലോക്ക്ഡൗൺ കാലത്ത് ഓൺലൈനിൽ പരാതികൾ കേട്ടിരുന്നു. പുതിയ നിയമം നിലവിൽ വന്നതോടെ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലും ഓൺലൈനിൽ പരാതികൾ പരിഗണിച്ചുതുടങ്ങും. സാധനമൊക്കെ വാങ്ങിയശേഷം വിദേശത്തേക്കോ മറ്റോ പോകേണ്ടിവരുന്നവർക്ക് അവിടെ നിന്നും പരാതി നൽകാൻ കഴിയും എന്നതും ഓൺലൈൻ സംവിധാനത്തിന്റെ മെച്ചമാണ്. ടെലികോമും ഭവനനിർമാണവും പരിധിയിൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് ഒരു കോടിയുടെ നഷ്ടപരിഹാരക്കേസുകൾ വരെ ഇനി പരിഗണിക്കാനാകും. ഇതോടെ വീടോ ഫ്ളാറ്റോ വാങ്ങുമ്പോഴുള്ള തർക്കങ്ങളും ഉപഭോക്തൃ കോടതിക്ക് പരിഗണിക്കാൻ കഴിയും. മുൻപ് 20 ലക്ഷത്തിൽ താഴെയുള്ള നഷ്ടപരിഹാര കേസുകളെ പരിഗണിച്ചിരുന്നുള്ളു. സംസ്ഥാന ഉപഭോക്തൃ കമ്മിഷന് 10 കോടിയുടെ നഷ്ട പരിഹാരക്കേസുകൾ വരെ പരിഗണിക്കാനാകും. തിരികെ എടുക്കില്ലെന്ന് ബില്ലിൽ എഴുതിയിട്ട് കാര്യമില്ല വാങ്ങിയ സാധനം തിരികെ എടുക്കില്ലെന്ന് ബില്ലിൽ പലപ്പോഴും കാണാമല്ലോ... ഇനി അതിലൊന്നും ഒരു കാര്യവുമില്ല. വാങ്ങിയ സാധനം ഉപയോഗിക്കാതെ 30 ദിവസത്തിനുള്ളിൽ തിരികെ നൽകിയാൽ കച്ചവടക്കാരൻ തിരികെയെടുക്കണം. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഇത്തരം ആനുകൂല്യങ്ങൾ നിലവിൽ നൽകുന്നുണ്ടായിരുന്നു. ഉപഭോക്താക്കൾക്ക് നൽകുന്ന ഒരു ആനുകൂല്യമെന്ന നിലയിലായിരുന്നു ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഇത് നടപ്പാക്കിയത്. ഇനിമുതൽ അത് ഉപഭോക്താവിന്റെ അവകാശമായി മാറും. പ്രോഡക്ട് ലയബിലിറ്റി ഉപഭോക്താക്കളുടെ അവകാശത്തെ പണ്ടേ അംഗീകരിച്ചതാണ് വിദേശരാജ്യങ്ങൾ. സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഒട്ടേറെ നിയമങ്ങൾ പല വികസിത രാജ്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. അതിലൊന്നാണ് 'പ്രോഡക്ട് ലയബിലിറ്റി' അഥവാ 'ഉത്പന്ന ബാധ്യത'. പുതിയ നിയമത്തിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയതിലൂടെ ഇതിന്റെ ഗുണം ഇനി നമുക്കും ലഭിക്കും. പുതിയ മൊബൈൽ പൊട്ടിത്തെറിക്കുക, വാഹനങ്ങളും മറ്റും കത്തിനശിക്കുക തുടങ്ങിയ സംഭവങ്ങൾ കേൾക്കാറില്ലേ. നിർമാണപ്പിഴവുകളുടെ പേരിലുള്ള ഇത്തരം തകരാറുകൾ ഉണ്ടാകുമ്പോൾ ആ ഉത്പന്നം മാത്രം മാറി നൽകുന്ന രീതിയാണ് കമ്പനികൾ സ്വീകരിക്കുക. ഇനി അത് നടക്കില്ല. ആ ശ്രേണിയിലുള്ള ഉത്പന്നങ്ങളെല്ലാം പിൻവലിക്കാൻ കമ്പനികൾ നിർബന്ധിതമാകും. മീഡിയേഷൻ എന്ന സാധ്യത ഉപഭോക്തൃ കോടതികളിലെ തർക്കപരിഹാരത്തിന് 'മീഡിയേഷൻ' അഥവ 'മധ്യസ്ഥം' എന്ന പുതിയ സംവിധാനവും നിലവിൽ വരികയാണ്. തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ കഴിയും എന്നതാണ് ഇതിന്റെ മെച്ചം. ഉപഭോക്തൃ കോടതിയോടൊപ്പം ഇതിനായി ഇനി മീഡിയേഷൻ സെല്ലുകൾ ഉണ്ടാകും. പരാതികൾ സമയബന്ധിതമായി പരിഹരിക്കാൻ ഇതിലൂടെ കഴിയും. മീഡിയേഷനിലൂടെ തീർപ്പാക്കുന്ന തർക്കങ്ങൾക്ക് പിന്നീട് അപ്പീലും ഉണ്ടാകില്ല. സെലിബ്രിറ്റി എൻഡോഴ്സ്മെന്റ് ഉത്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് മുൻപ് സെലിബ്രിറ്റിമാർ ഇനി മുതൽ ശ്രദ്ധിക്കണം. ഗുണനിലവാരമുള്ളതാണോ ഉത്പന്നമെന്ന് ഉറപ്പാക്കാൻ അവർക്കും ബാധ്യതയുണ്ടാകും ഇനി. അതല്ലെങ്കിൽ അവരും കോടതികയറേണ്ടിവരും. nvssiju@gmail.com

from money rss https://bit.ly/3f3AIeW
via IFTTT

അയോധ്യ രാമക്ഷേത്രത്തിന്റെ അസ്ഥിവാരം കീറൽ ചടങ്ങ് - പ്രധാനമന്ത്രി മോദി പങ്കെടുക്കും, ദൂരദർശൻ ലൈവ് കൊടുക്കും

കൊറോണ വൈറസ് വ്യാപനത്തിനിടെ വിപുലമായി നടത്തുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അസ്ഥിവാരം കീറല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഓഗസ്റ്റ് അഞ്ചിനാണ് ചടങ്ങ്. ദൂരദര്‍ശന്‍ തത്സമയ സംപ്രേഷണം നടത്തും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാന മുഹൂര്‍ത്തമായിരിക്കും ഇതെന്ന് ശ്രീരാം ജന്മഭൂമി തിര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് അഭിപ്രായപ്പെട്ടു. ജമ്മു കാശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ദിവസമാണ് ഓഗസ്റ്റ് അഞ്ച്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുകയും സംസ്ഥാന പദവി റദ്ദാക്കി ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന്റെ ഒന്നാം വാര്‍ഷകമാണ് വരുന്ന ഓഗസ്റ്റ് 5. പ്രധാനമന്ത്രി പങ്കെടുക്കുന്ന മറ്റേതൊരു പരിപാടിയും കവര്‍ ചെയ്യുന്നത് പോലെയാണ് ഇതെന്നാണ് പ്രസാര്‍ ഭാരതിയുടെ വിശദീകരണം. ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് ശേഷമായിരിക്കും ചടങ്ങ്. ക്ഷണിക്കപ്പെട്ട 150 പേരടക്കം 200 പേർ പങ്കെടുക്കും. വലിയ സ്ക്രീനുകളടക്കം ഒരുക്കും.

ബാബറി മസ്ജിദ് നിന്നിരുന്നത് അടക്കമുള്ള അയോധ്യയിലെ 2.77 ഏക്കർ ഭൂമി ഹിന്ദുക്ഷേത്ര നിർമ്മാണത്തിനായി വിട്ടുകൊടുക്കാനും ട്രസ്റ്റ് നിർമ്മിക്കാനും മുസ്ലീങ്ങൾക്ക് പള്ളി നിർമ്മിക്കാൻ അയോധ്യയിൽ മറ്റെവിടെയെങ്കിലും അഞ്ചേക്കർ ഭൂമി അനുവദിക്കാനുമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2019 നവംബറിൽ വിധിച്ചത്. ക്രിമിനൽ പ്രവൃത്തി എന്നാണ് വിധിന്യായത്തിൽ, ബാബറി മസ്ജിദ് തകർത്തത്തിനെ സുപ്രീം കോടതി വിശേഷിപ്പിച്ചത്. ഈ കേസിലെ പ്രതികളായ ബിജെപി നേതാക്കൾ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി, വിനയ് കത്യാർ, സാധ്വി ഋതംബര തുടങ്ങിയവർക്ക് ഓഗസ്റ്റ് അഞ്ചിന്റെ ചടങ്ങിലേയ്ക്ക് ക്ഷണമുണ്ട്. ബാബറി മസ്ജിദ് തകർത്ത കേസിന്റെ വിചാരണ ലക്നൌ പ്രത്യേക സിബിഐ കോടതിയിൽ അവസാനഘട്ടത്തിലാണ്. ജോഷിയും അദ്വാനിയും വീഡിയോ കോൺഫറൻസിംഗ് വഴി കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ ഹാജരായിരുന്നു. 


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ അയോധ്യയിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. അയോധ്യയില്‍ 500 വര്‍ഷത്തിന് ശേഷമുള്ള മംഗള മുഹൂര്‍ത്തമെന്നാണ് യോഗി ഓഗസ്റ്റ് അഞ്ചിന്റെ ചടങ്ങിനെ വിശേഷിപ്പിച്ചത്. അയോധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും തുടര്‍ച്ചയായി രാമായണം വായിക്കണമെന്നും ഓഗസ്റ്റ് നാലിന് രാത്രിയിലും ഓഗസ്റ്റ് അഞ്ചിനും അയോധ്യയിലെ എല്ലാ വീടുകളിലും വിളക്ക് കത്തിച്ച് ദീപോത്സവം ആഘോഷിക്കണമെന്നും യോഗി ആവശ്യപ്പെട്ടു.



* This article was originally published here

Saturday, 25 July 2020

കോവിഡ് വ്യാപനംകൂടുന്നു: ഓഹരി വിപണിയില്‍ മുന്നേറ്റംതുടരുമോ?

കോവിഡ് വ്യാപനംമൂലമുള്ള അടച്ചടലിനെതുടർന്ന് തകർന്നടിഞ്ഞ ഓഹരി സൂചികകൾ ഇതാ നാലുമാസത്തെ ഉയർന്ന നിലവാരം കീഴടക്കിയിരിക്കുന്നു. ആഗോളതലത്തിലും രാജ്യത്തും കോവിഡ് വ്യാപനംകൂടുമ്പോഴും ഇപ്പോഴത്തെ വിപണിയിലെ ഉയർച്ചയ്ക്ക് അതൊന്നും ഒരുതടസ്സമല്ല. മാർച്ചിലെ താഴ്ന്ന നിലവാരത്തിൽനിന്ന് വിപണി 50ശതമാനത്തിലേറെയാണ് കുതിച്ചത്. 45ലേറെ ഓഹരികളുടെ വില 100 മുതൽ 300ശതമാനംവരെ ഉയരുകയും ചെയ്തിരിക്കുന്നു. ബിഎസ്ഇ 500ലെ 94ശതമാനം ഓഹരികളും മാർച്ച് 23ലെ താഴ്ന്ന നിലവാരത്തിൽനിന്ന് പ്രതാപംതിരിച്ചുപിടിച്ചു. എല്ലാവിഭാഗം സെക്ടറൽ സൂചികകളും കഴിഞ്ഞ നാലുമാസത്തിനിടെ ഇരട്ട അക്ക ശതമാനം ഉയർന്നു. സെൻസെക്സ് 38,101ലും നിഫ്റ്റി 11194ലിലുമാണ് വെള്ളിയാഴ്ച വ്യാപാരംഅവസാനിപ്പിച്ചത്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകളെതുടർന്നുണ്ടായ പണലഭ്യത, വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി, ചെറുകിട നിക്ഷേപകരുടെ വ്യാപകമായ പങ്കാളിത്തം തുടങ്ങിയവ വിപണിയെ സ്വാധീനിച്ചതിന്റെ തെളിവകൂടിയാണിത്. ഹാത് വെ കേബിൾ, ഡെക്കാത്തോൺ, ഇന്റലക്ട് ഡിസൈൻ അരീന, ഡിഷ്മാൻ കാർബോജൻ, ജൂബിലന്റ് ലൈഫ് സയൻസ്, അരബിന്ദോ ഫാർമ, മുത്തൂറ്റ് ഫിനാൻസ്, ഇൻഫിബീം അവന്യൂസ്, ഭാരത് ഡൈനാമിക്സ്, ഗ്രാന്യൂൾസ് ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ്, റിലയൻസ് ഇൻഡസ്ട്രീസ്, മണപ്പുറം ഫിനാൻസ്, ഗ്ലെൻമാർക്ക് ഫാർമ, അലംബിക് ഫാർമ, ഈഡെൽവെയ്സ് ഫിനാൻഷ്യൽ സർവീസസ്, എസ്കോർട്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബിർളസോഫ്റ്റ്, ബന്ധൻ ബാങ്ക് തുടങ്ങിയ ഓഹരികളാണ് 100 മുതൽ 300ശതമാനംവരെ നേട്ടമുണ്ടാക്കിയത്. വിദേശ നിക്ഷേപകരുടെ സാന്നിധ്യം സംപൂജ്യമാണ്. മാർച്ചിലെ വിറ്റൊഴിയലിനുശഷം ജൂൺ അവസാനംവരെ അവർ തിരിഞ്ഞുനോക്കിയിരുന്നില്ല. ഇതാ ഇപ്പോൾ, കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലായി 8,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അവർ വാങ്ങിക്കൂട്ടിയത്. 2020ൽ ഇതുവരെ 85,000 കോടി രൂപയുടെ ഓഹരികളാണ് മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് എന്നീ കമ്പനികൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കൈവശമാക്കിയത്. എന്നാൽ ജൂലായിൽ ഇവർ ഒന്നടങ്കം ലാഭമെടുപ്പിന്റെ ഭാഗമായി ഓഹരികൾ വിറ്റൊഴിയാൻ തുടങ്ങി. മ്യൂച്വൽ ഫണ്ടിൽനിന്ന് നിക്ഷേപകർ വ്യാപകമായി പണംപിൻവലിച്ചതും ഫണ്ട് കമ്പനികളെ ഓഹരി വില്പനയ്ക്ക് പ്രേരിപ്പിച്ചു. ഈ പിൻവലിയൽ താൽക്കാലികമാണെന്നാണ് വിലയിരുത്തൽ. കോവിഡ് വ്യാപനംകൂടുമ്പോഴും നിക്ഷേപത്തിന്റെ തോത് ഉയർന്നെങ്കിൽ ഭാവിയിൽ രോഗബാധയുടെ ഭീഷണി അസ്ഥാനത്താകുമ്പോൾ വിപണിയുടെ മുന്നേറ്റം ഊഹിക്കാവുന്നതേയുള്ളൂ.

from money rss https://bit.ly/3g4KleE
via IFTTT