121

Powered By Blogger

Tuesday, 8 September 2020

IT'S OFFICIAL! Fahadh Faasil To Play The Lead Role in Alphonse Puthren's Paattu

IT'S OFFICIAL! Fahadh Faasil To Play The Lead Role in Alphonse Puthren's Paattu
Fahadh Faasil, the National award-winning actor is all set to join hands with Alphonse Puthren, the director of Premam. The filmmaker recently confirmed that Fahadh will play the lead role in his directorial venture, through his official social media pages, recently.

* This article was originally published here

വില്പന സമ്മര്‍ദം: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: അവസാന മണിക്കൂറിലെ ലാഭമെടുപ്പ് ഓഹരി വിപണിയിലെ നേട്ടത്തെ ബാധിച്ചു. സെൻസെക്സ് 51.88 പോയന്റ് നഷ്ടത്തിൽ 38,365.35ലും നിഫ്റ്റി 37.60 പോയന്റ് താഴ്ന്ന് 11,317.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 957 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1695 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, എച്ച്സിഎൽ ടെക്, വിപ്രോ, ഇൻഫോസിസ്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, ടാറ്റ മോട്ടോഴ്സ്, സീ എന്റർടെയ്ൻമെന്റ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സെക്ടറൽ സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ് സൂചികയ്ക്ക് ഒരുശതമാനവും സ്മോൾ ക്യാപ് സൂചികയ്ക്ക് ഒന്നരശതമാനവും നഷ്ടമായി. Sensex erases days gains, ends 52 pts lower

from money rss https://bit.ly/2FjJt8E
via IFTTT

ജിയോയിക്കുപിന്നാലെ സില്‍വര്‍ ലേയ്ക്ക് ബൈജൂസില്‍ 3680 കോടി രൂപ നിക്ഷേപിക്കും

ബെംഗളുരു: പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പിൽ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേയ്ക്ക് 3680 കോടി(500 മില്യൺ ഡോളർ) രൂപ നിക്ഷേപിക്കും. റിലയൻസ് ജിയോയിൽ 5,546.8 കോടി രൂപ നിക്ഷേപിച്ചതിനുപിന്നാലെയാണ് ഇന്ത്യയിലെതന്നെ മറ്റൊരു സ്ഥാപനത്തിൽ സിൽവർ ലേയ്ക്ക് നിക്ഷേപം നടത്തുന്നത്. സിൽവർ ലേയ്ക്കിന്റെകൂടി നിക്ഷേപമെത്തുന്നതോടെ ബൈജൂസിന്റെ മൊത്തംമൂല്യം 10.5 ബില്യൺ ഡോളറാകും. ടൈഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക് എന്നീ സ്ഥാപനങ്ങൾ 200 മില്യൺ ഡോളർ രൂപവീതം നേരത്തെ നിക്ഷേപം നടത്തിയിരുന്നു. പ്രമുഖ എഡ്യുടെക് സ്ഥാപനമായ ഡിഎസ്ടി ഗ്ലോബൽ 122 മില്യൺ ഡോളറും ബൈജൂസിൽ നിക്ഷേപിച്ചിട്ടുണ്ട്.

from money rss https://bit.ly/2Zh84C4
via IFTTT

വെയ്റ്റ് ലിസ്റ്റ് യാത്രക്കാര്‍ക്കായി 'ക്ലോണ്‍ ട്രെയിന്‍' ഓടിക്കാന്‍ റെയില്‍വെ

വെയ്റ്റ് ലിസ്റ്റിലുള്ള ട്രെയിൻ യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. തിരക്കേറിയ റൂട്ടുകളിൽ വെയ്റ്റ് ലിസ്റ്റിലുള്ള യാത്രക്കാർക്കായി മറ്റൊരു ട്രെയിൻ(ക്ലോൺ ട്രെയിൻ) കൂടി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് റെയിൽവെ ആലോചിക്കുന്നു. റെയിൽവെ ബോർഡ് ചെയർമാൻ വി.കെ യാദവാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ നിരീക്ഷിച്ചായിരിക്കും ആവശ്യമെങ്കിൽ മറ്റൊരു ട്രെയിൻകൂടി അതേ റൂട്ടിൽ ഏർപ്പെടുത്തുക. നിലവിലുള്ള ട്രെയിനിന്റെ അതേ നമ്പറിൽതന്നെയായിരിക്കും പ്രത്യേക ട്രെയിനും ഓടുക. ഇത്തരത്തിൽ പ്രത്യേകം ഏർപ്പെടുത്തുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് കുറവാകും. യാത്രക്കാരുടെ ആവശ്യംമാനിച്ചായിരിക്കും പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുകയെന്ന് ചെയർമാൻ വ്യക്തമാക്കി. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ഉടനെ നാലുമണിക്കൂർ മുമ്പ് പുതിയ ട്രെയിൻ സബന്ധിച്ച് വെയ്റ്റ് ലിസ്റ്റിലുള്ള യാത്രക്കാരെ വിവരമറിയിക്കും. ഇതിനായി പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽമാറ്റംവരുത്തും. സ്ലീപ്പക്ലാസിൽ 400, തേഡ് എസി(ചെയർകാറും) 300, സെക്കൻഡ് ക്ലാസ് 100 എന്നിങ്ങനെ റിസർവേഷൻ പൂർത്തിയാകുമ്പോൾ ബുക്കിങ് അവസാനിപ്പിക്കുന്ന രീതിയാണ് നിലവിലുള്ളത്. Indian Railways plan to run clone train

from money rss https://bit.ly/2R3BEXh
via IFTTT

Monday, 7 September 2020

പാഠം 89: സര്‍ക്കാര്‍ ഗ്യാരണ്ടിനല്‍കുന്ന പദ്ധതിയില്‍ നിക്ഷേപിച്ച് മികച്ച ആദായംനേടാം

പെട്ടെന്ന് സമ്പന്നനാകാനുള്ള കുറുക്കുവഴികളൊന്നും വിനോദ് കൃഷ്ണന് ആവശ്യമില്ല. സമ്പാദിക്കുന്ന പണം സുരക്ഷിതമായ പദ്ധതികളിൽ നിക്ഷേപിക്കണം. അതോടൊപ്പം തരക്കേടില്ലാത്ത ആദായവും ലഭിക്കണം-അതുമാത്രമാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ ലഘു സമ്പാദ്യ പദ്ധതികളിലാണ് വിനോദ് ഇതുവരെ നിക്ഷേപം നടത്തിയിരുന്നത്. ആർബിഐ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ട് 2020 പുറത്തിറക്കിയതോടെ എന്തുകൊണ്ട് മാറിച്ചിന്തിച്ചുകൂടായെന്ന് വിനോദിന് തോന്നി. സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് പുറത്തിറക്കുന്നത്. അതുകൊണ്ടുതന്ന മറ്റുപല നിക്ഷേപ പദ്ധതികൾക്കുമുള്ള അപകടസാധ്യത തെല്ലുമില്ല. നിലവിൽ ബോണ്ടിന് ലഭിക്കുന്ന പലിശ നിരക്ക് 7.15ശതമാനമാണ്. ആറുമാസത്തിലൊരിക്കലാണ് പലിശനിരക്ക് പരിഷ്കരിക്കുക. അതിനനുസരിച്ച് മുമ്പ് നടത്തിയ നിക്ഷേപമാണെങ്കിലും പലിശനിരക്കിൽമാറ്റംവരും. ബോണ്ടെന്നുകേട്ടാൽ പിന്തിരിയുന്നവർക്ക് ചിന്തിക്കാനുള്ള അവസരമാണ് ആർബിഐയുടെ സേവിങ്സ് ബോണ്ട്. പൊതുമേഖല ബാങ്കുകൾ, എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ, ഐഡിബിഐ ഉൾപ്പടെയുള്ള സ്വകാര്യ ബാങ്കുകൾ വഴി എളുപ്പത്തിൽ നിക്ഷേപിക്കാനും കഴിയും. ഇലക്ട്രോണിക് രൂപത്തിലാണ് ബോണ്ടുകൾ സൂക്ഷിക്കുക. ഇതിനായി ബോണ്ട് ലഡ്ജർ അക്കൗണ്ട് ഉണ്ടാകും. നിക്ഷേപകർക്ക് സർട്ടിഫിക്കറ്റുകളാണ് കൈമാറുക. സവിശേഷതകൾ ഇന്ത്യക്കാരായ വ്യക്തികൾക്ക് സ്വന്തമായോ ജോയന്റ് അക്കൗണ്ടായോ നിക്ഷേപിക്കാം. ആറുമാസത്തിലൊരിക്കൽ പലിശനിരക്ക് പരിഷ്കരിക്കും. 2021 ജനുവരി ഒന്നിനാണ് പലിശയുടെകാര്യത്തിൽ ഇനി തീരുമാനമെടുക്കുക. എല്ലാവർഷവും ജനുവരി ഒന്നിനും ജൂലായ് ഒന്നിനും ബോണ്ടിൽനിന്നുള്ള പലിശ ലഭിക്കും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. 1000 രൂപയുടെ ഗുണിതങ്ങളായി എത്രതുകവേണമെങ്കിലും നിക്ഷേപിക്കാം. ലഘുസമ്പാദ്യ പദ്ധതികളിലൊന്നായ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റി(എൻഎസ് സി)നേക്കാളും 0.35ശതമാനം അധിക പലിശ ആർബിഐയുടെ ബോണ്ടിന് ലഭിക്കും. അഞ്ചുവർഷത്തെയോ പത്തുവർഷത്തെയോ സർക്കാർ സെക്യൂരിറ്റികളിലെ ആദായംനോക്കിയാണ് മൂന്നുമാസത്തിലൊരിക്കൽ എൻഎസ് സിയുടെ പലിശ പരിഷ്കരിക്കുക. ഏഴുവർഷമാണ് ബോണ്ടിന്റെ കാലാവധി. ഉപാധികൾക്കുവിധേയമായി കാലാവധിയെത്തുംമുമ്പ് നേരത്തെ നിക്ഷേപം പിൻവലിക്കാൻ അനുവദിക്കും. ഇതിനായി നിക്ഷേപകന്റെ പ്രായമാണ് കണക്കിലെടുക്കുക. 60നും 70നും ഇടയിലാണ് പ്രായമെങ്കിൽ ആറുവർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ പണം പിൻവലിക്കാം. 70നും 80നും ഇടയിലാണെങ്കിൽ അഞ്ചുവർഷവും 80നുമുകളിലാണെങ്കിൽ 4വർഷവും പൂർത്തിയാക്കിയാൽ പണം പിൻവലിക്കാൻ അനുവദിക്കും. നിക്ഷേപിക്കുമ്പോഴോ നിക്ഷേപത്തിൽനിന്ന് വരുമാനം ലഭിക്കുമ്പോഴോ ആദായനികുതി ഇളവുകളൊന്നുമില്ല. പലിശ വരുമാനത്തിന് ആദായനികുതി നൽകണമെന്നുചുരുക്കം. നേട്ടങ്ങൾ ഉയർന്ന പലിശനിരക്ക്: ലഘു സമ്പാദ്യ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ ഉയർന്ന പലിശനിരക്കാണ് ബോണ്ടിനുള്ളത്. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന് നിലവിൽ ലഭിക്കുന്ന പലിശ 6.8ശതമാനമാണ്. ബാങ്കുകളിലെ സ്ഥിര നിക്ഷേപം പിപിഎഫ്(7.1%)എന്നിവയുമായി താരതമ്യംചെയ്യുമ്പോഴും ആദായനിരക്ക് കൂടുതലാണ്. ഇടക്കിടെ മാറുന്ന പലിശ: വിപണിയുമായി ബന്ധപ്പെട്ട് നിശ്ചയിക്കുന്നതായതിനാൽ പലിശ നിരക്കിൽ ആറുമാസംകൂടമ്പോൾ മാറ്റമുണ്ടാകും. പലിശ ഉയരുന്ന സാഹചര്യംവന്നാൽ നിക്ഷേപകന് ഗുണകരമാകും. എൻഎസ് സിയുടെ പലിശ നിരക്ക് ഉയരുന്നതിന് ആനുപാതികമായിട്ടാകും ബോണ്ടിന്റെ നിരക്കിലും മാറ്റമുണ്ടാകുക. നഷ്ടസാധ്യതയില്ല: കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന കടപ്പത്രമായതിനാൽ നഷ്ടസാധ്യത തീരെയില്ലെന്നുപറയാം. സ്ഥിര വരുമാനം: നിശ്ചിത ഇടവേളകലിൽ സ്ഥിരമായി വരുമാനം ബോണ്ടിൽനിന്ന് ലഭിക്കും. ആറുമാസംകൂടുമ്പോഴാണ് പലിശ ബാങ്കിലെത്തുക. പോരായ്മകൾ നിക്ഷേപത്തിനായി പദ്ധതികൾ തേടുമ്പോൾ നികുതി ബാധ്യതയെക്കുറിച്ചാണ് ആദ്യം ആലോചിക്കുക. നിലവിൽ ബോണ്ടിലെ നിക്ഷേപത്തിന് നികുതി ആനുകൂല്യങ്ങളൊന്നുമില്ല. പലിശ നിരക്കിലെ റിസ്ക് ആറുമാസത്തിലൊരിക്കൽ പലിശ നിരക്ക് പരിഷ്കരിക്കുന്നതിനാൽ ഭാവിയിൽ ആദായംകുറയാനും കൂടാനും സാധ്യതയുണ്ട്. കൂട്ടുപലിശയുടെ നേട്ടമില്ല ആറുമാസംകൂടുമ്പോൾ പലിശ നൽകുന്നതിനാൽ പലിശയ്ക്കുമേൽ പലിശലഭിക്കാനുള്ള അവസരമില്ല. ലഭിക്കുന്ന പലിശ മറ്റ പദ്ധതികളിൽ വീണ്ടും നിക്ഷേപിച്ച് കൂട്ടുപലിശയുടെ നേട്ടം സ്വന്തമാക്കാൻ അവസരമുണ്ട്. പണമാക്കൽ കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിക്കാനാൻ ബുദ്ധിമുട്ടാണ്. ബോണ്ട് പണയംവെച്ച് വായ്പയെടുക്കാനും കഴിയില്ല. അനുയോജ്യം ബാങ്ക് നിക്ഷേപവും ലഘു സമ്പാദ്യ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ ബോണ്ടിൽനിന്നുള്ള ആദായം കൂടുതലാണ്. സുരക്ഷിത നിക്ഷേപമെന്നനിലയിൽ ആദ്യഗണത്തിൽതന്നെ ഈ പദ്ധതി പരിഗണിക്കാം. നിശ്ചിത വരുമാനം ഇടവേളകളിൽ ആവശ്യമുള്ളവർക്കും പദ്ധതി ഗുണകരമാണ്. അതേസമയം, ഉയർന്ന സ്ലാബിൽ(20ശതമാനം മുതൽ 30ശതമാനംവരെ)ആദായനികുതി നൽകുന്നവർക്ക് പദ്ധതിയിൽനിന്നുള്ള നേട്ടം പരമിതമായിരിക്കും, പ്രത്യേകിച്ച് പണപ്പെരുപ്പനിരക്കുമായി താരതമ്യംചെയ്യുമ്പോൾ. feedbacks to: antonycdavis@gmail.com

from money rss https://bit.ly/35iRBRw
via IFTTT

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന: പവന് 80 രൂപകൂടി 37,600 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാമത്തെ ദിവസവും നേരിയതോതിൽ കൂടി. പവന് 80 രൂപവർധിച്ച് 37,600 രൂപയായി. 4,700 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 37,520 രൂപയായിരുന്നു പവന്റെ വില. അതേസമയം, ദേശീയ വിപണിയിൽ സ്വർണവില താഴ്ന്നു. എംസിഎക്സ് ഗോൾഡ് ഫ്യൂച്വേഴ്സിൽ പത്ത് ഗ്രാം തനിത്തങ്കത്തിന് 50,803 രൂപയാണ് വില. കഴിഞ്ഞദിവസം നേരിയതോതിൽ വില ഉയർന്നതിനുശേഷമാണ് വീണ്ടും കുറഞ്ഞത്. ആഗോള വിപണിയിലും വിലകുറയുന്ന പ്രവണതയാണ്. യുഎസ് ഡോളർ കരുത്താർജിച്ചതോടെ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,925.68 ഡോളർ നിലവാരത്തിലെത്തി.

from money rss https://bit.ly/326BDI7
via IFTTT

ഇന്ത്യ-ചൈന സംഘര്‍ഷം: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഇന്ത്യ-ചൈന അതിർത്തി സംഘർഷം വിപണിയ ബാധിച്ചു. സെൻസെക്സ് 64 പോയന്റ് നഷ്ടത്തിൽ 38,352ലും നിഫ്റ്റി 17 പോയന്റ് താഴ്ന്ന് 11,337ലുമാണ് വ്യാപാരംആരംഭിച്ചത്. ബിഎസ്ഇയിലെ 599 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 393 ഓഹരികൾ നഷ്ടത്തിലുമാണ്. 51 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, ഐടിസി, നെസ് ലെ, പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, എൻടിപിസി, ഭാരതി എയർടെൽ, ഒഎൻജിസി, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിപിസിഎൽ, വിപ്രോ, ടിസിഎസ്, ഇൻഫോസിസ്, റിലയൻസ്, ഹീറോ മോട്ടോർകോർപ്, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, സിപ്ല, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. എസ്എംഎൽ ഇസുസു, ഫ്യൂച്വർ കൺസ്യൂമർ ഉൾപ്പടെ 38 കമ്പനികളാണ് ചൊവാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3k0lk61
via IFTTT

ഐസിഐസിഐ ബാങ്ക് കേസില്‍ ദീപക് കൊച്ചാര്‍ അറസ്റ്റില്‍

മുംബൈ: വീഡിയോകോൺ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ. ബാങ്ക് ക്രമംവിട്ട് വായ്പ അനുവദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ സി.ഇ.ഒ. ചന്ദാ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു. ഡൽഹിയിലെ ഇ.ഡി. ഓഫീസിൽ വിളിച്ചുവരുത്തിയ അദ്ദേഹത്തെ തിങ്കളാഴ്ച രാത്രിയോടെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു. വിഡിയോകോണിന് വ്യവസ്ഥകൾ ലംഘിച്ച് 1,875 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാങ്കിന്റെ മുൻ മേധാവി ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും പ്രതിക്കൂട്ടിലായത്. ജനുവരിയിൽ ഇ.ഡി 78 കോടിയുടെ ആസ്തി കേസുമായി ബന്ധപ്പെട്ട് താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു.

from money rss https://bit.ly/3hfYtSg
via IFTTT

ഓഹരി ഇടപാടും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും:വാട്‌സാപ്പ്‌ ചാനലുമായി ജിയോജിത്

കൊച്ചി: ഓഹരി ഇടപാടുകളും മ്യൂച്വൽ ഫണ്ട് നിക്ഷേപവും വാട്സ്ആപ്പിലൂടെ സാധ്യമാക്കി രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത്. ജിയോജിത് ടെക്നോളജീസ് വികസിപ്പിച്ചെടുത്ത വാട്സ്ആപ് ചാനൽ ഉപയോഗിച്ച് ഇടപാടുകാർക്ക് അനായാസമായി ഇനി ഇടപാടുകൾ നടത്താം. വാട്സ് ആപ്പ് ചാനലിലൂടെ ട്രേഡിംഗ് സംബന്ധമായി രജിസ്ട്രേഡ് മൊബൈൽ നമ്പറുകളിൽ നിന്ന് ഡീലർമാരുമായി നേരിട്ടു ചാറ്റിംഗ് നടത്താനും ഫണ്ട് കൈമാറ്റത്തിനും, അവയുടെ ട്രാക്കിംഗിനും അവസരം ലഭിക്കുമെന്നതാണ് വാട്സ്ആപ്പ് ചാനലിന്റെ സവിശേഷത. ഇതോടൊപ്പം ജിയോജിത് റിസർച്ച് റിപ്പോർട്ടുകൾ ഉൾപ്പടെയുളള മറ്റു സേവനങ്ങളും വാട്സ് ആപ് ചാനലിലൂടെ വിരൽത്തുമ്പിൽ ലഭ്യമാകും. മികച്ച ട്രേഡിംഗ്, നിക്ഷേപ അനുഭവമാണ് വാട്സ്ആപ്പ് ചാനലിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ഇടപാടുകൾ നടത്താൻ ജിയോജിതിന്റെ ഇടപാടുകാർക്ക് ഇതിലൂടെ കഴിയും. വാട്സ് ആപ് ചാറ്റിംഗിലൂടെയുള്ള ഇടപാടുകളും ആശയ വിനിമയങ്ങളും ഔദ്യോഗികവും, നിയമപരമായി അംഗീകൃതവുമാണ്. ആധികാരികത ഉറപ്പാക്കി ഇടപാടുകാരെ തിരിച്ചറിയുന്നതിന് വാട്സ്ആപ് ചാനലിലെ സെൽഫ് സർവീസ് സൗകര്യത്തിലൂടെ സാധിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും +9199955 00044 എന്ന നമ്പറിലേക്ക് വാട്സ് ആപ് മെസേജ് അയച്ചാൽ ഇടപാടുകാർക്ക് ചാനൽ ലഭ്യമാവും. വിജയകരമായ വെരിഫിക്കേഷനു ശേഷം അവർക്ക് ഡീലറുമായി നേരിട്ട് ചാറ്റ് ചെയ്യാനും സെൽഫ് സർവീസിനും സ്റ്റേറ്റ്മെന്റുകളും റിപ്പോർട്ടുകളും കാണാനും കഴിയും. ഇടപാടുകാരും ഡീലർമാരും തമ്മിലുള്ള എല്ലാ വിനിമയങ്ങളും സെർവറുകളിൽ സൂക്ഷിക്കപ്പെടുന്നതിനാൽ വാട്സ് ആപിലൂടെ ട്രേഡ് കൺഫർമേഷനുകൾ ശേഖരിക്കാൻ ജിയോജിതിനു സാധ്യമാണ്. ഏറ്റവും നൂതനമായ ഈ വാട്സ്ആപ് ചാനലിലൂടെ ട്രേഡിംഗ് നടത്തുന്നതിനും പണമിടപാടുകൾ പരിശോധിക്കുന്നതിനും മറ്റൊരു ആപ്ളിക്കേഷനും ഡൗൺലോഡ് ചെയ്യേണ്ടതില്ലെന്ന് ജിയോജിത് ചീഫ് ഡിജിറ്റൽ ഓഫീസർ ജോൺസ് ജോർജ് പറഞ്ഞു. വരും നാളുകളിൽ കൂടുതൽ സൗകര്യങ്ങൾ ഇതിൽ കൂട്ടിച്ചേർക്കാൻ കഴിയും. പ്രത്യേകിച്ച് എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന കോവിഡ് വ്യാപനത്തിന്റെ സമയത്ത് മറ്റു പ്രയാസങ്ങളില്ലാതെ ഇടപാടുകാരും ഡീലർമാരും തമ്മിൽ നിരന്തരം ബന്ധപ്പെടാൻ സാഹചര്യമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. തീർത്തും ലളിതമായ ഞങ്ങളുടെ ഈ ട്രേഡിംഗ് സംവിധാനം ഏറ്റവും സുരക്ഷിതവുമാണ്-ജോൺസ് ജോർജ് ചൂണ്ടിക്കാട്ടി. നമ്മുടെ വാർത്താവിനിമയ സംവിധാനങ്ങളിൽ വിപ്ളവകരമായ മാറ്റം വരുത്തിയിരിക്കുകയാണ് വാട്സ് ആപ്. ഫോണുകളിലെ യഥാർത്ഥ കമ്മ്യൂണിക്കേഷൻ ആപ്ളിക്കേഷനാണിത്. വ്യാപാരമേഖലയിൽ ഇടപാടുകാരനുമായി നേരിട്ട് ഇടപഴകുന്ന പ്രതീതി അതുണ്ടാക്കുന്നു. ജിയോജിത് ടെകനോളജീസ് വൈസ്പ്രസിഡന്റ് ജയദേവ് എം വസന്തം പറഞ്ഞു. ഫണ്ട്സ് ജീനി മ്യൂച്വൽഫണ്ട് നിക്ഷേപ പ്ളാറ്റ്ഫോമിൽ അക്കൗണ്ടുള്ളവർക്ക് വാട്സ് ആപ് വഴിയുള്ള സെൽഫ് സർവീസ് സംവിധാനത്തിലൂടെ മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കാം. അവരുടെ മ്യൂച്വൽഫണ്ട് നിക്ഷേപം സംബന്ധിച്ച ശുപാർശകളും പോർട്ട്ഫോളിയോകളും കാണാനും സാധിക്കും. ഇതോടൊപ്പം ഇടപാടുകാർക്ക് അവരുടെ ലെഡ്ജറും ഫണ്ട് കൈമാറ്റം സംബന്ധിച്ച വിവരങ്ങളും കാണുന്നതിനും ജിയോജിതിൽ നിന്നുള്ള റിസർച്ച് ഡാറ്റയെക്കുറിച്ചു മനസിലാക്കാനും കഴിയും. ഇതിനു പുറമേ രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ വാട്സ് ആപ് ചാനലിൽ ചേർക്കാനും ഇടപാടുകാർക്ക് സാധ്യമാണ്.

from money rss https://bit.ly/2FeEuGc
via IFTTT

ഏറ്റവും വലിയ ഐപിഒ: എല്‍ഐസിയുടെ 25ശതമാനം ഓഹരി വിറ്റഴിച്ചേക്കും

രാജ്യത്തെതന്നെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പന(ഐപിഒ)യ്ക്ക് സർക്കാർ തയ്യാറെടുക്കുന്നു. പ്രതീക്ഷിച്ചതിലുമേറെ എൽഐസിയുടെ ഓഹരി വിറ്റഴിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. ഒന്നോ അധിലധികമോ ഘട്ടങ്ങളായി 25ശതമാനംവരെ ഓഹരി വിറ്റഴിക്കാനാണ് സർക്കാരിന് ലഭിച്ചിട്ടുള്ള ശുപാർശ. ഇതോടെ കമ്പനിയിൽ സർക്കാരിന്റെ വിഹിതം 75ശതമാനമായി ചുരുങ്ങും. ചെറുകിട നിക്ഷേപകർക്ക് കൂടുതൽ പ്രാധിനിത്യം നൽകിയാകും വില്പന. അതിനാൽതന്നെ കൂടുതൽ ബോണസും വിലക്കിഴിവും നൽകാൻ പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഓഹരി വിലയിൽ 10ശതമാനംവരെ വിലക്കിഴിവാകും ചെറുകിട നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും നൽകുക. ആദ്യദിനങ്ങളിൽതന്നെ ബോണസ് ഓഹരി നൽകുന്നകാര്യവും പരിഗണിക്കുന്നുണ്ട്. ചെറുകിട നിക്ഷേപകർക്കും ജീവനക്കാർക്കുമായി അഞ്ചുശതമാനം ഓഹരികൾ നീക്കിവെച്ചേക്കും. ആദ്യഘട്ടത്തിൽ പത്തുശതമാനം ഓഹരിയായിരിക്കും വിൽപന നടത്തുക. തുടർന്ന് ഒന്നിലധികം ഘട്ടങ്ങളായിട്ടായിരിക്കും കൂടുതൽ ഓഹരികൾ വിറ്റഴിക്കുക. ഓഹരി വില്പനയുമായി ബന്ധപ്പെട്ട കരട് നിർദേശങ്ങൾ വിദഗ്ധാഭിപ്രായത്തിനായി സെബി, ഐആർഡിഎ തുടങ്ങിയ ഏജൻസികൾക്ക് നൽകിയതായാണ് റിപ്പോർട്ട്. കോവിഡ് വ്യാപനമൂലമുള്ള അടച്ചിടലിനെതുടർന്നുള്ള കനത്ത സാമ്പത്തികാഘാതത്തിൽനിന്ന് എൽഐസി ഐപിഒ ഒരുപരിധിവരെ സഹായിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടുന്നത്. LIC IPO: Govt may sell up to 25% stake

from money rss https://bit.ly/3m28I06
via IFTTT

ജെഎം ഫിനാന്‍ഷ്യല്‍ റീട്ടെയില്‍ വായ്പാ ഫ്രാഞ്ചൈസികളുടെ എണ്ണം നാലിരട്ടിയാക്കും

കൊച്ചി : രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെഎം ഫിനാൻഷ്യൽ റീട്ടെയിൽ വായ്പാ ഫ്രാഞ്ചൈസികളുടെ എണ്ണം നിലവിലുള്ളതിൽ നിന്ന് നാലിരട്ടിയായി വർധിപ്പിക്കുന്നു. നിലവിൽ 27 ഫ്രാഞ്ചൈസികളാണ് ജെഎം ഫിനാൻഷ്യലിനുള്ളത്. ഭവന വായ്പയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കോ-ലെൻഡിംഗ് സംവിധാനത്തെക്കുറിച്ച് ആലോചിക്കുകയാണ്. ഇത് വഴി 2023 സാമ്പത്തിക വർഷമാകുമ്പോഴേക്കും ഭവന വായ്പ 2000 കോടിയിലെത്തിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡാണ് ഇടപാടുകാർക്ക് ഓഹരി വാങ്ങുന്നതിനുള്ള ശുപാർശയുടെ ഭാഗമായി ജെഎം ഫിനാൻഷ്യലിന്റെ ഭാവി പദ്ധതികളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും 2020 സാമ്പത്തിക വർഷത്തിൽ വളരെ മികച്ച പ്രകടനം നടത്താൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ക്യു ഐ പി വഴി 7.7 ബില്യൺ രൂപ റിസ്ക് ക്യാപിറ്റലായി കണ്ടെത്താൻ സാധിച്ചതായും ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രതികൂലമായ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും ലഭ്യമായ എല്ലാ അസവരങ്ങളും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ ജെഎംഫിനാൻഷ്യലിന് കഴിയും. ഫ്രാഞ്ചൈസികളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെയും മാർക്കറ്റിലെ സ്വാധീനം ശക്തമാക്കുന്നതിലൂടെയും കമ്പനിക്ക് വലിയ നേട്ടം കൈവരിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/3h75NiT
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,350ന് മുകളിലെത്തി. സെൻസെക്സ് 60.05 പോയന്റ് നേട്ടത്തിൽ 38,417.23ലും നിഫ്റ്റി 21.10 പോയന്റ് ഉയർന്ന് 11,355ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1212 ഓഹരികൾ നേട്ടത്തിലും 1461 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 187 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, എച്ച്ഡിഎഫ്സി ലൈഫ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. എംആൻഡ്എം, യുപിഎൽ, ഗെയിൽ, ബജാജ് ഫിനാൻസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി, ഐടി സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വാഹനം, ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളിൽ വിൽപന സമ്മർദം പ്രകടമായിരുന്നു. Indices end flat, Sensex up 60 pts

from money rss https://bit.ly/3jUG5Qp
via IFTTT

CONFIRMED: Anjaam Pathiraa To Get A Hindi Remake Soon

CONFIRMED: Anjaam Pathiraa To Get A Hindi Remake Soon
Anjaam Pathiraa, the highly acclaimed crime thriller that featured Kunchacko Boban in the lead role, is getting a Hindi remake, very soon. Director Midhun Manuel Thomas confirmed the reports recently, to the much excitement of the audiences. Interestingly, the Anjaam Pathiraa

* This article was originally published here

തിരിച്ചുവരവിനൊരുങ്ങി വോഡാഫോണ്‍ഐഡിയ: ഇനി അറിയപ്പെടുക പുതിയ ബ്രാന്‍ഡില്‍

ശക്തമായ തിരിച്ചുവരവിനൊരുങ്ങി വോഡാഫോൺ ഐഡിയ. അതിനായി പുതിയ ബ്രാൻഡ് നാമത്തിലാകും കമ്പനി ഇനി അറിയപ്പെടുക. വോഡാഫോണിന്റെ ആദ്യ അക്ഷരമായ വിയും ഐഡിയയുടെ ആദ്യ അക്ഷരമായ ഐയും ചേർന്ന് വിഐ എന്ന പേരിലാകും ഇരുകമ്പനികളുംചേർന്ന ബ്രാൻഡ് ഇനി അറിയപ്പെടുക. ഗ്രമീണ മേഖലയിൽ ശക്തമായ സാന്നിധ്യമാണ് ഐഡിയയ്ക്കുള്ളത്.വോഡാഫോണിനാകട്ടെ നഗരങ്ങളിലും മികച്ച സാന്നിധ്യമുണ്ട്. പുതിയ പേരിൽ നഗര-ഗ്രാമ പ്രദേശങ്ങളിൽ ശക്തമായി സാന്നിധ്യമുറപ്പിക്കുകയാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. ഉപഭോക്താക്കളുടെ ഡിജിറ്റൽ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ ബ്രാൻഡിന് മികച്ച ശൃംഖലയുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രവീന്ദർ ടാക്കാർ പറഞ്ഞു. പുതിയ ബ്രാൻഡുമായി വന്നതിനുപിന്നിൽ പണസമാഹരണംകൂടി കമ്പനി ലക്ഷ്യമിടുന്നുണ്ട്. 25,000 കോടി രൂപ വിപണിയിൽനിന്ന് സമാഹരിക്കുമെന്ന് കഴിഞ്ഞദിവസം കമ്പനി വെളിപ്പെടുത്തിയിരുന്നു. സർക്കാരിന് നൽകാനുള്ള എജിആർ കുടിശ്ശിക തീർക്കാൻ വിപണിയിൽനിന്ന് കടമെടുക്കാൻ ബോർഡ് യോഗം അംഗീകാരംനൽകിയിട്ടുണ്ട്. ഓഹരികൾ വിറ്റഴിച്ചോ, കടപ്പത്രംവഴിയോ ആയിരിക്കും പണംസമാഹരിക്കുക. അതിനിടെ ആമസോണും വെരിസോണും കമ്പനിയിൽ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

from money rss https://bit.ly/35cbrhi
via IFTTT

Sunday, 6 September 2020

സ്വര്‍ണവില പവന് 160 രൂപകൂടി 37,520 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 37,520 രൂപയായി. 4,690 രൂപയാണ് ഗ്രാമിന്റെ വില. താഴന്ന നിലവാരമായ 37,360ലെത്തിയശേഷമാണ് വിലവർധന. ആഗോള വിപണിയിൽ വിലവർധിക്കാനുള്ള പ്രവണത ഡോളർ കരുത്താർജിച്ചതോടെ ഇല്ലാതായി. സ്പോട്ട് ഗോൾഡ് ഔൺസിന് 1,935.53 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. മൂന്നുദിവസം തുടർച്ചയായി വിലകുറഞ്ഞതിനുശേഷം ദേശീയ വിപണിയിലും സ്വർണവിലയിൽ വർധനവുണ്ടായി. എംസിഎക്സ് ഒക്ടോബർ ഗോൾഡ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,805 രൂയായി.

from money rss https://bit.ly/2R1gA3t
via IFTTT

കുറഞ്ഞ അളവില്‍ പെട്രോള്‍ നല്‍കാന്‍ ഐസി ചിപ്പ് ഉപയോഗിച്ച് തട്ടിപ്പ്‌

ഇലക്ട്രോണിക് ചിപ് ഉപയോഗിച്ച് ഇന്ധനവെട്ടിപ്പ് നടത്തിയ 33 പെട്രോൾ പമ്പുകൾ പൂട്ടി. തെലങ്കാനയിലും ആന്ധ്രയിലുമാണ് അളവിൽ കൃത്രിമം കാണിച്ച് ഉപഭോക്താക്കളിൽനിന്ന് വൻതോതിൽ തട്ടിപ്പുനടത്തിയത്. ഇതിനുപിന്നിൽ അന്തർ സംസ്ഥാന തട്ടിപ്പ് സംഘമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ലിറ്റർ പെട്രോൾ അടിക്കുമ്പോൾ 970 മില്ലിയാണ് നൽകിയിരുന്നത്. ഐസി ചിപ്പിൽ പ്രോഗാം ചെയ്ത് പമ്പുടമകളുമായി ചേർന്ന് പെട്രോൾ നൽകുന്ന യന്ത്രത്തിൽ ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഡിസ്പ്ലെ ബോർഡിൽ കൃത്യമായ അളവ് രേഖപ്പെടുത്തുമെങ്കിലും ഉപഭോക്താവിന് കുറഞ്ഞ അളവിലാണ് പെട്രോൾ നൽകിയിരുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ 17ഉം ഭാരത് പെട്രോളിയം കോർപറേഷന്റെ ഒമ്പതും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെയും എസാറിന്റെയും രണ്ടും പമ്പുകൾക്കെതിരെയാണ് നടപടി. തട്ടിപ്പിനുപിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റുചെയ്തതായി സൈബരാബാദ് പോലീസ് കമ്മീഷണർ വി.സി സജ്ജനാർ അറിയിച്ചു.

from money rss https://bit.ly/325DXiQ
via IFTTT

സെന്‍സെക്‌സില്‍ 211 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വപിണിയിൽ നഷ്ടം. സെൻസെക്സ് 211 പോയന്റ് താഴ്ന്ന് 38,145ലും നിഫ്റ്റി 58 പോയന്റ് നഷ്ടത്തിൽ 11275ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1120 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 759 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. 117 ഓഹരികൾക്ക് മാറ്റമില്ല. ധനകാര്യം, എഫ്എംസിജി ഓഹരികളാണ് സമ്മർദത്തിൽ. യുപിഎൽ, എംആൻഡ്എം, എച്ച്സിഎൽ ടെക്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐടിസി, ഒഎൻജിസി, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഹിൻഡാൽകോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സിജി പവർ, ജനറൽ ഇൻഷുറൻസ് കോർപറേഷൻ, പരാഗ് മിൽക്ക് ഫുഡ്സ് ഉൾപ്പടെ 52 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35cp8gk
via IFTTT

ഒരു സംരംഭകന്റെമനഃശാസ്ത്രം

സംരംഭകരെ രൂപപ്പെടുത്തുമ്പോൾ, മനഃശാസ്ത്രവും മാനസികാവസ്ഥയും വളരെ പ്രധാനമാണ്. ഒരു സംരംഭകന് ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഗുണമാണ് ഇച്ഛാശക്തി. കാരണം, അയാൾക്ക് തന്റെ സംരംഭകത്വത്തിന് നിരവധി തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമ്പോഴും ആസൂത്രണങ്ങളും പദ്ധതികളും പരാജയപ്പെടുന്ന സന്ദർഭങ്ങളിലും ചിലപ്പോൾ സമ്മർദം, വിഷാദം, ഉത്കണ്ഠ എന്നിവ നേരിടേണ്ടി വരാം. അതിനാൽ, ഏതെങ്കിലും തരത്തിലുള്ള ബിസിനസ് ആരംഭിക്കാൻ പദ്ധതിയിടുന്നതിനു മുമ്പ് ഒരു സംരംഭകന് അപാരമായ ഇച്ഛാശക്തി ഉണ്ടായിരിക്കണം. അതിനായി മനസ്സിനെ സജ്ജമാക്കുക. പഠനം ഒരു സംരംഭകൻ ഒരു പഠിതാവായിരിക്കണം. കാര്യങ്ങൾ നിരീക്ഷിച്ചു മനസ്സിലാക്കി പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം. ഒരു സംരംഭകൻ സാമൂഹിക മാറ്റങ്ങൾ നിരീക്ഷിക്കുകയും നമ്മുടെ സ്വന്തം വ്യവസായത്തെക്കുറിച്ചും സമാനമായ വ്യവസായങ്ങളെക്കുറിച്ചും പുതിയ കാര്യങ്ങൾ പഠിക്കുകയും വേണം. ഇത് ഒരു സംരംഭകനെ അപ്ഡേറ്റ് ചെയ്യുക മാത്രമല്ല, ബിസിനസ് മികച്ച രീതിയിൽ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഉദാരശീലനാകുക ഒരു സംരംഭകൻ എപ്പോഴും സാമൂഹിക പ്രതിബദ്ധത പുലർത്തണം. സമൂഹത്തിന് ആദ്യം നൽകിക്കൊണ്ട് നിങ്ങൾക്ക് ബിസിനസിൽ മുന്നേറാൻ കഴിയും എന്ന് മനസ്സിലാക്കുക. സാമൂഹിക പ്രതിബദ്ധത ഒരു സംരംഭകനെ കൂടുതൽ യോഗ്യനാക്കുകയും അവനിൽ നിന്ന് ലോകോത്തര സേവനം പ്രതീക്ഷിക്കുന്ന ഒരുകൂട്ടം ആളുകൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി ഉണ്ടാകാനിടയാക്കുകയും ചെയ്യുന്നു. സാമ്പത്തിക അച്ചടക്കം സാമ്പത്തിക അച്ചടക്കമില്ലാതെ ഒരു സംരംഭകനും വിജയം നേടിയിട്ടില്ല. കമ്പനികളുടെ സാമ്പത്തിക സ്ഥിതി എങ്ങനെ നിലകൊള്ളുന്നുവെന്ന് വിശകലനം ചെയ്യുന്നതിന് സംരംഭകർ അവരുടെ കാഷ് ഫ്ളോ, ബാലൻസ് ഷീറ്റ്, ലാഭനഷ്ട കണക്കുകൾ പതിവായി ക്രമീകരിക്കണം. റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സംരംഭകർ അവരുടെ അക്കൗണ്ട്സ്, ആദായ നികുതി, ജി.എസ്.ടി. മുതലായവ ശരിയായ അധികാരികളുമായി പരിശോധിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം പീപ്പിൾ മാനേജ്മെന്റ് പീപ്പിൾ മാനേജ്മെന്റിന്റെ കാര്യം വരുമ്പോൾ, സംരംഭകർ ജാഗ്രത പാലിക്കണം. കാരണം, തെറ്റായ ഉദ്യോഗാർഥിയെ തെറ്റായ സ്ഥാനത്തേക്ക് നിയമിക്കുകയാണെങ്കിൽ മുഴുവൻ പ്രവർത്തനങ്ങളും ചിലപ്പോൾ അവതാളത്തിലാകും. ഒരു യോഗ്യതയുള്ള സ്ഥാനാർഥിയെ നിയമിക്കുമ്പോൾ അയാളെ ഭാവിയിൽ കൂടുതൽ ഉത്തരവാദപ്പെട്ട ചുമതലകൾ ഏൽപ്പിക്കാൻ പ്രാപ്തരായവർ ആണെന്ന് ഉറപ്പാക്കണം. നേതൃത്വ പാടവം ഒരു സ്ഥാപനത്തിന്റെ നേതൃത്വത്തെക്കുറിച്ച് പറയുമ്പോൾ, കാര്യക്ഷമമായ നേതൃത്വ പാടവമുള്ള ആളുകളെ പ്രധാന നേതൃസ്ഥാനത്ത് നിർത്താൻ ശ്രദ്ധിക്കണം. നേതൃത്വം ശരിയായ സ്ഥാനത്തല്ലെങ്കിലുള്ള പരാജയങ്ങളുടെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതിനാൽ, സുപ്രധാന സ്ഥാനങ്ങൾക്കായി ബുദ്ധിമാനായ ഒരു നേതാവിനെ തിരഞ്ഞെടുക്കുന്നതിന് ആവശ്യമായ നടപടികൾ സംരംഭകൻ എടുക്കേണ്ടതുണ്ട്. പോസിറ്റീവ് മനോഭാവം മനോഭാവം ഒരു സംരംഭകന്റെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. സംരംഭക ജീവിതത്തിലെ വഴികളിൽ എന്തുതന്നെ പ്രതികൂലാവസ്ഥ നേരിടേണ്ടി വന്നാലും പോസിറ്റീവ് മനോഭാവമുള്ള സംരംഭകന് ഒന്നല്ലെങ്കിൽ, മറ്റൊരുവഴിയിലൂടെ അവന്റെ സംരംഭത്തെ മുന്നോട്ടു നയിക്കാനുള്ള കഴിവുണ്ടാകും. (ധനകാര്യ സേവന രംഗത്ത് പ്രവർത്തിച്ചിട്ടുള്ള ലേഖകൻ കോർപ്പറേറ്റ് ട്രെയ്നർ കൂടിയാണ്) varmaalok87@gmail.com

from money rss https://bit.ly/2R7PdEN
via IFTTT

പുതിയ കുതിപ്പിനൊരുങ്ങി ഈസ്റ്റേൺ

കേരളത്തിലെ സ്വകാര്യ വ്യവസായ മേഖല കണ്ട ഏറ്റവും വലിയ ഓഹരിക്കൈമാറ്റം പ്രഖ്യാപിച്ച ഈസ്റ്റേൺ ഗ്രൂപ്പ്, പുതിയ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. സുഗന്ധവ്യഞ്ജന-ഭക്ഷ്യോത്പന്ന കമ്പനിയായ 'ഈസ്റ്റേൺ കോണ്ടിമെന്റ്സി'ന്റെ ഭൂരിഭാഗം ഓഹരികൾ നോർവീജിയൻ കമ്പനിയായ 'ഓർക്ല'യ്ക്ക് കൈമാറുന്ന ഗ്രൂപ്പ്, ഈ ഇടപാടിലൂടെ ലഭിക്കുന്ന തുക മറ്റു ബിസിനസുകൾ ശക്തിപ്പെടുത്താനാകും വിനിയോഗിക്കുക. ഒപ്പം, സ്റ്റാർട്ട് അപ്പുകൾ ഉൾപ്പെടെ വളർച്ചാ സാധ്യതയുള്ള പുതിയ സംരംഭങ്ങളിൽ മുതൽമുടക്കുമെന്ന് ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ 'മാതൃഭൂമി ധനകാര്യ'ത്തോട് പറഞ്ഞു. കോവിഡിനിടയിലും ഇങ്ങനെയൊരു ഡീൽ ഉറപ്പാക്കാൻ എങ്ങനെ കഴിഞ്ഞു ? 'ഓർക്ല'യുമായി ഒരു വർഷമായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇടപാട് നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, നേരത്തെ നിശ്ചയിച്ച വ്യവസ്ഥകൾ പാലിച്ചുകൊണ്ടുതന്നെ ഇടപാട് പൂർത്തിയാക്കാൻ കഴിഞ്ഞു. ഇടപാടിലൂടെ എത്ര തുകയാണ് ലഭിക്കുക ? ഈസ്റ്റേൺ കോണ്ടിമെന്റ്സിന് 2,000 കോടി രൂപ മൂല്യം കണക്കാക്കിക്കൊണ്ടാണ് ഇടപാട്. 26 ശതമാനം പങ്കാളിത്തമുള്ള യു.എസ്. കമ്പനിയായ 'മക് കോർമിക്' മുഴുവൻ ഓഹരികളും ഓർക്ലയ്ക്ക് കൈമാറും. ഞങ്ങളുടെ കൈവശമുള്ള 74 ശതമാനം ഓഹരികളിൽ 41.8 ശതമാനം ഓഹരികളാണ് വിൽക്കുന്നത്. ഇതിന് 836 കോടി രൂപയാണ് ലഭിക്കുക. 32.2 ശതമാനം ഓഹരികളാവും ഞങ്ങളുടെ കൈയിൽ അവശേഷിക്കുക. ഓഹരി ഇടപാട് പൂർത്തിയായാൽ ഓർക്ലയുടെ പൂർണ ഉടമസ്ഥതയിലുള്ള 'എം.ടി.ആർ. ഫുഡ്സു'മായി ഈസ്റ്റേൺ കോണ്ടിമെന്റ്സിനെ ലയിപ്പിക്കും. ഈ സംരംഭത്തിൽ 9.99 ശതമാനം പങ്കാളിത്തം ഞങ്ങൾക്കുണ്ടാകും. ഈസ്റ്റേൺ ബ്രാൻഡിന്റെ ഭാവിയെന്താണ് ? ലയനം പൂർത്തിയായാലും ഈസ്റ്റേൺ ബ്രാൻഡ് നിലനിർത്തും. ഒരു കമ്പനിക്കു കീഴിൽ എം.ടി.ആറും ഈസ്റ്റേണും രണ്ട് വ്യത്യസ്ത ബ്രാൻഡുകളായി തുടരും. ഈസ്റ്റേൺ ഗ്രൂപ്പിന് ഈ പേര് ഉപയോഗിക്കാൻ പറ്റുമോ ? ഭക്ഷ്യോത്പന്നങ്ങളിൽ ഈ പേര് ഞങ്ങൾക്ക് ഉപയോഗിക്കാൻ പറ്റില്ല. പക്ഷേ, മറ്റു സംരംഭങ്ങളിൽ ഉപയോഗിക്കുന്നതിന് തടസ്സമില്ല. ജീവനക്കാരുടെ ഭാവിയെന്താണ് ? ഈസ്റ്റേൺ കോണ്ടിമെന്റ്സിന്റെ ഒരു ജീവനക്കാരന് പോലും തൊഴിൽ നഷ്ടമാകില്ല എന്നതാണ് ഈ ഇടപാടിന്റെ ഏറ്റവും വലിയ സവിശേഷത. ഈസ്റ്റേൺ കോണ്ടിമെന്റ്സിന്റെ പ്രവർത്തനങ്ങളിലും മാറ്റമൊന്നുമുണ്ടാവില്ല. ഫാക്ടറികൾ എല്ലാം കൈമാറുന്നുണ്ടോ ? അടിമാലി ടൗണിലുള്ള ഒരു ഫാക്ടറി ഒഴികെ കോണ്ടിമെന്റ്സിന്റെ മറ്റെല്ലാ ഫാക്ടറികളും കൈമാറുന്നുണ്ട്. ആ ഫാക്ടറിയോടു ചേർന്ന് മറ്റൊരു സംരംഭം കൂടിയുള്ളതിനാലാണ് ഇടപാടിൽ ഉൾപ്പെടുത്താത്തത്. ആ ഫാക്ടറി വാടകയ്ക്കാവും നൽകുക. ഇടപ്പള്ളിയിലെ ഈസ്റ്റേൺ ഗ്രൂപ്പ് ആസ്ഥാന മന്ദിരവും കൈമാറുന്നില്ല. ഓഹരി കൈമാറ്റത്തിലൂടെ ലഭിക്കുന്ന തുക എങ്ങനെയാവുംവിനിയോഗിക്കുക ? ഞങ്ങളുടെ കൈയിലുള്ള മറ്റു സംരംഭങ്ങൾ ശക്തിപ്പെടുത്താനാകും ആ തുക വിനിയോഗിക്കുക. 'സുനിദ്ര' മെത്തകൾ ഇപ്പോൾ കേരളത്തിൽ മാത്രമാണ് ഉള്ളത്. അത് ദേശീയ തലത്തിലേക്ക് വളർത്തും. അതുപോലെ 'ഈസ്റ്റീ' തേയിലയുടെ വിപണിയും ശക്തിപ്പെടുത്തും. ഇത് ഓർക്ലയ്ക്ക് കൈമാറുന്നില്ല. റിയൽ എസ്റ്റേറ്റ് സംരംഭമായ 'നന്മ പ്രോർപ്പർട്ടീസി'നും വലിയ പദ്ധതികൾ മുന്നിലുണ്ട്. ഗ്രൂപ്പിനു കീഴിലുള്ള ടയർ റീസോളിങ് കമ്പനിയായ 'ഈസ്റ്റേൺ ട്രെഡ്സി'നും വലിയ അവസരങ്ങളുണ്ട്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് ഇത്. സ്റ്റാർട്ട് അപ്പ് നിക്ഷേപങ്ങൾ ? ട്രക്കുകൾ ഓൺലൈനിലൂടെ വാടകയ്ക്ക് എടുക്കാൻ സഹായിക്കുന്ന സ്റ്റാർട്ട് അപ്പായ 'ഷിപ്പ് നെക്സ്റ്റി'ൽ ഈയിടെ നിക്ഷേപിച്ചിരുന്നു. 'ട്രക്കുകളിലെ ഊബർ' എന്ന് വിശേഷിപ്പിക്കാവുന്ന സംരംഭമാണ് ഇത്. അതുപോലെ, ഒരു പ്രമുഖ വസ്ത്ര കമ്പനിയുടെ തലപ്പത്ത് പ്രവർത്തിച്ചിരുന്നയാൾ തുടങ്ങുന്ന സ്യൂട്ട് നിർമാണ കമ്പനിയിലും മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ സംരംഭത്തിന്റെ സ്യൂട്ടുകൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഉടൻ വിപണിയിലെത്തും. സ്റ്റാർട്ട് അപ്പുകളിലും പുതിയ സംരംഭങ്ങളിലുമുള്ള ഇത്തരം നിക്ഷേപം തുടരും. roshan@mpp.co.in

from money rss https://bit.ly/3lRhU7n
via IFTTT

Maniyarayile Ashokan Trailer Is Out: Dulquer Salmaan Surprises With A Special Appearance!

Maniyarayile Ashokan Trailer Is Out: Dulquer Salmaan Surprises With A Special Appearance!
The highly anticipated Maniyarayile Ashokan trailer is finally out. Dulquer Salmaan, the popular actor and the producer of the project revealed the much-awaited trailer of the Jacob Gregory starrer through his official social media pages, recently. The biggest highlight of the

* This article was originally published here