121

Powered By Blogger

Friday, 5 June 2020

സില്‍വര്‍ലേയ്ക്ക് 4546 കോടി രൂപകൂടി നിക്ഷേപിക്കും: ജിയോയിലെ നിക്ഷേപം 92,202.15 കോടിയായി

ജിയോ പ്ലാറ്റ്ഫോംസിൽ 4,546.8 കോടി രൂപകൂടി നികഷേപിക്കാൻ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേയ്ക്ക് തീരുമാനിച്ചു. ഇതോടെ 24 മണിക്കൂറിനുള്ളിൽ 13,640 കോടിയോളം രൂപയുടെ നിക്ഷേപമാണ് കമ്പനിയിലെത്തിയത്. അബുദാബിയിലെ മുബാദല ഇൻവെസ്റ്റുമെന്റ് കമ്പനി 9,093.6 കോടി നിക്ഷേപിച്ചതിനുപിന്നാലെയാണ് സിൽവർ ലേയ്ക്കിന്റെ രണ്ടാംഘട്ട നിക്ഷേപമെത്തുന്നത്. സിൽവർ ലേയ്ക്ക് നേരത്തെ 5,655.75 കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഇതോടെ ജിയോയിലെത്തുന്ന മൊത്തം വിദേശനിക്ഷേപം 92,202.15 കോടിയായി ഉയർന്നു. 2021 മാർച്ചിനകം റിലയൻസ് ഇൻഡസ്ട്രീസിനെ കടബാധ്യതയിൽനിന്ന് പൂർണമായും ഒഴിവാക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസ് നടത്തിയ 53,125 കോടി രൂപയുടെ അവകാശഓഹരി ഇഷ്യു വൻവിജയമാകുകുയും ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസിനുകീഴിലുള്ള പുതുതലമുറ ടെക്നോളജിസംരംഭമാണ് ജിയോ പ്ലാറ്റ്ഫോംസ്. ഇതിന്റെ ഉപകമ്പനിയായ ജിയോ ഇൻഫോകോമിന് 38.8 കോടി മൊബൈൽ വരിക്കാരാണുള്ളത്. Silver Lake invests another Rs 4546 crore in Jio Platforms

from money rss https://bit.ly/2XBc4Na
via IFTTT

സമ്പദ്ഘടന കൂപ്പുകുത്തുന്നു; കേരളം എങ്ങോട്ട്?

കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളെല്ലാം സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന അവസരത്തിലാണ് കോവിഡ് -19 അവിചാരിതമായി രാജ്യത്തേക്ക് കടന്നുവന്നത്. മാർച്ച് 25 ൽ ആരംഭിച്ച അടച്ചുപൂട്ടൽ ഇപ്പോഴും ഇളവുകളോടെ തുടരുകയാണ്. സാമ്പത്തികമായി മെല്ലെപോക്കിലായിരുന്ന കേന്ദ്ര-സംസ്ഥാന സമ്പദ്ഘടനകളെ ഇത് യഥാർത്ഥ സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും റേറ്റിംഗ് ഏജൻസികളുമെല്ലാം പ്രവചിക്കുന്നത് ലോക സമ്പദ് വ്യവസ്ഥയോടൊപ്പം ഇന്ത്യൻ സമ്പദ് ഘടനയും നടപ്പുവർഷം നിഷേധ വളർച്ചയെ കൈവരിക്കുകയുള്ളൂവെന്നാണ്. കോവിഡ് 19 ന്റെ ലോകവ്യാപനവും ഇന്ത്യയിലേക്കുള്ള രംഗപ്രവേശനവും ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെയായിരിക്കും. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന മലയാളികളിൽ നല്ലൊരുഭാഗം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. അതിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിന് പെട്ടെന്ന് കഴിയുമെന്ന് തോന്നുന്നില്ല. വിദേശ മലയാളികൾ ഒരുവർഷം കേരളത്തിലേക്ക് അയക്കുന്നത് ഏതാണ്ട് 1.05 ലക്ഷം കോടിരൂപയാണ്. സംസ്ഥാന സർക്കാരിന്റെ ഒരു വർഷത്തെ തനതു വരുമാനത്തേക്കാൾ വളരെകൂടുതലാണിത്. യഥാർത്ഥത്തിൽ കേരള സമ്പദ്ഘടന താങ്ങി നിർത്തുന്നത് വിദേശമലയാളികളുടെ സാമ്പത്തിക വിഹിതമാണ്. ഇതിൽ നല്ലൊരുഭാഗം നഷ്ടപ്പെടാൻ പോവുകയാണ്. തുടർച്ചയായി രണ്ടുപ്രളയകെടുതികളെ നേരിട്ട സംസ്ഥാനത്തിന് കോവിഡ് 19നെ തുടർന്നുണ്ടായ അടച്ചുപൂട്ടലുകൾ താങ്ങാവുന്നതിനുമപ്പുറമാണ്. ഒത്തുപോകാത്ത വരവുംചെലവും കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വരുമാനവും ചെലവുംതമ്മിൽ പൊരുത്തപ്പെടാത്തതാണ് കേരളം നേരിടുന്ന വെല്ലുവിളി. കേരളം ഭരിച്ചവരെല്ലാം ഈപ്രതിസന്ധിക്ക് തുല്യകാരണക്കാരാണ്. അവരുടെ കെടുകാര്യസ്ഥത സമ്പദ്ഘടയുടെ താളംതെറ്റിച്ചു. കോവിഡ് 19നു മുമ്പുതന്നെ കേരളത്തിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നു. ട്രഷറികൾ ഭാഗികമായേ പ്രവർത്തിച്ചിരുന്നുള്ളൂ. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ധനമന്ത്രി പാടുപെടുകയായിരുന്നു. 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം വരുമാനം 1,44,211.83 കോടി രൂപയും മൊത്തം ചെലവ് 1,44,265.30 കോടിരൂപയുമാണ്. സംസ്ഥാനത്തിന്റെ തനതുവരുമാനം 82007.01 കോടിരൂപയും മൊത്തം റവന്യൂ വരുമാനം 114,635.90 കോടിരൂപയുമാണ്. സംസ്ഥാനത്തിന്റെ റവന്യൂ ചെലവാകട്ടെ 1,29,837.37 കോടി രൂപയും. ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ റവന്യൂകമ്മി 15201.47 കോടിരൂപയും ധനക്കമ്മി 29295.39 കോടിരൂപയും പ്രാഥമിക കമ്മി 9445.39 കോടി രൂപയുമാണ്. ഈ കമ്മികൾ യഥാക്രമം സംസ്ഥാന ജി.ഡി.പി.യുടെ 1.55 ശതമാനവും 3 ശതമാനവും 0.97 ശതമാനവും വരും. ധനഉത്തരവാദിത്വ ബജറ്റ് മാനേജ്മെന്റ് നിയമം പാലിക്കാൻ സർക്കാരിന് കഴിയുമെന്ന് തോന്നുന്നില്ല. ശമ്പളവും കടബാധ്യതകളും സംസ്ഥാനത്തിന്റെ പ്രധാന റവന്യൂ ചെലവിനങ്ങൾ ശമ്പളം, പെൻഷൻ, പലിശ എന്നിവയാണ്. ഇതിൽ ശമ്പളത്തിനായി 32931.40 കോടിരൂപയും പെൻഷൻ നൽകുന്നതിനായി 20970.40 കോടിരൂപയും പലിശ നൽകുന്നതിനായി 19850 കോടിരൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ തനതുവരുമാനത്തിന്റെ 65.7 ശതമാനവും മൊത്തം റവന്യൂ വരുമാനത്തിന്റെ 47 ശതമാനവും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും നൽകുന്നതിനാണ്. വരുമാനത്തിന്റെ 24.2 ശതമാനവും മൊത്തം റവന്യൂ ചെലവിന്റെ 15.3 ശതമാനവും പലിശ നൽകുന്നതിനായിരിക്കും ഉപയോഗിക്കുക. മൊത്ത ആഭ്യന്തരോല്പാദനത്തിന്റെ (എസ്.ജി.ഡി.പി.) 5.5 ശതമാനം ശമ്പളവും പെൻഷനും നൽകാൻ ഉപയോഗിക്കുമ്പോൾ സംസ്ഥാന ജി.ഡി.പി.യുടെ രണ്ടു ശതമാനമാണ് പലിശ നൽകുന്നതിനായി വിനിയോഗിക്കുന്നത്. ഒരുരാജ്യത്തിന്റെ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം മൂലധനചെലവിനെ ആശ്രയിച്ചാണിരിക്കുന്നത്. കേരളം മൂലധനച്ചെലവുകൾക്കായി നടപ്പുവർഷം ചെലവഴിക്കാൻ പോകുന്നത് 12913.22 കോടി രൂപയാണ്. ഇത് സംസ്ഥാന ജി.ഡി.പി. യുടെ 1.32 ശതമാനം മാത്രമാണ്. നമ്മുടെ വികസനം വഴിമുട്ടുന്നതിന്റെ കാരണം ഇതിൽനിന്നു വ്യക്തമാണല്ലോ? സംസ്ഥാനത്തിന്റെ പൊതുകടം ഓരോവർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. നടപ്പുസാമ്പത്തികവർഷം അവസാനിക്കുമ്പോൾ മൊത്തം കടം 2,92,086.90 കോടിയായിരിക്കുമെന്നാണ് ബജറ്റ് രേഖകളിൽ കാണുന്നത്. ഇത് സംസ്ഥാന ജി.ഡി.പി.യുടെ 29.86 ശതമാനമായിരിക്കും. നിലവിലെ 3 ശതമാനത്തിൽനിന്ന് 5 ശതമാനം കടമെടുക്കാൻ കേന്ദ്രം കോവിഡ് 19 പാക്കേജുമായി ബന്ധപ്പെട്ട് അനുവദിച്ചത് പൊതുകടം വീണ്ടും ഉയരുന്നതിന് ഇടവരുത്തും. ഇന്നത്തെ സാഹചര്യത്തിൽ കൂടുതലായി 18087 കോടി രൂപ കടമെടുക്കാൻ കഴിയുന്നത് സംസ്ഥാനത്തിന് സഹായകമായിരിക്കും. 2001 ൽ വെറും 25754 കോടി രൂപയായിരുന്ന പൊതുകടമാണ് ഈ വർഷാവസാനം 2,92,087 കോടി രൂപയിലെത്തുന്നത്. 1034 ശതമാനത്തിന്റെ വർധനവാണിത് കാണിക്കുന്നത്. ഏപ്രിൽ മാസത്തെ വരുമാനം നടപ്പുസാമ്പത്തികവർഷം സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനമായി ബജറ്റിൽ കാണിച്ചത് 67420 കോടി രൂപയാണ്. ജി.എസ്.ടി. വഴി 32383 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കോവിഡ് 19 മൂലമുണ്ടായ അടച്ചുപൂട്ടൽ നികുതി വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് കരുതുന്നത്. വിദേശത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ടുള്ള മലയാളികളുടെ തിരിച്ചുവരവ് സാധനങ്ങളുടെയും സേവനങ്ങളുടെയും ചോദനത്തിൽ ഗണ്യമായ ഇടിവുണ്ടാക്കും. സംസ്ഥാനത്തിന്റെ മുഖ്യനികുതി ഉറവിടങ്ങളായ റജിസ്ട്രേഷൻ, എക്സൈസ്, മോട്ടോർ വാഹനം, വില്പന/വാറ്റ് എന്നിവയിൽ മുമ്പില്ലാത്തവിധം കുറവ് പ്രതീക്ഷിക്കാം. 2020 ഏപ്രിൽ മാസത്തെ സ്ഥിതി വളരെപരിതാപകരമാണ്. 2019 ഏപ്രിൽ മാസത്തിൽ ജി.എസ്.ടി. ഉൾപ്പെടെ മുഖ്യനികുതി ഉറവിടങ്ങളിൽ നിന്ന് 2361.86 കോടി രൂപ ലഭിച്ചിരുന്നുവെങ്കിൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ജി.എസ്.ടി. ഉൾപ്പെടെ മുഖ്യനികുതി ഉറവിടങ്ങളിൽ നിന്ന് ലഭിച്ചത് 182.31 കോടി രൂപ മാത്രം. കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമായതിനാൽ അവിടെനിന്ന് കിട്ടാനുള്ള പണവും യഥാസമയം ലഭിക്കണമെന്നില്ല. സംസ്ഥാന ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം അഞ്ചുമാസം മാറ്റിവെക്കുകവഴി സർക്കാരിന് ആറുമാസം കൊണ്ട് 2500 കോടി രൂപയാണ് ലഭിക്കുക. ഇത് തിരിച്ചുനൽകുകയുംവേണം. ഈ വർഷം ആദ്യത്തെ രണ്ടുമാസം കൊണ്ടുതന്നെ പതിനായിരത്തിലധികം രൂപ കടമെടുത്തു കഴിഞ്ഞു. 2018ലെ പ്രളയം 31000 കോടി രൂപയുടെയും 2019ലെ പ്രളയം 12000 കോടി രൂപയുടെയും നഷ്ടമുണ്ടാക്കിയിട്ടുണ്ട്. കോവിഡ് 19 ഉണ്ടാക്കിയ മൊത്തം നഷ്ടം 80,000 കോടി രൂപവരുമെന്നാണ് ഗവൺമെന്റ് നിയോഗിച്ച കമ്മിറ്റിയുടെ വിലയിരുത്തൽ. കോവിഡിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ എന്നിവ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതിന് സർക്കാരിന്റെ സാമ്പത്തിക സഹായം തേടിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പ്രത്യേകിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും ക്രയശേഷി കൂട്ടേണ്ടതുണ്ട്. എന്നാൽ ഇന്നത്തെ ചുറ്റുപാടിൽ ഇതിനൊക്കെ പണം കണ്ടെത്തുക ദുഷ്കരമാണ്. നടപ്പു സാമ്പത്തിക വർഷം ലക്ഷ്യമിട്ട നികുതി-നികുതിയേതര വരുമാനങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അതിനാൽ സംസ്ഥാന ഗവൺമെന്റ് 2020-21ലെ വാർഷിക ബജറ്റ് ഒരു പൊളിച്ചെഴുത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. ലഭിക്കാവുന്ന വിഭവങ്ങൾ കൃത്യമായി തിട്ടപ്പെടുത്തി മുൻഗണനകളിൽ മാറ്റംവരുത്തി അനിവാര്യമല്ലാത്ത മുഴുവൻ ചെലവുകളും ഒഴിവാക്കി സാമ്പത്തിക വളർച്ചയ്ക്കും ജനക്ഷേമത്തിനും ഊന്നൽനൽകുന്ന ഒന്നാക്കി അതിനെ മാറ്റണം.സാമ്പത്തിക വിഷമവൃത്തത്തിൽനിന്ന്കേരളം ശാശ്വതമായി കരകയറണമെങ്കിൽ ഭരണപരവും നയപരവുമായ കയ്പുള്ള നടപടികൾ സ്വീകരിക്കേണ്ടിവരും. അതിന് ഭരണ പ്രതിപക്ഷ ഐക്യം അനിവാര്യമാണ്.

from money rss https://bit.ly/3dEHZC6
via IFTTT

രാജ്യത്തിന് നേട്ടം: വിദേശനാണ്യശേഖരത്തില്‍ റെക്കോഡ് വര്‍ധന

മുംബൈ: രാജ്യത്തെ വിദേശനാണ്യശേഖരം റെക്കോഡിലെത്തി. മെയ് 29ന് അവസാനിച്ച ആഴ്ചയിൽ 343 കോടി ഡോളർ വർധിച്ച് വിദേശനാണ്യശേഖരം 49,348 കോടി ഡോളറായി. അതിനുമുമ്പത്തെ ആഴ്ചയും 300 കോടി ഡളർ വർധിച്ചിരുന്നതായി റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാണ് ഈ നേട്ടം. അതേസമയം, രാജ്യത്തെ സ്വർണശേഖരത്തിന്റെ മൊത്തംമൂല്യം 32.682 ബില്യണായി കുറയുകയും ചെയ്തു. കഴിഞ്ഞയാഴ്ചയുമായി താരതമ്യംചെയ്യുമ്പോൾ മൂല്യത്തിൽ 97 ദശലക്ഷം ഡോളറിന്റെ കുറവാണുണ്ടായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. യു.എസ്. ഡോളറിലാണ് മൂല്യം പറയുന്നതെങ്കിലും ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിൽ യൂറോയും പൗണ്ടും യെന്നും എല്ലാമുണ്ട്. Indias forex reserves surge to all-time high

from money rss https://bit.ly/3eWnfWF
via IFTTT

'അച്ഛന്‍ ലോകത്തെ മാറ്റി മറിച്ചു'; കണ്ണീരണിയിച്ച് ജോര്‍ജ് ഫ്‌ളോയിഡിന്റെ മകള്‍ (വീഡിയോ)

യു എസില്‍ പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ ആറ് വയസുകാരി മകളുടെ വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കണ്ണ് നനയിക്കുകയാണ്. മുന്‍ എന്‍ബിഎ കളിക്കാരനും ജോര്‍ജിന്റെ അടുത്ത സുഹൃത്തും ആയ സ്റ്റീഫന്‍ ജാക്‌സണ്‍ സീനിയറാണ് വീഡിയോ ഇന്‍സ്റ്റഗ്രാം വഴി പങ്കിട്ടത്. ഗിയന്നയെ തോളിലിരുത്തുന്ന ജാക്‌സണേയും, ജാക്‌സണിന്റെ തോളിലിരുന്ന് സന്തോഷത്തോടെ അച്ഛന്‍ ലോകത്തെ മാറ്റി മറിച്ചു എന്നു പറയുന്ന ആറു വയസുകാരിയേയുമാണ് വീഡിയോയില്‍ കാണാനാവുക. അച്ഛനു വേണ്ടി ജനങ്ങള്‍ തെരുവിലിറങ്ങുന്നത് കണ്ടാണ് ഗിയന്ന ഇങ്ങനെ പറയുന്നത്.

ഫ്‌ളോയിഡിന്റെ മകള്‍ ഗിയന്ന എന്ന കൊച്ചു പെണ്‍കുട്ടിയുടെ വാക്കുകള്‍ ഉപയോഗിച്ചു കൊണ്ടു തന്നെയാണ് ജാക്‌സണ്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'അച്ഛന്‍ ലോകത്തെ മാറ്റി, അതെ ജോര്‍ജ് ഫ്‌ളോയിഡ് മാറ്റത്തിന്റെ പേര്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഒരേസമയം ചിരിയും കരച്ചിലും വരുന്നു'. വീഡിയോ കണ്ടവരില്‍ പലരുടെയു കമന്റ് ഇതായിരുന്നു.

ആഫ്രിക്കന്‍-അമേരിക്കന്‍ വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ മിനസോട്ട പോലീസുകാരനായ ഡെറിക് ചൗ കാല്‍മുട്ട് അമര്‍ത്തിയാ കൊലപ്പെടുത്തിയത്. ഇതിനെതിരെ അമേരിക്കയിലൊട്ടാകെ ശക്തമായ പ്രതിഷേധം തുടരുകയാണ്. പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മിയാമി പോലീസും രംഗത്തെത്തിയിരുന്നു. 


  



* This article was originally published here

നിഫ്റ്റി ക്ലോസ്‌ചെയ്തത് 10,100ന് മുകളില്‍: സെന്‍സെക്‌സിലെ നേട്ടം 306 പോയന്റ്

മുംബൈ: തുടർച്ചയായി ആറുദിവസംനേട്ടമുണ്ടാക്കിയ ഓഹരി സൂചികകൾ കഴിഞ്ഞദിവസം നഷ്ടംനേരിട്ടെങ്കിലും ആഴ്ചയുടെ അവസാനദിവസമായ വെള്ളിയാഴ്ച നേട്ടംതിരിച്ചുപിടിച്ചു. സെൻസെക്സ് 306.54 പോയന്റ് നേട്ടത്തിൽ 34,287.24ലിലും നിഫ്റ്റി 113.10 പോയന്റ് ഉയർന്ന് 10142.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2028 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 505 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ഭാരതി ഇൻഫ്രടെൽ, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് മിച്ചനേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ബജാജ് ഓട്ടോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകൾ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് ഏഴ്ശതമാനം ഉയർന്നു.ലോഹം, വാഹനം, അടിസ്ഥാനസൗകര്യവികസനം, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലായിരുന്നു. എസ്ബിഐ മാർച്ച് പാദത്തിൽ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതാണ് വിപണിയിൽപ്രതിഫലിച്ചത്. പൊതുമേഖ ബാങ്കുകളുടെ ഓഹരികൾ അത് നേട്ടമാക്കുകയും ചെയ്തു. Nifty ends above 10,100, Sensex up 306 pts

from money rss https://bit.ly/3dCXUR8
via IFTTT

ഏറ്റവുംമൂല്യമുള്ള 100 കമ്പനികളുടെ പട്ടികയില്‍ വോഡാഫോണ്‍ ഐഡിയ വീണ്ടുംസ്ഥാനംപിടിച്ചു

ഒരുമാസത്തിനിടെ ഓഹരിവില ഇരട്ടിയിലേറെ വർധിച്ചതിനെതുടർന്ന് രാജ്യത്തെ ഏറ്റവുംമൂല്യമുള്ള 100 കമ്പനികളുടെ പട്ടികയിൽ വൊഡാഫോൺ ഐഡിയ സ്ഥാനംപിടിച്ചു. കമ്പനിയുടെ വിപണിമൂല്യം 26,522 കോടിയായി ഉയർന്നതിനെതുടർന്നാണിത്. വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള കമ്പനികളുടെ പട്ടികയിൽ 96-ാംസ്ഥാനത്താണ് വോഡാഫോൺ ഐഡിയയുടെ സ്ഥാനം.22 ശതമാനംനേട്ടത്തോടെ 10.50 രൂപ നിലവാരത്തിലെത്തി വെള്ളിയാഴ്ച കമ്പനിയുടെ ഓഹരിവില. ഒരുമാസംകൊണ്ട് കമ്പനിയുടെ വിപണിമൂല്യത്തിൽ 14,625 കോടി രൂപയുടെ വർധനവാണുണ്ടായത്. 2019 നവംബർ 11ലെ കണക്കുപ്രകാരം 243-ാമത്തെ റാങ്കായിരുന്നു കമ്പനിയ്ക്കുണ്ടായിരുന്നത്. വിപണിമൂല്യമാകട്ടെ 8,477 കോടിയും. യുണൈറ്റഡ് ബ്രൂവറീസ്, വേൾപൂൾ ഇന്ത്യ, ഹണിവെൽ ഓട്ടോമേഷൻ, പവർഗ്രിഡ് കോർപ്, പിഫൈസർ, അദാനി ട്രാൻസ്മിഷൻ, എസിസി, പിഐ ഇൻഡസ്ട്രീസ്, ബാങ്ക് ഓഫ് ബറോഡ, ജൂബിലന്റ് ഫയർവർക്സ് തുടങ്ങിയ കമ്പനികളെയാണ് ഒരുമാസത്തിനിടെ ഐഡിയ മറികടന്നത്. Vodafone Idea re-enters top-100 most-valued firms list

from money rss https://bit.ly/3dCa7ph
via IFTTT

എസ്ബിഐയുടെ അറ്റാദായം നാലിരട്ടി വര്‍ധിച്ച് 3,581 കോടി രൂപയായി

രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തിൽ നാലരിട്ടി വർധന. മാർച്ചിൽ അവസാനിച്ച പാദത്തിൽ ലാഭം 3,580.81 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇതേപാദത്തിൽ 838.40 കോടി രൂപയായിരുന്നു അറ്റാദായം. ഈകാലയളവിലെ നിഷ്ക്രിയ ആസ്തി 6.15ശതമാനമായുംകുറഞ്ഞു. ഡിസംബർ പാദത്തിൽ 6.91ശതമാനമായിരുന്നു ഇത്. പലിശ വരുമാനം 0.81ശതമാനംകുറഞ്ഞ് 22,767 കോടി രൂപയായി. മുൻവർഷം ഇതേകലായളവിൽ 22,954 കോടി രൂപയായിരുന്നു പലിശയിനത്തിൽ വരുമാനമായി ലഭിച്ചത്. പ്രവർത്തനഫലം പുറത്തുവന്നതിനെതുടർന്ന് ബാങ്കിന്റെ ഓഹരിവില ആറുശതമാനം കുതിച്ച് 185 രൂപ നിലവാരത്തിലെത്തി. SBI Profit Jumps Over Four-Fold To Rs 3,581 Crore

from money rss https://bit.ly/2MJsJbn
via IFTTT

Thursday, 4 June 2020

കോവിഡ്: 82ശതമാനംപേരുടെയും സാമ്പത്തിക സ്ഥിതിയെ ബാധിച്ചതായി സര്‍വെ

കോവിഡ് രാജ്യത്തെ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിച്ചതായി സർവെ. ഡിജിറ്റൽ ലെന്റിങ് പ്ലാറ്റ്ഫോമായ ഇന്ത്യലെൻഡ്സാണ് രാജ്യവ്യാപകമായി സർവെ സംഘടിപ്പിച്ചത്. അടച്ചിടലിലെതുടർന്ന് ജോലി നഷ്ടമായതും ശമ്പളംകുറച്ചതുമൊക്കെയാണ് സാമ്പത്തിക സ്ഥിതിയെ ബാധിക്കാനിടയാക്കിയത്. സർവെയിൽ പങ്കെടുത്ത 82ശതമാനംപേരും കോവിഡ്മൂലം സാമ്പത്തിക തകർച്ചനേരിട്ടതായി വ്യക്തമാക്കി. 5000പേരാണ് സർവെയിൽ പങ്കെടുത്തത്. 84ശതമാനംപേരും ചെലവുകൾ വെട്ടിക്കുറച്ചു. 90ശതമാനംപേർ സാമ്പത്തികഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായും ഇന്ത്യലെൻഡ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രതസന്ധിനേരിടാൻ 72ശതമാനംപേരും വ്യക്തിഗതവായ്പയെ ആശ്രയിക്കുമെന്നാണറിയിച്ചത്. ചികിത്സ, വിദ്യാഭ്യാസത്തിനുള്ള ഫീസ്, ഭവന അറ്റകുറ്റപ്പണികൾ എന്നിവയ്ക്കാകും മുൻഗണന നൽകുക. 76ശതമനംപേരും പുതിയ നിക്ഷേപങ്ങൾ നടത്താൻകഴിയില്ലെന്നും വ്യക്തമാക്കി.

from money rss https://bit.ly/3dA9pZV
via IFTTT

നെടുമങ്ങാട്ടെ ജൈവഗ്രാമവും സുഭിക്ഷകേരളവും

പൊന്നുവിളഞ്ഞ മണ്ണിൽനിന്ന് ഇച്ഛാശക്തിയുടെ പത്തരമാറ്റ് കൊയ്തുകൂട്ടുകയാണ് നെടുമങ്ങാട്ടെ ജൈവഗ്രാമം. കൃഷി നഷ്ടമാണെന്ന് അവരോടു പറഞ്ഞാൽ തനിതിരുവനന്തപുരം സ്ലാങ്ങിൽ അവർക്ക് കലിപ്പിളകും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പിറകിൽ കാടുപിടിച്ച്, മാലിന്യംനിറഞ്ഞ് പൊതുജനങ്ങളെ പൊറുതിമുട്ടിച്ച ഒരു സ്ഥലം, നാലുവർഷംകൊണ്ട് നൂറുമേനി വിളയുന്ന കൃഷിസ്ഥലമാക്കി മാറ്റിയവരാണവർ. അക്കഥയാണ് ഇക്കുറി ധനവിചാരം ചർച്ച ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തിൽ പുതുതായി ഭരണമേറ്റ ജനപ്രതിനിധികൾ ഓഫീസ് പരിസരം വെട്ടിത്തെളിച്ച് ജൈവകൃഷി നടത്താൻ തീരുമാനിച്ചു. ബ്ലോക്ക് മെമ്പർമാരും ജീവനക്കാരും ഒരുമിച്ചിറങ്ങി. എല്ലാവരുംകൂടി പിരിവിട്ട് നാലേകാൽലക്ഷം രൂപ മുതൽമുടക്കി. മുടക്കുമുതൽ ഒറ്റവർഷംകൊണ്ട് മടങ്ങിയെത്തി. പദ്ധതിക്ക് ജൈവഗ്രാമം എന്ന പേരും വന്നു. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം ജൈവകൃഷി പരിശീലനകേന്ദ്രവും ആരംഭിച്ചു. കഴിഞ്ഞയാഴ്ചയാണ് ഞാനവിടെ എത്തിയത്. ഇന്ന് സൊസൈറ്റിയുടെ ആസ്തി 45 ലക്ഷം രൂപ. ഭൂമി ഒഴികെ. അത് ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ. 100 ആടുകളുടെ പ്രജനനകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കെട്ടിടം ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ 1000 മുട്ടക്കോഴി, 50 താറാവ്, ആറ്് വെച്ചൂർ പശു, മീൻകുളം, അഞ്ചുലക്ഷം പച്ചക്കറിത്തൈ ഒരുസമയം വളർത്താൻ കഴിയുന്ന പോളിഹൗസും 35 തരം ഫലവൃക്ഷത്തിന്റെ രണ്ടുലക്ഷത്തിലേറെ തൈകളും അടങ്ങുന്ന അംഗീകൃത നഴ്സറിയും ഈ മൂന്നേക്കറിൽ നിറഞ്ഞുനിൽക്കുന്നു. ജൈവഗ്രാമത്തിനുപുറത്ത് 12 ഏക്കർ തരിശുഭൂമി ഇപ്പോൾ കൃഷിചെയ്യുന്നുണ്ട്. ഇതിൽ പൈനാപ്പിളും പച്ചക്കറിയും വാഴയുമെല്ലാം സുലഭം. പോരാത്തതിന് 2000 തേനീച്ചക്കൂടും. സ്വന്തംകാലിൽ നിന്നാണ് സൊസൈറ്റി ഇത് കെട്ടിപ്പൊക്കിയത്. ബ്ലോക്ക് പഞ്ചായത്ത് ഗ്രാന്റ് ആയി ചെലവഴിച്ചിട്ടുള്ളത് ജൈവഗ്രാമത്തിന് വേലികെട്ടുന്നതിനുള്ള 35 ലക്ഷംരൂപ മാത്രം. ബാക്കി മുതൽമുടക്കുകളെല്ലാം സഹകരണ ബാങ്കിൽനിന്ന് സൊസൈറ്റി വായ്പയെടുത്താണ് നടത്തിയത്. ഈ കടമൊന്നും സാമ്പത്തികഭദ്രതയെ ബാധിച്ചിട്ടില്ല. 2016-'17 മുതൽ 2018-'19 വരെയുള്ള മൂന്നുവർഷംകൊണ്ട് 28 ലക്ഷം രൂപയാണ് അറ്റാദായം. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധങ്ങളായ ജൈവകൃഷി പദ്ധതികൾക്ക് ആവശ്യമായ നടീൽവസ്തുക്കളും ജൈവകീടനാശിനികളും ലഭ്യമാക്കുന്നതും ജൈവഗ്രാമമാണ്. ഇതിൽ ഏറ്റവും പ്രസിദ്ധം ഹരിതമിഷന്റെ സഹായത്തോടെ നടത്തിയ സമൃദ്ധി വല്ലംനിറ പദ്ധതിയാണ്. 4200 ഗ്രൂപ്പുകളിലായി 21,000 കുടുംബങ്ങൾ ഇതിൽ പങ്കാളികളായി. നാല് ഗ്രൂപ്പിന് ഒരാൾ എന്നവീതം 1250 മോണിറ്റർമാർക്ക് വെള്ളായണി കാർഷിക കോളേജ് വഴി പരിശീലനം നൽകി. വാർഡുകളിൽ വിളിച്ചുകൂട്ടിയ ജൈവഗ്രാമസഭകളിൽ 25,000 ആളുകൾ പങ്കെടുത്തു. മൊത്തം 300 ഹെക്ടറിൽ കൃഷി നടന്നു. പൂക്കളും പച്ചക്കറികളും ചേർത്ത് ആറുകോടി രൂപയുടെ ഉത്പാദനം നടന്നു. 2017-'18ൽ സമ്പൂർണ തരിശുരഹിത പദ്ധതിയുടെ ഭാഗമായി മൂന്നു വാർഡുകളിൽ 75 ഏക്കറിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കൃഷിചെയ്തു. പിറ്റേ വർഷമായപ്പോൾ ജൈവഗ്രാമം തന്നെ മറ്റു വാർഡുകളിലെ തരിശുസ്ഥലങ്ങളിൽ നേരിട്ട് കൃഷി ആരംഭിച്ചു. 2018-'19ൽ ഇങ്ങനെ ഏതാണ്ട് 100 ഏക്കറിലാണ് കൃഷിചെയ്തത്. കൃഷി ലാഭകരമെന്നു കണ്ടതോടെ സ്ഥലം ഉടമസ്ഥർ പലരും നേരിട്ടു കൃഷിചെയ്തുതുടങ്ങി. അങ്ങനെ 2019-'20ൽ ജൈവഗ്രാമത്തിന്റെ നേരിട്ടുള്ള തരിശുകൃഷി 12 ഏക്കറായി ചുരുങ്ങി. യഥാർഥത്തിൽ ഇതൊരു തിരിച്ചടിയല്ല. വമ്പിച്ചൊരു നേട്ടമാണ്. കൃഷിവകുപ്പിന്റെ അംഗീകൃത നഴ്സറിയാണ്. ഏഴുലക്ഷം രൂപ സഹായധനവും ലഭിച്ചു. കാർഷികോത്പന്നങ്ങൾ ന്യായവിലയ്ക്ക് വിൽക്കുന്നതിനുള്ള ഇക്കോ ഷോപ്പുകളിലൂടെയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ വിപണന കേന്ദ്രത്തിലൂടെയും ലഭ്യമാക്കുന്നു. ജൈവഗ്രാമം ഒരു പരിശീലനകേന്ദ്രം കൂടിയാണ്. കാർഷികമേഖലയിലെ വളരെ മാതൃകാപരമായ പ്രാദേശിക പരിപാടികൾക്ക് നേതൃത്വംനൽകിയ ഒട്ടേറെ പഞ്ചായത്തുകൾ കേരളത്തിലുണ്ട്. ഇന്ന് കേരളം 'സുഭിക്ഷ' പദ്ധതിയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള വലിയ ജനകീയ യജ്ഞത്തിനു തുടക്കംകുറിച്ചിരിക്കുന്ന വേളയിൽ ഇവയുടെ പാഠങ്ങൾ വളരെ വിലയേറിയ ഉൾക്കാഴ്ചകൾ നൽകും. ഇതിലേറ്റവും പ്രധാനപ്പെട്ടത് കൃഷിവകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപങ്ങളുടെയും കൂട്ടായ പ്രയത്നം തന്നെയാണ്. എല്ലാ വിജയകഥകളുടെയും പിന്നിൽ പ്രതിബദ്ധതയുള്ള ഏതാനും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കാണാം. 1995-ലെ കഞ്ഞിക്കുഴിയിലെ ജനകീയ പച്ചക്കറി കാമ്പയിൻമുതൽ ഏതാണ്ട് സാർവത്രികമായ ഒരു അനുഭവമാണിത്. രണ്ടാമതൊരു പാഠം, ഏതാണ്ട് എല്ലാ വിജയകഥകൾക്കും കളമൊരുക്കിയതിൽ ജനകീയ കാമ്പയിനുകൾക്ക് വലിയൊരു പങ്കുണ്ട്. കേരളത്തിലെ ഭൂഉടമസ്ഥരിൽ മഹാഭൂരിപക്ഷത്തിന്റെയും മുഖ്യവരുമാന മാർഗം കാർഷികേതര മേഖലകളാണ്. അതുകൊണ്ട് നല്ലൊരുപങ്ക് ആളുകൾക്ക് കൃഷി ഉപജീവനമാർഗമല്ല. അവരെയാകെ ആവേശംകൊള്ളിച്ചുള്ള ആത്മാഭിമാന കാമ്പയിൻ കാർഷിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സുപ്രധാന പങ്കുണ്ട്. കോട്ടയത്തെ മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദി പുനരുദ്ധാരണപദ്ധതി വിവിധ വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സംയോജിത ജനകീയ കാമ്പയിനായി മാറിയപ്പോൾ 5000 ഏക്കറാണ് നെൽക്കൃഷിയിലേക്ക് തിരിച്ചുവന്നത്. എന്നാൽ, എല്ലാ കാലത്തേക്കും കാമ്പയിനിന്റെ അടിസ്ഥാനത്തിൽ കൃഷി സാധ്യമല്ല. അത് സ്ഥായിയായിത്തീരണമെങ്കിൽ അതിന്റെ വലുപ്പമേറണം, ലാഭകരമാകണം. ഒട്ടേറെതരം സംഘകൃഷിരീതികൾ ഇന്ന് കേരളത്തിലുണ്ട്. അതുപോലെ ഭൂമി പാട്ടത്തിനെടുത്തും വലിയതോതിൽ കൃഷിചെയ്യുന്ന കാർഷിക സംരംഭകരുടെ എണ്ണവും കൂടിവരുന്നുണ്ട്. വടക്കാഞ്ചേരിയിലെ ഗ്രീൻ ആർമി പോലുള്ള കാർഷിക കർമസേനകൾ ഇന്ന് എല്ലായിടത്തുമുണ്ട്. ഉത്പന്നങ്ങളുടെ ആദായകരമായ വിപണി ഉറപ്പുവരുത്തുന്നതിന് ഐ.ടി. പ്ലാറ്റ്ഫോമുകൾ അടക്കമുള്ള അഗ്രിഗേഷൻ രീതികൾ നിലവിലുണ്ട്. പച്ചക്കറിക്കുപോലും തറവില പ്രഖ്യാപിച്ചിട്ടുള്ള തദ്ദേശഭരണ സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. മൂല്യവർധിത സംസ്കരണം കൃഷിക്കാരുടെ ആദായം വർധിപ്പിക്കുന്നതിന് അനിവാര്യമാണ്. കൃഷിവകുപ്പിന്റെ 'വൈഗ' എത്രയോ നല്ല മാതൃകകളെ മുന്നോട്ടുകൊണ്ടുവന്നു. സുരക്ഷിത ഭക്ഷണത്തിന് നല്ല വില നൽകാൻ കേരളീയർ തയ്യാറാണ്. പൊന്നാനിയിലെ നല്ലഭക്ഷണ പ്രസ്ഥാനം, കൊടുമൺ-ബേഡഡുക്ക-മയ്യിൽ പോലുള്ള ബ്രാൻഡ് അരി, കൊടിയത്തൂരിലെ വെള്ളിച്ചെണ്ണ, ചെങ്കലിലെ വ്ളാത്താങ്കര ചീര, ഭൂതക്കുളം കരിമണിപ്പയർ എന്നിങ്ങനെ എത്രയോ സമ്പന്നമായ അനുഭവങ്ങൾ നമുക്കുമുന്നിലുണ്ട്. പള്ളിയാക്കൽ പോലുള്ള സഹകരണ ബാങ്കുകളുടെ സമഗ്ര കാർഷിക ഇടപെടലുകളുടെ അനുഭവങ്ങൾ ഏറെയുണ്ട്. ഇവയൊക്കെ സാർവത്രികമാക്കുന്നതിനായിരിക്കണം സുഭിക്ഷ കേരളത്തിലൂടെ ലക്ഷ്യമിടേണ്ടത്. കേരളത്തിന്റെ പകുതി ഭക്ഷണമെങ്കിലും കേരളത്തിൽത്തന്നെ ഉത്പാദിപ്പിക്കണം. പണമുണ്ടെങ്കിൽ എന്തും വിലകൊടുത്തു വാങ്ങാനാകുമെന്ന ബോധമാണ് ഈ ലക്ഷ്യത്തിന് തടസ്സംനിന്നിരുന്ന പ്രധാന ഘടകങ്ങളിലൊന്ന്. എന്നാൽ, പകർച്ചവ്യാധിയും വെട്ടുകിളികളും ഈ സുരക്ഷിതത്വബോധം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. നമ്മളെല്ലാം മറന്നുപോയ ഭക്ഷ്യക്ഷാമത്തിന്റെ കാലം വീണ്ടുംവരാം. മായമില്ലാത്ത നല്ല ഭക്ഷണത്തിന്റെ ആവശ്യക്കാരുടെ എണ്ണവും കൂടുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ ആപത്തിനെ നമുക്ക് ഒരു അവസരമാക്കിമാറ്റാം.

from money rss https://bit.ly/3dvLNFD
via IFTTT

സെന്‍സെക്‌സില്‍ 317 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞദിവസത്തെ നഷ്ടത്തെ അതിജീവിച്ച് ഓഹരി വപിണി. നിഫ്റ്റി 10,100ന് മുകളിലെത്തി. സെൻസെക്സ് 317 പോയന്റ് നേട്ടത്തിൽ 34,297ലും നിഫ്റ്റി 102 പോയന്റ് ഉയർന്ന് 10131ലുമാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, യുപിഎൽ, ഭാരതി ഇൻഫ്രടെൽ, എസ്ബിഐ, ഹിൻഡാൽകോ, ഇൻഡസിന്റ് ബാങ്ക്, ഒഎൻജിസി, ഗ്രാസിം, സൺ ഫാർമ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, സീ എന്റർടെയൻമെന്റ്, ടൈറ്റാൻ കമ്പനി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ബജാജ് ഓട്ടോ, ബിപിസിഎൽ, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ് യുണിലിവർ, വേദാന്ത, സിപ്ല, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എസ്ബിഐ, എൽആൻഡ്ടി ഉൾപ്പെട 32 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3711p1o
via IFTTT

ജിയോ പ്ലാറ്റ്‌ഫോംസില്‍ മുബാദല 9,093.60 കോടി നിക്ഷേപിക്കും

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്ഫോംസിൽ ആറമതൊരു വിദേശ സ്ഥാപനംകൂടി നിക്ഷേപംനടത്താൻ ധാരണായി. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നിക്ഷേപ സ്ഥാപനമായ മുബാദലയാണ് 9093.60 കോടി രൂപ നിക്ഷേപിക്കുക. ഇതോടെ ജിയോ പ്ലാറ്റ്ഫോമിലെത്തിയ മൊത്തം നിക്ഷേപം 87,655.35 കോടി രൂപയായി. ആറാഴ്ചകൊണ്ടാണ് ആറ് സ്ഥാപനങ്ങൾ ജിയോയിൽ നിക്ഷേപം നടത്തിയത്. ഫേസ്ബുക്ക് 43,573.62 കോടിയും സിൽവൽ ലേയ്ക്ക് 5,655.75 കോടിയും വിസ്റ്റ ഇക്വിറ്റീസ് 11,367 കോടി രൂപയും ജനറൽ അറ്റ്ലാന്റിക് 6,598.38 കോടിയും കെകെആർ 11,367 കോടിരൂപയും മുബാദല 9,093.60കോടി രൂപയുമാണ് നിക്ഷേപം നടത്തിയത്. ഈ കമ്പനികൾക്കെല്ലാംകൂടി ജിയോ പ്ലാറ്റ്ഫോംസിൽ 18.97 ശതമാനമാണ് ഉടമസ്ഥതാവകാശം ലഭിക്കുക. മുബാദലകൂടി നിക്ഷേപം നടത്തിയതോടെ ജിയോ പ്ലാറ്റ്ഫോംസിന്റെ മൂല്യം 4,91 ലക്ഷംകോടിയായി. എന്റർപ്രൈസ് മൂല്യമാകട്ടെ 5.16 ലക്ഷംകോടിയുമായി ഉയർന്നു.

from money rss https://bit.ly/3eSDIep
via IFTTT

മകൾ കൊല്ലപ്പെടാൻ കാരണം ഈ വ്യവസ്ഥിതിയാണെന്ന് ബോധ്യമുള്ള മനുഷ്യർക്ക് പ്രതിഷേധത്തിനിറങ്ങാൻ സഞ്ചയനം കഴിയണം എന്നൊക്കെ കരുതുന്നത് എന്ത് ന്യായമാണ്?.

ഓൺലൈൻ ക്സാസിൽ പഠിക്കാൻ സൌകര്യമില്ലാത്തതിൻ്റ പേരിൽ കഴിഞ്ഞ ദിവസം മലപ്പുറം ഇരിമ്പിളി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിനി ദേവിക ആത്മഹത്യ ചെയ്തത് വലിയ കോലാഹാലം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്നലെ മാതൃഭൂമി ന്യൂസ് ചാനൽ അത് സംബന്ധിച്ച് നടത്തിയ ചർച്ചയിൽ  ദേവികയുടെ അച്ഛനും അമ്മയും നേരിട്ട് പങ്കെടുത്തത് സാമൂഹ്യ മാധ്യമങ്ങളിൽ മറ്റൊരു ചർച്ചയ്ക്കും വഴിവെച്ചു. മകൾ മരിച്ച് മണിക്കൂറുകൾ  മുമ്പ് ക്യാമറയ്ക്ക് മുന്നിലെത്താമോ എന്നായിരുന്നു ചോദ്യം. എന്നാൽ മകളുടെ മരണത്തിന് കാരണം വ്യവസ്ഥിതിയാണെന്ന് ബോധ്യമുള്ള അച്ഛനും അമ്മയും അക്കാര്യം നേരിട്ടുപറയുന്നതിൽ എന്താണ് പ്രശ്നം എന്ന ചോദ്യമാണ്  ഫേസ്ബുക്ക് പോസ്റ്റിലൂടെ  സുരേഷ് കുറ്റിപുറത്ത് ചോദിക്കുന്നത്. ഇത്തരത്തിലുള്ള ചോദ്യങ്ങൾ ആദ്യമായല്ലോ വ്യവസ്ഥാപിത ലോകം ചോദിക്കുന്നതെന്നാണ് അദ്ദേഹം ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നത്. 


മൃണാളിനി സാരാഭായ് അന്തരിച്ചപ്പോൾ മകൾ മല്ലികാസാരാഭായ് നൽകിയ യാത്രാമൊഴി പരമ്പരാഗത ബോധ്യങ്ങളെ അട്ടിമറിക്കുന്നതായിരുന്നു.

നർത്തകിയായ അമ്മയുടെ ഭൗതികദേഹത്തിനു മുമ്പിൽ ചിലങ്കകളണിഞ്ഞ് നൃത്തച്ചുവടുകൾ വച്ചാണ് അവർ അന്ത്യയാത്ര നൽകിയത്.

ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട് നാളുകൾക്കകം അദ്ദേഹത്തിന്റെ ഭാര്യ കെ.കെ രമ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പുലകുളി മാറുംമുമ്പേ ഒരു വിധവ വീടിന് പുറത്തിറങ്ങിയതിലെ അനൗചിത്യമായിരുന്നു വിപ്ലവകാരികൾക്കു പോലും.

അവരത് പരസ്യമായി ചോദിക്കുകയും ചെയ്തു.

ചിതകത്തി തീരുംമുമ്പ്.... കണ്ണീർ തോരും മുമ്പ് ഇങ്ങനെയാകാമോ എന്നതാണ് ചോദ്യം.

ഓൺലൈൻ പഠനത്തെ കാരണം പറഞ്ഞ് ആത്മഹത്യചെയ്ത ദേവികയെന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ ചാനൽ ചർച്ചയിൽ വന്നിരുന്നതാണ് ഇന്ന് പലരേയും നാട്ടുനടപ്പ് ഓർമ്മപ്പെടുത്തുന്നത്.

ചിതയിലെ വെളിച്ചം അണയുംമുമ്പ് ചാനൽ സ്റ്റുഡിയോയിൽ അവർ വരാമോ,

മാധ്യമങ്ങൾ അതിന് പ്രേരിപ്പിക്കാമോ,

മാധ്യമധർമ്മം ഇങ്ങനെയാകാമോ എന്നൊക്കെയാണ് സംശയങ്ങൾ.

തങ്ങളുടെ മകൾ കൊല്ലപ്പെടാൻ കാരണം ഈ വ്യവസ്ഥിതിയാണെന്ന് ബോധ്യമുള്ള മനുഷ്യർക്ക് പ്രതിഷേധത്തിനിറങ്ങാൻ സഞ്ചയനം കഴിയണം എന്നൊക്കെ കരുതുന്നത് എന്ത് ന്യായമാണ്.

അവരെ നിർബന്ധിച്ചുകൊണ്ടുവന്നുവെന്ന് സംശയിക്കുന്നതുപോലും ഉള്ളിലുള്ള ആ സവർണ ബോധത്തിന്റെ തള്ളിച്ചയാണ്.

കറുത്തവനും ദളിതനും ആദിവാസിക്കും സ്വന്തമായൊരു ചിന്ത പോലുമില്ലെന്ന വങ്കത്തം.

അവർക്ക് കരയാനുള്ള സമയം കൊടുത്തുകൂടെ എന്നൊരു നിഷ്കളങ്ക ചോദ്യംപോലും അനീതിയാണ്.

ചിതകൾ ആറിത്തണുക്കും മുമ്പെ അവർ വന്ന് ചോദ്യം ചോദിച്ചു തുടങ്ങുന്നു.

കണ്ണുകളിൽ കണ്ണീരല്ല

ഉരുകുന്ന ക്രോധമാണ്.

1989 ജനുവരി ഒന്നിനാണ് ഹല്ലാ ബോൽ എന്നൊരു തെരുവുനാടകമവതരിപ്പിച്ചുകൊണ്ടിരിക്കെ സഫ്ദർ ഹാഷ്മിയെ രാഷ്ട്രീയ എതിരാളികൾ ആക്രമിക്കുന്നത്.

ജനുവരി 2-ന് ആ വിപ്ലവകാരി കൊല്ലപ്പെടുന്നു.

അതേ തെരുവിൽ തൊട്ടടുത്ത ദിവസം ഹാഷ്മിയുടെ ജീവിത സഖാവ് മാലശ്രീ ഹാഷ്മി അതേ നാടകം സഫ്ദർ അവസാനിപ്പിച്ചിടത്തുനിന്നും തുടങ്ങി പൂർത്തിയാക്കി.

അതുകൊണ്ടാണ് പറയുന്നത്.

ചിലതൊക്കെ വിളിച്ചുപറയാൻ പുലകുളിതീരും വരെ കാത്തുനിൽക്കാൻ കഴിഞ്ഞെന്ന് വരില്ല.

ജീവിക്കാൻപോലും ഇനിയൊരു ജീവിതം ശേഷിക്കുന്നില്ലെന്ന് തീർച്ചയുള്ളവരുടെ കാര്യത്തിൽ വിശേഷിച്ചും.

അവർ സാമ്പ്രദായിക രീതികളോട് കലഹിക്കട്ടെ.

അവരുടെതുമാണ് ഈ ഭൂമി.



* This article was originally published here

ഭാരതി എയര്‍ടെലില്‍ ആമസോണ്‍ 200 കോടി ഡോളര്‍ നിക്ഷേപിച്ചേക്കും

ഇ-കൊമേഴ്സ് ഭീമനായ ആമസോൺഡോട്ട്കോം ഭാരതി എയർടെല്ലിൽ 200 കോടി ഡോളർ(15,105 കോടി രൂപ) നിക്ഷേപം നടത്തിയേക്കും. വളർന്നുവരുന്ന രാജ്യത്തെ ഡിജിറ്റൽ ഇക്കോണമിയെ ലക്ഷ്യമിട്ടാണ് യുഎസ് ടെക് ഭീമന്റെ വരവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഭാരതി എയർടെലിന്റെ നിലവിലെ മൂല്യവുമായി താരതമ്യംചെയ്യുമ്പോൾ കമ്പനിയുടെ ഉടമസ്ഥാവകാശത്തിൽ അഞ്ചുശതമാനം വിഹിതമാകും ആമസോണിന് ലഭിക്കുക. രാജ്യത്തെ മൂന്നാമെത്ത വലിയ ടെലികോം കമ്പനിയായ എയർടെലിന് 30 കോടി വരിക്കാരാണുള്ളത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്ഫോമിൽ വിദേശനിക്ഷേപകർ വൻതോതിൽ നിക്ഷേപം നടത്തിയതിനുപിന്നാലെയാണ് ഭാരതി എയർടെലിൽ ആമസോൺ പങ്കാളിയാകാനൊരുങ്ങുന്നത്. 10 ബില്യൺ ഡോളറാണ് ജിയോ പ്ലാറ്റ്ഫോംസിൽ വിദേശനിക്ഷേപമായെത്തിയത്.

from money rss https://bit.ly/303JFkB
via IFTTT

ആറുദിവസത്തെ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി ആറുദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 128.84 പോയന്റ് നഷ്ടത്തിൽ 33,980.70ലും നിഫ്റ്റി 32.40 പോയന്റ് താഴ്ന്ന്10,029.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1287 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1132 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ പെയിയന്റ്സ്, ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടമുണ്ടാക്കിയത്. വേദാന്ത, ടെക് മഹീന്ദ്ര, സീ എന്റർടെയ്ൻമെന്റ്, സൺ ഫാർമ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. മറ്റ് സൂചികകൾ നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി ബാങ്ക് രണ്ടുശതമാനത്തിലേറെ താഴന്നു. വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. Indices break 6-day winning streak; Sensex falls 128 pts

from money rss https://bit.ly/3cwMIV1
via IFTTT

രാജ്യത്തൊട്ടാകെ 14,000 ആധാര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനംതുടങ്ങി

പുതിയ ആധാർകാർഡിന് അപേക്ഷിക്കാനും മാറ്റംവരുത്താനും ഇനി എളുപ്പത്തിൽ കഴിയും. രാജ്യത്തൊട്ടാകെ 14,000ത്തോളം ആധാർ കേന്ദ്രങ്ങളുടെ പ്രവർത്തനം പുനഃരാരംഭിച്ചു. സംസ്ഥാന സർക്കാരുകൾ, പോസ്റ്റ് ഓഫീസുകൾ, ബാങ്ക്, ബിഎസ്എൻഎൽ തുടങ്ങിയവയ്ക്കാണ് ആധാർ കേന്ദ്രങ്ങളുടെ ചുമതല. വിലാസം പുതുക്കൽ ഉൾപ്പടെയുള്ള കാര്യങ്ങൾ ഓൺലൈനിൽ ചെയ്യാൻ കഴിയുമെങ്കിലും പുതിയ കാർഡിന് അപേക്ഷിക്കൽ ഉൾപ്പടെയുള്ളവയ്ക്ക് ആധാർ സെന്ററിലെത്താതെ കഴിയില്ല. 30 ആധാർ സേവ കേന്ദ്രങ്ങളാണ് യുഐഡിഎഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളത്. ഓൺലൈനിൽ ബുക്ക് ചെയ്തശേഷം ഇവിടെയെത്തി സേവനം തേടാം. നിങ്ങളുടെ സമീപത്തുള്ള ആധാർകേന്ദ്രം അറിയാം.

from money rss https://bit.ly/2U6JAbS
via IFTTT

മോറട്ടോറിയം: പലിശ എഴുതിത്തള്ളാനാവില്ലെന്ന് സുപ്രീം കോടതിയോട് ആര്‍ബിഐ

ന്യൂഡൽഹി: ആറുമാസത്തെ മോറട്ടോറിയത്തോടൊപ്പം പലിശകൂടി ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ഹർജി പരിഗണിക്കരുതെന്ന് റിസർവ് ബാങ്ക് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിർബന്ധിത പലിശ എഴുതിത്തള്ളൽ ബാങ്കുകൾക്ക് രണ്ടുലക്ഷംകോടി രൂപയുടെ ബാധ്യതയുണ്ടാക്കും. ഇത് രാജ്യത്തിന്റെ ധനകാര്യസ്ഥിതിയെ തകിടംമറിക്കുമെന്നും സൂപ്രീം കോടതിയ്ക്ക് ആർബിഐ മുന്നറിയിപ്പു നൽകി. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും ബാങ്കുകൾ മികച്ചരീതിയിൽ പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. വായ്പപലിശ ബാങ്കുകളുടെ പ്രധാനവരുമാനമാർഗമാണ്. അതുകൊണ്ടുതന്നെ പലിശ ഒഴിവാക്കുന്നത് പരിഗണിക്കാനാവില്ലെന്നും ആർബിഐ വ്യക്തമാക്കി. ആറുമാസത്തെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ് അയച്ചതിനെതുടർന്നാണ് റിസർവ് ബാങ്ക് ഇത്തരത്തിൽ മറുപടി നൽകിയത്. മാർച്ച് ഒന്നുമുതൽ മെയ് 31വരെയുള്ള വായ്പ ഗഡുഅടയ്ക്കുന്നതിനാണ് ആർബിഐ ആദ്യഘട്ടത്തിൽ മോറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടാഘട്ടത്തിൽ ഈ സൗകര്യം ഓഗസ്റ്റ് 31വരെ നീട്ടുകയും ചെയ്തു. ഇതോടെ മോറട്ടോറിയം ആറുമാസമായി.

from money rss https://bit.ly/3dx27WH
via IFTTT

വോട്ടിങ് നിര്‍ത്തിവെയ്ക്കാന്‍ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണോട് ഹൈക്കോടതി

പ്രവർത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളുടെ മുന്നോട്ടുള്ള നടപടികളുടെ ഭാഗമായി വോട്ടിങ് നടത്താനുള്ളശ്രമം ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു. ജൂൺ 9 മുതൽ 12വരെയാണ് എഎംസി വോട്ടിങ് നടത്താൻ തീരുമാനിച്ചിരുന്നത്. അടുത്തവാദം കേൾക്കാനായി കേസ് ജൂൺ 12ലേയ്ക്കുമാറ്റി. ഗുജറാത്തിലെ പ്രമുഖ നിക്ഷേപ സ്ഥാപനമാണ് കോടതിയെ സമീപിച്ചത്. പ്രവർത്തനം നിർത്തുന്നതിനുമുമ്പ് നിക്ഷേപകരെ അറിയിച്ചില്ലെന്നാരോപിച്ചായിരുന്നു ഇവർ ഹർജി നൽകിയത്. സെബിയുടെ നിർദേശങ്ങൾ ഫണ്ട് കമ്പനി പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. പ്രവർത്തനം നിർത്തിയ ഏപ്രിൽ 23ലെ എൻഎവി പ്രകാരം നിക്ഷേപകർക്ക് പണംതിരിച്ചുകൊടുക്കുക. പണംതിരിച്ചുകൊടുക്കുന്നതുവരെ പ്രവർത്തനം പ്രത്യേക സംവിധാനത്തിനുകീഴിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാർ ഉന്നയിച്ചിട്ടുള്ളത്. കോടതിയുടെ ഉത്തരവ് ഹർജിക്കാർക്ക് മാത്രമല്ല എല്ലാ നിക്ഷേപകർക്കും ബാധകമാകും. നിക്ഷേപകർക്ക് പണംമടക്കിനൽകുന്നതിന് കൊട്ടക് മഹീന്ദ്ര ബാങ്കിനെയും ഡിലോയ്റ്റിനെയും സഹായികളായി നിയമിച്ചതിന് അനുമതി തേടിയാണ് ഫ്രാങ്ക്ളിൻ വോട്ടിങ് നടത്താൻ തീരുമാനിച്ചത്. മറ്റൊരുകേസിൽ മദ്രാൻ ഹൈക്കോടതിയും ഫണ്ട്കമ്പനി, സെബി എന്നിവർക്കെതിരെ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രത്യേക ഓഡിറ്റിനായി സെബി ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ചോക്സി ആൻഡ് ചോക്സിയെ ഇതിനകം നിയമിച്ചിട്ടുണ്ട്. HC stays Franklin Templetons e-voting process

from money rss https://bit.ly/3eUbtMB
via IFTTT

Wednesday, 3 June 2020

സ്വര്‍ണവില പവന് 34,240 രൂപയായി കുറഞ്ഞു

സ്വർണവില പവന് 280 രൂപകുറഞ്ഞ് 34,240 രൂപയായി. 4280 രൂപയാണ് ഗ്രാമിന്റെ വില. ജൂൺ രണ്ടിന് രേഖപ്പെടുത്തിയ 35,040 രൂപയിൽനിന്ന് രണ്ടുദിവസംകൊണ്ട് 800 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച സ്വർണവില പവന് രാവിലെ 34,320 രൂപയായി കുറയുകയും ഉച്ചകഴിഞ്ഞ് 34,520 രൂപയായി ഉയരുകയും ചെയ്തിരുന്നു. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,703.67 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2Y1If7l
via IFTTT

പാഠം 76: സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ലക്ഷങ്ങള്‍നേടാന്‍ പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്താം

പ്രമുഖ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന ബിജു ഫിലിപ്പിന് നാല് സാമ്പത്തികലക്ഷ്യങ്ങളാണ് മുന്നിലുള്ളത്. ചിട്ടയായി നിക്ഷേപിച്ച് ആവശ്യമുള്ള സമയത്ത് സമ്പത്ത് നേടനായി ഓരോ ലക്ഷ്യത്തിനും പോർട്ട്ഫോളിയോ രൂപപ്പെടുത്തുകയാണ് അതിനായി ആദ്യംചെയ്തത്. എന്താണ് പോർട്ട്ഫോളിയോ രേഖകളും പ്രമാണങ്ങളും കോണ്ടുപോകാനുള്ള ഒരു ബാഗായിരുന്നു ആദ്യകാലത്ത് പോർട്ട്ഫോളിയോ. ഇരുപതാംനൂറ്റാണ്ടിന്റെതുടക്കത്തിൽ സ്റ്റോക്ക് ബ്രോക്കർമാർ ഒരോഇടപാടുകാരുടെയും ഓഹരി സർട്ടിഫിക്കറ്റുകൾ പ്രത്യേക പോർട്ട്ഫോളിയോയിലാണ് സൂക്ഷിച്ചിരുന്നത്. നിക്ഷേപലോകത്തേയ്ക്ക് ഈപദമെത്തിയത് അങ്ങനെയാണ്. വ്യക്തിഗത സമ്പാദ്യത്തിൽ ഒഴിച്ചുകൂടാനാകത്തതാണ് പോർട്ട്ഫോളിയോ. ഓരോസാമ്പത്തിക ലക്ഷ്യത്തിനും പ്രത്യേക പോർട്ട്ഫോളിയോ രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്. ബാങ്ക് സ്ഥിരനിക്ഷേപം, ഓഹരി, മ്യൂച്വൽ ഫണ്ട്, മറ്റ് ആസ്തികൾ എന്നിവയുടെ വ്യത്യസ്ത അനുപാതത്തിലുള്ളശേഖരം പോർട്ട്ഫോളിയോയിലുണ്ടാകും. റിസ്കിന്റെ വ്യതിയാനമനുസരിച്ചുള്ള നിക്ഷേപ പദ്ധതികളുടെ കൂട്ടമാണ് ഓരോ പോർട്ട്ഫോളിയോകളും. സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചും അതിനാവശ്യമുള്ള പണംസമാഹരിക്കുന്നതിനുള്ള നിക്ഷേപപദ്ധതികളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായാൽ റിസ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുണ്ടാകും. മുന്നുവർഷത്തിനുശേഷമുള്ള മകളുടെ ഉന്നതവിദ്യാഭ്യാസം, വിരമിക്കുന്നതിന് കുറഞ്ഞത് 10വർഷംമുമ്പെങ്കിലും വീടുസ്വന്തമാക്കൽ, രണ്ടുവർഷംകഴിഞ്ഞാൽ യൂറോപ്പിലേയ്ക്ക് അവധിക്കാലയാത്ര, അടിയന്തരാവശ്യങ്ങൾക്കുള്ള രണ്ടുലക്ഷം രൂപയുടെ നിക്ഷേപം-എന്നിങ്ങനെപോകുന്നു സാമ്പത്തിക ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങലെല്ലാം വളരെകൃത്യമാണ്. അതുകൊണ്ടുതന്നെ ഓരോലക്ഷ്യത്തിനും ആവശ്യമുള്ള പണം കൃത്യമായി കണക്കാക്കാനും യോജിച്ച നിക്ഷേപരീതി തിരഞ്ഞെടുക്കാനും എളുപ്പത്തിൽ കഴിയുന്നു. പോർട്ട്ഫോളിയോ എങ്ങനെ രൂപപ്പെടുത്താം സാമ്പത്തിക ലക്ഷ്യങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ പോർട്ട്ഫോളിയോ ക്രമീകരിക്കാം. ഹ്രസ്വകാലം ദീർഘകാലം എന്നിങ്ങനെ ലക്ഷ്യങ്ങളെ വേർതിരിക്കണം. വ്യത്യസ്ത സവിശേഷകതളുള്ള നിക്ഷേപ പദ്ധതികളാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. സ്ഥിരവരുമാനം ലഭിക്കുന്ന നിക്ഷേപങ്ങളാണ് ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് അനുയോജ്യം. ബാങ്ക് എഫ്ഡിയോ പോസ്റ്റ് ഓഫീസ് നിക്ഷേപമോ ഉദാഹരണം. പ്രതിമാസം 5.8ശതമാനം ആദായംമാത്രമാണ് അതിൽനിന്ന് പ്രതീക്ഷിക്കാൻകഴിയൂ. അതുകൊണ്ടുതന്നെ രണ്ടോമൂന്നോവർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട ലക്ഷ്യങ്ങൾക്കുമാത്രമെ ഈപദ്ധതികൾ പരിഗണിക്കാവൂ. കുറഞ്ഞ ആദായത്തിന്റെ ദോഷങ്ങൾ മനസിലാക്കി മുന്നേറാൻ ശ്രമിക്കുന്നത് മികച്ച ആദായംനൽകുന്ന ദീർഘകാല നിക്ഷേപപദ്ധതികൾ തിരഞ്ഞെടുക്കാൻ സാഹായിക്കും. ദീർഘകാല സാമ്പത്തികലക്ഷ്യങ്ങൾക്കായി ഓഹരി അധിഷ്ഠിത മ്യൂച്വൽഫണ്ടുകളുടെ പോർട്ട്ഫോളിയോ രൂപപ്പെടുത്തുകയാകും ഉചിതം. അതിൽ നഷ്ടസാധ്യതയുടെ ഏറ്റക്കുറച്ചിലുകളുള്ള പദ്ധതികളുണ്ട്. താരതമ്യേന റിസ്കുകുറഞ്ഞ ഹൈബ്രിഡ് ഫണ്ടുകൾ, ലാർജ് ക്യാപ് ഫണ്ടുകൾ എന്നിവയും റിസ്ക് കൂടിയ മിഡക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകൾ എന്നിവയും ഉദാഹരണങ്ങളാണ്. പണപ്പെരുപ്പത്തേക്കാൾ കൂടിയആദായം നൽകാൻ ഓഹരി അധിഷ്ഠിത നിക്ഷേപപദ്ധതികൾക്കുമാത്രമെ കഴിയൂ. നിക്ഷേപത്തിന്റെ യഥാർത്ഥമൂല്യം നഷ്ടപ്പെടാത സംരക്ഷിക്കാൻകഴിയുന്ന ഒരെയൊരു നിക്ഷേപമാർഗമാണ് ഓഹരിയെന്ന് മനസിലാക്കുക. സ്ഥിരവരുമാനം സുരക്ഷിതമാണെന്നത് വാസ്തവമാണ്, എന്നാൽ പണപ്പെരുപ്പത്തെ മറികടക്കാൻ അതിനുകഴിവില്ലെന്നകാര്യം മറക്കരുത്. ഓഹരി അധിഷ്ഠിത ഫണ്ടുകൾ റിസ്കുള്ളവയായതിനാൽ ദീർഘകാല ലക്ഷ്യത്തിനുമാത്രമെ അനുയോജ്യമാകൂ. ഹ്രസ്വകാലത്തേയ്ക്കുവേണ്ടി ഓഹരിയിൽ നിക്ഷേപിച്ചാൽ വിപണിയിലെ ഉയർച്ചതാഴ്ചകൾ നഷ്ടത്തിലേയ്ക്ക് നയിച്ചേക്കാം. മൂന്നുവർഷം മുതൽ അഞ്ചുവർഷക്കാലയളവിലേയ്ക്കുള്ള സാമ്പത്തികലക്ഷ്യമാണ് മുന്നിലുള്ളതെങ്കിൽ ഓഹരിയിൽ നിക്ഷേപംനടത്തി പരീക്ഷണത്തിന് മുതിരരുത്. ആസ്തി വിഭജനം മികച്ച പോർട്ട്ഫോളിയോ രൂപപ്പെടുത്താനായി നല്ലരീതിയിൽ ക്രമീകരിച്ച ആസ്തിവിഭജനം സഹായിക്കും. ബാങ്ക് സ്ഥിരനിക്ഷേപം, ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ, പിഎഫ്, പിപിഎഫ്, ഗോൾഡ് ബോണ്ട്, എൻപിഎസ്, നേരിട്ടുള്ള ഓഹരി നിക്ഷേപം എന്നിങ്ങനെ നിക്ഷേപങ്ങൾ സമന്വയിപ്പിക്കാനാകണം. സാമ്പത്തിക ലക്ഷ്യങ്ങളെയും റിസ്കെടുക്കാനുള്ള ശേഷിയെയും ആശ്രയിച്ച് ഓരോന്നിന്റെയും വിഹിതത്തിന്റെ ശതമാനം വ്യത്യാസപ്പെടുത്താം. താഴെക്കൊടുത്തിരിക്കുന്ന ഗ്രാഫിൽനിന്ന് ഇത് ബോധ്യമാകും. നഷ്ടസാധ്യതയോടൊപ്പം ആദായവും വിലയിരുത്താൻ നാല് കാറ്റഗറികളിലുള്ള മ്യൂച്വൽ ഫണ്ടുകളിലെ നേട്ടമാണ് ഗ്രാഫിൽ നൽകിയിട്ടുള്ളത്. 10വർഷത്തിനിടെ ഈ നിക്ഷേപങ്ങളുടെ വളർച്ച വ്യക്തമായി അറിയാൻ ഗ്രാഫ് സഹായിക്കും. ഹ്രസ്വകാലത്തേയ്ക്ക് റിസ്ക് കൂടിയ നിക്ഷേപപദ്ധതി ദീർഘകാലത്തേയ്ക്ക് മികച്ചആദായം നൽകിയതായി കാണാം. അസ്ഥിരതയുള്ള ആദായംനൽകുന്ന പദ്ധതികളാണ് ഭാവിയിൽ മികച്ചവരുമാനം നേടിത്തരുന്നത്. കോവിഡ് വ്യാപനംമൂലം വിപണി തകർന്നടിയുന്നതിനുമുമ്പത്തെ, അതായത് 2009 ഡിസംബർ മുതൽ 2019 ഡിസംബർവരെയുള്ള കാലയളവിലെ ആദായമാണ് ഗ്രാഫിൽ വ്യക്തമാക്കിയിട്ടുള്ളത്. ശ്രദ്ധിക്കാൻ: സ്മോൾ ക്യാപ് ഫണ്ടിൽനിന്നാണ് ഏറ്റവും കൂടുതൽ ആദായം ലഭിച്ചതെന്ന് ഗ്രാഫിൽനിന്ന് വ്യക്തമാണ്. എന്നാൽ അതീവ നഷ്ടസാധ്യതയുള്ള ഫണ്ട് കാറ്റഗറിയാണ് സ്മോൾ ക്യാപ്. അതേസമയം, ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ താരതമ്യേന നഷ്സാധ്യത കുറഞ്ഞ വിഭാഗമാണ് ലാർജ് ക്യാപ് ഫണ്ടുകൾ. വൻകിട കമ്പനികളിൽ നിക്ഷേപിക്കുന്നതുകൊണ്ടാണ് ഇവയിലെ നിക്ഷേപത്തിന് റിസ്ക് കുറയുമെന്ന് പറയുന്നത്. ഡെറ്റ് വിഭാഗത്തിൽപ്പെട്ടതാണ് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ. ഓഹരിയില്ല കടപ്പത്രങ്ങളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. അതുകൊണ്ടുതന്നെ നഷ്ടസാധ്യതവളരെകുറവാണ്.ഹ്രസ്വകാല നിക്ഷേപത്തിനാണ് ഷോട്ട് ഡ്യൂറേഷൻ ഫണ്ടുകൾഅനുയോജ്യം. feedbacks to: antonycdavis@gmail.com

from money rss https://bit.ly/3eRpI4L
via IFTTT

ആറുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകളില്‍ നഷ്ടം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 100 പോയന്റ് താഴ്ന്ന് 34017ലും നിഫ്റ്റി 27 പോയന്റ് നഷ്ടത്തിൽ 10034ലിലുമാണ് വ്യാപാരം നടക്കുന്നത്. ടെക് മഹീന്ദ്ര, യുപിഎൽ, സൺ ഫാർമ, സിപ്ല, വേദാന്ത, എച്ച്സിഎൽ ടെക്, വിപ്രോ, പവർഗ്രിഡ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബാജാജ് ഓട്ടോ തുടങ്ങിയ ഓഹരികൽ നേട്ടത്തിലാണ്. ടൈറ്റാൻ കമ്പനി, കൊട്ടക് മഹീന്ദ്ര, ഐഒസി, എച്ച്ഡിഎഫ്സി, ബജാജ് ഫിൻസർവ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ബ്രിട്ടാനിയ, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. തുടർച്ചയായി ആറുദിവസം നേട്ടത്തിലായതിനെതുടർന്നുള്ള ലാഭമെടുപ്പാണ് വിപണിയെ സമ്മർദത്തിലാക്കിയത്.

from money rss https://bit.ly/3eIyeTi
via IFTTT