121

Powered By Blogger

Sunday, 5 January 2020

ഗ്രാമത്തില്‍ ഐടി കമ്പനി തുടങ്ങിയ സംരംഭക ദമ്പതിമാര്‍

ജോബിൻ ജോസും ജിസ്മിയും നാൽപ്പത് ലക്ഷം രൂപയുടെ കടമുള്ളപ്പോൾ ജോലി രാജിവെച്ച് ഐ.ടി. സംരംഭം തുടങ്ങുക...! കൊച്ചിയും തിരുവനന്തപുരവും വേണ്ടെന്നുവച്ച്, ആ സംരംഭം ചാലക്കുടിയിലെ 'കോട്ടാറ്റ്' എന്ന ഗ്രാമത്തിൽ സ്ഥാപിക്കുക...! അതും പോരാഞ്ഞ്, 'ജോബിൻ ആൻഡ് ജിസ്മി ഐ.ടി. സർവീസസ്' എന്ന് സംരംഭത്തിന് പേരിടുക...! കേൾക്കുമ്പോൾ വട്ടാണെന്ന് തോന്നുമെങ്കിലും വ്യത്യസ്ത തീരുമാനങ്ങളാണ് ജോബിൻ ജോസ്-എ.ഐ. ജിസ്മി ദമ്പതിമാരുടെ ജീവിതം മാറ്റിമറിച്ചത്. തങ്ങളുടെ തീരുമാനങ്ങളിൽ പൂർണ വിശ്വാസമായിരുന്നുവെന്ന് തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് സമീപം കോട്ടാറ്റ് ഈയിടെ നിർമാണം പൂർത്തിയാക്കിയ ഓഫീസ് സമുച്ചയത്തിലിരുന്ന് ഇരുവരും ഓർക്കുന്നു. ആ വിശ്വാസം ശരിയാണെന്ന് കാലം തെളിയിച്ചപ്പോൾ ഐ.ടി. മേഖലയിലെ പല പരമ്പരാഗത സങ്കൽപ്പങ്ങളും പൊളിഞ്ഞുവീണു. 2011-12-ൽ സ്ഥാപിച്ച സംരംഭം ഇപ്പോൾ 'ഒറാക്കിൾ നെറ്റ്സ്യൂട്ട്' എന്ന സോഫ്റ്റ് വേറിന്റെ കേരളത്തിലെ ഏക അലയൻസ് പാർട്ണറാണ്. വിവിധതരം കമ്പനികൾക്ക് ബിസിനസ് ഫിനാൻസ്, ഓപ്പറേഷൻസ്, കസ്റ്റമർ റിലേഷൻസ് എന്നിവ കൈകാര്യം ചെയ്യാൻ പറ്റുന്ന 'ക്ലൗഡ്' അധിഷ്ഠിത 'എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ്' (ഇ.ആർ.പി.) സോഫ്റ്റ്വേർ ആണ് 'നെറ്റ് സ്യൂട്ട്.' ഇൻഫോസിസ് പോലുള്ള വമ്പൻ കമ്പനികളാണ് നെറ്റ് സ്യൂട്ടിന്റെ മറ്റ് അലയൻസ് പാർട്ണർമാരെന്ന് അറിയുമ്പോഴാണ് 'ജോബിൻ ആൻഡ് ജിസ്മി'യുടെ വലിപ്പം മനസ്സിലാകുക. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിറ്റുവരവ് 2.5 കോടി രൂപയും നടപ്പു സാമ്പത്തികവർഷത്തെ പ്രതീക്ഷിക്കുന്ന വിറ്റുവരവ് നാല് കോടി രൂപയുമാണ്. വാർഷിക വളർച്ചയാകട്ടെ 2016-ന് ശേഷം 60-70 ശതമാവും. തുടക്കം രണ്ട് ലാപ്ടോപ്പിൽ 2010-ലായിരുന്നു ബിസിനസ് അനലിസ്റ്റായ ജോബിനും മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പറായ ജിസ്മിയും തമ്മിലുള്ള വിവാഹം. കല്യാണത്തോടെ ജിസ്മി ജോലി രാജിവച്ചിരുന്നു. വീട്ടിൽ ഇരിക്കുമ്പോഴും ചെറിയ വർക്കുകളൊക്കെ ലഭിച്ചു. അങ്ങനെയാണ് 'സ്വന്തം സംരംഭം' എന്ന ആഗ്രഹം മനസ്സിൽ വരുന്നത്. വീടുവച്ച വകയിൽ കടത്തിൽ മുങ്ങിയ സമയമായിരുന്നു അപ്പോൾ. പലരും എങ്ങനെയെങ്കിലും കടം വീട്ടാനുള്ള മാർഗങ്ങൾ ആലോചിക്കുമ്പോൾ, സംരംഭം തുടങ്ങാൻ ജോലി രാജിവയ്ക്കുകയാണ് ജോബിൻ ചെയ്തത്. മറ്റുള്ളവർക്ക് 'കിറുക്ക്' എന്നു തോന്നുന്ന കാര്യങ്ങളാണ് ജോബിനും ജിസ്മിക്കും ശരിയാണെന്ന് തോന്നിയത്. രണ്ടു പേരുടെ ലാപ്ടോപ്പ് ആയിരുന്നു മൂലധനം. രണ്ടുമാസം കഴിഞ്ഞപ്പോൾ അത്യാവശ്യം വർക്കുകൾ കിട്ടാൻ തുടങ്ങി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സ്വന്തം കെട്ടിടം ബിസിനസ് നല്ലരീതിയിൽ കിട്ടാൻ തുടങ്ങിയപ്പോൾ കൂടുതൽ സ്ഥലം വേണമെന്നായി. 2013-14 കാലഘട്ടത്തിൽ സ്ഥലം അന്വേഷിച്ച് കൊരട്ടി ഇൻഫോപാർക്കിൽ പോയപ്പോൾ നല്ല പ്രതികരണമല്ല അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ആ വാശിക്കാണ് 'സ്വന്തം കെട്ടിടം' എന്ന ആശയം രൂപംകൊണ്ടത്. തത്കാലം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു. ഇതിനിടെ, 28 സെന്റ് സ്ഥലം വാങ്ങി. അവിടെ 10,000 ചതുരശ്രയടിയുള്ള കെട്ടിടം 2019-ൽ പൂർത്തിയാക്കിയപ്പോൾ ആ സ്വപ്നവും പൂവണിഞ്ഞു. 2.2 കോടി രൂപയായിരുന്നു നിക്ഷേപം. കോട്ടാറ്റ് പോലുള്ള ഗ്രാമത്തിൽ ഐ.ടി. കമ്പനി നടത്തിയാൽ വിജയിക്കുമെന്ന് അതോടെ ആളുകൾക്ക് ബോധ്യമായെന്ന് ഫൗണ്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ജോബിൻ പറഞ്ഞു. ഇന്റർനെറ്റും വൈദ്യുതിയും ഐ.ടി. കമ്പനി തുടങ്ങാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നല്ല സ്പീഡുള്ള ഇന്റർനെറ്റ് കണക്ഷനും വൈദ്യുതിയുമാണ് എന്ന് ജോബിൻ പറയുന്നു. മറ്റു കാര്യങ്ങൾ രണ്ടാമതാണ് വരുന്നത്. കോട്ടാറ്റ് ഇവ രണ്ടും ലഭ്യമായിരുന്നു. വീട് കോട്ടാറ്റിനു സമീപത്തെന്നതും ഇവിടെതന്നെ ഓഫീസ് പണിയുന്നതിനെ സ്വാധീനിച്ചു. നല്ല ജീവനക്കാരെ കിട്ടാനാണ് ഐ.ടി. കമ്പനികൾ നഗരങ്ങളിൽ കേന്ദ്രീകരിക്കുന്നത്. എന്നാൽ, ഗ്രാമപ്രദേശത്തുള്ള, ഉന്നതനിലവാരം പുലർത്തുന്ന ജീവനക്കാരെ കമ്പനികൾ കാണുന്നില്ലെന്ന് ജോബിൻ പറഞ്ഞു. ഒരുപാട് കഴിവുള്ള സ്ത്രീകൾ ഗ്രാമപ്രദേശത്തെ വീടുകളിൽ വെറുതെ ഇരിക്കുന്നുണ്ട്. നഗരങ്ങളിൽ വന്ന് ജോലിചെയ്യാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടാണ് ഇവർ വീട്ടിൽത്തന്നെ ഇരിക്കുന്നത്. കുടുംബകാര്യങ്ങൾ കൂടി നോക്കാനുള്ള സാഹചര്യം ഒരുക്കുകയാണെങ്കിൽ ഇവരിൽനിന്ന് മികച്ച പ്രകടനമാണ് ലഭിക്കുകയെന്ന് കോ-ഫൗണ്ടറും ചീഫ് ടെക്നോളജി ഓഫീസറുമായ ജിസ്മി പറഞ്ഞു. 51 ജീവനക്കാർ ഉള്ള സ്ഥാപനത്തിൽ 35 പേരും സ്ത്രീകളാണ്. കൂടാതെ, 75 ശതമാനം ജീവനക്കാരും സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരും. വിജയരഹസ്യം 'പ്രീമിയം സർവീസ്' ആണ് കൊടുക്കുന്നത്. ഗുണമേന്മയിലും വേഗത്തിലും കാര്യങ്ങൾ ചെയ്തുതീർക്കും. അതിനാൽ, നല്ല 'ബില്ലിങ്' നടത്താൻ സാധിക്കുന്നു. 2022-ഓടെ കണ്ണൂരിന്റെ ഉൾപ്രദേശത്ത് ഐ.ടി. കേന്ദ്രം തുടങ്ങുകയാണ് അടുത്ത ലക്ഷ്യമെന്നും ജോബിൻ പറഞ്ഞു. sanishwyd@gmail.com The entrepreneurial couple who started the IT company in the village

from money rss http://bit.ly/36s8ozp
via IFTTT

Friday, 3 January 2020

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: തട്ടിപ്പ് നടത്തിയ 171 ആശുപത്രികള്‍ക്കെതിരെ നടപടി

ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ തട്ടിപ്പ് നടത്തിയ 171 ആശുപത്രികൾക്കെതിരെ സർക്കാർ നടപടി. ഇവരെ എം പാനൽ ലിസ്റ്റിൽനിന്ന് ഒഴിവാക്കി. 4.5 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പുറത്താക്കിയ ആശുപത്രികളുടെ പട്ടിക പിഎംജെഎവൈ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗുജറാത്ത്, ചത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തരാഗണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപ്രതികളാണ് കൂടുതലായി തട്ടിപ്പ് നടത്തിയിട്ടുള്ളത്. രാജ്യത്തെ പത്തുകോടി ദരിദ്രകുടുംബങ്ങൾക്ക് വർഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് അവകാശപ്പെട്ട് 2018ലെ കേന്ദ്ര ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ചിലതരം ശസ്ത്രക്രിയകൾ, ആൻജിയോപ്ലാസ്റ്റി, ഇടുപ്പെല്ല് പുനഃസ്ഥാപനം തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് നിരക്ക് ഏകീകരിക്കാത്തതുകൊണ്ട് ആശുപ്രതികൾ രോഗികളുടെമേൽ അമിതചെലവ് അടിച്ചേൽപ്പിക്കുന്നതായി തുടക്കത്തിലെ പരാതികളുയർന്നിരുന്നു. Ayushman Bharat: 171 hospitals de-empanelled

from money rss http://bit.ly/2QpFjPE
via IFTTT

നികുതിയുമായി ബന്ധപ്പെട്ട അവസാന തിയതികള്‍ അറിയാം

നികുതിയുമായി ബന്ധപ്പെട്ട തിയതികൾ രേഖപ്പെടുത്തിയ 2020ലെ കലണ്ടർ ആദായ നികുതി വകുപ്പ് പുറത്തിറക്കി. സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ നികുതിദായകരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യംകൂടി കലണ്ടറിനുപിന്നിലുണ്ട്. ഇ-ഫയലിങ് ഉൾപ്പടെയുള്ള തിയതികൾ മറന്നുപോകാതിരിക്കാൻ കലണ്ടർ ഉപകരിക്കും. ആദായ നികുതി വകുപ്പ് നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. ജനുവരി 2019 ഡിസംബർ 31ന് അവസാനിച്ച പാദത്തിലെ ടിസിഎസ്, ടിഡിഎസ് ഡെപ്പോസിറ്റുകൾ ജനുവരി മാസത്തിലാണ് നൽകേണ്ടതെന്ന് കലണ്ടർ ഓർമിപ്പിക്കുന്നു. 2020-21 വർഷത്തെ അവസാന പാദത്തിലെ മുൻകൂർ നികുതി അടയ്ക്കേണ്ട തിയതി മാർച്ച് 15 ആണ്. വൈകിയുള്ളതോ പുതുക്കിയതോ ആയ 2019-20 വർഷത്തെ നികുതി ഫയൽ ചെയ്യേണ്ട അവസാന തിയതി മാർച്ച് 31 ആണ്. മെയ് 15: 2019-20 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ ടിസിഎസ് സ്റ്റേറ്റ്മെന്റ് നൽകേണ്ട അവസാന തിയതി. മെയ് 31: മുൻ പാദത്തിലെ ടിഡിഎസ് ഡെപ്പോസിറ്റ് ചെയ്തതിന്റെ സ്റ്റേറ്റ്മെന്റ് നൽകേണ്ട അവസാന തിയതി. ജൂൺ 15: 2021-22 അസസ്മെന്റ് വർഷത്തെ ആദ്യ ഗഡു മുൻകൂർ നികുതി നൽകേണ്ട അവസാനതിയതി. ജൂലായ് 31: ആദായ നികുതി ഇ-ഫയൽ ചെയ്യേണ്ട അവസാന തിയതി. സെപ്റ്റംബർ 15: രണ്ടാമത്തെ ഗഡു മുൻകൂർ നികുതി അടയ്ക്കേണ്ട അവസാന തിയതി. സെപ്റ്റംബർ 30: കോർപ്പറേറ്റ് നികുതി ദായകരുടെ ഐടിആർ ഫയൽ ചെയ്യേണ്ട അവസാന തിയതി. ഡിസംബർ 15: 2020-21 വർഷത്തെ മൂന്നാമത്തെ ഗഡു മുൻകൂർ നികുതി നൽകേണ്ട അവസാന തിയതി. കലണ്ടർ ഡൗൺലോഡ് ചെയ്യാം Income tax department issues new 2020 calendar

from money rss http://bit.ly/36rQiNW
via IFTTT

2019-ൽ കേന്ദ്രബാങ്കുകൾ വാങ്ങിക്കൂട്ടിയത് 668 ടൺ സ്വർണം

മുംബൈ: ആഗോളതലത്തിൽ കേന്ദ്രബാങ്കുകൾ 2019-ൽ വാങ്ങിക്കൂട്ടിയത് 668 ടൺ സ്വർണം. 19 കേന്ദ്രബാങ്കുകളാണ് ഇത്രയും സ്വർണം വാങ്ങിയത്. 2008- ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനുശേഷമാണ് സുരക്ഷിതനിക്ഷേപമെന്ന നിലയിൽ കേന്ദ്രബാങ്കുകൾ കരുതൽശേഖരം സ്വർണത്തിലേക്കു മാറ്റിത്തുടങ്ങുന്നത്. ഡോളറിലുള്ള കരുതൽശേഖരം കുറയ്ക്കുകയാണ് ലക്ഷ്യം. നിലവിൽ വിവിധ മേഖലകളിലായി നിലനിൽക്കുന്ന രാജ്യാന്തരസംഘർഷങ്ങളും യുദ്ധഭീതിയും വാണിജ്യ അസ്ഥിരതയുമെല്ലാം ഈ തീരുമാനത്തിനു പിന്നിലുണ്ട്. കേന്ദ്രബാങ്കുകൾ ഒരു വർഷം വാങ്ങിയ സ്വർണത്തിൽ ഏറ്റവുമുയർന്ന അളവുകൂടിയാണിത്. 2018-ൽ 651.5 ടൺ സ്വർണം വാങ്ങിയിരുന്നു. 1970-കളിലാണ് ഇതിനുമുമ്പ് 668 ടണ്ണിനു മുകളിൽ സ്വർണം വാങ്ങിയിട്ടുള്ളത്. സ്വർണം വാങ്ങുന്നതിൽ റഷ്യ, ചൈന, തുർക്കി എന്നീ രാജ്യങ്ങളാണ് കഴിഞ്ഞവർഷം മുന്നിൽ. 2019 ഡിസംബറിലെ കണക്കുപ്രകാരം ലോകത്താകെ കേന്ദ്രബാങ്കുകളിൽ 34,500.85 ടൺ സ്വർണം കരുതൽശേഖരമായുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പറയുന്നു. അന്താരാഷ്ട്ര നാണയനിധിയിലേതടക്കമാണിത്. ലോകത്തിലെതന്നെ ഏറ്റവും വലിയ മൂന്നാം സ്വർണശേഖരമാണിതെന്നും സംഘടന പറയുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും 2019-ൽ സ്വർണശേഖരം വർധിപ്പിച്ചു. 60 ടൺ സ്വർണമാണ് ഇക്കാലത്ത് വാങ്ങിയത്. 2018- ൽ ഇത് 40.5 ടൺ ആയിരുന്നു. 2008-ലെ സാമ്പത്തികമാന്ദ്യത്തിനു പിന്നാലെ 2009 -ൽ ഇന്ത്യ അന്താരാഷ്ട്ര നാണയനിധിയിൽനിന്ന് 200 ടൺ സ്വർണം ശേഖരിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ സ്വർണശേഖരം 618.17 ടണ്ണിലെത്തി. രൂപയിൽ കണക്കാക്കിയാൽ 1,92,925 കോടി രൂപയുടെ മൂല്യം വരുമിതിന്. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള കേന്ദ്രബാങ്ക് അമേരിക്കയുടേതാണ്. 8,133.5 ടൺ. അമേരിക്കയുടെ കരുതൽ ശേഖരത്തിന്റെ 77 ശതമാനം വരുമിത്. ശേഖരത്തിൽ ഇന്ത്യ പത്താമതാണ്. അതേസമയം ഇന്ത്യയുടെ ആകെ കരുതൽ ശേഖരത്തിന്റെ ഏഴു ശതമാനം മാത്രമാണ് സ്വർണം. സ്വർണശേഖരം കൂടുതലുള്ള രാജ്യങ്ങൾ രാജ്യം - ശേഖരം (ടണ്ണിൽ) അമേരിക്ക - 8,133.5 ജർമനി- 3,366.5 ഐ.എം.എഫ്. - 2,814 ഇറ്റലി - 2,451.8 ഫ്രാൻസ് - 2,436 റഷ്യ - 2,252.1 ചൈന - 1948.3 സ്വിറ്റ്സർലൻഡ് - 1,040 ജപ്പാൻ - 765.2 ഇന്ത്യ 618.2 അവലംബം: വേൾഡ് ഗോൾഡ് കൗൺസിൽ Content Highlights:Banks Gold

from money rss http://bit.ly/37AWu6t
via IFTTT

അത്യാവശ്യമല്ലാത്ത ചൈനീസ് ഉത്പന്നങ്ങൾ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: അത്യാവശ്യമല്ലാത്ത ഉത്പന്നങ്ങളുടെ ചൈനയിൽനിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നടപടി ശക്തമാക്കുന്നു. 371 ഉത്പന്നങ്ങളുടെ ഗുണനിലവാരമാനദണ്ഡം കർശനമാക്കുന്ന ചട്ടങ്ങൾ വരുന്ന മാർച്ചോടെ പുറത്തിറക്കാനാണ് ഒരുങ്ങുന്നത്. വാണിജ്യമന്ത്രാലത്തിന്റെ നേതൃത്വത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ സഹകരണത്തോടെ വിവിധ മന്ത്രാലയങ്ങളാണ് ചട്ടം കൊണ്ടുവരുന്നത്. ഗുണനിലവാരം കർശനമാക്കുന്നതിലൂടെ ചൈനയിൽനിന്നുള്ള ഇറക്കുമതിയും അതുവഴി വ്യാപാരക്കമ്മിയും കുറയ്ക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്. മുൻവർഷത്തേതിൽനിന്ന് 71,000 കോടി രൂപയുടെ കുറവുണ്ടായെങ്കിലും 2019-ൽ ഇന്ത്യ-ചൈന വ്യാപാരക്കമ്മി 3.7 ലക്ഷം കോടി രൂപയാണ്. ഇതിൽ ഗണ്യമായ കുറവുവരുത്താനാണ് ലക്ഷ്യമിടുന്നത്. ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, കായികോപകരണങ്ങൾ, ഫർണിച്ചർ തുടങ്ങിയവയുടെ ഗുണനിലവാര മാനദണ്ഡങ്ങളാണ് ഇന്ത്യ കർശനമാക്കുന്നത്. ലോക വ്യാപാരസംഘടനയുടെ നിബന്ധനകൾക്കുവിധേയമായി നടപ്പാക്കുന്ന ഗുണനിലവാരനിയന്ത്രണം ഇന്ത്യൻ വ്യവസായികൾക്കും ബാധകമായിരിക്കും. 371 ഇനങ്ങളിൽ 111 എണ്ണം രാസവസ്തു, പെട്രോകെമിക്കൽ വകുപ്പിനുകീഴിൽ വരുന്നവയാണ്. 68 എണ്ണം ഘനവ്യവസായ വകുപ്പിനും 62 എണ്ണം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും 61 എണ്ണം വ്യവസായ വകുപ്പിനും 44 എണ്ണം ഉരുക്കുമന്ത്രാലയത്തിനും 25 എണ്ണം ടെലികോം വകുപ്പിനും കീഴിൽ വരുന്നതാണ്. ചൈനയിൽനിന്നുള്ള അത്യാവശ്യമല്ലാത്ത ഉത്പന്നങ്ങളുടെ ഇറക്കുമതി പ്രതിവർഷം നാലുലക്ഷം കോടി രൂപയുടേതാണെന്നാണ് വാണിജ്യമന്ത്രാലയം കണക്കാക്കുന്നത്. Content Highlights:India to restrict non essential imports from China

from money rss http://bit.ly/2ZTuHf0
via IFTTT

സെന്‍സെക്‌സ് 162 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: പുതുവർഷത്തെ തുടർച്ചയായ രണ്ടുദിവസത്തെ നേട്ടം ഓഹരി വിപണിക്ക് നിലനിർത്താനായില്ല. അമേരിക്കൻ വ്യോമാക്രമണത്തിൽ ഇറാന്റെ സേനാത്തലവൻ കൊല്ലപ്പെട്ടതിനെതുടർന്നുള്ള അനിശ്ചിതത്വം വിപണിയെ ബാധിച്ചു. സെൻസെക്സ് 162.03 പോയന്റ് നഷ്ടത്തിൽ 41464.61ലും നിഫ്റ്റി 55.50 പോയന്റ് താഴ്ന്ന് 12,226.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1246 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1257 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയൻമെന്റ്, ഭാരതി ഇൻഫ്രടെൽ, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളായിരുന്നു നഷ്ടത്തിൽ. സൺഫാർമ, ടിസിഎസ്, എച്ച്സിഎൽ ടെക്, ഗെയിൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഐടി, ഫാർമ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ വാഹനം, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി, ലോഹം ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Nifty ends below 12,250, Sensex falls 162 pts

from money rss http://bit.ly/2u7VgB4
via IFTTT

പട്ടം ബിആര്‍ ലൈഫ് എസ് യുടി ആശുപത്രിയില്‍ പുതുവത്സരം ആഘോഷിച്ചു

തിരുവനന്തപുരം: പട്ടം ബി.ആർ. ലൈഫ് എസ്.യു.ടി ആശുപത്രിയിൽ പുതുവത്സരം ആഘോഷിച്ചു. ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ നവീകരണവും രോഗികളെ അതിഥികളായിക്കരുതി മികച്ചരീതിയിൽ പരിചരണം നൽകലുമായിരിക്കും പുതുവർഷത്തെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, ഡോ.അജിത് ആർ. നായർ തുടങ്ങിയവർ പങ്കെടുത്തു.

from money rss http://bit.ly/37v7Dpb
via IFTTT

രാജ്യത്തെ സമ്പദ്ഘടന 10 വര്‍ഷത്തിനുള്ളില്‍ ഏഴ് ട്രില്യണ്‍ ഡോളറാകുമെന്ന് ജര്‍മന്‍ ബാങ്ക്

ന്യൂഡൽഹി: രാജ്യത്തെ സമ്പദ്ഘടന 2030ആകുമ്പോഴേക്കും 7 ട്രില്യൺ ഡോളർ ആയിവളരുമെന്ന് ഡോയിഷ് ബാങ്ക്. പത്തുവർഷത്തിനിടെ ജിഡിപിയിൽ 10 ശതമാനം വർധനവുണടാകുമെന്നാണ് ബാങ്കിന്റെ ഇമേജിൻ 2030 റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയാകും ഇന്ത്യയുടേത്. കഴിഞ്ഞ ദശാബ്ദത്തിലെ സാമ്പത്തിക തളർച്ചയൊന്നും അടുത്ത ദശാബ്ദത്തിലുണ്ടാകില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഹ്രസ്വകാലയളവിൽ രാജ്യത്തെ സമ്പദ്ഘടന വെല്ലുവിളികൾ നേരിടുമെങ്കിലും സർക്കാരിന്റെ നടപടികൾ ഭാവിയിൽ മികച്ച നേട്ടത്തിന് സഹായിക്കും. 2019 സെപ്റ്റംബറിൽ കോർപ്പറേറ്റ് നികുതി കുറച്ചത് തളർച്ചയെ ഒരുപരിധിവരെ മറികടക്കാൻ സഹായിക്കും. വിദേശ നിക്ഷേപത്തെ ആകർഷിക്കാനും സ്വകാര്യ നിക്ഷേപം വർധിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.2019 കലണ്ടർ വർഷത്തിൽ റിപ്പോ നിരക്ക് 1.35 ശതമാനം കുറച്ചത് വളർച്ചത്വരിതഗതിയിലാക്കുമെന്നുമാണ് ബാങ്കിന്റെ വിലയിരുത്തൽ. എന്നാൽ ഇന്ത്യയുടെ ലക്ഷ്യം 2024-25 ഓടെ അഞ്ച് ട്രില്യൺ ഡോളർ ജിഡിപി കൈവരിക്കുകയെന്നതാണ്. Indian economy likely to grow to $7 trillion by 2030: Deutsche Bank

from money rss http://bit.ly/2Qmm2hT
via IFTTT

Thursday, 2 January 2020

ജനുവരി 8ന് പണിമുടക്ക്: ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും

ന്യൂഡൽഹി: മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ബാങ്ക് ജീവനക്കാർ ജനുവരി എട്ടിന് പണിമുടക്കുന്നു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ(എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി)യുമാണ് പണമുടക്കിന് ആഹ്വാനംചെയ്തിട്ടുള്ളത്. പണിമുടക്കായതിനാൽ എട്ടിന് ബാങ്ക് ശാഖകൾ പ്രവർത്തിക്കാനിടയില്ല. എടിഎം സേവനവും തടസ്സപ്പെട്ടേക്കാം. അതേസമയം, എൻഇഎഫ്ടി, ഐഎംപിഎസ്, ആർജിടിഎസ് തുടങ്ങിയ ഓൺലൈൻ ഇടപാടുകൾ തടസ്സമില്ലാതെ നടക്കും. Bank strike next week

from money rss http://bit.ly/2QhyhMG
via IFTTT

രണ്ടാഴ്ചക്കിടെ സ്വര്‍ണവില ഉയര്‍ന്നത് 1,440 രൂപ

കൊച്ചി: സ്വർണവില പവന് 29,440 രൂപയായി. രണ്ടുദിവസംകൊണ്ട് 440 രൂപയാണ് വർധിച്ചത്. ഗ്രാമിന് 3680 രൂപയാണ് വെള്ളിയാഴ്ചയിലെ വില. 19 ദിവസംകൊണ്ട് സ്വർണവില പവന് 1,440 രൂപയാണ് കൂടിയത്. 2019 ഡിസംബർ 13ന് 28,000 രൂപയായിരുന്നു പവന്റെ വില. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വിലവർധിക്കുകയായിരുന്നു. ഇറാഖിലെ യുഎസ് ആക്രമണത്തെതുടർന്ന് എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് ഒരുശതമാനം(400 രുപ)ഉയർന്ന് 39,680 രൂപയായി. രണ്ടാഴ്ചക്കിടെ 10 ഗ്രാം സ്വർണത്തിന്റെ വിലയിൽ 1,700 രൂപയുടെ വർധനവാണുണ്ടായത്. ആഗോള വിപണിയിൽ നാല് മാസത്തെ ഉയർന്ന നിലവാരത്തിലാണ് സ്വർണ വില. ഒരു ഔൺസിന് 1,538.42 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതും ആഭ്യന്തര വിപണിയിൽ സ്വർണവില ഉയരാനിടയാക്കി. Gold prices surge today

from money rss http://bit.ly/2ueutDo
via IFTTT

ഇറാഖിലെ യുഎസ് ആക്രമണം: അസംസ്‌കൃത എണ്ണവില കുതിക്കുന്നു

ന്യൂഡൽഹി: ഇറാഖിൽ യുഎസ് നടത്തിയ ആക്രമണത്തെതുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില നാലുശതമാനത്തോളം കുതിച്ചു. ബ്രന്റ് ക്രൂഡ് വില മൂന്നു ഡോളർ വർധിച്ച് 69.16 ഡോളറായി. 2019 സെപ്റ്റംബർ 17നുശേഷം ഇതാദ്യമായാണ് അസംസ്കൃത എണ്ണവില ഇത്രയും കൂടുന്നത്. ആഗോള വിപണിയിലെ വിലവർധനയ്ക്ക് ആനുപാതികമായി തുടർന്നുള്ള ദിവസങ്ങളിൽ ആഭ്യന്തര വിപണിയിലും വിലകുത്തനെ കൂടാനാണ് സാധ്യത. പൊതുമേഖല എണ്ണക്കമ്പനികൾ ഇതിനകം വില വർധിപ്പിച്ചു. പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 15 പൈസയുമാണ് കൂട്ടിയത്. പുതുക്കിയ വില പ്രകാരം ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 75.35 രൂപയായി. ഡീസലിനാകട്ടെ 68.25 രൂപയുമാണ്. മുംബൈയിൽ 80.94 രൂപയാണ് പെട്രോളിന്. ഡീസലിനാകട്ടെ 71.56 രൂപയും. ബെംഗളുരുവിൽ യഥാക്രമം 77.87 രൂപയും 70.52രൂപയുമാണ്. ചെന്നൈയിൽ പെട്രോളിന് 78.28 രൂപയും ഡീസലിന് 72.12 രൂപയുമാണ് ഇന്നത്തെ വില. ഡിസംബറിനുശേഷം പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ വ്യത്യാസത്തിൽ കുറവുണ്ടായി. പെട്രോളിന് ചെറിയതോതിൽ വിലകൂടിയപ്പോൾ ഡീസലിന് രണ്ടുരുപയിലധികമാണ് വർധിച്ചത്. കേരളത്തിലെ പെട്രോൾ വില കൊച്ചി-77.31 രൂപ കോഴിക്കോട്-77.61 തൃശ്ശൂർ-77.81 തിരുവനന്തപുരം-78.80 ഡീസൽ വില കൊച്ചി-72.01 കോഴിക്കോട്-72.31 തൃശ്ശൂർ-72.48 തിരുവനന്തപുരം-73.40 Petrol, diesel prices jump after crude oil rates soar 4%

from money rss https://ift.tt/2sG1Dew
via IFTTT

സെന്‍സെക്‌സില്‍ 116 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: അമേരിക്കയുടെ വ്യോമാക്രമണത്തിൽ ഇറാൻ ചാരത്തലവൻ കൊല്ലപ്പെട്ടതിനെതുടർന്നുണ്ടായ അനിശ്ചിതാവസ്ഥിയിൽ അസംസ്കൃത എണ്ണവില വർധിച്ചത് ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 116 പോയന്റ് താഴ്ന്ന് 41510ലും നിഫ്റ്റി 42 പോയന്റ് നഷ്ടത്തിൽ 12239ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 828 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 733 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക് ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക് എന്നിവ 0.5ശതമാനം മുതൽ ഒരു ശതമാനംവരെ താഴ്ന്നു. എണ്ണക്കമ്പനിയായ ഒഎൻജിസിയുടെ ഓഹരിവില നാലുശതമാനത്തോളം ഉയർന്നു. ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയവയുടെ ഓഹരികളും നേട്ടത്തിലാണ്. സീ എന്റർടെയൻമെന്റ്, ബിപിസിഎൽ, ഐഷർ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ ഒരുമാസത്തെ താഴ്ന്ന നിലവാരമായ 71.61ലെത്തി. sensex down 116 pts

from money rss http://bit.ly/2MQPIlf
via IFTTT

സ്മാര്‍ട്ട്‌ഫോണും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ആയാസമില്ലാതെ സമ്പാദിക്കാം

ഒരു സ്മാർട്ട്ഫോണും അല്പം ആത്മവിശ്വാസവും കൈയിലുണ്ടെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാം... ആരിൽനിന്നും സമ്മർദമില്ലാതെ, സമയത്തിന്റെ അതിർവരമ്പുകളില്ലാതെ കൂളായി, ആയാസരഹിതമായി വരുമാനം നേടാനുള്ള മാർഗമാണ് 'വ്ലോഗിങ്'. കഴിഞ്ഞ മൂന്നുവർഷത്തിനിടയിലാണ് വ്ലോഗിങ് തരംഗമായി മാറിയത്. ഇതോടെ യാത്രകളും ഭക്ഷണവും മേക്കപ്പും വസ്ത്രധാരണവുമെല്ലാം യൂട്യൂബ് ചാനലുകളിൽ അവസരങ്ങളായി മാറി. പാർട്ട് ടൈം ആയും അല്ലാതെയും വ്ലോഗിങ് ചെയ്യുന്ന നിരവധി പേരുണ്ട്. വിദ്യാഭ്യാസമോ പ്രായമോ ഒന്നും ഈ വ്ലോഗിങ് ചെയ്യാൻ ഒരു പ്രശ്നമല്ല. ഒരു സ്മാർട്ട്ഫോൺ കൈയിലുണ്ടെങ്കിൽ വീഡിയോ എടുത്ത് അതിൽ തന്നെ എഡിറ്റ് ചെയ്ത് യൂട്യൂബ് ചാനലിലേക്ക് അപ്ലോഡ് ചെയ്യാം. വരുമാന മാർഗം എന്നതിലുപരി, കൂടുതൽ വ്യൂവേഴ്സിലേക്ക് എത്തിച്ചേരാനാണ് ഒരു വ്ലോഗർ ആദ്യം ശ്രമിക്കേണ്ടത്. പ്രേക്ഷകരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് വരുമാനം വന്നുചേരും. ബ്ലോഗിങ്ങും വ്ലോഗിങ്ങും വാക്കുകൾകൊണ്ട് ഒരു വിഷയത്തെ കുറിച്ച് പറയുന്ന രീതിയാണ് 'ബ്ലോഗിങ്' എങ്കിൽ, വീഡിയോ ദൃശ്യങ്ങളിലൂടെ കാര്യങ്ങൾ പറയുന്ന രീതിയാണ് 'വ്ലോഗിങ്'. രണ്ട് മേഖലയിലും ഒരുപോലെ തിളങ്ങി സ്വന്തമായൊരു സംരംഭം ആരംഭിച്ചയാളാണ് ടോണി ജോൺ. യു.എസിൽ സോഫ്റ്റ്വെയർ ആർക്കിടെക്ട് ആയിരുന്ന ടോണി 1998-ലാണ് ബ്ലോഗിങ്ങിലേക്ക് കടക്കുന്നത്. കേരളത്തിലെ ആദ്യകാല ബ്ലോഗർമാരിലൊരാൾ. വീഡിയോസിന് അത്ര പ്രചാരം ഇല്ലാതിരുന്ന, 'ബ്ലോഗ്' എന്നൊരു വാക്ക് തന്നെ പ്രാബല്യത്തിൽ വരുന്നതിനുമുൻപ് ഈ രംഗത്ത് തന്റെ പേര് പതിപ്പിച്ചയാളാണ് ടോണി. ജോലിയിലെ സമ്മർദം കുറയ്ക്കുന്നതിനും ഒഴിവുസമയം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുമായിരുന്നു ടോണി ബ്ലോഗിങ് തുടങ്ങിയത്. സോഫ്റ്റ്വേർ ഡെവലപ്മെന്റ് സംബന്ധിച്ച കാര്യങ്ങളും ടിപ്സുമൊക്കെയാണ് അതിൽ ഉൾപ്പെടുത്തിയിരുന്നത്. 'ബ്ലോഗെഴുതി തുടങ്ങി നാലഞ്ച് വർഷത്തിനുശേഷമാണ് ഇതൊരു വരുമാന സ്രോതസ്സാക്കി മാറ്റാൻ ആലോചിച്ചുതുടങ്ങിയത്. കുറച്ചുകാലം കഴിഞ്ഞപ്പോൾ ബ്ലോഗിങ്ങിനായി കൂടുതൽ സമയം ചെലവഴിച്ചു. ബ്ലോഗുകൾക്ക് പ്രചാരം ലഭിച്ചുതുടങ്ങിയതോടെ ലക്ഷക്കണക്കിന് സന്ദർശകർ ഉണ്ടായി' -ടോണി ജോൺ പറഞ്ഞു. ജോലിയിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ വരുമാനം ബ്ലോഗിങ്ങിൽ നിന്നും ലഭിച്ചുതുടങ്ങിയതോടെ ടോണി ജോലി ഉപേക്ഷിക്കുകയായിരുന്നു. തിരിച്ച് നാട്ടിലെത്തിയ ജോലി ബ്ലോഗിങ്ങിനൊപ്പം ഡിജിറ്റൽ മാർക്കറ്റിങ്, വെബ്സൈറ്റ് ഡെവലപ്മെന്റ്് തുടങ്ങിയ സേവനങ്ങൾ കൂടി നൽകുന്ന 'സ്പൈഡർ വർക്ക്സ് ടെക്നോളജി' എന്ന കമ്പനി ആരംഭിച്ചു. പുതുതായി വ്ലോഗിങ്ങോ ബ്ലോഗിങ്ങോ ചെയ്യാൻ താത്പര്യമുള്ളവർക്കുള്ള സാങ്കേതിക സഹായങ്ങളും ടോണി ഇതോടൊപ്പം നൽകുന്നുണ്ട്. ഇംഗ്ലീഷിലാണ് ടോണി വ്ലോഗും ബ്ലോഗും ചെയ്യുന്നത്. വീഡിയോസിനൊപ്പം ആർട്ടിക്കിളും പങ്കുവെക്കുന്ന 'ഇന്ത്യ ട്രാവൽ വ്ലോഗ്', പുതിയ സാങ്കേതികവിദ്യകളും സോഫ്റ്റ്വേർ അപ്ഡേറ്റുകളും പങ്കുവെക്കുന്ന 'ടെക്കുലേറ്റർ ഡോട്ട് കോം', കുട്ടികൾക്കായുള്ള 'സ്റ്റഡി വില്ലേജ്' എന്നിവയാണ് ടോണിയുടെ ബ്ലോഗുകൾ. പ്രതിമാസം 50 ലക്ഷത്തോളം വ്യൂവേഴ്സ്. ഒരു ലക്ഷം രൂപയിലധികം വരുമാനം ഇതുവഴി നേടുന്നുണ്ട്. 2020 വ്ലോഗിങ് ട്രെൻഡാകും പുതുവർഷം വ്ലോഗിങ്ങിന്റേതു കൂടിയായിരിക്കുമെന്നാണ് ടെക്നോളജി വ്ലോഗറും ടെക് ഇൻഫ്ലുവൻസറുമായ ഇബാദ് റഹ്മാൻ പറയുന്നത്. ടെക്നോളജി പ്രോഡക്ടുകളെ കുറിച്ചും ലൈഫ്സ്റ്റൈലിനെക്കുറിച്ചും സംരംഭകരെക്കുറിച്ചുമാണ് ഇബാദ് വീഡിയോകൾ ചെയ്യുന്നത്. ഒപ്പം, 12-ഓളം യൂട്യൂബ് ചാനലുകൾ കൈകാര്യം ചെയ്യുന്നുണ്ട്. വ്ലോഗിങ്ങിനൊപ്പം ഇതിലേക്ക് വരാൻ താത്പര്യമുള്ളവരെയും ഇബാദ് സഹായിക്കുന്നു. 2017-ലാണ് ഉണ്ടായിരുന്ന ജോലി രാജിവെച്ച് മുഴുവൻ സമയ വ്ലോഗിങ്ങിലേക്ക് ഇബാദ് എത്തിയത്. 'ഇബാദ് റഹ്മാൻ ടെക്' എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. ഒരു വ്ലോഗിന്റെ വിജയം എന്നുപറയന്നുത് അത് പങ്കുവെക്കുന്ന ആശത്തിലാണ്. 'വൈറൽ വീഡിയോസ് സൃഷ്ടിക്കപ്പെടുന്നവയല്ല, അവ ആകസ്മികമായി സംഭവിക്കേണ്ടവയാണ്' എന്നും ഇബാദ് പറഞ്ഞു. 'വ്ലോഗ് ചെയ്യുമ്പോൾ പല ആളുകൾക്കും നിരാശ സംഭവിക്കാനുള്ള സാഹചര്യം കൂടുതലാണ്. അതുകൊണ്ട്, വരുമാനത്തേക്കാളുപരി ഒരു പാഷനായിരിക്കണം വ്ലോഗിങ്. ആളുകൾ തേടി നടക്കുന്ന എന്തെങ്കിലും ഒരു സൊലൂഷൻ, പങ്കുവെക്കുന്ന വിഷയത്തിൽ ഉണ്ടായാൽ ആ വ്ലോഗ് വിജയിക്കും' -ഇബാദ് പറയുന്നു. 5.8 ലക്ഷം ഫോളോവേഴ്സാണ് ഇബാദിനുള്ളത്. 1.5 ലക്ഷത്തിലധികമാണ് ഇബാദിന്റെ പ്രതിമാസ വരുമാനം. എല്ലാ മേഖലയിലും വ്ലോഗിങ് ഇന്ന് ഉപയോഗിക്കുന്നുണ്ട്. മാർക്കറ്റിങ്ങിന്റെ ഒരു ഭാഗമായി വ്ലോഗിങ് മാറിക്കൊണ്ടിരിക്കുകയാണ്. 2020 അവസാനിക്കുന്നതോടെ വ്ലോഗിങ് അടുത്ത തലത്തിലേക്ക് മാറുമെന്നും ഇബാദ് വ്യക്തമാക്കി. ഫാഷൻ പാഷനായ ബ്യൂട്ടി വ്ലോഗർ വ്ലോഗിങ് കരിയറാക്കിയവരുടെ കൂട്ടത്തിൽ സിമ്പിളാണ് ഉണ്ണിമായ. ബ്യൂട്ടി ടിപ്സുകളുമായാണ് 23-കാരിയായ ഉണ്ണിമായ വ്ലോഗിങ്ങിലേക്ക് ചുവടുവെച്ചത്. പാഷനായ ഫാഷനെ യൂട്യൂബിലാക്കിയാണ് ഉണ്ണിമായയുടെ വ്ലോഗ് ശ്രദ്ധ നേടിയത്. ബ്യൂട്ടി ടിപ്സും മേക്കപ്പ് ഉത്പന്നങ്ങളുടെ റിവ്യൂവും പുത്തൻ ട്രെൻഡുകളുമൊക്കെയാണ് ഉണ്ണിമായയുടെ 'സിംപ്ലി മൈ സ്റ്റൈൽ' എന്ന വ്ലോഗിലെ ഉള്ളടക്കം. സ്വന്തം ആവശ്യങ്ങൾക്കായി വീട്ടുക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പാർട്ട് ടൈം ആയി ജോലി നോക്കിയാലോ എന്ന ചിന്തയാണ് വ്ലോഗിങ്ങിലേക്ക് ഉണ്ണിമായയെ എത്തിച്ചത്. ബി.കോം രണ്ടാം വർഷം പഠിക്കുമ്പോഴാണിത്. സ്ഥിരമായി യൂട്യൂബ് ചാനലുകൾ കണ്ടുതുടങ്ങിയതോടെ ഓൺലൈനിൽ നിന്നുള്ള വരുമാനസാധ്യതകളെ കുറിച്ച് മനസ്സിലാക്കുകയായിരുന്നു. അങ്ങനെ ഒരു സ്മാർട്ട്ഫോണും സെൽഫി സ്റ്റിക്കും വെച്ചാണ് ഉണ്ണിമായ വ്ലോഗിങ്ങ് ആരംഭിച്ചത്. ഇന്ന് ഒരു ലക്ഷത്തിലധികം വരുമാനം ഇതുവഴി ഉണ്ണിമായ നേടുന്നുണ്ട്. എട്ട് ലക്ഷത്തിലേറെ പേരാണ് യുട്യൂബിൽ ഉണ്ണിമായയെ പിന്തുടരുന്നത്. വ്ളോഗറാകണോ?​ ആശയങ്ങൾ ആഴത്തിലും പരപ്പിലും ആശയവിനിമയം ചെയ്യാൻ കഴിയണം. ക്യാമറയെ പേടിക്കരുത്. ആത്മവിശ്വാസത്തോടെ കാമറയ്ക്കുമുന്നിൽ നിൽക്കാൻ കഴിയണം. വരുമാനം മുന്നിൽക്കണ്ട് വ്ലോഗിങ് തുടങ്ങരുത്. ഫോളോവേഴ്സിന്റെ എണ്ണം കൂട്ടുന്നതിൽ ഫോക്കസ് ചെയ്യുക. പഠനവും ജോലിയും ഉപേക്ഷിച്ച്, നേരെ വ്ലോഗിങ്ങിലേക്ക് വരരുത്. പാർട്ട് ടൈം ആയി ചെയ്ത് വിജയമുറപ്പായ ശേഷം മാത്രം മുഴുവൻസമയ വ്ലോഗർ ആകുക. നാണിക്കാതെ പൊതുജനങ്ങൾക്കിടയിൽ നിന്ന് സംസാരിക്കാനുള്ള ശേഷി ഉണ്ടായിരിക്കണം. വിഷയത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കി വീഡിയോ ദൈർഘ്യം നിശ്ചയിക്കാം. ട്രാവൽ വ്ലോഗ് ആണെങ്കിൽ വലിച്ചുനീട്ടി ബോറടിപ്പിക്കാതെ/ കാര്യങ്ങൾ ലളിതമായി പറയുക. അതേസമയം ടിപ്സും മറ്റും നൽകുമ്പോൾ വിശദമായി സമയമെടുത്ത് വിവരിക്കണം. sanilakllyaden@gmail.com

from money rss http://bit.ly/2rOwqW7
via IFTTT

സെന്‍സെക്‌സ് 320 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: പുതുവർഷ കലണ്ടറിലെ രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 320.62 പോയന്റ് ഉയർന്ന് 41626.64ലിലും നിഫ്റ്റി 99.70 പോയന്റ് നേട്ടത്തിൽ 12,282.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1722 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 770 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, അൾട്രടെക് സിമെന്റ്, ടാറ്റ സ്റ്റീൽ, ഗ്രാസിം, വേദാന്ത തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഐഷർ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ബിപിസിഎൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ലോഹം, ഓട്ടോ, അടിസ്ഥാനസൗകര്യവികസനം, ബാങ്ക്, ഊർജം തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐടി ഓഹരികൾ നഷ്ടത്തിലായിരുന്നു.

from money rss http://bit.ly/2stxbV7
via IFTTT

സുഗന്ധം പരത്തുന്ന വിപണി

എല്ലാവർക്കും ഇഷ്ടമാണ് 'ഊദി'ന്റെയും 'അത്തറി'ന്റെയും ഗന്ധം... ഒരുതവണ പുരട്ടിയാൽ രണ്ടുദിവസത്തോളം ആ സുഗന്ധം നിലനിൽക്കും. ഊദിന്റെയും അത്തറിന്റെയും പ്രിയനഗരങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് കൊച്ചി. ചെറിയ കുട്ടികൾ മുതൽ സിനിമാ താരങ്ങൾ വരെ ഈ സുഗന്ധത്തിന്റെ ആരാധകരാണ്. 'ഫ്രഞ്ച് ഓയിൽ', 'അറബിക് ഫ്ലേവർ', 'ഊദ്' എന്നിവയാണ് വിപണിയിൽ ഉള്ളത്. ഇതിൽ ഇന്ത്യനും ഉൾപ്പെടുന്നു. ഊദിന് തീക്ഷ്ണമായ സുഗന്ധമാണ്. രണ്ടുദിവസത്തോളം മങ്ങാതെ നിൽക്കും ഊദ് ഗന്ധം. അതേസമയം അറബിക് ഫ്ളേവറിന് ഊദിനെക്കാൾ ഗന്ധം കുറവാണ്. ഫ്രഞ്ച് ഓയിലുകൾക്ക് നേരിയ സുഗന്ധമാണ്. ഇവയുടെ വിലയിലും വ്യത്യാസമുണ്ട്. ഓരോ വിഭാഗത്തിൽ തന്നെ വ്യത്യസ്ത ഗുണനിലവാരമുള്ളതും സുഗന്ധമുള്ളവയുമുണ്ട്. സുഗന്ധം നൽകുന്ന ഐഡന്റിറ്റി സുഗന്ധം നമ്മുടെ ഐഡന്റിറ്റിയും കൂടിയാണ്. ഒരാൾ സ്ഥിരമായി ഉപയോഗിക്കുന്ന ഫ്ളേവർ അയാളുടെ ഐഡന്റിറ്റിയായി മാറും. ആളെ കാണാതെ, ഉപയോഗിക്കുന്ന ഊദിന്റെ ഗന്ധത്തിലൂടെ അയാളെ തിരിച്ചറിയാൻ സാധിക്കും. പോയ വഴിയിലെല്ലാം ആ ഗന്ധം നിറഞ്ഞുനിൽക്കും. ഓരോ ഫ്ളേവർ ചോദിച്ചുവാങ്ങുന്ന ഉപഭോക്താക്കളുണ്ട്. ഇതിൽ ചെറിയ കൂട്ടികൾ 'ഫ്രൂട്ട് ഓയിൽ', 'ചോക്ലേറ്റ്', 'ബിസ്കറ്റ്' തുടങ്ങിയ ഫ്ളേവറുകളാണ് ഉപയോഗിക്കുന്നത്. ശരാശരി 28 വയസ്സുവരെയുള്ളവർ കൂടുതലായും 'ബ്രാൻഡഡ് പെർഫ്യൂമു'കളുടെ ഫ്ളേവർ ഉപയോഗിക്കുന്നു. 30 വയസ്സിന് മുകളിലുള്ളവർ പ്രധാനമായും 'ഊദി'ന്റെ ആരാധരാണ്. ഉപഭോക്താവിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള സുഗന്ധങ്ങൾവരെ വിപണിയിൽ ലഭ്യമാണ്. ഫെർഫ്യൂമിനെക്കാൾ ഡിമാൻഡ് ഇപ്പോൾ ഇത്തരം ഊദിനും അത്തറിനുമായി മാറി. സ്വദേശികളെ കൂടാതെ, വിദേശികൾ അടക്കം ഊദിന്റെയും അത്തറിന്റെയും വലിയ ഉപഭോക്താക്കളാണെന്ന് എം.ജി. റോഡിലെ 'പെർഫ്യൂം ഫോർ എവർ' ഷോപ്പ് ഉടമ അനീഷ് ജെയ്ൻ പറഞ്ഞു. 12 മില്ലി ലിറ്റർ, ആറ്മില്ലി ലിറ്റർ എന്നിവയാണ് നഗരത്തിൽ കൂടുതൽ വിറ്റുപോകുന്നത്. 100 രൂപ മുതൽ ആറ്് മില്ലിലിറ്ററും 200 രൂപ മുതൽ 12 മില്ലിലിറ്ററും ലഭിക്കും. കാലാവസ്ഥ അനുസരിച്ച് ഉപയോഗിക്കാവുന്ന ഊദുകളും വിപണിയിലെ താരമാണ്. ഒറിജിനൽ ഊദിന് വില കൂടുതലാണ്. ഒരു ലക്ഷം രൂപ വരെയുള്ള ഊദുകൾ വിപണിയിലുണ്ട്. ഊദ് ഒായിൽ കൂടാതെ, മരക്കഷണങ്ങൾക്കും ആവശ്യക്കാരുണ്ട്. പ്രധാന പരിപാടികളിൽ പുകയ്ക്കാനാണ് മരക്കഷ്ണങ്ങൾ ഉപയോഗിക്കുന്നത്. മരക്കഷണങ്ങൾക്ക് 10,000 രൂപയോളം വിലയുണ്ട്. കൊച്ചിയിൽ വിൽപ്പന കൂടുതൽ പെരുന്നാൾ, ഓണം, ക്രിസ്മസ് പോലുള്ള സീസണുകളിലും ടൂറിസ്റ്റ് സീസണുകളിലുമാണ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വിദേശത്ത് ഡിമാൻഡ് കൂടുതലാണെന്ന് 'ഖലീഫ പെർഫ്യൂംസ്' അധികൃതർ പറഞ്ഞു. ഫെർഫ്യൂമിന് ആവശ്യക്കാരുണ്ടെങ്കിലും ഇവയുടെ ഗന്ധം ശരാശരി ഏഴ് മണിക്കൂർ മാത്രമായതിനാലാണ് ഊദിനും ഫ്രഞ്ച് ഓയിലിനും ആവശ്യക്കാർ കൂടുന്നത്. നിലവിൽ വിപണിയിൽ ലഭിക്കുന്ന ബ്രാൻഡഡ് പെർഫ്യൂമുകളുടെ എല്ലാം ഫ്ളേവറിൽ ഒായിൽ ലഭ്യമാണ്. കൊച്ചിയിൽ മാത്രം മാസം അഞ്ചുകോടി രൂപയുടെ ബിസിനസാണ് ഈ മേഖലയിൽ നടക്കുന്നത്. reshmaccbhaskaran@gmail.com

from money rss http://bit.ly/37q4hUD
via IFTTT

നവീകരിച്ച ആധുനിക സൗകര്യങ്ങളുള്ള കോച്ചുകളുമായി വന്ദേ ഭാരത് എക്‌സ്പ്രസ്

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ സെമി-ഹൈസ്പീഡ് തീവണ്ടിയായ വന്ദേ ഭാരതിന് ആധുനിക രീതിയിൽ പണികഴിപ്പിച്ച 44 കോച്ചുകൾ റെയിൽവെ വാങ്ങി. താനെ അടയുന്ന വാതിലുകൾ, ലഗേജ് റാക്ക്, എൽഇഡി, മൊബൈൽ ചാർജിങ് പോയന്റ്, സിസിടിവി തുടങ്ങിയ സംവിധാനങ്ങൾ കോച്ചിലുണ്ട്. നിലവിൽ ന്യൂഡൽഹി വാരണാസി റൂട്ടിലും ഡൽഹി വൈഷ്ണോ ദേവി കാത്ര റൂട്ടിലുമാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഇന്ത്യയിൽ നിർമിക്കുക-പദ്ധതിപ്രകാരമാണ് കോച്ചുകൾ നിർമിച്ചത്. പ്രത്യേകതകൾ 140 സെക്കൻഡുകൊണ്ട് 160 കിലോമീറ്റർ വേഗതയാർജിക്കാൻ കോച്ചുകൾക്കാകും. വെള്ളപ്പൊക്കത്തെ അജീവിക്കാനുള്ള സംവിധാനം. യാത്രാസമയത്തിൽ 20 ശതമാനം ലാഭിക്കാം. എല്ലാ കോച്ചുകളിലുമുള്ളത് ചെയർ കാർ. കോച്ചുകളെല്ലാം ശീതീകരിച്ചതാണ്. വാതിലുകൾ താനെ അടയും. ലഗേജ് റാക്കിനൊപ്പം വായിക്കാൻ സൗകര്യത്തിന് ക്രമീകരിച്ച ലൈറ്റുകളുമുണ്ട്. മോഡുലാർ പാൻട്രി കാർ. എല്ലാ കോച്ചുകളിലും ജിപിഎസ് ആന്റിന യാത്രക്കാരുടെ സീറ്റിനുസമീപം മൊബൈൽ, ലാപ്ടോപ് ചാർജിങ് സോക്കറ്റുകൾ. എല്ലാ കോച്ചുകളിലും സിസിടിവിയും എമർജൻസി ടോക്ക് ബാക്ക് സംവിധാനവും. പൊട്ടത്തെറിയെ ചെറുക്കുന്നതാണ് കോച്ചുകൾ. മൂന്നുമണിക്കൂർവരെ ബായ്ക്ക് അപ്പ് ലഭിക്കുന്ന കനംകുറഞ്ഞ ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററിയും കോച്ചിലുണ്ട്. यात्रियों को परिवहन की उत्कृष्ट सुविधा देने को समर्पित रेलवे अब वंदे भारत एक्सप्रेस के 44 रेक खरीदेगा।#MakeInIndia के तहत बनने वाली यह रेक ऑटोमेटिक दरवाजे, कोच डिस्प्ले, लगेज रैक, LED, मोबाइल चार्जिंग प्वाइंट, CCTV जैसी आधुनिक सुविधाओं से लैस होंगी व इससे समय की बचत भी होगी। pic.twitter.com/ouAQyP7iGK — Piyush Goyal (@PiyushGoyal) January 1, 2020

from money rss http://bit.ly/35gFfWv
via IFTTT

Wednesday, 1 January 2020

പുതുവര്‍ഷത്തില്‍ രണ്ടാംദിനവും നേട്ടം: സെന്‍സെക്‌സ് 170 പോയന്റ് ഉയര്‍ന്നു

മുംബൈ: പുതുവർഷത്തിൽ ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 170 പോയന്റ് ഉയർന്ന് 41476ലും നിഫ്റ്റി 48 പോയന്റ് നേട്ടത്തിൽ 12230ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 828 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 285 ഓഹരികൾ നഷ്ടത്തിലുമാണ്. 46 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, വേദാന്ത, റിലയൻസ്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഗ്രാസിം, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സീ എന്റർടെയൻമെന്റ്, കോൾ ഇന്ത്യ, ടൈറ്റൻ കമ്പനി, ഡോ.റെഡ്ഡീസ് ലാബ്, യുപിഎൽ, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സമ്പദ്ഘടനയ്ക്ക് കരുത്തുപകരുന്ന നടപടികളുമായി ചൈനീസ് സർക്കാർ മുന്നോട്ടുപോകുന്നത് ഏഷ്യൻ വിപണികളിലെ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകി. ജനുവരി 15ന് ചൈന-യുഎസ് വ്യാപാര കരാർ ഒപ്പിടുമെന്ന സൂചനയും വിപണിക്ക് കരുത്തേകി. Nifty above 12,200, Sensex up 170 pts

from money rss http://bit.ly/2QjBmvT
via IFTTT

ബിസിനസുകാര്‍ക്കിടയില്‍ താരമായി സുംബ ഡാന്‍സ്‌

'സമ്മർദങ്ങളെ എങ്ങനെ അതിജീവിക്കാം...?' -എല്ലാ ബിസിനസുകാരും ചിന്തിക്കുന്ന കാര്യമാണിത്. കാരണം, ടെൻഷന്റെ ലോകത്താണ് ബിസിനസുകാരുടെ ജിവിതം. പലരും പല മാർഗങ്ങൾ ഉപയോഗിച്ചാണ് സമ്മർദങ്ങൾ കുറയ്ക്കുന്നത്. യോഗ, സൈക്ലിങ്, ധ്യാനം, നടത്തം തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കുന്ന മാർഗങ്ങൾ. എന്നാൽ, ഇപ്പോൾ ബിസിനസുകാർക്കിടയിൽ പ്രചാരമേറിക്കൊണ്ടിരിക്കുന്ന ഒരു മാർഗമാണ് 'സുംബ' ഡാൻസ്. ഡാൻസ് രൂപത്തിലുള്ള വ്യായാമ രീതിയാണ് സുംബ ഡാൻസ്. പാട്ടിന്റെ താളത്തിനനുസരിച്ച് ആളുകൾ നൃത്തംവയ്ക്കുകയാണ് ഇതിൽ ചെയ്യുന്നത്. ഫിറ്റ്നസിനൊപ്പം മാനസിക ഉല്ലാസവും ലഭിക്കുമെന്നതാണ് മെച്ചം. ആരോഗ്യം സംരക്ഷിക്കാൻ പലരും ജിമ്മിൽ പോകുന്നുണ്ട്. എന്നാൽ, എന്തൊക്കെ കാര്യങ്ങൾ ആണോ നമ്മളെ അലട്ടുന്നത്. അത് 'വർക്കൗട്ട്' ചെയ്യുമ്പോഴും നമ്മളെ അലട്ടികൊണ്ടിരിക്കും. കാരണം, ചിന്തിക്കാൻ ജിമ്മിൽ സമയം കിട്ടുന്നുണ്ട്. എന്നാൽ, ഈ പ്രശ്നം സുംബ ഡാൻസിൽ ഇല്ല. കാരണം ചിന്തിക്കാൻ സുംബയിൽ സമയമില്ല. ശരാശരി ഒരു മണിക്കൂർ നീളുന്ന സെഷനിൽ 16-17 പാട്ടുകൾ 'പ്ലേ' ചെയ്യുകയാണ് സുംബ ഡാൻസിൽ ചെയ്യുന്നത്. 'അടുത്തത് എന്ത് സ്റ്റെപ്പ് ആയിരിക്കും...?' എന്ന ചിന്തയായിരിക്കും കളിക്കുന്നവർക്ക്. സ്വാഭാവികമായും അവർ സമ്മർദചിന്തകളിൽ നിന്ന് സുംബയുടെ ലോകത്തിലേക്ക് പോകും. അതിനാൽ, 'എന്ത് ടെൻഷൻ ഉണ്ടെങ്കിലും സുംബ ചെയ്താൽ മാറും' എന്നാണ് ഈ രംഗത്തുള്ളവരുടെ സാക്ഷ്യം. ശരീരഘഭാരം കുറയ്ക്കാൻ ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നും സുംബയാണ്. മാനസിക ഉല്ലാസം ലഭിക്കുന്നതുകൊണ്ട് തന്നെ സുംബ ചെയ്യുമ്പോൾ ബോറടിക്കുകയുമില്ല. ഗ്രൂപ്പ് ആയിട്ടാണ് സുംബ ചെയ്യുക. രണ്ടുപേർ ചേർന്നാണ് പൊതുവേ ഡാൻസ് കളിക്കുന്നത്. അതിനാൽത്തന്നെ, പലരെയും പരിചയപ്പെടാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. എല്ലാ പ്രായക്കാർക്കും ചെയ്യാൻ കഴിയുന്ന സുംബ ഡാൻസ് ഉണ്ട്. എന്നാൽ, കൊച്ചിയിൽ 50 വയസ്സു വരെയുള്ളവരാണ് സാധാരണ സുംബ ചെയ്യുന്നത്. സ്ത്രീകൾക്കാണ് കൂടുതൽ താത്പര്യമെങ്കിലും ഇപ്പോൾ പുരുഷന്മാരും സുംബയിലേക്ക് തിരിയുന്നുണ്ട്. രാവിലെയും വൈകീട്ടുമാണ് കൊച്ചിയിലെ കേന്ദ്രങ്ങളിലെ ക്ലാസുകൾ. ഇതിൽ ബിസിനസുകാർ പൊതുവേ തിരഞ്ഞെടുക്കുന്നത് രാവിലത്തെ സെഷനാണ്. മീറ്റിങ്ങുകളും മറ്റും വൈകീട്ടാവുന്നതു കൊണ്ടാണ് ബിസിനസുകാർ രാവിലെ തിരിഞ്ഞടുക്കുന്നത്. ഓഫീസിൽ പോകുന്നവർക്ക് വൈകിട്ടാണ് സൗകര്യം. ശരാശരി 3,000 രൂപയാണ് വിവിധ കേന്ദ്രങ്ങൾ ഫീസായി മാസം ഈടാക്കുന്നത്. 'നേരത്തേ ജിമ്മിൽ പോകുന്ന വ്യക്തിയായിരുന്നു. ഇപ്പോൾ നാലുവർഷമായി സുംബയാണ് ചെയ്യുന്നത്. ഫിറ്റ്നെസിനും ടെൻഷൻ കുറയ്ക്കാനും സുംബയാണ് ബെസ്റ്റ്' അരുൺ ദാസ്, മാനേജിങ് ഡയറക്ടർ, ഭവാനി കൺസൾട്ടന്റ്സ്, കൊച്ചി 'ടെൻഷൻ കുറയ്ക്കാൻ ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് സുംബ. ഡാൻസിലൂടെയുള്ള വ്യായാമ മുറയായതുകൊണ്ട് സമ്മർദങ്ങൾ കുറയ്ക്കാൻ സാധിക്കും.' പൂർണിമ വിശ്വനാഥൻ, ട്രെയ്നർ, സ്വാഗ് ഫിറ്റ്നസ് സ്റ്റുഡിയോ, കൊച്ചി sanishwyd@gmail.com

from money rss http://bit.ly/37tosAS
via IFTTT

2020ല്‍ ഈ ദിവസങ്ങളില്‍ ഓഹരി വിപണി പ്രവര്‍ത്തിക്കില്ല

മുംബൈ: 2020ൽ ഓഹരി വിപണിയ്ക്ക് 12 ദിവസം മാത്രമാണ് അവധി. 2019ൽ 17 അവധി ദിനങ്ങളാണ് ഉണ്ടായിരുന്നത്. ട്രേഡിങ് ഇല്ലാത്ത ശനിയും ഞായറും ഒഴികെ ഈവർഷം 12 അവധി ദിനങ്ങളാകും ഉണ്ടാകുക. പൊതു അവധി ദിനങ്ങളിൽ പലതും ആഴ്ചയുടെ അവസാനം വരുന്നതിനാലാണിത്. ജനുവരി 26ലെ റിപ്പബ്ലിക് ഡെ ഞായറാഴ്ചയാണ്. ബക്രീദ് ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ചയും സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന് ശനിയാഴ്ചയും ഗണേഷ് ചതുർത്ഥി ഓഗസ്റ്റ് 22ന് ശനിയാഴ്ചയും മുഹറം ഓഗസ്റ്റ് 30ന് ഞായറാഴ്ചയും ദസ്സറ ഒക്ടോബർ 25ന് ഞായറാഴ്ചയും ദീപാവലി നവംബർ 14ന് ശനിയാഴ്ചയുമാണ്. ജനുവരി ഒന്നിന് ലോകത്തെ പ്രധാന വിപണികളൊന്നും പ്രവർത്തിക്കുന്നില്ല. എന്നാൽ ബിഎസ്ഇക്കും എൻഎസ്ഇക്കും അവധിയില്ല. അതേസമയം, കമ്മോഡിറ്റി ഡെറിവേറ്റീവ് സെഗ്മെന്റുകൾക്ക് അവധിയാണ്. 2020ലെ ബിഎസ്ഇ, എൻഎസ്ഇ അവധി ദിനങ്ങൾ ജനുവരി-ഇല്ല ഫെബ്രുവരി 21-മഹാശിവരാത്രി മാർച്ച് 10-റാം നവമി ഏപ്രിൽ 6-മഹാവീർ ജയന്തി ഏപ്രിൽ 10-ദുഃഖവെള്ളി ഏപ്രിൽ 14-അംബേദ്കർ ജയന്തി മെയ് 1-മഹാരാഷ്ട്ര ഡെ മെയ് 25-ഈദുൽ ഫിത്തർ ഒക്ടോബർ2-ഗാന്ധിജയന്തി നവംബർ 16-ദീപാവലി പലിപ്രതിപദ നവംബർ 30-ഗുരുനാനാക് ജയന്തി ഡിസംബർ 25-ക്രിസ്മസ് നവംബർ 14ന് ദീപാവലി പ്രമാണിച്ച് അവധിയാണെങ്കിലും മുഹൂർത്ത വ്യാപാരത്തിന്റെ ഭാഗമായി കുറച്ചുസമയം പ്രവർത്തിക്കും. Share markets to be closed on these days in 2020

from money rss http://bit.ly/2ZFonYe
via IFTTT

Tuesday, 31 December 2019

പാഠം 54: പുതുവര്‍ഷത്തിലെ ഈ ചെറിയ തീരുമാനങ്ങള്‍ നിങ്ങളെ കോടീശ്വരനാക്കും

പുതിയ ദശാബ്ദമായ 2020ലേയ്ക്ക് കടന്നു. പതിവുപോലെ തീരുമാനങ്ങളുടെ ഒരുകൂമ്പാരം മനസിലുണ്ടാകും. പതിവായി വ്യായാമം ചെയ്യുക. ഹോബികളിലേർപ്പെടുക. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക... പലരും സൗകര്യപൂർവം മറക്കുന്ന ഒന്നാണ് സാമ്പത്തിക തീരുമാനങ്ങൾ. സമ്പാദിക്കുകയെന്നുകേട്ടാൽ പലർക്കും അലർജിയാണ്. അതിന് ലക്ഷങ്ങൾ വേണമെന്നാണ് പലരുടെയും വിചാരം. ഒന്നുമനസിലാക്കുക. ദിവസം 50 രൂപ നീക്കിവെയ്ക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് കോടീശ്വരനാകാം.പുതുവർഷത്തിൽ എടുക്കേണ്ട അടിസ്ഥാന സാമ്പത്തിക തീരുമാനങ്ങൾ ഏതൊക്കെയന്ന് നോക്കാം. കരുതൽധനം സ്വരൂപിക്കുക ബാങ്കുകൾ ആർബിഐയിൽ കരുതൽധനം സൂക്ഷിക്കുന്നതുപോലെ എമർജൻസി ഫണ്ടായി ഓരോരുത്തരും പണം കരുതിവെയ്ക്കണം. അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ ഒരു നിശ്ചിത തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ, ബാങ്ക് എഫ്ഡിയിലോ നിക്ഷേപിക്കുന്നതാണ് നല്ലത്. 3-6 മാസത്തെ ശമ്പളമാണ് എമർജൻസി ഫണ്ടായി കരുതേണ്ടത്. ഏതെങ്കിലും സാഹചര്യത്തിൽ ജോലി നഷ്ടമായാൽ പുതിയ ജോലി ലഭിക്കുന്നതുവരെ ജീവിക്കാൻ കരുതൽധനം സഹായിക്കും. പെട്ടെന്നുണ്ടാകുന്ന ചികിത്സാചെലവ്, അപ്രതീക്ഷിതമായുണ്ടാകുന്ന മറ്റ് ചെലവുകൾ എന്നിവയ്ക്കും ഈതുക ഉപയോഗിക്കാം. ഇന്നുതന്നെ എമർജൻസി ഫണ്ടിലേയ്ക്ക് തുക മാറ്റിവെച്ചുതുടങ്ങാം. ഒറ്റയടിക്ക് പണം മാറ്റിവെയ്ക്കാനില്ലാത്തവർ ഒരു ആർഡി ചേർന്ന് പ്രതിമാസം നിശ്ചിത തുക നിക്ഷേപിച്ച് എമർജൻസി ഫണ്ട് ഉണ്ടാക്കുക. കടംചോദിച്ചാൽപോലും ഈ പണം ആർക്കും കൊടുക്കരുതെന്നകാര്യം മറക്കേണ്ട! ദുർവ്യയം ഒഴിവാക്കാം സമ്പത്തുനേടാൻ ഏറ്റവും മികച്ച മാർഗം ദുർവ്യയം ഒഴിവാക്കുകയെന്നതാണ്. ഇങ്ങനെ മിച്ചംപിടിക്കുന്ന തുക, അത് ഒരു രൂപയിലായാലും നിക്ഷേപം നടത്തുക. ആവശ്യത്തിന് പണം ഉപയോഗിക്കാതെ കൂട്ടിവെയ്ക്കുന്നതല്ല ഇവിടെ ഉദ്ദേശിച്ചത്. ചെലവുകൾക്ക് കടിഞ്ഞാണിടാതെ ധാരാളിയായി ജീവിക്കുന്നതിനെക്കുറിച്ചാണ്. മൾട്ടിപ്ലക്സിൽ സിനിമകാണുന്നതോ വല്ലപ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതോ നിങ്ങൾക്കിഷ്ടപ്പെട്ട ബ്രാൻഡ് ഷൂ വാങ്ങുന്നതോ നിക്ഷേപത്തിന് തടസ്സമാകില്ലെന്ന് മനസിലാക്കുക. നിക്ഷേപിക്കാനുള്ള മനോഭാവം വളർത്തുകയെന്നതാണ് പ്രധാനം. ആ മനോഭാവം എങ്ങനെ ഉണ്ടാക്കാം? പേഴ്സിൽനിന്ന് പണമെടുക്കുമ്പോഴെല്ലാം ഒരുചിന്ത മനസിൽ ഉയരണം. ഇതെനിക്ക് ഇപ്പോൾ അത്യാവശ്യമുള്ളതാണോ? ഈ പണം നിക്ഷേപത്തിനായി ഉപയോഗിച്ചാലോ? വേണ്ട ഷൂതന്നെയാകട്ടെ എന്നാണ് മനസ് പറയുന്നതെങ്കിൽ മടിക്കേണ്ട. സമയവും കളയേണ്ട. വിപണിയിൽനിന്ന് എന്തുവാങ്ങുകയാണെങ്കിലും ഈയൊരുചിന്ത മനസിലുണ്ടായാൽമതി. നിങ്ങൾക്കും ധനവാനാകാം. നിങ്ങൾക്കുമുമ്പ് നിക്ഷേപം തുടങ്ങിയവരുടെ ഒപ്പമെത്താനോ അവരെ മറികടക്കാനോ എളുപ്പമല്ലെന്ന് മനസിലാക്കുക. ഒരുദിവസംപോലും വൈകുന്നത് നിങ്ങളുടെ ദീർഘകാല നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കും. വായ്പയോട് നോ പറയുക മിക്കവർക്കും അറിയാം വായ്പയെടുക്കുന്നത് സാമ്പത്തിക ആരോഗ്യത്തിന് നല്ലതല്ലെന്ന്. എന്നിരുന്നാലും ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും മറ്റുമായി ആദ്യംതന്നെ വായ്പയെക്കുറിച്ച് ആലോചിക്കുന്നവരാണേറെയും. സീറോ പലിശനിരക്കിൽ ആകർഷിക്കപ്പെട്ട് കടക്കെണിയിൽ കുടുങ്ങുന്നവരാണേറെയും. ഇത്തരം ലോണുകൾ നിങ്ങളുടെ പ്രതിമാസ ബജറ്റിനെ ബാധിക്കും. ഭവനവായ്പയൊഴികെ മറ്റൊരുവായ്പയും എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുക. നിലിവിലുള്ള വായ്പകൾ അടച്ചുതീർക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. 2020 ലോൺ രഹിത വർഷമാകട്ടെ. ആവശ്യത്തിന് ടേം കവറേജ് ഏർപ്പെടുത്തുക വരുമാനദാതാവിന്റെ അഭാവത്തിൽ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ ടേം ഇൻഷുറൻസാണ് അനുയോജ്യം. കുടുംബത്തിന്റെ വാർഷികവരുമാനത്തിന്റെ 10 മുതൽ 15 ഇരട്ടിവരെയുള്ള തുകയ്ക്കാണ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടത്. അഞ്ച് ലക്ഷം രൂപ വാർഷികവരുമാനമുള്ളയാൾ മിനിമം 50 ലക്ഷം രൂപയുടെ കവറേജെങ്കിലും നൽകുന്ന പോളിസി എടുക്കണമെന്ന് ചുരുക്കം. നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതായത് ലൈഫ് ഇൻഷുറൻസ്, എൻഡോവ്മെന്റ് പോളിസി, മണി ബാക്ക് പോളിസി തുടങ്ങിയവ ഒഴിവാക്കി ടേം ഇൻഷുറൻസ് മാത്രം എടുക്കുക. 50 ലക്ഷം കവറേജ് ലഭിക്കാൻ 30വയസ്സുള്ള ഒരാൾക്ക് പ്രതിവർഷം 10,000 രൂപയോളമാണ് പ്രീമിയമായി നൽകേണ്ടിവരിക. ഇങ്ങനെ ക്രോഡീകരിക്കാം നിക്ഷേപം ചെറിയതുകയിൽ ഇന്നുതന്നെ തുടങ്ങാം. നാളേയ്ക്കായി മാറ്റിവെയ്ക്കരുത്. അതിനായി ദിവസം 50 രൂപയെങ്കിലുംനീക്കിവെയ്ക്കുക. മുകളിൽ വിശദമാക്കിയ തീരുമാനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക. ദീർഘകാല ജീവിത ലക്ഷ്യങ്ങളുടെ തുടക്കമാകട്ടെ ഈ പുതുവർഷം. പുതുവർഷത്തിൽ ജീവിതം അടിച്ചുപൊളിക്കാം അതിനുള്ള വഴികൾക്കായി പാഠം 55നായി കാത്തിരിക്കാം. feedbacks to: antonycdavis@gmail.com

from money rss http://bit.ly/35jAFXH
via IFTTT

ചെറുനിക്ഷേപ പദ്ധതികളുടെ പലിശയില്‍ മാറ്റമില്ല; നിരക്കുകള്‍ അറിയാം

ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ സർക്കാർ മാറ്റംവരുത്തിയില്ല. ജനുവരി-മാർച്ച് പാദത്തിലും നിലവിലുള്ള നിരക്ക് തുടരും. മാർച്ചിൽ അവസാനിക്കുന്ന പാദത്തിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ(പിപിഎഫ്) പലിശ 7.9 ശതമാനംതന്നെയായിരിക്കും. നാഷണൽ സേവിങ് സർട്ടിഫിക്കറ്റ്(എൻഎസ് സി), സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നിവയുടെ നിരക്കുകളിലും മാറ്റമില്ല. ഡിസംബർ 31നാണ് ധനകാര്യവകുപ്പ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. മൂന്നുമാസംകൂടുമ്പോഴാണ് നിക്ഷേപ പദ്ധതികളുടെ പലിശ പരിഷ്കരിക്കുന്നത്. വിവിധ പദ്ധതികളുടെ പലിശ നിരക്കുകൾ അറിയാം​ Instrument Rate of Interest from 01.01.2020(%)​ Compounding Frequency Savings Deposit 4 Annually 1 year Time Deposit 6.9 Quarterly 2 year Time Deposit 6.9 Quarterly 3 year Time Deposit 6.9 Quarterly 5 year Time Deposit 7.7 Quarterly 5 year Recurring Deposit 7.2 Quarterly 5 year Senior Citizen Savings Scheme 8.6 Quarterly and Paid 5 year Monthly Income Account 7.6 Quarterly and Paid 5 year National Savings Certificate 7.9 Annually Public Provident Fund Scheme 7.9 Annually Kisan Vikas Patra 7.6 Annually Sukanya Samriddhi Account Scheme 8.4 Annually small savings schemes interest rates kept unchanged

from money rss http://bit.ly/2QFOmKW
via IFTTT

കൊതുകിനെ ഓടിക്കാൻ എന്താണ് മാർഗം?

ബോംബെയിൽ വന്നെത്തുന്ന ഭൂരിഭാഗം മനുഷ്യരും ഇവിടെവന്നൊരു ജോലി കണ്ടെത്തി, മാസാമാസം കിട്ടുന്ന ശമ്പളംകൊണ്ട് അവനവന്റെ കെല്പനുസരിച്ച് ജീവിതം നയിച്ച് റിട്ടയർ ചെയ്യുന്നവരായിട്ടാണ് പരമ്പരാഗതമായി കണ്ടുവരുന്നത്. അതിലും വലിപ്പച്ചെറുപ്പങ്ങൾ ഉണ്ടാവും. ടൈപ്പിസ്റ്റുതൊട്ട് മാനേജർ ലെവലുവരെയും അതിനപ്പുറവും. എഴുപതുകളിൽ ഞാനും അങ്ങനെ വന്നവനാണ് ഈ നഗരത്തിലേക്ക്. അഞ്ഞൂറ് രൂപയായിരുന്നു ആദ്യ മാസശമ്പളം. അത് എഴുന്നൂറ്റമ്പതും രണ്ടായിരവും ഒക്കെയായി. ഇവിടെവെച്ചാണ് ഞാനൊരു സാഹസിക തീരുമാനം എടുത്തത്. എനിക്കിങ്ങനെയായാൽ പോരാ... എനിക്കൊരു കാർ വാങ്ങണം... നല്ലൊരു വീട് വേണം... മക്കളാണ് എന്റെ ജീവിതസന്തോഷം... അവരെ ലോകം മുഴുവൻ കൊണ്ടുപോയി കാണിക്കണം... കുടുംബ ഭൂസ്വത്ത് അത്രയ്ക്കൊന്നും ഉള്ളവനുമായിരുന്നില്ല ഞാൻ. ബാറ്റ്ലിേബായ്സ് എന്ന വലിയ സ്ഥാപനത്തിലെ ജോലി മതിയാക്കിയാണ് ഞാൻ സ്വന്തം ബിസിനസിലേക്ക് ഇറങ്ങിയത്. അതും ട്രേഡിങ്ങിലേക്ക്. ഇലക്ട്രിക്കൽ ഇൻസുലേറ്റർ ട്രേഡിങ്. അതിൽ പച്ചപിടിച്ചുവരുമ്പോഴാണ് അതിന്റെ മുഖ്യ ഉപഭോക്താവായ സർക്കാരിന്റെ ഫണ്ടിന് ഗ്ലാനി സംഭവിക്കുന്നതും മറ്റൊരു ചുവടുമാറ്റം ആവശ്യമായിവന്ന ഘട്ടം അഭിമുഖികരിക്കേണ്ടി വന്നതും. അന്ന്, ഞാൻ ബോംബെയിലെ കലീനയിൽ സ്വന്തം ഫ്ളാറ്റിലായിരുന്നു താമസം. ഓഫീസെന്ന് പറയാവുന്നിടത്ത് അത്യാവശ്യം ഒരു ടൈപ്പിസ്റ്റും എന്റെ ബന്ധുകൂടിയായ ദേവരാജനും ഉണ്ടെന്നല്ലാതെ മറ്റു കാര്യങ്ങളൊക്കെ നോക്കേണ്ടത് ഞാൻതന്നെയായിരുന്നു. രണ്ട് കുട്ടികളായി. രണ്ടാമതു പിറന്നത് മോളായിരുന്നു. മൂന്നുമാസമേ ആയിട്ടുള്ളൂ. ട്രേഡിങ് നടത്തുന്ന കാലം തിരക്കുപിടിച്ചതായിരുന്നു. എല്ലാ കാര്യങ്ങൾക്കും ഞാൻതന്നെയാണ് പോവേണ്ടത്. രാവിലെ ഇറങ്ങിത്തിരിച്ചാൽ ഏകദേശം രാത്രിയാവും വീട്ടിലെത്തുമ്പോൾ. ഒരുദിവസം രാത്രി വീട്ടിലെത്തുമ്പോൾ ഭാര്യ, കുഞ്ഞുമോളുടെ ശരീരഭാഗങ്ങളിൽ ചുവന്ന ചില തിണർപ്പുകൾ കാണിച്ചുതന്നു. നല്ല വെളുത്ത ശരീരമായതിനാൽ കുഞ്ഞിന്റെ ശരീരത്തിലെ തിണർപ്പുകൾ കൂടുതൽ എടുത്തുകാണിച്ചു. രാവിലെതന്നെ മോളെയുംകൊണ്ട് തൊട്ടടുത്തുള്ള ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണിച്ചു. ഡോക്ടർ വിശദമായി പരിശോധിച്ചിട്ടു പറഞ്ഞു: 'മോഹൻജി, പേടിക്കാനൊന്നുമില്ല. ഇത് കൊതുക് കുത്തിയതുകൊണ്ട് വന്നതാണ്. ഉറങ്ങുമ്പോൾ കൊതുകുവലയോ മറ്റോ കെട്ടി കുട്ടിയെ കിടത്തിയാൽ ഇത് താനേ മാറിക്കൊള്ളും. മരുന്നൊന്നും വേണ്ട'. അക്കാലത്ത് കൊതുകിനെ ഓടിക്കാൻ ഒരു 'ആമ മാർക്ക് തിരി'യാണ് മാർക്കറ്റിൽ ഉണ്ടായിരുന്നത്. പക്ഷേ, അത് കത്തിച്ചുകഴിഞ്ഞാലുണ്ടാവുന്ന പുക ശ്വസിച്ചാൽ പലർക്കും അലർജി ഉണ്ടാവും. അതുകൊണ്ട് ആവഴി നോക്കണ്ട. അങ്ങനെ കൊതുകുവല തുന്നിയ ഒരു ചതുരൻ കുട വാങ്ങി. കുട്ടി ഉറങ്ങുമ്പോൾ മുകളിൽ കമഴ്ത്തിവെയ്ക്കാം ഈ കുട. പക്ഷേ, എന്റെ മോൾ ഉറങ്ങിയാൽ, കിടത്തിയ സ്ഥാനത്താവില്ല കുറച്ചുകഴിയുമ്പോൾ. അവൾ തിരിഞ്ഞും മറിഞ്ഞും ഉരുണ്ടും സ്ഥാനം തെറ്റിക്കും. ഉറങ്ങിക്കഴിഞ്ഞ് മുകളിൽ കമഴ്ത്തിയ കുട കുറെ കഴിയുമ്പോൾ ഉരുട്ടി ദൂരെക്കളയും. അങ്ങനെ കുട പരാജയപ്പെട്ടു. കൊതുകിനെ ഓടിക്കാൻ മറ്റെന്താണ് മാർഗം? ഞാൻ ആലോചനയിലായി. കോട്ടക്കിൽ ജോലിചെയ്യുന്ന സമയത്ത് ഡി.എൻ. റോഡിൽ വിദേശസാധനങ്ങൾ വിൽക്കുന്ന ചിലരെ പരിചയമുണ്ട്. ഭൂരിപക്ഷവും മലബാറുകാരാണ്. അവിടെ അന്വേഷിക്കാം. ഒന്നുരണ്ട് പരിചയമുള്ള പയ്യന്മാരുണ്ട്. ഞാൻ വി.ടി.യിൽ പോയി അവരെ കണ്ടുപിടിച്ച് എന്റെ ആവശ്യം പറഞ്ഞു. അവർ ജപ്പാൻനിർമിതമായ ഒരു സാധനം കവറിൽനിന്ന് എടുത്തുതന്നു. VAPE എന്നായിരുന്നു അതിന്റെ പേര്. ഇന്നത്തെ 'ഗുഡ്നൈറ്റ്' ഉപകരണത്തിന്റെ പ്രാചീനരൂപം. വില കേട്ടപ്പോൾ അന്തിച്ചുപോയി. 600 രൂപ. അക്കാലത്ത് സാധാരണക്കാരന്റെ ഒരുമാസത്തെ ശമ്പളമാണ് ആ തുക. മോളോടുള്ള അമിതവാത്സല്യത്താൽ ഞാനത് കണ്ണുമടച്ചു വാങ്ങി. അദ്ഭുതകരമായിരുന്നു അതിന്റെ ഫലം. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ കുട്ടിയുടെ ശരീരഭാഗങ്ങളിൽ കണ്ടിരുന്ന ചുവന്ന പാടുകൾ അപ്രത്യക്ഷമായി. സുഖമായി അവൾ ഉറങ്ങാനും തുടങ്ങി. ഞങ്ങളും കൊതുകുകടിയിൽനിന്ന് രക്ഷപ്പെട്ടു. സുഖപര്യവസായിയായി അവസാനിക്കേണ്ടതാണ് ഈ വിഷയം. പക്ഷേ, എന്റെ മനസ്സ് അലർട്ടായി. കൊതുകിൽനിന്ന് രക്ഷതരുന്ന ഈ ഉത്പന്നം എനിക്ക് ഉതകിയെങ്കിൽ, ഇന്ത്യയിൽ ഇത് ലക്ഷോപലക്ഷം ആൾക്കാർക്കും ആവശ്യമായി വന്നേക്കാം. നമ്മുടെ രാജ്യത്ത് കൊതുകുശല്യം ഇല്ലാത്തത് എവിടെയാണ്? അതുകൊണ്ട് നമ്മുടെ രാജ്യത്തിന് അത്യന്താപേക്ഷിതമായ ഒരു ഉത്പന്നമല്ലേ ഇത്? ഞാൻ ആവഴിക്ക് ചിന്തിച്ചുതുടങ്ങി. അങ്ങനെ എന്റെ അന്വേഷണം ഈ ജപ്പാൻനിർമിത സാധനത്തിന് പിന്നാലെയായി. ജപ്പാനിൽ നിർമിച്ച ഈ സാധനത്തെപ്പറ്റിയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ ഇന്നത്തെപ്പോലെ ഇന്റർനെറ്റൊന്നും ഇല്ലാത്ത കാലമാെണന്നോർക്കുക. 1981 ആണ് കാലഘട്ടം. എങ്കിലും, എന്റെ അന്വേഷണം ഈ ജപ്പാൻനിർമിത സാധനത്തിന് പിന്നാലെയായി. അത്രമാത്രം വിശ്വാസമായിരുന്നു എനിക്ക് ഈ പ്രോഡക്ടിനോട്. പണ്ട് ജോലി ചെയ്തിരുന്ന കോട്ടക്കിൽവെച്ച് പരിചയപ്പെട്ട രണ്ട് സുഹൃത്തുക്കൾ വഴിയാണ് അന്വേഷണം തുടങ്ങിയത്. ജപ്പാൻ കമ്പനിയായ 'സുമിത്തോമോ' ട്രേഡിങ്ങിലെ രണ്ട് എക്സിക്യുട്ടീവുകളായിരുന്നു അവർ. ബോംബെയിലെ നരിമാൻപോയിന്റിലായിരുന്നു അവരുടെ ഓഫീസ്. ഞാൻ എന്റെ അന്വേഷണത്തിന്റെ മനസ്സുമായി ആ ഓഫീസിൽ ചെന്ന് അവരെ കണ്ടുപിടിച്ചു. അപ്പോഴാണറിയുന്നത് സുമിത്തോമോ കമ്പനിയുടെ ഒരു സഹോദരസ്ഥാപനമാണ് ഇതിന്റെ കെമിക്കൽസ് നിർമിക്കുന്നതെന്ന്. ആ കമ്പനിയല്ലാതെ അന്ന് ഈ കെമിക്കൽ ലോകത്താരും ഉണ്ടാക്കിയിരുന്നില്ല. ഈ വിഷയത്തിൽ എനിക്കുള്ള വലിയ കമ്പം മനസ്സിലാക്കിയ അവർ ഒരു ശുഭവാർത്തയുംകൂടി തന്നു. ഈ കമ്പനിയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ തൊട്ടടുത്തുതന്നെ ബോംബെയിൽ വരുന്നുവെന്ന വാർത്തയായിരുന്നു അത്. ജപ്പാനിൽനിന്ന് വരുന്ന ഈ രണ്ടു പേരുമായി എനിക്കൊരു കൂടിക്കാഴ്ച തരമാക്കിത്തരുമോ എന്ന എന്റെ അഭ്യർഥന ബോംബെ ഓഫീസിലെ കൂട്ടുകാർ സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ജപ്പാനിലെ സുമിത്തോമോ കമ്പനിയിൽനിന്ന് വന്ന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. രണ്ടു മണിക്കൂർ നേരം നീണ്ടുപോയി അവരുമായുള്ള ചർച്ച. അവരുമായിട്ടുള്ള ചർച്ചയിൽനിന്ന് കിട്ടിയ വിവരം എന്റെ താത്പര്യങ്ങളെ അപ്പാടേ നിരസിക്കുന്നതായിരുന്നു. കമ്പനിയുടെ നിലപാടനുസരിച്ച് അവർ വലിയ കോർപ്പറേറ്റ് കമ്പനികളുമായിട്ടേ ബിസിനസ് ഇടപാടുകൾ നടത്തൂ എന്നതായിരുന്നു കാര്യം. ഒരു വ്യക്തിയുമായി ബിസിനസ് ചെയ്യാനുള്ള സാധ്യത ഇല്ലെന്നുതന്നെയാണ് അവർ ചുരുക്കത്തിൽ പറഞ്ഞത്. എന്നാലും, ഹെഡ് ഓഫീസുമായി സംസാരിക്കട്ടെ എന്നുപറഞ്ഞ് എന്നെയൊന്ന് ഉത്തേജിപ്പിക്കുകയും ചെയ്തിട്ടാണ് അവർ കൂടിക്കാഴ്ച അവസാനിപ്പിച്ചത്. ഇതൊന്നുകൊണ്ടും ഞാൻ പടം മടക്കിയില്ല, നിരാശനുമായില്ല. എന്റെ വിശ്വാസം മുഴുവൻ ആ ജപ്പാൻ പ്രോഡക്ടിലാണ്. ഇന്ത്യയിൽ ഇത് വൻവിജയം കൊയ്യുമെന്ന് എന്റെ മനസ്സ് വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. എന്റെ താത്പര്യവും വിശ്വാസവും കൂടിച്ചേർന്ന് അനുനിമിഷം എന്നെ പൊറുതിമുട്ടിക്കാൻ തുടങ്ങി. ആ അടങ്ങാത്ത ആവേശം എന്നെ ഒരു ഭ്രാന്തമായ തീരുമാനത്തിലായിരുന്നു എത്തിച്ചത്. (മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഗുഡ്നൈറ്റ് മോഹന്റെ 'മോഹനം'എന്ന ആത്മകഥയിൽ നിന്ന്)

from money rss http://bit.ly/36eSWqh
via IFTTT

പുതുവര്‍ഷദിനത്തില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം

മുംബൈ: പുതിയ തുടക്കംകുറിച്ച് പുതുവർഷ വ്യാപാരദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 182 പോയന്റ് നേട്ടത്തിൽ 41436ലും നിഫ്റ്റി 51 പോയന്റ് ഉയർന്ന് 12220ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 875 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 266 ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി ഇൻഫ്രടെൽ, ടൈറ്റൻ കമ്പനി, എൽആന്റ്ടി, ഭാരതി എയർടെൽ, യുപിഎൽ, റിലയൻസ്, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസഐ ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കോൾ ഇന്ത്യ, എൻടിപിസി, ഐഷർ മോട്ടോഴ്സ്, ഗെയിൽ, സിപ്ല, നെസ് ലെ, ഒഎൻജിസി, എംആന്റ്എം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്കിങ്, ഐടി, ലോഹം തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തിൽ. 2019ൽ വൻകിട കമ്പനികളുടെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ സെൻസെക്സ് 14 ശതമാനമാണ് ഉയർന്നത്. അതേസമയം, മറ്റ് ഓഹരികൾക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. Sensex opens 182 pts higher, Nifty above 12,200

from money rss http://bit.ly/2QzBWEy
via IFTTT

സെന്‍സെക്‌സ് 304 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര വർഷത്തിന്റെ അവസാന ദിവസം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 304.26 പോയന്റ് താഴ്ന്ന് 41,253.74ലും നിഫ്റ്റി 84.70 പോയന്റ് നഷ്ടത്തിൽ 12168.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1351 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1184 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികൾക്ക് മാറ്റമില്ല. വാഹനം, ഐടി ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. കോൾ ഇന്ത്യ, എൻടിപിസി, ഗെയിൽ, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, സൺ ഫാർമ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. സീ എന്റർടെയ്ൻമെന്റ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, റിലയൻസ്, ഹീറോ മോട്ടോർകോർപ്, വേദാന്ത, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലാർജ് ക്യാപ് ഓഹരികളുടെ വർഷമായിരുന്നു 2019. മികച്ച നേട്ടമാണ് ഈ ഓഹരികൾ നിക്ഷേപകന് നൽകിയത്. Sensex falls 300 points on last session of 2019

from money rss http://bit.ly/35cpJee
via IFTTT

ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം കേടായാല്‍ പണം നല്‍കാതെ കടന്നുപോകാം

നിങ്ങൾ ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ഫാസ്റ്റ്ട്രാക്ക് റീഡിങ് യന്ത്രം കേടുവന്നിട്ടുണ്ടെങ്കിൽ ടോൾ നൽകാതെ കടന്നുപോകാം. അങ്ങനെ കടന്നുപോകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽനിന്ന് പണമൊന്നും ഈടാക്കുകകയുമില്ല. വാഹനത്തിൽ ആവശ്യത്തിന് ബാലൻസ് ഉള്ള, പ്രവർത്തിക്കുന്ന ഫാസ്റ്റ്ടാഗ് ഉണ്ടായാൽമതി. ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ഫാസ്റ്റ്ട്രാക്ക് റീഡിങ് യന്ത്രം പ്രവർത്തിച്ചില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം നിങ്ങൾക്കല്ലെന്ന് നാഷണൽ ഹൈവേയ്സ് ഫീ നിയമം വ്യക്തമാക്കുന്നു. വാഹനത്തിന്റെ മുന്നിലെ ഗ്ലാസിൽ ഒട്ടിക്കുന്ന സ്റ്റിക്കറാണ് ഫാസ്റ്റ്ടാഗ്. തടസ്സംകൂടാതെ ടോൾ പ്ലാസിയിലൂടെ കടന്നുപോകാൻ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ടോൾ പ്ലാസയിലുള്ള യന്ത്രംവഴിയാണ് ടാഗ് റീഡ് ചെയ്ത് ആശ്യത്തിനുള്ള ടോൾ ഈടാക്കുക. ജനുവരി 15 മുതൽ ദേശീയ പാതയിലുള്ള എല്ലാ ടോൾ പ്ലാസകളിലും ഈ സംവിധാനത്തിലൂടെയണ് പണം പിരിക്കുക. അതേസമയം, പണം നൽകി കടന്നുപോകാവുന്ന ഒന്നോ രണ്ടോ വഴികളും പ്ലാസയിലുണ്ടാകും. ഫാസ്റ്റ്ടാഗുള്ളവർക്ക് അനുവദിച്ചിട്ടുള്ള ലൈൻവഴി അതില്ലാത്തവർ കടന്നുപോയാൽ ഇരട്ടി തുക ഈടാക്കാനും വകുപ്പുണ്ട്.

from money rss http://bit.ly/39C1PfI
via IFTTT

2019ല്‍ പെട്രോള്‍വില ഉയര്‍ന്നത് 6 രൂപയിലേറ

ന്യൂഡൽഹി: 2019ൽ പെട്രോൾ വില ലിറ്ററിന് ഉയർന്നത് 6.30 രൂപ. ഡീസലിന്റെ വിലയാകട്ടെ 5.10 രൂപയും. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചതിനെതുടർന്നാണ് ഇന്ത്യയിലും വിലവർധിച്ചത്. പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോളിന് ഇന്ന് 10 പൈസയാണ് കൂട്ടിയത്. ഡീസലിനാകട്ടെ 18 പൈസയും. ഇതുപ്രകാരം ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 75.14 രൂപയാണ്. ഡീസലിന് 67.96 രൂപയും. മുംബൈയിൽ യഥാക്രമം 80.79 രൂപയും 71.31രൂപയുമാണ്. ബെംഗളുരുവിൽ പെട്രോളിന് 77.71 രൂപയാണ്. ഡീസലിന് 70.28 രൂപയും. ചെന്നൈയിൽ പെട്രോളിന് 78.12 രൂപയായി. ഡീസലിനാകട്ടെ 71.86ഉം. അന്താരാഷ്ട്ര വിപണിയിലെ വിലവർധനവ് അടിസ്ഥാനമാക്കിയാണ് ആഭ്യന്തര വിപണിയിലെ വിലനിശ്ചയിക്കുന്നത്. രൂപയുടെ ഡോളറുമായുള്ള വിനിമയമൂല്യവും ഇതിനായി പരിഗണിക്കുന്നു. ബ്രൻഡ് ക്രൂഡിന്റെ വില 2019ൽ ബാരലിന് 24 ശതമാനമാണ് ഉയർന്നത്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് വിലയിൽ 36 ശതമാനവും വർധനവുണ്ടായി. മൂന്നുവർഷത്തിനിടയിലെ ഉയർന്നവിലയാണിത്. യുഎസ്-ചൈന വ്യാപാര തർക്കം, ഒപെക് ഉത്പാദനം കുറച്ചത് എന്നിവയാണ് വിലവർധനയ്ക്ക് കാരണമായത്. പെട്രോൾ വില കൊച്ചി-77.08 കോഴിക്കോട്-77.37 തൃശ്ശൂർ-77.58 തിരുവനന്തപുരം-78.56 ഡീസൽ വില കൊച്ചി-71.69 കോഴിക്കോട്-71.99 തൃശ്ശൂർ-72.16 തിരുവനന്തപുരം-73.08 Petrol became costlier by over ₹6 in 2019

from money rss http://bit.ly/2F9fNYg
via IFTTT

Monday, 30 December 2019

2010-2019: സാമ്പത്തികമേഖലയിലേയ്‌ക്കൊരു തിരഞ്ഞുനോട്ടം

ഡിസംബർ 31ന് ഒരുദശാബ്ദം അവസാനിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ കാലഘട്ടമാണ് കടന്നുപോകുന്നത്. കാഴ്ചപ്പാടുകളും ജീവിതരീതികളും മാറ്റിമറിച്ച ദശകമെന്നുതന്നെ പറയാം. ഒന്നുതിരിഞ്ഞുനോക്കാം. കഴിഞ്ഞ പത്തുവർഷത്തെ സാമ്പത്തികമേഖലയിലെ അതിപ്രധാനമായ സംഭവങ്ങൾ ഏതൊക്കെയന്ന്. 2010 ലോകത്ത് ആദ്യമായി ഐ പാഡ് അവതരിപ്പിച്ച് ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ്. ഇൻസ്റ്റഗ്രാം പ്രചാരത്തിലായി. വാട്ട്സ് ആപ്പ് ഇന്ത്യയിലെത്തി. നെറ്റ്ഫ്ളിക്സ് അന്താരാഷ്ട്രതലത്തിൽ സേവനം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായി ബുർജ് ഖലീഫ. അയർലൻഡും ഗ്രീസും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. 2011 ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾ വീണ്ടും. ആപ്പിൾ സ്ഥാപകൻ 56ാം വയസ്സിൽ അന്തരിച്ചു. 2012 ഫേസ്ബുക്ക് ഐപിഒ, ഗന്നംസ്റ്റൈൽ വീഡിയ യുട്യൂബിൽ ആദ്യമായി 100 കോടി വ്യൂവ്സ് കടന്നു. 2013 തപാൽവകുപ്പ് ടെലഗ്രാം സംവിധാനം നിർത്തി. ജൂലായ് 14നാണ് അവസാനത്തെ ടെലഗ്രാം അയച്ചത്. ബിറ്റ്കോയിൻ വ്യാപകമായി പ്രചാരംനേടി. ജെഫ് ബെസോസ് വാഷിങ്ടൺ പോസ്റ്റ് സ്വന്തമാക്കി. ആലിബാബയുടെ ഐപിഒ. 2015 ഫോക്സ് വാഗൺ മലനീകരണ അഴിമതി. സുന്ദർ പിച്ചൈ ഗൂഗിളിന്റെ സിഇഒ ആയി. 2016 ഇന്ത്യയിൽ 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ നിരോധിച്ചു. മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ ജിയോ ടെലികോം പ്രവർത്തനമാരംഭിച്ചു. ലോകത്താദ്യമായി ഏറ്റവും വിലകുറവിൽ മൊബൈൽ ഡാറ്റ നൽകി. ബ്രക്സിറ്റ് വോട്ടെടുപ്പിലൂടെ യൂറോപ്യൻ യൂണിയിനിൽനിന്ന് പിന്മാറാൻ ബ്രിട്ടൻ തീരുമാനിച്ചു. ലോകത്താകെ ആമസോൺ പ്രൈം വീഡിയോ അവതരിപ്പിച്ചു. 2017 രാജ്യത്ത് ചരക്ക് സേവന നികുതി(ജിഎസ്ടി)നടപ്പിലായി. 2018 ഫേസ്ബുക്ക് -കേംബ്രിഡ്ജ് അനലിറ്റിക്ക ഡാറ്റ വിവാദം. 12 വർഷത്തെ സേവനത്തിനുശേഷം പെപ്സികോയുടെ സിഇഒ സ്ഥാനത്തുനിന്ന് ഇന്ദ്ര നൂയി പടിയിറങ്ങി. 2019 സാമ്പത്തിക ശാസ്ത്ര നോബേലിന് ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ അബിജിത് ബാനർജി അർഹനായി. സുന്ദർ പിച്ചൈ ആൽഫബെറ്റിന്റെ സിഇഒആയി. 2019ലെ പ്രധാന സംഭവങ്ങളിലേയ്ക്ക് ഒരുതിരിഞ്ഞുനോട്ടം മൂല്യത്തിൽ മുകേഷ് അംബാനി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള 'റിലയൻസ് ഇൻഡസ്ട്രീസി'ന്റെ വിപണിമൂല്യം 2019-ൽ 10 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് തൊട്ടു. ഓഹരി വില റെക്കോഡ് നിലയിലേക്ക് ഉയർന്നതോടെയാണ് ഇത്. 10 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ഏക ഇന്ത്യൻ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ് നഷ്ടക്കയത്തിൽ അനിൽ അംബാനി മുകേഷ് അംബാനിയുടെ അനുജൻ അനിൽ അംബാനിയുടെ ബിസിനസുകൾ മിക്കതും പ്രതിസന്ധിയിലായി. റിലയൻസ് കമ്യൂണിക്കേഷൻസി'ന്റെ പ്രവർത്തനം അവതാളത്തിലായി. 'റിലയൻസ് ക്യാപ്പിറ്റൽ', 'റിലയൻസ് ഇൻഫ്ര' എന്നിവയുടെയൊക്കെ ഓഹരി വില കൂപ്പുകുത്തി. ഇതോടെ ശതകോടീശ്വര പട്ടികയിൽ നിന്ന് അദ്ദേഹം പുറത്തായി. വി.പി. നന്ദകുമാർ 'വെൽത്ത് ക്രിയേറ്റർ' ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി.) പലതും പ്രതിസന്ധിയിലായ വർഷമാണ് 2019. എന്നാൽ, കേരളം ആസ്ഥാനമായ 'മണപ്പുറം ഫിനാൻസ്' മിന്നുന്ന പ്രകടനമാണ് ഓഹരി വിപണിയിൽ ഈവർഷം കാഴ്ചവച്ചത്. വി.പി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ വിപണിമൂല്യം 14,893 കോടി രൂപയിലെത്തി നിൽക്കുകയാണ്. ഓഹരി വില 177 രൂപ എന്ന റെക്കോഡ് നിലയിലേക്ക് ഉയർന്നതോടെയാണ് ഇത്. ഒരു വർഷം കൊണ്ട് 90 ശതമാനത്തിലേറെ വിലവർധനവാണ് മണപ്പുറം ഓഹരികളിലുണ്ടായത്. ജെറ്റ് എയർവേസ് പൂട്ടി പ്രവർത്തന മൂലധനത്തിന് പണമില്ലാതെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനികളിൽ ഒന്നായിരുന്ന 'ജെറ്റ് എയർവേസ് പ്രവർത്തനം അവസാനിപ്പിച്ചു. 2019 ഏപ്രിൽ 17-നാണ് സർവീസ് അവസാനിപ്പിച്ചത്. നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി വായ്പാതിരിച്ചടവ് മുടക്കിയതിന്റെ പേരിൽ 'പാപ്പരത്ത നടപടി' നേരിടുകയാണ്. കമ്പനി ലേലത്തിൽ വിൽക്കാനുള്ള ബാങ്കുകളുടെ ശ്രമം ഇതുവരെ വിജയം കണ്ടില്ല. ബാങ്ക് ലയനം സ്റ്റേറ്റ് ബാങ്ക് ലയനത്തിന് പിന്നാലെ മറ്റൊരു പൊതുമേഖലാ ബാങ്ക് ലയനത്തിന് 2019 സാക്ഷ്യം വഹിച്ചു. ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചത് 2019 ഏപ്രിൽ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. ഇതിന് പിന്നാലെ, കേന്ദ്രസർക്കാർ വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം പ്രഖ്യാപിച്ചിട്ടുണ്ട്. 10 ബാങ്കുകളെ ലയിപ്പിച്ച് നാല് ബാങ്കുകളാക്കി മാറ്റാനാണ് പദ്ധതി. ഇതോടെ, പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. വളർച്ച താഴേക്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2019 ജൂലായ് -സെപ്റ്റംബർ പാദത്തിൽ 4.5 ശതമാനമായി കുറഞ്ഞു. ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ 'മൊത്ത ആഭ്യന്തര ഉത്പാദന' (ജി.ഡി.പി.) വളർച്ചയാണ് ഇത്. മുൻവർഷം രണ്ടാം പാദത്തിൽ ഏഴു ശതമാനമായിരുന്നു വളർച്ച. നടപ്പു സാമ്പത്തികവർഷത്തെ ഇന്ത്യയുടെ വളർച്ച അനുമാനം എസ്. ആൻഡ് പി., ഫിച്ച്, ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നിവ കുറച്ചിരിക്കുകയാണ്.

from money rss http://bit.ly/36dkAnB
via IFTTT

സെന്‍സെക്‌സില്‍ 100 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 100 പോയന്റ് താഴ്ന്ന് 41,458ലും നിഫ്റ്റി 0.21 ശതമാനം നഷ്ടത്തിൽ 12,230ലുമെത്തി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എംആന്റ്എം, ഹീറോ മോട്ടോർകോർപ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ 0.5 ശതമാനംമുതൽ ഒരുശതമാനംവരെ നഷ്ടത്തിലാണ്. ബിഎസ്ഇയിലെ 848 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 673 ഓഹരികൾ നേട്ടത്തിലുമാണ്. 73 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, ആക്സിസ് ബാങ്ക്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, യെസ് ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

from money rss http://bit.ly/2MJWRUl
via IFTTT

നിഫ്റ്റി 12,250ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്തു. സെൻസെക്സ് 17.14 പോയന്റ് താഴ്ന്ന് 41,558ലും നിഫ്റ്റി 10.10 പോയന്റ് ഉയർന്ന് 12,255.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1423 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1108 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 192 ഓഹരികൾക്ക് മാറ്റമില്ല. വാഹനം, ലോഹം, എഫ്എംസിജി, ഫാർമ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ നഷ്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, യുപിഎൽ, വേദാന്ത, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഐഒസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/39tbgOy
via IFTTT

അടുത്തവര്‍ഷം കരുതലായി ഒരു ലക്ഷം ടണ്‍ ഉള്ളി സംഭരിക്കും

2020ൽ കരുതലെന്ന നിലയ്ക്ക് ഒരു ലക്ഷം ടൺ ഉള്ളി സംഭരിച്ചുവെയ്ക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. നടപ്പ് വർഷം 56,000 ടൺ ഉള്ളി സംഭരിച്ചിരുന്നെങ്കിലും തികയാതെവന്ന സാഹചര്യത്തിലാണിത്. രാജ്യത്തെ വിവിധയിടങ്ങളിൽ ഇപ്പോഴും ഉള്ളിവില കിലോഗ്രാമിന് 100 രൂപയിൽകൂടുതലാണ്. ഇറക്കുമതിയെ ആശ്രയിച്ചിട്ടും വില പിടിച്ചുനിർത്താൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. നാഫെഡിനായിരിക്കും ഉള്ളി സംഭരണത്തിന്റെ ചുമതല. മാർച്ച്-ജൂലായ് മാസങ്ങളിൽ കർഷകരിൽനിന്ന് ശേഖരിക്കുന്ന ഉള്ളി ദീർഘകാലം സൂക്ഷിച്ചുവെയ്ക്കാൻ കഴിയുന്നവയാണെന്നാണ് വിലയിരുത്തൽ. ആഭ്യന്തര ശേഖരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരികളുടെ പൂഴ്ത്തിവെപ്പും കയറ്റുമതിയും സർക്കാർ തടഞ്ഞിരുന്നു. സംഭരിച്ച ഉള്ളി വിപണിയിൽ സബ്സിഡി നിരക്കിൽ സർക്കാർ വിതരണം ചെയ്തെങ്കിലും തികയാതെവരികയും ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരികയും ചെയ്തു. 45,000 ടൺ ഉള്ളികൂടി ഇറക്കുമതിചെയ്യുന്നുണ്ട്. തുർക്കി, അഫ്ഗാനിസ്താൻ, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ള ഉള്ളിഉടനെ രാജ്യത്തെത്തും.

from money rss http://bit.ly/2ZFna3k
via IFTTT

എയര്‍ടെല്‍ മിനിമം റീച്ചാര്‍ജ് പ്ലാന്‍ നിരക്ക് ഇരട്ടിയാക്കി

മുംബൈ: എയർടെൽ മിനിമം റീച്ചാർജ് വാലിഡിറ്റി പ്ലാൻ തുക 95 ശതമാനം വർധിപ്പിച്ചു. 23 രൂപയിൽനിന്ന് 45 രൂപയായാണ് കൂട്ടിയത്. ഡിസംബർ 29 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലായി. ഇതോടെ എയർടെല്ലന്റെ വാലിഡിറ്റി പ്ലാനിൽ ഏറ്റവും കുറഞ്ഞതുകയായി 45 രൂപ. കാലാവധിയിൽമാറ്റംവരുത്തിയിട്ടില്ല. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. കുറഞ്ഞ വാലിഡിറ്റി പ്ലാനിൽ കമ്പനി ഒറ്റയടിക്ക് 22 രൂപയാണ് വർധിപ്പിച്ചത്. 45 രൂപയോ അതിലധികമോ റീചാർജ് ചെയ്യാത്തവരുടെ സേവനം 15 ദിസവത്തെ ഗ്രേസ് പിരിയഡുകൂടി നൽകി അവസാനിപ്പിക്കുമെന്ന് കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വൊഡാഫോൺ ഐഡിയ അടിസ്ഥാന നിരക്കിൽ ഇതുവരെ മാറ്റംവരുത്തിയില്ല. നിലവിൽ 23 രൂപതന്നെയാണ് നിരക്ക്. അതേസമയം, എയർടെല്ലിനെ പിന്തുടർന്ന് ചാർജ് വർധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ഏതായാലും ഇതേക്കുറിച്ച് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. പ്രധാന എതിരാളിയായ ജിയോയുടെ അടിസ്ഥാന നിരക്ക് സ്മാർട്ട്ഫോണിന് 98 രൂപയും ജിയോഫോണിന് 75 രൂപയുമാണ്. Airtel nearly doubles its minimum recharge plan

from money rss http://bit.ly/2MIagMx
via IFTTT

Sunday, 29 December 2019

ഡിസംബര്‍ 31നകം ഈ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ദുഃഖിക്കേണ്ടിവരും

2019 അവസാനിക്കാറായി. ഡിസംബർ 31നുമുമ്പ് ചെയ്തുതീർക്കേണ്ട ചില സാമ്പത്തിക ഇടപാടുകളുണ്ട്. അല്ലെങ്കിൽ 2020ൽ നിങ്ങൾക്ക് ദുഃഖിക്കേണ്ടിവരും. പാൻ-ആധാർ ബന്ധിപ്പിക്കൽ ഡിസംബർ 31നകം ആധാറുമായി പെർമനെന്റ് അക്കൗണ്ട് നമ്പർ ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ അസാധുവാകും. ഇതിനുമുമ്പ് ഏഴുതവണയാണ് ആദായ നികുതി വകുപ്പ് ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടിനൽകിയത്. ഇനി ഒരവസരം ലഭിച്ചേക്കില്ല. കഴിഞ്ഞയാഴ്ച ഐടി വകുപ്പ് നികുതിദായരോട് ഡിസംബർ 31നകം ബന്ധിപ്പിക്കൽ പൂർത്തിയാക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. വൈകിയുള്ള ഐടിആർ ഫയലിങ് ആദായനികുതി ഫയൽ ചെയ്യാനുള്ള അവസാന തിയതിയായിരുന്ന ഓഗസ്റ്റ് 31ആയിരുന്നു. യഥാസമയം നിങ്ങൾ ഐടി ഫയൽ ചെയ്തിട്ടില്ലെങ്കിൽ 5000 രൂപ പിഴ നൽകി ഡിസംബർ 31നുവരെ അതിന് അവസരമുണ്ട്. ഡിസംബർ 31ന് കഴിഞ്ഞാൽ നിങ്ങൾ നൽകേണ്ട പിഴ 10,000 രൂപയാണ്. ചിപ് ഡെബിറ്റ് കാർഡ് ഡിസംബർ 31 കഴിഞ്ഞാൽ മാഗ്നെറ്റിങ് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാനാവില്ല. പിൻ അടിസ്ഥാനമാക്കിയുള്ള ചിപ് കാർഡുകൾ ഉപയോഗിക്കാൻ ആർബിഐ ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. നിങ്ങൾ ഇപ്പോഴും പഴയ കാർഡാണ് ഉപയോഗിക്കുന്നതെങ്കിൽ പുതിയ കാർഡ് ഉടനെ സ്വന്തമാക്കേണ്ടതാണ്. മുൻകൂർ നികുതി 2020-21 അസസ്മെന്റ് വർഷത്തെ മൂന്നാമത്തെ ഗഡു മുൻകൂർ നികുതി(അഡ്വാൻസ് ടാക്സ്) അടയ്ക്കേണ്ട അവസാന തിയതി ഡിസംബർ 15 ആയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർക്ക് രണ്ടാഴ്ചകൂടി സമയം അനുവദിച്ചിരുന്നു. ഈ തിയതിയും ഡിസംബർ 31ന് അവസാനിക്കും.

from money rss http://bit.ly/2ti58aV
via IFTTT

എസ്ബിഐ വായ്പ പലിശ 7.90 ശതമാനമായി കുറച്ചു

ആർബിഐ റിപ്പോ നിരക്കിൽ മാറ്റംവരുത്താതെ പണവായ്പാനയം പ്രഖ്യാപിച്ചതിനുപിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പ പലിശ കുറച്ചു. എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ കാൽശതമാന(0.25 ബേസിസ് പോയന്റ്)മാണ് കുറച്ചത്. തിങ്കളാഴ്ച രാവിലെയാണ് പലിശ നിരക്ക് പരിഷ്കരിച്ചവിവരം ബാങ്ക് പുറത്തുവിടുന്നത്. പുതുക്കിയ നിരക്ക് പ്രകാരം 8.05 ശതമാനത്തിൽനിന്ന് പലിശ 7.8ശതമാനമാകും. ജനുവരി ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽവരുന്നത്. ഇതുപ്രകാരം പുതിയതായി ഭവനവായ്പയെടുക്കുന്നവർക്ക് 7.9 ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കും. നേരത്തെ ഇത് 8.15ശതമാനമായിരുന്നു. ഡിസംബറിലെ പണവായ്പ നയം പ്രഖ്യാപിച്ചതിനുപിന്നാലെ ഇതാദ്യമായാണ് ഒരു ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത്. എക്സ്റ്റേണൽ ബെഞ്ച്മാർക്കിങ് നാല് ബാഹ്യ അളവുകോലുകൾ(എക്സ്റ്റേണൽ ബെഞ്ച്മാർക്ക്)അടിസ്ഥാനമാക്കി പലിശ നിശ്ചയിക്കാൻ 2019 ഒക്ടോബറിലാണ് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയത്. ഇതിനായി പരിഗണിക്കുന്നത് റിസർവ് ബാങ്ക് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന റിപ്പോ നിരക്ക് സർക്കാരിന്റെ മൂന്ന് മാസകാലാവധിയുള്ള ട്രഷറി ബില്ലിൽനിന്നുള്ള ആദായം ഇന്ത്യാ ഗവൺമെന്റിന്റെ ആറ് മാസ കാലാവധിയുള്ള ട്രഷറി ബില്ലിൽനിന്നുള്ള ആദായം((ഫിനാൻഷ്യൽ ബെഞ്ച്മാർക്ക്സ് ഇന്ത്യ(എഫ്ബിഐഎൽ) പ്രൈവറ്റ് ലിമിറ്റഡാണ് ട്രഷറി ബില്ലിൽനിന്നുള്ള ആദായം പുറത്തുവിടുന്നത്). എഫ്ബിഐഎൽ പുറത്തുവിടുന്ന മറ്റ് ബെഞ്ച് മാർക്കറ്റ് പലിശ നിരക്ക് ആർബിഐയുടെ നിർദേശപ്രകാരം മിക്കവാറും ബാങ്കുകൾ റിപ്പോ നിരക്കുമായി പലിശ നിരക്ക് ബന്ധിപ്പിച്ചിരുന്നു. സിറ്റി ബാങ്കാകട്ടെ മൂന്നുമാസ കാലാവധിയുള്ള ട്രഷറി ബില്ലിന്റെ ആദായവുമായാണ് ബന്ധിപ്പിച്ചത്. നിരക്ക് കുറയ്ക്കുന്നതിനനുസരിച്ച് സുതാര്യമായ രീതിയിൽ ബാങ്കുകൾ പലിശ നിരക്കുകൾ പരിഷ്കരിക്കണമെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഈ വർഷം ഇതുവരെ റിപ്പോനിരക്കിൽ 1.35 ശതമാനമാണ് റിസർവ് ബാങ്ക് കുറവുവരുത്തിയത്. എന്നാൽ ബാങ്കുകളാകട്ടെ പുതിയ വായ്പകൾക്ക് 0.44ശതമാനംമാത്രമാണ് പലിശ കുറച്ചത്. SBI cuts external benchmark lending rate

from money rss http://bit.ly/2MCrIBV
via IFTTT

സെന്‍സെക്‌സില്‍ നേട്ടത്തോടെ തുടക്കം: ബാങ്ക് സൂചിക റെക്കോഡ് ഉയരത്തില്‍

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെതുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 83 പോയന്റ് നേട്ടത്തിൽ 41,658ലെത്തി. നിഫ്റ്റി 15 പോയന്റ് ഉയർന്ന് 12,280ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ബാങ്ക് സൂചിക 0.40 ശതമാനം ഉയർന്ന് 32,541 യെന്ന പുതിയ ഉയരം കുറിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളാണ് മികച്ച നേട്ടത്തിൽ. ടിസിഎസ്, ഐടിസി, സൺ ഫാർമ എന്നീ ഓരഹികൾ ഒരുശതമാനത്തിലേറെ നേട്ടത്തിലുമാണ്. അതേസമയം, റിലയൻസ്, എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ വില്പന സമ്മർദത്തിലുമാണ്. 17 മാസം നീണ്ടുനിന്ന യുഎസ്-ചൈന വ്യാപാര യുദ്ധം സംബന്ധിച്ച പോസറ്റീവ് തീരുമാനമാണ് വിപണിയെ സ്വാധീനിച്ചത്. Nifty Bank index hits record high

from money rss http://bit.ly/359C96G
via IFTTT

രുചിയുടെ മഹോത്സവമായി ‘മാതൃഭൂമി മഹാമേള’

കൊച്ചി: രാജ്യത്തെ രുചിവൈവിധ്യങ്ങളുടെ മഹോത്സവമായി മാറിയ 'മാതൃഭൂമി മഹാമേള' തിങ്കളാഴ്ച സമാപിക്കും. വ്യത്യസ്ത രുചിക്കൂട്ടുകളും ഒട്ടനേകം ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ എത്തിക്കുന്ന 'മാതൃഭൂമി മഹാമേള' ജനശ്രദ്ധയാകർഷിച്ചു. ഉച്ചയ്ക്ക് 12.30 മുതൽ 9.30 വരെയാണ് മേള. ഇന്ത്യയുടെ പത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണ ഇനങ്ങളും എല്ലാ ഗൃഹോപകരണങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുകയാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന 'മാതൃഭൂമി മഹാമേള'.ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ളവർ ഷോ, വ്യാപാരമേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികളും മേളയിൽ ആഘോഷമായി. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ 'റെഡ് മൈക്ക്' ആണ് മേളയുടെ സംഘാടകർ. മേളയിൽ എക്സ്ചേഞ്ച് ഓഫർ 'വെറ്റ് ആൻഡ് ഡ്രൈ' മോഡൽ വാക്വം ക്ലീനറുകൾക്ക് മേളയിൽ എക്സ്ചേഞ്ച് ഓഫർ സൗകര്യം ലഭ്യമാണ്. 7,950 രൂപ വിലയുള്ള വെറ്റ് ആൻഡ് ഡ്രൈ മോഡൽ മേളയിൽ 3,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറിൽ ലഭിക്കും. ഇന്ദ്രജയിലെ മികച്ച കളക്ഷനുകൾ വിലക്കുറവിൽ സോഫകൾക്ക് ഇതിലും കൂടുതൽ ലാഭം മറ്റൊരിടത്തും ലഭിക്കില്ല. കാരണം സോഫകൾക്ക് കേരള വിപണിയിലെങ്ങും കിട്ടാത്ത സൂപ്പർ ഓഫറാണ് 'മാതൃഭൂമി മഹാമേള'യിൽ നൽകുന്നത്. ഇന്ദ്രജ അണിനിരത്തിയിരിക്കുന്ന ഫർണിച്ചർ ഡിസൈൻ കൊണ്ട് തികച്ചും വ്യത്യസ്തമാണ്. ഇന്ദ്രജ ഷോറൂമിൽ ചെന്നാൽപ്പോലും ലഭിക്കാത്ത കിഴിവാണ് എക്സിബിഷനിൽ ഇന്ദ്രജ ഫർണിച്ചർ നൽകുന്നത് എന്നതും പ്രത്യേകതയാണ്. മലേഷ്യൻ തേക്കിൽ നിർമിച്ച, 20 വർഷം വാറന്റിയുള്ള സി.എൻ.സി. ന്യൂ ഡിസൈനർ ഏഴ് സിറ്റർ സോഫ യഥാർത്ഥ വില 1,45,000-വും ഷോറൂം ഡിസ്കൗണ്ട് 1,15,000-നും മേളയിലെ വില 92,000-വും ആണ്. ഫെസ്റ്റിൽ നിന്നും ബുക്ക് ചെയ്താൽ മാത്രമേ ഈ വിലക്കുറവ് ലഭിക്കൂ. അഞ്ചു വർഷം വാറന്റിയുള്ള കോർണർ സോഫ 24,000 മുതൽ ഉപഭോക്താക്കൾക്ക് ഓഫറിലൂടെ സ്വന്തമാക്കാം. മേളയിലെത്താം ചെടികൾ വാങ്ങാം 'മാതൃഭൂമി മഹാമേള'യിൽ ഒരുക്കിയിട്ടുള്ള മനോഹരമായ പൂന്തോട്ടത്തിൽ നിന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചെടികൾ വാങ്ങാൻ സാധിക്കും. മേള തിങ്കളാഴ്ച അവസാനിക്കുമെങ്കിലും നിങ്ങൾക്കായി പൂന്തോട്ടം ഒരുദിവസം കൂടി ഒരുക്കിയിട്ടുണ്ട്. കാർ സർവീസ് ഇനി 10 മിനിറ്റിൽ കാർ സർവീസ് ചെയ്യാൻ ഇനി 10 മിനിറ്റ് മാത്രം. 'പ്രഷർ വാഷർ' എന്ന സംവിധാനത്തിലൂടെയാണിത്. അതുകൂടാതെ ഇന്റർലോക്ക്, ടൈൽസ്, മതിലിലെ പായൽ എന്നിവ നീക്കം ചെയ്യാനും പ്രഷർ വാഷർ ഉപയോഗിക്കാം. ആഗ്രോ പ്രഷർ വാഷർ മേളയിൽ 4,900 രൂപ മുതൽ ലഭിക്കും.

from money rss http://bit.ly/2rJd9pe
via IFTTT

2020: മിതവ്യയംശീലിക്കൂ ജീവിതം സന്തോഷപൂര്‍ണമാക്കൂ..

ലോകത്തിലെ ഏറ്റവും സന്തോഷപ്രദമായ ജീവിതരീതി നിലനിൽക്കുന്ന രാജ്യമായാണ് സ്വീഡൻ അറിയപ്പെടുന്നത്. അതിന് കാരണമായി പറയപ്പെടുന്നത് 'ലാഗോമ്' എന്ന പേരിലുള്ള അവരുടെ ജീവിതശൈലിയാണ്. ലോഗൂമ് എന്നൊക്കെ പലരീതിയിൽ ഉച്ചരിക്കുന്ന ഈ വാക്കിന്റെ വാച്യാർത്ഥം 'ആവശ്യമുള്ളത്രയും' എന്നാണ്. അത് സ്വീഡിഷ് ജനതയുടെ ജീവിതത്തോടുള്ള സമീപനമാണ്. ഒട്ടും കൂടുതലല്ല എന്നാൽ, തെല്ലും കുറവുമല്ല, ആവശ്യത്തിനുമാത്രം എന്ന രീതിയിൽ വസ്തുക്കളോടും ജീവിതസൗകര്യങ്ങളോടും പുലർത്തുന്ന സമീപനം അവരുടെ സ്വകാര്യതയുടേയും സംതൃപ്തിയുടേയും ആന്തരികഭാവമായാണ് അവലംബിക്കുന്നത്. സാമ്പത്തികശാസ്ത്രത്തിൽ ഉപയോഗിക്കുന്ന 'ത്രിഫ്റ്റ്' എന്ന പദം പിശുക്ക് എന്നർത്ഥത്തിലല്ല, മിതവ്യയം എന്നാണ് ഭാഷാന്തരം ചെയ്യുന്നത്. കാരണം, എല്ലാവരും പിശുക്കരായാൽ രാജ്യം ദരിദ്രമാകും എന്ന് 'പാരഡോക്സ് ഓഫ് ത്രിഫ്റ്റ്' അഥവാ പിശുക്കിന്റെ വൈരുദ്ധ്യാന്മകത സിദ്ധാന്തത്തിലൂടെ ജോൺ മെയ്നാർ കെയിൻസ് എന്ന സാമ്പത്തികശാസ്ത്രജ്ഞൻ വിവിധ സാമ്പത്തികസൂചികകളുടെ സന്തുലിതമായ ഉപയോഗത്തെ വിശദമാക്കുന്നു. മിതവ്യയമെന്നത് പണത്തിന്റെ ശ്രദ്ധാപൂർവമായ മാനേജ്മെന്റാണ്. വീണ്ടും ഒരു പുതുവർഷത്തിലേക്ക് നമ്മൾ പ്രവേശിക്കുകയാണ്. മിതത്വം എന്ന ആശയം നമുക്ക് ഈ പുതുവർഷത്തിൽ സ്വീകരിക്കാം. അതുകൊണ്ട് 2020-ൽ 20 കാര്യങ്ങളല്ല, രണ്ട് കാര്യങ്ങളിലെങ്കിലും ശ്രദ്ധവെയ്ക്കാം. പോസിറ്റീവ് മനോഭാവം വളർത്തിയെടുക്കാം സാമ്പത്തികരംഗത്തോട് മാത്രമല്ല, ജീവിതത്തോടുതന്നെ പൊതുവായ ഒരു സമീപനമാണിത്. അതിന് ഭൂത-വർത്തമാന -ഭാവികാലങ്ങളെ കോർത്തിണക്കിക്കൊണ്ട് ഇപ്രകാരം ചിന്തിക്കാം. കഴിഞ്ഞുപോയ ഇന്നലെകളെക്കുറിച്ച് നന്ദിയുള്ളവരാവുക. കഴിഞ്ഞ വർഷങ്ങളിൽ സന്തോഷംതരുന്നതും ഓർക്കുമ്പോൾ കണ്ണുനിറയുന്നതുമായ അനുഭവങ്ങൾ ഉണ്ടായേക്കാം. രണ്ടിനെയും ഒരേ മനോഭാവത്തോടെ കാണാനാവണം. കാരണം, ചിലർ അനുഗ്രഹമായും വേറെ ചിലർ പാഠപുസ്തകമായുമാണ് കടന്നുവരുന്നത്. ഇന്ന് അഥവാ, വർത്തമാനകാലത്ത് ആവേശത്തോടെ ജീവിക്കുക എന്നതാണ് ഇതിലെ മറ്റൊരു കാര്യം. സ്പോർട്സ്മാൻസ്പിരിറ്റ് എന്നൊക്കെ പറയുംപോലെ വരുന്നിടത്തുവെച്ച് കാണാമെന്ന രീതിയിൽ ഇന്നിന്റെ ആവേശം ചോർത്തിക്കളയാതെ ജീവിക്കാനാവണം. അടുത്തത് ഭാവിയെ പ്രത്യാശയോടെ സമീപിക്കുക എന്നതാണ്. സാമ്പത്തികമാന്ദ്യത്തെ നേരിടാൻ സാമ്പത്തികനയങ്ങളിൽ വ്യത്യാസം വരുത്തുന്നതുപോലെ, വ്യക്തിജീവിതത്തിലും സാമ്പത്തികരംഗത്ത് ആസൂത്രണം ചെയ്തവരാണ് മൂലധനമായി എന്തെങ്കിലും അടുത്ത തലമുറയ്ക്ക് നൽകിയിട്ടുള്ളത്. വർക്ക് ലൈഫ് ബാലൻസ് സ്വന്തമാക്കാം പുതുവത്സരത്തിൽ പലതും അഴിച്ചുപണിയാനും അടുക്കിപ്പെറുക്കാനും സാധിക്കണം. വ്യക്തിജീവിതം, കുടുംബജീവിതം, തൊഴിൽജീവിതം എന്നിവയുടെ ആവശ്യങ്ങൾ തുല്യമാവുന്ന സന്തുലിതാവസ്ഥയാണ് 'വർക്ക് ലൈഫ് ബാലൻസ്'. എല്ലാ കാര്യത്തിലും മിതത്വമുണ്ടാവുമ്പോൾ പണം, സമയം, ആരോഗ്യം, ബന്ധങ്ങൾ എന്നിവ സന്തുലിതമാവും. ഇല്ലെങ്കിൽ ജീവിതശൈലീരോഗങ്ങളിലൂടെ സാമ്പത്തികപ്രശ്നമുണ്ടാവും. ചില വികസിതരാജ്യങ്ങളിൽ തൊഴിൽദിനം ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്തിയിരിക്കുന്നു. അതിലും കൂടുതൽ സമയം തൊഴിലിടങ്ങളിൽ ചെലവഴിക്കുന്നവരെ കാര്യപ്രാപ്തിയില്ലാത്തവരായാണ് പരിഗണിക്കുന്നത്. കാര്യക്ഷമത എന്നത് എത്രസമയം പണിയെടുത്തു എന്നതല്ല, എപ്രകാരം ഫലവത്തായി തൊഴിൽസമയം ചെലവഴിച്ചു എന്നതാണ്. ഒഴിവുദിവസങ്ങളിൽ മേലധികാരിക്ക് ഇ-മെയിൽ അയച്ചതിന്റെ പേരിൽ താക്കീത് ലഭിച്ച ഐ.ടി. മലയാളി ഉദ്യോഗസ്ഥരുണ്ട്. നിർദിഷ്ടസമയത്ത് ഊർജസ്വലരായി ജോലിതീർക്കാനാവാത്തവരാണ് കൂടുതൽ സമയം ജോലിചെയ്യുന്നത്. തൊഴിൽ ഒരു റബ്ബർപ്പന്തു പോലെയാണ്. താഴോട്ടിട്ടാൽ അത് വീണ്ടും ഉയർന്നുവരും. എന്നാൽ, കുടുംബം, ആരോഗ്യം, സുഹൃത്തുക്കൾ, വിശ്വാസ്യത എന്നിവ ഗ്ലാസ്പ്പന്ത് പോലെയാണ്. ഇതിൽ ഏതെങ്കിലും താഴെവീണാൽ പെറുക്കിക്കൂട്ടാൻതന്നെ ബുദ്ധിമുട്ടാവും. 2020 മിതത്വത്തിന്റെ നാളുകളാവട്ടെ. ഓർക്കുക... സമയം പറന്നുപോവുകയാണ്, പക്ഷേ, നിങ്ങളാണ് പൈലറ്റ് എന്നത് മറക്കരുത്.

from money rss http://bit.ly/39qjIhe
via IFTTT

Saturday, 28 December 2019

എന്‍പിഎസില്‍ നിക്ഷേപിക്കാം; നികുതി ആനുകൂല്യപരിധി ഒരുലക്ഷമാക്കിയേക്കും

നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിലെ നിക്ഷേപത്തിന് കൂടുതൽ ആദായ നികുതിയിളവ് അനുവദിച്ചേക്കും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി സർക്കാരിന് നൽകിയ നിർദേശങ്ങൾ സ്വീകരിക്കുകയാണെങ്കിൽ ബജറ്റിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും. അങ്ങനെയെങ്കിൽ നികുതിയിളവിനുള്ള നിലവിലെ പരിധിയായ 50,000 രൂപ ഒരു ലക്ഷമായി ഉയർത്തും. സെക്ഷൻ 80സിസിഡി പ്രകാരമാണ് എൻപിഎസിലെ ടിയർ 1 അക്കൗണ്ടിലെ നിക്ഷേപത്തിന് നികുതിയിളവുള്ളത്. നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന് നൽകുന്ന നികുതി കഴിഞ്ഞ ബജറ്റിൽ സർക്കാർ ഒഴിവാക്കിയിരുന്നു. പെൻഷൻപറ്റുമ്പോഴോ 60വയസ്സാകുമ്പോഴോ നിക്ഷേപ തുകയിൽനിന്ന് 60 ശമതാനമാണ് പിൻവലിക്കാൻ കഴിയുക. (ഇതിൽ 40 ശതമാനംതുകയ്ക്കുമാത്രമാണ് നേരത്തെ നികുതിയിളവ് നൽകിയിരുന്നത്). ബാക്കിയുള്ള തുക നിർബന്ധമായും ഏതെങ്കിലും പെൻഷൻ പദ്ധതിയിൽ(ആന്വിറ്റി പ്ലാൻ)നിക്ഷേപിച്ചിരിക്കണമെന്നുണ്ട്. ആതുകയിൽനിന്നാണ് പെൻഷൻ ലഭിക്കുക. എൻപിഎസിലൂടെ എങ്ങനെ നികുതി ലാഭിക്കാം നിലവിൽ എൻപിഎസിലെ 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. ശമ്പളവരുമാനക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ഈ ഇളവ് പ്രയോജനപ്പെടുത്താം. 80സിയ്ക്കുള്ള ആനുകൂല്യമായ 1.50 ലക്ഷത്തോടൊപ്പം എൻപിഎസിനുള്ള 50,000 രൂപകൂടി ചേരുമ്പോൾ നിക്ഷേപങ്ങൾക്കുമാത്രമായി രണ്ടുലക്ഷം രൂപയുടെ നികുതി ആനുകൂല്യം നേടാം. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 14 ശതമാനമാണ് തൊഴിലുടമയുടെ വിഹിതം. അതുകൂടി നികുതി ആനുകൂല്യത്തിന് പരിഗണിക്കുമ്പോൾ കൂടുതൽ നികുതിയിളവ് നേടാം. ഇതുവരെ എൻപിഎസിൽ ചേരാത്തവർക്ക് ഓൺലൈനായി നേരിട്ട് അക്കൗണ്ട് തുടങ്ങാൻ അവസരമുണ്ട്. പോയന്റ് ഓഫ് സർവീസ് കേന്ദ്രങ്ങളെ ആശ്രയിക്കാതെ നേരിട്ട് അക്കൗണ്ട് തുടങ്ങി നിക്ഷേപിച്ചാൽ കമ്മീഷൻ ഒഴിവാക്കി കൂടുതൽനേട്ടം സ്വന്തമാക്കാം. NPS: How to maximise income tax benefits

from money rss http://bit.ly/37hWf04
via IFTTT

Friday, 27 December 2019

ആഘോഷമായി മഹാമേള

കൊച്ചി: രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങളും വിവിധ സംസ്കാരവും ജനങ്ങൾക്ക് പരിചയപ്പെടുത്തിയ മാതൃഭൂമി മഹാമേളയ്ക്ക് ജനശ്രദ്ധയേറുന്നു. നൂറുകണക്കിനാളുകളാണ് നിത്യേന മേളയുടെ ഭാഗമാകാൻ എത്തുന്നത്. 30-ാം തീയതി വരെ ഉച്ചയ്ക്ക് 12.30 മുതൽ 9.30 വരെയാണ് മേള. പത്ത് സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്ഷണവും ഒരു വീടിനു വേണ്ട എല്ലാ ഗൃഹോപകരണങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുകയാണ് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മാതൃഭൂമി മഹാമേള. ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ളവർ ഷോ, വ്യാപാര മേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികൾ മേളയിൽ ഉണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സാണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്കാണ് മേളയുടെ സംഘാടകർ. കിഡ്സ് സാന്റായിൽനിന്ന് കൈനിറയെ സമ്മാനങ്ങൾ സ്വന്തമാക്കാം ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ മഹോത്സവമാക്കി മാറ്റാനായി കലൂർ ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന മാതൃഭൂമി മേളയിൽ കിഡ്സ് സാന്റാ എത്തുന്നു. മേളയുടെ ഭാഗമായി ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായാണ് കിഡ്സ് സാന്റാ എന്ന പേരിൽ വിവിധയിനം മത്സരങ്ങൾ അരങ്ങേറുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് കിഡ്സ് സാന്റാ മത്സരത്തിൽ പങ്കെടുക്കാം. വെള്ളിയാഴ്ചയാണ് മത്സരങ്ങൾ നടക്കുക. 9544034445 എന്ന നമ്പരിലേക്ക് രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. വീട്ടിലേക്കൊരു കോണി മൂന്ന് അടി മുതൽ അമ്പത് അടി വരെ ഉയരത്തിൽ ജോലി ചെയ്യാവുന്ന അലുമിനിയത്തിൽ വെൽഡ് ചെയ്ത കോണികൾ ഒരു വീട്ടിൽ വളരെ അത്യാവശ്യമാണ്. ഏതുയരത്തിലും സുരക്ഷിതമായി ജോലി ചെയ്യാൻ ഇവ സഹായിക്കും. നിലത്ത് നിന്നു കൊണ്ടുതന്നെ ഉയരങ്ങളിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റാവുന്ന ട്രീ കട്ടറുകളും ഭാരമുള്ള വസ്തുക്കൾ അനായാസം പടികൾ വഴി കയറ്റി ഇറക്കാവുന്ന ഈസ് ട്രോളികളും ഈസി പ്രോഡക്ടിന്റെ സ്റ്റാളിൽ ലഭിക്കും. ഉത്പന്നങ്ങൾ 40 ശതമാനം ഫ്ലാറ്റ് ഓഫറിലാണ് ലഭിക്കുക. സോളാർ സൂര്യറാന്തൽ വീടിനുള്ളിൽ സ്വയം ചാർജാകുന്ന സോളാർ സൂര്യ റാന്തൽ അമ്പത് ശതമാനം സബ്സിഡിയിൽ മേളയിൽ ലഭിക്കും. കറന്റ് പോയാൽ ആറു മണിക്കൂർ കത്തുന്ന ഇൻവെർട്ടർ ബൾബ് 480 രൂപയ്ക്കും മൂന്ന് എൽ.ഇ.ഡി. ബൾബ് 100 രൂപയ്ക്കും ലഭിക്കും. അൾട്രാസോണിക് മെഷീൻ വീട്ടിലെ ക്ഷുദ്രജീവികളെ അകറ്റുന്നതിന് മെഷീനുകൾ. പാറ്റ, പല്ലി, ഈച്ച, എട്ടുകാലി, എലി എന്നിവയെ വീടിനുള്ളിൽനിന്ന് അകറ്റി നിർത്തുന്ന അൾട്രാ സോണിക് മെഷീൻ 300 രൂപയ്ക്ക് ലഭിക്കും.

from money rss http://bit.ly/2MQ4715
via IFTTT

എസ്.യു.ടിയില്‍ സൗജന്യ ഉദരരോഗ ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ്

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ സൗജന്യ ഉദരരോഗ ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തുന്നു. ഡിസംബർ 30ന് രാവിലെ 9 മുതൽ 12വരെയാണ് ക്യാമ്പ്. താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ബൈജു സേനാധിപൻ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9995901412, 9562035454, 9645001472 എന്നീ നമ്പറുകളിൽ പേര് നൽകേണ്ടതാണ്. വിശദവിവരങ്ങൾ രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ടെലഫോണിൽ ലഭിക്കും.

from money rss http://bit.ly/2F5JpFP
via IFTTT

പാഠം 53: 2020ല്‍ പുതുതായി തുടങ്ങാം; 12 ശതമാനം ആദായം നേടാം

പുതുവർഷത്തിൽ മികച്ച തുടക്കമാകട്ടെ. ഭാവിയ്ക്കുവേണ്ടി ഇതുവരെ കരുതാത്തവർക്ക് അവസരവും. ആദ്യം സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കുക. അത് വീടുവെയ്ക്കലാകാം. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസമാകാം. വിദേശ വിനോദയാത്രയാകാം, പെൻഷൻപറ്റിയതിനുശേഷമുള്ള ജീവിതമാകാം..എന്തുമാകാം. അതിനായി ചിട്ടയായി ഇപ്പോൾ നിക്ഷേപിച്ചുതുടങ്ങാം. റിസ്ക് എടുക്കാനുള്ള ഓരോരുത്തരുടെയും ശേഷിയനുസരിച്ച് മികച്ച ഫണ്ടുകൾ താഴെ നൽകിയിരിക്കുന്ന പട്ടികയിൽനിന്ന് തിരഞ്ഞെടുക്കാം. നിക്ഷേപംദീർഘകാല ലക്ഷ്യത്തിനാകുമ്പോൾ, അതായത് പത്തുവർഷമെങ്കിലും കഴിഞ്ഞുള്ള കാര്യത്തിനാകുമ്പോൾ റിസ്ക് കൂടുതലുള്ള ഫണ്ടുകളുടെ നഷ്ടസാധ്യത കുറഞ്ഞുവരും. റിസ്ക് കൂടുംതോറും ആദായവും വർധിക്കും. ആവശ്യത്തിന് ടേം ഇൻഷുറൻസും(മണിബാക്കും എൻഡോവ്മെന്റ് പ്ലാനുകളുമല്ല)ഹെൽത്ത് ഇൻഷുറൻസും എമർജൻസി ഫണ്ടും ഉണ്ടെങ്കിൽ നിങ്ങൾക്ക് പ്രതിമാസ എസ്ഐപി ധൈര്യമായി തുടങ്ങാം. അത് മുടക്കംകൂടാതെ മുന്നോട്ടുകൊണ്ടുപോകാൻ അപ്പോൾ കഴിയും. എസ്ഐപി ഇടയ്ക്കുവെച്ച് നിർത്താതിരിക്കാനും ശ്രദ്ധിക്കണം. അതിനുള്ള ആർജവം നിക്ഷേപകൻ കാണിക്കണം. 2020 അതിനുള്ള തുടക്കമാകട്ടെ. താഴെ നൽകിയിട്ടുള്ള പട്ടികയിൽനിന്ന് മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാം. വർഷത്തിലൊരിക്കൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി മുന്നോട്ടുപോകാം. നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ടുവേണം എസ്ഐപിയായി നിക്ഷേപം നടത്താൻ. Equity: Large cap Fund Return(%) 1year 3 year 5 year Nippon India Large Cap 7.47 14.91 8.99 Axis Bluechip Fund 19.91 21.72 10.97 HDFC Index Fund - Sensex Plan 16.25 17.67 9.61 ICICI Prudential Bluechip Fund 10.77 14.24 9.37 SBI Bluechip Fund 12.44 12.83 9.83 വൻകിട കമ്പനികളിലും അതേസമയം, വളർച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതിൽ റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നൽകുന്നു. അഞ്ചുമുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Large cap & Mid cap Fund Return(%) 1year 3 year 5 year Canara Robeco Emerging Equities Fund 9.57 15.66 12.16 Invesco India Growth Opportunities Fund 11.64 16.73 10.80 Kotak Equity Opportunities Fund 14.03 14.08 10.48 Principal Emerging Bluechip Fund 7.20 13.45 11.09 Sundaram Large and Mid Cap Fund 11.71 15.93 11.18 മികച്ച മൂലധനനേട്ടം നിക്ഷേപകന് നൽകുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ് മൾട്ടിക്യാപ് ഫണ്ടുകൾ. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Multi cap Fund Return(%) 1year 3 year 5 year Axis Focused 25 Fund 15.89 20.41 13.10 DSP Equity Fund 18.54 16.10 9.71 Canara Robeco Equity Diversified Fund 13.37 17.20 9.12 Kotak Standard Multicap Fund 13.27 15.60 11.30 SBI Focused Equity Fund 16.73 18.38 11.81 റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളർന്നുവരുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുന്നതിനാൽ താരതമ്യേന റിസ്ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവർഷമെങ്കിലും മുന്നിൽകണ്ട് എസ്ഐപിയായി നിക്ഷേപം നടത്താം. Equity: Mid cap Fund Return(%) 1year 3 year 5 year Axis Midcap Fund 13.04 19.32 10.32 DSP Midcap Fund 10.09 12.06 10.60 Franklin India Prima Fund 3.55 10.28 9.00 Kotak Emerging Equity Fund 9.10 11.89 10.70 Tata Midcap Growth Fund 6.98 12.56 8.65 അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്മോൾ ക്യാപ്. റിസ്ക് എടുക്കാൻ ശേഷിയില്ലാത്തവർ ഈ വിഭാഗത്തിൽ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴു മുതൽ പത്തുവർഷംവരെയെങ്കിലുംഎസ്ഐപിയായി നിക്ഷേപിച്ചാൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. Equity: Small Cap Fund Return(%) 1year 3 year 5 year Axis Small Cap Fund 20.70 15.45 11.88 HDFC Small Cap Fund -9.17 10.98 8.72 L&T Emerging Businesses Fund -8.26 10.36 10.65 Nippon India Small Cap Fund -2.88 10.73 10.20 SBI Small Cap Fund 7.52 15.98 14.43 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎൽഎസ്എസ് ഫണ്ടുകളാണിവ. വർഷത്തിൽ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവർഷത്തെ ലോക്ക് ഇൻ പിരിയഡ് ഉണ്ട്. ദീർഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്. Equity: ELSS Fund Return(%) 1year 3 year 5 year Aditya Birla Sun Life Tax Relief 96 5.11 13.73 10.31 Axis Long Term Equity Fund 16.22 18.73 11.84 DSP Tax Saver Fund 15.38 14.00 11.06 Invesco India Tax Plan 10.03 14.63 10.19 Kotak Tax Saver Regular Plan 13.91 14.32 9.80 ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും മുന്നിൽകണ്ടുവേണം നിക്ഷേപം നടത്താൻ. Hybrid: Aggressive Hybrid Fund Return(%) 1year 3 year 5 year Canara Robeco Equity Hybrid Fund 12.39 13.09 9.55 HDFC Hybrid Equity Fund 7.95 10.71 8.79 ICICI Prudential Equity & Debt Fund 9.44 10.77 9.32 Principal Hybrid Equity Fund 2.83 12.00 9.41 SBI Equity Hybrid Fund 14.00 13.83 10.30 feedbacks to: antonycdavis@gmail.com

from money rss http://bit.ly/2F1Jdra
via IFTTT

അടുത്തയാഴ്ച മുതല്‍ എന്‍ഇഎഫ്ടി പണമിടപാടുകള്‍ക്ക് നിരക്കില്ല

2020 മുതൽ നാഷണൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ(എൻഇഎഫ്ടി)സൗജന്യമായിരിക്കും. സേവിങ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് റിസർവ് ബാങ്കിന്റെ പുതുവത്സര സമ്മാനമാണിത്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നുമുതൽ നെഫ്റ്റ് ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കരുതെന്ന് ആർബിഐ ഡിസംബർ 16ന് വിജ്ഞാപനമിറക്കിയിരുന്നു. നെറ്റ്ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ വഴിയുള്ള എൻഇഎഫ്ടി ഇടപാടുകൾ ഇതോടെ സൗജന്യമാകും. Furthering Digital Payments – Waiver of Charges – National Electronic Funds Transfer (NEFT) Systemhttps://t.co/yr0Y4prPNS — ReserveBankOfIndia (@RBI) December 16, 2019 ഈയിടെ എൻഇഎഫ്ടി വഴിയുള്ള പണമിടപാടുകൾ 24 മണിക്കൂറും നടത്തുന്നതിന് സൗകര്യമൊരുക്കിയിരുന്നു. ബാങ്ക് അവധിദിവസങ്ങളിലും ഇടപാട് നടത്താം. നേരത്തെ ബാങ്കിന്റെ പ്രവർത്തി ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് 6.30വരെയാണ് ഈ സംവിധാനംവഴി പണമിടപാട് നടത്താൻകഴിയുക. യുപിഐ, ഐഎംപിഎസ് വഴി നിലവിൽ വൻതുകകൾ കൈമാറാൻ കഴിയില്ല. എൻഇഎഫ്ടി ഇടപാട് 365 ദിവസവും 24 മണിക്കൂറും സാധ്യമായതോടെ ഈ അസൗകര്യം നീങ്ങി. No charges on NEFT online money transfer from next week

from money rss http://bit.ly/2EZJcnN
via IFTTT

നിക്ഷേപവും ഉപഭോഗവും തിരിച്ചുപിടിക്കുക വെല്ലുവിളി -റിസർവ് ബാങ്ക് സാമ്പത്തിക സുസ്ഥിരതാ റിപ്പോർട്ട്

മുംബൈ: വളർച്ചയുടെ രണ്ടു പ്രധാനഘടകങ്ങളായ ഉപഭോഗവും സ്വകാര്യനിക്ഷേപവും തിരിച്ചുപിടിക്കുക വലിയ വെല്ലുവിളിയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ.). വെള്ളിയാഴ്ച പുറത്തിറക്കിയ സാമ്പത്തികസുസ്ഥിരതാ റിപ്പോർട്ടിലാണ് പരാമർശം. നടപ്പുസാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ ഉപഭോഗം കുത്തനെ കുറഞ്ഞു. വളർച്ചനിരക്ക് കുറയുന്ന സാഹചര്യത്തിൽ ഇതുകൂടിയായപ്പോൾ സ്ഥിതി രൂക്ഷമായെന്നും ആർ.ബി.ഐ. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലേക്കുള്ള മൂലധനവരവിൽ പുരോഗതിയുണ്ട്. എന്നാൽ കയറ്റുമതിമേഖലയിലെ പ്രതിസന്ധി രൂക്ഷമാണ്. ആഗോളവിപണികളിലെ മാന്ദ്യമാണ് ഇതിനുകാരണം. കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണവിധേയമാണ്. ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തികസംവിധാനം വളർച്ച കാണിക്കുന്നില്ല. 'ബ്രെക്സിറ്റ്' വൈകുന്നതും വ്യാപാര- വാണിജ്യ മേഖലകളിലെ പ്രശ്നങ്ങളും എണ്ണവിപണിയിലെ തടസ്സങ്ങളും രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളുമെല്ലാം ആഗോളവളർച്ച കുറയാൻ കാരണമായിട്ടുണ്ട്. ഇതെല്ലാംചേർന്ന് ഉപഭോക്താക്കളുടെ ആത്മവിശ്വാസം ചോർത്തി. ഇതോടെ വ്യാവസായികാന്തരീക്ഷം കലുഷമായി. നിക്ഷേപം കുറഞ്ഞു. ഈ വിഷയങ്ങൾ കൃത്യമായി ഉടൻ പരിഹരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ആഗോള സാമ്പത്തികരംഗം വീണ്ടും വഷളാകുമെന്നും ആർ.ബി.ഐ. പറയുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥ സ്ഥിരതയോടെ നിൽക്കുകയാണ്. വളർച്ച മെച്ചപ്പെട്ടിട്ടില്ല. പൊതുമേഖലാ ബാങ്കുകളിൽ സർക്കാർ അധിക മൂലധനം ലഭ്യമാക്കിയതോടെ ബാങ്കിങ് മേഖല മെച്ചപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തികവർഷം പൊതുമേഖലാ ബാങ്കുകളിൽ 70,000 കോടി രൂപ മൂലധനമായി നിക്ഷേപിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ബാങ്കുകളുടെ കിട്ടാക്കടം 2019 സെപ്റ്റംബറിലെ 9.3 ശതമാനത്തിൽനിന്ന് 2020 സെപ്റ്റംബർ ആകുമ്പോഴേക്കും 9.9 ശതമാനമായി ഉയരാൻ സാധ്യതയുണ്ടെന്നും ആർ.ബി.ഐ. പറയുന്നു. വായ്പാ വളർച്ച കുറയുന്നതിന്റെ പശ്ചാത്തലത്തിലായിരിക്കുമിത്. സാമ്പത്തികവളർച്ചാമുരടിപ്പിന്റെ പശ്ചാത്തലത്തിൽ ബാങ്കിങ് മേഖലയിലെ വായ്പാവളർച്ച കുറയുകയാണ്. സെപ്റ്റംബറിലിത് 8.7 ശതമാനമാണ്. എന്നാൽ സ്വകാര്യബാങ്കുകളിലിത് ഇരട്ടയക്കത്തിലുണ്ട്. 16.5 ശതമാനം. തിരിച്ചടവ് മുടങ്ങുന്ന വായ്പകൾ സ്വകാര്യ- പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനമികവിനെ ബാധിക്കുന്നു. പാപ്പരത്തനിയമപ്രകാരം ഇത് ഒരു പരിധിവരെ പരിഹരിക്കാൻ ശ്രമം നടക്കുന്നതായും ആർ.ബി.ഐ. റിപ്പോർട്ടിൽ പറയുന്നു. Content Highlights:Reserve Bank of India economy

from money rss http://bit.ly/2tVYiIB
via IFTTT

സെന്‍സെക്‌സ് 411 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ വിപണിയിൽ മുന്നേറ്റം. നിക്ഷേപകർ ആത്മവിശ്വാസത്തോടെ വിപണിയിൽ ഇടപെട്ടതാണ് സൂചികകൾക്ക് കരുത്തേകിയത്. സെൻസെക്സ് 411.38 പോയന്റ് നേട്ടത്തിൽ 41575.14ലിലും നിഫ്റ്റി 119.30 പോയന്റ് ഉയർന്ന് 12245.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1495 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1019 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 163 ഓഹരികൾക്ക് മാറ്റമില്ല. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊർജം, വാഹനം, ലോഹം, ഐടി, ഫാർമ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, വിപ്രോ, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. യുഎസ്-ചൈന വ്യാപാര ഉടമ്പടി ഉടനെ യാഥാർഥ്യമാകുമെന്ന ആത്മവിശ്വാസമാണ് നിക്ഷേപകർക്ക് പ്രചോദനമായത്. ഇതേതുടർന്ന് ആഗോള വിപണികളെല്ലാം നേട്ടത്തിലായിരുന്നു. പ്രത്യേകിച്ച് ഏഷ്യൻ സൂചികകൾ. Sensex ends up 411 points at 41,575

from money rss http://bit.ly/2Q19TPq
via IFTTT

പത്ത് ദിവസത്തിനിടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടായ വര്‍ധന 920 രൂപ

കൊച്ചി: സ്വർണവില പവന് 28,920 രൂപയായി. ഡിസംബർ 13ന് 28,000 രൂപയായിരുന്നു പവന്റെ വില. 13 ദിവസംകൊണ്ടാണ് 920 രൂപയുടെ വർധനവുണ്ടായത്. 3615 രൂപയാണ് ഗ്രാമിന്റെ വില. ഡിസംബർ 13ലെ 3,500 രൂപയിൽനിന്ന് 115 രൂപയാണ് ഗ്രാമിന്റെ വിലയിൽ വർധനവുണ്ടായത്. ഇതിനുമുമ്പ് പവന്റെ വില ഡിസംബർ നാലിന് 28,640 രൂപയായി ഉയർന്നിരുന്നു. തുടർന്ന് ഓരോദിവസവും വില ഇടിയുകയായിരുന്നു. ഡിസംബർ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 28,000 രൂപയിലെത്തുകയും ചെയ്തു. ഡിസംബർ 17ന് വില വീണ്ടും ഉയർന്ന് 28,360ലെത്തിയെങ്കിലും പിന്നീടുള്ള അഞ്ചുദിവസവും വില മാറ്റമില്ലാതെ തുടർന്നു. പിന്നീടാണ് വീണ്ടും വിലവർധിച്ചത്. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടർച്ചയായി വർധിച്ച ആഗോള വിപണിയിലെ സ്വർണവിലയിൽ ഇന്ന് ഇടിവാണുണ്ടായത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് ഒരുശതമാനം വിലയിടിഞ്ഞ് 1,509.56 ഡോളറായി. 17 മാസം നീണ്ടുനിന്ന് യുഎസ്-ചൈന താരിഫ് തർക്കങ്ങളെതുടർന്ന് ഈവർഷം സ്വർണവിലയിൽ 18 ശതമാനമാണ് വർധനവുണ്ടായത്.

from money rss http://bit.ly/2SqaWKe
via IFTTT

Thursday, 26 December 2019

ലോക്കല്‍ തീവണ്ടിയും എസിയായി; ലഭിച്ച വരുമാനമാകട്ടെ 40 കോടിയിലേറെ

മുംബൈ: ഇന്ത്യൻ റെയിൽവെയുടെ ആദ്യത്തെ ശീതീകരിച്ച ലോക്കൽ ട്രെയിൻ നേടിയത് 40 കോടി രൂപയിലേറെ വരുമാനം. 2017 ഡിസംബർ 25നാണ് ട്രെയിൻ ഓടിത്തുടങ്ങിയത്. രണ്ടുവർഷം പിന്നിടുമ്പോഴാണ് ഈ നേട്ടം. ബോറിവിളിക്കും ചർച്ച്ഗേറ്റിനുമിടയിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. എസിക്കുപുറമെ സൗകര്യങ്ങളുടെകാര്യത്തിലും ഒരുപടി മുന്നിലാണ് ഈ തീവണ്ടി. ഓട്ടോമാറ്റിക്കായി വാതിൽ അടയുന്ന സംവിധാനം, തീപ്പിടുത്തത്തെ ചെറുക്കാനുള്ള ഉപകരണങ്ങൾ എന്നിവയും ട്രെയിനിൽ സജീകരിച്ചിട്ടുണ്ട്. നേരത്തെ, ചർച്ച്ഗേറ്റിനും വിരാർ സ്റ്റേഷനുമിടയിൽ ശനിയും ഞായറും ഒഴികെ ആഴ്ചയിൽ അഞ്ചുദിവസമായിരുന്നു സർവീസ് നടത്തിയിരുന്നത്. പിന്നീട് സർവീസ് ദീർഘിപ്പിക്കുകയും ആഴ്ചയിൽ ഏഴുദിവസമാക്കുകയുമായിരുന്നു. വനിതകൾ, മുതിർന്നവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കെല്ലാം പ്രത്യേക സൗകര്യമാണ് ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്. ചർച്ച്ഗേറ്റിൽനിന്ന് സർവീസ് നടത്തുമ്പോൾ ആദ്യത്തെ കോച്ചും പന്ത്രണ്ടാമത്തെ കോച്ചും സ്ത്രികൾക്കുള്ളതാണ്. രണ്ടാമത്തെയും പതിനൊന്നാമത്തെയും കോച്ചുകളിൽ ഏഴു സീറ്റുകൾവീതം മുതിർന്നവർക്കും നാലമത്തെയും ഏഴാമത്തെയും കോച്ചുകളിൽ പത്തസീറ്റുകൾ ഭിന്നശേഷിക്കാർക്കുമുള്ളതാണ്. സബർബൻ ഫസ്റ്റ്ക്ലാസ് ടിക്കറ്റിന്റെ 1.3 ഇരട്ടിയാണ് എസി ട്രെയിനിലെ നിരക്ക്. സീസൺ ടിക്കറ്റ് ഇനത്തിൽ ഈകാലയളവിൽ 29,02,67,922 രൂപയാണ് ലഭിച്ചത്. മറ്റ് യാത്രക്കാരിൽനിന്ന് 11,00,81,022 രൂപയും ലഭിച്ചു. 95.81 ലക്ഷം പേരാണ് ഈകാലയളവിൽ യാത്രചെയ്തത്. ഇതുപ്രകാരം ശരാശരി 18,000 പേരാണ് ദിനംപ്രതി യാത്രചെയ്തത്. first AC local train earns more than ₹40 crore

from money rss http://bit.ly/2sfP0qC
via IFTTT

ജനുവരി ഒന്നുമുതല്‍ എസ്ബിഐ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ രീതി

അനധികൃത ഇടപാടുകൾ തടയാൻ എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിൻവലിക്കൽ സംവിധാനം നടപ്പാക്കുന്നു. 2020 ജനുവരി ഒന്നുമുതൽ രാജ്യത്തൊട്ടാകെയുള്ള എസ്ബിഐയുടെ എടിഎമ്മുകളിൽ പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതൽ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തിൽ പണംപിൻവലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. Introducing the OTP-based cash withdrawal system to help protect you from unauthorized transactions at ATMs. This new safeguard system will be applicable from 1st Jan, 2020 across all SBI ATMs. To know more: http://bit.ly/2tX87Gt #ATM #Transactions #SafeWithdrawals #Cash pic.twitter.com/YHoDrl0DTe — State Bank of India (@TheOfficialSBI) December 26, 2019 കൂടുതൽ വിവരങ്ങൾ അറിയാം ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. പണം പിൻവലിക്കാൻ ഇത് ഉപയോഗിക്കണം. നിലവിൽ പണംപിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കാര്യമായ വ്യത്യാസമില്ല. മറ്റുബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണംപിൻവലിക്കുമ്പോൾ ഈ സംവിധാനമുണ്ടാകില്ല. പിൻവലിക്കാനുള്ള പണം എത്രയെന്ന് നൽകിയശേഷം അത് സ്ക്രീനിൽ തെളിയും. അപ്പോൾ മൊബൈലിൽ ഒടിപി ലഭിക്കും. സ്ക്രീനിൽ തെളിയുന്ന ഭാഗത്ത് ഒടിപി നൽകിയാൽ പണം ലഭിക്കും. 10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി. പണം പിൻവലിക്കുന്നതിന് ക്ലോൺ ചെയ്ത കാർഡുകൾ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും. SBI to introduce new way of ATM cash withdrawal from 1st January

from money rss http://bit.ly/34Yl3sq
via IFTTT

സെന്‍സെക്‌സില്‍ 201 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 201 പോയന്റ് നേട്ടത്തിൽ 41364ലിലും നിഫ്റ്റി 59 പോയന്റ് ഉയർന്ന് 12186ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1371 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 943 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. സെൻസെക്സ് ഓഹരികളിൽ എസ്ബിഐ, ടാറ്റ സ്റ്റീൽ, റിലയൻസ്, ഒഎൻജിസി തുടങ്ങിയവ 07 ശതമാനം മുതൽ 1.2 ശതമാനംവരെ ഉയർന്നു. ഓട്ടോ ഓഹരികളിൽ, എക്സൈഡ് ഇൻഡസ്ട്രീസ്, ടിവിഎസ് മോട്ടോർ, അപ്പോളോ ടയേഴ്സ്, ടാറ്റ മോട്ടോഴ്സ്, അശോക് ലൈലാൻഡ് തുടങ്ങിയ ഓഹരികൾ 0.5ശതമാനം മുതൽ ഒരു ശതമാനംവരെ നേട്ടത്തിലാണ്. ടിസിഎസ്, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, എ്ച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നേട്ടമാണ് വിപണിയിൽ പ്രതിഫലിച്ചത്. ഏഷ്യൻ വിപണികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss http://bit.ly/2Q0V3Z9
via IFTTT

സെന്‍സെക്‌സ് 297 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിൽ ഓഹരി വിപണി കനത്ത നഷ്ടത്തിലായി. സെൻസെക്സ് 297.50പോയന്റ് താഴ്ന്ന് 41163.76ലും നിഫ്റ്റി 88 പോയന്റ് നഷ്ടത്തിൽ 12126.50ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1327 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1171 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, വേദാന്ത, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, റിലയൻസ്, ഭാരതി എയർടെൽ, സൺ ഫാർമ, ഐഒസി, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഫാർമ, ഐടി, ഊർജം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. Sensex falls 297pts

from money rss http://bit.ly/37kEc9B
via IFTTT

വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് ഒരു ലക്ഷം കോടി രൂപ

വിദേശ നിക്ഷേപകർ 2019 കലണ്ടർ വർഷത്തിൽ ഇതുവരെ രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപിച്ചത് ഒരു ലക്ഷം കോടി രൂപ. കൃത്യമായി പറഞ്ഞാൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ നിക്ഷേപിച്ചതുക 99,966 കോടി(14.2 ബില്യൺ ഡോളർ) രൂപയാണ്. ആറുവർഷത്തെ ഏറ്റവും ഉയർന്നതുകയാണിത്. നിക്ഷേപമേറെയും ലാർജ് ക്യാപ് വിഭാഗത്തിലെ മികച്ച ഓഹരികളിലായിരുന്നു. 2013 കലണ്ടർ വർഷത്തിലാണ് ഇതിൽകൂടുതൽ നിക്ഷേപമെത്തിയത്. 1,10,000 കോടി രൂപ. അതായത് 20.1 ബില്യൺ ഡോളർ. 2019 കലണ്ടർ വർഷത്തിലെ നാലാം പാദ(ഒക്ടോബർ-ഡിസംബർ)ത്തിലാണ് കൂടുതൽ നിക്ഷേപമെത്തിയത്. 43,781 കോടി രൂപ. ഇതിനമുമ്പത്തെ പാദ(ജൂലായ്-സെപ്റ്റംബർ)ത്തിൽ വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിൽനിന്ന് 22,463 കോടി രൂപ പിൻവലിക്കുകയാണ് ചെയ്തത്. ഇന്ത്യ, തയ് വാൻ, കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയ ആറ് രാജ്യങ്ങളിൽ 24 ബില്യൺ ഡോളറാണ് നവംബർ അവസാനംവരെ വിദേശ നിക്ഷേപമായെത്തിയത്. 2018 ഇതേകാലയളവിലാകട്ടെ 16.7 ബില്യൺ ഡോളർ ഈ രാജ്യങ്ങളിൽനിന്ന് പുറത്തേയ്ക്ക് പോകുകയാണ് ചെയ്തത്. വിദേശ നിക്ഷേപകരുടെ സാന്നിധ്യം സൂചികകൾക്ക് കരുത്തേകി. ബിഎസ്ഇ സെൻസെക്സ് 15 ശതമാനമാണ് കുതിച്ചത്. നിഫ്റ്റി 50ലെ നേട്ടം 12 ശതമാനമാനവുമാണ്. വിദേശ നിക്ഷേപകരുടെയും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെയും കനത്ത നിക്ഷേപത്തെതുടർന്ന് 2017 കലണ്ടർവർഷത്തിൽ സെൻസെക്സ് 28 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റിയാകട്ടെ 29 ശതമാനവും. അന്ന് വിദേശ നിക്ഷേപകർ 51,252 കോടി രൂപയും മ്യൂച്വൽ ഫണ്ടുകൾ 1,20,000 കോടിയുമാണ് നിക്ഷേപം നടത്തിയത്. നടപ്പ് കലണ്ടർ വർഷത്തിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 52,850 കോടി രൂപയാണ് ഓഹരിയിൽ നിക്ഷേപിച്ചത്. സെൻസെക്സിലെയും നിഫ്റ്റിയിലെയും 13 ഓഹരികളിലായിരുന്നു പ്രധാനമായും നിക്ഷേപം. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളിൽ നിക്ഷേമെത്തിയതോടെ സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഇവയുടെ ഓഹരി വില എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. 21 ശതമാനം മുതൽ 56 ശമതാനംവരെയാണ് ഈ കാലയളവിൽ ഈ കമ്പനികളുടെ ഓഹരികൾ നിക്ഷേപകന് നൽകിയ ആദായം. Foreign investors have invested Rs 1 lakh crore in the countrys stock market in 2019

from money rss http://bit.ly/2QnHrWy
via IFTTT

12 ശതമാനംവര്‍ധന: എസ്‌ഐപിയില്‍ നിക്ഷേപമായെത്തിയത് 90,094 കോടി

2019 ജനുവരി മുതൽ നവംബർ മാസംവരെ മ്യൂച്വൽ ഫണ്ട് എസ്ഐപി ഇനത്തിൽ നിക്ഷേപമായെത്തിയത് 90,094 കോടി രൂപ. ദീർഘകാല ലക്ഷ്യത്തോടെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടെന്നാണ് 11 മാസത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. മുൻവർഷം ഇതേകാലയളവിൽ 80,645 കോടിയുടെ നിക്ഷേപമാണ് എസ്ഐപിവഴിയെത്തിയത്. ഈ കാലയളവിൽ നിഫ്റ്റി 50 സൂചിക 11.95 ശതമാനം നേട്ടം നൽകിയപ്പോൾ, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നഷ്ടമാണ് നിക്ഷേപകന് നൽകിയത്. നിഫ്റ്റി മിഡ് ക്യാപ് 0.2ശതമാനവും നിഫ്റ്റി സ്മോൾ ക്യാപ് 12.3ശതമാനവും നഷ്ടമുണ്ടാക്കി. നടപ്പ് സാമ്പത്തിക വർഷം ഓരോമാസവും ശരാശരി 9,55,000 പുതിയ എസ്ഐപികളാണ് കൂട്ടിച്ചേർക്കപ്പെട്ടത്. ഒരുഎസ്ഐപിയിലൂടെ എത്തിയ ശരാശരി നിക്ഷേപം 2,800 രൂപയുമാണ്. ഒറ്റത്തവണ നിക്ഷേപത്തേക്കാൾ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)വഴി പ്രതിമാസം നിക്ഷേപം നടത്താനാണ് നിക്ഷേപകർകൂടുതൽ താൽപര്യംകാണിക്കുന്നതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. നോട്ട് നിരോധനത്തിനുശേഷം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരുടെ എണ്ണംവർധിച്ചതായാണ് വിലയിരുത്തൽ. പരമ്പരാഗത നിക്ഷേപ പദ്ധതികളായ ബാങ്ക് എഫ്ഡി, ചെറു നിക്ഷേപ പദ്ധതികൾ എന്നിവയിൽനിന്നൊരുമാറ്റം പ്രകടമാണെന്നും ഇവർ പറയുന്നു. ദീർഘകാല ലക്ഷ്യം മുൻനിർത്തി എസ്ഐപിയിലൂടെ നിക്ഷേപിച്ചാൽ ഭാവിയിൽ മികച്ചആദായം നേടാമെന്നതരത്തിലുള്ള ബോധവത്കരണ പദ്ധതിയും പുതുതലമുറയ്ക്കിടയിൽ അവബോധം സൃഷ്ടിച്ചതായി സാമ്പത്തിക ആസുത്രകർ പറയുന്നു. 100 രൂപ മുതൽ എസ്ഐപിയായി നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്.

from money rss http://bit.ly/2QnSHCz
via IFTTT