121

Powered By Blogger

Tuesday, 24 November 2020

വീണ്ടും ഇടിവ്: സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ രണ്ടാംദിവസവും വൻ ഇടിവ്. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി. ഗ്രാമിന് 60 രൂപകുറഞ്ഞ് 4560 രൂപയുമായി. 16 ദിവസംകൊണ്ട് 2,400 രൂപയുടെ ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായത്. ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 5,520 രൂപയും കുറഞ്ഞു. ചൊവ്വാഴ്ച പവന് 720 രൂപ കുറഞ്ഞ് 36,960 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ കാര്യമായ വ്യതിയാനമില്ല. ഔൺസിന് 1,809.41 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തിൽ ഓഹരി സൂചികകളിലുണ്ടായ മുന്നേറ്റവും കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭസൂചനകളുമാണ് സ്വർണവിപണിയെ തളർത്തിയത്.

from money rss https://bit.ly/2HwQ54K
via IFTTT

റെക്കോഡ് നേട്ടം നിലനിര്‍ത്തി സൂചികകള്‍: നിഫ്റ്റി 13,100ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. സെൻസെക്സ് 302 പോയന്റ് നേട്ടത്തിൽ 44,825ലും നിഫ്റ്റി 87 പോയന്റ് ഉയർന്ന് 13,143ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1248 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 618 ഓഹരികൾ നഷ്ടത്തിലുമാണ്. 90 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. രാജ്യത്തെ വിപണികളിൽ വിദേശനിക്ഷേപം കുതിച്ചെത്തിയത് കഴിഞ്ഞദിവസം സൂചികകൾക്ക് കരുത്തേകിയിരുന്നു. ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ടൈറ്റാൻ, മാരുതി സുസുകി, ഐടിസി, ബജാജ് ഫിൻസർവ്, ബാജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, നെസ് ലെ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്കിങ് സൂചികയാണ് മികച്ച നേട്ടത്തിൽ. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം ഉയരത്തിലാണ്. Indices trade higher with Nifty above 13,100

from money rss https://bit.ly/2Jeq7mY
via IFTTT

ലാൻഡ്‌ലൈനിൽനിന്ന് മൊബൈലിലേക്ക് വിളിക്കാൻ പൂജ്യം ചേർക്കണം

ന്യൂഡൽഹി:രാജ്യത്തെ ലാൻഡ്ലൈനുകളിൽനിന്ന് മൊബൈൽ ഫോണുകളിലേക്ക് വിളിക്കാൻ 10 അക്ക നമ്പറിനുമുന്നിൽ പൂജ്യംചേർക്കുന്ന രീതി പുതുവർഷംമുതൽ പ്രാബല്യത്തിൽ വരും. ഇതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശുപാർശ ടെലികോം മന്ത്രാലയം അംഗീകരിച്ചു. ജനുവരി ഒന്നുമുതൽ സംവിധാനം നടപ്പാക്കാനുള്ള സജ്ജീകരണമൊരുക്കാൻ വിവിധ ടെലികോം കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. വർധിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് ലാൻഡ് ലൈനുകൾക്കും മൊബൈൽ ഫോണുകൾക്കും ആവശ്യത്തിന് നമ്പറുകൾ നൽകാൻ കൂടുതൽ സൗകര്യം ലഭിക്കുന്നതിനാണ് ഈ രീതി നടപ്പാക്കുന്നത്. മേയ് 29-നാണ് ഇതിനുള്ള ശുപാർശ ട്രായ് സമർപ്പിച്ചത്. പദ്ധതി നടപ്പാക്കുന്നതോടെ 254.4 കോടി പുതിയ പത്തക്കനമ്പറുകൾകൂടി സൃഷ്ടിക്കാൻ ടെലികോം കമ്പനികൾക്ക് കഴിയും.

from money rss https://bit.ly/39qVciL
via IFTTT

രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ഇനി ബാങ്ക് അവധിയല്ല

കൊച്ചി:കേരളത്തിൽ രണ്ടാം ശനിയും നാലാം ശനിയും ഒഴികെയുള്ള ശനിയാഴ്ചകൾ ഇനി ബാങ്കുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഏർപ്പെടുത്തിയ ബാങ്ക് അവധി പിൻവലിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എൽ.എൽ.ബി.സി.) അറിയിച്ചു. നേരത്തെയുള്ളതുപോലെ രണ്ടാം ശനി, നാലാം ശനി ദിവസങ്ങൾ മാത്രമായിരിക്കും ഇനി ബാങ്ക് അവധി. അതായത്, ആദ്യ ശനി, മൂന്നാം ശനി, അഞ്ചാം ശനി (ഉണ്ടെങ്കിൽ) എന്നിവ സാധാരണഗതിയിൽ ബാങ്കുകൾ പ്രവർത്തിക്കും.

from money rss https://bit.ly/3m3EyZR
via IFTTT

ഇതാദ്യമായി നിഫ്റ്റി 13,000ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 445 പോയന്റ്

മുംബൈ: ചരിത്രത്തിലാദ്യമായി നിഫ്റ്റി 13,000ന് മുകളിൽ ക്ലോസ് ചെയ്തു. സെൻസെക്സും റെക്കോഡ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാർച്ചിലെ താഴ്ന്ന നിലവാരത്തിൽനിന്ന് 73ശതമാനം ഉയരത്തിലാണ് ഇപ്പോൾ നിഫ്റ്റി. യുഎസിൽ അധികാര കൈമാറ്റം ഉറപ്പായതും കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും വിപണിയിൽ ചലനം സൃഷ്ടിച്ചു. ആഭ്യന്തര വിപണിയിലേയ്ക്ക് കാര്യമായി വിദേശ നിക്ഷേപമെത്തിയതും ആഗോള വിപണികളിലെ നേട്ടവും സൂചികകൾ ആഘോഷമാക്കി. 445.87 പോയന്റാണ് സെൻസെക്സിലെ നേട്ടം. 44,523.02ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 128.70 പോയന്റ് ഉയർന്ന് നിഫ്റ്റി 13,055.20ലുമെത്തി. ബിഎസ്ഇയിലെ 1603 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1167 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടൈറ്റാൻ കമ്പനി, എച്ച്ഡിഎഫ്സി, ബിപിസിഎൽ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 2.4ശതമാനം ഉയർന്നു. വാഹനം, ലോഹം, ഫാർമ സൂചികകളും ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. Nifty ends above 13K for the first time, Sensex at record closing high

from money rss https://bit.ly/2UVG9oD
via IFTTT

രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടിവരും

ആദായ വകുപ്പ് നിയമപ്രകാരം ഒരു വ്യക്തിയിൽനിന്ന് രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാൽ പിഴ അടയ്ക്കേണ്ടിവരും. ആദായനികുതി നിയമം സെക്ഷൻ 269എസ്ടി പ്രകാരമാണിത്. ഇത്രയും തുക ചെക്കായോ, ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് ട്രാൻസ്ഫറായോ ആണ് നൽകേണ്ടത്. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, യുപിഐ, ആർടിജിഎസ്, എൻഇഎഫ്ടി, ഭീം തുടങ്ങിയ വഴിയുള്ള ഇടപാടുകളാണ് ഇലക്ട്രോണിക് ട്രാൻസ്ഫർ(ഇസിഎസ്)ആയി പരിഗണിക്കുന്നത്. രാജ്യത്തുവൻതോതിൽ അനധികൃത പണമിടപാടുകൾ നടക്കുന്നതിനാലാണ് ആദായ നികുതി നിയമത്തിൽ ഇതുകൂടി ഉൾപ്പെടുത്തിയത്. വൻകിട ഭൂമിയിടപാടുകളിൽ ഉൾപ്പടെ കള്ളപ്പണമിടപാട് തടയുന്നതിന്റെ ഭാഗമായാണിത്. എത്രതുക പിഴനൽകേണ്ടിവരും? സ്വീകരിച്ചതുക എത്രയാണോ അതിന് തുല്യമായ തുകയാണ് പിഴയായി നൽകേണ്ടിവരിക. എന്നാൽ, ഇടപാടിന് മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാൽ പിഴ ഈടാക്കില്ല. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് പണം സ്വീകരിക്കുന്നിന് ഈ നിയമം ബാധകമല്ല.

from money rss https://bit.ly/371EJOV
via IFTTT

നിക്ഷേപകരുടെ ഓഹരി തിരിമറിനടത്തിയ കാര്‍വിയുടെ അംഗത്വം എന്‍എസ്ഇ റദ്ദാക്കി

കാർവി സ്റ്റോക്ക് ബ്രോക്കിങ് ലിമിറ്റഡിന്റെ അംഗത്വം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്(എൻഎസ്ഇ)റദ്ദാക്കി. നിക്ഷേപകർ നൽകിയ പവർ ഓഫ് അറ്റോർണി അധികാരം ദുരപയോഗം ചെയ്തതിനെതുടർന്നാണ് ബ്രോക്കിങ് സ്ഥാപനം നടപടി നേരിട്ടത്. 2019 നവംബറിലാണ് 2,300 കോടി മൂല്യമുള്ള ഓഹരികളാണ് തിരിമറിചെയ്ത് കാർവിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയത്.ഈ സെക്യൂരിറ്റികൾ മറ്റ് ആവശ്യങ്ങൾക്കായി ബ്രോക്കിങ് സ്ഥാപനം ഉപോയഗിച്ചെന്നും സെബി കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെ ഓഹരികൾ അവർ അറിയാതെ വിറ്റ് വരുമാനം കാർവി റിയാൽറ്റി ലിമിറ്റഡിലേയ്ക്ക് മാറ്റുകയാണ് ചെയ്തത്. ഇതേതടുർന്ന് പുതിയതായി നിക്ഷേപകർക്ക് ട്രേഡിങ് അക്കൗണ്ട് നൽകുന്നതിന് നേരത്തെതന്നെ സെബി വിലക്കേർപ്പെടുത്തിയിരുന്നു. നിലവിലുള്ളവർക്കായി പവർ ഓഫ് അറ്റോർണി ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുകയുംചെയ്തു. സെബിയുടെ നിർദേശപ്രകാരം നേരത്തെതന്നെ എൻഎസ്ഇയും ബിഎസ്ഇയും എംസിഎക്സും ബ്രോക്കിങ് സ്ഥാപനത്തിന്റെ ലൈസൻസ് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. കാർവിയിലുണ്ടായിരുന്ന 2.35 ലക്ഷം നിക്ഷേപകരുടെ 2,300 കോടി രൂപയുടെ ഫണ്ടുകളും ഓഹരികളും തീർപ്പാക്കിയതായി എൻഎസ്ഇ അറിയിച്ചു. NSE scraps Karvy Stock Brokings membership

from money rss https://bit.ly/3pTfEOS
via IFTTT

Monday, 23 November 2020

ബില്‍ ഗേറ്റ്‌സിനെ മറികടന്നു: ഇലോണ്‍ മസ്‌ക് ലോക കോടീശ്വര പട്ടികയില്‍ രണ്ടാമനായി

ടെസ് ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്ക് ബിൽ ഗേറ്റ്സിനെയും മറികടന്നു. ഇതോടെ ലോക കോടീശ്വര പട്ടികയിൽ 49കാരനായ മസ്ക് രണ്ടാംസ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സിൽ 35-ാംസ്ഥാനക്കാരനായിരുന്നു ഇലോൺ മസ്ക്. 2020ൽമാത്രം അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വർധന 100.3 ബില്യൺ ഡോളറാണ്. ചുരുങ്ങിയ കാലംകൊണ്ടാണ് ജെഫ് ബെസോസിന്റെ തൊട്ടുപിന്നിൽ ഇലോൺ മസ്ക് എത്തിയത്. ലോക കോടീശ്വര പട്ടികയിൽ ഒന്നാമനായ ജെഫ് ബെസോസിന്റെ ആസ്തി 182 ബില്യൺ ഡോളറാണ്. വർഷങ്ങളായി ലോക കോടീശ്വന്മാരിൽ ഒന്നാമനായി തുടരുകയായിരുന്ന ബിൽ ഗെറ്റ്സിനെ 2017ലാണ് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് പിന്നിലാക്കുന്നത്. പിന്നീട്, കഴിഞ്ഞ വർഷം നവംബറിൽ ബിൽ ഗേറ്റ്സ് ഒന്നാം സ്ഥാനംതിരിച്ചുപിടിച്ചിരുന്നു. 127.7 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്സിന്റെ ആസ്തി. Elon Musk overtakes Bill Gates to become worlds second-richest person

from money rss https://bit.ly/3fq0nAm
via IFTTT

സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്: പവന് 720 രൂപ കുറഞ്ഞ് 36,920 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് ഒറ്റയടിക്ക് 720 രൂപ കുറഞ്ഞ് 36,960 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില. രണ്ടാഴ്ച മുമ്പത്തെ 38,880 രൂപയിൽനിന്ന് 1,920 രൂപയാണ് ഇടിവുണ്ടായത്. ഇതോടെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 5,040 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിൽ സ്വർണവില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 0.6ശതമാനമിടിഞ്ഞ് 1,826.47 ഡോളർ നിലവാരത്തിലെത്തി. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും യുഎസിലെ അധികാര കൈമാറ്റവുമാണ് സ്വർണവിലയെ ബാധിച്ചത്. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ പത്തുഗ്രാം സ്വർണവില 450 രൂപകുറഞ്ഞ് 49,051 രൂപ നിലവാരത്തിലെത്തി. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/372oLUX
via IFTTT

റെക്കോഡ് നേട്ടംതുടരുന്നു: നിഫ്റ്റി ഇതാദ്യമായി 13,000 കടന്നു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 13,000 കടന്നു. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 274 പോയന്റ് നേട്ടത്തിൽ 44,351ലും നിഫ്റ്റി 83 പോയന്റ് ഉയർന്ന് 13,010ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1032 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 277 ഓഹരികൾ നഷ്ടത്തിലുമാണ്. 53 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, മാരുതു സുസുകി, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഷർമോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, എംആൻഡ്എം, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, സിപ്ല, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Nifty opens at 13K for the first time

from money rss https://bit.ly/3l3EXtL
via IFTTT

ഗെയ്ൽ വാതകക്കുഴൽപദ്ധതിക്ക് ഇനി കേരളമാതൃക

തൃശ്ശൂർ: കൊച്ചി-മംഗളൂരു ഗെയ്ൽ പ്രകൃതിവാതകക്കുഴൽ ഇനി രാജ്യത്തെ ഇത്തരം പദ്ധതികൾക്ക് മാതൃകയാകും. വ്യാപക പ്രതിഷേധവും രണ്ടു പ്രളയവും കോവിഡും അതിജീവിച്ച് സമയബന്ധിതമായി പൂർത്തിയാക്കിയ പദ്ധതിയുടെ മാതൃക മറ്റ് പല സംസ്ഥാനങ്ങളും സ്വീകരിച്ചുകഴിഞ്ഞു. പ്രതിഷേധക്കാരെ പദ്ധതിക്ക് അനുകൂലമാക്കിയതും ചുരുങ്ങിയ സ്ഥലമെടുപ്പും വലിയ നഷ്ടപരിഹാരത്തുകയും പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ചതുമാണ് കേരള മോഡലിനെ പ്രശസ്തമാക്കിയത്. പ്രത്യേകതകൾ മറ്റു സംസ്ഥാനങ്ങളിൽ 30 മീറ്റർ സ്ഥലമാണ് ഗെയ്ൽ ഉപയോഗ അവകാശത്തിനായെടുക്കുന്നത്. കേരളത്തിലെ സ്ഥലദൗർലഭ്യത പരിഗണിച്ച് 20 മീറ്ററായി ചുരുക്കി, പിന്നീട് 10 മീറ്ററായി പരിമിതപ്പെടുത്തി. നിർമാണസമയത്ത് 20 മീറ്റർ ആവശ്യമായതിനാൽ 20 മീറ്റർ കണക്കാക്കി വിളകൾക്കുള്ള നഷ്ടപരിഹാരം നൽകി. ഇത് ജനങ്ങളെ പദ്ധതിക്ക് അനുകൂലമാക്കി. നഷ്ടപരിഹാരം നൽകുന്നത് ഗെയ്ൽ ആണെങ്കിലും അത് നിശ്ചയിച്ച സംസ്ഥാന സർക്കാർ ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കി. ഇൗ നടപടി പ്രതിഷേധങ്ങൾക്ക് അയവ് വരുത്തി 10 സെൻറിൽ താഴെ ഭൂമിയുള്ളവർക്ക് അതിൽ വീടുവെക്കാനുള്ള സ്ഥലം തിട്ടപ്പെടുത്തി ഗെയ്ലിന്റെ ഉപയോഗാവകാശം രണ്ട്് മീറ്ററായി ചുരുക്കുകയും ഒപ്പം ആശ്വാസധനമായി അഞ്ച് ലക്ഷം രൂപയും നൽകി. കുറച്ചുസ്ഥലം മാത്രമുള്ളവർക്ക് നഷ്ടപരിഹാരം ഇരട്ടിയാക്കി. വിളകൾക്കുള്ള നഷ്ടപരിഹാരവും ഉയർത്തി. ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുള്ള ആശങ്കകൾ ദുരീകരിക്കാൻ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പോലീസ് കർമസേന രൂപവത്കരിച്ചു. അഞ്ചംഗങ്ങൾ വീതമുള്ള പോലീസ് കർമസേന ഭൂവുടമകളെ കാണുകയും നഷ്ടപരിഹാരത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുള്ള ആശങ്കകൾ ദുരീകരിക്കുകയും ചെയ്തു. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ജലാശയങ്ങളിലും ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കി പൈപ്പ് വലിച്ചെടുക്കുന്ന ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ്ങിലൂടെയാണ് കുഴൽ സ്ഥാപിച്ചത്. 96 ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ് ഈ പദ്ധതിയിൽ ചെയ്തിട്ടുണ്ട്. ഏറ്റെടുത്ത സ്ഥലങ്ങളിൽ ചിലത് തണ്ണീർത്തടത്തിലായിരുന്നതിനാൽ നിർമാണതടസ്സം ഒഴിവാക്കാൻ കേരള പാഡി ആൻഡ് വെറ്റ്ലാൻഡ് കൺസർവേഷൻ നിയമം സർക്കാർ ഭേദഗതി ചെയ്തു. പദ്ധതിയുടെ നായകൻ അടുത്ത ഉദ്യമത്തിന് കോതമംഗലത്തെ മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജിൽനിന്ന് സിവിൽ ബി.ടെക് നേടിയ ടോണി മാത്യുവാണ് കേരളത്തിൽ ഗെയ്ൽ പദ്ധതി പൂർത്തിയാക്കിയത്. ഗെയ്ൽ കൺസ്ട്രക്ഷൻ ജനറൽ മാനേജരായ ഇദ്ദേഹം 720 കിലോമീറ്ററിലുള്ള മുംബൈ - നാഗ്പുർ പൈപ്പ് ലൈൻ പദ്ധതിയുടെ ചുമതലയേറ്റു. ചങ്ങനാശ്ശേരി വാഴപ്പള്ളി പുത്തൻപറമ്പിൽ പി.വി. മാത്യുവിന്റെയും മറിയാമ്മയുടെയും മകനാണ്.

from money rss https://bit.ly/35YOiPp
via IFTTT

സെന്‍സെക്‌സ് 195 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. സെൻസെക്സും നിഫ്റ്റിയും വ്യാപാരത്തിനിടെ പുതിയ ഉയരംകുറിക്കുകയുംചെയ്തു. സെൻസെക്സ് 194.90 പോയന്റ് നേട്ടത്തിൽ 44,077.15ലും നിഫ്റ്റി 67.50 പോയന്റ് ഉയർന്ന് 12,926.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1636 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1133 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 178 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, ഗെയിൽ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക് ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ഐടി, ഊർജം എന്നീ വിഭാഗങ്ങളിലെ സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/2UPdBwY
via IFTTT

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില റെക്കോഡ് തകര്‍ച്ചയില്‍: നാലുദിവസത്തിനിടെ താഴ്ന്നത് 48%

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില തുടർച്ചയായി നാലാമത്തെ ദിവസവും ലോവർ സർക്യൂട്ട് ഭേദിച്ചു. തിങ്കളാഴ്ച വില 10ശതമാനം താഴ്ന്ന് 8.10 രൂപ നിലവാരത്തിലെത്തി. മുഖവിലയായ 10 രൂപയെക്കാൾ താഴെയെത്തി ഓഹരി വില. ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചതിനുപിന്നാലെ നാലുദിവസത്തിനെട 48ശതമാനമാണ് വിലയിടിവുണ്ടായത്. ബാങ്കിന്റെ ബോർഡ് പരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിരിക്കുകയാണ്. കാനാറ ബാങ്കിന്റെ മുൻ നോൺ എക്സിക്യുട്ടീവ് ചെയർമാൻ ടിഎൻ മനോഹരനാണ് ചുമതല. ഡിബിഎസ് ബാങ്കുമായുള്ള ലയനവുമായി ബന്ധപ്പെട്ട് ആർബിഐ തയ്യാറാക്കിയ കരട് പദ്ധതി പ്രകാരം ഓഹരി നിക്ഷേപകർക്ക് ഒരു രൂപ പോലും തിരിച്ചുകിട്ടില്ല. ഇതുസംബന്ധിച്ച നിർദേശം പുറത്തുവന്നതാണ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്താനിടയായത്. Lakshmi Vilas Bank hits record low; stock tanks 48% in four days

from money rss https://bit.ly/3l0rLWG
via IFTTT

നാലാമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി

തുടർച്ചയായി നാലമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് ഏഴു പൈസയും ഡീസലിന് 18 പൈസയുമാണ് തിങ്കളാഴ്ച വർധിപ്പിച്ചത്. ഇതോടെ മുംബൈയിൽ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി. ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ കോഴിക്കോട് 81.93 രൂപ നൽകണം. ഡീസലിനാകട്ടെ 75.42 രൂപയും. രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും വില വർധിപ്പിക്കാൻ തുടങ്ങിയത്. നാലു ദിവസംകൊണ്ട് പെട്രോളിന് 40.07 പൈസയും ഡീസലിന് 79 പൈസയും വർധിച്ചു. പെട്രോൾ വില സെപ്റ്റംബർ 22 മുതലും ഡീസൽ വില ഒക്ടോബർ രണ്ടു മുതലും വർധിപ്പിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. 15 ദിവസത്തെ ശരാശരി വില കണക്കാക്കിയാണ് രാജ്യത്ത് ദിവസംതോറും പെട്രോൾ, ഡീസൽ വിലകൾ പുതുക്കുന്നത്. ഭരണതലത്തിലെ ഇടപെടലില്ലാതെ 40 ദിവസം വില സ്ഥിരമായി നിലനിർത്താൻ കഴിയില്ലെന്നാണ് ഈരംഗത്തുള്ളവർ പറയുന്നത്. ബിഹാർ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുമാകാം വില വർധിപ്പിക്കാതിരുന്നതിന് കാരണം. Petrol, diesel prices rise for 4th straight day

from money rss https://bit.ly/2IRmYKl
via IFTTT

ബിഎസ്എന്‍എല്‍ 4ജിക്ക് ഇനിയുമേറെ കാത്തിരിക്കേണ്ടിവരും: ആഗോള ടെണ്ടറിന് അനുമതി നല്‍കിയില്ല

രാജ്യത്തെ കമ്പനികളിൽനിന്നുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും പ്രയോജനപ്പെടുത്തി 4ജി സേവനം നൽകണമെന്ന് ബിഎസ്എൻഎലിനോട് ടെലികോം വകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റി നിർദേശിച്ചു. ബിഎസ്എൻഎലിന്റെ 4ജി ടെണ്ടറിന്റെ നിബന്ധനകൾ തീരുമാനിക്കാൻ രൂപീകരിച്ച സമിതിയാണ് രാജ്യത്തെ നിർമാതാക്കളെമാത്രം ഉൾപ്പെടുത്തി സംവിധാനമൊരുക്കിയാൽ മതിയെന്ന തീരുമാനമെടുത്തത്. മെയ്ക്ക് ഇൻ ഇന്ത്യ നയം ലംഘിച്ചുവെന്ന് രാജ്യത്തെ കമ്പനികൾ പരാതി നൽകിയതിനെതുടർന്ന് നേരത്തെയുള്ള ടെണ്ടർ ബിഎസ്എൻഎൽ റദ്ദാക്കിയിരുന്നു. ഇതേതുടർന്നാണ് ടെക്നിക്കൽ സമിതിയുടെ തീരുമാനപ്രകാരം പുതിയ ടെണ്ടറിൽ തീരുമാനമെടുക്കാൻ നിർദേശമുണ്ടായത്. അതേസമയം, ടെലികോം വകുപ്പിന്റെ നിർദേശം കരാർ നടപടികൾ വൈകിപ്പിക്കുമെന്നാണ് വിമർശനമുയരുന്നത്. ടെണ്ടർ റദ്ദാക്കിയതിലൂടെ രാജ്യത്ത് 4ജി സേവനം നൽകാൻ ആറുമാസത്തിലധികം കാലതമാസം വരുത്തിയതിന് സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണമെന്ന ബിഎസ്എൻഎലിന്റെ വാദവും സമിതി നിരസിച്ചു. പുതിയ സാഹചര്യത്തിൽ ഇന്ത്യയിൽ നിർമിച്ച ഉത്പന്നമെന്നതിന് നിർവചനംനൽകണമെന്നും ബിഎസ്എൻഎൽ ആവശ്യപ്പെട്ടിട്ടുണ്ട്. തേജസ് നെറ്റ് വർക്ക്, ടെക് മഹീന്ദ്ര, സി-ഡോട്ട്, വിഎൻഎൽ, എച്ച്എഫ്സിഎൽ തുടങ്ങിയ രാജ്യത്തെ ടെലികോം നിർമാതാക്കൾക്ക് ഗുണകരമാകുന്നതാണ് തീരുമാനം. അതേസമയം, നേരത്തെ ബിഎസ്എൻഎലിന് ഉത്പന്നങ്ങൾ വിതരണംചെയ്തിരുന്ന എറിക്സൺ, നോക്കിയ, സെഡ്ടിഇ തുടങ്ങിയ ആഗോള കമ്പനികൾക്ക് തീരുമാനം തിരിച്ചടിയാകുകയുംചെയ്യും.

from money rss https://bit.ly/3nM24Lk
via IFTTT

Sunday, 22 November 2020

കോവിഡ് പ്രതിസന്ധി: ലോഡ്ജുകൾ വിൽപ്പനയ്ക്ക്

തൃശ്ശൂർ: കോവിഡിനെയും ലോക്ഡൗണിനെയും തുടർന്ന് പ്രതിസന്ധിയിലായ പല മേഖലകളും ഇനിയും ഉണർന്നുതുടങ്ങിയിട്ടില്ല. ഗുരുവായൂരിലേത് ഉൾപ്പെടെയുള്ള പല ലോഡ്ജ്, ഹോട്ടൽ ഉടമകളും പ്രതിസന്ധിയിലാണ്. ഇവിടെ ലോഡ്ജുടമകൾ പലരും സ്ഥാപനം വിൽക്കാൻ പരസ്യം നൽകിക്കഴിഞ്ഞു. പത്തിലേറെ ലോഡ്ജുകളാണ് ഇങ്ങനെ ഗുരുവായൂരിൽ വിൽക്കാനുള്ളതെന്ന് ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ജില്ലയിൽ ആകെയുണ്ടായിരുന്ന മൂവായിരം ഹോട്ടലുകളിൽ എഴുപത് ശതമാനത്തോളം മാത്രമേ ഇപ്പോഴും തുറന്ന് പ്രവർത്തിക്കുന്നുള്ളൂ. അതായത് 900 ഹോട്ടലുകൾ ഇനിയും തുറന്നിട്ടില്ല. ഇതിൽ ഏറിയപങ്കും ഇനി തുറക്കാൻ സാധ്യതയില്ലെന്ന് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. ഹോട്ടലുകളിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ 70 ശതമാനവും ഉത്തരേന്ത്യക്കാരായിരുന്നു. തൊഴിൽ നഷ്ടത്തെയും ലോക്ഡൗണിനെയും തുടർന്ന് മടങ്ങിയ ഇവരിൽ 30 ശതമാനം മാത്രമേ ഇപ്പോഴും തിരിച്ചുവന്നിട്ടുള്ളൂ. ഗുരുവായൂരിൽ ലോഡ്ജ് ഉടമകൾ പ്രതിസന്ധിയിൽ ഗുരുവായൂരിൽ മാത്രം 142 ലോഡ്ജുകളാണ് ഉള്ളത്. ഇവരിൽ പല സ്ഥാപനങ്ങളുടെയും പ്രവർത്തനം മാർച്ച് മുതൽ നാമമാത്രമാണ്. ഓൺെലെൻ ബുക്കിങ് വഴി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി വരുന്ന ഭക്തരിൽ ഏറിയ പങ്കും ഇപ്പോൾ വാഹനത്തിലെത്തി ദർശനം നടത്തി അന്നുതന്നെ മടങ്ങുന്നവരാണ്. അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തരുടെ എണ്ണം ഇപ്പോഴും നന്നേ കുറവാണ്. ഇപ്പോൾ താലികെട്ട് മാത്രമേ ഗുരുവായൂരിൽ നടക്കാറുള്ളൂ. റിസപ്ഷനുകൾ മിക്കവാറും നാട്ടിലാകും നടക്കാറ്. ചോറൂണും മറ്റും തുടങ്ങാത്തത് തിരിച്ചടിയാണ്. ഗുരുവായൂരിൽ മാത്രം പ്രത്യക്ഷമായും പരോക്ഷമായും 5000 തൊഴിലാളികളാണ് ലോഡ്ജുകളും ഓഡിറ്റോറിയങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞിരുന്നത്. ഇവരിൽ ഭൂരിപക്ഷത്തിനും തൊഴിൽമേഖല ഇരുളടഞ്ഞു. ഭൂരിഭാഗം ലോഡ്ജുകളിലും ഒരു ചെറിയ ശതമാനം തൊഴിലാളികളെ മാത്രമേ ഇപ്പോൾ റൊട്ടേഷൻ വ്യവസ്ഥയിൽ ജോലിക്ക് വയ്ക്കുന്നുള്ളൂ. 2020-ൽ ഞങ്ങളുടെ ബാലൻസ് ഷീറ്റിൽ ബാക്കിയായത് നഷ്ടത്തിന്റെ കണക്കുമാത്രമാണ്. എന്ന് തിരിച്ചുവരാനാവുമെന്നുപോലും നിശ്ചയമില്ലാത്ത അവസ്ഥ. സർക്കാരിൽനിന്ന് ഇനിയും ആശ്വാസനടപടികളൊന്നും ഉണ്ടായില്ലെങ്കിൽ കടമെടുത്ത് ഗുരുവായൂരിൽ ഹോട്ടൽ വ്യവസായം തുടങ്ങിയ പലർക്കും പിടിച്ചുനിൽക്കാനാവില്ലെന്ന് ഉറപ്പാണ്. ജി.കെ പ്രകാശ് സംസ്ഥാന വർക്കിങ് പ്രസിഡന്റ്, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ.

from money rss https://bit.ly/2IZ9pbs
via IFTTT

സെന്‍സെക്‌സില്‍ 350 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 12,900ന് മുകളില്‍

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 350 പോയന്റ് നേട്ടത്തിൽ 44,232ലും നിഫ്റ്റി 95 പോയന്റ് ഉയർന്ന് 12,954ലിലുമെത്തി. ബിഎസ്ഇയിലെ 1013 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 325 ഓഹരികൾ നഷ്ടത്തിലുമാണ്. 69 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, എൻടിപിസി, റിലയൻസ്, ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഐടിസി, ഭാരതി എയർടെൽ, അദാനി പോർട്സ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹീന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾനഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകയളും ഒരുശതമാനത്തോളം നേട്ടത്തിലാണ്. Indices trade higher with Nifty above 12,900

from money rss https://bit.ly/2HpGTiA
via IFTTT

കിഫ്ബി കേരളത്തെ കടക്കെണിയിലാക്കുമോ?

വലിയ അക്ഷരത്തിൽത്തന്നെ പറയാം, ഇല്ലേയില്ല. കടക്കെണിയെക്കുറിച്ചുയരുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്, ആസൂത്രിതവും. കേരളത്തിന്റെ കടം അഞ്ചാറുവർഷംകൊണ്ട് ഇരട്ടിയാകുന്ന പ്രതിഭാസം ചരിത്രപരമായിത്തന്നെയുണ്ട്. അതുകൊണ്ട് ഓരോ ഭരണം അവസാനിക്കുമ്പോഴും, അതുവരെ കേരളം എടുത്ത ആകെ കടത്തിന്റെ അത്രയും കടം അഞ്ചുവർഷംകൊണ്ട് എടുത്തു എന്ന പ്രതിപക്ഷാരോപണം കേരളത്തിൽ സ്ഥിരമാണ്. ഒരു സംസ്ഥാനത്തിനും തോന്നിയതുപോലെ കടമെടുക്കാൻ കഴിയില്ല. അതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ധനഉത്തരവാദിത്വനിയമം കടമെടുപ്പുപരിധി നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ അനുമതിയോടുകൂടിമാത്രമേ സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ കഴിയൂ. അതുകൊണ്ട് യഥേഷ്ടം കടമെടുത്ത് സംസ്ഥാനത്തെ കെണിയിലാക്കുന്നു എന്ന പ്രചാരണത്തിൽ കഴമ്പില്ല. ഒരു സംസ്ഥാനവും കടംമൂലം തകർച്ചയെ നേരിടുന്നില്ല. കടത്തിന്റെ വലുപ്പംകണ്ട്ഭയക്കേണ്ടതില്ല കടത്തിന്റെ വലുപ്പംകണ്ട് ഭയക്കേണ്ടതില്ല. കൊച്ചുകുട്ടിക്ക് തലയിൽ പത്തുകിലോ താങ്ങാനാവില്ല. എന്നാൽ, ഒത്ത മനുഷ്യൻ ക്വിന്റൽ ചാക്ക് എടുത്താലും ഒന്നും സംഭവിക്കില്ല. ഇതുപോലെയാണ് കടഭാരവും. സമ്പദ്ഘടനയുടെ വളർച്ചയാണ് കടഭാരം താങ്ങാവുന്നതാണോ എന്നുനിശ്ചയിക്കുന്നത്. മൊത്തം കടത്തിന്റെ തുക കൂട്ടിക്കൊണ്ടിരിക്കുമ്പോഴും കേരള സമ്പദ്ഘടന വളർന്നുകൊണ്ടിരിക്കയാണ്. അതിന് താങ്ങാവുന്ന കടമേ നമുക്കുള്ളൂ. അതുകൊണ്ട്, കടം വാങ്ങുന്ന പണം സമ്പദ്ഘടനയുടെ വളർച്ചയ്ക്കുവേണ്ടിയാണോ വിനിയോഗിക്കുന്നത് എന്നതിലാണ് ജാഗ്രത വേണ്ടത്. കിഫ്ബി സമാഹരിക്കുന്ന പണത്തിൽ ഒരു രൂപപോലും സർക്കാർ ചെലവുകൾക്കുവേണ്ടി വിനിയോഗിക്കുന്നില്ല. അത് പൂർണമായും അടിസ്ഥാനസൗകര്യവികസനത്തിനാണ്. അതുകൊണ്ട് ചിലർ ഇതുസംബന്ധിച്ച് പ്രചരിപ്പിക്കുന്ന ആശങ്കകൾക്ക് ഒരടിസ്ഥാനവുമില്ല. 60,000 കോടി രൂപയെങ്കിലും അടുത്ത 7-8 വർഷത്തിനുള്ളിൽ വായ്പ സമാഹരിക്കുകയാണ് കിഫ്ബിയുടെ ലക്ഷ്യം. ഇതൊരു വലിയ തുകതന്നെയാണ്. സംസ്ഥാനത്തിന്റെ ഭാവിക്കിതൊരു ഭാരമായി മാറുമോ എന്നാണല്ലോ സംശയവും ആശങ്കയും വിമർശനവും. കിഫ്ബിവഴി ഏറ്റെടുക്കുന്ന പദ്ധതികൾ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് സഹായിക്കുമോ? നാടിന് അനിവാര്യമാണോ? റോഡും പാലവും സ്കൂളും ആശുപത്രിയും ഇങ്ങനെ പണിയേണ്ടതുണ്ടോ? വൈദ്യുതി പുറത്തുനിന്ന് എത്തിക്കാനുള്ള ട്രാൻസ്ഗ്രിഡും ഇന്റർനെറ്റ് വീടുകളിൽ എത്തിക്കാനുള്ള കെ-ഫോണും വേണ്ടതുണ്ടോ? ഇത്ര അടിയന്തരമായി കേരളത്തിൽ വ്യവസായപാർക്കുകൾ സജ്ജീകരിക്കേണ്ടതുണ്ടോ? ഇല്ലെന്നോ വേണ്ടെന്നോ ഉത്തരം പറയുന്ന ആരും കേരളത്തിലില്ല. പ്രതിപക്ഷ എം.എൽ.എ.മാരാണെന്നുവെച്ച് പദ്ധതികൾ വേണ്ടെന്നോ ആവശ്യമില്ലെന്നോ ആരെങ്കിലും പറയുമോ? കിട്ടിയതുപോരാ, ഇനിയും വേണമെന്നാണ് എല്ലാവരുടെയും നിലപാട്. സാധാരണ ചെലവുകഴിഞ്ഞ് ബജറ്റിൽ മിച്ചംവരുന്ന പണമാണ് മേൽപ്പറഞ്ഞവയ്ക്ക് ചെലവിടുന്നത്. വിദ്യാഭ്യാസ, ആരോഗ്യ, ക്ഷേമ മേഖലകളിൽ നൽകിയ ഊന്നൽമൂലം ചരിത്രപരമായി വളരെക്കുറച്ചുതുകയേ പശ്ചാത്തലസൗകര്യങ്ങൾക്കുവേണ്ടി മുടക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഈ പതിവ് തുടർന്നാൽ മേൽപ്പറഞ്ഞ സൗകര്യങ്ങളൊരുങ്ങാൻ മൂന്നോ നാലോ പതിറ്റാണ്ട് വേണ്ടിവന്നേക്കാം. അതുമതിയോ? രണ്ടുകാരണംകൊണ്ട് പോരാ ഒന്ന്, നിർമാണപ്രവൃത്തികളുടെ ഗുണം ഇന്നത്തെ തലമുറയ്ക്ക് കിട്ടണം. അങ്ങനെ പശ്ചാത്തലസൗകര്യങ്ങൾ സൃഷ്ടിച്ചാൽ വ്യവസായമേഖലകളിൽ മൂലധനനിക്ഷേപം വർധിക്കും. തൊഴിലവസരങ്ങൾ കൂടും. സാമ്പത്തികവളർച്ച അതിവേഗത്തിലാവും. രണ്ടാമത് പരിഗണിക്കേണ്ടത് കുതിച്ചുയരുന്ന നിർമാണച്ചെലവാണ്. ഇപ്പോഴാണെങ്കിൽ മലയോരഹൈവേ 3500 കോടിക്ക് തീരും. പത്തുവർഷം കഴിഞ്ഞാൽ 10000 കോടിക്കുമുകളിൽ വേണ്ടിവന്നേക്കാം. അതുവരെ കാത്തിരിക്കുന്നത് ബുദ്ധിയാണോ? പക്ഷേ, ബജറ്റിൽനിന്ന് പണം കണ്ടെത്തി മലയോരഹൈവേ പണിയാനാവില്ല. പിന്നെന്താണ് വഴി? ബജറ്റിനുപുറത്ത് വായ്പയെടുക്കണം. അതിനാണ് കിഫ്ബി. ഇത്തരത്തിൽ ആദ്യമായി വായ്പയെടുത്ത് നിർമാണം നടത്തുന്നത് കിഫ്ബിയാണോ? അല്ല. കൊച്ചി വിമാനത്താവളവും കണ്ണൂർ വിമാനത്താവളവും കൊച്ചി മെട്രോയും വിഴിഞ്ഞം ഹാർബറുമെല്ലാം പ്രത്യേക കമ്പനികൾ രൂപവത്കരിച്ച് ബജറ്റിനുപുറത്ത് വായ്പയെടുത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വൻകിട പദ്ധതികളാണ്. കിൻഫ്രയുടെയും കെ.എസ്.ഐ.ഡി.സി.യുടെയും പേരിൽ വായ്പയെടുത്ത് എത്രയോ പാർക്കുകൾ നിർമിച്ചിരിക്കുന്നു. ഭാവിവരുമാനത്തിൽനിന്ന് പണം തിരിച്ചടയ്ക്കാമെന്ന കരാറിലാണ് ഈ കമ്പനികളെല്ലാം വായ്പയെടുക്കുന്നത്. എന്നാൽ, വരുമാനദായകമല്ലാത്ത പ്രോജക്ടുകൾ വായ്പയെടുത്ത് എങ്ങനെ നടപ്പാക്കാനാവും? കിഫ്ബിയിലൂടെ പണിയുന്ന റോഡുകളിൽ ടോൾ പിരിവില്ല. മലയോരഹൈവേ പണിതാലോ പാലങ്ങളും സ്കൂളുകളും ആശുപത്രികളും ആധുനികീകരിച്ചാലോ പ്രത്യക്ഷവരുമാനമുണ്ടാവില്ല. അപ്പോഴെന്തുചെയ്യും? അതിനുള്ള ഉത്തരമാണ് ആന്വിറ്റി സമ്പ്രദായം. തിരുവനന്തപുരത്തെ നഗരറോഡുകൾ ആധുനികരീതിയിൽ നവീകരിച്ചത് ഇങ്ങനെയാണ്. റോഡുകളെല്ലാം ഡിസൈൻഡ് റോഡുകളായി നിർമിക്കുന്നതിനുള്ള ചെലവ് പതിനഞ്ചോ ഇരുപതോ കൊല്ലംകൊണ്ട് സർക്കാർ കൊടുത്തുതീർക്കും. ഇത്രയും കാലത്തെ പലിശയും മെയിന്റനൻസ് ചെലവുംകൂടി അടങ്ങുന്ന തുകയ്ക്കാണ് കരാറുകാരൻ ടെൻഡറെടുക്കുക. ഇത് വാർഷികതവണകളായി സർക്കാർ വീട്ടും. ഇതാണ് ആന്വിറ്റി സ്കീം. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച ജില്ലാ ഫ്ലാഗ്ഷിപ്പ് പദ്ധതികളെല്ലാം ഈ മാതൃകയിലായിരുന്നു. ആന്വറ്റി സ്കീം തന്നെ ഇതുതന്നെയാണ് കിഫ്ബിയും ചെയ്യുന്നത്. വൻതോതിലുള്ള പശ്ചാത്തലസൗകര്യ വികസനത്തിന് കിഫ്ബി വായ്പയെടുക്കുന്നു. പണി നടത്തിക്കുന്നു. തിരിച്ചടവിലുള്ള പണം ആന്വിറ്റിയായി നൽകുന്നു. മോട്ടോർവാഹനനികുതിയുടെ പകുതിയും പെട്രോളിയം സെസിൽനിന്നുള്ള വരുമാനവുമാണ് ആന്വിറ്റി. നികുതിവരുമാനം കൂടുന്നതിന് ആനുപാതികമായി കിഫ്ബിക്ക് കിട്ടുന്ന ആന്വിറ്റിയും വർധിക്കും. അതുകൊണ്ട് ഇതിനെ വർധമാന ആന്വിറ്റി സ്കീമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. സി.എ.ജി.യുടെ വിമർശനം ഇതാണ്: ഈ ആന്വിറ്റികൊണ്ട് താങ്ങാനാവുന്നതിനപ്പുറം പ്രോജക്ടുകൾ ഏറ്റെടുത്ത് നടപ്പാക്കിയാൽ കിഫ്ബിയുടെ ബാധ്യതകൾ മുഴുവൻ സർക്കാരിന്റെ ചുമലിലാവില്ലേ? അതുകൊണ്ട് കിഫ്ബി ബാധ്യതകൾ സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതകളാണ്. അഥവാ സർക്കാർ നേരിട്ട് വായ്പയെടുക്കുന്നതിനു തുല്യമാണ്. ഈ നിലപാട് തെറ്റാണ്. സർക്കാരിന്റെ ആന്വിറ്റി ഗ്രാന്റ് മാത്രമല്ല കിഫ്ബിയുടെ വരുമാനം. കിഫ്ബിയുടെ 25 ശതമാനം വരുമാനമുണ്ടാക്കുന്ന വ്യവസായപാർക്കുകൾ, ട്രാൻസ്ഗ്രിഡ്, കെ-ഫോൺ പോലുള്ള പ്രോജക്ടുകളാണ്. കിഫ്ബിയുടെ ബാധ്യതകൾ കമ്പനിയുടെ ആസ്തികൾക്ക് താങ്ങാവുന്നതിനപ്പുറമാകുമെന്ന സി.എ.ജി.യുടെ ആശങ്കയ്ക്കും അടിസ്ഥാനമില്ല. ഭാവിയിലുണ്ടാകുന്ന ബാധ്യത എത്രയെന്ന് വളരെ കൃത്യമായി കണക്കുകൂട്ടിയിട്ടുണ്ട്. കിഫ്ബിക്ക് രണ്ടുതരത്തിലുള്ള ബാധ്യതകളാണ് വരുക. കരാറുകാരുടെ ബില്ലുകൾ കൊടുക്കണം; മുതലും പലിശയും ചേർത്ത് വായ്പ തിരിച്ചടയ്ക്കണം. അടുത്ത 15-20 വർഷം ഓരോ വർഷവും ഇതിനെത്ര ചെലവുവരുമെന്ന് കൃത്യമായി കണക്കുകൂട്ടിയിട്ടുണ്ട്. ബാധ്യതകൾ വന്നുപതിക്കില്ല ഇതോടൊപ്പം കിഫ്ബിയുടെ വരുമാനം അല്ലെങ്കിൽ ആസ്തി ഓരോ വർഷവും എത്രയായിരിക്കും എന്നുകൂടി കണക്കാക്കും. രണ്ടുതരത്തിലുള്ള ആസ്തികളാണുള്ളത്. ഒന്ന്, സർക്കാർ നൽകുന്ന ആന്വിറ്റി. രണ്ട്, വരുമാനദായക പ്രോജക്ടുകളിൽനിന്നുള്ള തിരിച്ചടവ്. എപ്പോഴും ആസ്തിയുടെ ഗ്രാഫ് ബാധ്യതയുടെ ഗ്രാഫിനെക്കാൾ ഉയർന്നുനിൽക്കണമെന്നതാണ് തത്ത്വം. ഇത് ഉറപ്പുവരുത്തിക്കൊണ്ടേ പ്രോജക്ടുകൾ ഏറ്റെടുക്കൂ. അതുകൊണ്ട് ഒരു കാരണവശാലും കിഫ്ബിയുടെ ബാധ്യതകൾ സർക്കാരിനുമേൽ വന്നുപതിക്കില്ല. സർക്കാർ ആകെ ചെയ്യേണ്ടത് നിയമത്തിൽ വ്യവസ്ഥചെയ്തപ്രകാരം ആന്വിറ്റി കൊടുത്താൽ മതി. വേറൊരു അധികബാധ്യതയും സർക്കാരിനുണ്ടാവില്ല. ഇത്തരമൊരു ആന്വിറ്റി സ്കീമിന്റെ അടിസ്ഥാനത്തിലാണ് വികസനപ്രവർത്തനങ്ങൾ കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതാകെ തകർക്കുകയാണ് സി.എ.ജി. നിയമത്തിൽ വ്യവസ്ഥചെയ്തപോലെ കിഫ്ബി സർക്കാരിൽനിന്ന് സ്വതന്ത്രമായ ഒരു കമ്പനിയായി സി.എ.ജി. അംഗീകരിക്കുന്നില്ല. അതുകൊണ്ട് കിഫ്ബി എടുത്തിരിക്കുന്ന വായ്പകളെല്ലാം സർക്കാർ വായ്പയെടുക്കുന്നതിനുതുല്യമാണെന്നാണ് വാദം. കേന്ദ്രത്തിന്റെ അനുവാദം വാങ്ങിയില്ലെന്നും അതുകൊണ്ട് കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്നുമാണ് നിഗമനം. കമ്പനികൾ രൂപവത്കരിച്ച് രാജ്യത്തെ മറ്റുസംസ്ഥാനങ്ങളും കേന്ദ്ര ഏജൻസികളും വായ്പയെടുക്കുന്ന എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നിരത്താം. അവയോടൊന്നുമില്ലാത്ത എതിർപ്പ് സി.എ.ജി. കിഫ്ബിയോടുകാണിക്കുന്നതിനുകാരണം രാഷ്ട്രീയമാണ്. ഇതുവരെ ഒമ്പതുവട്ടം സി.എ.ജി. പരിശോധന നടത്തിയിട്ടുണ്ട്. അപ്പോഴൊന്നുമില്ലാത്ത നിലപാടാണ് പൊടുന്നനെ പൊട്ടിമുളച്ചത്. കരടുറിപ്പോർട്ടിൽ ഭരണഘടനാവിരുദ്ധമെന്ന വ്യാഖ്യാനമേ ഉണ്ടായിരുന്നില്ല. സർക്കാരിന്റെ അഭിപ്രായം ആരായാതെയാണ് ഭരണഘടനാവിരുദ്ധമെന്ന് സമർഥിക്കാൻ അന്തിമറിപ്പോർട്ടിൽ നാല് പുതിയ പേജ് കൂട്ടിച്ചേർത്തത്. അത് അംഗീകരിക്കുന്ന പ്രശ്നമില്ല. 'മാതൃഭൂമി'യുടെ വളരെ പ്രസക്തമായ മുഖപ്രസംഗത്തിൽ പറഞ്ഞതുപോലെ, 'കിഫ്ബി കുതിക്കണം, തെളിഞ്ഞ വഴിയിലൂടെത്തന്നെ'. വഴി തെളിഞ്ഞതുതന്നെയാണ്. നിയമസഭ ഏകകണ്ഠമായി പാസാക്കിയ വഴിയാണത്. സഭയ്ക്കുനൽകിയ ഉറപ്പിൽ എന്തെങ്കിലും വീഴ്ചവന്നിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം, തിരുത്താവുന്നതേയുള്ളൂ. പക്ഷേ, കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ മാർഗം ഭരണഘടനാവിരുദ്ധമാണ് എന്ന സി.എ.ജി. നിലപാടിന്റെ പ്രത്യാഘാതം വിനാശകരമായിരിക്കും. മാതൃഭൂമിയുടെ മുഖപ്രസംഗം പറയുന്നതുപോലെ, 'ഇരുപതിനായിരം കോടിയോളം രൂപയുടെ പ്രവൃത്തികളും അതിലേറെ ടെൻഡർ നടപടി തുടങ്ങിയ അത്രത്തോളം രൂപയുടെ പ്രവൃത്തികളും നടക്കാതെവന്നാൽ സംസ്ഥാനത്തിന് വലിയ ആഘാതമാണുണ്ടാവുക. വികസനമുരടിപ്പുമാത്രമല്ല, പതിനായിരക്കണക്കിന് തൊഴിൽനഷ്ടവുമാണുണ്ടാവുക. ദൗർഭാഗ്യവശാൽ ഇങ്ങനെയൊരു സാഹചര്യം ബോധപൂർവം സൃഷ്ടിക്കാനാണ് സി.എ.ജി.യുടെ ശ്രമം.

from money rss https://bit.ly/2J1e2Sr
via IFTTT

Saturday, 21 November 2020

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രണ്ടാംദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം തുടർച്ചയായി രണ്ടാമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോൾ ലിറ്ററിന് 15 പൈസയും ഡീസലിന് 20 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 81.32 രൂപയായി. ഡീസലിന്റേത് 70.88 രൂപയുമായാണ് കൂടിയത്. കോഴിക്കോട് ഒരുലിറ്റർ പെട്രോൾ ലഭിക്കാൻ 81.81 രൂപ നൽകണം. ഡീസലിനാകട്ടെ 75.06 രൂപയുമാണ് പുതുക്കിയവില. വെള്ളിയാഴ്ച പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയും വർധിപ്പിച്ചിരുന്നു. പെട്രോൾ വില സെപ്റ്റംബർ 22നുശേഷവും ഡീസൽ വില ഒക്ടോബർ രണ്ടിനുശേഷവും മാറ്റമില്ലാതെ തുടരുകയായിരുന്നു. Petrol, diesel price hiked for second day in a row

from money rss https://bit.ly/3pRvN7l
via IFTTT

നികുതി വെട്ടിപ്പ്: രാജ്യത്തിന് പ്രതിവര്‍ഷം നഷ്ടമാകുന്നത് 75,000 കോടി രൂപ

ആഗോളതലത്തിലുള്ള നികുതി വെട്ടിപ്പുകൾമൂലം രാജ്യത്തിന് പ്രതിവർഷമുള്ള നഷ്ടം 75,000 കോടി രൂപ(10.3 ബില്യൺ ഡോളർ). അന്താരാഷ്ട്ര കോർപ്പറേറ്റ് നികുതി, വ്യക്തിഗത നികുതി എന്നീമേഖലകളിലുള്ള തട്ടിപ്പിലൂടെയാണ് സർക്കാരിന് ഇത്രയുംതുക നഷ്ടമാകുന്നത്. സ്റ്റേറ്റ് ഓഫ് ടാക്സ് ജസ്റ്റിസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. എംഎൻസികളും വ്യക്തികളും നികുതി വെട്ടിക്കുന്നതുമൂലം ആഗോള നികുതിയിനത്തിൽ വർഷംതോറും 42700 കോടി ഡോളറിലധികം നഷ്ടം രാജ്യത്തിനുണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് 3.4 കോടി നേഴ്സുമാരുടെ വാർഷിക ശമ്പളത്തിന് തുല്യമാണ്. മൂന്നുലക്ഷം കോടി ഡോളർ ജിഡിപിയുടെ 0.41ശതമാനമാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. മൾട്ടിനാഷ്ണൽ കമ്പനികളുടെ നികുതിവെട്ടിപ്പിലൂടെ 10 ബില്യൺ ഡോളറും വ്യക്തികളുടെ വെട്ടിപ്പിലൂടെ 200 മില്യൺ ഡോളറുമാണ് നഷ്ടപ്പെടുന്നത്. നഷ്ടപ്പെടുന്ന നികുതിയുടെ സാമൂഹികാഘാതം പരിശോധിക്കുകയാണെങ്കിൽ, ആരോഗ്യ ബജറ്റിന്റെ 44.70ശതമാനത്തിനും വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ 10.68ശതമാനത്തിനുംതുല്യമാണ്. മൗറീഷ്യസ്, സിങ്കപ്പൂർ, നെതർലാൻഡ് എന്നിവിടങ്ങളിൽനിന്ന് വിദേശ നിക്ഷേപത്തിന്റെ പേരിലെത്തുന്ന അനധികൃത സാമ്പത്തികഇടപാടുകൾവഴിയും രാജ്യത്തിന് വൻ സാമ്പത്തികനഷ്ടമാണുണ്ടാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിലുള്ള നികുതി ദുരപയോഗത്തിന്റെയും അതിനെനേരിടാനുള്ള സർക്കാരിന്റെ ശ്രമത്തെയും റിപ്പോർട്ട് ഉയർത്തിക്കാണിക്കുന്നുണ്ട്.

from money rss https://bit.ly/2IVLXvX
via IFTTT

Friday, 20 November 2020

ഈ കാര്യങ്ങള്‍ പരിശോധിച്ചശേഷംമാത്രം ആദായ നികുതി റിട്ടേണ്‍ ഫയല്‍ചെയ്യാം

2019-2020 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ നൽകാനുള്ള അവസാന തിയതി ഡിസംബർ 31 ആണ്. പലരും ഇതിനകം റിട്ടേൺ നൽകിക്കഴിഞ്ഞു. മറ്റുപലരും പാതിവഴിയിലുമാണ്. സ്വന്തമായി റിട്ടേൺ നൽകുന്നവരും ചാർട്ടേഡ് അക്കൗണ്ടന്റുമാർവഴി നൽകുന്നവരും ഫയൽ ചെയ്യുന്നതിനുള്ള സമയംലാഭിക്കാൻ ചിലകാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതേക്കുറിച്ച് വിശദീകരിക്കാം. ശമ്പളവരുമാനക്കാർ തൊഴിലുടമയിൽനിന്ന് ഫോം 16 ഇതിനകം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകും. ഇല്ലെങ്കിൽ ഉടനെ അതുവാങ്ങുക. കാരണം ഐടിആർ ഫയൽ ചെയ്യുന്നതിന് ഫോം 16 ആവശ്യമാണ്. വാടകയ്ക്കാണ് താമസിക്കുന്നതെങ്കിൽ വാടക അലവൻസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഫോം 16നിൽ പരിശോധിക്കുക. നിക്ഷേപങ്ങളുടെയും ചെലവുകളുടെയും നികുതി ആനുകൂല്യത്തിനായി ചാപ്റ്റർ VIA പ്രകാരം കിഴിവുകൾ ശരിയായി നൽകിയിട്ടുണ്ടോയെന്നും നോക്കുക. ഓഫീസിൽനിന്ന് ആവശ്യപ്പെട്ട സമയത്ത് രേഖകൾ നൽകിയിട്ടില്ലെങ്കിൽ ഈ കിഴിവുകളൊന്നും ഫോം 16നിൽ കാണാൻകഴിയില്ല. ലൈഫ് ഇൻഷുറൻസ് പ്രീമിയം, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, ഭവനവായ്പ തിരിച്ചടവ്, വിദ്യാഭ്യാസ വായ്പ പലിശ, സ്കൂൾ ഫീസ് തുടങ്ങിയവയ്ക്കാണ് കിഴിവ് ലഭിക്കുക. നേരത്തെ ഈ കിഴിവ് ലഭിച്ചിട്ടില്ലാത്തവർക്ക് ഐടി റിട്ടേൺ നൽകുമ്പോൾ അവകാശപ്പെടാൻ അവസരമുണ്ട്. ബിസിനസ്, സ്വയംതൊഴിൽ ബിസിനസിലോ സ്വയംതൊഴിലിലോ ഏർപ്പെട്ടിരിക്കുന്നവരാണെങ്കിൽ വിറ്റുവരവോ വരുമാനമോ അടിസ്ഥാനമാക്കി നികുതി അടയ്ക്കാൻ ബാധ്യസ്ഥതയുണ്ടോയെന്ന് പരിശോധിക്കുക. വിറ്റുവരവ് നിശ്ചിത പരിധി കഴിയുന്നുവെങ്കിൽ അക്കൗണ്ട് പുസ്തകം ഓഡിറ്റ് ചെയ്യുകയും റിപ്പോർട്ട് നികുതി വകുപ്പിന്റെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുകയുംവേണം. ഫോം 26എഎസ് ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് ബുക്കിന്റെ അടിസ്ഥാനത്തിൽ ടിഡിഎസ് കാണിച്ചിട്ടുണ്ടോയന്ന് പരിശോധിക്കുക. എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അതിന് വ്യക്തതതേടാം. മൂലധനനേട്ടം മ്യച്വൽ ഫണ്ടിൽനിന്ന് നിക്ഷേപം പിൻവലിച്ചിട്ടുണ്ടെങ്കിൽ ഇടപാടുകളുടെ സ്റ്റേറ്റുമെന്റ് പരിശോധിക്കുക. ബാങ്ക് അക്കൗണ്ടിൽനിന്ന്ഈവിവരങ്ങൾ ലഭ്യമാകില്ല. ഫണ്ട് കമ്പനികളോ അവരുടെ രജിസ്ട്രാർമാരെ ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കും. ഓഹരി നിക്ഷേപകരാണെങ്കിൽ ബ്രോക്കർമാരിൽനിന്ന് സ്റ്റേറ്റുമെന്റ് ആവശ്യപ്പെടാം. ഈ സ്റ്റേറ്റുമെന്റുകളിലുള്ള എല്ലാ ഇടപാടുകളും നിങ്ങളുടെ വരുമാനമായി കണക്കുകൂട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കാം. വസ്തു ഇടപാട് നടത്തിയിട്ടുള്ളവർ മൂലധനനേട്ടത്തിന് ഇൻഡക്സേഷൻ കഴിച്ചുള്ള നികുതി നൽകണമെന്നകാര്യം മറക്കേണ്ട. പലിശവരുമാനം ബാങ്കിൽ സ്ഥിരനിക്ഷേപമുണ്ടെങ്കിൽ ലഭിച്ച പലിശകളുടെ വിവരങ്ങൾ ഐടിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. അതിനായി വാർഷിക സ്റ്റേറ്റുമെന്റ് ബാങ്കിൽനിന്ന് വാങ്ങാം. പലിശവാങ്ങാതെ നിക്ഷേപം പുതുക്കിയിട്ടിട്ടുണ്ടെങ്കിലും അതിന് ആദായനികുതി നൽകണമെന്നകാര്യം മറക്കേണ്ട. ഫോം 26എസ് പരിശോധിക്കുക നിങ്ങൾ നടത്തിയിട്ടുള്ള ഇടപാടുകളിലെ ടിഡിഎസ്, ടിസിഎസ് എന്നിവ പ്രതിഫലിക്കുന്ന സ്റ്റേറ്റുമെന്റാണ് ഫോം 26എസ്. അതുപരിശോധിച്ചാൽ ഇതിനകം ഏതൊക്കെവഴയിൽ നിങ്ങൾ നികുതി അടച്ചിട്ടുണ്ടെന്ന് ബോധ്യമാകും. ആദായനികുതി റിട്ടേൺ നൽകാൻ 26 എസിലെ ഉള്ളടക്കം നിർബന്ധമായും പരിശോധിച്ചിരിക്കണം. നിങ്ങളുടെ വരുമാനം കൃത്യമായും അതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഉറവിടത്തിൽനിന്ന് നികുതി കിഴിച്ചവിവരങ്ങൾ അതിൽ വിശദമായി ഉണ്ടാകും. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽനിന്ന് 26എസ് ഡൗൺലോഡ് ചെയ്തെടുക്കാം. Income tax return can be filed only after checking these matters

from money rss https://bit.ly/3376Qem
via IFTTT

ഓണ്‍ലൈന്‍ വായ്പതട്ടിപ്പ്: തിരിച്ചടവ് മുടങ്ങിയാല്‍ വാട്‌സ് ആപ്പില്‍ ഭീഷണിയും

തൃശ്ശൂർ: ഓൺലൈൻ വഴി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങുന്നവരെ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഭീഷണി. വായ്പ എടുത്തയാളിന്റെ ബന്ധുക്കളും പരിചയക്കാരുമായവരെ ചേർത്ത് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇത് ചെയ്യുന്നത്. വായ്പ നൽകിയ സംഘത്തിന്റെ ആളായിരിക്കും അഡ്മിൻ. തൃശ്ശൂരിൽ ഒരു മാസത്തിനിടെ അഞ്ചുകേസുകളാണ് സൈബർ പോലീസിന് കിട്ടിയത്.കർണാടക, യു.പി., ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്റർനെറ്റിൽ നടത്തുന്ന സെർച്ചുകളിൽ നിന്നോ സാമൂഹിക മാധ്യമങ്ങളിൽ നിന്നോ ആണ് ഇത്തരം സംഘങ്ങൾക്ക് ഇ-മെയിൽ വിലാസം കിട്ടുന്നത്. എത്ര വേണമെങ്കിലും വ്യക്തിഗത വായ്പ എന്ന തരത്തിൽ മെയിൽ വരും. എങ്ങനെയായാലും പണം കിട്ടിയാൽ മതിയെന്ന ചിന്തയുമായി നടക്കുന്നവർ വേഗം ചതിക്കുഴിയിൽ വീഴും. ഒരു ലക്ഷം മുതൽ ഒരു കോടി വരെ വായ്പ വാഗ്ദാനം ചെയ്യുന്ന മെയിലുകൾ സാധാരണമാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ കാർഡ്, പാൻകാർഡ് തുടങ്ങിയ വിവരങ്ങളാണ് ആദ്യം ശേഖരിക്കുക. പ്രോസസിങ് ഫീസ് എന്ന പേരിൽ ആദ്യം നിശ്ചിത തുക അടയ്ക്കണമെന്ന് ചില സൈറ്റുകൾ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഈ പണം കിട്ടിക്കഴിഞ്ഞാൽ സൈറ്റ് തന്നെ അപ്രത്യക്ഷമാവുന്നതാണ് പൊതു രീതി. വായ്പ കൊടുക്കുന്ന സംഘങ്ങൾ ചില രേഖകൾ മെയിൽ ആയി അയച്ചു കൊടുത്ത് ഒപ്പിട്ട ശേഷം തിരിച്ചയയ്ക്കാൻ പറയുന്നുണ്ട്. ഇങ്ങനെ കൊടുക്കുന്ന വായ്പയുടെ പ്രോസസിങ് ഫീസായി ചുരുങ്ങിയത് 50,000 രൂപയെങ്കിലും ഈടാക്കുന്നുണ്ട്. മെയിലിൽ പറയുന്ന പലിശ നിരക്കായിരിക്കില്ല യഥാർത്ഥത്തിലെന്നാണ് സൈബർ പോലീസ് പറയുന്നത്. 20 ശതമാനം വരെ പലിശ നിരക്ക് ഉള്ള കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരിച്ചടവ് മുടങ്ങുമ്പോഴാണ് തനിസ്വരൂപം പുറത്തു വരിക. മുമ്പ് കൊടുത്ത രേഖകൾ ഉപയോഗിച്ച് ആളിന്റെ ഫോണിലെ എല്ലാ കോൺടാക്ട് നമ്പറുകളും എടുത്ത് വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കും. അതിലേക്കാണ് അജ്ഞാതൻ സന്ദേശങ്ങൾ അയയ്ക്കുക. വായ്പ തിരിച്ചടയ്ക്കാത്ത തട്ടിപ്പു കാരനാണ് ഇയാൾ എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വരിക. ഇതേ തുടർന്ന് എങ്ങനെയും പണം സംഘടിപ്പിച്ച് പണം അടയ്ക്കും. അതോടെ വാട്സ് ആപ്പ് ഗ്രൂപ്പ് ഇല്ലാതാവുകയും ചെയ്യും. നാണക്കേട് ഓർത്ത് ഇത്തരം സംഭവങ്ങൾ പരാതിപ്പെടാൻ പോലും ആൾക്കാർ തയ്യാറാവില്ല.

from money rss https://bit.ly/35PVwFr
via IFTTT

സ്വര്‍ണവില പവന് 160 രൂപകൂടി 37,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു.ശനിയാഴ്ച പവന്റെ വില 160 രൂപകൂടി 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. നവംബർ ഒമ്പതിന് 38,880 രൂപ നിലവാരത്തിലേയ്ക്ക് ഉയർന്നശേഷം പടിപടിയായി വിലകുറയുകയായിരുന്നു. ആഗോള വിപണിയിൽ വിലയിടിവ് തുടരുകയാണ്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1870.82 ഡോളർ നിലവാരത്തിലാണ്.

from money rss https://bit.ly/3lSJxMG
via IFTTT

ആമസോണിന് തിരിച്ചടി: ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് ഇടപാടിന് കോമ്പറ്റീഷൻ കമ്മിഷന്റെ അനുമതി

മുംബൈ: ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ നീക്കത്തിന് കോമ്പറ്റീഷൻ കമ്മിഷൻ അംഗീകാരം നൽകി. ഇടപാടു തടയണമെന്നാവശ്യപ്പെട്ട് ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ പരാതി നിലനിൽക്കെയാണ് അനുമതി നൽകിയിരിക്കുന്നത്. കോമ്പറ്റീഷൻ കമ്മിഷന്റെ അനുമതി അമേരിക്കൻ കമ്പനിയായ ആമസോണിന് കനത്ത തിരിച്ചടിയാണ്. 2019-ൽ ഫ്യൂച്ചർ കൂപ്പണിൽ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇടപാടെന്നായിരുന്നു ആമസോണിന്റെ വാദം. സിങ്കപ്പൂർ അന്താരാഷ്ട്ര ആർബിട്രേഷൻ സെന്ററിൽനിന്ന് ഇടപാട് താത്കാലികമായി തടഞ്ഞ് ആമസോൺ ഉത്തരവും നേടി. ഇന്ത്യൻ കോടതി ഉത്തരവ് ശരിവെച്ചാൽ മാത്രമാണ് അത് ഇവിടെ പ്രാബല്യത്തിലാവുക. ഇതുവരെ ആമസോണിന് അത്തരത്തിൽ വിധി ലഭിച്ചിട്ടില്ല. ആർബിട്രേഷൻ ഉത്തരവ് പരിഗണിക്കണമെന്നും ഇടപാട് തടയണമെന്നും ആവശ്യപ്പെട്ട് ആമസോൺ കോമ്പറ്റീഷൻ കമ്മിഷനെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെയും സമീപിച്ചിരുന്നു.

from money rss https://bit.ly/371HYGm
via IFTTT

ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി റേറ്റിങ് ഏജൻസികൾ

മുംബൈ: കോവിഡ് പ്രതിസന്ധി നേരിടാനുള്ള പുതിയ സാമ്പത്തിക പാക്കേജുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുമ്പ് കരുതിയിരുന്നതിനേക്കാൾ വേഗത്തിൽ മെച്ചപ്പെടുമെന്ന് വിവിധ റേറ്റിങ് ഏജൻസികൾ. കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് ആദ്യപാദത്തിൽ 24 ശതമാനത്തിനടുത്ത് ജി.ഡി.പി. ചുരുങ്ങിയിരുന്നു. എന്നാൽ, രണ്ടാം പാദത്തിൽ ഇത് കുറയുമെന്നും മൂന്നാം പാദത്തിൽതന്നെ ജി.ഡി.പി. വളർച്ച പൂജ്യത്തിനു മുകളിലെത്തിയേക്കുമെന്നുമെല്ലാമാണ് വിലയിരുത്തൽ. നടപ്പു സാമ്പത്തികവർഷം രണ്ടാം പാദത്തിൽ ജി.ഡി.പി. ഇടിവ് 10.7 ശതമാനത്തിലൊതുങ്ങുമെന്ന് എസ്.ബി.ഐ. റിസർച്ച് പുതിയ റിപ്പോർട്ടിൽ സൂചിപ്പിച്ചു. നേരത്തേ 12.5 ശതമാനംവരെ ഇടിവുണ്ടാകുമെന്ന് കണക്കാക്കിയ സ്ഥാനത്താണിത്. വിവിധ മേഖലകളിൽ നഷ്ടം കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഭീഷണികൾ നിലനിൽക്കുന്നതായി എസ്.ബി.ഐ.യുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു. രണ്ടാം പാദത്തിൽ 9.5 ശതമാനം ഇടിവാണ് ഇക്രയുടെ അനുമാനം. ബ്രോക്കറേജ് സ്ഥാപനമായ ബാർക്ലേയ്സിന്റെ അനുമാനത്തിൽ 2021-22 സാമ്പത്തികവർഷത്തിൽ ഇന്ത്യ 8.5 ശതമാനം വളർച്ച നേടുമെന്നാണ് വിലയിരുത്തൽ. നേരത്തേ ഏഴു ശതമാനം പറഞ്ഞിരുന്ന സ്ഥാനത്താണിത്. മൂന്നാം പാദം മുതൽ ഇന്ത്യയുടെ ജി.ഡി.പി. വളർച്ച പൂജ്യത്തിനു മുകളിലെത്തുമെന്നും നടപ്പു സാമ്പത്തികവർഷം ജി.ഡി.പി.യിലെ ചുരുക്കം - 6.4 ശതമാനം മാത്രമായിരിക്കുമെന്നും ബാർക്ലേയ്സ് അനുമാനിക്കുന്നു. ഇതേ രീതിയിൽ ഫിച്ച് റേറ്റിങ്സും ഇന്ത്യയുടെ വളർച്ച വേഗത്തിൽ തിരികെ വരുമെന്ന് പുതിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

from money rss https://bit.ly/35S1zJI
via IFTTT

എം സി എക്‌സ് ബേസ്‌മെറ്റല്‍ ഇന്‍ഡെക്‌സില്‍ മികച്ച വില്‍പന

കൊച്ചി: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എം സി എക്സ്) അടിസ്ഥാന ലോഹങ്ങളായ അലൂമിനിയം, ചെമ്പ്, ഈയ്യം, നിക്കൽ, സിങ്ക് എന്നിവയിൽ ആരംഭിച്ച അവധി വ്യാപാരത്തിന് ആദ്യമാസം തന്നെ മികച്ച വിൽപന. എം സി എക്സ് ഐകോംഡെക്സ് ബേസ് മെറ്റൽ ഇൻഡെക്സ് എന്ന പേരിലുള്ള അവധി വ്യാപാര കരാറിന്റെ ആദ്യമാസം പിന്നിടുമ്പോൾ മൊത്തം 1336 കോടി രൂപയുടെ വിൽപനയാണ് നടന്നത്. ഒക്ടോബർ 19 നാണ് അടിസ്ഥാന ലോഹങ്ങളിൽ അവധി വ്യാപാരത്തിന് എം സി എക്സ് തുടക്കം കുറിച്ചത്. ആരംഭ ദിനത്തിലാണ് പ്രതിദിന കണക്കു പ്രകാരം റിക്കാർഡ് വിൽപന നടന്നത്. അന്ന് 102.36 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. അടിസ്ഥാന ലോഹങ്ങളുടെ അവധി വ്യാപാരത്തിലുള്ള മികച്ച വിൽപന ഉത്പാദന മേഖലയിൽ പുതിയ കുതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് എം സി എക്സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ പി.എസ് റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/35Qxuu4
via IFTTT

സെന്‍സെക്‌സ് 282 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 12,850ന് മുകളിലെത്തി

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് ഓഹരി സൂചികകൾ തിരിച്ചുകയറി. ധനകാര്യം, എഫ്എംസിജി, ഐടി ഓഹരികളിലെ നേട്ടമാണ് വിപണിക്ക് കരുത്തായത്. സെൻസെക്സ് 282.29 പോയന്റ് നേട്ടത്തിൽ 43,882.25ലും നിഫ്റ്റി 87.30 പോയന്റ് ഉയർന്ന് 12,859ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിൻസർവ്, ടൈറ്റാൻ കമ്പനി, ഗെയിൽ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയർടെൽ, ഗ്രാസിം, എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. റിലയൻസ്, അദാനി പോർട്സ്, ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ഒഎൻജിസി, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.85ശതമാനവും സ്മോൾ ക്യാപ് സൂചിക 1.2ശതമാനവും നേട്ടമുണ്ടാക്കി. Sensex rebounds 282 points, Nifty ends above 12,850

from money rss https://bit.ly/35NNfSs
via IFTTT

രണ്ടുമാസത്തെ ഇടവേളയക്കുശേഷം പെട്രോളിനും ഡീസലിനും വിലകൂട്ടി

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിനാകട്ടെ 22 പൈസയും. ഇതോടെ ഡൽഹിയിൽ പെട്രോൾ വില 81.06 രൂപയിൽനിന്ന് 81.23 രൂപയായി. ഡീസലിനാകട്ടെ ലിറ്ററിന് 70.68 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 81.68 രൂപയാണ് മുടക്കേണ്ടത്. ഡീസലിനാകട്ടെ 74.85 രൂപയും. ആഗോള വിപണിയിൽ അസംസ്കൃത വിലയിലുണ്ടായ വർധനവാണ് ആഭ്യന്തര വിപണിയിലും വിലകൂടാൻ കാരണമായി പറയുന്നത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 44 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ബിഹാറിലെ തിരഞ്ഞെടുപ്പുകാരണം വിലവർധന ഏറെക്കാലം നിർത്തിവെച്ചതാണെന്നും ആരോപണമുയർന്നിരുന്നു. Fuel prices rise after almost two-month break

from money rss https://bit.ly/396e9ah
via IFTTT

47,265 കോടിയായതോടെ റിലയന്‍സ് റീട്ടെയില്‍ നിക്ഷേപസമാഹരണം നിര്‍ത്തി: ഓഹരി വിലയിടിഞ്ഞു

രണ്ടുമാസംകൊണ്ട് റിലയൻസ് റീട്ടെയിലിൽ നിക്ഷേപ സമാഹരണം പൂർത്തിയാക്കി. 47,265 കോടി രൂപ സമാഹരിച്ചതോടെ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ഇനി നിക്ഷേപം സമാഹരിക്കുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിധ നിക്ഷേപ സ്ഥാപനങ്ങളിൽനിന്നായി 47,265 കോടി രൂപയാണ് സമാഹരിക്കാൻ കഴിഞ്ഞത്. അവർക്കെല്ലാമായി 10.9ശതമാനം(69.27 ദശലക്ഷം)ഓഹരികളാണ് നൽകുക. മോർഗൻ സ്റ്റാൻലിയായിരുന്നു റിലയൻസ് റീട്ടെയിലിന്റെ സാമ്പത്തിക ഉപദേഷ്ടാവ്. അതിനിടെ അർബൻ ലാഡറിന്റെ 96ശതമാനം ഓഹരികൾ 182.12 കോടി രൂപയ്ക്ക് റിലയൻസ് സ്വന്തമാക്കി. അവശേഷിക്കുന്ന ഓഹരികൾ 75കോടി രൂപമുടക്കി വാങ്ങാനും കമ്പനി ആലോചിക്കുന്നുണ്ട്. 2023 ഡിസംബറോടെ ഇടപാടുകൾ പൂർത്തിയാക്കാനാണ് തീരുമാനം. മാർച്ചിൽ അവസാനിച്ച പാദത്തിൽ 1.63 ലക്ഷംകോടിയുടെ വിറ്റുവരവാണുണ് അനുബന്ധസ്ഥാപനങ്ങൾ ഉൾപ്പടെ റിലയൻസ് ഇൻഡസ്ട്രീസിന് ലഭിച്ചത്. 5,448 കോടി രൂപയാണ് അറ്റാദായം. ധനസമാഹരണം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിൽ ഇടിവുണ്ടായി. 1915 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വ്യാപാരം നടന്നത്. അടുത്തയിടെ ഓഹരി വില 2369 രൂപ നിലവാരംവരെ കുതിച്ചിരുന്നു. RIL completes Rs47,265 crore fundraise for retail arm

from money rss https://bit.ly/36Sles7
via IFTTT

Thursday, 19 November 2020

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: പവന്റെ വില 37,520 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ 11 ദിവസം കൊണ്ട് പവൻ വിലയിൽ 1,360 രൂപയുടെ ഇടിവാണുണ്ടായത്. തുടർച്ചയായി അഞ്ചാമത്തെ ദിവസമാണ് ദേശീയ വിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടാകുന്നത്. എംസിഎക്സിൽ പത്തുഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,029 രൂപയായി. ആഗോള വിപണിയിലും വിലയിടിയുന്ന പ്രവണതയാണ്. സ്പോട്ട് ഗോൾഡ് വില 0.2ശതമാനം താഴ്ന്ന് ഔൺസിന് 1,863.21 ഡോളർ നിലവാരത്തിലെത്തി. കോവിഡ് വാക്സിന്റെ പുരോഗതിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസവും ഡോളറിന്റെ സമ്മർദവുമാണ് സ്വർണ വില ഇടിയാൻ കാരണമായത്.

from money rss https://bit.ly/3lPjDcK
via IFTTT

150 സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ കമ്പനികളായി; പ്രതീക്ഷിക്കുന്ന നിക്ഷേപം 30,000 കോടി

റെയിൽവെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി ആധുനികീകരിച്ച പുതിയ ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതിയുമായി റെയിൽവെ. സ്വകാര്യ ട്രയിൻ സർവീസിന് ജിഎംആർ, എൽആൻഡ്ടി, ഭെൽ തുടങ്ങിയ കമ്പനികൾക്ക് വൈകാതെ അനുമതി ലഭിച്ചേക്കും. വിവിധ റൂട്ടുകളിൽ ട്രെയിൻ ഓടിക്കാൻ 13 കമ്പനികളെയാണ് റെയിൽവെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐആർസിടിസി), ഭാരതി ഹെവി ഇലക്ട്രിക്കൽസ്, വെൽസ്പൺ എന്റർപ്രൈസ്, പിൻസി ഇൻൻഫ്രടെക്, ക്യൂബ് ഹൈവേയ്സ് ആൻഡ് ഇൻഫ്രസ്ട്രക്ചർ, മേഘ എൻജിനിയറിങ്, ഐആർബി ഇൻഫ്രസ്ട്രക്ചർ ഡെവലപ്പേഴ്സ് തുടങ്ങിയ കമ്പനികളെ 12 ക്ലസ്റ്ററിലായി സ്വകാര്യ ട്രെയിൻ സർവീസിന് റെയിൽവെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട കാരാറിനുശേഷം(ആർഎഫ്പി)ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കും. 12 ക്ലസ്റ്ററുകളിലായി 151 ആധുനിക ട്രയിനുകളാകും ഓടിക്കുക. റെയിൽവെ ശൃംഖലയിൽ യാത്രാ തീവണ്ടികൾ ഓടിക്കുന്നതിനായി സ്വകാര്യനിക്ഷേപം ആകർഷിക്കുന്നതിനുള്ള ആദ്യത്തെ പ്രധാന സംരംഭമാണിത്. 30,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. GMR, L&T, BHEL among 13 players shortlisted for operating private trains

from money rss https://bit.ly/36WhLss
via IFTTT

സെന്‍സെക്‌സില്‍ 129 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 129 പോയന്റ് നേട്ടത്തിൽ 43,729ലും നിഫ്റ്റി 38 പോയന്റ് ഉയർന്ന് 12,810ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിനാൻസ്, എൽആന്ഡ്ടി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ടിസിഎസ്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ ഒരുശതമാനത്തോളം നേട്ടത്തിലാണ്. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഉയർന്നുതന്നെ. വ്യാഴാഴ്ചയിലെ ലാഭമെടുപ്പിനുശേഷം വെള്ളിയാഴ്ച നിക്ഷേപകർ വീണ്ടുംനിക്ഷേപിക്കാൻ തുടങ്ങിയതാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/3femz0h
via IFTTT

രാജ്യത്ത് വിനിമയത്തിലുള്ളത് 27.8 ലക്ഷം കോടി രൂപയുടെ കറൻസി

മുംബൈ: രാജ്യത്ത് വിനിമയത്തിനായി വിപണിയിലുള്ളത് 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകൾ. നവംബർ 13-ന് അവസാനിച്ച ആഴ്ചയിലെ റിസർവ് ബാങ്ക് കണക്കനുസരിച്ചാണിത്. പത്തു വർഷത്തിനിടയിൽ വിനിമയത്തിലുള്ള നോട്ടുകളുടെ ഏറ്റവും ഉയർന്നനില കൂടിയാണിത്. 2016 നവംബറിൽ രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയപ്പോൾ നോട്ടിടപാടുകൾ കുറയ്ക്കുക കൂടി ലക്ഷ്യമാണെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. അന്ന് 17.97 ലക്ഷം കോടി രൂപയുടെ കറൻസിയായിരുന്നു വിനിമയത്തിലുണ്ടായിരുന്നത്. എന്നാൽ, നാലുവർഷം പിന്നിടുമ്പോൾ ഇതിൽ 54 ശതമാനം (പത്തുലക്ഷം കോടി രൂപയ്ക്കടുത്ത്) വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഡിജിറ്റൽ ഇടപാടുകളിലും കാര്യമായ വർധനയുണ്ടായിട്ടുണ്ട്. ഒക്ടോബറിൽ യു.പി.ഐ. ഇടപാടുകളുടെ എണ്ണം ആദ്യമായി 200 കോടി കവിഞ്ഞിരുന്നു. വിനിമയത്തിലുള്ള നോട്ടുകളുടെ എണ്ണത്തിൽ ഈ വർഷം ഇതുവരെ 22.4 ശതമാനം വളർച്ചയുണ്ടായി. കഴിഞ്ഞവർഷമിത് 12.6 ശതമാനം മാത്രമായിരുന്നു. ദീപാവലി ഉൾപ്പെടെ ഉത്സവകാല വിപണിയുടെ ആവശ്യം കണക്കാക്കി നവംബർ 13-ന് അവസാനിച്ച ആഴ്ചയിൽ 43,846 കോടി രൂപയുടെ പുതിയ കറൻസി വിപണിയിലെത്തിച്ചതായി ആർ.ബി.ഐ. പറയുന്നു. സെപ്റ്റംബർ 11-ന് അവസാനിച്ച ആഴ്ചയിലാണ് വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യം 26 ലക്ഷം കോടി കടന്നത്. 2020 മാർച്ച് 31-ന് ഇത് 24.47 ലക്ഷം കോടി രൂപയായിരുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ലക്ഷ്യമാക്കി നടത്തുന്ന സർക്കാരിന്റെ കടപ്പത്ര ലേലങ്ങളും സാമ്പത്തിക പാക്കേജുകളുമാണ് വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ വർധനയുണ്ടാകാനുള്ള കാരണങ്ങളിലൊന്ന്. മികച്ച കാലവർഷം ലഭിച്ചതുവഴി കാർഷികമേഖലയിലുണ്ടായ ഉണർവും കോവിഡ് ലോക്ഡൗണിനുശേഷം വിപണിയിൽ ഉപഭോഗം ഉയർന്നതുമെല്ലാം ഇതിനു കാരണമായിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആളുകൾ പണം കൈവശം സംഭരിക്കുന്നതാണ് മറ്റൊരു കാരണം. ഇന്ത്യയിൽ മാത്രമല്ല, ബ്രസീൽ, ചിലി, റഷ്യ, തുർക്കി തുടങ്ങി പല രാജ്യങ്ങളിലും സമാനമായ രീതിയിൽ വിനിമയത്തിലുള്ള കറൻസിയുടെ അളവ് ഉയരുന്നുണ്ടെന്ന് ഐ.എം.എഫിന്റെ കണക്കുകളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. Currency in circulation in the country is Rs 27.8 lakh crore

from money rss https://bit.ly/38Y0Ng7
via IFTTT

നിഫ്റ്റി 12,800ന് താഴെയെത്തി: സെന്‍സെക്‌സ് 580 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായ ദിവസങ്ങളിൽ റെക്കോഡ് ഉയരംകുറിച്ച ഓഹരി സൂചികകൾ ലാഭമെടുപ്പിൽ കുരുങ്ങി നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, ധനകാര്യ ഓഹരികളാണ് വില്പന സമ്മർദംനേരിട്ടത്. സെൻസെക്സ് 580.09 പോയന്റ് നഷ്ടത്തിൽ 43,599.96ലും നിഫ്റ്റി 166.60 പോയന്റ് താഴ്ന്ന് 12,771.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1179 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1384 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ, കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവർഗ്രിഡ് കോർപ്, ഐടിസി, എൻടിപിസി, ടാറ്റ സ്റ്റീൽ, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. നിഫ്റ്റി ബാങ്ക് സൂചിക മൂന്നുശതമാനത്തോളം താഴ്ന്നു. അടിസ്ഥാന സൗകര്യവികസനം, ഐടി സൂചികകൾ ഒരുശതമാനം നഷ്ടത്തിലായി. അതേസമയം, ഊർജം, എഫ്എംസിജി സൂചികകൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends below 12,800, Sensex falls 580 pts

from money rss https://bit.ly/3lKELRn
via IFTTT

ഫ്രാങ്ക്‌ളിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച ഫണ്ടുകളില്‍ 15 ദിവസത്തിനിടെ 941 കോടിരൂപ തിരിച്ചെത്തി

ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റുഫണ്ടുകൾക്ക് 15 ദിവസംകൊണ്ട് 941 കോടി രൂപയുടെ നിക്ഷേം തരിച്ചെടുക്കാനായി. ഇതോടെ ഈ ഫണ്ടുകളിൽ മൊത്തമായി 9,682 കോടി രൂപ തിരിച്ചെത്തി. കൂടുതൽ തുകയെത്തിയതോടെനാല് ഫണ്ടുകളിൽ പണം നീക്കിയിരിപ്പുണ്ടെന്ന് കമ്പനി അറിയിച്ചു. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട് (43%), ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട്(27), ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ട്(26%), ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്(8%) വീതം തുകയാണ് നിക്ഷേപകർക്ക് നൽകാനായുള്ളത്. കോവിഡ് വ്യാപനത്തെതുടർന്ന് നിക്ഷേപകർ വ്യാപകമായി പണംതിരിച്ചെടുത്തതിനെതുടർന്നാണ് ഈ ഫണ്ടുകൾ പ്രതിസന്ധിയിലായത്. ആറു ഫണ്ടുകളിലായി 25,000 കോടി രൂപയുടെ നിക്ഷേപമാണ് യൂണിറ്റ് ഉടമകൾക്ക് തിരിച്ചുകൊടുക്കാനുള്ളത്. വിവിധ ഹർജികൾ കോടതിയുടെ വ്യവഹാരത്തിലായതിനാൽ അതിൽ തീർപ്പാകുന്നമുറയ്ക്ക് എഎംസി നിക്ഷേപകർക്ക് പണംതിരിച്ചുനൽകിത്തുടങ്ങും. Franklin Templetons 6 shut schemes get Rs 941 cr in 15 days

from money rss https://bit.ly/3pI5FMb
via IFTTT

ആറുമാസത്തിനിടെ ലഘു സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപമായെത്തിയത് 1.17 ലക്ഷം കോടി രൂപ

ലഘു സമ്പാദ്യ പദ്ധതികളിൽ നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പകുതിവരെ നിക്ഷേപമായെത്തിയത് 1.17 ലക്ഷം കോടി രൂപ. താഴ്ന്ന വരുമാനക്കാർ കാര്യമായിതന്നെ ആശ്രയിക്കുന്ന പദ്ധതികളിലാണ് നിക്ഷേപം വൻതോതിൽ ഒഴുകിയെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യപകുതിയിലെത്തിയ നിക്ഷേപത്തിന്റെ 25ശതമാനത്തോളം അധികമാണിത്. അഞ്ചുവർഷത്തെ കണക്കെടുക്കുകയാണെങ്കിൽ 130ശതമാനത്തോളവുമാണ് വർധന. പൊതുജീവിതത്തെ അസാധാരണമാംവിധം കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് നിക്ഷേപ കണക്കിന്റെ പ്രസക്തി. കർഷകർ, മുതിർന്ന പൗന്മാർ, പെൺകുട്ടികൾ, ശമ്പള വരുമാനക്കാർ, തൊഴിലാളികൾ എന്നവർക്കെല്ലാമുള്ള പദ്ധതികളിലാണ് കാര്യമായ നിക്ഷേപമെത്തിയത്. സാധാരണക്കാരും മധ്യവർഗക്കാരും ആശ്രയിക്കുന്ന നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ എന്നിവയിലെല്ലാം കാര്യമായി നിക്ഷേപമെത്തി. ശമ്പള വരുമാനക്കാരുടെ ജനകീയ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്)ലാണ് റെക്കോഡ് നിക്ഷേപമെത്തിയത്. 20,000 കോടിയിലേറെയാണ് നിക്ഷേപം. കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരിയെടുക്കുകയാണെങ്കിൽ 46ശതമാനമാണ് വർധന. ബാങ്ക് നിക്ഷേപത്തേക്കാൾ താരതമ്യേന ഉയർന്ന പലിശ നൽകുന്നവയാണ് ലഘു സമ്പാദ്യ പദ്ധതികൾ. കോവിഡ് വ്യാപനത്തെതുടർന്ന് റിപ്പോ നിരക്കുകൾ ഉൾപ്പടെയുള്ളവ കുറച്ചപ്പോൾ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയിലും കാര്യമായ ഇടിവുണ്ടായി. എന്നിട്ടും നിക്ഷേപകരുടെ ഇഷ്ട പദ്ധതികളായി ഇവ ഇപ്പോഴും തുടരുകയാണ്. Small savings cross Rs 1.17 trillion mark

from money rss https://bit.ly/3pGdrX1
via IFTTT

Wednesday, 18 November 2020

പാഠം 99| കുറഞ്ഞ ചെലവില്‍ വിദേശ ഓഹരികളില്‍ നിക്ഷേപിച്ച് 65ശതമാനംവരെ നേട്ടമുണ്ടാക്കാം

പത്തുവർഷത്തിലേറെയായി ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നി്ക്ഷേപിച്ചുവരുന്ന സതീഷ്കുമാർ ഈയിടെയാണ് പോർട്ട്ഫോളിയോ പരിശോധിച്ചത്. ഓഹരിയിൽ 10 ലക്ഷവും മ്യൂച്വൽ ഫണ്ടിൽ 50 ലക്ഷവും നിക്ഷേപമുണ്ട്. മികച്ച അടിസ്ഥാനമുള്ള ബ്ലുചിപ്പ് ഓഹരികളിലാണ് അദ്ദേഹം പ്രധാനമായും നിക്ഷേപം നടത്തിയിരിക്കുന്നത്. പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം നിക്ഷേപ വിവരങ്ങൾ ഇ-മെയിലിൽ അറിയിച്ചത്. മികച്ച ആദായം നിക്ഷേപത്തിൽനിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും കാലാകാലങ്ങളിലായി ഓഹരികളിലും മ്യൂച്വൽ ഫണ്ടിലും നി്ക്ഷേപം നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പോർട്ട്ഫോളിയ വൈവിധ്യവത്കരണത്തിന്റെ കാര്യത്തിൽ പിന്നിലായിരുന്നു. കാരണം നേരിട്ട് നിക്ഷേപിച്ച ഓഹരികളിൽതന്നെയായിരുന്നു അദ്ദേഹത്തിന്റെ മ്യൂച്വൽ ഫണ്ടുകളും നിക്ഷേപിച്ചുകൊണ്ടിരുന്നത്. ഈ സാഹചര്യത്തിലാണ് പോർട്ട്ഫോളിയ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്റർനാഷ്ണൽ ഓഹരികളിൽ നിക്ഷേപിക്കുന്നതിന്റെ സാധ്യത മുന്നോട്ടുവെച്ചത്. അതിന്റെനൂലാമാലകൾ ഓർത്ത് അദ്ദേഹം പിൻവലിയാൻ ശ്രമിച്ചു. എന്നാൽ, കുറഞ്ഞ ചെലവിൽ ലളിതമായ നടപടിക്രമങ്ങളിലൂടെ ആഗോള ഓഹരികളിൽ നിക്ഷേപിക്കാൻ കഴിയുമെന്നുകേട്ടപ്പോൾ അദ്ദേഹം അതിനുതയ്യാറായി. ഓഹരി സൂചികകൾ ഓരോദിവസവും പുതിയ കൊടുമുടികൾ കീഴടക്കുമ്പോൾ ഭൂമിശാസ്ത്രപരമായ വൈവിധ്യവത്കരണത്തിലൂടെ പ്രാദേശികമായും ആഗോള തലത്തിലും നേട്ടമുണ്ടാക്കാനുള്ള സാധ്യത പലരും പ്രയോജനപ്പെടുത്താറില്ല. വിദേശ ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയ മ്യൂച്വൽ ഫണ്ടാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആദായം നിക്ഷേപകർക്ക് നൽകിയത്. മോട്ടിലാൽ ഓസ്വാൾ നാസ്ദാക്ക് 100 ഇടിഎഫാണിത്. 1,940 കോടി രൂപയാണ് ചുരുങ്ങിയ നാളുകൾക്കകം ഫണ്ടിൽ നിക്ഷേപമായെത്തിയത്. 2015 മുതൽ ഇതുവരെ 30.89ശതമാനമാണ് നൽകിയ ആദായം. പത്തുവർഷംമുമ്പ് വിദേശ ഓഹരികളിൽ നിക്ഷേപിക്കുകയെന്നത് വെല്ലുവിളിതന്നെയായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഓഹരി ബ്രോക്കർമാരും മ്യൂച്വൽ ഫണ്ടുകളും നിക്ഷേപകന് വ്യത്യസ്തങ്ങളായ വഴികൾ തുറന്നുനൽകിയിട്ടുണ്ട്. വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന നിരവധി ഇടിഎഫുകളും ഫണ്ട് ഓഫ് ഫണ്ടുകളും വിപണിയിൽ സജീവമായിക്കഴിഞ്ഞു. മാർക്കറ്റ് റഗുലേറ്ററായ സെബിയുടെ 2008ലെ നിബന്ധനപ്രകാരം ഒരു ഫണ്ടുഹൗസിന് 300 മില്യൺ ഡോളറിലധികം വിദേശനിക്ഷേപം പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. നിലവിലെ വിനിമയ നിരക്കുപ്രകാരം ഈ പരിധി 2,217 കോടി രൂപയാണ്. കഴിഞ്ഞ നവംബർ അഞ്ചിന് ഈ പരിധി ഇരട്ടിയാക്കി ഉയർത്തി. ഇതോടെ 600 മില്യൺ ഡോളർ നിക്ഷേപിക്കാനുള്ള അവസരമാണ് ലഭിച്ചത്. 28 ലക്ഷം കോടി രൂപ കൈകാര്യം ചെയ്യുന്ന രാജ്യത്തെ മ്യൂച്വൽ ഫണ്ട് വ്യവസായത്തെ അപേക്ഷിച്ചുനോക്കുമ്പോൾ ഈ പരിധി ഇപ്പോഴും ചെറുതുതന്നെയാണ്. അതുകൊണ്ടുതന്നെ ഭാവിയിലും പരിധി ഉയർത്തുന്നകാര്യം സെബി പരിഗണിച്ചേക്കും. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയുടെ കണക്കുപ്രകാരം വിദേശ ഓഹരികളിലെ രാജ്യത്തെ ഫണ്ടുകമ്പനികളുടെ ഫണ്ട്സ് ഓഫ് ഫണ്ടുകളിലെ നിക്ഷേപം 6,496 കോടി രൂപയാണ്. 2020 ഒക്ടോബർവരെയുള്ള കണക്കുപ്രകാരം ഒരുവർഷത്തിനിടെ ഫോളിയോകളുടെ എണ്ണം മൂന്നിരട്ടിയായി വർധിക്കുകയുംചെയ്തു. എങ്ങനെ നേട്ടമുണ്ടാക്കാം? രാജ്യത്തെ ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുന്നവർക്ക് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നകാര്യ പരിഗണിക്കാം. ഇന്ത്യയിലെ ഫണ്ടുകളുടെ നിക്ഷേപത്തിൽ ഓവർലാപ് പ്രകടമാണ്. ഉദാഹരണത്തിന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികളിൽ നിക്ഷേപം നടത്തുന്ന ഒരാൾതന്നെ ആക്സിസ് ബ്ലുചിപ് ഫണ്ടിൽ നിക്ഷേപിക്കുന്നുണ്ടെങ്കിൽ നിക്ഷേപകൻ അറിയാതെതന്നെ ഓവർലാപുണ്ടാകുന്നു. ഭൂമിശാത്രപരമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിദേശ ഓഹരികളിലെ നിക്ഷേപം സഹായിക്കുമെന്നും മനസിലാക്കുക. രാജ്യത്തെ സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങൾ നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കുമ്പോൾ അതിനുമപ്പുറമുള്ള വൈവിധ്യവത്കരണത്തിലൂടെ മികച്ച ആദായംനേടാനുള്ള അവസരമാണ് വിദേശ ഓഹരികൾ നൽകുന്നത്. രൂപയുടെ മൂല്യമിടിവിൽനിന്ന് നേട്ടമുണ്ടാക്കാനും കഴിയുമെന്നതാണ് മറ്റൊരുസാധ്യത. യു.എസ് ഡോളർ, യു.കെ പൗണ്ട്, യൂറോ തുടങ്ങിയ വികസിത രാജ്യങ്ങളിലെ കറൻസികളുമായുള്ള വിനിമയത്തിൽ രൂപയുടെമൂല്യം എക്കാലത്തും വലിയ ചാഞ്ചാട്ടത്തിന് വിധേയമാണ്. വിദേശത്ത് നിക്ഷേപം നടത്തുന്നത് വിദേശ കറൻസിയിൽ നിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് അറിയുക. രൂപയുടെ മൂല്യമിടിയുമ്പോൾ വിദേശകറൻസികളിൽനിന്ന് മികച്ചനേട്ടം സ്വന്തമാക്കാനാകും. കമ്പനികളുടെ മികവിൽ ഓഹരിവില കുതിക്കുന്നതിനോടൊപ്പം വിനിമയമൂല്യത്തിലെ വ്യതിയാനവും ഇതിലൂടെ നേട്ടത്തിന്റെ ഭാഗമാക്കാനാകും. നിക്ഷേപിക്കാനുള്ള വഴികൾ വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നതിന് പ്രത്യേകം ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. ജിയോജിത്, ഐസിഐസിഐ ഡയറക്ട്, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് തുടങ്ങിയ പ്രമുഖ ഓഹരി ബ്രോക്കർമാർവഴി ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടുമെടുക്കാം. ഡോളർ നിരക്കിലായിരിക്കും ബ്രോക്കർഫീസ്. ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം വിദേശ ഓഹരികളിൽ നിക്ഷേപിക്കാനുള്ള ചെലവ് അല്പംകൂടുതലാണെന്നകാര്യം മറക്കേണ്ട. ചുരുങ്ങി ചെലവിൽ ഇടിഎഫിൽ നിക്ഷേപിച്ചും അതിനെ മറികടക്കാം. ഇടിഎഫുകളിൽ നിക്ഷേപിക്കാൻ ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ട് ആവശ്യമില്ല. രാജ്യത്തെ ട്രേഡിങ് അക്കൗണ്ടുവഴി നിക്ഷേപം നടത്താൻ കഴിയും. ട്രേഡിങ് അക്കൗണ്ട് ഇല്ലാത്തവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുകയുമാകാം. ഇടിഫ് വിദേശ ഓഹരി സൂചികകളെ അടിസ്ഥാനമാക്കി രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾക്ക് ഇടിഎഫുകളുണ്ട്. ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ടോ ഡീമാറ്റ് അക്കൗണ്ടോ ഇല്ലാത്തവർക്ക് ഇത്തരം ഇടിഎഫുകളിൽ നിക്ഷേപമാകാം. രാജ്യത്തെ ട്രേഡിങ് അക്കൗണ്ടുവഴി ഇടപാടുനടത്താം. മ്യൂച്വൽ ഫണ്ടിന്റെവഴി വിദേശ കമ്പനികളുടെ ഓഹരികളിൽനിക്ഷേപിക്കാനുള്ള മികച്ചമാർഗമാണ് മ്യൂച്ച്വൽ ഫണ്ടുകൾ. ഇന്ത്യയിലെ എഎംസികൾക്ക് വിദേശ ഓഹരികളിൽനിക്ഷേപിക്കുന്ന ഫണ്ടുകളുണ്ട്. മോട്ടിലാൽ ഒസ് വാളിന്റെ ഇൻഡക്സ് ഫണ്ട് യുഎസ് സൂചികകകളായ എസ്ആൻഡ്പി 500, നാസ്ദാക്ക് 100 സൂചികകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. അതിനുപുറമെ ഫണ്ട്സ് ഓഫ് ഫണ്ട്സ്(എഫ്ഒഎഫ്സ്)വഴിയും നിക്ഷേപമാകാം. വിദേശത്തെ ഇക്വിറ്റിഫണ്ടുകളിൽനിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. എസ്ഐപിയായി പ്രതിമാസം 500 രൂപമുതൽ ഡയറക്ടായോ ബ്രോക്കർവഴിയോ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്(പട്ടിക കാണുക). TOP FUNDS INVESTING IN THE US MARKET*​ Fund 1 Yr Return* 3 Yr Return* 5 Yr Return* DSP US Flexible Equity Dir 40.78 20.17 17.85 Franklin India Feeder Franklin US Opportunities Dir 49.20 30.16 25.4 Motilal Oswal Nasdaq 100 FOF Dir 54.53 - - Motilal Oswal NASDAQ 100 ETF 50.00 30.89 65.21 Nippon India US Eqt Opportunities Dir 33.63 22.2 20.22 Return as on Nov, 18, 2020. *SIP Return ഇന്റർനാഷണൽ ഓഹരികളിൽമാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളുടെ നികുതി ബാധ്യത ഡെറ്റ് ഫണ്ടുകളുടേതിന് സമാനമാണ്. മൂന്നുവർഷത്തിൽ കൂടുതൽകാലം കൈവശംവെച്ചാൽ മൂലധനനേട്ടത്തിന്മേൽ പണപ്പെരുപ്പനിരക്ക് കിഴിച്ച്(ഇൻഡക്സേഷൻ ബെനഫിറ്റ്)ബാക്കിയുള്ള തുകയ്ക്ക് 20ശതമാനം നികുതിയടച്ചാൽമതിയാകും. മൂന്നുവർമെത്തുംമുമ്പ് വിൽക്കുകയാണെങ്കിൽ വരുമാനത്തോടുചേർത്ത് നിലവിലുള്ള സ്ലാബ് അനുസരിച്ചാകും നികുതി അടയ്ക്കേണ്ടിവരിക. feedbacks to: antonycdavis@gmail.com ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ:നിക്ഷേപിക്കുംമുമ്പ് ഭൂമിശാസ്തപരിധികൾ പരിഗണിക്കണം. അതോടൊപ്പം വിവിധ കാറ്റഗറികളിൽമാത്രം നിക്ഷേപം നടത്തുന്ന ഫണ്ടുകളും ഒഴിവാക്കണം. ഓഹരികൾ തിരഞ്ഞെടുക്കുന്നതിന് ഫണ്ട് മാനേജർക്ക് നിയന്ത്രണംമുള്ളതിനാലാണ് ഇത്തരം ഫണ്ടുകൾ ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. യുഎസ് വിപണികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാകും ഏറ്റവും യോജിച്ചവ. ആഗോള വ്യാപനമുള്ള കമ്പനികളിൽ മികച്ചവ പലതും യുഎസ് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ളവയാണ്. വൈവിധ്യവത്കരണത്തിന് ഇത്തരം ഫണ്ടുകൾ സാഹായിക്കും.

from money rss https://bit.ly/3nGWY2L
via IFTTT

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു: പത്തുദിവസത്തിനിടെ കുറഞ്ഞത് 1,280 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് വീണ്ടും 240 രൂപ കുറഞ്ഞ് 37,600 രൂപ നിലവാരത്തിലെത്തി. 4700 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ പത്തുദിവസംകൊണ്ട് പവന്റെ വിലയിൽ 1,280 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിൽ വ്യാഴാഴ്ചയും ഇടിവ് തുടർന്നു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 4.31 ഡോളർ കുറഞ്ഞ് 1,867.96 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകളാണ് സ്വർണവിലയെ ബാധിച്ചത്. എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 50,180 രൂപയായി. തുടർച്ചയായി നാലാമത്തെ ദിവസമാണ് ദേശീയ വിപണിയിൽ സ്വർണവില കുറയുന്നത്.

from money rss https://bit.ly/3kJfc1X
via IFTTT

സെന്‍സെക്‌സില്‍ 284 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ റെക്കോഡ് നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 284 പോയന്റ് നഷ്ടത്തിൽ 43,895ലും നിഫ്റ്റി 76 പോയന്റ് താഴ്ന്ന് 12,862ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 483 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 642 ഓഹരികൾ നഷ്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഹീറോ മോട്ടോർകോർപ്, ബജാജ് ഫിൻസർവ്, ബിപിസിഎൽ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, സിപ്ല, ബ്രിട്ടാനിയ, മാരുതി സുസുകി, എൻടിപിസി, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യുപിഎൽ, ടാറ്റ മട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, എസ്ബിഐ തുടങ്ങിയ ഓഹികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/35GWXpE
via IFTTT

ലയനത്തിലൂടെ അതിവേഗ വളർച്ച ലക്ഷ്യമിട്ട് ഡി.ബി.എസ്. ബാങ്ക്

മുംബൈ: നൂറുവർഷത്തിനടുത്ത് പ്രവർത്തനപാരമ്പര്യമുള്ള ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കുന്നതിലൂടെ ഇന്ത്യയിൽ വേഗത്തിൽ പ്രവർത്തനം വിപുലമാക്കുകയാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ ലക്ഷ്യമിടുന്നത്. 26 വർഷമായി ഇന്ത്യയിൽ സാന്നിധ്യമുണ്ടെങ്കിലും ഇപ്പോഴും ബാങ്കിന്റെ പ്രവർത്തനം 24 നഗരങ്ങളിൽ മാത്രമാണുള്ളത്. ലക്ഷ്മി വിലാസ് ബാങ്കിനാകട്ടെ 16 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 563 ശാഖകളുണ്ട്. അഞ്ച് എക്സ്റ്റെൻഷൻ കൗണ്ടറുകളും 974 എ.ടി.എമ്മുകളുമുണ്ട്. ഏറ്റെടുക്കൽ സാധ്യമായാൽ ഈ വിപുലമായ ശൃംഖല ഡി.ബി.എസ്. ബാങ്ക് ഇന്ത്യക്ക് രാജ്യത്ത് വലിയ കരുത്തായിമാറുമെന്നാണ് വിലയിരുത്തുന്നത്. സിങ്കപ്പൂർ ആസ്ഥാനമായുള്ള ഡി.ബി.എസ്. ബാങ്കിന്റെ ഇന്ത്യൻ ഉപസ്ഥാപനമാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ. 1994-ൽ ആദ്യ ഓഫീസും അടുത്തവർഷം ആദ്യശാഖയും തുറന്നെങ്കിലും ഇന്ത്യൻ വിഭാഗത്തിന് രൂപംനൽകുന്നത് 2019 മാർച്ചിൽ മാത്രമായിരുന്നു. 24 നഗരങ്ങളിലായി 27 ശാഖകൾ ഇതിനകം തുറന്നിട്ടുണ്ട്. ശാഖകൾ കുറവാണെങ്കിലും ഇന്ത്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ ഡി.ബി.എസ്. ഇന്ത്യക്ക് വലിയ സാന്നിധ്യമാണുള്ളത്. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി ഡിജിറ്റൽവായ്പകൾ അടക്കം പദ്ധതികൾ അവതരിപ്പിച്ചതിലൂടെ മികച്ച ലാഭമുണ്ടാക്കാനും ബാങ്കിനായി. 2019-'20 സാമ്പത്തിക വർഷം 111 കോടി രൂപയുടെ ലാഭമാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ സ്വന്തമാക്കിയത്. ആറുമടങ്ങാണ് ലാഭവർധന. നിഷ്ക്രിയ ആസ്തി 2.6 ശതമാനം മാത്രമാണെന്നതും ശ്രദ്ധേയമാണ്. റിസർവ് ബാങ്ക് പ്രഖ്യാപനത്തിനുപിന്നാലെ ഏറ്റെടുക്കലിനു അനുമതിലഭിച്ചാൽ ലക്ഷ്മി വിലാസ് ബാങ്കിൽ 2500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കുന്നതിനായി ക്ലിക്സ് കാപിറ്റൽ പദ്ധതിയിട്ടിരുന്നെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു.

from money rss https://bit.ly/3fcGNr6
via IFTTT

റെക്കോഡ് ഉയരത്തില്‍തന്നെ: സെന്‍സെക്‌സ് 44,180ല്‍ ക്ലോസ് ചെയ്തു

മുംബൈ: റെക്കോഡ് നേട്ടത്തോടെ ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരംകുറിച്ചു. നഷ്ടത്തോടെ തുടങ്ങിയ വ്യാപാരം വാഹന, ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിലാണ് മികച്ച ഉയരംകുറിച്ചത്. സെൻസെക്സ് 227.34 പോയന്റ് നേട്ടത്തിൽ 44,180.05ലും നിഫ്റ്റി 64.10 പോയന്റ് ഉയർന്ന് 12,938.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1496 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1100 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, പൊതുമേഖല സൂചികകൾ മൂന്നുശതമാനമാണ് ഉയർന്നത്. അതേസമയം, എഫ്എംസിജി, ഐടി, ഫാർമ ഓഹരികളിൽ വില്പന സമ്മർദംപ്രകടമായിരുന്നു. Sensex gains 227 pts, ends above 44K

from money rss https://bit.ly/2K9cciD
via IFTTT

സക്കര്‍ബര്‍ഗിനെ പിന്നിലാക്കി: ലോക കോടീശ്വരപട്ടികയില്‍ ഇലോണ്‍ മസ്‌ക് മൂന്നാമന്‍

ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെ മറികടന്ന് ടെസ് ലയുടെയും സ്പെയ്സ് എക്സിന്റെയും മേധാവി ഇലോൺ മസ്ക്. 100 ബില്യൺ ഡോളർ ആസ്തിയുമായാണ് ലോക കോടീശ്വര പട്ടികയിൽ മസ്ക് മൂന്നാമതായത്. ടെസ് ലയുടെ ഓഹരി വില കുതിച്ചതോടെയാണ് അദ്ദേഹത്തിന്റെ ആസ്തിയിൽ വർധനവുണ്ടായത്. 7.6 ബില്യൺ ഡോളറിന്റെ അധികനേട്ടമാണ് കഴിഞ്ഞ രണ്ടുദിവസംകൊണ്ട് മസ്കിന് ലഭിച്ചതെന്ന് ബ്ലൂംബർഗ് ബില്യണയേഴ്സ് സൂചിക വ്യക്തമാക്കുന്നു. 2020ൽമാത്രം ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായ വർധന 82.1 ബില്യൺ ഡോളറാണ്. ലോകത്തെ 500 കോടീശ്വരന്മാരുടെ ഇടയിൽ ഏറ്റവും നേട്ടമുണ്ടാക്കിയ വ്യക്തിയും ഇദ്ദേഹംതന്നെ. Elon Musk now world's third richest person, overtakes Mark Zuckerberg

from money rss https://bit.ly/38UhQje
via IFTTT

ബി.പി.സി.എലിനെ ഏറ്റെടുക്കാന്‍ വേദാന്ത താല്‍പര്യപ്രതം നല്‍കി

പൊതുമേഖല എണ്ണക്കമ്പനിയായ ബി.പി.സി.എലിന്റെ ഓഹരികൾ സ്വന്തമാക്കാൻ വേദാന്ത രംഗത്ത്. ഓഹരി വാങ്ങുന്നതിന് പ്രാഥമിക താൽപര്യപത്രം നൽകിയതായി കമ്പനി സ്ഥിരീകരിച്ചു. ബി.പി.സി.എലിലെ 52.98ശതമാനം ഓഹിരകളാണ് സർക്കാർ വിൽക്കുന്നത്. താൽപര്യപത്രം നൽകുന്നതിനുള്ള അവസാനതിയതി നവംബർ 16ആയിരുന്നു. നിലവിലുള്ള എണ്ണ-വാതക ബിസിനസുമായി സഹകരിച്ച് പ്രവർത്തിക്കാൻ ബി.പി.സി.എലുമായുള്ള കൂട്ടുകെട്ട് ഗുണംചെയ്യുമെന്നാണ് വേദാന്ത കരുതുന്നത്. അതേസമയം, സർക്കാർ ഇതുസംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ബി.പി.സി.എലിനെ ഏറ്റെടുക്കാൻ സാധ്യതയുള്ള വിദേശ കമ്പനികളുടെ കൂട്ടത്തിൽ സൗദി ആരാംകോയുടെ പേരാണ് തുടക്കംമുതൽ കേട്ടിരുന്നത്. എന്നാൽ സൗദി ആരാംകോയും രാജ്യത്തെതന്നെ വൻകിട കമ്പനികളിലൊന്നായ റിലയൻസ് ഇൻഡസ്ട്രീസും താൽപര്യപത്രം നൽകിയിട്ടില്ല. Vedanta puts in expression of interest to buy govts entire stake in BPCL

from money rss https://bit.ly/2IFetlw
via IFTTT

Tuesday, 17 November 2020

20 വര്‍ഷത്തിനിടെ പ്രതിസന്ധിയിലായത് 11 ബാങ്കുകള്‍: ചരിത്രമറിയാം

രാജ്യത്ത് ബാങ്കുകൾ തകരുന്നതും പിന്നീട് മറ്റുബാങ്കുകളുമായി ലയിപ്പിക്കുന്നതും പുതുമയുള്ള കാര്യമല്ലാതായിരിക്കുന്നു. ഏറ്റവും ഒടുവിൽ ലക്ഷ്മി വിലാസ് ബാങ്കിനാണ് ആർബിഐയുടെ പൂട്ടുവീണത്. നവംബർ 17ന് വൈകുന്നേരം ആറുമുതൽ ഡിസംബർ 16വരെ നീളുന്ന മൊറട്ടോറിയമാണ് ലക്ഷ്മി വിലാസം ബാങ്കിന് ധനമന്ത്രാലയം ഏർപ്പെടുത്തിയത്. ഇതോടെ 25,000ന് മുകളിലുള്ള പണമിടപാടുകൾ ആർബിഐയുടെ അനുമതിയോടെമാത്രമെ നടക്കൂ. കഴിഞ്ഞ മാർച്ചിലെ യെസ് ബാങ്ക് എപിസോഡിനുപിന്നാലെയാണ് മാസങ്ങൾ കഴിയുംമുമ്പെ മറ്റൊരു സ്വകാര്യ ബാങ്കുകൂടി പ്രതിസന്ധിയിലാകുന്നത്. 1947നും 1969നുമിടയിൽ 559 സ്വകാര്യ ബാങ്കുകളാണ് രാജ്യത്ത് തകർന്നത്. അതിനുശേഷം 36 സ്വകാര്യ ബാങ്കുകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തി. അവയിൽ പലതും പിന്നീട് പ്രമുഖ പൊതുമേഖല ബാങ്കുകളുടെ ഭാഗമായി. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സുമായി ഗ്ലോബൽ ട്രസ്റ്റ് ബാങ്കിന്റെ ലയനം നടന്നത് 2004ലിലാണ്. ലക്ഷ്മി വിലാസ് ബാങ്കിനുമുമ്പായി ഇരുപതുവർഷത്തിനിടെ 10 ബാങ്കുകളാണ് പ്രതിസന്ധിയിലായത്. സിക്കിം ബാങ്ക് ലിമിറ്റഡ്: 1999ലാണ് റിസർവ് ബാങ്ക് സിക്കിം ബാങ്കിനുമേൽ മാർച്ച് എട്ടുമുതൽ ജൂൺ 5വരെ മൊറട്ടോറിയം ഏർപ്പെടുത്തിയത്. ബറേലി കോർപ്പറേഷൻ ബാങ്ക് ലിമിറ്റഡ്: അതേദിവസംതന്നെ ബറേലി കോർപ്പറേഷൻ ബാങ്കിനുമേലും പിടിവീണു. ജൂൺ അഞ്ചുവരെയാണ് ആദ്യം മൊറട്ടോറിയം ഏർപ്പെടുത്തിയത്. പിന്നീട് 2000 മാർച്ച് മൂന്നുവരെ അതുനീട്ടി. ബനാറസ് സ്റ്റേറ്റ് ബാങ്ക്: 2002 ജനുവരി 22നാണ് ബനാറസ് സ്റ്റേറ്റ് ബാങ്കിനുമേൽ മൊറട്ടോറിയം ചാർത്തിയത്. 2002 ഏപ്രിൽ 21വരെ രണ്ടുമാസത്തേയ്ക്കായിരുന്നു ഇത്. നെടുങ്ങാടി ബാങ്ക്: കേരളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നെടുങ്ങാടി ബാങ്കിന് പൂട്ടുവീണത് 2002 നവംബർ രണ്ടിനാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്കുകൂടിയായിരുന്നു നെടുങ്ങാടി. 2003 ഫെബ്രുവരി ഒന്നുവരെ മൊറട്ടോറിയം ഏർപ്പെടുത്തി. സൗത്ത് ഗുജറാത്ത് ലോക്കൽ ഏരിയ ബാങ്ക് ലിമിറ്റഡ്: 2003 നവംബർ 13ന് ആറുമാസത്തേയ്ക്കാണ് ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തിയത്. 2004 ഓഗസ്റ്റുവരെയായിരുന്നു ഇത്. ഗ്ലോബൽ ട്രസ്റ്റ് ബാങ്ക്: സാമ്പത്തിക ഇപടപാടുകളുടെ തെറ്റായ വെളിപ്പെടുത്തലിനെതുടർന്നാണ് ഗ്ലോബൽ ബാങ്കിന് നിയന്ത്രണം ഏർപ്പെടുത്തിയത്. 2004 ജൂലായ് 24 മുതൽ 2004 ഒക്ടോബർ 23വരെ മൂന്നുമാസമായിരുന്നു മോറട്ടോറിയം. ഗണേഷ് ബാങ്ക് ഓഫ് കുറുന്ദ്വാദ്: 2006 ജനുവരി ഏഴുമുതൽ 2006 ഏപ്രിൽ ആറുവരെ ആദ്യഘട്ടത്തിലും പിന്നീട് ഒക്ടോബർ ആറുവരെയും മൊറട്ടോറിയം ഏർപ്പെടുത്തി. യുണൈറ്റഡ് വെസ്റ്റേൺ ബാങ്ക് ലിമിറ്റഡ്: മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന് 2005 സെപ്റ്റംബർ രണ്ടുമുതലാണ് നിയന്ത്രണമേർപ്പെടുത്തിയത്. 2006 ഡിസംബർ ഒന്നുവരെ 10,000 രൂപമാത്രം പിൻവലിക്കാനാണ് അനുമതി നൽകിയത്. പിഎംസി ബാങ്ക്: 2019 സെപ്റ്റംബർ 23നായിരുന്നു പിഎംസി ബാങ്കിനുമേൽ താഴുവീണത്. മൊറട്ടോറിയം ഇപ്പോഴുംതുടരുകയാണ്. 2020 ഡിസംബർ 20വരെയാണിത്. യെസ് ബാങ്ക്: ലക്ഷ്മി വിലാസ് ബാങ്ക് പ്രതിസന്ധിക്കുതൊട്ടുമുമ്പാണ് യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തിയത്. പിൻവലിക്കുന്നതുക 50,000 രൂപയായി പരിമിതപ്പെടുത്തി. പിന്നീട് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടുത്തിയത്.

from money rss https://bit.ly/32VOWeG
via IFTTT

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,840യായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് അന്തർദേശീയ വിപണിയിൽ സ്വർണവില കുറയുന്നത്. ഔൺസിന് 1,876.85 ഡോളർ നിലവാരത്തിലാണ് സ്പോട്ട് ഗോൾഡ് വില. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.43ശതമാനംകുറഞ്ഞ് 50,546 രൂപയിലെത്തി. സമാനമായ വിലയിടിവ് വെള്ളിവിലയിലുമുണ്ടായിട്ടുണ്ട്.

from money rss https://bit.ly/38SWjav
via IFTTT

ഒരു ബാങ്കുകൂടി ഇല്ലാതാകുന്നു: നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുമോ?| വിശദാംശങ്ങള്‍ അറിയാം

അപ്രതീക്ഷിത നീക്കത്തിലൂടെ അതീവ രഹസ്യമായാണ് നവംബർ 17ന് രാത്രി ലക്ഷ്മി വിലാസ് ബാങ്കിൽ മൊറട്ടോറിയം പ്രഖ്യാപിച്ചത്. റിസർവ് ബാങ്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവ്. ഈ സാഹചര്യത്തിൽ നിക്ഷേപകർക്കുള്ള സംശയങ്ങൾക്ക് ഉത്തരം നൽകുകയാണിവിടെ. മൊറട്ടോറിയം എന്നാൽ എന്താണ്? മൊറട്ടോറിയം പ്രഖ്യാപിച്ചാൽ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ നിക്ഷേപകന് ബാങ്കിൽനിന്ന് പണം പിൻവലിക്കാനാവില്ല. ലക്ഷ്മി വിലാസ് ബാങ്കിന്റെ കാര്യത്തിലാണെങ്കിൽ 25,000 രൂപവരെ പിൻവലിക്കാൻ നിക്ഷേപകന് കഴിയും. ഒരുമാസത്തേയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. മൊറട്ടോറിയം ഏർപ്പെടുത്താൻ കാരണം? ബാങ്കിന്റെ സാമ്പത്തികനില തകരാറിലായതിനെതുടർന്നാണ് ബാങ്കിന്റെ ബോർഡിന്റെ അധികാരങ്ങൾ പിൻവലിച്ചത്. ഡിസംബർ 16വെരയാണ് നിയന്ത്രണം. റിസർവ് ബാങ്കിന്റെ നീക്കം എന്തായിരിക്കും? ബോർഡിനെ അസാധുവാക്കാൻ തീരുമാനിച്ചതിലൂടെ ബാങ്ക് ഇനി അഡ്മിനിസ്ട്രേഷൻ ഭരണത്തിന്റെ കീഴിലാകും. അതോടൊപ്പം ബാങ്കിൽ നടന്നകാര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണവും അതോടൊപ്പം ഉണ്ടാകും. കാനാറ ബാങ്കിന്റെ മുൻ നോൺ എക്സിക്യുട്ടീവ് ചെയർമാൻ ടിഎൻ മനോഹരനെയാണ് ലക്ഷ്മി വിലാസ് ബാങ്കിൽ അഡ്മനിസ്ട്രേറ്ററായി നിയമിച്ചിട്ടുള്ളത്. ഭാവിയിൽ പ്രതീക്ഷിക്കാവുന്നത് മൊറട്ടോറിയം പ്രഖ്യാപിച്ചതിനുപിന്നാലെ ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായി ലയിപ്പിക്കാനുള്ള കരട് പദ്ധതിയും ആർബിഐ പുറത്തിറക്കിയിട്ടുണ്ട്. 2,500 കോടി രൂപയാണ് ഇതിനായി ഡിബിഐഎൽ നിക്ഷേപിക്കുക. ഓഹരി നിക്ഷേപം പിൻവലിക്കാൻ കഴിയുമോ? ആർബിഐ തയ്യാറാക്കിയ കരട് നിർദേശപ്രകാരം ഓഹരി നിക്ഷേപകർക്ക് നിക്ഷേപം തിരിച്ചുലഭിക്കാൻ സാധ്യതയില്ല. അതായത് ലയനം നടക്കുമ്പോൾ ഓഹരി ബാങ്കിന്റെ ഓഹരി മൂലധനം പൂജ്യമാകും. കരട് നിർദേശമായതിനാൽ ഓഹരി നിക്ഷേപകരുടെകൂടി പ്രതികരണം ലഭിച്ചശേഷമാകും അന്തിമതീരുമാനമെടുക്കുക. ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതുണ്ടോ? ലക്ഷ്മി വിലാസ് ബാങ്കിന്റെ ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആർബിഐ ഉറപ്പുനൽകിയിട്ടുണ്ട്. മറ്റൊരു ബാങ്കുമായുള്ള ലയനത്തിന് പദ്ധതി തയ്യാറാക്കിയ സാഹചര്യത്തിലാണിത്. യെസ് ബാങ്കിന് സംഭവിച്ചത് 2020 മാർചച് അഞ്ചിന് സമാനമായ നിയന്ത്രണമാണ് യെസ് ബാങ്കിന് ആർബിഐ ഏർപ്പെടുത്തിയത്. പിന്നീട് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം യെസ് ബാങ്കിന്റെ രക്ഷയ്ക്കെത്തി.

from money rss https://bit.ly/38PcHJb
via IFTTT

സെന്‍സെക്‌സില്‍ 111 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 111 പോയന്റ് നഷ്ടത്തിൽ 43,841ലും നിഫ്റ്റി 30 പോയന്റ് താഴ്ന്ന് 12,843ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 549 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 420 ഓഹരികൾ നഷ്ടത്തിലുമാണ്. 72 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. മൊറട്ടോറിയം പ്രഖ്യാപിച്ചതിനെതുടർന്ന് ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി 20ശതമാനം കൂപ്പുകുത്തി. അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, പവർഗ്രിഡ് കോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, സിപ്ല, ബജാജ് ഫിനാൻസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിപിസിഎൽ, ടൈറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ, ഐഷർ മോട്ടോഴ്സ്, ടിസിഎസ്, റിലയൻസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3pGFHIQ
via IFTTT

ബി.പി.സി.എലിനെ ഏറ്റെടുക്കാൻ മുൻനിരകമ്പനികളൊന്നുമില്ല

മുംബൈ: പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എലിനെ ഏറ്റെടുക്കാൻ താത്പര്യമില്ലാതെ ലോകത്തിലെ മുൻനിര എണ്ണക്കമ്പനികൾ. മൂന്നു നാലു താത്പര്യപത്രങ്ങൾ ലഭിച്ചതായി പറയുമ്പോഴും അവയുടെ എണ്ണമോ പേരുവിവരങ്ങളോ പുറത്തുവിടാൻ സർക്കാർ തയ്യാറായിട്ടില്ല. ബി.പി.സി.എലിനെ ഏറ്റെടുക്കാൻ സാധ്യതയുള്ള വിദേശകമ്പനികളിൽ സൗദി ആരാംകോയുടെ പേരാണ് തുടക്കംമുതൽ ഉയർന്നുകേട്ടിരുന്നത്. എന്നാൽ, സൗദി ആരാംകോയും ഇന്ത്യയിൽ പെട്രോകെമിക്കൽ വ്യവസായത്തിൽ അവരുടെ പങ്കാളികളാകാനിരിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസും താത്പര്യപത്രം നൽകിയിട്ടില്ല. ബ്രിട്ടീഷ് പെട്രോളിയം, റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റ്, ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എന്നിവയും അവസാനനിമിഷം പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ബി.പി.സി.എൽ. ഓഹരിവിൽപ്പന നടപടിക്ക് മികച്ച പ്രതികരണം ലഭിച്ചതായാണ് സർക്കാർ പറയുന്നത്. എന്നിട്ടും എത്ര താത്പര്യപത്രം ലഭിച്ചുവെന്നുപോലും സർക്കാർ വെളിപ്പെടുത്തുന്നില്ല. 1000 കോടി ഡോളർ ആസ്തിയുള്ള സ്വകാര്യകമ്പനികൾ അല്ലെങ്കിൽ കൺസോർഷ്യത്തിനാണ് താത്പര്യപത്രം സമർപ്പിക്കാൻ യോഗ്യതയുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ എണ്ണമേഖലയിലുള്ള പല കമ്പനികൾക്കും താത്പര്യപത്രം സമർപ്പിക്കാൻ കഴിയാതായി. ഈ സാഹചര്യത്തിൽ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെയും പെൻഷൻ ഫണ്ട് സ്ഥാപനങ്ങളുടെയും കൺസോർഷ്യങ്ങളാണ് ബി.പി.സി.എലിനായി രംഗത്തുവന്നിട്ടുള്ളതെന്നാണ് സൂചനകൾ. താത്പര്യപത്രം സ്വീകരിക്കാനുള്ള സമയം കഴിഞ്ഞതോടെ ബി.പി.സി.എൽ. സ്വകാര്യവത്കരണനടപടികൾ രണ്ടാംഘട്ടത്തിലേക്കു കടക്കുകയാണ്. താത്പര്യപത്രം സമർപ്പിച്ചവരിൽനിന്ന് യോഗ്യരായവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി അവരോട് ലേലത്തുകയുൾപ്പെടെ പദ്ധതിസമർപ്പിക്കാൻ ആവശ്യപ്പെടും. ഇതിന് രണ്ടു മുതൽ മൂന്നാഴ്ചവരെയെടുക്കുമെന്നാണ് കരുതുന്നത്. നടപ്പുസാമ്പത്തികവർഷം 2.1 ലക്ഷം കോടി രൂപ പൊതു ആസ്തി വിൽപ്പനയിലൂടെ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിട്ടിരുന്നതെങ്കിലും ഇത് എങ്ങുമെത്തിയിട്ടില്ല. ഈ സാമ്പത്തിക വർഷം ഇതുവരെ 6138.48 കോടി രൂപ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ 52.98 ശതമാനം വരുന്ന ബി.പി.സി.എൽ. ഓഹരി വിൽപ്പന നിർണായകമാണ്. ഇതിലൂടെ 48,000 കോടി രൂപയ്ക്കടുത്ത് ഖജനാവിലെത്തുമെന്നാണ് സർക്കാർ പ്രതീക്ഷ. എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ഐ.പി.സി.എൽ. റിലയൻസ് ഇൻഡസ്ട്രീസിന് വിറ്റഴിച്ചതിനുശേഷം പെട്രോളിയം മേഖലയിലെ ആദ്യ സ്വകാര്യവത്കരണത്തിനാണ് അരങ്ങൊരുങ്ങുന്നത്. എച്ച്.പി.സി.എലിലെ സർക്കാർഓഹരികൾ വിറ്റഴിച്ചെങ്കിലും വാങ്ങിയത് മറ്റൊരു പൊതുമേഖലാകമ്പനിയായ ഒ.എൻ.ജി.സി.യാണ്. ബി.പി.സി.എലിനായി താത്പര്യപത്രം സമർപ്പിക്കുന്നതിൽനിന്ന് പൊതുമേഖലാ എണ്ണക്കമ്പനികളെ സർക്കാർ വിലക്കിയിരുന്നു.

from money rss https://bit.ly/3fbtxD9
via IFTTT

വീണ്ടും പുതിയ ഉയരംകുറിച്ച് സൂചികകള്‍: സെന്‍സെക്‌സ് 44,000ത്തിനടുത്ത് ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാക്കിയതോടൊപ്പം പുതിയ റെക്കോഡ് കുറിച്ച് ഓഹരി സൂചികകൾ. നിഫ്റ്റി 12,850ന് മുകളിലെത്തി. സെൻസെക്സ് 314.73 പോയന്റ് നേട്ടത്തിൽ 43,952.71ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 93.90 പോയന്റ് ഉയർന്ന് 12,874.20 നിലവാരത്തിലുമെത്തി. ബിഎസ്ഇയിലെ 1443 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1181 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, ഹീറോ മോട്ടോർകോർപ്, എൻടിപിസി, ഐഒസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.ലോഹം, ബാങ്ക് സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. അതേസമയം, ഊർജം, ഫാർമ, ഐടി ഓഹരികളിൽ വില്പന സമ്മർദം പ്രകടമായിരുന്നു. Sensex, Nifty end at fresh record highs

from money rss https://bit.ly/35Fpc8e
via IFTTT

ക്രിസ് ഗോപാലകൃഷ്ണനെ ഇന്നൊവേഷന്‍ ഹബിന്റെ ചെയര്‍മാനായി ആര്‍ബിഐ നിയമിച്ചു

റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബിന്റെ ആദ്യ ചെയർമാനായി ഇൻഫോസിസിന്റെ മുൻ സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണനെ നിയമിച്ചു. ധനകാര്യമേഖലയിൽ സാങ്കേതിക വിദ്യയിലൂന്നിയ നവീകരണത്തിന് ഇന്നൊവേഷൻ ഹബ്(ആർബിഐഎച്ച്)ആരംഭിക്കുമെന്ന് ഓഗസ്റ്റിൽ ആർബിഐ പ്രഖ്യാപിച്ചിരുന്നു. ചെയർമാന്റെ നേതൃത്വത്തിലുള്ളസമിതിയായിരിക്കും ആർബിഐഎച്ചിന്റെ പ്രചവർത്തനങ്ങൾ ഏകോപിപ്പിക്കുക. സ്റ്റാർട്ടപ്പുകളുടെ ഇൻക്യുബേഷൻ കേന്ദ്രമായ സ്റ്റാർട്ടപ്പ് വില്ലേജിന്റെ ചീഫ് മെന്ററാണ് നിലവിൽ ക്രിസ് ഗോപാലകൃഷ്ണൻ. മദ്രാസ് ഐഐടി പ്രൊഫസർ അശോക് ജുൻജുൻവാല, ബെംഗളുരു ഐഐഎസ് സി പ്രിൻസിപ്പൽ റിസർച്ച് സയന്റിസ്റ്റ് എച്ച് കൃഷ്ണമൂർത്തി, ടിവിഎസ് ക്യാപിറ്റൽ ഫണ്ട് സിഎംഡി ഗോപാൽ ശ്രീനിവാസൻ, എ്ൻപിസിഐ മുൻ സിഇഒ എ.പി ഹോത്ത, സിൻഡിക്കേറ്റ് ബാങ്ക് മുൻ സിഎംഡി മൃത്യുഞ്ജയ് മഹാപത്ര, ആർബിഐ എക്യുക്യുട്ടീവ് ഡയറക്ടർ ടി റാബി ശങ്കർ, ആർബിഐയിലെ ഇൻഫോർമേഷൻ ടെക്നോളജി വിഭാഗം സിജിഎം ദീപക് കുമാർ, ഹൈദരാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്നോളജിയിലെ ഡയറക്ടർ കെ നിഖില എന്നിവരാണ് അംഗങ്ങൾ. സിഇഒയെ ഇനിയും നിയമിച്ചിട്ടില്ല. RBI appoints Kris Gopalakrishnan as chairperson of its innovation hub

from money rss https://bit.ly/36MBevA
via IFTTT