121

Powered By Blogger

Sunday, 22 September 2019

കിയാൽ കുതിക്കുന്നു: ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കിയാൽ) നിന്ന് ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാനൊരുങ്ങുന്നു. അന്താരാഷ്ട്ര സർവീസുകളിൽ യു.എ.ഇ.യിലേക്കാണ് ഏറ്റവുമധികം യാത്രക്കാരുള്ളതെന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനായി വിവിധ വിമാനക്കമ്പനികളുമായി ചർച്ച നടന്നുവരികയാണെന്നും കിയാൽ മാനേജിങ് ഡയറക്ടർ വി. തുളസീദാസ് 'മാതൃഭൂമി ധനകാര്യ'ത്തോട് പറഞ്ഞു. കഴിഞ്ഞയാഴ്ച 'ഗോ എയർ' കണ്ണൂർ-കുവൈത്ത്-കണ്ണൂർ റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിച്ചു. ദുബായ്, ദമാം, ജിദ്ദ, കുവൈത്ത് തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ വിമാനക്കമ്പനികളുടെ പ്രവർത്തനം കണ്ണൂരിലേക്ക് കൂടി വ്യാപിപ്പിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര തലത്തിൽ ബെംഗളൂരുവിലേക്കാണ് ഏറ്റവുമധികം യാത്രക്കാർ. ഡൽഹിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ സർവീസുകൾ പ്രതീക്ഷിക്കുന്നുണ്ട്. പ്രതിദിനം അമ്പതോളം സർവീസുകളാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ളത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ എയർ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്. ദുബായ്, അബുദാബി, ഷാർജ, മസ്കറ്റ്, കുവൈത്ത്, ബഹ്റൈൻ, ദോഹ, റിയാദ് തുടങ്ങിയ അന്തർദേശീയ റൂട്ടുകളിലും ഡൽഹി, മുംബൈ, ഗോവ, ഹൈദരാബാദ്, ഹുബ്ബള്ളി, ബെംഗളൂരു, ചെന്നൈ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ ആഭ്യന്തര റൂട്ടുകളിലും നിലവിൽ സർവീസ് ഉണ്ട്. പ്രതിമാസ യാത്രികർ ഒന്നര ലക്ഷം; ഈ വർഷത്തെ ലക്ഷ്യം 18 ലക്ഷം പ്രവർത്തനം ആരംഭിച്ചിട്ട് പത്താമത്തെ മാസമായല്ലോ, കിയാലിന്റെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു? ഒറ്റ വാക്കിൽ പറഞ്ഞാൽ, കിയാലിന്റെ ഭാവി ഭാസുരമാണ്. എയർപോർട്ടിനെപ്പറ്റിയും ഇവിടത്തെ സൗകര്യങ്ങളെപ്പറ്റിയും വളരെ നല്ല അഭിപ്രായമാണ് യാത്രക്കാർക്കുള്ളത്. ചുരുക്കം ചില ന്യൂനതകൾ പറഞ്ഞുകേൾക്കാറുണ്ടെങ്കിലും ഉടൻതന്നെ അത്തരം പരാതികൾ പരിഹരിക്കാൻ ശ്രമിക്കാറുണ്ട്. തുടക്കമെന്ന നിലയിൽ പൊതുവെ നല്ല വരുമാനമാണ് എയർപോർട്ടിനുള്ളത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ എയർപോർട്ട് ലാഭത്തിലാകുമെന്നാണ് കരുതുന്നത്. വായ്പാ തിരിച്ചടവു കൂടി കണക്കിലെടുക്കുമ്പോൾ ഈ നേട്ടം കൈവരിക്കാൻ നല്ല പ്രയത്നംതന്നെ നടേത്തണ്ടി വരും. പ്രത്യേകിച്ച് വിദേശ വിമാനക്കമ്പനികളുടെ അഭാവത്തിൽ. നടപ്പുവർഷം പ്രതീക്ഷിക്കുന്ന യാത്രക്കാർ. പ്രതിമാസം ശരാശരി എത്ര യാത്രക്കാരാണ് എയർപോർട്ട് വഴി പോകുന്നത്? ആദ്യ വർഷം 18 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. പ്രതിമാസം ഒന്നര ലക്ഷത്തോളം യാത്രക്കാർ കിയാലിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. വിദേശ വിമാനക്കമ്പനികളുടെ അഭാവത്തിലുള്ളതാണ് യാത്രക്കാരുടെ ഈ കണക്ക്. കഴിഞ്ഞ പത്ത് മാസത്തെ കണക്ക് പരിശോധിച്ചാൽ പ്രതിമാസം ഏകദേശം 66,000 അന്താരാഷ്ട്ര യാത്രക്കാരും ഏകദേശം 84,000 ആഭ്യന്തര യാത്രക്കാരും കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തിട്ടുണ്ട്. ഓണം, പെരുന്നാൾ, ഈസ്റ്റർ എന്നിവയോടനുബന്ധിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായി. വരും മാസങ്ങളിലും എണ്ണം കൂടാനാണ് സാധ്യത. കാർഗോ സൗകര്യം എപ്പോൾ യാഥാർത്ഥ്യമാകും. ഇത് കണ്ണൂരിലെ വ്യവസായങ്ങൾക്ക് എങ്ങനെ സഹായകമാകും? വ്യോമയാന ചരക്കുനീക്കത്തിനുള്ള അനന്ത സാധ്യതകളാണ് വിമാനത്താവളത്തിനുള്ളത്. താത്കാലിക കാർഗോ സൗകര്യം സജ്ജമായിട്ടുണ്ട്. ബന്ധപ്പെട്ട അനുമതി ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ്. വലിയ ഒരു കാർഗോ കോംപ്ലക്സിന്റെ നിർമാണം കൂടി ഏതാനും മാസത്തിനുള്ളിൽ പൂർത്തിയാകും. ഇതോടെ കൈത്തറി, സുഗന്ധദ്രവ്യങ്ങൾ, മത്സ്യം, മാംസം, കാപ്പി, തേയില, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ വലിയ തോതിൽ കയറ്റുമതി ചെയ്യാൻ അവസരമുണ്ടാകും. കുറ്റ്യാട്ടൂർ മാങ്ങ പോലുള്ള കണ്ണൂരിന്റെ തനത് വിഭവങ്ങൾക്കും വലിയ വിപണി സാധ്യതകളാണ് ഇതോടെ തുറക്കപ്പെടുന്നത്. കൂടുതൽ ചരക്കുനീക്കത്തിന് സാധിക്കുന്ന വലിയ വിമാനങ്ങൾ ഉടൻ സർവീസ് ആരംഭിക്കേണ്ടതുണ്ട്. ഇത്തരം വിമാനങ്ങൾ കൂടുതലും വിദേശ വിമാന കമ്പനികൾക്കാണ് ഉള്ളത്. വിദേശ വിമാന കമ്പനികളുടെ കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വർഷം കൊണ്ട് വിമാനത്താവളത്തിലുണ്ടാകുന്ന വികസനങ്ങൾ? പല പുതിയ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. കൺസൾട്ടസി കമ്പനിയായ കെ.പി.എം.ജി.യെ കണ്ണൂർ എയർപോർട്ടിന്റെ കൺസൾട്ടന്റായി നിയമിച്ചിട്ടുണ്ട്. റൺവേ നീളം കൂട്ടൽ, വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ഏപ്രൺ വികസനം, ഭൂഗർഭ സംവിധാനത്തിലൂടെ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന ഫ്യുവൽ റിഹൈഡ്രന്റ് സിസ്റ്റത്തിന്റെ നിർമാണം തുടങ്ങിയ വികസന പദ്ധതികൾ വരും വർഷങ്ങളിൽ നടപ്പാക്കും. പുതിയ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, എയർപോർട്ട് വില്ലേജ് എന്നീ വ്യവസായ-വാണിജ്യ സംരംഭങ്ങളും ആരംഭിക്കും. sanilakallyaden@gmail.com

from money rss http://bit.ly/30Jh2G7
via IFTTT

തോമസ് കുക്ക് പാപ്പരായി: 22,000 പേര്‍ക്ക് ജോലി നഷ്ടമാകും

ലണ്ടൻ: ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ട്രാവൽ ഏജൻസിയായ തോമസ് കുക്ക് പാപ്പരായി പ്രഖ്യാപിച്ചു. 178 വർഷത്തെ പ്രവർത്തന പാരമ്പ്യരമുള്ള കമ്പനിയിൽ 22,000 പേരാണ് ജോലി ചെയ്തിരുന്നത്. ബ്രിട്ടനിൽമാത്രം 9000 പേർ ജോലി ചെയ്തിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ലോകത്താകമാനം ഓഫീസുകളും ആയിരക്കണക്കിന് ഉപഭോക്താക്കളുമുണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെതുടർന്നാണ് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കമ്പനി പൂട്ടിയത്. 25 കോടി ഡോളർ ബാധ്യതയുള്ള കമ്പനി പിടിച്ചുനിൽക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതിനെതുടർന്നാണ് നിശ്ചലമായത്. ഇതോടെ തോമസ് കുക്കിന്റെ പാക്കേജിലൂടെ യാത്രയിലായിരുന്ന പലരുടെയും സ്ഥിതി അനിശ്ചിതത്വത്തിലായി.ഓഫീസുകളുടെ പ്രവർത്തനവും വിമാന സർവീസുകളും നിർത്തിയതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. We are sorry to announce that Thomas Cook has ceased trading with immediate effect. This account will not be monitored. Please visit http://bit.ly/2OgJmNf for further advice and information.#ThomasCook pic.twitter.com/Nf1X3jn97x — Thomas Cook (@ThomasCookUK) September 23, 2019

from money rss http://bit.ly/30jQz6E
via IFTTT

കുതിപ്പ് തുടരുന്നു; സെന്‍സെക്‌സില്‍ 926 പോയന്റ് നേട്ടം

മുംബൈ: വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വിപണി വീണ്ടും കുതിച്ചു. സെൻസെക്സ് 926 പോയന്റ് നേട്ടത്തിൽ 38967ലും നിഫ്റ്റി 285 പോയന്റ് ഉയർന്ന് 11560ലുമാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബർ 20ന് ധനമന്ത്രി കോർപ്പറേറ്റ് ടാക്സ് കുറച്ചതിനെതുടർന്ന് വിദേശ, ആഭ്യന്തര നിക്ഷേപകർ ആവേശത്തോടെ ഓഹരികൾ വാങ്ങിക്കൂട്ടുന്നത് പ്രകടമാണ്. ഐടിസി, എൽആന്റ്ടി, ഐഷർ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബ്രിട്ടാനിയ, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, വിപ്രോ, ടിസിഎസ്, ഭാരതി എയർടെൽ, സിപ്ല, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി ഓഹരികളൊഴികെ, എഫ്എംസിജി, ഇൻഫ്ര, വാഹനം, ബാങ്ക്, ലോഹം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികളെല്ലാം മികച്ച നേട്ടത്തിലാണ്. sensex gains 926 pts

from money rss http://bit.ly/30iIzC8
via IFTTT

ഇന്ധനവില കുതിക്കുന്നു; പെട്രോൾ ലിറ്ററിന് 1.59 രൂപ കൂടി

ന്യൂഡൽഹി: ആറുദിവസത്തിനിടെ രാജ്യത്ത് പെട്രോൾവില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വർധിച്ചു. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനുംനേരെ കഴിഞ്ഞയാഴ്ച യെമെനിലെ ഹൂതികൾ നടത്തിയ ആക്രമണത്തെത്തുടർന്നാണ് വർധന. ഡൽഹിയിൽ ഞായറാഴ്ച പെട്രോളിന് 27 പൈസ കൂടി 73.62 രൂപയിലെത്തി. ഡീസലിന് 18 പൈസ വർധിച്ച് 66.74 രൂപയായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്സൈറ്റിലെ വിലപ്രകാരം തിരുവനന്തപുരത്ത് പെട്രോളിന് 77.03 രൂപയും ഡീസലിന് 71.82 രൂപയുമാണ്. ആക്രമണത്തെത്തുടർന്ന് സൗദി എണ്ണയുത്പാദനം ദിവസം 57 ലക്ഷം വീപ്പയായി കുറച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവുംവലിയ എണ്ണവിതരണ പ്രതിസന്ധിയാണിതെന്നും ഇതിന്റെ ആഘാതം വർഷങ്ങളോളം വിപണിയെ ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. വിതരണം ഉടൻ പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. ആവശ്യമായ ഇന്ധനത്തിന്റെ 83 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരാണ് സൗദി. 20 ലക്ഷം ടൺ അസംസ്കൃത എണ്ണയും രണ്ടുലക്ഷം ടൺ പാചകവാതകവുമാണ് എല്ലാമാസം ഇന്ത്യ സൗദിയിൽനിന്ന് വാങ്ങുന്നത്. സെപ്റ്റംബറിലേക്കുള്ള 13 ലക്ഷം ടൺ എണ്ണ ഇന്ത്യക്ക് കിട്ടിക്കഴിഞ്ഞു. ബാക്കി തരാമെന്ന് സൗദി ഉറപ്പുതന്നിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. സൗദി മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാൻ രാജകുമാരനുമായി അദ്ദേഹം ഇക്കാര്യം സംസാരിച്ചിരുന്നു. പാചകവാതക വിതരണം പൂർണമായും പുനഃസ്ഥാപിക്കാൻ കൂടുതൽ സമയം സൗദി ചോദിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സഞ്ജീവ് സിങ് അറിയിച്ചു. കുറവുള്ളത് ഖത്തറിൽനിന്ന് വാങ്ങാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ പ്രതിസന്ധിയെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവിതരണത്തിൽ അഞ്ചുശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരിക്കയാണ്. ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കുമെന്ന് സൗദി ന്യൂഡൽഹി: ഇന്ത്യയുടെ ഊർജസുരക്ഷയ്ക്ക് ആവശ്യമായ എണ്ണനൽകാൻ പ്രതിജ്ഞാബദ്ധരാണെന്ന് സൗദി അറേബ്യ പറഞ്ഞു. അതിനായി മറ്റ് എണ്ണയുത്പാദകരുമായിച്ചേർന്ന് പ്രവർത്തിക്കുമെന്നും സൗദി സ്ഥാനപതി ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സാതി വ്യക്തമാക്കി. വാർത്താഏജൻസിയായ പി.ടി.ഐ.ക്കു നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വിപണിസ്ഥിരത നിലനിർത്താൻ ഒപെക് രാജ്യങ്ങളും മറ്റ് എണ്ണയുത്പാദക രാജ്യങ്ങളുമായിച്ചേർന്ന് പ്രവർത്തിക്കും. ഇന്ത്യ സൗദിക്ക് നൽകിയ ഐക്യദാർഢ്യത്തിന് അദ്ദേഹം നന്ദി പറഞ്ഞു. content highlights:petrol price rise

from money rss http://bit.ly/2OmMGXv
via IFTTT

Saturday, 21 September 2019

'റണ്‍ ടു ഗിവ്' ചാരിറ്റി റാലിയുമായി കൊച്ചിയിലെ മാരിയറ്റ് ഹോട്ടലുകള്‍

കൊച്ചി: മാരിയറ്റ് ഹോട്ടലുകൾ ചേർന്ന് റൺ ടു ഗിവ് റാലി സംഘടിപ്പിക്കുന്നു. കൊച്ചി കുണ്ടന്നൂർ ലെ മെറിഡിയൻ ഹോട്ടലിൽനിന്ന് ഞായറാഴ്ച രാവിലെ 6.30ന് ആരംഭിക്കുന്ന റാലി, തേവര-കുണ്ടന്നൂർ പാലംവഴി ശാന്തി നഗർ ജങ്ഷൻവരെയും തിരിച്ചും ആയിരിക്കും. നടൻ കൈലാഷ് റാലി ഫ്ളാഗ് ഓഫ് ചെയ്യും. നടൻ കൃഷ്ണ വിശിഷ്ടാതിഥിയായിരിക്കും. 500ലധികം മാരിയറ്റ് ജീവനക്കാർ, അനുബന്ധ വ്യാപാര സ്ഥാപനങ്ങളിലുള്ളവർ, അതിഥികൾ എന്നിവർ റാലിയിൽ പങ്കെടുക്കും. പൊതുജനങ്ങൾക്കും റാലിയിൽ പങ്കെടുക്കാൻ അവസരമുണ്ട്. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കുന്നവർക്ക് പ്രഭാതഭക്ഷണം ഉണ്ടായിരിക്കും. രജിസ്ട്രേഷനായി +91 7795177055 എന്ന നമ്പറിൽ ബന്ധപ്പെടണം. മാരിയറ്റ് ഇന്റർനാഷണലിന്റെ ഭാഗമായ ലെ മെറിഡിയൻ, കൊച്ചി മാരിയറ്റ് ഹോട്ടൽ, ഫൗർ പോയന്റ് ബൈ ഷെറാട്ടൺ ഇൻഫോപാർക്ക് കാക്കനാട്, കോർട്യാർഡ് ബൈ മാരിയറ്റ് എയർപോർട്ട് ഹോട്ടൽ, പോർട്ട് മുസിരിസ്-ട്രിബ്യൂട്ട് പോർട്ട്ഫോളിയോ ഹോട്ടൽ എന്നിവ ചേർന്നാണ് സെപ്റ്റംബർ 22ന് ഞായറാഴ്ച റാലി നടത്തുന്നത്. ഏഷ്യാ പെസഫിക് റീജിയണിലെ 23 രാജ്യങ്ങളിലുള്ള മാരിയറ്റ് ഹോട്ടലുകൾ അതാത് നഗരങ്ങളിൽ റാലി നടത്തും. അതുവഴി സമാഹരിക്കുന്ന തുക അംഗീകൃത ചാരിറ്റബിൾ സ്ഥാപനങ്ങൾക്ക് നൽകും. കഴിഞ്ഞവർഷം കൊച്ചി റൺ ടു ഗിവ്-ൽനിന്ന് ലഭിച്ചതുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനനൽകിയിരുന്നു. ഈവർഷം കൊച്ചയിൽ പ്രവർത്തിക്കുന്ന മാരിയറ്റ് ഹോട്ടലുകൾ നടത്തുന്ന റാലിവഴി സമാഹരിക്കുന്ന തുക കുഷ്ഠരോഗബാധിതരായ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന റൈസിങ് സ്റ്റാർ ഔട്ട്റീച്ച് ഓഫ് ഇന്ത്യയ്ക്കായി നൽകും.

from money rss http://bit.ly/2AD3H7q
via IFTTT

എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ പണം തിരികെ ലഭിച്ചില്ലെങ്കില്‍ ദിവസം 100 രൂപ ബാങ്കിന് പിഴ

എടിഎം കാർഡ് ഇടപാടുകൾ പരാജയപ്പെട്ടാൽ പണം തിരികെ ലഭിക്കാനുള്ള സമയപരിധി ആർബിഐ നിശ്ചയിച്ചു. ഈ സമയംകഴിഞ്ഞാൽ ബാങ്കുകൾ അക്കൗണ്ടുടമയ്ക്ക്പിഴ നൽകണം. ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകൾക്കും നിർദേശം ബാധകമാണ്. നിശ്ചിത ദിവസം കഴിഞ്ഞാൽ ഒരു ദിവസം 100 രൂപവീതം ഉപഭോക്താവിന് നൽകണമെന്നാണ് ആർബിഐ നിർദേശിച്ചിട്ടുള്ളത്. എടിഎമ്മിൽനിന്ന് പണം ലഭിച്ചില്ലെങ്കിൽ അഞ്ചുദിവസമാണ് അക്കൗണ്ടിൽ തിരികെ പണംവരവുവെയ്ക്കുന്നതിന് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപവീതം അക്കൗണ്ട് ഉടമയ്ക്ക് നൽകേണ്ടിവരും. ഐഎംപിഎസ്,യുപിഐ ഐഎംപിഎസ്, യുപിഐ ഇടപാടുകൾക്ക് ഒരുദിവസമാണ് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാൽ ഓരോദിവസവും 100 രൂപവീതം പിഴ നൽകണം. യുപിഐവഴി ഷോപ്പിങ് നടത്തുമ്പോൾ, അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാൽ കച്ചവടക്കാരന് ലഭിക്കാതിരിക്കുകുയും ചെയ്താൽ അഞ്ചുദിവസത്തിനകം പണം നൽകണമെന്നാണ് നിർദേശം. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപ വീതം കച്ചവടക്കാരന് പിഴ നൽകണം. ഇടപാടുകൾ നടത്തുമ്പോൾ അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും അതേസമയം, മറ്റൊരു അക്കൗണ്ടിൽ വരവുവെയ്ക്കുകയോ ചെയ്യാതിരിക്കുന്നത് ഇടയ്ക്കിടെ സംഭവിക്കുന്നതാണ്. എടിഎംവഴി ഇടപാടു നടത്തുമ്പോൾ പണം ലഭിക്കാതിരിക്കുകയും അക്കൗണ്ടിൽനിന്ന് കുറവുചെയ്യുകയും ചെയ്യതും പതിവാണ്. അക്കൗണ്ടിൽ പണം തിരികെയെത്താറുണ്ടെങ്കിലും ചിലപ്പോൾ മറിച്ചും ഉണ്ടാകാറുണ്ടെന്ന പരാതി വ്യാപകമായതോടെയാണ് ആർബിഐയുടെ പുതിയ നിർദേശം.ബാങ്കിൽ നേരിട്ടെത്തി പരാതി നൽകിയാലാണ് അക്കൗണ്ട് ഉടമയ്ക്ക് പണം ലഭിച്ചിരുന്നത്. ഉപഭോക്താവിന്റേതല്ലാത്ത കാരണത്താൻ പണമിടപാട് തടസ്സപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ആർബിഐയുടെ സർക്കുലറിൽ പറയുന്നു.

from money rss http://bit.ly/34X8JK0
via IFTTT

Friday, 20 September 2019

10.5 ശതമാനം പലിശ: നിങ്ങള്‍ നിക്ഷേപിക്കുമോ?

അടുക്കളകൾക്ക് പരിചിതമാണ് ഹാക്കിങ്സ് കുക്കർ. എന്നിരുന്നാലും ഹാക്കിങ്സിന് നിങ്ങൾ പണം കടംകൊടുക്കുമോ? 2018 വർഷത്തെ അപേക്ഷിച്ച് കൂടുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്താണ് ഇത്തവണ ഹാക്കിങ്സ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. പരമാവധി 10.5 ശതമാനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന പലിശ. ചുരുങ്ങിയ നിക്ഷേപം 25,000 രൂപയാണ്. പരമാവധി എത്രവേണമെങ്കിലും നിക്ഷേപിക്കാം. 12 മാസം, 24 മാസം, 36 മാസം എന്നിങ്ങനെയുള്ള കാലാവധിയിലാണ് കമ്പനി നിക്ഷേപം സ്വീകരിക്കുന്നത്. 12 മാസത്തെ നിക്ഷേപത്തിന് 10 ശതമാനവും 24 മാസത്തെ നിക്ഷേപത്തിന് 10.25 ശതമാനവും 36 മാസത്തെ നിക്ഷേപത്തിന് 10.5 ശതമാനവും പലിശ ലഭിക്കും. ക്യുമുലേറ്റീവ് ഓപ്ഷൻ സ്വീകരിക്കുകയാണെങ്കിൽ മൂന്നു കാലയളവിലായി 10.5, 10.7,11 എന്നിങ്ങനെ ശതമാനം പലിശ ലഭിക്കും. പ്രതിമാസമാണ് പലിശ മുതലിനോട് ചേർക്കുക. കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിക്കാനും കമ്പനി അനുവദിക്കുന്നുണ്ട്. നേരത്തെ പിൻവലിച്ചാൽ പലിശയിന്മേൽ ഒരു ശതമാനം കുറവുവരുത്തും. വിവിധ കാലയളവുകളിലായി കമ്പനി നിയമപ്രകാരം സ്ഥിര നിക്ഷേപം വഴി 22 കോടി രൂപയാണ് സമാഹരിച്ചിട്ടുള്ളത്. 2018-19 സാമ്പത്തിക വർഷം 54.22 കോടി രൂപയാണ് നികുതി കഴിച്ച് അറ്റാദായം നേടിയത്. ഇതിനുമുമ്പത്തെ രണ്ട് സാമ്പത്തിക വർഷങ്ങളിലായ കമ്പനി യഥാക്രമം 48.68 കോടിയും 47.42 കോടി രൂപയും ലാഭംനേടി. 2019 സെപ്റ്റംബർ 19ലെ കണക്കുപ്രകാരം 1,570 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. നിക്ഷേപത്തിന് യോജിച്ചതാണോ? ബാങ്കുകളുടെ സ്ഥിര നിക്ഷേപത്തേക്കാൾ നഷ്ടസാധ്യത കൂടുതലാണ് കമ്പനികളുടേത്. ഒരു ലക്ഷം രൂപവരെയുള്ള ബാങ്ക് നിക്ഷേപത്തിന് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആന്റ് ഗ്യാരന്റി കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗ്യാരന്റി നൽകുന്നുണ്ട്. ഇത് കമ്പനി നിക്ഷേപങ്ങൾക്ക് ബാധകമല്ല. കമ്പനികളുടെ വിശ്വാസ്യതയാണ് പിന്നീട് പരിഗണിക്കേണ്ടത്. താരതമ്യേന മികച്ച റേറ്റിങായ എഎ ആണ് ഹാക്കിങ്സിനുള്ളത്. എന്നിരുന്നതാലും ട്രിപ്പിൾ എ റേറ്റിങാണ് കൂടുതൽ മികച്ചത്. നഷ്ടസാധ്യത ഏറ്റെടുക്കാൻ ശേഷിയുള്ളവർമാത്രം നിക്ഷേപിച്ചാൽ മതി. നികുതി ബാധ്യത സ്ഥിര നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന പലിശക്ക് ആദായ നികുതി ബാധകമാണ്. പലിശ നിങ്ങളുടെ മൊത്തം വരുമാനത്തോടൊപ്പം ചേർക്കുമ്പോൾ ഏത് സ്ലാബിൽ വരുന്നു എന്നതുനോക്കി അതിനനുസരിച്ച് നികുതി നൽകണം.

from money rss http://bit.ly/2MaOkse
via IFTTT

ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ‘ന്യൂ ഡീൽ’

1932-ൽ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ളിൻ ഡെലാനോ റൂസ് വെൽറ്റ് മാന്ദ്യകാലത്തിന്റെ മൂർധന്യാവസ്ഥയിൽ തന്റെ നാട്ടുകാരോടു പറഞ്ഞു: ''ഭയത്തെയല്ലാതെ മറ്റൊന്നിനെയും നിങ്ങൾ പേടിക്കേണ്ടതില്ല''. പിന്നീട് ന്യൂഡീൽ എന്ന പേരിൽ അദ്ദേഹം പ്രാവർത്തികമാക്കിയ ഉത്തേജക നടപടികൾ സമ്പദ് വ്യവസ്ഥയെ വലിയമാന്ദ്യത്തിൽനിന്നു കരകയറ്റാൻ സഹായിച്ചു. ധനമന്ത്രി നിർമലാ സീതാരാമൻ സെപ്റ്റംബർ 20-നു പ്രഭാതത്തിൽ പ്രഖ്യാപിച്ച നടപടികൾ ന്യൂഡീലുമായി ഉപമിക്കാവുന്നതാണ്. ഈ നടപടികളും റിസർവ് ബാങ്ക് പ്രഖ്യാപിച്ച ഉത്തേജകപദ്ധതികളും വാഹന, റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രഖ്യാപിക്കപ്പെട്ട ആശ്വാസനടപടികളും നല്ല കാലവർഷവും സാമ്പത്തിക മേഖലയെ ഉയർന്ന വളർച്ചയിലേക്കു നയിക്കാൻ പര്യാപ്തമാണ്. മനഃശാസ്ത്രപരമായഉത്തേജനം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളർച്ചനിരക്ക് ആറുവർഷത്തെ ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്കു താഴ്ത്തിയത് സ്വകാര്യനിക്ഷേപത്തിലെ ഇടിവാണ്. കഴിഞ്ഞ ആറുവർഷമായി തുടർച്ചയായി ഇതു കുറഞ്ഞുകൊണ്ടിരിക്കയായിരുന്നു. കോർപ്പറേറ്റ് നികുതിയിൽ പ്രഖ്യാപിക്കപ്പെട്ട ഇളവുകളും മറ്റ് ഉത്തേജകനടപടികളും നിക്ഷേപവും സാമ്പത്തികവളർച്ചയും ത്വരപ്പെടുത്താൻ സഹായിക്കും. നിലനിൽക്കുന്ന 30 ശതമാനം കോർപ്പറേറ്റ് നികുതി (സെസ്സും സർച്ചാർജും ഉൾപ്പെടെ ഫലത്തിൽ 34.97 ശതമാനം) എന്നത് 22 ശതമാനമായി (സെസ്സും സർച്ചാർജുകളുമുൾപ്പെടെ ഫലത്തിൽ 25.17 ശതമാനം) കുറയുന്നത് വികസ്വര വിപണികളുമായും ഇതര ഏഷ്യൻ ശക്തികളുമായും തുല്യത പാലിക്കാൻ നമ്മെ സഹായിക്കും. കോർപ്പറേറ്റുകളുടെ ലാഭത്തിന്റെ 65 ശതമാനം പുതിയ നിക്ഷേപങ്ങൾക്കായാണ് ഉപയോഗിക്കുന്നത് എന്നത് പ്രാധാന്യമർഹിക്കുന്നു. പുതിയ ഉത്പാദകർക്ക് 15 ശതമാനം നികുതി എന്നത് തീർച്ചയായും പുതിയ നിക്ഷേപങ്ങൾക്ക് സഹായകമാവുകയും 'മെയ്ക്ക് ഇൻ ഇന്ത്യ'പദ്ധതിക്ക് പ്രോത്സാഹനമായിത്തീരുകയും ചെയ്യും. ചൈനയിൽനിന്ന് മാറുന്ന നിക്ഷേപങ്ങളെ ഇത് ആകർഷിക്കും. മിനിമം ഓൾട്ടർനേറ്റ് ടാക്സിൽ വരുത്തിയ കുറവും നിക്ഷേപം വർധിപ്പിക്കാൻ പര്യാപ്തമാണ്. തീർത്തും പരിഷ്കരണോന്മുഖവുമായ ഈ പ്രഖ്യാപനങ്ങൾ ഓഹരിവിപണി സഹർഷം സ്വാഗതം ചെയ്തു കഴിഞ്ഞു. പ്രധാന സൂചികകളായ നിഫ്റ്റിയും സെൻസെക്സും പത്തുവർഷത്തെ ഏറ്റവും മികച്ച നേട്ടം നൽകി. വിപണിയിലെ നേട്ടങ്ങളുടെ സമ്പദ് ഫലങ്ങൾ (wealth effect) ഡിമാൻഡ് വർധിപ്പിക്കുന്നതിനും കാരണമാവും. മൂലധന വിപണിയുടെ കാഴ്ചപ്പാടിൽ ഓഹരികളുടെയോ ഓഹരി അടിസ്ഥാനമായ ഫണ്ടുകളുടെയോ വിൽപ്പനയിലൂടെ ഉണ്ടാകുന്ന മൂലധന നേട്ടങ്ങൾക്കു വർധിപ്പിച്ച സർച്ചാർജ് ബാധകമായിരിക്കില്ലെന്ന പ്രഖ്യാപനവും ഈ വർഷം ജൂലായ് അഞ്ചിനുമുമ്പ് പ്രഖ്യാപനം നടത്തിയിട്ടുള്ള കമ്പനികളുടെ ഓഹരി തിരിച്ചുവാങ്ങലിനു നികുതിയില്ല എന്ന നിലപാടും സ്വാഗതാർഹമാണ്. വിപണിയിൽ പുതുതായി ഉണ്ടായിട്ടുള്ള ശുഭ പ്രതീക്ഷാ തരംഗം പുതിയ വിദേശ പോർട്ട്ഫോളിയോ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് തടയുകയും രാജ്യത്തിലേക്കുള്ള മൂലധന പ്രവാഹത്തിനു വഴിതെളിക്കുകയും ചെയ്യും. ആദായ നികുതിദായകർക്കും സാധാരണ ഉപയോക്താക്കൾക്കും ഈ പ്രഖ്യാപനങ്ങൾ നേട്ടങ്ങളൊന്നും നൽകുന്നില്ല എന്ന വിമർശനവും പ്രസക്തമാണ്. 1.45 ലക്ഷത്തിന്റെ നികുതി ഉപേക്ഷിക്കുമ്പോൾ ഉത്തേജക പദ്ധതിയുടെ വ്യാപ്തി വളരെ വലുതാണെന്നു കാണാം. ഇതോടൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് അനുവദിച്ച 20,000 കോടി രൂപയുടെ പാക്കേജും ചേരുമ്പോൾ സാമ്പത്തിക വളർച്ച മുന്നോട്ടുനീക്കാൻ സഹായകമാവും. നികുതി വരുമാനത്തിലെ കുറവ് ധനകാര്യ കമ്മിയെ തീർച്ചയായും ബാധിക്കും. എന്നാൽ, പ്രതീക്ഷിക്കുന്ന ഉയർന്ന സാമ്പത്തിക വളർച്ച നികുതി പിരിവിലെ കുറവിനെ ഭാഗികമായെങ്കിലും പരിഹരിക്കും. (ചീഫ് ഇൻവെസ്റ്റ്മെന്റ്സ്ട്രാറ്റജിസ്റ്റ്, ജിയോജിത്ഫിനാൻഷ്യൽ സർവീസസ്)

from money rss http://bit.ly/2M97pLl
via IFTTT

ബ്ലോക്ക്ബസ്റ്റര്‍ ഫ്രൈഡെ: സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 1921 പോയന്റ് നേട്ടത്തില്‍

മുംബൈ: നിമഷനേരംകൊണ്ടാണ് രാജ്യത്തെ ഓഹരി നിക്ഷേപകർ അഞ്ചു ലക്ഷം കോടി രൂപ സ്വന്തമാക്കിയത്. രാവിലെ തളർച്ചയോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ധനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ വിപണി കുതിച്ചു. കോർപ്പറേറ്റ് ടാക്സും ഓഹരി വിൽക്കുമ്പോഴുള്ള സർച്ചാർജും കുറച്ചുകൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ വീണ്ടുമൊരു ഉത്തേജനപാക്കേജ് അവതരിപ്പിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. അക്ഷരാർഥത്തിൽ നിക്ഷേപകർക്ക് ബ്ലോക്ക്ബസ്റ്റർ വെള്ളിതന്നെയായിരുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടയിലെ ഏറ്റവും മികച്ച ഒറ്റ ദിവസത്തെ നേട്ടമാണ് സൂചികകൾ സ്വന്തമാക്കിയത്. സെൻസ്ക്സ് 1921.15 പോയന്റ് ഉയർന്ന് 38,014.62ലും നിഫ്റ്റി 569.40 പോയന്റ് നേട്ടത്തിൽ 11,274.20ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1809 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 726 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വാഹനം, ബാങ്ക്, ലോഹം, ഇൻഫ്ര, എഫ്എംസിജി, ഫാർമ, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളെല്ലാം മികച്ച നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ആറ് ശതമാനവും സ്മോൾ ക്യാപ് സൂചിക നാലുശതമാനവും ഉയർന്നു. ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. പവർ ഗ്രിഡ്, ഇൻഫോസിസ്, ടിസിഎസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex up 1,921 pts

from money rss http://bit.ly/350BaXp
via IFTTT

12 മണിക്കൂര്‍ പാട്ടുകേള്‍ക്കാന്‍ സെബ്രോണിക്‌സിന്റെ പോര്‍ട്ടബിള്‍ സ്പീക്കര്‍

12 മണിക്കൂർവരെ പ്ലേബാക്ക് സമയംലഭിക്കുന്ന പോർട്ടബിൾ വയർലെസ് സ്പീക്കർ സെബ്രോണിക്സ് പുറത്തിറക്കി. മികച്ച ശബ്ദനിലവാരവും ബാറ്ററി ബാക്കപ്പും സെബ്രോണിക്സിന്റെ മാസ്റ്റർപീസിൽ ലഭിക്കും. ഫാബ്രിക് ഫിനിഷോടുകൂടിയാണ് പോർട്ടബിൾ സ്പീക്കർ ഉപഭോക്താക്കളിലെത്തുന്നത്. മികച്ച നിലവാരമുള്ള ശബ്ദവും ഉയർന്ന പ്രതിധ്വനിശേഷിയും 12 മണിക്കൂർ തുടർച്ചയായുള്ള പ്ലേബാക്ക് സമയവും മാസ്റ്റർപീസിനെ വ്യത്യസ്തമാക്കുന്നു. യഥാർത്ഥ വയർലെസ് പ്രവർത്തനശേഷി ഉപയോഗിച്ച് മറ്റൊരുസെബ്മാസ്റ്റർപീസുമായി സംയോജിപ്പിക്കുമ്പോൾ മികച്ച സ്റ്റീരിയോ അനുഭവം ലഭിക്കും. ഇതിന്റെ തിളക്കമാർന്ന മുകളിലെ പാനലിലാണ് കൺട്രോൾ ബട്ടണുകൾ നൽകിയിരിക്കുന്നത്. കോൾ ഫങ്ഷൻ ഉപയോഗിച്ച് കോളുകൾ സ്വീകരിക്കാനും കഴിയും. യുഎസ്ബി, മൈക്രോ എസ്ഡി, ഓക്സിലറി എന്നീ സംവിധാനങ്ങൾ സ്പീക്കറിലുണ്ട്. എഫ്എം റേഡിയോയും ലഭിക്കും. മികച്ച സ്റ്റീരിയോ അനുഭവമാണ് സെബ്രോണിക്സിന്റെ മാസ്റ്റർപീസിന് നൽകാൻ കഴിയുകയെന്ന് സെബ്രോണിക്സ് ഇന്ത്യയുടെ ഡയറക്ടറായ പ്രദീപ് ജോഷി പറയുന്നു. ഇന്ത്യയിലുടനീളമുള്ള മുൻനിര റീട്ടെയിൽ ഷോപ്പുകളിൽ സെബ് മാസ്റ്റർപീസ് ലഭ്യമാണ്.

from money rss https://ift.tt/30e6gw7
via IFTTT

Thursday, 19 September 2019

കോര്‍പ്പറേറ്റ് നികുതി കുറയ്ക്കല്‍: സെന്‍സെക്‌സ് കുതിച്ചത് 1607 പോയന്റ്

ന്യൂഡൽഹി: രാജ്യത്തെ കോർപ്പറേറ്റ് ടാക്സ് 22 ശതമാനമാക്കി കുറയ്ക്കുമെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം ഓഹരി വിപണിക്ക് കരുത്തേകി. സെൻസെക്സ് 1607 പോയന്റ് കുതിച്ച് 37701 ലും നിഫ്റ്റി 423 പോയന്റ് ഉയർന്ന് 11128ലുമെത്തി. പത്തുവർഷത്തിനിടയിലെ ഒരൊറ്റ ദിവസത്തെ ഏറ്റവും മികച്ച നേട്ടമാണ് നിഫ്റ്റി സ്വന്തമാക്കിയത്. നിഫ്റ്റിയുടെ വിപണി മൂലധനം 2.5 ലക്ഷം കോടി രൂപ ഉയർന്നു. വിപണി കുതിച്ചതോടെ 1445 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായി. 538 ഓഹരികൾമാത്രമാണ് നഷ്ടത്തിൽ. ജൂലായ് അഞ്ചിലെ ബജറ്റിൽ പ്രഖ്യാപിച്ച ഓഹരി മടക്കിവാങ്ങുമ്പോൾ ഈടാക്കുന്ന നികുതിഒഴിവാക്കിയതുംവിപണിക്ക് തുണയായി. ഓട്ടോ ഓഹരികളിൽ മാരുതി സുസുകി 3.4 ശതമാനവും ഹീറോ മോട്ടോർകോർപ് 3 ശതമാനവും എംആന്റ്എം 2.6 ശതമാനവും ടാറ്റമോട്ടോഴ്സ് 2.2 ശതമാനവും ഉയർന്നു. യെസ് ബാങ്ക് 6 ശതമാനം കുതിച്ചു. താജ് ജിവികെ ഹോട്ടൽസ് ആന്റ് റിസോർട്ട് അഞ്ച് ശതമാനവും ലീല വെഞ്ച്വർ 3.5 ശതമാനവും ഇന്ത്യ ഹോട്ടൽസ് 1.7 ശതമാനവും നേട്ടമുണ്ടാക്കി. Sensex soars above 1600 points

from money rss http://bit.ly/34WydqZ
via IFTTT

ഏറ്റവും കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുള്ള 10 രാജ്യങ്ങള്‍ ഏത്?

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിക്കുന്നത് ആഗോള വ്യാപകമായുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഖജനാവിൽ സൂക്ഷിച്ചിട്ടുള്ള 10 രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ഒന്നാം സ്ഥാനം യുഎസിനാണ്. 8133.53 മെട്രിക് ടൺ സ്വർണമാണ് കരുതലായി അവർ സൂക്ഷിച്ചിട്ടുള്ളത്. ഒമ്പതാം സ്ഥാനമാണ് ഇന്ത്യക്ക് 618.17 മെട്രിക് ടണ്ണാണ് ഇന്ത്്യക്കുള്ളത്. ജർമനിക്കാണ് രണ്ടാം സ്ഥാനം. പത്താം സ്ഥാനം നെതർലാൻഡിനും. 10 നെതർലാൻഡ്സ്-612.46 മെട്രിക് ടൺ 9 ഇന്ത്യ-618.17 മെട്രിക് ടൺ 8 ജപ്പാൻ-756.22 മെട്രിക് ടൺ 7 സ്വിറ്റ്സർലാൻഡ്-1040.01 മെട്രിക് ടൺ 6 ചൈന-1916.29 മെട്രിക് ടൺ 5 റഷ്യ-2207.01 മെട്രിക് ടൺ 4 ഫ്രാൻസ്-2436.06 മെട്രക് ടൺ 3 ഇറ്റലി-2451.85 മെട്രക് ടൺ 2 ജർമനി-3367.95 മെട്രിക് ടൺ 1 യുണൈറ്റഡ് സ്റ്റേറ്റ്സ്-8133.53 മെട്രിക് ടൺ 10 countries with the highest gold reserves

from money rss http://bit.ly/2Igs7bd
via IFTTT

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 48 പോയന്റ് ഉയർന്ന് 36,141ലുംനിഫ്റ്റി 10 പോയന്റ് നേട്ടത്തിൽ 10,714ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 405 കമ്പനികളുടെ ഓഹരികൾ നേട്ടതതിലും 231 ഓഹരികൾ നഷ്ടത്തിലുമാണ്. 28 ഓഹരികൾക്ക് മാറ്റമില്ല. വാഹന ഓഹരികൾ മാത്രമാണ് നേട്ടത്തിലുള്ളത്. മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും നഷ്ടത്തിലാണ്. ടാറ്റ സ്റ്റീൽ, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യബുൾസ് ഹൗസിങ്, ഐഷർ മോട്ടോഴ്സ്, റിലയൻസ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ, പവർഗ്രിഡ്, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. അസംസ്കൃത എണ്ണവില ആഭ്യന്തര സൂചികകൾക്ക് ഭീഷണിയാണെന്നാണ് വിലയിരുത്തൽ.

from money rss http://bit.ly/306jLx7
via IFTTT

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് വീണ്ടും 27,760 രൂപയായി

കോഴിക്കോട്: സ്വർണവില പവന് 240 രൂപ കുറഞ്ഞ് വീണ്ടും പഴയ നിരക്കായ 27,760 രൂപയിലെത്തി. 3470 രൂപയാണ് ഗ്രാമിന്. കഴിഞ്ഞദിവസം പവന് 28,000 രൂപയായിരുന്നു വില. പവൻ വില എക്കാലത്തെയും ഉയർന്ന നിരക്കാരയ 29,120 ലെത്തിയതിനുശേഷം പത്തുദിവസത്തിനുള്ളിൽ 1360 രൂപ കുറഞ്ഞ് 27,760 രൂപയിലെത്തിയിരുന്നു. സൗദി ആരാംകോയിലെ ഡ്രോൺ ആക്രമണത്തെതുടർന്ന് അസംസ്കൃത എണ്ണവില വർധിച്ചപ്പോൾ വീണ്ടും സ്വർണവില ഉയരുന്ന ട്രന്റായിരുന്നു. യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് കാൽശതമാനം കുറച്ചേക്കുമെന്ന സൂചനവന്നതിനെതുടർന്ന് ആഗോള വിപണിയിൽ വ്യാഴാഴ്ച വീണ്ടും സ്വർണവില കുറഞ്ഞു.

from money rss http://bit.ly/34PPRMV
via IFTTT

Wednesday, 18 September 2019

ഓണം വില്പന: കുടുംബശ്രീ നേടിയത് 20 കോടി രൂപ

കൊച്ചി:ഓണം വില്പന ഉഷാറാക്കിയതോടെ സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകൾ ഇത്തവണ നേടിയത് 19.88 കോടി രൂപ. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് ഒരുക്കിയ ഓണച്ചന്തകളിലൂടെയാണ് ഇത്. പഞ്ചായത്ത് തലത്തിൽ 16.01 കോടി രൂപയും മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തിൽ 3.87 കോടി രൂപയുമാണ് ഓണച്ചന്തകളിലൂടെ നേടിയത്. കഴിഞ്ഞ വർഷം മൂന്നു കോടി രൂപയും 2017-ൽ 27 കോടി രൂപയുമായിരുന്നു ഓണച്ചന്തകളിൽനിന്നുള്ള വരുമാനം. ഇത്തവണ ഓണത്തിന് 15-20 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിട്ടിരുന്നത്. ഉദ്ദേശിച്ച വില്പനനേട്ടം കൈവരിക്കാനായെന്നും മികച്ച പ്രതികരണമാണ് ഓണച്ചന്തകൾക്ക് ലഭിച്ചതെന്നും കുടുംബശ്രീ സ്റ്റേറ്റ് മിഷൻ പ്രോഗ്രാം ഓഫീസർ എൻ.എസ്. നിരഞ്ജന അറിയിച്ചു. പ്രാദേശിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വിപണികൾ ലക്ഷ്യമിട്ടുമാണ് ഓണച്ചന്തകൾ സംഘടിപ്പിച്ചത്. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു വില്പന. വരുമാനം കൂടുതൽ എറണാകുളത്ത് എറണാകുളം ജില്ലയിലെ ഓണച്ചന്തകളിൽനിന്നാണ് കുടംബശ്രീ ഏറ്റവും കൂടുതൽ വരുമാനം നേടിയത്, 8.73 കോടി രൂപ. ഏറ്റവും കൂടുതൽ ചന്തകൾ സംഘടിപ്പിച്ചതും എറണാകുളത്താണ് - 103 ഓണച്ചന്തകൾ. 4,169 കുടുംബശ്രീ യൂണിറ്റുകൾ ജില്ലയിലെ ഓണച്ചന്തകളിൽ പങ്കെടുത്തു. ഏറ്റവും കൂടുതൽ യൂണിറ്റുകളുടെ പങ്കാളിത്തമുണ്ടായത് കണ്ണൂർ ജില്ലയിലാണ്, 5,370. തിരുവനന്തപുരത്ത് 4,599 കുടുംബശ്രീ യൂണിറ്റുകൾ മേളകളിൽ പങ്കെടുത്തു. പാലക്കാട് ജില്ലയിൽ സംഘടിപ്പിച്ച ചന്തകളിൽനിന്ന് 8.13 കോടി രൂപയും ആലപ്പുഴയിൽനിന്ന് 8.02 കോടി രൂപയും കണ്ണൂർ ജില്ലയിലെ മേളകളിൽനിന്ന് 7.4 കോടി രൂപയുമാണ് ലഭിച്ചത്. സംസ്ഥാനത്ത് മൊത്തം 1,015 ഓണച്ചന്തകളാണ് കുടുംബശ്രീ സംഘടിപ്പിച്ചത്. 27,413 കുടുംബശ്രീ യൂണിറ്റുകൾ മേളകളിൽ പങ്കെടുത്തു.

from money rss https://ift.tt/32NCvz1
via IFTTT

സെന്‍സെക്‌സില്‍ 176 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. സെൻസെക്സ് 176 പോയന്റ് താഴ്ന്ന് 36387ലും നിഫ്റ്റി 55 പോയന്റ് നഷ്ടത്തിൽ 10,785ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 444 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 614 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ഐടി, വാഹനം, ഊർജം, ബാങ്ക് ഓഹരികളാണ് നഷ്ടത്തിൽ. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും സമ്മർദത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex down 176 pts

from money rss https://ift.tt/34W57b2
via IFTTT

പലിശ നിശ്ചയിക്കാന്‍ വൈകി; ഇപിഎഫിലെ നിക്ഷേപകര്‍ക്ക് നഷ്ടം ആയിരങ്ങള്‍

ന്യൂഡൽഹി: 2018-19 സാമ്പത്തിക വർഷത്തെ ഇപിഎഫ് പലിശ നിരക്ക് ഇപിഎഫ്ഒ തീരുമാനിച്ചിട്ട് ഏഴുമാസം കഴിഞ്ഞു. ഇതുവരെ അംഗങ്ങളുടെ അക്കൗണ്ടിൽ പലിശ വരവുവെച്ചിട്ടില്ല. ഇനിയും വൈകുമെന്നാണ് സൂചന. തൊഴിൽ മന്ത്രാലയം കഴിഞ്ഞദിവസം 8.65 ശതമാനം പലിശ നൽകാൻ തീരുമാനിച്ചെങ്കിലുംധനമന്ത്രാലയത്തിന്റെ പച്ചക്കൊടിക്കായി കാത്തിരിക്കുകയാണ്. ഇപിഎഫിലെ നിക്ഷേപകരുടെ ആദായത്തെ ഇത് കാര്യമായിതന്നെ ബാധിക്കും. 1952ലെ ഇപിഎഫ് നിയമപ്രകാരം, മാസംതോറും അക്കൗണ്ടിൽ അവശേഷിക്കുന്ന ബാലൻസ് തുകയുടെ പലിശ ഓരോ സാമ്പത്തിക വർഷത്തിന്റെയും അവസാനദിവസമാണ് അക്കൗണ്ടിൽ വരവരുവെയ്ക്കുക. അതായത് അതാത് സാമ്പത്തിക വർഷം മാർച്ച് 31ന് പലിശ അക്കൗണ്ടിലെത്തുമെന്ന് ചുരുക്കം. 2019 മാർച്ച് 31 കഴിഞ്ഞ് ആറുമാസം പിന്നിടാറായി. അത്രയും കാലത്തെ പലിശ അക്കൗണ്ടിലെത്തിയിട്ടില്ല. പലിശ അക്കൗണ്ടിലെത്തുന്നതുവരെ അതിന് കൂട്ടുപലിശയുടെ നേട്ടം ലഭിക്കുകയുമില്ല.ഇതുസംബന്ധിച്ച് ഇപിഎഫ്ഒ ഇതുവരെ വ്യക്തതവരുത്തിയിട്ടില്ല. ആറുകോടി അംഗങ്ങളുള്ള ഇപിഎഫ്ഒ കൈകാര്യംചെയ്യുന്നത് 11 ലക്ഷംകോടി രൂപയാണ്. മുൻവർഷങ്ങളിലെ ഇപിഎഫ് പലിശ

from money rss http://bit.ly/305LWNx
via IFTTT

Tuesday, 17 September 2019

10 വര്‍ഷക്കാലയളവില്‍ 20ലേറെ ഫണ്ടുകള്‍ നല്‍കിയത് നാലിരട്ടിയിലേറെ നേട്ടം

കഴിഞ്ഞ ഒരുവർഷത്തെ ആദായ കണക്ക് പരിശോധിക്കുമ്പോൾ 90 ശതമാനം മ്യൂച്വൽ ഫണ്ടുകളും നഷ്ടത്തിലാണെന്നുകാണാം. രണ്ടുവർഷത്തെ നേട്ടത്തിന്റെ കണക്കുനോക്കിയാലും ആശക്കുവകയില്ല. 56 ശതമാനം ഫണ്ടുകളും ഈ ഗണത്തിൽപ്പെടും. മൂന്നുവർഷത്തെ കണക്കുനോക്കിയാലോ മൂന്നിലൊന്ന് ഫണ്ടുകൾ നഷ്ടത്തിലാണെന്നുകാണം. ഇക്കാരണങ്ങൾക്കൊണ്ടുതന്നെ സമ്പത്ത് സ്വരുക്കൂട്ടാൻ മ്യൂച്വൽ ഫണ്ടുകൾ യോജിച്ചതല്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒന്നും രണ്ടും മുന്നും വർഷത്തെ കണക്കൊക്കെ അവിടെ നിൽക്കട്ടെ, ദീർഘകാലയളവിൽ പണപ്പെരുപ്പത്തെ അതിജീവിക്കാൻ കഴിയുന്ന നേട്ടം നൽകാൻ കഴിയുന്നവയാണ് ഫണ്ടുകളെന്ന് ഇപ്പോഴും വ്യക്തമാണ്. അഞ്ചുവർഷത്തെ നേട്ടക്കണക്കുപരിശോധിക്കുമ്പോൾ മൂന്നുഫണ്ടുകൾ നിക്ഷേപകർക്ക് ഇരട്ടി ആദായം നൽകിയതായി കാണാം. മിറ അസെറ്റ് എമേർജിങ് ബ്ലുചിപ് ഫണ്ട്, എസ്ബിഐ സ്മോൾ ക്യാപ് ഫണ്ട്, ആദിത്യ ബിർള സൺലൈഫ് ബാങ്കിങ് ആന്റ് ഫിനാൻഷ്യൽ സർവീസസ് ഫണ്ട് എന്നിവയാണവ. ഇക്കാലയളവിൽ നാല് ഫണ്ടുകൾ മാത്രമാണ് നെഗറ്റീവ് റിട്ടേൺ നൽകിയത്. കഴിഞ്ഞ ആറുവർഷത്തെ ആദായം പരിശോധിച്ചാൽ മൂന്ന് ഫണ്ടുകൾ നിക്ഷേപകർക്ക് നാലിരട്ടി നേട്ടം നൽകിയതായി കാണാം. 17 ഓഹരി അധിഷ്ഠിത ഫണ്ടുകൾ ഈ കാലയളവിൽ നൽകിയത് മൂന്നിരട്ടിയിലേറെ നേട്ടമാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിൽപെട്ടവയാണ് ഇത്രയും നേട്ടംനൽകിയ ഫണ്ടുകളിലേറെയും. (കൂടുതൽ റിസ്ക് എടുത്താൽ ദീർഘകാലയളവിൽ കൂടുതൽ നേട്ടം ലഭിക്കുമെന്നതിന് ഉദാഹരണമാണീ ഫണ്ടുകൾ). ആറുവർഷക്കാലയളവിൽ 238 ഫണ്ടുകളിൽ 172 ഫണ്ടുകൾ നിക്ഷേപകന് ഇരട്ടി ആദായം നൽകി. 238 ഫണ്ടുകളിൽ ഒരൊറ്റ ഫണ്ടുപോലും ഈകാലയളവിൽ നെഗറ്റീവ് റിട്ടേൺ നൽകിയില്ല. ഇനി പത്തുവർഷത്തെ കണക്കുനോക്കാം. 2009 സെപ്റ്റംബറിൽ നടത്തിയ നിക്ഷേപത്തിന്മികച്ച ആദായമാണ് ഫണ്ടുകൾ നൽകിയത്. 2008ലെ തകർച്ചക്കുശേഷം തിരിച്ചുകയറുന്ന സമയമായിരുന്നു അത്. നിക്ഷേപകരെപ്പോലും അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് ഈകാലയളവിൽ ചില ഫണ്ടുകൾ നൽകിയത്. കാനാറ റൊബേക്കോ ഏമേർജിങ് ഇക്വിറ്റീസ്, ആദിത്യ ബിർള എസ്എൽ എംഎൻസി ഫണ്ട്, ഐസിഐസിഐ പ്രൂഡൻഷ്യൽ എഫ്എംസിജി ഫണ്ട് എന്നിവ അഞ്ചിരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 18ഓളം ഓഹരി ഫണ്ടുകൾ ഈകാലയളവിൽ നാലിരട്ടിയിലേറെ നേട്ടം നിക്ഷേപകന് നൽകി. 63 പദ്ധതികൾ മൂന്നിരട്ടിയിലേറെയും നേട്ടം നിക്ഷേപകന് സമ്മാനിച്ചു. ലാർജ് ക്യാപ്, മിഡ് ക്യാപ്, മൾട്ടി ക്യാപ്, ലാർജ് ആന്റ് മിഡ് ക്യാപ്, സ്മോൾ ക്യാപ്, ടാക്സ് സേവിങ്, സെക്ടറൽ ആന്റ് തീമാറ്റിക്, ഡിവിഡന്റ് യീൽഡ്, കോൺട്ര ഫണ്ട്, ഫോക്കസ്ഡ് ഫണ്ട് തുടങ്ങിയവയാണ് ആദായ നിരക്ക് പരിശോധിക്കുന്നതിന് പരിഗണിച്ചത്. ശ്രദ്ധിക്കാൻ: ഫണ്ടുകൾ മുൻകാലങ്ങളിൽ നൽകിയ നേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. സെക്ടറൽ ആന്റ് തീമാറ്റിക് ഫണ്ടുകൾനിക്ഷേപത്തിന് ശുപാർശ ചെയ്യുന്നില്ല. സ്മോൾ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തിനും നഷ്ടസാധ്യത കൂടുതലാണ്. എസ്ഐപിയായി നിക്ഷേപിച്ചാൽ നഷ്ടസാധ്യത കുറച്ച് കൂടുതൽ നേട്ടമുണ്ടാക്കാം.

from money rss http://bit.ly/34THfVu
via IFTTT

അടുത്ത ഉത്തേജന പാക്കേജിന്റെ രൂപരേഖ തയ്യാറായി

ന്യൂഡൽഹി: സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ അടുത്തഘട്ടം ബുസ്റ്റർ പ്ലാൻ തയ്യാറായതായി ധനമന്ത്രാലയം. കുറച്ചുദിവസങ്ങൾക്കുള്ളിൽ ധനമന്ത്രി നിർമല സീതാരാമൻ പുതിയ തീരുമാനങ്ങൾ പ്രഖ്യാപിക്കും. രാജ്യത്തിന്റെ വളർച്ച അഞ്ചുശതമാനത്തിലേയ്ക്ക് താഴ്ന്നതിനെതുടർന്നാണ് സർക്കാർ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്. ആദ്യത്തെ പ്രഖ്യാപനമുണ്ടായത് ഓഗസ്റ്റ് 23നാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങൾക്കും രാജ്യത്തെ വൻകിട നിക്ഷേപകർക്കും ഏർപ്പെടുത്തിയ സർച്ചാർജ് പിൻവലിക്കുകയായിരുന്നു അന്ന് ചെയ്തത്. റിയൽ എസ്റ്റേറ്റ്, കയറ്റുമതി, ബാങ്ക് എന്നീ മേഖലകൾക്കുള്ള ഉത്തേജന പാക്കേജായിരുന്നു ഈയിടെ ധനമന്ത്രി പ്രഖ്യാപിച്ചത്. ഈയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ധനമന്ത്രികൂടി പങ്കെടുക്കും. വാഹനം, എഫ്എംസിജി, ഹോട്ടൽ എന്നീ മേഖലകളിലെ ജിഎസ്ടി നിരക്കുകൾ കുറച്ചേക്കുമെന്നാണ് സൂചന.

from money rss http://bit.ly/34NdTYV
via IFTTT

സെന്‍സെക്‌സില്‍ 201 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ ആശ്വസം. സെൻസെക്സ് 201 പോയന്റ് ഉയർന്ന് 36679ലും നിഫ്റ്റി 53 പോയന്റ് നേട്ടത്തിൽ 10871ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 181 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഓയിൽ ആന്റ് ഗ്യാസ്, ലോഹം, ഫാർമ, ഊർജം, ഇൻഫ്ര ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. എഫ്എംസിജി, ഐടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഇന്ത്യൻ ഹോട്ടൽസ്, എച്ച്പിസിഎൽ, ഗ്രാഫൈറ്റ് ഇന്ത്യ, ഐഒസി, ബിപിസിഎൽ, ഹീറോ മോട്ടോർകോർപ്, ഇന്ത്യബുൾസ് ഹൗസിങ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, മാരുതി സുസുകി, ഒഎൻജിസി, യുപിഎൽ, സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. stock market gains 201 pts

from money rss http://bit.ly/2NkHjbv
via IFTTT

ഇപിഎഫ് പലിശ 8.65 ശതമാനംതന്നെ

ന്യൂഡൽഹി: 2018-19 സാമ്പത്തിക വർഷത്തിൽ ഇപിഎഫ് നിക്ഷേപത്തിന് 8.65 ശതമാനം പലിശ നൽകാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. മുൻ സാമ്പത്തിക വർഷത്തിൽ 8.55 ശതമാനമായിരുന്നു പലിശ. കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ് വാറാണ് ഇക്കാര്യം അറിയിച്ചത്. ഇപിഎഫ്ഒയിലെ ആറുകോടി അംഗങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ ഇപിഎഫ്ഒ നിശ്ചയിച്ച നിരക്കാണിതെങ്കിലും തൊഴിൽമന്ത്രാലയം തീരുമാനത്തെ എതിർത്തിരുന്നു. പിന്നീട് തീരുമാനം അംഗീകരിക്കുകയായിരുന്നു. EPFO members to get 8.65% interest

from money rss https://ift.tt/2LVmfoS
via IFTTT

Tuesday, 3 September 2019

കനത്ത നഷ്ടത്തില്‍: ഫണ്ടുകളിലെ നിക്ഷേപം തിരിച്ചെടുക്കണോ?

2018 മാർച്ചിലാണ് കൊച്ചി സ്വദേശിയായ വിവേക് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം തുടങ്ങിയത്. മികച്ച അഞ്ച് ഫണ്ടുകൾ തിരഞ്ഞെടുത്ത് രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചു. നിക്ഷേപം വളരുന്നത് ഇടക്കിടെ പരിശോധിച്ച് അദ്ദേഹം തൃപ്തിയടഞ്ഞു. നേട്ടം 25 ശതമാനത്തിലേറെയായി. ഓഹരി വിപണി കൂടുതൽ നേട്ടമുണ്ടാക്കുമെന്നും അതുവഴി തന്റെ നേട്ടംവർധിക്കുമെന്നും കണക്കുകൂട്ടിയിരുന്ന വിവേകിന് പിന്നീട് കാണാൻ കഴിഞ്ഞത് വിപണിയുടെ തകർച്ചയാണ്. 2019 ജൂലായ് അഞ്ചിനുശേഷം ഓഹരി വിപണികൾ തകർന്നടിയുന്നതാണ് വിവേക് കണ്ടത്. നിക്ഷേപിച്ച തുകപോലും ലഭിക്കാത്ത സ്ഥിതിയുണ്ടായി. ഓഗസ്റ്റിൽ അത്യാവശ്യമായി വന്നപ്പോൾ, നഷ്ടക്കണക്കുകൾ നോക്കി നെടുവീർപ്പിട്ട് പണം തിരിച്ചെടുക്കേണ്ട അവസ്ഥയുമുണ്ടായി. ഇത് വിവേകിന്റെ മാത്രം അനുഭവമല്ല. ഓഹരി വിപണി മികച്ച നേട്ടത്തിൽ തുടരുമ്പോൾ മികച്ച നേട്ടമുണ്ടാക്കിയ മ്യൂച്വൽ ഫണ്ടുകൾ വിറ്റ് ലാഭമെടുക്കണോയെന്ന് നിക്ഷേപകന് സ്വാഭാവികമായും സംശയം ഉണ്ടാകും. വിപണി മറ്റൊരു തിരുത്തലിന് വഴിമാറുന്നതിന് മുമ്പ് ഫണ്ടുകൾ വിറ്റ് താരതമ്യേന സുരക്ഷിതമായ നിക്ഷേപമാർഗങ്ങളിലേയ്ക്ക് മാറുന്നതല്ലേ ഉചിതമെന്ന് പലരും ചിന്തിച്ചേക്കാം. എന്ത് നിലപാട് സ്വീകരിക്കാമെന്ന് നോക്കാം സുചികയുമായി താരതമ്യം ചെയ്യുക ബെഞ്ച്മാർക്ക് സൂചികയെ അടിസ്ഥാനമാക്കിയാണ് ഫണ്ടുകളുടെ പ്രവർത്തനം. ബന്ധപ്പെട്ട സൂചികകളേക്കാൾ മികച്ച നേട്ടം നിങ്ങളുടെ ഫണ്ട് നൽകിയിട്ടുണ്ടെങ്കിൽ നിക്ഷേപം തുടരുക. സൂചികയ്ക്ക് താഴെയാണ് നേട്ടമെങ്കിൽ അക്കാര്യം പരിശോധിച്ച് വിറ്റൊഴിയുകയോ മറ്റ് ഫണ്ടിലേയ്ക്ക് മാറുകയോ ചെയ്യുക. അതായത്, നിങ്ങൾ നിക്ഷേപിച്ച എക്സ് എന്ന ഫണ്ട് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 12 ശതമാനമാണ് നേട്ടം നൽകിയതെന്ന് കരുതുക. അതേസമയം, ഫണ്ട് അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ള ബെഞ്ച് മാർക്ക് നൽകിയ നേട്ടം 15 ശതമാനമാണെന്നും കരുതുക. അങ്ങനെയെങ്കിൽ ഫണ്ട് വിറ്റൊഴിഞ്ഞ് ലാഭമെടുക്കാൻ മടിക്കേണ്ട. നിക്ഷേപ ലക്ഷ്യം പൂർത്തിയായാൽ വ്യക്തമായ ലക്ഷ്യത്തോടെയായിരിക്കും നിക്ഷേപകരിൽ പലരും മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, റിട്ടയർമെന്റ് കാല ജീവതം എന്നിവ അവയിൽ ചിലതുമാത്രം. വിപണി മികച്ച നേട്ടത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ, നിങ്ങളുടെ നിക്ഷേപ ലക്ഷ്യം പൂർത്തിയായിട്ടുണ്ടെങ്കിൽ, ഫണ്ടുകൾ വിറ്റൊഴിഞ്ഞ് ലാഭമെടുക്കാം. ഉദാഹരണത്തിന്, റിട്ടയർമെന്റ് ജീവിതം ലക്ഷ്യംവെച്ച് 15 വർഷമായി നിക്ഷേപം തുടരുന്നു എന്നിരിക്കട്ടെ. അയാളുടെ ലക്ഷ്യതുകയായ ഒരു കോടി രൂപയിൽ നിലവിലെ നിക്ഷേപമെത്തിയിട്ടുണ്ടെങ്കിൽ മടിക്കേണ്ട. പ്രായം കണക്കിലെടുത്ത് സുരക്ഷിതമായ ഡെറ്റ് സ്കീമുകളിലേയ്ക്ക് പണം മാറ്റുക. ബാങ്ക് എഫ്ഡിയിൽ നിക്ഷേപിക്കുകയുമാകാം. നിശ്ചിത മാസവരുമാനം ഇതിലൂടെ നേടാം. ലക്ഷ്യത്തോടടുത്തില്ലെങ്കിൽ അഡൈ്വസറുടേയോ, സുഹൃത്തിന്റേയോ പ്രേരണയാലാകാം നിങ്ങൾ ഫണ്ടിൽ നിക്ഷേപിച്ചത്. നിക്ഷേപ ലക്ഷ്യപൂർത്തീകരണത്തിന് യോജിച്ചതല്ലാത്ത സെ്കടറൽ ഫണ്ടുകളോ മറ്റോ ആയിരിക്കാം അവ. അതല്ലെങ്കിൽ പ്രത്യേക ഫണ്ടിൽ തുടരുന്നതുകൊണ്ട് നിക്ഷേപലക്ഷ്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണെന്നിരിക്കട്ടെ, ഈ സാഹചര്യത്തിൽ പുനപരിശോധന നടത്തുക. തീരുമാനമെടുക്കുക. ഉദാഹരണത്തിന്, മകന്റെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യംവെച്ച് നിങ്ങൾ സെക്ടർ ഫണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് വിറ്റൊഴിയുക. കാരണം, പ്രത്യേക വിഭാഗത്തിലെ ഓഹരികളെ മാത്രം ലക്ഷ്യമിടുന്ന ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത വർധിപ്പിക്കും. അത് നിങ്ങളുടെ നിക്ഷേപതുകപോലും നഷ്ടപ്പെടുത്തിയേക്കാം. എസ്ഐപി മാതൃകയിൽ നിക്ഷേപം തുടരുക വിപണിയുടെ കയറ്റ, ഇറക്കങ്ങൾ ആർക്കും പ്രവചിക്കാനാവില്ല. ഏറ്റവും താഴ്ന്ന് നിൽക്കുമ്പോൾ നിക്ഷേപം നടത്താനോ ഏറ്റവും ഉയരത്തിൽനിൽക്കുമ്പോൾ വിറ്റൊഴിയാനോ ആർക്കുംകഴിയില്ലെന്ന് മനസിലാക്കുക. ഇവിടെയാണ് സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റിന്റെ പ്രസക്തി. ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്കുവേണ്ടി മാസംതോറും എസ്ഐപി മാതൃകയിൽ നിക്ഷേപിച്ചാൽ മികച്ചനേട്ടം പ്രതീക്ഷിക്കാം. എന്നിരുന്നാലും എപ്പോൾ ഫണ്ട് വിറ്റൊഴിയണമെന്ന് വ്യക്തമായ ധാരണ നിക്ഷേപകന് ഉണ്ടാകണം. ശ്രദ്ധിക്കാൻ: മ്യൂച്വൽ ഫണ്ടിലും ഓഹരി വിപണിയിലും ഒറ്റത്തവണ നിക്ഷേപം ഒഴിവാക്കുക. ദീർഘകാല ലക്ഷ്യത്തിനായി(ചുരുങ്ങിയത് അഞ്ചുമുതൽ ഏഴുവർഷം)മാത്രം എസ്ഐപി മാതൃകയിൽ നിക്ഷേപം നടത്തുക. ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായി ഡെറ്റ് ഫണ്ടുകൾ തിരഞ്ഞെടുക്കുക. antonycdavis@gmail.com

from money rss http://bit.ly/32wg8hv
via IFTTT

Friday, 23 August 2019

ഇടിവ് തുടരുന്നു: രൂപയുടെ മൂല്യം എട്ട് മാസത്തെ താഴ്ചയില്‍

ന്യൂഡൽഹി: വിദേശനാണ്യ വിപണിയിൽ യു.എസ്. ഡോളറിനെതിരേ രൂപയുടെ മൂല്യം വെള്ളിയാഴ്ചഎട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. 2018 ഡിസംബറിനുശേഷം ഇതാദ്യമായാണ് ഇത്രയും ഇടിവുണ്ടാകുന്നത്. 10 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതോടെ മൂല്യം 71.91 നിലവാരത്തിലെത്തി. 26 പൈസയുടെ ഇടിവാണ് ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ വ്യാഴാഴ്ച ഉണ്ടായത്. ഇതോടെ മൂല്യം 71.81 എന്ന നിലയിലെത്തിയിരുന്നു. ബുധനാഴ്ച 71.55-ൽ ആയിരുന്നു വിദേശ വിനിമയ വിപണിയിൽ രൂപ വ്യാപാരം അവസാനിപ്പിച്ചത്. ചൈനീസ് കറൻസിയായ യുവാന്റെ മൂല്യത്തിൽ പെട്ടെന്നുണ്ടായ ഇടിവാണ് രൂപ അടക്കമുള്ള വികസ്വര വിപണികളിലെ കറൻസികളുടെ മൂല്യത്തെ ബാധിച്ചത്. Rupee at 8-month low

from money rss http://bit.ly/2NqlZk8
via IFTTT

Thursday, 22 August 2019

സെന്‍സെക്‌സില്‍ 259 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടം തുടരുന്നു. സെൻസെക്സ് 259 പോയന്റ് താഴ്ന്ന് 36213ലും നിഫ്റ്റി 78 പോയന്റ് നഷ്ടത്തിൽ 10663ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 188 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 394 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, ഊർജം, എഫ്എംസിജി, ഇൻഫ്ര, ലോഹം, ഫാർമ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഇന്ത്യബുൾസ് ഹൗസിങ്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, സിപ്ല, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. യെസ് ബാങ്ക്, വിപ്രോ, ടിസിഎസ്, എംആന്റ്എം, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. കഴിഞ്ഞ ദിവസം സെൻസെക്സ് 587 പോയന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/30rP95V
via IFTTT

ആർ.ബി.ഐ. വായ്പാനിരക്ക് വീണ്ടും കുറച്ചേക്കും

കൊച്ചി:വളർച്ചാ മുരടിപ്പിനെ നേരിടാനായി റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷം റിപോ നിരക്ക് വീണ്ടും കുറച്ചേക്കും. സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ റിപോ നിരക്ക് 4.75-5.0 ശതമാനമായി കുറച്ചേക്കുമെന്ന് ആഗോള ബ്രോക്കറേജുകൾ വിലയിരുത്തുന്നു. ഈ സാമ്പത്തിക വർഷം 0.40-0.65 ശതമാനത്തിന്റെ കൂടി കുറവ് റിപോ നിരക്കിൽ ഉണ്ടാകുമെന്നാണ് ബ്രോക്കറേജുകളുടെ നിരീക്ഷണം. വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകൾക്ക് ആർ.ബി.ഐ. ഈടാക്കുന്ന പലിശയായ റിപോ നിലവിൽ 5.40 ശതമാനമാണ്. കഴിഞ്ഞ പണനയ അവലോകന യോഗത്തിൽ റിപോ നിരക്കിൽ 0.35 ശതമാനം കുറവ് വരുത്തിയിരുന്നു. തുടർച്ചയായി നാലാം തവണയാണ് ആർ.ബി.ഐ. റിപോ നിരക്ക് കുറയ്ക്കുന്നത്. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനാണ് നിലവിൽ ആർ.ബി.ഐ. മുൻഗണന നൽകുന്നത്. അതുകൊണ്ട് വീണ്ടും മൂന്നോ നാലോ തവണ റിപോ നിരക്കിൽ കേന്ദ്ര ബാങ്ക് കുറവ് വരുത്തുമെന്നാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് കമ്പനിയായ മോർഗൻ സ്റ്റാൻലി പ്രതീക്ഷിക്കുന്നത്. 2019-2020-ൽ ഇന്ത്യ 6.9 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് കേന്ദ്ര ബാങ്കിന്റെ നിഗമനം. എന്നാൽ വളർച്ചാ അനുമാനം ആർ.ബി.ഐ. വെട്ടിക്കുറയ്ക്കുകയാണെങ്കിൽ അത് അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്താനുള്ള നീക്കത്തിന്റെ സൂചനയാണെന്നാണ് ബ്രോക്കറേജുകൾ പറയുന്നത്. content highlights:rbi likely to decrease repo rate

from money rss http://bit.ly/2ZqGNhy
via IFTTT

പി.എഫ്. പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 കൊല്ലം കഴിഞ്ഞാൽ മുഴുവൻ പെൻഷൻ

കണ്ണൂർ: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 കൊല്ലം കഴിഞ്ഞാൽ പൂർണ പെൻഷൻ പുനഃസ്ഥാപിക്കാൻ ഹൈദരാബാദിൽ നടന്ന ഇ.പി.എഫ്. ട്രസ്റ്റി ബോർഡ് യോഗത്തിൽ തീരുമാനം. ബോർഡ് ചെയർമാൻ കേന്ദ്ര തൊഴിൽ സഹമന്ത്രി സന്തോഷ്കുമാർ ഗംഗവാർ അധ്യക്ഷത വഹിച്ചു. മാസപെൻഷന്റെ മൂന്നിലൊന്നിന്റെ നൂറ് മടങ്ങ് തുക പെൻഷൻ പറ്റുമ്പോൾ മുൻകൂറായി നൽകുന്നതാണ് ഇ.പി.എഫ്. പെൻഷൻ പദ്ധതിയിലെ കമ്മ്യൂട്ടേഷൻ സമ്പ്രദായം. 1998-ലാണ് കമ്മ്യൂട്ടേഷൻ തുടങ്ങിയത്. എന്നാൽ 2008-ൽ ഈ ആനുകൂല്യം നിർത്തി. പെൻഷൻ തുകയുടെ മൂന്നിലൊന്നിന്റെ 100 മടങ്ങ് കമ്മ്യൂട്ട് ചെയ്തവർക്ക് ബാക്കിതുക മാത്രമേ പിന്നീട് മരണംവരെ ലഭിക്കുകയുള്ളുവെന്നതാണ് തുടരുന്ന രീതി. പെൻഷൻ കമ്മ്യൂട്ട് ചെയ്ത് 180 മാസം കഴിയുമ്പോൾ മാത്രമാണ് മുഴുവൻ പെൻഷന് അർഹത. ആറ്ലക്ഷത്തിൽപ്പരം പെൻഷൻകാർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് തൊഴിൽ സഹമന്ത്രി വ്യക്തമാക്കി. അതേസമയം 2008-ൽ നിർത്തലാക്കിയ കമ്മ്യൂട്ടേഷൻ സമ്പ്രദായം പിന്നീട് വിരമിച്ചവർക്ക് ബാധകമാക്കിയിട്ടില്ല. കേന്ദ്ര-സംസ്ഥാന പെൻഷൻകാർക്ക് വിരമിക്കുമ്പോൾ പെൻഷൻതുകയുടെ 40 ശതമാനം 144 മാസത്തേത് കമ്മ്യൂട്ട് ചെയ്യാം. അത്രയും കാലം കഴിയുന്നതോടെ മുഴുവൻ പെൻഷൻതുക ലഭിക്കും. Content Highlights: Good news for 6 lakh pensioners

from money rss http://bit.ly/2HmrL2t
via IFTTT

കമ്മീഷന്‍ നല്‍കാതെ മ്യൂച്വല്‍ ഫണ്ടില്‍ നേരിട്ട് നിക്ഷേപിക്കാം

മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് ഏറെക്കുറെ ധാരണയായി. ഫണ്ടിൽ എങ്ങനെ നിക്ഷേപിക്കുമെന്ന് അന്വേഷിച്ച് നിരവധി ചോദ്യങ്ങളാണ് ഇ-മെയിലിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫണ്ടുകളിൽ എങ്ങനെ നിക്ഷേപിക്കും എന്നതിനാക്കുറിച്ചാവട്ടെ ഇത്തവണ; നേരിട്ടും വിതരണക്കാർ വഴിയും ഓൺലൈനിലൂടെയും ഫണ്ടുകളിൽ നിക്ഷേപിക്കാം. നേരിട്ട് ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കുകയും ചെയ്യാം. നടപടിക്രമങ്ങൾ ആദ്യംവേണ്ടത് ബാങ്ക് അക്കൗണ്ട്. പിന്നെ കെവൈസി രജിസ്ട്രേഷൻ നടത്തുക. ഫണ്ട് സെലക്ട് ചെയ്യുക. ഫണ്ട് കമ്പനിയുടെ ഓഫീസിലോ(എഎംസി)കാർവിഎംഎഫിന്റേയോ കാംസിന്റെയോ ഓഫിസിൽനിന്ന് അപേക്ഷ ഫോമും വിശദവിവരങ്ങളും തേടുക. ഫണ്ടിന്റെ പേരിലുള്ള ചെക്ക് എഴുതി പൂരിപ്പിച്ച അപേക്ഷയോടൊപ്പം അപേക്ഷ ഫോം വാങ്ങിയ ഓഫീസിൽതന്നെ ഏൽപ്പിക്കുക. അതല്ലെങ്കിൽ പ്രസ്തുത ഫണ്ട് കമ്പനിയുടെ വെബ്സൈറ്റ് വഴി അപേക്ഷ പൂരിപ്പിച്ച് ഓൺലൈനിലൂടെ നിക്ഷേപം നടത്തുക. കൈവശംവേണ്ട രേഖകൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ( ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പർ, ഐഎഫ്എസ് സി കോഡ്, എംഐസിആർ കോഡ് എന്നിവ), പാൻ നമ്പർ എന്നിവയോടൊപ്പം കെവൈസി നടപടിക്രമങ്ങൾ പാലിക്കുന്നതിനായി വിലാസം തെളിയിക്കുന്നതിനുള്ള രേഖ, പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവയുമുണ്ടായാൽ നിങ്ങൾക്കും നിക്ഷേപം നടത്താം(കെവൈസിക്കുവേണ്ടി ഒറ്റത്തവണ രജിസ്ട്രേഷൻ മതി). കെവൈസിക്കുവേണ്ടി താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും സൈറ്റിൽനിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് കാർവി മ്യൂച്ച്വൽ ഫണ്ടിന്റെയോ, കാംസിന്റെയോ ഓഫീസുകളിൽ നൽകാം. കെവൈസിരജിസ്ട്രേഷന് എഎംസി ഓഫീസുകളും സഹായിക്കും. അപേക്ഷ നൽകിക്കഴിഞ്ഞാൽ ഈ സൈറ്റുകളിൽതന്നെ സ്റ്റാറ്റസ് പരിശോധിക്കാനും അവസരമുണ്ട്. http://bit.ly/2JzgD5d http://bit.ly/2LLwRVN http://bit.ly/2Jtnld7 http://bit.ly/2HHRpvA http://bit.ly/2sQk65d എങ്ങനെ നിക്ഷേപിക്കാം മ്യൂച്വൽ ഫണ്ട് വിതരക്കാർ, ബാങ്കുകൾ, സാമ്പത്തിക ഉപദേശകർ എന്നിവർ വഴി ഫണ്ടിൽ നിക്ഷേപം നടത്താം. മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ കഴിവുള്ളവർക്ക് നേരിട്ട് നിക്ഷേപിച്ച് കൂടുതൽ നേട്ടമുണ്ടാക്കാം. അത്തരക്കാർക്ക് അസറ്റ് മാനേജ്മെന്റ് കമ്പനികളുടെ ഇൻവെസ്റ്റർ സർവീസ് സെന്ററുകൾ വഴിയും ഇവയുടെ രജിസ്ട്രാർമാരായ കംപ്യൂട്ടർ ഏജ് മാനേജ്മെന്റ് സർവീസസ്(CAMS), കാർവി(KARVY) എന്നിവ വഴിയും ഫണ്ട് കമ്പനികളുടെ വെബ്സൈറ്റ് വഴിയും നിക്ഷേപം നടത്താം. എ.എം.സി. ഓഫീസുകൾ മെട്രോ നഗരങ്ങളിൽ മാത്രമാണ് ഉണ്ടാകുക. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചില കമ്പനികൾക്ക് ഓഫീസുകളുണ്ട്. കാംസ്, കാർവി തുടങ്ങിയ രജിസ്ട്രാർമാർക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓഫീസുകളുണ്ട്. കൂടുതൽ വിവരങ്ങൾ http://bit.ly/2LJISei, http://bit.ly/2Jx14v1 എന്നീ വെബ് സൈറ്റുകളിൽനിന്ന് ലഭിക്കും. നിക്ഷേപം നടത്തേണ്ട ഫണ്ടുകളുടെ അപേക്ഷാ ഫോറങ്ങൾ മേൽപ്പറഞ്ഞ ഓഫീസുകളിൽ നിന്ന് നേരിട്ട് ലഭിക്കും. വെബ് സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. ഇ-മെയിൽ അല്ലെങ്കിൽ തപാൽ വഴി ആവശ്യപ്പെട്ടാൽ കമ്പനികൾ അപേക്ഷാ ഫോറം അയച്ചുതരും. അപേക്ഷയിൽ ബ്രോക്കർ കോഡ് നൽകേണ്ട ഭാഗത്ത് ഡയറക്ട് എന്നെഴുതിയാൽ നേരിട്ടുള്ള നിക്ഷേപമായി പരിഗണിക്കും. പേര്, വിലാസം, പാൻ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, ബ്രാഞ്ച്, നോമിനി എന്നിവ മാത്രം അറിഞ്ഞാൽ അപേക്ഷാ ഫോം പൂരിപ്പിക്കാം. ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും ഉൾപ്പെടുത്താൻ മറക്കേണ്ട. സ്റ്റേറ്റ്മെന്റും മറ്റും ഓൺലൈനിൽ ആവശ്യപ്പെടാൻ ഈ മെയിൽ വിലാസം ആവശ്യമാണ്. ഒപ്പ് ഇടാൻ മറക്കരുത്. നിശ്ചിതസ്ഥലത്ത് ഫണ്ടിന്റെ പേര് നൽകാം. ഫണ്ടിന്റെ പ്ലാനിനൊപ്പം റെഗുലർ പ്ലാൻ ഡയറക്ട് പ്ലാൻ എന്നിവയിലേതെങ്കിലും ചേർക്കണം. നേരിട്ട് നിക്ഷേപിക്കുന്നവർക്കാണ് ഡയറക്ട് പ്ലാനുള്ളത്. ഫണ്ടിന്റെ പേരിൽ നിക്ഷേപ തുകയ്ക്കുള്ള ചെക്കെഴുതി അപേക്ഷയോടൊപ്പം സർവീസ് സെന്ററുകളിൽ നൽകണം. നെറ്റ് ബാങ്കിങ് അക്കൗണ്ട് ഉണ്ടെങ്കിൽ ആർക്കും ഓൺലൈനായി നിക്ഷേപം നടത്താം. എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ, എസ്.ബി.ഐ, ഡി.എസ്.പി.ബ്ലാക്ക് റോക്ക്, ഫിഡിലിറ്റി, റിലയൻസ്, ടാറ്റ തുടങ്ങി എല്ലാ മ്യൂച്വൽ ഫണ്ട് കമ്പനികളും ഓൺലൈൻ നിക്ഷേപത്തിന് സൗകര്യമൊരുക്കുന്നുണ്ട്. ഈ കമ്പനികളുടെ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. ലളിതമായ നടപടിക്രമങ്ങളിലൂടെ ഇത് പൂർത്തിയാക്കാം. ഒരുതവണ രജിസ്റ്റർ ചെയ്താൽ എപ്പോൾ വേണമെങ്കിലും നിക്ഷേപം നടത്താം. നിക്ഷേപിക്കുന്നതിനും നിക്ഷേപം പിൻവലിക്കുന്നതിനും മറ്റൊരുഫണ്ടിലേയ്ക്ക് മാറുന്നതിനും(സ്വിച്ചിങ്)ഓൺലൈൻ വഴികഴിയും. ആദ്യത്തെ പർച്ചെയ്സ് ഓഫ്ലൈനായി ചെയ്യുന്നതാണ് നല്ലത്. തുടർന്നുള്ള നിക്ഷേപം ഓൺലൈനിലാകാം. ഡയറക്ട് പ്ലാനുകൾ നേരിട്ട് നിക്ഷേപിക്കുന്നതിനാണ് മ്യൂച്വൽ ഫണ്ട് അസറ്റ് മാനേജ്മെന്റ് കമ്പനികൾ ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത്. ബ്രോക്കർ, ഏജന്റ്, സാമ്പത്തിക ഉപദേഷ്ടാക്കൾ, ഇടനിലക്കാർ എന്നിവരെ ഒഴിവാക്കി നേരിട്ട് നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം ലഭിക്കും. മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ നേരിട്ട് നിക്ഷേപിക്കുന്നതാണ് ഉചിതം. വർഷത്തിലൊരിക്കൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനും കഴിവുണ്ടാകണം. നിലവിൽ സാധാരണ പ്ലാനിലുള്ള എൻ.എ.വിയെക്കാളും കൂടുതലായിരിക്കും ഡയറക്ട് പ്ലാൻ പ്രകാരമുള്ള എൻ.എ.വി. മ്യൂച്വൽ ഫണ്ട് വിതരണക്കാർക്ക് കമ്പനികൾ നൽകുന്ന കമ്മീഷൻ നിക്ഷേപകന് വീതിച്ചു നൽകുന്നതിനാലാണ് അറ്റ ആസ്തി മൂല്യത്തിൽ വർധന ഉണ്ടാകുന്നത്. വിതരണക്കാർക്കും മറ്റും നൽകുന്ന കമ്മീഷൻ ഇല്ലാതാകുന്നതോടെ ചെലവ് അനുപാതത്തിൽ 0.75 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കാക്കുന്നു. ഇതാണ് നേരിട്ടുള്ള നിക്ഷേപകന് ഗുണകരമാകുക. ഇത്രയും നടപടിക്രമങ്ങൾ പാലിച്ചാൽ നിങ്ങൾക്കും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. എസ്ഐപിയായി(പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കുന്ന രീതി)നിക്ഷേപിച്ചാൽ ദീർഘകാലത്തേയ്ക്ക് മികച്ചനേട്ടം ഉറപ്പാക്കാനാകും.സ്റ്റേറ്റ്മെന്റിനൊപ്പം ലഭിക്കുന്ന ചെറിയൊരു ഫോം പൂരിപ്പിച്ചുനൽകിയാൽ ഫണ്ടിൽനിന്ന് പണം പിൻവലിക്കാനും കഴിയും. feedbacks to: antonycdavis@gmail.com

from money rss http://bit.ly/2ZeMJuf
via IFTTT

Wednesday, 21 August 2019

സെന്‍സെക്‌സില്‍ 127 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 127 പോയന്റ് താഴ്ന്ന് 36933ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തിൽ 10873ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 407 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 916 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, വാഹനം, ഊർജം, ഇൻഫ്ര, ഐടി ഓഹരികളാണ് നഷ്ടത്തിൽ. ഫാർമ, എഫ്എംസിജി ഓഹരികൾ നേട്ടത്തിലുമാണ്. ബ്രിട്ടാനിയ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, യുപിഎൽ, ഗെയിൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, യെസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, ഒഎൻജിസി, സൺ ഫാർമ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2MyNAzJ
via IFTTT

കമ്പനി തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്നവർക്ക് സെബിയുടെ പാരിതോഷികം

കൊച്ചി:കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ഭരണ നിർവഹണത്തിലെ വീഴ്ചകളെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും വിവരം നൽകുന്നവർക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പാരിതോഷികം നൽകും. കമ്പനിയിലെ തട്ടിപ്പിനെ കുറിച്ച് വിവരം നൽകുന്നവർക്ക് തട്ടിപ്പ് തുകയുടെ 10 ശതമാനം പാരിതോഷികം ലഭിക്കുമെന്നാണ് സെബിയുടെ പ്രഖ്യാപനം. പരമാവധി ഒരു കോടി രൂപയാണ് പാരിതോഷികം ലഭിക്കുക. റേറ്റിങ് ഏജൻസികൾക്ക് കമ്പനികളുടെ വായ്പാ വിവരങ്ങളും തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളും നേടാനുള്ള അനുവാദം സെബി നൽകിയിട്ടുണ്ട്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്കുള്ള (എഫ്.പി.ഐ.) മാനദണ്ഡങ്ങളും സെബി ലളിതമാക്കി. കെ.വൈ.സി. നിബന്ധനകളിലും യോഗ്യതാ മാനദണ്ഡങ്ങളിലുമാണ് സെബി മാറ്റം വരുത്തിയിട്ടുള്ളത്. ആഭ്യന്തര വിപണികളിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കുന്ന സാഹചര്യത്തിലാണ് സെബിയുടെ ഈ നീക്കം. ജൂലായിലും ഓഗസ്റ്റിലുമായി 21,000 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ മൂലധന വിപണികളിൽനിന്നു പിൻവലിച്ചത്.

from money rss http://bit.ly/2Lemuev
via IFTTT

വില്പന കുറഞ്ഞു: പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബിസ്ക്കറ്റ് വിപണനക്കമ്പനിയായ പാർലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ബിസ്ക്കറ്റിന്റെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോൾ വില്പന കാര്യമായി ഇടിഞ്ഞതിനെതുടർന്നാണിതെന്ന് കമ്പനി പറയുന്നു. നേരത്തെ 12 ശതമാനം നികുതിയാണ് പ്രീമിയം ബിസ്ക്കറ്റുകൾക്ക് ചുമത്തിയിരുന്നത്. സാധാരണ ബിസ്ക്കറ്റുകൾക്കാകട്ടെ അഞ്ചുശതമാനവും. ചരക്ക് സേവന നികുതി വന്നപ്പോഴിത് 18 ശതമാനമായി. ഇതേതുടർന്ന് വിലകൂടിയതാണ് വില്പനയെ ബാധിച്ചത്. ജിഎസ്ടി പ്രാബല്യത്തിലായപ്പോൾ ബിസ്ക്കറ്റുകൾക്ക് അഞ്ചുശതമാനംമാത്രമാണ് വിലവർധിപ്പിച്ചതെന്ന് പാർലെ പറയുന്നു. പാർലെ ജി, മാരി തുടങ്ങിയവയാണ് കമ്പനി പുറത്തിറക്കുന്ന പ്രധാന ബ്രാൻഡുകൾ. 10,000 കോടി രൂപയിലേറെ വിറ്റുവരവുളള കമ്പനിയുടെ പ്രധാന വിപണി ഗ്രാമീണ മേഖലയാണ്. ഒരു ലക്ഷത്തോളം ജീവനക്കാരാണ് പാർലെയ്ക്കുള്ളത്. സ്വന്തമായി 10 നിർമാണ പ്ലാന്റുകളുണ്ട്. മറ്റ് കമ്പനികളുടെ 125 ഓളം പ്ലാന്റുകളിലും പാർലെയ്ക്കുവേണ്ടി ബിസ്ക്കറ്റുകൾ നിർമിക്കുന്നുണ്ട്.

from money rss http://bit.ly/2NgE4RA
via IFTTT

Tuesday, 20 August 2019

രാജ്യത്തെ റസ്‌റ്റോറന്റുകള്‍ ഇനി റോബോട്ടുകള്‍ നിയന്ത്രിക്കും

ബെംഗളുരു: ഹോട്ടലുകൾ ഇനി റോബോട്ടുകൾ നിയന്ത്രിക്കും. സപ്ലെയർമാർക്കുപകരും റോബട്ടുകളാകും ഇനി തീൻമേശകളിൽ ഭക്ഷണമെത്തിക്കുക. ഇത്തരത്തിലുള്ള ആദ്യ ഹോട്ടൽ ബാംഗ്ലൂരിലാണ് പ്രവർത്തനം തുടങ്ങുന്നത്. വിജയകരമാണെന്നുകണ്ടാൽ ഉടനെതന്നെ ചെന്നൈയിലും കോയമ്പത്തൂരിലും റോബോട്ട് റെസ്റ്റോറന്റുകൾ പ്രവർത്തനം തുടങ്ങും. ബെംഗളുരുവിലെ ഇന്ദിര നഗറിലാണ് ആദ്യത്തെ ഹോട്ടൽ തുടങ്ങുന്നത്. ഒരെസമയം 50 പേർക്ക് ഇവിടെ ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. ഇന്തോ-ഏഷ്യൻ വിഭവങ്ങളാകും ഇവിടെ വിളമ്പുക. ആറു റോബോട്ടുകളുടെ സംഘമാകും ഇവിടെ ഉണ്ടാകുക. ഇതിൽ ഒരാൾ വാതിൽ തുറന്നുകൊടുക്കാൻ ചുമതലപ്പെട്ടവനാണ്. ബാക്കിയുള്ളവർ ഭക്ഷണം സപ്ളൈ ചെയ്യും. ഓരോ മേശയിലും ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനമുണ്ടാകും. ആവശ്യമെങ്കിൽ ജന്മദിനാശംസകളും മറ്റ് ആശംസകളും റോബോട്ടുകൾ നേരും.

from money rss http://bit.ly/2Zd0Zj7
via IFTTT

സെന്‍സെക്‌സില്‍ 73 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 73 പോയന്റ് നഷ്ടത്തിൽ 37254ലിലും നിഫ്റ്റി 27 പോയന്റ് താഴ്ന്ന് 10990ലുമെത്തി. ബിഎസ്ഇയിലെ 300 ഓഹരികൾ നേട്ടത്തിലും 500 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, എഫ്എംസിജി, ഊർജം ഓഹരികളാണ് നഷ്ടത്തിൽ. ഐടി ഓഹരികൾ നേട്ടത്തിലാണ്. ബയോകോൺ, അലംബിക് ഫാർമ, സൺ ഫാർമ, മാരുതി സുസുകി, ഇൻഫോസിസ്, ടിസിഎസ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, യെസ് ബാങ്ക്, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2HvIpgb
via IFTTT

എസ്.ബി.ഐ. ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു

കൊച്ചി:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു. ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാർഡുകൾ ഒഴിവാക്കുന്നതിനുമായാണ് എസ്.ബി.ഐ.യുടെ ഈ നീക്കം. എസ്.ബി.ഐ. ഉപഭോക്താക്കളിൽ നിരവധി ആളുകൾ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാർഡുകളും മൂന്നു കോടി ക്രെഡിറ്റ് കാർഡുകളുമാണ് ഉള്ളത്. എന്നാൽ, കാർഡുകൾ ഇല്ലാതെ തന്നെ എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കാനും വ്യാപാര സ്ഥാപനങ്ങളിൽ പണം കൈമാറാനും കഴിയുമെന്ന് എസ്.ബി.ഐ. ചെയർമാൻ രജ്നീഷ് കുമാർ ചൂണ്ടിക്കാട്ടി. എസ്.ബി.ഐ.യുടെ 'യോനോ' പ്ലാറ്റ്ഫോം വഴി രാജ്യത്ത് ഡെബിറ്റ് കാർഡുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡെബിറ്റ് കാർഡില്ലാതെ തന്നെ യോനോ പ്ലാറ്റ്ഫോം ഉപയോഗിച്ച് എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാനും ഇടപാടുകൾ നടത്താനും കഴിയും. ഇതിനോടകം 68,000 യോനോ കാഷ് പോയിന്റുകൾ ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഒന്നര വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം യോനോ കാഷ് പോയിന്റുകൾ സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അഞ്ച് വർഷം കൊണ്ട് പോക്കറ്റിൽ പ്ലാസ്റ്റിക് കാർഡ് കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുമെന്നും ബാങ്കിങ് വൃത്തങ്ങൾ അറിയിച്ചു. SBI aims to eliminate debit cards

from money rss http://bit.ly/2Hc72OH
via IFTTT

ആദായ നികുതി നിയമത്തില്‍ സമൂലമായ മാറ്റം: കോര്‍പ്പറേറ്റ് ടാക്‌സ് 25 ശതമാനമാകും

ന്യൂഡൽഹി: എല്ലാ കമ്പനികൾക്കുമുള്ള കോർപ്പറേറ്റ് ടാക്സ് 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കിയേക്കും. ലോകത്തിൽതന്നെ ഏറ്റവും കൂടുതൽ കോർപ്പറേറ്റ് ടാക്സ് ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിലുള്ള ആദായ നികുതി നിയമം പരിഷ്കരിക്കുന്നതിന് രൂപവൽക്കരിച്ച സമിതിയുടെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്. സമിതി അംഗം അഖിലേഷ് രഞ്ജന്റെ നേതൃത്വത്തിൽ ഇതടങ്ങിയ നിർദേശങ്ങൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കൈമാറി. എന്നാൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. നികുതിക്കുമുകളിലുള്ള എല്ലാ സർച്ചാർജുകളും എടുത്തുകളയാനും സമിതി നിർദേശിച്ചതായാണ് സൂചന. രാജ്യത്തെ കമ്പനികൾക്ക് നിലവിൽ 30 ശതമാനവും വിദേശകമ്പനികൾക്ക് 40 ശതമാനവുമാണ് നിലവിൽ കോർപ്പറേറ്റ് ടാക്സ് ഈടാക്കുന്നത്. ഇതിനുമേൽ നാലു ശതമാനം ഹെൽത്ത്, എജ്യുക്കേഷൻ സെസും നൽകണം. 60 വർഷം പഴക്കമുള്ള ആദായ നികുതി നിയമങ്ങൾ പരിഷ്കരിക്കുന്നതിന് 2017ലാണ് കേന്ദ്രസർക്കാർ സമിതിയെ നിയമിച്ചത്. മെയ് 31 ആയിരുന്നു റിപ്പോർട്ട് സമർപ്പിക്കേണ്ട തിയതിയെങ്കിലും രണ്ടുമാസത്തെ സമയംകൂടി നീട്ടിനൽകുകയായിരുന്നു.

from money rss http://bit.ly/31Iruyu
via IFTTT

Monday, 19 August 2019

തൊഴില്‍ സംസ്‌ക്കാരം മാറുന്നു; വാഹന മേഖലയില്‍ ആര്‍ക്കൊക്കെ ജോലി ലഭിക്കും

മുംബൈ: വാഹന നിർമാണ മേഖലയിൽ സാങ്കേതിക വദഗ്ധർക്കും ഡിജിറ്റൽ മേഖലയിലുള്ളവർക്കും തൊഴിൽ സാധ്യത വർധിക്കുന്നു. നിലവിൽ മെക്കാനിക്കൽ, അസംബ്ലിങ് തുടങ്ങി പരമ്പരാഗത മേഖലകളിൽ തൊഴിൽ സാധ്യതകൾ കുറയുകയാണെന്നാണ് വിലയിരുത്തൽ. ഈ മേഖലയിലുള്ളവരെ ഓട്ടോ കമ്പനികൾ പുതിയതായി ജോലിക്കെടുക്കുന്നില്ല. വാഹന മേഖലയിൽ പുതിയ സാങ്കേതിക വിദ്യകൾ വരുമ്പോൾ സാങ്കേതിക വിദഗ്ധർ, ഡാറ്റ സയന്റിസ്റ്റുകൾ, ഇലക്ട്രിക്-ഇലക്ട്രോണിക് എൻജിനിയർമാർക്കാണ് തൊഴിൽ സാധ്യത വർധിക്കുന്നത്. മാരുതി സുസുകി, നിസ്സാൻ മോട്ടോർ കോർപ്പറേഷൻ, ഹീറോ മോട്ടോർകോർപ്, ഹ്യൂണ്ടായ് തുടങ്ങിയ വമ്പന്മാർ ചുവടുമാറ്റിക്കഴിഞ്ഞു. അടുത്ത മൂന്ന് പാദംവരെ വാഹനമേഖലയിൽ മാന്ദ്യം തുടരുമെന്നാണ് വിലയിരുത്തൽ. അതിനുേേശഷം പുതിയൊരു ലോകമാകും വാഹനമേഖലയുടേത്. ബിഎസ് ആറ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയാകും മേഖലയാകെ മാറ്റി മറക്കുക. 3ഡി പ്രിന്റിങ് ടെക്നിഷ്യൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-മെഷീൻ ലേണിങ് വിഗദ്ധർ, റോബോട്ട് ഓപ്പറേറ്റേഴ്സ്, സോഫ്റ്റ് വേർ ആന്റ് കമ്യൂണിക്കേഷൻ മേഖലയിലുള്ളവർ, സൈബർ സെക്യൂരിറ്റി വിഗദ്ധർ, ഇലക്ട്രക്കൽ-ഇലക്ട്രോണിക്സ് എൻജിനിയർമാർ, ഡാറ്റ സയന്റിസ്റ്റുകൾ എന്നിവർക്കാകും ജോലി സാധ്യത വർധിക്കുക. അതേസമയം, ഇലക്ട്രോണിക് അസംബ്ലേഴ്സ്, മെക്കാനിക്കൽ എൻജിനിയർമാർ, ഇൻസ്പെക്ടേഴ്സ്-ടെസ്റ്റർമാർ തുടങ്ങിയ മേഖലകളിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടാനും ഇടയാകുമെന്ന് വിദഗ്ധർ പറയുന്നു.

from money rss http://bit.ly/2Njxc5V
via IFTTT

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 87 പോയന്റ് ഉയർന്ന് 37490ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തിൽ 11068ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 327 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 356 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഇൻഫ്ര, ഐടി, ഫാർമ ഓഹരികളാണ് നേട്ടത്തിൽ. എഫ്എംസിജി, ലോഹം വിഭാഗങ്ങളിലെ ഓഹരികൾ വില്പന സമ്മർദത്തിലാണ്. മഹാനഗർ ഗ്യാസ്, സീ എന്റർടെയ്ൻമെന്റ്, ഇൻഫോസിസ്, എംആന്റ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബ്രിട്ടാനിയ, യെസ് ബാങ്ക്, ഐഒസി, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2Z5ERM6
via IFTTT

പലിശ കുറയും: എസ്ബിഐ വായ്പ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു

മുംബൈ: ചെറുകിട വായ്പമേഖലയിൽ വൻതോതിൽ വളർച്ച ലക്ഷ്യമിട്ട് എസ്ബിഐ. അതിന്റെ ഭാഗമായി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള വായ്പ പദ്ധതി ബാങ്ക് നടപ്പാക്കുന്നു. നടപ്പ് സാമ്പത്തിക വർഷം വായ്പ വിതരണത്തിൽ 12 ശതമാനം വളർച്ചയാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. നിലവിൽ വായ്പയെടുത്തവരെയും പുതിയതായി വായ്പയെടുക്കുന്നവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായി നിലവിൽ വായ്പയെടുത്തവരോട് പുതിയ സംവിധാനത്തിലേയ്ക്ക് മാറാൻ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയതായി വായ്പയെടുത്തവർക്ക് ജൂലായ് മുതൽ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള പലിശനിരക്ക് നടപ്പാക്കിയിരുന്നു. പലിശ നിരക്ക് കുറയുന്നതിന്റെ ആനുകൂല്യം നിലവിൽ വായ്പയെടുത്തവർക്ക് കൈമാറാൻ സാധാരണ ബാങ്കുകൾ വിമുഖത കാണിക്കാറാണ് പതിവ്. ഇതിൽനിന്ന് വ്യത്യസ്തമായി നിലവിൽ വായ്പയുള്ളവർക്കും ഈ ആനുകൂല്യം ലഭ്യമാക്കുകയാണെന്ന് എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ വ്യക്താക്കി. ഇതുപ്രകാരം റിപ്പോ നിരക്കിനേക്കാൾ 2.25 ശതമാനം കൂടുതൽ ഈടാക്കിയാണ് അടിസ്ഥാന പലിശ നിരക്ക് നിശ്ചയിക്കുക. നിലവിലെ റിപ്പോ നിരക്ക് 5.40 ശതമാനമാണ്. ഇതുപ്രകാരം 7.65 ശതമാനമാകും ബേസ് റേറ്റ്. ഈ നിരക്കിനേക്കാൾ 40 മുതൽ 55 ബേസിസ് പോയന്റുവരെ കൂടുതൽ ഈടാക്കിയായിരിക്കും വായ്പ പലിശ നിശ്ചിക്കുക. ഇതുപ്രകാരം 8.05 ശതമാനമോ 8.20 ശതമാനമോ ആയിരിക്കും പുതുക്കിയ ഭവന വായ്പ പലിശ. 2014ൽ മാർജിനൽ കോസ്റ്റ് അടിസ്ഥാനമാക്കി പലിശ നിരക്ക് നടപ്പാക്കിയപ്പോഴും നിലവിൽ വായ്പയെടുത്തവർക്ക് ഇതിന്റെ ഗുണം എസ്ബിഐ കൈമാറിയിരുന്നു. ഇതുപ്രകാരം 75 ലക്ഷത്തിന് താഴെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് 8.35 ശതമാനംമുതൽ 8.90 ശതമാനംവരെയായിരുന്നു.ഫെബ്രുവരിയിൽ റിപ്പോ നിരക്ക് കുറച്ചപ്പോൾ, മാർജിനാൽ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ 30 ബേസിസ് പോയന്റ് കുറവുംവരുത്തി.

from money rss http://bit.ly/2NgKJLs
via IFTTT

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എം.എ.യൂസഫലി 5 കോടി രൂപ കൈമാറി

തിരുവനന്തപുരം: കാലവർഷക്കെടുതി ദുരന്തംവിതച്ച കേരളത്തിനു കൈത്താങ്ങാകാൻ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി രൂപ നൽകി.എം.എ.യൂസഫലിക്കായി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ.നിഷാദ് അഞ്ചു കോടി രൂപയുടെ ഡി.ഡി. മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ലുലു റീജണൽ ഡയറക്ടർ ജോയി സദാനന്ദൻ നായർ, െകാമേഷ്യൽ മാനേജർ സാദിക് കാസിം, മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി.സ്വരാജ് എന്നിവർ സന്നിഹിതരായിരുന്നു.

from money rss http://bit.ly/2YY3wlT
via IFTTT

കല്യാൺ സിൽക്‌സ് കല്പറ്റ ഷോറൂം തുറന്നു: വയനാടിന്റെ പുനർനിർമാണത്തിന് 25 ലക്ഷം രൂപ നൽകും

കല്പറ്റ: പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ ഇരുപത്തിയൊമ്പതാമത് ഷോറൂം കല്പറ്റയിൽ തുറന്നു. ന്യൂ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഷോറൂമിന്റെ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, എക്സിക്യുട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർ മാർക്കറ്റ് എക്സിക്യുട്ടീവ് ഡയറക്ടർമാരായ വർധിനി പ്രകാശ്, മധുമതി മഹേഷ്, കെ.എം.പി. കൺസൾട്ടൻറ്സ് മാനേജിങ് ഡയറക്ടർ കെ.എം. പരമേശ്വരൻ, കല്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സുനിത ജഗദീഷ്, കൗൺസിലർമാരായ അജിത്, ഹാരിസ്, പ്രതിപക്ഷനേതാവ് പി.പി. അലി, ബിൽഡിങ് ഉടമ അബ്ദുൾറസാക്ക്, മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ, വ്യാപാരി വ്യവസായി ട്രഷറർ ഹൈദർ തുടങ്ങിയവർ പങ്കെടുത്തു. പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 10 പേർക്ക് വീട് നിർമിക്കാൻ സ്ഥലം വാങ്ങുന്നതിന് 25 ലക്ഷം രൂപ സഹായം നൽകുമെന്ന് കല്യാൺ സിൽക്സ് അറിയിച്ചു. വയനാടിന്റെ പുനർനിർമാണത്തിൽ സജീവപങ്കാളികളാകുമെന്നും കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമൻ പറഞ്ഞു. നാലുനിലകളിലായി 40,000 ചതുരശ്രഅടിയിലാണ് കല്പറ്റ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. മേന്മയേറിയ വസ്ത്രവൈവിധ്യങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഷോറൂമിൽ ലഭിക്കും. ഗ്രൗണ്ട് ഫ്ളോറിൽ കല്പറ്റയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും.

from money rss http://bit.ly/31NOkEM
via IFTTT

Sunday, 18 August 2019

ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളില്‍നിന്ന് 1200ലേറെ റസ്റ്റോറന്റുകള്‍ പിന്മാറി

ന്യൂഡൽഹി: 1,200ലേറെ റസ്റ്റോറന്റുകൾ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുമായുള്ള സഹകരണം നിർത്തി. സൊമാറ്റോ പോലുള്ള ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളും റസ്റ്റോറന്റുകളുമായി തുടരുന്ന തർക്കങ്ങളെതുടർന്നാണ് പിന്മാറ്റം. മുംബൈ, ഡൽഹി, ബെംഗളുരു, കൊൽക്കത്ത, ഗോവ, പുണെ, വഡോദര തുടങ്ങിയ പ്രധാന നഗരങ്ങളിലെ ക്ഷഷണശാലകളാണ് ഇവരുമായുള്ള ഇടപാട് വേണ്ടെന്നുവെച്ചത്. ഓൺലൈൻ സ്ഥാപനങ്ങൾ വൻതോതിൽ കിഴിവ് നൽകുന്നത് ബിസിനസിനെ ബാധിക്കുമെന്നതിന്ന വിലയിരുത്തലിനെതുടർന്നാണിത്. പെട്ടെന്നുള്ള പിന്മാറ്റത്തിനെതിരെ സൊമാറ്റോ രംഗത്തുവന്നിട്ടുണ്ട്. കരാർപ്രകാരം 45 ദിവസത്തെ നോട്ടീസ് നൽകിയതിനുശേഷം മാത്രമേ പിന്മാറാവൂയെന്നാണ് സൊമാറ്റോ പറയുന്നത്.

from money rss http://bit.ly/33EUPeR
via IFTTT

ഒരു സിങ്കപ്പൂർ ‘ക്യാഷ്’ വിപ്ലവം

എ.ടി.എമ്മുകൾ എന്ന സങ്കല്പത്തെ അടിമുടി മാറ്റിമറിച്ച് സിങ്കപ്പൂരിൽ ധനകാര്യ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് തൃശ്ശൂർ സ്വദേശി ഹരി ശിവൻ. ഭാര്യ രേഖയുമായി ചേർന്ന് ഹരി തുടക്കമിട്ട 'സോക്യാഷ്' സിങ്കപ്പൂരിന്റെ പണമിടപാടുകളെ ആകെ എളുപ്പവഴികളിലേക്കെത്തിച്ചു. സൂപ്പർമാർക്കറ്റുകളെയും കടകളെയും പണം പിൻവലിക്കാനും നിക്ഷേപിക്കാനും കഴിയുന്ന എ.ടി.എമ്മുകളാക്കി മാറ്റുകയാണ് ഇവർ. ലോകത്ത് ഫിനാൻഷ്യൽ ടെക്നോളജി രംഗത്തെ തിളക്കമേറിയ സ്റ്റാർട്ട് അപ്പായി മാറുകയാണ് ഇന്ന് 'സോക്യാഷ്'. എ.ടി.എം. തേടി അലയാതെ തൊട്ടടുത്തുള്ള കടകളിൽനിന്ന് പണം പിൻലിക്കാനുള്ള സൗകര്യമാണ് മൊബൈൽ ആപ്പിലൂടെ സോക്യാഷ് പൊതുജനങ്ങൾക്കായി ഒരുക്കുന്നത്. ഓരോ ദിവസത്തെയും പണം ബാങ്കിൽ ചെന്ന് നിക്ഷേപിക്കാനുള്ള വ്യാപാരികളുടെ ബുദ്ധിമുട്ടും സോക്യാഷ് പരിഹരിക്കുന്നു. അതായത്, സോക്യാഷ് ആപ്പുമായി എത്തുന്ന ഉപഭോക്താവിന് തന്റെ അക്കൗണ്ടിലെ പണം കടയിൽനിന്ന് ആവശ്യാനുസരണം പിൻവലിക്കാനാകുന്നു. ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്നു പോയ പണം വ്യാപാരിയുടെ അക്കൗണ്ടിലെത്തുന്നു. ബാങ്കുകൾക്കാകട്ടെ, എ.ടി.എം. നടത്തിപ്പിന്റെ തലവേദന കുറയ്ക്കാമെന്ന നേട്ടവും. കറൻസി ക്രയവിക്രയം എളുപ്പത്തിലാക്കുന്ന മാതൃകയായി മാറിയിരിക്കുകയാണ് ഇന്ന് സോക്യാഷ്. ചുരുക്കത്തിൽ സമ്പദ്ഘടനയിൽ കൃത്യമായ പണം കൈമാറ്റം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഹരിയും രേഖയും കൂടി സോക്യാഷിലൂടെ ഒരുക്കുന്നത്. കോഴിക്കോട് റീജണൽ എൻജിനീയറിങ് കോളേജിൽ (ഇപ്പോൾ എൻ.ഐ.ടി.) നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കി കോഗ്നിസന്റ്, എച്ച്.എസ്.ബി.സി. ബാങ്ക് എന്നിവിടങ്ങളിൽ സോഫ്റ്റ്വേർ എൻജിനീയറായി കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് ഹരി സിങ്കപ്പൂരിലേക്ക് പോയത്. അവിടെ, സിറ്റി ബാങ്കിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഒരു വർഷത്തിനുള്ളിൽ ഡിജിറ്റൽ ബാങ്കിങ് വിഭാഗത്തിന്റെ മേധാവിയായി. മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ് എന്നിവയുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്. ആറു വർഷത്തിനു ശേഷം, സിങ്കപ്പൂരിലെ ഏറ്റവും വലിയ ബാങ്കായ ഡി.ബി.എസിൽ ഡിജിറ്റൽ ബാങ്കിങ് മേധാവിയായി ചേർന്നു. പിന്നീട് റെമിറ്റൻസ് വിഭാഗത്തിന്റെയും തലവനായി. അവിടെ ആയിരിക്കുമ്പോഴാണ് പണം കൈമാറ്റത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് ആലോചിക്കുന്നത്. പലപ്പോഴും തിരക്കില്ലാത്ത ഇടങ്ങളിലെ എ.ടി.എമ്മുകളിലും ബാങ്ക് ശാഖകളിലും കോടിക്കണക്കിന് കറൻസി നോട്ടുകൾ ദിവസങ്ങളോളം കെട്ടിക്കിടക്കുന്നത് മനസ്സിലാക്കുന്നത് അങ്ങനെയാണ്. എ.ടി.എം. കൗണ്ടറിന്റെ വാടക, വൈദ്യുതി, സെക്യൂരിറ്റി എന്നീ ആവശ്യങ്ങൾക്കായി വൻ തുകയാണ് നഷ്ടമാകുന്നത്. സുരക്ഷിതമായ വാഹനങ്ങളിൽ ഇത്തരം എ.ടി.എമ്മുകളിൽ ചെന്ന് പണം നിറയ്ക്കാനുള്ള ചെലവ് വേറെ. ചില നേരത്താണെങ്കിൽ എ.ടി.എമ്മിൽ പണമില്ലാതെ ആവശ്യക്കാർ നെട്ടോട്ടമോടുന്നു. ഇതാണ് 'സോക്യാഷ്' എന്ന ആശയത്തിലേക്ക് തന്നെ കൊണ്ടു ചെന്നെത്തിച്ചതെന്ന് സോക്യാഷിന്റെ ഫൗണ്ടറും സി.ഇ.ഒ.യുമായ ഹരി ശിവൻ പറയുന്നു. ഡി.ബി.എസിലെ തിളക്കമാർന്ന ജോലി ഉപേക്ഷിച്ച് 2016-ലാണ് ഹരി സോക്യാഷിന് തുടക്കമിട്ടത്. സിറ്റി ബാങ്കിന്റെ പ്രോജക്ടിൽ എൻജിനീയറായിരുന്ന ഭാര്യ രേഖ ഹരിയും ഒപ്പംകൂടി. എൻജിനീയറിങ്, ബാങ്കിങ് മേഖലകളിലെ പരിചയം ഇരുവർക്കും മുതൽക്കൂട്ടായി. പദ്ധതിക്ക് അനുമതി തേടി സിങ്കപ്പൂരിലെ കേന്ദ്രബാങ്കായ 'മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പൂരി'നെ സമീപിച്ചപ്പോൾ അനുമതിക്കു പുറമെ, രണ്ടു ലക്ഷം ഡോളർ ഗ്രാന്റ് അനുവദിച്ചു. ക്യു.ആർ. കോഡിന്റെ സഹായത്തോടെ പണം കൈമാറ്റം സാധ്യമാക്കുന്ന മൊബൈൽ ആപ്പാണ് സോക്യാഷ് വികസിപ്പിച്ചത്. ഒരു വർഷത്തിലേറെയെടുത്ത് സാങ്കേതിക വിദ്യ പൂർത്തിയാക്കിയതോടെ സ്റ്റാർഡേർഡ് ചാർട്ടേഡുമായി ധാരണയിലെത്താനായി. തൊട്ടുപിന്നാലെ സിങ്കപ്പൂരിലെ പണമിടപാടിന്റെ 70 ശതമാനവും കൈയാളുന്ന ഡി.ബി.എസ്. ബാങ്കുമായും ധാരണയിലെത്തി. ഈ രണ്ട് ബാങ്കിനും പുറമെ, പി.ഒ.എസ്.ബി., ഐ.സി.ബി.സി. എന്നിവയെയും പാർട്ണർ ബാങ്കുകളാക്കി മാറ്റാൻ ഇതിനോടകം സാധിച്ചു. കഴിഞ്ഞ 16 മാസങ്ങളിലായി 15 ലക്ഷം ഇടപാടുകളാണ് സോക്യാഷിലൂടെ നടന്നത്. ഗുണഭോക്താക്കളുടെ എണ്ണം 1.25 ലക്ഷത്തിനടുെത്തത്തിയെന്നും ഹരി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽനിന്ന് തന്നെ ബാങ്ക് അക്കൗണ്ട് തുറക്കാനും വായ്പയ്ക്ക് അപേക്ഷ നൽകാനും സൗകര്യമൊരുക്കുന്ന സാങ്കേതിക വിദ്യ കൂടി ലഭ്യമാക്കുകയാണ് സോക്യാഷ് ഇപ്പോൾ. ഇതിലൂടെ വ്യാപാര സ്ഥാപനങ്ങൾക്ക് അധിക വരുമാനത്തിന് അവസരമൊരുക്കുകയാണ്. ജാപ്പനീസ് കമ്പനിയായ ഗ്ലോറി, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ വെഞ്ച്വർ ക്യാപിറ്റൽ വിഭാഗമായ 'എസ്.സി.വെഞ്ച്വേഴ്സ്' എന്നിവയിൽ നിന്നടക്കം ഈയിടെ 60 ലക്ഷം ഡോളറിന്റെ (42 കോടി രൂപ) മൂലധന ഫണ്ടിങ് നേടി. ഇതുപയോഗിച്ച് മലേഷ്യ, ഇൻഡൊനീഷ്യ, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ഹരി വ്യക്തമാക്കി. സിങ്കപ്പൂർ, മലേഷ്യ, ഇൻഡൊനീഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് അവിടെ പണം പിൻവലിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു വരികയാണ്. ഇതിനായി ഇന്ത്യയിലെ ഏതാനും ബാങ്കുകളുമായി ധാരണയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയിൽ സോക്യാഷ് സേവനം എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഹരി വ്യക്തമാക്കി. കനറാ ബാങ്കിൽ അസിസ്റ്റന്റ് ജനറൽ മാനേജരായി വിരമിച്ച പി.എൻ. ശിവന്റെയും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ഡോ. സുശീല ശിവന്റെയും മകനാണ് ഹരി. roshan@mpp.co.in

from money rss http://bit.ly/2z500H7
via IFTTT

സെന്‍സെക്‌സില്‍ 225 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ പ്രതീക്ഷയോടെ തുടക്കം. സെൻസെക്സ് 225 പോയന്റ് നേട്ടത്തിൽ 37575ലും നിഫ്റ്റി 62 പോയന്റ് ഉയർന്ന് 11109ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 921 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 573 ഓഹരികൾ നഷ്ടത്തിലുമാണ്. ഫാർമ, ഐടി, ബാങ്ക്, വാഹനം, എഫ്എംസിജി, ഇൻഫ്ര, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഐടിസി, ഹീറോ മോട്ടോർകോർപ്, ഇൻഫോസിസ്, വിപ്രോ, ടിസിഎസ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എസ്ബിഐ, ഒഎൻജിസി, ഗെയിൽ, മാരുതി സുസുകി, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2P1E4r9
via IFTTT

അയല്‍പക്കത്തേക്ക് എത്തുന്ന ജനാലകള്‍ അടയ്ക്കുക

'അയലത്തെ അദ്ദേഹം' എന്ന സിനിമയുടെ അവസാനഭാഗത്ത് അതീവഹൃദ്യതയാർന്ന ഒരു രംഗമുണ്ട്... തൊട്ടടുത്ത വീട്ടിലേക്ക് എത്തിനോക്കാൻ സഹായകരമായ തരത്തിലുള്ള ജനാല അടയ്ക്കുന്നതാണത്. തങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ സ്വസ്ഥതയ്ക്ക് അത് അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് നായകൻ അത് ചെയ്യുന്നത്. ജയറാമും ഗൗതമിയും മത്സരിച്ച് അഭിനയിച്ച ഈ ചിത്രം ഇന്നും സിനിമാസ്വാദക മനസ്സുകളിൽ നിറച്ചാർത്തോടെ നിലനിൽക്കുന്നു. തങ്ങളുടെ അയൽപക്കത്ത് താമസിക്കുന്ന ദമ്പതിമാരുടെ ജീവിതരീതി കണ്ട്, അതനുസരിച്ച് ജീവിക്കാൻ പരിശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ ദയനീയ ചിത്രമാണ് സിനിമയുടെ ഇതിവൃത്തം. ഒടുവിൽ അത് ശരിയായ നിഗമനമല്ലെന്ന നിലപാടിൽ കുടുംബം എത്തിച്ചേരുന്നു. വസ്തുക്കൾ സൃഷ്ടിക്കപ്പെടുന്നതും വിൽക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും 'ഉപഭോക്താവിന്റെ സംതൃപ്തി'യുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അതുകൊണ്ടാണ്, ഉപഭോക്താവിന്റെ താത്പര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കമ്പോളങ്ങൾ വിപുലമാവുന്നത്. എന്നാൽ, ഉപഭോക്താവിന്റെ സംതൃപ്തിയാവട്ടെ ഒരു പരിധിവരെ ആപേക്ഷികമാണ്. അത് സ്വന്തം താത്പര്യങ്ങളെ മാത്രമല്ല, അയൽപക്കത്തുകാർ അഥവാ മറ്റുള്ളവരുടെ ഉപഭോഗവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. മറ്റുള്ളവർ എന്തൊക്കെ വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നുവെന്നത് ഒരാളുടെ ഉപഭോഗതാത്പര്യങ്ങളെ സ്വാധീനിക്കുന്നതായി സാമ്പത്തികപഠനങ്ങൾ തെളിയിക്കുന്നു. സാമ്പത്തികശാസ്ത്രത്തിൽ ഈ പ്രതിഭാസത്തെ 'കോൺസ്പീക്കസ് കൺസപ്ഷൻ' എന്ന പദമുപയോഗിച്ചാണ് വിശദീകരിക്കുന്നത്. പ്രശസ്ത നോർവീജിയൻ സാമ്പത്തികശാസ്ത്രജ്ഞനായ 'തോർസ്റ്റീൻ വെബ്ലൻ' സമ്പത്തും വരുമാനവും പ്രദർശിപ്പിക്കാനുതകുന്ന വസ്തുക്കൾ വാങ്ങി പ്രദർശിപ്പിക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയെ കാണിക്കാനുപയോഗിച്ച പദമാണിത്. വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി സമ്പന്നരുടെ ഇടയിൽ വളർന്നുവന്ന ഉപഭോഗപ്രവണതെയ ഈ പദംകൊണ്ട് വെബ്ലൻ വിശദീകരിച്ചു. ആഡംബരവസ്തുക്കൾക്ക് 'വെബ്ലൻ വസ്തുക്കൾ' എന്ന പേരുവരെ ഉണ്ടായി. ഈ വസ്തുക്കളുടെ പ്രത്യേകത, 'വില ഉയരുമ്പോൾ ഡിമാൻഡ് വർധിക്കുന്നു' എന്നതാണ്. ഉയർന്ന സാമ്പത്തികശ്രേണിയിൽപ്പെട്ടവർ ഉപയോഗിക്കുന്ന വസ്തുക്കൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മദ്ധ്യവർഗക്കാരുടെ ഈ പ്രവണതയ്ക്ക് 'ജയിസ് ഡ്യൂസെൻബെറി' എന്ന സാമ്പത്തികശാസ്ത്രജ്ഞൻ 'പ്രകടനപ്രഭാവം' അഥവാ 'ഡെമോൺസ്ട്രേഷൻ ഇഫക്ട്' എന്നാണ് പേരുനൽകിയത്. 'അനുകരണ പ്രവണത' എന്നും ഇതിനെ വിവക്ഷിക്കാനാവുന്നതാണ്. ഈ പ്രകടനമനോഭാവത്തിന് പ്രാദേശികവും അന്തർദേശീയവുമായ മാനങ്ങളുണ്ട്. അത് ചിലർക്ക് ഭക്ഷണവും മറ്റു ചിലർക്ക് കാർ പോലുള്ള വാഹനങ്ങളും വേറെ പലർക്കും വിവാഹം പോലുള്ള ആഘോഷാവസരത്തിലുള്ള പൊങ്ങച്ചവുമായിട്ടാണ് പൊതുവെ ഏറെ നിഴലിച്ചുകാണപ്പെടുന്നത്. ടൂറിസം പോലുള്ള മേഖലകളിലും യാത്രകളിലും ഈ പ്രവണത അനാരോഗ്യകരമായി ഏറിവരുന്നുണ്ട്. ഉദാഹരണത്തിന്, ഒരാൾ താൻ സന്ദർശിച്ചിട്ടുള്ള രാജ്യങ്ങളുടെ പേരുപറയുമ്പോഴും ഈ പൊങ്ങച്ചമനോഭാവം നിഴലിക്കുന്നത് കാണാനാവുന്നു. ജീവിതം മെച്ചപ്പെടണമെന്ന ആഗ്രഹമില്ലാത്തവരില്ല... എന്നാൽ, മെച്ചപ്പെടുന്നത് ഇപ്രകാരമുള്ള അനുകരണ മനോഭാവത്തിലൂടെയാവരുത്. അയൽപക്കത്തുള്ളവർക്ക് ഉള്ളതുപോലുള്ള വസ്തുക്കൾ തങ്ങൾക്കുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നതിനേക്കാളുമപ്പുറം അവർക്കുള്ളതിനേക്കാളധികമായും മുന്തിയതും ഉണ്ടാവണമെന്ന വാശിയും ഈ പ്രവണണതയുടെ ദയനീയമായ തലമാണ്. മറ്റുള്ളവരുടെ പ്രവർത്തനങ്ങളും അതിന്റെ അനന്തരഫലങ്ങളും നിരീക്ഷിക്കുന്നത് നല്ലതാണെങ്കിലും അത് അനുകരിക്കുന്നത് സാമ്പത്തിക ആരോഗ്യത്തിന് ദോഷകരമായി ഭവിക്കുന്നു. കാരണം, അത് നിലവിലുള്ള ഉപഭോഗരീതിയിൽ അസന്തുഷ്ടി സൃഷ്ടിക്കുകയും സമ്പാദ്യനിരക്കിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഈ അസംതൃപ്തിയുടെ ഫലമായി ചിലരിലെങ്കിലും ജീവിത്തോടുതന്നെ മടുപ്പ് തോന്നിപ്പിക്കുന്ന നിഷേധാത്മക വികാരമായി പരിണമിക്കുകയും ചെയ്യുന്നു. അതുവഴി ജീവിതത്തിൽനിന്ന് ഒളിച്ചോടിയ അവസ്ഥയുണ്ടായവരും ഉണ്ട്. 'തനിക്കില്ലാത്തത് പലതും ഉണ്ട്' എന്ന് കാണിക്കാനുള്ള ഈ 'പൊങ്ങച്ചമനോഭാവം' ചിലരിലെങ്കിലും സ്ഥിരോത്സാഹവും വളർച്ചയും സൃഷ്ടിക്കുമെന്നതും ശരിയാണ്. എന്നാൽ, ആവശ്യത്തിന് വിശ്രമത്തിനോ ജീവിതാസ്വാദനത്തിനോ മുതിരാതെ, പുതിയ ജീവിതശൈലീരോഗങ്ങളുടെ അടിമയായി ഇതുമൂലം പലരും മാറുന്നു. പെെട്ടന്ന് പണക്കാരായവരും അധ്വാനിക്കാത്ത പണം കൈയിൽ വന്നുചേർന്നവരുമാണ് ഈ പ്രവണതയ്ക്ക് ഏറെ അടിമപ്പെടുന്നത്. സാമ്പത്തികരംഗത്ത് മദ്ധ്യവർഗത്തിന്റെ വളർച്ചയും മറ്റൊരു കാരണമായി. മിതവ്യയം എന്നത് കേവലം ഒരു വികാരമെന്നതിനുമപ്പുറം അത് തീരുമാനവുമാണ്. മലയാളഭാഷയിലെ ഒരു പ്രശസ്തനായ എഴുത്തുകാരൻ എഴുതാനുള്ള സൗകര്യത്തിനായി ഒരു ഒറ്റമുറി ഫ്ളാറ്റ് വാങ്ങി അതിലേക്ക് താമസം മാറിയെന്ന് പറയുകയുണ്ടായി. പണ്ട് വിശാലമായ തെങ്ങിൻതോപ്പും പുഴയും എഴുത്തുകാരുടെ ഊർജവും ആവേശവുമായി പരിഗണിച്ചിരുന്നെങ്കിൽ ഇന്ന് സങ്കൽപ്പങ്ങൾ മാറിമറിയുകയാണ്. താൻ ഒരു 'ബെൻസ്' കാർ വാങ്ങിയ കാര്യം മറ്റുള്ളവരെ അറിയിക്കാൻ എന്താണ് വഴിയെന്നാലോചിച്ച് പുതുപണക്കാരനായ വിദേശമലയാളി ചെയ്തത് വളരെ രസകരമായ കഥയാണ്. അടുത്ത ഞായറാഴ്ച പള്ളിയിൽ പോയാൽ എല്ലാ മലയാളിസുഹൃത്തുക്കളെയും തന്റെ പുതിയ കാർ കാണിക്കാനാവുമെന്ന് അയാൾ കണക്കുകൂട്ടി. എന്നാൽ ആ ദേവാലയത്തിൽ പാർക്കിങ് സ്ഥലം പരിമിതമായതിനാൽ, പുറത്ത് റോഡിലാണ് കൂടുതൽ വാഹനങ്ങളും പാർക്ക് ചെയ്യുന്നത് എന്ന ചിന്ത അദ്ദേഹത്തെ ഭാരപ്പെടുത്തി. ഒടുവിൽ ശനിയാഴ്ച വൈകുന്നേരമായപ്പോൾ ദേവാലയത്തിൽ കൊണ്ടുപോയി കാർ പാർക്ക് ചെയ്തു എന്നത് ഒട്ടും അതിശയോക്തിയില്ലാത്ത സംഭവകഥയാണ്. 'മിതവ്യയത്തിന്റെ സംസ്കാരം' വലിയ മനസ്സുകളുടെ പ്രത്യേകതയാണ്. 'റിച്ചാർഡ് ഹാൻഡി' അഭിപ്രായപ്പെട്ടതുപോലെ, 'പുറമെ കാണുന്ന അനാവശ്യമായ ഓരോ ആഡംബരവും ആന്തരിക ശൂന്യതയുടേയും മാനസിക അതൃപ്തിയുടേയും അടയാളമാണ്'.

from money rss http://bit.ly/2TNLixB
via IFTTT

കാർഡ് വഴി രാത്രി പണം കൈമാറേണ്ടെന്ന് എസ്.ബി.ഐ.

കണ്ണൂർ: എ.ടി.എം. കാർഡ് ഉപയോഗിച്ച് രാത്രിയിൽ പണം കൈമാറ്റം ചെയ്യുന്നതിന് എസ്.ബി.ഐ.യുടെ ചുവപ്പ് കാർഡ്. രാത്രി 11 മുതൽ രാവിലെ ആറുവരെ പണം കൈമാറ്റം ചെയ്യുന്നതാണ് തടഞ്ഞത്. തട്ടിയെടുക്കുന്ന കാർഡ് ഉപയോഗിച്ചും മറ്റും വൻതോതിൽ പണം കൈമാറുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണിത്. നിലവിൽ 40,000 രൂപവരെ എ.ടി.എം. വഴി വേറെ അക്കൗണ്ടിലേക്കോ കാർഡിലേക്കോ കൈമാറാൻ സൗകര്യമുണ്ടായിരുന്നു. വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി വന്നതോടെ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ഇതോടെയാണ് രാത്രി 11 മുതൽ രാവിലെ ആറുവരെ ഈ സൗകര്യം പൂർണമായി നിർത്തിയത്. content highlights:sbi bans money transfer using atm card in night

from money rss http://bit.ly/2PiNij1
via IFTTT

കോടിയുടുത്ത് ഓണവിപണി; ഇനി മത്സരകാലം

കൊച്ചി: ഓണമെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിപണി സജീവമായി. ഗൃഹോപകരണ വിപണിയിലാണ് ആദ്യ ഉണർവ് കാണുന്നത്. ടെലിവിഷൻ, വാഷിങ് മെഷിൻ, റഫ്രിജറേറ്റർ, എ.സി. തുടങ്ങി ഒട്ടുമിക്ക ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും വാങ്ങാൻ തിരക്കാരംഭിച്ചതായി വ്യാപാരികൾ പറയുന്നു. ഉപഭോക്താക്കൾക്കായി ഓഫറുകളും ഡിസ്കൗണ്ടുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ പരിസ്ഥിതിസൗഹൃദ ഉത്പന്നങ്ങളുമായാണ് മിക്കവരും വിപണിയിൽ എത്തിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ഉപഭോക്താക്കളും ശ്രദ്ധിക്കുന്നുണ്ടെന്നാണ് അവരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ടെക്നോളജി ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് പുതുതലമുറക്കാരെയാണ്. ഇവരാണ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കൾ. ഓരോ ഉത്പന്നത്തെക്കുറിച്ചും മുൻകൂട്ടി മനസ്സിലാക്കിയാവും ഇവരുടെ വരവ്. ഓണക്കാല വിൽപ്പന എല്ലാ കമ്പനികളെ സംബന്ധിച്ചും നിർണായകമായതിനാൽ, ഏറ്റവും പുതിയ ഉത്പന്നങ്ങളുമായാണ് അവരുടെ വരവ്. കൂടുതൽ വലിപ്പമുള്ള ടി.വി. ആളുകളെ കൂടുതൽ ആകർഷിക്കുന്നുവെന്നാണ് വിപണിയിലെ ആദ്യസൂചനകൾ. വീട്ടിൽത്തന്നെ തിയേറ്റർ അനുഭവം പ്രദാനം ചെയ്യുന്നതാണിതെന്ന് ഉപഭോക്താക്കൾ പറയുന്നു. സിനിമ, ലൈവ് മത്സരങ്ങൾ എന്നിവയും ബിഗ്സ്ക്രീനിൽ കാണാൻ ആളുകൾക്ക് താത്പര്യം ഏറിയിട്ടുണ്ട്. വലിപ്പം മാത്രമല്ല, ബ്രാൻഡ്, വാറന്റി, വിൽപ്പനാനന്തര സേവനം, ഇഷ്ടമുള്ള കടകൾ എന്നിവയും ആളുകൾ പരിഗണിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് എക്സ്റ്റൻഡഡ് വാറന്റിയും കാഷ്ബാക്കും മറ്റ് ഓഫറുകളും നൽകുന്നുണ്ട്. റഫ്രിജറേറ്ററിലും വലിപ്പം ഒരു ഘടകമായിക്കഴിഞ്ഞു. കൂടുതൽ ടെക്നോളജിയും സൗകര്യങ്ങളുമുള്ളവ വാങ്ങാനാണ് താത്പര്യം കൂടിയിരിക്കുന്നത്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, ജോലിയുള്ളവർ, സൂക്ഷിക്കേണ്ട സാധനങ്ങളുടെ അളവ് എന്നിവ കണക്കാക്കിയാണ് ഫ്രിഡ്ജുകൾ ആളുകൾ വാങ്ങിയിരുന്നതെങ്കിലും ഇപ്പോൾ കൂടുതൽ സൗകര്യങ്ങളും ആളുകൾ നോക്കുന്നുണ്ട്. സ്റ്റാർ റേറ്റിങ്, ബ്രാൻഡ്, വാറന്റി എന്നിവയ്ക്ക് പ്രാധാന്യമേറി. പുതുതലമുറയ്ക്ക് നിറവും പ്രധാനമാണ്. മൈക്രോവേവ് ഓവന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഭക്ഷണം ചൂടാക്കാൻ മാത്രമാണ് മിക്കവരും ഓവൻ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഇതു മാറിയിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങളുള്ള ഇനങ്ങൾ തേടി ഉപഭോക്താക്കൾ എത്തുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. Content Highlights:Electronic products to conquer Onam market

from money rss http://bit.ly/2OWB1Af
via IFTTT

Friday, 16 August 2019

വ്യാജ വെബ്‌സൈറ്റുവഴി ഇന്‍ഷുറന്‍സ് എടുക്കരുതെന്ന് ഐആര്‍ഡിഎഐ

മുംബൈ: ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വ്യാജ വെബ്സൈറ്റ് വഴി ആരും ഇൻഷുറൻസ് പോളിസികൾ വാങ്ങരുതെന്ന് മുന്നറയിപ്പ്. ഐആർഡിഎഐതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഇൻഷുറൻസ് ഉത്പന്നങ്ങളൊന്നും വിതരണം ചെയ്യുന്നില്ലെന്നും അറിയിപ്പിൽ പറയുന്നു. http://bit.ly/2Ni763p എന്ന വ്യാജ വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. http://bit.ly/2YOre3U ഉം http://bit.ly/2N7Wh3F എന്നിങ്ങനെ രണ്ട് വെബ്സൈറ്റുകളാണ് ഔദ്യോഗികമായി ഐആർഡിഎഐയ്ക്കുള്ളത്. ഐ-എന്ന ഇംഗ്ലീഷ് അക്ഷരം അധികം ചേർത്താണ് വ്യാജ വെബ്സൈറ്റ് നിർമിച്ചിരിക്കുന്നത്. Dont buy insurance from fake website

from money rss http://bit.ly/2YN5FAG
via IFTTT

സ്വര്‍ണവില പവന് 28,000 രൂപയായി

കൊച്ചി: സ്വർണവില പവന് 28,000 രൂപയിലെത്തി. 3500 രൂപയാണ് ഗ്രാമിന്. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്റെ വില. 15 ദിവസത്തിനിടെ പവൻ വിലയിലുണ്ടായ വർധനവ് 2,320 രൂപയാണ്. ജൂലായ് രണ്ടിനാകട്ടെ 24,920 രൂപയായിരുന്നു പവന്റെ വില. നാലുവർഷംകൊണ്ട് പവന് 9280 രൂപയുടെ വർധനവാണുണ്ടായത്. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ വിപണിയിൽ പ്രകടമായതും സുരക്ഷിത നിക്ഷേപമെന്നനിലയിൽ ആഗോളതലത്തിൽ സ്വർണത്തിന് ഡിമാൻഡ് വർധിപ്പിച്ചതുമാണ് വിലവർധനയ്ക്കുപിന്നിൽ.

from money rss http://bit.ly/2HaADI8
via IFTTT

Thursday, 15 August 2019

സെന്‍സെക്‌സില്‍ 268 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. സെൻസെക്സ് 268 പോയന്റ് താഴ്ന്ന് 37043ലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തിൽ 10944ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 458 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 928 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഐടി, ലോഹം, പൊതുമേഖല ബാങ്കുകൾ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. യുപിഎൽ, യെസ് ബാങ്ക്, ഐടിസി, ഒഎൻജിസി, സിപ്ല, ഗെയിൽ, ഐഒസി, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, ഹിൻഡാൽകോ, വേദാന്ത, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2HaqX0g
via IFTTT

പണം പിന്‍വലിക്കാനല്ലാത്ത എടിഎം ഇടപാടുകള്‍ സൗജന്യം: വിശദാംശങ്ങളറിയാം

മുംബൈ: പണം പിൻവലിക്കലല്ലാത്ത എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരിക്കുമെന്ന് റിസർവ് ബാങ്ക്. ബാലൻസ് പരിശോധന, ചെക്ക് ബുക്കിന് അപേക്ഷിക്കൽ, നികുതി അടയ്ക്കൽ, പണം കൈമാറ്റം ചെയ്യൽ എന്നിവ ഇനി എത്രവേണമെങ്കിലും സൗജന്യമായി നടത്താം. നിലവിൽ നിശ്ചിത എണ്ണത്തിൽ കൂടുതലുള്ള എല്ലാ എടിഎം ഇടപാടുകൾക്കും ബാങ്കുകൾ ചാർജ് ഈടാക്കിയിരുന്നു. വിശദവിവരങ്ങൾഅറിയാം: ഹാർഡ് വേർ, സോഫ്റ്റ് വേർ തുടങ്ങിയവയുടെ സാങ്കേതിക തകരാറുമമൂലം എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയാതെവന്നാൽ അത് ഇടപാടായി കണക്കാക്കാൻ പാടില്ല. എടിഎമ്മിൽ പണമില്ലാതെ വന്നതുമൂലം പണം ലഭിക്കാതെ വന്നാൽ അത് ഇടപാടായി കണക്കാക്കില്ല. നിലവിൽ അത് ഇടപാടായി കണക്കാക്കിയിരുന്നു. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. അതിൽതന്നെ എസ്ബിഐയിൽനിന്ന് അഞ്ചും മറ്റു ബാങ്കുകളിൽനിന്ന് മൂന്ന് ഇടപാടുകളുമാണ് ഇത്. മെട്രോ നഗരങ്ങളിലല്ലാത്തവർക്ക് 10 സൗജന്യ ഇടപാടുകൾ നടത്താം. എസ്ബിഐയുടെ എടിഎംവഴി അഞ്ചും മറ്റു ബാങ്കുകളുടെ അഞ്ചും ഇടപാടുകളാണ് അനുവദിച്ചിരുന്നത്. ഇതുവരെ പണം പിൻവലിക്കൽ അല്ലാതെയുള്ളവയും ഇടപാടായി കണക്കാക്കിയിരുന്നു. ഓഗസ്റ്റ് 14നുള്ള അറിയിപ്പിലാണ് എടിഎം ഇടപാടുസംബന്ധിച്ച പുതിയ തീരുമാനം റിസർവ് ബാങ്ക് പുറത്തുവിട്ടത്. Banks cannot charge for these ATM transactions

from money rss http://bit.ly/2OTng5n
via IFTTT

Wednesday, 14 August 2019

കടംതീര്‍ക്കാന്‍ കഫേ കോഫി ഡേ ആസ്തികള്‍ വില്‍ക്കുന്നു

ബെംഗളൂരു:കഫേ കോഫി ഡേ എന്റർപ്രൈസസിന്റെ (സി.ഡി.ഇ.എൽ.) ഉടമസ്ഥതയിൽ ബെംഗളൂരുവിലുള്ള ഗ്ലോബൽ ടെക് പാർക്ക് വിൽക്കുന്നു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്സ്റ്റോണിനാണ് ഗ്ലോബൽ ടെക് പാർക്ക് കൈമാറുന്നത്. 2,600-3,000 കോടി രൂപയുടേതാണ് വില്പന കരാർ. കടബാധ്യത കുറയ്ക്കുന്നതിനു വേണ്ടിയാണ് കഫേ കോഫി ഡേ ബെംഗളൂരുവിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ 90 ഏക്കറിലായി പരന്നുകിടക്കുന്ന ടെക് പാർക്ക് വിൽക്കുന്നത്. ഗ്ലോബൽ വില്ലേജ് ടെക് പാർക്കിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിന് കോഫി ഡേ ഡയറക്ടർ ബോർഡ് അനുമതി നൽകിക്കഴിഞ്ഞു. കോഫി ഡേയുടെ പ്രവർത്തനം നിർത്തിയ അനുബന്ധ സ്ഥാപനമായ ആൽഫ ഗ്രെപ് സെക്യൂരിറ്റീസിന്റെയും ഓഹരി വില്പനയ്ക്ക് ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. ഏകദേശം രണ്ട് മാസത്തിനുള്ളിൽ വില്പന പൂർത്തീകരിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മാർച്ച് 31-ലെ കണക്ക് പ്രകാരം കോഫി ഡേയുടെ കടബാധ്യത 7,653 കോടി രൂപയാണ്. 11,259 കോടി രൂപയാണ് ഗ്രൂപ്പിന്റെ മൊത്തം ആസ്തി. കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ മരണത്തോടെയാണ് കമ്പനിയുടെ കടബാധ്യത സംബന്ധിച്ച വിവരങ്ങൾ പുറംലോകം അറിയുന്നത്. ഇതേത്തുടർന്ന്, കടം തീർക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് കമ്പനിക്കകത്ത് നടക്കുന്നത്. ബ്ലാക്സ്റ്റോണുമായുള്ള ഇടപാട് വിജയിച്ചാൽ കോഫി ഡേയുടെ കടത്തിൽ പകുതിയോളം കുറവുണ്ടാകും. സിദ്ധാർത്ഥയുടെ മരണത്തോടെ ഓഹരി വിപണിയിൽ കനത്ത നഷ്ടമാണ് കോഫി ഡേയ്ക്കുണ്ടായത്. ഈ ഇടിവ് തുടരുകയാണ്. 4.95 ശതമാനം ഇടിഞ്ഞ് 66.25 രൂപയ്ക്കാണ് കോഫി ഡേ ഓഹരികൾ ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. Content Highlights:Cafe coffee day sell bangalore tech park

from money rss http://bit.ly/2yYJ0Cb
via IFTTT