121

Powered By Blogger

Thursday, 19 December 2019

കേരളമാകെ പ്രഭചൊരിയാന്‍ എല്‍ഇഡി സ്റ്റാറുകള്‍ തൃശ്ശൂരില്‍നിന്ന്‌

തൃശ്ശൂരിന്റെ നക്ഷത്രത്തിളക്കമാണ് ഈ സ്റ്റാർ. വെറും സ്റ്റാറല്ല, ക്രിസ്മസ് കാലത്ത് വെളിച്ചത്തിന്റെ പൂരമൊരുക്കിക്കൊണ്ട് വീടുകളിലും ദേവാലയങ്ങളിലും തിളങ്ങുന്ന 'കളറ്' സ്റ്റാറുകൾ. നക്ഷത്രം വഴികാട്ടിയ ആട്ടിടയന്മാരുടെയും താരആകാശത്തിന് കീഴെ പിറന്ന ഉണ്ണിയേശുവിന്റെയും ഓർമ മാത്രമല്ല മറിച്ച്, മഞ്ഞ് പെയ്യുന്ന രാത്രികളുടെ അലങ്കാരമാണ് ഭൂരിഭാഗം പേർക്കും ഈ തൂങ്ങുന്ന സ്റ്റാറുകൾ. ക്രിസ്മസ് കാലത്ത് നക്ഷത്രവെളിച്ചത്തെ വീട്ടിലേക്ക് ആഗ്രഹിക്കാത്തവരില്ല. കരോളും കേക്കും സാന്തയും നക്ഷത്രവുമില്ലാതെന്ത് ക്രിസ്മസ്. കടലാസ് നക്ഷത്രങ്ങളെ അരികിലാക്കി മുമ്പോട്ട് കുതിക്കുന്ന എൽ.ഇ.ഡി. നക്ഷത്രങ്ങൾ തൃശ്ശൂരിൽ നിന്ന്് കേരളമെമ്പാടുമെത്തുന്നു. ഈ നക്ഷത്രത്തിളക്കം തൃശ്ശൂർ കൈപ്പിടിയിലായിട്ട് കാലമേറെയായി. സംസ്ഥാനവിപണിയിലെ തന്നെ സ്റ്റാർ ട്രെൻഡ് നിശ്ചയിക്കുന്നത് തൃശ്ശൂരാണ്. 1 കോടിയുടെ നക്ഷത്രവ്യാപാരമാണ് തൃശ്ശൂർ നഗരത്തിൽ മാത്രം ക്രിസ്മസ് കാലത്ത് നടക്കുന്നത് 30 രൂപമുതൽ 3000 രൂപവരെയാണ് നക്ഷത്രങ്ങൾക്ക് വില 190 രൂപയുള്ള ചിറകുവിടർത്തുന്ന നാടൻ വെള്ളപ്പ വുമുണ്ട്. 550 രൂപ മുതൽ തുടങ്ങുന്ന മാലകളാണ് വിപണിയിലെ താരം 2500 രൂപവരുന്ന ചൂരൽ നക്ഷത്രമാണ് തലയെടുപ്പിൽ മുന്നിൽ അതെന്താ...? അങ്ങനെ ചോദിച്ചാൽ ഉത്തരം നിസ്സാരം. തൃശ്ശൂരുകാർക്ക് ഒരു ആഘോഷവും വെറും ആഘോഷമല്ല, പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരവും മേളങ്ങളുടെ തമ്പുരാനായ ഇലഞ്ഞിത്തറയും ഓണക്കാലത്തെ പുലിക്കളിയും പോലെ തന്നെയാണ് തൃശ്ശൂരിന് ക്രിസ്മസും. ക്രിസ്മസ് കാലത്തും ആ പെരുമയിൽനിന്ന് ഒരല്പം പോലും പിന്നോട്ടു പോവാൻ തൃശ്ശൂർ തയ്യാറല്ല. വർഷങ്ങളായി തൃശ്ശൂരിൽ ക്രിസ്മസ് വിപണിയിൽ സജീവമായ ഷബീറിന്റെ വാക്കുകളിൽ പറഞ്ഞാൽ “യേശു ജനിച്ചിട്ട്ണ്ടൊ, ക്രിസ്മസ് ആയിട്ട്ണ്ടോ ഞങ്ങൾ തൃശ്ശൂര്കാര് അതാഘോഷിച്ചിരിക്കും.” അതാണ് തൃശ്ശൂരിന്റെ ക്രിസ്മസ് സ്പിരിറ്റ്. പുത്തൻപള്ളിക്കു സമീപത്തെ ക്രിസ്മസ് ആരവങ്ങൾ തൃശ്ശൂരിലെ ക്രിസ്മസ് ആരവങ്ങൾ ഏറ്റവുമുച്ചത്തിൽ കേൾക്കുന്നത് പുത്തൻപള്ളിക്കു സമീപമുള്ള തെരുവിലാണ്. നക്ഷത്രങ്ങളുടെയും മറ്റ് ക്രിസ്മസ് താരങ്ങളുടെയും മൊത്തവിൽപ്പനക്കാരായി പതിനാലോളം പേരാണ് ഇവിടെയുള്ളത്. ഓരോ വർഷം കഴിയുന്തോറും വിപണി കൂടുതൽ ഉയരത്തിലേക്കല്ലാതെ ഒരിക്കൽ പോലും താഴേക്ക് വന്നിട്ടില്ലെന്ന് ഓരോ കച്ചവടക്കാരനും ഉറപ്പിച്ച് പറയുന്നു. ഓരോ ക്രിസ്മസ് സീസണിലും ഒരു കോടിയിലധികം രൂപയുടെ നക്ഷത്രങ്ങളാണ് തൃശ്ശൂരിൽ വിറ്റുപോവുന്നത്. നവംബറിലാണ് തൃശ്ശൂരിലെ നക്ഷത്രവിപണി ആരംഭിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നുള്ളവർ തൊട്ടടുത്തെത്തിയ ക്രിസ്മസ് കാലത്തേക്കുള്ള നക്ഷത്രങ്ങൾ ഈ കാലയളവിൽ വാങ്ങാനായി കൂട്ടമായെത്തും. ചില്ലറ വിൽപ്പന ക്രിസ്മസിന് തൊട്ടുമുമ്പുള്ള ആഴ്ചയിലാണ് പൊടിപൊടിക്കുന്നത്. പുത്തൻപള്ളിക്കു സമീപമുള്ള കേരള ഫാൻസി ഉടമയായ ജമാലിന്റെ മുപ്പത്തിയൊന്നാമത്തെ ക്രിസ്മസ് വിപണിക്കാലമാണിത്. ഏറ്റവുമധികം കച്ചവടം നടക്കുന്നത് ക്രിസ്മസ് കാലത്താണെന്നും ജമാൽ പറയുന്നു. വെള്ളേപ്പം മുതൽ മാമാങ്കം വരെ ഓരോ വർഷവും നക്ഷത്രവിപണിയിൽ താരങ്ങൾ പലതാണ്. ഇത്തവണത്തെ താരമാണ് വെള്ളേപ്പം. വെളുത്ത നിറത്തിൽ പലതരത്തിലുള്ള ഡിസൈനുകൾ ചേർത്തവയാണ് വെള്ളേപ്പം നക്ഷത്രങ്ങൾ. സ്വന്തമായി വെള്ളേപ്പത്തെരുവുള്ള തൃശ്ശൂരിന്റെ നാടൻ താരം ഇത്തവണ കേരളത്തിൽ എല്ലാ തെരുവുകളിലും താരങ്ങളിലെ താരമായി എത്തും. മാമാങ്കമാണ് നക്ഷത്രങ്ങളിലെ മറ്റൊരു കേമൻ. അഞ്ച് അല്ലെങ്കിൽ ഏഴ് പാളികളാണ് മാമാങ്കം നക്ഷത്രങ്ങൾക്കുള്ളത്. എൽ.ഇ.ഡി. നക്ഷത്രവിപണിയിലെ താരമാണ് പുലിമുരുകൻ. മുളയിൽ മിർച്ചി ബൾബുകൾ ഘടിപ്പിച്ച നക്ഷത്രങ്ങൾ ചൂടപ്പംപോലെയാണ് വിറ്റുപോവുന്നത്. സ്വർണം, വെള്ളി, ഇരുന്പ് നിറങ്ങളിലുള്ള നെറ്റ് നക്ഷത്രങ്ങളാണ് വിപണിയിലെ മറ്റൊരു കാഴ്ച. ഉള്ളിൽ വെളിച്ചത്തെക്കൂടി ചേർക്കുമ്പോൾ ഇവ കാഴ്ചയ്ക്ക് പ്രൗഢമാവും. എല്ലാ കാലത്തും വെളുപ്പും ചുവപ്പുമാണ് നക്ഷത്രവിപണിയിൽ സ്പോട്ട് ലൈറ്റിൽ നിൽക്കുന്നത്. എന്നാൽ കടലാസ് നക്ഷത്രങ്ങളെക്കാൾ ഇന്നത്തെ കാലത്ത് ആവശ്യക്കാർ കൂടുതലെത്തുന്നത് എൽ.ഇ.ഡി. നക്ഷത്രങ്ങൾക്കാണ്. നക്ഷത്രത്തിന്റെ പുറംചട്ട മാത്രമുണ്ടായിരുന്ന എൽ.ഇ.ഡി. നക്ഷത്രങ്ങളായിരുന്നു ആദ്യകാലത്ത് പുറത്തിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ കൂടുതലായി എത്തുന്നത് ത്രീ-ഡി രൂപത്തിലുള്ള നക്ഷത്രങ്ങളാണ്. പുലിമുരുകൻ എന്ന് വിളിപ്പേരുള്ള എൽ.ഇ.ഡി. നക്ഷത്രങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാർ കൂടുതൽ. ക്രിസ്മസ് ട്രീയുടെ മാതൃകയിലുള്ള നക്ഷത്രമാണ് മറ്റൊരു താരം. പണ്ടുകാലത്ത് കൂടുതലായി ഉപയോഗിച്ചിരുന്ന ചൂരൽനക്ഷത്രങ്ങളെ വീണ്ടും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഈ ക്രിസ്മസ് സീസണിൽ ആരംഭിച്ചുകഴിഞ്ഞു. രണ്ടു ദിവസമെടുത്താണ് ഓരോ ചൂരൽ നക്ഷത്രവും നിർമിക്കുന്നത്. കൂടുതൽ അലങ്കാരങ്ങളോ ലൈറ്റുകളോ ഇല്ലെങ്കിലും മറ്റൊരു നക്ഷത്രത്തിനുമില്ലാത്ത തലയെടുപ്പ് ചൂരൽനക്ഷത്രങ്ങൾക്കുണ്ട്. 2500 രൂപയാണ് ഇവയുടെ വില. ചൂരലുകൾ കുറഞ്ഞ വണ്ണത്തിൽ ചീന്തിയെടുത്ത് ചേർത്തുവെച്ചാണ് ഇവയുടെ നിർമാണം. മുളയുടെ ഉള്ളിൽ എൽ.ഇ.ഡി. ബൾബുകൾ വെച്ച നക്ഷത്രങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. 300 രൂപയാണ് ഇവയുടെ വില. മെയ്ഡ് ഇൻ കുന്നംകുളം ടു തൃശ്ശൂർ കടലാസ് നക്ഷത്രങ്ങളിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ നിർമാതാക്കൾ ഉണ്ടായിരുന്നത് കുന്നംകുളം ഭാഗത്താണ്. എന്നാൽ പേപ്പർ നക്ഷത്രങ്ങളെ പിന്നിലാക്കി കുതിക്കുന്ന എൽ.ഇ.ഡി. ലൈറ്റുകളുടെ കാലത്ത് കേരളത്തിലെ തന്നെ തലവനാണ് തൃശ്ശൂർ. പഴയ പ്രതാപത്തിന്റെ ഓർമകളുടെ ശേഷിപ്പായി കുന്നംകുളത്ത് ഒരു സ്ഥാപനത്തിൽ മാത്രമാണ് നക്ഷത്രനിർമാണം ഇപ്പോൾ നടക്കുന്നത്. പേപ്പർ നക്ഷത്രങ്ങൾ മറ്റ് ജില്ലകളിൽനിന്നാണ് ഇപ്പോൾ കൂടുതലായി എത്തുന്നത്. നക്ഷത്രവിപണിയിലെ എൽ.ഇ.ഡി. കാലമാണിപ്പോൾ. പത്ത് വർഷത്തിലേറെയായി എൽ.ഇ.ഡി. ലൈറ്റുകൾ നിർമിക്കുന്ന യൂണിറ്റുകൾ ക്രിസ്മസ് കാലത്തെ മാത്രം മുന്നിൽക്കണ്ടാണ് പ്രവർത്തിക്കുന്നത്. ഓണം കഴിയുമ്പോൾ മുതൽ ക്രിസ്മസ് പത്ത് വർഷമായി എൽ.ഇ.ഡി. നക്ഷത്ര നിർമാണ മേഖലയിലുള്ള ആളാണ് അരണാട്ടുകര സ്വദേശിയായ എൻ.ജെ. ജെയ്സൺ. ജൂലായ് അവസാനത്തോടു കൂടി ജെയ്സൺ ക്രിസ്മസ് കാലത്തേക്കുള്ള നക്ഷത്രങ്ങളുടെ നിർമാണം ആരംഭിക്കും. കോർടക്സ് ഷീറ്റിലായിരുന്നു ആദ്യം നക്ഷത്രനിർമാണം. പിന്നീടാണ് പ്ലാസ്റ്റിക് ഫ്രെയിമുകളിലേക്ക് ചുവടുവെച്ചത്. ആദ്യം ജില്ലയിൽ മാത്രമായിരുന്നു വിൽപ്പനയെങ്കിൽ പിന്നീട് മറ്റു ജില്ലകളിൽനിന്നും എൽ.ഇ.ഡി. സ്റ്റാറുകൾ തേടി ആളുകളെത്താൻ തുടങ്ങി. നൂറിലധികം കുടുംബശ്രീ പ്രവർത്തകരെയാണ് എൽ.ഇ.ഡി. നക്ഷത്ര നിർമാണം ജെയ്സൺ പരിശീലിപ്പിച്ചിട്ടുള്ളത്. മുൻകൂട്ടി ഓർഡർ നൽകുന്നതിനനുസരിച്ചായിരിക്കും ഇവയുടെ നിർമാണം. ഓരോ മാതൃകയിലുള്ള നക്ഷത്രത്തിനും വില വ്യത്യസ്തമാണ്. ക്രിസ്മസ് ട്രീയുടെ മാതൃകയിലുള്ള എൽ.ഇ.ഡി. നക്ഷത്രമാണ് ഇത്തവണത്തെ പുതിയ മുഖം. 30 മുതൽ 3000 വരെ മുപ്പത് രൂപ മുതലാണ് നക്ഷത്രങ്ങളുടെ വില ആരംഭിക്കുന്നത്. ഒരടി മാത്രം വലുപ്പമുള്ള അഞ്ച് മൂലകളുള്ളവയാണ് ഇവ. എന്നാൽ ഇവയ്ക്ക് ആവശ്യക്കാർ കുറവാണ്. പതിനൊന്ന് മൂലകളുള്ള ഇടത്തരം നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. ശരാശരി വലുപ്പമുള്ള പേപ്പർ നക്ഷത്രങ്ങൾക്ക് 80 രൂപയാണ് വില. ഡിസൈനുകളുള്ള വെള്ളേപ്പം നക്ഷത്രങ്ങൾക്ക് 190 രൂപയാണ് വില. ക്രിസ്മസ് കാലത്ത് ആഘോഷങ്ങൾക്കൊപ്പം അലങ്കാരങ്ങൾക്കും വിട്ടുവീഴ്ച വരുത്താൻ ആളുകൾ തയ്യാറല്ല. പല വലുപ്പത്തിലുള്ള കുഞ്ഞൻ എൽ.ഇ.ഡി. നക്ഷത്രങ്ങളെ ചേർത്തുവെച്ച നക്ഷത്രമാലകൾക്ക് വില 550 രൂപയാണ്. പള്ളികളിലും ക്ലബ്ബുകളിലും വെയ്ക്കുന്ന റെഡിമെയ്ഡ് നക്ഷത്രങ്ങളും വിപണിയിലുണ്ട്. 3000 രൂപയാണ് ഇവയുടെ വില. പ്ലാസ്റ്റിക് നക്ഷത്രങ്ങൾക്ക് എന്നാൽ മുമ്പത്തേക്കാൾ ആവശ്യക്കാർ കുറവാണ്. ക്രിസ്മസ് രാവ് മുന്നിൽക്കണ്ടുണരുന്ന വിപണിയെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാടാണ് തൃശ്ശൂർ. പൂരം പോലെയും പുലിക്കളി പോലെയും തൃശ്ശൂരിന്റെ കഴിഞ്ഞ കാലത്തോടും വർത്തമാനകാലത്തോടും ചേർന്നുനിൽക്കുന്ന ക്രിസ്മസ് ഒട്ടേറെപ്പേരുടെ ജീവിതപ്രതീക്ഷ തന്നെയാണ്. ഓരോ രാവുണരുമ്പോഴും ക്രിസ്മസിനോടടുക്കുന്ന ദിവസങ്ങളിപ്പോൾ ഈ നക്ഷത്രവെളിച്ചത്തിൽ കൂടുതൽ പ്രകാശനിർഭരമാണ്.

from money rss http://bit.ly/2s8N4jx
via IFTTT

ജനുവരിയോടെ ഉള്ളിവില 20 രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ജനുവരി പകുതിയോടെ ഉള്ളവില 20-25 രൂപ നിലവാരത്തിലെത്തുമെന്ന് റിപ്പോർട്ട്. നിലവിലെ വിലയേക്കാൾ 80 ശതമാനംകുറവാണിത്. പുതിയതായി ഉള്ളി വിളവെടുപ്പ് ആരംഭിക്കുന്നതോടെയാണ് വിലകുറയുകയെന്ന് കാർഷികോത്പാദന വിപണന സമിതിയുടെ അധ്യക്ഷൻ ജയ്ദത്ത സീതാറാം ഹോൽക്കർ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണന കേന്ദ്രമായ മഹാരാഷ്ട്രയിലെ ലസർഗാവിൽ ഗുണനിലവാരമുള്ള ഉള്ളി ജനുവരിയോടെ ധാരാളമായി എത്തുമെന്നാണ് അദ്ദേഹം പറയുന്നത്. സാധാരണയായി ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഉള്ളി രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. കനത്ത മഴയെതുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷിയിടങ്ങൾ വെള്ളയാതാണ് ഉള്ളിക്ഷാമം രൂക്ഷമാക്കിയത്. ഉള്ളി കയറ്റുമതി നിയന്ത്രിച്ചും മറ്റ് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തും വില പിടിച്ചുനിർത്താൻ സർക്കാർ ശ്രമിച്ചെങ്കിലും കാര്യമായി വിജയിച്ചില്ല. കേരളത്തിൽ ഉള്ളിവില 200 രൂപ നിലവാരത്തിൽവരെപോയി. പിന്നീട് 120-140 രൂപ നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തു. ശരാശരി 80 രൂപ നിലവാരത്തിലാണ് ഇപ്പോൾ മൊത്തവില്പന. കഴിഞ്ഞ ജൂൺ-ജൂലായ് മാസങ്ങളിൽ 15 രൂപയായിരുന്നു ഉള്ളിയുടെ മൊത്തവില.

from money rss http://bit.ly/2ZhQFIl
via IFTTT

‘മാതൃഭൂമി മഹാമേള’യ്ക്ക് തിരിതെളിഞ്ഞു

കൊച്ചി: രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങളും വിവിധ സംസ്കാരവും ജനങ്ങൾക്ക് പരിചയപ്പെടുത്താൻ 'മാതൃഭൂമി മഹാമേള' ഒരുങ്ങി. നടൻ ജയസൂര്യ മഹാമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. നന്മയുള്ളതും വ്യത്യസ്തവുമായ സംരംഭങ്ങൾ കണ്ടെത്തുന്നതിന് 'മാതൃഭൂമി' വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് ജയസൂര്യ പറഞ്ഞു. രുചിയേറുന്ന വിഭവങ്ങളുമായെത്തിയ വനിതകളെ അഭിനന്ദിക്കുന്നതിനോടൊപ്പം ഓരോ സ്ത്രീയുടെയും ഇച്ഛാശക്തിയെക്കുറിച്ചും ജയസൂര്യ സംസാരിച്ചു. തന്റെ പുതിയ സിനിമയായ 'തൃശ്ശൂർ പൂര'ത്തിന്റെ സംഘത്തോടൊപ്പമെത്തിയ ജയസൂര്യ, തന്റെ സിനിമയോടൊപ്പം സഹപ്രവർത്തകരുടെ സിനിമയും കാണണമെന്ന് ചടങ്ങിൽ പറഞ്ഞു. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്വയംവര സിൽക്സ് മാനേജിങ് ഡയറക്ടർ ശങ്കരൻകുട്ടി, ബിസ്മി ഹോം അപ്ലയൻസസ് ചെയർമാൻ വി.എ. യൂസഫ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ വിനോദ്, കുടുംബശ്രീ സോണൽ മാനേജർ ഋഷികേശ് ഠാക്കൂർ, നീൽകമൽ മാർക്കറ്റിങ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് വിനോദ് വാരിയർ, ടേൺകി ഇവന്റ്സ് മാനേജർ വൈദ്യനാഥൻ, 'മാതൃഭൂമി' കൊച്ചി ബ്യൂറോ ചീഫ് പി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഓരോ സ്റ്റാളിലെയും ഭക്ഷണം രുചിച്ച് വനിതകളോട് സംസാരിച്ചതിനു ശേഷമാണ് ജയസൂര്യ മടങ്ങിയത്. 30 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 9.30 വരെയാണ് മഹാമേള. 15 സംസ്ഥാനങ്ങളിലെ രുചി വൈവിധ്യവുമായി ഭക്ഷ്യോത്സവമാണ് മാതൃഭൂമി മഹാമേളയുടെ പ്രത്യേകത. രാജസ്ഥാൻ, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി, ഇങ്ങ് കേരളത്തിലെ വരെ മികച്ച ഭക്ഷ്യോത്പന്നങ്ങളാണ് മേളയുടെ മാറ്റുകൂട്ടുന്നത്.ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ളവർ ഷോ, വ്യാപാര മേള, കലാസന്ധ്യങ്ങൾ തുടങ്ങി വിവിധ പരിപാടികൾ മേളയിൽ ഉണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ 'റെഡ് മൈക്ക്' ആണ് മേളയുടെ സംഘാടകർ

from money rss http://bit.ly/2MevktR
via IFTTT

സെന്‍സെക്‌സില്‍ 100 പോയന്റ് നേട്ടം; നിഫ്റ്റി 12,300നരികെ

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 100 പോയന്റ് ഉയർന്ന് എക്കാലത്തെയും മികച്ച കുറിച്ചു. 41,809പോയന്റിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 12,300 നിലവാരത്തിലുമാണ്. വാഹനം, ഐടി, ഊർജം ഓഹരികളാണ് മികച്ച നേട്ടത്തിൽ. സെൻസെക്സ് ഓഹരികളിൽ ഹീറോ മോട്ടോർകോർപ്, എസ്ബിഐ, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എൽആൻഡ്ടി എന്നീ ഓഹരികൾ 0.5ശതമാനംമുതൽ 1.5ശതമാനംവരെ നേട്ടത്തിലാണ്. യുഎസ്-ചൈന വ്യാപാരക്കരാർ സംബന്ധിച്ച ആശങ്കകൾക്ക് താൽക്കാലിക വിരമാമായതാണ് വിപണിയിൽ പ്രതിഫലിച്ചത്. വാൾസ്ട്രീറ്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ സൂചികകളിൽ വ്യാപാരം ആരംഭിച്ചതും നേട്ടത്തിലാണ്. വേദാന്ത, ഗെയിൽ, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex, Nifty trade in the green

from money rss http://bit.ly/2rfCHdi
via IFTTT

സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ആഗോള ശുഭസൂചകങ്ങൾ രാജ്യത്തെ ഓഹരി വിപണി നേട്ടമാക്കി. യുഎസിൽനിന്നുള്ള കൂടുതൽ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ചൈന തീരുവ ഒഴിവാക്കിയത് വിപണിയിൽ പ്രതിഫലിച്ചു. ദിനവ്യാപാരത്തിനിടെ ബിഎസ്ഇ സെൻസെക്സ് 41,698.43 എന്ന പുതിയ ഉയരം കുറിച്ചു. ഒടുവിൽ 41,673.92 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 115.35 പോയന്റാണ് നേട്ടം. യെസ് ബാങ്ക്, ടിസിഎസ്, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ 2.6 ശതമാനം മുതൽ 6.4ശതമാനംവരെ നേട്ടമുണ്ടാക്കി. വേദാന്ത, എച്ച്ഡിഎഫ്സി, സൺ ഫാർമ, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളും മികവുപുലർത്തി. 38.15 പോയന്റ് നേട്ടത്തിൽ 12,259.80 നിലവാരത്തിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. നിഫ്റ്റി ഒരുവേള 12,268.35 പോയന്റിലേയ്ക്ക് ഉയർന്നിരുന്നു. നിഫ്റ്റിയിൽ വാഹന സൂചികയാണ് തിളങ്ങിയത്.മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, പവർഗ്രിഡ്, സൺഫാർമ, എച്ച്ഡിഎഫ്സി, വേദാന്ത തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex, Nifty end at record closing highs

from money rss http://bit.ly/35FuIFs
via IFTTT

Wednesday, 18 December 2019

വിപണിമൂല്യത്തില്‍ ഏഴു ലക്ഷം കോടി കടന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്

മുംബൈ: ഏഴു ലക്ഷം കോടി വിപണി മൂല്യം മറികടക്കുന്ന രാജ്യത്തെ മൂന്നാമത്തെ കമ്പനിയായി എച്ച്ഡിഎഫ്സി ബാങ്ക്. വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെയാണ് ബാങ്കിന്റെ വിപണിമൂല്യം 100 ബില്യൺ ഡോളർ മറികടന്നത്. വിപണിമൂല്യത്തിന്റെകാര്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസാണ് മുന്നിലുള്ളത്. 140.74 ബില്യൺ ഡോളർ. പിന്നിൽ 114.60 ബില്യൺ ഡോളറുമായി ടാറ്റ കൺസൾട്ടൻസി സർവീസസ്(ടിസിഎസ്)ഉണ്ട്. ബ്ലൂംബർഗിന്റെ വിലയിരുത്തൽപ്രകാരം ലോകത്ത് ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ 110ാം സ്ഥാനമാണ് എച്ച്ഡിഎഫ്സി ബാങ്കിനുള്ളത്. 100 ബില്യൺ ഡോളറിലേറെ വിപണിമൂല്യമുള്ള 109 കമ്പനികളാണ് പട്ടികയിലുള്ളത്. ബാങ്കുകളുടെമാത്രം മൂല്യം വിലയിരുത്തുകയാണെങ്കിൽ ലോകത്ത് 26ാം സ്ഥാനത്താണ് എച്ച്ഡിഎഫിസി ബാങ്ക്. മികച്ച വരുമാനമുള്ള കമ്പനിയുടെ അറ്റാദായത്തിലും തുടർച്ചയായി 20 ശതമാനത്തിലേറെ വളർച്ചയുണ്ട്. സൂചികകൾ നഷ്ടത്തിലാണെങ്കിലും 0.4ശതമാനം നേട്ടത്തോടെ ബാങ്കിന്റെ ഓഹരി 1297.50 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. HDFC Bank crosses $100 billion in market cap

from money rss http://bit.ly/2EzVwL6
via IFTTT

ഇവന്‍ എട്ടുവയസ്സുകാരന്‍ കുട്ടി; 2019ല്‍ യുട്യൂബില്‍നിന്ന് നേടിയത് 185 കോടി രൂപ

റയാൻ കാജിയെ മലയാളികളിൽ അധികമാർക്കും അറിയില്ല. എന്നാൽ ഈ എട്ടുവയസ്സുകാരൻ യുട്യൂബ് ചാനലിലൂടെ സമ്പാദിക്കുന്നത് കോടികളാണ്. ഫോബ്സ് മാഗസിൻ പുറത്തുവിട്ട, യുട്യൂബ് ചാനലിലെ ഏറ്റവുംകൂടുതൽ പണമുണ്ടാക്കുന്നവരുടെ കൂട്ടത്തിൽ ഏറ്റവും മുന്നിൽ ഈ കുട്ടിയുണ്ട്. 2019ൽ 2.6 (185 കോടി രൂപ)കോടി ഡോളറാണ് റയാൻ വീഡിയോ പ്ലാറ്റ്ഫോമിലൂടെ നേടിയത്. 2018ൽ 2.2 കോടി ഡോളറും. കാജിയുടെ യഥാർഥ പേര് റയാൻ ഗോൺ എന്നാണ്. റയാൻസ് വേൾഡ്-എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. 2015ൽ റയാന്റെ രക്ഷാകർത്താക്കളാണ് ചാനൽ തുടങ്ങിയത്. മൂന്നുവർഷംകൊണ്ട് ചാനലിന് 2.29 കോടി സബ്സ്ക്രൈബേഴ്സുണ്ടായി. റയാൻ ടോയ്സ് റിവ്യൂ-എന്നപേരിലായിരുന്നു ആദ്യം ചാനൽ അറിയിപ്പെട്ടിരുന്നത്. കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തകയും അവയോടൊപ്പം കളിക്കുകയും ചെയ്യുന്ന വീഡിയോകളായിരുന്നു അവയിലുണ്ടായിരുന്നത്. 100 കോടിയിലധികം തവണയാണ് ഓരോ വീഡിയോയും പ്ലേചെയ്യപ്പെട്ടത്. മൊത്തം ഇതുവരെ 3,500 കോടി വ്യൂവസ് ഇതുവരെ ലഭിച്ചു. നിർദേശത്തെതുടർന്ന് അടുത്തകാലത്താണ് ചാനലിന്റെ പേരുമാറ്റിയത്. കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള വീഡിയോകൾക്കുപുറമെ, വിദ്യാഭ്യാസമേഖലയിലുള്ള വീഡിയോകളും ഉൾപ്പെടുത്താൻ തുടങ്ങിയതോടെ ചാനലിന് കൂടുതൽ കാഴ്ചക്കാരുണ്ടായി. Eight-year-old is highest paid YouTuber

from money rss http://bit.ly/38PIs2e
via IFTTT

ഓയോ ഹോട്ടല്‍സ് 2000 ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: ചെലവുചുരുക്കലിന്റെ ഭാഗമായി ഓയോ ഹോട്ടൽസ് ആൻഡ് ഹോംസ് ജീവിക്കാരെ പിരിച്ചുവിടുന്നു. 2000 പേർക്ക് ജോലി പോകുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ജീവനക്കാരെ കുറച്ച് സാങ്കേതിക വിദ്യ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വില്പന, വിതരണം, ഓപ്പറേഷൻസ് എന്നിവയുമായി ബന്ധപ്പെട്ടാണ്കൂടുതൽ സാങ്കേതികവത്കരണം നടപ്പാക്കുന്നത്. നിലവിൽ 10,000ത്തോളംപേരാണ് ഓയോയിൽ ജോലിചെയ്യുന്നത്. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ അറ്റനഷ്ടം വർധിച്ചിരുന്നു. സോഫ്റ്റ്ബാങ്കിന്റെ ഓഹരി പങ്കാളിത്തമുള്ള ഓയോയ്ക്കുപുറമെ, പേടിഎം, ഒല എന്നീ സ്ഥാപനങ്ങളും 1,500 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പേടിഎം 500പേരെയും ഒല 1000 പേരെയുമാണ് പുറത്താക്കിയത്.

from money rss http://bit.ly/35C9pVb
via IFTTT

മുംബൈയില്‍ യുടിഎസ് ആപ്പുവഴി ഒരൊറ്റദിവസം എടുത്തത് 8.33 ലക്ഷം ടിക്കറ്റുകള്‍

മുംബൈ: ജനറൽ ടിക്കറ്റ് എടുക്കുന്നതിന് റെയിൽവെ അവതരിപ്പിച്ച യുടിഎഫ് മൊബൈൽ ആപ്പ് വഴി ഒരൊറ്റദിവസം ടിക്കറ്റെടുത്തത് 8.33 ലക്ഷം യാത്രക്കാർ. മധ്യ റെയിൽവെ മുംബൈ ഡിവിഷനിലെമാത്രം കണക്കാണിത്. ഡിസംബർ 16നാണ് ഇത്രയും യാത്രക്കാർ ടിക്കറ്റെടുത്തത്. ആപ്പുവഴി ടിക്കറ്റ് എടുത്തതോടെ 16ന് 67.93 ലക്ഷം രൂപയാണ് റെയിൽവെയ്ക്ക് ലഭിച്ചത്. ഇതാദ്യമായാണ് ഇത്രയും ജനറൽ ടിക്കറ്റുകൾ മൊബൈൽ ആപ്പുവഴി എടുക്കുന്നതെന്ന് റെയിൽവെ ട്വീറ്റ് ചെയ്തു. മധ്യറെയിൽവെയിൽ 11.86ശതമാനം പേരും ആപ്പ് വഴിയാണ് ടിക്കറ്റ് എടുക്കുന്നതെന്നും സെൻട്രൽ റെയിൽവെ വ്യക്തമാക്കി. സബർബൻ ഉൾപ്പടെ ദീർഘദൂര ട്രെയിനുകളിലും റിസർവ് ചെയ്യാത്ത ടിക്കറ്റ് എടുക്കാൻ സൗകര്യമൊരുക്കിക്കൊണ്ടാണ് യുടിഎസ് ആപ്പ് അവതരിപ്പിച്ചത്. ബുക്ക് ചെയ്യുന്നതിനോടൊപ്പം ക്യാൻസൽ ചെയ്യാനും ആപ്പുവഴി കഴിയും. ആൻഡ്രോയ്ഡ്, ആപ്പിൾ ആപ്പ് സ്റ്റോറുകളിലും വിൻഡോസ് പ്ലാറ്റ്ഫോമിലും ആപ്പ് പ്രവർത്തിക്കും. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സെൻട്രൽ റെയിൽവെ ഇൻഫോർമേഷൻ സിസ്റ്റമാണ് യുടിഎസ് മൊബൈൽ ആപ്പ് ഡെവലപ്പ് ചെയ്തത്. യുടിഎസ് ആപ്പുവഴി എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം യുടിഎസ് ഓൺ മൊബൈൽ ആപ്പ് ഗൂഗിൾ, വിൻഡോസ്, ആപ്പിൾ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യുക. പേര്, മൊബൈൽ നമ്പർ, അടുത്തുള്ള റെയിൽവെ സ്റ്റേഷൻ, ഇടക്കിടെ യാത്രചെയ്യുന്ന റൂട്ട്, ക്ലാസ് തുടങ്ങിയവ നൽകി രജിസ്റ്റർ ചെയ്യുക. മൊബൈൽ നമ്പർ സ്ഥിരീകരിക്കുന്നതിന് ഒടിപി ലഭിക്കും. അത് ചേർക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ എസ്എംഎസിലൂടെ ഉപഭോക്താവിനെ ഇക്കാര്യം അറിയിയിക്കും. അതോടൊപ്പം സീറോ ബാലൻസ് ആർ-വാലറ്റ് ആക്ടിവേറ്റാകും. मध्य रेल के मुंबई मंडल ने दि. 16.12.19 को यूटीएस मोबाइल ऐप का उपयोग करके 8.33 लाख यात्रियों के टिकट बुक करके एक नया रिकॉर्ड बनाया है। यह मुंबई मंडल में दि.16.12.19 को बुक किए गए कुल यात्रियों का लगभग 11.86% है। मोबाइल टिकट बिक्री से प्राप्त होने वाली कमाई भी ₹ 67.93 लाख है। pic.twitter.com/61jz4xtj0a — Central Railway (@Central_Railway) December 18, 2019 Passengers book record 8.33 lakh railway tickets in one day

from money rss http://bit.ly/36Q9Pr0
via IFTTT

സെന്‍സെക്‌സില്‍ നേരിയ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായുള്ള നേട്ടത്തിനൊടുവിൽ ഓഹരിസൂചികകളിൽ നഷ്ടം. സെൻസെക്സ് 16 പോയന്റ് താഴ്ന്ന് 41,542ലും നിഫ്റ്റി 16 പോയന്റ് നഷ്ടത്തിൽ 12,205ലുമാണ് വ്യാപാരം നടക്കുന്നത്. സൈറസ് മിസ്ത്രിയെ ചെയർമാനായി നിയമിച്ച് ട്രൈബ്യൂണൽ ഉത്തരവ് വന്നതിനെതുടർന്ന് നഷ്ടത്തിലായ ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ പലതും തിരിച്ചുകയറി. ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, യുപിഎൽ, സിപ്ല, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, ഭാരതി എയർടെൽ, കോൾ ഇന്ത്യ, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ് സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex, Nifty open flat

from money rss http://bit.ly/2sIfiRU
via IFTTT

ടാറ്റ ഗ്രൂപ്പിന്റെ എക്‌സ്‌ക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ ട്രിബ്യൂണല്‍ നിയമിച്ചു

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സൈറസ് മിസ്ത്രിയെ നിയമിക്കാൻ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവിട്ടു. നിലവിലെ എക്സിക്യുട്ടീവ് ചെയർമാനായ എൻ. ചന്ദ്രശേഖരന്റെ നിയമനം നിയമവിരുദ്ധമാണെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. ഉത്തരവിനെതിരെ ടാറ്റ ഗ്രൂപ്പ് അപ്പീൽ നൽകാൻ നാലാഴ്ച സമയം ആവശ്യപ്പെട്ടതിനാൽ നിയമനം അത്രയും സമയത്തേയ്ക്ക് നീട്ടിവെയ്ക്കാൻ അനുവദിച്ചിട്ടുണ്ട്. ട്രിബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീം കോടതിയെയും സമീപിക്കുന്നതിനും ടാറ്റ ഗ്രൂപ്പിന് അവസരമുണ്ട്. 2016 ഒക്ടോബറിലാണ് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന മിസ്ത്രിയെ പുറത്താക്കിയത്. ടാറ്റ സൺസിൽ 18.4 ശതമാനം ഓഹരി വിഹിതമാണ് മിസ്ത്രി കുടുംബത്തിനുള്ളത്. ഓഹരി വിപണി ക്ലോസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് റിപ്പോർട്ട് പുറത്തുവന്നതിനെതുടർന്ന് ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില 5.25 ശതമാനം താഴ്ന്ന് 174.95 രൂപയിലെത്തി. NCLAT restores Cyrus Mistry as executive chairman of Tata Group

from money rss http://bit.ly/35zsuau
via IFTTT

സെന്‍സെക്‌സ് 206 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ തുടർച്ചയായി മൂന്നാമത്തെ ദിവസവും മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 206.40 പോയന്റ് ഉയർന്ന് 41558.57ലും നിഫ്റ്റി 56.70 പോയന്റ് നേട്ടത്തിൽ 1221.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകർ ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ഫാർമ, ലോഹം ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ പൊതുമേഖല ബാങ്കുകൾ കനത്ത നഷ്ടത്തിലായി. രണ്ടുശതമാനത്തിലേറെയാണ് നഷ്ടം. ബിഎസ്ഇയിലെ 1167 ഓഹരികൾ നേട്ടത്തിലും 1292 ഓഹരികൾ നഷ്ടത്തിലുമാണ്. 211 ഓഹരികൾക്ക് മാറ്റമില്ല. എംആന്റ്എം, സൺ ഫാർമ, ഏഷ്യൻ പെയിന്റ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, എച്ച്സിഎൽ ടെക്, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, ഗെയിൽ, ഗ്രാസിം, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. sensex gains 206 pts

from money rss http://bit.ly/2EwFfGZ
via IFTTT

പാഠം 52: മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് 2019 നല്‍കുന്ന പാഠം

പുതിയവർഷം തുടങ്ങുമ്പോൾ മിക്കവാറുംപേരും പിന്നോട്ടൊന്നു തിരിഞ്ഞുനോക്കും. പ്രത്യേകിച്ച് നിക്ഷേപകർ. 2019 വർഷം കടന്നുപോകുമ്പോൾ നഷ്ടമാണോ നേട്ടമാണോ വിവിധ ധനകാര്യ ആസ്തികൾ നൽകിയതെന്ന് പരിശോധിക്കുന്നത് ഉചിതമാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് 2019ൽനിന്ന് ഗൗരവമേറിയ പാഠങ്ങൾ പഠിക്കാനുണ്ട്. പ്രധാനമായും അത് നഷ്ടസാധ്യതയുമായി ബന്ധപ്പെട്ടാണ്. സ്ഥിര നിക്ഷേപങ്ങൾക്ക് ബദലായി പരിഗണിക്കുന്ന ഡെറ്റ് ഫണ്ടുകൾപോലും നിക്ഷേപകന് നഷ്ടംനൽകിയ വർഷമാണ് കടന്നുപോകുന്നത്. ഫണ്ടുകളുടെ ഓഫർ ഡോക്യുമെന്റുകൾ പരിശോധിച്ചുവേണം നിക്ഷേപം നടത്താനെന്ന് വീണ്ടുംവീണ്ടും അത് ഓർമപ്പെടുത്തുന്നു. ഡെറ്റ് നിക്ഷേപകരിൽ, പ്രത്യേകിച്ച് ക്രഡിറ്റ് റിസ്ക് ഫണ്ടിൽ നിക്ഷേപിച്ചവരാണ് നഷ്ടസാധ്യതയുടെ പാഠം പഠിച്ചത്. താരതമ്യേന നഷ്സാധ്യതയില്ലെന്നുതന്നെ പറയാവുന്ന അൾട്ര ഷോട്ട് ടേം ഫണ്ടുകൾ, ഷോട്ട് ടേം ഫണ്ടുകൾ എന്നിവയിലെ നിക്ഷേപകരും നഷ്ക്കണക്കുകൾ കണ്ട് ഞെട്ടി. എഫ്എംപിയിലെ നിക്ഷേപകർ പ്രത്യേകിച്ചും. നേരിയ നഷ്ടസാധ്യതപോലുമില്ലാത്ത ലിക്വിഡ് ഫണ്ടിലെ നിക്ഷേപകർക്കുപോലും അതിൽ വിശ്വാസമില്ലാതായി. വൈകിയാണെങ്കിലും അവർ ഇപ്പോൾ അന്വേഷിക്കുന്നത് ഓവർനൈറ്റ് ഫണ്ടുകളുടെ സാധ്യതകളെക്കുറിച്ചാണ്. പരിഹാരം ഡെറ്റ് ഫണ്ടുകളിൽതന്നെ നഷ്ടസാധ്യതയുള്ള ക്രഡിറ്റ് റിസ്ക് ഫണ്ട്, ലോങ് ടേം ഡെറ്റ് ഫണ്ട് തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കുന്നതാണ് നല്ലത്. പകരം, താരതമ്യേന നഷ്ടസാധ്യത കുറഞ്ഞ ലിക്വിഡ്, അൾട്ര ഷോട്ട് ഡ്യൂറേഷൻ, ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ നിക്ഷേപത്തിനായി പരിഗണിക്കാം. കൂടുതൽ തുക നിക്ഷേപിക്കുന്നുണ്ടെങ്കിൽ ഒന്നിലധികം വൻകിട എഎംസികളുടെ സ്കീമുകളിൽ നിക്ഷേപിക്കാം. ഇതുകൊണ്ടും നഷ്ടസാധ്യത തീരെയില്ലെന്ന് പറയാനാവില്ലെന്ന് മനസിലാക്കുക. ഒറ്റഫണ്ടിൽ നിക്ഷേപിക്കുമ്പോഴുണ്ടാകുന്ന നഷ്ടസാധ്യത ഒഴിവാക്കാമെന്നുമാത്രം. മിഡ്ക്യാപും സ്മോൾക്യാപും 2017-2018 വർഷങ്ങളിൽ മികച്ച നേട്ടം സമ്മാനിച്ച മിഡ് ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകൾ 2019ൽ കനത്ത നഷ്ടമാണ് നിക്ഷേപകനുണ്ടാക്കിയത്. നഷ്ടസാധ്യത മുന്നിൽകാണാതെ, അപ്പോഴത്തെ മികച്ച നേട്ടംമാത്രം നോക്കി കഴിഞ്ഞ വർഷങ്ങളിൽ നിക്ഷേപിച്ചവർ കനത്ത നഷ്ടം രുചിച്ചറിഞ്ഞു. അടുത്തകാലത്തൊന്നും തിരിച്ചുവരവിനുള്ള സാധ്യതകൾ ഈ ഫണ്ടുകൾ നൽകുന്നില്ലെന്ന് മനസിലാക്കുക. ഇനിയെന്തുചെയ്യുമെന്നുചോദിച്ച് നിരവധി നിക്ഷേപകരാണ് ഇ-മെയിൽവഴി അന്വേഷണം നടത്തുന്നത്. അവർക്കുള്ള ആദ്യത്തെ മറുപടി ഇതാണ്, കഴിഞ്ഞകാലത്തെ നേട്ടം മാത്രം നോക്കി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കരുത്. അവയിലെ റിസ്ക് കൂടി കണക്കിലെടുക്കണം. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ഓരോ സ്കീമിനും നഷ്ടസാധ്യതയിൽ വ്യത്യാസമുണ്ട്. ഓഫർ ഡോക്യുമെന്റ് വായിച്ച് മനസിലാക്കിയതിനുശേഷംവേണം നിക്ഷേപം നടത്താൻ. നിക്ഷേപിക്കുന്ന സമയത്തെ നേട്ടംകാണുമ്പോൾ റിസ്ക് എടുക്കാനുള്ള ശേഷി പാടെ മറക്കുന്നതാണ് ഇത്തരം അപകടത്തിൽ ചാടാനിടയാക്കുന്നത്. നഷ്ടസാധ്യത കൂടുംതോറും മികച്ച നേട്ടവും പ്രതീക്ഷിക്കാം; അതിന് ക്ഷമയോടെ കാത്തിരിക്കണമെന്നുമാത്രം. അടുത്തകാലത്തൊന്നും ആവശ്യമില്ലാത്ത തുകമാത്രം ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കുക. ചെറിയ നഷ്ടംസംഭവിച്ചാൽപോലും മനസാന്നിധ്യത്തോടെ നേരിടാൻ കഴിയില്ലെങ്കിൽ ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കരുത്. ഇത്തരക്കാർക്ക് താരതമ്യേന നഷ്സാധ്യത കുറഞ്ഞ ലാർജ് ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. തരക്കേടില്ലാത്ത ആദായം ലാർജ് ക്യാപ് 2019ൽ നൽകിയതായി കാണാം. പരിഹാരം ഓരോ മ്യൂച്വൽ ഫണ്ട് സ്കീമുകൾക്കും അതിന്റേതായ നഷ്ടസാധ്യതയുണ്ട്. അത് മുന്നിൽ കണ്ടുവേണം. നിക്ഷേപിക്കാൻ. നിക്ഷേപ സമയത്തെ നേട്ടംമാത്രം കണക്കിലെടുത്താൽപോരാ. മിഡ്ക്യാപ്-സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ ഏഴുമുതൽ പത്തുവർഷമെങ്കിലും മുന്നിൽകാണണം. അതായത് ഇത്രയും വർഷങ്ങൾക്കപ്പുറമുള്ള ലക്ഷ്യത്തിനായിരിക്കണം ഈ ഫണ്ടുകളിൽ നിക്ഷേപിക്കേണ്ടത്. അതുമാത്രമല്ല എസ്ഐപി രീതിയിൽ നിക്ഷേപിക്കുകയും വേണം. ശ്രദ്ധിക്കാൻ: നിക്ഷേപിക്കുംമുമ്പ് വിശ്വസ്തരായ സാമ്പത്തിക ആസൂത്രകരുടെ ഉപദേശം തേടുക. അല്ലെങ്കിൽ മികച്ച രീതിയിൽ ഗൃഹപാഠം ചെയ്ത് പദ്ധതിയെക്കുറിച്ച് വിശദമായി പഠിച്ചശേഷം നിക്ഷേപം നടത്തുക. feedback to: antonycdavis@gmail.com

from money rss http://bit.ly/2PTlKxw
via IFTTT

Tuesday, 17 December 2019

വായുവില്‍നിന്ന് കുടിവെള്ളം; ലിറ്ററിന് 5 രൂപ നിരക്കില്‍ ഇനി റെയില്‍വെ സ്റ്റേഷനുകളില്‍ ലഭിക്കും

വായുവിൽ നിന്ന് കുടിവെള്ളമുണ്ടാക്കുന്നതിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ ഇന്ത്യൻ റെയിൽവെ വായുവിൽനിന്ന് കുടിവെള്ളം ഉത്പാദിപ്പിച്ച് യാത്രക്കാർക്ക് നൽകുന്നു. സൗത്ത് സെൻട്രൽ റെയിൽവെ ഇതാദ്യമായി സെക്കന്ദരാബാദ് റെയിൽവെ സ്റ്റേഷനിൽ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. മേഘദൂത് എന്നാണിതിന് പേരിട്ടിരിക്കുന്നത്. ഇന്ത്യയിൽ നിർമിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി മൈത്രി അക്വാടെക് ആണ് പദ്ധതി നടപ്പാക്കുന്നത്. കിയോസ്ക് വഴി പ്രതിദിനം 1000 ലിറ്റർ വെള്ളം ഉത്പാദിപ്പിക്കാൻ കഴിയും. കുടിവെള്ളം ശേഖരിക്കുന്നതിന്റെ ഘട്ടങ്ങൾ എയർ ഫിൽറ്റർ വഴി വായുവിൽനിന്ന് ആദ്യം ജലകണം ആഗിരണംചെയ്തെടുക്കുന്നു. വായുവിൽനിന്ന് ലഭിക്കുന്ന ജലകണം കണ്ടൻസർ പ്രതലത്തിലൂടെ കടത്തിവിടുന്നു. വായുവിൽനിന്ന് ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ച് ധാതുക്കൾവേർതിരിച്ചശേഷം കുടിക്കാൻ യോഗ്യമാക്കുന്നു തുടർന്ന് ടാങ്കിൽ ശേഖരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പാലിച്ചുകൊണ്ട് ശുദ്ധീകരിച്ച വെള്ളം വിതരണത്തിന് തയ്യാറാക്കുന്നു. Conserve Water, Conserve Life: Railways introduces Meghdoot device to harvest water directly from air, which is then filtered & remineralised for drinking Installed at Secunderabad Railway Station in Telangana, the हवा का पानी complies with World Health Organisation standards pic.twitter.com/lSWqDkf8WB — Piyush Goyal (@PiyushGoyal) December 17, 2019 രണ്ടുരൂപമുതൽ എട്ടുരൂപവരെയാണ് ഇത്തരത്തിൽ ശേഖരിക്കുന്ന കുടുവെള്ളത്തിന് റെയിൽവെ ഈടാക്കുക. സ്വന്തമായി കുപ്പികൊണ്ടുവരുന്നവർക്ക് ലിറ്ററിന് 5 രൂപ നൽകിയാൽമതി. കുപ്പിയിൽനിറച്ച ഒരു ലിറ്റർ കുടിവെള്ളത്തിന് എട്ട് രൂപ നൽകണം. 300 മില്ലീലിറ്റർ വെള്ളം ഗ്ലാസോടുകൂടി മൂന്നുരൂപയ്ക്ക് ലഭിക്കും. പാത്രം കയ്യിലുണ്ടെങ്കിൽ രണ്ടുരൂപയാണ് ഈടാക്കുക. 500 എംഎൽ വെള്ളത്തിന് 5 രൂപയും കുപ്പികയ്യിലുണ്ടെങ്കിൽ മൂന്നുരൂപയും നൽകണം. Drinking water from the air; Railway stations can now avail more than Rs 5 a liter

from money rss http://bit.ly/38PXBAE
via IFTTT

ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം തുടരുന്നു

മുംബൈ: ഓഹരി വിപണിയിൽ റെക്കോഡ് നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 60 പോയന്റ് ഉയർന്ന് 41412ലെത്തി. നിഫ്റ്റിയിൽ 15 പോയന്റ് നേട്ടത്തിൽ 12180ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 312 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 113 ഓഹരികൾ നഷ്ടത്തിലുമാണ്. 34 ഓഹരികൾക്ക് മാറ്റമില്ല. ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എംആന്റ്എം, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, എൽആൻടി, ഇൻഡസിന്റ്ബാങ്ക്, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐടിസി, എൻടിപിസി, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, വേദാന്ത തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. യുഎസ് സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ സൂചികകളിലാകട്ടെ നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ കുറെദിവസങ്ങളാണ് ഏഷ്യൻ സൂചികകൾ മികച്ച നേട്ടത്തിലായിരുന്നു. Sensex, Nifty hit fresh record highs

from money rss http://bit.ly/35vEqKs
via IFTTT

ആഗോള വിപണികള്‍ തുണച്ചു; സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരം കുറിച്ചു

മുംബൈ: ഓഹരി സൂചികകൾ എക്കാലത്തെയും മികച്ച ഉയരത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 413.45 പോയന്റ് നേട്ടത്തിൽ 41,352.17ലും നിഫ്റ്റി 111 പോയന്റ് ഉയർന്ന് 12165ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോഹം, ഐടി, വാഹനം, അടിസ്ഥാന സൗകര്യവികനസം, എഫ്എംസിജി, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലെ വാങ്ങൾ താൽപര്യമാണ് വിപണിയെ തുണച്ചത്. ബിഎസ്ഇയിലെ 1427 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1052 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 194 ഓഹരികൾക്ക് മാറ്റമില്ല. ചൈന-യുഎസ് വ്യാപാര കരാർ യാഥാർഥ്യമായതും ബ്രിട്ടനിലെ തിരഞ്ഞെടുപ്പുമാണ് വിപണിയിൽ പ്രതിഫലിച്ചത്. ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ഹിൻഡാൽകോ, വേദാന്ത, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ഗെയിൽ, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യുഎസ്-ചൈന വ്യാപാരക്കരാറിന് അംഗീകാരമായതോടെ തുടർച്ചയായി മൂന്നാമത്തെ ദിവസവും വാൾസ്ട്രീറ്റ് നേട്ടമുണ്ടാക്കി. മികച്ച ഉയരംകുറിക്കുകയും ചെയ്തു. യുഎസ് വിപണികളിലെ നേട്ടം ഏഷ്യൻ സൂചികകളിലും പ്രതിഫലിച്ചു. Sensex, Nifty at record closing highs

from money rss http://bit.ly/38PsFjR
via IFTTT

എന്‍ഇഎഫ്ടിവഴി പണംകൈമാറല്‍ ഇനി 24 മണിക്കൂറും: വിശദാംശങ്ങളറിയാം

നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി)വഴി ഇനി 24 മണിക്കൂറും 365 ദിവസവും പണം കൈമാറാം. റിസർവ് ബാങ്കിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഈ മാറ്റം. ഇതുവരെ ബാങ്കുകളുടെ പ്രവർത്തദിവസത്തിൽ രാവിലെ എട്ടുമുതൽ വൈകീട്ട് 6.30വരെയാണ് ഈ സൗകര്യം ലഭ്യമായിരുന്നത്. എൻഇഎഫ്ടി സമയം അരമണിക്കൂർ ഇടവിട്ടായിരിക്കും നെഫ്റ്റ് ഇടപാടുകൾ ക്ലിയർ ചെയ്യുക. രാത്രി 12.30ന് ആദ്യഘട്ടത്തിൽ പണം അക്കൗണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യും. രാത്രി 11.30നും 12.30നും ഇടയിൽ പണമിടപാടുകൾ സാധ്യമാകില്ല. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് റിസർവ് ബാങ്ക് സമയപരിധി നീക്കിയത്. നിലവിൽ ഐഎംപിഎസ് സംവിധാനം ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും പണമിടപാട് നടത്താം. എന്നാൽ ഇതുവഴി രണ്ടുലക്ഷം രൂപയാണ് പരമാവധി കൈമാറ്റം ചെയ്യാൻ കഴിയുക. ബാങ്കിന്റെ പ്രവർത്തന സമയംകഴിഞ്ഞാൽ കംപ്യൂട്ടർ സംവിധാനത്തിലൂടെയാകും പണം കൈമാറ്റം നടക്കുക. എൻഇഎഫ്ടി വഴി പണം കൈമാറിക്കഴിഞ്ഞാൽ രണ്ടുമണിക്കൂറിനുള്ളിൽ ലഭിക്കേണ്ടയാളുടെ അക്കൗണ്ടിൽ പണമെത്തും. ഇതുസംബന്ധിച്ച വിവരവും ഉപഭോക്താവിന് ലഭിക്കും. നിരക്ക് നിലവിൽ മിക്കവാറും ബാങ്കുകൾ ഓൺലൈൻവഴിയുള്ളി എൻഇഎഫ്ടി, ആർടിജിഎസ് ടപാടുകൾക്ക് നിരക്കുകൾ ഈടാക്കുന്നില്ല. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയൊന്നും നിരക്ക് ഈടാക്കുന്നില്ല. 2020 ജനുവരി മുതൽ ഇടപാടുകൾ സൗജന്യമായിരിക്കണമെന്ന് ആർബിഐയുടെ നിർദേശമുണ്ട്. പരിധി രണ്ടു ലക്ഷം രൂപവരെയുള്ള ഇടപാടുകൾക്കാണ് സാധാരണ എൻഇഎഫ്ടി സംവിധാനം ഉപയോഗിക്കുക. ഇതിൽകൂടുതൽ തുക കൈമാറാൻ ആർടിജിഎസാണ് ഉപയോഗിക്കുന്നത്. ഉപഭോക്താവിന്റെ കാറ്റഗറി അനുസരിച്ച് എൻഇഎഫ്ടിവഴിയുള്ള പണമിടപാടിന്റെ പരിധി ബാങ്കുകൾ നിശ്ചയിച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് 10 ലക്ഷം രൂപയാണ് സാധാരണ ഉപഭോക്താക്കൾക്ക് പരിധി നിശ്ചയിച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് 25 ലക്ഷം രൂപവരെ കൈമാറാം. റീട്ടെയിൽ ഉപഭോക്താക്കൾക്ക് എസ്ബിഐ നിശ്ചയിച്ചിട്ടുള്ള പരിധി 10 ലക്ഷം രൂപയാണ്. NEFT transfer available 24x7

from money rss http://bit.ly/34piK0Z
via IFTTT

ഓഹരി വിപണിയിലെ അസ്ഥിരത ഡിസംബറിലും തുടരും

കൂടിയതോതിലുള്ള ഭക്ഷ്യവിലക്കയറ്റവും നിരക്കിളവിന്റെ ആനുകൂല്യം ലഭ്യമാകുതിലെ വേഗക്കുറവും, കരുതൽ നടപടി എന്നനിലയ്ക്ക് റിസർവ് ബാങ്ക് കൈക്കൊണ്ട ഇടക്കാല വിരാമവും കാരണം ഓഹരി വിപണി അൽപം ഏകീകരിക്കപ്പെട്ടിട്ടുണ്ട്. 2019 ജനുവരി മുതൽ അഞ്ചു തവണയായി തുടരെ ഏർപ്പെടുത്തിയ നിരക്കിളവുകളുടെ ആനുകൂല്യം പരക്കെ ലഭ്യമാകുന്നതിന് സമയം അനുവദിക്കാനുള്ള റിസർവ് ബാങ്കിന്റെ തീരുമാനം നന്നായി ചിന്തിച്ചെടുത്തതാണെ് കരുതുന്നു. 2020 സാമ്പത്തിക വർഷത്തേക്കുള്ള വളർച്ചാ നിരക്ക് 5 ശതമാനമായി കുറച്ചുകൊണ്ടുള്ള പ്രവചനം കൂടുതൽ യാഥാർത്ഥ്യ ബോധത്തോടെയുള്ളതാണ്. ഉപഭോഗ, നിക്ഷേപ പ്രവർത്തനങ്ങൾ വീണ്ടെടുക്കുതിന് സർക്കാറിന്റെ ഇടപെടൽ കൂടുതലായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിത്. കയറ്റുമതി രംഗങ്ങളിലെമെച്ചം കാരണം ധനസ്ഥിതിയിലുണ്ടായ പുരോഗതിയുടെ പശ്ചാത്തലത്തിൽ സർക്കാരിൽ നിന്ന് കൂടുതൽ ഉത്തേജക നടപടികളാണ് റിസർവ് ബാങ്ക് മുന്നിൽ കാണുത്. വിപണിയുടെ സ്വഭാവം പൂർണമായി മാറ്റാൻ കഴിയുമെുന്നു പ്രതീക്ഷിച്ചുകൂട. എന്നാൽ മൂല്യത്തിൽ അടിക്കടി വ്യതിയാനം സംഭവിക്കുന്ന ഓഹരികൾ ഹൃസ്വകാലത്തേക്കെങ്കിലും ഏകീകരിക്കപ്പെടുമെുന്നു കരുതാം. സാമ്പത്തിക വളർച്ചാ നിരക്ക് അനാകർഷകമായി തുടരുന്നതും കൂടിയ മൂല്യ നിർണയവും കാരണം നഷ്ടപരിഹാരം ഇപ്പോഴത്തെ നിലയിൽ അത്ര ആകർഷകമല്ല. മുൻ വർഷത്തെ അപേക്ഷിച്ച് നവംബറിൽ മ്യൂച്വൽ ഫണ്ടിലേക്കുള്ള ഓഹരി നിക്ഷേപം കുത്തനെ കുറഞ്ഞ് (78 ശതമാനം) 1312 കോടി ആയതും വിദേശ സ്ഥാപന നിക്ഷേപങ്ങളുടെ (എഫ്ഐഐ)വാങ്ങൽ നിലച്ചതും വിപണിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇക്വിറ്റി പദ്ധതികളിലേക്കുള്ള പണത്തിന്റെ വരവ് കുറഞ്ഞെങ്കിലും എസ്ഐ പിയിലൂടെയുള്ള പ്രതിമാസ ശേഖരം എക്കാലത്തേയും റിക്കാർഡായ 8273 കോടി രൂപയിൽ എത്തിയത് ദീർഘകാല വളർച്ചാ സധ്യതയിൽ നിക്ഷേപകർക്കുള്ള വിശ്വാസമാണ് ചൂണ്ടിക്കാട്ടുന്നത്. ധനസ്ഥിതിയുടെ വീണ്ടെടുപ്പിനായി സർക്കാർ നടപ്പാക്കിയ പദ്ധതികളിൽ എന്തെങ്കിലും പുരോഗതി ദൃശ്യമാകുന്നുണ്ടോ എറിയുന്നതിന് വരാനിരിക്കു പ്രധാന ധനവിനിമയ സൂചകങ്ങളായ ഉപഭോക്തൃ വിലസൂചിക, മൊത്ത വില സൂചിക, വ്യവസായ വളർച്ചാ നിരക്ക് എിവയെ ഉറ്റുനോക്കുകകാണ് നിക്ഷേപകർ. ഇക്കാരണത്താൽ ഡിസംബറിലും വിപണിയുടെ അസ്ഥിരത തുടരാനാണിട. ആഗോള തലത്തിലാണെങ്കിൽ, യുഎസിന്റെ തൊഴിൽ നിരക്കിലെ വർധനയും അവരുടെ താരിഫ് സമയ പരിധി നീട്ടാനുള്ള സാധ്യതയും ചൈനയുമായുള്ള വ്യാപാര ഉടമ്പടിയിലെ അനുകൂല ചലനങ്ങളുംമൂലം സാമ്പത്തിക നയത്തിൽ നിലവിലുള്ള അവസ്ഥ തുടരാൻ അമേരിക്കൻ കേന്ദ്ര ബാങ്ക് തയാറായേക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു. ജിഎസ്ടി പിരിവിലുണ്ടായ കുറവുകാരണം ധനസ്ഥിതിയിലുണ്ടായ ആശങ്കകൾ നികുതി സ്ളാബുകൾ ഉയർത്താൻ സർക്കാരിനെ പ്രേരിപ്പിക്കാനിടയുണ്ട്. ഈ നടപടി വിലക്കയറ്റത്തിനു പ്രേരകമാവുകയും ചെയ്യും. ഇതിന്റെ ഫലമായി ഇന്ത്യയുടെ 10 വർഷ ബോണ്ടിന്റെ ആദായം 6.7 ശതമാനത്തിലേക്കുയർന്നെങ്കിലും നവംബറിൽ വാഹന വിൽപന ഇടിയുകയായിരുന്നു. ഉത്സവ സീസൺകാരണം ഒക്ടോബറിൽ ഇതു മെച്ചമായിരുന്നു. കൂടിയ വസ്തു വിവരപ്പട്ടികയും അടിസ്ഥാന സൗകര്യ വികസനത്തിന് പണം ചിലവഴിക്കുതിലെ സർക്കാരിന്റെ മന്ദഗതിയും സമീപകാല ഡിമാന്റിനെ ബാധിക്കും. 2021 സാമ്പത്തിക വർഷം കൊമേഴ്സ്യൽ വാഹനങ്ങളുടെ വിൽപനയിൽ പുരോഗതി ഉണ്ടാകാനിടയില്ലൊണ് അനുമാനം. ബിഎസ് 6 വാഹനങ്ങളുടെ ഗണ്യമായ വിലവർധനയാണ് ഒരു കാരണം. നടപ്പാക്കാനിരിക്കു സ്ക്രാപ്പേജ് നയം വാഹന വ്യവസായരംഗത്തെ നഷ്ടം വർധിക്കുന്നത് ഒഴിവാക്കും. ദുർബലമായ വളർച്ചാ നിരക്കും മോശമായിക്കൊണ്ടിരിക്കു ധനസ്ഥിതിയും കാരണം വൻകിട ഓഹരികളുടെ ഇപ്പോഴുള്ള കൂടിയ മൂല്യനിർണയം നില നിൽക്കാനിടയില്ല. എങ്കിലും കുറയന്നു പലിശ നിരക്കും, ലോകമെങ്ങുമുള്ള അയഞ്ഞ സാമ്പത്തിക നയങ്ങളും, അസ്ഥിരതയും വിപണിയുടെ പതനം പരിമിതമാക്കും. ആഭ്യന്തരവും ആഗോളവുമായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഹൃസ്വകാലയളവിൽ അസ്ഥിരത വർധിക്കാനാണിട. നിഫ്റ്റി 50 ലെ ഓഹരികൾ 11750- 12100 പരിധിയിൽ വിപണം നടത്തുമെന്നാണ്കരുതുത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) Stock market volatility will continue in December

from money rss http://bit.ly/2YZTUE6
via IFTTT

Monday, 16 December 2019

ബാങ്കുകള്‍ക്ക് ആശ്വസിക്കാം: കിട്ടാക്കടം ഇനത്തില്‍ ലഭിക്കുക 54,000 കോടി രൂപ

ന്യൂഡൽഹി: കലണ്ടർ വർഷത്തെ അവസാനത്തെ മാസമായ ഡിസംബറിൽ ബാങ്കുകൾക്ക് ആശ്വസിക്കാൻ വകയുണ്ട്. കിട്ടാക്കടം ഇനത്തിൽ എസ്ബിഐ, ഐഡിബിഐ, ബാങ്ക് ഓഫ് ഇന്ത്യ, കാനാറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകൾക്ക് 54,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻകിട കമ്പനികൾ കുടിശ്ശിക വരുത്തിയ തുക കൈമാറാൻ രാജ്യത്തെ പാപ്പരത്ത കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി തീരുമാനിച്ചതിനെതുടർന്നാണിത്. എസ്സാർ സ്റ്റീൽ ഇന്ത്യ ലിമിറ്റഡ്, പ്രയാഗ് രാജ് പവർ ജനറേഷൻ കമ്പനി, രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ്, രത്തൻ ഇന്ത്യ പവർ ലിമിറ്റഡ് എന്നീ കമ്പനികളിൽനിന്നാണ് പണം ഈടാക്കുക. 13,000 കോടി ഡോളറിന്റെ കിട്ടാക്കടം ലഭിക്കാനുള്ള ബാങ്കുകൾക്ക് പ്രത്യേക കോടതിയുടെ തീരുമാനം താൽക്കാലിക ആശ്വാസമാകും. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയ്ക്കും സാമ്പത്തിക തളർച്ചയ്ക്കും ഒരുപരിധിവരെ ഇത് പരിഹാരമാകുകയും ചെയ്യും. എസ്സാർ സ്റ്റീലിൽനിന്ന് 41,500 കോടിയും പ്രയാഗ് രാജിൽനിന്ന് 5,400 കോടിയും രുചി സോയയിൽനിന്ന് 4,350 കോടി രൂപയും രത്തൻ ഇന്ത്യയിൽനിന്ന് 2,700 കോടി രൂപയുമാണ് ബാങ്കുകൾ പ്രതീക്ഷിക്കുന്നത്.

from money rss http://bit.ly/2tobxBz
via IFTTT

പിപിഎഫ് നിക്ഷേപം കോടതിക്കുപോലും ഇനി കണ്ടുകെട്ടാനാവില്ല: പരിഷ്‌കരിച്ച നിയമങ്ങള്‍ അറിയാം

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം കോടതിക്കോ, ബാങ്കിനോ മറ്റോ മരവിപ്പിക്കാനോ കണ്ടുകെട്ടാനോ ഇനി കഴിയില്ല. ഇതുസംബന്ധിച്ച പരിഷ്കരിച്ച നിയമം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീം 2019 പ്രാബല്യത്തിലായി. കടം, ജാമ്യം നിൽക്കുന്നതുമൂലമുണ്ടായ ബാധ്യതകൾ എന്നിവ ഇനി പിപിഎഫ് നിക്ഷേപത്തെ ബാധിക്കില്ല. കാലവധി 15 വർഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലാവധി. കാലാവധി കഴിഞ്ഞാലും നിക്ഷേപം തുടരാനുള്ള അവസരമുണ്ട്. അഞ്ചുവർഷം ഒരു ബ്ലോക്കായി കണക്കാക്കിയാണ് കാലാവധി നീട്ടാനാകുക. നിക്ഷേപം പിൻവലിക്കൽ അക്കൗണ്ട് തുറന്ന് അഞ്ചുവർഷം കഴിഞ്ഞാൽ ഉപാധികൾക്കുവിധേയമായി നിക്ഷേപം പിൻവലിക്കാൻ അവസരമുണ്ട്. അതുവരെയുള്ള നിക്ഷേപത്തിലെ 50 ശതമാനം തുകയാണ് പിൻവലിക്കാൻ കഴിയുക. ആർക്കൊക്കെ ചേരാം വ്യക്തികൾക്കും പ്രായപൂർത്തിയാകാത്തവരുടെ പേരിൽ രക്ഷാകർത്താക്കൾക്കും പിപിഎഫ് അക്കൗണ്ട് തുടങ്ങാം. വ്യക്തികൾക്ക് കൂട്ടായി അക്കൗണ്ട് അനുവദിക്കില്ല. നിക്ഷേപിക്കാവുന്ന തുക സാമ്പത്തിക വർഷത്തിൽ 500 രൂപയിൽ കുറയാത്ത തുക അക്കൗണ്ടിൽ നിക്ഷേപിക്കണം. പരമാവധി തുക 1.5 ലക്ഷമാണ്. എങ്ങനെ നിക്ഷേപിക്കാം സ്വകാര്യ-പൊതുമേഖല ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവവഴി പിപിഎഫ് അക്കൗണ്ട് തുടങ്ങാം. ആവശ്യമുള്ള രേഖകൾ അപേക്ഷയോടൊപ്പം ഐഡി, വിലാസം എന്നിവതെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയവയിലേതെങ്കിലും മതി. പലിശ നിലവിൽ 7.9 ശതമാനമാണ് പിപിഎഫിന് നൽകുന്ന പലിശ. വാർഷിക കൂട്ടുപലിശയായാണ് കണക്കാക്കുക. മൂന്നുമാസത്തിലൊരിക്കൽ പലിശ നിരക്ക് പരിഷ്കരിക്കും. നികുതി ആനുകൂല്യം നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും പിൻവലിക്കുമ്പോഴും ആദായനികുതി നൽകേണ്ടതില്ലെന്നതാണ് പിപിഎഫിന്റെ നേട്ടം. 80സി പ്രകാരം നിക്ഷേപിക്കുമ്പോൾ 1.5 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് ആനുകൂല്യം ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ പിൻവലിക്കുന്ന തുകയ്ക്കും മൂലധന നേട്ടനികുതി ബാധകമല്ല.

from money rss http://bit.ly/2svW8ie
via IFTTT

രണ്ട് ദിനം കൂടി കാത്തിരിക്കാം... മഹാ മേളയ്ക്കായി

കൊച്ചി: പ്രൗഢി വിളിച്ചോതുന്ന മര ഉരുപ്പടികൾ കൈയിൽ ഒതുങ്ങുന്ന വിലയിൽ വാങ്ങാൻ ഒരുങ്ങിക്കോളൂ. കാത്തിരുന്ന മാതൃഭൂമി മഹാ മേളയ്ക്ക് ഇനി രണ്ട് ദിനങ്ങൾ മാത്രം. വ്യാഴാഴ്ച കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മാതൃഭൂമി മഹാ മേളയ്ക്ക് തിരശ്ശീല ഉയരും. ഫർണിച്ചറുകളുടെ വൻ ശേഖരമാണ് മാതൃഭൂമി മഹാ മേളയിൽ അണിനിരക്കുക. ഫർണിച്ചർ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ രംഗത്തെ പ്രമുഖരായ ബ്രാൻഡുകൾ ഒരു കുടക്കീഴിൽ എത്തുന്നു എന്നതാണ് മേളയെ വ്യത്യസ്തമാക്കുന്നത്. ഒരു വീട്ടിലേക്കാവശ്യമായ മുഴുവൻ ഫർണിച്ചറുകളും മേളയിൽ ഹോൾസെയിൽ വിലയിൽ നിങ്ങളുടെ മുന്നിലെത്തിക്കും. ക്രിസ്മസ് അവധിക്കാല ഷോപ്പിങ് ആഘോഷമാക്കാൻ വേണ്ട എല്ലാം മേളയുടെ ഭാഗമായുണ്ടാകും. ഭക്ഷണ പ്രിയരെ കാത്ത് രുചിയുടെ കലവറയാണ് മേളയിൽ കാത്തിരിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യത്തെ ഭക്ഷണത്തിലൂടെ തിരിച്ചറിയാനുള്ള അവസരമാണ് ലഭിക്കുക. 15 സംസ്ഥാനങ്ങളിൽനിന്നുള്ളവർ രുചിയുടെ കലവറയൊരുക്കാൻ എത്തും. മുൻ നിര ബ്രാൻഡുകൾ ഒരുക്കുന്ന ഗൃഹോപകരണങ്ങളുടെ ശേഖരവുമുണ്ട്. ഒപ്പം വൈവിധ്യമുള്ള മറ്റനേകം സ്റ്റാളുകളുമായി വ്യാപാര മേളയും ഒരുങ്ങുന്നുണ്ട്. കാഴ്ചയുടെ വിസ്മയമൊരുക്കാൻ പൂക്കളുടെ ശേഖരവുമായി ഫ്ലവർ ഷോ മേളയിലുണ്ട്. വിദേശത്ത് നിന്നടക്കമുള്ള പൂക്കൾ ഇവിടെയെത്തും. ഒപ്പം ഫല വൃക്ഷ തൈകളുടെ പ്രദർശനവും നടക്കും. പാട്ടും ഡാൻസുമായി കലാസന്ധ്യകൾ മേളയുടെ മാറ്റ് കൂട്ടും. ക്രിസ്മസ് ആഘോഷത്തിന് പങ്കെടുക്കാനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികളും നമുക്കൊപ്പം എത്തുന്നതോടെ ആഘോഷം കളറാകും. ഡിസംബർ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 9.30 വരെ മേളയിലെത്തി ഷോപ്പിങ് ആസ്വദിക്കാം. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സാണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്കാണ് മേളയുടെ സംഘാടകർ.

from money rss http://bit.ly/2M0yC3V
via IFTTT

സെന്‍സെക്‌സില്‍ 223 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. സെൻസെക്സ് 223 പോയന്റ് നേട്ടത്തിൽ 41155ലും നിഫ്റ്റി 57 പോയന്റ് ഉയർന്ന് 12111ലുമാണ് വ്യാപാരം നടക്കുന്നത്. ചൈന-യുഎസ് വ്യാപാര കരാർ യാഥാർഥ്യമായതും യുകെ തിരഞ്ഞെടുപ്പുമാണ് വിപണിയിൽ ഉണർവുണ്ടാക്കിയത്. അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ തുടരുന്ന പ്രതിഷേധങ്ങളും സാമ്പത്തിക രംഗത്തെ തളർച്ചയും വിപണിക്ക് പ്രതികൂല ഘടകങ്ങളാണ്. വേദാന്ത, സീ എന്റർടെയ്ൻമെന്റ്, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, സിപ്ല, ടിസിഎസ്, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഗെയിൽ, യുപിഎൽ, ഒഎൻജിസി, ഐഒസി, എൻടിപിസി, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 223 pts

from money rss http://bit.ly/2qZa3gp
via IFTTT

ഉള്ളി വിലവർധന ചിത്രദുർഗയിൽ കർഷകനെ കോടീശ്വരനാക്കി

ബെംഗളൂരു: ഉള്ളിവില സാധാരണക്കാരെ കരയിപ്പിച്ചെങ്കിലും ബാങ്ക് വായ്പയെടുത്ത കർഷകനെ കോടീശ്വരനാക്കി. കർണാടകത്തിലെ ചിത്രദുർഗയിലെ കർഷകനായ മല്ലികാർജുനയ്ക്ക് 20 ഏക്കർ സ്ഥലത്തെ ഉള്ളിക്കൃഷിയിലൂടെ ലഭിച്ചത് കോടികൾ. ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത മല്ലികാർജുന ആശങ്കയിലായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉള്ളിവില കുതിച്ചുയർന്നപ്പോൾ ഒരുമാസംകൊണ്ട് സമയം തെളിഞ്ഞു. ചെറുപ്പം മുതൽ കൃഷിക്കാരനായ മല്ലികാർജുന സ്വന്തംസ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമായാണ് ഉള്ളിക്കൃഷി നടത്തിയത്. ബാങ്കിൽനിന്ന് 15 ലക്ഷം വായ്പയെടുത്തു. ലക്ഷങ്ങൾ വായ്പയെടുത്ത് കൃഷിചെയ്യുന്നത് വെല്ലുവിളിയാണെങ്കിലും കൃഷിനടത്താൻ തീരുമാനിക്കുകയായിരുന്നു. ഇത്തവണ ഉത്പാദനവും കൂടി. 20 ഏക്കറിൽനിന്ന് 240 ടൺ ഉള്ളിയാണ് വിളയിച്ചത്. കൃഷിഭൂമിയിൽ നിന്ന് 20 ലോറി ഉള്ളി കയറ്റി അയച്ചതോടെ വരുമാനം കൂടി. നല്ല വിളവുലഭിച്ചാൽ അഞ്ചുമുതൽ 10 ലക്ഷം വരെ ലാഭമുണ്ടാകുമെന്നാണ് കരുതിയതെന്ന് മല്ലികാർജുന പറയുന്നു. ഉള്ളിവില നൂറുകവിഞ്ഞതോടെ വരുമാനം കോടികളായി. തുടക്കത്തിൽ ക്വിന്റലിന് 7,000 രൂപ നിരക്കിലാണ് വിറ്റത്. പിന്നീട് ഇത് 12,000 രൂപയായി ഉയർന്നു. ഉള്ളിവിൽപ്പനയിലൂടെ രണ്ടുകോടി രൂപയോളം ലഭിച്ചുവെന്ന് മല്ലികാർജുന പറയുന്നു. ഇപ്പോൾ മല്ലികാർജുന നാട്ടിലും താരമാണ്. ഉള്ളി കോടീശ്വരനാക്കിയ കർഷകരെ കാണാൻ മാധ്യമങ്ങളും പൊതുപ്രവർത്തകരുമെത്തുന്നു. 20 ഏക്കർ കൃഷിസ്ഥലത്ത് 50 പേരെയാണ് ജോലിക്ക് നിർത്തിയത്. ഉള്ളിവില കൂടിയതോടെ കൃഷിയിടങ്ങളിൽ സുരക്ഷയൊരുക്കുന്നതും വെല്ലുവിളിയായി. ജലസേചന സൗകര്യമില്ലാത്തതിനാൽ കുഴൽകിണർ കുഴിച്ചാണ് വെള്ളം കണ്ടെത്തിയത്. 2004 മുതൽ മല്ലികാർജുന ഉള്ളിയാണ് കൃഷിചെയ്യുന്നത്. കഴിഞ്ഞവർഷം ഉള്ളിക്കൃഷിയിലൂടെ അഞ്ചുലക്ഷംരൂപ ലാഭം ലഭിച്ചിരുന്നതായി മല്ലികാർജുന പറഞ്ഞു. കടം വീട്ടിയതിനുശേഷം കൂടുതൽ സ്ഥലംവാങ്ങി കൃഷിയിറക്കണമെന്നാണ് ആഗ്രഹം. Content highlights:Onion price Bengaluru

from money rss http://bit.ly/38Oa083
via IFTTT

മൊത്തവില പണപ്പെരുപ്പം വര്‍ധിച്ചത് ഓഹരി വിപണിയെ ബാധിച്ചു

മുംബൈ: മികച്ച നേട്ടത്തിലായിരുന്ന സൂചികകൾ മൊത്തവില പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെ താഴെപ്പോയി. സെൻസെക്സ് 70.99 പോയന്റ് താഴ്ന്ന് 40,938.72ലും നിഫ്റ്റി 26 പോയന്റ് നഷ്ടത്തിൽ 12,060.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1122 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1342 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 207 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, വാഹനം, എഫ്എംസിജി, ഊർജം, ഫാർമ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ്. ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടിസിഎസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഗെയിൽ, എച്ച്ഡിഎഫ്സി, പവർ ഗ്രിഡ് കോർപ്, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഗ്രാസിം, അദാനി പോർട്സ്, ഐടിസി, കോൾ ഇന്ത്യ, ഐഷർ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ഐഒസി, ഹിന്ദുസ്ഥാൻ യുണിലിവർ, വേദാന്ത, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Weak wholesale inflation punctures 3-day rally

from money rss http://bit.ly/2sB33GL
via IFTTT

മഹാമേളയ്ക്ക് 'തൃശൂര്‍ പൂരം' ടീമുമായി ജയസൂര്യയെത്തും, ഒപ്പം മഞ്ജു വാര്യരും

മാതൃഭൂമിയുടെ ആഭിമുഖ്യത്തിൽ കലൂരിൽ സംഘടിപ്പിക്കുന്ന മഹാമേളയ്ക്കു മാറ്റു കൂട്ടാൻ ജയസൂര്യയും മഞ്ജുവാര്യരും അതിഥികളായെത്തുന്നു. പുതിയ ചിത്രം തൃശൂർപൂരം ടീമുമായാണ് ജയസൂര്യ മേളയ്ക്കു പങ്കെടുക്കുക. നടി മഞ്ജു വാര്യരും അതിഥിയായെത്തുന്നുണ്ട്. മേളയുടെ ഭാഗമായി നടക്കുന്ന കലാസന്ധ്യയിൽ സരയു, കൃഷ്ണപ്രഭ, ഐശ്വര്യ രാജീവ്, ശ്രുതി ലക്ഷ്മി എന്നിവർ നയിക്കുന്ന സെലിബ്രിറ്റി ഡാൻസ് ഷോ അരങ്ങേറും. ടോൺ പില്ലേഴ്സിന്റെ വയലിൻ കച്ചേരി, പിറവി ടീമിന്റെ നാടൻപാട്ടുകൾ, സതീഷ് ദേവിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗാനമേള, കോമഡി ഉത്സവം ഫെയിം അവ്വൈ സന്തോഷ് നയിക്കുന്ന വല്ലഭൻ ഷോ, സാക്സോഫോൺ ഫ്യൂഷൻ തുടങ്ങിയവയും അരങ്ങേറും. കലാസന്ധ്യക്കു പുറമെ കൊതിയൂറുന്ന വിഭവങ്ങൾ ഒരു കുടക്കീഴിൽ ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ലവർ ഷോ, വ്യാപാരമേള, പുസ്തകമേള, ഓട്ടോ സോൺ, കുട്ടികൾക്കായുള്ള കളിക്കോപ്പുകൾ, തുടങ്ങി വിവിധ പരിപാടികളും മേളയിലുണ്ടാകും. 12 ദിനങ്ങളിലായി ഡിസംബർ 19 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 9.30 വരെ കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ചാണ് മഹാമേള. ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികളും എത്തും.

from money rss http://bit.ly/35qB3o7
via IFTTT

ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചേക്കും; മുന്നോടിയായുള്ള ചര്‍ച്ച തുടങ്ങി

ന്യൂഡൽഹി: ബജറ്റിന് മുന്നോടിയായുള്ള ആദ്യഘട്ട ചർച്ച ഡൽഹിയിൽ തുടങ്ങി. ധനമന്ത്രി നിർമല സീതാരമന്റെ നേതൃത്വത്തിൽ വിവിധ സെക്ടറുകളിലുള്ള വിദഗ്ധരുമായാണ് പ്രഥമഘട്ട ചർച്ച. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബജറ്റിന് മുന്നോടിയായുള്ള ചർച്ചകളും കൂടിക്കാഴ്ചകളും ഡിസംബർ 23വരെ തുടരും. സ്റ്റാർട്ടപ്പുകൾ, ഫിനാൻസ് ടെക്നോളജിസ്റ്റുകൾ, ഡിജിറ്റൽ മേഖല എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരുമായാണ് രാവിലെ കൂടിക്കാഴ്ച നടത്തിയത്. ധനകാര്യമേഖല, മൂലധന വിപണി എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളുമായി ഉച്ചകഴിഞ്ഞും ചർച്ച നടത്തി. എളുപ്പത്തിൽ ബിസിനസ് ചെയ്യാനുള്ള സാഹചര്യം, സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നതിന്മേലുള്ള നിയന്ത്രണങ്ങൾ തുടങ്ങിയവ ചർച്ചാവിഷയമായതായാണ് സൂചന. Union Finance Minister Smt. @nsitharaman holding her first Pre- Budget consultations with stakeholders groups from New Economy: Start -ups , Fintech and Digital today in New Delhi in connection with the forthcoming Union Budget 2020-21. pic.twitter.com/KBujCn4zt6 — Ministry of Finance (@FinMinIndia) December 16, 2019 Nirmala Sitharaman starts pre-Budget consultations, Budget likely on Feb 1

from money rss http://bit.ly/36GDdA5
via IFTTT

സാമ്യമകന്നോരുദ്യാനം' ആകും മാതൃഭൂമി മഹാമേള

കൊച്ചി: കശ്മീരി റോസ്, പുണെ മിനിയേച്ചർ റോസ്, ജറബറ, പുണെ ജമന്തി, മാരിഗോൾഡ്, തായ്ലാൻഡ് ഓർക്കിഡുകൾ, ലില്ലി, പിച്ചി... കണ്ണും കരളും കവരുന്ന മനോഹരമായൊരുദ്യാനം ഒരുങ്ങുകയാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. മാതൃഭൂമി മഹാമേളയോടനുബന്ധിച്ചാണ് പൂക്കളുടെയും ഫലവൃക്ഷത്തൈകളുടെയും വൻ ശേഖരമൊരുങ്ങുന്നത്. ഫലവൃക്ഷങ്ങളുടെയും അപൂർവ പൂച്ചെടികളുടെയും വിസ്മയലോകമാണ് മാതൃഭൂമി മഹാമേളയുടെ ഭോഗമായ പുഷ്പമേളയിൽ ഒരുങ്ങുന്നത്. 19 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 9.30 വരെയാണ് മഹാമേള. 15 സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം നിറയുന്ന ഭക്ഷ്യോത്സവം ആണ് മാതൃഭൂമി മഹാമേളയുടെ മറ്റൊരു മുഖ്യ ആകർഷണം. ഒപ്പം, ഗൃഹോപകരണങ്ങൾ, ഫ്ലവർ ഷോ, വ്യാപാര മേള, കലാസന്ധ്യങ്ങൾ തുടങ്ങി വിവിധ പരിപാടികളും മേളയിൽ ഉണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്ക് ആണ് മേളയുടെ സംഘാടകർ.

from money rss http://bit.ly/2PqzMHW
via IFTTT

ഇന്ത്യയുടെ രുചിവൈവിധ്യങ്ങളുമായി'മാതൃഭൂമി മഹാമേള' 19 മുതല്‍ കലൂര്‍ സ്റ്റേഡിയത്തില്‍

കൊച്ചി: ഇന്ത്യയ്ക്കകത്തെ തനതായ രുചിക്കൂട്ടുകളുടെ കലവറ ഒരുക്കുകയാണ് 12 ദിനങ്ങളിലായി കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മാതൃഭൂമി മഹാമേള . 19 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 9.30 വരെയാണ് മഹാമേള. ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികളും എത്തും. വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം പകരുന്ന ഭക്ഷ്യോത്സവം ആണ് മാതൃഭൂമി മഹാമേളയുടെ വലിയ പ്രത്യേകത. രാജസ്ഥാൻ, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി, കേരളത്തിലെ വരെ മികച്ച തനത് ഭക്ഷ്യോത്പന്നങ്ങൾ മേളയിലുണ്ടാവും. രാജസ്ഥാനിലെ ദാൽ ബാത്തി ചുർമ, ജാർഖണ്ഡിലെ റാഗി മോമോസ്, ത്രിപുരയിലെ തനത് ബിരിയാണി തുടങ്ങിയവ മുതൽ കേരളത്തിന്റെ സ്വന്തം ചെമ്പാ അരി പാൽപ്പായസം വരെ മേളയുടെ ഭാഗമാകും. കൊതിയൂറുന്ന വിഭവങ്ങൾ ഒരു കുടക്കീഴിൽ ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ലവർ ഷോ, വ്യാപാരമേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികളും മേളയിലുണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്ക് ആണ് മേളയുടെ സംഘാടകർ.

from money rss http://bit.ly/35m7gwF
via IFTTT

റിലയന്‍സ് ഹോം ഫിനാന്‍സ്: ബാധ്യത തീര്‍ക്കാനുള്ളത് 20,000 പേര്‍ക്ക്

മുംബൈ: മറ്റൊരു ഭവന വായ്പ ധനകാര്യ സ്ഥാപനംകൂടി കടക്കെണി ഭീഷണിയിൽ. വ്യക്തികൾ ഉൾപ്പടെ 20,000 ഓളം പേർ നിക്ഷേപം നടത്തിയിട്ടുള്ള റിലയൻസ് ഹോം ഫിനാൻസാണ് 3,000 കോടി രൂപയുടെ ബാധ്യത വരുത്തിയിട്ടുള്ളത്. നിപ്പോൺ മ്യൂച്വൽ ഫണ്ട്, എസ്ബിഐ മ്യൂച്വൽ ഫണ്ട്, ഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ പിഎഫ്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, ഇമാമി ഗ്രൂപ്പ് സ്ഥാപനമായ ഫ്രാങ്ക് റോസ്, നബാഡ്, മഹാരാഷ്ട്ര സർക്കാർ സ്ഥാപനമായ എസ്ഐസിഒഎം തുടങ്ങിയ കമ്പനികളും വ്യക്തികളുമാണ് റിലയൻസിന്റെ കടപ്പത്രത്തിൽ നിക്ഷേപിച്ചിട്ടുള്ളത്. കടപ്പത്രത്തിന് നേരത്തെ എഎ പ്ലസ് റേറ്റിങ് ഉണ്ടായിരുന്നു. പ്രമുഖ റേറ്റിങ് ഏജൻസിയായ കെയർ ആർഎച്ച്എഫ്എലിന്റെ അംഗീകാരം ഡി (കടംവീട്ടാൻ കഴിയാത്ത)വിഭാഗത്തിലേയ്ക്ക് താഴ്ത്തിയിരുന്നു. 2016 ഡിസംബറിലാണ് കമ്പനി കടപ്പത്രം പൊതുവിപണിയിലിറക്കിയത്. അടുത്ത ജനുവരിയിലാണ് ആദ്യ സീരീസിലുള്ള കടപ്പത്രങ്ങളുടെ കാലാവധി പൂർത്തിയാകുന്നത്. അതോടെ നിക്ഷേപകർക്ക് മുതലും പലിശയും കമ്പനി കൊടുത്തുതീർക്കേണ്ടതുണ്ട്. കനത്ത ബാധ്യതയെതുടർന്ന് വായ്പ നൽകുന്ന ബിസിനസ് നിർത്തുകയാണെന്ന് അനിൽ അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസംബറോടെ ബാധ്യതതീർത്ത് പിന്മാറാനായിരുന്നു തീരുമാനം. 20,000 Reliance Home Finance bondholders to take first hit

from money rss http://bit.ly/2YPWrQW
via IFTTT

മൊത്തവില പണപ്പെരുപ്പവും കൂടി; 0.58 ശതമാനമായി

ന്യൂഡൽഹി: മൊത്തവില പണപ്പെരുപ്പം നവംബറിൽ 0.58 ശതമാനമായി ഉയർന്നു. പച്ചക്കറികളുടെ, പ്രത്യേകിച്ച് ഉള്ളിയുടെ വിലവർധനവാണ് പണപ്പെരുപ്പം ഉയർത്തിയത്. ഒക്ടോബറിൽ മൊത്തവില പണപ്പെരുപ്പം 0.16ശതമാനംമാത്രമായിരുന്നു. വ്യവസായ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ഭക്ഷ്യ പണപ്പെരുപ്പം നവംബറിൽ 11.08 ശതമാനമായാണ് ഉയർന്നത്. ഒക്ടോബറിൽ ഇത് 9.8ശതമാനമായിരുന്നു. ഉള്ളിവിലയിൽ 172.3 ശതമാനം വർധനവുണ്ടായതാണ് വിലക്കയറ്റം രൂക്ഷമാക്കിയത്. അതേസമയം, നിർമാണ വസ്തുക്കളുടെ വിലക്കയറ്റം നെഗറ്റീവ് ശതമാന(-0.84)മാനത്തിൽ തുടർന്നു. ആറര മാസത്തെ താഴ്ന്ന നിലവാരമായ 4.5 ശതമാനത്തിലേയ്ക്ക് സെപ്റ്റംബർ പാദത്തിലെ വളർച്ച താഴ്ന്നത് ഈമേഖലയിലെ ഉത്പന്നങ്ങൾക്ക് ഡിമാന്റ് കുറച്ചു. റീട്ടെയിൽ പണപ്പെരുപ്പവും നവംബറിൽ 5.54ശതമാനമായി വർധിച്ചിരുന്നു. ഉപഭോക്തൃ ഭക്ഷ്യ ഉത്പന്ന വില സൂചിക നവംബറിൽ 10 ശതമാനമായാണ് വർധിച്ചത്. ഒക്ടോബറിൽ 7.89 ശതമാനമായിരുന്നു. കഴിഞ്ഞവർഷം നവംബറിലുള്ളതിനേക്കാൾ പച്ചക്കറിയുടെ വിലയിൽ 36 ശതമാനമാണ് വർധനവുണ്ടായത്. WPI inflation rises to 0.58% in November

from money rss http://bit.ly/34lywdv
via IFTTT

Sunday, 15 December 2019

'എനിക്ക് അവിടംവിട്ട് പോകാനാകുമായിരുന്നില്ല'

''ജീവിതവഴിയിൽ ഇനിയെന്തുചെയ്യുമെന്ന് അറിയാതെ പകച്ചുനിൽക്കുന്ന സന്ദർഭങ്ങളുണ്ടാകാറുണ്ട് മിക്കവരുടെയും ജീവിതത്തിൽ. അപ്പോൾ പ്രതീക്ഷയുടെ പൊൻവെളിച്ചമായി ചിലർ കടന്നുവരാറുണ്ട്... എന്റെ ജീവിതത്തിലും അത്തരത്തിൽ ഒട്ടേറെ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്... ജീവിതത്തിൽ വഴിത്തിരിവായി മാറിയ സന്ദർഭങ്ങൾ...'' ''കച്ചവടാവശ്യങ്ങൾക്കായി 1983-ൽ ഓസ്ട്രേലിയ, സിങ്കപ്പൂർ, ഹോങ് കോങ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുമ്പോഴാണ് ഏതു സാധനങ്ങളും കിട്ടുന്ന വലിയ സൂപ്പർമാർക്കറ്റുകൾ കാണാൻ ഇടയായത്. അത്യാധുനിക സൂപ്പർമാർക്കറ്റുകളെക്കുറിച്ച് ചിന്തിക്കുന്നത് അങ്ങനെയാണ്. 1989-ൽ ചെറിയ നിലയിൽ ഒരു സൂപ്പർമാർക്കറ്റ് തുറന്നുകൊണ്ട് ഈ രംഗത്ത് പരീക്ഷണം നടത്തി. അതിന്റെ വിജയത്തെ തുടർന്ന് അബുദാബിയിൽ എയർപോർട്ട് റോഡിൽ വിശാലമായ സൂപ്പർമാർക്കറ്റും ഡിപ്പാർട്ടുമെന്റ് സ്റ്റോറും തുടങ്ങാനുള്ള ജോലികൾ ആരംഭിച്ചു. അബുദാബി അന്നുവരെ കണ്ടതിൽെവച്ച് ഏറ്റവും വലിയ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം.'' ''അവസാന മിനുക്കുപണികളിലേക്ക് കടക്കുമ്പോഴാണ് 1990-ൽ ഗൾഫിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഞാൻ ശരിക്കും തളർന്നു. അതുവരെ സ്വരുക്കൂട്ടിയതെല്ലാം സ്റ്റോറിനായി മുതൽമുടക്കിയിരിക്കുകയാണ്. സകലരും ഉള്ളതുംകൊണ്ട് നാടുവിടുന്ന സമയമായിരുന്നു അത്. എന്നാൽ, എന്നെ വളർത്തിയ നാടുവിട്ട് പോകാൻ ഞാൻ ഒരുക്കമായിരുന്നില്ല... സൂപ്പർമാർക്കറ്റ് തുറക്കാമെന്നുതന്നെ ഉറപ്പിച്ചു. 'ഈ രാജ്യത്തോട് എനിക്ക് വിശ്വാസമുണ്ട്' എന്ന തലക്കെട്ടോടുകൂടിയ പരസ്യം നൽകിക്കൊണ്ട് 'ലുലു ഡിപ്പാർട്ട്മെന്റ് സ്റ്റോറി'ന് തുടക്കമിട്ടു.'' ''ഇതറിഞ്ഞ യു.എ.ഇ. ഭരണാധികാരി ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, എന്നെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. 'എല്ലാം ഇട്ടെറിഞ്ഞ് മറ്റുള്ളവർ പോകുമ്പോൾ നിങ്ങൾക്ക് പുതിയൊരു സംരംഭം തുടങ്ങാൻ എങ്ങനെ ധൈര്യംവന്നു...?' എന്നായിരുന്നു ശൈഖിന്റെ ചോദ്യം. 'അങ്ങയുടെ രാജ്യത്തുനിന്നാണ് ഞാൻ ഇതെല്ലാം ഉണ്ടാക്കിയത്. ഈ രാജ്യം ഒരു പ്രതിസന്ധി നേരിടുമ്പോൾ ഇവിടം വിട്ടെറിഞ്ഞ് പോകാൻ എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല. അങ്ങ് ഈ രാജ്യത്തിന്റെ ഭരണാധികാരിയായി ഇരിക്കുന്നിടത്തോളംകാലം ഈ രാജ്യത്തിന് യാതൊന്നും സംഭവിക്കില്ല എന്ന് ഉറപ്പാണ്' -ആ വാക്കുകൾ കേട്ട് ശൈഖ് എന്നെ ആശ്ലേഷിച്ചു. പിന്നീട് ഉയർച്ചയുടെ പടവുകൾ ഒന്നൊന്നായി താണ്ടി. സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും ഷോപ്പിങ് മാളുകളുമൊക്കെയായി...''

from money rss http://bit.ly/35q3gLH
via IFTTT

എന്തുകൊണ്ടാണ് ആ പെണ്‍കുട്ടി ആത്മഹത്യക്കുശ്രമിച്ചത്?

വളരെ വേദനയോടെയാണ് ഞാൻ ആ കഥ കേട്ടുകൊണ്ടിരുന്നത്... കഥയെന്ന് പറയാനാവുമോ...? അനുഭവമാണത്. എനിക്കറിയാവുന്ന ഒരു പെൺകുട്ടി... എപ്പോഴും ചിരിയോടെ, ഉത്സാഹത്തോടെ എവിടെയും വ്യാപരിച്ചവൾ. അവളുടെ അധ്യാപികയുടെ വാക്കുകളിൽ ക്ലാസിൽ ഇത്രയും നല്ല ഒരു വിദ്യാർഥിയില്ല എന്ന് തോന്നിക്കുന്ന വിധത്തിലുള്ള ഇടപെടലുകൾ. നഴ്സിങ് പ്രൊഫഷന് ഏറ്റവും അനുയോജ്യയായവൾ. രോഗീശുശ്രൂഷയിലും സേവനത്തിലും വളരെ താത്പര്യമുള്ള കുട്ടിയായിരുന്നു. നഴ്സിങ് പഠനം കഴിഞ്ഞ് വിദേശത്തേക്ക് ജോലിക്കു പോയി. ലോൺ എടുത്താണ് പഠിച്ചത്. അത് വീട്ടുകയായിരുന്നു ആദ്യ ലക്ഷ്യം. അത് പൂർത്തിയായിക്കഴിഞ്ഞപ്പോൾ നല്ലരീതിയിലുള്ള ഒരു വീട് അച്ഛനും അമ്മയ്ക്കും പണിതുകൊടുത്തു. ഇളയ അനുജന് എൻജിനീയറിങ് വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സാമ്പത്തിക ക്രമീകരണങ്ങൾ ചെയ്തു. ഓരോതവണ അവധിക്കുവരുമ്പോഴും വിവാഹാലോചനകൾ ധാരാളം വരുമായിരുന്നു. ഓരോരോ കാരണം പറഞ്ഞ് മാതാപിതാക്കൾതന്നെ അവയിൽ പലതും മുടക്കി. അവൾക്ക് അതൊക്കെ മനസ്സിലാകുന്നുണ്ടായിരുന്നെങ്കിലും ഒന്നും മനസ്സിലാകാത്തതുപോലെ പെരുമാറിക്കൊണ്ടിരുന്നു. ഒടുവിൽ വയസ്സ് മുപ്പതിലേക്ക് കടക്കാറായപ്പോൾ വിവാഹം നടന്നു. വരന് പ്രൊഫഷണൽ വിദ്യാഭ്യാസമൊക്കെ ഉണ്ടെങ്കിലും നാട്ടിൽ നല്ല ജോലിയൊന്നും ഇല്ലാത്ത ചെറുപ്പക്കാരനായിരുന്നു. അവളുടെ വിസയിൽ അവൾക്ക് അയാളെയും വിദേശത്തേക്ക് കൊണ്ടുപോകാനാവുമായിരുന്നു. രണ്ട് കുട്ടികളുമായി... സന്തോഷവതിയായി കഴിയുകയായിരിക്കും എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. എന്നാൽ, ഒരു ദിവസം അവളുടെ ആത്മഹത്യാശ്രമ വാർത്തയാണ് ലഭിച്ചത്. ധാരാളം ഉറക്കഗുളികകൾ കഴിച്ച് അവശനിലയിലായ അവൾ നീണ്ട ദിവസങ്ങളുടെ ചികിത്സയ്ക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി. ജീവിതത്തിൽനിന്ന് ഒളിച്ചോടാനുള്ള അവളുടെ തീരുമാനത്തിനു പിന്നിൽ എന്താണ് കാരണം എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളു... രണ്ടു വീട്ടുകാരുടെയും ബന്ധുക്കൾ... അവൾ അവരുടെ അനന്തമായ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനുള്ള ഒരു സംവിധാനം മാത്രമായിരുന്നു. വിവാഹം കഴിഞ്ഞാൽ സ്ത്രീ തന്റെ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും കാര്യങ്ങൾ മാത്രമാണ് നോക്കേണ്ടതെന്ന് ശഠിക്കുന്ന ഭർത്താവും ഭർതൃമാതാപിതാക്കളും ഒരുവശത്ത്... ഒരിക്കലും അവസാനിക്കാത്ത സാമ്പത്തിക ആവശ്യങ്ങൾക്കായി നിരന്തരം ആശ്രയിക്കുന്ന സ്വന്തം കുടുംബം മറുവശത്ത്... രണ്ട് വീട്ടുകാരുടേയും സാമ്പത്തിക ആവശ്യങ്ങൾക്കിടയിൽപ്പെട്ട് അവൾ വല്ലാതെ ഉലയുകയായിരുന്നു. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോഴും, അതിന്റെ മറുവശത്ത് മതാപിതാക്കളാൽ നിരന്തരമായി സാമ്പത്തികമായി പീഡിപ്പിക്കപ്പെടുന്ന മക്കൾ, പ്രത്യേകിച്ച് പെൺമക്കളുടെ എണ്ണവും ഏറുകയാണ്. ആൺമക്കളാണ് മാതാപിതാക്കളെ നോക്കേണ്ടത് എന്നു പറയുമ്പോഴും പെൺമക്കളാൽ സംരക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം ഏറുകയാണ്. മക്കളുടെ എണ്ണം കുറഞ്ഞതുമൂലം സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ഇന്ന് പെൺമക്കൾക്കുണ്ട് എന്നത് ഈ നാളുകളിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യവുമാണ്. സാമ്പത്തികശാസ്ത്രം അടിസ്ഥാനപരമായി 'തിരഞ്ഞെടുപ്പുകളുടെ ശാസ്ത്രം' ആണ്. 'ലയോണൽ റോബിൻസ്' എന്ന സാമ്പത്തികശാസ്ത്രജ്ഞൻ സാമ്പത്തികശാസ്ത്രത്തെ നിർവചിച്ചിരിക്കുന്നതുതന്നെ, 'പരമിതമായ വസ്തുക്കൾക്കും അനന്തമായ ആഗ്രഹങ്ങൾക്കുമിടയിൽ വിവിധരീതിയിലുള്ള തിരഞ്ഞെടുപ്പുകൾ എപ്രകാരം നടത്തണം എന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രം' എന്നാണ്. എന്നാൽ ധനവും സമ്പത്തുമെല്ലാം കേവലം വസ്തുകേന്ദ്രീകൃതം മാത്രമാകാതെ, വ്യക്തിബന്ധങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, തിരഞ്ഞെടുപ്പുകൾ പലപ്പോഴും ബുദ്ധിമുട്ടാണ്. അതിനാൽ, ഈ തിരഞ്ഞെടുപ്പ് ശ്രേഷ്ഠകരമാക്കുക എന്നതാണ് പ്രധാനപ്പെട്ടത്. സാമ്പത്തികശാസ്ത്രത്തിൽ വിവിധ സാമ്പത്തിക സൂചികകളുമായുള്ള ബന്ധത്തെ വിശദമാക്കുന്നുണ്ട്. ഈ സൂചികകളിൽ സംഖ്യാപരമായി അളന്ന് തിട്ടപ്പെടുത്താവുന്നവയും അല്ലാത്തവയുമുണ്ട്. ഉദാഹരണത്തിന് വസ്തുക്കളുടെ വില, വ്യക്തിപരമായ വരുമാനം തുടങ്ങിയവ സംഖ്യാപരമായി അളക്കാവുന്നതാണ്. എന്നാൽ, ഒരുവന്റെ അഭിരുചി, സുരക്ഷിതത്വം തുടങ്ങിയവ സാമ്പത്തിക സൂചികകളാണെങ്കിലും അതിനെ സംഖ്യാപരമായി അളന്ന് തിട്ടപ്പെടുത്തുന്നതിൽ പരിമിതിയുണ്ട്. വ്യക്തിബന്ധങ്ങളെയും രക്തബന്ധങ്ങളെയും സാമ്പത്തിക സൂചികകളാൽ അളക്കാൻ തുടങ്ങിയാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ആന്മബലം നഷ്ടപ്പെടും. ഇതേ ആശയം വ്യവസായലോകത്തും തൊഴിൽരംഗത്തും ബാധകമാണ്... ഉദാഹരണത്തിന്, ബിസിനസ് രംഗത്ത് തൊഴിൽദാതാവും തൊഴിൽ ചെയ്യുന്നവരും തമ്മിലുള്ള ബന്ധവും ഇപ്രകാരം നിർണയിക്കപ്പെടേണ്ടവയാണ്. പണം സ്വാതന്ത്ര്യവും കൂടിയാണ്. ജോലിയുള്ള പെണ്ണ് സാമ്പത്തിക സുരക്ഷിതത്വം നൽകുമെന്നതിനാൽ പലരും അത് ആഗ്രഹിക്കുന്നു... ആ ആഗ്രഹം അതിനാൽത്തന്നെ തെറ്റല്ലതാനും. ഇത്രയേറെ സാമ്പത്തിക ബന്ധങ്ങളും പരസ്പരം സാമ്പത്തിക പ്രതിബദ്ധതയുമുള്ള ജനത മലയാളികളല്ലാതെ ലോകത്തിൽ വേറെയില്ല. എന്നാൽ, വളർത്തിയതിന്റെയും സംരക്ഷണത്തിന്റെയും കടമകളുടേയും കണക്കുകൂട്ടലുകൾ ഇരു ചേരികളായിനിന്ന് പോരാടുന്ന അലിഖിത നിയമങ്ങൾ ബന്ധനങ്ങളാവുമ്പോൾ ജീവിക്കാനുള്ള ആത്മബലമാണ് പലർക്കും നഷ്ടമാവുന്നത്. ജീവിക്കാനുള്ള അവകാശം പുരുഷനും സ്ത്രീക്കും തുല്യമാണ്... ആഗ്രഹങ്ങൾക്ക് അതിർവരമ്പ് സൃഷ്ടിച്ച്, ഈ അവകാശത്തെ കടന്നാക്രമിക്കരുത്. ഒരു പരസ്പരാശ്രിത ജീവിതശൈലിയിലൂടെ ദാമ്പത്യത്തെ വായിച്ചെടുക്കാനാവണം. അതിന് സമ്പത്തിന്റെ മനഃശാസ്ത്രപരമായ തലങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. പരസ്പരമുള്ള ബഹുമാനവും കരുതലും സൃഷ്ടിക്കുന്ന മാനസികബലവുമായി പണത്തിന് ബന്ധമുണ്ട്. 'വിവാഹജീവിതത്തിന്റെ അടിസ്ഥാനം ഒരേപോലെ ചിന്തിക്കാനാവുക എന്നതല്ല, ഒന്നിച്ച് ചിന്തിക്കാനാവുക എന്നതാണ്' എന്ന 'റോബർട്ട് ഡോഡ്സി'ന്റെ വാക്കുകൾ സാമ്പത്തിക ഇടപാടുകളുടേയും അടിസ്ഥാനമാവണം. കാരണം, സമ്പൂർണമായ ദാമ്പത്യം എന്നത് അപൂർണരായ രണ്ട് വ്യക്തികൾ, എന്തുതന്നെ സംഭവിച്ചാലും പരസ്പരം വിട്ടുകളയാതെ ചേർത്തുപിടിച്ച് നിർത്തുന്നതാണ്.

from money rss http://bit.ly/2rTl2bF
via IFTTT

സെന്‍സെക്‌സില്‍ 117 പോയന്റ് നേട്ടത്തോടെ തുടക്കം

ന്യൂഡൽഹി: വെള്ളിയാഴ്ച വിപണിയിൽ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കിയതിനുപിന്നാലെ വ്യാപാരാ ആഴ്ചയുടെ തുടക്കത്തിൽ സെൻസെക്സ് റെക്കോഡ് നേട്ടം വീണ്ടും കൈവരിച്ചു. 117 പോയന്റ് ഉയർന്ന് 41,185ലാണ് സെൻസെക്സിൽ വ്യാപാരം നടക്കുന്നത്. നിഫ്റ്റിയും മികച്ച നേട്ടത്തിലാണ്. 35 പോയന്റ് ഉയർന്ന് 12,122ലെത്തി സൂചിക. ആഗോള കാരണങ്ങളാണ് വിപണിയുടെ നേട്ടത്തിന് പിന്നിൽ. യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് അറുതിവന്നതും കഴിഞ്ഞയാഴ്ചയിലെ യുകെ തിരഞ്ഞെടുപ്പുമാണ് വിപണിയിൽ പ്രതിഫലിച്ചത്. എസ്ബിഐ, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, എൽആന്റ്ടി, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, ഐഒസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഒഎൻജിസി, യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2PpyWve
via IFTTT

Friday, 13 December 2019

സെന്‍സെക്‌സ് 428 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ശുഭകരമായ ആഗോള കാരണങ്ങൾ ഓഹരി സൂചികകൾക്ക് കരുത്തേകി. നിഫ്റ്റി 12,100നടുത്താണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 428 പോയന്റ് നേട്ടത്തിൽ 41,008.71ലും നിഫ്റ്റി 114.90 പോയന്റ് ഉയർന്ന് 12086.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1551 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 986 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക്, ലോഹം, ഓട്ടോ, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി, ഐടി ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഫാർമ ഓഹരികൾ നഷ്ടത്തിലായിരുന്നു. ആക്സിസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, എസ്ബിഐ, കോൾ ഇന്ത്യ, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ, സീ എന്റർടെയൻമെന്റ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, യുപിഎൽ, ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Nifty ends near 12,100, Sensex jumps 428 pts

from money rss http://bit.ly/2YIwNxy
via IFTTT

കെവൈസി തട്ടിപ്പ്: ഡോക്ടര്‍ക്ക് നഷ്ടമായ തുകയിലേറെയും തിരിച്ചെടുത്ത് പോലീസ്

മുംബൈ: കെവൈസി രേഖകൾ ആവശ്യമാണെന്ന വ്യാജേന എസ്എംഎസ് അയച്ച് ബാങ്ക് വിവരങ്ങൾ തേടിയ സംഘം വനിതാ ഡോക്ടറിൽനിന്ന് 1,30,000 രൂപ തട്ടി. തട്ടിപ്പ് മനസിലായ ഡോക്ടർ യഥാസമയം പരാതിപ്പെട്ടപ്പോൾ പോലീസിന്റെ പെട്ടെന്നുണ്ടായ ഇടപെടലിലൂടെ 1,10,000 രൂപ തിരിച്ചെടുത്തു. മുംബൈയിലെ ഡോക്ടറായ ലോപ ചേതൻ ദേവിൽനിന്നാണ് പണംതട്ടിയത്. മൈബൈൽ ഫോണിൽ എസ്എംഎസ് വഴി കെവൈസി വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത് കൈമാറിയതിനെതുടർന്നാണ് തട്ടിപ്പിനിരയായത്. വിവരങ്ങൾ കൈമാറിയതിനുപിന്നാലെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായുള്ള വിവരം ഡോക്ടർക്ക് ലഭിച്ചു. തട്ടിപ്പ് മനസിലായ അവർ ഉടനെ ബാങ്കിനെ സമീപിച്ച് എടിഎം കാർഡ് ബ്ലോക്ക് ചെയ്തു. തുടർന്ന് പോലീസിൽ പരാതിയും നൽകി. ഇതോടെ തുടർന്നുള്ള പണം പിൻവലിക്കൽ തടഞ്ഞു. സൈബർ പോലിസിന്റെ ഇടപെടലിലൂടെ 1,10,000 രൂപയും തിരിച്ചുപിടിച്ചു. Mumbai doctor latest victim of KYC fraud

from money rss http://bit.ly/2YJdVhS
via IFTTT

ലോകത്ത ശക്തരായ വനിതകളുടെ പട്ടികയില്‍ മന്ത്രി നിര്‍മല സീതാരാമനും

ന്യൂയോർക്ക്: ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും. എച്ച്സിഎൽ കോർപ്പറേഷൻ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാർ മൽഹോത്ര, ബയോകോൺ സ്ഥാപക കിരൺ മസുംദാർ എന്നിവരും ഫോബ്സ് പുറത്തുവിട്ട 100 പേരുടെ പട്ടികയിലുണ്ട്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ ആണ്. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പ്രസിഡന്റ് ക്രിസ്റ്റീന ലഗാർഡെയാണ് രണ്ടാം സ്ഥാനത്ത്. യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് സ്പീക്കർ നാൻൻസി പെലോസി മൂന്നാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയുടെ സ്ഥാനം 29ആണ്. ലോകത്തെ ശക്തരായ സ്ത്രീകളുടെ പട്ടികയിൽ പുതുമുഖമാണ് 34ാം സ്ഥാനത്തുള്ള നിർമല സീതാരാമൻ. ഇന്ത്യയിലെ ആദ്യത്തെ വനിതാ ധനമന്ത്രിയായ അവർ കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയുമായിരുന്നു. എച്ച്സിഎൽ കോർപ്പറേഷൻ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാർ മൽഹോത്രയ്ക്ക് 54ാം സ്ഥാനമാണുള്ളത്. മസുംദാറിന്റെ സ്ഥാനം 65 ആണ്. 1978ൽ സ്ഥാപിച്ച ഫാർമ കമ്പനിയായ ബോയകോണിന്റെ സാരഥിയാണവർ. ബിൽ ആന്റ് മിലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹ അധ്യക്ഷ മെലിൻഡ ഗേറ്റ്സ്(6), ഐബിഎം സിഇഒ ഗിന്നി റോമെറ്റി(9), ഫേസ്ബുക്ക് സിഒഒ ഷെറിൽ സാന്റ്ബെർഗ്(18), ന്യൂസീലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ(38), യുഎസ് പ്രസിന്റിന്റെ മൂത്ത പുത്രിയും ഉപദേശകയുമായ ഇവാൻക ട്രംപ്(42), ഗായകരായ റിഹാന്ന (61), ടെയ്ലർ സിഫ്റ്റ്(71), ടെന്നിസ് താരം സെറീന വില്യംസ്(81), പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യുൻബെർഗ്(100) എന്നിവരാണ് പട്ടികയിലുളളത്. ബ്രാക്കറ്റിൽ അവരുടെ സ്ഥാനവും. Nirmala Sitharaman among worlds 100 most powerful women: Forbes

from money rss http://bit.ly/38BYDQq
via IFTTT

Thursday, 12 December 2019

പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പകര്‍പ്പ് ലഭിക്കാന്‍ ചെയ്യേണ്ടകാര്യങ്ങള്‍

പെർമനെന്റ് അക്കൗണ്ട് നമ്പർ(പാൻ)ഇല്ലാതെ സാമ്പത്തിക ഇടപാടുകൾ സാധ്യമാകില്ല. ബാങ്ക് അക്കൗണ്ട് തുടങ്ങാൻ, പണമായി 50,000 രൂപയിലധികം നിക്ഷേപിക്കാൻ തുടങ്ങിയവെക്കെല്ലാം പാൻ നിർബന്ധമാണ്. പാൻ കാർഡ് നഷ്ടപ്പെട്ടാൽ പകർപ്പ് സംഘടിപ്പിക്കാൻ അധികം ബുദ്ധിമുട്ടില്ല. 50 രൂപ മുടക്കിയാൽ മതി. പാൻ വീണ്ടുലഭിക്കാൻ സ്വീകരിക്കേണ്ടമാർഗങ്ങൾ എൻഎസ്ഡിഎൽ(NSDL e-gov)വഴിയോ അല്ലെങ്കിൽ ആദായനികുതി വകുപ്പിന്റെ ഇ ഫയലിങ് പോർട്ടൽവഴിയോ അപേക്ഷിച്ച് പാൻ ലഭിച്ചവർക്കാണ് പകർപ്പ് ലഭിക്കുക.അപേക്ഷ സ്വീകരിച്ച് പാൻ അനുവദിക്കാൻ രണ്ട് സ്ഥാപനങ്ങളെയാണ് സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ളത്. എൻഎസ്ഡിഎൽ ഇ-ഗവേണൻസ് ഇൻഫ്രസ്ട്രക്ചർ, യുടിഐ ഇൻഫ്രസ്ട്രക്ചർ ടെക്നോളജി സർവീസസ് എന്നീ സ്ഥാപനങ്ങളാണിവ. പകർപ്പിനായി അപക്ഷിക്കണമെങ്കിൽ ഇ-മെയിൽ ഐഡിയോ മൊബൈൽ നമ്പറോ നേരത്തെ നൽകിയിട്ടുണ്ടാകണം. ഒടിപി നൽകിയാൽമാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. പകർപ്പ് ലഭിക്കാൻ http://bit.ly/2rJukGZ എന്ന സൈറ്റിൽ പോകുക. ഹോം പേജിൽ റീ പ്രിന്റ് ഓഫ് പാൻ കാർഡ് -ൽ ക്ലിക്ക് ചെയ്യുക. ഹോം പേജിൽ ലിങ്ക് കണ്ടില്ലെങ്കിൽ, സർവീസസ് ൽ പോയി പാൻ സെലക്ട് ചെയ്യുക. അപ്പോൾ പുതിയൊരു വെബ് പേജ് തുറന്നുവരും. താഴേയ്ക്കുവരുമ്പോൾ റീ പ്രിന്റ് ഓഫ് പാൻ കാർഡ് എന്ന ലിങ്ക് കാണാം. ലിങ്കിൽ ക്ലിക്ക് ചെയ്താൽ പുതിയൊരു വെബ് പേജ് തുറന്നുവരും. പെർമനെന്റ് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, ജനന തിയതി എന്നിവ നിർദിഷ്ട സ്ഥലത്ത് ചേർക്കുക. ബോക്സിൽ ടിക് ചെയ്യുക. കാപ്ചെ നൽകി സബ്മിറ്റ് ചെയ്യുക. അപ്പോൾ നിങ്ങളുടെ മാസ്ക് ചെയ്ത വ്യക്തിവിവരങ്ങൾ തെളിഞ്ഞുവരും. ഇ-മെയിലിലോ മൊബൈലിലോ ഏതിലാണ് ഒടിപി ലഭിക്കേണ്ടതെന്ന് സെലക്ട് ചെയ്യുക. ആവശ്യമെങ്കിൽ രണ്ടിലും ലഭിക്കും. തുടർന്ന് ബോക്സിൽ ക്ലിക്ക് ചെയ്യുക. ഒടിപി ജനറേറ്റ് ചെയ്യാൻ ക്ലിക്ക് ചെയ്യുക. മൊബൈലിലോ ഇ-മെയിലിലോ ലഭിക്കുന്ന ഒടിപി നൽകുക(ഒടിപിക്ക് 10 മിനുട്ടുവരെ കാലാവധിയുണ്ടാകും). ഒടിപി നൽകി സബ്മിറ്റ് ചെയ്യുക. ഒടിപി ശരിയായി നൽകിതായി കണ്ടെത്തിയാൽ പണമടയ്ക്കാനുള്ള നിർദേശംവരും. പേ കൺഫേം ൽ ക്ലിക്ക് ചെയ്താൽ പണമടയ്ക്കാനുള്ള പേജിലേയ്ക്ക് പോകും. ഓൺലൈനായി പണമടയ്ക്കുക. നികുതി ഉൾപ്പടെ 50 രൂപയാണ് നൽകേണ്ടത്. വിദേശ വിലാസത്തിലേയ്ക്കാണ് പാൻ കാർഡ് ലഭിക്കേണ്ടതെങ്കിൽ നികുതിയടക്കം 959 രൂപയാണ് അടയ്ക്കേണ്ടിവരിക(നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള വിലാസത്തിൽമാത്രമാണ് കാർഡ് തപാലിൽ ലഭിക്കുക). പണം അടച്ചുകഴിഞ്ഞാൽ, പണമിടപാട് വിവരങ്ങൾ സ്ക്രീനിൽ തെളിയും. പേയ്മെന്റ് റസീപ്റ്റ് പ്രിന്റെടുക്കാനും കഴിയും. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ എസ്എംഎസ് വഴി അക്നോളേജ്മെന്റ് നമ്പർ ലഭിക്കും. ആവശ്യമെങ്കിൽ ഇ-പാൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും ഇതോടൊപ്പം ലഭിക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരിക്കൽ പാൻകാർഡ് ലഭിച്ചവർക്ക് മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുക. നേരത്തെ ലഭിച്ച പാൻകാർഡിലുള്ള വിവരങ്ങൾതന്നെയായിരിക്കും പുതിയതിലും ഉണ്ടാകുക. ഈ സൗകര്യം ഉപയോഗിച്ച് പാനിലെ വിവരങ്ങൾ മാറ്റാൻ കഴിയില്ല. പാനിലുള്ള പേര്, വിലാസം ഉൾപ്പടെയുള്ളവ പഴയതുതന്നെയായിരിക്കും. ആദായനികുതി വകുപ്പിൽ ലഭ്യമായ ഏറ്റവും പുതിയ വിലാസത്തിലായിരിക്കും പാൻ കാർഡ് തപാലിൽ അയയ്ക്കുക. Things to do to get a copy if you lose your PAN card

from money rss http://bit.ly/36wL7Mq
via IFTTT

സെന്‍സെക്‌സില്‍ 273 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടന സെൻസെക്സ് 273 പോയന്റ് നേട്ടത്തിൽ 40854ലിലും നിഫ്റ്റി 70 പോയന്റ് ഉയർന്ന് 12042ലുമെത്തി. യുഎസ്-ചൈന വ്യാപാര യുദ്ധംസംബന്ധിച്ച ആശങ്കകൾ അകന്നതാണ് നിക്ഷേപകരിൽ ആത്മവിശ്വാസം പകർന്നത്. ബാങ്ക്, ലോഹം ഓഹരികളാണ് മികച്ച നേട്ടത്തിൽ. ബാങ്കിങ് ഓഹരികളിൽ യൂക്കോ ബാങ്ക് 12 ശതമാനവും കോർപ്പറേഷൻ ബാങ്ക് 11 ശതമാനവും യെസ് ബാങ്ക് 2.5ശതമാനവും ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് 3 ശതമാവവും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 2.7 ശതമാനവും സിൻഡിക്കേറ്റ് ബാങ്ക് രണ്ട് ശതമാനവും എസ്ബിഐ 1.5ശതമാനവും ഉയർന്നു. ലോഹക്കമ്പനികളുടെ ഓഹരികളിൽ വേദാന്തയും ഹിൻഡാൽകോയും സെയിലും ടാറ്റ സ്റ്റീലും നാൽകോയും ഒരു ശതമാനംമുതൽ നാലുശതമാനംവരെ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബിന്റെ ഓഹരി വില നാലുശതമാനം താഴ്ന്നു. ഭാരതി എയർടെൽ, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ബാജാജ് ഓട്ടോ, യുപിഎൽ, സൺ ഫാർമ, സിപ്ല തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം നവംബറിൽ 5.54 ശതമാനമായി ഉയർന്നത് വിപണിയെ ബാധിച്ചില്ല. sensex gains 273 pts

from money rss http://bit.ly/34gYrTx
via IFTTT

സെന്‍സെക്‌സ് 169 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 169.14 പോയന്റ് ഉയർന്ന് 40581.71ലും നിഫ്റ്റി 61.60 പോയന്റ് നേട്ടത്തിൽ 11,971.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1352 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1035 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 172 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, വാഹനം, ഫാർമ, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊർജം തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഐടി ഓഹരികൾ നഷ്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീൽ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഇൻഫോസിസ്, ഒഎൻജിസി, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. 2020ലും നിരക്ക് വർധിപ്പിക്കേണ്ടെന്ന യുഎസ് ഫെഡ് റിസർവ് സൂചിപ്പിച്ചത് വിപണികൾക്ക് കരുത്തുപകർന്നു. Sensex gains 169 pts

from money rss http://bit.ly/2PdNOwn
via IFTTT

രാജ്യത്തെ ആദ്യത്തെ കോര്‍പ്പറേറ്റ് ബോണ്ട് ഇടിഎഫിന് തുടക്കം

മുംബൈ: ഇന്തയിലെ ആദ്യത്തെ കോർപ്പറേറ്റ് ബോണ്ട് ഇടിഎഫിൽ(ഭാരത് ബോണ്ട് ഇടിഎഫ്)ഇപ്പോൾ നിക്ഷേപിക്കാം. എൻഎഫ്ഒ വ്യാഴാഴ്ച തുടങ്ങി. ഡിസംബർ 20വരെ അപേക്ഷിക്കാം. സർക്കാർ മുൻകയ്യെടുത്ത് തുടങ്ങിയിട്ടുള്ള ഇടിഎഫ് കൈകാര്യം ചെയ്യുന്നത് ഈഡെൽവെയ്സ് എഎംസിയാണ്. രണ്ട് കാലാവധികളിലാണ് ഇടിഎഫ് പുറത്തിറക്കുന്നത്. മൂന്നുവർഷവും പത്തുവർഷവും. ട്രിപ്പിൾ എ-റേറ്റിങ് ഉള്ള പൊതുമേഖല കമ്പനികളുടെ കടപ്പത്രങ്ങളിലാണ് നിക്ഷേപം. മൂന്നുവർഷ കാലയളവിലുള്ള ഇടിഎഫ് വാഗ്ദാനം ചെയ്യുന്നത് 6.7ശതമാനം വാർഷിക ആദായമാണ്. പത്തുവർഷ കാലാവധിയിലുള്ള ഇടിഎഫിന് 7.6ശതമാനവും ആദായം ലഭിക്കും. കൂടുതലറിയാം

from money rss http://bit.ly/2PDSwCM
via IFTTT

25,000 രൂപയിലധികം നിക്ഷേപിക്കാന്‍ ഏത് പോസ്റ്റ് ഓഫീസ് വഴിയും ഇനി കഴിയും

25,000 രൂപയിലധികമുള്ള ചെക്കുകൾ ഏത് പോസ്റ്റ് ഓഫീസിലും നിങ്ങൾക്കിനി അക്കൗണ്ടിൽ വരവുവെയ്ക്കാൻ നൽകാം. നേരത്തെ 25,000 രൂപവരെയുള്ള നിക്ഷേപംമാത്രമാണ് മറ്റ് പോസ്റ്റ് ഓഫീസുകളിൽ സ്വീകരിച്ചിരുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), സുകന്യ സമൃദ്ധി അക്കൗണ്ട്, റിക്കറിങ് ഡെപ്പോസിറ്റ്(ആർഡി) എന്നിവയ്ക്കെല്ലാം പുതിയ തീരുമാനം ബാധകമാണ്. അക്കൗണ്ടില്ലാത്ത പോസ്റ്റ് ഓഫീസുകൾവഴി 25,000 രൂപയിലധികം നിക്ഷേപിക്കാൻ കഴിയാത്തതുമായി ബന്ധപ്പെട്ട് ജനങ്ങൾ നിരവധി പരാതികൾ നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതോടെ രാജ്യത്തെ ഏതുപോസ്റ്റ് ഓഫീസിൽനിന്നും നിങ്ങളുടെ അക്കൗണ്ടിലേയ്ക്കുള്ള 25,000 രൂപയിലധികം മൂല്യമുള്ള ചെക്ക് നിക്ഷേപിക്കാം. എന്നാൽ, ചെക്കുവഴി 25,000 രൂപയാണ് ഇങ്ങനെ പിൻവലിക്കാൻ കഴിയുകയുള്ളൂ. കൂടുതൽ തുക പിൻവലിക്കണമെങ്കിൽ അക്കൗണ്ടുള്ള നിങ്ങളുടെ പോസ്റ്റ് ഓഫീസിൽതന്നെ പോകേണ്ടിവരും. Now deposit more than Rs 25,000 in your account at non-post office home branch

from money rss http://bit.ly/2RFGBqJ
via IFTTT

Wednesday, 11 December 2019

യുഎസ് കമ്പനി ജീവനക്കാര്‍ക്ക്‌ ക്രിസ്മസ് സമ്മാനമായി നല്‍കിയത് 35 ലക്ഷം രൂപ

മേരീലാൻഡ്: യുഎസിലെ മേരീലാൻഡിലുള്ള ഒരു സ്ഥാപനം ജീവനക്കാർക്ക് നൽകിയത് 70 കോടി രൂപയുടെ ക്രിസ്മസ് സമ്മാനം. സെന്റ് ജോൺ പ്രോപ്പർട്ടീസാണ് കമ്പനിയിലുള്ള 200 ജീവനക്കാർക്ക് ഇത്രയുംതുക ബോണസായി നൽകിയത്. ഇതുപ്രകാരം ഓരോ ജീവനക്കാർക്കും 38,000 പൗണ്ടാ(ഏകദേശം 35 ലക്ഷം രൂപ)ണ് ലഭിച്ചത്. 81കാരനായ കമ്പനിയുടെ സ്ഥാപക ചെയർമാൻഎഡ്വേർഡ് ജോണാണ് അപ്രതീക്ഷിതമായി ബോണസ് പ്രഖ്യാപിച്ചത്. കമ്പനിയുടെ ഈവർഷത്തെ ലക്ഷ്യംനേടിയതിന്റെ ഭാഗമായുള്ള ക്രിസ്മസ് ആഘോഷവേളയിലാണ് ചെയർമാൻ ബോണസ് പ്രഖ്യാപനം നടത്തിയത്. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സെന്റ് ജോൺ പ്രോപ്പർട്ടീസിന്റെ നിക്ഷേപമൂല്യം 350 കോടി ഡോളറാണ്. US Firm Gives Employees $10 Million Christmas Bonus

from money rss http://bit.ly/2PB8fm2
via IFTTT

ഉജ്ജീവനും മികച്ചനേട്ടത്തില്‍: ലിസ്റ്റ് ചെയ്ത ഉടനെ ഓഹരി വില 65 ശതമാനം ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയിലെ വീണ്ടുമൊരു ലിസ്റ്റിങ് കൂടി മികച്ച വിജയമായി. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരി ലിസ്റ്റ് ചെയ്തയുടനെ 58 രൂപയായി ഉയർന്നു. നേട്ടമാകട്ടെ 57 ശതമാനം. 37 രൂപയായിരുന്നു ബാങ്കിന്റെ ഇഷ്യു വില. രാവിലെ 10 മണിക്ക് 61.35 രൂപ നിലവാരത്തിലാണ് വ്യാപാരം നടന്നത്. അതായത് 65.8 ശതമാനം നേട്ടം. ഡിസംബർ 2 മുതൽ 4വരെയായിരുന്നു ഐപിഒയ്ക്ക് അപേക്ഷിക്കാനുള്ള അവസരം. 166 ഇരട്ടിയാണ് സബ്സ്ക്രിപ്ഷൻ ലഭിച്ചത്. Ujjivan Small Finance Bank lists at 57% premium to issue price

from money rss http://bit.ly/35g1bBI
via IFTTT

ജിഎസ്ടി കൗണ്‍സില്‍ 18ന്: നികുതി നിരക്കുകള്‍ കൂട്ടിയേക്കും

ന്യൂഡൽഹി: അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം ചരക്കു സേവന നികുതി സ്ലാബുകൾ ഉയർത്തിയേക്കും. വരുമാനം വർധിപ്പിക്കണമെന്ന സമ്മർദത്തെതുടർന്നാണിത്. ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ ജിഎസ്ടി കൗൺസിൽ ഡിസംബർ 18നാണ് ചേരുന്നത്. ജിഎസ്ടി വരുമാനം വൻതോതിൽ കുറഞ്ഞതിനാൽ സംസ്ഥാനങ്ങൾക്ക് നൽകാനുള്ള നഷ്ടപരിഹാരതുക നൽകാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. നിലവിൽ 5,12,18,28 ശതമാനം സ്ലാബുകളിലാണ് ജിഎസ്ടി ഈടാക്കുന്നത്. 28 ശതമാനം നിരക്കിലുള്ള ജിഎസ്ടിയിന്മേൽ സെസ്സുകൂടി ഏർപ്പെടുത്താനും നീക്കമുണ്ട്. നിലവിലുള്ള സ്ലാബുകൾ നാലിൽനിന്ന് മൂന്നാക്കി ചുരുക്കുന്നതിനെക്കുറിച്ചും കൗൺസിൽ ചർച്ചചെയ്യും. സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഞ്ചുശതമാനത്തിൽനിന്ന് ജിഎസ്ടി നിരക്കുകൾ കൂട്ടണമെന്ന അഭിപ്രായമാണ് ഉയർന്നത്. 2019 ഏപ്രിൽ നവംബർ കാലയളവിൽ പ്രതിക്ഷിച്ചതിലും 40 ശതമാനം കുറവാണ് ജിഎസ്ടി വരുമാനം ലഭിച്ചത്. അതായത് 5,26,000 കോടിയായിരുന്നു ബജറ്റ് എസ്റ്റിമേറ്റ്. എന്നാൽ ലഭിച്ചതാകട്ടെ 3,28,365 കോടിമാത്രവുമാണ്. GST Council to increase tax rates

from money rss http://bit.ly/2qIpWrh
via IFTTT

വളർച്ച 5.1 ശതമാനമായി കുറയുമെന്ന് എ.ഡി.ബി.

കൊച്ചി:നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 5.1 ശതമാനമായി കുറയുമെന്ന് ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി.). തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയിലെ മാന്ദ്യവുമാണ് സാമ്പത്തിക വളർച്ച കുറയാൻ ഇടയാക്കുന്നതെന്ന് എ.ഡി.ബി. വിലയിരുത്തി. വായ്പകൾക്ക് ആവശ്യകത കുറഞ്ഞതും വളർച്ച ഇടിയാൻ കാരണമാകും. അതേസമയം, 2020-21-ൽ വളർച്ച 6.5 ശതമാനമായി തിരിച്ചുകയറുമെന്ന് എ.ഡി.ബി.യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2019 സെപ്റ്റംബറിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയുടെ വളർച്ച അനുമാനം ഏഴു ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി പുതുക്കി നിശ്ചയിച്ചിരുന്നു. ആ നിലയിൽനിന്നാണ് അനുമാനം വീണ്ടും താഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര സർക്കാർ നടപ്പാക്കിയ സാമ്പത്തിക നയങ്ങളുടെ പിൻബലത്തിലാവും 2020-21-ൽ ഇന്ത്യയുടെ വളർച്ച 6.5 ശതമാനത്തിലേക്ക് തിരിച്ചുകയറുകയെന്ന് എ.ഡി.ബി. വിലയിരുത്തുന്നു. കോർപ്പറേറ്റ് നികുതി കുറച്ചതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതും പൊതുമേഖലാ ബാങ്കുകളിൽ കൂടുതൽ മൂലധനമിറക്കുന്നതും സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കാൻ സഹായിക്കും. റിസർവ് ബാങ്ക് റിപോ നിരക്ക് 1.35 ശതമാനം കുറച്ചതിന്റെ പ്രതിഫലനവും വരും മാസങ്ങളിൽ ദൃശ്യമാകും. ഏഷ്യയിലെ വളർന്നുവരുന്ന സമ്പദ്ഘടനകളിൽ വളർച്ച ഇപ്പോഴും ശക്തമാണെന്ന് എ.ഡി.ബി. ചീഫ് ഇക്കണോമിസ്റ്റ് യസുയുകി സവാദ പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന പണ-വായ്പാ നയത്തിൽ ഇന്ത്യയുടെ ഈ വർഷത്തെ വളർച്ചാ അനുമാനം 6.1 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി താഴ്ത്തിയിരുന്നു. അതേസമയം, അന്താരാഷ്ട്ര നാണയ നിധിയുടെ അനുമാനം 6.1 ശതമാനവും ലോക ബാങ്കിന്റേത് ആറു ശതമാനവുമാണ്. ADB forecasts growth of 5.1%

from money rss http://bit.ly/2rrGu7v
via IFTTT

അസ്ഥിരതകള്‍ക്കിടയിലും പ്രതീക്ഷയുടെ മിന്നലാട്ടം

വിദേശ നിക്ഷേപ സ്ഥാപനങ്ങളെ ആശ്രയിച്ചാണ് വലിയൊരളവോളം ഓഹരികളുടെ ഡിസംമ്പർ മാസത്തെ പ്രകടനം. എഫ് ഐഐ നിക്ഷേപങ്ങളുടെ വരവാകട്ടെ ലോക വിപണിയുടെ ഗതിയേയും വികസ്വര സമ്പദ് വ്യവസ്ഥകളിൽ നിക്ഷേപിക്കാനുള്ള ധൈര്യത്തേയും ആശ്രയിച്ചിരിക്കുന്നു. പാശ്ചാത്യ നാടുകളിൽ ഡിസമ്പർദീർഘമായ അവധിയുടെ മാസമാണ്.പണത്തിന്റെ വരവിനെ ഇതു ബാധിക്കാറുണ്ട്. കലുഷിതമായ അവസ്ഥയായിരുന്നു മുൻകാലങ്ങളിൽ. കഴിഞ്ഞ അഞ്ചു വർഷം ഇക്കാലയളവിലെ നേട്ടംനിഫ്റ്റി 50ൽ -0.2 ശതമാനം ശരാശരിയിൽ +3 ശതമാനം മുതൽ -3.6 ശതമാനം വരെയാണ്. എന്നാൽ മിഡ്ക്യാപുകളിൽ ഇത് +1.5 ശതമാനത്തിൽ 6 ശതമാനം മുതൽ -4 ശതമാനം വരെയും. സാധാരണയായി ഡിസംബർ രണ്ടാം വാരത്തിൽ നടക്കാറുള്ള അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ നയപ്രഖ്യാപന സമ്മേളനം ആഗോള പലിശ നിരക്കിനേയും അതുകൊണ്ടു തന്നെ ഓഹരി വിപണിയേയും ബാധിക്കുമെന്നതിനാൽ ഏവരും കാത്തിരിക്കാറുണ്ട്. എന്നാൽ ഫെഡ് റിസർവ് അടുത്തൊന്നും ഇനി നിരക്ക് വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു. വേഗക്കുറവിനെ അഭിമുഖീകരിക്കുന്ന ആഗോള ധന വിപണിയെ സംബന്ധിച്ചേടത്തോളം കുറഞ്ഞ പലിശ അന്നും ഇന്നും ആവശ്യമാണ്. ഇപ്പോൾ വിപണി പ്രതീക്ഷിക്കുന്നത് പലിശ നിരക്ക് ഉയർത്താത്ത മൃദു സമീപനമാണ്. 2020 സാമ്പത്തിക വർഷത്തിലുടനീളം ഇതേ നില തുടരാണ് ഫെഡറൽ റിസർവിന്റെ തീരുമാനം.ഇതോടൊപ്പം ആഗോള വിപണിയുടെ ധന നിലയെ സ്വാധീനിക്കാവുന്ന രണ്ടു സംഭവങ്ങളായ യുഎസ്-ചൈനവ്യാപാര ഉടമ്പടിയും ബ്രെക്സിറ്റും(ഡിസംബർ 12 നു നടക്കുന്ന ബ്രിട്ടനിലെ തെരഞ്ഞെടുപ്പ്)കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. യുഎസ്- ചൈന ഉടമ്പടിയുടെ ആദ്യ ഘട്ടം ഡിസംബറിൽ ഒപ്പുവെക്കുമെന്നായിരുന്നു വിപണിയുടെ പ്രതീക്ഷ. എന്നാൽ ചൈനയുമായി ഉടമ്പടി തീരുമാനിക്കാൻ തനിക്ക് ധൃതിയൊന്നുമില്ലെന്ന ട്രംപിന്റെ പ്രതികൂല ട്വീറ്റ് പുറത്തുവന്നതോടെ വിപണി അൽപം ജാഗ്രതയിലായി. അമേരിക്കൻ് ഡോളറുമായുള്ള കറൻസി മൂല്യം തുടർച്ചയായി കുറച്ചതിനെത്തുടർന്ന് അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് അമേരിക്ക ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തി. ഹോങ്കോങ്ങിന് യുഎസ് നൽകി വരുന്ന പിന്തുണയ്ക്കെതിരെ ചൈന തിരിച്ചടിച്ചേക്കുമെന്നും ഇതു വ്യാപാര ഉടമ്പടിയെ ബാധിക്കുമെന്നും ആശങ്കയുണ്ട്. വിദേശനിക്ഷേപങ്ങളായിരിക്കും ഈ മാസത്തെ പ്രധാന സ്രോതസെങ്കിലും കഴിഞ്ഞ രണ്ടു മൂന്നുമാസമായി ശക്തമായ പങ്കാളിത്തമുള്ള മ്യൂച്വൽ ഫണ്ടുകളിലൂടെയുള്ള ധനാഗമവും നിർണായകമാണ്. ഓഹരികളിലൂടെയുള്ള സാമ്പത്തിക നിക്ഷേപത്തിലൂടെ ഡിസംബറിൽ ശരാശരി 7000 കോടിയാണ് മ്യൂച്വൽ ഫണ്ടിലൂടെ നിക്ഷേപമായി എത്തിച്ചേർന്നത്. ഇതിനു പുറമേ സാമ്പത്തിക നില അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാവുകയും കോർപറേറ്റ് ലാഭം നെല്ലിപ്പടി കാണുകയും ചെയ്ത സാഹചര്യത്തിൽ നാട്ടിലെ ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, വൻകുത്തക മുതലാളിമാർ എന്നിവരെ കൂടുതൽ നിക്ഷേപങ്ങൾക്കായി ക്ഷണിക്കുകയും ചെയ്യും എന്നകാര്യം വ്യക്തമാണ്. റിസർവ് ബാങ്കിന്റെ പുതിയ നയപ്രഖ്യാപനത്തിൽ നിരക്കുകൾ കുറയ്ക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല.വിലക്കയറ്റവും സാമ്പത്തിക അനിശ്ചിതത്വവും ഉണ്ടാകുമെങ്കിലും റിസർവ് ബാങ്ക് അതിന്റെ മൃദുസമീപനം തുടരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്കിന്റെ വീക്ഷണത്തിലുണ്ടാകാവുന്ന ഏതു മാറ്റവും വിപണിക്ക് അപായ സാധ്യത ഉളവാക്കിയേക്കും. ഡിസംബറിൽ വിപണി കലുഷമായി തുടർന്നേക്കാമെങ്കിലും അന്തരീക്ഷം ഓഹരികൾക്കനുകൂലമായി മെച്ചപ്പെട്ടിട്ടുള്ളതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ ഉന്മേഷം നിലനിർത്തുമെന്നാണ് കരുതപ്പെടുന്നത്. വ്യാപാര സംഘർഷത്തിലെ അയവ്, ബ്രെക്സിറ്റ്, ആഗോള സ്ഥിതി ഗതികളിലുണ്ടാകുന്ന പുരോഗതി, അയഞ്ഞ സാമ്പത്തിക നയം എന്നിവയെല്ലാം ലോക ഓഹരി വിപണിക്ക് പിന്തുണയേകും. ആഭ്യന്തര രംഗത്ത് പലിശ ചിലവും നികുതിയും കുറയുകയും ഉത്തേജകങ്ങൾ താങ്ങായി എത്തുകയും ചെയ്ത ഈ സമയം ഓഹരികളിൽ നിക്ഷേപിക്കുന്നതിന് ഏറ്റവും അനുകൂലമാണ്. കിട്ടാക്കടങ്ങളുടെ കാര്യത്തിലുണ്ടായ പുതിയ നിയമ നിർമ്മാണവും പലിശനിരക്ക് കുറഞ്ഞുകെണ്ടിരിക്കുന്നതും ചാക്രിക സ്വഭാവം പുലർത്തുന്ന ലോഹ മേഖലയേയും വ്യവസായ രംഗത്തേയം അടുത്ത ഒന്നു രണ്ടു വർഷത്തിനകം മികച്ച പ്രകടനം കാഴ്ച വെക്കാൻ പര്യാപ്തമാക്കും. ഗുണനിലവാരമുള്ള ചെറുകിട, ഇടത്തരം ഓഹരികളും മെച്ചപ്പെട്ട മൂല്യനിർണയത്തിനു വിധേയമാകും. കെമിക്കൽ, ജലക്കൃഷി രംഗത്തെ കയറ്റുമതി കമ്പനികൾ വളർച്ചയിലേക്കു മുന്നേറും. ഗ്രാമീണ മേഖലയിൽ ശ്രദ്ധ പതിപ്പിക്കുന്ന കൃഷി, വളം മേഖലകളും നല്ല പ്രകടനം കാഴ്ചവെക്കും. അടിസ്ഥാന സൗകര്യ രംഗം സമീപകാലത്ത് അസ്ഥിരമായിരിക്കുമെങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/36phvQW
via IFTTT

സെന്‍സെക്‌സില്‍ 126 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സുചികകളിൽ നേട്ടം തുടരുന്നു. സെൻസെക്സ് 126 പോയന്റ് ഉയർന്ന് 40539ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തിൽ 11946ലുമാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, സിപ്ല, ടാറ്റ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, യെസ് ബാങ്ക്, എസ്ബിഐ, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജിസി, സീ എന്റർടെയന്റമെന്റ്, ഭാരതി എയർടെൽ, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ് ഫെഡ് റിസർവ് നിരക്കുകൾ വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. 2020വർഷത്തിലും നിരക്കുകൾ നിലവിലുള്ളത് തന്നെ തുടർന്നാൽമതിയെന്നാണ് ഫെഡറൽ റിസർവിന്റെ തീരുമാനം. ഇതേതുടർന്ന് ഡോ ജോൺസും എസ്ആൻപി 500 സൂചികയും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex gains 126 pts

from money rss http://bit.ly/2t2L38u
via IFTTT

നിഫ്റ്റി 11,900ന് മുകളില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നേട്ടം 172 പോയന്റ്

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിൽ അവസാന മണിക്കൂറിലെ വാങ്ങൽ താൽപര്യം ഓഹരി വിപണിയെ തുണച്ചു. സെൻസെക്സ് 172.69 പോയന്റ് ഉയർന്ന് 40,412.57ലും നിഫ്റ്റി 53.40 പോയന്റ് നേട്ടത്തിൽ 11,910.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1001 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1451 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഊർജം, വാഹനം, അടിസ്ഥാന സൗകര്യവികസം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. ലോഹക്കമ്പനികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഗെയിൽ, സീ എന്റർടെയ്ൻമെന്റ്, എൻടിപിസി, ഐഒസി, ഒഎൻജിസി, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, വേദാന്ത, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Nifty ends above 11,900, Sensex up 172 pts

from money rss http://bit.ly/2RCpIx7
via IFTTT

ആപ്പിളിന്റെ പുതിയ മാക് പ്രോയേക്കാള്‍ വിലക്കുറവിൽ ഔഡി കാര്‍ വാങ്ങാം

ലോസ് ആഞ്ജലിസ്: ആപ്പിളിന്റെ പുതിയ മാക് പ്രോ ഡെസ്ക് ടോപ്പ് കംപ്യൂട്ടർ വാങ്ങാൻ ഓഡി കാറിനേക്കാൾ വില നൽകേണ്ടിവരും. 50,000 ഡോളറാണ് മാകിന്റെ വില. അതായത് 36 ലക്ഷം രൂപ. നിങ്ങൾ ഉദ്ദേശിക്കുന്ന മുഴുവൻ സൗകര്യങ്ങളും മാകിൽ വേണമെങ്കിൽ 52,000 ഡോളർ മുടക്കേണ്ടിവരും. ഓഫീസിൽ ഉരുട്ടുക്കൊണ്ടുനടക്കാനുള്ള സൗകര്യത്തിന് മുടക്കേണ്ടിവരിക 400 ഡോളറാണ്. അതായത് 28,000 രൂപ. പ്രൊഫഷണൽ ഉപയോഗത്തിനായാണ് നിർമിച്ചിരിക്കുന്നതെങ്കിലും ആപ്പിളിന്റെ പുതിയ മാക് പ്രോയുടെ വിലകേട്ട് ഉപഭോക്താക്കൾ ഞെട്ടിയിരിക്കുകയാണ്. അത്രതന്നെ വിലയില്ലാത്ത കംപ്യൂട്ടറുകളിലുള്ള 256 ഗിഗാബൈറ്റ് സ്റ്റോറേജാണ് പുതിയ മാകിലുള്ളത്. 4 ടെറാബൈറ്റ് സ്റ്റോറേജ് വേണമെങ്കിൽ കൂടുതലായി 1,400 ഡോളർകൂടി കൊടുക്കേണ്ടിവരും. 32 ഗിഗാബൈറ്റിൽനിന്ന് 1.5 ടെറാബൈറ്റിലേയ്ക്ക് റാം മെമ്മറി ഉയർത്തണമെങ്കിൽ 25,000 ഡോളറാണ് അധികമായി നൽകേണ്ടിവരിക. അതുകൊണ്ടാണ് മാകിന്റെ വില 52,000 ഡോളറിലധികമായത്. Buying an Audi car will be cheaper than Apples new Mac Pro computer

from money rss http://bit.ly/36m9CM6
via IFTTT

തൊഴിലെടുക്കാന്‍ മികച്ച കമ്പനിയേത്; ഗൂഗിളോ, ഫേസ്ബുക്കോ അതോ..?

ലോകത്തെ മികച്ച തൊഴിൽ സൗഹൃദ സ്ഥാപനങ്ങളേതാണെന്നു ചോദിച്ചാൽ നിങ്ങൾ ഏതൊക്കെ കമ്പനികളുടെ പേര് പറയും? ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ, ആപ്പിൾ..എന്നൊക്കെയാകും ഉത്തരം. എന്നാൽ നിങ്ങൾക്ക് തെറ്റി. ഈ സിലിക്കൺവാലി സ്ഥാപനങ്ങളൊന്നും പട്ടികയിൽ പത്തുസ്ഥാനങ്ങൾക്കുള്ളിൽപോലുമില്ല. പലരും കേട്ടിട്ടുപോലുമില്ലാത്ത, ക്ലൗഡ് കംപ്യൂട്ടിങ് സോഫ്റ്റ് വെയർ കമ്പനിയായ ഹബ്സ്പോട്ടാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബയാൻ ആൻഡ് കമ്പനി, ടെക് കമ്പനിയായ ഡോക്യുസൈൻ എന്നിവയാണ് യഥാക്രമം പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഗ്ലാസ്ഡോർസിന്റെ വാർഷിക റാങ്കിങ് പട്ടികയിലാണ് ഈവിവരങ്ങളുള്ളത്. കഴിഞ്ഞവർഷം ഏഴാം സ്ഥാനത്തുണ്ടായിരുന്ന ഫേസ്ബുക്കിന്റെ നിലവിലെ റാങ്ക് 23 ആണ്. പത്ത് കമ്പനികളുടെ പട്ടകയിൽ കഴിഞ്ഞവർഷംവരെ ഉൾപ്പെട്ടിരുന്ന ഗൂഗിൾ ഇത്തവണ പതിനൊന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. 25ാം സ്ഥാനത്തുണ്ടായിരുന്ന ആപ്പിളാകട്ടെ 84ാംസ്ഥാനത്തായി. അത്രതന്നെ മികച്ച തൊഴിൽ സംസ്ക്കാരമില്ലാത്ത ആമസോൺ 12ാം സ്ഥാനം നിലനിർത്തുന്നതിൽ ഇത്തവണ പരാജയപ്പെട്ടു. ടെക്നോളജി കമ്പനിയായ മൈക്രോസോഫ്റ്റാകട്ടെ ഇത്തവണ മികച്ച മുന്നേറ്റം നടത്തി. പട്ടികയിൽ കഴിഞ്ഞവർഷം 34 ആയിരുന്ന സ്ഥാനം ഇത്തവണ 21ലേയ്ക്കുയർത്താനായി. ജീവനക്കാർക്ക് ലഭിക്കുന്ന ആനുകല്യങ്ങൾ, ശമ്പളം, തൊഴിൽ സംസ്ക്കാരം തുടങ്ങിയവ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. Google, Facebook drop out of list of top 10 best places to work

from money rss http://bit.ly/34bXiwy
via IFTTT