121

Powered By Blogger

Sunday, 26 April 2020

ജിയോമാര്‍ട്ട് തുറന്നു; ഇനി വാട്ട്‌സാപ്പിലൂടെ സാധനങ്ങള്‍ വാങ്ങാം

ഫേസ്ബുക്കുമായി വാണിജ്യകരാറിലായി മൂന്നിദിവസത്തിനകം ജിയോ മാർട്ട് പ്രവർത്തനസജ്ജമായി. സബർബൻ മുംബൈയിലെ നവീമുംബൈ, താനെ, കല്യാൺ എന്നിവിടങ്ങളിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ സേവനം ആരംഭിച്ചിരിക്കുന്നത്. ജിയോമാർട്ടിന്റെ വാട്ട്സാപ്പ് നമ്പറായ 88500 08000 എന്ന നമ്പറിലൂടെയാണ് ഓർഡറുകൾ സ്വീകരിക്കുക. വാട്ട്സാപ്പ് ചാറ്റ് വിൻഡോയിലുടെ ഉപഭോക്താക്കൾക്ക് ഒരു ലിങ്ക് അയക്കുകയാണ് ചെയ്യുക. 30 മിനുട്ടുമാത്രമാണ് ലിങ്ക് പ്രവർത്തിക്കുക. ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിലാസവും ഫോൺനമ്പറുമുൾപ്പടെയുള്ള വിവരങ്ങൾ നൽകാനുള്ള പേജ് തുറന്നുവരും. അത് പൂർത്തിയാക്കിയാൽ ഉത്പന്നങ്ങളുടെ കാറ്റലോഗ് ലഭിക്കും. ഓർഡർഫോമും അതോടൊപ്പമുണ്ടാകും. ഷോപ്പിൽനിന്ന് ഉത്പന്നങ്ങൾ എടുക്കുമ്പോൾ തൽക്കാലം പണമാണ് സ്വീകരിക്കുക.

from money rss https://bit.ly/3bGZgt7
via IFTTT

സുന്ദർ പിച്ചൈയുടെ ശമ്പളം 2,135 കോടി

ഗൂഗിളിന്റെ മാതൃകാ കമ്പനിയായ ആൽഫബറ്റിന്റെ സി.ഇ.ഒ. സുന്ദർ പിച്ചൈക്ക് കഴിഞ്ഞവർഷം പ്രതിഫലമായി ലഭിച്ചത് 28.1 കോടി ഡോളർ. അതായത്, ഏകദേശം 2,135 കോടി രൂപ. റഗുലേറ്ററി ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാർഷിക അടിസ്ഥാന ശമ്പളം 6.5 ലക്ഷം ഡോളറാണ്. അതായത്, ഏകദേശം 4.95 കോടി രൂപ. ഈ വർഷം ഇത് 20 ലക്ഷം ഡോളറായി (ഏകദേശം 15.2 കോടി രൂപ) ഉയരും. കമ്പനിയുടെ ഓഹരി ആയിട്ടാണ് പ്രതിഫലത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത്. തമിഴ്നാട്ടിലെ മധുരയിൽ ജനിച്ച 47-കാരനായ പിച്ചൈ കഴിഞ്ഞവർഷമാണ് ആൽഫബറ്റിന്റെ സി.ഇ.ഒ. സ്ഥാനം ഏറ്റെടുത്തത്.

from money rss https://bit.ly/2ScyDEP
via IFTTT

ലോക്ഡൗണ്‍ കാലത്തും തൊഴില്‍ നല്‍കി ഹോം ഡെലിവറി

കോഴിക്കോട്: തിരൂർ കൊടക്കൽ എൽ.പി. സ്കൂളിലെ താത്കാലിക അധ്യാപകനായിരുന്നു കോഴിക്കോട് പറമ്പിൽകടവുകാരനായ ബിജോയ് ഡേവിഡ്. കൊറോണ വ്യാപനം തുടങ്ങിയപ്പോൾ സ്കൂൾ അടച്ചു. പക്ഷേ, ബിജോയ് വീട്ടിൽ വെറുതേയിരുന്നില്ല. തത്കാലത്തേക്ക് പുതിയൊരു ജോലി കണ്ടെത്തി. വരുമാനമാർഗവും. പൊട്ടഫോ എന്ന ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയുടെ ഭാഗമാണിപ്പോൾ ബിജോയ്. ദിവസവും രാവിലെ എട്ടുമണിക്ക് ഇറങ്ങും. രാത്രി എട്ടുമണിയോടെ ഭക്ഷണ വിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും. പല ദിവസങ്ങളിലും ആയിരം രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്. ലോക് ഡൗൺ കാലത്ത് ഭൂരിഭാഗം തൊഴിൽമേഖലയും നിലച്ച് ഒരു ജോലിക്കും പോവാനാവാതെ ആളുകൾ ദുരിതമനുഭവിക്കുമ്പോൾ ഹോം ഡെലിവറി മേഖല കുറച്ച് പേർക്കെങ്കിലും ആശ്വാസമാവുകയാണ്. മാത്രമല്ല, നന്നായി ജോലിചെയ്താൽ നല്ലവരുമാനവും കിട്ടുമെന്ന് ബിജോയ് പറയുന്നു. നിയന്ത്രണങ്ങൾ ശക്തമായതിനാൽ ഹോട്ടലുകളാണ് ആദ്യം ഹോംഡെലിവറി സംവിധാനത്തിലേക്ക് മാറിയത്. പിന്നാലെ സൂപ്പർമാർക്കറ്റുകളുംസാധനങ്ങൾ വീടുകളിൽ എത്തിച്ചു തുടങ്ങി. ഇത് നഗര പ്രദേശങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് പുതിയ കാഴ്ച. ഹോംഡെലിവറി സംവിധാനം ഒട്ടും ശീലമില്ലാത്ത ഗ്രാമീണ മേഖലകളിൽവരെ ഇപ്പോൾ സാധനങ്ങൾ വീടുകളിലേക്കെത്തുന്നു. ലോക്ഡൗൺകാലത്ത് ഓട്ടോ സർവീസ് നിലച്ചതോടെ ഹോംഡെലിവറി ജോലി വലിയ ആശ്വാസമാവുന്നുണ്ടെന്ന് ചക്കോരത്തുകുളത്തെ ഓട്ടോ ഡ്രൈവറായ മനോജ് പറയുന്നു: ''ചക്കോരത്ത് കുളത്തെ വീടിനു മുന്നിലുള്ള സൂപ്പർമാർക്കറ്റിനു വേണ്ടിയാണ് ജോലിചെയ്യുന്നത്. അവിടുത്തെ സ്ഥിരം ഉപഭോക്താവായിരുന്നു.'' സാധാരണ 500 ബുക്കിങ്ങുകൾ വരെ ലഭിച്ചിരുന്ന പൊട്ടഫോയ്ക്ക് കോഴിക്കോട്ട് ഇപ്പോൾ ദിവസം ആയിരത്തോളം ഓർഡറുകൾ ലഭിക്കുന്നുണ്ട്. സ്വിഗ്ഗി, സൊമാറ്റ ഉൾപ്പെടെയുള്ള ഓൺലൈൻ വിതരണ സ്ഥാപനങ്ങൾ ഭക്ഷണത്തിനു പുറമേ പല ജില്ലകളിലും മറ്റ് അവശ്യസാധനങ്ങളുമെത്തിക്കുന്നുണ്ടെന്ന് സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എ. സിയാവുദ്ദീൻ പറയുന്നു. അത്ര ലാഭകരമല്ലെങ്കിലും ഇപ്പോൾ പലയിടങ്ങളിലും ഗ്രാമീണ മേഖലകളിൽ സാധനങ്ങൾ എത്തിക്കുന്നുണ്ടെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റും പ്രമുഖ വ്യാപാരിയുമായ വി. മുസ്തഫ പറയുന്നു. തങ്ങളുടെ സൂപ്പർമാർക്കറ്റിൽനിന്ന് കോഴിക്കോട് നഗരത്തിൽ 35 മുതൽ 50 വരെ ഹോംഡെലിവറികൾ ഒരു ദിവസം നടക്കുമ്പോൾ കുറ്റ്യാടി, ഓർക്കാട്ടേരി കുന്ദമംഗലം തുടങ്ങിയ ഭാഗങ്ങളിലൊക്കെ ഇരുപതിനും മുപ്പതിനുമിടയ്ക്കാണ് ചെയ്യുന്നത് -മുസ്തഫ പറഞ്ഞു. നേരത്തേ പാർസൽ സർവീസിലൊക്കെ ജോലിചെയ്തിരുന്നവർ ലോക് ഡൗൺ കാലത്ത് ഹോംഡെലിവറി ജോലിയിലേക്ക് മാറിയിട്ടുണ്ടെന്ന് സൂപ്പർമാർക്കറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എം. ഹനീഫ പറഞ്ഞു.

from money rss https://bit.ly/2xgpGmQ
via IFTTT

Mohanlal's Ram Is Delayed, Confirms Director Jeethu Joseph!

Mohanlal's Ram Is Delayed, Confirms Director Jeethu Joseph!
Ram, the Mohanlal starring action thriller is one of the most anticipated upcoming projects of the Malayalam film industry. The shooting of the movie, which marks Mohanlal's second collaboration with hitmaker Jeethu Joseph, has been discontinued due to the all India

* This article was originally published here

Saturday, 25 April 2020

ഇന്ത്യയിലെ ആറ് ഫണ്ടുകള്‍ ഫ്രാങ്ക്ളിന്‍ ടെംപ്ലീറ്റണ്‍ മരവിപ്പിച്ചു; അസാധാരണ നടപടി ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍

പ്രശസ്ത നിക്ഷേപ സ്ഥാപനമായ ഫ്രാങ്ക്ളിന്‍ ടെംപ്ലീറ്റണ്‍ തങ്ങളുടെ ആറ് സ്ഥിരം വരുമാന നിക്ഷേപങ്ങളെയും ക്രിഡിറ്റ് റിസ്ക് ഫണ്ടുകളും മരവിപ്പിക്കുന്നു. കോവിഡ് പകര്‍ച്ചയുടെ സാഹചര്യത്തില്‍ സാമ്പത്തിക ക്രയവിക്രയങ്ങളിലുണ്ടായ ഇടിവ് നിക്ഷേപങ്ങളുടെ ലിക്വിഡിറ്റിയെ ഗുരുതരമാംവിധം ബാധിച്ചതാണ് ഈ തീരുമാനത്തിന് കാരണമായിരിക്കുന്നത്. ഇന്ത്യയിലെ നിക്ഷേപകരുടെ 30,800 കോടി രൂപയാണ് ഇതുവഴി മരവിപ്പിക്കപ്പെടുന്നത്. നിക്ഷേപ മൂല്യത്തെ സംരക്ഷിക്കാന്‍ തങ്ങള്‍ക്കു മുമ്പില്‍ മറ്റ് വഴികളില്ലെന്ന് ഫ്രാങ്ക്ളിന്‍ പറയുന്നു. മാര്‍ച്ച് മാസം മുതല്‍ ഒരു മാസത്തോളമായി രാജ്യം ലോക്ക്ഡൗണിലായതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. അസാധാരണം എന്നാണ് ഫ്രാങ്ക്ളിന്റെ ഈ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്.

ഇന്ത്യയുടെ വായ്പാ വിപണി കൊറോണ പകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കോര്‍പ്പറേറ്റ് ബോണ്ട് ട്രേഡിങ്ങിനെ ലോക്ക്ഡൗണ്‍ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ലിക്വിഡിറ്റിയില്‍ (നിക്ഷേപം പണമാക്കി മാറ്റാനുള്ള എളുപ്പം) നാടകീയമായ വീഴ്ചയാണ് സംഭവിക്കുന്നതെന്ന് തങ്ങളുടെ വെബ്സൈറ്റില്‍ ഫ്രാങ്ക്ളിന്‍ നല്‍കിയ വിശദീകരണക്കുറിപ്പ് പറയുന്നു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ ലോക്ക്ഡൗണിലായിരിക്കുകയാണെന്ന് കുറിപ്പ് ചൂണ്ടിക്കാട്ടി.

ആഗോളതലത്തില്‍ തന്നെ കൊറോണ വൈറസ് വ്യാപനം സാമ്പത്തിക വ്യവസ്ഥയെ തകരാറിലാക്കിയിരിക്കുകയാണ്. തങ്ങളുടെ ആസ്തികളില്‍ 2016നു ശേഷമുള്ള ഏറ്റവും വലിയ താഴ്ച്ചയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ഫ്രാങ്ക്ളിന്‍ ടെംപ്ലീറ്റണ്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചില ബാങ്കുകളുടെ തകര്‍ച്ചയും മറ്റും കൊണ്ടുവന്ന പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യയുടെ ഡെബ്റ്റ് മാര്‍ക്കറ്റ് കരകയറി വരാതെ നില്‍ക്കുന്നതിനിടയിലാണ് കൊറോണ വ്യാപനം സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഈയിടെ 'ഷാഡോ ബാങ്കിങ്' വ്യവസ്ഥയിലേക്ക് പണമിറക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ അധികമാരും താല്‍പര്യം കാണിക്കാത്തതു കൊണ്ട് ഈ പദ്ധതി പാളി എന്നാണറിയുന്നത്. വളരെ കുറഞ്ഞ പലിശയ്ക്ക് പണം നല്‍കാമെന്നായിരുന്നു ഷാഡോ ബാങ്കുകള്‍ക്കുള്ള വാഗ്ദാനം. ഓണ്‍ലൈനായി വായ്പ ലഭ്യമാക്കുകയും പണം നിക്ഷേപമായി സ്വീകരിക്കുകയും ചെയ്യുന്ന ഇത്തരം ബാങ്കുകള്‍ പരമ്പരാഗത രീതികളില്‍ നിന്നും വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയുടെ കോര്‍പ്പറേറ്റ് ഡെബ്റ്റ് മാര്‍‌ക്കറ്റിന് ലഭിച്ച വലിയൊരു തിരിച്ചടിയായാണ് ഫ്രാങ്ക്ളിന്‍ ടെംപ്ലീറ്റന്റെ ഫണ്ട് മരവിപ്പിക്കലിനെ നിരീക്ഷകര്‍ കാണുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏറ്റവും മികച്ച നിലയില്‍ പെര്‍ഫോം ചെയ്യുന്ന ഫണ്ടുകളാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധിയിലേക്ക് ഫ്രാങ്ക്ളിനെ നയിച്ചത് ക്ഷമത വളരെ കുറഞ്ഞ കോര്‍പ്പറേറ്റുകള്‍ക്ക് വായ്പ നല്‍കാനെടുത്ത തീരുമാനമാണെന്ന് വിലയിരുത്തപ്പെടുന്നു. ഫണ്ടുകളുടെ പ്രകടനം മികച്ചതായെങ്കിലും റിസ്ക് വളരെ വര്‍ധിച്ചു.

ഫ്രാങ്ക്ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ച്യ, ഡൈനമിക് അക്രൂവല്‍ ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ഷോര്‍ട്ട് ടേം ഇന്‍കം പ്ലാന്‍, ഫ്രാങ്ക്ളിന്‍ ഇന്ത്യ അള്‍ട്രാ ഷോര്‍ട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ഇന്‍കം ഓപ്പര്‍ച്യൂനിറ്റീസ് ഫണ്ട് എന്നീ ഫണ്ടുകളാണ് ഫ്രാങ്ക്ളിന്‍ മരവിപ്പിച്ചിരിക്കുന്നത്.  



* This article was originally published here

Friday, 24 April 2020

Manikandan Achari To Enter The Wedlock Soon!

Manikandan Achari To Enter The Wedlock Soon!
Manikandan Achari, the talented actor who made his acting debut with the acclaimed movie Kammatipaadam, is totally busy in his career with some promising projects lining up. Reportedly, Manikandan is planning to enter the wedlock soon. As per the latest updates,

* This article was originally published here

റിയല്‍ എസ്റ്റേറ്റ്: ആശ്വാസ നടപടികള്‍ മെയ് ഒന്നിന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സെക്രട്ടറി

കൊച്ചി-കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന നിർമാണ മേഖലയ്ക്കായി റെറ (റിയൽ എസ്റ്റേറ്റ് റെഗുലേറ്ററ അതോറിട്ടി) ദിനമായ മെയ് ഒന്നിന് കേന്ദ്ര ഗവൺമെന്റ് ആശ്വാസ നടപടികൾ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഹൗസിംഗ് ആന്റ് അർബൻ അഫയേഴ്സ് സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര ഐ എ എസ് അറിയിച്ചു. കോവിഡിനെ തുടർന്ന് നിർമാണ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു ദുർഗാ ശങ്കർ മിശ്ര. ആർ ബി ഐ പ്രഖ്യാപിച്ച പാക്കേജുകളും വായ്പാ സൗകര്യങ്ങളും വേഗത്തിൽ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച നിർമാണ പ്രവർത്തനങ്ങൾ മറ്റുസംസ്ഥാനങ്ങളിൽ പുനരാരംഭിച്ചു കഴിഞ്ഞെന്നും കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ച പാക്കേജും ആർ ബി ഐയുടെ പ്രഖ്യാപനത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തി കേരളത്തിൽ എത്രയും വേഗത്തിൽ നിർമാണം പുനരാരംഭിക്കാൻ ബിൽഡർമാർ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന എല്ലാ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നതിന് വേണ്ട പിന്തുണ കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയിൽ (റെറ) രജിസ്റ്റർ ചെയ്തിട്ടുള്ള പ്രോജക്ടുകളുടെ കാര്യത്തിൽ ഇളവുകൾ നൽകുമെന്ന് റെറ ചെയർമാൻ പി എച്ച് കുര്യൻ അറിയിച്ചു. നിലവിൽ നിർമാണം നടക്കുന്ന പ്രോജക്ടുകളുടെ ഫീസ് പെനാൽറ്റി കൂടാതെ അടക്കാൻ കൂടുതൽ സമയം അനുവദിക്കും. മുഴുവൻ ബിൽഡർമാരും പ്രോജക്ടുകൾ റെറയിൽ രജിസ്റ്റർ ചെയ്യാൻ തയ്യാറാകണമെന്നും എന്നാൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ റെറയ്ക്ക് ഇടപെടാൻ കഴിയൂവെന്നും കുര്യൻ ചൂണ്ടിക്കാട്ടി. നിർമാണ മേഖലക്ക് നിർമാണ സാമഗ്രികളുടെയും തൊഴിലാളികളുടെയും ലഭ്യത ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ ഇതിനോടകം നടപടികൾ ആരംഭിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ ബിജു ഐ എ എസ് അറിയിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളിൽ 30 ശതമാനം പേർ ലോക്ഡൗൺ കഴിഞ്ഞാലും കേരളത്തിൽ തന്നെ തുടരുമെന്നാണ് സർക്കാരിന് ലഭിച്ചിട്ടുള്ള കണക്ക്. നിർമാണ സാമഗ്രികൾക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന പ്രത്യേക സാഹചര്യമുള്ളതിനാൽ സപ്ലൈ ചെയിൻ തടസപ്പെടാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ക്വാറികളുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കും. മണ്ണ് നീക്കത്തിനുള്ള തടസം പരിഹരിക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടു കഴിഞ്ഞു. ഇതിന്റെ വിജ്ഞാപനം മാത്രമാണ് വരാനുള്ളത്. പുറംരാജ്യങ്ങളിലുള്ളവരുമായി റിയൽ എസ്റ്റേറ്റ് കരാറുകൾ ഒപ്പിടുമ്പോൾ ഫോറിൻ എക്സ്ചേഞ്ച് സൗകര്യം അനുവദിക്കുക, കേരളത്തിൽ ബിൽഡർമാരിൽ നിന്നും നിലവിൽ ഈടാക്കിവരുന്ന 10 ശതമാനം സ്റ്റാപ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറയ്ക്കുക, രാജ്യത്താകെ ഏകീകൃത തൊഴിൽ നിയമം നടപ്പിലാക്കുക, രണ്ടു വർഷത്തേക്ക് ജി എസ് ടി ഇളവ് അനുവദിക്കുക, കെട്ടിട നിർമാണ ചട്ടങ്ങളിൽ ആവശ്യാനുസൃതമായ ഇളവുകൾ അനുവദിക്കുക, അനാവശ്യമായി സ്റ്റോപ്പ് മെമ്മോ നൽകി പണികൾ തടസപ്പെടുന്ന സ്ഥിതി ഒഴിവാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുക, റെറയുടെ ഫീസ് ഘടനയിലും പണമടവിന്റെ രീതിയിലും സമയപരിദിയിലും മാറ്റം വരുത്തുക തുടങ്ങി റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന നിർദേശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് കെ ബിജുവും പി എച്ച് കുര്യനും ഉറപ്പു നൽകി. എസ് ഐ പ്രോപ്പർട്ടി എം ഡി രഘുചന്ദ്രൻ നായർ മോഡറേറ്ററായി.ഫിക്കി നാഷണൽ റിയൽ എസ്റ്റേറ്റ് കമ്മിറ്റി ജോയിന്റ് ചെയർമാൻ രാജ് മെൻഡ, ക്രെഡായ് കേരള ചെയർമാൻ എസ് കൃഷ്ണകുമാർ, അസെറ്റ് ഹോസ് എം ഡി വി സുനിൽകുമാർ, അബാദ് ബിൽഡേഴ്സ് എം ഡി നജീബ് സക്കറിയ, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു എന്നിവരും സംസാരിച്ചു.

from money rss https://bit.ly/3bM1abW
via IFTTT

സെന്‍സെക്‌സ് 535 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 9,200ന് താഴെയെത്തി

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ആഗോളകാരണങ്ങളോടൊപ്പം ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകൾ നേരിട്ട പ്രതിസന്ധിയുമാണ് വിപണിയുടെ കരുത്ത് ചോർത്തിയത്. സെൻസെക്സ് 535.86 പോയന്റ് നഷ്ടത്തിൽ 31,327.22ലും നിഫ്റ്റി 159.50 പോയന്റ് താഴ്ന്ന് 9154.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 773 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1545 ഓഹരികൾ നഷ്ടത്തിലുമാണ്. 159 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, ഭാരതി ഇൻഫ്രടെൽ, സീ എന്റർടെയ്ൻമെന്റ്, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസ്, ബ്രിട്ടാനിയ, സിപ്ല, സൺഫാർമ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഫാർമ, ഊർജം എന്നീ വിഭാഗങ്ങളിലെ സൂചികകളൊഴികെയുള്ളവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനം നഷ്ടത്തിലായി.

from money rss https://bit.ly/2VAFWIB
via IFTTT

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണിന്റെ ഡെറ്റ് ഫണ്ടുകള്‍ക്ക് സംഭവിച്ചത്: വിശദമായി അറിയാം

ഫ്രങ്ക്ളിൻ ടെംപിൾടണിന്റെ ആറ് പ്രധാന ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയിരിക്കുന്നു. നിക്ഷേപിച്ചവരുടെയൊക്കെ പണംപോയെന്നല്ല ഇതിനർഥം. ചുരുക്കത്തിൽ പറഞ്ഞാൽ, നിക്ഷേപിക്കാനോ നിക്ഷേപം പിൻവലിക്കാനോ തൽക്കാലം കഴിയില്ല. എസ്ഐപി, എസ്ടിപി, എസ്ഡബ്ല്യുപി പദ്ധതികളും മരവിപ്പിച്ചു. ഫണ്ടുകൾ ഏതൊക്കെ? ഫ്രങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം പ്ലാൻ, ഫ്രങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ട് തുടങ്ങിയവയാണ് പ്രവർത്തനം നിർത്തുന്നത്. നിലവിൽ ഈ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തി 26,000 കോടി രൂപയാണ്. ഇതുകൊണ്ട് ഫ്രങ്ക്ളിന് ഉദ്ദേശിക്കുന്നത് എന്താണ്? കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യത്തെ കടപ്പത്ര വിപണിയിൽ പണലഭ്യത കുറഞ്ഞതോടൊപ്പം നിക്ഷേപകർ വ്യാപകമായി പണം പിൻവലിക്കാനും തുടങ്ങി. ഇത് ഫണ്ടുകളുടെ പ്രവർത്തനത്തെ ബാധിച്ചു. ഫണ്ടുകൾ നിക്ഷേപിച്ച കടപ്പത്രങ്ങൾ വിപണിയിൽ വിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. താഴ്ന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളെയാണ് ഇത് കാര്യമായി ബാധിച്ചത്. നിക്ഷേപകർ കൂട്ടത്തോടെ ഫണ്ടുകളിൽനിന്ന് പണംപിൻവലിക്കാനെത്തിയതോടെ ഫണ്ട് കമ്പനിക്ക് വിപണിയിൽ കടപ്പത്രങ്ങൾ വിൽക്കാൻ കഴിയാതായി. സമ്മർദം ഏറുമ്പോൾ കിട്ടിയ വിലയ്ക്ക് ആസ്തികൾ വിറ്റ് നിക്ഷേപകർക്ക് പണം കൈമാറാൻ ശ്രമം നടത്തേണ്ടിവരും. ഇത് കനത്തനഷ്ടത്തിനിടയാക്കും. അതൊഴിവാക്കാനാണ് ഈശ്രമം. നിക്ഷേപം പിൻവലിക്കാൻ കഴിയില്ലെന്നാണോ? അതേ. ഈ ഫണ്ടുകളിലെ നിക്ഷേപം തൽക്കാലം പിൻവലിക്കാനാവില്ല. ഫണ്ടിലുള്ള ആസ്തി വിറ്റശേഷം പണം നിങ്ങൾക്ക് തിരിച്ചുതരും. കനത്ത സമ്മർദത്തിൽ വിലകുറച്ച് വിൽക്കാനുള്ള സമ്മർദമുണ്ടാകാതിരിക്കാനാണ് ഈ നീക്കം. വിപണിയിൽ പണലഭ്യത വർധിക്കുമ്പോൾ മണിമാർക്കറ്റ് ഉപകരണങ്ങൾ സമ്മർദമില്ലാതെ മികച്ച വിലയ്ക്ക് വിൽക്കാനാകും. അത് നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം വർധിപ്പിക്കും. എത്രകാലം കാത്തിരിക്കണം? അത് പറയാൻ ബുദ്ധിമുട്ടാണ്. വിവിധ കടപ്പത്രങ്ങളുടെ കാലാവധിയ്ക്കനുസരിച്ച് പണം തിരികെയെടുക്കാനാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഡെറ്റ് വിപണിയിൽ പണലഭ്യത വർധിക്കുമ്പോൾമാത്രമെ ഫണ്ട് ഹൗസിന് എളുപ്പത്തിൽ ആസ്തികൾവിറ്റ് പണം തിരികെയെടുക്കാനാകൂ. ഫണ്ടുകളുടെ എൻഎവിയിൽ വ്യത്യാസംവരുമോ? ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയാലും എല്ലാദിവസവും എൻഎവി(നെറ്റ് അസെറ്റ് വാല്യു)പുതുക്കിക്കൊണ്ടിരിക്കും. ഫണ്ടിന്റെ മൂല്യത്തിൽ ഭാവിയിലുണ്ടാകുന്ന വ്യതിയാനം നിക്ഷേപകന് മനസിലാക്കാനാകും. ഈകാലയളവിൽ ഫണ്ട് മാനേജുമെന്റ് ഇനത്തിൽ ചാർജ് ഈടാക്കുകയില്ല. ഫ്രങ്ക്ളിന് ടെംപിൾടണിന്റെ മറ്റ് ഫണ്ടുകളെ ബാധിക്കുമോ? ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ പ്രകടനം ഓഹരി വിപണിയെ ആശ്രയിച്ചാണിരിക്കുന്നത്. അതിന് ഈ പ്രതിസന്ധിയുമായി ബന്ധമില്ല. ഡെറ്റ് വിപണിയിൽ ഇപ്പോഴുണ്ടായിരിക്കുന്ന പണലഭ്യതക്കുറവാണ് ഈ പദ്ധതികളെ ബാധിച്ചത്.പോർട്ട്ഫോളിയോ വിലയിരുത്തിയശേഷമെ ഭാവിയിൽ നിക്ഷേപം നടത്താവൂ. മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകൾക്ക് റിസ്ക് കുറവായിരിക്കും. സെഗ്രിഗേറ്റഡ് യൂണിറ്റുകൾ? ഐഡിയ വൊഡാഫോൺ പ്രതസന്ധിയിലായതോടെയാണ് ആ കമ്പനിയിൽ നിക്ഷേപിച്ച തുക സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോയിലേയ്ക്ക് ഫ്രാങ്ക്ളിൻ ടെംപിൾടൺ മാറ്റിയത്. ഐഡിയ വൊഡാഫോൺ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുന്നമുറയ്ക്ക് പണംലഭിക്കുമ്പോൾ സെഗ്രിഗേറ്റഡ് യൂണിറ്റുകളുടെ മൂല്യംവർധിക്കും. നിക്ഷേപകർക്ക് അത് ഗുണകരമാകും. ഡെറ്റ് ഫണ്ടിൽ ഇനി നിക്ഷേപിക്കാമോ? ഓവർനൈറ്റ് ഫണ്ട്, ലിക്വിഡ് ഫണ്ട്, ബാങ്കിങ് ആൻഡ് പിഎസ് യു ഫണ്ട്, കോർപ്പറേറ്റ് ബോണ്ട് ഫണ്ട് തുടങ്ങിയവയിൽനിക്ഷേപിക്കാനാണ് മ്യൂച്വൽ ഫണ്ട് അഡൈ്വസർമാരിൽ പലരും നിർദേശിക്കുന്നത്. ലോ ഡ്യൂറേഷൻ ഫണ്ടിലും ഷോർട്ട് ടേം ഫണ്ടിലും നിക്ഷേപമാകാമെന്നും ഇവർ പറയുന്നുണ്ട്. ഡെറ്റ് ഫണ്ടിലെ നിക്ഷേപം ബാങ്ക് എഫ്ഡിയിലേയ്ക്ക് മാറ്റണോ? ഡെറ്റ് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപകരെല്ലാം ഇപ്പോൾ അഡൈ്വസർമാരോട് ചോദിക്കുന്നത് ഇതാണ്. മികച്ച ക്രഡിറ്റ് റേറ്റിങ് ഉള്ള ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകൾ തുടരുകയെന്നതാണ് അതിനുള്ള മറുപടി. റേറ്റിങ് കുറഞ്ഞ കടപ്പത്രങ്ങളിലും കമ്പനികളിലും നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകൾ ഒഴിവാക്കുക. ട്രിപ്പിൾ എ, എ.എ റേറ്റിങ് ഉള്ളവ പരിഗണിക്കാം. റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തവർ തൽക്കാലം ഓവർനൈറ്റ്, ലിക്വിഡ് ഫണ്ടുകളിൽമാത്രം നിക്ഷേപിക്കുക. ഡെറ്റ് വിപണിയിലുണ്ടായിട്ടുള്ള അസാധാരണ സാഹചര്യം ആർബിഐയും സർക്കാരും വിലയിരുത്തിവരികയാണ്. antony@mpp.co.in

from money rss https://bit.ly/3cHdfzo
via IFTTT

റെക്കോഡ് വീണ്ടും ഭേദിച്ചു: സ്വര്‍ണവില പവന്‌ 34,000 രൂപയായി

അക്ഷയ തൃതീയയ്ക്ക് മുന്നോടിയായി സ്വർണവില പവന് എക്കാലത്തെയും ഉയർന്ന നിലവാരമായ 34,000 രൂപയിലെത്തി. 4,250 രൂപയാണ് ഗ്രാമിന്റെ വില. ഏപ്രിൽ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 23 ദിവസംകൊണ്ട് പവന്റെ വിലയിൽ 2,400 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,724.04 ഡോളർ നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസത്തെ വിലയേക്കാൾ 0.4ശതമാനം കുറയുകയാണുണ്ടായത്. ലോക്ക്ഡൗൺ കാരണം ജൂവലറികൾ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് വാങ്ങുന്നതിനോ വിൽക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ അവരമില്ല. അക്ഷയ തൃതീയ പ്രമാണിച്ച് ഓൺലൈനിൽ സ്വർണംവാങ്ങാൻ ജുവലറികൾ സൗകര്യമൊരുക്കിയിട്ടുണ്ട്. സ്വർണം തീയതി പവൻ വില 2005 ഒക്ടോബർ 10 5,040 2008 ഒക്ടോബർ 9 10,200 2010 നവംബർ 8 15,000 2011 ഓഗസ്റ്റ് 19 20,520 2019 ഫെബ്രുവരി 19 25,120 2019 ജൂലായ് 19 26,120 2019 ഓഗസ്റ്റ് 7 27,200 2019 ഓഗസ്റ്റ് 15 28,000 2019 സെപ്റ്റംബർ 4 29,120 2020 ജനുവരി 8 30,400 2020 ഫെബ്രുവരി 24 32,000 2020ഏപ്രിൽ 7 32,800 2020 ഏപ്രിൽ 14 33,600 2020 ഏപ്രിൽ 24 34,000

from money rss https://bit.ly/3eMlk7N
via IFTTT

Thursday, 23 April 2020

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നു

ഫ്രാങ്ക്ളിന് ടെംപിൾട്ടൺ ആറ് ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെ പ്രവർത്തനം നിർത്തുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് കടപ്പത്ര വിപണിയിൽ പ്രതിസന്ധി രൂക്ഷമായതിനെതടുർന്നാണ് നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനായി ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുന്നത്. ഫ്രങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം പ്ലാൻ, ഫ്രങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ട് തുടങ്ങിയവയാണ് പ്രവർത്തനം നിർത്തുന്നത്. നിലവിൽ ഈ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തി 26,000 കോടി രൂപയാണ്. തീരുമാനപ്രകാരം ഏപ്രിൽ 24മുതൽ ഈ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനോ നിക്ഷേപം പിൻവലിക്കുന്നതിനോ കഴിയില്ല. അതേസമയം, ഓഹരി അധിഷ്ഠിത ഫണ്ടുകളിലേയ്ക്ക് മാറ്റാം. സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻവഴി പണം പിൻവലിക്കാനും അനുവദിക്കും. നിക്ഷേപകർക്ക് പരമാവധി നേട്ടം നേടിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ നടപടിയെന്ന് ഫ്രാങ്ക്ളിൻ ടെംപിൾടൺ വിശദീകരിച്ചു. ഫണ്ടുകളിലുള്ള ആസ്തി മികച്ച വിലയ്ക്ക് വിറ്റ് പണമാക്കുകയാണ് ചെയ്യുക. ഫണ്ടുകളുടെ മൂല്യം ഇടിയാനിടയാക്കുമെന്നതിനാൽ കനത്ത സമ്മർദംമൂലമുള്ള വില്പനയ്ക്ക് തയ്യാറാകുകയില്ല. നിക്ഷേപിച്ച കടപ്പത്രങ്ങളുടെ കാലാവധി പൂർത്തിയാകുന്നമുറയ്ക്ക് യൂണിറ്റ് ഉടമകൾക്ക് പണം നൽകും. ലോ ഡ്യൂറേഷൻ, ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ നിക്ഷേപം നടത്തിയിട്ടുള്ളത് കാലാവധി കുറഞ്ഞ കടപ്പത്രങ്ങളിലുംമറ്റുമാണ്. അതുകൊണ്ടുതന്നെ വൈകാതെ നിക്ഷേപകർക്ക് പണംതിരികെ ലഭിച്ചേക്കും. സ്ഥിര നിക്ഷേപ പദ്ധതികളിൽതന്നെ മികച്ച നേട്ടം നൽകിവന്നിരുന്ന ഈ ഫണ്ടുകളിൽ നിരവധി ചെറുകിട നിക്ഷേപകരും അതിസമ്പന്നരും നിക്ഷേപം നടത്തിയിരുന്നു. മൂന്നുവർഷത്തിൽകൂടുതൽകാലം നിക്ഷേപം നിലനിർത്തിയാൽ ആദായനികുതി ആനുകൂല്യം ലഭിക്കുമെന്നതും ഇത്തരം ഫണ്ടുകളിലേയ്ക്ക് നിക്ഷേപകരെ ആകർഷിച്ചു. കടപ്പത്രവിപണിയിൽ പണമാക്കൽ എളുപ്പമല്ലാതാകുകയും അതേസമയം, നിക്ഷേപകർ വ്യാപകമായി പണം പിൻവലിക്കാൻ തുടങ്ങിയതുമാണ് ഫണ്ടുകളെ ബാധിച്ചത്.

from money rss https://bit.ly/2xL402v
via IFTTT

സെന്‍സെക്‌സില്‍ 499 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടം. നിക്ഷേപകർ ഓഹരികൾവിറ്റ് വ്യാപകമായി ലാഭമെടുത്തതാണ് വിപണിയിലെ ബാധിച്ചത്. സെൻസെക്സ് 499 പോയന്റ് നഷ്ടത്തിൽ 31,413ലും നിഫ്റ്റി 122 പോയന്റ് താഴന്ന് 9191ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 314 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 447 ഓഹരികൾ നഷ്ടത്തിലുമാണ്. സിപ്ല, സൺ ഫാർമ, ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ, കോൾ ഇന്ത്യ, എൽആൻഡ്ടി, ഒഎൻജിസി, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സീ എന്റർടെയന്മെന്റ്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, വാഹനം, എഫ്എംസിജി തുടങ്ങിയ സൂചികകളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3cGHMgK
via IFTTT

രണ്ടാഴ്ചകൊണ്ട് പോസ്റ്റുമാൻമാർവീട്ടിലെത്തിച്ചത് 344 കോടി രൂപ

ലോക്ഡൗണിൽ വീട്ടിലിരിക്കുന്നവരുടെ ബാങ്കിലുള്ള പണം വാതിൽപ്പടിക്കലെത്തിക്കുന്ന തപാൽവകുപ്പിന്റെ പദ്ധതി വൻഹിറ്റ്. ഏപ്രിൽ എട്ടുമുതൽ 21 വരെയുള്ള കാലയളവിൽ പോസ്റ്റുമാൻമാർ ദേശവ്യാപകമായി വീടുകളിലെത്തിച്ചത് 344 കോടി(3,44,17,55,716) രൂപ. ഇടപാടുകളിൽ ഉത്തർപ്രദേശാണ് മുന്നിൽ. കേരളത്തിന് ഏഴാംസ്ഥാനമാണ്. സംസ്ഥാനത്ത് തിരുവനന്തപുരമാണ് കൂടുതൽ തുക വീട്ടിലെത്തിച്ചത്. ലോക്ഡൗൺ കാലത്ത് സാധാരണക്കാർക്ക് ബാങ്കുകളിൽനിന്ന് പണം പിൻവലിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് പദ്ധതി ആവിഷ്കരിച്ചത്. ആധാറിൽ അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുള്ള 93 ബാങ്കുകളിൽനിന്നാണ് ഇത്തരത്തിൽ വീട്ടുപടിക്കൽ പണം പിൻവലിക്കാനാവുക. പണം ആവശ്യമുള്ളവർ വിവരം തപാലോഫീസിൽ അറിയിച്ചാൽ സംവിധാനവുമായി പോസ്റ്റുമാൻ വീട്ടിലെത്തും. ആവശ്യമായ വിവരങ്ങൾ അദ്ദേഹം യന്ത്രത്തിൽ രേഖപ്പെടുത്തിക്കഴിഞ്ഞാൽ നിക്ഷേപകന്റെ ഫോണിലേക്ക് കോഡ് സംഖ്യവരും. ഇതുപയോഗിച്ചാണ് പണം പിൻവലിക്കുക. പ്രത്യേകം സർവീസ് ചാർജുകളില്ലെന്നതാണ് സവിശേഷത.

from money rss https://bit.ly/2Y2VMx5
via IFTTT

ഏഷ്യൻ അതിസമ്പന്നരില്‍ മുകേഷ് അംബാനി വീണ്ടും ഒന്നാമത്

മുംബൈ: ഏഷ്യയിലെ അതിസമ്പന്നരിൽ ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക് മായെ പിന്തള്ളി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി വീണ്ടും ഒന്നാമതെത്തി. ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിൽ ഫെയ്സ് ബുക്ക് 9.9 ശതമാനം ഓഹരികൾ വാങ്ങിയതോടെ റിലയൻസ് ഓഹരികൾ ബുധനാഴ്ച പത്തുശതമാനത്തിലധികം നേട്ടമുണ്ടാക്കിയിരുന്നു. ഇതാണ് വിപണിമൂല്യത്തിൻറെ കണക്കിൽ മുകേഷ് അംബാനിയെ മുന്നിലെത്തിച്ചത്. ബ്ലൂംബർഗിൻറെ അതിസന്പന്നരുടെ പട്ടികയിൽ ലോകത്തിൽ 17-ാം സ്ഥാനത്താണ് മുകേഷ് അംബാനിയിപ്പോൾ. 4920 കോടി ഡോളറിൻറെ (3.74 ലക്ഷം കോടി രൂപ) വിപണിമൂല്യമാണ് അദ്ദേഹത്തിനുള്ളത്. അതേസമയം, ജാക് മായ്ക്ക് 4600 കോടി ഡോളറിൻറെ (3.5 ലക്ഷം കോടി രൂപ) ആസ്തിയാണുള്ളത്. ആഗോള സന്പന്നരുടെ പട്ടികയിൽ ജാക് മാ 19 -ാം സ്ഥാനത്താണിപ്പോൾ. ഫെയ്സ് ബുക്കുമായുള്ള ഇടപാടിനുശേഷം മുകേഷ് അംബാനിയുടെ വിപണിമൂല്യത്തിൽ 470 കോടി ഡോളറിൻറെ (35,800 കോടി രൂപ) വർധനയാണ് രേഖപ്പെടുത്തിയത്. 2014-ൽ വാട്സാപ്പിനെ ഏറ്റെടുത്തശേഷം ഫെയ്സ് ബുക്ക് നടത്തുന്ന ഏറ്റവുംവലിയ നിക്ഷേപമാണ് ജിയോയിലേത്. കന്പനിയുടെ ഇന്ത്യയിലെ ഏറ്റവുംവലിയ നിക്ഷേപവും. കോവിഡ് മഹാമാരിയുടെ വ്യാപനത്തെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ ഇടിവിൽ മുകേഷ് അംബാനിയുടെ ആസ്തിയിൽ രണ്ടു മാസംകൊണ്ട് 32 ശതമാനത്തോളം ഇടിവുണ്ടായിരുന്നു. വ്യാഴാഴ്ച 1371.50 രൂപ നിരക്കിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3bv314W
via IFTTT

Anjaam Pathiraa Digital Premiere Date Is Out!

Anjaam Pathiraa Digital Premiere Date Is Out!
Anjaam Pathiraa, the Kunchacko Boban starrer is one of the biggest hits of the Malayalam film industry in recent times. The movie, which is directed by the popular young filmmaker Midhun Manuel Thomas had equally impressed the audiences and critics. As

* This article was originally published here

ആത്മവിശ്വാസത്തോടെ വിപണി: സെന്‍സെക്‌സ് 484 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കോവിഡ് ഭീതിക്കിടയിലും ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 484 പോയന്റ് നേട്ടത്തിൽ 31,863ലും നിഫ്റ്റി 127 പോയന്റ് ഉയർന്ന് 9314ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ ഐടി സൂചികയാണ് മികച്ചനേട്ടമുണ്ടാക്കിയത്. സൂചിക 4.85ശതമാനം ഉയർന്നു. ബിഎസ്ഇ ടെക്, ബാങ്കെക്സ്, ഫിനാൻസ് സൂചികകൾ യഥാക്രമം 3.93 ശതമാനവും 3.39ശതമാനവും 2.31ശതമാനവും നേട്ടമുണ്ടാക്കി. കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, വിപ്രോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടൈറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, ഗ്രാസിം, എൽആൻഡ്ടി, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. വിപണിയിൽ ആത്മവിശ്വാസം നിലനിർത്തുന്നതിന് സർക്കാർ വീണ്ടും ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സൂചികകൾ നേട്ടമുണ്ടാക്കിയത്.

from money rss https://bit.ly/2S2GPr9
via IFTTT

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പണയംവെച്ചും വായ്പനേടാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകനാണോ നിങ്ങൾ? അത്യാവശ്യമായി പണം വേണ്ടിവന്നാൽ ഫണ്ട് നിക്ഷേപം പണയംവെച്ചും നിങ്ങൾക്ക് വായ്പ നേടാം. സ്വർണം, ഓഹരി, മറ്റ് ആസ്തികൾ എന്നിവ പണയം വെച്ച് വായ്പയെടുക്കുന്നതുപോലെതന്നെയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്മേലും കടമെടുക്കുന്നത്. ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം മ്യൂച്വൽ ഫണ്ട് നിക്ഷേപം പണയമായി സ്വീകരിക്കും. ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു(എൻഎവി)അടിസ്ഥാനമാക്കിയാകും പണംവായ്പ നൽകുക. നിലവിലെ എൻഎവിയുടെ 50ശതമാനംവരെ വായ്പയായി ലഭിക്കും. ചാഞ്ചാട്ടംകുറവായ ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം പണയംവെച്ചാൽ ഇതിൽകൂടുതൽ തുക വായ്പയായി ലഭിക്കും.

from money rss https://bit.ly/2Vvn91h
via IFTTT

കോവിഡ്: ഇപിഎഫില്‍നിന്ന് 15 ദിവസംകൊണ്ട് പിന്‍വലിച്ചത് 1954 കോടി രൂപ

പ്രധാൻമന്ത്രി ഗരീഖ് കല്യാൺ യോജന പ്രകാരം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽനിന്ന് 15 ദിവസംകൊണ്ട് ജീവനക്കാർ പിൻവലിച്ചത് 1954 കോടി രൂപ. കോവിഡ് വ്യാപനത്തെതുടർന്ന് ഇപിഎഫിൽനിന്ന് പണം പിൻവലിക്കാൻ അനുമതി നൽകിയതിനെതുടർന്നാണ് ഇത്രയും തുക ചുരുങ്ങിയ കാലയളവിനുള്ളിൽ പിൻവലിച്ചത്. 6.06 ലക്ഷം അപേക്ഷകളാണ് ഈകാലയളവിൽ പണംപിൻവലിക്കാനായി ഓൺലൈനിൽ ലഭിച്ചത്. ലഭിച്ച അപേക്ഷകൾ പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ച് മൂന്നുദിവസത്തിനുള്ളിൽ തീർപ്പാക്കിയതായി ഇപിഎഫ്ഒ പറയുന്നു. കോവിഡ് മൂലം അടച്ചിട്ടിരിക്കുന്നതിനാൽ കുറച്ചുജീവനക്കാരെവെച്ചാണ് ഇത്രയും അപേക്ഷകൾ പരിഗണിച്ചത്. മുന്നുമാസത്തെ ശമ്പളത്തിനുതുല്യമായതുകയോ ആവശ്യപ്പെടുന്നതുകയോ അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയുടെ 75ശതമാനമോ ഏതാണ് കുറവ് അതാണ് അനുവദിച്ചത്. തിരിച്ചടയ്ക്കേണ്ടാത്ത തുകയാണിത്.

from money rss https://bit.ly/2VwIwz6
via IFTTT

ജന്‍ധന്‍ അക്കൗണ്ടിലെത്തിയത് കോടികള്‍; മൊത്തംനിക്ഷേപം 1.28 ലക്ഷം കോടിയായി

ന്യൂഡൽഹി: ഒരിടവേളയ്ക്കുശേഷംഏപ്രിൽമാസത്തെ ആദ്യ ആഴ്ചയിൽ ജൻധൻ അക്കൗണ്ടുകളിൽ കോടികളുടെ നിക്ഷേപമെത്തി. ഏപ്രിൽ എട്ടിന് അവസാനിച്ച ആഴ്ചയിലെ കണക്കുപ്രകാരം 1.28 ലക്ഷം കോടി രൂപയാണ് ജൻധൻ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം. കൃത്യമായി പറഞ്ഞാൽ 38.12 കോടി ജൻധൻ അക്കൗണ്ടുകളിലായി 1,27,748.43 കോടിരൂപയുടെ നിക്ഷേപമാണ് ഏപ്രിൽ എട്ടിലെ കണക്കുപ്രകാരം ഉണ്ടായിരുന്നത്.മാർച്ച് നാലിലെ കണക്കുപ്രകാരം 1.18 ലക്ഷം കോടി രൂപയായിരുന്ന ഈ അക്കൗണ്ടുകളിലുണ്ടായിരുന്ന മൊത്തം തുക. അടുത്തകാലത്തൊന്നും ജൻധൻ അക്കൗണ്ടുകളിൽ ഇത്രയും തുക എത്തിയിട്ടില്ലന്ന് ബാങ്കിങ് മേഖലിയിൽനിന്നുള്ളവർ പറയുന്നു.അടച്ചിടൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിനെതുടർന്നാണ് സർക്കാർ ജൻധൻ അക്കൗണ്ടിലേയ്ക്ക് പണം നൽകിയത്. പ്രധാൻമനന്ത്രി ഗരീബ് കല്യാൺ പാക്കേജുപ്രകാരം കഴിഞ്ഞമാസം 9,930 കോടി രൂപയാണ് വനിതകളുടെ 19.86 കോടി ജൻധൻ അക്കൗണ്ടുകളിലെത്തിയത്. ഈ പണംപിൻവലിക്കാൻ ജനങ്ങൾ വൻതോതിലാണ് ബാങ്കുകളുടെ ശാഖകളിലെത്തിയത്. പണമെടുത്തില്ലെങ്കിൽ നിക്ഷേപിച്ചതുക സർക്കാർ പിൻവലിക്കുമെന്ന് അഭ്യൂഹം പരന്നതായിരുന്നു കാരണം.മെയിലും ജൂണിലും 500 രൂപവീതം വനിതകളുടെ ജൻധൻ അക്കൗണ്ടിൽ സർക്കാർ നിക്ഷേപിക്കും.

from money rss https://bit.ly/34YVHMs
via IFTTT

യെസ് ബാങ്കിനെ രക്ഷിക്കാനിറങ്ങിയ സ്വകാര്യ ബാങ്കുകള്‍ ദൗത്യത്തില്‍നിന്ന്‌ പിന്മാറുന്നു

മുംബൈ: യെസ് ബാങ്കിനെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാനായി സർക്കാർ കൊണ്ടുവന്ന പദ്ധതി പ്രകാരം നിക്ഷേപം നടത്തിയ സ്വകാര്യ ബാങ്കുകളിൽ പലതും ഇതിനകം ഭാഗികമായി ഓഹരികൾ വിറ്റൊഴിഞ്ഞു. മാർച്ച് 17നും 31നും ഇടയിലാണ് സ്വകാര്യബാങ്കുകൾ ഓഹരികൾ വിറ്റത്. ഫെഡറൽ ബാങ്ക് യെസ് ബാങ്കിന്റെ 5.86 കോടി ഓഹരികളാണ് ഇതിനിടയിൽ വിറ്റത്. കൊട്ടക് മഹീന്ദ്ര ബാങ്ക് 4.72 കോടി ഓഹരികളും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 4.02 കോടി ഓഹരികളും ഈകാലയളവിൽ വിറ്റ് നിക്ഷേപം പിൻവലിച്ചു. ഇതോടെ യെസ് ബാങ്കിൽ ഫെഡറൽ ബാങ്കിന്റെ ഓഹരി വിഹിതം അരശതമാനത്തോളം കുറഞ്ഞ് 1.92ശതമാനമായി. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വിഹതിം 3.61ശതമാനമായും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റേത് 1.67ശതമാനമായും കുറഞ്ഞു. അതേസമയം, പ്രധാന നിക്ഷേപകരായ എസ്ബിഐ, ആക്സിസ് ബാങ്ക്, ബന്ധൻ ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവർ ഓഹരികളൊന്നും വിറ്റൊഴിഞ്ഞിട്ടില്ല. ഐസിഐസിഐ ബാങ്കാകട്ടെ ഈകാലയളവിൽ 78,300 ഓഹരികൾ വാങ്ങുകയും ചെയ്തു. നിലവിൽ 7.97ശതമാനമാണ് ഐസിഐസിഐയുടെ വിഹിതം. യെസ് ബാങ്കിനെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാൻ എസ്ബിഐ അവതരിപ്പിച്ച പദ്ധതി മാർച്ച് 13നാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചത്. ഇതുപ്രകാരം എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബന്ധൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് തുടങ്ങിയവ 10,000 കോടി രൂപ നിക്ഷേപിക്കണം. മൂന്നുവർഷം ഒരുഓഹരിപോലും പിൻവലിക്കില്ലെന്ന് എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ മാർച്ച് 17ന് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. യെസ് ബാങ്കിന്റെ ആസ്തി ഭദ്രത നിലനിർത്താനായിരുന്നു ഈതീരുമാനം.

from money rss https://bit.ly/2KqtPrb
via IFTTT

Wednesday, 22 April 2020

പ്രവാസികള്‍ ഇന്ത്യയിലേയ്ക്കയക്കുന്ന പണത്തില്‍ 23ശതമാനം കുറവുണ്ടാകും

വാഷിങ്ടൺ: കോവിഡ് വ്യാപനത്തെതുടർന്നുള്ള ആഗോള സാമ്പത്തിക മാന്ദ്യംമൂലം ഇന്ത്യയിലേയ്ക്കുള്ള പ്രവാസികളുടെ പണമയയ്ക്കലിൽ 23 ശതമാനം കുറവുണ്ടാകുമെന്ന് ലോക ബാങ്ക്. കഴിഞ്ഞവർഷം 83 ബില്യൺ യുഎസ് ഡോളറാണ് പ്രവാസികൾ നാട്ടിലേയ്ക്കയച്ചത്. ഈ വർഷം ഇത് 64 ബില്യണായി കുറയുമെന്ന് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു. സമീപകാല ലോകചരിത്രത്തിലാദ്യമായാണ് കുടിയേറ്റക്കാരുടെ വരുമാനത്തിൽ വൻതോതിൽ ഇടിവുണ്ടാകുന്നത്. സാമ്പത്തികമന്ദ്യം നേരിടുന്നതിനാൽ പലർക്കും ജോലി നഷ്ടപ്പെടാനും സാധ്യയുണ്ട്. കോവിഡ് വ്യാപനംമൂലം പലരാജ്യങ്ങളും അടച്ചിട്ടതിനാൽ ഈ വർഷത്തെ വിദേശപണത്തിന്റെ വരവിൽ വിവിധ രാജ്യങ്ങൾക്ക് 20ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. പാകിസ്താനും 23ശതമാനത്തിന്റെ കുറവാണുണ്ടാകുക. കഴിഞ്ഞവർഷത്തെ 22.5 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 17 ബില്യൺ ഡോളറായി ഇത് കുറയും. ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക് എന്നീരാജ്യങ്ങളിലെത്തുന്ന വിദേശപണത്തിലും 14 മുതൽ 19ശതമാനംവരെ കുറവുണ്ടാകുമെന്നും വേൾഡ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/2zopG4S
via IFTTT

പാഠം 70. ലഘു സമ്പാദ്യ പദ്ധതി: 20ശതമാനം വരുമാനനഷ്ടത്തെ എങ്ങനെ മറികടക്കാം?

20വർഷം ഗൾഫിൽ ജോലിചെയ്ത് നാട്ടിലേയ്ക്ക് മടങ്ങിയ മോഹനൻ പണംമുഴുവൻ ലഘുസമ്പാദ്യ പദ്ധതികളിലാണ് നിക്ഷേപിച്ചത്. മറ്റുവരുമാനമാർഗമില്ലാത്തതിനാലും റിസ്ക് എടുക്കേണ്ടെന്നുകരുതിയും സർക്കാർ ഗ്യാരണ്ടി നൽകുന്ന പദ്ധതികളാണ് തിരിഞ്ഞെടുത്തത്. നിത്യജീവിതത്തിലെ ചെലവുകൾ വഹിക്കുന്നതിന് നിക്ഷേപത്തിൽനിന്നുള്ള പലിശയാണ് ഉപയോഗിച്ചുവരുന്നത്. മക്കൾക്ക് വിവാഹ സമയമാകുമ്പോൾ ഉപയോഗിക്കാനുള്ള നിക്ഷേപവുംഅതോടൊപ്പമുണ്ട്. ലഘുസമ്പാദ്യ പദ്ധതികളുടെ പലിശകുറച്ചതോടെ അദ്ദേഹത്തിന്റെ വാർഷിക വരുമാനത്തിൽ 20ശതമാനത്തിലേറെയാണ് കുറവുണ്ടാകുക. സ്ഥിര നിക്ഷേപ പദ്ധതികളിൽ ഒരുശതമാനം പലിശകുറച്ചാൽപോലും പലിശവരുമാനത്തിൽ 15 ശതമാനംവരെ കുറവുണ്ടാകും. ഉദാഹരണത്തിന് മന്ത്ലി ഇൻകം അക്കൗണ്ടിൽ 20 ലക്ഷംരൂപ നിക്ഷേപിച്ചെന്നിരിക്കട്ടെ. നേരത്തെ ഇതിൽനിന്ന് ലഭിച്ചിരുന്നത് 1.52 ലക്ഷം രൂപയാണ്. പുതുക്കിയ നിരക്ക് പ്രകാരം വരുമാനം 1.32 ലക്ഷമായി കുറയും. വരുമാനത്തിലുണ്ടായ കുറവാകട്ടെ 13ശതമാനമാണ്. ഒരുവർഷത്തെ ടേം ഡെപ്പോസിറ്റിൽ നിക്ഷേപിച്ചവർക്കാണ് കൂടുതൽ വരുമാനച്ചോർച്ചയുണ്ടാകുക. 20ശതമാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് മുക്കാൽ ശതമാനം കുറച്ചതിനുപിന്നാലെയാണ് ലഘു സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്കിൽ കാര്യമായി കുറവുവരുത്തിയത്. വർഷത്തിലൊരിക്കൽ പലിശ നിരക്ക് പരിഷ്കരിച്ചിരുന്ന രീതിയിൽ മാറ്റംവരുത്തി മൂന്നുമാസത്തിലൊരിക്കലാക്കിയത് ബാങ്കുകളുടെ സമ്മർദംമൂലമാണ്. റിപ്പോ നിരക്ക് കുറയ്ക്കുമ്പോൾ ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കാൻ നിർബന്ധിതരാകുന്ന സാഹചര്യംവന്നപ്പോഴാണ് ഈ രീതി നടപ്പാക്കിയത്. ഇതോടെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ അടിക്കടി താഴാൻതുടങ്ങി. താഴ്ന്ന വരുമാനക്കാരെയും അസംഘടിതമേഖലയിലുള്ളവരെയും ലക്ഷ്യമിട്ട് സാമൂഹിക പ്രതബന്ധതയുടെ ഭാഗമായിക്കൂടിയാണ് ലഘു സമ്പാദ്യ പദ്ധതികൾ രാജ്യത്ത് സർക്കാർ കൊണ്ടുവന്നത്. ഈ ലക്ഷ്യം ഇപ്പോൾ പാടെമറന്നിരിക്കുന്നു. ലഘു സമ്പാദ്യ പദ്ധതികളുടെ ചരിത്രത്തിലാദ്യമായാണ് പലിശ നിരക്കിൽ 1.40 ശതമാനംവരെ കുറവുവരുത്തുന്നത്. ഇതോടെ പണപ്പെരുപ്പവുമായി താരതമ്യംചെയ്യുമ്പോൾ ഈ പദ്ധതികളിൽനിന്ന് ലഭിക്കുന്നനേട്ടം നാമമാത്രമായി(പട്ടിക കാണുക). യഥാർത്ഥനേട്ടത്തിന്റെ കണക്കിങ്ങനെ പദ്ധതി പഴയ നിരക്ക്(%) പുതിയ നിരക്ക്(%) യഥാർഥ ആദായം(%)* 1,2,3 വർഷത്തെ ടൈം ഡെപ്പോസിറ്റ് 6.9 5.5 0.5 5 വർഷത്തെ ടൈംഡെപ്പോസിറ്റ് 7.7 6.7 1.7 5 വർഷത്തെ ആർഡി 7.2 5.8 0.80 സീനിയർ സിറ്റിസൺസ് സ്കീം 8.6 7.4 2.4 മന്ത്ലി ഇൻകം അക്കൗണ്ട് 7.6 6.6 1.6 എൻഎസ് സി 7.9 6.8 1.8 പിപിഎഫ് 7.9 7.1 2.1 കിസാൻ വികാസ് പത്ര 7.6 6.9 1.9 സുകന്യ സമൃദ്ധി 8.4 7.6 2.6 *ഒരുവർഷത്തെ ശരാശരി പണപ്പെരുപ്പമായ 5% അടിസ്ഥാനമാക്കിയാണ് യഥാർത്ഥനേട്ടം കണക്കാക്കിരിയിരിക്കുന്നത്. പെൻഷനായപ്പോൾ ലഭിച്ചതുക ലഘു സമ്പാദ്യ പദ്ധതികളിലിട്ട് അതിൽനിന്ന് ലഭിക്കുന്ന പലിശകൊണ്ട് ജീവിക്കുന്നവർഏറെയുണ്ട്. നഷ്ടസാധ്യതയുള്ള പദ്ധതികളിൽനിന്നുമാറി മികച്ച വരുമാനലക്ഷ്യത്തോടെ നിക്ഷേപിച്ചവരും ഇപ്പോൾ എന്തുചെയ്യണമെന്ന ചിന്തയിലാണ്. ആർബിഐ നിരക്ക് കുറച്ചത് അടിസ്ഥാനമാക്കിയാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശകുറച്ചതെന്ന് ന്യായീകരിക്കാം. എന്നിരുന്നാലും ലഘുസമ്പാദ്യ പദ്ധതികളിൽ സാമൂഹികമായ ലക്ഷ്യവും പ്രസക്തിയുമുള്ള പദ്ധതികളുണ്ട്. മുതിർന്ന പൗരന്മാർക്കുള്ള സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം പെൺകുട്ടികൾക്കുള്ള നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി, പൊതുജനങ്ങൾക്കുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവ ഉദാഹരണം. സർക്കാരിന്റെ പ്രധാനവരുമാനമാർഗം പലിശ നിരക്കിൽ അടുത്തകാലത്തായി കുറവുവരുത്തിത്തുടങ്ങിയതോടെ ലഘു സമ്പാദ്യ പദ്ധതികളിലെ നിക്ഷേപത്തിലും കാര്യമായ ഇടിവുണ്ടായി. നിരവധി വികസന പദ്ധതികൾക്കായി സർക്കാർ പണം പ്രയോജനപ്പെടുത്തുക്കൊണ്ടിരുന്നത് സാധാരണക്കാരുടെ ഈ നിക്ഷേപത്തിൽനിന്നാണ്. Gross and Net Small Savings Collections(Rs. In Crores) YEAR GROSS NET​ 2009-10 2,50,931.31 64,309.16 2010-11 2,74,719.89 58,653.21 2011-12 2,21,913.21 3,093.95 2012-13 2,34,152.69 24,351.75 2013-14 2,50,421.04 43,803.89 2014-15 3,04,733.83 49,937.22 2015-16 4,45,973.79 1,06,938.28 2016-17 5,15,999.80 1,17,265.52 2017-18 5,92,710.36 1,57,113.87 2018-19(upto Nov 2018) 4,01,060.26 101511.37 വരുമാന നഷ്ടത്തിൽനിന്ന് മറികടക്കാം പൊതുമേഖല-സ്വകാര്യ വാണിജ്യ ബാങ്കുകളോടൊപ്പം ലഘു സമ്പാദ്യ പദ്ധതികളുടെയും പലിശ മത്സരിച്ച് കുറയ്ക്കുമ്പോൾ നിക്ഷേപകന് അതിനെ മറികടക്കാൻ വഴികളേറെയുണ്ട്. മികച്ച രീതിയിൽ പലിശ നൽകുന്ന സ്മോൾ ഫിനാൻസ് ബാങ്കുകളിൽ നിക്ഷേപിക്കാം. ഇസാഫ്, സൂര്യോദയ്, ജന, ഉജ്ജീവൻ, ഉത്കർഷ്, ഇക്വിറ്റാസ് തുടങ്ങിയ നിരവധി സ്മോൾ ഫിനാൻസ് ബാങ്കുകൾ രാജ്യത്തുണ്ട്. ഇസാഫിന് കേരളത്തിൽ എല്ലാജില്ലകളിലും നിരവധി ശാഖകളുണ്ട്. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് അഞ്ചുവർഷത്തെ നിക്ഷേപത്തിന് 9ശതമാനം പലിശയാണ് നൽകുന്നത്. ജന സ്മോൾ ഫിനാൻസ് ബാങ്കാകട്ടെ പരമാവധി പലിശ നൽകുന്നത് 499 ദിവസത്തെ നിക്ഷേപത്തിനാണ്. 8.50ശതമാനം. ഉജ്ജീവനാകട്ടെ 799 ദിവസത്തെ നിക്ഷേപത്തിന് നൽകുന്നത് 8.10ശതമാനം പലിശയാണ്. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 456 ദിവസംമുതൽ രണ്ടുവർഷംവരെയുള്ള എഫ്ഡിക്ക് 8.50ശതമാനമാണ് നൽകുന്നത്. ഇക്വിറ്റാസാകട്ടെ 888 ദിസവത്തെ നിക്ഷേപത്തിന് 8.25ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. കേരളത്തിൽ എല്ലാജില്ലകളിലും സാന്നിധ്യമുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 546 ദിവസത്തെ നിക്ഷേപത്തിന് നൽകുന്നത് 8 ശതമാനം പലിശയാണ്. മുതിർന്ന പൗരന്മാർക്ക് അരശതമാനംവരെ അധിക പലിശയും എല്ലാ ബാങ്കുകളും വാഗ്ദാനംചെയ്യുന്നുണ്ട്. നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ മറ്റ് വാണിജ്യ ബാങ്കുകൾക്കുള്ളതുപോലെ സ്മോൾ ഫിനാൻസ് ബാങ്കുകളിലെ നിക്ഷേപത്തിനും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഒരാളുടെ പേരിലുള്ള അക്കൗണ്ടിന് പരമാവധി അഞ്ചുലക്ഷം രൂപവരെയാണ് പരിരക്ഷ ലഭിക്കുക. feedbacks to: antonycdavis@gmail.com

from money rss https://bit.ly/2KtFw0a
via IFTTT

പ്രവര്‍ത്തനഫലംകാത്ത് നിക്ഷേപകര്‍; സെന്‍സെക്‌സില്‍ 100 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 100 പോയന്റ് ഉയർന്ന് 31478ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തിൽ 9224ലിലുമാണ് വ്യാപാരം നടക്കുന്നത്. സീ എന്റർടെയ്ൻമെന്റ്, ബ്രിട്ടാനിയ, യുപിഎൽ, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, വേദാന്ത, ഐഒസി, ഹിൻഡാൽകോ, ടിസിഎസ്, കോൾ ഇന്ത്യ, സിപ്ല, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടൈറ്റാൻ കമ്പനി, എംആൻഡ്എം, മാരുതി സുസുകി, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിഎസ്ഇയിലെ 999 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 304 ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ബിഎസ്ഇ സ്മോൾക്യാപ്, മിഡക്യാപ് സൂചികകളെല്ലാം നേട്ടത്തിലാണ്. കമ്പനികളുടെ പ്രവർത്തനഫലങ്ങൾ കാത്തിരിക്കുകയാണ് നിക്ഷേപകർ. ബ്രിട്ടാനിയ, ഭാരതി ഇൻഫ്രടെൽ, ഹാത് വെ കേബിൾ തുടങ്ങി ഏഴുകമ്പനികളാണ് ഇന്ന് പ്രവർത്തനഫലംപുറത്തുവിടുന്നത്. റിലയൻസ്-ഫേസ്ബുക്ക് ഡീൽ പുറത്തുവന്നതിനെതുടർന്ന് കഴിഞ്ഞദിവസം സെൻസെക്സ് 743 പോയന്റ് നേട്ടമുണ്ടാക്കിയിരുന്നു.

from money rss https://bit.ly/2VL4iOI
via IFTTT

കോവിഡ്: ഉത്തേജക പാക്കേജില്ലെങ്കിൽ വ്യവസായങ്ങൾ തിരുച്ചുവരില്ല

ന്യൂഡൽഹി: ഉചിതമായ സാമ്പത്തിക പാക്കേജുമായി സർക്കാർ ഉടൻ ഇടപെട്ടില്ലെങ്കിൽ രാജ്യത്തെ നല്ലൊരുഭാഗം വ്യവസായങ്ങളും തിരിച്ചുവരവില്ലാത്തവിധം തകരുമെന്ന് സർവേ. ഈ സാമ്പത്തികവർഷം ബിസിനസിൽ ഗുണകരമായി എന്തെങ്കിലും സംഭവിക്കുമെന്ന് 70 ശതമാനം വ്യവസായികളും വിശ്വസിക്കുന്നില്ല. മിക്കകമ്പനികളും ചെലവും ജോലിക്കാരുടെ എണ്ണവും കുറയ്ക്കുമെന്ന് പറഞ്ഞതായും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും (ഫിക്കി) ധ്രുവ അഡ്വൈസേഴ്സും സംയുക്തമായി നടത്തിയ സർവേ ചൂണ്ടിക്കാട്ടി. കോവിഡ് അടച്ചിടൽ കാരണം കുറച്ചാഴ്ചകളായി ഇന്ത്യൻ വ്യവസായമേഖലയിലുണ്ടായത് മുമ്പെങ്ങുമില്ലാത്ത തകർച്ചയാണ്. ബിസിനസിനെ വളരെ വലിയതോതിൽ ബാധിച്ചെന്നാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 380 കമ്പനികളെ പങ്കെടുപ്പിച്ചു നടത്തിയ സർവേയിൽ 72 ശതമാനവും അവകാശപ്പെട്ടത്. അതിനാൽ, ഉടൻതന്നെ ശക്തമായ സാമ്പത്തിക പാക്കേജുമായി സർക്കാർ മുന്നോട്ടുവന്നില്ലെങ്കിൽ തിരിച്ചുകയറാനാവാത്തവിധം നല്ലൊരുഭാഗം വ്യവസായങ്ങളും തകരും -സർവേ അഭിപ്രായപ്പെട്ടു. വ്യവസായങ്ങൾ കുറച്ച് ദശാബ്ദങ്ങളിലുണ്ടാക്കിയ നേട്ടങ്ങൾ ഇല്ലാതാക്കുന്നതാണ് മഹാമാരിയെന്ന് ഫിക്കി പ്രസിഡന്റ് ഡോ. സംഗീത റെഡ്ഡി പറഞ്ഞു. അതിനാൽ സംരംഭങ്ങൾ, ജോലികൾ, ജോലിക്കാർ എന്നിവരെ സംരക്ഷിക്കാൻ കാര്യമായ പദ്ധതി ഉടൻ വേണം. ആത്മവിശ്വാസം വർധിപ്പിക്കാൻ തുടർച്ചയായ സഹായങ്ങൾ ആവശ്യമാണെന്നും അവർ പറഞ്ഞു. വിവിധ ബിസിനസുകൾ ഫണ്ട് സംഘടിപ്പിക്കാനും നിക്ഷേപം നടത്താനുമെല്ലാം പദ്ധതി തയ്യാറാക്കിയത് കോവിഡ് കാരണം പിന്നാക്കംപോകുമെന്ന് ധ്രുവ അഡ്വൈസേഴ്സ് സി.ഇ.ഒ. ദിനേശ് കനാബർ പറഞ്ഞു. പലിശകുറഞ്ഞ വായ്പ, നികുതി റീഫണ്ടുകൾ തുടങ്ങിയവ നൽകിക്കൊണ്ട് എത്രയും വേഗം ബിസിനസുകൾ സാധാരണ നിലയിലാക്കാൻ സർക്കാർ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണംചെയ്ത ബിസിനസ് പദ്ധതികൾ ആറുമാസത്തേക്കോ ഒരുവർഷത്തേക്കോ മാറ്റിവെക്കേണ്ടിവരുമെന്ന് 61 ശതമാനംപേർ അഭിപ്രായപ്പെട്ടു. ഒരുവർഷത്തിലേറെ മാറ്റിവെക്കേണ്ടിവരുമെന്നാണ് 33 ശതമാനം കമ്പനികൾ പറഞ്ഞത്. ഫണ്ട് സ്വരൂപണ പദ്ധതികൾ ആറുമാസംമുതൽ ഒരുവർഷത്തേക്ക് മാറ്റിവെച്ചതായി 60 ശതമാനവും അറിയിച്ചു. 25 ശതമാനം കമ്പനികൾ അത്തരം പദ്ധതി ഉപേക്ഷിച്ചു. കമ്പനികൾ ചെലവുചുരുക്കൽ പദ്ധതികളുമായി മുന്നോട്ടുപോകും. ജീവനക്കാരുടെ എണ്ണം, ശമ്പളം എന്നിവയിൽ കുറവുവരുത്തും. സീനിയർ, മിഡിൽ മാനേജ്മെന്റ് തലത്തിലാകും മുഖ്യമായും ശമ്പളം കുറയ്ക്കുക. അതേസമയം, കോവിഡിനെതിരായ പോരാട്ടം വിജയം കാണുമെന്നുതന്നെയാണ് വ്യവസായികൾ വിശ്വസിക്കുന്നത്.

from money rss https://bit.ly/2VvLKTS
via IFTTT

കൊറോണക്കാലം വഴിത്തിരിവായി: മീൻ വില്പനയ്ക്ക് സർക്കാർ സംവിധാനം

തോപ്പുംപടി: കൊറോണക്കാലത്ത് ലേലം ഒഴിവാക്കി മത്സ്യം വിൽക്കുന്നതിന് സർക്കാർ രൂപപ്പെടുത്തിയ ബദൽ സംവിധാനം വിജയം കണ്ടതോടെ, ഇതിനായി സ്ഥിരം സംവിധാനമുണ്ടാക്കാൻ ഫിഷറീസ് വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം ഇതു സംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. തൊഴിലാളികൾ പിടിക്കുന്ന മത്സ്യം അതത് ഹാർബറുകളിലോ, ലാൻഡിങ് സെന്ററിലോ െവച്ച് തൂക്കം കണക്കാക്കി അതിനുള്ള വില തൊഴിലാളിക്ക് നൽകും. ഇതിന്റെ ചുമതല മത്സ്യഫെഡിനാണ്. ഓരോ സ്ഥലത്തും ഹാർബർ മാനേജ്മെൻറ് കമ്മിറ്റിയും സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥനും ചേർന്ന് മീനിന്റെ കുറഞ്ഞ വില നിശ്ചയിക്കും. ഈ വില തൊഴിലാളിക്ക് നേരിട്ട് നൽകാനാണ് ലക്ഷ്യമിടുന്നത്. മത്സ്യം സംഭരിച്ച് പ്രത്യേക സംവിധാനത്തിലൂടെ വിൽക്കാനും ഫിഷറീസ് വകുപ്പ് നീക്കം തുടങ്ങി. ആദ്യഘട്ടത്തിൽ 140 നിയോജക മണ്ഡലങ്ങളിലും ഇതിനായി മാതൃകാ മത്സ്യ വിപണന കേന്ദ്രങ്ങൾ തുടങ്ങാനും യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവ തുടങ്ങുന്നത്. മത്സ്യഫെഡ് ശേഖരിക്കുന്ന മത്സ്യം ഗുണമേന്മ ഉറപ്പാക്കി, ന്യായമായ വിലയ്ക്ക് ഈ കേന്ദ്രങ്ങൾ വഴി വിൽക്കും. ജനങ്ങൾക്ക് നല്ല മത്സ്യം ന്യായമായ വിലയ്ക്ക് ഈ കേന്ദ്രത്തിലൂടെ ലഭ്യമാക്കും. മീൻ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഹാർബറുകളിൽ ചിൽ റൂമുകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ 25 ഹാർബറുകളിൽ ചിൽ റൂമുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇതിനു കഴിയാത്ത ഇടങ്ങളിൽ പോർട്ടബിൾ കണ്ടെയ്നറുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മീൻ കൊണ്ടുപോകുന്നതിന് ഇൻസുലേറ്റഡ് വാഹനങ്ങളുമുണ്ടാകും. ഇടത്തട്ടുകാർ ഒഴിവാകും സർക്കാർ ഇടപെടൽ ഫലപ്രദമായാൽ, മീൻ വിപണിയിൽനിന്ന് ഇടത്തട്ടുകാർ ഒഴിവാകും. കേരളത്തിലെ മീൻ വിപണി ഇപ്പോൾ നിയന്ത്രിക്കുന്നത് ഇടത്തട്ടുകാരാണ്. രാഷ്ട്രീയക്കാരും വിവിധ സമുദായ ശക്തികളും വൻകിട കുത്തകകളുമൊക്കെയാണ് പലയിടത്തും മത്സ്യവിപണി നിയന്ത്രിക്കുന്നത്. തൂക്കം നോക്കി മീൻ ശേഖരിക്കുന്ന ഏർപ്പാട് നിലവിലില്ല. തരകന്മാർ തൂക്കം നോക്കാതെ ഒറ്റ നോട്ടത്തിൽ ഒരു വില നിശ്ചയിക്കുകയാണ്. ഇതുകൂടാതെ ലേല വിഹിതം, വാങ്ങൽ കിഴിവ് തുടങ്ങി പല തരത്തിലുള്ള പിടിത്തങ്ങളുമുണ്ട്. തൊഴിലാളിക്കാണ് ഇതുവഴി നഷ്ടമുണ്ടാകുന്നത്. ഇവർക്ക് മത്സ്യം കൊടുക്കാൻ തൊഴിലാളികൾ ബാധ്യസ്ഥരുമാണ്. ബദൽ സംവിധാനം ശക്തമാക്കണം സർക്കാരിന്റെ ബദൽ വിപണന സംവിധാനം തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നതിനാൽ, കൂടുതൽ വ്യാപകമാക്കണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി കൺവീനർ ചാൾസ് ജോർജ് ആവശ്യപ്പെട്ടു. പുതിയ സംവിധാനം നടപ്പാക്കിയതോടെ, കേരളത്തിൽ ഓരോ ദിവസവും അഞ്ച് കോടി രൂപ വരെ തൊഴിലാളികൾക്ക് അധികമായി കിട്ടുന്നുണ്ട്. ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാകുന്നത് ആശാവഹമാണ്. പണം കടമായി നൽകി ഇടത്തട്ടുകാർ തൊഴിലാളികളെ വലയിലാക്കുന്നുണ്ടെന്നും ഇത് തടയാൻ നടപടി വേണമെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി.ഡി. മജീന്ദ്രൻ ആവശ്യപ്പെട്ടു.

from money rss https://bit.ly/3eFI7lP
via IFTTT

ഫേസ്ബുക്ക് റിലയന്‍സ്‌ ജിയോ ഡീല്‍: ആര്‍ക്കാണ് നേട്ടം?

ലോകത്തെതന്നെ ഏറ്റവുംവലിയ ടെക്നോളജി കമ്പനിയായ ഫേസ് ബുക്ക് റിലയൻസ് ജിയോയിൽ 43,574 കോടി രൂപ(5.7 ബില്യൺ ഡോളർ)നിക്ഷേപിക്കുന്നു.ഫേസ്ബുക്ക് നടത്തുന്ന നിക്ഷേപത്തിൽ 15,000 കോടി രൂപ ജിയോ പ്ലാറ്റ്ഫോമിനാണ് ലഭിക്കുക. ബാക്കി 28,000 കോടിയോളം റിലയൻസ് ഇൻഡസ്ട്രീസ് ഡിജിറ്റൽ ബിസിനസിൽ മുടക്കിയിട്ടുള്ളതുക പിൻവലിക്കുന്നതിനായി ഉപയോഗിച്ചേക്കുമെന്നാണ് സൂചന. ടെലികോം ഡിജിറ്റൽ മേഖലയെ വേർതിരിച്ച് പുതിയ കമ്പനിയാക്കുന്നതിനുള്ള നീക്കം റിലയൻസ് ഇൻഡസ്ട്രീസ് നേരത്തെതന്നെനടത്തിയിരുന്നു. വിവിധ ആപ്പുകൾ, നിർമിത ബുദ്ധി, ക്ലൗഡ് സംരംഭം തുടങ്ങിയവയെ ഉൾപ്പെടുത്തി ജിയോ പ്ലാറ്റ്ഫോം അതിനുവണ്ടിയാണ് രൂപീകരിച്ചത്. മൊബൈൽ ടെലികോം, ബ്രോഡ്ബാൻഡ് ബിസിനസുകൾ ഉൾപ്പടെയുള്ളവ ഈ പ്ലാറ്റ്ഫോമിനുകീഴിലാണ്. നിലവിൽ ജിയോ പ്ലാറ്റ്ഫോമിനുള്ള ബാധ്യത മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിലേയ്ക്കമാറ്റും. ഇതിനായി റിലയൻസ് ഇൻഡ്സട്രീസിന് ജിയോ പ്ലാറ്റ്ഫോമിന്റെ ഓഹരിയാക്കിമാറ്റാവുന്ന 108,000 കോടിരൂപയുടെ പ്രിഫറൻസ് ഷെയറുകൾ ലഭിക്കും. HOLDING STRUCTURE RELIANCE INDUSTRIES​ JIO PLATFORMS Reliance Jio Infocomm Other Investments Wireless Haptic Home Broadband JioSaavn Enterprise Radisys Hathway Den Others ലോകത്തെവിടെയുമുള്ള ഒരു ടെക്നോളജി കമ്പനി നടത്തുന്ന ന്യൂനപക്ഷ ഓഹരികൾക്കായുള്ള ഏറ്റവും വലിയ നിക്ഷേപമായി കരാറിനെ വിശേഷിപ്പിക്കാം. ഇതോടെ റിലയൻസ് ഇൻഡസ്ട്രീസിൽ ന്യൂനപക്ഷ ഓഹരികൾ സ്വന്തമായുള്ള ലോകത്തെതന്നെ ഏറ്റവുംവലിയ കമ്പനിയായി മാർക്ക് സക്കർബർഗിന്റെ ഫേസ്ബുക്ക് മാറും. ആൽഫബെറ്റ്, ടെൻസെന്റ് ഹോൾഡിങ്സ്, ആലിബാബ ഗ്രൂപ്പ് തുടങ്ങിയ കടബാധ്യയില്ലാത്ത ലോകോത്തര കമ്പനികളുടെ നിലവാരത്തിലേയ്ക്ക് ഡിജിറ്റൽ ബിസിനസിനെ ഉയർത്തുകയാണ് റിലയൻസിന് ഫേസ്ബുക്കുമായുള്ള കരാറിനുപിന്നിലുള്ള ഒരുലക്ഷ്യം. സ്മാർട്ട്ഫോണിന്റെ വർധിച്ചവരുന്ന ഉപയോഗത്തിലൂടെ ഇ-കൊമേഴ്സ് മേഖല അതിവേഗം വളരുന്നരാജ്യത്ത് ഫേസ്ബുക്കിന് റിലയൻസ് റീട്ടെയിൽ പ്ലാറ്റ്ഫോമായ ജിയോമാർട്ടുമായുള്ള കരാർ വൻതോതിൽ ഗുണംചെയ്യും. വാട്ട്സാപ്പുമായി ചേർന്നുള്ള വിപണന തന്ത്രമായിരിക്കും രാജ്യത്ത് പരീക്ഷിക്കുക. രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യവസായ-വ്യാപാര സംരംഭങ്ങളും ചെറുകിട കച്ചവടക്കാരുമായി ചേർന്നുള്ള വൻഇടപാടാണ് ജിയോ മാർട്ടിലൂടെ ലക്ഷ്യമിടുന്നത്. വാട്ട്സാപ്പിന് 400 മില്യണിലേറെ ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. ജിയോയ്ക്കാകട്ടെ 380 മില്യണും. അതിനെല്ലാംപുറമെയാണ് മുകേഷ് അംബാനിയ്ക്ക് രാഷ്ട്രീയ നേതൃത്തവുമായുള്ള അടുത്തബന്ധം. കുറച്ചുവർഷങ്ങളായി ഇന്ത്യയിൽ സാന്നിധ്യമുറപ്പിക്കാനുള്ള ഫേസ്ബുക്കിന്റെ ശ്രമം വിജയിച്ചിരുന്നില്ല. വിക്കിപീഡിയ ഉൾപ്പടെയുള്ള പ്രധാന വെബ്സേവനങ്ങൾ സൗജന്യമായി നൽകാൻ 2016ൽ ഫേസ് ബുക്ക് നടത്തിയശ്രമം വിവാദമാകുകയും രാജ്യം അതിന് തടയിടുകുയുചെയ്തു. ഈ സാഹചര്യത്തിൽ നിലവിൽ ഫേസ്ബുക്കിന് പുതിയൊരുലോകം തുറന്നുകിട്ടുകയാണ്. കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായ സമയത്താണ് ഈ ഡീലെന്നതും ശ്രദ്ധേയമാണ്. റിലയൻസിന്റെ എനർജി യൂണിറ്റ് വൻപ്രതിസന്ധിയാണ് നേരിടുന്നത്. 1,53,132 കോടി രൂപയാണ് 2019 ഡിസംബറിലെ കണക്കുപ്രകാരം കമ്പനിയുടെ ബാധ്യത. ലോകത്തിലെതന്നെ വലിയ എണ്ണശുദ്ധീകരണ കമ്പനികളിലൊന്നായ റിലയൻസിന്റെ കടം 2020-21 സാമ്പത്തികവർഷത്തിൽ സീറോയാക്കാനും അംബാനി ലക്ഷ്യമിടുന്നുണ്ട്. കമ്പനിയുടെ 20ശതമാനം ഓഹരി സൗദി ആരാംകോയ്ക്ക് കൈമാറാനുള്ള ശ്രമംനടത്തിയെങ്കിലും ഫലംകണ്ടിട്ടില്ല. ഇനി അതിനുള്ള സാധ്യത വിദൂരമാണ്. ഡിജിറ്റൽ ബിസിനസിനായി വിപണിയിലറക്കിയ നിക്ഷേപം ഫേസ്ബുക്കുമായുള്ള കരാറിലൂടെ ഒരുപരിധിവരെ തിരിച്ചെടുക്കാനാകുമെന്നും കമ്പനി കണക്കുകൂട്ടുന്നു. antony@mpp.co.in

from money rss https://bit.ly/2XUAnGn
via IFTTT

Prithviraj Sukumaran Is My New Friend, Says Dulquer Salmaan

Prithviraj Sukumaran Is My New Friend, Says Dulquer Salmaan
Dulquer Salmaan, the young actor is making use of these quarantine times to the fullest. Interestingly, the actor has now found a friend in Prithviraj Sukumaran, his childhood buddy, and a contemporary actor. Interestingly, Dulquer and Prithviraj have developed a great

* This article was originally published here

റിലയന്‍സ്-ഫേസ്ബുക്ക് ഡീല്‍: സെന്‍സെക്‌സ് 743 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ജിയോ പ്ലാറ്റ്ഫോമിൽ വിദേശ നിക്ഷേപമെത്തിയതോടെ റിലയൻസിന്റെ ഓഹരിവില കുതിച്ചത് സൂചികകൾ നേട്ടമാക്കി. സെൻസെക്സ് 743 പോയന്റ് നേട്ടത്തിൽ 31,379.55ലും നിഫ്റ്റി 206 പോയന്റ് ഉയർന്ന് 9187.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസിന്റെ ഓഹരിവില 10ശതമാനത്തിലേറെ ഉയർന്നു. സീ എന്റർടെയ്ൻമെന്റ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, ഇൻഡസിന്റ് ബാങ്ക്, നെസ് ലെ, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, വേദാന്ത, എൽആൻഡ്ടി, സിപ്ല, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളായിരുന്നു നഷ്ടത്തിൽ. നിഫ്റ്റി ബാങ്ക്, ഐടി, വാഹനം, എഫ്എംസിജി, ലോഹം, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലായിരുന്നു.

from money rss https://bit.ly/3eAosDA
via IFTTT

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തവണകളായി അടയ്ക്കാം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം തവണകളായി അടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരമാണ് കമ്പനികൾ ഇതിന് തയ്യാറായത്. 2021 മാർച്ച് 31വരെ കാലാവധിയുള്ള പോളിസികൾക്കാണിത് ബാധകം. പ്രതിമാസം, ത്രൈമാസം, അർധവാർഷികം എന്നിങ്ങനെയുള്ള ഇടവേളകൾ പ്രീമിയം അടയ്ക്കുന്നതിനായി തിരഞ്ഞെടുക്കാം. നേരത്തെ ധനമന്ത്രാലയത്തിന്റെ നിർദേശപ്രകാരം വാഹന-ആരോഗ്യ ഇൻഷുറൻസുകൾ പുതുക്കാനുള്ള തിയതി മെയ് 15വരെ കമ്പനികൾ നീട്ടിനൽകിയിരുന്നു.

from money rss https://bit.ly/2VMTijY
via IFTTT

ജിയോയില്‍ ഫേസ്ബുക്ക് നിക്ഷേപം: റിലയന്‍സിന്റെ ഓഹരി വില 11ശതമാനം കുതിച്ചു

മുംബൈ: ജിയോ പ്ലാറ്റ്ഫോമിൽ ഫേസ്ബുക്ക് നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ റിലയൻസിന്റെ ഓഹരിവില പത്തുശതമാനത്തിലേറെ കുതിച്ചു. ഉച്ചകഴിഞ്ഞ് രണ്ടരയോടെ റിലയൻസിന്റെ ഓഹരി വില 140 രൂപ ഉയർന്ന് 1377 രൂപയായി. ബുധനാഴ്ച രാവിലെയാണ് റിലയൻസ് ജിയോയിൽ ഫേസ്ബുക്ക് 43,574 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതായുള്ള പ്രഖ്യാപനംവന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ജിയോ പ്ലാറ്റ്ഫോംസിലാണ് ഫേസ്ബുക്കിന്റെ നിക്ഷേപം. ലോകത്തെ ഒരു ടെക്നോളജി കമ്പനി മൈനോരിറ്റി സ്റ്റേക്കിനുവേണ്ടി നടത്തുന്ന ഏറ്റവുംവലിയ നിക്ഷേപമാണിത്. രാജ്യത്തെ സാങ്കേതികവിദ്യാമേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശനിക്ഷേപംകൂടിയാണിത്.

from money rss https://bit.ly/3cGWXGW
via IFTTT

Tuesday, 21 April 2020

നാട്ടിലെ പലചരക്കുകടകളുമായി സഹകരിച്ച് ഉത്പന്ന വിതരണത്തിന് ജിയോ

ജിയോ പ്ലാറ്റ്ഫോമിലെ നിക്ഷേപത്തോടൊപ്പം റിലയൻസ്റീട്ടെയിൽ, വാട്ട്സാപ്പ്എന്നിവയുമായും ഫേസ് ബുക്ക്വാണിജ്യ പങ്കാളിത്തകരാറിലെത്തി. വാട്ട്സാപ്പിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജിയോമാർട്ട്പ്ലാറ്റ്ഫോമിൽ റിലയൻസ് റീട്ടെയിലിന്റെയും പ്രാദേശിക തലത്തിലുള്ള ചെറുകിട സംരംഭങ്ങളുടെയുംഉത്പന്നങ്ങൾ ആവശ്യക്കാരിലെത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികൾ, പലചരക്കു കടക്കാർ എന്നിവരുമായുള്ള പങ്കാളിത്തത്തോടെയാണ് ജിയോമാർട്ട് ഒരുങ്ങുന്നത്. ഇതോടെ ഏറ്റവും അടുത്തുള്ള ചെറുകിട പലചരക്കു കടഉടമകൾക്കു വാട്ട്സാപ്പ് ഉപയോഗിച്ച് ജിയോമാർട്ടുമായി പരിധിയില്ലാതെ ഇടപാട് നടത്തി ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിലേക്ക് ഉൽപ്പന്നങ്ങളും സേവനങ്ങളും എത്തിക്കാൻ കഴിയും. രാജ്യത്തെ 60ദശലക്ഷം മൈക്രോ ചെറുകിടഇടത്തരം ബിസിനസുകൾ,120ദശലക്ഷം കർഷകർ, മറ്റ് കച്ചവടക്കാർ തുടങ്ങിയവരിലായിരിക്കും ശ്രദ്ധയെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.

from money rss https://bit.ly/2Kn1Qse
via IFTTT

ബ്രന്റ് ക്രൂഡ് വില ബാരലിന് 16.84 ഡോളറായി; 2001നുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ച

ന്യൂഡൽഹി: യുഎസ് ക്രൂഡ് വിലയിടിവിന് പിന്നാലെ ബ്രന്റ് ക്രൂഡ് വിലയും കുത്തനെ ഇടിഞ്ഞ് 2001ലെ നിലവാരത്തിന് താഴെയെത്തി. ബാരലിന് 16.84 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണമുണ്ടായപ്പോഴാണ് ബ്രന്റ് ക്രൂഡ് വില ഇത്രയും താഴ്ന്നത്. മൈനസ് നിലവാരത്തിലെത്തിയ യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില ബാരലിന് 11.24 നിലവാരത്തിലേയ്ക്ക് തിരിച്ചുകയറി. ബ്രന്റ് ക്രൂഡ് പ്രധാനമായും ഉത്പാദിപ്പിക്കുന്ന പശ്ചിമേഷ്യയും റഷ്യയും വിലയിലെ തകർച്ചയിൽ ആശങ്കപ്രകടിപ്പിച്ചു. പ്രധാനമായും എണ്ണയുത്പാദനത്തെ ആശ്രയിച്ചുകഴിയുന്നവയാണ് ഈ രാജ്യങ്ങൾ. 2008 ജൂലായിൽ എണ്ണവില എക്കാലത്തെയും ഉയർന്ന നിലവാരമായ 147 ഡോളറിലെത്തിയിരുന്നു. അവിടെനിന്നാണ് 16 ഡോളറിലേയ്ക്കുള്ള വീഴ്ച.

from money rss https://bit.ly/3buLn1b
via IFTTT

രണ്ടാം ദിവസവും നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ കാര്യമായ നേട്ടമില്ല. സെൻസെക്സ് 42 പോയന്റ് ഉയർന്ന് 30679ലും നിഫ്റ്റി 5 പോയന്റ് നഷ്ടത്തിൽ 8974ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നഷ്ടവും വില്പന സമ്മർദവുമാണ് സൂചികകളെ ബാധിച്ചത്. ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 846 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ്, സീ എന്റർടെയ്ൻമെന്റ്, ഭാരതി ഇൻഫ്രടെൽ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ബജാജ് ഓട്ടോ, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, സിപ്ല, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഒഎൻജിസി, വേദാന്ത, ഐഒസി, പവർഗ്രിഡ് കോർപ്, ബിപിസിഎൽ, കോൾ ഇന്ത്യ, ബജാജ് ഫിൻസർവ്, യുപിഎൽ, എച്ച്ഡിഎഫിസി, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, വാഹനം, എഫ്എംസിജി തുടങ്ങിയ സൂചികകളെല്ലാം നഷ്ടത്തിലാണ്.

from money rss https://bit.ly/2KkTuBE
via IFTTT

ഒരുദിവസംകൊണ്ട് ഓഹരി നിക്ഷേപകന് നഷ്ടമായത് 3.30 ലക്ഷം കോടി രൂപ

അസംസ്കൃത എണ്ണവിലയിലെ ഇടിവ് ഓഹരി വിപണിയെ ബാധിച്ചപ്പോൾ ചൊവാഴ്ചമാത്രം നിക്ഷേപകന് നഷ്ടമായത് 3.30 ലക്ഷം കോടി രൂപ. ക്രൂഡ് ഓയിലിന്റെ ഉത്പന്ന വ്യാപാരത്തിലുണ്ടായ വിലയിടിവുമൂലം കനത്ത വില്പന സമ്മർദമാണ് കഴിഞ്ഞദിവസം ഓഹരി വിപണി നേരിട്ടത്. സൂചികകൾ കുത്തനെ ഇടിഞ്ഞതിനെതുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൂല്യം 3,30,408.87 കോടി രൂപയിടിഞ്ഞ് 1,20,42,172.38 കോടിയായി കുറഞ്ഞു. സെൻസെക്സ് ഓഹരികളിൽ ഇൻഡസിന്റ് ബാങ്കാണ് കൂടതൽ നഷ്ടംനേരിട്ടത്. 12ശതമാനത്തിലേറെ ഓഹരിവിലയിടിഞ്ഞു. ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എംആൻഡ്എം, ഒഎൻജിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികളും നഷ്ടമുണ്ടാക്കി.

from money rss https://bit.ly/2yAAVGM
via IFTTT

ഡാറ്റ ചോരില്ലെന്ന് ഉറപ്പുണ്ടോ? സ്പ്രിംഗ്ലർ വിവാദത്തിൽ സർക്കാറിനോട് ഹൈക്കോടതി

കോവിഡ് ഡാറ്റ ശേഖരണത്തിന് യുഎസ് കമ്പനിയായ സ്പ്രിംഗ്ലറിനെ ഏൽ‌പ്പിച്ചെന്ന വിവാദത്തിൽ സർക്കാറിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ചികിൽസാ വിവരങ്ങൾ അതിപ്രധാനമല്ലേ എന്നായിരുന്നു കോടതി ഉയർത്തിയ പ്രധാന ചോദ്യം. സ്പ്രിംഗ്ലർ വിവാദ കരാറിനെതിരെ അന്വേഷണമാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെ കോടതി വാക്കാലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചത്. വിഷയത്തിൽ സർക്കാർ‌ കൃത്യമായ ഉത്തരങ്ങൾ നൽകാതെ ഇനി ഡാറ്റ അപ്ലോഡ് ചെയ്യരുത് എന്നാണ് കോടതിയുടെ നിർദേശം.

എന്നാൽ ഹർജിക്കാരൻ ഉന്നയിച്ച ഡാറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കയോട് തണുപ്പൻ മട്ടിൽ പ്രതികരിച്ചതാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്. സേവനമായി മാത്രമാണ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സ്പ്രിംഗ്ലർ കമ്പനിയുടെ കൈയ്യിൽ ഡാറ്റാ സുരക്ഷിതമോയെന്ന് കോടതി ചോദിച്ചത്. പിന്നാലെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും നിർ‌ദേശിക്കുകയായിരുന്നു.

അതേസമയം, വ്യക്തിയുടെ ആരോഗ്യ വിവരങ്ങൾ പ്രധാനപ്പെട്ട രേഖയെന്ന് വ്യക്തമാക്കിയ കോടതി കരാറിൽ മൂന്നാം കക്ഷിയുടെ ആവശ്യമെന്തെന്നും ഹൈക്കോടതി ചോദിച്ചു. വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും കേന്ദ്ര ഏജന്‍സിയെ കൊണ്ട് ഇപ്പോഴുള്ള കരാറില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ പ്രധാന ആവശ്യങ്ങൾ. കോവിഡ് രോഗികളുടെ വിവരശേഖരണം സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.



* This article was originally published here

എണ്ണവില തകര്‍ച്ച: സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 1,011 പോയന്റ് നഷ്ടത്തില്‍

മുംബൈ: ചരിത്രത്തിലാദ്യമായി ക്രൂഡ് ഫ്യൂച്ചേഴ്സ് വില നെഗറ്റീവ് നിലവാരത്തിലേയ്ക്ക് താഴ്ന്നത് വിപണിക്ക് തിരിച്ചടിയായി. രാജ്യത്തെ സൂചികകൾ മൂന്നുശതമാനത്തിലേറെ നഷ്ടമുണ്ടാക്കി. സെൻസെക്സ് 1,011.29 പോയന്റ് താഴ്ന്ന് 30636.71ലും നിഫ്റ്റി 280.40 പോയന്റ് നഷ്ടത്തിൽ 8981.45ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 723 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1647 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, സീ എന്റർടെയൻമന്റെ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ഭാരതി ഇൻഫ്രടെൽ, ഹീറോ മോട്ടോർകോർപ്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഫാർമ ഒഴികെയുള്ള സെക്ടറുകൾ നഷ്ടത്തിലായിരുന്നു. ലോഹം, ഐടി, വാഹനം, ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളെല്ലാം നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 2.5ശതമാനവും 3ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/3bp3sO8
via IFTTT

ഐഎല്‍ആന്‍ഡ്എഫ്എസ്: ഓഡിറ്റര്‍മാരുടെ പ്രവര്‍ത്തനംവിലക്കരുതെന്ന് ഹൈക്കോടതി

മുംബൈ: ഇൻഫ്രസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ഓഡിറ്റർമാരായിരുന്ന ഡിലോയ്റ്റിനും കെപിഎംജിക്കുമെതിരെ നടപടിയെടുക്കരുതെന്ന് മുംബൈ ഹൈക്കോടതി. കോർപ്പറേറ്റ് മന്ത്രാലയത്തോടാണ് ഹൈക്കോടതിയുടെ നിർദേശം. മന്ത്രാലയത്തിന്റെ ഭാഗമായ നാഷണൽ കമ്പനി ലൊ ട്രിബ്യൂണൽ ഈ ഓഡിറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് അഞ്ചുവർഷത്തേയ്ക്ക് വിലക്കേർപ്പെടുത്തരുതെന്നും കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഹൈക്കോടതി എട്ടാഴ്ചത്തെ സമയവും അനവദിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനും ധനകാര്യസ്ഥാപനങ്ങൾ രൂപീകരിക്കുന്നതിനുമായി 30വർഷംമുമ്പ് സ്ഥാപിച്ച കമ്പനിയാണ് ഇൻഫ്രസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്. കടബാധ്യതയിൽ കൂപ്പുകുത്തിയ സ്ഥാപനത്തിൽ ആർബിഐ സ്പെഷൽ ഓഡിറ്റ് നടത്തിയതിനെതുടർന്ന് 27 ഡോളർമാത്രമാണ് കമ്പനിയുടെ കൈവശമുള്ളതായി കണ്ടെത്തിയത്. അപ്പോഴുണ്ടായിരുന്ന തിരിച്ചടവ് കടമാകട്ടെ 91,000 കോടിയും. ഇതിൽ 57,000 കോടി രൂപയും പൊതുമേഖല ബാങ്കുകൾക്ക് കൊടുത്തുതീർക്കാനുള്ളതാണ്. ഇന്ത്യയിലെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നതരത്തിൽ കമ്പനിയുടെ പ്രവർത്തനം തകരാറിലായി. നിക്ഷേപകരുടെ പണവും ഓഹരിയുടമകളുടെ ലാഭവിഹിതവും മുടങ്ങി. ഇതേതുടർന്നാണ് ഓഡിറ്റർമാർക്കെതിരെയും നടപടിയുണ്ടായത്.

from money rss https://bit.ly/2ywdj6p
via IFTTT

ലോക്ഡൗണ്‍ തീരുമ്പോള്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും

അടച്ചിടലിനുശേഷം തുറന്നുപ്രവർത്തിക്കുമ്പോൾ സ്ഥാപനങ്ങൾ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടിവരും. വ്യാവസായ, വാണിജ്യ സ്ഥാപനങ്ങളും ഓഫീസുകളും നിർബന്ധമായും ജീവനക്കാർക്ക് ആരോഗ്യ പരിരക്ഷ നൽകണമെന്നാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎ)യുടെ സർക്കുലറിൽ പറയുന്നത്. ആഭ്്യന്ത മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഐആർഡിഎയുടെ സർക്കുലർ. വ്യക്തികൾക്കോ കൂട്ടായോ കുറഞ്ഞ ചെലവിൽ പോളിസികൾ ലഭ്യമാക്കാൻ ഇൻഷുറൻസ് കമ്പനികൾ തയ്യാറാകണമെന്നും നിർദേശമുണ്ട്. നിർബന്ധമില്ലെങ്കിലും നിലവിൽ പല കമ്പനികളും ജീവനക്കാർക്ക് ഗ്രൂപ്പ് ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യം നൽകുന്നുണ്ട്. ജീവനക്കാരുടെ രക്ഷാകർത്താക്കൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്കാണ് കോർപ്പറേറ്റ് ഹെൽത്ത് പോളിസികൾ നൽകിവരുന്നത്. മാസശമ്പളം 21,000 രൂപയിൽതാഴെയുള്ളവർക്ക് നിലവിൽ ഇഎസ്ഐ പ്രകാരം ആരോഗ്യ ഇൻഷുറൻസ് ലഭ്യമാണ്.

from money rss https://bit.ly/2xCp1wf
via IFTTT

നഷ്ടം എട്ടുലക്ഷം: മ്യൂച്വല്‍ ഫണ്ടുകള്‍വിറ്റ് കൂടുതല്‍ നഷ്ടം ഒഴിവാക്കുന്നതാണോ നല്ലത്?

വിവിധ കാറ്റഗറികളിലെ എട്ടു മ്യൂച്വൽ ഫണ്ടുകളിലായി 34 ലക്ഷം രൂപ ഞാൻ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്റ്റേറ്റുമെന്റുകൾ പരിശോധിച്ചപ്പോൾ എട്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബോധ്യപ്പെട്ടു. ഇപ്പോഴത്തെ നിക്ഷേപമൂല്യം 26 ലക്ഷമായി കുറയുകയും ചെയ്തു. ദീർഘകാലം ലക്ഷ്യമിട്ട് എസ്ഐപിയായാണ് നിക്ഷേപം നടത്തിവരുന്നത്. ഈ സാഹചര്യത്തിൽ എസ്ഐപി നിർത്തി നിക്ഷേപം പിൻവലിച്ച് സ്ഥിര നിക്ഷേപ പദ്ധതികളിലേയ്ക്ക് മാറുന്നതാണോ നല്ലത്? അപ്പോൾ കൂടുതൽ നഷ്ടം ഒഴിവാക്കാമല്ലോ. വിമൽ കാർത്തിക് ഇപ്പോൾ നിക്ഷേപം പിൻവലിച്ച് സ്ഥിര നിക്ഷേ പദ്ധതികളിലേയ്ക്ക് മാറ്റുന്നത് നിങ്ങൾക്ക് വലിയ തിരിച്ചടിയാകും. ഇപ്പോൾ കടലാസിലുള്ള നഷ്ടംഅപ്പോൾ യാഥാർഥ്യമാകുമെന്ന് മനസിലാക്കുക. വിപണിയിൽ 30ശതമാനത്തോളം ഇടിവുണ്ടായതാണ് നിങ്ങളുടെ ഫണ്ടുകളിലും പ്രതിഫലിച്ചത്. ഓഹരിയിലെയും ഓഹരി അധിഷ്ഠിത ഫണ്ടുകളിലെയും നിക്ഷേപം ദീർഘകാല ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ളതാണ്. വിപണി ഇടിയുമ്പോൾ വിറ്റുമാറുന്നത് ഗുണംചെയ്യില്ല. എസ്ഐപി നിക്ഷേപം തുടരുക. വിപണി താഴ്ന്നിരിക്കുന്ന സമയത്ത് നിക്ഷേപിക്കുന്നതുകയ്ക്ക് കൂടുതൽ യൂണിറ്റുകൾ ലഭിക്കും. പിന്നീട് വിപണി കയറുമ്പോൾ അത് മികച്ചനേട്ടം നൽകാൻ സഹായിക്കുകയും ചെയ്യും. എസ്ഐപിയുമായി മുന്നോട്ടുപോകുക. സ്റ്റേറ്റ്മെന്റ് ഭാവിയിൽ മികച്ച നേട്ടത്തിന്റെ കണക്കുകൾ കാണിക്കും.

from money rss https://bit.ly/2VmFBsR
via IFTTT

എണ്ണവില മൈനസില്‍; ഇന്ത്യയില്‍ പെട്രോള്‍ വെറുതെ കിട്ടുമോ?

യുഎസിൽ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് നേരിട്ടത്. മേയ്മാസത്തേയ്ക്കുള്ള കരാർ പ്രകാരമുള്ള വില നെഗറ്റീവ് നിലവാരത്തിലെത്തി. അതായത് തിങ്കളാഴ്ച വെസ്റ്റ് ടെക്സാസ് ഇന്റർ മീഡിയറ്റ് ബെഞ്ച്മാർക്ക് ക്രൂഡ് വില മൈനസ് 37.63 ഡോളറിലെത്തി. മെയ് മാസത്തെ കരാർ ഏപ്രിൽ 21ന് അവസാനിക്കുന്നതിനാലാണ് വില കുത്തനെ ഇടിഞ്ഞത്. അസാധാരണ സംഭവമാണ് തിങ്കളാഴ്ച നടന്നത്. കരാർ നേടിയവർ വൻതോതിൽ വിറ്റഴിക്കാൻ ശ്രമിച്ചപ്പോൾ വാങ്ങാൻ ആളുണ്ടായില്ല. ആവശ്യത്തേക്കാൾ കൂടുതൽ എണ്ണ ലഭ്യമായപ്പോൾ എണ്ണശേഖരിക്കാൻ ഇടമില്ലാതായി. ബെഞ്ച്മാർക്ക്സൂചികയിൽ മെയിലെ കരാർ സ്വന്തമാക്കിയവർ എണ്ണ എടുക്കാൻ തയ്യാറാകുകയോ സംഭരണ ചെലവ് വഹിക്കാൻ തയ്യാറാകുകയോ ചെയ്തില്ലെന്നതാണ്. അതുകൊണ്ടാണ് വില മൈനസ് നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തിയത്. കരാർ സ്വന്തമാക്കിയവരിൽനിന്ന് എണ്ണ കൊണ്ടുപോകാൻ 37 ഡോളറോളം അങ്ങോട്ട് നൽകേണ്ടിവന്നെന്നുചുരുക്കം.അതേസമയം, ജൂണിലേയ്ക്കുള്ള ട്രേഡിങ് ബാരലിന് 20 ഡോളർ നിലവാരത്തിലാണ് നടക്കുന്നത്. രാജ്യത്ത് പെട്രോളിന്റെ വില മൈനസ് ആകുമോ? ഇതൊന്നും ഇന്ത്യയെ ബാധിക്കുന്നകാര്യമല്ല. ഇന്ത്യ വാങ്ങുന്ന ബ്രന്റ് ക്രൂഡിന്റെ ശരാശരി വില ഏപ്രിൽ 17ലെ നിലവാരപ്രകാരം ബാരലിന് 20.57 ഡോളറാണ്. രാജ്യത്തെത്തിക്കാനുള്ള ചെലവ്, വിനിമയ നിരക്ക്, ശുദ്ധീകരണ ചെലവ്, വിതരണക്കാർക്കുള്ള കമ്മീഷൻ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി എന്നിവയൊക്കെ ചേരുമ്പോൾ നിലവിലെ നിരക്കിൽനിന്ന് കാര്യമായ കുറവ് രാജ്യത്തുണ്ടാകില്ല. ലോക്ഡൗൺകാരണം എണ്ണ ഉപഭോഗത്തിൽ വൻതോതിലാണ് കുറവുണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ നികുതി വിഹിതത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാൻ വിലകുറയ്ക്കാൻ തയ്യാറാവുകയുമില്ല. എന്നാൽ, എണ്ണശുദ്ധീകരണ ശാലകൾക്ക് പരമാവധി നേട്ടമുണ്ടാക്കാൻ പറ്റിയസമയമാണ്. കുറഞ്ഞവിലയിൽ പരമാവധി സംഭരിക്കാൻ രാജ്യത്തെ കമ്പനികൾക്ക് കഴിയും.

from money rss https://bit.ly/2VmjVNs
via IFTTT

Monday, 20 April 2020

വിപണി താഴോട്ട്: സെന്‍സെക്‌സില്‍ 832 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ തരക്കേടില്ലാത്ത നേട്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ കനത്ത നഷ്ടം. സെൻസെക്സ് 832 പോയന്റ് നഷ്ടത്തിൽ 30815ലും നിഫ്റ്റി 235 പോയന്റ് താഴ്ന്ന് 9026ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 326 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 605 ഓഹരികൾ നഷ്ടത്തിലുമാണ്. 31 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് നാലുശതമാനവും ഐടി രണ്ടര ശതമാനവും ബിഎസ്ഇ സ്മോൾക്യാപ്, മിഡ്ക്യാപ് സൂചികകൾ രണ്ടരശതമനത്തോളവും നഷ്ടത്തിലാണ്. ഇന്റസിന്റ് ബാങ്ക്, ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, വേദാന്ത, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, മാരുതി സുസുകി, ഗെയിൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

from money rss https://bit.ly/3arhQ7a
via IFTTT

സിങ്കപ്പൂർ, കേയ്മൻ ഐലൻഡ് നിക്ഷേപങ്ങളും നിരീക്ഷണത്തിൽ

മുംബൈ: ചൈനയ്ക്കുപിന്നാലെ സിങ്കപ്പൂർ, കേയ്മൻ ഐലൻഡ്, അയർലൻഡ്, ലക്സംബർഗ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപങ്ങളും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിരീക്ഷിക്കുന്നതായി സൂചന. ചൈനയിൽനിന്നും ഹോങ് കോങ്ങിൽനിന്നുമുള്ള വിദേശനിക്ഷേപക സ്ഥാപനങ്ങൾ (എഫ്.പി.ഐ.) ഈ രാജ്യങ്ങൾ വഴി ഇന്ത്യൻ കന്പനികളിൽ നിക്ഷേപം നടത്തുന്നതായുള്ള സംശയത്തെത്തുടർന്നാണിത്. ഏതാനും വർഷങ്ങളായി ചൈനയിൽനിന്നുള്ള നിക്ഷേപകസ്ഥാപനങ്ങളിൽ ചിലത് ഹോങ് കോങ് ആസ്ഥാനമായാണ് പ്രവർത്തിച്ചുവരുന്നത്. വിവിധ രാജ്യങ്ങളിലെ വിപണികളിൽ സാന്നിധ്യമുറപ്പിക്കുന്നതിന് ചൈനീസ് നിക്ഷേപകർ സ്വീകരിച്ചിരിക്കുന്ന തന്ത്രങ്ങളിലൊന്നാണിത്. ഹോങ് കോങ്ങിൽനിന്ന് കേയ്മൻ ഐലൻഡ് വഴിയാണ് ഈ നിക്ഷേപങ്ങളുടെ പ്രധാന ഒഴുക്ക്. 2017 അവസാനംവരെയുള്ള കണക്കുകളനുസരിച്ച് കേയ്മൻ ഐലൻഡിൽനിന്നുള്ള നിക്ഷേപകസ്ഥാപനങ്ങളിൽ 50 ശതമാനവും ഹോങ് കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് കണക്ക്. ഹോങ് കോങ്ങിൽനിന്നുള്ള 90 ശതമാനം വിദേശനിക്ഷേപക സ്ഥാപനങ്ങളും നേരിട്ട് ഇന്ത്യയിൽ നിക്ഷേപം നടത്താറില്ല. ഇവർ കേയ്മൻ ഐലൻഡ് വഴിയും മറ്റുമാണ് നിക്ഷേപിക്കാറ്. കേയ്മൻ ഐലൻഡിലെ മിക്കകന്പനികൾക്കും ഫണ്ട് ലഭിക്കുന്നത് ചൈനയിൽനിന്നാണെന്ന് വിലയിരുത്തുന്നുണ്ട്. കേയ്മൻ ഐലൻഡ് പോലെതന്നെ ഹോങ് കോങ്ങിൽനിന്നും ചൈനയിൽനിന്നുമുള്ള നിക്ഷേപകർ ഹബ്ബായി ഉപയോഗിക്കുന്ന രാജ്യങ്ങളാണ് സിങ്കപ്പൂരും അയർലൻഡും ലക്സംബർഗും. ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ ഒട്ടേറെ വിദേശനിക്ഷേപക സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ചൈനയിൽനിന്നുള്ള 16 വിദേശനിക്ഷേപക സ്ഥാപനങ്ങൾ മാത്രമാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, കേയ്മൻ ഐലൻഡിൽനിന്ന് 323 എണ്ണവും സിങ്കപ്പൂരിൽനിന്ന് 428 എണ്ണവും അയർലൻഡിൽനിന്ന് 611 എണ്ണവും ലക്സംബർഗിൽനിന്ന് 1155 എണ്ണവും രജിസ്റ്റർചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവിടെനിന്നുള്ള നിക്ഷേപങ്ങൾകൂടി നിരീക്ഷിക്കാൻ സെബി നിർബന്ധിതമാകുന്നത്.

from money rss https://bit.ly/2xOrGmv
via IFTTT

പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലും; ഐടി മേഖലയിലും പ്രതിസന്ധി

കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ വിവിധ മേഖലകളിലെന്നപോലെ ഐ.ടി.യിലും ശോഭനമല്ല കാര്യങ്ങൾ. പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലുമെല്ലാം ജീവനക്കാരെ അലട്ടുന്നു. ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. സംസ്ഥാന സർക്കാരിനുകീഴിലുള്ള മൂന്ന് ഐ.ടി. പാർക്കുകളിലുമായി 800-ലേറെ കമ്പനികളുണ്ടെന്നാണ് കണക്ക്. ഒരു ലക്ഷത്തിലേറെപ്പേരാണ് ഇവിടെ ജോലിചെയ്യുന്നത്. അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് ഐ.ടി.കമ്പനികളുടെ ഇടപാടുകാരേറെയും. കോവിഡ് മൂലം ഈ രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. തൊഴിൽനഷ്ടവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 'അമേരിക്കയിലെയും ബ്രിട്ടനിലെയും പല കമ്പനികളും പ്രോജക്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. തത്കാലത്തേക്ക് പദ്ധതി നടപ്പാക്കുന്നില്ലെന്നാണ് അവരറിയിച്ചത്'- സംസ്ഥാനത്തെ ഒരു ഐ.ടി. കമ്പനിയുടെ ഉന്നത പ്രതിനിധി പറഞ്ഞു. ഭാവിപദ്ധതികളിലല്ല, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജോലികൾ നഷ്ടമാകാതിരിക്കാനാണ് കമ്പനികൾ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രാവൽ, ഹോസ്പിറ്റാലിറ്റി, എയർലൈൻസ്, റീട്ടെയ്ൽ, ഓയിൽ ആൻഡ് ഗ്യാസ്, ഫിനാൻഷ്യൽ സർവീസസ്, മാനുഫാക്ചറിങ് എന്നീ മേഖലകളിലെല്ലാം തൊഴിൽനഷ്ടത്തിന് സാധ്യത വിലയിരുത്തിയിട്ടുണ്ട്. പ്രതിസന്ധി പ്രകടം പല കമ്പനികളിലും പ്രതിസന്ധി പ്രകടമാണ്. ശമ്പളത്തിൽ കുറവുണ്ടാകുമെന്നും ഇൻക്രിമെന്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തത്കാലം നൽകാനാകില്ലെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. പുതിയ നിയമനങ്ങൾ നിർത്തിവെച്ചു. നിയമനങ്ങൾക്കുള്ള അറിയിപ്പും പലരും പിൻവലിച്ചിട്ടുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതുമൂലം ജീവനക്കാരിൽ ഭൂരിഭാഗവും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഇതുമൂലം ജോലിക്ഷമതയിൽ കുറവുവന്നതായും വിലയിരുത്തലുണ്ട്. ഏറെ പ്രതിസന്ധിയിലായിരിക്കുന്നത് ചെറുകിട കമ്പനികളും സ്റ്റാർട്ടപ്പുകളുമാണ്. ജീവനക്കാർ ആവശ്യപ്പെടുന്നത് പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസ് മുഖ്യമന്ത്രിക്ക് കത്തുനൽകി. ആർക്കും ജോലി നഷ്ടമാകില്ലെന്ന് ഉറപ്പിക്കാൻ സർക്കാർ ഇടപെടണം. കോവിഡിനുശേഷമുള്ള സാഹചര്യം വിലയിരുത്താൻ കമ്മിറ്റിയുണ്ടാക്കണം. കർമപദ്ധതിയുണ്ടാക്കണം. ജീവനക്കാരുടെ ആശങ്ക പരിഹരിക്കാൻ ഐ.ടി.വകുപ്പ് ഹെൽപ്പ്ലൈൻ തുടങ്ങണം. കമ്പനിയിൽ നിന്നുള്ള അസൈൻമെന്റിന്റെ ഭാഗമായി പലരും വിദേശത്താണ്. അവർക്കായി ഹെൽപ്പ്ലൈൻ തുടങ്ങണം. നികുതിയിളവ് ഉൾപ്പെടെയുള്ള പിന്തുണയും അത്യാവശ്യമാണെന്ന് പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലാനിയും ജനറൽ സെക്രട്ടറി പി. ആനന്ദും ആവശ്യപ്പെട്ടു.

from money rss https://bit.ly/2wZ23Pw
via IFTTT

സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി നഷ്ടത്തിലും

മുംബൈ: ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണം. സെൻസെക്സ് 59.28 പോയന്റ് ഉയർന്ന് 31648 ലും നിഫ്റ്റി 4.90 പോയന്റ് നഷ്ടത്തിൽ 9261.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണിയിലെ ക്ലോസിങ്. ബിഎസ്ഇയിലെ 1447 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1007ഓഹരികൾ നഷ്ടത്തിലുമാണ്. 179 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ, എൻടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ആക്സിസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, പൊതുമേഖല ബാങ്ക്, ഊർജം തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ വാഹനം, എഫ്എംസിജി, ലോഹം ഓഹരികൾ സമ്മർദം നേരിട്ടു. രാജ്യത്തെ കോവഡ് വ്യാപനവും ആഗോള വിപണികളിലെ നഷ്ടവും അസംസ്കൃത എണ്ണവിലയിലെ തകർച്ചയുമാണ് ഓഹരി സൂചികകളെ ബാധിച്ചത്.

from money rss https://bit.ly/2wRS1Q0
via IFTTT

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായത്തില്‍ 17.72ശതമാനം വര്‍ധന: ഓഹരി വില കുതിച്ചു

മുംബൈ: മാർച്ച് പാദത്തിലെ ഫലം പുറത്തുവിട്ടതിനെതുടർന്ന് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ ഓഹരി വില ആറുശതമാനത്തോളം ഉയർന്നു. ബാങ്കിന്റെ അറ്റാദായം 17.72ശതമാനം വർധിച്ച് 6,927.69 കോടിയിലെത്തി. പലിശ വരുമാനമാകട്ടെ 16.15ശതമാനം കൂടി 15,204.06 കോടിയുമായി. മുൻവർഷം ഇത് 13,089.49 കോടി രൂപയായിരുന്നു. ഉച്ചകഴിഞ്ഞ് 3.10ലെ നിലവാരപ്രകാരം ബാങ്കിന്റെ ഓഹരി വില 947.15 രൂപയാണ്. മുൻദിവസത്തെ ക്ലോസിങ് നിലവാരത്തിൽനിന്ന് നാലുശതമാനമാണ് വർധന.

from money rss https://bit.ly/2VlHu95
via IFTTT

മൂന്ന് കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ റിലയന്‍സ് ഫൗണ്ടേഷന്റെ മിഷന്‍ അന്ന സേവാ

കൊച്ചി/മുംബൈ: രാജ്യമുടനീളമുള്ള നിർധനരായ ജനങ്ങൾക്ക് ഭക്ഷണ വിതരണ ചെയ്യുന്ന പദ്ധതിയായ മിഷൻ അന്ന സേവാ റിലയൻസ് ഫൌണ്ടേഷൻ വിപുലീകരിച്ചു. മൂന്ന്കോടിയിൽ അധികംപേർക്കു ഈ സേവാ ഇനി ഭക്ഷണം എത്തിക്കും. ഇത് ആദ്യമായാണ് ആഗോളതലത്തിൽ ഒരു കോർപ്പറേറ്റ് ഫൗണ്ടേഷൻ ഇത്രെയും വലിയ ഭക്ഷണ വിതരണ പദ്ധതി നടപ്പിലാക്കിയത്. ഇതിനോടകം 16 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും രണ്ട് കോടിയിലധികം ഭക്ഷണം വിതരണം ചെയ്തു കഴിഞ്ഞു. മിഷൻ അന്ന സേവാ വഴി റിലയൻസ് ഫൗണ്ടേഷൻ കുടുംബങ്ങൾക്ക് പാകം ചെയ് ഭക്ഷണം,റെഡി-ടു-ഈറ്റ് ഫുഡ് പാക്കറ്റുകൾ,ഡ്രൈ റേഷൻ കിറ്റുകൾ,കമ്മ്യൂണിറ്റി അടുക്കളകൾക്ക് ബൾക്ക് റേഷൻ എന്നിവ നൽകുന്നുണ്ട്. ദിവസക്കൂലിക്കാർ,ചേരി നിവാസികൾ,നഗര സേവനദാതാക്കൾ,ഫാക്ടറിതൊഴിലാളികൾ,വൃദ്ധസദനം,അനാഥാലയങ്ങൾ,മുൻനിര തൊഴിലാളികളായ ജൂനിയർ മെഡിക്കൽ സ്റ്റാഫ്,പോലീസ് ഉദ്യോഗസ്ഥർ,സുരക്ഷാ സേന തുടങ്ങിയവർക്കാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. റിലയൻസ്റീറ്റെയ്ൽ ജീവനക്കാർ ഈ പദ്ധതിക്കായി പായ്ക്ക്ചെയ്തു തയാറാക്കി വിതരണം ചെയ്യാൻ സഹായിച്ച ഈ പരിപാടിയിൽ പങ്കുചേർന്നു.റിലയൻസ് ഇതുവരെ 535 കോടി രൂപ വിവിധ ദുരിതാശ്വാസ ഫണ്ടുകളിൽ നല്കി കഴിഞ്ഞിരിക്കുന്നു.ഇതിൽ 500 കോടി രൂപ പിഎം-കെയേഴ്സ്ഫണ്ടിലേക്കാണ് നൽകിയത്. Content Highlight: Anna Seva Reliance Foundations mission to feed 3 crore people

from money rss https://bit.ly/34OWGyN
via IFTTT

അക്ഷയത്രിതീയയ്ക്ക് ഗോൾഡ് ഓണർഷിപ്പ് - സർട്ടിഫിക്കറ്റുമായി കല്യാൺ ജൂവലേഴ്സ്

തൃശ്ശൂർ: അക്ഷയത്രിതീയ ദിനത്തിൽ നന്മയുടെയും ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും സ്വർണസ്പർശം സ്വന്തമാക്കുന്നതിനായി ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റുമായി ക ല്യാൺ ജൂവലേഴ്സ്. ലോക്ഡൗൺ മൂലം ഷോറൂമുകൾ അടഞ്ഞുകിടക്കുന്നതിനാലാണ് ഉപഭോക്താക്കൾക്കായി കല്യാൺ പുതിയ സൗകര്യം ഒരുക്കുന്നത്. ഇതുപ്രകാരം അക്ഷയത്രിതീയ ദിനത്തിലോ അതിന് മുമ്പോ കല്യാൺ ജൂവലേഴ്സിന്റെ വെബ്സൈറ്റിലൂടെ (https://at.kalyanjewellers.net/goc) ഉപഭോക്താക്കൾക്ക് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാം. ഏപ്രിൽ 21 മുതൽ 2 ഗ്രാം മുതൽ മുകളിലേക്ക് ഈ സർട്ടിഫിക്ക റ്റ് ലഭ്യമാണ്. ഇത് അക്ഷയത്രിതീയ ദിനത്തിൽ ഇ-മെയിലിലൂടെയോ വാട്സ് ആപ്പിലൂടെയോ ഉപഭോക്താവ് നിർദേശിക്കുന്ന മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയോ കൈകളിലെത്തും. അങ്ങനെ ലോക്ഡൗൺ കാലത്തെ അക്ഷയത്രിതീയ ദിനത്തിലും സ്വർണത്തിന് ഉടമയാകുന്നതിനുള്ള അവസരമൊരുക്കുകയാണ് കല്യാൺ ജൂവലേഴ്സ്. ലോക്ഡൗണിന് ശേഷം ഷോറൂമുകൾ തുറക്കുമ്പോൾ ഈ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫി ക്കറ്റുമായി ചെന്ന് അതിന്റെ മൂല്യത്തിലുള്ള സ്വർണാഭരണം സ്വന്തമാക്കാം. 2020 ഡിസംബർ 31 വരെ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് സ്വർണമായി മാറ്റിയെടുക്കുന്നതിനുള്ള സൗകര്യമുണ്ടാകും. ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറുള്ളതിനാൽ സ്വർണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഉപഭോക്താവിനെ ബാധിക്കുകയില്ലെന്ന ആനുകൂല്യവുമുണ്ട്. വെബ്സൈറ്റിലൂടെ സർട്ടിഫിക്ക റ്റ് ബുക്ക് ചെയ്ത ദിവസത്തെ സ്വർണവിലയേക്കാൾ കൂടുതലാണ് അത് സ്വർണമായി മാറിയെ ടുക്കുന്ന ദിവസത്തെ വിലയെങ്കിൽ സർട്ടിഫിക്കറ്റ് ബുക്ക് ചെയ്ത ദിവസത്തെ വില നല്കി യാൽ മതിയാകും. മറിച്ച്, ബുക്കിങ് ദിവസത്തേതിനേക്കാൾ കുറവാണ് വിലയെങ്കിൽ അത് ന ല്കിയാൽ മതി. അക്ഷയ ത്രിതീയ ദിനത്തിൽ ഇതാദ്യമായാണ് സ്വർണാഭരണശാലകൾ അടഞ്ഞുകിടക്കുന്നതെന്ന് കല്യാൺ ജൂവലേഴ്സസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാ മൻ പറഞ്ഞു. ദശാബ്ദങ്ങളായി അക്ഷയത്രിതീയയ്ക്ക് കല്യാൺ ജൂവലേഴ്സിൽ നിന്ന് സ്വർ ണം വാങ്ങുന്ന ഒട്ടേറെ ഉപഭോക്താക്കളുണ്ട്. അവരിൽ ഭൂരിഭാഗവും ഇക്കുറിയും ഈ പുണ്യ ദിനത്തിൽ എങ്ങനെ സ്വർണം സ്വന്തമാക്കുമെന്ന് അന്വേഷണത്തിലാണ്. അക്ഷയത്രിതീയയ് ക്ക് സ്വർണം വാങ്ങാനാകുമോ എന്ന് ചോദിച്ച് ഒരുപാട് പേർ ഞങ്ങളെ ദിവസേന ബന്ധപ്പെ ടുന്നുണ്ട്. എന്നും ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കൊത്ത് സഞ്ചരിച്ച പാരമ്പര്യമാണ് കല്യാൺ ജൂവലേഴ്സിന്റേത്. അതുകൊണ്ടാണ് അക്ഷയത്രിതീയയെ ലോക്ഡൗൺ ബാധിക്കാ തിരിക്കാനായി ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റിന് കല്യാൺ രൂപം നല്കിയത്-അദ്ദേഹം പറഞ്ഞു. ഷോറൂമുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും കല്യാൺ ജൂവലേഴ്സ് വെബ്സൈറ്റിലൂടെ ഉ പഭോക്താക്കൾക്ക് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് സ്വന്തമാക്കി അക്ഷയത്രിതീയയുടെ വിശ്വാസം കാത്തുസൂക്ഷിക്കാം. വളരെ എളുപ്പമാണ് ഈ സംവിധാനം. വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യുക, പട്ടണം തിരഞ്ഞെടുക്കുക, സർട്ടിഫിക്കറ്റ് സ്വന്തമാക്കുക. കല്യാണ ആവശ്യങ്ങൾക്കായി അക്ഷയത്രിതീയ ദിനത്തിൽ സ്വർണം വാങ്ങാൻ നിശ്ചയിച്ചിരുന്നവർക്കും ക ല്യാൺ ജൂവലേഴ്സിന്റെ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അനുഗ്രഹമാകും. ഉപഭോക്താക്കൾക്ക് ക്രഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ അധിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി വിവിധ ബാങ്കുകളുമായി കല്യാൺ ജൂവലേഴ്സ് കൈകോർത്തിട്ടുമുണ്ട്.

from money rss https://bit.ly/2Kgl1UI
via IFTTT

ഓഹരി നിക്ഷേപത്തില്‍ നിയന്ത്രണം: ഇന്ത്യയെ വിമര്‍ശിച്ച് ചൈന

ന്യൂഡൽഹി: ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾ ലംഘിച്ചാണ് വിദേശ നിക്ഷേപത്തിൽ ഇന്ത്യ നിയന്ത്രണങ്ങൾകൊണ്ടുവന്നതെന്ന് ചൈനയുടെ ആരോപണം. ലോകമാകെ കോവിഡ് വ്യാപിച്ചതിന്റെ പശ്ചാത്തലുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്തെ പ്രമുഖ ഓഹരികളിൽപലതും കുറഞ്ഞവിലയ്ക്ക് ലഭ്യമായിരുന്നു. ഇതുമുതലെടുത്ത് ചൈന ഉൾപ്പടെയുള്ള അയൽ രാജ്യങ്ങൾ ഇന്ത്യൻ കമ്പനികളിൽ വൻതോതിൽ നിക്ഷേപം നടത്തി. ഇതേതുടർന്ന്, ചൈനയിൽനിന്നുള്ള കൂടുതൽ നിക്ഷേപത്തിന് സർക്കാർ അനുമതിവേണമെന്ന നിബന്ധനയാണ് കൊണ്ടുവന്നത്. അതേസമയം, വിദേശ നിക്ഷേപം സംബന്ധിച്ച് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടുമില്ല. മുൻകരുതലെടുത്തതാണ് ചൈനയെ ചൊടിപ്പിച്ചത്. രാജ്യത്തെ കമ്പനികളിൽ ഓഹരി വിഹിതമുയർത്തി നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമത്തെയാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തടയിട്ടത്. 16 ചൈനീസ് പോർട്ട് ഫോളിയോ നിക്ഷേപക സ്ഥാപനങ്ങൾ മുൻനിര ഓഹരികളിൽ ഈയിടെ 1.1 ബില്യൺ ഡോളർ നിക്ഷേപം നടത്തിയതായി കണ്ടെത്തിയിരുന്നു. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണ് രാജ്യത്തെ വിപണിയിൽ വൻതോതിൽ പണമിറക്കിയത്. പതിവിൽക്കവിഞ്ഞുള്ള വിദേശ നിക്ഷേപം ഓഹരികളിലെത്തുമ്പോൾ സെബിയുടെ നിർദേശപ്രകാരം ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ്സ് വിവിരങ്ങൾ കൈമാറാറുണ്ട്. ചൈനയും അയൽ രാജ്യങ്ങളിൽ ചിലതും ഇത്തരത്തിൽ നിക്ഷേപം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.

from money rss https://bit.ly/3eDPUAg
via IFTTT

Mohanlal Donates 50 Lakhs To Kerala Chief Minister's Relief Fund!

Mohanlal Donates 50 Lakhs To Kerala Chief Minister's Relief Fund!
Mohanlal, the complete actor of Malayalam cinema has always been actively involved with charity services. As per the latest reports, Mohanlal has donated an amount of Rs. 50 Lakhs to Kerala Chief Minister's relief fund. Pinarayi Vijayan, the honoroubale Cheif Minister

* This article was originally published here

വിലകുറഞ്ഞ എന്‍95 മാസ്‌കുമായി ഡല്‍ഹി ഐഐടി

ന്യൂഡൽഹി: ചെലവ് കുറച്ച് ഗുണനിലവാരമുള്ള എൻ95 മാസ്ക് നിർമിച്ച് ഐഐടി ഡൽഹിയിലെ സ്റ്റാർട്ടപ്പ്. 45 രൂപയ്ക്കാണ് മാസ്ക് വിപണിയിലെത്തിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് ഗുണനിലവാരമില്ലാത്ത മാസ്ക് വ്യാപകമായതിനെതുടർന്നാണ് ഐഐടി രംഗത്തെത്തിയത്. 98ശതമാനം ഫിൽട്ടറേഷൻ സാധ്യമാകുന്നതാണ് മാസ്കെന്ന് പ്രൊഫസർ ബിപിൻകുമാർ പറഞ്ഞു. ടെക്സ്റ്റൈൽ ആൻഡ് ഫൈബർ എൻജിനിയറിങ് വകുപ്പിലെ പ്രൊഫസർമാരുടെ മേൽനോട്ടത്തിലാണ് മാസ്ക് നിർമിച്ചത്. നൂറോ അതിൽകൂടുതലോ മാസ്കുകൾക്ക് ഓർഡർ നൽകാം. വിപണിയിൽ എൻ 95 മാസ്കിന് വൻതുകയാണ് ഈടാക്കുന്നത്. ആവശ്യത്തിന് ലഭ്യവുമല്ല. അതുകൊണ്ടുതന്നെ നിലവാരംകുറഞ്ഞ സർജിക്കൽ മാസ്കുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. വൻതോതിലുള്ള മാസ്ക് നിർമാണത്തിന് ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് സ്റ്റാർട്ടപ്പ്. വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള എൻ 95 മാസ്ക് നിർമിക്കുകയാണ് ലക്ഷ്യമെന്നും ഇവർ പറയുന്നു.

from money rss https://bit.ly/2XOS4XZ
via IFTTT