121

Powered By Blogger

Saturday, 11 September 2021

കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തത? വിപണിയുടെ അടുത്തയാഴ്ചയിലെ നീക്കംഅറിയാം

ശക്തമായ മുന്നേറ്റത്തിനുശേഷം കഴിഞ്ഞവ്യാപാര ആഴ്ചയിൽ വിപണി ഇടവേളയെടുത്തെങ്കിലും പുതിയനാഴികക്കല്ല് താണ്ടാനുള്ള കരുത്ത് ഇനിയും ചോർന്നുപോയിട്ടില്ല. മികച്ച നിരവധി ഓഹരികൾ സൂചികളെയുംകൊണ്ട് കുതിക്കാൻ ബാറ്റണുമായി നിൽക്കുകയാണ്. കാളകൾ ഇപ്പോഴും വിപണിയിൽ സജീവമാണെന്നുചുരുക്കം. സെപ്റ്റംബർ ഒമ്പതിന് അവസാനിച്ച വ്യാപാര ആഴ്ചയിൽ സെൻസെക്സിനും നിഫ്റ്റിക്കും 0.30ശതമാനത്തിനടുത്തുമാത്രം നേട്ടംമാത്രമാണുണ്ടാക്കാനായത്. അതേസമയം, പ്രധാന സൂചികകളെ അവഗണിച്ച് ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.32ശതമാനവും 1.24ശതമാനവും കുതിക്കുകയുംചെയ്തു. ആഗോള വിപണികളിലെ ദുർബലാവസ്ഥയോടൊപ്പം മുന്നേറ്റത്തിന് ആഭ്യന്തരതലത്തിൽ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെപോയതാണ് പ്രധാന സൂചികകളിൽ നേട്ടംപരിമിതമാക്കിയത്. ലോകമെമ്പാടും കോവിഡ് കേസുകൾ വ്യാപിക്കുന്നതും ആഗോളതലത്തിൽ പ്രതികൂലഘടകമായി. പ്രതീക്ഷിച്ചതിലും താഴ്ന്ന തൊഴിൽ ഡാറ്റയാണ് യുഎസ് പുറത്തുവിട്ടതെങ്കിലും ഫെഡറൽ റിസർവിന്റെ പിന്തുണ വിപണിക്ക് ആശ്വാസമേകി. സെൻസെക്സിലെ 30 ഓഹരികളിൽ 16 എണ്ണം മികച്ചനേട്ടമുണ്ടാക്കി. ഭാരതി എയർടെൽ(4.25ശതമാനം), എച്ച്ഡിഎഫ്സി(2.58ശതമാനം), എച്ച്സിഎൽ ടെക് 2.08ശതമാനം)എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിൽ മുന്നിലെത്തിയത്. ബിഎസ്ഇ മിഡ്ക്യാപ് സൂചികയിൽ വോഡാഫോൺ ഐഡിയ 15.56ശതമാനം നേട്ടമുണ്ടാക്കി. ഐആർസിടിസി, അദാനി ഗ്രീൻ എനർജി, ഫ്യൂച്ചർ റീട്ടെയിൽ തുടങ്ങിയ ഓഹരികൾ 10-15ശതമാനം ഉയർന്നു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചികയിലാകട്ടെ 41 ഓഹരികൾ 10ശതമാനത്തിലേറെയും കുതിച്ചു. 11 ഓഹരികൾ 20ശതമാനത്തിനുമുകളിൽ പ്രതാപം പ്രകടിപ്പിച്ചു. വരുംആഴ്ച ആഗോള വിപണികളിലെ സൂചനകളാകും വരുംആഴ്ചയിലും വിപണിയുടെ ഗതിനിയന്ത്രിക്കുക. ചൈനയിലെ വ്യവസായികോത്പാദന കണക്ക്, യുഎസിലെ പണപ്പെരുപ്പ നിരക്ക് എന്നിവയാണ് അടുത്തയാഴ്ച വരാനിരിക്കുന്നത്. ഓഗസ്റ്റിലെ ചൈനയുടെ വ്യാവസായിക ഉത്പാദന വിവരങ്ങൾ സെപ്റ്റംബർ 15നും യുഎസിലെ ഓഗസ്റ്റ് മാസത്തെ പണപ്പെരുപ്പ നിരക്ക് സെപ്റ്റംബർ 14നുമാണ് പുറത്തുവിടുക. രാജ്യത്തെ മൊത്തവില സൂചിക പണപ്പെരുപ്പം സെപ്റ്റംബർ 14നും അറിയാം. സാങ്കേതികമായി നിഫ്റ്റി മുന്നേറ്റത്തിന്റെ പാതയിൽതന്നെയാണ്. പരമ്പരാഗത ബാങ്കിങിന് ബദൽ നിക്ഷേപ ഓപ്ഷനുമായി ഫിൻടെക് കമ്പനികൾ രംഗത്തുവന്നത് ബാങ്ക് നിഫ്റ്റിയെ നിശ്ചലാവസ്ഥയിലാക്കി. കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തതയായി ഇതിനെകാണാം. ഡോളറിന്റെ ദുർബലാവസ്ഥ തുടരുകയാണെങ്കിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടും ആഭ്യന്തര വിപണിയിൽ സജീവമാകാനാണ് സാധ്യത. വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വ്യാപിക്കുന്നത് വെല്ലുവിളിയാണെങ്കിലും വിപണിയിലേക്കുള്ള പണമൊഴുക്കും സാമ്പത്തിക വീണ്ടെടുക്കലും അതിനെഅനായാസം മറികടക്കും.

from money rss https://bit.ly/3zdHYiB
via IFTTT

എസ്‌ഐപി നിക്ഷേപം 55 ലക്ഷം രൂപയായി: ഘട്ടംഘട്ടമായി പണം പിൻവലിക്കാമോ?

10 വർഷത്തിലേറെക്കാലമായി വിവിധ മ്യൂച്വൽ ഫണ്ടുകളിലായി എസ്ഐപി നിക്ഷേപം നടത്തുന്നു. ഇപ്പോഴതിന്റെ മൊത്തംമൂല്യം 55 ലക്ഷം രൂപയിലേറെയായി. റിട്ടയർചെയ്യാൻ ഇനി അധികകാലമില്ല. ജീവിത ചെലവായി പ്രതിമാസം 32,000 രൂപയെങ്കിലും കണ്ടെത്തേണ്ടിവരും. ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽനിന്ന് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)വഴി ഈതുക പിൻവലിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു. വിശ്വനാഥൻ, നവി മുംബൈ. റിട്ടയർമെന്റിനുശേഷമുള്ള ജീവിതത്തിനായി വർഷങ്ങൾക്കുമുമ്പെ എസ്ഐപി നിക്ഷേപം തുടങ്ങിയ താങ്കളെ ആദ്യമെ അഭിനന്ദിക്കട്ടെ. വിപണി മികച്ച ഉയരത്തിലായതിനാൽ നിക്ഷേപത്തിന് 16ശതമാനത്തിലേറെ ആദായമാണ് ലഭിച്ചത്. നിലവിലെ സാഹചര്യത്തിൽ മറ്റ് വരുമാനമാർഗങ്ങൾ തേടാതെതന്നെ ജീവിക്കാൻ ഇതുകൊണ്ട് താങ്കൾക്ക് കഴിയും. താരതമ്യേന നഷ്ടസാധ്യതകുറഞ്ഞ പദ്ധതികളിലേക്ക് ഒരുഭാഗംമാറ്റി ആദ്യം നിക്ഷേപം സുരക്ഷിതമാക്കം. ഇതുപ്രകാരം താഴെപറയുന്ന ഡെറ്റ് കാറ്റഗറികളിലെ ഫണ്ടുകളിലേക്ക് 35 ലക്ഷം രൂപ മാറ്റാം. ബാക്കിയുള്ള 20 ലക്ഷം രൂപ ഇക്വിറ്റി സ്കീമുകളിൽതന്നെ വളരാൻ അനുവദിക്കുക. ഒരുവർഷത്തേക്ക് ജീവിക്കാൻ ആവശ്യമുള്ള തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയാണ് ആദ്യംചെയ്യേണ്ടത്. അതിനുശേഷം ബാക്കിയുള്ളതുക ഷോർട്ട് ഡ്യൂറേഷൻ, ബാങ്കിങ് ആൻഡ് പിഎസ് യു, കോർപറേറ്റ് ബോണ്ട് എന്നീ കാറ്റഗറികളിലെ മികച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കാം. ഒരുവർഷത്തിനുശേഷം പ്രതിമാസം 32,000 രൂപ വീതം എസ്ഡബ്ല്യു പി വഴി പിൻവലിച്ചുതുടങ്ങാം. ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം തീരുന്നതിനനസുരിച്ച് ഇക്വിറ്റി ഫണ്ടുകളിൽ അവശേഷിക്കുന്നതുകകൂടി മുകളിൽ പറഞ്ഞ ഡെറ്റ് സ്കീമുകൡലേക്ക് മാറ്റാം. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം പിൻവലിക്കുമ്പോൾ ദീർഘകാല മൂലധനനേട്ട നികുതി ബാധകമാകുമെന്നകാര്യം ഓർക്കുക.

from money rss https://bit.ly/3A5rxWv
via IFTTT

Friday, 10 September 2021

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 35,200 ആയി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കുറഞ്ഞ് 35,200 ആയി. ഗ്രാമിനാകട്ടെ 10 രൂപ താഴ്ന്ന 4400-ലാണ് വ്യാപാരം നടക്കുന്നത്.വെള്ളിയാഴ്ച 80 രൂപയുടെ വർധനവ് ഉണ്ടായെങ്കിലും വീണ്ടും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1787 ഡോളറിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. Content Highlights:gold price shows loss of rupees 80

from money rss https://bit.ly/3tvwYvq
via IFTTT

കേശ സംരക്ഷണ ഉത്പന്നവുമായി പേഴ്സണൽ കെയർ രംഗത്തേക്ക്‌ എം.പി. രാമചന്ദ്രൻ

മുംബൈ: 'ജ്യോതി ലബോറട്ടറീസി'ന്റെ സ്ഥാപകനായ എം.പി. രാമചന്ദ്രൻ വീണ്ടും സംരംഭകക്കുപ്പായമണിയുന്നു. ജ്യോതി ലബോറട്ടീസിന്റെ നേതൃപദവി പൂർണമായും മകളെ ഏൽപ്പിച്ച ശേഷമാണ് 'അമൃത് വേണി ഹെയർ എലിക്സർ' അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പുതിയ സംരംഭം തുടങ്ങുന്നത്. മൂന്നു വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ ബയോടെക്നോളജിയിലൂടെ വികസിപ്പിച്ചെടുത്ത കേശ പരിപാലനത്തിനുള്ള പുതിയ ഉത്പന്നത്തിന്റെ നിർമാണം കേരളത്തിൽ ഉടൻ ആരംഭിക്കും. 'സഹ്യാദ്രി ബയോലാബ്സ്' എന്നാണ് സംരംഭത്തിന്റെ പേര്. ബയോടെക്നോളജി സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്തു എന്നതാണ് 'മുടിക്കുള്ള അമൃത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'അമൃത് വേണി'യുടെ സവിശേഷത. മുടിയെ പരിപോഷിപ്പിക്കുന്ന സസ്യഘടകങ്ങളെക്കുറിച്ച് ലോകം മുഴുവൻ നടന്ന ഗവേഷണങ്ങൾ ക്രോഡീകരിച്ച് അതിൽനിന്നാണ് തീർത്തും വ്യത്യസ്തമായ പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതെന്ന് എം.പി. രാമചന്ദ്രൻ 'മാതൃഭൂമി'യോട് പറഞ്ഞു. മുപ്പതിലധികം ചെടികളിൽ നിന്ന്, മുടിക്കാവശ്യമായ ഘടകങ്ങൾ കണ്ടെത്തി, വിവിധ മേഖലകളിലെ ഡോക്ടർമാരുടെയും ബയോടെക്നോളജിസ്റ്റുകളുടെയും സഹായത്തോടെയാണ് ഇത് വികസിപ്പിച്ചത്. ഗുണമേന്മയും വിശുദ്ധിയും ഉറപ്പാക്കിക്കൊണ്ടാണ് ഇത് വിപണിയിലെത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അമൃത് വേണി ഹെയർ എലിക്സറിന്റെ ആവശ്യം കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ഉണ്ട്. അധികം വൈകാതെ വിവിധയിടങ്ങളിലൂടെ ഉത്പന്നം വിപണിയിലെത്തും.

from money rss https://bit.ly/3z2vg5S
via IFTTT

ആദായ നികുതിയടച്ചില്ലെങ്കിൽ ഓഹരി നിക്ഷേപകർ കുടുങ്ങും: കണ്ടെത്താൻ പോർട്ടലിൽ സംവിധാനം

ആദായനികുതി വകുപ്പ് പുതിയതായി വികസിപ്പിച്ച ഇ ഫയലിങ് പോർട്ടൽവഴി നിക്ഷേപകരുടെ ഓഹരി ഇടപാടുകളുടെ വിവരങ്ങളും പരിശോധിക്കും. എസ്ക്ചേഞ്ചിൽനിന്ന് ലഭിക്കുന്ന ഡാറ്റയും ഓഹരി നിക്ഷേപകർ നൽകുന്ന വിവരങ്ങളും ഒത്തുനോക്കി പൊരുത്തക്കേട് കണ്ടെത്തിയാൽ എളുപ്പത്തിൽ നടപടിയെടുക്കുകയാണ് ലക്ഷ്യം. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽനിന്ന് ശേഖരിക്കുന്ന ഡാറ്റ നിർമിത ബുദ്ധി ഉപയോഗിച്ചായിരിക്കും വിശകലനംചെയ്യുക. ആദായ നികുതി റിട്ടേൺ നൽകാത്ത ഓഹരി ഇടപാടുകാരെ കണ്ടെത്താനും പുതിയ സംവിധാനം പ്രയോജനപ്പെടും. നടപ്പ് സാമ്പത്തികവർഷംതന്നെ ഇത് പ്രായോഗികതലത്തിൽ കൊണ്ടുവരാനാണ് ആദായനികുതി വകുപ്പ് ഉദ്ദേശിക്കുന്നത്. ഓഹരി വിപണിയിൽ റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളത്തത്തിൽ ഈയിടെയുണ്ടായ വർധനയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. എക്സ്ചേഞ്ച് ഇടപാടുകൾ പാൻ ഉപയോഗിച്ച് പോർട്ടൽ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കും. അതിനായി ഡെപ്പോസിറ്ററികൾ, ക്ലിയറിങ് കോർപറേഷൻസ് എന്നിവിടങ്ങളിൽനിന്നുള്ള ഡാറ്റ പ്രയോജനപ്പെടുത്തും. ഇടപാടുകളുടെ തത്സമയംതന്നെ ശേഖരിച്ചായിരിക്കും സൂക്ഷമപരിശോധന നടത്തുക. സെക്യൂരീറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഐടി വകുപ്പിന് ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറുകമാത്രമായിരുന്നു നേരത്തെ ചെയ്തിരുന്നത്. പ്രത്യേകിച്ച് സംശയാസ്പദമായി ഇടപാടുകൾ നടക്കുമ്പോഴാണ് ഇത് പ്രയോജനപ്പെടുത്തിയിരുന്നത്. ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽനിന്നുളള മൂലധനനേട്ട വിവരങ്ങൾ ലഭ്യമാക്കാൻ ഈവർഷമാദ്യംതന്നെ ബന്ധപ്പെട്ടവരോട് ആദായനികുതി വകുപ്പ് നിർദേശം നൽകിയിരുന്നു. ലാഭവിഹിതം നൽകയിത് സംബന്ധിച്ച് കമ്പനികളുംവിതരണംചെയ്ത പലിശ സംബന്ധിച്ച് ബാങ്കുകൾ, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ എന്നിവയും ഇതുപ്രകാരം വിവരങ്ങൾ കൈമാറുന്നുണ്ട്. പ്രവർത്തനം ഇങ്ങനെ: ഓഹരി നിക്ഷേപകരുടെ ഇടപാട് വിവരങ്ങൾ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ സൂക്ഷിക്കുന്നു. പാൻ അടിസ്ഥാനമാക്കി ഇടപാടിന്റെ വിവരങ്ങൾ പോർട്ടലിന് കൈമാറുന്നു. എക്സ്ചേഞ്ചുകളുടെ ഡാറ്റബെയ്സും ഇ-ഫയലിങ് പോർട്ടുലമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. ലഭിച്ചവിവരങ്ങൾ നിർമിത ബുദ്ധിയുടെ സഹായത്താൽ സൂക്ഷ്മ പരിശോധന നടത്തുന്നു. പൊരുത്തക്കേട് കണ്ടെത്തിയാൽ നടപടിയെടുക്കുന്നു.

from money rss https://bit.ly/2X0KgE9
via IFTTT

Thursday, 9 September 2021

ആവശ്യംകൂടി, ലഭ്യതകുറഞ്ഞു: അലുമിനിയം വില കുതിക്കുന്നു

ലഭ്യതയെക്കുറിച്ചുള്ള ആശങ്കയും കൂടിയ ഡിമാന്റും ആഭ്യന്തര അലുമിനിയം വിലയിൽ ഈയിടെ എക്കാലത്തേയും വലിയ കുതിപ്പുണ്ടാക്കി. സർക്കാർ ഏർപ്പെടുത്തിയ ഉൽപാദന നിയന്ത്രണം എസ്എച്ച്എഫ്ഇ നിരക്കുകൾ 13 വർഷത്തെ ഏറ്റവും ഉയരത്തിലെത്തിച്ചു. അലുമിനിയം സൂചികയായ എൽഎംഇ 2011 നു ശേഷമുള്ള ഏറ്റവും കൂടിയ നിലയിലാണ്. എംസിഎക്സിൽ വർഷാരംഭത്തിൽ അലുമിനിയം വില കിലോഗ്രാമിന് 160 രൂപയായിരുന്നു. ക്രമേണ അതുയർന്ന് 215.20 രൂപ എന്ന റെക്കോഡ് നിലവാരത്തിലെത്തി. ആഭ്യന്തര വിപണിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ അലുമിനിയം വില 47 ശതമാനം വളർച്ച രേഖപ്പെടുത്തി. ലണ്ടൻ വിപണിയിലും ഷാങ്ഹായിലും ഇതേപ്രവണതയാണ് തുടർന്നത്. ഒരുവർഷത്തിനിടയിൽ ഇരുവിപണികളിലും വിലകളിൽ യഥാക്രമം 55, 45 ശതമാനം വീതം നേട്ടമുണ്ടായി. രാജ്യത്തെ പല പവർ പ്ലാന്റുകളിലും കൽക്കരിക്ക് ക്ഷാമം നേരിടുന്നതായി വാർത്ത വന്നപ്പോൾ ഊർജ്ജമേഖലയിലെ ചലനങ്ങൾ നേരിട്ടു ബാധിക്കുന്ന അലുമിനിയത്തിന് ആഭ്യന്തര വിപണിയിൽ വില കയറി. പ്രഥമിക തലത്തിൽ അലുമിനിയത്തിന്റെ ഏറ്റവുംവലിയ രണ്ടാമത്തെ ഉൽപാദകരാണ് ഇന്ത്യ. കൽക്കരി ക്ഷാമത്തെക്കുറിച്ചുള്ള വാർത്ത പരന്നതോടെ അലുമിനിയം ഉൽപാദനം തടസ്സപ്പെടുമെന്ന ആശങ്കപരന്നു. കൽക്കരിയിൽനിന്നു രൂപംകൊള്ളുന്ന വൈദ്യുതിയും അസംസ്കൃത വസ്തുക്കളുമാണ് രാജ്യത്ത് അലുമിനിയം ഉൽപാദനച്ചെലവിൽ പകുതിയിലേറെയുംവരുന്നത്. ചൈനയിലെ ഉൽപാദനക്കുറവും ലോകവിപണിയിൽ അലുമിനിയത്തെ ബാധിക്കുകയും വിലകൾ വർധിക്കാനിടയാക്കുകയും ചെയ്തു. കാർബൺ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനായി ചൈനയിലെ ചില മേഖലാ ഭരണകൂടങ്ങൾ കമ്പനികൾക്ക് കർശനനിബന്ധനകൾ ഏർപ്പെടുത്തിയതും അലുമിനിയം ഉൽപാദനത്തെ ബാധിച്ചു. ലോകത്തിലെ ഏറ്റവുംവലിയ അലുമിനിയം ഉൽപാദകരും ഉപയോക്താക്കളും ചൈനയാണ്. കർശന നിബന്ധനകൾ കാരണം ഇക്കൊല്ലം ഇതുവരെ ചൈന 20 ലക്ഷം ടൺ അലുമിനിയം ഉൽപാദനം കുറച്ചിട്ടുണ്ട്. ചൈനയിൽ കഴിഞ്ഞവർഷം രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 7 ശതമാനം ഉപയോഗിച്ചത് അലുമിനിയം ശുദ്ധീകരണശാലകളായിരുന്നു. വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് നടപടികളെടുക്കാൻ പല മേഖലാ ഭരണകൂടങ്ങളും തുനിഞ്ഞത് ഈസാഹചര്യത്തിലാണ്. ചൈനയിലെ പ്രധാന അലുമിനിയം ശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നായ സിൻജിയാംഗിൽ അഞ്ചു പ്രമുഖ കമ്പനികൾക്കെതിരെ ഉൽപാദന നിയന്ത്രണം കൊണ്ടുവന്നു. നിയമ വിരുദ്ധമായി അലുമിനിയം ഉൽപാദിപ്പിക്കുന്നതിനെതിരെക്കൂടിയായിരുന്നു ഈ നടപടി. ഈവർഷം ആദ്യ പാദത്തിൽതന്നെ ചൈനയുടെ സാമ്പത്തിക വളർച്ച മഹാമാരിക്കു മുമ്പുള്ള കാലഘട്ടത്തിലേതിനു തുല്യമായിത്തീർന്നു. ഇപ്രകാരം യുഎസും ഇതര യൂറോപ്യൻ രാജ്യങ്ങളും മികച്ച സാമ്പത്തിക കണക്കുകളുമായി രംഗത്തുവരാൻ തുടങ്ങിയത് ലോകമെങ്ങും ഫാക്ടറികളിലും വ്യാവസായിക പ്രവർത്തനങ്ങളിലും ഉറച്ച വളർച്ചയുണ്ടാകുന്നതായാണ് സാക്ഷ്യപ്പെടുത്തുന്നത്. ഉൽപാദനക്കുറവിനെച്ചൊല്ലിയുള്ള ഭീതിയും അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന ലോക സാമ്പത്തിക വീണ്ടെടുപ്പിനെത്തുടർന്ന് വാഹന, പാക്കേജിംഗ് രംഗങ്ങളിൽ വർധിക്കുന്ന ഡിമാന്റും അലുമിനിയത്തിന് ഗുണകരമാണ്. ഡിമാന്റ്- സപ്ളെ ബലതന്ത്രവും യുഎസ് കറൻസിയുടെ പ്രകടനവും ഹ്രസ്വകാലത്തേക്കെങ്കിലും അലുമിനിയത്തിന്റെ ഗതിനിയന്ത്രക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2X3RNC7
via IFTTT

സ്വര്‍ണവില പവന് 80 രൂപ കൂടി 35,280 ആയി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കൂടി 35,280 ആയി. ഗ്രാമിനാകട്ടെ 10 രൂപ വർധിച്ച് 4410 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1797 ഡോളർ ആയി ഉയർന്നു. ഡോളർ കരുത്താർജിച്ചതാണ് ആഗോള വിപണിയിൽ സ്വർണത്തെ ബാധിച്ചത്. Content Highlights; gold price shows a hike of rupees 80 today

from money rss https://bit.ly/3nlFWdM
via IFTTT

ഗണേശ ചതുർത്ഥി: ഓഹരി വിപണിക്ക് ഇന്ന് അവധി

മുംബൈ: ഗണേശ ചതുർത്ഥി പ്രമാണിച്ച് ബോംബെ സ്റ്റോക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചും വെള്ളിയാഴ്ച പ്രവർത്തിക്കുന്നില്ല. മെറ്റൽ, ബുള്ള്യൻ ഉൾപ്പടെയുള്ള കമ്മോഡിറ്റി വിപണിക്കും അവധിയാണ്. ഫോറസ്ക് വിപണിയും പ്രവർത്തിക്കുന്നില്ല. മൂന്നുദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ചയാണ് ഇനി വ്യാപാരം നടക്കുക. നേരിയ നേട്ടത്തിൽ സെൻസെക്സ് 58,305ലും നിഫ്റ്റി 17,369ലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. Content Highlights; BSE, NSE remain closed today due to ganesh chaturthi

from money rss https://bit.ly/3E33g5Q
via IFTTT

ആദായനികുതി പോർട്ടൽ തകരാർ പരിഹരിച്ചെന്ന് കേന്ദ്രം: റിട്ടേൺ തിയതി ഡിസം 31ലേക്ക് നീട്ടി

ന്യൂഡൽഹി: പുതിയ ആദായനികുതി പോർട്ടലിന്റെ സാങ്കേതികപ്പിഴവുകൾ വലിയൊരളവോളം പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. 2020-21 സാമ്പത്തികവർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചുകഴിഞ്ഞതായും വ്യക്തമാക്കി.അതിനിടെ റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി സെപ്റ്റംബർ 30ൽനിന്ന് ഡിസംബർ 31ലേക്ക് നീട്ടി. സെപ്റ്റംബർ ഏഴുവരെയുള്ള കണക്കു പ്രകാരം 8.83 കോടി നികുതിദായകർ പോർട്ടൽ സന്ദർശിച്ചുകഴിഞ്ഞു. ഈ മാസം മാത്രം പ്രതിദിനം ശരാശരി 15.55 ലക്ഷം സന്ദർശകരുണ്ട്. പ്രതിദിന റിട്ടേൺ സമർപ്പണം 3.2 ലക്ഷമായി ഉയർന്നിട്ടുണ്ട്. ജൂൺ ഏഴിനാണ് പുതിയ https://bit.ly/3fg2l84 പോർട്ടൽ അവതരിപ്പിച്ചത്. തകരാറുകൾ പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇൻഫോസിസുമായി കേന്ദ്രധനമന്ത്രാലയം എല്ലാ ദിവസവും സമ്പർക്കം പുലർത്തുന്നുണ്ട്. പോർട്ടൽ രൂപകൽപ്പന ചെയ്ത ഇൻഫോസിസിൽ എഴുനൂറിലേറെ പേർ ഈ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്. 164 കോടി രൂപ ചെലവിട്ട് തയ്യാറാക്കിയ പുതിയ പോർട്ടലിന്റെ പ്രവർത്തനം തുടക്കത്തിൽ ആകെ താറുമാറായതിനെത്തുടർന്ന് ഇൻഫോസിസിനെതിരേ രൂക്ഷവിമർശനമുയർന്നിരുന്നു. സി.ഇ.ഒ. സലിൽ പരേഖിനെ ഡൽഹിയിൽ വിളിച്ചുവരുത്തിയ ധനമന്ത്രി നിർമലാ സീതാരാമൻ കടുത്ത അതൃപ്തിയും ആശങ്കയുമറിയിക്കുകയും ചെയ്തു. സെപ്റ്റംബർ 15-നകം പിഴവുകൾ പരിഹരിക്കണമെന്ന അന്ത്യശാസനവും നൽകി. കോവിഡ് സാഹചര്യം മുൻനിർത്തി ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം ജൂലായ് 31-ൽനിന്ന് സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. പോർട്ടലിലെ തകരാറിനെത്തുടർന്ന് ഭൂരിഭാഗത്തിനും റിട്ടേൺ സമർപ്പിക്കാനാവാത്ത സാഹചര്യത്തിൽ തീയതി നീട്ടാൻ സാധ്യതയുണ്ടെന്ന് ധനമന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി. ഇത് ധർമയുദ്ധമെന്ന് ആർ.എസ്.എസ്. ആദായനികുതി പോർട്ടലിലെ തകരാറിൻറെ പേരിൽ ഇൻഫോസിസ് കമ്പനി ദേശദ്രോഹം നടത്തുകയാണെന്ന നിശിതവിമർശനവുമായി മുഖലേഖനം പ്രസിദ്ധീകരിച്ച ആർ.എസ്.എസ്. അനുകൂലവാരിക 'പാഞ്ചജന്യ'യെ ന്യായീകരിച്ച് സംഘടനാ ജോയന്റ് സെക്രട്ടറി മൻമോഹൻ വൈദ്യ. പാഞ്ചജന്യ നയിക്കുന്നത് ധർമയുദ്ധമാണെന്ന് വൈദ്യ പറഞ്ഞു. ഇത്തരമൊരു യുദ്ധത്തിൽ രണ്ടു പക്ഷമുണ്ടാവാം. നല്ല ആളുകൾ തെറ്റായ പക്ഷത്തു നിൽക്കുന്നുണ്ടാവാം. അവരെ ലക്ഷ്യമാക്കിയും നിങ്ങൾക്ക് അമ്പ് തൊടുക്കേണ്ടി വരാം. ഈ യുദ്ധം ദീർഘകാലം തുടരും, ദേശീയകാഴ്ചപ്പാടിന് വലിയ പിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും -വൈദ്യ പറഞ്ഞു.

from money rss https://bit.ly/3C1n73s
via IFTTT

വില്പന സമ്മർദത്തിനിടയിലും ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. മൂന്നാമത്തെ ദിവസവും നിക്ഷേപകർ ലാഭമെടുപ്പ് തുടർന്നതാണ് നേട്ടം പരിമിതപ്പെടുത്തിയത്. അനുകൂലമല്ലാത്ത ആഗോള സാഹചര്യങ്ങളും വിപണിയെ ബാധിച്ചു. സെൻസെക്സ് 55 പോയന്റ് നേട്ടത്തിൽ 58,305ലും നിഫ്റ്റി 15 പോയന്റ് ഉയർന്ന് 17,369ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്,സ്മോൾക്യാപ് സൂചികകളിൽ നേട്ടംതുടർന്നു. ഭാരതി എയർടെൽ, ടാറ്റാസ്റ്റീൽ, ബജാജ്ഫിൻസർവ്, ഐടിസി, ഏഷ്യൻ പെയിന്റ്, ടിസിഎസ്,ഹിന്ദുസ്ഥാൻ യൂണിലെവർ, മാരുതി, പവർഗ്രിഡ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഐസിഎസ് സി ബാങ്ക്,കൊട്ടക് ബാങ്ക്, സൺഫാർമ, റിലയൻസ്, എംആൻഡ് എം, ബജാജ്ഫിനാൻസ്, ആക്സിസ്ബാങ്ക്, ബജാജ് ഓട്ടോ, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് 0.56 ശതമാനം നേട്ടത്തിലും സ്മോൾക്യാപ് 0.52 ശതമാനം നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. റിയാൽറ്റി, ഫാർമ ഓഹരികളാണ് പ്രധാനമായും സമ്മർദംനേരിട്ടത്. Content Highlights: stock market attains profit after two days gap

from money rss https://bit.ly/3BUNSXn
via IFTTT

ഫ്യൂച്ചർ ഗ്രൂപ്പിനും റിലയൻസിനും ആശ്വാസം: ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്‌റ്റേ

ന്യൂഡൽഹി:ഫ്യൂച്ചർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ആസ്തികൾ കണ്ടുകെട്ടുന്നതുസംബന്ധിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേചെയ്തു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ(സിസിഐ), നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ(എൻസിഎൽടി), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) തുടങ്ങിയറെഗുലേറ്റർമാരോട് ലയന കരാറുമായി ബന്ധപ്പെട്ട് നാലാഴ്ചത്തേക്ക് അന്തിമ നടപടികളെടുക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിൽ എൻ.വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവ, മുകുൾ റോത്ഗി എന്നവരുൾപ്പടെയുളളവരുടെ വാദംകേട്ടശേഷമാണ് നടപടി. റിയൻസ്-ഫ്യൂച്ചർ റീട്ടെയിൽ ഇടപാട് തടഞ്ഞുകൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ എല്ലാ ഉത്തരവുകളും സുപ്രീംകോടതി സ്റ്റേചെയ്തിട്ടുണ്ട്. നാലാഴ്ചക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. ഫ്യൂച്ചർ കൂപ്പൺസ്, ഫ്യൂച്ചർ റീട്ടെയിൽ എന്നിവയുടെയും ഫ്യൂച്ചർ ഗ്രൂപ്പ് പ്രൊമോട്ടർ കിഷോർ ബിയാനിയുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഫ്യൂച്ചർ കൂപ്പൺസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഫ്യൂച്ചർ ഗ്രൂപ്പ് ചില്ലറ-മൊത്തവ്യാപാര ബിസിനസ് റിലയൻസ് റീട്ടെയിലിന് വിൽക്കാനുള്ള 24,731 കോടി രൂപയുടെ കരാറുമാറി മുന്നോട്ടുപോകുന്നത് സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ തടഞ്ഞത്. ഫ്യൂച്ചർ കൂപ്പണിൽ ഓഹരി പങ്കാളിത്തമുള്ള ആമസോണിന്റെ ഹർജിയെതുടർന്നായിരുന്നു ഇത്. Future Retail-Reliance deal: SC stays proceedings on Amazons plea to enforce arbitrary award

from money rss https://bit.ly/3yXQSjK
via IFTTT

രണ്ടാംതരംഗത്തിനിടയിലും 'v' ആകൃതിയിലുള്ള കുതിപ്പിലാണ് രാജ്യമെന്ന് സാമ്പത്തിക അവലോകനം

രണ്ടാംതരംഗത്തിന്റെ ആഘാതമുണ്ടായിട്ടും വളർച്ചയുടെകാര്യത്തിൽ വി ആകൃതിയിലുള്ള വീണ്ടെടുക്കൽ പുനഃസ്ഥാപിച്ചതായി ധനകാര്യവകുപ്പ് പുറത്തുവിട്ട സാമ്പത്തിക അവലോകനത്തിൽ പറയുന്നു. രണ്ടാംതരംഗം നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തെ ബാധിച്ചെങ്കിലും 2020 ആദ്യപാദത്തിൽ ആദ്യത്തെ കോവിഡ് വ്യാപനത്തിനുശേഷമുള്ള വീണ്ടെടുക്കലിനേക്കാൾ വേഗത്തിൽ മുന്നേറാൻ കഴിഞ്ഞു. ഉത്പാദനക്ഷമതയിൽ 90ശതമാനത്തിലധികം വീണ്ടെടുത്ത് 20.1ശതമാനം വളർച്ചനേടാനായെന്നും അവലോകനം വിശദമാക്കുന്നു. 2020-21 സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിലെ തിരിച്ചുവരവിന്റെ വേഗതകുറക്കാൻമാത്രമാണ് രണ്ടാംതരംഗത്തിന് കഴിഞ്ഞത്. രണ്ടാംതരംഗത്തെതുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ ലോക്ഡൗൺമൂലം വ്യാപാര വ്യവസായമേഖലകളിൽ തളർച്ചയുണ്ടായി. പ്രധാന എട്ട് വ്യവസായ മേഖലകളിലെ ഉത്പാദനക്ഷമതയെ അത് ബാധിച്ചു. നിർമാണ, സേവനമേഖലകളിലെ പിഎംഐ, സ്റ്റീലിന്റെ ഉപഭോഗം, വാഹന വില്പന, പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം, വ്യോമയാന ഗതാഗതം, ടോൾ പിരിവ്, ജിഎസ്ടി വരുമാനം, യുപിഐ ഇടപാട് എന്നിവയിലെ ഇടിവ് ഇക്കാര്യം അടിവരയിട്ടു. കാർഷികം, വൈദ്യുതി, ഗ്യാസ്, ജലവിതരണം തുടങ്ങിയ മേഖലകളിൽ വ്യക്തമായ വീണ്ടെടുക്കൽ ഇതിനകം പ്രകടമായിട്ടുണ്ട്. വ്യത്യസ്തമേഖലകളിൽ ഡിമാൻഡ് വർധന പ്രകടമായി. ഉപഭോഗത്തിൽ 13.8ശതമാനവും നിക്ഷേപത്തിൽ 55.3ശതമാനവും കയറ്റുമതിയിൽ 39.1ശതമാനവും ഇറക്കുമതിയിൽ 60.2ശതമാനവും വളർച്ച കാണിച്ചു. ആവശ്യതകയിലും വിതരണത്തിലും വീണ്ടെടുക്കൽ പ്രകടമായതിന് രാജ്യത്തെ സാമ്പത്തിക സൂചകങ്ങൾ തെളിവാണ്. 2008-09ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്തേക്കാൾ 2021ൽ സാമ്പത്തിക അടിസ്ഥാനങ്ങൾ ശക്തമാണെന്നകാര്യം ശ്രദ്ധേയമാണ്. കാര്യക്ഷമതയോടൊപ്പം മെച്ചപ്പെട്ട ഉത്പാദനവും പര്യമാപ്തമാക്കുന്ന ഘടനാപരമായ പരിഷ്കാരങ്ങൾ ഹ്രസ്വ-ദീർഘകാലയളവിലെ അതിവേഗവളർച്ചക്ക് സഹായകരമാണ്. സ്വകാര്യ നിക്ഷേപത്തിന് പ്രാധാന്യം നൽകാനും സാമ്പത്തികമേഖലയിലെ കാര്യക്ഷമത വർധിപ്പിക്കാനുമുള്ള സർക്കാർ നടപടികൾ വളർച്ചക്ക് കൂടുതൽ പിന്തുണനൽകുമെന്നും സാമ്പത്തിക അവലോകനത്തിൽ പറയുന്നു. Despite intense second wave, India reasserts V-shaped recovery.

from money rss https://bit.ly/3E1G47Z
via IFTTT

Wednesday, 8 September 2021

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കുറഞ്ഞ് 35,200 ആയി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4400 ആയി. തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്നനിലവാരത്തിലെത്തിയിരുന്നു.തുടർന്നുള്ളദിവസവും വിലയിൽ ഇടിവുണ്ടായി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1793 ഡോളർ ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില10 ഗ്രാമിന് 46,944 നിലവാരത്തിലാണ്. Content Highlights: gold price in kerala shows loss

from money rss https://bit.ly/3l6tjk0
via IFTTT

തിളക്കംകുറഞ്ഞ് വിപണി: സൂചികകളിൽ നേട്ടമില്ലാതെ തുടക്കം

മുംബൈ: മൂന്നാമത്തെ ദിവസവും കാര്യമായ നേട്ടമില്ലാതെ വിപണി. സെൻസെക്സ് 6.88 പോയന്റ് നേട്ടത്തിൽ 58,257ലും നിഫ്റ്റി 13 പോയന്റ് നഷ്ടത്തിൽ 17,339ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിൻസർവ്, ടിസിഎസ്, ഭാരതി എയർടെൽ, എസ്ബിഐ, ഐസി ഐസിസി ബാങ്ക്, മാരുതി, പവർഗ്രിഡ്,ഏഷ്യൻ പെയിന്റ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യൂണിലെവർ, ബജാജ്ഫിനാൻസ്, സൺഫാർമ,റിലയൻസ്,എംആൻഡ്എം, ടൈറ്റാൻ, ആക്സിസ്ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ഐടി, ഓട്ടോ, ഹെൽത്ത്കെയർ, എഫ്എംസിജി തുടങ്ങിയവ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക നഷ്ടത്തിലും സ്മോൾക്യാപ് സൂചിക നേട്ടത്തിലുമാണ്. Content Highlights: stock market open with loss; sensex gains points

from money rss https://bit.ly/3zYQXVM
via IFTTT

കോവിഡ് പ്രതിസന്ധി: സ്വർണപ്പണയം കുതിക്കുന്നു

കൊച്ചി:കോവിഡ് എത്തിയതോടെ സംസ്ഥാനത്ത് സ്വർണ പണയം വർധിച്ചു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കൈയിൽ പണം കുറഞ്ഞതോടെ സുരക്ഷിതമായ വായ്പാ മാർഗമെന്ന നിലയിലാണ് സ്വർണത്തെ ആളുകൾ കാണുന്നത്. സ്വർണത്തിന്റെ വില മുമ്പെങ്ങുമില്ലാത്ത വിധം കൂടിയതും സ്വർണപ്പണയത്തിന് ആവശ്യകത കൂട്ടി. 2020 ഓഗസ്റ്റിൽ സ്വർണ വില 42,000 രൂപ വരെ എത്തിയിരുന്നു. ഇത് സ്വർണപ്പണയ വിഭാഗത്തിൽ വലിയ നേട്ടമായിട്ടുണ്ടെന്നാണ് ധനകാര്യ സ്ഥാപനങ്ങളും പറയുന്നത്. ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും സ്മോൾ ഫിനാൻസ് ബാങ്കുകളുടെയും സ്വർണപ്പണയത്തിൽ കോവിഡ് കാലത്ത് വലിയ വർധനയുണ്ടായിട്ടുണ്ട്. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ (എസ്.എൽ.ബി.സി.) കണക്കനുസരിച്ച് 2020-21 സാമ്പത്തിക വർഷം കേരളത്തിലെ പൊതുമേഖലാ ബാങ്ക് ശാഖകൾ വഴി 54,244.3 കോടി രൂപയുടെ സ്വർണപ്പണയ വായ്പയാണ് വിതരണം ചെയ്തത്. ഏതാണ്ട് 39.60 ലക്ഷം പേരാണ് ഗുണഭോക്താക്കൾ. തൊട്ടു മുൻ സാമ്പത്തിക വർഷം (2019-20) 45,221.85 കോടി രൂപയുടെ സ്വർണ വായ്പകൾ വിതരണം ചെയ്ത സ്ഥാനത്താണിത്. ഏകദേശം 20 ശതമാനത്തോളമാണ് പൊതുമേഖലാ ബാങ്ക് ശാഖകളുടെ സ്വർണപ്പണയത്തിലുണ്ടായ വർധന. സ്വകാര്യ ബാങ്കുകൾ 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ 16,682.34 കോടി രൂപ സ്വർണപ്പണയ വായ്പ നൽകി. 2019-20-ൽ സമാന കാലയളവിൽ 12,933.72 കോടി രൂപ നൽകിയ സ്ഥാനത്താണിത്. മൊത്തം 29 ശതമാനം വർധനയാണ് സ്വകാര്യ മേഖലയിലെ വായ്പാ വിതരണത്തിൽ രേഖപ്പെടുത്തിയത്. എൻ.ബി.എഫ്.സി.ക്കും നേട്ടം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ സ്വർണ പണയ വായ്പകളിൽ കഴിഞ്ഞ സാമ്പത്തിക വർഷം 20-25 ശതമാനം വരെ വർധനയാണ് രേഖപ്പെടുത്തിയത്. മുൻനിര എൻ.ബി.എഫ്.സി.യായ മുത്തൂറ്റ് ഫിനാൻസിന്റെ സ്വർണപ്പണയ വായ്പയിൽ 2020 ജനുവരി-ജൂൺ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം സമാന കാലയളവിൽ 20 ശതമാനം വർധനയുണ്ടായിട്ടുണ്ട്. വായ്പകളുടെ എണ്ണത്തിൽ 26 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. മുത്തൂറ്റ് ഫിൻകോർപ്പിന്റെ സ്വർണപ്പണയത്തിൽ 20 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ടെന്ന് കമ്പനി ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ് അറിയിച്ചു. കഴിഞ്ഞ വർഷം സ്വർണ വിലയിലുണ്ടായ കുതിപ്പ് സ്വർണപ്പണയത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിരുന്നു. ഈ സാമ്പത്തിക വർഷവും വർധന പ്രകടമാണെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച് സ്വർണ വില കുറവായതിനാൽ വലിയൊരു മുന്നേറ്റം കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

from money rss https://bit.ly/3yQEFO5
via IFTTT

അഫ്ഗാൻ: ഉണക്കപ്പഴ വിപണിയിൽ വിലക്കയറ്റം

തൃശ്ശൂർ: അഫ്ഗാനിസ്താനിലെ ആഭ്യന്തരപ്രശ്നം കാരണം ഇന്ത്യയിലേക്കുള്ള ഉണക്കപ്പഴങ്ങളുടെ വരവ് നിലച്ചു. ഇതോെട ദൗർലഭ്യതയും വിലക്കയറ്റവും തുടങ്ങി. അഫ്ഗാനിസ്താനിൽ നിന്ന് പാകിസ്താനിലൂടെ റോഡ് വഴിയാണ് ഉണക്കപ്പഴങ്ങൾ ഇന്ത്യയിലേക്ക് എത്തിയിരുന്നത്. ദിവസേന 35 ലോറി ഉണക്കപ്പഴങ്ങളാണ് ഇങ്ങനെ എത്തിയിരുന്നത്. ഇത് നിലച്ചതോടെയാണ് ദൗർലഭ്യം തുടങ്ങിയത്. പ്രതിവർഷം 2000 കോടിയുടെ ഉണക്കപ്പഴങ്ങളാണ് അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് വന്നിരുന്നത്. അഫ്ഗാനിസ്താനിൽ ഉത്പാദിപ്പിച്ച് സംസ്കരിച്ചെടുക്കുന്ന അത്തിപ്പഴം, കുരുവുള്ള ഉണക്കമുന്തിരി, ഉണക്കിയ ഇൗത്തപ്പഴം, ആപ്രിക്കോട്ട് എന്നിവയുടെ വരവ് പാടേ നിലച്ചിട്ടുണ്ട്. അഫ്ഗാൻ വഴിയെത്തുന്ന വാൽനട്ട്, പിസ്ത എന്നിവയും ഇന്ത്യയിലേക്കെത്തുന്നത് കുറഞ്ഞു. ഇതോടെ വിലക്കയറ്റം തുടങ്ങി. ഇന്ത്യയിൽ ഏറ്റവും ആവശ്യക്കാരുള്ള ഉണക്കമുന്തിരിയുടെ വിലയും വൻ കുതിപ്പിലാണ്. എല്ലാ ഇനങ്ങൾക്കും ശരാശരി 20 ശതമാനം വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കാലിഫോർണിയയിലെ വരൾച്ചയാണ് ഇന്ത്യയിലെ ബദാം വിപണിയെ സാരമായി ബാധിച്ചത്. മൊത്തവ്യാപാര വിപണിയിലേക്ക് കിലോഗ്രാമിന് ശരാശരി 600 രൂപയ്ക്ക് കിട്ടിയിരുന്ന ബദാമിന് വിലയിപ്പോൾ 1100 കടന്നു. ദൗർലഭ്യവും തുടങ്ങി. ലോകത്ത് ഏറ്റവും കൂടുതൽ ബദാം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽ 80 ശതമാനത്തിലേറെ എത്തിയിരുന്നത് കാലിഫോർണിയയിൽ നിന്നാണ്. കാലിഫോർണിയയിലെ വരൾച്ചയിൽ ബദാം മരങ്ങൾ കൂട്ടത്തോടെ നശിച്ചിരുന്നു.

from money rss https://bit.ly/3tnLRjy
via IFTTT

നേട്ടമില്ലാതെ സെൻസെക്‌സും നിഫ്റ്റിയും: മിഡ്, സ്‌മോൾ ക്യാപ് സൂചികകളിൽ റെക്കോഡ് ക്ലോസിങ്

മുംബൈ: രണ്ടാംദിവസവും സമ്മർദംനേരിട്ട വിപണി ചാഞ്ചാട്ടത്തിനൊടുവിൽ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. അതേസമയം, മിഡ്, സ്മോൾ ക്യാപ് സൂചികകൾ റെക്കോഡ് നേട്ടം സ്വന്തമാക്കുകയുംചെയ്തു. സെൻസെക്സ് 29 പോയന്റ് നഷ്ടത്തിൽ 58,250.26ലും നിഫ്റ്റി ഒമ്പത് പോയന്റ് താഴ്ന്ന് 17,353.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊട്ടക് മഹീന്ദ്ര, ബിപിസിഎൽ, ഗ്രാസിം, കോൾ ഇന്ത്യ, യുപിഎൽ, എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റാൻ കമ്പനി, സൺ ഫാർമ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. നെസ് ലെ, ഡിവീസ് ലാബ്, വിപ്രോ, എൻടിപിസി, മാരുതി സുസുകി, ബജാജ് ഫിൻസർവ്, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ടിസിഎസ്, ബ്രിട്ടാനിയ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, മീഡിയ, ഓട്ടോ, ഫാർമ സൂചികകൾ നഷ്ടംനേരിട്ടു. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി.ബിഎസ്ഇ മിഡ്ക്യാപ് 0.81ശതമാനവും സ്മോൾ ക്യാപ് 0.34ശതമാനവും ഉയർന്നു. മനുഷ്യ നിർമിത ഫൈബർ, ടെക്നിക്കൽ ടെക്സ്റ്റൈൽ മേഖലകളിൽ 10,683 കോടി രൂപയുടെ ഉത്പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യ പദ്ധതി(പിഎൽഐ)നടപ്പാക്കാൻ കേന്ദ്ര മന്ത്രി സഭ അനുമതി നൽകിയതും ബന്ധപ്പെട്ട മേഖലയിൽ പ്രതിഫലിച്ചു.

from money rss https://bit.ly/3C6wsYb
via IFTTT

കാർഡ് വിവരങ്ങൾ സൂക്ഷിച്ചുവെക്കാനാവില്ല: പദ്ധതി ജനുവരിമുതൽ നിലവിൽവരുമെന്ന് ആർബിഐ

ആവർത്തിച്ചുള്ള ഓൺലൈൻ കാർഡ് പണമിടപാട് 2022 ജനുവരി ഒന്നുമുതൽ ബുദ്ധിമുട്ടേറിയതാകും. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിച്ചുവെക്കേണ്ടതില്ലെന്ന തീരുമാനം ആർബിഐ നടപ്പാക്കാൻ തീരുമാനിച്ചതോടെയാണിത്. പദ്ധതി ജനുവരിയിൽതന്നെ പ്രാബല്യത്തിൽവരുമെന്നും ഇനിയും സമയം അനുവദിക്കാനാവില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ജൂലായിൽനിന്ന് ഡിസംബർവരെ സമയം നീട്ടിനൽകിയിരുന്നു. കാർഡ് വഴി പണമിടപാട് നടത്തുമ്പോൾ ജനുവരിമുതൽ ഓരോതവണയും 16 അക്ക കാർഡ് നമ്പർ, കാർഡിന്റെ കാലാവധി തീരുന്ന തിയതി, സിവിവി എന്നിവ നൽകേണ്ടിവരും. അതിനുപകരമായി ടോക്കണൈസേഷനാണ് ആർബിഐമുന്നോട്ടുവെക്കുന്നത്. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളുടെ അക്കൗണ്ട്, കാർഡ് വിവരങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനുള്ള അനുമതി ആർബിഐ റദ്ദാക്കാൻ തീരുമാനിച്ചത്. ഉപഭോക്താക്കളുടെ ഇടപാട് വിവരങ്ങൾ ഉൾപ്പടെയുള്ളവ ചോരുന്നത് കണക്കിലെടുത്താണ് കർശനമായി നടപ്പാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഒരുതവണ ഇടപാട് നടത്തിയാൽ ആ വിവരങ്ങൾ ഉപഭോക്താവിന്റെ അനുമതിയോടെ സൂക്ഷിച്ചുവെക്കാൻ നിലവിൽ കഴിയും. എളുപ്പത്തിൽ ഇടപാട് നടത്താൻ ഇത് സാഹയകരമായിരുന്നു. കാർഡ് വിവരങ്ങൾ സൂക്ഷിച്ചുവെക്കുന്നതിനുപകരമായി ടോക്കനൈസേഷൻ പോലുള്ള പകരം സംവിധാനമാണ് നടപ്പാക്കൻ കഴിയുക. കാർഡ് നെറ്റ് വർക്ക് സ്ഥാപനങ്ങളുമായി സഹകരിച്ചുവേണം ടോക്കനൈഷേൻ പദ്ധതി ആവിഷ്കരിക്കാൻ. കാർഡ് വിവരങ്ങൾ രഹസ്യമാക്കിവെച്ച് അതിനുപകരം ടോക്കണോ കോഡോ നൽകിയാണിത് നടപ്പാക്കാൻ കഴിയുക. കാർഡ് ശൃംഖല കൈകാര്യംചെയ്യുന്ന വിസ, മാസ്റ്റർ കാർഡ് എന്നിവരാകും ടോക്കണുകൾ നൽകുക. ഡാറ്റ ചോർച്ചയിലുടെയുള്ള സുരക്ഷാവീഴ്ചമൂലം 2020-21 സാമ്പത്തിക വർഷത്തിൽ 2,545 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 119 കോടി രൂപയാണ് തട്ടിപ്പുകാർ കൊണ്ടുപോയത്.

from money rss https://bit.ly/3tqCyQ0
via IFTTT

പാഠം 141: അഞ്ചോ പത്തോ വർഷംകൊണ്ട് എങ്ങനെ സമ്പത്തുനേടാം | Road map

മൂന്നുവർഷംമുമ്പ് ആരംഭിച്ച എസ്ഐപിയിൽനിന്ന് 30ശതമാനം റിട്ടേൺ ലഭിച്ചിട്ടുണ്ട്. അതേസമയം, മറ്റുചില ഫണ്ടുകൾ ഒരുവർഷക്കാലയളവിൽ 100ശതമാനത്തിലേറെ ആദായം നൽകിയതായി കാണുന്നു. നിലവിലുള്ളവവിറ്റ് റിട്ടേൺ കൂടുതൽ നൽകുന്ന ഫണ്ടിലേക്ക് ഈയിടെ മാറി. ഈ ഫണ്ടുകൾ വിലയിരുത്തി അഭിപ്രായം അറിയിക്കുമോ? സാമ്പത്തിക ലക്ഷ്യങ്ങൾക്കായി നേരത്തെ എസ്ഐപി തുടങ്ങിയവർ വിവിധ നിക്ഷേപ പ്ലാറ്റ്ഫോമുകൾ നോക്കി മികച്ച ആദായം നൽകുന്ന ഫണ്ടുകളിലേക്ക് മാറുന്ന പ്രവണത കണ്ടുവരുന്നു. നാസിക്കിൽനിന്ന് അനീഷ് ഉൾപ്പടെ നിരവധിപേരാണ് 20ഉം 30ഉം ശതമാനം ആദായം നൽകിയ ഫണ്ടുകൾ തുടരുന്നതിൽ അതൃപ്തി അറിയിച്ച് മെയിൽ അയച്ചത്. വിപണിയുടെ സൈക്കിളുകളിൽ ചിലവിഭാഗം ഓഹരികളിൽ കുതിപ്പുണ്ടാകുകയും അവയിൽ നിക്ഷേപം നടത്തുന്ന മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകനെ അത്ഭുതപ്പെടുത്തുകയുംചെയ്യക സ്വാഭാവികമാണ്. ഒന്നോ രണ്ടോ വർഷംപിന്നിടുമ്പോൾ ഈ ഫണ്ടുകൾ പിന്നോട്ടുപോകുകയും പുതിയ താരോദയം ഉണ്ടാകുകകയുംചെയ്യും. ഈ സാഹചര്യത്തിൽ ആദായംമാത്രംനോക്കിയല്ല മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തേണ്ടതെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. അത്ഭുതപ്പെടുത്തിയ ഫണ്ടുകൾ സ്മോൾ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളാണ് ഇത്തവണത്തെ മാർക്കറ്റ് റാലിയിൽ മികച്ചനേട്ടം നിക്ഷേപകർക്ക് നേടിക്കൊടുത്തത്. കൊട്ടക് സ്മോൾ ക്യാപ് ഒരുവർഷത്തിനിടെനൽകിയ ആദായം 103.38ശതമാനമാണ്. നിപ്പോൺ ഇന്ത്യ സ്മോൾക്യാപ് 90.54ശതമാനവും എൽആൻഡ്ടി എമേർജിങ് ബിസിനസ് ഫണ്ട് 91.26ശതമാനവും നേട്ടമുണ്ടാക്കി. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാനാണ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത്. അതുകൊണ്ടുതന്നെ ഒരുവർഷത്തെ ആദായംനോക്കി അത്ഭുതപ്പെടേണ്ടതില്ല. അഞ്ചും ഏഴും പത്തുംവർഷത്തെ ആദായം പരിശോധിച്ച് തീരുമാനമെടുക്കാം. അതുമാത്രമല്ല, ഒരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങളും കാലയളവും പരിശോധിച്ച് റിസ്ക് പ്രൊഫൈൽ നോക്കിവേണം ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. ഇടക്കുമാത്രം മികച്ച ആദായംനൽകി അപ്രത്യക്ഷമാകുന്ന സെക്ടറൽ ഫണ്ടുകൾ ഉൾപ്പടെയുള്ളവ ഒഴിവാക്കി എക്കാലവും മികച്ച വളർച്ചാ സാധ്യത മുന്നോട്ടുവെക്കുന്ന കാറ്റഗറികൾ നിക്ഷേപത്തിനായി പരിഗണിക്കാം. ഭാവിയിൽ മികച്ച ആദായം ലഭിക്കാൻഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ആദ്യംപരിഗണിക്കേണ്ടത് താഴെപ്പറയുന്നവിഭാഗങ്ങളിലുള്ളവയാണ്. അഗ്രസീവ് ഹൈബ്രിഡ് ലാർജ് ആൻഡ് മിഡ് ക്യാപ് ഫ്ളക്സി ക്യാപ് ടാക്സ് സേവിങ് വിവിധ കാറ്റഗറികളിലെ ഫണ്ടുകൾക്ക് നിശ്ചിതചട്ടക്കൂടിൽനിന്നുമാത്രമാണ് നിക്ഷേപിക്കാൻ അവസരംലഭിക്കുന്നത്. ഉദാഹരണത്തിന്, സ്മോൾ ക്യാപ് ഫണ്ടുകളിലെ 65ശതമാനം നിക്ഷേപവും സ്മോൾ ക്യാപ് ഓഹരികളിലായിരിക്കണം. അതിർത്തികളില്ലാതെ നിക്ഷേപിക്കാൻ ലഭിക്കുന്ന അവസരം വിപണിയുടെ വിവിധ സൈക്കിളുകളിൽ മികച്ച ആദായത്തിന് അവസരംനൽകുന്നത് അതുകൊണ്ടാണ്. എല്ലാ വിഭാഗങ്ങളിലെ ഓഹരികളിലും ഏത് അനുപാതത്തിൽവേണമെങ്കിലും നിക്ഷേപംനടത്താൻ കഴിയുന്നവയാണ് എക്കാലവും ഒരുപോലെ പിടിച്ചുനിൽക്കുന്നത്. പരിധികളില്ലാതെ നിക്ഷേപം നടത്താൻ ഫണ്ട് മാനേജർക്ക് കഴിയുന്നതിനാൽ ദീർഘകാലയളവിൽ മികച്ച ആദായം നൽകാൻ കഴിയുമെന്നതാണ് പ്രത്യേക. ഈ നാല് വിഭാഗം ഫണ്ടുകളിൽ ഫ്ളക്സി ക്യാപുകളാണ് താരം. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം ഈ കാറ്റഗറിയിലെ ഫണ്ടുകളിലായി മൂന്നുലക്ഷം കോടിയലേറെ രൂപയാണ് കൈകാര്യചെയ്യുന്നത്. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യംചെയ്യുന്ന മൊത്തം ആസ്തിയുടെ ഒമ്പത്ശതമാനത്തോളം വരുംഇത്. 2020 നവംബറിൽ സെബി നിക്ഷേപ അനുപാതത്തിൽ മാറ്റംവരുത്തുന്നതുവരെ മൾട്ടിക്യാപ് ഫണ്ടുകളായിരുന്നു താരം. പുതിയ നിർദേശം നടപ്പായതോടെ മൾട്ടിക്യാപ് ഫണ്ടുകളിൽ ഭൂരിഭാഗവും ഫ്ളക്സി ക്യാപുകളിലേക്കുമാറി. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താനൊരുങ്ങുന്നവർക്ക് ഒഴിവാക്കാൻ കഴിയാത്ത നാല് കാറ്റഗറികളെക്കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. ദീർഘകാലയളവിൽ എസ്ഐപിയായി നിക്ഷേപം നടത്തിയാൽ മികച്ച ആദായം നൽകാൻ ഈ വിഭാഗത്തിലെ ഫണ്ടുകൾക്കുംകഴിയുമെന്നകാര്യത്തിൽ സംശയമില്ല. അഗ്രസീവ് ഹൈബ്രിഡ് ആദ്യമായി ഓഹരിയിലോ ഇക്വിറ്റി ഫണ്ടിലോ നിക്ഷേപം നടത്തുന്നവർക്ക് അനുയോജ്യമാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ. പരമാവധി 65 മുതൽ 80ശതമാനംവരെ ഓഹരിയിലും 20 മുതൽ 35ശതമാനംവരെ കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. ഓഹരി മികച്ച വളർച്ചസാധ്യത മുന്നോട്ടുവെക്കുമ്പോൾ, കടപ്പത്ര നിക്ഷേപം സ്ഥിതരയുള്ള ആദായം നൽകാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ റിസ്ക് കുറഞ്ഞ ഇക്വിറ്റി ഫണ്ടുകളിൽ ഒന്നാംസ്ഥാനത്താണ് ഈ ഫണ്ടുകളുടെ സ്ഥാനം. ഓഹരി വിപണി തകരുമ്പോൾ നഷ്ടം പരിമിതപ്പെടുത്താൻ കടപ്പത്രത്തിലെ നിക്ഷേപം സഹായകരമാകുന്നു. അഞ്ചുവർഷക്കാലയളവിലെങ്കിലും എസ്ഐപിയായി നിക്ഷേപിക്കാൻ കഴിയുമെങ്കിൽ മികച്ച ആദായം ലഭിക്കുമെന്നകാര്യത്തിൽ സംശയമില്ല. ഈയിടെ നിക്ഷേപക ശ്രദ്ധയാകർഷിച്ച ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ടുകളേക്കാളും ഒരുപടി മുന്നിലാണ് നേട്ടത്തിന്റെകാര്യത്തിൽ അഗ്രസീവ് ഹൈബ്രിഡ് കാറ്റഗറി. EQUITY: AGGRESSIVE HYBRID Fund Return(%) 5 Yr* 7 Yr* 10 Yr** Canara Robeco Equity Hybrid 15.72 15.04 15.04 SBI Equity Hybrid 14.46 14.39 15.74 *Direct Plan **Regular Plan #Return as on 7 Sept, 2021 ലാർജ് ആൻഡ് മിഡ്ക്യാപ് ചുരുങ്ങിയത് 35ശതമാനം നിക്ഷേപം ലാർജ്, മിഡ് ക്യാപ് ഓഹരികളിലാകണമെന്ന നിബന്ധനയുണ്ട്. വൻകിട കമ്പനികളോടൊപ്പം മികച്ച വളർച്ചാ സാധ്യതയുള്ള ഓഹരികളിലും നിക്ഷേപം നടത്തുന്നതിനാൽ ദീർഘകാലയളവിൽ ഭേദപ്പെട്ട ആദായം ഈ വിഭാഗത്തിലെ ഫണ്ടുകളിൽനിന്ന് ലഭിക്കാം. ലാർജ് ആൻഡ് മിഡ് ക്യാപ് ഇക്വിറ്റി ഫണ്ടുകൾ വിപണിയിലെ എല്ലാ കാലാവസ്ഥക്കും അനുയോജ്യമാണ്. അതുകൊണ്ടുതന്നെ എസ്ഐപി നിക്ഷേപം തുടർന്നുകൊണ്ടേയിരിക്കാം. വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ പരമാവധിനേട്ടമുണ്ടാക്കാനും അത് നിക്ഷേപകന് കൈമാറാനും ഫണ്ട് മാനേജർമാർക്ക് അവസരം ലഭിക്കുന്നു. Equity: Large and Mid cap Fund Return(%) 5 Yr* 7 Yr* 10 Yr** Mirae Asset Emerging Bluechip 21.83 22.84 24.18 Canara Robeco Emerging Equities 19.50 15.78 20.02 *Direct Plan **Regular Plan #Return as on 7 Sept, 2021 ഫ്ളക്സി ക്യാപ് നിയന്ത്രണങ്ങളൊന്നുമില്ലാതെ ഏത് ഓഹരിയിൽവേണമെങ്കിലും നിക്ഷേപിക്കാൻ ഫണ്ട് മാനേജർമാർക്ക് അവസരം നൽകുന്ന ഫണ്ട് കാറ്റഗറിയാണ് ഫ്ളക്സി ക്യാപുകൾ. വൈവിധ്യവത്കരണത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ നിക്ഷേപകരെ ഫ്ളക്സി ക്യാപുകൾ സഹായിക്കും. വിപണിമൂല്യം കണക്കിലെടുക്കാതെ വൻകിട കമ്പനികളിലും മധ്യനിര-ചെറുകിട കമ്പനികളിലും നിക്ഷേപം നടത്താനുള്ള അവസരമാണ് ഫ്ളക്സി ക്യാപുകൾ നൽകുന്നത്. കാലാകാലങ്ങളിലെ പ്രകടനം വിലയിരുത്തി നിയന്ത്രണങ്ങളില്ലാതെ മികച്ച ഓഹരികൾ തിരഞ്ഞെടുക്കാൻ ഫണ്ട് മാനേജർമാർക്ക് സ്വാതന്ത്ര്യംലഭിക്കുമ്പോൾ അത് മികച്ച ആദായമായി നിക്ഷേപകന് ലഭിക്കുന്നു. വ്യത്യസ്ത കാറ്റഗറികളിലെ മികച്ച ഓഹരികൾ തിരഞ്ഞെടുക്കാനും യഥാസമയം അവയിൽനിന്ന് ലാഭമെടുക്കാനും ബുദ്ധിമുട്ടുള്ളവർക്ക് ഫ്ളക്സി ക്യാപുകളിൽ വിശ്വാസമർപ്പിക്കാം. ദീർഘകാലയളവിൽ മികച്ച ആദായംതന്നെ ഫ്ളക്സി ക്യാപുകൾ നൽകും. Equity:Flexi Cap Fund Return(%) 5 Yr* 7 Yr* 10 Yr** Kotak FlexiCap 15.61 16.23 17.07 DSP Flexi Cap 17.45 15.80 15.69 *Direct Plan **Regular Plan #Return as on 7 Sept, 2021 ഇഎൽഎസ്എസ് ടാക്സ് സേവിങ് ഫണ്ടുകളെന്ന ചെരുക്കപ്പേരിലാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീമുകൾ അറിയപ്പെടുന്നത്. 80 സി പ്രകാരം നികുതിയിളവിനുള്ള നിക്ഷേപം ആവശ്യമുണ്ടെങ്കിൽ മികച്ച നേട്ടമുണ്ടാക്കാനുള്ള സാധ്യതയാണ് ഇഎൽഎസ്എസ് നൽകുന്നത്. 80സിയിലുള്ള മറ്റ് നിക്ഷേപ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ ഉയർന്ന റിട്ടേണും കുറഞ്ഞ ലോക്ക് ഇൻ(മൂന്നുവർഷം) കാലയളവുമാണ് ഈ വിഭാഗത്തിലെ ഫണ്ടുകൾക്കുള്ളത്. ദീർഘകാല ലക്ഷ്യങ്ങൾക്ക് നിക്ഷേപം നടത്തുന്നവർ ലോക്ക് ഇൻ പരിഡി കഴിഞ്ഞാൽ പണംപിൻവലിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഓരോ സാമ്പത്തികവർഷവും 1.50 ലക്ഷം രൂപക്കുള്ള നിക്ഷേപത്തിനാകും നികുതിയിളവ് ലഭിക്കുക. അതുകൊണ്ടുതന്നെ നികുതിയിളവിന് ആവശ്യമുള്ളതുക പ്രതിമാസമായി നിക്ഷേപിക്കുന്ന(എസ്ഐപി)രീതി സ്വീകരിക്കാം. ടാക്സ് സേവിങ് ഫണ്ടുകളിൽ നിക്ഷേപിക്കുംമുമ്പ് ഒരുകാര്യംശ്രദ്ധിക്കുക. നികുതിയിളവിനുള്ള ഇപിഎഫ്, പിപിഎഫ് ഉൾപ്പടെയുള്ള പദ്ധതികളിൽ നിലവിൽ നിക്ഷേപംനടത്തുന്നുണ്ടെങ്കിൽ അതുകഴിച്ചുള്ള തുകയാണ് നിക്ഷേപത്തിനായി പരിഗണിക്കേണ്ടത്. ലാർജ്, മിഡ്, സ്മോൾ ക്യാപുകളിൽ നിയന്ത്രണമില്ലാതെ ഓഹരികൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഈവിഭാഗത്തിലെ ഫണ്ട് മാനേജർമാർക്കുണ്ട്. Equity: ELSS Fund Return(%) 5 Yr* 7 Yr* 10 Yr** Axis Long Term Equity 18.38 17.53 19.63 DSP Tax Saver 17.01 16.88 18.05 *Direct Plan **Regular Plan #Return as on 7 Sept, 2021 feedback to: antonycdavis@gmail.com കുറിപ്പ്: ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള നിക്ഷേപ പദ്ധതികളിലെ കാതലാണ് മുകളിൽ വിശദീകരിച്ച ഫണ്ട് കാറ്റഗറികൾ. അതുകൊണ്ടുതന്നെ അർഹിക്കുന്ന പ്രാധാന്യത്തോടെവേണം ഇവയിൽ നിക്ഷേപം നടത്താൻ. ഇതിനപ്പുറത്തുള്ള വൈവിധ്യവത്കരണം ആവശ്യമാണെങ്കിൽമാത്രം (റിസ്ക് വിലയിരുത്തി) മറ്റ് കാറ്റഗറിയിലെ ഫണ്ടുകളിലേക്ക് നിക്ഷേപം വ്യാപിപ്പിക്കാം. മികച്ച ആദായം ലഭിച്ചതുകൊണ്ടുമാത്രം ഇടക്കുവെച്ച് നിക്ഷേപം തിരിച്ചെടുക്കാതിരിക്കുക. സാമ്പത്തിക ലക്ഷ്യവും അതിനുള്ള കാലയളവുമാണ് മുന്നിലുണ്ടാകേണ്ടത്. അതേ കാറ്റഗറിയിലെ ഫണ്ടുകളോടൊപ്പം ബെഞ്ച്മാർക്ക് സൂചികകൂടി വിലയിരുത്തി പ്രകടനംമോശമാണെങ്കിൽമാത്രം മറിച്ച് തീരുമാനമെടുക്കുക. വാർഷിക ആദായ(സിഎജിആർ)ത്തോടൊപ്പം കലണ്ടർവർഷത്തെ നേട്ടക്കണക്കുകളും വിലയിരുത്തുക.

from money rss https://bit.ly/3zTkUGZ
via IFTTT

Tuesday, 7 September 2021

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4410 രൂപയുമായി. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,896.03 ഡോളർ നിലവാരത്തിലേക്ക് താഴുകയുംചെയ്തു. യുഎസ് ഡോളർ കരുത്താർജിച്ചതും കടപ്പത്ര ആദായം വർധിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,980 രൂപ നിലവാരത്തിലാണ്. സിവൽ ഫ്യൂച്ചേഴ്സ് ആകട്ടെ(കിലോഗ്രാമിന്) 64,658 രൂപയിലേക്കും താഴന്നു.

from money rss https://bit.ly/3zT9Aut
via IFTTT

നേട്ടം നിലനിർത്താനാകാതെ വിപണി: സൂചികകളിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിൽനിന്ന് വ്യാപകമായി ലാഭമെടുത്തതോടെ രണ്ടാംദിവസവും സൂചികകൾ നഷ്ടത്തിലായി. സെൻസെക്സ് 87 പോയന്റ് നഷ്ടത്തിൽ 58,192ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 17,333ലുമാണ് വ്യാപാരം നടക്കുന്നത്. ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, നെസ് ലെ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്സ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുമാണ്. നിഫ്റ്റി ഐടി, ഓട്ടോ, ഹെൽത്ത്കെയർ, എഫ്എംസിജി, മെറ്റൽ ഉൾപ്പെടയുള്ളവ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടമില്ല. കോവിഡിനിടയിലും വിപണി എക്കാലത്തെയും ഉയരംകുറിച്ച് കുതിക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും തിരുത്തലുണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ വിലിയുരുത്തൽ. വിപണിയിലേക്കുള്ള പണമൊഴുക്കും ചെറുകിട നിക്ഷേപകരുടെ ആവേശവുമാണ് വിപണിയുടെ മുന്നേറ്റത്തിനുപിന്നിൽ.

from money rss https://bit.ly/3hbgpQO
via IFTTT

ചൈന വാങ്ങൽ കുറച്ചു: രാജ്യാന്തര റബ്ബർവിപണിയിൽ ഇടിവ്

ആലപ്പുഴ: വീണ്ടും കോവിഡ് ഭീതിയുയർന്നതിനെത്തുടർന്ന് ചൈനയിലെ വ്യവസായങ്ങൾ റബ്ബർ വാങ്ങുന്നതു കുറച്ചതിനാൽ രാജ്യാന്തരവിപണിയിൽ വില കുറഞ്ഞു. നാട്ടിലെ വിലയിൽ ചെറിയ വിലക്കുറവുവന്നെങ്കിലും വലിയ വീഴ്ച ഉടനുണ്ടാകില്ലെന്നാണു സൂചനകൾ. ബാങ്കോക്കിൽ ഈവർഷം ജൂൺ ഒന്നിന് ആർ.എസ്.എസ്.-3 ഇനത്തിനു 165 രൂപ വരെ ഉയർന്നിരുന്നു. ചൊവ്വാഴ്ച ഇതു 133 രൂപയിലെത്തി. ചൈനയാണു ലോകത്തേറ്റവുമധികം റബ്ബർ വാങ്ങുന്നത്. രാജ്യാന്തരവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ കേരളത്തിലും ബാധിക്കേണ്ടതാണ്. ബാങ്കോക്കിലെ ആർ.എസ്.എസ്.-3 -നു തുല്യമായ നാട്ടിലെ ആർ.എസ്.എസ്.-4 -ന് 182 രൂപ വരെ ഉയർന്നശേഷം അല്പം താഴേക്കുപോയി 179 രൂപയിലെത്തി. എന്നാൽ, ഇതു റബ്ബർ സീസൺ തുടങ്ങുന്നതിനാലുള്ള ചെറിയ മാറ്റം മാത്രമാണെന്ന് അധികൃതർ പറയുന്നു. മഴ മാറുന്നതോടെ പീക്ക് സീസണാകും. അപ്പോൾ കൂടുതൽ റബ്ബർ വിപണിയിലേക്കുവരുമെന്നതിനാൽ ഇപ്പോൾ സൂക്ഷിച്ചിട്ടുള്ളവർ വിറ്റുതുടങ്ങിയിട്ടുണ്ട്. ഇനിയും കൈവശംവെച്ചാൽ വില കുറഞ്ഞേക്കുമെന്ന ആശങ്കയിലാണിത്. ഇതാണു വില കുറച്ചുതാഴാൻ കാരണമായത്. രാജ്യത്ത് ഇപ്പോഴും റബ്ബറിനു ഡിമാൻഡുണ്ട്. ടയർ ഇറക്കുമതിക്കു നിയന്ത്രണങ്ങൾവന്നതിനാൽ ടയർ വ്യവസായികൾ റബ്ബർ വാങ്ങുന്നുണ്ട്. വില അവർ താഴ്ത്തിയെങ്കിലും ആ വിലയ്ക്കു വിൽക്കാൻ കൈവശം വെച്ചവർ തയ്യാറാകുകയും ചെയ്തു. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞെങ്കിലും ഇറക്കുമതി ചെയ്യുന്നതുകൊണ്ട് ഇപ്പോൾ വലിയ നേട്ടമില്ലാത്ത സ്ഥിതിയാണ്. ഗതാഗത-കൈകാര്യച്ചെലവുകൾ വർധിച്ചതാണു കാരണം. കഴിഞ്ഞമാസം ഇറക്കുമതി 40,000 ടൺ മാത്രമാണ്. ആവശ്യമനുസരിച്ച് ഇതിലും കൂടുതൽ വരേണ്ടതാണ്.

from money rss https://bit.ly/3zVonVd
via IFTTT

മൂന്നുദിവസം നീണ്ട റാലിക്ക് താൽക്കാലിക വിരാമം: സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് 17.43 പോയന്റ് താഴ്ന്ന് 58,279.48ലും നിഫ്റ്റി 15.70 പോയന്റ് നഷ്ടത്തിൽ 17,362.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള ഘടകങ്ങൾ വിപണിയെ സ്വാധീനിച്ചതോടൊപ്പം കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തിൽനിന്ന് വ്യാപകമായി ലാഭമെടുപ്പ് നടന്നതും സൂചികകളെ സമ്മർദത്തിലാക്കി. സൺ ഫാർമ, ബിപിസിഎൽ, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഐഷർ മോട്ടോഴ്സ്, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, ഗ്രാസിം, ഐടിസി, ഇൻഡസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, ശ്രീ സിമെന്റ്സ്, റിലയൻസ്, ബ്രിട്ടാനിയ, കോൾ ഇന്ത്യ, ടൈറ്റാൻ കമ്പനി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ്ചെയ്തത്. എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയിൽ ആൻഡ് ഗ്യാസ്, ഐടി, റിയാൽറ്റി സൂചികകൾ 1-2ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2X0VmZC
via IFTTT

ഐആർസിടിസിയുടെ വിപണിമൂല്യം 50,000കടന്നു: ഒരുമാസത്തിനിടെ ഓഹരി വില കുതിച്ചത് 32%

ഓഹരി വില എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറിയതോടെ ഐആർസിടിസിയുടെ വിപണിമൂല്യം 50,000 കോടി രൂപ മറികടന്നു. ചൊവാഴ്ചമാത്രം ഓഹരി വിലയിൽ ഒമ്പത്(275 രൂപ)ശതമാനത്തിലേറെയാണ് കുതിപ്പുണ്ടായത്. 3,287 രൂപ നിലവാരത്തിലാണ് ഉച്ചകഴിഞ്ഞ് 2.30ഓടെ വ്യാപാരം നടന്നത്. രണ്ടുദിവസത്തിനിടെ ഓഹരിവിലയിൽ 14ശതമാനമാണ് കുതിപ്പുണ്ടായത്. ഒരുമാസത്തിനിടെ 32ശതമാനവും വില ഉയർന്നു. ഈ കാലയളവിൽ സെൻസെക്സിലുണ്ടായ നേട്ടം എട്ടുശതമാനംമാത്രമാണ്. വിപണിമൂല്യംകുതിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ 88-ാംസ്ഥാനത്തെത്തി ഐആർസിടിസി. അഗ്രോ കെമിക്കൽ കമ്പനിയായ പിഐ ഇൻഡസ്ട്രീസിനെയും പൊതുമേഖല സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (സെയിൽ)യെയും പിന്നിലാക്കിയാണ് വിപണിമൂല്യം കുതിച്ചത്. ലിക്വിഡിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റിൽ കമ്പനി ഓഹരി സ്പ്ലിറ്റിന് അംഗീകാരം നൽകിയിരുന്നു. 1ഃ5 എന്ന അനുപാതത്തിലാണ് വിഭജനം പ്രഖ്യാപിച്ചത്.

from money rss https://bit.ly/2YyD6I5
via IFTTT

Monday, 6 September 2021

ദീർഘകാലയളവിൽ മധുരംപകരാതെ പഞ്ചസാര ഓഹരികൾ

പഞ്ചസാര കമ്പനികളുടെ ഓഹരികൾ ഈവർഷം നല്ല കുതിപ്പിലാണ്. 2021ൽ 100 ശതമാനത്തിലേറെ നേട്ടംകൈവരിച്ച ഓഹരികളുണ്ട്. ചെറുകിട നിക്ഷേപകരും സ്ഥാപനങ്ങളും ആവേശപൂർവം പഞ്ചസാര ഓഹരികൾ വാങ്ങിക്കൂട്ടുകയാണ്. എത്രകാലം ഈ ഓഹരികൾ മധുരംപകരും ? ചാക്രിക സ്വഭാവമുള്ളതാണ് പഞ്ചസാര വ്യവസായം. ഈ വ്യവസായത്തിന്റെ നേട്ടങ്ങൾ പഞ്ചസാരയുടെ വിലയെ ആശ്രയിച്ചാണിരിക്കുന്നത്. വിലയാകട്ടെ ഉൽപാദനത്തേയും സപ്ളൈയേയും ആശ്രയിക്കുന്നു. ഡിമാന്റ് ചെറിയ തോതിൽ വർധിക്കുന്നതാണ് പതിവ്. അതുകൊണ്ട് ഉൽപാദന, വിതരണ രംഗങ്ങളിലെ വ്യതിയാനങ്ങൾ വിലകൾ കൂടാനും കുറയാനും ഇടയാക്കുന്നു. ലോകത്തിലെ ഏറ്റവുംവലിയ പഞ്ചസാര ഉൽപാദകരായ ബ്രസീലിൽ കൃഷിപ്പിഴകളുണ്ടാവുമ്പോൾ വില കുതിച്ചുയരുന്നു. വില വർധിക്കുമ്പോൾ കൂടുതൽ കരിമ്പു വളർത്താൻ കർഷകർക്ക് പ്രേരണയാകുന്നു. കർഷകർക്ക് മിനിമം താങ്ങുവിലയുളള ഇന്ത്യയിൽ കൂടുതൽ കരിമ്പു വളർത്തുന്നതിൽ റിസ്കൊന്നുമില്ല. ആനുകൂല്യം ലഭിക്കുന്ന കർഷകർ കൂടുതൽ കരിമ്പു വളർത്തുമ്പോൾ, അത്യുൽപാദനം കാരണം വില ഇടിയുന്നു. ഈവൃത്തം ആവർത്തിക്കുകയാണു ചെയ്യുന്നത്. ലോകത്തിലെ ഏറ്റവുംവലിയ ഉൽപാദകരായ ബ്രസീലിൽനിന്ന് പഞ്ചസാരയുടെ വരവുകുറയുമെന്ന ആശങ്കയെത്തുടർന്ന് ആഗോള വിപണിയിൽ സമീപ ആഴ്ചകളിൽ വിലവർധിക്കുകയായിരുന്നു. ബ്രസീലിലെ കരിമ്പുകൃഷിയെ മഞ്ഞുവീഴ്ച ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ പഞ്ചസാരക്കമ്പനികൾ നല്ല പ്രകടനം നടത്തുമെന്നു പ്രതീക്ഷിക്കാൻ കഴിയുമോ ? അങ്ങനെ വരുമ്പോൾ പഞ്ചസാര ഓഹരികൾ വാങ്ങുന്നത് ഗുണകരമാണോ? പഞ്ചസാര ഓഹരികൾ കാലാകാലങ്ങളായി ട്രേഡിംഗ് അവസരം ഉണ്ടാക്കിയിട്ടുണ്ട്. ഇടയ്ക്കുണ്ടാകുന്ന വിലവർധന നിക്ഷേപകർക്ക് കുറഞ്ഞകാലംകൊണ്ട് നല്ലലാഭം നൽകുന്നു. എന്നാൽ പഞ്ചസാര ഓഹരികൾ ഒരിക്കലും സമ്പത്തുണ്ടാക്കിത്തരുന്നവയല്ലെന്ന കാര്യം ഓർമ്മിക്കേണ്ടതാണ്. 2010 മുതൽ 2020 വരെയുള്ള കാലയളവിൽ പഞ്ചസാര ഓഹരികളിൽ നിന്നുള്ളലാഭം പരിശോധിക്കാം. 2010 ജനുവരിയിൽ ബൽറാംപൂർ ചീനിയുടെ ഓഹരിവില 135 രൂപയോളമായിരുന്നു. 2020 ജനുവരിയിൽ ഇത് 162 രൂപയായി ഉയർന്ന് പത്തുവർഷ കാലയളവിൽ ചെറിയ ലാഭം മാത്രമാണ് നൽകിയത്. 2010 ജനുവരിയിൽ ശ്രീരേണുക 100 രൂപയായിരുന്നത് 2020 ജനുവരിയിൽ വെറും 10 രൂപ മാത്രമായി. ഡാൽമിയ ഭാരത് 2010 ജനുവരിയിൽ 200 രൂപ ആയിരുന്നത് 2020 ജനുവരിയിൽ 120 രൂപയായി കുറഞ്ഞു. 10 വർഷത്തെ ഈ ബാക്കിപത്രം പലതും വെളിപ്പെടുത്തുന്നുണ്ട്. പഞ്ചസാര ഓഹരികൾ സമ്പത്തു സൃഷ്ടിക്കുന്നവയല്ല; അവ സ്ഥിരമായി ലാഭം നൽകുകയുമില്ല. സ്ഥിരമായി സമ്പത്തുസൃഷ്ടിക്കുന്ന വൻകിട കമ്പനികളിൽ ദീർഘകാല നിക്ഷേപം നടത്തുന്നതാണ് നിക്ഷേപകർക്ക് ഗുണകരം. 2010 മുതൽ 2020 വരെയുള്ള കാലയളവിലെ പഞ്ചസാര ഓഹരികളും ഇതേകാലയളവിൽ ഏഷ്യൻ പെയിന്റ്സ്, പിഡിലൈറ്റ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, എച്ച്ഡിഎഫ്സി ഇരട്ടകൾ, ബജാജ് ഇരട്ടകൾ, ബ്രിട്ടാനിയ, എച്ച് യു എൽ എന്നീ കമ്പനികളും ഉണ്ടാക്കിയ നേട്ടങ്ങളിലെ വൈരുദ്ധ്യം കാണുക. ഈ വൻകിട കമ്പനികൾ വൻനേട്ടങ്ങളുണ്ടാക്കുകയും നിക്ഷേപകർക്ക് സമ്പത്തുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. നിഫ്റ്റി പോലും ഈ കാലയളവിൽ 5000ത്തിൽ നിന്ന് 12200 ഓളം ഉയർന്നു. ചുരുക്കിപ്പറഞ്ഞാൽ പഞ്ചസാര ഓഹരികൾ ചില അവസരങ്ങളിൽ ട്രേഡിംഗ് അവസരങ്ങളുംഹ്രസ്വകാല ലാഭവും നൽകും. എന്നാൽ സമ്പത്തു നേടണമെന്നുള്ളവർ മറ്റിടങ്ങളിലേക്കു നീങ്ങുന്നതായിരിക്കുംനല്ലത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3BHVtbI
via IFTTT

ഇന്ത്യൻ ബാങ്കിങ് മേഖല ലക്ഷ്യമിട്ട് ആഗോള കമ്പനികൾ

മുംബൈ: ഓൺലൈൻ വായ്പയ്ക്കും സ്ഥിര നിക്ഷേപത്തിനും മറ്റു സാമ്പത്തിക സേവനങ്ങൾക്കും വഴിയൊരുക്കാൻ ആഗോള ടെക് ഭീമന്മാരായ കമ്പനികളിൽ ചിലത് ഇന്ത്യൻ ബാങ്കിങ് മേഖലയിലേക്ക് കടന്നുവരുന്നു. സ്വകാര്യ ബാങ്കുകളുമായി സഹകരിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് അമേരിക്കൻ കമ്പനിയായ ആൽഫബെറ്റിനു കീഴിലുള്ള 'ഗൂഗിൾ പേ' ആണ് സ്ഥിരനിക്ഷേപത്തിന് പ്ലാറ്റ്ഫോമൊരുക്കുന്നത്. അതേസമയം, ചെറുകിട സംരംഭങ്ങൾക്ക് ഓൺലൈൻ വായ്പ സ്ഥാപനങ്ങളുമായി സഹകരിച്ച് അടിയന്തര വായ്പ ലഭ്യമാക്കുമെന്നാണ് സാമൂഹിക മാധ്യമ കമ്പനിയായ 'ഫെയ്സ്ബുക്കി'ന്റെയും ചൈനീസ് കമ്പനിയായ 'ഷവോമി'യുടെയും വാഗ്ദാനം. വാൾമാർട്ട്, ആമസോൺ, ആപ്പിൾ പോലുള്ള കമ്പനികളും സാമ്പത്തിക സേവന വിപണിയിൽ സജീവമാകാൻ പദ്ധതിയൊരുക്കുകയാണ്. രാജ്യത്തെ ബാങ്കിങ് മേഖലയിൽ വലിയ ചലനം സൃഷ്ടിക്കാൻ പോന്നതാണ് ഈ കടന്നുവരവുകൾ. അതിവേഗം വളരുന്ന ഡിജിറ്റൽ പേമെന്റ് വിപണിയാണ് ഇവരെ ആകർഷിക്കുന്ന പ്രധാനഘടകം. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ കിട്ടാക്കടം ഉയരുന്നതു മുൻനിർത്തി കരുതലോടെയാണ് ഇന്ത്യൻ ബാങ്കുകൾ വായ്പ വിപണിയെ സമീപിക്കുന്നത്. ഇതിനിടയിൽ ചെറുകിട സംരംഭങ്ങൾക്ക് ഓൺലൈൻ വായ്പ കമ്പനികളുമായി സഹകരിച്ച് 17 മുതൽ 20 ശതമാനം വരെ പലിശയിൽ ഒറ്റദിവസംകൊണ്ട് ഈടില്ലാതെ വായ്പ ലഭ്യമാക്കുന്നതിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഫെയ്സ്ബുക്ക് പറയുന്നു. ഇത്തരം സേവനം ലഭ്യമാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ഇൻഷുറൻസ് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിപണിയാണ് ഷവോമിയുടെ ലക്ഷ്യം. ബാങ്കുകൾ, ഡിജിറ്റൽ വായ്പാ സ്റ്റാർട്ട്അപ്പുകൾ എന്നിവയുമായി സഹകരിച്ചായിരിക്കും പ്രവർത്തനമെന്ന് ഷവോമി ഇന്ത്യ മേധാവി മനു ജെയിൻ സൂചിപ്പിച്ചു. വെൽത്ത് മാനേജ്മെന്റ് വിഭാഗത്തിലാണ് ആമസോൺ തുടക്കത്തിൽ കണ്ണുവെച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഫിൻടെക് സ്റ്റാർട്ട്അപ്പായ 'സ്മോൾകേസ് ടെക്നോളജീസി'ൽ നാലുകോടി ഡോളറിന്റെ നിക്ഷേപം നടത്തിക്കഴിഞ്ഞു. ഡിജിറ്റൽ ഗോൾഡ്, മ്യൂച്വൽ ഫണ്ടുകൾ എന്നിവയ്ക്കു പുറമേയാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കുമായി സഹകരിച്ച് സ്ഥിരനിക്ഷേപ പദ്ധതിക്ക് ഗൂഗിൾപേയിൽ വഴിയൊരുക്കുന്നത്. 2023-ഓടെ ഇന്ത്യയിൽ ഓൺലൈൻ വായ്പ വിതരണം 25 ലക്ഷം കോടി രൂപ കടക്കുമെന്നാണ് ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ വിലയിരുത്തൽ. പേമെന്റ് ബിസിനസ് കൂടുതൽ ലാഭകരമല്ലാത്തതും പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കടക്കാൻ ഈ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. ഓൺലൈൻ വായ്പ വിതരണ രംഗത്ത് നിലവിൽ മുന്നൂറോളം സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്.

from money rss https://bit.ly/3DW2Qy7
via IFTTT

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,400 കടന്നു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 111 പോയന്റ് നേട്ടത്തിൽ 58,408ലും നിഫ്റ്റി 28 പോയന്റ് ഉയർന്ന് 17,406ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, ഐടിസി, എച്ച്സിഎൽ ടെക്, ടെക്മഹീന്ദ്ര, മാരുതി സുസുകി, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എൻടിപിസി, അൾട്രടെക് സിമെന്റ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. പ്രതികൂലമായ ആഗോള ഘടകങ്ങളെ അതിജീവിച്ചാണ് സൂചികകളിൽ നേട്ടംതുടരുന്നത്. രാജ്യത്തെ സമ്പദ്ഘടനയിലെ ഉണർവാണ് സൂചികകളിൽ പ്രതിഫലിച്ചത്. എന്നിരുന്നാലും വ്യാപാരദിനത്തിലുടനീളം കനത്ത ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം 589 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞപ്പോൾ ആഭ്യന്തര നിക്ഷേപകർ 547 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയുംചെയ്തു.

from money rss https://bit.ly/3hbmZ9J
via IFTTT

മൂന്നാം ദിവസവും റെക്കോഡ് നേട്ടം: നിഫ്റ്റി 17,350ന് മുകളിൽ ക്ലോസ് ചെയ്തു

മുംബൈ: ഐടി, റിയാൽറ്റി ഓഹരികളുടെ കരുത്തിൽ സൂചികകൾ മൂന്നാംദിവസവും റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 166.96 പോയന്റ് ഉയർന്ന് 58,296.91ലും നിഫ്റ്റി 54.20 പോയന്റ് നേട്ടത്തിൽ 17,377.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ ജോബ് ഡാറ്റ പുറത്തുവിട്ടതിനെതുടർന്ന്, യുഎസ് ഫെഡ് റിസർവ് പുതിയ പ്രഖ്യാപനത്തിൽനിന്ന് പിന്മാറിയേക്കുമെന്ന സൂചന ആഗോളതലത്തിൽ പ്രതിഫലിച്ചു. സാമ്പത്തിക ഉത്തേജന പദ്ധതികളുമായി യുഎസ് മുന്നോട്ടുപോകുമെന്ന വിലയിരുത്തൽ വിപണി നേട്ടമാക്കി. വിപ്രോ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഹിൻഡാൽകോ, റിലയൻസ്, ഐഷർ മോട്ടോഴ്സ്, ഗ്രാസിം, ടെക് മഹീന്ദ്ര, സിപ്ല, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐഒസി, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, റിയാൽറ്റി സൂചികകൾ 1-3ശതമാനം ഉയർന്നു. ബാങ്ക്, പവർ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ വില്പന സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിാലണ് വ്യാപാരം അവസാനിപ്പിച്ചത്. Realty, IT stocks drive Sensex to fresh closing high.

from money rss https://bit.ly/38HQMSX
via IFTTT

മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബിലേക്ക്

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബിലേക്ക്. ബ്ലൂംബർഗ് ബില്യണയർ ഇൻഡക്സ് പുറത്തുവിട്ട കണക്കുപ്രകാരം 92.6 ബില്യൺ(6,76,725 കോടി രൂപ) ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. രാജ്യത്തെ സമ്പന്നിരിൽ ഒന്നാമനായ അദ്ദേഹത്തിന്റെ ആസ്തിയിൽ 2021ൽമാത്രം 15 ബില്യൺ ഡോളറിന്റെ വർധനവാണുണ്ടായത്. ലോക കോടീശ്വരപട്ടികയിൽ നിലവിൽ 12-ാംസ്ഥാനമാണ് അംബാനിക്കുള്ളത്. ജെഫ് ബെസോസ്, ഇലോൺ മസ്ക്, ബെർനാർഡ് ആർനോൾട്, ബിൽ ഗേറ്റ്സ് തുടങ്ങിയവരാണ് പട്ടികയിൽ അംബാനിക്ക് മുന്നിലുള്ളത്. ജിയോ ഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10ന് പുറത്തിറക്കാനിരിക്കെയാണ് റിലയൻസിന്റെ ഓഹരി വിലയിൽ കഴിഞ്ഞയാഴ്ച കുതിപ്പുണ്ടായത്. എനർജി മേഖലയിലേക്കുള്ള ചുവടുവെപ്പും ആഗോളതലത്തിലുള്ള ഏറ്റെടുക്കലുകളും കമ്പനിക്ക് നേട്ടമായി.

from money rss https://bit.ly/3DRVrjp
via IFTTT

Sunday, 5 September 2021

അടല്‍ പെന്‍ഷന്‍ യോജന: നിക്ഷേപകരുടെ എണ്ണത്തിൽ 33 ശതമാനം വര്‍ധന

ന്യൂഡൽഹി: അടൽ പെൻഷൻ യോജനയിലെവരിക്കാരുടെ എണ്ണത്തിൽ 33 ശതമാനം വർധന. 2020-21 സാമ്പത്തികവർഷത്തിന്റെ അവസാനത്തെ കണക്കുപ്രകാരം എൻപിഎസിലെ മൊത്തം വരിക്കാരായ 4.2 കോടി പേരിൽ 2.8 പേരും എപിവൈയിലെ നിക്ഷേപകരാണ്. നാഷണൽ പെൻഷൻ സിസ്റ്റത്തിലെ വിവിധ പദ്ധതികളിലെ 66 ശതമാനംപേരും ഇതോടെ എപിവൈയുടെ വരിക്കാരായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എൻപിഎസിൽ അംഗങ്ങളായ സ്ത്രീകളുടെ എണ്ണം 24 ശതമാനവും, പുരുഷന്മാരുടെ എണ്ണം 22 ശതമാനവും കൂടി. 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്കുവേണ്ടിയാണ് 2015 മെയ് മാസത്തിൽ എപിവൈ സർക്കാർ അവതരിപ്പിച്ചത്. പദ്ധതി പ്രകാരം 60 വയസ്സ് കഴിയുമ്പോൾ 1000 മുതൽ 5000 രൂപ വരെ പ്രതിമാസതുക പെൻഷനായി ലഭിക്കും. അംഗം മരിക്കുകയാണെങ്കിൽ പെൻഷൻ തുക ഭാര്യക്കോ ഭർത്താവിനോ ലഭിക്കും. Content Highlights: Atal Pension Yojana have 66 percentage subscribers in National Pension Scheme

from money rss https://bit.ly/38IT8AR
via IFTTT

75 വയസ്സിന് മുകളിലുള്ളവർ ആദായനികുതി റിട്ടേൺ നൽകേണ്ട: വിശദാംശങ്ങൾ അറിയാം

ആദായ നികുതി നിയമത്തിലെ പുതിയ വകുപ്പ് പ്രകാരം 75 വയസ്സോ അതിനുമുകളിലോ ഉള്ളവർ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല. 2021 ഏപ്രിൽ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽവന്നത്. അതുകൊണ്ടുതന്നെ നടപ്പ് സാമ്പത്തികവർഷം (2022-23 അസസ്മെന്റ് വർഷം)മുതലാണ് ആനുകൂല്യത്തിന് പ്രാബല്യം ലഭിക്കുക. ആദായ നികുതി നിയമപ്രകാരം മുതിർന്ന പൗരന്മാരെ വയസ്സിന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. 60 വയസ്സിന് മുകളിലുള്ളവർ സീനിയർ സിറ്റിസണും 80 വയസ്സിന് മുകളിലുള്ളവർ സൂപ്പർ സീനിയറുമാണ്. 2020 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം മൊത്തം ലഭിച്ച റിട്ടേണുകളിൽ 11ശതമാനം 60വയസ്സിനുമുകളിലുള്ളവരുടേതാണ്. സൂപ്പർ സീനിയർ വിഭാഗത്തിൽ 0.66ശതമാനം പേരുമാണമുള്ളത്. ഇളവ് ആർക്കൊക്കെ ഇന്ത്യയിൽ താമസക്കാരായ മുതിർന്ന പൗരന്മാർക്കാണ് ഇളവിന് അർഹതയുള്ളത്. അതായത് എൻആർഐക്കാർക്ക് ഇളവ് ലഭിക്കില്ലെന്ന് ചുരുക്കം. പെൻഷൻ, പലിശ എന്നീ വരുമാനക്കാർക്കുമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഇളവ് ലഭിക്കാൻ 12 ബിബിഎ എന്നഫോം പൂരിപ്പിച്ച് അക്കൗണ്ടുള്ള ബാങ്കിൽ നൽകണം. പേര്, വിലാസം, പാൻ അല്ലെങ്കിൽ ആധാർ, പെൻഷൻ പെയ്മെന്റ് ഓർഡർ നമ്പർ(പി.പി.ഒ) എന്നിവയും പ്രസ്താവനയുമാണ് ഫോമിൽ നൽകേണ്ടത്. മുതിർന്ന പൗരൻ നൽകുന്ന വിവരങ്ങൾ ആദായനികുതി വകുപ്പിനെ അറിയിക്കേണ്ട ചുമതല ബാങ്കുകൾക്കാണ്. ഒരുകാര്യം പ്രത്യേകം ഓർക്കുക, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ള 75 വയസ്സുകഴിഞ്ഞവർ റിട്ടേൺ ഫയൽ ചെയ്യേണ്ടിവരും. മാത്രമല്ല, റീഫണ്ട് ലഭിക്കാനുണ്ടെങ്കിലും റിട്ടേൺ നൽകുകണം.

from money rss https://bit.ly/3tvzrq1
via IFTTT

റെക്കോഡ് ഉയരംകുറിച്ച് തുടക്കം: നിഫ്റ്റി 17,400 കടന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിലും റെക്കോഡ് കുറിച്ച് ഓഹരി സൂചികകൾ. നിഫ്റ്റി ഇതാദ്യമായി 17,400 കടന്നു. സെൻസെക്സ് 269 പോയന്റ് ഉയർന്ന് 58,399ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തിൽ 17,421ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസിൽനിന്ന് അനുകൂലമല്ലാത്ത റിപ്പോർട്ടുകളാണുള്ളതെങ്കിലും തുടക്കത്തിൽ വിപണിയെ അത് ബാധിച്ചില്ല. യുഎസ് തൊഴിൽ ഡാറ്റ പ്രതീക്ഷിച്ച ഏഴ് ലക്ഷത്തിനുമുകളിൽനിന്ന് 2.35 ലക്ഷത്തിലേക്ക് ചുരുങ്ങി. ഡോളർ ദുർബലമായത് വിദേശ നിക്ഷേപകരെ രാജ്യത്തെ വിപണിയിലേക്ക് ആകർഷിച്ചേക്കും. റീട്ടെയിൽ നിക്ഷേപകരുടെയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെയും ഇടപെടൽ വിപണിയിൽ പ്രതിരോധം തീർക്കാൻ പര്യാപ്തമാണ്. റിലയൻസ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, നെസ് ലെ, ടൈറ്റാൻ, പവർഗ്രിഡ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി എനർജി സൂചിക ഒരുശതമാനം ഉയർന്നു. മറ്റ് സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടംതുടരുന്നു. ഇരു സൂചികകളും റെക്കോഡ് ഉയരംകുറിച്ച് മുന്നേറുകയാണ്. Indices open at fresh record high, Nifty above 17,400

from money rss https://bit.ly/3jKu9n9
via IFTTT

വാപ്‌കോസിന്റെ ഓഹരി വിൽക്കാനൊരുങ്ങി സര്‍ക്കാര്‍

ന്യൂഡൽഹി: വാപ്കോസിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) യ്ക്കൊരുങ്ങിസർക്കാർ. ജൽ ശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള വാപ്കോസിന്റെ ഐപിഒ അടുത്ത വർഷംമാർച്ച് അവസാനത്തോടെയായിരിക്കുംലിസ്റ്റ് ചെയ്യപ്പെടുക. വാപ്കോസിലുള്ള 25 ശതമാനം ഓഹരിയാകും ഐപിഒയിലൂടെ ലിസ്റ്റ് ചെയ്യപ്പെടുക. ഇതിനായുള്ള ടെൻഡറും മറ്റും ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവസ്റ്റ്മെന്റ് ആൻഡ് പബ്ലിക്ക് അസറ്റ് മാനേജ്മെന്റ് (ഡിഐപിഎഎം) ഫെബ്രുവരിയിൽ ക്ഷണിച്ചിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ പൊതുമേഖല സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളിൽ നിന്ന് 1.75 ലക്ഷം കോടി രൂപ സമാഹരിച്ചെടുക്കാനാണ് നിലവിൽ സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. അഫ്ഗാനിസ്താനിലടക്കം സേവനശ്യംഖലയുള്ള വാപ്കോസ് ജല, വൈദ്യുത, അടിസ്ഥാനസൗകര്യമേഖല എന്നിവയിൽകൺസൾട്ടൻസിയും എഞ്ചിനീയറിങ്ങും നടത്തുന്ന സ്ഥാപനമാണ്. കോവിഡ് മഹാമാരി മൂലം ഐപിഒ അവതരിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടായെന്നും വിദേശത്ത് അടക്കമുള്ള പ്രവർത്തനങ്ങളുടെ മൂല്യനിർണയം ഉടൻ പൂർത്തിയാകുമെന്നും ഔദ്യോഗിക വ്യത്തങ്ങൾ അറിയിച്ചു. Content Highlights: WAPCOS IPO to be listed by end of march

from money rss https://bit.ly/3kW3nrd
via IFTTT

രാജ്യത്തെ വിദേശ നിക്ഷേപത്തില്‍ കുതിപ്പ്

ന്യൂഡൽഹി: രാജ്യത്തെ വിദേശ നിക്ഷേപത്തിൽ കുതിപ്പ്. ഓഗസ്റ്റ് മാസത്തിൽ 16,459 കോടി രൂപയുടെ ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് (എഫ്.പി.ഐ) നിക്ഷേപമാണുണ്ടായത്. ജൂലൈയിൽ വിൽപ്പനയിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന വിദേശ നിക്ഷേപകർ ഓഗസ്റ്റ് മാസത്തിൽ നിക്ഷേപത്തിന് കൂടുതൽ ഊന്നൽ നൽകുകയായിരുന്നു. ഓഗസ്റ്റ് 2 മുതൽ 31 വരെയുള്ള കാലയളവിൽ ഡെബ്റ്റ് വിഭാഗത്തിൽ 14,376.2 കോടിയുടെ നിക്ഷേപവും, ഇക്വിറ്റി വിഭാഗത്തിൽ 2,082.92 കോടിയുടെ നിക്ഷേപവും ഉണ്ടായതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഡെബ്റ്റ് വിഭാഗത്തിൽ ഈ വർഷംരേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ നിക്ഷേപമാണിത്. Content Highlights:FPI investment in india shows a hike

from money rss https://bit.ly/3tfFdvD
via IFTTT

Saturday, 4 September 2021

നികുതിദായകര്‍ക്ക് 67,401 കോടിരൂപയുടെ റീഫണ്ട് നല്‍കി ആദായനികുതിവകുപ്പ്

ന്യൂഡൽഹി: മൂന്നരമാസക്കാലയളവിൽ ആദായനികുതിദായകർക്ക് 67,401 കോടിരൂപയുടെ റീഫണ്ട് നൽകി ആദായനികുതി വകുപ്പ്. ഏപ്രിൽ 1 മുതൽ ഓഗസ്റ്റ് 30 വരെയുള്ള കാലയളവിന് ഇടയിലാണ് തുക 24 ലക്ഷം നികുതിദായകർക്ക് കൈമാറിയത്. വ്യക്തിഗത, കോർപ്പറേറ്റ് വിഭാഗങ്ങളിലായിട്ടാണ് തുക അനുവദിച്ചത്.16,373 കോടി രൂപ ഇൻകം ടാക്സ് റീഫണ്ടായും 51,029 കോടി കോർപ്പറേറ്റ് ടാക്സ് റീഫണ്ടായിട്ടുമാണ് അനുവദിച്ചത്. CBDT issues refunds of over Rs. 67,401 crore to more than 23.99 lakh taxpayers between 1st April, 2021 to 30th August, 2021. Income tax refunds of Rs. 16,373 crore have been issued in 22,61,918 cases & corporate tax refunds of Rs. 51,029 crore have been issued in 1,37,327 cases. — Income Tax India (@IncomeTaxIndia) September 4, 2021 Content Highlights: cbdt issue refund of 67,401 crore to taxpayers

from money rss https://bit.ly/3yLUTHY
via IFTTT

ഹ്രസ്വകാല ട്രൻഡ് അനുകൂലം: ഗുണമേന്മയുള്ള ഓഹരികളുമായി സവാരിക്കിറങ്ങാം

റെക്കോഡ് നേട്ടംകുറിച്ചാണ് ഓഹരി സൂചികകൾ ഈയാഴ്ച പിന്നിട്ടത്. ഇതാദ്യമായി നിഫ്റ്റി 17,300ഉം സെൻസെക്സ് 58,000വും കടന്നു. 2005.23 പോയന്റ്, അതായത് 3.57ശതമാനം കുതിപ്പാണ് സെൻസെക്സിലുണ്ടായത്. നിഫ്റ്റിയാകട്ടെ 618.4(3.7ശതമാനം)പോയന്റും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 4.8ശതമാനവും സ്മോൾ ക്യാപ് 3.9ശതമാനവും ലാർജ് ക്യാപ് 3.8ശതമാനവും ഉയർന്നു. സെക്ടറൽ സൂചികകളിൽനിഫ്റ്റി റിയാൽറ്റി 10ശതമാനംനേട്ടത്തോടെ മുന്നിലെത്തി. ഓയിൽ ആൻഡ് ഗ്യാസ് അഞ്ചുശതമാനവും ഉയർന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 6,867.73 കോടി രൂപ നിക്ഷേപിച്ചപ്പോൾ മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,421.12 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിയുകയുംചെയ്തു. ഓഹരികൾ കുതിച്ചപ്പോൾ രൂപയുംനേട്ടമുണ്ടാക്കി. യുഎസ് ഡോളറിനെതിരെ 67 പൈസയാണ് നേട്ടം. 73.01 നിലവാരത്തിലായിരുന്നു ക്ലോസിങ്. മുൻആഴ്ച(ഓഗസ്റ്റ് 27)യിൽ 73.68ലായിരുന്നു ക്ലോസ് ചെയ്തത്. ഏഴ്മാസത്തിനിടയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ ആഴ്ചയാണ് പിന്നിട്ടത്. ആഗോള വിപണിയിലെ നേട്ടവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ സാന്നിധ്യവും കരുത്തായി. ഡോളർ ദുർബലമായതും സൂചികകൾ നേട്ടമാക്കി. കോവിഡ് വ്യാപനതോതിലുണ്ടായ കുറവ്, സാമ്പത്തിക ഉണർവ് പ്രകടമാക്കിക്കൊണ്ടുള്ള ജിഡിപി കണക്കുകൾ, സേവനമേഖലയിലെ ഉണർവ്, ജിഎസ്ടി വരുമാന വർധന, മൂന്നാംതരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം എന്നിവയോടൊപ്പം യുഎസ് ഫെഡറൽ റിസർവ് മേധാവി ജെറോ പവലിന്റെ നയംവ്യക്തമാക്കലും കൂടിയായപ്പോൾ വിപണിയിൽ കാളകൾ പിടിമുറുക്കി. വരുംആഴ്ച മികച്ച അടിസ്ഥാനമുള്ള ഓഹരികളിലെ മുന്നേറ്റത്തോടെയായിരുന്നു കഴിഞ്ഞയാഴ്ചയിലെ കുതിപ്പ്. കാളകളുടെ സാന്നിധ്യം ഇപ്പോഴും വിപണിയിലുള്ളതിനാൽ വരും ആഴ്ചയിലും അതിന്റെ പ്രതിഫലനം ഉണ്ടായേക്കാം. ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധന, യുഎസ് സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ, യൂറോപ്പിലെ ഉണർവ് എന്നിവയൊക്കെയാകും അടുത്തയാഴ്ച വിപണിയെ സ്വാധീനിക്കുക. മുന്നോട്ടുള്ള പ്രയാണത്തിനിടയിൽ ലാഭമെടുപ്പിനെതുടർന്നുള്ള സമ്മർദമുണ്ടാകാമെങ്കിലും ഹ്രസ്വകാല ട്രൻഡ് വിപണിക്ക് അനുകൂലമാണ്. വരുംആഴ്ച ചാഞ്ചാട്ടത്തിന്റെ ദിനങ്ങളാകും സമ്മാനിക്കുക. ഹ്രസ്വകാലത്തേക്ക് ലാഭമെടുക്കാനും തിരിച്ചുകയറാനുമുള്ള അവസരമായി ഇതിനെകാണാം. അതുകൊണ്ടുതന്നെ ഗുണമേന്മയുള്ള ഓഹരികളുമായി സവാരിക്കിറങ്ങുകയാകും ഉചിതം.

from money rss https://bit.ly/3jHQIIY
via IFTTT

സ്ട്രാന്‍ഡ് ലൈഫ് സയന്‍സസിന്റെ 2.28 കോടി ഓഹരികൾ സ്വന്തമാക്കി റിലയന്‍സ്

ന്യൂഡൽഹി: ആരോഗ്യമേഖലയിലെ പ്രമുഖരായ സ്ട്രാൻഡ് ലൈഫ് സയൻസസിൽ നിക്ഷേപം നടത്തി റിലയൻസ്. റിലയൻസ് സ്ട്രാറ്റജിക്ക് ബിസിനസ് വെൻച്വേഴസ് (ആർഎസ്ബിവിഎൽ) ആണ് സ്ട്രാൻഡ് ലൈഫ് സയൻസസിന്റെ 2.28 കോടി ഓഹരികൾ സമാഹരിച്ചത്. ആരോഗ്യപരിപാലനരംഗത്ത് ഡിജിറ്റൽ വിപ്ലവങ്ങൾക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം. ക്ലിനിക്കുകൾ, ആശുപത്രികൾ, മെഡിക്കൽ ഉപകരണ നിർമാതാക്കൾ, ഫാർമ കമ്പനികൾ എന്നിവ ഉൾപ്പടെയുള്ള ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങൾക്ക് സോഫ്റ്റ് വെയറും ക്ലിനിക്കൽ റിസർച്ചിനുള്ള അനുബന്ധ സൗകര്യങ്ങളും നൽകുന്ന കമ്പനിയാണ് സ്ട്രാൻഡ്. 2023 മാർച്ചോടെ 160 കോടി രൂപകൂടി നിക്ഷേപിക്കുന്നതോടെ 80.3 ശതമാനം ഓഹരികളും റിലയൻസിന്റെ സ്വന്തമാകും. ലോകോത്തര നിലവാരമുള്ള ആരോഗ്യസംവിധാനങ്ങൾ കുറഞ്ഞനിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ട്രാൻഡിൽ നിക്ഷേപം നടത്തിയെന്ന് റിലയൻസ് അറിയിച്ചു. ഓഗസ്റ്റിൽ നിയോലിങ്ക് സൊല്യൂഷൻസിൽ 20 കോടിയുടെ നിക്ഷേപം റിലയൻ്സ് നടത്തിയിരുന്നു. Content Highlights: rsbvl acquire 2.28 crore shares of strand life sciences

from money rss https://bit.ly/3jJ3Pd7
via IFTTT

സ്വർണവില പവന് 240 രൂപ കൂടി 35,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 240 രൂപ കൂടി 35,600 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി 4450 രൂപയുമായി. രണ്ടുദിവസമായി 35,360 രൂപ നിലവാരത്തിലായിരുന്നു വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1827.46 ഡോളറിലാണ് വ്യാപാരം നടന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 47,505 ആയി ഉയർന്നു. Content Highlights: gold price reaches the highest value of this month

from money rss https://bit.ly/38CiCA1
via IFTTT

അതിസമ്പന്നരുടെ സാമ്പത്തിക ആസൂത്രണത്തിന് ഫാമിലി ഓഫീസുകൾ

കൊച്ചി: ശതകോടീശ്വരൻമാരുടെ ക്ലബിൽ ഇടംപിടിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ഫാമിലി ബിസിനസ് എന്ന പുതിയൊരു സാമ്പത്തിക സേവന മേഖല കൂടി കേരളത്തിൽ ചുവടുറപ്പിക്കുന്നു. അതിസമ്പന്നരായ വ്യക്തികളോ കുടുംബങ്ങളോ സ്വത്ത് കൈകാര്യം ചെയ്യുന്നതിനായി ആശ്രയിക്കുന്ന സംവിധാനമാണ് ഫാമിലി ഓഫീസുകൾ. ധനവും സ്വത്തും സംരക്ഷിക്കുകയും വളർച്ച ഉറപ്പാക്കുകയും വരുംതലമുറയ്ക്കായി കൈമാറുകയും ചെയ്യുന്ന പ്രവർത്തനങ്ങളുടെ കാര്യക്ഷമത ഫാമിലി ഓഫീസുകൾ ഉറപ്പാക്കുന്നു. 100 കോടിയോ അതിനുമുകളിലോ നിക്ഷേപിക്കാവുന്ന ആസ്തികളുള്ളവർക്കാണ് സാധാരണഗതിയിൽ ഫാമിലി ഓഫീസുകൾ പ്രയോജനപ്പെടുക. 7000 കോടിയോ അതിലേറെയോ ആസ്തിയുള്ളവർക്കേ സ്വന്തം ആവശ്യത്തിനുമാത്രമായി സിങ്കിൾ ഫാമിലി ഓഫീസ് (എസ് എഫ്ഒ) സ്ഥാപിച്ച് വീടുമായി ബന്ധപ്പെട്ട് അനേകം ജീവനക്കാരെ നിയോഗിക്കാൻ കഴിയൂ. എന്നാൽ ദശലക്ഷങ്ങളുടെ ആസ്തിയുള്ളവർക്കും അവരുടെ ആവശ്യത്തിനനുസൃതമായി മൂന്നാം കക്ഷിയെ മൾട്ടി ഫാമിലി ഓഫീസ് (എംഎഫ്ഒ) സംവിധാനത്തിലൂടെ പ്രയോജനപ്പെടുത്താൻ കഴിയും. ഇങ്ങനെയുള്ളവർ അവരുമായി ബന്ധമില്ലാത്ത മറ്റുകുടുംബങ്ങളുമായി സേവനങ്ങൾ പങ്കുവെക്കുകയാണ് ചെയ്യുക. ഇത്തരം എംഎഫ്ഒ കൾ ഉപയോഗിക്കുന്നതിലൂടെ വിദഗ്ധരുടെ സംഘത്തിന്റെ പക്കൽനിന്ന് സാമ്പത്തിക കാര്യങ്ങളിൽ നിർദ്ദേശങ്ങളും ഉന്നത നിലവാരത്തിലുള്ള ഉപദേശവും നേടാൻകഴിയും. കൂടുതൽ ദശലക്ഷങ്ങളോ അതിലധികമോ നിക്ഷേപ ആസ്തി കൈവരുന്നതോടെ അതി സമ്പന്നരായ സംരംഭകരും കുടുംബങ്ങളും പ്രത്യേക വിഭാഗത്തിൽപെട്ട ആന്തരിക എസ്എഫ്ഒ സംവിധാനം പ്രയോജനപ്പെടുത്തുകയും പ്രത്യേക സേവനങ്ങൾ പുറമേയുള്ള ഏജൻസികളെക്കൊണ്ട് ചെയ്യിക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയിൽ നൂറോളം സിങ്കിൾ ഫാമിലി ഓഫീസുകളും (എസ് എഫ് ഒ) 112 മൾട്ടി ഫാമിലി ഓഫീസുകളും (എംഎഫ്ഒ) ഇന്ത്യയിലുണ്ട്. വരുംവർഷങ്ങളിൽ എണ്ണം ഇനിയും വർധിക്കുമെന്നു കണക്കാക്കപ്പെടുന്നു. എന്നാൽ പല അതി സമ്പന്ന വ്യക്തികളും കുടുംബങ്ങളും സിംഗിൾ ഫാമിലി ഓഫീസിനുപകരം മറ്റുസേവനങ്ങൾക്കൊപ്പം ഫാമിലി ഓഫീസ് സേവനങ്ങളും നൽകുന്ന അസെറ്റ് മേനേജർമാർ, സ്വതന്ത്ര ഉപദേഷ്ടാക്കൾ എന്നിവരെയാണ് ആശ്രയിക്കുന്നത്. ഫാമിലി ഓഫീസുകൾ ഇക്വിറ്റിയിലും കടപ്പത്രങ്ങളിലുമാണ് ആദ്യമൊക്കെ നിക്ഷേപിച്ചിരുന്നത്. ഇവ ഇന്നും പോർട്ഫോളിയോയുടെ പ്രധാനഭാഗമാണെങ്കിലും പ്രൈവറ്റ് ഇക്വിറ്റി, ഹെഡ്ജ് ഫണ്ട്, വെഞ്ച്വർ കാപിറ്റൽ തുടങ്ങിയ ആസ്തികളിലേക്കും ശ്രദ്ധതിരിഞ്ഞിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ ഫാമിലി ഓഫീസുകളുടെ ആകർഷകമായ നിക്ഷേപ ആസ്തികളിലൊന്നാണ്. നിർമ്മിത ബുദ്ധി പോലുള്ള നവ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചുകൊണ്ട് പരമ്പരാഗത കുടുംബങ്ങൾ കാലത്തിനൊത്ത് നീങ്ങുകയാണ്. ഇന്ത്യയുടെ കോർപറേറ്റ് സംസ്കാരത്തിൽ നാടകീയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ പ്രാദേശിക ഭീമന്മാരുടെ സ്വകാര്യ സ്വത്തുക്കൾ സംരക്ഷിക്കാനും പുതുകാല സാമ്പത്തിക സംരംഭങ്ങളിൽ പണംനിക്ഷേപിച്ച് കാലത്തിനൊപ്പംനിൽക്കാനും ഫാമിലി ഓഫീസുകൾ അവരെ സഹായിക്കുന്നുണ്ടെന്ന് കേരളത്തിലേക്ക് അടുത്തിടെ പ്രവർത്തനം വ്യാപിപ്പിച്ച ഇന്ത്യയിലെ മുൻനിര ഫാമിലി ഓഫീസായ വാട്ടർഫീൽഡ് അഡൈ്വസേഴ്സിന്റെ കേരള ഹെഡും വൈസ് പ്രസിഡണ്ടുമായ അരുൺ പോൾ പറയുന്നു. 80 അതിസമ്പന്ന കുടുബങ്ങളുടെ 4 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തികളാണ് വാട്ടർഫീൽ അഡൈ്വസേഴ്സ് കൈകാര്യം ചെയ്യുന്നത്. മുംബൈ, ഡൽഹി, ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ഓഫീസുകളുള്ള വാട്ടർഫീൽഡ് മുംബൈ, ചെന്നൈ, ഡെൽഹി, ബംഗളൂരു, ഹൈദരാബാദ്, പൂനെ, കൊൽക്കൊത്ത, കോയമ്പത്തൂർ, ഗോവ, കൊച്ചി എന്നിവിടങ്ങളിലും സേവനംനൽകിവരുന്നു.

from money rss https://bit.ly/3teU9dg
via IFTTT

Friday, 3 September 2021

തുടർച്ചയായി കുതിപ്പ് നിലനിർത്തി കംപ്യൂട്ടർ ഏജ് മാനേജുമെന്റ് സർവീസസ്(കാംസ്) | Stock Analysis

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമുള്ളവരിൽ മിക്കവാറുംപേർക്ക് കംപ്യൂട്ടർ ഏജ് മാനേജുമെന്റ് സർവീസസി(കാംസ്)നെക്കുറിച്ച് അറിയാം. ഫണ്ട് കമ്പനികളുടെ സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾക്ക് നേതൃത്വം നൽകുന്ന രിജസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജ(ആർടിഎ)ന്റാണ് കാംസ്. 1988ൽ ചെന്നൈയിലാണ് കാംസിന്റെ ജനനം. രണ്ട് പ്രധാനകമ്പനികൾ മാത്രം പ്രവർത്തിക്കുന്ന ഈ മേഖലയിൽ കാംസാണ് ലീഡർ. 17 എഎംസികൾ നിലവിൽ കാംസിന്റെ സേവനംപ്രയോജനപ്പെടുത്തുന്നുണ്ട്. 2020 സെപ്റ്റംബറിലാണ് കമ്പനി വിപണിയിൽ ലിസ്റ്റ്ചെയ്തത്. 1,230 രൂപ നിലവാരത്തിലായിരുന്നു ഐപിഒ വില. 14ശതമാനം പ്രീമിയത്തിലായിരുന്നു ലിസ്റ്റിങ്. വൈകാതെ ഐപിഒ വിലയുടെ നിലവാരത്തിലേക്ക് ഓഹരി തിരിച്ചെത്തിയെങ്കിലും സ്റ്റെഡിയായ വളർച്ചയായിരുന്നു ഓഹരി വിലയിൽ പിന്നീട് കണ്ടത്. 2021 സെപ്റ്റംബർ നാലിന് 3,839 നിലാവരത്തിലേയ്ക്ക് ഓഹരി വില ഉയർന്നെങ്കിലും 3,725.35 രൂപയിലായിരുന്നു ക്ലോസിങ്. 4,076.40 രൂപയാണ് 52 ആഴ്ചയിലെ ഉയർന്നവില. ഓഹരിയുടെ പിഇ അനുപാതം 68.2 ഉം പി.ബി 39.7ഉമാണ്. സ്ഥിരമായി ലാഭവിഹിതവും നൽകിവരുന്നു. 2021 ജൂണിലവസാനിച്ച പാദത്തിൽ 63.24 കോടിയാണ് നികുതി കിഴിച്ചുള്ള കമ്പനിയുടെ ലാഭം. മുൻവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 59ശതമാനമാണ് വർധന. വിപണിമൂല്യം :18,189 കോടി അഞ്ചുവർഷത്തെ ലാഭവളർച്ച: 15.83 പിഇ അനുപാതം: 68.2 എന്തുകൊണ്ട് കാംസ് 70ശതമാനം വിപിണിവിഹിതം. മികച്ച സാങ്കേതിക സംവിധാനം. ലിസ്റ്റ് ചെയ്ത ഒരേയൊരു ആർടിഎ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപക താൽപര്യം വർധിച്ചുവരുന്നതിനാൽ ദീർഘകാലയളവിൽ കമ്പനിക്ക് നേട്ടമാകും. മികച്ച സാങ്കേതിക സംവിധാനമുള്ള കാംസിനാണ് ഈമേഖലയിൽ ആധിപത്യം. ഫണ്ടുകൾ കൈകാര്യംചെയ്യുന്ന മൊത്തം ആസ്തി വർധിക്കുന്നതോടൊപ്പം നിരവധി കമ്പനികൾ പുതിയതായി ഈമേഖലയിലേക്ക് എത്തുകയുംചെയ്യുന്നുണ്ട്. ഈയിടെ ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് കാംസിലേക്ക് മാറുകയുംചെയ്തു. വിദേശ നിക്ഷേപകർക്ക് സേവനം നൽകുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഓഫീസ് തുറക്കാനും കാംസിന് പ്ലാനുണ്ട്. പ്രൊമോട്ടർ മാരുടെ കൈവശം കമ്പനിയുടെ 31ശതമാനം ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 25.11ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 21.82ശതമാനവും ഓഹരികൾ കൈവശംവെച്ചിരിക്കുന്നു. നിക്ഷേപകർ അറിയേണ്ടത് മികച്ച അടിസ്ഥാനമുള്ള, കടബാധ്യതകളില്ലാത്ത കമ്പനിയാണ് കാംസ്. ഓഹരി വില ഉയർന്ന മൂല്യത്തിലായതിനാൽ ജാഗ്രതയോടെവേണം നിക്ഷേപം നടത്താൻ. ചെലവ് കുറക്കൽ, കുറഞ്ഞ നികുതി എന്നിവമൂലമാണ് സമീപകാലയളവിൽ കമ്പനി മികച്ച ലാഭവളർച്ച നേടിയത്. കാംസിന്റെ സേവനംപ്രയോജനപ്പെടുത്തുന്ന മ്യൂച്വൽ ഫണ്ട് കമ്പനികളുടെ ആസ്തിയിൽ 10ശതമാനത്തിലേറെ വർധനവുണ്ടായ സമയത്താണ് ഈനേട്ടം. അതേസമയം, ഇടിഎഫ്, ഇൻഡക്സ് ഫണ്ട് തുടങ്ങിയവയിൽ നിക്ഷേപക താൽപര്യംകൂടുന്നത് കമ്പനിക്ക് അനുകൂലവുമല്ല. അതേസമയം, മികച്ച വിപണി വിഹിതവും കടബാധ്യതകളില്ലെന്നതും വൻവളർച്ചാ സാധ്യതയും കമ്പനിക്ക് അനുകൂലമാണ്. ഓഗസ്റ്റിനുശേഷം ഓഹരിവിലയിൽ തുടർച്ചയായ വർധനവാണുണ്ടായത്. സമീപഭാവിയിൽ വിലയിൽ തിരുത്തലുണ്ടാകാനുള്ള സാധ്യത വിരളമാണ്. ഘട്ടംഘട്ടമായി പോർട്ട്ഫോളിയോയിൽ ഓഹരി വിഹിതം ഉയർത്തുന്നകാര്യം പരിഗണിക്കാം. feedback to: antonycdavis@gmail.com മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ. കമ്പനികളെക്കുറിച്ച് വിശദമായി അറിയുകയെന്നതാണ് ഈ വിശകലനത്തിന്റെ ലക്ഷ്യം.

from money rss https://bit.ly/3DNbhvx
via IFTTT

നിക്ഷേപകർ സെപ്റ്റംബർ 30നുമുമ്പ് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി

ന്യൂഡൽഹി: തടസ്സമില്ലാതെ ഇടപാട് നടത്താൻ സെപ്റ്റംബർ 30ന് മുമ്പ് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിക്ഷേപകരോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് പ്രത്യേക്ഷ നികുതി ബോർഡ് നേരത്തെതന്നെ നികുതിദായകരോട് ആവശ്യപ്പെട്ടിരുന്നു.പലതവണ തിയതി നീട്ടിനൽകുകുയംചെയ്തിരുന്നു. വ്യത്യസ്തരീതികളിൽപാൻ ആധാറുമായി ബന്ധിപ്പിക്കാം. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴി: 1) ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക-incometax.gov.in/iec/foportal 2) പോർട്ടലിൽ കാണുന്ന -ലിങ്ക് ആധാറിലേക്ക് പോവുക 3) പാൻ നമ്പർ, ആധാർ നമ്പർ, പേര്, ക്യാപ്ച്ചാ എന്നിവ രേഖപ്പെടുത്തുക 4) ലിങ്ക് ആധാറിൽ ക്ലിക്ക് ചെയ്യുക 5) ആദായനികുതി വകുപ്പ് നിങ്ങളുടെ വിവരങ്ങൾ വിലയിരുത്തിയശേഷംനടപടി പൂർത്തിയാക്കും. എസ്.എം.എസ് വഴി ബന്ധിപ്പിക്കാൻ- രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നും യുഐഡിപാൻ, പാൻ, ആധാർ നമ്പർ എന്നിവ 567678 ലേക്കോ 56161ലേക്കോ അയ്ക്കുക. യുഐഡിപാൻ ( 12 അക്ക ആധാർ നമ്പർ), സ്പേസ് (10 അക്ക പാൻ നമ്പർ) എന്നിവ ടൈപ്പ് ചെയ്തു 567678ലേക്ക് അയ്ക്കുക ആധാർ പാനുമായി സ്വമേധയാ ബന്ധിപ്പിക്കാൻ- നിങ്ങളുടെ പാൻ കാർഡിനായുള്ള ഏറ്റവും അടുത്തുള്ള സർവ്വീസ് സെന്റർ സന്ദർശിക്കുക. അനെക്സർ-1 ഫോം പൂരിപ്പിക്കുക. ഇതോടൊപ്പം പാനിന്റെയും ആധാറിന്റെയും കോപ്പികൾ സമർപ്പിക്കുക. ഇതിനായി നിശ്ചിത തുക ഫീസ് ആയി നൽകണം. എന്നാൽ ഓൺലൈൻ വഴി ബന്ധിപ്പിക്കുന്നത് സൗജന്യമാണ്. Content Highlights: september 30 set as deadline for linking pan with aadhar;sebi warns

from money rss https://bit.ly/3gY50DC
via IFTTT

ബാങ്ക് ഓഫ് മഹാരാഷ്ട്ര അങ്കമാലി, കാക്കനാട് ശാഖകൾ തുറന്നു

കൊച്ചി: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പുതിയ ശാഖ അങ്കമാലി ഈസ്റ്റ് നഗർ ചക്കിയാത്ത് പ്ലാസ്സയിൻ പ്രവർത്തനം ആരംഭിച്ചു. കൊച്ചിൻ ഷിപ്പിയാഡ് ഫിനാൻസ് ഡയറക്ടർ വി.ജെ.ജോസ് ഉദ്ഘാടനം നടത്തി. പുതിയ ശാഖ നിലവിൽ വന്നതോടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് സംസ്ഥാനത്ത് 19 ശാഖകളും 15 എ. ടി.എമ്മുകളുമായി. കാക്കനാട് പടമുകൾ നോയൽ ടവറിൽ പ്രവർത്തനം ആരംഭിച്ച പുതിയ ശാഖയുടെ ഉദ്ഘാടനം, ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹേമന്ദ് കുമാർ ട്ടംട്ട നടത്തി. റീട്ടെയ്ൽ, കാർഷിക, എം.എസ്. എം. ഇ. മേഖലകളിൽ സമയബന്ധിതമായ മികച്ച സേവനം ബാങ്ക് പ്രധാനമായും ലക്ഷ്യമിടുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്ര അങ്കമാലി ശാഖ കൊച്ചിൻ ഷിപ്പിയാഡ് ഫിനാൻസ് ഡയറക്ടർ വി.ജെ ജോസ് ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാംഗം ഷാജു നെടുങ്ങാടൻ, ബാങ്ക് അസി.ജനറൽ മാനേജർ അരുൺ വിജയൻ, ബ്രാഞ്ച് മാനേജർ പി.ജി. റിതേഷ് എന്നിവർ സമീപം.

from money rss https://bit.ly/3kPoHyK
via IFTTT

പുതിയ ഉയരംകുറിച്ച് സൂചികകൾ: ഇതാദ്യമായി സെൻസെക്‌സ് 58,100ഉം നിഫ്റ്റി 17,300ഉം ഭേദിച്ചു

മുംബൈ:വിപണിയിൽ കാളകൾ പിടിമുറുക്കിയതോടെ വ്യാപാര ആഴ്ചയിലെ അവസാനദിനത്തിലും ഓഹരി വിപണി കുതിച്ചു. സെൻസെക്സും നിഫ്റ്റിയും എക്കാലത്തേയും ഉയരം കീഴടക്കുകയുംചെയ്തു. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ്ചെയ്ത ഓഹരികളുടെ മൂല്യം 254 ലക്ഷംകോടി മറികടന്നു. ദിനവ്യാപാരത്തിനിടെ സെൻസെക്സ് 58,140 പോയന്റും നിഫ്റ്റി 17,321 പോയന്റും കീഴടക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും യഥാക്രമം 24,453ലും 27,388ലുമെത്തി റെക്കോഡ് നേട്ടംകുറിച്ചു. ഒടുവിൽ, സെൻസെക്സ് 277.14 പോയന്റ് ഉയർന്ന് 58,129.95ലും നിഫ്റ്റി 89.40 പോയന്റ് നേട്ടത്തിൽ 17,323.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, ടൈറ്റാൻ, അൾട്രാടെക് സിമെന്റ്സ് തുടങ്ങി 200 ലേറെ ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരം കീഴടക്കുകയുംചെയ്തു. മികച്ച ഉയരംകുറിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 15 ലക്ഷംകോടി കടന്നു. ജസ്റ്റ് ഡയലിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയതാണ് റിലയൻസ് നേട്ടമാക്കിയത്. നിഫ്റ്റി ഓട്ടോ, മെറ്റൽ, എനർജി സൂചികകൾ 1-2ശതമാനം ഉയർന്നു. എഫ്എംസിജി സൂചികയാണ് നഷ്ടംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.35ശതമാനവും 0.41ശതമാനവും നേട്ടമുണ്ടാക്കി. വിപണിയിൽ ആത്മവിശ്വാസം തുടർന്നാൽ ഡിസംബറോടെ നിഫ്റ്റി 17,700 മറികടക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഉയർന്ന മൂല്യത്തിലായതിനാൽ സമീപഭാവിയിൽ തിരുത്തലുണ്ടായേക്കാമെന്നും വിദഗ്ധർ മുന്നിറയിപ്പ് നൽകുന്നു. Nifty end at fresh record closing high.

from money rss https://bit.ly/38FurVS
via IFTTT

Thursday, 2 September 2021

മ്യൂച്വൽ ഫണ്ട് ഇൻഡസ്ട്രിയിൽ മത്സരംമുറുകുന്നു: നിക്ഷേപകർക്ക് നേട്ടമുണ്ടാകുമോ?

ഫിൻടെക് സ്ഥാപനങ്ങളും ബ്രോക്കിങ് ഹൗസുകളുംകൂടി എത്തുന്നതോടെ മ്യൂച്വൽ ഫണ്ട് മേഖലയും കടുത്ത മത്സരത്തിലേയ്ക്ക്. സെറോധയാണ് ഒടുവിൽ മ്യൂച്വൽ ഫണ്ട് ഇൻഡസ്ട്രിയിലേക്ക് എത്തിയത്. രാജ്യത്ത് ഡിസ്കൗണ്ട് ബ്രോക്കിങ് സംവിധാനം വ്യാപകമാക്കിയ സെറോധയുടെ വരവ് നിക്ഷേപകർക്ക് ഗുണകരമാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. സെറോധയെക്കൂടാതെ വിസെമാർക്കറ്റസ് അനലിറ്റിക്സ്, ഹെലിയോസ് ക്യാപിറ്റൽ, ആൽകെമി ക്യാപിറ്റൽ തുടങ്ങിയവ എഎംസിക്കായി അപേക്ഷനൽകിയിട്ടുണ്ട്. ബജാജ് ഫിൻസർവിനും എൻ.ജെ ഗ്രൂപ്പിനും ഇതിനകം അനുമതി ലഭിച്ചു. ഗ്രോ ഇന്ത്യബുൾസ് മ്യൂച്വൽ ഫണ്ട്സിനെയും നവി ഗ്രൂപ്പ് എസ്സൽ മ്യൂച്വൽ ഫണ്ട്സിനെയും ഏറ്റെടുക്കുകയുംചെയ്തിട്ടുണ്ട്. 2020 ഡിസംബറിൽ നടന്ന സെബിയുടെ ബോർഡ് യോഗത്തിലാണ് മ്യൂച്വൽ ഫണ്ട് ബിസിനസ് തുടങ്ങുന്നതിനുള്ള നടപടക്രമങ്ങൾ ലഘൂകരിച്ചത്. ഇതേതുടർന്നാണ് നിലവധി സ്ഥാപനങ്ങൾ അനുമതിക്കായി അപേക്ഷ നൽകിയത്. മത്സരം ഗുണകരമാകുമോ? ചെലവിനത്തിൽ നിക്ഷേപകിൽനിന്ന് ഈടാക്കുന്ന തുകയാണ് ഫണ്ട് കമ്പനികളുടെ പ്രധാനവരുമാനമാർഗം. 2018 ഡിസംബറിലാണ് എക്സ്പെൻഷ് റേഷ്യോയിൽ സെബി നിയന്ത്രണംകൊണ്ടുവന്നത്. അതിനുമുമ്പെ നിക്ഷേപകർക്ക് ഗുണകരമാകുന്നതരത്തിൽ കുറഞ്ഞ ചെലവിൽ(കമ്മീഷൻ ഒഴിവാക്കി) ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ബ്രോക്കിങ് ഫീസ് ഒഴിവാക്കി ഓഹരി നിക്ഷേപ മേഖലയിൽ മത്സരത്തിന് തുടക്കമിട്ട സെറോധയുടെ വരവ് ഫണ്ട് ഇൻഡസ്ട്രി നിരീക്ഷിച്ചുവരികയാണ്. ബ്രോക്കിങ് മേഖലയിൽ അവതരിപ്പിച്ച മോഡൽ ഫണ്ട് വ്യവസായത്തിലും സെറോധ കൊണ്ടുവന്നേക്കാം. അതോടെ ചെലവ് അനുപാതം കുറക്കുന്നതിനുള്ള മത്സരംകൂടി വിപണിയിലുണ്ടാകും. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ചെലവ് കുറഞ്ഞ പാസീവ് ഫണ്ടുക(ഇടിഎഫ്, ഇൻഡക്സ് ഫണ്ട് എന്നിവ)ളിലാകും സെറോധയുടെ ശ്രദ്ധ. മികച്ച ആദായം നൽകാൻ തുടങ്ങിയതോടെ അടുത്തകാലത്തായി പരോക്ഷമായി കൈകാര്യംചെയ്യുന്ന ഫണ്ടുകളിൽ നിക്ഷേപ താൽപര്യംവർധിച്ചിട്ടുണ്ട്. നിലവിൽ 60 ലക്ഷം സജീവമായ ട്രേഡിങ് അക്കൗണ്ടുകളാണ് സെറോധക്കുള്ളത്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നിനുള്ള പ്ലാറ്റ്ഫോമായ സെറോധ കോയിന് 10 ലക്ഷം വരിക്കാരുമുണ്ട്. കൈകാര്യംചെയ്യുന്ന മൊത്തം ആസ്തിയാകട്ടെ 15,000 കോടി രൂപയുമാണ്.

from money rss https://bit.ly/2WOgZg4
via IFTTT

ചൈനയിൽനിന്നുള്ള ഡിമാന്റ് കുറവിൽ തട്ടിത്തടഞ്ഞ് ലോഹവില

ചൈനയിൽനിന്നുള്ള ദുർബലമായ സാമ്പത്തിക കണക്കുകളും, ലോകമെങ്ങും കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വർധനയും യുഎസ് ഡോളറിന്റെ കരുത്തും വ്യാവസായിക ഉൽപന്നവിലകളുടെ തിളക്കത്തിന് മങ്ങലേൽപിച്ചിരിക്കയാണ്. ചൈനയിൽ നിന്നുള്ള ഡിമാന്റിൽവന്ന കുറവാണ് അടിസ്ഥാന ലോഹങ്ങളിലും ഊർജ്ജ ഉൽപന്നങ്ങളിലും ഈയിടെ ഉണ്ടായ തിരുത്തലിന്റെ അടിസ്ഥാനകാരണം. ചൈനീസ് സമ്പദ് വ്യവസ്ഥ മഹാമാരിയുടെ മുമ്പുള്ള വളർച്ചാനിലവാരത്തിലേക്കു തിരിച്ചെത്തിയെങ്കിലും വർധിച്ച ചിലവുകളുമായി മല്ലിടുകയാണ് ബിസിനസ് മേഖല. വിതരണതടസങ്ങൾ ഇതിനുപുറേമയും. അണുബാധയിലുണ്ടായ വർധന പുതിയ നിയന്ത്രണങ്ങൾക്കു കാരണമാവുകയും ഫാക്ടറികളേയും കടുത്തവേനലിന്റെ പിടിയിൽപെട്ട വ്യവസായ മേഖലയിലെ ഉൽപാദനത്തേയും ബാധിക്കുകയും ചെയ്തു. തീവ്രകാലാവസ്ഥയും രാജ്യത്തുടനീളം പുതുതായി ആരംഭിച്ച കോവിഡ് വ്യാപനവും ചൈനീസ് സമ്പദ് വ്യവസ്ഥയെ കഴിഞ്ഞമാസങ്ങളിൽ പ്രതീക്ഷിച്ചതിലും വലിയ താഴ്ചയിലേക്കുനയിച്ചു. ഫാക്ടറി പ്രവർത്തനങ്ങൾ, ചില്ലറ വിൽപന, കയറ്റുമതി, നിക്ഷേപ കണക്കുകൾ തുടങ്ങിയവയെല്ലാം സൂചിപ്പിച്ചത് വളർച്ച പ്രതീക്ഷിച്ചതിലും വേഗത്തിൽ പിന്നോട്ടടിക്കുന്നതായാണ്. ചൈനയുടെ വ്യാവസായിക ഉൽപാദനം ജൂലൈയിൽ പ്രതീക്ഷിച്ച 7.8 ശതമാനത്തിനു പകരം 6.4 ശതമാനമേ ഉയർന്നുള്ളു. ജൂണിൽ ഇത് 8.3 ശതമാനമായിരുന്നു. ചില്ലറവിൽപന കണക്കുകളിലും ഈവ്യതിയാനം കാണാം. ജൂലൈയിൽ പ്രതീക്ഷിച്ച 11.5 ശതമാനത്തിനു പകരം 8.5 ശതമാനം മാത്രമാണ് വളർച്ചയുണ്ടായത്. സാമ്പത്തികവിദഗ്ധരും ഗവേഷണസ്ഥാപനങ്ങളും ചൈനയുടെ സാമ്പത്തികവളർച്ച സംബന്ധിച്ച കാഴ്ചപ്പാടുകളിൽ മാറ്റംവരുത്തിത്തുടങ്ങി. ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി തുടങ്ങിയ വൻകിട നിക്ഷേപ ബാങ്കുകൾ ചൈനയുടെ ജിഡിപി വളർച്ചാനിരക്ക് 8.6-8.9 ശതമാനമായി കണക്കാക്കിയിരുന്നെങ്കിലും പിന്നിടത് 8.2-8.3 ശതമാനമേ ഉണ്ടാവൂ എന്നാണ് വിലയിരുത്തിയത്. ചൈനയുടെ സാമ്പത്തിക ഭാവിയെക്കുറിച്ച് അശുഭ കാഴ്ചപ്പാട് പ്രചരിക്കാൻ തുടങ്ങിയതോടെ മറ്റുപലരും ഇത്തരം കണക്കുകൾ കൊണ്ടുവന്നു. മുൻവർഷത്തെയപേക്ഷിച്ച് ചൈനയുടെ സാമ്പത്തിക മേഖല 2021ന്റെ ഒന്നാംപകുതിയിൽ 12.7 ശതമാനം വളർച്ച രേഖപ്പെടുത്തി. അടിസ്ഥാനലോഹങ്ങളും ഇന്ധനവും ഉൾപ്പടെ പല വ്യാവസായിക ഉൽപന്നങ്ങളുടേയും ഏറ്റവുംവലിയ ഉപഭോക്താവാണ് ചൈന. വ്യാവസായിക പ്രവർത്തനങ്ങളിൽ വ്യാപകമായുണ്ടായ മാന്ദ്യം സൂചിപ്പിക്കുന്നത് അവരുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗതിവേഗം നഷ്ടപ്പെടുന്നു എന്നാണ്. ഇതോടെ വ്യാവസായിക ഉൽപന്നങ്ങളിൽ നിക്ഷേപിക്കാൻ നിക്ഷേപകർക്കു താൽപര്യംകുറഞ്ഞു. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വ്യാവസായിക ഉൽപന്നങ്ങൾക്ക് വർഷത്തിന്റെ ആദ്യപകുതിയിൽ വിപണിയിൽനിന്നും നല്ല പിന്തുണലഭിച്ചു. മഹാമാരിയെത്തുടർന്നു ഡിമാന്റിലുണ്ടായകുറവ് ആഗോള സാമ്പത്തിക വീണ്ടെടുപ്പിന്റെ പ്രതീക്ഷയിൽ പരിഹരിക്കപ്പെട്ടതാണ് കാരണം. അതിവേഗത്തിലുണ്ടായ ആഗോള സാമ്പത്തിക വീണ്ടെടുപ്പിനെത്തുടർന്ന് ഡിമാന്റ് വർധിക്കുകയും അടിസ്ഥാന ലോഹങ്ങൾക്കു ക്ഷാമം നേരിടുമോ എന്ന പ്രതീതി ജനിക്കുകയും ചെയ്തു. എന്നാൽ, ഈയിടെ അടിസ്ഥാന ലോഹങ്ങൾ, ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ എന്നിവയ്ക്ക് പകിട്ട് നഷ്ടമായത് പ്രധാനമായും ചൈനയിൽ നിന്നുള്ള ഡിമാന്റ് കുറഞ്ഞതുകൊണ്ടാണ്. അടിസ്ഥാന ലോഹങ്ങെളുടെ കൂട്ടത്തിൽ ഏറ്റവും ഡിമാന്റുള്ള ചെമ്പിന് നാലുമാസത്തെ ഏറ്റവും വലിയ വിലക്കുറവാണുണ്ടായിട്ടുള്ളത്. നിക്കൽ, ലെഡ് എന്നിയ്ക്കും സമാനമായ അനുഭവമുണ്ടായി. എണ്ണ സൂചികയായ നയ്മെക്സിൽ ക്രൂഡോയിൽവില കാര്യമായി താഴെപ്പോയത് ഏഷ്യൻ ഡിമാന്റിൽ വന്നകുറവും ആഗോളതലത്തിൽ കൂടുതൽ എണ്ണ ഉൽപാദനംനടക്കും എന്നപ്രതീക്ഷയും കാരണമാണ്. എന്നാൽ സർക്കാർ നയങ്ങളും വൻകിട ചൈനീസ് കമ്പനികൾ ഏർപ്പെടത്തിയ ഉൽപാദന നിയന്ത്രണങ്ങളും കാരണം അലുമിനിയംവില മുന്നോട്ടുപോയി. കരുത്തു വീണ്ടെടുത്ത യുഎസ് ഡോളറും ഉൽപ്പന്ന വിലകളെ പിന്നോട്ടുതള്ളുന്നു. യുഎസ് കറൻസി ശക്തിയാർജ്ജിക്കുമ്പോൾ ഡോളർഇതര കറൻസി കൈവശമുള്ളവർ ഉൽപന്നങ്ങൾക്കു കൂടുതൽ വില നൽകേണ്ടിവരും. ഇത് ഡിമാന്റിനേയും വിലകളേയും പ്രതികൂലമായി ബാധിക്കും. പ്രധാനപ്പെട്ട ആറ് ഇതര കറൻസികൾക്കെതിരെ കണക്കാക്കപ്പെടുന്ന ഡോളർ സൂചിക കഴിഞ്ഞമാസം ഒമ്പതുമാസങ്ങൾക്കിടയിലെ ഏറ്റവും വലിയ ഉയരത്തിലെത്തി. അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ആസന്നമായ കുതിപ്പിനെക്കുറിച്ചുുണ്ടായ ശുഭപ്രതീക്ഷയായിരുന്നു കാരണം. ലോഹ വിലകളുടെ കാര്യത്തിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രക്ഷുബ്ധാവസ്ഥ അൽപകാലത്തേക്കു തുടരുമെന്നാണു കണക്കാക്കേണ്ടത്. എന്നാൽ ചൈനീസ് ഡിമാന്റിൽ പെട്ടെന്നുവീണ്ടെടുപ്പുണ്ടായാൽ പുതിയ കുതിപ്പിനു സാധ്യതയുമുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2WQpOWj
via IFTTT

കുതിപ്പ് തുടരുന്നു: സെൻസെക്‌സ് ഇതാദ്യമായി 58,000വും നിഫ്റ്റി 17,300ഉം കടന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിലും റെക്കോഡ് പുതുക്കി സൂചികകൾ. ഇതാദ്യമായി സെൻസെക്സ് 58,000വും നിഫ്റ്റി 13,000വും കടന്നു. സെൻസെക്സ് 217 പോയന്റ് നേട്ടത്തിൽ 58,070ലും നിഫ്റ്റി 61 പോയന്റ് ഉയർന്ന് 17,300ലുമാണ് വ്യാപാരം ആരംഭിച്ചത്. കൊട്ടക് മഹ്രീന്ദ്ര ബാങ്ക്, ടൈറ്റാൻ, റിലയൻസ്, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹകിളാണ് നേട്ടത്തിൽ. ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, നെസ് ലെ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികളാണ് നേട്ടത്തിൽ. ഐടി സൂചികയാണ് നഷ്ടംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും അരശതമാനത്തോളം ഉയർന്നു.

from money rss https://bit.ly/3zD7Vca
via IFTTT

പതിനഞ്ചു ദിവസത്തിനുള്ളിൽ പാചകവാതകത്തിനു കൂടിയത് 50 രൂപ: അടുക്കള പൂട്ടിക്കുമോ?

വര:വിജേഷ് വിശ്വം തൃശ്ശൂർ: ഇക്കണക്കിന് പാചകവാതകവില വർധിച്ചാൽ അടുക്കളകൾ പൂട്ടേണ്ടിവരും. പുതിയ നിരക്കനുസരിച്ച് ഗാർഹികാവശ്യത്തിനുള്ള സിലിൻഡറിന് 25.50 രൂപ കൂടി; രൂപ 892 കൊടുക്കണം. പതിനഞ്ച് ദിവസത്തിനുള്ളിൽ കൂട്ടിയത് ഒന്നും രണ്ടുമല്ല, 50 രൂപയാണ്. ജൂലായിലും ഓഗസ്റ്റിലും വില കൂട്ടിയതിന് ശേഷം തുടർച്ചയായ മൂന്നാം മാസമാണ് വിലവർധന. മഹാമാരിക്കാലത്ത് ജനങ്ങൾക്ക് അടുക്കളയിൽനിന്നൊരു ഇരുട്ടടി. നടുവൊടിച്ച് ബജറ്റ് കോവിഡ് മൂലം നടുവൊടിഞ്ഞിരിക്കുകയാണ് സാധാരണക്കാരന്റെ കുടുംബബജറ്റ്. ജോലിയില്ല, വരുമാനവും കുറവ്. പച്ചക്കറി, പലവ്യഞ്ജനങ്ങൾ വാങ്ങണം. പാലിന്റെ ബിൽ, ഫോണിന്റെ ബിൽ തുടങ്ങി ഒന്നാം തീയതിയാവാൻ കാത്തിരിക്കുന്ന നിരവധി ബില്ലുകളുണ്ട് സാധാരണക്കാരന്റെ ജീവിതത്തിൽ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർക്കിടയിലാണ് വിലവർധനയെന്ന ഇടിത്തീ. ഇടിവെട്ടേറ്റവരെ പാമ്പുകടിച്ചാൽ പാചകവാതക വിലവർധന വന്നതോടെ ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയിലാണ് ഹോട്ടലുകാർ. ഏഴുതവണയായി 603 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വർധിപ്പിച്ചത്. 19 കിലോഗ്രാമിന്റെ സിലിൻഡർ ലഭിക്കണമെങ്കിൽ ഇപ്പോൾ 1,692.50 രൂപ കൊടുക്കണം. 2020 ഡിസംബറിൽ 1,282 രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്. ഡിസംബർ 15-ന് 1,319-ഉം ഏപ്രിലിൽ 1,634-ഉം ആയിരുന്നു. വിലവർധന ഹോട്ടൽ മേഖലയെ തളർത്തിയതായി ഹോട്ടലുടമകൾ പറയുന്നു. ജീവിക്കാൻ വഴിയില്ലാതെ ആത്മഹത്യയുടെ വക്കിലാണ് പലരും. വിറകിനോട് നോ പറഞ്ഞ് ന്യൂജെൻ ഹോട്ടൽ അടുക്കളകളിൽ വിറകടുപ്പുകളിൽ വലിയ ഉരുളികളിൽ ഭക്ഷണം തയ്യാറാക്കിയിരുന്ന കാലമൊക്കെ പണ്ട്. ഗ്യാസ് സ്റ്റൗ വന്നതോടെ ഹോട്ടൽ മേഖലയിലും വിറകടുപ്പിന്റെ ഉപയോഗം കുറഞ്ഞു. ന്യൂജെൻ ജീവനക്കാർക്ക് വിറകടുപ്പിനോട് അത്ര പഥ്യം പോരാ. ഹോട്ടൽ അടുക്കളകളിൽ ഗ്യാസ് സ്റ്റൗ സ്ഥിരതാമസമാക്കിയതിൽ നിയമത്തിനും പങ്കുണ്ട്. അടുക്കളകളിൽ കരി പടർന്നാലോ പുകനിറഞ്ഞാലോ ഉടമയുടെ കീശയിൽനിന്ന് പിഴയായി പണം നഷ്ടപ്പെടും. ഗ്യാസ് സിലിൻഡർ സുലഭമായതോടെ ഹോട്ടലുടമകൾ പാചകം സ്റ്റൗവിലാക്കി.

from money rss https://bit.ly/3yGaUiR
via IFTTT

സെൻസെക്‌സിൽ 514 പോയന്റ് നേട്ടം: നിഫ്റ്റി 17,200ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഒരുദിവസത്തെ ഇടവേളക്കുശേഷം പ്രതാപം തിരിച്ചുപിടിച്ച് സൂചികകൾ. ഐടി, എഫ്എംസിജി ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 17,200ന് മുകളിൽ ക്ലോസ്ചെയ്തു. അനുകൂലമായ സാമ്പത്തിക സൂചകങ്ങളും വിദേശ നിക്ഷേപകരുടെ സാന്നിധ്യവുമാണ് വിപണിയെ മുന്നോട്ടു ചലിപ്പിച്ചത്. 514.33 പോയന്റാണ് സെൻസെക്സിലെ നേട്ടം. 57,852.54ലിലായിരുന്നു ക്ലോസിങ്. നിഫ്റ്റി 157.90 പോയന്റ് ഉയർന്ന് 17,234.20ലുമെത്തി. ശ്രീസിമെന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ്, സിപ്ല, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ഒഎൻജിസി, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ ഒഴികെയുള്ളവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഫാർമ സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3gXNcbT
via IFTTT

തെലങ്കാനയിലെ വിപുലീകരണ പദ്ധതിക്ക് അംഗീകാരമായി: കിറ്റക്‌സിന്റെ ഓഹരി 10ശതമാനം കുതിച്ചു

കിറ്റക്സിന്റെ വിപുലീകരണ പദ്ധതിക്ക് തെലങ്കാന സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ ഓഹരി വില 10ശതമാനം കുതിച്ച് 164.10 രൂപയിലെത്തി. സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനി ഇക്കാര്യം അറിയിച്ചതോടയെയായിരുന്നു ഓഹരി വില അപ്പർ സർക്യൂട്ട് ഭേദിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങും. മികച്ച വളർച്ചാ സാധ്യത, സർക്കാർ സബ്സിഡി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ, അസംസ്കൃത വസ്തുക്കളുടെ എളുപ്പത്തിലുള്ള ലഭ്യത, കുറഞ്ഞ തൊഴിൽ ചെലവ് എന്നിവവഴി ദീർഘകാലയളവിൽ മികച്ച ലാഭംനേടാനാകുമന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ നിക്ഷേപമാണ് തെലങ്കാനയിൽ കമ്പനി നടത്തുക. ഇതിലൂടെ 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും നേരത്തെ തെലങ്കാന സർക്കാരിനെ കിറ്റക്സ് അറിയിച്ചിരുന്നു. വ്യാപാരം ആരംഭിച്ചയുടനെ 9.30ന് ബിഎസ്ഇയിലും എൻഎസ്ഇയിലുമായി കമ്പനിയുടെ 2,10,000 ഓഹരികളുടെ ഇടപാടാണ് നടന്നത്.

from money rss https://bit.ly/38zeII1
via IFTTT

Wednesday, 1 September 2021

പാചക വാതക കണക് ഷൻ: ഏത് കമ്പനിയിലേക്കും മാറാനുള്ള സൗകര്യംവരുന്നു

മൊബൈൽ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതുപോലെ പാചക വാതക ഉപഭോക്താക്കൾക്ക് ഇനി സേവന ദാതാക്കളെയും മാറ്റാം. പൊതുമേഖല കമ്പനികളെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരാനുള്ള പദ്ധതിയാണ് സർക്കാർ അവതരിപ്പിക്കുന്നത്. പദ്ധതി നടപ്പിലായാൽ, ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐഒസി), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ(എച്ച്പിസിഎൽ), ഭാരത് പെട്രോളിയം കോർപറേഷൻ(ബിപിസിഎൽ) എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് ഏത് കമ്പനിയിലേക്കുവേണമെങ്കിലും മാറാൻ കഴിയും.നിലവിൽ ഒരു കമ്പനിയുടെതന്നെ വിതരണ ശൃംഖലയിലേക്ക് ഓൺലൈനായി മാറാനുള്ള സൗകര്യമാണുള്ളത്. മൂന്ന് കമ്പനികളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള സോഫ്റ്റ് വെയർ ഇതിനായി ഉടനെ വികസിപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.ജൂലായ് ഒന്നിലെ കണക്കുപ്രകാരം രാജ്യത്ത് 29.11 കോടി പാചക വാതക ഉപഭോക്താക്കളാണുള്ളത്.

from money rss https://bit.ly/3DHpgTG
via IFTTT