121

Powered By Blogger

Wednesday, 9 September 2020

Pranayakadha Paadi Vannu Lyrics | Deepasthambham Mahascharyam Malayalam Movie Song

Movie : Deepasthambham Mahascharyam
Year : 1999
Singer : 
Mohan Sitara
Lyrics : Yusuf Ali Kechery
Music : Mohan Sitara
Actor : Dileep
Actress : Jomol, Sangeetha

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Poove... Unaroo... Mridule....
Kaathara Mizhiyil Kanavukalenthi
Kavilinayil Nee Aniyoo Naru Kalabham

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil

Ni Sa Ga Ma Pa
Ni Sa Ga Ma Pa

En Maanasam Pon Veenayaay Meettuvaano Vannu Nee
En Jeevitham Kalhaaramaay Maattuvaano Vannu Nee
Omalkinaave...
Raagangalum Pon Pookkalum Chundilenthi Poroo Nee

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil

Swapnangal Than Poovaadiyil Premagaanam Paadi Nee
Ennormma Than Manvediyil Hemalathayaay Aadi Nee
Poovennilaave...
Raagangalum Mohangalum Nenjilenthi Poroo Nee

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Poove... Unaroo... Mridule....
Kaathara Mizhiyil Kanavukalenthi
Kavilinayil Nee Aniyoo Naru Kalabham

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil



* This article was originally published here

സെന്‍സെക്‌സ് 171 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 171 പോയന്റ് നഷ്ടത്തിൽ 38,193.92ലും നിഫ്റ്റി 39 പോയന്റ് താഴ്ന്ന് 11,278ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 880 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1802 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. ബിഎസ്ഇ മിഡക്യാപ് സൂചിക 0.28ശതമാനവും സ്മോൾ ക്യാപ് സൂചിക 0.94ശതമാനവും താഴ്ന്നു. എസ്ബിഐ, ഗെയിൽ, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, ഐഒസി, ഒഎൻജിസി, കോൾ ഇന്ത്യ, ഐടിസി, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ടാറ്റ സ്റ്റീൽ, സിപ്ല, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, യുപിഎൽ, ഗ്രാസിം, സൺ ഫാർമ, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. യുഎസിലെ ടെക്നോളജി ഓഹരികൾ വൻതോതിൽ താഴ്ന്നത് ആഗോള വ്യാപകമായി സൂചികകളെ ബാധിച്ചു. മറ്റ് ഏഷ്യൻ സൂചികകളും യൂറോപ്യൻ വിപണിയും നഷ്ടത്തിലായിരുന്നു. Sensex, Nifty close in the red

from money rss https://bit.ly/2GKxBNy
via IFTTT

ഇപിഎഫ് പലിശ 8.5ശതമാനംതന്നെ: രണ്ടുഘട്ടമായി അക്കൗണ്ടില്‍ വരവുവെയ്ക്കും

ഇപിഎഫ് വരിക്കാർക്ക് ഇത്തവണ രണ്ടുഘട്ടമായിട്ടായിരിക്കും പലിശ അക്കൗണ്ടിൽ വരവുവെയ്ക്കുക. നിക്ഷേപങ്ങളിൽനിന്ന് പ്രതീക്ഷിച്ചതുപോലെ വരുമാനം ലഭിക്കാതിരുന്നതിനെതുടർന്നാണ് ഇപിഎഫ്ഒ ബോർഡ് യോഗം ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ആദ്യഘട്ടമായി 8.15ശതമാനം പലിശ വരിക്കാരുടെ അക്കൗണ്ടിൽ വരവുവെയ്ക്കും. 0.35ശതമാനം പലിശയാകട്ടെ ഡിസംബറിലാകും അക്കണ്ടിലെത്തുക. നിക്ഷേപത്തിൽനിന്നുള്ള ആദായം കാര്യമായി കുറഞ്ഞതും മറ്റ് നിക്ഷേ പദ്ധതികളുടെ പലിശയിൽ കാര്യമായി ഇടിവുവന്നതുംമൂലം പലിശകുറയ്ക്കുന്നതിന് ഇപിഎഫ്ഒയുടെമേൽ സമ്മർദമുണ്ടായിരുന്നു. എന്നാൽ 8.5ൽനിന്ന് പിന്നോട്ടുപോകേണ്ടെന്നാണ് ബോർഡ് യോഗം തീരുമാനിച്ചത്. പുതിയ സാഹചര്യം പരിഗണിച്ച് രണ്ട് ഘട്ടമായി പലിശ വരവുവെയ്ക്കാൻ ഒടുവിൽ തീരുമാനിക്കുകയായിരുന്നു. വിപണിയിലെ മോശം സാഹചര്യം കാരണം ചില നിക്ഷേപങ്ങൾ പണമാക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. 2019-20 സാമ്പത്തിക വർഷത്തെ പലിശ 8.5ശതമാനമായി കഴിഞ്ഞ മാർച്ചിലാണ് ഇപിഎഫ്ഒ നിശ്ചയിച്ചത്. മുൻവർഷത്തേക്കാൽ 0.15ശതമാനം കുറവായിരുന്നു ഇത്.

from money rss https://bit.ly/35kWysY
via IFTTT

മിറൈ അസറ്റ് ഇക്വിറ്റി അലോക്കേറ്റര്‍ ഫണ്ട് ഓഫ് ഫണ്ട്സ് എന്‍എഫ്ഒ

മുംബൈ: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറൈ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യ മിറൈ അസറ്റ് ഇക്വിറ്റി അലോക്കേറ്റർ ഫണ്ട് ഓഫ് ഫണ്ടിനു തുടക്കം കുറിച്ചു. മുഖ്യമായും ആഭ്യന്തര ഇക്വിറ്റി എക്സ്ചേഞ്ച് ട്രേഡഡ് പദ്ധതികളിൽ (ഇടിഎഫ്) നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് പദ്ധതിയാണിത്. പുതിയ പദ്ധതി ഓഫർ (എൻഎഫ്ഒ) സെപ്റ്റംബർ എട്ടു മുതൽ 15 വരെ നടക്കും. നിഫ്റ്റി 200 (ടിആർഐ) സൂചികയായിരിക്കും ഇതിന്റെ അടിസ്ഥാനം. ഭാരതി സാവന്താണ് ഫണ്ട് മാനേജർ. വൻകിട, ഇടത്തരം മേഖലകളിൽ ശ്രദ്ധ പതിപ്പിച്ച് നിഫ്റ്റി 50 ഇടിഎഫ്, നിഫ്റ്റി നെക്സ്റ്റ് 50 ഇടിഎഫ്, മിഡ്കാപ് 150 ഇടിഎഫുകൾ തുടങ്ങിയവയിലായായിരിക്കും ഇതിന്റെ ആസ്തികൾ സജീവമായി വകയിരുത്തുക. നിക്ഷേപകർക്ക് ഡീമാറ്റ് അക്കൗണ്ട് ഇല്ലെങ്കിലും ഇടിഎഫുകളിൽ നിക്ഷേപിക്കുന്നതിന്റെ ഗുണം കൊയ്യാം എന്നതാണ് ഈ ഫണ്ട് ഓഫ് ഫണ്ട് വഴി ലഭിക്കുന്ന നേട്ടം. ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തി ആസ്തികൾ വിലയിരുത്തുകയും നിക്ഷേപകർക്ക് പരമാവധി നേട്ടമുണ്ടാക്കുകയുമായിരിക്കും മിറൈ അസറ്റ് ഇക്വിറ്റി അലോക്കേറ്റർ ഫണ്ട് ഓഫ് ഫണ്ട് ചെയ്യുക. വിപണിയുടെ സാഹചര്യങ്ങൾക്കനുസരിച്ചും കുറഞ്ഞ ചെലവിലുമായിരിക്കും ഇതു ചെയ്യുക. അയ്യായിരം രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. അതിനു ശേഷം ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ചെലവു കുറഞ്ഞ ഇടിഎഫുകൾ വഴി ദീർഘകാല മൂലധന നേട്ടം സൃഷ്ടിക്കുകയും മോഡറേറ്റ് ഹൈ വിഭാഗത്തിലുള്ള നഷ്ടസാധ്യതയിലൂടെ വരുമാനം ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മിറൈ അസറ്റ് ഇക്വിറ്റ് അലോക്കേറ്റർ ഫണ്ട് ഓഫ് ഫണ്ട് റെഗുലർ പദ്ധതിയും ഡയറക്ട് പദ്ധതിയും അവതരിപ്പിക്കുന്നുണ്ട്. ഇവയിൽ ലാഭവിഹിതം നൽകുന്നതും അത് നിക്ഷേപത്തിൽ കൂട്ടിച്ചേർക്കുന്നതും ആയ രീതികളും ലഭ്യമാണ്.

from money rss https://bit.ly/2Zom118
via IFTTT

എംസിഎക്‌സില്‍ വെള്ളിയില്‍ റെക്കോഡ്‌ വില്‍പന

കൊച്ചി: രാജ്യത്തെ പ്രമുഖ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിൽ വെള്ളിയുടെ കോൺട്രാക്റ്റിൽ റെക്കോഡ് വിൽപന. സെപ്തംബർ മാസത്തെ കോൺട്രാക്റ്റിൽ കഴിഞ്ഞ 12 വർഷത്തിനിടയിലെ റെക്കോഡ് വിൽപനയാണ് നടന്നതെന്ന് എംസിഎക്സ് അധികൃതർ അറിയിച്ചു. വെള്ളി 30 കിലോഗ്രാം വിഭാഗത്തിൽ സെപ്തംബർ കോൺട്രാക്റ്റിൽ മാത്രം 127.50 ടൺ വിൽപനയാണ് നടന്നത്. 12 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു കോൺട്രാക്റ്റിൽ ഇത്രയധികം വെള്ളിയുടെ വിൽപന നടക്കുന്നത്. ഇതിനു മുൻപ് 2008 ഡിസംബറിൽ വെള്ളി 30 കിലോഗ്രാം വിഭാഗത്തിൽ 141.81 ടണ്ണിന്റെ വിൽപന നടന്നിരുന്നു. ഓഗസ്റ്റ്, സെപ്റ്റംബർമാസങ്ങളിൽ അവസാനിച്ച കോൺട്രാക്റ്റുകളിൽ ആകെ 139.96 ടൺ വെള്ളിയുടെ ഇടപാടാണ് എംസിഎക്സ് പ്ലാറ്റ്ഫോം വഴി നടന്നത്. ഓഗസ്റ്റിൽ വിവിധ വിഭാഗങ്ങളിലായി ആകെ 17,574 കോടി രൂപയുടെ വെള്ളി വിൽപനയാണ് നടന്നത്. വെള്ളി വിപണിയിൽ അസ്ഥിരത പ്രകടമായിട്ടും എംസിഎക്സിന്റെ ആഭ്യന്തര വില നിർണ്ണയത്തോടും റിസ്ക് മാനേജ്മെന്റ് രീതിയോടും ഇടപാടുകാർ കാണിച്ച വിശ്വാസമാണ് വെള്ളിയിൽ റിക്കാർഡ് വിൽപന സാധ്യമാക്കിയതെന്ന് എംസിഎക്സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.എസ്.റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/2R6D03d
via IFTTT

Tuesday, 8 September 2020

സില്‍വര്‍ ലേയ്ക്കിന് പിന്നാലെ റിലയന്‍സ് റീട്ടെയിലില്‍ കെകെആറും 7,500 കോടി നിക്ഷേപിച്ചേക്കും

റിലയൻസ് ജിയോയിൽ നിക്ഷേപം നടത്തിയതിനുപിന്നാലെ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിലും സിൽവർ ലേയ്ക്ക് നിക്ഷേപം നടത്തുന്നു. 1.75ശതമാനം ഉടമസ്ഥതാവകാശത്തിനുവേണ്ടി 7,500 കോടി രൂപയാണ് സിൽവൽ ലേയ്ക്ക് നിക്ഷേപിക്കുക. ഇതോടെ റിലയൻസ് റീട്ടെയിലിന്റെ നിക്ഷേപമൂല്യം 4.21 ലക്ഷം കോടിയായി ഉയർന്നു. സിൽവർ ലേയ്ക്കിന് പിന്നാലെ കെകെആറും നിക്ഷേപം നടത്തിയേക്കുമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. 1,500 കോടി നിക്ഷേപിക്കുന്നത് സംബന്ധിച്ച ചർച്ചയാണ് നടക്കുന്നത്. രാജ്യത്തെതന്നെ ഏറ്റവും വലിയ റീട്ടെയിൽ ബിസിനസ് ഉടമകളാണ് റിലയൻസ്. 12,000സ്റ്റോറുകളാണ് രാജ്യത്തെമ്പാടുമുള്ളത്. രാജ്യത്തെമ്പാടുമുള്ള ചെറികിട വ്യാപാരികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വികസനത്തിനാണ് റിലയൻസ് റീട്ടെയിൽ തയ്യാറെടുക്കുന്നതെന്ന് ചെയർമാൻ മുകേഷ് അംബാനി പ്രതികരിച്ചു. After Silver Lake, KKR may invest $1 billion in Reliance Retail

from money rss https://bit.ly/33erysb
via IFTTT

വിലകുറഞ്ഞ 10 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ

ഗൂഗിൾ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ വിലകുറഞ്ഞ 10 കോടി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ റിലയൻസ് ജിയോ തയ്യാറെടുക്കുന്നു. 2020 ഡിസംബറോടെയോ അടുത്തവർഷം ആദ്യമോ ഡാറ്റാപാക്കുകൾ ഉൾപ്പെടുത്തിയാകും പുതിയ ഫോണുകൾ അവതരിപ്പിക്കുകയെന്ന് ബിസ്നസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. റിലയൻസിന്റെ ടെലികോം യൂണിറ്റ് ഡിസൈൻ ചെയ്യുന്ന ഫോൺ മറ്റുകമ്പനികൾവഴി നിർമിച്ചാകും വില്പനയ്ക്കെത്തിക്കുക. ആൽഫബെറ്റിന്റെ ഉപകമ്പനിയായ ഗൂഗിൾ റിലയൻസിൽ 4,500 കോടി ഡോളർ നിക്ഷേപം നടത്തുമെന്ന് ജൂലായിൽ പ്രഖ്യാപിച്ചിരുന്നു. 4ജി, 5ജി സ്മാർട്ട്ഫോണുകൾക്കായി വിലകുറഞ്ഞ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്നും മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. Reliance Jio To Roll Out 10 Crore Low-Cost Phones By December

from money rss https://bit.ly/3bCggli
via IFTTT

ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു: സെന്‍സെക്‌സ് 170 പോയന്റ് താഴ്ന്നു

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 170 പോയന്റ് നഷ്ടത്തിൽ 38,195ലും നിഫ്റ്റി 45 പോയന്റ് താഴ്ന്ന് 11,268ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 425 ഓഹരികൾ നേട്ടത്തിലും 1,440 ഓഹരികൾ നഷ്ടത്തിലുമാണ്. 70 ഓഹരികൾക്ക് മാറ്റമില്ല. വിപ്രോ, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഇൻഫോസിസ്, ടൈറ്റൻ കമ്പനി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജിസി, ഗെയിൽ, എസ്ബിഐ, ബജാജ് ഫിൻസർവ്, കോൾ ഇന്ത്യ, ഹിൻഡാൽകോ, ഐടിസി, ടാറ്റ സ്റ്റീൽ, ഐഒസി, യുപിഎൽ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എവറഡി ഇൻഡസ്ട്രീസ്, ഇന്ത്യബുൾസ് വെഞ്ച്വേഴ്സ് തുടങ്ങി 45 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2F45bOd
via IFTTT

ഇന്ത്യയുടെ വളർച്ച അനുമാനം: വീണ്ടും റേറ്റിങ് താഴ്ത്തി ഏജൻസികൾ

മുംബൈ: കോവിഡ് സാഹചര്യത്തിൽ നടപ്പു സാമ്പത്തികവർഷത്തെ ഇന്ത്യയുടെ വളർച്ച അനുമാനം വീണ്ടും താഴ്ത്തി റേറ്റിങ് ഏജൻസികൾ. ഫിച്ച്, അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ് മാൻ സാക്സ്, ഇന്ത്യ റേറ്റിങ്സ് എന്നീ ഏജൻസികളാണ് വളർച്ച അനുമാനം താഴ്ത്തിയിരിക്കുന്നത്. ഏപ്രിൽ-ജൂൺ പാദത്തിൽ ജി.ഡി.പി. വളർച്ച മൈനസ് 24 ശതമാനത്തിനടുത്ത് ചുരുങ്ങിയതായുള്ള ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് റേറ്റിങ് ഏജൻസികൾ പുതിയ കണക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഗാർഹിക-കോർപറേറ്റ് വരുമാനങ്ങളെ കോവിഡ് വലിയതോതിൽ ബാധിച്ചിട്ടുണ്ട് ഈ ഏജൻസികളുടെ ബാലൻസ് ഷീറ്റിൽ ഇത് പ്രതിഫലിച്ചുതുടങ്ങി. സാമ്പത്തികമേഖലയിലെ ആസ്തികളുടെ മേന്മയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. കിട്ടാക്കടം കൂടുമെന്നതിനാൽ ബാങ്കുകൾക്ക് കൂടുതൽ തുക പ്രൊവിഷനിങ്ങിനായി (കിട്ടാക്കടത്തിനു തുല്യമായ തുക മാറ്റിവെക്കൽ) മാറ്റിവെക്കേണ്ടിവരും. ഇതോടൊപ്പം ഉയർന്ന പണപ്പെരുപ്പവും സ്ഥിതി സങ്കീർണമാക്കുന്നുവെന്ന് ഫിച്ച് പറയുന്നു. അതേസമയം മൂന്നാം പാദത്തോടെ സ്ഥിതി മാറുമെന്നും ഇന്ത്യ വളർച്ചാ പാതയിലേക്ക് മടങ്ങിവരുമെന്നും രണ്ട് ഏജൻസികളും സൂചിപ്പിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തികവർഷം 18.44 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് ഇന്ത്യ റേറ്റിങ്സിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 2022 സാമ്പത്തികവർഷം രാജ്യം 9.9 ശതമാനം വളർച്ച കൈവരിക്കുമെന്നും ഇവർ കണക്കാക്കുന്നു.

from money rss https://bit.ly/35l3iYa
via IFTTT

IT'S OFFICIAL! Fahadh Faasil To Play The Lead Role in Alphonse Puthren's Paattu

IT'S OFFICIAL! Fahadh Faasil To Play The Lead Role in Alphonse Puthren's Paattu
Fahadh Faasil, the National award-winning actor is all set to join hands with Alphonse Puthren, the director of Premam. The filmmaker recently confirmed that Fahadh will play the lead role in his directorial venture, through his official social media pages, recently.

* This article was originally published here

വില്പന സമ്മര്‍ദം: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: അവസാന മണിക്കൂറിലെ ലാഭമെടുപ്പ് ഓഹരി വിപണിയിലെ നേട്ടത്തെ ബാധിച്ചു. സെൻസെക്സ് 51.88 പോയന്റ് നഷ്ടത്തിൽ 38,365.35ലും നിഫ്റ്റി 37.60 പോയന്റ് താഴ്ന്ന് 11,317.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 957 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1695 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, എച്ച്സിഎൽ ടെക്, വിപ്രോ, ഇൻഫോസിസ്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, ടാറ്റ മോട്ടോഴ്സ്, സീ എന്റർടെയ്ൻമെന്റ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സെക്ടറൽ സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ് സൂചികയ്ക്ക് ഒരുശതമാനവും സ്മോൾ ക്യാപ് സൂചികയ്ക്ക് ഒന്നരശതമാനവും നഷ്ടമായി. Sensex erases days gains, ends 52 pts lower

from money rss https://bit.ly/2FjJt8E
via IFTTT

ജിയോയിക്കുപിന്നാലെ സില്‍വര്‍ ലേയ്ക്ക് ബൈജൂസില്‍ 3680 കോടി രൂപ നിക്ഷേപിക്കും

ബെംഗളുരു: പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പിൽ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേയ്ക്ക് 3680 കോടി(500 മില്യൺ ഡോളർ) രൂപ നിക്ഷേപിക്കും. റിലയൻസ് ജിയോയിൽ 5,546.8 കോടി രൂപ നിക്ഷേപിച്ചതിനുപിന്നാലെയാണ് ഇന്ത്യയിലെതന്നെ മറ്റൊരു സ്ഥാപനത്തിൽ സിൽവർ ലേയ്ക്ക് നിക്ഷേപം നടത്തുന്നത്. സിൽവർ ലേയ്ക്കിന്റെകൂടി നിക്ഷേപമെത്തുന്നതോടെ ബൈജൂസിന്റെ മൊത്തംമൂല്യം 10.5 ബില്യൺ ഡോളറാകും. ടൈഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക് എന്നീ സ്ഥാപനങ്ങൾ 200 മില്യൺ ഡോളർ രൂപവീതം നേരത്തെ നിക്ഷേപം നടത്തിയിരുന്നു. പ്രമുഖ എഡ്യുടെക് സ്ഥാപനമായ ഡിഎസ്ടി ഗ്ലോബൽ 122 മില്യൺ ഡോളറും ബൈജൂസിൽ നിക്ഷേപിച്ചിട്ടുണ്ട്.

from money rss https://bit.ly/2Zh84C4
via IFTTT

വെയ്റ്റ് ലിസ്റ്റ് യാത്രക്കാര്‍ക്കായി 'ക്ലോണ്‍ ട്രെയിന്‍' ഓടിക്കാന്‍ റെയില്‍വെ

വെയ്റ്റ് ലിസ്റ്റിലുള്ള ട്രെയിൻ യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. തിരക്കേറിയ റൂട്ടുകളിൽ വെയ്റ്റ് ലിസ്റ്റിലുള്ള യാത്രക്കാർക്കായി മറ്റൊരു ട്രെയിൻ(ക്ലോൺ ട്രെയിൻ) കൂടി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് റെയിൽവെ ആലോചിക്കുന്നു. റെയിൽവെ ബോർഡ് ചെയർമാൻ വി.കെ യാദവാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ നിരീക്ഷിച്ചായിരിക്കും ആവശ്യമെങ്കിൽ മറ്റൊരു ട്രെയിൻകൂടി അതേ റൂട്ടിൽ ഏർപ്പെടുത്തുക. നിലവിലുള്ള ട്രെയിനിന്റെ അതേ നമ്പറിൽതന്നെയായിരിക്കും പ്രത്യേക ട്രെയിനും ഓടുക. ഇത്തരത്തിൽ പ്രത്യേകം ഏർപ്പെടുത്തുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് കുറവാകും. യാത്രക്കാരുടെ ആവശ്യംമാനിച്ചായിരിക്കും പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുകയെന്ന് ചെയർമാൻ വ്യക്തമാക്കി. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ഉടനെ നാലുമണിക്കൂർ മുമ്പ് പുതിയ ട്രെയിൻ സബന്ധിച്ച് വെയ്റ്റ് ലിസ്റ്റിലുള്ള യാത്രക്കാരെ വിവരമറിയിക്കും. ഇതിനായി പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽമാറ്റംവരുത്തും. സ്ലീപ്പക്ലാസിൽ 400, തേഡ് എസി(ചെയർകാറും) 300, സെക്കൻഡ് ക്ലാസ് 100 എന്നിങ്ങനെ റിസർവേഷൻ പൂർത്തിയാകുമ്പോൾ ബുക്കിങ് അവസാനിപ്പിക്കുന്ന രീതിയാണ് നിലവിലുള്ളത്. Indian Railways plan to run clone train

from money rss https://bit.ly/2R3BEXh
via IFTTT

Monday, 7 September 2020

പാഠം 89: സര്‍ക്കാര്‍ ഗ്യാരണ്ടിനല്‍കുന്ന പദ്ധതിയില്‍ നിക്ഷേപിച്ച് മികച്ച ആദായംനേടാം

പെട്ടെന്ന് സമ്പന്നനാകാനുള്ള കുറുക്കുവഴികളൊന്നും വിനോദ് കൃഷ്ണന് ആവശ്യമില്ല. സമ്പാദിക്കുന്ന പണം സുരക്ഷിതമായ പദ്ധതികളിൽ നിക്ഷേപിക്കണം. അതോടൊപ്പം തരക്കേടില്ലാത്ത ആദായവും ലഭിക്കണം-അതുമാത്രമാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ ലഘു സമ്പാദ്യ പദ്ധതികളിലാണ് വിനോദ് ഇതുവരെ നിക്ഷേപം നടത്തിയിരുന്നത്. ആർബിഐ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ട് 2020 പുറത്തിറക്കിയതോടെ എന്തുകൊണ്ട് മാറിച്ചിന്തിച്ചുകൂടായെന്ന് വിനോദിന് തോന്നി. സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് പുറത്തിറക്കുന്നത്. അതുകൊണ്ടുതന്ന മറ്റുപല നിക്ഷേപ പദ്ധതികൾക്കുമുള്ള അപകടസാധ്യത തെല്ലുമില്ല. നിലവിൽ ബോണ്ടിന് ലഭിക്കുന്ന പലിശ നിരക്ക് 7.15ശതമാനമാണ്. ആറുമാസത്തിലൊരിക്കലാണ് പലിശനിരക്ക് പരിഷ്കരിക്കുക. അതിനനുസരിച്ച് മുമ്പ് നടത്തിയ നിക്ഷേപമാണെങ്കിലും പലിശനിരക്കിൽമാറ്റംവരും. ബോണ്ടെന്നുകേട്ടാൽ പിന്തിരിയുന്നവർക്ക് ചിന്തിക്കാനുള്ള അവസരമാണ് ആർബിഐയുടെ സേവിങ്സ് ബോണ്ട്. പൊതുമേഖല ബാങ്കുകൾ, എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ, ഐഡിബിഐ ഉൾപ്പടെയുള്ള സ്വകാര്യ ബാങ്കുകൾ വഴി എളുപ്പത്തിൽ നിക്ഷേപിക്കാനും കഴിയും. ഇലക്ട്രോണിക് രൂപത്തിലാണ് ബോണ്ടുകൾ സൂക്ഷിക്കുക. ഇതിനായി ബോണ്ട് ലഡ്ജർ അക്കൗണ്ട് ഉണ്ടാകും. നിക്ഷേപകർക്ക് സർട്ടിഫിക്കറ്റുകളാണ് കൈമാറുക. സവിശേഷതകൾ ഇന്ത്യക്കാരായ വ്യക്തികൾക്ക് സ്വന്തമായോ ജോയന്റ് അക്കൗണ്ടായോ നിക്ഷേപിക്കാം. ആറുമാസത്തിലൊരിക്കൽ പലിശനിരക്ക് പരിഷ്കരിക്കും. 2021 ജനുവരി ഒന്നിനാണ് പലിശയുടെകാര്യത്തിൽ ഇനി തീരുമാനമെടുക്കുക. എല്ലാവർഷവും ജനുവരി ഒന്നിനും ജൂലായ് ഒന്നിനും ബോണ്ടിൽനിന്നുള്ള പലിശ ലഭിക്കും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. 1000 രൂപയുടെ ഗുണിതങ്ങളായി എത്രതുകവേണമെങ്കിലും നിക്ഷേപിക്കാം. ലഘുസമ്പാദ്യ പദ്ധതികളിലൊന്നായ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റി(എൻഎസ് സി)നേക്കാളും 0.35ശതമാനം അധിക പലിശ ആർബിഐയുടെ ബോണ്ടിന് ലഭിക്കും. അഞ്ചുവർഷത്തെയോ പത്തുവർഷത്തെയോ സർക്കാർ സെക്യൂരിറ്റികളിലെ ആദായംനോക്കിയാണ് മൂന്നുമാസത്തിലൊരിക്കൽ എൻഎസ് സിയുടെ പലിശ പരിഷ്കരിക്കുക. ഏഴുവർഷമാണ് ബോണ്ടിന്റെ കാലാവധി. ഉപാധികൾക്കുവിധേയമായി കാലാവധിയെത്തുംമുമ്പ് നേരത്തെ നിക്ഷേപം പിൻവലിക്കാൻ അനുവദിക്കും. ഇതിനായി നിക്ഷേപകന്റെ പ്രായമാണ് കണക്കിലെടുക്കുക. 60നും 70നും ഇടയിലാണ് പ്രായമെങ്കിൽ ആറുവർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ പണം പിൻവലിക്കാം. 70നും 80നും ഇടയിലാണെങ്കിൽ അഞ്ചുവർഷവും 80നുമുകളിലാണെങ്കിൽ 4വർഷവും പൂർത്തിയാക്കിയാൽ പണം പിൻവലിക്കാൻ അനുവദിക്കും. നിക്ഷേപിക്കുമ്പോഴോ നിക്ഷേപത്തിൽനിന്ന് വരുമാനം ലഭിക്കുമ്പോഴോ ആദായനികുതി ഇളവുകളൊന്നുമില്ല. പലിശ വരുമാനത്തിന് ആദായനികുതി നൽകണമെന്നുചുരുക്കം. നേട്ടങ്ങൾ ഉയർന്ന പലിശനിരക്ക്: ലഘു സമ്പാദ്യ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ ഉയർന്ന പലിശനിരക്കാണ് ബോണ്ടിനുള്ളത്. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന് നിലവിൽ ലഭിക്കുന്ന പലിശ 6.8ശതമാനമാണ്. ബാങ്കുകളിലെ സ്ഥിര നിക്ഷേപം പിപിഎഫ്(7.1%)എന്നിവയുമായി താരതമ്യംചെയ്യുമ്പോഴും ആദായനിരക്ക് കൂടുതലാണ്. ഇടക്കിടെ മാറുന്ന പലിശ: വിപണിയുമായി ബന്ധപ്പെട്ട് നിശ്ചയിക്കുന്നതായതിനാൽ പലിശ നിരക്കിൽ ആറുമാസംകൂടമ്പോൾ മാറ്റമുണ്ടാകും. പലിശ ഉയരുന്ന സാഹചര്യംവന്നാൽ നിക്ഷേപകന് ഗുണകരമാകും. എൻഎസ് സിയുടെ പലിശ നിരക്ക് ഉയരുന്നതിന് ആനുപാതികമായിട്ടാകും ബോണ്ടിന്റെ നിരക്കിലും മാറ്റമുണ്ടാകുക. നഷ്ടസാധ്യതയില്ല: കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന കടപ്പത്രമായതിനാൽ നഷ്ടസാധ്യത തീരെയില്ലെന്നുപറയാം. സ്ഥിര വരുമാനം: നിശ്ചിത ഇടവേളകലിൽ സ്ഥിരമായി വരുമാനം ബോണ്ടിൽനിന്ന് ലഭിക്കും. ആറുമാസംകൂടുമ്പോഴാണ് പലിശ ബാങ്കിലെത്തുക. പോരായ്മകൾ നിക്ഷേപത്തിനായി പദ്ധതികൾ തേടുമ്പോൾ നികുതി ബാധ്യതയെക്കുറിച്ചാണ് ആദ്യം ആലോചിക്കുക. നിലവിൽ ബോണ്ടിലെ നിക്ഷേപത്തിന് നികുതി ആനുകൂല്യങ്ങളൊന്നുമില്ല. പലിശ നിരക്കിലെ റിസ്ക് ആറുമാസത്തിലൊരിക്കൽ പലിശ നിരക്ക് പരിഷ്കരിക്കുന്നതിനാൽ ഭാവിയിൽ ആദായംകുറയാനും കൂടാനും സാധ്യതയുണ്ട്. കൂട്ടുപലിശയുടെ നേട്ടമില്ല ആറുമാസംകൂടുമ്പോൾ പലിശ നൽകുന്നതിനാൽ പലിശയ്ക്കുമേൽ പലിശലഭിക്കാനുള്ള അവസരമില്ല. ലഭിക്കുന്ന പലിശ മറ്റ പദ്ധതികളിൽ വീണ്ടും നിക്ഷേപിച്ച് കൂട്ടുപലിശയുടെ നേട്ടം സ്വന്തമാക്കാൻ അവസരമുണ്ട്. പണമാക്കൽ കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിക്കാനാൻ ബുദ്ധിമുട്ടാണ്. ബോണ്ട് പണയംവെച്ച് വായ്പയെടുക്കാനും കഴിയില്ല. അനുയോജ്യം ബാങ്ക് നിക്ഷേപവും ലഘു സമ്പാദ്യ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ ബോണ്ടിൽനിന്നുള്ള ആദായം കൂടുതലാണ്. സുരക്ഷിത നിക്ഷേപമെന്നനിലയിൽ ആദ്യഗണത്തിൽതന്നെ ഈ പദ്ധതി പരിഗണിക്കാം. നിശ്ചിത വരുമാനം ഇടവേളകളിൽ ആവശ്യമുള്ളവർക്കും പദ്ധതി ഗുണകരമാണ്. അതേസമയം, ഉയർന്ന സ്ലാബിൽ(20ശതമാനം മുതൽ 30ശതമാനംവരെ)ആദായനികുതി നൽകുന്നവർക്ക് പദ്ധതിയിൽനിന്നുള്ള നേട്ടം പരമിതമായിരിക്കും, പ്രത്യേകിച്ച് പണപ്പെരുപ്പനിരക്കുമായി താരതമ്യംചെയ്യുമ്പോൾ. feedbacks to: antonycdavis@gmail.com

from money rss https://bit.ly/35iRBRw
via IFTTT

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന: പവന് 80 രൂപകൂടി 37,600 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാമത്തെ ദിവസവും നേരിയതോതിൽ കൂടി. പവന് 80 രൂപവർധിച്ച് 37,600 രൂപയായി. 4,700 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 37,520 രൂപയായിരുന്നു പവന്റെ വില. അതേസമയം, ദേശീയ വിപണിയിൽ സ്വർണവില താഴ്ന്നു. എംസിഎക്സ് ഗോൾഡ് ഫ്യൂച്വേഴ്സിൽ പത്ത് ഗ്രാം തനിത്തങ്കത്തിന് 50,803 രൂപയാണ് വില. കഴിഞ്ഞദിവസം നേരിയതോതിൽ വില ഉയർന്നതിനുശേഷമാണ് വീണ്ടും കുറഞ്ഞത്. ആഗോള വിപണിയിലും വിലകുറയുന്ന പ്രവണതയാണ്. യുഎസ് ഡോളർ കരുത്താർജിച്ചതോടെ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,925.68 ഡോളർ നിലവാരത്തിലെത്തി.

from money rss https://bit.ly/326BDI7
via IFTTT

ഇന്ത്യ-ചൈന സംഘര്‍ഷം: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഇന്ത്യ-ചൈന അതിർത്തി സംഘർഷം വിപണിയ ബാധിച്ചു. സെൻസെക്സ് 64 പോയന്റ് നഷ്ടത്തിൽ 38,352ലും നിഫ്റ്റി 17 പോയന്റ് താഴ്ന്ന് 11,337ലുമാണ് വ്യാപാരംആരംഭിച്ചത്. ബിഎസ്ഇയിലെ 599 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 393 ഓഹരികൾ നഷ്ടത്തിലുമാണ്. 51 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, ഐടിസി, നെസ് ലെ, പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, എൻടിപിസി, ഭാരതി എയർടെൽ, ഒഎൻജിസി, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിപിസിഎൽ, വിപ്രോ, ടിസിഎസ്, ഇൻഫോസിസ്, റിലയൻസ്, ഹീറോ മോട്ടോർകോർപ്, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, സിപ്ല, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. എസ്എംഎൽ ഇസുസു, ഫ്യൂച്വർ കൺസ്യൂമർ ഉൾപ്പടെ 38 കമ്പനികളാണ് ചൊവാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3k0lk61
via IFTTT

ഐസിഐസിഐ ബാങ്ക് കേസില്‍ ദീപക് കൊച്ചാര്‍ അറസ്റ്റില്‍

മുംബൈ: വീഡിയോകോൺ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ. ബാങ്ക് ക്രമംവിട്ട് വായ്പ അനുവദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ സി.ഇ.ഒ. ചന്ദാ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു. ഡൽഹിയിലെ ഇ.ഡി. ഓഫീസിൽ വിളിച്ചുവരുത്തിയ അദ്ദേഹത്തെ തിങ്കളാഴ്ച രാത്രിയോടെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു. വിഡിയോകോണിന് വ്യവസ്ഥകൾ ലംഘിച്ച് 1,875 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാങ്കിന്റെ മുൻ മേധാവി ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും പ്രതിക്കൂട്ടിലായത്. ജനുവരിയിൽ ഇ.ഡി 78 കോടിയുടെ ആസ്തി കേസുമായി ബന്ധപ്പെട്ട് താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു.

from money rss https://bit.ly/3hfYtSg
via IFTTT

ഓഹരി ഇടപാടും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും:വാട്‌സാപ്പ്‌ ചാനലുമായി ജിയോജിത്

കൊച്ചി: ഓഹരി ഇടപാടുകളും മ്യൂച്വൽ ഫണ്ട് നിക്ഷേപവും വാട്സ്ആപ്പിലൂടെ സാധ്യമാക്കി രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത്. ജിയോജിത് ടെക്നോളജീസ് വികസിപ്പിച്ചെടുത്ത വാട്സ്ആപ് ചാനൽ ഉപയോഗിച്ച് ഇടപാടുകാർക്ക് അനായാസമായി ഇനി ഇടപാടുകൾ നടത്താം. വാട്സ് ആപ്പ് ചാനലിലൂടെ ട്രേഡിംഗ് സംബന്ധമായി രജിസ്ട്രേഡ് മൊബൈൽ നമ്പറുകളിൽ നിന്ന് ഡീലർമാരുമായി നേരിട്ടു ചാറ്റിംഗ് നടത്താനും ഫണ്ട് കൈമാറ്റത്തിനും, അവയുടെ ട്രാക്കിംഗിനും അവസരം ലഭിക്കുമെന്നതാണ് വാട്സ്ആപ്പ് ചാനലിന്റെ സവിശേഷത. ഇതോടൊപ്പം ജിയോജിത് റിസർച്ച് റിപ്പോർട്ടുകൾ ഉൾപ്പടെയുളള മറ്റു സേവനങ്ങളും വാട്സ് ആപ് ചാനലിലൂടെ വിരൽത്തുമ്പിൽ ലഭ്യമാകും. മികച്ച ട്രേഡിംഗ്, നിക്ഷേപ അനുഭവമാണ് വാട്സ്ആപ്പ് ചാനലിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ഇടപാടുകൾ നടത്താൻ ജിയോജിതിന്റെ ഇടപാടുകാർക്ക് ഇതിലൂടെ കഴിയും. വാട്സ് ആപ് ചാറ്റിംഗിലൂടെയുള്ള ഇടപാടുകളും ആശയ വിനിമയങ്ങളും ഔദ്യോഗികവും, നിയമപരമായി അംഗീകൃതവുമാണ്. ആധികാരികത ഉറപ്പാക്കി ഇടപാടുകാരെ തിരിച്ചറിയുന്നതിന് വാട്സ്ആപ് ചാനലിലെ സെൽഫ് സർവീസ് സൗകര്യത്തിലൂടെ സാധിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും +9199955 00044 എന്ന നമ്പറിലേക്ക് വാട്സ് ആപ് മെസേജ് അയച്ചാൽ ഇടപാടുകാർക്ക് ചാനൽ ലഭ്യമാവും. വിജയകരമായ വെരിഫിക്കേഷനു ശേഷം അവർക്ക് ഡീലറുമായി നേരിട്ട് ചാറ്റ് ചെയ്യാനും സെൽഫ് സർവീസിനും സ്റ്റേറ്റ്മെന്റുകളും റിപ്പോർട്ടുകളും കാണാനും കഴിയും. ഇടപാടുകാരും ഡീലർമാരും തമ്മിലുള്ള എല്ലാ വിനിമയങ്ങളും സെർവറുകളിൽ സൂക്ഷിക്കപ്പെടുന്നതിനാൽ വാട്സ് ആപിലൂടെ ട്രേഡ് കൺഫർമേഷനുകൾ ശേഖരിക്കാൻ ജിയോജിതിനു സാധ്യമാണ്. ഏറ്റവും നൂതനമായ ഈ വാട്സ്ആപ് ചാനലിലൂടെ ട്രേഡിംഗ് നടത്തുന്നതിനും പണമിടപാടുകൾ പരിശോധിക്കുന്നതിനും മറ്റൊരു ആപ്ളിക്കേഷനും ഡൗൺലോഡ് ചെയ്യേണ്ടതില്ലെന്ന് ജിയോജിത് ചീഫ് ഡിജിറ്റൽ ഓഫീസർ ജോൺസ് ജോർജ് പറഞ്ഞു. വരും നാളുകളിൽ കൂടുതൽ സൗകര്യങ്ങൾ ഇതിൽ കൂട്ടിച്ചേർക്കാൻ കഴിയും. പ്രത്യേകിച്ച് എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന കോവിഡ് വ്യാപനത്തിന്റെ സമയത്ത് മറ്റു പ്രയാസങ്ങളില്ലാതെ ഇടപാടുകാരും ഡീലർമാരും തമ്മിൽ നിരന്തരം ബന്ധപ്പെടാൻ സാഹചര്യമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. തീർത്തും ലളിതമായ ഞങ്ങളുടെ ഈ ട്രേഡിംഗ് സംവിധാനം ഏറ്റവും സുരക്ഷിതവുമാണ്-ജോൺസ് ജോർജ് ചൂണ്ടിക്കാട്ടി. നമ്മുടെ വാർത്താവിനിമയ സംവിധാനങ്ങളിൽ വിപ്ളവകരമായ മാറ്റം വരുത്തിയിരിക്കുകയാണ് വാട്സ് ആപ്. ഫോണുകളിലെ യഥാർത്ഥ കമ്മ്യൂണിക്കേഷൻ ആപ്ളിക്കേഷനാണിത്. വ്യാപാരമേഖലയിൽ ഇടപാടുകാരനുമായി നേരിട്ട് ഇടപഴകുന്ന പ്രതീതി അതുണ്ടാക്കുന്നു. ജിയോജിത് ടെകനോളജീസ് വൈസ്പ്രസിഡന്റ് ജയദേവ് എം വസന്തം പറഞ്ഞു. ഫണ്ട്സ് ജീനി മ്യൂച്വൽഫണ്ട് നിക്ഷേപ പ്ളാറ്റ്ഫോമിൽ അക്കൗണ്ടുള്ളവർക്ക് വാട്സ് ആപ് വഴിയുള്ള സെൽഫ് സർവീസ് സംവിധാനത്തിലൂടെ മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കാം. അവരുടെ മ്യൂച്വൽഫണ്ട് നിക്ഷേപം സംബന്ധിച്ച ശുപാർശകളും പോർട്ട്ഫോളിയോകളും കാണാനും സാധിക്കും. ഇതോടൊപ്പം ഇടപാടുകാർക്ക് അവരുടെ ലെഡ്ജറും ഫണ്ട് കൈമാറ്റം സംബന്ധിച്ച വിവരങ്ങളും കാണുന്നതിനും ജിയോജിതിൽ നിന്നുള്ള റിസർച്ച് ഡാറ്റയെക്കുറിച്ചു മനസിലാക്കാനും കഴിയും. ഇതിനു പുറമേ രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ വാട്സ് ആപ് ചാനലിൽ ചേർക്കാനും ഇടപാടുകാർക്ക് സാധ്യമാണ്.

from money rss https://bit.ly/2FeEuGc
via IFTTT

ഏറ്റവും വലിയ ഐപിഒ: എല്‍ഐസിയുടെ 25ശതമാനം ഓഹരി വിറ്റഴിച്ചേക്കും

രാജ്യത്തെതന്നെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പന(ഐപിഒ)യ്ക്ക് സർക്കാർ തയ്യാറെടുക്കുന്നു. പ്രതീക്ഷിച്ചതിലുമേറെ എൽഐസിയുടെ ഓഹരി വിറ്റഴിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. ഒന്നോ അധിലധികമോ ഘട്ടങ്ങളായി 25ശതമാനംവരെ ഓഹരി വിറ്റഴിക്കാനാണ് സർക്കാരിന് ലഭിച്ചിട്ടുള്ള ശുപാർശ. ഇതോടെ കമ്പനിയിൽ സർക്കാരിന്റെ വിഹിതം 75ശതമാനമായി ചുരുങ്ങും. ചെറുകിട നിക്ഷേപകർക്ക് കൂടുതൽ പ്രാധിനിത്യം നൽകിയാകും വില്പന. അതിനാൽതന്നെ കൂടുതൽ ബോണസും വിലക്കിഴിവും നൽകാൻ പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഓഹരി വിലയിൽ 10ശതമാനംവരെ വിലക്കിഴിവാകും ചെറുകിട നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും നൽകുക. ആദ്യദിനങ്ങളിൽതന്നെ ബോണസ് ഓഹരി നൽകുന്നകാര്യവും പരിഗണിക്കുന്നുണ്ട്. ചെറുകിട നിക്ഷേപകർക്കും ജീവനക്കാർക്കുമായി അഞ്ചുശതമാനം ഓഹരികൾ നീക്കിവെച്ചേക്കും. ആദ്യഘട്ടത്തിൽ പത്തുശതമാനം ഓഹരിയായിരിക്കും വിൽപന നടത്തുക. തുടർന്ന് ഒന്നിലധികം ഘട്ടങ്ങളായിട്ടായിരിക്കും കൂടുതൽ ഓഹരികൾ വിറ്റഴിക്കുക. ഓഹരി വില്പനയുമായി ബന്ധപ്പെട്ട കരട് നിർദേശങ്ങൾ വിദഗ്ധാഭിപ്രായത്തിനായി സെബി, ഐആർഡിഎ തുടങ്ങിയ ഏജൻസികൾക്ക് നൽകിയതായാണ് റിപ്പോർട്ട്. കോവിഡ് വ്യാപനമൂലമുള്ള അടച്ചിടലിനെതുടർന്നുള്ള കനത്ത സാമ്പത്തികാഘാതത്തിൽനിന്ന് എൽഐസി ഐപിഒ ഒരുപരിധിവരെ സഹായിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടുന്നത്. LIC IPO: Govt may sell up to 25% stake

from money rss https://bit.ly/3m28I06
via IFTTT

ജെഎം ഫിനാന്‍ഷ്യല്‍ റീട്ടെയില്‍ വായ്പാ ഫ്രാഞ്ചൈസികളുടെ എണ്ണം നാലിരട്ടിയാക്കും

കൊച്ചി : രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെഎം ഫിനാൻഷ്യൽ റീട്ടെയിൽ വായ്പാ ഫ്രാഞ്ചൈസികളുടെ എണ്ണം നിലവിലുള്ളതിൽ നിന്ന് നാലിരട്ടിയായി വർധിപ്പിക്കുന്നു. നിലവിൽ 27 ഫ്രാഞ്ചൈസികളാണ് ജെഎം ഫിനാൻഷ്യലിനുള്ളത്. ഭവന വായ്പയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കോ-ലെൻഡിംഗ് സംവിധാനത്തെക്കുറിച്ച് ആലോചിക്കുകയാണ്. ഇത് വഴി 2023 സാമ്പത്തിക വർഷമാകുമ്പോഴേക്കും ഭവന വായ്പ 2000 കോടിയിലെത്തിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡാണ് ഇടപാടുകാർക്ക് ഓഹരി വാങ്ങുന്നതിനുള്ള ശുപാർശയുടെ ഭാഗമായി ജെഎം ഫിനാൻഷ്യലിന്റെ ഭാവി പദ്ധതികളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും 2020 സാമ്പത്തിക വർഷത്തിൽ വളരെ മികച്ച പ്രകടനം നടത്താൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ക്യു ഐ പി വഴി 7.7 ബില്യൺ രൂപ റിസ്ക് ക്യാപിറ്റലായി കണ്ടെത്താൻ സാധിച്ചതായും ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രതികൂലമായ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും ലഭ്യമായ എല്ലാ അസവരങ്ങളും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ ജെഎംഫിനാൻഷ്യലിന് കഴിയും. ഫ്രാഞ്ചൈസികളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെയും മാർക്കറ്റിലെ സ്വാധീനം ശക്തമാക്കുന്നതിലൂടെയും കമ്പനിക്ക് വലിയ നേട്ടം കൈവരിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/3h75NiT
via IFTTT